Wednesday 2 June 2010

ലാത്തയും മനാത്തയും ജമാത്തയും

>>>>>ജമാഅത്തെ ഇസ്‌ലാമി ഒരു സമ്പൂര്‍ണ ഇസ്ലാമിക പ്രസ്ഥാനമാണ്. പ്രവാചകന്‍ പ്രബോധനം ചെയ്ത ഇസ്ലാമിനെ പ്രതിനിധീകരിക്കുക എന്ന കര്‍ത്തവ്യമാണ് അതിന് നിര്‍വഹിക്കാനുള്ളത്. അതില്‍ ആരാധനാ നിയമങ്ങളും, കുടുംബ-സാമൂഹിക-സദാചാര നിയമങ്ങള്‍ കൂടാതെ രാഷ്ട്രീയ നിയമങ്ങളും ഉണ്ടായിരുന്നു. ഈ നിയമങ്ങളെല്ലാം ദൈവികമായതിനാല്‍ മനുഷ്യന്റെ ഏതര്‍ഥത്തിലുള്ള ഉന്നമനത്തിനും ഈ നിയമങ്ങള്‍ പര്യാപ്തമാണെന്നും നിലവിലുള്ള മനുഷ്യനിര്‍മിതമായ ഏത് തത്വങ്ങളെക്കാളും അതിന്റെ തത്വങ്ങള്‍ മഹത്തരമാണെന്നും ജമാഅത്ത് കരുതുന്നു.<<<<<<

പ്രശസ്ത ഇസ്ലാമിക പ്രബോധകനും അടിയുറച്ച ജമായത്തുകാരനുമായ ലത്തീഫ് എന്ന മുസ്ലിമിന്റെ വാക്കുകളാണിവ. ജമായത്തേ ഇസ്ലാമി എന്ന സംഘടന ഇസ്ലാമിനെ എങ്ങനെ വിലയിരുത്തുന്നു എന്നതിന്റെ ആകേത്തുകയാണി പ്രസ്താവന. തികച്ചും ആത്മാര്‍ത്ഥമയ വിലയിരുത്തല്‍.
 
ജമായത്തേ ഇസ്ലാമിയുടെ സ്ഥാപകനായ മൌദൂദിയേക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായമിതാണ്. തല പോയാലും സത്യം മാത്രം പറയുന്ന വ്യക്തി.
 
ലാത്തയും മനാത്തയും നാല്‍പ്പതു വയസുവരെ മൊഹമ്മദും അദ്ദേഹത്തിന്റെ വര്‍ഗ്ഗവും ആരാധിച്ചിരുന്ന രണ്ട് ദേവിമാരായിരുന്നു. യഹൂദരില്‍ നിന്നും ക്രിസ്ത്യാനികളില്‍ നിന്നും ആവേശം കൊണ്ട് പുതിയതായി സ്ഥാപിച്ച ഇസ്ലാം എന്ന മതം പ്രചരിപ്പിക്കാനായി ഈ രണ്ട് ദേവിമാരെയും അള്ളാക്കൊപ്പം മൊഹമ്മദ് അംഗികരിച്ചതായിരുന്നു. പിന്നീടു വിമര്‍ശനം വന്നപ്പോള്‍ അത് പിശാചിന്റെ തലയില്‍ വച്ച് വളരെ സമര്‍ദ്ധമായി രക്ഷപ്പെട്ടു.

ഇത് 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവം. ഇന്ന് പക്ഷെ ഈ ലാത്തയും മനാത്തയും ജമായത്ത് എന്ന മുസ്ലിം തീവ്രവാദ സംഘടനയുടെ ഉറക്കം കെടുത്തുന്നു. ജമായത്ത് മുസ്ലിങ്ങളും ജമായത്തല്ലാത്ത മുസ്ലിങ്ങളും രണ്ടു ചേരിയായി തിരിഞ്ഞ് വലിയ സംവാദം ഇതോടനുബന്ധിച്ചുണ്ടായി. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇവരെ മുസ്ലിം തീവ്രവാദ സംഘടന എന്നാക്ഷേപിച്ചതാണീ ചര്‍ച്ചകളുടെ കാരണം. വളരെയധികം ആളുകള്‍ പങ്കെടുത്ത ചര്‍ച്ചകള്‍ രണ്ട് ബ്ളോഗുകളില്‍ നടന്നു. രണ്ടു ബ്ളോഗുകളിലും നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തില്ലെങ്കിലുമത് മുഴുവന്‍ ഞാന്‍ വായിച്ചിരുന്നു. വ്യക്തമായി ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ അവിയല്‍ പരുവത്തിലുള്ളതും സാമ്പാര്‍ പരുവത്തിലുള്ളതുമായ മറുപടികളാണു കണ്ടത്. ജമായത്തുകാര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലാതെ പിന്‍വാങ്ങിയ ലത്തീഫ് പല ന്യായീകരണങ്ങളുമിപ്പോള്‍ കണ്ടെത്തുന്നു.

മൌദൂദി ഇന്‍ഡ്യക്കു സ്വതന്ത്ര്യം കിട്ടുന്നതിനു മുമ്പ് ഇന്‍ഡ്യന്‍ മുസ്ലിങ്ങളോടായി ചെയ്ത രണ്ടു പ്രഭാഷണങ്ങളിപ്പോള്‍ ചര്‍ച്ചക്കു വിധേയമായവ. അവയിലെ പ്രസക്തഭാഗങ്ങളാണു താഴെ.

1947 മെയ്‌ മാസത്തില്‍ പത്താന്‍കോട്ടില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.

ജനാധിപത്യം മതേതരത്വം ദേശീയത്വം സോഷ്യലിസം എന്നിവ മുസ്‌ലിങ്ങള്‍ക്ക് ‌ യോജിക്കാവുന്ന ഒറ്റ പോയന്റുമില്ലാത്ത അനിസ്‌ലാമിക വ്യവസ്ഥയാണ്. മുസ്‌ലിംകള്‍  മതേതര, ജനാധിപത്യ വ്യവസ്ഥിതിക്കെതിരെ സമരം നയിക്കേണ്ടത്‌ അവരുടെ ഒഴിച്ചുകൂടാനാവാത്ത കര്ത്തവ്യമാണ്.

അതേ വര്‍ഷം മദ്രാസില്‍ നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗം.

``മുസ്‌ലിംകള്‍ അവരുടെ പ്രവര്ത്തന രീതി അടിമുടി അഴിച്ചുപണിയേണ്ടിയിരിക്കുന്നു. നിയമസഭകളിലെ പ്രാതിനിധ്യപ്രശ്‌നം, തെരഞ്ഞെടുപ്പിന്‌ വേണ്ടിയുള്ള നെട്ടോട്ടം, ഉദ്യോഗങ്ങള്ക്ക്‌ വേണ്ടിയുള്ള വടംവലി, സാമുദായികാവകാശങ്ങള്ക്കും ആവശ്യങ്ങള്ക്കും വേണ്ട മുറവിളി- എല്ലാം വരുംകാലത്ത്‌ നിഷ്‌ഫലവും ദോഷകരവുമായി ഭവിക്കും.''

തലപോയാലും സത്യം മാത്രം പറയുന്ന മൌദൂദി പറഞ്ഞ സത്യം സത്യസന്ധമായി മനസിലാക്കിയ ജമായത്തുകാര്‍ ഇന്‍ഡ്യക്കു കിട്ടിയ സ്വാതന്ത്ര്യത്തെ വിലയിരുത്തിയതിങ്ങനെ.ലാത്ത പോയി മനാത്ത വന്നു. എന്നു വച്ചാല്‍ ബ്രീട്ടീഷ് ഭരണം എന്ന ലാത്ത പോയി നെഹ്രുവിന്റെ നേതൃത്വത്തില്‍ ഭരണം  എന്ന മനാത്ത   വന്നു. ലാത്തയേയും മനാത്തയേയും പടിയടച്ചു പിണ്ഡം വച്ച മൊഹമ്മദിന്റെ സത്യസന്ധനായ അനുയായിയുടെ മൂടുതാങ്ങികള്‍ മൌദൂദി ഉദ്ദേശിച്ചത് തന്നെ മനസിലാക്കി പ്രവര്‍ത്തിച്ചു. മൊഹമ്മദ് ഖുറാനില്‍ പറഞ്ഞിരിക്കുന്നത് അനിസ്ലാമിക ഭരണ കൂടങ്ങള്‍ ലാത്തയും മനാത്തയും പോലെ വെറുക്കപ്പെടേണ്ടവയാണെന്നാണ്.

അതു കൊണ്ട് മനാത്തയെ തെരഞ്ഞെടുക്കേണ്ട ബാധ്യത മുസ്ലിങ്ങള്‍ക്കില്ല. അതിന്‍ പ്രകാരം തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യരുതെന്നും  അവര്‍ തീരുമാനിച്ചു. ആ തീരുമാനത്തെ ന്യായീകരിക്കാന്‍ വേണ്ടി അവരുടെ പ്രസിദ്ധീകരണമായ പ്രബോധനത്തിലൂടെ ഇന്‍ഡ്യന്‍ മുസ്ലിങ്ങളോടവര്‍ പറഞ്ഞതിങ്ങനെ.

``ഈ നാട്ടിലെ ഭരണകൂടം ഇസ്‌ലാമികമായിരിക്കണമെന്ന്‌ ഗവണ്മെിന്റ്‌ പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമാക്കി മാറ്റാന്‍ സാധിക്കുമെന്ന്‌ ജമാഅത്തിന്‌ തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല.''

``സെക്കുലറിസത്തിനും സോഷ്യലിസത്തിനും വേണ്ടി മുസ്‌ലിംകളെ ബൈഅത്ത്‌ ചെയ്യിക്കുന്നതുകൊണ്ട്‌ സമുദായത്തിന്‌ യാതൊരു ഗുണവുമില്ല. ഇഹത്തിലും പരത്തിലും ദോഷമേയുള്ളൂ.''

``ഇസ്‌ലാമിക വിരുദ്ധമായ ഒരു ഭരണവ്യവസ്ഥയ്‌ക്ക്‌ കീഴില്‍ ഉദ്യോഗങ്ങള്ക്കും സീറ്റുകള്ക്കും വേണ്ടി മുറവിളി കൂട്ടുക എന്നതാകട്ടെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്തത്ര മാത്രം നീചമായൊരവസ്ഥയാണ്‌.''

ഇന്‍ഡ്യന്‍ ഭരണ വ്യവസ്ഥയെ ഒരു നീണ്ട കമ്പുകൊണ്ടുപോലും തൊടില്ല എന്നു തെളിയിക്കാനായി ജമായത്തേ ഇസ്ലാമിയുടെ കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മൊഹമ്മദ് കാരകുന്ന് അല്‍പ്പമെങ്കിലും സംശയം ബാക്കിയുള്ള ഇന്‍ഡ്യക്കാരോടു തുറന്നടിച്ചത് ഇങ്ങനെ.

``നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്ബ്ന്ധിച്ച്‌ ഏല്‌പിച്ചാല്‍ പോലും ജമാഅത്തതിന്‌ തയ്യാറാവുകയില്ല.''

ഇന്‍ഡ്യയിലെ ഭരണം ഒരു താലത്തില്‍ വച്ച് നീട്ടി ഭരിക്കണമേ എന്ന് താണു വീണപേക്ഷിക്കുന്നവരെ പുഴുത്ത പട്ടികളേപ്പോലെയോ അമേദ്യം ഭക്ഷിക്കുന്ന പന്നികളേപ്പോലെയൊ കല്ലെറിഞ്ഞോടിക്കുമെന്നു പറഞ്ഞ അതേ ആളുകള്‍ പെട്ടെന്നൊരു ദിവസം തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യാനും തുടങ്ങി. മതേതരത്വം എന്ന മാലയും ജനാധിപത്യം എന്ന വളയും മാത്രം അണിഞ്ഞിരുന്ന ഇന്‍ഡ്യന്‍ സുന്ദരി, സോഷ്യലിസം എന്ന പൊട്ടു തൊട്ടതിനു ശേഷമാണു ജമായത്തുകാര്‍ ഈ സുന്ദരിയെ പ്രേമിക്കാന്‍ തുടങ്ങിയതും. മതേതരത്വവും ജനാധിപത്വവും സോഷ്യലിസവും ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കുന്നവയല്ല എന്നു പറഞ്ഞ മൌദൂദിയെ തള്ളിപ്പറയാന്‍ ഇവര്‍ക്കശേഷം വൈക്ളബ്യമുണ്ടായില്ല. ദോഷം പറയരുതല്ലോ മൌദൂദി അനിസ്ലാമികമെന്നു പറഞ്ഞ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന സംഘപരിവാറിനെ ഇവര്‍ തീണ്ടാപ്പാടകലെ നിറുത്തി. മാത്രമല്ല സോഷ്യലിസം മുഖ മുദ്രയാക്കിയ കമ്യൂണിസ്റ്റുകാരെ അങ്ങോട്ടു കയറി പ്രേമിക്കാനും തുടങ്ങി. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ മറ്റുള്ളവര്‍ രുചിക്കുന്നതു കണ്ട് കൊതിമൂത്ത ഇവര്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാനും തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കാനും തീരുമാനിച്ചു. പുറമെ എതിര്‍ക്കുന്നു എന്നു നടിക്കുമ്പോഴും മുസ്ലിം ലീഗുമായി ധാരണക്കവര്‍ ശ്രമിച്ചു. കിനാലൂരിലെ 100 മീറ്റര്‍ റോഡില്‍ തട്ടി ആ സ്വപ്നങ്ങളൊക്കെ പൊലിഞ്ഞു പോകാനായിരുന്നു അവരുടെ വിധി. ഇത്രനാളം ​കൂടെ കൊണ്ട് നടന്നിട്ടും തനിക്കു വേണ്ടപ്പെട്ട കിനാലൂര്‍ റോഡിനെതിരെ സമരം നയിച്ചതാണ്, കമ്യൂണിസ്റ്റുകാരനായ പിണറായി വിജയനെ പ്രകോപിപ്പിച്ചത്. അദ്ദേഹമിവരെ തീവ്രവാദികളെന്നു വിളിച്ചതാണിപ്പോഴത്തെ കുഴമറിച്ചിലിന്റെ കാരണവും.

 ഇതു വരെ ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങിയ ജമായത്തുകാരെ നാലുപാടും നിന്നാണാളുകള്‍ നിര്‍ദ്ദയമാണ്  വിമര്‍ശിച്ചത്. പിടിച്ചു നില്‍ക്കാനായി നേതാക്കളും അനുയായികളും ആരിലും ചിരി ഉണര്‍ത്തുന്ന പല വിശദീകരണങ്ങളും നല്‍കി.

അതില്‍ ഏറ്റവും ഹാസ്യാത്മകമായതാണ്, ശൈഖ് മൊഹമ്മദ് കാരകുന്നിന്റെ താഴെ കാണുന്ന വാക്കുകള്‍.


``ശരിയും തെറ്റും, നന്മയും തിന്മയും, നീതിയും അനീതിയും, സത്യവും അസത്യവും, സന്മാര്‍ഗ്ഗവും ദുര്‍മ്മാര്‍ഗ്ഗവും തീരുമാനിക്കേണ്ടത്‌ ഭൂരിപക്ഷ, ന്യൂനപക്ഷ അടിസ്ഥാനത്തില്‍ ജനഹിതമനുസരിച്ചാണെന്നും, നിയമ നിര്‍മ്മാണത്തിന്റെ പരമാധികാരം ജനങ്ങള്ക്കാണെന്നുമുള്ള പാശ്ചാത്യ ജനാധിപത്യത്തിന്റെ ദര്‍ശനത്തെയാണ്‌ സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദി പ്രസ്‌തുത പുസ്‌തകത്തില്‍ എതിര്ത്തത്‌. അതെഴുതിയത്‌ ബ്രിട്ടീഷിന്ത്യയിലാണെന്ന കാര്യവും പരിഗണനീയമാണ്‌.''


ഇതില്‍ വിശ്വാസമില്ലാത്ത കെ റ്റി ഹുസൈന്‍ എന്ന ജമായത്തുകാരന്‍ പറയുന്നതിങ്ങനെ.

``ഭീകരമായ ആധുനികതയുടെ ഈ ചരിത്രാനുഭവങ്ങളെയാണ്‌ മൗദൂദി തന്റെ `മതേതരത്വം, ജനാധിപത്യം, ദേശീയത്വം' എന്ന കൃതിയില്‍ പ്രശ്‌നവല്‌ക്കരിച്ചത്‌. 1947 മെയ്‌ മാസത്തില്‍ പഞ്ചാബിലെ പഠാന്കോട്ടില്‍ നടന്ന ജമാഅത്ത്‌ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണമാണ്‌ ഈ ഗ്രന്ഥം. ആ പ്രസംഗത്തിന്റെ ചരിത്രപശ്ചാത്തലം മനസ്സിലാക്കേണ്ടതും പ്രഭാഷണത്തിന്റെ പൊരുള്‍ ഗ്രഹിക്കാന്‍ സഹായകമാണ്‌. ഇന്ത്യാവിഭജനം ഉറപ്പായ ഘട്ടത്തില്‍ പാകിസ്ഥാന്റെ ഭാഗമാകാന്‍ പോകുന്ന പ്രവിശ്യകളിലെ പ്രവര്ത്ത്കരെയാണ്‌ ഈ പ്രസംഗം അഭിസംബോധന ചെയ്യുന്നത്‌. വിഭജനാനന്തരം രൂപീകരിക്കപ്പെടാന്‍ പോകുന്ന പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ അടിത്തറ ഒരിക്കലും വിപ്ലവാനന്തര തുര്ക്കി്യിലെയും ഇറാനിലെയും പോലെ അക്രമാസക്തമായ മതേതര ദേശീയതയോ മുതലാളിത്ത ജനാധിപത്യമോ ആകാന്‍ പാടില്ലെന്ന്‌ പാകിസ്ഥാന്റെ ഭാവി ഭരണാധികാരികളെയും അക്കാര്യത്തില്‍ ജാഗ്രത പുലര്ത്താന്‍ പാകിസ്ഥാന്‍ ജമായത്തെ ഇസ്‌ലാമി പ്രവര്ത്തകരെയും ഉദ്‌ബോധിപ്പിക്കുന്നതായിരുന്നു പ്രസ്‌തുത പ്രസംഗം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍, പില്ക്കാലത്ത്‌ ഇന്ത്യയുടെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ വികസിച്ചു വന്ന മതേതര ജനാധിപത്യത്തിനും ദേശീയതയ്‌ക്കും പ്രസ്‌തുത വിശകലനം ബാധകമേയല്ല.''

ഇതു രണ്ടും ശുദ്ധ അസംബന്ധങ്ങളാണ്. ഇന്‍ഡ്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാര്‍ ഒരു വിധത്തിലുള്ള ജനാധിപത്യവും ഇവിടെ നടപ്പാക്കിയിരുന്നില്ല. ലാത്ത എന്ന് ജമായത്തുകാര്‍ വിശേഷിപ്പിച്ചിരുന്ന ബ്രിട്ടീഷ് ഭരണം ഏതളവു കോലു വച്ചളന്നാലും ജനാധിപത്യമായിരുന്നില്ല. അങ്ങനെ വ്യാഖ്യാനിക്കുന്ന്വര്‍ക്ക് സാമാന്യം നല്ല വിവരക്കേടുണ്ട്. 

ബ്രിട്ടീഷുകാര്‍ അവരുടെ രാജ്യത്തു നടപ്പാക്കിയിരുന്ന അതേ ഭൂരിപക്ഷ പര്‍ലമെന്ററി ജനാധിപത്യമാണ്‌ നെഹ്രു ഇന്‍ഡ്യക്കുവേണ്ടി സ്വീകരിച്ചത്. ഇന്‍ഡ്യയില്‍ ഉണ്ടാകാന്‍ പോകുന്ന ഭരണം ജനാധിപത്യത്തിലും മതേതരത്വത്തിലും അടിയുറച്ചതാണെന്ന് മൌദൂദി പ്രസംഗിക്കുമ്പോള്‍ തന്നെ ഇന്‍ഡ്യക്കാരും ലോകം മുഴുവനും മനസിലാക്കിയിരുന്നു. മൌദൂദിക്കതറിയില്ലായിരുന്നു എന്നു പറഞ്ഞാല്‍ ജമായത്തുകാരേ അത് വിശ്വസിക്കൂ. മാത്രമല്ല 1979ല്‍ മരിക്കുന്നതു വരെ ഇപ്പോള്‍ ജമായത്തുകാര്‍ പറയുന്ന ഒരു വിശദീകരണവും അദ്ദേഹം നല്‍കിയിട്ടില്ല. കൂടാതെ പശ്ചാത്യ മതേതരത്വമാണ്‌ ഇസ്ലാമിനു യോജിക്കാന്‍ പറ്റാത്തതെന്നാണു പറഞ്ഞതെങ്കില്‍, അദ്ദേഹത്തിന്റെ കാപട്യം മൊഹമ്മദിന്റേതിനേക്കാളും മുന്തിയ ഇനമായിരുന്നു. മതേതരത്വം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നിലനില്‍ക്കുന്ന അമേരിക്കയിലേക്കു കുടിയേറാന്‍ അദ്ദേഹം മകനെ അനുവദിച്ചു. അന്തിമ നാളുകളില്‍ ചികിത്സ തേടി പോയതും ആ അമേരിക്കയിലേക്കു തന്നെയായിരുന്നു. അവിടെ കിടന്നാണു മൌദൂദി മരിച്ചതും. പാശ്ചാത്യ മതതേതരത്വവും ജനാധിപത്യവും ആയിരുന്നു ഉദ്ദേശിച്ചതെങ്കില്‍ അവരുടെ സൌകര്യം ഉപയോഗപ്പെടുത്താന്‍ ഒരു മുസ്ലിമായ മൌദൂദി പോയത് ഏറ്റവും വലിയ കാപട്യമാണെന്നു പറയേണ്ടി വരും.

മൌദൂദിയുടെ വാക്കുകള്‍ രണ്ടു പേരും വളച്ചൊടിക്കുന്നു. ജമായത്തുകാര്‍ മൌദൂദിയെ തമസ്കരിച്ച് ശൈഖ് മൊഹമ്മദിന്റെയും ഹുസയിന്റെയും പക്ഷം ചേരുന്നു. കുരുടന്‍മാര്‍ ആനയെ കണ്ടത് പോലെ. ലത്തീഫ് അവകാശപ്പെടുന്ന പ്രവാചകന്‍ പ്രബോധനം ചെയ്ത ഇസ്ലാമിനെ പ്രതിനിധീകരിക്കുകയും അതേപടി പിന്തുടരാന്‍ ആഹ്വാനം ചെയ്യുകയുമാണ്‌ മൌദൂദി ചെയ്തത്. ഇസ്ലാമിനെ മൊഹമ്മദ് മനസിലാക്കിയതു പോലെ അദ്ദേഹം മനസിലാക്കി. അതു പോലെ മനസിലാക്കാന്‍ അനുയായികളോടും പറഞ്ഞു. അതിനു വേണ്ടി ഒരു സംഘടനയുമുണ്ടാക്കി. മൌദൂദി പ്രതിനിധാനം ചെയ്ത  ഇസ്ലാമിനു മതേതരത്വമായോ ജനാധിപത്യവുമായോ സന്ധി ചെയ്യാനാവില്ല. അള്ളായുടെ നിയമങ്ങള്‍ മാത്രം അനുസരിക്കാനേ  ഒരു യധാര്‍ഥ മുസ്ലിമിനാകൂ. ജനാധിപത്യത്തില്‍ മനുഷ്യരുണ്ടാക്കുന്ന നിയമം അനുസരിക്കാന്‍ ഒരു മുസ്ലിമിനും ആകില്ല. ഇസ്ലാമിക വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കുന്ന കുറച്ചു പേര്‍  അങ്ങനെ വാദിച്ചിരുന്നു എന്നാണ്, സത്യസന്ധനായ മൌദൂദിയും അദ്ദേഹത്തിന്റെ യധാര്‍ത്ഥ അനുയായികളും വിശ്വസിച്ചിരുന്നതും പ്രചരിപ്പിച്ചിരുന്നതും.

പിന്നീടെങ്ങോ സുബോധമുണ്ടായപ്പോള്‍ അതൊക്കെ ശുദ്ധ അസംബന്ധങ്ങളാണെന്നും അവ പിന്തുടരുന്നത് ആധുനിക യുഗത്തില്‍ ബുദ്ധിമോശമാണെന്നും മനസിലായപ്പോള്‍ ജമായത്തുകാര്‍ ആ വിശ്വാസങ്ങളൊക്കെ വലിച്ചെറിഞ്ഞു. മൌദൂദി പിശാചെന്നു വിശേഷിപ്പിച്ച അതേ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും എച്ചിലു നക്കാന്‍ ലത്തിഫീനേപ്പോലുള്ള അനുയായികള്‍ ആവേശം കൊള്ളുന്നു. ഇന്‍ഡ്യന്‍ മതേതരത്വത്തിന്റെ എച്ചിലുനക്കാന്‍ നാണമില്ലാത്ത ഇവരൊന്നും ഒരിസ്ലാമിക വ്യവസ്ഥിതിയിലും മതേതരത്വം അനുവദിക്കില്ല. അവിടെ അള്ളായുടെ നിയമവും അള്ളായുടെ മതവും മാത്രമേ പാടുള്ളു. മറ്റ് വിശ്വാസികളൊക്കെ അള്ളായുടേതെന്നും പറഞ്ഞ് മൊഹമ്മദ് അടിച്ചേല്‍പ്പിച്ച നിയമങ്ങള്‍ അനുസരിക്കണം. പ്രത്യേക നികുതിയായ ജസിയ നല്‍കണം.

മുസ്ലിങ്ങള്‍ക്കു കൂടി സ്വീകാര്യമായ തരത്തില്‍ ഇസ്ലാമിക ശരിയ ഉള്‍പ്പെടുത്തി ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥ മാറ്റിയെഴുതിയതായി ആരും പറഞ്ഞു കേട്ടിട്ടില്ല. ജമായത്തിന്റെ ചുവടുമാറ്റത്തിന്റെ കാരണം കാലത്തിന്റെ ചുവരെഴുത്തു വായിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നതാണ്. ഏഴാം നൂറ്റാണ്ടില്‍ മൊഹമ്മദ് എഴുതിവച്ചതും ഇരുപതാം നൂറ്റാണ്ടില്‍ മൌദൂദി ആവര്‍ത്തിച്ചതുമായ പലതും ആധുനിക കാലത്തിനോ പുരോഗതി പ്രാപിച്ച സമൂഹങ്ങള്‍ക്കോ യോജിച്ചതല്ല. അതു മനസിലാക്കിയ ജമായത്തുകാര്‍ നയം മാറ്റി. അതിനെ ന്യയീകരിക്കാന്‍ ഇപ്പോള്‍ മൌദൂദിയുടെ വാക്കുകള്‍ വളച്ചൊടിക്കുന്നു. മൌദൂദി ഉദ്ദേശിക്കാത്ത അര്‍ത്ഥം നല്‍കുന്നു. ഇത് അത്രക്കു ഗഹനമായ വിഷയമൊന്നുമല്ല.

ഇക്കാര്യത്തില്‍ ഞാന്‍ മൌദൂദിയുടെ  പക്ഷത്താണ്. ജനാധിപത്യവും മതേതരത്വവും ദേശിയതയും സോഷ്യലിസവും ഒന്നും യധാര്‍ത്ഥ ഇസ്ലാമിനു നിരക്കുന്നതല്ല എന്നദ്ദേഹം മനസിലാക്കി. അനുയായികളോട് അവയുമായി സന്ധി ചെയ്യരുതെന്നും ആവശ്യപ്പെട്ടു. അദ്ദേഹത്തെ അനുസരിച്ചിരുന്ന കാലത്തോളം അവര്‍ അതൊക്കെ പിന്തുടര്‍ന്നു. ചിന്താശേഷി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ പ്രാകൃത ചിന്തകള്‍ ഇക്കാലത്ത് വിലപ്പോകില്ല എന്നു മനസിലാക്കി. അതില്‍ നിന്നും ഓടി ഒളിക്കുന്നു.

36 comments:

kaalidaasan said...

ഇക്കാര്യത്തില്‍ ഞാന്‍ മൌദൂദിയുടെ പക്ഷത്താണ്. ജനാധിപത്യവും മതേതരത്വവും ദേശിയതയും സോഷ്യലിസവും ഒന്നും യധാര്‍ത്ഥ ഇസ്ലാമിനു നിരക്കുന്നതല്ല എന്നദ്ദേഹം മനസിലാക്കി. അനുയായികളോട് അവയുമായി സന്ധി ചെയ്യരുതെന്നും ആവശ്യപ്പെട്ടു. അദ്ദേഹത്തെ അനുസരിച്ചിരുന്ന കാലത്തോളം അതൊക്കെ പിന്തുടര്‍ന്നു. ചിന്താശേഷി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ പ്രാകൃത ചിന്തകള്‍ ഇക്കാലത്ത് വിലപ്പോകില്ല എന്നു മനസിലാക്കി. അതില്‍ നിന്നും ഓടി ഒളിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗംഭീര സംവാദങ്ങള്‍ നടക്കുന്നത് രസത്തോടെ വായിച്ചു വരികയാണ്. വന്നു വന്ന് അത് സംവാദം എന്തെന്ന സംവാദത്തില്‍ എത്തിനില്‍ക്കുന്നു.
തലക്കെട്ട് ഇഷ്ടപ്പെട്ടു.
;)

സന്തോഷ്‌ said...

ഒരു കിനാലൂര്‍ കാരണം നാലും നാല് വഴിക്ക് ആയല്ലോ...

kaalidaasan said...

അനില്‍,

ഇപ്പോള്‍ യഥാര്‍ത്ഥ വസ്തുതകളില്‍ നിന്നും വഴി തിരിച്ചു വിടാന്‍ ബോധപൂര്‍വ്വം ഒരു ശ്രമം നടക്കുന്നുണ്ട്. മൌദൂദി 1947 പറഞ്ഞത് അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ തന്നെയാണ്, ഇന്‍ഡ്യയിലെ ജമായത്തുകാര്‍ ഇത്രനാളും പിന്തുടര്‍ന്നതും ഇപ്പോഴും പിന്തുടരുന്നതും. ഇപ്പോള്‍ വിവാദമായപ്പോള്‍ മൌദൂദി പറഞ്ഞതിനെ വളച്ചൊടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഇന്‍ഡ്യന്‍ ജനാധിപത്യമല്ല, പാശ്ചാത്യ ജനാധിപത്യമാണുദ്ദേശിച്ചതെന്നും അതല്ല പാകിസ്ഥാനി ജനാധിപത്യമാണുദ്ദേശിച്ചതെന്നുമൊക്കെ ജമായത്തുകാര്‍ അതിനു ടിപ്പണി ചമക്കുന്നതൊക്കെ ആ ലക്ഷ്യം മുന്‍നിര്‍ത്തിയണുതാനും. അതൊന്നും പക്ഷെ ജമായത്തുകാരല്ലാത്തവര്‍ അപ്പാടെ വിഴുങ്ങുന്നില്ല. അതിനെ നേരിടാന്‍ ഇപ്പോള്‍ നിച്ച് ഒഫ് ട്രൂത്ത് ഫെയിം മുജാഹിദ് എം എം അക്ബറിനെയാണവര്‍ കുട്ടു പിടിക്കുന്നത്. ലത്തീഫിന്റെ ഏറ്റവും പുതിയ ആയുധം അക്ബറിന്റെ ഒരു ഉദീരണവും. അതിങ്ങനെ.

ജനങ്ങള്‍ക്ക് അഭിപ്രായം പറയാനും നീതിനേടിയെടുക്കാനുമുള്ള സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്തിനാണ് ഡെമോക്രാറ്റിക്ക് എന്ന് പറയുന്നതെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രം നൂറുശതമാനം ഡമോക്രാറ്റിക്ക് ആണെന്നു പറയാവുന്നതാണ്. എന്നാല്‍ ജനഹിതത്തിന്റെ പേരില്‍ ആധാര്‍മികതകളും അനാശാസ്യ പ്രവര്‍ത്തനങ്ങളും അനുവദിക്കപ്പെടുകയെന്നതാണ് ഡമോക്രസി അര്‍ഥമാക്കുന്നതെങ്കില്‍ അതിന് ഇസ്‌ലാം നൂറുശതമാനവും എതിരാണ്. ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ രാഷ്ട്രത്തില്‍ ജനഹിതം നടപ്പാക്കുകയുള്ളൂ എന്ന് സാരം.

ഇതു വളരെ അര്‍ത്ഥവ്യാപ്തിയുള്ള ഒരു പരാമര്‍ശവും ശരിയായ ഇസ്ലാമിക വീക്ഷണവുമാണ്. പക്ഷെ ജനാധിപത്യമെന്ന വാക്കിനെ വ്യഭിചരിക്കുന്നതും വളച്ചൊടിച്ച് മുസ്ലിങ്ങള്‍ക്ക് സ്വീകാര്യമാക്കുന്നതുമായ ഒരഭ്യാസം. മറ്റുള്ള ആളുകള്‍ മനസിലാക്കുന്ന ജനാധിപത്യവുമായി ഇതിനു പുല ബന്ധമില്ല. ഇന്‍ഡ്യയിലും പശ്ചാത്യ നാടുകളിലും ഉള്ള ജനാധിപത്യം ജനങ്ങള്‍ അവര്‍ക്കു വേണ്ടി അവരാല്‍ തെരഞ്ഞെടുത്ത അവര്‍ തന്നെ ഭരിക്കുന്ന ഭരണ സംവിധാനമാണ്. അവിടെ സദാചാരങ്ങളും മൂല്യങ്ങളും ധാര്‍മികതയും തീരുമാനിക്കുന്നത് ജനങ്ങള്‍ തന്നെയാണ്. ആല്ലാതെ 1400 വര്‍ഷം മുമ്പ് ആര്‍ക്കോ നൂലില്‍ കെട്ടി ഇറക്കിയെന്നു പറയുന്ന ഒരു പൊത്തകത്തെ അടിസ്ഥാനമാക്കിയല്ല. ഇന്‍ഡ്യയിലും അമേരിക്കയിലും നിയമം നിര്‍മ്മിക്കുന്നത് ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ കൂടിയിരുന്നാണ്. അല്ലാതെ ഏതെങ്കിലും തടിവച്ച സത്വങ്ങള്‍ തുറന്നു വച്ച് വായിക്കുന്ന പുരാതന പൊത്തകം മറിച്ചു നോക്കിയല്ല.

kaalidaasan said...

അനില്‍,

ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ കാതലായ വശങ്ങള്‍ വിട്ടുകളഞ്ഞ് ജനങ്ങള്‍ക്ക് അഭിപ്രായം പറയാനും നീതിനേടിയെടുക്കാനുമുള്ള സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന സംവിധാനമാണു ജനാധിപത്യം എന്നു മാറ്റിയെഴുതുന്നത് അകബറിന്റെ കുടിലത. അക്ബര്‍ പറയുന്ന മറ്റൊരു സംഗതിയാണ്, ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ രാഷ്ട്രത്തില്‍ ജനഹിതം നടപ്പാക്കാവൂ എന്നത്. എന്നുവച്ചാല്‍ ഇസ്ലാമിക മൂല്യങ്ങള്‍ക്ക് പുറത്ത് യാതൊരു വിധ മൂല്യങ്ങളും ധാര്‍മ്മികതയും ഇല്ല എന്ന്. ഉണ്ടെങ്കിലും ഞങ്ങള്‍ അതംഗീകരിക്കില്ല. എന്തു നല്ല നടക്കാത്ത സ്വപ്നം എന്നേ ഇതേക്കുറിച്ചു പറയാനാകൂ. ഇസ്ലാമില്‍ ധാര്‍മ്മികതയുണ്ടോ ഇല്ലയോ എന്നതൊക്കെ മുസ്ലിങ്ങളുടെ പ്രശ്നം. ഇന്‍ഡ്യയിലെ ധാര്‍മ്മികതയും മൂല്യങ്ങളും തീരുമാനിക്കേണ്ടതും തീരുമാനിക്കുന്നതും ഇന്‍ഡ്യയിലെ ജനങ്ങളാണ്. അത് മുസ്ലിങ്ങള്‍ക്കിഷ്ടപ്പട്ടാലുമില്ലെങ്കിലും. അതിന്റെ ഭാഗമാകുന്നത് ഇസ്ലാമിക വിശ്വാസങ്ങള്‍ക്കെതിരാണെങ്കില്‍ അവര്‍ക്ക് ഈ പ്രക്രീയയില്‍ പങ്കെടുക്കാതിരിക്കാം. അതാണു ജമയത്തേ ഇസ്ലാമി ഇത്ര നാളും ചെയ്തത്. ഇപ്പോള്‍ ആ ഇസ്ലാമിക തത്വം തെറ്റാണെന്നും അതു പറഞ്ഞ മൌദൂദിയുടെ നിലപാടിനോട് യോജിക്കാനാകില്ല എന്നും പറഞ്ഞ്, ഇന്‍ഡ്യയില്‍ അള്ളായുടേതല്ലാത്ത നിയമ മുണ്ടാക്കുന്ന പ്രക്രിയയില്‍ അവര്‍ പങ്കെടുക്കാന്‍ ശ്രമിക്കുന്നു. ഇന്‍ഡ്യയിലെ നിയമ സഭകളും പര്‍ലമെന്റും ശരിയത്തിനെ അടിസ്ഥാനമാക്കിയാണു നിയമമുണ്ടാക്കുന്നതെന്നൊക്കെ ധരിച്ചു വശായിരിക്കുന്ന ഇവരുടെ തലകള്‍ക്ക് നല്ല ഓളമുണ്ടെന്നു തീര്‍ച്ച.

അക്ബറും കാരകുന്നും ഹുസ്സയിനും മുതലുള്ള കാക്കത്തൊള്ളായിരം തീവ്രവാദികള്‍ എങ്ങനെ വളച്ചൊടിക്കാനും സ്വാധീനിക്കാനും ശ്രമിച്ചാലും ഇന്‍ഡ്യയിലെ ധാര്‍മ്മികതയും മൂല്യങ്ങളും തീരുമാനിക്കുന്നത് ഇവിടത്തെ ജനങ്ങള്‍ മാത്രമായിരിക്കും. ഇവിടെ മുസ്ലിങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും ഇന്‍ഡ്യക്കാര്‍ക്കൊരു ധാര്‍മ്മികതയുണ്ട്. അത് മൊഹമ്മദ് ഇസ്ലാം സ്ഥാപിക്കുന്നതിനും സഹസ്രാബ്ധങ്ങള്‍ക്ക് മുമ്പരംഭിച്ച് സ്വാംശികരിക്കപ്പെട്ടതാണ്. അതളക്കാന്‍ തല്‍ക്കാലം മൊഹമ്മദിന്റെ അളവുകോല്‍ വേണ്ട. അതിനെ അടിസ്ഥാനമാക്കി ഭാവിയില്‍ നിയമുണ്ടാക്കാനായി അവരുണ്ടാക്കിയ രേഖയാണു ഇന്‍ഡ്യന്‍ ഭരണഘടന. അതില്‍ എപ്പോള്‍ എന്ത് മാറ്റം വരുത്തണമെന്നും അവര്‍ തീരുമാനിക്കും.അത് ഇസ്ലാമിക മൂല്യങ്ങള്‍ക്കെതിരായാലും ഇന്‍ഡ്യില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ അംഗീകരിച്ചേ പറ്റൂ. മൌദൂദി എന്ന മുസ്ലിമിന്‌ അത് അംഗീകരിക്കാന്‍ മടിയുണ്ടായിരുനു. അതു കൊണ്ട് അദ്ദേഹം ഇന്‍ഡ്യയെ ഉപേക്ഷിച്ചു പോയി. അതാണു കേവല സത്യം. മൌദൂദി പറഞ്ഞത് ഉള്‍ക്കൊണ്ട് ഇനിയും ജനാധിപത്യ പ്രക്രീയയില്‍ പങ്കെടുക്കാതിരിക്കണോ അതല്ല അതൊക്കെ തള്ളിക്കളഞ്ഞ് പങ്കെടുക്കണോ എന്നതൊക്കെ അവരുടെ ഇഷ്ടം. മുഖ്യധാരാ മുസ്ലിങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്നേ ആ ജല്‍പ്പങ്ങളൊക്കെ തള്ളിക്കളഞ്ഞു. ജമായത്തുകാര്‍ക്ക് ബുദ്ധി വൈകി ഉദിച്ചു. അതിനെയാണിപ്പോള്‍ ജമയത്തുകാരല്ലാത്ത മുസ്ലിങ്ങള്‍ എടുത്തിട്ടലക്കുന്നത്. അതിനെ നേരിടാനിപ്പോള്‍ കിട്ടാവുന്ന കച്ചിത്തുരുമ്പൊക്കെ പിടിക്കാന്‍ നോക്കുന്നു. അപ്പോള്‍ സ്വഭാവികമായും സംവാദം മറ്റ് പലതിലേക്കും വഴുതി മാറിപ്പോകും.

പാശ്ചാത്യ നാടുകളില്‍ ജീവിക്കുന്ന മുസ്ലിങ്ങളില്‍ ഭൂരിഭാഗവും അവിടത്തെ ഇതുപോലെയുള്ള തെരഞ്ഞെടുപ്പ് പ്രക്രീയകളില്‍ പങ്കെടുക്കുന്നുണ്ട്. ഇസ്ലാമിനു യോജിക്കാത്ത നിയമ നിര്‍മാണത്തിനു കൂട്ടു നില്‍ക്കുന്നുമുണ്ട്. അവരൊന്നും മുസ്ലിങ്ങളല്ല എന്നു വേണമെങ്കില്‍ ലത്തീഫിനു വാദിക്കാം.

kaalidaasan said...

ഒരു കിനാലൂര്‍ കാരണം നാലും നാല് വഴിക്ക് ആയല്ലോ

അതു വെറും ചക്കളത്തിപ്പോരാട്ടമല്ലെ സന്തോഷ്. മലയാളത്തില്‍ ഒരു പഴം ചൊല്ലുണ്ട്. ഇരുമ്പു പഴുക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്ന്. ബാക്കി സമയങ്ങളിലെല്ലാം നിസാര കാര്യങ്ങള്‍ക്ക് വേണ്ടിപ്പോലും വഴക്കടിക്കുന്ന കൊല്ലനും കൊല്ലത്തിയും ഇരുമ്പു പഴുക്കുമ്പോള്‍ പണിയെടുക്കാന്‍ ഒന്നാകും.

ബൈബിളില്‍ മൊഹമ്മദുണ്ടോ എന്നും അതില്‍ തെറ്റുണ്ടോ എന്നും അന്വേഷിച്ച് ആരെങ്കിലും ഒരു പോസ്റ്റിടട്ടേ. ഇപ്പോള്‍ നാലു വഴിക്കായ ഇവരെല്ലാം ഒരു വഴിയെ തന്നെ നടക്കും. അടയും ചക്കരയും പോലെ.

Muhammed Shan said...

:)

വായുജിത് said...

സംഘപരിവാറിനെ ഇവര്‍ തീണ്ടാപ്പാടകലെ നിറുത്തി.

പക്ഷെ ഗുരുജി ഗോള്‍വല്‍ക്കറിന്റെ ഒരു അഭിമുഖം അതും അദ്ദേഹം മരിച്ചു പത്ത് വര്‍ഷത്തിനു ശേഷം പ്രബോധനത്തിന്റെ ശരീ അത്ത് പതിപ്പില്‍ ഉള്‍പ്പേടുത്താന്‍ ജമാ അത്ത് കാര്‍ മറന്നില്ല.. :)

(അന്നു ഇവരൊന്നും “വിചാരധാരയും“ കണ്ടില്ല .. “നാമും നമ്മുടെ ദേശീയത“ യും കണ്ടില്ല )

വായുജിത് said...
This comment has been removed by the author.
വായുജിത് said...

ജമാ അത്ത് തെരഞ്ഞെടുപ്പു നയങ്ങള്‍

1961 മജ്ലിസ് ശൂറ...

ഒരാള്‍ ദൈവേതര ഭരണവ്യവസ്ഥക്കു കീഴില്‍ ദൈവേതര ഭരണവ്യവസ്ഥ നടത്തേണ്ടതിനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ളിയില്‍ പോവുകയും ചെയ്യുന്ന പക്ഷം അത് തൌഹീദിന് വിരുദ്ധവും പാടില്ലാത്തതുമാണ്. എന്നാല്‍, മനുഷ്യന്റെ പരമാധികാരത്തിനു പകരം ദൈവത്തിന്റെ പരമാധികാരം എന്ന സിദ്ധാന്തത്തിനനുസൃതമായി ഭരണഘടന മാറ്റാന്‍ താഴെ പറയുന്ന ഉപാധികളോടെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണ്:

1. പൊതുജനാഭിപ്രായം ഏതെങ്കിലും ഒരു വ്യവസ്ഥക്കനുകൂലമാവുക എന്നതുതന്നെ പ്രായോഗിക തലത്തില്‍ അത് സ്ഥാപിതമാവാന്‍ മതിയാവുന്ന സ്ഥിതി രാജ്യത്തുളവാകുക.

2. തെരഞ്ഞെടുപ്പില്‍ പങ്കെടുത്താല്‍ ഭരണഘടനയില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രം
പൊതുജനാഭിപ്രായം അനുകൂലമായിത്തീരുക.

വായുജിത് said...

1966 ലെ ശൂറ യില്‍ അതിങ്ങനെ ആയി...

1. നിലവിലുള്ള ഭരണവ്യവസ്ഥ അനിസ്ലാമികവും സത്യവിരുദ്ധവുമാണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും സുപ്രധാന താല്‍പര്യങ്ങള്‍ക്കു വേണ്ടി ഇലക്ഷനില്‍ പങ്കെടുക്കല്‍ അനുവദനീയമാണ്.

2. മറ്റേതെങ്കിലും സംഘടനയോ വ്യക്തിയോ ജമാഅത്ത് അംഗീകരിക്കുന്ന ലക്ഷ്യങ്ങള്‍ക്കു വേണ്ടി 1967-ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയാണെങ്കില്‍ താത്വികമായി അതിനെ, അഥവാ അയാളെ പിന്താങ്ങാവുന്നതാണ്.

3. 1967- ലെ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് വിവിധ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക
പുറത്തുവന്നാല്‍ മജ്ലിസ് ശൂറാ യോഗം വിളിക്കുന്നതും ഏതെങ്കിലും നിയോജക മണ്ഡലത്തിലെ ജമാഅത്തംഗങ്ങളില്‍നിന്ന് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിലുള്ള വിലക്ക് എടുത്തുകളയേണ്ടതുണ്േടാ എന്ന് തീരുമാനിക്കുന്നതുമാണ്.

വായുജിത് said...

1974 ശൂറാ യില്‍ നോക്കൂ...

ഇന്ത്യയില്‍ നിലവിലുള്ള ഭരണക്രമം ജനാധിപത്യത്തിലധിഷ്ഠിതമാണ്. ജനങ്ങള്‍ക്ക് ശരിയായ മാര്‍ഗദര്‍ശനവും ശിക്ഷണവും നല്‍കുകയാണെങ്കില്‍ അവരുടെ വിധി ഇസ്ലാമിക വ്യവസ്ഥയുടെ സംസ്ഥാപനത്തിനനുകൂലമായി ഉപയോഗപ്പെടുത്താന്‍ തികഞ്ഞ സാധ്യതയുണ്െടന്നതിനാല്‍ നിലവിലുള്ള ഈ ഭരണ സമ്പ്രദായം നമ്മെ സംബന്ധിച്ചേടത്തോളം അഭിലഷണീയമാണ്. എന്നാല്‍ ഇവിടത്തെ ജനപ്രതിനിധികള്‍ ഏതൊരു ഭരണവ്യവസ്ഥയുടെ ആവിഷ്കാരത്തിനാണോ നിശ്ചയം ചെയ്തിരിക്കുന്നത് ആ വ്യവസ്ഥ, ദൈവത്തിന്റെ അധികാര പദവിയുടെ അംഗീകാരത്തിലോ ദൈവത്തിന്റെ പരമാധികാര വിഭാവനയിലോ അധിഷ്ഠിതമല്ല. പ്രത്യുത, ജനങ്ങളുടെ തന്നെ സ്വന്തം ആധിപത്യത്തിലും പരമാധികാര സങ്കല്‍പത്തിലുമധിഷ്ഠിതമാണ്. ഈ സമ്പ്രദായം ദൈവത്തിന്റെ ആധിപത്യത്തിനോ പരമാധികാരി ദൈവമാണെന്ന മൌലിക സങ്കല്‍പത്തിനോ യാതൊരു ഉറപ്പും നല്‍കുന്നില്ല. അതിനാല്‍ ഈ വ്യവസ്ഥ അതിന്റെ അടിസ്ഥാനം പരിഗണിക്കുമ്പോള്‍ അനിസ്ലാമികവും സത്യവിരുദ്ധവുമാണ്. അതിനാല്‍ ഈ വ്യവസ്ഥയിലെ അബദ്ധവും അപകടവും അതിന്റെ ദുരന്തഫലങ്ങളും ജമാഅത്ത് വ്യക്തമാക്കിക്കൊണ്ടിരിക്കും. അതിനെതിരില്‍ ഇസ്ലാമിക വ്യവസ്ഥയുടെ സത്യനിഷ്ഠയും പ്രയോഗ തലത്തിലുള്ള അതിന്റെ അനുഗ്രഹങ്ങളും വിവരിച്ചുകൊടുക്കും. ഈ ദ്വിവിധ ശ്രമങ്ങളിലൂടെ രാജ്യ നിവാസികളെ സത്യമതത്തിലേക്കു പ്രബോധനം ചെയ്യുന്നതായിരിക്കും

വായുജിത് said...

ഇങ്ങനെ ഓരോ സമയത്തും മാറി മാറിയാണു ജമാ അത്ത് കാര്‍ ഇവിടെ വരെയെത്തിയത് ..

പക്ഷെ ലക്ഷ്യത്തിനു മാത്രം മാറ്റമില്ല

“ഇന്ന് ലോകത്ത് പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കല്‍ സ്വീകാര്യവുമായി സ്ഥിതിചെയ്യുന്ന ഏക ദീന്‍ ഇതൊന്നു മാത്രമാണ്. അതിന്റെ പേരത്രേ ഇസ്ലാം. “

“ഈ ദീനിനെ മുഴുവനുമായി ആത്മാര്‍ഥതയോടും ഏകാഗ്രതയോടും കൂടി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിര്‍മാണവും രാഷ്ട്രത്തിന്റെ സംവിധാനവും എല്ലാംതന്നെ ഈ ദീനിന് അനുരൂപമായിരിക്കുമാറ് മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ സകല തുറകളിലും ഇതിനെ പൂര്‍ണമായി നടപ്പില്‍വരുത്തുകയും ചെയ്യുക എന്നതാകുന്നു.“

അവസാനം ലക്ഷ്യങ്ങളൊക്കെ നടന്നാല്‍ പ്രാമാണികമല്ലാത്ത മറ്റു ദീനികളുടെ കാര്യം കട്ടപ്പൊക.. അതിന് വേറൊരു ശൂറ കൂടിയാല്‍ പോരെ...

kaalidaasan said...

വയുജിത്,
ജമായത്തേ ഇസ്ലാമി വളരെയധികം മാറിയിട്ടുണ്ട്. പക്ഷെ അവര്‍ക്കത് സമ്മതിക്കാന്‍ ആകുന്നില്ല. മൌദൂദിയുടെ പല ആശയങ്ങളുമവര്‍ തള്ളിക്കളഞ്ഞു. അതൊക്കെ സമ്മതിക്കുന്നതിനു പകരം ഇപ്പോള്‍ ഹാസ്യാത്മക രീതിയില്‍ ഉരുണ്ടു കളിക്കുകയാണ്. മൌദൂദി പറഞ്ഞ പലതും ഇനിയും അവര്‍ തള്ളിക്കളയും. എന്നിട്ടു പറയും അതൊക്കെ ആന്ദമാനിലെ ആദിവാസികളെ ഉദ്ദേശിച്ചെഴുതിയതാണെന്നും.

SimhaValan said...

മദൂദിയുടെ ആശയങൾ ജമ അത്തെ തള്ളിക്കളഞിട്ടില്ല.മദൂദിയെ തള്ളിപ്പറഞുവെന്ന പ്രചരണം തെറ്റാണെന്ന്‌ മാധ്യമത്തിലും പ്രബോധനത്തിലും തൂലികാനാമഠിലു അല്ലാതെയും നിരവധി ലേഖനങളാണ് ജമാ അത്തെ പ്രസിദ്ധികരിച്ചു വരുന്നത്‌.മദൂദിയെ തള്ളിപറയുന്നു എന്ന ഒരു തോന്നൽ ബഹുജനങൾക്കിടയിൽ ഉണ്ടാക്കാൻ ജമാ അത്തെ ശ്രമിച്ചു എന്നത്‌ ശരിയായിരിക്കാം.പക്ഷേ ഇപ്പോൾ അവർ ആ നിലപാടിൽ നിന്നും തിരിച്ചു നടക്കുകയാണ്.ഇത്രകാലം അവരുടെ പ്രവർത്തകരെ പറഞു പഠിപ്പിച്ചതിൽ നിന്നും കടകവിരുദ്ധമായ പുതിയ നീക്കം പ്രവർത്തകർക്കിടയിൽ നിന്നു തന്നെ എതിർപ്പുണ്ടാക്കിയിട്ടുണ്ട്.ജമാ അത്തെയുടെ കാതൽ മദൂദിസമാണ്.മദൂദിയെ മാറ്റിയാൽ ഈ പ്രസ്ഥാനം ഇല്ല.മദൂദിയെ തള്ളിപ്പറയുന്നു എന്ന രീതിയിൽ നടത്തിയ പ്രസ്താവന അവരുടെ ഒരുമുഖം മൂടി മാത്രമാണ്.ഇന്ത്യയിൽ പൊതുസമൂഹത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ എടുത്തണിയുന്ന മറ്റൊരു മുഖം മൂടി.പക്ഷേ ആ മുഖം മൂടി തങൾക്ക്‌ തന്നെ തിരിച്ചടിയാകുന്നു എന്നറിഞ്‌ അവർ അത്‌ കീറിമാറ്റുകയാണ്

said...

CKLatheef പറഞ്ഞു...
"ജനാധിപത്യം മതേതരത്വം സോഷ്യലിസം എന്നിവ പൂര്‍ണമായും ഖുര്‍ആന്റെയോ സുന്നത്തിന്റെയോ അടിസ്ഥാനത്തില്‍ രൂപം കൊടുക്കപ്പെട്ടവയല്ല എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.എന്നാല്‍ ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് യഥാവിധി പ്രായോഗികമാക്കാന്‍ സാധിച്ചാല്‍ മറ്റേത് തത്വങ്ങളെക്കാളും ഇസ്‌ലാമികമായും യോജിക്കാവുന്ന തത്വങ്ങളാണിവ."

ലത്തീഫിന്റെ ഈ പ്രസ്ഥാവനയോട് ഞാന്‍ യോജിക്കുന്നുവെന്നും, "ജനാതിപത്യത്തോട് താത്വികമായി യോജിക്കാനാവില്ല എന്ന നിലപാട് ജമാ അത്തെയെപ്രതി പലരും വളരെ വ്യക്തമായി പറഞ്ഞു കേള്‍ക്കുന്നു." എന്നുമുള്ള എന്റെ അഭിപ്രായത്തിന് അദ്ദേഹം മറുപടിപറഞ്ഞത് താഴെകൊടുക്കുന്നു.

CKLatheef പറഞ്ഞു...
@കൂതറ

"ജനാധിപത്യത്തോട് താത്വികമായി യോജിക്കാനാവില്ല എന്ന് ജമാഅത്ത് പറഞ്ഞിട്ടില്ല."

ജനാധിപത്യ വ്യവസ്ഥിതയോട് യോജിച്ചു പ്രവൃത്തിക്കുന്നതാണ് ആ സംഘടനയെങ്കില്‍ കുഴപ്പമില്ലല്ലോ?

YUKTHI said...

>>> ബൈബിളില്‍ മൊഹമ്മദുണ്ടോ എന്നും അതില്‍ തെറ്റുണ്ടോ എന്നും അന്വേഷിച്ച് ആരെങ്കിലും ഒരു പോസ്റ്റിടട്ടേ. ഇപ്പോള്‍ നാലു വഴിക്കായ ഇവരെല്ലാം ഒരു വഴിയെ തന്നെ നടക്കും. അടയും ചക്കരയും പോലെ. <<<

ഒരു ഓഫ് : രസകരമായ ഒരു ചര്‍ച്ച ഇവിടെ വായിക്കാം. നാലുവഴിക്കായ ആരെയും അവിടെ കാണുന്നില്ല. എല്ലാവരും കൂടി എത്തിയിരുന്നെങ്കില്‍ രംഗം ഒന്ന് ഉഷാറായേനെ.

kaalidaasan said...

സിംഹവാലന്‍,

മദൂദിയെ തള്ളിപ്പറയുന്നു എന്ന രീതിയിൽ നടത്തിയ പ്രസ്താവന അവരുടെ ഒരുമുഖം മൂടി മാത്രമാണ്.

ഇതായിരിക്കാം വാസ്തവം.

മൌദൂദിയെ തള്ളിപ്പറഞ്ഞാല്‍ പിന്നെ ജമയത്തേ ഇസ്ലാമി എന്ന സംഘടനക്കു പ്രസക്തിയില്ല. തള്ളിക്കളഞ്ഞു എന്നതിനു പകരം ഞാന്‍ എഴുതേണ്ടിയിരുന്നത് അവയൊക്കെ തല്‍ക്കാലത്തേക്ക് മാറ്റി വച്ചു എന്നായിരുന്നു.

അവരുടെ അടിസ്ഥാന ലക്ഷ്യം അള്ളാ നല്‍കി എന്നു പറയുന്ന ദൈവിക നിയമത്തിനനുസരിച്ചുള്ള ഒരു രാഷ്ട്രമാണ്. അവിടെ ജനങ്ങളുണ്ടാക്കുന്ന നിയമങ്ങള്‍ക്ക് പ്രസക്തിയില്ല. അത് മൌദൂദി ഉണ്ടാക്കിയെടുത്ത ആശയമല്ല. ഖുറാനിലൂടെ മൊഹമ്മദ് പ്രചരിപ്പിച്ച ആശയമാണ്. ഇപ്പോള്‍ ജമായത്തിനെ എതിര്‍ക്കാന്‍ വീറും വാശിയും കാണിക്കുന്ന മറ്റ് തീവ്ര മുസ്ലിങ്ങളും ഇതിനോട് യോജിക്കും. അവരൊക്കെ ആ മുഖം മൂടി നേരത്തെ അണിഞ്ഞു. പ്രശ്നം ഇതൊന്നുമല്ല. ജമായത്ത് അദ്യം മുഖം മൂടി അണിഞ്ഞില്ല. അന്ന് മുഖം മൂടി അണിഞ്ഞവരെ കളിയാക്കിയും ചീത്ത പറഞ്ഞും നടന്നു. ഇന്ന് ജമായത്തും മുഖം മൂടി അണിഞ്ഞപ്പോള്‍ അവര്‍ തിരിച്ചു കളിയാക്കുന്നു.

ജനാധിപത്യം ശരിയത്തിനു കടക വിരുദ്ധമാണ്. ശരിയ നിയമം ഞങ്ങള്‍ക്ക് വേണ്ട എന്നു പറയാനുള്ള അര്‍ജ്ജവം ഇപ്പോള്‍ ജമായത്തിനെ എതിര്‍ക്കുന്ന ഒരു തീവ്ര മുസ്ലിമിനും ഇല്ല.


ഇവിടെ വായുജിത് പരാമര്‍ശിച്ച വാചകങ്ങളില്‍ ക്രമാനുഗതമായി ജമായത്ത് മൌദൂദിയുടെ ജനാധിപത്യത്തേക്കുറിച്ചുള്ള അഭിപ്രായത്തില്‍ നിന്നും വ്യതി ചലിക്കുന്നതായി കാണാം. അത് യാഥാര്‍ത്ഥ്യമാണോ അതോ മുഖം മൂടിയാണോ എന്നത് തര്‍ക്കവിഷയമാണ്. മുഖം മൂടി ആവാനേ സാധ്യതയുള്ളു. ഇസ്ലാം പ്രചരിപ്പിക്കാനുള്ള മറ്റൊരു തന്ത്രമാണി ആശയങ്ങളില്‍ വെള്ളം ചേര്‍ക്കല്‍.

മറ്റ് പരിഷ്കൃത സമൂഹങ്ങളുമായി സഹവര്‍ത്തത്തില്‍ ജീവിക്കണമെങ്കില്‍ ഒരു പക്ഷെ ഇത് പോലെയുള്ള വെള്ളം ചേര്‍ക്കല്‍ ആവശ്യമെന്നവര്‍ക്ക് തോന്നിയിരിക്കാം.

kaalidaasan said...

കൂതറ,

ലത്തീഫൊക്കെ നില്‍ക്കക്കള്ളിയില്ലാത്ത നെട്ടോട്ടത്തിലാണ്. എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കാന്‍ കിട്ടാവുന്ന കച്ചിത്തുരുമ്പൊക്കെ തേടുന്നു.

ജനാധിപത്യത്തോട് താത്വികമായോ അല്ലാതെയോ ഇസ്ലാമിനു യോജിക്കാമോ എന്നത് അസംബന്ധമാണ്. ഇസ്ലാം എന്നു പറയുന്നത് അള്ളാ എന്ന ദൈവം നല്‍കിയ ശരിയ നിയമത്തില്‍ അധിഷ്ടിതമായ ഒരു വ്യവസ്ഥിതിയാണ്. അവിടെ രാഷ്ട്രീയം അള്ളായുടെ നിയമത്തിന്‍ കീഴിലാണ്. ജനധിപത്യം എന്നു പറയുന്നത് ജനങ്ങള്‍ അവരുടെ ഇഷ്ടപ്രകാരം ഉണ്ടാക്കുന്ന നിയമങ്ങളനുസരിച്ചുള്ള ഒരു വ്യവസ്ഥിതിയും. ഇത് രണ്ടും ഒരിക്കലും കൂട്ടിമുട്ടില്ല. ജനാധിപത്യത്തിലെ നിയമ വ്യവസ്ഥ ലോകവസാനം വരെ മാറ്റാന്‍ ആകാത്ത ഏതെങ്കിലും പൊത്തകത്തിലെ അസംബന്ധങ്ങളല്ല. കാലവും ജനങ്ങളും പുരോഗമിക്കുന്നതിനുസരിച്ച് ആ വ്യവസ്ഥ മാറിക്കൊണ്ടിരിക്കും. ഇന്നത്തെ ജനാധിപത്യത്തില്‍ ഭൂരിപക്ഷം ആളുകളും തീരുമാനിക്കുന്നതാണു നിയമം. ഇസ്ലാമില്‍ അങ്ങനെ ഒന്ന് അചിന്ത്യവും. താടി വച്ച കുറെ സത്വങ്ങള്‍ ഖുറാന്‍ എന പൊത്തകം മറിച്ചു നോക്കി പറയുന്നതാണവിടത്തെ നിയമം. അതുകൊണ്ടാണ്‌ കൈ വെട്ടുക തല വെട്ടുക എന്നൊക്കെയുള്ള പ്രാകൃ
ത ക്രൂരതകള്‍ ഇന്നും ഇസ്ലാമിക രാജ്യങ്ങളിലുള്ളത്. മോഷ്ടിക്കുന്ന ഒരു ഇന്‍ഡ്യന്‍ മുസ്ലിമിന്റെ കൈ വീട്ടിക്കളഞ്ഞോട്ടേ എന്നു ചോദിച്ചാല്‍ വേണ്ട എന്നേ അയാള്‍ പറയൂ. അത്രയേ ഉള്ളു ഈ ശരിയ നിയമത്തിന്റെ ദൈവീകത.


ലത്തീഫിന്റെ സൃഗാല ബുദ്ധി ഒളിഞ്ഞിരിക്കുന്ന ഒരു പ്രയോഗമുണ്ട് എന്നാല്‍ ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് യഥാവിധി പ്രായോഗികമാക്കാന്‍ സാധിച്ചാല്‍ മറ്റേത് തത്വങ്ങളെക്കാളും ഇസ്‌ലാമികമായും യോജിക്കാവുന്ന തത്വങ്ങളാണിവ എന്ന പ്രസ്താവനയില്‍. യഥാവിധി എന്നാണത്. യഥാവിധി എന്നു വച്ചാല്‍ ശരിയ നിയമത്തിനനുസരിച്ചുള്ള ജനാധിപത്യത്തിന്റെ ഒരു പ്രയോഗം മുസ്ലിങ്ങള്‍ക്ക് യോജിക്കാവുന്നതാണെന്ന്. ഇന്‍ഡ്യയേപ്പോലുള്ള ഒരു രാജ്യത്തേ അത് പറ്റൂ എന്നും ലത്തീഫ് തിരിച്ചറിയുന്നു. ബോംബ് പൊട്ടിച്ചും ഭീകരത പരത്തിയും കൂടെ മതാടിസ്ഥാനത്തില്‍ സംഘടിച്ച് സമ്മര്‍ദ്ദം ചെലുത്തിയും ഭൂരിപക്ഷത്തെ ഭീക്ഷണിപ്പെടുത്തി ശരിയ കൂടി കൂട്ടിച്ചേര്‍ത്ത ഒരു അവിയല്‍ വ്യവസ്ഥിതി വന്നാല്‍ അതുമായി മുസ്ലിങ്ങള്‍ക്ക് യോജിക്കാമെന്ന്.

kaalidaasan said...

യുക്തി,

അള്ളാ സ്വര്‍ഗ്ഗത്തില്‍ പോലും മദ്യം കൊടുക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞ മുസ്ലിങ്ങള്‍ ബൈബിളില്‍ മദ്യമുണ്ടോ എന്നന്വേഷിക്കുന്നതിന്റെ വ്യര്‍ത്ഥത മനസിലാക്കിക്കാണും.

കാട്ടിപ്പരുത്തി എവിടെയൊക്കെയോ നിന്നും കോപ്പി പേസ്റ്റ് ചെയ്യുന്നു എന്നല്ലാതെ എഴുതുന്നതിനേക്കുറിച്ച് കാര്യമായ വിവരമൊന്നുമില്ല.

ബ്ളോഗ് അഗ്രിഗേറ്ററില്‍ പരസ്യം കണുമ്പോള്‍ ഞാന്‍ ചിലപ്പൊഴൊക്കെ അത് മറിച്ചു നോക്കാറുണ്ട്. ഞാന്‍ അവരുടെയൊക്കെ പോസ്റ്റുകളില്‍ അസ്വീകാര്യനായതുകൊണ്ട് ഇപ്പോള്‍ അവിടെ കമന്റുകള്‍ എഴുതാറില്ല.

ഒരു പോസ്റ്റില്‍ എഴുതിയതിപ്രകാരമാണ്. ഹീബ്രു അയിരുന്നു ഒരു കാലത്ത് ലോകത്തെ പ്രധാന ഭാഷ. അതൊക്കെ വിവരക്കേടിന്റെ മൂര്‍ദ്ധന്യാവസ്ഥയാണെന്നു പറയേണ്ടി വരും. കാരണം ഹീബ്രു ഒരു കാലത്തും ലോകത്തെ പ്രധാന ഭാഷയായിരുന്നില്ല.

അറേബ്യക്കു ചുറ്റുമുള്ള സ്ഥലങ്ങളിലെ ദൈവങ്ങളേക്കുറിച്ചൊക്കെ ഈ ചരിത്ര പണ്ഡിതന്‍ എഴുതി കണ്ടു. മൊഹമ്മദ് ജനിച്ച ഖുറേഷി വര്‍ഗ്ഗത്തിന്റെ ദൈവങ്ങളേക്കുറിച്ച്, മൊഹമ്മദ് 40 വയസുവരെ വിശ്വസിച്ചിരുന്ന ദൈവങ്ങളേക്കുറിച്ചൊന്നും എഴുതാന്‍ അദ്ദേഹത്തിനു തന്റേടമില്ല.

VADAKKEKAD said...

ഇസ്ലാമിക രാഷ്ട്രവാദത്തിന്റെ സൈദ്ധാന്തികാരായ മൌദൂദി ,സൈദ് ഖുതുബ്, ഹസന് ബന്ന , ആയത്തുള്ള ഖുമൈനി എന്നിവരുടെ ആശയങ്ങള് പ്രചരിപ്പിക്കലയിരുന്നു കേരളത്തിലെ ഇതര ഇസ്ലാമിക സംഘടനകളില് നിന്ന് വ്യത്യസ്തമായി ജമാഅത്തെ ഇസ്ലാമിയുടെ മുഖ്യ പ്രവര്ത്തനം. ഇസ്ലാമിക രാഷ്ട്രവാദത്തെ (ശേഷിക്കുന്ന മതേതര ഇന്ത്യയെ ഇനിയും ഒരു ഇസ്ലാമിക രാഷ്ട്രം ആക്കുക എന്ന വാദത്തെ) മറ്റു മുസ്ലീം സംഘടനകള് പണ്ടേ തള്ളിക്കളഞ്ഞു. അതിന്റെ അപകടം അവര് നിരന്തരം ഓര്മിപ്പിച്ചു. എന്നാല് മുസ്ലീങ്ങളുടെ രഹസ്യ വേദികളില് ജമാഅത്തെ ഇസ്ലാമി അവരുടെ മത രാഷ്ട്രവാദത്തെ പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു.

ഇന്ത്യ രണ്ടായി വിഭജിച്ചപ്പോള്, എന്ത് കാരണം കൊണ്ടായാലും ഒരു മുസ്ലിം രാഷ്ട്രവും, ഒരു മതേതര രാഷ്ട്രവുമാണ് ഉണ്ടായതു. മഹാ ഭൂരിപക്ഷം ഹിന്ദുക്കളും സെകുലര് ആയതിനാല് ഇവിടെ തീവ്ര ഹിന്ദുക്കളുടെ രാഷ്ട്ര വാതം ഇന്ത്യയില് ഇനിയും വിജയിച്ചില്ല. ഈ ചരിത്ര യാഥാര്ത്ഥ്യം മറന്നു ഒരിക്കലും മറന്നു പ്രവര്ത്തിക്കരുതെന്നും മറ്റു മുസ്ലീം സംഘടനകള് ജമാഅത്തെ ഇസ്ലാമിയെ ഓര്മിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി IPH വഴി പുറത്തിറക്കിയ ഗ്രന്ഥങ്ങള് RSS കാര് മുസ്ലിങ്ങളുടെ ക്രൂര മനോനിലയെ പ്രചരിപ്പിക്കുവാന് ആയുധമാക്കുന്നു എന്നും ഓര്മിപ്പിച്ചു. RSS രാഷ്ട്രവാതത്തെക്കാള് അപകടകരമാണ് ശേഷിക്കുന്ന മതേതര ഇന്ത്യയെ ഇനിയും ഒരു ഇസ്ലാമിക രാഷ്ട്രം ആക്കുക എന്ന വാദo എന്നും ഓര്മിരപ്പിച്ചു. എന്നാല്‍, ഇസ്ലാമിന് ഒരു രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെന്നും , അത് ഒഴിവാക്കി ഏതവസ്ഥയിലും ഇസ്ലാം അപൂര്ണ്ണ മാണെന്ന് ജമാഅത്തെ ഇസ്ലാമി മറുപടി പറഞ്ഞുകൊണ്ടേയിരുന്നു. ഇസ്ലാമിന്റെ സമ്പൂര്ണഅ സംസ്ഥാപനം എന്ന ലക്ഷ്യത്തെക്കുറിച്ച് വാചാലരാകുന്ന ഇവര്‍ ഇതര മുസ്ലിം സംഘടനകളുടെ നിര്ദേനശങ്ങളെ സമ്പൂര്ണ്ണ മായി തള്ളിക്കളഞ്ഞു.

മറ്റെല്ലാ മ്സുളിങ്ങളും ഇന്ത്യയില് വോട്ടു ചെയ്യുമ്പോള്, ഇസ്ലാമികമല്ലാത്ത ഒരു ഭരണത്തെയും (തവൂത്ത്) അംഗീകരിക്കില്ല എന്ന ആശയം ഉള്ളതുകൊണ്ട് സ്വതരനന്തര ഇന്ത്യയില് ദീര്ഘകാലം ജമാത്തു പ്രവത്തകരെ വോട്ടു ചെയ്യാന് സംഘടന അനുവധിച്ചില്ല. ഗവര്മെന്റ് ജോലി ചെയ്യാനും അനുവദിച്ചില്ല. ഇത് ജമാത്തിന്റെ കഴിഞ്ഞ കാല ചരിത്രം.

പിന്നീട് വോട്ടു ചെയ്യാന് അനുവദിച്ചു. സ്വാതന്ത്ര്യം കിട്ടി 63 വര്ഷത്തിനു ശേഷം ഇപ്പോള് ഒരു ജമാത് കാരനും അനുഭാ വിക്കും സ്ഥാനര്തിയകാനും അനുവദിചിട്ടുണ്ടാത്രേ. മഹത്തായ കാര്യം തന്നെ!!
ഇവര് ഒഴിച്ചുള്ള എല്ലാ മുസ്ലിങ്ങളും വോട്ടു ചെയ്തപ്പോള് അതിനെ 'അപൂര്ണ ഇസ്ലാമിക ജീവിതം' എന്നു വിലയിരുത്തിയവര്. ഇപ്പോള് വോട്ടു ചെയ്യുന്നു, സ്ഥനാര്ത്തിയെ നിറുത്തുന്നു. കഷ്ട്ടം!! എന്തായാലും ഇത് ഇന്ത്യന് ജനാധിപത്യത്തിന്റെയും , ജമാഅത്തെ ഇസ്ലാമി അല്ലാത്ത മറ്റു മുസ്ലിം സംഘടനകളുടെയും വിജയമായി വിലയിരുത്താം


അടുത്തകാലത്തെ ചില വിവാദങ്ങളുടെ തുടര്ച്ചയില് ജമാ അത്തെ ഇസ്ലാമി അമീര് ആരിഫ് അലി തന്റെ വാര്ത്തച സമ്മേളനത്തില്‍, മതരാഷ്ട്ര വാദത്തെ അംഗീകരിക്കുന്നുണ്ടോ? എന്ന പത്രക്കാരുടെ ചോദ്യത്തിനു ഇല്ല എന്നാണ് മറുപടി പറഞ്ഞത്. മൌദൂദിയുടെ ആശയങ്ങളെ മുഴുവന്‍ ജമാഅത്തിന്റെ ആശയമായി പരിഗണിക്കേണ്ടതില്ല എന്നും, 'എന്നെങ്കിലും ഇത് പറയേണ്ടതുണ്ടെന്നു' പറഞ്ഞുകൊണ്ടാണ് അത് വെളിപ്പെടുത്തിയത്.

ഇതിനര്ത്ഥം എന്താണ്? ഇസ്ലാമിന്റെ സമ്പൂര്ണ സംസ്ഥാപനം എന്ന ലക്ഷ്യത്തില് നിന്ന് ഇവര് പിന് മാറിയെന്നോ? തീര്ച്ചയായും അല്ല . ഇസ്ലാമിക രാഷ്ട്ര വാദം എന്നത് മൌദൂദിയുടെ വ്യക്തി പരമായ ആശയമായിരുന്നില്ല. അത് ജമാത്തിന്റെ തന്നെ ആശയം ആയിരുന്നു. ആ വാര്ത്താ സമ്മേളനത്തില് ഒന്നും കൃത്യമായി വ്യക്തമാക്കുന്നില്ല. ചില പൊടികയ്യി വാര്ത്ത മാനങ്ങള് ആയിരുന്നു അത്. ഇവര് പറയുന്നത് ഇസ്ലാമിക രാഷ്ട്രം എന്നത് ഒരു മത രാഷ്ട്രമാല്ലെന്നാണ്. അവിടെ ജനാധിപത്യ ഭരണ ക്രമമാണ് ഉണ്ടാകുക എന്നാണ്. ഇതാണ് ജമാതുകരുടെ ഇതിനുള്ള മറുപടി. അത് കൊണ്ട് ഞങ്ങള്‍ മത രാഷ്ട്ര വാദത്തെ അന്ഗീകരിക്കുന്നില്ല എന്നെ അര്ത്ഥ്മുള്ളൂ

VADAKKEKAD said...

ജനാധിപത്യത്തില്‍ മൌലികമായത് ഒരാള്ക്ക് ശരിയെന്നു തോന്നിയ ഏതു വിശ്വാസവും സ്വീകരിക്കാം എന്നതാണ്. എന്നാല് ജമാ അത്തെ ഇസ്ലാമി യുടെ ഇസ്ലാമിക രാഷ്ട്രത്തില് ഒരാള് ഇസ്ലാമില് നിന്ന് മറ്റു ഏതെങ്കിലും മതം ശരിയെന്നു തോന്നി സ്വീകരിച്ചാല് അവരെ കൊല്ലണം എന്നാണ്.

ആദ്യം മൌദൂദി പറയുന്നത് വായിക്കാം. അദ്ദേഹം പറയുന്നത് ജമാ അത്തെ ഇസ്ലാമി ല്‍ നിന്ന് വിട്ടു പോയാല്‍ തന്നെ അയാളെ കൊല്ലണം എന്നാണ്

“ഏതൊരു നാട്ടിലാണോ ഇസ്ലാമിക വിപ്ലവം ഉണ്ടാകുന്നത് അവിടെയുള്ള മുസ്ലിം ജനതയ്ക്ക് ഒരു നോട്ടീസ് നല്കെപ്പെടും. അതായത് ആരാണോ ഇസ്ലാമില്നിാന്നും വിശ്വാസപരവും കര്മ്മതപരവുമായ കാര്യങ്ങളില്നിിന്നും വിട്ടു നില്ക്കാ നാഗ്രഹിക്കുന്നത് എന്നാരാഞ്ഞു കൊണ്ടുള്ള നോട്ടീസ്. ഈ വിളംബരത്തിനു ശേഷം ഒരു വര്ഷാത്തിനകം അമുസ്ലിം ആകാന് ആഗ്രഹിക്കുന്നവര് അമുസ്ലിംങ്ങളാണെന്നു പ്രഖ്യാപിച്ചുകൊണ്ട് മുസ്ലിം സൊസൈറ്റിയില്നിരന്നും പുറത്തു പോകേണ്ടതാണ്. ഈ കാലപരിധിക്കു ശേഷം ജന്മനാ മുസ്ലിംങ്ങളെല്ലാം മുസ്ലിംങ്ങളായി കണക്കാക്കപ്പെടും. ഇസ്ലാമിന്റെ എല്ലാ നിയമങ്ങളും അവരില് പ്രാവര്ത്തിികമാക്കപ്പെടും. ഇസ്ലാമിലെ എല്ലാ നിര്ബ്ബ്ന്ധിത കര്മ്മംങ്ങളും ബാധ്യതകളും നടപ്പാക്കാന് അവര് നിര്ബ്ബളന്ധിതരായിത്തീരും. ഇതിനു ശേഷം ആരെങ്കിലും ഇസ്ലാമികവൃത്തത്തില്നിിന്നും പുറത്തു പോകാന് ആഗ്രഹിച്ചാല് അവര് വധിക്കപ്പെടും. കുഫ്രിന്റെ മടിത്തട്ടില് വീഴാന് പോകുന്ന ധാരാ‍ളം സ്ത്രീപുരുഷന്മാരെ ഈ വിധം രക്ഷപ്പെടുത്താന് ശ്രമിക്കും. അതായത് ഒരു വിധത്തിലും രക്ഷപ്പെടുത്താന് സാധിക്കാത്തവരെ നമ്മുടെ സൊസൈറ്റിയില്നിരന്നും വിഛേദിച്ചെറിയപ്പെടും. (വധിക്കപ്പെടും). ഈ ശുദ്ധീകരണത്തിനു ശേഷം സ്വമനസ്സാലെ മുസ്ലിമായിക്കഴിയാന് ആഗ്രഹിക്കുന്നവരെക്കൊണ്ട് പുതിയൊരു ഇസ്ലാമിക സൊസൈറ്റിയുടെ ആരംഭം കുറിക്കുന്നതാണ്.”.(The Punishment of the Apostate According to Islamic Law 1950-പേ.80)

“മതപരിത്യാഗിയെ വധിക്കുക എന്നതിന് ഈ അര്ത്ഥംി കൊടുക്കുന്നതും തെറ്റാണ്. അതായത് ഒരാള്ക്ക് മരണഭയം നല്കിാക്കൊണ്ട് കപടത സ്വായത്തമാക്കാന് നിര്ബ്ബ്ന്ധിക്കുക എന്നാണ് ഇതിനര്ത്ഥംന. വസ്തുത നേരെ മറിച്ചാണ്. ഞങ്ങള് അത്തരത്തിലുള്ളവരുടെ നേരെ ഞങ്ങളുടെ ജമാ അത്തിലേക്കു കയറാനുള്ള വാതില് കൊട്ടിയടക്കാനാണ് ആഗ്രഹിക്കുന്നത്. അവര് പല വിധത്തിലുള്ള രോഗങ്ങള്ക്കും അടിമകളാണ്. അവരുടെ വിശ്വാസം ഇടക്കിടെ മാറ്റുക എന്നത് അവര്ക്കൊ രു തമാശപോലെയാണ്. അതുകൊണ്ട് ഈ ജമാ അത്തിനകത്ത് കയറാനാഗ്രഹിക്കുന്നവരോട് ആദ്യമേതന്നെ താക്കീതായി പറയുന്നത് ഇവിടെനിന്നു തിരിച്ചു പോകുന്നതിനുള്ള ശിക്ഷ മരണമാകുന്നു. അങ്ങിനെ ഇതില് പ്രവേശിക്കുന്നതിനു മുമ്പ് ഒരു നൂറു പ്രാവശ്യം ചിന്തിക്കട്ടെ ഈ ജമാ അത്തില് പ്രവേശിക്കണോ വേണ്ടേ എന്ന്. എന്നാല് മാത്രമേ ഇനിയൊരിക്കലും തിരിച്ചു പോകുന്നതല്ല എന്ന ഉറപ്പോടെ ഇതില് വരാന് അവര്ക്കു സാധിക്കുകയുള്ളു.”(അതേ പുസ്തകം)

ഇനി കേരളത്തിലെ ജമാ അത്തെ ഇസ്ലാമി യുടെ നിലപാടു കൂടി നോക്കാം.

“ഇസ്ലാം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും പൂര്ണ്ണ് സ്വാതന്ത്ര്യമുണ്ടായിരിക്കെ , അതു സത്യമാണെന്നു മനസ്സിലാക്കി സ്വമേധയാ അതില് പ്രവേശിച്ചവന് പിന്നീട് അത് ഉപേക്ഷിച്ചു പോകുന്നുവെങ്കില് തികഞ്ഞ വഞ്ചനയും മുസ്ലിം സൊസൈറ്റിയെ ശിഥിലീകരിക്കാനുള്ള കപടതന്ത്രവുമായിട്ടാണ് ഇസ്ലാം അതിനെ കാണുന്നത്. അവരെ പിടി കൂടാനോ ശിക്ഷിക്കാനോ വ്യക്തികള്ക്ക്ഥ അധികാരമില്ലെങ്കിലും ഇസ്ലാമിക സ്റ്റേറ്റിന്റെ ഭദ്രത നിലനിര്ത്താുന് ദ്രോഹകാരികളായ ഇത്തരം ആളുകളെ ഇസ്ലാമിക കോടതി വിചാരണ ചെയ്യും. കുറ്റം തെളിഞ്ഞാല് തെറ്റു തിരുത്താന് അവസരം നല്കുംര. തിരുത്താനും തയ്യാറായില്ലെങ്കില് വധശിക്ഷയ്ക്കു വിധിക്കും” (യുക്തിവാദികളും ഇസ്ലാമും. ഒ അബ്ദുറഹിമാന് . പേജ്.141)

ഇതാണ് ജമാ അത്തെ ഇസ്ലാമി യുടെ ജനാധിപത്യ ഭരണ ക്രമം. മഹാ അപകടങ്ങള്‍ ഉള്ളില്‍ ഒളിപ്പിച്ചു ഇന്ത്യന്‍ സാഹചരിയത്ത്തില്‍ തട്ടിപ്പ് വര്ത്താമാനങ്ങള്‍ പരയുകയനിവര്‍. ഇത് തിരിച്ചരിയെണ്ടാതുണ്ട്.

kaalidaasan said...

വടക്കേക്കാട്,

ജമായത്തേ ഇസ്ലാമിയേക്കുറിച്ച് വളരെ പ്രധാനപ്പെട്ട ചില വിവരങ്ങള്‍ പങ്കു വച്ചതിനു നന്ദി.

ജമായത്തില്‍ നിന്നു വിട്ടുപോകുന്നവരെ കൊല്ലണം എന്നത് മൌദൂദി കണ്ടു പിടിച്ച പുതിയ സംഗതിയൊന്നുമല്ല. അദ്ദേഹമത് ഖുറാനെ അടിസ്ഥാനമക്കി അവതരിപ്പിച്ചതാണ്. അതിനെ സാധൂകരിക്കുന്ന ഭാഗം ഇതാണ്.

The Problem of the Apostate's Execution from a Legal Perspective

To everyone acquainted with Islamic law it is no secret that according to Islam the punishment for a Muslim who turns to kufr (infidelity, blasphemy) is execution. Doubt about this matter first arose among Muslims during the final portion of the nineteenth century as a result of speculation. Otherwise, for the full twelve centuries prior to that time the total Muslim community remained unanimous about it. The whole of our religious literature clearly testifies that ambiguity about the matter of the apostate's execution never existed among Muslims. The expositions of the Prophet, the Rightly-Guided Caliphs (Khulafa'-i Rashidun), the great Companions (Sahaba) of the Prophet, their Followers (Tabi'un), the leaders among the mujtahids and, following them, the doctors of the shari'ah of every century are available on record. All these collectively will assure you that from the time of the Prophet to the present day one injunction only has been continuously and uninterruptedly operative and that no room whatever remains to suggest that perhaps the punishment of the apostate is not execution.



The Proof from the Qur'an for the Commandment to Execute the Apostate

Here I wish briefly to offer proof that will quiet the doubt in the hearts of those who, for lack of sources of information, may think that perhaps the punishment of death did not exist in Islam but was added at a later time by the "mawlawis" (religious leaders) on their own.

God Most High declares in the Qur'an:

But if they repent and establish worship and pay the poor-due, then are they your brethren in religion. We detail our revelations for a people who have knowledge. And if they break their pledges after their treaty (hath been made with you) and assail your religion, then fight the heads of disbelief -- Lo! they have no binding oaths in order that they may desist. (9:11,12)

The following is the occasion for the revelation of this verse: During the pilgrimage (hajj) in A.H. 9 God Most High ordered a proclamation of an immunity. By virtue of this proclamation all those who, up to that time, were fighting against God and His Apostle and were attempting to obstruct the way of God's religion through all kinds of excesses and false covenants, were granted from that time a maximum respite of four months. During this period they were to ponder their own situation. If they wanted to accept Islam, they could accept it and they would be forgiven. If they wanted to leave the country, they could leave. Within this fixed period nothing would hinder them from leaving. Thereafter those remaining, who would neither accept Islam nor leave the country, would be dealt with by the sword. In this connection it was said: "If they repent and uphold the practice of prayer and almsgiving, then they are your brothers in religion. If after this, however, they break their covenant, then war should be waged against the leaders of kufr (infidelity). Here "covenant breaking" in no way can be construed to mean "breaking of political covenants". Rather, the context clearly determines its meaning to be "confessing Islam and then renouncing it". Thereafter the meaning of "fight the heads of disbelief" (9:11,12) can only mean that war should be waged against the leaders instigating apostasy.


ഇതില്‍ നിന്നും മനസിലാക്കാനാകുന്നത് ജമായത്തില്‍ ചേരുന്നവര്‍ പുറത്തു പോയാല്‍ കൊല്ലണം എന്നു മാത്രമല്ല. ഒരു മുസ്ലിം വിശ്വാസം ഉപേക്ഷിച്ചാല്‍ അവനെ കൊല്ലണമെന്നാണ്. അതും ഖുറാനില്‍ മൊഹമ്മദ് വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നതും.

Baiju Elikkattoor said...

കാളിദാസാ,

താങ്കള്‍ പറയുന്നതൊക്കെ ശരിയാണെന്ന് ലത്തീഫിനെ പോലുള്ള ജമാഅത്തെകാര്‍ക്ക് ഒരു നൂറു വട്ടം തലയില്‍ തോന്നിയാലും അത് പുറത്തു പറയാന്‍ പറ്റുകയില്ല. മനസാക്ഷിയെ വഞ്ചിച്ചു വിശ്വാസത്തിന്റെ അടിമത്തം ചുമക്കുന്നവരോട് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാന്‍!

മുക്കുവന്‍ said...

താങ്കള്‍ പറയുന്നതൊക്കെ ശരിയാണെന്ന് ലത്തീഫിനെ പോലുള്ള ജമാഅത്തെകാര്‍ക്ക് ഒരു നൂറു വട്ടം തലയില്‍ തോന്നിയാലും അത് പുറത്തു പറയാന്‍ പറ്റുകയില്ല. മനസാക്ഷിയെ വഞ്ചിച്ചു വിശ്വാസത്തിന്റെ അടിമത്തം ചുമക്കുന്നവരോട് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാന്‍...


my signature under this comment!

kaalidaasan said...

ബൈജു,

മുക്കുവന്‍,

പത്തൊമ്പതാം നൂറ്റണ്ടിലാണ്‌ ഇസ്ലാമിലില്ലാത്ത പലതുമുണ്ടെന്നു പറഞ്ഞ് ഒരു കൂട്ടം പുത്തന്‍ പണ്ഡിതര്‍ രംഗപ്രവേശം ചെയ്തത്. അവരുടെ ജല്‍പ്പനങ്ങള്‍ കേട്ട് അന്തം വിട്ട മൌദൂദി ഇസ്ലാമിന്റെ ചരിത്രം മുഴുവന്‍ പഠിച്ച് ഖുറാനെ ശരിയായ രീതിയില്‍ വിശകലനം ചെയ്തു. അതു കൊണ്ടാണ്‌ ലത്തീഫ് പറഞ്ഞത്, തല പോയാലും മൌദൂദി സത്യമേ പറയൂ എന്ന്. മൌദൂദി പറഞ്ഞ സത്യങ്ങള്‍ അനവധിയുണ്ട്. പക്ഷെ ഇപ്പോള്‍ ജമായത്തുകാര്‍ക്ക് ആ സത്യങ്ങളൊക്കെ നിഷേധിക്കുന്ന ജോലിയാണു മുഖ്യം. മൌദൂദി കണിച്ചു തന്ന സത്യസന്ധമായ ഖുറാന്റെ മുഖം ഭീകരമാണെന്നത് മറ്റാരുടേയും കുഴപ്പമല്ല. ജമായത്തല്ലാത്തവരൊക്കെ ആ ഭീകര മുഖമുണ്ടാക്കുന്ന അസ്വസ്തത പണ്ടെ തിരിച്ചറിഞ്ഞു. അതാണ്‌ അവരും ജമായത്തുകാരും തമ്മിലുള്ള വ്യത്യാസം.

ഇസ്ലാമില്‍ കടന്നു കൂടിയ അനിസ്ലാമിക പ്രവണതകളെ തിരുത്തിയ മഹനായ ഇസ്ലാമിക പണ്ഢിതനാണു മൌദൂദി എന്നാണ്‌ ജമായത്തുകാര്‍ പ്രഘോഷിക്കാറുള്ളത്. കഫിറുകളുടെ രാജ്യത്ത് മനുഷ്യ നിര്‍മ്മിതമായ നിയമങ്ങളുണ്ടാക്കാന്‍ മുസ്ലിങ്ങള്‍ പങ്കെടുക്കുന്നത് ദൈവ കോപമുണ്ടാക്കുമെന്ന അദ്ദേഹത്തിന്റെ ശരിയായ വിലയിരുത്തലാണിപ്പോള്‍ ജമായത്തുകാര്‍ തന്നെ വളച്ചൊടിച്ച് മറ്റുള്ളവരുടെ മുന്നില്‍ അപഹാസ്യരാകുന്നത്. ജമായത്തിന്റെ സ്ഥാപകനായ അദ്ദേഹത്തെ ജമായത്തുകാര്‍ തള്ളിക്കളയുമോ എന്ന് കാത്തിരുന്നു കാണാം.

സന്തോഷ്‌ said...

ഈ ലേഖനം തന്നെ ദാ ഇവിടെയും വായിക്കാം... അവിടെ ജൂണ്‍ 3 നു ആണ് എഴുതിയിരിക്കുന്നത്. കാളിദാസന്‍ തന്നെയാണോ അവിടെയും എഴുതിയത് അതോ ഇവിടെനിന്നും മോഷ്ട്ടിക്കപ്പെട്ടതോ?

Baiju Elikkattoor said...

സന്തോഷ്‌,

ഹാ ഹാ ഇത് ഏതോ സംഘിയുടെ പണിയാണ്. സംഘികളുടെയും ഒരു ഗതികേട് നോക്കണേ....!!!!

kaalidaasan said...

സന്തോഷ്,

അത് ഞാന്‍ എഴുതിയതല്ല. എന്റെ അറിവില്ലാതെ ലേഖനം അതു പോലെ പകര്‍ത്തിയിരിക്കുന്നതാണ്. സംഘപരിവാരികള്‍ക്ക് അതു കൊണ്ട് ഗുണമുണ്ട്. നരകത്തിലെ വിറക് മനുഷ്യരാണെന്ന് മൊഹമ്മദ് പറഞ്ഞപോലെ സംഘപരിവാരിന്റെ അടുപ്പിലെ വിറക് ജമായത്തുപോലുള്ള തീവ്രവാദ സംഘടനകളാണ്. അവര്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയുടെയും കാരണമായി അവര്‍ പറയുന്നത് മൌദൂദിയേപ്പോലുള്ള ആളുകളുടെ നിലപാടുകളും.

shaji.k said...

ഹ ഹ ഇത് കലക്കി.ഈ സംഘികളുടെ ഒരു കാര്യം.ഇസ്ലാമിസ്റ്റു പരിവാറിനെ വിമര്‍ശിച്ചു ലേഖനം എഴുതിയാല്‍ ഹിന്ദുത്വ പരിവാരുകള്‍ ആ ലേഖനം ഉപയോഗിക്കും അതേപോലെ തിരിച്ചും.കാരണം ഒന്നില്ലെങ്കില്‍ മറ്റൊന്നില്ല.

കുരുത്തം കെട്ടവന്‍ said...
This comment has been removed by the author.
കുരുത്തം കെട്ടവന്‍ said...
This comment has been removed by the author.
കുരുത്തം കെട്ടവന്‍ said...

കാളിദാസേട്ടോ, താങ്കളെ പോലെ ചിന്ത 'പണയം' വെക്കാത്തവരും ഈ കൊച്ചു കേരളത്തിലുണ്ടെന്ന്, ദോണ്ട്‌ ലവിടെ നോക്കിയാല്‍ മനസ്സിലാകും. ഇ.എ. ജോസഫ്,ഡയറക്ടര്‍,കേരള മദ്യവിമോചന സമിതി

Anonymous said...

എടാനായിന്റെ മോനെ നിന്റെ തല വെട്ടുമെടാ

Vanaran said...

ഒരിക്കല്‍ ഒരു ഹിന്ദു സുഹൃത്ത് വഴി കേട്ടതാണ്. അദേഹത്തിന്റെ ഒരു മുസ്ലിം സുഹൃത്തിന്‌ പുതിയതായി തുടങ്ങിയ സ്റ്റഡി ക്ലാസ്സില്‍ നിന്ന് കിട്ടിയ അറിവ്. "നബി മാംസം ഭക്ഷിക്കാനല്ല പറഞ്ഞത്, ഒട്ടകത്തെ ഭക്ഷിക്കാനാണ്. എന്ന് വച്ചാല്‍ എന്താ ? ഒട്ട് (വളരെ) അകത്തെ (ഉള്ളിനെ)ഉള്‍ക്കൊള്ളുക". എന്‍റെ ഹിന്ദു സുഹൃത്ത്‌ വാ പൊളിച്ചിരുന്നു പോയി. പിറ്റേന്ന് എന്നിക്കും ഈ അറിവ് പകര്‍ന്നു തന്നു. എനിക്ക് ഒരു സംശയം മാത്രമേ തോന്നിയുള്ളൂ. ഈ നബിയും ഒരു മലയാളിയായിരുന്നോ ? അതോ അറബിയിലും ഒട്ടകത്തെ വിളിക്കുന്നത്‌ ഒട്ടകം എന്ന് തന്നെയോ ? എന്‍റെ സുഹൃത്തിന്‌ അപ്പോളാണ് click ചെയ്തത്. അദ്ദേഹം പിന്നെ കണ്ടപ്പോള്‍ പറഞ്ഞു, ഈ സംശയം തിരികെ ചോദിച്ചതും നമ്മുടെ സ്റ്റഡി ക്ലാസ്സില്‍ പോയ സുഹൃത്തിനുണ്ടായ വളിക്കലും ഒക്കെ. ഉള്ളത് ഉള്ളത് പോലെ പറയുന്നതല്ലേ ഭംഗി ? ഇല്ലാത്തതു നടിക്കാന്‍ പോയാല്‍ അപഹാസ്യരാവുകയെ ഉള്ളു.

പുന്നകാടൻ said...

fasli said...
എടാനായിന്റെ മോനെ നിന്റെ തല വെട്ടുമെടാ

6 August 2010 22:53
തല വെട്ടന്ദ അന്ദി വെട്ടിയാല്‍ മതി അപ്പൊ പിദിചു കാക്കനാക്കം അപ്പൊ പൊന്നാനി പൊകെന്ദ ഞമ്മക്കു ഒരാലെകൂദെ കിട്ടും എപ്പദി ഐദിയ കഷ്ട്ടം.........