Tuesday 14 May 2013

മുല്ലപ്പൂ വിപ്ളവം കേരളത്തിലും 


ഇസ്ലാമിക ലോകത്തെ  ഏകാധിപതികളെ  പുറത്താക്കാന്‍ ആരംഭിച്ച  വിപ്ളവത്തെ മുല്ലപ്പൂ വിപ്ളവം എന്നാണു വിശേഷിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയകളിലൂടെ ആണതിനാഹ്വാനം നല്‍കിയതും. ഈ വിപ്ളത്തിലൂടെ  ലിബിയ, ടുനീസ്യ, ഈജിപ്റ്റ് തുടങ്ങിയ സ്ഥലങ്ങളില്‍  ഏകാധിപതികള്‍ ഭരണത്തില്‍ നിന്നും പുറത്തായി. 

വാസ്തവത്തില്‍ ഇതുപോലെയുള്ള മുല്ലപ്പൂ വിപ്ളവങ്ങള്‍  ആരംഭിച്ചത് ഇറാനില്‍ അയിരുന്നു. 1979 ല്‍ ഏകാധിപതി ആയിരുന്ന ഷായെ പുറത്താക്കാന്‍ വിപ്ളവം നയിച്ചത് അവിടത്തെ കമ്യൂണിസ്റ്റുകാരും. പക്ഷെ അധികാരകൈ മാറ്റമുണ്ടാകുമെന്നായപ്പോള്‍ ഫ്രാന്‍സിലേക്ക് ഓടിപ്പോയ  അയത്തൊള്ള ഖൊമേനി ഓടി വന്ന് അധികാരം റാഞ്ചിക്കൊണ്ടു പോയി. അധികാരം ലഭിച്ച ഉടനെ അദ്ദേഹം  ചെയ്തത് വിപ്ളം നടത്തിയ കമ്യൂണിസ്റ്റുകാരെ വധിക്കുകയായിരുന്നു.  പിന്നീട് പ്രാകൃത ഇസ്ലാമാണവിടെ ഭരിക്കുന്നത്. ജനാധിപത്യം എന്നു പേരിട്ടിരിക്കുന്ന ഈ അസംബന്ധത്തില്‍ ആരൊക്കെ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് കുറച്ച് താടി വച്ച സത്വങ്ങള്‍ തീരുമാനിക്കും. ആരു ജയിച്ചാലും ഭരിക്കുന്നത്  ഇസ്ലാമിക പണ്ഡിതരെന്ന് സ്വയം വിശേഷിപ്പി ക്കുന്ന ഇവരായിരിക്കും. ഭരണ ഘടന ഇസ്ലാമിക ശരിയയും.

രണ്ടാമത്തെ മുല്ലപ്പൂ വിപ്ളവം നടന്നത് അഫ്ഘാനിസ്ഥാനിലായിരുന്നു. സോവിയറ്റ് യൂണിയന്‍ പിന്തുണച്ച ഭരണ കൂടത്തിനെതിരെ  സായുധ സമരം ചെയ്തവര്‍ മുജാഹിദിനുകളും. ലോകം മുഴുവനുമുള്ള ഇസ്ലാമിക ഭീകരര്‍ അവിടെ വന്ന് തമ്പടിച്ചു. കമ്യൂണിസത്തെ എതിര്‍ത്ത അമേരിക്ക ഇവരെയൊക്കെ സഹായിച്ചു.  അന്ന് പാകിസ്ഥാനിലെ  മദ്രസകളില്‍ ഇസ്ലാമിക തീവ്രവാദവും ഭീകരവാദവും പഠിച്ചു കൊണ്ടിരുന്ന താലിബന്‍ സമരത്തിന്റെ മുന്നണിയിലോ പിന്നണിയിലോ ഉണ്ടായിരുന്നില്ല. മുജഹിദിനുകള്‍ അധികാരം കയ്യടക്കി കഴിഞ്ഞതിനു ശേഷമാണ്, താലിബനികള്‍ പാകിസ്ഥാനില്‍ നിന്നും അഫ്ഘാനിസ്ഥാനിലേക്ക് വന്നത്. മുജാഹിദിനുകള്‍ക്ക് ഇസ്ലാമികത കുറവാണെന്നും  പറഞ്ഞ് അവര്‍ അധികാരം പിടിച്ചടക്കി.  അധികാരം ഏറ്റെടുത്ത ഉടനെ അവര്‍ ചെയ്തത് കമ്യൂണിസ്റ്റ് നേതാക്കളെയും അനുഭാവികളെയും പരസ്യമായി തൂക്കിലേറ്റുകയായിരുന്നു. പിന്നീടവിടെ താലിബനികളുടെ കിരാത ഭരണം നടന്നു. ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ഇസ്ലാം ആയിരുന്നു അവരുടെ ആദര്‍ശം. സ്ത്രീകളെ ചാക്കുകെട്ടുകളേപ്പോലെ ആട്ടി തെളിച്ചും പരസ്യമായി  അടിച്ചുമൊക്കെ ആയിരുന്നു അവര്‍  അവിടെ ഇസ്ലാം  നടപ്പിലാക്കിയത്. 


അവരുടെ മറ്റ് വിനോദങ്ങളില്‍ ചിലതാണു താഴെ.



അമൂല്യമെന്ന് പരിഷ്കൃത   ലോകം കരുതിയിരുന്ന ബാമിയനിലെ  ബുദ്ധ പ്രതിമകള്‍ കുര്‍ആന്‍ അനുശാസിക്കുന്നതനുസരിച്ച്  തകര്‍ത്തു കളഞ്ഞു. അങ്ങനെ അവര്‍ ലോകത്തെ ഏക നിര്‍മ്മലമായ ഇസ്ലാം ആണെന്ന് തെളിയിച്ചു.


അല്‍ ഖയിദക്ക് അഭയം കൊടുക്കുക വഴി അവര്‍ അമേരിക്കയുടെ വെറുപ്പു സമ്പാദിച്ചു. അല്‍ ഖയിദ അമേരിക്കയെ ആക്രമിച്ചപ്പോള്‍ അവരുടെ വിധിയും തീരുമാനിക്കപ്പെട്ടു. 

മൂന്നാമത്തെ വിപ്ളവം നടന്നത് ഇറാക്കിലാണ്.പ്രസിഡണ്ട് സദ്ദാം  ഏകാധിപതി ആയിരുന്നെങ്കിലും ഇസ്ലാമിക ലോകത്തെ അപൂര്‍വം  മതേതര രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇറാക്ക്. ഇസ്ലാമിക യാഥാസ്തികരെയും തീവ്ര വാദികളെയും  സദ്ദാം ഹുസ്സൈന്‍ അടിച്ചമര്‍ത്തിയിരുന്നു. കുവൈറ്റ് ആക്രമിക്കുക എന്ന മണ്ടത്തരം കാണിച്ച അദ്ദേഹത്തിനെതിരെ  വിപ്ളവം നടന്നു. അതിനുള്ള എല്ലാ സഹായങ്ങളും അമേരിക്ക ചെയ്തു കൊടുത്തു. പിന്നീടവിടെ പ്രകടമായി ഇടപെട്ടു. സദ്ദാമിനെ പുറത്താക്കി. പിന്നീടദ്ദേഹത്തെ തൂക്കിലേറ്റി. ഇന്ന് ഇസ്ലാമിക ലോകത്തെ നരകമാണിറാക്ക്.



അതിനു ശേഷമാണ്, ടുനീസ്യയിലും, ഈജിപ്റ്റിലും, ലിബിയയിലും  മുല്ലപ്പൂ വിപ്ളവങ്ങള്‍ നടന്നത്. ലിബിയയിലെ  ഗദ്ദാഫിയെ ഇസ്ലാമിക ലോകത്തെ മഹനായ വിപ്ളവകാരിയായാണ്, ഇസ്ലാമിസ്റ്റുകള്‍ കൊണ്ടാടിയിരുന്നത്. അമേരിക്കയെ എതിര്‍ക്കാന്‍ ധൈര്യം കാണിച്ചതും അവരുടെ വിമാനം ബോംബ് വച്ച് തകര്‍ത്തതും ആയിരുന്നു അദ്ദേഹത്തിന്റെ  മഹത്വം. പക്ഷെ ഇസ്ലമിസ്റ്റുകളുടെ കയ്യാല്‍ പിടിക്കപ്പെ  അതി ക്രൂരമായി അദ്ദേഹവും വധിക്കപ്പെട്ടു.

ഈ ജിപ്റ്റിലെ മുല്ലപ്പൂ കാലത്ത് മുന്നണിയിലുണ്ടായിരുന്നവര്‍ മതേതര ആശയക്കാരും  സമാധാനപ്രേമികളും ആയിരുന്നു. പല ക്രൂരതകളുടെയും കറ പുറണ്ടിള്ള തീവ്ര ഇസ്ലാമിക സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡ്  പിന്നണിയില്‍ നിന്നതേ ഉള്ളൂ. മുബാറക്ക് പുറത്തായപ്പോള്‍ ബ്രദര്‍ ഹുഡ് മുന്നിലേക്ക് വന്നു.  യഥാര്‍ത്ഥ വിപ്ളവകാരികള്‍   കൂട്ടുകാരായി കണ്ട ക്രിസ്ത്യാനികളെ പക്ഷെ ബ്രദര്‍ ഹുഡ് അങ്ങനെ കണ്ടിരുന്നില്ല.  അവരെ ആക്രമിച്ചും അടിച്ചൊതുക്കിയും വധിച്ചും ആരാധനാലയങ്ങള്‍ള്‌ക്ക്  തീവച്ചും അവര്‍ അവരുടെ തനി നിറം പുറത്തു കാണിച്ചു. തെരഞ്ഞെടുപ്പില്‍ ബ്രദര്‍ഹുഡിന്റെ സ്ഥാനാര്‍ത്ഥി മുര്‍സി അധികാരത്തില്‍ വന്നു. ഇസ്ലാമിക ശരിയയില്‍ അധിഷ്ടിതമായ  ഒരു ഭരണ ക്രമം അവിടെ ഇപ്പോള്‍ നടപ്പിലാക്കി. പിന്നീട് എല്ലാ അധികരങ്ങളും മുര്‍സി കയ്യടക്കി. മുബാറക്കിനെതിരെ വിപ്ളവം നടത്തിയ പലരും ഇന്ന് മുര്‍സിക്കെതിരെ വിപ്ളവം നടത്തുന്ന തിരക്കിലാണ്.

അടുത്ത മുല്ലപ്പൂ വിരിഞ്ഞത് സിറിയയിലാണ്. ഇറാക്കിനേപ്പോലെ കുറച്ചെങ്കിലും മതേതരമുഖമുള്ള മുസ്ലിം രാജ്യമാണ്, സിറിയ. അവിടെ വിപ്ളവം തുടങ്ങിയത് ഒരു മതേതര പ്ളാറ്റ്ഫോമിലായിരുന്നു. പിന്നീടതിനെ ഇസ്ലാമിസ്റ്റുകള്‍ റാഞ്ചിക്കൊണ്ടു പോയി. ഇപ്പോള്‍ അവിടെ പല വിപ്ളവസംഘടനകളുമുണ്ട്. അതിലെ പ്രധാനപ്പെട്ട സംഘടനയെ നയിക്കുന്നത് മുസ്ലിം ബ്രദര്‍ഹുഡാണ്. അവര്‍ പരസ്യമായി അല്‍ ഖയിദയോട് അനുഭാവം പ്രകടിപ്പിക്കുന്നവരും.  ബ്രദര്‍ ഹുഡ്  നേതൃത്തിലേക്ക് വന്നപ്പോള്‍ തന്നെ രണ്ട് ക്രിസ്ത്യന്‍ ബിഷപ്പുമാരെ  ആവര്‍ റാഞ്ചികൊണ്ടു പോയി തടവിലാക്കി. വരാനിരിക്കുന്ന സംഭവങ്ങളുടെ ഒരു സൂചനയാണിത്. സിറിയയിലെ മുല്ലപ്പൂ വില്‍പ്പനക്കാരെ എങ്ങനെ സഹായിക്കാം എന്ന ചിന്തയാണിപ്പോള്‍ അമേരിക്കും സഖ്യ കക്ഷികള്‍ക്കും.

ഇപ്പോള്‍ സിറിയയില്‍ നിന്നും അതി ക്രൂരവും ബീഭത്സവുമായ ഒരു സംഭവമം ​റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കാണുന്നവരുടെ രക്തം കട്ടപിടിക്കുന്ന പൈശാചികത. ഇസ്ലാമിക ഭീകരരുടെ നേതാവ് അബു സക്കര്‍ എന്ന വ്യക്തി ഒരു സുറിയന്‍ പട്ടാളക്കാരനെ വധിച്ച് ശവശരീരത്തിന്റെ മാറു പിളര്‍ന്ന് ഹൃദയം കയ്യിലെടുത്ത് തിന്നുന്നു. പിന്നണിയില്‍ ഇസ്ലാമിക ഭീകരരുടെ തക് ബീര്‍ ധ്വനികളും. കാണാന്‍ ധൈര്യമുള്ളവര്‍ ഈ വീഡിയോ കാണുക.





ഈ വീഡിയോയില്‍ കാണുന്ന താലിബനി സ്വര്‍ഗ്ഗത്തിലെ ഭാഷയായ അറബിയില്‍ പറയുന്നതിന്റെ ഇംഗ്ളീഷ് പരിഭാഷ ഇങ്ങനെ.

"I swear to God we will eat your hearts and your livers, you soldiers of Bashar the dog,"

ഇസ്ലാമിക ലോകത്തെ മുല്ലപ്പൂവിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ കേരളത്തിലും  ഒരു ചിന്നമുല്ലപ്പൂ അരങ്ങേറി. അതിനാഹ്വാനം നല്‍കിയ വ്യക്തി അങ്ങനെ അവകാശപ്പെടുന്നു. ഒരു മഞ്ഞപ്പത്രത്തിന്റെ നിലവാരമുള്ള ബഷീര്‍ വള്ളിക്കുന്നിന്റെ ബ്ളോഗിലാണതുപോലെയുള്ള ഒരു ലേഖനം പ്രത്യക്ഷപ്പെട്ടത്. അതിനാധാരമായ  സംഭവം ഇന്‍ഡ്യ വിഷന്‍ എന്ന മലയാളം ചാനല്‍ പ്രക്ഷേപണം ചെയ്ത  ഒരു  റിപ്പോര്‍ട്ടായിരുന്നു. സൌദി അറേബ്യയിലെ  തൊഴില്‍ പ്രശ്നങ്ങളുടെ  വെളിച്ചത്തില്‍ മലപ്പുറം ജില്ലയിലെ  മുസ്ലിം സ്ത്രീകളുടെ ഇടയിലല്‍ നടത്തിയ ചില അന്വേഷണങ്ങളില്‍ ലഭിച്ച കാര്യങ്ങളാണാ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. അതിനെ വിമര്‍ശിച്ചുകൊണ്ട് വള്ളിക്കുന്ന് എഴുതുന്നതിങ്ങനെ. 



പര്‍ദ്ദയേക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ വന്നപ്പോഴേക്കും  എല്ല ഇസ്ലാമിസ്റ്റുകളും വള്ളിക്കുന്നിന്റെ നേതൃത്വത്തില്‍ ഫൌസിയയെ ചീത്ത വിളിച്ചു  അവരെ വേശ്യ എന്നു വരെ വിളിച്ചു. അഫ്ഘാനിസ്താനിലും, ഇറാനിലും, സിറിയയിലും  ഇസ്ലാമിസ്റ്റുകള്‍ കാണിച്ച അതേ ഇസ്ലാമിക സംസ്കാരം അവര്‍ കേരളത്തിലും കാണിച്ചു. 


അതിനോട് ഞാന്‍ ഒരു പ്രതികരണം എഴുതി.

പള്ളീലച്ചന്മാരും , കന്യാസ്ത്രീകളും , സന്യാസിനിമാരുമൊക്കെ ലൌകികജീവിതം വേണ്ട എന്ന് തീരുമാനിച്ച് സന്യസിക്കുന്നവരാണ്. അവരേപ്പോലെയാണോ മുസ്ലിം സ്ത്രീകളും? 

പണ്ടു കാലത്ത് മുഖം മാത്രം പുറത്തു കാണിച്ചുള്ള വസ്ത്രമായിരുന്നു കന്യാസ്ത്രീകള്‍  ധരിച്ചിരുന്നത്. ഇന്ന് അവരില്‍ ഭൂരിഭാഗവും സാധാരണ വസ്ത്രം ധരിക്കുന്നു. സാരി ചുറ്റി നടക്കുന്ന അനേകം കന്യാസ്ത്രീകള്‍ കേരളത്തിലുണ്ട്. പടിഞ്ഞാറന്‍ നാടുകളിലെ ഒരു പള്ളീലച്ചനും കന്യാസ്ത്രീയും ഇന്ന് ശരീരമാസകലം മൂടുന്ന വസ്ത്രം ധരിക്കുന്നില്ല. കേരളത്തില്‍ പോലും ഇന്ന് പള്ളിലച്ചന്‍മാര്‍ പുറത്തുപോകുമ്പോള്‍ പാന്റും ഷര്‍ട്ടുമാണു ധരിക്കുന്നത്. അടുത്ത നാളില്‍ അമേരിക്കയില്‍ ആണവ വിരുദ്ധ പ്രക്ഷോഭത്തിനു ശിക്ഷ വിധിക്കപ്പെട്ട ഒരു കന്യാസ്ത്രീയുടെ വേഷം ഇവിടെ  കാണാം.

iol news pic US nuclear plant invasion

അപ്പോള്‍ ഒരാള്‍  കന്യാസ്ത്രീകള്‍ക്ക് കുട്ടികളുണ്ടാകത്തതിനേപ്പറ്റി പറഞ്ഞു  വിലപിച്ചു. 


 ഞാനതേക്കുറിച്ച് ഒരു പ്രതികരണം എഴുതി

കര്‍ത്താവിന്റെ മണവാട്ടിമാര്‍ക്ക് കുട്ടികള്‍ വേണ്ട എന്ന് അവര്‍ തീരുമാനിച്ചാല്‍ താങ്കളേപ്പൊലുള്ളവര്‍ക്ക് എന്താണതില്‍ ഇത്ര ബുദ്ധിമുട്ട്? 

താങ്കളുടെ പ്രവാചകന്‍ പന്ത്രണ്ടിലധികം വിഹാഹം കഴിച്ചിട്ടും 2 ഭാര്യമാര്‍ക്ക് മാത്രമേ കുട്ടികളുണ്ടായുള്ളു. മറ്റുള്ളവരുടെ കുടുംബങ്ങള്‍ ഇല്ലാതായതിനു പ്രത്യേക കാരണമുണ്ടോ? അത് താങ്കളെ ഒട്ടും അലോസരപ്പെടുത്തുന്നില്ലേ? ആ സ്ത്രീകളൊക്കെ ഓരോ കുടുംബബന്ധത്തിൽ വിശ്വസിച്ച അച്ഛനും അമ്മയിൽ നിന്നുമാണ് ഉണ്ടായത് എന്ന് പോലും ഓര്‍ക്കാതെ അവരെ പര്‍ദ്ദക്കുള്ളില്‍ തളച്ചിട്ട് അവരുടെ ജന്മങ്ങള്‍ പാഴാക്കിയത് താങ്കളുടെ പ്രവാചകനല്ലേ? അമ്മയാകാനുള്ള അവകാശങ്ങളെ , ജീവിതത്തിലെ സൌഭാഗ്യങ്ങളെ അവരില്‍ നിന്നും തട്ടിപ്പറിച്ചത് താങ്കളുടെ പ്രവാചകനല്ലേ? അതില്‍ ഒരു സ്ത്രീ സ്വന്തം മകന്റെ ഭാര്യ തന്നെ അല്ലായിരുന്നോ? 9 വയസില്‍ വിവാഹം കഴിച്ച് 20 വയസുവരെ കൂടെ ജീവിച്ച അയിശക്കു പോലും ഒരു കുട്ടിയെ കൊടുക്കാതെ അവരുടെ ജന്മം പാഴാക്കി കളഞ്ഞതിന്റെ ഉത്തരവാദി ആരാണു മാഷേ?



കര്‍ത്താവിന്റെ മണവാട്ടികളേക്കുറിച്ചൊക്കെ ആലോചിച്ച് തലപുണ്ണാക്കുന്ന നേരത്ത് ഈ മണവാട്ടികളുടെ കാര്യങ്ങളും കൂടി വല്ലപ്പോഴും ഒന്നാലോചിക്കണേ? 

പക്ഷെ ഈ അഭിപ്രായം  വള്ളിക്കുന്ന് നീക്കം ചെയ്തു. 

അവസാനം മുല്ലപ്പൂ ജയിച്ചു എന്നവകാശപ്പെട്ട് വള്ളിക്കുന്നിന്റെ വിജയഭേരി ഇങ്ങനെ.

സോഷ്യൽ മീഡിയയുടെ കരുത്ത് തെളിയിച്ച ഒരു വാരമാണ് കടന്നു പോയത്. ഒരു വിഭാഗം ജനങ്ങളെ അപകീർത്തിപ്പെടുത്താൻ വേണ്ടി അസംബന്ധങ്ങൾ കുത്തിനിറച്ച ഒരു ചാനൽ പരിപാടിക്കെതിരെ അതിശക്തമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പതിനായിരക്കണക്കിനു പേർ ഒന്നിച്ചുയർത്തിയത്‌. അവസാനം ചാനലിന് പരസ്യമായി മാപ്പ് പറഞ്ഞ് പിൻവലിയേണ്ടി വന്നു. വിവാദ എപ്പിസോഡ് അവരുടെ പബ്ലിക് ശേഖരത്തിൽ നിന്ന് നീക്കം ചെയ്യേണ്ടി വന്നു. വായിൽ തോന്നിയത് വിളിച്ചു കൂവുന്ന എല്ലാ മാധ്യമ പ്രവർത്തകർക്കും ഇതൊരു പാഠമാണ്‌. തങ്ങളെ വളർത്തി വലുതാക്കിയ സമൂഹത്തോട് ഒട്ടും പ്രതിബദ്ധതയില്ലാതെ പത്രപ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങൾക്കും ഒരു മുന്നറിയിപ്പാണ്. 


നിര്‍ഭാഗ്യവശാല്‍  വള്ളിക്കുന്നിന്, ഇന്‍ഡ്യ വിഷന്‍ എഴുതിയതിന്റെ അര്‍ത്ഥം പിടികിട്ടിയില്ല. പിന്‍ വലിച്ച് മാപ്പു പറയുന്നവര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതൊക്കെ തെറ്റായിരുന്നു എന്നും പറഞ്ഞാണ്, പിന്‍ വലിച്ച് മാപ്പു പറയേണ്ടത്. പക്ഷെ അവര്‍ പറഞ്ഞത് ഇതായിരുന്നു.

പ്രോഗ്രാമിന്റെ പൊതു ഉള്ളടക്കത്തിന്, ആവശ്യമില്ലാത്ത രണ്ടു മൂന്നു വാക്യങ്ങള്‍ സ്ക്രിപ്റ്റില്‍ കടന്നു കൂടിയെന്ന വിമര്‍ശനം വസ്തുതാപരമാണ്.

പരിപാടി സസംപ്രേഷണം ചെയ്ത് ഒരു മാസം പിന്നിട്ട ശേഷം അതിലെ ചില പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്ത് സോഷ്യല്‍ നെറ്റ് വര്‍ക്ക് വഴി ഇന്‍ഡ്യാ വിഷനെതിരെ അപകീര്‍ത്തികരമായ ഒരു കാമ്പയിന്‍ നടക്കുന്നതായി ഞങ്ങള്‍ മനസിലാക്കുന്നുണ്ട്. ഒരു വനിതാ റിപ്പോര്‍ട്ടര്‍ക്കെതിരെ അങ്ങെയറ്റം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ല. ഇതിനെതിരെ ഫൌസിയ വ്യക്തിപരമായ നിലയിലും ഇന്‍ഡ്യ വിഷനും നിയമ നടപടി സ്വീകരിക്കുന്നുണ്ട്.

ഞങ്ങളുടെ പ്രോഗ്രാമിലെ ഏതെങ്കിലും പരാമര്‍ശങ്ങള്‍ ആരെയെങ്കിലും ആരെയെങ്കിലും വൈകാരികമായി വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു.



പല ഗള്‍ഫ് മുസ്ലിങ്ങളും ആ പരിപാടിയില്‍ പരാമര്‍ശിച്ച പലതിനെയും പറ്റി ആക്ഷേപമുന്നയിച്ചു. അപ്പോള്‍ അവര്‍ ഒരു വിശദീകരണം നല്‍കി. നിര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം  മുസ്ലിങ്ങള്‍ക്കും,  അതിന്റെ അര്‍ത്ഥം മനസിലായില്ല. പക്ഷെ ആ പരിപാടിയില്‍ പരാമര്‍ശിച്ച ഏതെങ്കിലും ഒന്ന് തെറ്റാണെന്നൊന്നും അവര്‍ പറഞ്ഞില്ല. അതിന്റെ അര്‍ത്ഥം അതില്‍ പറഞ്ഞിരിക്കുന്നവയൊക്കെ സത്യമാണെന്നുതന്നെയാണ്. 

ഈ മുസ്ലിങ്ങളൊക്കെ  പറയുമ്പോലെ തെറ്റായ വിവരങ്ങള്‍ നല്‍കിയതുകൊണ്ട് അത് എടുത്തുമാറ്റുന്നു എന്നോ അതിന്റെ പേരില്‍ ക്ഷമ ചോദിക്കുന്നു എന്നോ അവര്‍ പറഞ്ഞിട്ടില്ല.  കുറച്ചു പേര്‍ക്ക് വൈകാരികമായ വേദന ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നേ അവര്‍ എഴുതിയിട്ടുള്ളു. സത്യമാണെങ്കിലും അവ  ഗള്‍ഫുകാര്‍ക്ക് വൈകാരിക വേദന ഉണ്ടാക്കുന്നു എന്നാണതിന്റെ അര്‍ത്ഥം.. 

പാലസ്തീനിലെ ഏതെങ്കിലും ചാവേറിനെ ഇസ്രയേലി പട്ടാളം വെടി വച്ചു കൊന്നാലും വേദനിക്കുന്നവര്‍ക്ക് വേദനിക്കാന്‍ പ്രത്യേക കാരണമൊന്നുമില്ലല്ലോ. പി കെ ബഷീറിനു പേടിയുണ്ട്, ഇനി എഴുതാന്‍ കൈ അവിടെ കണ്ടില്ലെങ്കിലോ എന്ന പേടി. അത്രയേ ഇതിലുള്ളു. പ്രോഗ്രാമിന്റെ പൊതു ഉള്ളടക്കത്തിന്, ആവശ്യമില്ലാത്ത രണ്ടു മൂന്നു വാക്യങ്ങള്‍ സ്ക്രിപ്റ്റില്‍ കടന്നു കൂടിയെന്നേ അവര്‍ പറയുന്നുള്ളൂ. അത് തെറ്റാണെന്നൊന്നും പറഞ്ഞിട്ടില്ല. ആ പ്രോഗ്രാമില്‍ അത് പരാമര്‍ശിക്കേണ്ടി ഇരുന്നില്ല എന്നു മാത്രം.

ആ പരിപാടിയിലെ ഏത് പരാമര്‍ശമാണ്, അവര്‍ പിന്‍വലിച്ചതെന്ന് വള്ളിക്കുന്നിനോടും മറ്റുള്ളവരോടും ചോദിച്ചിട്ട് അവരാരും മറുപടി പറഞ്ഞില്ല. 



മുസ്ലിങ്ങള്‍ കൂട്ടത്തോടെ ഗള്‍ഫിലേക്ക് പോകുന്നതിനു മുന്നെ പര്‍ദ്ദ കേരളത്തിലെ ഒരപൂര്‍വ വസ്തുവായിരുന്നു. മലബാറിലെ ചില കാട്ടുമുക്കില്‍ മാത്രം കണ്ടിരുന്ന ഈ വിചിത്ര വേഷം ഇപ്പോള്‍ കേരളത്തില്‍ മുഴുവന്‍ വ്യാപകമായി. ഇസ്ലാമിക തീവ്രവാദവും ഭീകര വാദവും ശക്തി പ്രാപിച്ചതിനൊപ്പമാണീ പ്രതിഭാസം കാണപ്പെട്ടതും. ഞാന്‍ ജീവിക്കുന്ന നാട്ടില്‍ പര്‍ദ്ദയിട്ട ഒരു സ്ത്രീയേയും ഞാന്‍ എന്റെ ചെറുപ്പത്തില്‍ കണ്ടിട്ടില്ല. പക്ഷെ ഇന്ന് അനേകം പേരെ കാണുന്നു. 

കുറച്ചു ദിവസം മുന്നെ മറ്റൊരു കാഴ്ചയും  കണ്ടു. ബര്‍മുഡയും  കൈയില്ലാത്ത ടോപ്പും ധരിച്ച് മാറിലെയും കൈകാലുകളിലെയും  കഷത്തിലെയും രോമം   പ്രദര്‍ശിപ്പിച്ച് നടക്കുന്ന പുരുഷന്റെ കൂടെ മുഖം മൂടി പര്‍ദ്ദയിട്ട ഒരു മനുഷ്യ രൂപത്തെ. എന്തു കൊണ്ട് ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് മാത്രം  ഡ്രസ് കോഡ്? എന്തുകൊണ്ട് പുരുഷനു ഡ്രസ് കോഡ് ഇസ്ലാം അനുശാസിക്കുന്നില്ല? 

സ്ത്രീകളുടെ ഏതെങ്കിലും ശരീരഭാഗം  കണ്ടാല്‍ നിയന്ത്രണം പോകുന്ന മുസ്ലിം പുരുഷന്റെ രോമമുള്ള മാറും  കൈ കാലുകലും കണ്ടാല്‍  ഒരു സ്ത്രീക്ക് നിയന്ത്രണം പോയിക്കൂടേ? സ്ത്രീ അടിച്ചമര്‍ത്തപ്പെടേണ്ട ജീവി ആണെന്ന അധമ ചിന്തയല്ലേ സ്ത്രീക്ക് മാത്രം ഡ്രസ് കോഡ് നിബന്ധന വയ്ക്കുന്നത്?

ഫൌസിയ പറഞ്ഞ പ്രധാന വസ്തുത ഗല്‍ഫ് മാപ്പിളമാരുടെ പേടിയാണ്. ഭര്‍ത്താക്കന്‍ മാര്‍ പോയികഴിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന ആധി കാരണം പലരും ഭാര്യമാരോട് പര്‍ദയിട്ട് നടക്കാന്‍ പറയുന്നു. അതിനു നിര്‍ബന്ധിക്കുന്നു. സ്ത്രീയാണെന്നു കരുതി എല്ലാ വികാരങ്ങളും എത്ര കാലം ​അടക്കിപ്പിടിച്ചു നടക്കും. ഒരു ദുര്‍ബല  നിമിഷത്തില്‍ ചിലപ്പോള്‍ എല്ലം കൈവിട്ടു പോകും. പര്‍ദ്ദ അതിനു തടയിടുന്നെങ്കില്‍ അതെങ്കിലുമാകട്ടെ എന്നവര്‍ കരുതുന്നു. കുറച്ചു സ്ത്രീകളെങ്കിലും ഈ നിസഹായ അവസ്ഥ ഫൌസിയയോട് പറഞ്ഞിട്ടുണ്ട്. അതവര്‍ തുറന്നു പറഞ്ഞു. അപ്പോള്‍ ഗള്‍ഫിലുള്ള പല മപ്പിളമാര്‍ക്കും പേടി കൂടുതലായി. അവര്‍ ഫോണിലൂടെയും മറ്റും ഇന്‍ഡ്യ വിഷന്‍ കാരെ ചീത്ത പറഞ്ഞു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെയും അതാവര്‍ത്തിക്കുന്നു. വള്ളിക്കുന്ന്  അതിനു വളം വച്ചു കൊടുക്കുന്നു.

സത്യം അല്‍പ്പം കഠിനം തന്നെയാണ്. പക്ഷെ നേരിട്ടല്ലേ പറ്റൂ.

കേരള താലിബന്റെ രണ്ടാമത്തെ എപിസോഡ് വന്നത്  സദാചാര പോലീസിന്റെ രൂപത്തിലായിരുന്നു. സൂര്യ  റ്റെലിവിഷനിലെ  ഒരു Reality Show ആണതിനു കാരണം.  

നമ്മുടെ സംസ്കാരത്തിന്റെയും ആ സംസ്കാരം നിർണയിക്കുന്ന സഭ്യതയുടെയും അതിരുകളെ ഈ ഷോ എങ്ങിനെ അതിലംഘിക്കുന്നുവെന്ന് തിരിച്ചറിയാൻ വേണ്ടി മാത്രം ഒരു എപ്പിസോഡിന്റെ ഏതാനും ഭാഗങ്ങൾ ഇവിടെ ചേർക്കാൻ എന്നെ അനുവദിക്കുക.



ഇത് കണ്ടിട്ട് ഈ താലിബാനികള്‍ക്ക് എന്തു സദാചാര  ലംഘനമുണ്ടായി എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

നമ്മുടെ കാളിദാസിനെ കാണുന്നില്ലല്ലോ....എന്ന ഒരു കമന്റവിടെ കണ്ടു.

അപ്പോള്‍ ഞാന്‍ എന്റെ പ്രതികരണം അറിയിച്ചു.


കാളിദാസന്‍ ഇവിടൊക്കെ തന്നെയുണ്ട്. ഫൌസിയ എന്ന സ്ത്രീയെ വേശ്യ എന്നു വിളിച്ചവരുടെ കപട സദാചാര പ്രസംഗം ആസ്വദിക്കുകയായിരുന്നു. സന്തോഷ് പണ്ഢിറ്റിനെ തെറി പറയുന്നവര്‍ക്ക് ഈ പരിപാടിയെ വിമര്‍ശിക്കാന്‍ എന്തു യോഗ്യത ആണുള്ളത്. സന്തോഷ് പണ്ഢിറ്റ് എങ്ങനെയാണു കൂതറ ആയത്? അങ്ങനെ പറയാന്‍ വള്ളിക്ക് ആരാണധികാരം നല്‍കിയത്? വള്ളിയുടെ സദാചാരത്തിനു വിരുദ്ധമായി എന്താണദ്ദേഹം ​ചെയ്തിട്ടുള്ളത്. എന്റെ അഭിപ്രായത്തില്‍ സന്തോഷിനേക്കാള്‍ കൂതറ വള്ളിയാണ്. ഒരു മുസ്ലിം സ്ത്രീയെ വൃത്തികേടുകള്‍ പറഞ്ഞാക്ഷേപിക്കാന്‍  അവസരമുണ്ടാക്കിക്കൊടുത്തതിലും വലിയ അപരാധം സന്തോഷ് പണ്ഢിറ്റ് ചെയ്തിട്ടില്ല. യാതൊരു വൃത്തികേടുകളുമില്ലാത്ത ഒരു സിനിമ നിര്‍മ്മിച്ചതിനാണോ അദ്ദേഹത്തെ കൂതറ എന്നു വിളിച്ചാക്ഷേപിക്കുന്നത്? നിങ്ങളേപ്പോലെ ഉള്ളവരല്ലേ അദ്ദേഹത്തിന്റെ സിനിമ പോയി കണ്ട് അത് ഹിറ്റാക്കിയത്?

വള്ളി ഇവിടെ എഴുതി വച്ചിരിക്കുന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ്. ഈ റിയാലിറ്റി ഷോയില്‍  ഇതുപോലെ ഹാലിളകാന്‍ മാത്രം എന്താണുള്ളത്? ആണും പെണ്ണും ഒരുമിച്ച് അടുത്തിടപഴകി പാട്ടു പാടി ഡാന്‍സ് ചെയ്യുന്നതോ? ഇസ്ലാമിക കാഴ്ചപ്പാടില്‍ അത് തെറ്റായിരിക്കാം. എങ്കില്‍ മുസ്ലിങ്ങള്‍ അത് കാണാതിരിക്കുക. എന്റെ അഭിപ്രായം വില്ലേജ് മാന്റെ അഭിപ്രായം ​തന്നെയാണ്. മലയാളത്തില്‍ അനേകം ചാനലുകളുണ്ട്. സൂര്യയെ ബഹിഷ്ക്കരിച്ചേക്കുക. ബഹിഷ്കരിക്കാന്‍ വില്ലേജ് മാന്‍  പറഞ്ഞതിനോട് വള്ളിയുടെ പ്രതികരണം ചിരി ഉണര്‍ത്തുന്നതാണ്,. തീവ്ര വാദ മത സംഘടനയായ എന്‍ ഡി എഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും  ബഹിഷ്കരിക്കാന്‍ മടിയില്ലാത്തവര്‍ക്ക് സൂര്യയെ ബഹിഷ്കരിക്കാന്‍ എന്താണു പ്രശ്നം?

മലയാളികള്‍ മൊത്തമായി കണ്ട് അപാരം എന്ന് ഇപ്പോള്‍ കൊട്ടിപ്പാടുന്ന അമേന്‍ എന്ന സിനിമ തുടങ്ങുന്നതു തന്നെ മലയാളികളുടെ മുഖത്തേക്ക് മലം എറിഞ്ഞു കൊണ്ടാണ്. അത് സഹിച്ച് ആ സിനിമയെ വിജയിപ്പിക്കാന്‍ മടിയില്ലെങ്കില്‍ പിന്നെ ഇതിലെന്താണു പ്രശ്നം? എല്ലാ കാഥപാത്രങ്ങളേക്കൊണ്ടും പച്ചതെറിയും  കേട്ടാല്‍ അറയ്ക്കുന്ന വൃത്തികേടുകളും  പറയിപ്പിക്കുന്ന അനൂപ് മേനോന്റെ സിനിമകള്‍ കണ്ട് മഹത്തരം എന്നു പറയുന്നവര്‍ക്ക് ഇതിനെ വിമര്‍ശിക്കാന്‍ യാതൊരു അര്‍ഹതയുമില്ല.

ഇതില്‍ സദാചര വിരുദ്ധം എന്നു പറയാവുനത് ആണുങ്ങളും പെണ്ണുങ്ങളും  അടുത്തിടപഴകുന്നതു മാത്രമാണ്. ആണുങ്ങളെയും പെണ്ണുങ്ങളെയും വേലി കെട്ടി തിരിക്കുന്ന സംസ്കാരത്തില്‍ വളര്‍ന്നവര്‍ക്ക് അത് അരോചകമായി തോന്നാം.

മറ്റൊരു കപട സദാചാര വാദിയായ രാഹുല്‍ ഈശ്വരന്റെ കണാമറയത്തെ പ്രകടനം നന്നായിട്ടുണ്ട്. എന്റെ അഭിപ്രായത്തില്‍  കുഞ്ഞാലിക്കുട്ടിയേയും, പി ജെ കുര്യനെയും, പി ശശിയേയും, ഗോപി കൊട്ടമുറിക്കലിനെയുമൊക്കെ ഇതുപോലെ ഉള്ള റിയാലിറ്റി ഷോകളില്‍ അവതരിപ്പിപ്പണം. ഇരുട്ടിന്റെ മറവില്‍ ഇവരൊക്കെ ചെയ്യുന്നത് ഇതുപോലെ എല്ലാവരും കാണട്ടെ.

ബലാല്‍ സംഗത്തിന്റെയും കൊള്ളയുടെയും കൊലപാതകത്തിന്റെയും വാര്‍ത്തകള്‍ ഇല്ലാതെ ഒരു ചാനലും  ഇന്ന് ഒരു പ്രേക്ഷകനും  കാണാന്‍ ആകില്ല. അത് കാണുന്ന കുട്ടികളൊക്കെ ബലാല്‍ സംഗം ചെയ്യാനും കൊല ചെയ്യാനും പോകില്ലെങ്കില്‍ ഈ ഷോ കണ്ട് അവര്‍ മറ്റൊന്നും ചെയ്യില്ല. കുട്ടികളെ മാതാപിതാക്കള്‍ എങ്ങനെ വളര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചാണവര്‍ നല്ലതോ ചീത്തയോ തെരഞ്ഞെടുക്കുന്നത്. അല്ലാതെ റിയാലിറ്റി ഷൊ കണ്ടല്ല.

സോഷ്യല്‍  മീഡിയയുടെ ശക്തി എന്നൊക്കെ പറഞ്ഞ് ഇന്‍ഡ്യ വിഷനെതിരെ കുതിര കയറുന്നതുപോലെ സൂര്യയുടെ മേല്‍ കുതിര കയറിയാല്‍  അണ്ണാച്ചി വെറുതെ വിടില്ല. ഉള്ള വികലാംഗത മുഴുവന്‍ വികലാംഗത ആക്കി വിടും.


പതിവു പോലെ വള്ളിക്കുന്ന് താലിബന്‍ ആ കമന്റും നീക്കം ചെയ്തു.



ഈ പരിപാടിയെ വിമര്‍ശിച്ചതിന്റെ കൂടെ,  "ഇന്‍ഡ്യ വിഷന്റെ വാക്കുകള്‍ കടമെടുത്താല്‍ ", ലേഖനത്തിന്റെ പൊതു ഉള്ളടക്കത്തിന്, ആവശ്യമില്ലാത്ത രണ്ടു മൂന്നു വാക്യങ്ങള്‍ സ്ക്രിപ്റ്റില്‍ കടന്നു കൂടിയെന്ന്  നീര്‍വിളാകന്‍  എന്ന ബ്ളോഗര്‍ അഭിപ്രായപ്പെട്ടു. ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ശബരിമലയേയും, അവിടത്തെ തന്ത്രിയേയും, എന്‍ എസ് എസ് സെക്രട്ടറി സുകുമാരന്‍ നായരെയും പരാമര്‍ശിച്ചവ ആയിരുന്നു അത്.  പക്ഷെ അതിനോട് വള്ളിക്കുന്നു താലിബാനിയുടെ അഹന്ത  പ്രതികരിച്ചത് ഇങ്ങനെ.

ഒരു വ്യക്തിയോ മതസ്ഥാപനമോ ആണ് ഈ പോസ്റ്റിന്റെ ലക്ഷ്യമെന്നു താങ്കൾ കരുതുന്നുവെങ്കിൽ ഒരു ചാക്ക് സഹതാപം മാത്രമേ എനിക്ക് പകരം തരാനുള്ളൂ. 

ഈ പ്രതികരണത്തോട് ഞാനും ഒന്നു പ്രതികരിച്ചു. ഇങ്ങനെ.


ഒരു ചാക്കു സഹതാപം ​ചൊരിയുന്ന സമയത്ത് സ്വന്തം തലമണ്ടക്കകത്ത് ഒരു തരി വിവേകം ഉണ്ടാക്കാന്‍ നോക്ക്. നീര്‍വിളാകന്‍ മാന്യമായി ചോദിച്ച ഒരു ചോദ്യത്തിനു ജിഹാദ് മോഡല്‍ ഉത്തരമാണല്ലോ വള്ളിയുടേത്. 

ശബരി മലയിലെ പൂജയുടെ ഭാഗമായിട്ടാണു ഞാന്‍ ഈ ഷോയില്‍ പങ്കെടുക്കുന്നതെന്ന് രാഹുലന്‍ പറഞ്ഞിട്ടുണ്ടോ? അള്ളായും മൊഹമ്മദും നിര്‍ദേശിച്ചതനുസരിച്ച് ഭീകരപ്രവര്‍ത്തികള്‍  ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ഇസ്ലാമിക ഭീകരരെ വിമര്‍ശിക്കുമ്പോള്‍, അവര്‍ക്ക് ഇസ്ലാമുമായി ബന്ധമില്ല എന്നാണല്ലോ താങ്കളും സഹ താലിബാനികളും കരഞ്ഞു പറയാറുള്ളത്. താങ്കളേക്കാളും മാന്യതയുണ്ട് ഈ ഷോയിലെ അഭിനേതാക്കള്‍ക്ക്. എന്താണു മലയാളികളുടെയോ താങ്കളുടെ മതമായ ഇസ്ലാമിന്റെയോ സദാചാരത്തിനു വിരുദ്ധമായി ഈ ഷോയിലുള്ളത്? ഇപ്പോഴിറങ്ങുന്ന ന്യൂ ജെനെറേഷന്‍ സിനിമകളില്‍ ഉള്ളതിലും മോശമായ എന്താണിതിലുള്ളത്?

ഇവിടെ സന്ദര്‍ശിച്ചവരുടെ കണക്കെടുക്കുന്ന കൂടെ ഫൈസ് ബുക്കിലെ മറ്റ് ചില സൈറ്റുകളിലെ കണക്കു വേണമെങ്കില്‍  ഞാന്‍ പറയാം, സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണമല്ല ഒരു പോസ്റ്റിന്റെ പ്രസക്തി. ഇവിടെ താങ്കളെ അനുകൂലിച്ച് അഭിപ്രായമെഴുതുന്നതില്‍  99% പേരും മുസ്ലിങ്ങളാണ്. അതിന്റെ കാരണം ഞാന്‍ പറയേണ്ടതില്ലല്ലോ.

സുകുമാരന്‍ നായര്‍ സംവരണത്തിനു വേണ്ടി വാദിക്കുന്നു. അത് തെറ്റാണെങ്കില്‍ എന്തിനാണ്, മുസ്ലിങ്ങള്‍ സംവരണം  വേണമെന്നു ശഠിക്കുന്നത്. താങ്കളുടെ പാര്‍ട്ടിയായ മുസ്ലിം ലീഗിനേക്കൊണ്ട് മുസ്ലിങ്ങള്‍ക്ക് സംവരണം വേണ്ട എന്നു പറയിക്കുക. അതിനു ശേഷം സുകുമാരന്‍ നായര്‍ സംവരണത്തിനു വേണ്ടി വാദിക്കുന്നതിനെ എതിര്‍ക്കുക. അല്ലെങ്കില്‍ താങ്കളീ പറയുന്നത് വേശ്യയുടെ ചരിത്ര പ്രസംഗമായേ വിവരമുള്ളവര്‍ മനസിലാക്കൂ. ഇവിടെ സന്ദര്‍ശിച്ച 26000 ത്തിന്റെ കാര്യമല്ല പറഞ്ഞത്. 

താലിബനി ഈ കമന്റും നീക്കം ചെയ്തു.

താലിബനികള്‍ അഫ്ഘാനിസ്താനിലായലും, ഈജിപ്റ്റിലായാലും, സിറിയയിലായാലും ഒന്നു തന്നെ. പ്രാദേശിക വ്യത്യാസങ്ങള്‍ ഉണ്ടെന്നതൊഴിച്ചാല്‍ എല്ലാം ഒരേ തൂവല്‍ പക്ഷികള്‍..




42 comments:

kaalidaasan said...

താലിബനികള്‍ അഫ്ഘാനിസ്താനിലായലും, ഈജിപ്റ്റിലായാലും, സിറിയയിലായാലും ഒന്നു തന്നെ. പ്രാദേശിക വ്യത്യാസങ്ങള്‍ ഉണ്ടെന്നതൊഴിച്ചാല്‍ എല്ലാം ഒരേ തൂവല്‍ പക്ഷികള്‍..

kaalidaasan said...

ബഷീര്‍ താലിബന്‍  അദ്ദേഹത്തിന്റെ ഇസ്ലാം മതവിശ്വാസത്തിനും  ഇസ്ലാമിക സദാചാരത്തിനും മുസ്ലിം ലീഗ് രാഷ്ട്രീയത്തിനും  യോജിക്കാത്ത കമന്റുകള്‍ ഒക്കെ നീക്കം ചെയ്യുകയാണു ചെയ്യുന്നത്. അതുകൊണ്ട് ആ കമന്റുകള്‍  ഞാന്‍ ഇവിടെ ഇടുന്നു.

kaalidaasan said...

>>Kalidasan, ഫൗസിയ മലപ്പുറത്തെ മുസ്ലിം സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ച് വളരെ മോശമായ അഭിപ്രായം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ബഷീര് ഭായ് അടക്കമുള്ളവര്‍ അതിനെ ശക്തമായി എതിര്‍ത്തു. ചാനല്‍ മാപ്പ് പരഞ്ഞു. അതില്‍ തനിക്കെന്താ ഇത്ര ചൊറിച്ചില്‍?.<<<<<

എന്താണു ഫൌസിയ പറഞ്ഞത്? ഏത് വസ്ത്രത്തേപ്പറ്റിയാണവര്‍ അഭിപ്രയം പറഞ്ഞത്. പര്‍ദ്ദയേപ്പറ്റിയല്ലേ? മലപ്പുറത്തെ മുസ്ലിം സ്ത്രീകളുടെ ഔദ്യോഗിക വസ്ത്രം പര്‍ദ്ദയാണോ? എല്ലാ മ്സുലിം സ്ത്രീകളും ഇതാണോ ധരിക്കാറുള്ളത്? അണെങ്കിലല്ലേ ഫൌസിയ പറഞ്ഞത് താങ്കളില്‍ ചൊറിച്ചിലുണ്ടാക്കേണ്ടതുള്ളു?

ശരീരം ആസകലം മൂടി വയ്ക്കുന്ന പര്‍ദ്ദ എന്ന വസ്ത്രത്തേക്കുറിച്ച് ഫൌസിയ പലതും പറഞ്ഞു. മലപ്പുറത്തെ മുസ്ലിം സ്ത്രീകളില്‍ വളരെ ചെറിയ ഒരു വിഭാഗം ധരിക്കുന്ന പര്‍ദ്ദ എന്ന വസ്ത്രം പ്രാകൃതമാണ് എന്ന് ഫൌസിയ പറഞ്ഞു. ഗൾഫിലുള്ള ഭർത്താക്കന്മാർ നിര്‍ബന്ധിക്കുനതുകൊണ്ടാണ്, പലരും പര്‍ദ്ദ ധരിക്കുന്നതെന്നും പറഞ്ഞു. തങ്ങളുടെ ദുരവസ്ഥയെ മറികടക്കാൻ ശ്രമിക്കുന്നതിന് പകരം പ്രാകൃതമായ പർദ്ദ കൊണ്ട് അതിനെ മൂടിവെക്കാൻ ശ്രമിക്കുന്നു എന്നു കൂടി ഫൌസിയ പറഞ്ഞു. ഞാനും അതാവര്‍ത്തിക്കുന്നു.

ഏഴാം നൂറ്റാണ്ടില്‍ ലോകം മുഴുവനുമുള്ള സ്ത്രീകള്‍ സമാനമായ വസ്ത്രം ധരിച്ചാണു നടന്നിരുന്നത്. അവരൊക്കെ പുരോഗതി പ്രാപിച്ചപ്പോള്‍ ആ വസ്ത്ര ധാരണ രീതി ഉപേക്ഷിച്ചു. ഇന്ന് മുസ്ലിങ്ങള്‍ മാത്രമേ അത് ചെയ്യുന്നുള്ളു. അതിനെ പ്രാകൃതമായ വസ്ത്ര ധാരണ രീതി എന്നു തന്നെ ഞാനും പറയും. ഭക്ഷണം പാകം ചെയ്യാന്‍ പഠിക്കുന്നതിനു മുന്നേ മനുഷ്യന്‍ മാംസം പച്ചക്ക് തിന്നിരുന്നു. ഇന്ന് ആരെങ്കിലും അത് ചെയ്യുന്നുണ്ടെങ്കില്‍ അതിനെയും പ്രാകൃതമായ ഭക്ഷണരീതി എന്നേ വിളിക്കൂ. ഒരു നൂറ്റാണ്ടു മുന്നേ കേരളത്തിലെ താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ മാറു മറച്ചിരുന്നില്ല. ഇന്നരെങ്കിലും അത് ചെയ്താല്‍ അതിനെയും പ്രാകൃതമായ വസ്ത്ര ധാരണ രീതി എന്നു വിളിക്കും.

താങ്കളുടെ പ്രവാചകന്‍ നിര്‍ദ്ദേശിച്ചതുകൊണ്ടാണ്, ഇന്നും ചില സ്ത്രീകളെ ഇത് ധരിക്കാന്‍ പുരുഷന്‍മാര്‍ നിര്‍ബന്ധിക്കുന്നത്. അല്ലായിരുന്നെങ്കില്‍ ആരും ഇത് ധരിക്കില്ലായിരുന്നു. എന്തുകൊണ്ട് സ്ത്രീകള്‍ക്ക് മാത്രം ഇസ്ലാം ഡ്രെസ് കോഡ് നിര്‍ദേശിക്കുന്നു. പുരുഷന്‍മാര്‍ക്ക് ഏത് വേഷം വേണമെങ്കിലും ധരിക്കാം എന്ന അവസ്ഥ എന്തുകൊണ്ടാണ്? പ്രാകൃതമായ ആചാരങ്ങളില്‍ സ്ത്രീകള്‍ തളച്ചിടപ്പെടുന്നതുകൊണ്ടു മാത്രമാണത്. മറ്റ് ഇന്‍ഡ്യന്‍ സ്ത്രീകള്‍ ധരിക്കുന്ന സാരിക്കോ ചുരിദാറിനോ യാതൊരു മാന്യതക്കുറവുമില്ല.

ഇന്‍ഡ്യ വിഷന്‍ എന്തു പ്രക്ഷേപണം ചെയ്താലും അവരോട് താങ്കളേപ്പോലൂള്ള മുസ്ലിങ്ങള്‍ എന്തു തെറി പറഞ്ഞാലും അവര്‍ മാപ്പു പറയുകയോ പറയാതിരിക്കുകയോ ചെയ്താലും എനിക്കൊരു ചൊറിച്ചിലുമില്ല. എങ്കില്‍ താങ്കളേപ്പോലുള്ളവരുടെ സ്വഭാവം വര്‍ഷങ്ങളായി അറിയുന്നവര്‍ക്ക് ജീവിതകാലം ​മുഴുവന്‍ ചൊറിയാനേ നേരമുണ്ടാകൂ.

സോഷ്യല്‍ മീഡിയയിലൂടെ എതിര്‍ത്തതുകൊണ്ടാണവര്‍ ആ വീഡിയോ മാറ്റിയത് എന്ന് താങ്കള്‍ക്ക് തോന്നുന്നതാണ്. ഇന്‍ഡ്യ വിഷനെതിരെ ലീഗു മുസ്ലിങ്ങള്‍ നടത്തുന്ന തെറിയഭിഷേകം കേട്ടാല്‍ ഇന്‍ഡ്യന്‍ വിഷന്‍ തന്നെ നിറുത്തേണ്ടതല്ലേ?

മുസ്ലിം മത വിശ്വാസിയായ ഒരു സ്ത്രീയോട് കുടുംബത്തില്‍ പിറന്നവര്‍ക്ക് ചേരാത്ത വേശ്യ പോലുള്ള പദപ്രയോഗങ്ങള്‍ കണ്ടതുകൊണ്ടാണവര്‍ അതെടുത്ത് മാറ്റിയത്. അതില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കാര്യങ്ങള്‍ തെറ്റാണെന്ന് അവര്‍ പറഞ്ഞിട്ടില്ല ചര്‍ച്ച ചെയ്ത വിഷയത്തിനു ചേരാത്ത രണ്ടു മൂന്നു വാചകങ്ങള്‍ ഉണ്ടായിഎന്നു മാത്രമേ അവര്‍ പറഞ്ഞുള്ളു. ആ വാചകങ്ങളില്‍ പ്രതിപാദിച്ച വിഷയങ്ങള്‍ തെറ്റാണെന്ന് അവര്‍ പറഞ്ഞിട്ടില്ല. നിര്‍ഭാഗ്യവശാല്‍ അതിന്റെ അര്‍ത്ഥം താങ്കളേപ്പൊലുള്ളാവര്‍ക്ക് മനസിലാകുന്നില്ല.

kaalidaasan said...

>>>മാന്യമായ ഈ വേഷം കമലാ സുരയ്യ ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പ് തന്നെ ആ വേഷം അണിഞ്ഞിരുന്നുവെന്ന് അവര്‍ പറയുന്നത് കേട്ടിട്ടുണ്ട്.<<<<

കമല സുരയ്യ മറ്റ് പലതും പറഞ്ഞിട്ടുണ്ട്. അവരെ ആരെന്തിനു വേണ്ടി മതം മാറ്റി എന്നതൊക്കെ അവരുടെ അടുത്ത ഒരു വ്യക്തി പറഞ്ഞിരിക്കുന്നത് ഇതൊക്കെ ആണ്.

പ്രേമം അമ്മയുടെ മതം


പ്രേമമായിരുന്നു അമ്മയുടെ മതം. അത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തില്‍ അധിഷ്ഠിതമായ ഒന്നല്ലത്. മറിച്ച് മനസിന് മനസിനോടുള്ള ഒരിഷ്ടം. ആത്മീയമായ പ്രേമമെന്നും പറയാം. എന്നോടു പലപ്പോഴും പറയാറുണ്ട്.
''മൂന്നു ഭാര്യമാരുള്ള, കവിതയേയും ഗസലിനേയും സ്‌നേഹിക്കുന്ന ഒരാളാണ് എന്റെ കാമുകന്‍.''
അയാള്‍ ഇടയ്ക്കിടെ ഫ്‌ളാറ്റിലേക്കു വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വന്നയുടന്‍ അദ്ദേഹം അമ്മയ്ക്കു മുമ്പില്‍ നിലത്തിരിക്കും.
''കമല എന്റെ പ്രേമം സ്വീകരിക്കണം.''

തൊപ്പിയിട്ട അദ്ദേഹത്തിന്റെ ഘനഗംഭീരമായ ശബ്ദത്തിനു മുമ്പില്‍ പ്രേമത്തിനു വേണ്ടി ദാഹിക്കുന്ന സ്ത്രീ വീണുപോകുന്നത് സ്വാഭാവികം. ശരിക്കും അയാള്‍ ബ്രെയിന്‍ സ്‌റ്റോമിംഗ് നടത്തുകയായിരുന്നു. അയാളെ വിശ്വസിച്ചാണ് മാധവിക്കുട്ടി കമലാസുരയ്യയിലേക്ക് മാറിയത്. അല്ലാതെ അത് ഒരു മതത്തോടുള്ള ഇഷ്ടം കൊണ്ടായിരുന്നില്ല. മതമായിരുന്നില്ല, മനുഷ്യനായിരുന്നു അമ്മയ്ക്കു മുന്നിലുണ്ടായിരുന്നത്.

പക്ഷേ അമ്മ മതം മാറിയപ്പോഴാണ് അദ്ദേഹം ഒരു ഭീരുവാണെന്ന് അമ്മയ്ക്കു മനസിലായത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നുമുള്ള ഭീഷണികള്‍ക്കു മുമ്പില്‍ അദ്ദേഹം കീഴടങ്ങി. അദ്ദേഹം അമ്മയെ നിര്‍ദ്ദയം ഉപേക്ഷിച്ചു എന്നു തന്നെ പറയാം. അതൊരു വലിയ ഷോക്കായിരുന്നു. പിന്നീട് കുറച്ചുനാള്‍ അദ്ദേഹത്തെ കണ്ടതേയില്ല. ഉസ്മാനിയ യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റലില്‍ നാലഞ്ചുമാസങ്ങള്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. അദ്ദേഹത്തോടുള്ള ദേഷ്യം എപ്പോഴുമുണ്ടായിരുന്നു മനസില്‍.
ഇന്റര്‍വ്യൂവിനു വരുന്ന പത്രക്കാരോട് ആദ്യം പറയുന്നത് ഒരേയൊരു കാര്യമാണ്.
''എനിക്കുവേണ്ടി നിങ്ങള്‍ ഒരാളെ ഫോണ്‍ ചെയ്യണം. അയാളെക്കുറിച്ച് ഞാന്‍ മോശമായ ചിലതൊക്കെ പറഞ്ഞിട്ടുണ്ട്. അത് പ്രസിദ്ധീകരിക്കാന്‍ പോവുകയാണ് എന്നു പറയണം.''
മിക്കവരും അമ്മ പറയുന്നതുപോലെ ചെയ്യും. ഫോണ്‍ ലൗഡ് സ്പീക്കറിലിട്ട് കേള്‍ക്കും. അതൊരു പ്രതികാരമാണ്.
ശശി തരൂരിനോട് ആദരവു തോന്നിപ്പോകുന്നത് ഇതൊക്കെ കേള്‍ക്കുമ്പോഴാണ്. കാരണം അയാള്‍ സുനന്ദ പുഷ്‌കറിന്റെ പ്രേമം തള്ളിപ്പറഞ്ഞില്ല. ധീരനായ കാമുകനാണയാള്‍. പ്രേമിച്ച പെണ്ണിനെത്തന്നെ വിവാഹം കഴിച്ചു. അതിന് മന്ത്രിസ്ഥാനം പോലും അയാള്‍ക്കു പ്രശ്‌നമായിരുന്നില്ല.

പ്രേമം നഷ്ടപ്പെട്ടതോടെ അമ്മ അതേ മതക്കാരനായ മറ്റൊരാളുമായി അടുത്തുതുടങ്ങി. അദ്ദേഹം സുന്ദരനായ ഒരു ഡോക്ടറായിരുന്നു. ഇടയ്ക്കിടെ അയാള്‍ വരുമായിരുന്നുവെന്ന് എന്നോടുപറഞ്ഞിരുന്നു. ചില ദിവസങ്ങളില്‍ ഔട്ട്ഹൗസില്‍ താമസിക്കും. ഫ്‌ളാറ്റില്‍ താമസത്തിനെത്തുമ്പോള്‍ വലിയൊരു കുര്‍ത്തയാണ് രൂപേഷേട്ടന് നല്‍കുക. അത് അയാളുടേതാണെന്ന് പിന്നീടെനിക്കു തോന്നി. അമ്മയുടെ പ്രേമം സത്യമായിരുന്നു.

kaalidaasan said...

Mary Lilly in Facebook

പര്‍ദ്ദ എന്തിന് എതിര്‍ക്കപ്പെടണം?

>>>സാരി കൈകാര്യം ചെയ്യാന്‍ അറിയാത്ത ചുരിദാര്‍ ചേരാത്ത സ്ത്രീകളാണ് പൊതുവേ പര്‍ദ്ദ ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളത്. ഒരു സ്ത്രീക്ക് അത് സുരക്ഷിതമായി തോന്നുന്നത് കൊണ്ടാണല്ലോ അവര്‍ അത് ഉപയോഗിക്കുന്നത്.<<<

മേരി ലില്ലിയുടെ ഈ പരാമര്‍ശത്തോട് യോജിക്കാന്‍ ആകില്ല. പെണ്‍കുട്ടികള്‍ പിറന്നു വീഴുമ്പോള്‍ സാരിയെന്നല്ല യാതൊന്നും കൈകാര്യം ചെയ്യാന്‍ അവര്‍ക്കറിയില്ല അതൊക്കെ പരിശീലനത്തിലൂടെ ഉണ്ടാകുന്നതാണ്. അഞ്ചു വയസായ കിട്ടിയോട് ആരും സാരി ഉടുക്കന്‍ പറയില്ല. അതിനുള്ള പ്രായമാകുമ്പോള്‍ അവര്‍ അതൊക്കെ പഠിക്കുന്നു.

മുകളില്‍ അവര്‍ എഴുതിയത് ഇങ്ങനെ.

സത്യം പറഞ്ഞാല്‍ നല്ല തടിയുള്ള ഉമ്മമാര്‍ തിളങ്ങുന്ന ആ മുണ്ടും ധരിച്ചു പോകുന്ന കാഴ്ച ഒരല്പം ബോര്‍ തന്നെ ആയിരുന്നു. പര്‍ദ്ദയുടെ വരവോടെയാണ് അതിനൊരു മാറ്റം വന്നത്.

ചുരിദാറും സാരിയും ചേരാത്തവര്‍ ഇതുപോലെ തടിച്ച ശരീരമുള്ളവരാണ്. സുരക്ഷിതത്വം എന്നത് മേരി ഉദ്ദേശിക്കുന്നത് കാമ ക്കണ്ണുകളോടെ പുരുഷന്‍മാര്‍ നോക്കുന്നതാണെങ്കില്‍  സാരിയും ചുരിദാറും ചേരാത്ത ശരീര പ്രകൃതിയുള്ള നല്ല തടിയുള്ള സ്ത്രീകളെ സാധാരണ പുരുഷന്‍മാര്‍ ആരും  കാമക്കണ്ണുകളോടെ നോക്കില്ല. നീളവും വണ്ണവും ഒരു പോലെയുള്ളവരില്‍ ആര്‍ക്കാണു കാമമുദിക്കുക?

ശരീര വടിവില്ലാത്തവര്‍ സുരക്ഷിതത്വം ​ അഗ്രഹിച്ചല്ല പര്‍ദ്ദ ഇട്ടു മൂടി നടക്കുന്നത്. അപകര്‍ഷത കൊണ്ടാണ്.

മലക്ക് said...

ഹോ മുല്ലപ്പൂ വിപ്ലവം പോലൊന്നും വള്ളിക്കുന്ന് വിചാരിച്ചിരുന്നു എന്ന് തോന്നുന്നില്ല. ഒഴുക്കിന് അനുസരിച്ചു തുഴയുന്ന ഒരാള് ആണ് വള്ളിക്കുന്ന്. ഈ വിഷയം ഉയര്ന്നു വരുന്നത് മണത്തറിഞ്ഞ അദ്ദേഹം അതിനെ സംബന്ധിച്ച് ഒരു പോസ്റ്റ്‌ ഇട്ടു. അത് ഹിറ്റ്‌ ആയി. അത്രയെ ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. ഒരു മാസം മുൻപ് വന്ന ആ റിപ്പോർട്ട്‌ കുത്തി പൊക്കി വിവാദം ആക്കിയതിന് പുറകില വേറെ ചിലര് ആണ് അത് അറിയണമെങ്കിൽ ഫൌസിയ മുസ്തഫയുടെ മറ്റു റിപ്പോര്ട്ടുകളും ചേർത്ത് വായിക്കണം. എന്തായാലും ആ പെണ്‍കുട്ടിക്ക് എന്റെ അഭിനന്തനം. ബഷീര് ഇടയ്ക്കു മാത്രം രംഗ പ്രവേശനം ചെയ്ത വെറും ഒരു എഴുത്ത്കാരൻ മാത്രം.

പിന്നെ രണ്ടാമത്തെ ലേഖനം. അതിനും മുല്ലപ്പൂ വിപ്ലവം ഒന്നും ആവശ്യമില്ലായിരുന്നു. 'സിലസില യെ സിലസില' പോലെയോ 'രാത്രി ശിവ രാത്രി' പോലെയോ തത്കാലത്തേക്ക് ഒരു തരംഗം അത്രയെ ഉള്ളു.

പർദ്ദ പ്രാകൃതമാണ് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. പർദ്ദ പ്രാകൃതമായാൽ എന്താണ് പ്രശനം എന്ന് മാത്രം എനിക്ക് മനസിലാകുന്നില്ല. പർദ്ദ ധരിക്കെണ്ടവർ ധരിക്കും, ധരിക്കെണ്ടാത്തവർ ധരിക്കേണ്ട. എന്തായാലും ഒരു വൃത്തികെട്ട വേഷം ഒന്നും അല്ല പർദ്ദ. ആരെയും നിര്ബന്ധിച്ചു പർദ്ദ ധരിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അങ്ങനെ ചെയ്യുന്നു എങ്കിൽ താങ്കള് പറഞ്ഞപോലെ ഭയം ആണ് അതിനു കാരണം.

@പള്ളീലച്ചന്മാരും , കന്യാസ്ത്രീകളും , സന്യാസിനിമാരുമൊക്കെ ലൌകികജീവിതം വേണ്ട എന്ന് തീരുമാനിച്ച് സന്യസിക്കുന്നവരാണ്. അവരേപ്പോലെയാണോ മുസ്ലിം സ്ത്രീകളും?

വളരെയദികം കുറിക്കു കൊള്ളുന്ന വാക്കുകൾ. ചിന്തിപ്പിക്കുകയും ചെയ്യും. മുസ്ലീം സ്ത്രീകൾക്ക് എന്തിനാ പർദ്ദ എന്ന് ചോദിക്കുന്ന പോലെ സന്യസിക്കുന്നവര്ക്ക് എന്തിനാ പർദ്ദ എന്ന് കൂടി ചിന്തിപ്പിച്ചു. നാളെ മുതൽ പള്ളീലച്ഛന്മാർക്ക് തോർത്ത്‌ മുണ്ട് ചുറ്റി കുര്ബാന ചൊല്ലിക്കൂടെ? കന്യാസ്ത്രീകൾ എല്ലാം ബിക്കിനി ഇട്ട് പള്ളിയിൽ വന്നു കൂടെ? അവര്ക്കൊക്കെ ബിക്കിനി ഇട്ട് സന്യസിച്ചു കൂടെ? ലൌകിക ജീവിതം ഉപെക്ഷിക്കനമെങ്കിൽ പർദ്ദ ആവശ്യമുണ്ടോ?

പർദ്ദ ആവശ്യമില്ല എന്ന് തന്നെ ആകും താങ്കളുടെ മറുപടി. എന്നിട്ടും അവരിൽ ചിലര് എങ്കിലും അങ്ങനെ ഉള്ള വേഷം ധരിക്കുന്നു. അതിനു നമുക്ക് തെറ്റ് പറയാൻ കഴിയുമോ? അതുപോലെ എല്ലാം മുസ്ലീം സ്ത്രീകളും പർദ്ദ ധരിക്കുന്നില്ല. ചിലര് അവരുടെ ഇഷ്ടപ്രകാരം ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നു. ആരെയും നിർബന്ധിച്ച് ധരിപ്പിക്കരുത് എന്നാണു എന്റെ അഭിപ്രായം. അതുപോലെ പർദ്ദ ധരിക്കുന്നവരെ അതിന്റെ പേരില് ആക്ഷേപിക്കുകയും അരുത്.

മലക്ക് said...

@ഫൌസിയ പറഞ്ഞ പ്രധാന വസ്തുത ഗല്‍ഫ് മാപ്പിളമാരുടെ പേടിയാണ്. ഭര്‍ത്താക്കന്‍ മാര്‍ പോയികഴിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന ആധി കാരണം പലരും ഭാര്യമാരോട് പര്‍ദയിട്ട് നടക്കാന്‍ പറയുന്നു. അതിനു നിര്‍ബന്ധിക്കുന്നു. സ്ത്രീയാണെന്നു കരുതി എല്ലാ വികാരങ്ങളും എത്ര കാലം ​അടക്കിപ്പിടിച്ചു നടക്കും. ഒരു ദുര്‍ബല നിമിഷത്തില്‍ ചിലപ്പോള്‍ എല്ലം കൈവിട്ടു പോകും. പര്‍ദ്ദ അതിനു തടയിടുന്നെങ്കില്‍ അതെങ്കിലുമാകട്ടെ എന്നവര്‍ കരുതുന്നു.

ഇത് തെറ്റല്ലേ? ഇങ്ങനെ ഏതെങ്കിലും ഭർത്താക്കന്മാർ കരുതുന്നു എങ്കിൽ അവര്ക്കും തെറ്റി. കാരണം കള്ളത്തരം കാണിക്കണം എങ്കിൽ പർദ്ദ പോലെ ഉപകാരപ്പെട്ട വസ്ത്രം വേറെ ഉണ്ടോ? ആളെ തിരിച്ചറിയില്ലല്ലോ?

മലക്ക് said...

ഇവിടെ സന്ദര്‍ശിച്ചവരുടെ കണക്കെടുക്കുന്ന കൂടെ ഫൈസ് ബുക്കിലെ മറ്റ് ചില സൈറ്റുകളിലെ കണക്കു വേണമെങ്കില്‍ ഞാന്‍ പറയാം, സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണമല്ല ഒരു പോസ്റ്റിന്റെ പ്രസക്തി. ഇവിടെ താങ്കളെ അനുകൂലിച്ച് അഭിപ്രായമെഴുതുന്നതില്‍ 99% പേരും മുസ്ലിങ്ങളാണ്. അതിന്റെ കാരണം ഞാന്‍ പറയേണ്ടതില്ലല്ലോ.

സന്ദർശിക്കുന്നവരുടെ എണ്ണം വലിയ കാര്യം തന്നെയാണ്. വള്ളിക്കുന്നിനെ അനുകൂലിച്ച് കമന്റ് ഇടുന്നവർ മുസ്ലീങ്ങൾ ആണ്. ശരിയാണ് ഇന്ന് അദ്ധേഹത്തിന് സപ്പോര്ട്ട് ചെയ്യുന്നവർ മുസ്ലീങ്ങൾ മാത്രമായി ഒതുങ്ങി പോകുകയാണ്. അതും എല്ലാ മുസ്ലീങ്ങളും ഉണ്ടെന്നും വിചാരിക്കരുത്. പതിയെ പതിയെ പോസ്റ്റ്‌ വായിച്ച് ഒന്നും മിണ്ടാതെ പോയിരുന്ന ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. അങ്ങനെ വള്ളിക്കുന്ന് ഒരു മുസ്ലീം ബ്രാണ്ടഡ ബ്ലോഗ്‌ ആയി മാറുന്നു. പക്ഷെ അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം ഞാൻ ഒരിക്കൽ ഇത് അവിടെ സൂചിപ്പിച്ചിരുന്നു പക്ഷെ അദ്ദേഹം അതൊന്നും ചെവിക്കൊണ്ടില്ല. അല്ലെങ്കിലും അതൊക്കെ പറയാൻ ഞാൻ ആര്? എന്തൊക്കെ പോസ്റ്റ്‌ ഇടണം അതിൽ എന്തൊക്കെ എഴുതണം എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം അതിൽ മറ്റുള്ളവരുടെ അഭിപ്രായം അദേഹത്തിന് ആവശ്യമില്ലായിരിക്കും. സൂര്യാ ടീവി പരിപാടി പോലെ ആവശ്യമുള്ളവർ വായിച്ചാൽ മതിയല്ലോ. വായിക്കാൻ ആളില്ലെങ്കിൽ ആ ബ്ലോഗും ഗോവിന്ദ! ആളുണ്ടെങ്കിൽ സൂപ്പര് ഹിറ്റ്‌.

അതൊക്കെ പോട്ടെ, ഇവിടെ ആരെയും കാണുന്നില്ലല്ലോ? കമന്റ് ചെയ്യാൻ ഞാൻ മാത്രമേ ഉള്ളോ? ഈ പോസ്റ്റ്‌ എത്രപേർ വിസിറ്റ് ചെയ്തു എന്നറിയാൻ താത്പര്യമുണ്ട്. താങ്കള് എഴുതിയ ചില പോസ്റ്റുകളിൽ രണ്ടായിരത്തിൽ അധികം കമന്റ് കാണുന്നു. പക്ഷെ ഇവിടെ ആരെയും കാണുന്നില്ലല്ലോ? സപ്പോര്ട്ട് ചെയ്യാനും പ്രതികരിക്കാനും ആരും ഇല്ലേ?

Unknown said...

ചരിത്ര സംഭവങ്ങളെ വിലയിരുത്തുമ്പോള്‍ നിഷ്പക്ഷത ഒരു അപൂര്‍വതയാണു. എന്നിരുന്നാലും ലേഖനത്തിന്റെ ആദ്യ ഭാഗത്തു കാണുന്ന ചരിത്ര സംഭവങ്ങളുടെ അപഗ്രഥനം വായിച്ചാല്‍ തോന്നുക താങ്കള്‍ തിമിരക്കണ്ണൂകളോടെയാണു ചരിത്രം മനസ്സിലാക്കുന്നതു എന്നാണു. പലയിടത്തും പ്രാക്രുത ഇസ്ലാം എന്നു വിവക്ഷിക്കുന്നതു കാണുന്നു. ഇതിന്റെ അര്‍ഥം എന്താണു, ഇസ്ലാം പ്രാക്രുതമാണെന്നൊ, അല്ല ഇസ്ലാമിനു പ്രാക്രുതമെന്നും സമകാലീനമന്നുമുള്ള രണ്ട്‌ രൂപങ്ങളുന്ടെന്നുമാണോ? എങ്ങനെ കരുതിയാലും അതു കാളിദാസന്റെ അറിവിന്റെ പരിമിതിയാണു വെളിവാക്കുന്നതു.

അഭിപ്രായങ്ങള്‍ പറയാനും അതിനു ന്യായങ്ങള്‍ കാണാനും എല്ലാവര്‍ക്കും അവകാശങ്ങള്‍ ഉണ്ടു പക്ഷെ വസ്തുതകള്‍ വിശകലനം ചെയ്യുമ്പോള്‍ നമ്മള്‍ അറിഞ്ഞതത്രയും സത്യമണെന്നും, അതു മാത്രമാണു സത്യമെന്നും കരുതാനുള്ള മൌഡ്യമൊന്നും കാളിദാസനില്ല എന്നു കരുതട്ടെ.

താങ്കള്‍ വള്ളിക്കുന്നിനെ നേരെ തുപ്പുമ്പോള്‍ അതു ചെയ്യുന്നതു ചിലപ്പോളെങ്കിലും മലര്‍ന്നു കിടന്നു കൊണ്ടാണെന്നും കാഴ്ചക്കാര്‍ക്കു തോന്നാന്‍ ഇടയാക്കുന്നു എന്നു കൂടി പറഞ്ഞുകൊള്ളട്ടെ.

kaalidaasan said...

>>>ഹോ മുല്ലപ്പൂ വിപ്ലവം പോലൊന്നും വള്ളിക്കുന്ന് വിചാരിച്ചിരുന്നു എന്ന് തോന്നുന്നില്ല. ഒഴുക്കിന് അനുസരിച്ചു തുഴയുന്ന ഒരാള് ആണ് വള്ളിക്കുന്ന്. ഈ വിഷയം ഉയര്ന്നു വരുന്നത് മണത്തറിഞ്ഞ അദ്ദേഹം അതിനെ സംബന്ധിച്ച് ഒരു പോസ്റ്റ്‌ ഇട്ടു. അത് ഹിറ്റ്‌ ആയി. അത്രയെ ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. ഒരു മാസം മുൻപ് വന്ന ആ റിപ്പോർട്ട്‌ കുത്തി പൊക്കി വിവാദം ആക്കിയതിന് പുറകില വേറെ ചിലര് ആണ് അത് അറിയണമെങ്കിൽ ഫൌസിയ മുസ്തഫയുടെ മറ്റു റിപ്പോര്ട്ടുകളും ചേർത്ത് വായിക്കണം. എന്തായാലും ആ പെണ്‍കുട്ടിക്ക് എന്റെ അഭിനന്തനം. ബഷീര് ഇടയ്ക്കു മാത്രം രംഗ പ്രവേശനം ചെയ്ത വെറും ഒരു എഴുത്ത്കാരൻ മാത്രം.<<<

മലക്ക്,

സോഷ്യല്‍ മീഡിയയുടെ ശക്തി കണ്ട് പേടിച്ച് ഇന്‍ഡ്യ വിഷന്‍ മാപ്പു പറഞ്ഞു എന്ന അദ്ദേഹത്തിന്റെ അവകാശവദത്തോടാണു ഞാന്‍ പ്രതികരിച്ചത്. പക്ഷെ എന്റെ പല കമന്റുകളും  വള്ളിക്കുന്ന് ഡെലീറ്റ് ചെയ്തു. അതൊക്കെ കൊണ്ടാണു ഞാന്‍ ഇവിടെ എഴുതിയത്.

വള്ളിക്കുന്നിനെ വെറും ഗോസിപ്പ് എഴുത്തുകരന്റെ ലെവലിലേ ഞാന്‍ കാണുന്നുള്ളു. അദ്ദേഹത്തിന്റെ ആരാധകരായ മുസ്ലിം ലീഗുകാര്‍ക്ക് രുചിക്കുന്ന രീതിയില്‍ അദ്ദേഹം പൊടിപ്പും  തൊങ്ങലും അതിശയോക്തിയും വച്ച് എഴുതുന്നു. ആരാധകര്‍ കലക്കി എന്നു പറഞ്ഞ കയ്യടിക്കുന്നു. കാലിക പ്രസക്തിയുള്ള ഒരു വിഷയം അര്‍ഹിക്കുന്ന ഗൌരവത്തോടെ അദേഹത്തിന്റെ ബ്ളോഗില്‍ ഞാന്‍ ഇന്നു വരെ കണ്ടിട്ടില്ല.

ഫെയിസ് ബുക്കില്‍ വിമര്‍ശനങ്ങളും തെറികളും ഉണ്ടായപ്പോളാണദ്ദേഹം  ഈ വിഷയം പോസ്റ്റാക്കിയത്. അവിടെ ഫൌസിയയെ ചീത്ത പറഞ്ഞ മിക്കവരും ഇവിടെ വന്ന് അതാവര്‍ത്തിച്ചു.

ഇത് വിവാദമാക്കിയവര്‍ക്ക് വ്യക്തമായ അജണ്ടയുണ്ട്. അത് ഞാന്‍ ഒരു കമന്റില്‍ അവിടെ സൂചിപ്പിക്കയും ചെയ്തിരുന്നു. ഫൌസിയ മുസ്തഫ ധൈര്യശലിയായ പെണ്‍കുട്ടിയാണ്. സാമൂഹ്യ പ്രതിബദ്ധതയുമുണ്ട്. കാലിക പ്രസക്തമായ വിഷയങ്ങള്‍ അവര്‍ അവതരിപ്പിക്കാറുമുണ്ട്. മലപ്പുറത്തെക്കുറിച്ച് നല്ല കര്യങ്ങള്‍ പലതും അവര്‍  പറഞ്ഞിട്ടുണ്ട്. മറ്റ് ജില്ലയില്‍ നിന്നും വന്ന് മലപ്പുറത്തെ ഇഷ്ടപെട്ട് അവിടെ സ്ഥിരതാമസമാക്കിയ ഒരു കുടുംബത്തേപ്പറ്റിയുള്ള ഒരു പരിപാടി ഞാന്‍ കണ്ടതോര്‍ക്കുന്നു.

kaalidaasan said...

>>>പിന്നെ രണ്ടാമത്തെ ലേഖനം. അതിനും മുല്ലപ്പൂ വിപ്ലവം ഒന്നും ആവശ്യമില്ലായിരുന്നു. 'സിലസില യെ സിലസില' പോലെയോ 'രാത്രി ശിവ രാത്രി' പോലെയോ തത്കാലത്തേക്ക് ഒരു തരംഗം അത്രയെ ഉള്ളു.<<<

മലക്ക്,

ഒരു ചക്ക വീണു മുയലു ചത്തപ്പോള്‍ അതേ ആവേശത്തില്‍ എഴുതിയതാണത്. വള്ളിയുടെ ആരാധകര്‍ക്ക് രുചിക്കുന്ന അതേ വിഭവം തന്നെ. സദാചരത്തിന്റെ മൊത്തക്കച്ചവടക്കാര്‍ അത് കണ്ട് ഹാലിളകുമെന്ന് വള്ളിക്കറിയാം.

പക്ഷെ അത് കണ്ടിട്ട് ഇതു പോലെ ഉറഞ്ഞു തുള്ളാന്‍ മാത്രം അതില്‍ എന്ത് ആഭാസത്തരമാണെന്ന് എനിക്ക് മനസിലാകുന്നില്ല. ആണുങ്ങളെയും പെണ്ണുങ്ങളെയും വേര്‍ തിരിക്കുന്ന ഇസ്ലാമിക വിശ്വാസികള്‍ക്ക് അത് സദാചാര ലംഘനം തന്നെയാണ്. വള്ളിയുടെ ആരാധകരില്‍ അനേകം പേര്‍ അങ്ങനെയുള്ളവരായിട്ടുണ്ട്.

ആകേക്കൂടി രാഹുല്‍ ഈശ്വരന്റെ ഇരട്ടത്താപ്പു മാത്രമാണതില്‍ ഞാന്‍ കണ്ടുള്ളു. തീവ്ര ഹിന്ദുക്കളുടെ ചില പ്രവര്‍ത്തികളെ ന്യായീകരിച്ച ഈ കൊമാളി അതിനു കടക വിരുദ്ധമായി ഇതില്‍ പ്രവര്‍ത്തിക്കുന്നു.

kaalidaasan said...

>>>മുസ്ലീം സ്ത്രീകൾക്ക് എന്തിനാ പർദ്ദ എന്ന് ചോദിക്കുന്ന പോലെ സന്യസിക്കുന്നവര്ക്ക് എന്തിനാ പർദ്ദ എന്ന് കൂടി ചിന്തിപ്പിച്ചു.<<<

മലക്ക്,

സന്യസിക്കുന്നവര്‍ വെറുതെ അത് സ്വീകരിക്കുന്നതല്ല. അതവരുടെ നിര്‍ബന്ധമുള്ള വസ്ത്ര ധാരണ രീതിയാണ്. ഓരോ സന്യാസ സഭക്കും (ഉദ്ദേശിക്കുന്നത് മതമല്ല, സംഘടനയാണ്) അവരുടേതായ നിയമങ്ങളുണ്ട്. മദര്‍ തെരേസയുടെ സഭയിലെ നിയമം പ്രത്യേക രീതിയില്‍ ഉള്ള സാരിയാണ്. അതിലെ അംഗങ്ങള്‍ നിര്‍ബന്ധമായും അത് ധരിച്ചിരിക്കണം അവര്‍ക്ക് വേറെ ഒരു ചോയിസ് ഇല്ല. അതു തന്നെയാണ്, പള്ളീലച്ചന്‍ മാരുടെയും  കാര്യം. അതുകൊണ്ട് ബിക്കിനി ധരിച്ച് കന്യാസ്ത്രീകളും തോര്‍ത്തു മുണ്ടുടുത്ത പള്ളിലച്ചന്‍മാരും നടക്കാന്‍ പാടില്ലേ എന്ന ചോദ്യം അപ്രസക്തമാണ്.

കന്യാസ്ത്രീകള്‍ക്കും  പള്ളീലച്ചന്മാര്‍ക്കും അവരുടെ സഭാ നിയമം അനുശാസിക്കുന്നതുപോലെ വസ്ത്രം ധരിക്കേണ്ടതുണ്ട്. അതുപോലെയാണോ മുസ്ലിം സ്ത്രീകളും എന്നാണു ഞാന്‍ ചോദിച്ചത്. എന്നു വച്ചാല്‍ ഇസ്ലാം അനുശാസിക്കുന്നതുകൊണ്ടാണോ പല മുസ്ലിം സ്ത്രീകളും പര്‍ദ്ദ ധരിക്കുന്നതെന്നാണോ എന്നാണു ഞാന്‍ ചോദിച്ചത്.

ഈ ചോദ്യത്തിനു പല മുസ്ലിങ്ങളും പല ഉത്തരങ്ങള്‍ നല്‍കും. കേരളത്തിലെ മുസ്ലിങ്ങളില്‍ ഏറിയ പങ്കും അങ്ങനെ ഒന്നില്ല എന്നു പറയും. പക്ഷെ കുറെയേറെ പേര്‍ അതുണ്ട് എന്നു തന്നെ പറയും. കൂടെ മുഖം മറയ്ക്കണോ വേണ്ടയോ എന്നതിനേക്കുറിച്ചൊരു ക്ളാസും എടുക്കും. പക്ഷെ കേരളത്തിനു പുറത്തുപോയാല്‍ പര്‍ദ്ദ വേണമെനായിരിക്കും ഭൂരിഭാഗം പേരും പറയുക. അഫ്ഘാനിസ്താനിലാണെങ്കില്‍ മുഖം മറച്ച പര്‍ദ്ദ തന്നെ വേണമെന്ന് ഇസ്ലാം  അനുശാസിക്കുന്നു എന്നു പറയും. മുസ്ലിങ്ങള്‍ക്ക് തന്നെ ഇതില്‍ അഭിപ്രായ ഐക്യമില്ല. അതാണിതിലെ ഏറ്റവും വലിയ തമാശ.

kaalidaasan said...

>>>ഇത് തെറ്റല്ലേ? ഇങ്ങനെ ഏതെങ്കിലും ഭർത്താക്കന്മാർ കരുതുന്നു എങ്കിൽ അവര്ക്കും തെറ്റി. കാരണം കള്ളത്തരം കാണിക്കണം എങ്കിൽ പർദ്ദ പോലെ ഉപകാരപ്പെട്ട വസ്ത്രം വേറെ ഉണ്ടോ? ആളെ തിരിച്ചറിയില്ലല്ലോ?<<<

മലക്ക്,

ഭര്‍ത്താക്കന്‍ മാരുടെ ഈ അഭിപ്രായം ​തെറ്റു തന്നെയാണ്. അതാണ്, പല സ്ത്രീകളും ഫൌസിയയോട് പറഞ്ഞത്. സാധാരണ വസ്ത്രം ധരിച്ച് നടക്കാന്‍ ഇഷ്ടപ്പെടുന്ന പലരെയും ഭര്‍ത്താക്കന്‍ മാര്‍ നിര്‍ബന്ധിച്ച് പര്‍ദ്ദ ഇടുവിക്കുന്നു. നാലും അഞ്ചും വര്‍ഷം ഭര്‍ത്താക്കന്‍ മാര്‍ സ്ഥലത്തില്ലെങ്കില്‍ ആ സ്ത്രീക്ക് സ്വാഭാവികമായി പല വിലക്കുകളുമുണ്ട്. ഭര്‍ത്താവു നാട്ടിലുള്ള ഒരു സ്ത്രീ പട്ട്റ്റണത്തില്‍ പോകുന്നതുപോലെ അവര്‍ക്കൊന്നും പറ്റില്ല. പലതും നിഷേധിക്കപ്പെട്ട അവസ്ഥയുള്ള അവരെ പര്‍ദ്ദ കൂടി ഇടുവിച്ച് കൂടൂതല്‍ ഒറ്റപെടുത്തുന്ന ദുരവസ്ഥയേക്കുറിച്ചാണു പരാമര്‍ശിച്ചത്. എല്ലാം അടിച്ചമര്‍ത്തി ജീവിക്കുന്ന ചില സ്ത്രീകളുടെ ദുരവസ്ഥ പര്‍ദ്ദ കൊണ്ട് മറച്ചു വച്ച് വീട്ടില്‍ തന്നെ ഇരിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നു എന്നാണവര്‍ പറഞ്ഞത്.

ഗള്‍ഫില്‍ ഭര്‍ത്താക്കന്‍ മാരുള്ള സ്ത്രീകളേകുറിച്ച് നിറം പിടിപിച്ച കഥകള്‍ കേരളത്തിലും ഗള്‍ഫിലും ഇഷ്ടം പോലെയുണ്ട്. ഞാന്‍ ഗള്‍ഗ്ഫിലായിരുന്നപോള്‍ ഞാനും ഇത് കുറെ കേട്ടിട്ടുണ്ട്. ഇത് കേള്‍ക്കുന്ന ഏത് പുരുഷനും ആധിയായിരിക്കും. തന്റെ ഭാര്യയും ഇതുപോലെയാണോ എന്ന ആധി. ഇസ്ലാമിക വസ്ത്രമായ പര്‍ദ്ദ സ്ത്രീകള്‍ക്ക് സുരക്ഷിതതവം നല്‍കുമെന്ന പ്രചാരണം കേട്ടാണവരും ജീവിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും അവരുടെ ഭാര്യമാരെ പര്‍ദ്ദ ഇടുവിക്കാന്‍ ശ്രമിക്കും.

പര്‍ദ്ദ സ്ത്രീക്ക് സുരക്ഷിതതവം നല്‍കും എന്ന് എഴുതുന്ന അയിരക്കണക്കിനു മുസ്ലിങ്ങള്‍ ബ്ളോഗുകളിണ്ട്. എന്തായാലും അവരെങ്കിലും ഇത് വിശ്വസിക്കുന്നുണ്ടാകുമല്ലോ. തീര്‍ച്ചയായും അവരുടെ ഭാര്യ മാരെ അവര്‍ അതിടുവിക്കുമെന്നല്ലേ അതിന്റെ അര്‍ത്ഥം? പക്ഷെ പര്‍ദ്ദ ഇട്ടു എന്നു കരുതി ഒരു പുരുഷനു സ്ത്രീയെ കാമക്കണ്ണോടെ നോക്കില്ല എന്നതും പര്‍ദ്ദയിട്ട ഒരു സ്ത്രീയും വേലിചാടില്ല എന്നതുമൊക്കെ അവരുടെ മൂഡവിശ്വസം. അവര്‍ അതില്‍ തന്നെ ജീവിക്കട്ടെ എന്നു സമാധാനിക്കാം.

ഫൌസിയ പറഞ്ഞത് സുരക്ഷിതത്വം നല്‍കുമെന്ന് വിശ്വസിപ്പിച്ച് സ്ത്രീകളെ തളച്ചിടുന്നതുകൊണ്ട് മറ്റൊന്നും ചെയ്യാതെ മുഷിഞ്ഞിരിക്കുന്ന ദുരവസ്ഥയെ മറികടക്കാന്‍ ആ സ്ത്രീകള്‍ക്ക് സാധിക്കുന്നില്ല എന്നാണ്. പര്‍ദ്ദ എന്ന ഒരു വസ്ത്രം മാത്രമല്ല ഫൌസിയ ഉദ്ദേശിച്ചത്. അതിനു പിന്നിലുള്ള മാനസിക അവസ്ഥ കൂടി ഉണ്ടതില്‍.

kaalidaasan said...

>>>അതൊക്കെ പോട്ടെ, ഇവിടെ ആരെയും കാണുന്നില്ലല്ലോ? കമന്റ് ചെയ്യാൻ ഞാൻ മാത്രമേ ഉള്ളോ? ഈ പോസ്റ്റ്‌ എത്രപേർ വിസിറ്റ് ചെയ്തു എന്നറിയാൻ താത്പര്യമുണ്ട്.<<<

മലക്ക്,

ഞാന്‍ അങ്ങനെയൊരു കണക്ക് എടുക്കാറില്ല. താങ്കള്‍  പരമര്‍ശിച്ചതുകൊണ്ട് വെറുതെ ഒന്നു നോക്കി. 149 പേര്‍ സന്ദര്‍ശിച്ചയായിട്ടാണു കാണുന്നത്.

kaalidaasan said...

>>>ചരിത്ര സംഭവങ്ങളെ വിലയിരുത്തുമ്പോള്‍ നിഷ്പക്ഷത ഒരു അപൂര്‍വതയാണു. എന്നിരുന്നാലും ലേഖനത്തിന്റെ ആദ്യ ഭാഗത്തു കാണുന്ന ചരിത്ര സംഭവങ്ങളുടെ അപഗ്രഥനം വായിച്ചാല്‍ തോന്നുക താങ്കള്‍ തിമിരക്കണ്ണൂകളോടെയാണു ചരിത്രം മനസ്സിലാക്കുന്നതു എന്നാണു. <<<

ബൈജു ഖാന്‍ 

ഞാന്‍ പോസ്റ്റിന്റെ ആദ്യ ഭാഗത്തെഴുതിയത് ചരിത്ര സംഭവമൊന്നുമല്ല. ലോകത്തിന്റെ കണ്‍മുന്നില്‍ അടുത്ത കാലത്തു നടന്നു കഴിഞ്ഞതും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതുമായ സംഭവങ്ങളാണ്. അത് തെറ്റാണെങ്കില്‍ ശരിയായിട്ടുള്ളത് താങ്കള്‍ക്കിവിടെ എഴുതാം.

തിമിരം ബാധിക്കാത്ത താങ്കളൂടെ കണ്ണിലുടെ കണ്ടത് എഴുതാന്‍ താഴ്മയായി അപേക്ഷിക്കുന്നു. എനിക്ക് തെറ്റിയെങ്കില്‍ മനസിലാക്കാന്‍ വേണ്ടിയാണ്.

kaalidaasan said...

>>>പലയിടത്തും പ്രാക്രുത ഇസ്ലാം എന്നു വിവക്ഷിക്കുന്നതു കാണുന്നു. ഇതിന്റെ അര്‍ഥം എന്താണു, ഇസ്ലാം പ്രാക്രുതമാണെന്നൊ, അല്ല ഇസ്ലാമിനു പ്രാക്രുതമെന്നും സമകാലീനമന്നുമുള്ള രണ്ട്‌ രൂപങ്ങളുന്ടെന്നുമാണോ? എങ്ങനെ കരുതിയാലും അതു കാളിദാസന്റെ അറിവിന്റെ പരിമിതിയാണു വെളിവാക്കുന്നതു. <<<

ബൈജു ഖാന്‍ 

അത് എന്റെ അറിവിന്റെ പരിമിതി അല്ല. മുസ്ലിങ്ങളുടെ അറിവിന്റെ പരിമിതിയാണ്. ഇസ്ലാമിലെ പല കാര്യങ്ങളും അതുണ്ടായ കാലത്തെ പ്രത്യേക അവസ്ഥക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. ഇന്ന് അതിനു പ്രസക്തിയില്ല എന്നൊക്കെ അവരാണു പറയുന്നത്. ഉദാഹരണത്തിന്, നാലു സ്ത്രീകളെ വിവാഹം കഴിക്കാം എന്നത് അന്ന് ആണുങ്ങളൊക്കെ യുദ്ധത്തില്‍ മരിച്ചു പോയപ്പോള്‍  താല്‍ക്കാലികമായി ഉണ്ടാക്കിയ നിബന്ധന ആയിരുന്നു. ഇന്നതിനു പ്രസക്തിയില്ല എന്നാണ്. അതിനെ ഞാന്‍ പ്രാകൃതമായ ആചാരമെന്നു പറയുന്നതില്‍ താങ്കള്‍ക്ക് എതിര്‍പ്പുണ്ടാകുമോ എന്തോ.

അതുപോലെ താങ്കളുടെ പ്രവാചകന്‍ 15 വിവാഹം കഴിച്ചിരുന്നു. അതിനെ മറ്റു ഖാന്‍ മാര്‍ ന്യായീകരിക്കുന്നത് കഷ്ടപ്പെടുന്ന കുറച്ച് സ്ത്രീകളെ രക്ഷിക്കാന്‍ വേണ്ടി ആയിരുന്നു എന്നാണ്. ഏത് കാരണത്തായാലും 15 വിവാഹം കഴിക്കുന്നത് ഒരു പ്രാകൃത ആചാരമായിട്ടാണു ഞാന്‍ കരുതുന്നത്. കഷ്ടപ്പെടുന്ന അനേകം സ്ത്രീകള്‍ ഇന്നുമുണ്ട്. എന്തുകൊണ്ട് താങ്കള്‍ അതില്‍ ഒരു 15 എണ്ണത്തിനെ വിവാഹം കഴിച്ച് അവരെ രക്ഷിക്കുന്നില്ല?

ഇതുപോലെ പ്രാകൃതമായ പല ആചാരങ്ങളുമുണ്ടായിരുന്ന ഇസ്ലാമിനെയാണു ഞാന്‍ പ്രാകൃത ഇസ്ലാം എന്നു വിളിച്ചത്.

kaalidaasan said...

>>>അഭിപ്രായങ്ങള്‍ പറയാനും അതിനു ന്യായങ്ങള്‍ കാണാനും എല്ലാവര്‍ക്കും അവകാശങ്ങള്‍ ഉണ്ടു പക്ഷെ വസ്തുതകള്‍ വിശകലനം ചെയ്യുമ്പോള്‍ നമ്മള്‍ അറിഞ്ഞതത്രയും സത്യമണെന്നും, അതു മാത്രമാണു സത്യമെന്നും കരുതാനുള്ള മൌഡ്യമൊന്നും കാളിദാസനില്ല എന്നു കരുതട്ടെ. <<<

ബൈജു ഖാന്‍ 

തീര്‍ച്ചയായും. ഞാന്‍ അറിഞ്ഞതത്രയും സത്യമാണെന്നും, അതു മാത്രമാണു സത്യമെന്നും കരുതാനുള്ള മൌഡ്യമൊന്നും എനിക്കില്ല. ഞാന്‍ എഴുതുന്നതില്‍  തെറ്റുണ്ടെങ്കില്‍ താങ്കള്‍ക്കും  മറ്റുള്ളവര്‍ക്കുമത് ചൂണ്ടിക്കാണിക്കാം. വള്ളിക്കുന്നിനേപ്പോലെ ഒരു കമ്നറ്റും ഞാന്‍ ഡെലീറ്റ് ചെയ്യില്ല.

kaalidaasan said...

>>>താങ്കള്‍ വള്ളിക്കുന്നിനെ നേരെ തുപ്പുമ്പോള്‍ അതു ചെയ്യുന്നതു ചിലപ്പോളെങ്കിലും മലര്‍ന്നു കിടന്നു കൊണ്ടാണെന്നും കാഴ്ചക്കാര്‍ക്കു തോന്നാന്‍ ഇടയാക്കുന്നു എന്നു കൂടി പറഞ്ഞുകൊള്ളട്ടെ.<<<

ബൈജു ഖാന്‍ 

ഞാന്‍ വള്ളിക്കുന്നിനു നേരെ തുപ്പുന്നില്ല. അദ്ദേഹം ​എഴുതുന്ന ചിലതിനോട് പ്രതികരിക്കുന്നു. പക്ഷെ ഇന്നു വരെ ഞാന്‍ എഴുതിയ ഒരഭിപ്രയത്തോടും അദ്ദേഹം ​പ്രതികരിച്ചിട്ടില്ല. മുസ്ലിം ലീഗുകാര്‍ പുലി എന്നു വാഴ്ത്തുന്ന വള്ളിക്കുന്നിന്, എന്നോട് സംവദിക്കാനുള്ള ആര്‍ജ്ജവമില്ല.

അദ്ദേഹം ഒന്നുകില്‍ ഒരു ഭീരുവിനേപ്പോലെ ബ്ളോഗ് അടച്ച് ഓടിപ്പോകുന്നു. അല്ലെങ്കില്‍ ദേഷ്യം  പിടിച്ച് കമന്റുകള്‍ ഡെലീറ്റ് ചെയ്യുന്നു.

കാഴ്ച്ചക്കാര്‍ക്ക് എന്തു വേണമെങ്കിലും തോന്നിക്കോട്ടേ. ഏത് കാഴ്ചക്കാരനും തോന്നുന്ന അഭിപ്രായം എഴുതാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം എന്റെ ബ്ളോഗിലുണ്ട്.

വള്ളിക്കുന്നിനു വേണ്ടി വക്കാലത്തുമായി വന്നതുകൊണ്ട് ചോദിക്കുകയാണ്. ഏതെങ്കിലും ഒരു വിഷയത്തില്‍ ഞാനുമായി ഒരു സംവാദത്തിനു അദ്ദേഹത്തിനു സാധിക്കുമോ എന്ന് ഒന്നു ചോദിക്കുക. ഇന്നു വരെ നേരിട്ടൊരു മറുപടിയും തരാത്തതുകൊണ്ട് ചോദിച്ചതാണേ.

അദ്ദേഹം ഡേലീറ്റ് ചെയ്ത ചില കമന്റുകള്‍ ഞാന്‍ ഇവിടെ ഇട്ടിട്ടുണ്ട്. അത് വായിച്ചിട്ട് അതിലെ പിശകെന്താണെന്ന് താങ്കളൊന്നു പറയാമോ?

Ajith said...

1979-1989 കാലഘട്ടത്തിലെ അഫ്ഘനിസ്ടന്റെ ആവർത്തനമാണ് ഇന്നു ‌സിറിയ. ഒരു ഭാഗത്ത് അമേരിക്കയും ,അറബി രാജാക്കന്മാരും ഇസ്രേലും .Assad ഇനെ പിന്തുനക്കന്നവർക്കും അവരുടെ തല്പ്പര്യങ്ങളുണ്ട്. റഷ്യ Chechnya മുന്നില് കാണുന്നു , ചൈന Xinjiang.

ഏക വ്യത്യാസം ഇറാൻ നിലപാടാണ്‌ , അന്ന് നജീബുല്ലക്ക് എതിരയിരുന്നെങ്കിലും , ഇന്ന് Assad ഇനു ഒപ്പമാണ് . അതു പോലെ അവിടുത്തെ ന്യൂനപക്ഷങ്ങൾ ബാത്ത് പരടിക്കൊപ്പമാണ് .Assad ഇന്റെ പതനം ആരെങ്കിലും ഭയപ്പെടുന്നുനടെങ്കിൽ ,അതു അവിടത്തെ ന്യൂനപക്ഷങ്ങളും ഇതര മുസ്ലിം വിഭാഗങ്ങളുമാണ്

Ajith said...

" ലിബിയയിലെ ഗദ്ദാഫിയെ ഇസ്ലാമിക ലോകത്തെ മഹനായ വിപ്ളവകാരിയായാണ്, ഇസ്ലാമിസ്റ്റുകള്‍ കൊണ്ടാടിയിരുന്നത്. അമേരിക്കയെ എതിര്‍ക്കാന്‍ ധൈര്യം കാണിച്ചതും അവരുടെ വിമാനം ബോംബ് വച്ച് തകര്‍ത്തതും ആയിരുന്നു അദ്ദേഹത്തിന്റെ മഹത്വം. പക്ഷെ ഇസ്ലമിസ്റ്റുകളുടെ കയ്യാല്‍ പിടിക്കപ്പെ അതി ക്രൂരമായി അദ്ദേഹവും വധിക്കപ്പെട്ടു.
".

He was never a hero for the pan-Islamists anywhere ,even of kerala , he aligned with Islam for safeguarding his position , but crushed the Islamists of Lybia with an Iron hand when in power. His personal rivalry with monarchs of Saudi and Qatar made him a persona non grata for Islamic publications in kerala too!!.

Imagine how Kerala Jamaath's media celebrated the cause of Lebanese Hezbollah in their war against Israel, now they have also been painted villains , due to pro Assad stand.

Islamists were never anti- American as claimed by some , they align with pan-islamist interests

ഹ ഹ ഹ said...

ഇങ്ങനെയുള്ള ഫത്വ കൂടി ഇറക്കണം...http://frontpagemag.com/2012/rick-moran/egypts-islamists-to-grant-sex-after-death-right-for-husbands/.

kaalidaasan said...

>>>>വിവരക്കേട് ഒരു തെറ്റല്ല അതൊരു വിപത്താണ്....അത് മനസ്സിലാകിയിട്ടു മതി സാധാചാര ത്തിനെ പുച്ചിക്കുന്നത് ..പെണ്ണൊക്കെ expose ചെയ്യാൻ മുട്ടി നില്കുന്നവലാണ് എന്ന മെസ്സേജ് വലിയ അപകടം ഉണ്ടാക്കും..<<<<

പെണ്ണൊക്കെ എക്സ്പോസ് ചെയ്യാന്‍ മുട്ടി നില്‍ക്കുകയാണെന്ന് താങ്കള്‍ ഏത് അവയവം കൊണ്ടാണ്, ചിന്തിച്ചെടുത്തത്? ഇതില്‍ എന്താണു, എക്സ്പോസ് ചെയ്ത് താങ്കള്‍ കണ്ടത്?

താങ്കളുടെ പ്രവാചകന്‍ പറഞ്ഞിരിക്കുന്നത് സ്ത്രീകള്‍ അവരുടെ പലതും  ചില ആളുകളുടെ മുന്നില്‍ എക്സ്പോസ് ചെയ്യാം എന്നാണ്. അതിവിടെ വായിക്കാം.

24:31

വിശ്വാസിനികളോടും പറയുക: അവരും കണ്ണുകള്‍ താഴ്ത്തിവെക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ സ്വന്തം സൌന്ദര്യം വെളിപ്പെടുത്താതെയുമിരിക്കട്ടെ -സ്വയം വെളിവായതൊഴിച്ച്. മുഖപടം താഴ്ത്തിയിട്ട് മാറുകള്‍ മറയ്ക്കട്ടെ. ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരന്മാര്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍40 41 തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, സ്വന്തം അധീനത്തിലുള്ളവര്‍, വിഷയവിചാരമില്ലാത്ത പുരുഷ ഭൃത്യന്മാര്‍, സ്ത്രീ സുഖ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍45 എന്നിവര്‍ക്കൊഴികെ, അവര്‍ സൌന്ദര്യം വെളിവാക്കരുത്.

ഇതു പ്രകാരം സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍40 എന്നിവര്‍ക്ക് പരസ്പരം പലതും  expose ചെയ്യാമെന്നാണ്. സഹോദരരുടെ മക്കള്‍ തമ്മിലുള്ള വിവാഹം  ഇസ്ലാമില്‍ അനുവദിച്ചതുമാണ്. മകന്റെ ഭാര്യയെ വരെ വിവാഹം കഴിച്ചിരുന്നു താങ്കളുടെ പ്രവാചകന്‍,. വിവാഹം കഴിക്കാന്‍ അനുവദിക്കപ്പെട്ട പലര്‍ക്കും വിവഹാത്തിനു മുന്നെ പലതും എക്സ്പോസ് ചെയ്യാമെന്ന നിയമമുള്ള ഇസ്ലാമില്‍ തന്നെയാണോ താങ്കളും വിശ്വസിക്കുനത്? ഇതുപോലെ വിവാഹം ചെയ്യാന്‍ അനുവദിക്കപ്പെട്ട പലരും പരസ്പരം പലതും തുറന്നുകാണിച്ച് (expose) നടന്നപ്പോള്‍ അര്‍ക്കുവേണമെങ്കിലും  ചൊറിച്ചിലുണ്ടായി താങ്കളീ പറയുന്ന ട്രൈ ചെയ്യല്‍  ഉണ്ടായിക്കൂടെ?

സഹോദരീ സഹോദരാരുടെ കുട്ടികള്‍ മിക്കപ്പോഴും കണ്ടുമുട്ടുന്നവരും അടുത്തിടപഴകുന്നവരും അല്ലേ. അവര്‍ക്ക് തമ്മില്‍ വിവാഹം അനുവദിച്ചിട്ടുണ്ടെങ്കില്‍ ഈ ട്രൈ ചെയ്യലും നടക്കുക സ്വാഭാവികമാണല്ലോ. അതിനേക്കുറിച്ച് വേവലാതി ഇല്ലാത്ത താങ്കളൊക്കെ ഇപ്പോള്‍ ഭാവനയില്‍ നിന്നും ഇതുപോലെ വേവലാതി ഉണ്ടാക്കിയെടുക്കാതെ സ്വയം നിയന്ത്രിക്കുന്ന സൂത്രം പഠിക്കാന്‍ നോക്കുക. മറ്റൊരു പെണ്‍കുട്ടിയെ കാണുമ്പോള്‍ നിയന്ത്രണം പോകുന്ന താങ്കളേപ്പോളുള്ളവരുടെ മനസിലാണു കുഴപ്പം. അതിനെ ചികിത്സിക്കാന്‍ നോക്കുക.

kaalidaasan said...

>>>>സായിപ്പു പണ്ട് മുതലേ ചെയ്യുന്നതും എന്നാല്‍ നമ്മള്‍ ഒരു നാളും അനുകരിക്കാന്‍ ശ്രമിക്കാത്തതു മായ ഒന്നുണ്ട്.. അതായത് ടോയിലെറ്റിലെ പേപ്പര്‍ പരിപാടി .. ഈ പ്രോഗ്രാമിനെയും അങ്ങനെ കണ്ടാല്‍ മതി എല്ലാ കാര്യത്തിനും സായിപ്പിനെ ഫോളോ ചെയ്യാന്‍ നമ്മുടെ സംസ്ക്കാരം അനുവദിക്കില്ല,<<<<

റ്റോയിലറ്റിലെ പേപ്പര്‍ പരിപാടി അത്രക്ക് മോശമാണോ? എങ്കില്‍ കല്ലുകൊണ്ടുള്ള ഈ പരിപാടിയോ?


Cleaning oneself after relieving oneself

(Narrated by al-Bukhaari, 149; Muslim, 271)

The reason for that is that the basic way of removing impurities is to use water. Just as you use water to remove any impurities from your foot, so too you use it to remove any impurities resulting from relieving yourself.

2 – He may purify himself using stones. Doing istijmaar or removing impurities with stones is sufficient. This is indicated by the words and actions of the Messenger (peace and blessings of Allaah be upon him). With regard to his words, Salmaan (may Allaah be pleased with him) said: “The Messenger of Allaah (peace and blessings of Allaah be upon him) forbade us to use less than three stones for the purpose of istijmaar.”

(Narrated by Muslim, 262).

With regard to his actions, Ibn Mas’ood (may Allaah be pleased with him) said: “The Prophet (peace and blessings of Allaah be upon him) went out to answer the call of nature and asked me to bring him three stones. I found two stones and searched for a third but could not find one. So I took a piece of dried dung and brought it to him. He took the two stones and threw away the dung and said, ‘This is a filthy thing.’”

(Narrated by al-Bukhaari, 122).

The hadeeth of Abu Hurayrah, which states that he gathered some stones for the Prophet (peace and blessings of Allaah be upon him) and brought them to him in his garment, put them down next to him then went away (narrated by al-Bukhaari, 154) indicates that istijmaar (using stones to cleanse oneself after relieving oneself) is permissible.

kaalidaasan said...

>>>>ഒരു കാര്യം ഉറപ്പാണ്...സ്ത്രീ പീഡനങ്ങൾ വര്ദ്ധിച്ചു വരുന്നെങ്കിൽ അതിന്റെ ഒന്നാമത്തെ ഉത്തരവാദി പെണ്ണുങ്ങൾ തന്നെ. കുറച്ചൊക്കെ ഒരടക്കവും ഒതുക്കവും നല്ലതാ..അതിലുള്ള ഒരാണും മോശമായി വസ്ത്രം ധരിച്ചിട്ടില്ല...മോശമാകിയവർ പെണ്ണുങ്ങള തന്നെ...പെണ്ണുങ്ങളെ ..നിങ്ങള്ക്ക് തന്നെ നിങ്ങളെ രക്ഷിക്കാനാകൂ ...<<<<

കുറുക്കന്റെ കണ്ണുകള്‍  എന്നും കോഴിക്കൂട്ടില്‍ തന്നെ. ഈ പരിപാടിയിലെ ഏത് പെണ്ണാണ്, മോശമായി വസ്ത്രം ധരിച്ചിരിക്കുന്നു എന്ന് താങ്കള്‍ പറയുന്നത്. അവരുടെ അരുടെയെങ്കിലും വസ്ത്രം മോശമാണെന്ന് ഇതെഴുതിയ വള്ളി പോലും പറയുന്നില്ല.

നോട്ടം പെണ്ണുങ്ങളുടെ വസ്ത്രത്തിലേക്ക് മാത്രമാകുമ്പോള്‍ ഇതൊക്കെ തോന്നും. ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ പര്‍ദ്ദയൊഴികെ മറ്റൊരു വസ്ത്രവും നല്ലതെന്നു തോന്നാത്ത മാനസില്‍ ഈ പെണ്ണുങ്ങളുടെ വസ്ത്രവും മോശമായി തന്നെ തോന്നും.

പെണ്ണിന്റെ കൈയ്യും കാലും കാണുമ്പോഴേക്കും ഹാലിളകുന്ന താങ്കളേപ്പോളുള്ളവരുടെ രോഗാതുരമായ മനസിനാണു ചികിത്സ വേണ്ടത്. താങ്കളൊക്കെ താങ്കളുടെ പെണ്ണുങ്ങളെ പര്‍ദ്ദ ഇട്ട് മൂടിക്കൊണ്ടു നടന്നോളൂ. പക്ഷെ മറ്റുള്ളവരും അങ്ങനെ ചെയ്യണമെന്ന് വാശിപിടിക്കല്ലേ. അതല്ല എല്ലാ പെണ്ണുങ്ങളും  പര്‍ദ്ദ ഇട്ടു നടക്കണമെങ്കില്‍ താമസം വല്ല ഇറാനിലേക്കോ, സൌദി അറേബ്യയിലേക്കോ, അഫ്ഘാനിസ്താനിലേക്കോ മാറ്റുന്നത് നല്ലതായിരിക്കും.

ഈ ഷോ കാണുന്ന കുട്ടികളൊക്കെ നാളെ മുതല്‍ തെരുവിലിറങ്ങി പെണ്‍കുട്ടികളെ പീഢിപ്പിച്ചു തുടങ്ങും എന്നൊക്കെ വള്ളിയേപ്പോലെ കരുതാന്‍ താങ്കള്‍ക്കുള്ള അവകാശത്തെ മാനിക്കുന്നു. അങ്ങനെ ചിന്തിക്കുന്ന രോഗാതുരമായ മനസിനെ ഉടനെ ഊളമ്പാറയിലോ കുതിരവട്ടത്തോ ആണയക്കേണ്ടത്. ഏതായാലും കുറച്ച് കൂതറ മുസ്ലിങ്ങളെ പേടിച്ച് സൂര്യ ഈ പരിപാടി നിറുത്താനൊന്നും പോകുന്നില്ല. ഇതുപോലെ പ്രചരണം കൊടുത്താല്‍ ഇത് കാണാത്തവര്‍ പോലും കാണും. വള്ളിയും താങ്കളും സഹ താലിബാനുകളും പറയുമ്പോലെ അതില്‍ വല്ലതുമുണ്ടോ എന്നറിയാന്‍ വേണ്ടിയെങ്കിലും.

താങ്കളുടെ മത വിശ്വാസപ്രകാരം  കുറ്റം എപ്പോഴും സ്ത്രീകള്‍ക്കാണ്. ബലാല്‍ സംഗം ചെയ്യപ്പെടുന്ന സ്ത്രീയെ ശിക്ഷിക്കുന്ന പ്രാത മതം ഇസ്ലാം മാത്രമേ ഉള്ളു. പര്‍ദ്ദയിട്ടു നടക്കുന്നവരേപ്പോലും സൌദി അറേബ്യയില്‍ ബലാല്‍ സംഗം ചെയ്യുന്നു. അതിന്റെ അര്‍ത്ഥം വസ്ത്രമൊന്നുമല്ല ഇതിനു കാരണമെന്നണ്. സ്ത്രീകളെയും പുരുഷന്‍മാരെയും വേലികെട്ടി തിരിച്ചിരുത്തുന്ന അവിടെ ബലാല്‍ സംഗം  നടക്കുന്നതിന്റെ അര്‍ത്ഥം ഇതുപോലെയുള്ള ഷോകളല്ല കാരണമെന്നാണ്. കഴിഞ്ഞ മൂന്നു നാലു മാസങ്ങള്‍ക്കുള്ളില്‍  മൂന്നും അഞ്ചും വയസായ പിഞ്ചുകുട്ടികള്‍ വരെ ബലാല്‍  സംഗം ചെയ്യപ്പെട്ടു. അതൊക്കെ ചെയ്ത നരാധമന്മാര്‍  ഈ റിയാലിറ്റി ഷോ കണ്ടിട്ടാണെന്ന് തോന്നുന്നത് താങ്കളുടെ മനസിന്റെ മലിനതയാണ്. അത് കഴുകി കളയാന്‍ ശ്രമിക്ക്. സ്ത്രീയെ ബഹുമാനിക്കാന്‍  പഠിപ്പിക്കുന്ന സംസ്കാരത്തില്‍ വരളാത്തതിന്റെ കുഴപ്പമാണിത്.

ആണുങ്ങളെയും പെണ്ണുങ്ങളെയും വേലി കെട്ടി തിരിക്കുന്ന ഒരു സംസ്കരത്തില്‍ വളര്‍ന്നു വന്ന വള്ളിക്കും താങ്കള്‍ക്കുമൊക്കെ അവര്‍ അടുത്തിടപഴകുന്നത് സഹിക്കുന്നില്ല. അതേ ഈ വിലാപത്തിലുള്ളു.

kaalidaasan said...

>>>>ടി വി കാണാതിരുന്നാല്‍ പോരേ എന്ന വളരെ ബാലിശമായ വാദമാണ് നിങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.<<<<

ഇതില്‍ എന്താണു ബാലിശത. എ സര്‍ട്ടിഫിക്കറ്റുള്ള സിനിമകള്‍ സ്ത്രീകളും കുട്ടികളും കാണുന്നില്ല. അതുപോലെ ഇതും ഇഷ്ടമില്ലെങ്കില്‍ കാണാതിരിക്കുക. താങ്കളിലെ ഇസ്ലാമിസ്റ്റ് ഇതിനെ മുന്‍ വിധിയോടെയാണു സമീപിക്കുനത്. താലിബാനുകള്‍  ഇതുപോലെയുള്ള പരിപാടികളെ എപ്പോഴും എതിര്‍ക്കും. പന്നിമാംസം കേരളത്തില്‍ എല്ലായിടത്തും സുലഭമാണ്. അതിഷ്ടമില്ലാത്ത മുസ്ലിങ്ങള്‍ അത് വാങ്ങി കഴിക്കില്ല. ഗള്‍ഫ് നാടുകളിലും വരെ അതുണ്ട്.

ഇതൊരു റ്റെലിവിഷന്‍ പരിപാടിയാണ്. താങ്കളുടെ ഒക്കെ വീടുകളില്‍ എല്ലാ കുട്ടികള്‍ക്കും വെവ്വേറേ റ്റെലിവിഷനുണ്ടെങ്കിലേ അവര്‍ കാണുമെന്ന് പേടിക്കേണ്ടതുള്ളു.

ഈ ഷോ കാണുന്ന കുട്ടികളൊക്കെ നാളെ മുതല്‍ തെരുവിലിറങ്ങി പെണ്‍കുട്ടികളെ പീഢിപ്പിച്ചു തുടങ്ങും എന്നൊക്കെയാണു തങ്കളിവിടെ പറയുന്നത്. അങ്ങനെ ചിന്തിക്കുന്ന രോഗാതുരമായ മനസിനെ ഉടനെ ഊളമ്പാറയിലോ കുതിരവട്ടത്തോ ആണയക്കേണ്ടത്. ഏതായാലും കുറച്ച് കൂതറ മുസ്ലിങ്ങളെ പേടിച്ച് സൂര്യ ഈ പരിപാടി നിറുത്താനൊന്നും പോകുന്നില്ല. ഇതുപോലെ പ്രചരണം കൊടുത്താല്‍ ഇത് കാണാത്തവര്‍ പോലും കാണും. താങ്കളും സഹ താലിബാനുകളും പറയുമ്പോലെ അതില്‍ വല്ലതുമുണ്ടോ എന്നറിയാന്‍ വേണ്ടിയെങ്കിലും.

താങ്കള്‍ ഉറക്കെ കിടന്ന് കുരയ്ക്കുന്നുണ്ടല്ലോ. എന്താണിതില്‍  ഇത്ര ആഭാസകരമായി ഉള്ളത്. അത് താങ്കള്‍ പറഞ്ഞു കണ്ടില്ല. വെറുതെ പ്രദീപിനെയും സന്തോഷ് പണ്ഡിറ്റിനെയും  സിന്ദു ജോയിയേയും ഒക്കെ ചീത്ത പറയുന്നതല്ലാതെ. കൂടെ താങ്കളുടെ തന്നെ മറ്റ് പല കൂതറ പോസ്റ്റുകളിലേക്കുള്ള ലിങ്കുകളും. ഇവര്‍ എന്താണിതിലാഭസകരമായി ചെയ്തതെന്ന് ഒന്ന് വിശദീകരിക്കാമോ? താങ്കള്‍ രണ്ട് എപിസോഡുകള്‍ കണ്ടു എന്ന് പറയുന്നു. ഇവിടെ ഇട്ടിരിക്കുന്ന ഒരേപിസോഡേ ഞാന്‍ കണ്ടുള്ളു. അതില്‍ എനിക്ക് ആഭാസകരമായതോ മലയാളിയുടെ സംസ്കാരത്തിനു യോജിക്കാത്തതോ ഒന്നും ഞാന്‍ കണ്ടില്ല. താങ്കളേപ്പോലുള്ള മുസ്ലിങ്ങളുടെ ഉണ്ടെനു പറയുന്ന സംസ്കാരത്തിനു യോജിക്കാത്തത് പലതും ഇതിലുണ്ടാകുമായിരിക്കാം. പക്ഷെ അവര്‍ക്ക് വേണ്ടി ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാറ്റാന്‍ ഏതായാലും ആകില്ല.

മൂന്നു നാലു പെണ്‍കുട്ടികളെ പീഢിപ്പിച്ച കുഞ്ഞാലിക്കുട്ടി കേരളം ഭരിക്കുന്നു. അതുകൊണ്ട് എല്ലാ മുസ്ലിങ്ങളും പീഢിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടോ? സൂര്യനെല്ലി പെണ്‍കുട്ടിയെ പീഢിപ്പിച്ച പി ജെ കുര്യന്‍  രാജ്യ സഭ ഉപാക്ഷദ്ധ്യനുമാണ്. അതുകൊണ്ട് എല്ലാ കോണ്‍ഗ്രസുകാരും പെണ്‍കുട്ടികളെ പീഢിപ്പിക്കുന്നുണ്ടോ?

താങ്കള്‍ താങ്കളുടെ കുട്ടികളെ സംസ്കാരത്തില്‍ വളര്‍ത്തിയാല്‍ അവര്‍ ഒരു നെറികേടിനും പോകില്ല. ഇത് ജീവിതമല്ല വെറും റിയാലിറ്റി ഷോയാണെന്നു പറഞ്ഞു കൊടുത്താല്‍ അത് മനസിലാക്കാന്‍ ഒരു കുട്ടിക്കും ബുദ്ധിമുട്ടുണ്ടാകില്ല.

കുട്ടികള്‍ വഴി തെറ്റിപ്പോകുന്ന മറ്റ് വലിയ ഒരു പ്രശ്നമുണ്ട്. ഫൌസിയ പറയാതെ പോയത്. ഗള്‍ഫില്‍ കിടന്ന് എല്ലു മുറിയെ പണിയെടുക്കുന്ന ഉപ്പാമാര്‍ നാട്ടിലേക്കയച്ചു കൊടുക്കുന്ന പണത്തില്‍ ബൈക്കുകളും മേടിച്ച് മിന്നിയടിച്ച് കള്ളുകുടിച്ചും പെണ്ണുപിടിച്ചും  ആഭാസകരമായി ജീവിക്കുന്ന അനേകം കുട്ടികളുണ്ട്. മിക്കപ്പോഴും റോഡപപകടങ്ങളില്‍  പൊലിയുന്ന അനേകം ചെറുപ്പക്കാരുടെ കഥകളൊക്കെ ഇതുപോലെയാണ്. അവരെ നിയന്ത്രിക്കാനും നല്ല വഴി കാണിച്ചു കൊടുക്കാനും  ആളുകള്‍ ഇല്ലാത്തതുകൊണ്ടുണ്ടാകുന്ന പ്രശ്നമാണത്. ഇവര്‍ വഴി തെറ്റിപ്പോകുന്നു എന്നും പറഞ്ഞ കെരളത്തില്‍ ബൈക്കുകളും, മദ്യഷപ്പുകളും ഒഴിവക്കാന്‍ ആകുമോ? പെണ്ണുങ്ങളെ ഒക്കെ നാടുകടത്താന്‍ പറ്റുമോ? അതും കൂടി ഫൌസിയ പറഞ്ഞിരുന്നെങ്കില്‍  എല്ലാ താലിബാനികളും കൂടി അവരെ കല്ലെറിഞ്ഞു കൊന്നേനെ.

kaalidaasan said...

സന്ദേശം നല്‍കാന്‍  ഇതെന്താ കുര്‍ആന്‍ പോലെ ഒരു വേദ പുസ്തകമാണോ?

റിയാലിറ്റി ഷോകള്‍ സമൂഹത്തിന്, സന്ദേശം നല്‍കണമെന്നതിനു എന്തിനാണു വാശിപിടിക്കുന്നത്. താങ്കളൊക്കെ കാള പെറ്റു എന്നു കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്നു. എല്ലാവരും വായിച്ചു പഠിക്കാന്‍ പോകുന്ന വേദ പുസ്തകമോ പാഠ പുസ്തകമോ അല്ല ഇത്. വെറും എന്റര്‍റ്റെയിന്‍ മെന്റ്. താങ്കളുടെ മക്കള്‍  പരീഷ എഴുതുമ്പോള്‍ ഇതില്‍ നിന്നും ഒരു ചോദ്യവും വരില്ല. അതുകൊണ്ട് താങ്കളോ മക്കളോ ഇത് കാണേണ്ട.

റിയാലിറ്റി ഷോ വെറുമൊരു മത്സരമാണെന്ന കാര്യം ആദ്യം മനസിലാക്കുക. ഡാന്‍സിനും, പാട്ടിനും മത്സരമുള്ളതുപോലെ. ഇവിടെ ഒരു വീട്ടില്‍ കുറച്ചാളുകള്‍ ഒരുമിച്ചു ജീവിക്കുന്നു. അവരുടെ ഓരോ ചെയ്തികളും അപ്പോള്‍ തന്നെ റെക്കോര്‍ഡ് ചെയ്യുന്നു. അതില്‍ സഭ്യതക്ക് നിരക്കാത്ത എന്തെങ്കിലും ഉണ്ടായാല്‍ അതൊക്കെ സെന്‍സര്‍ ചെയ്തിട്ടു തന്നെയാണ്, മറ്റുള്ളവരെ കാണിക്കുന്നത്. താങ്കളേപ്പോലുള്ള കൂതറകള്‍ ഇതില്‍ വേറെ എന്തൊക്കെയോ ഉണ്ടാകും എന്ന് ഭാവനയില്‍ കണ്ട് ആകാംക്ഷ കൊണ്ടാണിതുപോലെ എഴുതി വിടുന്നത്. അത് മനസിലുള്ള ഞെരമ്പു രോഗം കൊണ്ടുണ്ടായതാണ്.

ആണും പെണ്ണും ഒന്നിച്ച് ഇടപഴകിയാല്‍ ഇടിഞ്ഞു വീഴുന്ന ഒരു സംസ്കാരവും മതേതര കേരളത്തിലില്ല. ഒരു പക്ഷെ മലപ്പുറത്തെ താലിബാന്‍ കേരളത്തില്‍ ഉണ്ടാകുമായിരിക്കും. അത് മറ്റുള്ളവരെ ബാധിക്കില്ല. താങ്കള്‍ക്കിത് കാണേണ്ടെങ്കില്‍ കാണാതിരിക്കുക. അതിലപ്പുറം  താങ്കളുടെ താലിബന്‍ അജണ്ട ഇവിടെ ആരും കണക്കിലെടുക്കില്ല.

താങ്കളേപ്പോലെ സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാരനായിരുന്നു രാഹുല്‍ ഈശ്വരനും. ഇപ്പോള്‍ അദ്ദേഹം കാണിക്കുന്ന വിക്രിയകള്‍ മറ്റുള്ളവര്‍ കാണുന്നു. അതിന്റെ അര്‍ത്ഥം അദ്ദേഹം പൊതു വേദികളില്‍ പ്രസംഗിച്ചു നടന്നതൊന്നുമല്ല യഥാര്‍ത്ഥ മുഖം  എന്നാണ്. ഒരു പക്ഷെ താങ്കളും ഇതൊക്കെ തന്നെയായിരിക്കും. ആ ജാള്യത ഉണ്ടായതുകൊണ്ട് ഇതുപോലെ വെറുതെ ഇരിക്കുന്ന സന്തോഷ് പണ്ഡിറ്റിനെയൊക്കെ കൂതറ എന്നു വിളിച്ച് ആക്ഷേപിക്കുന്നു. ആദ്യം താങ്കളുടെ മനസു ശുദ്ധമാക്ക്. കൂതറ എന്നു വിളിക്കാന്‍ എന്ത് ആഭാസത്തരമാണദേഹം ​താങ്കളോടും കേരള സമൂഹത്തോടും ചെയ്തത്?

രാഹുല്‍ ചെയ്തതുപോലെ അവസരം കിട്ടിയാല്‍ ഏത് സദാചാര പോലീസും ഇതൊക്കെ ചെയ്തെന്നിരിക്കും. ഇതൊക്കെ തെറ്റാണെന്ന് മനസിലാക്കി ഉള്‍ക്കൊണ്ട് മറ്റുള്ളവരെ ഉപദേശിക്കുന്ന ഉപദേശിയാണദ്ദേഹമെന്നോര്‍ക്കുക. താങ്കളും ചെയ്യും. അതൊക്കെ അവരുടെ വളര്‍ത്തു ദോഷമാണ്. അല്ലാതെ സമൂഹത്തിലെ മറ്റുള്ളവരുടെ കുറ്റമല്ല.

ഇത് കണ്ടിട്ട് ഇതില്‍ നിന്നും ഒരു സന്ദേശവും എനിക്ക് ലഭിക്കണമെന്ന് ഞാന്‍ അഗ്രഹിക്കുന്നില്ല. വെറുതെ സമയം കൊല്ലാന്‍ ഉള്ള നേരമ്പോക്കെന്നേ ഞാന്‍ ഇതിനെ കാണുന്നുള്ളു. താങ്കളുടെ ഒക്കെ ജീവിതത്തെ മാറ്റി മറിക്കുന്ന മഹാ സംഭവം ആണിതെന്നൊക്കെ തോന്നുന്നത് മനസിന്റെ വളര്‍ച്ചയില്ലായ്മയാണ്.

ഒരു ചോദ്യം ചോദിച്ചോട്ടെ. ഇത് കണ്ട് സമൂഹം  വഴിതെറ്റിപ്പോകുമെന്നും താങ്കള്‍  പറയുന്നു. ഇത് കണ്ടതിനുശേഷം  താങ്കള്‍ക്ക് ഇപ്പോള്‍ എത്ര പെണ്ണുങ്ങളെ കയറി പിടിക്കാന്‍ തോന്നുന്നുണ്ട്? അല്ലെങ്കില്‍ ഇത് കണ്ട താങ്കളുടെ ഭാര്യക്ക് കാമമിളകിയോ?

kaalidaasan said...

>>>> കാരണം ഇത്തരം ഷോകളില്‍ ആവേശം ഉള്‍ക്കൊണ്ട്‌ എന്റെ മകളെയോ പെങ്ങളെയോ ഒരുവന്‍ കയറിപ്പിടിച്ചാല്‍ അതെന്നെക്കൂടി ബാധിക്കുന്ന പ്രശ്നമാണ്.<<<<

ഇത് കണ്ടിട്ട് താങ്കള്‍ക്ക് ആവേശം ഉണ്ടായോ? ഉണ്ടായെങ്കില്‍ താങ്കള്‍ എത്ര പേരെ കയറി പ്പിടിച്ചു? ഇല്ലെങ്കില്‍ എന്തുകൊണ്ട് ആവേശം  കയറിയില്ല? താങ്കള്‍ക്കുണ്ടാകാത്ത ആവേശം മറ്റുള്ളവര്‍ക്ക് ഉണ്ടാകുമെന്ന് താങ്കളോട് ഏത് മലക്കാണു വന്ന് പറഞ്ഞത്?

താങ്കള്‍ക്കാവേശം കയറുന്നില്ലെങ്കില്‍  മറ്റാര്‍ക്കും അത് കയറില്ല വള്ളി. താങ്കളും മറ്റുള്ളവരേപ്പോലെ മനുഷ്യന്‍ തന്നെയാണ്. പ്രത്യേക സൃഷ്ടി ഒന്നുമല്ല.

ഞാന്‍ മാത്രം മഹാന്‍ മറ്റ്ള്ളവരൊക്കെ കൂതറകള്‍  , എനിക്ക് എന്തു കണ്ടാലും ആവേശം കയറില്ല. പക്ഷെ ചുറ്റുമുള്ള പരട്ടകള്‍ക്കൊക്കെ ഒരു റിയാലിറ്റി ഷോ കണ്ടാല്‍ ഉടനെ ആവേശം കയറും, എന്ന അധമ ചിന്ത മനസില്‍  നിന്നും കഴുകി കളഞ്ഞ് ഒരു മനുഷ്യനാകാന്‍ നോക്ക്. താങ്കളെന്തോ മഹാ പ്രവാചകനാണെന്നാണ്, താങ്കളുടെ ഭാവം. പക്ഷെ വെറും  കൂതറ മാത്രം.

താങ്കള്‍ക്ക് എല്ലാ താലിബനികള്‍ക്കും ഉള്ള മനോവിഭ്രാന്തിയാണ്. എതിരെ വരുന്ന പുരുഷന്‍ മാരൊക്കെ ഏതെങ്കിലും  റിയലിറ്റി ഷോ കണ്ട് ആവേശം കൊണ്ട്, മകളെയും പെങ്ങളെയും കയറിപ്പിടിക്കാന്‍  വരുന്നു എന്ന തോന്നലാണു താങ്കള്‍ക്ക്. അവരെ ചാക്കുകെട്ടുകള്‍ പോലെ കെട്ടിപ്പൊതിഞ്ഞ് വീടിനുള്ളില്‍ തന്നെ വച്ചേക്കുക.

kaalidaasan said...

>>>> ഒരു 'ഡല്‍ഹി പെണ്‍കുട്ടി' ഉണ്ടാകുമ്പോള്‍ നിലവിളിക്കുന്നവരെയല്ല സമൂഹത്തിന് വേണ്ടത്, അത്തരം സംഭവങ്ങളിലേക്ക് നയിക്കുന്ന സാമൂഹിക അവസ്ഥകളെ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നവരെയാണ്.<<<<

ഡെല്‍ഹി പെണ്‍കുട്ടി ഉണ്ടായതിന്റെ സമൂഹിക അവസ്ഥ വള്ളി പറയുന്നതുപോലെ ഏതെങ്കിലും  റിയാലിറ്റി ഷോയല്ല. പുരുഷന്റെ ലൈംഗിക അവയവമാണ്. ആ അവസ്ഥ തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടതാനെങ്കില്‍ അത് അങ്ങ് മുറിച്ചുകളയുകയാണു വേണ്ടത്.

ലൈംഗികത അടച്ചു കെട്ടി മൂടി വയ്ക്കുന്ന സമൂഹത്തില്‍ അനിവാര്യമയി ഉണ്ടാകുന്ന മാന്സികാ രോഗമാണു ഡെല്‍ഹിയില്‍ ഉണ്ടായത്. ബസിന്റെ ജാക്കി ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന ഇരുമ്പു ദണ്ട് ലൈംഗിഅകവയവത്തില്‍  കൂടി കടത്തി തൊണ്ടയോളം കൊണ്ടു വരുന്നത് ലൈംഗിക ബന്ധം നടത്തിയതാണെന്ന് വള്ളി മാത്രമേ പറയൂ. അതുണ്ടാവാതിരിക്കന്‍  റിയലിറ്റി ഷോയെ ചീത്ത പറഞ്ഞിട്ടും കാര്യമില്ല.

ആണ്‍ കുട്ടികളെയും പെണ്‍കുട്ടികളേയും വേര്‍ തിരിച്ച് ലൈംഗികത പാപമാണെന്നു പറഞ്ഞു പഠിപ്പിക്കുന്ന സമൂഹത്തില്‍ ഇതുപോലെയുള്ള അധമ പ്രവര്‍ത്തികളുണ്ടാകും. കുട്ടികളെ ചെറുപ്പത്തിലേ മുതല്‍ ശരിക്കുള്ള ലൈംഗിക വിദ്യഭ്യാസം നല്‍കിയാല്‍ പരസ്പര ബഹുമാനവും ആദരവും  ഉണ്ടാകും. ആരും താങ്കളേപ്പോലെ എതിരെ വരുന്ന ആളുകളെ കയറിപ്പിടിക്കില്ല.

വളര്‍ത്തു ദോഷവും  വിദ്യാഭ്യസത്തിന്റെ പോരയ്മയുമാണത്. അതിനു സമൂഹത്തേയോ റിയാലിറ്റി ഷോകളെയോ അല്ല ചീത്ത പറയേണ്ടത്. ഡെല്‍ഹി സംഭവത്തിന്റെ കാരണം  റിയാലിറ്റി ഷോയാണെന്ന തരത്തില്‍ എഴുതുന്ന താങ്കള്‍ക്ക് ഡെല്‍ഹി സംഭവം എന്താണെന്നറിയില്ല. ഇന്‍ഡ്യയിലെ സമൂഹിക അവസ്ഥയും അറിയില്ല.

സ്വന്തം മത വിശ്വാസം പഠിപ്പിച്ച പ്രാകൃത സദാചാരം മാത്രമേ അറിയൂ.

kaalidaasan said...

ശബരിമല പോലൊരു വലിയ ആരാധനാ കേന്ദ്രത്തിലെ തന്ത്രി കുടുംബത്തിന്റെ വക്താവായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ഒരു യുവാവിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത 'കളികളാണ്' ഈ പോസ്റ്റിനോടൊപ്പം കൊടുത്ത ക്ലിപ്പിലുള്ളത്.

ശബരി മല തന്ത്രിമാരൊക്കെ ബ്രഹ്മചാരികളാണോ വള്ളി. എങ്കിലല്ലെ രാഹുലിന്റെ കളികളെ കളിയാക്കേണ്ടതുള്ളു. തന്ത്രി കുടുംബത്തിന്റെ വക്താവായതുകൊണ്ട് റിയാലിറ്റി ഷോയില്‍ പങ്കെടുക്കന്‍ പാടില്ലേ? പെണ്‍ക്കുട്ടികളുമായി ഇടപഴകാന്‍ പാടില്ലേ?

എന്തു കളികളാണു താനക്ളുടെ താലിബന്‍  കണ്ണുകള്‍  കണ്ടുപിടിച്ചത്? ഒരു പെണ്‍കുട്ടി അങ്ങേരുടേ പദത്തില്‍ ഇരിക്കുന്നതോ? പെണ്‍കുട്ടികളോടോപ്പം ​പാട്ടു പടുന്നതോ? പേണ്‍കുട്ടിക്ളേ ആസ്ലേഷിക്കുന്നതോ? ഡാന്‍സ് ചെയ്യുന്നതോ? ഇതില്‍ ഏത് കളിയാണു താങ്കള്‍ക്കിഷ്ടപ്പെടാത്തത്? അതോ ഗോവക്കു പോകാം എന്ന് മറ്റ് പെണ്‍കുട്ടികളോട് പറയുന്നതോ?

ഞാന്‍ ഈ ഷോയില്‍ രാഹുല്‍ ചെയ്തതില്‍ പ്രത്യേകിച്ച് ത്തികേടൊന്നും കണ്ടില്ല. പക്ഷെ വാലന്റൈന്‍സ് ഡെ സെലെബ്രഷന്‍ സംബന്ധിച്ചൊക്കെ അയാള്‍ പൊതു വേഡികളില്‍ പറഞ്ഞത് കേട്ടിട്ടുണ്ട്. അതു കഴിഞ്ഞിതുപോലെ പെണ്‍കുട്ടികളോടൊപ്പം  അടുത്തിടപഴകുന്നത് അദ്ദേഹം  സമൂഹത്തിനു മുന്നില്‍  അവതരിപ്പിച്ച സ്വന്തം ഇമേജിനു കടക വിരുദ്ധമാണ്. അതു മാത്രമേ ഞാന്‍ ഇതില്‍ മോശമായി കണ്ടുള്ളു.

kaalidaasan said...

>>>അതെ സമയം അയാൾ ഒരു സിനിമാക്കാരനോ രാഷ്ട്രീയകാരനോ ആയിരുന്നെങ്കിൽ നാം ഗൗനിക്കില്ലായിരുന്നു. ഇതുപോലും മനസ്സിലാക്കാനുള്ള സാമാന്യയുക്തി താങ്കളെപോലെ ഔചിത്യപൂർവ്വം പ്രതികരിക്കുന്ന ഒരാൾക്ക്‌ ഇല്ലാതെ പോയതിൽ ഖേദമുണ്ട്. Grow up man..<<<<

വള്ളിയുടെ പര്‍ദ്ദ അപ്പാടെ അഴിഞ്ഞു വീഴുന്നു. സിനിമാക്കാരനായിരുന്നെങ്കില്‍ വള്ളി ഗൌനിക്കേ ഇല്ലായിരുന്നത്രെ. കാരണം  സിനിമക്കാര്‍ ഇതുപോലെ ഉള്ള കളികള്‍ കളിച്ചാല്‍ ഞമ്മനത് പെരുത്തു സന്തോഷം. വള്ളിയുടെ സമുദായത്തിന്റെ ഒരു സദാചാരവും ഇടിഞ്ഞു പൊളിഞ്ഞു താഴെ വീഴില്ല.

സിനിമിക്കാരനായ സന്തോഷ് പണ്ഡിറ്റിനെ കൂതറ എന്നു വരെ വിളിച്ചാക്ഷേപിച്ചത് എന്തിനായിരുന്നു താലിബാന്‍ വള്ളി? ക്ഷമിക്കണം താലിബന്‍ കാര്‍ക്ക് ഇതിനേക്കാള്‍ ആര്‍ജ്ജവമുണ്ട്. സിനിമക്കാരെ അവര്‍ ഒഴിവാക്കില്ല. സിനിമ പോലുമവര്‍ അനുവദിക്കില്ല. പിന്നെയാണോ സിനിമക്കാര്‍? സിനിമാക്കാരനായിരുന്നെങ്കില്‍  ഗൌനിക്കില്ലായിരുന്നു എന്നു പറഞ്ഞത് സിനിമാക്കാരനായ സന്തോഷ് പണ്ഡിറ്റിനു ബാധകമല്ലേ?

അപ്പോള്‍ വള്ളി എഴുതുന്നതിനു പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്. രാഹുലൊക്കെ കൂടി ഉണ്ടാക്കുന്നു എന്ന് പറയുന്ന സദാചാര ലംഘനമൊന്നുമല്ല പ്രശ്നം. ചില ആളുകള്‍ നടത്തുന്നതുകൊണ്ടാണ്, വള്ളിക്ക് കലിപ്പ്. പ്രദീപിനേയും, സിന്ധു ജോയിയെയും, രാഹുലിനെയുമൊക്കെ വ്യക്തിപരമായി ആക്ഷേപിക്കാനുദ്ദേശിച്ചു തന്നെയാണിതെഴുതുന്നത്. അല്ലാതെ മറ്റ് മണ്ടന്‍ താലിബനികള്‍  കരുതുമ്പോലെ ഇത് സദാചാര പ്രസംഗമൊന്നുമല്ല.

സിനിമാക്കാരായ ദിലീപോ, മമ്മൂട്ടിയോ, മോഹന ലാലനോ ഇതുപോലെ കളി കളിച്ചാല്‍ വള്ളിയെന്ന കപട സദാചാരാ വാദി ഗൌനിക്കയേ ഇല്ല. നാണമില്ലാത്തവന്റെ ആസനത്തില്‍ ആലുമുളച്ചാല്‍ അതും തണല്‍.

സന്തോഷ് പണ്ഡിറ്റല്ല കൂതറ. അത് താങ്കളാണു വള്ളി.

kaalidaasan said...

>>>മുകളിൽ എഴുതിയ കമന്റ് മുൻ വിധിയില്ലാതെ വായിക്കുക. പോസ്റ്റും ഒന്നു കൂടി വായിക്കുക. കമന്റിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യത്തിനായാണോ ഈ പോസ്റ്റ് ഇട്ടിരിക്കുന്നതെന്ന് ചിന്തിക്കുക. മലയാളിക്ക് <<<<

ഷെരീഫ്,


ഇതാണു വള്ളി കൊട്ടിപ്പാടുന്ന സോഷ്യല്‍ മീഡിയയുടെ അപാര ശക്തി. ഇപ്പോള്‍ കണ്ടില്ലേ കാശുകൊടുത്തുപോലും  ചിലര്‍ അത് കാണുന്നു. കാണാന്‍ പ്രേരിപ്പിച്ചതിനു നന്ദിയും പറയുന്നു.

ഇതു തന്നെയാണ്, ഫൌസിയയുടെ കാര്യത്തിലും സംഭവിച്ചത്. ഒരു മാസം മുന്നെ ഇന്‍ഡ്യാ വിഷന്‍ സംപ്രേക്ഷണം ചെയ്ത് കുറച്ചു പേര്‍ മാത്രം കണ്ടു മറന്ന ആ പരിപാടി ഇവരൊക്കെക്കൂടി എല്ലാവരെയും കാണിച്ചു. ഒരു മാസം മുന്നെ ഇത് കണ്ട മലപ്പുറം കാര്‍ക്ക് ആര്‍ക്കും ഒരു പരാതിയും ഉണ്ടായില്ല. ഒരു മാസം മുഴവന്‍ അത് കണ്ടവര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. ഉണ്ടിരിക്കുന്ന നായര്‍ക്കൊരു വിളി എന്നു പറഞ്ഞപോലെ പെട്ടെന്നൊരു ദിവസം ഗള്‍ഫിലിരിക്കുന്ന ചില കൂതറകള്‍ അതേറ്റു പിടിച്ചു വലിയ വിവാദമാക്കി.

ഒരു കോളേജിലെ 40 കുട്ടികള്‍ മാത്രം എഴുതിയ ഒരു പരീക്ഷാപേപ്പറില്‍ ഉണ്ടായ ചോദ്യം ആ കുട്ടികള്‍ മാത്രം വായിച്ച് പരീക്ഷ എഴുതി. മറക്കുകയും ചെയ്തു. കുറച്ചു കാലം കഴിഞ്ഞ് കുറേപ്പേര്‍ അത് കുത്തിപ്പൊക്കി കേരളത്തിലെ മഹാസംഭവമാക്കി. തലയില്‍ ആല്‍ത്താമസമില്ലാത്ത കുടെ ജന്തുക്കള്‍ അതില്‍ ആവേശം കൊണ്ട് ആ ചോദ്യമെഴുതിയ വ്യക്തിയുടെ കൈകാലുകള്‍  കുര്‍ആന്‍ അനുശസിക്കും വിധം എതിര്‍  ദിശയില്‍ ഛേദിച്ചു. ആര്‍ക്കെന്തു നഷ്ടമായി? പ്രതികളായ ചെറുപ്പക്കാരുടെ ശിഷ്ട ജീവിതം തടവറക്കുള്ളിലുമായി. കുറെയെണ്ണത്തിനു മാതൃരാജ്യത്തേക്ക് വരാനോ ബന്ധുക്കളെ കാണാനോ പറ്റാതെയുമായി.

ഇവിടെ വള്ളി പറയുന്നു, ഈ റിയാലിറ്റിഷോ കണ്ട് ചിലര്‍ക്കെങ്കിലും ആവേശം കയറി അദ്ദേഹത്തിന്റെ മകളെയോ പെങ്ങളേയോ കയറിപ്പിടിക്കാന്‍  തോന്നുമെന്ന്. കൈ വെട്ടാനിറങ്ങിത്തിരിച്ച ജന്തുക്കളുടെ വിവരനിലവാരമുള്ളവര്‍ അതിനു ചിലപ്പോള്‍ തുനിഞ്ഞേക്കും. കുറച്ചു പേര്‍ മാത്രം കണ്ട് തമാശ മട്ടില്‍ ആസ്വദിച്ച് മറക്കുമായിരുന്ന ഈ പരിപാടിക്ക് പ്രചാരണം കൊടുത്തു. ഇല്ലാത്ത ആന്തരാര്‍ത്ഥങ്ങള്‍ കല്‍പിച്ചു നല്‍കി ഞെരമ്പു രോഗികളെ പലതും ചെയ്യാന്‍ പ്രേരിപ്പിക്കുന്നതില്‍ വള്ളിക്കും ഒരു പങ്കില്ലേ? താങ്കള്‍ക്ക് നിയമത്തേക്കുറിച്ചറിയാമല്ലോ. വള്ളിയേപ്പോലുള്ള സമൂഹ്യ ദ്രോഹികളെ എങ്ങനെ നിയമത്തിനു കൈ കാര്യം ചെയ്യാന്‍ പറ്റുമെന്ന് ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു.

kaalidaasan said...

>>>'അന്യരായ പുരുഷന്മാരുടെ ഒപ്പം ഒരേ റൂമിൽ കുറെ സ്ത്രീകൾ കഴിയുന്നു. കേള്ക്കുംപോഴേ ഒരു ശരാശരി മലയാളി (മലയാളീ?!!) ചിന്തിക്കുന്നത്' അവിടെ എന്തൊക്കെയോ ഏക്‌ ദോ തീൻ നടക്കുന്നു എന്നാണ്. <<<<

അത് ശരാശരി മലയാളിയുടെ ചിന്ത. പക്ഷെ വള്ളിയേപ്പോലുള്ള മുന്തിയ താലിബനികള്‍ പറയുന്നത് ദസ് വരെ ഉറപ്പായും നടന്നിരിക്കുമെന്നാണ്. വയലാര്‍ രവി പണ്ട് ഒരു പത്ര ലേഖികയോട് ചോദിച്ചതുപോലെ എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ എന്നൊന്നും ആരും ചോദിക്കരുത്. ഉണ്ടെങ്കിലും  പറയില്ല.

kaalidaasan said...

>>>>He was never a hero for the pan-Islamists anywhere ,even of kerala , he aligned with Islam for safeguarding his position , but crushed the Islamists of Lybia with an Iron hand when in power. His personal rivalry with monarchs of Saudi and Qatar made him a persona non grata for Islamic publications in kerala too!!.<<<<

പാന്‍ ആം വിമനം തകര്‍ത്തത് ഗദ്ദാഫി ആണെന്നറിഞ്ഞപ്പോള്‍ ലോകം മുഴുവന്‍  പല ഇസ്ലാമിസ്റ്റുകളും ഗദ്ധാഫിയെ വീരനായകനായി വാഴ്ത്തിയിരുന്നു. അത് ഗദ്ധാഫിയോടുള്ള ഇഷ്ടം കൊണ്ടാണോ അമേരിക്കയോടുള്ള വെറുപ്പു കൊണ്ടാണോ എന്നൊന്നും പറയാന്‍ ആകില്ല.
ഗദ്ധാഫിയേപ്പോലെ സദ്ദാം ഹുസ്സൈനും ഇസ്ലാമിസ്റ്റുകളെ അടിച്ചമര്‍ത്തിയിരുന്നു. പക്ഷെ അദ്ദേഹത്തെയും ഇസ്ലാമിസ്റ്റുകള്‍  കൊണ്ടാടി.

ഇസ്ലാമിസ്റ്റുകളുടേ നപടിക്ക് ഒരേകീതരൂപമൊന്നുമില്ല. അമേരിക്ക ഇസ്രായേലിനെ പിന്തുണച്ചില്ലായിരുന്നെങ്കില്‍ ഇസ്ലാമിസ്റ്റുകള്‍ അമേരിക്കയേയും  ഒരു പക്ഷെ വാഴ്ഠ്തിപ്പാടിയേനെ. ഇസ്ലാമിസ്റ്റുകള്‍ക്ക് പ്രത്യേക നയങ്ങളോ ആദര്‍ശമോ കൂട്ടുകെട്ടുകളോ ഇല്ല. കാര്യം കാണാന്‍ ഇവര്‍ അമേരിക്കയുടെ സഹായം തേടും. അഫ്ഘാനിസ്ഥാനിലും, ഇറാക്കിലും, ലിബിയയിലും ഇപ്പോള്‍ സിറിയയിലും കാണുന്നത് അതാണ്. പക്ഷെ എപ്പോഴാണവരുടെ വിധം മാറുന്നതെന്ന് ആര്‍ക്കും പ്രവചിക്കാനും ആകില്ല.

ജമായത്തേ ഇസ്ലാമിയെ ഒരു ബെഞ്ച് മാര്‍ക്കായി എടുക്കാം. കമ്യൂണിസത്തിനെതിരെ യുദ്ധം ചെയ്യാന്‍ അവര്‍ അമേരിക്കന്‍  ചേരിയില്‍ അഫ്ഘാനിസ്താനിലുണ്ടായിരുന്നു. ഇപ്പോള്‍ പാകിസ്ഥാനില്‍ അവര്‍ അമേരിക്കയെ എതിര്‍ക്കുന്നു. പക്ഷെ കേരളത്തിലെ അവരുടെ ഒരു നേതാവ്, പറഞ്ഞത്, ജമായത്തേ ഇസ്ലാമിയും  കമ്യൂണിസ്റ്റുകാരും അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ഒന്നിച്ചു നികല്‍ക്കനമെനായിരുന്നു.

kaalidaasan said...

>>>>ഇങ്ങനെയുള്ള ഫത്വ കൂടി ഇറക്കണം...http://frontpagemag.com/2012/rick-moran/egypts-islamists-to-grant-sex-after-death-right-for-husbands/.<<<

ഹഹഹ,

ബലാല്‍ സംഗം ചെയ്യപ്പെടുന്ന സ്ത്രീക്ക് ശിക്ഷ നല്‍കണം എന്ന ഫത്വ ഇറക്കുന്നവര്‍ ഇതിലപ്പുറം ഫത്വ ഇറക്കും.

ഈ പോസ്റ്റില്‍ ഒരു സിറിയന്‍ ജിഹാദി മനുഷ്യ ശരീരം വെട്ടിമുറിച്ച് ഭക്ഷിക്കുന്നതിന്റെ വീഡിയോ കണ്ടില്ലേ. അതുപോലെ ഇനി മരിച്ചു കഴിഞ്ഞാല്‍  ഭോഗത്തിനു ശേഷം അത് വെട്ടിമുറിച്ച് തിന്നാമെന്നും കൂടി ഇവര്‍ ഫത്വ ഇറക്കിയേക്കും.

മനുഷ്യര്‍ക്ക് അധഃപ്പതിക്കാവുന്നതിന്റെ അങ്ങെയറ്റമാണിതൊക്കെ. ഇതാണു കേരല മുസ്ലിങള്‍ കൊട്ടിപ്പാടുന്ന സമധാനത്തിന്റെ മതം. ശവശരീരത്തോടു പോലും  ഇങ്ങനെ പെരുമാറുന്നവര്‍ക്കാണോ സമാധാനത്തിന്റെ അര്‍ത്ഥമറിയുക.

ഇസ്ലാം ഉണ്ടായ അദ്യ നൂറ്റാണ്ടില്‍ പ്രചരിച്ച സ്ഥലങ്ങളിലൊക്കെ ഇസ്ലാം അതിന്റെ തനതായ രൂപത്തില്‍ ഇന്നുമുണ്ട്.സൌദി അറേബ്യ ഏറ്റവും നല്ല ഉദാഹരണമാണ്. ഇന്‍ഡ്യയിലൊക്കെ ഉള്ളത് വെള്ളം ചേര്‍ത്ത ഇസ്ലാമാണ്. അതിനെ അല്‍പ്പമെങ്കിലും ശുദ്ധീകരിച്ചവര്‍  മൌദൂദിയും താലിബനുമൊക്കെ ആയിരുന്നു.

Unknown said...

ഈ കർത്താവിന്റെ മുട്ടനാടുകൾ ലോഹയും , മറ്റേ ബലൂണ്‍ ഡ്രസ്സും തലേക്കെട്ടും എന്തിനാ ഇട്ടോണ്ട് നടക്കുന്നത് , കോണ്‍വെന്റിലെ മെഴുകുതിരിയിലും മായമുണ്ടോ , ഫാദർ ഗോണേറിയോസ് സിസ്റ്റർ ചെറിയുടെ മുറിയിൽ പാതിരാത്രി എന്ത് വിശുദ്ധ ബലിയാണ് അർപ്പിക്കുന്നത് പാസ്റ്റർ തങ്കയ്യൻ മത പരിവർത്തനം നടത്താൻ പാൽപ്പൊടി മാത്രമേ ഉപയോഗിക്കുകയുല്ലോ അതോ ഭാര്യ തങ്കമ്മയുടെ പേസ്റ്ററി യും (തങ്കമ്മ ഉണ്ടാക്കിയ പേസ്റ്ററി എന്നാണ് ഉദ്ദേശിച്ചത് ) എന്നൊക്കെ ആരെങ്കിലും ഒക്കെ ചോദിക്കുമ്പോൾ ക്രിസ്തുദാസന്റെ സോറി കാളിദാസന്റെ ഉള്ളിൽ ഒരു കൊളുത്തി വലി ഫീൽ ചെയ്യുന്നില്ലേ? അത് തന്നെയാണ് പർദ്ദ , ഖുറാൻ , മൗലവി , സൗദി എന്നൊക്കെ കേൾക്കുമ്പോൾ വള്ളിക്കുന്നിന്റെയും പ്രശ്നം സത്യത്തിൽ കാളിയും വള്ളിയും ആണ് ഒരേ തൂവൽ പക്ഷികൾ . പിന്നെ അകെ ഉള്ള ഒരു വത്യാസം വള്ളിക്കുന്നിന്റെ വിശ്വാസം , അതിനെ ( അത് എത്ര സാമാന്യ യുക്തിക്ക് നിരക്കാത്തവ ആണെങ്കിൽ കൂടി ) വള്ളിക്കുന്ന് ഒരു പരിദി വരെ തുറന്നു പറയും . ക്രിസ്തുദാസൻ , പിന്നേം സോറി കാളിദാസൻ പുറമേ മുട്ടൻ സെക്കുലർ കളിച്ച് അണ്ടർഗ്രൗണ്ടിൽ പാൽപ്പൊടി , പേസ്റ്ററി തുടങ്ങിയ വിതരണം ചെയ്ത് കുരിശിന്റെ വഴിയെ നടക്കാൻ മുട്ടനാടുകളെ ഉണ്ടാക്കാൻ ശ്രമിക്കും .
p s : പിന്നെ ക്രിസ്തുദാസാ ,പേസ്റ്ററി പുതിയ ലോഡ് ഇറക്കുമ്പോൾ ഒന്ന് അറിയിച്ചാൽ ഉപകാരം. താത്പര്യം ഉള്ള ഫ്ലേവറുകൾ ഉണ്ടെങ്കിൽ കര്ത്താവിന്റെ മുട്ടനാടോ , കുറുക്കനോ ഒക്കെ ആകുന്നതിൽ എനിക്ക് എനിക്ക് വിരോധം ഒന്നുമില്ല.
അറിയിക്കും എന്ന പ്രതിക്ഷയോടെ നിറുത്തുന്നു
ഹർഷൻ

Unknown said...

കാളിദാസന്‍,

അടുത്തിട ലോകത്തു നടന്ന ചില സംഭവങ്ങളെ (അതു ചരിത്ര സംഭവങ്ങളുടെ നിര്‍വചനത്തില്‍ വരുമൊ ഇല്ലയൊ എന്ന കാര്യം വിട്ടു കളഞ്ഞേക്കു) തങ്കള്‍ വിശകലനം ചെയ്തപ്പോള്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം അതായതു സാമ്രാജ്യ ശക്തികള്‍ക്കു ഈ വിഷയങ്ങളിലൊക്കെയുള്ള തത്പര്യം കാണാതെ പോയി, അതു മാറ്റി നിര്‍ത്തിക്കൊണ്ടു നോക്കിയാല്‍ പിന്നെ കാണുന്നതു അര്‍ദ്ധ സത്യമൊ വികല സത്യമൊ ആകും. അതു പോലെ തന്നെ താലിബാന്‍ ശൈശവത്തില്‍ നിന്നു വളര്‍ന്നതു ആരുടെ തത്പര്യമനുസരിച്ച്‌ ആണെന്നും കാളിദാസന്‍ കാണാതെ പോകരുതു. ഈ കാര്യത്തില്‍ ഒരു കമന്റു കോളത്തിന്റെ പരിമിതിയില്‍ നിന്നും ഇത്രയും പറഞ്ഞാല്‍ മതിയെന്നു കരുതുന്നു.

ഇനി പ്രാക്രുതം പരിഷ്ക്രിതം എന്നൊക്കെ പറയുന്നതു തികച്ചും ആപേക്ഷികമാണു എന്നണു എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞതു. പരിഷ്ക്രിതരെന്നു സ്വയം കരുതുന്ന ഒരു ജനതയുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു പത്ര വാര്‍ത്തയിലേക്കു താങ്കളെ ഞാന്‍ ക്ഷണിക്കുകയാണു. http://www.independent.co.uk/news/uk/home-news/the-islamification-of-britain-record-numbers-embrace-muslim-faith-2175178.html വാര്‍ത്തക്കൊടുവിലായി പരിഷ്കാരികളായി ജീവിച്ച ചിലരുടെ അനുഭവങ്ങള്‍ പറയുന്നുണ്ടു അതു വിട്ടു പോകരുതു.

ചെറുപ്പത്തില്‍ ഞാന്‍ കെട്ടു വളര്‍ന്ന ഒരു ഗുണപാഠം ഉണ്ടു, ഒരാടിനെ കറവക്കാരന്‍ കണ്ടാല്‍ അതു എത്ര പാല്‍ തരും എന്നു ചിന്തിക്കും, എന്നാല്‍ ഒരു കശാപ്പുകാരന്‍ അതിനെത്ര ഇറച്ചി ഉണ്ടെന്നാണു ചിന്തിക്കുന്നതു. കാളിദാസന്‍ ചിലപ്പോഴെങ്കിലും നല്ല ഉദ്ദേശത്തൊടെ ഇസ്ളാമിനെ പ്ഠിച്ചാല്‍ കാളിദാസന്റെ വിമര്‍ശനങ്ങള്‍ക്കെല്ലാമുള്ള ഉത്തരം സ്വയം കണ്ടെത്താനും കഴിയും.

kaalidaasan said...


>>>>>പേസ്റ്ററി പുതിയ ലോഡ് ഇറക്കുമ്പോൾ ഒന്ന് അറിയിച്ചാൽ ഉപകാരം. താത്പര്യം ഉള്ള ഫ്ലേവറുകൾ ഉണ്ടെങ്കിൽ കര്ത്താവിന്റെ മുട്ടനാടോ , കുറുക്കനോ ഒക്കെ ആകുന്നതിൽ എനിക്ക് എനിക്ക് വിരോധം ഒന്നുമില്ല.
അറിയിക്കും എന്ന പ്രതിക്ഷയോടെ നിറുത്തുന്നു<<<<<<


വത്തിക്കാനില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്. ഇടക്ക് മീന്‍ പിടുത്തക്കാരെ വെടി വയ്ക്കാന്‍ തോന്നിയില്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ എത്തും. എല്ലാ ഫ്ളേവറുകളിലും താല്പര്യമുള്ളതുകൊണ്ട് താങ്കള്‍ക്ക് തെരഞ്ഞെടുപ്പ് ഒരു പ്രശ്നമാകാന്‍ വഴിയില്ല.

മഹത്തായ ഇന്‍ഡ്യാ മഹാരാജ്യത്തില്‍ പാല്‍പ്പൊടിയും പേസ്റ്ററിയുമൊന്നുമില്ല എന്നത് ഒരു നാണക്കേടായും  കരുതേണ്ട.

മുട്ടനാടും  , കുറുക്കനുമൊക്കെ ആയി പല പ്രാവശ്യം പാല്‍പ്പൊടിക്കും പേസ്റ്ററിക്കും വേണ്ടി കൈ നീട്ടി പരിചയമുള്ളതുകൊണ്ട് താങ്കള്‍ക്ക് വിരോധം ഉണ്ടാകുമെന്നും ഞാന്‍ കരുതുന്നില്ല.

എത്തുമ്പോള്‍ അറിയിക്കാം. ഇപ്പോള്‍ മുതല്‍ തന്നെ വഴിയില്‍ നിന്നും ചാക്കുകളും പാട്ടകളുമൊക്കെ ശെഖരിച്ചു തുടങ്ങിക്കോളു.

kaalidaasan said...


>>>>>തങ്കള്‍ വിശകലനം ചെയ്തപ്പോള്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം അതായതു സാമ്രാജ്യ ശക്തികള്‍ക്കു ഈ വിഷയങ്ങളിലൊക്കെയുള്ള തത്പര്യം കാണാതെ പോയി, അതു മാറ്റി നിര്‍ത്തിക്കൊണ്ടു നോക്കിയാല്‍ പിന്നെ കാണുന്നതു അര്‍ദ്ധ സത്യമൊ വികല സത്യമൊ ആകും.<<<<<<

സാമ്രാജ്യ ശക്തികള്‍ക്കുള്ള താല്‍പ്പര്യം ഞാന്‍ കാണാതെ പോയി എന്നത് താങ്കളുടെ തോന്നലാണ്. മനസിലാക്കേണ്ടവര്‍ക്ക് മനസിലാകും വിധത്തില്‍ ഞാനത് എഴുതിയിട്ടുണ്ട്.

kaalidaasan said...


>>>>>അതു പോലെ തന്നെ താലിബാന്‍ ശൈശവത്തില്‍ നിന്നു വളര്‍ന്നതു ആരുടെ തത്പര്യമനുസരിച്ച്‌ ആണെന്നും കാളിദാസന്‍ കാണാതെ പോകരുതു. <<<<<<

താലിബാന്‍ ശൈശവത്തില്‍ നിന്നു വളര്‍ന്നതു ആരുടെയും  തത്പര്യമനുസരിച്ച്‌ അല്ല. ഇസ്ലാമിനെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പഠിപ്പിച്ച പാഠശാലകളില്‍ ആണത് ഉടലെടുത്തത്. ആരുടെയെങ്കിലും താല്‍പ്പര്യമുണ്ടെങ്കില്‍ അത് പാകിസ്ഥാനിലെ ഐ എസ് ഐ യുടേത് മാത്രമാണ്. ഇതേ രീതിയില്‍ തന്നെയാണ്, ഈജിപ്റ്റിലും, സിറിയയിലും, ജോര്‍ദ്ദാനിലും ഒക്കെ വേരോട്ടമുള്ള മുസ്ലിം ബ്രദര്‍ഹുഡ് എന്ന തീവ്രവാദ സംഘടന ഉണ്ടായത്. ഇന്നിപ്പോള്‍ അവര്‍ ഈജ്പ്റ്റില്‍ ഭരണാധികാരികളാണ്. അഫ്ഘാനിസ്താനില്‍ തലിബന്‍ ഭരിച്ചതുപോലെ. അവര്‍ക്ക് താലിബന്റെ ഗതി ഉണ്ടായില്ലെങ്കില്‍ അവരുടെ ഭാഗ്യം. ലെബനോലിലെ ഹെസ്ബൊള്ളയും, പാലസ്തീനിലെ ഹമാസും ഒക്കെ ഉണ്ടായത് ഇതേ രീതിയിലാണ്. അതിന്റെ ഒക്കെ അടിസ്ഥാന പ്രചോദനം കുര്‍ആന്‍ എന്ന മുസ്ലിം വേദ പുസ്തകവും. ഇവരുടെ ലക്ഷ്യം ഇസ്ലാമിക രാജ്യങ്ങളില്‍ അധികാരം പിടിച്ചടക്കി ശരിയ അടിസ്ഥാനത്തിലുള്ള ഭരണം നടപ്പാക്കുക എന്നതു മാത്രമാണ്. ഇതൊക്കെ അമേരിക്കയുടെ ചുമലില്‍ വച്ചു കൊടുക്കാന്‍ താങ്കള്‍ക്ക് അതിയായ മോഹമുണ്ടെന്നറിയാം. ഇപ്പറഞ്ഞ ഇസ്ലാമിക സംഘടനകളുടെ ചെറിയ പതിപ്പാണ്, എന്‍ ഡി എഫും പോപ്പുലര്‍ ഫ്രണ്ടും സിമിയുമൊക്കെ. ഇവരുടെ ഉദ്ദേശ്യവും ഇന്‍ഡ്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കുക എന്നതാണ്. കേരളത്തിലെ എന്‍ ഡി എഫിനെ വളര്‍ത്തുന്നത് അമേരിക്ക ആണെന്ന് വേണമെങ്കില്‍ താങ്കള്‍ക്ക് പറയാം. അതിനു പ്രത്യേക ചെലവൊന്നുമില്ലല്ലൊ.

മുസ്ലിങ്ങള്‍ക്കിടയിലുള്ള വിഭാഗീയതകളും പരസ്പര കലഹങ്ങളും  ആക്രമണങ്ങളും  മറ്റ് പലരും മുതലെടുക്കുന്നു. അവര്‍ ന്യൂന പക്ഷമായ കേരളത്തില്‍ തന്നെ എത്രയധികം സംഘടനകളാണുള്ളത്? ഇവര്‍ പരസ്പരം പറയുന്ന തെറിവിളികള്‍ കേട്ടാല്‍  ആരും നാണിച്ചു പോകും. ഇവര്‍ക്ക് സമൂഹത്തില്‍ മേല്‍ക്കൈ ഉണ്ടായിരുന്നെങ്കില്‍ ഇതുപോലെ മൈക്കുകളിലൂടെ ആയിരിക്കില്ല. വിദ്വേഷം പ്രകടിപ്പിക്കുക. ഇപ്പോള്‍ പാകിസ്താനിലും അഫ്ഘാനിസ്താനിലും ഇറാക്കിലും ഒക്കെ നടക്കുന്നതുപോലെ ആയിരുന്നേനെ. പാകിസ്താനിലും ഇറാക്കിലും ഒക്കെ ഷിയകളും സുന്നികളും അഹമ്മദിയകളും  കുര്‍ദുകളും പരസ്പരം മത്സരിച്ച് ബോംബ് വച്ച് കൊല്ലുന്നു. ആരാധനാലയങ്ങളില്‍ പോലും ബോംബ് വയ്ക്കാന്‍ മടിയില്ലാത്ത ഒരേയൊരു വര്‍ഗ്ഗം മുസ്ലിങ്ങള്‍ മാത്രമാണിന്ന്. അതാ മതത്തിന്റെ കുഴപ്പമാണ്. അല്ലെങ്കില്‍ ഒരേ ദൈവത്തെ ആരാധിക്കുന്ന ഷിയകളുടെ മോസ്കില്‍ സുന്നികള്‍ ബോംബ് വയ്ക്കില്ല.

സ്വന്തം വീഴ്ചകള്‍ മറ്റുള്ളവരുടെ തലയില്‍ കെട്ടി വച്ചതുകൊണ്ട് താങ്കളെന്താണു നേടാന്‍ ശ്രമിക്കുന്നത്. ഇസ്ലാമാണു ലോകത്തേറ്റവും വളരുന്ന മതമെന്നൊക്കെ പല മുസ്ലിങ്ങളും ആവേശത്തോടെ പറഞ്ഞു കേള്‍ക്കാറുണ്ട്. ഇസ്ലാമിക ലോകത്ത് ദിവസം തോറും മരിച്ചു വീഴന്നവരുടെ സംഖ്യ ഈ വളര്‍ച്ചയുടെ എത്രയോ മടങ്ങ് വരുന്നുണ്ട് എന്ന് ഒരു മുസ്ലിമും ചിന്തിക്കില്ല. അഞ്ച് നേരം നിസ്കരിക്കുന്ന കൂടെ പത്തു നേരം പൊട്ടിത്തെറിക്കുക എന്നതാണിപ്പോള്‍ അവിടങ്ങളിലെ ദിന ചര്യ. ലോക മാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ അത് വെറും വാര്‍ത്തകള്‍ മാത്രമാണ്. പരിഷ്കൃത സമൂഹം ഇപ്പോളീ വാര്‍ത്തകളെ അവഗണിക്കുന്നു. ജീവിക്കാന്‍ ആഗ്രഹമില്ലത്ത ഒരു ജനതെയേക്കുറിച്ച് ചിന്തിച്ചിട്ട് എന്തു കാര്യം?

kaalidaasan said...

>>>>>ഇനി പ്രാക്രുതം പരിഷ്ക്രിതം എന്നൊക്കെ പറയുന്നതു തികച്ചും ആപേക്ഷികമാണു എന്നണു എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞതു. <<<<<<

അത് താങ്കള്‍ മനസിലാക്കിയത്. പണ്ട് മനുഷ്യര്‍ മനുഷ്യരെ കൊന്നു തിന്നിരുന്നു. ഇപ്പോഴും ആന്ദമാന്‍  ഉള്‍ക്കാടുകളില്‍  അതുപോലെയുള്ള ആളുകളുണ്ട്. പക്ഷെ അത് പരിഷ്കൃതമാണെന്ന് താങ്കളും പറയുമെന്നു തോന്നുന്നില്ല. ഞാന്‍ ഈ പോസ്റ്റില്‍ തന്നെ ഒരു സിറിയന്‍ ഇസ്ലാമിസ്റ്റ് ഒരു മനുഷ്യന്റെ ശവശരീരം വെട്ടിമുറിച്ച് ഹൃദയം എടുത്ത് വായിലേക്കടുപ്പിക്കുന്നുണ്ട്. തിന്നുന്നുണ്ടോ എന്ന് വ്യക്തമല്ല. അപ്പോള്‍ കൂടെയുള്ള സഹ ഇസ്ലാമിസ്റ്റുകള്‍ വിളിച്ചു പറയുന്നത് അള്ളാഹു അക്ബര്‍ എന്നാണ്. ഈ പ്രവര്‍ത്തി ഏത് മനുഷ്യന്‍ കണ്ടാലും പ്രാതം എന്നേ പറയൂ. അപ്പോള്‍ അത് താങ്കള്‍ പറയുമ്പോലെ ആപേക്ഷികമല്ല.

kaalidaasan said...

>>>>>വാര്‍ത്തക്കൊടുവിലായി പരിഷ്കാരികളായി ജീവിച്ച ചിലരുടെ അനുഭവങ്ങള്‍ പറയുന്നുണ്ടു അതു വിട്ടു പോകരുതു. <<<<<<

iഇതൊക്കെ വായിച്ച് അഭിമാനിക്കുന്ന, മറ്റുള്ളവരോട് വായിക്കാന്‍ നിര്‍ദ്ദേശിക്കുന്ന താങ്കള്‍ ഈ വീഡിയോ കൂടി കാണുക. ഹമാസിന്റെ സ്ഥാപക നേതാവിന്റെ മകന്‍ അള്ളായേയും, മുസ്ലിം പ്രവാചകനെയും, ഇസ്ലാമിനേയും പറ്റി പറഞ്ഞത് ശ്രദ്ധിച്ച് കേള്‍ക്കണേ.

Allah is a Gangster,

ഇംഗ്ളണ്ട് പോലെയുള്ള മതേതര സമൂഹത്തില്‍ ആര്‍ക്ക് ഏത് മതത്തിലും എപ്പോള്‍ വേണമെങ്കിലും ചേരാം.പക്ഷെ ഇസ്ലാമിക രാജ്യങ്ങളിലോ?. സൌദി അറേബ്യയിലോ, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലോ, ഗാസയിലോ അതിനു സാധിക്കുമോ. ആരെങ്കിലും മതം മാറിയാല്‍ അവരുടെ കഴുത്തിനു മുകളില്‍ തല കാണില്ല. അതുകൊണ്ടാണ്, ഹമാസിന്റെ ലീഡറുടെ മകന്‍ ഇസ്ലാം ഉപേക്ഷിച്ചപ്പോള്‍ തന്നെ പടിഞ്ഞാറന്‍ നാടുകളിലേക് രക്ഷപെട്ടോടിയത്. ഇപ്പറഞ്ഞ രാജ്യങ്ങളിലൊക്കെ മത സ്വാതന്ത്ര്യം കൊടുത്തു നോക്ക്. അപ്പോള്‍ കാണാം എത്ര പേര്‍ ഈ വിഴുപ്പുപേക്ഷിച്ച് പുറത്തു വരുമെന്ന്.

kaalidaasan said...

>>>>>കാളിദാസന്‍ ചിലപ്പോഴെങ്കിലും നല്ല ഉദ്ദേശത്തൊടെ ഇസ്ളാമിനെ പ്ഠിച്ചാല്‍ കാളിദാസന്റെ വിമര്‍ശനങ്ങള്‍ക്കെല്ലാമുള്ള ഉത്തരം സ്വയം കണ്ടെത്താനും കഴിയും. <<<<<<

ബൈജു ഖാന്‍,

ആരു പഠിക്കുന്നതും നല്ല ഉദ്ദേശ്യത്തോടൂ കൂടി തന്നെയാണ്. അത് മനസിലാക്കാന്‍  വേണ്ടിയാണ്. ഞാന്‍ ഇസ്ലാമിനെ പഠിച്ചത് ഈ മതത്തെ മനസിലാക്കാന്‍ വേണ്ടിതന്നെയാണ്. ഇപ്പോള്‍ ശരിക്കും മനസിലായിട്ടുണ്ട്. എനിക്ക് ഉത്തരം കിട്ടേണ്ട ഒരു ചോദ്യവുമില്ല. ഇസ്ലാമിനേക്കുറിച്ച് ഞാന്‍ കുര്‍ആനും ഹദീസുകളും വായിച്ചപ്പോള്‍ മനസിലയ കാര്യങ്ങള്‍ ലോകം മുഴുവനുമുള്ള മുസ്ലിങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് എന്റെ കണ്‍മുന്നിലുണ്ട്. അതി കൂടുതല്‍ വേറെ എന്തു പഠിക്കാന്‍?

ഇസ്ലാമിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ കൈ കാലുകള്‍ എതിര്‍ ദിശയില്‍ ഛേദിക്കണമെന്ന കുര്‍ആന്‍ സൂക്തം അക്ഷരം പ്രതി കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തിയത് ഞാന്‍ എന്റെ കണ്‍മുന്നില്‍ കണ്ടു. അതിലും വലിയ ഏത് പാഠമാണു ഞാന്‍ പഠിക്കേണ്ടത്? താങ്കളതേക്കുറിച്ച് കേട്ടിട്ടില്ലെങ്കില്‍ ഇവിടെ വായിക്കുക.

4:33

അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു. ഇത് അവര്‍ക്ക് ഇഹത്തില്‍ ഏര്‍പ്പെടുത്തുന്ന അപമാനമാകുന്നു.

ഇതുപോലെ ഒക്കെ ഒരു മനുഷ്യനു ചെയ്യാന്‍ പറ്റുമോ എന്ന് ഇത് വായിച്ചപ്പോള്‍ എനിക്ക് സംശയമുണ്ടായിരുന്നു. ആദ്യം കരുതിയത് അത് ഏഴാം നൂറ്റാണ്ടിലെ കട്ടറബികളുടെ ക്രൂരതയാണെന്നായിരുന്നു. പക്ഷെ ആധുനിക സമൂഹത്തില്‍ കേരളത്തില്‍ ജീവിക്കുന്ന കുറച്ച് മുസ്ലിങ്ങള്‍ അത് ചെയ്തപ്പോള്‍  എന്റെ സംശയം തീര്‍ന്നു. പ്രവാചകനെ നിന്ദിച്ചു എന്നു പറഞ്ഞ് കേരളത്തിലെ ഒരു കോളേജ് അദ്ധ്യാപകന്റെ കൈ കാലുകള്‍ എതിര്‍ ദിശയില്‍  മുസ്ലിങ്ങള്‍ ഛേദിച്ചു.