Sunday 6 January 2013

അരുന്ധതി റോയ് പറഞ്ഞ സത്യം


ജ്യോതി സിംഗ് പാണ്ഡേ എന്ന പെണ്‍കുട്ടി  ഡെല്‍ഹിയില്‍  മാനഭംഗം ചെയ്യപ്പെട്ടപ്പോള്‍ അത് ഇന്‍ഡ്യ മുഴുവന്‍ വലിയ ചര്‍ച്ചാ വിഷയമായി. ഇന്‍ഡ്യ മുഴുവന്‍ പ്രതിക്ഷേധിച്ചു. പ്രതികളെ  വധ ശിക്ഷക്കു വിധിക്കണം, ശരിയ നിയമനുസരിച്ച് തല വെട്ടണം , എന്നൊക്കെ ആവശ്യങ്ങളുയര്‍ന്നു. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ ശരിയ  മോഡലില്‍ പരസ്യമായി കൈയും കാലും വെട്ടണം  എന്നു വരെ പറഞ്ഞു. ജമായത്തേ ഇസ്ലാമി ഒരു പടി കൂടി കടന്ന് പരസ്യമായി വധ ശിക്ഷ നല്‍കണം എന്നു പറഞ്ഞു.

മുമ്പെങ്ങും ഉണ്ടാകാത്ത വിധം പ്രതിഷേധമുയരാന്‍ ഇത് എന്തുകൊണ്ട് ഇത്ര വാര്‍ത്താ പ്രാധാന്യം നേടി. ആദ്യം ഉണ്ടായ ബലാല്‍ സംഗം പോലെയാണെല്ലാവരും പ്രതിഷേധിച്ചത്. ഇതില്‍ ഒരല്‍പ്പം കല്ലുകടി തോന്നിയ  അരുന്ധതി റോയ് ഇതേക്കുറിച്ച് പ്രതികരിച്ചു. അവരുടെ വാക്കുകള്‍., റിപ്പോര്‍ട്ട് ചെയ്തത് ഇപ്രകാരം.

സൈന്യത്തിന്റെയും പൊലീസിന്റെയും കാര്‍മികത്വത്തില്‍  നിരവധി നിരപരാധികളായ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴില്ലാത്ത രോഷം ദല്‍ഹി കൂട്ടബലാത്സംഗത്തിന്റെ കാര്യത്തില്‍ മാത്രമുണ്ടാകുന്നത് അദ്ഭുതകരമാണ്.  ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായത് സമ്പന്ന കുടുംബത്തില്‍നിന്ന് വരുന്ന ഉന്നത കുലജാതയായതിനാലും പ്രതികള്‍ ടാക്സി ഡ്രൈവര്‍മാരുള്‍പ്പെടുന്ന സാധാരണക്കാരായതിനാലുമായിരിക്കും ഈ ബഹളങ്ങളൊക്കെ. കശ്മീരിലും മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സൈന്യവും പൊലീസും ഭരണകൂടത്തിന്റെ  ആയുധം എന്ന നിലക്കുതന്നെ  ബലാത്സംഗത്തെ ഉപയോഗിക്കുന്നുണ്ട്. പൊലീസിന്റെയും സൈന്യത്തിന്റെയും ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായ ഒട്ടുവളരെ പേരെ എനിക്ക് വ്യക്തിപരമായി അറിയാം. അവരോടൊന്നും ഐക്യദാര്‍ഢ്യം കാണിക്കാത്തവര്‍ ദല്‍ഹി ബലാത്സംഗത്തിന്‍െറ പേരില്‍ തെരുവിലിറങ്ങുന്നത് ഉപരിവര്‍ഗ ഇരട്ടത്താപ്പാണ്.
പട്ടാളവും പൊലീസും  ഉന്നതജാതിക്കാരും ബലാത്സംഗം നടത്തുന്നുണ്ട്. അവരാരും ശിക്ഷിക്കപ്പെടുന്നില്ല. അക്രമങ്ങള്‍ക്ക് ഇരയാവുന്ന ദലിത് സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ല. ദല്‍ഹിയിലുണ്ടായ സംഭവം ഒരുപക്ഷേ പുതിയ നിയമനിര്‍മാണത്തിലേക്ക് നയിച്ചേക്കാം. പക്ഷേ, അതിന്റെ  ഗുണം ഒരിക്കലും സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക് ലഭിക്കാന്‍ പോവുന്നില്ല.


അരുന്ധതി റോയ് പറഞ്ഞ ചില കാര്യങ്ങള്‍ പലര്‍ക്കും ദഹിക്കുന്നില്ല. ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടി അരുന്ധതിയെ വിമര്‍ശിച്ച് എഴുതിയ അഭിപ്രായം അദ്ദേഹം തന്നെ പിന്നീട് നീക്കം ചെയ്തു.

ഇതിനെ അടിസ്ഥാനമാക്കി  വേറൊരാളുടെ കമന്റ് ഇങ്ങനെ

ഇത്രയും കാലം മാഡം എവിടായിരുന്നു ? മാഡത്തിന്‍റെ ഈ  പ്രസ്താവന പ്രകാരം, പീഡിപ്പിക്കപ്പെടുന്നവരുടെയും പീഡിപ്പിക്കുന്നവരുടെയും  സമുദായവും ജാതിയും കുലവും  സമ്പത്തും എല്ലാം നോക്കി കൊണ്ടാകണം ഇനി മുതല്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ എന്നാണു എനിക്ക് മനസിലായത്. അതില്‍ തന്നെ ഉന്നത കുല ജാതര്‍ പീഡിപ്പിക്കപ്പെട്ടാല്‍ ഒരാളും മിണ്ടരുത്. അവര്‍ക്ക് നീതി കിട്ടേണ്ട കാര്യമില്ലല്ലോ . 


അരുന്ധതി റോയ് പറഞ്ഞത് ഇതുപോലെ മനസിലാക്കണമെങ്കില്‍ തലക്കകത്ത് സാമാന്യം നല്ല ചകിരിച്ചോറ്, ഉണ്ടായിരിക്കണം.

ഇദ്ദേഹത്തിന്റെ ആദ്യ ചോദ്യം  അരുന്ധതി ഇതു വരെ എവിടെ ആയിരുന്നു എന്നാണ്. സ്ത്രീകള്‍ അനുഭവിക്കുന്ന പീഢനങ്ങള്‍ക്കെതിരെ അരുന്ധതി നടത്തിയ ഇടപെടലുകളേക്കുറിച്ച് ഇദ്ദേഹം  ഇതു വരെ  കേട്ടിട്ടില്ലെങ്കില്‍  ഇദ്ദേഹത്തോട് എന്തു പറയാന്‍.

ഇദ്ദേഹം  തുടരുന്നു.

ആയമ്മയുടെ ചീള് പോപ്പുലാരിറ്റിക്ക് വേണ്ടി പറഞ്ഞതാകാനെ വഴിയുള്ളൂ. അനാവശ്യമായ മുന്‍ വിധികള്‍ മാത്രം മനസ്സില്‍ കുത്തി നിറച്ചു കൊണ്ട് സാമൂഹിക പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ കുഴപ്പമാണ് ... അവര് പറയുന്നതില്‍ കാര്യമില്ല എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ , പറഞ്ഞല്ലോ, അനവസരത്തില്‍ ആയിപ്പോയി ഈ പ്രസ്താവന .  സമൂഹത്തിന്റെ ഒരു പ്രധാന വിഷയത്തില്‍ എല്ലാവരും ഒന്നായി ആ സമരത്തെ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഉപരി വര്‍ഗത്തിന്റെ കൂട്ടായ്മയായി അതിനെ കാണുന്ന ഇവരുടെ നിലപാട് ശരിയല്ല. അവരുടെ ഈ നിലപാടിനെ പ്രശംസിച്ചു കൊണ്ടുള്ള ചിലരുടെ അഭിപ്രായങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. അത് പ്രകാരം പെണ്‍കുട്ടിക്ക് അങ്ങിനെ സംഭവിച്ചത് നന്നായി എന്നാണ്.

ഇതുപോലെയൊക്കെ അരുന്ധതിയുടെ പ്രസ്താവന ദുര്‍വ്യാഖ്യാനിക്കണമെങ്കില്‍ ചകിരിച്ചോറല്ല തലക്കത്ത് കളിമണ്ണു തന്നെ ഉണ്ടാകണം.

അരുന്ധതി മുന്‍ വിധിയോട് കൂടി എന്തോ പറയുന്നു എന്നു ശഠിക്കുന്ന ഇദ്ദേഹത്തിന്റെ മറ്റൊരു അറിവില്ലായ്മ ഇങ്ങനെ.

ഈ പീഡിപ്പിക്കപ്പെട്ട കുട്ടി ഉന്നത കുല ജാതയാണെന്ന് എഴുതി കണ്ടു. അതാരു പറഞ്ഞു തന്നു എനിക്കറിയില്ല. അത് തെറ്റാണ് എന്നാണെനിക്കു അറിയാന്‍ സാധിച്ചത് . കാരണം ആ കുട്ടിയുടെ അച്ഛന്‍ ഒരു കര്‍ഷകനാണ്. അദ്ദേഹത്തിന്റെ കൃഷി ഭൂമി വിറ്റാണ് മകളെ പഠിപ്പിച്ചിരിക്കുന്നത്. 

കര്‍ഷകന്‍ ഉന്നത കുല ജാതനാകാന്‍ പാടില്ല എന്ന അധമ ചിന്തയാണീ പ്രസ്താവനയുടെ പിന്നില്‍,.  30  വര്‍ഷം മുമ്പ് ഉത്തര്‍ പ്രദേശിലെ ബല്ലിയയില്‍ നിന്ന് ഡെല്‍ഹിലേക്ക് കുടിയേറിയ  ഈ അച്ഛന്‍ ഡെല്‍ഹിയില്‍ എന്തു കൃഷിയാണാവോ ചെയ്യുന്നത്?  പുറത്തു വന്ന വാര്‍ത്തകളനുസരിച്ച് ഈ അച്ഛന്‍ ഡെല്‍ഹി എയര്‍ പോര്‍ട്ടിലെ ലോഡിംഗ് തൊഴിലാളിയാണ്.


ഇന്നത്തെ കേരള കൌമുദി പത്രത്തില്‍ വന്ന നാലു റിപ്പൊര്‍ട്ടുകളാണു താഴെ.

എസ്.ഐ ക്രൂരമായി പീഡിപ്പിച്ചതായി സ്ത്രീയുടെ പരാതി

കഴിഞ്ഞ ഒക്ടോബർ 26ന് പുതുപ്പാടി സ്വദേശി കുന്ദമംഗലത്തിനടുത്ത് മലയമ്മകുന്നിൽ താമസിക്കുന്ന വീട്ടമ്മയെ എസ്.ഐ റോയി കസ്റ്റഡിയിലെടുത്ത് മർദ്ദിക്കുകയും സ്റ്റേഷനിൽ വച്ച് അടിവസ്ത്രം അഴിച്ച് ജനനേന്ദ്രിയത്തിൽ കാലിന്റെ പെരുവിരൽ കയറ്റി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കമ്മിഷന് ലഭിച്ച പരാതി. കണ്ണിൽ മുളക്പൊടി വിതറുകയും വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിക്കുകയും ചെയ്തുവത്രേ. 

14കാരിയെ ബന്ധുവും സുഹൃത്തും പീഡിപ്പിച്ചു; സുഹൃത്ത് അറസ്റ്റിൽ

മാതാപിതാക്കൾ വീട്ടിലില്ലാത്തപ്പോൾ പതിനാലുകാരിയെ ബന്ധുവും സുഹൃത്തും ചേർന്നു പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. 

വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അച്ഛനും മക്കളും പിടിയിൽ

വീട്ടിൽ ടി.വി. കാണാനെത്തിയ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അയൽക്കാരനേയും രണ്ട് ആൺമക്കളേയും പൊലീസ് പിടികൂടി. എട്ടും,​ ആറും വയസുള്ള ബാലികമാരെ പീഡിപ്പിച്ച കേസിൽ 

വീട്ടുടമ വാടകക്കാരിയെ മാനഭംഗപ്പെടുത്തി

തൊണ്ടയാടിന് സമീപം നെല്ലിക്കോട് കുടമൂളിക്കുന്നിൽ വീട്ടുടമ വാടകക്കാരിയെ മാനഭംഗപ്പെടുത്തി. 

കോട്ടും സ്യൂട്ടുമിട്ട് നടക്കുന്ന പ്രവീണ്‍ ശേഖരന്‍മാരൊന്നും ദിവസേന വരുന്ന ഇതുപോലുള്ള വാര്‍ത്തകള്‍ ശ്രദ്ധിക്കുക പോലുമില്ല. ഡെല്‍ഹിയില്‍ ഒരു മാനഭംഗം നടന്നപ്പോഴേക്കും, ഇതുപോലുള്ള ഒട്ടകപക്ഷികളുടെ സാമൂഹ്യ ബോധം സടകുടഞ്ഞ് എണീല്‍ക്കുന്നു.

അരുന്ധതി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ദല്‍ഹിയിലുണ്ടായ സംഭവം ഒരുപക്ഷേ പുതിയ നിയമനിര്‍മാണത്തിലേക്ക് നയിച്ചേക്കാം. പക്ഷേ, അതിന്റെ ഗുണം ഒരിക്കലും സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക് ലഭിക്കാന്‍ പോവുന്നില്ല. ഇല്ലെങ്കില്‍ കാത്തിരുന്നു കണ്ടോളൂ.

ഇപ്പോള്‍ തന്നെ പ്രതിഷേധം കെട്ടടങ്ങി. ഡെല്‍ഹി സര്‍ക്കാര്‍ ഒരു കമ്മീഷനെ വച്ചപ്പോഴേക്കും ഉപരി വര്‍ഗ്ഗത്തിനു തൃപ്തി ആയി. ഒരാഴ്ച്ച കഴിയുമ്പോഴേക്കും എല്ലാവരും ഇത് മറക്കും. പുതിയ നിയമം ഉണ്ടാക്കിയേക്കാം. ഇപ്പോഴത്തെ ശിക്ഷയായ 7 വര്‍ഷം തടവ്, ജീവപര്യന്തമോ   തൂക്കുമരമോ കയ്യും കാലും വെട്ടലോ ഒക്കെ ആക്കിയേക്കാം. പ്രതികള്‍ അങ്ങനെ ശിക്ഷിക്കപ്പെടുമെന്നതിനു യാതൊരു ഉറപ്പുമില്ല. ഈ കേസിലെ ഇര മരിച്ചതുകൊണ്ട് കൊലക്കുറ്റം ചുമത്തി ഇപ്പൊഴുള്ള പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കുമെന്ന് ഏതാണ്ടുറപ്പാണ്. അത് പ്രതികള്‍ സാധാരണക്കാരായതുകൊണ്ട്  മാത്രം. കുഞ്ഞാലിക്കുട്ടിയേയോ പി ജെ കുര്യനേയോ പോലെ ഉള്ള രാഷ്ട്രീയ നേതാക്കളാണു പ്രതിയെങ്കില്‍  ഒന്നും നടക്കില്ല. പണവും സ്വാധീനവും ഉപയോഗിച്ച് അവര്‍ രക്ഷപ്പെടും. നിയമം പൊതു ജനത്തെ നോക്കി പല്ലിളിക്കും. നീതി പീഠം പോലും അവിടെ നിസഹായമായി പോകും. സൂര്യനെല്ലി കേസില്‍ അപ്പീല്‍ നല്‍കിയത് 2005 ല്‍ ആയിരുന്നു. 7 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ആ കേസ് സുപ്രീം കോടതി പരിഗണിച്ചിട്ടില്ല. അരുന്ധതി പറഞ്ഞതിന്റെ പൊരുള്‍ മാനസിലാകണമെങ്കില്‍ ഇതുപോലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാനുള്ള ശേഷി കൂടി ഉണ്ടാകണം. അതില്ലാത്ത കൂപമണ്ഡൂകങ്ങള്‍, ആയമ്മ ചീളു പോപ്പുലാരിറ്റിക്കു വേണ്ടി  പറയുന്നു എന്ന് ജപിച്ചുകൊണ്ടിരിക്കും.

ഒരാള്‍ക്കൂട്ടത്തിന്റെയും പിന്‍ബലമില്ലാതെ അരുന്ധതി റോയ് ഇതുപോലുള്ള വിഷയങ്ങളില്‍ പതിറ്റാണ്ടുകളായി ഇടപെടുന്നുണ്ട്. പ്രവീണ്‍ ശേഖരന്‍മാര്‍ മഞ്ഞക്കണ്ണട വച്ച് നടക്കുന്നതുകൊണ്ട് അതൊന്നും ഇതു വരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.

ഡെല്‍ഹിയില്‍ നടന്നത് വെറുമൊരു ബലാല്‍സംഗമല്ല. അതുയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. അതിനൊക്കെ ഉത്തരം കണ്ടെത്തുമ്പോള്‍ സമകാലീന ഇന്‍ഡ്യ എത്തി നില്‍ക്കുന്ന അപചയത്തിന്റെ ആഴം മനസിലാകും. ഡെല്‍ഹി ഇന്‍ഡ്യയുടെ തലസ്ഥാന നഗരിയാണ്. അര്‍ദ്ധ രാത്രി വരെയെങ്കിലും പ്രവര്‍ത്തിക്കുന്ന പൊതുയാത്രാസംവിധാനങ്ങള്‍ ഡെല്‍ഹിയിലില്ല. ബല്ലിയ എന്ന ഉത്തരപ്രദേശ് ഗ്രാമത്തില്‍ നിന്നും  കാര്‍ഷിക വൃ ത്തി ഉപേക്ഷിച്ച് ഡെല്‍ഹിയിലേക്ക് ഈ പെണ്‍കുട്ടിയുടെ കുടുംബം കുടിയേറി. മുന്തിയ ജോലി ചെയ്യാനൊന്നുമല്ല. ഡെല്‍ഹി എയര്‍ പോര്‍ട്ടിലെ ലോഡിംഗ് ജോലി ചെയ്യാനാണാ കുട്ടിയുടെ അച്ഛന്‍  കുടിയേറിയത്. ഈ കുട്ടിയുടെ പഠനച്ചെലവിനു വേണ്ടി ആ കുട്ടിയുടെ  അച്ഛന്‍ കൃഷി ഭൂമി വിറ്റു എന്നു പറഞ്ഞു കേള്‍ക്കുന്നു. കൃഷി തുടര്‍ന്നും ചെയ്തിരുന്നെങ്കില്‍  ഒരു പക്ഷെ ആ കുടുംബം പണ്ടേ അനാഥമായേനെ.






ഭരണത്തിന്റെ വിവിധതലങ്ങളിലുള്ള പാളിച്ചകള്‍ ഇതിലേക്ക് നയിച്ചിട്ടുണ്ട്. ഇത്ര ദാരുണമായ സംഭവം നടന്നിട്ട് അധികാരികളും പൊതു ജനവും  ചെയ്തതോ? അതിലേറെ ലജ്ജാവഹം.

അതിക്രൂരമായ നീചതക്കു വിധേയയാക്കി തെരുവിലേക്ക് വലിച്ചെറിഞ്ഞ പെണ്‍കുട്ടിയോടും സുഹൃത്തിനോടും പോലീസും പൊതുജനവും ആദ്യംചികില്‍സ തേടിയ ആശുപത്രിയും കാട്ടിയത് അതിലും  വലിയ ക്രൂരതയായിരുന്നു. പെണ്‍കുട്ടി രണ്ടു മണിക്കൂറോളം ചോരവാര്‍ന്നു വഴിയില്‍ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. രക്ഷിക്കാന്‍ റോഡിലൂടെ വന്ന വാഹനങ്ങള്‍ക്കെല്ലാം കൈകാണിച്ചിട്ടും ആരും നിര്‍ത്തിയില്ല. അരമണിക്കൂറിനു ശേഷം പോലീസ്‌ എത്തി. പക്ഷെ  സ്‌റ്റേഷന്‍ അതിര്‍ത്തിയുടെ കാര്യം പറഞ്ഞ്‌ അവരും ഇടപെട്ടില്ല. ആംബുലന്‍സ്‌ വിളിക്കാനോ എത്രയും പെട്ടെന്ന്‌ അടുത്ത ആശുപത്രിയിലാക്കാനോ പോലീസ്‌ ശ്രമിച്ചില്ല.  അതിര്‍ത്തി തര്‍ക്കം പരിഹരിച്ച്‌ ഒരു വാന്‍ കൊണ്ടു വന്നപ്പോഴാകട്ടെ ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ വാഹനത്തിലേക്ക്‌ എടുത്തു കയറ്റാന്‍ പോലും പോലീസോ കണ്ടുനിന്നവരോ സഹായിച്ചില്ല. ആരും നാണം മറയ്‌ക്കാന്‍ ഇത്തിരി വസ്‌ത്രം പോലും കൊടുത്തില്ല.  ആശുപത്രിയില്‍ എത്തിയപ്പോഴും ചികില്‍സയ്‌ക്കായി കാത്തുനില്‍ക്കേണ്ടി വന്നു.

പെണ്‍കുട്ടിയുടെ  സുഹൃത്തായ  അവീന്ദ്രയുടെ വാക്കുകള്‍,

''സിനിമ കഴിഞ്ഞു വന്നപ്പോഴാണു ഞാനും അവളും ആ ബസില്‍ കയറിയത്‌. ഞങ്ങള്‍ കയറിയ ബസിന്റെ ജനാലച്ചില്ലുകള്‍ സണ്‍ഗ്ലാസുകള്‍ ഒട്ടിച്ചു മറച്ചവയായിരുന്നു. പോരാത്തതിനു കര്‍ട്ടനുകളും ഇട്ടിരുന്നു. ബസിനുള്ളില്‍ ഇരുണ്ട വെളിച്ചം മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ശരിക്കും ബസില്‍ ഉണ്ടായിരുന്നവര്‍ ഞങ്ങള്‍ക്കു വേണ്ടി കെണിയൊരുക്കിയതു പോലെയുണ്ടായിരുന്നു. അവര്‍ ആറു പേരായിരുന്നു. ഡ്രൈവറും സഹായിയും ഒഴികെയുള്ളവര്‍ യാത്രക്കാരാണെന്നായിരുന്നു ഞങ്ങള്‍ ധരിച്ചത്‌. യാത്രക്കാരെ പോലെയാണ്‌ ആദ്യം അവര്‍ പെരുമാറിയത്‌. പക്ഷേ, അവര്‍ എല്ലാം മൂന്‍ കൂട്ടി തീരുമാനിച്ചിരുന്നുവെന്ന്‌ ഇപ്പോള്‍ തോന്നുന്നു. അവര്‍ മുമ്പ്‌ ഇതേപോലെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടാവാം. ബസില്‍ കയറിയ ഞാനും സുഹൃത്തും ഇരുപതു രൂപ മുടക്കി ടിക്കറ്റെടുത്തു. അല്‍പം കഴിഞ്ഞതോടെ അക്രമികള്‍ ഞങ്ങളെ പ്രകോപിപ്പിക്കാന്‍ തുടങ്ങി. ബസിനുള്ളിലെ ആറും പേരും പരസ്‌പരം പരിചക്കാരാണെന്ന്‌ അപ്പോഴാണ്‌ മനസിലായത്‌. പ്രധാനമായും സുഹൃത്തിനെതിരേയായിരുന്നു അശ്ലീല പദപ്രയോഗങ്ങള്‍. ഇത്‌ ഞങ്ങള്‍ ചോദ്യം ചെയ്‌തു. വൈകാതെ വാക്കു തര്‍ക്കമായി; ഒടുവില്‍ ഇത്‌ അടിയിലും അക്രമത്തിലും കലാശിച്ചു. ഞങ്ങള്‍ ഉച്ചത്തില്‍ നിലവിളിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്‌തു. എന്നാല്‍ ബസിന്റെ ഡോറും ജനാലകളും അടച്ചുപൂട്ടിയിരുന്നതിനാല്‍ ശബ്‌ദം പുറത്തേക്കു പോയില്ല. അക്രമികള്‍ ബസിനുള്ളിലെ ലൈറ്റ്‌ ഓഫാക്കുകയും ചെയ്‌തു. ഞങ്ങള്‍ ശക്‌തമായി ചെറുത്തുനിന്നു.
മൂന്നുപേരെ ഞാന്‍ ഒറ്റയ്‌ക്കു നേരിട്ടു. സുഹൃത്തും എന്നെ സഹായിക്കാന്‍ ഒപ്പം കൂടി. ഇതിനിടയില്‍ അവള്‍ 100 ഡയല്‍ ചെയ്‌തു പോലീസ്‌ കണ്‍ട്രോള്‍ റൂമിലേക്കു വിളിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു. മറ്റുള്ളവര്‍ കമ്പിവടികളുമായെത്തി എന്നെ അടിച്ചു. അടികൊണ്ട ഞാന്‍ ബോധരഹിതനായി നിലത്തുവീണു. അപ്പോഴേക്ക്‌ അവര്‍ എന്റെ സുഹൃത്തിനെ എടുത്തുകൊണ്ടു പോയിക്കഴിഞ്ഞിരുന്നു.
ഞാന്‍ കുറേ നേരം അബോധാവസ്‌ഥയിലായിരുന്നു. അപ്പോഴേക്കു ഞങ്ങള്‍ ബസില്‍ കയറിയിട്ടു രണ്ടര മണിക്കൂര്‍ പിന്നിട്ടിരുന്നു. ഞങ്ങളെ പുറത്തേക്കെറിയുംമുമ്പ്‌ അക്രമികള്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയിരുന്നു. പിന്നീട്‌ രണ്ടു പേരെയും വിവസ്‌ത്രരാക്കിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു. എല്ലാ തെളിവുകളും നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നു തോന്നുന്നു. റോഡില്‍ ഉപേക്ഷിച്ച ശേഷം ബസ്‌ പിന്നോട്ടെടുത്ത്‌ എന്റെ സുഹൃത്തിന്റെ ശരീരത്തില്‍ കയറ്റി ഇറക്കാനായിരുന്നു അടുത്ത ശ്രമം. എന്നാല്‍ ഞൊടിയിടകൊണ്ട്‌ ഞാന്‍ അവളെ വലിച്ചു നീക്കിയതിനാല്‍ അവരുടെ ഉദ്ദേശ്യം നടന്നില്ല. ഞങ്ങളുടെ ദേഹത്ത്‌ വസ്‌ത്രത്തിന്റെ തരിപോലും ഉണ്ടായിരുന്നില്ല. ബസുമായി അവര്‍ കടന്നു കഴിഞ്ഞിരുന്നു. റോഡിനു നടുവില്‍ കയറി ഞാന്‍ അതുവഴി കടന്നുപോയവരോടെല്ലാം സഹായത്തിനപേക്ഷിച്ചു. വാഹനങ്ങള്‍ക്കെല്ലാം കൈകാണിച്ചു. നിരവധി കാറുകളും ഓട്ടോറിക്ഷാകളും ബൈക്കുകളും അടുത്തെത്തി വേഗം കുറച്ചിട്ടു വേഗത്തില്‍ ഓടിച്ചുപോയി. അരമണിക്കൂറോളം ഞാന്‍ സഹായത്തിനായി ഓടി നടന്നു. ആരും നിര്‍ത്തിയില്ല. അല്‍പം കഴിഞ്ഞപ്പോള്‍ അതുവഴി വന്ന ഒരാള്‍ വാഹനം നിര്‍ത്തി കാര്യമന്വേഷിച്ചു. അയാള്‍ പോലീസില്‍ വിവരമറിയിച്ചു. എന്നാല്‍ പോലീസിന്റെ സഹായമെത്താനും വൈകി. ഏതു പോലീസ്‌ സ്‌റ്റേഷന്റെ പരിധിയിലാണു കുറ്റകൃത്യം നടന്നതെന്നതിനെച്ചൊല്ലിയായിരുന്നു പോലീസുകാര്‍ക്കിടയിലെ തര്‍ക്കം. അവസാനം തര്‍ക്കം തീര്‍ത്ത്‌ പെണ്‍കുട്ടിയെ കൊണ്ടു പോകാന്‍ വാഹനമെത്തിയപ്പോള്‍ മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടിരുന്നു. ഈ സമയമത്രയും ഞങ്ങള്‍ രണ്ടു പേരും വിവസ്‌ത്രരായിരുന്നു. ആരും പോലീസ്‌ പോലും ഞങ്ങള്‍ക്കു നാണം മറയ്‌ക്കാന്‍ ഒരു ചാണ്‍ തുണി പോലും തന്നില്ല. ആംബുലന്‍സും വിളിച്ചില്ല. എല്ലാവരും ഞങ്ങളെ നോക്കിക്കൊണ്ടുനിന്നു. പിന്നീട്‌ ആരോ ഒരു ബെഡ്‌ ഷീറ്റിന്റെ ഒരു ഭാഗം കൊണ്ടു വന്ന്‌ എന്റെ സുഹൃത്തിന്റെ ശരീരം മറച്ചു. അവള്‍ക്കു കടുത്ത രക്‌തസ്രാവമുണ്ടായി. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം ദൂരെയുള്ള ആശുപത്രിയിലേക്കാണ്‌ പോലീസ്‌ ഞങ്ങളെ കൊണ്ടുപോയത്‌. വാനിലേക്ക്‌ അവളെ ഞാന്‍ ഒറ്റയ്‌ക്ക് താങ്ങിക്കയറ്റി. ചോര വാര്‍ന്നുകൊണ്ടിരുന്നതിനാല്‍ പോലീസുകാരും സഹായിക്കാന്‍ കൂട്ടാക്കിയില്ല. ജനവും അടുത്തേക്കു വന്നില്ല. സഹായിച്ചാല്‍ സാക്ഷികളായി കോടതി കയറേണ്ടി വരുമെന്ന ഭയത്തിലായിരിക്കാം അവരെല്ലാം മാറിനിന്നു. ആശുപത്രിയിലും സ്‌ഥിതി വ്യത്യസ്‌തമായിരുന്നില്ല. ചികില്‍സയ്‌ക്കായി ഞങ്ങള്‍ക്കു കാത്തുനില്‍ക്കേണ്ടി വന്നു. അക്ഷരാര്‍ഥത്തില്‍ അവിടെ വച്ച്‌ എനിക്ക്‌ വസ്‌ത്രത്തിനായി യാചിക്കേണ്ടി വന്നു. അപരിചിതന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി ഞാന്‍ ബന്ധുക്കളെ വിവരം അറിയിച്ചു. ഒരു അപകടമുണ്ടായെന്നാണു പറഞ്ഞത്‌. ബന്ധുക്കളെത്തിക്കഴിഞ്ഞാണ്‌ ആശുപത്രി അധികൃതര്‍ എന്നെ പരിശോധിച്ചതു പോലും. തലയ്‌ക്ക് അടിയേറ്റ എനിക്കു നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. രണ്ടാഴ്‌ചത്തേക്ക്‌ എനിക്കു കൈ അനക്കാന്‍ പോലും കഴിഞ്ഞില്ല. ചികിത്സയ്‌ക്കായി നാട്ടിലേക്കു കൊണ്ടുപോകാന്‍ വീട്ടുകാര്‍ ആലോചിച്ചെങ്കിലും പോലീസിനെ അന്വേഷണത്തില്‍ സഹായിക്കാനായി ഡല്‍ഹിയില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിലെത്തി കണ്ടപ്പോഴും എന്റെ സുഹൃത്തായ പെണ്‍കുട്ടി ചിരിച്ചു. ജീവിക്കാന്‍ അവള്‍ അപ്പോഴും ആഗ്രഹിച്ചിരുന്നു. ഞാനില്ലായിരുന്നെങ്കില്‍ പരാതി പോലും കൊടുക്കില്ലായിരുന്നെന്ന്‌ അവള്‍ പറഞ്ഞു. ചികിത്സാച്ചെലവിനെപ്പറ്റി അവള്‍ ആശങ്കപ്പെട്ടപ്പോള്‍ ഞാനാണു ധൈര്യം കൊടുത്തത്‌. വനിതാ സബ്‌ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴി കണ്ടപ്പോഴാണ്‌ അവള്‍ക്കു സംഭവിച്ചത്‌ എന്തെന്നു ഞാനറിഞ്ഞത്‌. അതു വിശ്വസിക്കാനായില്ല. മൃഗങ്ങള്‍ പോലും ഇരകളോട്‌ ഇത്ര ക്രൂരത കാട്ടാറില്ല. തന്നെ ആക്രമിച്ചവരെ തൂക്കിക്കൊല്ലുകയല്ല, തീവച്ചു കൊല്ലണമെന്നാണ്‌ അവള്‍ മജിസ്‌ട്രേറ്റിനോടു പറഞ്ഞു. മജിസ്‌ട്രേറ്റിന്‌ ആദ്യം നല്‍കിയ മൊഴി ശരിയായിരുന്നു. ചുമയ്‌ക്കുന്നതിനും രക്‌തമൊഴുകുന്നതിനുമിടയ്‌ക്കാണ്‌ അവളെല്ലാം വിവരിച്ചത്‌. അതില്‍ സമ്മര്‍ദമോ ഇടപെടലോ ഉണ്ടായിരുന്നില്ല. പക്ഷേ, സമ്മര്‍ദത്തിന്‌ അടിപ്പെട്ടിരുന്നെന്നു മജിസ്‌ട്രേറ്റ്‌ പറഞ്ഞപ്പോള്‍ എല്ലാം വെറുതേയായി. ആദ്യം നല്‍കിയ മൊഴി സമ്മര്‍ദത്തിനു വഴങ്ങിയായിരുന്നെന്ന മജിസ്‌ട്രേറ്റിന്റെ വാദം തെറ്റാണ്‌.
ജീവനുവേണ്ടി പിടയുന്നവരെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ തെരയാതെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ പോലീസ്‌ തയാറാകണം. ദുരനുഭവങ്ങളുണ്ടാകുമ്പോള്‍ മെഴുകുതിരികള്‍ തെളിക്കാനല്ല, മറിച്ച്‌ പിടയുന്ന സഹജീവികളെ ആപത്‌ഘട്ടത്തില്‍ സഹായിക്കാനുള്ള മനസുണ്ടാകുകയാണു പ്രധാനം. ആരെയെങ്കിലും സഹായിക്കാന്‍ കഴിയുമെങ്കില്‍ അതു ചെയ്യുക. അന്നു രാത്രി ഒരാളെങ്കിലും ഞങ്ങളുടെ സഹായത്തിനെത്തിയിരുന്നെങ്കില്‍ അവളുടെ ജീവനെങ്കിലും... അവളെ ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചതേയില്ല. പക്ഷേ, അവളെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌ ആലോചിക്കാറുണ്ട്‌. അന്ന്‌ ഒരു ഓട്ടോറിക്ഷ കിട്ടാതിരുന്നതെന്തുകൊണ്ടെന്നും എന്തിന്‌ ആ ബസില്‍ കയറിയെന്നും ചിലപ്പോഴെങ്കിലും ആലോചിച്ചുപോകുന്നു".

ഈ ഹതഭഗ്യരായ മനുഷ്യ ജീവികളെ ഉപദ്രവിക്കാനും സഹായം നിഷേധിക്കാനും കൈ കോര്‍ത്തവര്‍ ആരൊക്കെയെന്നു നോക്കു. പൊതു ജനം, പോലീസുകാര്‍, മജിസ്റ്റ്രേട്ട്.  പിറ്റേദിവസം മെഴുകു തിരി കത്തിച്ച് നാടകം അഭിനയിക്കാന്‍ കൂടിയ പലരും ആ കാളരാത്രിയില്‍ നഗ്നരായി ജീവനു   വേണ്ടി യാചിച്ച ഈ മനുഷ്യ ജീവികളെ തിരിഞ്ഞു നോക്കാത്ത പലരുമുണ്ടാകും. അരുന്ധതി റോയ് വിളിച്ചു പറഞ്ഞ സത്യം കേട്ടപ്പോള്‍ ഹാളിളകിയ പ്രവീണ്‍ ശേഖരന്‍മാരുണ്ടാകും. അതിന്റെ കൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തതോ ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ആയി അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടു പോയി. എല്ലാവരും കൂടി നാടകം കളിക്കുകയാണ്. ഇതൊന്നും ഉള്‍കൊള്ളാനോ മനസിലാക്കാനോ ശേഷിയില്ലാത്ത കഴുതകള്‍  ഇതിന്റെയൊക്കെ പൊള്ളത്തരം വിളിച്ചു പറഞ്ഞ അരുന്ധതിയുടെ നേരെ കുതിര കയറുന്നു.

അരുന്ധതി റോയ് പറഞ്ഞത് നൂറുശതമാനം സത്യമാണ്. വരേണ്യ വര്‍ഗ്ഗത്തിനതിഷ്ടപ്പെടില്ല.






603 comments:

«Oldest   ‹Older   401 – 600 of 603   Newer›   Newest»
Unknown said...

ഇസ്ലാമോഫോബിയ എന്നു വിളിച്ചു കൂവുന്ന മുസ്ലിങ്ങള്‍ ഒരു കാര്യം മനസിലാക്കണം. ഹിന്ദു ഇന്‍ഡ്യയില്‍ ഷാരുഖ് ഖാനേപ്പോലുള്ള ഒരു സൂപ്പര്‍ സ്റ്റാര്‍ ഉണ്ടായത് തന്നെ നിങ്ങളുടെ ഈ നിലപാടു തെറ്റാണെന്നു തെളിയിക്കുന്നു. മുസ്ലിങ്ങള്‍ മാത്രമല്ല ഷാ രുഖിന്റെ സിനിമ കാണുന്നത്. ഇസ്ലാമോ ഫോബിയ ഉണ്ടായിരുന്നെങ്കില്‍ മുസ്ലിമായ ഷാരുഖ് ഖാന്‍ ഇന്‍ഡ്യയില്‍ സൂപ്പര്‍ സ്റ്റാര്‍ പോയിട്ട് ഒരു സാദാ നടന്‍ പോലുമാകില്ലായിരുന്നു. //
ഈ വാക്കുകള്‍ പറഞ്ഞ കാളിദാസന്‍ തന്നെയല്ലേ ഇത് പറഞ്ഞത്
ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെന്ന ദളിതനെ ചീഫ് ജസ്റ്റിസ് ആക്കി എന്ന് പല സവര്‍ണ്ണ ചിന്താഗതിക്കാരും പലയിടത്തും ആവര്‍ത്തിച്ചു കണ്ടിട്ടുണ്ട്. ദളിതരോട് വിവേചനം ​കാണിക്കുന്നില്ല എന്ന് സ്ഥാപിക്കാന്‍ വേണ്ടി ആയിരുന്നു ?? //
ഷാരൂഖ്‌ ഖാനെ ഉയര്‍ത്തിക്കാട്ടി ഇസ്ലാമോഫോബിയ ഇല്ല എന്ന് തെളിയിക്കുന്ന താങ്കള്‍ കെ ജി ബാലകൃഷ്ണനെ കാട്ടി മറ്റെന്തോ ഫോബിയ ഉണ്ട് എന്ന് കാണിക്കാന്‍ ശ്രമിക്കുന്നു. ഇതാണ് ഇരട്ടത്താപ്പ് എന്ന് എനിക്ക് തോന്നിയത് .പറഞ്ഞത് വ്യക്തം ആയില്ല എങ്കില്‍ വിട്ടേക്കു

Unknown said...

ക്രീമി ലെയര്‍ പരിദികു പുറത്തുള്ള പലരെയും എനികറിയാം. പക്ഷെ അതിനുള്ളില്‍ വരുന്ന ആരും സംവരണത്തിന്റെ ആനുകൂല്യം വേണ്ട എന്ന് പറഞ്ഞതായി എന്റെ അറിവില്‍ ഇല്ല. ഉണ്ടായിരിക്കാം. ഒറ്റപ്പെട്ട അതുപോലുള്ള വിഷയങ്ങള്‍ പ്രസക്തവുമല്ല. << <<
അതെ അങ്ങനെ പറയുന്നവരെ ഒറ്റപ്പെടുത്തുക എന്നത് എന്നും ജാതി കാര്‍ഡ് കളിച്ച് ചോര കുടിക്കല്‍ ഉപജീവനം ആക്കണം എന്ന് ധരിക്കുന്ന വിഷ ജന്തുക്കളുടെ ആവശ്യം ആണല്ലോ. അവരില്‍ വിശ്വാസം വരാത്തതും സ്വാഭാവികം . എല്ലാവരും തന്നെ പോലെ ശവം തിന്നു ജീവിക്കുന്നവര്‍ ആണ് എന്ന് സ്വയം ബോധ്യപ്പെടുത്തണം . എങ്കിലല്ലേ അതെ വിഷം മറ്റുള്ളവര്‍ക്ക് വിശ്വസനീയമായി വില്‍ക്കാന്‍ സാധിക്കു?
നേരത്തെ ഞാന്‍ പറഞ്ഞത് പോലെ നിങ്ങളുടെ ശാസ്ത്രം ലളിതമാണ് കാളിദാസാ

സ്വന്തം വിഭാഗം എന്ന് നിങ്ങള്‍ അവകാശപ്പെട്ടുന്ന ആളുകളെ തന്നെ ചൂഷണം ചെയ്തു ജീവിക്കുക.
സ്വന്തം വിഭാഗത്തില്‍ ഉള്ള , സാമ്പത്തികമായും , സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ക്ക് നിയമം അനുവദിക്കുന്ന അവകാശങ്ങളില്‍ കയ്യിട്ട് വാരി അര്‍ഹതപ്പെട്ടവരില്‍ ആ അവകാശങ്ങള്‍ ഒരിക്കലും പൂര്‍ണ്ണമായി എത്താതിരിക്കാന്‍ ശ്രദ്ധിക്കുക . അവകാശങ്ങള്‍ ഒക്കെ വിദേശത്ത് ജോലിയുള്ള കാളിദാസനും (വീണ്ടും വെറും ഉദാഹരണം ) മക്കളും കയ്യടക്കും. വിദേശത്തു പണി പോയാലും നാട്ടില്‍ ഒരു ഉറപ്പു വേണമല്ലോ . ഈ കയ്യിട്ടു വാരലില്‍ സംഭവിക്കുന്നത്‌ സമ്പന്നരായ കാളിദാസന്മാര്‍ ജനിച്ച അതേ വിഭാഗത്തിലെ പാവപ്പെട്ടവര്‍ അവരുടെ അവകാശങ്ങള്‍ കിട്ടതെ എന്നും പാവപ്പെട്ടവര്‍/ പിന്നോക്കക്കാര്‍ ഇതൊക്കെയായി തുടരും . സ്വദേശത്തും, വിദേശത്തും ഇത്തരം കയ്യിട്ടു വാരികള്‍ ആയ ഒരു പിടി സമ്പന്ന കാളിമാര്‍ ഉണ്ടാകുമ്പോള്‍ നാട്ടില്‍ അവരുടെ അതെ വിഭാഗത്തില്‍പ്പെട്ട ഭൂരിപക്ഷം വരുന്ന പാവങ്ങള്‍ പിന്നോക്കമായി തന്നെ തുടരുന്നു. എണ്ണി ചുട്ട അപ്പം പോലെ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകള്‍, ജോലിയിലെ ഒഴിവുകള്‍ ഇതൊക്കെ പണം കൊടുത്ത് വാങ്ങുന്ന മികച്ച ട്യൂഷന്‍ , സ്വാധീനം, കൈകൂലി എന്നിവയുടെ പുറമേ പാവങ്ങള്‍ക്ക് കിട്ടേണ്ട സംവരണം എന്ന അവകാശത്തില്‍ കൂടി കയ്യിട്ടു വാരി സമ്പന്നരായ കാളിദാസന്മാര്‍ അവരുടെ മക്കള്‍ എന്നിവര്‍ സ്വന്തമാക്കുന്നു . പാവങ്ങള്‍ അപ്പോഴും ഇരുട്ടില്‍ തന്നെ .
ഈ ചെയ്യുന്ന ദ്രോഹങ്ങള്‍ പോരാഞ്ഞു കാളിദാസന്മാര്‍ അവര്‍ കാരണം ഇരുട്ടില്‍ കിടക്കുന്ന പാവങ്ങളുടെ മനസ്സില്‍ ആ പാവങ്ങളുടെ ദുരവസ്ഥക്ക് കാരണം മറ്റു ജാതിക്കാര്‍ ആണ് എന്ന വിഷവും കുത്തി വെയ്ക്കുന്നു. അത് കാളിദാസന്മാര്‍ എന്ന മനുഷ്യ പരാദങ്ങളുടെ നിലനില്‍പ്പിന്‍റെ പ്രശ്നമാണ് . കാരണം ചൂഷണം നടക്കുന്നതിന്‍റെ മൂല കാരണം മറ്റു ജാതിക്കാര്‍ അല്ല സ്വന്തം ജാതിയിലുള്ള കാളിദാസന്മാര്‍ ആണ് എന്ന് പാവങ്ങള്‍ തിരിച്ചറിഞ്ഞാല്‍, കാളിദാസന്മാര്‍ പിന്നെ ആരുടെ ചോര കുടിക്കും ? ചോര കുടി നില്‍ക്കുന്നത് പോട്ടെ എന്ന് വെക്കാം .പക്ഷെ ചൂഷണം നിന്ന് , സ്വന്തം ജാതിയിലെ പാവപ്പെട്ടവര്‍ വിദ്യാഭ്യാസം, ലോക പരിചയം , ജോലി ഇതൊക്കെ മുന്നോട്ടു വന്നാല്‍ ലക്ഷങ്ങള്‍ വരുമാനമുള്ള കാളിദാസന്‍റെ (അഗൈന്‍ ജസ്റ്റ്‌ ഉദാഹരണ്‍ ) മക്കളുടെ ഒപ്പം , സ്വജാതിയില്‍പ്പെട്ട (സര്‍ട്ടിഫിക്കറ്റ് പ്രകാരം ) , മുപ്പതു രൂപ വരുമാനം ഇല്ലാത്ത സദാ ദാസന്‍റെ മക്കള്‍ പൊതു വേദിയില്‍ കസേര വലിച്ചിട്ടു ഇരിക്കില്ലേ ? അത് അനുവദിക്കാന്‍ പാടുണ്ടോ ? ഇതാണ് വെറിയായി കാളിദാസന്മാരെ എന്നും അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം . അത് എന്‍റെ ഉദാഹരണത്തിനുള്ള പ്രതികരണത്തിലൂടെ കാളിദാസന്‍ തന്നെ വ്യക്തമാക്കിയതാണ് . അപ്പോള്‍ പാവം ദാസന്മാരെ എന്നും പറ്റിച്ചു, അവരുടെ മനസ്സില്‍ വിഷം കുത്തി വെച്ച് മയക്കി കിടത്തുക. അതിനു ഏറ്റവും നല്ല മാര്‍ഗ്ഗം മറ്റുള്ള ജാതിക്കാരെ ശത്രുക്കളായി ചിത്രീകരിച്ചു പാവം ദാസന്മാരുടെ മുന്നില്‍ അവതരിപ്പിക്കുക എന്നതാണ്. തങ്ങള്‍ ചെയ്യുന്ന ചൂഷണം മറച്ച് , മനസുകളില്‍ വിഷം കുത്തി വെച്ച് പാവങ്ങളെ കൊണ്ട് ആയുധം എടുപ്പിച്ച് , വീഴുന്ന ചോര നക്കി കുടിക്കുക എന്ന നയം.

പക്ഷെ പ്രശ്നം പറ്റുന്നത് ഹര്‍ഷവര്‍ദ്ധന്‍ സത്യം വിളിച്ചു പറയുമ്പോള്‍ ആണ് . അപ്പോള്‍ കാളിദാസന്മാര്‍ക്ക് വിറളി പിടിക്കും. ഉള്ളിലെ വിഷം മുഴുവനായി പുറത്തു വരും "ഞങ്ങളുടെ ആളുകള്‍ക്ക് കൊടുക്കുന്ന ആനുകൂല്യത്തില്‍ ഞങ്ങള്‍ കയ്യിട്ടു വാരും. അത് ചോദിയ്ക്കാന്‍ നീ ആര്? നിനക്ക് സഹിക്കുന്നില്ലെങ്കില്‍ പോയി കേസ് കൊട്, നിങ്ങള്‍ അനുകൂല്യത്തിനു പിന്നാലെ ഇപ്പോള്‍ പോകുന്നില്ല എങ്കില്‍ അത് പ്രസക്തം അല്ല " എന്നൊക്കെ ചീറ്റും

Unknown said...

ഒരു സംശയം കൂടി , ബഷീര്‍ വള്ളിക്കുന്ന് എന്ന വ്യക്തിയുടെ ഒരു പോസ്റ്റില്‍ താഴെപ്പറയുന്ന അഭിപ്രായം പറഞ്ഞത് കാണുവാന്‍ ഇടയായി

ഡെല്‍ഹിയില്‍ ബലാല്‍ സംഗം ചെയ്യപ്പെട്ട കുട്ടിക്കു പകരം പര്‍ദ്ദയിട്ട മുസ്ലിം പെണ്‍കുട്ടിയായിരുന്നു കയറിയതെങ്കില്‍ (താലിബന്‍ മോഡലില്‍ ചാക്കുകെട്ടിനേപ്പോലെ ആയിരുന്നു വന്നിരുന്നത് എങ്കിലും)ആ കുട്ടിയും ബലാല്‍ സംഗം ചെയ്യപ്പെടുമായിരുന്നു.

എന്നാല്‍ ഇവിടുത്തെ ചര്‍ച്ചയില്‍ താങ്കള്‍ പറയാന്‍ ശ്രമിക്കുന്നത് ആ പെണ്‍കുട്ടി ഒരു അവര്‍ണ്ണ ജാതിക്കാരി ആയിരുന്നെങ്കില്‍ ബലാല്‍സംഗം ഉണ്ടാകില്ലായിരുന്നു എന്നാണോ? ഈ വലിയ ചര്‍ച്ചയില്‍ കക്ഷി ചേരാന്‍ വന്നതല്ല .മനസിലാകാത്തത് കൊണ്ട് ചോദിച്ചു എന്ന് മാത്രം .

Unknown said...

റിയാസ് : കാളിദാസന്‍ പറയുന്നത് ഡല്‍ഹിയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി അവര്‍ണ്ണ ആയിരുന്നുവെങ്കി ലും ആ കുട്ടി ആക്രമിക്കാപെടുമായിരുന്നു. പക്ഷെ ആ കുട്ടിക്ക് വേണ്ടി ശബ്ദം ഉയര്‍ത്താനും, പ്രതിഷേധിക്കാനും ആരും ഉണ്ടാവില്ലായിരുന്നു എന്നുമാണ്. അത് തെറ്റാണു എന്ന് ചൂണ്ടി കാണിക്കാനാണ് ഇരയെക്കള്‍ ഉന്നതരായ വ്യക്തികള്‍ ഉത്പെട്ട ജെസീക്കാ ലാല്‍ കേസ് ഞാന്‍ ചൂണ്ടി കാണിച്ചത്‌. ഉടന്‍ ബലാത്സംഗം പറയുമ്പോള്‍ ഇടയില്‍ കൊലപാതക കേസ് പറയരുത് എന്നായി കാളിദാസന്‍ നയം . അപ്പോള്‍ കൊലപാതകം പ്രശ്നമില്ല ബലാത്സംഗം മാത്രമേ പ്രശ്നം ഉള്ളോ എന്നാ ന്യായമായ ചോദ്യം ഞാന്‍ ചോദിച്ചു . അപ്പോള്‍ കാളി ദാസന്‍ പ്ലേറ്റ് മാറ്റി. ജെസിക്ക ലാല്‍ കേസ്സില്‍ പ്രതിഷേധമേ നടനിട്ടില്ല എന്ന ക്ലാസിക്ക് പദവി നല്‍കേണ്ട ശുപ്പാണ്ടി ചിന്ത അവതരിപ്പിച്ചു.
ഇരട്ടത്താപ്പ് പിന്നെയും സഹിക്കാം. ഇതിനെയൊക്കെ ഇനി വിളിക്കാന്‍ പുതിയ പേര് കണ്ടു പിടിക്കണം :)

kochuvava said...

എന്തായാലും ഐ ക്യു അണ്ണന്‍ വന്നു ചാടിയോന്ടു കാളിയണ്ണന്‍ രക്ഷപ്പെട്ടൂന്നു പറയാന്നാ എനക്ക് തോന്നണേ ഈ ബ്ലോഗുലകത്തിലെ സകലമാന ബ്ലോഗണ്ണമ്മാരും നൊമ്മടെ കാളിയണ്ണന്‍ കമന്റാന്‍ ചെന്നാ പടിയടച്ചു പിണ്ണം വെക്കൂന്നു പറഞ്ഞോണ്ടിരിക്കുവല്ലിയോ പിന്നെ താലിബാന്‍കാരാന്നേ അണ്ണനെ കയ്യീ കിട്ടിയാ അപ്പ അറക്കുവേം ചെയ്യും അദിനോള്ള കാരണം ഓരെ കണ്ടാ അണ്ണന്‍ താടീപ്പിടിച്ചു ബലിക്കുന്നകൊന്ടാന്നു ബച്ചോ ഇതാവ്മ്പോ അമ്മാതിരി കുരുത്തക്കേടിനോന്നും പുവ്വാന്ടു ശിഷ്ട ജീവിതം മൊത്തം ഈ ഒരു പോസ്റ്റിന്റെ കമന്റ് എയ്തി കയ്ഞ്ഞു കൂടിയാല്‍ ബല്ല കിന്നീസ് കിതാബിലോ മറ്റോ പേര് ബര്വേം ചെയ്യും അദോണ്ടു ഐ ക്യു അണ്ണന്‍ കീ ജേ

kaalidaasan said...

>>>ഈ ഹര്‍ഷവര്‍ദ്ധന്‍ പ്രതി കരിച്ചത് കാളിദാസന്‍ കണ്ടു പിടിച്ച ഈ ഉഡായിപ്പ്‌ ന്യായത്തിന് എതിരെയും , മനുഷാത്ത രഹിതമായ ഒരു കുറ്റ കൃത്യം നടന്നപ്പോഴും ജാതി കാര്‍ഡ് ഇറക്കാനുള്ള താങ്കളുടെ വ്യഗ്രതക്ക് നേരെയും , പിന്നെ അരുന്ധതി റോയി എന്ന പ്രശംസാ പ്രാര്‍ത്ഥിക്ക് നേരെയുമാണ് . അത് മനസിലാക്കാന്‍ വലിയ ബുദ്ധി വേണം എന്ന് ഞാന്‍ പറയില്ല . <<<<<

അരുന്ധതി റോയ് പറഞ്ഞത് ഇത് വരെ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യാത്ത പ്രശ്നമാണു താങ്കള്‍ക്ക്. അവര്‍  പോലീസ്, പട്ടാളം, മറ്റ് അധികാരികള്‍, ഭരിക്കുന്നവര്‍, പണക്കാര്‍, ഉയര്‍ന്ന ജാതിക്കാര്‍ തുടങ്ങിയവരേക്കുറിച്ചാണു പറയുന്നത്. അതില്‍ നിന്നും ജാതി മാത്രം ഊരിമാറ്റി വിലപിക്കുന്നത് മനസിലാക്കാന്‍ അത്ര പൊലും  ബുദ്ധി വേണ്ട. പോലീസും പട്ടാളവും ബലാല്‍ സംഗം ചെയ്യുന്നു എന്നു സമ്മതിക്കുന്ന താങ്കള്‍ക്ക് ഉയര്‍ന്ന ജാതിക്കാര്‍ ബലാല്‍ സംഗം ചെയ്യുന്നു എന്നു കേള്‍ക്കുമ്പോള്‍ ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല. അത് ഹര്‍ഷ വര്‍ദ്ധന്‍ മാരുടെ മര്‍മ്മത്തു കൊള്ളുന്നു. അതിന്റെ വേദയാണീ വിലാപമെന്ന് ഏത് കൊച്ചു കുട്ടിക്കു പോലും മനസിലാകും.

kaalidaasan said...

>>>ഞാന്‍ മാത്രമല്ല കാളിദാസാ സാമാന്യ ബോധം ഉള്ള ആരും സമ്പന്നര്‍ ആയി കാണുന്നത് പ്രതിമാസ വരുമാനം പതിനായിരങ്ങള്‍ (10000 രൂപ അല്ല , ഉദ്ദേശം 45- 50 നു മേല്‍ ) വരുമാനം ഉള്ളവരെയാണ്.<<<<<

ഹഹഹഹ.

അങ്ങനെ വരട്ടെ.
അപ്പോള്‍ മാസം കുറഞ്ഞത് 45000 രൂപം വരുമാനമെങ്കിലും ഉണ്ടെങ്കിലേ താങ്കളുടെ ഈ നിമിഷത്തെ കണക്കില്‍ സമ്പന്നന്‍ ആകൂ. എന്നു വച്ചാല്‍  വര്‍ഷം 540000 രൂപാ. 5.40 ലക്ഷം രൂപ. 5 ലക്ഷം വരുമാനമുള്ള ആരും സമ്പന്നര്‍  അല്ല.

ഇനി താങ്കള്‍  സംവരണ ജാതിക്കാരുടെ ക്രീമി ലെയര്‍ കട്ട് ഓഫ് പോയിന്റ് ഒനു കൂടി പറഞ്ഞാട്ടെ.

kaalidaasan said...

>>>ഇവരില്‍ പലരുടെയും ജാതി അറിയുന്നത് തന്നെ കാളിദാസനെ പോലെ ഉള്ളില്‍ വിഷമുള്ളവര്‍ ഇവരെ ശത്രുക്കള്‍ ആയി മുദ്ര കുത്തുന്നത് കണ്ടപ്പോള്‍ ആണ്.<<<<<

ഏത് കാരണത്തലായാലും  അവരുടെ ജാതി ഏതെന്ന് താങ്കള്‍ അന്വേഷിച്ചു കണ്ടുപിടിച്ചല്ലോ. അതേ ഞാനും പറഞ്ഞുള്ളു. ജാതി ചിന്ത ഇല്ലാത്തവന്‍  ആരുടെയും ജാതി തെരയരുത്. അതെങ്ങനെ? അണ്ണാന്‍ കുഞ്ഞിനെ അരെങ്കിലും മരം കേറ്റം പഠിപ്പിക്കണോ. അത് താനെ മരത്തില്‍ കയറും. ജാതിയില്ല ജാതിയില്ല എന്ന് എന്തോ വലിയ മഹത്വം പോലെ കൊട്ടിപ്പാടും. മനസില്‍ മുഴുവന്‍ ജാതി ചിന്തയും. സഹായം ചെയ്യുന്നവരുടെ ജാതി തിരിച്ചുള്ള കണക്കുമെഴുതി വയ്ക്കും. എന്നിട്ടും പറയും ഞാനൊന്നും ജാതിയേക്കുറിച്ച് ചിന്തിക്കുകയേ ഇല്ല എന്നും. നാണമില്ലാത്തവന്റെ ആസനത്തില്‍ ആലു മുളച്ചാല്‍ അതും തണല്‍..,.

ബ്രാഹ്മണരെയോ നായന്‍മാരെയോ ആരും ശത്രുക്കളായി കാണുന്നില്ല. ഇത്ര നാളും ഉയര്‍ന്ന ജാതിക്കാരെന്ന് സ്വയം വിളിച്ച് അവര്‍ മാത്രം അനുഭവിച്ചിരുന്ന വിഭവങ്ങളും സ്ഥാനമാനങ്ങളും സമ്പത്തും സമൂഹത്തിലെ എല്ലാവരും അനുഭവിക്കണമെന്നു പറയുമ്പോള്‍ എന്തിനാണ്, ശത്രുത ആയി തോന്നുന്നത്. എന്നും അതൊക്കെ കയ്യടിക്കി വയ്ക്കാന്‍ ഉള്ള അത്യാഗ്രഹമല്ലേ.

50 % സ്ഥാനങ്ങളേ സമൂഹത്തിലെ 80 % വരുന്ന അധകൃതര്‍ ആവശ്യപ്പെടുന്നുള്ളു. അതിനെ ശത്രുതയായി കാണുന്ന അധമമനസിന്റെ ഇരുളിമ എല്ലാവര്‍ക്കും മനസിലാകുന്നുണ്ട്. ബ്രാഹ്മണര്‍ പണ്ട് ചെയ്തതുപോലെ ഒരധകൃതനും ബ്രാഹ്മണനെ അടിച്ചമര്‍ത്താന്‍ വരുന്നില്ല. അവര്‍ക്കര്‍ഹതപ്പെട്ട അവകാശങ്ങള്‍ ചോദിച്ചു മേടിക്കുന്നേ ഉള്ളൂ. എന്നിട്ട് അവരുടെ ഇടങ്ങളില്‍ അവര്‍ ഒതുങ്ങി കഴിയുന്നു. എന്നിട്ടും പോലും ഉന്നതരെന്നു നടിക്കുനവര്‍ ചെയ്യുന്നതോ?

kaalidaasan said...

>>>ഈ വാക്കുകള്‍ പറഞ്ഞ കാളിദാസന്‍ തന്നെയല്ലേ ഇത് പറഞ്ഞത് <<<<<

റിയാസ്,

അതെ ഞാന്‍ തന്നെയാണ്.

ഷാ രുഖ് ഖാന്റെ സൂപ്പര്‍ ഹിറ്റായ 90 % സിനിമകളും നിര്‍മ്മിച്ചത് ഹിന്ദുക്കളാണ്. അദ്ദേഹത്തിന്റെ സിനിമ കാണുന്ന ഭൂരിഭാഗം പേരും ഹിന്ദുക്കളാണ്. ഇസ്ലാമോഫോബിയ സമൂഹത്തിലുണ്ടായിരുന്നെങ്കില്‍  ഇത് നടക്കില്ലായിരുന്നു. മുസ്ലിമായ ഷാ രുഖിനെ ആരും അടുപ്പിക്കില്ലായിരുന്നു, ഷാ രുഖിനെ മാത്രമല്ല. സല്‍മാന്‍ ഖാനെയും, ആമിര്‍ ഖാനെയും ഒന്നും ആരും  അവരുടെ സിനിമയില്‍ അഭിനയിപ്പിക്കില്ലായിരുന്നു. ഇത് മനസിലാക്കാന്‍ താങ്കള്‍ക്കെന്തണിത്ര ബുദ്ധിമുട്ട്?

kaalidaasan said...




>>>ഷാരൂഖ്‌ ഖാനെ ഉയര്‍ത്തിക്കാട്ടി ഇസ്ലാമോഫോബിയ ഇല്ല എന്ന് തെളിയിക്കുന്ന താങ്കള്‍ കെ ജി ബാലകൃഷ്ണനെ കാട്ടി മറ്റെന്തോ ഫോബിയ ഉണ്ട് എന്ന് കാണിക്കാന്‍ ശ്രമിക്കുന്നു.<<<

റിയാസ്,

ഞാന്‍ കെ ജി ബാലകൃഷ്ണനെ കാട്ടി എന്തോ തെളിയിക്കാന്‍ ശ്രമിക്കുന്നു എന്നോ? ആരാണ്, കെ ജി ബാലകൃഷ്ണനെ ഈ ചര്‍ച്ചയിലേക്ക് വലിച്ചു കൊണ്ടു വന്നതെന്നാദ്യം വായിച്ച് മനസിലാക്ക്. എന്നിട്ട് പ്രതികരിക്ക് റിയാസേ.

ദളിതര്‍ക്ക് ഇന്‍ഡ്യയില്‍ പരമ സുഖമാണെന്ന് തെളിയിക്കാന്‍ വേണ്ടി ഹര്‍ഷ വര്‍)ദ്ധന്‍ എന്ന ജാതികോമരമാണീ വിഷയം ഇവിടെ അവതരിപ്പിച്ചത്.

ഷാ രുഖ് ഖാനെ സിനിമയില്‍ അഭിനയിപ്പിച്ചതുപോലെ, കെ ജി ബാലകൃഷ്ണനെ ആരെങ്കിലും പെട്ടെന്നൊരു ദിവസം ​ എടുത്ത് സുപ്രീം കോടതി ജഡ്ജിയാക്കിയതൊന്നുമല്ല. കീഴ്ക്കോടതി ജഡിജ്യായി ആരംഭിച്ച്, ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും ജഡ്ജിയായ അദ്ദേഹം  ഏറ്റവും സീനിയര്‍ ആയപ്പോഴാണു ചീഫ് ജസ്റ്റിസ് ആയത്. അദ്ദേഹം ആ സ്ഥാനത്തെത്തുന്നത് തടയാന്‍ ഹര്‍ഷ വര്‍ദ്ധന്‍മാര്‍  ശ്രമിച്ചു എന്ന സത്യം മാത്രമേ ഞന കൂട്ടി ചേര്‍ത്തുള്ളു. ഏറ്റവും സീനിയര്‍ ജഡ്ജി ചീഫ് ജസ്റ്റിസ് ആകുക എന്നത് ആരുടെയും ഔദാര്യമല്ല. അത് ഉയര്‍ന്ന ജതിക്കാരുടെ ഔദര്യമാണെന്ന് ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞപ്പോള്‍ അതിനോട് ഞാഅ പ്രതികരിച്ചതിനെയണോ താങ്കള്‍  താങ്കള്‍ കെ ജി ബാലകൃഷ്ണനെ കാട്ടി മറ്റെന്തോ ഫോബിയ ഉണ്ട് എന്ന് കാണിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു എന്നാക്ഷേപിക്കുന്നത്.

വായിച്ചിട്ട് മനസിലാകുന്നില്ലെങ്കില്‍ രണ്ടുമൂന്നാവര്‍ത്തി വായിക്കുക.

താങ്കളീ പറയുന്ന ഇസ്ലാമോഫോബിയ പൊതു സമൂഹത്തിലില്ല. ഉണ്ടെങ്കില്‍ താങ്കളും അതനുഭവിക്കുമായിരുന്നു. ദളിതനായ ഒരു വകുപ്പു മേധാവി വിരമിച്ചപ്പോള്‍ ചാണക വെള്ളം തളിച്ച് ഓഫീസും ഉപകരണങ്ങളും  ചില ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ ശുദ്ധീകരിച്ചു. ഏതെങ്കിലും മുസ്ലിമിനാ അനുഭവം  ഉണ്ടായിട്ടുണ്ടോ?

ഇസ്ലാമിക ഭീകരത ഒരു യാഥാര്‍ത്ഥ്യമാണ്. ഇസ്ലാം സമാധാനത്തിന്റെ മതമെന്നു താങ്കളൊക്കെ കൊട്ടിഘോഷിക്കുന്ന അതേ ഒച്ചയില്‍ ഇസ്ലാം സമാധാനത്തിന്റെ മതമല്ല എന്ന് മുസ്ലിം പണ്ഡിതരും കൊട്ടിഘോഷിക്കുന്നു. മുസ്ലിം ഭീകരര്‍  സമൂഹത്തില്‍ വിതക്കുന്ന അസമാധാനം കാണുമ്പോള്‍ പൊതു ജനം അതിനെ വിമര്‍ശിക്കുന്നു. അതിനെയാണു താങ്കളൊക്കെ ഇസ്ലാമോഹോബിയ എന്ന് പറയുന്നത്.

kaalidaasan said...


>>>ഡെല്‍ഹിയില്‍ ബലാല്‍ സംഗം ചെയ്യപ്പെട്ട കുട്ടിക്കു പകരം പര്‍ദ്ദയിട്ട മുസ്ലിം പെണ്‍കുട്ടിയായിരുന്നു കയറിയതെങ്കില്‍ (താലിബന്‍ മോഡലില്‍ ചാക്കുകെട്ടിനേപ്പോലെ ആയിരുന്നു വന്നിരുന്നത് എങ്കിലും)ആ കുട്ടിയും ബലാല്‍ സംഗം ചെയ്യപ്പെടുമായിരുന്നു.

എന്നാല്‍ ഇവിടുത്തെ ചര്‍ച്ചയില്‍ താങ്കള്‍ പറയാന്‍ ശ്രമിക്കുന്നത് ആ പെണ്‍കുട്ടി ഒരു അവര്‍ണ്ണ ജാതിക്കാരി ആയിരുന്നെങ്കില്‍ ബലാല്‍സംഗം ഉണ്ടാകില്ലായിരുന്നു എന്നാണോ? <<<


റിയാസ്,

അല്ലല്ലോ. താങ്കള്‍ തല തിരിച്ചു വായിക്കുന്നതുകൊണ്ടു തോന്നുന്നതാണ്.

ഇവിടെ ചര്‍ച്ച ചെയ്തത് അരുന്ധതി റോയ് നടത്തിയ ഒരു പ്രസ്താവന ആണ്. അതും ഡെല്‍ഹിയില്‍ നടന്ന വലിയ പ്രതിഷേധത്തേക്കുറിച്ചുള്ള അഭിപ്രായം ബി ബി സി ചോദിച്ചപ്പോള്‍ നടത്തിയതും. അവര്‍ പറഞ്ഞത്, താഴ്ന്ന ജാതിക്കാര്‍ ബലാല്‍ സംഗം ചെയ്യപ്പെടുമ്പോള്‍ ഇതുപോലുള്ള പ്രതിഷേധം ഉണ്ടാകാറില്ല എന്നാണ്. അവര്‍ ഡെല്‍ഹിയില്‍ നടന്ന ബലാല്‍ സംഗത്തോടല്ല പ്രതികരിച്ചത്. അതോടനുബന്ധിച്ച് നടന്ന പ്രതിഷേധത്തോടാണ്. ആ വിഷയം മാത്രമാണിവിടെ ചര്‍ച്ച ചെയ്തതും. ഇതുപോലുള്ള അനേകം ക്രൂരതകളോട് അവര്‍ ദിവസേന പ്രതികാരിക്കാറുണ്ട്. (അതൊക്കെ 15 സെക്കന്‍ഡ് പ്രശസ്തിക്കു വേണ്ടി ചെയ്യുന്നതാണെന്നാണ്, ഹര്‍ഷ വര്‍ദ്ധന്റെ ആരോപണം. )അതുകൊണ്ട് ഇതില്‍ പ്രത്യേക പ്രതികരണം  വേണമെന്ന് അവര്‍ക്ക് തോന്നിയില്ല. പതിറ്റാണ്ടുകളായി അവരേപ്പോലുള്ളവര്‍  പറയുന്നതൊക്കെ അധികാരികളും പൊതു ജനവും കേട്ടിരുന്നെങ്കില്‍ ഇതുപോലെ ദാരുണമായ ഒരു സംഭവം ഉണ്ടാകില്ലായിരുന്നു.

വള്ളിക്കുന്നും താങ്കളൊമൊക്കെ കരുതുന്നത് സ്ത്രീകള്‍ നഗ്നരായി നടക്കുന്നതുകൊണ്ടുള്ള ഒരു കുഴപ്പമാണു ഡെല്‍ഹിയില്‍ ഉണ്ടായ സംഭവം എന്നാണ്. അത് തികച്ചും തെറ്റായ നിരീക്ഷണമാണ്. ഒന്നാമത്തെ കാര്യം ആ സംഭവം വേരുമൊരു ബലാല്‍ സംഗമല്ല. ആ പെണ്‍കുട്ടിയുടെ യോനിയില്‍ കൂടിയും പൊക്കിളില്‍ കൂടിയും ഇരുമ്പു ദണ്ഡു കടത്തി ദ്വാരമുണ്ടാക്കി, അതിലൂടെ കയ്യിട്ട് കുടലിന്റെ 90 ശതമാനവും വലിച്ചു പുറത്തിടുന്ന ക്രൂരതയെ എങ്ങനെ ബലാല്‍ സംഗം  എന്നു വിളിക്കും?

അവര്‍ണ്ണജാതിക്കാരി ആയാലും സവര്‍ണ്ണ ജാതിക്കാരി ആയാലും, ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും  മുസ്ലിമായാലും പര്‍ദ്ദ ധരിച്ചാലും  നഗനയായി വന്നാലും അന്ന് രാത്രി ഏത് പെണ്‍കുട്ടിയും  ഈ നരാധമന്‍ മാരുടെ കയ്യില്‍ അകപ്പെട്ടാല്‍ ഇതു തന്നെ സംഭവിക്കുമായിരുന്നു. അതാണു ഞാന്‍ പറഞ്ഞത്.

Unknown said...

പോലീസും പട്ടാളവും ബലാല്‍സംഗം ചെയ്യുന്നു എന്നു സമ്മതിക്കുന്ന താങ്കള്‍ക്ക് ഉയര്‍ന്ന ജാതിക്കാര്‍ ബലാല്‍ സംഗം ചെയ്യുന്നു എന്നു കേള്‍ക്കുമ്പോള്‍ ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല. അത് ഹര്‍ഷ വര്‍ദ്ധന്‍ മാരുടെ മര്‍മ്മത്തു കൊള്ളുന്നു. അതിന്റെ വേദയാണീ വിലാപമെന്ന് ഏത് കൊച്ചു കുട്ടിക്കു പോലും മനസിലാകും. << <<
അങ്ങനെ അല്ലല്ലോ കാളിദാസാ . പോലീസും, പട്ടാളവും , ഉന്നത ജാതിക്കാരും ബലാത്സംഗം ചെയ്യുന്നുണ്ട് എന്ന സത്യം അറിയാവുന്ന ആള്‍ തന്നെയാണ് ഞാന്‍. എന്‍റെ കമന്റുകളില്‍ ഞാന്‍ അത് വ്യക്തമാകിയിട്ടുമുണ്ട് . മലയാളം വായിച്ചാല്‍ മനസിലാകുമെങ്കില്‍ മനസിലാകേണ്ടാതാണ് . എന്നാലും ഒന്ന് കൂടെ പറയാം
ഞാന്‍ എതിര്‍ത്തത് അരുന്ധതി റോയുടെ അഭിപ്രായം, അതിനെക്കാള്‍ ഏറെ ആ അഭിപ്രായത്തില്‍ 'ആ പെണ്‍കുട്ടി താഴ്ന്ന ജാതിക്കാരി ആയിരുന്നെങ്കില്‍ ആ കുട്ടിക്ക് നീതി ലഭിക്കില്ല' എന്ന ലൈനില്‍ ഉള്ള വ്യാഖ്യാനവും ചേര്‍ത്ത് കാളിദാസന്‍ കൈയ്യടിയെയുമാണ്‌. ഇത്തരം ഒരു ഹീനമായ കൃത്യം നടന്ന അവസരത്തില്‍ ആ പെണ്‍കുട്ടിയെ സമ്പന്ന /സ്വാധീനമുള്ള കുടുമ്പത്തിലെ അംഗ മാന് എന്ന് പറയാനും , അതിനിടയില്‍ ജാതി കാര്‍ഡ് കളിക്കാനും നിങ്ങളെ പോലെയുള്ള ശവം തീനികള്‍ക്ക് മാത്രമേ സാധിക്കു.
ആ സത്യം വിളിച്ചു പറയുമ്പോള്‍ ഹര്‍ഷവര്‍ദ്ധനെ അത് ചെയ്യും, ഇത് ചെയ്യും, ഹര്‍ഷവര്‍ദ്ധന്‍ പോയി കേസ് കൊട് , ഹര്‍ഷവര്‍ദ്ധന്‍റെ മര്‍മ്മത്ത് കൊണ്ട് എന്നൊന്നും വിലപിച്ചിട്ട് കാര്യമില്ല. ഇനി വിലപിച്ചാല്‍....29 രൂപ വരുമാനം ഉള്ളവന്‍ സമ്പന്നന്‍ പോലെയുള്ള പുതു- പുതു മണ്ടത്തരങ്ങള്‍ ഓരോ കമന്റിലും കാളിദാസന്‍ പറഞ്ഞപ്പോഴും ചിരിച്ചു മരിക്കാതെ ഇരുന്ന ഞാന്‍ ഇതിലും ചിരിച്ചു മരിക്കും എന്ന് തോന്നുന്നില്ല . ചിരിക്കും, പിന്നെ കാളിദാസന്‍റെ മണ്ടത്തരങ്ങള്‍ ചൂണ്ടി കാണിക്കുന്നത് തുടരും . അത്ര തന്നെ

Unknown said...


ഏത് കാരണത്തലായാലും അവരുടെ ജാതി ഏതെന്ന് താങ്കള്‍ അന്വേഷിച്ചു കണ്ടുപിടിച്ചല്ലോ. അതേ ഞാനും പറഞ്ഞുള്ളു. ജാതി ചിന്ത ഇല്ലാത്തവന്‍ ആരുടെയും ജാതി തെരയരുത്. അതെങ്ങനെ? അണ്ണാന്‍ കുഞ്ഞിനെ അരെങ്കിലും മരം കേറ്റം പഠിപ്പിക്കണോ. അത് താനെ മരത്തില്‍ കയറും. ജാതിയില്ല ജാതിയില്ല എന്ന് എന്തോ വലിയ മഹത്വം പോലെ കൊട്ടിപ്പാടും. മനസില്‍ മുഴുവന്‍ ജാതി ചിന്തയും. സഹായം ചെയ്യുന്നവരുടെ ജാതി തിരിച്ചുള്ള കണക്കുമെഴുതി വയ്ക്കും. എന്നിട്ടും പറയും ഞാനൊന്നും ജാതിയേക്കുറിച്ച് ചിന്തിക്കുകയേ ഇല്ല എന്നും. നാണമില്ലാത്തവന്റെ ആസനത്തില്‍ ആലു മുളച്ചാല്‍ അതും തണല്‍..,. << <<

ഈ പറഞ്ഞത് കാളിദാസന്‍റെ ആത്മകഥയുടെ ഏതെങ്കിലും അദ്ധ്യായത്തില്‍ നിന്നും എടുത്ത വരികള്‍ ആണോ ? അതോ അടുത്തു അറിയാവുന്ന ആളുകള്‍ ആരെങ്കിലും കാളി ദാസനെ ക്കുറിച്ച് എഴുതിയ ആമുഖമോ ? എന്തായാലും ഇത്ര അനുയോജ്യമായ ഒരു വിവരണം നിങ്ങള്‍ക്ക് വേറെ കിട്ടാനില്ല കാളിദാസാ . എനിക്ക് ഇത് ചേരില്ല . അതൂ നന്നായി ഇണങ്ങുന്ന താങ്കള്‍ക്ക് തന്നെ ഇരിക്കട്ടെ

Unknown said...

>>>ഞാന്‍ മാത്രമല്ല കാളിദാസാ സാമാന്യ ബോധം ഉള്ള ആരും സമ്പന്നര്‍ ആയി കാണുന്നത് പ്രതിമാസ വരുമാനം പതിനായിരങ്ങള്‍ (10000 രൂപ അല്ല , ഉദ്ദേശം 45- 50 നു മേല്‍ ) വരുമാനം ഉള്ളവരെയാണ്.<<<<<

ഹഹഹഹ.

അങ്ങനെ വരട്ടെ.
അപ്പോള്‍ മാസം കുറഞ്ഞത് 45000 രൂപം വരുമാനമെങ്കിലും ഉണ്ടെങ്കിലേ താങ്കളുടെ ഈ നിമിഷത്തെ കണക്കില്‍ സമ്പന്നന്‍ ആകൂ. എന്നു വച്ചാല്‍ വര്‍ഷം 540000 രൂപാ. 5.40 ലക്ഷം രൂപ. 5 ലക്ഷം വരുമാനമുള്ള ആരും സമ്പന്നര്‍ അല്ല.

ഇനി താങ്കള്‍ സംവരണ ജാതിക്കാരുടെ ക്രീമി ലെയര്‍ കട്ട് ഓഫ് പോയിന്റ് ഒനു കൂടി പറഞ്ഞാട്ടെ. <<< <<<

എഴുതിയ കമന്റില്‍ ഒരു ഭാഗം മാത്രം എടുത്ത് സ്വന്തം ഇഷ്ടത്തിനു വളച്ചു ഓടിച്ചു തടി ഊരാനുള്ള ശ്രമം കൊള്ളാം കാളിദാസ . പക്ഷെ നിങ്ങള്‍ സ്ഥിരമായി ചൂഷണം ചെയ്യുന്ന പാവങ്ങളുടെ അടുത്തു അത് നടക്കും. ഇവിടെ നോ രക്ഷ . ദാ എന്‍റെ കാഴ്ചപ്പാടുകള്‍ കേട്ടോ (നേരത്തെ പരാജതിലും കുറച്ചു കൂടി വിശദമായി പറയാം )

സമ്പന്നര്‍ എന്ന് കണക്കാകണം എങ്കില്‍ - 45- 50,000 വരെ വരുമാനം (പ്രതിമാസം )
അതി സമ്പന്നര്‍ ആണെങ്കില്‍ - ലക്ഷങ്ങള്‍/കോടികള്‍ (പ്രതിമാസം ). അതി സമ്പന്നര്‍ എന്ന് ഉദ്ദേശിച്ചത് സ്വാധീനം /അധിക്കാരം ഇവ ഉണ്ടാകാനുള്ള അത്ര പണം ഉള്ളവര്‍

ഇനി താഴേക്ക്‌ വന്നാല്‍ .
20 - 35,000 രൂപ പ്രതിമാസം വരുമാനമുള്ളവര്‍ - അത്യാവശ്യം മാന്യമായി ജീവിക്കാന്‍ സാധിക്കുന്നവര്‍

അല്ലാതെ 29 രൂപ വരുമാനമുള്ളവര്‍ സമ്പന്നര്‍ ആകില്ല കാളിദാസാ. അവരുടെ കൈയ്യില്‍ സ്വാധീനം പോയിട്ട് നന്നായി ഒന്ന് ശ്വാസം കഴിക്കാനുള്ള അവസരം പോലും കാണില്ല . ഇനിയും കാളിദാസന് ഇതൊന്നും മനസിലാവണം എന്നില്ല. എങ്കിലും പറയേണ്ടത് എന്‍റെ കടമ. അത് ഞാന്‍ ചെയ്തു .

Unknown said...

ഇനി സംവരണത്തിന്‍റെ കാര്യം . എന്തായാലും ചോദിച്ച സ്ഥിതിക്ക് മൊത്തത്തില്‍ സംവരണം എങ്ങനെ നടപ്പാക്കണം എന്നതിനെ ക്കുറിച്ച് എന്‍റെ കാഴ്ച്ചപ്പാടുകള്‍ തന്നെ ചുരുക്കി പറയാം .

സമുദായത്തിന്‍റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നടപ്പാക്കുന്ന സംവരണ വ്യവസ്ഥ തുടരണം . പക്ഷേ അതില്‍ സാമ്പത്തിക മാനദണ്ഡം കൂടി ശക്തമായ നിലയില്‍ തന്നെ വേണം . എന്ന് വെച്ചാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സകല ജാതിക്കാര്‍ക്കും സംവരണം നല്‍കണം എന്നല്ല . ഇപ്പോള്‍ സംവരണം അവകാശമായി അനുവദിച്ചിട്ടുള്ള ജാതികള്‍ മാത്രം മതി . പക്ഷെ അവരില്‍ സാമ്പത്തിക മാനദണ്ഡം കര്‍ശനമായി നടപ്പാക്കണം. 4.50 ലക്ഷം രൂപ വരുമാനം എന്നത് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഒരു മനുഷ്യനു നല്‍ക്കുന്ന തുകയാണ് (അച്ഛന്‍ , അമ്മ , പരമാവധി രണ്ടു മക്കള്‍ കുടുമ്പം ) . സംവരണത്തിന്‍റെ ആനുകൂല്യം കൈപറ്റി ആളുകള്‍ ഈ മാന്യമായ ജീവിത സാഹചര്യം സ്വന്തമാക്കിയാല്‍ പിന്നെ അവരുടെ കുടുമ്പത്തിന് (അച്ഛനമ്മ- മക്കള്‍ - ഭാര്യ- ഭര്‍ത്താവ് ) ഈ ആനുകൂല്യം നല്‍കാന്‍ പാടില്ല പകരം അത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംവരണ ജാതിയിലെ ആളുകള്‍ക്ക് നല്‍കണം .

4.50 ലക്ഷം എന്ന ഇപ്പോഴത്തെ കട്ട് ഓഫ്‌ സത്യത്തില്‍ വ്യാജന്മാര്‍ ഉണ്ടാവാന്‍ സഹായിക്കുന്ന ഒന്നാണ് . വെറുതെ ഒരു ഉദാഹരണം പറഞ്ഞാല്‍.... (ഉദാഹരണം മാത്രമാണ് . തെറ്റിദ്ധരിക്കരുത് ) ബെന്‍സ് കാറുള്ള, രണ്ട് വീടുകളും , അത്യാവശ്യത്തില്‍ കൂടുതല്‍ സെറ്റപ്പും ഉള്ള കാളിദാസന് പ്രൊഫഷന്‍ ആയി കാണിക്കുന്ന ജോലി ഒന്നുമില്ല (പുറത്തു പറയാന്‍ പറ്റാത്ത ജോലി എന്തെങ്കിലും ആണ് ചെയ്യുന്നത് എന്ന് കൂട്ടിക്കോ ). കാറും , വീടുകളും ല്‍ എടുത്താണ് താന്‍ ഉണ്ടാക്കിയത് എന്നും, അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒക്കെ അമ്മായിഅപ്പന്‍ തന്നതാണ് എന്നോ ഒക്കെ പറയുന്ന കാളിദാസന് എളുപ്പത്തില്‍ തന്‍റെ വരുമാനം 4.50 ലക്ഷം രൂപയാണ് എന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് നേടാം . മക്കള്‍ക്ക്‌ സംവരണം എന്ന ആനുകൂല്യവും നേടി കൊടുക്കാം . പക്ഷെ കട്ടോഫ് 50000 മുതല്‍ 100000 വരെ ആണെങ്കില്‍ കാറും , രണ്ടു വീടുകളും ഒക്കെയുള്ള കാളി ദാസന്‍ ആ ഗണത്തിലാണ് തന്‍റെ വരുമാനം എന്ന സര്‍ട്ടിഫിക്കറ്റുമായി ചെന്നാല്‍ ഒരു ലക്ഷം രൂപ വാര്‍ഷിക വരുമാനക്കാരന് രണ്ടു വീട് വെയ്ക്കാനുള്ള ലോണ്‍ കൊടുക്കുന്ന ബാങ്കുകള്‍ അധികം കാണില്ല. മാത്രമല്ല അവ തിരിച്ചു അടക്കാനുള്ള പാങ്ങ് അവന് ഉണ്ടെങ്കില്‍ അത് വാര്‍ഷിക വരുമാനം 100000 കൂടുതല്‍ ആയതു കൊണ്ട് തന്നെയാവണം എന്നും എളുപ്പത്തില്‍ തെളിയിക്കാന്‍ സാധിക്കും. കള്ളത്തരം പൂര്‍ണ്ണമായി നില്‍ക്കും എന്ന് പറയുന്നില്ല. പക്ഷെ ഗണ്യമായി കുറയും .
contd ...

kaalidaasan said...

>>>ഞാന്‍ എതിര്‍ത്തത് അരുന്ധതി റോയുടെ അഭിപ്രായം, അതിനെക്കാള്‍ ഏറെ ആ അഭിപ്രായത്തില്‍ 'ആ പെണ്‍കുട്ടി താഴ്ന്ന ജാതിക്കാരി ആയിരുന്നെങ്കില്‍ ആ കുട്ടിക്ക് നീതി ലഭിക്കില്ല' എന്ന ലൈനില്‍ ഉള്ള വ്യാഖ്യാനവും ചേര്‍ത്ത് കാളിദാസന്‍ കൈയ്യടിയെയുമാണ്‌.<<<

ഞാന്‍ അനുകൂലിക്കുന്നത് അരുന്ധതി റോയിയുടെ അഭിപ്രായം. ഇര താഴ്ന്ന ജാതിയാണെങ്കില്‍ ആരും മെഴുകുതിരി കത്തിച്ചു പ്രതിഷേധിക്കില്ല. ഒരു കേsiലും ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ ആരും തെരുവില്‍ ഇറങ്ങാറില്ല. ഇതാണവര്‍ പറഞ്ഞത്.

ഈ ബലാല്‍ സംഗത്തിനു മുമ്പും അതിനു ശേഷവും അനേകം ബലാല്‍ സംഗങ്ങള്‍ നടക്കുന്നു. ഒരു ഹര്‍ഷ വര്‍ദ്ധനും പ്രതിഷേധിച്ചു കണ്ടില്ല. ദിവസേന അതുപോലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ അത് ഓര്‍ക്കുന്നു പോലുമില്ല.

ഉയര്‍ന്ന ജാതിക്കാര്‍ താഴ്ന്ന ജാതിക്കാരിയെ ബലാല്‍ സംഗം ചെയ്യുന്ന കേസുകളില്‍ താഴ്ന്ന ജാതിക്കാരിക്ക് മിക്കപ്പോഴും നീതി ലഭിക്കാറില്ല എന്നത് ഇന്‍ഡ്യയിലെ സമകാലീന യാഥാര്‍ത്ഥ്യം. അത് താങ്കള്‍ക്ക് മനസിലാകാത്തത് കാഴ്ചയുടെ കുഴപ്പം.

Unknown said...

കട്ടോഫ് കുറച്ചത് കൊണ്ട് മാത്രം കാര്യമില്ല . അത് സംവരണം അനുവദിക്കപ്പെട്ട ജാതികളില്‍ എല്ലാം തന്നെ തരാം തിരിവ് (എസ് സി / എസ് റ്റി , ഒബി സി ) ഇല്ലാതെ നടപ്പിലാക്കണം .
സംവരണത്തിന്‍റെ ആനുകൂല്യങ്ങള്‍ നഗരങ്ങളിലേക്ക് ഏറ്റവും അവസാനം മാത്രമേ എത്തുവാന്‍ പാടുള്ളൂ. ഗിരി/ഗോത്ര വര്‍ഗ്ഗ വിഭാഗത്തിന് ഈ ആനുകൂല്യങ്ങള്‍ ആദ്യം ലഭിക്കുന്നു എന്ന് ഉറപ്പാക്കണം

അവര്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ടുള്ള വ്യവസ്ഥകള്‍ കൂടുതല്‍ ശക്തമാക്കണം .
ഗിരി/ഗോത്ര വര്‍ഗ്ഗക്കാര്‍ കാട് വിട്ടു വരുന്നില്ല വന്നിരുന്നെങ്കില്‍ ഞങ്ങള്‍ അവരെ നന്നാക്കി ഒരു പരുവം ആക്കിയേനെ എന്ന് ചില ഉഡായിപ്പ് കേസുകള്‍ പറയാറുണ്ട്‌
അവരെ സമൂഹത്തിന്‍റെ മുന്‍ നിരയിലേക്ക് കൊണ്ടുവരാനും ഉണ്ട് മാര്‍ഗ്ഗങ്ങള്‍ .
1) വിദ്യഭ്യാസ സ്ഥാപനങ്ങള്‍ , പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ അവര്‍ക്കിടയില്‍ തുടങ്ങുക . സംവരണത്തിന്റെ ആനുകൂല്യം പട്ടി ഡോക്റ്റര്‍, അധ്യാപകര്‍, എന്‍ജിനിയര്‍ തുടങ്ങിയ പ്രോഫഷനുകളില്‍ എത്തുന്നവര്‍ നിര്‌ഭന്ധമായും 5-10 വര്‍ഷങ്ങള്‍ ഈ മേഖലയില്‍ സര്‍ക്കാര്‍ ശമ്പളത്തില്‍ സേവനം അനുഷ്ടിക്കണം എന്നാ വ്യവസ്ഥ കൊണ്ട് വരിക. കൊണ്ട് വന്നാല്‍ പോരാ കര്‍ശനമായി നടപ്പാക്കണം . ഉദാഹരണത്തിന് ഒരുത്തന്‍ ആനൂകൂല്യം പറ്റി ഡോക്റ്റര്‍ അയ ശേഷം ആരുടെയെങ്കിലും കാലു തിരുമ്മി വിസ സങ്ങടിപ്പിച്ചു (നേര്‍സ്സിന്‍റെ കെട്ടിയോന്‍ ഉദ്യോഗം വഴിയുമാകാം ) അമേരിക്ക് പറക്കുകയാനെങ്കില്‍ സര്‍ക്കാര്‍ ഈ പറഞ്ഞ വ്യക്തിക്ക് നല്‍കിയ ആനൂകൂല്യത്തിന് അനുപാതമായ നഷ്ടം പ്ലസ്‌ പലിശ നിര്‍ബന്ധമായി നാട്ടിലെ അയാളുടെ സ്വത്ത്/ ബാങ്ക് അക്കൌണ്ട്, അച്ഛന്‍ അമ്മമാരുടെ സ്വത്ത് ഇതില്‍ ഏതില്‍ നിന്നെങ്കിലും ഈടാക്കുന്ന വ്യവസ്ഥ വേണം

2) പത്താം ക്ലാസ് വരെയെങ്കിലും നിര്‍ബന്ധിത വിദ്യാഭ്യാസം എന്ന നിയമയം ഗിരി ഗോത്ര വര്‍ഗ്ഗക്കാരുടെ ഇടയില്‍ കര്‍ശനമായി നടപ്പാക്കണം . സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതോ, എയിഡുകള്‍ നല്‍കുന്നതോ ആയ സ്കൂളുകള്‍ പുതിയവ ഇത്തരം പ്രദേശങ്ങളില്‍ മാത്രമേ കുറെ കാലത്തേക്ക് തുടങ്ങു എന്ന നിയമ നിര്‍മ്മാണം നടത്തുക. കൂടാതെ ഇത്തരം പ്രദേശങ്ങളില്‍ ശാഖകള്‍ തുടങ്ങുന്ന എയിഡെഡ്‌ സ്കൂളുകള്‍ക്ക് പ്രത്യേക അനൂകൂല്യങ്ങള്‍ (എന്ത് എന്നുള്ളത് കൂടുതല്‍ ചര്‍ച്ച വേണ്ട വിഷയം ) അനുവദിക്കുക. പള്ളീലെ അച്ചന്മാരും, എന്‍ ആര്‍ ഐ മുതലാളിമാരും പിന്നെ ഗോത്ര വര്‍ഗ്ഗത്തിന്‍റെ ഇടയ്ക്ക് മാത്രമേ സ്കൂള്‍ തുടങ്ങു contd...

kaalidaasan said...

>>>എഴുതിയ കമന്റില്‍ ഒരു ഭാഗം മാത്രം എടുത്ത് സ്വന്തം ഇഷ്ടത്തിനു വളച്ചു ഓടിച്ചു തടി ഊരാനുള്ള ശ്രമം കൊള്ളാം കാളിദാസ . <<<

താങ്കള്‍  എഴുതിയ കമന്റ് മുഴുവനായി ഇതാണ്.

>>> 29 രൂപ വരുമാനം ഉള്ളവര്‍ എല്ലാം ഇന്ത്യയില്‍ സമ്പന്നര്‍ തുടങ്ങിയ മണ്ടത്തരങ്ങള്‍ <<<<

കുറച്ചു ദിവസങ്ങളായല്ലോ താങ്കളിത് പറയാന്‍ തുടങ്ങിയിട്ട്. പട്ടണത്തില്‍ ജീവിക്കുന്ന 29 രൂപ ദിവസം വരുമാനമുള്ളവരെ ഇന്‍ഡ്യന്‍ സര്‍ക്കാര്‍ സമ്പന്നന്‍ ആയി കാണുന്നു.

എത്ര രൂപാ വരുമാനമുള്ളവരെ ആണു താങ്കള്‍ സമ്പന്നന്‍ ആയി കാണുന്നത്? << <<


ഞാന്‍ മാത്രമല്ല കാളിദാസാ സാമാന്യ ബോധം ഉള്ള ആരും സമ്പന്നര്‍ ആയി കാണുന്നത് പ്രതിമാസ വരുമാനം പതിനായിരങ്ങള്‍ (10000 രൂപ അല്ല , ഉദ്ദേശം 45- 50 നു മേല്‍ ) വരുമാനം ഉള്ളവരെയാണ്.

അതില്‍ തന്നെ '29 രൂപ വരുമാനം ഉള്ളവര്‍ സമ്പന്നര്‍ അവര്‍ക്ക് ഭയകര സ്വാധീനം ഉള്ളവര്‍ ആയിരിക്കും ' എന്നാ ലൈനിലെ മണ്ടത്തരം ആണല്ലോ കാളിദാസന്‍ അവതരിപ്പിച്ചത് ( Spend Rs. 29 a day in urban India or Rs. 23 in rural India and you are not poor. He's even asked the Supreme Court to uphold the imposition of such rigour on hundreds of millions of his fellow citizens. One affidavit filed by the Planning Commission defended a line of Rs. 32 (urban) and Rs. 26 (rural) a day. )- ഇത്തരം വാദങ്ങളില കൂടി .
അത് അങ്ങനെയല്ല കാളിദാസാ ഇന്ത്യയില്‍ സ്വാധീനം എന്നൊരു സാധനം സ്മരിക്കണം എങ്കില്‍ ലക്ഷങ്ങളുടെ വരുമാനം അല്ലെങ്കില്‍ വിരല്‍ ഞൊടിച്ചാല്‍ ലക്ഷങ്ങള്‍ കാല്‍ ചുവട്ടില്‍ വരുന്ന മാജിക് (സാമുദായിക/മത നേതാക്കള്‍ ഉദാഹരണം ) വേണം . അല്ലാതെ 29 രൂപ പോരാ .


ഇതില്‍ എന്താണു ഞാന്‍ അടര്‍ത്തി എടുത്തത്? ഞാന്‍ ചോദിച്ചത് എത്ര രൂപാ വരുമാനമുള്ളവരെ താങ്കള്‍ സമ്പന്നനായിയി കരുതും എന്നു തന്നെയല്ലേ. താങ്കള്‍ രൂപയുടെ കണക്കും പറഞ്ഞു. കൂടെ ഭീകര സ്വാധീനത്തേക്കുറിച്ചെന്തോ പിച്ചു പേയും പറഞ്ഞു. പിച്ചും പേയും പറഞ്ഞതിനെ ഞാന്‍ അവഗണിച്ചു. അത് ഒരു നൂറു പ്രാവശ്യം എങ്കിലും താങ്കള്‍ ആവര്‍ത്തിച്ചതായതുകൊണ്ടാണങ്ങനെ ചെയ്തത്.

Unknown said...


ഞാന്‍ അനുകൂലിക്കുന്നത് അരുന്ധതി റോയിയുടെ അഭിപ്രായം. ഇര താഴ്ന്ന ജാതിയാണെങ്കില്‍ ആരും മെഴുകുതിരി കത്തിച്ചു പ്രതിഷേധിക്കില്ല. ഒരു കേsiലും ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ ആരും തെരുവില്‍ ഇറങ്ങാറില്ല. ഇതാണവര്‍ പറഞ്ഞത്.<<<
അത് തെറ്റാണു എന്ന് ചൂണ്ടി കാണിക്കാനാണ് ഇരയെക്കള്‍ ഉന്നതരായ വ്യക്തികള്‍ ഉത്പെട്ട ജെസീക്കാ ലാല്‍ കേസ് ഞാന്‍ ചൂണ്ടി കാണിച്ചത്‌. ഉടന്‍ ബലാത്സംഗം പറയുമ്പോള്‍ ഇടയില്‍ കൊലപാതക കേസ് പറയരുത് എന്നായി കാളിദാസന്‍ നയം . അപ്പോള്‍ കൊലപാതകം പ്രശ്നമില്ല ബലാത്സംഗം മാത്രമേ പ്രശ്നം ഉള്ളോ എന്നാ ന്യായമായ ചോദ്യം ഞാന്‍ ചോദിച്ചു . അപ്പോള്‍ കാളി ദാസന്‍ പ്ലേറ്റ് മാറ്റി. ജെസിക്ക ലാല്‍ കേസ്സില്‍ പ്രതിഷേധമേ നടനിട്ടില്ല എന്ന ക്ലാസിക്ക് പദവി നല്‍കേണ്ട ശുപ്പാണ്ടി ചിന്ത അവതരിപ്പിച്ചു.
ഇരട്ടത്താപ്പ് പിന്നെയും സഹിക്കാം. ഇതിനെയൊക്കെ ഇനി വിളിക്കാന്‍ പുതിയ പേര് കണ്ടു പിടിക്കണം :)

Unknown said...

. കൂടെ ഭീകര സ്വാധീനത്തേക്കുറിച്ചെന്തോ പിച്ചു പേയും പറഞ്ഞു. പിച്ചും പേയും പറഞ്ഞതിനെ ഞാന്‍ അവഗണിച്ചു. അത് ഒരു നൂറു പ്രാവശ്യം എങ്കിലും താങ്കള്‍ ആവര്‍ത്തിച്ചതായതുകൊണ്ടാണങ്ങനെ ചെയ്തത്.<< <<
കാളിദാസാ, 29 രൂപ വരുമാനം ഉള്ളവര്‍ സമ്പന്നര്‍ എന്നാ വാദം താങ്കള്‍ കൊണ്ട് വന്നത് തന്നെ ഡല്‍ഹിയിലെ പെണ്‍കുട്ടി സമ്പന്ന/ സ്വാധീനം ഉള്ള കുടുമ്പത്തില്‍ നിന്നായിരുന്നു എന്ന് തെളിയിക്കാന്‍ വേണ്ടിയായിരുന്നു ( ഷീ സെഡ് റിച്ച് ...വാദം ) . കണ്ടു പിടുത്തംതാങ്കളുടേത് . എന്റെയല്ല . അതിപ്പോ പിച്ചും പേയും ആയിട്ടു കാളി ദാസന് തന്നെ തോന്നുന്നുവെങ്കില്‍, വൈകി വന്ന തിരിച്ചറിവ് . അത്ര തന്നെ

kaalidaasan said...

>>>4.50 ലക്ഷം എന്ന ഇപ്പോഴത്തെ കട്ട് ഓഫ്‌ സത്യത്തില്‍ വ്യാജന്മാര്‍ ഉണ്ടാവാന്‍ സഹായിക്കുന്ന ഒന്നാണ് . <<<

വാര്‍ഷിക വരുമാനം 5.4 ലക്ഷം രൂപയുണ്ടെങ്കിലേ സമ്പന്നന്‍ ആകൂ എന്ന് എഴുതിയ ഉടനെ ഇതുപോലെ മലക്കം മറിയല്ലേ വര്‍ദ്ധനാ.

ഇനി വ്യാജന്‍ മാര്‍ ഉണ്ടാകുന്ന കട്ട് ഓഫ് പോയിന്റ് കൂടി വിശദീകരിച്ച് അപഹാസ്യനാകാന്‍ ആണുദ്ദേശമെങ്കില്‍ അങ്ങനെ. കട്ട് ഓഫ് പോയിന്റെ എത്രയാക്കിയാലാണു വ്യാജന്‍മാര്‍ ഉണ്ടാകാത്തതെന്നു കൂടി പറഞ്ഞ് വായനക്കാരെ ചിരിപ്പിക്കണമെന്ന അപേക്ഷയുണ്ട്.

കട്ട് ഓഫ് പോയിന്റ് 1 ലക്ഷമായാലും 10 ലക്ഷമായാലും വ്യാജന്‍ മാര്‍ ഉണ്ടാകും. അതിന്റെ മനശാസ്ത്രം വേറെയാണ്. പര്‍ദ്ദ ഇട്ടു നടന്നല്‍ ബലാല്‍ സംഗം ഉണ്ടാകില്ല എന്ന ഇസ്ലാമിസ്റ്റ് ഉഡായിപ്പിന്റെ സവര്‍ണ്ണ വശം മാത്രമാണു താങ്കളീ പറയുന്നത്.

kaalidaasan said...

>>വെറുതെ ഒരു ഉദാഹരണം പറഞ്ഞാല്‍.... (ഉദാഹരണം മാത്രമാണ് <<<

ബെന്‍സ് കാറുള്ള, രണ്ട് വീടുകളും , അത്യാവശ്യത്തില്‍ കൂടുതല്‍ സെറ്റപ്പും ഉള്ള അവര്‍ണ്ണന്‍  മാത്രമേ കാറും , വീടുകളും ല്‍ എടുത്താണ് താന്‍ ഉണ്ടാക്കിയത് എന്നും, അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒക്കെ അമ്മായിഅപ്പന്‍ തന്നതാണ് എന്നും  ഒക്കെ പറയൂ , എന്ന ആ സവര്‍ണ്ണ ഉഡായിപ്പുണ്ടല്ലോ, അത് ചെലവിനു കൊടുക്കുന നമ്പൂതിരിയോടും നായരോടും പറഞ്ഞോളു. ഒരു ഫലിതം പോലെ അവര്‍ ആസ്വദിക്കും. പക്ഷെ അതിവിടെ ചെലവാകില്ല.

സമ്പന്നനായ അവര്‍ണ്ണനു കള്ള സര്‍ട്ടിഫിക്കറ്റുണ്ടാക്കാമെങ്കില്‍ സാമ്പത്തിക സംവരണത്തില്‍  സമ്പന്നനായ സവര്‍ണ്ണന്‍  അതിലും കൂടുതല്‍ കള്ള സര്‍ട്ടിഫിക്കറ്റുണ്ടാക്കും. മക്കള്‍ക്ക്‌ സംവരണം എന്ന ആനുകൂല്യവും നേടി കൊടുക്കും.

അവര്‍ണ്ണനെ കള്ളനാക്കുന്ന ഉഡായിപ്പ് ഇനി ചെലവാകില്ല വര്‍ദ്ധനാ.

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

സമ്പന്നനായ അവര്‍ണ്ണനു കള്ള സര്‍ട്ടിഫിക്കറ്റുണ്ടാക്കാമെങ്കില്‍ സാമ്പത്തിക സംവരണത്തില്‍ സമ്പന്നനായ സവര്‍ണ്ണന്‍ അതിലും കൂടുതല്‍ കള്ള സര്‍ട്ടിഫിക്കറ്റുണ്ടാക്കും. മക്കള്‍ക്ക്‌ സംവരണം എന്ന ആനുകൂല്യവും നേടി കൊടുക്കും.

അവര്‍ണ്ണനെ കള്ളനാക്കുന്ന ഉഡായിപ്പ് ഇനി ചെലവാകില്ല വര്‍ദ്ധനാ. << <<
സവര്‍ണ്ണ നു സാമ്പത്തിക സംവരണം കൊടുക്കന്ബം എന്ന് ആര് പറഞ്ഞു? വസ്തുതകള്‍ വളക്കാതെ കാളി.
"സമുദായത്തിന്‍റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നടപ്പാക്കുന്ന സംവരണ വ്യവസ്ഥ തുടരണം . പക്ഷേ അതില്‍ സാമ്പത്തിക മാനദണ്ഡം കൂടി ശക്തമായ നിലയില്‍ തന്നെ വേണം . എന്ന് വെച്ചാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സകല ജാതിക്കാര്‍ക്കും സംവരണം നല്‍കണം എന്നല്ല . ഇപ്പോള്‍ സംവരണം അവകാശമായി അനുവദിച്ചിട്ടുള്ള ജാതികള്‍ മാത്രം മതി ." ഇതാണ് ഞാന്‍ പറഞത് . ഇതില്‍ എവിടെ സവര്‍ണ്ണന് നല്‍കാനുള്ള സംവരണം ??? മലയാളം തീരെ കണ്ണില്‍ പിടിക്കാതെ ആയോ കാളി. അതോ എല്ലാവരും നിങ്ങളെ പോലെ ശുപ്പാണ്ടി ആണ് എന്ന വിചാരമൊ ?

kaalidaasan said...

>>വിദ്യഭ്യാസ സ്ഥാപനങ്ങള്‍ , പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ അവര്‍ക്കിടയില്‍ തുടങ്ങുക . സംവരണത്തിന്റെ ആനുകൂല്യം പട്ടി ഡോക്റ്റര്‍, അധ്യാപകര്‍, എന്‍ജിനിയര്‍ തുടങ്ങിയ പ്രോഫഷനുകളില്‍ എത്തുന്നവര്‍ നിര്‌ഭന്ധമായും 5-10 വര്‍ഷങ്ങള്‍ ഈ മേഖലയില്‍ സര്‍ക്കാര്‍ ശമ്പളത്തില്‍ സേവനം അനുഷ്ടിക്കണം എന്നാ വ്യവസ്ഥ കൊണ്ട് വരിക. <<<

സവര്‍ണ്ണ അജണ്ട കെങ്കേമം. എതേ ഇത് പുറത്തു വരാന്‍ ഇത്ര താമസിച്ചു പോയത്?

അവര്‍ണ്ണര്‍ക്ക് വേണ്ടി പ്രത്യേക വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുക. ആശുപത്രികള്‍ തുടങ്ങുക,. നിരത്തുകള്‍ പണിയുക, ബസുകള്‍ ഓടിക്കുക. എന്നിട്ട് ഇവിടെയൊക്കെ സേവനം അനുഷ്ടിക്കാന്‍ അവര്‍ണ്ണര്‍ തന്നെ വരിക. അപ്പോള്‍ തൊട്ടുകൂടായ്മ പാലിക്കാന്‍ വളരെ എളുപ്പം. അശ്രീകരങ്ങള്‍ അടുത്തു വന്ന് അശുദ്ധമാക്കില്ലല്ലോ.

എന്തിനിത്ര കഷ്ടപ്പെടുന്നു. പണ്ട് മുസ്ലിങ്ങള്‍ക്ക് വേണ്ടി ഒരു രാജ്യമുണ്ടാക്കിയതുപോലെ ഇന്‍ഡ്യ വിഭജിച്ച് അവര്‍ണ്ണര്‍ക്കു വേണ്ടി ഒന്നുണ്ടാക്കുന്നതല്ലേ വളരെ എളുപ്പം? സവര്‍ണ്ണ മനുക്കള്‍ക്ക് പേടിക്കാതെ ജീവിക്കാമല്ലോ.

അഭിനവ മനുവിനു സ്വാഗതം. സുസ്വാഗതം.

Unknown said...

സംവരണം നേടി കൊടുക്കുന്ന വ്യാജ സര്‍റ്റിഫിക്കറ്റോ ? കാളിദാസ 29 രൂപ ഉള്ളവര്‍ എല്ലാം സമ്പന്നര്‍ എന്നാ കണ്ടു പിടുത്തട്നു ശേഷം ശുപ്പാണ്ടി ചിന്തകളിലേക്ക് താങ്കളുടെ അത്യുജ്ജ്വലമായ സംഭാവനയാണിത്‌. പറയാതെ വയ്യ

Unknown said...

അവര്‍ണ്ണര്‍ക്ക് വേണ്ടി പ്രത്യേക വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുക. ആശുപത്രികള്‍ തുടങ്ങുക,. നിരത്തുകള്‍ പണിയുക, ബസുകള്‍ ഓടിക്കുക. എന്നിട്ട് ഇവിടെയൊക്കെ സേവനം അനുഷ്ടിക്കാന്‍ അവര്‍ണ്ണര്‍ തന്നെ വരിക. അപ്പോള്‍ തൊട്ടുകൂടായ്മ പാലിക്കാന്‍ വളരെ എളുപ്പം. അശ്രീകരങ്ങള്‍ അടുത്തു വന്ന് അശുദ്ധമാക്കില്ലല്ലോ. <<<

അത് കയ്യില്‍ ഇരിക്കട്ടെ കാളിദാസാ . ഗിരി ഗോത്ര വിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ സ്കൂളുകള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഇവയൊന്നും വേണ്ട അളവില്‍ ഇല്ല. അവിട്ഫങ്ങളില്‍ അത് തുടങ്ങണം . അത് ആ പ്രദേശത്തെ സൌകര്യത്തിനാണ് . ഇതൊക്കെ കളിക്ക് അറിയാം. പക്ഷെ ബാക്കി പറഞ്ഞ വാദങ്ങള്‍ എല്ലാം ഫ്യൂസ് അടിച്ചു പോയപ്പോള്‍ എന്നെ അഭിനവ മനു ആക്കി രക്ഷപ്പെടാനുള്ള പുതിയ ശുപ്പാണ്ടി തന്ത്രം :) ബെസ്റ്റ് കാളി ബെസ്റ്റ്

Unknown said...
This comment has been removed by the author.
Unknown said...

കട്ട് ഓഫ് പോയിന്റ് 1 ലക്ഷമായാലും 10 ലക്ഷമായാലും വ്യാജന്‍ മാര്‍ ഉണ്ടാകും. അതിന്റെ മനശാസ്ത്രം വേറെയാണ്. പര്‍ദ്ദ ഇട്ടു നടന്നല്‍ ബലാല്‍ സംഗം ഉണ്ടാകില്ല എന്ന ഇസ്ലാമിസ്റ്റ് ഉഡായിപ്പിന്റെ സവര്‍ണ്ണ വശം മാത്രമാണു താങ്കളീ പറയുന്നത്. << <<<

താങ്കള്‍ക്ക് മൊത്തത്തില്‍ മാനസികമായി ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടല്ലോ ആണല്ലോ കാളി . 4,50 ലക്ഷം വരുമാനം എന്നാ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകുന്ന അത്ര എളുപ്പം 100000 വരുമാനം എന്ന് കാണിക്കുവാന്‍ , ആസ്തികള്‍ തെളിവായി ഉള്ള ഒരാള്‍ക്ക്‌ സാധിക്കില്ല . അഥവാ ഇനി കാണിച്ചാല്‍ തന്നെ അത് പിടിക്കപ്പെടാന്‍ സാധ്യത വളരെ കൂടുതലാണ്. അതാണ്‌ ഞാന്‍ പറഞത് "കള്ളത്തരം നില്‍ക്കില്ല പക്ഷെ ഗണ്യമായി കുറയും" .

അങ്ങന എകുര്ര്യാന്‍ കാളിദാസന്മാര്‍ സമ്മതിക്കുമോ. കള്ളത്തരവും, ചൂഷണവും അല്ലെ അവരുടെ അന്നം .

നിങ്ങളുടെ വികാരം ഞാന്‍ മനസിലാക്കുന്നു കാളിദാസ . പക്ഷെ ഇങ്ങനെ പാവങ്ങളുടെ അണ്ണാക്കില്‍ കയ്യിട്ടു വാരി ജീവിക്കുന്നതിലും അന്തസ്സ് ഉള്ള മറ്റു പല ജോലികളും നാട്ടില്‍ ഉണ്ട് എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. അത് കൊണ്ട് സോറി, താങ്കളുടെ ഈ ശവംതീനി ചിന്തകളോട് യോജിക്കാന്‍ നിവര്‍ത്തിയില്ല

kaalidaasan said...

>>അത് തെറ്റാണു എന്ന് ചൂണ്ടി കാണിക്കാനാണ് ഇരയെക്കള്‍ ഉന്നതരായ വ്യക്തികള്‍ ഉത്പെട്ട ജെസീക്കാ ലാല്‍ കേസ് ഞാന്‍ ചൂണ്ടി കാണിച്ചത്‌. ഉടന്‍ ബലാത്സംഗം പറയുമ്പോള്‍ ഇടയില്‍ കൊലപാതക കേസ് പറയരുത് എന്നായി കാളിദാസന്‍ നയം . <<<

ജെസ്സിക്ക ലാല്‍ വധക്കേസ് ബലാല്‍ സംഗകേസല്ല.അ തുകൊണ്ടാണതിനോടു ഞാന്‍ ആദ്യം പ്രതികരിക്കാതിരുന്നത്.

ജെസ്സീക്ക എന്ന പിന്നോക്ക വര്‍ഗ്ഗക്കാരിയെ മനു ശര്‍മ്മ എന്ന ബ്രാഹ്മണന്‍ കൊന്ന കേസാണത്. 1999 ല്‍ നടന്ന കൊലപാതകത്തിന്റെ വിചാരണ 2005 വരെ ഇഴഞ്ഞു നീങ്ങി. ബ്രഹ്മണനെ കോടതി വെറുതെ വിട്ടു.മനു ശര്‍മ്മ എന്ന ബ്രാഹ്മണന്‍ സാക്ഷികളെ സ്വാധീനിച്ചാണു രക്ഷപ്പെട്ടത്. ഇരയേക്കാള്‍ ഉയര്‍ന്ന ജാതികാരന്‍ രക്ഷപ്പെടുന്ന പതിവു കാഴ്ച്ച അവിടെയും  സംഭവിച്ചു.

അതു കഴിഞ്ഞു നടന്നത് സാധാരണ ഉണ്ടാകാത്ത സംഗതികളാണ്. അരുന്ധതി റോയ് ഉള്‍പ്പടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ കേസില്‍ ഇടപെട്ടു. നീതി ന്യായ വ്യവസ്ഥയെ നഗ്നമായി വ്യഭരിച്ചത് കണ്ടപ്പോള്‍ ഒരു മുന്‍ ചീഫ് ജസ്റ്റിസിനു പോലും അത് സഹിക്കാനായില്ല. അതുകൊണ്ട് കേസു വീണ്ടും വിചാരണ നടത്തേണ്ടി വന്നു.

ഒറ്റപ്പെട്ട ഇതു പോലുള്ള സംഭവങ്ങള്‍ ചൂണ്ടികാണിച്ച് അതാണു സാധരണ നടക്കുന്നതെന്നൊക്കെ പറയുന്ന താങ്കളുടെ സവര്‍ണ്ണ അജണ്ട ആരും മനസിലാക്കില്ല എന്ന തൊലിക്കട്ടിയുണ്ടല്ലോ. അതിനൊരു നല്ല നമസ്കാരം പറയട്ടെ.

kaalidaasan said...

>>കാളിദാസാ, 29 രൂപ വരുമാനം ഉള്ളവര്‍ സമ്പന്നര്‍ എന്നാ വാദം താങ്കള്‍ കൊണ്ട് വന്നത് തന്നെ ഡല്‍ഹിയിലെ പെണ്‍കുട്ടി സമ്പന്ന/ സ്വാധീനം ഉള്ള കുടുമ്പത്തില്‍ നിന്നായിരുന്നു എന്ന് തെളിയിക്കാന്‍ വേണ്ടിയായിരുന്നു ( ഷീ സെഡ് റിച്ച് ...വാദം ) . കണ്ടു പിടുത്തംതാങ്കളുടേത് . എന്റെയല്ല . അതിപ്പോ പിച്ചും പേയും ആയിട്ടു കാളി ദാസന് തന്നെ തോന്നുന്നുവെങ്കില്‍, വൈകി വന്ന തിരിച്ചറിവ് . അത്ര തന്നെ<<<

ആ കണക് എന്റെയല്ല. സാമ്പത്തിക വിദഗ്ദ്ധനായ മന്‍ മോഹന്‍ സിംഗ് തയ്യാറാക്കിയ ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ ആണ്.

ദാരിദ്ര്യ രേഖക്കു താഴെ ജീവിക്കുന്ന 40 കോടി ഇന്‍ഡ്യക്കരെ അപേക്ഷിച്ച് ഈ പെണ്‍കുട്ടിയുടെ കുടുംബം സമ്പന്നമാണ്. സമ്പന്നത അളക്കുന്നത് പണപ്പെട്ടിയുടെ വലുപ്പം  മാത്രം നോക്കിയല്ല. അമേരിക്കയിലെ ദരിദ്രന്‍ ഇന്‍ഡ്യയിലെ കോടീശ്വരന്‍ ആയിരിക്കും.

ഈ പെണ്‍കുട്ടിയുടെ കുടുംബത്തേക്കാള്‍ ദരിദ്രരായ 40 കോടി ഇന്‍ഡ്യക്കാരുണ്ട്. അവരേക്കാള്‍ ഈ പെണ്‍കുട്ടി സമ്പന്ന തന്നെയാണ്.

kaalidaasan said...

>>സംവരണം നേടി കൊടുക്കുന്ന വ്യാജ സര്‍റ്റിഫിക്കറ്റോ ? <<<

അതെ. മനസിലാകുന്നില്ലേ? സാമ്പത്തിക സംവരണം നടപ്പാകുമ്പോള്‍  സമ്പന്നത അളക്കുന്ന കോലിനേക്കുറിച്ചാണു ഞാന്‍ പറഞ്ഞത്. വരുമാന സര്‍ട്ടിഫിക്കറ്റ്. അതോ സവര്‍ണ്ണനൊന്നും ഇതുണ്ടാക്കുന്ന വിദ്യ അറിയില്ലെന്നാണോ മനുവിന്റെ വാദം?

Unknown said...

ദാരിദ്ര്യ രേഖക്കു താഴെ ജീവിക്കുന്ന 40 കോടി ഇന്‍ഡ്യക്കരെ അപേക്ഷിച്ച് ഈ പെണ്‍കുട്ടിയുടെ കുടുംബം സമ്പന്നമാണ്. സമ്പന്നത അളക്കുന്നത് പണപ്പെട്ടിയുടെ വലുപ്പം മാത്രം നോക്കിയല്ല. അമേരിക്കയിലെ ദരിദ്രന്‍ ഇന്‍ഡ്യയിലെ കോടീശ്വരന്‍ ആയിരിക്കും.

ഈ പെണ്‍കുട്ടിയുടെ കുടുംബത്തേക്കാള്‍ ദരിദ്രരായ 40 കോടി ഇന്‍ഡ്യക്കാരുണ്ട്. അവരേക്കാള്‍ ഈ പെണ്‍കുട്ടി സമ്പന്ന തന്നെയാണ്. <<< <<<

സമ്പന്ന മാത്രമല്ല മാഹ്ത്മാഗാന്ധി , മദര്‍ തെരേസ്സ ഇവരുടെ നിലവാരത്തില്‍ സ്വാധീനം ഉള്ള കുട്ടി കൂടിയായിരുന്നു അത്. കാളിദാസാ മണ്ടത്തരം ഒരു അലങ്കാരം എന്ന ചിന്തയും , ഇത്തരം വികല മനോ ഭാവനകളും. നിങ്ങളെ ഓര്‍ത്ത്‌ സഹതാപം ഉണ്ട് .

kaalidaasan said...

>>അത് കയ്യില്‍ ഇരിക്കട്ടെ കാളിദാസാ . ഗിരി ഗോത്ര വിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ സ്കൂളുകള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഇവയൊന്നും വേണ്ട അളവില്‍ ഇല്ല. <<<

എന്തിനാണു മനു ഗിരിവര്‍ഗ്ഗമേഘലയിലേക്കോടുന്നത്. ഞാന്‍ പറഞ്ഞത് മനുവിന്റെ ഇടയില്‍  താമസിക്കുന്ന അവര്‍ണ്ണരേക്കുറിച്ചാണ്.

Unknown said...

അതെ. മനസിലാകുന്നില്ലേ? സാമ്പത്തിക സംവരണം നടപ്പാകുമ്പോള്‍ സമ്പന്നത അളക്കുന്ന കോലിനേക്കുറിച്ചാണു ഞാന്‍ പറഞ്ഞത്. വരുമാന സര്‍ട്ടിഫിക്കറ്റ്. അതോ സവര്‍ണ്ണനൊന്നും ഇതുണ്ടാക്കുന്ന വിദ്യ അറിയില്ലെന്നാണോ മനുവിന്റെ വാദം?

സാമ്പത്തിക സംവരണം നടപ്പാക്കുന്നത് ഞാന്‍ പറഞ്ഞ രീതിയില്‍ ആണെങ്കില്‍ അതില്‍ സവര്‍ണ്ണ നു സംവരണം എവിടെ കാളിദാസാ ?
"സമുദായത്തിന്‍റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നടപ്പാക്കുന്ന സംവരണ വ്യവസ്ഥ തുടരണം . പക്ഷേ അതില്‍ സാമ്പത്തിക മാനദണ്ഡം കൂടി ശക്തമായ നിലയില്‍ തന്നെ വേണം . എന്ന് വെച്ചാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സകല ജാതിക്കാര്‍ക്കും സംവരണം നല്‍കണം എന്നല്ല . ഇപ്പോള്‍ സംവരണം അവകാശമായി അനുവദിച്ചിട്ടുള്ള ജാതികള്‍ മാത്രം മതി ." ഇതാണ് ഞാന്‍ പറഞത് . ഇതില്‍ എവിടെ സവര്‍ണ്ണന് നല്‍കാനുള്ള സംവരണം ??? മലയാളം തീരെ കണ്ണില്‍ പിടിക്കാതെ ആയോ കാളി. അതോ എല്ലാവരും നിങ്ങളെ പോലെ ശുപ്പാണ്ടി ആണ് എന്ന വിചാരമൊ ?

kaalidaasan said...

>>4,50 ലക്ഷം വരുമാനം എന്നാ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകുന്ന അത്ര എളുപ്പം 100000 വരുമാനം എന്ന് കാണിക്കുവാന്‍ , ആസ്തികള്‍ തെളിവായി ഉള്ള ഒരാള്‍ക്ക്‌ സാധിക്കില്ല . <<<

ആസ്തികള്‍ തെളിവായി ഉണ്ടെങ്കില്‍ ആര്‍ക്കും കള്ള സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ ആകില്ല. അതെളുപ്പം കണ്ടു പിടിക്കപ്പെടും. 1 ലക്ഷമായാലും  4.5 ലക്ഷമായാലും.

kaalidaasan said...

>>സമ്പന്ന മാത്രമല്ല മാഹ്ത്മാഗാന്ധി , മദര്‍ തെരേസ്സ ഇവരുടെ നിലവാരത്തില്‍ സ്വാധീനം ഉള്ള കുട്ടി കൂടിയായിരുന്നു അത്. <<<

ആയിക്കോട്ടെ. അതില്‍ എനിക്കു യാതൊരു പ്രശ്നവുമില്ല. താങ്കളിഷ്ടമുള്ള പ്രയോഗങ്ങളൊക്കെ നടത്തിക്കോളൂ. സവര്‍ണ്ണ അജണ്ട നടപ്പാകേണ്ടേ?

Unknown said...


എന്തിനാണു മനു ഗിരിവര്‍ഗ്ഗമേഘലയിലേക്കോടുന്നത്. ഞാന്‍ പറഞ്ഞത് മനുവിന്റെ ഇടയില്‍ താമസിക്കുന്ന അവര്‍ണ്ണരേക്കുറിച്ചാണ്. << <<

പിന്നോക്ക് വിഭാഗത്തില്‍ ശരിക്കും സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നത് ഗിരി/ ഗോത്ര ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ ആണ് കാളി ദാസാ . തകള്‍ ഈ മുതല കണ്ണ് നീര്‍ ഒഴുക്കിയ മിസോറാം , ദളിത്‌ തുടങ്ങിയ വര്‍ഗ്ഗക്കാര്‍ ഇന്ത്യയുടെ ഉല്‍ നാടുകളിലും , കാറ്റു മേടുകളിലും ആണ് ഉള്ളത്. തനക്ള്‍ക്ക് അങ്ങോട്ട്‌ പോക്ജ്ഞ്ബം എന്ന് ഇല്ലായിരിക്കും. സ്വന്തം മക്കള്‍ക്ക്‌ മാത്രം മതിയല്ലോ ഉന്നമനം . എനിക്കത് പോരാ . ഗിരി ഗോത്ര വിഭാഗത്തിലും വേണം . അവിടെയാണ് ആദ്യം വേണ്ടത് . അത് കൊണ്ടാണ് "കട്ടോഫ് കുറച്ചത് കൊണ്ട് മാത്രം കാര്യമില്ല . അത് സംവരണം അനുവദിക്കപ്പെട്ട ജാതികളില്‍ എല്ലാം തന്നെ തരാം തിരിവ് (എസ് സി / എസ് റ്റി , ഒബി സി ) ഇല്ലാതെ നടപ്പിലാക്കണം .
സംവരണത്തിന്‍റെ ആനുകൂല്യങ്ങള്‍ നഗരങ്ങളിലേക്ക് ഏറ്റവും അവസാനം മാത്രമേ എത്തുവാന്‍ പാടുള്ളൂ. ഗിരി/ഗോത്ര വര്‍ഗ്ഗ വിഭാഗത്തിന് ഈ ആനുകൂല്യങ്ങള്‍ ആദ്യം ലഭിക്കുന്നു എന്ന് ഉറപ്പാക്കണം " എന്നും ഞാന്‍ പറഞത് .
ശവം തിന്നു ശീലം ഇല്ല . അത് കൊണ്ടാണ് ഇങ്ങനെ ചിന്തിക്കാന്‍ സാധിക്കുന്നത്,. ശവം തിന്നു ശീലിച്ച താങ്കള്‍ക്ക് അത് മനസിലാവനം എന്നില്ല. പക്ഷെ അതിനിപ്പോ എന്നെ മനു, കുനു എന്നൊന്നും വിളിച്ചിട്ട് കാര്യമില്ല കാളിദാസാ

Unknown said...

>>സമ്പന്ന മാത്രമല്ല മാഹ്ത്മാഗാന്ധി , മദര്‍ തെരേസ്സ ഇവരുടെ നിലവാരത്തില്‍ സ്വാധീനം ഉള്ള കുട്ടി കൂടിയായിരുന്നു അത്. <<<

ആയിക്കോട്ടെ. അതില്‍ എനിക്കു യാതൊരു പ്രശ്നവുമില്ല. താങ്കളിഷ്ടമുള്ള പ്രയോഗങ്ങളൊക്കെ നടത്തിക്കോളൂ. സവര്‍ണ്ണ അജണ്ട നടപ്പാകേണ്ടേ? <<< <<<
സ്വന്തം വാദം പൊളിയുമ്പോള്‍ സത്യങ്ങള്‍പറയുന്നവര്‍ സവര്‍ണ്ണര്‍ . അല്ലെ കാളി ദാസ ? പാവങ്ങളുടെ അണ്ണാക്കില്‍ വരെ കയ്യിട്ടു വാരുന്ന നിങ്ങളെ പോലെയുള്ള ശവംന്‍ തീനികള്‍ സാമൂഹിക ഉദ്ധാരകരും. അതൊക്കെ ആളുകള്‍ വിശ്വസിക്കും കാളിദാസാ - ശുപ്പാണ്ടി രാജ്യത്ത് .

Unknown said...

ആസ്തികള്‍ തെളിവായി ഉണ്ടെങ്കില്‍ ആര്‍ക്കും കള്ള സര്‍ട്ടിഫിക്കറ്റുണ്ടാക്കാന്‍ ആകില്ല. അതെളുപ്പം കണ്ടു പിടിക്കപ്പെടും. 1 ലക്ഷമായാലും 4.5 ലക്ഷമായാലും << <<
അല്ലല്ലോ കാളി ദാസാ . മണ്ടത്തരങ്ങള്‍ ഇങ്ങനെ വിളിച്ചു പറയാതെ .വരൂമാന പരിധി കൂടും തോറും, ബാങ്ക് ലോണ്‍ , ഇഷ്ട ദാനം എന്നൊക്കെ പറഞ്ഞു സ്ഥിര വരുമാന പരുധിയില്‍ നിന്നും സ്വന്തം അസ്ഥികളെ ഒഴിവാക്കാന്‍ നൂറു വഴികള്‍ ഉണ്ട് നമ്മുടെ നാട്ടില്‍. വരുമാന്‍ പരിധി കുറഞ്ഞാല്‍ ലോണ്‍ തിരിച്ചടക്കുന്ന തുക ഇതൊക്കെ ച്ഹോണ്ടി ക്കാട്ടി സ്ഥിര വരുമാനം തിട്ടപ്പെടുത്താന്‍ എലുഇപ്പം സാധിക്കും. 100000 രൂപ വാര്‍ഷിക വരുമാനം ഉള്ളവന്‍ എന്തായാലും മാസം 15000 രൂപയുടെ ബാങ്ക് ല്‍ അടക്കില്ല .പക്ഷെ 4.50 ലക്ഷം രൂപ വരുമാനം എന്നാ ലിമിറ്റില്‍ 15000 ബാങ്കില്‍ അടവ് എന്ന കണക്കില്‍ ആസ്തി കൊള്ളിക്കാം - ഇത് ഒരു ഉദാഹരണം മാത്രം . ല്‍ അല്ലാതെ ഉയര്‍ന്ന കട്ടോഫ് ലിമിറ്റില്‍ തരികിടകള്‍ കാണിക്കാന്‍ വേറെയും നൂറു വഴികള്‍ ഉണ്ട്. പക്ഷെ നിരക്ക് താഴുമ്പോള്‍ അത് കണ്ടു പിടിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്‌

kaalidaasan said...

>>സാമ്പത്തിക സംവരണം നടപ്പാക്കുന്നത് ഞാന്‍ പറഞ്ഞ രീതിയില്‍ ആണെങ്കില്‍ അതില്‍ സവര്‍ണ്ണ നു സംവരണം എവിടെ കാളിദാസാ ?<<<

സാമുദായിക സംവരണമല്ല. സാമ്പത്തിക സംവരണമാണു വേണ്ടതെന്ന് ഇത്ര നേരവും വാദിച്ചത് വെറും അഭിനയമായിരുന്നോ? സാമ്പത്തിക സംവരണം എന്ന പേരു കേള്‍ക്കുമ്പോഴേക്കും സവര്‍ണ്ണരൊക്കെ സമ്പന്നരാകുമോ? പിന്നെ അവര്‍ക്ക് സംവരണം ഒന്നും വേണ്ടേ? എന്ത് ഒടിവിദ്യയാണതിനു വേണ്ടി മനു പ്രയോഗിക്കുന്നത്?


സംവരണം വേണ്ടെങ്കില്‍ എങ്ങനെയാണു മനു സാമ്പത്തിക അടിസ്ഥാനത്തില്‍ പദവികള്‍ വിതരണം ചെയ്യുന്നത്? എല്ലാവരും കൂടി കയ്യിട്ടു വാരുകയാണോ? അതോ അടി പിടി കൂടി തീരുമാനിക്കുമോ?

വരുമാന സര്‍ട്ടിഫിക്കറ്റില്ലാതെ എങ്ങനെയാണു മനു ഒരു സവര്‍ണ്ണന്‍ ദരിദ്രനാണെന്നു മനസിലാക്കുക. ആയളുടെ വീട്ടില്‍ പോയി ആസ്തികള്‍ അളന്നു തിട്ടപ്പെടുത്തുമോ? അതോ കാണിപ്പയ്യൂരിനേക്കൊണ്ട് പ്രശ്നം വയ്പ്പിക്കുമോ?

kaalidaasan said...

>>"സമുദായത്തിന്‍റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നടപ്പാക്കുന്ന സംവരണ വ്യവസ്ഥ തുടരണം . <<<

അപ്പോള്‍ സമുദായത്തിന്‍റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നടപ്പാക്കുന്ന സംവരണ വ്യവസ്ഥ വേണമെന്നു മനുവിനു ഇപ്പോള്‍ മനസിലായി. പക്ഷെ ഇതല്ലല്ലോ ആദ്യം പറഞ്ഞിരുന്നത്. ഈ പോസ്റ്റില്‍ തന്നെ അത് കിടക്കുന്നുണ്ട്. കോപ്പി ചെയ്ത് ഞാന്‍ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നില്ല. ആത്മാഭിമാനമുള്ളവര്‍ സംവരണത്തിന്റെ പിന്നാലെ പോകില്ല എന്ന് സ്വന്തം ഉദാഹരണം പറഞ്ഞ് ഉറഞ്ഞു തുള്ളിയതൊക്കെ താങ്കള്‍ മറന്നാലും വായനക്കാര്‍ മറക്കില്ല.

ക്രീമിലെയര്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഒരു കമ്മീഷനെ വച്ചാണു അത് ചെയ്ത. ഇനിയും സമാനമായ കമ്മീഷനുകള്‍ ഉണ്ടാകും. മനുവിന്റേതുള്‍പ്പടെയുള്ള അഭിപ്രായങ്ങള്‍ അവിടെ പറയാം.

സാമുദായിക സംവരണത്തില്‍ പാളിച്ചകളുണ്ടെങ്കില്‍ അതൊക്കെ പരിഹരിക്കണം.

ഒരിക്കല്‍ കൂടി പറയട്ടെ. സാമുദായിക സംവരണം വേണമെന്നാണെന്റെ അഭിപ്രായം. അതിനോട് മനു യോജിക്കുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ച വേണ്ടല്ലോ.


Unknown said...

അപ്പോള്‍ സമുദായത്തിന്‍റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നടപ്പാക്കുന്ന സംവരണ വ്യവസ്ഥ വേണമെന്നു മനുവിനു ഇപ്പോള്‍ മനസിലായി. പക്ഷെ ഇതല്ലല്ലോ ആദ്യം പറഞ്ഞിരുന്നത്. ഈ പോസ്റ്റില്‍ തന്നെ അത് കിടക്കുന്നുണ്ട്. കോപ്പി ചെയ്ത് ഞാന്‍ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നില്ല. ആത്മാഭിമാനമുള്ളവര്‍ സംവരണത്തിന്റെ പിന്നാലെ പോകില്ല എന്ന് സ്വന്തം ഉദാഹരണം പറഞ്ഞ് ഉറഞ്ഞു തുള്ളിയതൊക്കെ താങ്കള്‍ മറന്നാലും വായനക്കാര്‍ മറക്കില്ല. <<<

സംവരണത്തിന്റെ ആനുകൂല്യം നേടി മാന്യമായ ജീവിത സാഹചര്യം ( 35000 മാസ ശമ്പളം മുതല്‍ തുടങ്ങാം അത് ) നേടിയവര്‍ അന്തസ്സുള്ളവര്‍ ആണെങ്കില്‍ അവരുടെ മക്കള്‍ക്ക്‌ സംവരണം ചോദിച്ചു അര്‍ഹിക്കുന്നവന്റെ അണ്ണാക്കില്‍ കയ്യിട്ടു വരില്ല ഇതാണ് ആദ്യം, മദ്ധ്യം, അന്ത്യം ഇവിടെ ഒക്കെ ഞാന്‍ പറഞത്. കോപ്പി പേസ്റ്റ് ചെയ്യാത്തത് എന്റെ ബുദ്ധിമുട്ട് ഓര്‍ത്തിട്ടു അല്ലലോ കാളി ദാസാ . ആദ്യം മുത്തല്‍ ഞാന്‍ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും , താങ്കള്‍ ഒരു വിഷയത്തില്‍ മിനിറ്റില്‍ നാല് നിലപാട് എടുക്കുകയും ചെയ്യുന്നു എന്നാ കുറ്റബോധം അല്ലെ ? എനിക്ക് മനസിലാകും. സാരമില്ല കാളി .

Unknown said...


ഒരിക്കല്‍ കൂടി പറയട്ടെ. സാമുദായിക സംവരണം വേണമെന്നാണെന്റെ അഭിപ്രായം. അതിനോട് മനു യോജിക്കുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ച വേണ്ടല്ലോ. << <<
അങ്ങനെ മുങ്ങാന്‍ ശ്രമിക്കാതെ കാളിദാസാ . സാമുദായിക സംവരണം നിങ്ങളെ പോലെയുള്ള ശവം തീനികള്‍ക്ക് പാവങ്ങളുടെ അണ്ണാക്കില്‍ കയ്യിട്ടു വരാനുള്ള സൗകര്യം തരുന്ന ഇപ്പോഴത്തെ നില മാറണം . അതിന് സമുദായത്തിന്‍റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നടപ്പാക്കുന്ന സംവരണ വ്യവസ്ഥ തുടരണം . പക്ഷേ അതില്‍ സാമ്പത്തിക മാനദണ്ഡം കൂടി ശക്തമായ നിലയില്‍ തന്നെ വേണം . എന്ന് വെച്ചാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സകല ജാതിക്കാര്‍ക്കും സംവരണം നല്‍കണം എന്നല്ല . ഇപ്പോള്‍ സംവരണം അവകാശമായി അനുവദിച്ചിട്ടുള്ള ജാതികള്‍ മാത്രം മതി. പക്ഷെ ആ അവകാശങ്ങള്‍ കര്‍ശനമായ സാമ്പത്തിക അടിസ്ഥാനത്തില്‍ കൂടി ആകണം എന്ന് മാത്രം. ഇതേ ആനുകൂല്യങ്ങള്‍ കൈപറ്റി, 35000 വരുമാനം നേടാന്‍ യോഗ്യരായ ന കാളി വാണ്ട്സ് ടു ബി മാടമ്പി അഥവാ ശുപ്പണ്ടികള്‍ക്കും അവരുടെ മക്കള്‍ക്കും കൊടുക്കാതെ അതെ ജാതിയില്‍ തന്നെ 30 രൂപ വരുമാനം മാത്രം ഉള്ളവന് കൊടുക്കണം ഈ ആനുകൂല്യം . ഇന്നലെ സംവരണത്തിന് അര്‍ത്ഥമുള്ളൂ. ഇല്ലെങ്കില്‍ കാളി ശുപ്പടിമാര്‍ ശവം തിന്നു ചീര്‍ക്കും. പാവം സാധാ ദാസന്മാര്‍ പട്ടിണിയും, ഇരുട്ടും, പീഡനവും സഹിച്ചു ഒടുങ്ങും

Unknown said...

ക്രീമിലെയര്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഒരു കമ്മീഷനെ വച്ചാണു അത് ചെയ്ത. ഇനിയും സമാനമായ കമ്മീഷനുകള്‍ ഉണ്ടാകും. മനുവിന്റേതുള്‍പ്പടെയുള്ള അഭിപ്രായങ്ങള്‍ അവിടെ പറയാം. << <<
വ്യക്തവും പാവങ്ങള്‍ക്ക് വേണ്ടി ഉള്ളതുമായ അഭിപ്രായങ്ങള്‍ പറയാന്‍ നിങ്ങളെ പോലെ ഉള്ള ശുപ്പാണ്ടിമാര്‍ ഇത് വരെ കമ്മിഷനുകളെ അനുവദിച്ചിട്ടില്ല. വ്യക്തമായ നിയമങ്ങള്‍ വന്നാല്‍ , സാമ്പത്തികം ശരിയായ അര്തത്ഹില്‍ (ഇപ്പോഴത്തെ ഓ ബി സി ക്ക് 4.50 ഉഡായിപ്പ് അല്ല )ശവം തിന്നു ശീലിച്ച കാളിദാസന്മാര്‍ക്ക് അന്നം മുട്ടില്ലേ . തന്നെയുമല്ല പാവപ്പെട്ട ദളിതനും, ഗോത്ര വര്‍ഗ്ഗക്കാരനും ഒക്കെ സമൂഹത്തില്‍ കാളിയുടെ പിള്ളാരുടെ ഒപ്പം എത്തില്ലേ ? അതൊക്കെ അനുവദിക്കാന്‍ പാടുണ്ടോ ? അതിനാണ് ഈ സമുദായം മാത്രം മതി സാമ്പത്തികം വേണ്ട എന്നാ മുറ വിളി . സമുദായത്തില്‍ സാമ്പത്തികം വേണം എന്ന് പറയുന്ന ഞാന്‍ മനുവും . ഈ പറഞ്ഞത് ചിലവാകും. കാളിദാസന്‍ താമസിക്കുന്ന ശുപ്പാണ്ടി മനോരാജ്യത്തില്‍

Unknown said...

വാദങ്ങള്‍ എല്ലാം പൊളിയുകയും , മണ്ടത്തരങ്ങള്‍ കൂടി കൂടി വരികയും ചെയ്യുമ്പോള്‍ ഇനി സംവാദത്തിന്‍റെ / ചര്‍ച്ചയുടെ ആവശ്യം ഇല്ലല്ലോ' ' എന്നെ ഒന്ന് വിട്ടാല്‍ ഞാന്‍ പോകാം ' തുടങ്ങിയ പല ചിന്തകളും കാളിയുടെ മനസ്സില്‍ വരും. തളരരുത് കാളി തളരരുത്. നമ്മുടെ ഐ ക്യൂ-ലെസ്സ് അനിയന്‍ പറഞ്ഞത് പോലെ കമന്റുകള്‍ ആയിരം - പതിനായിരം ആക്കി കാളിയെ നമുക്ക് ഗിന്നസ് ബുക്കില്‍ കയറ്റാം. ഒന്നുകില്‍ കമന്റുകളുടെ പേരില്‍, അല്ലെങ്കില്‍ ഒരൊറ്റ മനുശ്യം പറഞ്ഞ ഏറ്റവും കൂടുതല്‍ മണ്ടത്തരങ്ങളുടെ പേരില്‍ രണ്ടില്‍ ഒരു ഗിന്നസ് റെക്കോര്‍ഡ് 1000 കമന്റ്റ് അകുംപോലെക്കും കാളിദാസന് ലബിചിരിക്കും. മണ്ടത്തരങ്ങളുടെ റെക്കോര്‍ഡ് ആകാനാണ് സാധ്യത കൂടുതല്‍ .
ധൈര്യമായി നില്‍ കാളി. കാളിയുടെ ഓരോ മണ്ടത്തരങ്ങളും ചൂണ്ടി കാണിച്ച് കാളിയെ ഗിന്നസ്സില്‍ കയറ്റാന്‍ ഞാനുണ്ട് കൂടെ

Unknown said...

ജെസ്സിക്ക കൊല്ലപ്പെട്ട 1999 ല്‍ ആരും പ്രതിഷേധിച്ചില്ല. അവരൌടെ കൊലയളികളെ വെറുതെ വിട്ട 2006 ല്‍ അണു പ്രതിഷേധിച്ചത്. നീണ്ട 7 വര്‍ഷക്കാലം ആരും മെഴുകു തിരി കത്തിച്ചില്ല റോഡുപരോധിച്ചില്ല.


ജെസ്സിക്ക ലാല്‍ വധക്കേസ് ബലാല്‍ സംഗകേസല്ല.അ തുകൊണ്ടാണതിനോടു ഞാന്‍ ആദ്യം പ്രതികരിക്കാതിരുന്നത്.

ജെസ്സീക്ക എന്ന പിന്നോക്ക വര്‍ഗ്ഗക്കാരിയെ മനു ശര്‍മ്മ എന്ന ബ്രാഹ്മണന്‍ കൊന്ന കേസാണത്. 1999 ല്‍ നടന്ന കൊലപാതകത്തിന്റെ വിചാരണ 2005 വരെ ഇഴഞ്ഞു നീങ്ങി. ബ്രഹ്മണനെ കോടതി വെറുതെ വിട്ടു.മനു ശര്‍മ്മ എന്ന ബ്രാഹ്മണന്‍ സാക്ഷികളെ സ്വാധീനിച്ചാണു രക്ഷപ്പെട്ടത്. ഇരയേക്കാള്‍ ഉയര്‍ന്ന ജാതികാരന്‍ രക്ഷപ്പെടുന്ന പതിവു കാഴ്ച്ച അവിടെയും സംഭവിച്ചു.

അതു കഴിഞ്ഞു നടന്നത് സാധാരണ ഉണ്ടാകാത്ത സംഗതികളാണ്. അരുന്ധതി റോയ് ഉള്‍പ്പടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ കേസില്‍ ഇടപെട്ടു. നീതി ന്യായ വ്യവസ്ഥയെ നഗ്നമായി വ്യഭരിച്ചത് കണ്ടപ്പോള്‍ ഒരു മുന്‍ ചീഫ് ജസ്റ്റിസിനു പോലും അത് സഹിക്കാനായില്ല. അതുകൊണ്ട് കേസു വീണ്ടും വിചാരണ നടത്തേണ്ടി വന്നു. << <<

കാളി ദാസാ , ഇക്കണക്കിനു 1000 കമന്റ് വരെ ഒന്നും പോകണ്ട . ഈ ഒരൊറ്റ കമന്റ് കൊണ്ട് തന്നെ ശുപ്പാണ്ടി മഹാരാജന്‍ എന്നാ പദവിക്ക് താങ്കള്‍ അര്‍ഹനായി കഴിഞ്ഞു . ഗിന്നസുകാര്‍ മിക്കവാറും വീട്ടില്‍ വന്നു താങ്കളെ വിളിച്ചു കൊണ്ട് പോകും .

ഇനി ജെസിക്കാ ലാല്‍ കേസ്സിനെ കുറിച്ച് ഈ ബ്ലോഗില്‍ നടന്ന ചര്‍ച്ച ഒന്ന് നോക്കാം .
താഴന്ന ജാതിക്കാര്‍ ഉന്നത ജാതിക്കരാല്‍ ആക്രമിക്കാ പ്പെടുമ്പോള്‍ നീതി കിട്ടുന്നില്ല ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ പോലെ ആരും പ്രതിഷേധിക്കില്ല എന്നാ താങ്കളുടെ ഉഡായിപ്പ് വാദത്തിനു എതിരെയാണ് ഞാന്‍ ജെസിക്കാ ലാല്‍ കേസ് ചൂണ്ടി കാട്ടുന്നത്.
അതിനെതിരെ താങ്കള്‍ പ്രതികരിക്കാതെ ഇരുന്നില്ല പ്രതികരിച്ചു. അത് ഇങ്ങനെ
കാളി വചനം # 1 : "ബലാല്‍ സംഗത്തേക്കുറിച്ച് പറയുമ്പോള്‍ കൊലപാതകകേസ് പൊക്കിക്കൊണ്ടു വരുന്നത് പാപ്പരത്തമല്ലേ മാഷേ?" -
അതിനു മറുപടിയായി ഞാന്‍ ഇനി വരേണ്യ വര്‍ഗ്ഗം ബലാത്സംഗം ചെയ്‌താല്‍ മാത്രമേ കുഴപ്പമുള്ളൂ, കൊലപാതകം ചെയ്താല്‍ നോ പ്രോബ്ലം എന്നാണോ കാളിദാസന്‍റെ മതം ? അതല്ലേ പാപ്പരത്തം ?
ഉടന്‍ കാളി വചനം മാറ്റി
കാളി വചനം # 2
"ജെസ്സീക്കക്ക് വേണ്ടി ഇതൊക്കെ ചെയ്യാന്‍ ആളുകളുണ്ടായി. അവര്‍ക്ക് പകരം ഒരു ദളിത് യുവതി ആയിരുന്നെങ്കില്‍ ഇതൊന്നും ചെയ്യാന്‍ ആരുമുണ്ടാകില്ലായിരുന്നു. അരുന്ധതി പറഞ്ഞതിന്റെ ഒന്നാന്തരം ഉദാഹരണമാണ്, ജെസ്സിക്ക ലാല്‍ കേസ്. "
തൊട്ടു പിന്നാലെ അതെ ശ്വാസത്തില്‍ ജെസ്സിക്കാ ലാല്‍ കേസ്സില്‍ യാതൊരു പ്രതിഷേധവും ഇന്ത്യയില്‍ നടന്നിട്ടില്ല എന്നും കാളി മൊഴിഞ്ഞു .

എല്ലാം കഴിഞ്ഞു സംഭവം ഞാന്‍ വീണ്ടും ആലോചിച്ചപ്പോഴാണ് അതുവരെ പറഞ്ഞ മണ്ടത്തരങ്ങള്‍ കാളിദാസന്‍റെ ശുപ്പാണ്ടി മൂളയില്‍ ഒളി വീശുന്നത് . വീണത്‌ വിദ്യയാക്കി കളയാം എന്ന് കരുതി അടുത്ത തത്വം കണ്ടു പിടിച്ചു . എഴുന്നള്ളിച്ചു. അത് ഇത് വരെ കാളി പറഞ്ഞതില്‍ ഏറ്റവും വലിയ മണ്ടത്തരം

കാളി വചനം # 4 ഇങ്ങനെ : "ജെസ്സിക്ക കൊല്ലപ്പെട്ട 1999 ല്‍ ആരും പ്രതിഷേധിച്ചില്ല. അവരൌടെ കൊലയളികളെ വെറുതെ വിട്ട 2006 ല്‍ അണു പ്രതിഷേധിച്ചത്. നീണ്ട 7 വര്‍ഷക്കാലം ആരും മെഴുകു തിരി കത്തിച്ചില്ല റോഡുപരോധിച്ചില്ല.


ജെസ്സിക്ക ലാല്‍ വധക്കേസ് ബലാല്‍ സംഗകേസല്ല.അ തുകൊണ്ടാണതിനോടു ഞാന്‍ ആദ്യം പ്രതികരിക്കാതിരുന്നത്.

ജെസ്സീക്ക എന്ന പിന്നോക്ക വര്‍ഗ്ഗക്കാരിയെ മനു ശര്‍മ്മ എന്ന ബ്രാഹ്മണന്‍ കൊന്ന കേസാണത്. 1999 ല്‍ നടന്ന കൊലപാതകത്തിന്റെ വിചാരണ 2005 വരെ ഇഴഞ്ഞു നീങ്ങി. ബ്രഹ്മണനെ കോടതി വെറുതെ വിട്ടു.മനു ശര്‍മ്മ എന്ന ബ്രാഹ്മണന്‍ സാക്ഷികളെ സ്വാധീനിച്ചാണു രക്ഷപ്പെട്ടത്. ഇരയേക്കാള്‍ ഉയര്‍ന്ന ജാതികാരന്‍ രക്ഷപ്പെടുന്ന പതിവു കാഴ്ച്ച അവിടെയും സംഭവിച്ചു.
ആദ്യത്തെ മൊഴിയില്‍ ജെസീകക്കു പകരം ഒരു ദളിത്‌ യുവതി ആയിരുന്നെങ്കില്‍ എന്ന് ഘോര ഘോരം കീറുന്ന കാളി ഇവിടെ എത്തിയപ്പോള്‍ ജെസിക്കയെ പിന്നോക്കകാരിയാക്കി .
കാളിദാസാ ഒരു സംശയം ...ഇത്രയ്ക്ക് മണ്ടത്തരങ്ങള്‍ ഒരുമിച്ചു പറയാനും എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ ഞാന്‍ ഭയങ്കര ബൌധിക ചിന്തകന്‍ തന്നെ എന്നാ നിലയില്‍ നടക്കാനും ഉള്ള കഴിവ് ജന്മനാ ഉള്ളതാണോ അതോ പിന്നെ ട്യൂഷന് പോയി നേടിയതാണോ ?

Unknown said...
This comment has been removed by the author.
Unknown said...

ഇത്രയൊക്കെ പോട്ടെ എന്ന് വെയ്ക്കാം . പിടിച്ചതിനെക്കാള്‍ വലുത് മാളത്തില്‍ എന്നാ മട്ടില്‍ കാളി യുടെ ശുപ്പാണ്ടി തലയില്‍ മണ്ടത്തരങ്ങളുടെ അളവ് കൂടി കൂടി വരുന്നതെ ഉണ്ടായിരുന്നുള്ളൂ . ജെസിക്ക ലാല്‍ കേസ്സില്‍ അവസാനത്തെ വലിയ വെടി കാളി പൊട്ടിച്ചത് അരുന്ധതി റോയി ഉത്തപട്ടെ ഉള്ള സാമൂഹിക പ്രവര്‍ത്തകര്‍ ആ കേസില്‍ കയറി ഇടപെടുകയും കോടതിയെ എടുത്തു ഉടുക്കുകയും ചെയ്തത് കൊണ്ടാണ് പുനര്‍ വിചാരണ നടന്നത് എന്നതാണ് .
ഇതാണ് ആ കാളി വചനം "അതു കഴിഞ്ഞു നടന്നത് സാധാരണ ഉണ്ടാകാത്ത സംഗതികളാണ്. അരുന്ധതി റോയ് ഉള്‍പ്പടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ കേസില്‍ ഇടപെട്ടു. നീതി ന്യായ വ്യവസ്ഥയെ നഗ്നമായി വ്യഭരിച്ചത് കണ്ടപ്പോള്‍ ഒരു മുന്‍ ചീഫ് ജസ്റ്റിസിനു പോലും അത് സഹിക്കാനായില്ല. അതുകൊണ്ട് കേസു വീണ്ടും വിചാരണ നടത്തേണ്ടി വന്നു."


ഇനി ജെസിക്ക ലാല്‍ കേസ്സില്‍ നടന്ന സംഭവങ്ങള്‍ / പ്രതികരണങ്ങള്‍ എനിവ ഒന്ന് ഓടിച്ചു നോക്കാം. 7 വര്ഷംകോടതിയില്‍ കേസ് നടന്നു. കോടതി പ്രതികളെ വെറുതെ വിട്ടപ്പോള്‍ ജനരോഷം ഉയര്‍ന്നു. തെഹല്‍ക്ക വെളിയില്‍ കൊണ്ട് വന്ന സാക്ഷികളെ സ്വാധീനിക്കുന്ന വീഡിയോ തെളിവും ആയി. മുന്‍ ചീഫ് ജസ്റി സ് വരെ ഇക്കാര്യത്തില്‍ കോടതിയെ വിമര്‍ശിച്ചു .
മെഴു കുതിരി സമരം ഇതൊക്കെ ആദ്യമായി ഇന്ത്യയില്‍ നടക്കുന്നത് ജെസിക്ക ലാല്‍ കേസ്സില്‍ ആണ് . അത് ഒരു സാമൂഹിക പ്രവര്‍ത്തകയും /കനും പറഞ്ഞിട്ട് അല്ല. ഇ മെയില്‍, എസ എം എസ എന്നിവ വഴി സാധാരണ ജനങ്ങള്‍ നടത്തിയ പ്രതിഷേധം ആയിരുന്നു അത്. അതൊക്കെ കണ്ടാണ്‌ പഴയ ചീഫ് ജസ്റ്റിസ് അഭിപ്രായം പറഞ്ഞത്, . അല്ലാതെ ഈ കേസ്സില്‍ ജനരോഷം ഉണ്ടായതും , കോടതി മനു ശര്‍മയെ ശിക്ഷിച്ചതും അരുന്ധതി റോയി സര്‍ക്കാരിനെ എടുത്തു ഉടുത്തത് കൊണ്ടല്ല മഹാ ശുപ്പാണ്ടി ദാസാ.(വിവര ക്കേടിനും ഒരു പരിധി ഒക്കെ ഇല്ലേ കാളിദാസാ . ഇപ്പൊ വിവരക്കേടിനു വിവരക്കേട് ഉണ്ടാക്കുന്ന നിലയിലാണ് കാളി )
അരുന്ധതി റോയ് ഈ കേസ്സില്‍ വാ തുറന്നു അഭിപ്രായം പറഞ്ഞിട്ടില്ല. (ഇനി ബി ബി സിയില്‍ പറഞ്ഞിട്ടുണ്ടോ എന്ന് കാളിദാസന് മാത്രമേ അറിയൂ ). ഇനി അധികം വൈകാതെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി കൊടുത്തത് ഗാന്ധിയല്ല , അരുന്ധതി റോയി ആണ് എന്ന് കാളിദാസന്‍ പറഞ്ഞേക്കും .
കാളി ദാസാ . മണ്ടത്തരങ്ങളുടെ ഇന്‍റെന്‍സിറ്റി ഓരോ കമന്റിലും കൂട്ടി കൂട്ടി എത്രയും പെട്ടെന്ന് മഹാ ശുപ്പാണ്ടി ദാസന്‍ ആകുവാനുള്ള (വെറും ശുപ്പാണ്ടി ഒക്കെ താങ്കള്‍ക്ക് മുന്നില്‍ നിസാരന്‍ ) എന്ന പട്ടം ഒഫിഷ്യലായി നേടുവാനുള്ള താങ്കളുടെ ശ്രമങ്ങള്‍ക്ക് എന്റെ എല്ലാ ഭാവുകങ്ങളും

kaalidaasan said...

>>>>സംവരണത്തിന്റെ ആനുകൂല്യം നേടി മാന്യമായ ജീവിത സാഹചര്യം ( 35000 മാസ ശമ്പളം മുതല്‍ തുടങ്ങാം അത് ) നേടിയവര്‍ അന്തസ്സുള്ളവര്‍ ആണെങ്കില്‍ അവരുടെ മക്കള്‍ക്ക്‌ സംവരണം ചോദിച്ചു അര്‍ഹിക്കുന്നവന്റെ അണ്ണാക്കില്‍ കയ്യിട്ടു വരില്ല <<<<


അപ്പോള്‍ 34999 രൂപ മാസശമ്പളം ​ നേടുന്നവന്, ആരുടെ അണ്ണാക്കിലും കയ്യിട്ടു വാരാമോ? നല്ല തിയറിയാണല്ലോ. എവിടന്നു കിട്ടി ഇതുപോലുള്ള എമണ്ടന്‍ അറിവുകള്‍?

kaalidaasan said...

>>>>സാമുദായിക സംവരണം നിങ്ങളെ പോലെയുള്ള ശവം തീനികള്‍ക്ക് പാവങ്ങളുടെ അണ്ണാക്കില്‍ കയ്യിട്ടു വരാനുള്ള സൗകര്യം തരുന്ന ഇപ്പോഴത്തെ നില മാറണം .<<<<

ഇപ്പോഴത്തെ നിലമാറിയിലെങ്കിലോ? താങ്കള്‍ എന്താണു ചെയ്യാന്‍ പറ്റുന്നതെങ്കില്‍ ചെയ്യ്. ഇപ്പോഴത്തെ നില തല്‍ക്കാലം ഇതുപോലെ തുടരും. ആരെങ്കിലും കള്ള വരുമാന സര്‍ട്ടിഫിക്കറ്റോ കള്ള ജാതി സര്‍ട്ടിഫിക്കറ്റോ ഉണ്ടാക്കിയാല്‍ അതിനു പരിഹാരമുണ്ടാക്കാന്‍ ഇവിടെ കോടതിയും മറ്റ് അധികാരികളുമുണ്ട്. അതുപയോഗപ്പെടുത്താന്‍ പറ്റുമെങ്കില്‍ ചെയ്യ്. ഇല്ലെങ്കില്‍ കുറച്ചു നേരം കരയുക.

kaalidaasan said...

>>>>എന്ന് വെച്ചാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സകല ജാതിക്കാര്‍ക്കും സംവരണം നല്‍കണം എന്നല്ല . ഇപ്പോള്‍ സംവരണം അവകാശമായി അനുവദിച്ചിട്ടുള്ള ജാതികള്‍ മാത്രം മതി. <<<<

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജാതികള്‍ക്ക് ആരും സംവരണം നല്‍കുന്നില്ല. സാമുദായികമായി മനുമാര്‍ ഈയം ഉരുക്കി ഒഴിച്ചും, പുറം പോക്കുകളിലേക്ക് ആട്ടിയോടിച്ചും  പാര്‍ശ്വവത്കരിച്ച അവര്‍ണ്ണ സമുദായങ്ങള്‍ക്കാണു സംവരണം നല്‍കുന്നത്. കൂടുതല്‍ ജാതികള്‍ക്ക് നല്‍കേണ്ടതുണ്ടെങ്കില്‍ അവര്‍ക്കും നല്‍കും. അതൊക്കെ തീരുമാനിക്കാന്‍ ഇവിടെ സര്‍ക്കാരും ജന പ്രതിനിധികളുമുണ്ട്.

kaalidaasan said...

>>>>വ്യക്തവും പാവങ്ങള്‍ക്ക് വേണ്ടി ഉള്ളതുമായ അഭിപ്രായങ്ങള്‍ പറയാന്‍ നിങ്ങളെ പോലെ ഉള്ള ശുപ്പാണ്ടിമാര്‍ ഇത് വരെ കമ്മിഷനുകളെ അനുവദിച്ചിട്ടില്ല. <<<<

കമ്മീഷന്റെ വായ ആരും മൂടിക്കെട്ടാറില്ല. കമ്മീഷനുകളെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി ആര്‍ക്കു വേണമെങ്കിലിഉം അഭ്ഹ്പ്പ്രായം ​പറയാന്‍  സമയം അനുവദിക്കുന്നു. ശുപ്പണ്ടി മനുവിന്, അഭിപ്രായം ​പറയന്‍ സമയം കിട്ടിയില്ലെങ്കില്‍ അത് സഹിക്കേണ്ടി വരും. ഓരോ ശുപ്പാണ്ടിയുടെയം ​തിണ്ണ നിരങ്ങി അഭിപ്രായം മേടിക്കേണ്ട ഗതികേട് ഒരു കമ്മിഷനും ഇല്ല. അടുത്ത കമ്മീഷന്‍ വരുന്നതുവരെ കാത്തിരിക്കുക.

kaalidaasan said...

>>>>.ഇത്രയ്ക്ക് മണ്ടത്തരങ്ങള്‍ ഒരുമിച്ചു പറയാനും എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ ഞാന്‍ ഭയങ്കര ബൌധിക ചിന്തകന്‍ തന്നെ എന്നാ നിലയില്‍ നടക്കാനും ഉള്ള കഴിവ് ജന്മനാ ഉള്ളതാണോ അതോ പിന്നെ ട്യൂഷന് പോയി നേടിയതാണോ ?<<<<

ജെസ്സിക്ക ലാല്‍, മനു ശര്‍മ്മ എന്ന ബ്രഹ്മണനേക്കാള്‍ താഴ്ന്ന ജാതിക്കാരിയാണെന്നും. അവര്‍ കൊല്ലപ്പെട്ടപ്പോള്‍ ആരും മെഴുകു തിരി കത്തിച്ച് പ്രതിഷേധിച്ചില്ല എന്നും, കൊലയാളി മനുവിനെ കോടതി വെറുതെ വിട്ടു എന്നും പറഞ്ഞാല്‍ അത് മണ്ടത്തരമാണെങ്കില്‍  ആയിക്കോട്ടെ.

kaalidaasan said...

>>>>.ജന രോഷം ഉയര്‍ന്നു, മെഴു കുതിരി സമരം ആദ്യമായി ഇന്ത്യയില്‍ നടക്കുന്നത് ജെസിക്ക ലാല്‍ കേസ്സില്‍ ആണ് . അത് ഒരു സാമൂഹിക പ്രവര്‍ത്തകയും /കനും പറഞ്ഞിട്ട് അല്ല. ഇ മെയില്‍, എസ എം എസ എന്നിവ വഴി സാധാരണ ജനങ്ങള്‍ നടത്തിയ പ്രതിഷേധം ആയിരുന്നു അത്. അതൊക്കെ കണ്ടാണ്‌ പഴയ ചീഫ് ജസ്റ്റിസ് അഭിപ്രായം പറഞ്ഞത്<<<<

ജെസ്സിക്ക ലാല്‍ കൊല്ലപ്പെട്ടപ്പോള്‍  ജ്യോതി സിംഗ് പാണ്ഡേ കൊല്ലപ്പെട്ടപ്പോള്‍ ഉണ്ടായ മെഴുകുതിരി കത്തിക്കല്‍ പരിപാടി ഉണ്ടായില്ല. 7 വര്‍ഷം കഴിഞ്ഞ് ആരൊക്കെ മെഴുകു തിരി കത്തിച്ചു എന്നതൊന്നും ഞാന്‍ പറഞ്ഞതില്‍ പ്രസക്തമല്ല. ജെസ്സീക്ക കൊല്ലപ്പെട്ടപ്പോള്‍ ആരും  ഇതുപോലെ പ്രതിഷേധിച്ചില്ല. മനസിലായില്ലെങ്കില്‍ വീണ്ടും പറയാം. ജെസ്സീക്ക കൊല്ലപ്പെട്ട 1999 ല്‍ ആരും പ്രതിഷേധിച്ചില്ല. ഉണ്ടെങ്കില്‍ അതിന്റെ തെളിവു മനു തന്നെ തരേണ്ടി വരും.വെറുതെ കിടന്ന് തൊണ്ടപൊട്ടുമാറുച്ചതില്‍ അലറിയാല്‍ ഈ സത്യം സത്യം അല്ലാതാകില്ല.

Unknown said...


അപ്പോള്‍ 34999 രൂപ മാസശമ്പളം ​ നേടുന്നവന്, ആരുടെ അണ്ണാക്കിലും കയ്യിട്ടു വാരാമോ? നല്ല തിയറിയാണല്ലോ. എവിടന്നു കിട്ടി ഇതുപോലുള്ള എമണ്ടന്‍ അറിവുകള്‍? << <<

അറിവുകള്‍ കിട്ടിയത് കാളിയെ പോലെയുള്ള ശുപ്പാണ്ടിമാരെ നിരീക്ഷിച്ചിട്ടാണ് . അതായതു ജീവിതത്തില്‍ എങ്ങനെ ആകരുത് എന്ന് പഠിച്ചത്. . പിന്നെ 34999 കിട്ടുന്നവനും കയ്യിട്ടു വാരത്തെ ഇരിക്കാന്‍ ആണല്ലോ ഞാന്‍ 50000 വാര്‍ഷിക വരുമാനം എന്നാ കട്ടോഫ് പറഞ്ഞത്. അത് മനസിലാക്കാനുള്ള മൂള കാളിക്ക് ഇല്ല എന്ന് എനിക്കറിയാം. സാരമില്ല കാളി

Unknown said...

ഇപ്പോഴത്തെ നിലമാറിയിലെങ്കിലോ? താങ്കള്‍ എന്താണു ചെയ്യാന്‍ പറ്റുന്നതെങ്കില്‍ ചെയ്യ്. ഇപ്പോഴത്തെ നില തല്‍ക്കാലം ഇതുപോലെ തുടരും. ആരെങ്കിലും കള്ള വരുമാന സര്‍ട്ടിഫിക്കറ്റോ കള്ള ജാതി സര്‍ട്ടിഫിക്കറ്റോ ഉണ്ടാക്കിയാല്‍ അതിനു പരിഹാരമുണ്ടാക്കാന്‍ ഇവിടെ കോടതിയും മറ്റ് അധികാരികളുമുണ്ട്. അതുപയോഗപ്പെടുത്താന്‍ പറ്റുമെങ്കില്‍ ചെയ്യ്. ഇല്ലെങ്കില്‍ കുറച്ചു നേരം കരയുക. <<<

കോടതിയില്‍ ഞാന്‍ പോകുന്നത് ഒക്കെ കാര്യങ്ങള്‍ അല്ലെ കാളി . കരച്ചില്‍ പതിവില്ല താനും. പിന്നെ ഇപ്പോഴത്തെ നില മാറാന്‍ കാളിദാസന്മാര്‍ സമ്മതിക്കില്ല എന്ന് തന്നെയാണല്ലോ ഞാന്‍ ആദ്യം മുതല്‍ പറയുന്നത് . വ്യക്തമായ നിയമങ്ങള്‍ വന്നാല്‍ , സാമ്പത്തികം ശരിയായ അര്തത്ഹില്‍ (ഇപ്പോഴത്തെ ഓ ബി സി ക്ക് 4.50 ഉഡായിപ്പ് അല്ല )ശവം തിന്നു ശീലിച്ച കാളിദാസന്മാര്‍ക്ക് അന്നം മുട്ടില്ലേ . തന്നെയുമല്ല പാവപ്പെട്ട ദളിതനും, ഗോത്ര വര്‍ഗ്ഗക്കാരനും ഒക്കെ സമൂഹത്തില്‍ കാളിയുടെ പിള്ളാരുടെ ഒപ്പം എത്തില്ലേ ? അതൊക്കെ അനുവദിക്കാന്‍ പാടുണ്ടോ ? അതിനാണ് ഈ സമുദായം മാത്രം മതി സാമ്പത്തികം വേണ്ട എന്ന മുറ വിളി .ഇപ്പോള്‍ കാളി തന്നെ അത് തുറന്നു പറയുകയും ചെയ്തു. ഇതാണ് പലനാള്‍ കള്ളന്‍, ഒരു നാള്‍ പിടിയില്‍
:)

Unknown said...

ഓരോ ശുപ്പാണ്ടിയുടെയം ​തിണ്ണ നിരങ്ങി അഭിപ്രായം മേടിക്കേണ്ട ഗതികേട് ഒരു കമ്മിഷനും ഇല്ല. അടുത്ത കമ്മീഷന്‍ വരുന്നതുവരെ കാത്തിരിക്കുക. <<<

ആ പറഞ്ഞത് സത്യം . കാരണം കാളിദാസന്‍മാരെ പോലയുള്ള ശുപ്പാണ്ടി മാറും, ശവം തീനികളും ഇത്തരം കമീഷന്‍ നിയമിക്കപ്പെട്ടാല്‍ ഉണ്ടന്‍ അങ്ങി\ഒട്ടു തിന്ന നിരങ്ങാല്‍ പോകറുണ്ടല്ലോ. സ്വന്തം സ്വാധീനം ഉപയോഗിച്ച് ജെനുവിന്‍ അയ അഭിപ്രായങ്ങള്‍ പരമാവധി പൂഴ്തുകയും ചെയ്യുന്നു . എന്നിട്ട് കപട അവര്‍ണ്ണ ഉദ്ധാരക നിലവിളി വേറെയും . ഇതിനൊക്കെ മാസ ക്കൂലിയാണോ അതോ ദിവസ ക്കൂലിയാണോ കാളി ?

Unknown said...

ജെസ്സിക്ക ലാല്‍, മനു ശര്‍മ്മ എന്ന ബ്രഹ്മണനേക്കാള്‍ താഴ്ന്ന ജാതിക്കാരിയാണെന്നും. അവര്‍ കൊല്ലപ്പെട്ടപ്പോള്‍ ആരും മെഴുകു തിരി കത്തിച്ച് പ്രതിഷേധിച്ചില്ല എന്നും, കൊലയാളി മനുവിനെ കോടതി വെറുതെ വിട്ടു എന്നും പറഞ്ഞാല്‍ അത് മണ്ടത്തരമാണെങ്കില്‍ ആയിക്കോട്ടെ. << <<
എന്ന് ഇടയ്ക്ക് നിലപാട് മാറ്റിയപ്പോള്‍ ഇറക്കിയ നമ്പര്‍ അല്ലെ ? അതിന്റെ കൂടെ തന്നെ പറഞ്ഞ ആന മണ്ടത്തരങ്ങള്‍ വേറെ ഉണ്ടല്ലോ.
As i already mentioned :
കാളി വചനം #
"ജെസ്സീക്കക്ക് വേണ്ടി ഇതൊക്കെ ചെയ്യാന്‍ ആളുകളുണ്ടായി. അവര്‍ക്ക് പകരം ഒരു ദളിത് യുവതി ആയിരുന്നെങ്കില്‍ ഇതൊന്നും ചെയ്യാന്‍ ആരുമുണ്ടാകില്ലായിരുന്നു. അരുന്ധതി പറഞ്ഞതിന്റെ ഒന്നാന്തരം ഉദാഹരണമാണ്, ജെസ്സിക്ക ലാല്‍ കേസ്. "

ഇടയ്ക്ക് ശുപ്പാണ്ടി മൂലയില്‍ അല്‍പ്പം ച്വേലിച്ചം വീണു. പാതി സത്യം സമ്മതിച്ച് ഉരുളല്‍ വീണ്ടും
കാളി വചനം #
ജെസ്സീക്ക എന്ന പിന്നോക്ക വര്‍ഗ്ഗക്കാരിയെ മനു ശര്‍മ്മ എന്ന ബ്രാഹ്മണന്‍ കൊന്ന കേസാണത്. 1999 ല്‍ നടന്ന കൊലപാതകത്തിന്റെ വിചാരണ 2005 വരെ ഇഴഞ്ഞു നീങ്ങി. ബ്രഹ്മണനെ കോടതി വെറുതെ വിട്ടു.മനു ശര്‍മ്മ എന്ന ബ്രാഹ്മണന്‍ സാക്ഷികളെ സ്വാധീനിച്ചാണു രക്ഷപ്പെട്ടത്. ഇരയേക്കാള്‍ ഉയര്‍ന്ന ജാതികാരന്‍ രക്ഷപ്പെടുന്ന പതിവു കാഴ്ച്ച അവിടെയും സംഭവിച്ചു.
ആദ്യത്തെ മൊഴിയില്‍ ജെസീകക്കു പകരം ഒരു ദളിത്‌ യുവതി ആയിരുന്നെങ്കില്‍ എന്ന് ഘോര ഘോരം കീറുന്ന കാളി ഇവിടെ എത്തിയപ്പോള്‍ ജെസിക്കയെ പിന്നോക്കകാരിയാക്കി .

ഇനി ഒടുക്കം ഏറ്റവും വലിയ തമാശ വേറെ

ഇതാണ് ആ കാളി വചനം "അതു കഴിഞ്ഞു നടന്നത് സാധാരണ ഉണ്ടാകാത്ത സംഗതികളാണ്. അരുന്ധതി റോയ് ഉള്‍പ്പടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ കേസില്‍ ഇടപെട്ടു. നീതി ന്യായ വ്യവസ്ഥയെ നഗ്നമായി വ്യഭരിച്ചത് കണ്ടപ്പോള്‍ ഒരു മുന്‍ ചീഫ് ജസ്റ്റിസിനു പോലും അത് സഹിക്കാനായില്ല. അതുകൊണ്ട് കേസു വീണ്ടും വിചാരണ നടത്തേണ്ടി വന്നു."


ഇനി ജെസിക്ക ലാല്‍ കേസ്സില്‍ നടന്ന സംഭവങ്ങള്‍ / പ്രതികരണങ്ങള്‍ എനിവ ഒന്ന് ഓടിച്ചു നോക്കാം. 7 വര്ഷംകോടതിയില്‍ കേസ് നടന്നു. കോടതി പ്രതികളെ വെറുതെ വിട്ടപ്പോള്‍ ജനരോഷം ഉയര്‍ന്നു. തെഹല്‍ക്ക വെളിയില്‍ കൊണ്ട് വന്ന സാക്ഷികളെ സ്വാധീനിക്കുന്ന വീഡിയോ തെളിവും ആയി. മുന്‍ ചീഫ് ജസ്റി സ് വരെ ഇക്കാര്യത്തില്‍ കോടതിയെ വിമര്‍ശിച്ചു .
മെഴു കുതിരി സമരം ഇതൊക്കെ ആദ്യമായി ഇന്ത്യയില്‍ നടക്കുന്നത് ജെസിക്ക ലാല്‍ കേസ്സില്‍ ആണ് . അത് ഒരു സാമൂഹിക പ്രവര്‍ത്തകയും /കനും പറഞ്ഞിട്ട് അല്ല. ഇ മെയില്‍, എസ എം എസ എന്നിവ വഴി സാധാരണ ജനങ്ങള്‍ നടത്തിയ പ്രതിഷേധം ആയിരുന്നു അത്. അതൊക്കെ കണ്ടാണ്‌ പഴയ ചീഫ് ജസ്റ്റിസ് അഭിപ്രായം പറഞ്ഞത്, . അല്ലാതെ ഈ കേസ്സില്‍ ജനരോഷം ഉണ്ടായതും , കോടതി മനു ശര്‍മയെ ശിക്ഷിച്ചതും അരുന്ധതി റോയി സര്‍ക്കാരിനെ എടുത്തു ഉടുത്തത് കൊണ്ടല്ല മഹാ ശുപ്പാണ്ടി ദാസാ.(വിവര ക്കേടിനും ഒരു പരിധി ഒക്കെ ഇല്ലേ കാളിദാസാ . ഇപ്പൊ വിവരക്കേടിനു വിവരക്കേട് ഉണ്ടാക്കുന്ന നിലയിലാണ് കാളി )

kaalidaasan said...

>>>അതിനാണ് ഈ സമുദായം മാത്രം മതി സാമ്പത്തികം വേണ്ട എന്ന മുറ വിളി .ഇപ്പോള്‍ കാളി തന്നെ അത് തുറന്നു പറയുകയും ചെയ്തു. <<<<

സമുദായം മാത്രം മതി. സാമ്പത്തികം വേണ്ട എന്നു തന്നെയാണെന്റെ എന്നത്തേയും  നിലപാട്.

സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത് സമ്പത്തിക നേട്ടമല്ല.

kaalidaasan said...

>>>"ജെസ്സീക്കക്ക് വേണ്ടി ഇതൊക്കെ ചെയ്യാന്‍ ആളുകളുണ്ടായി. അവര്‍ക്ക് പകരം ഒരു ദളിത് യുവതി ആയിരുന്നെങ്കില്‍ ഇതൊന്നും ചെയ്യാന്‍ ആരുമുണ്ടാകില്ലായിരുന്നു. അരുന്ധതി പറഞ്ഞതിന്റെ ഒന്നാന്തരം ഉദാഹരണമാണ്, ജെസ്സിക്ക ലാല്‍ കേസ്. " <<<<

മനുവിനെ കോടതി വെറുതെ വിട്ടപ്പോള്‍ ജെസ്സിക്കക്ക് വേണ്ടി വാദിക്കാന്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുവരെ ഉണ്ടായി. ഒരു ദളിത് സ്ത്രീ ആയിരുന്നു എങ്കില്‍ ആരും വാദിക്കില്ലായിരുന്നു. അനേകം ദളിത് സ്ത്രീകള്‍ കൊലപ്പെടുമ്പോള്‍ ഇവരാരും വാദിക്കാന്‍ വരാറില്ല. ഇതിന്റെ അര്‍ത്ഥം ജെസിക്ക കൊലപ്പെട്ട 1999ല്‍ ആളുകള്‍ മെഴുകുതിരി കത്തിച്ച് എന്നാണോ?

ഇത് ഞാന്‍ എവിടെയും ആവര്‍ത്തിക്കും.

kaalidaasan said...

>>>ഇനി ഒടുക്കം ഏറ്റവും വലിയ തമാശ വേറെ <<<<

ബ്രാഹ്മണ സേവയും നായര്‍ സേവയും ആയി നടക്കുന്ന മനു ആശാന്‍  ആദ്യം 1999 ഉം 2005 ഉം തമ്മില്‍  7 വര്‍ഷത്തെ അന്തരമുണ്ടെന്നു കൂടി പഠിക്കുക. മാനസിക നില തെറ്റുമ്പോള്‍ 1999 ഉം 2005 ഉം തമ്മില്‍ മാറിപ്പോകുന്നു. ലക്ഷണം കണ്ടിട്ട് അത് മാറുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ഇതൊക്കെ വീണ്ടും വീണ്ടും എഴുതി ആനന്ദിക്കുക.

അവര്‍ണ്ണര്‍ക്ക് വേണ്ടി പ്രത്യേക സ്കൂളും കോളേജും ആശുപത്രികളും, നിരത്തുക്ളും ഒക്കെ ഉണ്ടാക്കാനുള്ള യജ്ഞം മറക്കല്ലെ. അതൊക്കെ ഉപയോഗിക്കാന്‍ അവര്‍ണ്ണര്‍ ആരും വന്നില്ലെങ്കിലും  ചെലവിനു കൊടുന്ന നമ്പൂതിരിയും  നായരും വരാതിരിക്കൊല്ല.ഈയം ഉരുക്കി ഒഴിക്കാന്‍ അവസരം കിട്ടിയാലോ.

Unknown said...


മനുവിനെ കോടതി വെറുതെ വിട്ടപ്പോള്‍ ജെസ്സിക്കക്ക് വേണ്ടി വാദിക്കാന്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുവരെ ഉണ്ടായി. ഒരു ദളിത് സ്ത്രീ ആയിരുന്നു എങ്കില്‍ ആരും വാദിക്കില്ലായിരുന്നു. അനേകം ദളിത് സ്ത്രീകള്‍ കൊലപ്പെടുമ്പോള്‍ ഇവരാരും വാദിക്കാന്‍ വരാറില്ല. ഇതിന്റെ അര്‍ത്ഥം ജെസിക്ക കൊലപ്പെട്ട 1999ല്‍ ആളുകള്‍ മെഴുകുതിരി കത്തിച്ച് എന്നാണോ? << <<
അല്ലാലോ കാളി. നീതി നിഷേധം നടന്നപ്പോള്‍ ജനങ്ങള്‍ പ്രതിഷേ ദിച്ചു , ഉന്നത നീതി പീഠത്തിനു ഇടപെടേണ്ടി വന്നു . തെല്‍ഹല്‍ക്കയും ഒക്കെ ചേര്‍ന്ന് പ്രതികള്‍ക്ക് എതിരെ തെളിവും ഉണ്ടാക്കി . ഇത്രയും ബോധ്യപ്പെടുത്താനാണ് ഞാന്‍ ജെസിക്ക ലാല്‍ സംഭവം ചൂണ്ടി കാണിച്ചത്‌ .

പിന്നെ "ജെസ്സിക്കക്ക് വേണ്ടി വാദിക്കാന്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുവരെ ഉണ്ടായി. ഒരു ദളിത് സ്ത്രീ ആയിരുന്നു എങ്കില്‍ ആരും വാദിക്കില്ലായിരുന്നു." ഇതും പിന്നെ ഇതും "ജെസ്സീക്ക എന്ന പിന്നോക്ക വര്‍ഗ്ഗക്കാരിയെ മനു ശര്‍മ്മ എന്ന ബ്രാഹ്മണന്‍ കൊന്ന കേസാണത്." ഒരേ ശ്വാസത്തില്‍ പറയുമ്പോള്‍ കാളിദാസന് ചിലപ്പോള്‍ ഇതൊക്കെ അതി ബൌധിക ചിന്തകള്‍ ആണ് എന്ന് സ്വയം തോന്നാം . പക്ഷെ ഇതിനെയാണ് സത്യത്തില്‍ ശുപ്പാണ്ടി ചിന്തകള്‍ എന്ന് വിളിക്കുന്നത്‌ . ഇത് പോലെ ഉരുണ്ടു കളി, ഇരട്ട ത്താപ്പു , മണ്ടത്തരങ്ങള്‍ , ഇതെല്ലം നിറഞ്ഞതാണ്‌ നിങ്ങളുടെ വാദങ്ങള്‍. അത്രേ ഞാന്‍ പറഞ്ഞുള്ളു

Unknown said...



അവര്‍ണ്ണര്‍ക്ക് വേണ്ടി പ്രത്യേക സ്കൂളും കോളേജും ആശുപത്രികളും, നിരത്തുക്ളും ഒക്കെ ഉണ്ടാക്കാനുള്ള യജ്ഞം മറക്കല്ലെ. അതൊക്കെ ഉപയോഗിക്കാന്‍ അവര്‍ണ്ണര്‍ ആരും വന്നില്ലെങ്കിലും ചെലവിനു കൊടുന്ന നമ്പൂതിരിയും നായരും വരാതിരിക്കൊല്ല.ഈയം ഉരുക്കി ഒഴിക്കാന്‍ അവസരം കിട്ടിയാലോ. << <<

അവര്‍ണ്ണര്‍ക്ക് വേണ്ടി പ്രത്യേക സ്കൂള്‍ എന്നത് കാളിദാസന്‍റെ ശുപ്പാണ്ടി മനോരാജ്യത്തെ ഭാവന . അത് വേണമെങ്കില്‍ കാളി ദാസന്‍ നടപ്പാക്കി ക്കൊള്ളു.
എനിക്ക് വേണ്ടത് കാടും, മലയും ഉപേക്ഷിച്ചു നാട്ടിലേക്കു വരാനുള്ള സാഹചര്യം ഇല്ലാത്ത ഗിരി/ ഗോത്ര വര്‍ഗ്ഗ (ആദിവാസികള്‍/ ഉള്‍ ഗ്രാമങ്ങളിലെ ദളിത്‌ ആളുകള്‍ ) ഇവരുടെ സൌകര്യാര്‍ത്ഥം അതതു സ്ഥലങ്ങളില്‍ സ്കൂളുകള്‍ എന്നതാണ് . അത് ഞാന്‍ മറക്കിലാല്‍ കാളി . പേടിക്കണ്ട . കാളിക്ക് അത് പിടിക്കില്ല എന്ന് അറിയാം. കാരണം ഗിരി/ ഗോത്ര വര്‍ഗ്ഗ (ആദിവാസികള്‍/ ഉള്‍ ഗ്രാമങ്ങളിലെ ദളിത്‌ ആളുകള്‍ ) പഠിച്ചു സമൂഹത്തില്‍ മുന്നോട്ടു വന്നാല്‍ കളിയുടെ പിള്ളാരുടെ കൂടെ അവര്‍ വെദിഒയില്‌ കയറി ഇരുന്നാലോ അല്ലെ ? അത് കാളി ദാസന്മാര്‍ക്ക് സഹിക്കാന്‍ സാധിക്കില്ലല്ലോ. അപ്പോള്‍ ഈ അഭിപ്രായം പറയുന്നവനെ ഇകഴ്ത്താന്‌ ശ്രമിക്കുക. അത് നടക്കും, കാളി കലാ കാലമായി ചൂഷണം ചെയ്യുന്ന പാവങ്ങളുടെ അടുത്ത് ഇത് കളി വേറെ, കളം വേറെ കാളി :)

kaalidaasan said...

>>>>>നീതി നിഷേധം നടന്നപ്പോള്‍ ജനങ്ങള്‍ പ്രതിഷേ ദിച്ചു , ഉന്നത നീതി പീഠത്തിനു ഇടപെടേണ്ടി വന്നു . തെല്‍ഹല്‍ക്കയും ഒക്കെ ചേര്‍ന്ന് പ്രതികള്‍ക്ക് എതിരെ തെളിവും ഉണ്ടാക്കി . ഇത്രയും ബോധ്യപ്പെടുത്താനാണ് ഞാന്‍ ജെസിക്ക ലാല്‍ സംഭവം ചൂണ്ടി കാണിച്ചത്‌ .<<<<<

നല്ല മലക്കം മറിച്ചില്‍!!,!. പ്രതി ഉന്നതകുല ജാതനാണെങ്കിലും ശിക്ഷിക്കപ്പെടും എന്നു സ്ഥാപിക്കാനാണു താങ്കള്‍ ജെസ്സീക്കാ ലാല്‍ കേസും  കൊണ്ടു വന്നത്. ഉന്നതകുല ജാതര്‍ ഇന്‍ഡ്യയില്‍ ശിക്ഷിക്കപ്പെടാറെ ഇല്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അവര്‍ ശിക്ഷിക്കപ്പെടാറുണ്ട്. അതുകൊണ്ടാണു ഞാനാ വിഷയം  അവഗണിച്ചതും. വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ ഞാന്‍ അഭിപ്രയമെഴുതി.

നീതി നിഷേധം നടന്നത് ജെസ്സീക്ക കൊല്ലപ്പെട്ട 1999 ല്‍ അല്ല. അതിനു ശേഷം 7 വര്‍ഷം കഴിഞ്ഞാണ്. 1999 ല്‍  മനു ശര്‍മ്മയെ അറസ്റ്റ് ചെയ്തു. ആരും മെഴുകുതിരി കത്തിച്ചില്ല. ജ്യോതി ബലാല്‍ സംഗം ചെയ്യപ്പെട്ടപ്പോഴും പ്രതികളെ അറസ്റ്റ് ചെയ്തു. പക്ഷെ ഇന്‍ഡ്യയിലെ ആദ്യത്തെ ബലാല്‍ സംഗം പോലെ പ്രതിഷേധമുണ്ടായി. ഈ വ്യത്യാസം മനസിലാക്കാനുള്ള ശേഷി താങ്കള്‍ക്കില്ല.അ തുകൊണ്ട് എഴുതിയത് വീണ്ടും വീണ്ടും എഴുതി ആത്മ രതി അനുഭവിക്കുന്നു. ആയിക്കോളൂ.

എന്നെ ബോധ്യപ്പെടുത്താന്‍ ഞാന്‍ എഴുതിയത് പകര്‍ത്തി വയ്ക്കേണ്ട ആവശ്യമില്ല. അതൊക്കെ ബോധ്യമുള്ളതുകൊണ്ടാണ്, ഞാന്‍ അതെല്ലാം എഴുതിയത്. ഉന്നത നീതി പീഠം ഇടപെട്ടൊന്നുമില്ല. സാധാരണ പോലെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയാണു പ്രതികളെ ശിക്ഷിച്ചത്. റിട്ടയര്‍ ചെയ്ത ചീഫ് ജസ്റ്റിസായിരുന്നു അന്ന് അഭിപ്രായം പറഞ്ഞതും. അത് ഉന്നത നീതി പീഠം ഇടപെട്ടതാണെന്ന് താങ്കള്‍ക്ക് തോന്നുന്നത് ശുദ്ധ വിവരക്കേടാണ്. പ്രതികള്‍ക്കെതിരെ തെഹല്‍ക്ക തെളിവുണ്ടാക്കിയൊന്നുമില്ല. പ്രതികള്‍ സാക്ഷികളെ വിലക്കെടുത്തത് സ്റ്റിംഗ് ഓപ്പറേഷനിലൂടെ പൊതു ജനത്തെ അറിയിക്കുക മത്രമാണ്, തെഹല്‍ക്ക ചെയ്തത്.

കുഞ്ഞാലിക്കുട്ടി റെജീനയെ ബലാല്‍ സംഗം ചെയ്ത കേസില്‍, സക്ഷികളെയും ജുഡീഷ്യറിയേയും വിലക്കെടുത്തതും  ഒരു സ്റ്റിംഗ് ഓപ്പറേഷനിലൂടെ ഇന്‍ഡ്യ വിഷനും പൊതു ജനത്തെ അറിയിച്ചു. പക്ഷെ കേരളത്തിലെ ഹര്‍ഷ വര്‍ദ്ധന്‍ മാരാരും അതേക്കുറിച്ച് അറിഞ്ഞ മട്ടില്ല. മെഴുകുതിരി കത്തിക്കാന്‍ പോയിട്ട് കമ എന്നോരക്ഷരം പോലും മിണ്ടുന്നില്ല. ഇപ്പോഴും  അതിനു വേണ്ടി കോടതിയില്‍ പോകുന്ന വി എസിനെ അധിഷേപിക്കാനുള്ള ബുദ്ധി വികാസമേ താങ്കള്‍ക്കുള്ളൂ. താങ്കളും കുഞ്ഞാലിയേപ്പോലുള്ള വരേണ്യ വര്‍ഗ്ഗത്തിന്റെ പിണിയാളാണ്.

സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടു പോലും കേരള സര്‍ക്കാര്‍ ഐസ് ക്രീം കേസ് അന്വേഷണത്തിന്റെ കേസ് ഡയറി വി എസിനു നല്‍കുന്നില്ല. നഗ്നമായ നിയമ ലംഘനം നടക്കുന്നു. ഒരു ഹര്‍ഷ വര്‍ദ്ധനും പ്രതിഷേധിക്കുന്നില്ല.

kaalidaasan said...

>>>>>അവര്‍ണ്ണര്‍ക്ക് വേണ്ടി പ്രത്യേക സ്കൂള്‍ എന്നത് കാളിദാസന്‍റെ ശുപ്പാണ്ടി മനോരാജ്യത്തെ ഭാവന . അത് വേണമെങ്കില്‍ കാളി ദാസന്‍ നടപ്പാക്കി ക്കൊള്ളു.<<<<<

ഗിരിവര്‍ഗ്ഗക്കാര്‍ അവര്‍ണ്ണര്‍ തന്നെയല്ലേ? അതോ അവരെ കസ്റ്റഡിയിലുള്ള ഏതെങ്കിലും നമ്പൂതിരിയേക്കൊണ്ട് ഉപനയനം നടത്തി നമ്പൂതിരിമാരാക്കി മാറ്റിയോ?

ഈ അവര്‍ണ്ണര്‍ക്കു വേണ്ടി പ്രത്യേക സ്കൂളുകളും ആശുപത്രികളും സംവരണത്തിലൂടെ പഠനം നടത്തിയ അവര്‍ണ്ണരേക്കോണ്ട് നടത്തിക്കണം എന്നിവിടെ എഴുതിയത് താങ്കള്‍ തന്നെയല്ലേ?

എങ്കിലാ ഉപദേശം അദ്യം താങ്കളിലൂടെ നടപ്പാക്കി തുടങ്ങുക. താങ്കളും സംവരനത്തിലൂടെ പഠിച്ചു എന്നിവിടെ എഴുതി കണ്ടു. ഞാനത് വിശ്വസിക്കുന്നില്ല എങ്കിലും മുഖവിലക്കെടുക്കുന്നു. താങ്കള്‍ തന്നെ ആദ്യം ഏതെങ്കിലും ഗിരി വര്‍ഗ്ഗ കുടിയില്‍ ചെന്ന് ഇതൊക്കെ തുടങ്ങുക. കൂടെ സര്‍ക്കാര്‍  ജോലി വാങ്ങുന്നതില്‍ അപകര്‍ഷതയുള്ള സഹസംവരണരേക്കൂടെ കൂട്ടുക. കുറഞ്ഞ പക്ഷം ചെലവിനു കൊടുക്കുന്ന നമ്പൂതിരിമാരെയും നായന്‍മാരെയും  എങ്കിലും കൂട്ടുക.

Unknown said...


ഗിരിവര്‍ഗ്ഗക്കാര്‍ അവര്‍ണ്ണര്‍ തന്നെയല്ലേ? അതോ അവരെ കസ്റ്റഡിയിലുള്ള ഏതെങ്കിലും നമ്പൂതിരിയേക്കൊണ്ട് ഉപനയനം നടത്തി നമ്പൂതിരിമാരാക്കി മാറ്റിയോ?

ഈ അവര്‍ണ്ണര്‍ക്കു വേണ്ടി പ്രത്യേക സ്കൂളുകളും ആശുപത്രികളും സംവരണത്തിലൂടെ പഠനം നടത്തിയ അവര്‍ണ്ണരേക്കോണ്ട് നടത്തിക്കണം എന്നിവിടെ എഴുതിയത് താങ്കള്‍ തന്നെയല്ലേ? << <<



ഗിരി/ ഗോത്ര വര്‍ഗ്ഗം അവര്‍ താമസിക്കുന്ന കാട് മല ഇവിടങ്ങള്‍ വിട്ടു നാട്ടിലേക്കു വരാന്‍ വിമുഖത കാണിക്കും. അങ്ങനെയുള്ളപ്പോള്‍ അവരുട താമസ സ്ഥലങ്ങള്‍ക്ക് അടുത്ത് അവരുടെ സൌകര്യാര്‍ത്ഥം സ്കൂളുകള്‍, പ്രാഥമിക ആരോഗ്യ കേദ്രങ്ങള്‍ ഇതൊക്കെ തുറക്കണം. ഇതെങ്ങനെ അവര്‍ണ്ണര്‍ക്ക് മാത്രമുള്ള സംവിധാനഗല്‍ ആകും കാളിദാസാ , മരമണ്ടാ . സൌകര്യാര്‍ത്ഥം ഉള്ള എന്ന് വെച്ചാല്‍ അവര്‍ക്ക് എളുപ്പത്തില്‍ എത്താവുന്ന /ഉപയോഗിക്കാവുന്ന സ്കൂള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രനം എന്നിവ . അവിടെ വേണമെങ്കില്‍ അമേരിക്കയില്‍ സായിപ്പിന്‍ന്‍റെ കാലു തിരുമി ജീവിക്കുന്ന കാളിദാസന്‍ (ജസ്റ്റ്‌ ഉദാഹരണം മാത്രം ) നമ്പൂതിരിക്ക് മക്കള്‍ക്കും വന്നു പഠിക്കാം, കാളിദാസന് സായിപ്പിന്റെ കാലു തിരുമി മതിയായെങ്കില്‍ അവിടെ ജോലിയും ചെയ്യാം . ഇതാണ് വത്യാസം . കാളി യുടെ ശുപ്പാണ്ടി മൂളയില്‍ ഇനിയും ഇത് കയറും എന്ന വിശ്വാസം ഒന്നുമില്ല പക്ഷെ പറഞ്ഞു എന്ന് മാത്രം .
വീണ്ടും ആവര്‍ത്തിക്കാം.

Unknown said...

താങ്കളും സംവരനത്തിലൂടെ പഠിച്ചു എന്നിവിടെ എഴുതി കണ്ടു. ഞാനത് വിശ്വസിക്കുന്നില്ല << <<

29 രൂപ സമ്പന്നര്‍ തുടങ്ങിയ തിയറികളില്‍ അടി ഉറച്ചു വിശ്വസിക്കുന്ന ഒരു ശുപ്പാണ്ടി എന്തെങ്കിലും വിശ്വസിച്ചാലും ഇല്ലെങ്കില് അത് വിവരമുള്ളവരുടെ ചിന്തയിലോ ജീവിതത്തിലോ തരിമ്പു പോലും മാറ്റവും വരുത്തില്ല കാളിദാസാ . അത് കൊണ്ട് ആഞ്ഞു പിടിച്ചു വിശ്വസിക്കാതെ ഇരുന്നോ. എന്നിട്ട് വാല് കുലുക്കി ഭൂമി ഇളകുന്നുണ്ടോ എന്ന് ഇടയ്ക്കിടെ നോക്ക് :)

Unknown said...

താങ്കള്‍ തന്നെ ആദ്യം ഏതെങ്കിലും ഗിരി വര്‍ഗ്ഗ കുടിയില്‍ ചെന്ന് ഇതൊക്കെ തുടങ്ങുക. കൂടെ സര്‍ക്കാര്‍ ജോലി വാങ്ങുന്നതില്‍ അപകര്‍ഷതയുള്ള സഹസംവരണരേക്കൂടെ കൂട്ടുക. കുറഞ്ഞ പക്ഷം ചെലവിനു കൊടുക്കുന്ന നമ്പൂതിരിമാരെയും നായന്‍മാരെയും എങ്കിലും കൂട്ടുക. << <<<

സക്കാര്‍ ജോലി വാങ്ങുന്നതില്‍ അപഹര്‍ഷത് ഉള്ള സംവരണ ക്കാരുമായി എനിക്ക് വലിയ സൗഹൃദം ഒന്നുമില്ല. കാളിദാസന് അങ്ങനെ ആരെയെങ്കിലും അറിയാമെങ്കില്‍ പറയുക.
പിന്നെ വിദ്യാഭ്യാസം കഴിഞ്ഞ് ഐ എന്‍ ഡി പി നടത്തിയ ക്രഷ്, നയിറ്റ് ക്ലാസുകള്‍ , കമ്പ്യൂട്ടര്‍ പഠനം ഇവയ്ക്കൊക്കെ അദ്ധ്യാപകനായും , സഹായിയായും പോയിട്ടുള്ള ആളാണ്‌ ഞാന്‍ . കാളിദാസന്‍ ഒക്കെ സ്വപനത്തില്‍ മാത്രം കാണുകയും , അരുന്ധതി റോയിയെ പോലെയുള്ളവരുടെ വാക്കുകളില്‍ മാത്രം കേള്‍ക്കുകയും ചെയ്തിട്ടുള്ള ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ നേരിട്ട് കാണുകയും, അവിടുത്തെ അവസ്ഥകള്‍ അനുഭവിച്ചു അറിയുകയും ചെയ്തിട്ടുണ്ട് (മിനിമം തമിഴ് നാട് മുതല്‍ ബീഹാര്‍ വരെ എങ്കിലും) . ഇപ്പോഴും സന്നദ്ധ സംഘടനകളെ കഴിയുന്നത്‌ പോലെ പ്രോത്സാഹിപ്പിക്കാറുണ്ട് . സാഹചര്യം എന്‍റെ വ്യക്തിപരമായ സാന്നിധ്യം പലപ്പോഴും അനുവദിക്കാറില്ല.
ഇതൊന്നും പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാവില്ല . പിന്നെ ഇത്തരം സ്ഥലങ്ങളില്‍ സന്നദ്ധ സംഘടനകള്‍ പോകുമ്പോള്‍ (മത പരിവര്‍ത്തന സംഘടനകള്‍ അല്ല ) കൂടെ വരുന്ന സന്നദ്ധ സേവ പ്രവര്‍ത്തകന്‍ ജാതി സര്‍ട്ടിഫിക്കറ്റ് കാണിച്ചിട്ടല്ല കാളിദാസ വരുന്നത്. അത് മനസ്സിലെ ഒരല്‍പ്പം നന്മയാണ് . അത് ഉള്ളവര്‍ ഒപ്പം വരും. കൂടെ കൂട്ടാതെ തന്നെ വരും .ഇന്ത്യ നല്‍കിയ അനൂകൂല്യങ്ങള്‍ എല്ലാം കൈപറ്റി പഠിച്ചു ഒരു നിലയിലായ ശേഷം വിദേശത്ത് സായിപ്പിന്‍റെ ഷൂ പോളിഷ് ചെയ്യാന്‍ പോകുന്നതാണ് എന്‍റെ പുണ്യം എന്ന് കരുതുന്ന കാളിദാസന്മാര്‍ക്ക് (ഉദാഹരണം മാത്രമാണ് :) ) അത് മനസിലാകില്ല

Unknown said...


ഇനി , ഞാന്‍ അത് ചെയ്യ്‌ , ഇത് ചെയ്യ്‌ എന്നൊക്കെ ഒരു നാലഞ്ച് നിര്‍ദ്ദേശങ്ങള്‍ താങ്കള്‍ എനിക്ക് തന്നല്ലോ. അവയില്‍ ചിലത് ഞാന്‍ ആള്‍ റെഡി ചെയ്യുന്നവാന് എന്ന് ഞാന്‍ പറയുകയും ചെയ്തു. ഇന്‍ ആ സ്വാതന്ത്ര്യം തിരികെ എടുക്കുന്നു. താങ്കള്‍ക്ക്ചില നിര്‍ദ്ദേശങ്ങള്‍
1 താങ്കള്‍ ഡോക്റ്റര്‍ ആണ് എന്ന് പ്രൊഫൈലില്‍ കണ്ടു . മെഡിസിന്‍ ഡോക്ടര്‍ ആണെങ്കില്‍ തമിഴ് നാട്ടിലെ ചില കടലോര പ്രദേശങ്ങളില്‍ റിലീഫ് മെഡിക്കല്‍ ക്യാപ് നടത്തുന്ന സന്നദ്ധ സംഘടനക്കു ഒരു ഡോക്റ്ററെ ആവശ്യമുണ്ട്. കിട്ടുന്ന ക്കശു കുറവായത് കാരണവും, ഒരു വര്‍ഷത്തോളം നീണ്ട കമിറ്റ്മെന്‍റ് എടുക്കാനുള്ള മടി കാരണവും ഡോക്ടര്‍മാര്‍ പാതി വഴിക്ക് മുങ്ങുകയാണ് പതിവ് . ഇവരുമായി കഴിയുമെങ്കില്‍ ഒരു വര്‍ഷം തുടര്‍ച്ചയായി സഹകരിക്കുക. അല്ല ഇനി അക്കാദമിക്ക് ഡോക്ടര ആണ് താങ്കള്‍ എങ്കില്‍ വിദ്യാഭ്യാസം സംബധമായ ആവശ്യങ്ങള്‍ ഉള്ള സംഘടനകള്‍ വേറെ ഉണ്ട് .
താത്പര്യം ഉണ്ടെങ്കില്‍ പറയു കാളി . സംഘടനയുടെ പ്രവര്‍ത്തകര്‍ താങ്കളെ ബന്ധപ്പെട്ടു കൊള്ളും . താങ്കള്‍ മാറത്തു അടിച്ചു, തല്ക്യില്‍ മണ്ണ് വാരിയിട്ടു, ആര്‍ക്കു വേണ്ടിയാണോ കണ്ണ് നീര്‍ ഒഴുക്കുന്നത്, ആ പാവങ്ങളെ ശരിക്കും സഹായിക്കാനുള്ള ഒരു അവസരവും ആണ് .

kaalidaasan said...

>>>ഗിരി/ ഗോത്ര വര്‍ഗ്ഗം അവര്‍ താമസിക്കുന്ന കാട് മല ഇവിടങ്ങള്‍ വിട്ടു നാട്ടിലേക്കു വരാന്‍ വിമുഖത കാണിക്കും. അങ്ങനെയുള്ളപ്പോള്‍ അവരുട താമസ സ്ഥലങ്ങള്‍ക്ക് അടുത്ത് അവരുടെ സൌകര്യാര്‍ത്ഥം സ്കൂളുകള്‍, പ്രാഥമിക ആരോഗ്യ കേദ്രങ്ങള്‍ ഇതൊക്കെ തുറക്കണം. <<<<

ഇപ്പോള്‍ തന്നെ അതൊക്കെ ഉണ്ട്.

ഗോത്രവര്‍ഗ്ഗക്കാര്‍ അവര്‍ താമസിക്കുന്ന കാട് മല ഇവിടങ്ങള്‍ വിട്ടു നാട്ടിലേക്കു വരാന്‍ വിമുഖത കാണിക്കും എന്ന് ഞാന്‍ ആദ്യമേ പറഞ്ഞ കാര്യമാണ്. അത് പകര്‍ത്തി വച്ചിട്ട് താങ്കള്‍ പറഞ്ഞ സവര്‍ണ്ണ അജണ്ടയോടാണു ഞാന്‍ പ്രതികരിച്ചത്.


ഇതേക്കുറിച്ചല്ല ഞാന്‍ പറഞ്ഞത്. അവിടെ സംവരണം വഴി പഠിച്ച് യോഗ്യത നേടി, സംവരണത്തിലൂടെ ജോലി ലഭിക്കുന്നവരെ നിയമിക്കണമെന്ന സവര്‍ണ്ണ അജണ്ടയോടാണു ഞാന്‍ പ്രതികരിച്ചത്.

kaalidaasan said...

>>>സക്കാര്‍ ജോലി വാങ്ങുന്നതില്‍ അപഹര്‍ഷത് ഉള്ള സംവരണ ക്കാരുമായി എനിക്ക് വലിയ സൗഹൃദം ഒന്നുമില്ല. കാളിദാസന് അങ്ങനെ ആരെയെങ്കിലും അറിയാമെങ്കില്‍ പറയുക. <<<<

സര്‍ക്കാര്‍ ജോലി വാങ്ങുന്നതില്‍ അപഹര്‍ഷത ഉള്ള സംവരണക്കാരെ ആരെയും എനിക്ക് പരിചയമില്ല. കള്ള ജാതി സര്‍ട്ടിഫിക്കറ്റോ വരുമാന സര്‍ട്ടിഫിക്കറ്റോ ഉണ്ടാക്കിയതായും എനിക്കറിവില്ല. അങ്ങനെ ഒക്കെ ഉണ്ടെന്ന് സവര്‍ണ്ണ ജാതി കോമരങ്ങള്‍ പറഞ്ഞു നടക്കാറുണ്ട്.

Unknown said...


എന്നെ ബോധ്യപ്പെടുത്താന്‍ ഞാന്‍ എഴുതിയത് പകര്‍ത്തി വയ്ക്കേണ്ട ആവശ്യമില്ല. അതൊക്കെ ബോധ്യമുള്ളതുകൊണ്ടാണ് , ഞാന്‍ അതെല്ലാം എഴുതിയത്.
താങ്കള്‍ക്ക് അതൊക്കെ ഉത്തമ ബോധ്യമാണ് എന്നും , താങ്കളുടെ മനോരാജ്യത്തില്‍ താങ്കളുടെ മൊഴി മുത്തുകള്‍ എല്ലാം അതി ബൌദ്ധിക ചിന്തകളും ആണെന്ന് എനിക്ക് അറിയാം . ബഹു ഭൂരിപക്ഷം മണ്ടന്മാരും അവരുടെ ചിന്തകളെ കുറിച്ച് പറയുന്നത് താങ്കളും പ[അരഞ്ഞു.
പക്ഷെ ഒരു കാര്യത്തില്‍ തന്നെ മൂനും നാലും തരത്തില്‍ അഭിപ്രായം മാറ്റി പറയുമ്പോള്‍ കോപ്പി പേസ്റ്റ് അല്ലാതെ നിവര്‍ത്തിയില്ല കാളി. ഇത് പോലെ :
കാളി വചനം # 1 : "ബലാല്‍ സംഗത്തേക്കുറിച്ച് പറയുമ്പോള്‍ കൊലപാതകകേസ് പൊക്കിക്കൊണ്ടു വരുന്നത് പാപ്പരത്തമല്ലേ മാഷേ?" - ജെസിക്ക ലാല്‍ കേസില്‍ താങ്കളുടെ അഭിപ്രായം 1
കാളി വചനം # 2 : ജെസ്സീക്കക്ക് വേണ്ടി ഇതൊക്കെ ചെയ്യാന്‍ ആളുകളുണ്ടായി. അവര്‍ക്ക് പകരം ഒരു ദളിത് യുവതി ആയിരുന്നെങ്കില്‍ ഇതൊന്നും ചെയ്യാന്‍ ആരുമുണ്ടാകില്ലായിരുന്നു. അരുന്ധതി പറഞ്ഞതിന്റെ ഒന്നാന്തരം ഉദാഹരണമാണ്, ജെസ്സിക്ക ലാല്‍ കേസ്.
കാളിവചനം # 3 :ജെസ്സീക്ക എന്ന പിന്നോക്ക വര്‍ഗ്ഗക്കാരിയെ മനു ശര്‍മ്മ എന്ന ബ്രാഹ്മണന്‍ കൊന്ന കേസാണത്.
കാളി വചനം # 4: അരുന്ധതി റോയ് ഉള്‍പ്പടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ കേസില്‍ ഇടപെട്ടു.

ഓരോ വചനത്തിലും താങ്കള്‍ തന്നെ തൊട്ടു മുന്നെ പറഞ്ഞ അഭിപ്രായങ്ങള്‍ മാറ്റി പറയുന്നു. ഇത് മനസിലാകാത്ത മട്ടില്‍ പൊഇട്ടന്‌ കളിച്ചു കൂടുതല്‍ മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്നു

അപ്പോഴാണ്‌ കോപ്പി പേസ്റ്റ് വേണ്ടി വരുന്നത്

മണ്ടത്തരങ്ങള്‍ കുറയ്ക്കു കാളി , കോപ്പി പേസ്റ്റ് താനെ കുറയും

Unknown said...

സര്‍ക്കാര്‍ ജോലി വാങ്ങുന്നതില്‍ അപഹര്‍ഷത ഉള്ള സംവരണക്കാരെ ആരെയും എനിക്ക് പരിചയമില്ല. കള്ള ജാതി സര്‍ട്ടിഫിക്കറ്റോ വരുമാന സര്‍ട്ടിഫിക്കറ്റോ ഉണ്ടാക്കിയതായും എനിക്കറിവില്ല. അങ്ങനെ ഒക്കെ ഉണ്ടെന്ന് സവര്‍ണ്ണ ജാതി കോമരങ്ങള്‍ പറഞ്ഞു നടക്കാറുണ്ട്. << <<
വരുമാന്‍ സര്‍ടിഫിക്കറ്റ് ഉണ്ടാക്കിയ ഒരു പിടി ആളുകളെ എനിക്ക് അറിയാം. കൊടിക്കുന്നില്‍ സുരേഷ് കേസ്സില്‍ സ്വന്തം വാഗ്ദാനം അനുസരിച്ച് തഹസ്സില്‍ദാര്‍മാരുടെ കാര്യത്തില്‍ പരാതി ബോധിപ്പിക്കല്‍ നടപടി കാളിദാസന്‍ തുടങ്ങിയ ഉടന്‍ അവരുടെ പേരും, വിവരങ്ങളും തരാം

Unknown said...

ഗോത്രവര്‍ഗ്ഗക്കാര്‍ അവര്‍ താമസിക്കുന്ന കാട് മല ഇവിടങ്ങള്‍ വിട്ടു നാട്ടിലേക്കു വരാന്‍ വിമുഖത കാണിക്കും എന്ന് ഞാന്‍ ആദ്യമേ പറഞ്ഞ കാര്യമാണ്. അത് പകര്‍ത്തി വച്ചിട്ട് താങ്കള്‍ പറഞ്ഞ സവര്‍ണ്ണ അജണ്ടയോടാണു ഞാന്‍ പ്രതികരിച്ചത്.


ഇതേക്കുറിച്ചല്ല ഞാന്‍ പറഞ്ഞത്. അവിടെ സംവരണം വഴി പഠിച്ച് യോഗ്യത നേടി, സംവരണത്തിലൂടെ ജോലി ലഭിക്കുന്നവരെ നിയമിക്കണമെന്ന സവര്‍ണ്ണ അജണ്ടയോടാണു ഞാന്‍ പ്രതികരിച്ചത്. << <<
താങ്കള്‍ ഡോണ്‍ ക്യുക്ക്സോട്ട് ആയി അങ്ങനെ പല കാറ്റാടി യന്ത്രകള്‍ക്ക് നേരെയും ഇവിടെ പട നയി ചു. അത് താങ്കളുടെ മനോ നില പക്ഷെ ഞാന്‍ പറഞ്ഞത് .രി/ ഗോത്ര വര്‍ഗ്ഗം അവര്‍ താമസിക്കുന്ന കാട് മല ഇവിടങ്ങള്‍ വിട്ടു നാട്ടിലേക്കു വരാന്‍ വിമുഖത കാണിക്കും. അങ്ങനെയുള്ളപ്പോള്‍ അവരുട താമസ സ്ഥലങ്ങള്‍ക്ക് അടുത്ത് അവരുടെ സൌകര്യാര്‍ത്ഥം സ്കൂളുകള്‍, പ്രാഥമിക ആരോഗ്യ കേദ്രങ്ങള്‍ ഇതൊക്കെ തുറക്കണം. ഇതെങ്ങനെ അവര്‍ണ്ണര്‍ക്ക് മാത്രമുള്ള സംവിധാനഗല്‍ ആകും കാളിദാസാ , മരമണ്ടാ . സൌകര്യാര്‍ത്ഥം ഉള്ള എന്ന് വെച്ചാല്‍ അവര്‍ക്ക് എളുപ്പത്തില്‍ എത്താവുന്ന /ഉപയോഗിക്കാവുന്ന സ്കൂള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രനം എന്നിവ . അവിടെ വേണമെങ്കില്‍ അമേരിക്കയില്‍ സായിപ്പിന്‍ന്‍റെ കാലു തിരുമി ജീവിക്കുന്ന കാളിദാസന്‍ നമ്പൂതിരിയുടെ (ജസ്റ്റ്‌ ഉദാഹരണം മാത്രം ) മക്കള്‍ക്കും വന്നു പഠിക്കാം, കാളിദാസന് സായിപ്പിന്റെ കാലു തിരുമി മതിയായെങ്കില്‍ അവിടെ ജോലിയും ചെയ്യാം . ഇതാണ് വത്യാസം . കാളി യുടെ ശുപ്പാണ്ടി മൂളയില്‍ ഇപ്പോഴും യും ഇത് കയറും എന്ന വിശ്വാസം ഒന്നുമില്ല പക്ഷെ പറഞ്ഞു എന്ന് മാത്രം .
വീണ്ടും, വീണ്ടും ആവര്‍ത്തിക്കാം. എനിക്ക് നല്ല ക്ഷമയാണ് എന്ന് ആദ്യമേ പറഞ്ഞുവല്ലോ :)

kaalidaasan said...

>>> കാളിദാസന്‍ ഒക്കെ സ്വപനത്തില്‍ മാത്രം കാണുകയും , അരുന്ധതി റോയിയെ പോലെയുള്ളവരുടെ വാക്കുകളില്‍ മാത്രം കേള്‍ക്കുകയും ചെയ്തിട്ടുള്ള ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ നേരിട്ട് കാണുകയും, അവിടുത്തെ അവസ്ഥകള്‍ അനുഭവിച്ചു അറിയുകയും ചെയ്തിട്ടുണ്ട് (മിനിമം തമിഴ് നാട് മുതല്‍ ബീഹാര്‍ വരെ എങ്കിലും) . <<<<

അപ്പോള്‍ അരുന്ധതി റോയ് പറഞ്ഞതൊക്കെ സത്യമാണല്ലേ. കാളിദാസന്‍ സ്വപ്നത്തില്‍ കണ്ടാലും താങ്കള്‍ നേരിട്ട് കണ്ടാലും, അവര്‍ പറഞ്ഞത് സത്യമാണെന്ന് ഇപ്പോഴെങ്കിലും ബോധ്യമായല്ലോ.

എന്നിട്ട് ഒരിടത്തും ഉയര്‍ന്നജതിക്കാര്‍  താഴ്ന്ന ജാതിക്കാരെ ബലാല്‍ സംഗം ചെയ്ത് ശിക്ഷ നേടാതെ രക്ഷപ്പെടുന്ന ഒന്നും ഇതു വരെ കണ്ടില്ലെങ്കില്‍ താങ്കളൊരു കണ്ണുപൊട്ടനാണ്.

ഈ യാത്രയില്‍ എവിടെയെങ്കിലും ആരെങ്കിലും മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നത് കണ്ടോ?

അനുഭവിച്ചറിഞ്ഞിട്ട് എന്ത് കാര്യം? അതിന്റെ ഗൌരവം മനസിലാക്കാനുള്ള ബുദ്ധി വികാസം ഇതു വരെ ഉണ്ടായിട്ടില്ല. അപ്പോള്‍ കാണുന്നതും കാണാത്തതും ഒരു പോലെ.

Unknown said...

ഇപ്പോള്‍ തന്നെ അതൊക്കെ ഉണ്ട്.


അപ്പോള്‍ അരുന്ധതി റോയ് പറഞ്ഞതൊക്കെ സത്യമാണല്ലേ. കാളിദാസന്‍ സ്വപ്നത്തില്‍ കണ്ടാലും താങ്കള്‍ നേരിട്ട് കണ്ടാലും, അവര്‍ പറഞ്ഞത് സത്യമാണെന്ന് ഇപ്പോഴെങ്കിലും ബോധ്യമായല്ലോ.

എന്നിട്ട് ഒരിടത്തും ഉയര്‍ന്നജതിക്കാര്‍ താഴ്ന്ന ജാതിക്കാരെ ബലാല്‍ സംഗം ചെയ്ത് ശിക്ഷ നേടാതെ രക്ഷപ്പെടുന്ന ഒന്നും ഇതു വരെ കണ്ടില്ലെങ്കില്‍ താങ്കളൊരു കണ്ണുപൊട്ടനാണ്.

ഈ യാത്രയില്‍ എവിടെയെങ്കിലും ആരെങ്കിലും മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നത് കണ്ടോ?

അനുഭവിച്ചറിഞ്ഞിട്ട് എന്ത് കാര്യം? അതിന്റെ ഗൌരവം മനസിലാക്കാനുള്ള ബുദ്ധി വികാസം ഇതു വരെ ഉണ്ടായിട്ടില്ല. അപ്പോള്‍ കാണുന്നതും കാണാത്തതും ഒരു പോലെ. << <<
ഈ ഗ്രാമങ്ങളില്‍ ഞാന്‍ കണ്ടത് സര്‍ട്ടിഫിക്കറ്റ് നോക്കി ബലാത്സംഗം ചെയ്യപെടുന്ന ആളുകളെ അല്ല . ജീവിതത്തില്‍ /സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന , തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണ് എന്ന് തിരിച്ചറിയാനുള്ള വിദ്യാഭ്യാസം , ലോകപരിചയം ഇതൊന്നും ഇല്ലാത്ത പാവങ്ങളെയാണ്. അവരെ ചൂഷണം ചെയ്യുന്നവരില്‍ സ്വജാതിയില്‍ പെട്ട ഖാപ് തലവന്മാര്‍ മുത അന്യജാതിയില്‍പെട്ട അധികാരികള്‍ വരെ ഉണ്ടായിരുന്നു . അവിടെ ഞാന്‍ കണ്ട ജാതി രണ്ടേ ഉള്ളു. അധികാരം /സ്വാധീനം/പണം ഇതൊക്കെ ഉള്ളവന്‍ ഒരു ജാതി ഇതൊന്നും ഇല്ലാത്തവന്‍ മറ്റൊരു ജാതി. പിന്നെ, ഉള്‍നാടന്‍ ഗ്രാമത്തില്‍ പ്രതിഷേധിക്കാന്‍ ഒനു മെഴുകുതിരി കത്തിക്കുന്നത് ദ്രോഹമാണ് കാളി. ആ മെഴുകുതിരി അവര്‍ക്ക് ഒരു നേരം വീട്ടില്‍ വെളിച്ചം നല്‍കും . അവിടെ പ്രതിഷേധമല്ല , ബോധാവത്കരണമാണ് നടത്താന്‍ ഞങ്ങള്‍ ശ്രമിച്ചത്‌. അപ്പോള്‍ എതിര്‍പ്പ് ഏറ്റവും കൂടതല്‍ ഉണ്ടായത് താങ്കളെ പോലെ സ്വന്തം ആളുകളുടെ ചോരകുടിക്കുന്ന ജാതി തലവന്മാര്‍ / ഉദ്ധാരകര്‍ എന്നാതലപ്പാവ് അണിഞ്ഞവരില്‍ നിന്നും . വിദ്യാഭ്യാസം , ലോകപരിചയം ഇതൊക്കെ അണികള്‍ എന്ന് മയക്കി കൂടെ നിരുത്തുന്നവര്‍ക്ക് ഉണ്ടായാല്‍ സ്വന്തം പണി പോകും എന്ന നിങ്ങളുടെ ഒക്കെ ഭയം ഇല്ലേ ? അതും ഞാന്‍ അറിഞ്ഞത് ഈ യാത്രകളില്‍ നിന്ന് തന്നെയാണ്

kaalidaasan said...

>>> മെഡിസിന്‍ ഡോക്ടര്‍ ആണെങ്കില്‍ തമിഴ് നാട്ടിലെ ചില കടലോര പ്രദേശങ്ങളില്‍ റിലീഫ് മെഡിക്കല്‍ ക്യാപ് നടത്തുന്ന സന്നദ്ധ സംഘടനക്കു ഒരു ഡോക്റ്ററെ ആവശ്യമുണ്ട്. കിട്ടുന്ന ക്കശു കുറവായത് കാരണവും, ഒരു വര്‍ഷത്തോളം നീണ്ട കമിറ്റ്മെന്‍റ് എടുക്കാനുള്ള മടി കാരണവും ഡോക്ടര്‍മാര്‍ പാതി വഴിക്ക് മുങ്ങുകയാണ് പതിവ് . ഇവരുമായി കഴിയുമെങ്കില്‍ ഒരു വര്‍ഷം തുടര്‍ച്ചയായി സഹകരിക്കുക.<<<<

തമിഴ് നാട്ടിലെ ഏത് കടലോര ഗ്രമത്തിലാണ്, ഒരു വര്‍ഷം നീളുന്ന റിലീഫ് നടത്തേണ്ട ദുരന്തമുണ്ടായത്. അങ്ങനെ ഒന്നുണ്ടായതായി കേട്ടില്ലല്ലോ.

കടലോര ഗ്രമങ്ങളില്‍ സാധാരണ ഉണ്ടാകുന്ന ദുരന്തം കടലാക്രമണവും, പകര്‍ച്ച വ്യാധികളും, മീന്‍ പിടിക്കാന്‍ കഴിയാതെ ഉണ്ടാകുന്ന പട്ടിണിയുമാണ്. അടുത്ത കാലത്തെങ്ങും മഴ പെയ്യാത്ത അവിടെ എന്തു ദുരന്തമാണിപ്പോഴുള്ളത്?

ഏതായലും സന്നദ്ധ സംഘടനയുടെ അഡ്രസും റ്റെലെഫോന്‍ നമ്പരും തന്നാല്‍ ഞാന്‍ അവരെ ബന്ധപ്പെട്ട് വേണ്ടത് ചെയ്യാം.

kaalidaasan said...

>>> ഈ ഗ്രാമങ്ങളില്‍ ഞാന്‍ കണ്ടത് സര്‍ട്ടിഫിക്കറ്റ് നോക്കി ബലാത്സംഗം ചെയ്യപെടുന്ന ആളുകളെ അല്ല . ജീവിതത്തില്‍ /സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന , തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണ് എന്ന് തിരിച്ചറിയാനുള്ള വിദ്യാഭ്യാസം , ലോകപരിചയം ഇതൊന്നും ഇല്ലാത്ത പാവങ്ങളെയാണ്.<<<<

സര്‍ട്ടിഫിക്കട്ട് നോക്കി ബോധ്യായാലേ താങ്കള്‍ക്കീ ആളുകള്‍ അവര്‍ണ്ണരാണെനു മനസിലാകൂ. അതുകൊണ്ട് അവരൊക്കെ സവര്‍ണ്ണരാണെന്നു കരുതിക്കോളൂ.

kaalidaasan said...

>>> അവിടെ ഞാന്‍ കണ്ട ജാതി രണ്ടേ ഉള്ളു. അധികാരം /സ്വാധീനം/പണം ഇതൊക്കെ ഉള്ളവന്‍ ഒരു ജാതി ഇതൊന്നും ഇല്ലാത്തവന്‍ മറ്റൊരു ജാതി. <<<<

അത് താങ്കള്‍ കണ്ട കാഴ്ച്ച. താങ്കളേക്കാള്‍ കുറച്ചു കൂടെ കാഴ്ച്ച ശേഷി ഉള്ളവര്‍ കണ്ട കാഴ്ചകളൊക്കെ ഇവിടെ വായിക്കാം.

Broken People: Caste Violence Against India's "Untouchables"

Upper caste men chopped off his nose for riding a motorcycle

atrocities (untouchable lynchings)

Upper caste men lynch Dalit in Bihar

Caste-related violence in India

Caste and Class

DIFFERENT HINDU CASTES

The caste system


അതുകൊണ്ട് തല്‍ക്കാലം ​താങ്കള്‍ താങ്കളുടെ ഉള്ളവനും ഇല്ലാത്തവനും എന്ന തിയറി വായിച്ചു കൊണ്ടിരുന്നോളൂ. സവര്‍ണ്ണ ജാതികോമരങ്ങള്‍ കൂടെകൂടെ പറയുന്ന ഒരു നുണയാണിത്. എനിക്കതില്‍ താല്‍പ്പര്യമില്ല.

Unknown said...

ശുപ്പാണ്ടീ..മരമണ്ടാ ..കാളീ ..വിവരക്കേട് പറയുന്നവന്‍... മൂള ഇല്ലാത്തവന്‍ ..എന്നൊക്കെ കാളിദാസനെ വിളിക്കുമ്പോള്‍ "വല്ലാത്തൊരു സുഖം" തോന്നുന്നുണ്ട് അല്ലെ ഹര്‍ഷവര്‍ധാ ..കാളിദാസന്റെ ജാതിയോ മതമോ ഒന്നും എനിക്കറിയില്ല. താങ്കള്‍ കരുതുന്നത് പോലെ അവര്‍ണ്ണരുടെ പ്രതിനിധി ആണ് കാളിദാസന്‍ എന്ന് കരുതാനും വയ്യ, അയാളുടെ മുന്‍പത്തെ ചില ദളിത്‌ വിരുദ്ധ പോസ്റ്റുകള്‍ വായിച്ചത് കൊണ്ടും.
പക്ഷെ താങ്കളെ പോലെയുള്ളവരുടെ അസുഖം മനസിലാക്കാന്‍ ഉള്ള മൂള ഒക്കെ ഇവിടെ വരുന്ന വായനക്കാര്‍ക്കുണ്ട്‌ ..പക്ഷെ ചിലപ്പോള്‍ പണി പാലും വെള്ളത്തില്‍ കിട്ടിയേക്കാം " തമിഴ്നാട് മുതല്‍ ബീഹാര്‍ വരെയൊക്കെ യാത്ര ചെയ്ത" മാന്യാ..
എന്റെ ബലമായ സംശയം കറുപ്പ് നിറം തല്‍ക്കാലത്തേക്ക് പൂശിയ സവര്‍ണ കോമരം അല്ലെ കാളിദാസന്‍ എന്ന് ..? കണ്ണാടിയില്‍ നോക്കി കോക്രി കാട്ടണോ ഹര്‍ഷവര്‍ദ്ധ ബുദ്ധിമാനേ ..?

ArjunKrishna said...
This comment has been removed by the author.
ArjunKrishna said...


ഇത് ന്യായം. വിവരങ്ങള്‍ താഴെ കൊടുക്കുന്നു. ഇ മെയില്‍ ആകും അവര്‍ക്ക് സൗകര്യപ്രഥമായ ആശയ വിനിമയ മാര്‍ഗ്ഗം. മറ്റു വിവരങ്ങളും ഉണ്ട്.


info@giveindia.org
Postal & courier address :

GiveIndia
3rd Floor, West Khetwadi Municipal School,
Khetwadi lane No.5,
Mumbai - 400 004
Maharashtra
INDIA
telephone number is (+91) 22 6610-1175 / 2389 - 4944


PAN & TAN Numbers:
PAN: AABCG2322D
TAN: AHMG00277E

Please send in your donation cheques to the address below.
NOTE: Ensure that you have mentioned your transaction number at the reverse of the cheque. Only then can we utilise your money for the purpose you have selected.

Help us get to know you better

Indian Taxpayers and NRIs:
Cheque Favouring: GiveIndia

Address to send cheque to:
GiveIndia
3rd Floor, West Khetwadi Municipal School,
Khetwadi lane No.5,
Mumbai - 400 004

US Taxpayers:
Cheque Favouring: Give Foundation Inc.

Address to send cheque to:
GIVE Foundation Inc.
P.O.Box 50876,
Palo Alto - 94303
California, CA
United States
EIN - 02-0570370

UK Tax payers:
Cheque Favouring: Giving Impetus to Voluntary Effort

Address to send cheque to:
Giving Impetus to Voluntary Effort
c/o Apoorva Bhandari
21 Warkworth Street
CAMBRIDGE
CB1 1EG
United Kingdom
GiveIndia's registration number in the UK: 1100104

Companies House Co. reg#: 04629182

കാളിദാസന്‍ കാശ് അയക്കുന്നതിനെക്കാള്‍ സ്വന്തം സേവനം അവര്‍ക്ക് ഓഫര്‍ ചെയ്യുന്നത് നന്നായിരിക്കും . പ്രത്യേകിച്ച് നെ ഒരു വര്‍ഷം നീളുന്ന അവരുടെ പ്രൊജെക്റ്റ് . അതിന്റെ കോഡ് GB148. അത് നടപ്പാകുന്ന/നടപ്പാക്കിയ സ്ഥലങ്ങള്‍ തൂത്തുക്കുടി , കന്യാകുമാരി തുടങ്ങിയവ. ഇതിനെക്കുറിച്ച്‌ തിരക്കി നോക്ക് . ഇതിലാണ് പ്രത്യേകമായി ഡോക്റ്റര്‍മാരുടെ സേവനം വേണ്ടി വരിക.

ArjunKrishna said...

ചര്‍ച്ചയില്‍ അനാവശ്യമായി ഇടപെട്ടത് അല്ല കേട്ടോ. ഇടയ്ക്കു നമുക്ക് ബന്ധമുള്ള ഒരു സന്നദ്ധ സംഘടനയ്ക്ക് എന്തെങ്കിലും ഫലം കിട്ടുന്നെങ്കില്‍ കിട്ടട്ടെ എന്ന് വിചാരിച്ചതാണ് .

ArjunKrishna said...

കാളിദാസന് മാത്രമല്ല. ഉപകാരം ചെയ്യാനുള്ള ആര്‍ക്കും ചെയ്യാം

ArjunKrishna said...

ഹര്‍ഷവര്‍ദ്ധന്‍ , താങ്കള്‍ പറഞ്ഞ സന്നദ്ധ സംഘടനകളുടെ വിവരങ്ങള്‍ എനിക്കും അറിഞ്ഞാല്‍ കൊള്ളാം എന്നുണ്ട്. സാധിക്കുമെങ്കില്‍ വിവരങ്ങള്‍ ഒന്ന് മെയില്‍ ചെയുക. മെയില്‍ ഐ ഡി : arjunkrish.ak@gmail.com

Unknown said...

എന്റെ ബലമായ സംശയം കറുപ്പ് നിറം തല്‍ക്കാലത്തേക്ക് പൂശിയ സവര്‍ണ കോമരം അല്ലെ കാളിദാസന്‍ എന്ന് ..? കണ്ണാടിയില്‍ നോക്കി കോക്രി കാട്ടണോ ഹര്‍ഷവര്‍ദ്ധ ബുദ്ധിമാനേ ..? <<< <<<
ഏകലവ്യന്‍ , ഞാനും കാളി ദാസനും ഒരേ ആളുകല അല്ലെങ്കില്‍ ഒരേ പോലെ ചിന്തിക്കുന്നവര്‍ എന്നാണോ പറയുന്നത്. വേണമെങ്കില്‍ രഹസ്യമായി നിങ്ങള്‍ എന്നെ പത്തു ചീത് വിളിക്ക്. ഞാന്‍ ഒന്നും മിണ്ടില്ല . പക്ഷെ ദയവു ചെയ്തു കാലിയുമായി എന്നെ താരതമ്യം ചെയരുത്. അപേക്ഷയാണ്. വിവരക്കേട് , വിഷം തുപ്പല്‍ ഇത് രണ്ടും എനിക്കില്ല .

Unknown said...

പക്ഷെ താങ്കളെ പോലെയുള്ളവരുടെ അസുഖം മനസിലാക്കാന്‍ ഉള്ള മൂള ഒക്കെ ഇവിടെ വരുന്ന വായനക്കാര്‍ക്കുണ്ട്‌ ..പക്ഷെ ചിലപ്പോള്‍ പണി പാലും വെള്ളത്തില്‍ കിട്ടിയേക്കാം " തമിഴ്നാട് മുതല്‍ ബീഹാര്‍ വരെയൊക്കെ യാത്ര ചെയ്ത" മാന്യാ.. << <<
ബീഹാര്‍ വരെ അല്ല ഏകലവ്യ . അതിനു അപ്പുറത്തേക്കും പോയിട്ടുണ്ട്. പിന്നെ സത്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ പണി പാലും വെള്ളത്തിലോ , പാമ്പായോ , പട്ടിയായോ വന്നോട്ടെ അപ്പോള്‍ നോക്കാം .

Unknown said...

പിന്നെ കാളി ദാസാ വീണ്ടും ലിങ്കുകള്‍ പെയിസ്റ്റ് ചെയ്തു താങ്കള്‍ ഘോര ഘോരം പ്രസംഗിക്കുന്നു. ഈ ചൂഷങ്ങള്‍ നടക്കുന്നതിന്റെ പ്രധാന കാരണമാണ് ഓരോ കമന്റിലും ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. തങ്ങള്‍ അനുഭവിക്കുന്നത് ചൂഷണം ആണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത, അതിനുള്ള വിദ്യാഭ്യാസവും ലോക പരിചയവും ഇല്ലാത്ത ആളുകള്‍ ആണ് ഇവരില്‍ ഭൂരിഭാഗവും. അവര്‍ക്ക് നല്ല വിദ്യാഭ്യാസവും, ജോലിയും ഒക്കെ ലഭിക്കാന്‍ നിങ്ങള്‍ അനുവദിച്ചാല്‍ മതി. അധികം വയ്യാതെ ഈ ചൂഷണം ഒക്കെ അവര്‍ തന്നെ നിറുത്തും . അല്ലെങ്കില്‍ അതിനെതിരെ എന്ത് ചെയ്യണം എന്നാ ബോധം അവരില്‍ വ്യക്തമായി ഉണ്ടാകും. അവരുടെ അവകാശങ്ങള്‍ അവര്‍ക്ക് വിട്ടു കൊടുക്കാതെ ബീഹാറില്‍ പീട്ഫിപ്പിക്ക പെട്ട യുവതിയുടെ കഥ അവര്‍ ഒരു കാലത്ത് വായിക്കാത്ത ഇംഗ്ലീഷ് പത്രത്തില്‍ അടിച്ചു കണ്ണ് നീര്‍ ഒഴുക്കിയത് കൊണ്ട് കാര്യമില്ല. സര്ടിഫിക്കടിലെ ജാതി അവിടെ പ്രശ്നവും അല്ല. പരീഷണം ചൂഷണം നടക്കുന്നു എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത പാവങ്ങളുടെ അവസ്ഥയാണ്. അത്ജാണ് മാറേണ്ടത് . ഇതൊക്കെ കാണാന്‍ ഭയങ്കര കാഴ്ചയല്ല, നല്ല കാഴ്ച വേണം

Unknown said...

സര്‍ട്ടിഫിക്കട്ട് നോക്കി ബോധ്യായാലേ താങ്കള്‍ക്കീ ആളുകള്‍ അവര്‍ണ്ണരാണെനു മനസിലാകൂ. അതുകൊണ്ട് അവരൊക്കെ സവര്‍ണ്ണരാണെന്നു കരുതിക്കോളൂ. << <<
സര്‍ടിഫിക്കറ്റ് ജാതി നോക്കുന്നത് കാളി ദാസന്മാര്‍ . അവര്‍ ജാതി പറയുമ്പോള്‍ അവരുടെയും , അവര്‍ ആരെ ക്കുറിച്ചാണ് സംസാരിക്കുന്നത് അവരുടെയും ജാതി അറിയുന്നു. ഇതല്ലാതെ ഒരു മനുഷ്യന്റെയും ജാതി നോക്കി ഞാന്‍ അവരോട് ഇടപഴകിയിട്ടില്ല കാളി .

Unknown said...

പിന്നെ സന്നദ്ധ സംഘടനകള്‍ .
INDP-KALANGIUM

33, Anandha Nagar,

Marakanam & post, Tindivanam Taluk,

Villupuram District, Tamil Nadu
indpkalangium@yahoo.com
Indian Social Institute
24, Benson Road, Bangalore - 560 046
Tel. 23536189 / 23536960 / 23536364
Fax: 080-23537700
Email: isiblr@yahoo.co.in

ഇവരുംമായി ഭാന്ധപ്പെട്. എവിടെ എന്ത് റിലീഫ് പ്രവര്‍ത്തനം നടക്കുന്നു എന്നുള്ളത് അവര്‍ വ്യക്തമാക്കും . താങ്കള്‍ ചെയ്ത സേവനം മിനിമം എന്നെയെങ്കിലും അറിയിക്കുമല്ലോ അല്ലെ ?

Unknown said...

കടലോര ഗ്രമങ്ങളില്‍ സാധാരണ ഉണ്ടാകുന്ന ദുരന്തം കടലാക്രമണവും, പകര്‍ച്ച വ്യാധികളും, മീന്‍ പിടിക്കാന്‍ കഴിയാതെ ഉണ്ടാകുന്ന പട്ടിണിയുമാണ്. അടുത്ത കാലത്തെങ്ങും മഴ പെയ്യാത്ത അവിടെ എന്തു ദുരന്തമാണിപ്പോഴുള്ളത്? << <<
ദുരന്ത പരിഹാരം മാത്രമല്ലോ കാളി ദാസാ നടക്കേണ്ടത്‌. വിദ്യാഭ്യാസം , ആരോഗ്യം ഇതിനൊക്കെ എന്തെങ്കിലും സംവിദാനങ്ങള്‍ വേണ്ടേ . അത് ചെയ്യുന്ന സംഘടനകള്‍ ഉണ്ട്. മുകളില്‍ പറഞ്ഞവ അവയില്‍ ചിലത് മാത്രം

kaalidaasan said...

>>> അവിടെ പ്രതിഷേധമല്ല , ബോധാവത്കരണമാണ് നടത്താന്‍ ഞങ്ങള്‍ ശ്രമിച്ചത്‌. . <<<<

താങ്കളീ ബോധവത്കരണം നടത്തിയത് ഇല്ലാത്തവരോട് തന്നെയല്ലേ? അധികാരം /സ്വാധീനം/പണം എന്നിവ ഇല്ലാത്ത പവങ്ങളോട്. എന്താണവരെ ഉപദേശിച്ചത്? അധികാരം പിടിച്ചെടുക്കണമെന്നോ? പണമുണ്ടാക്കണമെന്നോ? സ്വാധീനം ഉണ്ടാക്കി എടുക്കണമെന്നോ? എന്താണു സത്യത്തില്‍ ബോധേശ്വരന്‍മാര്‍ അവിടെ ചെയ്തത്?

Unknown said...


എന്നിട്ട് ഒരിടത്തും ഉയര്‍ന്നജതിക്കാര്‍ താഴ്ന്ന ജാതിക്കാരെ ബലാല്‍ സംഗം ചെയ്ത് ശിക്ഷ നേടാതെ രക്ഷപ്പെടുന്ന ഒന്നും ഇതു വരെ കണ്ടില്ലെങ്കില്‍ താങ്കളൊരു കണ്ണുപൊട്ടനാണ്. <<<
അല്ലല്ലോ കാളി ദാസാ . ഇതിന്‍റെ കാരണവും ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ. താങ്കള്‍ പറഞ്ഞത് പോലെ ഉള്ള സംഭവങ്ങളില്‍ 90% കേസുകളിലും ഇര തന്റെ നേരെ നടക്കുന്ന ആക്രമണത്തിനു എതിരെ എങ്ങനെ ശധം ഉയര്‍ത്തണം എന്ന് അറിവില്ലാത്ത ആള്‍ ആകും. അതിനുള്ള വിദ്യാഭ്യാസവും ലോക പരിചവും അവര്‍ക്ക് ഉണ്ടാവില്ല . അത് അവര്‍ക്ക് ഉണ്ടാകാന്‍, നിയമം അവര്‍ക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ അവരില്‍ പൂര്‍ണ്ണമായി എത്തണം. ആ അവകാശങ്ങളില്‍ കയ്യിഒട്ടു വാരുന്ന ശവം തീനികളെ മാറ്റിയാല്‍ അത് നടക്കും. ബാകിയെല്ലാം പിന്നാലെ പിന്നാലെ വരും

Unknown said...
This comment has been removed by the author.
Unknown said...

പണം ഉണ്ടാക്കണോ, സ്വാധീനം ഉണ്ടാക്കണോ എന്നത് ഒരു സാധാരണ മനുഷ്യനെ ബോധാവത്കരിക്കേണ്ട കാര്യമല്ല കാളിദാസ. അതിമാഭിമാനത്തോടെ ജീവിക്കാന്‍ ഓരോ മനുഷ്യരും തീരുമാനിച്ചാല്‍, വോട്ടു വഴി നമ്മള്‍ കൊടുക്കുന്ന അധികാരത്തിന്റെ സ്ഥിരത ഇളകും. അപ്പോള്‍ ഈ സ്വാധീനം ഒക്കെ താനേ ഇല്ലാതാകും . നമ്മുടെ നാട്ടില്‍ പക്ഷെ ജാതി/മതം ഇതൊക്കെ പറഞ്ഞു അധികാരികള്‍ വോട്ട് പാറ്റേണ്‍ സ്ഥിരമായി നിറുത്തുന്നു. ജാതി /മത കാര്‍ഡ് കളിക്കുന്ന വിഷ ജന്തുക്കള്‍ അതിനു അവരെ സഹായിക്കുന്നു.

Unknown said...

താങ്കളീ ബോധവത്കരണം നടത്തിയത് ഇല്ലാത്തവരോട് തന്നെയല്ലേ? അധികാരം /സ്വാധീനം/പണം എന്നിവ ഇല്ലാത്ത പവങ്ങളോട്. എന്താണവരെ ഉപദേശിച്ചത്? അധികാരം പിടിച്ചെടുക്കണമെന്നോ? പണമുണ്ടാക്കണമെന്നോ? സ്വാധീനം ഉണ്ടാക്കി എടുക്കണമെന്നോ? എന്താണു സത്യത്തില്‍ ബോധേശ്വരന്‍മാര്‍ അവിടെ ചെയ്തത്? <<< >>

പറഞ്ഞു തരാം.
അവരോടു പറഞ്ഞ കാര്യങ്ങള്‍.
നിയമ പരമായി അവര്‍ക്ക് ഉള്ള അവകാശങ്ങള്‍. വിദ്യാഭ്യാസം, തൊഴില്‍ എന്നിവക്കും , സമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കാന്‍ ഉള്ള സാഹചര്യത്തിനും അവര്‍ക്ക് ഭരണഘടനാ അവകാശം നല്‍കുന്നു എന്നാ കാര്യം. പീഡനം നടന്നാലോ (ഇതു തരത്തിലെയും ), അവര്‍ക്ക് കിട്ടേണ്ട അനൂകൂല്യങ്ങള്‍, അവകാശങ്ങള്‍ എന്നിവ നിഷേധിക്കപെട്ടാലോ അവര്‍ക്ക് സമീപിക്കാന്‍ ഒരു വക്കീല്‍/ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നാ സൌകര്യം ചിലയിടത്ത് ഒരുക്കുകയും ചെയ്തു. പക്ഷെ അവരെ സമീപിക്കാന്‍ ആ പാവങ്ങളെ അനുവദിക്കാത്തത് അവരുടെ തന്നെ ജാതി തലവന്മാരാണ് .
ഇതാണ് ബോധേശ്വരന്മാര്‍ നടത്തിയ ബോധവത്കരണത്തിന്റെ ബ്രീഫ് :)

kaalidaasan said...

>>> കാളിദാസന്‍ കാശ് അയക്കുന്നതിനെക്കാള്‍ സ്വന്തം സേവനം അവര്‍ക്ക് ഓഫര്‍ ചെയ്യുന്നത് നന്നായിരിക്കും . പ്രത്യേകിച്ച് നെ ഒരു വര്‍ഷം നീളുന്ന അവരുടെ പ്രൊജെക്റ്റ് . അതിന്റെ കോഡ് GB148. അത് നടപ്പാകുന്ന/നടപ്പാക്കിയ സ്ഥലങ്ങള്‍ തൂത്തുക്കുടി , കന്യാകുമാരി തുടങ്ങിയവ. ഇതിനെക്കുറിച്ച്‌ തിരക്കി നോക്ക് . ഇതിലാണ് പ്രത്യേകമായി ഡോക്റ്റര്‍മാരുടെ സേവനം വേണ്ടി വരിക. <<<<

അര്‍ജുന്‍, താങ്കളിവിടെ ഒരഡ്രസ് തന്നു. ഇതുപോലെ അനേകം സംഘടനകളുണ്ട്.

അവര്‍ണ്ണരുടെ ഇടയില്‍ എന്ത് ആരോഗ്യ സേവനമാണിവര്‍ ചെയ്യുന്നതെന്ന് ഒന്ന് വ്യക്തമാക്കാമോ?

kaalidaasan said...

>>> താങ്കള്‍ കരുതുന്നത് പോലെ അവര്‍ണ്ണരുടെ പ്രതിനിധി ആണ് കാളിദാസന്‍ എന്ന് കരുതാനും വയ്യ, അയാളുടെ മുന്‍പത്തെ ചില ദളിത്‌ വിരുദ്ധ പോസ്റ്റുകള്‍ വായിച്ചത് കൊണ്ടും.<<<<

ഏകലവ്യന്‍,

ഞാന്‍ അവര്‍ണ്ണരുടെ പ്രതിനിധി ആണെന്ന് ഒരിടത്തും അവകാശപ്പെട്ടിട്ടില്ല. അവരെ പ്രതിനിധീകരിക്കുന്ന അവരുടെ ഇടയില്‍ പ്രാവര്‍ത്തിക്കുന അനേകം പേരുണ്ട്. അവരൊക്കെയാണ്, അവര്‍ണ്ണരുടെ പ്രതിനിധികള്‍.

എന്റെ ഏത് ദളിത് വിരുദ്ധ പോസ്റ്റാണു താങ്കള്‍ വായിച്ചതെന്നു വ്യക്തമാക്കിയാല്‍ കൊള്ളാം.

kaalidaasan said...

>>> ഇത് ന്യായം. വിവരങ്ങള്‍ താഴെ കൊടുക്കുന്നു. ഇ മെയില്‍ ആകും അവര്‍ക്ക് സൗകര്യപ്രഥമായ ആശയ വിനിമയ മാര്‍ഗ്ഗം. മറ്റു വിവരങ്ങളും ഉണ്ട്.<<<<

അര്‍ജുന്‍,

എന്റെ സേവനം ആവശ്യമുള്ള എന്തെങ്കിലും അവര്‍ ചെയ്യുന്നതായി അവരുടെ വെബ് സൈറ്റ് നോക്കിയിട്ട് കണ്ടില്ല.

മറ്റുള്ളവരില്‍ നിന്നും പണം വാങ്ങി വിതരണം ചെയ്യുന്ന ഒരു ഏജന്‍സി ആയിട്ടേ എനിക്കു തോന്നുന്നുള്ളു.


Our Vision -

kaalidaasan said...

>>>ഈ ചൂഷങ്ങള്‍ നടക്കുന്നതിന്റെ പ്രധാന കാരണമാണ് ഓരോ കമന്റിലും ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. <<<<

ചൂക്ഷണങ്ങളേകുറിച്ചല്ല ഞാന്‍ പറഞ്ഞത്, അവര്‍ണ്ണരോട് സവര്‍ണ്ണര്‍ ചെയ്യുന്ന ക്രൂരതകളേക്കുറിച്ചാണ്. അതിന്റെ കാരണം അതൊക്കെ നേരിട്ട് മനസിലാക്കിയവര്‍ എഴുതി വച്ചിട്ടുണ്ട്. താങ്കള്‍ കൂടുതല്‍ പറയാന്‍ ശ്രമിക്കണമെന്നില്ല.

kaalidaasan said...

>>>ഇവരുംമായി ഭാന്ധപ്പെട്. എവിടെ എന്ത് റിലീഫ് പ്രവര്‍ത്തനം നടക്കുന്നു എന്നുള്ളത് അവര്‍ വ്യക്തമാക്കും . താങ്കള്‍ ചെയ്ത സേവനം മിനിമം എന്നെയെങ്കിലും അറിയിക്കുമല്ലോ അല്ലെ ? <<<<

അവരുമായി ബന്ധപ്പെട്ട് ഞാന്‍ മനസിലാക്കണമെന്നോ? താങ്കളല്ലേ പറഞ്ഞത് അവര്‍ക്ക് ഡോക്ടറെ ആവശ്യമുണ്ടെന്ന്. എന്തു പണിയാണവര്‍ ചെയ്യുന്നതെന്നറിയാതെയാണോ അവര്‍ക്ക് ഡോക്ടറെ വേണമെന്ന് താങ്കള്‍ പറഞ്ഞത്.

താങ്കാളാദ്യം aവര്‍ ചെയ്യുന്നത് എന്താണെന്ന് പറയൂ. അവര്‍ണ്ണരുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ എന്താണവര്‍ ചെയ്യുന്നത്? എന്റെ ഇഎ മെയില്‍ ഐ ഡി ഞാന്‍ തരാം. kaalidaasan@gmail.com . അവര്‍ക്ക് കൊടുക്കുക. അവര്‍ക്ക് എന്താണാവശ്യമെന്നു പറഞ്ഞ് എന്നെ ബന്ധപ്പെടട്ടെ. അപ്പോള്‍ നോക്കാം.

Unknown said...

എന്റെ ഇഎ മെയില്‍ ഐ ഡി ഞാന്‍ തരാം. kaalidaasan@gmail.com . അവര്‍ക്ക് കൊടുക്കുക. അവര്‍ക്ക് എന്താണാവശ്യമെന്നു പറഞ്ഞ് എന്നെ ബന്ധപ്പെടട്ടെ. <<<

അത് ശരി. ഇതിലും കാലു മാറിയോ ?ഏതെങ്കിലും ഒരു കാര്യം എങ്കിലും ആദ്യം പറഞ്ഞതില്‍ ഉറച്ചു നില്‍ക്ക് കാളി . അദ്ദ്യം പറഞ്ഞു " ഏതായലും സന്നദ്ധ സംഘടനയുടെ അഡ്രസും റ്റെലെഫോന്‍ നമ്പരും തന്നാല്‍ ഞാന്‍ അവരെ ബന്ധപ്പെട്ട് വേണ്ടത് ചെയ്യാം." എന്ന് . ഇപ്പോള്‍ അവര്‍ ബന്ധപെടട്ടെ എന്ന് . ശരി , ഇ മെയില്‍ ഐ ഡി ഞാന്‍ അവര്‍ക്ക് കൊടുക്കാം . അവര്‍ക്ക് വേണമെങ്കില്‍ അവര്‍ ബന്ധപെട്ടു കൊള്ളും

Unknown said...

ചൂക്ഷണങ്ങളേകുറിച്ചല്ല ഞാന്‍ പറഞ്ഞത്, അവര്‍ണ്ണരോട് സവര്‍ണ്ണര്‍ ചെയ്യുന്ന ക്രൂരതകളേക്കുറിച്ചാണ്. അതിന്റെ കാരണം അതൊക്കെ നേരിട്ട് മനസിലാക്കിയവര്‍ എഴുതി വച്ചിട്ടുണ്ട്. താങ്കള്‍ കൂടുതല്‍ പറയാന്‍ ശ്രമിക്കണമെന്നില്ല. << <<<
പീഡനം, ബാല്ത്സംഗം., കൊല, സ്ഥലം പിടിച്ചെടുക്കല്‍ ഇതൊക്കെയാണ് ചൂഷണം എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്.
നേരിട്ട് കണ്ടു മനസിലാക്കിയവര്‍ എന്ന് അവകാശപ്പെടുന്നവര്‍ ഒക്കെ എഴുതുന്നത്‌ അതുപടി വിഴുങ്ങരുത് കാളി. വല്ലപ്പോഴും സ്വന്തം തലച്ചോര്‍ ഉപയോഗിച്ചും ചിന്തിക്കണം

kaalidaasan said...

>>>ദുരന്ത പരിഹാരം മാത്രമല്ലോ കാളി ദാസാ നടക്കേണ്ടത്‌. വിദ്യാഭ്യാസം , ആരോഗ്യം ഇതിനൊക്കെ എന്തെങ്കിലും സംവിദാനങ്ങള്‍ വേണ്ടേ . <<<<

വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളില്‍ കന്യാകുമാരി ജില്ല തമിഴ് നാട്ടിലെ ഏറ്റവും മുന്നിലുള്ള ജില്ലയാണ്.

അവിടത്തെ സാക്ഷരത 90% ആണ്.

http://en.wikipedia.org/wiki/Kanyakumari_district

The district is the second most urbanised district in Tamil Nadu — next only to Chennai and ahead of Coimbatore — and is the second smallest of the 32 districts of Tamil Nadu.

After Chennai, it has the highest population density in Tamil Nadu, with 1106 persons per km2. The literacy rate of 90.25 percent is the highest in Tamil Nadu.

Colleges of higher education are found throughout the district, mainly art, science and engineering colleges. The Scott Christian College, founded by RingleTaube in Nagercoil, is more than 100 years old.
The state runs the Kanyakumari Government Medical College at Asaripallam, a Government Engineering College and a Government Polytechnic at Konam, near Nagercoil. Many private Engineering Colleges including a private university were started-functioning in the recent past. No fewer than 30 engineering colleges are functioning in the district which are currently affiliated to the Anna University; arts and science colleges are affiliated to Manonmaniam Sundaranar University, Tirunelveli. The Manonmaniam Sundaranar University runs a research unit — Centre for Marine Sciences and Technology — at Rajakamangalam, Kanyakumari District. Noorul Islam University is the only private university functioning at Thuckalay.

ആശുപത്രികളും ഹെല്‍ത്ത് സെന്ററുകളും നേഴ്സിംഗ് ഹോമുകളും കന്യാകുമാരി ജില്ലയില്‍ ആവശ്യത്തിനുണ്ട്. സന്നദ്ധ സംഘടനകള്‍ കൂടുതലായി പ്രവര്‍ത്തിക്കേണ്ട അടിയന്തര സാഹചര്യം അവിടെ ഇല്ല.

Public Health and Medical Facilities

kaalidaasan said...

>>> ഇര തന്റെ നേരെ നടക്കുന്ന ആക്രമണത്തിനു എതിരെ എങ്ങനെ ശധം ഉയര്‍ത്തണം എന്ന് അറിവില്ലാത്ത ആള്‍ ആകും. അതിനുള്ള വിദ്യാഭ്യാസവും ലോക പരിചവും അവര്‍ക്ക് ഉണ്ടാവില്ല . അത് അവര്‍ക്ക് ഉണ്ടാകാന്‍, നിയമം അവര്‍ക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ അവരില്‍ പൂര്‍ണ്ണമായി എത്തണം. <<<<

അതിനു വേണ്ടി താങ്കളൊക്കെ ചെയ്യുന്ന പരിപാടികള്‍ എന്തൊക്കെയാണെന്നാണു ഞാന്‍ ചോദിച്ചത്? ബലാല്‍ സംഗം നടന്നാല്‍ അവര്‍ക്കു വേണ്ടി സ്കൂളു നിര്‍മ്മിച്ച് വിദ്യാഭ്യാസം കൊടുത്ത് ബോധവത്കരിച്ച് അതിനു പരിഹാരം ഉണ്ടാക്കുമെന്നോ? ഇവരെയൊക്കെ വിദ്യാഭ്യാസം ചെയ്യിച്ച് ലോകപരിചയമുണ്ടാക്കി എടുക്കുന്നതു വരെ ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ അവരെ ബലാല്‍ സംഗം ചെയ്തുകൊണ്ടിരിക്കട്ടേ എന്നോ. വിദ്യാഭ്യാസവും ലോക പരിചയവും ഉണ്ടാകുമ്പോള്‍  നിയമം പ്രത്യേക കുഴലു വഴി അവരിലേക്ക് ഒഴുകി എന്നുമെന്നോ? അതു വരെ അവരെയൊക്കെ ബലാല്‍ സംഗം ചെയ്ത് അര്‍മ്മാദിക്കാമല്ലോ. കഷ്ടം.

തന്നെ ബലാല്‍ സംഗം ചെയ്യാനെത്തുന്ന ഹര്‍ഷവര്‍ദ്ധന്റെ ആക്രമണത്തിനെതിരെ ഒരു ദളിത് സ്ത്രീ, എങ്ങനെ ശബ്ദമുയര്‍ത്തണം? ചെണ്ട കൊട്ടിയോ, ഉടുക്കു കൊട്ടിയോ അതോ പെരുമ്പറ അടിച്ചോ?

അപ്പോള്‍ വര്‍ദ്ധന്‍ മാര്‍ കാരണം  കണ്ടെത്തി കഴിഞ്ഞു. വിദ്യാഭ്യാസവും ലോക പരിചയവും ഇല്ലാത്തതാണു പ്രശ്നം. ബലാല്‍ സംഗവും കൊലയും ചെയ്യുന്ന വര്‍ദ്ധന്‍ മാര്‍ വെറും ശിശുക്കള്‍ അവര്‍ണ്ണ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും ലോക പരിചയവും ഇല്ലാത്തതുകൊണ്ട് ബലാല്‍ സംഗമാണെന്നു പോലും അറിയാതെ, ശ്രദ്ധിക്കുക, അറിയാതെ ബലാല്‍ സംഗം ചെയ്തു പോകുന്നതാണ്. ഈ അശ്രീകരങ്ങള്‍ക്കൊക്കെ ലോക പരിചയം ഉണ്ടായിക്കഴിഞ്ഞാല്‍  നമ്മുടെയൊക്കെ ശുപ്പാണ്ടി ഇനി എന്ത് ചെയ്യും ഈശ്വരാ എന്നാണീ പാവങ്ങളുടെ പ്രാര്‍ത്ഥന.

kaalidaasan said...

>>> പണം ഉണ്ടാക്കണോ, സ്വാധീനം ഉണ്ടാക്കണോ എന്നത് ഒരു സാധാരണ മനുഷ്യനെ ബോധാവത്കരിക്കേണ്ട കാര്യമല്ല കാളിദാസ. അതിമാഭിമാനത്തോടെ ജീവിക്കാന്‍ ഓരോ മനുഷ്യരും തീരുമാനിച്ചാല്‍, <<<<

മറ്റൊരു കാരണവും കണ്ടെത്തികഴിഞ്ഞു. എന്റമ്മോ. ദളിത് സ്ത്രീകള്‍ക്ക് അത്മാഭിമാനം ഇല്ലാത്തതുകൊണ്ടാണവരെ വര്‍ദ്ധന്മാര്‍ ബലാല്‍ സംഗം ചെയ്യുന്നത്. ഇതൊരു പി എച് ഡിക്കുള്ള വകയുണ്ടല്ലോ വര്‍ദ്ധനാ,

kaalidaasan said...

>>> നിയമ പരമായി അവര്‍ക്ക് ഉള്ള അവകാശങ്ങള്‍. വിദ്യാഭ്യാസം, തൊഴില്‍ എന്നിവക്കും , സമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കാന്‍ ഉള്ള സാഹചര്യത്തിനും അവര്‍ക്ക് ഭരണഘടനാ അവകാശം നല്‍കുന്നു എന്നാ കാര്യം. പീഡനം നടന്നാലോ (ഇതു തരത്തിലെയും ), അവര്‍ക്ക് കിട്ടേണ്ട അനൂകൂല്യങ്ങള്‍, അവകാശങ്ങള്‍ എന്നിവ നിഷേധിക്കപെട്ടാലോ അവര്‍ക്ക് സമീപിക്കാന്‍ ഒരു വക്കീല്‍/ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നാ സൌകര്യം ചിലയിടത്ത് ഒരുക്കുകയും ചെയ്തു. <<<<

എവിടെയാണതൊരുക്കിയത്. അങ്ങനെ എത്ര ബലാല്‍ സംഗക്കാരെ ശിക്ഷിച്ചു?

വിദ്യാഭ്യാസം, തൊഴില്‍ എന്നിവക്കും , സമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കാന്‍ ഉള്ള സാഹചര്യത്തിനും അവര്‍ക്ക് ഭരണഘടനാ അവകാശം നല്‍കുന്നു എന്നാ കാര്യം താങ്കളൊക്കെ പറഞ്ഞു കൊടുത്തപ്പോഴേക്കും ബലാല്‍ സംഗമൊക്കെ അവസനിച്ചു ഇലേ. ഏത് വര്‍ഷമാണിത് ചെയ്തതെന്നു കൂടി പറഞ്ഞാല്‍ നന്നായിരുന്നു. മാദ്ധ്യമങ്ങളൊക്കെ പ്രചരിപ്പിക്കുന്ന നുണകള്‍ ഒന്നു മനസിലാക്കാന്‍ വേണ്ടിയാണേ.

വര്‍ദ്ധന്‍ മാര്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന പീഡനം നടന്ന ഇടത്തില്‍  ഡെല്‍ഹി കൂടി ഉണ്ടോ എന്നറിഞ്ഞല്‍ കൊള്ളാമായിരുന്നു.

കഴിഞ്ഞ വര്‍ഷം ഡെല്‍ഹിയില്‍ 650 ബലാല്‍ സംഗങ്ങള്‍ നടന്നതായും  അതില്‍ ഒറ്റ പ്രതിയെ മാത്രമേ ശിക്ഷിച്ചുള്ളു എന്നും സര്‍ക്കാര്‍ തന്നെ പുറത്തി വിട്ട സത്യമാണ്. ഡെല്‍ഹിയില്‍ ജീവിക്കുന്ന ഈ സാധുക്കള്‍ അനൂകൂല്യങ്ങളേക്കുറിച്ചോ , അവകാശങ്ങളേക്കുറിച്ചോ, വക്കീലിനേക്കുറിച്ചോ കേട്ടിട്ടു പോലുമില്ല. പൊന്നു തമ്പുരാന്‍ ദയവുണ്ടായി ഈ സാധുകളുടെ കാര്യം കൂടി വല്ലപ്പോഴുമെങ്കിലും ഓര്‍ക്കണമേ. ഇവരാരും കേസു കൊടുത്തില്ല. കാരണം അവര്‍ക്ക് വക്കീലില്ലായിരുന്നു. അവര്‍ക്ക് അവകാശങ്ങളേക്കുറിച്ചോ ആനുകൂല്യങ്ങളേക്കുറിച്ചോ ഒന്നും അറിയില്ല. അക്ഷരാഭ്യാസം ഇല്ലാത്തതുകൊണ്ടാണ്. കൂടാതെ വര്‍ദ്ധന്‍ മാര്‍ എന്നൊരു പ്രത്യേക വര്‍ഗ്ഗം ഇവിടെ ഉണ്ടെന്നും ഇവര്‍ക്കറിയില്ല.

kaalidaasan said...

>>> അത് ശരി. ഇതിലും കാലു മാറിയോ ?ഏതെങ്കിലും ഒരു കാര്യം എങ്കിലും ആദ്യം പറഞ്ഞതില്‍ ഉറച്ചു നില്‍ക്ക് കാളി . അദ്ദ്യം പറഞ്ഞു " ഏതായലും സന്നദ്ധ സംഘടനയുടെ അഡ്രസും റ്റെലെഫോന്‍ നമ്പരും തന്നാല്‍ ഞാന്‍ അവരെ ബന്ധപ്പെട്ട് വേണ്ടത് ചെയ്യാം." എന്ന് . <<<<

റിലീഫ് മെഡിക്കല്‍ ക്യാപ് നടത്തുന്ന സന്നദ്ധ സംഘടനക്കു ഒരു ഡോക്റ്ററെ ആവശ്യമുണ്ട്, എന്നാണു താങ്കള്‍ പറഞ്ഞത്. റിലീഫ് ക്യാമ്പ് നടത്താന്‍  പാകത്തിലുള്ള ദുരന്തം അവിടെ ഉണ്ടായിട്ടില്ല. താങ്കള്‍ തന്ന അഡ്രസിലുള്ള INDP എന്ന സംഘടന സുനാമി ദുരന്തമുണ്ടായപ്പോള്‍ അവിടെ റീലീഫ് ക്യാമ്പ് നടത്തിയിട്ടുണ്ട്. അതൊക്കെ 2004 ല്‍ ആയിരുന്നു. അതുകൊണ്ട് എനിക്ക് താങ്കള്‍ പറഞ്ഞത് മുഖവിലക്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ട്. അവര്‍ ക്യാമ്പ് നടത്തുന്നു എന്നതിനും അവര്‍ക്ക് ഡോക്ടറെ ആവശ്യമുണ്ട് എന്നതിനും എന്താണു താങ്കളുടെ പക്കല്‍ തെളിവുള്ളത്?

അത് കിട്ടിക്കഴിഞ്ഞ് ഞാന്‍ ബന്ധപ്പെടാം.

ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ കന്യാകുമാരിയിലോ തൂത്തുക്കുടിയിലോ സന്നദ്ധ സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ട തരത്തില്‍ പിന്നോക്കാവസ്ഥ ഇവിടങ്ങളില്‍ ഇല്ല.

kaalidaasan said...

>>> ഇപ്പോള്‍ അവര്‍ ബന്ധപെടട്ടെ എന്ന് . ശരി , ഇ മെയില്‍ ഐ ഡി ഞാന്‍ അവര്‍ക്ക് കൊടുക്കാം . അവര്‍ക്ക് വേണമെങ്കില്‍ അവര്‍ ബന്ധപെട്ടു കൊള്ളും<<<<

അവര്‍ക്ക് വേണമെന്ന് താങ്കള്‍ പറഞ്ഞതുകൊണ്ടായില്ലല്ലൊ. താങ്കളീ പറയുന്ന സംഘടന ഇതു തന്നെയല്ലേ.


Intercultural Network for Development and Peace


INDP works with below poverty line population both in rural and urban areas in order to allow them to be part of the society.

Conducts classes for social workers, pedagogical workshops, cultural events, street theatres; it also edits documents and publishes various books and articles for children, women and on the various developmental aspects; undertakes research with local and foreign students, works on cultural tourism.

അവര്‍ ആശുപത്രിയോ ക്ളിനിക്കോ നടത്തുന്നു എന്ന് ഇവിടെ പറയുന്നില്ല. പിന്നെ താങ്കള്‍ പറയുന്നത് ഞാന്‍ എങ്ങനെ വിശ്വസിക്കും?

kaalidaasan said...

>>> പീഡനം, ബാല്ത്സംഗം., കൊല, സ്ഥലം പിടിച്ചെടുക്കല്‍ ഇതൊക്കെയാണ് ചൂഷണം എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്.
നേരിട്ട് കണ്ടു മനസിലാക്കിയവര്‍ എന്ന് അവകാശപ്പെടുന്നവര്‍ ഒക്കെ എഴുതുന്നത്‌ അതുപടി വിഴുങ്ങരുത് കാളി.<<<<


ഇന്‍ഡ്യയിലെ സര്‍ക്കാര്‍ നല്‍കുന്ന കണക്ക് വിഴുങ്ങാന്‍ താങ്കളുടെ അനുവാദം വേണോ? ഡെല്‍ഹി എന്ന ഇന്‍ഡ്യന്‍ തലസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 650 ബലാല്‍ സംഗങ്ങള്‍ നടന്നു. അതില്‍ ഒന്നില്‍ മാത്രമേ പ്രതിയെ ശിക്ഷിച്ചുള്ളു എന്നാണു സര്‍ക്കാര്‍ തന്നെ പറയുന്നത്. ഡെല്‍ഹിക്കാര്‍  വിദ്യാഭ്യാസമോ, അവകാശങ്ങളേക്കുറിച്ച് അറിവോ, വക്കീലിനെ വയ്ക്കാന്‍  വിവരമോ ഇല്ലാത്ത കഴുതകളാണെന്ന് ചെലവിനു കൊടുക്കുന്ന നമ്പൂതിരിയോടും നായരോടും പറഞ്ഞാല്‍ മതി. അവര്‍ തൊള്ള തൊടാതെ വിഴുങ്ങിക്കോളും.

Unknown said...

കഴിഞ്ഞ വര്‍ഷം ഡെല്‍ഹിയില്‍ 650 ബലാല്‍ സംഗങ്ങള്‍ നടന്നതായും അതില്‍ ഒറ്റ പ്രതിയെ മാത്രമേ ശിക്ഷിച്ചുള്ളു എന്നും സര്‍ക്കാര്‍ തന്നെ പുറത്തി വിട്ട സത്യമാണ്. ഡെല്‍ഹിയില്‍ ജീവിക്കുന്ന ഈ സാധുക്കള്‍ അനൂകൂല്യങ്ങളേക്കുറിച്ചോ , അവകാശങ്ങളേക്കുറിച്ചോ, വക്കീലിനേക്കുറിച്ചോ കേട്ടിട്ടു പോലുമില്ല. പൊന്നു തമ്പുരാന്‍ ദയവുണ്ടായി ഈ സാധുകളുടെ കാര്യം കൂടി വല്ലപ്പോഴുമെങ്കിലും ഓര്‍ക്കണമേ. ഇവരാരും കേസു കൊടുത്തില്ല. കാരണം അവര്‍ക്ക് വക്കീലില്ലായിരുന്നു. അവര്‍ക്ക് അവകാശങ്ങളേക്കുറിച്ചോ ആനുകൂല്യങ്ങളേക്കുറിച്ചോ ഒന്നും അറിയില്ല. അക്ഷരാഭ്യാസം ഇല്ലാത്തതുകൊണ്ടാണ്. കൂടാതെ വര്‍ദ്ധന്‍ മാര്‍ എന്നൊരു പ്രത്യേക വര്‍ഗ്ഗം ഇവിടെ ഉണ്ടെന്നും ഇവര്‍ക്കറിയില്ല.<< <<


അതാണല്ലോ കാളിദാസാ പറഞ്ഞത്. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇത്തരം സന്നദ്ധ പ്രവര്‍ത്തനം നടത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടി വന്നത് ജാതി തലവന്മാര്‍ ഇല്ലെങ്കില്‍ ഉദ്ധാരകര്‍ എന്നവരില്‍ നിന്നാണ് .സന്നദ്ധ സംഘടനകള്‍ ഇടപെട്ട് ശിക്ഷ വാങ്ങി കൊടുക്കുന്ന കേസുകള്‍ വളരെ അപൂര്‍വമാണ്. കാരണം ഇത്തരം തലവന്മാര്‍ /ഉദ്ധരകര്‍ തന്നെ ഇരയെ അവര്‍ക്ക് എത്താവുന്ന രക്ഷ കേന്ദ്രങ്ങളില്‍ എത്തുന്നതില്‍ നിന്നും തടയും.

പിന്നെ ഹര്‍ഷവര്‍ദ്ധന്‍ ആയിരത്തില്‍ ഒരു നാമം. സന്നദ്ധ സംഘടനകള്‍ക്ക് ഡല്‍ഹിയിലും ഒരു കുറവും ഇല്ല . പക്ഷെ അക്രമങ്ങള്‍ക്ക് ഇര ആകുന്നവര്‍ ഇഒവരുദെ മുന്നില്‍ എത്തണ്ടേ. ഉല്‍ ഗ്രാമങ്ങളില്‍ നിങ്ങളെ പോലുള്ള ചെന്നായ്ക്കള്‍ അത് തടയും. അവരെ വിദ്യാഭ്യാസം ചെയ്യിക്കുന്നതും തടയും. നഗരങ്ങളില്‍ പലപ്പോഴും അക്രമത്തിനു ഇരയാകുന്ന ആളുകള്‍ അത് മൂടി വെയ്ക്കും. പ്രവര്‍ത്തം 100 % വിജയം എങ്കില്‍ ഒരു പീഡനം പോലും നാട്ടില്‍ നടക്കില്ല. പക്ഷെ സന്നദ്ധ സംഘടനകളുടെ(ആത്മാര്‍ത്ഥത ഉള്ളവയുടെ ) പ്രവര്‍ത്തനം പൂര്‍ണ്ണമായി വിജയിക്കണം എങ്കില്‍ സ്വന്തം ആളുകളുടെ അണ്ണാക്കില്‍ കയ്യിട്ടു വാരി അവരെ അടിച്ചമര്‍ത്തി ജീവിക്കുന്ന കാളിദാസന്മാര്‍ മാറണം . അത് ഒരു ദിവസം കോപ്ണ്ട് മാറില്ലല്ലോ. അതാണ്‌ ഞാന്‍ പറഞത് , കാളി , നിയമം അവര്‍ക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ അവരില്‍ പൂര്‍ണ്ണമായി എത്തണം. ആ അവകാശങ്ങളില്‍ കയ്യിട്ടു വാരുന്ന (അല്ലെങ്കില്‍ നഗരങ്ങളില്‍ അവരെ അടിച്ചമര്‍ത്തുന്ന- കേസ് ഫയല്‍ ചെയ്യണ്ട എന്ന് പറയുന്ന പോലീസുകാരന്‍ വരെ ഇതില്‍ പെടും ) ശവം തീനികളെ മാറ്റിയാല്‍ അത് നടക്കും. ബാക്കിയെല്ലാം പിന്നാലെ പിന്നാലെ വരും

Unknown said...

ഇന്‍ഡ്യയിലെ സര്‍ക്കാര്‍ നല്‍കുന്ന കണക്ക് വിഴുങ്ങാന്‍ താങ്കളുടെ അനുവാദം വേണോ? ഡെല്‍ഹി എന്ന ഇന്‍ഡ്യന്‍ തലസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 650 ബലാല്‍ സംഗങ്ങള്‍ നടന്നു. അതില്‍ ഒന്നില്‍ മാത്രമേ പ്രതിയെ ശിക്ഷിച്ചുള്ളു എന്നാണു സര്‍ക്കാര്‍ തന്നെ പറയുന്നത്. ഡെല്‍ഹിക്കാര്‍ വിദ്യാഭ്യാസമോ, അവകാശങ്ങളേക്കുറിച്ച് അറിവോ, വക്കീലിനെ വയ്ക്കാന്‍ വിവരമോ ഇല്ലാത്ത കഴുതകളാണെന്ന് ചെലവിനു കൊടുക്കുന്ന നമ്പൂതിരിയോടും നായരോടും പറഞ്ഞാല്‍ മതി. അവര്‍ തൊള്ള തൊടാതെ വിഴുങ്ങിക്കോളും << <<
കണക്കുകള്‍ അല്ലാലോ കാളിദാസ ഞാന്‍ പറഞ്ഞത്. പീഡന ലിസ്റ്റ് ലിങ്കുകള്‍, അതില്‍ ഓരോ ആളുകളുടെ അഭിപ്രായം ഇതിനെ കുറിച്ചല്ലേ. വസ്തുതകള്‍ വളക്കാതെ കാളി. .ഞാന്‍ പറഞ്ഞത് അരുന്ധതിയെ പോലെയുള്ള ആളുകള്‍ ഇറക്കുന്ന കാര്‍ഡുകള്‍ അതെ പടി വിഴുങ്ങാതെ സ്വന്തം തലച്ചോര്‍ ഉപയോഗിച്ച് ചിന്തിക്കാന്‍ ആണ്

Unknown said...

പിന്നെ കന്യാകുമാരി തീരെ ദേശങ്ങളിലും സാക്ഷരത 90 % എന്ന് അറിഞ്ഞതില്‍ സന്തോഷം
ഐ എന്‍ ഡി പി സുനാമി റിലീഫ് മാത്രമല്ല കാളി ദാസ നടത്തുന്നത്. വിദ്യാഭ്യാസം , ആരോഗ്യം ഇവയില്‍ മോശം സ്ത്ഗിതിയില്‍ കിടക്കുന്ന സ്ഥലങ്ങളില്‍ റിലീഫ് ക്യാമ്പുകള്‍ അല്ലെങ്കില്‍മറ്റു പദ്ദതികള്‍ സംഘടിപ്പിക്കുന്നുണ്ട് . ഇപ്പോഴും ചെയ്യുന്നുണ്ട്. പിന്നെ താങ്കള്‍ മുഖവിലയ്ക്ക് എടുക്കാന്‍ വേണ്ടിയല്ല ഞാന്‍ ഇത് തന്നത്. ചുമ്മാ വാചകം അടിക്കാന്‍ അല്ലാതെ , അത് പറഞ്ഞ കാര്യം മൂന്ന് തവണ മിനിമം മാറ്റി വാചകം അടിക്കാന്‍ അല്ലാതെ താങ്കളെ കൊണ്ട് ഒന്നും പറ്റില്ല എന്ന് ചൂണ്ടി കാണിക്കാന്‍ വേണ്ടിയാണ്. അത് താങ്കള്‍ തന്നെ വൃത്തിയായി ചെയ്തു.

Unknown said...



എന്റമ്മോ. ദളിത് സ്ത്രീകള്‍ക്ക് അത്മാഭിമാനം ഇല്ലാത്തതുകൊണ്ടാണവരെ വര്‍ദ്ധന്മാര്‍ ബലാല്‍ സംഗം ചെയ്യുന്നത്. ഇതൊരു പി എച് ഡിക്കുള്ള വകയുണ്ടല്ലോ വര്‍ദ്ധനാ, <<<

പറഞ്ഞ വാക്കുകള്‍ മുഴുവന്‍ പറ കാളിദാസ . ഞാന്‍ പറഞത് ഇതാണ് . "പണം ഉണ്ടാക്കണോ, സ്വാധീനം ഉണ്ടാക്കണോ എന്നത് ഒരു സാധാരണ മനുഷ്യനെ ബോധാവത്കരിക്കേണ്ട കാര്യമല്ല കാളിദാസ. അതിമാഭിമാനത്തോടെ ജീവിക്കാന്‍ ഓരോ മനുഷ്യരും തീരുമാനിച്ചാല്‍, വോട്ടു വഴി നമ്മള്‍ കൊടുക്കുന്ന അധികാരത്തിന്റെ സ്ഥിരത ഇളകും. അപ്പോള്‍ ഈ സ്വാധീനം ഒക്കെ താനേ ഇല്ലാതാകും . നമ്മുടെ നാട്ടില്‍ പക്ഷെ ജാതി/മതം ഇതൊക്കെ പറഞ്ഞു അധികാരികള്‍ വോട്ട് പാറ്റേണ്‍ സ്ഥിരമായി നിറുത്തുന്നു. ജാതി /മത കാര്‍ഡ് കളിക്കുന്ന വിഷ ജന്തുക്കള്‍ അതിനു അവരെ സഹായിക്കുന്നു." ഒപ്പം ഇതും " (ഞങ്ങള്‍ ) അവരോടു പറഞ്ഞ (ബോധവത്കരിക്കാന്‍ ശ്രമിച്ച എന്ന് വായിക്കുക. ഇത് മുന്നേ ചേര്‍ത്തിട്ടില്ല - ക്ഷമിക്കുക )കാര്യങ്ങള്‍.
നിയമ പരമായി അവര്‍ക്ക് ഉള്ള അവകാശങ്ങള്‍. വിദ്യാഭ്യാസം, തൊഴില്‍ എന്നിവക്കും , സമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കാന്‍ ഉള്ള സാഹചര്യത്തിനും അവര്‍ക്ക് ഭരണഘടനാ അവകാശം നല്‍കുന്നു എന്ന കാര്യം."
വിദ്യാഭ്യാസം, ലോകപരിചയം ഇതൊന്നും ഇല്ലാത്ത പാവങ്ങള്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കുക എന്നത് നിങ്ങള്‍ പറഞ്ഞു കൊടുക്കുന്ന ജീവിതം അല്ലെ കാളിദാസ. നിങ്ങളെ പോലെയുള്ള ശവംതീനികള്‍ ആ പാവങ്ങള്‍ക്ക് ജാതിക്കു ജയ് വിളിച്ചു എന്നും ഇരുട്ടില്‍ കിടക്കുന്നതാണ് ആത്മാഭിമാനം എന്ന് പറഞ്ഞു കൊടുക്കുന്നു. അവര്‍ അത് വിശ്വസിക്കുന്നു. മറ്റുള്ളവരും നിങ്ങളുടെ കൂടെ ചേര്‍ന്ന് അവരെ ചൂഷണം ചെയ്യുന്നു. ഇത് മനസിലാക്കാന്‍ പി എച് ഡി ഒന്നും വേണ്ട . കാളിദാസനെ പോലെ ശുപ്പാണ്ടി ആകാതിരുന്നാല്‍ മതി. ബ്ബ്വ്വിദ്യാബ്യാസം, ലോക പരിചയം, നല്ല തൊഴില്‍, ആരെയും ആശ്രയിക്കാതെയുള്ള ജീവിതം ഇതൊക്കെ ഒരു സാധാരണക്കാരന്റ്റ് ആത്മാഭിമാനം വര്‍ദ്ധിപ്പിക്കും. ശവം തിന്നും, മറ്റുള്ളവരുടെ അണ്ണാക്കില്‍ കയ്യിട്ടു വാരിയും ജീവിക്കുന്ന കാളിദാസന് ആ വാക്കിന്റെ അര്‍ഥം മനസിലാകാത്തതില്‍ എനിക്ക് അത്ഭുതം ഒന്നുമില്ല.

Unknown said...

പിന്നെ കാളിദാസന്‍എങ്ങനെ ഒക്കെ ഉരുണ്ടു കളിച്ചാലും, എന്തൊക്കെ ലിങ്കുകള്‍ നിരത്തി വിഷയംഎത്രയൊക്കെ മാറ്റാന്‍ നോക്കിയാലും സത്യങ്ങള്‍ , സത്യങ്ങള്‍ അല്ലാതെ ആവില്ലല്ലോ കാളിദാസാ.

ഡല്‍ഹി ബലാത്സംഗം - കൊലപാതകം കേസ്സില്‍ അരുന്ധതി റോയി ആ പെണ്‍കുട്ടിയെ കുറിച്ച് പറഞ്ഞ അഭിപ്രായത്തിന് മേല്‍ .
അരുന്ധതി റോയി ആ പെണ്‍കുട്ടി മിഡില്‍ ക്ലാസ്സും പ്രതികള്‍ താഴ്ന്ന ജാതി (സമൂഹത്തിന്‍റെ - പച്ചകറി വില്‍പ്പന , ജിം ഇന്‍സ്ട്രക്ക്റ്റര്‍ തുടങ്ങിയ തൊഴില്‍ ചെയ്യുന്ന ആളുകള്‍ ) ആയതു കൊണ്ടാണ് കേസ്സിന് ഇത്രയും ശ്രദ്ധ കിട്ടുന്നത് ,എന്നും താഴ്ന്ന ജാതിയിലെ പെണ്‍കുട്ടികള്‍ക്ക് നീതി അന്യമാണ് എന്ന് അര്‍ഥം വെച്ച് ജാതി കാര്‍ഡ് ഇറക്കി
അരുണ്ടതി ദാസന്‍ കാളി ഒരു പടി കൂടി മുന്നോട്ടു പോയി ആ പെണ്‍കുട്ടി സമ്പത്ത് /സ്വാധീനം ഇതൊക്കെയുള്ള കുടുമ്പത്തില്‍ ജനിച്ച കുട്ടിയാണ് എന്നും , ഈ കുറ്റ കൃത്യത്തിന് എതിരെ പ്രതികരിച്ചവര്‍ കമ്പ്ലീറ്റ് വരേണ്യ വര്‍ഗ്ഗം (അതെന്തു വര്‍ഗ്ഗം കാളി ?) ആണെന്നും കൂടി പറഞ്ഞു കയ്യടിച്ചു. ഇതിനു ഞാന്‍ എന്‍റെ അഭിപ്രായം പറഞ്ഞു . അവിടെയാണ് സംവാദം തുടങ്ങുന്നത് .
കാളിദാസന്‍ പറയുന്നത് തെറ്റാണു എന്നും ആ പെണ്‍കുട്ടി സമ്പന്ന അല്ല എന്ന് ഞാന്‍ ചൂണ്ടിക്കാണിച്ചു . അരുന്ധതി റോയി പറഞ്ഞത് ജാതി കാര്‍ഡ് കളിച്ചുള്ള ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് എന്നും ഞാന്‍ പറഞ്ഞു .
ഇന്ത്യന്‍ സര്‍ക്കാര്‍ 29 രൂപ വരുമാനം ഉള്ളവര്‍ ഒക്കെ സമ്പന്നര്‍ ആണ് എന്ന് പറഞ്ഞിട്ടുണ്ട് അത് കൊണ്ട് ആ പെണ്‍കുട്ടി സമ്പന്ന തന്നെ എന്ന് കാളിദാസന്‍ വാദിച്ചു
കാളിദാസന്‍ നിലവാരം വെച്ച് ഈ പറഞ്ഞത് കാളിദാസന് തമാശയാകില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് അത് അങ്ങനെ അല്ല കാളിദാസ എന്ന് ഞാനും പറഞു.
കുറച്ചു കഴിഞ്ഞപ്പോള്‍ കാളി നിലപാട് മാറ്റി . താന്‍ ആ പെണ്‍കുട്ടി സ്മപന്ന ആണ് എന്ന് പറഞ്ഞിട്ടേ ഇല്ല എന്നായി .
29 രൂപ കേസ് ചൂണ്ടി കാണിച്ചപ്പോള്‍ വിഷമിച്ചാണെങ്കിലും കാളിദാസന്‍ ആദ്യ നിലപാടിലേക്ക് തിരികെ വന്നു.പിന്നെയുള്ള സ്വന്തമായി ഒരു രൂപ സമ്പാദ്യം ഇല്ലാത്ത മഹാത്മാ ഗാന്ധി , മദര്‍ എന്നിവര്‍ക്ക് ഇന്ത്യയില്‍ ഭയങ്കര സ്വാധീനം ആയിരുന്നു എന്നായി. മരിച്ച പെണ്‍കുട്ടിക്കും ആ ലെവല്‍ സ്വാധീനം ഉണ്ടെന്നു സാരം. അല്ലെങ്കില്‍ ആ പെണ്‍കുട്ടിയെയും ആ കുട്ടിയുടെ കുടുമ്പത്തിന്റെ സ്മപ്പ്ത്തു/സ്വാധീനം എന്നിവയെ കുറിച്ച് പറയുമ്പോള്‍ മഹാത്മാ ഗാന്ധി, മദര്‍ തെരേസ എന്നിവര്‍ കടന്നു വരേണ്ട കാര്യമില്ലല്ലോ . ഈ കമ്പാരിസന്‍ വിവരക്കേടാണ് എന്ന് കാളിദാസനെ പറഞ്ഞു മനസിലാക്കാന്‍ പറ്റില്ല. കാരണം വിവരക്കേട് പറയുന്നവര്‍ അത് സമ്മതിച്ച് തരുക പതിവില്ലല്ലോ . അത് കൊണ്ട് ആ വിഫല ശ്രമത്തിനു പകരം സ്വാധീനം എന്നത് പണത്തിന്റെ കളി തന്നെയാണ് എന്നതിന് ഉദാഹരണമായി മഹാത്മാ ഗാന്ധി യെ ദരിദ്രന്‍ ആക്കി നിറുത്താന്‍ ഇന്ത്യ ചിലവാക്കിയ കോടികളുടെ കഥയും , മദര്‍ ലോകത്തിന്‍റെ പല ഭാഗത്ത് നിന്നും വന്നു വീണിരുന്ന ലക്ഷക്കണക്കിന് ഡോള റുകളുടെ കാര്യവും ഞാന്‍ പറഞ്ഞു . അതോടെ കാളിദാസന്‍ ഗാന്ധിയെയും തെരേസ്സയെയും ഉപേക്ഷിച്ചു contd...

Unknown said...

contd...
പിന്നെ ശ്രമം എന്നെ ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെടുത്തി ബ്രാന്‍ഡ് ചെയ്യാന്‍ വേണ്ടിയായി. കാരണം സ്വന്തം വാദങ്ങള്‍ പൊളിയുമ്പോള്‍ സത്യം പറയുന്നവനെ ഒരു പ്രത്യേക വിഭാഗം ആക്കി ബ്രാന്‍ഡ് ചെയ്യുന്നതാണല്ലോ ഇന്നത്തെ ട്രെന്‍ഡ് . വരേണ്യതയുടെ വ്യക്താവ് , സമ്പന്നന്‍ , ബ്രാഹ്മണന്‍ , നായര്‍ , സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവന്‍ എന്നാ പല ബ്രാന്‍ഡുകള്‍ കാളിദാസന്‍ ഇതുവരെ ട്രൈ ചെയ്തു കഴിഞ്ഞു. (നിലപാടുകളിലോ സ്ഥിരത് ഇല്ല. എന്നാല്‍ ഒരുത്തനെ ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അതിനു ഉപയോഗിക്കുന്ന ബ്രാണ്ടുകളില്‍ എങ്കിലും സ്ഥിരത വേണം എന്ന് അറിയാന്‍ മിനിമം സാമാന്യബോധം ഉള്ളവര്‍ക്കല്ലേ പറ്റു ? ) ഒന്നും ഏറ്റില്ല .

അടുത്ത പടി ഇന്ത്യയില്‍ പിന്നോക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ ചൂണ്ടി കാട്ടല്‍ ആയി ( അരുന്ധതി റോയിയോ താനോ ജാതി പറഞ്ഞില്ല എന്നായിരുന്നു ആദ്യവും, ഇടയ്ക്കും ഒക്കെ ഉള്ള വാദം ). ശരി ഇനി സംവാദം ആ വഴിക്ക് തിരിയാന്‍ ആണെങ്കില്‍ അങ്ങനെ എന്ന് കരുതി ഞാന്‍ ഒന്ന് രണ്ടു പോയന്‍റുകള്‍ ചൂണ്ടിക്കാട്ടി
1) ഇന്ത്യയില്‍ ഉള്ളവന്‍ (അധികാരം/പണം/സ്വാധീനം ) , ഇല്ലാത്തവന്‍ എന്നീ രണ്ടു ജാതികള്‍ മാത്രമേ നീതി- നീതി നിഷേധം ഈ കാര്യത്തില്‍ ഉള്ളു .
ഉദാഹരണമായി കുറെ കേസുകള്‍ ചൂണ്ടി കാട്ടുകയും ചെയ്തു . പിന്നെ ഇരയുടെയും , വേട്ടക്കാരന്‍റെയും ജാതി നോക്കിയല്ല സാധാരണക്കാര്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എതിരെ പ്രതികരിക്കാന്‍ ഇറങ്ങുന്നത് എന്നതിന് ഉദാഹരണമായി ജെസ്സിക്ക ലാല്‍ കേസും . ജെസീകാ ലാല്‍ കേസ്സില്‍ യാതൊരു പ്രതിഷേധവും ഇന്ത്യയില്‍ നടന്നിട്ടില്ല എന്നതായിരുന്നു കളിയുടെ മറുവാദം - വിവരക്കേട്, അറിവില്ലായ്മ ഇതൊന്നും ഒരു കുറ്റമല്ല പക്ഷെ അത് തനിക്കു അലങ്കാരം ആണ് എന്നാ മട്ടില്‍ കാളിദാസന്‍മാര്‍ നടന്നു തുടങ്ങിയാല്‍ കാണുന്നവര്‍ക്ക് കഷ്ടം എന്നേ പറയാന്‍ സാധിക്കു. ഞാന്‍ അത് പറഞ്ഞു

2) അടുതതതായി ഞാന്‍ പറഞ്ഞത് ഇന്ത്യയില്‍ നടക്കുന്ന പിന്നോക്ക വിഭാഗ ചൂഷണത്തിന്‍റെ പ്രധാന കാരണങ്ങള്‍ രണ്ടാണ്

ഒന്ന് ഇരകള്‍ നീതിക്ക് വേണ്ടി കോടതിയില്‍ എത്തുമ്പോള്‍ ദുര്‍ബലമായ വകുപ്പുകള്‍ പ്രതികളുടെ മേല്‍ ചാര്‍ത്തി അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന തത്പര കക്ഷികള്‍ .ഇവിടെ പ്രതികളുടെ ജാതി സര്‍ട്ടിഫിക്കറ്റ് നോക്കിയല്ല അവരെ രക്ഷിക്കാന്‍ ഉള്ള ശ്രമം നടക്കുന്നത് .മരിച്ചു പ്രതികള്‍ അധിക്കാരം/പണം/സ്വാധീനം എന്നിവ ഉള്ളവരാണോ എന്ന് മാത്രം നോക്കിയാണ്
രണ്ടാമത്തെ ചൂഷണ ചൂഷണമാണ് എന്ന് തിരിച്ചറിയാനുള്ള വിദ്യാഭ്യാസം , ലോകപരിചയം ഇരകള്‍ക്ക് ഇല്ലാതെ പോകുന്നത്. (പ്രതികള്‍ക്ക് മേല്‍ ശക്തമായ വകുപ്പുകള്‍ ചാര്‍ജ് ചെയ്യാന്‍ വകുപ്പുണ്ട് എന്ന് തിരിച്ചറിയാനുള്ള ലോകപരിചയം ഇരകള്‍ക്ക് ഇല്ലാതെ ആകുന്നത്‌ ഉദാഹരണം )

ഇവിടെ ഇരകള്‍ക്ക് വിദ്യാഭ്യാസം, ലോകപരിചയം എന്നിവ ഇല്ലാതെ പോകുന്നതിന്‍റെ ഞാന്‍ പറഞ്ഞു. നമ്മുടെ നാട്ടില്‍ വ്യത്യസ്ത ജന വിഭാഗത്തിന്‍റെ ഉന്നമനത്തിനായി നിയമ അതതു വിഭാഗങ്ങളില്‍ സാമ്പത്തികമായിയും, സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരെ സമൂഹത്തില്‍ മുന്നോക്കം കൊണ്ടുവരാന്‍ വ്യക്തമായ അവകാശങ്ങള്‍/ അനൂകൂല്യങ്ങള്‍ നല്‍കുന്നുണ്ട് . പക്ഷെ ഈ അവകാശങ്ങള്‍/ആനുകൂല്യങ്ങള്‍ സാമ്പത്തികം , സാമൂഹികം ഈ നിലകളില്‍ പിന്നോക്കം നില്‍ക്കുന്നവരില്‍ പൂര്‍ണ്ണമായി എത്തുവാന്‍ അനുവദിക്കാതെ അതാതു വിഭാഗത്തിലെ തന്നെ സമ്പന്നര്‍ അവകാശങ്ങളുടെ പങ്കില്‍ കയ്യിട്ടു വരുന്നതാണ് എന്ന്. ഫലമായി ഓരോ വിഭാഗത്തിലെയും സമ്പന്നര്‍ കുടുതല്‍ മുന്നോട്ടും ദരിദ്രര്‍ കൂടുതല്‍ പിന്നോട്ടും പോകുന്നു. ചൂഷണം തുടരുന്നു.

ഇത്രത്തോളം ആയപ്പോഴേക്കും കാളിദാസന് നില തെറ്റുകയും ഉള്ളിലെ വിഷം മൊത്തമായി പുറത്തു വരുകയും ചെയ്തു .
"ഞങ്ങളുടെ ആളുകള്‍ക്ക് അനുവദിച്ച അവകാശം ഞങ്ങള്‍ കയ്യിട്ടു വാരും . അത് ഹര്‍ഷവര്‍ദ്ധന് സഹിക്കാന്‍ വയ്യെങ്കില്‍ പോയി കേസ് കൊട്" എന്നായി ലൈന്‍
contd...

Unknown said...

ഓരോ വിഭാഗത്തിലെയും സമ്പതിക്കമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു എന്നതിന് ഞാന്‍ ഒരു ഉദാഹരണം പറഞ്ഞിരുന്നു
അത് ഇതാണ് :
"സാമ്പത്തിക മാനദണ്ഡം ആക്കണ്ട എന്ന് കാളിദാസന്‍ പറയുന്നതിന് പിന്നിലെ വികാരം ഞാന്‍ മനസിലാക്കുന്നു. വര്‍ഷം 12 ലക്ഷം രൂപ വരുമാനം ഉള്ള കാളിദാസന്‍ (ഉദാഹരണമാണ് ., കഥാപാത്രങ്ങള്‍, മാര്‍ക്ക്‌ , തുക ഇതൊക്കെ സങ്കല്‍പികം) സ്വന്തം മകനെ ഉഗ്രന്‍ ട്യൂഷന് വിട്ടു അവനു തട്ടി മുട്ടി മുന്നൂറ് മാര്‍ക്ക് കിട്ടുന്നു. കാളിദാസന്‍റെ മകന്‍ പഠിക്കുന്നത് മോശമല്ലാത്ത കോണ്‍വെന്റില്‍ . ഇനി കാളിദാസന്റെ അതെ ജാതിയില്‍ ഉള്ള വെറും ദാസന്‍ , പണി മുന്സിപ്പലിറ്റി . വാര്‍ഷിക വരുമാനം - അങ്ങനെ എഴുതാന്‍ വേണ്ടി ഒന്നും ഇല്ല. വെറും ദാസന്റെ മകന്‍ ട്യൂഷന്‍ ഇല്ലാതെ പഠിച്ച് 260 മാര്‍ക്ക് വാങ്ങുന്നു. സംവരണ സീറ്റില്‍ കാളിദാസന്റെ മകനും വെറും ദാസന്റെ മകനും പരിഗണിക്കപ്പെടുന്നു. കുറഞ്ഞ മാര്‍ക്കിന്റെ പേരില്‍ വേറെ ഗതിയില്ലാത്ത വെറും ദാസന്റെ മകന്‍ തള്ളപ്പെടുന്നു. വേണമെങ്കില്‍ സ്വാശ്രയം നടത്താവുന്ന കാളിദാസന്റെ മകന്‍ സര്‍ക്കാര്‍ കോളേജില്‍ കയറുന്നു. "
അതിനു കാളിദാസന്‍ പ്രതികരിച്ചത് ഇങ്ങനെ
>> ദാസനും കുടുംബവും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ 80 % വരുന്ന സമൂഹത്തിലെ മനുഷ്യരുടെ അവകാശങ്ങള്‍ കയ്യിട്ടു വാരിയില്ലേ? എന്തേ അത് അനീതി ആണെന്ന് അന്നൊന്നും തോന്നാതിരുന്നത്? അന്ന് മൊത്തമായി കയ്യിട്ടു വരിയല്ലോ. ഇപ്പോള്‍ കാളിദാസന്‍മാര്‍ 50% മാത്രമേ കയ്യിട്ടു വാരുന്നുള്ളു. അതങ്ങ് സഹിച്ചേക്ക്. അല്ലാതെ വേറെ വഴിയില്ല.<<
ഉള്ളിലെ വിഷം മുഴുവനായി തുപ്പി എന്ന് മാത്രമല്ല കാളി ദാസന്മാര്‍ ചെയ്യുന്ന കയ്യിട്ടുവാരല്‍ പാവം ദാസന്മാരുടെ തലയില്‍ കെട്ടി വെയ്ക്കാനുള്ള ശ്രമവും
contd...

Unknown said...

>>>>ഞാന്‍ അവര്‍ണ്ണരുടെ പ്രതിനിധി ആണെന്ന് ഒരിടത്തും അവകാശപ്പെട്ടിട്ടില്ല.>>>
കാളിദാസാ ,
താങ്കള്‍ അവര്‍ണ്ണരുടെ പ്രതിനിധി ആണെന്ന് ഞാനും പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞത് ഇതാണ്
"താങ്കള്‍ കരുതുന്നത് പോലെ അവര്‍ണ്ണരുടെ പ്രതിനിധി ആണ് കാളിദാസന്‍ എന്ന് കരുതാനും വയ്യ, അയാളുടെ മുന്‍പത്തെ ചില ദളിത്‌ വിരുദ്ധ പോസ്റ്റുകള്‍ വായിച്ചത് കൊണ്ടും."
അതായത് കാളിദാസന്‍ ഒരിക്കലും അവര്‍ണ്ണരുടെ പ്രതിനിധി ആകാന്‍ ഒരു സാധ്യതയും ഇല്ല എന്ന് തന്നെയാണ് ഞാനും പറഞ്ഞത്
ഇത് ഞാന്‍ പറഞ്ഞത് തന്നെ ഹര്ഷവര്ധനോടാണ്, എന്ന് മനസിലാക്കാന്‍ ആകാത്തത് കാളിദാസന്‍റെ കുഴപ്പമല്ലേ ?

>>>>എന്റെ ഏത് ദളിത് വിരുദ്ധ പോസ്റ്റാണു താങ്കള്‍ വായിച്ചതെന്നു വ്യക്തമാക്കിയാല്‍ കൊള്ളാം.>>>>

കാളിദാസന്‍ കണ്ണടച്ച് പിടിക്കുക ആണോ അതോ കാഴ്ച ഇല്ലാത്തത് ആണോ ?
അപ്പപ്പോള്‍ പറയുന്നത് ഏന്തേ അപ്പോള്‍ തന്നെ മറന്നു പോകുന്നത്..?
ശങ്കര നാരായണന്‍ മലപ്പുറത്തിന്റെ
ഗാന്ധിസത്തിന്റെ മറുവശവും കുട്ടികള്‍ പഠിക്കട്ടെ
എന്നാ ബ്ലോഗിലെ കാളിദാസന്റെ കമന്റുകളും , താങ്കളുടെ തന്നെ
ഗാന്ധിയും അംബെദ്ക്കറും ചാതുര്‍വണ്യവും

എന്ന പോസ്റ്റും താങ്കളുടെ അനുബന്ധ കമന്റുകളും 'മറ്റൊരാള്‍' (കാളിദാസന്‍ അല്ലാതെ വേറെ ഏതൊരാളും ) എന്നാ രീതിയില്‍ വായിച്ചു നോക്കിയാല്‍ താങ്കള്‍ക്ക് മനസിലാകും ..

പക്ഷെ കാണേണ്ടത് കാണേണ്ടത് പോലെ കാണണം .

Unknown said...

ഇതാണ് സത്യം 35000 രൂപ മാസ വരുമാനം ഉള്ള കാളിദാസന്മാര്‍ ( വീണ്ടും ഉദാഹരണം മാത്രം ) പാവം ദാസന്മാര്‍ (ജാതി സര്‍ട്ടിഫിക്കറ്റ് സ്വജാതി എന്ന് പറയുന്ന, 30 രൂപ തികച്ചു കിട്ടാത്ത ) സമൂഹത്തില്‍ മുന്നോട്ടു വരണം എന്ന് കരുതി നിയമം അവര്‍ക്ക് നകല്‍കുന്ന അവകാശങ്ങളില്‍ കയ്യിട്ടു വാരും. എന്നിട്ട് പാവം ദാസനെയും അവന്‍റെ കുടുംപത്തെയും നിത്യമായി ഇരുട്ടില്‍ തന്നെ തള്ളി ഇടും. അതും പോരാഞ്ഞ് പാവം ദാസന്‍ ഇരുട്ടില്‍ കിടക്കുന്നതിന്‍റെ ഉത്തരവാദിത്വം വഴിയെ പോകുന്ന എതവന്‍റെ യെങ്കിലും തലയില്‍ കെട്ടി വെയ്ക്കാന്‍ ശ്രമിച്ചു പാവം ദാസന് വേണ്ടി കാളിദാസന്മാര്‍ കണ്ണുനീര്‍ ഒഴുക്കുകയും ചെയ്യും .
ഈ സത്യങ്ങള്‍ ഹര്‍ഷവര്‍ദ്ധന്‍ വിളിച്ച് പറയുമ്പോള്‍ ഹര്‍ഷവര്‍ദ്ധനെ ബ്രാഡ് ചെയ്യാന്‍ ശ്രമിക്കുന്നു, കലി തുള്ളുന്നു, കേസ് കൊട് എന്ന് വെല്ലു വിളിക്കുന്നു. പരിതാപകരം തന്നെ കാളിദാസാ ഈ കൈകാലിട്ടടി .


അത് കൊണ്ട് കാളിദാസ എന്നെ സവര്‍ണ്ണന്‍ എന്നോ വര്‍ദ്ധനന്‍ എന്നോ ഒക്കെ വിളിച്ചത് കൊണ്ട് കാളി ദാസന്‍ പറഞ്ഞ ഉഡായിപ്പുകള്‍ സത്യങ്ങളും, മണ്ടത്തരങ്ങള്‍ ബൌദ്ധിക ചിന്തകളും ആകില്ല.
തുടരാം :)

Unknown said...
This comment has been removed by the author.
Unknown said...

ഒരു കാര്യം കൂടി. മുകളിലെ ഉദാഹരണത്തില്‍ പറയുന്ന ദാസന്‍, കാളി ദാസന്‍ എന്നിവരില്‍ സംവരണം ആദ്യം കിട്ടാന്‍ എല്ലാ തരത്തിലും അര്‍ഹന്‍ വെറും ദാസന്‍ ആണ് എന്നാ സത്യം മാത്രമാണ് ഞാന്‍ പറഞ്ഞത്‌ . അപ്പോഴാണ്‌ "ദാസന്‍റെ അനൂകൂല്യങ്ങളില്‍ ഞാന്‍ കയ്യിട്ടു വാരും " എന്നാ സ്വന്തം മനസ്സിലെ വിഷം പുറത്തായ വിഷമത്തില്‍ കാളിദാസന്‍ എന്നെ ബ്രാഹ്മണന്‍ മുതല്‍ ഈഴവന്‍ വരെ ആരൊക്കെയോ ആക്കാന്‍ ശ്രമിക്കുന്നത് . കാളി ദാസാ , ഇതുമൊക്കെ അതി ബൌദ്ധിക നിലവാരം എന്ന് താങ്കള്‍ ധരിച്ചു വെച്ചിരിക്കുന്ന സ്വന്തം ശുപ്പാണ്ടി ചിന്തകളുടെ തുടര്‍ച്ച തന്നെ ?

Unknown said...

കാളിദാസന്‍
താങ്കള്‍ വീണ്ടും ഉരുണ്ടു കളിക്കുന്നു.
ഷാരൂഖ്‌ ഖാന്‍ സിനിമകള്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ കാണുന്നത് കൊണ്ട് ഷാരുഖ് സുപ്പര്‍ സ്റ്റാര്‍ ആയി.അത് കൊണ്ട് ഇസ്ലാമോഫോബിയ ഇല്ല എന്ന് പറയന്ന താങ്കള്‍ ജസ്റിസ് ബാലകൃഷ്ണനെ ആ സ്ഥാനത് എത്തിച്ചത് സവര്‍ണ്ണ അജണ്ട ആണ് എന്നും പറയുന്നു .
ഇത്തരത്തില്‍ ചിന്തിച്ചാല്‍ ഷാരൂഖ്‌ സുപ്പര്‍ സ്റ്റാര്‍ ആയതു ഹൈന്ദവ അജണ്ട ആകണമല്ലോ ? . പക്ഷെ നാട്ടിലുള്ള ആളുകള്‍ അങ്ങനെ ചിന്തിക്കുന്നില്ല എന്നത് അസ്വാസ്കാരം .

kaalidaasan said...

>>>>>>കാളിദാസന്‍ കണ്ണടച്ച് പിടിക്കുക ആണോ അതോ കാഴ്ച ഇല്ലാത്തത് ആണോ ?
അപ്പപ്പോള്‍ പറയുന്നത് ഏന്തേ അപ്പോള്‍ തന്നെ മറന്നു പോകുന്നത്..?
ശങ്കര നാരായണന്‍ മലപ്പുറത്തിന്റെ
ഗാന്ധിസത്തിന്റെ മറുവശവും കുട്ടികള്‍ പഠിക്കട്ടെ
എന്നാ ബ്ലോഗിലെ കാളിദാസന്റെ കമന്റുകളും , താങ്കളുടെ തന്നെ
ഗാന്ധിയും അംബെദ്ക്കറും ചാതുര്‍വണ്യവും

എന്ന പോസ്റ്റും താങ്കളുടെ അനുബന്ധ കമന്റുകളും 'മറ്റൊരാള്‍' (കാളിദാസന്‍ അല്ലാതെ വേറെ ഏതൊരാളും ) എന്നാ രീതിയില്‍ വായിച്ചു നോക്കിയാല്‍ താങ്കള്‍ക്ക് മനസിലാകും ..<<<<<


ഇതാണു ശങ്കരനാരയണന്റെ പോസ്റ്റ്.

ഗാന്ധിസത്തിന്റെ മറുവശവും കുട്ടികള്‍ പഠിക്കട്ടെ

ഇതാണു ഞാന്‍ എഴുതിയ പോസ്റ്റ്.

ഗാന്ധിയും അംബെദ്ക്കറും ചാതുര്‍വണ്യവും

ഇതില്‍ എവിടെയാണ്, ഞാന്‍ ദളിത് വിരുദ്ധ പരാമര്‍ശം എഴുതിയതെന്ന് ഏകലവ്യന്‍ തന്നെ ഒന്നു പറഞ്ഞുതാ.

ഗാന്ധിജി ദളിത് വിരുദ്ധനല്ല എന്നു ഞാന്‍ പറഞ്ഞതാണോ ദളിത് വിരുദ്ധമെന്നു താങ്കള്‍ വ്യാഖ്യനിക്കുന്നത്?

kaalidaasan said...

>>>>>> ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇത്തരം സന്നദ്ധ പ്രവര്‍ത്തനം നടത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടി വന്നത് ജാതി തലവന്മാര്‍ ഇല്ലെങ്കില്‍ ഉദ്ധാരകര്‍ എന്നവരില്‍ നിന്നാണ് .<<<<<

അവര്‍ണ്ണര്‍ക്ക് വിദ്യാഭ്യാസം കൊടുക്കേണ്ട, അവര്‍ക്ക് ലോക പരിചയുമുണ്ടാക്കികൊടുക്കേണ്ട, അവര്‍ ബലാല്‍ സംഗം ചെയ്യപ്പെട്ടാല്‍ കേസു പോലും കൊടുക്കേണ്ട എന്ന് അവരുടെ തലവന്മാര്‍ തന്നെ പറഞ്ഞുവെന്നോ. അതൊക്കെ ചെലവിനു കൊടുക്കുന്ന നമ്പൂതിതിരി യോടും നായരോടും പറഞ്ഞോ. അവര്‍ കയ്യടിക്കും.

kaalidaasan said...

>>>>>> കണക്കുകള്‍ അല്ലാലോ കാളിദാസ ഞാന്‍ പറഞ്ഞത്. പീഡന ലിസ്റ്റ് ലിങ്കുകള്‍, അതില്‍ ഓരോ ആളുകളുടെ അഭിപ്രായം ഇതിനെ കുറിച്ചല്ലേ.<<<<<

കണക്കളും റിപ്പോര്‍ട്ടുകളും താങ്കള്‍ക്ക് അലര്‍ജിയാണല്ലോ. പീഢന ലിസ്റ്റില്‍ പറഞ്ഞിരിക്കുന്ന സത്യങ്ങള്‍ താനക്ളെ അലോസരപ്പെടുത്തുന്നു. താങ്കള്‍ പ്രചരിപ്പിക്കുന്ന നുണകളല്ല നടക്കുന്നതെന്ന സത്യം  ബുദ്ധിമുട്ടുണ്ടാക്കുന്നു. പിന്നെ ലിസ്റ്റിനെ പരിഹസിക്കാതെ പറ്റില്ലല്ലോ.
പണ്ടൊക്കെ സവര്‍ണ്ണ പിശാചുക്കള്‍ അടക്കി വാണിരുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നൊന്നും  അവര്‍ണ്ണ പീഢനങ്ങള്‍ ആരും പുറത്തറിഞ്ഞിരുന്നില്ല. ഇന്ന് അതില്‍ പലതും പുറം ലോകം അറിയുന്നു. അത് താങ്കളേപ്പൊലുള്ള സവര്‍ണ്ണ ജാതികോമരങ്ങള്‍ക്ക് സഹിക്കാന്‍ ആകുന്നില്ല. അതുകൊണ്ട് സന്നദ്ധ സേവനം എന്ന ഒരു സാങ്കല്‍പ്പിക കഥയുണ്ടാക്കി, മറ്റുള്ളവരെ പറ്റിക്കാന്‍ നടക്കുന്നു. ഞാനും  ഇതുപോലുള്ള പല സ്ഥലങഗ്ളിലും സഞ്ചരിച്ചിട്ടുണ്ട്. സവര്‍ണ്ണ ഇടങ്ങളും അവര്‍ണ്ണ ഇടങ്ങളും നേരിട്ടു കണ്ടിട്ടുണ്ട്. എന്തുകൊണ്ട് അവര്‍ണ്ണന്‍ മാറ്റി നിറുത്തപ്പെടുന്നു എന്നു മനസിലാക്കാനുള്ള അടിസ്ഥാന വിവരം എനിക്ക്കുണ്ട്.

എന്നതുകൊണ്ട് സവര്‍ണ്ണര്‍ പണക്കാരും അവര്‍ണ്ണര്‍ പാവങ്ങളുമായി എന്നതിന്റെ കാരണം  എല്ലാഅവര്‍ക്കും അറിയാം. താങ്കളേപ്പോലുള്ള സവര്‍ണ്ണ കോമരങ്ങള്‍ ഒരു കാലത്തും അത് സമ്മതിക്കിലില്ല.

അവരെ പണക്കരാക്കാന്‍ താങ്കളേപ്പോലുളവര്‍ക്ക് പറ്റിയ ഒരു രീതി ഞാന്‍ പറഞ്ഞു തരാം. സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി അവിടെ തുടങ്ങുക.

kaalidaasan said...

>>>>>> പിന്നെ കന്യാകുമാരി തീരെ ദേശങ്ങളിലും സാക്ഷരത 90 % എന്ന് അറിഞ്ഞതില്‍ സന്തോഷം
ഐ എന്‍ ഡി പി സുനാമി റിലീഫ് മാത്രമല്ല കാളി ദാസ നടത്തുന്നത്. വിദ്യാഭ്യാസം , ആരോഗ്യം ഇവയില്‍ മോശം സ്ത്ഗിതിയില്‍ കിടക്കുന്ന സ്ഥലങ്ങളില്‍ റിലീഫ് ക്യാമ്പുകള്‍ അല്ലെങ്കില്‍മറ്റു പദ്ദതികള്‍ സംഘടിപ്പിക്കുന്നുണ്ട് . ഇപ്പോഴും ചെയ്യുന്നുണ്ട്. പിന്നെ താങ്കള്‍ മുഖവിലയ്ക്ക് എടുക്കാന്‍ വേണ്ടിയല്ല ഞാന്‍ ഇത് തന്നത്. ചുമ്മാ വാചകം അടിക്കാന്‍ അല്ലാതെ , അത് പറഞ്ഞ കാര്യം മൂന്ന് തവണ മിനിമം മാറ്റി വാചകം അടിക്കാന്‍ അല്ലാതെ താങ്കളെ കൊണ്ട് ഒന്നും പറ്റില്ല എന്ന് ചൂണ്ടി കാണിക്കാന്‍ വേണ്ടിയാണ്. അത് താങ്കള്‍ തന്നെ വൃത്തിയായി ചെയ്തു.<<<<<


സാക്ഷരത 90 % ഉള്ളിടത്ത് വിദ്യാഭ്യാസ മേഘലയില്‍ സന്നദ്ധ സേവനം അവശ്യമില്ല എന്നു ബോധ്യപ്പെടുത്താനാണ്, സാക്ഷരതയുടെ കണക്കു പറഞ്ഞത്. അതാവശ്യമുള്ള അനേകം സ്ഥലങ്ങളുണ്ട്.അവിടെയാണു സന്നദ്ധ സേവനം വേണ്ടത്. താങ്കളുടെ ഭാവന അവതരിപ്പിക്കാന്‍ ഏതെങ്കിലും  ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ പരാമര്‍ശിക്കുകയായിരുന്നു ബുദ്ധിപരം.

റിലീഫ് ക്യാമ്പ് നടത്താന്‍ ഉള്ള തരത്തില്‍ മോശം സ്ഥിതി ഇപ്പോള്‍ തമിഴ് നാട്ടിലെ തീര പ്രദേശങ്ങളില്‍ ഇല്ല. അതുകൊണ്ടാണ്, താങ്കളീ പറഞ്ഞത് എനിക്ക് മുഖവിലക്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നു പറഞ്ഞത്.

താങ്കളീ പറഞ്ഞ സംഘടനയുടെ ഇ മെയില്‍ ഐ ഡി അവരുടെ വെബ് സൈറ്റിലുണ്ട്. അതിങ്ങനെയാണ്.

INDP - Intercultural Network for Development and Peace - E-mail : indp@dataone.in

താങ്കള്‍ തന്ന ഇ മെയില്‍ വേറാരുടെയോ ആണ്. അതുകൊണ്ടാണെനിക്ക് സംശയമുള്ളത്.

എന്റെ ഇ മെയില്‍ താങ്കളവര്‍ക്ക് കൊടുക്കൂ. അവരോടൊപ്പം സേവനം നടത്തുന്ന മാന്യ ദേഹമല്ലേ. അവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ അവര്‍  ബന്ധപ്പെടട്ടെ.

kaalidaasan said...

>>>>>> പറഞ്ഞ വാക്കുകള്‍ മുഴുവന്‍ പറ കാളിദാസ . <<<<<

താങ്കള്‍ പറഞ്ഞത് മുഴുവന്‍ വായിച്ചിട്ടുതന്നെയാണ്, ഞാന്‍ അതെഴുതിയത്.

അവര്‍ണ്ണര്‍ ആത്മഭിമാനത്തോടെ ജീവിക്കാത്തതുകൊണ്ടാണ്, ഇപ്പോള്‍ അധികാരത്തിന്റെ സ്ഥിരത ഉള്ളതെന്നല്ലേ. ആത്മാഭിമാനമില്ലാത്ത ഈ ജന്തുക്കള്‍ കാരണം അധികാരികള്‍ വോട്ട് പാറ്റേണ്‍ സ്ഥിരമായി നിറുത്തുന്നു. കൂടുതല്‍ വിശദീകരിച്ച് ബുദ്ധിമുട്ടണ്ട.

ആത്മാഭിമാനം എത്ര കഴഞ്ചു വീതമാണു താങ്കളിവര്‍ക്ക് ദിവസേന കൊടുക്കുന്നത്?

kaalidaasan said...

>>>>>> ഡല്‍ഹി ബലാത്സംഗം - കൊലപാതകം കേസ്സില്‍ അരുന്ധതി റോയി ആ പെണ്‍കുട്ടിയെ കുറിച്ച് പറഞ്ഞ അഭിപ്രായത്തിന് മേല്‍ <<<<<

അരുന്ധതി റോയ് ഡെല്‍ഹി ബലാല്‍ സംഗത്തേക്കുറിച്ചോ ആ പെണ്‍കുട്ടിയേക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല. കേഴ്വി ശക്തിയുള്ള ആര്‍ക്കും അവരുടെ വാക്കുകള്‍ കേട്ടാല്‍ അത്  മനസിലാകും.

ഡെല്‍ഹിയില്‍  അന്ന് നടന്ന പ്രതിഷേധത്തേക്കുറിച്ചാണവര്‍ അഭിപ്രായം പറഞ്ഞത്. കൂടെ ഇന്‍ഡ്യയുടെ മറ്റ് ഭാഗങ്ങളിലുള്ള അവസ്ഥയേക്കുറിച്ചും.

അരുന്ധതി പറഞ്ഞത് അക്ഷരം പ്രതി ശരിയായിരിക്കുന്നു. എവിടെ പോയി പ്രതിഷേധക്കാര്‍?. എല്ലാ ദിവസവും  ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ ഡെല്‍ഹിയില്‍ ഉള്‍പ്പടെ ബലാല്‍ സംഗങ്ങള്‍ നടക്കുന്നു. ആര്‍ക്കും പരാതിയില്ല. ആര്‍ക്കും മെഴുകുതിരിയും കത്തിക്കേണ്ട. മാദ്ധ്യമങ്ങളും അത് മറന്നു.

kaalidaasan said...

>>>>>>ഓരോ വിഭാഗത്തിലെയും സമ്പതിക്കമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു എന്നതിന് ഞാന്‍ ഒരു ഉദാഹരണം പറഞ്ഞിരുന്നു<<<<<

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ പല രീതികളിലും  ചൂഷണം ചെയ്യപ്പെടുന്നുണ്ട്. അത് ഞാന്‍ ഇവിടെ പരാമര്‍ശിച്ച വിഷയമല്ല.

സംവരണ വിഷയത്തില്‍ അത് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. അവര്‍ണ്ണര്‍ സാമ്പത്തികമായി പിന്നാക്കം നില്‍കുന്നത് അവരെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും സവര്‍ണ്ണര്‍ എന്നഭിമാനിക്കുന്ന ഹര്‍ഷ വര്‍ദ്ധന്മാര്‍ മാറ്റി നിറുത്തിയതുകൊണ്ടാണ്. സഹസ്രാബ്ദങ്ങളായി സമ്പത്തെല്ലാം സവര്‍ണ്ണര്‍ കയ്യടി വച്ചു. സന്നദ്ധ സംഘടനയുണ്ടാക്കി ഉപദേശം നല്‍കിയാലൊന്നും അവര്‍ണ്ണര്‍  സമ്പന്നരാകില്ല. അതിനു വേണ്ടത് സമ്പത്തവനു കൂടി നല്‍കുകയാണ്. അവര്‍ണ്ണനു കൂടി അവകാശപ്പെട്ട ഭൂമി ലഭ്യമാക്കാന്‍ ഭൂപരിഷ്കരണവും, സമൂഹത്തില്‍ നിഷേധിക്കപ്പെട്ട സ്ഥാനം നല്‍കാനാനായി സാമുദായിക സംവരണവും, ഭരണ പങ്കാളിത്തമുണ്ടാക്കാനായി ജോലി സംവരണവും ഒക്കെ അവര്‍ണ്ണനു നല്‍കുന്നത് ഈ അനീതിക്കു പരിഹാരമായിട്ടാണ്., ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ക്ക് അതിഷ്ടപ്പെട്ടാലുമില്ലെങ്കിലും അത് ഇന്ന് നടക്കുന്നതും നടക്കേണ്ടതുമായ നടപടികളാണ്.

അവര്‍ണ്ണന്‍  ചൂക്ഷണം ചെയ്യപ്പെട്ടതിനൊരു കാരണമേ ഉള്ളു. അതവന്റെ ജാതിയാണ്. ചില ജാതികള്‍ മുന്തിയതാണെന്നും ചിലത് തൊട്ടുകൂടാത്തതാണെന്നും ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ തീട്ടൂരമെഴുതി വച്ചതുകൊണ്ടാണത് സംഭവിച്ചത്. ഈ തീട്ടൂരം വഴി അവര്‍ണ്ണനു നിഷേധിക്കപ്പെട്ടതൊക്കെ തിരികെ കൊടുക്കണം. അതിനു ആധുനിക മനുവിനു ബുദ്ധിമുട്ടുണ്ട്. അതിന്റ് വിലാപമാണീ ഉദാഹരണങ്ങള്‍. എനിക്കതില്‍ അശേഷം താല്‍പ്പര്യമില്ല. സഹായം നല്‍കുന്ന നമ്പൂതിരിയോടും  നായരോടും പറഞ്ഞോളു.

kaalidaasan said...

>>>>>>ഷാരൂഖ്‌ ഖാന്‍ സിനിമകള്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ കാണുന്നത് കൊണ്ട് ഷാരുഖ് സുപ്പര്‍ സ്റ്റാര്‍ ആയി.അത് കൊണ്ട് ഇസ്ലാമോഫോബിയ ഇല്ല എന്ന് പറയന്ന താങ്കള്‍ ജസ്റിസ് ബാലകൃഷ്ണനെ ആ സ്ഥാനത് എത്തിച്ചത് സവര്‍ണ്ണ അജണ്ട ആണ് എന്നും പറയുന്നു .<<<<<

റിയാസ്,

ജസ്റിസ് ബാലകൃഷ്ണനെ ആ സ്ഥാനത് എത്തിച്ചത് സവര്‍ണ്ണ അജണ്ട ആണെന്ന് ഞാന്‍ എവിടെയാണു പറഞ്ഞത്? ജസ്റ്റിസ് ബാലകൃഷ്ണന്‍ അര്‍ഹതകൊണ്ടു തന്നെയാണവിടെ എത്തിപ്പെട്ടത്. അതല്ലെ ഞാന്‍ വിശദമായി തന്നെ പറഞ്ഞത്.

ജസ്റിസ് ബാലകൃഷ്ണനേപ്പോലുള്ളവര്‍ക്ക് നല്‍കുന്ന സ്ഥനമാനങ്ങള്‍ ചൂണ്ടിക്കാട്ടി, അവര്‍ണ്ണ വിരോധം ഇല്ല എന്ന് പറയുന്നതാണു സവര്‍ണ്ണ അജണ്ട എന്നു ഞാന്‍ പറഞ്ഞത്.

ജസ്റിസ് ബാലകൃഷ്ണനെ ചീഫ് ജസ്റ്റിസ് ആക്കണമെന്ന നിര്‍ദ്ദേശമുണ്ടായപ്പോള്‍ സവര്‍ണ്ണ ലോബി അതിനു തുരങ്കം വയ്ക്കാന്‍ ആവതു ശ്രമിച്ചു.

ഒരു നടന്‍ സൂപ്പര്‍ സ്റ്റാര്‍ ആകുന്നത് ജനങ്ങള്‍  ആ നടനെ ഇഷ്ടപ്പെടുമ്പോഴാണ്. അല്ലാതെ ഞാന്‍ സൂപ്പര്‍ സ്റ്റാറാണെന്നും പറഞ്ഞ് ഷാ രുഖ് ഖാന്‍ പെട്ടെന്നൊരു ദിവസം കയറി വരുമ്പോഴല്ല. മുസ്ലിം  വിരോധമെന്ന ഇസ്ലാമോഫോബിയ പൊതു സമൂഹത്തിലുണ്ടെങ്കില്‍  ആ സമൂഹം ഒരു മുസ്ലിമിനെ സൂപ്പര്‍ സ്റ്റാര്‍ ആക്കില്ല എന്നാണു ഞാന്‍ പറഞ്ഞത്.

ഷാ രുഖ് ഖാന്‍ സൂപ്പര്‍ സ്റ്റാര്‍ ആയതുപോലെയാണു ജസ്റിസ് ബാലകൃഷ്ണന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയതെന്നാണു താങ്കള്‍ കരുതുന്നതെങ്കില്‍ ഒരു നല്ല നമസ്കാരം പറഞ്ഞ് ഞാന്‍ നിറുത്താം.

എന്താണു താങ്കളുടെ പ്രശ്നം? ഇന്‍ഡ്യന്‍ പൊതു സമൂഹത്തില്‍ ഇസ്ലാമോഫോബിയ ഉണ്ടെന്ന് സമ്മതിക്കണമെന്നാണോ? ഉണ്ടെങ്കില്‍ താങ്കള്‍ക്കൊക്കെ എന്തു ചെയ്യാനാകും? അതുമായി സമരസപ്പെട്ട് ജീവിക്കുകയല്ലാതെ.

Unknown said...

അരുന്ധതി റോയ് ഡെല്‍ഹി ബലാല്‍ സംഗത്തേക്കുറിച്ചോ ആ പെണ്‍കുട്ടിയേക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല. കേഴ്വി ശക്തിയുള്ള ആര്‍ക്കും അവരുടെ വാക്കുകള്‍ കേട്ടാല്‍ അത് മനസിലാകും.

ഡെല്‍ഹിയില്‍ അന്ന് നടന്ന പ്രതിഷേധത്തേക്കുറിച്ചാണവര്‍ അഭിപ്രായം പറഞ്ഞത്. കൂടെ ഇന്‍ഡ്യയുടെ മറ്റ് ഭാഗങ്ങളിലുള്ള അവസ്ഥയേക്കുറിച്ചും. << <<

പിന്നെ അവര്‍ മിഡില്‍ ക്ലാസ്സില്‍ പെട്ട പെണ്‍കുട്ടി എന്ന് പറഞ്ഞത് അമേരിക്കയിലെ പെണ്‍കുട്ടിയെ കുറിച്ചാണോ ? വെജിറ്റബിള്‍ വെണ്ടര്‍ , ജിം ഇസ്ന്ട്രക്കടര്‍ എന്നൊക്കെ താരതമ്യം ചെയ്തത് കെന്നഡി കൊലപാതകത്തിലെ പ്രതി(കളെ) യാണോ . കാളിദാസാ എങ്ങനെ കിടന്നു ഉരുണ്ടാലും, എത്ര മണ്ടത്തരം വിളിച്ചു പറഞ്ഞാലും അരുന്ധതി റോയി പറഞ്ഞ പോക്രിത്തരം പോക്രിത്തരം തന്നെ. അതിനു കയ്യടിച്ചു ജാതി കാര്‍ഡ് കളിക്കാനുള്ളശ്രമത്തില്‍ കാളിദാസന്‍ പറഞ്ഞ വിവരക്കേടുകള്‍ വിവരക്കേടുകളും . കാളി എത്ര വിഷയ യങ്ങള്‍ മാറ്റി മാറ്റി കൊണ്ടുവരണ ശ്രമിച്ചാലും, ഉരുണ്ട് കളിയ്ക്കാന്‍ നോക്കിയാലും, കളി തുള്ളിയാലും അതിനു മാറ്റം ഉണ്ടാകില്ല .

Unknown said...

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ പല രീതികളിലും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. അത് ഞാന്‍ ഇവിടെ പരാമര്‍ശിച്ച വിഷയമല്ല. << <<
കാളിദാസന്‍ പരാമര്‍ശിച്ച വിഷയം അരുന്ധതി റോയിയുടെ ദല്‍ഹി സംഭവം അടിസ്ഥാനമാക്കിയുള്ള പ്രസ്താവനയും, അതില്‍ കാളിയുടെ ഭാവനയായ ജാതി കാര്‍ഡും അല്ലെ. ? അതിനെ ന്യായികരിക്കാന്‍ പരന്‍ 29 രൂപ വരുമാനം ഉള്ളവര്‍ സമ്പന്നര്‍ തുടങ്ങിയ വിഡ്ഢി വാദങ്ങള്‍ പാളിയപ്പോള്‍ മഹാത്മാ ഗാന്ധി മുതല്‍ മദര്‍ തെരേസ്സ വരെയും , ബലാത്സംഗം മുതല്‌ മുതല്‍ സംവരണം വരെയും പല പല കാര്യങ്ങള്‍ പറഞ്ഞ കാളി മാറ്റാന്‍ ശ്രമിച്ചു ., ഉരുണ്ടു കളിച്ചു , കലി തുള്ളി. അതിനിപ്പോള്‍ എനിക്ക് ഒന്നും ചെയ്യാനില്ല കാളി. സ്വയം മണ്ടത്തരങ്ങള്‍ പറയുന്നത് കുറച്ചാല്‍ മിനിട്ടിനു മിനിട്ടിന് വിഷയം മാറ്റേണ്ട ഗതികേട് ഒഴിവാക്കാം

Unknown said...

അവര്‍ണ്ണര്‍ സാമ്പത്തികമായി പിന്നാക്കം നില്‍കുന്നത് അവരെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും സവര്‍ണ്ണര്‍ എന്നഭിമാനിക്കുന്ന ഹര്‍ഷ വര്‍ദ്ധന്മാര്‍ മാറ്റി നിറുത്തിയതുകൊണ്ടാണ്. <<< <<<
അല്ലല്ലോ കാളി . കാരണം സംവരണത്തിന്‍റെ അനൂകൂല്യങ്ങള്‍ പട്ടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഞാന്‍ , മാന്യമായ ഒരു ജീവിത സാഹചര്യം ഉണ്ടായ ശേഷം ഇത്തരത്തിലെ ആനുകൂല്യങ്ങളുടെ പിന്നാലെ പോയിട്ടില്ല. സാമ്പത്തികമായി എന്നെ ആശ്രയിക്കുന്നവരും പോയിട്ടില്ല. അത് കൊണ്ട് പാവങ്ങളുടെ അണ്ണാക്കില്‍ കയ്യിട്ടു വാരി എന്നുള്ള കുട്ടാ ബോധം എനിക്ക് തരിമ്പും ഇല്ല.
അവര്‍ണ്ണന്‍ അല്ലെങ്കില്‍ താഴ്ന്ന ജാതിയില്‍പ്പെട്ട വര എന്ന് സര്‍ട്ടിഫിക്കറ്റ് വിളിക്കുന്ന നമ്മുടെ ഇടയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ ഇന്നും പിന്നോക്ക അവസ്ഥയില്‍ തുടരുന്നതിന്‍റെ കാരണം , സംവരണം തുടങ്ങിയ ആനുകൂല്യങ്ങള്‍ കൈപറ്റി പഠനം പൂര്‍ത്തിയാക്കി , വല്ലവന്‍റെ യും കാലു നക്കിയോ, തിരുമിയൊ വിദേശത്തു പോകുന്ന (ഉദാഹരണം മാത്രമാണേ ) , അല്ലെങ്കില്‍ സ്വദേശത്തു ഉയര്‍ന്ന ജീവിത നിലവാരം ഉണ്ടാക്കുന്ന കാളി ദാസന്മാര്‍ , പാവങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യത്തില്‍ കയ്യിട്ടു വരുന്നത് കൊണ്ടാണ്.

Unknown said...

അവര്‍ണ്ണര്‍ ആത്മഭിമാനത്തോടെ ജീവിക്കാത്തതുകൊണ്ടാണ്, ഇപ്പോള്‍ അധികാരത്തിന്റെ സ്ഥിരത ഉള്ളതെന്നല്ലേ. ആത്മാഭിമാനമില്ലാത്ത ഈ ജന്തുക്കള്‍ കാരണം അധികാരികള്‍ വോട്ട് പാറ്റേണ്‍ സ്ഥിരമായി നിറുത്തുന്നു. കൂടുതല്‍ വിശദീകരിച്ച് ബുദ്ധിമുട്ടണ്ട. << <<<

ഇതൊക്കെ കൂടുതല്‍ കൂടുതല്‍ അനുനിമിഷം കൂടുതല്‍ വഷളാകുന്ന വരുന്ന കാളിയുടെ ശുപ്പാണ്ടി മനോ നിലയിലെ വികല ഭാവന . അതിനു ഇപ്പൊ എനിക്ക് ഒന്നും ചെയ്യാനില്ല.
ഞാന്‍ മുന്നോട്ടു വെച്ച ആശയത്തിന്‍റെ ചുരുക്കം ഇതാണ് (വാദങ്ങള്‍ എല്ലാം പാളി, ഉരുണ്ടു കളിച്ചു നാശമായി, കലി തുള്ളി ഏതാണ്ട് മനോനില മുഴവനായി തെറ്റിയ പരുവത്തില്‍ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറയുന്ന കാളിയുടെ ശുപ്പാണ്ടി ചിന്തകളില്‍ ഇതൊന്നും ഇനിയും ശരിയായ സെന്‍സില്‍ കയറില്ല എന്ന് അറിയാം. എന്നാലും കിടക്കട്ടെ )

വിദ്യാഭ്യാസം, ലോക പരിചയം, ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ നല്ല തൊഴില്‍, ഉയര്‍ന്ന ജീവിത സാഹചര്യം = ആത്മാഭിമാനം
ആത്മാഭിമാനം = സ്വന്തം ബുദ്ധിയില്‍ ചിന്തിക്കാനുള്ള കഴിവ്
സ്വന്തം ബുദ്ധിയില്‍ ചിന്തിക്കാനുള്ള കഴിവ് = അവരവര്‍ക്ക് വേണ്ട ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നു, വവ്സ്ഥകള്‍ മാറുന്നു, ചൂഷണം ഗണ്യമായി കുറയുന്നു.

ചൂഷണം കുറയുന്നത് പക്ഷെ കാളി ദാസന്മാര്‍ക്ക് സഹിക്കില്ല . കാരണം പാവങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളില്‍ കയ്യിട്ടു വാരി മാത്രമേ ഇത്തരം ശവംതീനികള്‍ ശീലി ച്ചിട്ടുള്ളു . അതാണല്ലോ, ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി ജീവിക്കാനുള്ള സാഹചര്യം ആ പാവങ്ങള്‍ക്ക് വേണം എന്ന് ഹര്‍ഷവര്‍ദ്ധന്‍ പറയുമ്പോള്‍ കാളി ദാസന് ഇത്ര കലി .

Unknown said...

പിനെന്‍ കാളി ഇടയ്ക്കിടെ നിരത്തുന്ന ലിങ്കുകളില്‍ പറഞ്ഞിട്ടുള്ള അവസ്ഥ . അത് മാറാന്‍ വേണ്ടിയുള്ള പരിഹാരം ആണല്ലോ കാളിദാസാ ഞാന്‍ വീണ്ടും വീണ്ടും പറഞ്ഞത്. ലാല്ലി ദേവിയെ പോലുള്ള പാവങ്ങള്‍ക്ക് ന്യായമായി ലഭിക്കേണ്ട അവകാശങ്ങളില്‍ ശവം തീനികളായ കാളിദാസന്മാര്‍ കയ്യിട്ടു വാരുന്നത് നിറുത്തിയാല്‍, ലാല്ലി ദേവിയെ പോലുള്ളവര്‍ക്കും വിദ്യാഭ്യാസം , ലോക പരിചയം എന്നിവ ലഭിക്കും. അവരില്‍ ഒരു നല്ല ശതമാനത്തിനെങ്കിലും ചൂഷണത്തിന് എതിരെ പോരാടാന്‍ സാധിക്കും . പക്ഷെ ലാലി ദേവിയെ പോലുള്ളവര്‍ കാളിദാസന്‍റെ ഒപ്പം എത്തുന്നത് കാളിദാസന് സഹിക്കില്ല. അത് കൊണ്ട് കളിദാ ന്മാര്‍ അവരെ എന്നും ഇരുട്ടില്‍ തള്ളാന്‍വേണ്ടി അവരുടെ അവകാശങ്ങളില്‍ കയ്യിട്ടു വാരുന്നു. മാത്രമല്ല ലാല്ലി ദേവിയെ പോലുള്ളവര്‍ വിദ്യാഭ്യാസം , ലോകപരിചയം ഇതൊക്കെ നേടി സ്വന്തം നിലയ്ക്ക് ചൂഷണത്തിന് എതിരെ പൊരുതി തുടങ്ങിയാല്‍ കാളിയുടെ അരുന്ധതി ദേവിക്ക് (അവരെ പോലെയുള്ളവര്‍ക്ക് ) പണി പോകും, കാളിദാസന് പണിയാവും. അത് സമ്മതിക്കാന്‍ പാടില്ലാലോ . അല്ലെ ?

പാവങ്ങള്‍ അല്ലെ കാളിദാസാ . അവരൂം ഒന്ന് രക്ഷപെട്ടോട്ടെ . ഇങ്ങനെ അവരുടെ അണ്ണാക്കില്‍ കയ്യിട്ടു വരാതെ . അന്യന്‍ വിയര്‍ക്കുന്ന കാശിന് കിട്ടുന്ന അപ്പവും വീഞ്ഞും വിട്ടു സ്വന്തം നെറ്റിയിലെ വിയര്‍പ്പു കൊണ്ട് അപ്പം തേടു . അപ്പോള്‍ ആത്മാഭിമാനം എന്നാ വാക്കിന്റെ ശരിയായ അര്‍ത്ഥം കാളിദാസന് വരെ പിടികിട്ടും . ശ്രമിച്ച് നോക്ക് കാളി .

kaalidaasan said...

>>>>പിന്നെ അവര്‍ മിഡില്‍ ക്ലാസ്സില്‍ പെട്ട പെണ്‍കുട്ടി എന്ന് പറഞ്ഞത് അമേരിക്കയിലെ പെണ്‍കുട്ടിയെ കുറിച്ചാണോ ? വെജിറ്റബിള്‍ വെണ്ടര്‍ , ജിം ഇസ്ന്ട്രക്കടര്‍ എന്നൊക്കെ താരതമ്യം ചെയ്തത് കെന്നഡി കൊലപാതകത്തിലെ പ്രതി(കളെ) യാണോ . <<<<

അത് താങ്കളുടെ തെറ്റിദ്ധാരണ. മിഡില്‍ ക്ളാസ് ഗേള്‍ ബലാല്‍ സംഗം ചെയ്യപ്പെട്ടപ്പോഴുള്ള പ്രതിഷേധത്തേക്കുറിച്ചാണവര്‍ അഭിപ്രായം പറഞ്ഞത്. lower class കാര്‍ ബലാല്‍ സംഗം ചെയ്യപ്പെടുമ്പോള്‍ ഇതു പോലുള്ള പ്രതിഷേദഹ് ഉണ്ടാകാറില എന്നു വ്യക്തമാക്കിയതാണ്. വെജിറ്റബിള്‍ വെണ്ടര്‍ , ജിം ഇസ്ന്ട്രക്റ്റര്‍ എന്നൊക്കെ പറഞ്ഞത് സാമാന്യ വത്കരിച്ചു പറഞ്ഞതാണ്. അല്ലാതെ ഡെല്‍ഹിയിലെ പെണ്‍കുട്ടിയേക്കുറിച്ചല്ല.

kaalidaasan said...

>>>>കാളിദാസന്‍ പരാമര്‍ശിച്ച വിഷയം അരുന്ധതി റോയിയുടെ ദല്‍ഹി സംഭവം അടിസ്ഥാനമാക്കിയുള്ള പ്രസ്താവനയും, അതില്‍ കാളിയുടെ ഭാവനയായ ജാതി കാര്‍ഡും അല്ലെ. ?<<<<

അപ്പോള്‍ താങ്കള്‍ക്ക് അതറിയാം എങ്കിലും വെറുതെ ഒരു പൊട്ടന്‍ കളി.

ജാതി ഉള്ളിടത്തോളം ജാതി കാര്‍ഡും ഉണ്ടാകും. അത് ജാതി ഉണ്ടാക്കിയവരുടെ കുഴപ്പം. ആയിരക്കണക്കിനു വര്‍ഷങ്ങള്‍  ജാതി കാര്‍ഡ് കളിച്ച് എല്ലാം അടിച്ചു മാറ്റിയപ്പോള്‍ ജാതി ഒരു പ്രശ്നമല്ലായിരുന്നു. അഹന്തയുടെ ചിഹ്നമായിരുന്നു. ജനങ്ങള്‍ അധികാരം ഏറ്റെടുത്തപ്പോള്‍ പണ്ടത്തേപ്പോലെ കച്ചവടം നടക്കുന്നില്ല. ചാതുര്‍വണ്യം മയാ സൃഷ്ടം  എന്നു പറഞ്ഞാല്‍ ഏശുന്നില്ല. ഇപ്പോള്‍ ജാതി ഒരു ഭാരമാണല്ലേ. ആവണം.

kaalidaasan said...

>>>>വിദ്യാഭ്യാസം, ലോക പരിചയം, ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ നല്ല തൊഴില്‍, ഉയര്‍ന്ന ജീവിത സാഹചര്യം = ആത്മാഭിമാനം<<<<

അപ്പോള്‍  ഇതൊക്കെ താനകള്‍ക്ക് അറിയാം അല്ലേ. അതിശയകരമായിരിക്കുന്നല്ലോ.

അതൊന്നുമില്ലാത്ത അവര്‍ണ്ണര്‍ക്ക് അത് നല്‍കുന്നരീതിയാണ്, സംവരണം. ഹര്‍ഷ വര്‍ദ്ധന്‍മാരോട് മത്സരിച്ച് പ്രവേശനം നേടാന്‍  സാധ്യമല്ലാത്ത പിന്നാക്കം നില്‍ക്കുന്ന അവര്‍ണ്ണര്‍ക്ക് സംവരണത്തിലൂടെ പഠന സൌകര്യം നല്‍കുന്നു. ഹര്‍ഷ വര്‍ദ്ധന്മാരോട് മത്സരിച്ച് ജോലി നേടാന്‍ സാധിക്കാത്ത അവര്‍ണ്ണര്‍ക്ക് സംവരണത്തിലൂടെ ജോലി നല്‍കുന്നു. അപ്പോള്‍ അവര്‍ക്കും ഉണ്ടാകട്ടെ കുറച്ചൊക്കെ ആത്മാഭിമാനം.

Unknown said...

സാധ്യമല്ലാത്ത പിന്നാക്കം നില്‍ക്കുന്ന അവര്‍ണ്ണര്‍ക്ക് സംവരണത്തിലൂടെ പഠന സൌകര്യം നല്‍കുന്നു. ഹര്‍ഷ വര്‍ദ്ധന്മാരോട് മത്സരിച്ച് ജോലി നേടാന്‍ സാധിക്കാത്ത അവര്‍ണ്ണര്‍ക്ക് സംവരണത്തിലൂടെ ജോലി നല്‍കുന്നു. അപ്പോള്‍ അവര്‍ക്കും ഉണ്ടാകട്ടെ കുറച്ചൊക്കെ ആത്മാഭിമാനം. << <<

അതാണല്ലോ കാളി ദാസാ പറഞ്ഞത് കാരണം സംവരണത്തിന്‍റെ അനൂകൂല്യങ്ങള്‍ പറ്റി ടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഞാന്‍ , മാന്യമായ ഒരു ജീവിത സാഹചര്യം ഉണ്ടായ ശേഷം ഇത്തരത്തിലെ ആനുകൂല്യങ്ങളുടെ പിന്നാലെ പോയിട്ടില്ല. സാമ്പത്തികമായി എന്നെ ആശ്രയിക്കുന്നവരും പോയിട്ടില്ല. അത് കൊണ്ട് പാവങ്ങളുടെ അണ്ണാക്കില്‍ കയ്യിട്ടു വാരി എന്നുള്ള കുട്ടാ ബോധം എനിക്ക് തരിമ്പും ഇല്ല.
അവര്‍ണ്ണന്‍ അല്ലെങ്കില്‍ താഴ്ന്ന ജാതിയില്‍പ്പെട്ട വര എന്ന് സര്‍ട്ടിഫിക്കറ്റ് വിളിക്കുന്ന നമ്മുടെ ഇടയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ ഇന്നും പിന്നോക്ക അവസ്ഥയില്‍ തുടരുന്നതിന്‍റെ കാരണം , സംവരണം തുടങ്ങിയ ആനുകൂല്യങ്ങള്‍ കൈപറ്റി പഠനം പൂര്‍ത്തിയാക്കി , വല്ലവന്‍റെ യും കാലു നക്കിയോ, തിരുമിയൊ വിദേശത്തു പോകുന്ന (ഉദാഹരണം മാത്രമാണേ ) , അല്ലെങ്കില്‍ സ്വദേശത്തു ഉയര്‍ന്ന ജീവിത നിലവാരം ഉണ്ടാക്കുന്ന കാളി ദാസന്മാര്‍ , പാവങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യത്തില്‍ കയ്യിട്ടു വരുന്നത് കൊണ്ടാണ്.

Unknown said...

അത് താങ്കളുടെ തെറ്റിദ്ധാരണ. മിഡില്‍ ക്ളാസ് ഗേള്‍ ബലാല്‍ സംഗം ചെയ്യപ്പെട്ടപ്പോഴുള്ള പ്രതിഷേധത്തേക്കുറിച്ചാണവര്‍ അഭിപ്രായം പറഞ്ഞത്. lower class കാര്‍ ബലാല്‍ സംഗം ചെയ്യപ്പെടുമ്പോള്‍ ഇതു പോലുള്ള പ്രതിഷേദഹ് ഉണ്ടാകാറില എന്നു വ്യക്തമാക്കിയതാണ്. വെജിറ്റബിള്‍ വെണ്ടര്‍ , ജിം ഇസ്ന്ട്രക്റ്റര്‍ എന്നൊക്കെ പറഞ്ഞത് സാമാന്യ വത്കരിച്ചു പറഞ്ഞതാണ്. അല്ലാതെ ഡെല്‍ഹിയിലെ പെണ്‍കുട്ടിയേക്കുറിച്ചല്ല.<<<

അതെ കാളിദാസാ താങ്കളുടെ ഭാഷ്യത്തില്‍ "ഡല്‍ഹിയില്‍ നടന്ന കുറ്റ കൃത്യത്തിന്‍റെ പശ്ചാത്തലത്തില്‍ അരുന്ധതി മിഡില്‍ ക്ലാസ് പെണ്‍കുട്ടി എന്ന് പറഞ്ഞത് ജാംബവാന്‍റെ മകള്‍ ജാംബവതിയെക്കുറിച്ചും , വെജിറ്റബിള്‍ വെണ്ടര്‍ , ജിം ഇസ്ന്ട്രക്കടര്‍ എന്നൊക്കെ താരതമ്യം ചെയ്തത് ദ്രൗപദി വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസനനെയും കുറിച്ചായിരിക്കും. അല്ലാതെ ഡല്‍ഹിയില്‍ കുരതയ്ക്ക് ഇരയായ പെണ്‍കുട്ടിയെയും അവരെ ആക്രമിച്ച കുട്ടവളികളെയും അരുന്ധതി റോയി ഉദ്ദേശിച്ചിട്ടേ ഇല്ല . "
കാളിദാസാ , മണ്ടത്തരം പറയുമ്പോള്‍ അതിനു വേണ്ടേ ഒരു മിനിമം ശുപ്പാണ്ടി നിലവാരം .എവിടെ ഇത് മഹാ ശുപ്പാണ്ടി പീഠം കയറിയ കാളി നിലവാരം , അല്ലെ ?

kaalidaasan said...

>>>>പിനെന്‍ കാളി ഇടയ്ക്കിടെ നിരത്തുന്ന ലിങ്കുകളില്‍ പറഞ്ഞിട്ടുള്ള അവസ്ഥ . അത് മാറാന്‍ വേണ്ടിയുള്ള പരിഹാരം ആണല്ലോ കാളിദാസാ ഞാന്‍ വീണ്ടും വീണ്ടും പറഞ്ഞത്. <<<<

താങ്കള്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരം ഇന്‍ഡ്യക്കാര്‍ക്ക് സ്വീകാര്യമല്ല. അത് മനസിലായില്ലേ. ഇന്‍ഡ്യയില്‍ അഭിപ്രായ സ്വാതന്ത്ര്യമുള്ളതുകൊണ്ട് താങ്കള്‍ക്ക് പറയാം. ഉത്തരവാദപ്പെട്ട അധികാരികള്‍ സാമൂഹ്യ യാഥാര്‍ത്ഥ്യത്തിനു യോജിച്ച കാര്യങ്ങള്‍ നടപ്പിലാക്കുന്നു.

kaalidaasan said...

>>>>അതാണല്ലോ കാളി ദാസാ പറഞ്ഞത് കാരണം സംവരണത്തിന്‍റെ അനൂകൂല്യങ്ങള്‍ പറ്റി ടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഞാന്‍ , മാന്യമായ ഒരു ജീവിത സാഹചര്യം ഉണ്ടായ ശേഷം ഇത്തരത്തിലെ ആനുകൂല്യങ്ങളുടെ പിന്നാലെ പോയിട്ടില്ല. <<<<

താങ്കള്‍ കുറച്ച് നാളായല്ലോ, ഇത് പറയുന്നു. ഏതാണു താങ്കളുടെ ജാതി? ഏത് പഠനത്തിനാണു താങ്കള്‍  സംവരണത്തിലൂടെ ആനുകൂല്യം നേടിയത്? ഏത് കോളേജിലാണു പഠിച്ചത്. എന്തു യോഗ്യത നേടി. ഇപ്പോള്‍ എന്തു ജോലി ചെയ്യുനു?

താങ്കള്‍ എന്തു ചെയ്യുന്നു എന്നതല്ല ഇന്‍ഡ്യയിലെ ബെഞ്ച് മാര്‍ക്ക്. അതുകൊണ്ട് താങ്കളുടെ തോന്നലുകല്‍ കയ്യില്‍ വച്ചു കൊണ്ടിരുന്നാല്‍ മതി.

kaalidaasan said...

>>>>അതെ കാളിദാസാ താങ്കളുടെ ഭാഷ്യത്തില്‍ "ഡല്‍ഹിയില്‍ നടന്ന കുറ്റ കൃത്യത്തിന്‍റെ പശ്ചാത്തലത്തില്‍ അരുന്ധതി മിഡില്‍ ക്ലാസ് പെണ്‍കുട്ടി എന്ന് പറഞ്ഞത് ജാംബവാന്‍റെ മകള്‍ ജാംബവതിയെക്കുറിച്ചും , വെജിറ്റബിള്‍ വെണ്ടര്‍ , ജിം ഇസ്ന്ട്രക്കടര്‍ എന്നൊക്കെ താരതമ്യം ചെയ്തത് ദ്രൗപദി വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസനനെയും കുറിച്ചായിരിക്കും <<<<

ആയിരിക്കും.ആയിക്കോട്ടെ.

ഞാന്‍ അറിഞ്ഞിടത്തോളം ബസ് ഡ്രൈവര്‍ മാരാണാ കുട്ടിയെ പീഢിപ്പിച്ചത്. താങ്കള്‍ പറയുന്നു, വെജിറ്റബിള്‍ വെണ്ടറും  , ജിം ഇസ്ന്ട്രക്കടറും ആണെന്ന്. താങ്കളും ആ സംഘത്തിലുണ്ടായിരുന്നോ? ഇത്ര കണിശമായി ഇത് പറയാന്‍?

Unknown said...


താങ്കള്‍ കുറച്ച് നാളായല്ലോ, ഇത് പറയുന്നു. ഏതാണു താങ്കളുടെ ജാതി? ഏത് പഠനത്തിനാണു താങ്കള്‍ സംവരണത്തിലൂടെ ആനുകൂല്യം നേടിയത്? ഏത് കോളേജിലാണു പഠിച്ചത്. എന്തു യോഗ്യത നേടി. ഇപ്പോള്‍ എന്തു ജോലി ചെയ്യുനു?<<< ഒരു കാര്യം ചെയ്യ്. കാളി ദാസന്‍ സ്വന്തം വിവരങ്ങള്‍ (എന്നെ ക്കുറിച്ച് ആവശ്യപ്പെട്ട) വിവരങ്ങള്‍ എല്ലാം ഒന്ന് പ്ലബ്ലിഷ് ചെയ്യ്. ഞാനും അങ്ങനെ ചെയ്യാം. ആവശ്യം ഉന്നയിച്ചത് കാളി ദാസന്‍. അത് കൊണ്ട് ആദ്യം കാളിദാസന്‍ തന്നെ അതിനൊരു തുടക്കം കുറിക്കു. തൊട്ടു പിന്നാലെ ഞാനും റെഡി

Unknown said...


താങ്കള്‍ എന്തു ചെയ്യുന്നു എന്നതല്ല ഇന്‍ഡ്യയിലെ ബെഞ്ച് മാര്‍ക്ക്. അതുകൊണ്ട് താങ്കളുടെ തോന്നലുകല്‍ കയ്യില്‍ വച്ചു കൊണ്ടിരുന്നാല്‍ മതി. <<<
ബെഞ്ച് മാര്‍ക്കും ബുക്ക് മാര്‍ക്കും ഒക്കെ നില്‍ക്കട്ടെ . നല്ലത് ആരു ചെയ്താലും അത് അനുകരിക്കാന്‍ ഒരു നന്മയുള്ള മനസ്സു വേണം കാളി ദാസാ. നിങ്ങളെ പോലെയുള്ള സഹംവ് തീനികള്‍ക്ക് അതില്ല എനേന്‍ ഞാന്‍ പറഞ്ഞുള്ളൂ.

Unknown said...

ഞാന്‍ അറിഞ്ഞിടത്തോളം ബസ് ഡ്രൈവര്‍ മാരാണാ കുട്ടിയെ പീഢിപ്പിച്ചത്. താങ്കള്‍ പറയുന്നു, വെജിറ്റബിള്‍ വെണ്ടറും , ജിം ഇസ്ന്ട്രക്കടറും ആണെന്ന്. താങ്കളും ആ സംഘത്തിലുണ്ടായിരുന്നോ? ഇത്ര കണിശമായി ഇത് പറയാന്‍? <<<

ഈ പ്രസ്താവന നടത്തിയത് അരുന്ധതി റോയി ആണ് കാളി ഞാന്‍ അല്ല. അവര്‍ അങ്ങനെ പ്രസ്താവിച്ചു എന്ന് ഘോഷിച്ചത് കാളിയും. അപ്പോള്‍ ന്യായമായും (കാളി ഇപ്പോള്‍ ചോദിച്ച ന്യായ പ്രകാരം) "താങ്കളും ആ സംഘത്തിലുണ്ടായിരുന്നോ? ഇത്ര കണിശമായി ഇത് പറയാന്‍?" എന്നാ ചോദ്യം അരുന്ധതി റോയിയോടു വേണം ചോദിയ്ക്കാന്‍

Unknown said...

താങ്കള്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരം ഇന്‍ഡ്യക്കാര്‍ക്ക് സ്വീകാര്യമല്ല. അത് മനസിലായില്ലേ. ഇന്‍ഡ്യയില്‍ അഭിപ്രായ സ്വാതന്ത്ര്യമുള്ളതുകൊണ്ട് താങ്കള്‍ക്ക് പറയാം. ഉത്തരവാദപ്പെട്ട അധികാരികള്‍ സാമൂഹ്യ യാഥാര്‍ത്ഥ്യത്തിനു യോജിച്ച കാര്യങ്ങള്‍ നടപ്പിലാക്കുന്നു. <<<
ഇതില്‍ ഒരു പൊരുത്തക്കേട് ഉണ്ടല്ലോ കാളി.(പൊരുത്തക്കെടും, ഇരട്ടത്താപും കാളി നിലപാടുകളില്‍ അത്ഭുതം അല്ല, എങ്കിലും ) "ഉത്തരവാദപ്പെട്ട അധികാരികള്‍ സാമൂഹ്യ യാഥാര്‍ത്ഥ്യത്തിനു യോജിച്ച കാര്യങ്ങള്‍ നടപ്പിലാക്കുന്നു" ഇതേ ഉത്തരവാദിത്വ പെട്ട അധികാരികള്‍ ഭരിക്കുന്ന ഇന്ത്യയില്‍ തന്നെ അല്ലെ താഴ്ന്ന ജാതിക്കാര്‍ക്ക് നീതി കിട്ടുന്നില്ല എന്നാ കാര്‍ഡ് ഇറക്കി കളിയ്ക്കാന്‍ കാളിടാസന്മാര്‍ ശ്രമിക്കുന്നത് ? അതോ ഇനി ഉട്ടോപ്പിയ എന്ന വല്ല രാജ്യത്തെ അവസ്ഥയെ ചൊല്ലിയാണോ കാളിയും, കാളി യുടെ ദൈവം അരുന്ധതിയും വിലപിച്ചത് ?

kaalidaasan said...

>>ബെഞ്ച് മാര്‍ക്കും ബുക്ക് മാര്‍ക്കും ഒക്കെ നില്‍ക്കട്ടെ . നല്ലത് ആരു ചെയ്താലും അത് അനുകരിക്കാന്‍ ഒരു നന്മയുള്ള മനസ്സു വേണം കാളി ദാസാ. <<<<<

ഇപ്പോള്‍ ബലാല്‍ സംഗം ചെയ്യപ്പെടുന്ന, ലോക പരിചയമോ വിദ്യാഭ്യാസമോ ഇല്ലാത്ത സധുക്കളെ അതൊക്കെ നല്‍കി അവരെ പ്രബുദ്ധരാക്കുന്നതു വരെ ബലാല്‍ സംഗം തുടരാം എന്ന അതിബുദ്ധി നല്ലതാണെന്നൊക്കെ തോന്നും. പക്ഷെ മറ്റുള്ളവരൊക്കെ മണ്ടന്‍മാരാണെന്നു കരുതരുത്.

kaalidaasan said...

>>ഈ പ്രസ്താവന നടത്തിയത് അരുന്ധതി റോയി ആണ് കാളി ഞാന്‍ അല്ല. <<<<<

ഇവിടെ ഇംഗ്ളീഷില്‍ എഴുതി തുടങ്ങിയ താങ്കള്‍ക്ക് ഇംഗ്ളീഷ് വശമില്ല അല്ലേ. അതുകൊണ്ട് അരുന്ധതി പറഞ്ഞത് ഒരിക്കല്‍ കൂടി കേള്‍ക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നില്ല. ഇപ്പോള്‍ മനസിലാക്കി വച്ചിരിക്കുന്നതു തന്നെ ഇരുന്നോട്ടെ.

Unknown said...

ഇപ്പോള്‍ ബലാല്‍ സംഗം ചെയ്യപ്പെടുന്ന, ലോക പരിചയമോ വിദ്യാഭ്യാസമോ ഇല്ലാത്ത സധുക്കളെ അതൊക്കെ നല്‍കി അവരെ പ്രബുദ്ധരാക്കുന്നതു വരെ ബലാല്‍ സംഗം തുടരാം എന്ന അതിബുദ്ധി നല്ലതാണെന്നൊക്കെ തോന്നും. പക്ഷെ മറ്റുള്ളവരൊക്കെ മണ്ടന്‍മാരാണെന്നു കരുതരുത്. << <<

വിദ്യാഭ്യാസം, ലോകപരിചയം ഇതൊന്നും ഇല്ലാത്ത സാധുക്കളെ ച്ഹോഷണം ചെയ്യണം , ബാലാത്സംന്ഗം ചെയ്യണം എന്നൊക്കെയുള്ള തോന്നലുകള്‍ ഉണ്ടാകുന്നതു അവരുടെ അണ്ണാക്കില്‍ വരെ കയ്യിട്ടു വാരി ആ പാവങ്ങളെ നിത്യമായ ഇരുട്ടില്‍ തള്ളിയിടാന്‍ ശ്രമിക്കുന്ന കാളിദാസമാര്‍ക്കല്ലേ . പിന്നെ ഒരു കാര്യം തുറന്നു പറയാം കാളി "മറ്റുള്ളവരെ " മണ്ടനായി ഞാന്‍ കാണാറില്ല പക്ഷെ 29 രൂപ വരുമാനം ഉള്ളവര്‍ സമ്പന്നര്‍ എന്ന് പറയുന്നവരെ അതി ബൌദ്ധിക ചിന്ത ശേഷി ഉള്ളവര്‍ എന്ന് വിളിക്കാറും ഇല്ല. അവരെ വിളിക്കാന്‍ മണ്ടന്മാര്‍ എന്നല്ലാതെ മറ്റൊരു പദം ഇല്ല കാളി

Unknown said...

ഇവിടെ ഇംഗ്ളീഷില്‍ എഴുതി തുടങ്ങിയ താങ്കള്‍ക്ക് ഇംഗ്ളീഷ് വശമില്ല അല്ലേ. അതുകൊണ്ട് അരുന്ധതി പറഞ്ഞത് ഒരിക്കല്‍ കൂടി കേള്‍ക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നില്ല. ഇപ്പോള്‍ മനസിലാക്കി വച്ചിരിക്കുന്നതു തന്നെ ഇരുന്നോട്ടെ. <<<

ശരി സാര്‍ . പക്ഷെ ആ മനസിലാക്കിയത് ഒന്നൂടെ ക്ലാരിഫൈ ചെയട്ടെ
അത് താങ്കളുടെ തെറ്റിദ്ധാരണ. മിഡില്‍ ക്ളാസ് ഗേള്‍ ബലാല്‍ സംഗം ചെയ്യപ്പെട്ടപ്പോഴുള്ള പ്രതിഷേധത്തേക്കുറിച്ചാണവര്‍ അഭിപ്രായം പറഞ്ഞത്. lower class കാര്‍ ബലാല്‍ സംഗം ചെയ്യപ്പെടുമ്പോള്‍ ഇതു പോലുള്ള പ്രതിഷേദഹ് ഉണ്ടാകാറില എന്നു വ്യക്തമാക്കിയതാണ്. വെജിറ്റബിള്‍ വെണ്ടര്‍ , ജിം ഇസ്ന്ട്രക്റ്റര്‍ എന്നൊക്കെ പറഞ്ഞത് സാമാന്യ വത്കരിച്ചു പറഞ്ഞതാണ്. അല്ലാതെ ഡെല്‍ഹിയിലെ പെണ്‍കുട്ടിയേക്കുറിച്ചല്ല.- ഇത് കാളിദാസ വചനം
അതിനു എന്‍റെ മറുപടി - "ഡല്‍ഹിയില്‍ നടന്ന കുറ്റ കൃത്യത്തിന്‍റെ പശ്ചാത്തലത്തില്‍ അരുന്ധതി മിഡില്‍ ക്ലാസ് പെണ്‍കുട്ടി എന്ന് പറഞ്ഞത് ജാംബവാന്‍റെ മകള്‍ ജാംബവതിയെക്കുറിച്ചും , വെജിറ്റബിള്‍ വെണ്ടര്‍ , ജിം ഇസ്ന്ട്രക്കടര്‍ എന്നൊക്കെ താരതമ്യം ചെയ്തത് ദ്രൗപദി വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസനനെയും കുറിച്ചായിരിക്കും. അല്ലാതെ ഡല്‍ഹിയില്‍ കുരതയ്ക്ക് ഇരയായ പെണ്‍കുട്ടിയെയും അവരെ ആക്രമിച്ച കുറ്റവാളികളെയും അരുന്ധതി റോയി ഉദ്ദേശിച്ചിട്ടേ ഇല്ല . "
കാളിദാസാ , മണ്ടത്തരം പറയുമ്പോള്‍ അതിനു വേണ്ടേ ഒരു മിനിമം ശുപ്പാണ്ടി നിലവാരം .എവിടെ ഇത് മഹാ ശുപ്പാണ്ടി പീഠം കയറിയ കാളി നിലവാരം , അല്ലെ ?"

അതിനു കാളി വചനം ഇപ്പടി- ആയിരിക്കും.ആയിക്കോട്ടെ. ഞാന്‍ അറിഞ്ഞിടത്തോളം ബസ് ഡ്രൈവര്‍ മാരാണാ കുട്ടിയെ പീഢിപ്പിച്ചത്. താങ്കള്‍ പറയുന്നു, വെജിറ്റബിള്‍ വെണ്ടറും , ജിം ഇസ്ന്ട്രക്കടറും ആണെന്ന്. താങ്കളും ആ സംഘത്തിലുണ്ടായിരുന്നോ? ഇത്ര കണിശമായി ഇത് പറയാന്‍?

എന്‍റെ മറുപടി - ഈ പ്രസ്താവന (വെജിറ്റബിള്‍ വെണ്ടറും , ജിം ഇസ്ന്ട്രക്കടറും ആണെന്ന്- ഈ വിശദീകരണം ഇപ്പോള്‍ ചേര്‍ക്കുന്നത് ശുപ്പാണ്ടിമാര്‍ക്ക് വേണ്ടി )നടത്തിയത് അരുന്ധതി റോയി ആണ് കാളി ഞാന്‍ അല്ല. അവര്‍ അങ്ങനെ പ്രസ്താവിച്ചു എന്ന് ഘോഷിച്ചത് കാളിയും. അപ്പോള്‍ ന്യായമായും (കാളി ഇപ്പോള്‍ ചോദിച്ച ന്യായ പ്രകാരം) "താങ്കളും ആ സംഘത്തിലുണ്ടായിരുന്നോ? ഇത്ര കണിശമായി ഇത് പറയാന്‍?" എന്ന ചോദ്യം അരുന്ധതി റോയിയോടു വേണം ചോദിയ്ക്കാന്‍

കാളിദാസാ എ ബി സി പഠിച്ചു അക്ഷരം കൂടി വായിക്കാന്‍ അറിഞ്ഞാല്‍ മാത്രം പോരാ . ആ വായിക്കുന്ന വാചകങ്ങളുടെ അര്‍ഥം മനസിലാക്കാന്‍ ഒഅര്‌ല്‌പ്പം സാമാന്യ ബോധം കൂടി വേണം. താങ്കള്‍ക്ക് അതില്ലാതെ പോയത് മറ്റാരുടെയും കുറ്റമല്ല . അതിനു എന്നോട് പരിഭവിച്ചിട്ട്‌ എന്ത് കാര്യം ?

kaalidaasan said...

>>"ഉത്തരവാദപ്പെട്ട അധികാരികള്‍ സാമൂഹ്യ യാഥാര്‍ത്ഥ്യത്തിനു യോജിച്ച കാര്യങ്ങള്‍ നടപ്പിലാക്കുന്നു" ഇതേ ഉത്തരവാദിത്വ പെട്ട അധികാരികള്‍ ഭരിക്കുന്ന ഇന്ത്യയില്‍ തന്നെ അല്ലെ താഴ്ന്ന ജാതിക്കാര്‍ക്ക് നീതി കിട്ടുന്നില്ല <<<<<

നിയമങ്ങളും നിര്‍ദ്ദേശങ്ങളും അജണ്ടകളും ഇല്ലാത്തതല്ല പ്രശ്നം. ഹര്‍ഷ വര്‍ധന്മാര്‍ നീതി നടപ്പാക്കുന്നത് തടയുന്നതാണു പ്രശ്നം. സാക്ഷികളെ സ്വാധീനിച്ചും, പണമെറിഞ്ഞും, ഇരകളെ പ്രലോഭിപ്പിച്ചും ഭീക്ഷണിപ്പെടുത്തിയും അധികാരം ഉപയോഗിച്ചും  ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ അത് ചെയ്യുന്നു.

കേരള ഹര്‍ഷ വര്‍ദ്ധന്‍ കുഞ്ഞാലി ചെയ്യുന്നത് കണ്ടോ? ഇന്നലെ കോടതി ഒരു ചോദ്യം ചോദിച്ചു. റെജീന എന്ന കൊച്ചു കുട്ടിയെ പീഢിപ്പിച്ച കുഞ്ഞാലി കേസില്‍, കേരള സര്‍ക്കാര്‍  പ്രതിയോ സാക്ഷിയോ വാദിയോ അല്ലേങ്കിലും എന്തിനാണു ഇതില്‍ ഇടപെടുന്നതെന്ന്. ഒരു വ്യക്തിയല്ല, ഒരു സര്‍ക്കാര്‍ തന്നെ ഇരയെ വേട്ടയാടുന്നതില്‍ പങ്കെടുക്കുന്ന മനോഹര കാഴ്ചയാണത്.


ഐസ്‌ക്രീം കേസ്: സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്ന് ഹൈക്കോടതി

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ പുനരന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് പ്രത്യേക താല്‍പര്യമെന്ന് ഹൈക്കോടതി ആരാഞ്ഞു. കേസിന്റെ മൊഴിപ്പകര്‍പ്പുകള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കൈമാറുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്നും ജസ്റ്റിസ് എ.കെ.മോഹന്‍ ചോദിച്ചു.

വി.എസിന് കേസ് ഡയറിയും അനുബന്ധരേഖകളും കൈമാറണമെന്ന കേസ് പരിഗണിക്കുന്ന കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ഹര്‍ജി ജസ്റ്റിസ് മോഹന്റെ ബെഞ്ചിലേയ്ക്ക് മാറ്റിയത്.

പൊതുതാല്‍പര്യമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി വി.എസിന് രേഖകള്‍ കൈമാറണമെന്ന് ഉത്തരവിട്ടത്. എന്നാല്‍, കേസിന്റെ റിപ്പോര്‍ട്ട് ലഭിക്കാന്‍ വി.എസിന് നിയമപരമായി അര്‍ഹതയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

മൊഴിപ്പകര്‍പ്പുകളും മറ്റു രേഖകളും വി.എസിന് കൈമാറുന്നതിനെ കേസിലെ പ്രതികളാണ് എതിര്‍ക്കുന്നതെങ്കില്‍ മനസിലാക്കാം. എന്നാല്‍, നിഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ട സര്‍ക്കാര്‍ കോടതിയുടെ ഉത്തരവിനെ എതിര്‍ക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. സര്‍ക്കാര്‍ എന്തിനാണ് ഇതിന് തടസ്സം നില്‍ക്കുന്നത്. കേസില്‍ സര്‍ക്കാര്‍ ഒരു കക്ഷി പോലുമല്ല- കോടതി നിരീക്ഷിച്ചു.



kaalidaasan said...

>>കാളിദാസാ എ ബി സി പഠിച്ചു അക്ഷരം കൂടി വായിക്കാന്‍ അറിഞ്ഞാല്‍ മാത്രം പോരാ . ആ വായിക്കുന്ന വാചകങ്ങളുടെ അര്‍ഥം മനസിലാക്കാന്‍ ഒഅര്‌ല്‌പ്പം സാമാന്യ ബോധം കൂടി വേണം. <<<<<

അക്ഷരം കൂട്ടി വായിക്കാന്‍ അറിയാം എന്നു മേനി നടിക്കുന്നവര്‍ അരുന്ധതി പറഞ്ഞ വാക്കുകളൊക്കെ ആദ്യം ഒന്ന് കേള്‍ക്കുക. എന്നിട്ടു പോരെ കൂട്ടി വയിക്കലും കിഴിച്ചു വായിക്കലും.

അരുന്ധതി ഇംഗ്ളീഷില്‍ പറഞ്ഞത് താങ്കള്‍ക്ക് മനസിലായില്ല. അതുകൊണ്ട് വെറും തോന്നലുകള്‍ എഴുതി വിടുന്നു. എനിക്കതില്‍ താല്‍പ്പര്യമില്ല.

Unknown said...
This comment has been removed by the author.
Unknown said...


അരുന്ധതി ഇംഗ്ളീഷില്‍ പറഞ്ഞത് താങ്കള്‍ക്ക് മനസിലായില്ല. അതുകൊണ്ട് വെറും തോന്നലുകള്‍ എഴുതി വിടുന്നു. എനിക്കതില്‍ താല്‍പ്പര്യമില്ല. <<<

കാളിക്ക് താത്പര്യം ഉണ്ടാവില്ല . കാരണം മിഡില്‍ ക്ലാസ് പെണ്‍കുട്ടി എന്ന് ഡല്‍ഹിയില്‍ മരണപ്പെട്ട കുട്ടിയെ താരതമ്യം ചെയുകയും , ആ കേസിലെ കുറ്റവാളികളെ വെജിറ്റബിള്‍ വെണ്ടാര്‍ , ജിം ഇന്‍സ്ട്ര ക്ക്ടര്‍ എന്നൂം ഒക്കെ ഉള്ള താണ ജാതി എന്നാ താരതമ്യം നല്‍കുകയും ചെയ്ത അരുന്ധതി റോഋ പറഞ്ഞ പോക്രിത്തരത്തിനെ " ഡല്‍ഹിയിലെ പെണ്‍കുട്ടിയെ ക്കുറിച്ച് അവര്‍ പറഞ്ഞില്ല" എന്ന് ഒക്കെ വാദിക്കാന്‍ ശ്രമിച്ച് , അതെല്ലാം പരാജയപ്പെടുമ്പോള്‍ താത്പര്യം നഷ്ടപ്പെടുക സ്വാഭാവികം

Unknown said...
This comment has been removed by the author.
Unknown said...

കേരള ഹര്‍ഷ വര്‍ദ്ധന്‍ കുഞ്ഞാലി ചെയ്യുന്നത് കണ്ടോ? ഇന്നലെ കോടതി ഒരു ചോദ്യം ചോദിച്ചു. റെജീന എന്ന കൊച്ചു കുട്ടിയെ പീഢിപ്പിച്ച കുഞ്ഞാലി കേസില്‍, കേരള സര്‍ക്കാര്‍ പ്രതിയോ സാക്ഷിയോ വാദിയോ അല്ലേങ്കിലും എന്തിനാണു ഇതില്‍ ഇടപെടുന്നതെന്ന്. ഒരു വ്യക്തിയല്ല, ഒരു സര്‍ക്കാര്‍ തന്നെ ഇരയെ വേട്ടയാടുന്നതില്‍ പങ്കെടുക്കുന്ന മനോഹര കാഴ്ചയാണത്.


ഐസ്‌ക്രീം കേസ്: സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്ന് ഹൈക്കോടതി

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ പുനരന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് പ്രത്യേക താല്‍പര്യമെന്ന് ഹൈക്കോടതി ആരാഞ്ഞു. കേസിന്റെ മൊഴിപ്പകര്‍പ്പുകള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കൈമാറുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്നും ജസ്റ്റിസ് എ.കെ.മോഹന്‍ ചോദിച്ചു.

വി.എസിന് കേസ് ഡയറിയും അനുബന്ധരേഖകളും കൈമാറണമെന്ന കേസ് പരിഗണിക്കുന്ന കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ഹര്‍ജി ജസ്റ്റിസ് മോഹന്റെ ബെഞ്ചിലേയ്ക്ക് മാറ്റിയത്.

പൊതുതാല്‍പര്യമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി വി.എസിന് രേഖകള്‍ കൈമാറണമെന്ന് ഉത്തരവിട്ടത്. എന്നാല്‍, കേസിന്റെ റിപ്പോര്‍ട്ട് ലഭിക്കാന്‍ വി.എസിന് നിയമപരമായി അര്‍ഹതയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

മൊഴിപ്പകര്‍പ്പുകളും മറ്റു രേഖകളും വി.എസിന് കൈമാറുന്നതിനെ കേസിലെ പ്രതികളാണ് എതിര്‍ക്കുന്നതെങ്കില്‍ മനസിലാക്കാം. എന്നാല്‍, നിഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ട സര്‍ക്കാര്‍ കോടതിയുടെ ഉത്തരവിനെ എതിര്‍ക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. സര്‍ക്കാര്‍ എന്തിനാണ് ഇതിന് തടസ്സം നില്‍ക്കുന്നത്. കേസില്‍ സര്‍ക്കാര്‍ ഒരു കക്ഷി പോലുമല്ല- കോടതി നിരീക്ഷിച്ചു. <<<

അരുന്ധതി റോയി, ഡല്‍ഹി കേസ് , സംവരണം ഒടുക്കം കുഞ്ഞാലിക്കുട്ടി ....കാളി കറങ്ങി കറങ്ങി വിഷയം മാറ്റി തടി ഊരാനുള്ള ശ്രമം തുടരുന്നു.
എന്നാലും കാളി പറഞ്ഞ സ്ഥിതിക്ക് നമുക്ക് കുഞ്ഞാലിക്കുട്ടി ഉത്പ്പടെ ചിലരുടെ കേസ്സുകള്‍ ഒന്ന് നോക്കാം .

കുഞ്ഞാലിക്കുട്ടി- ഐസ്ക്രീം കേസ്
പി ജെ കുര്യന്‍- സുര്യ നെല്ലി പീഡന കേസ്
കാഞ്ചി ശങ്കരാചാര്യര്‍ - കൊലപാതക കേസ്
ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ - അഴിമതി / അനധികൃത സ്വത്ത് സമ്പാതിക്കല്‍ ആരോപണം
ഫാദര്‍ കോട്ടൂരാന്‍ , അങ്ങേരുടെ ശിഷ്യ സിസ്റ്റര്‍ സ്റ്റെഫി - അഭയ കേസ്

ഈ പറഞ്ഞ അഞ്ചു കേസുകളിലെ പ്രതികളില്‍ അല്ലെങ്കില്‍ കുറ്റാരോപിതര്‍ കാളിദാസന്‍ പറഞ്ഞ സര്‍ടിഫിക്കറ്റ് പ്രകാരം ഉള്ള ജാതികള്‍ അനുസരിച്ച് ഉയര്‍ന്ന ജാതിക്കാരും ഉണ്ട് , താഴ്ന്ന ജാതിക്കാരും ഉണ്ട് . ന്യൂനപക്ഷ സമുദായക്കരനും ഉണ്ട് . ഇവരൊക്കെ ഈ കുറ്റങ്ങളില്‍ നിന്നും മുക്തരായി അല്ലെങ്കില്‍ മുക്തിയുടെ പല ഘട്ടങ്ങളില്‍ നില്‍ക്കുന്നു. അത് ഇവരുടെ ജാതി സര്‍ട്ടിഫിക്കറ്റ് ജാതി കൊണ്ടല്ല. ഇവരുടെ പിന്നില്‍ സമുദായം/സര്‍ജ്ക്കാര്‍/പണം/ അധിക്കാരം ഇതൊക്കെ /ഇതില്‍ ഏതെങ്കിലും ഉള്ളത് കൊണ്ടാണ്.
ഇത് തന്നെയാണ് ഞാന്‍ ആദ്യം മുതല്‍ പറയുന്നതിന്റെ ഏറ്റവും വലിയ തെളിവും കാളദാസാ .ഇന്ത്യയില്‍ നീതി നടക്കുന്നത് നിഷേധിക്കുന്നത് രണ്ടേ രണ്ടു ജാതി പ്രകാരം - ഉള്ളവന്‍ (അധികാരം/പണം/സ്വാധീനം ) ഒരു ജാതി, ഇതൊന്നും ഇല്ലാത്തവന്‍ രണ്ടാം ജാതി. അല്ലാതെ കാളി ഇറക്കുന്ന ജാതി കാര്‍ഡ് പോലെ സര്‍ട്ടിഫിക്കറ്റ് ജാതി അല്ല

kaalidaasan said...

>>>അരുന്ധതി റോയി, ഡല്‍ഹി കേസ് , സംവരണം ഒടുക്കം കുഞ്ഞാലിക്കുട്ടി ....കാളി കറങ്ങി കറങ്ങി വിഷയം മാറ്റി തടി ഊരാനുള്ള ശ്രമം തുടരുന്നു.<<<<

അപ്പോള്‍ താങ്കള്‍ പോസ്റ്റു പോലും വായിച്ചില്ലേ. കുഞ്ഞാലിക്കുട്ടിയുടെയും പി ജെ കുര്യന്റെയും കാര്യം പറഞ്ഞതൊന്നും വായിക്കാതെ വെറുതെ കിടന്ന് ഒച്ചവയ്ക്കുകയാണല്ലേ.

Unknown said...

അപ്പോള്‍ താങ്കള്‍ പോസ്റ്റു പോലും വായിച്ചില്ലേ. കുഞ്ഞാലിക്കുട്ടിയുടെയും പി ജെ കുര്യന്റെയും കാര്യം പറഞ്ഞതൊന്നും വായിക്കാതെ വെറുതെ കിടന്ന് ഒച്ചവയ്ക്കുകയാണല്ലേ. <<<
നമ്മുടെ ചര്‍ച്ച, സംവാദം അരുന്ധതി റോയി പറഞ്ഞ പോക്രിത്തരം, കാളി ഇറക്കിയ ജാതി കാര്‍ഡ് ഇതില ആയിരുന്നു തുടക്കം.ജാതി കാര്‍ഡ് ഇതില്‍ തുടക്കം . അല്ലാതെ കാളിയുടെ പോസ്റ്റില്‍ പരസ്പര ബന്ധമില്ലാത്ത പല കാര്യങ്ങളും മണ്ടത്തരങ്ങളും പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ എന്തായാലും ഞാന്‍ ചര്‍ച്ച ചെയ്തിട്ടില്ല .പ്രധാന്‍ വിഷയ ത്തില്‍ നിന്നും വാദങ്ങള്‍ പൊളിയുമ്പോള്‍ തടി തപ്പാന്‍ നമ്മുടെ ചര്‍ച്ചയില്‍ കാളി ഓരോ പുതിയ വിഷയം കൊണ്ട് വരും. അപ്പോള്‍ മാത്രം ഞാന്‍ മറുപടി പറയും. കളി തുള്ളുന്ന കാളി ആ വിഷയം വിട്ടു അടുത്തത്‌ പൊക്കി കൊണ്ട് വരും....ഇത് തുടര്‍ക്കഥ
ഉരുളാതെ കാളി :)

kaalidaasan said...

>>>>>നമ്മുടെ ചര്‍ച്ച, സംവാദം അരുന്ധതി റോയി പറഞ്ഞ പോക്രിത്തരം, കാളി ഇറക്കിയ ജാതി കാര്‍ഡ് ഇതില ആയിരുന്നു തുടക്കം.<<<<

ഞാന്‍ ചര്‍ച്ചക്ക് വേണ്ടി എഴുതിയതിനേക്കുറിച്ചാണു പറഞ്ഞത്. തങ്കളുടെ ചര്‍ച്ചയേക്കുറിച്ചല്ല.

Unknown said...

ഞാനും അത് തന്നെയാണ് കാളി പറഞ്ഞത് . കാളിയുടെ പോസ്റ്റില്‍ പരസ്പര ബന്ധമില്ലാത്ത പല കാര്യങ്ങളും മണ്ടത്തരങ്ങളും പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ എന്തായാലും ഞാന്‍ ചര്‍ച്ച ചെയ്തിട്ടില്ല . ഞാന്‍ അഭിപ്രായം പറഞ്ഞത് അരുന്ധതി റോയി പറഞ്ഞ വാക്കുകള്‍ എന്ന് കാളി ദാസന്‍ ഘോഷിച്ച കാര്യവും, പിന്നെ അതിന്റെ പിന്നാലെ കയ്യടിച്ചു കാളിദാസന്‍ ഇറക്കിയ ജാതി കാര്‍ഡും, ഇവയെക്കുരിച്ചാണ്. എന്നോട് കമന്റുകളില്‍ കൂടി കാളിയും സംവാദം തുടങ്ങിയത് ഈ രണ്ടു വിഷയങ്ങളില്‍ തന്നെ . പ്രധാന വിഷയത്തിലെ വാദങ്ങള്‍ പൊളിയുമ്പോള്‍ തടി തപ്പാന്‍ നമ്മുടെ ചര്‍ച്ചയില്‍ കാളി ഓരോ പുതിയ വിഷയം കൊണ്ട് വരും. അപ്പോള്‍ മാത്രം ഞാന്‍ മറുപടി പറയും. കലി തുള്ളുന്ന കാളി ആ വിഷയം വിട്ടു അടുത്തത്‌ പൊക്കി കൊണ്ട് വരും... അത്രയേ ഞാനും പറഞ്ഞുള്ളൂ കാളി

Unknown said...

പക്ഷെ ഒരു ഗുണം ഉള്ളത് , ഇടയ്ക്കിടെ സ്വയം അറിയാതെ തന്നെ കാളി ദാസന്‍ ഞാന്‍ ആശയം മുതല്‍ക്കേ പറയുന്ന കാര്യങ്ങള്‍ സമ്മതിച്ചു തരും എന്നതാണ്. ഇപ്പൊ അവസാനം കുഞ്ഞാലിക്കുട്ടി യുടെ കേസ്സില്‍ കോടതി സര്‍ക്കാരിനെ വിമര്‍ശിച്ച കാര്യം കാളി നീട്ടി വിസ്തരിച്ചു. അത് കൊണ്ട് തെളിയിച്ചത് ഇത്രമാത്രം :
കുഞ്ഞാലിക്കുട്ടി- ഐസ്ക്രീം കേസ്
പി ജെ കുര്യന്‍- സുര്യ നെല്ലി പീഡന കേസ്
കാഞ്ചി ശങ്കരാചാര്യര്‍ - കൊലപാതക കേസ്
ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ - അഴിമതി / അനധികൃത സ്വത്ത് സമ്പാതിക്കല്‍ ആരോപണം
ഫാദര്‍ കോട്ടൂരാന്‍ , അങ്ങേരുടെ ശിഷ്യ സിസ്റ്റര്‍ സ്റ്റെഫി - അഭയ കേസ്

ഈ പറഞ്ഞ അഞ്ചു കേസുകളിലെ പ്രതികളില്‍ അല്ലെങ്കില്‍ കുറ്റാരോപിതര്‍ കാളിദാസന്‍ പറഞ്ഞ സര്‍ടിഫിക്കറ്റ് പ്രകാരം ഉള്ള ജാതികള്‍ അനുസരിച്ച് ഉയര്‍ന്ന ജാതിക്കാരും ഉണ്ട് , താഴ്ന്ന ജാതിക്കാരും ഉണ്ട് . ന്യൂനപക്ഷ സമുദായക്കരനും ഉണ്ട് . ഇവരൊക്കെ ഈ കുറ്റങ്ങളില്‍ നിന്നും മുക്തരായി അല്ലെങ്കില്‍ മുക്തിയുടെ പല ഘട്ടങ്ങളില്‍ നില്‍ക്കുന്നു. അത് ഇവരുടെ ജാതി സര്‍ട്ടിഫിക്കറ്റ് ജാതി കൊണ്ടല്ല. ഇവരുടെ പിന്നില്‍ സമുദായം/സര്‍ക്കാര്‍ /പണം/ അധികാരം ഇതൊക്കെ /ഇതില്‍ ഏതെങ്കിലും ഉള്ളത് കൊണ്ടാണ്.
ഇത് തന്നെയാണ് ഞാന്‍ ആദ്യം മുതല്‍ പറയുന്നതിന്റെ ഏറ്റവും വലിയ തെളിവും .ഇന്ത്യയില്‍ നീതി നടക്കുന്നത് നിഷേധിക്കുന്നത് രണ്ടേ രണ്ടു ജാതി പ്രകാരം - ഉള്ളവന്‍ (അധികാരം/പണം/സ്വാധീനം ) ഒരു ജാതി, ഇതൊന്നും ഇല്ലാത്തവന്‍ രണ്ടാം ജാതി. അല്ലാതെ കാളി ഇറക്കുന്ന ജാതി കാര്‍ഡ് പോലെ സര്‍ട്ടിഫിക്കറ്റ് ജാതി അല്ല

kaalidaasan said...

>>>ഞാന്‍ അഭിപ്രായം പറഞ്ഞത് അരുന്ധതി റോയി പറഞ്ഞ വാക്കുകള്‍ എന്ന് കാളി ദാസന്‍ ഘോഷിച്ച കാര്യവും, പിന്നെ അതിന്റെ പിന്നാലെ കയ്യടിച്ചു കാളിദാസന്‍ ഇറക്കിയ ജാതി കാര്‍ഡും, ഇവയെക്കുരിച്ചാണ്. <<<<

അരുന്ധതി റോയി പറഞ്ഞ വാക്കുകള്‍ എന്ന് കാളി ദാസന്‍ ഘോഷിച്ചിട്ടില്ല. ഒരു പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നാണെഴുതിയത്. അതിനെ രണ്ടുപേര്‍ ദുര്‍വ്യാഖ്യാനിച്ചതിനേപ്പറ്റിയാണീ പോസ്റ്റു തന്നെ.

ജാതിയൊക്കെ ഞാന്‍ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ കാരണം ഉന്നത ജാതിക്കാര്‍  താഴ്ന്ന ജതിക്കാര്‍ക്ക് നീതി നിഷേധിക്കുന്ന യാഥാര്‍ത്ഥ്യം ​ഉള്ളതുകൊണ്ടും. അതംഗീകരിക്കാന്‍ മടിയുള്ള താങ്കള്‍ക്കത് ജാതി കാര്‍ഡായി തോനുന്നു.

kaalidaasan said...

>>>കുഞ്ഞാലിക്കുട്ടി- ഐസ്ക്രീം കേസ്
പി ജെ കുര്യന്‍- സുര്യ നെല്ലി പീഡന കേസ്
കാഞ്ചി ശങ്കരാചാര്യര്‍ - കൊലപാതക കേസ്
ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ - അഴിമതി / അനധികൃത സ്വത്ത് സമ്പാതിക്കല്‍ ആരോപണം
ഫാദര്‍ കോട്ടൂരാന്‍ , അങ്ങേരുടെ ശിഷ്യ സിസ്റ്റര്‍ സ്റ്റെഫി - അഭയ കേസ്
ഇവരുടെ പിന്നില്‍ സമുദായം/സര്‍ക്കാര്‍ /പണം/ അധികാരം ഇതൊക്കെ /ഇതില്‍ ഏതെങ്കിലും ഉള്ളത് കൊണ്ടാണ്.
<<<<


അല്ലെന്നാരെങ്കിലും പറഞ്ഞോ?

താങ്കളുടെ ഈ ബെഞ്ച് മാര്‍ക്കിനു നല്ല ഒരു സലാം പറയട്ടെ. ഇവരൊക്കെ ചെയ്തതുപോലെ അവര്‍ണ്ണനെയും  ചെയ്യാന്‍ പ്രാപ്തനാക്കാനാണോ താങ്കള്‍തമിഴ് നാടു മുതല്‍ ബീഹാര്‍ വരെ സഞ്ചരിച്ച് അവരുടെ ഇടയില്‍ ബോധവത്കരണം നടത്തുന്നത്? കഷ്ടം.

സമുദായം ഉള്ളതുകൊണ്ടൊന്നുമല്ല ഇവര്‍ രക്ഷപ്പെട്ടത്. ഇവര്‍ക്ക് ജുഡീഷ്യറിയെയും അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും ഒക്കെ വിലക്കു വാങ്ങാന്‍ പറ്റി.

ഇന്‍ഡ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും  സര്‍ക്കാര്‍ /പണം/ അധികാരം എന്നിവ ഉള്ളത് ഉയര്‍ന്നജാതിക്കാര്‍ക്കാണ്. എന്തുകൊണ്ട് അവര്‍ണ്ണര്‍ക്കിതില്ല, സവര്‍ണ്ണര്‍ക്കുണ്ട് എന്നാണു ഞാന്‍ പറഞ്ഞത്. സഹസ്രാബ്ദങ്ങളായി ഇതൊക്കെ സവര്‍ണ്ണര്‍ കയ്യടക്കി വച്ചു. അവര്‍ണ്ണരെ തൊട്ടുകൂടാത്തവരെന്നും തീണ്ടികൂടാത്തവരെന്നും  മുദ്ര കുത്തി ആട്ടിയോടിച്ചു. അതിനു പറ്റിയ മത നിയമങ്ങളുമുണ്ടാക്കി. അവര്‍ണ്ണര്‍ക്കുകൂടി അവകാശപ്പെട്ട അധികാരവും സമ്പത്തും ഭൂമിയുമെല്ലാം സവര്‍ണ്ണര്‍ കയ്യടക്കി. അടിമകളാക്കി. അതുകൊണ്ട് അവര്‍ണ്ണര്‍ക്ക് ഇതൊന്നുമില്ല. അതിനുള്ള പരിഹാരം ഉപദേശമോ ബോധവത്കരണമോ അല്ല. ആണ്. അതാണു ഞാന്‍ പറഞ്ഞത്. വേണ്ടത് Affirmative Action ആണ്. അതാണു സംവരണം. സവര്‍ണ്ണനോട് മത്സരിച്ച് ഇതൊക്കെ നേടാന്‍ അവര്‍ണ്ണനു കെല്‍പ്പില്ല.

ഇതൊക്കെ നേടുന്നത് കുഞ്ഞാലിയും കുര്യനും  ഒക്കെ ജുഡീഷ്യറിയെ വിലക്കെടുത്തതുപോലെ, ജുഡീഷ്യറിയെ വിലക്കെടുത്ത് കേസുകളില്‍ നിന്നും രക്ഷപെടാനല്ല. താങ്കളാദ്യം പറഞ്ഞ ആത്മാഭിമാനത്തോടെ ജീവിക്കാന്‍വേണ്ടി മാത്രം. ഇതൊന്നും കയ്യിലില്ലെങ്കില്‍ ഒരു ബോധവത്കരണവും ഒരവര്‍ണ്ണന്റെയും സ്ഥിതി മെച്ചപ്പെടുത്തില്ല. അതുകൊണ്ട് അവനു വിദ്യാഭ്യാസത്തിനു വേണ്ട ആനുകൂല്യം നല്‍കുന്നു. ജോലിക്കു വേണ്ട ആനുകൂല്യം നല്‍കുന്നു. ഭരണത്തില്‍ പങ്കാളിയാക്കുന്നു. ഇതൊക്കെ ഉണ്ടെങ്കിലേ അവര്‍ണ്ണനു താങ്കളീ പറഞ്ഞതൊക്കെ നേടാനാകൂ. താങ്കളുടെ അളിഞ്ഞ ബോധവത്കരണം ഒരവര്‍ണ്ണനും വേണ്ട. വേണ്ടത് വിദ്യാഭ്യാസവും ജോലിയും അധികാരവുമാണ്. അത് ഒരു സവര്‍ണ്ണന്റെയും മേല്‍ കുതിര കയറാനല്ല. ആരും ഇങ്ങോട്ടു വന്ന് കുതിര കയറാതെ, അന്തസോടെ ജീവിക്കാന്‍ വേണ്ടി മാത്രം.

kaalidaasan said...

>>>ഇത് തന്നെയാണ് ഞാന്‍ ആദ്യം മുതല്‍ പറയുന്നതിന്റെ ഏറ്റവും വലിയ തെളിവും .ഇന്ത്യയില്‍ നീതി നടക്കുന്നത് നിഷേധിക്കുന്നത് രണ്ടേ രണ്ടു ജാതി പ്രകാരം - ഉള്ളവന്‍ (അധികാരം/പണം/സ്വാധീനം ) ഒരു ജാതി, ഇതൊന്നും ഇല്ലാത്തവന്‍ രണ്ടാം ജാതി.
<<<<


താങ്കളാദ്യമോ മധ്യത്തിലോ അവസാനത്തിലോ എന്തു വേണമെങ്കിലും പറഞ്ഞോ.

ഇന്‍ഡ്യയിലെ അവര്‍ണ്ണജാതിക്കാര്‍ക്ക് അധികാരം/പണം/സ്വാധീനം എന്നിവ ഇല്ലാത്തതിന്റെ കാരണം ജാതിയാണെന്ന് വിവരമുള്ള എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ്, ജാതി അടിസ്ഥാനത്തില്‍  Affirmative Action എടുക്കുന്നതെന്നുമറിയാം. താങ്കളിതൊക്കെ അവര്‍ണ്ണനു നേടിക്കൊടുക്കാന്‍ ബോധവത്കരണം  നടത്തിക്കോളൂ. പക്ഷെ അവര്‍ണ്ണതു വേണ്ട. അതുമായി അങ്ങോട്ടു ചെന്നാല്‍ അവര്‍ തല്ലിയോടിക്കും. അവര്‍ക്ക് വേണ്ടത് വിദ്യാഭ്യാസവും ജോലിയും അധികാരത്തില്‍ പങ്കാളിത്തവുമാണ്. സംവരണം അതവര്‍ക്ക് കൊടുക്കുന്നു.

Unknown said...



ജാതിയൊക്കെ ഞാന്‍ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ കാരണം ഉന്നത ജാതിക്കാര്‍ താഴ്ന്ന ജതിക്കാര്‍ക്ക് നീതി നിഷേധിക്കുന്ന യാഥാര്‍ത്ഥ്യം ​ഉള്ളതുകൊണ്ടും. അതംഗീകരിക്കാന്‍ മടിയുള്ള താങ്കള്‍ക്കത് ജാതി കാര്‍ഡായി തോനുന്നു. <<< <<<



ഇതാണ്, അരുന്ധതി പറഞ്ഞത്. എന്ന് താങ്കള്‍ എനിക്ക് പറഞ്ഞു തന്ന വാക്കുകള്‍ ഇതാണ് ""However, the real problem is why is this crime creating such a lot of outrage is because it plays into the idea of the criminal poor, like the<> vegetable vendor, gym instructor or bus driver actually assaulting a middle class girl. Whereas when rape is used as a means of domination by upper castes, the army or the police it is not even punished,"

ഇവിടെ vegetable vendor, gym instructor or bus driver എന്ന വാക്കുകള്‍ കുറ്റവാളികളെ താരതമ്യം ചെയാനും , middle class girl എന്നാ വാക്ക് ഇരയെ കുറിച്ച് പറയാനും ആണ് അവര്‍ ഉപയോഗിച്ചത്. അര്‍ ‍ അങ്ങനെ പറഞ്ഞിട്ടില്ല, പറഞ്ഞത് ചുമ്മാ ഒരു സാമന്യ പറച്ചിലാണ് , അവര്‍ ‍ പറഞ്ഞു അതിനിപ്പോ എന്താ തുടങ്ങി പല ഉരുളുകള്‍ , മറിച്ചില്‍ കാളി ഈ പേരില്‍ നടത്തി എന്നത് സ്മരണീയം )



പിന്നെ അവരുടെ വാക്കുകളുടെ ചുവടു പിടിച്ചു ആണ് കാളിദാസന്‍ താഴ്ന്ന ജാതിക്കാര്‍ ‍/ ഉയര്‍ന്ന ജാതിക്കാര്‍ എന്ന കാര്‍ഡ് ഇറക്കിയതും അതിനു വേണ്ടി മണ്ടത്തരങ്ങളുടെ ഘോഷയാത്ര നടത്തിയതും .
അപ്പോഴാണ്‌ ഞാന്‍ പറഞ്ഞത് ഇന്ത്യയില്‍ നീതി നടക്കുന്നത് നിഷേധിക്കുന്നത് രണ്ടേ രണ്ടു ജാതി പ്രകാരം - ഉള്ളവന്‍ (അധികാരം/പണം/സ്വാധീനം ) ഒരു ജാതി, ഇതൊന്നും ഇല്ലാത്തവന്‍ രണ്ടാം ജാതി. അല്ലാതെ കാളി ഇറക്കുന്ന ജാതി കാര്‍‍ഡ് പോലെ സര്‍ട്ടിഫിക്കറ്റ് ജാതി അല്ല എന്ന് . ഞാന്‍ പറഞ്ഞ ഈ കാര്യം അക്ഷരംപ്രതി സത്യമാണ് എന്ന് ഒടുക്കം കുഞ്ഞാലിക്കുട്ടി- ഐസ്ക്രീം - ആ കേസ്സില്‍ ഉമ്മനുള്ള താത്പര്യം, കോടതിയുടെ ചോദ്യം , എന്നൊക്കെ പറഞ്ഞു കാളിദാസന്‍ തന്നെ തെളിയിക്കുകയും ചെയ്തു. മിച്ചം , പിന്നെയും വീണയിടത്ത് കിടന്ന് ഉരുണ്ടു തീര്‍ക്കാന്‍ കാളിദാസന് ജന്മം ബാക്കി .

Unknown said...

താങ്കളാദ്യമോ മധ്യത്തിലോ അവസാനത്തിലോ എന്തു വേണമെങ്കിലും പറഞ്ഞോ.

ഇന്‍ഡ്യയിലെ അവര്‍ണ്ണജാതിക്കാര്‍ക്ക് അധികാരം/പണം/സ്വാധീനം എന്നിവ ഇല്ലാത്തതിന്റെ കാരണം ജാതിയാണെന്ന് വിവരമുള്ള എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ്, ജാതി അടിസ്ഥാനത്തില്‍ Affirmative Action എടുക്കുന്നതെന്നുമറിയാം. താങ്കളിതൊക്കെ അവര്‍ണ്ണനു നേടിക്കൊടുക്കാന്‍ ബോധവത്കരണം നടത്തിക്കോളൂ. പക്ഷെ അവര്‍ണ്ണതു വേണ്ട. അതുമായി അങ്ങോട്ടു ചെന്നാല്‍ അവര്‍ തല്ലിയോടിക്കും. അവര്‍ക്ക് വേണ്ടത് വിദ്യാഭ്യാസവും ജോലിയും അധികാരത്തില്‍ പങ്കാളിത്തവുമാണ്. സംവരണം അതവര്‍ക്ക് കൊടുക്കുന്നു. <<<

പിന്നെ വിദ്യാഭ്യാസം , ജോലി ഇതിലൊക്കെ അവര്‍ണ്ണര്‍ക്ക് ലഭിക്കാനുള്ള നിയമം ഒക്കെ ഈ നാട്ടില്‍ ഉണ്ട്. പക്ഷെ ആ അവകാശങ്ങള്‍ അവര്‍ണ്ണരിലെ പാവം ദാസനും കുടുമ്പത്തിനും ലഭിക്കാതെ സംപന്നന്നായ കാളി ദാസനും മക്കളും കയ്യിട്ടു വാരി ഒരു പരുവമാക്കും. എന്നിട്ട് ദാസന് എന്താണ് വേണ്ടത് എന്ന് ലോകത്തോട്‌ പറഞ്ഞു ദാസന്റെ വ്യക്താവ് ആകാന്‍ ശ്രമിക്കും. ഇത് തന്നെയാണ് ശവം തീനികള്‍ എന്ന് ഞാന്‍ വിളിച്ചത്

വഴിയിലെ തല്ല് വാങ്ങി പുരയില്‍ കൊണ്ട് വെയ്ക്കുന്ന ശീലം നമുക്കില്ല കാളി. അത് കൊണ്ട് അത് കള

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

ഇതൊക്കെ നേടുന്നത് കുഞ്ഞാലിയും കുര്യനും ഒക്കെ ജുഡീഷ്യറിയെ വിലക്കെടുത്തതുപോലെ, ജുഡീഷ്യറിയെ വിലക്കെടുത്ത് കേസുകളില്‍ നിന്നും രക്ഷപെടാനല്ല. താങ്കളാദ്യം പറഞ്ഞ ആത്മാഭിമാനത്തോടെ ജീവിക്കാന്‍വേണ്ടി മാത്രം. ഇതൊന്നും കയ്യിലില്ലെങ്കില്‍ ഒരു ബോധവത്കരണവും ഒരവര്‍ണ്ണന്റെയും സ്ഥിതി മെച്ചപ്പെടുത്തില്ല. അതുകൊണ്ട് അവനു വിദ്യാഭ്യാസത്തിനു വേണ്ട ആനുകൂല്യം നല്‍കുന്നു. ജോലിക്കു വേണ്ട ആനുകൂല്യം നല്‍കുന്നു. ഭരണത്തില്‍ പങ്കാളിയാക്കുന്നു. ഇതൊക്കെ ഉണ്ടെങ്കിലേ അവര്‍ണ്ണനു താങ്കളീ പറഞ്ഞതൊക്കെ നേടാനാകൂ. താങ്കളുടെ അളിഞ്ഞ ബോധവത്കരണം ഒരവര്‍ണ്ണനും വേണ്ട. വേണ്ടത് വിദ്യാഭ്യാസവും ജോലിയും അധികാരവുമാണ്. അത് ഒരു സവര്‍ണ്ണന്റെയും മേല്‍ കുതിര കയറാനല്ല. ആരും ഇങ്ങോട്ടു വന്ന് കുതിര കയറാതെ, അന്തസോടെ ജീവിക്കാന്‍ വേണ്ടി മാത്രം <<<
അവര്‍ണ്ണന്‍ എന്ന് ജാതി സര്‍ടിഫിക്കറ്റ് വിളിക്കുന്ന ആളുകള്‍ അന്തസ്സോടെ ജീവിക്കണം. അതിനു വേണ്ടത് വിദ്യാഭ്യാസം, തൊഴില്‍ ഇതൊക്കെ നല്‍കുന്ന ജീവിത സാഹചര്യം.ഇതൊക്കെ അവര്‍ക്ക് ലഭിക്കു എന്ന് ഉറപ്പാക്കുന്ന നിയമങ്ങളും നാട്ടില്‍ ഉണ്ട്. പ്രശ്നം അവരുടെ സ്വ്ജാതിയിലെ സമ്പന്ന കാളി ദാസന്മാര്‍ ആണ് . അതാണ്‌ കാളി ഞാന്‍ പറഞ്ഞത് അത് മാറാന്‍ വേണ്ടിയുള്ള പരിഹാരം ആണല്ലോ കാളിദാസാ ഞാന്‍ പറഞ്ഞത്. ലാല്ലി ദേവി തുടങ്ങിയ ദളിതര്‍ക്ക് ന്യായമായി ലഭിക്കേണ്ട അവകാശങ്ങളില്‍ ലള്ളിയുടെ സ്വജാതിയില്‍ പെട്ട ശവം തീനികളായ കാളിദാസന്മാര്‍ കയ്യിട്ടു വാരുന്നത് നിറുത്തിയാല്‍ അവര്‍ക്കും വിദ്യാഭ്യാസം , ലോക പരിചയം എന്നിവ ലഭിക്കും. ചൂഷണത്തിന് എതിരെ പോരാടാന്‍ സാധിക്കും . പക്ഷെ ലാലി ദേവിയെ പോലുള്ളവര്‍ കാളിദാസന്റെ ഒപ്പം എത്തുന്നത് കാളിദാസന് സഹിക്കില്ല. അത് കൊണ്ട് അവരെ എന്നും ഇരുട്ടില്‍ തല്ലാന്‍ അവരുടെ അവകാശങ്ങളില്‍ കയ്യിട്ടു വാരുന്നു. മാത്രമല്ല ലാല്ലി ദേവിയെ പോലുള്ളവര്‍ വിദ്യാഭ്യാസം , ലോകപരിചയം ഇതൊക്കെ നേടി സ്വന്തം നിലയ്ക്ക് ചൂഷണത്തിന് എതിരെ പൊരുതി തുടങ്ങിയാല്‍ അരുണ്ടതി ദേവിക്ക് പണി പോകും, കളി ദാസന് പണിയാവും. അത് സമ്മതിക്കാന്‍ പാടില്ലാലോ . അല്ലെ ? അപ്പോള്‍ പാവങ്ങളുടെ അണ്ണാക്കില്‍ കയ്യിട്ടു വരുന്നത് നിറുത്ത് കാളിദാസ എന്ന് പറയുന്നവരോട് കലി ദേഷ്യം , പക , വെറുപ്പ്‌. ഇതൊന്നും കൊണ്ട് ഒരു കാര്യവും ഇല്ല കാളി . ശവം തിന്നു ചീര്‍ക്കുമ്പോള്‍ ആലോചിക്കണം ആരെങ്കിലും ഒക്കെ ഇതൊക്കെ എന്നെങ്കിലും വിളിച്ചു പറയും എന്ന്

Unknown said...

ഇന്‍ഡ്യയിലെ അവര്‍ണ്ണജാതിക്കാര്‍ക്ക് അധികാരം/പണം/സ്വാധീനം എന്നിവ ഇല്ലാത്തതിന്റെ കാരണം ജാതിയാണെന്ന് വിവരമുള്ള എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ്, ജാതി അടിസ്ഥാനത്തില്‍ Affirmative Action എടുക്കുന്നതെന്നുമറിയാം. താങ്കളിതൊക്കെ അവര്‍ണ്ണനു നേടിക്കൊടുക്കാന്‍ ബോധവത്കരണം നടത്തിക്കോളൂ. പക്ഷെ അവര്‍ണ്ണതു വേണ്ട. അതുമായി അങ്ങോട്ടു ചെന്നാല്‍ അവര്‍ തല്ലിയോടിക്കും. അവര്‍ക്ക് വേണ്ടത് വിദ്യാഭ്യാസവും ജോലിയും അധികാരത്തില്‍ പങ്കാളിത്തവുമാണ്. സംവരണം അതവര്‍ക്ക് കൊടുക്കുന്നു. << <<
ടെ വീണ്ടും അവര്‍ണ്ണന്‍ സവര്‍ണ്ണന്‍ .
ഒന്ന് കൂടി പറയാം കേട്ടോ കാളി .
1) കുഞ്ഞാലിക്കുട്ടി- ഐസ്ക്രീം കേസ്
2) പി ജെ കുര്യന്‍- സുര്യ നെല്ലി പീഡന കേസ്
3) കാഞ്ചി ശങ്കരാചാര്യര്‍ - കൊലപാതക കേസ്
4 ) ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ - അഴിമതി / അനധികൃത സ്വത്ത് സമ്പാതിക്കല്‍ ആരോപണം
5 ) ഫാദര്‍ കോട്ടൂരാന്‍ , അങ്ങേരുടെ ശിഷ്യ സിസ്റ്റര്‍ സ്റ്റെഫി - അഭയ കേസ്

ഈ പറഞ്ഞ അഞ്ചു കേസുകളിലെ പ്രതികളില്‍ അല്ലെങ്കില്‍ കുറ്റാരോപിതര്‍ കാളിദാസന്‍ പറഞ്ഞ സര്‍ടിഫിക്കറ്റ് പ്രകാരം ഉള്ള ജാതികള്‍ അനുസരിച്ച് ഉയര്‍ന്ന ജാതിക്കാരും ഉണ്ട് , താഴ്ന്ന ജാതിക്കാരും ഉണ്ട് . ന്യൂനപക്ഷ സമുദായക്കരനും ഉണ്ട് . അത് ഇവരുടെ ജാതി സര്‍ട്ടിഫിക്കറ്റ് ജാതി കൊണ്ടല്ല. ഇവരുടെ പിന്നില്‍ സമുദായം/സര്‍ക്കാര്‍ /പണം/ അധികാരം ഇതൊക്കെ /ഇതില്‍ ഏതെങ്കിലും ഉള്ളത് കൊണ്ടാണ്.
ഇത് തന്നെയാണ് ഞാന്‍ ആദ്യം മുതല്‍ പറയുന്നതിന്റെ ഏറ്റവും വലിയ തെളിവും .ഇന്ത്യയില്‍ നീതി നടക്കുന്നത് നിഷേധിക്കുന്നത് രണ്ടേ രണ്ടു ജാതി പ്രകാരം - ഉള്ളവന്‍ (അധികാരം/പണം/സ്വാധീനം ) ഒരു ജാതി, ഇതൊന്നും ഇല്ലാത്തവന്‍ രണ്ടാം ജാതി. അല്ലാതെ കാളി ഇറക്കുന്ന ജാതി കാര്‍ഡ് പോലെ സര്‍ട്ടിഫിക്കറ്റ് ജാതി അല്ല

kaalidaasan said...

>>>>ഇവിടെ vegetable vendor, gym instructor or bus driver എന്ന വാക്കുകള്‍ കുറ്റവാളികളെ താരതമ്യം ചെയാനും , middle class girl എന്നാ വാക്ക് ഇരയെ കുറിച്ച് പറയാനും ആണ് അവര്‍ ഉപയോഗിച്ചത്.<<<

താങ്കള്‍ക്ക് ഇംഗ്ളീഷ് വായിച്ചാല്‍ മനസിലാകാത്തതിന്റെ കുഴപ്പമാണ്. ജിം ഇന്സ്റ്റ്രക്റ്ററും ബസ് ഡ്രൈവറും ഒക്കെ ഈ പെണ്‍കുട്ടിയെ ബലാല്‍ സംഗം ചെയ്തിട്ടുണ്ടെങ്കിലേ താങ്കളീ പറയുന്ന അര്‍ത്ഥം അതിനു വരൂ. ഇംഗ്ളീഷ് അറിയാവുന്നവര്‍ വായിച്ചാല്‍ അവര്‍ പറഞ്ഞത് ഇതാണെന്നു മനസിലാകും.

However, the real problem is why is this crime creating such a lot of outrage is because it plays into the idea of the criminal poor, actually assaulting a middle class girl.

like the vegetable vendor, gym instructor or bus driver എന്നതൊക്കെ ഉദാഹരണമായിട്ടു പറഞ്ഞതാണെന്നും അവര്‍ മനസിലാക്കും. അതുകൊണ്ട് താങ്കള്‍ ഇഷ്ടമുള്ള അര്‍ത്ഥം നല്‍കി വ്യഖ്യാനിച്ചാലും എനിക്ക് വിരോധമില്ല.

kaalidaasan said...

>>>>പിന്നെ വിദ്യാഭ്യാസം , ജോലി ഇതിലൊക്കെ അവര്‍ണ്ണര്‍ക്ക് ലഭിക്കാനുള്ള നിയമം ഒക്കെ ഈ നാട്ടില്‍ ഉണ്ട്. <<<

അതാണു സംവരണത്തിനുള്ള നിയമം. താങ്കളുടെ ഉഡായിപ്പ് ബോധവത്കരണമല്ല.

Unknown said...

>>>>പിന്നെ വിദ്യാഭ്യാസം , ജോലി ഇതിലൊക്കെ അവര്‍ണ്ണര്‍ക്ക് ലഭിക്കാനുള്ള നിയമം ഒക്കെ ഈ നാട്ടില്‍ ഉണ്ട്. <<<

അതാണു സംവരണത്തിനുള്ള നിയമം. താങ്കളുടെ ഉഡായിപ്പ് ബോധവത്കരണമല്ല. <<<
ബോധവത്കരണം ആ സംവരണം കൊണ്ട് ലഭിക്കുന്ന ഗുണങ്ങള്‍ പ്പവങ്ങളുടെ കയ്യില്‍ പൂര്‍ണ്ണമായി ലഭിക്കുവാന്‍, അവരെ സ്വജാതിയിഒലെ ശവംതീനികള്‍ ആയ കാളി ദാസന്മാര്‍ ചൂഷണം ചെയ്യാതിരിക്കാന്‍ വേണ്ടി ഉള്ളതാണ് കാളിദാസാ

kaalidaasan said...

>>>>അവര്‍ണ്ണന്‍ എന്ന് ജാതി സര്‍ടിഫിക്കറ്റ് വിളിക്കുന്ന ആളുകള്‍ അന്തസ്സോടെ ജീവിക്കണം. അതിനു വേണ്ടത് വിദ്യാഭ്യാസം, തൊഴില്‍ ഇതൊക്കെ നല്‍കുന്ന ജീവിത സാഹചര്യം.ഇതൊക്കെ അവര്‍ക്ക് ലഭിക്കു എന്ന് ഉറപ്പാക്കുന്ന നിയമങ്ങളും നാട്ടില്‍ ഉണ്ട്. <<<

ഉണ്ട്. അതാണു സംവരണത്തിനുള്ള നിയമം. താങ്കളുടെ ഉഡായിപ്പ് ബോധവത്കരണമല്ല.

സംവരണത്തിലൂടെ അവര്‍ണ്ണനു വിദ്യാഭ്യാസം കൊടുക്കുന്നു. സംവരണത്തിലൂടെ ജോലി കൊടുക്കുന്നു. സംവരണത്തിലൂടെ അധികാര സ്ഥാനങ്ങളും കൊടുക്കുന്നു. കൊടിക്കുന്നില്‍ സുരേഷിനു നല്‍കിയതുപോലെ. അതുകൊണ്ട് തല്‍ക്കാലം അവര്‍ക്ക് താങ്കളുടെ ബോധവത്ക്കരണം വേണ്ട. അവര്‍ണ്ണനെ ബോധവത്കരിക്കാന്‍ ചെന്നപ്പോള്‍ അവരുടെ തലവന്‍മാര്‍ താങ്കളെ ആട്ടിയോടിച്ചിട്ടും താങ്കള്‍ക്കത് മനസിലായില്ലേ?

Unknown said...

like the vegetable vendor, gym instructor or bus driver എന്നതൊക്കെ ഉദാഹരണമായിട്ടു പറഞ്ഞതാണെന്നും അവര്‍ മനസിലാക്കും. അതുകൊണ്ട് താങ്കള്‍ ഇഷ്ടമുള്ള അര്‍ത്ഥം നല്‍കി വ്യഖ്യാനിച്ചാലും എനിക്ക് വിരോധമില്ല. << <<
കാളിദാസന് വിരോധം ഉണ്ടായാലും എനിക്ക് ഒന്നുമില്ല. പക്ഷെ താങ്കളുടെ ഇത്തരം ഉരുണ്ടു കളി കണ്ടപ്പോഴാണ് ഞാന്‍ നേരത്തെ ഇങ്ങനെ പറഞ്ഞത് " ഡല്‍ഹിയില്‍ നടന്ന കുറ്റ കൃത്യത്തിന്‍റെ പശ്ചാത്തലത്തില്‍ അരുന്ധതി മിഡില്‍ ക്ലാസ് പെണ്‍കുട്ടി എന്ന് പറഞ്ഞത് ജാംബവാന്‍റെ മകള്‍ ജാംബവതിയെക്കുറിച്ചും , വെജിറ്റബിള്‍ വെണ്ടര്‍ , ജിം ഇസ്ന്ട്രക്കടര്‍ എന്നൊക്കെ താരതമ്യം ചെയ്തത് ദ്രൗപദി വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസനനെയും കുറിച്ചായിരിക്കും. അല്ലാതെ ഡല്‍ഹിയില്‍ കുരതയ്ക്ക് ഇരയായ പെണ്‍കുട്ടിയെയും അവരെ ആക്രമിച്ച കുട്ടവളികളെയും അരുന്ധതി റോയി ഉദ്ദേശിച്ചിട്ടേ ഇല്ല . "
കാളിദാസാ , മണ്ടത്തരം പറയുമ്പോള്‍ അതിനു വേണ്ടേ ഒരു മിനിമം ശുപ്പാണ്ടി നിലവാരം .എവിടെ ഇത് മഹാ ശുപ്പാണ്ടി പീഠം കയറിയ കാളി നിലവാരം , അല്ലെ ? "

Unknown said...

സംവരണത്തിലൂടെ അവര്‍ണ്ണനു വിദ്യാഭ്യാസം കൊടുക്കുന്നു. സംവരണത്തിലൂടെ ജോലി കൊടുക്കുന്നു. സംവരണത്തിലൂടെ അധികാര സ്ഥാനങ്ങളും കൊടുക്കുന്നു. കൊടിക്കുന്നില്‍ സുരേഷിനു നല്‍കിയതുപോലെ. അതുകൊണ്ട് തല്‍ക്കാലം അവര്‍ക്ക് താങ്കളുടെ ബോധവത്ക്കരണം വേണ്ട. അവര്‍ണ്ണനെ ബോധവത്കരിക്കാന്‍ ചെന്നപ്പോള്‍ അവരുടെ തലവന്‍മാര്‍ താങ്കളെ ആട്ടിയോടിച്ചിട്ടും താങ്കള്‍ക്കത് മനസിലായില്ലേ?
അവരുടെ തലവന്മാര്‍ ആയി നടിച്ചു ബോധാവത്കരനത്തെ എതിര്‍ക്കാന്‍ ശ്രമിച്ചവര്‍ ഒക്കെ ആ പാവങ്ങളുടെ അണ്ണാക്കില്‍ കയ്യിട്ടു വരുന്ന ശവം തീനികള്‍ തന്നെയായിരുന്നു കാളിദാസാ . താങ്കളെ പോലെ തന്നെ ഉള്ളവര്‍. അത്തരം ശവം തീനികളെ കുറെ കണ്ടത് കൊണ്ടാണ് ഇപ്പോഴും ആ പാവങ്ങള്‍ക്ക് നേരെ നിങ്ങള്‍ കാണിക്കുന്ന വൃത്തികേടുകള്‍ ഇങ്ങനെ ഞാന്‍ വിളിച്ചു പറയുന്നതും. അതിനു കാളി തുള്ളി ഫലമില്ല .

Unknown said...

പിന്നെ ബോധവത്കരണം നടത്തുന്നത് ഇതെല്ലം ഒരു രാത്രി കൊണ്ട് ശരിയാകും എന്ന് വിചാരിച്ചല്ല കാളിദാസ. ആയിരം പേരോട് അവരില്‍ ബോധം ഉണ്ടായാല്‍ സന്തോഷം. അത്തരത്തില്‍ ബോധം ഉണ്ടാകുമ്പോഴാണ് സ്വന്തം ആള്‍ക്കാരെ ചൂഷണം ചെയ്തു ജീവിക്കുന്ന ചില കാളി ദാസന്മാരെ എങ്കിലും ജനം ചെരുപ്പിന് അടിക്കുന്നത്. ആസ്സാമിലെ ഒരു എം എല്‍ എ കാളിദാസന്‍ ഇത്തരത്തില്‍ കാളി പറഞ്ഞ തലവന്‍ കളിച്ചു ചെരുപ്പിന് അടി വാങ്ങിയത് പോലെ . അത് പോലെ പതുക്കെ പതുക്കെ താങ്കളെ പോലെയുള്ള ശവംതീനികള്‍ ഓരോന്നായി ഇല്ലാതാവും കാളിദാസാ . ചിലപ്പോള്‍ 10 വര്ഷം കൊണ്ട് ചിലപ്പോള്‍ 100 വര്ഷം കൊണ്ട്. സമയം എത്രയായാലും അത് മാറിക്കൊള്ളും

kaalidaasan said...

>>>>കാളിദാസന് വിരോധം ഉണ്ടായാലും എനിക്ക് ഒന്നുമില്ല. <<<<

താങ്കള്‍ക്ക് ഇംഗ്ളീഷ് മനസിലാകാത്തതിനു എനിക്ക് എന്തിനു വിരോധമുണ്ടാകണം.

kaalidaasan said...

>>>>അവരുടെ തലവന്മാര്‍ ആയി നടിച്ചു ബോധാവത്കരനത്തെ എതിര്‍ക്കാന്‍ ശ്രമിച്ചവര്‍ <<<<

അവര്‍ക്ക് ബോധവത്കരണം വേണ്ട. അതുകൊണ്ടവര്‍ ചൂലെടുത്ത് തല്ലിയോടിച്ചു. അത് മനസിലാകാത്തത് മറ്റുള്ളവരുടെ കുഴപ്പമല്ല.

kaalidaasan said...

>>>>പിന്നെ ബോധവത്കരണം നടത്തുന്നത് ഇതെല്ലം ഒരു രാത്രി കൊണ്ട് ശരിയാകും എന്ന് വിചാരിച്ചല്ല കാളിദാസ. <<<<

ഒറ്റ രാത്രികൊണ്ടായാലും ഒരുപാടു രാത്രികള്‍ കൊണ്ടായാലും, ലക്ഷ്യം അവര്‍ണ്ണരെ കുഞ്ഞാലിക്കുട്ടിമാരും, കുര്യന്‍മാരുമൊക്കെ ആക്കാനല്ലേ. മനസിലായി. ഈ നീചന്‍മാര്‍ ചെയ്തതുപോലെ ജുഡീഷ്യറിയേയും മറ്റും വിലക്കെടുക്കാന്‍ പ്രാപ്തരാക്കാം എന്നും പറഞ്ഞ് ചെന്നാല്‍ സുബോധമുള്ള ആരും തല്ലിയോടിക്കും. ഇതുമായി എവിടെ ചെന്നാലും അനുഭവം ഇതു തന്നെ ആയിരിക്കും.

kaalidaasan said...

>>>>ചിലപ്പോള്‍ 10 വര്ഷം കൊണ്ട് ചിലപ്പോള്‍ 100 വര്ഷം കൊണ്ട്. സമയം എത്രയായാലും അത് മാറിക്കൊള്ളും<<<<

10 വര്‍ഷം കൊണ്ടും 100 വര്‍ഷം കൊണ്ടും ഹര്‍ഷവര്‍ദ്ധന്‍മരുണ്ടാക്കാന്‍ പോകുന്ന മാറ്റം അവര്‍ണ്ണര്‍ക്ക് ആവശ്യമില്ല. ഇന്ന് മാന്യമായി ജീവിക്കാന്‍ ഉള്ള സാഹചര്യമാണവര്‍ക്ക് വേണ്ടത്. പഠിക്കാനും  ജോലി ചെയ്യാനും,ഭരണ പങ്കാളിത്തം നല്‍കാനുമുള്ള സംവരണം അവര്‍ക്കത് നല്‍കുന്നു. ഇപ്പോള്‍ അത് മതി.

Unknown said...


ഒറ്റ രാത്രികൊണ്ടായാലും ഒരുപാടു രാത്രികള്‍ കൊണ്ടായാലും, ലക്ഷ്യം അവര്‍ണ്ണരെ കുഞ്ഞാലിക്കുട്ടിമാരും, കുര്യന്‍മാരുമൊക്കെ ആക്കാനല്ലേ. മനസിലായി. ഈ നീചന്‍മാര്‍ ചെയ്തതുപോലെ ജുഡീഷ്യറിയേയും മറ്റും വിലക്കെടുക്കാന്‍ പ്രാപ്തരാക്കാം എന്നും പറഞ്ഞ് ചെന്നാല്‍ സുബോധമുള്ള ആരും തല്ലിയോടിക്കും. ഇതുമായി എവിടെ ചെന്നാലും അനുഭവം ഇതു തന്നെ ആയിരിക്കും. <<<
ഇത് കാളിയുടെ ശുപ്പാണ്ടി രാജ്യത്തി ലെ പുതിയ മനോരാജ്യം . ഞാന്‍ ബോധവത്കരണം എന്ന് പറഞ്ഞത് നമ്മുടെ രാജ്യത്തെ അവര്‍ണ്ണര്‍ എന്ന് വിളിക്കുന്ന പാവങ്ങള്‍ വിദ്യാഭ്യാസം തൊഴില്‍ എന്നിവ നേടി ആത്മാഭിമാനത്തോടെ ജെവിക്കേണ്ട ആവശ്യകത . ഒപ്പം ലാല്ലി ദേവി തുടങ്ങിയ ദളിതര്‍ക്ക് ന്യായമായി ലഭിക്കേണ്ട വിദ്യാഭ്യാസം , തൊഴില്‍ അവകാശങ്ങളില്‍ ലാല്ലി യുടെ സ്വജാതിയില്‍ പെട്ട ശവം തീനികളായ കാളിദാസന്മാര്‍ കയ്യിട്ടു വാരുന്നത് നിറുത്തിയാല്‍ അവര്‍ക്കും വിദ്യാഭ്യാസം , ലോക പരിചയം എന്നിവ ലഭിക്കും. ചൂഷണത്തിന് എതിരെ പോരാടാന്‍ സാധിക്കും . പക്ഷെ ലാല്ലി ദേവിയെ പോലുള്ളവര്‍ കാളിദാസന്റെ ഒപ്പം എത്തുന്നത് കാളിദാസന് സഹിക്കില്ല. കൊണ്ട് അവരെ എന്നും ഇരുട്ടില്‍ തള്ളാന്‍ അവരുടെ അവകാശങ്ങളില്‍ കയ്യിട്ടു വാരുന്നു; ഈ സത്യം വിളിച്ചു പറയുക എന്നാ ഉദ്ദേശവും ഉണ്ട് . ലാല്ലി ദേവിയെ പോലുള്ളവര്‍ വിദ്യാഭ്യാസം , ലോകപരിചയം ഇതൊക്കെ നേടി സ്വന്തം നിലയ്ക്ക് ചൂഷണത്തിന് എതിരെ പൊരുതി തുടങ്ങിയാല്‍ അരുണ്ടതി ദേവിക്ക് പണി പോകും, കളി ദാസന് പണിയാവും. അത് സമ്മതിക്കാന്‍ പാടില്ലാലോ . അല്ലെ ? അപ്പോള്‍ പാവങ്ങളുടെ അണ്ണാക്കില്‍ കയ്യിട്ടു വരുന്നത് നിറുത്ത് കാളിദാസ എന്ന് പറയുന്നവരോട് കലി ദേഷ്യം , പക , വെറുപ്പ്‌. ഇതൊന്നും കൊണ്ട് ഒരു കാര്യവും ഇല്ല കാളി . ശവം തിന്നു ചീര്‍ക്കുമ്പോള്‍ ആലോചിക്കണം ആരെങ്കിലും ഒക്കെ ഇതൊക്കെ എന്നെങ്കിലും വിളിച്ചു പറയും എന്ന്

Unknown said...


അവര്‍ക്ക് ബോധവത്കരണം വേണ്ട. അതുകൊണ്ടവര്‍ ചൂലെടുത്ത് തല്ലിയോടിച്ചു. അത് മനസിലാകാത്തത് മറ്റുള്ളവരുടെ കുഴപ്പമല്ല. <<<

ഇത് കാളിയുടെ മറ്റൊരു ശുപ്പാണ്ടി മനോരാജ്യം . പക്ഷെ നടക്കില്ല കാളി.

Unknown said...

10 വര്‍ഷം കൊണ്ടും 100 വര്‍ഷം കൊണ്ടും ഹര്‍ഷവര്‍ദ്ധന്‍മരുണ്ടാക്കാന്‍ പോകുന്ന മാറ്റം അവര്‍ണ്ണര്‍ക്ക് ആവശ്യമില്ല. ഇന്ന് മാന്യമായി ജീവിക്കാന്‍ ഉള്ള സാഹചര്യമാണവര്‍ക്ക് വേണ്ടത്. പഠിക്കാനും ജോലി ചെയ്യാനും,ഭരണ പങ്കാളിത്തം നല്‍കാനുമുള്ള സംവരണം അവര്‍ക്കത് നല്‍കുന്നു. ഇപ്പോള്‍ അത് മതി. <<<
പണ്ട് ഞങ്ങളെ ചൂഷണം ചെയ്യാന്‍ ജന്മിമാരും ഇതേ ന്യായം തന്നെയാണ് കാളിദാസാ പറഞ്ഞത് . മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ചവരോട് നിങ്ങള്‍ ഈ പറയുന്ന മാറ്റം അവര്‍ക്ക് ആവശ്യമില്ല എന്ന് ജന്മികളും മാടമ്പികളും പറഞ്ഞിരുന്നു. കുറെ ഏറെക്കാലം. അവരെ മാറ്റിയില്ലേ ? ഇപ്പോള്‍ ഞങ്ങളുടെ സ്വജാതിയിലുള്ള ശവംതീനിയായ , അത്മാഭിമാനമില്ലത്ത കാളിദാസന്‍ പറയുന്നു ഞങ്ങള്‍ പറയുന്ന മാറ്റം ആവശ്യമില്ല എന്ന് . കാളിദാസന്‍ സ്വന്തം ഉള്ളിലെ അപകര്‍ഷതാ ബോധങ്ങള്‍ മറച്ചു വെയ്ക്കാന്‍ , സ്വന്തം മക്കള്‍ക്കും , അവരുടെ മക്കള്‍ക്കും കാലങ്ങളോളം ശവം തിന്നു ജ്കീവിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ നോക്കുന്നു. കുറച്ചു കാലം ഇത് തുടരും. പിന്നെ കാളി ദാസനും , പിള്ളാരും ചൂഷണം ചെയ്തു തിന്നാന്‍ ശവങ്ങള്‍ കിട്ടാതെ പട്ടിണി കിടന്നു നട്ടല്ലൊട്ടി തീരും . അതില്‍ വേവലാതി പൂണ്ടിട്ടു ഒരു കാര്യവും ഇല്ല കാളിദാസാ

kaalidaasan said...

താങ്കളെ ചൂക്ഷണം ചെയ്ത ജന്മി എന്ത് ന്യായമാണു പറഞ്ഞതെന്നെനിക്കറിയില്ല. പക്ഷെ അവര്‍ണ്ണരെ ചൂക്ഷണം ചെയ്യാന്‍ സവര്‍ണ്ണര്‍ എന്താണു ചെയ്തതെന്ന് ഞാന്‍ പറഞ്ഞു തരാം

പണ്ട് മനു എന്ന പേരുള്ള ഒരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. അദ്ദേഹം ഹിന്ദുക്കള്‍ക്ക് വേണ്ട നിയമമുണ്ടാക്കി. ഹിന്ദുക്കളിലെ ഒരു ന്യൂനപക്ഷത്തെ നാലായി തിരിച്ചു. ആ നാലു ജാതികളെ സവര്‍ണ്ണര്‍ എന്ന് സ്വയം വിളിച്ചു. അതിനു ദൈവീക ഛായ നല്‍കാന്‍  ഇവരൊക്കെ ബ്രഹ്മാവിന്റെ ഓരോ അവയവത്തില്‍ നിന്നും ജനിച്ചു എന്ന കഥയും മെനഞ്ഞുണ്ടാക്കി. ബ്രഹ്മാവിന്റെ ഒരവയവത്തില്‍ നിന്നും ജനിക്കാന്‍ ഭഗ്യമില്ലാതിരുന്ന ബാക്കിയുള്ള ഭൂരിഭാഗം വരുന്നവരെ അവര്‍ണ്ണര്‍ എന്നു വിളിച്ച് മതവും, ദൈവവും, സമ്പത്തും നിഷേധിച്ചു. സമ്പത്തു മുഴുവന്‍ ഇവര്‍ നാലു കൂട്ടരും കയ്ക്കലാക്കി. ബ്രാഹ്മണ കോപം എന്ന ഉഡായിപ്പു കാട്ടി രാജാക്കന്‍മാരെ പറ്റിച്ച് സ്വത്തില്‍ നല്ല പങ്ക് ബ്രാഹ്മണര്‍ അടിച്ചെടുത്തു. ബാക്കിയുള്ളവയില്‍ ഏറിയ പങ്കും  ദൈവത്തിന്റേതെന്നും പറഞ്ഞ് അമ്പലങ്ങളും സ്വന്തമാക്കി. ഫലത്തില്‍ ഇതൊക്കെ ബ്രാഹ്മണന്റെ അധീനതയില്‍ വന്നു. കേരളത്തിലെ ബ്രാഹ്മണരുടെ ഇഷ്ടവിനോദമായിരുന്ന സംബന്ധത്തില്‍ പങ്കാളിയായ മറ്റ് സവര്‍ണ്ണ സ്ത്രീകള്‍ക്ക് ഇതില്‍ നിന്നും വാരിക്കോരി കൊടുത്തു. അവരും  ജന്മിമാരായി.
ഈ കഥ ഒരു പക്ഷെ താങ്കള്‍ കേട്ടിട്ടുണ്ടാകില്ല. പക്ഷെ അവര്‍ണ്ണര്‍ക്കൊക്കെ അതറിയാം. അതുകൊണ്ട് താങ്കളുടെ ബോധവത്കരണ നാടകം അവരുടെ അടുത്ത് ചെലവാകില്ല.

Unknown said...

പണ്ട് മനു എന്ന പേരുള്ള ഒരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. അദ്ദേഹം ഹിന്ദുക്കള്‍ക്ക് വേണ്ട നിയമമുണ്ടാക്കി. ഹിന്ദുക്കളിലെ ഒരു ന്യൂനപക്ഷത്തെ നാലായി തിരിച്ചു. ആ നാലു ജാതികളെ സവര്‍ണ്ണര്‍ എന്ന് സ്വയം വിളിച്ചു. അതിനു ദൈവീക ഛായ നല്‍കാന്‍ ഇവരൊക്കെ ബ്രഹ്മാവിന്റെ ഓരോ അവയവത്തില്‍ നിന്നും ജനിച്ചു എന്ന കഥയും മെനഞ്ഞുണ്ടാക്കി. ബ്രഹ്മാവിന്റെ ഒരവയവത്തില്‍ നിന്നും ജനിക്കാന്‍ ഭഗ്യമില്ലാതിരുന്ന ബാക്കിയുള്ള ഭൂരിഭാഗം വരുന്നവരെ അവര്‍ണ്ണര്‍ എന്നു വിളിച്ച് മതവും, ദൈവവും, സമ്പത്തും നിഷേധിച്ചു. സമ്പത്തു മുഴുവന്‍ ഇവര്‍ നാലു കൂട്ടരും കയ്ക്കലാക്കി. ബ്രാഹ്മണ കോപം എന്ന ഉഡായിപ്പു കാട്ടി രാജാക്കന്‍മാരെ പറ്റിച്ച് സ്വത്തില്‍ നല്ല പങ്ക് ബ്രാഹ്മണര്‍ അടിച്ചെടുത്തു. ബാക്കിയുള്ളവയില്‍ ഏറിയ പങ്കും ദൈവത്തിന്റേതെന്നും പറഞ്ഞ് അമ്പലങ്ങളും സ്വന്തമാക്കി. ഫലത്തില്‍ ഇതൊക്കെ ബ്രാഹ്മണന്റെ അധീനതയില്‍ വന്നു. കേരളത്തിലെ ബ്രാഹ്മണരുടെ ഇഷ്ടവിനോദമായിരുന്ന സംബന്ധത്തില്‍ പങ്കാളിയായ മറ്റ് സവര്‍ണ്ണ സ്ത്രീകള്‍ക്ക് ഇതില്‍ നിന്നും വാരിക്കോരി കൊടുത്തു. അവരും ജന്മിമാരായി.
ഈ കഥ ഒരു പക്ഷെ താങ്കള്‍ കേട്ടിട്ടുണ്ടാകില്ല. പക്ഷെ അവര്‍ണ്ണര്‍ക്കൊക്കെ അതറിയാം. അതുകൊണ്ട് താങ്കളുടെ ബോധവത്കരണ നാടകം അവരുടെ അടുത്ത് ചെലവാകില്ല. <<<

ഇത് 16 -ആം നൂട്ടിണ്ടില്‍ നടന്ന കഥ. ഒരു അമ്പതു അറുപതു കൊല്ലങ്ങള്‍ക്ക് മുന്‍പ് നടന്ന കഥ കേള്‍ക്കു ശുപ്പാണ്ടി ദാസ് .
ഉള്ളവനായ ജന്മി സ്വന്തം നിലങ്ങളിലും , മറ്റു ജോലികളും ചെയ്യുന്നതിനായി യാതൊരു തരാം സാമ്പത്തികമായ ഉന്നമനവും സാധ്യമല്ലാത്ത രീതിയില്‍ അവര്‍ണ്ണരെ തലച്ചിട്ടിരുന്നു. അതിനു ജാതിയുടെ പേര്‍ ഉപയോഗിച്ച്. പിന്നെ കാലം മാറി, ജന്മികള്‍ നിയമം മൂലം മാറ്റപ്പെട്ടു. പക്ഷെ ഞങ്ങളുടെ കഷ്ടകാലത്തിന് അവരുടെ സ്ഥാനത് ത്തു പലയിടങ്ങളിലും ഞാനഗ്ലുടെ ജാതിയില്‍ പെട്ട കാളിദാസന്‍മാര്‍ തന്നെ പൊങ്ങി വന്നു. അവര്‍ ഇപ്പോഴും മനു, ചാതുര്‍വര്‍ണ്യം എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ ഇടയിലെ പാവങ്ങള്‍ക്ക് കിട്ടേണ്ട ആവകാഷങ്ങളില്‍ കയ്യിട്ടു വാരി നക്കുന്നു. എന്നിട്ട് സ്വയം പാവങ്ങളുടെ ഉദ്ധാരകര്‍ എന്ന് നടിക്കുന്നു

Unknown said...

അതുകൊണ്ട് താങ്കളുടെ ബോധവത്കരണ നാടകം അവരുടെ അടുത്ത് ചെലവാകില്ല. <<<
ബോധവത്കരണം ചിലവാകതിരിക്കാന്‍ കാളിദാസനെ പോലെയുള്ള ശവം തീനികള്‍ പരമാവധി ശ്രമിക്കും. കാരണം സാധുക്കള്‍ക്ക് ബോധം ഉണ്ടായാല്‍ കാളിയുടെയും മക്കളുടെയും ശവം തീറ്റി നില്‍ക്കുമല്ലോ. പക്ഷെ പണ്ട് സവര്‍ണ്ണ ജന്മിമാരെ മാറ്റിയത് പോലെ ഇപ്പോള്‍ ഉള്ള കാളി ശവംതീനികളെയും കാലം മാറ്റും കാളി . എത്ര സമയം എടുത്താലും അത് മാറിയെ പറ്റു .

Unknown said...

പിന്നെ "അത് ചിലവാകില്ല , ഇത് നടക്കില്ല "എന്നൊക്കെ കാളി ഇടയ്ക്കിടെ പറയുന്നുണ്ടല്ലോ; അതൊക്കെ കാളിയുടെ ശുപ്പാണ്ടി രാജ്യത്തിലെ ഓരോ ഓരോ പുതിയ ചിന്തകള്‍ മാത്രം . കാളിദാസന്‍ ഒന്ന് മനസിലാക്കണം (അതിനുള്ള സംന്യബോധം ഉണ്ടെന്നു എനിക്ക് വിശ്വാസം ഇല്ല. എന്നാലും ട്രൈ ചെയ്യ് ) - 29 രൂപ വരുമാനം ഉള്ളവര്‍ സമ്പന്നര്‍, ജെസിക്ക ലാല്‍ കേസ്സില്‍ നീതി നടനടന്നത് അരുന്ധതി റോയ് സര്‍ക്കാരിനെ എടുത്തു ഉടുത്തത് കൊണ്ട് തുടങ്ങിയ ശുപ്പാണ്ടി ചിന്തകള്‍ അല്ല ലോകത്തിനെ നയിക്കുന്നത്. അതില്‍ സങ്കടപ്പെട്ടിട്ടു കാര്യമില്ല. ദേഷ്യം വന്നിട്ട് ഒരു കാര്യവുമില്ല . പിന്നെ കാളിക്ക് അകെ ചെയ്യാവുന്നത് , കാളിയുടെ മനസ്സില്‍ അതി ബൌധികം എന്ന് തോന്നുന്ന മേല്‍പ്പറഞ്ഞ ജെനുസ്സില്‍ പെട്ട ചിന്തകള്‍ പൊതുജനത്തോട് വിളിച്ചു പറയാതിരുന്നാല്‍ അവര്‍ കാളിദാസനെ മരമണ്ടന്‍ എന്ന് വിളിക്കില്ല . വിളിച്ചു പറയണോ വേണ്ടയോ എന്നത് കാളിയുടെ സ്വാതന്ത്ര്യം . അത് പോലെ മണ്ടത്തരം മണ്ടത്തരം ആണ് എന്ന് പറയണോ വേണ്ടയോ എന്നത് എന്‍റെയും . അല്ലാതെ കാളി പറയുന്ന മണ്ടത്തരങ്ങള്‍ ചൂണ്ടി കാണിക്കുമ്പോള്‍ ,
എന്നോട് കലി തുള്ളി എന്നെ തല്ലി ഓടിക്കും എന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല . അതൊക്കെ കാളിയുടെ ശുപ്പാണ്ടി മനോരാജ്യത്തിലെ നടക്കാത്ത സ്വപങ്ങള്‍ ആയി നില്‍ക്കും എന്നല്ലാതെ .

kaalidaasan said...

>>>>ഇത് 16 -ആം നൂട്ടിണ്ടില്‍ നടന്ന കഥ. <<<<<

ഇത് കഥയൊന്നുമല്ല. ഹിന്ദുക്കളുടെ മത വിശ്വാസത്തിന്റെ ഭാഗമാണ്. ഹിന്ദുക്കളുടെ വേദ പുസ്തകമായ ഭഗവത് ഗീതയില്‍ എഴുതി വച്ചിട്ടുള്ളതാണ്. ഇന്നും ബ്രാഹ്മണന്‍ മുന്തിയ ഇനമാണെന്നും പൂജ ചെയ്യാന്‍ തങ്ങള്‍ക്ക് മാത്രമേ അവകാശമുള്ളു എന്നും പറയുന്നതിന്റെ കാരണവും ഇതാണ്.

ഇതുപയോഗിച്ചാണിന്നും സവര്‍ണ്ണര്‍ അവര്‍ണ്ണരെ ചൂക്ഷണം ചെയ്യുന്നതും, അവഹേളിക്കുന്നതും, നീതി നിഷേധിക്കുന്നതും. താങ്കളൊക്കെ ഇതിന്റെ ഭാഗമായതുകൊണ്ടാണ്, ഇതൊന്നും കണ്ണില്‍ പെടാത്ത പോലെ അഭിനയിക്കുന്നത്.

kaalidaasan said...

>>>>ബോധവത്കരണം ചിലവാകതിരിക്കാന്‍ കാളിദാസനെ പോലെയുള്ള ശവം തീനികള്‍ പരമാവധി ശ്രമിക്കും <<<<<

ശ്രമിക്കും. സംശയമെന്താ.

അവര്‍ണ്ണരെ ഒക്കെ കുഞ്ഞാലിക്കുട്ടിയേയും, കുര്യനേയും, കോട്ടൂരിനേയും, ബാലകൃഷ്ണനെയുമൊക്കെ പോലെ കള്ളത്തരം കാണിക്കാന്‍ പ്രാപ്തരാക്കാം എന്നു പറഞ്ഞു വന്നാല്‍ അത് ചെലവാകാതിരിക്കാന്‍ ശ്രമിക്കും. കാരണം അവര്‍ക്കതു വേണ്ട. അവര്‍ക്ക് മാന്യമായ ജീവിക്കാന്‍ പ്രാപ്തരാക്കുന വിദ്യാഭ്യാസവും, ജോലിയും, ഭരണപങ്കാളിത്തവുമൊക്കെ മതി. അതിനു ബോധവ്തകരണത്തേക്കാള്‍ നല്ലത് സംവരണമാണെന്ന് അവര്‍ണ്ണര്‍ക്കറിയാം.

kaalidaasan said...

>>>>എന്നോട് കലി തുള്ളി എന്നെ തല്ലി ഓടിക്കും എന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല . <<<<<

താങ്കള്‍ തന്നെയല്ലേ പറഞ്ഞത്, താങ്കളുടെ ബോധവത്കരണ നാടകം  നടത്താന്‍ അനുവദിച്ചില്ല എന്ന്. അതോ അതും വെറുതെ പറഞ്ഞതായിരുന്നോ?

Unknown said...
This comment has been removed by the author.
Unknown said...


കാളിദാസന്‍ വീണ്ടും ദാ ശുപ്പാണ്ടി മനോരാജ്യങ്ങള്‍ വിളിച്ചു പറയുന്നു. കാളി ദാസാ , ഇങ്ങനെയുള്ള രസികന്‍ മണ്ടത്തരങ്ങള്‍ ഇത്ര ഇടതടവില്ലാതെ എങ്ങനെ കിട്ടുന്നു കാളിദാസാ ? അപാര കഴിവ് തന്നെ , സമ്മതിക്കാതെ തരമില്ല.

പിന്നെ കാളിയുടെ വികാരം എനിക്ക് മനസിലാകും. അരുന്ധതി റോയ് പറഞ്ഞ പോക്രിത്തരം, അതിനു കാളി ഇറക്കിയ ജാതികാര്‍ഡ് ഇതിന്മേല്‍ ഉള്ള വാദങ്ങള്‍ എല്ലാം പൊലിഞ്ഞു.
29 രൂപ വരുംമാനം ഉള്ളവര്‍ സമ്പന്നര്‍ തുടങ്ങിയ മണ്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞു കാളിദാസന്‍ മണ്ടത്തരങ്ങള്‍ക്ക് പുതിയ ബെഞ്ച്‌മാര്‍ക്ക് നല്‍കി . ഇതൊന്നും പോരാഞ്ഞു പാവങ്ങളുടെ അണ്ണാക്കില്‍ കയ്യിട്ടു വാരി ജീവിക്കുന്ന കാളി ദാസനിലെ ശവംതീനി മറ നീക്കി പുറത്തു വരികയും ചെയ്തു. അപ്പൊ പിന്നെ കാളി കലി തുള്ളുന്നത് സ്വാഭാവികം മാത്രം . പക്ഷെ ഒരു പ്രയോജനവും ഇല്ല കാളി. ഉള്ളിലെ അപകര്‍ഷത കടിച്ചിറക്കി അങ്ങ് സഹിച്ചോ . അല്ലെങ്കില്‍ ശുപ്പാണ്ടിതരങ്ങള്‍ വിളിച്ച് പറയുന്നതിന് മുന്‍പ് ആലോചിക്കണമായിരുന്നു.
സ്വജാതിയിലെ പാവങ്ങളുടെ അണ്ണാക്കില്‍ കയ്യിട്ടു വാരി ജീവിക്കുന്ന ശവം തീനിയാണ് എന്ന കുറ്റസമ്മതം എന്നോട് നടത്തിയിട്ടും കാര്യമില്ല കാളി. കുറ്റബോധം മാറണം എങ്കില്‍ ശവംതീറ്റി നിറുത്തണം . ഉള്ളിലെ വിഷം പോകണം . അത് രണ്ടും ഈ ജന്മത്ത് കാളിയെ കൊണ്ട് നടക്കില്ല . കാരണം ബ്രാഹ്മണന്‍ , മാടമ്പി ഇതില്‍ ആരോക്കെയൊ ആകണം എന്ന ദുരയും ,അഭൂതപൂര്‍വമായ വിവരക്കേടും ഇതെല്ലാം കൂടി ചേര്‍ന്ന് കാളി ആകെ വിഷമിച്ചു നടക്കുകയല്ലേ ? ആദ്യം ആ വിഷമം, വിഷം ഇതൊക്കെ മാറ്റ്. ഇവിടുത്തെ വാദങ്ങള്‍ പൊളിഞ്ഞത് പോട്ടെ , സാരമില്ല .ഇനി ശുപ്പാണ്ടി ചിന്തകള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നതിന് മുന്‍പേ ഒരു നാല് വട്ടം ആലോചിച്ചാല്‍ മതി

kaalidaasan said...

>>> കാരണം ബ്രാഹ്മണന്‍ , മാടമ്പി ഇതില്‍ ആരോക്കെയൊ ആകണം എന്ന ദുരയും <<<<

അതെ എനിക്ക് ബ്രാഹ്മണാനായാല്‍ കൊള്ളാമെന്നുണ്ട്. താങ്കളുടെ കയ്യില്‍ അതിനുള്ള വകുപ്പുണ്ടോ?

kaalidaasan said...

>>> ആദ്യം ആ വിഷമം, വിഷം ഇതൊക്കെ മാറ്റ്. ഇവിടുത്തെ വാദങ്ങള്‍ പൊളിഞ്ഞത് പോട്ടെ , സാരമില്ല .<<<<

അതെ എന്റെ വാദങ്ങളൊക്കെ പൊളിഞ്ഞു. താങ്കളുടെ വാദങ്ങളൊക്കെ വിജയിച്ചല്ലോ. അതുകൊണ്ട് പോയി ബോധവത്കരണം തുടരുക. തല്ലിയോടിച്ചാലും പിന്മാറരുത്. എല്ലാ അവര്‍ണ്ണരെയും കുഞ്ഞാലിക്കുട്ടിമാരും കുര്യന്‍മാരും ഒക്കെ ആക്കുക.

Unknown said...
This comment has been removed by the author.
Unknown said...

തല്ലും , കൊല്ലും ഇതൊക്കെ കാളിദാസന്‍റെ ശുപ്പാണ്ടി സ്വപ്‌നങ്ങള്‍ . അത് കൊണ്ട് അത് കള കാളി .
29 രൂപ വരുമാനം ഉള്ളവര്‍ സമ്പന്നര്‍, ജെസിക്ക ലാല്‍ കേസ്സില്‍ നീതി നടന്നത് അരുന്ധതി റോയ് സര്‍ക്കാരിനെ എടുത്തു ഉടുത്തത് കൊണ്ട് തുടങ്ങിയ ശുപ്പാണ്ടി ചിന്തകള്‍ (കാളിയുടെ മനസ്സില്‍ അതി ബൌധിക വാദങ്ങള്‍ ) ഇതൊന്നും ആരും പൊളിക്കേണ്ട കാര്യം ഒന്നുമില്ല . താനേ പൊളിയും കാളിദാസാ . മടത്ത്രങ്ങള്‍ വിളിച്ചു പറഞ്ഞിട്ട് ഇപ്പൊ പരസ്പര ബന്ധമില്ലാതെ വല്ലതുമൊക്കെ പുലമ്പിയിട്ട് എന്ത് കാര്യം? ഇനി ശുപ്പാണ്ടി ചിന്തകള്‍ ഉച്ചത്തില്‍ വിളിച്ചു അല്ലാതെ സ്വന്തം വാദങ്ങള്‍ പൊലിഞ്ഞു എന്ന് തമാശ മട്ടില്‍ സമ്മതിക്കുന്നു എന്ന് കാണിച്ചാല്‍ പൊളിഞ്ഞ വാദങ്ങള്‍ നേരെയാകുമോ ?

«Oldest ‹Older   401 – 600 of 603   Newer› Newest»