Tuesday 8 June 2010

നീണ്ടു പരന്നു കിടക്കുന്ന ദുനിയാവ്

സൌദി അറേബ്യയിലായിരുന്ന കാലത്താണു മുസ്തഫയെ പരിചയപ്പെട്ടത്. മലപ്പുറം ജില്ലയില്‍ നിന്നും വന്ന ഒരു സാധാരണ മുസ്ലിം. സംസാരിക്കുമ്പോള്‍ കുറച്ചു തമാശകളൊക്കെ പറയുന്ന ഒരു രസികന്‍. സ്വന്തം ജീവിത കഥ ആരെയും രസിപ്പിക്കും വിധം അദ്ദേഹം പറയുമായിരുന്നു. സൌദിയില്‍ വരുന്നതിനു മുന്നേ ജോലിയൊന്നും ഇല്ലാതിരുന്ന മുസ്തഫ മദ്രസയില്‍ പഠിപ്പിക്കാന്‍ തുടങ്ങി. ഖുറാന്‍ പറഞ്ഞു കൊടുത്തപ്പോള്‍ നീണ്ടു പരന്നു കിടക്കുന്ന ദുനിയാവിനേപ്പറ്റിയും പറഞ്ഞു. അപ്പോള്‍ ഒരു കുട്ടി ചോദിച്ചു.

സ്കൂളിലെ രാജന്‍ മാഷ് പഠിപ്പിച്ചത് ഭൂമി ഉരുണ്ടതാണെന്നാണല്ലോ. ഇവിടെ എന്താ മാഷേ ദുനിയാവ് പരന്നതാണെന്നു പഠിപ്പിക്കുന്നത്?

മുസ്തഫക്കു പെട്ടെന്നുത്തരം പറയാന്‍ പറ്റിയില്ല. അല്‍പ്പം ആലോചിച്ച് ഗൌരവം വിടാതെ പറഞ്ഞു.

അതേ. രാജന്‍ മാഷക്ക് സര്‍ക്കാര്‍ കൊടുക്കുന്ന ശമ്പളം 1000 ഉറുപ്പികയാണ്. മദ്രസയില്‍ എനിക്കു കിട്ടുന്നത് 300 ഉറുപ്പികയും.അതു കൊണ്ട് ഇവിടെ ഭൂമി പരന്നു തന്നെയിരുന്നാല്‍ മതി.

മുസ്തഫ തമാശ പറഞ്ഞതാണെങ്കിലും അതില്‍ വലിയ ഒരു സത്യമുണ്ട്.
 
മൊഹമ്മദ് ഖുറാന്‍ എഴുതിയ കാലത്തെ സാധാരണ മനുഷ്യരുടെ വിശ്വാസം ഭൂമി പരന്നതാണെന്നായിരുന്നു. അതിനെ സാധൂകരിക്കുന്ന അനേകം ആയത്തുകള്‍ ഖുറാനിലുണ്ട്. 1300 വര്‍ഷങ്ങളോളം ഖുറാനും ഹദീസുകളും വായിച്ചു പഠിച്ച് മറ്റുള്ളവരെ പഠിപ്പിച്ച ഇസ്ലാമിക പണ്ഡിതരും മുസ്ലിങ്ങളും അത് തന്നെയാണു വിശ്വസിച്ചത്.
 
ഭൂമി പരന്നു കിടന്നകാലത്തോളം, ഏകദേശം 1000 വര്‍ഷങ്ങളോളം ഖുറാന്‍ വ്യാഖ്യാനിച്ചവര്‍ക്കോ അത് പഠിപ്പിച്ചവര്‍ക്കോ പഠിച്ചവര്‍ക്കോ അത് ഒരു പ്രശ്നമായിരുന്നില്ല. മൊഹമ്മദ് ജീവിച്ച നൂറ്റാണ്ടിനടുത്ത് ജീവിച്ചവരും ഹദീസ് എഴുതിയവരും മൊഹമ്മദ് ഉദ്ദേശിച്ച പരന്ന ഭൂമിയേക്കുറിച്ചേ പരാമര്‍ശിച്ചിട്ടുള്ളു. പക്ഷെ പിന്നീട് ശാസ്ത്രജ്ഞര്‍ ഭൂമിയെ ഉരുട്ടിയെടുത്തപ്പോള്‍ പരന്ന ഭൂമിയേപ്പറ്റി പറഞ്ഞ മൊഹമ്മദിന്റെ ഖുറാനെ ആളുകള്‍ കളിയാക്കാന്‍ തുടങ്ങി. മനുഷ്യാരാശിക്ക് എന്നേക്കും വേണ്ടി എഴുതപ്പെട്ട ദിവ്യ പുസ്തകത്തിലെ ഭൂമി പരന്നിരിക്കുന്നത് മൊഹമ്മദിനും  അള്ളാക്കും നാണക്കേടാണെന്നു മനസിലാക്കിയ ചില മുസ്ലിങ്ങള്‍ ഖുറാനില്‍ ഗവേഷണം നടത്തി ഭൂമിയെ ഉരുട്ടിയെടുത്തു. അതിനു വേണ്ടി ഖുറാനിലെ ചില വാക്കുകള്‍ക്ക് മൊഹമ്മദ് ഉദേശിക്കാത്ത അനര്‍ത്ഥം നല്‍കി.
 
ഖുറാനെ ഇതു പോലെ പുനര്‍വായന നടത്തി പുതിയ രീതിക്കനുയോജ്യമായ തരത്തില്‍ വ്യാഖ്യാനിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന വ്യക്തിയാണ്, യൂസുഫ് അല്‍ ഖര്‍ദാവി. അല്‍ ജസീറ എന്ന ന്യൂസ് ചാനലില്‍ ,അദ്ദേഹം കൈകാര്യം ചെയ്യുന്ന ഒരു പരിപാടിയുണ്ട്. ശാസ്ത്രം ഖുറാനിന്റെ വെളിച്ചത്തില്‍ അവതരിപ്പിക്കുന്നതാണതില്‍. അവിടെ പരിണാമത്തേക്കുറിച്ച് ഒരു ചോദ്യമുണ്ടായി. അതിനദ്ദേഹം നല്‍കിയ മറുപടി അതി വിചിത്രമാണ്.
 
Muslims do not need to worry about the evolution theory as long as it remains a theory, only if it becomes a recognized scientific fact that the Muslim scholars would reinterpret the relevant verses in the Quran to bring them in line with proven scientific facts.
 
അതിങ്ങനെ തര്‍ജ്ജമ ചെയ്യാം. പരിണാമം ഇപ്പോഴുമൊരു നിഗമനം മാത്രമാണ്, ഒരു ശാസ്ത്ര സത്യമായി തെളിഞ്ഞാല്‍ ഖുറാന്‍ വിദഗ്ദ്ധര്‍ വേണ്ട രീതിയില്‍ പ്രസക്തമായ ഖുറാന്‍ ആയത്തുകള്‍ പുനര്‍വ്യാഖ്യാനിച്ച് ഖുറാനെ ശാസ്ത്രത്തിനനുസരിച്ച് പാകപ്പെടുത്തും. അതിനെ മറ്റൊരു രീതിയില്‍ വിശദീകരിക്കാം. ഒരാള്‍ ഒരു കുട്ടിക്ക് ഒരു ചെരുപ്പു വാങ്ങി എന്നിരിക്കട്ടേ. കുട്ടി വളരുന്നതിനനുസരിച്ച് ആ കുട്ടിയുടെ കാലുകള്‍ മുറിച്ച് ചെരുപ്പിടാന്‍ പാകത്തിലാക്കും. പഴയ ചെരുപ്പ് അതേപോലെ സൂക്ഷിക്കും. അതുപേക്ഷിക്കുകയോ വ്യത്യാസം വരുത്തുകയോ ഇല്ല. അതാണു മിക്ക മുസ്ലിങ്ങളുടെയും ചിന്താഗതി.
 
മുസ്ലിങ്ങളല്ലാത്ത മറ്റ് ചിലരുടെയും ചിന്താഗതിയും ഇതു തന്നെ. വലിയ സത്യാന്വേഷണങ്ങള്‍ നടത്താറുള്ള ഒരാള്‍ ഖുറാനെ പ്രകീര്‍ത്തിച്ച് ഇതു പോലെ ചില പൊട്ടത്തരങ്ങള്‍ എഴുതിയത് വായിച്ചിട്ടുണ്ട്. കല്‍ക്കി ബിഗ് ബാംഗ് ഖുറാനില്‍ കണ്ടെത്തിയതും ഇതു പോലെതന്നെ. കാലം എന്ന ബ്ളോഗര്‍ എന്നോട് വായിക്കാന്‍ ഉപദേശിച്ച കാട്ടിപ്പരുത്തി എഴുതിയ ജബ്ബാറിനുള്ള മറുപടികളില്‍ സമാനമായ ഒരു പരാമര്‍ശം കണ്ടു.

ഖുറാനിലെ ഒരു പരാമര്‍ശമാണു താഴെ.

രാത്രിയെക്കൊണ്ട്‌ അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട്‌ അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു.

ഇതിനെ കാട്ടിപ്പരുത്തി വിശദീകരിക്കുന്നതിങ്ങനെ.

മനുഷ്യര്‍ക്ക് അനുഗ്രഹമായ ഭൂമിയെ കുറിച്ച് സൂചിപ്പിക്കുന്നിടത്തല്ലാം അതിനെ പരന്നതായും വിരിപ്പായും പറയുന്ന ഖുര്‍‌ആന്‍ അകാശത്തെയും ഭൂമിയേയും കുറിച്ച് പറയുന്നിടത്താണ് പന്തിന്റെ രൂപത്തിലേക്കു വരുന്നത്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രാഥമികത അറിയുന്നവര്‍ ഇതൊന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും.
 
അവിടെ കാട്ടിപ്പരുത്തി അറ്റ കൈ തന്നെ പ്രയോഗിച്ചു. 1400 വര്‍ഷങ്ങള്‍ക്ക് ശേഷം ഐന്സ്റ്റീന്‍ കണ്ടുപിടിക്കുമെന്ന് അള്ളാക്കുറപ്പുണ്ടായിരുന്ന ആപേക്ഷികതാ സിദ്ധാന്തം തന്നെ അങ്ങു പ്രയോഗിച്ചു. ചുറ്റിപ്പൊതിയുക എന്ന വാക്കിനെ എടുത്ത് അമ്മാനമാടി അത് ഭൂമിക്കു ചുറ്റി പൊതിയുന്നതാണെന്നും സ്ഥാപിച്ചു. എന്തൊരു പ്രൌഡ ഗംഭീര പ്രയോഗം. ആരും കോരിത്തരിച്ചു പോകും. ചുറ്റുക എന്നാല്‍ അത് ഉരുണ്ട സാധനത്തെ തന്നെയാകണം, എന്നാലല്ലെ ഭൂമി ഉരുണ്ടതാകൂ. മുസ്ലിങ്ങള്‍ മയ്യത്താവുമ്പോള്‍ മയ്യത്തിനെ തുണികൊണ്ടു ചുറ്റിപ്പൊതിയാറുണ്ട്. അത് ശവശരീരം ഉരുണ്ടിരിക്കുന്നതുകൊണ്ടാകാം. തിരുവായ്ക്ക് എതിര്‍വായുണ്ടാകാന്‍ ആകില്ലല്ലോ.
 
കാട്ടിപ്പരുത്തിയുടെ ഇഷ്ടവിനോദമായ സാഹിത്യ ഭാവനയൊന്നും ഇവിടെ പ്രയോഗിക്കില്ല. ആപേക്ഷികസിദ്ധാന്തം മാത്രമേ പ്രയോഗിക്കൂ. ഇത് കാട്ടിപ്പരുത്തി ഭൂമിയെ ഉരുട്ടിയെടുക്കുന്ന കഥ. കാട്ടിപ്പരുത്തിയേക്കാളും ആമ്പിയറുള്ള ഇസ്ലാമിക പണ്ഡിതര്‍ ഭൂമിയെ ഉരുട്ടിയെടുക്കുന്നത് മറ്റൊരു തരത്തിലാണ്. അതിനവര്‍ ആധാരമാക്കുന്നത് ഖുറാനിലെ മറ്റൊരു ആയത്തും. അതിങ്ങനെ.
 
79:30. ഭൂമിയോ, അനന്തരം അവന്‍ അതിനെ വിസ്തൃതമാക്കി.
 
ഇത് മൌദൂദി തര്ജ്ജമ ചെയ്ത ഖുറാനിലേതാണ്. വിസ്തൃതമാക്കി എന്നത് എങ്ങനെ വ്യാഖ്യാനിച്ചാലും ഉരുണ്ടത് എന്ന അര്‍ത്ഥം വരില്ല. ഖുറാന്റെ അറിയപ്പെടുന്ന  ഇംഗ്ളീഷ് പരിഭാഷകളിലൊന്നും ഈ അര്‍ത്ഥം കണ്ടിട്ടില്ല.
 
[079:030]

YUSUFALI: And the earth, moreover, hath He extended (to a wide expanse);
PICKTHAL: And after that He spread the earth,
SHAKIR: And the earth, He expanded it after that.
 
അവിടെയൊക്കെ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ spread, expand. extent എന്നൊക്കെയാണ്. ഇതിനൊന്നും  എത്ര വലിച്ചു നീട്ടിയാലും ഉരുണ്ടത് എന്ന  അര്‍ത്ഥം സുബോധമുള്ള ആര്‍ക്കും കല്‍പ്പിക്കാനാകില്ല.
 
ഹദീസുകള്‍ അനവധിയുണ്ട്. പക്ഷെ കാട്ടിപ്പരുത്തി ഉള്‍പ്പടെയുള്ള മുസ്ലിങ്ങള്‍ ആറു ഹദീസുകളേ പൂര്‍ണ്ണമായും അംഗീകരിക്കാറുള്ളു. മൊഹമ്മദിന്റെ ഇരുണ്ട വശങ്ങള്‍ പരാമര്‍ശിക്കുന്ന തബാരിയുടെ ഹദീസൊക്കെ അവര്‍ക്ക് ഹറാമാണ്. അതു പോലെ മുസ്ലിങ്ങള്‍ ഹറാമായി കരുതി തള്ളിക്കളയുന്ന ഖുറാന്റെ മറ്റൊരു തര്‍ജ്ജമയുണ്ട്. ഖലീഫ എന്ന വ്യക്തിയുടേതാണാ തര്‍ജ്ജമ. അദ്ദേഹം ഇതേ വാചകം തര്‍ജ്ജമ ചെയ്തിരിക്കുന്നത് മറ്റ് തര്‍ജ്ജമക്കാരൊക്കെ തര്‍ജ്ജമ ചെയ്തതില്‍ നിന്നും വിഭിന്നമായാണ്. അതിങ്ങനെയാണ്.
 
[079:030]
Khalifa: He made the earth egg-shaped.
 
ചെരുപ്പിനനുസരിച്ച് കാലു മുറിക്കാന്‍ ഓടി നടന്ന പണ്ഡിതര്‍ക്ക് ഇതില്‍ പരം ഒരു ലോട്ടറി അടിക്കാനില്ല. അതിനു ഖലീഫ എന്ന  ഹറാമി എഴുതി വച്ചതു തന്നെ അങ്ങു ചുറ്റിപ്പൊതിഞ്ഞു. ആ ചുറ്റിപ്പൊതിയലിന്റെ വിശദവിവരങ്ങള്‍ ഇവിടെ വായിക്കാം.
 
കാട്ടിപ്പരുത്തിയുടെ മറ്റൊരു പരാമര്‍ശം കൂടി.


ഇടമുറക് അദ്ദേഹത്തിന്റെ ഖുര്‍‌ആന്‍ വിമര്‍ശിക്കപ്പെടുന്നു എന്ന ഗ്രന്ഥത്തില്‍ ഖുര്‍‌ആന്‍ സൂര്യന്‍ ചലിക്കുന്നു എന്ന ആയത്തിനെ ആദ്യ ലക്കത്തില്‍ പരിഹസിക്കുന്നുണ്ട്. പക്ഷേ പിന്നീട് സൂര്യന്റെ ചലനങ്ങളെ കുറിച്ച് കണ്ടെത്തിയപ്പോള്‍ ഇടമുറകിന്നത് പിന്‍‌വലിക്കേണ്ടി വന്നു എന്നു മാത്രം. ഖുര്‍‌ആന്‍ പറഞ്ഞിടത്തു തന്നെ നില്‍ക്കുന്നു. തിരുത്തലുകള്‍ നമ്മുടെ അറിവിന്നാണ് ബാധകമാവുന്നത്.
 
വളരെ ശരിയാണ്. ഖുറാന്‍ പറഞ്ഞിടത്തു തന്നെ നില്‍ക്കുന്നു. എന്നു വച്ചാല്‍ ചെരുപ്പ് 1400 വര്‍ഷം മുമ്പത്തെ അളവില്‍ നില്‍ക്കുന്നു. ഈ നൂറ്റാണ്ടിലെ കാലുകളൊക്കെ മുറിച്ച് ആ ചെരുപ്പിനു പാകത്തില്‍ ആക്കുന്ന തല തിരിഞ്ഞ ചെരുപ്പുകുത്തിയുടെ റോള്‍ സ്വയം കാട്ടിപ്പരുത്തി ഏറ്റെടുത്തിരിക്കുന്നു.


ഖുറാന്‍ എന്ന പൊത്തകം മൊഹമ്മദ് എഴുതുന്നതിനും കാക്കത്തൊള്ളായിരം വര്‍ഷം മുമ്പേ മനുഷ്യരൊക്കെ കണ്ടതും ചിന്തിച്ചതും എഴുതിയതും സൂര്യന്‍ ചലിക്കുന്നു എന്നാണ്. പക്ഷെ അവരൊക്കെ പറഞ്ഞിടത്തു നിന്നും മാറി. അതിന്റെ കാരണം ഭൂമിക്കു ചുറ്റും സൂര്യന്‍ ചലിക്കുന്നു എന്നതൊരു തോന്നലാണെന്ന തിരിച്ചറിവാണ്. പകരം ഭൂമി സൂര്യനു ചുറ്റും ചലിക്കുന്നു എന്നവര്‍ മനസിലാക്കി. ഭൂമി ചലിക്കുന്ന കാര്യം ഖുറാന്‍ പറയാത്തതുകൊണ്ട് മുസ്ലിങ്ങളൊക്കെ ഭൂമി ഇപ്പോഴും നിശ്ചലമായി നില്‍ക്കുന്നു എന്നു വിശ്വസിക്കുന്നു.

ഭൂമി നിശ്ചലമായി നിന്നിട്ട് സൂര്യന്‍ ചലിക്കുന്നു എന്നാണു മൊഹമ്മദ് ഖുറാനില്‍ ഉദ്ദേശിച്ചത്. അത് സൂര്യന്‍ കിഴക്കു നിന്നു പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നു എന്ന തോന്നലില്‍ നിന്നും. സൂര്യന്‍ ചലിക്കുന്നു എന്ന് ശാസ്ത്രം പറയുന്നത് സൂര്യനും ചന്ദ്രനും ഉള്‍പ്പടെയുള്ള സൌരയൂധം ഒന്നാകെ ക്ഷീരപദത്തിലെ കേന്ദ്ര ബിന്ദുവിനു ചുറ്റും സഞ്ചരിക്കുന്നതിനെയാണ്. ഖുറാനും മൊഹമ്മദും അള്ളായും കൂടെ കണ്ടുപിടിച്ചു വച്ചിരിക്കുന്നത് സൌരയൂധം സഞ്ചരിക്കുന്നു എന്നല്ല. അതൊക്കെ കാട്ടിപ്പരുത്തി മനസിലാക്കിയെടുക്കുമെന്നും തോന്നുന്നില്ല. അതിനു തല തിരിഞ്ഞ ചിന്തയല്ല വേണ്ടത്. നേരെ ചിന്തിക്കാനുള്ള ശേഷിയാണു വേണ്ടത്.
 
ഭൂമി വാസ്തവത്തില്‍ സൂര്യനു ചുറ്റും ഒരു പഥത്തില്‍ കൂടിയും സൂര്യനോടൊപ്പം വേറൊരു പഥത്തില്‍കൂടിയും സഞ്ചരിക്കുന്നു. ഈ രണ്ട് സഞ്ചാരപഥമുണ്ടായിട്ടും അതില്‍ ഒന്നു പോലും അള്ളാക്കു മനസിലായില്ല. അതു കൊണ്ടാണല്ലോ ലോകവസാനം വരെയുള്ള രഹസ്യങ്ങളൊക്കെ എഴുതി വച്ചിരിക്കുന്ന ഖുറാന്‍ എന്ന പൊത്തകത്തില്‍ അതേക്കുറിച്ച് ഒരക്ഷരം പോലും പറയാന്‍ കഴിയാതെ പോയതും.
 
ഖുറാന്‍ അവകാശപ്പെടുന്നത് അതിന്റെ ഭാഷ ലളിതമാണെന്നാണ്. പല മുസ്ലിങ്ങളും അതിനില്ലാത്ത അര്‍ത്ഥം കല്‍പ്പിച്ചു നല്‍കി ബാക്കിയെല്ലാം അതിനകത്താക്കാന്‍ ശ്രമിക്കുന്നു. ശാസ്ത്രം ചില നിഗമനങ്ങള്‍ എടുക്കുമ്പോഴേക്കും അവ ഖുറാനിലുണ്ടെന്നു വീമ്പിളക്കുന്ന ഇവര്‍ക്ക്  നാളെ അത് ശാസ്ത്രം തള്ളിക്കളഞ്ഞാല്‍  ഇളിഭ്യരാകുമെന്നൊന്നും ചിന്തിക്കാനുള്ള ശേഷി ഇല്ല. ഇവര്‍ക്കിതൊന്നും പ്രശ്നമല്ല. നാളെ വരുന്ന നിഗമനങ്ങളെക്കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ അവര്‍ ഖുറാന്‍ പുനര്‍വ്യാഖ്യാനിക്കും. എല്ലാക്കാലത്തേക്കുമുള്ള പൊത്തകമെന്നു പറഞ്ഞതിന്റെ അര്‍ത്ഥമിതാണ്. ഏത് കാലത്തിനു ചേരുന്ന തരത്തിലും വ്യാഖ്യാനിക്കാനുള്ള പൊത്തകം.


ഓ ടോ: യൂസുഫ് അല്‍ ഖര്‍ദാവി മദ്യത്തേക്കുറിച്ച് രസകരമായ ഒരു ഫത്വ ഇറക്കിയിട്ടുണ്ട്. കാട്ടിപ്പരുത്തി വളരെ ഗംഭീരമായി ഖുറാന്‍ മദ്യം നിഷിദ്ധമാക്കി എന്നു വാദിക്കുമ്പോള്‍ മുസ്ലിങ്ങള്‍ ചെറിയ അളവില്‍  മദ്യം കഴിക്കുന്നതില്‍ തെറ്റില്ല എന്നാണദ്ദേഹത്തിന്റെ നിലപാട്. അതേക്കുറിച്ച് ഇവിടെ വായിക്കാം. ഇത് കാലു ചെരുപ്പിനനുസരിച്ച് മുറിച്ചതോ ചെരുപ്പ് കാലിനനുസരിച്ച് മാറ്റിയതോ?

19 comments:

kaalidaasan said...

ഭൂമി വാസ്തവത്തില്‍ സൂര്യനു ചുറ്റും ഒരു പഥത്തില്‍ കൂടിയും സൂര്യനോടൊപ്പം വേറൊരു പഥത്തില്‍കൂടിയും സഞ്ചരിക്കുന്നു. ഈ രണ്ട് സഞ്ചാരപഥമുണ്ടായിട്ടും അതില്‍ ഒന്നു പോലും അള്ളാക്കു മനസിലായില്ല അതു കൊണ്ടാണല്ലോ ലോകവസാനം വരെയുള്ള രഹസ്യങ്ങളൊക്കെ എഴുതി വച്ചിരിക്കുന്ന ഖുറാന്‍ എന്ന പൊത്തകത്തില്‍ അതേക്കുറിച്ച് ഒരക്ഷരം പോലും പറയാന്‍ കഴിയാതെ പോയതും.

ഖുറാന്‍ അവകാശപ്പെടുന്നത് അതിന്റെ ഭാഷ ലളിതമാണെന്നാണ്. പല മുസ്ലിങ്ങളും അതിനില്ലാത്ത അര്‍ത്ഥം കല്‍പ്പിച്ചു നല്‍കി ബാക്കിയെല്ലാം അതിനകത്താക്കാന്‍ ശ്രമിക്കുന്നു. ശാസ്ത്രം ചില നിഗമനങ്ങള്‍ എടുക്കുമ്പോഴേക്കും അവ ഖുറാനിലുണ്ടെന്നു വീമ്പിളക്കുന്ന ഇവര്‍ക്ക് നാളെ അത് ശാസ്ത്രം തള്ളിക്കളഞ്ഞാല്‍ ഇളിഭ്യരാകുമെന്നൊന്നും ചിന്തിക്കാനുള്ള ശേഷി ഇല്ല. ഇവര്‍ക്കിതൊന്നും പ്രശ്നമല്ല. നാളെ വരുന്ന നിഗമനങ്ങളെക്കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ അവര്‍ ഖുറാന്‍ പുനര്‍വ്യാഖ്യാനിക്കും. എല്ലാക്കാലത്തേക്കുമുള്ള പൊത്തകമെന്നു പറഞ്ഞതിന്റെ അര്‍ത്ഥമിതാണ്. ഏത് കാലത്തിനു ചേരുന്ന തരത്തിലും വ്യാഖ്യാനിക്കാനുള്ള പൊത്തകം.

ഓ ടോ: യൂസുഫ് അല്‍ ഖര്‍ദാവി മദ്യത്തേക്കുറിച്ച് രസകരമായ ഒരു ഫത്വ ഇറക്കിയിട്ടുണ്ട്. കാട്ടിപ്പരുത്തി വളരെ ഗംഭീരമായി ഖുറാന്‍ മദ്യം നിഷിദ്ധമാക്കി എന്നു വാദിക്കുമ്പോള്‍ ചെറിയ അളവില്‍ മുസ്ലിങ്ങള്‍ മദ്യം കഴിക്കുന്നതില്‍ തെറ്റില്ല എന്നാണദ്ദേഹത്തിന്റെ നിലപാട്. ഇത് കാലു ചെരുപ്പിനനുസരിച്ച് മുറിച്ചതോ ചെരുപ്പ് കാലിനനുസരിച്ച് മാറ്റിയതോ

ഉപാസന || Upasana said...

:-)

സന്തോഷ്‌ said...

ഓ ടോ : ഡോ. സക്കീര്‍ നായിക് പ്രശസ്തനായ ഒരു മുസ്ലിം മതസംവാദകന്‍ ആണ്. കുറച്ചു നാളുകള്‍ക്കു മുന്‍പ് നടന്ന ഒരു സംവാദത്തില്‍ അദ്ദേഹത്തോട് ഒരു എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ഒരു ചോദ്യം ചോദിച്ചു:

ഇസ്ലാം മതവിശ്വാസം അനുസരിച്ചു നന്മകള്‍ ചെയ്താലും ഖുര്‍ ആനിലും മുഹമ്മദ്‌ നബിയിലും വിശ്വസിക്കുന്നില്ല എങ്കില്‍ അങ്ങനെയുള്ളവര്‍ തീര്‍ച്ചയായും നരകത്തില്‍ പോകും. അപ്പോള്‍ മഹാത്മാഗാന്ധി, മദര്‍ തെരേസ്സ എന്നിവര്‍ സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുമോ നരകത്തില്‍ ആയിരിക്കുമോ?

ഡോ. സക്കീര്‍ നായിക് നല്‍കിയ മറുപടി ഇപ്രകാരം ആയിരുന്നു: എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ഒന്നൊഴികെ എല്ലാ വിഷയങ്ങള്‍ക്കും 90 % നു മേല്‍ മാര്‍ക്ക് വാങ്ങി, പക്ഷെ ഒരു വിഷയത്തിനു പരീക്ഷയില്‍ തോറ്റുപോയി എന്നാല്‍ വിജയിക്കുമോ? ചോദ്യകര്‍ത്താവായ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ഇല്ല എന്നു ഉത്തരം നല്‍കി. ഡോ. സക്കീര്‍ നായിക് സദസ്സില്‍ നിന്നും കൈയ്യടികള്‍ ഏറ്റുവാങ്ങുകയും ചെയ്തു.

ആ പരിപാടിക്ക് ശേഷം ആ വിദ്യാര്‍ഥി പറഞ്ഞത് എല്ലാ വിഷയങ്ങള്‍ക്കും 90 % നു മേല്‍ മാര്‍ക്ക് വാങ്ങുന്ന ഒരാള്‍ ബാക്കിയുള്ള ഒരു വിഷയത്തിന്റെ പരീക്ഷ എഴുതിയാല്‍ തോല്‍ക്കില്ല എന്നു ഉറപ്പാണ്. പക്ഷെ ഇത് ഞാന്‍ ഡോ. സക്കീര്‍ നായിക് നെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ട് കാര്യം ഇല്ല, കാരണം അദ്ദേഹം അത് അംഗീകരിക്കില്ല, പരീക്ഷ എഴുതി പക്ഷെ തോറ്റുപോയി എന്നു തന്നെ അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കും.

kaalidaasan said...

സന്തോഷ്,

സാങ്കല്‍പ്പിക ചോദ്യങ്ങള്‍ ചോദിക്കുക, സാങ്കല്‍പ്പിക ഉത്തരങ്ങള്‍ കണ്ടു പിടിക്കുക. എന്നിട്ട് അത് സത്യമാണെന്നു വിശ്വസിക്കുക പ്രചരിപ്പിക്കുക എന്ന നയമാണ്, എല്ലാ. ഇസ്ലാം സംവാദകരുടെയും രീതി. സക്കീര്‍ നായിക് പറയുന്ന പല അസംബന്ധങ്ങളും തമാശകളുമൊക്കെ ഇന്റര്‍ നെറ്റില്‍ ഉണ്ട്.

ബിഗ് ബാംഗ് തീയറി ഖുറാനില്‍ ഉണ്ട്. അതാണ്‌ ഖുറാന്റെ ദൈവീകതക്ക് തെളിവെന്നാണ്‌ കാട്ടിപ്പരുത്തി അവകാശപ്പെടുന്നത്. നാളെ ബിഗ് ബാംഗ് തീയറി തെറ്റാണെന്ന് ശാസ്ത്രം എങ്ങാനും പറഞ്ഞാല്‍ ഇവര്‍ ഖുറാന്റെ ദൈവികതയും തള്ളിക്കളയുമോ? ഒരിക്കലുമില്ല. കാട്ടിപ്പരുത്തി അന്നതിനെ ദൈവികത എന്ന ഉഡായിപ്പില്‍ നിന്നും, സാഹിത്യ ഭവന എന്ന ഉഡായിപ്പിലേക്ക് മാറ്റി പ്രതിഷ്ടിക്കും. എന്നിട്ട് അന്നു ശാസ്ത്രം നിര്‍ദ്ദേശിക്കുന്ന നിഗമനത്തിനെ സാധൂകരിക്കാന്‍ ഖുറാനിലെ ഏതെങ്കിലും ഒരസംബന്ധം പൊടി തട്ടി എടുത്ത് വക്രീകരിച്ച് ആ നിഗമനത്തിനിണങ്ങുന്ന തരത്തിലാക്കും.

നിലാവ്‌ said...

''അന്നു ശാസ്ത്രം നിര്‍ദ്ദേശിക്കുന്ന നിഗമനത്തിനെ സാധൂകരിക്കാന്‍ ഖുറാനിലെ ഏതെങ്കിലും ഒരസംബന്ധം പൊടി തട്ടി എടുത്ത് വക്രീകരിച്ച് ആ നിഗമനത്തിനിണങ്ങുന്ന തരത്തിലാക്കും.''
ഹ ഹാ..അത്‌ പരമാർത്ഥം....അതിന്റെ താഴെയൊരു മുട്ടൻ കയ്യൊപ്പ്‌...

സുബിന്‍ പി റ്റി said...

Me too.. See christians also do this.. And people like Dr. Gopalakrishnan too.. Religions!!

മുക്കുവന്‍ said...

'അന്നു ശാസ്ത്രം നിര്‍ദ്ദേശിക്കുന്ന നിഗമനത്തിനെ സാധൂകരിക്കാന്‍ ഖുറാനിലെ ഏതെങ്കിലും ഒരസംബന്ധം പൊടി തട്ടി എടുത്ത് വക്രീകരിച്ച് ആ നിഗമനത്തിനിണങ്ങുന്ന തരത്തിലാക്കും.''
ഹ ഹാ..അത്‌ പരമാർത്ഥം....അതിന്റെ താഴെയൊരു മുട്ടൻ കയ്യൊപ്പ്‌....me tooo

Shine said...

May not be a good idea to waste time chasing scientific facts in Quran. I did.. I quit.

RajivMathew said...

ആഗോളതലത്തില്‍ ഇസ്ലാം നേരിടുന്ന പ്രതിസന്ധിയാണ് ഇവിടെ കാണുവാന്‍ സാധിക്കുന്നത്!
മുഹമ്മദിനെ വേദത്തിലും ബൈബിളും തേടുന്നവരെയും ബിംഗ് ബാന്ഗ് തിയറിയും ഗുരുത്വാകര്‍ഷണ ബലവും കുരാനില്‍ ഉണ്ടെന്നു സ്ഥാപിക്കുവാന്‍ ശ്രമികുന്നവരെയും കാണുമ്പോള്‍ ഈ പ്രതിസന്ധി എത്ര ആഴതിലാനെന്നു ബോധ്യമാകും. ഒരു നിലനില്പിനായുള്ള പോരാടാമാണ് സാകിര്‍ നായികും അക്ബറും എല്ലാവരും നടത്തുന്നത്. ഇരുണ്ട കാലഘട്ടത്തില്‍ സഭയും ഇത്തരം ഒരു പ്രതിസന്ധിയിലുടെ കടന്നുപോയിരുന്നു. പക്ഷെ സഭ അതിനെ അതിജീവിച്ചത് മതത്തെ ശാസ്ത്രത്തില്‍ നിന്നും പൂര്‍ണമായും വേര്‍തിരിച്ചുകൊണ്ടും ബൈബിള്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല എന്ന് സമ്മതിച്ചുകൊണ്ടുമായിരുന്നു. എന്നാല്‍ ഇസ്ലാമികള്‍ ഇപ്പോളും ബിംഗ് ബംഗ് തിയറികു വിശദീകരണം തേടി കുരാനില്‍ ചെല്ലുന്നു! പക്ഷെ ഒരിക്കല്‍ ഇവര്കും ഇത് സമ്മതികേണ്ടി വരും.

കുരുത്തം കെട്ടവന്‍ said...

"ആഗോളതലത്തില്‍ ഇസ്ലാം നേരിടുന്ന പ്രതിസന്ധിയാണ് ഇവിടെ കാണുവാന്‍ സാധിക്കുന്നത്!"

ഹ ഹ ഹ!!

Kuttettan said...

മുസ്ലീം ഉദ്യോഗസ്ഥകള്‍ക്ക് സഹപ്രവര്‍ത്തകരെ മുലയൂട്ടാമെന്നും അതുവഴി അവരുമായി മാതൃബന്ധം സ്ഥാപിക്കാമെന്നും പറയുന്ന ഫത്‌വ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍‌വലിച്ചു. ഈജിപ്തിലെ പ്രശസ്തമായ സുന്നി മുസ്ലീം സര്‍വകലാശാലയായ അല്‍‌-അസറിലെ ഡോ. ഇസത് അതിയ ആയിരുന്നു വിചിത്രമായ ഫത്‌വ പുറപ്പെടുവിച്ചത്.

മുസ്ലീം പാരമ്പര്യം അഥവാ ഹദിത് അനുസരിച്ച് മുലയൂട്ടുന്നതു വഴി മാതൃബന്ധം സ്ഥാപിക്കാനാവും. അതായത്, മാതാവല്ലെങ്കില്‍ കൂടി മുലയൂട്ടുന്ന ആള്‍ക്ക് മാതാവിന്റെ സ്ഥാനം ലഭിക്കും. ഇതേ രീതി മുതിര്‍ന്നവര്‍ക്കും പിന്തുടരാമെന്നായിരുന്നു അതിയയുടെ വാദഗതി.

അതായത്, മുസ്ലീം സ്ത്രീകള്‍ സഹപ്രവര്‍ത്തകരായ പുരുഷന്മാരെ അഞ്ചു തവണ മുലയൂട്ടിയാല്‍ ഇരുവരും തമ്മില്‍ മാതൃ-പുത്ര ബന്ധം നിലവില്‍ വരുമെന്നും അവരിരുവരും തനിച്ച് ജോലിസ്ഥലത്ത് ഇടപഴകുന്നതില്‍ കുഴപ്പമില്ല എന്നുമായിരുന്നു അതിയയുടെ ഫത്‌വയില്‍ പറഞ്ഞിരുന്നത്.

സ്ത്രീകള്‍ക്ക് തങ്ങള്‍ മുലയൂട്ടിയ സഹപ്രവര്‍ത്തകരുടെ മുന്നില്‍ ശിരോവസ്ത്രമില്ലാതെ ഇരിക്കുന്നതില്‍ തെറ്റില്ല എന്നും അതിയ പുതിയ ഫത്‌വയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇസ്ലാം മതത്തില്‍ തന്നെ പുതിയ ഫത്‌വയ്ക്കെതിരെ വിമര്‍ശനം കടുത്തതോടെ അല്‍-അസര്‍ സര്‍വകലാശാല പ്രസിഡന്റ് ഫത്‌വ പിന്‍‌വലിക്കാന്‍ അതിയയോട് ആവശ്യപ്പെടുകയായിരുന്നു.

Anonymous said...

കുട്ടേട്ടന്‍ പറഞ്ഞ ഈ ഇസ്ലാമിക നിയമം എത്രയും പെട്ടെന്ന് കേരളത്തില്‍ വന്നെങ്കില്‍ !. ആഫീസിലെ ലക്ഷ്മിയുമായൊക്കെ ഒരു മാതൃ- പുത്ര ബന്ധം സ്ഥാപിച്ചെടുക്കാമായിരുന്നു.!

കാളിദാസാ , ഖുറാന്‍ ഇത്രയും വിഡ്ഡിത്തം നിറഞ്ഞതാണെങ്കില്‍ പിന്നെ ബൈബിളിന്റെ കാര്യം അര്‍ത്ഥോപത്തി തന്നെ. ഗീതയും തഥൈവ. വിമാനം വൈശ്രവണന്‍ കണ്ടുപിടിച്ചെന്നും ആണവ മിസ്സൈല്‍ രാമന്‍ ഉണ്ടാക്കി എന്നും വിശ്വസിപ്പിക്കുന്ന സ്വയം സേവകന്മാര്‍ ഇവിടെ ഉണ്ട്.

kaalidaasan said...

കാളിദാസാ , ഖുറാന്‍ ഇത്രയും വിഡ്ഡിത്തം നിറഞ്ഞതാണെങ്കില്‍ പിന്നെ ബൈബിളിന്റെ കാര്യം അര്‍ത്ഥോപത്തി തന്നെ. ഗീതയും തഥൈവ. വിമാനം വൈശ്രവണന്‍ കണ്ടുപിടിച്ചെന്നും ആണവ മിസ്സൈല്‍ രാമന്‍ ഉണ്ടാക്കി എന്നും വിശ്വസിപ്പിക്കുന്ന സ്വയം സേവകന്മാര്‍ ഇവിടെ ഉണ്ട്.

താന്തോന്നി,

ഈ പുസ്തകങ്ങളൊക്കെ എഴുതിയ കാലത്തെ അറിവും എഴുതിയവരുടെ ഭാവനയും കൂടി ചേര്‍ന്നാണ്, അതിലെ പരാമര്‍ശങ്ങള്‍ രൂപപ്പെട്ടത്. ഇന്നത്തെ അറിവു വച്ച് അതൊക്കെ വിഡ്ഢിത്തങ്ങള്‍ തന്നെയാണ്. അതില്‍ യാതൊരു അത്ഭുതവുമില്ല. പക്ഷെ അതിനൊക്കെ ഇല്ലാത്ത അര്‍ത്ഥം നല്‍കി വിഡ്ഢിത്തമല്ലാതാക്കുന്ന വിദ്യയെ ആണു വിമര്‍ശിച്ചത്.

ഖുറാനില്‍ പരമര്‍ശിക്കുന്ന പലതും ബൈബിളില്‍ നിന്നും അതേപോലെ പകര്‍ത്തിയ്താണ്. എങ്കില്‍ പിന്നെ ബൈബിളല്ലേ കുറച്ചു കൂടി കേമമായി അഘോഷിക്കപ്പെടേണ്ടത്. പക്ഷെ ബൈബിളില്‍ മഹത്തായ ശാസ്ത്ര സത്യങ്ങളുണ്ടെന്ന് ആരും എഴുതി കണ്ടില്ല.

അല്‍പ്പം മദ്യം കഴിക്കുന്നത് നല്ലതാണെന്ന് ബൈബിള്‍ പറയുന്നു. അത് ശാത്രീയമായി തെളിയിച്ചു പറഞ്ഞതായിരുന്നില്ല. അന്നത്തെ അനുഭവം വച്ച് പറഞ്ഞതാണ്.ചെറിയ അളവില്‍ മദ്യം ആരോഗ്യത്തിനു ഗുണകരമാണെന്ന് ശസ്ത്രവും പറയുനു. പക്ഷെ ഈ വിഷയം പൊക്കിപ്പിടിച്ച് ബൈബിള്‍ അതു കൊണ്ട് ദൈവീകമാണെന്ന തെളിയിക്കാന്‍ ആരെങ്കിലും പുസ്തകമെഴുതിയതായി കേട്ടിട്ടില്ല.


Cloning എന്ന പുതിയ രീതി സാത്താന്റെ ചെയ്തിയാണെന്നണ്, മുസ്ലിങ്ങള്‍ അവകാശപ്പെടുന്നത്. ചെവിയിലെ കോശത്തില്‍ നിന്നും Cloning ചെയ്തതിനെയാണ്, തഴെയുള്ള സൂക്തത്തില്‍ പരാമാര്‍ശിക്കുന്നതെന്നാണ്, ഖുറാന്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്.

4:119.
സാത്താന്‍ അല്ലാഹുവിനോട് പറഞ്ഞിട്ടുണടായിരുന്നു: 'നിന്റെ ദാസന്മാരില്‍നിന്ന് ഒരു നിശ്ചിത വിഭാഗത്തെ തീര്‍ച്ചയായും ഞാന്‍ പിടിച്ചെടുക്കുകതന്നെ ചെയ്യും.77 ഞാനവരെ വഴിപിഴപ്പിക്കും. തീര്‍ച്ചയായും ഞാനവരെ വ്യാമോഹങ്ങളിലകപ്പെടുത്തും. ഞാനവര്‍ക്ക് ആജ്ഞനല്‍കും. എന്റെ ആജ്ഞാനുസാരം അവര്‍ കാലികളുടെ കാതുകള്‍ കീറും. ഞാനവരോട് ആജ്ഞാപിക്കും. എന്റെ ആജ്ഞയനുസരിച്ച് അവര്‍ അല്ലാഹുവിന്റെ സൃഷ്ടിയെ അലങ്കോലപ്പെടുത്തും.



Cloning ചെയ്ത ജീവികളില്‍ കണ്ട് ചില അസുഖങ്ങള്‍ ചൂണ്ടിക്കാണിച്ചാണി ആക്ഷേപം. ഇനി എങ്ങാനും കുറ്റമറ്റ രീതിയില്‍ ഭാവിയില്‍ Cloning ചെയ്താല്‍ അപ്പോഴും മറ്റൊരു അസംബന്ധം പൊക്കിപ്പിടിച്ച് അതിനെ ഖുറാന്റെ മഹത്വമായി ചിത്രീകരിക്കും.

Subair said...


മൊഹമ്മദ് ഖുറാന്‍ എഴുതിയ കാലത്തെ സാധാരണ മനുഷ്യരുടെ വിശ്വാസം ഭൂമി പരന്നതാണെന്നായിരുന്നു
..

ഭൂമി പരന്നു കിടന്നകാലത്തോളം, ഏകദേശം 1000 വര്‍ഷങ്ങളോളം ഖുറാന്‍ വ്യാഖ്യാനിച്ചവര്‍ക്കോ അത് പഠിപ്പിച്ചവര്‍ക്കോ പഠിച്ചവര്‍ക്കോ അത് ഒരു പ്രശ്നമായിരുന്നില്ല...

.. മൊഹമ്മദ് ജീവിച്ച നൂറ്റാണ്ടിനടുത്ത് ജീവിച്ചവരും ഹദീസ് എഴുതിയവരും മൊഹമ്മദ് ഉദ്ദേശിച്ച പരന്ന ഭൂമിയേക്കുറിച്ചേ പരാമര്‍ശിച്ചിട്ടുള്ളു
===========


തനിക്ക്‌ അറിവില്ലാത്ത വിഷയത്തില്‍ വിഷയത്തില്‍ എന്ത് ആത്മ വിശ്വാസത്തോട് കൂടിയാണ് താങ്കള്‍ അഭിപ്രായം പറയുന്നതു!.

താങ്കള്‍ മുകളില്‍ പറഞ്ഞതെല്ലാം ചരിത്രപരയമായി തെറ്റാണ്.

ഞാന്‍ ബ്ലോഗില്‍ സജീവമായി ഉള്ള ആളല്ല. പക്ഷെ ഈ വിഷയകമായി ഒരു പോസ്റ്റ്‌ ചെയ്തിരുന്നു.

http://www.subairpulikkal.blogspot.com/

വായിച്ചു അഭിപ്രായം കമന്റില്‍ പോസ്റ്റ്‌ ചെയ്യുക.

"..ആധുനിക മുസ്ലിംകള്‍ ഭൂമി ഉരുട്ടുന്നത് വരെ, എല്ലാ മുസ്ലിംകളും ഖുര്‍ആനില്‍ നിന്നും മനസ്സിലാക്കിയത്‌ പരന്ന ഭൂമിയാണ് എന്ന് പറയുന്നവര്‍, യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ മാത്രമല്ല ചരിത്രവും അറിയാത്തവരാണ് എന്ന് പറയേണ്ടി വരും."

kaalidaasan said...
This comment has been removed by the author.
kaalidaasan said...

തനിക്ക്‌ അറിവില്ലാത്ത വിഷയത്തില്‍ വിഷയത്തില്‍ എന്ത് ആത്മ വിശ്വാസത്തോട് കൂടിയാണ് താങ്കള്‍ അഭിപ്രായം പറയുന്നതു!.

താങ്കള്‍ മുകളില്‍ പറഞ്ഞതെല്ലാം ചരിത്രപരയമായി തെറ്റാണ്.


സുബൈര്‍,

എനിക്കറിവുള്ള വിഷയം തന്നെയാണു ഞാന്‍ എഴുതിയത്. ഭൂമി ഉരുണ്ടതാണെന്ന ഒരു പരാമര്‍ശവും ഖുറാനിലില്ല. ഖുറാനു വിശദീകരണം നല്‍കിയ ഒരാളും അങ്ങനെ പറഞ്ഞിട്ടുമില്ല. പരന്നതാണെന്ന രീതിയിലുള്ള ഒരു പരാമര്‍ശം ഉരുണ്ടതാണെന്ന രീതിയില്‍ വ്യാഖ്യാനിക്കുന്നതാണു ഞാനിവിടെ പരാമര്‍ശിച്ചതും.

മൊഹമ്മദു ജനിച്ചു വളര്‍ന്ന അറബി സമൂഹവും ഭൂമി ഉരുണ്ടതാണെന്നു വിശ്വസിച്ചിരുന്നില്ല. അറേബ്യക്കു പുറത്ത് മറ്റ് പലരും വിശ്വസിച്ചിരുന്നു. ഈജിപ്തിലും, പെര്‍ഷ്യയിലും, ഗ്രീസിലും,ഇന്‍ഡ്യയിലും ഉള്ള പലരും ഭൂമി ഉരുണ്ടതാണെന്നു വിശ്വസിച്ചിരുന്നു. മാത്രമല്ല ഭൂമി സൂര്യനെ ചുറ്റുന്നു എന്നും വിശ്വസിച്ചിരുന്നു. പക്ഷെ അത് സാമാന്യ ജനതയുടെ വിശ്വാസമായിരുന്നില്ല. അത് വളരെ കാലങ്ങള്‍ക്ക് ശേഷമാണ്. ഗാലി ലെയോയുടെ പഠനങ്ങള്‍ക്കൊക്കെ ശേഷം. ഗാലി ലെയോയുടെ കാലത്തും സാമാന്യ ജനത അതൊന്നും അംഗീകരിച്ചിരുന്നില്ല. അതിനുമെത്രയോ കാലങ്ങള്‍ക്കപ്പുറമാണത് സാധാരണക്കാരുടെ വിശ്വസമായത്.

kaalidaasan said...

"..ആധുനിക മുസ്ലിംകള്‍ ഭൂമി ഉരുട്ടുന്നത് വരെ, എല്ലാ മുസ്ലിംകളും ഖുര്‍ആനില്‍ നിന്നും മനസ്സിലാക്കിയത്‌ പരന്ന ഭൂമിയാണ് എന്ന് പറയുന്നവര്‍, യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ മാത്രമല്ല ചരിത്രവും അറിയാത്തവരാണ് എന്ന് പറയേണ്ടി വരും."

സുബൈര്‍,


ഖുറാനില്‍ നിന്നും മുസ്ലിങ്ങളൊക്കെ മനസിലാക്കിയത് പരന്ന ഭൂമി എന്നു തന്നെയാണ്. ഉരുണ്ട ഭൂമി എന്ന പരാമര്‍ശം ഇല്ലാത്ത ഖുറാനില്‍ നിന്നും ഭൂമി ഉരുണ്ടതാണെന്ന് ഒരു മുസ്ലിമും മനസിലാക്കിയിരുന്നില്ല. അല്‍ ബിറൂണി ഉരുണ്ട ഭൂമിയാണെന്നു മനസിലാക്കിയിരുന്നു. അത് പക്ഷെ ഖുറാനില്‍ നിന്നല്ല. സ്വന്തമായി നടത്തിയ പരീക്ഷണങ്ങളില്‍ നിന്നും ഇന്‍ഡ്യയിലെ അര്യഭടന്റെ പ്രബന്ധങ്ങളില്‍ നിന്നുമൊക്കെയാണദ്ദേഹം ആ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. മാത്രമല്ല ഇസ്ലാം വിശ്വാസപ്രകാരം ചിത്രങ്ങള്‍ പാടില്ല എന്നതും അദേഹം അത്ര ഗൌരവമായെടുത്തില്ല. അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ മൊഹമ്മദുള്‍പ്പടെയുള്ളവരുടെ ചിത്രങ്ങളും അദ്ദേഹം വരച്ചു ചേര്‍ത്തിരുന്നു. ഖുറാനില്‍ അതൊക്കെ ഉണ്ടോ എന്നു നോക്കിയല്ല അദ്ദേഹമത് ചെയ്തിരുന്നതും. അദ്ദേഹത്തേപ്പോലെ മറ്റ് പല മുസ്ലിങ്ങളും അതൊക്കെ ചെയ്തിട്ടുണ്ട്. മദ്യം നിഷിദ്ധമാക്കി എന്ന് ഖുറാനില്‍ പറഞ്ഞിരുന്നപ്പോഴാണ്, ബാഗ്‌ദാദിലെ ഖലീഫയുടെ ആശീര്‍വാദത്തോടെ അല്‍ കിന്ദി എന്ന ശാസ്ത്രജ്ഞന്‍ വീഞ്ഞില്‍ നിന്നും ആല്‍ക്കഹോള്‍ വേര്‍തിരിച്ചെടുത്തതും. അതൊക്കെ ഖുറാനു പുറത്തുള്ള സത്യങ്ങള്‍ അന്വേഷിച്ചു പോയപ്പോള്‍ ചില മുസ്ലിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞതാണ്. ഖുറാനും ചരിത്രവുമറിയാവുന്നവര്‍ ഇതൊക്കെ മനസിലാക്കേണ്ട തരത്തില്‍ മനസിലാക്കിയിട്ടുണ്ടുമുണ്ട്.

അല്‍ ബിറൂണിയൊക്കെ മൊഹമ്മദിന്റെ അറബി വര്‍ഗ്ഗത്തിലല്ല ജനിച്ചതും വളര്‍ന്നതും ഗവേഷണങ്ങള്‍ നടത്തിയിരുന്നതും. അറേബ്യക്കു ചുറ്റുമുള്ള പെര്‍ഷ്യയും സിറിയയും സുമേറിയയും ഈജിപ്തുമൊക്കെ ഇസ്ലാം ഉണ്ടാകുന്നതിനു മുന്നെ നാഗരികത ഉണ്ടായിരുന്ന സ്ഥലങ്ങളാണ്. ഇസ്ലമുണ്ടായിരുന്നിലെങ്കിലും ഇവിടെയൊക്കെ കലയും ശസ്ത്രവുമൊക്കെ പുരോഗമിക്കുമായിരുന്നു. അവിടെയൊക്കെ അറബി പ്രധാന ഭാഷയായത് ഇസ്ലാമിക അധിനിവേശത്തിനു ശേഷമാണ്. അവരൊക്കെ അതു വഴി അറബികള്‍ എന്ന വിവക്ഷയില്‍ ഉള്‍പ്പെടുന്നു. പക്ഷെ അവരുടെ ഭാഷകള്‍ സുറിയാനിയും അരമായിക്കും ഹീബ്രുവും ഗ്രീക്കും പെര്‍ഷ്യനുമൊക്കെയായിരുന്നു.

പാര്‍ത്ഥന്‍ said...

Kalidasan,

ചിന്തകന്റെ ലോകവിചാരത്തിൽ
"മതവും ശാസ്ത്രവും സമാന്തരങ്ങളോ" എന്ന പോസ്റ്റിൽ കണ്ട ഒരു സംഗതിക്ക് ഞാൻ ഒരു കമന്റെഴുതിയിരുന്നു. അപ്രൂവലിനുശേഷം അത് പുറത്തു വന്നില്ല. കമന്റ് ഗൂഗിളിൽ വരാൻ വേണ്ടിയാണ് ഈ സാഹസം ചെയ്യുന്നത്. ഇവിടെക്ക് അനുയോജ്യമല്ലെങ്കിൽ ഡിലറ്റു ചെയ്യാം.
---------------------------------

ചർവ്വിത ചർവ്വണങ്ങളായ പ്രസ്ഥാവനകൾ മാത്രമായതുകൊണ്ട് അഭിപ്രായം പറയാതിരിക്കയായിരുന്നു. ചിന്തകന്റെ ഇതിനു മുമ്പിലത്തെ കമന്റിലെ ഒരു വരി എന്നെ വളരെ ആകർഷിച്ചു.

“സ്വർഗ്ഗത്തിന്റെ ലൊക്കേഷൻ എവിടെയാണെന്ന് ഇവിടേ ആരും വാദിച്ചിട്ടില്ല”.

വാദിച്ചിട്ടില്ല എന്നത് ശരിയായിരിക്കാം. എങ്കിലും, ഇല്ലാക്കനിയായ ഒരു സ്വർഗ്ഗലോകത്തെ മുൻ‌നിർത്തിയാണ് ഖുർ‌ആനിന്റെ എല്ലാ പ്രബോധനങ്ങളും നിലനിൽക്കുന്നത്‌. കാട്ടിപ്പരുത്തിയടക്കമുള്ളവരുടെ വ്യാഖ്യാനങ്ങളിൽ ഭൂമിയെ ഒരു വിരിപ്പാക്കി എന്നു പറഞ്ഞതുകൊണ്ട് ഭൂമി പരന്നതാണെന്ന് ഖുർ‌ആനിൽ പറയുന്നില്ല എന്ന വിശദീകരണം അംഗീകരിക്കേണ്ടിവരുമ്പോൾ, ഭൂമി ഉരുണ്ടതാണെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം തേടേണ്ടതായി വരുന്നു. ആ തർക്കം അവിടെ നിൽക്കട്ടെ. പക്ഷെ, ഈ അടിസ്ഥാനത്തിൽ ഒരു സ്വർഗ്ഗം നിലനിൽക്കുന്നു എന്ന് ഒരിക്കൽ വായിക്കാനിടയായി. വി.വി.അബ്ദുല്ല സാഹിബ്‌ (1943 ൽ ബി.എ.കിട്ടിയ ആളാണ്. പല കാര്യത്തിലും അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നുണ്ട്.) എഴുതിയ “വിസ്തൃത ഗോളശാസ്ത്രം” എന്ന ഗ്രന്ഥത്തിലെ ചിലഭാഗങ്ങൾ വായിച്ചതിൽ സ്വർഗ്ഗത്തെക്കുറിച്ചും ഒരു പരാമർശമുണ്ട്‌. ഭൂമിയെപ്പോലത്തന്നെ സമാന്തരമായ ഒരു സ്ഥലമാണ് സ്വർഗ്ഗം എന്നാണ് അതിൽ കൊടുത്തിരിക്കുന്നത്‌. സ്വർഗ്ഗത്തിനെക്കുറിച്ചുള്ള ഖുർ‌ആനിലെ വിശദീകരണത്തിൽ നിന്നും അത് ഒരു പരന്ന ഇത്തിരി ചരിവുള്ള ഒരു സ്ഥലമായാണ് മനസ്സിലാകുന്നത്. കാഹളമൂതുമ്പോൾ എല്ലാവർക്കും കേൾക്കാമെന്നും എല്ലാവർക്കും പടച്ചോനെ കാണാൻ കഴിയുമെന്നും പറയുന്നുണ്ട്. ഒരു ഓപ്പൺ തിയ്യറ്ററിന്റെ രൂപം മനസ്സിൽ വരുന്നുണ്ട്. പക്ഷെ ആ സ്ഥലം ആകാശത്ത് എവിടെയാകും എന്നതിനെക്കുറിച്ച് ഒരു തിട്ടവുമില്ല.
-------------------
“സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്ന്‌ എങ്ങനെ നാം സ്വയം ആർജ്ജിക്കാം?”
ഈ ചോദ്യത്തിന് ഒരു മറുചോദ്യം മാത്രം. സ്രഷ്ടാവ്‌ വേറെ ആണെങ്കിൽ, എവിടെ? കാണിച്ചുതരൂ.
---------------------
"നാം എന്തിനുവേണ്ടി ആരാധിക്കണം, ആരിധിച്ചാലെന്ത്, ആരാധിച്ചില്ലെങ്കിലെന്ത്‌?”

ഒരു കുഴപ്പവും ഉണ്ടാകില്ല. ആരും നരകത്തീയിലിടില്ല. പിന്നെ 99.99% ആൾക്കാരും സ്വയം‌പൂജ തന്നെയല്ലെ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇന്ദ്രിയങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ അതേ വികാരങ്ങളുടെ ഉറവിടത്തിൽ നിന്നുതന്നെ കിട്ടണം. അതിനുവേണ്ടി ഓരോ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനും അതാത് കാമനകളുടെതായ ദൈവസങ്കല്പങ്ങളെ സൃഷ്ടിച്ചു. അതുകൊണ്ടാണ് മനുഷ്യന്റെ മോഹങ്ങളും മോഹഭംഗങ്ങളും ആ ദേവതാസങ്കല്പങ്ങളിലും ഉള്ളതായി കഥകളിലൂടെ വിവരിക്കുന്നത്. ഇന്ദ്രൻ ഭോഗിക്കാൻ നടക്കുന്ന കഥകൾ നിരവധിയാണ്. ഇന്ദ്രൻ ഓരോരുത്തരുടേയും മനസ്സിന്റെ പ്രതീകമാണ്.

എനിക്ക്/എന്റെ കാര്യങ്ങൾ നടന്നു കിട്ടാൻ വേണ്ടി (ദ്വൈതികളും-അദ്വൈതികളും) പ്രാർത്ഥിക്കുന്നു.
എന്നിൽ തന്നെയാണ് ദൈവം / ഞാനും മറ്റുള്ള ജീവികളെപ്പോലെ ദൈവത്തിന്റെ ഒരു അംശം മാത്രമാണെന്ന്‌ അറിയുന്ന മാത്രയിൽ സ്വാർത്ഥത ഇല്ലാതാകുന്നു.

kaalidaasan said...

പാര്‍ത്ഥന്‍,

താങ്കളുടെ കമന്റുകള്‍ ഇവിടെയും പ്രസക്തമാണ്. അവ ഇവിടെ കിടന്നോട്ടെ.