Thursday 10 December 2015

ജനുവരി മുതൽ നവംബർ വരെ

ജനുവരി മുതൽ നവംബർ വരെ

ജനുവരി മുതൽ നവംബർ വരെ  നീണ്ട കാലയളവൊന്നുമല്ല. പക്ഷെ  ഈ പത്തു മാസത്തിനുള്ളിൽ വലിയ മാറ്റങ്ങൾ ലോകത്തുണ്ടായി.

ജനുവരിയിൽ ആയിരുന്നു പാരീസിലെ ഒരു പ്രസിദ്ധീകരണത്തിന്റെ ആസ്ഥാനത്തേക്ക് ഇസ്ലാമിക ഭീകരർ ഇരച്ചു കയറി കുറച്ചു പേരെ വെടി വച്ചു കൊന്നത്. അന്നത് പക്ഷെ കുറച്ചു  മതഭ്രാന്തന്മാർ ചെയ്ത ഒറ്റപ്പെറ്റ സംഭവമായി ഭൂരിപക്ഷം ഫ്രഞ്ചുകാരും  വിലയിരുത്തി. അതല്ല ഇസ്ലാം എന്നായിരുന്നു മുസ്ലിങ്ങൾ  പ്രചരിപ്പിച്ചതും പലരും വിശ്വസിച്ചതും. സിറിയയിലും ഇറാക്കിലും ഒക്കെ ഇസ്ലാമിക ഭീകരർ അനേകം ക്രൂരതകൾ   ചെയ്തപ്പോഴും പൊതുസമൂഹമൊരളവു വരെ മുസ്ലിങ്ങളെ മുഴുവൻ കുറ്റപ്പെടുത്തിയില്ല. പക്ഷെ നവംബറിൽ പാരിസിൽ നടന്ന ഇസ്ലാമിക ഭീകരാക്രമണം ചിത്രമാകെ മാറ്റി മറിച്ചു.

ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും അപ്പോസ്തലന്മാരായ ഫ്രഞ്ചുകാർ മനുഷ്യാവകശമൊക്കെ തൽക്കാലത്തേക്കു മാറ്റി വച്ചിട്ട് രാജ്യത്ത്  അടിയന്തരാവസ്ഥ അങ്ങ് പ്രഖ്യാപിച്ചു.നിലനിൽപ്പു തന്നെ ചോദ്യം ചെയ്യപ്പെടുമ്പോൾ  ആരും ചെയ്യുന്നതേ ഫ്രാൻസും ചെയ്തുള്ളു. ഫ്രാൻസിൽ പിന്നീടു നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ഇസ്ലാമിനെ തുറന്നെതിർക്കുന്ന രാഷ്ട്രീയ പാർട്ടി ഗണ്യമായ  നേട്ടങ്ങൾ:ഉണ്ടാക്കി.

അതിനു  ശേഷമായിരുന്നു അമേരിക്കയിൽ കുടിയേറി പാർത്ത ഒരു മുസ്ലിം ദമ്പതികൾ സ്വന്തം സഹപ്രവർത്തകരെ തന്നെ അള്ളാക്കു വേണ്ടി വധിച്ചതും. ഈ ദമ്പതികളേപ്പറ്റി പലർക്കും നല്ലതേ പറയാനുണ്ടായിരുനുള്ളു. ദൈവ വിശ്വാസികൾ. നല്ല സ്വഭാവമുള്ളവർ. "സമാധാനമതം' എന്ന് തെറ്റായി പ്രചരിപ്പിക്കപ്പെടുന്ന   ഇസ്ലാമിന്റെ ശരിക്കുള്ള അനുയായികൾ. ഇത് വിളിച്ചു പറയുന്ന വലിയ ഒരു സത്യമുണ്ട്. മിതവാദികളെന്ന് നടിക്കുന്ന പല മുസ്ലിങ്ങളുടെയും മുഖം മുടിക്ക് പിന്നിൽ ഒരു ഭീകരൻ ഒളിഞ്ഞിരിപ്പുണ്ട്.

  ഇറാനിലെ ഇസ്ലാമിക ഭരണകൂടം പീഢിപ്പികുന്നു എന്ന് പറഞ്ഞ് ഓസ്ട്രേലിയയിൽ കുടിയേറിയ  മിതവാദ മുഖം മൂടി ധരിച്ചിരുന്ന ഒരു  മുസ്ലിം പെട്ടെന്നൊരു ദിവസം ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയും പിടിച്ച് കുറച്ചു പേരെ ബന്ദികളാക്കി.  രണ്ടു പേരെ വധിച്ചു.   കാശ്മീരിൽ ഇൻഡ്യൻ സൈന്യം  പീഢിപ്പിക്കുന്ന പാവം മുസ്ലിങ്ങളാണെന്നു ഭാവിച്ച് ഇംഗ്ലണ്ടിൽ കുടിയേറിയ പാകിസ്താനികളുടെ കുട്ടികളായിരുന്നു ലണ്ടണിൽ ബോംബ് വച്ചവർ. ഇപ്പോൾ യൂരോപ്പിലേക്കു കുടിയേറുന്ന മുസ്ലിങ്ങൾ അവിടെ എന്തൊക്കെ നാശം വിതക്കുമെന്ന് കണ്ടു തന്നെ അറിയേണ്ടി ഇരിക്കുന്നു.  

ലോകം ഈ യാഥാർത്ഥ്യം പതിയെ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. യുറോപ്പിൽ പലയിടത്തും മുസ്ലിം ആരാധനാലയങ്ങളിൽ നടത്തിയ റെയിഡുകളിൽ ഞെട്ടിക്കുന്ന സത്യങ്ങളാണു പുറത്ത് വരുന്നത്. വൻ ആയുധ ശേഖരങ്ങളും ഭീകരപ്രവർത്തനങ്ങളെ ന്യായീകരിക്കയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ലഘുലേഖകളും  അവിടെ നിന്നും പിടിച്ചെടുക്കപ്പെട്ടു.

  അതിനിടയിൽ അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാർത്ഥി ആയ റൊണാൾഡ് ട്രമ്പ്‌ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു. മുസ്ലിങ്ങളെ അമേരിക്കയിൽ പ്രവേശിപ്പിക്കുന്നതിൽ നിന്നും തടയണമെന്ന്. അദ്ദേഹം അത് പറ ഞ്ഞതിൽ  തെറ്റൊന്നുമില്ല.   എന്നും പറഞ്ഞിതു വരെ മുടി വച്ച ഒരു സത്യമാണദ്ദേഹം പറഞ്ഞത്. അമേരിക്കയിലെ ഭൂരിഭാഗം പേരും ഇതിനോടു യോജിക്കുന്നതായിട്ടാണ് അഭിപ്രായസർവേകൾ സൂചിപ്പിക്കുന്നതും.

സിറിയയിൽ നിന്നും അഭയാർത്ഥി പ്രവാഹമുണ്ടായപ്പോൾ മുസ്ലിം അഭയാർത്ഥികളെ വേണ്ട എന്ന്  പല യുറോപ്യൻ രാജ്യങ്ങളും ഓസ്ട്രേലിയയും പറഞ്ഞതും ഇതേ കാരണം കൊണ്ടാണ്.  ഫ്രാൻസിൽ മൂന്നു മോസ്കുകൾ അടച്ചു പൂട്ടി കഴിഞ്ഞു. ഇനിയും അനേകം എണ്ണങ്ങൾ പൂട്ടാനാണു സാധ്യത.

ഇസ്ലാമിക ഭീകരത ഇന്ന് ലോകം നേരിടുന്ന യാഥാർത്ഥ്യമാണ്. പക്ഷെ എങ്ങനെ അതിനെ പരാജയപ്പെടുത്തുമെന്ന് ആർക്കും ഒരു രൂപവുമില്ല.  അതിന്റെ അടിസ്ഥാന കാരണം ഇസ്ലാം എന്ന മതം തീവ്രവും ഭീകരവും ആണെന്നതാണ്. ഏഴാം നൂറ്റാണ്ടിൽ മൊഹമ്മദ് എന്ന മുസ്ലിം പ്രവാചകൻ   സ്ഥാപിച്ച മതത്തിന്റെ ശരിക്കുള്ള രൂപമാണിപ്പോൾ ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരിൽ  ഇറാക്കിലും സിറിയയിലും ഉള്ളത്.

ഇസ്ലാമിക ഭീകരതയുടെ ഉറവിടം സൗദി അറേബ്യയും പാകിസ്ഥാനുമാണ് . പണം നൽകി സഹായിക്കുന്നത് സൗദി അറേബ്യയും ഖത്തറും.  വെള്ളവും വളവും കൊടുക്കുന്നത് പാകിസ്ഥാനും.  എല്ലാ ഭീകരരും പരിശീലനം നേടുന്നത് പാകിസ്താനിലെ മദ്രസകളിൽ നിന്നാണ്. ഇതിനിടയിൽ ഒളിഞ്ഞു നിന്ന് കളിക്കുന്ന രാഷ്ട്രം തുർക്കിയും. പടിഞ്ഞാറൻ നാടുകളിൽ നിന്നുള്ള 27000 ജിഹാദികൾ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഖിലാഫത്തിന് വേണ്ടി ഇപ്പോൾ പടവെട്ടുന്നു. ഇവരൊക്കെ തുർക്കി വഴിയാണ് ഇറാക്കിലേക്കും സിറിയയിലേക്കും പോകുന്നതും തിരികെ വരുന്നതും. ഇസ്ലാമിക് സ്റ്റേറ്റിന്റെ എണ്ണ വാങ്ങി അവർക്ക് പണം കൊടുത്ത് സഹായിക്കുന്നതും തുർക്കിയാണ്; 

ഇസ്ലാമിക ഭീകരതയെ ഇത്രയധികം വളരാൻ സഹായിച്ചത് അമേരിക്കയുടെ വികൾ നയങ്ങളാണെന്നതിൽ സംശയമില്ല. മുസ്ലിങ്ങളുടെ മനശാസ്ത്രം മനസിലാക്കുന്നതിൽ അമേരിക്ക തീർത്തും പരാജയപ്പെട്ടു എന്ന് പറയാം. മനുഷ്യാവകാശങ്ങൾക്ക് ഒട്ടുംവില കൽപ്പികാത്ത എഴാം നൂറ്റാണ്ടിലെ അറേബ്യയിൽ ഉണ്ടായിരുന്ന ഗോത്ര വ്യവസ്ഥ തന്നെയാണവർക്ക് ഏറ്റവും യോജിച്ചത്. പടിഞ്ഞാറൻ നാടുകളിൽ കുടിയേറി പാർത്ത മുസ്ലിങ്ങളുടെ മനോഭാവം തന്നെ  അതിനു സാക്ഷി.ജനധിപത്യം  വേണ്ട,  ശരിയ മതി എന്നാണവരിൽ ഭൂരിഭാഗം പേരും ശഠിക്കുന്നതും. ഈ സത്യം മനസിലാക്കാതെ മുസ്ലിങ്ങൾക്ക് ജനാധിപത്യം വിതരനാം  ചെയ്യാൻ  പോയിടത്താണമേരിക്കക്ക് തെറ്റിയത്. മുസ്ലിങ്ങൾക്ക് പറ്റിയത് ഒന്നുകിൽ സൗദി അറേബ്യ പോലെയുള്ള . അല്ലെങ്കിൽ സദ്ദാം ഹുസൈനേപ്പൊലുള്ള ഏകാധിപതികൾ.

സദ്ദാം ക്രൂരനാണ് . സ്വന്തം ജനതയെ അടിച്ചമർ ത്തുന്ന ഭികരനാണ്. മനുഷ്യാവകാശ ലംഘനം നടത്തുന്ന ഏകാധിപതി  ആണ്. എന്നൊക്കെ ആയിരുന്നു അമേരിക്ക  പറഞ്ഞു നടന്നതും അദ്ദേഹത്തെ പുറത്താക്കാൻ കാരണമായി ചൂണ്ടിക്കാണിച്ചതും. പക്ഷെ സൗദി അറേബ്യയിൽ ഉള്ള അത്ര മനുഷ്യാവകാശ ലംഘനമൊന്നും സദ്ദാം നടത്തിയിട്ടില്ല. സദ്ദാമിനെ പുറത്താക്കി അമേരിക്ക  ജനാധിപത്യം ഉരുട്ടിക്കൊടുത്ത ഇറാക്കിന്റെ ഇന്നത്തെ അവസ്ഥ ആരിലും സഹതാപമുണ്ടാക്കും. അഫ്ഘാനിസ്ഥാനിൽ നിന്നും അമേരിക്ക ഒന്നും പഠിച്ചില്ല. ഇറാക്കിൽ നിന്നും പഠിച്ചിട്ടില്ല. അതിന്റെ പ്രത്യക്ഷ  തെളിവ് സിറിയയിലെ ആസാദിനെതിരെ അമേരിക്ക നടത്തുന്ന ആക്രോശങ്ങൾ. സദ്ദാം ചെയ്ത  ക്രൂരതകളുടെ പതിന്മടങ്ങ് ക്രൂരതകളാണിപ്പോൾ ഇറാക്കിൽ ഭരിക്കുന്ന ഇസ്ലാമിക ഭരണകൂടം  ചെയ്തു കൂട്ടുന്നത്.  

ഏകാധിപതികൾ ചെയ്യുന്നതൊക്കെ ഒരേ തരത്തിലുള്ള കാര്യങ്ങളാണ്. ജനങ്ങളവരെ  സ്തുതിക്കണം . അവർ പറയുന്നതൊക്കെ അനുസരിക്കണം. കക്കൂസുകളിൽ വരെ അവരുടെ ചിത്രം പതിച്ച് ആദരം പ്രകടിപ്പിക്കണം. അതോക്കെ  ചെയ്യുന്നവർക്ക് ഒന്നും പേടിക്കണ്ട . സംരക്ഷിക്കപ്പെടും. എതിർക്കുന്നവർ   പീഢിപ്പിക്കപ്പെടും. വധിക്കപ്പെടും. ജനാധിപത്യം പൂത്തുലഞ്ഞു നിൽക്കുന്ന ഇൻഡ്യയിലെ സംസ്ഥാനമായ തമിഴ് നാട്ടിലെ അവസ്ഥയും  ഇത് തന്നെയല്ലേ?    മുട്ടിലിഴയുന്ന സഹപ്രവർത്തകരും അനുയായികളും,. അമ്മയുടെ ചിത്രം പോക്കറ്റിലിട്ടു നടക്കുന്നവരും.



ചെന്നൈ ദുരന്തത്തിൽ സഹായിക്കാനായി അന്യനാട്ടുകാർ   നൽകുന്ന ദുരിതാശ്വാസ പൊതികളിൽ വരെ ജയലളിതയുടെ ചിത്രം പതിക്കപ്പെടുന്ന ജനാധിപത്യവ്യം കക്കൂസിൽ വരെ അസാദിന്റെയോ കിം ഉൽ സോംഗിന്റെയോ ചിത്രം പതിപ്പിക്കപ്പെടുന്ന ഏകാധിപത്യവും തമ്മിൽ എന്ത് വ്യത്യാസം? തമിഴ് നാട് ഒരു സ്വതന്ത്ര രാജ്യമായിരുന്നെങ്കിൽ   കരുണാനിധിയേയും മറ്റ് എതിരാളികളെയും ജയലളിത തുരുങ്കിലടക്കുകയോ വെടി വച്ചു കൊല്ലുകയോ ചെയ്യുമായിരുന്നു.

പറഞ്ഞു വന്നത് ഇതാണ് . ഇസ്ലാമിക രാജ്യങ്ങൾ അവർക്കിഷ്ടമുള്ള ഭരണകൂടത്തെ തീരുമാനിച്ചോട്ടെ. മറ്റുള്ളവർക്ക് സമാധാനമുണ്ടാകാനുള്ള ഏറ്റവും നല്ല വഴി അതാണ്‌ . ഇസ്ലാം എന്നത് മത  ഭികരതയാണ് . അതുള്ള ഇടങ്ങളിൽ ഒന്നും സമാധാനാമില്ല. ചെല്ലുന്ന ഇടങ്ങളിലും ഉള്ള സമാധാനം ഇല്ലാതാക്കും.

ഒരു കാര്യം തീർച്ച ആയി. ഇസ്ലാം എന്ന മതഭീകരതയെ ഇന്ന് കൂടുതൽ പേർ തിരിച്ചറിഞ്ഞു തുടങ്ങി. മിതവാദ ഇസ്ലാം എന്ന ഒന്നില്ല. അത് മനസിലാക്കുന്നവർ മുസ്ലിങ്ങൾ അവരുടെ രാജ്യത്തേക്ക് വരണ്ട എന്ന് തുറന്നു പറയുന്നു. ആരംഗീകരിച്ചാലും ഇല്ലെങ്കിലും ഇസ്ലാമുമായി ലോകം നീണ്ട ഒരു യുദ്ധത്തിലേക്കാണു പൊയ്ക്കൊണ്ടിരിക്കുന്നത്. ആര് ജയിക്കുമെന്ന് കാത്തിരുന്നു കാണാം.




Wednesday 9 December 2015

ഇൻഡ്യൻ ദേശീയത


ഇൻഡ്യൻ ദേശീയത
--------------------------------------

എന്താണ്  ഇൻഡ്യൻ ദേശീയത ? അങ്ങനെ ഒന്നുണ്ടോ?

അനേകം ഉപദേശീയതകളുടെ ഒരവിയലാണ് ഈ വിശേഷിപ്പിക്കപ്പെടുന്ന പ്രയോഗത്തിനുള്ളതെന്നാണു ഞാൻ മനസിലാക്കുന്നത്. ഇപ്പോൾ ഇതോർക്കാൻ കാരണം സിനിമ നടൻ ആയ പ്രതാപ് പോത്തൻ എഴുതിയ ഒരഭിപ്രായമാണ് .



ചെന്നൈയിൽ അടുത്ത നാളിൽ  വലിയ  വെള്ളപ്പൊക്കവും അതോടനുബന്ധിച്ച് വലിയ നാശനഷ്ടങ്ങളുമുണ്ടായി. കേരളവും തമിഴ് നാടും തമ്മിൽ നീണ്ടകാലമായുള്ള തർക്കവിഷയമാണു മുല്ലപ്പെരിയാർ അണക്കെട്ട്.50 വർഷത്തെ ആയുസ് നിശ്ചയിച്ച് പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണുത ഈ അണക്കെട്ടിനു 120 വർഷം പഴക്കമായി. അത് എപ്പോൾവേണമെങ്കിലും ഇടിഞ്ഞു വീഴാം എന്ന ആശങ്കയിൽ ആണു കേരളം. പക്ഷെ  അതൊരിക്കലും തകരില്ല എന്നും അനന്തകാലത്തോളം ഇതുപോലെ നിലനിൽക്കുമെന്നുമാണു തമിഴ് നാടിന്റെയും കേന്ദ്ര സർക്കാരിന്റെയും ഇൻഡ്യയിലെ പരമോന്നത നീതിപീഠത്തിന്റെയും നിലപാട്.കേരള ജനതയുടെ ന്യായമായ ആശങ്കക്ക് പുല്ലുവില ആണിവരൊക്കെ കൽപ്പിക്കുന്നതും. കേരള ജനതയോട് ഇൻഡ്യൻ ദേശീയത പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയുടെ പ്രത്യക്ഷ  ഉദാഹരണമാണിത്.  അനേകം മലയാളികൾക്ക് ഇതിൽ നിരാശയും സങ്കടവുമുണ്ട്. അതിലൊരാൾ തന്റെ സങ്കടവുംദേഷ്യവും പ്രകടിപ്പിച്ചപ്പോൾ ഇൻഡ്യൻ ദേശീയത എന്ന മിഥ്യയുടെ പിണിയാളായ പ്രതാപ് പോത്തൻ ഉപയോഗിക്കുന്ന ആർഷഭാരത സാംസ്കാരിക ഭാഷ ഓക്കാനമുണ്ടാക്കുന്നു.

അനേകം ഹിറ്റ്‌ സിനിമകൾ നിർമ്മിച്ച ഒരു സിനിമ കുടുംബത്തിൽ ജനിച്ച് ചെന്നൈയിൽ വളർന്ന പ്രതാപ് പോത്തനു  ചെന്നൈയോട് സ്വാഭാവികമായും അടുപ്പമുണ്ടാകാം. അതുകൊണ്ട് വെള്ളപ്പൊക്കദുരിതത്തിൽ അദ്ദേഹം ആത്‌മാർത്ഥമായി ദുഖിക്കുന്നുമുണ്ടാകണം . കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‌ട്ടി ഉണ്ടാകാൻ പണം നൽകി എന്ന് മേനി നടിക്കുന്ന അദ്ദേഹം  തന്റെ പണം ദുരിതാശ്വാസത്തിനുപയോഗിക്കുന്നതിനെ  ആരും എതിർക്കയുമില്ല.

പക്ഷെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കീഴെ ആശങ്കയോടെ ജീവിക്കുന്ന ഒരാൾ പ്രകടിപ്പിച്ച രോഷത്തോടുള്ള പോത്തന്റെ പ്രതികരണം വിലകുറഞ്ഞതായി പോയി.

തമിഴ് നാടു മുഴുവൻ മലയാളിയുടെ ജീവനു വിലപറഞ്ഞപ്പോഴും കേരളം കഴിവിനപ്പുറം  ചെന്നൈ ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തി. പക്ഷെ തമിഴ് നാടു ചെയ്തതോ? മുല്ലപ്പെരിയാർ അണക്കെട്ടു നിറഞ്ഞു കവിഞ്ഞ് മലയാളിയുടെ നെഞ്ചിടിപ്പ് വർദ്ധിക്കുമ്പോഴും വെള്ളം കൊണ്ടുപോകാൻ കൂട്ടാക്കാതെ  അർമ്മാദിക്കയാണു ചെയ്തത്. എന്നിട്ട് യാതൊരു മുന്നറിയിപ്പും നൽകാതെ പെട്ടെന്നൊരു ദിവസം അണക്കെട്ടിന്റെ ഷട്ടർ തുറന്നുവിട്ട് ആഘോഷിച്ചു.

മലയാളി ഇൻഡ്യക്കാരനാണെന്ന് തമിഴൻ  കരുതുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ പെരുമാറില്ല. അപ്പോൾപിന്നെ ഇൻഡ്യൻ ദേശീയതക്കെന്തു പ്രസക്തി?      

ഇൻഡ്യയിലെ വിവിധ മത വിഭാഗങ്ങളും ഭാഷാ വിഭാഗങ്ങളും പ്രദേശങ്ങളും ഉയർത്തിപ്പിടിക്കുന്ന ദേശീയത എന്ന സങ്കൽപ്പത്തിനു വലിയ അർത്ഥ വ്യത്യാസങ്ങളുണ്ട്.സംഘ പരിവാർ   വിവക്ഷിക്കുന്ന ദേശീയത ഇടുങ്ങിയ ഹൈന്ദവ ദേശീയതയാണ്. ഇൻഡ്യക്കാരായ ക്രിസ്ത്യാനികളും മുസ്ലിങ്ങളും വിദേശികളാണെന്നു കരുതുന്ന ദേശീയതയേ അവർക്കുള്ളു. പാലസ്തീൻ ജന്മ ദേശമെന്നു കരുതുന്ന മുസ്ലിങ്ങൾക്കും  ഇൻഡ്യൻ ദേശീയത ഇല്ല. പൊതു അവധി ദിവസമായ ഈസ്റ്റർ ദിനത്തിൽ സർക്കാർ ജോലിക്കാർ   ഓഫീസുകളിൽ ഹാജരാകണമെന്ന് ശഠിക്കുന്ന ഭരണ കർത്താക്കൾ ഉയർ ത്തിപ്പിടിക്കുന്ന ദേശീയതക്കും കാര്യമായ എന്തോ കുഴപ്പമുണ്ട്. ഇതിനോടുള്ള പ്രതികരണമായിരുന്നു അടുത്ത നാളിൽ മിസോറം സംസ്ഥാനത്തു നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കും കേന്ദ്രത്തിലേക്കും അയച്ച ഒരു കത്ത്. ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമാണു മിസോറം.  ക്രിസ്ത്യാനികൾ നോമ്പാചരിക്കുന്ന ഡിസംബർ മാസത്തിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നോ കേന്ദ്രത്തിൽ നിന്നോ പ്രമുഖ വ്യക്തികൾ  മിസോറം  സന്ദർശിക്കരുതെന്നായിരുന്നു  കത്തിലെ ഉള്ളടക്കം.  മഹാരാഷ്ട്രക്ക് പുറത്തുള്ളവരെ മുംബൈയിൽ നിന്നും പുറത്താക്കണമെന്നാണ് ശിവ സേനയുടെ നയം

അപ്പോൾ എന്താണ്  ഇൻഡ്യൻ ദേശീയത? സങ്കുചിത ചിന്താഗതികളുള്ള ഒരു ആൾക്കൂട്ടം മാത്രമാണിപ്പോൾ ഇൻഡ്യ. ഇതിൽ എന്തു ദേശീയതയാണുള്ളത്?