Thursday 10 June 2010

മൊഹമ്മദിന്റെ ചിത്രങ്ങള്?

മുസ്ലിങ്ങളുടെ ഇടയിലെ പ്രബലമായ ഒരു വിശ്വാസമാണ്, മൊഹമ്മദിന്റെ ചിത്രങ്ങള്‍ വരക്കാന്‍ പാടില്ല എന്നത്. മൊഹമ്മദിന്റെ ചിത്രങ്ങള്‍ വരച്ചു എന്നതിന്റെ പേരില്‍ ലഹളകളുണ്ടായിട്ടുണ്ട്. മൊഹമ്മദിനെ കഥാപാത്രമാക്കി കാര്‍ട്ടൂണ്‍ വരച്ചു എന്നതിന്റെ പേരില്‍ ഒരു ചിത്രകാരനെ മുസ്ലിം തീവ്രവാദികള്‍ വധിക്കുകയും ചെയ്തിട്ടുണ്ട്. അതു പോലത്തെ ഒരു തീവ്രവാദിയുടെ വാക്കുകള്‍ ഇപ്പോള്‍ ബ്ളോഗില്‍ കാണുന്നു. കാട്ടിപ്പരുത്തി എന്ന ആ ദേഹത്തിന്റെ വാക്കുകള്‍ ഇതാണ്.

റോബെര്‍ട്ട് മൊറെ (Robert Morey) എന്ന കൃസ്ത്യന്‍ പാസ്റ്റര്‍ ആണ് ആദ്യമായി ഈ വാദം കൊണ്ടു വരുന്നത്, പ്രവാചകന്റെ ചിത്രങ്ങള്‍ വരക്കുക തുടങ്ങിയ കലകള്‍ ഹോബിയാക്കിയെടുത്തിയിരുന്ന മറ്റൊരു കാളിദാസന്‍.

 പ്രവാചകന്റെ ചിത്രം വരക്കുക എന്ന് എടുത്തുപറയുന്നതിന്റെ കാരണം, അത് ചെയ്യുന്നത് വലിയ അപരാധമെന്ന നിലയിലാണ്. പ്രവാചകന്റെ ചിത്രം എന്നു കേള്‍ക്കുമ്പോഴേക്കും മുസ്ലിങ്ങള്‍ നിയന്ത്രണം വിടുന്നതിനെന്തെങ്കിലും കാരണമുണ്ടോ?

ഖുറാനും ഹദീസുകളും ഈ വിഷയത്തില്‍ പറയുന്നതെന്താണെന്നു നോക്കാം.

5:90. അല്ലയോ വിശ്വസിച്ചവരേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും അവയ്ക്കു മുമ്പില്‍ അമ്പുകൊണടഭാഗ്യംനോക്കുന്നതുമെല്ലാം പൈശാചികവൃത്തികളില്‍പ്പെട്ട മാലിന്യങ്ങളാകുന്നു. അതൊക്കെയും വര്‍ജിക്കുക. നിങ്ങള്‍ക്കു വിജയസൌഭാഗ്യം പ്രതീക്ഷിക്കാം.


005.090

YUSUFALI: O ye who believe! Intoxicants and gambling, (dedication of) stones, and (divination by) arrows, are an abomination,- of Satan's handwork: eschew such (abomination), that ye may prosper.


PICKTHAL: O ye who believe! Strong drink and games of chance and idols and divining arrows are only an infamy of Satan's handiwork. Leave it aside in order that ye may succeed.


SHAKIR: O you who believe! intoxicants and games of chance and (sacrificing to) stones set up and (dividing by) arrows are only an uncleanness, the Shaitan's work; shun it therefore that you may be successful.  

ചിത്രങ്ങളേക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഖുറാനിലൊരിടത്തും കാണുവാന്‍ സാധിക്കില്ല. പക്ഷെ കല്ലുകളേ(പ്രതിഷ്ഠകളേ)ക്കുറിച്ച് ഖുറാന്‍ വ്യക്തമായി പറയുന്നുണ്ട്. പക്ഷെ ചിത്രങ്ങളേക്കുറിച്ചൊന്നും പറയുന്നില്ല.
 
ഇനി ഹദീസുകള്‍ എന്തു പറയുന്നു എന്നു നോക്കാം.
 
Sahih Muslim vol.3 no.5268.
"Ibn ‘Umar reported Allah’s Messenger (may peace be upon him) having said: Those who paint pictures would be punished on the Day of Resurrection and it would be said to them: Breathe soul into what you have created.


Sahih Muslim vol.3 no.5271.
"This hadith has been reported on the authority of Abu Mu’awiya though another chain of transmitters (and the words are): ‘Verily the most grievously tormented people amongst the denizens [inhabitants] of Hell on the Day of Resurrection would be the painters of pictures.


Bukhari:Volume 9, Book 93, Number 646:
Narrated Aisha:
Allah's Apostle said, "The painter of these pictures will be punished on the Day of Resurrection, and it will be said to them, Make alive what you have created.' "


Bukhari: Volume 4, Book 54, Number 447:
Narrated 'Aisha:
I stuffed for the Prophet a pillow decorated with pictures (of animals) which looked like a Namruqa (i.e. a small cushion). He came and stood among the people with excitement apparent on his face. I said, "O Allah's Apostle! What is wrong?" He said, "What is this pillow?" I said, "I have prepared this pillow for you, so that you may recline on it." He said, "Don't you know that angels do not enter a house wherein there are pictures; and whoever makes a picture will be punished on the Day of Resurrection and will be asked to give life to (what he has created)?"


Bukhari: Volume 4, Book 54, Number 450:


Narrated Salim's father:
Once Gabriel promised the Prophet (that he would visit him, but Gabriel did not come) and later on he said, "We, angels, do not enter a house which contains a picture or a dog."


Bukhari:Volume 3, Book 34, Number 318:


Narrated Aisha:
(mother of the faithful believers) I bought a cushion with pictures on it. When Allah's Apostle saw it, he kept standing at the door and did not enter the house. I noticed the sign of disgust on his face, so I said, "O Allah's Apostle! I repent to Allah and H is Apostle . (Please let me know) what sin I have done." Allah's Apostle said, "What about this cushion?" I replied, "I bought it for you to sit and recline on." Allah's Apostle said, "The painters (i.e. owners) of these pictures will be punished on the Day of Resurrection. It will be said to them, 'Put life in what you have created (i.e. painted).' " The Prophet added, "The angels do not enter a house where there are pictures."

ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്ത ഇസ്ലാമികപണ്ഡിതന്‍ Ibn Daqiq al-Id അഭിപ്രായപ്പെട്ടതിങ്ങനെ.

‘The reasons of the Shari’ah are so eloquent and clear in regard to the prohibition of making pictures that they need no comment and elucidation. That person is missing the mark who says that this prohibition comes under the category of disapproval and is not absolutely unlawful and the stress which had been laid upon its prohibition was not because of the fact that idolatry had been quite recently curbed, ... in the ahadith the reason put forward for the unlawfulness of pictures is this: Those who prepare pictures would be asked to breathe soul on the Day of Resurrection in these pictures made by them. And then they would not be able to do this, they would be punished ...

ആധുനിക കാലത്തെ പ്രശസ്ത ഇസ്ലാമിക ചിന്തകന്‍ ദമാസ്‌ക്കസിലെ ‘Allama Muhammad Munir' അഭിപ്രായപ്പെട്ടതിങ്ങനെ.

‘The words of the Holy Prophet (may peace be upon him) that every maker of the photo would be tormented on the Day of Resurrection, include every artist whether he makes pictures with the help of his hand (with pencil or with the help of colour paint) or with the help of camera."

ഇതൊക്കെയാണ്‌ കല്ലുകളേക്കുറിച്ചും പ്രതിഷ്ടകളേക്കുറിച്ചും ചിത്രങ്ങളേക്കുറിച്ചും ഫോട്ടോകളേക്കുറിച്ചും മൊഹമ്മദിന്റെയും ഇസ്ലാമിക പണ്ഡിതരുടെയും അഭിപ്രായങ്ങള്‍.

ഇതിലൊരിടത്തും മൊഹമ്മദിന്റെ ചിത്രങ്ങളേക്കുറിച്ച് പ്രത്യേകമായി പരാമര്‍ശിക്കുന്നില്ല. ചിത്രങ്ങളേക്കുറിച്ച് പൊതുവായേ പറയുന്നുള്ളു. മുസ്ലിങ്ങള്‍ക്ക് നിഷിദ്ധമായത് ഖുറാനോ ഹദീസുകളോ നിഷിദ്ധമാക്കിയവയാണ്. എല്ലാ തരത്തിലുള്ള ചിത്രങ്ങളും നിഷിദ്ധമാണെന്നു പറഞ്ഞാല്‍ അത് മനസിലാക്കാന്‍ യതൊരു ബുദ്ധിമുട്ടുമില്ല.

മൊഹമ്മദിന്റെ ഇഷ്ടഭാര്യ ഐഷ പാവകളുമായി കളിക്കുന്നത് ഹദീസുകളില്‍ വിവരിച്ചിട്ടുണ്ട്. അതും മൊഹമ്മദിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ.

Bukhari: Volume 8, Book 73, Number 151:
Narrated 'Aisha:
I used to play with the dolls in the presence of the Prophet, and my girl friends also used to play with me. When Allah's Apostle used to enter (my dwelling place) they used to hide themselves, but the Prophet would call them to join and play with me.

വേറൊരവസരത്തില്‍ ഒരു സ്ത്രീയുടെ വസ്ത്രത്തിലുള്ള ചിത്രങ്ങളില്‍ വിരലോടിച്ച് മൊഹമ്മദ് അത് നല്ലതാണെന്നഭിപ്രായപ്പെടുകയും ചെയ്തു.

Bukhari: Volume 5, Book 58, Number 214:
Narrated Um Khalid bint Khalid:
When I came from Ethiopia (to Medina), I was a young girl. Allah's Apostle made me wear a sheet having marks on it. Allah's Apostle was rubbing those marks with his hands saying, "Sanah! Sanah!" (i.e. good, good).

ചിത്രങ്ങളുണ്ടാക്കുന്നവരെ അള്ളാ കഠിനമായി ശിക്ഷിക്കുമെന്നു പറഞ്ഞ അതേ മൊഹമ്മദ് തന്നെ ചിത്രങ്ങളില്‍ വിരലോടിച്ച് അതാസ്വദിച്ച് നല്ലതെന്നു പറയുന്നത്, ഖുറാനിലെ സ്വാഭാവികമായി കാണുന്ന വിരോധാഭാസങ്ങളില്‍ ഒന്നുമാത്രമാണ്.
സൌദി അറേബ്യയില്‍ റ്റെലിവിഷനില്‍ മനുഷ്യരുടെയും ജീവികളുടേയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അത് ഇസ്ലാമിനു നിരക്കുന്നതല്ല എന്നും പറഞ്ഞ് വലിയ ലഹളതന്നെയുണ്ടായി. പക്ഷെ ഇപ്പോള്‍ ഇസ്ലാമിക ലോകത്തൊന്നും ആ ചിത്രങ്ങള്‍ കാണുന്നതിനും ആസ്വദിക്കുന്നതിനും ഒരു ബുദ്ധിമുട്ടും ഇല്ല.
 
ചിത്രങ്ങളേക്കുറിച്ച് ഖുറാനിലൊന്നും പറഞ്ഞിട്ടില്ല. പക്ഷെ കല്ലുകൊണ്ടുള്ള പ്രതിഷ്ടകളേക്കുറിച്ച് ഖുറാനില്‍ വളരെ വ്യക്തമായി പറയുന്നു. മാത്രമല്ല കബയില്‍ കല്ലുകൊണ്ടുള്ള വിഗ്രഹങ്ങള്‍ ഉണ്ടെന്നും പറഞ്ഞ് കബയില്‍ പ്രവേശിക്കാനും അദ്ദേഹം മടിച്ചു ഒരിക്കല്‍.

Bukhaari: Volume 2, Book 26, Number 671:
Narrated Ibn Abbas:
When Allah's Apostle came to Mecca, he refused to enter the Ka'ba with idols in it. He ordered (idols to be taken out). So they were taken out. The people took out the pictures of Abraham and Ishmael holding Azlams in their hands. Allah's Apostle said, "May Allah curse these people. By Allah, both Abraham and Ishmael never did the game of chance with Azlams." Then he entered the Ka'ba and said Takbir at its corners but did not offer the prayer in it.


കല്ലിനെ ബഹുമാനിക്കുന്നത് സാത്താന്റെ ചെയ്തിയാണെന്നു പറഞ്ഞ മൊഹമ്മദു തന്നെ കല്ലിനെ ബഹുമാനിച്ചു ചുംബിക്കുന്നത് ഹദീസുകളില്‍ വായിക്കാം.

Bukhari: Volume 2, Book 26, Number 673:




Narrated Salim that his father said:
I saw Allah's Apostle arriving at Mecca; he kissed the Black Stone Corner first while doing Tawaf and did ramal in the first three rounds of the seven rounds (of Tawaf).


Bukhaari:Volume 2, Book 26, Number 679:
Narrated Zaid bin Aslam that his father said:
"I saw 'Umar bin Al-Khattab kissing the Black Stone and he then said, (to it) 'Had I not seen Allah's Apostle kissing you, (stone) I would not have kissed you.' "

ഉമറിനു പോലും ഖുറാനിലെ പ്രധാനപ്പെട്ട ഒരു സൂക്തത്തിന്റെ ഗൌരവം മനസിലായിരുന്നു. പക്ഷെ മൊഹമ്മദിനതു മനസിലായില്ല എന്നത് കഷ്ടമല്ലേ?അതോ പലപ്പോഴും ചെയ്ത പോലെ ഇതൊക്കെ മറ്റ് വിശ്വസികള്‍ക്ക് വേണ്ടി മാത്രമോ?
മൊഹമ്മദ് ഇവിടെ അദ്ദേഹത്തിന്റെ തന്നെ നിര്‍ദ്ദേശങ്ങള്‍ക്ക് കടക വിരുദ്ധമായി പ്രവര്‍ത്തിച്ചു. ഇപ്പോഴും മുസ്ലിങ്ങള്‍ അത് പിന്തുടരുന്നു. എല്ലാ വര്‍ഷവും മുടങ്ങാതെ ഈ കല്ലിനെ ഏഴു പ്രവശ്യം വലം വച്ച് ചുംബിക്കുന്നു. എന്നിട്ടു പറയും, ഞങ്ങള്‍ ഒരു കല്ലിനെയും ആരാധിക്കില്ല വണങ്ങില്ല എന്നും.

 മുസ്ലിങ്ങള്‍ മൊഹമ്മദിന്റെ ചിത്രം വരച്ചിട്ടുണ്ട്. ഇസ്ലാമിക ലോകത്ത് വളരെ വ്യാപകമായി തന്നെ മൊഹമ്മദിന്റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. മിക്ക ചിത്രങ്ങളിലും മൊഹമ്മദിന്റെ മുഖവും കയ്യും മാത്രം വരച്ചിട്ടില്ല. 1388 ല്‍ തുര്‍ക്കിയില്‍ എഴുതിയ മൊഹമ്മദിന്റെ ജീവചരിത്രമായ Siyer-i Nebi എന്ന പുസ്തകത്തിലെ ഒരു രേഖാ ചിത്രമാണു താഴെ.


മൊഹമ്മദിന്റെ സാന്നിദ്ധ്യത്തില്‍ ഒരാളെ തല വെട്ടി കൊലപ്പെടുത്തുന്നതാണി ചിത്രത്തില്‍.
പെര്‍ഷ്യയിലെ ഒരു ചിത്രകാരന്‍ വരച്ച മൊഹമ്മദ് ചന്ദ്രനെ രണ്ടായി പിളര്‍ക്കുന്ന  ചിത്രമാണു താഴെ.




ഇവിടെ മൊഹമ്മദ് സ്ത്രീകളേപ്പോലെ ഒരു തുണി കൊണ്ട് മുഖം മൂടിയിരിക്കുന്നതായി കാണാം. വാസ്തവത്തില്‍ ആദ്യം മൊഹമ്മദിന്റെ മുഖം കൂടി വരച്ചിരുനു. പിന്നീടത് ഒരു തുണിയിട്ടു മൂടുകയാണുണ്ടായത്.

നിസാം എന്ന പേര്‍ഷ്യന്‍ മുസ്ലിം കവി എഴുതിയ ഒരു കവിതാസമാഹാരത്തില്‍ നിന്നുള്ളതാണു താഴെ.




മൊഹമ്മദിന്റെ സ്വര്‍ഗ്ഗ യാത്രയാണിതില്‍ വരച്ചിരിക്കുന്നത്.
 
ഇസ്താംബൂളിലെ ടോപ്കാപി മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള മൊഹമ്മദിന്റെ കബയിലേക്കുള്ള എഴുന്നള്ളത്താണു താഴെയുള്ള ചിത്രത്തില്‍.

ഇറാനിലെ റെസ അബ്ബാസി മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള മൊഹമ്മദ് മൊദാബെര്‍ വരച്ച അന്ത്യ വിധിയുടെ രണ്ട് ചിത്രങ്ങളാണു താഴെ.


മൊഹമ്മദും ആദ്യത്തെ നാലു ഖലീഫമാരും.




ഇപ്പറഞ്ഞ ചിത്രങ്ങളിലൊക്കെ മൊഹമ്മദിന്റെ മുഖം വരച്ചിട്ടില്ല. മറ്റുള്ളവര്‍ക്ക് കണ്ടാല്‍ പേടി തോന്നുന്ന തരത്തില്‍ അത്രക്ക് ഭീകരാമായിരുന്നു ആ മുഖം എന്നു തോന്നുന്നില്ല. അതിന്റെ കാരണം പ്രശസ്ത ഇസ്ലാമിക കലാ ഗവേഷകയയ വിജ്‌ദാന്‍ അലി എന്ന മുസ്ലിം വനിതയാണ്. ഇറാക്കില്‍ ജനിച്ച അവരെ ജോര്‍ദ്ദാന്‍ രാജകുടുംബത്തിലേക്ക് വിവാഹം ചെയ്തെടുത്തു. വിവരവും വിദ്യാഭ്യാസവും(ചരിത്രത്തില്‍ ബി എ യും ഇസ്ലാമിക കലയില്‍ പി എച്  ഡിയും) ഉണ്ടായിരുന്ന അവര്‍ ഇസ്ലാമിക ചിത്രരചനയേക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുണ്ട്. മൊഹമ്മദിന്റെ വംശാവലിയില്‍ ജനിച്ചതെന്ന് കരുതപ്പെടുന്ന അവര്‍ മൊഹമ്മദിന്റെ ചിത്രങ്ങളേക്കുറിച്ച് വിവരം വളരെയധികം ശേഖരിച്ചിട്ടുമുണ്ട്.

വിജ്ദാന്റെ അഭിപ്രായത്തില്‍ മൊഹമ്മദിന്റെ ചിത്രം വരക്കാന്‍ പാടില്ല എന്നത് ഇസ്ലാമിലെ ആദ്യ സഹസ്രാബ്ദത്തിനു ശേഷമുണ്ടായ ഒരു നിഷ്കര്‍ഷയാണ്. 16, 17 നൂറ്റാണ്ടുകളിലാണ്, മൊഹമ്മദിന്റെ ചിത്രം വരക്കുന്നത് കുറ്റകരമാണെന്ന നിലപാട് മുസ്ലിങ്ങള്‍ എടുക്കുന്നത്. അതിനു ഹദീസിന്റെയോ ഖുറാന്റെയോ പിന്‍ബലം ഇല്ലെന്നാണ്‌ വിജ്ദാന്റെ അഭിപ്രായം. അവരുടെ ശേഖരത്തില്‍ നിന്നുള്ള മുഖത്തോടു കൂടിയ മൊഹമ്മദിന്റെ കുറേ ചിത്രങ്ങളാണു ചുവടെ.

പേര്‍ഷ്യക്കാരനായ അല്‍ ബിറൂണിയുടെ രചനയില്‍ നിന്നും ഉള്ള ഒരു ചിത്രമാണു താഴെ. മൊഹമ്മദ് അവസാന നാളുകളില്‍ വിശ്വസികളോട് പ്രസംഗിക്കുന്നതാണിതിലെ വിഷയം.

അള്‍ജീരിയയില്‍ നിന്നുള്ള ഒരു പോസ്റ്റ് കാര്‍ഡിലെ മൊഹമ്മദിന്റെ ചിത്രമാണു താഴെ.

പേര്‍ഷ്യന്‍ ചരിത്രകാരനായ റഷീദ് അല്‍ ദിന്‍ എഴുതിയ ജാമി അല്‍ തവാരിഖ് എന്ന പുസ്തകത്തിലെ ഒരു ചിത്രമാണു താഴെ. മൊഹമ്മദിനു ജിബ്രീല്‍ ഖുറാന്‍ പറഞ്ഞു കൊടുക്കുന്നതാണിതില്‍ ചിത്രീകരിച്ചിരിക്കുന്നത്.

കബയിലെ കറുത്ത കല്ലിന്റെ പുനപ്രതിഷ്ടയേക്കുറിച്ച് തര്‍ക്കമുണ്ടായപ്പോള്‍ മൊഹമ്മദ് അത് പരിഹരിക്കുന്നതിന്റെ രേഖാ ചിത്രമാണു താഴെ. മൊഹമ്മദ് വളരെ ചെറുപ്പമായിരുന്നപ്പോള്‍ ഇസ്ലാം സ്ഥാപിക്കുന്നതിനു പറ്റിറ്റാണ്ടുകള്‍ക്ക് മുന്നേ, മെക്കയിലെ വിവിധ ഗോത്രങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതാണിതിലെ വിഷയം.

മൊഹമ്മദിന്റെ ജനനം ചിത്രീകരിക്കുന്ന മറ്റൊരു ചിത്രം.


മൊഹമ്മദിന്റെ സ്വര്‍ഗ്ഗ യാത്രയാണു താഴെ.



മരണക്കിടക്കയിലെ മൊഹമ്മദ്.


അടുത്ത മൂന്നു ചിത്രങ്ങള്‍ സ്ത്രീകളെ നരകത്തില്‍ പീഢിപ്പിക്കുന്നത് മൊഹമ്മദ് ആസ്വദിക്കുന്നതാണ്.


തലമുടി പുറത്തു കാണിച്ച് പരപുരുഷന്‍മാരില്‍ കാമവികാരമുണ്ടാക്കിയവരെ അള്ളാ തലമുടിയില്‍ തുക്കിയിട്ട് ചുടുന്നതാണിതിലെ വിഷയം.



ഭര്‍ത്താക്കന്‍മാരെ കളിയാക്കിയ, അനുവാദം കൂടാതെ വീടിനു പുറത്തു പോയെ സ്ത്രീകളെ നാവില്‍ കൊളുത്തിട്ട് തൂക്കി തീയില്‍ ചുട്ടെരിക്കുന്നതാണിവിടെ.



വ്യഭിചാരികളായ സ്ത്രീകളെ മുലയില്‍ കൂടി കൊളുത്തിട്ട് തൂക്കി തീയില്‍ ചുടുന്നത് മൊഹമ്മദ് കണ്ടാസ്വദിക്കുന്നു ഇവിടെ.
 
പറുദീസയില്‍ വച്ച് ഇബ്രാഹിമിനോട് മൊഹമ്മദ് സംസരിക്കുന്നതാണിവിടത്തെ വിഷയം.


 ഇതുപോലെയുള്ള അനവധി ചിത്രങ്ങള്‍ മൊഹമ്മദിന്റേതായി ഇസ്ലാമിക ലോകത്തുണ്ട്.

ഇനി ഹദീസുപ്രകാരം ചിത്രങ്ങളുണ്ടാക്കുന്നവരെ അവസാന വിധിനാളില്‍ അള്ളാ നേരിടുന്നത് ഒരു പ്രത്യേക തരത്തിലാണ്. ആ ചിത്രങ്ങളില്‍ ഊതി അവക്ക് ജീവന്‍ നല്‍കാന്‍ ആവശ്യപ്പെടും. അത് ചെയ്തില്ലെങ്കില്‍ നരകത്തിലിട്ട് ചുടും.


കാട്ടിപ്പരുത്തി അദ്ദേഹത്തിന്റെ ബ്ളോഗില്‍ സ്വന്തം ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അന്ത്യ വിധിക്ക് അള്ളായുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ കാട്ടിപ്പരുത്തിയോട് അള്ളാ എന്തായിരിക്കാം ആവശ്യപ്പെടുന്നത്?

Tuesday 8 June 2010

നീണ്ടു പരന്നു കിടക്കുന്ന ദുനിയാവ്

സൌദി അറേബ്യയിലായിരുന്ന കാലത്താണു മുസ്തഫയെ പരിചയപ്പെട്ടത്. മലപ്പുറം ജില്ലയില്‍ നിന്നും വന്ന ഒരു സാധാരണ മുസ്ലിം. സംസാരിക്കുമ്പോള്‍ കുറച്ചു തമാശകളൊക്കെ പറയുന്ന ഒരു രസികന്‍. സ്വന്തം ജീവിത കഥ ആരെയും രസിപ്പിക്കും വിധം അദ്ദേഹം പറയുമായിരുന്നു. സൌദിയില്‍ വരുന്നതിനു മുന്നേ ജോലിയൊന്നും ഇല്ലാതിരുന്ന മുസ്തഫ മദ്രസയില്‍ പഠിപ്പിക്കാന്‍ തുടങ്ങി. ഖുറാന്‍ പറഞ്ഞു കൊടുത്തപ്പോള്‍ നീണ്ടു പരന്നു കിടക്കുന്ന ദുനിയാവിനേപ്പറ്റിയും പറഞ്ഞു. അപ്പോള്‍ ഒരു കുട്ടി ചോദിച്ചു.

സ്കൂളിലെ രാജന്‍ മാഷ് പഠിപ്പിച്ചത് ഭൂമി ഉരുണ്ടതാണെന്നാണല്ലോ. ഇവിടെ എന്താ മാഷേ ദുനിയാവ് പരന്നതാണെന്നു പഠിപ്പിക്കുന്നത്?

മുസ്തഫക്കു പെട്ടെന്നുത്തരം പറയാന്‍ പറ്റിയില്ല. അല്‍പ്പം ആലോചിച്ച് ഗൌരവം വിടാതെ പറഞ്ഞു.

അതേ. രാജന്‍ മാഷക്ക് സര്‍ക്കാര്‍ കൊടുക്കുന്ന ശമ്പളം 1000 ഉറുപ്പികയാണ്. മദ്രസയില്‍ എനിക്കു കിട്ടുന്നത് 300 ഉറുപ്പികയും.അതു കൊണ്ട് ഇവിടെ ഭൂമി പരന്നു തന്നെയിരുന്നാല്‍ മതി.

മുസ്തഫ തമാശ പറഞ്ഞതാണെങ്കിലും അതില്‍ വലിയ ഒരു സത്യമുണ്ട്.
 
മൊഹമ്മദ് ഖുറാന്‍ എഴുതിയ കാലത്തെ സാധാരണ മനുഷ്യരുടെ വിശ്വാസം ഭൂമി പരന്നതാണെന്നായിരുന്നു. അതിനെ സാധൂകരിക്കുന്ന അനേകം ആയത്തുകള്‍ ഖുറാനിലുണ്ട്. 1300 വര്‍ഷങ്ങളോളം ഖുറാനും ഹദീസുകളും വായിച്ചു പഠിച്ച് മറ്റുള്ളവരെ പഠിപ്പിച്ച ഇസ്ലാമിക പണ്ഡിതരും മുസ്ലിങ്ങളും അത് തന്നെയാണു വിശ്വസിച്ചത്.
 
ഭൂമി പരന്നു കിടന്നകാലത്തോളം, ഏകദേശം 1000 വര്‍ഷങ്ങളോളം ഖുറാന്‍ വ്യാഖ്യാനിച്ചവര്‍ക്കോ അത് പഠിപ്പിച്ചവര്‍ക്കോ പഠിച്ചവര്‍ക്കോ അത് ഒരു പ്രശ്നമായിരുന്നില്ല. മൊഹമ്മദ് ജീവിച്ച നൂറ്റാണ്ടിനടുത്ത് ജീവിച്ചവരും ഹദീസ് എഴുതിയവരും മൊഹമ്മദ് ഉദ്ദേശിച്ച പരന്ന ഭൂമിയേക്കുറിച്ചേ പരാമര്‍ശിച്ചിട്ടുള്ളു. പക്ഷെ പിന്നീട് ശാസ്ത്രജ്ഞര്‍ ഭൂമിയെ ഉരുട്ടിയെടുത്തപ്പോള്‍ പരന്ന ഭൂമിയേപ്പറ്റി പറഞ്ഞ മൊഹമ്മദിന്റെ ഖുറാനെ ആളുകള്‍ കളിയാക്കാന്‍ തുടങ്ങി. മനുഷ്യാരാശിക്ക് എന്നേക്കും വേണ്ടി എഴുതപ്പെട്ട ദിവ്യ പുസ്തകത്തിലെ ഭൂമി പരന്നിരിക്കുന്നത് മൊഹമ്മദിനും  അള്ളാക്കും നാണക്കേടാണെന്നു മനസിലാക്കിയ ചില മുസ്ലിങ്ങള്‍ ഖുറാനില്‍ ഗവേഷണം നടത്തി ഭൂമിയെ ഉരുട്ടിയെടുത്തു. അതിനു വേണ്ടി ഖുറാനിലെ ചില വാക്കുകള്‍ക്ക് മൊഹമ്മദ് ഉദേശിക്കാത്ത അനര്‍ത്ഥം നല്‍കി.
 
ഖുറാനെ ഇതു പോലെ പുനര്‍വായന നടത്തി പുതിയ രീതിക്കനുയോജ്യമായ തരത്തില്‍ വ്യാഖ്യാനിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന വ്യക്തിയാണ്, യൂസുഫ് അല്‍ ഖര്‍ദാവി. അല്‍ ജസീറ എന്ന ന്യൂസ് ചാനലില്‍ ,അദ്ദേഹം കൈകാര്യം ചെയ്യുന്ന ഒരു പരിപാടിയുണ്ട്. ശാസ്ത്രം ഖുറാനിന്റെ വെളിച്ചത്തില്‍ അവതരിപ്പിക്കുന്നതാണതില്‍. അവിടെ പരിണാമത്തേക്കുറിച്ച് ഒരു ചോദ്യമുണ്ടായി. അതിനദ്ദേഹം നല്‍കിയ മറുപടി അതി വിചിത്രമാണ്.
 
Muslims do not need to worry about the evolution theory as long as it remains a theory, only if it becomes a recognized scientific fact that the Muslim scholars would reinterpret the relevant verses in the Quran to bring them in line with proven scientific facts.
 
അതിങ്ങനെ തര്‍ജ്ജമ ചെയ്യാം. പരിണാമം ഇപ്പോഴുമൊരു നിഗമനം മാത്രമാണ്, ഒരു ശാസ്ത്ര സത്യമായി തെളിഞ്ഞാല്‍ ഖുറാന്‍ വിദഗ്ദ്ധര്‍ വേണ്ട രീതിയില്‍ പ്രസക്തമായ ഖുറാന്‍ ആയത്തുകള്‍ പുനര്‍വ്യാഖ്യാനിച്ച് ഖുറാനെ ശാസ്ത്രത്തിനനുസരിച്ച് പാകപ്പെടുത്തും. അതിനെ മറ്റൊരു രീതിയില്‍ വിശദീകരിക്കാം. ഒരാള്‍ ഒരു കുട്ടിക്ക് ഒരു ചെരുപ്പു വാങ്ങി എന്നിരിക്കട്ടേ. കുട്ടി വളരുന്നതിനനുസരിച്ച് ആ കുട്ടിയുടെ കാലുകള്‍ മുറിച്ച് ചെരുപ്പിടാന്‍ പാകത്തിലാക്കും. പഴയ ചെരുപ്പ് അതേപോലെ സൂക്ഷിക്കും. അതുപേക്ഷിക്കുകയോ വ്യത്യാസം വരുത്തുകയോ ഇല്ല. അതാണു മിക്ക മുസ്ലിങ്ങളുടെയും ചിന്താഗതി.
 
മുസ്ലിങ്ങളല്ലാത്ത മറ്റ് ചിലരുടെയും ചിന്താഗതിയും ഇതു തന്നെ. വലിയ സത്യാന്വേഷണങ്ങള്‍ നടത്താറുള്ള ഒരാള്‍ ഖുറാനെ പ്രകീര്‍ത്തിച്ച് ഇതു പോലെ ചില പൊട്ടത്തരങ്ങള്‍ എഴുതിയത് വായിച്ചിട്ടുണ്ട്. കല്‍ക്കി ബിഗ് ബാംഗ് ഖുറാനില്‍ കണ്ടെത്തിയതും ഇതു പോലെതന്നെ. കാലം എന്ന ബ്ളോഗര്‍ എന്നോട് വായിക്കാന്‍ ഉപദേശിച്ച കാട്ടിപ്പരുത്തി എഴുതിയ ജബ്ബാറിനുള്ള മറുപടികളില്‍ സമാനമായ ഒരു പരാമര്‍ശം കണ്ടു.

ഖുറാനിലെ ഒരു പരാമര്‍ശമാണു താഴെ.

രാത്രിയെക്കൊണ്ട്‌ അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട്‌ അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു.

ഇതിനെ കാട്ടിപ്പരുത്തി വിശദീകരിക്കുന്നതിങ്ങനെ.

മനുഷ്യര്‍ക്ക് അനുഗ്രഹമായ ഭൂമിയെ കുറിച്ച് സൂചിപ്പിക്കുന്നിടത്തല്ലാം അതിനെ പരന്നതായും വിരിപ്പായും പറയുന്ന ഖുര്‍‌ആന്‍ അകാശത്തെയും ഭൂമിയേയും കുറിച്ച് പറയുന്നിടത്താണ് പന്തിന്റെ രൂപത്തിലേക്കു വരുന്നത്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രാഥമികത അറിയുന്നവര്‍ ഇതൊന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും.
 
അവിടെ കാട്ടിപ്പരുത്തി അറ്റ കൈ തന്നെ പ്രയോഗിച്ചു. 1400 വര്‍ഷങ്ങള്‍ക്ക് ശേഷം ഐന്സ്റ്റീന്‍ കണ്ടുപിടിക്കുമെന്ന് അള്ളാക്കുറപ്പുണ്ടായിരുന്ന ആപേക്ഷികതാ സിദ്ധാന്തം തന്നെ അങ്ങു പ്രയോഗിച്ചു. ചുറ്റിപ്പൊതിയുക എന്ന വാക്കിനെ എടുത്ത് അമ്മാനമാടി അത് ഭൂമിക്കു ചുറ്റി പൊതിയുന്നതാണെന്നും സ്ഥാപിച്ചു. എന്തൊരു പ്രൌഡ ഗംഭീര പ്രയോഗം. ആരും കോരിത്തരിച്ചു പോകും. ചുറ്റുക എന്നാല്‍ അത് ഉരുണ്ട സാധനത്തെ തന്നെയാകണം, എന്നാലല്ലെ ഭൂമി ഉരുണ്ടതാകൂ. മുസ്ലിങ്ങള്‍ മയ്യത്താവുമ്പോള്‍ മയ്യത്തിനെ തുണികൊണ്ടു ചുറ്റിപ്പൊതിയാറുണ്ട്. അത് ശവശരീരം ഉരുണ്ടിരിക്കുന്നതുകൊണ്ടാകാം. തിരുവായ്ക്ക് എതിര്‍വായുണ്ടാകാന്‍ ആകില്ലല്ലോ.
 
കാട്ടിപ്പരുത്തിയുടെ ഇഷ്ടവിനോദമായ സാഹിത്യ ഭാവനയൊന്നും ഇവിടെ പ്രയോഗിക്കില്ല. ആപേക്ഷികസിദ്ധാന്തം മാത്രമേ പ്രയോഗിക്കൂ. ഇത് കാട്ടിപ്പരുത്തി ഭൂമിയെ ഉരുട്ടിയെടുക്കുന്ന കഥ. കാട്ടിപ്പരുത്തിയേക്കാളും ആമ്പിയറുള്ള ഇസ്ലാമിക പണ്ഡിതര്‍ ഭൂമിയെ ഉരുട്ടിയെടുക്കുന്നത് മറ്റൊരു തരത്തിലാണ്. അതിനവര്‍ ആധാരമാക്കുന്നത് ഖുറാനിലെ മറ്റൊരു ആയത്തും. അതിങ്ങനെ.
 
79:30. ഭൂമിയോ, അനന്തരം അവന്‍ അതിനെ വിസ്തൃതമാക്കി.
 
ഇത് മൌദൂദി തര്ജ്ജമ ചെയ്ത ഖുറാനിലേതാണ്. വിസ്തൃതമാക്കി എന്നത് എങ്ങനെ വ്യാഖ്യാനിച്ചാലും ഉരുണ്ടത് എന്ന അര്‍ത്ഥം വരില്ല. ഖുറാന്റെ അറിയപ്പെടുന്ന  ഇംഗ്ളീഷ് പരിഭാഷകളിലൊന്നും ഈ അര്‍ത്ഥം കണ്ടിട്ടില്ല.
 
[079:030]

YUSUFALI: And the earth, moreover, hath He extended (to a wide expanse);
PICKTHAL: And after that He spread the earth,
SHAKIR: And the earth, He expanded it after that.
 
അവിടെയൊക്കെ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ spread, expand. extent എന്നൊക്കെയാണ്. ഇതിനൊന്നും  എത്ര വലിച്ചു നീട്ടിയാലും ഉരുണ്ടത് എന്ന  അര്‍ത്ഥം സുബോധമുള്ള ആര്‍ക്കും കല്‍പ്പിക്കാനാകില്ല.
 
ഹദീസുകള്‍ അനവധിയുണ്ട്. പക്ഷെ കാട്ടിപ്പരുത്തി ഉള്‍പ്പടെയുള്ള മുസ്ലിങ്ങള്‍ ആറു ഹദീസുകളേ പൂര്‍ണ്ണമായും അംഗീകരിക്കാറുള്ളു. മൊഹമ്മദിന്റെ ഇരുണ്ട വശങ്ങള്‍ പരാമര്‍ശിക്കുന്ന തബാരിയുടെ ഹദീസൊക്കെ അവര്‍ക്ക് ഹറാമാണ്. അതു പോലെ മുസ്ലിങ്ങള്‍ ഹറാമായി കരുതി തള്ളിക്കളയുന്ന ഖുറാന്റെ മറ്റൊരു തര്‍ജ്ജമയുണ്ട്. ഖലീഫ എന്ന വ്യക്തിയുടേതാണാ തര്‍ജ്ജമ. അദ്ദേഹം ഇതേ വാചകം തര്‍ജ്ജമ ചെയ്തിരിക്കുന്നത് മറ്റ് തര്‍ജ്ജമക്കാരൊക്കെ തര്‍ജ്ജമ ചെയ്തതില്‍ നിന്നും വിഭിന്നമായാണ്. അതിങ്ങനെയാണ്.
 
[079:030]
Khalifa: He made the earth egg-shaped.
 
ചെരുപ്പിനനുസരിച്ച് കാലു മുറിക്കാന്‍ ഓടി നടന്ന പണ്ഡിതര്‍ക്ക് ഇതില്‍ പരം ഒരു ലോട്ടറി അടിക്കാനില്ല. അതിനു ഖലീഫ എന്ന  ഹറാമി എഴുതി വച്ചതു തന്നെ അങ്ങു ചുറ്റിപ്പൊതിഞ്ഞു. ആ ചുറ്റിപ്പൊതിയലിന്റെ വിശദവിവരങ്ങള്‍ ഇവിടെ വായിക്കാം.
 
കാട്ടിപ്പരുത്തിയുടെ മറ്റൊരു പരാമര്‍ശം കൂടി.


ഇടമുറക് അദ്ദേഹത്തിന്റെ ഖുര്‍‌ആന്‍ വിമര്‍ശിക്കപ്പെടുന്നു എന്ന ഗ്രന്ഥത്തില്‍ ഖുര്‍‌ആന്‍ സൂര്യന്‍ ചലിക്കുന്നു എന്ന ആയത്തിനെ ആദ്യ ലക്കത്തില്‍ പരിഹസിക്കുന്നുണ്ട്. പക്ഷേ പിന്നീട് സൂര്യന്റെ ചലനങ്ങളെ കുറിച്ച് കണ്ടെത്തിയപ്പോള്‍ ഇടമുറകിന്നത് പിന്‍‌വലിക്കേണ്ടി വന്നു എന്നു മാത്രം. ഖുര്‍‌ആന്‍ പറഞ്ഞിടത്തു തന്നെ നില്‍ക്കുന്നു. തിരുത്തലുകള്‍ നമ്മുടെ അറിവിന്നാണ് ബാധകമാവുന്നത്.
 
വളരെ ശരിയാണ്. ഖുറാന്‍ പറഞ്ഞിടത്തു തന്നെ നില്‍ക്കുന്നു. എന്നു വച്ചാല്‍ ചെരുപ്പ് 1400 വര്‍ഷം മുമ്പത്തെ അളവില്‍ നില്‍ക്കുന്നു. ഈ നൂറ്റാണ്ടിലെ കാലുകളൊക്കെ മുറിച്ച് ആ ചെരുപ്പിനു പാകത്തില്‍ ആക്കുന്ന തല തിരിഞ്ഞ ചെരുപ്പുകുത്തിയുടെ റോള്‍ സ്വയം കാട്ടിപ്പരുത്തി ഏറ്റെടുത്തിരിക്കുന്നു.


ഖുറാന്‍ എന്ന പൊത്തകം മൊഹമ്മദ് എഴുതുന്നതിനും കാക്കത്തൊള്ളായിരം വര്‍ഷം മുമ്പേ മനുഷ്യരൊക്കെ കണ്ടതും ചിന്തിച്ചതും എഴുതിയതും സൂര്യന്‍ ചലിക്കുന്നു എന്നാണ്. പക്ഷെ അവരൊക്കെ പറഞ്ഞിടത്തു നിന്നും മാറി. അതിന്റെ കാരണം ഭൂമിക്കു ചുറ്റും സൂര്യന്‍ ചലിക്കുന്നു എന്നതൊരു തോന്നലാണെന്ന തിരിച്ചറിവാണ്. പകരം ഭൂമി സൂര്യനു ചുറ്റും ചലിക്കുന്നു എന്നവര്‍ മനസിലാക്കി. ഭൂമി ചലിക്കുന്ന കാര്യം ഖുറാന്‍ പറയാത്തതുകൊണ്ട് മുസ്ലിങ്ങളൊക്കെ ഭൂമി ഇപ്പോഴും നിശ്ചലമായി നില്‍ക്കുന്നു എന്നു വിശ്വസിക്കുന്നു.

ഭൂമി നിശ്ചലമായി നിന്നിട്ട് സൂര്യന്‍ ചലിക്കുന്നു എന്നാണു മൊഹമ്മദ് ഖുറാനില്‍ ഉദ്ദേശിച്ചത്. അത് സൂര്യന്‍ കിഴക്കു നിന്നു പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നു എന്ന തോന്നലില്‍ നിന്നും. സൂര്യന്‍ ചലിക്കുന്നു എന്ന് ശാസ്ത്രം പറയുന്നത് സൂര്യനും ചന്ദ്രനും ഉള്‍പ്പടെയുള്ള സൌരയൂധം ഒന്നാകെ ക്ഷീരപദത്തിലെ കേന്ദ്ര ബിന്ദുവിനു ചുറ്റും സഞ്ചരിക്കുന്നതിനെയാണ്. ഖുറാനും മൊഹമ്മദും അള്ളായും കൂടെ കണ്ടുപിടിച്ചു വച്ചിരിക്കുന്നത് സൌരയൂധം സഞ്ചരിക്കുന്നു എന്നല്ല. അതൊക്കെ കാട്ടിപ്പരുത്തി മനസിലാക്കിയെടുക്കുമെന്നും തോന്നുന്നില്ല. അതിനു തല തിരിഞ്ഞ ചിന്തയല്ല വേണ്ടത്. നേരെ ചിന്തിക്കാനുള്ള ശേഷിയാണു വേണ്ടത്.
 
ഭൂമി വാസ്തവത്തില്‍ സൂര്യനു ചുറ്റും ഒരു പഥത്തില്‍ കൂടിയും സൂര്യനോടൊപ്പം വേറൊരു പഥത്തില്‍കൂടിയും സഞ്ചരിക്കുന്നു. ഈ രണ്ട് സഞ്ചാരപഥമുണ്ടായിട്ടും അതില്‍ ഒന്നു പോലും അള്ളാക്കു മനസിലായില്ല. അതു കൊണ്ടാണല്ലോ ലോകവസാനം വരെയുള്ള രഹസ്യങ്ങളൊക്കെ എഴുതി വച്ചിരിക്കുന്ന ഖുറാന്‍ എന്ന പൊത്തകത്തില്‍ അതേക്കുറിച്ച് ഒരക്ഷരം പോലും പറയാന്‍ കഴിയാതെ പോയതും.
 
ഖുറാന്‍ അവകാശപ്പെടുന്നത് അതിന്റെ ഭാഷ ലളിതമാണെന്നാണ്. പല മുസ്ലിങ്ങളും അതിനില്ലാത്ത അര്‍ത്ഥം കല്‍പ്പിച്ചു നല്‍കി ബാക്കിയെല്ലാം അതിനകത്താക്കാന്‍ ശ്രമിക്കുന്നു. ശാസ്ത്രം ചില നിഗമനങ്ങള്‍ എടുക്കുമ്പോഴേക്കും അവ ഖുറാനിലുണ്ടെന്നു വീമ്പിളക്കുന്ന ഇവര്‍ക്ക്  നാളെ അത് ശാസ്ത്രം തള്ളിക്കളഞ്ഞാല്‍  ഇളിഭ്യരാകുമെന്നൊന്നും ചിന്തിക്കാനുള്ള ശേഷി ഇല്ല. ഇവര്‍ക്കിതൊന്നും പ്രശ്നമല്ല. നാളെ വരുന്ന നിഗമനങ്ങളെക്കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ അവര്‍ ഖുറാന്‍ പുനര്‍വ്യാഖ്യാനിക്കും. എല്ലാക്കാലത്തേക്കുമുള്ള പൊത്തകമെന്നു പറഞ്ഞതിന്റെ അര്‍ത്ഥമിതാണ്. ഏത് കാലത്തിനു ചേരുന്ന തരത്തിലും വ്യാഖ്യാനിക്കാനുള്ള പൊത്തകം.


ഓ ടോ: യൂസുഫ് അല്‍ ഖര്‍ദാവി മദ്യത്തേക്കുറിച്ച് രസകരമായ ഒരു ഫത്വ ഇറക്കിയിട്ടുണ്ട്. കാട്ടിപ്പരുത്തി വളരെ ഗംഭീരമായി ഖുറാന്‍ മദ്യം നിഷിദ്ധമാക്കി എന്നു വാദിക്കുമ്പോള്‍ മുസ്ലിങ്ങള്‍ ചെറിയ അളവില്‍  മദ്യം കഴിക്കുന്നതില്‍ തെറ്റില്ല എന്നാണദ്ദേഹത്തിന്റെ നിലപാട്. അതേക്കുറിച്ച് ഇവിടെ വായിക്കാം. ഇത് കാലു ചെരുപ്പിനനുസരിച്ച് മുറിച്ചതോ ചെരുപ്പ് കാലിനനുസരിച്ച് മാറ്റിയതോ?

Saturday 5 June 2010

ജമായത്ത് മുക്കിയ സൂറ.



ജമായത്തേ ഇസ്ലാമിയുടെ വെബ് സൈറ്റില് ഒരു ഖുറാന് പരിഭാഷ ഉണ്ട്. ജമായത്ത് സ്ഥാപകനായ മൌദൂദിയുടെ വിശദീകരണങ്ങളോടുകൂടിയ ഒരു ഖുറാന് പരിഭാഷ. പക്ഷെ അതില് സൂറ 111 അന്വേഷിച്ചാല് കിട്ടില്ല. അധ്യായം 111:ഖുറാനിലെ വളരെ ചെറിയ ആ സൂറ അവര് മുക്കിക്കളഞ്ഞു. അതിനു കാരണവുമുണ്ട്. ഒരു വ്യക്തിയെ അധിക്ഷേപിക്കാന് വേണ്ടി മാത്രമായിട്ടാണത് മൊഹമ്മദ് എഴുതിയത്. അതില് മുസ്ലിങ്ങള്‍ക്ക് വേണ്ട ഒരു നിര്ദ്ദേശവുമില്ല. ശാപവാക്കുകളും അധിക്ഷേപങ്ങളും മാത്രമേ അതിലുള്ളു.

അസഭ്യവാക്കുളും വൃത്തികേടുകളും ഒരു ദൈവത്തിനു പറയാനാകുമോ? ആകും. മുസ്ലിങ്ങളുടെ ദൈവമായ അള്ളാക്കതാകും.
മൊഹമ്മദിന്റെ അമ്മാവനായ അബുള് ഉസ ഇബന് അബ്ദുള് മുത്തലിബ് എന്നയാളെ ചീത്തപറയാന് വേണ്ടി മാത്രമാണള്ളാ ഈ സൂറ മൊഹമ്മദിനു പറഞ്ഞ് കൊടുത്തതെന്നത് സുബോധമുള്ള ആരിലും ആശ്ചര്യമുണ്ടാക്കും. പക്ഷെ മുസ്ലിങ്ങളില് ആശ്ചര്യമുണ്ടാക്കില്ല.

111.


1. Perish the two hands of Abu Lahab (an uncle of the Prophet), and perish he!


2. His wealth and his children (etc.) will not benefit him!


3. He will be burnt in a Fire of blazing flames!


4. And his wife too, who carries wood (thorns of Sadan which she used to put on the way of the Prophet , or use to slander him).


5. In her neck is a twisted rope of Masad (palm fibre).


1. അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന് നാശമടയുകയും ചെയ്തിരിക്കുന്നു.


2. അവന്റെ ധനമോ അവന് സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.


3. തീജ്വാലകളുള്ള നരകാഗ്നിയില് അവന് പ്രവേശിക്കുന്നതാണ്.


4. വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും.


5. അവളുടെ കഴുത്തില് ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.

മൊഹമ്മദിന്റെ അച്ഛന്റെ സഹോദരനായിരുന്നു അബുള് ഉസ. മൊഹമ്മദിന്റെ മുത്തച്ഛനായിരുന്ന അബ്ദുള് മുത്തലിബ് മുസ്ലിം ആയിരുന്നില്ല. അതിനുള്ള മഹാഭാഗ്യം അദ്ദേഹത്തിനു കിട്ടിയിരുന്നില്ല. മൊഹമ്മദിന് അള്ള ഖുറാന് കെട്ടിയിറക്കുന്നതിനു മുന്നേ അദ്ദേഹം മരിച്ചു പോയിരുന്നു.അതു കൊണ്ട് അദ്ദേഹം നരകത്തിലെ വിറകുകഷണമാകുമെന്ന് മൊഹമ്മദ് ഒരിക്കല് പറഞ്ഞു. മുത്തലിബ്ബിന്റെ മകനായ അബുള് ഉസക്ക് അത് രസിച്ചില്ല. സ്വന്തം പിതാക്കന്മാരെ സ്നേഹിക്കുന്ന ഒരു മകനും അത് അംഗീകരിക്കാന് സാധ്യതയില്ല.


അത് കേട്ടാല് സുബോധമുള്ള ആരും എതിര്പ്പു പ്രകടിപ്പിക്കും. അബൂല് ഉസയുമതേ ചെയ്തുള്ളു. തന്തക്കു വില പറയുന്ന മക്കള് എന്നു കേട്ടിട്ടുണ്ട്. തന്തയുടെ തന്തക്കു വില പറയാന് മാത്രം അല്പ്പത്തമുണ്ടായിരുന്നു മൊഹമ്മദിന്. മൊഹമ്മദ് കാണിച്ച നാറിത്തരത്തെ എതിര്ത്ത ഉസയെ ഭര്സി്ക്കാനും ശപിക്കാനും മാത്രമായിട്ടാണ് മൊഹമ്മദിന്റെ ദൈവം അള്ള ഈ സുറ ഇറക്കിയത്. ഉസയെ മാത്രമല്ല ഉസയുടെ ഭാര്യയെപ്പോലും അള്ളാ വെറുതെ വിടുന്നില്ല. വിറകു ചുമട്ടുകാരി എന്നു വിളിച്ചാക്ഷേപിച്ച അവരുടെ കഴുത്തില് ഈന്തപ്പനനാരു കൊണ്ടുള്ള കയറു കെട്ടി വലിക്കുമത്രേ. ഏതാണ്ടിതുപോലെ.




കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവര്‍.

മലയാളത്തിലെ പ്രസിദ്ധമായ ഒരു പഴംചൊല്ലാണ് കാള പെറ്റു എന്നു കേള്ക്കുമ്പോഴേക്കും കയറെടുക്കുക എന്നത്. ഒരു സമൂഹമെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ കയറെടുക്കുന്നതിപ്പോള്‍ മുസ്ലിങ്ങളാണ്. അതു പോലെ ഒരു കയറെടുക്കലാണ്, ഞാന്‍ കുറച്ചു നാളുകള്ക്ക് മുമ്പ് വായിച്ച ഒരു ബ്ളോഗ്. അതിലെ ഒരു പരാമര്ശമാണു താഴെ കാണുന്നത്.

ഉദാഹരണമായി വിശുദ്ധ ഖുര്ആന് പറയുന്നു: "അവിശ്വാസികള് കാണുന്നില്ലേ, ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിപ്പിടിച്ചതായിരുന്നു. പിന്നെ നാം അവയെ വേര്പെടുത്തുകയും ജീവനുള്ള എല്ലാ വസ്തുക്കളെയും നാം വെള്ളത്തില്നിന്ന് ഉണ്ടാക്കുകയും ചെയ്തു. എന്നിട്ട് അവര് വിശ്വസിക്കുന്നില്ലേ?" ബിഗ്ബാoഗ് തിയറി പരികല്പ്പന പ്രകാരമുള്ള ഒരു പ്രപഞ്ചോല്ഭവത്തെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.


ബിഗ് ബാംഗ് തീയറി എന്താണെന്ന് ഒരിക്കലെങ്കിലും വായിച്ചിട്ടുള്ള ഒരാള് ഇതു പോലെ ഒരസംബന്ധം എഴുതില്ല. ഇപ്പോഴും പൂര്ണ്ണമായി തെളിയിക്കപ്പെടാത്ത ഒരു ശാസ്ത്ര നിഗമനം മാത്രമാണ്, ബിഗ് ബാംഗ് തീയറി. പ്രപഞ്ചോല്‍പ്പത്തി നടന്നതെങ്ങനെയെന്ന അന്വേഷണം നൂന്റാണ്ടുകളായി ശാസ്ത്രം നടത്തുന്നുണ്ട്. പല നിഗമനങ്ങളിലൊന്നാണ് ബിഗ് ബാംഗ് തീയറി. ഭൂമിയും ആകാശവും ആദ്യം ഒട്ടിച്ചേര്ന്നിരുന്നു. അള്ളാ അതിനെ വേര്പെടുത്തി എന്ന തരത്തിലാണ് കല്ക്കി അത് പറയുന്നത്. ശുദ്ധ അസംബന്ധം എന്നേ അതിനെ വിശേഷിപ്പിക്കാനാകൂ. ഭൂമിയും മറ്റ് ഗ്രഹങ്ങളും ഒന്നിച്ചു ചേര്ന്നിരുന്നു, അത് പിന്നീട് വേര്പെട്ടു എന്നല്ല ബിഗ് ബാംഗ് തീയറി പറയുന്നത്. ഒരു മഹാവിസ്ഫോടനത്തോടെ പ്രപഞ്ചം ഉണ്ടായി എന്നാണാ തീയറിയുടെ സത്ത. ആദ്യം പദാര്ത്ഥം തന്നെ ഉണ്ടായിരുന്നില്ല. സ്ഫോടനം എന്ന വാക്കുപോലും ഖുറാനില് ഇല്ല.
 
ആദ്യം മഹാസ്ഫോടനം. പിന്നീട് പ്രാപഞ്ചിക ശക്തികള് ഉണ്ടാകുന്നു. ഉയര്ന്ന ഊഷ്മാവിലുള്ള ആദ്യപ്രപഞ്ചം തണുത്തപ്പോള് അവിടവിടെ പദാര്ത്ഥം ഉണ്ടാകുന്നു. തണുത്തവ ഗ്രഹങ്ങളായും ഇപ്പോഴും തണുക്കാത്തവ നക്ഷത്രങ്ങളായും ഇരിക്കുന്നു. മഹാസ്ഫോടനത്തിന്റെ ശക്തിയാല് പ്രപഞ്ചത്തിലെ പദാര്ത്ഥ പിണ്ഡങ്ങള് അകന്നകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ഇതാണ്, ബിഗ് ബാംഗ് തീയറി ചുരുക്കിപ്പറഞ്ഞാല്.


പ്രപഞ്ചം ഉണ്ടായി 300000 വര്ഷങ്ങള് കഴിഞ്ഞാണ് ആറ്റം എന്ന പദാര്ത്ഥ കണിക ഉണ്ടായത്. ഇവ കൂടിച്ചേര്ന്നാണ് വിവിധ മൂലകങ്ങളും പദര്‍ത്ഥങ്ങളും പിന്നീട് വസ്തുക്കളും ഗ്രഹങ്ങളും നക്ഷത്രങ്ങളുമുണ്ടായത്. ഇതുപോലെയുണ്ടായ ഗ്രഹങ്ങളോ നക്ഷത്രങ്ങളോ ഒരിക്കലും കൂടിച്ചേര്ന്നിരുന്നിട്ടില്ല. ബിഗ് ബാംഗ് തീയറി പ്രകാരം 5000 മില്യണ് വര്ഷങ്ങള്ക്കുമുമ്പാണ് സൂര്യന് ഉണ്ടായത്. 4800 മില്യണ് വര്ഷങ്ങള്ക്ക് മുമ്പ് ഭൂമിയും സൌരയൂധത്തിലെ മറ്റ് ഗ്രഹങ്ങളും.വ്യത്യസ്ഥ സ്ഥലങ്ങളിലാണിവയൊക്കെ ഉണ്ടായതെന്നാണ് ബിഗ് ബാംഗ് തീയറി പറയുന്നത്. ഇതൊക്കെ ഉണ്ടാകുന്നതിനു മുന്നേ അള്ളാ ഇതൊക്കെ ഒട്ടിച്ചു വച്ചിരുന്നു എന്നു പറയണമെങ്കില് തലക്കകത്ത് ശരിക്കും ചകിരിച്ചോറുതന്നെ വേണം.അള്ളാ കൂട്ടി ചേര്ത്തു വച്ചിരുന്നു എന്ന് തീവ്രവാദി മുസ്ലിങ്ങള് പറയുന്നത് ബിഗ് ബാംഗ് തീയറി അല്ല. അതിലേക്കുള്ള സൂചനപോലുമല്ല

ഇതിനു സമാനമായ മറ്റു പല അവകാശവാദങ്ങളും പലയിടത്തും വായിച്ചിട്ടുണ്ട്. ഇപ്പോള് അതു വന്ന് ശാസ്ത്രം ഇതു വരെ കണ്ടു പിടിച്ച എല്ലാം തന്നെ ഖുറാനില് ഉണ്ടെന്നാണു ചില തീവ്ര മുസ്ലിങ്ങള് അവകാശപ്പെടുന്നതും.

പ്രപഞ്ചത്തേക്കുറിച്ചുള്ള ഖുറാന് വിശദീകരണങ്ങള് രസാവഹമാണ്. മൊഹമ്മദ് ജീവിച്ച കാലത്തെ അറബികളുടെ വിശ്വാസം മുഴുവന് ആ വിശദീകരണങ്ങളിലുണ്ട്. നൂറ്റാണ്ടുകളോളം ആ വിശദീകരണങ്ങള് ആര്ക്കും മനസിലാകാതെയിരുന്നിട്ടില്ല. കഴിഞ്ഞ നൂറ്റാണ്ടിലാണ് അവക്കൊക്കെ വിചിത്രമായതും  മൊഹമ്മദ് സ്വപ്നം കാണാത്തതുമായ   പുതിയ കുറെ വിശദീകരണങ്ങള് നല്കപ്പെട്ടു തുടങ്ങിയത്. ഈ പുതിയ വിശദീകരണക്കാര് ഖുറാനിലെ അവ്യക്തമായ പ്രയോഗങ്ങളെ അവര്ക്കിഷ്ടപ്പെട്ട പോലെ വ്യാഖ്യാനിച്ചാണീ അസംബന്ധങ്ങളൊക്കെ എഴുന്നള്ളിക്കുന്നത്. ഖുറാനിലെ വിചിത്രമായ ഭാഷ അവര്ക്കിഷ്ടമുള്ളതുപോലെ വളച്ചൊടിച്ച് പുതിയ പല അസംബന്ധങ്ങളും കൂട്ടിച്ചേര്ത്തു. അങ്ങനെ കൂട്ടിച്ചേര്‍ത്ത ഒന്നാണ് ഇസ്ലാമിക ബിഗ് ബാംഗ്.

മൊഹമ്മദ് ജനിച്ച ഖുറേഷി വര്ഗ്ഗത്തിന്റെ ചരിത്രം എന്താണെന്ന് ആര്ക്കുമറിയില്ല. മൊഹമ്മദ് നിരക്ഷരനായിരുന്നു എന്ന് മുസ്ലിങ്ങള് വളരെ അഭിമാനപൂര്വ്വം കൊട്ടിഘോഷിക്കാറുമുണ്ട്. പക്ഷെ അറേബ്യയില് ജീവിച്ചിരുന്ന മറ്റാളുകളൊക്കെ മൊഹമ്മദിനേപ്പോലെയും ഖുറേഷികളേപ്പൊലെയും ആയിരുന്നു എന്ന് ആരും വിശ്വസിക്കുകയില്ല.


ഖദീജയേപ്പോലെ സമ്പന്നയായ ഒരു വിധവ തന്റെ വ്യപാരത്തിന്റെ കണക്കുകളെല്ലാം നിരക്ഷരനും മന്ദബുദ്ധിയുമായ മൊഹമ്മദിനെ എല്പ്പിച്ചു എങ്കില് അവരുടെ ചിന്താശേഷിക്ക് കാര്യമായ എന്തോ തകരാറുണ്ടായിരുന്നു എന്നു വേണം അനുമാനിക്കാന്. പക്ഷെ സുബോധമുള്ളവര് അങ്ങനെ അനുമാനിക്കാന് വഴിയില്ല.

അറേബ്യയില് നിന്നും സിറിയയിലേക്കു പോയിരുന്ന കച്ചവടക്കാരുടെ ഒട്ടകങ്ങളെ നയിക്കുകയായിരുന്നു മൊഹമ്മദിന്റെ ആദ്യകാല ജോലി. വിധവയായ ഖദീജയുടെ ഒട്ടകങ്ങളെ നയിച്ചു തുടങ്ങിയ ബന്ധം ഖദീജയെ വിവാഹം കഴിക്കുന്നതില് എത്തിച്ചേര്ന്നു.

ഇങ്ങനെയുള്ള അനേകം യത്രകളില് അറേബ്യക്കു പുറത്തുള്ള ആളുകളുമായി ഇടപഴകി അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെ മൊഹമ്മദ് മനസിലാക്കി. വിദൂര ദേശത്തുള്ള ആളുകളുമായിപ്പോലും അറബികള്ക്ക് വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. സുമേറിയായിലും ഈജിപ്റ്റിലുമുള്ള ആളുകള് വിശ്വസിച്ചിരുന്നത് ആകാശത്തിനും ഭൂമിക്കും പ്രത്യേക ദൈവങ്ങളുണ്ടായിരുന്നു എന്നും അവ രണ്ടും ആദ്യം ഒന്നിച്ചു ചേര്ന്നിരുന്നു എന്നുമായിരുന്നു.

അറേബ്യയിലും ചുറ്റുമുള്ള പേഗന് വിശ്വാസികളുടെ ധാരണയും അതായിരുന്നു. ആ ധാരണ മാത്രമാണ് മൊഹമ്മദിന്റെ ദൈവമായ അള്ളാക്കുമുണ്ടായിരുന്നത്. അറബികളുടെ ഒരു വിശ്വാസം ചൂണ്ടിക്കാണിച്ച് മൊഹമ്മദ് പറഞ്ഞതാണ്, അവിശ്വാസികള് കാണുന്നില്ലേ, ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിപ്പിടിച്ചതായിരുന്നു. പിന്നെ നാം അവയെ വേര്പെടുത്തുകയും ജീവനുള്ള എല്ലാ വസ്തുക്കളെയും നാം വെള്ളത്തില്നിന്ന് ഉണ്ടാക്കുകയും ചെയ്തു. എന്നിട്ട് അവര് വിശ്വസിക്കുന്നില്ലേ എന്ന്.
 
ഭൂമി ഉരുണ്ടാതാണെന്ന് നിനക്കറിയാന് പാടില്ലേ എന്ന് ഒരധ്യാപകന് വിദ്യാര്ത്ഥിയോടു ചോദിച്ചാല് അതിന്റെ വ്യാഖ്യാനം എല്ലാവര്ക്കും അറിയാവുന്ന ഒരു സംഗതി അധ്യാപകന് ചൂണ്ടിക്കാണിക്കുന്നു എന്നേ ഉള്ളു. അല്ലാതെ വിദ്യാര്ത്ഥിക്കറിയാത്ത എന്തോ മഹാ രഹസ്യം പറഞ്ഞു കൊടുക്കുന്നതല്ല.

Wednesday 2 June 2010

ലാത്തയും മനാത്തയും ജമാത്തയും

>>>>>ജമാഅത്തെ ഇസ്‌ലാമി ഒരു സമ്പൂര്‍ണ ഇസ്ലാമിക പ്രസ്ഥാനമാണ്. പ്രവാചകന്‍ പ്രബോധനം ചെയ്ത ഇസ്ലാമിനെ പ്രതിനിധീകരിക്കുക എന്ന കര്‍ത്തവ്യമാണ് അതിന് നിര്‍വഹിക്കാനുള്ളത്. അതില്‍ ആരാധനാ നിയമങ്ങളും, കുടുംബ-സാമൂഹിക-സദാചാര നിയമങ്ങള്‍ കൂടാതെ രാഷ്ട്രീയ നിയമങ്ങളും ഉണ്ടായിരുന്നു. ഈ നിയമങ്ങളെല്ലാം ദൈവികമായതിനാല്‍ മനുഷ്യന്റെ ഏതര്‍ഥത്തിലുള്ള ഉന്നമനത്തിനും ഈ നിയമങ്ങള്‍ പര്യാപ്തമാണെന്നും നിലവിലുള്ള മനുഷ്യനിര്‍മിതമായ ഏത് തത്വങ്ങളെക്കാളും അതിന്റെ തത്വങ്ങള്‍ മഹത്തരമാണെന്നും ജമാഅത്ത് കരുതുന്നു.<<<<<<

പ്രശസ്ത ഇസ്ലാമിക പ്രബോധകനും അടിയുറച്ച ജമായത്തുകാരനുമായ ലത്തീഫ് എന്ന മുസ്ലിമിന്റെ വാക്കുകളാണിവ. ജമായത്തേ ഇസ്ലാമി എന്ന സംഘടന ഇസ്ലാമിനെ എങ്ങനെ വിലയിരുത്തുന്നു എന്നതിന്റെ ആകേത്തുകയാണി പ്രസ്താവന. തികച്ചും ആത്മാര്‍ത്ഥമയ വിലയിരുത്തല്‍.
 
ജമായത്തേ ഇസ്ലാമിയുടെ സ്ഥാപകനായ മൌദൂദിയേക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായമിതാണ്. തല പോയാലും സത്യം മാത്രം പറയുന്ന വ്യക്തി.
 
ലാത്തയും മനാത്തയും നാല്‍പ്പതു വയസുവരെ മൊഹമ്മദും അദ്ദേഹത്തിന്റെ വര്‍ഗ്ഗവും ആരാധിച്ചിരുന്ന രണ്ട് ദേവിമാരായിരുന്നു. യഹൂദരില്‍ നിന്നും ക്രിസ്ത്യാനികളില്‍ നിന്നും ആവേശം കൊണ്ട് പുതിയതായി സ്ഥാപിച്ച ഇസ്ലാം എന്ന മതം പ്രചരിപ്പിക്കാനായി ഈ രണ്ട് ദേവിമാരെയും അള്ളാക്കൊപ്പം മൊഹമ്മദ് അംഗികരിച്ചതായിരുന്നു. പിന്നീടു വിമര്‍ശനം വന്നപ്പോള്‍ അത് പിശാചിന്റെ തലയില്‍ വച്ച് വളരെ സമര്‍ദ്ധമായി രക്ഷപ്പെട്ടു.

ഇത് 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവം. ഇന്ന് പക്ഷെ ഈ ലാത്തയും മനാത്തയും ജമായത്ത് എന്ന മുസ്ലിം തീവ്രവാദ സംഘടനയുടെ ഉറക്കം കെടുത്തുന്നു. ജമായത്ത് മുസ്ലിങ്ങളും ജമായത്തല്ലാത്ത മുസ്ലിങ്ങളും രണ്ടു ചേരിയായി തിരിഞ്ഞ് വലിയ സംവാദം ഇതോടനുബന്ധിച്ചുണ്ടായി. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇവരെ മുസ്ലിം തീവ്രവാദ സംഘടന എന്നാക്ഷേപിച്ചതാണീ ചര്‍ച്ചകളുടെ കാരണം. വളരെയധികം ആളുകള്‍ പങ്കെടുത്ത ചര്‍ച്ചകള്‍ രണ്ട് ബ്ളോഗുകളില്‍ നടന്നു. രണ്ടു ബ്ളോഗുകളിലും നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തില്ലെങ്കിലുമത് മുഴുവന്‍ ഞാന്‍ വായിച്ചിരുന്നു. വ്യക്തമായി ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ അവിയല്‍ പരുവത്തിലുള്ളതും സാമ്പാര്‍ പരുവത്തിലുള്ളതുമായ മറുപടികളാണു കണ്ടത്. ജമായത്തുകാര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലാതെ പിന്‍വാങ്ങിയ ലത്തീഫ് പല ന്യായീകരണങ്ങളുമിപ്പോള്‍ കണ്ടെത്തുന്നു.

മൌദൂദി ഇന്‍ഡ്യക്കു സ്വതന്ത്ര്യം കിട്ടുന്നതിനു മുമ്പ് ഇന്‍ഡ്യന്‍ മുസ്ലിങ്ങളോടായി ചെയ്ത രണ്ടു പ്രഭാഷണങ്ങളിപ്പോള്‍ ചര്‍ച്ചക്കു വിധേയമായവ. അവയിലെ പ്രസക്തഭാഗങ്ങളാണു താഴെ.

1947 മെയ്‌ മാസത്തില്‍ പത്താന്‍കോട്ടില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.

ജനാധിപത്യം മതേതരത്വം ദേശീയത്വം സോഷ്യലിസം എന്നിവ മുസ്‌ലിങ്ങള്‍ക്ക് ‌ യോജിക്കാവുന്ന ഒറ്റ പോയന്റുമില്ലാത്ത അനിസ്‌ലാമിക വ്യവസ്ഥയാണ്. മുസ്‌ലിംകള്‍  മതേതര, ജനാധിപത്യ വ്യവസ്ഥിതിക്കെതിരെ സമരം നയിക്കേണ്ടത്‌ അവരുടെ ഒഴിച്ചുകൂടാനാവാത്ത കര്ത്തവ്യമാണ്.

അതേ വര്‍ഷം മദ്രാസില്‍ നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗം.

``മുസ്‌ലിംകള്‍ അവരുടെ പ്രവര്ത്തന രീതി അടിമുടി അഴിച്ചുപണിയേണ്ടിയിരിക്കുന്നു. നിയമസഭകളിലെ പ്രാതിനിധ്യപ്രശ്‌നം, തെരഞ്ഞെടുപ്പിന്‌ വേണ്ടിയുള്ള നെട്ടോട്ടം, ഉദ്യോഗങ്ങള്ക്ക്‌ വേണ്ടിയുള്ള വടംവലി, സാമുദായികാവകാശങ്ങള്ക്കും ആവശ്യങ്ങള്ക്കും വേണ്ട മുറവിളി- എല്ലാം വരുംകാലത്ത്‌ നിഷ്‌ഫലവും ദോഷകരവുമായി ഭവിക്കും.''

തലപോയാലും സത്യം മാത്രം പറയുന്ന മൌദൂദി പറഞ്ഞ സത്യം സത്യസന്ധമായി മനസിലാക്കിയ ജമായത്തുകാര്‍ ഇന്‍ഡ്യക്കു കിട്ടിയ സ്വാതന്ത്ര്യത്തെ വിലയിരുത്തിയതിങ്ങനെ.ലാത്ത പോയി മനാത്ത വന്നു. എന്നു വച്ചാല്‍ ബ്രീട്ടീഷ് ഭരണം എന്ന ലാത്ത പോയി നെഹ്രുവിന്റെ നേതൃത്വത്തില്‍ ഭരണം  എന്ന മനാത്ത   വന്നു. ലാത്തയേയും മനാത്തയേയും പടിയടച്ചു പിണ്ഡം വച്ച മൊഹമ്മദിന്റെ സത്യസന്ധനായ അനുയായിയുടെ മൂടുതാങ്ങികള്‍ മൌദൂദി ഉദ്ദേശിച്ചത് തന്നെ മനസിലാക്കി പ്രവര്‍ത്തിച്ചു. മൊഹമ്മദ് ഖുറാനില്‍ പറഞ്ഞിരിക്കുന്നത് അനിസ്ലാമിക ഭരണ കൂടങ്ങള്‍ ലാത്തയും മനാത്തയും പോലെ വെറുക്കപ്പെടേണ്ടവയാണെന്നാണ്.

അതു കൊണ്ട് മനാത്തയെ തെരഞ്ഞെടുക്കേണ്ട ബാധ്യത മുസ്ലിങ്ങള്‍ക്കില്ല. അതിന്‍ പ്രകാരം തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യരുതെന്നും  അവര്‍ തീരുമാനിച്ചു. ആ തീരുമാനത്തെ ന്യായീകരിക്കാന്‍ വേണ്ടി അവരുടെ പ്രസിദ്ധീകരണമായ പ്രബോധനത്തിലൂടെ ഇന്‍ഡ്യന്‍ മുസ്ലിങ്ങളോടവര്‍ പറഞ്ഞതിങ്ങനെ.

``ഈ നാട്ടിലെ ഭരണകൂടം ഇസ്‌ലാമികമായിരിക്കണമെന്ന്‌ ഗവണ്മെിന്റ്‌ പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമാക്കി മാറ്റാന്‍ സാധിക്കുമെന്ന്‌ ജമാഅത്തിന്‌ തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല.''

``സെക്കുലറിസത്തിനും സോഷ്യലിസത്തിനും വേണ്ടി മുസ്‌ലിംകളെ ബൈഅത്ത്‌ ചെയ്യിക്കുന്നതുകൊണ്ട്‌ സമുദായത്തിന്‌ യാതൊരു ഗുണവുമില്ല. ഇഹത്തിലും പരത്തിലും ദോഷമേയുള്ളൂ.''

``ഇസ്‌ലാമിക വിരുദ്ധമായ ഒരു ഭരണവ്യവസ്ഥയ്‌ക്ക്‌ കീഴില്‍ ഉദ്യോഗങ്ങള്ക്കും സീറ്റുകള്ക്കും വേണ്ടി മുറവിളി കൂട്ടുക എന്നതാകട്ടെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്തത്ര മാത്രം നീചമായൊരവസ്ഥയാണ്‌.''

ഇന്‍ഡ്യന്‍ ഭരണ വ്യവസ്ഥയെ ഒരു നീണ്ട കമ്പുകൊണ്ടുപോലും തൊടില്ല എന്നു തെളിയിക്കാനായി ജമായത്തേ ഇസ്ലാമിയുടെ കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മൊഹമ്മദ് കാരകുന്ന് അല്‍പ്പമെങ്കിലും സംശയം ബാക്കിയുള്ള ഇന്‍ഡ്യക്കാരോടു തുറന്നടിച്ചത് ഇങ്ങനെ.

``നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്ബ്ന്ധിച്ച്‌ ഏല്‌പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറാവുകയില്ല.''

ഇന്‍ഡ്യയിലെ ഭരണം ഒരു താലത്തില്‍ വച്ച് നീട്ടി ഭരിക്കണമേ എന്ന് താണു വീണപേക്ഷിക്കുന്നവരെ പുഴുത്ത പട്ടികളേപ്പോലെയോ അമേദ്യം ഭക്ഷിക്കുന്ന പന്നികളേപ്പോലെയൊ കല്ലെറിഞ്ഞോടിക്കുമെന്നു പറഞ്ഞ അതേ ആളുകള്‍ പെട്ടെന്നൊരു ദിവസം തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യാനും തുടങ്ങി. മതേതരത്വം എന്ന മാലയും ജനാധിപത്യം എന്ന വളയും മാത്രം അണിഞ്ഞിരുന്ന ഇന്‍ഡ്യന്‍ സുന്ദരി, സോഷ്യലിസം എന്ന പൊട്ടു തൊട്ടതിനു ശേഷമാണു ജമായത്തുകാര്‍ ഈ സുന്ദരിയെ പ്രേമിക്കാന്‍ തുടങ്ങിയതും. മതേതരത്വവും ജനാധിപത്വവും സോഷ്യലിസവും ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കുന്നവയല്ല എന്നു പറഞ്ഞ മൌദൂദിയെ തള്ളിപ്പറയാന്‍ ഇവര്‍ക്കശേഷം വൈക്ളബ്യമുണ്ടായില്ല. ദോഷം പറയരുതല്ലോ മൌദൂദി അനിസ്ലാമികമെന്നു പറഞ്ഞ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന സംഘപരിവാറിനെ ഇവര്‍ തീണ്ടാപ്പാടകലെ നിറുത്തി. മാത്രമല്ല സോഷ്യലിസം മുഖ മുദ്രയാക്കിയ കമ്യൂണിസ്റ്റുകാരെ അങ്ങോട്ടു കയറി പ്രേമിക്കാനും തുടങ്ങി. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ മറ്റുള്ളവര്‍ രുചിക്കുന്നതു കണ്ട് കൊതിമൂത്ത ഇവര്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാനും തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കാനും തീരുമാനിച്ചു. പുറമെ എതിര്‍ക്കുന്നു എന്നു നടിക്കുമ്പോഴും മുസ്ലിം ലീഗുമായി ധാരണക്കവര്‍ ശ്രമിച്ചു. കിനാലൂരിലെ 100 മീറ്റര്‍ റോഡില്‍ തട്ടി ആ സ്വപ്നങ്ങളൊക്കെ പൊലിഞ്ഞു പോകാനായിരുന്നു അവരുടെ വിധി. ഇത്രനാളം ​കൂടെ കൊണ്ട് നടന്നിട്ടും തനിക്കു വേണ്ടപ്പെട്ട കിനാലൂര്‍ റോഡിനെതിരെ സമരം നയിച്ചതാണ്, കമ്യൂണിസ്റ്റുകാരനായ പിണറായി വിജയനെ പ്രകോപിപ്പിച്ചത്. അദ്ദേഹമിവരെ തീവ്രവാദികളെന്നു വിളിച്ചതാണിപ്പോഴത്തെ കുഴമറിച്ചിലിന്റെ കാരണവും.

 ഇതു വരെ ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങിയ ജമായത്തുകാരെ നാലുപാടും നിന്നാണാളുകള്‍ നിര്‍ദ്ദയമാണ്  വിമര്‍ശിച്ചത്. പിടിച്ചു നില്‍ക്കാനായി നേതാക്കളും അനുയായികളും ആരിലും ചിരി ഉണര്‍ത്തുന്ന പല വിശദീകരണങ്ങളും നല്‍കി.

അതില്‍ ഏറ്റവും ഹാസ്യാത്മകമായതാണ്, ശൈഖ് മൊഹമ്മദ് കാരകുന്നിന്റെ താഴെ കാണുന്ന വാക്കുകള്‍.


``ശരിയും തെറ്റും, നന്മയും തിന്മയും, നീതിയും അനീതിയും, സത്യവും അസത്യവും, സന്മാര്‍ഗ്ഗവും ദുര്‍മ്മാര്‍ഗ്ഗവും തീരുമാനിക്കേണ്ടത്‌ ഭൂരിപക്ഷ, ന്യൂനപക്ഷ അടിസ്ഥാനത്തില്‍ ജനഹിതമനുസരിച്ചാണെന്നും, നിയമ നിര്‍മ്മാണത്തിന്റെ പരമാധികാരം ജനങ്ങള്ക്കാണെന്നുമുള്ള പാശ്ചാത്യ ജനാധിപത്യത്തിന്റെ ദര്‍ശനത്തെയാണ്‌ സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദി പ്രസ്‌തുത പുസ്‌തകത്തില്‍ എതിര്ത്തത്‌. അതെഴുതിയത്‌ ബ്രിട്ടീഷിന്ത്യയിലാണെന്ന കാര്യവും പരിഗണനീയമാണ്‌.''


ഇതില്‍ വിശ്വാസമില്ലാത്ത കെ റ്റി ഹുസൈന്‍ എന്ന ജമായത്തുകാരന്‍ പറയുന്നതിങ്ങനെ.

``ഭീകരമായ ആധുനികതയുടെ ഈ ചരിത്രാനുഭവങ്ങളെയാണ്‌ മൗദൂദി തന്റെ `മതേതരത്വം, ജനാധിപത്യം, ദേശീയത്വം' എന്ന കൃതിയില്‍ പ്രശ്‌നവല്‌ക്കരിച്ചത്‌. 1947 മെയ്‌ മാസത്തില്‍ പഞ്ചാബിലെ പഠാന്കോട്ടില്‍ നടന്ന ജമാഅത്ത്‌ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണമാണ്‌ ഈ ഗ്രന്ഥം. ആ പ്രസംഗത്തിന്റെ ചരിത്രപശ്ചാത്തലം മനസ്സിലാക്കേണ്ടതും പ്രഭാഷണത്തിന്റെ പൊരുള്‍ ഗ്രഹിക്കാന്‍ സഹായകമാണ്‌. ഇന്ത്യാവിഭജനം ഉറപ്പായ ഘട്ടത്തില്‍ പാകിസ്ഥാന്റെ ഭാഗമാകാന്‍ പോകുന്ന പ്രവിശ്യകളിലെ പ്രവര്ത്ത്കരെയാണ്‌ ഈ പ്രസംഗം അഭിസംബോധന ചെയ്യുന്നത്‌. വിഭജനാനന്തരം രൂപീകരിക്കപ്പെടാന്‍ പോകുന്ന പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ അടിത്തറ ഒരിക്കലും വിപ്ലവാനന്തര തുര്ക്കി്യിലെയും ഇറാനിലെയും പോലെ അക്രമാസക്തമായ മതേതര ദേശീയതയോ മുതലാളിത്ത ജനാധിപത്യമോ ആകാന്‍ പാടില്ലെന്ന്‌ പാകിസ്ഥാന്റെ ഭാവി ഭരണാധികാരികളെയും അക്കാര്യത്തില്‍ ജാഗ്രത പുലര്ത്താന്‍ പാകിസ്ഥാന്‍ ജമായത്തെ ഇസ്‌ലാമി പ്രവര്ത്തകരെയും ഉദ്‌ബോധിപ്പിക്കുന്നതായിരുന്നു പ്രസ്‌തുത പ്രസംഗം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍, പില്ക്കാലത്ത്‌ ഇന്ത്യയുടെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ വികസിച്ചു വന്ന മതേതര ജനാധിപത്യത്തിനും ദേശീയതയ്‌ക്കും പ്രസ്‌തുത വിശകലനം ബാധകമേയല്ല.''

ഇതു രണ്ടും ശുദ്ധ അസംബന്ധങ്ങളാണ്. ഇന്‍ഡ്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാര്‍ ഒരു വിധത്തിലുള്ള ജനാധിപത്യവും ഇവിടെ നടപ്പാക്കിയിരുന്നില്ല. ലാത്ത എന്ന് ജമായത്തുകാര്‍ വിശേഷിപ്പിച്ചിരുന്ന ബ്രിട്ടീഷ് ഭരണം ഏതളവു കോലു വച്ചളന്നാലും ജനാധിപത്യമായിരുന്നില്ല. അങ്ങനെ വ്യാഖ്യാനിക്കുന്ന്വര്‍ക്ക് സാമാന്യം നല്ല വിവരക്കേടുണ്ട്. 

ബ്രിട്ടീഷുകാര്‍ അവരുടെ രാജ്യത്തു നടപ്പാക്കിയിരുന്ന അതേ ഭൂരിപക്ഷ പര്‍ലമെന്ററി ജനാധിപത്യമാണ്‌ നെഹ്രു ഇന്‍ഡ്യക്കുവേണ്ടി സ്വീകരിച്ചത്. ഇന്‍ഡ്യയില്‍ ഉണ്ടാകാന്‍ പോകുന്ന ഭരണം ജനാധിപത്യത്തിലും മതേതരത്വത്തിലും അടിയുറച്ചതാണെന്ന് മൌദൂദി പ്രസംഗിക്കുമ്പോള്‍ തന്നെ ഇന്‍ഡ്യക്കാരും ലോകം മുഴുവനും മനസിലാക്കിയിരുന്നു. മൌദൂദിക്കതറിയില്ലായിരുന്നു എന്നു പറഞ്ഞാല്‍ ജമായത്തുകാരേ അത് വിശ്വസിക്കൂ. മാത്രമല്ല 1979ല്‍ മരിക്കുന്നതു വരെ ഇപ്പോള്‍ ജമായത്തുകാര്‍ പറയുന്ന ഒരു വിശദീകരണവും അദ്ദേഹം നല്‍കിയിട്ടില്ല. കൂടാതെ പശ്ചാത്യ മതേതരത്വമാണ്‌ ഇസ്ലാമിനു യോജിക്കാന്‍ പറ്റാത്തതെന്നാണു പറഞ്ഞതെങ്കില്‍, അദ്ദേഹത്തിന്റെ കാപട്യം മൊഹമ്മദിന്റേതിനേക്കാളും മുന്തിയ ഇനമായിരുന്നു. മതേതരത്വം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നിലനില്‍ക്കുന്ന അമേരിക്കയിലേക്കു കുടിയേറാന്‍ അദ്ദേഹം മകനെ അനുവദിച്ചു. അന്തിമ നാളുകളില്‍ ചികിത്സ തേടി പോയതും ആ അമേരിക്കയിലേക്കു തന്നെയായിരുന്നു. അവിടെ കിടന്നാണു മൌദൂദി മരിച്ചതും. പാശ്ചാത്യ മതതേതരത്വവും ജനാധിപത്യവും ആയിരുന്നു ഉദ്ദേശിച്ചതെങ്കില്‍ അവരുടെ സൌകര്യം ഉപയോഗപ്പെടുത്താന്‍ ഒരു മുസ്ലിമായ മൌദൂദി പോയത് ഏറ്റവും വലിയ കാപട്യമാണെന്നു പറയേണ്ടി വരും.

മൌദൂദിയുടെ വാക്കുകള്‍ രണ്ടു പേരും വളച്ചൊടിക്കുന്നു. ജമായത്തുകാര്‍ മൌദൂദിയെ തമസ്കരിച്ച് ശൈഖ് മൊഹമ്മദിന്റെയും ഹുസയിന്റെയും പക്ഷം ചേരുന്നു. കുരുടന്‍മാര്‍ ആനയെ കണ്ടത് പോലെ. ലത്തീഫ് അവകാശപ്പെടുന്ന പ്രവാചകന്‍ പ്രബോധനം ചെയ്ത ഇസ്ലാമിനെ പ്രതിനിധീകരിക്കുകയും അതേപടി പിന്തുടരാന്‍ ആഹ്വാനം ചെയ്യുകയുമാണ്‌ മൌദൂദി ചെയ്തത്. ഇസ്ലാമിനെ മൊഹമ്മദ് മനസിലാക്കിയതു പോലെ അദ്ദേഹം മനസിലാക്കി. അതു പോലെ മനസിലാക്കാന്‍ അനുയായികളോടും പറഞ്ഞു. അതിനു വേണ്ടി ഒരു സംഘടനയുമുണ്ടാക്കി. മൌദൂദി പ്രതിനിധാനം ചെയ്ത  ഇസ്ലാമിനു മതേതരത്വമായോ ജനാധിപത്യവുമായോ സന്ധി ചെയ്യാനാവില്ല. അള്ളായുടെ നിയമങ്ങള്‍ മാത്രം അനുസരിക്കാനേ  ഒരു യധാര്‍ഥ മുസ്ലിമിനാകൂ. ജനാധിപത്യത്തില്‍ മനുഷ്യരുണ്ടാക്കുന്ന നിയമം അനുസരിക്കാന്‍ ഒരു മുസ്ലിമിനും ആകില്ല. ഇസ്ലാമിക വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കുന്ന കുറച്ചു പേര്‍  അങ്ങനെ വാദിച്ചിരുന്നു എന്നാണ്, സത്യസന്ധനായ മൌദൂദിയും അദ്ദേഹത്തിന്റെ യധാര്‍ത്ഥ അനുയായികളും വിശ്വസിച്ചിരുന്നതും പ്രചരിപ്പിച്ചിരുന്നതും.

പിന്നീടെങ്ങോ സുബോധമുണ്ടായപ്പോള്‍ അതൊക്കെ ശുദ്ധ അസംബന്ധങ്ങളാണെന്നും അവ പിന്തുടരുന്നത് ആധുനിക യുഗത്തില്‍ ബുദ്ധിമോശമാണെന്നും മനസിലായപ്പോള്‍ ജമായത്തുകാര്‍ ആ വിശ്വാസങ്ങളൊക്കെ വലിച്ചെറിഞ്ഞു. മൌദൂദി പിശാചെന്നു വിശേഷിപ്പിച്ച അതേ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും എച്ചിലു നക്കാന്‍ ലത്തിഫീനേപ്പോലുള്ള അനുയായികള്‍ ആവേശം കൊള്ളുന്നു. ഇന്‍ഡ്യന്‍ മതേതരത്വത്തിന്റെ എച്ചിലുനക്കാന്‍ നാണമില്ലാത്ത ഇവരൊന്നും ഒരിസ്ലാമിക വ്യവസ്ഥിതിയിലും മതേതരത്വം അനുവദിക്കില്ല. അവിടെ അള്ളായുടെ നിയമവും അള്ളായുടെ മതവും മാത്രമേ പാടുള്ളു. മറ്റ് വിശ്വാസികളൊക്കെ അള്ളായുടേതെന്നും പറഞ്ഞ് മൊഹമ്മദ് അടിച്ചേല്‍പ്പിച്ച നിയമങ്ങള്‍ അനുസരിക്കണം. പ്രത്യേക നികുതിയായ ജസിയ നല്‍കണം.

മുസ്ലിങ്ങള്‍ക്കു കൂടി സ്വീകാര്യമായ തരത്തില്‍ ഇസ്ലാമിക ശരിയ ഉള്‍പ്പെടുത്തി ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥ മാറ്റിയെഴുതിയതായി ആരും പറഞ്ഞു കേട്ടിട്ടില്ല. ജമായത്തിന്റെ ചുവടുമാറ്റത്തിന്റെ കാരണം കാലത്തിന്റെ ചുവരെഴുത്തു വായിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നതാണ്. ഏഴാം നൂറ്റാണ്ടില്‍ മൊഹമ്മദ് എഴുതിവച്ചതും ഇരുപതാം നൂറ്റാണ്ടില്‍ മൌദൂദി ആവര്‍ത്തിച്ചതുമായ പലതും ആധുനിക കാലത്തിനോ പുരോഗതി പ്രാപിച്ച സമൂഹങ്ങള്‍ക്കോ യോജിച്ചതല്ല. അതു മനസിലാക്കിയ ജമായത്തുകാര്‍ നയം മാറ്റി. അതിനെ ന്യയീകരിക്കാന്‍ ഇപ്പോള്‍ മൌദൂദിയുടെ വാക്കുകള്‍ വളച്ചൊടിക്കുന്നു. മൌദൂദി ഉദ്ദേശിക്കാത്ത അര്‍ത്ഥം നല്‍കുന്നു. ഇത് അത്രക്കു ഗഹനമായ വിഷയമൊന്നുമല്ല.

ഇക്കാര്യത്തില്‍ ഞാന്‍ മൌദൂദിയുടെ  പക്ഷത്താണ്. ജനാധിപത്യവും മതേതരത്വവും ദേശിയതയും സോഷ്യലിസവും ഒന്നും യധാര്‍ത്ഥ ഇസ്ലാമിനു നിരക്കുന്നതല്ല എന്നദ്ദേഹം മനസിലാക്കി. അനുയായികളോട് അവയുമായി സന്ധി ചെയ്യരുതെന്നും ആവശ്യപ്പെട്ടു. അദ്ദേഹത്തെ അനുസരിച്ചിരുന്ന കാലത്തോളം അവര്‍ അതൊക്കെ പിന്തുടര്‍ന്നു. ചിന്താശേഷി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ പ്രാകൃത ചിന്തകള്‍ ഇക്കാലത്ത് വിലപ്പോകില്ല എന്നു മനസിലാക്കി. അതില്‍ നിന്നും ഓടി ഒളിക്കുന്നു.