Wednesday 30 December 2009

കഴിഞ്ഞ പതിറ്റാണ്ട്?

മാദ്ധ്യമങ്ങള്‍ ഇപ്പോള്‍ ഒരു കണക്കെടുപ്പിലാണ്. കഴിഞ്ഞ പതിറ്റാണ്ടിന്റെ കണക്കുകള്‍ ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ പതിറ്റാണ്ടാണു കടന്നു പോയത് തുടങ്ങി പല സ്ഥിതി വവരങ്ങളും പലയിടത്തും വായിക്കാനായി.




പക്ഷെ ഈ കണക്കില്‍ എവിടെയോ ഒരു പാളിച്ച പറ്റിയിട്ടില്ലേ. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം 0 എന്ന ഒരു വര്‍ഷമില്ല. 1 ബി സി കഴിഞ്ഞാല്‍ 1 എ ഡി ആണാ കലണ്ടറനുസരിച്ച്. അപ്പോള്‍ ഒന്നാമത്തെ പതിറ്റാണ്ട് ജനുവരി 1 0001 മുതല്‍ ഡിസംബര്‍ 31 0010 ആണെന്നു വരും. അങ്ങനെ കണക്കാക്കിയാല്‍ ഇപ്പോള്‍ കടന്നു പോകുന്ന പതിറ്റാണ്ട് ആരംഭിച്ചത് ജനുവരി 1 2001 ല്‍ ആണ്. അവസാനിക്കുന്നത് ഡിസംബര്‍ 31 2010 ലും. ഒരു വര്‍ഷം മുന്നേ നമ്മള്‍ പതിറ്റാണ്ടിന്റെ കണക്കെടുക്കുന്നു.



എല്ലാവര്‍ക്കും പുതു വത്സരാശംസകള്‍.

Friday 25 December 2009

ഇസ്ലാമിനെ രക്ഷിക്കേണ്ടത് ആര്?

140 വര്‍ഷം പഴക്കമുള്ള Lehman Brothers എന്ന അമേരിക്കന്‍ ബാങ്ക് കടക്കെണിയിലായി തകര്‍ന്നു പോയി. അതിനെ ഏറ്റെടുത്ത് രക്ഷിക്കാന്‍ അതിന്റെ ഉടമകള്‍ അമേരിക്കന്‍ ഭരണകൂടത്തോടാവശ്യപ്പെട്ടു. അമേരിക്കന്‍ ഭരണകൂടം ആ അപേക്ഷ അംഗീകരിച്ച് ആ ബാങ്കിനെ ഏറ്റെടുത്തു. 1400 വര്‍ഷം പഴക്കമുള്ള മറ്റൊരു സ്ഥാപനത്തെ  യൂറോപ്പ് ഏറ്റെടുത്ത് രക്ഷിക്കണമെന്ന ഒരപേക്ഷ ഇപ്പോള്‍ ബ്ളോഗിലൂടെ ശരീഫ് സാഗര്‍ എന്ന ഒരു മുസ്ലിം    സമര്‍പ്പിച്ചിരിക്കുന്നു. ഏതാണീ സ്ഥാപനമെന്നറിയേണ്ടേ?

ഇസ്ലാം!!!


ആരും ഞെട്ടരുത് . ഒരാളെങ്കിലും രോഗഗ്രസ്ഥമായ ഈ സ്ഥാപനത്തിന്റെ യധാര്‍ത്ഥ അവസ്ഥ തിരിച്ചറിഞ്ഞു എന്നു കരുതിയാല്‍ മതി. അതിന്റെ വിശദവിവരങ്ങള്‍
ഈ സംഹിത യൂറോപ്പിനെ ഏല്പ്പിച്ചു കൊടുക്കൂ. ഇസ്ലാമിനെ രക്ഷിക്കൂ.എന്നാവശ്യപ്പെടുന്ന ലേഖനത്തില്‍ വായിക്കാം.
 
ആ തിരിച്ചറിനൊരു ലാല്‍ സലാം പറഞ്ഞു കൊണ്ട് അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങളിലേക്ക് അല്‍പ്പം.
 
ഇസ്ലാമിലെ അപചയങ്ങളിലേക്കു വെളിച്ചം വീശുന്ന ശരീഫിന്റെ ചില നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. പക്ഷെ ആ  അപചയങ്ങളില്‍ നിന്നും ഇസ്ലാമിനെ രക്ഷിക്കാന്‍ അദ്ദേഹം കണ്ട മാര്‍ഗ്ഗം അതി വിചിത്രവും.
 
ഇസ്ലാമിനെ ഏറ്റെടുത്ത് രക്ഷിക്കേണ്ട ചുമതല യൂറോപ്പിനുണ്ടോ? ഇല്ലെന്നാണ്‌ സമാന്യ യുക്തി എന്നോടു പറയുന്നത്

ഇസ്ലാമിനെ രക്ഷിക്കേണ്ടത് മുസ്ലിങ്ങള്‍ തന്നെയാണ്. അതിനു വേണ്ടി മുസ്ലിങ്ങള്‍ അവരുടെ തത്വ സംഹിതയിലെ പ്രാകൃത ആശയങ്ങളും ആചാരങ്ങളുമൊക്കെ ഒഴിവാക്കി ശുദ്ധീകരിക്കേണ്ടി വരും. മറ്റെല്ലാ മതങ്ങളും കാലത്തിനു യോജിച്ച തരത്തില്‍ ഉടച്ചു വാര്‍ക്കപ്പെട്ടു കഴിഞ്ഞു. ഇസ്ലാം അഭിസംബോധന ചെയ്തത് പ്രാചീന കാലത്തെ അറേബ്യയിലെ കാട്ടറബികളെയായിരുന്നു. ലോകം മുഴുവനുമുള്ള ജനങ്ങള്‍ ആ കാട്ടറബികളാണെന്നു കരുതുന്ന മൌഡ്യം ഒഴിവാക്കി ശുദ്ധീകരിച്ചാല്‍ അതിനൊരു മാനുഷിക ഭാവം കൈവരും. അത് വഴി ഇസ്ലാമും മുസ്ലിങ്ങളും രക്ഷപ്പെടും.

യൂറോപ്പ്‌ ഇസ്ലാം സ്വീകരിച്ചാലല്ലാതെ ഇനി ലോകത്തിന്‌ രക്ഷയില്ല,എന്നാണു ശരീഫ് പറയുന്നത്. ഇസ്ലാം സ്വീകരിച്ച നാടുകളെല്ലാം തന്നെ ഒരു വഴിക്കായി. ഇനി ബാക്കിയുള്ളത് ശരീഫ് വാനോളം പുകഴ്ത്തിയ യൂറോപ്പും അമേരിക്കയുമൊക്കെ ആണ്. അവരേക്കൂടി ഒരു വഴിക്കാക്കിയാല്‍ എല്ലാം പൂര്‍ത്തിയായി.

ശരീഫിന്റെ നിരീക്ഷണം വളരെ തല തിരിഞ്ഞതാണെന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. ശരീഫൊരു യധാര്‍ത്ഥ മുസ്ലിമാണെങ്കില്‍ ഇസ്ലാമിനു വന്നു പെട്ട അപചയം മനസിലാക്കി അതിനെ ശുദ്ധീകരിച്ചെടുക്കുകയാണു വേണ്ടത്. അല്ലാതെ ഇത് പോലുള്ള കുറുക്കു വഴികളൊന്നും തേടരുത്. ഇസ്ലാം മതമുപയോഗിച്ച മദനിയും , ബിന്‍ ലാദനുമൊക്കെ തീവ്രവാദികളും ഭീകരവാദികളുമായെങ്കില്‍ അതിന്റെ കാരണം കണ്ടു പിടിക്കുക. എന്തു കൊണ്ട് ഇവര്‍ മതത്തെ ഉപയോഗിക്കുന്നു എന്ന് തിരിച്ചറിയുക.

ലോകത്തെ രക്ഷിക്കാന്‍ യൂറോപ്പ് ഇസ്ലാം സ്വീകരിക്കുമെന്ന് വിവരമുള്ള ആരും കരുതുമെന്ന് തോന്നുന്നില്ല. ലോകത്തെ മുസ്ലിങ്ങളെ രക്ഷിക്കേണ്ടത് യുറോപ്പിന്റെ കടമയാണെന്നും സുബോധമുള്ള ആരും കരുതില്ല. മുസ്ലിങ്ങള്‍ രക്ഷപ്പെടണമെങ്കില്‍ അവര്‍ സ്വയം രക്ഷിക്കണം. ആരുമവരുടെ രക്ഷക്കെത്തില്ല.

യൂറോപ്പ് ഇസ്ലാമിനെ സ്വീകരിക്കാന്‍ തയ്യാറാണെങ്കിലല്ലെ അവരെ ഏല്‍പ്പിച്ചു കൊടുക്കാന്‍ ആകൂ. അവിടെ നിന്നുള്ള പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത് അവര്‍ക്ക് ഇസ്ലാം വേണ്ട എന്നാണ്. സ്വിറ്റ്സര്‍ലണ്ടൊക്കെ മുസ്ലിം പള്ളി പണിയുന്നതു പോലും അനുവദിക്കുന്നില്ല.

പിന്നെ അവശേഷിക്കുന്ന  മാര്‍ഗ്ഗം പണ്ട് Spain കീഴടക്കിയതു പോലെ   ഒരു അധിനിവേശത്തിലൂടെ  കീഴടക്കുക. ഇന്നത്തെ ചുറ്റുപാടില്‍ അത് സാധ്യമാണെന്നു തോന്നുന്നില്ല.

പ്രാചീന കാലത്തെ കാട്ടറബികളുടെ ആചാരങ്ങളും വിശ്വാസങ്ങളുമാണ്‌ ഇസ്ലാമിന്റെ അപചയത്തിന്റെ കാരണങ്ങളെന്നു തിരിച്ചറിയുക. ആ വിഴുപ്പൊക്കെ ഉപേക്ഷിക്കാനുള്ള ആര്‍ജ്ജവം കാണിക്കുക. അല്ലാതെ സമാധാനമായി ജീവിക്കുന്ന അളുകളില്‍ അതൊക്കെ അടിച്ചേല്‍പ്പിച്ച് അവരുടെ സമാധാനം കൂടി നശിപ്പിക്കുന്ന മണ്ടത്തരമൊന്നും വിളിച്ചു കൂവാതെ. ഇപ്പോള്‍ തന്നെ ഇടക്കൊക്കെ ബോംബു പൊട്ടിച്ചും കുത്തിക്കൊന്നും അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട് എന്ന കാര്യം മറക്കുന്നില്ല.

യൂറോപ്പിന്‌ ഇസ്ലാ‌മിലെ പെരുമാറ്റരീതികളും ധാര്‍മ്മിക മൂല്യങ്ങളും ഏറെക്കുറെ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചു എന്നാണ്‌ ശരീഫ് പറയുന്നത്. പക്ഷെ അതിന്റെ ക്രെഡിറ്റ് അവിടെയുള്ള സംഹിതക്ക് നല്‍കാനുള്ള ആര്‍ജ്ജവം അദ്ദേഹത്തിനില്ല. 1400 വര്‍ഷം ലോകത്തിന്റെ പല ഭാഗത്തും നടപ്പാക്കിയിട്ട് രക്ഷപ്പെടാത്ത ഇസ്ലാമിക സംഹിതക്കാണതിന്റെ ക്രെഡിറ്റ് ശരീഫ് നല്‍കുന്നത്. അത് ഒരു തരത്തിലും ശരിയല്ല. ഇസ്ലാമിലെ ഒരു തത്വവും യൂറോപ്പിലെ മുസ്ലിങ്ങളല്ലാത്തവര്‍ പിന്തുടരുന്നില്ല.

ഇസ്ലാമില്ലാതെ തന്നെ ധാര്‍മ്മിക മൂല്യങ്ങള്‍ യൂറോപ്പിനുണ്ടെന്നു ശരീഫ് പറയുന്നത് സത്യമാണെങ്കില്‍ ആ യൂറോപ്പിന്റെ സംഹിത, തികച്ചും പ്രാവര്‍ത്തികവും നല്ല ഫലം കിട്ടുമെന്ന് തെളിയിച്ചതുമായ ആ സംഹിത, മുസ്ലിങ്ങളെല്ലാം സ്വീകരിക്കുന്നതല്ലേ അഭികാമ്യം? ശാന്തിയും സമാധാനവും കളിയാടുന്ന ആ യൂറോപ്പിന്റെ വിശ്വാസത്തിലേക്കും ആചാരത്തിലേക്കും മുസ്ലിങ്ങളെല്ലാം മറുന്നതല്ലേ നല്ലത്?


ശരീഫിന്റെ അബദ്ധജഠിലമായ മറ്റൊരു പ്രസ്താവനയാണ്‌ ജനാധിപത്യം യൂറോപ്പിന്റേതല്ല. അത്‌ പ്രവാചകന്റെ മാതൃകയാണ്‌. എന്നത്.

ചരിത്രത്തേക്കുറിച്ച് യതൊരു വിവരവുമില്ലാത്ത ഒരാളെ ഈ മണ്ടത്തരം പറയൂ. പ്രവാചകന്‍ ജനിക്കുന്നതിനു 1000 വര്‍ഷമെങ്കിലും മുമ്പാണ്‌ യൂറോപ്പിന്റെ ഭാഗമായ ഗ്രീസില്‍ ജനാധിപത്യം രൂപം പ്രാപിച്ചത്.

എല്ലാം ഇസ്ലാമിലുണ്ട് എന്ന ശരാശരി മുസ്ലിമിന്റെ ഭാഷ്യമാണ്‌ ശരീഫിന്റേതും

ഇതൊക്കെയാണെങ്കിലും സമകാലീന ഇസ്ലാമിന്റെ അപചയത്തിലേക്ക് എത്തിനോക്കുന്നുണ്ട് ശരീഫിന്റെ ലേഖനം.

Saturday 19 December 2009

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ശരിയ!!!!!!

ഇരുണ്ട യുഗങ്ങളിലെ പ്രാകൃതവും ക്രൂരവുമായ ഒരു ശിക്ഷാവിധി അടുത്തനാളില്‍ സോമാലിയയില്‍ നടപ്പാക്കപ്പെട്ടു. ഇസ്ലാമിക് ശരിയയുടെ അടിസ്ഥാനത്തില്‍ 48 വയസുള്ള മൊഹമ്മദ് അബൂബേക്കര്‍ ഇബ്രാഹിം എന്നായാളെ കല്ലെറിഞ്ഞു കൊന്നു. അയാള്‍ ചെയ്ത കുറ്റം വ്യഭിചാരം.





സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിനു തെക്കു പടിഞ്ഞാറുള്ള അഫ്ഗോയെ എന്ന സ്ഥലത്താണീ ഹീന കര്‍മ്മം നടപ്പാക്കിയത്. ഗാമവാസികളെല്ലാം നോക്കി നില്‍ക്കേ നെഞ്ചോളം ആഴത്തിലുള്ള കുഴിയില്‍ ഇട്ടു മൂടിയാണി കൃത്യം നിര്‍വഹിക്കപ്പെട്ടത്.





വ്യഭിചാര കര്‍മത്തില്‍ പങ്കാളിയായ സ്ത്രീക്ക് 100 ഹദ്ദടി നല്‍കാനും ഇസ്ലാമിക കോടതി വിധിച്ചു. ആ സ്ത്രീ വിവാഹിത അല്ലാത്തതുകൊണ്ടാണ്‌ 100 ഹദ്ദടിയില്‍ അവസാനിപ്പിച്ചത്. വിവാഹിത ആയിരുന്നെങ്കില്‍ മൊഹമ്മദിനോടൊപ്പം കല്ലെറിഞ്ഞ് കൊല്ലപ്പെടാനുള്ള ഭാഗ്യം അവര്‍ക്കും കിട്ടിയേനെ.



ഇതില്‍ അഭിപ്രായവ്യത്യാസമുള്ളവരുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ വെടി വച്ചും കൊല്ലപ്പെട്ടു.
 
 

 

Sunday 13 December 2009

സഖാവ് മദനി ഒരു പൊറാട്ടു നാടകത്തിന്റെ കഥ.

കേരളത്തിലിപ്പോള്‍ സാമാന്യം നന്നായി ഓടുന്ന ഒരു സിനിമയും ഒരു നാടകവുമുണ്ട്. പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ സിനിമ തിയേറ്ററുകളിലും സഖാവ് മദനി ഒരു പൊറാട്ടുനാടകത്തിന്റെ കഥ രാഷ്ട്രീയ തിയേറ്ററുകളിലും.
 
തടിയന്റവിടെ നസീറെന്നെ ഒരു മുസ്ലിം ഭീകരനെ ബംഗ്ളാദേശില്‍ നിന്നും പിടികൂടിയതിനു ശേഷം ലഭിക്കുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. ഭേദപ്പെട്ട രീതിയില്‍ സമധാനത്തോടെ കഴിഞ്ഞിരുന്ന കേരളത്തിലും മുസ്ലിം ഭീകരര്‍ക്ക് ആഴത്തിലുള്ള വേരുകളുണ്ടെന്നറിയുന്നത് അല്‍പം അലോസരമുണ്ടാക്കുന്നതാണ്. പക്ഷെ അതിനോടനുബന്ധിച്ച് ആടുന്ന പൊറാട്ടു നാടകങ്ങള്‍ കേരളം ഇപ്പോള്‍ വിസ്മയത്തോടെ നോക്കി നില്‍ക്കുന്നു. മദനിയെ കേരള രാഷ്ട്രീയത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാന്‍ കിണഞ്ഞ് ശ്രമിച്ച പിണറായി വിജയനും അദ്ദേഹത്തിന്റെ ചവേറുകളും ഈ നാടകത്തിലും തകര്‍ത്താടുന്നുണ്ട്.
 
മദനിയെ ജയിലില്‍ മര്‍ദ്ദിച്ചതിനു പകരം വീട്ടാന്‍ തമിഴ് നാടിന്റെ ബസ് കത്തിച്ച കേസ് പ്രതികള്‍ മാറിമറിഞ്ഞ് അവസാനം നസീറും സൂഫിയയും പ്രതി പട്ടികയില്‍ വന്നു. മദനിയുമായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൂട്ടു കൂടിയ സി പി എമ്മിനത് കനത്ത ആഘാതമേല്‍പ്പിച്ചു. അതിന്റെ ബഹിസ്ഫുരണമാണ്‌ പി ബി അംഗം  എംകെ പാന്ഥെ  വാക്കുകളിലൂടെ പുറത്തു വന്നത്. പി ബി യോഗത്തിനു ശേഷമാണീ വാക്കുകള്‍ എന്നതും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍:
 
മദനിക്കു തീവ്രവാദബന്ധമുണ്ടെന്നു ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തു തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മദനിയുമായി സിപിഎം നേതാക്കള്‍ വേദി പങ്കിട്ടു. അതു തെറ്റായിപ്പോയി. ഭാവിയില്‍ മദനിയുമായി ബന്ധമുണ്ടാകില്ല. ഇതിനുളള നടപടികള്‍ എടുത്തു കഴിഞ്ഞു.
 
പിണറായി വിജയന്റെ അറിയപ്പെടുന്ന ചാവേറായ പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞതിപ്രകാരം.

മദനിയുമായി സി പി എം നേതാക്കള്‍ വേദി പങ്കിട്ടതില്‍ യാതൊരു കുറ്റബോധവുമില്ല.

സംസ്ഥാനത്തെ മാദ്ധ്യമങ്ങള്‍ രണ്ടു വ്യക്തികളെ ആക്രമിച്ചു ചോരകുടിച്ചുകൊണ്ടിരിക്കുകയാണ്‌. മൂന്നരവര്‍ഷമായി പിണറായിക്കു നേരെ തുടരുന്ന ആക്രമണം ഇപ്പോള്‍ മദനിക്കുനേരെക്കൂടി ആയിരിക്കുകയാണ്‌.


ലോക്സഭാ തിരഞ്ഞെടുപ്പിനു പൊന്നാനിയില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി മത്സരിച്ചപ്പോള്‍ സിപിഎം പിന്തുണ നല്‍കുക മാത്രമാണുണ്ടായത്. സിപിഎം മാത്രമല്ല, പലരും പിന്തുണനല്‍കിയിരുന്നു. ഈ സ്ഥാനാര്‍ഥിക്കുതന്നെ മദനിയും പിന്തുണ കൊടുത്തു. പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ കുറ്റിപ്പുറത്തു നടന്ന തിരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ മദനി പങ്കെടുത്തു എന്നുള്ളതുകൊണ്ട് സിപിഎം പാര്‍ട്ടി സെക്രട്ടറിക്കു പങ്കെടുക്കാന്‍ പാടില്ല എന്നു പറയുന്നതിനോടു യോജിപ്പില്ല.

അയ്യോ പാവം!!. എന്തൊരു സാധു!!!! പൊന്നാനിയില്‍ രണ്ടത്താണി സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ ഗതികേടു കൊണ്ട് സി പി എം പിന്തുണച്ചു പോയി.!!!!!
 
രണ്ടത്താണിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന്റെ ഭാഗമായി കേരളം മുഴുവന്‍ വെളിയവും പിണറായിയും നടത്തിയ കളരി പയറ്റ് കണ്ട ജനങ്ങളെല്ലാം കഴുതകളാണെന്ന ഈ നാട്യമുണ്ടല്ലോ, അതിനൊരു നല്ല നമസ്കാരം പറയാതെ വയ്യ. കേരളീയരുടെ സുബോധത്തെ കൊഞ്ഞനം കുത്തുന്ന ഇദ്ദേഹത്തിന്റെ ഭക്തിയെ ആരും നമിച്ചു പോകും.
 
മദനിയെ വെള്ളപൂശുന്ന മറ്റൊരു ഭക്തന്റെ വാക്കുകള്‍. നസീറിന്റെയൊപ്പം
ജീവിച്ച, നസീറിന്റെ മനം അറിയുന്ന അദ്ദേഹമെഴുതിയതിപ്രകാരം.
 
തടിയന്റവിട നസീര്‍ ഏതുസമയവും പിടിക്കപ്പെടാന്‍ സാധ്യതയുള്ളയാളാണെന്ന് അയാള്‍ക്കും അയാളുടെ പ്രസ്ഥാനത്തിനും അറിയാം. പിടിക്കപ്പെട്ടാല്‍ ആരെയൊക്കെ വെളിപ്പെടുത്തണമെന്നും ആരൊയൊക്കെ ഒളിപ്പിക്കണമെന്നും സംബന്ധിച്ച് തയ്യാറെടുപ്പും പരിശീലനവും അയാള്‍ നടത്തിയിട്ടുമുണ്ടാവും.
 
നസീര്‍ കാണിച്ചുകൊടുത്തത് അയാള്‍ ഒരു കാലത്ത് ഉപയോഗപ്പെടുത്തിയ, ഇനിയുള്ള നാളുകളില്‍ തീവ്രവാദത്തിനായി ഉപയോഗിക്കാനാവില്ലെന്ന് അയാള്‍ കരുതുന്ന ആളുകളെ. അതേസമയം ഇനിയും ഇവിടെ തീവ്രവാദപ്രവര്‍ത്തനം നടത്താന്‍ സജ്ജരും പ്രാപ്തരുമായ ഒരുപറ്റം ആളുകളെ/പ്രസ്ഥാനങ്ങളെ മറച്ചുവെക്കുകയും ചെയ്യുന്നതായി സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവും.

അവര്‍ ആരാണ്? ആരാണ് അവര്‍ക്ക് പിന്തുണ നല്‍കുന്നത്? ആ വലീയ സത്യമാണ് വെളിപ്പെടേണ്ടത്.

ഇതിന്റെ ഉത്തരം അന്വേഷിച്ച് ആരും പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. ഇത് കമ്യൂണിസ്റ്റു പ്രസ്ഥാനം തന്നെ പറഞ്ഞിട്ടുണ്ട്. എന്‍ ഡി എഫും യു ഡി എഫും.

പക്ഷെ ഇതു തെളിയിക്കാന്‍ പോലീസും ഭരണവും കയ്യിലുള്ള സി പി എമ്മിനെന്തു കൊണ്ട് പറ്റുന്നില്ല എന്നൊന്നും ആരും ചോദിച്ചേക്കരുത്. അത് കേട്ടാല്‍ ചിലപ്പോള്‍ ബോധക്ഷയം ഉണ്ടായേക്കും.

ഇതൊക്കെ  ഇപ്പോള്‍ നടക്കുന്ന നാടകങ്ങള്‍. ഇനി അല്‍പ്പം പിറകോട്ടു പോകാം. മദനിയെ പിണറായി വിജയന്‍ ആനയും അമ്പാരിയുമായി കുറ്റിപ്പുറത്ത് ആനയിച്ചാദരിച്ച സമയത്ത് ഞാന്‍ ഒരു പോസ്റ്റ് എഴുതിയിരുന്നു. 2009 മാര്‍ച്ച് 22 ന്‌. ആ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങളാണു ചുവടെ. 

മദനിയും, വി എസും, പിന്നെ പിണറായിയും

 പിണറായി വിജയന്‍ നയിച്ച കേരള യാത്രയില്‍ വി എസ് പങ്കെടുക്കുമോ എന്നത്, വലിയ ഒരു ചോദ്യമായിരുന്നു കേരളത്തില്‍.  അവസാനം അദ്ദേഹം അതില്‍ പങ്കെടുത്തു.



കേരള യാത്രയുടെ സമാപനസമ്മേളനത്തില്‍ അദ്ദേഹം വരികയും പ്രസംഗിക്കുകയും ചെയ്തു. ജനങ്ങള്‍ ആര്‍പ്പുവിളികളോടെ അദ്ദേഹത്തെ എതിരേറ്റു. അന്നേരം പ്രസംഗിച്ചു നിന്ന ആള്‍ പ്രസംഗം നിറുത്തിയില്ല, കൂടാതെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതും കണ്ടു. വി എസ് വേദിയില്‍ കയറിയപ്പോള്‍ മിക്കവരും എഴുന്നേറ്റ് നിന്ന് ആദരവു പ്രകടിപ്പിക്കുകയും ചെയ്തു. പലരും മനസില്ലാമനസോടെയാണെങ്കിലും. പക്ഷെ രണ്ടു പേര്‍ ഇത്തരം ആദരത്തിലൊന്നും വിശ്വസിച്ചില്ല. പ്രകാശ് കാരാട്ടും പിണറായി വിജയനും.





പിന്നീട് ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പല കൊടുങ്കാറ്റുകളും ആഞ്ഞു വീശി. ഇപ്പോഴും വീശുന്നു. മദനി മതേതരനോ തീവ്രവാദിയോ എന്ന്, ഇടതുപക്ഷത്തിന്നുള്ളില്‍ തന്നെ ഒരു സമവായത്തിലെത്തിയിട്ടില്ല ഇനിയും. മറ്റുള്ളവര്‍ എന്തു വിളിച്ചാലും പിണറായി വിജയനു യാതൊരു സംശയവുമില്ല. മദനി പത്തര മാറ്റുള്ള മതേതരന്‍ തന്നെ. ആ പത്തരമാറ്റിനെ എങ്ങനെ സ്വീകരിക്കണം. അത് സി പി എ പ്രസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെട്ട ഊതിക്കാച്ചിയ പൊന്ന് തെളിയിച്ചു, അങ്ങ് കുറ്റിപ്പുറത്ത്.




കുറ്റിപ്പുറത്തു നടന്ന ഇടതുമുന്നണിയുടെ പൊന്നാനി മണ്ഡലം തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ മദനിക്കു സിപിഎം രാജകീയ വരവേല്‍പ്പാണു നല്‍കിയത്. പിണറായി അടക്കമുള്ള നേതാക്കള്‍ അരമണിക്കൂറോളം മദനിക്കായി കാത്തുനിന്ന ശേഷമാണു ചടങ്ങു തുടങ്ങിയത്. അധ്യക്ഷപ്രസംഗം തുടങ്ങിയ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, മദനിയുടെ വാഹനവ്യൂഹം എത്തിയതോടെ പ്രസംഗം നിര്‍ത്തുകയും, മൈക്ക് ഓഫാക്കുകയും ചെയ്തു. പിണറായി അടക്കമുള്ള എല്ലാ നേതാക്കളും എഴുന്നേറ്റു നിന്ന് മദനിയെ സ്വീകരിച്ചു.

സഖാവു വെളിയം വെളിവില്ലാത്തവനാണല്ലോ. സഖാവു മദനിയോ? വി എസിനേക്കാളും ആദരം പ്രകടിപ്പിക്കേണ്ട, ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ബഹുമാനിക്കേണ്ട, നടത്തുന്ന പ്രസംഗം നിറുത്തി, മൈക്ക് ഓഫാക്കി ആദരിക്കേണ്ട, തേന്‍ കട്ട അല്ലേ.

പ്രസ്ഥാനത്തിന്റെ അധഃപ്പതനം ഇവിടെ പൂര്‍ത്തിയാവുന്നു.

 
 
 
പിണറായി വിജയന്റെ ഏറ്റവും പുതിയ പ്രസ്താവനയാണു താഴെ.
 
പിഡിപിയുടേത് തീവ്രവാദ നിലപാടായിരുന്നു. സിപിഎമ്മിന് എന്നും തീവ്രവാദ വിരുദ്ധ നിലപാടാണുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിലുള്‍പ്പെടെ പിഡിപി നല്‍കിയതു ഇങ്ങോട്ടുള്ള പിന്തുണയാണ്. എന്നാല്‍ ഇതു ഗുണം ചെയ്തില്ല.


അബ്ദുല്‍നാസര്‍ മദനിയോ സുഹൃത്തുക്കളോ മുന്‍കാലത്തു നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കേണ്ട ആവശ്യം സിപിഎമ്മിനില്ല. ഭാവിയില്‍ മദനിയുമായി ബന്ധം തുടരുമോ എന്നത് അപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തിന് അനുസൃതമായി തീരുമാനിക്കും. ലോക്സഭാതിരഞ്ഞെടുപ്പില്‍ പിഡിപിയുമായി ഒരു കൂട്ടുകെട്ടോ ധാരണയോ സിപിഎം ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ മദനിയുടെ പിന്തുണ തങ്ങള്‍ക്കൊപ്പം നിന്ന ചിലരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി. പഴയ നിലപാടു തിരുത്തുന്ന ആത്മാര്‍ഥമായ സമീപനമായിരുന്നു പിഡിപിയുടേത്. എന്നാല്‍ അതു തങ്ങളുടെ കൂടെ തന്നെയുള്ളവര്‍ക്കു ദഹിക്കാത്ത നിലയുണ്ടാക്കി. രാഷ്ട്രീയത്തില്‍ ഒരു കാര്യവും മുന്‍കൂട്ടി പറയാന്‍ കഴിയുന്നതല്ല. പിന്തുണയുടെ ഒരു ഘട്ടം കഴിഞ്ഞു. ഇപ്പോള്‍ അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സ്ഥിതിയില്ല. ഓരോ തിരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട അടവു ചര്‍ച്ച ചെയ്യുമ്പോള്‍ മാത്രമാണ് ആ കാര്യങ്ങള്‍ വരുന്നത്. തന്റെ പഴയ തീവ്രവാദ നിലപാടു തിരുത്തിയാണ് എല്‍ഡിഎഫിനെ മദനി പിന്തുണച്ചത്. അതില്‍ മദനി മാറ്റം വരുത്തിയതായി അറിയില്ല.
 
മദനിയുമായി കൂട്ടു കൂടിയത് തെറ്റായിരുന്നു എന്നും ഭാവിയില്‍ ഒരു ബന്ധവും വേണ്ട എന്നതുമാണ്‌ പി ബി നിലപാട്. അതാണ്‌   എംകെ പാന്ഥെയുടെ

വാക്കുകളിലൂടെ പുറത്തു വന്നത്. പക്ഷെ പിണറായി വജയന്‍ അതല്ല പറയുന്നത്. മദനിയുമായി കൂട്ടു കൂടിയതില്‍ യതൊരു തെറ്റുമില്ല എന്നാണദ്ദേഹത്തിന്റെ വാക്കുകളുടെ അര്‍ത്ഥം. തീവ്രാവാദ നിലപാടു മാറ്റി മിതവാദിയായ മദനി ഇപ്പോഴും പിണറായി വിജയനു സ്വീകാര്യനാണ്‌. ഭാവിയില്‍ കൂട്ടു കൂടുമോ എന്നത് അപ്പോഴത്തെ സാഹചര്യമനുസരിച്ചിരിക്കും. പാലൊളി മുഹമ്മദ് കുട്ടിയും അതു പറയുന്നു. ചില പിണറായി ഭക്തരുമതു പറയുന്നു.
 
ഏതാണു പാര്‍ട്ടി ലൈന്‍? പാന്ഥെ പറഞ്ഞതോ പിണറായി പറഞ്ഞതോ?

കള്ളനു കഞ്ഞി വച്ചവന്‍

ആടിനെ പട്ടിയാക്കുക എന്നത് ഒരു പഞ്ച തന്ത്ര കഥ. ആടിനെ കൊണ്ടുപോയ ബ്രാഹ്മണനില്‍ നിന്നും അതിനെ തട്ടിയെടുക്കാനായി വിഡ്ഡിയായ ബ്രാഹ്മണനെ പറ്റിച്ച കഥയാണത്. പക്ഷെ പുതിയ പഞ്ചതന്ത്രത്തിലെ കഥയില്‍ ചില വ്യത്യാസങ്ങളൊക്കെയുണ്ട്. ഒരു ബ്രാഹ്മണനെയല്ല ഇവിടെ വിഡ്ഡിയാക്കിയത്. ലോക സമൂഹത്തെയാണ്.  ആടിനെ പട്ടിയെന്നു വിളിച്ചു. പിന്നീട് പേപ്പട്ടിയെന്നും വിളിച്ചു. അവസാനം തല്ലിക്കൊല്ലുകയും ചെയ്തു.

2007 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ ബ്രിട്ടീഷ് എഴുത്തുകാരിയാണ്‌ Doris Lessing.




അക്കാലത്തെ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷിനേക്കുറിച്ചും ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയറിനേക്കുറിച്ചും ആ മഹതി പറഞ്ഞ അഭിപ്രായങ്ങളാണു താഴെ.




"I always hated Tony Blair, from the beginning," she said. "Many of us hated Tony Blair, I think he has been a disaster for Britain and we have suffered him for many years. I said it when he was elected, 'this man is a little showman who is going to cause us problems' and he did.  


"As for Bush, he's a world calamity. Everyone is tired of this man. Either he is stupid or he is very clever, although you have to remember he is a member of a social class which has profited from wars."


മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയര്‍ ഇന്നലെ വളരെ സുപ്രധാനമായ ഒരു വെളിപ്പെടുത്തല്‍ നടത്തി. സദ്ദാം ഹുസ്സൈന്റെ കയ്യില്‍ കൂട്ട നശീകരണ ആയുധങ്ങള്‍ ഇല്ലായിരുന്നെങ്കിലും ഇറാക്കിനെ ആക്രമിക്കുമായിരുന്നു എന്നാണത്.

http://news.bbc.co.uk/2/hi/uk_news/politics/8409596.സതം

Unashamed Blair confirms his critics' claims on Iraq
Tony Blair has dropped something of a bombshell by admitting that he would have favoured removing Saddam Hussein regardless of any arguments about whether Iraq had weapons of mass destruction.

The admission, in an interview being broadcast on the BBC on Sunday, will convince cynics of British and American policy that they were right all along to say this was always about regime change.


ലോക രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന ഒരു പ്രസ്താവനയാണത്. പക്ഷെ അതിനുള്ള സാധ്യത തുലോം വിരളമാണ്.

ഇറാക്കിനെ ആക്രമിക്കാന്‍ ബുഷും ബ്ളെയറും കൂടി പറഞ്ഞ ന്യായീകരണം സദ്ദാം ഹുസ്സൈന്റെ കയ്യില്‍ കൂട്ട നശീകരണത്തിനുള്ള ആയുധങ്ങളുണ്ടെന്നായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ രണ്ട് സംഘങ്ങള്‍ പരിശോധിച്ചിട്ടും ഈ ആയുധങ്ങളൊന്നും കണ്ടെത്താനായില്ല. അപ്പോള്‍ ബുഷും ബ്ളെയറും പറഞ്ഞത് സദ്ദാം അവ നശിപ്പിക്കുകയോ സിറിയയിലേക്ക് കടത്തുകയോ ചെയ്തിട്ടുണ്ടാകുമെന്നായിരുന്നു.

ടോണി ബ്ളെയര്‍ ഇത്രകാലം പറഞ്ഞിരുന്നതിന്റെ നാള്‍വഴി ഇങ്ങനെ.

10 April 2002

http://news.bbc.co.uk/2/hi/uk_news/politics/1921702.സതം

"no doubt whatever that the world would be a better place without Saddam."

Simply turning our backs on the issue of weapons of mass destruction is not an option.

"We will do it a sensible way, do it in a measured way, but we cannot allow a state of this nature (Iraq) to develop these weapons without let or hindrance," .

 24 September 2002

http://news.bbc.co.uk/2/hi/uk_news/politics/2277352.stm

"It is unprecedented for the government to publish this kind of document.  
"But in the light of the debate about Iraq and weapons of mass destruction (WMD) I wanted to share with the British public the reasons why I believe this issue to be a current and serious threat to the UK national interest."
"Saddam Hussein is continuing to develop WMD, and with them the ability to inflict real damage upon the region and the stability of the world".

4 June 2003
 
http://news.bbc.co.uk/2/hi/uk_news/politics/2962538.stm
 
He certainly put a powerful case defending his position on Saddam's weapons of mass destruction (WMD).
8 July, 2003.

http://news.bbc.co.uk/2/hi/uk_news/politics/3053314.stm

"I have absolutely no doubt at all that we will find evidence of weapons of mass destruction programmes."

11 January, 2004
http://news.bbc.co.uk/2/hi/uk_news/politics/3387211.stm
 
Tony Blair says he "does not know" if he got it wrong on Iraq's weapons of mass destruction.
 
"In a land mass twice the size of the UK it may well not be surprising you don't find where this stuff is hidden,"
 
6 July, 2004
 
http://news.bbc.co.uk/2/hi/uk_news/politics/3869293.stm
 
Tony Blair has said Iraq's weapons of mass destruction "may never be found".



Mr Blair said he had "to accept we haven't found them and we may never find them" - but that did not mean Saddam Hussein had not been a threat.


He said the former Iraqi leader had been in breach of UN resolutions and his weapons may have been "removed, hidden or destroyed".

14 July, 2004

http://news.bbc.co.uk/2/hi/uk_news/politics/3893987.stm

"But I have to accept: as the months have passed, it seems increasingly clear that at the time of invasion Saddam did not have stockpiles of chemical or biological weapons ready to deploy,"

 "Iraq, the region, the wider world is a better and safer place without Saddam,

28 September, 2004

http://news.bbc.co.uk/2/hi/uk_news/politics/3692996.stm


"The problem is I can apologise for the information being wrong but I can never apologise, sincerely at least, for removing Saddam. The world is a better place with Saddam in prison."



And, more clearly than ever before, he insisted all his claims about WMD - including claims Saddam could have launched weapons within 45 minutes - were based on reports by the Joint Intelligence Committee.


മുസ്ലിം ഭീകരര്‍ World Trade Centre തകര്‍ത്തതിനേക്കുറിച്ച് Doris Lessing പറഞ്ഞതിപ്രകാരമാണ്.

"September 11 was terrible, but if one goes back over the history of the IRA, what happened to the Americans wasn't that terrible,”

"Some Americans will think I'm crazy. Many people died, two prominent buildings fell, but it was neither as terrible nor as extraordinary as they think. They're a very naive people, or they pretend to be,"

"Do you know what people forget? That the IRA attacked with bombs against our Government.”

ഇറാക്കിനെ ആക്രമിക്കാനുള്ള ടോണി ബ്ളെയറുടെ തീരുമാനത്തെ ബ്രിട്ടനുള്ളില്‍ പലരും എതിര്‍ത്തിരുന്നു. അദ്ദേഹത്തിന്റെ മന്ത്രി സഭാംഗങ്ങള്‍ പലരും അതിലുള്‍പ്പെടും. അവരില്‍ പ്രമുഖരാണ്‌ Clare Short ഉം Robin Cook ഉം.

Clare Short ന്റെ വാക്കുകള്‍

By September 2002, I was feeling increasingly sure that the US and Tony Blair were determined to attack Iraq. It was clear that they were convinced that Saddam Hussein was dedicated to the possession of chemical and biological weapons and would acquire nuclear weapons if he could, though they made clear this would take at least five years. They also believed that he had hidden programmes and probably materials across Iraq.

Robin Cook ന്റെ വാക്കുകള്‍

‘By February or March, he knew it was wrong. As far as I know, at no point after the end of 2002 did he ever repeat those claims.’


ഇവരൊക്കെ എതിര്‍ത്തിട്ടും ടോണി ബ്ളെയര്‍ ബുഷിനോടു ചേര്‍ന്ന് ഇറാക്കിനെ ആക്രമിച്ചത് മറ്റു പല കാരണങ്ങളും കൊണ്ടായിരുന്നു. ഇറാക്കിലെ എണ്ണയായിരുന്നു ഒന്നാമത്തെ കാരണം. അമേരിക്കയിലെ ബിസിനസ് ലോബിക്ക് വേണ്ടി എന്തു ഹീനകൃത്യവും ചെയ്യുക എന്നതാണല്ലോ ഏത് അമേരിക്കന്‍ പ്രസഡണ്ടിന്റെയും കടമ. ബുഷും അത് ചെയ്തു. ടോണി ബ്ളെയര്‍ എന്ന വിനീത ദാസന്‍ അതിനു കൂട്ടും നിന്നു.

പ്രമുഖ ലോക രാഷ്ട്രങ്ങളായ റഷ്യ, ചൈന, ജെര്‍മ്മനി, ഫ്രാന്‍സ് എന്നിവരൊക്കെ എതിര്‍ത്തിട്ടും കെട്ടിച്ചമച്ച ചില കഥകളുമായി ഇറാക്കിനെ ആക്രമിച്ച ബുഷും ബ്ളെയറും ചരിത്രത്തിന്റെ പുനരാവര്‍ത്തനമാണ് നടത്തിയത്. തോറ്റു  പിന്‍മാറിക്കൊണ്ടിരുന്ന ജപ്പാന്റെ മേല്‍ അണു ബോംബിട്ട് ആനന്ദിച്ച അമേരിക്ക ജപ്പാനെ പുനര്‍നിര്‍മ്മിച്ചു. അതിലൂടെ അമേരിക്കന്‍ വ്യവസായികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കിക്കൊടുത്തു. ഇതു തന്നെ ജെര്‍മ്മനിയിലും ആവര്‍ത്തിച്ചു.

10 വര്‍ഷക്കലം ഇറാനെതിരെ യുദ്ധം ചെയ്തപ്പോള്‍ സദ്ദാം ഹുസ്സൈന്‍ അമേരിക്കയുടെ വലം കയ്യായിരുന്നു. അമേരിക്കയുടെ മൌനാനുവാദത്തോടെ സദ്ദാം കുവൈറ്റിനെ ആക്രമിച്ചപ്പോള്‍ അവര്‍ മിണ്ടാതിരുന്നു. പിന്നീട് സദ്ദാമിനെ തുരത്താനെന്ന പേരില്‍ കുവൈറ്റിനെ തകര്‍ത്തു തരിപ്പണമാക്കി. അതിനെ പുനര്‍ നിര്‍മ്മിച്ച് അമേരിക്കന്‍ വ്യവസായികള്‍ വീണ്ടും വന്‍ ലാഭമുണ്ടാക്കി.
പിന്നീട് സദ്ദാമിനെ തുരത്താനായി ഇല്ലാത്ത ആയുധങ്ങള്‍ ഉണ്ടെന്ന കള്ളം പ്രചരിപ്പിച്ച് ഇറാക്കിനെ ആക്രമിച്ചു. എണ്ണയില്‍ നിന്നും മറ്റു പല പേരിലും അമേരിക്കന്‍ വ്യവസായ ലോബി വീണ്ടും വന്‍ ലാഭമുണ്ടാക്കി.


സദ്ദാം ഇറാക്കില്‍ വിധ്വംസക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ആളുകളെ വധിച്ചിട്ടുണ്ട്. സദ്ദാം വധിച്ചതില്‍ കൂടുതല്‍ ആളുകള്‍ അമേരിക്കന്‍ അധിനിവേശത്തേത്തുടര്‍ന്ന് ഇറാക്കില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അവര്‍ മിക്കവരും നിരപരാധികളും.
 
എന്തെല്ലാം കുറ്റമുണ്ടായിരുന്നെങ്കിലും ഇറാക്ക് മുസ്ലിം ലോകത്തെ ഏറ്റവും മതേതര രാഷ്ട്രമായിരുന്നു.ഏറ്റവും പുരോഗമിച്ചതും. സദ്ദാം ഭരിച്ചിരുന്നപ്പോള്‍ മുസ്ലിം തീവ്രവാദികളെ തലപൊക്കാന്‍ അനുവദിച്ചിരുന്നില്ല. ഇന്ന് ഇറാക്ക് ഏറ്റവും കൂടുതല്‍ മുസ്ലിം തീവ്രവാദികളെ സൃഷ്ടിക്കുന്ന ഫാക്റ്ററിയായി മാറി. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം  ബുഷിനും ബ്ളെയറിനുമാണ്.
 
ആദ്യം പാലു കൊടുത്തു വളര്‍ത്തുക.എന്നിട്ട് തകര്‍ക്കുക. ഇതാണ്, അമേരിക്കയുടെ വിനോദം. സദ്ദാമിനെ ഇറാനെതിരെ വളര്‍ത്തി. അതാണു പാകിസ്ഥാനിലും ആവര്‍ത്തിക്കുന്നത്. ഇന്‍ഡ്യക്കെതിരെയും സോവിയറ്റ് യൂണിയനെതിരെയും മുസ്ലിം ഭീകരരെ അകമഴിഞ്ഞു സഹായിച്ചു അമേരിക്ക. കാഷ്മീരില്‍ പാകിസ്ഥാന്റെ പങ്കിനേക്കുറിച്ച് എത്രയോ തെളിവുകള്‍ ഇന്‍ഡ്യ അമേരിക്കക്കു കൈമാറിയിരുന്നു. അതൊക്കെ അവര്‍ ചവറ്റു കുട്ടയിലെറിയുകയായിരുന്നു പതിവ്. ഇപ്പോള്‍ പാകിസ്ഥാനെ ആക്രമിക്കുമെന്നാണവര്‍ പറയുന്നത്.
 
ഇതൊക്കെ അറിഞ്ഞിട്ടും അമേരിക്കയെ പാടിപ്പുകഴ്ത്തുന്ന മറ്റൊരു വിനീത ദാസനുണ്ട് ഇന്‍ഡ്യയില്‍. പ്രാധാനമന്ത്രി മന്‍ മോഹന്‍ സിംഗ്. ലോകം മുഴുവന്‍ ഒരു പോലെ വെറുത്ത ബുഷിനെ ഇന്‍ഡ്യക്കാര്‍ സ്നേഹിക്കുന്നു എന്ന തമാശ പറഞ്ഞതാണിദ്ദേഹം.

ലോക ദുരന്തമായിരുന്ന ബുഷ് എന്ന കള്ളനു കഞ്ഞി വച്ചവനാണ്‌ ടോണി ബ്ളെയര്‍.


 
ഇറാക്കില്‍ മരിച്ചു വീഴുന്ന നിരപരാധികളുടെ രക്തം ടോണി ബ്ളെയറിന്റെ മനസാക്ഷിയില്‍ പതിഞ്ഞിട്ടുണ്ട്. ആ കുറ്റ ബോധം ബ്ളെയറിനെ പിന്തുടരുന്നുണ്ടാകാം. ഒരു പക്ഷെ അതായിരിക്കാം അദ്ദേഹത്തെ ആംഗ്ളിക്കന്‍ സഭ ഉപേക്ഷിച്ച് കത്തോലിക്കാ സഭയില്‍ അഭയം തേടാന്‍ പ്രേരിപ്പിച്ചത്.

ഇറാക്കിനെ ആക്രമിച്ചത് തെറ്റായിപ്പോയി എന്ന് ഇന്നല്ലെങ്കില്‍ നാളെ ബ്ളെയറിനു സമ്മതിക്കേണ്ടി വരും.
 

Friday 11 December 2009

ഒബാമയും സമാധാനവും നൊബേല്‍ പുരസ്കാരവും

ലോകത്തില്‍ സമാധാനമുണ്ടാക്കുന്നവര്‍ക്ക് നല്‍കാനായി ഏര്‍പ്പെടുത്തിയതാണ്‌ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, മദര്‍ തെരേസ, നെല്‍സന്‍ മണ്ടേല, ദലൈ ലാമ തുടങ്ങിയ സമാധാനത്തിന്റെ ദൂതന്‍മാര്‍ അത് നേടിയിട്ടുണ്ട്. മറ്റൊരു സമാധാന ദൂതനായിരുന്ന മഹാത്മാ ഗാന്ധി അത് നേടിയില്ല എന്നത് ചരിത്രത്തിലെ ഒരു വിരോധാഭാസവും.

അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കിയപ്പോള്‍ അത് ലോകം മുഴുവന്‍ വിമര്‍ശന വിധേയമായിരുന്നു. ഒരു വര്‍ഷത്തില്‍ താഴെ മാത്രം അധികാരത്തിലിരുന്ന ഒബാമ അതിനര്‍ഹനാണോ എന്ന് പലരും സന്ദേഹിച്ചിരുന്നു.

2007ല്‍ സഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ ഡോറിസ് ലെസിംഗ്, ഒബാമയുടെ മുന്‍ഗാമി ജോര്‍ജ് ബുഷിനെ വിശേഷിപ്പിച്ചത് ഒരു ലോക ദുരന്തം എന്നായിരുന്നു. അക്ഷരം പ്രതി ശരിയായിരുന്ന ആ ദുരന്തത്തിനു ശേഷം പ്രത്യാശയുടെ കിരണമായിട്ടാണ്‌ ഒബാമയെ ലോകം വീക്ഷിച്ചത്. ആ പ്രത്യാശയെ തല്ലിക്കെടുത്തുന്ന ഒരു പ്രഖ്യാപനം കഴിഞ്ഞ ആഴ്ച അദ്ദേഹത്തില്‍ നിന്നും ഉണ്ടായി. പരാജയത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്ന അഫ്ഘാന്‍ യുദ്ധ ഭൂമിയിലേക്ക് 30000 അമേരിക്കന്‍ ഭടന്‍മാരേക്കൂടി അയക്കാനുള്ള തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചു. അതു വഴി യുദ്ധം പൂര്‍വാധികം ശക്തിയോടെ തുടരാണദ്ദേഹത്തിന്റെ തീരുമാനം. ഇത് സമാധാന ദൂതന്‍ എന്ന പ്രത്യാശക്കു കടക വിരുദ്ധമായ നടപടിയാണ്.

ഡിസംബര്‍ 10 ന്‌ നൊബേല്‍ പുരസ്കാരം ഒബാമക്കു സമ്മാനിക്കപ്പെട്ടു.























20 വര്‍ഷം മുമ്പ് ഇതേ പുരസ്കാരം നേടിയ ദലൈ ലാമ ഇതേപ്പറ്റി പറഞ്ഞതിപ്രകാരമാണ്.


‘I think if you are realistic, it may have been a little early but it doesn’t matter, I know Obama is a very able person.’


‘I think the Nobel Peace Prize gives him more encouragement and also gives him more moral responsibility.’

അതെ. ഒരു പ്രോത്സാഹനമെന്ന നിലയില്‍ സമ്മാനിതനായ അദ്ദേഹം കുറച്ചു കൂടി ഉത്തരവാദിത്തതോടെ കാര്യങ്ങള്‍ കൈകാര്യം ചെയുമെന്നാണെല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ആ പ്രതീക്ഷ തെറ്റുന്നോ എന്നാണിപ്പോള്‍ അവരെല്ലം സംശയിക്കുന്നതും. അതിനെ അടിവരയിടുന്നതാണ്‌ ദലൈ ലാമയുടെ സംശയം. അദ്ദേഹത്തിന്റെ വാക്കുകള്‍.

‘Sometimes these individual persons rely on different advice from different people so like former President Bush junior, as a human being I really love him, really wonderful person, very honest, very truthful.


But I think due to his advisers’ views, some of the policies have been a disaster.

അഫ്ഘനിസ്ഥാനിലേക്ക് കൂടുതല്‍ സൈന്യങ്ങളെ അയക്കാനുള്ള തീരുമാനവും ദലൈ ലാമ സൂചിപ്പിച്ച ഉപദേശകരുടെ അഭിപ്രായം മുന്‍നിര്‍ത്തി ആയിരുന്നു.


വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച രണ്ടു യുദ്ധങ്ങള്‍ നയിക്കുന്ന അമേരിക്കയുടെ സര്‍വസൈന്യാധിപന്‍ ഈ പുരസ്കാരത്തിനര്‍ഹനാണോ? അല്ലെന്നാണദ്ദേഹം തന്നെ പറയുന്നത്. നൊബേല്‍ പുരസ്കാരം സ്വീകരിച്ചു കൊണ്ട് അദ്ദേഹം നടത്തിയ പ്രംഗത്തിലെ ചില വാചകങ്ങള്‍ സൂചിപ്പിക്കുന്നത് അതാണ്.


And yet I would be remiss if I did not acknowledge the considerable controversy that your generous decision has generated. In part, this is because I am at the beginning, and not the end, of my labour on the world stage.


Compared to some of the giants of history who have received this prize - Schweitzer and King; Marshall and Mandela - my accomplishments are slight. And then there are the men and women around the world who have been jailed and beaten in the pursuit of justice; those who toil in humanitarian organizations to relieve suffering; the unrecognized millions whose quiet acts of courage and compassion inspire even the most hardened of cynics. I cannot argue with those who find these men and women - some known, some obscure to all but those they help - to be far more deserving of this honour than I.




But perhaps the most profound issue surrounding my receipt of this prize is the fact that I am the Commander-in-Chief of a nation in the midst of two wars. One of these wars is winding down. The other is a conflict that America did not seek; one in which we are joined by 43 other countries - including Norway - in an effort to defend ourselves and all nations from further attacks.




Still, we are at war, and I am responsible for the deployment of thousands of young Americans to battle in a distant land. Some will kill. Some will be killed. And so I come here with an acute sense of the cost of armed conflict - filled with difficult questions about the relationship between war and peace, and our effort to replace one with the other.


Moreover, wars between nations have increasingly given way to wars within nations. The resurgence of ethnic or sectarian conflicts; the growth of secessionist movements, insurgencies, and failed states; have increasingly trapped civilians in unending chaos. In today's wars, many more civilians are killed than soldiers; the seeds of future conflict are sown, economies are wrecked, civil societies torn asunder, refugees amassed, and children scarred.


We must begin by acknowledging the hard truth that we will not eradicate violent conflict in our lifetimes. There will be times when nations - acting individually or in concert - will find the use of force not only necessary but morally justified.


I make this statement mindful of what Martin Luther King said in this same ceremony years ago - "Violence never brings permanent peace. It solves no social problem: it merely creates new and more complicated ones." As someone who stands here as a direct consequence of Dr. King's life's work, I am living testimony to the moral force of non-violence. I know there is nothing weak -nothing passive - nothing naïve - in the creed and lives of Gandhi and King.


But as a head of state sworn to protect and defend my nation, I cannot be guided by their examples alone. I face the world as it is, and cannot stand idle in the face of threats to the American people. For make no mistake: evil does exist in the world. A non-violent movement could not have halted Hitler's armies. Negotiations cannot convince al-Qaeda's leaders to lay down their arms. To say that force is sometimes necessary is not a call to cynicism - it is a recognition of history; the imperfections of man and the limits of reason.


Where force is necessary, we have a moral and strategic interest in binding ourselves to certain rules of conduct. And even as we confront a vicious adversary that abides by no rules, I believe that the United States of America must remain a standard bearer in the conduct of war. That is what makes us different from those whom we fight.


First, in dealing with those nations that break rules and laws, I believe that we must develop alternatives to violence that are tough enough to change behaviour - for if we want a lasting peace, then the words of the international community must mean something. Those regimes that break the rules must be held accountable. Sanctions must exact a real price. Intransigence must be met with increased pressure - and such pressure exists only when the world stands together as one.


At times, it even feels like we are moving backwards. We see it in Middle East, as the conflict between Arabs and Jews seems to harden. We see it in nations that are torn asunder by tribal lines.

ഇതു വരെയുള്ള അമേരിക്കന്‍ നടപടികളെ എല്ലാം തന്നെ ന്യായീകരിച്ചു കൊണ്ടാണദ്ദേഹം പ്രസംഗിച്ചത്. ഇതിലെന്നെ ഏറെ ചിന്തിപ്പിച്ച വാക്കുകള്‍ ഇവയാണ്.

And even as we confront a vicious adversary that abides by no rules, I believe that the United States of America must remain a standard bearer in the conduct of war.

യുദ്ധത്തിലെ എല്ലാ നിയമങ്ങളും പാലിക്കുന്ന അമേരിക്ക, ഇറാക്കിലെ യുദ്ധത്തില്‍ കാണിച്ച ചില മാതൃകകളിലേക്ക് നമുക്ക് ഒന്നെത്തിനോക്കാം. അമേരിക്കന്‍ സൈനികര്‍ ഇറാക്കിലെ അബു ഘരൈബ് ജയിലില്‍ യുദ്ധത്തടവുകാരോട് പെരുമാറിയതെങ്ങനെ എന്നതിന്റെ സാക്ഷ്യപത്രമാണീ ചിത്രങ്ങള്‍.












മൃതദേഹങ്ങളോടു പോലും ക്രൂരത കാട്ടുന്നതില്‍ നിന്നും ഒബാമയുടെ സൈകിനര്‍ വിട്ടു നിന്നില്ല.




 
 
 
ഇവ അമേരിക്കയുടെ ശത്രുക്കള്‍ പ്രചരിപ്പിച്ച ചിത്രങ്ങളല്ല. ലിണ്ടി ഇംഗ്ളണ്ട് എന്ന അമേരിക്കന്‍ സൈനിക എടുത്ത് പ്രചരിപ്പിച്ച ചിത്രങ്ങളാണ്.

മനസാക്ഷി മരവിച്ചു പോയവരേ ഇതൊക്കെ യുദ്ധത്തിന്റെ മാതൃകകള്‍ എന്നു വിശേഷിപ്പിക്കൂ.

ഒബാമയുടെ പ്രസംഗത്തിലെ രണ്ടു പരാമര്‍ശങ്ങള്‍ കൂടി എന്നെ ചിന്തിപ്പിച്ചു.

1. First, in dealing with those nations that break rules and laws, I believe that we must develop alternatives to violence that are tough enough to change behaviour - for if we want a lasting peace, then the words of the international community must mean something. Those regimes that break the rules must be held accountable. Sanctions must exact a real price. Intransigence must be met with increased pressure - and such pressure exists only when the world stands together as one.


ഇവിടെ അദ്ദേഹം വിരല്‍ ചൂണ്ടുന്നത് ഇറാനും വടക്കന്‍ കൊറിയയും ഐക്യരാഷ്ട്ര സഭാ പ്രമേയങ്ങളെ അനുസരിക്കാതിരിക്കുന്നതിലേക്കാണ്. അദ്ദേഹം മറന്നു പോകുന്ന മറ്റൊന്നുണ്ട്. അമേരിക്കയുടെ ഏറ്റവും പഴയ സഖ്യരാഷ്ട്രമായ ഇസ്രായേല്‍ അനുസരിക്കാത്ത ഒരു പറ്റം ഐക്യരഷ്ട്ര സഭാ പ്രമേയങ്ങളുണ്ട്. ഇസ്രായേലിനെ അതൊന്നും അനുസരിപ്പിക്കാതെ ഇറാനെയും കൊറിയയേയും അനുസരിപ്പിക്കാന്‍ പോകുന്നതില്‍ ചില പന്തികേടുകളുണ്ട്.
2. At times, it even feels like we are moving backwards. We see it in Middle East, as the conflict between Arabs and Jews seems to harden. We see it in nations that are torn asunder by tribal lines.

മധ്യപൂര്‍വ ദേശം ഒബാമ പരാജയപ്പെട്ട ഒന്നാണ്. അമേരിക്കയിലെ യഹൂദ ലോബി അദ്ദേഹത്തിന്റെ കൈകള്‍ വ്യക്തമായി കെട്ടിയ ഒന്നാണു ഇസ്രയേലും അറബികളുമായി ഉള്ള സമാധാനം. ഒബാമക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് ഇപ്പോഴേ ഉറപ്പിക്കാവുന്ന ഒന്നാണ്‌ ഇസ്രായേല്‍ പാലസ്തീന്‍ പ്രശ്നം.

ഒബാമയും പതുക്കെ ചുവടു വച്ച് പോകുന്നത് മറ്റൊരു ദുരന്തത്തിലേക്കാണോ? പാകിസ്ഥാനെ ആക്രമിക്കും എന്നൊക്കെ പറയുന്നത് ആ സാധ്യതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്.

ജോര്‍ജ് ബുഷിനേപ്പോലെ മറ്റൊരു ദുരന്തമായി ഒബാമയും അവസാനിക്കില്ല എന്ന് നമുക്കെല്ലാം പ്രത്യാശിക്കാം.

സാധാരണ നൊബേല്‍ പുരസ്കാരം സ്വീകരിക്കുന്നവര്‍ ചെയ്യാറുള്ള രണ്ടു കാര്യങ്ങളാണ്, ഓസ്ലോയിലെ സമാധാന കേന്ദ്രം സന്ദര്‍ശിക്കുക എന്നതും നോര്‍വേയിലെ രാജാവിന്റെ കൂടെ ഉച്ച ഭക്ഷണം കഴിക്കുക എന്നതും. ഒബാമ ഇതു രണ്ടും വേണ്ടെന്നു വച്ചു. അത് നോര്‍വേയിലെങ്ങും വിമര്‍ശന വിധേയവുമായി. അഹങ്കാരി എന്ന വിശേഷണം പോലുമത് ക്ഷണിച്ചു വരുത്തി. ഉച്ച ഭക്ഷണത്തിനു ശേഷം നടക്കാറുള്ള പത്ര സമ്മേളനത്തെ ഒബാമയുടെ ഉപദേശകര്‍ പേടിക്കുന്നു എന്നതാണോ ഇതിന്റെ പിന്നിലെന്നും നോര്‍വേക്കാര്‍ സംശയിക്കുന്നു.

Thursday 10 December 2009

ക്രിമിടി കടി

രണ്ടാമത്തെ മകനു മൂന്നു വയസുള്ളപ്പോള്‍ ഉണ്ടായ ഒരനുഭവമാണിത്.

എന്നും രാത്രി 9 മണിയാകുമ്പോള്‍ കിടന്നുറങ്ങാറാണു പതിവ്. ഒരു ദിവസം പതിവിനു വിപരീതമായി 11 മണിയായിട്ടും ഉറങ്ങിയില്ല. കാര്‍ട്ടൂണ്‍ കാണണമെന്ന് ഒരേ വാശി. ഉറങ്ങാന്‍ പറഞ്ഞ് ദേഷ്യപ്പെട്ടിട്ടും കഷി അയയുന്ന മട്ടില്ല. സോഫയില്‍ പൂര്‍വാധികം വാശിയോടെ ഒരെ ഇരുപ്പ്.

നാളെ ഷോപ്പിങ്ങിനു കൊണ്ടു പോകാം പാര്‍ക്കില്‍ കൊണ്ടു പോകാം എന്നൊക്കെ വാഗ്ദാനം ചെയ്തിട്ടും ഒരു ഫലവും കണ്ടില്ല. സാധാരണ പേടിപ്പിക്കാന്‍ പറയുന്ന കള്ളന്‍മാര്‍ വരും പോലീസു വരും പിള്ളേരു പിടുത്തക്കാരു വരും എന്നൊക്കെ ഭീഷണിപ്പെടുത്തിയിട്ടും കിം ഫലം. ഇതൊന്നും കഷിയുടെ ചെവിയില്‍ കയറിയില്ല.
വാശി കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണമില്ല.
കുറച്ചു കഴിഞ്ഞപ്പോള്‍ സോഫയുടെ കൈപ്പിടിയില്‍ വലതു കൈമുട്ടു കുത്തി വലത്തോട്ടൊന്നു ചാഞ്ഞിരുന്നു. ഉള്ളം കയ്യില്‍ താട വച്ചിട്ടു പുച്ഛ ഭാവത്തില്‍ എന്നെയൊരു നോട്ടം. എന്നിട്ടൊരു പ്രഖ്യാപനം.

അപ്പച്ചു ക്രിമിടി കടിയാ!!!

ഒറ്റ നിമിഷം കൊണ്ട് എന്റെ ദേഷ്യമെല്ലാം ആവിയായി പോയി.

Monday 30 November 2009

എരുമയും പോത്തും പിന്നെ ഹിന്ദു മതവും

ലോകത്തവശേഷിക്കുന്ന ഏക ഹിന്ദു രാജ്യമാണ്‌ നേപ്പാള്‍. ഇന്‍ഡ്യയുടെ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ബരിയപ്പൂര്‍ എന്ന ഗ്രാമത്തില്‍ എല്ലാ അഞ്ചുവര്‍ഷം കൂടുമ്പോഴും ഒരുത്സവം നടക്കുന്നുണ്ട്. 10 ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുന്ന ആ ഉത്സവം നേപ്പാളിലെ വലിയ ഉത്സവങ്ങളില്‍ ഒന്നാണ്. ഗാധിമായി എന്ന ഹിന്ദു ദൈവത്തെ പ്രീതിപ്പെടുത്താനായി 250000 മൃഗങ്ങളെ ബലിയര്‍പ്പിക്കുന്ന ചടങ്ങ് ആ ഉത്സവത്തിന്റെ പ്രത്യേകതയും.

നവംബര്‍ 24 നാണ്‌ ഈ വര്‍ഷം ഈ ചടങ്ങു നടന്നത്. ഇതിന്റെ ചടങ്ങുകള്‍ ആരംഭിക്കുന്നത് ക്ഷേത്രത്തിനകത്ത് കുറച്ച് പക്ഷിമൃഗാദികളെ ബലിയര്‍പ്പിച്ചു കൊണ്ടാണ്. ആദ്യം ബലികൊടുക്കുന്നത് രണ്ട് എലികള്‍, അതിനു ശേഷം രണ്ട് പ്രാവുകള്‍, പിന്നീട് ഒരു പന്നി, ഒരു ആട് , അവസാനം ഒരു പൂവന്‍ കോഴി എന്നതാണ്‌ പാരമ്പര്യം.  ഇതു നടക്കുമ്പോള്‍ ഗാധിമായി നീണാള്‍ വാഴട്ടേ എന്ന് ജനങ്ങള്‍ ആര്‍പ്പു വിളിക്കും.

അതിനു ശേഷം ചുവന്ന പട്ട് തലയില്‍ ചുറ്റിയ, പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട 250 ആളുകളാണ്, രണ്ടര ലക്ഷം മൃഗങ്ങളെ കുക്രി കത്തികള്‍ എന്ന ഒരു പ്രത്യേക തരം കത്തി ഉപയോഗിച്ച് കഴുത്തു വെട്ടി ബലിയര്‍പ്പിക്കുന്നത്.  ആ ചടങ്ങിന്റെ ചിത്രങ്ങളാണു ചുവടെ.










ഇതിനു സമാനമായ ഒരു ബലിയര്‍പ്പണം നടക്കുന്നത് മുസ്ലിങ്ങളുടെ ഹജ് കര്‍മ്മത്തോടനുബന്ധിച്ചാണ്. അത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്നു. അപ്പോള്‍ ആയിരക്കണക്കിനു മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നു.



പ്രാകൃത നൂറ്റാണ്ടുകളില്‍ നടന്ന ഈ ഭീകരമായ ആചാരങ്ങള്‍ പരിഷ്കൃത യുഗത്തിലും നടക്കുന്നു എന്നതാണ്, വിചിത്രമായ കാര്യം.

Tuesday 24 November 2009

പൊളിച്ചടുക്കലിന്റെ രീതി ശാസ്ത്രം

അടുത്ത കാലത്ത് ഒരു വീട് മാധ്യമങ്ങളിലും ഇ മെയിലുകളിലും നിറഞ്ഞു നിന്നിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റേതെന്നും പറഞ്ഞാണാ ചിത്രം പ്രചരിപ്പിക്കപ്പെട്ടതും. ആ വാര്‍ത്ത പൊളിച്ചടുക്കി എന്ന് അവകാശപ്പെട്ട് സെബിന്‍ ഒരു പോസ്റ്റിട്ടിട്ടുണ്ട്, ട്രാക്ടര്, കമ്പ്യൂട്ടര്, സ്വാശ്രയവിദ്യാഭ്യാസംഎന്ന പേരില്‍. അതിലെ ചില പരാമര്‍ശങ്ങളാണു താഴെ.

ഇടതുപക്ഷത്തോടുള്ള സ്പെസിഫിക് ആയ വിമര്ശനങ്ങളില് ഏതെങ്കിലും പൊളിയുന്ന പക്ഷം മേല്പ്പറഞ്ഞ ചോദ്യങ്ങളിലേക്കെത്താനുള്ള സാധ്യതയും. ആ ഗണത്തിലേക്കു് ഒരു പുതിയ ചോദ്യം കൂടി സ്ഥാനം പിടിച്ചിരിക്കുന്നു.



നിങ്ങള് സ്വാശ്രയ കോളജിനെതിരെ സമരം ചെയ്തവരല്ലേ? എന്നിട്ടെന്താ നിങ്ങളുടെ നേതാക്കള് അവരുടെ മക്കളെ സ്വാശ്രയ കോളജില് വിട്ടുപഠിപ്പിക്കുന്നതു്?


ഈ ചോദ്യം ഏറ്റവും അവസാനം കേട്ടതു് പിണറായി വിജയന്റെ വീടു സംബന്ധിച്ച ചര്ച്ചയിലായിരുന്നു.


സിപിഎം സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്റെ വീടു് എന്ന വ്യാജേന ഒരു വലിയ നിര്മ്മിതിയുടെ പടം ഇന്റര്നെറ്റിലൂടെ പ്രചരിച്ചതു് ഇടതുപക്ഷക്കാരായ പലരുടെ ജാഗ്രത മൂലം പൊളിച്ചടുക്കാനായി.  

സെബിനേപ്പോലെ ഉത്തരവാദിത്തമുള്ള ഒരു ബ്ളോഗര് ഇതു പോലെ അവാസ്തവമായ കാര്യങ്ങള് പ്രചരിപ്പിക്കുന്നത് കാണുമ്പോള് ഖേദം തോന്നുന്നു. നട്ടപിരാന്തന്റെ ബ്ളോഗില് ആദ്യമായി പിണറായി വിജയന്റെ മകന്റെ വിദേശ പഠനം പരാമര്ശിച്ചത് ബീഫ് ഫ്രൈ എന്ന ബ്ളോഗറാണ്. അദ്ദേഹം അറിഞ്ഞിടത്തോളം സി പി എമ്മിനെയും പിണറായി വിജയനെയും പിന്തുണക്കുന്ന വ്യക്തിയാണ്.

നവംബര് 14ന്, അദ്ദേഹം എഴുതിയ വാക്കുകള് ഇവയാണ്.


http://kootharaavalokanam.blogspot.com/2009/11/199.html?showComment=1258202468768#c7018515474073152919


 പത്രങ്ങളും സിനിമ, ടിവി മുതലായ മാദ്ധ്യമങ്ങള് ഒരു കമ്മ്യൂണിസ്റ്റുകാരന് - മലയാളിക്കമ്മ്യൂണിസ്റ്റുകാരന് സ്റ്റീരീയോടൈപ്പിനെ നിര്വ്വചിച്ചു വെച്ചിട്ടുണ്ട്. അതിലെ കപടത (നിര്ദോഷമായ തമാശ എന്നും ചില നിര്ഗുണര് അതിനെ വിളിക്കാറുണ്ട്) മനസ്സിലാക്കി പ്രതികരിക്കുവാന് തക്ക കെല്പുള്ള മലയാളി ബുദ്ധിജീവികളൊന്നുമില്ലേയിവിടെ?



കമ്മ്യൂണിസ്റ്റുകാരായാല് പരിപ്പുവട മാത്രമേ കഴിക്കാവൂ, കട്ടന് ചായയേ കുടിക്കാവൂ, പാര്ട്ടി ഓഫീസിലെ ബെഞ്ചില് കിടന്നേ ഉറങ്ങാവൂ, തുടങ്ങിയ പഴയ നിബന്ധനകളും ഇടക്കാലത്ത് വന്ന നിബന്ധനയായ ഗള്ഫില് പോയി പണിയെടുത്തുകൂടാ, ഏറ്റവും പുതിയതായി പ്രചാരത്തിലുള്ള അമേരിക്കയില് ഉപരിപഠനത്തിന് പൊയ്ക്കൂടാ തുടങ്ങിയ നിബന്ധനകളൊക്കെ പറയുമ്പോഴും, ഇതേ കമ്മ്യൂണിസ്റ്റ് വിരുദ്ധര് മറ്റൊരവസരത്തില് പറയുന്നത് കമ്മ്യൂണിസ്റ്റുകാര് പഴഞ്ചന്മാരാണ്, അന്ധമായ അമേരിക്കന് വിരോധം വെച്ചു പുലര്ത്തുന്നവരാണ് എന്നൊക്കെയാണ്.

പിണറായി വിജയന്റെ മകന്റെ വിദേശ സ്വാശ്രയ വിദ്യാഭ്യാസത്തെ വിമര്ശിച്ചു കൊണ്ട് ഞാനും അവിടെ ചില കമന്റുകള് എഴുതിയിരുന്നു. അറിയപ്പെടുന്നിടത്തോളം വിവേക് മറ്റൊരു രാഷ്ട്രീയ പാര്ട്ടിയിലും വിശ്വസിക്കുന്നില്ല. അതിന്റെ സ്വാഭാവിക അര്ത്ഥം അദ്ദേഹം സി പി എം പാര്ട്ടിയില് വിശ്വസിക്കുന്നു എന്നതാണ്. അല്ലെന്ന് സെബിന് പറഞ്ഞാലൊന്നും മലയാളികള് വിശ്വസിക്കില്ല. കോടിയേരിയുടെ സി പി എം അംഗമല്ലാത്ത മകന്റെ കല്ല്യാണത്തിനു കെട്ടിയാടിയ വേഷങ്ങളുടെ നടുവില് ചിരിച്ചു കൊണ്ടു നിന്ന കോടിയേരി എന്തെല്ലാം ന്യായീകരണം പറഞ്ഞാലും അത് ചിന്താശേഷിയുള്ള ആരും വിശ്വസിക്കില്ല. അതുപോലെയേ ഉള്ളു. ഇപ്പോള് സെബിന് കഷ്ടപ്പെട്ടു ന്യായീകരിക്കുന്ന വിവേകിന്റെ പഠനവും.

സ്വാശ്രയ സ്ഥാപനങ്ങളെ ഏറ്റവും അധികം എതിര്ത്ത സി പി എം നേതാവാണു പിണറായി വിജയന്.  അത് സ്വാശ്രയവത്കരണത്തെയല്ല, സ്വാശ്രയ സ്ഥാപനങ്ങളെയാണ്. 1991 ലെ കരുണാകരന്‍ സര്‍ക്കാരാണ്, സ്വകാര്യ മേഖലയില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ കൂടുതലായി അനുവദിക്കണമെന്ന് തത്വത്തില്‍ അംഗീകരിച്ചത്. പിന്നീടു വന്ന നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്, ഇടതു മുന്നണി ഇതേക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. നായനാരും വി എസ് അച്യുതാനന്ദനും അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി ജെ ജോസഫും അതിനനുകൂലമായിരുന്നു. അതിനെ എതിര്‍ത്ത ഏറ്റവും ശ്രദ്ധേയമായ ശബ്ദം പിണറായി വിജയന്റേതായിരുന്നു. സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളുടെ രൂപ രേഖ പോലും ഉരുത്തിരിയാതിരുന്ന അന്ന് സ്വകാര്യ വത്കരണത്തെയാണു പിണറായി വിജയന്‍ എതിര്‍ത്തതെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്.

സെബിന്റെ ഒരു വേദോപദേശത്തിനും ആ കറ കഴുകി കളയാനാകില്ല.

അദ്ദേഹം പാര്ട്ടി സെക്രട്ടറി ആയിരുന്നപ്പോഴാണ്, എസ് എഫ് ഐ രക്തരൂക്ഷിതമായ സമരങ്ങള് നടത്തിയത്. ഇപ്പോള്  മന്ത്രി ബേബിയുമായി എസ് എഫ് ഐ, പരസ്യവേദികളില് കൊമ്പു കോര്ക്കുന്നത് പത്രങ്ങളില് മറ്റുള്ളവര് വായിക്കുന്നുമുണ്ട്.

പഠിക്കുന്ന കാലത്ത് പിണറായി വിജയന്റെ മക്കള് സി പി എമ്മിന്റെ വിദ്യാഭ്യാസ നിലപാടുകളെ എതിര്ത്തിരുന്നു എന്നത് ഇതുവരെ എങ്ങും വായിച്ചിട്ടില്ല. ഭാര്യയും രണ്ടുമക്കളും എതിരായിട്ടും പിണറായി വിജയന്റെ നിശ്ചയധാര്ഡ്യം എന്തായാലും ഒരു പോസ്റ്റിനുള്ള വകയാണ്.

  ഇന്റര്നെറ്റിലൂടെ പ്രചരിച്ച പിണറായി വിജയന്റെ വീടിനേക്കുറിച്ചുള്ള അസത്യം ഇടതുപക്ഷക്കാരായ പലരുടെ ജാഗ്രത മൂലം പൊളിച്ചടുക്കാനായി എന്നത് ഒരു വലിയ തമാശയായിട്ടേ എനിക്ക് തോന്നിയുള്ളു.
 

ആരു പൊളിച്ചടുക്കി എന്നാണു സെബിന് പറയുന്നത്?  ഇന്റര്‍നെറ്റില്‍ പരക്കുന്ന തമാശകളെല്ലാം പൊളിച്ചടുക്കലാണു സി പി എം എന്ന കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ കടമ എന്നൊക്കെ പറയുന്നത് വിചിത്രമാണ്.  ഇ മെയില്‍ അയച്ച വ്യക്തിയെ പോലീസ് കണ്ടെത്തി കഴിഞ്ഞു. അദ്ദേഹം പറയുന്നത് കേട്ടാല്‍ ഈ പൊളിച്ചടുക്കലിന്റെ സര്‍വ്വ ഗുട്ടന്‍സും കേട്ട് ആരും ചിരിച്ചു പോകും . കരുണാകരന്‍ ഉള്‍പ്പടെ പല പേരുകളും ആലോചിച്ച ശേഷമാണത്രേ അദ്ദേഹം പിണറായി വിജയന്റെ പേര്, തെരഞ്ഞെടുത്തതെന്ന് ഇപ്പോള്‍ അറിവായിരിക്കുന്നു. ഒരു പക്ഷെ കരുണാകരന്റെ പേരാണു പ്രചരിച്ചതെങ്കില്‍ , കോണ്‍ഗ്രസുകാരാരെങ്കിലും ഒരു പൊളിച്ചടുക്കല്‍ നടത്തുമോ എന്ന കാര്യം സംശയമാണ്.

നട്ടപിരാന്തന്റെ ബ്ളോഗില്‍ പ്രസിദ്ധീകരിച്ച ചിത്രം  പിണറായി വിജയന്റെ വീടിന്റെ ആണെന്ന് ആരും തന്നെ അഭിപ്രായപ്പെട്ടില്ല. പിന്നെ എന്തിനാണൊരു പൊളിച്ചടുക്കല്?

സെബിന് ഉള്പ്പടെയുള്ള പലരും അതല്ല പിണറായി വിജയന്റെ വീട്, ചിത്രം ഞങ്ങളുടെ കയ്യിലുണ്ട് പക്ഷെ കാണിക്കില്ല എന്നാണു പറഞ്ഞു കൊണ്ടിരുന്നത്. സെബിന് പറഞ്ഞത് അത് പിണറായി വിജയന്റെ സ്വകാര്യതയാണ്, അതു കൊണ്ട് മറ്റാരും കാണരുത് എന്നായിരുന്നു. നട്ടപിരാന്തന്റെ ബ്ളോഗില് പൊളിച്ചടുക്കിയത് ഈ വാദഗതി ആയിരുന്നു. അങ്കിള് ആ ചിത്രം അയച്ചുകൊടുത്തു. നട്ടപിരാന്തന് അത് പ്രസിദ്ധീകരിച്ചു. അങ്ങനെ സെബിന്റെയും മറ്റുള്ളവരുടെയും വാദഗതിയെ പൊളിച്ചടുക്കി. അങ്ങനെ പൊളിച്ചടുക്കിയപ്പോള്, അത് പൊലിപ്പിച്ചെടുത്ത ചിത്രമാണ്, കിടന്നുകൊണ്ടെടുത്ത ചിത്രമാണ്, എന്നൊക്കെ മുട്ടായുക്തികളും പറഞ്ഞുകൊണ്ടുവന്നു. ആ ബ്ളോഗില് പരാമര്ശിക്കപ്പെട്ട പലതും സി പി എമ്മിനെയും അതിന്റെ നേതാവായ പിണറായി വിജയ്നെയും തിരിഞ്ഞു കൊത്തുന്നു. അതിന്റെ കുറ്റബോധം കൊണ്ട് സെബിന് ഇപ്പോള് പലതും ന്യായീകരിക്കുന്നു. സി പി എമ്മിന്റെ ശത്രുക്കള് പറയുന്നതിനൊക്കെ മറുപടി പറയില്ല എന്നു വാശിപിടിച്ച സെബിന് ഒരു പോസ്റ്റു തന്നെ അതിനായി ഇടുന്നു. കാവ്യനീതി പല തരത്തില് വരാം. സെബിന്റെ ഈ പോസ്റ്റ് തന്നെ ആ കാവ്യനീതിയുടെ ഏറ്റവും നല്ല ഉദാഹരണം.

ആരെന്തൊക്കെ പൊളിച്ചടുക്കി എന്ന് ആശ്വസിച്ചാലും, പിണറായി വിജയന്റെ യധാര്‍ത്ഥ വീടിന്റെ ചിത്രം കുറെയേറെ പേര്‍ കണ്ടു. അതാണു നട്ടപിരാന്തന്‍ ഉദ്ദേശിച്ചതും.




മറ്റു കമ്യൂണിസ്റ്റുകാരുടെ വീടുകളെ അപേക്ഷിച്ച് ഈ വീടു സാമാന്യം വലുതു തന്നെയാണ്.

ഇനി സെബിനും മറ്റുള്ളവര്‍ക്കും പൊളിച്ചടുക്കാനായി രണ്ടു കൊല്ലം മുമ്പ് ഇ മെയിലില്‍ ആയി കുറെക്കാലം ഓടിക്കളിച്ച വേറെ കുറെ ചിത്രങ്ങള്‍ ഞാന്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. സി പി എമ്മിന്റെ സമുന്നത നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വിവാഹഫോട്ടോകളാണവ. വിവേകിനേപ്പോലെ അച്ഛന്റെ രാഷ്ട്രീയലൈന്‍ ഉപേക്ഷിച്ച് നല്ല മേച്ചില്‍ പുറങ്ങള്‍ തേടിപ്പോയ വ്യക്തിയല്ല ഈ പുത്രന്‍. അദ്ദേഹം എസ് എഫ് ഐ നേതാവായിരുന്നു എന്നാണു ചരിത്രം പറയുന്നത്.





കോടിയേരി ബലകൃഷ്ണന്‍ പട്ടു വസ്ത്രം ധരിച്ചിട്ടില്ല, വൈരക്കല്‍ മോതിരമണിഞ്ഞിട്ടില്ല, സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിനു മകന്റെ വിവാഹത്തിന്റെ യാതൊരു ഉത്തരവാദിത്തവുമില്ല. നാട്ടുകാര്‍ കുറ്റം പറയരുതല്ലോ എന്നു കരുതി പുത്ര സ്നേഹം മൂലം അദ്ദേഹം യാന്ത്രികമായി അവിടെ സന്നിഹിതനായി എന്നൊക്കെ സെബിനും മറ്റുള്ളവര്‍ക്കും ഇനി വ്യാഖ്യാനിക്കാം. പുത്രസ്നേഹത്താല്‍ അന്ധനായി പോയ ധൃതരാഷ്ട്രര്‍ക്ക് പോലും ഇത്ര വലിയ ധര്‍മ്മസങ്കടം ഉണ്ടായി കാണില്ല.


താഴെ കാണുന്ന ചിത്രത്തില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി പിണറായി വിജയന്‍ അവിടെ വലിഞ്ഞു കേറി വന്നതാണ്.





വന്ന സ്ഥിതിക്ക് കല്യാണച്ചെറുക്കനൊന്ന് കൈകൊടുത്തേക്കാം  എന്നു തീരുമാനിച്ചത് അദ്ദേഹത്തിന്റെ മാന്യത.

ഉദാരവത്കരണം ആഗോളവത്കരണം എന്നൊക്കെയുള്ള വാക്കുകളുടെ ശ്രേണിയിലേക്ക് സ്വാശ്രയവത്കരണം എന്ന വാക്കുകൂടി സെബിന്‍ എഴുതിയ  പോസ്റ്റിന്റെ സംഭാവനയാണ്.

വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നു് ഈടാക്കുന്ന കനത്ത ഫീസിലൂടെ മാത്രമേ കെട്ടിടനിര്‍മ്മാണം മുതല്‍ സ്ഥാപനത്തിനാവശ്യമായ എല്ലാ അടിസ്ഥാനസൌകര്യങ്ങളും ഒരുക്കൂ എന്ന  പ്രക്രീയയാണു സ്വാശ്രയവത്കരണം.

2006 ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സ്വാശ്രയ വിദ്യാഭ്യാസ കച്ചവടക്കാര്‍ ഒരു നിര്‍ദ്ദേശം വച്ചിരുന്നു. 50% സീറ്റുകളില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയിലെ റാങ്ക് ലിസ്റ്റില്‍ നിന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഫീസു വാങ്ങി പ്രവേശനം നടത്താം. പക്ഷെ അന്ന് വിദ്യാഭ്യാസ മന്ത്രിയും എസ് എഫ് ഐയും അത് സമ്മതിച്ചില്ല. പുതിയ സ്വാശ്രയ നിയമം. പിന്നെ നീണ്ട നിയമയുദ്ധം. അതിനപ്പുറം കോടതി വിധി. 100% സീറ്റുകളില്‍ മാനേജ് മെന്റിനു പ്രവേശനം നടത്താം. നെല്‍പ്പാടങ്ങളില്‍ കോലം കെട്ടി വയ്ക്കുന്നതു പോലെ നോക്കു കുത്തിയായി ഒരു ഫീസ് നിര്‍ണ്ണയ കമ്മിറ്റി. ഒരു മാനേജ്മെന്റിനും പേടിയില്ലാത്ത കമ്മിറ്റി എന്ന പേരാണതിനു യോജിക്കുക. വിദ്യാഭ്യാസ മന്ത്രി പരാജയം സമ്മതിച്ച് വിദ്യാഭ്യാസ കച്ചവടക്കാര്‍ പറയുന്ന വ്യവസ്ഥകളൊക്കെ അംഗീകരിക്കുക എന്നതാണിപ്പോള്‍ നാട്ടുനടപ്പ്. എസ് എഫ് ഐ അതിന്റെ പേരില്‍ ഇപ്പോള്‍ മന്ത്രിയെ പരസ്യമായി വിമര്‍ശിക്കുന്നു.

സെബിനേപ്പോലുള്ളവര്‍ പറയുന്നു സ്വാശ്രയ സ്ഥാപനങ്ങളെയല്ല എതിര്‍ത്തത്, സ്വശ്രയ വത്കരണത്തെയാണ്. പണ്ട് കമ്പ്യൂട്ടറിനെ എതിര്‍ക്കാതെ കമ്പ്യൂട്ടര്‍ വത്കരണത്തെ എതിര്‍ത്ത പോലെ. ഇന്ന് കമ്പ്യൂട്ടര്‍ വത്കരണത്തെ എതിര്‍ക്കുന്നില്ല. അതു പോലെ കുറച്ചു കഴിയുമ്പോള്‍ സ്വാശ്രയ വത്കരണത്തെയും ഇതു പോലെ അംഗീകരിക്കും. അന്നും മലയാള നിഘണ്ടുവില്‍ ചേര്‍ക്കാന്‍ പുതിയ പദങ്ങള്‍ കണ്ടുപിടിക്കും, സെബിനോ മറ്റാരെങ്കിലുമോ?

സി പി എം കേന്ദ്ര കമ്മിറ്റി അംഗമായ വിദ്യാഭ്യാസ മന്ത്രി ബേബി ഇപ്പോള്‍ സ്വാശ്രയവത്കരണത്തെ എന്തുകൊണ്ട് അംഗീകരിക്കുന്നു എന്നതിനു സെബിനോ മറ്റാരെങ്കിലുമോ ഉത്തരം തരുമോ?






Wednesday 18 November 2009

മുല്ലപ്പെരിയാര്‍



2006 ഫെബ്രുവരി 27 ന്, സുപ്രീം കോടതി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു വിധി പ്രസ്താവിച്ചു അതേക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് താഴെ.

Verdict on Mullaperiyar

IT was a bitter pill that the Supreme Court prescribed for Kerala on February 27 by ordering it to allow Tamil Nadu to raise the maximum storage level of the 111-year-old Mullaperiyar dam from 136 feet to 142 feet. In effect, the court sanctioned the diversion of more water to Tamil Nadu from the Mullaperiyar, a river that originates and ends in Kerala, but had been, by a quirk of history, hogged by Tamil Nadu ever since its remarkable trans-basin diversion (through the construction of a masonry dam, a tunnel and a canal cut through the watershed) by the British rulers of India in 1895.




2009 നവംബര്‍ 9ന്, സുപ്രീം കോടതി മറ്റൊരു വിധി പ്രസ്താവിച്ചു. അതേക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ്, ചുവടെ

SC refers Mullaperiyar case to constitutional bench.

New Delhi: The Supreme Court has referred the Mullaperiyar case to a five-member constitutional bench and allowed Kerala government to go ahead with the construction of a new dam.

The Apex court made this order while hearing Tamil Nadu's petition against the dam safety law passed by the Kerala Government.

മുല്ലപ്പെരിയാറിന്റെ ഉയരം 136 അടിയില്‍ നിന്നും 142 അടിയായി ഉയര്‍ത്താന്‍ അനുവദിച്ച സുപ്രീം കോടതിക്കു തന്നെ ഇതിന്റെ ഗൌരവം പിടി കിട്ടി.

മുല്ലപ്പെരിയാറിനേ സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് തികച്ചും ആശങ്കാജനകമാണ്.

http://malayalam.deepikaglobal.com/CAT2_sub.asp?ccode=CAT2&newscode=99686

ജലനിരപ്പ് 135 അടിയായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചോര്‍ച്ച കൂടി. മൂന്നിടത്തു കൂടി പുതുതായി ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് മുല്ലപ്പെരിയാര്‍ സ്പെഷല്‍ സെല്‍ മേധാവി എം.കെ പരമേശ്വരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കണ്ടെത്തി.


പതിനെട്ടാം ബ്ളോക്കില്‍ രൂക്ഷമായ ചോര്‍ച്ചയുള്ളതായി സംഘം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. പത്തൊമ്പതാം ബ്ളോക്കില്‍ ഡാമിന്റെ മധ്യഭാഗത്തായി 120 അടിക്കു മുകളിലുള്ള ചോര്‍ച്ച ഗുരുതരമാണ്.


ജലനിരപ്പ് കൂടുന്നതിന് അനുസരിച്ച് അണക്കെട്ടിന്റെ സ്ഥിതി കൂടുതല്‍ മോശമാകുകയാണെന്ന് എം.കെ പരമേശ്വരന്‍ അഭിപ്രായപ്പെട്ടു. ഇറിഗേഷന്‍ ചീഫ് എന്‍ജിനിയര്‍ പി.ലതിക, സുപ്രണ്ടിംഗ് എന്‍ജിനിയര്‍ രാധാമണി തുടങ്ങിയവരും സംഘത്തിലുണ്ടായിരു.


കേരളം കുറച്ച് ഭീതിയോടെയും കുറച്ച തമാശയോടെയും കാണുന്ന ഒരു വിഷയമാണ്. മുല്ലപ്പെരിയാര്‍.  അതിപ്പോള്‍ വലിയ ഒരു നിയമ പ്രശ്നത്തിലേക്കും നീണ്ട നിയമ യുദ്ധത്തിലേക്കും പോകുകയാണ്. ഇപ്പോള്‍ ഭരണഘടന ബഞ്ച് അതിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാന്‍ പോകുന്നു.

വര്‍ഷങ്ങളായി തമിഴ് നാടിന്റെ താല്‍പ്പര്യങ്ങള്‍ മാത്രമാണ്, കേന്ദ്ര സര്‍ക്കാരും, സുപ്രീം കോടതിയും മാറി മാറി വന്ന കേരള സര്‍ക്കാരുകളും സംരക്ഷിച്ചു കൊണ്ടിരുന്നത്.



 
ഈ വിഷയത്തില്‍ കേരള ജനതയുടെ സുരക്ഷയെ ഗൌരവത്തോടെ കണ്ട ഒരു രാഷ്ട്രീയ നേതാവേ ഉള്ളു. സഖാവ് വി എസ് അച്യുതാനന്ദന്‍. അദ്ദേഹത്തിന്റെ തളരാത്ത സമര വീര്യത്തിനു ഫലം കണ്ടു തുടങ്ങി. ഇതു വരെ  കേരളത്തിനെതിരെ മുഖം തിരിച്ചു നിന്ന, അല്ലെങ്കില്‍ മുഖ തിരിച്ചു നിര്‍ത്തപ്പെട്ട കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും ഇപ്പോള്‍ കേരളത്തിന്റെ ഉത്ഖണ്ഠകള്‍ പങ്കു വയ്ക്കാന്‍ ആരംഭിച്ചു. അതിന്റെ ലക്ഷണമാണ്, അടുത്തിടെ സുപ്രീം കോടതി ഈ വിഷയം ഭരണഘടന ബഞ്ചിന്റെ തീരുമാനത്തിനു വിട്ടത്. പക്ഷെ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങള്‍ മിക്കതും വി എസിന്റെ പങ്ക് തമസ്കരിച്ചു. ചിലരൊക്കെ കേരളത്തിനു വേണ്ടി ഒരു വക്കീല്‍ ഹജരാകാത്തതിനാണു പ്രാധാന്യം നല്‍കിയതും. വി എസ് എന്ന വ്യക്തിയുടെ നിശ്ചയ ധാര്‍ഡ്ഡ്യം മാത്രമാണ്, കാര്യങ്ങള്‍ ഇവിടെ വരെ എത്തിച്ചത്.
 
മുല്ലപ്പെരിയാര്‍ അണക്കെട്ട് 1886 ല്‍ നിര്‍മ്മിച്ചതാണ്. മഡ്രാസ് പ്രസിഡന്‍സി ഭരിച്ചിരുന്ന ബ്രിട്ടീഷ്കാര്‍ തിരുവിതാം കൂര്‍ മഹാരാജാവിനെ ഭീഷണിയിലൂടെ നിര്‍ബന്ധിച്ച് 999 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത സ്ഥലത്താണീ അണക്കെട്ട് നിര്‍മ്മിച്ചത്. 1864 ലാണ്, ഈ അണക്കെട്ടിന്റെ രൂപരേഖ തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാളിനു സമര്‍പ്പിച്ചത്. തിരുവിതാംകൂറിന്റെ താല്‍പ്പര്യത്തിനു ഹാനികരമാണെന്നു കണ്ട് നീണ്ട 22 വര്‍ഷക്കാലം അദ്ദേഹം അതിനെ എതിര്‍ത്തു. അതില്‍ കൂടുതല്‍ അദ്ദേഹത്തിനു‍ പിടിച്ചു നില്‍ക്കാനായില്ല. അവസാനം അദ്ദേഹത്തിനു വഴങ്ങേണ്ടി വന്നു. എന്റെ രക്തം കൊണ്ടാണു ഞാനിതില്‍ ഒപ്പിടുന്നത് എന്നു പറഞ്ഞാണദ്ദേഹം ആ കരാറില്‍ ഒപ്പിട്ടത്. തമിഴ്നാട്ടിലെ ചില ജില്ലകളില്‍ ജലസേചനത്തിനു വേണ്ടിയായിരുന്നു അത്.  ഏക്കറിന്, 5 രൂപ എന്ന  തുച്ഛമായ സംഖ്യായിരുന്നു പാട്ടമായി നിശ്ചയിച്ചത്.

1932 ല്‍ ഈ വെള്ളത്തില്‍ നിന്നും വൈദ്യുതി ഉത്പദിപ്പിക്കണമെന്ന നിര്‍ദ്ദേശം മഡ്രാസ് സര്‍ക്കാര്‍ മുന്നോട്ടു വച്ചു. പക്ഷെ തിരുവിതാം കൂര്‍ എതിര്‍ത്തതു കൊണ്ട് അത് ആര്‍ബിട്രേഷനു വിട്ടു. അവിടെ തിരുവിതാംകൂറിന്റെ ഭാഗം വാദിച്ചത് അന്ന്  അറ്റോര്‍ണി ജെനറലായിരുന്ന സി പി രാമസ്വാമി അയ്യര്‍ ആയിരുന്നു. പിന്നീട് അമ്പയറുടെ തീരുമാനത്തിനു വിട്ട ആ കേസില്‍ തിരുവിതാം കൂറിനു വേണ്ടി ശക്തിയുക്തം വദിക്കുകയും ജയിക്കുകയും ചെയ്തു ഈ തമിഴ് നാട്ടുകാരന്‍. പിന്നീട് തിരുവിതാംകൂര്‍ ദിവാനായ ഇദ്ദേഹത്തിനു തിരുവിതാം കൂറിനോടുണ്ടായിരുന്ന പ്രതിബദ്ധത പിന്നീട് കേരളത്തില്‍ നിന്നും എം പിമാരായും മന്ത്രിമാരായും ഡെല്‍ഹിയില്‍ സുഖവാസത്തിനു പോയ ആര്‍ക്കും ഉണ്ടായിട്ടില്ല എന്നത് വേദനാജനകമായ വസ്തുതയാണ്.
 
ഇന്‍ഡ്യ സ്വാതന്ത്രയായതിനു ശേഷം തമിഴ് നാട് വെള്ളം കൊണ്ടു പോകുന്നത് തുടര്‍ന്നു. അതു മാത്രമല്ല കരാറിലെ പ്രധാന വ്യവസ്ഥ ലംഘിച്ച്, 1959 മുതല്‍ ‍ ഈ വെള്ളത്തില്‍ നിന്നും അവര്‍ വൈദ്യുതി ഉത്പ്പാതിപ്പിച്ച് കൂടുതല്‍ പണമുണ്ടാക്കി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കരാറുകളെല്ലാം കേന്ദ്ര സര്‍ക്കാരില്‍ നിഷിപ്തമാക്കിയപ്പോഴും ഈ കരാര്‍ മാത്രം തമിഴ് നാടിന്റെ കാര്യസ്തതയില്‍ വിട്ടു കൊടുത്തു. അവിടെ തുടങ്ങി തമിഴ് നാടിന്റെ ധാര്‍ഷ്ട്യം.
 
1970 ല്‍ കേരളവും തമിഴ് നാടും ചേര്‍ന്ന് ഈ കരാര്‍ പുതുക്കിയെന്നത് അതിലേറേ ആശ്ചര്യജനകമാണ്. ഈ അണക്കെട്ടിന്റെ പ്രായമോ ബലമോ തമിഴ് നാടിന്റെ അത്യാഗ്രഹമോ കണക്കിലെടുക്കാതെ കേരള സര്‍ക്കാര്‍ അത് യതൊരു വിധ ചര്‍ച്ചയോ അന്വേഷണമോ ശാസ്ത്രീയ വിലയിരുത്തലോ കൂടാതെ പുതുക്കി തമിഴ് നാടിന്റെ  അന്യായമായ അവകാശങ്ങള്‍ അംഗീകരിച്ചു കൊടുത്തു.  കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല മുഖ്യമന്ത്രി എന്നു ചിലരൊക്കെ വിശേഷിപ്പിക്കുന്ന  സി അച്ചുതമേനോനായിരുന്നു അന്ന് ഭരണ സാരഥി.



 
കുമ്മായം കൊണ്ടുണ്ടാക്കിയ ഈ അണക്കെട്ടില്‍ 1979 ല്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മാത്രമാണ്, കേരളത്തിന്റെ കണ്ണു തുറന്നത്. അന്ന് കേന്ദ്രത്തില്‍ നിന്നയച്ച ഒരു കമ്മീഷന്‍ നടത്തിയ പഠനത്തിന്റെ വെളിച്ചത്തില്‍ അണക്കെട്ടിലെ വെള്ളത്തിന്റെ ലെവല്‍ 136 അടി ആക്കി കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്തു. അറ്റകുറ്റപ്പണികള്‍ നടത്തി അണക്കെട്ടിനു ബലം വരുത്തിയ ശേഷം ഉയരം പരമാവധി 152 അടിയായി ഉയര്‍ത്താമെന്നും അവര്‍ പറഞ്ഞു.



 
അണക്കെട്ടിലെ വെള്ളം 136 അടിയായി കുറച്ചതുകൊണ്ട് 1980നും 2000 ത്തിനുമിടയില്‍ തമിഴ് നാടിന്, 40000 കോടി നഷ്ടമുണ്ടായി എന്നതാണു തമിഴ്നാടിന്റെ വാദം. അത് ഭാഗികമായി ശരിയാണെങ്കില്‍ പോലും കേരളത്തിനര്‍ഹതപ്പെട്ട വെള്ളം കൊണ്ട് തമിഴ് നാടുണ്ടാക്കുന്ന കൊള്ള ലാഭം എത്രയാണെന്നൂഹിക്കാന്‍ പറ്റും.
 
 
തമിഴ് നാട് വെള്ളത്തിന്റെ ലെവല്‍ ഉയര്‍ത്താനായി പരിശ്രമം പിന്നെയും തുടര്‍ന്നു. 2000 ലാണ്, കേരളം ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ പാട്ടക്കരാറിന്റെ നിയമപരമായ നില നില്‍പ്പിനേപ്പറ്റി സംശയിച്ചു തുടങ്ങിയത്. അന്നുമുതല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും ആരംഭിച്ചു.
 
വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ മറ്റു പല വിഷയങ്ങളും പോലെ അദ്ദേഹം ആത്മാര്‍ത്ഥമായി ഈ വിഷയത്തിലും ഇടപെട്ടു.
 
തമിഴ് നാട് ഈ വിഷയത്തെ വൈകാരികമായി മാത്രമേ സമീപിച്ചുള്ളു. തമിഴ് നാട്ടിലെന്നും വരള്‍ച്ചയായിരുന്നു. കേരളത്തിലെ വെള്ളം ഉപയോഗിച്ച് അവര്‍ വരണ്ട പ്രദേശങ്ങളൊക്കെ ഫല ഭൂയിഷ്ടമാക്കി. പക്ഷെ കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം അവര്‍ ഒരിക്കല്‍ പോലും കാര്യമാക്കിയില്ല. പുതിയ ഒരണക്കെട്ടു നിര്‍മ്മിച്ച് തുടര്‍ച്ചയായി വെള്ളം നല്‍കാമെന്നു പറഞ്ഞിട്ടും അവര്‍ അതിനു സമ്മതിക്കുന്നില്ല.


2001ല്‍ തമിഴ് നാട് സുപ്രീം കോടതിയെ സമീപിച്ചു. അന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടു. അന്നു ഭരിച്ചിരുന്നത് എന്‍ ഡി എ ആയിരുന്നു. തമിഴ് നാട്ടിലെ ഭരണകക്ഷിയായിരുന്ന ഡി എം കെ കേന്ദ്ര സര്‍ക്കാരില്‍ അംഗവും. അന്നു എന്‍ ഡി എ നിയമിച്ച ടെക്നിക്കല്‍ കമ്മിറ്റി സമ്മര്‍ദ്ദഫലമായി തമിഴ് നാടിനനുകൂലമായ ഒരു നിലപാടെടുത്തു. 2001ല്‍ ആ കമ്മിറ്റി നാടിനനുകൂലമായി അണക്കെട്ടിന്റെ ഉയരം കൂട്ടാമെന്ന ഒരു റിപ്പോര്‍ട്ടും  സമര്‍പ്പിച്ചു.
 
ഈ വിധി കേരളത്തിലെ രാഷ്ട്രീയക്കാരെ അസാധാരണമാം വിധം ഒരുമിപ്പിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കേരള അസംബ്ളിയുടെ ഒരു പ്രത്യേക സമ്മേളനം ​നടത്താനും തീരുമാനിച്ചു. ആ സമ്മേളനത്തില്‍ കേരളത്തിലെ അണക്കെട്ടു സുരക്ഷയേ സംബന്ധിച്ച് ഒരു നിയമം കേരള നിയമസഭ പാസാക്കി.  അന്നു പാസാക്കിയ നിയമം അസാധുവാക്കണമെന്ന് തമിഴ്  നാട് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
 
ഇതിനിടയില്‍ കേന്ദ്ര വനം വകുപ്പ് പുതിയ അണക്കെട്ടിനുള്ള സര്‍വ്വേ നടത്താന്‍ കേരളത്തിനനുമതി നല്‍കി. ആവേശം മുതലെടുക്കാനായി ജയലളിതയും രംഗത്തിറങ്ങി. അവര്‍ പറഞ്ഞു, കേരളം മുല്ലപ്പെരിയാറില്‍ അണ കെട്ടുന്നത് ചൈന ബ്രഹ്മപുത്രയില്‍ അണകെട്ടുന്നതിനു തുല്യമാണ്. ചൈന അണകെട്ടുന്നതിനെ എതിര്‍ക്കാന്‍ ഇന്‍ഡ്യക്ക് അവകാശമുള്ളതുപോലെ തമിഴ് നാടിനും മുല്ലപ്പെരിയാറില്‍ അണക്കെട്ടുന്നത് എതിര്‍ക്കാനുള്ള അവകാശമുണ്ട്. അതിന്റെ വെളിച്ചത്തില്‍ കരുണാനിധി കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കണം.
 
 തമിഴ് നാട് നല്‍കിയ കേസില്‍ സുപ്രീം കോടതി അവരുടെ അവശ്യം നിരാകരിച്ചു എന്നു മാത്രമല്ല, പുതിയ അണക്കെട്ടു നിര്‍മ്മിക്കാനാവശ്യമായ സര്‍വേ കേരളത്തിനു നടത്താമെന്നും വിധിച്ചു. കേരളത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ഉത്ഖണ്ഠ സുപ്രീം കോടതിക്ക് ശരിയായ അര്‍ത്ഥത്തില്‍ ബോദ്ധ്യപ്പെട്ടു.

ഭരണഘടന ബഞ്ചിന്റെ പരിഗണനക്ക് സമര്‍പ്പിക്കേണ്ട വിഷയങ്ങളില്‍ പ്രധാനപ്പെട്ടത് മൂന്നു വിഷയങ്ങളായിരിക്കണം.

1. കാലഹരണപ്പെട്ട അണക്കെട്ടിനു പകരം പുതിയ അണക്കെട്ടു പണിയുക.
2. 999 വര്‍ഷത്തേക്കുള്ള പാട്ട വ്യവസ്ഥ എടുത്തുമാറ്റുക. ഇത്ര നീണ്ടകാലത്തേക്ക് പാട്ടത്തിനു നല്‍കുന്ന വ്യവസ്ഥ, ആധുനിക കാലഘട്ടത്തിനു യോജിച്ചതല്ല. ഇന്‍ഡ്യന്‍ Civil Procedure Code ലെ Act 14 പ്രകാരം പരിധിയില്ലാത്ത കരാറുകള്‍ നില നില്‍ക്കുന്നതല്ല.
3.മറ്റൊന്നു തുച്ഛമായ പാട്ട സംഘ്യയാണ്. ആധുനിക കാലത്തിനു യോജിച്ച പാട്ട സംഘ്യ ഏര്‍പ്പെടുത്തുക.