Sunday 21 November 2010

മൃഗബലിപ്പെരുന്നാള്‍

മുസ്ലിങ്ങളുടെ  മൃഗബലിപ്പെരുന്നാളായ ഹജ്ജിനേക്കുറിച്ച് ഇത്തവണ ബ്ളോഗുകളില്‍ കാര്യമായ ലേഖനങ്ങള്‍ ഒന്നും തന്നെ കണ്ടില്ല. അകേക്കൂടി ലത്തീഫിന്റെ ഒരു ലേഖനം കണ്ടിരുന്നു. അതില്‍ എഴുതിയിരിക്കുന്ന ഒരു വാചകം അല്‍പ്പം ചിന്തനീയമെന്നു തോന്നുന്നു.അല്ലാഹു ഇബ്രാഹിം നബിയോട് ഹജ്ജിന് ആഹ്വാനം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍, അദ്ദേഹത്തോടൊപ്പം മക്കയില്‍ ആരുമുണ്ടായിരുന്നില്ല-അദ്ദേഹത്തിന്റെ കുടുംബവും ഏതാനും ആട്ടിടയന്‍മാരും ഉണ്ടായിരുന്നിരിക്കാം.

യഹൂദ ക്രൈസ്തവ വേദപുസ്തകങ്ങളില്‍  പരാമര്‍ശിക്കപ്പെടുന്ന അബ്രാഹം  ആണ്‌ ലത്തീഫ് പറയുന്ന ഇബ്രാഹീം നബി.

ഹജ്ജ് ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങളിലൊന്നാണ്. ആരോഗ്യമുള്ള എല്ലാ മുസ്ലിങ്ങളുജീവിതത്തിലൊരു പ്രാവശ്യമെങ്കിലും അത് ചെയ്തിരിക്കണമെന്നത് മൊഹമ്മദിന്റെ നിര്‍ദ്ദേശമായിരുന്നു.

വിശുദ്ധ യുദ്ധം നടത്തുന്ന ജിഹാദികളുടെ പ്രവര്‍ത്തിയുടെ അത്ര നല്ലതല്ല എങ്കിലും ഹജ്ജ് അതിനു തൊട്ടു പിന്നിലുണ്ട്. ബുഖാരിയുടെ ഹദീസില്‍ പറയുന്നത് ഇപ്രകാരം.

Sahih Bukhari: Volume 1, Book 2, Number 26:


Narrated Abu Huraira:

Allah's Apostle was asked, "What is the best deed?" He replied, "To believe in Allah and His Apostle (Muhammad). The questioner then asked, "What is the next (in goodness)? He replied, "To participate in Jihad (religious fighting) in Allah's Cause." The questioner again asked, "What is the next (in goodness)?" He replied, "To perform Hajj (Pilgrimage to Mecca) 'Mubrur, (which is accepted by Allah and is performed with the intention of seeking Allah's pleasure only and not to show off and without committing a sin and in accordance with the traditions of the Prophet)."



ഹജ്ജ് ചെയ്താല്‍ എല്ലാ തെറ്റുകളും ക്ഷമിക്കപ്പെടുമെന്നായിരുന്നു മൊഹമ്മദ് പറഞ്ഞതും.
Sahih Bukhari Volume 2, Book 26, Number 596:

Narrated Abu Huraira:
The Prophet (p.b.u.h) said, "Whoever performs Hajj for Allah's pleasure and does not have sexual relations with his wife, and does not do evil or sins then he will return (after Hajj free from all sins) as if he were born anew."

ഹിന്ദു മതവിശ്വാസങ്ങളില്‍ ഇതുപോലെ ചിലതു കാണാനാകും. ത്രിവേണിയില്‍ മുങ്ങിക്കുളിച്ചാല്‍ മോഷം കിട്ടുമെന്നൊക്കെ അവര്‍ വിശ്വസിക്കുന്നുണ്ട്. എല്ലാ പ്രാകൃത മതാചാരങ്ങളിലും ഇതുപോലെ  ചില അസംബന്ധങഗള്‍ കാണുവാന്‍ കഴിയും. അബ്രാഹാമിന്റെ പൈതൃകം അവകാശപ്പെടുന്ന യഹൂദ മതത്തിലോ ക്രൈസ്തവ മതത്തിലോ ഇതുപോലെ ഒന്നു കാണുന്നില്ല.

ഇബ്രാഹിം നബി ആരംഭിച്ചു എന്ന് തെറ്റായി വിശ്വസിക്കപ്പെടുന്ന ഒരു ആഘോഷമാണീ ഹജ്ജ് എന്ന മഹോത്സവം. ശബരിമലയിലെ മകരവിളക്ക് പോലെ അതിവിപുലമായ ചടങ്ങുകള്‍ ഇതിലുണ്ട്. ആദ്യം ദേഹ ശുദ്ധി വരുത്തി ഒരു പ്രത്യേക തരം വസ്ത്രം ധരിക്കുക, കബയെ ഏഴുപ്രാവശ്യം വലം വച്ച് വണങ്ങുക, സഫ മര്‍വ കുന്നുകളുടെ ഇടയില്‍ ഏഴു പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും ഓടുക, സം സം എന്ന നീര്‍ച്ചാലില്‍ നിന്നും വെള്ളം കുടിക്കുക, മൃഗബലി നടത്തുക, പിശാചെന്നു സങ്കല്‍പ്പിച്ച് ഒരിടത്ത് കല്ലെറിയുക, അവസാനം തല മുണ്ഡനം ചെയ്യുക, എന്നിവയാണീ ആഘോഷത്തിന്റെ ചടങ്ങുകള്‍. ഇതിനിടക്ക് വളരെ ഉച്ചത്തില്‍ കരഞ്ഞു പ്രാര്‍ത്ഥിക്കുകയും കൂടി വേണം.

മെക്ക എന്ന സ്ഥലത്ത് ഈ ചടങ്ങ് ഇബ്രാഹിം നബി ആരംഭിച്ചു എന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ?

കബ

 ഇന്ന് മുസ്ലിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യ സ്ഥലമാണ്‌ കബ.


മദ്ധ്യപൂര്‍വ്വദേശത്തെ പ്രാചീന ജനത നടോടികളായി ജീവിച്ച കാലത്ത്  ഇതുപോലെ പല ഒത്തുചേരലുകളും നടത്തിയിരുന്നു. എല്ലാ ഗോത്രവര്‍ഗ്ഗക്കാരും കൂടുന്ന ഈ ആഘോഷങ്ങള്‍ ഉത്സവവും കച്ചവടവും നടത്താനുള്ള വേദികളും ആയിരുന്നു. അറബികള്‍ അതിനെ ഹജ്ജ് എന്ന പേരില്‍ വിളിച്ചു. കബ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു നടുത്തളത്തിനു ചുറ്റുമായിട്ടായിരുന്നു ആരാധനയും അതിന്റെ പ്രാകൃത ചടങ്ങുകളും കച്ചവടവും നടത്തിയിരുന്നത്. ഇതുപോലെയുള്ള പല കബകളും പ്രാചീന അറേബ്യയിലുണ്ടായിരുന്നു.

മെക്കയില്‍ കുടിയേറി പാര്‍ത്ത അറബികളുടെ കബക്കു പുറമെ അറേബ്യയിലെ പലയിടത്തും  സമാനമായ കബകള് ഉണ്ടായിരുന്നു. ഖുറൈഷികള്‍ മെക്കയുടെ അധികാരം പിടിച്ചെടുത്തപ്പോഴായിരിക്കാം  മെക്കയിലെ കബ പണുതത്. അതിനു മുന്നേ മറ്റ് പലയിടത്തും കബകള്‍ ഉണ്ടായിരുന്നു. ഗ്രീക്ക് ചരിത്രകാരനായിരുന്ന Diodorus ചെങ്കടല്‍ തീരത്തേക്കുറിച്ച് വര്‍ണ്ണിക്കുന്നതില്‍ പറഞ്ഞിരിക്കുന്നതിങ്ങനെ.

Between the Thamudites and the Sabeans, a famous temple, whose superior sanctity was revered by all the Arabians; the linen of silken veil, which is annually renewed by the Turkish emperor, was first offered by the Homerites.

Diodorus ജീവിച്ചിരുന്നത്  ബി സി ഒന്നാം നൂറ്റാണ്ടിലായിരുന്നു. എന്നു വച്ചാല്‍ മൊഹമ്മദിനും 700 വര്‍ഷങ്ങള്‍ക്കു മുമ്പ് മെക്കയില്‍ നിന്നും 70 കിലോമീറ്റര്‍ ദൂരത്തുള്ള ചങ്കടല്‍ തീരത്ത് ഒരു കബ ഉണ്ടായിരുന്നു. ഈ കബകളിലൊക്കെ ആരാധിക്കപ്പെട്ടിരുന്നത് പല നിറത്തിലുള്ള കല്ലുകളെയായിരുന്നു. മെക്കയിലെ കബയില്‍ കറുത്ത കല്ലും, തെക്കേ അറേബ്യന്‍ പട്ടണമായിരുന്ന Ghaiman ല്‍ ചുവന്ന കല്ലും, Al Abalat ലെ കബയില്‍ വെളുത്ത കല്ലും പ്രധാന മൂര്‍ത്തികളായി ആരാധിക്കപ്പെട്ടിരുന്നു.

കബയേക്കുറിച്ച് മൊഹമ്മദ് പറഞ്ഞത് ഇപ്രകാരം.

Sahih Muslim Book 007, Number 3078:

 
'A'isha (Allah be pleased with her) reported: Allah's Messenger may peace be upon him) said to me: Had your people not been unbelievers in the recent past , I would have demolished the Ka'ba and would have rebuilt it on the foundation (laid) by Ibrahim; for when the Quraish had built the Ka'ba, they reduced its (area), and I would also have built (a door) in the rear.

കബ എന്നത് ഒരു പ്രത്യേക ഗോത്രത്തിന്റെ ആരാധനനാ സ്ഥലം എന്നതിനു പകരം ​വിവിധ ഗോത്രങ്ങളുടെ പൊതു സംഗമവേദി എന്നാണറിയപ്പെട്ടിരുന്നത്. ആ സംഗമത്തിനെ ഹജ്ജ് എന്നും വിളിച്ചിരുന്നു. പരസ്പരം പോരടിച്ചു നിന്ന ഗോത്രങ്ങള്‍ ഈ സംഗമം നടക്കുന്ന സമയങ്ങളില്‍ യുദ്ധം ഒഴിവാക്കാന്‍ ധാരണയില്‍ എത്തിയിരുന്നു. അങ്ങനെയാണ്, യുദ്ധം നിഷിദ്ധമായ മാസങ്ങളുണ്ടായത്. ഹജ്ജ് ഇസ്ലാമിന്റെ ഭാഗമായി മൊഹമ്മദ് നിലനിറുത്തിയതിന്റെ കൂടെ യുദ്ധം നിഷിദ്ധമായ മാസങ്ങളും നിലനിറുത്തി. കൂടാതെ അന്യ മത വിശ്വാസികളെ ഈ മാസങ്ങളില്‍ വധിക്കരുതെന്നും കൂടി പറഞ്ഞു. ഈ മാസങ്ങള്‍ പിന്നിട്ടാല്‍ കാണുന്നിടത്തു വച്ചെല്ലാം അവരെ വധിക്കാമെന്ന സൌജന്യവും അനുവദിച്ചു.


കബകള്‍ എല്ലാ തരത്തിലുള്ള വിശ്വസികളുടെയും ആരാധനാലയമായിരുന്നതുകൊണ്ടും, എല്ലാ ജനങ്ങളും ആ സമയത്ത് കബയുടെ ചുറ്റും കൂടി ആഘോഷങ്ങളും ആരാധനയും കച്ചവടവും നടത്തിയിരുന്നതുകൊണ്ടും, എല്ലാ വിശ്വസികളുടെയും ആരാധനാ മുര്‍ത്തികള്‍ അവിടെ ഇടം പിടിച്ചിരുന്നു. മെക്കയിലെ കബയില്‍ കറുത്തകല്ലിനോടൊപ്പം 360 വിഗ്രഹങ്ങളും ചിത്രങ്ങളുമുണ്ടായിരുന്നു. ഖുറൈഷികളുടെ പ്രധാന മൂര്‍ത്തികളില്‍ ഒന്നായിരുന്ന ഹുബാല്‍ എന്ന ദൈവത്തിന്റെ  വിഗഹം അവര്‍ അവിടെ സ്ഥാപിച്ചു. ക്രിസ്ത്യാനികള്‍ മറിയത്തിന്റെ ചിത്രമുള്‍പ്പടെ പല വിശുദ്ധരുടെയും ചിത്രങ്ങള്‍ സ്ഥാപിച്ചിരുന്നു.

മൊഹമ്മദ് മെക്ക കീഴടക്കിയപ്പോള്‍ തന്റെ പൂര്‍വ്വികര്‍ ആരാധിച്ചിരുന്ന കറുത്ത കല്ലിനെ മാത്രം അവിടെ തുടരാന്‍ അനുവദിച്ചു. മറ്റെല്ലാ വിഗ്രഹങ്ങളും ചിത്രങ്ങളും എടുത്തുമാറ്റി. താന്‍ കൂടി മുന്‍കൈ എടുത്ത് സ്ഥാപിച്ച കല്ലായതുകൊണ്ട് അതിനോട് പ്രത്യേക സ്നേഹമുണ്ടായിരിക്കാന്‍ സാധ്യതയുണ്ട്.

ത്‌വാഫ് എന്ന നഗ്ന  നൃത്തം  

ഇസ്ലാമിനു മുമ്പ് ഈ കറുത്ത കല്ലിനെ ആരാധിച്ചിരുന്നത് ഒരു പ്രത്യേക രീതിയിലായിരുന്നു. സ്ത്രീകളും പുരുഷന്‍മാരും പൂര്‍ണ്ണ നഗ്നരായിട്ടായിരുന്നു ഈ കല്ലിനെ ഏഴു പ്രാവശ്യം വലം വച്ച് ചുംബിച്ചിരുന്നത്. ഇസ്ലാമിന്റെ ആരംഭത്തില്‍ മൊഹമ്മദുള്‍പ്പടെയുള്ള മുസ്ലിങ്ങള്‍ മറ്റ്  പേഗന്‍ വിശ്വാസികളോടൊപ്പം നഗ്നരായിട്ടു തന്നെയായിരുന്നു ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുത്തിരുന്നത്. മൊഹമ്മദിന്റെ അവസാന ഹജ്ജിനു തൊട്ടുമുന്നേ നഗ്ന നൃത്തം അവസാനിപ്പിച്ചു. പേഗന്‍ വിശ്വാസികളെ ഹജ്ജില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കി. അതിന്റെ തെളിവുകള്‍ ഹദീസുകളില്‍ ഉണ്ട്.

Sahih Bukhari Volume 2, Book 26, Number 689:



Narrated Abu Huraira:


In the year prior to the last Hajj of the Prophet when Allahs Apostle made Abu Bakr the leader of the pilgrims, the latter (Abu Bakr) sent me in the company of a group of people to make a public announcement: 'No pagan is allowed to perform Hajj after this year, and no naked person is allowed to perform Tawaf of the Kaba.'


Sahih Bukhari Volume 1, Book 8, Number 365:


Narrated Abu Huraira:


On the Day of Nahr (10th of Dhul-Hijja, in the year prior to the last Hajj of the Prophet when Abu Bakr was the leader of the pilgrims in that Hajj) Abu Bakr sent me along with other announcers to Mina to make a public announcement: "No pagan is allowed to perform Hajj after this year and no naked person is allowed to perform the Tawaf around the Ka'ba. Then Allah's Apostle sent 'All to read out the Surat Bara'a (At-Tauba) to the people; so he made the announcement along with us on the day of Nahr in Mina: "No pagan is allowed to perform Hajj after this year and no naked person is allowed to perform the Tawaf around the Ka'ba."

പക്ഷെ മൊഹമ്മദിനത് എളുപ്പം മറക്കാന്‍ ആകുമായിരുന്നില്ല അതുകൊണ്ട് ഹജ്ജിനു വരുന്നവര്‍ നഗ്നത മറച്ചാലും അടിവസ്ത്രം ധരിക്കാന്‍ പാടില്ല എന്ന ഒരു നിബന്ധന അദ്ദേഹം വച്ചു. ഇന്നും മുസ്ലിങ്ങള്‍ അടിവസ്ത്രം ധരിക്കാതെയാണ്‌ ഹജ്ജിലെ എല്ലാ ആചാരങ്ങളും അനുഷ്ടിക്കുന്നത്.



മെക്ക.


മെക്കയെ സംബന്ധിച്ച മുസ്ലിം വിശ്വാസം ഇപ്രകാരം സംഗ്രഹിക്കാം. ആദം എന്ന ആദ്യപുരുഷനെയും അവ്വ എന്ന ആദ്യ സ്ത്രീയേയും സൃഷ്ടിച്ചത് സ്വര്‍ഗ്ഗത്തിലായിരുന്നു. അവര്‍ അള്ളായെ അനുസരിക്കാത്തതുകൊണ്ട് അള്ള അവരെ ശിക്ഷിച്ചു ഭൂമിയിലേക്ക് ഇറക്കി വിട്ടു. ഇറക്കിവിടുകയായിരുന്നില്ല എടുത്തെറിയുകയായിരുന്നു. അവര്‍ വന്നു വീണ സ്ഥലങ്ങളാണ്, സഫ മര്‍വ എന്നീ കുന്നുകള്‍. ഈ സങ്കടം മാറ്റാനായി ആദം 40 ദിവസം ഉപവസിച്ചു. സന്തുഷ്ടനായ അള്ള അവര്‍ക്ക് സമ്മാനമായി ഒരു കല്ല്, ഭൂമിയിലേക്കെറിഞ്ഞും കൊടുത്തു. ഈ കല്ലും കൂടി ഉപയോഗിച്ച് ആദം ഭൂമിയില്‍ ആദ്യ ആരാധനാലയം നിര്‍മ്മിച്ചു. അതായിരുന്നു കബ. പക്ഷെ ഈ ആരാധനാലയം പിന്നീട് തകര്‍ന്നു പോയി. ആരു തകര്‍ത്തു എന്ന രഹസ്യം അള്ളാ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതിനു ശേഷം വളരെ കാലം കഴിഞ്ഞ് ബാബിലോണിയയിലെ ഉര്‍ എന്ന സ്ഥലത്ത് ജീവിച്ചിരുന്ന ഇബ്രാഹിം നബി മെക്കയില്‍ വരികയും അള്ളയുടെ നിര്‍ദ്ദേശപ്രകാരം പുതിയ കബ പണിയാനായി കല്ലന്വേഷിച്ചു നടന്നപ്പോള്‍ ഇസ്മായേല്‍ എന്ന മകന്‍ ഈ കല്ല്, കണ്ടെത്തുകയും അതും കൂടി ഉള്‍പ്പെടുത്തി കബ പണുത് അള്ളായെ ആരാധിക്കുകയും ചെയ്തു.

ഇബ്രാഹിം നബി അന്ന് ഉപയോഗിച്ച ആ കല്ല്, ഇന്നും കബ എന്ന കൂടാരത്തിന്റെ ഒരു മൂലയില്‍ ഉണ്ട്.
 
ഇസ്ലാം മത സ്ഥാപകനായ മൊഹമ്മദിന്റെ കാലത്ത്  കബ പുതുക്കിപ്പണുതു എന്നാണ്‌ വിശ്വാസം. അന്നും ഈ കല്ല്, ആഘോഷമായി കബയുടെ മൂലയില്‍ സ്ഥാപിച്ചു.
 
 
മൃഗബലിപ്പെരുന്നാളിന്റെ ചടങ്ങുകള്‍ ആരംഭിക്കുന്നത് ഈ കല്ലിനെ ഏഴു പ്രാവശ്യം വലം വച്ച് ചുംബിച്ചോ, സ്പര്‍ശിച്ചോ, വണങ്ങിയോ ആണ്.



ഇസ്ലാമിക വിശ്വാസത്തില്‍ പ്രപഞ്ച സൃഷ്ടിക്കും മുന്നേ സൃഷ്ടിക്കപ്പെട്ട    ഈ കല്ലിനുള്ള പ്രാധാന്യം ഇതില്‍ നിന്നും ആര്‍ക്കും വളരെ എളുപ്പത്തില്‍ മനസിലാക്കാം.
 
 
മെക്ക എന്നും മക്ക എന്നും അറിയപ്പെടുന്ന പട്ടണമാണ്‌ ഇസ്ലാമിന്റെ ആത്മീയ കേന്ദ്രം. മനുഷ്യര്‍ ഭൂമിയില്‍ വസിക്കാന്‍ തുടങ്ങിയ അന്നു മുതലേ ഈ സ്ഥലം ഒരു പ്രധാന കേന്ദ്രമായിരുന്നു എന്നാണ്, മുസ്ലിം വിശ്വാസപ്രകാരം ആര്‍ക്കും തോന്നുക.  പക്ഷെ ഇസ്ലാമിന്റെ ആരംഭത്തിനു മുമ്പ്  അറേബ്യയിലെ പോലും ഒരു പ്രധാന പട്ടണമായിരുന്നില്ല മെക്ക എന്നതാണു വാസ്തവം. എ ഡി നാലാം നൂറ്റാണ്ടിനു മുമ്പ് മെക്ക എന്ന ഒരു സ്ഥലം ഉണ്ടായിരുന്നു എന്നതിനുള്ള യാതൊരു തെളിവും ഇന്നു വരെ കണ്ടെത്തിയിട്ടില്ല. പക്ഷെ മറ്റ് ഇതിഹാസങ്ങളിലും വേദ പുസ്തകങ്ങളിലും പരമര്‍ശിക്കപ്പെടുന്ന പല പട്ടണങ്ങളും  ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ക്രിസ്തുവിനു മുമ്പുണ്ടായിരുന്നതും തകര്‍ന്നു പോയതുമായ പല അറേബ്യന്‍ പട്ടണങ്ങളേക്കുറിച്ചുമുള്ള വിവരണങ്ങള്‍ പലയിടത്തുമുണ്ട്. Yemen, Qudar, Dedan, Tiema, Mada'in Saleh (Al-Hijr), Magan (Oman)  Dilmun  തുടങ്ങിയവ പ്രധാനപ്പെട്ടവയായിരുന്നു. പക്ഷെ ഇവയേക്കുറിച്ചൊക്കെ പരാമര്‍ശമുള്ള രേഖകളിലൊന്നും  മെക്ക എന്ന ഒരു പട്ടണത്തേപ്പറ്റി യാതൊരു സൂചനയുമില്ല.  ആദം എന്ന ആദ്യ മനുഷ്യന്‍ വസിച്ചതും, ആദ്യ ദേവാലയം പണുതതും, പിന്നീട്  അബ്രാഹം എന്ന പ്രമുഖ വ്യക്തി അത് പുതുക്കിപ്പണിയുകയും ചെയ്തതാണെങ്കില്‍ ഇസ്ലാമിനുമുമ്പുള്ള ചരിത്രത്തില്‍ പലയിടത്തുമിതിനു പ്രാധാന്യം കൈവരുമായിരുന്നു. പക്ഷെ ഒരിടത്തുമിതേക്കുറിച്ചുള്ള പരാമര്‍ശമില്ല.
 
അറേബ്യയിലെ പല പുരാതന പട്ടണങ്ങളും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും മെക്ക എന്ന പട്ടണത്തേക്കുറിച്ച് പുരാതന ചരിത്രത്തില്‍ ഒരിടത്തും പരാമര്‍ശമില്ല. എ ഡി മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ടോളമി തന്റെ ഭൂമിശാസ്ത്ര പുസ്തകത്തില്‍   മകോബറ എന്ന ഒരു വാക്കുപയോഗിച്ചിട്ടുണ്ട്. പക്ഷെ അത് കടല്‍ ത്തീരത്തുള്ള ഒരു പട്ടണമായിട്ടേ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളു. ജെദ്ദയില്‍ നിന്നും 70 കിലോമീറ്റര്‍ ഉള്ളിലുള്ള ഇന്നത്തെ മെക്കയാണിതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.


Patricia Crone എഴുതിയ എന്ന Meccan trade and the rise of Islam പുസ്തകത്തില്‍ മെക്കയുടെ ചരിത്രത്തേക്കുറിച്ച് പല വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ മകോബറ ഇന്നത്തെ മെക്കയല്ല എന്ന അവര്‍ വിശദീകരിക്കുന്നുമുണ്ട്. പക്ഷെ ടോളമി പരാമര്‍ശിച്ച മോക എന്ന സ്ഥലപ്പേര്, മെക്കയോട് കുറച്ചു കൂടെ സാമ്യമുണ്ടെന്നും അവര്‍ പറയുന്നു. മെക്കയുടെ വടക്കു ഭാഗത്തുണ്ടായിരുന്ന വ്യാപാര പ്രാധാന്യമുള്ള ഒരറേബ്യന്‍ പട്ടണമായിരുന്നു അത്.

സൌദി അറേബ്യയിലെ പുരാതന നഗരങ്ങളേക്കുറിച്ചുള്ള ഒരു വികിപീഡിയ ലേഖനത്തില് 8 നഗരങ്ങളേക്കുറിച്ച് വിവരിക്കുന്നുണ്ട്. അത്ഭുതമെന്നു പറയട്ടെ മെക്ക ആ ലിസ്റ്റില്‍ ഇല്ല. മെക്കയുടെ വടക്കും തെക്കുമുള്ള പല പുരാതന സാമ്രാജ്യങ്ങളേക്കുറിച്ചും അനേകം വിവരണങ്ങള്‍ നമുക്ക് ലഭ്യമാണ്. പക്ഷെ അവയിലൊന്നിലും മെക്കയേക്കുറിച്ചു പരാമര്‍ശങ്ങളില്ല. ഇതൊക്കെ വിരല്‍  ചൂണ്ടുന്നത് മുസ്ലിങ്ങളുടെ കെട്ടുകഥകളില്‍ പറയുന്ന അത്ര പുരാതനത്വം മെക്ക എന്ന സ്ഥലത്തിനില്ല എന്നാണ്.

എ ഡി രണ്ടും മൂന്നും നൂറ്റാണ്ടുകള്‍ക്കിടക്ക് യെമനില്‍ നിന്നും കുടിയേറി പാര്‍ത്ത അറബികളായിരുന്നു മെക്ക എന്ന പട്ടണത്തിനു രൂപം കൊടുത്തത് എന്നതാണ്‌ വിശ്വസനീയമായത്. അതൊരു വ്യാപാര കേന്ദ്രമായി വികസിച്ചപ്പോള്‍ യഹൂദരും ക്രിസ്ത്യാനികളും അവിടെ കുടിയേറി.
പ്രാചീന അറേബ്യയിലെ അറബികള്‍ പൊതുവെ നാടോടികളായി അലഞ്ഞു നടന്നവരായിരുന്നു. അവര്‍ മെക്ക എന്ന സ്ഥലത്ത് വാസമുറപ്പിച്ചത് മൊഹമ്മദിനും കുറച്ചു തലമുറകള്‍ മുമ്പായിരുന്നു എന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന  ചില സൂചനകളുണ്ട്.  അതിലൊന്നാണ്, ഖുറൈഷികളേക്കുറിച്ചുള്ള ഈ ലേഖനം. അതിലെ പ്രസക്ത ഭാഗങ്ങള്‍.

For several generations the Quraysh were spread about among other tribal groupings. About five generations before Muhammad the situation was changed by Qusai ibn Kilab. By war and diplomacy he assembled an alliance that delivered to him the castle of the Meccan Sanctuary (the Kaaba). He then gathered his fellow tribesmen to settle at Mecca, where he enjoyed such adulation from his kin that they adjudged him their de facto king, a position that was enjoyed by no other descendant of his.

ഇതില്‍ നിന്നും മനസിലാക്കാനാകുന്നത് മൊഹമ്മദ് ജനിച്ച ഖുറൈഷി ഗോത്രം അദ്ദേഹത്തിന്റെ ജനനത്തിനും  അഞ്ച് തലമുറകള്‍ക്കു മുമ്പാണ്‌ മെക്കയില്‍ സ്ഥിരതാമസമാക്കിയത് എന്നാണ്. ഖുറൈഷികള്‍ അവിടെ പാര്‍ക്കാന്‍ തുടങ്ങുന്നതിനു മുന്നേ മെക്കക്ക് പ്രത്യേക പ്രാധാന്യമൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടാണതേക്കുറിച്ച് പുറത്താരും അറിയാതിരുന്നതും.

ഇതായിരുന്നു മെക്ക എന്ന സ്ഥലത്തിന്റെ പൂര്‍വ്വ ചരിത്രം.

ഇത് അമുസ്ലിങ്ങളുടെ മാത്രം അഭിപ്രായമല്ല. ആദ്യകാല ഇസ്ലാമില്‍ മെക്കയല്ലായിരുന്നു മുസ്ലിങ്ങളുടെ പ്രധാന പുണ്യ കേന്ദ്രമെന്ന് സുലൈമാന്‍ ബഷീര്‍ എന്ന പലസ്തീനി മുസ്ലിം പണ്ഡിതനും അഭിപ്രായപ്പെടുകയുണ്ടായി.

 അബ്രഹാമും മെക്കയും.


ബാബിലോണിലെ ഉര്‍ എന്ന സ്ഥലത്തുനിന്നും കാനാനിലേക്കാണദ്ദേഹം കുടിയേറിയത് എന്നതാണ്‌ യഹൂദരുടെ വിശ്വാസം. ഉര്‍ ല്‍ നിന്നും കാനാനിലേക്കുള്ള വഴിയില്‍ എങ്ങുമല്ല മെക്ക എന്ന സ്ഥലം. സാധാരണ ഫലഭൂയിഷ്ടമായ ഒരു സ്ഥലത്തു നിന്നും മരുഭൂമിയുടെ നടുവിലേക്ക് സുബോധമുള്ള ആരും കുടിയേറി പാര്‍ക്കില്ല. അബ്രഹാം സഞ്ചരിച്ച വഴി ഇന്നത്തെ ഇറാക്ക്, സിറിയ വഴി ഇസ്രായേലിലെ കാനാനിലേക്കായിരുന്നു. അത് മെക്കയിലേക്കായിരുന്നു എന്നത് വിശ്വസനീയമല്ല.  ഉപേക്ഷിക്കപ്പെട്ട ഹാഗാര്‍ ഇസ്മായേലിനേയും കൊണ്ട് കാനാനില്‍ നിന്നും 1000 കിലോമീറ്റര്‍ ദൂരമുള്ള മെക്കയിലെത്തി എന്നതും അവിശ്വസനീയമായ സംഗതിയാണ്.
 
പ്രമുഖ ഇസ്ലാമിക ചിന്തകനും ചരിത്രകാരനുമായിരുന്നു, ഈജിപ്റ്റില്‍ പല പ്രധാന പദവികളും അലങ്കരിച്ചിരുന്ന മുസ്ലിമായിരുന്ന Taha Hussein.  അദ്ദേഹം തന്റെ അക്കാദമിക ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ച് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതിയ പുസ്തകങ്ങളില്‍ ഒന്നായിരുന്നു. On Jahiliyya Poetry .


അതിലെ ചില നിരീക്ഷണങ്ങളാണു താഴെ.

"In ancient times, there was a war between the Arabs and the Jews that ended in a truce, after which the two sides sought to create a bond of kinship between them, towards which end this story was invented. The story appealed to the Quraish tribe who felt it in their interests to establish that Mecca had a glory such as that of ancient Rome and because it relates that the Ka'ba was constructed by Ibrahim and Ismail... When Islam arrived and was resisted by the pagans, it took advantage of this story to establish the bond between Islam and the two ancient religions, Christianity and Judaism, thereby fortifying its power to overcome Arab paganism."


"Thus, the circumstances surrounding this story are clear. It is of relatively recent conception, appearing shortly before the emergence of Islam, and was used by Islam for a religious purpose and accepted by Mecca for a religious as well as a political purpose. Consequently, literary and linguistic history can disregard it in order to determine the origins of classical Arabic."

മുസ്ലിങ്ങള്‍ അവകാശപ്പെടുന്ന പുരാതനത്വം ഈ കെട്ടുകഥക്കില്ല എന്നും, അത് മറ്റ് ചില ഉദ്ദേശ്യങ്ങളോടെ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നുമാണീ വാക്കുകളുടെ അര്‍ത്ഥം.
കുര്‍ആന്‍ ചരിത്രമായി എടുക്കരുതെന്ന നിലപാടും അദ്ദേഹത്തിനുണ്ടായിരുന്നു.

 സഫ മര്‍വ.


ഇസ്ലാമിനു മുമ്പുള്ള അറബികള്‍ ഈ രണ്ട് കുന്നുകളിലും ഇസാഫ് എന്നും നയ്‌ല എന്നും പേരായ രണ്ട് വിഗ്രഹങ്ങളെ പ്രതിഷ്ടിച്ച് ആരാധിച്ചിരുന്നു. അവര്‍ ഹജ്ജ് നടത്തുമ്പോള്‍ ഈ രണ്ടു കുന്നുകള്‍ക്കിടക്ക് ഓടുന്ന ഒരാചാരം നിലവിലുമുണ്ടായിരുന്നു. മൊഹമ്മദ് ഇസ്ലാം സ്ഥാപിച്ച് വിഗ്രഹാരാധന നിറുത്തലാക്കിയപ്പോള്‍ ഈ രണ്ട് ദേവതകളെ ഒഴിവാക്കിയില്ല. അതിന്റെ കാരണം അവര്‍ മൊഹമ്മദിന്റെ കുടുംബ ദേവതകളായിരുന്നു. മൊഹമ്മദിനും കുറച്ച് അനുയായികള്‍ക്കും ഈ ദേവതകളെ വണങ്ങുന്നതിനു മടിയുണ്ടായിരുന്നില്ല. പക്ഷെ ചില അനുയായികള്‍ അതില്‍ നീരസം പ്രകടിപ്പിച്ചു. ഈ ആചാരം നിറുത്തലാക്കാന്‍ മടിയുണ്ടായിരുന്ന മൊഹമ്മദിന്റെ രക്ഷക്ക് ഉടനെ അള്ളാ എത്തി.
 
Sahih Bukhari. Volume 2.
 
"One of the companions said to Anas ibn Malik, ‘Did you use to hate running between the Safa and Marwa?’ He said, ‘Yes, because it was part of the pre-Islamic rituals until God gave Muhammad this verse and proclaimed that it was also one of God’s ceremonial rites"’
 
Sahih  Muslim: Volume 3. Page 411.


"Adherents of the prophet, (when) they were still in the pre-Islamic period, used to come up to visit two idols, Isaf and Na’ila, then they would go and run between Safa and Marwa, then they would have their hair cut. When Islam was established, they hated to run between them, but God sent down this verse (2:158), thus they ran (between them)"

സഫ മര്‍വ കുന്നുകളുടെ ഇടയില്‍ വിഗ്രഹങ്ങളെ ആരാധിച്ച് കാട്ടറബികള്‍ ഓടി നടന്ന ജാഹിലിയ ചടങ്ങ് എത്ര ലളിതമായിട്ടാണ്‌ മൊഹമ്മദ് തന്റെ പുതിയ മതമായ ഇസ്ലാമിന്റെ ചടങ്ങാക്കി മാറ്റിയത്.


വാല്‍ക്കഷ്ണം.

Sahih Bukhari: Volume 4, Book 55, Number 636:



Narrated Abu Dhaar:


I said, "O Allah's Apostle! Which mosque was built first?" He replied, "Al-Masjid-ul-Haram." I asked, "Which (was built) next?" He replied, "Al-Masjid-ul-Aqs-a (i.e. Jerusalem)." I asked, "What was the period in between them?" He replied, "Forty (years)." He then added, "Wherever the time for the prayer comes upon you, perform the prayer, for all the earth is a place of worshipping for you."

ജറുസലെം ദേവാലയം പണിയുന്നതിനു 40 വര്‍ഷം മുമ്പാണത്രെ മെക്കയിലെ ദേവാലയം പണുതത്. മൊഹമ്മദിന്റെ കണക്കെല്ലാം കിറുകൃത്യം.


ഇബ്രാഹിമിന്റെ കാല്‍പ്പാടുകള്‍ എന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്.






കാല്‍പ്പാടുകളുള്ള കല്ല്, സൂക്ഷിച്ചിരിക്കുന്ന കൂട്.



ഇതിവിടെ ചേര്‍ക്കാന്‍ കാരണം, ചന്ദ്രക്കലയുമായി ഇസ്ലാമിനു യാതൊരു ബന്ധവുമില്ല എന്ന് തെളിയിക്കാനുള്ള കാട്ടിപ്പരുത്തിയുടെ ഏറ്റവും പുതിയ ശ്രമം കണ്ടതിനു ശേഷമാണ്. തുര്‍ക്കിയിലെ സുല്‍ത്താന്‍ അദ്ദേഹത്തിന്റെ കൊടിയില്‍ ചന്ദ്രക്കല ചേര്‍ത്തപ്പോഴേക്കും, ഇങ്ങ് മെക്കയിലെ ഇബ്രാഹിമിന്റെ കാലടിക്കു മുകളിലും ഒരു ചന്ദ്രക്കല പതിപ്പിച്ചു മുസ്ലിങ്ങള്‍. ഇനി തുര്‍ക്കി സുല്‍ത്താന്‍ ഇബ്രാഹിമിന്റെ പുനര്‍ജന്മമെങ്ങാനുമാണോ?

Sunday 14 November 2010

പ്രവാചക നിന്ദ.

മുസ്ലിം പ്രവാചകന്‍ മൊഹമ്മദിനെ നിന്ദിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് എല്ലാ മുസ്ലിങ്ങളും വിശ്വസിക്കുന്നു. ശരിയ നിയമനുസരിച്ച്  വധ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണത്. പാകിസ്താനില്‍ പലരെയും ഈ കുറ്റം ആരോപിച്ച് ശിക്ഷിച്ചിട്ടു ണ്ടെങ്കിലും ആദ്യമായി ഒരു സ്ത്രീയെ വധശിക്ഷക്കു വിധിച്ചിരിക്കുന്നു. കേരളത്തില്‍ ഇസ്ലാമിസ്റ്റുകള്‍ പ്രവാചക നിന്ദ ആരോപിച്ച് ഒരധ്യാപകന്റെ കൈ വെട്ടി എടുത്തിട്ട് അധിക കാലമായിട്ടില്ല.

മുകളില്‍ സൂചിപ്പിച്ചതൊക്കെ മൊഹമ്മദിനെ വ്യക്തിപരമായി അധിക്ഷേപിച്ചവര്‍ക്ക് കിട്ടിയ ശിക്ഷകളായിരുന്നു. മൊഹമ്മദിന്റെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും തള്ളിക്കളയുന്നതും നിന്ദയുടെ ഗണത്തില്‍ വരില്ലേ? അതുപോലെയുള്ള ഒരു നിന്ദയേക്കുറിച്ചാണിവിടെ പരാമര്‍ശിക്കുന്നത്.

കുര്‍ആന്‍ എന്ന ഇസ്ലാമിക വേദപുസ്തകം വായിക്കുന്ന ആരുടെയും കണ്ണില്‍ പെടുന്ന ചില സൂക്തങ്ങളുണ്ട്.

44: 58.
And We have made (this Scripture) easy in thy language only that they may heed.


54: 22.
And in truth We have made the Qur'an easy to remember; but is there any that remembereth?


54:൩൨.
And in truth We have made the Qur'an easy to remember; but is there any that remembereth?

54: 40.
And in truth We have made the Qur'an easy to remember; but is there any that remembereth?
 
വളരെ ലളിതമായ ഒരു സത്യമാണു മൊഹമ്മദ് ഇവിടെ  പറയുന്നത്. ആര്‍ക്കും വളരെ എളുപ്പത്തില്‍  മനസിലാകുന്ന രീതിയിലാണു കുര്‍ആന്‍ ഉത്ബോധനമദ്ദേഹം നടത്തിയതെന്നാണാ വാക്കുകളുടെ അര്‍ത്ഥം. വളരെ ലളിതമായി പറഞ്ഞ കുര്‍ആനിലെ സംഗതികള്‍ അന്നത്തെ അറബികളും  ആദ്യനൂറ്റാണ്ടുകളിലെ മുസ്ലിങ്ങളും മനസിലാക്കിയിരുന്നു. അന്നത്തെ അറബി ഭാഷയിലും പ്രയോഗങ്ങളിലും അറിവുണ്ടായിരുന്ന കുര്‍ആന്‍ വ്യാഖ്യാതാക്കളും മൊഹമ്മദ് ഉദ്ദേശിച്ച രീതിയില്‍ തന്നെ കുര്‍ആനിനു വ്യാഖ്യാനവും നല്‍കി. അതില്‍ പ്രധാനികളായിരുന്നു  ല്‍ തബാരിയും,  ബ്‌ന്‍ ഇഷാഖും. ഇതില്‍ ഇബ്‌ന്‍ ഇഷാഖ് മൊഹമ്മദിനോടേറ്റവും അടുത്ത കാലത്തു ജീവിച്ചിരുന്ന വ്യക്തിയാണ്. മൊഹമ്മദിന്റെ ജീവിതത്തിലെ അസുഖകരമായ പല സംഗതികളും അദ്ദേഹം രേഖപ്പെടുത്തിയിട്ടുമുണ്ട്. കുറ്റവും കുറവുകളും മറവിയും ദേഷ്യവും ഒക്കെയുള്ള ഒരു സാധാരണ മനുഷ്യനായിട്ടാണ്‌ ഇബ്‌ന്‍ ഇഷാഖ് മൊഹമ്മദിനെ പരിചയപ്പെടുത്തുന്നത്.

കുര്‍ആനില്‍ മൊഹമ്മദ് വളരെ വ്യക്തമായി പറയുന്നു.

"പറയുക: എന്‍റെ രക്ഷിതാവ്‌ എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?"

മനുഷ്യന്‍ മാത്രമായ ഇദ്ദേഹത്തെ, മനുഷ്യന്റെ എല്ലാ പരിമിതികളോടും ജീവിച്ച മൊഹമ്മദിനെ, അങ്ങനെ തന്നെയാണു ഇബ്‌ന്‍ ഇഷാഖ് പരിചയപ്പെടുത്തിയതും. അതിഷ്ടപ്പെടാതിരുന്ന മറ്റ് ചിലര്‍ അദ്ദേഹത്തെ അമാനുഷനാക്കാന്‍ തരത്തിലുള്ള വ്യാഖ്യാനങ്ങളാണ്‌ പിന്നീട് നല്‍കിയത്.

മൊഹമ്മദിനെ അമാനുഷനാക്കി എഴുന്നള്ളിക്കുന്ന മുസ്ലിങ്ങള്‍ അദ്ദേഹത്തെ നിരക്ഷരനായ വെറുമൊരു പാവയാക്കി നിറുത്താനും മടിക്കുന്നില്ല.

മനുഷ്യന്‍ പരിണമിച്ചുണ്ടായി എന്നത്  ഒരു ശാസ്ത്രീയ നിഗമനമാണ്. അതുപോലെ കുര്‍ആന്‍ വ്യാഖ്യാനത്തിനു പല പരിണാമങ്ങളും ഉണ്ടായിട്ടുണ്ട്. 1400 വര്‍ഷം മുമ്പുള്ള മൊഹമ്മദല്ല ഇന്നത്തെ മൊഹമ്മദ്. അന്നദ്ദേഹം വെറും മനുഷ്യനായിരുന്നു. ഇന്ന് അദ്ദേഹം അമാനുഷനാണ്, അള്ളാക്കും മുകളിലുള്ള ഒരു സൂപ്പര്‍ ദൈവമാണിന്ന് മൊഹമ്മദ്. അള്ളായെ അധിക്ഷേപിക്കുന്നത് ക്ഷമിക്കുന്ന മുസ്ലിങ്ങള്‍ മൊഹമ്മദിനെ അധിക്ഷേപിക്കുന്നത് പൊറുക്കില്ല. എല്ലാ പ്രവാചകന്‍മാരുമൊരു പോലെ എന്ന അധരവ്യായാമം നടത്തുന്ന മുസ്ലിങ്ങള്‍ മൊഹമ്മദിനു അവരേക്കാളും മുന്തിയ പരിഗണന നല്‍കും. മൊഹമ്മദിന്റെ ചിത്രം വരയ്ക്കുന്നതു കണ്ടാല്‍ നിയന്ത്രണം വിടുന്ന ഒരു മുസ്ലിമും മറ്റ് പ്രവാചകന്‍മാരുടെ ചിത്രങ്ങള്‍ കണ്ടാല്‍ വാ തുറക്കില്ല.


ഏക കോശ ജീവി പരിണമിച്ച് മനുഷ്യനുണ്ടായി എന്നതുപോലെ സങ്കീര്‍ണ്ണമാണ്, കുര്‍ആന്‍ വ്യാഖ്യാനത്തിന്റെ പരിണാമവും.

കുര്‍ആനില്‍ മൊഹമ്മദ് പറഞ്ഞതിപ്രകാരമാണ്. ആര്‍ക്കും മനസിലാകുന്ന രീതിയില്‍ ലളിതമാണു കുര്‍ആന്‍ വചനങ്ങള്‍.

മൊഹമ്മദിന്റെ ഈ വാക്കുകളെ നിഷേധിക്കുകയും കളിയാക്കുകയും പുച്ഛിക്കുകയുമാണ്, കുര്‍ആന്‍ വചനങ്ങള്‍ക്ക് ഇല്ലാത്ത അര്‍ത്ഥം കല്‍പ്പിച്ചു നല്‍കുന്ന അനേകം വിഡ്ഢി ശിരോമണികള്‍ ചെയ്യുന്നത്. ലളിതമായി പറഞ്ഞാല്‍ പ്രവാചക നിന്ദയുമാണ്. മൊഹമ്മദിന്റെ ഈ വാക്കുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണു ഇവര്‍  അദ്ദേഹമുദ്ദേശിക്കാത്ത അര്‍ത്ഥങ്ങള്‍ കുര്‍ആന്‍ വചനങ്ങള്‍ക്ക് നല്‍കുന്നത്. ഇങ്ങനെ പടിപടിയായി ഈ വ്യഖ്യാനങ്ങള്‍ പരിണമിച്ചുണ്ടായ ചില സങ്കല്‍പ്പങ്ങളാണ്, ബിഗ് ബാംഗ് തീയറിയും പരിണാമവും കുര്‍ആനില്‍ മൊഹമ്മദ് പറഞ്ഞിട്ടുണ്ട് എന്ന വാക്കുകളിലൂടെ പുറത്തു വരുന്നതും.  ലളിതമായി പറഞ്ഞു തന്നത് നേരേപാട്ടിനു വായിച്ചു മനസിലാക്കിയാല്‍ അതില്‍ ആര്‍ക്കും ബിഗ് ബാംഗോ പരിണാമമോ കാണുവാന്‍ സാധിക്കില്ല.

കുര്‍ആന്‍ വളരെ ലളിതവും എളുപ്പം മനസിലാകുന്നതുമാണ്. കാരണം അത് അഭിസംബോധന ചെയ്തത് മുസ്ലിങ്ങള്‍ കൊട്ടിഘോഷിക്കുന്ന സാധാരണക്കാരായ ജാഹിലിയ അറബികളെയായിരുന്നു. അതിന്റെ വാക്കുകളില്‍ യാതൊരു ദുരൂഹതകളുമില്ല. അത് മനസിലാക്കാന്‍ ഒരു വ്യാഖ്യാതാവിന്റെയും സഹായം ആവശ്യമില്ല. ശാസ്ത്രം കുതിച്ചു ചാട്ടം നടത്തുന്നതു വരെ  അത് നേരേ ചൊവ്വേ തന്നെയാണു മുസ്ലിങ്ങള്‍ വായിച്ചിരുന്നതും. ശാസ്ത്രം പുരോഗമിച്ചു. പല പുതിയ അറിവുകളും കുര്‍ആനില്‍ പരാമര്‍ശിക്കുന്ന അസംബന്ധങ്ങള്‍ക്കും ഭാവനകള്‍ക്കും വിരുദ്ധമാണെന്നു മാത്രമല്ല,  ആ ആധുനിക അറിവുകളെ കളിയാക്കുന്നതുമാണ്. അത് ഏത് മുസ്ലിങ്ങള്‍ക്കും നാണക്കേടുണ്ടാക്കും. ഈ അപകര്‍ഷതാ ബോധമാണ്‌ പല മുസ്ലിങ്ങളെയും കുര്‍ആനെ ആധുനിക യുഗത്തിനു ചേരുന്ന വിധത്തില്‍ വ്യാഖ്യാനിക്കാന്‍ പ്രേരിപ്പിക്കുന്നത്.    അതിനൊരു കാരണവുമുണ്ട്.

മുസ്ലിങ്ങളുടെ ചുമലില്‍ വലിയ ഒരു ഭാരം കയറ്റി വച്ചിട്ടുണ്ട്. കുര്‍അനില്‍ എല്ലാ കാര്യങ്ങളുമുണ്ട് എന്ന ഒരു വിഡ്ഢിത്തം ഏതോ അഭിശപ്ത നിമിഷത്തില്‍ മൊഹമ്മദ് പറഞ്ഞുപോയി. അതൊക്കെ അപ്പാടെ വിഴുങ്ങുന്ന മുസ്ലിങ്ങള്‍ പുതിയതായി ഉണ്ടാകുന്ന ഓരോ സംഭവ വികാസങ്ങളും കുര്‍ആന്റെ ഭാഗമാക്കുന്നതിന്റെ ബാധ്യത ഏറ്റെടുത്തു. അതുകൊണ്ട് ശാസ്ത്രം എന്തു കണ്ടുപിടിച്ചാലും അത് ഏത് വിധേനയും കുര്‍ആനില്‍ തിരുകി കയറ്റും.


അതിനു വേണ്ടി മൊഹമ്മദ് ലളിതമായി പറഞ്ഞ കാര്യങ്ങള്‍ക്ക് ഇല്ലാത്ത അര്‍ത്ഥം നല്‍കി വ്യാഖ്യാനിച്ച് മൊഹമ്മദിനെ അധിക്ഷേപിക്കും. പാവം മൊഹമ്മദ്. അദ്ദേഹം കണ്‍മുന്നില്‍ കണ്ട പരന്ന ഭൂമിയേക്കുറിച്ചെഴുതിയത് ആവാസ വ്യവസ്ഥ എന്നാക്കി മാറ്റിമറിക്കും. ഇതിനെ ചെരുപ്പിനനുസരിച്ച് കാലുമുറിക്കുന്ന ഇസ്ലാമിക ഒടി വിദ്യ എന്നു വിളിക്കാം.

മുല്ലമാരും മുക്രിമാരും കുര്‍ആന്‍ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു കുളമാക്കി.

അവിടന്നുമിവിടന്നും ഒക്കെ എടുത്ത കുറെ പുരാതന കഥകളും, സദാചാര ഉപദേശങ്ങളും, ലളിതമായ കുറെ സാമൂഹ്യ, രാഷ്ട്രീയ, കുടുംബ നിയമങ്ങളും, ചില നിഷിദ്ധ നിര്‍ദ്ദേശങ്ങളും, ഒക്കെ ചേര്‍ന്ന ലളിതമായ ഒരു തത്വസംഹിതയാണ്‌ കുര്‍ആന്‍. അതിലപ്പുറം അതില്‍ ഒന്നുമില്ല. ഉണ്ടെന്നുള്ള ഇസ്ലാമിസ്റ്റുകളുടെയൊക്കെ അവകാശവാദം അസംബന്ധമാണ്. മൊഹമ്മദ് മുന്നില്‍ കണ്ട് കാര്യങ്ങള്‍ ഉപയോഗപ്പെടുത്തി, തന്റെ ചിന്തകള്‍ അറബികളെ പറഞ്ഞു കേള്‍പ്പിച്ചു.

അത് ഉത്ബോദനം ചെയ്ത കാലത്തും അതിനടുത്ത നൂറ്റാണ്ടിലും ജീവിച്ചിരുന്നവരാണ്, അതിന്റെ ശരിയായ വ്യാഖ്യാതാക്കള്‍. അവര്‍ കാണാത്ത അര്‍ത്ഥങ്ങള്‍ സ്വയം അവരോധിച്ച പണ്ഡിതര്‍ ഈ നൂറ്റാണ്ടിലിരുന്നു ഭൂതക്കണ്ണാടി വച്ചു നോക്കി തപ്പിപ്പിടിച്ചു കണ്ടുപിടിക്കുന്നത് അല്‍പ്പത്തമാണ്. കാരണം ഇവര്‍ക്കൊന്നും മൊഹമ്മദ് ജീവിച്ച കാലത്തെ അറേബ്യയേക്കുറിച്ച് ഒരു ചുക്കുമറിയില്ല.
 
ജാഹിലിയക്കാലത്തെ അറബികള്‍ സമൂഹ്യമായും സാംസ്കാരികമായും ഏറെ അധഃപ്പതിച്ചവരായിരുന്നു എന്നാണ്‌ മുസ്ലിങ്ങള്‍ അവകാശപ്പെടുന്നത്. അവരോട് സംവദിക്കാന്‍ മൊഹമ്മദ് ഗൂഢാര്‍ത്ഥങ്ങളോ ദ്വയാര്‍ത്ഥങ്ങളോ ഉള്ള മറുഭാഷ ഉപയോഗിച്ചിട്ടില്ല. അങ്ങനെ ഉപയോഗിച്ചിട്ടുണ്ടെന്ന് 1400 വര്‍ഷം ഒരു മുസ്ലിമിനും തോന്നിയിരുന്നില്ല. ഈ നൂറ്റാണ്ടിലെ ചില മുസ്ലിങ്ങള്‍ക്കാണീ രോഗം കലശലായി ബാധിച്ചിട്ടുള്ളത്.
 
മൊഹമ്മദിനു മുന്നെ  ജീവിച്ചിരുന്ന ഇന്‍ഡ്യയിലെ മുനിമാര്‍ സൂര്യനേയും ചന്ദ്രനേയും മറ്റ് പല നക്ഷത്രങ്ങളെയും ഗ്രഹങ്ങളായി മനസിലാക്കിയിരുന്നു. പക്ഷെ മൊഹമ്മദ് പറഞ്ഞത് സൂര്യനും ചന്ദ്രനും, അള്ളാ ആകാശത്തു തൂക്കിയിട്ടിരിക്കുന്ന വിളക്കുകള്‍ ആണെന്നാണ്. നക്ഷത്രങ്ങള്‍, അള്ള പിശാചുക്കളെ എറിഞ്ഞോടിക്കാന്‍ ഉപയോഗിക്കുന്ന കല്ലുകള്‍ ആണെന്നും പറഞ്ഞു വച്ചു. അതിന്റെ അര്‍ത്ഥം ഈ ഗ്രഹങ്ങള്‍ വാസ്തവത്തില്‍ എന്താണെന്ന് അള്ളാക്കും മൊഹമ്മദിനും അറിയില്ലായിരുന്നു എന്നാണ്.
 
ഈ അടിസ്ഥാന വിവരം ​ഇല്ലാതിരുന്ന മൊഹമ്മദ് ബിഗ് ബാംഗിനേക്കുറിച്ച പറഞ്ഞു എന്നൊക്കെ അവകാശപ്പെടുന്നത് അപഹാസ്യമല്ലേ?

 മറ്റമത വേദപുസ്തകങ്ങള്‍ക്ക് ഉള്ള Flexibility  കുര്‍ആന്‍ എന്ന പുസ്തകത്തിനു മുസ്ലിങ്ങള്‍ ഇത്രകാലവും നിഷേധിച്ചു. ഇപ്പോഴും അതനുവദിച്ചു നല്‍കാന്‍ അവര്‍ തയ്യാറല്ല. Flexible ആക്കുന്നതിനു  പകരം  Rgid ആയ കുര്‍ആനു ദുര്‍വ്യാഖ്യാനം നല്‍കി അതില്‍ എന്തൊക്കെയോ ഉണ്ടെന്നു സ്ഥപിക്കാനുള്ള ഒരു വിഫല ശ്രമം അവര്‍ നടത്തുന്നു. അതുകൊണ്ട് ഷിയകളും സുന്നികളും അഹമ്മദീയകളും കുര്‍ആനെ വ്യാഖ്യാനിക്കുന്നത് പല രൂപത്തിലാണ്. ഒരേ സൂക്തത്തിനു അങ്ങനെ പല വ്യാഖ്യാനങ്ങളുമുണ്ടാകുന്നു. കുര്‍ആന്‍ ഒരത്ഭുതമാണെന്നും അത്  ദൈവത്തിന്റെ വിശുദ്ധ വാക്കുകളാണെന്നും, അതിലെ ഒരു വാക്കുപോലും മാറ്റാനാകില്ല എന്നുമുള്ള വിചിത്ര നിലപാടിന്റെ രക്തസാക്ഷികളാണീ വ്യാഖ്യാനങ്ങള്‍.

അവരവരുടെ ദൈവശാസ്ത്ര നിര്‍ബന്ധങ്ങളെ സാധൂകരിക്കാന്‍ പാകത്തിലുള്ള ഹദീസുകളെ ആശ്രയിച്ച്  ഇവര്‍ സ്വന്തം  നിലപാടുകള്‍ക്ക് അനുരൂപമായ വിധം കുര്‍ആന്‍ സൂക്തങ്ങളെ വ്യാഖ്യാനിക്കും. പലപ്പോഴും മറ്റുള്ളവരുടെ വാദങ്ങളെ പരാജയപ്പെടുത്തുക മാത്രമാണിവരുടെ ലക്ഷ്യം.

ഈ പുത്തന്‍ പണ്ഡിതര്‍ക്ക് വിചിത്രമായ ചില നിലപാടുകളുണ്ട്. ഇവര്‍ മനസിലാക്കുന്നതുപോലെയേ മറ്റുള്ളവര്‍ കുര്‍ആന്‍ മനസിലാക്കാവൂ എന്നാണതില്‍ പ്രധാനം. അറിയപ്പെടുന്ന ഇസ്ലാമിസ്റ്റായ ലത്തീഫ് ഒരിക്കല്‍ എനിക്കു തന്ന ഉപദേശമാണത്.  കുര്‍ആന്‍ ആര്‍ക്കും മനസിലാകുന്ന തരത്തില്‍  ലളിതമായ ഭാഷയിലാണെഴുതിയത് എന്ന അള്ളായുടെയും മൊഹമ്മദിന്റെയും പ്രസ്താവനയെ കളിയാക്കുന്ന നിലപാടാണത്.  മറ്റൊന്ന് ഇവരൊന്നും സ്വന്തമായി കുര്‍ആന്‍ വായിച്ച് നേരെയുള്ള അര്‍ത്ഥങ്ങള്‍ ഒന്നും മനസിലാക്കില്ല. വളച്ചൊടിച്ച് ഇല്ലാത്ത അര്‍ത്ഥങ്ങള്‍ കല്‍പ്പിച്ച് അതേ മനസിലാക്കൂ. മറ്റുള്ളവരെ അത് വായിച്ച് മനസിലാക്കാനും സമ്മതിക്കില്ല. ആയത്തുകള്‍ ഇറങ്ങിയ സന്ദര്‍ഭവും ഭൂമിശാസ്ത്രവും ഒക്കെ അനുസരിച്ച് അവയുടെ വ്യാഖ്യാനവും മാറ്റിക്കൊണ്ടിരിക്കും. എന്നു വച്ചാല്‍ വ്യാഖ്യാനത്തിന്റെ പിന്‍ബലമില്ലാതെ ഒരു സൂക്തവും ഇവര്‍ക്കാര്‍ക്കും മനസിലാകില്ല. അല്ലെങ്കില്‍ മനസിലാക്കില്ല. മൊഹമ്മദിനെ നിരക്ഷരനാക്കി ഒരു മൂലക്കിരുത്തിയതുകൊണ്ട് ഇവരും  നിരക്ഷരരായി അഭിനയിക്കേണ്ട ഗതികേടിലാണ്.

അപ്പോള്‍ വരുന്ന പ്രശ്നം ആരുടെ വ്യാഖ്യാനമെന്നതാണ്. സുന്നികളുടെ വ്യാഖ്യാനം ഷിയാകള്‍ അംഗീകരിക്കില്ല. അഹമ്മദിയകളുടെ വ്യാഖ്യാനം ഇവര്‍ രണ്ടുകൂട്ടരും തള്ളിക്കളയും. കുര്‍ആന്‍ ആര്‍ക്കും മനസിലാകുന്ന വിധം ലളിതമാണെന്ന അള്ളായുടെ വാക്കുകളെ ഇവര്‍  ഇതുവഴി നിഷ്കരുണം ചവുട്ടി അരയ്ക്കുന്നു. അള്ളയുടെയോ മൊഹമ്മദിന്റെയോ വാക്കുകളല്ല ഇവര്‍ക്ക് പ്രധാനം. അള്ളയും മൊഹമ്മദും ഉദ്ദേശിക്കാത്ത ദുര്‍വ്യാഖ്യാനം നല്‍കലാണ്‌.

 Literary Text എന്ന രീതിയില്‍ കുര്‍ആനെ കാണാത്തതുകൊണ്ടുള്ള കുഴപ്പമാണിത്. Literary Text ആയി കുര്‍ആന്‍ വായിച്ചാല്‍ ഇതുപോലുള്ള ദുര്‍വ്യാഖ്യാനങ്ങളും വാക്കുകള്‍ക്കില്ലാത്ത അര്‍ത്ഥങ്ങള്‍ കൊടുക്കലും ‍ ഒഴിവാക്കാം. ഇതുപോലത്തെ അപഹാസ്യമായ സ്ഥിതിവിശേഷത്തില്‍ നിന്നും ഇസ്ലാമിനെ രക്ഷപ്പെടുത്താനാണ്, കുര്‍ആന്‍ ഒരു  Literary Text ആയി മുസ്ലിങ്ങള്‍ വായിക്കണമെന്ന ഒരു നിര്‍ദ്ദേശം ഈജിപ്ഷ്യന്‍  ഇസ്ലാമിക പണ്ഡിതനായിരുന്ന, നാസര് ഹമീദ് അബു സയ്ദ് മുന്നോട്ടു വച്ചിരുന്നത്. അതിന്റെ പേരില്‍ ഇസ്ലാമിസ്റ്റുകള്‍ അദ്ദേഹത്തെ ഇസ്ലാമില്‍ നിന്നുപോലും പുറംതള്ളി.
 
കുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ഏറ്റവും വലിയ പ്രത്യേകത അല്ലെങ്കില്‍ അഹന്ത, കുര്‍ആനിലെ മുന്തിയ അസംബന്ധങ്ങള്‍ക്ക് വരെ അവര്‍ വിശദീകരണം നല്‍കുമെന്നതാണ്. അവയില്‍ പലതും വളരെ വിചിത്രവുമായിരിക്കും. പരന്നു കിടക്കുന്ന ഭൂമി എന്നു മൊഹമ്മദ് പറഞ്ഞത് ആവാസ വ്യവസ്ഥ എന്നു വിശദീകരിക്കുന്നത് ഇതിന്റെ ഒരുദാഹരണമാണ്.

കുര്‍ആന്‍ ദൈവികമാണെന്നു തെളിയിക്കാനുള്ള വ്യഗ്രതയില്‍ ഈ വിചിത്ര ജന്മങ്ങള്‍ മൊഹമ്മദിനെ അവഹേളിക്കുകയാണു ചെയ്യുന്നത്.  മൊഹമ്മദ് നേരിട്ട ജീവിത സാഹചര്യങ്ങളോട് അദ്ദേഹം പ്രതികരിച്ച രീതിയാണു കുര്‍ആന്‍ സൂക്തങ്ങള്‍ വെളിപ്പെടുത്തുന്നത്. മെക്കയിലായിരുന്ന ആദ്യ കാലത്ത് പ്രതിരോധത്തിലായിരുന്ന ഒരാളുടെ പ്രതികരണം നമുക്കു വായിച്ചെടുക്കാനാകും. മദീനയിലാകട്ടെ ഉപരോധത്തിലേക്കു മാറുന്നു മൊഹമ്മദിന്റെ പ്രതികരണങ്ങള്‍. ഇതൊക്കെ അള്ളാ പറഞ്ഞിട്ട് എന്നത് അറബികളെ കയ്യിലെടുക്കാനുള്ള ഒരു തന്ത്രമായിരുന്നു. കുര്‍ആനിക സൂക്തങ്ങള്‍ രൂപപ്പെടുത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും മൊഹമ്മദിന്റെ പങ്ക് ഇവിടെയൊക്കെ ആര്‍ക്കും നിഷ്പ്രയാസം മനസിലാക്കാം.

പക്ഷെ മൊഹമ്മദിനൊരു പങ്കുമില്ല എന്നാണ്‌ താടി വച്ചതും താടിവയ്ക്കാത്തതുമായ കുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നിലപാട്. കുര്‍ആന്‍  ദൈവികമാണെന്നു തെളിയിക്കാനുള്ള തത്രപ്പാടില്‍ മൊഹമ്മദിനെ ആണിവര്‍ അധിക്ഷേപിക്കുന്നതും. ഇതുവഴി മൊഹമ്മദിനെ ഇവര്‍ ഒരു നിര്‍ഗ്ഗുണ പരബ്രഹ്മമാക്കി മാറ്റിയെടുത്തു. കുര്‍ആന്‍ രൂപപ്പെടുത്തിയതില്‍ മൊഹമ്മദിനൊരു പങ്കുണ്ടെന്നു സമ്മതിച്ചാല്‍, കുര്‍ആന്റെ ദൈവികത തകര്‍ന്നു വീഴുമെന്ന് ഇവര്‍ക്ക് നല്ല ബോധ്യമുണ്ട്. അതു കൊണ്ട് മൊഹമ്മദിനെ വെറും ഒരുപകരണമെന്ന നിലയിലേക്ക് താഴ്ത്തി ഇവര്‍ അവഹേളിക്കുന്നു.

ഈ അവഹേളനത്തിന്റെ തെളിവാണ്, മൊഹമ്മദിനെ  അള്ളായുടെ സന്ദേശം മനുഷ്യര്‍ക്ക് കൈമാറാനായി മാത്രമായുള്ള ഒരുപകരണം എന്ന നിലയിലേക്ക് തരം തഴ്ത്തുന്നതും.  മൊഹമ്മദ് പറഞ്ഞ ഓരോ വാക്കും, ചെയ്ത ഓരോ പ്രവര്‍ത്തിയും, അള്ളായുടേതെന്ന വ്യാഖ്യാനം, മൊഹമ്മദിനെ വളരെ ചെറുതാക്കി വെറുമൊരു മന്ദബുദ്ധി എന്ന നിലയിലേക്ക്  താഴ്ത്തിക്കെട്ടുന്നതായേ ആര്‍ക്കും മനസിലാക്കാന്‍ പറ്റൂ. മൊഹമ്മദ് നിരക്ഷരനായിരുന്നു എന്ന കഥ ഇങ്ങനെ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടതാണ്. കുര്‍ആന്‍ ദൈവീകമെന്നു സ്ഥാപിക്കാനുള്ള വ്യഗ്രതയില്‍ മൊഹമ്മദ് അവഹേളിക്കപ്പെടുന്നു എന്ന സത്യം ഈ വിചിത്ര ജീവികള്‍ക്ക് മനസിലാകാതെ പോകുന്നു.

ഏഴാം നൂറ്റാണ്ടിലെ അറേബ്യയില്‍ നിലവിലിരുന്ന പ്രാകൃത ആചാരങ്ങളും, ശിക്ഷാരീതികളും, സാമൂഹ്യ നിയമങ്ങളും, ഈ നൂറ്റാണ്ടിലും മുസ്ലിങ്ങള്‍ക്ക് പേറേണ്ടി വരുന്നത്, മൊഹമ്മദിനെ പാടെ അവഗണിച്ചുകൊണ്ട് ദൈവികത എന്ന കയറുകൊണ്ട് ബന്ധിക്കപ്പെട്ടതിനാലാണ്. തുറന്ന മനസോടെ ഇതിനെ കാണുന്ന മുസ്ലിങ്ങള്‍ക്ക് എന്നത്തേക്കും പാലിക്കപ്പെടേണ്ട ദൈവിക നിയമങ്ങള്‍ എന്നകയറില്‍ നിന്നും രക്ഷപ്പെടാനാകും. പക്ഷെ താടി വച്ച കുറേ സത്വങ്ങള്‍ അവരെ ആ സ്വാതന്ത്ര്യത്തിലേക്കു രക്ഷപ്പെടാന്‍ അനുവദിക്കില്ല.


 നിരക്ഷരനായ മന്ദബുദ്ധിയേപ്പോലെ മൊഹമ്മദിനെ കൊണ്ടു നടന്നാലേ ഈ  സത്വങ്ങള്‍ക്ക് അവരുടെ അജണ്ട നടപ്പിലാക്കാന്‍ ആകൂ. അതുകൊണ്ട് ഇസ്ലാം ഈ നിലയില്‍ ഇരിക്കുന്നിടത്തോളം മൊഹമ്മദിനൊരു മോചനമുണ്ടാകില്ല. ഈ സത്വങ്ങളുടെ തടവറയില്‍ ഒരു കുട്ടിച്ചാത്തനേപ്പോലെ കഴിയേണ്ടി വരും.  ദൈവികത മാറ്റി വച്ച് ഒരു Literary Text ആയി കുര്‍ആനെ വായിക്കാനിവര്‍ അനുവദിക്കാത്തതിന്റെ രഹസ്യവും ഇതു തന്നെ.

പുരോഗമന ചിന്താഗതിയുള്ള മുസ്ലിങ്ങളില്‍ പലരും അപ്രായോഗികവും പ്രാചീനവും യുക്തിക്കു നിരക്കാത്തതുമായ പല അസംബന്ധങ്ങളും നിശബ്ദമായി ഉപേക്ഷിക്കുന്നുണ്ട്. ദൈവികമാണെന്നറിഞ്ഞു കൊണ്ടു തന്നെ. പക്ഷെ അത് തുറന്നു പറയാനുള്ള ചങ്കൂറ്റം അവര്‍ക്കില്ല. താടി വച്ചതും വയ്ക്കാത്തതുമായ സത്വങ്ങള്‍ അവരെ അതിനനുവദിക്കുമോ എന്നതാണ്‌ പ്രസക്തമായ ചോദ്യം.


കമ്പ്യൂട്ടറും ഇന്റര്‍നെറ്റും പോലുള്ള ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കുന്ന മുസ്ലിങ്ങള്‍ വരെ, പ്രാചീനവും പ്രാകൃതവും പിന്തിരിപ്പനും വിഷാദാത്മകവുമായ ഇസ്ലാമിന്റെ പ്രചാരകരാകുന്ന വൃത്തികേടാണിന്ന് കാണപ്പെടുന്നത്. കൂടെ ലോക ചരിത്രത്തെ സ്വാധീനിച്ച മൊഹമ്മദ് എന്ന വ്യക്തിയെ വെറുമൊരു പാവയായി തരം തഴ്ത്തുകയും ചെയ്യുന്നു.

Thursday 4 November 2010

മന്തുകാലന്‍മാരുടെ ഭരതനാട്യം

ഭരതനാട്യം എന്ന വാക്കിനു രണ്ടു വ്യാഖ്യാനമുണ്ട്. ഭാവ രാഗ താള നിബദ്ധമായ ഒരു നൃത്തരൂപം എന്നതൊരു വ്യാഖ്യാനം. ഭരതമുനി ചിട്ടപ്പെടുത്തിയ നാട്യശാസ്ത്രം എന്നത് മറ്റൊരു വ്യാഖ്യാനം. ഇതിനപ്പുറം മറ്റൊരു വ്യാഖ്യാനം കൂടി നല്‍കാം. ഭാരതത്തില്‍ ജീവിക്കുന്ന ചില ഭരതന്‍മാരുടെ നാട്യം അല്ലെങ്കില്‍ അഭിനയം എന്നു കൂടി ആ കൂടെ ചേര്‍ക്കാം.

രണ്ടു   കാലില്‍ മന്തുള്ളയാള്‍ ഒരു   കാലില്‍ മന്തുള്ളയാളെ മന്തുകാലാ എന്നു വിളിക്കുന്നത് അപഹാസ്യമാണ്. പക്ഷെ ഒരു കാലില്‍ മന്തുള്ളയാള്‍ രണ്ടു കാലിലും മന്തുള്ളയാളെ മന്തുകാല എന്നു വിളിച്ചാലോ? അതാണ്‌ വള്ളിക്കുന്ന് എന്ന മുസ്ലിം, ജമായത്തേ ഇസ്ലാമിക്കാരെ വിളിക്കുന്നത്. കുറച്ചുകാലമായി ഈ വിളി കേട്ടു തുടങ്ങിയിട്ട്. പക്ഷെ അതിന്റെ തീവ്രത പാരമ്യത്തിലെത്തിയിട്ടുണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു ശേഷം.  ജമായത്തേ ഇസ്ലാമിയുടെ പരാജയം ആഘോഷിച്ചു കൊണ്ട് അദ്ദേഹം ചില മഞ്ഞാളം കളികള്‍ കളിക്കുന്നു, ഏറ്റവും പുതിയ പോസ്റ്റില്‍. ഞാന്‍ മുമ്പു സൂചിപ്പിച്ച മൂന്നാമത്തെ ഭരത നാട്യത്തില്‍ വരും ഈ അഭിനവ  ഭരതന്റെ മഞ്ഞാളം കളി..

 കേരള മുസ്ലിങ്ങളുടെ വോട്ടിനു വേണ്ടി കടിപിടികൂടാന്‍ ഒരു പറ്റം മുസ്ലിം പാര്‍ട്ടികളുണ്ട് ഇപ്പോള്‍. ഒരു  മിതവാദ സംഘടനയും മൂന്നു തീവ്രവാദ സംഘടനകളുമാണ് അതിന്റെ മുന്‍ പന്തിയില്‍. മുസ്ലിം ലീഗ്, പി ഡി പി, എസ് ഡി പി ഐ, ജമായത്തേ ഇസ്ലാമിയുടെ ജനകീയ വികസന മുന്നണി എന്നിവയാണവ.
ഇതില്‍ ജമായത്തേ ഇസ്ലാമിയുടെ തോല്‍വി  ആഘോഷിക്കുന്ന വള്ളിക്കുന്നിന്റെ  അഭിപ്രായം ഇതാണ്.

ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വെക്കുന്ന ജനപക്ഷ രാഷ്ട്രീയത്തിന്റെ ബാഹ്യ തല പ്രകടമായ രൂപത്തെ രാഷ്ട്രീയ നൈതികതയിലും മൂല്യത്തിലും വിശ്വസിക്കുന്ന ആരും എതിര്ക്കേണ്ട ആവശ്യമില്ല. മാത്രമല്ല അത്തരം ജനപക്ഷ നീക്കങ്ങളെ പ്രോല്സാഹിപ്പിക്കേണ്ടതുമാണ് . ജമാഅത് പ്രവര്ത്തകര് രാഷ്ട്രീയ രംഗത്ത് എത്തിപ്പെട്ടാല് ഇപ്പോഴുള്ളവരില് നിന്നും മെച്ചപ്പെട്ട ഒരു രാഷ്ട്രീയ സംസ്കാരം ഉരുത്തിരിഞ്ഞു വന്നേക്കുകയും ചെയ്യാം.


അപ്പോള്‍ ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ ജമായത്തേ ഇസ്ലാമി ചെയ്യുന്നുണ്ട് എന്നതില്‍ ഇദ്ദേഹത്തിനു തര്‍ക്കമില്ല. ജമായത്തേ ഇസ്ലാമിക്ക്   ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള  സ്വീകാര്യതയേക്കുറിച്ചാണദ്ദേഹം പറഞ്ഞു വന്നത്. പക്ഷെ ജമായത്തേ ഇസ്ലാമിയുടെ ഇന്നത്തെ അവസ്ഥ അദ്ദേഹത്തിന്റെ വാക്കുകളില്‍ ഇതാണ്.

ജമാഅത്ത് ആത്യന്തികമായി ഒരു മത രാഷ്ട്ര വ്യവസ്ഥയുടെ പ്രചാരകരാണ്. ഇന്ത്യയെപ്പോലെ ഒരു ബഹുമത ബഹുസ്വര സമൂഹത്തില് മത രാഷ്ട്ര വാദവുമായി മുന്നോട്ട് പോവുക എന്നത് തികച്ചും ആത്മഹത്യാപരമാണ്. ജമാഅത്ത് അതിന്റെ അടിസ്ഥാന ആശയങ്ങളും പ്രഖ്യാപിത ലക്ഷ്യങ്ങളും മറച്ചു വെച്ചു കൊണ്ടുള്ള ഒരു പുകമറയാണ് ജനപക്ഷ രാഷ്ട്രീയത്തിന് പിറകില് സൃഷ്ടിചിട്ടുള്ളത്. ഇത് തികഞ്ഞ കപടതയാണ്.

ജമായത്തേ ഇസ്ലാമി ഒരു മുഖം മൂടി വച്ചിട്ടുണ്ട് എന്നതില്‍ അദ്ദേഹത്തിനു തര്‍ക്കമില്ല. അദ്ദേഹം തുടരുന്നു. ജമായത്തേ ഇസ്ലാമി കേരള മുസ്ലിങ്ങള്‍ക്ക് സ്വീകാര്യമാകാന്‍ വേണ്ട സൂത്ര വാക്യം അദ്ദേഹം ഉപദേശിക്കുന്നു.

പറഞ്ഞു വന്നതിന്റെ രത്നച്ചുരുക്കം ഇതാണ്. ജമാഅത്തെ ഇസ്ലാമി ഒന്നുകില് പ്രഖ്യാപിത ലക്ഷ്യങ്ങളെ പാടെ തള്ളുന്നു എന്ന് പരസ്യമായി പ്രഖ്യാപിക്കുക. ജനാധിപത്യ വ്യവസ്ഥയോട് ക്രിയാത്മക സമീപനം സ്വീകരിച്ച മുസ്ലിം സംഘടനകളെ കഴിഞ്ഞ കാലത്ത് എതിര്ത്ത് പോന്നത് തെറ്റായിരുന്നു എന്ന് സമ്മതിക്കുക. അവര് മുമ്പേ സ്വീകരിച്ച സുചിന്തിത നിലപാടുകളിലേക്ക് എത്തിപ്പെടാന് ഞങ്ങള് പതിറ്റാണ്ടുകള് എടുത്തു എന്ന് തുറന്നു പറയുക. ഇതൊക്കെ ചെയ്തു കഴിഞ്ഞാല് നിങ്ങളെ തിരഞ്ഞെടുപ്പില് പുറംകാലു കൊണ്ട് അടിച്ച ജനത തന്നെ നിങ്ങളില് ചിലര്ക്ക് വോട്ടു ചെയ്തു എന്ന് വരും. പൊതുജനം കഴുതയാണ്, അവര്ക്ക് പഴയ കാല ജമാഅത്തെ ഇസ്ലാമിയെ അറിയില്ല എന്ന് കരുതിയ നിങ്ങളുടെ വിവരമില്ലായ്മക്കാണ് ഇപ്പോള് പ്രഹരം ഏറ്റിട്ടുള്ളത്.
 
അതില്‍ ഒന്നാമത്തെ ഉപദേശം സ്വീകരിക്കപ്പെടാന്‍ സാധ്യത കുറവാണ്. പ്രവാചകന്‍ നിര്‍ദ്ദേശിച്ച ശരിയ നിയമത്തിലധിഷ്ടിതമായ ഭരണ വ്യവസ്ഥയേ ഒരു യഥാര്‍ത്ഥ മുസ്ലിമിനു സ്വീകരിക്കാന്‍ ആകൂ എന്ന സത്യം വള്ളിക്കുന്ന്  പുറം കാലുകൊണ്ട് തളിക്കളഞ്ഞു എന്നു കരുതി ജമായത്തുകാരുമത് ചെയ്യണമെന്നു ശഠിച്ചാല്‍ അതിനു സാധിച്ചു എന്നു വരില്ല. പിന്നെ സ്വീകരിക്കപ്പെടാവുന്ന ഉപദേശം രണ്ടാമത്തേതു മാത്രം.
 
എന്നു വച്ചാല്‍ ദൈവിക നിയമം മാത്രം അംഗീകരിക്കാന്‍ ബാധ്യതയുള്ളവരാണു മുസ്ലിങ്ങള്‍, എന്ന ഉഡായിപ്പൊക്കെ എടുത്തു മാറ്റി ഭൂരിപക്ഷ ജനത അവരുടെ ഇഷ്ടപ്രകാരം നിര്‍മ്മിക്കുന്ന നിയമങ്ങള്‍ അനുസരിച്ച് ജനാധിപത്യ വ്യവസ്ഥിതി ആസ്വദിച്ച് അധികാര സ്ഥാനങ്ങള്‍ നേടുകയാണ് അവരുടെ ലക്ഷ്യം, എന്നു പറയേണ്ട ബാധ്യത ജമായത്തേ ഇസ്ലാമിക്കാണ്. മുസ്ലിം ലീഗ് പണ്ടേ അത് പറഞ്ഞു എന്നാണദ്ദേഹം അവകാശപ്പെടുന്നത്. ജമയത്തേ ഇസ്ലാമി ഇപ്പോള്‍ പറഞ്ഞാലും മതി. ഒരു മുസ്ലിമിനിതൊക്കെ തുറന്നു പറയാനാകുമോ? ഇല്ലെന്ന് വള്ളിക്കുന്നിനു നന്നായി അറിയാം. അതു കൊണ്ടാണദ്ദേഹം രണ്ടാമത്തെ പിടി വള്ളി ഇട്ടുകൊടുക്കുന്നതും.
 
അത് വളരെ നിസാരം. മുസ്ലിം ലീഗ് വര്‍ഷങ്ങളായി നടത്തുന്നു എന്നു പറയപ്പെടുന്ന ജനാധിപത്യ വ്യവസ്ഥയോടുള്ള ക്രിയാത്മക സമീപനം ശരിയായിരുന്നു എന്നു സമ്മതിച്ചാലും മതി. അതിന്റെ അര്‍ത്ഥം അടിയുറച്ച ഹിന്ദു മത വിശ്വാസികളായ ബി ജെ പികാരും ക്രിസ്തുമത വിശ്വസികളായ കേരള കോണ്‍ഗ്രസുകാരും നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാരും ഭൂരിപക്ഷ തീരുമാനപ്രകാരം ഇന്‍ഡ്യന്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയെടുക്കുന്ന ഏത് നിയമവും അംഗീകരിക്കാന്‍  ജമായത്തേ ഇസ്ലാമി  മുസ്ലിങ്ങള്‍ക്കും മടിയില്ല എന്ന് പറഞ്ഞാല്‍ വള്ളിക്കുന്നിനേപ്പോലുള്ള ഒരു ഇന്‍ഡ്യന്‍ മുസ്ലിം ആകാം.
 
ഇനി വരുന്ന ചോദ്യം ഇതാണ്. മുസ്ലിം ലീഗുകാര്‍ ഇത് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?  അവര്‍ രാഷ്ട്രീയത്തിലിറങ്ങിയ കാലത്ത് ഇത് പറയണമെന്ന് ആരെങ്കിലും നിര്‍ബന്ധം പിടിച്ചിരുന്നോ? ഇല്ലെന്നാണ്‌ തോന്നുന്നത്. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി ജനിക്കുമ്പോള്‍ അതിന്റെ ഉദ്ദേശം ഒന്നു മാത്രമായിരുന്നു. മുസ്ലിങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുക. അത് തികഞ്ഞ വര്‍ഗ്ഗീയതയല്ലേ? മുസ്ലിങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഏറ്റവും ഉചിതം അവര്‍ക്ക് വേണ്ടി ഒരു രാഷ്ട്രമുണ്ടാക്കുക എന്നതിലേക്ക്, ആ സുചിന്തിത നിലപാടു വളര്‍ന്നു.
 
അങ്ങനെ ഇന്‍ഡ്യയെ വിഭജിച്ച് പാകിസ്താന്‍ എന്ന മുസ്ലിം രാഷ്ട്രം ഉണ്ടാക്കി. പക്ഷെ പാകിസ്താനിലേക്ക് പോയതിനേക്കാള്‍ കൂടുതല്‍ മുസ്ലിങ്ങള്‍ ഇന്‍ഡ്യയില്‍ തന്നെ നിന്നു. ജമായത്തേ ഇസ്ലാമിയുടെ സ്ഥാപകന്‍ മൌദൂദി പകിസ്താനിലേക്കു പോയപ്പോള്‍ വളരെയധികം അനുയായികള്‍ ഇന്‍ഡ്യയില്‍ തുടര്‍ന്നു.
 
അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന വ്യക്തി തെരഞ്ഞെടുപ്പില്‍ ജയിച്ചതിനേക്കുറിച്ച് ഒരാള്‍ ചോദിച്ചപ്പോള്‍ വള്ളിക്കുന്ന് മുസ്ലിം മൊഴിഞ്ഞതിങ്ങനെ.
 
ഏറെ ചിന്തിക്കേണ്ട ഒരു പോയിന്റെലെക്കാണ് താങ്കള് വിരല് ചൂണ്ടുന്നത്. ജനകീയ മുന്നണിയുടെ പരാജയം മുഖം മറച്ചു വെച്ച കപട രാഷ്ട്രീയത്തിനുള്ള തിരിച്ചടി തന്നെ. എന്നാല് താങ്കള് സൂചിപ്പിച്ച വിജയങ്ങള് വര്ഗീയ ശക്തികള് വേര് പിടിക്കുന്നതിന്റെ സൂചന തന്നെയാണ് നല്കുന്നത്.
 
എസ് ഡി പി ഐ വര്‍ഗ്ഗീയ ശക്തിയാണെന്നതില്‍ വള്ളിക്കുന്ന് മുസ്ലിമിനു യാതൊരു സംശയവുമില്ല. എസ് ഡി പി ഐയുടെ ഒപ്പം കൂട്ടാവുന്ന മറ്റൊരു വര്‍ഗ്ഗീയ ശക്തി ബി ജെ പിയാണെന്നത് സ്പഷ്ടമാണല്ലോ. വര്‍ഗ്ഗീയ ശക്തി എന്നതിനു പകരം വര്‍ഗ്ഗീയ ശക്തികള്‍ എന്നു വിശേഷിപ്പിച്ചത് ബി  ജെ പിയേയും ഈ നുകത്തില്‍ കെട്ടാന്‍ വേണ്ടിയാണ്.
 
മത രാഷ്ട്ര വ്യവസ്ഥയുടെ പ്രചാരകര്‍ വര്‍ഗ്ഗീയ ശക്തിയാണോ എന്നദ്ദേഹം തറപ്പിച്ചു പറയുന്നില്ല. മുസ്ലിം ലീഗിനേക്കുറിച്ചു പറഞ്ഞത് തെറ്റാണെന്ന് ഏറ്റുപറഞ്ഞ് കൊടപ്പനക്കല്‍ പാതിരിയുടെ അടുക്കല്‍ കുമ്പസാരിച്ചാല്‍, ജനങ്ങള്‍ വോട്ടു ചെയ്യും എന്നു പറഞ്ഞതുകൊണ്ട്, അവര്‍ വര്‍ഗ്ഗീയ ശക്തികള്‍ എന്ന നിര്‍വ്വചനത്തില്‍ പെടാന്‍ ന്യായം കാണുന്നില്ല.
 
വള്ളിക്കുന്നു മുസ്ലിങ്ങളുടെ നിലപാടുകള്‍ ഇവയാണ്.

ബി ജെ പി വര്‍ഗ്ഗീയ ശക്തി.
എസ് ഡി പി ഐ വര്‍ഗ്ഗീയ ശക്തി.
ജമായത്തേ ഇസ്ലാമി മത രാഷ്ട്ര വ്യവസ്ഥയുടെ പ്രചാരകര്‍. ( കൊടപ്പനക്കല്‍ കുമ്പസാരത്തിനു മുമ്പ്).
മുസ്ലിം ലീഗ് കറകളഞ്ഞ മതേതര ശക്തി.

പി ഡി പി യേക്കുറിച്ച് വ്യക്തമായ ഒരഭിപ്രായം പറഞ്ഞിട്ടില്ല.
 
ഇനി ആദ്യം പരാമര്‍ശിച്ച മന്തുകാലിലേക്ക് തിരികെ വരാം.

എല്ലാ മുസ്ലിങ്ങളുമൊരു പോലെ ആണയിടുന്നു  ഇസ്ലാം ഒരു സമഗ്ര ജീവിത വ്യവസ്ഥിതിയാണ് എന്ന്‍. ഒരു മുസ്ലിം പാലിക്കേണ്ട സാമൂഹിക, രാഷ്ട്രീയ, സദാചാര, ആത്മീയ നിയമങ്ങളെല്ലാം അള്ളാ നല്‍കിയ കുര്‍ആന്‍ എന്ന പുസ്തകത്തിലാണുള്ളത്. അവ അണുവിട തെറ്റാതെ പാലിക്കേണ്ട ഉത്തരവാദിത്തം എല്ലാ മുസ്ലിങ്ങള്‍ക്കുമുണ്ട്. ലോകാവസാനം വരെ ഇത് മാറ്റമില്ലാതെ തുടരണം.


 
ഇന്‍ഡ്യയിലെ ശരിയ നിയമത്തിലധിഷ്ടിതമായ മുസ്ലിം  വ്യക്തി നിയമം എടുത്തുകളഞ്ഞ് ഒരു പൊതു സിവില്‍ കോഡ് ആയിക്കൂടേ എന്നു ചോദിച്ചാല്‍ പറ്റില്ല എന്നു പറയാന്‍ ആദ്യം കൈ പൊക്കുന്നത് വള്ളിക്കുന്ന് മുസ്ലിങ്ങളായിരിക്കും. അവിടെ അഴിഞ്ഞു വീഴും ഈ ജാതി മുസ്ലിങ്ങളുടെ മുഖം മൂടി.
 
എന്തുകൊണ്ട് ശരിയ നിയമം അനുസരിക്കാന്‍ മുസ്ലിങ്ങള്‍ ബാധ്യസ്ഥരാണെന്ന് വള്ളിക്കുന്ന് മുസ്ലിങ്ങളോടു ചോദിച്ചാല്‍ അവര്‍ പറയും അത് മുസ്ലിങ്ങള്‍ പാലിക്കേണ്ട ദൈവിക നിയമായതുകൊണ്ടാണെന്ന്. ഇന്‍ഡ്യയില്‍ ഒരു പൊതു സിവില്‍ കോഡ് ഉണ്ടായാല്‍ എന്താണു കുഴപ്പമെന്നു ചോദിച്ചാല്‍ അവര്‍ കുണുങ്ങി മൊഴിയും മനുഷ്യരുണ്ടാക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ മുസ്ലിങ്ങള്‍ ബാധ്യസ്ഥരല്ല എന്നും. ഇക്കാര്യം ജമായത്തേ ഇസ്ലാമിക്കാര്‍ പറഞ്ഞാല്‍ ഉടന്‍ മുദ്രകുത്തും അയ്യേ മത രാഷ്ട്രവാദക്കാര്‍. ജമായത്തേ ഇസ്ലാമിയുടെ പരമാചാര്യന്‍ മൌദൂദി അത് തുറന്നു പറഞ്ഞു. പുസ്തകങ്ങളില്‍ എഴുതിയും വച്ചു.  അതുകൊണ്ട് അവരെ അടിക്കാന്‍ വടി എളുപ്പം കിട്ടും.  എല്ലാ വള്ളിക്കുന്നുകള്‍ക്കും അത് പകര്‍ത്തി വച്ച് അറഞ്ഞു ചിരിക്കാം. മുസ്ലിം ലീഗിന്റെ കാണപ്പെട്ട ദൈവങ്ങളായ കൊടപ്പനക്കല്‍ തറവാട്ടിലെ തങ്ങള്‍മാര്‍ അത് തുറന്നു പറയുകയോ, ഏതെങ്കിലും പുസ്തകത്തില്‍ എഴുതിവയ്ക്കുകയോ ചെയ്തിട്ടില്ല. അതു കൊണ്ട് വള്ളിക്കുന്ന് മുസ്ലിങ്ങളെ അടിക്കാന്‍ വടി അന്വേഷിച്ചാല്‍ ജമായത്തുകാര്‍ക്ക് കിട്ടില്ല. തര്‍ക്കങ്ങളില്‍ അവര്‍ പിന്നാക്കം പോകുന്നു. വിജയഭാവത്തില്‍ വള്ളിക്കുന്നുമാര്‍ നെഞ്ചു വിരിച്ച് മുക്രയും ഇടും.

വള്ളിക്കുന്നു മുസ്ലിമിന്റെ പോസ്റ്റില്‍ തന്നെ ദീനി ബോധമുള്ള ഒരു യഥാര്‍ത്ഥ മുസ്ലിം ഇസ്ലാമിക നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. അതിങ്ങനെ.

 ജനാധിപത്യം എന്നത് താത്വികമായി ഒരു മുസ്ലിമിന് അംഗീകരിക്കാന് ആവില്ല. അല്ലാഹുവിന്റെ മാര്ഗ്ഗനിര്ദേശം ഏതു കാര്യത്തിലും പാലിച്ചേ പറ്റൂ. ജനങ്ങള്ക്ക തീരുമാനം എടുക്കാന് അധികാരം ഉള്ളപ്പോഴും ഏതൊരു തീരുമാനത്തിന്റെയും അടിസ്ഥാനം ദൈവിക നിര്ദേശങ്ങള് ആയിരിക്കണം എന്നത് ഒരു ഇസ്ലാം മത വിശ്വാസിയുടെ വിശ്വാസത്തിന്റെ ഭാഗമാണ്. നന്മതിന്മകള് എന്താണ് എന്ന് നിശ്ചയിക്കേണ്ടത്ദൈവിക നിര്ദേശം അടിസ്ഥാനമാക്കിയാണ് എന്നതാണ് ഇതിന്റെ കാതല്. ജനാധിപത്യ വ്യവസ്ഥ നന്മതിന്മകള്ക്ക് അടിസ്ഥാനം ജനഹിതം എന്ന് തീരുമാനിക്കുകില് ജനാധിപത്യം ഇസ്ലാമിക വിരുദ്ധം തന്നെയാണ്.

രണ്ടു കാലില്‍ നടക്കുന്ന മനുഷ്യരാണ്, ഇന്‍ഡ്യയിലെ നിയമ നിര്‍മ്മാണ സഭകളില്‍ ഇന്‍ഡ്യക്കാര്‍ പാലിക്കേണ്ട നിയമങ്ങളുണ്ടാക്കുന്നത്. അപ്പോള്‍ എങ്ങനെ നോക്കിയാലും ഇന്‍ഡ്യന്‍ ജനധിപത്യ വ്യവസ്ഥ ഇസ്ലാമിക വിരുദ്ധം തന്നെയാണ്. ഈ ഒരു കാര്യത്തില്‍ ഞാന്‍ മൌദൂദിക്കൊപ്പമാണെന്നു പറയാം. ഇസ്ലാമിക വിരുദ്ധമായ ഒരു വ്യവസ്ഥിതിയോട് ദീനി ബോധമുള്ള ഒരു മുസ്ലിമിനും യോജിക്കാന്‍ ആകില്ല.
 
ശരിയ നിയമം ദൈവീക നിയമം എന്ന മന്തുരോഗം ദീനി ബോധമുള്ള എല്ലാ മുസ്ലിങ്ങളെയും ബാധിച്ചിട്ടുണ്ട്. ഈ ദൈവീക നിയമത്തിലധിഷ്ടിതമായ ഒരു ഇസ്ലാമിക വ്യവസ്ഥിതി ആണ്, ഏത് മുസ്ലിമിന്റെയും സ്വപ്നം. പാവം മൌദൂദി അതൊക്കെ എഴുതിവച്ചു. അനുയായികളായ ജമായത്തേ ഇസ്ലാമിക്കാര്‍   അത് മനസിലും നെഞ്ചിലും ഏറ്റി നടന്നു. ഇപ്പോഴും നടക്കുന്നു.  അങ്ങനെ രോഗലക്ഷണം രണ്ടു കാലിലേയും മന്തായി കൊണ്ടു നടക്കുന്നു. വള്ളിക്കുന്ന് മുസ്ലിങ്ങള്‍ മനസില്‍ മാത്രം കൊണ്ടു നടക്കുന്നു. അതുകൊണ്ട് രോഗലക്ഷണം മന്തായി ഒരു കാലില്‍ മാത്രമേ ഉള്ളൂ. ഈ ഒരു കാലില്‍ മാത്രം മന്തുള്ള വള്ളിക്കുന്ന് മുസ്ലിങ്ങള്‍ രണ്ടു കാലിലും  മന്തുള്ള ജമയത്തേ ഇസ്ലാമിക്കാരെ മന്തുകാലന്‍മാരേ  എന്നും വിളിക്കുന്നു. ഇത് മലയാള റ്റി വി സീരിയലുകള്‍ പോലെ ഒരിക്കലും തീരാത്ത വിളിയാണ്. അതിന്റെ ഏറ്റവും പുതിയ എപ്പിസോഡാണ്, വള്ളിക്കുന്നിന്റെ മഞ്ഞാളം  കളി.
 
 മുസ്ലിം ലീഗ് എന്ന പേരു തന്നെ മുസ്ലിങ്ങളുടെ പാര്‍ട്ടി എന്നാണര്‍ത്ഥമാക്കുന്നത്. മുസ്ലിങ്ങളല്ലാത്ത ആരുമതില്‍ അംഗങ്ങളുമല്ല.  പേരില്‍ പോലും മതത്തിന്റെ മുദ്രയുള്ള ഇത് വര്‍ഗ്ഗിയമല്ല എന്നു വിശ്വസിക്കണമെങ്കില്‍ തലയില്‍ നിറയെ ചകിരിച്ചോറുണ്ടാകണം. ആ പാര്‍ട്ടി അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ നുണയാന്‍ വേണ്ടി ചില സുചിന്തിതമായ നിലപാടുകള്‍ എടുത്തു എന്നാണ്‌ വള്ളിക്കുന്ന് അവകാശപ്പെടുന്നത്. അത് സുചിന്തിതമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടെന്നു തോന്നുന്നില്ല. പക്ഷെ ആ സുചിന്തിതം ഇസ്ലാമിക മൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതാണെന്നതാണു സത്യം.

 വള്ളിക്കുന്ന് മുസ്ലിങ്ങള്‍ക്ക് അധികാരം ആവശ്യമുള്ളപ്പോള്‍ ദൈവീക നിയമം വേണ്ട, മനുഷ്യ നിര്‍മ്മിത നിയമം മതി എന്ന നിലപാട് ആ വെള്ളം ചേര്‍ക്കലിന്റെ ഫലമാണ്. അല്ലെങ്കില്‍ മറ്റൊരു മുഖം മൂടി അണിയുന്നു എന്നും പറയാം. പക്ഷെ ചിലപ്പോഴൊക്കെ ആ മുഖം മൂടി അഴിഞ്ഞു വീഴാറുമുണ്ട്. നിലവിളക്കു കത്തിക്കുന്നത് അനിസ്ലാമികമാണെന്ന കുഞ്ഞാലി മൊഴിമുത്ത്,  ഈ മുഖം മൂടി അഴിഞ്ഞു വീണതിന്റെ ഫലമായി പുറത്തുവന്നിരുന്നു, കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ്.  പക്ഷെ ഏറിയ സമയവും ഈ മുഖം മൂടി അണിയാന്‍ വള്ളിക്കുന്ന് മുസ്ലിങ്ങള്‍ പരമാവധി ശ്രമിക്കാറുണ്ട്. വിജയിക്കാറുമുണ്ട്.

മഞ്ഞാളം കളികള്‍ ഇതുപോലെ പലതും നടക്കും. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കാണാന്‍ പോകുന്ന ചിത്രത്തിലൊന്നും ഈ മഞ്ഞാളം കളിയുടെ ഒരെപ്പിസോഡുപോലും ഒരു വള്ളിക്കുന്നുമാരും ഓര്‍ക്കില്ല. അല്ലെങ്കില്‍ സൌകര്യ പൂര്‍വ്വം മറക്കും. കേരള മുസ്ലിങ്ങളിലുണ്ടായ ചേരിതിരിവിനേക്കാള്‍ വലിയ ചേരി തിരിവ് ഇവിടെ കമ്യൂണിസ്റ്റുപാര്‍ട്ടിയിലും കോണ്‍ഗ്രസിലുമുണ്ടായി. അന്ന് ബ്ളോഗില്ലാതിരുന്നതുകൊണ്ടാകാം കമ്യൂണിസ്റ്റുപാര്‍ട്ടിക്കാര്‍ തെരുവുകളിലാണന്ന് മഞ്ഞാളം കളി കളിച്ചിരുന്നത്. പലപ്പോഴും ചോരവാര്‍ന്നും. അതു കൊണ്ട് സീരിയലായി ആര്‍ക്കും ആസ്വദിക്കേണ്ട ഗതികേടുണ്ടായില്ല. എന്നിട്ടും 5 വര്‍ഷത്തിനുള്ളില്‍ രണ്ടുകൂട്ടരും  ഒരു മുന്നണിയായി ഭരിച്ചു. കുറച്ചു കാലത്തേക്ക് വേര്‍പെട്ടു പോയെങ്കിലും വീണ്ടും ഇനി പിരിയില്ലാത്തവിധം ഒരുമിച്ച് തെരഞ്ഞെടുപ്പുകളെ നേരിടുന്നു. ഭരിക്കുന്നു.

കോണ്‍ഗ്രസില്‍ മഞ്ഞാളം കളി കളിച്ചവര്‍ 10 വര്‍ഷമേ പിണങ്ങി നിന്നുള്ളു. പിന്നീട് ഒരു മുന്നണിയിലായി . അതുപോലെ ഈ ചക്കളത്തിപ്പോരാട്ടവും പതുക്കെ പതുക്കെ അലിഞ്ഞില്ലാതാകും. ബ്ളോഗുകളില്‍ വള്ളിക്കുന്നുമാര്‍ മഞ്ഞാളം കളിക്കുമ്പോഴും മുന്തിയ വള്ളിക്കുന്നുമാര്‍ തലയില്‍ മുണ്ടിട്ട് ഹീറ സെന്ററിലെ കോഴിബിരിയാണി തിന്നുന്നുണ്ടായിരുന്നു. കിനാലൂരെ നാലുവരിപാതയില്‍ തെന്നി ആ മഞ്ഞാളം കളി അവസാനിപ്പിക്കേണ്ടി വന്നു. ഈ വള്ളിക്കുന്നു മുന്നോട്ടു വയ്ക്കുന്ന കുമ്പസാര നിബന്ധനകളൊന്നും കുഞ്ഞാലി വള്ളിക്കുന്ന് ഹീറ സെന്ററില്‍ വിളമ്പിയതായി പറഞ്ഞു കേട്ടിട്ടില്ല. അന്നൊരു അക്കിടി പറ്റി. അതുകൊണ്ട് ഇത് എന്നേക്കുമായി അവസാനിച്ചു എന്ന് കാര്യവിവരമുള്ള ആരും കരുതില്ല. ശ്വാനന്‍മാര്‍ കുരക്കും പക്ഷെ സാര്‍ത്ഥ വാഹക സംഘം മുന്നോട്ട് എന്നു പറഞ്ഞപോലെ കുഞ്ഞാലിമാര്‍ ഹീറ സെന്ററില്‍ കയറി ചെല്ലും. തലയില്‍ മുണ്ടിട്ടും അല്ലാതെയും. അനതിവിദൂരഭാവിയില്‍ ജമായത്തേ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടി മുസ്ലിം ലീഗിന്റെ മുന്നണിയി,ല്‍ എത്തിച്ചേരും. അതിനു മുന്നേ ഒരു പക്ഷെ അവര്‍ക്ക് മറ്റ് പല വിശ്രമതാവളങ്ങളും കിട്ടിയേക്കാം. ചരിത്രം നല്‍കുന്ന പാഠം അതാണ്.


വള്ളിക്കുന്നിന്റെ പുതിയ മഞ്ഞാളം കളിയിലെ ഒരു പ്രസ്താവന വളരെ പ്രസക്തമാണ്. മനോജ് എന്ന വ്യക്തി ചോദിച്ച ചോദ്യത്തിന്‌ വളിക്കുന്നു നല്‍കിയ ഉത്തരം പത്തരമാറ്റിന്റെ മൂല്യമുള്ളതെന്നു പറയാം. ഇതാണ്‌ ചോദ്യവും ഉത്തരവും.

manoj said...


I HAVE AN IMPORTANT QUESTION TO ALL JIH WORKERS:


JIH workers are saying that muslims should not work in organisations like congress and cpm and can work only in islamic organisation. If hindhus also take such a decision, who will work in congress and cpm?


===================


Dear Manoj,


you have raised an excellent Question. If that happens, nobody will be here to work for secular parties.. one side JIH and the other side RSS. The obvious result will be a direct confrontation between Hindus and Muslims. Let us stand together against such extremist thoughts


ഇതേക്കുറിച്ച് ഞാന്‍ ഇപ്പോള്‍ ഒരഭിപ്രായം എഴുതുന്നില്ല.  രോഗഗ്രസ്തമായ ഒരു മനസില്‍ നിന്നേ ഇതുപോലെ ഒരു ജല്‍പ്പനം ഉണ്ടാകൂ.