Sunday 6 January 2013

അരുന്ധതി റോയ് പറഞ്ഞ സത്യം


ജ്യോതി സിംഗ് പാണ്ഡേ എന്ന പെണ്‍കുട്ടി  ഡെല്‍ഹിയില്‍  മാനഭംഗം ചെയ്യപ്പെട്ടപ്പോള്‍ അത് ഇന്‍ഡ്യ മുഴുവന്‍ വലിയ ചര്‍ച്ചാ വിഷയമായി. ഇന്‍ഡ്യ മുഴുവന്‍ പ്രതിക്ഷേധിച്ചു. പ്രതികളെ  വധ ശിക്ഷക്കു വിധിക്കണം, ശരിയ നിയമനുസരിച്ച് തല വെട്ടണം , എന്നൊക്കെ ആവശ്യങ്ങളുയര്‍ന്നു. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ ശരിയ  മോഡലില്‍ പരസ്യമായി കൈയും കാലും വെട്ടണം  എന്നു വരെ പറഞ്ഞു. ജമായത്തേ ഇസ്ലാമി ഒരു പടി കൂടി കടന്ന് പരസ്യമായി വധ ശിക്ഷ നല്‍കണം എന്നു പറഞ്ഞു.

മുമ്പെങ്ങും ഉണ്ടാകാത്ത വിധം പ്രതിഷേധമുയരാന്‍ ഇത് എന്തുകൊണ്ട് ഇത്ര വാര്‍ത്താ പ്രാധാന്യം നേടി. ആദ്യം ഉണ്ടായ ബലാല്‍ സംഗം പോലെയാണെല്ലാവരും പ്രതിഷേധിച്ചത്. ഇതില്‍ ഒരല്‍പ്പം കല്ലുകടി തോന്നിയ  അരുന്ധതി റോയ് ഇതേക്കുറിച്ച് പ്രതികരിച്ചു. അവരുടെ വാക്കുകള്‍., റിപ്പോര്‍ട്ട് ചെയ്തത് ഇപ്രകാരം.

സൈന്യത്തിന്റെയും പൊലീസിന്റെയും കാര്‍മികത്വത്തില്‍  നിരവധി നിരപരാധികളായ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴില്ലാത്ത രോഷം ദല്‍ഹി കൂട്ടബലാത്സംഗത്തിന്റെ കാര്യത്തില്‍ മാത്രമുണ്ടാകുന്നത് അദ്ഭുതകരമാണ്.  ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായത് സമ്പന്ന കുടുംബത്തില്‍നിന്ന് വരുന്ന ഉന്നത കുലജാതയായതിനാലും പ്രതികള്‍ ടാക്സി ഡ്രൈവര്‍മാരുള്‍പ്പെടുന്ന സാധാരണക്കാരായതിനാലുമായിരിക്കും ഈ ബഹളങ്ങളൊക്കെ. കശ്മീരിലും മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സൈന്യവും പൊലീസും ഭരണകൂടത്തിന്റെ  ആയുധം എന്ന നിലക്കുതന്നെ  ബലാത്സംഗത്തെ ഉപയോഗിക്കുന്നുണ്ട്. പൊലീസിന്റെയും സൈന്യത്തിന്റെയും ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായ ഒട്ടുവളരെ പേരെ എനിക്ക് വ്യക്തിപരമായി അറിയാം. അവരോടൊന്നും ഐക്യദാര്‍ഢ്യം കാണിക്കാത്തവര്‍ ദല്‍ഹി ബലാത്സംഗത്തിന്‍െറ പേരില്‍ തെരുവിലിറങ്ങുന്നത് ഉപരിവര്‍ഗ ഇരട്ടത്താപ്പാണ്.
പട്ടാളവും പൊലീസും  ഉന്നതജാതിക്കാരും ബലാത്സംഗം നടത്തുന്നുണ്ട്. അവരാരും ശിക്ഷിക്കപ്പെടുന്നില്ല. അക്രമങ്ങള്‍ക്ക് ഇരയാവുന്ന ദലിത് സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ല. ദല്‍ഹിയിലുണ്ടായ സംഭവം ഒരുപക്ഷേ പുതിയ നിയമനിര്‍മാണത്തിലേക്ക് നയിച്ചേക്കാം. പക്ഷേ, അതിന്റെ  ഗുണം ഒരിക്കലും സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക് ലഭിക്കാന്‍ പോവുന്നില്ല.


അരുന്ധതി റോയ് പറഞ്ഞ ചില കാര്യങ്ങള്‍ പലര്‍ക്കും ദഹിക്കുന്നില്ല. ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടി അരുന്ധതിയെ വിമര്‍ശിച്ച് എഴുതിയ അഭിപ്രായം അദ്ദേഹം തന്നെ പിന്നീട് നീക്കം ചെയ്തു.

ഇതിനെ അടിസ്ഥാനമാക്കി  വേറൊരാളുടെ കമന്റ് ഇങ്ങനെ

ഇത്രയും കാലം മാഡം എവിടായിരുന്നു ? മാഡത്തിന്‍റെ ഈ  പ്രസ്താവന പ്രകാരം, പീഡിപ്പിക്കപ്പെടുന്നവരുടെയും പീഡിപ്പിക്കുന്നവരുടെയും  സമുദായവും ജാതിയും കുലവും  സമ്പത്തും എല്ലാം നോക്കി കൊണ്ടാകണം ഇനി മുതല്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ എന്നാണു എനിക്ക് മനസിലായത്. അതില്‍ തന്നെ ഉന്നത കുല ജാതര്‍ പീഡിപ്പിക്കപ്പെട്ടാല്‍ ഒരാളും മിണ്ടരുത്. അവര്‍ക്ക് നീതി കിട്ടേണ്ട കാര്യമില്ലല്ലോ . 


അരുന്ധതി റോയ് പറഞ്ഞത് ഇതുപോലെ മനസിലാക്കണമെങ്കില്‍ തലക്കകത്ത് സാമാന്യം നല്ല ചകിരിച്ചോറ്, ഉണ്ടായിരിക്കണം.

ഇദ്ദേഹത്തിന്റെ ആദ്യ ചോദ്യം  അരുന്ധതി ഇതു വരെ എവിടെ ആയിരുന്നു എന്നാണ്. സ്ത്രീകള്‍ അനുഭവിക്കുന്ന പീഢനങ്ങള്‍ക്കെതിരെ അരുന്ധതി നടത്തിയ ഇടപെടലുകളേക്കുറിച്ച് ഇദ്ദേഹം  ഇതു വരെ  കേട്ടിട്ടില്ലെങ്കില്‍  ഇദ്ദേഹത്തോട് എന്തു പറയാന്‍.

ഇദ്ദേഹം  തുടരുന്നു.

ആയമ്മയുടെ ചീള് പോപ്പുലാരിറ്റിക്ക് വേണ്ടി പറഞ്ഞതാകാനെ വഴിയുള്ളൂ. അനാവശ്യമായ മുന്‍ വിധികള്‍ മാത്രം മനസ്സില്‍ കുത്തി നിറച്ചു കൊണ്ട് സാമൂഹിക പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ കുഴപ്പമാണ് ... അവര് പറയുന്നതില്‍ കാര്യമില്ല എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ , പറഞ്ഞല്ലോ, അനവസരത്തില്‍ ആയിപ്പോയി ഈ പ്രസ്താവന .  സമൂഹത്തിന്റെ ഒരു പ്രധാന വിഷയത്തില്‍ എല്ലാവരും ഒന്നായി ആ സമരത്തെ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഉപരി വര്‍ഗത്തിന്റെ കൂട്ടായ്മയായി അതിനെ കാണുന്ന ഇവരുടെ നിലപാട് ശരിയല്ല. അവരുടെ ഈ നിലപാടിനെ പ്രശംസിച്ചു കൊണ്ടുള്ള ചിലരുടെ അഭിപ്രായങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. അത് പ്രകാരം പെണ്‍കുട്ടിക്ക് അങ്ങിനെ സംഭവിച്ചത് നന്നായി എന്നാണ്.

ഇതുപോലെയൊക്കെ അരുന്ധതിയുടെ പ്രസ്താവന ദുര്‍വ്യാഖ്യാനിക്കണമെങ്കില്‍ ചകിരിച്ചോറല്ല തലക്കത്ത് കളിമണ്ണു തന്നെ ഉണ്ടാകണം.

അരുന്ധതി മുന്‍ വിധിയോട് കൂടി എന്തോ പറയുന്നു എന്നു ശഠിക്കുന്ന ഇദ്ദേഹത്തിന്റെ മറ്റൊരു അറിവില്ലായ്മ ഇങ്ങനെ.

ഈ പീഡിപ്പിക്കപ്പെട്ട കുട്ടി ഉന്നത കുല ജാതയാണെന്ന് എഴുതി കണ്ടു. അതാരു പറഞ്ഞു തന്നു എനിക്കറിയില്ല. അത് തെറ്റാണ് എന്നാണെനിക്കു അറിയാന്‍ സാധിച്ചത് . കാരണം ആ കുട്ടിയുടെ അച്ഛന്‍ ഒരു കര്‍ഷകനാണ്. അദ്ദേഹത്തിന്റെ കൃഷി ഭൂമി വിറ്റാണ് മകളെ പഠിപ്പിച്ചിരിക്കുന്നത്. 

കര്‍ഷകന്‍ ഉന്നത കുല ജാതനാകാന്‍ പാടില്ല എന്ന അധമ ചിന്തയാണീ പ്രസ്താവനയുടെ പിന്നില്‍,.  30  വര്‍ഷം മുമ്പ് ഉത്തര്‍ പ്രദേശിലെ ബല്ലിയയില്‍ നിന്ന് ഡെല്‍ഹിലേക്ക് കുടിയേറിയ  ഈ അച്ഛന്‍ ഡെല്‍ഹിയില്‍ എന്തു കൃഷിയാണാവോ ചെയ്യുന്നത്?  പുറത്തു വന്ന വാര്‍ത്തകളനുസരിച്ച് ഈ അച്ഛന്‍ ഡെല്‍ഹി എയര്‍ പോര്‍ട്ടിലെ ലോഡിംഗ് തൊഴിലാളിയാണ്.


ഇന്നത്തെ കേരള കൌമുദി പത്രത്തില്‍ വന്ന നാലു റിപ്പൊര്‍ട്ടുകളാണു താഴെ.

എസ്.ഐ ക്രൂരമായി പീഡിപ്പിച്ചതായി സ്ത്രീയുടെ പരാതി

കഴിഞ്ഞ ഒക്ടോബർ 26ന് പുതുപ്പാടി സ്വദേശി കുന്ദമംഗലത്തിനടുത്ത് മലയമ്മകുന്നിൽ താമസിക്കുന്ന വീട്ടമ്മയെ എസ്.ഐ റോയി കസ്റ്റഡിയിലെടുത്ത് മർദ്ദിക്കുകയും സ്റ്റേഷനിൽ വച്ച് അടിവസ്ത്രം അഴിച്ച് ജനനേന്ദ്രിയത്തിൽ കാലിന്റെ പെരുവിരൽ കയറ്റി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കമ്മിഷന് ലഭിച്ച പരാതി. കണ്ണിൽ മുളക്പൊടി വിതറുകയും വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിക്കുകയും ചെയ്തുവത്രേ. 

14കാരിയെ ബന്ധുവും സുഹൃത്തും പീഡിപ്പിച്ചു; സുഹൃത്ത് അറസ്റ്റിൽ

മാതാപിതാക്കൾ വീട്ടിലില്ലാത്തപ്പോൾ പതിനാലുകാരിയെ ബന്ധുവും സുഹൃത്തും ചേർന്നു പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. 

വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അച്ഛനും മക്കളും പിടിയിൽ

വീട്ടിൽ ടി.വി. കാണാനെത്തിയ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അയൽക്കാരനേയും രണ്ട് ആൺമക്കളേയും പൊലീസ് പിടികൂടി. എട്ടും,​ ആറും വയസുള്ള ബാലികമാരെ പീഡിപ്പിച്ച കേസിൽ 

വീട്ടുടമ വാടകക്കാരിയെ മാനഭംഗപ്പെടുത്തി

തൊണ്ടയാടിന് സമീപം നെല്ലിക്കോട് കുടമൂളിക്കുന്നിൽ വീട്ടുടമ വാടകക്കാരിയെ മാനഭംഗപ്പെടുത്തി. 

കോട്ടും സ്യൂട്ടുമിട്ട് നടക്കുന്ന പ്രവീണ്‍ ശേഖരന്‍മാരൊന്നും ദിവസേന വരുന്ന ഇതുപോലുള്ള വാര്‍ത്തകള്‍ ശ്രദ്ധിക്കുക പോലുമില്ല. ഡെല്‍ഹിയില്‍ ഒരു മാനഭംഗം നടന്നപ്പോഴേക്കും, ഇതുപോലുള്ള ഒട്ടകപക്ഷികളുടെ സാമൂഹ്യ ബോധം സടകുടഞ്ഞ് എണീല്‍ക്കുന്നു.

അരുന്ധതി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ദല്‍ഹിയിലുണ്ടായ സംഭവം ഒരുപക്ഷേ പുതിയ നിയമനിര്‍മാണത്തിലേക്ക് നയിച്ചേക്കാം. പക്ഷേ, അതിന്റെ ഗുണം ഒരിക്കലും സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക് ലഭിക്കാന്‍ പോവുന്നില്ല. ഇല്ലെങ്കില്‍ കാത്തിരുന്നു കണ്ടോളൂ.

ഇപ്പോള്‍ തന്നെ പ്രതിഷേധം കെട്ടടങ്ങി. ഡെല്‍ഹി സര്‍ക്കാര്‍ ഒരു കമ്മീഷനെ വച്ചപ്പോഴേക്കും ഉപരി വര്‍ഗ്ഗത്തിനു തൃപ്തി ആയി. ഒരാഴ്ച്ച കഴിയുമ്പോഴേക്കും എല്ലാവരും ഇത് മറക്കും. പുതിയ നിയമം ഉണ്ടാക്കിയേക്കാം. ഇപ്പോഴത്തെ ശിക്ഷയായ 7 വര്‍ഷം തടവ്, ജീവപര്യന്തമോ   തൂക്കുമരമോ കയ്യും കാലും വെട്ടലോ ഒക്കെ ആക്കിയേക്കാം. പ്രതികള്‍ അങ്ങനെ ശിക്ഷിക്കപ്പെടുമെന്നതിനു യാതൊരു ഉറപ്പുമില്ല. ഈ കേസിലെ ഇര മരിച്ചതുകൊണ്ട് കൊലക്കുറ്റം ചുമത്തി ഇപ്പൊഴുള്ള പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കുമെന്ന് ഏതാണ്ടുറപ്പാണ്. അത് പ്രതികള്‍ സാധാരണക്കാരായതുകൊണ്ട്  മാത്രം. കുഞ്ഞാലിക്കുട്ടിയേയോ പി ജെ കുര്യനേയോ പോലെ ഉള്ള രാഷ്ട്രീയ നേതാക്കളാണു പ്രതിയെങ്കില്‍  ഒന്നും നടക്കില്ല. പണവും സ്വാധീനവും ഉപയോഗിച്ച് അവര്‍ രക്ഷപ്പെടും. നിയമം പൊതു ജനത്തെ നോക്കി പല്ലിളിക്കും. നീതി പീഠം പോലും അവിടെ നിസഹായമായി പോകും. സൂര്യനെല്ലി കേസില്‍ അപ്പീല്‍ നല്‍കിയത് 2005 ല്‍ ആയിരുന്നു. 7 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ആ കേസ് സുപ്രീം കോടതി പരിഗണിച്ചിട്ടില്ല. അരുന്ധതി പറഞ്ഞതിന്റെ പൊരുള്‍ മാനസിലാകണമെങ്കില്‍ ഇതുപോലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാനുള്ള ശേഷി കൂടി ഉണ്ടാകണം. അതില്ലാത്ത കൂപമണ്ഡൂകങ്ങള്‍, ആയമ്മ ചീളു പോപ്പുലാരിറ്റിക്കു വേണ്ടി  പറയുന്നു എന്ന് ജപിച്ചുകൊണ്ടിരിക്കും.

ഒരാള്‍ക്കൂട്ടത്തിന്റെയും പിന്‍ബലമില്ലാതെ അരുന്ധതി റോയ് ഇതുപോലുള്ള വിഷയങ്ങളില്‍ പതിറ്റാണ്ടുകളായി ഇടപെടുന്നുണ്ട്. പ്രവീണ്‍ ശേഖരന്‍മാര്‍ മഞ്ഞക്കണ്ണട വച്ച് നടക്കുന്നതുകൊണ്ട് അതൊന്നും ഇതു വരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.

ഡെല്‍ഹിയില്‍ നടന്നത് വെറുമൊരു ബലാല്‍സംഗമല്ല. അതുയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. അതിനൊക്കെ ഉത്തരം കണ്ടെത്തുമ്പോള്‍ സമകാലീന ഇന്‍ഡ്യ എത്തി നില്‍ക്കുന്ന അപചയത്തിന്റെ ആഴം മനസിലാകും. ഡെല്‍ഹി ഇന്‍ഡ്യയുടെ തലസ്ഥാന നഗരിയാണ്. അര്‍ദ്ധ രാത്രി വരെയെങ്കിലും പ്രവര്‍ത്തിക്കുന്ന പൊതുയാത്രാസംവിധാനങ്ങള്‍ ഡെല്‍ഹിയിലില്ല. ബല്ലിയ എന്ന ഉത്തരപ്രദേശ് ഗ്രാമത്തില്‍ നിന്നും  കാര്‍ഷിക വൃ ത്തി ഉപേക്ഷിച്ച് ഡെല്‍ഹിയിലേക്ക് ഈ പെണ്‍കുട്ടിയുടെ കുടുംബം കുടിയേറി. മുന്തിയ ജോലി ചെയ്യാനൊന്നുമല്ല. ഡെല്‍ഹി എയര്‍ പോര്‍ട്ടിലെ ലോഡിംഗ് ജോലി ചെയ്യാനാണാ കുട്ടിയുടെ അച്ഛന്‍  കുടിയേറിയത്. ഈ കുട്ടിയുടെ പഠനച്ചെലവിനു വേണ്ടി ആ കുട്ടിയുടെ  അച്ഛന്‍ കൃഷി ഭൂമി വിറ്റു എന്നു പറഞ്ഞു കേള്‍ക്കുന്നു. കൃഷി തുടര്‍ന്നും ചെയ്തിരുന്നെങ്കില്‍  ഒരു പക്ഷെ ആ കുടുംബം പണ്ടേ അനാഥമായേനെ.






ഭരണത്തിന്റെ വിവിധതലങ്ങളിലുള്ള പാളിച്ചകള്‍ ഇതിലേക്ക് നയിച്ചിട്ടുണ്ട്. ഇത്ര ദാരുണമായ സംഭവം നടന്നിട്ട് അധികാരികളും പൊതു ജനവും  ചെയ്തതോ? അതിലേറെ ലജ്ജാവഹം.

അതിക്രൂരമായ നീചതക്കു വിധേയയാക്കി തെരുവിലേക്ക് വലിച്ചെറിഞ്ഞ പെണ്‍കുട്ടിയോടും സുഹൃത്തിനോടും പോലീസും പൊതുജനവും ആദ്യംചികില്‍സ തേടിയ ആശുപത്രിയും കാട്ടിയത് അതിലും  വലിയ ക്രൂരതയായിരുന്നു. പെണ്‍കുട്ടി രണ്ടു മണിക്കൂറോളം ചോരവാര്‍ന്നു വഴിയില്‍ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. രക്ഷിക്കാന്‍ റോഡിലൂടെ വന്ന വാഹനങ്ങള്‍ക്കെല്ലാം കൈകാണിച്ചിട്ടും ആരും നിര്‍ത്തിയില്ല. അരമണിക്കൂറിനു ശേഷം പോലീസ്‌ എത്തി. പക്ഷെ  സ്‌റ്റേഷന്‍ അതിര്‍ത്തിയുടെ കാര്യം പറഞ്ഞ്‌ അവരും ഇടപെട്ടില്ല. ആംബുലന്‍സ്‌ വിളിക്കാനോ എത്രയും പെട്ടെന്ന്‌ അടുത്ത ആശുപത്രിയിലാക്കാനോ പോലീസ്‌ ശ്രമിച്ചില്ല.  അതിര്‍ത്തി തര്‍ക്കം പരിഹരിച്ച്‌ ഒരു വാന്‍ കൊണ്ടു വന്നപ്പോഴാകട്ടെ ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ വാഹനത്തിലേക്ക്‌ എടുത്തു കയറ്റാന്‍ പോലും പോലീസോ കണ്ടുനിന്നവരോ സഹായിച്ചില്ല. ആരും നാണം മറയ്‌ക്കാന്‍ ഇത്തിരി വസ്‌ത്രം പോലും കൊടുത്തില്ല.  ആശുപത്രിയില്‍ എത്തിയപ്പോഴും ചികില്‍സയ്‌ക്കായി കാത്തുനില്‍ക്കേണ്ടി വന്നു.

പെണ്‍കുട്ടിയുടെ  സുഹൃത്തായ  അവീന്ദ്രയുടെ വാക്കുകള്‍,

''സിനിമ കഴിഞ്ഞു വന്നപ്പോഴാണു ഞാനും അവളും ആ ബസില്‍ കയറിയത്‌. ഞങ്ങള്‍ കയറിയ ബസിന്റെ ജനാലച്ചില്ലുകള്‍ സണ്‍ഗ്ലാസുകള്‍ ഒട്ടിച്ചു മറച്ചവയായിരുന്നു. പോരാത്തതിനു കര്‍ട്ടനുകളും ഇട്ടിരുന്നു. ബസിനുള്ളില്‍ ഇരുണ്ട വെളിച്ചം മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ശരിക്കും ബസില്‍ ഉണ്ടായിരുന്നവര്‍ ഞങ്ങള്‍ക്കു വേണ്ടി കെണിയൊരുക്കിയതു പോലെയുണ്ടായിരുന്നു. അവര്‍ ആറു പേരായിരുന്നു. ഡ്രൈവറും സഹായിയും ഒഴികെയുള്ളവര്‍ യാത്രക്കാരാണെന്നായിരുന്നു ഞങ്ങള്‍ ധരിച്ചത്‌. യാത്രക്കാരെ പോലെയാണ്‌ ആദ്യം അവര്‍ പെരുമാറിയത്‌. പക്ഷേ, അവര്‍ എല്ലാം മൂന്‍ കൂട്ടി തീരുമാനിച്ചിരുന്നുവെന്ന്‌ ഇപ്പോള്‍ തോന്നുന്നു. അവര്‍ മുമ്പ്‌ ഇതേപോലെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടാവാം. ബസില്‍ കയറിയ ഞാനും സുഹൃത്തും ഇരുപതു രൂപ മുടക്കി ടിക്കറ്റെടുത്തു. അല്‍പം കഴിഞ്ഞതോടെ അക്രമികള്‍ ഞങ്ങളെ പ്രകോപിപ്പിക്കാന്‍ തുടങ്ങി. ബസിനുള്ളിലെ ആറും പേരും പരസ്‌പരം പരിചക്കാരാണെന്ന്‌ അപ്പോഴാണ്‌ മനസിലായത്‌. പ്രധാനമായും സുഹൃത്തിനെതിരേയായിരുന്നു അശ്ലീല പദപ്രയോഗങ്ങള്‍. ഇത്‌ ഞങ്ങള്‍ ചോദ്യം ചെയ്‌തു. വൈകാതെ വാക്കു തര്‍ക്കമായി; ഒടുവില്‍ ഇത്‌ അടിയിലും അക്രമത്തിലും കലാശിച്ചു. ഞങ്ങള്‍ ഉച്ചത്തില്‍ നിലവിളിക്കുകയും സഹായത്തിനായി അപേക്ഷിക്കുകയും ചെയ്‌തു. എന്നാല്‍ ബസിന്റെ ഡോറും ജനാലകളും അടച്ചുപൂട്ടിയിരുന്നതിനാല്‍ ശബ്‌ദം പുറത്തേക്കു പോയില്ല. അക്രമികള്‍ ബസിനുള്ളിലെ ലൈറ്റ്‌ ഓഫാക്കുകയും ചെയ്‌തു. ഞങ്ങള്‍ ശക്‌തമായി ചെറുത്തുനിന്നു.
മൂന്നുപേരെ ഞാന്‍ ഒറ്റയ്‌ക്കു നേരിട്ടു. സുഹൃത്തും എന്നെ സഹായിക്കാന്‍ ഒപ്പം കൂടി. ഇതിനിടയില്‍ അവള്‍ 100 ഡയല്‍ ചെയ്‌തു പോലീസ്‌ കണ്‍ട്രോള്‍ റൂമിലേക്കു വിളിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു. മറ്റുള്ളവര്‍ കമ്പിവടികളുമായെത്തി എന്നെ അടിച്ചു. അടികൊണ്ട ഞാന്‍ ബോധരഹിതനായി നിലത്തുവീണു. അപ്പോഴേക്ക്‌ അവര്‍ എന്റെ സുഹൃത്തിനെ എടുത്തുകൊണ്ടു പോയിക്കഴിഞ്ഞിരുന്നു.
ഞാന്‍ കുറേ നേരം അബോധാവസ്‌ഥയിലായിരുന്നു. അപ്പോഴേക്കു ഞങ്ങള്‍ ബസില്‍ കയറിയിട്ടു രണ്ടര മണിക്കൂര്‍ പിന്നിട്ടിരുന്നു. ഞങ്ങളെ പുറത്തേക്കെറിയുംമുമ്പ്‌ അക്രമികള്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയിരുന്നു. പിന്നീട്‌ രണ്ടു പേരെയും വിവസ്‌ത്രരാക്കിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു. എല്ലാ തെളിവുകളും നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നു തോന്നുന്നു. റോഡില്‍ ഉപേക്ഷിച്ച ശേഷം ബസ്‌ പിന്നോട്ടെടുത്ത്‌ എന്റെ സുഹൃത്തിന്റെ ശരീരത്തില്‍ കയറ്റി ഇറക്കാനായിരുന്നു അടുത്ത ശ്രമം. എന്നാല്‍ ഞൊടിയിടകൊണ്ട്‌ ഞാന്‍ അവളെ വലിച്ചു നീക്കിയതിനാല്‍ അവരുടെ ഉദ്ദേശ്യം നടന്നില്ല. ഞങ്ങളുടെ ദേഹത്ത്‌ വസ്‌ത്രത്തിന്റെ തരിപോലും ഉണ്ടായിരുന്നില്ല. ബസുമായി അവര്‍ കടന്നു കഴിഞ്ഞിരുന്നു. റോഡിനു നടുവില്‍ കയറി ഞാന്‍ അതുവഴി കടന്നുപോയവരോടെല്ലാം സഹായത്തിനപേക്ഷിച്ചു. വാഹനങ്ങള്‍ക്കെല്ലാം കൈകാണിച്ചു. നിരവധി കാറുകളും ഓട്ടോറിക്ഷാകളും ബൈക്കുകളും അടുത്തെത്തി വേഗം കുറച്ചിട്ടു വേഗത്തില്‍ ഓടിച്ചുപോയി. അരമണിക്കൂറോളം ഞാന്‍ സഹായത്തിനായി ഓടി നടന്നു. ആരും നിര്‍ത്തിയില്ല. അല്‍പം കഴിഞ്ഞപ്പോള്‍ അതുവഴി വന്ന ഒരാള്‍ വാഹനം നിര്‍ത്തി കാര്യമന്വേഷിച്ചു. അയാള്‍ പോലീസില്‍ വിവരമറിയിച്ചു. എന്നാല്‍ പോലീസിന്റെ സഹായമെത്താനും വൈകി. ഏതു പോലീസ്‌ സ്‌റ്റേഷന്റെ പരിധിയിലാണു കുറ്റകൃത്യം നടന്നതെന്നതിനെച്ചൊല്ലിയായിരുന്നു പോലീസുകാര്‍ക്കിടയിലെ തര്‍ക്കം. അവസാനം തര്‍ക്കം തീര്‍ത്ത്‌ പെണ്‍കുട്ടിയെ കൊണ്ടു പോകാന്‍ വാഹനമെത്തിയപ്പോള്‍ മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടിരുന്നു. ഈ സമയമത്രയും ഞങ്ങള്‍ രണ്ടു പേരും വിവസ്‌ത്രരായിരുന്നു. ആരും പോലീസ്‌ പോലും ഞങ്ങള്‍ക്കു നാണം മറയ്‌ക്കാന്‍ ഒരു ചാണ്‍ തുണി പോലും തന്നില്ല. ആംബുലന്‍സും വിളിച്ചില്ല. എല്ലാവരും ഞങ്ങളെ നോക്കിക്കൊണ്ടുനിന്നു. പിന്നീട്‌ ആരോ ഒരു ബെഡ്‌ ഷീറ്റിന്റെ ഒരു ഭാഗം കൊണ്ടു വന്ന്‌ എന്റെ സുഹൃത്തിന്റെ ശരീരം മറച്ചു. അവള്‍ക്കു കടുത്ത രക്‌തസ്രാവമുണ്ടായി. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിനു പകരം ദൂരെയുള്ള ആശുപത്രിയിലേക്കാണ്‌ പോലീസ്‌ ഞങ്ങളെ കൊണ്ടുപോയത്‌. വാനിലേക്ക്‌ അവളെ ഞാന്‍ ഒറ്റയ്‌ക്ക് താങ്ങിക്കയറ്റി. ചോര വാര്‍ന്നുകൊണ്ടിരുന്നതിനാല്‍ പോലീസുകാരും സഹായിക്കാന്‍ കൂട്ടാക്കിയില്ല. ജനവും അടുത്തേക്കു വന്നില്ല. സഹായിച്ചാല്‍ സാക്ഷികളായി കോടതി കയറേണ്ടി വരുമെന്ന ഭയത്തിലായിരിക്കാം അവരെല്ലാം മാറിനിന്നു. ആശുപത്രിയിലും സ്‌ഥിതി വ്യത്യസ്‌തമായിരുന്നില്ല. ചികില്‍സയ്‌ക്കായി ഞങ്ങള്‍ക്കു കാത്തുനില്‍ക്കേണ്ടി വന്നു. അക്ഷരാര്‍ഥത്തില്‍ അവിടെ വച്ച്‌ എനിക്ക്‌ വസ്‌ത്രത്തിനായി യാചിക്കേണ്ടി വന്നു. അപരിചിതന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി ഞാന്‍ ബന്ധുക്കളെ വിവരം അറിയിച്ചു. ഒരു അപകടമുണ്ടായെന്നാണു പറഞ്ഞത്‌. ബന്ധുക്കളെത്തിക്കഴിഞ്ഞാണ്‌ ആശുപത്രി അധികൃതര്‍ എന്നെ പരിശോധിച്ചതു പോലും. തലയ്‌ക്ക് അടിയേറ്റ എനിക്കു നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. രണ്ടാഴ്‌ചത്തേക്ക്‌ എനിക്കു കൈ അനക്കാന്‍ പോലും കഴിഞ്ഞില്ല. ചികിത്സയ്‌ക്കായി നാട്ടിലേക്കു കൊണ്ടുപോകാന്‍ വീട്ടുകാര്‍ ആലോചിച്ചെങ്കിലും പോലീസിനെ അന്വേഷണത്തില്‍ സഹായിക്കാനായി ഡല്‍ഹിയില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിലെത്തി കണ്ടപ്പോഴും എന്റെ സുഹൃത്തായ പെണ്‍കുട്ടി ചിരിച്ചു. ജീവിക്കാന്‍ അവള്‍ അപ്പോഴും ആഗ്രഹിച്ചിരുന്നു. ഞാനില്ലായിരുന്നെങ്കില്‍ പരാതി പോലും കൊടുക്കില്ലായിരുന്നെന്ന്‌ അവള്‍ പറഞ്ഞു. ചികിത്സാച്ചെലവിനെപ്പറ്റി അവള്‍ ആശങ്കപ്പെട്ടപ്പോള്‍ ഞാനാണു ധൈര്യം കൊടുത്തത്‌. വനിതാ സബ്‌ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴി കണ്ടപ്പോഴാണ്‌ അവള്‍ക്കു സംഭവിച്ചത്‌ എന്തെന്നു ഞാനറിഞ്ഞത്‌. അതു വിശ്വസിക്കാനായില്ല. മൃഗങ്ങള്‍ പോലും ഇരകളോട്‌ ഇത്ര ക്രൂരത കാട്ടാറില്ല. തന്നെ ആക്രമിച്ചവരെ തൂക്കിക്കൊല്ലുകയല്ല, തീവച്ചു കൊല്ലണമെന്നാണ്‌ അവള്‍ മജിസ്‌ട്രേറ്റിനോടു പറഞ്ഞു. മജിസ്‌ട്രേറ്റിന്‌ ആദ്യം നല്‍കിയ മൊഴി ശരിയായിരുന്നു. ചുമയ്‌ക്കുന്നതിനും രക്‌തമൊഴുകുന്നതിനുമിടയ്‌ക്കാണ്‌ അവളെല്ലാം വിവരിച്ചത്‌. അതില്‍ സമ്മര്‍ദമോ ഇടപെടലോ ഉണ്ടായിരുന്നില്ല. പക്ഷേ, സമ്മര്‍ദത്തിന്‌ അടിപ്പെട്ടിരുന്നെന്നു മജിസ്‌ട്രേറ്റ്‌ പറഞ്ഞപ്പോള്‍ എല്ലാം വെറുതേയായി. ആദ്യം നല്‍കിയ മൊഴി സമ്മര്‍ദത്തിനു വഴങ്ങിയായിരുന്നെന്ന മജിസ്‌ട്രേറ്റിന്റെ വാദം തെറ്റാണ്‌.
ജീവനുവേണ്ടി പിടയുന്നവരെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ തെരയാതെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ പോലീസ്‌ തയാറാകണം. ദുരനുഭവങ്ങളുണ്ടാകുമ്പോള്‍ മെഴുകുതിരികള്‍ തെളിക്കാനല്ല, മറിച്ച്‌ പിടയുന്ന സഹജീവികളെ ആപത്‌ഘട്ടത്തില്‍ സഹായിക്കാനുള്ള മനസുണ്ടാകുകയാണു പ്രധാനം. ആരെയെങ്കിലും സഹായിക്കാന്‍ കഴിയുമെങ്കില്‍ അതു ചെയ്യുക. അന്നു രാത്രി ഒരാളെങ്കിലും ഞങ്ങളുടെ സഹായത്തിനെത്തിയിരുന്നെങ്കില്‍ അവളുടെ ജീവനെങ്കിലും... അവളെ ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചതേയില്ല. പക്ഷേ, അവളെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌ ആലോചിക്കാറുണ്ട്‌. അന്ന്‌ ഒരു ഓട്ടോറിക്ഷ കിട്ടാതിരുന്നതെന്തുകൊണ്ടെന്നും എന്തിന്‌ ആ ബസില്‍ കയറിയെന്നും ചിലപ്പോഴെങ്കിലും ആലോചിച്ചുപോകുന്നു".

ഈ ഹതഭഗ്യരായ മനുഷ്യ ജീവികളെ ഉപദ്രവിക്കാനും സഹായം നിഷേധിക്കാനും കൈ കോര്‍ത്തവര്‍ ആരൊക്കെയെന്നു നോക്കു. പൊതു ജനം, പോലീസുകാര്‍, മജിസ്റ്റ്രേട്ട്.  പിറ്റേദിവസം മെഴുകു തിരി കത്തിച്ച് നാടകം അഭിനയിക്കാന്‍ കൂടിയ പലരും ആ കാളരാത്രിയില്‍ നഗ്നരായി ജീവനു   വേണ്ടി യാചിച്ച ഈ മനുഷ്യ ജീവികളെ തിരിഞ്ഞു നോക്കാത്ത പലരുമുണ്ടാകും. അരുന്ധതി റോയ് വിളിച്ചു പറഞ്ഞ സത്യം കേട്ടപ്പോള്‍ ഹാളിളകിയ പ്രവീണ്‍ ശേഖരന്‍മാരുണ്ടാകും. അതിന്റെ കൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തതോ ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ആയി അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടു പോയി. എല്ലാവരും കൂടി നാടകം കളിക്കുകയാണ്. ഇതൊന്നും ഉള്‍കൊള്ളാനോ മനസിലാക്കാനോ ശേഷിയില്ലാത്ത കഴുതകള്‍  ഇതിന്റെയൊക്കെ പൊള്ളത്തരം വിളിച്ചു പറഞ്ഞ അരുന്ധതിയുടെ നേരെ കുതിര കയറുന്നു.

അരുന്ധതി റോയ് പറഞ്ഞത് നൂറുശതമാനം സത്യമാണ്. വരേണ്യ വര്‍ഗ്ഗത്തിനതിഷ്ടപ്പെടില്ല.






603 comments:

«Oldest   ‹Older   201 – 400 of 603   Newer›   Newest»
kochuvava said...

ഐ ക്യൂ കൂടുത ഉള്ള എന്നെ പോലെയുള്ളവര്‍
കൊച്ചുവാവയ്ക്ക് ഉള്ള അവസാന മറുപടിയാണ്


>>>> മതി സാറേ ഇനി കൂടുതലൊന്നും പറയണ്ടാ - എനിക്കൊത്തിരി പുത്തിയൊണ്ടെന്ന് വിളിച്ചു കൂവുന്നത് ആരാന്നു അരിയാഹാരം കഴിക്കുന്നോര്‍ക്കെല്ലാം അറിയാവുന്ന കാര്യമാ

ഞാനാകെ കൂടി ഒരു കാര്യമേ പറഞൊള്ളൂ -അതെന്തെരാന്നു വച്ചാ അങ്ങോരും പറഞ്ഞുവന്നപ്പോ ഒരു ആക്റ്റിവിസ്റ്റാ അപ്പൊ കാരിയം പുടികിട്ടി
വലിയ ചാന്‍സൊന്നും കിട്ടാതെ നടക്കുന്ന എക്സ്ട്രാ നടമ്മാര് സൂപ്പര്‍ അണ്ണ മ്മാരെ പറ്റി പറെന്നത് കേട്ടിട്ടോന്ടാ
അവനൊക്കെ വെറും ജാടയല്ലേ അഭിനയം എന്താണെന്ന് പോലും അറിയാമ്മേല ഞാനവമ്മാരു ടെ പടമൊന്നും കാണാറെയില്ല ഫൂ ചെറ്റകള്‍ !!!


അതിനൊള്ള മറുപടി എനിക്ക് പുത്തി (ഐ ക്യു ) ഇല്ലാത്തോന്ടാ എന്ന് പറേന്നതിനല്ലിയോ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്ന് കാര്‍ന്നോമ്മാര് പറേന്നത്
കഴുത കാമം കരഞ്ഞു തീര്‍ക്കുന്നു -ആന പിണ്ഡം ഇടണത്‌ കണ്ടു ചില അണ്ണാമ്മാര് മുക്കി നോക്കുന്നു അരുന്ധതി റോയിക്ക് പേരും പണവുമൊക്കെ കിട്ടുന്ന കണ്ടു ചില അണ്ണമ്മാര് കലിപ്പ് കമന്റെഴുതി തീര്‍ക്കുന്നു

എന്തായാലും ഞാന്‍ എന്ത് വിചാരിച്ചാലും ഒരു കുന്തോമില്ല എന്നും ഇതിപ്പോ അവസാന മറുപടി എന്നൊക്കെ എഴുതീട്ടു വീണ്ടും വരുന്നത് പെരുത്ത ഐ ക്യു ഒള്ളവര്‍ക്ക് ചേര്‍ന്ന കാര്യമല്ല കേട്ടാ - ശരാശരിയിലും താഴെ മാത്രം പുത്തി ഒള്ള ആളുകളുമായിട്ടാവുമ്പോള്‍ പ്രത്യേകിച്ചും

അതല്ലാ എന്നെ കൊറേ ചീത്ത പറഞ്ഞാല്‍ സാറിന് കൊറച്ചു ആശ്വാസം തൊന്നുമെങ്കില്‌ അങ്ങിനെയും ആവാം വായീട്ടു കുത്തിയാലും ഞാനിനി മിണ്ടൂല്ല പോരേ

kaalidaasan said...

>>>ഉയര്‍ന്ന നിലയില്‍ ഉള്ളവര്‍ ചെയ്ത കുറ്റകൃത്യത്തിന്‍റെ പ്രതികരണത്തിന് ഉദാഹരണമായി ഞാന്‍ ജെസിക്ക ലാല്‍ കൊലപാതകം ചൂണ്ടി കാണിച്ചത്‌ കാളി മറന്നു . <<

താഴ്ന്ന ജാതിക്കാര്‍ മാത്രമേ കൊലചെയ്യപ്പെടുന്നുള്ളൂ എന്നു ഞാന്‍ പറഞ്ഞില്ലല്ലോ.

താഴ്ന്ന ജാതിക്കാര്‍ കൊല ചെയ്യപ്പെട്ടാലോ ബലാല്‍ സംഗം ചെയപ്പെട്ടാലോ ഉയര്‍ന്ന ജാതിക്കാര്‍ മിക്കപ്പോഴും ശിക്ഷിക്കപ്പെടാറില്ലെന്നു പറഞ്ഞാല്‍ അവര്‍ ശിക്ഷികപ്പെടാറെ ഇല്ല എന്ന് താങ്കള്‍ മനസിലാക്കുന്നതിനോട് എനിക്ക് പ്രതികരിക്കാന്‍ തോന്നിയില്ല. അതുകൊണ്ട് പ്രതികരിച്ചില്ല.

ജെസ്സിക്ക കൊലചെയ്യപ്പെട്ടു. കീഴ്ക്കോടതി പ്രതികളെ വെറുതെ വിട്ടു. ജെസ്സിക്ക അറിയപ്പെടുന്ന മോഡലായതുകൊണ്ട് അവരുടെ ബന്ധുക്കളും അഭ്യുദയ കാംഷികളും അപ്പീലിനു വേണ്ടി ശ്രമിച്ചു. മേല്‍ക്കോടതി ശിക്ഷിച്ചു. ജെസ്സിക്കയുടെ സ്ഥാനത്ത് ഏതെങ്കിലും താഴ്ന്ന ജതിക്കാരി അയിരുന്നെങ്കില്‍ കീഴ്ക്കോടതി വിധിയില്‍ അതവസാനിച്ചേനെ.

kaalidaasan said...

>>ഘടന എന്നത് ഒരു വ്യവസ്ഥ ആകുന്നത് അത് ഭരണകര്‍ത്താക്കള്‍ ഉപയോഗിച്ച് ആ സിസ്റ്റം പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ ആണ് കാളിടാസാ. <<

Constitution എന്ന വാക്കിന്റെ അര്‍ത്ഥത്തില്‍ ഘടന എന്നതും കൂടി വരുന്നുണ്ട്. പക്ഷെ ഒരു രാജ്യത്തിന്റെ അതല്ല. അതൊക്കെ വിവരമുള്ളവര്‍ പറഞ്ഞിട്ടുണ്ട്. ഇന്റര്‍ന്റില്‍ തന്നെയുണ്ട്.

ഒരു രാജ്യം എങ്ങനെ ഭരിക്കപ്പെടണം എന്നതിന്റെ വ്യവസ്ഥയാണു ഭരണ ഘടന.

http://www.duhaime.org/LegalDictionary/C/Constitution.aspx

The basic law or laws of a nation or a state which sets out how that state will be organized by deciding the powers and authorities of government between different political units, and by stating the basic law-making and structural principles of society.

kaalidaasan said...

>>നിയമങ്ങള്‍ ഉണ്ട്. അത് നടപ്പാക്കാത്തത് ഇരകള്‍ വഞ്ചിക്കപ്പെടുന്നത് കൊണ്ടാണ് . ഇത്രയും കാളിദാസന്‍ സമ്മതിച്ചു തന്നതില്‍ പെരുത്തു സന്തോഷം . <<

ഇതു തന്നെയാണു അരുന്ധതി ആദ്യമേ പറഞ്ഞതും ഞാം പിന്താങ്ങിയതും. താങ്കള്‍ക്കത് മനസിലാകാത്തത് മറ്റാരുടെയും കുറ്റമല്ല.

ഇന്‍ഡ്യയില്‍ നിയമങ്ങളില്ലാത്തതുകൊണ്ടല്ല താഴ്ന്ന ജാതിക്കാരയ ഇരകള്‍ ശിക്ഷിക്കപ്പെടാത്തത്. നിയമങ്ങളുണ്ട്. വരേണ്യ വര്‍ഗ്ഗം താഴ്ന്ന ജാതിക്കാരായ ഇരകളെ നീതി നടപ്പിലാക്കാതെ വഞ്ചിക്കുന്നു. അതുകൊണ്ടാണ്, പുതിയ ഒരു നിയമം ഉണ്ടായലും താഴ്ന്ന ജാതിക്കാര്‍ക്ക് നീതി കിട്ടില്ല എന്ന്.

kaalidaasan said...

>>രാഷ്ട്രീയക്കാര്‍ സാമുദായിക നേതാക്കന്മാരെ സുഖിപ്പിക്കുന്നത് നായര്‍ , നടേശ, നാടാര്‍ ഇവരുടെ ആരുടെയും വ്യക്തി പ്രഭാവം കണ്ടിട്ടല്ല . സമുദായം എന്നാ പേരില്‍ കുറെ വിളിവില്ലത്തവന്മാര്‍ ഈ നേതാക്കള്‍ക്ക് ജയ് വിളിക്കാന്‍ ഉള്ളത് കൊണ്ടാണ് . <<

അയ്യയ്യോ നല്ല വിവരമണല്ലോ.

കള്ളാന്‍മാര്‍ ഉള്ളതുകൊണ്ട് കള്ളന്‍ മാരെ സുഖിപ്പിക്കാം ബലാല്‍ സംഗക്കാരുള്ളതുകൊണ്ട് അവരെയും സുഖിപ്പിക്കാം ്‌. പിടിച്ചു പറികാരുള്ളത്കൊണ്ട് അവരെയും സുഖിപ്പിക്കാം. കേരളം മുഴുവന്‍ ഇപ്പോള്‍ മാഫിയ ആണ്. അവരെയൊക്കെ സുഖിപ്പിക്കാം. താങ്കളൊക്കെ കേരളത്തിലെ മന്ത്രിയാകാത്തത് മലയാളികളുടെ ഭാഗ്യം.

kaalidaasan said...

>>കണ്ണുള്ളവര്‍ അല്ല കാളിദാസാ ജാതി കണ്ണാടി വെച്ചവര്‍.
കാളിദാസന്‍ ലിങ്കുകള്‍ കൊടുത്ത സംഭവങ്ങള്‍ എല്ലാം ഇന്ത്യയില്‍ നടന്നിട്ടുള്ളത് തന്നെ . പക്ഷേ എന്ത് കൊണ്ട് ഇതൊക്കെ നടക്കുന്നു ? <<


താങ്കളേ സംബന്ധിച്ച് ഇതൊക്കെ ചെയ്യുന്നവര്‍  നിരപരാധികളും അത് കാണുകയും അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുനവരാണല്ലൊ കുറ്റക്കാര്‍. തലച്ചോറിനു പകരം  മറ്റേതോ അവയവം കൊണ്ട് ചിന്തിക്കുന്നതിന്റെ കുഴപ്പമാണ്.

എന്തുകോണ്ട് ഇതൊക്കെ നടക്കുന്നു എന്നതിന്റെ ഉത്തരം ഇതാണ്. ഇന്നും താങ്കളേപ്പോലെ ഉയര്‍ന്ന ജാതി എന്ന അധമ ചിന്ത പേറി കുറെ ജന്തുക്കള്‍ ഇന്‍ഡ്യയില്‍ ജീവിക്കുന്നു. അവര്‍ക്കിന്നും താഴ്ന്ന ജാതികാരന്‍ യാതൊരു അവകാശങ്ങളുമില്ലാത്ത ജീവികള്‍ ആണ്.

Unknown said...

ജെസ്സിക്ക ലാല്‍ കേസ് ഞാന്‍ ചൂണ്ടി കാണിച്ചത്‌ വരേണ്യ വര്‍ഗ്ഗം പരതികള്‍ അയാള്‍ മെഴുകുതിരി കത്തിക്കാന്‍ ആരും മിനക്കെടാറില്ല എന്ന് താങ്കള്‍ പറഞ്ഞപ്പോഴാണ് കാളിദാസാ . അല്ലാതെ വരേണ്യ വര്‍ഗ്ഗം ശിക്ഷപ്പെട്ടത്തിന്‍റെ മകുടോദാഹരണം ആയിട്ടല്ല. അതിനു അമര്‍മണി ത്രിപാടി / അയാളുടെ ഭാര്യ , സഞ്ജയ്‌ ജോഷി , എന്‍ ഡി തിവാരി അങ്ങനെ ഉദാഹരങ്ങങ്ങള്‍ വേറെ ഞാന്‍ പറഞ്ഞിട്ടുണ്ട് ( ജയില്‍ വാസം, പണി പോകല്‍ അങ്ങനെയുള്ള ശിക്ഷകള്‍ )

ഒരു രാജ്യം എങ്ങനെ ഭരിക്കപ്പെടണം എന്നതിന്റെ വ്യവസ്ഥയാണു ഭരണ ഘടന. << <<

കാളിദാസാ ഘടന ,ചട്ടം , വ്യവസ്ഥ ഇതില്‍ എന്ത് പേര് വിളിച്ചാലും അത് സിസ്റ്റം ആകണം എങ്കില്‍ ആ വ്യവസ്ഥകള്‍ ഉപയോഗിച്ച് ഭരണ യന്ത്രം നടത്തപ്പെടണം . അല്ലെങ്കില്‍ അത് വെറും കടലാസ് ലിഖിതം . ആളുകള്‍ അത് ഉപയോഗിച്ച് തുടങ്ങുമ്പോള്‍ സിസ്റ്റം . ഉപയോഗിക്കുന്ന ആളുകള്‍ കുഴപ്പകാര്‍ എങ്കില്‍ സിസ്റ്റം സ്വാഭാവികമായും കുഴപ്പം പിടിച്ചതാകും . അത്രയേ ഞാന്‍ പറഞ്ഞുള്ളൂ.
>>നിയമങ്ങള്‍ ഉണ്ട്. അത് നടപ്പാക്കാത്തത് ഇരകള്‍ വഞ്ചിക്കപ്പെടുന്നത് കൊണ്ടാണ് . ഇത്രയും കാളിദാസന്‍ സമ്മതിച്ചു തന്നതില്‍ പെരുത്തു സന്തോഷം . <<

ഇതു തന്നെയാണു അരുന്ധതി ആദ്യമേ പറഞ്ഞതും ഞാം പിന്താങ്ങിയതും. താങ്കള്‍ക്കത് മനസിലാകാത്തത് മറ്റാരുടെയും കുറ്റമല്ല. << <<
അത് കള . അരുന്ധതി റോയി പറഞ്ഞത് താഴ്ന്ന ജാതിക്കാരി ആയിരുന്നു ആ പെണ്‍കുട്ടി എങ്കില്‍ അതിനു നീതി ലഭിക്കില്ല. ഇനി ഉണ്ടാകുന്ന നിയമങ്ങളും അങ്ങനെ അതെന്നെ ആയിരിക്കും എന്ന് അര്‍ഥം വരുന്ന വാക്കുകള്‍ ആണ് . താങ്കള്‍ അതിനു കയ്യടിച്ചത് ആ പെണ്‍കുട്ടി സ്മപന്ന/ സ്വാധീനം ഉള്ളവള്‍ എന്നും പ്രതിഷേധിച്ചവര്‍ വരേണ്യ വര്‍ഗ്ഗം എന്നൊക്കെ പറഞ്ഞും.
ഇരകള്‍ വഞ്ചിക്കപ്പെടുന്നത് ജാതി സര്‍ട്ടിഫിക്കറ്റ് കൊണ്ടല്ല മരിച്ചു പണം/സ്വാധീനം എന്നിവയുടെ ജാതി കൊണ്ടാണ് എന്ന് പറഞ്ഞത് ഞാന്‍ . വേണ്ടും എട്ടുകാലി മമ്മു ആകാതെ കാളിദാസാ

kaalidaasan said...

>>പിന്നെ വി എസ്‌ സഖാവിന്റെ മകന്‍ ഇരുപതു കൊല്ലം മുന്‍പ് കയര്‍ ഫെഡ് എന്നാ സ്ഥാപനത്തില്‍ ഗുമസ്തന്‍ ആയിട്ടു കയറി എന്നാണോ കാളിദാസന്‍ പറഞ്ഞു സ്ഥാപിക്കുന്നത് ? <<

അതെ. എന്താ സംശയമുണ്ടോ?

താങ്കളൊക്കെ കരുത് വച്ചിരിക്കുന്നത് വി എസ് ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തെ പിടിച്ച് കയര്‍ ഫെഡ് എം ഡി ആക്കിയെന്നാണ്. താങ്കളുടെ പല തോന്നലുകളും തെറ്റാണെന്നതുപോലെ ഈ തോന്നലും തെറ്റാണ്.

vkayil said...

ശ്രീ കാളിദാസന്‍,

വഴിയെ പോയ വയ്യാവേലി വെറുതെ എടുത്തു ...... വെച്ചതുപോലെ തോന്നുന്നുണ്ടോ ? സുല്ല് പറയുന്നതല്ലേ നല്ലത് ?

"So what? Do you know that the official stand of the govt of India is that, If a family has an income of Rs 29 per day, they are considered rich''
ഇത്തരം വാദങ്ങളൊക്കെ കാളിദാസനില്‍നിന്നു ‍തീരെ പ്രതീക്ഷിച്ചില്ല.

Unknown said...

>>രാഷ്ട്രീയക്കാര്‍ സാമുദായിക നേതാക്കന്മാരെ സുഖിപ്പിക്കുന്നത് നായര്‍ , നടേശ, നാടാര്‍ ഇവരുടെ ആരുടെയും വ്യക്തി പ്രഭാവം കണ്ടിട്ടല്ല . സമുദായം എന്നാ പേരില്‍ കുറെ വിളിവില്ലത്തവന്മാര്‍ ഈ നേതാക്കള്‍ക്ക് ജയ് വിളിക്കാന്‍ ഉള്ളത് കൊണ്ടാണ് . <<

അയ്യയ്യോ നല്ല വിവരമണല്ലോ.

കള്ളാന്‍മാര്‍ ഉള്ളതുകൊണ്ട് കള്ളന്‍ മാരെ സുഖിപ്പിക്കാം ബലാല്‍ സംഗക്കാരുള്ളതുകൊണ്ട് അവരെയും സുഖിപ്പിക്കാം ്‌. പിടിച്ചു പറികാരുള്ളത്കൊണ്ട് അവരെയും സുഖിപ്പിക്കാം. കേരളം മുഴുവന്‍ ഇപ്പോള്‍ മാഫിയ ആണ്. അവരെയൊക്കെ സുഖിപ്പിക്കാം. താങ്കളൊക്കെ കേരളത്തിലെ മന്ത്രിയാകാത്തത് മലയാളികളുടെ ഭാഗ്യം. << <<
സാമുദായിക ശക്തി അല്ലെങ്കില്‍ ഏകീകരിച്ച വോട്ടു ബാങ്ക് ഇതൊക്കെ നായര്‍, നടേശ , മാര്‍ വിശുദ്ധ പൌലോ, അറ്റം മൗലവി ടീമുകളുടെ പിന്നില്‍ ഉള്ളത് കൊണ്ട് തന്നെയാണ് രാഷ്ട്രീയ നേതാക്കള്‍ അവരുടെ പാദ സേവ ചെയ്യുന്നത്. നായര്‍ എന്ന് ജാതി സര്‍ട്ടിഫിക്കറ്റ് ഉള്ള നേതാവ് പെരുന്നയില്‍ ചെന്ന് അടയിരിക്കും . ക്രിസ്ത്യാനി എന്ന് സ്ര്ടിഫിക്കാട്ടില്‍ ഉള്ളവര്‍ തിരുമേനിമാരുടെ കൈ മുത്തും, ഭക്തി ഗാനം പാടും, മുസല്‍മാന്‍ എന്ന് സര്‍ട്ടിഫിക്കറ്റ് പറയുന്നവന്‍ പാണക്കാട് ശയനപ്രദക്ഷിണം ചെയ്യും (ഇപ്പൊ കുഞ്ഞാപ്പയുടെ ചുറ്റും . അപ്പോഴും സിമ്പല്‍ ആയിട്ട് തങ്ങള്‍ വേണം ) . ഇത് വോട്ടു ബാങ്ക് രസ്ട്രീയത്തില്‍ കവിഞ്ഞു ഒന്നുമില്ല ആ വോട്ടു ബാങ്ക് രാഷ്ട്രീയം ഉണ്ടാക്കാന്‍ വഴി മരുന്ന് ഇട്ടു കൊടുക്കുന്നത് ജാതി എന്ന് കേട്ട പാതി കേള്‍ക്കാത്ത പാതി കോമരം തുള്ളുന്ന കാലിദാസന്മാരും . ജയ് വിളിക്കാന്‍ ആളില്ലെങ്കില്‍ എന്ത് വോട്ട് ബാങ്ക് കാളിദാസാ . ഒരല്‍പം കോമണ്‍സെന്‍സ് ഉപയോഗിച്ച് ചിന്തിക്കാന്‍ വല്ലോപ്പോഴും ശ്രമിച്ചു നോക്ക്

kaalidaasan said...

>>എന്‍റെ അഭിപ്രായം വ്യക്തമാണ് ബ്രാഹമണ, നായര്‍, എഴാവന്‍, നാടാര്‍ , പുലയര്‍, പറയാറ , വേടര്‍ ഇവരില്‍ ആരായാലും അര്‍ഹത ഉണ്ടെങ്കില്‍ ( മെറിറ്റ്‌ അല്ലെങ്കില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അവസ്ഥ ) സര്‍ക്കാര്‍ സര്‍വീസില്‍ കയറാം . <<

എന്റെ അഭിപ്രായം ഞാനും വ്യക്തമാക്കാം.

നൂറ്റാണ്ടുകളായി ഈഴവന്‍, നാടാര്‍ , പുലയര്‍, പറയര്, , വേടര്‍ തുടങ്ങി സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് ഉയര്‍ന്ന ജതിക്കാരെന്നു സ്വയം തീരുമനിച്ച് ചിലര്‍ ആട്ടിയോടിച്ച സമുദായക്കാരെ പ്രത്യേക പരിഗണന നല്‍കി സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടു വരിക എന്നത് സാമൂഹ്യ നീതിയില്‍ വിശ്വസിക്കുന്ന ഏത് പരിഷ്ക്രുത സമൂഹവും ചെയ്യേണ്ടതാണ്. സാമ്പത്തിക സ്ഥിതി അവിടെ ഒരു മാനദണ്ഡമാകേണ്ടതില്ല.

Unknown said...

പിന്നെ അരുണ്‍കുമാറിന്‍റെ കാര്യത്തില്‍ നടത്തപ്പെട്ട അല്ലെങ്കില്‍ നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട തസ്തികകളില്‍ എല്ലാം അര്‍ഹത ഇല്ലാത്ത, വഴി വിട്ട നിയമനം നടത്തപ്പെട്ടു എന്ന അന്വേഷണം നേരിട്ട് കൊണ്ടിരിക്കുന്ന വ്യക്തി ഇരുപതു കൊല്ലം മുന്‍പ് ഗുമസ്തന്‍ ആയി ജോലിയില്‍ കയറി കഠിനമായി ജോലി ചെയ്തു വിയര്‍ത്തു എം ഡി ആയി എന്ന് പറഞ്ഞാല്‍ വിശ്വസിക്കും. അക്കൂട്ടരെ ഇന്ന് മുതല്‍ വേണമെങ്കില്‍ ഞാന്‍ കാളിദാസന്‍ എന്ന് വിളിക്കാം. പക്ഷെ ഞാന്‍ എന്തായാലും ആ കൂട്ടത്തില്‍ ഇല്ല

kaalidaasan said...

>>പിടിച്ചു പറ്റുന്നത് വളരെ നല്ല കാര്യം പക്ഷെ സ്മപന്നരുടെ മക്കള്‍ കൂടി ആ അനൂകൂല്യങ്ങളില്‍ കയ്യിട്ടു വാരി അതൊരിക്കലും പൂര്‍ണ്ണമായ അളവില്‍ താഴെക്കിടയില്‍ ഉള്ള പാവങ്ങളില്‍ എത്തിക്കില്ലല്ലോ . അവിടെ അല്ലേ പ്രശ്നം . <<

അതൊക്കെ താങ്കളുടെ തോന്നലല്ലേ. സമ്പന്നരെ ഒഴിവാക്കാന്‍ വേണ്ടിയാണ്, ക്രീമി ലെയര്‍ സംവിധാനമുള്ളത്. ഒരു പരിധിയില്‍ കൂടുതല്‍ വരുമാനുള്ളവരെ സംവരണത്തില്‍ നിന്നും ഒഴിവാക്കുന്നു. അതേക്കുറിച്ച് താങ്കള്‍ കേട്ടിട്ടില്ലെങ്കില്‍ എനിക്ക് ഒന്നും  പറയാനില്ല.

Unknown said...


നൂറ്റാണ്ടുകളായി ഈഴവന്‍, നാടാര്‍ , പുലയര്‍, പറയര്, , വേടര്‍ തുടങ്ങി സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് ഉയര്‍ന്ന ജതിക്കാരെന്നു സ്വയം തീരുമനിച്ച് ചിലര്‍ ആട്ടിയോടിച്ച സമുദായക്കാരെ പ്രത്യേക പരിഗണന നല്‍കി സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടു വരിക എന്നത് സാമൂഹ്യ നീതിയില്‍ വിശ്വസിക്കുന്ന ഏത് പരിഷ്ക്രുത സമൂഹവും ചെയ്യേണ്ടതാണ്. സാമ്പത്തിക സ്ഥിതി അവിടെ ഒരു മാനദണ്ഡമാകേണ്ടതില്ല. << <<
സാമ്പത്തിക സ്ഥിതി മാന ദണ്ഡം ആക്കണ്ട എന്ന് കാളിദാസന്‍ പറയുന്നതിന് പിന്നിലെ വികാരം ഞാന്‍ മനസിലാക്കുന്നു. വര്‍ഷം 12 ലക്ഷം രൂപ വരുമാനം ഉള്ള കാളിദാസന്‍ (ഉദാഹരണമ ആണ് ., കഥാപാത്രങ്ങള്‍, മാര്‍ക്ക്‌ , തുക ഇതൊക്കെ സങ്കല്‍പികം) സ്വന്തം മകനെ ഉഗ്രന്‍ ട്യൂഷന് വിട്ടു അവനു തട്ടി മുട്ടി മുന്നൂറ് മാര്‍ക്ക് കിട്ടുന്നു. കാളിദാസന്‍റെ മകന്‍ പഠിക്കുന്നത് മോശമല്ലാത്ത കോണ്‍വെന്റില്‍ . ഇനി കാളിദാസന്റെ അതെ ജാതിയില്‍ ഉള്ള വെറും ദാസന്‍ , പണി മുന്സിപ്പലിറ്റി . വാര്‍ഷിക വരുമാനം - അങ്ങനെ എഴുതാന്‍ വേണ്ടി ഒന്നും ഇല്ല. വെറും ദാസന്റെ മകന്‍ ട്യൂഷന്‍ ഇല്ലാതെ പഠിച്ച് 260 മാര്‍ക്ക് വാങ്ങുന്നു. സംവരണ സീറ്റില്‍ കാളിദാസന്റെ മകനും വെറും ദാസന്റെ മകനും പരിഗണിക്ക പ്പെടുന്നു. കുറഞ്ഞ മാര്‍ക്കിന്റെ പേരില്‍ വേറെ ഗതിയില്ലാത്ത വെറും ദാസന്റെ മകന്‍ തള്ളപ്പെടുന്നു. വേണമെങ്കില്‍ സ്വാശ്രയം നടത്താവുന്ന കാളിദാസന്റെ മകന്‍ സര്‍ക്കാര്‍ കോളേജില്‍ കയറുന്നു.

പാടില്ല. സാമ്പത്തിക മാനദണ്ഡം നോക്കണേ പാടില്ല അങ്ങനെ നോക്കിയാല്‍ പാവം വെറും ദാസനും കുടുമ്പവും നന്നാവുകയും അവര്‍ സമൂഹത്തില്‍ കാളിടാസന്മാര്‍ക്ക് ഒപ്പം ഇരിക്കുകയും ചെയ്യുന്ന സ്ഥിതി വരില്ലേ ? അത് നമുക്ക് അനുവദിക്കാന്‍ പറ്റുമോ ? ഹേയ് . നമുക്ക് അവരുടെ അവകാശങ്ങളില്‍ കയ്യിട്ടു വാരാം എന്നിട്ട് ഇല്ലാത്ത ശത്രുവിനെ കാണിച്ചു അവരെ പറ്റിക്കാം . അല്ലെ കാളിദാസാ ?

kaalidaasan said...

>>സവര്‍ണ്ണ ഫാസ്സിസ്റ്റ് വര്‍ഗ്ഗീയത എന്നാ പ്രയോഗം ഇന്ന് പരക്കെ തന്നെ നിലവില്‍ ഉണ്ട്. അത് നില നില്‍ക്കേണ്ടത് കാളി യുടെയും , കാളി ജാള്‍റ അടിക്കുന്ന സമ്പന്ന കയ്യിട്ട് വാരി വര്‍ഗ്ഗത്തിന്‍ന്‍റെ യും ആവശ്യമല്ലേ ? <<

എന്റെ അവശ്യമാണ്. സവര്‍ണ്ണ ഫസിസ്റ്റുകള്‍ ഉള്ളപ്പോള്‍ അവര്‍ കാണിക്കുന്ന വര്‍ഗ്ഗീയതയെ കുറിക്കന്‍ ഒരു പ്രയോഗം വേണം. എനിക്ക് ഏറ്റവും  അനുയോജ്യമെന്നു തോന്നുന്ന ആ പ്രയോഗം ഞാന്‍ ഉപയോഗിക്കുന്നു.

താഴ്ന്ന ജാതിക്കാരെ പൊതു നിരത്തില്‍ കൂടി നടക്കാന്‍ അനുവദിക്കാത്ത, അവരെ അമ്പലങ്ങളില്‍ കയറ്റാത്ത, അവരെ ബലാല്‍ സംഗം ചെയ്യുന്ന, മന്ത്രിയേപ്പോലും പ്രത്യേക പാത്രത്തില്‍ ഭക്ഷണം കഴിപ്പിക്കുന്ന, അവരെ കൊല്ലുന്ന ഫസിസത്തിനുപയോഗിക്കാന്‍ എന്റെ കയ്യില്‍ ആ പ്രയോഗമേ ഉള്ളു. അതിലും  നല്ലത് താങ്കള്‍ പറഞ്ഞു തന്നാല്‍ ഞാന്‍ ഉപയോഗിക്കാം.

Unknown said...

ക്രീമിലയറില്‍ എത്ര വാര്‍ഷിക വരുമാനം ആണ്‌ കട്ടോഫ് എന്ന് കാളിദാസന് അറിയാമോ ? അരിയ്യമെങ്കില്‌ പറയു . ഇല്ലെങ്കില്‍ അതും പറഞ്ഞു തരാം (എവളവ് സൊല്ലിയിട്ടെ ഇത് കൂടവാ സൊല്ല മാട്ടെ ?) എന്നിട്ട് സമ്പന്നര്‍ കയ്യിട്ടു വരുന്ന ആനുകൂല്യങ്ങളെ കുറിച്ച് വിശദമായി തന്നെ പറയുകയും ചെയ്യാം ? എന്താ കാളിദാസാ ?

Unknown said...

താഴ്ന്ന ജാതിക്കാരെ പൊതു നിരത്തില്‍ കൂടി നടക്കാന്‍ അനുവദിക്കാത്ത, അവരെ അമ്പലങ്ങളില്‍ കയറ്റാത്ത, അവരെ ബലാല്‍ സംഗം ചെയ്യുന്ന, മന്ത്രിയേപ്പോലും പ്രത്യേക പാത്രത്തില്‍ ഭക്ഷണം കഴിപ്പിക്കുന്ന, അവരെ കൊല്ലുന്ന ഫസിസത്തിനുപയോഗിക്കാന്‍ എന്റെ കയ്യില്‍ ആ പ്രയോഗമേ ഉള്ളു. അതിലും നല്ലത് താങ്കള്‍ പറഞ്ഞു തന്നാല്‍ ഞാന്‍ ഉപയോഗിക്കാം. << <<
അതിലും നല്ല പ്രയോഗമാണ് കപട അവര്‍ണ്ണ ഉദ്ധാരകന്‍ എന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പാവങ്ങളുടെ ആനുകൂല്യങ്ങളില്‍ കയ്യിട്ടു വാരുന്ന അതാതു ജാതികളിലെ സമ്പന്നര്‍ക്ക് ജാള്‍റ അടിക്കുകയും , പോരാഞ്ഞ് അനൂകൂല്യങ്ങള്‍ നഷ്ടമായത് കാരണം എന്നും പിന്നൂക വസതയില്‍ കിടക്കുകയും ചെയ്യുന്ന പാവങ്ങളെ ഇല്ലാത്ത ശത്രുവിനെ കാണിച്ചു അവരുടെ മനസ്സില്‍ വിഷം കുത്തി വെയ്ക്കുകയും ചെയ്യുന്നവര്‍ക്ക് ആ പേരാണ് ഏറ്റവും യോജിക്കുന്നത് :)

Unknown said...

മുന്‍പേ പറഞ്ഞതാണ് വീണ്ടും പറയുന്നു. ദളിതര്‍ക്ക് വഴി നടക്കാന്‍ പറ്റാത്ത സ്ഥലങ്ങള്‍, അവര്‍ ചൂഷണം ചെയ്യപ്പെടുന്ന സ്ഥലങ്ങള്‍ ഇതൊക്കെ ഇന്ത്യയില്‍ ഉണ്ട് എന്നത് സത്യം . ആ ചൂഷണങ്ങള്‍ക്ക് പ്രധാന ഉത്തരവാധികള്‍ പിന്നോക്ക വിഭാഗം മുന്നോക്കം ആകുവാന്‍ വേണ്ടി നിയമ അവര്‍ക്ക് നല്‍കുന്ന അനൂകൂല്യങ്ങളില്‍ കയ്യിട്ടു വാരി അവരെ എന്നും പിന്നോക്കമായി നിറുത്തി, വിദ്യാഭ്യാസം , ലോകപരിചയം ഇതൊന്നും നേടുവാന്‍ അവസരങ്ങള്‍ നല്‍കാതെ അവരെ വഞ്ചിക്കുന്ന അതാതു ജാതികളില്‍ പെട്ട സമ്പന്നരും , അവരുടെ ഒപ്പാരി പാട്ടുകാരും ആണ്

kaalidaasan said...

>>പ്രശ്നം നിങ്ങളെ പോലുള്ള വിഷം ചീറ്റുന്ന ജീവികളുടെ മനസുകളില്‍ ആണ് കാളിദാസാ<<

വിഷപ്പല്ലുകൊണ്ട് കൊത്തുന്ന ജീവികളെ കണാനുള്ള കഴ്ച ശേഷി താങ്കള്‍ക്കില്ല. അതുകൊണ്ടാണ്, തൊട്ടുകൂടാതതവരെന്നും പറഞ്ഞ് മനുഷ്യ ജീവികളെ പൊതു നിരത്തില്‍ കൂടി നടക്കാന്‍ അനുവദിക്കാത്ത, അവരെ അമ്പലങ്ങളില്‍ കയറ്റാത്ത, അവരെ ബലാല്‍ സംഗം ചെയ്യുന്ന, മന്ത്രിയേപ്പോലും പ്രത്യേക പാത്രത്തില്‍ ഭക്ഷണം കഴിപ്പിക്കുന്ന, അടുത്തു വനല്‍ അശുദ്ധമാകും എന്നു കരുതുന്ന, വിഷ ജന്തുക്കളെ കാണാന്‍ കഴിയാതെ പോകുന്നത്. അതിനുള്ള ശേഷി താങ്കള്‍ക്കൊരിക്കലും ഉണ്ടാകാന്‍ പോകുന്നില്ല.

അതേക്കുറിച്ചൊക്കെ പറയുന്നവരെ വിഷം ചീറ്റുന്നവരെന്നു വിളിക്കാനുള്ള ബൌദ്ധിക വളര്‍ച്ചയേ താങ്കള്‍ക്കുണ്ടാകൂ.

Unknown said...

ലഭിക്കേണ്ട അനൂകൂല്യങ്ങള്‍ മര്യാദക്ക് ലഭിക്കുകയും അത് വഴി വിദ്യാഭ്യാസം , ലോക പരിചയം , നല്ല തൊഴില്‍ , നല്ല ജീവിത സാഹചര്യം ഇതൊക്കെ നേടാനുള്ള അവസരങ്ങള്‍ നിയമം പിന്നോക്കം നില്‍ക്കുന്ന പാവങ്ങള്‍ക്ക് അവകാശമായി തന്നെ നല്‍കുന്നുണ്ട് . പക്ഷെ ആ അവകാശങ്ങളില്‍ സിംഹ ഭാഗവും കൈക്കലാക്കുന്നത് സര്‍ട്ടിഫിക്കറ്റ് ജാതി ചൂടി കാണിക്കുന്ന സമ്പന്നരും. പിന്നെ എങ്ങനെ അവര്‍ മുന്നോക്കം വരികയും ചൂഷണത്തെ എതിര്‍ക്കുകയും ചെയ്യും ? ചുരുങ്ങിയ പക്ഷം ചൂഷണം ചൂഷന്മാണ് എന്ന് തിരിച്ചറിയാനുള്ള വിദ്യാഭ്യാസം ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ അല്ലെ അതാതു ജാതിയിലെ കയ്യിട്ടു വാരി സമ്പന്നരും , അവരുടെ റാന്‍ മൂളികള്‍ ആയ കാളിദാസന്‍മാരും ചേര്‍ന്ന് ആ പാവങ്ങള്‍ക്ക് ഇല്ലാതാക്കുന്നത് ?

Unknown said...

എന്നിട്ട് ആരെങ്കിലും ഇങ്ങനെ ചെയ്യുന്നത് മോശമല്ലേ കാളി ദാസാ എന്ന് ചോദിച്ചാല്‍ അവരെ താങ്കള്‍ വരേണ്യതയുടെ വ്യക്താവ്, സവര്‍ണ്ണന്‍ എന്നൊക്കെ താങ്കള്‍ ബ്രാന്‍ഡ് ചെയ്യും. വിഷം ആ പാവങ്ങളുടെ മനസ്സിലേക്ക് കയറ്റുന്നത് തുടരുകയും ചെയ്യും . അങ്ങനെ ചെയ്യുന്ന ജീവികളെ ആണ് കാളിദാസ ഞാന്‍ സമൂഹത്തിലെ വിഷ ജന്തുക്കള്‍ എന്ന് വിളിക്കുന്നത്‌

Unknown said...

പിന്നെ എന്തായാലും 29 രൂപ വരുമാനം ഉള്ളവര്‍ സമ്പന്നര്‍ അല്ലെങ്കില്‍ ഭയങ്കര സ്വാധീന ശേഷി ഉള്ളവര്‍ എന്ന് ധരിക്കാത്ത അത്ര ബൌധിക വളര്‍ച്ച ഒക്കെ എനിക്ക് ഉണ്ട് കാളിദാസാ . കാളിദാസനോട് സംസാരിക്കാന്‍ ആ ബൌധിക വളര്‍ച്ച തന്നെ ധാരാളം :)

Unknown said...

ആരൊക്കെ അഭിപ്രായം പറഞ്ഞാലും ഈയൊരു ദുരവസ്ഥയ്ക്ക് അവസാനം കാണേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌.., ഈസമരം വിജയിച്ചാല്‍ അതിന്റെ ഗുണം എല്ലാ സ്ത്രീകള്‍ക്കുമാണ്. അതുകൊണ്ട് അനുകൂലിക്കാന്‍ കഴിയില്ലെങ്കിലും ദയവുചെയ്ത് ജാതിയുടെ പേരില്‍ കുത്തിത്തിരുപ്പുണ്ടാക്കരുത്.

Unknown said...

സി ഐ ഡി നെട്ടൂരാന്‍ : ഇതേ കാര്യം ഇരൂനുറ് അടുപ്പിച്ച് കമന്റുകള്‍ വഴി ഞാന്‍ പറഞ്ഞു നോക്കി. എവിടെ മനസിലാവാന്‍ ? :)

Unknown said...

അപ്പോള്‍ കഥ തുടര്‍ച്ച ഇത് വരെ ...
തുടക്കം ഡല്‍ഹി സംഭവത്തില്‍ അരുന്ധതി റോയ് പറഞ്ഞ കമന്‍റ് , അതിനു കാളി നടത്തിയ കയ്യടി . ഡല്‍ഹി സംഭവത്തിലെ ഇരയെ 29 രൂപ വരുമാനം ഉള്ള സമ്പന്ന / സ്വാധീന കുടംപത്തിലെ അംഗം എന്നൊക്കെ സ്ഥാപിക്കാന്‍ ശ്രമിച്ചു കാളി അരുന്ധതി റോയ് പറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ട് ന്യായികരിച്ചു സിയം മണ്ടാനുക്കുന്നു എന്ന് ഞാന്‍ പറഞ്ഞു. ബി ബി സി , മഹാത്മാ ഗാന്ധി , മദര്‍ തെരേസ എന്നൊക്കെ നില വിളിച്ച കാളി പിന്നെ ഇടയ്ക്ക് സമ്പന്ന എന്ന് താന്‍ / അരുന്ധതി റോയി എന്നിവര്‍ ആ കുട്ടിയെ വിളിച്ചിട്ടില്ല എന്ന് നിലപാട് മാറ്റി . അരുന്ധതി റോയി കൃത്യമായി അളന്നു തൂക്കി കയ്യടി ശ്രദ്ധ പിടിക്കാന്‍ പറഞ്ഞ വാക്കുകളില്‍ ഉപയോഗിച്ചത് മിഡില്‍ ക്ലാസ് എന്ന വാക്കും , അതിനു കാളി അടിച്ച കയ്യടികള്‍ക്കിടയില്‍ സമ്പന്ന ആയിരുന്നു ആ കുട്ടി എന്ന് സ്ഥാപിക്കാനുള്ള ശ്രമവും ഉണ്ടെന്നു ഞാന്‍ ചൂണ്ടി കാട്ടി.
പിന്നെ പറഞ്ഞു പറഞ്ഞു സവര്‍ണ്ണന്‍, അവര്‍ണ്ണന്‍, നീതി നിഷേധം ഇതൊക്കെ വിഷയങ്ങളായി . ഇരുന്നൂറിന് മേല്‍ കമന്റുകള്‍ ആയപ്പോള്‍ കാളിദാസന്‍ നിലപാടുകള്‍ പലതു മാറ്റി . സംവരണം , ആനൂകൂല്യം എന്നിവയ്ക്ക് സാമ്പത്തികം ഒരു മാനദണ്ഡം അക്കെണ്ട്ട എന്ന് പറഞ്ഞ കാളിദാസന്‍ രണ്ടു മറുപടികള്‍ കണ്ടപ്പോള്‍ ക്രീമിലയര്‍ സമ്പതിക്കമാനദന്ദം ഒക്കെ നിശ്ചയിച്ചിട്ടുണ്ട് അത് മതി എന്നാക്കി നിലപാട് (ഇത് അവസാനത്തെ നിലപാട് മാറ്റത്തിന് ഉദാഹരണം ) കരീമി ലയര്‍ സംഭാന്ധിച്ചു ഞാന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം ഇനിയും ബാക്കി
ഇത്ര ഒക്കെ ആയപ്പോഴും എന്‍റെ നിലപാടുകള്‍ മാറിയിട്ടില്ല
1) അരുന്ധതി റോയി പറഞ്ഞത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പോക്രിത്തരം
2) അവരുടെ ജാതി കാര്‍ഡ് ഏറ്റു പിടിച്ച് കയ്യടിച്ച കാളിദാസന്‍ മുഖത്തു വെച്ചിരിക്കുന്ന ജാതി കണ്ണട കാരണം സത്യം കാണുന്നില്ല.
3) സത്യം എന്താണ് എന്ന് വെച്ചാല്‍ ഇന്തയില്‍ നീതി നിഷേധം നടക്കുന്നത് സര്‍ട്ടിഫിക്കറ്റ് ജാതി നോക്കിയല്ല ഉള്ളവന്‍ (പണം/സ്വാധീനം/അധികാരം എന്നിവയില്‍ ഏതും ) ഇല്ലാത്തവന്‍ എന്നാ ജാതി നോക്കിയാണ്

കൂട്ടത്തില്‍ നേരത്തെ ഇത് പോലെയുള്ള ഒരു കമന്റില്‍ വിട്ടു പോയ ഒരു കാര്യവും കൂടി ചേര്‍ക്കുന്നു. പല കമന്റിലും പറഞ്ഞതാണ്. ഇവിടെ വിഷയം ഡല്‍ഹിയിലെ ബാലാത്സ ഗവും , അതിനെ ചൊല്ലി അരുന്ധതി റോയി നടത്തിയ അഭിപ്രായവും ആണ്. ഓരോ തവണ അവതരിപ്പിക്കുന്ന മണ്ടത്തരങ്ങള്‍ പൊളിയുമ്പോള്‍ കാളിദാസന്‍ വിക്കീപീഡിയ തപ്പി പുതിയ ലിങ്കുകള്‍, പുതിയ മണ്ടത്തരങ്ങള്‍ ഇതൊക്കെ കൊണ്ട് വരും. ഞാന്‍ അതിനോട് പ്രതികരിക്കും. വിഷയം കാട്ടിലേക്ക് കയറുന്നതില്‍ ഉത്തരവാദി ഞാനല്ല :)
ഇരുനൂറിന് മേല്‍ കമന്‍റുകള്‍ ആയി .വിഷയത്തില്‍ നിന്നും മാറാതെ സംവദിച്ചാല്‍ നന്ന്. ഇല്ലെങ്കിലും അതിനുള്ള മറുപടികള്‍ ഞാന്‍ തരാം .അപ്പോഴും നിലപാടുകള്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നും മാറില്ല എന്ന് മാത്രം.
കുറച്ചു നേരത്തേക്ക് ചില തിരക്കുകള്‍ ഉണ്ട് . എന്നാലും തിരികെ എത്തി സമയം കിട്ടിയാല്‍ ഉടന്‍ തന്നെ നമുക്ക് തുടരാം കാളിദാസാ :)

kaalidaasan said...

>>>>ജെസ്സിക്ക ലാല്‍ കേസ് ഞാന്‍ ചൂണ്ടി കാണിച്ചത്‌ വരേണ്യ വര്‍ഗ്ഗം പരതികള്‍ അയാള്‍ മെഴുകുതിരി കത്തിക്കാന്‍ ആരും മിനക്കെടാറില്ല എന്ന് താങ്കള്‍ പറഞ്ഞപ്പോഴാണ് കാളിദാസാ . അല്ലാതെ വരേണ്യ വര്‍ഗ്ഗം ശിക്ഷപ്പെട്ടത്തിന്‍റെ മകുടോദാഹരണം ആയിട്ടല്ല. <<<

താങ്കള്‍ വീണ്ടും എഴുതാപ്പുറം വയിക്കുന്നു. ജെസ്സിക്കാ ലാല്‍ കൊല്ലപ്പെട്ടപ്പോള്‍ ആരും മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തിയിട്ടില്ല. ജ്യോതി സിംഗ് പാണ്ഡെ ബലാല്‍ സംഗം ചെയ്യപ്പെട്ടപ്പോള്‍ കണ്ട് പ്രതിഷേധവും ഉണ്ടായിട്ടില്ല.

kaalidaasan said...

>>>>കാളിദാസാ ഘടന ,ചട്ടം , വ്യവസ്ഥ ഇതില്‍ എന്ത് പേര് വിളിച്ചാലും അത് സിസ്റ്റം ആകണം എങ്കില്‍ ആ വ്യവസ്ഥകള്‍ ഉപയോഗിച്ച് ഭരണ യന്ത്രം നടത്തപ്പെടണം .<<<

വ്യവസ്ഥകള്‍ ഉപയോഗിച്ച് താങ്കള്‍ എന്തു വേണമെങ്കിലും ചെയ്തോളൂ. യാതൊരു പരാതിയുമില്ല. ഇന്‍ഡ്യ ഭരിക്കാനുള്ള വ്യവസ്ഥകളാണ്, ഇന്‍ഡ്യ ഭരണ ഘടന എന്നു താങ്കള്‍ക്ക് ബോധ്യമായല്ലോ. അതു മതി.

അത് സിസ്റ്റം ആകണോ എന്നതൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. വ്യവസ്ഥ എന്നു മാത്രമേ പറഞ്ഞിട്ടുള്ളു.

kaalidaasan said...

>>>>അത് കള . അരുന്ധതി റോയി പറഞ്ഞത് താഴ്ന്ന ജാതിക്കാരി ആയിരുന്നു ആ പെണ്‍കുട്ടി എങ്കില്‍ അതിനു നീതി ലഭിക്കില്ല. ഇനി ഉണ്ടാകുന്ന നിയമങ്ങളും അങ്ങനെ അതെന്നെ ആയിരിക്കും എന്ന് അര്‍ഥം വരുന്ന വാക്കുകള്‍ ആണ് . <<<

താങ്കള്‍ വീണ്ടും വെറുതെ തര്‍ക്കിക്കുന്നു. അരുന്ധതിയുടെ അഭിമുഖത്തിന്റെ വീഡിയോ ലിങ്ക് തന്നിട്ടും അത് കേട്ടില്ല. അന്ധമായ മുന്‍ വിധിയോടെ എഴുതുന്നു.

ഈ ലിങ്ക് ഒന്നുകൂടി കേള്‍ക്ക്.

Rape is used as a weapon by Indian Army: Arundhati Roy

എന്നിട്ട് ഈ വാക്കുകള്‍ അരുന്ധതി പറയുന്നുണ്ടോ എന്ന് നോക്ക്.

In other places we are not looking for laws. There are laws. But when the police themselves go and burn down villages and gang rape. I have personally listened to so many testimonies of women to whom this has been done.

kaalidaasan said...

>>>>വഴിയെ പോയ വയ്യാവേലി വെറുതെ എടുത്തു ...... വെച്ചതുപോലെ തോന്നുന്നുണ്ടോ ? സുല്ല് പറയുന്നതല്ലേ നല്ലത് ?

"So what? Do you know that the official stand of the govt of India is that, If a family has an income of Rs 29 per day, they are considered rich''
ഇത്തരം വാദങ്ങളൊക്കെ കാളിദാസനില്‍നിന്നു ‍തീരെ പ്രതീക്ഷിച്ചില്ല. <<<


vkayil,

വഴിയെ പോയ വയ്യാവേലി എടുത്തു വച്ചതൊന്നുമല്ല. താങ്കളും അരുന്ധതിയുടെ അഭിമുഖം കേട്ടില്ല എന്നു തോന്നുന്നു.

അഭിമുഖത്തില്‍ അരുന്ധതി rich എന്ന വാക്കുപയോഗിച്ചിട്ടുണ്ട് എന്നു മത്രമല്ലേ ഞാന്‍ പറഞ്ഞുള്ളു. I did not say that Arundhthi called Jyoti Singh Pandey rich. But she just used the word rich in her talk. അതിന്റെ അര്‍ത്ഥം പെണ്‍കുട്ടിയെ സമ്പന്ന എന്നു വിളിച്ചു എന്നാണോ? Rich എന്ന വാക്ക് അരുന്ധതി ഉപയോഗിക്കുന്നതുകേട്ട് ആ പെണ്‍കുട്ടിയെ പണക്കാരി എന്ന് അരുന്ധതി വിളിച്ചു എന്ന് മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്തത്. അതിനെ അടിസ്ഥാനമാക്കി രണ്ടു പേര്‍ എഴുതിയതിന്റെ വിമര്‍ശനമാണീ പോസ്റ്റ്.

അവള്‍ പണക്കാരി ആണോ ഉന്നതകുല ജാതയാണോ എന്നതല്ല അരുന്ധതി പരാമര്‍ശിച്ച സംഗതി. സമൂഹത്തിലെ പവപ്പെട്ടവരും താഴ്ന്ന ജാതിക്കാരും അവരേക്കാള്‍ ഉയര്‍ന്ന സ്ത്രീയെ ബലാല്‍ സംഗം ചെയ്താല്‍ ഉടനെ പ്രതിഷേധിക്കാന്‍  പലരും ഇറങ്ങും. മറിച്ചാണെങ്കില്‍ ആരും പ്രതിഷേധിക്കാറില്ല.

ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടനുസരിച്ച് ജ്യോതി സംഗ് പാണ്ഡെ പാവപ്പെട്ടവളല്ല എന്നേ ഞാന്‍ പറഞ്ഞുള്ളൂ. അതിനെ അംബാനിയേപ്പോലെ പണക്കാരി എന്നൊക്കെ ദുര്‍വ്യാഖ്യാനിക്കേണ്ടതുണ്ടോ?

അതി വിചിത്രവും യാഥാര്‍ത്ഥ്യത്തിനു നിരകാത്തതുമായ ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ നിലപാടിനേക്കുറിച്ച് ഞാന്‍ ഒരഭിപ്രായം എഴുതിയതാണ്. അതു മാത്രമല്ല ഇന്‍ഡ്യന്‍ ഭരണഘടനയേക്കുറിച്ചും തൊട്ടുകൂടയ്മായേക്കുറിച്ചുമൊക്കെ എഴുതിയിട്ടുണ്ട്. അതൊന്നും ഈ വിഷയത്തില്‍ പ്രസക്തമല്ല.

ഈ പെണ്‍കുട്ടിയെ അരുന്ധാതി പണക്കാരി എന്ന് വിശേഷിപ്പിച്ചാലും അതില്‍ തെറ്റില്ല. അതിനെ ആര്‍ എങ്ങനെ വ്യാഖ്യാനിച്ചാലും വിരോധമില്ല.

kaalidaasan said...

>>>>സാമുദായിക ശക്തി അല്ലെങ്കില്‍ ഏകീകരിച്ച വോട്ടു ബാങ്ക് ഇതൊക്കെ നായര്‍, നടേശ , മാര്‍ വിശുദ്ധ പൌലോ, അറ്റം മൗലവി ടീമുകളുടെ പിന്നില്‍ ഉള്ളത് കൊണ്ട് തന്നെയാണ് രാഷ്ട്രീയ നേതാക്കള്‍ അവരുടെ പാദ സേവ ചെയ്യുന്നത്. <<<

നേതാവ് ഉന്നത ജാതിക്കാരനു പദസേവ ചെയ്യുന്നതില്‍ താങ്കളൊരു തെറ്റും കാണുന്നില്ല. കരണം പദ സേവ താങ്കളെയും സുഖിപ്പിക്കുന്നു. ജാതി മഹിമ അബോധ മനസില്‍ അടിഞ്ഞു കൂടിയതുകൊണ്ടാണത്.

കുറ്റം നായര്‍ക്കും നാടാര്‍ക്കും. പെര്രുന്നയിലെ നായര്‍ പ്രമാണി കണ്ണുരുട്ടുമ്പോള്‍ മൂത്രമൊഴിക്കുന്ന നേതാവിന്റെ നട്ടെല്ലിനേക്കുറിച്ച് അഭിമാനം ​കൊള്ളുന്ന താങ്കളേപ്പോലുള്ളവര്‍ക്ക് യോജിച്ച നേതാവാണീ വിനീത ദാസായ നായര്‍.

kaalidaasan said...

>>>>പിന്നെ അരുണ്‍കുമാറിന്‍റെ കാര്യത്തില്‍ നടത്തപ്പെട്ട അല്ലെങ്കില്‍ നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട തസ്തികകളില്‍ എല്ലാം അര്‍ഹത ഇല്ലാത്ത, വഴി വിട്ട നിയമനം നടത്തപ്പെട്ടു എന്ന അന്വേഷണം നേരിട്ട് കൊണ്ടിരിക്കുന്ന വ്യക്തി ഇരുപതു കൊല്ലം മുന്‍പ് ഗുമസ്തന്‍ ആയി ജോലിയില്‍ കയറി കഠിനമായി ജോലി ചെയ്തു വിയര്‍ത്തു എം ഡി ആയി എന്ന് പറഞ്ഞാല്‍ വിശ്വസിക്കും. <<<

രണ്ടു വര്‍ഷമായല്ലോ അന്വേഷണം തുടങ്ങിയിട്ട്. എന്തേ അതെങ്ങും എത്താതെ ഇരിക്കുന്നു.

അരുണ്‍ കുമാറിനെ മറ്റൊരു സ്ഥാപനത്തിന്റെ തലവനാക്കാന്‍ നിര്‍ദ്ദേശമുണ്ടായി. 20 വര്‍ഷം ​സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്ത ഒരു സീനിയര്‍ ഉദ്യോഗസ്ഥനെ പരിഗണിച്ചതില്‍ യാതൊരു അസ്വാഭാവികതയുമില്ല. അദ്ദേഹം ഈഴവനായതുകൊണ്ട് താങ്കള്‍ക്കതില്‍ ബുദ്ധിമുട്ടുണ്ടാകുന്നു. ഈ നിര്‍ദ്ദേശം വന്നപ്പോള്‍ മുഖ്യമന്ത്രി ആയ വി എസ് ചെയ്തത്, അടുത്ത മന്ത്രി സഭ ഈ വിഷയം പരിശോധിച്ച് തീരുമാനമെടുക്കട്ടെ എന്നായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മന്ത്രി സഭ അത് പരിശോധിച്ചു. അരുണ്‍ കുമാറിനെ നിയമിക്കേണ്ട എന്നും തീരുമനിച്ചു. അതൊക്കെ സാധാരണ നടക്കുന്ന ഭരണ നടപടികള്‍ മാത്രമാണ്. കഴിഞ്ഞ സര്‍ക്കാര്‍ നടത്തുന്ന പല നിയമങ്ങളും അടുത്ത സര്‍ക്കര്‍ റദ്ദ് ചെയ്യുന്നത് സാധാരണമാണ്.

അര്‍ഹത ഇല്ലത്ത ഏത് നിയമനമാണ്, അരുണ്‍ കുമാര്‍ നേടിയതെന്ന് താങ്കള്‍ പറയണം.

ഭൂമി ദാന കേസില്‍ വി എസ് അഴിമതി കാണിച്ചു എന്നും പറഞ്ഞ് ഒരു കേസുണ്ടാക്കി കോടതിയില്‍ ചെന്നപ്പോള്‍ കോടതി പറഞ്ഞതൊന്നും താങ്കള്‍ കേട്ടില്ലേ. വി എസിന്റെ മഹത്വം മനസിലാക്കാന്നുള്ള മാന്സിക വളര്‍ച്ചയൊന്നും താങ്കള്‍ നേടിയിട്ടില്ല. അദ്ദേഹത്തിന്റെ ജാതി പറഞ്ഞ് അപഹസിക്കുന വളര്‍ച്ചയേ നേടിയിട്ടുള്ളു. താങ്കള്‍ക്ക് പറ്റിയ നേതാക്കള്‍ സുകുമാരന്‍ നായരുടെ വിനീത ദാസനായ തിരുവഞ്ചൂര്‍ നായരേപ്പോലുള്ളവരാണ്. ഓരോരുത്തര്‍ക്കും അവര്‍ അര്‍ഹിക്കുന്ന നേതാവിനെ കിട്ടും.

kaalidaasan said...

>>>>പാടില്ല. സാമ്പത്തിക മാനദണ്ഡം നോക്കണേ പാടില്ല അങ്ങനെ നോക്കിയാല്‍ പാവം വെറും ദാസനും കുടുമ്പവും നന്നാവുകയും അവര്‍ സമൂഹത്തില്‍ കാളിടാസന്മാര്‍ക്ക് ഒപ്പം ഇരിക്കുകയും ചെയ്യുന്ന സ്ഥിതി വരില്ലേ ? അത് നമുക്ക് അനുവദിക്കാന്‍ പറ്റുമോ ? ഹേയ് . നമുക്ക് അവരുടെ അവകാശങ്ങളില്‍ കയ്യിട്ടു വാരാം എന്നിട്ട് ഇല്ലാത്ത ശത്രുവിനെ കാണിച്ചു അവരെ പറ്റിക്കാം . <<<

ദാസനും കുടുംബവും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ 80 % വരുന്ന സമൂഹത്തിലെ മനുഷ്യരുടെ അവകാശങ്ങള്‍ കയ്യിട്ടു വാരിയില്ലേ? എന്തേ അത് അനീതി ആണെന്ന് അന്നൊന്നും തോന്നാതിരുന്നത്? അന്ന് മൊത്തമായി കയ്യിട്ടു വരിയല്ലോ. ഇപ്പോള്‍  കാളിദാസന്‍മാര്‍ 50% മാത്രമേ കയ്യിട്ടു വാരുന്നുള്ളു. അതങ്ങ് സഹിച്ചേക്ക്. അല്ലാതെ വേറെ വഴിയില്ല.


തലക്കകത്ത് അല്‍പ്പം ആള്‍താമസമുണ്ടെങ്കില്‍ ഈഴവനായിരുന്ന ഡോക്റ്റര്‍ പല്‍പ്പുവിന്റെ ചരിത്രം വായിക്കുക.

Dr Padmanabhan Palpu

Dr. P. Palpu was born on November 2nd 1863 at Trivandrum, in Kerala State. He remains ever an example of the persecution that the backward communities suffered in Kerala in those days. Though he came fourth in the examination conducted in 1884 by the Govt. for selecting ten students for the study of medicine, Palpu was denied the opportunity just because of his caste. But, he had no difficulty in getting admission to the Madras Medical College for the L.M.S. course. After getting the medical degree, he was again rebuffed by the Travancore Government when he applied for job in his native state. He was forced out to the neighboring state of Mysore for his employment just as he was sent out of the State for his higher education. He started his meritorious service under Mysore Govt. at the starting salary of Rs.100 when the Govt. of his own State would not give employment to any one from the backward classes even at the lowest level at the meager salary of five rupees.

കാളിദാസന്‍ മാരൊക്കെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നതു വരെ ദാസനും കുടുംബവും ചില ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരും. മുകളില്‍ സൂചിപ്പിച്ച പോലെ പണ്ട് ചെയ്ത പ്രവര്‍ത്തികളുടെ ഫലമാണെന്നു കരുതിയാല്‍ മതി. To every action there is an equal and opposite എന്നാണു ശാസ്ത്ര മതം.

അതല്ല ഒട്ടും സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഹര്‍ഷ വര്‍ദ്ധന്‍ മാരും വര്‍ദ്ധികളും താഴ്ന്ന ജാതിക്കാരെ വിവാഹം കഴിക്കുക. അവകാശങ്ങള്‍ പുഷ്പ്പം പോലെ കയ്യില്‍ വന്നു ചേരും. എങ്ങും കയ്യിട്ടു വാരാന്‍ പോകണ്ട.

kaalidaasan said...

>>>>ക്രീമിലയറില്‍ എത്ര വാര്‍ഷിക വരുമാനം ആണ്‌ കട്ടോഫ് എന്ന് കാളിദാസന് അറിയാമോ ? അരിയ്യമെങ്കില്‌ പറയു . ഇല്ലെങ്കില്‍ അതും പറഞ്ഞു തരാം <<<

പറഞ്ഞു താ. കേള്‍ക്കട്ടെ.

kaalidaasan said...

>>>>സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പാവങ്ങളുടെ ആനുകൂല്യങ്ങളില്‍ കയ്യിട്ടു വാരുന്ന അതാതു ജാതികളിലെ സമ്പന്നര്‍ക്ക് ജാള്‍റ അടിക്കുകയും , പോരാഞ്ഞ് അനൂകൂല്യങ്ങള്‍ നഷ്ടമായത് കാരണം എന്നും പിന്നൂക വസതയില്‍ കിടക്കുകയും ചെയ്യുന്ന പാവങ്ങളെ ഇല്ലാത്ത ശത്രുവിനെ കാണിച്ചു അവരുടെ മനസ്സില്‍ വിഷം കുത്തി വെയ്ക്കുകയും ചെയ്യുന്നവര്‍ക്ക് ആ പേരാണ് ഏറ്റവും യോജിക്കുന്നത് :)<<<

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആരുടെയും ആനുകൂല്യങ്ങള്‍ കയ്യിട്ടു വാരുന്നില്ല.

80% വരുന്ന താഴ്ന്ന ജാതിക്കാര്‍ക്ക് ജന സംഖ്യാനുപാതികമായി 80% തസ്തികകള്‍ക്ക് അര്‍ഹതയുണ്ട്. എന്നിട്ടും 50 % മാത്രമേ കൊടുക്കുന്നുള്ളൂ. പിന്നെ എന്തു കയ്യിട്ട് വാരുന്ന കാര്യമാണു താങ്കള്‍ പറയുന്നത്?
താങ്കളേപ്പോലുള്ളവര്‍ക്ക് 50 % ലഭിക്കുന്നത് മറ്റുള്ളവരുടെ മഹാമനസ്കത ആണെന്നു കരുതിയാല്‍ മതി.

സാമ്പത്തികമായി ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ പിന്നക്കാം പോയത് മറ്റാരുടെയും കുറ്റമല്ല. അധ്വാനിക്കാതെ മേലനങ്ങാതെ മറ്റുള്ളവരുടെ വിയര്‍പ്പിന്റെ ഫലമനുഭവിച്ച് ഇരുന്ന ശരീരമൊക്കെ ഒന്നനക്ക്. പറമ്പില്‍ ഇറങ്ങി പണിയെടുക്ക്. അല്ലെങ്കില്‍ വിദേശത്തു പോയി പണം സമ്പാദ്ക്ക്. പത്താം ക്ളാസുപോലും പാസാകാത്തവരാണ്, ഗള്‍ഫില്‍ ജോലി ചെയ്യുന്ന 80% മലയളികളും. ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ക്കും അതൊക്കെ ആകാം.

kaalidaasan said...

>>>>പക്ഷെ ആ അവകാശങ്ങളില്‍ സിംഹ ഭാഗവും കൈക്കലാക്കുന്നത് സര്‍ട്ടിഫിക്കറ്റ് ജാതി ചൂടി കാണിക്കുന്ന സമ്പന്നരും.<<<

എവിടെ അതിനുള്ള തെളിവ്?

എല്ലാ നിയമങ്ങളും ഇന്‍ഡ്യയില്‍ ദുരുപയോഗം ചെയ്യപ്പെടുനുണ്ട്. അതുപോലെ അപൂര്‍വ്വമായി ഇതും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.

കള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി, അര്‍ഹയില്ലത്ത സംവരണനുകൂല്യം ആരെങ്കിലും കൈപ്പറ്റുന്നുണ്ടെങ്കില്‍ അത് അധികാരികളെ അറിയിച്ചാല്‍ സംവരണാനുകൂല്യം റദ്ദ് ചെയ്യപ്പെടും. പല കേസിലും അതുണ്ടായിട്ടുണ്ട്. താങ്കളുടെ ശ്രദ്ധയില്‍ അതുപോലെ ഏതെങ്കിലും ഉണ്ടെങ്കില്‍ താങ്കളത് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തണം.

സമ്പന്നരായതുകൊണ്ട് സംവരണത്തിന്റെ ആനുകൂല്യത്തിനര്‍ഹതയില്ല എന്ന്ത് താങ്കളുടെ ഭാക്ഷ്യം. സാമുദായിക സംവരണത്തിന്റെ അടിസ്ഥാനം സമ്പത്തല്ല. സമുദായം മാത്രമാണ്. ആരെയും സാമ്പത്തികമായി ഉയര്‍ത്താനല്ല സംവരണം. സാമ്പത്തികമായി ഉയരണമെങ്കില്‍ വേറേ വഴി നോക്കണം. താനകള്‍ക്ക് എല്ലാറ്റിനും പണം മാത്രം അളവുകോലായതുകൊണ്ട് തോന്നുന്ന വിഭ്രമ ചിന്തയാണിത്.

സമ്പന്നനെ ഒഴിവാക്കാന്‍  ക്രീമി ലെയര്‍ സംവിധാനമുണ്ട്. ഇത് പല പ്രാവശ്യം ആവര്‍ത്തിച്ചിട്ടും താങ്കള്‍ക്ക് മനസിലാകുന്നില്ല. എനിക്കിതില്‍ കൂടുതല്‍ വിശദമാക്കാന്‍ സാധിക്കില്ല.

kaalidaasan said...

>>>>ആരൊക്കെ അഭിപ്രായം പറഞ്ഞാലും ഈയൊരു ദുരവസ്ഥയ്ക്ക് അവസാനം കാണേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌.., ഈസമരം വിജയിച്ചാല്‍ അതിന്റെ ഗുണം എല്ലാ സ്ത്രീകള്‍ക്കുമാണ്. അതുകൊണ്ട് അനുകൂലിക്കാന്‍ കഴിയില്ലെങ്കിലും ദയവുചെയ്ത് ജാതിയുടെ പേരില്‍ കുത്തിത്തിരുപ്പുണ്ടാക്കരുത്.<<<

നെട്ടൂരാന്‍,

ഈ സമരത്തെ ഞാന്‍ അനുകൂലിക്കുന്നുണ്ട്. അതല്ല ഇവിടെ പരാമര്‍ശിച്ചത്.

ബലാല്‍ സംഗം ചെയ്യുന്ന കേസില്‍ 7 വര്‍ഷം വരെ ശിക്ഷ നല്‍കാന്‍ ഇപ്പോള്‍ തന്നെ നിയമമുണ്ട്. പക്ഷെ അത് നല്‍കപ്പെടുന്നുണ്ടോ? ഡെല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം കേസെടുക്കപ്പെട്ട 650 ബലാല്‍ സംഗങ്ങളില്‍ ഒരാളെ മാത്രമേ ശിക്ഷിച്ചിട്ടുള്ളു. അരുന്ധതി റോയ് പറഞ്ഞത് പ്രതികള്‍ താഴ്ന്ന ജാതിക്കാരാകുമ്പോള്‍ ശിക്ഷിക്കപ്പെടുന്നു. ഉയര്‍ന്ന ജാതിക്കാരും, പോലീസുകാരും, പട്ടാളക്കാരും, പണക്കാരും ഒക്കെ ആകുമ്പോള്‍ മിക്കപ്പോഴും ശിക്ഷിക്കപ്പെടുന്നില്ല. താഴ്ന്ന ജാതിക്കാര്‍ ബലാല്‍ സംഗം ചെയ്യപ്പെട്ടാല്‍  ഡെല്‍ഹിയില്‍ കണ്ടതുപോലെ പ്രതിഷേധങ്ങളുണ്ടാകാറുമില്ല. അത് വാസ്തവമല്ലേ? ഒരു വാസ്തവം പറഞ്ഞതിന്, അരുന്ധതിയെ ആക്രമിക്കുന്നത് ആശാസ്യമാണോ?

ഡെല്‍ഹിയിലെ പ്രതിഷേധക്കാരെ എങ്ങനെയാണു അതി സമര്‍ദ്ധമായി സര്‍ക്കാര്‍ വഞ്ചിച്ചതെന്നു കൂടി നോക്കൂ. ആദ്യം വഴികളും  റെയില്‍വേ സ്റ്റേഷനുകളും അടച്ചിട്ടു. ഇന്നു വരെ ഉണ്ടാകാത്ത തരത്തില്‍ പോലീസിനെയും അര്‍ദ്ധ സൈന്യ വിഭാഗത്തെയും നിയോഗിച്ചു. ഡോക്ടര്‍മാരുടെ അഭിപ്രായ്ത്തെ അവഗണിച്ച് പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടു പോയി. മരിച്ച് കഴിഞ്ഞപ്പോള്‍ രാത്രിയില്‍ തന്നെ അതീവ രഹസ്യമായി ശവസംസ്കാരവും നടത്തി.

ഇപ്പോള്‍ ഡെല്‍ഹിയില്‍ നടന്ന ബലാല്‍ സംഗ വധത്തില്‍ പ്രതികള്‍ക്ക് വധ ശിക്ഷ ലഭിക്കും. അതിനു പുതിയ നിയമമൊന്നും വേണ്ട. ഉള്ള നിയമം മാത്രം മതി. കേരളത്തില്‍ കഴിഉഞ്ജ വര്‍ഷവും ഈ വര്‍ഷവും രണ്ടു പേര്‍ക്ക് വധ ശിക്ഷ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഉള്ള നിയമം വച്ചു തന്നെ.

Kerala: Convict gets death sentence in Soumya rape, murder case

A fast track court in Thrissur on Friday awarded death sentence to a man from Tamil Nadu for raping and murdering a 23-year-old woman, whom he pushed out of a running train in February.

Kerala: minor's rapist, murder gets death penalty

A court in Thiruvananthapuram on Thursday sent an autorickshaw driver to the gallows who raped a Class 10 student and murdered her in March 2012. Principal sessions judge B Sudheendrakumar awarded the death penalty to Rajesh Kumar who raped the 15-year-old victim on March
6, 2012 when she was alone in her house.

അപ്പോള്‍ പ്രശ്നം നിയമം ഇല്ലാഞ്ഞിട്ടല്ല. അത് നടപ്പാക്കുന്നതില്‍ വിവേചനം ഉണ്ട്.

ഈ സമരം വിജയിച്ച് അതിന്റെ ഗുണം എല്ലാ സ്ത്രീകള്‍ക്കുമം ​ഉണ്ടായാല്‍ അത് നല്ലതാണ്.

എന്നാല്‍ അങ്ങനെ ഒരു വിശ്വാസം എനിക്കില്ല. ഉള്ള നിയമം അനുസരിച്ച് താഴ്ന്ന ജാതിക്കാര്‍ക്ക് ഇപ്പോള്‍ നീതി ലഭിക്കുന്നില്ല. ഇനി ഒരു നിയമമുണ്ടായാലും അതില്‍ മാറ്റം വരില്ല. ഹര്‍)ഷ വര്‍ദ്ധനനൊക്കെ കേരളം ബഞ്ച് മാര്‍ക്കായി എടുത്താണിതൊക്കെ പറയുന്നത്. ഉത്തരേന്ത്യയിലെ അവസ്ഥ കേരളത്തിലേതുപോലെ അല്ല.

kaalidaasan said...

>>>>ഇവിടെ വിഷയം ഡല്‍ഹിയിലെ ബാലാത്സ ഗവും , അതിനെ ചൊല്ലി അരുന്ധതി റോയി നടത്തിയ അഭിപ്രായവും ആണ്. ഓരോ തവണ അവതരിപ്പിക്കുന്ന മണ്ടത്തരങ്ങള്‍ പൊളിയുമ്പോള്‍ കാളിദാസന്‍ വിക്കീപീഡിയ തപ്പി പുതിയ ലിങ്കുകള്‍, പുതിയ മണ്ടത്തരങ്ങള്‍ ഇതൊക്കെ കൊണ്ട് വരും. ഞാന്‍ അതിനോട് പ്രതികരിക്കും. വിഷയം കാട്ടിലേക്ക് കയറുന്നതില്‍ ഉത്തരവാദി ഞാനല്ല :)<<<

വികിപേഡിയയും ഇന്റര്‍നെറ്റുമുള്ളതുകൊണ്ടാണ്, അരുന്ധതി റോയിയേപ്പൊലുള്ളവര്‍ പറയുന്ന സത്യങ്ങള്‍ ലോകം മുഴുവന്‍ കേള്‍ക്കുന്നത്. താങ്കള്‍ക്കത് ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്തു ചെയ്യാം. സഹിക്കാതെ പറ്റില്ല.

സ്വാതന്ത്ര്യം കിട്ടി കഴിഞ്ഞിട്ടും സവര്‍ണ്ണ ഫസിസിറ്റുകള്‍ അടക്കി ഭരിച്ചിരുന്ന ഇന്‍ഡ്യന്‍ ഗ്രാമങ്ങളില്‍ നടന്നിരുന്ന അതിക്രമങ്ങള്‍ പുറം ലോകം അറിഞ്ഞിരുന്നില്ല. അതിന്റെ കാരണം അധികാരവും മാദ്ധ്യമങ്ങളും സവര്‍ണ്ണന്റെ കയ്യിലായിരുന്നു. കേരളത്തില്‍ 1957 ല്‍ കമ്യൂണിസുറ്റുകാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അതിനു മാറ്റം ഉണ്ടായി. അധസ്ഥിതര്‍ക്ക് അര്‍ഹമായ പദവി സമൂഹത്ഥില്‍ നല്‍കപ്പെട്ടു. സംവരണം വഴി അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ സാധിച്ചു. കേരളത്തിനു പുറത്ത് കോണ്‍ഗ്രസ് ഭരിച്ചിരുന്ന ഇടങ്ങളില്‍ സ്ഥിതി ഒരു നൂറ്റാണ്ടു മുന്നേ പോലെ ആയിരുന്നു. സവര്‍ണ്ണ ബ്രാഹ്മണന്‍ ഹിന്ദു ലേബല്‍ മാറ്റി ജനാധിപത്യ ലേബല്‍ സ്വീകരിച്ചതൊഴിച്ചാല്‍ മാറ്റമൊന്നും  ഉണ്ടായില്ല. അയിത്ത ജാതിക്കാര്‍ അയിത്ത ജാതിക്കാരും അടിമകളും ആയി തന്നെ തുടര്‍ന്നു. അവരുടെ പെണ്ണുങ്ങള്‍ ബലാല്‍ സംഗം ചെയ്യപ്പെട്ടു. ജനാധിപത്യ ബ്രാഹ്മണര്‍ പട്ടാളക്കാര്‍ക്ക് അമിത അധികാരം നല്‍കുന്ന നിയമമുണ്ടാക്കി, ബലാല്‍ സംഗവും കൊലപാതകവും ഔദോഗികമായി അംഗീകരിച്ചു. മുഖ്യ ധാര മാദ്ധ്യമങ്ങളും ഈ സവര്‍ണ്ണ ലോബിയുടെ കയ്യിലായിരുന്നതുകൊണ്ട് ഒരതിക്രമാവും പുറം ലോകം അറിഞ്ഞിരുന്നില്ല.

ഇന്ന് വിക്കിപേഡിയ ഉണ്ട്. ആര്‍ക്കും എവിടെ നിന്നും വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാം. ഇന്റര്‍ നെറ്റുണ്ട്. തല്‍സമയം അരുന്ധതിയുടെ അഭിപ്രായം ലോകം മുഴുവന്‍ ബി ബി സി പോലുള്ള വലിയ മാദ്ധ്യമങ്ങള്‍ പ്രചാരം കൊടുക്കുന്നു. ഹര്‍ഷ വര്‍ദ്ധന്മാരേപ്പോലുള്ള സവര്‍ണ്ണ ജാഡക്കാര്‍ക്കത് രസിക്കില്ല. കാരണം സത്യം മറ്റുള്ളവര്‍ മനസിലാക്കുന്നു. വികിപേഡിയയും ബി ബി സിയും പറയുന്ന സത്യങ്ങള്‍ വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. ഇന്റര്‍നെറ്റ് ഉള്ളതുകൊണ്ട് ഹര്‍ഷ വര്‍ദ്ധ ന്മാര്‍ പറയുന്ന നുണകളെ അപ്പപ്പോള്‍ പൊളിച്ചടുക്കാന്‍ സാധിക്കുന്നു.

ഫാസിസ്റ്റുകള്‍ എന്നും സ്വതന്ത്ര മീഡിയകളെ വെറുത്തിരുന്നു. ഇപ്പോഴും വെറുക്കുന്നു. പുള്ളിപ്പുലിയുടെ പുള്ളി പെയിന്റടിച്ചാലൊന്നും മാഞ്ഞു പോകില്ല.

ഇന്‍ഡ്യന്‍ ഭരണഘടനയും നിയമ സംവിധാങ്ങളും, സംവരണവും, താഴ്ന്ന ജതിക്കാരോടുള്ള വിവേചനവും  ഒക്കെ ഇവിടെ ഞാന്‍ ഉന്നയിച്ച വിഷയവുമായി ബന്ധപ്പെട്ടതു തന്നെയാണ്. ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ ഇന്‍ഡുയയിലെ അധസ്ഥിതരോട് നീതി കാണിക്കുന്നില്ല എന്ന സത്യം പറയാന്‍ ഇതൊക്കെ ഞാന്‍ ഉപയോഗിക്കും. ഇനിയും. അതില്‍ ഹര്‍ഷവര്‍ദ്ധന്‍ മാര്‍ക്ക് അലോസരമുണ്ടാകുന്നത് ഞാന്‍ പ്രശ്നമാക്കുന്നില്ല.

kaalidaasan said...

>>>>ഇരുനൂറിന് മേല്‍ കമന്‍റുകള്‍ ആയി .വിഷയത്തില്‍ നിന്നും മാറാതെ സംവദിച്ചാല്‍ നന്ന്. ഇല്ലെങ്കിലും അതിനുള്ള മറുപടികള്‍ ഞാന്‍ തരാം .അപ്പോഴും നിലപാടുകള്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നും മാറില്ല എന്ന് മാത്രം.<<<

താങ്കള്‍ നൂറ്, ഇറുനൂറ്, എന്നൊക്കെ ഇടക്കൊക്കെ വിളിച്ചു പറയുന്നുണ്ടള്ളോ. ആദ്യമായിട്ടായിരിക്കും നൂറു കമന്റുകള്‍ ഉള്ള ഒരു പോസ്റ്റില്‍ എഴുതുന്നത്. 2000 കമന്റുകള്‍ വരെ ഉണ്ടായ പോസ്റ്റില്‍ ഞാന്‍ സംവാദം നടത്തിയിട്ടുണ്ട്. ഇതും 2000 ത്തില്‍ എത്തിയാലും ഞാന്‍ എന്റെ നിലപാടിലും മാറ്റം വരുത്തില്ല. അരുന്ധതി പറഞ്ഞ അഭിപ്രായങ്ങളോട് ഞാന്‍ നൂറു ശതമാനവും യോജിക്കുന്നു.

Unknown said...

താങ്കള്‍ വീണ്ടും എഴുതാപ്പുറം വയിക്കുന്നു. ജെസ്സിക്കാ ലാല്‍ കൊല്ലപ്പെട്ടപ്പോള്‍ ആരും മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തിയിട്ടില്ല. ജ്യോതി സിംഗ് പാണ്ഡെ ബലാല്‍ സംഗം ചെയ്യപ്പെട്ടപ്പോള്‍ കണ്ട് പ്രതിഷേധവും ഉണ്ടായിട്ടില്ല. << <<
ജെസിക്ക ലാല്‍ കൊല്ലപ്പെട്ടപ്പോള്‍ ഇതിലും രൂക്ഷമായ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട് കാളിദാസാ . അത് കൊണ്ട് തന്നെയാണ് തേഞ്ഞു മാഞ്ഞു പോകാന്‍ തുടങ്ങിയ ആ കേസ് ഒടുക്കം ശിക്ഷയില്‍ എത്തിയത് (മാദ്ധ്യമങ്ങള്‍ ശക്തമായി പ്രതിക്ക് പിന്നാലെ ഉണ്ടായിരുന്നു. അതിനും കാരണം ജനഗ്ലുടെ പ്രതിഷേധം , ന്യൂസ് വാല്യൂ ഒക്കെ തന്നെ) ഇന്ത്യ ഒട്ടാകെ. ഇരുട്ട് ഒക്ണ്ട് ഒറ്റ അടയ്ക്കുന്ന പരിപാടി കൊള്ളാം. പക്ഷെ അത് താങ്കള്‍ കാലാകാലമായി പറ്റിക്കുന്ന പാവങ്ങളുടെ അടുത്തു ചിലവാകും . ഇവിടെ ആ കച്ചവടം നടക്കില്ല കാളി :)

താങ്കള്‍ വീണ്ടും വെറുതെ തര്‍ക്കിക്കുന്നു. അരുന്ധതിയുടെ അഭിമുഖത്തിന്റെ വീഡിയോ ലിങ്ക് തന്നിട്ടും അത് കേട്ടില്ല. അന്ധമായ മുന്‍ വിധിയോടെ എഴുതുന്നു. << <<
മുന്‍ വിധികള്‍ അല്ല കാളിദാസാ . സത്യം. മിട്ടില്‍ ക്ലാസ്സില്‍ പെട്ട പെണ്‍കുട്ടി പച്ചക്കറി കച്ചവടക്കാരന്‍ തുടങ്ങിയ പ്രതികള്‍ -- ഈ ജാതി ക്ലാസ്സിഫിക്കേഷന്‍ അരുന്ധതി രി വക. 29 രൂപ വരുമാനം/ സമ്പന്ന തുടങ്ങിയ വിവരക്കേടുകള്‍ അവരുടെ ദാസനായ താങ്കളുടെ സംഭാവന . ഇതില്‍ എവിടെ കാളി എന്‍റെ മുന്വിധി. ഇതില്‍ ആകെയുള്ളത് അരുന്ധതിയുടെ പബ്ലിസിറ്റി സര്‍ക്കസ്, പിന്നെ കാളിദാസന്റെ ജാതി വെരി പ്ലസ്‌ വിവരക്കേട് ഒടുക്കം ഞാന്‍ പറഞ്ഞ സത്യങ്ങളും. അത്ര മാത്രമേ ഉള്ളു.
കുറ്റം നായര്‍ക്കും നാടാര്‍ക്കും. പെര്രുന്നയിലെ നായര്‍ പ്രമാണി കണ്ണുരുട്ടുമ്പോള്‍ മൂത്രമൊഴിക്കുന്ന നേതാവിന്റെ നട്ടെല്ലിനേക്കുറിച്ച് അഭിമാനം ​കൊള്ളുന്ന താങ്കളേപ്പോലുള്ളവര്‍ക്ക് യോജിച്ച നേതാവാണീ വിനീത ദാസായ നായര്‍. << <<
ക്കൂട്ടം നായര്‍ക്കും, നാടാര്‍ക്കും മാത്രം അല്ല, അതാതു ജാതി മതത്തില്‍ പ്രമുഖര്‍ എന്ന് വിളി ക്കപ്പെടുന്ന മൗലവി , പാതിരി , കത്തനാരന്മാര്‍ പറയുന്ന നുണകള്‍ കേട്ട് അവരുടെ പിന്നാലെ ജാതി /മത വെറിയുടെ കണ്ണട വെച്ച് കോമരം തുള്ളി ആണി നിരക്കുന്ന കാളിദാസന്‍മാരിലാണ് ഞാന്‍ കുറ്റം കാണുന്നത് (വന്നു വന്നു മലയാളം വായിച്ചാല്‍ മനസിലാകാതെ ആയോ കാളി ദാസാ ?") അത്തരം കാളിദാസന്‍മാര്‍ ആണ് വോട്ട ബാങ്ക് ശക്തി പെരുന്ന നായര്‍ക്കും, നടേശന്മാര്‍ക്കും , പിറവം പാതിരി മാര്‍ക്കും, തങ്ങള്‍മാര്‍ക്കും അഭ്യന്തര മന്ത്രിയെ വരെ വരുത്തി കാലു തീരുമാനിക്കാനുള്ള ശക്തി നല്‍കുന്നത് .
പിന്നെ എന്‍റെ കമന്‍റ് അഭ്യന്തര മന്ത്രിക്കുള്ള അഭിനന്ദനം അങ്ങേരില്‍ എനിക്കുള്ള അഭിമാനം ഇതൊക്കെയായി കാളിദാസന് തോന്നുന്നത് സ്വന്തം വാദങ്ങള്‍ വായുവിലെ പുക കൊട്ടാരങ്ങള്‍ ആകുന്നത്‌ കാണുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന അമര്‍ഷം / കളി ഇതൊക്കെ കൊണ്ടാണ് ആണ്. അത് സാരമില്ല കാളിദാസാ. ഫീലിങ്ങ്സ്‌ എനിക്ക് മനസിലാകും. തളരാതെ നിലക്ക്. ഇനിയും എത്ര പുക കൊട്ടാരങ്ങള്‍ സ്വന്തം വാദങ്ങള്‍ വഴി ഉണ്ടാക്കാന്‍ കിടക്കുന്നു . ശീലമായിക്കൊള്ളും . പതുക്കെ പതുക്കെ :)

Unknown said...


ദാസനും കുടുംബവും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ 80 % വരുന്ന സമൂഹത്തിലെ മനുഷ്യരുടെ അവകാശങ്ങള്‍ കയ്യിട്ടു വാരിയില്ലേ? എന്തേ അത് അനീതി ആണെന്ന് അന്നൊന്നും തോന്നാതിരുന്നത്? അന്ന് മൊത്തമായി കയ്യിട്ടു വരിയല്ലോ. ഇപ്പോള്‍ കാളിദാസന്‍മാര്‍ 50% മാത്രമേ കയ്യിട്ടു വാരുന്നുള്ളു. അതങ്ങ് സഹിച്ചേക്ക്. അല്ലാതെ വേറെ വഴിയില്ല. <<<\
ഇത്രയേ ഞാന്‍ പറഞ്ഞുള്ളൂ. സാദാ ദാസനും കുടുമ്പവും എന്നും കാളിദാസന്‍ & കുടുമ്പത്തിന്‍റെ പിന്നില്‍ നിന്നാല്‍ മതി. അവന്മാര്‍ സ്വന്തം ജാതി ഒക്കെ തന്നെ പക്ഷെ നമ്മുടെ ഒപ്പം ഇരിക്കറായിട്ടില്ല. ഈ മനോഭാവം വെച്ച് പുലര്‍ത്തുന്ന കാളിദാസന്മാര്‍ തന്നെയാണ് അവനന്റെ ജാതി എന്ന് സര്‍ട്ടിഫിക്കറ്റ് പറയുന്ന, താഴെക്കിടയില്‍ , സാമ്പത്തികമായി പിന്നിക്കം നില്‍ക്കുന്ന സാദാ ദാസന്മാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കയ്യിട്ടു വാരുകയും , സാദാ എ ദാസന്മാരെ എന്നും ചൂഷണത്തിന് വിധേയര്‍ ആക്കുകയും ചെയ്യുന്നത്. കാളിദാസ , ഇതാണ് പറയുന്നത്. എത്ര ഒളിച്ചാലും തനി നിറം ഒരിക്കല്‍ പുറത്തു വരും .

അതല്ല ഒട്ടും സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഹര്‍ഷ വര്‍ദ്ധന്‍ മാരും വര്‍ദ്ധികളും താഴ്ന്ന ജാതിക്കാരെ വിവാഹം കഴിക്കുക. അവകാശങ്ങള്‍ പുഷ്പ്പം പോലെ കയ്യില്‍ വന്നു ചേരും. എങ്ങും കയ്യിട്ടു വാരാന്‍ പോകണ്ട.<< <<
വാദങ്ങള്‍ പൊളിയുമ്പോള്‍ കാളി പ്രൊഫഷന്‍ മാറ്റിയാ ? കക്ഷത്ത്‌ ഡയറി വെച്ച് ഡോഗ് ബാബു ആയി ഇറങ്ങിയാ . കാളിദാസന് പറ്റിയ പണി തന്നെ എന്ന് തോന്നുന്നു .ആശംസകള്‍ . പറ്റിയ കുട്ടികള്‍ ആരെങ്കിലും ലിസ്റ്റില്‍ ഉണ്ടെങ്കില്‍ പറയു കാളിദാസ . കല്യാണം നമുക്ക് ആലോചിക്കാം

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...


രണ്ടു വര്‍ഷമായല്ലോ അന്വേഷണം തുടങ്ങിയിട്ട്. എന്തേ അതെങ്ങും എത്താതെ ഇരിക്കുന്നു

രണ്ടു വര്‍ഷമായല്ലോ അന്വേഷണം തുടങ്ങിയിട്ട്. എന്തേ അതെങ്ങും എത്താതെ ഇരിക്കുന്നു.

അരുണ്‍ കുമാറിനെ മറ്റൊരു സ്ഥാപനത്തിന്റെ തലവനാക്കാന്‍ നിര്‍ദ്ദേശമുണ്ടായി. 20 വര്‍ഷം ​സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്ത ഒരു സീനിയര്‍ ഉദ്യോഗസ്ഥനെ പരിഗണിച്ചതില്‍ യാതൊരു അസ്വാഭാവികതയുമില്ല. അദ്ദേഹം ഈഴവനായതുകൊണ്ട് താങ്കള്‍ക്കതില്‍ ബുദ്ധിമുട്ടുണ്ടാകുന്നു. ഈ നിര്‍ദ്ദേശം വന്നപ്പോള്‍ മുഖ്യമന്ത്രി ആയ വി എസ് ചെയ്തത്, അടുത്ത മന്ത്രി സഭ ഈ വിഷയം പരിശോധിച്ച് തീരുമാനമെടുക്കട്ടെ എന്നായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മന്ത്രി സഭ അത് പരിശോധിച്ചു. അരുണ്‍ കുമാറിനെ നിയമിക്കേണ്ട എന്നും തീരുമനിച്ചു.
അര്‍ഹത ഇല്ലത്ത ഏത് നിയമനമാണ്, അരുണ്‍ കുമാര്‍ നേടിയതെന്ന് താങ്കള്‍ പറയണം.

ഭൂമി ദാന കേസില്‍ വി എസ് അഴിമതി കാണിച്ചു എന്നും പറഞ്ഞ് ഒരു കേസുണ്ടാക്കി കോടതിയില്‍ ചെന്നപ്പോള്‍ കോടതി പറഞ്ഞതൊന്നും താങ്കള്‍ കേട്ടില്ലേ. << <<
അന്വേഷണം എങ്ങും എത്താത് അല്ല. സ്ഥിരമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വി എസ പ്രശങ്ങള്‍ ഉണ്ടാക്കുന്ന കാലം ആ അന്വേഷണം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒരിടത്തും എത്തിക്കില്ല വി എസ് എന്നാ പാവയെ കോളം കെട്ടിക്കാന്‍ ഇതിലും നല്ല മാര്‍ഗ്ഗം ഉണ്ടോ ? കേസ്സില്‍ വിധി വന്നു അരുന്കുംമാര്‍ ഉള്ളെ അയാള്‍ ആ പിടിവള്ളി പോയില്ലേ ?
കോടതി വി എസ്സിനെ കുറിച്ച് പറഞ്ഞതും , മിനിട്ടുകള്‍ വെച്ച് ആ ഉത്തരവിന് സ്റ്റേ നല്‍കി മേല്‍ കോടതി പറഞ്ഞതും ഞാന്‍ കേട്ട് .കാളി കേട്ടില്ലേ ?
അരുണ്‍ കുമാര്‍ അര്‍ഹത ഇല്ലാതെ നേടി എന്ന് പറയുന്ന സ്ഥാനങ്ങള്‍
:Additional Director for the Institute of Human Resources Development (IHRD),
nominated for the post of the director of ICST
നേരിടുന്ന മറ്റു അന്വേഷണങ്ങളില്‍ ചിലത്
Lokayuktha enquiry regarding allegations related to the Model Finishing School of IHRD.
ഇത്രയധികം അന്വേഷണങ്ങള്‍ (ആരോപണങ്ങള്‍ അല്ല ) ബിനീഷ് കോടിയേരി, ഗണേഷ് കുമാര്‍ , കെ മുരളീധരന്‍ ഇവര്‍ പോലും നേരിട്ടിട്ടില്ല കാളിടാസാ. അരുന്കുമാര്‍ വിശുദ്ധ മാലാഖയും , വി എസ യാഹോവും ഒക്കെ ആയിരിക്കും. മിഥ്യയ കുറെ വിപ്ലവ സങ്കല്പങ്ങള്‍ ഉള്ളില്‍ ഇട്ടു നടന്നു മാധ്യംനഗ്ല്‍ വഴി വി എസ് നടത്തുന്ന നാടകങ്ങളില്‍ വീഴുന്ന താങ്കള്‍ക്ക് (അരുന്ധതി റോയി പതിനഞ്ചു സെക്കണ്ട് വെച്ച്ഹു കാളിയെ വീഴ്ത്തി പിന്നെയാണോ വി എസ്സിന് പാട് ? ) വല്ലപ്പോഴും ഇന്റര്‍നെറ്റ്‌ വിട്ടു ശരിക്കുള്ള ലോകത്തേക്ക് ഒന്ന് ഇറങ്ങു കാളിദാസാ . മണ്ടത്തരങ്ങള്‍ പലതും സ്വയം തിരുത്താം , മനുഷ്യനെ പോലെ ചിന്തിക്കാം . അങ്ങനെഗുണങ്ങള്‍ പലതുണ്ട് (ആള്‍ റെഡി ഈ പറഞ്ഞത് ഒക്കെ ചെയ്യുന്നു എങ്കില്‍ താങ്കള്‍ ഒരു ഹോപ്‌ലെസ്സ് കേസ് ആയി കാണേണ്ട വ്യക്തിയാണ് എന്നും സഹതപിക്കുന്നു :) )
ഇതൊക്കെ കാളിക്കും അറിയാം . പിന്നെ മനസ്സില്‍ ദൈവമായി കൊണ്ട് നടക്കുന്ന വി എസ് എന്നാ വിഗ്രഹം തകരുമ്പോള്‍ ഭാകത്നു ഉണ്ടാകുന്ന ഒരു നീറ്റല്‍. ഈ ആവേശം അത്രേ ഉള്ളു :)

Unknown said...

ദാസനും കുടുംബവും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ 80 % വരുന്ന സമൂഹത്തിലെ മനുഷ്യരുടെ അവകാശങ്ങള്‍ കയ്യിട്ടു വാരിയില്ലേ? എന്തേ അത് അനീതി ആണെന്ന് അന്നൊന്നും തോന്നാതിരുന്നത്? അന്ന് മൊത്തമായി കയ്യിട്ടു വരിയല്ലോ. ഇപ്പോള്‍ കാളിദാസന്‍മാര്‍ 50% മാത്രമേ കയ്യിട്ടു വാരുന്നുള്ളു. അതങ്ങ് സഹിച്ചേക്ക്. അല്ലാതെ വേറെ വഴിയില്ല. << <<
ഈ കമന്റില്‍ ഒരു ചെറിയ വളചൊടിക്കല്‍ ഉണ്ടല്ലോ കാളിദാസ :)
ഞാന്‍ കാളിദാസന്‍ , സാധാരണ ദാസന്‍ എന്ന് പറഞ്ഞ ഉദാഹരണം ഇതാണ് :
സാമ്പത്തിക സ്ഥിതി മാന ദണ്ഡം ആക്കണ്ട എന്ന് കാളിദാസന്‍ പറയുന്നതിന് പിന്നിലെ വികാരം ഞാന്‍ മനസിലാക്കുന്നു. വര്‍ഷം 12 ലക്ഷം രൂപ വരുമാനം ഉള്ള കാളിദാസന്‍ (ഉദാഹരണമ ആണ് ., കഥാപാത്രങ്ങള്‍, മാര്‍ക്ക്‌ , തുക ഇതൊക്കെ സങ്കല്‍പികം) സ്വന്തം മകനെ ഉഗ്രന്‍ ട്യൂഷന് വിട്ടു അവനു തട്ടി മുട്ടി മുന്നൂറ് മാര്‍ക്ക് കിട്ടുന്നു. കാളിദാസന്‍റെ മകന്‍ പഠിക്കുന്നത് മോശമല്ലാത്ത കോണ്‍വെന്റില്‍ . ഇനി കാളിദാസന്റെ അതെ ജാതിയില്‍ ഉള്ള വെറും ദാസന്‍ , പണി മുന്സിപ്പലിറ്റി . വാര്‍ഷിക വരുമാനം - അങ്ങനെ എഴുതാന്‍ വേണ്ടി ഒന്നും ഇല്ല. വെറും ദാസന്റെ മകന്‍ ട്യൂഷന്‍ ഇല്ലാതെ പഠിച്ച് 260 മാര്‍ക്ക് വാങ്ങുന്നു. സംവരണ സീറ്റില്‍ കാളിദാസന്റെ മകനും വെറും ദാസന്റെ മകനും പരിഗണിക്ക പ്പെടുന്നു. കുറഞ്ഞ മാര്‍ക്കിന്റെ പേരില്‍ വേറെ ഗതിയില്ലാത്ത വെറും ദാസന്റെ മകന്‍ തള്ളപ്പെടുന്നു. വേണമെങ്കില്‍ സ്വാശ്രയം നടത്താവുന്ന കാളിദാസന്റെ മകന്‍ സര്‍ക്കാര്‍ കോളേജില്‍ കയറുന്നു.

പാടില്ല. സാമ്പത്തിക മാനദണ്ഡം നോക്കണേ പാടില്ല അങ്ങനെ നോക്കിയാല്‍ പാവം വെറും ദാസനും കുടുമ്പവും നന്നാവുകയും അവര്‍ സമൂഹത്തില്‍ കാളിടാസന്മാര്‍ക്ക് ഒപ്പം ഇരിക്കുകയും ചെയ്യുന്ന സ്ഥിതി വരില്ലേ ? അത് നമുക്ക് അനുവദിക്കാന്‍ പറ്റുമോ ? ഹേയ് . നമുക്ക് അവരുടെ അവകാശങ്ങളില്‍ കയ്യിട്ടു വാരാം എന്നിട്ട് ഇല്ലാത്ത ശത്രുവിനെ കാണിച്ചു അവരെ പറ്റിക്കാം . അല്ലെ കാളിദാസാ ?

ഇതില്‍ പറയുന്ന സാധാരണ ദാസന്‍ എങ്ങനെ "ദാസനും കുടുംബവും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ 80 % വരുന്ന സമൂഹത്തിലെ മനുഷ്യരുടെ അവകാശങ്ങള്‍ കയ്യിട്ടു വാരിയില്ലേ?" ഈ ദാസന്‍ ആകും കാളിദാസാ ?
താങ്കളെ ഭരിക്കുന്ന വികാരം ജാതി വെറി മാത്രമല്ല. ജാതി പറയുന്ന താങ്കള്‍ക്ക് സ്വന്തം ജാതിയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ താങ്കളുടെ ഒപ്പം എത്തുകാ എന്നാ അവസ്ഥ സഹിക്കില്ല . ഇതല്ലേ കാളി ദാ സാ ഈ ജന്മി അടിയാന്‍ മനോഭാവം ,ജന്മി അടിയാന്‍ മനോഭാവം എന്ന് പറയുന്നത് ?

Unknown said...

കേരളത്തില്‍ 1957 ല്‍ കമ്യൂണിസുറ്റുകാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അതിനു മാറ്റം ഉണ്ടായി. അധസ്ഥിതര്‍ക്ക് അര്‍ഹമായ പദവി സമൂഹത്ഥില്‍ നല്‍കപ്പെട്ടു. സംവരണം വഴി അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ സാധിച്ചു. << <<
മുഖ്യ ധാരയിലേക്ക് ഇന്നോളം എത്തിയിട്ടില്ലാത്ത , ഇനി ഏറെ ക്കാലത്തേക്ക് എത്താന്‍ യാതൊരു സാധ്യതയുമില്ലാത്ത ഗോത്ര, പിന്നോക്ക വിഭാഗക്കാര്‍ ഇപ്പോഴും ഏറെയുണ്ട് കേരളത്തില്‍ കാളിദാസാ . അവര്‍ക്ക് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഞങ്ങളുടെ കൂടി അവകാശമാണ് എന്ന് പറഞ്ഞു അതില്‍ കയ്യിട്ടു വാരുന്ന കാളിദാസന്മാര്‍ അവരെ എന്നും പിന്നോക്കമായി തന്നെ നിറുത്താന്‍ ആഗ്രഹിക്കുന്നവരാണ് . കാരണം അവര്‍ പിന്നോക്കമായി കിടന്നാല്‍ അല്ലെ അവരെ ചൂഷണം ചെയ്യാനും , പിന്നെ ആ ചൂഷണത്തെ ചൊല്ലി തന്നെ കണ്ണ്നീര്‍ ഒഴുക്കാനും കാളിടാസന്മാര്‍ക്ക് അവസരം കിട്ടു . മുതല ഒക്കെ നിങ്ങളുടെ അടുത്തു നിന്നും പിച്ച വാങ്ങിക്കണം കണ്ണ്നീരിന്‍റെ കാര്യത്തില്‍

Unknown said...

പിന്നെ നിയമം നടപ്പിലാക്കുന്നതില്‍ ഉള്ള വിവേചനം . അത് ഉണ്ട് പക്ഷെ കാളിദാസന്‍ പറയുമ്പോലെ ജാതി സര്‍ട്ടിഫിക്കറ്റ് വെച്ചുള്ള വിവേചനം അല്ല . ഉള്ളവന്‍ *(അധികാരം/പണം/സ്വാധീനം) , ഇല്ലാത്തവന്‍ എന്ന വിവേചനം. ജാതി കണ്ണാടി മാറ്റി നോക്ക് കാളിദാസ , സംഗതി വളരെ വ്യക്തമാണ് . ജാതി വെറി പിടിച്ച് അലയുന്നതിനിടെ, ആ പേരില്‍ പാവങ്ങളെ പട്ടിക്കുന്നതിനിടെ വല്ലപ്പോഴും ടെയ്ക്ക് എ ബ്രേക്ക് . സത്യങ്ങള്‍ ഇടക്കൊക്കെ കാണുന്നത് നല്ലതാണ് . വേണമെങ്കില്‍ മതി. ഞാന്‍ പറഞ്ഞു എന്നെ ഉള്ളു .

Unknown said...

അപൂര്‍വ്വം വളരെ ഭംഗിയുള്ള ഒരു വാക്കാണ്‌ കാളിദാസ . ഇതു നിയവവും ദുരുപയോഗം ചെയ്യാന്‍ , അല്ലെങ്കില്‍ ചെയ്ത പോക്രിത്തരം മറയ്ക്കാന്‍ ഇന്ത്യയില്‍ പരക്കെ ഉപയോഗിക്കപ്പെടുന്ന ഒരു വാക്ക്. താങ്കളും അത് ചെയ്യുന്നു. അതില്‍ പുതുമയില്ല. . പിന്നെ കാളിദാസന്‍ പറഞ്ഞ കാര്യം ഒന്ന് നോക്കാം. ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനു ശേഷം , സമവരണം തുടങ്ങിയ അനൂകൂല്യങ്ങള്‍ ജാതി സര്‍ട്ടിഫിക്കറ്റ് പ്രകാരം അത് അനുവദിച്ചിട്ടുള്ള ആളുകളില്‍ അര്‍ഹത പെട്ടവര്‍ക്ക് (ശരിക്കും പിന്നോക്കം നില്‍ക്കുന്ന -സാമ്പത്തികം, സാമൂഹികം ) തന്നെ ലഭിക്കുകയും അപൂര്‍വമായി മാത്രം അത് ലഭിക്കാതെ ഇരിക്കുകയും ചെയ്തു/ ചെയ്യുന്നു എങ്കില്‍ പിന്നെ എങ്ങനെ കാളിദാസ ഇന്ത്യയില്‍ ഇത്രയും പിന്നോക്കാവസ്ഥ ഇന്നും നില നില്‍ക്കുന്നത് ? ഉത്തരം ഒന്നേ ഉള്ളു. ഓരോ വിഭാഗത്തിലെ ആളുകള്‍ക്കും നിയമ അനുവദിച്ചിട്ടുള്ള സംവരണം പോലെയുള്ള ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും ആ വിഭാഗത്തിലെ അര്‍ഹതപ്പെട്ടവര്‍ക്ക്‌ ലഭിക്കാന്‍ സമ്മതിക്കാതെ അതെ വിഭാഗത്തിലെ സമ്പന്നര്‍ തട്ടി എടുക്കുന്നു. അല്ലെങ്കില്‍ ആ അനൂകൂല്യങ്ങളുടെ പേരില്‍ പാവങ്ങളെ കൂടുതല്‍ പിഴിയുന്നു. ഇതൊന്നും കാളിദാസന്‍ സമ്മതിച്ചു തരണ്ട. കാരണം ലോകത്ഹു ചൂഷണം തൊഴിലാക്കി ജീവിക്കുന്ന ഒരു മനുഷ്യ പരാദവും ഇന്നേവരെ താന്‍ പരാദം ആണ് എന്ന് സമ്മതിച്ച ചരിത്രം ഇല്ല . പിന്നെ അകെ ചെയ്യാവുന്നത് ഹര്‍ഷവര്‍ദ്ധന്‍ സത്യം വിളിച്ചു പറയുമ്പോള്‍ ആദ്യം ഹര്‍ഷവര്‍ദ്ധനെ അത് പൊളിയുമ്പോള്‍ സമ്പന്നന്‍ എന്നും, പിന്നെ സാമ്പത്തികമായി പിന്നോക്കം നിക്കുന്നവന്‍ എന്നും ഒക്കെ ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിക്കാം. ഒപ്പം തനിക്കു ഞാന്‍ നടത്തുന്ന ചൂഷണം സഹിക്കുന്നില്ല എങ്കില്‍ താന്‍ കോടതി പോ അല്ലെങ്കില്‍ അങ്ങ് സഹിച്ചോ എന്നൊക്കെ ആര്‍ത്തനാദം മുഴക്കാം . പക്ഷെ അത് കൊണ്ട് ഒന്നും ഹര്‍ഷവര്‍ദ്ധന്‍ പറയുന്ന സത്യം സത്യമല്ലാതെ ആകുന്നില്ല

Unknown said...

ഇനി ക്രീമി ലയറും അത് ഉപയോഗിച്ച് നടക്കുന്ന ചൂഷണവും
ഇതാണ് ക്രീമി ലയര്‍ ഇപ്പോള്‍ നടപ്പിലുള്ള വിശദീകരണം

കാളിദാസന്‍ പറഞ്ഞത് പോലെ 29 രൂപ വരുമാനമുള്ളവര്‍ സമ്പന്നര്‍ ആണെന്നും മാസം 37500 രൂപ വരുമാനമുള്ളവര്‍ അതി സമ്പന്നര്‍ എന്നും ( 29 രൂപ വരുംമനം ഉള്ളവര്‍ സംപ്പന്ര്‍ എങ്കില്‍ 37500 അതി സമ്പന്നര്‍ എന്ന ലോജിക് ) വിവരക്കേട്പറയാന്‍ എനിക്ക് സാധിക്കില്ല.
പക്ഷേ ദിവസം 30 രൂപ പോലും വരുംമാനം ഇല്ലാത്ത കുടുമ്പങ്ങള്‍ ആളുകള്‍ ഭൂരിപക്ഷം ഉള്ള ഗോത്ര വിഭാഗങ്ങള്‍ , മറ്റു പിന്നോക്ക വിഭാഗങ്ങള്‍ ഭൂരിപക്ഷമുള്ള നാട്ടില്‍ മാസം മുപ്പത്തി ആരായിരത്തി തൊണ്ണൂറ്റി ഒന്‍പതു വരുമാനമുള്ള കുടുമ്പത്തിനും 30 രൂപ പോലും വരുമാനം ഇല്ലാത്ത കുടുമ്പത്തിനും ആന്‍\ഉകൂല്യങ്ങല്‌ തുല്യമാകുമ്പോള്‍ താഴെ പറയുന്ന ഉദാഹരണം പ്രസക്തമാകുന്നു ( ഉദാഹരണം ആവര്‍ത്തിക്കുന്നു )
കാളിദാസന്‍ , സാധാരണ ദാസന്‍ എന്ന് പറഞ്ഞ ഉദാഹരണം ഇതാണ് :
സാമ്പത്തിക സ്ഥിതി മാന ദണ്ഡം ആക്കണ്ട എന്ന് കാളിദാസന്‍ പറയുന്നതിന് പിന്നിലെ വികാരം ഞാന്‍ മനസിലാക്കുന്നു. വര്‍ഷം 12 ലക്ഷം രൂപ വരുമാനം ഉള്ള കാളിദാസന്‍ (ഉദാഹരണമ ആണ് ., കഥാപാത്രങ്ങള്‍, മാര്‍ക്ക്‌ , തുക ഇതൊക്കെ സങ്കല്‍പികം) സ്വന്തം മകനെ ഉഗ്രന്‍ ട്യൂഷന് വിട്ടു അവനു തട്ടി മുട്ടി മുന്നൂറ് മാര്‍ക്ക് കിട്ടുന്നു. കാളിദാസന്‍റെ മകന്‍ പഠിക്കുന്നത് മോശമല്ലാത്ത കോണ്‍വെന്റില്‍ . ഇനി കാളിദാസന്റെ അതെ ജാതിയില്‍ ഉള്ള വെറും ദാസന്‍ , പണി മുന്സിപ്പലിറ്റി . വാര്‍ഷിക വരുമാനം - അങ്ങനെ എഴുതാന്‍ വേണ്ടി ഒന്നും ഇല്ല. വെറും ദാസന്റെ മകന്‍ ട്യൂഷന്‍ ഇല്ലാതെ പഠിച്ച് 260 മാര്‍ക്ക് വാങ്ങുന്നു. സംവരണ സീറ്റില്‍ കാളിദാസന്റെ മകനും വെറും ദാസന്റെ മകനും പരിഗണിക്ക പ്പെടുന്നു. കുറഞ്ഞ മാര്‍ക്കിന്റെ പേരില്‍ വേറെ ഗതിയില്ലാത്ത വെറും ദാസന്റെ മകന്‍ തള്ളപ്പെടുന്നു. വേണമെങ്കില്‍ സ്വാശ്രയം നടത്താവുന്ന കാളിദാസന്റെ മകന്‍ സര്‍ക്കാര്‍ കോളേജില്‍ കയറുന്നു.
ഇതിലെ കാളിദാസന്‍ന്‍റെ 12 ലക്ഷം 4.50 ലക്ഷം ആക്കിയാലും സാധാരണ ദാസന്‍ അപ്പോഴും 30 രൂപ അല്ലെങ്കില്‍ അതില്‍ താഴെ വരുമാനം ഉള്ളവന്‍ തന്നെ . കാളിദാസന്‍ ആനുകൂല്യങ്ങള്‍ നേടി മിടുക്കന്‍ ആകുന്നു. അനൂകൂല്യങ്ങളുടെ അരികെ സാമ്പത്തിക പരാടിനത കാരണം എത്താന്‍ സാധിക്കാത്ത വെറും ദാസന്‍ പിന്നോക്കമായി തന്നെ തുടരുന്നു.
പോരാത്തതിന് കാളിദാസന്‍ ലിമിറ്റ് 4.50 ലക്ഷം മാറ്റി 12 ന്ലക്ഷം ആക്കണം എന്ന് മുറവിളിയും കൂട്ടുന്നു. എന്നാലല്ലേ വെറും ദാസനെ കൂടുതല്‍ ചൂഷണം ചെയ്യാന്‍ സാധിക്കു ? contd...

Unknown said...

ഇനി 4.50 ലക്ഷം വാര്‍ഷിക വരുമാനത്തിന്‍റെ കാര്യം . ടാക്സ് ലിമിറ്റില്‍ താഴെ (12000 രൂപ മാസം എന്നാ പരിധിക്കു താഴെ ) വരുമാനം കാണിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല . കിട്ടുന്ന വരുമാനം മുഴുവന്‍ ഗിഫ്റ്റ് , സംഭാവന, മറ്റു ടാക്സ് ഒഴിവാക്കിയ മാര്‍ഗ്ഗങ്ങള്‍ എന്നിവയിലൂടെ വന്നതാന്നു എന്ന് കാണിച്ചാല്‍ നിയമം സുന്ദരമായി വളച്ചു ടിക്കാം എന്ന് ബഹന്‍ മായാവതി, മുലായം സിംഗ് തുടങ്ങിയ മഹാരഥന്മാര്‍ (രഥികമാര്‍ )മാര്‍ഗ്ഗ ദര്‍ശനം നല്‍കിയ നാടാണ് ഇന്ത്യ . ക്ഷേത്രത്തില്‍ പിരിവു നല്‍കിയ റെസിപ്റ്റ് കൊണ്ട് മതം മാറിയില്ല താന്‍ ഇപ്പോഴും ആനുകൂല്യം അര്‍ഹിക്കുന്ന പിനോക്ക വിഭാഗം തന്നെ ആണ് എന്ന് തെളിയിച്ച കേന്ദ്ര മന്ത്രിമാരും ഉണ്ട് ഇവിടെ . അങ്ങനെയുള്ള നാട്ടില്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ എല്ലാം അതാതു വിഭാഗങ്ങളിലെ അര്‍ഹതപ്പെട്ടവര്‍ക്ക് (സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് പ്രകാരമുള്ള പിന്നോക്കക്കാര്‍ ) തന്നെയാണ് കാളിദാസനെ പോലുള്ള കപട അവര്‍ണ്ണ ഉദ്ധരകന്മാര്‍ എത്തിക്കുന്നത് എന്ന് ആ പാവങ്ങളോട് പറഞ്ഞാല്‍ മതി കാളി. അവര്‍ വിശ്വസിക്കും. കാരണം ചൂഷണം തിരിച്ചറിയാന്‍ പറ്റുന്ന വിദ്യാഭ്യാസം , ലോകപരിചയം ഇവയൊക്കെ നിങ്ങളെ പോലുള്ള കയ്യിട്ടുവാരികള്‍ അവര്‍ക്ക് നിഷേധിച്ച് വെച്ചിരിക്കുകയല്ലേ .
അല്ല അങ്ങനെ അവരുടെ അനൂകൂല്യങ്ങള്‍ കയ്യിട്ടുവാരി അവര്‍ക്ക് ഉന്നമനം നിഷേധിക്കേണ്ടത് നിങ്ങളുടെ ആവശ്യമാണല്ലോ . ഇനി എങ്ങാനും അവര്‍ സമൂഹത്തില്‍ മുന്നോക്കം വന്നു പോയാല്‍ പിന്നെ കാളിദാസന്മാര്‍ ആര്‍ക്കു വേണ്ടി കണ്ണ്നീര്‍ ഒഴുക്കും . അല്ലെ ?
തന്നെയുമല്ല സ്വന്തം ജാതിയില്‍ പെട്ടവന്‍ എങ്കിലും മാസം മുപ്പതു രൂപ വരുമാനമുള്ള സദാഹ ദാസന്‍ ഒക്കെ ഒരു ലക്ഷം രൂപ (പേരുകള്‍ സാങ്കല്‍പ്പികം എന്ന് വീണ്ടും) വരുമാനവും, ഉന്നത വിദ്യാഭ്യാസവും ഉള്ള കാളിദാസന്‍മാരുടെ ഒപ്പം ഇരിക്കുന്ന ഒരു സമൂഹം നമുക്ക് ചിന്തിക്കാന്‍ സാധിക്കുമോ ? ഹേ , അത് അനുവദിക്കാന്‍ പാടില്ല. അത് കൊണ്ട് സാധാ ദാസനെ നമ്മള്‍ അവനു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അവന്‍റെ ജാതിയുടെ പേരില്‍ തന്നെ കയ്യിട്ട് ട്ടു വാരി എന്നും പിന്നോക്കമായി നിറുത്തും. എന്നിട്ട് സാധാ ദാസനെ മറ്റു ജാതിക്കാര്‍ പീഡിപ്പിക്കുന്നേ എന്ന് നിലവിളിക്കുകയും ചെയ്യും . ഇതാണ് ക്രീമി ലയര്‍, അനൂകൂല്യങ്ങള്‍ എന്നിവ കൊണ്ട് കാളിടാസന്മാര്‍ വര്‍ഷങ്ങള്‍ ആയിട്ടു നടത്തുന്ന കളി. പാവം സാധാ ദാസന്മാര്‍

Unknown said...

പിന്നെ ഡോക്ടര്‍ പല്‍പ്പു മാത്രമല്ല. പ്രതികൂല സാഹചര്യങ്ങളെ അതി ജീവിച്ച് ജീവിതത്തില്‍ മുന്നോട്ടു വന്ന അയ്യങ്കാളി, ഡോ . അംബേദ്‌കര്‍ അങ്ങനെ ഒരു പിടി മഹാന്‍മാര്‍ ഉണ്ട് . അവരോടൊക്കെ സ്വയം അങ്ങ് കയറി താരതമ്യം ചെയ്തു കളയല്ലേ കാളിദാസാ .കള്ള വാറ്റു നടത്തുന്നവന്‍ ഞാനും ബില്‍ ഗേറ്റ്സും ഒക്കെ ബിസിനസ്സുകാര്‍ എന്ന് പറയുമ്പോലെയാണത്. ഡോക്ടര്‍ പല്‍പ്പു, അയ്യങ്കാളി, ഡോക്ടര്‍ അംബേദ്‌കര്‍ തുടങ്ങിയവര്‍ പ്രതിസന്ധികളെ നേരിട്ട് , സ്വന്തം ജീവിതത്തില്‍ മുന്നോട്ടു വരികയും , മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ തങ്ങളാല്‍ കഴിയുന്ന നന്മകള്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തവരാണ് .
കാളിദാസന്മാര്‍ തീര്‍ത്തും അനുകൂല സാഹചര്യം ഉണ്ടായിട്ടും അന്യന്‍ വിയര്‍ക്കുന്ന കാശിന്‍റെ അപ്പം തിന്നുകയും, പിന്നെയും ആ വിയര്‍ക്കുന്നവനന്‍റെ ആനുകൂല്യങ്ങളില്‍/അവകാശങ്ങളില്‍ കയ്യിട്ട് വാരി അവരെ ചൂഷണം ചെയുകയും,അതിലും മതി വരാതെ അവരുടെ മനസ്സുകളില്‍ വിഷം കുത്തി വെയ്ക്കുകയും ചെയ്യുന്ന പുതിയ ഒരിനം വിഷമുള്ള ശവംതീനികളും . ഇത്തിള്‍കണ്ണികള്‍ കാളിദാസന്മാരെക്കാള്‍ മെച്ചമാണ്. നിങ്ങള്ക്ക് ശവം തിന്നുകയും വേണം പിന്നെ ആ ശവത്തില്‍ വിഷം കുത്തി വെച്ച് ആ ശവത്തെ കൊണ്ട് കോമരം തുള്ളിക്കുകയും വേണം . CONTD...

Unknown said...


Contd...പിന്നെ ഈ ശവം തീറ്റ , വിഷം കുത്തി വെയ്ക്കല്‍ , ചൂഷണം ഇതൊന്നും കാളിദാസന്മാര്‍ക്ക് നിറുത്താന്‍ സാധിക്കുകയുമില്ല . കാരണം അങ്ങനെ ജീവിക്കാന്‍ അല്ലെ അവര്‍ പഠിച്ചിട്ടുള്ളൂ. അതിന്റെ ഭാഗമായിട്ട് തന്നെയാണ് അതി ക്രൂരമായ ഒരു കുറ്റകൃത്യം നടന്ന സമയത്ത് പോലും ജാതി വെറി പറഞ്ഞു ആളുകളെ ഇളക്കാനുള്ള ശ്രമം . അരുന്ധതി റോയി ഈ കേസിന് കിട്ടുന്ന മാധ്യമ ശ്രദ്ധ കണ്ടപ്പോള്‍ അതില്‍ കുറച്ചു തനിക്കും വേണം എന്ന് തോന്നി, പോക്രിത്തരം വിളിച്ചു പറഞ്ഞു, മാധ്യമ ശ്രദ്ധ നേടി, അടുത്ത മേച്ചില്‍പ്പുറം തേടി അവര്‍ പോയി. പക്ഷെ അവര്‍ പറഞ്ഞ വാക്കുകള്‍എടുത്തു അതിന്റെ പോസ്റ്റര്‍ അടിച്ചു കാളിദാസന്മാര്‍ ഇപ്പോഴും ജാതി വെറി , ചോസ്ഷണം , വിഷം തുപ്പല്‍ തുടങ്ങിയ കച്ചവടങ്ങള്‍ ചെയ്യുന്നു, ജീവിക്കുന്നു (ഇതെല്ലാം ഒരു വാഴ്ക്കയാ എന്ന് ഞാന്‍ ചോദിക്കുന്നില്ല :) ) . എന്നിട്ട് സത്യം പറയുന്ന ഹര്‍ഷവര്‍ദ്ധന്‍നെ ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നു [പല ട്രൈ ആയി വരേണ്യ വക്താവ്, സമ്പന്നന്‍ , സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവന്‍ (മിനിമം ബ്രാഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എങ്കിലും ഒരു സ്ഥിരത പുലര്‍ത്തു കാളിദാസാ. അഭിപ്രായങ്ങള്‍ക്കോ സ്ഥിരത ഇല്ല , എ\ഇതിലെങ്കിലും വേണ്ടേ ഒരു ഉറപ്പോക്കെ ?) , ബ്രാഹ്മണന്‍ , നായര്‍ ...എല്ലാം പൊളിഞ്ഞു . അടുത്തത്‌ ഇനി എന്താണാവോ ? ]
എന്നോട് അമര്‍ഷം കാണിച്ചാലും, എന്നെ ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചാലും ഞാന്‍ ഈ പറഞ്ഞ സത്യങ്ങള്‍ സത്യം അല്ലാതെ ആവില്ലല്ലോ കാളിദാസ .
പിന്നെ ഇരുനൂറോ മുന്നൂറോ കമന്റുകള്‍ അല്ല ബുക്കുകള്‍ തന്നെ മണ്ടത്തരം , വിഷ ലിപ്തമായ ചിന്തകള്‍ ഇതൊക്കെ ഉള്ളവര്‍ക്ക് അനായാസം എഴുതുവാന്‍ സാധിക്കും .പക്ഷെ കാമ്പുള്ള ഒരു വരി എഴുതാന്‍ കുറച്ചൊക്കെ സെന്‍സ് വേണം . ആ വരി വായിക്കുന്നവര്‍ക്ക് എന്തെങ്കിലും പ്രയോജനം ചെയ്യാന്‍ മനസ്സില്‍ നന്മയും വേണം . വല്ലപ്പോഴും ഒക്കെ കാമ്പുള്ള ഒരു വരി എഴുതാന്‍ ശ്രമിക്കു കാളിദാസ . സെന്‍സ് വരാന്‍ ആ മുഖത്തെ ജാതി കണ്ണട മാറ്റിയാല്‍ മതി . പക്ഷെ മനസ്സില്‍ നമ വരണം എങ്കില്‍ വിഷം മുഴുവന്‍ പുറത്തു പോണം . അതിപ്പോള്‍ കാളി ദാസന്‍ മാര്‍ക്ക് ഉപജീവനം തന്നെ വിഷം ചീറ്റല്‍ ആകുമ്പോള്‍ അതെങ്ങനെ നടക്കും അല്ലെ ? സാരമില്ല, ഞാന്‍ പറഞ്ഞു എന്നെ ഉള്ളു. വേണേല്‍ കാളിടസാന്മാര്‍ ട്രയ്‌ ചെയ്തു നോക്കിക്കോ. നിങ്ങളുടെ ഇഷ്ടം .
അപ്പോള്‍ കൂടുതല്‍ മണ്ടത്തരങ്ങള്‍/ വിഷം ഇതൊക്കെയായി വരൂ. ഞാന്‍ ഇവിടെ തന്നെ ഉണ്ട്
തുടരാം :)

Unknown said...

വിട് കാളിടാസാ ..ഇവന്മാരെ ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല .ഇപ്പോഴും മനുസ്മൃതിയിലെ വാക്കുകള്‍ വേദ വാക്കുകള്‍ ആണെന്നും കേരളത്തിലെ ജനങ്ങള്‍ ഇവന്റെയൊക്കെ ആട്ടും തുപ്പും ഏറ്റു ഇനിയും ജീവിക്കണം എന്ന് കരുതുന്ന Harshavardhan vനെ പോലെയുള്ള സവര്‍ണന്മാരെ പറഞ്ഞു മനസിലാക്കുവാന്‍ നമ്മെ കൊണ്ട് എന്തായാലും പറ്റില്ല .സത്യം മാത്രം പറയുകയാണെന്ന് അവകാസപ്പെടുന്ന ഇവന്റെയൊക്കെ മനസ് നിറയെ വിഷമാണെന്ന് ഇദ്ധേഹത്തിന്റെ കമന്റിലെ വാക്കുകള്‍ മാത്രം പരിശോധിച്ചാല്‍ മാത്രം മതി .സംവരണം അല്ലെങ്കിലും ഇവന്റെയൊക്കെ കുടുംബത്തില്‍ നിന്നും കൊണ്ട് വരുന്നതല്ലേ. ഇവനൊക്കെ ഇത്രയ്ക്കു കൊള്ളാന്‍.! "എന്തിനാണ് സംവരണം" എന്ന് ഒരു സാധാരണക്കാരന്റെ രീതിയില്‍ ചിന്തിച്ചാല്‍ മതി മനസിലാകും .പക്ഷെ ഇവന്മാര്‍ക്കൊക്കെ അതല്ലല്ലോ വേണ്ടത്. കണ്ണടച്ചു പാല് കുടിച്ചിട്ട് ബാക്കിയുള്ളവരെ അന്ധരക്കുന്ന മിഥ്യാ ബോധം.
അരിയും തിന്നു ആശാരിചിയേം കടിച്ചിട്ടും പിന്നേം പട്ടിക്കു മുറുമുറുപ്പ്.. !!
സ്വയം ചിന്തിച്ചു നോക്ക് Harshavardhan v സ്വന്തം സവര്‍ണ സമുദായം മുകളി ലേക്ക് ആണോ അതോ കീഴിലേക്ക് ആണോ വളരുതെന്നു...?
എന്നിട്ട് ബാക്കിയുള്ളവന്റെ കാര്യത്തില്‍ ഇടപെട്ടാല്‍ പോരേ... Harshavardhan v...?

kaalidaasan said...

>>>ജെസിക്ക ലാല്‍ കൊല്ലപ്പെട്ടപ്പോള്‍ ഇതിലും രൂക്ഷമായ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട് കാളിദാസാ <<<

അന്ന് രൂക്ഷമായ ഒരു പ്രതിഷേധവും ഉണ്ടായില്ല. മറ്റ് കേസുകളില്‍ നടക്കുമ്പോലെ അല്‍പ്പം ചിലപ്രതിഷേധമുണ്ടായി. ആരും മെഴുകുതിരി കത്തിച്ചില്ല. അരും  മാര്‍ച്ച് സംഘടിപ്പിച്ചില്ല. അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഒരു റിപ്പോര്‍ട്ടെങ്കിലും താങ്കള്‍ ഹാജരാക്ക്.

kaalidaasan said...

>>>അത് കൊണ്ട് തന്നെയാണ് തേഞ്ഞു മാഞ്ഞു പോകാന്‍ തുടങ്ങിയ ആ കേസ് ഒടുക്കം ശിക്ഷയില്‍ എത്തിയത് (മാദ്ധ്യമങ്ങള്‍ ശക്തമായി പ്രതിക്ക് പിന്നാലെ ഉണ്ടായിരുന്നു. അതിനും കാരണം ജനഗ്ലുടെ പ്രതിഷേധം , ന്യൂസ് വാല്യൂ ഒക്കെ തന്നെ) ഇന്ത്യ ഒട്ടാകെ. ഇരുട്ട് ഒക്ണ്ട് ഒറ്റ അടയ്ക്കുന്ന പരിപാടി കൊള്ളാം. പക്ഷെ അത് താങ്കള്‍ കാലാകാലമായി പറ്റിക്കുന്ന പാവങ്ങളുടെ അടുത്തു ചിലവാകും . ഇവിടെ ആ കച്ചവടം നടക്കില്ല കാളി :)<<<

ഇരുട്ടു കൊണ്ട് ഓട്ടയടക്കലല്ല. താങ്കള്‍ക്കീ കേസിനേക്കുറിച്ച് ഒരു ചുക്കും അറിയില്ല അതുകൊണ്ടാണീ വിഡ്ഢിത്തം എഴുതുന്നത്.

ജെസ്സിക്ക കൊല്ലപ്പെട്ടപ്പോള്‍ താങ്കളീ പറയുമ്പോലെ ഒന്നും നടന്നില്ല. 1999 ല്‍ ആണവര്‍ കൊല്ലപ്പെട്ടത്. ഡെല്‍ഹിയില്‍ നടന്ന അനേകം കൊലപാതകം പോലെ ഒന്നു മാത്രമായിരുന്നു അതും.മുഖ്യ പ്രതി കേന്ദ്ര മത്രിയുടെ മകനായിരുന്നതുകൊണ്ട് നീതി ന്യായ വ്യവസ്ഥ അതീവ ലഘവത്തോടെ പോയി. സാക്ഷികള്‍ ഉണ്ടായിട്ടു പോലും നീതി ന്യായ വ്യവസ്ഥ മനു ശര്‍മ്മക്കൊപ്പമായിരുന്നു. വിചാരണ ഇഴഞ്ഞിഴഞ്ഞു നീങ്ങി.

കൊന്നത് ജെസ്സിക്കയേക്കാള്‍ മുന്തിയ വ്യക്തി അയതുകൊണ്ട് ജെസ്സിക്കക്ക് നീതി കിട്ടിയില്ല. 2006 ല്‍ മുഖ്യ പ്രതി കോണ്‍ഗ്രസ് നേതാവ് മനു ശര്‍മ്മയെ വെറുതെ വിട്ടു. അരുന്ധതി പറഞ്ഞതുപോലെ പ്രതി ജെസ്സിക്കയേക്കാള്‍ ഉയര്‍ന്ന ജാതിക്കാരനും  ഉയര്‍ന്ന സാമ്പത്തിക നിലയുള്ളയാളും ആയിരുന്നതുകൊണ്ട് നിയമം അയാളെ തുണച്ചു. കേസിലെ സാക്ഷികള്‍ വിലക്കു വാങ്ങപ്പെട്ടു. ഭീക്ഷണിയിലൂടെയും പണം കൊടുത്തും. പ്രതിയെ വെറുതെ വിട്ടപ്പോള്‍ സ്വാഭാവിക പ്രതിഷേധമുണ്ടായി. ജെസ്സിക്ക കൊല്ലപ്പെട്ട് 8 വര്‍ഷം കഴിഞ്ഞാണു താങ്കളീ പറയുന്ന പ്രതിഷേധമുണ്ടായത്. അരുന്ധതി പറഞ്ഞത് അക്ഷരം പ്രതി സംഭവിച്ചു. പ്രതി ഉന്നതനായതുകൊണ്ട് ശിക്ഷിക്കപ്പെട്ടില്ല.

ഉത്തരപ്രദേശിലെ ഏതെങ്കിലും കുഗ്രാമത്തില്‍ ആയിരുന്നെങ്കില്‍ ഇത് അവിടം കൊണ്ട് അവസാനിച്ചേനെ. ഡെല്‍ഹിയില്‍ ആയതുകൊണ്ടും ജെസ്സിക്ക പ്രശസ്ത ആയിരുന്നതുകൊണ്ടും  മാദ്ധ്യമ ശ്രദ്ധയും ജന ശ്രദ്ധയും പിടിച്ചു പറ്റി. നഗ്നമയ ഈ നിയമ ലംഘനത്തിനൈരെ പ്രതിഷേധിക്കാന്‍ മുന്‍ ചീഫ് ജസ്റ്റിസുവരെ ഉണ്ടായി. അപ്പോളാണ്, സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതും വീണ്ടും കേസ് കോടതിയില്‍ എത്തിയതും.

കേസില്‍ വഴിത്തിരിവുണ്ടായത് തെഹല്‍ക്ക ഒരു സ്റ്റിംഗ് ഓപ്പറേഷനിലൂടെ സാക്ഷികളെ പണം കൊടുത്ത് സ്വധീനിച്ച് കഥ പുറത്തുവിട്ടു. ഇതൊക്കെ ആണു കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. ജെസ്സീക്കക്ക് വേണ്ടി ഇതൊക്കെ ചെയ്യാന്‍ ആളുകളുണ്ടായി. അവര്‍ക്ക് പകരം  ഒരു ദളിത് യുവതി ആയിരുന്നെങ്കില്‍ ഇതൊന്നും ചെയ്യാന്‍ ആരുമുണ്ടാകില്ലായിരുന്നു.
അരുന്ധതി പറഞ്ഞതിന്റെ ഒന്നാന്തരം ഉദാഹരണമാണ്, ജെസ്സിക്ക ലാല്‍ കേസ്.

ജെസ്സിക്ക കൊല്ലപ്പെട്ട 1999 ല്‍ ആരും പ്രതിഷേധിച്ചില്ല. അവരൌടെ കൊലയളികളെ വെറുതെ വിട്ട 2006 ല്‍ അണു പ്രതിഷേധിച്ചത്. നീണ്ട 7 വര്‍ഷക്കാലം ആരും മെഴുകു തിരി കത്തിച്ചില്ല റോഡുപരോധിച്ചില്ല.

ഈ കേസിന്റെ വിശദാംശങ്ങള്‍ ഇവിടെയുണ്ട്.

Murder of Jessica Lal

kaalidaasan said...

>>>ക്കൂട്ടം നായര്‍ക്കും, നാടാര്‍ക്കും മാത്രം അല്ല, അതാതു ജാതി മതത്തില്‍ പ്രമുഖര്‍ എന്ന് വിളി ക്കപ്പെടുന്ന മൗലവി , പാതിരി , കത്തനാരന്മാര്‍ പറയുന്ന നുണകള്‍ കേട്ട് അവരുടെ പിന്നാലെ ജാതി /മത വെറിയുടെ കണ്ണട വെച്ച് കോമരം തുള്ളി ആണി നിരക്കുന്ന കാളിദാസന്‍മാരിലാണ് ഞാന്‍ കുറ്റം കാണുന്നത് (വന്നു വന്നു മലയാളം വായിച്ചാല്‍ മനസിലാകാതെ ആയോ കാളി ദാസാ ?") <<<

താങ്കളീ പറയുന്നതുപോലെ മൗലവി , പാതിരി , കത്തനാരന്മാര്‍ വോട്ടു ബാങ്ക് കേരളത്തിലില്ല. ഉണ്ടെന്നത് താങ്കളുടെ തോന്നലാണ്.

ഒരു മൗലവി , പാതിരി , കത്തനാരന്മാരുടെയും തിണ്ണ നിരങ്ങാത്ത വിഎസ് അച്യുതാനന്ദന്‍ നയിച്ച ഇടതു മുന്നണി 2004 ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20 ല്‍ 19 സീറ്റു നേടി. 2006 ല്‍ അസംബ്ളിയില്‍ 140 ല്‍ 99 സീറ്റു നേടി. മൌലവി നിയന്ത്രിക്കുന്നു എന്ന് തോന്നുന്ന മുസ്ലിം ലീഗിനും സി പി എമ്മിനും മലപ്പുറം ജില്ലയില്‍  അഞ്ച് സീറ്റുകള്‍  വീതം ലഭിച്ചു. 2011 ല്‍ തെരഞ്ഞെടുപ്പില്‍  ഇടതുമുനണി അധികാരത്തിനടുത്തെത്തി. പാതിരിമാരും കത്തനാരും നിയന്ത്രിക്കുന്നു എന്നു തോന്നുന്ന മദ്ധ്യ തിരുവിതാം കൂറിലാണവര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചതും.

മൗലവി , പാതിരി , കത്തനാരന്മാര്‍ പറയുന്ന നുണകള്‍ കേട്ട് അവരുടെ പിന്നാലെ ജാതി /മത വെറിയുടെ കണ്ണട വെച്ച് കോമരം തുള്ളി ആണി നിരക്കുന്നവരാണ്, വോട്ടര്‍മാരെങ്കില്‍ ഇതൊന്നും ഉണ്ടാകില്ല. അതാണു ഞാന്‍ പറഞ്ഞറ്റ് വെറും മുന്‍വിധികളുടെ അടിസ്ഥാനത്തിലാണു താങ്കള്‍ വെറുതെ ഉറഞ്ഞു തുള്ളുന്നത്. വസ്തുതകളുടെ വെളിച്ചത്തിലല്ല. താന്‍ വിനീത ദാസന്‍ നയരാണെന്നു കേട്ടപ്പോള്‍ തിരുവഞ്ചൂര്‍ കോള്‍മയിര്‍ കൊണ്ടതിന്റെ ഭയാനകത തുകൊണ്ട് താങ്കള്‍ക്ക് മനസിലാകാതെ പോകുന്നു.

നായര്‍ക്കും ഇഴവനും മുസ്ലിമിനും ക്രിസ്ത്യാനിക്കും വോട്ടു ബാങ്കുണ്ടെന്നത് താങ്കളുടെ തോന്നലാണ്. അങ്ങനെ ഒരു വോട്ടു ബാങ്കുണ്ടെങ്കില്‍ സ്ഥിരമായി വലതു മുന്നണി ജയിക്കും.

kaalidaasan said...

>>>വാദങ്ങള്‍ പൊളിയുമ്പോള്‍ കാളി പ്രൊഫഷന്‍ മാറ്റിയാ ? കക്ഷത്ത്‌ ഡയറി വെച്ച് ഡോഗ് ബാബു ആയി ഇറങ്ങിയാ . കാളിദാസന് പറ്റിയ പണി തന്നെ എന്ന് തോന്നുന്നു .ആശംസകള്‍ . പറ്റിയ കുട്ടികള്‍ ആരെങ്കിലും ലിസ്റ്റില്‍ ഉണ്ടെങ്കില്‍ പറയു കാളിദാസ . കല്യാണം നമുക്ക് ആലോചിക്കാം<<<

താങ്കളല്ലേ പറഞ്ഞത് "ഞങ്ങള്‍ മുന്തിയ ജാതിക്ക് ഒന്നും കിട്ടുന്നില്ലേ. ഞങ്ങളൊക്കെ ദരിദ്രരാണേ, താഴ്ന്ന ജാതിക്കാര്‍ എല്ലാം കൊണ്ടുപോകുന്നേ" എന്നൊക്കെ. അതിനുള്ള പ്രതി വിധിയാണു ഞാന്‍ പറഞ്ഞത്. വേണ്ടെങ്കില്‍ വേണ്ട. മിണ്ടാതിരുന്നു സഹിച്ചോളൂ.

kaalidaasan said...

>>>അന്വേഷണം എങ്ങും എത്താത് അല്ല. സ്ഥിരമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വി എസ പ്രശങ്ങള്‍ ഉണ്ടാക്കുന്ന കാലം ആ അന്വേഷണം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒരിടത്തും എത്തിക്കില്ല <<<

എത്തിക്കില്ല. അരുന്ധതി പറഞ്ഞതിന്റെ മറ്റൊരു ഉദാഹരണം. നീതി ന്യായ വ്യവസ്ഥയെ വ്യഭിചരിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം.

വി എസിനെതിരെ ഭൂമി ദാനക്കേസുണ്ടാക്കി നോക്കി. ക്ളച്ചു പിടിച്ചില്ല.

കമ്യൂണിസ്റ്റുപാര്‍ട്ടിയിലെ വഴക്കിനിടക്ക് നേട്ടമുണ്ടാക്കാന്‍ കെട്ടിപ്പൊക്കിയ വെറും ഉണ്ടയില്ല വെടി മാത്രമാണീ കേസ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എത്തിക്കാന്‍ നോക്കിയാലും ഒരിടത്തും എത്തില്ല.

kaalidaasan said...

>>>അരുണ്‍ കുമാര്‍ അര്‍ഹത ഇല്ലാതെ നേടി എന്ന് പറയുന്ന സ്ഥാനങ്ങള്‍
:Additional Director for the Institute of Human Resources Development (IHRD),
nominated for the post of the director of ICST
നേരിടുന്ന മറ്റു അന്വേഷണങ്ങളില്‍ ചിലത്
Lokayuktha enquiry regarding allegations related to the Model Finishing School of IHRD.<<<


Additional Director for the Institute of Human Resources Development ആകാനുള്ള എല്ലാ യോഗ്യതയും അരുണ്‍ കുമാറിനുണ്ട്.

director of ICST പോസ്റ്റിലേക്ക് നോമിനേറ്റ് ചെയ്തു. നിയമിച്ചില്ല.

വിജിലന്‍സ് അന്വേഷിച്ച് കുറ്റപത്രം വരെ ഭൂമി ദാനകേസില്‍ തയ്യാറാക്കിയിരുന്നു. അതുപോലെ ലോകായുക്തയും അന്വേഷിക്കട്ടെ. അന്വേഷിച്ചു കഴിഞ്ഞാലല്ലേ കുറ്റം ചെയ്തോ എന്നറിയാനാകൂ. ഇതാണു ഞാന്‍ പറഞ്ഞത് താങ്കള്‍ക്ക് മുന്‍ വിധിയാണെന്ന്. അന്വേഷണം പ്രഖ്യാപിച്ചപ്പോഴേക്കും കുറ്റക്കാരന്‍ എന്നു തീരുമാനിച്ചു.

ഉമ്മന്‍ ചാണ്ടിക്കെതിരെയും വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്.

Unknown said...


ഉമ്മന്‍ചാണ്ടി സത്യസന്ധനും നിഷ്കളങ്കനും ഞാന്‍ പറഞ്ഞില്ലല്ലോ കാളി ദാസാ? . അപ്പോയിന്റ് ചെയ്യപ്പെട്ട അല്ലെങ്കില്‍ നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട എല്ലാ തസ്തികകളിലും അരുണ്‍ കുമാര്‍ അന്വേഷണം നേരിടുന്നു. അങ്ങനെ ഉള്ള ഒരാളെ കാളിദാസന്‍ വേണമെങ്കില്‍ നിഷ്കളങ്കന്‍ എന്ന് വിളിച്ചോ . എന്നോട് വിളിക്കാന്‍ പറയാതെ :)

Unknown said...

കമ്യൂണിസ്റ്റുപാര്‍ട്ടിയിലെ വഴക്കിനിടക്ക് നേട്ടമുണ്ടാക്കാന്‍ കെട്ടിപ്പൊക്കിയ വെറും ഉണ്ടയില്ല വെടി മാത്രമാണീ കേസ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എത്തിക്കാന്‍ നോക്കിയാലും ഒരിടത്തും എത്തില്ല. << <<
ആ വെടി ഉണ്ടയില്ലാതെ തന്നെ നില്‍ക്കുന്നത് വി എസ് ഇടയ്ക്കിടെ കൂടംകുളം സന്ദര്‍ശനം എന്നൊക്കെ പറഞ്ഞ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രശ്നം ഉണ്ടാക്കുന്നത്‌ കൊണ്ട് യു ഡി എഫ് സര്‍ക്കാര്‍ കേസ് ചവിട്ടി പിടിച്ചു. അവര്‍ക്ക് മൂപ്പിന്നിനെ ഇളക്കേണ്ട സമയം വരുമ്പോള്‍ ഒന്ന് രണ്ടു തെളിവുകള്‍ കൂടി പുറത്തു വിടും.അപ്പോള്‍ വി എസ വീണ്ടും "ചാടി കളിക്കടാ കുഞ്ഞുരാമാ ആയിക്കോളും

kaalidaasan said...

>>>12 ലക്ഷം രൂപ വരുമാനം ഉള്ള കാളിദാസന്‍ (ഉദാഹരണമ ആണ് ., കഥാപാത്രങ്ങള്‍, മാര്‍ക്ക്‌ , തുക ഇതൊക്കെ സങ്കല്‍പികം) സ്വന്തം മകനെ ഉഗ്രന്‍ ട്യൂഷന് വിട്ടു അവനു തട്ടി മുട്ടി മുന്നൂറ് മാര്‍ക്ക് കിട്ടുന്നു. കാളിദാസന്‍റെ മകന്‍ പഠിക്കുന്നത് മോശമല്ലാത്ത കോണ്‍വെന്റില്‍ . ഇനി കാളിദാസന്റെ അതെ ജാതിയില്‍ ഉള്ള വെറും ദാസന്‍ , പണി മുന്സിപ്പലിറ്റി . വാര്‍ഷിക വരുമാനം - അങ്ങനെ എഴുതാന്‍ വേണ്ടി ഒന്നും ഇല്ല. വെറും ദാസന്റെ മകന്‍ ട്യൂഷന്‍ ഇല്ലാതെ പഠിച്ച് 260 മാര്‍ക്ക് വാങ്ങുന്നു. സംവരണ സീറ്റില്‍ കാളിദാസന്റെ മകനും വെറും ദാസന്റെ മകനും പരിഗണിക്ക പ്പെടുന്നു. കുറഞ്ഞ മാര്‍ക്കിന്റെ പേരില്‍ വേറെ ഗതിയില്ലാത്ത വെറും ദാസന്റെ മകന്‍ തള്ളപ്പെടുന്നു. വേണമെങ്കില്‍ സ്വാശ്രയം നടത്താവുന്ന കാളിദാസന്റെ മകന്‍ സര്‍ക്കാര്‍ കോളേജില്‍ കയറുന്നു.<<<

സാമുദായിക സംവരണത്തിന്റെ മാനദണ്ഡം വരുമാനമല്ല. സമുദായം മാത്രമാണെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും താങ്കള്‍ക്ക് മാനസിലാകുന്നില്ല.  എങ്കില്‍ താങ്കളുടെ സാമ്പത്തിക സംവരണത്തിന്റെ ഒരുദാഹാരണമങ്ങോട്ടും പറയാം.

12 കോടി രൂപ വരുമാനം ഉള്ള ഒരു ഹര്‍ഷ വര്‍ദ്ധന്‍ ( സ്വര്‍ണ്ണക്കടക്കാരനാകാം, കള്ളവാറ്റുകാരനാകാം,ഭൂമാഫിയക്കാരനാകാം, മണല്‍ മാഫിയക്കാരനാകാം, കള്ളക്കടത്തുകാരനാകാം). സര്‍ക്കാരിനു കണക്ക് നല്‍കുമ്പോള്‍ ചെലവൊക്കെ കഴിഞ്ഞ് കഷ്ടി 1 ലക്ഷമായിരിക്കും. പലരും കണക്കു പോലും നല്‍കില്ല. സ്വന്തം മകനെ ഉഗ്രന്‍ ട്യൂഷന് വിട്ടു അവനു തട്ടി മുട്ടി മുന്നൂറ് മാര്‍ക്ക് കിട്ടുന്നു. മകന്‍ പഠിക്കുന്നത് മോശമല്ലാത്ത കോണ്‍വെന്റില്‍ . ഇനി മറ്റൊരു വെറും വര്‍ദ്ധന്‍ , പണി സെക്രട്ടേറിയറ്റില്‍  വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപാ. വെറും വര്‍ദ്ധന്റെ മകന്‍ ട്യൂഷന്‍ ഇല്ലാതെ പഠിച്ച് 260 മാര്‍ക്ക് വാങ്ങുന്നു. സാമ്പത്തിക മാനാ
ദണ്ഡമായതുകൊണ്ട് ജെനെറല്‍ മെറിറ്റിലേ സീറ്റുള്ളു. ഹര്‍ഷ വര്‍ദ്ധന്റെ മകനും വെറും വര്‍ദ്ധന്റെ മകനും പരിഗണിക്ക പ്പെടുന്നു. കുറഞ്ഞ മാര്‍ക്കിന്റെ പേരിലും കൂടിയ വരുമാനത്തിന്റെ പേരിലും  വേറെ ഗതിയില്ലാത്ത വെറും വര്‍ദ്ധന്റെ മകന്‍ തള്ളപ്പെടുന്നു. വേണമെങ്കില്‍ സ്വാശ്രയം നടത്താവുന്ന ഹര്‍ഷ വര്‍ദ്ധന്റെ മകന്‍ സര്‍ക്കാര്‍ കോളേജില്‍ കയറുന്നു.


90 ശതമാനം ആളുകളും ആദായ നികുതിയില്‍ കള്ളത്തരം കാണിക്കുന്ന നാട്ടില്‍ കള്ളത്തരത്തിനേറ്റവും മിടുക്കന്‍ എല്ലാം സ്വന്തമാക്കുന്നു.
ജാതി സര്‍ട്ടിഫിക്കറ്റ് കള്ളത്തരത്തിലൂടെ ഉണ്ടാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഉണ്ടാക്കിയാല്‍ കണ്ടു പിടിക്കാനും വളരെ എളുപ്പം. പക്ഷെ വരുമാന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല.

സാമുദായിക സംവരണമുള്ളതുകൊണ്ട് കുറച്ച് അനര്‍ഹര്‍  കയറിപ്പറ്റിയാലും വളരെയേറെ പേര്‍ക്കത് പ്രയോജനം ചെയ്യും. സാമ്പത്തികമാക്കിയാല്‍ ഒരു താഴ്ന്ന ജാതിക്കാരനും, ശരിയായ വരുമാനത്തിനു രേഖയുള്ള ഉയര്‍ന്ന ജാതിക്കാരനും ഒരിടത്തും കയറിപ്പറ്റാന്‍ ആകില്ല. സവര്‍ണ്ണ ലോബി എല്ലാം നിയന്ത്രിക്കുന്ന നാട്ടില്‍ സവര്‍ണ്ണനു വേണ്ട എല്ലാ തിരിമറികളും  നടക്കും. പണം വലിച്ചെറിയാന്‍ ശേഷിയുള്ള ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ എല്ലാം കയ്യടക്കും.

അരുന്ധതി പറഞ്ഞതുപോലെ താഴ്ന്ന ജാതിക്കാരനെന്നും സമൂഹത്തിന്റെ പുറം പോക്കില്‍.

kaalidaasan said...

>>>മുഖ്യ ധാരയിലേക്ക് ഇന്നോളം എത്തിയിട്ടില്ലാത്ത , ഇനി ഏറെ ക്കാലത്തേക്ക് എത്താന്‍ യാതൊരു സാധ്യതയുമില്ലാത്ത ഗോത്ര, പിന്നോക്ക വിഭാഗക്കാര്‍ ഇപ്പോഴും ഏറെയുണ്ട് കേരളത്തില്‍ കാളിദാസാ .<<<

ഗോത്ര വര്‍ഗ്ഗക്കാരെ മുഖ്യ ധാരയിലേക്കെത്തിക്കാന്‍ വളരെ പ്രയാസമാണ്. അതിന്റെ കാരണം അവര്‍  അവരുടെ കാടുവിട്ട് എങ്ങും പോകില്ല. കാട്ടിലേക്ക് എല്ലാം കൊണ്ടു പോയി കൊടുക്കാന്‍ സാധിക്കില്ല.

പൊതു സമൂഹത്തില്‍ ജീവിക്കുന്ന പിന്നോക്ക വിഭാഗക്കാര്‍ക്ക് അര്‍ഹിക്കുന്ന ആനുകൂല്യങ്ങളൊക്കെ നല്‍കുന്നുണ്ട്.

Unknown said...

അരുന്ധതി പറഞ്ഞതിന്റെ മറ്റൊരു ഉദാഹരണം. നീതി ന്യായ വ്യവസ്ഥയെ വ്യഭിചരിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം. << <<
അരുന്ധതി പറഞ്ഞത് സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി കേസുകള്‍ വളച്ചൊടിക്ക പ്പെടുന്നു എന്ന് അല്ലല്ലോ കാളിദാസാ !!! അസ്തപിത താത്പര്യത്തിന് വേണ്ടി അധികാരം/സ്വാധീനം / പണം ഇത് ഉള്ള ജാതി ഇതൊന്നും ഇല്ലാത്ത ജാതിയെ നിയമം വളച്ചു ഓടിച്ചു പീഡിപ്പിക്കുന്ന കഥ ഇവിടെ ആദ്യം മുതല്‍ പറഞ്ഞത് ഞാന്‍ . അരുന്ധതി പറഞതും , താങ്കള്‍ (സംമ്പന്ന/ സ്വാധീനം ഉള്ളവള്‍ , വരേണ്യ വര്‍ഗ്ഗം തുടങ്ങിയ അലങ്കാരങ്ങള്‍ ചേര്‍ത്തു കയ്യടിച്ചതും താഴ്ന്ന ജാതിക്കാര്‍ക്ക് ഇന്ത്യയില്‍ നീതിയെ ലഭിക്കില്ല എന്ന നുണ .

Unknown said...

90 ശതമാനം ആളുകളും ആദായ നികുതിയില്‍ കള്ളത്തരം കാണിക്കുന്ന നാട്ടില്‍ കള്ളത്തരത്തിനേറ്റവും മിടുക്കന്‍ എല്ലാം സ്വന്തമാക്കുന്നു.
ജാതി സര്‍ട്ടിഫിക്കറ്റ് കള്ളത്തരത്തിലൂടെ ഉണ്ടാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഉണ്ടാക്കിയാല്‍ കണ്ടു പിടിക്കാനും വളരെ എളുപ്പം. പക്ഷെ വരുമാന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല <<<
അതാണ്‌ പോയന്‍റ് . ഒടുക്കം കള്ള വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സത്യങ്ങള്‍ കാളിദാസന്‍ അംഗീകരിച്ചു . അത്രയും നല്ലത്. ഇനി പരിഹാരം പറഞ്ഞു തരാം കാളിടാസാ 4.50 ലക്ഷം അല്ലെങ്കില്‍ പന്ത്രണ്ടു ലക്ഷം എന്നാ ലിമിറ്റ് 50000 എന്ന് താഴ്ത്തിയാല്‍ കോടീശ്വരനായ ഹര്‍ഷവര്‍ദ്ധന്‍ ബ്യുഗാട്ടി കാറില്‍ 50000 എനിക്ക് വരുമാനം ഉള്ളു എന്ന സര്‍ടിഫിക്കറ്റ് കൊണ്ട് വന്നാല്‍ അതിനെ എതിര്‍ക്കാന്‍ എളുപ്പമാണ്. പക്ഷെ 4.50 ലക്ഷം/ 12 ലക്ഷം എന്നിവ ഉയര്‍ന്ന തുക തന്നെയാണ്. ലിമിറ്റ് അതില്‍ നില്‍കുമ്പോള്‍ കോടീശ്വരന് കാര്‍ വെഹിക്കിള്‍ ലോണില്‍ വാങ്ങി എന്ന് കാണിക്കാന്‍ എളുപ്പമാണ് . കട്ടോഫ് നിരക്ക് കുറയും തോറും കള്ളാ സര്‍ട്ടിഫിക്കറ്റ് വരുമാനത്തില്‍ ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടും കൂടും....

kaalidaasan said...

>>>ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനു ശേഷം , സമവരണം തുടങ്ങിയ അനൂകൂല്യങ്ങള്‍ ജാതി സര്‍ട്ടിഫിക്കറ്റ് പ്രകാരം അത് അനുവദിച്ചിട്ടുള്ള ആളുകളില്‍ അര്‍ഹത പെട്ടവര്‍ക്ക് (ശരിക്കും പിന്നോക്കം നില്‍ക്കുന്ന -സാമ്പത്തികം, സാമൂഹികം ) തന്നെ ലഭിക്കുകയും അപൂര്‍വമായി മാത്രം അത് ലഭിക്കാതെ ഇരിക്കുകയും ചെയ്തു/ ചെയ്യുന്നു എങ്കില്‍ പിന്നെ എങ്ങനെ കാളിദാസ ഇന്ത്യയില്‍ ഇത്രയും പിന്നോക്കാവസ്ഥ ഇന്നും നില നില്‍ക്കുന്നത് ?<<<

ഇന്‍ഡ്യന്‍ ഭരണ ഘടന നിലവില്‍ വന്ന 1951 ല്‍ പട്ടിക ജാതിക്കാര്‍ക്കു മാത്രമേ സംവരണമുണ്ടായിരുന്നുള്ളു. മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണം നടപിലാക്കിയത് ആദ്യമായി കേരളത്തിലായിരുന്നു. 1979 ല്‍ ജനതാ പാര്‍ട്ടിയുടെ സഖ്യ കക്ഷി ആയിരുന്ന സി പി എം ആണ്, ഇന്‍ഡ്യ മുഴുവന്‍ സംവരണത്തിനു വേണ്ടി വാദിച്ചതും  ആ സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷനെ നിയമിച്ചതും. പക്ഷെ നടപ്പിലാക്കുന്നതിനു മുന്നേ സര്‍ക്കാര്‍  പോയി.

കേരളത്തില്‍ വളരെ മുന്നേ നടപ്പാക്കിയെങ്കിലും ഇന്‍ഡ്യയില്‍ പൊതുവായി സംവരണം  നടപ്പിലാക്കാന്‍ നിയമുണ്ടാക്കിയത് വി പി സിംഗ് പ്രധാന മന്ത്രിയായ 1990 ല്‍ ആണ്. അത് നടപ്പിലാക്കാന്‍ പിന്നെയും സമയമെടുത്തു. ഇന്നും പലയിടത്തും നടപ്പിലാക്കിയിട്ടില്ല.

കേരളത്തില്‍ ഇടതുപക്ഷം ചെയ്ത കാര്യം യു പി യില്‍ ചെയ്യാന്‍ മായവതി സര്‍ക്കാര്‍ വരെ കാത്തിരിക്കേണ്ടി വന്നു.

കേരളത്തിലും, ബംഗാളിലും, തമിഴ് നാട്ടിലും, പിന്നീട് യു പിയിലും  സംവരണം നടപ്പിലാക്കിയ പോലെ ഇന്‍ഡ്യയുടെ മറ്റ് ഭാഗങ്ങളില്‍ നടപ്പിലാക്കിയിട്ടില്ല. സവര്‍ണ്ണ ലോബി അട്ടിമറിക്കുന്നു. അതുകൊണ്ട് പിന്നാക്കാവസ്ഥ ഇന്‍ഡ്യയില്‍ പൊതുവായി നിലനില്‍ക്കുന്നു.

കേരളത്തില്‍ താഴ്ന്ന ജാതികാരുടെ അവസ്ഥ വളരെയധികം മാറി. കാണുന്നുണ്ടെങ്കിലും താങ്കളുടെ സവര്‍ണ്ണ മനസിനത് അംഗീകരിക്കാന്‍ ആകുന്നില്ല.

Unknown said...

... ഇതാണ് സംവരനത്തിന്റെ കാര്യത്തില്‍ ഞാന്‍ പറഞത്. പക്ഷെ 4.50 ലക്ഷത്തില്‍ നിന്നും ലിമിറ്റ് 50000 ആക്കുന്നത് കാളിദാസന് ചിന്തിക്കാന്‍ പറ്റുമോ. കാളിദാസന് വേണ്ടത് 4.50 ലക്ഷം 12 ലക്ഷം ആക്കി കിട്ടുകയല്ലേ ? എന്നാല്‍ മാത്രമല്ലെ കൂടുതല്‍ സ്വന്തം ജാതിയിലെ പാവങ്ങളുടെ അവകാസത്തില്‍ നിന്നും കയ്യിട്ടു വാരി അവരെ എന്നും പിന്നോക്കമായി നിറുത്താന്‍ സാധിക്കു ? അല്ലെ കാളിദാസാ

kaalidaasan said...

>>>പിന്നെ അകെ ചെയ്യാവുന്നത് ഹര്‍ഷവര്‍ദ്ധന്‍ സത്യം വിളിച്ചു പറയുമ്പോള്‍ ആദ്യം ഹര്‍ഷവര്‍ദ്ധനെ അത് പൊളിയുമ്പോള്‍ സമ്പന്നന്‍ എന്നും, പിന്നെ സാമ്പത്തികമായി പിന്നോക്കം നിക്കുന്നവന്‍ എന്നും ഒക്കെ ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിക്കാം. ഒപ്പം തനിക്കു ഞാന്‍ നടത്തുന്ന ചൂഷണം സഹിക്കുന്നില്ല എങ്കില്‍ താന്‍ കോടതി പോ അല്ലെങ്കില്‍ അങ്ങ് സഹിച്ചോ എന്നൊക്കെ ആര്‍ത്തനാദം മുഴക്കാം . പക്ഷെ അത് കൊണ്ട് ഒന്നും ഹര്‍ഷവര്‍ദ്ധന്‍ പറയുന്ന സത്യം സത്യമല്ലാതെ ആകുന്നില്ല<<<

ഹര്‍ഷ വര്‍ദ്ധന്‍ ആരായാലും, സാമ്പത്തിക സംവരണം ഇന്‍ഡ്യയില്‍ ഉണ്ടാകാന്‍ പോകുന്നില്ല. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും സാമുദായിക സംവരണം ഇവിടെ നിലനില്‍ക്കും. സംവരണ സമുദായത്തിലെ പണക്കാരെ ഒഴിവാക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റുള്ളവര്‍ക്ക് എന്തു ചെയ്യന്‍ പറ്റും എന്നു നോക്കും.

ഹര്‍ഷ വര്‍ദ്ധന്‍ പറയുന്നത് സത്യമാണോ എന്നു നോക്കേണ്ട ആവശ്യം തന്നെയില്ല. കാരണം ഇന്ന് ഇന്‍ഡ്യയിലെ സംവരണത്തിന്റെ അടിസ്ഥാനം സമുദായമാണ്, സാമ്പത്തികമല്ല. സാമുദായിക സംവരണം നടപ്പാക്കുമ്പോള്‍ എന്തെങ്കിലും പാളിച്ചകളുണ്ടെങ്കില്‍ അതൊക്കെ പരിഹരിക്കും. പക്ഷെ സമ്പത്ത് സംവരണത്തിന്റെ മാനദണ്ഡമാകില്ല. കാരണം അവര്‍ണ്ണര്‍ പിന്നിലായത് സമ്പത്ത് ഇല്ലാത്തതുകൊണ്ടല്ല.

കേരള സെക്രട്ടേറിയറ്റില്‍ നിന്നും  അവര്‍ണ്ണനായ ഒരു വകുപ്പു മേധാവി പിരിഞ്ഞുപോയപ്പോള്‍ പുണ്യാഹം തളിച്ച മനസ്ഥിതി ഉള്ള ഹര്‍ഷ വര്‍ദ്ധന്മാര്‍ ഇപ്പോഴുമുണ്ട്. മനുഷ്യനെ മനുഷ്യനായി കാണാന്‍ സാധിക്കാത്ത ഈ വക ജന്തുക്കളുള്ള നാട്ടില്‍  സംവരണം സാമ്പത്തിക അടിസ്ഥാനത്തില്‍ ആകില്ല. ഒരിക്കലും.

Unknown said...

കേരളത്തില്‍ താഴ്ന്ന ജാതികാരുടെ അവസ്ഥ വളരെയധികം മാറി. കാണുന്നുണ്ടെങ്കിലും താങ്കളുടെ സവര്‍ണ്ണ മനസിനത് അംഗീകരിക്കാന്‍ ആകുന്നില്ല. << <<
അംഗീകരിക്കാന്‍ മനസ്സു ഇല്ലാത്തത് ഇപ്പോഴും ഗ്രാന്റിനും , സ്റ്റൈഫന്റ്റ് തുടങ്ങിയ അവകാശങ്ങള്‍ സമ്പന്നര്‍ പിടിച്ചു പറ്റുന്നു. പാവങ്ങള്‍ക്ക് പലര്‍ക്കും അതിനെ കുറിച്ച് അറിയുക പോലുമില്ല
പിന്നെ ഗോത്ര വര്‍ഗ്ഗക്കാര്‍ കാടും മലയും വിട്ടു വരാത്ത കഥ . താങ്കള്‍ പറഞ്ഞ കേരളത്തിലെ കാര്യം തന്നെ എടുക്കാം . പണ്ടും ഇന്നും ആത്മാര്‍ത്ഥ യുള്ള സാമൂഹിക പ്രവര്‍ത്തകര്‍ അവരുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് അടിസ്ഥാന ശുചിത്വം , വിദ്യാഭ്യാസം എന്നീ അവകാശങ്ങള്‍ അവരിലേക്ക്‌ എത്തിക്കാന്‍ ശ്രമിക്കാറുണ്ട് . അത് പൂര്‍ണ്ണമായും വിജയിക്കാത്തത് ഒരു ഗോത്ര വര്‍ഗ്ഗത്തില്‍ വിദ്യാഭ്യാസം അല്ലെങ്കില്‍ അത് പോലെയുള്ള എന്തെങ്കിലും അവകാശം എന്ന ആശയം ഒരു പരിധിവരെ നടപ്പാകാന്‍ തുടങ്ങുമ്പോള്‍ അവിടെ ഗോത്ര വര്‍ഗ്ഗത്തിന്‍റെ പ്രതിനിധി എന്നാ പേരില്‍ നേതാവായി ഒരു കാളിദാസന്‍ അല്ലെങ്കില്‍ അരുന്ധതി റോയി (ചിലര്‍ക്ക് പ്രതിനിധി എന്ന പദവി അല്ല യുനിവേര്സല്‍ ഉദ്ധാരക എന്നാ ടൈറ്റില്‍ ആണ് പഥ്യം ) ആദ്യം അവര്‍ വരുന്നത് ആത്മാര്‍ത്ഥ യുള്ള സാമൂഹിക പ്രവര്‍ത്തകര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ എന്നാ വ്യാജേന ആയിരിക്കും. പതിയെ പതിയെ അവരുഇദെ മീഡിയാ സ്വാധീനം, പണം എന്നിവ കൊണ്ട് പദ്ധതി നല്ല ലക്ഷ്യത്തോടെ തുടങ്ങിയവര്‍ ചിത്രത്തില്‍ നിന്നും മായുന്നു. അരുന്ധതി റോയിമാരും കാളിദാസന്‍ മാറും ഉദ്ധാരണ ദൗത്യം ഏറ്റെടുക്കുന്നു. പിന്നെ അവിടെ നടക്കുന്നത് ഉന്നമനം അല്ല . ജാതി കാര്‍ഡ് ആ പാവങ്ങളെയും പഠിപ്പിച്ച് ഉള്ള വിഷം തുപ്പല്‍ ആണ്.
ഇതിനു തന്നെയാണ് ഞാന്‍ പറഞ്ഞത് ചൂഷണം നടത്തുന്ന യഥാര്‍ത്ഥ ആളുകള്‍ ആന്നു ഇരകള്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ കണ്ണുനീര്‍ ഒഴുക്കുന്നത് എന്ന്

kaalidaasan said...

>>>ഇനി 4.50 ലക്ഷം വാര്‍ഷിക വരുമാനത്തിന്‍റെ കാര്യം . ടാക്സ് ലിമിറ്റില്‍ താഴെ (12000 രൂപ മാസം എന്നാ പരിധിക്കു താഴെ ) വരുമാനം കാണിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല . <<<

ഇത്രയൊക്കെ അറിവ് താങ്കള്‍ക്കുണ്ട് അല്ലേ. ഇപ്പോളീ പറഞ്ഞ പരിധിക്കു താഴെ വരുമാനം കാണിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലാത്ത അവസ്ഥ സമ്പത്തിക മാനദണ്ഡമുണ്ടാക്കിയാല്‍ ഒന്ന് പ്രയോഗിച്ചു നോക്കൂ. അവിടെ കള്ളക്കണക്കുണ്ടാക്കാന്‍ മുടുക്കുള്ളവന്‍, എത്ര പണക്കാരനായലും എല്ലാം  കോണ്ടുപോകും.

Unknown said...

ഹര്‍ഷ വര്‍ദ്ധന്‍ ആരായാലും, സാമ്പത്തിക സംവരണം ഇന്‍ഡ്യയില്‍ ഉണ്ടാകാന്‍ പോകുന്നില്ല. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും സാമുദായിക സംവരണം ഇവിടെ നിലനില്‍ക്കും. സംവരണ സമുദായത്തിലെ പണക്കാരെ ഒഴിവാക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റുള്ളവര്‍ക്ക് എന്തു ചെയ്യന്‍ പറ്റും എന്നു നോക്കും.

ഹര്‍ഷ വര്‍ദ്ധന്‍ പറയുന്നത് സത്യമാണോ എന്നു നോക്കേണ്ട ആവശ്യം തന്നെയില്ല. കാരണം ഇന്ന് ഇന്‍ഡ്യയിലെ സംവരണത്തിന്റെ അടിസ്ഥാനം സമുദായമാണ്, സാമ്പത്തികമല്ല. സാമുദായിക സംവരണം നടപ്പാക്കുമ്പോള്‍ എന്തെങ്കിലും പാളിച്ചകളുണ്ടെങ്കില്‍ അതൊക്കെ പരിഹരിക്കും. പക്ഷെ സമ്പത്ത് സംവരണത്തിന്റെ മാനദണ്ഡമാകില്ല. കാരണം അവര്‍ണ്ണര്‍ പിന്നിലായത് സമ്പത്ത് ഇല്ലാത്തതുകൊണ്ടല്ല.<< <<
പണക്കാരെ ഒഴിവാക്കും എന്നത് കാളിദാസന്‍ വക മുതല കണ്ണുനീര്‍ . ബാക്കി പറഞ്ഞത് സത്യം . ഉള്ളിലെ വിഷം ഇപ്പോള്‍ നന്നായി തന്നെ പുറത്തു വരുന്നുണ്ട് കാളിദാസ . ശരിക്കുള്ള സാമ്പത്തിക അവസ്ഥ നോക്കി അര്‍ഹത പ്പെട്ട ആളുകള്‍ക്ക് (അത് അനുവദിക്കപ്പെട്ട വിഭാഗങ്ങളില്‍ ) സംവരണം നല്‍കിയാല്‍ മുന്നോട്ടു വന്നാല്‍ ലക്ഷങ്ങള്‍ വരുമാനമുള്ള കാളിദാസന്‍റെ (അഗൈന്‍ ജസ്റ്റ്‌ ഉദാഹരണ്‍ ) മക്കളുടെ ഒപ്പം , സ്വജാതിയില്‍പ്പെട്ട (സര്‍ട്ടിഫിക്കറ്റ് പ്രകാരം ) , മുപ്പതു രൂപ വരുമാനം ഇല്ലാത്ത സദാ ദാസന്‍റെ മക്കള്‍ പൊതു വേദിയില്‍ കസേര വലിച്ചിട്ടു ഇരിക്കില്ലേ ? അത് അനുവദിക്കാന്‍ പാടുണ്ടോ ? ഇതാണ് വെറിയായി കാളിദാസന്മാരെ എന്നും അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം . അത് എന്‍റെ ഉദാഹരണത്തിനുള്ള പ്രതികരണത്തിലൂടെ കാളിദാസന്‍ തന്നെ വ്യക്തമാക്കിയതാണ് . അപ്പോള്‍ പാവം ദാസന്മാരെ എന്നും പറ്റിച്ചു, അവരുടെ മനസ്സില്‍ വിഷം കുത്തി വെച്ച് മയക്കി കിടത്തുക. അതിനു ഏറ്റവും നല്ലത് മറ്റു ജാതിക്കാരെ ശത്രുക്കളായി ചിത്രീകരിച്ചു പാവം ദാസന്മാരുടെ മുന്നില്‍ അവതരിപ്പിക്കുക എന്നതാണ്. തങ്ങള്‍ ചെയ്യുന്ന ചൂഷണം മറച്ച് , മനസുകളില്‍ വിഷം കുത്തി വെച്ച് പാവങ്ങളെ കൊണ്ട് ആയുധം എടുപ്പിച്ചു , വീഴുന്ന ചോര നക്കി കുടിക്കുക എന്ന നയം
അതിനു ഏറ്റവും ബെസ്റ്റ് ഒരു കാലത്തും സംവരണം സാമ്പത്തികം ആകാന്‍ സമ്മതിക്കാതെ ഇരിക്കുക തന്നെയാണ് .
നോട്ട് : സാമുദായികമായ സംവരണത്തിനു ഞാനും അനുകൂലമാണ് . അതില്‍ സാമ്പത്തിക അടിസ്ഥാനം കൂടി വേണം എന്നെ ഞാന്‍ പറഞ്ഞിട്ടുള്ളു . അല്ലാതെ എല്ലാ ജാതിക്കാര്‍ക്കും നിരപ്പിന് സമ്പന്നര്‍ ആണോ അല്ലയോ എന്ന് നോക്കി സംവരണം കൊടുക്കാന്‍ അല്ല ഞാന്‍ പറഞ്ഞത് . കാളിക്ക് മനസിലായിലെങ്കില്‍ഒന്ന് കൂടി വ്യക്തമായി പറഞ്ഞു എന്ന് മാത്രം :)

kaalidaasan said...

>>>പിന്നെ ഡോക്ടര്‍ പല്‍പ്പു മാത്രമല്ല. പ്രതികൂല സാഹചര്യങ്ങളെ അതി ജീവിച്ച് ജീവിതത്തില്‍ മുന്നോട്ടു വന്ന അയ്യങ്കാളി, ഡോ . അംബേദ്‌കര്‍ അങ്ങനെ ഒരു പിടി മഹാന്‍മാര്‍ ഉണ്ട് . അവരോടൊക്കെ സ്വയം അങ്ങ് കയറി താരതമ്യം ചെയ്തു കളയല്ലേ <<<

പ്രതികൂല സാഹചര്യം. എത്ര ലളിതം!

അവരുടെ കഥ പറയുമ്പോള്‍ താങ്കള്‍ക്കിഷ്ടപ്പെടില്ല. ഒരു സവര്‍ണ്ണനും  ഇഷ്ടപെടില്ല. അവര്‍ പ്രതികൂല സഹചര്യത്തെയല്ല നേരിട്ടത്. മനുഷ്യനെ മനുഷ്യനായി കാണാത്ത കാടത്തത്തെയാണ്. നിഷ്ടൂരതെയാണ്. നീചതയെയാണ്.

അവരോടൊക്കെ താരതമ്യം ചെയ്യും. താങ്കള്‍ക്കത് ദഹിക്കില്ല.

Unknown said...

>>>ഇനി 4.50 ലക്ഷം വാര്‍ഷിക വരുമാനത്തിന്‍റെ കാര്യം . ടാക്സ് ലിമിറ്റില്‍ താഴെ (12000 രൂപ മാസം എന്നാ പരിധിക്കു താഴെ ) വരുമാനം കാണിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല . <<<

ഇത്രയൊക്കെ അറിവ് താങ്കള്‍ക്കുണ്ട് അല്ലേ. ഇപ്പോളീ പറഞ്ഞ പരിധിക്കു താഴെ വരുമാനം കാണിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലാത്ത അവസ്ഥ സമ്പത്തിക മാനദണ്ഡമുണ്ടാക്കിയാല്‍ ഒന്ന് പ്രയോഗിച്ചു നോക്കൂ. അവിടെ കള്ളക്കണക്കുണ്ടാക്കാന്‍ മുടുക്കുള്ളവന്‍, എത്ര പണക്കാരനായലും എല്ലാം കോണ്ടുപോകും. <<<
അതിനാലല്ലോ ഇങ്ങനെ ഒരു സൊല്യൂഷന്‍ പറഞ്ഞത്
4.50 ലക്ഷം അല്ലെങ്കില്‍ പന്ത്രണ്ടു ലക്ഷം എന്നാ ലിമിറ്റ് 50000 എന്ന് താഴ്ത്തിയാല്‍ കോടീശ്വരനായ ഹര്‍ഷവര്‍ദ്ധന്‍ ബ്യുഗാട്ടി കാറില്‍ 50000 എനിക്ക് വരുമാനം ഉള്ളു എന്ന സര്‍ടിഫിക്കറ്റ് കൊണ്ട് വന്നാല്‍ അതിനെ എതിര്‍ക്കാന്‍ എളുപ്പമാണ്. പക്ഷെ 4.50 ലക്ഷം/ 12 ലക്ഷം എന്നിവ ഉയര്‍ന്ന തുക തന്നെയാണ്. ലിമിറ്റ് അതില്‍ നില്‍കുമ്പോള്‍ കോടീശ്വരന് കാര്‍ വെഹിക്കിള്‍ ലോണില്‍ വാങ്ങി എന്ന് കാണിക്കാന്‍ എളുപ്പമാണ് . കട്ടോഫ് നിരക്ക് കുറയും തോറും കള്ളാ സര്‍ട്ടിഫിക്കറ്റ് വരുമാനത്തില്‍ ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടും കൂടും....
അനഗ്നെ ഒരു സൊല്യൂഷന്‍ നടത്താന്‍ കാളിദാസന്മാര്‍ സമതിക്കണ്ടേ ? അതെങ്ങാനും നടപ്പിലായാല്‍ ലക്ഷങ്ങള്‍ വരുമാനമുള്ള കാളിദാസന്‍റെ (അഗൈന്‍ ജസ്റ്റ്‌ ഉദാഹരണ്‍ ) മക്കളുടെ ഒപ്പം , സ്വജാതിയില്‍പ്പെട്ട (സര്‍ട്ടിഫിക്കറ്റ് പ്രകാരം ) , മുപ്പതു രൂപ വരുമാനം ഇല്ലാത്ത സദാ ദാസന്‍റെ മക്കള്‍ പൊതു വേദിയില്‍ കസേര വലിച്ചിട്ടു ഇരിക്കില്ലേ ? അത് അനുവദിക്കാന്‍ പാടുണ്ടോ ?

Unknown said...

>>>പിന്നെ ഡോക്ടര്‍ പല്‍പ്പു മാത്രമല്ല. പ്രതികൂല സാഹചര്യങ്ങളെ അതി ജീവിച്ച് ജീവിതത്തില്‍ മുന്നോട്ടു വന്ന അയ്യങ്കാളി, ഡോ . അംബേദ്‌കര്‍ അങ്ങനെ ഒരു പിടി മഹാന്‍മാര്‍ ഉണ്ട് . അവരോടൊക്കെ സ്വയം അങ്ങ് കയറി താരതമ്യം ചെയ്തു കളയല്ലേ <<<

പ്രതികൂല സാഹചര്യം. എത്ര ലളിതം!

അവരുടെ കഥ പറയുമ്പോള്‍ താങ്കള്‍ക്കിഷ്ടപ്പെടില്ല. ഒരു സവര്‍ണ്ണനും ഇഷ്ടപെടില്ല. അവര്‍ പ്രതികൂല സഹചര്യത്തെയല്ല നേരിട്ടത്. മനുഷ്യനെ മനുഷ്യനായി കാണാത്ത കാടത്തത്തെയാണ്. നിഷ്ടൂരതെയാണ്. നീചതയെയാണ്.

അവരോടൊക്കെ താരതമ്യം ചെയ്യും. താങ്കള്‍ക്കത് ദഹിക്കില്ല. << <<
ദഹിക്കും കാളിദാസാ ഡോക്ടര്‍ പല്‍പ്പു , അയ്യങ്കാളി, ഡോ . അംബേദ്‌കര്‍ എന്നിവരുടെ കഥകള്‍ എനിക്ക് നല്ലത് പോലെ ദഹിക്കും. ദഹിക്കാത്തത് കാളിദാസന്‍ അവരൊദുഒക്കെ കാളിദാസനെ തന്നെ കമ്പയര്‍ ചെയുന്നത് ആണ് .

ഡോക്ടര്‍ പല്‍പ്പു, അയ്യങ്കാളി, ഡോക്ടര്‍ അംബേദ്‌കര്‍ തുടങ്ങിയവര്‍ പ്രതിസന്ധികളെ നേരിട്ട് (അല്ലെങ്കില്‍ കാളിദാസന്‍ പറഞ്ഞ മനുഷ്യനെ മനുഷ്യനായി കാണാത്ത കാടത്തത്തെ,. നിഷ്ടൂരതെയെ , നീചതയെ ഒക്കെ നേരിട്ട് ) , സ്വന്തം ജീവിതത്തില്‍ മുന്നോട്ടു വരികയും , മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ തങ്ങളാല്‍ കഴിയുന്ന നന്മകള്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തവരാണ് .
കാളിദാസന്മാര്‍ തീര്‍ത്തും അനുകൂല സാഹചര്യം ഉണ്ടായിട്ടും അന്യന്‍ വിയര്‍ക്കുന്ന കാശിന്‍റെ അപ്പം തിന്നുകയും, പിന്നെയും ആ വിയര്‍ക്കുന്നവനന്‍റെ ആനുകൂല്യങ്ങളില്‍/അവകാശങ്ങളില്‍ കയ്യിട്ട് വാരി അവരെ ചൂഷണം ചെയുകയും,അതിലും മതി വരാതെ അവരുടെ മനസ്സുകളില്‍ വിഷം കുത്തി വെയ്ക്കുകയും ചെയ്യുന്ന പുതിയ ഒരിനം വിഷമുള്ള ശവംതീനികളും .

kaalidaasan said...

>>>അരുന്ധതി റോയി ഈ കേസിന് കിട്ടുന്ന മാധ്യമ ശ്രദ്ധ കണ്ടപ്പോള്‍ അതില്‍ കുറച്ചു തനിക്കും വേണം എന്ന് തോന്നി, പോക്രിത്തരം വിളിച്ചു പറഞ്ഞു, മാധ്യമ ശ്രദ്ധ നേടി, അടുത്ത മേച്ചില്‍പ്പുറം തേടി അവര്‍ പോയി. പക്ഷെ അവര്‍ പറഞ്ഞ വാക്കുകള്‍എടുത്തു അതിന്റെ പോസ്റ്റര്‍ അടിച്ചു കാളിദാസന്മാര്‍ ഇപ്പോഴും ജാതി വെറി , ചോസ്ഷണം , വിഷം തുപ്പല്‍ തുടങ്ങിയ കച്ചവടങ്ങള്‍ ചെയ്യുന്നു, ജീവിക്കുന്നു<<<

ഈ കേസുണ്ടാകുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്നേ കാളിദാസന്‍ ഇതൊക്കെ എഴുതിയിട്ടുണ്ട്. അത് കാളിദാസന്റെ പഴയ പോസ്റ്റുകള്‍ വായിച്ചാല്‍ മനസിലാക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ആരു പറഞ്ഞാലും മാദ്ധ്യമ ശ്രദ്ധ ഉണ്ടാകും. താങ്കള്‍ പറയുന്നത് ശ്രദ്ധിക്കേണ്ടതല്ല. അതുകൊണ്ടതിനു ശ്രദ്ധ കിട്ടുന്നില്ല. താങ്കളേതൊക്കെ തരത്തില്‍ ആക്ഷേപിച്ചാലും അരുന്ധതി റോയ് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയാണ്. അതില്‍ അസൂയപ്പെട്ടിട്ടു കാര്യമില്ല.
താങ്കളേപ്പോലുള്ളവര്‍ ജാതി വെറിയും ചൂക്ഷണവും നടത്തുന്നിടത്തോളം അതിനെ എതിര്‍ക്കാന്‍ ആളുകളുണ്ടാകും അവര്‍ക്ക് മാദ്ധ്യമ ശ്രദ്ധയും ലഭിക്കും.

kaalidaasan said...

ഏകലവ്യന്‍,

ഹര്‍ഷ അവര്‍ദ്ധന്മാരെ പറഞ്ഞു മനസിലാക്കിക്കാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും വെറുതെ അങ്ങ് വിട്ടുകൊടുക്കാനും ആകുന്നില്ല.

Unknown said...


>>>വാദങ്ങള്‍ പൊളിയുമ്പോള്‍ കാളി പ്രൊഫഷന്‍ മാറ്റിയാ ? കക്ഷത്ത്‌ ഡയറി വെച്ച് ഡോഗ് ബാബു ആയി ഇറങ്ങിയാ . കാളിദാസന് പറ്റിയ പണി തന്നെ എന്ന് തോന്നുന്നു .ആശംസകള്‍ . പറ്റിയ കുട്ടികള്‍ ആരെങ്കിലും ലിസ്റ്റില്‍ ഉണ്ടെങ്കില്‍ പറയു കാളിദാസ . കല്യാണം നമുക്ക് ആലോചിക്കാം<<<

താങ്കളല്ലേ പറഞ്ഞത് "ഞങ്ങള്‍ മുന്തിയ ജാതിക്ക് ഒന്നും കിട്ടുന്നില്ലേ. ഞങ്ങളൊക്കെ ദരിദ്രരാണേ, താഴ്ന്ന ജാതിക്കാര്‍ എല്ലാം കൊണ്ടുപോകുന്നേ" എന്നൊക്കെ. അതിനുള്ള പ്രതി വിധിയാണു ഞാന്‍ പറഞ്ഞത്. വേണ്ടെങ്കില്‍ വേണ്ട. മിണ്ടാതിരുന്നു സഹിച്ചോളൂ. <<<

വീണ്ടും ബ്രോക്കര്‍ പണി നടത്തിയത് കൊണ്ട് പറയുന്നു: കാളിദാസാ പീഡനം അനുഭവിക്കുന്നു എന്ന് ഞാന്‍ ചൂണ്ടി കാണിച്ചത് കാളിദാസന്‍മാര്‍ ചൂഷണം ചെയ്യുന്ന സ്വജാതിയില്‍ പെട്ട പാവപ്പെട്ട വെറും ദാസന്മാരെയാണ് . കാളി കക്ഷത്തെ ഡയറിയുമായി ചെല്ലേണ്ടത് ആദ്യം അവരുടെ അടുത്തല്ലേ ? പിന്നെ എന്‍റെ അടുത്തു വരുന്നതിലും വിരോധമില്ല. ഇനി കാളിദാസന്‍ ഒരു പുതിയ തൊഴില്‍ തുടങ്ങിയിട്ട് ഞാനായി മുടക്കം പറഞ്ഞു എന്ന് വേണ്ട

പിന്നെ മിണ്ടാതെ സഹിക്കുന്ന ശീലം പണ്ടും ഇല്ല, ഇന്ന് ഒട്ടും ഇല്ല കാളിദാസ :)

Unknown said...

ഏകലവ്യന്‍,

ഹര്‍ഷ അവര്‍ദ്ധന്മാരെ പറഞ്ഞു മനസിലാക്കിക്കാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും വെറുതെ അങ്ങ് വിട്ടുകൊടുക്കാനും ആകുന്നില്ല. <<<

കാളിദാസ ഏകലവ്യന്‍റെ കമന്‍റ് എനിക്ക് കണ്ണന്‍ സാധിക്കുന്നില്ല. ഇത് എന്ത് കളി ? അതോ ഏകലവ്യന്‍ കമന്‍റ് ഇടുന്നതിനു മുന്നേ കാളിദാസന്‍ അതിനോട് പ്രതികരിച്ചോ ? :)

Unknown said...

ഇപ്പോള്‍ ബ്രൌസര്‍ കാണിച്ചു തന്നു.

kaalidaasan said...

>>>ഉമ്മന്‍ചാണ്ടി സത്യസന്ധനും നിഷ്കളങ്കനും ഞാന്‍ പറഞ്ഞില്ലല്ലോ കാളി ദാസാ? . അപ്പോയിന്റ് ചെയ്യപ്പെട്ട അല്ലെങ്കില്‍ നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട എല്ലാ തസ്തികകളിലും അരുണ്‍ കുമാര്‍ അന്വേഷണം നേരിടുന്നു. അങ്ങനെ ഉള്ള ഒരാളെ കാളിദാസന്‍ വേണമെങ്കില്‍
നിഷ്കളങ്കന്‍ എന്ന് വിളിച്ചോ . എന്നോട് വിളിക്കാന്‍ പറയാതെ :)<<<


താങ്കളുടെ അഭിപ്രായത്തില്‍ ആരാണു സത്യ സന്ധന്‍?നരേന്ദ്ര മോഡിയോ?

അന്വേഷണം നേരിട്ടാല്‍ ഉടനെ തെറ്റുകാരന്‍ എന്നു തീര്‍ച്ചയാക്കുന്ന താങ്കളുടെ മനോനില അപാരം. കേരളത്തിലെയും കേന്ദ്രത്തിലെയും എല്ലാ അന്വേഷണ സംവിധാനങ്ങളും ഉമ്മന്‍ ചാണ്ടിയുടെ കയ്യിലുണ്ട്. എന്തേ അന്വേഷണം എങ്ങുമെത്താത്തെന്നാണു ഞാന്‍ ചോദിച്ചത്. അതിനു താങ്കളുടെ മറുപടി സി പി എമ്മിലെ ഗ്രൂപ്പു വഴക്ക് കാരണമെന്ന്. താങ്കള്‍ക്ക് കുറച്ചു കൂടി വകതിരിവുണ്ടാകുമെന്നാണു ഞാന്‍ കരുതിയിരുന്നത്.

അന്വേഷിക്കട്ടെ. കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കട്ടെ.

Unknown said...

ഏകലവ്യാ : ഞാന്‍ സവര്‍ണ്ണന്‍ ആണെന്ന ആരോപണം കാളിദാസന്‍ തന്നെ ഇടയ്ക്കു മാറ്റി . വീണ്ടു അതില്‍ തിരികെ എത്തി അത് വേറെ കാര്യം. പിന്നെ മനുഷ്യരെ ജാതി നോക്കി അളക്കുന്ന ശീലം എനിക്കില്ല. അവരുടെ സ്വഭാവം മാത്രമേ നോക്കുക പതിവുള്ളു .
പിന്നെ ഏകലവ്യന്‍ പറഞ്ഞ സ്വന്തം ജാതിക്കാരുടെ കാര്യം നോക്ക് എന്ന ലൈന്‍ എനിക്ക് ബോടിച്ചു. താലിബാന്‍ കാര പറയുന്നത് പോലെ അല്ലെ ? ഇസ്ലാമില്‍ ഉള്ള ഞങ്ങള്‍ ഇസ്ലാമില്‍ ഉള്ളവരെ പീഡിപ്പിക്കും . കാഫിറുകള്‍ അതില്‍ ഇടപെടെണ്ടാ എന്ന് ? വെല്‍ഡണ്‍ ഏകലവ്യാ ഇതാണ് ഞാന്‍ ഈ ബ്ലോഗില്‍ നേരത്തെ പറഞ്ഞത്

"ലഭിക്കേണ്ട അനൂകൂല്യങ്ങള്‍ മര്യാദക്ക് ലഭിക്കുകയും അത് വഴി വിദ്യാഭ്യാസം , ലോക പരിചയം , നല്ല തൊഴില്‍ , നല്ല ജീവിത സാഹചര്യം ഇതൊക്കെ നേടാനുള്ള അവസരങ്ങള്‍ നിയമം പിന്നോക്കം നില്‍ക്കുന്ന പാവങ്ങള്‍ക്ക് അവകാശമായി തന്നെ നല്‍കുന്നുണ്ട് . പക്ഷെ ആ അവകാശങ്ങളില്‍ സിംഹ ഭാഗവും കൈക്കലാക്കുന്നത് സര്‍ട്ടിഫിക്കറ്റ് ജാതി ചൂടി കാണിക്കുന്ന സമ്പന്നരും. പിന്നെ എങ്ങനെ അവര്‍ മുന്നോക്കം വരികയും ചൂഷണത്തെ എതിര്‍ക്കുകയും ചെയ്യും ? ചുരുങ്ങിയ പക്ഷം ചൂഷണം ചൂഷന്മാണ് എന്ന് തിരിച്ചറിയാനുള്ള വിദ്യാഭ്യാസം ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ അല്ലെ അതാതു ജാതിയിലെ കയ്യിട്ടു വാരി സമ്പന്നരും , അവരുടെ റാന്‍ മൂളികള്‍ ആയ കാളിദാസന്‍മാരും ചേര്‍ന്ന് ആ പാവങ്ങള്‍ക്ക് ഇല്ലാതാക്കുന്നത് ?
എന്നിട്ട് എന്നിട്ട് ആരെങ്കിലും ഇങ്ങനെ ചെയ്യുന്നത് മോശമല്ലേ കാളി ദാസാ എന്ന് ചോദിച്ചാല്‍ അവരെ താങ്കള്‍ വരേണ്യതയുടെ വ്യക്താവ്, സവര്‍ണ്ണന്‍ എന്നൊക്കെ താങ്കള്‍ ബ്രാന്‍ഡ് ചെയ്യും. വിഷം ആ പാവങ്ങളുടെ മനസ്സിലേക്ക് കയറ്റുന്നത് തുടരുകയും ചെയ്യും . അങ്ങനെ ചെയ്യുന്ന ജീവികളെ ആണ് കാളിദാസ ഞാന്‍ സമൂഹത്തിലെ വിഷ ജന്തുക്കള്‍ എന്ന് വിളിക്കുന്നത്‌ "

kaalidaasan said...

>>>അരുന്ധതി പറഞ്ഞത് സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി കേസുകള്‍ വളച്ചൊടിക്ക പ്പെടുന്നു എന്ന് അല്ലല്ലോ കാളിദാസാ <<<

അരുന്ധതി പറഞ്ഞത് പ്രതി ഉന്നതാകുമ്പോള്‍ കേസുകള്‍ അട്ടിമറിക്കപ്പെടുന്നു എന്നാണ്. സവര്‍ണ്ണനെ രക്ഷിക്കാന്‍ ചെയ്യുന്നതിന്റെ മറ്റൊരു പതിപ്പാണ്, സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി കേസുകള്‍ വളച്ചൊടിക്കപ്പെടുന്നു എന്നതും. അത് പക്ഷെ താങ്കള്‍ക്ക് മനസിലാകില്ല. മനസിലായാലും ബബ്ബബ്ബേ പറയും.

Unknown said...

ഇപ്പോള്‍ ബ്രൌസര്‍ കാണിച്ചു തന്നു.

>>>ഉമ്മന്‍ചാണ്ടി സത്യസന്ധനും നിഷ്കളങ്കനും ഞാന്‍ പറഞ്ഞില്ലല്ലോ കാളി ദാസാ? . അപ്പോയിന്റ് ചെയ്യപ്പെട്ട അല്ലെങ്കില്‍ നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട എല്ലാ തസ്തികകളിലും അരുണ്‍ കുമാര്‍ അന്വേഷണം നേരിടുന്നു. അങ്ങനെ ഉള്ള ഒരാളെ കാളിദാസന്‍ വേണമെങ്കില്‍
നിഷ്കളങ്കന്‍ എന്ന് വിളിച്ചോ . എന്നോട് വിളിക്കാന്‍ പറയാതെ :)<<<

താങ്കളുടെ അഭിപ്രായത്തില്‍ ആരാണു സത്യസന്ധന്‍?നരേന്ദ്ര മോഡിയോ?

അന്വേഷണം നേരിട്ടാല്‍ ഉടനെ തെറ്റുകാരന്‍ എന്നു തീര്‍ച്ചയാക്കുന്ന താങ്കളുടെ മനോനില അപാരം. കേരളത്തിലെയും കേന്ദ്രത്തിലെയും എല്ലാ അന്വേഷണ സംവിധാനങ്ങളും ഉമ്മന്‍ ചാണ്ടിയുടെ കയ്യിലുണ്ട്. എന്തേ അന്വേഷണം എങ്ങുമെത്താത്തെന്നാണു ഞാന്‍ ചോദിച്ചത്. അതിനു താങ്കളുടെ മറുപടി സി പി എമ്മിലെ ഗ്രൂപ്പു വഴക്ക് കാരണമെന്ന്. താങ്കള്‍ക്ക് കുറച്ചു കൂടി വകതിരിവുണ്ടാകുമെന്നാണു ഞാന്‍ കരുതിയിരുന്നത്. << <<
എനിക്ക് വകതിരിവുണ്ട് എന്ന് ഇതിനു മുന്നേ നൂറു വട്ടം സമതിച്ചതില്‍ പശ്ചാത്താപം ഉള്ളത് പോലെയാണല്ലോ കാളിദാസ പറച്ചില്‍ ?
രാഷ്ട്രീയത്തിലും നേരത്തെ പറഞ്ഞ ജാതികള്‍ (ഞാന്‍ പറഞ്ഞ , കാളിദാസന്‍റെ ജാതി കാര്‍ഡ് അല്ല ) മാത്രമേ ഉള്ളു കാളിടാസാ ഉള്ളവന്‍ , ഇല്ലാത്തവന്‍ . അവിടെ സത്യസന്ധന്മാര്‍ ഇന്നത്തെ ഇന്ത്യയില്‍ ഇല്ല തന്നെ . നരേന്ദ്ര മോഡി ലൈന്‍ പരീക്ഷിക്കുന്നത് എന്നെ എങ്ങനെയെങ്കിലും ഒന്ന് ബ്രാഡ് ചെയ്യാനുള്ള വ്യകുലതയാണ് എന്ന് അറിയാം . മോഡി കഴിഞ്ഞാല്‍ അടുത്തത്‌ ആര് കാളി ? ഒവാസിയോ ? രണ്ടാളും എനിക്ക് ഒരുപോലെയാണ് അത് കൊണ്ട് ചോദിച്ചതാണ്

ഞാന്‍ പറഞ്ഞല്ലോ കാളിദാസാ അരുണ്‍കുമാറിനെ കാളിദാസന്‍ നിഷ്കളങ്കനായ പിന്ച്വ്ഹു പൈതല്‍ എന്ന് തന്നെ വിളിക്ക്. തോട്ടത്തില്‍ എല്ലാം അന്വേഷണം വലിച്ചു വെച്ച ഒരാളെ നിയമം വെറുതെ വിടും വരെ സത്യസന്ധന്‍ ആയിട്ടു കാണാന്‍ എനിക്ക് ബുദ്ധിമുട്ടാണ് . അത് അരുന്കുംമാര്‍ അയാളും, വി എസ് ആയാലും മോഡി ആയാലും . കുറ്റവാളി എന്ന് ഞാന്‍ വിളിക്കില്ല. പക്ഷെ സത്യസന്ധന്‍ എന്നും വിളിക്കില്ല .

kaalidaasan said...

>>>അതാണ്‌ പോയന്‍റ് . ഒടുക്കം കള്ള വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സത്യങ്ങള്‍ കാളിദാസന്‍ അംഗീകരിച്ചു . അത്രയും നല്ലത്. <<<

താങ്കളീ പറയുന്ന തരത്തില്‍ ഉള്ള വലിയ പണക്കാര്‍ സംവരണ സമുദയത്തില്‍ വള്രെ കുറച്വ്ഹേ ഉള്ളു. സംവരണം കൊണ്ട് ജോലി നേടുന്നവര്‍  എല്ലാവരും സര്‍ക്കാര്‍ ജോലിക്കാരാണ്. അവരുടെ വരുമാന സര്‍ട്ടിഫിക്കറ്റില്‍ തിരിമറി നടത്താന്‍ സാധിക്കില്ല.

കേരളത്തിലെ ഏറ്റവും വലിയ പണക്കാരും, ബിസുനസുകാരും ഒക്കെ സവര്‍ണ്ണ സമുദായത്തില്‍ നിന്നുള്ളവരാണ്. സാമ്പത്തിക മാനദണ്ഡം വച്ചാല്‍ ഇവരൊക്കെ അതിന്റെ ആനുകൂല്യ കൊണ്ടുപോകും.

എല്ലാ പഴുതുകളും അടച്ച് കുറ്റമാറ്റ രീതിയില്‍ ഒരു സംവിധാനവും ആര്‍ക്കും ഉണ്ടാക്കാന്‍ ആകില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പര്‍വതീകരിച്ച് അതാണു സര്‍വ്വ സാധാരണം എന്നൊക്കെ പറയുന്നത് പാപ്പരത്തമാണ്.

കള്ള സര്‍ട്ടിഫിക്കറ്റുണ്ടാക്കി സംവരണാനുകൂല്യം നേടിയ ആരെയൊക്കെ താങ്കള്‍ക്കറിയാം? എന്തുകൊണ്ട് അവരുടെ വരിമാനത്തിന്റെയോ ജാതിയുടെയോ സത്യാവസ്ഥ അധികാരികളെ അറിയിച്ചില്ല?

Unknown said...

>>>അരുന്ധതി പറഞ്ഞത് സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി കേസുകള്‍ വളച്ചൊടിക്ക പ്പെടുന്നു എന്ന് അല്ലല്ലോ കാളിദാസാ <<<

അരുന്ധതി പറഞ്ഞത് പ്രതി ഉന്നതാകുമ്പോള്‍ കേസുകള്‍ അട്ടിമറിക്കപ്പെടുന്നു എന്നാണ്. സവര്‍ണ്ണനെ രക്ഷിക്കാന്‍ ചെയ്യുന്നതിന്റെ മറ്റൊരു പതിപ്പാണ്, സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി കേസുകള്‍ വളച്ചൊടിക്കപ്പെടുന്നു എന്നതും. അത് പക്ഷെ താങ്കള്‍ക്ക് മനസിലാകില്ല. മനസിലായാലും ബബ്ബബ്ബേ പറയും. <<<

അത് അനനഗെ അല്ലല്ലോ കാളിദാസാ . അരുന്ധതി പറഞ്ഞത് പ്രതികള്‍ പച്ചകറി കച്ചവടക്കാര്‍ (അത് പോലെയുള്ളവര്‍ )ആയതു കൊണ്ട് ഈ കേസില്‍ ഇത്ര ശ്രദ്ധ ലഭിക്കുന്നു എന്നും താഴ്ന്ന ജാതിക്കാര്‍ ഇരകളാകുന്ന കേസില്‍ (ഉന്നതര്‍ പ്രതികള്‍ എന്ന് അല്ല ) നീതി നടക്കില്ല എന്നും ആണല്ലോ കാളി ദാസാ
പിന്നെ ഉന്നതര്‍ എന്ന് പറഞ്ഞാല്‍ കാളിദാസാ :- അധികാരം ഉള്ളവര്‍ ( അല്ലാതെ ജാതി വഴി ഇന്തയില്‍ ഇന്ന് ഉന്നതര്‍ ഇല്ല. ജാതി സര്‍ടിഫിക്കറ്റ് സവര്‍ണ്ണന്‍ എന്ന് വിളിച്ചാലും അവന്റെ കയ്യില്‍ അധിക്കാരം പണം അത് ഇല്ലെങ്കില്‍ അവന്‍ വെറും പിച്ച . ഇനി സര്‍റ്റിഫിക്കറ്റ് അവര്‍ണ്ണന്‍ എന്ന് വിളിച്ചാലും അവനു അധികാരം/പണം /സ്വാധീനം എന്നിവ ഉണ്ടെങ്കില്‍ അവന്‍ ഉന്നതന്‍
അരുന്ധതി ആ ഉന്നതരെ അല്ല പറഞ്ഞത്. വ്യക്തമായ ജാതി കാര്‍ഡ് തന്നെയാണ് അവര്‍ ഇറക്കിയതും ഇത്ര നേരം കാളി ദാസന്‍ ജയ് വിളിച്ചിട്ട് ഇപ്പോള്‍ പ്ലേറ്റ് മട്ടന്‍ ശ്രമിക്കുന്നതും . ഉരുളാതെ കാളി . ബ്ബ , ബ്ബ ,ബ്ബ സ്വന്തം കമന്‍റ് , സ്വരം ഇതിന്റ്റെ എക്കോ കേള്‍ക്കുന്നതാണ് കാളി. ഉരുച്ച നിറുത്ത്. ഒരു നിലപാടില്‍ ഉറച്ചു നിലക്ക്. എക്കോ മാറും :)

kaalidaasan said...

>>>അംഗീകരിക്കാന്‍ മനസ്സു ഇല്ലാത്തത് ഇപ്പോഴും ഗ്രാന്റിനും , സ്റ്റൈഫന്റ്റ് തുടങ്ങിയ അവകാശങ്ങള്‍ സമ്പന്നര്‍ പിടിച്ചു പറ്റുന്നു. പാവങ്ങള്‍ക്ക് പലര്‍ക്കും അതിനെ കുറിച്ച് അറിയുക പോലുമില്ല<<<

വെറുതെ തോന്നലുകളെ സത്യം എന്ന രീതിയില്‍ അവതരിപ്പിക്കാതെ. ഗ്രാന്റും സ്റ്റൈപന്റും പിടിച്ചു പറ്റിയ അര്‍ഹതയില്ലാത്ത എത്ര സമ്പന്നരെ താങ്കള്‍ക്കറിയാം? എന്തുകൊണ്ട് അതൊക്കെ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടില്ല?

Unknown said...

താങ്കളീ പറയുന്ന തരത്തില്‍ ഉള്ള വലിയ പണക്കാര്‍ സംവരണ സമുദയത്തില്‍ വള്രെ കുറച്വ്ഹേ ഉള്ളു. സംവരണം കൊണ്ട് ജോലി നേടുന്നവര്‍ എല്ലാവരും സര്‍ക്കാര്‍ ജോലിക്കാരാണ്. അവരുടെ വരുമാന സര്‍ട്ടിഫിക്കറ്റില്‍ തിരിമറി നടത്താന്‍ സാധിക്കില്ല.

കേരളത്തിലെ ഏറ്റവും വലിയ പണക്കാരും, ബിസുനസുകാരും ഒക്കെ സവര്‍ണ്ണ സമുദായത്തില്‍ നിന്നുള്ളവരാണ്. സാമ്പത്തിക മാനദണ്ഡം വച്ചാല്‍ ഇവരൊക്കെ അതിന്റെ ആനുകൂല്യ കൊണ്ടുപോകും.

എല്ലാ പഴുതുകളും അടച്ച് കുറ്റമാറ്റ രീതിയില്‍ ഒരു സംവിധാനവും ആര്‍ക്കും ഉണ്ടാക്കാന്‍ ആകില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പര്‍വതീകരിച്ച് അതാണു സര്‍വ്വ സാധാരണം എന്നൊക്കെ പറയുന്നത് പാപ്പരത്തമാണ്.

കള്ള സര്‍ട്ടിഫിക്കറ്റുണ്ടാക്കി സംവരണാനുകൂല്യം നേടിയ ആരെയൊക്കെ താങ്കള്‍ക്കറിയാം? എന്തുകൊണ്ട് അവരുടെ വരിമാനത്തിന്റെയോ ജാതിയുടെയോ സത്യാവസ്ഥ അധികാരികളെ അറിയിച്ചില്ല? << <<

ഒരു ചെറിയ കണക്ക്
എക്സ് ജാതി (സംവരണം ഉള്ള ഒരു വിഭാഗം ) . അതില്‍ പത്തു സമ്പന്ന പശ്ചാത്തലം ഉള്ള കാളിദാസന്‍മാര്‍ തൊണ്ണൂറ് പാവപ്പെട്ട ( സാമ്പത്തികമായി ) സാധാ ദാസന്മാര്‍ . നിയമം എക്സ് ജാതിക്ക് ഒരു പ്രത്യേക ജോലിയിലേക്ക് നാല് സീറ്റ് അനുവദിച്ചിട്ടുണ്ട് എന്ന് കരുതുക . ആ ജോലിയില്‍ എക്സ് വിഭാഗത്തിനു വേണ്ട മിനിമം കോളി ഫിക്കേഷന്‍ നാല്പത്തിയഞ്ച് ശതമാനം മാര്‍ക്കോടെ പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡിഗ്രീ എന്നും ഇരിക്കട്ടെ . പത്തു കാളിദാസന്മാരില്‍ കാശ് മുടക്കി പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രീക്ക് പോയി , ട്യൂഷന്‍ വഴീ തട്ടി മുട്ടി 45% വാങ്ങിയവര്‍ 7 പേര്‍ ഉണ്ടാകും. എന്നാല്‍ 90 സാധാ ദാസന്‍മാരില്‍ കാശ് മുടക്കി കോളേജില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ലെവലില്‍ എത്താന്‍ കഴിവുള്ളവര്‍ 5 മാത്രമേ കാണു അതില്‍ തന്നെ 45% ശതമാനം മാര്‍ക്ക് ഉള്ളവര്‍ ഉണ്ടെങ്കില്‍ ആയി ഇല്ലെങ്കില്‍ ആയി . ട്യൂഷന് പോകാന്‍ അവര്‍ക്ക് കാശ് ഇല്ലല്ലോ contd...

kaalidaasan said...

>>>ദഹിക്കും കാളിദാസാ ഡോക്ടര്‍ പല്‍പ്പു , അയ്യങ്കാളി, ഡോ . അംബേദ്‌കര്‍ എന്നിവരുടെ കഥകള്‍ എനിക്ക് നല്ലത് പോലെ ദഹിക്കും. ദഹിക്കാത്തത് കാളിദാസന്‍ അവരൊദുഒക്കെ കാളിദാസനെ തന്നെ കമ്പയര്‍ ചെയുന്നത് ആണ് .<<<

ദഹിച്ചതുകൊണ്ട് കാര്യമില്ല. അത് മനസിലാക്കാനുള്ള ശേഷി കൂടി ഉണ്ടാകണം.
ഡോക്ടര്‍ എന്ന പദവി അന്നും ഇന്നും സമൂഹത്തിലെ ഉന്നത പദവിയാണ്. നല്ല വരുമാനമുണ്ടാകുന്ന പദവി. കേരളം ഭരിച്ചിരുന്ന സവര്‍ണ്ണ രാജാവ്, ഇഷ്ടം പോലെ പണമുണ്ടാക്കാനാകുന്ന ആ പദവി പല്‍പ്പുവിനു നല്‍കാന്‍ കൂട്ടാക്കിയില. അതിന്റെ കാരണം അദ്ദേഹം അവര്‍ണ്ണനായിരുന്നു എന്നതും. ഇത് മാത്രം മതി പണമുണ്ടായാല്‍ സ്വീകാര്യത ഉണ്ടാകുമെന്ന താങ്കളുടെ വാദം തകര്‍നു തരിപ്പണമാകാന്‍.

Unknown said...

contd...ഇങ്ങനെയാണ് കാളിദാസാ സമ്പന്നര്‍ സ്വജാതിയില്‍ പെട്ടവരുടെ ആനുകൂല്യങ്ങളില്‍ കയ്യിട്ടു വാരുന്നത് .
പിന്നെ വ്യാജ വരുമാന സര്‍ടിഫിക്കറ്റ് ഉണ്ടാക്കല്‍ , അന്യാമായി ആനുകൂല്യങ്ങള്‍ പിടിച്ചു പറ്റുന്ന സമ്പന്നര്‍ ഇവരെ ഒക്കെ പല തവണ ചോദ്യം ചെയ്തിട്ടുണ്ട് . അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ട് വരികയിം ചെയ്തിട്ടുണ്ട്. പക്ഷെ സ്ഥിരം ലഭിക്കുന്ന മറുപടി അനൂകൂല്യങ്ങള്‍ അന്യായമായി കൈ പറ്റിയ നല്‍കിയ സര്‍ട്ടിഫിക്കറ്റ് എല്ലാം കറക്റ്റ് എന്നാണ്. അതായത് ബെന്‍സ് കാറില്‍ നടക്കുന്നവന്റെ വാര്‍ഷിക വരുമാനം 4.50 ലക്ഷത്തിനു താഴെ എന്ന സര്‍ട്ടിഫിക്കറ്റ്. അടുത്ത പടി കോടതിയില്‍ പോവുകയാണ്. 400 ല്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന ഒരു സ്ഥാപനം നോക്കണം കാളിദാസാ . "ടെയിം" കിട്ടിയില്ല .ഒരാളുടെ പിന്നാലെ ഞാന്‍ പോയാല്‍ 400 പ്ലസ്‌ ആളുകള്‍ കഷ്ടത്തില്‍ ആകും
ഇവിടെയാണ്‌ ഞാന്‍ പറഞ്ഞ സൊല്യൂഷന്‍ പ്രസക്തം ആകുന്നത്‌
"4.50 ലക്ഷം അല്ലെങ്കില്‍ പന്ത്രണ്ടു ലക്ഷം എന്നാ ലിമിറ്റ് 50000 എന്ന് താഴ്ത്തിയാല്‍ കോടീശ്വരനായ ഹര്‍ഷവര്‍ദ്ധന്‍ ബ്യുഗാട്ടി കാറില്‍ 50000 എനിക്ക് വരുമാനം ഉള്ളു എന്ന സര്‍ടിഫിക്കറ്റ് കൊണ്ട് വന്നാല്‍ അതിനെ എതിര്‍ക്കാന്‍ എളുപ്പമാണ്. പക്ഷെ 4.50 ലക്ഷം/ 12 ലക്ഷം എന്നിവ ഉയര്‍ന്ന തുക തന്നെയാണ്. ലിമിറ്റ് അതില്‍ നില്‍കുമ്പോള്‍ കോടീശ്വരന് കാര്‍ വെഹിക്കിള്‍ ലോണില്‍ വാങ്ങി എന്ന് കാണിക്കാന്‍ എളുപ്പമാണ് . കട്ടോഫ് നിരക്ക് കുറയും തോറും കള്ളാ സര്‍ട്ടിഫിക്കറ്റ് വരുമാനത്തില്‍ ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടും കൂടും....
അങ്ങനെ ഒരു സൊല്യൂഷന്‍ നടത്താന്‍ കാളിദാസന്മാര്‍ സമതിക്കണ്ടേ ? അതെങ്ങാനും നടപ്പിലായാല്‍ ലക്ഷങ്ങള്‍ വരുമാനമുള്ള കാളിദാസന്‍റെ (അഗൈന്‍ ജസ്റ്റ്‌ ഉദാഹരണ്‍ ) മക്കളുടെ ഒപ്പം , സ്വജാതിയില്‍പ്പെട്ട (സര്‍ട്ടിഫിക്കറ്റ് പ്രകാരം ) , മുപ്പതു രൂപ വരുമാനം ഇല്ലാത്ത സദാ ദാസന്‍റെ മക്കള്‍ പൊതു വേദിയില്‍ കസേര വലിച്ചിട്ടു ഇരിക്കില്ലേ ? അത് അനുവദിക്കാന്‍ പാടുണ്ടോ ?

kaalidaasan said...

>>>രാഷ്ട്രീയത്തിലും നേരത്തെ പറഞ്ഞ ജാതികള്‍ (ഞാന്‍ പറഞ്ഞ , കാളിദാസന്‍റെ ജാതി കാര്‍ഡ് അല്ല ) മാത്രമേ ഉള്ളു കാളിടാസാ ഉള്ളവന്‍ , ഇല്ലാത്തവന്‍ . അവിടെ സത്യസന്ധന്മാര്‍ ഇന്നത്തെ ഇന്ത്യയില്‍ ഇല്ല തന്നെ . നരേന്ദ്ര മോഡി ലൈന്‍ പരീക്ഷിക്കുന്നത് എന്നെ എങ്ങനെയെങ്കിലും ഒന്ന് ബ്രാഡ് ചെയ്യാനുള്ള വ്യകുലതയാണ് എന്ന് അറിയാം .<<

താങ്കള്‍ ഇതു വരെ എഴുതിയ അഭിപ്രായങ്ങള്‍ മതിയല്ലോ ബ്രാന്‍ഡ് ചെയ്യാന്‍.

വി എസ് 15 അവര്‍ഷക്കാലം സിപി എമ്മിന്റെ സെക്രട്ടറിയായിരുനു. അഞ്ചു വര്‍ഷക്കാലം കേരള മുഖ്യ മന്ത്രി ആയിരുന്നു. 12 വര്‍ഷക്കാലം പ്രതിപക്ഷ നേതാവായിരുന്നു. ഏത് ജാതിക്കളി കൊണ്ടാണദ്ദേഹം ഈ പദവികളിലൊക്കെ എത്തിയത്?

വി എസ് ശരിയല്ല. ഉമ്മന്‍ ചാണ്ടിയും ശരിയല്ല. പിന്നെ ആരാണു ശരി എന്നാണു ഞാന്‍ ചോദിച്ചത്. നരേന്ദ്ര മോഡി എന്നു പറഞ്ഞത് ഇഷ്ടമായില്ലെങ്കില്‍ സോണിയ ഗാന്ധി എന്നാക്കിയേക്കം.

kaalidaasan said...

>>>അരുന്ധതി പറഞ്ഞത് പ്രതികള്‍ പച്ചകറി കച്ചവടക്കാര്‍ (അത് പോലെയുള്ളവര്‍ )ആയതു കൊണ്ട് ഈ കേസില്‍ ഇത്ര ശ്രദ്ധ ലഭിക്കുന്നു എന്നും താഴ്ന്ന ജാതിക്കാര്‍ ഇരകളാകുന്ന കേസില്‍ (ഉന്നതര്‍ പ്രതികള്‍ എന്ന് അല്ല ) നീതി നടക്കില്ല എന്നും ആണല്ലോ കാളി ദാസാ<<

താഴ്ന്ന ജാതിക്കാര്‍ ഇരകള്‍ ആണെന്നു പറഞ്ഞാല്‍, സാധാരണ മനുഷ്യന്‍ ചിന്തിക്കുന്ന അവയവം കൊണ്ട് ചിന്തിക്കുന്നവര്‍ മനസിലാക്കുക, പ്രതി ഉന്നതജാതിക്കാരന്‍ ആണെന്നാണ്.

നീതി നടക്കില്ല എന്നു പറഞ്ഞാല്‍ ഞാനൊക്കെ മനസിലാകുന്നത്, കേസുകള്‍ അട്ടിമറിക്ക്കപ്പെടുന്നു എന്നു തന്നെയാണ്. മനുഷ്യന്‍ ചിന്തിക്കുന്ന അവയവം കൊണ്ട് ചിന്തിച്ചു തുടങ്ങുമ്പോള്‍ ഇതൊക്കെ മനസിലാകും.

Unknown said...

>>>ദഹിക്കും കാളിദാസാ ഡോക്ടര്‍ പല്‍പ്പു , അയ്യങ്കാളി, ഡോ . അംബേദ്‌കര്‍ എന്നിവരുടെ കഥകള്‍ എനിക്ക് നല്ലത് പോലെ ദഹിക്കും. ദഹിക്കാത്തത് കാളിദാസന്‍ അവരൊദുഒക്കെ കാളിദാസനെ തന്നെ കമ്പയര്‍ ചെയുന്നത് ആണ് .<<<

ദഹിച്ചതുകൊണ്ട് കാര്യമില്ല. അത് മനസിലാക്കാനുള്ള ശേഷി കൂടി ഉണ്ടാകണം.
ഡോക്ടര്‍ എന്ന പദവി അന്നും ഇന്നും സമൂഹത്തിലെ ഉന്നത പദവിയാണ്. നല്ല വരുമാനമുണ്ടാകുന്ന പദവി. കേരളം ഭരിച്ചിരുന്ന സവര്‍ണ്ണ രാജാവ്, ഇഷ്ടം പോലെ പണമുണ്ടാക്കാനാകുന്ന ആ പദവി പല്‍പ്പുവിനു നല്‍കാന്‍ കൂട്ടാക്കിയില. അതിന്റെ കാരണം അദ്ദേഹം അവര്‍ണ്ണനായിരുന്നു എന്നതും. ഇത് മാത്രം മതി പണമുണ്ടായാല്‍ സ്വീകാര്യത ഉണ്ടാകുമെന്ന താങ്കളുടെ വാദം തകര്‍നു തരിപ്പണമാകാന്‍. << <<

പോയന്റ് ഒന്ന് : പണം ഉണ്ടായാല്‍ ഉന്നതന്‍ എന്ന അവസ്ഥ ഇന്നത്തെ കാലത്തെ കുറിച്ചാണ് ഞാന്‍ പറഞ്ഞത് കാളിദാസാ , അരുന്ധതി റോയി , താങ്കള്‍ ഒക്കെ ഇറക്കിയ ജാതി കാര്‍ഡും ഇന്നത്തെ കാലത്ത് തന്നെയാണല്ലോ . അല്ലാതെ രാജ ഭരണ കാലത്ത് അല്ലാലോ ? സംഗത്തില്‍ ഇങ്ങനെ വളച്ചു ഓടിക്കാന്‍ ശ്രമിക്കാതെ കാളിദാസ . വാദങ്ങള്‍ പൊളിയുമ്പോള്‍ വിരല്ച്ച സ്വഭാവികം പക്ഷെ ഇങ്ങനെ സമനില തെറ്റി വല്ലതും ഒക്കെ വിളിച്ചു പറയാതെ .
പോയന്റ് രണ്ട് : ഡോക്റ്റര്‍ പല്‍പ്പു രാജാവ് നല്‍ക്കാത്ത സ്ഥാനം പ്രയത്നത്തില്‍ കൂടി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു നേടുകയും, അതിനു ശേഷം മറ്റു മനുഷ്യരുടെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തത് കൊണ്ടാണല്ലോ ഞാന്‍ അദ്ദേഹത്തെ മഹാന്‍ എന്ന് വിളിച്ചത് .
പോയന്റ് മൂന്ന് : കാളിദാസന്മാര്‍ തീര്‍ത്തും അനുകൂല സാഹചര്യങ്ങളില്‍ ജീവിച്ചു കൊണ്ട് സ്വജാതിയില്‍ പെട്ട ആളുകളുടെ അവകാശങ്ങളില്‍ കയ്യിട്ടു വാരുകയും പിന്നെ അവരുടെ മനസ്സില്‍ വിഷം കുത്തി വെയ്ക്കുകയും ചെയ്യുന്നത് കൊണ്ടാണല്ലോ നത്തെ കമന്‍റില്‍ കാളിദാസന്മാരെ വിഷമുള്ള ശവം തീനികള്‍ എന്നും ഞാന്‍ വിളിച്ചത്

kaalidaasan said...

>>>അങ്ങനെ ഒരു സൊല്യൂഷന്‍ നടത്താന്‍ കാളിദാസന്മാര്‍ സമതിക്കണ്ടേ ? അതെങ്ങാനും നടപ്പിലായാല്‍ ലക്ഷങ്ങള്‍ വരുമാനമുള്ള കാളിദാസന്‍റെ (അഗൈന്‍ ജസ്റ്റ്‌ ഉദാഹരണ്‍ ) മക്കളുടെ ഒപ്പം , സ്വജാതിയില്‍പ്പെട്ട (സര്‍ട്ടിഫിക്കറ്റ് പ്രകാരം ) , മുപ്പതു രൂപ വരുമാനം ഇല്ലാത്ത സദാ ദാസന്‍റെ മക്കള്‍ പൊതു വേദിയില്‍ കസേര വലിച്ചിട്ടു ഇരിക്കില്ലേ ? അത് അനുവദിക്കാന്‍ പാടുണ്ടോ <<

താങ്കള്‍ വെറുതെ മനോരാജ്യം കണ്ട് ലക്ഷങ്ങളുടെ കണക്കെഴുതി വിനോദിക്കാതെ ഏത് സംവരണ സമുദായക്കാരനാണ്, കള്ള ജാതി സര്‍ട്ടിഫിക്കറ്റുണ്ടാക്കി, കള്ള വരുമാന സര്‍ട്ടിഫിക്കറ്റുണ്ടാക്കി സംവരണം നേടിയതെന്നു പറയൂ?

താങ്കളുടെ കയ്യില്‍ ഒരു തെളിവുമില്ല എന്നറിയാവുന്നതുകൊണ്ടു തന്നെയാണിത് ചോദിക്കുന്നത്.

Unknown said...

താഴ്ന്ന ജാതിക്കാര്‍ ഇരകള്‍ ആണെന്നു പറഞ്ഞാല്‍, സാധാരണ മനുഷ്യന്‍ ചിന്തിക്കുന്ന അവയവം കൊണ്ട് ചിന്തിക്കുന്നവര്‍ മനസിലാക്കുക, പ്രതി ഉന്നതജാതിക്കാരന്‍ ആണെന്നാണ്.

നീതി നടക്കില്ല എന്നു പറഞ്ഞാല്‍ ഞാനൊക്കെ മനസിലാകുന്നത്, കേസുകള്‍ അട്ടിമറിക്ക്കപ്പെടുന്നു എന്നു തന്നെയാണ്. മനുഷ്യന്‍ ചിന്തിക്കുന്ന അവയവം കൊണ്ട് ചിന്തിച്ചു തുടങ്ങുമ്പോള്‍ ഇതൊക്കെ മനസിലാകും. <<<
ഈ പറഞ്ഞത് സത്യം. അത് തന്നയല്ലേ കാളിദാസ അക്കമിട്ടു ഞാന്‍ ഇതുവരെ പറഞത്
1) അരുന്ധതി ജാതി കാര്‍ഡ് കളിച്ചു .കാളിദാസന്‍ കയ്യടിച്ചു താഴ്ന്ന ജാതിക്കാര്‍ക്ക് നീതി ലഭിക്കില്ല ഉയര്‍ന്ന ജാതിക്കാര്‍ക്ക് നീതി ലഭിക്കും എന്നാ കാര്‍ഡ്
2) ഇന്ത്യയില്‍ പണം/.സ്വാധീനം ഉള്ളവന്‍ ഉന്നതന്‍ . അവന്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം താഴ്ന്ന ജാതിയോ, ഉയര്‍ന്ന ജാതിയോ ആയാലും അവന്‍ ഉന്നതന്‍ തന്നെ . പണം അധികാരം ഇല്ലാത്തവന്‍ താഴ്ന്ന ജാതി .
അല്ലാതെ കാളിയും അരുന്ധതിയും പറയുന്ന സര്‍ട്ടിഫിക്കറ്റ് ജാതി അല്ല . ഉള്ളവന്‍ (അധികാരം .പണം/സ്വാധീനം ), ഇല്ലാത്തവന്‍ ഈ രണ്ട് ജാതികളെ ഇന്ത്യയില്‍ ഉള്ളു
തുടക്കം മുതല്‍ എന്‍റെ നിലപാട് മാറിയിട്ടില്ല. കാളി ഇപ്പോള്‍ എത്രാമത്തെ പ്ലെട്റ്റ് മാറ്റം ആണ് നടത്തിയത് എന്ന് വല്ല ഊഹവും ഉണ്ടോ ? വേണമെങ്കില്‍ അക്കമിട്ടു അതും പറയാം .
കഷ്ടം തന്നെ കാളിദാസ . ചിന്തിക്കുന്ന അവയവത്തിന്റെ പേര് തലച്ചോറ്‌ എന്നാണ് കാളിടാസാ . ആ സാധനം സ്വന്തം ശരീരത്തില്‍ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോടിപ്പിക്കുന്നത് നന്നായിരിക്കും. കാരണം അതുള്ളവര്‍ ഇത്ര മണ്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞു ഉരുണ്ടു കളിയ്ക്കാന്‍ ശ്രമിക്കില്ല :)

Unknown said...


താങ്കള്‍ വെറുതെ മനോരാജ്യം കണ്ട് ലക്ഷങ്ങളുടെ കണക്കെഴുതി വിനോദിക്കാതെ ഏത് സംവരണ സമുദായക്കാരനാണ്, കള്ള ജാതി സര്‍ട്ടിഫിക്കറ്റുണ്ടാക്കി, കള്ള വരുമാന സര്‍ട്ടിഫിക്കറ്റുണ്ടാക്കി സംവരണം നേടിയതെന്നു പറയൂ?

താങ്കളുടെ കയ്യില്‍ ഒരു തെളിവുമില്ല എന്നറിയാവുന്നതുകൊണ്ടു തന്നെയാണിത് ചോദിക്കുന്നത്. <<<
ഞാന്‍ പറഞ്ഞ കണക്കുകള്‍ ഉണ്ടാക്കി എടുക്കല്‍ നടക്കില്ല കാളി . ഇനി ആളുകളുടെ കാര്യങ്ങള്‍
കേരത്തിലെ തന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അത്തരക്കാര്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ പേരും അഡ്രസ്സും കോടതിയില്‍ പോകാനുള്ള സമയം എനിക്ക് ലഭികുംപോള്‍ പബ്ലിഷ് ചെയ്‌താല്‍ പോരെ കാളി. അതോ പബ്ലിഷ് ചെയ്‌താല്‍ തീരുമാനമ കാളിദാസന്‍ എടുക്കുമോ , നടപ്പാക്കുമോ ?
പിന്നെ ഇത്തരക്കാരുടെ കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടാവുന്ന വഴിയും പറയാം . ഞാന്‍ കോടതിയില്‍ പോകുന്നു> കോടതി അന്വേഷണത്തിന് ഉത്തരവിടുന്നു > അന്വേഷണത്തില്‍ അവരുടെ സാമ്പത്തിക നില (സത്യത്തില്‍ ഉള്ളത് ) വെളിവാകുന്നു. ഇതാണ് കാളി അതിന്‍റെ പ്രോസെസ്സ് .
കോടതിയില്‍ പോകാന്‍ എനിക്ക് സാവധാനം കിട്ടണ്ടേ കാളി ? പറഞ്ഞല്ലോ ഒരു കമ്പനി ഓടിക്കുന്ന ചുമതല ഉണ്ടേ തലയില്‍. ഞാന്‍ ഇപ്പോള്‍ കേസ്സിനും പുക്കരിനും പോയാല്‍ അത് വഴിയാധാരം ആകും . കേസിന് പോകാന്‍ എല്ലാത്തിനും എന്നത് പോലെ അതിന്‍റെ സമയമുണ്ട് കാളിദാസാ

Unknown said...
This comment has been removed by the author.
Unknown said...

>>>രാഷ്ട്രീയത്തിലും നേരത്തെ പറഞ്ഞ ജാതികള്‍ (ഞാന്‍ പറഞ്ഞ , കാളിദാസന്‍റെ ജാതി കാര്‍ഡ് അല്ല ) മാത്രമേ ഉള്ളു കാളിടാസാ ഉള്ളവന്‍ , ഇല്ലാത്തവന്‍ . അവിടെ സത്യസന്ധന്മാര്‍ ഇന്നത്തെ ഇന്ത്യയില്‍ ഇല്ല തന്നെ . നരേന്ദ്ര മോഡി ലൈന്‍ പരീക്ഷിക്കുന്നത് എന്നെ എങ്ങനെയെങ്കിലും ഒന്ന് ബ്രാഡ് ചെയ്യാനുള്ള വ്യകുലതയാണ് എന്ന് അറിയാം .<<

താങ്കള്‍ ഇതു വരെ എഴുതിയ അഭിപ്രായങ്ങള്‍ മതിയല്ലോ ബ്രാന്‍ഡ് ചെയ്യാന്‍.

വി എസ് 15 അവര്‍ഷക്കാലം സിപി എമ്മിന്റെ സെക്രട്ടറിയായിരുനു. അഞ്ചു വര്‍ഷക്കാലം കേരള മുഖ്യ മന്ത്രി ആയിരുന്നു. 12 വര്‍ഷക്കാലം പ്രതിപക്ഷ നേതാവായിരുന്നു. ഏത് ജാതിക്കളി കൊണ്ടാണദ്ദേഹം ഈ പദവികളിലൊക്കെ എത്തിയത്?

വി എസ് ശരിയല്ല. ഉമ്മന്‍ ചാണ്ടിയും ശരിയല്ല. പിന്നെ ആരാണു ശരി എന്നാണു ഞാന്‍ ചോദിച്ചത്. നരേന്ദ്ര മോഡി എന്നു പറഞ്ഞത് ഇഷ്ടമായില്ലെങ്കില്‍ സോണിയ ഗാന്ധി എന്നാക്കിയേക്കം.



കാളിദാസന് ഇതില്‍ ആരാകണം ശരി ? സോണിയാ ഗാന്ധി വേണ്ടാ . അവരെ എനിക്ക് ഈ പറഞ്ഞ പേരുകളുടെ അത്ര പോലും മതിപ്പില്ല . ഒരു കാര്യം ചെയ്യ് . എന്തായാലും എന്നെ ബ്രാണ്ട് ചെയ്യാതെ കാളിദാസന്‍ മരിച്ചാല്‍ ആത്മാവി നു മോക്ഷം കിട്ടില്ല
1) വി എസ്
2) ഉമ്മന്‍
2) നരേദ്ര മോഡി
3) പെരുന്നയില്‍ സുകുമാരന്‍ നായര്‍
4) ഏതെങ്കിലും ഒരു കള്ളന്‍ ബ്രാഹ്മണ നേതാവിന്‍റെ പേര് കാളി ഇട്ടോ (എനിക്ക് ഒന്നും ഓര്‍മ്മ വരുന്നില്ല . ആദി ശങ്കരന്‍ ഇവരുടെ കൂട്ടത്തില്‍ കൊട്ടാന്‍ കൊള്ളുന്ന പാര്‍ട്ടിയും അല്ല )
5) വെള്ളാപ്പള്ളി നടേശന്‍
6) ഒവാസി
ഇവരില്‍ ആരുടെ ആളാകണം ഞാന്‍ കാളിദാസന്‍ തന്നെ പറയു. ഞാന്‍ അത് അങ്ങ് സമ്മതിച്ചു തരാം. അവരെ വെച്ച് എന്നെ ബ്രാന്‍ഡ് ചെയ്തോ . കാളിദാസന്‍റെ ആത്മാവിനു ശാന്തി കിട്ടാനുള്ള വഴി ഞാനായിട്ട് മുടക്കി എന്ന് വേണ്ട :)

Unknown said...

പിന്നെ തെളിവുകള്‍ താങ്കള്‍ ചോദിച്ചത് കൊണ്ട് പറയുകയാണ് . ഒരു റെസിപ്റ്റ് കൊണ്ട് ജാതി വ്യക്തമാക്കിയ ജന പ്രതി നിധികള്‍ ഉള്ള നാടാണ് ഇത് കാളിദാസ . സമഭാവം ഞാന്‍ നേരത്തെ സൂചിപ്പിച്ചതുമാണ്. അപ്പോള്‍ കാളി കൂവും അത് ഒറ്റപ്പെട്ട സംഭവം ആണ് എന്ന് . അപ്പോള്‍ ഞാന്‍ പേരുകള്‍ കാളിക്ക് നല്‍കുന്നതില്‍ പിന്നെ എന്ത് അര്‍ത്ഥം ?

Unknown said...

ഇനി ബ്രാണ്ടിംഗ് വിഷയത്തില്‍ ഒരു കാര്യം കൂടി: ഏതെങ്കിലും ഒരു നേതാവിന്‍റെ അല്ലെങ്കില്‍ കോടിയുടെ , അല്ലെങ്കില്‍ ബുദ്ധി ജീവിയുടെ തണലില്‍ നിന്നാല്‍ മാത്രം വ്യക്തിത്വം ഉണ്ടാകു എന്നത് താങ്കളെ പോലുള്ള വിഷ ജന്തുക്കള്‍ പാവങ്ങളെ മയക്കി കൂടെ നിറുത്താന്‍ പറയുന്ന ന്യായമാണ് കാളിദാസാ . ആത്മാഭിമാനം, സ്വന്തം തലച്ചോര്‍ ഉപയോഗിച്ച് കാര്യങ്ങള്‍ വിശകലനം ചെയ്യാനുള്ള ബുദ്ധി ; ഇത് രണ്ടും ഉള്ളവര്‍ക്ക് ഒരു തണലും വേണ്ട സ്വന്തം വ്യക്തിത്വം ഉണ്ടാവാന്‍. നമ്മുടെ നാട്ടില്‍ അങ്ങനെ ഉള്ളവരുടെ എണ്ണം തീരെ കുറവാണ്. പക്ഷെ ഭാഗ്യമോ നിര്‍ഭാഗ്യമോ ഞാന്‍ ആ കുറച്ചു ആളുകളുടെ കൂട്ടത്തില്‍ ആണ്. ഒരു ബ്രാണ്ടിലും, ഒരു കോടിയുടെ കീഴിലും വരില്ല. അങ്ങനെ ഉള്ളവരെ കണ്ടാല്‍ കാളിടാസന്മാര്‍ക്ക് സഹിക്കില്ല. കാരണം അവരാണല്ലോ മിക്കപ്പോഴും സ്വജാതിക്കാരെ പറഞ്ഞു പറ്റിച്ചു കാളിടാസന്മാര്‍ നടത്തുന്ന ചൂഷണം / പോക്രിത്തരങ്ങള്‍ ഇവ വിളിച്ചു പറയുന്നത് . അവരെ ഒതുക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ബ്രാന്‍ഡ് ചെയുക എന്നതാണ് . എന്നെ ബ്രാഡ് ചെയ്യാന്‍ ആഞ്ഞു തന്നെ ശ്രമിക്കു കാളിദാസാ .കളിയില്‍ ഞാനും കൂടാം :)

Unknown said...

വി എസ് 15 അവര്‍ഷക്കാലം സിപി എമ്മിന്റെ സെക്രട്ടറിയായിരുനു. അഞ്ചു വര്‍ഷക്കാലം കേരള മുഖ്യ മന്ത്രി ആയിരുന്നു. 12 വര്‍ഷക്കാലം പ്രതിപക്ഷ നേതാവായിരുന്നു. ഏത് ജാതിക്കളി കൊണ്ടാണദ്ദേഹം ഈ പദവികളിലൊക്കെ എത്തിയത്? >>>
വി എസ് ജാതിക്കളി നടത്തി എന്ന് ഞാന്‍ എപ്പോള്‍ പറഞു കാളിദാസാ ? ജാതി കാര്‍ഡ് ഇറക്കി എന്ന് ഞാന്‍ പറഞത് അരുന്ധതി റോയി , കാളിദാസന്‍ എന്നിവരെക്കുറിച്ച് അല്ലെ ?
വി എസ് അച്യുതാനന്ദന്‍ ഇപ്പോള്‍ ചെയ്യുന്നത് എത്ര നാണം കെട്ടും പാര്‍ട്ടിക്കുള്ളില്‍ തന്നെ കടിച്ചു തൂങ്ങി കിടക്കാന്‍ ഉള്ള കളികള്‍ മാത്രമാണ് . ഇലക്ഷന്‍ വരുമ്പോള്‍ ആള് വീണ്ടും പഴയ സ്വഭാവം പുറത്തെടുത്ത് ആദര്‍ശ ധീരന്‍ കളിക്കും . ഇപ്പോള്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ കടുത്ത നടപടി (പുറത്താകല്‍ വല്ലതും ) ഉണ്ടായാല്‍ പണിയല്ലേ ? പാര്‍ട്ടിക്ക് അങ്ങേരെ പുറത്താക്കിയ ക്ഷീണം കവര്‍ ചെയ്യാന്‍ പിന്നെയും കിടക്കുന്നു മൂന്ന് വര്ഷം . പക്ഷെ വി എസ് ഇത്ര ഭയപ്പെടേണ്ട കാര്യം ഒന്നുമില്ല എന്നാണു എന്‍റെ അഭിപ്രായം. മാധ്യമങ്ങള്‍ എന്നാ ഓലപ്പാമ്പ് വി എസ്സിനെ ചുമലില്‍ കയറ്റി പാര്‍ട്ടിയെ കരി തേയ്ക്കും എന്ന വെറും ഭയത്തില്‍ വി എസ്സിനെ അങ്ങേര കാണിക്കുന്ന പൊല്ലാപ്പുകളുടെ പേരില്‍ പുറത്താക്കാന്‍ നട്ടെല്ലുള്ള ഒരാള്‍ പോലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധികാര സ്ഥാനങ്ങളില്‍ ഇല്ല . കാര്ട്ടുമാര്‍ക്കും, വിജയന്മാര്‍ക്കും ഒക്കെ മാധ്യമ പനിയല്ലേ ?
അപ്പോള്‍ പറഞ്ഞു വന്നത് വി എസ ജാതി കളി കളിച്ചു എന്ന് ഞാന്‍ പറഞ്ഞിട്ടില്ല . അരുണ്‍ കുമാറിന്‍റെ പേര് പരാമര്‍ശിച്ചത് അധിക്കാരം ഉള്ളവന്‍ എങ്ങനെ ആ സ്ഥാനം ദുരുപോയോഗം ചെയ്യുന്നു എന്നത് കാണിക്കാനാണ് .
ജാതി കാര്‍ഡ് ഇറക്കി എന്ന് ഞാന്‍ പറഞത് അരുന്ധതി റോയി, കാളിദാസന്‍ എന്നിവരെ ക്കുറിച്ചാണ് . അല്ലാതെ വസ്തുതകള്‍ വളക്കാതെ കാളി

Unknown said...

പിന്നെ കാളിദാസന്‍എങ്ങനെ ഒക്കെ ഉരുണ്ടു കളിച്ചാലും ഞാന്‍ പറഞ്ഞ സത്യങ്ങള്‍ , സത്യങ്ങള്‍ അല്ലാതെ ആവില്ലല്ലോ കാളിദാസാ.
കാളിദാസന്‍ സമ്മതിച്ചു തരില്ല. എങ്കിലും ഇവിടെ നടന്ന സംവാദത്തിന്‍റെ ഒരു സമ്മറി ചുമ്മാ കിടക്കട്ടെ
ചര്‍ച്ച തുടങ്ങിയത്
ഡല്‍ഹി ബലാത്സംഗം - കൊലപാതകം കേസ്സില്‍ അരുന്ധതി റോയി ആ പെണ്‍കുട്ടിയെ കുറിച്ച് പറഞ്ഞ അഭിപ്രായത്തിന് മേല്‍ .
അരുന്ധതി റോയി ആ പെണ്‍കുട്ടി മിഡില്‍ ക്ലാസ്സും പ്രതികള്‍ താഴ്ന്ന ജാതി (സമൂഹത്തിന്‍റെ - പച്ചകറി വില്‍പ്പന , ജിം ഇന്‍സ്ട്രക്ക്റ്റര്‍ തുടങ്ങിയ തൊഴില്‍ ചെയ്യുന്ന ആളുകള്‍ ) ആയതു കൊണ്ടാണ് കേസ്സിന് ഇത്രയും ശ്രദ്ധ കിട്ടുന്നത് ,എന്നും താഴ്ന്ന ജാതിയിലെ പെണ്‍കുട്ടികള്‍ക്ക് നീതി അന്യമാണ് എന്ന് അര്‍ഥം വെച്ച് ജാതി കാര്‍ഡ് ഇറക്കി
അരുണ്ടതി ദാസന്‍ കാളി ഒരു പടി കൂടി മുന്നോട്ടു പോയി ആ പെണ്‍കുട്ടി സമ്പത്ത് /സ്വാധീനം ഇതൊക്കെയുള്ള കുടുമ്പത്തില്‍ ജനിച്ച കുട്ടിയാണ് എന്നും , ഈ കുറ്റ കൃത്യത്തിന് എതിരെ പ്രതികരിച്ചവര്‍ കമ്പ്ലീറ്റ് വരേണ്യ വര്‍ഗ്ഗം (അതെന്തു വര്‍ഗ്ഗം കാളി ?) ആണെന്നും കൂടി പറഞ്ഞു കയ്യടിച്ചു. ഇതിനു ഞാന്‍ എന്‍റെ അഭിപ്രായം പറഞ്ഞു . അവിടെയാണ് സംവാദം തുടങ്ങുന്നത് .

കാളിദാസന്‍ പറയുന്നത് തെറ്റാണു എന്നും ആ പെണ്‍കുട്ടി സമ്പന്ന അല്ല എന്ന് ഞാന്‍ ചൂണ്ടിക്കാണിച്ചു . അരുന്ധതി റോയി പറഞ്ഞത് ജാതി കാര്‍ഡ് കളിച്ചുള്ള ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് എന്നും ഞാന്‍ പറഞ്ഞു .
ഇന്ത്യന്‍ സര്‍ക്കാര്‍ 29 രൂപ വരുമാനം ഉള്ളവര്‍ ഒക്കെ സമ്പന്നര്‍ ആണ് എന്ന് പറഞ്ഞിട്ടുണ്ട് അത് കൊണ്ട് ആ പെണ്‍കുട്ടി സമ്പന്ന തന്നെ എന്ന് കാളിദാസന്‍ വാദിച്ചു
കാളിദാസന്‍ നിലവാരം വെച്ച് ഈ പറഞ്ഞത് കാളിദാസന് തമാശയാകില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് അത് അങ്ങനെ അല്ല കാളിദാസ എന്ന് ഞാനും പറഞു.
കുറച്ചു കഴിഞ്ഞപ്പോള്‍ കാളി നിലപാട് മാറ്റി . താന്‍ ആ പെണ്‍കുട്ടി സ്മപന്ന ആണ് എന്ന് പറഞ്ഞിട്ടേ ഇല്ല എന്നായി .
29 രൂപ കേസ് ചൂണ്ടി കാണിച്ചപ്പോള്‍ വിഷമിച്ചാണെങ്കിലും കാളിദാസന്‍ ആദ്യ നിലപാടിലേക്ക് തിരികെ വന്നു.പിന്നെയുള്ള സ്വന്തമായി ഒരു രൂപ സമ്പാദ്യം ഇല്ലാത്ത മഹാത്മാ ഗാന്ധി , മദര്‍ എന്നിവര്‍ക്ക് ഇന്ത്യയില്‍ ഭയങ്കര സ്വാധീനം ആയിരുന്നു എന്നായി. മരിച്ച പെണ്‍കുട്ടിക്കും ആ ലെവല്‍ സ്വാധീനം ഉണ്ടെന്നു സാരം. അല്ലെങ്കില്‍ ആ പെണ്‍കുട്ടിയെയും ആ കുട്ടിയുടെ കുടുമ്പത്തിന്റെ സ്മപ്പ്ത്തു/സ്വാധീനം എന്നിവയെ കുറിച്ച് പറയുമ്പോള്‍ മഹാത്മാ ഗാന്ധി, മദര്‍ തെരേസ എന്നിവര്‍ കടന്നു വരേണ്ട കാര്യമില്ലല്ലോ . ഈ കമ്പാരിസന്‍ വിവരക്കേടാണ് എന്ന് കാളിദാസനെ പറഞ്ഞു മനസിലാക്കാന്‍ പറ്റില്ല. കാരണം വിവരക്കേട് പറയുന്നവര്‍ അത് സമ്മതിച്ച് തരുക പതിവില്ലല്ലോ . അത് കൊണ്ട് ആ വിഫല ശ്രമത്തിനു പകരം സ്വാധീനം എന്നത് പണത്തിന്റെ കളി തന്നെയാണ് എന്നതിന് ഉദാഹരണമായി മഹാത്മാ ഗാന്ധിയെ ദരിദ്രന്‍ ആക്കി നിറുത്താന്‍ ഇന്ത്യ ചിലവാക്കിയ കോടികളുടെ കഥയും , മദര്‍ ലോകത്തിന്‍റെ പല ഭാഗത്ത് നിന്നും വന്നു വീണിരുന്ന ലക്ഷക്കണക്കിന് ഡോള റുകളുടെ കാര്യവും ഞാന്‍ പറഞ്ഞു . അതോടെ കാളിദാസന്‍ ഗാന്ധിയെയും തെരേസ്സയെയും ഉപേക്ഷിച്ചു contd ...

Unknown said...

contd...ന്നെ ശ്രമം എന്നെ ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെടുത്തി ബ്രാന്‍ഡ് ചെയ്യാന്‍ വേണ്ടിയായി. കാരണം സ്വന്തം വാദങ്ങള്‍ പൊളിയുമ്പോള്‍ സത്യം പറയുന്നവനെ ഒരു പ്രത്യേക വിഭാഗം ആക്കി ബ്രാന്‍ഡ് ചെയ്യുന്നതാണല്ലോ ഇന്നത്തെ ട്രെന്‍ഡ് . വരേണ്യതയുടെ വ്യക്താവ് , സമ്പന്നന്‍ , ബ്രാഹ്മണന്‍ , നായര്‍ , സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവന്‍ എന്നാ പല ബ്രാന്‍ഡുകള്‍ കാളിദാസന്‍ ഇതുവരെ ട്രൈ ചെയ്തു കഴിഞ്ഞു. (നിലപാടുകളിലോ സ്ഥിരത് ഇല്ല. എന്നാല്‍ ഒരുത്തനെ ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അതിനു ഉപയോഗിക്കുന്ന ബ്രാണ്ടുകളില്‍ എങ്കിലും സ്ഥിരത വേണം എന്ന് അറിയാന്‍ മിനിമം സാമാന്യബോധം ഉള്ളവര്‍ക്കല്ലേ പറ്റു ? ) ഒന്നും ഏറ്റില്ല .

അടുത്ത പടി ഇന്ത്യയില്‍ പിന്നോക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ ചൂണ്ടി കാട്ടല്‍ ആയി ( അരുന്ധതി റോയിയോ താനോ ജാതി പറഞ്ഞില്ല എന്നായിരുന്നു ആദ്യവും, ഇടയ്ക്കും ഒക്കെ ഉള്ള വാദം ). ശരി ഇനി സംവാദം ആ വഴിക്ക് തിരിയാന്‍ ആണെങ്കില്‍ അങ്ങനെ എന്ന് കരുതി ഞാന്‍ ഒന്ന് രണ്ടു പോയന്‍റുകള്‍ ചൂണ്ടിക്കാട്ടി
1) ഇന്ത്യയില്‍ ഉള്ളവന്‍ (അധികാരം/പണം/സ്വാധീനം ) , ഇല്ലാത്തവന്‍ എന്നീ രണ്ടു ജാതികള്‍ മാത്രമേ നീതി- നീതി നിഷേധം ഈ കാര്യത്തില്‍ ഉള്ളു .
ഉദാഹരണമായി കുറെ കേസുകള്‍ ചൂണ്ടി കാട്ടുകയും ചെയ്തു . പിന്നെ ഇരയുടെയും , വേട്ടക്കാരന്‍റെയും ജാതി നോക്കിയല്ല സാധാരണക്കാര്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എതിരെ പ്രതികരിക്കാന്‍ ഇറങ്ങുന്നത് എന്നതിന് ഉദാഹരണമായി ജെസ്സിക്ക ലാല്‍ കേസും . ജെസീകാ ലാല്‍ കേസ്സില്‍ യാതൊരു പ്രതിഷേധവും ഇന്ത്യയില്‍ നടന്നിട്ടില്ല എന്നതായിരുന്നു കളിയുടെ മറുവാദം - വിവരക്കേട്, അറിവില്ലായ്മ ഇതൊന്നും ഒരു കുറ്റമല്ല പക്ഷെ അത് തനിക്കു അലങ്കാരം ആണ് എന്നാ മട്ടില്‍ കാളിദാസന്‍മാര്‍ നടന്നു തുടങ്ങിയാല്‍ കാണുന്നവര്‍ക്ക് കഷ്ടം എന്നേ പറയാന്‍ സാധിക്കു. ഞാന്‍ അത് പറഞ്ഞു

2) അടുതതതായി ഞാന്‍ പറഞ്ഞത് ഇന്ത്യയില്‍ നടക്കുന്ന പിന്നോക്ക വിഭാഗ ചൂഷണത്തിന്‍റെ പ്രധാന കാരണങ്ങള്‍ രണ്ടാണ്

ഒന്ന് ഇരകള്‍ നീതിക്ക് വേണ്ടി കോടതിയില്‍ എത്തുമ്പോള്‍ ദുര്‍ബലമായ വകുപ്പുകള്‍ പ്രതികളുടെ മേല്‍ ചാര്‍ത്തി അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന തത്പര കക്ഷികള്‍ .ഇവിടെ പ്രതികളുടെ ജാതി സര്‍ട്ടിഫിക്കറ്റ് നോക്കിയല്ല അവരെ രക്ഷിക്കാന്‍ ഉള്ള ശ്രമം നടക്കുന്നത് .മരിച്ചു പ്രതികള്‍ അധിക്കാരം/പണം/സ്വാധീനം എന്നിവ ഉള്ളവരാണോ എന്ന് മാത്രം നോക്കിയാണ്
രണ്ടാമത്തെ ചൂഷണ ചൂഷണമാണ് എന്ന് തിരിച്ചറിയാനുള്ള വിദ്യാഭ്യാസം , ലോകപരിചയം ഇരകള്‍ക്ക് ഇല്ലാതെ പോകുന്നത്. (പ്രതികള്‍ക്ക് മേല്‍ ശക്തമായ വകുപ്പുകള്‍ ചാര്‍ജ് ചെയ്യാന്‍ വകുപ്പുണ്ട് എന്ന് തിരിച്ചറിയാനുള്ള ലോകപരിചയം ഇരകള്‍ക്ക് ഇല്ലാതെ ആകുന്നത്‌ ഉദാഹരണം )

ഇവിടെ ഇരകള്‍ക്ക് വിദ്യാഭ്യാസം, ലോകപരിചയം എന്നിവ ഇല്ലാതെ പോകുന്നതിന്‍റെ ഞാന്‍ പറഞ്ഞു. നമ്മുടെ നാട്ടില്‍ വ്യത്യസ്ത ജന വിഭാഗത്തിന്‍റെ ഉന്നമനത്തിനായി നിയമ അതതു വിഭാഗങ്ങളില്‍ സാമ്പത്തികമായിയും, സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരെ സമൂഹത്തില്‍ മുന്നോക്കം കൊണ്ടുവരാന്‍ വ്യക്തമായ അവകാശങ്ങള്‍/ അനൂകൂല്യങ്ങള്‍ നല്‍കുന്നുണ്ട് . പക്ഷെ ഈ അവകാശങ്ങള്‍/ആനുകൂല്യങ്ങള്‍ സാമ്പത്തികം , സാമൂഹികം ഈ നിലകളില്‍ പിന്നോക്കം നില്‍ക്കുന്നവരില്‍ പൂര്‍ണ്ണമായി എത്തുവാന്‍ അനുവദിക്കാതെ അതാതു വിഭാഗത്തിലെ തന്നെ സമ്പന്നര്‍ അവകാശങ്ങളുടെ പങ്കില്‍ കയ്യിട്ടു വരുന്നതാണ് എന്ന്. ഫലമായി ഓരോ വിഭാഗത്തിലെയും സമ്പന്നര്‍ കുടുതല്‍ മുന്നോട്ടും ദരിദ്രര്‍ കൂടുതല്‍ പിന്നോട്ടും പോകുന്നു. ചൂഷണം തുടരുന്നു.

Unknown said...

contd...ഇത്രത്തോളം ആയപ്പോഴേക്കും കാളിദാസന് നില തെറ്റുകയും ഉള്ളിലെ വിഷം മൊത്തമായി പുറത്തു വരുകയും ചെയ്തു .
"ഞങ്ങളുടെ ആളുകള്‍ക്ക് അനുവദിച്ച അവകാശം ഞങ്ങള്‍ കയ്യിട്ടു വാരും . അത് ഹര്‍ഷവര്‍ദ്ധന് സഹിക്കാന്‍ വയ്യെങ്കില്‍ പോയി കേസ് കൊട്" എന്നായി ലൈന്‍

ഓരോ വിഭാഗത്തിലെയും സമ്പതിക്കമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു എന്നതിന് ഞാന്‍ ഒരു ഉദാഹരണം പറഞ്ഞിരുന്നു
അത് ഇതാണ് :
"സാമ്പത്തിക മാനദണ്ഡം ആക്കണ്ട എന്ന് കാളിദാസന്‍ പറയുന്നതിന് പിന്നിലെ വികാരം ഞാന്‍ മനസിലാക്കുന്നു. വര്‍ഷം 12 ലക്ഷം രൂപ വരുമാനം ഉള്ള കാളിദാസന്‍ (ഉദാഹരണമാണ് ., കഥാപാത്രങ്ങള്‍, മാര്‍ക്ക്‌ , തുക ഇതൊക്കെ സങ്കല്‍പികം) സ്വന്തം മകനെ ഉഗ്രന്‍ ട്യൂഷന് വിട്ടു അവനു തട്ടി മുട്ടി മുന്നൂറ് മാര്‍ക്ക് കിട്ടുന്നു. കാളിദാസന്‍റെ മകന്‍ പഠിക്കുന്നത് മോശമല്ലാത്ത കോണ്‍വെന്റില്‍ . ഇനി കാളിദാസന്റെ അതെ ജാതിയില്‍ ഉള്ള വെറും ദാസന്‍ , പണി മുന്സിപ്പലിറ്റി . വാര്‍ഷിക വരുമാനം - അങ്ങനെ എഴുതാന്‍ വേണ്ടി ഒന്നും ഇല്ല. വെറും ദാസന്റെ മകന്‍ ട്യൂഷന്‍ ഇല്ലാതെ പഠിച്ച് 260 മാര്‍ക്ക് വാങ്ങുന്നു. സംവരണ സീറ്റില്‍ കാളിദാസന്റെ മകനും വെറും ദാസന്റെ മകനും പരിഗണിക്കപ്പെടുന്നു. കുറഞ്ഞ മാര്‍ക്കിന്റെ പേരില്‍ വേറെ ഗതിയില്ലാത്ത വെറും ദാസന്റെ മകന്‍ തള്ളപ്പെടുന്നു. വേണമെങ്കില്‍ സ്വാശ്രയം നടത്താവുന്ന കാളിദാസന്റെ മകന്‍ സര്‍ക്കാര്‍ കോളേജില്‍ കയറുന്നു. "
അതിനു കാളിദാസന്‍ പ്രതികരിച്ചത് ഇങ്ങനെ
>> ദാസനും കുടുംബവും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ 80 % വരുന്ന സമൂഹത്തിലെ മനുഷ്യരുടെ അവകാശങ്ങള്‍ കയ്യിട്ടു വാരിയില്ലേ? എന്തേ അത് അനീതി ആണെന്ന് അന്നൊന്നും തോന്നാതിരുന്നത്? അന്ന് മൊത്തമായി കയ്യിട്ടു വരിയല്ലോ. ഇപ്പോള്‍ കാളിദാസന്‍മാര്‍ 50% മാത്രമേ കയ്യിട്ടു വാരുന്നുള്ളു. അതങ്ങ് സഹിച്ചേക്ക്. അല്ലാതെ വേറെ വഴിയില്ല.<<
ഉള്ളിലെ വിഷം മുഴുവനായി തുപ്പി എന്ന് മാത്രമല്ല കാളി ദാസന്മാര്‍ ചെയ്യുന്ന കയ്യിട്ടുവാരല്‍ പാവം ദാസന്മാരുടെ തലയില്‍ കെട്ടി വെയ്ക്കാനുള്ള ശ്രമവും

ഇതാണ് സത്യം 35000 രൂപ മാസ വരുമാനം ഉള്ള കാളിദാസന്മാര്‍ ( വീണ്ടും ഉദാഹരണം മാത്രം ) പാവം ദാസന്മാര്‍ (ജാതി സര്‍ട്ടിഫിക്കറ്റ് സ്വജാതി എന്ന് പറയുന്ന, 30 രൂപ തികച്ചു കിട്ടാത്ത ) സമൂഹത്തില്‍ മുന്നോട്ടു വരണം എന്ന് കരുതി നിയമം അവര്‍ക്ക് നകല്‍കുന്ന അവകാശങ്ങളില്‍ കയ്യിട്ടു വാരും. എന്നിട്ട് പാവം ദാസനെയും അവന്‍റെ കുടുംപത്തെയും നിത്യമായി ഇരുട്ടില്‍ തന്നെ തള്ളി ഇടും. അതും പോരാഞ്ഞ് പാവം ദാസന്‍ ഇരുട്ടില്‍ കിടക്കുന്നതിന്‍റെ ഉത്തരവാദിത്വം വഴിയെ പോകുന്ന എതവ ന്‍റെ യെങ്കിലും തലയില്‍ കെട്ടി വെയ്ക്കാന്‍ ശ്രമിച്ചു ക്പാവം ദാസന് വേണ്ടി കാളിദാസന്മാര്‍ കണ്ണുനീര്‍ ഒഴുക്കുകയും ചെയ്യും .
ഈ സത്യങ്ങള്‍ ഹര്‍ഷവര്‍ദ്ധന്‍ വിളിച്ച് പറയുമ്പോള്‍ ഹര്‍ഷവര്‍ദ്ധനെ ബ്രാഡ് ചെയ്യാന്‍ ശ്രമിക്കുന്നു, കളി തുള്ളുന്നു, കേസ് കൊട് എന്ന് വെല്ലു വിളിക്കുന്നു. പരിതാപകരം തന്നെ കാളിദാസാ ഈ കൈകാലിട്ടടി. contd...

Unknown said...

contd...കാളിദാസന്മാരുടെ ശാസ്ത്രം വളരെ ലളിതമാണ്

സ്വന്തം വിഭാഗം എന്ന് അവര്‍ അവകാശപ്പെട്ടുന്ന ആളുകളെ തന്നെ ചൂഷണം ചെയ്തു ജീവിക്കുക.
സ്വന്തം വിഭാഗത്തില്‍ ഉള്ള , സാമ്പത്തികമായും , സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ക്ക് നിയമം അനുവദിക്കുന്ന അവകാശങ്ങളില്‍ കയ്യിട്ടു വാരി അര്‍ഹാതപെട്ടവരില്‍ ആ അവകാശം ഒരിക്കലും പൂര്‍ണ്ണമായി എത്താതിരിക്കാന്‍ ശ്രദ്ധിക്കുക . അവകാശങ്ങള്‍ ഒക്കെ വിദേശത്ത് ജോലിയുള്ള കാളിദാസനും (വീണ്ടും വെറും ഉദാഹരണം ) മക്കളും കയ്യടക്കും. വിദേശത്തു പണി പോയാലും നാട്ടില്‍ ഒരു ഉറപ്പു വേണമല്ലോ . ഈ കയ്യിട്ടു വാരളില്‍ സംഭവിക്കുന്നത്‌ സമ്പന്നരായ കാളിദാസന്മാര്‍ ജനിച്ച അതെ വിഭാഗത്തിലെ പാവപ്പെട്ടവര്‍ അവരുടെ അനൂകൂല്യങ്ങള്‍ നഷ്ടപ്പെട്ടു എന്നും പാവപ്പെട്ടവര്‍ ആയി തുടരും . സ്വദേശത്തും, വിദേശത്തും ഇത്തരം കയ്യിട്ടു വാരികള്‍ ആയ ഒരു പിടി സമ്പന്ന കാളിമാര്‍ ഉണ്ടാകുമ്പോള്‍ നാട്ടില്‍ അവരുടെ അതെ വിഭാഗത്തില്‍ പെട്ട ഭൂരിപക്ഷം വരുന്ന പാവങ്ങള്‍ പിന്നോക്കമായി തന്നെ തുടരുന്നു. എന്നി ചുട്ട അപ്പം പോലെ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റുകള്‍, ജോലിയിലെ ഒഴിവുകള്‍ ഇതൊക്കെ പണം കൊടുത്ത് വാങ്ങുന്ന മികച്ച ട്യൂഷന്‍ , സ്വാധീനം, കൈകൂലി എന്നിവയുടെ പുറമേ പാവങ്ങള്‍ക്ക് കിട്ടേണ്ട സംവരണം എന്ന അവകാശത്തില്‍ കൂടി കയ്യിട്ടു വാരി സമ്പന്നരായ കാളിദാസന്മാര്‍ അവരുടെ മക്കള്‍ എന്നിവര്‍ സ്വന്തമാക്കുന്നു . പാവങ്ങള്‍ അപ്പോഴും ഇരുട്ടില്‍ തന്നെ .
ഈ ചെയ്യുന്ന ദ്രോഹങ്ങള്‍ പോരാഞ്ഞു കാളിടസന്മാര്‍ ഇരുട്ടില്‍ കിടക്കുന്ന പാവങ്ങളുടെ മനസ്സില്‍ അവരുടെ ദുരവസ്ഥക്ക് കാരണം മറ്റു ജാതിക്കാര്‍ ആണ് എന്ന വിഷവും കുത്തി വെയ്ക്കുന്നു. അത് കാളിദാസന്മാര്‍ എന്ന മനുഷ്യ പരാദങ്ങളുടെ നില നില്‍പ്പിന്‍റെ പ്രശ്നമാണ് . കാരണം ചൂഷണം നടക്കുന്നതിന്‍റെ മൂല കാരണം മറ്റു ജാതിക്കാര്‍ അല്ല സ്വന്തം ജാതിയിലുള്ള കാളിദാസന്മാര്‍ ആണ് എന്ന് പാവങ്ങള്‍ തിരിച്ചറിഞ്ഞാല്‍ കാളിദാസന്മാര്‍ പിന്നെ ആരുടെ ചോര കുടിക്കും ? ചോര കുടി നില്‍ക്കുന്നത് പോട്ടെ എന്ന് വെക്കാം .പക്ഷെ ചൂഷണം നിന്ന് , സ്വന്തം ജാതിയിലെ പാവപ്പെട്ടവര്‍ വിദ്യാഭ്യാസം, ലോക പരിചയം , ജോലി ഇതൊക്കെ മുന്നോട്ടു വന്നാല്‍ ലക്ഷങ്ങള്‍ വരുമാനമുള്ള കാളിദാസന്‍റെ (അഗൈന്‍ ജസ്റ്റ്‌ ഉദാഹരണ്‍ ) മക്കളുടെ ഒപ്പം , സ്വജാതിയില്‍പ്പെട്ട (സര്‍ട്ടിഫിക്കറ്റ് പ്രകാരം ) , മുപ്പതു രൂപ വരുമാനം ഇല്ലാത്ത സദാ ദാസന്‍റെ മക്കള്‍ പൊതു വേദിയില്‍ കസേര വലിച്ചിട്ടു ഇരിക്കില്ലേ ? അത് അനുവദിക്കാന്‍ പാടുണ്ടോ ? ഇതാണ് വെറിയായി കാളിദാസന്മാരെ എന്നും അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം . അത് എന്‍റെ ഉദാഹരണത്തിനുള്ള പ്രതികരണത്തിലൂടെ കാളിദാസന്‍ തന്നെ വ്യക്തമാക്കിയതാണ് . അപ്പോള്‍ പാവം ദാസന്മാരെ എന്നും പറ്റിച്ചു, അവരുടെ മനസ്സില്‍ വിഷം കുത്തി വെച്ച് മയക്കി കിടത്തുക. അതിനു ഏറ്റവും നല്ലത് മറ്റു ജാതിക്കാരെ ശത്രുക്കളായി ചിത്രീകരിച്ചു പാവം ദാസന്മാരുടെ മുന്നില്‍ അവതരിപ്പിക്കുക എന്നതാണ്. തങ്ങള്‍ ചെയ്യുന്ന ചൂഷണം മറച്ച് , മനസുകളില്‍ വിഷം കുത്തി വെച്ച് പാവങ്ങളെ കൊണ്ട് ആയുധം എടുപ്പിച്ചു , വീഴുന്ന ചോര നക്കി കുടിക്കുക എന്ന നയം

ഈ നയം നടപ്പാക്കാനുള്ള ജാതി കാര്‍ഡ് എന്നാഎല്ലിങ്കഷണം കാലാ കാലം അരുന്ധതി റോയിയെ പോലെയുള്ള പതിനച്ചു സെക്കണ്ട് പബ്ലിസിറ്റിക്ക് വേണ്ടി എന്തും പറയുന്ന ആളുകള്‍ കാളിദാസന്മാര്‍ക്ക് എറിഞ്ഞു കൊടുക്കും . അത് കടിച്ചു പിടിച്ചു കാളിമാര്‍ ഓലിദാസന്‍മാര്‍ ആകും. താന്‍ തന്നെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗത്തിന്റെ രക്ഷകന്‍ ചമയും ഒപ്പം വിഷം തുപ്പുകയും ചെയ്യും .
പക്ഷെ പ്രശ്നം പറ്റുന്നത് ഹര്‍ഷവര്‍ദ്ധന്‍ സത്യം വിളിച്ചു പറയുമ്പോള്‍ ആണ് . അപ്പോള്‍ കാളിദാസന്മാര്‍ക്ക് വിറളി പിടിക്കും. ഉള്ളിലെ വിഷം മുഴുവനായി പുറത്തു വരും "ഞങ്ങളുടെ ആളുകള്‍ക്ക് കൊടുക്കുന്ന ആനുകൂല്യത്തില്‍ ഞങ്ങള്‍ കയ്യിട്ടു വാരും. അത് ചോദിയ്ക്കാന്‍ നീ ആര്? നിനക്ക് സഹിക്കുന്നില്ലെങ്കില്‍ പോയി കേസ് കൊട്" എന്നൊക്കെ ചീറ്റും

പക്ഷെ എങ്ങനെയൊക്കെ ചീറ്റിയാലും, എന്ത് അമര്‍ഷം കാണിച്ചാലും ഞാന്‍ പറഞ്ഞ ഈ സത്യങ്ങള്‍ സത്യമായി തന്നെ നില്‍ക്കും കാളിദാസാ .അത് മാറില്ല. രണ്ടു ലക്ഷം കമന്‍റ് കഴിഞ്ഞാലും ശരി . (ഉറച്ച നിലപാട് / സത്യം ഇതൊന്നും ഈ സംവാദത്തിനിടെ മിനിമം മൂന്നു കാര്യങ്ങളില്‍ ഒന്‍പതു നിലപാടുകള്‍ മാറ്റിയ കാളി ദാസന് പരിചയം കാണില്ല. എന്നാലും പറഞ്ഞു എന്നെ ഉള്ളു )
പുതിയ മണ്ടത്തരങ്ങള്‍/ വിഷം എന്നിവയുമായി വീണ്ടും വരൂ . ഞാന്‍ ഇവിടെ തന്നെ ഉണ്ട്
തുടരാം :)

kaalidaasan said...

>>>താഴ്ന്ന ജാതിക്കാര്‍ ഇരകള്‍ ആണെന്നു പറഞ്ഞാല്‍, സാധാരണ മനുഷ്യന്‍ ചിന്തിക്കുന്ന അവയവം കൊണ്ട് ചിന്തിക്കുന്നവര്‍ മനസിലാക്കുക, പ്രതി ഉന്നതജാതിക്കാരന്‍ ആണെന്നാണ്.

നീതി നടക്കില്ല എന്നു പറഞ്ഞാല്‍ ഞാനൊക്കെ മനസിലാകുന്നത്, കേസുകള്‍ അട്ടിമറിക്ക്കപ്പെടുന്നു എന്നു തന്നെയാണ്. മനുഷ്യന്‍ ചിന്തിക്കുന്ന അവയവം കൊണ്ട് ചിന്തിച്ചു തുടങ്ങുമ്പോള്‍ ഇതൊക്കെ മനസിലാകും. <<<
ഈ പറഞ്ഞത് സത്യം. അത് തന്നയല്ലേ കാളിദാസ അക്കമിട്ടു ഞാന്‍ ഇതുവരെ പറഞത് <<<<


ഹഹഹഹ.

താങ്കള്‍ക്ക് ശരിക്കും വട്ടാണോ അതോ വട്ട് അഭിനയിക്കുന്നതാണോ?

താഴ്ന്ന ജാതിക്കാര്‍ ഇരകളാകുമ്പോള്‍  അവര്‍ക്ക് വേണ്ടി പ്രക്ഷോഭം നടത്താനും  മെഴുകുതിരി കത്തിക്കാനും  ആരുമില്ല. അവര്‍ക്ക് നീതി ലഭിക്കില്ല. താഴ്ന്ന ജാതിക്കാര്‍ പ്രതികളാകുമ്പോള്‍ മാത്രം  ഹര്‍ഷ വര്‍ദ്ധന്‍ മാര്‍  പ്രക്ഷോഭം നടത്താനും  മെഴുകുതിരി കത്തിക്കാനും  അലമുറയിട്ടിറങ്ങുന്നു എന്ന് അരുന്ധതി പറഞ്ഞതായിരുന്നു താങ്കളിത്ര നാളും അക്കമിട്ടു പറഞ്ഞതല്ലേ? പിന്നെ എന്താണു താങ്കളുടെ പ്രശ്നം?

kaalidaasan said...

>>>ഞാന്‍ പറഞ്ഞ കണക്കുകള്‍ ഉണ്ടാക്കി എടുക്കല്‍ നടക്കില്ല കാളി . ഇനി ആളുകളുടെ കാര്യങ്ങള്‍
കേരത്തിലെ തന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അത്തരക്കാര്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ പേരും അഡ്രസ്സും കോടതിയില്‍ പോകാനുള്ള സമയം എനിക്ക് ലഭികുംപോള്‍ പബ്ലിഷ് ചെയ്‌താല്‍ പോരെ കാളി. <<<<


അപ്പോള്‍ അങ്ങനെയാണല്ലേ. കോടതിയില്‍ പോകാന്‍ സമയമില്ലാത്തതുകൊണ്ട്. താങ്കളൊരു കോടതിയിലും ;പോകണ്ട. ഉത്തരവദപ്പെട്ട അധികാരികളെ അറിയിച്ചാല്‍ മതി. തെളിവു സഹിതം അറിയിച്ചാല്‍ അവര്‍ കോടതിയില്‍ പോയി ഇതിനു പരിഹാരമുണ്ടാക്കും.

താങ്കളീ കണക്കുകള്‍ വെറുതെ വദത്തിന്‍ വേണ്ടി ഉണ്ടാക്കി എടുത്തവയാണ്. പലരും ഇതിനു മുന്നേ ഇതേ വാദം ഉന്നയിച്ചു കണ്ടിട്ടുണ്ട്. കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താങ്കളുടെ അറിവില്‍ ആരുമില്ല എന്നത് താങ്കളുടെ ഈ ഒഴിഞ്ഞു മാറലില്‍ നിന്നും സ്പഷ്ടമാണ്.

kaalidaasan said...

>>>അതോ പബ്ലിഷ് ചെയ്‌താല്‍ തീരുമാനമ കാളിദാസന്‍ എടുക്കുമോ , നടപ്പാക്കുമോ ?<<<<

താങ്കള്‍ക്ക് സമയമില്ലെങ്കില്‍ അവരുടെ പേരും അഡ്രസും, ജോലി ചെയ്യുന്ന സ്ഥാപനവും. എന്നാണ്, കള്ള സര്‍ട്ടിഫിക്കറ്റുണ്ടാക്കി സംവരണം നേടിയതെന്നും പറയൂ. ഒരു കോടതിയിലും പോകാതെ ഞാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് അത് റെഫര്‍ ചെയ്ത് പരിഹാരമുണ്ടാക്കാം.

kaalidaasan said...

>>>കാളിദാസന് ഇതില്‍ ആരാകണം ശരി ? സോണിയാ ഗാന്ധി വേണ്ടാ . അവരെ എനിക്ക് ഈ പറഞ്ഞ പേരുകളുടെ അത്ര പോലും മതിപ്പില്ല . ഒരു കാര്യം ചെയ്യ് . എന്തായാലും എന്നെ ബ്രാണ്ട് ചെയ്യാതെ കാളിദാസന്‍ മരിച്ചാല്‍ ആത്മാവി നു മോക്ഷം കിട്ടില്ല<<<<

താങ്കളുടെ നിലപാട് മനസിലായി. കൂടുതല്‍ വിശദീകരണം വേണ്ട.

വി എസ് ആണു നല്ല നേതാവെന്ന് ഞാന്‍ പല പ്രാവശ്യം അര്‍ത്ഥശങ്കക്കിടയില്ലാതെ പറഞ്ഞു. താങ്കള്‍ക്കേതായാലും അങ്ങനെ നല്ല നേതാവില്ല എന്നും പറഞ്ഞു കഴിഞ്ഞു. അപ്പോള്‍ എല്ലാവരെയും  പുച്ഛിക്കുന്ന പണി തുടര്‍ന്നോളൂ.

അനീതിക്ക് എന്റെ പകല്‍ തെളിവുണ്ട്. പക്ഷെ ഞാന്‍ പരസ്യപ്പെടുത്തില്ല. ഒരു രാഷ്ട്രീയ നേതാവിനെയും എനിക്കിഷ്ടമില്ല. എങ്കിലും ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങില്ല. തുടങ്ങിയ നിലപാടുള്ള താങ്കളേപ്പോലുള്ള ശിഖണ്ഠികളെ ഒരു സമൂഹത്തിനും ആവശ്യമില്ല.

സമൂഹത്തിലെ പ്രശ്നങ്ങള്‍ അറിയുന്ന അതിലിടപെടുന്ന പരിഹാരമുണ്ടാക്കുന്ന അനേകം പേരീ സമൂഹത്തിലുണ്ട്. അനീതി കണ്ടിട്ടും നിയമ ലംഘനം കണ്ടിട്ടും മിണ്ടാതിരിക്കുന്ന ജന്തുക്കളെ വേണ്ട. എന്തുകൊണ്ട് അരുഇന്ധതി റോയ് മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നു എന്ന് ഇപ്പോള്‍ താങ്കള്‍ക്ക് മനസിലാകണം, തലയില്‍ അല്‍പ്പം ആള്‍താമസമുണ്ടെങ്കില്‍., അനീതി കണ്ടാല്‍ അവര്‍ ലഭ്യമാകുന്ന മദ്ധ്യമത്തില്‍ കൂടി ലോകത്തോട് വിളിച്ചു പറയുന്നു. പക്ഷെ താങ്കളേപ്പോലുള്ള കാപട്യങ്ങള്‍  സമയമില്ല എന്നും പറഞ്ഞ് അത് ഒളിച്ചു വയ്ക്കും.

വെളിച്ചം ദുഖമാണുണ്ണി. തമസല്ലോ സുഖ പ്രദം. അതുകൊണ്ട് താങ്കള്‍ വെളിച്ചതേക്ക് നോക്കുക പോലം ​ചെയ്യരുത്. ചുറ്റുമുള്ള ഇരുട്ടില്‍ കഴിയുക അതാണു സുഖമെന്നും തിരിച്ചറിയുക.

kaalidaasan said...

>>>പിന്നെ തെളിവുകള്‍ താങ്കള്‍ ചോദിച്ചത് കൊണ്ട് പറയുകയാണ് . ഒരു റെസിപ്റ്റ് കൊണ്ട് ജാതി വ്യക്തമാക്കിയ ജന പ്രതി നിധികള്‍ ഉള്ള നാടാണ് ഇത് കാളിദാസ . സമഭാവം ഞാന്‍ നേരത്തെ സൂചിപ്പിച്ചതുമാണ്. അപ്പോള്‍ കാളി കൂവും അത് ഒറ്റപ്പെട്ട സംഭവം ആണ് എന്ന് . അപ്പോള്‍ ഞാന്‍ പേരുകള്‍ കാളിക്ക് നല്‍കുന്നതില്‍ പിന്നെ എന്ത് അര്‍ത്ഥം ?<<<<

ഒരു റെസിപ്റ്റ് കൊണ്ട് ജാതി വ്യക്തമാക്കിയ ജന പ്രതി നിധിയോ. എന്നു പറഞ്ഞാല്‍ എന്താണര്‍ത്ഥം?

യാതൊരു അര്‍ത്ഥവുമില്ല. മൂന്നു നേരം ഭക്ഷണം കഴിക്കുന്ന കൂടെ തെളിവുകളിലേക്ക് നോക്കി രണ്ടു നെടുവീര്‍പ്പുകള്‍ ഇടുക.

ഞങ്ങള്‍ അല്‍പം പോരായ്മകളുള്ള സംവരണം ഒക്കെ നടപ്പാക്കി മുന്നോട്ടു പൊയ്ക്കോളാം.

kaalidaasan said...

>>>ഏതെങ്കിലും ഒരു നേതാവിന്‍റെ അല്ലെങ്കില്‍ കോടിയുടെ , അല്ലെങ്കില്‍ ബുദ്ധി ജീവിയുടെ തണലില്‍ നിന്നാല്‍ മാത്രം വ്യക്തിത്വം ഉണ്ടാകു എന്നത് താങ്കളെ പോലുള്ള വിഷ ജന്തുക്കള്‍ പാവങ്ങളെ മയക്കി കൂടെ നിറുത്താന്‍ പറയുന്ന ന്യായമാണ് കാളിദാസാ .<<<<

താങ്കള്‍ എല്ലാ നേതാക്കന്‍ മാരുടെയും തണലില്‍ നിന്നോളൂ. എന്നിട്ട് ഈ രാജ്യം  നന്നാക്കി എടുക്ക്. വേണ്ടെന്നാരെങ്കിലും പറഞ്ഞോ. വിഷമില്ലാത്ത താങ്കള്‍ രാഷ്ട്രീയത്തിലിറങ്ങി വിഷങ്ങളൊക്കെ മാറ്റിയെടുക്ക്. പാവങ്ങളെ ഒന്നും മയക്കണ്ട. അവരെ കര്യങ്ങള്‍ പറഞ്ഞു മനസിലാക്ക്. അതിനുള്ള സ്വാതന്ത്ര്യം ഇന്‍ഡ്യന്‍ ഭരണ ഘടന ഓരോ ഇന്‍ഡ്യന്‍ പൌരനും നല്‍കുന്നുണ്ട്.
സത്യം വിളിച്ചു പറയുനു സത്യം വിളിച്ചു പറയുന്നു എന്ന് കൂടെ കൂടെ മുക്രയിട്ടതുകൊണ്ടായില്ല. പറയുന്നത് സത്യമാണെന്ന് പൊതു ജനം കൂടി അംഗീകരിക്കണം. അതാണു ജനാധിപത്യ രീതി.

വെറുതെ വായിട്ടലക്കാതെ പ്രാവര്‍ത്തിച്ച് കാണിക്ക്. ജനധിപത്യ രീതിയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളാണ്. സംവരണമൊക്കെ നടപ്പാക്കിയത്. അത് ഭൂരിപക്ഷം ജനങ്ങളും അംഗീകരിക്കുന്നു. ഭൂരിപക്ഷത്തിനും സമ്മതമാണെങ്കില്‍ അതൊക്കെ നടപ്പാകും.

കമ്യൂണിസ്റ്റുപാര്‍ട്ടി കേരളത്തില്‍ നടപ്പാക്കിയ സംവരണം  കോണ്‍ഗ്രസ് വന്നിട്ടും മാറ്റിയില്ല. വി പി സിംഗ് ഇന്‍ഡ്യയില്‍ ഒട്ടാകെ നടപ്പാക്കിയ സംവരണം കോണ്‍ഗ്രസോ ബി ജെപിയോ അധികാരത്തില്‍ വന്നിട്ടും മാറ്റിയില്ല. അവര്‍ ഒരു പടി കൂടി കടന്ന് സ്വകാര്യ സ്ഥാപനങ്ങളില്‍ വരെ സംവരണം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു. ഇതു വരെ നിയമനത്തിനു മാത്രമേ സംവരണം ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ പ്രമോഷനും കൂടി സംവരണം നടപ്പിലാക്കന്‍ പോകുന്നു. രാജ്യസഭയില്‍ 90 ശതമാനം അംഗങ്ങളും അതിനുള്ള ബില്ലിനെ പിന്തുണച്ചു. താങ്കള്‍ക്കിതൊന്നും ഇഷ്ടമാകില്ല. എന്തു ചെയ്യാം. ലക്ഷങ്ങളുടെ ഇല്ലാത്ത കണക്കുകളിലേക്കും ജാതി സര്‍ട്ടിഫിക്കറ്റുകളിലേക്കും നോക്കി നെടുവീര്‍പ്പിടാം.

kaalidaasan said...

>>> മാധ്യമങ്ങള്‍ എന്നാ ഓലപ്പാമ്പ് വി എസ്സിനെ ചുമലില്‍ കയറ്റി പാര്‍ട്ടിയെ കരി തേയ്ക്കും എന്ന വെറും ഭയത്തില്‍ വി എസ്സിനെ അങ്ങേര കാണിക്കുന്ന പൊല്ലാപ്പുകളുടെ പേരില്‍ പുറത്താക്കാന്‍ നട്ടെല്ലുള്ള ഒരാള്‍ പോലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധികാര സ്ഥാനങ്ങളില്‍ ഇല്ല . കാര്ട്ടുമാര്‍ക്കും, വിജയന്മാര്‍ക്കും ഒക്കെ മാധ്യമ പനിയല്ലേ ?<<<<

പാര്‍ട്ടിയുടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ കരിയ്തേയ്ക്കലാണെന്ന് താങ്കളേപ്പോലുള്ള സ്വപ്ന ജീവികള്‍ക്ക് പറഞ്ഞു കൊണ്ടിരിക്കം.

എന്തുകൊണ്ട് താങ്കള്‍ പറയുന്നതൊരു മാദ്ധ്യമവും ശ്രദ്ധിക്കുന്നില്ല. സത്യമാണെന്ന് സ്വയം വിളിച്ചു പറഞ്ഞത്കൊണ്ടായില്ല. സത്യമാണെന്ന് കേള്‍ക്കുന്നവര്‍ക്ക് കൂടി ബോധ്യമാകണം. അതാണു താങ്കളും വി എസും തമ്മിലുള്ള വ്യത്യാസം. വി എസ് പറഞ്ഞാല്‍ മാദ്ധ്യമങ്ങളും  ജനങ്ങളും ശ്രദ്ധിക്കുന്നു. 60 വര്‍ഷങ്ങളായി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് അവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് ആതൊക്കെ പരിഹരിച്ചാണദ്ദേഹം ജീവിച്ചത്. അതറിയവുന്ന ജനം അദ്ദേഹം വരുമ്പോള്‍ തടിച്ചു കൂടുന്നു. പറയുന്നത് കേള്‍ക്കുന്നു. അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കുന്നു. മാദ്ധ്യമങ്ങള്‍ക്ക് അതിനു നേരെ കണ്ണടക്കാന്‍ ആകില്ല. മാദ്ധ്യമങ്ങള്‍ ഓലപ്പാമ്പാണെന്നൊക്കെ പറഞ്ഞ് ആത്മരതി അനുഭവിച്ചോളൂ.

ജനപിന്തുണയുള്ള ഒരു നേതാവിനെയും ഒരു പര്‍ട്ടിയും പുറത്തു കളയിഉല്ല. അത് നട്ടെല്ലില്ലാത്തതുകൊണ്ടല്ല. നട്ടെല്ലുള്ളതുകൊണ്ടാണ്. ജനങ്ങളില്‍ നിന്നകന്നു ജീവിക്കുന്ന വിജയന്‍ പത്തു വര്‍ഷത്തിലധികമായി വി എസിനെ ഒഴിവാക്കി കിട്ടാന്‍  ആഞ്ഞു ശ്രമിക്കുന്നു. പര്‍ട്ടിയുടെ ഒരുന്നത സമിതിയിലും അംഗങ്ങളല്ലാത്ത മൂന്നു പേരെ വാര്‍ത്ത ചോര്‍ത്തി എന്നും പറഞ്ഞിപ്പോള്‍ പാര്‍ട്ടിക്കു പുറത്താക്കിയിരിക്കുന്നു. വി എസ് വര്‍ത്ത ചോര്‍ത്തി എന്നും പറഞ്ഞ് വി എസിനെ പുറത്തക്കാന്‍ വിജയനോ കാരാട്ടിനോ ധൈര്യമില്ല. അത് ജനങ്ങളെ പേടിക്കുന്നതുകൊണ്ടാണ്. ജനാധിപത്യം അംഗീകരിക്കുന്ന ഏതൊരാളും ജനങ്ങളെ പേടിക്കും.

kaalidaasan said...

>>> പക്ഷെ എങ്ങനെയൊക്കെ ചീറ്റിയാലും, എന്ത് അമര്‍ഷം കാണിച്ചാലും ഞാന്‍ പറഞ്ഞ ഈ സത്യങ്ങള്‍ സത്യമായി തന്നെ നില്‍ക്കും കാളിദാസാ .അത് മാറില്ല. രണ്ടു ലക്ഷം കമന്‍റ് കഴിഞ്ഞാലും ശരി . (ഉറച്ച നിലപാട് / സത്യം ഇതൊന്നും ഈ സംവാദത്തിനിടെ മിനിമം മൂന്നു കാര്യങ്ങളില്‍ ഒന്‍പതു നിലപാടുകള്‍ മാറ്റിയ കാളി ദാസന് പരിചയം കാണില്ല. എന്നാലും പറഞ്ഞു എന്നെ ഉള്ളു )<<<<

താങ്കളെന്തിനാണു പുട്ടിനു പീര വയ്ക്കുന്നതുപോലെ സത്യം വിളിച്ചു പറയുന്നു എന്നിങ്ങനെ എല്ലാ വചകത്തിലും എഴുതി പിടിപ്പിക്കുന്നത്. സത്യമാണെങ്കില്‍ അത് വായിക്കുന്നവര്‍ മനസിലാക്കിക്കൊളും. സാധാരണ കപടന്‍മാരാണ്, താന്‍  പറയുന്നത് സത്യമാണെന്ന് കൂടെ കൂടെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുക.

കള്ള ജാതി സര്‍ട്ടിഫിക്കറ്റും കള്ള വരുമാന സര്‍ട്ടിഫിക്കറ്റും  ഉണ്ടാക്കി സംവരണം നേടുന്നവരെ താങ്കള്‍ക്കറിയാമെങ്കില്‍  അവരെ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ പറഞ്ഞപ്പോള്‍ സമയമില്ല എന്നു പറയുന്ന ശിഖണ്ഠികള്‍  വിളിച്ചു പറയുന്നത് സത്യമാണെങ്കില്‍ പോലും ആരും  അംഗീകരിക്കില്ല.നട്ടെല്ലുണ്ടെങ്കില്‍ കയ്യിലുള്ള തെളിവുപയോഗിച്ച് ഒരാളുടെ പേരിലെങ്കിലും നടപടി എടുപ്പിക്കുക.

പ്രവര്‍ത്തിക്കാന്‍ ശേഷിയും സമയവുമുള്ള വിഎസ് പ്രവര്‍ത്തിച്ചു കാണിക്കുന്നത് താങ്കള്‍ കണ്ടില്ലേ. ഇന്‍ഡ്യയില്‍ ആദ്യമായി ഒരു രാഷ്ടീയക്കാരന്‌ അഴിമതിയുടെ പേരില്‍  തടവു ശിക്ഷ നേടികൊടുത്തത് വി എസാണ്. അദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ ഉള്ള യോഗ്യത കള്ള ക്കണക്കെഴുതി സത്യമെന്നു പ്രചരിപ്പിക്കുന്ന താങ്കള്‍ക്കില്ല.

കാളിദാസന്‍ നിലപാടു മാറ്റുന്നുണ്ടോ എന്നൊക്കെ അറിയാനുള്ള മിനിമം സംവേദന ക്ഷമതയുള്ളവരാണിതൊക്കെ വായിക്കുന്നത്. അവരില്‍ പലര്‍ക്കും വര്‍ഷങ്ങളായി കാളിദാസന്‍ എഴുതുന്നത് വായിക്കുന്നവരുമാണ്. അതുകൊണ്ട് അതോര്‍ത്ത് താങ്കള്‍ വിഷമിക്കേണ്ട. ഇപ്പോള്‍ എഴുതി പിടിപ്പിക്കുന്ന കള്ളക്കണക്ക് ശരിയായിട്ടുള്ള കണക്കാണെന്ന് സമൂഹത്തെ കാണിച്ചു കൊടുക്കുക,. അതിനു നട്ടെല്ലു വേണം.

അരുന്ധതി പുതിയ കാര്യമൊന്നും പറഞ്ഞില്ല. അവര്‍ പറയുന്നത് വര്‍ഷങ്ങളായി ഇന്‍ഡ്യയിലും ലോകം മുഴുവനുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നതാണ്. പോലീസും പട്ടാളവും അധികാരികളും ഉയര്‍ന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാര്‍ക്ക് നീതി നിഷേധിക്കുന്നു. ഉയര്‍ന്ന ജാതിക്കാര്‍ ബലാല്‍ സംഗം ചെയ്യപ്പെടുമ്പോള്‍ പലരും പ്രതിഷേധിക്കുന്നു. താഴ്ന്ന ജാതിക്കാര്‍  ബലാല്‍ സംഗം ചെയ്യപ്പെടുമ്പോള്‍  ആരും പ്രതിഷേധവുമായി ഇറങ്ങില്ല. താഴ്ന്ന ജാതിക്കാര്‍ പ്രതികളാകുമ്പോള്‍ നിയമം അപര്യപ്തമെന്ന് പലരും വിളിച്ചു കൂവുന്നു. ഉയര്‍ന്ന ജാതിക്കാര്‍ പ്രതികളായപ്പോള്‍ ഒക്കെ പര്യാപ്തമായിരുന്ന നിയമം പെട്ടെന്ന് മാജിക്കെന്ന പോലെ അപര്യാപ്തമാകുന്നു.

ജാതി അടിസ്ഥാനത്തില്‍ തന്നെയാണ്, ഇന്‍ഡ്യയുടെ ഭൂരിഭാഗം ഇടങ്ങളിലും നീതി നടപ്പാക്കുന്നത്. താഴ്ന്ന ജാതിക്കാരോടുള്ള അതിക്രമങ്ങള്‍ ഭൂരിഭാഗവും കോടതികളില്‍ കേസായി എത്താറില്ല. അതൊക്കെ ഗ്രാമങ്ങളിലെ അധികാരികളായ ജാതി ഹിന്ദുക്കള്‍ തീര്‍പ്പാക്കുകയാണു പതിവ്. ഇതൊക്കെ കാഴ്ച ശേഷി നശിക്കാത്ത എല്ലാവരും മനസിലാക്കുന്നുണ്ട്. അരുന്ധതി അത് പറയുമ്പോള്‍  ജാതികോമരങ്ങള്‍ക്കത് സഹിക്കില്ല. അതറിഞ്ഞു കൊണ്ടു തന്നെയാണവര്‍ അത് പറയുന്നതും.

Unknown said...

>>>താഴ്ന്ന ജാതിക്കാര്‍ ഇരകള്‍ ആണെന്നു പറഞ്ഞാല്‍, സാധാരണ മനുഷ്യന്‍ ചിന്തിക്കുന്ന അവയവം കൊണ്ട് ചിന്തിക്കുന്നവര്‍ മനസിലാക്കുക, പ്രതി ഉന്നതജാതിക്കാരന്‍ ആണെന്നാണ്.

നീതി നടക്കില്ല എന്നു പറഞ്ഞാല്‍ ഞാനൊക്കെ മനസിലാകുന്നത്, കേസുകള്‍ അട്ടിമറിക്ക്കപ്പെടുന്നു എന്നു തന്നെയാണ്. മനുഷ്യന്‍ ചിന്തിക്കുന്ന അവയവം കൊണ്ട് ചിന്തിച്ചു തുടങ്ങുമ്പോള്‍ ഇതൊക്കെ മനസിലാകും. <<<
ഈ പറഞ്ഞത് സത്യം. അത് തന്നയല്ലേ കാളിദാസ അക്കമിട്ടു ഞാന്‍ ഇതുവരെ പറഞത് <<<<

ഹഹഹഹ.

താങ്കള്‍ക്ക് ശരിക്കും വട്ടാണോ അതോ വട്ട് അഭിനയിക്കുന്നതാണോ?

താഴ്ന്ന ജാതിക്കാര്‍ ഇരകളാകുമ്പോള്‍ അവര്‍ക്ക് വേണ്ടി പ്രക്ഷോഭം നടത്താനും മെഴുകുതിരി കത്തിക്കാനും ആരുമില്ല. അവര്‍ക്ക് നീതി ലഭിക്കില്ല. താഴ്ന്ന ജാതിക്കാര്‍ പ്രതികളാകുമ്പോള്‍ മാത്രം ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ പ്രക്ഷോഭം നടത്താനും മെഴുകുതിരി കത്തിക്കാനും അലമുറയിട്ടിറങ്ങുന്നു എന്ന് അരുന്ധതി പറഞ്ഞതായിരുന്നു താങ്കളിത്ര നാളും അക്കമിട്ടു പറഞ്ഞതല്ലേ? പിന്നെ എന്താണു താങ്കളുടെ പ്രശ്നം? <<<

കാളിദാസാ ഉരുളാതെ.
ഉള്ളവന്‍ ഇല്ലാത്തവന്‍ എന്നാ രണ്ടു ജാതി അധിക്കാരം /സ്വാധീനം /പണം എന്നിവ ഉള്ളവന്‍ ഉന്നത ജാതി . അത് ഇല്ലാത്തവന്‍ താഴ്ന്ന ജാതി. ഇതാണ് ഞാന്‍ അക്കമിട്ടു പറഞ്ഞത്. തുടക്കം മുതല്‍ ഒടക്കം വരെ എന്‍റെ നിലപാടില്‍ മാറ്റമില്ല. നാഴികക്യ്ക്ക് നാല്‍പതു വട്ടം നിലപാട് മാറ്റാന്‍ ഞാന്‍ ആര് കാളിദാസനോ ? അരുന്ധതി പറഞ്ഞതും, കാളി ആദ്യം കയ്യടിക്കുകയും പിന്നെ പല വട്ടം മാറ്റി പറയുകയും ചെയ്ത ജാതി - അത് സര്‍ട്ടി ഫിക്കറ്റ് ജാതി. അതും ഞാന്‍ പറയുന്ന ജാതിയും തമ്മില്‍ വ്യത്യാസം ഉണ്ട്. മലയാളം അറിയാവുന്നവര്‍ക്ക് മനസില്ലകുന്ന വ്യത്യാസം. കാളി എങ്ങനെ വളക്കാന്‍ നോക്കിയിട്ടും കാര്യമില്ല

Unknown said...

>>>ഞാന്‍ പറഞ്ഞ കണക്കുകള്‍ ഉണ്ടാക്കി എടുക്കല്‍ നടക്കില്ല കാളി . ഇനി ആളുകളുടെ കാര്യങ്ങള്‍
കേരത്തിലെ തന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അത്തരക്കാര്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ പേരും അഡ്രസ്സും കോടതിയില്‍ പോകാനുള്ള സമയം എനിക്ക് ലഭികുംപോള്‍ പബ്ലിഷ് ചെയ്‌താല്‍ പോരെ കാളി. <<<<

അപ്പോള്‍ അങ്ങനെയാണല്ലേ. കോടതിയില്‍ പോകാന്‍ സമയമില്ലാത്തതുകൊണ്ട്. താങ്കളൊരു കോടതിയിലും ;പോകണ്ട. ഉത്തരവദപ്പെട്ട അധികാരികളെ അറിയിച്ചാല്‍ മതി. തെളിവു സഹിതം അറിയിച്ചാല്‍ അവര്‍ കോടതിയില്‍ പോയി ഇതിനു പരിഹാരമുണ്ടാക്കും.

താങ്കളീ കണക്കുകള്‍ വെറുതെ വദത്തിന്‍ വേണ്ടി ഉണ്ടാക്കി എടുത്തവയാണ്. പലരും ഇതിനു മുന്നേ ഇതേ വാദം ഉന്നയിച്ചു കണ്ടിട്ടുണ്ട്. കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താങ്കളുടെ അറിവില്‍ ആരുമില്ല എന്നത് താങ്കളുടെ ഈ ഒഴിഞ്ഞു മാറലില്‍ നിന്നും സ്പഷ്ടമാണ്. <<<
അല്ലല്ലോ കാളി. ഉത്തരവാദിത്ത പ്പെട്ട അധികാരികളെ അറിയിച്ച സംഭവങ്ങളി എന്ത് സംഭവിച്ചു എന്നും ഞാന്‍ ആ കമന്‍റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട് . എടുത്തു കോട്ടിയപ്പോള്‍ അത് കാളി മുക്കി . സാരമില്ല ഞാന്‍ ഒന്നുകൂടെ എഴുതാം ." ഇത്തരം സംഭവങ്ങള്‍ ചോദ്യം ചെയ്യുകയും, അധികാരികളെ അറിയിക്കുകയും ചെയ്തപ്പോള്‍ അവരില്‍ നിന്നും കിട്ടിയ മറുപടി, ആരോപിതര്‍ നല്‍കിയിട്ടുള്ള (വരുമാന്‍ തെളിയിക്കാന്‍ ) സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍ ആണ് എന്നാണ്. പിന്നെ സത്യം പുറത്തു വരേണ്ടത് കോടതി വഴിയാണ്. അതിനു ഞാന്‍ പിന്നാലെ ഇറങ്ങണം . പറഞ്ഞല്ലോ കാളി ടൈം ആകട്ടെ . ഇറങ്ങാം.

Unknown said...

ഒരു റെസിപ്റ്റ് കൊണ്ട് ജാതി വ്യക്തമാക്കിയ ജന പ്രതി നിധിയോ. എന്നു പറഞ്ഞാല്‍ എന്താണര്‍ത്ഥം? <<<

എന്ന് വെച്ചാല്‍ മതം മാറ്റം കാരണം സംവരണത്തിന് അര്‍ഹതയുള്ള സീറ്റില്‍ ജയിച്ച ജനപ്രതിനിധി , സീറ്റ് പോകും എന്നായപ്പോള്‍ താന്‍ മതം മാറിയില്ല എന്ന് തെളിയിക്കാന്‍ കാണിച്ചത്‌ അമ്പലത്തിനു പിരുവ് നല്‍കിയ റെസിപ്പറ്റ് .
ഇനി ഉത്തരവാദിതപെട്ട ആളുകള്‍ക്ക് റെഫര്‍ ചെയ്തു ദുര്‍ബലമായ വകുപ്പകള്‍, മുട്ട് ന്യാങ്ങള്‍ ഇതൊന്നുമില്ലാതെ കേസ് റീ ഓപ്പണ്‍ ചെയിപ്പിക്ക് . ആളുടെ പേര് കൊടിക്കുന്നില്‍ സുരേഷ് . ഇപ്പൊ കേന്ദ്ര മന്ത്രി . ജോലി ചെയ്യുന്ന സ്ഥാപനം നമ്മളെ ഭരിക്കുന്ന സര്‍ക്കാര്‍ .
ഇലക്ഷന്‍ അസാധുവാക്കാനും , പിന്നെ സാധു ആക്കാനും പറഞ്ഞ ന്യാങ്ങളും താഴെ കൊടുക്കുന്നു (സമ്മറി )

Mr. Suresh had won the reserved seat by defeating his nearest rival by a margin of 48,048 votes. The High Court found that while the certificate issued by the Nedumangad tahsildar had mentioned his caste as Cheramar, a certificate from the Kottarakara tahsildar had mentioned that he did not belong to a Scheduled Caste.

A Bench of Justice Altamas Kabir and Justice A.K. Patnaik said: “The case of the appellant is that in four earlier elections, the voters of the constituency reserved for Scheduled Castes have elected him from the constituency and this conduct of the voters shows that the members of the Scheduled Castes have accepted him back to the fold of his original caste, namely the Cheramar community. The fact that the appellant has been elected four times from the Adoor Parliamentary constituency reserved for the Scheduled Castes is a very strong circumstance to establish that he has been accepted by the members of his caste after his reconversion to Hinduism.”

ഇനി കാളി ഹിന്ദ്യൂയിസം എന്ന് എന്ന് ബ്രാഡ് ചെയ്യാന്‍ ശ്രമിക്കും മുന്നേ തന്നെ പറയാം . ഇവിടെ വിഷയം സര്‍ടിഫിക്കറ്റ് ആണ് . തെളിവുകളും. അപ്പൊ എങ്ങനെ കാളിദാസാ ? ഉത്തരവാദിത്തപ്പെട്ട ആളുകള്‍ക്ക് റെഫര്‍ ചെയ്തു നമ്മള്‍ പോരാടം തുടങ്ങുകയല്ലേ ? അതോ അടൂരെ ഞങ്ങള്‍ സുരേഷ് സാറിനെ നെചോട് ചേര്‍ത്തു . അത് മതി. അതൊന്നും ഹര്‍ഷവര്‍ദ്ധന് സഹിക്കില്ല. ഇത് ഒറ്റപ്പെട്ട സംഭവം എന്നൊക്കെ മുട്ട് ന്യായം പറഞ്ഞു വരുമോ ?

Unknown said...



യാതൊരു അര്‍ത്ഥവുമില്ല. മൂന്നു നേരം ഭക്ഷണം കഴിക്കുന്ന കൂടെ തെളിവുകളിലേക്ക് നോക്കി രണ്ടു നെടുവീര്‍പ്പുകള്‍ ഇടുക.

ഞങ്ങള്‍ അല്‍പം പോരായ്മകളുള്ള സംവരണം ഒക്കെ നടപ്പാക്കി മുന്നോട്ടു പൊയ്ക്കോളാം << <<

ഇതാണ് സത്യം 35000 രൂപ മാസ വരുമാനം ഉള്ള കാളിദാസന്മാര്‍ ( വീണ്ടും ഉദാഹരണം മാത്രം ) പാവം ദാസന്മാര്‍ (ജാതി സര്‍ട്ടിഫിക്കറ്റ് സ്വജാതി എന്ന് പറയുന്ന, 30 രൂപ തികച്ചു കിട്ടാത്ത ) സമൂഹത്തില്‍ മുന്നോട്ടു വരണം എന്ന് കരുതി നിയമം അവര്‍ക്ക് നകല്‍കുന്ന അവകാശങ്ങളില്‍ കയ്യിട്ടു വാരും. എന്നിട്ട് പാവം ദാസനെയും അവന്‍റെ കുടുംപത്തെയും നിത്യമായി ഇരുട്ടില്‍ തന്നെ തള്ളി ഇടും. അതും പോരാഞ്ഞ് പാവം ദാസന്‍ ഇരുട്ടില്‍ കിടക്കുന്നതിന്‍റെ ഉത്തരവാദിത്വം വഴിയെ പോകുന്ന എതവ ന്‍റെ യെങ്കിലും തലയില്‍ കെട്ടി വെയ്ക്കാന്‍ ശ്രമിച്ചു ക്പാവം ദാസന് വേണ്ടി കാളിദാസന്മാര്‍ കണ്ണുനീര്‍ ഒഴുക്കുകയും ചെയ്യും .
ഈ സത്യങ്ങള്‍ ഹര്‍ഷവര്‍ദ്ധന്‍ വിളിച്ച് പറയുമ്പോള്‍ ഹര്‍ഷവര്‍ദ്ധനെ ബ്രാഡ് ചെയ്യാന്‍ ശ്രമിക്കുന്നു, കളി തുള്ളുന്നു, ഞങ്ങള്‍ അല്‍പം പോരായ്മകളുള്ള സംവരണം ഒക്കെ നടപ്പാക്കി മുന്നോട്ടു പൊയ്ക്കോളാം ( എന്നാല്‍ അല്ലെ കയ്യിട്ടു വാരല്‍ നടക്കു ? ) ,കേസ് കൊട് എന്ന് വെല്ലു വിളിക്കുന്നു. പരിതാപകരം തന്നെ കാളിദാസാ ഈ കൈകാലിട്ടടി.

നെടുവീര്‍പ്പ് ഇട്ടല്ലേ പറ്റു കാളിദാസ എന്നെ പോലെയുള്ളവര്‍ .കാരണം നമ്മുടെ ആളുകളുടെ അവകാശങ്ങളില്‍ അല്ലെ ഞങ്ങളുടെ സ്വന്തം ആള്‍ , ഞങ്ങളുടെ രക്ഷകന്‍ എന്നൊക്കെ പറയുന്ന കാളിദാസന്‍ കയ്യിട്ടു വാരുന്നത് ?

Unknown said...



എന്തുകൊണ്ട് താങ്കള്‍ പറയുന്നതൊരു മാദ്ധ്യമവും ശ്രദ്ധിക്കുന്നില്ല. സത്യമാണെന്ന് സ്വയം വിളിച്ചു പറഞ്ഞത്കൊണ്ടായില്ല. സത്യമാണെന്ന് കേള്‍ക്കുന്നവര്‍ക്ക് കൂടി ബോധ്യമാകണം. അതാണു താങ്കളും വി എസും തമ്മിലുള്ള വ്യത്യാസം. വി എസ് പറഞ്ഞാല്‍ മാദ്ധ്യമങ്ങളും ജനങ്ങളും ശ്രദ്ധിക്കുന്നു. 60 വര്‍ഷങ്ങളായി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് അവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് ആതൊക്കെ പരിഹരിച്ചാണദ്ദേഹം ജീവിച്ചത്. അതറിയവുന്ന ജനം അദ്ദേഹം വരുമ്പോള്‍ തടിച്ചു കൂടുന്നു. പറയുന്നത് കേള്‍ക്കുന്നു. അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കുന്നു. മാദ്ധ്യമങ്ങള്‍ക്ക് അതിനു നേരെ കണ്ണടക്കാന്‍ ആകില്ല. മാദ്ധ്യമങ്ങള്‍ ഓലപ്പാമ്പാണെന്നൊക്കെ പറഞ്ഞ് ആത്മരതി അനുഭവിച്ചോളൂ.<< <<

അതെ വി എസ് പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോള്‍ പട പൊരുതുകയും, മുഖ്യമന്ത്രി ആയപ്പോള്‍ നടപടി എടുത്തു പരിഹരിക്കുകയും ചെയ്ത ചില കേസുകള്‍ഇവയാണ്
കിളിരൂര്‍ കേസ്
ഐസ്ക്രീം പാര്‍ലര്‍ കേസ്
ഭൂമി കയ്യേറ്റ കേസുകള്‍ മൊത്തമായി തീര്‍പ്പാക്കി.
കേരളം ഒരു സമത്വ സുന്ദര ദേശമാക്കി . സ്ത്രീ പീഡന കേസ്സിലെ പ്രതികള്‍ എല്ലാം കയ്യം വെച്ചു റോഡിലൂടെ നടത്തപ്പെട്ടു.

അല്ലെ കാളിദാസാ ?

ഏത് സ്വപ്നലോകത്താണ് കാളിദാസാ താങ്കള്‍ ജീവിക്കുന്നത് ?
വി എസ് എന്നാ മീഡിയാ സര്‍ക്കസ്സിന്റെ സൃഷ്ടി, ഒരു ഉളുപ്പുമില്ലാതെ സ്വന്തം കാര്യം നോക്കാന്‍ എന്ത് നാണം കേട്ട കൊമ്പ്രമിസിനും (നിവര്‍ത്തി ഇല്ലെങ്കില്‍ ) ത്യാരാകുന്ന വ്യക്തി , എന്ന് മുതല്‍ നാട്ടിലെ നേതാവയത് ?

പിന്നെ സത്യത്തിന്‍റെ കാര്യം . ഭൂമി സൂര്യന് ചുറ്റും ആണ് കറങ്ങുന്നത് എന്ന് ആദ്യം വിളിച്ചു പറഞ്ഞ ആള്‍ , പറഞ്ഞത് കേള്‍ക്കാന്‍ അധികം ആളുകള്‍ ഒന്നും ഇല്ലായിരുന്നു. എന്നാല്‍ അങ്ങനെ അല്ല, ദൈവം ഭൂമിയുടെ ചുറ്റും സൂര്യനെ കറക്കുകയാണ് എന്ന് വൈദികന്മാര്‍ പറഞ്ഞപ്പോള്‍ ലക്ഷങ്ങള്‍ അന്ന് അവര്‍ക്ക് കയ്യടിക്കാനും ഉണ്ടായിരുന്നു . അത് വൈദികന്മാരുടെ മീഡിയാ സര്‍ക്കസ് ഗുണം . പക്ഷെ ആ സര്‍ക്കസ് കൊണ്ട് സത്യം മാറില്ലല്ലോ കാളി ദാസാ ? വി എസ് നടത്തുന്ന മീഡിയാ സര്‍ക്കസും അങ്ങനെ തന്നെ . സത്യം അപ്പോഴും സത്യമായി നില്‍ക്കുന്നു

Unknown said...

സമൂഹത്തിലെ പ്രശ്നങ്ങള്‍ അറിയുന്ന അതിലിടപെടുന്ന പരിഹാരമുണ്ടാക്കുന്ന അനേകം പേരീ സമൂഹത്തിലുണ്ട്. അനീതി കണ്ടിട്ടും നിയമ ലംഘനം കണ്ടിട്ടും മിണ്ടാതിരിക്കുന്ന ജന്തുക്കളെ വേണ്ട. എന്തുകൊണ്ട് അരുഇന്ധതി റോയ് മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നു എന്ന് ഇപ്പോള്‍ താങ്കള്‍ക്ക് മനസിലാകണം, തലയില്‍ അല്‍പ്പം ആള്‍താമസമുണ്ടെങ്കില്‍., അനീതി കണ്ടാല്‍ അവര്‍ ലഭ്യമാകുന്ന മദ്ധ്യമത്തില്‍ കൂടി ലോകത്തോട് വിളിച്ചു പറയുന്നു. പക്ഷെ താങ്കളേപ്പോലുള്ള കാപട്യങ്ങള്‍ സമയമില്ല എന്നും പറഞ്ഞ് അത് ഒളിച്ചു വയ്ക്കും.<< <<

29 രൂപ വരുമാനം ഉള്ളവര്‍ സമ്പന്നന്‍ തുടങ്ങിയ ഉജ്ജ്വലമായ അഭിപ്രായങ്ങള്‍ എഴുന്നള്ളിക്കുക
ജെസിക്ക ലാല്‍ വധ കേസ്സില്‍ ഇന്ത്യയില്‍ ഒരു പ്രതിഷേധവും നടന്നില്ല എന്നാ കണ്ടു പിടുത്തം നടത്തുക
പറയുന്ന അഭിപ്രായം മിനിറ്റില്‍ നാല് തവണ മാറ്റി പറയുക.
ഈ ഗുണങ്ങള്‍ വിളങ്ങുന്ന കാളിദാസന്‍ തലയില്‍ നിറയെ ആള്‍ താമസം ഉള്ളയാള്‍ . സമ്മതിച്ചു
ആ ആള്‍താമസം എനിക്ക് വേണ്ട കാളിദാസാ. കാരണം ഐ ലവ് മൈ കോമണ്‍സെന്‍സ് . ഈ 29 രൂപ മോഡല്‍ ആല്‌താമസം എനിക്ക് കിട്ടിയാലേ, ആ കോമണ്‍സെന്‍സ് ലങ്ക കടക്കും . അത് കൊണ്ട് ഇത്തരം മഹത്തായ ആള്‍ താമസങ്ങള്‍ കാളിദാസന്‍ തന്നെ വെച്ച് അനുഭവിക്കുക .

പിന്നെ അരുന്ധതി റോയി മാധ്യമ ശ്രദ്ധ നേടുന്നു. അതില്‍ ഒരു വിരോധവും ഇല്ല. പക്ഷെ അത് കൊണ്ട് അവരെ ഞാന്‍ ബഹുമാനിക്കണം എന്നും, അവരോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ പാടില്ല എന്നും പറയാന്‍ ഇത് ബ്രിട്ടീഷ് രാജ് ഒന്നും അല്ലല്ലോ കാളിദാസാ.
അതോ പോപുലാരിറ്റിയില്‍ അവരുടെ തോദ്ദടത്തു അല്ലെങ്കില്‍ മുകളില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് മാത്രമേ അവരെക്കുറിച്ച് അഭിപ്രായം പറയാന്‍ നിയമം അനുവദിക്കുകയുള്ളോ .

Unknown said...


താങ്കളെന്തിനാണു പുട്ടിനു പീര വയ്ക്കുന്നതുപോലെ സത്യം വിളിച്ചു പറയുന്നു എന്നിങ്ങനെ എല്ലാ വചകത്തിലും എഴുതി പിടിപ്പിക്കുന്നത്. സത്യമാണെങ്കില്‍ അത് വായിക്കുന്നവര്‍ മനസിലാക്കിക്കൊളും. സാധാരണ കപടന്‍മാരാണ്, താന്‍ പറയുന്നത് സത്യമാണെന്ന് കൂടെ കൂടെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുക.

കള്ള ജാതി സര്‍ട്ടിഫിക്കറ്റും കള്ള വരുമാന സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കി സംവരണം നേടുന്നവരെ താങ്കള്‍ക്കറിയാമെങ്കില്‍ അവരെ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ പറഞ്ഞപ്പോള്‍ സമയമില്ല എന്നു പറയുന്ന ശിഖണ്ഠികള്‍ വിളിച്ചു പറയുന്നത് സത്യമാണെങ്കില്‍ പോലും ആരും അംഗീകരിക്കില്ല.നട്ടെല്ലുണ്ടെങ്കില്‍ കയ്യിലുള്ള തെളിവുപയോഗിച്ച് ഒരാളുടെ പേരിലെങ്കിലും നടപടി എടുപ്പിക്കുക.

പ്രവര്‍ത്തിക്കാന്‍ ശേഷിയും സമയവുമുള്ള വിഎസ് പ്രവര്‍ത്തിച്ചു കാണിക്കുന്നത് താങ്കള്‍ കണ്ടില്ലേ. ഇന്‍ഡ്യയില്‍ ആദ്യമായി ഒരു രാഷ്ടീയക്കാരന്‌ അഴിമതിയുടെ പേരില്‍ തടവു ശിക്ഷ നേടികൊടുത്തത് വി എസാണ്. അദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ ഉള്ള യോഗ്യത കള്ള ക്കണക്കെഴുതി സത്യമെന്നു പ്രചരിപ്പിക്കുന്ന താങ്കള്‍ക്കില്ല.

കാളിദാസന്‍ നിലപാടു മാറ്റുന്നുണ്ടോ എന്നൊക്കെ അറിയാനുള്ള മിനിമം സംവേദന ക്ഷമതയുള്ളവരാണിതൊക്കെ വായിക്കുന്നത്. അവരില്‍ പലര്‍ക്കും വര്‍ഷങ്ങളായി കാളിദാസന്‍ എഴുതുന്നത് വായിക്കുന്നവരുമാണ്. അതുകൊണ്ട് അതോര്‍ത്ത് താങ്കള്‍ വിഷമിക്കേണ്ട. ഇപ്പോള്‍ എഴുതി പിടിപ്പിക്കുന്ന കള്ളക്കണക്ക് ശരിയായിട്ടുള്ള കണക്കാണെന്ന് സമൂഹത്തെ കാണിച്ചു കൊടുക്കുക,. അതിനു നട്ടെല്ലു വേണം. << <<
ഉണ്ടല്ലോ കാളിദാസാ . ആ നട്ടെല്ല് എനിക്ക് ഉള്ളത് കൊണ്ടാണ് താങ്കള്‍ ഇത്രയും കലി തുള്ളുന്നത് . പിന്നെ സംവേദന ക്ഷമത ഉള്ള ആളുകള്‍ക്ക് കാര്യം കളിട്ഫാസന്‍ ആദ്യം പറഞ്ഞ 29 രൂപ സമ്പന്നന്‍ കണക്കില്‍ തന്നെ മനസിലായി. എനിക്ക് പിന്നെ മണ്ടന്മാരോട് ഉള്ള സംവാദം ചില നേരത്ത് നല്ല ടൈം പാസ് ആണ് അത് കൊണ്ട് ഞാന്‍ തുടരുന്നു .
അക്കമിട്ടു പറഞ്ഞ കണക്കില്‍ പെടുന്ന ഒരു പേരും, കാരണവും മുകളില്‍ പറഞ്ഞിട്ടുണ്ട് കളിദാസാ . എനിക്ക് സമയമില്ലെങ്കില്‍ താങ്കള്‍ നീതി നടപ്പാക്കാം എന്നായിരുന്നല്ലോ വാഗ്ദാനം . പ്ലീസ് ഒന്ന് നടപ്പാക്കു. അതോ പതിവ് പോലെ ബ്ബ ബ്ബ രാഗം പാടി മുട്ട് ന്യായം നിരത്തുമോ ? നിരത്തും എന്ന് അറിയാം . എങ്കിലും ചോദിച്ചു എന്നെ ഉള്ളു . :)`

Unknown said...


പിന്നെ ഇടയ്ക്കിടെ താങ്കള്‍ അത് പറയണ്ട, ഇത് ചെയ്യണ്ടാ എന്നൊക്കെ എന്നെ വിലക്കാന്‍ ശ്രമിക്കുന്നുണ്ടല്ലോ കാളിദാസാ . മാടമ്പി സ്വപങ്ങള്‍ താങ്കള്‍ നുനയുന്നുണ്ട് എന്ന് എനിക്ക് അറിയാം . അതിന്‍റെ തെളിവാണ് :"സ്വന്തം ജാതിയിലെ പാവപ്പെട്ടവര്‍ വിദ്യാഭ്യാസം, ലോക പരിചയം , ജോലി ഇതൊക്കെ മുന്നോട്ടു വന്നാല്‍ ലക്ഷങ്ങള്‍ വരുമാനമുള്ള കാളിദാസന്‍റെ (അഗൈന്‍ ജസ്റ്റ്‌ ഉദാഹരണ്‍ ) മക്കളുടെ ഒപ്പം , സ്വജാതിയില്‍പ്പെട്ട (സര്‍ട്ടിഫിക്കറ്റ് പ്രകാരം ) , മുപ്പതു രൂപ വരുമാനം ഇല്ലാത്ത സദാ ദാസന്‍റെ മക്കള്‍ പൊതു വേദിയില്‍ കസേര വലിച്ചിട്ടു ഇരിക്കില്ലേ ? അത് അനുവദിക്കാന്‍ പാടുണ്ടോ ? ഇതാണ് വെറിയായി കാളിദാസന്മാരെ എന്നും അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം . അത് എന്‍റെ ഉദാഹരണത്തിനുള്ള പ്രതികരണത്തിലൂടെ കാളിദാസന്‍ തന്നെ വ്യക്തമാക്കിയതാണ് . അപ്പോള്‍ പാവം ദാസന്മാരെ എന്നും പറ്റിച്ചു, അവരുടെ മനസ്സില്‍ വിഷം കുത്തി വെച്ച് മയക്കി കിടത്തുക. അതിനു ഏറ്റവും നല്ലത് മറ്റു ജാതിക്കാരെ ശത്രുക്കളായി ചിത്രീകരിച്ചു പാവം ദാസന്മാരുടെ മുന്നില്‍ അവതരിപ്പിക്കുക എന്നതാണ്. തങ്ങള്‍ ചെയ്യുന്ന ചൂഷണം മറച്ച് , മനസുകളില്‍ വിഷം കുത്തി വെച്ച് പാവങ്ങളെ കൊണ്ട് ആയുധം എടുപ്പിച്ചു , വീഴുന്ന ചോര നക്കി കുടിക്കുക എന്ന നയം" എന്നാ കമന്റിലും അതിനു മുന്നേ ഉള്ള എന്റെ കമന്റിലെ ഉദാഹരണത്തിന് "ഞങ്ങള്‍ കയ്യിട്ടു വാരും, നീ പോയി കേസ് കൊട് " എന്നാ താങ്കളുടെ പ്രതികരണവും.
പക്ഷെ മാടമ്പിത്തം രാജ് ഭരണ കാലത്തിന്‍റെ കൂടെ മാറി പോയി എന്ന് കാളിദാസന്‍ അറിഞ്ഞില്ലേ ?

Unknown said...

പ്രശ്നം ഇതൊന്നും അല്ല കാളിദാസാ . താങ്കള്‍ ജാതി കാര്‍ഡ് പറഞ്ഞു അരുന്ധതി റോയി എഴുന്നള്ളിച്ച പോക്രിത്തരത്തിന് കയ്യടിച്ചു . ഞാന്‍ അത് മണ്ടത്തരം ആന്നു എന്ന് വിളിച്ചു പറഞ്ഞു . "അര്‍ത്ഥശങ്കക്ക് ഇടമില്ലാത്ത" കൂടുതല്‍ മണ്ടത്തരങ്ങള്‍ താങ്കള്‍ എഴുന്നള്ളിച്ചു . ഉരുണ്ടു കളിയുടെ ഭാഗമായി ഡല്‍ഹി കേസ്സില്‍ തുടങ്ങിയ സംവാദം താങ്കള്‍ മഹാത്മാ ഗാന്ധി മദര്‍ തെരേസ്സ , ജാതി, മതം ,സംവരണം, കോടതി അലക്ഷ്യം ഇതൊക്കെ വഴി ഡിഷ്‌ മട്ടന്‍ ശ്രമിച്ചു . സ്വന്തം നിലപാടുകള്‍ മൂന്നിന് ഒന്‍പതു എന്ന കണക്കില്‍ മാറ്റി . സ്വന്തം മനസ്സിലെ വിഷം മുഴുവന്‍ തുപ്പി. അപ്പോഴും അരുണ്ടതി റോയി പറഞ്ഞത് പബ്ലിസിറ്റി സ്റ്റണ്ടും , അതിനു കയ്യടിച്ച കാളിദാസന്‍ പറഞ്ഞത് മണ്ടത്തരങ്ങളും ആയി തന്നെ നില്‍ക്കുന്നു. അതിനിപ്പോ കലി തുള്ളിയാല്‍ എന്ത് ഫലം .
പിന്നെ സ്വന്തം ജാതിയിലുള്ള ആളുകളെ ഇത്രയ്ക്കു ചൂഷണം ചെയ്യരുത് കാളിദാസ. ഇതല്ലല്ലോ നമ്മളെ സര്‍ നാരായണ ഗുരു ദേവനും, മഹാത്മാ അയ്യങ്കാളിയും . ഡോക്ക്റ്റര്‍ പല്പ്പുവും ഒന്നും പഠിപ്പിക്കാന്‍ ശ്രമിച്ചത്.
നമ്മുടെ ജാതിയില്‍ കാളിദാസന്‍ , ഹര്‍ഷവര്‍ദ്ധന്‍ (ഉദാഹരണം മാത്രം :) ) എന്നിവര്‍ മാത്രം മുന്നോക്കം വന്നാല്‍ മതിയോ. ഇരുട്ടില്‍ കിടക്കുന്ന പാവങ്ങള്‍ കൂടി മുന്നോട്ടു വരട്ടെ . നമ്മള്‍ ഒരു നിലയില്‍ അയാള്‍ പിന്നെ അവരുടെ അവകാശത്തില്‍ കയ്യിട്ടു വരാന്‍ പാടുണ്ടോ ? ഞാന്‍ എന്തായാലും അത് ചെയ്യാറില്ല . കാളിദാസന്‍ അത് ചെയ്യുന്നു എന്ന് മാത്രമല്ല , "ഞാന്‍ കയ്യിട്ടു വാരും . നീ എന്ത് ചെയ്യും ?" എന്നാ ധാര്‍ഷ്ട്യവും കാണിക്കുന്നു . മോശമല്ലേ കാളിദാസാ ഇത്? contd...

Unknown said...

contd... നമ്മുടെ ജാതിയിലുള്ള പാവപ്പെട്ടവന്‍റെ മക്കള്‍ നാളെ ഒരു കസേര വലിച്ചിട്ടു കാളിദാസന്‍റെ മക്കള്‍ക്ക്‌ ഒപ്പം ഇരിക്കുന്നത് കാളിദാസന് ചിന്തിക്കാന്‍ പോലും സാധിക്കില്ല എന്ന് അറിയാം. പക്ഷെ മാറിയ കാലത്ത് ആ ചിന്തകള്‍ വിഷമല്ലേ എന്ന് സ്വയം വിമര്‍ശിച്ചു നോക്കു . കാളിദാസന്‍റെ മക്കള്‍ മാത്രമല്ല, നമ്മുടെ ജാതിയിലെ പാവപ്പെട്ട സാധാ ദാസന്‍റെ മക്കളും മുന്നോക്കം വരട്ടെ . അങ്ങനെ ഒരു ലോകമല്ലേ നാരായണ ഗുരുവും, അയ്യങ്കാളിയും ഒക്കെ വിഭാവന ചെയ്തത് ? അവകാശങ്ങള്‍ ഞാനും കാളിദാസനും ഒക്കെ കയ്യടക്കി വെയ്ക്കുന്ന കാലം, ആ ലോകം എങ്ങനെ വരാനാണ് കാളിദാസാ ?
മാടമ്പി ആകണം എന്ന മോഹം ഉള്ളി തന്നെ കുഴിച്ചു മൂടു .മനസ്സിലെ വിഷം മാറ്റി വെച്ച് ലോകത്തെകാണു . ഇല്ലെങ്കില്‍ എന്നും ഇരുട്ടില്‍ ഇരുന്ന് " വെളിച്ചം ദുഖമാന്നു ഹര്‍ഷ വര്‍ദ്ധന്‍ , ഐ തമസ്സല്ലോ സുഖപ്രദം " എന്ന് എന്നെപോലെയുള്ള ആളുകളോട് ഇടയ്ക്കിടെ പറയേണ്ടി വരും.

Unknown said...

contd...ഇനി മറ്റുള്ളവരുടെ ചോര കുടിച്ചു മനുഷ്യ പരാദമായി മാത്രമേ കാളിദാസന് ജീവിക്കാന്‍ അറിയു എങ്കില്‍ ഞാന്‍ കാളിദാസനെ കുറ്റം പറയില്ല. പരാദങ്ങളോട് അധ്വാനിക്കാന്‍ പറയുന്നത് അന്യായമല്ലേ ? അത് ഞാന്‍ ചെയ്യില്ല. പക്ഷെ അങ്ങനെ ജീവിക്കുമ്പോള്‍ ഒന്ന് രണ്ടു കാര്യങ്ങള്‍ ചെയ്‌താല്‍ നന്നായിരിക്കും .അഭിപ്രായങ്ങള്‍ ആണ് , താങ്കളുടെ പോലെ മാടമ്പി കല്‍പ്പനകള്‍ അല്ല )

പരാദമായി ജീവിക്കുമ്പോള്‍ നിങ്ങള്‍ ചൂഷണം ചെയ്യുന്ന ആളുകളുടെ രക്ഷകന്‍ എന്നാ ഇമേജ് സ്വയം ഉണ്ടാക്കിയില്ലെങ്കില്‍ ഏറെ നാള്‍ പരാദവൃത്തി നടക്കില്ല . അപ്പോള്‍ ആ ഇമേജ് ഉദാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കാളിദാസന് പലപ്പോഴും ഇങ്ങനെയുള്ള സംവാദങ്ങളില്‍ ഏര്‍പ്പെടേണ്ടി വരു. അത്തരം സന്ദര്‍ഭങ്ങളില്‍ ഇവിടെ ചെയ്തത് പോലെ മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കാതെ ഇരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ . താങ്കളുടെ റെഫറന്‍സിനായി ഇവിടെ തന്നെ താങ്കള്‍ അവതരിപ്പിച്ച രണ്ടു മൂന്ന് മണ്ടത്തര സാമ്പിളുകള്‍ കൊടുക്കുന്നു .താങ്കള്‍ക്ക് അതൊക്കെ മഹത്തായ ബൌമദ്ധിക ചിന്തകള്‍ ആയി തോന്നിയിരിക്കാം. അത് സ്വാഭാവികം. പക്ഷെ ഒരു മൂന്നാമന്‍റെ വീക്ഷണ കോണില്‍ കാര്യങ്ങള്‍ കാണാന്‍ ഒന്ന് ശ്രമിച്ചു നോക്ക്. താങ്കളുടെ മണ്ടത്തരങ്ങള്‍ വായിച്ചു താങ്കള്‍ തന്നെ ചിരിച്ചു മരിക്കും
സാമ്പിള്‍ ഒന്ന് : ഇന്ത്യയില്‍ 29 രൂപ വരുമാനം ഉള്ളവര്‍ സമ്പന്നര്‍ ആണ്

സാമ്പിള്‍ രണ്ട് : സാമ്പത്തികമായി ദരിദ്രവാസി ആനെകിലും ഇന്ത്യയില്‍ ഒരാളുടെ സര്‍ട്ടിഫിക്കറ്റ് ജാതി മേല്‍ ജാതി എന്ന് വിളിക്കപ്പെടുന്ന ഏതെങ്കിലും ഒന്നായാല്‍ ആ ദരിദ്ര നാരായണന് ഇന്ത്യയില്‍ ഭയങ്കര സ്വാധീനം ആയിരിക്കും

സാമ്പിള്‍ മൂന്ന് : (ഇത് ക്ലാസ്സിക്ക് പദവി നല്‍കേണ്ട സംഭവം ആണ് )ജെസീക്കാ ലാല്‍ കൊലപാതകത്തില്‍ ഇന്ത്യയില്‍ പ്രതിഷേധമേ നടന്നിട്ടില്ല

സാമ്പിള്‍ നാല് : ഗോത്ര വര്‍ഗ്ഗക്കാര്‍ നന്നാവത്തത് അവര്‍ കാടും മലയും വിട്ടു നാട്ടിലേക്കു വരാന്‍ തയ്യാര്‍ അല്ലാത്തത് കൊണ്ടാണ്. നാട്ടില്‍ ഉള്ള ഒട്ടു മിക്ക പാവങ്ങളെയും ഞങ്ങള്‍ നനാക്കി കഴിഞ്ഞു ( ഗോത്ര വര്‍ഗ്ഗക്കാര്‍ നാട്ടിലേക്കു വന്നിരുന്നെങ്കില്‍ ഇവിടെ നന്നാക്കല്‍ മേളം ആയിരുന്നേനെ !!!)

ഇത് കാളിദാസന്‍ വക നാല് സാമ്പിള്‍ മണ്ടത്തരങ്ങള് മാത്രം. താങ്കള്‍ ഈ ചര്‍ച്ചയില്‍ പറഞ്ഞ മണ്ടത്തരങ്ങള്‍ മുഴുവന്‍ ഇവിടെ എടുത്തു എഴുതിയാല്‍ , താങ്കള്‍ ഇത് വരെ ഇട്ട ഓരോ കമന്‍റും എടുത്ത് എഴുതേണ്ടി വരും .
(എന്നെ അത്ഭുതപ്പെടുത്തുന്നത് പക്ഷെ താങ്കള്‍ ഈ എഴുതി പിടിപ്പിക്കുന്ന ഭോഷ്ക്കുകള്‍ ഒന്നും അല്ല കേട്ടോ . അവ എഴുതിയിട്ട് ഞെളിഞ്ഞു നിന്ന് "ഇത്രയൊക്കെ ബുദ്ധിയും അറിവും ഉള്ള ഞാന്‍ ഒരു സംഭവം തന്നെ . എന്നെ സമ്മതിക്കണം " എന്ന് സ്വയം വിശകലനം നടത്താനുള്ള താങ്കളുടെ കഴിവാണ്. അത് സമ്മതിക്കാതെ വയ്യ)

അപ്പോള്‍ പറഞ്ഞു വന്നത്, താങ്കള്‍ ചൂഷണം ചെയ്യുന്ന അതെ ആളുകളുടെ രക്ഷകന്‍ എന്നുള്ള ഇമേജ് സ്വയം ഉണ്ടാക്കാന്‍ ഇറങ്ങി പുറപ്പെടുമ്പോള്‍ മിനിമം കളിക്കുടുക്ക നിലവാരത്തിലെ തമാശകള്‍ എങ്കിലും മേല്‍പ്പറഞ്ഞ മണ്ടത്തരങ്ങള്‍ക്ക് പകരം വെച്ച് നോക്കുന്നത് നന്നായിരിക്കും.കളിക്കുടുക്ക ജോക്ക്സ് > കാളിദാസന്‍'സ് മണ്ടത്തരങ്ങള്‍ എന്ന ഇക്വേഷന്‍ എങ്ങനെ നോക്കിയാലും കിട്ടും . അത് ഉറപ്പ്

ശ്രദ്ധിച്ചാല്‍ താങ്കള്‍ക്ക് കൊള്ളാം . ഇല്ലെങ്കിലും എനിക്കൊന്നുമില്ല . പക്ഷെ തനകളുടെ മണ്ടത്ത്രനഗ്ല്‍ വായിച്ചിട്ട് ആരെങ്കിലും താങ്കള്‍ക്ക് ബ്ലോഗിലെ ശുപ്പാണ്ടി എന്നോ ശുപ്പാണ്ടി ദാസന്‍ എന്നോ പേരിട്ടാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല . അത്രേ ഉള്ളു

kochuvava said...

ഓഹോഹോ ഈ അണ്ണ മ്മാരു വിടണ മട്ടില്ലല്ലാ ഞാമ്പിടിച്ച മൊയ്ലിനു മൂന്നൂ കൊമ്പൊണ്ടന്ന് മറ്റേ ആളെ കൊണ്ടു സമ്മതിപ്പിചിട്ടെ നിര്‍തൂന്നു വച്ചാ ഇതോരുകാലതും അവസാനിക്കാംപോണില്ല കേട്ടാ

എന്തായാലും നിങ്ങാ രണ്ടും ആ പെമ്പ്രന്നോരുറെ കാരിയം ഒക്കെ ബിട്ട് സംവരണം മൊത്തത്തീ സാമ്പത്തികമാക്കണാ കൃമി കളെ ഒയ്വാക്കിയാ മതിയാ എന്നൊക്കെ പറഞ്ഞാണ ല്ല ഇപ്പൊ കെട്ടി മറിയ ണ തു - പക്ഷേങ്കി മനുഷേമ്മാരുടെ മനസ്സിനുള്ളിലെ ജാതീം മതത്തിന്റെ കൊണോമൊക്കെ എന്നാമാതിരി സംവരണം ഒണ്ടെലും എങ്ങനെ മാറ്റുമെന്ന് രണ്ടാളും പറയാന്‍ നോക്ക് ദാ ഇതൊന്നു ബായ്ച്ചേ നോമ്മടെ നാട്ടീ ഇപ്പൊ നടക്കണ കാരിയമാ


ജാതി വിവേചനത്തിന്റെ പുതിയ കാലം

kaalidaasan said...

>>>ഉള്ളവന്‍ ഇല്ലാത്തവന്‍ എന്നാ രണ്ടു ജാതി അധിക്കാരം /സ്വാധീനം /പണം എന്നിവ ഉള്ളവന്‍ ഉന്നത ജാതി . അത് ഇല്ലാത്തവന്‍ താഴ്ന്ന ജാതി. ഇതാണ് ഞാന്‍ അക്കമിട്ടു പറഞ്ഞത്.<<

താങ്കള്‍ അക്കമിട്ടോ അക്കമിടാതെയോ പറഞ്ഞോണ്ടിരുന്നോ. അതില്‍  എനിക്ക് ബുദ്ധിമുട്ടില്ല. തമാശ കേള്‍ക്കാന്‍ എല്ലാ മനുഷ്യര്‍ക്കും ഇഷ്ടമാണ്.

താങ്കളുടെ ജാതിയല്ല ഇന്‍ഡ്യയിലുള്ളത്. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെയുള്ള ഉയര്‍ന്ന ജാതി ഹിന്ദുക്കളും, ഹിന്ദുക്കളുടെ അടുത്തോ അമ്പലത്തിലോ പ്രവേശിക്കാന്‍ അനുവാദമില്ലാതിരുന്ന ഹിന്ദുമതത്തിനു പുറത്തുള്ള അവര്‍ണരും ആണ്, ഇന്‍ഡ്യയിലുള്ള ജാതികള്‍,. ഈ അവര്‍ണ്ണരെ സവര്‍ണ്ണരെന്ന് ഇന്നും  കരുതുന്നവര്‍  പീഢിപ്പിക്കുന്നു അതാണു ഞാന്‍ പറഞ്ഞത്. അത് മനസിലാക്കാന്‍ ഉള്ള ശേഷി താങ്കള്‍ക്കില്ല. അതുകൊണ്ട് അതിനു ശ്രമിക്കേണ്ടതുമില്ല.

kaalidaasan said...

>>>" ഇത്തരം സംഭവങ്ങള്‍ ചോദ്യം ചെയ്യുകയും, അധികാരികളെ അറിയിക്കുകയും ചെയ്തപ്പോള്‍ അവരില്‍ നിന്നും കിട്ടിയ മറുപടി, ആരോപിതര്‍ നല്‍കിയിട്ടുള്ള (വരുമാന്‍ തെളിയിക്കാന്‍ ) സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍ ആണ് എന്നാണ്. <<

താങ്കള്‍ അതിവിടെ പരസ്യമാക്ക്. പരസ്യമാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍  സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്റെ ഇ മെയിലില്‍ അയച്ചു താ. പരിഹാരമുണ്ടാക്കാമോ എന്ന് നോക്കട്ടെ. താങ്കള്‍ കോടതിയിലൊന്നും പോകേണ്ട.

kaalidaasan said...

>>>" ഇത്തരം സംഭവങ്ങള്‍ ചോദ്യം ചെയ്യുകയും, അധികാരികളെ അറിയിക്കുകയും ചെയ്തപ്പോള്‍ അവരില്‍ നിന്നും കിട്ടിയ മറുപടി, ആരോപിതര്‍ നല്‍കിയിട്ടുള്ള (വരുമാന്‍ തെളിയിക്കാന്‍ ) സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍ ആണ് എന്നാണ്. <<

താങ്കള്‍ അതിവിടെ പരസ്യമാക്ക്. പരസ്യമാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ 

കള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയ ആളുടെ പേറും മേല്‍വിലാസവും, ജോലി ചെയ്യുന്ന സ്ഥപനവും, തസ്തികയും സഹിതം 
സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്റെ ഇ മെയിലില്‍ അയച്ചു താ. പരിഹാരമുണ്ടാക്കാമോ എന്ന് നോക്കട്ടെ. താങ്കള്‍ കോടതിയിലൊന്നും പോകേണ്ട.

kaalidaasan said...

>>>ഇനി കാളി ഹിന്ദ്യൂയിസം എന്ന് എന്ന് ബ്രാഡ് ചെയ്യാന്‍ ശ്രമിക്കും മുന്നേ തന്നെ പറയാം . ഇവിടെ വിഷയം സര്‍ടിഫിക്കറ്റ് ആണ് . തെളിവുകളും. അപ്പൊ എങ്ങനെ കാളിദാസാ ? ഉത്തരവാദിത്തപ്പെട്ട ആളുകള്‍ക്ക് റെഫര്‍ ചെയ്തു നമ്മള്‍ പോരാടം തുടങ്ങുകയല്ലേ ? അതോ അടൂരെ ഞങ്ങള്‍ സുരേഷ് സാറിനെ നെചോട് ചേര്‍ത്തു . അത് മതി. അതൊന്നും ഹര്‍ഷവര്‍ദ്ധന് സഹിക്കില്ല. ഇത് ഒറ്റപ്പെട്ട സംഭവം എന്നൊക്കെ മുട്ട് ന്യായം പറഞ്ഞു വരുമോ ? <<

അതെ വിഷയം സര്‍ട്ടിഫിക്കറ്റ് ആണ്. ഒരധികാരി അദ്ദേഹം ചേരമര്‍ ജതിയാണെന്ന് സര്‍ട്ടിഫികറ്റ് കൊടുത്തു. വേറൊരാള്‍ അല്ല എന്നും പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് കൊടുത്തു. ചേരമര്‍ ജാതിയില്‍ ജനിച്ചു വളര്‍ന്ന്, പല പ്രാവശ്യം എം എല്‍ എ യും എം പിയുമൊക്കെ ആയി തെരഞ്ഞെടുക്കപ്പെട്ട ഒരാള്‍ അദ്ദേഹം ​ചേരമര്‍ തന്നെയാണെന്ന് പറഞ്ഞത് കോടതിക്ക് ബോധ്യമായി. ഞാന്‍ അതില്‍ യാതൊരു അസ്വാഭാവികതയും കാണുന്നില്ല. ഇത്ര കാലം അദ്ദേഹം ചേരമര്‍ എന്നലേബലില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇല്ലാതിരുന്ന പരാതി പെട്ടെന്നുണ്ടായപ്പോള്‍ അതിലെ ഉദ്ദേശ്യ ശുദ്ധിയില്‍  കോടതിക്ക് സംശയം തോന്നി.

ഒരു സുറിയാനി ക്രിസ്ത്യാനി താന്‍ ചേരമര്‍ ആണെന്ന് സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍  അത് കള്ള സര്‍ട്ടിഫിക്കറ്റാണെന്നു മനസിലാക്കാന്‍ വിഷമമില്ല.

ഹിന്ദു മതത്തിന്റെ ഭാഗമല്ലാതിരുന്ന അവര്‍ണ്ണര്‍ ഹിന്ദു മതത്തില്‍ ചേരുമ്പോള്‍ മാത്രം  സംവരണം നല്‍കുന്നതിനോട് എനിക്കു യോജിപ്പില്ല. 1936 ല്‍ അവരൊക്കെ ഹിന്ദു മതത്തിന്റെ ഭാഗമായി എന്ന് ഹിന്ദുക്കള്‍ അങ്ങ് പ്രഖ്യാപിച്ചതാണ്. അല്ലാതെ ക്രിസ്തുമതത്തില്‍ ചേരുമ്പോലെ ആരെയും മാമോദീസ മുക്കിയിട്ടില്ല. സംവരണം എല്ലാ അവര്‍ണ്ണ ജാതിക്കാര്‍ക്കും നല്‍കണം. ഏത് മതവിശ്വാസിയാണെങ്കിലും. അതാണെന്റെ അഭിപ്രായം.

Unknown said...

>>വഅതെ വിഷയം സര്‍ട്ടിഫിക്കറ്റ് ആണ്. ഒരധികാരി അദ്ദേഹം ചേരമര്‍ ജതിയാണെന്ന് സര്‍ട്ടിഫികറ്റ് കൊടുത്തു. വേറൊരാള്‍ അല്ല എന്നും പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് കൊടുത്തു. ചേരമര്‍ ജാതിയില്‍ ജനിച്ചു വളര്‍ന്ന്, പല പ്രാവശ്യം എം എല്‍ എ യും എം പിയുമൊക്കെ ആയി തെരഞ്ഞെടുക്കപ്പെട്ട ഒരാള്‍ അദ്ദേഹം ​ചേരമര്‍ തന്നെയാണെന്ന് പറഞ്ഞത് കോടതിക്ക് ബോധ്യമായി. ഞാന്‍ അതില്‍ യാതൊരു അസ്വാഭാവികതയും കാണുന്നില്ല. ഇത്ര കാലം അദ്ദേഹം ചേരമര്‍ എന്നലേബലില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇല്ലാതിരുന്ന പരാതി പെട്ടെന്നുണ്ടായപ്പോള്‍ അതിലെ ഉദ്ദേശ്യ ശുദ്ധിയില്‍ കോടതിക്ക് സംശയം തോന്നി.
<<
മുട്ടപോക്ക് പറഞ്ഞു തടി ഊരാന്‍ നോക്കാതെ കാളി ദാസാ
ഇത് സംബന്ധിച്ച ആദ്യ കമന്റുകളില്‍ ഞാന്‍ പറഞ്ഞത് പോലെ തന്നെ പറഞ്ഞത്. ചൂണ്ടി കാട്ടപ്പെട്ടിട്ടുള്ള ഇത്തരം ഉഡായിപ്പുകള്‍ മിക്കതും മുട്ടാപോക്ക് ന്യായങ്ങളുടെ പേരില്‍ അവഗണിക്കപെടുകയായിരുന്നു. ശരിയായ നടപടികള്‍ അതിന്മേല്‍ വേണമെങ്കില്‍ ആളുകള്‍ അതിനായി മിനകെട്ടു ഇറങ്ങണം. അല്ലാതെ കാളിദാസന്‍ വിളമ്പുന്ന ശുപ്പാണ്ടി ചരിതം പോലെ "ചുമ്മാ ചൂണ്ടി കാണിച്ചാല്‍ മതി, നടപടി എടുക്കാന്‍ അധിക്കാരികള്‍ മുട്ടി നില്‍ക്കുകയല്ല'
രണ്ടു തഹസ്സില്‍ദാര്‍മാര്‍ ഒരു ജന പ്രതിനിധിയുടെ ജാതി സംബന്ധിച്ച് രണ്ടു വ്യത്യസ്ത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.അതും ഒരു സംവരണ സീറ്റിലെ ഇലക്ഷന്. അതിന്‍റെ അന്ത്യ വിധി വരുന്നത് ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു , അത് കൊണ്ട് സംവരണ സീറ്റില്‍ ആ ജനപ്രതിനിധിയെ (തെളിവുകള്‍ വേറെ ഇല്ല ) ആ ജാതി ആയി പരിഗണിക്കാം" എന്ന ലൈനില്‍ . അതാണ്‌ ശരി എങ്കില്‍ , കൊടികുന്നില്‍ സുരേഷ് പ്രസ്തുത ജാതി അല്ല എന്ന് കുറിപ്പ് എഴുതിയ തഹസ്സില്‍ദാരുടെ പേരില്‍ നടപടി ഉണ്ടാകണം (ന്യായം അനുസരിച്ച് ) . അത് ഉണ്ടായിട്ടില്ല. അതാണ്‌ പറഞ്ഞത് വിചിത്രമായ വിധികളും, കണ്ടുപിടുത്തങ്ങളും വഴി രക്ഷപ്പെടുന്ന ആളുകള്‍ ഇത്തരത്തില്‍ നിരവധി. സത്യം പുറത്തു വരണം എന്ന് ആഗ്രഹമുള്ളവര്‍ അതിനു പിന്നാലെ മിനക്കെട്ടു ഇറങ്ങണം . എനിക്ക് തത്കാലം സമയമില്ല എന്ന് ഞാന്‍ പറഞ്ഞല്ലോ . കാളി നടത്തിയ വാഗ്ദാനം അനുസരിച്ച് ഇതിന്റെ സത്യാവസ്ഥ കണ്ടു പിടിച്ചു നീതി നടപ്പാക്കു . പ്ലീസ് .ഈ ഒരു കേസ്സില്‍ കാളിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് കണ്ടത് ശേഷം , അടുത്ത സംഭവവും പേരും തരാം. നമുക്ക് തകര്‍ക്കാം കാളി . അപ്പൊ തുടങ്ങുകയല്ലേ ?


Unknown said...


താങ്കള്‍ അക്കമിട്ടോ അക്കമിടാതെയോ പറഞ്ഞോണ്ടിരുന്നോ. അതില്‍ എനിക്ക് ബുദ്ധിമുട്ടില്ല. തമാശ കേള്‍ക്കാന്‍ എല്ലാ മനുഷ്യര്‍ക്കും ഇഷ്ടമാണ്.

താങ്കളുടെ ജാതിയല്ല ഇന്‍ഡ്യയിലുള്ളത്. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെയുള്ള ഉയര്‍ന്ന ജാതി ഹിന്ദുക്കളും, ഹിന്ദുക്കളുടെ അടുത്തോ അമ്പലത്തിലോ പ്രവേശിക്കാന്‍ അനുവാദമില്ലാതിരുന്ന ഹിന്ദുമതത്തിനു പുറത്തുള്ള അവര്‍ണരും ആണ്, ഇന്‍ഡ്യയിലുള്ള ജാതികള്‍,. ഈ അവര്‍ണ്ണരെ സവര്‍ണ്ണരെന്ന് ഇന്നും കരുതുന്നവര്‍ പീഢിപ്പിക്കുന്നു അതാണു ഞാന്‍ പറഞ്ഞത്. അത് മനസിലാക്കാന്‍ ഉള്ള ശേഷി താങ്കള്‍ക്കില്ല. അതുകൊണ്ട് അതിനു ശ്രമിക്കേണ്ടതുമില്ല. <<<
ആ പറഞ്ഞത് സത്യം കാളിദാസന്‍ പറയുന്ന മണ്ടത്തരങ്ങള്‍ വാസ്തവമാണ് എന്ന് കരുതി വിശ്വസിക്കാന്‍ എനിക്ക് സാധിക്കില്ല. കാളി പറയുന്ന പീഡന കാലം (അവര്‍ണ്ണന്‍ , സവര്‍ണ്ണന്‍ ) നടന്നത് മിനിമം എന്പതു കൊല്ലം മുന്‍പാണ് . ഇന്നും അവര്‍ണ്ണര്‍ എന്ന് സര്‍ട്ടിഫിക്കറ്റ് വിളിക്കുന്നവര്‍ പീഡിപ്പിക്കപെടുന്നുണ്ട് .പക്ഷെ അവരെ പീഡിപ്പിക്കുന്നത് സര്‍ട്ടിഫിക്കറ്റ് സവര്‍ണ്ണന്‍ എന്ന് വിളിക്കുന്ന ദരിദ്ര നാരായണന്‍മാര്‍ അല്ല ല്. അധിക്കാരം ,പണം , സ്വാധീനം ഇതൊക്കെ ഉള്ളവര്‍ എന്നാ ജാതി (അവര്‍ ജോഷി, പാണ്ടേ , യാദവന്‍,. മുണ്ടെ എന്നീ ഏത് പേരുകളിലും സര്‍ടിഫിക്കറ്റ് വഴി അറിയപ്പെടാം ) . പിന്നെ പീഡിപ്പിക്ക പെടുന്നവര്‍ ഇന്നും മുന്നോട്ടു വരാന്‍ ആവാതെ കിടക്കുന്നത് അവര്‍ക്ക് ലഭിക്കേണ്ട ന്യയാമായ അവകാശങ്ങളില്‍ കാളിടാസ്ന്മാര്‍ കയ്യിട്ടു വാരുന്നത് കാരണവും . അതിനു നേരെ കണ്ണടച്ച് 100 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന പോക്രിത്രങ്ങളെ ചൊല്ലി വിലപിച്ചിട്ട് കാര്യമില്ല കാളിദാസാ

Unknown said...

ഹിന്ദു മതത്തിന്റെ ഭാഗമല്ലാതിരുന്ന അവര്‍ണ്ണര്‍ ഹിന്ദു മതത്തില്‍ ചേരുമ്പോള്‍ മാത്രം സംവരണം നല്‍കുന്നതിനോട് എനിക്കു യോജിപ്പില്ല. 1936 ല്‍ അവരൊക്കെ ഹിന്ദു മതത്തിന്റെ ഭാഗമായി എന്ന് ഹിന്ദുക്കള്‍ അങ്ങ് പ്രഖ്യാപിച്ചതാണ്. അല്ലാതെ ക്രിസ്തുമതത്തില്‍ ചേരുമ്പോലെ ആരെയും മാമോദീസ മുക്കിയിട്ടില്ല. സംവരണം എല്ലാ അവര്‍ണ്ണ ജാതിക്കാര്‍ക്കും നല്‍കണം. ഏത് മതവിശ്വാസിയാണെങ്കിലും. അതാണെന്റെ അഭിപ്രായം. <<

ഇപ്പറഞ്ഞത്‌ കാര്യം. അതാണ്‌ പറഞ്ഞത് ആരൊക്കെയാണ് അനൂകൂല്യത്തിനു അര്‍ഹാര്‍, ആരൊക്കെ അതിനു അര്‍ഹര്‍ അല്ല എന്ന് തീരുമാനിക്കുന്ന വ്യക്തമായ നിയമം വേണം. അതിനു സമുദായം മാത്രം അടിസ്ഥാനം ആക്കിയാല്‍ പോരല്ലോ കാളി . ഇതൊക്കെ ഇനി കാളിക്ക് എന്ന് മനസിലാവാന്‍ ?
ബൈ ദി വെ സംവരണം സംബധിച്ച കാളിദാസന്‍റെ നിലപാട് മാറ്റം ഇപ്പോള്‍ഈ പോസ്റ്റില്‍ തന്നെ മൂന്നായി . ആന്‍ഡ്‌ സ്റ്റില്‍ കൌണ്ടിംഗ് :)

kaalidaasan said...

>>>അതെ വി എസ് പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോള്‍ പട പൊരുതുകയും, മുഖ്യമന്ത്രി ആയപ്പോള്‍ നടപടി എടുത്തു പരിഹരിക്കുകയും ചെയ്ത ചില കേസുകള്‍ഇവയാണ്
കിളിരൂര്‍ കേസ്
ഐസ്ക്രീം പാര്‍ലര്‍ കേസ്
ഭൂമി കയ്യേറ്റ കേസുകള്‍ മൊത്തമായി തീര്‍പ്പാക്കി.<<


വി എസ് ഈ ഭൂമിയിലുള്ള എല്ലാ കേസുകളും പരിഹരിക്കാന്‍ അദ്ദേഹം ദൈവമൊന്നുമല്ല. ഏതൊക്കെ കുറ്റം പറഞ്ഞാലും മറ്റൊരു രാഷ്ട്രീയക്കാരനും  ചെയ്യാന്‍ കഴിയത്ത പലതും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

ഭൂമി കയേറ്റക്കാര്യത്തില്‍  ഇന്നു വരെ ഒരു രാഷ്ട്രീയക്കാരനും ചെയ്യാത്ത കാര്യമാണദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ അത് പരാജയപ്പെടുത്തി.

kaalidaasan said...

>>>ആ നട്ടെല്ല് എനിക്ക് ഉള്ളത് കൊണ്ടാണ് താങ്കള്‍ ഇത്രയും കലി തുള്ളുന്നത് .<<

നട്ടെല്ലുണ്ട് നട്ടെല്ലുണ്ട് എന്ന് കൂടെ കൂടെ എഴുതിയതുകൊണ്ടായില്ല ആ നട്ടെല്ലുപയോഗിച്ച് അനീതിക്കെതിരെ പോരാടണം. കുറഞ്ഞ പക്ഷം അത് ചെയ്യുന്നവരെ അധിക്ഷേപിക്കാതിരിക്കുകയെങ്കിലും ചെയ്യുക.

kaalidaasan said...

>>>പക്ഷേങ്കി മനുഷേമ്മാരുടെ മനസ്സിനുള്ളിലെ ജാതീം മതത്തിന്റെ കൊണോമൊക്കെ എന്നാമാതിരി സംവരണം ഒണ്ടെലും എങ്ങനെ മാറ്റുമെന്ന് രണ്ടാളും പറയാന്‍ നോക്ക് ദാ ഇതൊന്നു ബായ്ച്ചേ നോമ്മടെ നാട്ടീ ഇപ്പൊ നടക്കണ കാരിയമാ

ജാതി വിവേചനത്തിന്റെ പുതിയ കാലം<<


കൊച്ചുവാവ,

സംവരണം ഉണ്ടേലും ഇതൊന്നും എളുപ്പത്തില്‍ മാറില്ല. ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ സമൂഹത്തില്‍ ഇഷ്ടം പോലെ ഉണ്ട്. ഇന്നു താഴ്ന്ന ജതിക്കാരന്‍  തൊട്ടുകൂടാത്തവനെന്നു കരുതുന്ന ഹര്‍ഷ വര്‍ദ്ധന്‍ മാര്‍,. അവരുടെ മനസാണു മാറേണ്ടത്. അതിനാദ്യം വേണ്ടത് ജാതി ഉണ്ടെന്നും ജാതി വിവേചനം ഉണ്ടെന്നും അംഗീകരിക്കുകയാണ്. പക്ഷെ ഹര്‍ഷ വര്‍ദ്ധന്മാര്‍ അത് ചെയ്യില്ലല്ലോ.

kaalidaasan said...

>>മുട്ടപോക്ക് പറഞ്ഞു തടി ഊരാന്‍ നോക്കാതെ കാളി ദാസാ
ഇത് സംബന്ധിച്ച ആദ്യ കമന്റുകളില്‍ ഞാന്‍ പറഞ്ഞത് പോലെ തന്നെ പറഞ്ഞത്. <<


ഒരു മുട്ടാപ്പോക്കുമില്ല. സര്‍ട്ടിഫിക്കറ്റ് ശരിക്കുള്ളതാണോ വ്യാജമാണോ എന്നു പരിശോധിക്കാന്‍ ഇന്ന് ഇന്‍ഡ്യയില്‍ ഏടവും അധികാരമുള്ള സ്ഥാപനമാണു സുപ്രീം കോടതി. അവര്‍ പരിശോധിച്ച് അത് വ്യജമല്ല എന്നു തീരുമാനിച്ചു. 1989 മുതല്‍ ചേരമര്‍ എന്ന ലേബലില്‍ അദ്ദേഹം തുടര്‍ച്ചയായി മത്സരിക്കുന്നു. ഇന്നു വരെ ആരും അതില്‍ അപാകത കണ്ടില്ല. പെട്ടെന്നൊരു ദിവസം അദ്ദേഹം ചേരമര്‍ അല്ല എന്നൊരു സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ അതാണു വ്യാജമെന്നു തിരിച്ചറിയാന്‍ സാധാരണ ബുദ്ധി മാത്രം മതി.

kaalidaasan said...

>>കാളി പറയുന്ന പീഡന കാലം (അവര്‍ണ്ണന്‍ , സവര്‍ണ്ണന്‍ ) നടന്നത് മിനിമം എന്പതു കൊല്ലം മുന്‍പാണ് . <<

താങ്കള്‍ അങ്ങനെ കരുതി ഇരുന്നോളൂ. എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. തോന്നലുകള്‍ അല്ലല്ലോ യാഥാര്‍ത്ഥ്യങ്ങള്‍. അതൊക്കെ കണ്ണുള്ളവര്‍ കാണുന്നുണ്ട്.

kaalidaasan said...

>>അതാണ്‌ പറഞ്ഞത് ആരൊക്കെയാണ് അനൂകൂല്യത്തിനു അര്‍ഹാര്‍, ആരൊക്കെ അതിനു അര്‍ഹര്‍ അല്ല എന്ന് തീരുമാനിക്കുന്ന വ്യക്തമായ നിയമം വേണം. അതിനു സമുദായം മാത്രം അടിസ്ഥാനം ആക്കിയാല്‍ പോരല്ലോ കാളി . <<

അതിനു വ്യക്തമായ നിയമമുണ്ട്. സമുദായം മാത്രം അടിസ്ഥാനമാക്കിയാല്‍ മതി.

Unknown said...

>>>ആ നട്ടെല്ല് എനിക്ക് ഉള്ളത് കൊണ്ടാണ് താങ്കള്‍ ഇത്രയും കലി തുള്ളുന്നത് .<<

നട്ടെല്ലുണ്ട് നട്ടെല്ലുണ്ട് എന്ന് കൂടെ കൂടെ എഴുതിയതുകൊണ്ടായില്ല ആ നട്ടെല്ലുപയോഗിച്ച് അനീതിക്കെതിരെ പോരാടണം. കുറഞ്ഞ പക്ഷം അത് ചെയ്യുന്നവരെ അധിക്ഷേപിക്കാതിരിക്കുകയെങ്കിലും ചെയ്യുക. <<<
ഏതു പോരാളികള്‍ ? പതിനഞ്ചു സെക്കണ്ട് പ്രസസ്തിക്ക് വേണ്ടി പോക്രിത്തരം വിളിച്ചു പറയുന്ന അരുന്ധതി റോയിയോ ? അതോ ജാതി കാര്‍ഡു കളിച്ചു, പാവങ്ങളുടെ അനൂകൂല്യങ്ങളില്‍ കയ്യിട്ടു വാരുന്ന ശവം തീനികളായ കാളിദാസന്‍മാരോ ? ഇവരെ ഒന്നും പോരാളികള്‍ എന്ന് അല്ല കാളിദാസാ കണ്ണുകളും , നട്ടെല്ലും ഉള്ളവര്‍ വിളിക്കുക പരാദങ്ങള്‍ എന്നാണ് . അത്രേ ഞാനും ചെയ്തുള്ളു . അതില്‍ പരിഭവിച്ചിട്ട്‌ കാര്യമില്ല

Unknown said...

>>മുട്ടപോക്ക് പറഞ്ഞു തടി ഊരാന്‍ നോക്കാതെ കാളി ദാസാ
ഇത് സംബന്ധിച്ച ആദ്യ കമന്റുകളില്‍ ഞാന്‍ പറഞ്ഞത് പോലെ തന്നെ പറഞ്ഞത്. <<

ഒരു മുട്ടാപ്പോക്കുമില്ല. സര്‍ട്ടിഫിക്കറ്റ് ശരിക്കുള്ളതാണോ വ്യാജമാണോ എന്നു പരിശോധിക്കാന്‍ ഇന്ന് ഇന്‍ഡ്യയില്‍ ഏടവും അധികാരമുള്ള സ്ഥാപനമാണു സുപ്രീം കോടതി. അവര്‍ പരിശോധിച്ച് അത് വ്യജമല്ല എന്നു തീരുമാനിച്ചു. 1989 മുതല്‍ ചേരമര്‍ എന്ന ലേബലില്‍ അദ്ദേഹം തുടര്‍ച്ചയായി മത്സരിക്കുന്നു. ഇന്നു വരെ ആരും അതില്‍ അപാകത കണ്ടില്ല. പെട്ടെന്നൊരു ദിവസം അദ്ദേഹം ചേരമര്‍ അല്ല എന്നൊരു സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ അതാണു വ്യാജമെന്നു തിരിച്ചറിയാന്‍ സാധാരണ ബുദ്ധി മാത്രം മതി. <<<


അതാണല്ലോ കാളിദാസാ ഞാന്‍ ഇത് സംബന്ധിച്ച ആദ്യ കമന്റുകളില്‍ തന്നെ പറഞ്ഞത്. ചൂണ്ടി കാട്ടപ്പെട്ടിട്ടുള്ള ഇത്തരം ഉഡായിപ്പുകള്‍ മിക്കതും മുട്ടാപോക്ക് ന്യായങ്ങളുടെ പേരില്‍ അവഗണിക്കപെടുകയായിരുന്നു. ശരിയായ നടപടികള്‍ അതിന്മേല്‍ വേണമെങ്കില്‍ ആളുകള്‍ അതിനായി മിനകെട്ടു ഇറങ്ങണം. അല്ലാതെ കാളിദാസന്‍ വിളമ്പുന്ന ശുപ്പാണ്ടി ചരിതം പോലെ "ചുമ്മാ ചൂണ്ടി കാണിച്ചാല്‍ മതി, നടപടി എടുക്കാന്‍ അധിക്കാരികള്‍ മുട്ടി നില്‍ക്കുകയല്ല'
രണ്ടു തഹസ്സില്‍ദാര്‍മാര്‍ ഒരു ജന പ്രതിനിധിയുടെ ജാതി സംബന്ധിച്ച് രണ്ടു വ്യത്യസ്ത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.അതും ഒരു സംവരണ സീറ്റിലെ ഇലക്ഷന്. അതിന്‍റെ അന്ത്യ വിധി വരുന്നത് ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു , അത് കൊണ്ട് സംവരണ സീറ്റില്‍ ആ ജനപ്രതിനിധിയെ (തെളിവുകള്‍ വേറെ ഇല്ല ) ആ ജാതി ആയി പരിഗണിക്കാം" എന്ന ലൈനില്‍ . അതാണ്‌ ശരി എങ്കില്‍ , കൊടികുന്നില്‍ സുരേഷ് പ്രസ്തുത ജാതി അല്ല എന്ന് കുറിപ്പ് എഴുതിയ തഹസ്സില്‍ദാരുടെ പേരില്‍ നടപടി ഉണ്ടാകണം (ന്യായം അനുസരിച്ച് ) . അത് ഉണ്ടായിട്ടില്ല. അതാണ്‌ പറഞ്ഞത് വിചിത്രമായ വിധികളും, കണ്ടുപിടുത്തങ്ങളും വഴി രക്ഷപ്പെടുന്ന ആളുകള്‍ ഇത്തരത്തില്‍ നിരവധി. സത്യം പുറത്തു വരണം എന്ന് ആഗ്രഹമുള്ളവര്‍ അതിനു പിന്നാലെ മിനക്കെട്ടു ഇറങ്ങണം . എനിക്ക് തത്കാലം സമയമില്ല എന്ന് ഞാന്‍ പറഞ്ഞല്ലോ . കാളി നടത്തിയ വാഗ്ദാനം അനുസരിച്ച് ഇതിന്റെ സത്യാവസ്ഥ കണ്ടു പിടിച്ചു നീതി നടപ്പാക്കു . പ്ലീസ് .ഈ ഒരു കേസ്സില്‍ കാളിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് കണ്ടത് ശേഷം , അടുത്ത സംഭവവും പേരും തരാം. നമുക്ക് തകര്‍ക്കാം കാളി . അപ്പൊ തുടങ്ങുകയല്ലേ ? അല്ലാതെ,
കാളിദാസാ താങ്കള്‍ വീണ്ടും ശുപ്പാണ്ടി നിലവാരത്തിലെ മണ്ടത്തരങ്ങള്‍ അതി ബൌദ്ധിക ചിന്തകള്‍ എന്നാ മട്ടില്‍ വിളിച്ച് പറയാതെ

Unknown said...

>>കാളി പറയുന്ന പീഡന കാലം (അവര്‍ണ്ണന്‍ , സവര്‍ണ്ണന്‍ ) നടന്നത് മിനിമം എന്പതു കൊല്ലം മുന്‍പാണ് . <<

താങ്കള്‍ അങ്ങനെ കരുതി ഇരുന്നോളൂ. എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. തോന്നലുകള്‍ അല്ലല്ലോ യാഥാര്‍ത്ഥ്യങ്ങള്‍. അതൊക്കെ കണ്ണുള്ളവര്‍ കാണുന്നുണ്ട്. << <<
കാളിദാസന്മാരുടെ ബുദ്ധിമുട്ടുകള്‍ അവ ഇല്ലായ്മ എനിക്ക് ഒരു വിഷയമേ അല്ല :) . പക്ഷെ വിവരക്കേടും, മണ്ടത്തരവും ഒരു കുറ്റമല്ല കാളിദാസാ . പക്ഷെ 29 രൂപ വരുമാനക്കാരനെ സമ്പന്നന്‍ ആക്കിയ താങ്കള്‍ വീണ്ടും വീണ്ടും പുതിയ മണ്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞു "വിവരക്കേടും , മണ്ടത്തരവും കാളിദാസന്മാര്‍ക്ക് അലങ്കാരങ്ങള്‍ ആണ് " എന്ന് തെളിയിക്കുകയാണ് . വേറെ ഒരു നേട്ടവും ഇതില്‍ നിന്നും ഉണ്ടാകുന്നില്ല

Unknown said...

>>അതാണ്‌ പറഞ്ഞത് ആരൊക്കെയാണ് അനൂകൂല്യത്തിനു അര്‍ഹാര്‍, ആരൊക്കെ അതിനു അര്‍ഹര്‍ അല്ല എന്ന് തീരുമാനിക്കുന്ന വ്യക്തമായ നിയമം വേണം. അതിനു സമുദായം മാത്രം അടിസ്ഥാനം ആക്കിയാല്‍ പോരല്ലോ കാളി . <<

അതിനു വ്യക്തമായ നിയമമുണ്ട്. സമുദായം മാത്രം അടിസ്ഥാനമാക്കിയാല്‍ മതി. << <<
കാളിദാസന്‍ അതല്ലേ പറയു. ഇല്ലെങ്കില്‍ നമ്മുടെ സമുദായത്തിലെ പാവങ്ങളുടെ ചോര എങ്ങനെ കാലിദാസന്മാര്‍ക്ക് ഊറ്റി കുടിക്കാന്‍ സാധിക്കും ?
കാളിദാസന് വേണ്ടത് നമ്മുടെ സമുദായത്തില്‍ തന്നെ ഉള്ള 30 രൂപ വരുമാനമുള്ള സദാ ദാസന്‍റെ മക്കള്‍ ഒരിക്കലും 340000 രൂപ വരുമാനമുള്ള കാളിദാസന്‍റെ മക്കളുടെ ഒപ്പം വിദ്യാഭ്യാസപരമായോ , സാമൂഹികമായോ എത്തതിരിക്കുന്ന അവസ്ഥ എന്ത് വില കൊടുത്തും തുടരുക എന്നതല്ലേ ?
കാളിദാസാ , നിങ്ങള്‍ ഈ കുറ്റം പറയുന്ന ഹര്‍ഷവര്‍ദ്ധന്‍മാര്‍ സ്വയം അനൂകൂല്യങ്ങള്‍ പറ്റി സമൂഹത്തില്‍ മുന്നോട്ടു വന്ന ശേഷം സ്വന്തം സമുദായത്തിലെ സദാ ദാസന്‍ മാരുടെ അവകാശങ്ങളില്‍ കയ്യിട്ടു വരാറില്ല .
ഹര്സ്ഷ വര്ദ്ധന്മാര്‍ പറയും " ഒരൊറ്റ സവര്‍ണ്ണ നു പോലും സംവരണം തുടങ്ങിയ അനൂകൂല്യങ്ങള്‍ കൊടുക്കാന്‍ പാടില്ല. അവംന്‍ സാമ്പത്തികമായി പിന്നോക്കം ആണെങ്കിലും ശരി. പക്ഷെ അവര്‍ണ്ണ വിഭാഗത്തില്‍ സമുദായം മാത്രം നോക്കാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ക്ക് മുഴുവനായി സംവരണം ഉറപ്പാക്കിയ ശേഷമേ 50000 രൂപ മാസ വരുമാനം ഉള്ളവര്‍ക്ക് സംവരണം നല്‍കാന്‍ പാടുള്ളൂ "എന്ന്
കാളിദാസന്മാര്‍ പറയും " സമുദായം നോക്കി മാത്രം മതി സംവരണം. സാമ്പത്തിക അവസ്ഥ നോക്കണ്ട . 4.50 ലക്ഷം എന്നാ ഇപ്പോഴത്തെ ലിമിറ്റ് പറ്റുമെങ്കില്‍ ഒന്ന് 12 ലക്ഷം ആക്കി തന്നാല്‍ എന്‍റെ നാല് തലമുറയ്ക്ക് കൂടി 30 രൂപ വരുമാനം തികച്ചു ഇല്ലാത്ത പാവങ്ങളുടെ അവകാശങ്ങളില്‍ കയ്യിട്ടു വാരി അവരെ ഇരുട്ടില്‍ തള്ളാം " എന്ന്. ലോകത്തിലെ എല്ലാ ശവംതീനി ജന്തുക്കളും ശവം മുട്ടില്ലാതെ കിട്ടാന്‍ വേണ്ടി (മനുഷ്യരുടെ ഇടയിലെ )കാളിദാസന്‍ പറയുന്ന പോലുള്ള ന്യായങ്ങള്‍ പറയും . അത് സ്വാഭാവികം.

kaalidaasan said...

>>ഏതു പോരാളികള്‍ ? പതിനഞ്ചു സെക്കണ്ട് പ്രസസ്തിക്ക് വേണ്ടി പോക്രിത്തരം വിളിച്ചു പറയുന്ന അരുന്ധതി റോയിയോ ?<<

താങ്കള്‍  കരുതുമ്പോലെ 15 സെക്കന്‍ഡല്ല, കഴിഞ്ഞ 16 വര്‍ഷങ്ങളായി അവര്‍ വിവിധ മാദ്ധ്യമങ്ങളില്‍ ഇത് പറയുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ട ജനതക്കു വേണ്ടി അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് താങ്കളുടെ 15 സെക്കന്‍ഡ് ഉഡായിപ്പിന്, അതെഴുതിയ അക്ഷരത്തിന്റെ വില പോലുമില്ല.

അവരുടെ ശബ്ദം ലോകം മുഴുവന്‍ കേട്ടു. എവിടെ മനുഷായവകാശ ലംഘനമുണ്ടായലും പ്രമുഖ മാദ്ധ്യമങ്ങള്‍ അവരുടെ അഭിപ്രായം തേടുന്നു. അത് പ്രസക്തമായതുകൊണ്ടാണങ്ങനെ ചെയ്യുന്നത്.

ആവര്‍ പോരാളി തന്നെ യാണ്, പോരാട്ടം നടത്തുനവരെയാണു പോരാളി എന്നു വിളിക്കുക. നിതി നിഷേധിക്കുന്ന കോടതിയെ വരെ അവര്‍ വിമര്‍ശിച്ചു. അതിനു വേണ്ടി ജയിലില്‍ പോയി. പോരാളികള്‍ക്കേ അതിനുള്ള തന്റേടമുള്ളു.

താങ്കള്‍ക്ക് ഒരു കൂട്ടുകാരനുണ്ട്. താങ്കളേപ്പൊലെ മനുവിന്റെ കാലത്ത് ജീവിക്കുന്ന മോഹന്‍ ഭാഗവത് അദ്ദേഹം അരുളിച്ചെയതത് ഇങ്ങനെ.

ബലാത്സംഗം പ്രധാനമായും നടക്കുന്നത് പാശ്ചാത്യജീവിതരീതി സ്വീകരിച്ച നഗരപ്രദേശമായ "ഇന്ത്യ" യിലാണ്. ഈ സംഭവങ്ങള്‍ "ഭാരത"ത്തില്‍ അതായത്, ഗ്രാമങ്ങളില്‍ നടക്കുന്നില്ല. "നിങ്ങള്‍ ഈ രാജ്യത്തിലെ ഗ്രാമങ്ങളിലേക്കും വനത്തിലേക്കും പോകൂ. അവിടങ്ങളില്‍ കൂട്ട ബലാത്സംഗങ്ങളോ ലൈംഗികാതിക്രമങ്ങളോ നടക്കുന്നില്ല."

താങ്കള്‍ക്ക് യോജിച്ച വ്യക്തിയാണദ്ദേഹം.

ലൈംഗികാതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഗ്രാമീണമേഖലകളിലാണ്. അവിടെ അതിന് ഇരയാകുന്നത് ദളിത്- ആദിവാസി വിഭാഗത്തില്‍പ്പെട്ടവരും കര്‍ഷകത്തൊഴിലാളികളുമടക്കമുള്ള ദരിദ്ര സ്ത്രീകളാണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സ്ത്രീകള്‍ വര്‍ധിച്ച തോതില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുവെന്നതാണ് യാഥാര്‍ഥ്യം.

kaalidaasan said...

>>രണ്ടു തഹസ്സില്‍ദാര്‍മാര്‍ ഒരു ജന പ്രതിനിധിയുടെ ജാതി സംബന്ധിച്ച് രണ്ടു വ്യത്യസ്ത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.അതും ഒരു സംവരണ സീറ്റിലെ ഇലക്ഷന്. അതിന്‍റെ അന്ത്യ വിധി വരുന്നത് ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു , അത് കൊണ്ട് സംവരണ സീറ്റില്‍ ആ ജനപ്രതിനിധിയെ (തെളിവുകള്‍ വേറെ ഇല്ല ) ആ ജാതി ആയി പരിഗണിക്കാം" എന്ന ലൈനില്‍ . അതാണ്‌ ശരി എങ്കില്‍ , കൊടികുന്നില്‍ സുരേഷ് പ്രസ്തുത ജാതി അല്ല എന്ന് കുറിപ്പ് എഴുതിയ തഹസ്സില്‍ദാരുടെ പേരില്‍ നടപടി ഉണ്ടാകണം (ന്യായം അനുസരിച്ച് ) . അത് ഉണ്ടായിട്ടില്ല. <<

തഹസീല്‍ ദാര്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍  നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ എടുക്കുന്നില്ലെങ്കില്‍ താങ്കള്‍ക്കതില്‍ പരാതിപ്പെടാം.

താങ്കളുടെ വാദമനുസരിച്ചാണെങ്കില്‍ പല ജഡ്ജിമാര്‍ക്കെതിരെയും നടപടി എടുക്കേണ്ടി വരും. കേരള ഹൈക്കോടതി പിള്ളയെ വെറുതെ വിട്ടിരുന്നു. പക്ഷെ സുപ്രീം കോടതി ശിക്ഷിച്ചു. എങ്കില്‍ തെറ്റായ വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടേ?

നീതി ന്യായ വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത് താങ്കളൊക്കെ കരുമ്പോലെയല്ല. അതിനതിന്റേഠയ നടപടിക്രമങ്ങളുണ്ട്. ഉത്തമ വിശ്വാസത്തോടെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നല്‍കുന്ന അഭിപ്രായം തെറ്റാണെങ്കില്‍ അത് കോടതി ചൂണ്ടിക്കാണിക്കും. കൂടി വന്നാല്‍ ശാസിക്കും. അങ്ങനെ പല ഉദ്യോഗ്സ്ഥരെയും കോടതിയില്‍ വിളിച്ചു വരുത്തി ശാസിച്ചിട്ടുണ്ട്. അല്ലാതെ താങ്കളുടെ മനുസ്മ്രുതി അനുസരിച്ച് ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കയൊന്നുമില്ല.

kaalidaasan said...

>>ഒരൊറ്റ സവര്‍ണ്ണ നു പോലും സംവരണം തുടങ്ങിയ അനൂകൂല്യങ്ങള്‍ കൊടുക്കാന്‍ പാടില്ല. അവംന്‍ സാമ്പത്തികമായി പിന്നോക്കം ആണെങ്കിലും ശരി. പക്ഷെ അവര്‍ണ്ണ വിഭാഗത്തില്‍ സമുദായം മാത്രം നോക്കാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ക്ക് മുഴുവനായി സംവരണം ഉറപ്പാക്കിയ ശേഷമേ 50000 രൂപ മാസ വരുമാനം ഉള്ളവര്‍ക്ക് സംവരണം നല്‍കാന്‍ പാടുള്ളൂ "എന്ന് <<

പറഞ്ഞോളൂ. ഇന്‍ഡ്യയില്‍ അഭിപ്രായം പറയാനെല്ലാവര്‍ക്കും പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. ഈ നിയമമൊക്കെ ഉണ്ടാക്കുന്നത് വെറുതെ റോഡിലൂടെ തെണ്ടി നടക്കുന്നവരല്ല. നിയമം പഠിച്ച്, വക്കിലും ജഡ്ജിയുമൊക്കെ ആയി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചവരാണ്. ഏതായാലും അവരേക്കാള്‍ വിവരമൊന്നും ഇക്കാര്യത്തില്‍ താങ്കള്‍ക്കില്ലല്ലോ. ഉണ്ടെന്ന സത്യം വിളിച്ചു പറഞ്ഞാലും ആരും അത് ഗൌനിക്കില്ല.

കേരളത്തിലെ ആദ്യത്തെ നിയമ മന്ത്രി വി ആര്‍ കൃഷ്ണയ്യര്‍ ആയിരുന്നു. സുപ്രീം  കോടതിയില്‍ വരെ ജഡ്ജിയിയായിരുന്ന നിയമ പണ്ഢിതനാണദ്ദേഹം. അദ്ദേഹമാണു സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. അതുകൊണ്ട് താങ്കളുടെ തോന്നലുകള്‍ തല്‍ക്കാലം സ്വന്തം തലയിണക്കടിയില്‍ വച്ച് കിടന്നുറങ്ങുക. കണക്കൊക്കെ മറ്റ് ഹര്‍ഷ വര്‍ദ്ധന്‍ മാരെ പറഞ്ഞു പഠിപ്പിച്ചോളൂ.

സമുദായിക സംവരണം ആരെയും  സമ്പന്നനാക്കാന്‍  വേണ്ടിയുള്ളതല്ല. അതുകൊണ്ട് സാമ്പത്തികം അതില്‍ ഒരു ഘടകമേ അല്ല. വലിയ പണക്കാരെ ഒഴിവാക്കുന്നത് ഒരു സാമാന്യ മര്യാദ എന്ന നിലയില്‍ മാത്രമാണ്. താങ്കള്‍ക്കത് മതി വരുവോളം കീറി മുറിച്ച് പരിശോദിച്ചു കൊണ്ടിരിക്കാം. എന്റെ പ്രതികരണം പ്രതീക്ഷിക്കേണ്ട.

kaalidaasan said...

>>നിങ്ങള്‍ ഈ കുറ്റം പറയുന്ന ഹര്‍ഷവര്‍ദ്ധന്‍മാര്‍ സ്വയം അനൂകൂല്യങ്ങള്‍ പറ്റി സമൂഹത്തില്‍ മുന്നോട്ടു വന്ന ശേഷം സ്വന്തം സമുദായത്തിലെ സദാ ദാസന്‍ മാരുടെ അവകാശങ്ങളില്‍ കയ്യിട്ടു വരാറില്ല .<<

നിങ്ങള്‍ക്ക് ആനുകൂല്യം ​ഒന്നും കിട്ടാറില്ലല്ലോ . പിന്നെങ്ങനെ അത് കൈപ്പറ്റും?
എന്തെങ്കിലും കയ്യിട്ടു വരുന്നുണ്ടെങ്കില്‍ സാദ ദാസന്‍ മാര്‍ തന്നെ അതിനു പരിഹാരം കണ്ടെത്തിക്കോളും. ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ അതിനിത്ര സമയം പാഴക്കേണ്ടതില്ല.

ഒരു സംവിധാനവും ഒരു കുറ്റവുമില്ലാതെ പ്രവര്‍ത്തിക്കാറില്ല. നടപ്പാക്കുമ്പോഴാണു ചില പളിച്ചകളൊക്കെ കണ്ടെത്തുന്നത്. വലിയ പണക്കാര്‍ ആനുകൂല്യം കൊണ്ടു പോകുന്നത് നല്ലതല്ല എന്നു മനസിലായപ്പോള്‍ ക്രീമി ലെയര്‍  കൊണ്ടു വന്നു. അതിലും പാളിച്ചകളുണ്ടെങ്കില്‍ മറ്റ് വഴികള്‍ ആലോചിക്കും. എല്ലാ കുടുംബങ്ങള്‍ക്കും ഒരു പ്രാവശ്യമെങ്കിലും സംവരണം ലഭിക്കാന്‍ വേണ്ടി കുടൂംബത്തില്‍ ഒരു സംവരണം എന്നതൊക്കെ സജീവ പരിഗണയിലാണ്.

ഞങ്ങളുടെ പ്രശ്നം ഞങ്ങള്‍ തന്നെ പരിഹരിച്ചോളം. ഞങ്ങളുടെ പെണ്‍കുട്ടികളെ ബലാല്‍ സംഗം ചെയ്യാതിരുന്നാല്‍ മാത്രം മതി. അധികം കളിച്ചാല്‍ ശുപ്പാണ്ടി വര്‍ദ്ധന്റെ തുപ്പാക്കി ഒക്കെ മുറിച്ചു കളയും. അതിനുള്ള നിയമം ഞങ്ങള്‍ നടപ്പാക്കും. ഹര്‍ഷ വര്‍ദ്ധന്‍ തല്‍ക്കാലം ​സ്വന്തം പണി നോക്ക്. പട്ടിണി കിടന്നു ചാകാതിരിക്കാന്‍ മേലങ്ങി പണിയെടുക്ക്. സഹസ്രാബ്ദങ്ങളോളം ഞങ്ങളുടെ വിയര്‍പ്പീന്റെ ഫലം ചൂക്ഷണം ചെയ്തതല്ലേ. ഇനി ഞങ്ങളും ഒന്ന് സുഖിക്കട്ടെ.

Unknown said...

തഹസീല്‍ ദാര്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍ എടുക്കുന്നില്ലെങ്കില്‍ താങ്കള്‍ക്കതില്‍ പരാതിപ്പെടാം.

താങ്കളുടെ വാദമനുസരിച്ചാണെങ്കില്‍ പല ജഡ്ജിമാര്‍ക്കെതിരെയും നടപടി എടുക്കേണ്ടി വരും. കേരള ഹൈക്കോടതി പിള്ളയെ വെറുതെ വിട്ടിരുന്നു. പക്ഷെ സുപ്രീം കോടതി ശിക്ഷിച്ചു. എങ്കില്‍ തെറ്റായ വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടേ?

നീതി ന്യായ വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത് താങ്കളൊക്കെ കരുമ്പോലെയല്ല. അതിനതിന്റേഠയ നടപടിക്രമങ്ങളുണ്ട്. ഉത്തമ വിശ്വാസത്തോടെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നല്‍കുന്ന അഭിപ്രായം തെറ്റാണെങ്കില്‍ അത് കോടതി ചൂണ്ടിക്കാണിക്കും. കൂടി വന്നാല്‍ ശാസിക്കും. അങ്ങനെ പല ഉദ്യോഗ്സ്ഥരെയും കോടതിയില്‍ വിളിച്ചു വരുത്തി ശാസിച്ചിട്ടുണ്ട്. അല്ലാതെ താങ്കളുടെ മനുസ്മ്രുതി അനുസരിച്ച് ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കയൊന്നുമില്ല. <<<
ഈയം ഉരുക്കി ഒഴിക്കണ്ട . നിയമം നിര്‍ദ്ദേശിക്കുന്ന ശിക്ഷ മതി. കാളിദാസന്‍ നേരത്തെ എന്നോട് നെഞ്ചത്തടിച്ചു വാഗ്ദാനം ചെയ്തത് അനുസരിച്ച് കാളിദാസന്‍ ആ തഹസീല്‍ദാര്‍ മാറില്‍ തെറ്റ് ചെയ്ത ആള്‍ക്ക് ശിക്ഷ ബ്വാങ്ങി കൊടുക്കാനുള്ള നിയമ നടപടികള്‍ തുടങ്ങേണ്ട സമയം കഴിഞ്ഞു. അത് തുടങ്ങി കഴിഞ്ഞോ? ഇല്ലെങ്കില്‍ എപ്പോള്‍ തുടങ്ങും കാളി ?

Unknown said...

അവരുടെ ശബ്ദം ലോകം മുഴുവന്‍ കേട്ടു. എവിടെ മനുഷായവകാശ ലംഘനമുണ്ടായലും പ്രമുഖ മാദ്ധ്യമങ്ങള്‍ അവരുടെ അഭിപ്രായം തേടുന്നു. അത് പ്രസക്തമായതുകൊണ്ടാണങ്ങനെ ചെയ്യുന്നത്. << <<
അതെ ദല്‍ഹി സംഭവം നടന്നപ്പോള്‍ മാധ്യമങ്ങള്‍ അരുന്ധതി റോയി , രഞ്ജിനി ഹരിദാസ് തുടങ്ങിയ ന്യൂസ് വാല്യു കിട്ടുന്ന " പ്രശസ്തകളെ" (വി എസ് മൂപ്പിന്നു പറഞ്ഞ അതെ പ്രശസ്ത തന്നെ ) അഭിപ്രായം പറയാന്‍ വിളിക്കും . രേഷ്മ, മരിയ, ഷക്കീല തുടങ്ങിയവര്‍ ജാതി കാര്‍ഡ് കളിക്കുമോ, വിവാദം ഉണ്ടാക്കുമോ എന്നൊനും ഉറപ്പില്ലാ ത്തത് കൊണ്ടാണ് എന്ന് തോന്നുന്നു അവരെ വിളിക്കാത്തത് .
ഇവരൊന്നും പോരാളികള്‍ അല്ല ശുപ്പാണ്ടി ദാസാ . ഇവരൊക്കെ ന്യൂസ് വാല്യു ഉള്ള , പ്രശസ്തി കിട്ടാന്‍ എന്തും പറയുന്ന (ചെയ്യുന്ന ) കമ്മോഡിറ്റികള്‍ മാത്രം .
നോട്ട് : ഈ അഭിപ്രായത്തില്‍ മൊത്തം സ്ത്രീകളെ അല്ല ഞാന്‍ കമ്മോഡിറ്റികള്‍ എന്ന് വിളിക്കുന്നത്‌ :)

Unknown said...

കേരളത്തിലെ ആദ്യത്തെ നിയമ മന്ത്രി വി ആര്‍ കൃഷ്ണയ്യര്‍ ആയിരുന്നു. സുപ്രീം കോടതിയില്‍ വരെ ജഡ്ജിയിയായിരുന്ന നിയമ പണ്ഢിതനാണദ്ദേഹം. അദ്ദേഹമാണു സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. അതുകൊണ്ട് താങ്കളുടെ തോന്നലുകള്‍ തല്‍ക്കാലം സ്വന്തം തലയിണക്കടിയില്‍ വച്ച് കിടന്നുറങ്ങുക. കണക്കൊക്കെ മറ്റ് ഹര്‍ഷ വര്‍ദ്ധന്‍ മാരെ പറഞ്ഞു പഠിപ്പിച്ചോളൂ. <<<

അയ്യോ ശുപ്പാണ്ടി നിലവാരത്തില്‍ 29 രൂപ വരുമാനം ഉള്ളവര്‍ സമ്പന്നര്‍ എന്ന് പറയുന്ന കാളിദാസനെ എന്തെങ്കിലും പഠിപ്പിക്കാം എന്നാ ഒരു തെറ്റിദ്ധാരണയും ഇല്ല. പക്ഷെ സത്യങ്ങള്‍ തലയിണ താഴെ വെയ്ക്കുന്ന പതിവുമില്ല

Unknown said...

നിങ്ങള്‍ക്ക് ആനുകൂല്യം ​ഒന്നും കിട്ടാറില്ലല്ലോ . പിന്നെങ്ങനെ അത് കൈപ്പറ്റും?
എന്തെങ്കിലും കയ്യിട്ടു വരുന്നുണ്ടെങ്കില്‍ സാദ ദാസന്‍ മാര്‍ തന്നെ അതിനു പരിഹാരം കണ്ടെത്തിക്കോളും. ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ അതിനിത്ര സമയം പാഴക്കേണ്ടതില്ല. << <<


ആര് പറഞ്ഞു കാളിദാസാ ഞാന്‍ ആനുകൂല്യങ്ങള്‍ ഒന്നും കൈ പറ്റിയിട്ടില്ല എന്ന് ? കാളിദാസന് അങ്ങനെ തോന്നുന്നതിന്‍റെ കാരണം സ്വയം ആനുകൂല്യങ്ങള്‍ കൈപറ്റി വിദ്യാഭ്യാസ കാലം കഴിച്ച ഒരാള്‍, മാന്യമായി ജീവിക്കാനുള്ള സാഹചര്യംഉണ്ടായി കഴിഞ്ഞാല്‍ , ഇനി ആ ആനുകൂല്യം അര്‍ഹതപെട്ടവര്‍ക്ക് കിട്ടട്ടെ എന്ന് കരുതി മാറി നില്‍കുന്നവര്‍ (കയ്യിട്ടു വാരല്‍ പണിക്കു പോകാതെ ) സമൂഹത്തില്‍ ഉണ്ട് എന്ന് വിശ്വസിക്കാന്‍ പ്രയാസം ഉള്ളത് കൊണ്ടാണ് . ഉണ്ട് കാളിദാസാ . പഠിക്കുന്ന കാലത്ത് ഞാന്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ കൈപറ്റിയിട്ടുണ്ട് . അതില്‍ ഒരിക്കല്‍ പോലും അപകര്‍ഷതാ ബോധം തോന്നിയിട്ടുമില്ല. പിന്നെ പഠിത്തം കഴിഞ്ഞു സ്വന്തം ശ്രമം കൊണ്ട് മാന്യമായ ജീവിത സാഹചര്യം ഉണ്ടായപ്പോള്‍ പിന്നെ ഒരിക്കലും ആനുകൂല്യങ്ങള്‍ തേടി പോയിട്ടുമില്ല .

പക്ഷെ നമ്മുടെയൊക്കെ സമുദായത്തിലെ പാവങ്ങളുടെ അണ്ണാക്കില്‍ വരെ കയ്യിട്ടു വാരി നക്കുന്ന കാളി ദാസന്മാര്‍ക്ക് ഈ ഒരു അന്തസ്സ് ഉണ്ടാവില്ല അങ്ങനെ ഉള്ളവരെ കണ്ടാല്‍ തീരെ ദഹിക്കുകയും ഇല്ല . അത് സ്വാഭാവികം .

പിന്നെ കാളിദാസന്മാരെ ശവംതീനികളുടെ തനി നിറം വെളിച്ചത്തു കൊണ്ട് വരുന്നത് നിറുത്താന്‍ ഉദ്ദേശം തീരെ ഇല്ല. അങ്ങനെ നിറുത്താന്‍ കല്‍പ്പന പുറപ്പെടുവിക്കുന്ന ലോക്കല്‍ മാടമ്പി മാരോട് " ആ കല്‍പ്പന സൂര്യന്‍ കണ്ടിട്ടില്ലാത്ത സ്ഥലത്ത് ചുരുട്ടി വെയ്ക്ക് കാളിദാസാ (ഉദാഹരണം മാത്രം :) ) ' എന്ന് പറഞ്ഞാണ് ശീലം . അതിനാല്‍ അത് കള കാളി :)

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

അതിനുള്ള നിയമം ഞങ്ങള്‍ നടപ്പാക്കും. ഹര്‍ഷ വര്‍ദ്ധന്‍ തല്‍ക്കാലം ​സ്വന്തം പണി നോക്ക്. പട്ടിണി കിടന്നു ചാകാതിരിക്കാന്‍ മേലങ്ങി പണിയെടുക്ക്. സഹസ്രാബ്ദങ്ങളോളം ഞങ്ങളുടെ വിയര്‍പ്പീന്റെ ഫലം ചൂക്ഷണം ചെയ്തതല്ലേ. ഇനി ഞങ്ങളും ഒന്ന് സുഖിക്കട്ടെ. << <<
ഏത് ഇല്ലാത്ത ശത്രുവിനോട് ആണ് കാളിദാസാ ഈ പോര്‍വിളി ? കാളിദാസന്മാര്‍ നമ്മുടെ ജാതിയിലെ പാവങ്ങളെ പിഴിയുന്നു എന്ന സത്യം വിളിച്ചു പറയുമ്പോള്‍ "ഞാന്‍ പട്ടിണി കിടന്നു ചാവാതെ നോക്ക് " എന്ന ഭീഷണി എന്നോട് സ്വാഭാവികമായി ഉണ്ടാകുന്ന ശവംതീനികളുടെ പ്രതികരണം ആണ്. അങ്ങനെ ആരെല്ലാം എന്തെല്ലാം പറയുന്നു (തെരുവില്‍ കുരയ്ക്കുന്ന നായ്ക്കള്‍ എന്ന് ഞാന്‍ പറയില്ല. പക്ഷെ ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ ഒക്കില്ല ) .

ഇത്രയും കാലം നമ്മുടെ ജാതിയില്‍ പെട്ട കുട്ടികളെ മറ്റു ജാതിക്കാര്‍ ബലാത്സംഗം ചെയ്തു . ഇനി അവര്‍ അത് ചെയ്യാന്‍ പാടില്ല, ഞങ്ങള്‍ ബലാത്സംഗം ചെയ്തോളാം , സുഖിച്ചോളാം എന്നാണ് കാളിദാസന്‍മാരുടെ ഉള്ളിലിരുപ്പ് അല്ലെ ? എന്തായാലും ബലാത്സംഗം ചെയ്യാന്‍ മുട്ടി നടക്കുന്ന , സ്വന്തംആണത്തതില്‍ ഉറപ്പ് പോരാത്ത (ഉറപ്പുള്ളവര്‍ കയ്യിട്ടു വാരല്‍ എന്നാ നാണംകെട്ട ജീവിതത്തിനു പോകില്ല ) കാളിദാസന്‍മാരുടെ കൂട്ടത്തിലും , സവര്‍ണ്ണരുടെ കൂട്ടത്തിലും എന്നെ കൂട്ടി കെട്ടാതെ . ആ വ്യാഖ്യാനങ്ങള്‍ എനിക്ക് ചേരില്ല .
പിന്നെ കാളിദാസന്‍ ബലാത്സംഗം (ബലാത്സംഗത്തില്‍ സുഖം ഉണ്ടോ എന്ന് കാളിദാസന്മാരെക്കെ അറിയൂ, എനിക്ക് അറിയില്ല ) ചെയ്തു സുഖിക്കാന്‍ മുട്ടി നടക്കുന്നു എന്നൊക്കെ പച്ചക്ക് വിളിച്ചു പറഞ്ഞാല്‍ , വിമാനം തറ തൊടുന്ന നിമിഷം ചിലപ്പോള്‍ ഉണ്ട തിന്നേണ്ടി വരും കേട്ടോ. ? ജാതി കാര്‍ഡ് കളിച്ചിട്ടും ശ്രദ്ധ മാറാതെ ഇപ്പോഴും ഫോക്കസ് പ്രധാന കേസ്സില്‍ തന്നെയാണ് എന്ന് മറക്കണ്ട. :)

Unknown said...

ഞങ്ങളുടെ പ്രശ്നം ഞങ്ങള്‍ തന്നെ പരിഹരിച്ചോളം. ഞങ്ങളുടെ പെണ്‍കുട്ടികളെ ബലാല്‍ സംഗം ചെയ്യാതിരുന്നാല്‍ മാത്രം മതി. അധികം കളിച്ചാല്‍ ശുപ്പാണ്ടി വര്‍ദ്ധന്റെ തുപ്പാക്കി ഒക്കെ മുറിച്ചു കളയും. << <<

ശുപ്പാണ്ടി എന്നാ പേര് കാളി ദാസനെ പോലെ 29 രൂപ വരുമാനം ഉള്ളവര്‍ സമ്പന്നര്‍ ആണ് എന്നാ തരത്തിലെ മണ്ടത്തരങ്ങള്‍ വിളിച്ചു പറയുന്നവര്‍ക്കെ ചേരുകയുള്ളൂ മരമണ്ടന്‍ കാളിദാസാ . ഇത് പോലും അറിയാത്ത മണ്ടന്‍ ആയതു കൊണ്ടാണ് കാളിദാസന്‍ ശുപ്പാണ്ടി എന്ന് വിളിക്കപ്പെടുന്നത് . ഹര്‍ഷവര്‍ദ്ധന്‍ ആ പേരിനു ശുപ്പാണ്ടി എന്ന വിശേഷണം ചേരില്ല , കാരണം ഇതു നിലയ്ക്ക് നോക്കിയാലും ഞാന്‍ കാളിദാസന്‍ പറയുന്ന തരത്തില്‍ മണ്ടത്തരങ്ങള്‍ വിളിച്ചു പറയാറില്ല .

പിന്നെ രണ്ട് മൂന്നു ദിവസങ്ങള്‍ ആയി ഒരു കാര്യം ചോദിക്കണം എന്ന് വിചാരിക്കുന്നു. ' ഹര്‍ഷവര്‍ദ്ധന്‍ന്‍റെ ശരീരത്തിലെ മറ്റേതോ അവയവം', ' ഹര്‍ഷവര്‍ദ്ധന്‍റെ തുപ്പാക്കി' എന്നൊക്കെ ഇടയ്ക്കിടെ കാളി ദാസന്‍ സ്തോത്രം ചൊല്ലുന്നുണ്ടല്ലോ . സത്യം പറയു കാളി ദാസാ , താങ്കളില്‍ സ്വവര്‍ഗ്ഗ പ്രണയ പ്രവണത ഉണ്ടോ ? . ഉണ്ടെങ്കില്‍ ഇപ്പോഴേ ഒരു കാര്യം പറയാം , എനിക്ക് ആ പ്രവണത ഇല്ല . അതിലൊട്ട് താത്പര്യവും ഇല്ല . ഐ ഹോപ്‌ വീ ആര്‍ ക്ലിയര്‍ ഇന്‍ ദാറ്റ് ആസ്പെക്ക്റ്റ് :)

kaalidaasan said...

>>>ഈയം ഉരുക്കി ഒഴിക്കണ്ട . നിയമം നിര്‍ദ്ദേശിക്കുന്ന ശിക്ഷ മതി. കാളിദാസന്‍ നേരത്തെ എന്നോട് നെഞ്ചത്തടിച്ചു വാഗ്ദാനം ചെയ്തത് അനുസരിച്ച് കാളിദാസന്‍ ആ തഹസീല്‍ദാര്‍ മാറില്‍ തെറ്റ് ചെയ്ത ആള്‍ക്ക് ശിക്ഷ ബ്വാങ്ങി കൊടുക്കാനുള്ള നിയമ നടപടികള്‍ തുടങ്ങേണ്ട സമയം കഴിഞ്ഞു. അത് തുടങ്ങി കഴിഞ്ഞോ? ഇല്ലെങ്കില്‍ എപ്പോള്‍ തുടങ്ങും കാളി ?<<<<

നിയമം അങ്ങനെ ഒരു ശിക്ഷയും നിര്‍ദ്ദേശിക്കുന്നില്ല. ഉണ്ടെങ്കില്‍  പരമോന്നത നീതി പീഠം അത് നല്‍കുമായിരുന്നു.

സുരേഷിന്റെ പൂര്‍വികര്‍  ക്രിസ്തു മതത്തില്‍ ചേര്‍ന്നിരുന്നു എന്നത് ശരിയാണ്. അദ്ദേഹം അതുപേക്ഷിച്ച് തിരികെ ചേരമര്‍ ആയി എന്നതും ശരിയാണ്. അതുകൊണ്ട് രണ്ടു തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാലും അതില്‍ ശിക്ഷിക്കന്‍ പാകത്തില്‍ ഒന്നുമില്ല. വേണ്ടത് വിവേചന അധികാരമാണ്. കോടതി അതുപയോഗിച്ചു.

സുരേഷ് ഹിന്ദു മതത്തില്‍ ചേര്‍ന്നാലും ക്രിസ്തുമതതില്‍ ചേര്‍ന്നാലും അദ്ദേഹത്തിന്റെ ജാതി അവര്‍ണ്ണ ജാതിയാണ്. അതാണു പ്രസക്തമായിട്ടുള്ളത്. കോടതിക്കും അത് തോന്നി.

kaalidaasan said...

>>>ഇവരൊന്നും പോരാളികള്‍ അല്ല ശുപ്പാണ്ടി ദാസാ . ഇവരൊക്കെ ന്യൂസ് വാല്യു ഉള്ള , പ്രശസ്തി കിട്ടാന്‍ എന്തും പറയുന്ന (ചെയ്യുന്ന ) കമ്മോഡിറ്റികള്‍ മാത്രം .
നോട്ട് : ഈ അഭിപ്രായത്തില്‍ മൊത്തം സ്ത്രീകളെ അല്ല ഞാന്‍ കമ്മോഡിറ്റികള്‍ എന്ന് വിളിക്കുന്നത്‌ :)<<<<


കമ്മോഡിറ്റി എന്ന വാക്കിന്റെ അര്‍ത്ഥം ഉപഭോഗ വസ്തു എന്നാണ്.

കുറച്ച് സ്ത്രീകള്‍ എങ്കിലും താങ്കള്‍ക്ക് ഉപഭോഗ വസ്തു ആണ്. അല്ലാതെ മനുഷ്യരല്ല. അതിപ്പോള്‍ പുറത്തു വരുന്നു. രഞിനി ഹരിദാസും അരുന്ധതി റോയിയും താങ്കള്‍ക്ക് കമ്മോഡിറ്റിയാണ്. ഉയര്‍ന്നജാതിക്കാര്‍ക്ക് താഴ്ന്ന ജാതിക്കാരി സ്ത്രീകള്‍ കമ്മോഡിറ്റി ആകുന്നതുപോലെ. ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവതും ഇതു തന്നെയാണു പറഞ്ഞത്. സ്ത്രീകള്‍ വെറും ഉപഭോഗവസ്തു. അടുക്കളയില്‍ മാത്രം ഇരുന്ന് ഭക്ഷണം ഉണ്ടാക്കുന്ന വെറും യന്ത്രം.

മനസിലുള്ള ദുഷിപ്പുകളൊക്കെ അറിയാതെയാണെങ്കിലും പുറത്തു വരുന്നുണ്ട്. ഉള്ളില്‍ ഒളിച്ചിരിക്കുന്ന മനു തേറ്റ കാണിച്ചു തുടങ്ങി.

രഞിനി ഹരിദാസും അരുന്ധതി റോയിയും പ്രശസ്തര്‍ ആകുനത് അഭിനവ മനുവിനു സഹിക്കുന്നില്ല. രഞിനി ഹരിദാസ് കേരളത്തില്‍ ഏറ്റവും പ്രശസ്ത ആയ സ്ത്രീയാണിന്ന്. കമ്മോഡിറ്റി അണല്ലോ അങ്ങ് ഉപഭോഗിച്ചേക്കാം എന്നു തീരുമാനിച്ച് ഒരു ഹര്‍ഷ വര്‍ദ്ധന്‍ അവരെ തോണ്ടാന്‍  കണ്ണ്ണൂരു വച്ച് ശ്രമിച്ചിരുന്നു. ചെരുപ്പൂരി അന്നവര്‍ ആ ഹര്‍ഷ വര്‍ദ്ധവന്റെ കവിളില്‍ ഒന്ന് തലോടി. ഹര്‍ഷ വര്‍ദ്ധന്‍ വര്‍ദ്ധന്യൊക്കെ അടക്കിപ്പിടിച്വ്ച് അന്ന് കണ്ണൂരു മുതല്‍ തലശേരി വരെ ഓടി. ഹര്‍ഷ വര്‍ദ്ധന്‍ മാരെ ഇങ്ങനെ തന്നെ ആണു നേരിടേണ്ടത്. മറ്റൊരു ഹര്‍ഷ വര്‍ദ്ധന്‍  ശശി തരൂരിന്റെ ഭാര്യയെ ഒന്ന് തലോടാന്‍ ശ്രമിച്ചു. അ ഹര്‍ഷ വര്‍ദ്ധനും കിറ്റി കവിളില്‍ നല്ലൊരു മുദ്ര. ഇപ്പോള്‍ കോടതി കയറേണ്ട ഗതികേടിലാണിന്ന് ആ വര്‍ദ്ധന്‍.

സ്ത്രീകള്‍ കമ്മോഡിറ്റിയാണെനു കരുതുന്ന ഹര്‍ഷ വര്‍ദ്ധന്മാരെ ഇനി മുതുല്‍ സ്ത്രീകള്‍ ഇതു പോലെ നേരിടും. ഹര്‍ഷ വര്‍ദ്ധന്മാര്‍ ഇനി ശുപ്പാണ്ടിയും നീട്ടിപ്പിടിച്ച് സ്ത്രീകള്‍ കമ്മോഡിറ്റി അണെന്നു പറഞ്ഞങ്ങ് ചെന്നാല്‍ അവര്‍ വേണ്ടി വന്നാല്‍ ആ ആറിഞ്ചുള്ള ശുപ്പാണ്ടി അങ്ങ് മുറിച്ചെടുക്കും. 22 ഫിമെയില്‍ കോട്ടയം എന്ന സിനിമയിലെ നായിക ചെയ്ത പോലെ. അതുകൊണ്ട് സൂക്ഷിച്ചാല്‍  ആണത്തം സംരക്ഷിക്കാം. കമ്മോഡിറ്റി ചിന്ത വീട്ടിലെ അലമാരിയില്‍ വച്ച് പൂട്ടി പുറത്തിറങ്ങുകയാണു ബുദ്ധി.

kaalidaasan said...

>>>പഠിക്കുന്ന കാലത്ത് ഞാന്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ കൈപറ്റിയിട്ടുണ്ട് . അതില്‍ ഒരിക്കല്‍ പോലും അപകര്‍ഷതാ ബോധം തോന്നിയിട്ടുമില്ല. പിന്നെ പഠിത്തം കഴിഞ്ഞു സ്വന്തം ശ്രമം കൊണ്ട് മാന്യമായ ജീവിത സാഹചര്യം ഉണ്ടായപ്പോള്‍ പിന്നെ ഒരിക്കലും ആനുകൂല്യങ്ങള്‍ തേടി പോയിട്ടുമില്ല .<<<<

അപ്പോള്‍ പഠിക്കുന്ന കാലത്താനുകൂല്യം കിട്ടുന്നത് താങ്കള്‍ക്ക് നല്ലതായിരുന്നു. ഏത് വകുപ്പിലാണാലുകൂല്യം കിട്ടിയത്? ഏതായാലും തെണ്ടി നടക്കുന്നവന്‍ എന്ന പേരിലല്ലല്ലോ. ഇവിടെ സംവരണം സാമുദായിക അടിസ്ഥാനത്തില്‍ മാത്രമേ ഉള്ളു. സംവരണം അല്ലാതെ ആരെങ്കിലും  പാവപ്പെട്ടവനാണെന്നതിന്റെ പേരില്‍ എന്തെങ്കിലും തന്നതാണോ ഈ ആനുകൂല്യം?.

kaalidaasan said...

>>>പഠിക്കുന്ന കാലത്ത് ഞാന്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ കൈപറ്റിയിട്ടുണ്ട് . അതില്‍ ഒരിക്കല്‍ പോലും അപകര്‍ഷതാ ബോധം തോന്നിയിട്ടുമില്ല. പിന്നെ പഠിത്തം കഴിഞ്ഞു സ്വന്തം ശ്രമം കൊണ്ട് മാന്യമായ ജീവിത സാഹചര്യം ഉണ്ടായപ്പോള്‍ പിന്നെ ഒരിക്കലും ആനുകൂല്യങ്ങള്‍ തേടി പോയിട്ടുമില്ല .<<<<

അതു തന്നെയാണു അവര്‍ണ്ണന്റെ കാര്യവും. പഠിക്കുന്നതിനു മുന്നെയും, പഠിക്കുന്ന കാലത്തും. അതിനു ശേഷവും ആനുകൂല്യം കൈപറ്റുന്നതിന്, അവര്‍ക്കും അപഹര്‍ഷതയില്ല. കാരണം അവര്‍ക്കത് ഇന്നു വരെ നിഷേധിക്കപ്പെട്ടതായിരുന്നു. അര്‍ഹതപ്പെട്ടത് കൈപറ്റുന്നതില്‍ യാതൊരു അഭിമാന കുറവും ഇല്ല.

കേരള സര്‍ക്കാരിലെ അവര്‍ണ്ണനായ ഒരു വകുപ്പു തലവന്‍ വിരമിച്ചപ്പോള്‍ അതേ ഓഫീസിലെ സവര്‍ണ്ണ വര്‍ഗ്ഗീയ ഹര്‍ഷ വര്‍ദ്ധന്‍ മാര്‍  പുണ്യാഹം തളിച്ചു ഓഫീസ് ശുദ്ധികരിച്ചു. അത് നടന്നത് ആ ഓഫീസില്‍ കൂടുതല്‍ ഹര്‍ഷ വര്‍ദ്ധന്‍ മാര്‍  ഉണ്ടായിരുന്നതുകൊണ്ടാണ്. ഗണ്യമായ എണ്ണത്തില്‍ അവര്‍ണ്ണര്‍ ഉണ്ടായിരുന്നെങ്കില്‍ ഹര്‍ഷ വര്‍ദ്ധന്‍ മാരുടെ ഈ അസംബന്ധം നടക്കില്ലായിരുന്നു. അതുകൊണ്ട് പണക്കാരനായാലും പണമില്ലാത്തവനായാലും ഇതുപോലുള്ള ഇടങ്ങളില്‍ അവര്‍ണ്ണന്, ആനുപാതികമായ പ്രതിനിധ്യം ലഭിക്കുക എന്നത് മാത്രമാണിന്ന് അവര്‍ണ്ണന്റെ താല്‍പര്യം. അതുണ്ടാകുമ്പോഴേ ഹര്‍ഷ വര്‍ദ്ധന്‍ മാരുടെ ഹുങ്ക് അവസാനിക്കൂ.

പണക്കാരന്‍ ആയാല്‍ ഉടനെ ആ പണം കൊണ്ട് വീട്ടീരിക്കുകയല്ല അവര്‍ണ്ണന്റെ ലക്ഷ്യം. എല്ലാ അധികാര സ്ഥാനങ്ങളിലും  അംഗ ബലത്തിനാനുപാതികമായി കയറിപ്പറ്റുക എന്നതാണ്. അവര്‍ണ്ണന്, അധികാരം ലഭിച്ചാലേ ഹര്‍ഷ വര്‍ദ്ധന്മാരുടെ അഹങ്കാരത്തിന്റെ ശുപ്പാണ്ടിക്ക് അര്‍ഹിക്കുന്ന അടി കൊടുക്കാന്‍ പറ്റൂ. അതുകൊണ്ട് അപഹര്‍ഷതയുള്ളവന്‍ അതും കൊണ്ട് വീട്ടില്‍ ഇരുന്നോളു. അവര്‍ണ്ണന്, ഒരപഹര്‍ഷതയുമില്ല.

kaalidaasan said...

>>>ഏത് ഇല്ലാത്ത ശത്രുവിനോട് ആണ് കാളിദാസാ ഈ പോര്‍വിളി ? <<<<

ഇല്ലാത്ത ശത്രുവിനോടല്ല. ഉള്ള ശത്രുവിനോടാണി പോര്‍വിളി. താങ്കള്‍ക്ക് ചുറ്റം നടക്കുന്ന സത്യങ്ങള്‍ അറിയില്ല. ജാതിയുടെ പേരില്‍ അക്രമങ്ങളും ബലാല്‍ സംഘങ്ങളും നടക്കുന്നില്ല എന്നു പറയുന്ന ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ ആദ്യം കണ്ണു തുറന്ന് ചുറ്റും നോക്കുക. എന്നിട്ടും കണ്ടില്ലെങ്കില്‍ ആനുകൂല്യം കൈപ്പറ്റി നേടിയ അക്ഷരാഭ്യാസം ഉപയോഗിച്ച് ഇതൊക്കെ വായിക്കുക. ഇതേക്കുറിച്ചൊക്കെ പഠിച്ചിട്ടുള്ളവര്‍ എഴുതി വച്ചിരിക്കുന്ന സത്യങ്ങളാണിതില്‍.

Caste system in India

ENDING CASTE DISCRIMINATION IN INDIA:

Women’s Vigilantism in India

No candlelight protest for Lalli Devi

The Subterranean Caste in Kerala


അരുന്ധതി റോയിയേപ്പോലുള്ളവര്‍ വര്‍ഷങ്ങളായി പറയുന്ന കാര്യങ്ങളാണതില്‍ ഉള്ളത്.

Interview with Arundhati Roy

Interview with Arundhati Roy


‘Fairy princess’ to ‘instinctive critic’

Arundhati Roy — “Every day, one is insulted in India”

Dead Men Talking

The "Seditionist" Speech

‘Terrorism Isn’t The Disease; Egregious Injustice Is’

Not Again

Arundhati Roy’s Magic Journalism

Arundhati Roy

Moral Policing, India’s Ugly New ‘Reality TV’

kaalidaasan said...

>>>ഇത്രയും കാലം നമ്മുടെ ജാതിയില്‍ പെട്ട കുട്ടികളെ മറ്റു ജാതിക്കാര്‍ ബലാത്സംഗം ചെയ്തു . ഇനി അവര്‍ അത് ചെയ്യാന്‍ പാടില്ല, ഞങ്ങള്‍ ബലാത്സംഗം ചെയ്തോളാം , സുഖിച്ചോളാം എന്നാണ് കാളിദാസന്‍മാരുടെ ഉള്ളിലിരുപ്പ് അല്ലെ ? <<<<

ആനുകൂല്യം കൈപ്പറ്റി നേടിയ വിദ്യാഭ്യാസത്തിന്റെ നിലവാരം കൊള്ളാം. കോരിത്തരിച്ചു പോകുന്നു. താങ്കളുടെ അത്ര നിലവാരമില്ലത്തതിനാല്‍  അഭിപ്രായം പറയുന്നില്ല.

kaalidaasan said...

>>>പിന്നെ രണ്ട് മൂന്നു ദിവസങ്ങള്‍ ആയി ഒരു കാര്യം ചോദിക്കണം എന്ന് വിചാരിക്കുന്നു. ' ഹര്‍ഷവര്‍ദ്ധന്‍ന്‍റെ ശരീരത്തിലെ മറ്റേതോ അവയവം', ' ഹര്‍ഷവര്‍ദ്ധന്‍റെ തുപ്പാക്കി' എന്നൊക്കെ ഇടയ്ക്കിടെ കാളി ദാസന്‍ സ്തോത്രം ചൊല്ലുന്നുണ്ടല്ലോ . <<<<

എന്താണെന്നു മനസിലായില്ലേ. 22 ഫിമെയില്‍ കോട്ടയം എന്ന സിനിമ കണ്ടുനോക്ക്. അപ്പോള്‍ മനസിലാകും. അതിലെ ഹര്‍ഷ വര്‍ദ്ധന്‍ ഒരു സ്ത്രീയെ കമ്മോഡിറ്റി ആക്കിയപ്പോള്‍ ആ സ്ത്രീ മുറിച്ചു കളഞ്ഞ ആറിഞ്ചാണത്. ചില സ്ത്രീകളെ കാണുമ്പോള്‍ കമ്മോഡിറ്റി ആണെന്നു തോന്നുന ഹര്‍ഷ വര്‍ദ്ധന്‍ മാരെ അങ്ങനെ തന്നെ കൈ കാര്യം ചെയ്യേണ്ടി വരും.

kaalidaasan said...

>>>ഹര്‍ഷവര്‍ദ്ധന്‍ ആ പേരിനു ശുപ്പാണ്ടി എന്ന വിശേഷണം ചേരില്ല , <<<<

കമ്മോഡിറ്റിയുടെ ശുദ്ധം മലയാളം ചരക്ക് എന്നാണ്.

രഞ്ഞിനി ഹരിദാസും അരുന്ധതി റോയിയും ചരക്ക് ആണെന്ന് കരുതുന്ന അധമ മനസിനാപേരേ ചേരൂ. സ്ത്രീകളെ കമ്മോഡിറ്റി ആക്കുന്ന അധമന്‍ അതിനുപയോഗിക്കുന്ന ആയുധത്തിന്റെ പേരുതന്നെ ശുപ്പാണ്ടി എന്ന വാക്കിലുണ്ട്. താങ്കള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും  ആ പേരു ചേരും.

Unknown said...

>>പഠിക്കുന്ന കാലത്ത് ഞാന്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ കൈപറ്റിയിട്ടുണ്ട് . അതില്‍ ഒരിക്കല്‍ പോലും അപകര്‍ഷതാ ബോധം തോന്നിയിട്ടുമില്ല. പിന്നെ പഠിത്തം കഴിഞ്ഞു സ്വന്തം ശ്രമം കൊണ്ട് മാന്യമായ ജീവിത സാഹചര്യം ഉണ്ടായപ്പോള്‍ പിന്നെ ഒരിക്കലും ആനുകൂല്യങ്ങള്‍ തേടി പോയിട്ടുമില്ല .<<<<

അപ്പോള്‍ പഠിക്കുന്ന കാലത്താനുകൂല്യം കിട്ടുന്നത് താങ്കള്‍ക്ക് നല്ലതായിരുന്നു. ഏത് വകുപ്പിലാണാലുകൂല്യം കിട്ടിയത്? ഏതായാലും തെണ്ടി നടക്കുന്നവന്‍ എന്ന പേരിലല്ലല്ലോ. ഇവിടെ സംവരണം സാമുദായിക അടിസ്ഥാനത്തില്‍ മാത്രമേ ഉള്ളു. സംവരണം അല്ലാതെ ആരെങ്കിലും പാവപ്പെട്ടവനാണെന്നതിന്റെ പേരില്‍ എന്തെങ്കിലും തന്നതാണോ ഈ ആനുകൂല്യം?.<< <<
അല്ലല്ലോ കാളിദാസാ . സംവരണം തന്നെയാണ് അനൂകൂല്യമായി കൈ പറ്റിയത് . അതാണല്ലോ പറഞ്ഞത് പഠിത്തം കഴിഞ്ഞു സ്വന്തം ശ്രമം കൊണ്ട് മാന്യമായ ജീവിത സാഹചര്യം ഉണ്ടായപ്പോള്‍ പിന്നെ ഒരിക്കലും അത്തരം ആനുകൂല്യങ്ങള്‍ തേടി പോയിട്ടുമില്ല. അത്തരക്കാര്‍ ഈ ലോകത്ത് ഉണ്ടെന്നു കാണുമ്പൊള്‍ കാളിദാസന് വിശ്വാസം വരില്ല . കാരണം അത്തരം തീരുമാനങ്ങള്‍ ആത്മാഭിമാനം ഉള്ളവര്‍ക്കെ എടുക്കാന്‍ സാധിക്കു ? കാളിദാസന്‍മാര്‍ക്ക് ആത്മാഭിമാനം ഒരു ബാധ്യത അല്ലെ ? അതിനാല്‍ അതുള്ളവരെ പുച്ഛിക്കാന്‍ ശ്രമിക്കുന്നു. അവരുടെ നേരെ കോമരം തുള്ളുന്നു . ഇതെല്ലം ശവംതീനികളുടെ സ്വാഭാവിക പ്രതികരണം മാത്രം . അത് എനിക്ക് മനസിലാകും കാളിദാസ

Unknown said...

കേരള സര്‍ക്കാരിലെ അവര്‍ണ്ണനായ ഒരു വകുപ്പു തലവന്‍ വിരമിച്ചപ്പോള്‍ അതേ ഓഫീസിലെ സവര്‍ണ്ണ വര്‍ഗ്ഗീയ ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ പുണ്യാഹം തളിച്ചു ഓഫീസ് ശുദ്ധികരിച്ചു. അത് നടന്നത് ആ ഓഫീസില്‍ കൂടുതല്‍ ഹര്‍ഷ വര്‍ദ്ധന്‍ മാര്‍ ഉണ്ടായിരുന്നതുകൊണ്ടാണ്. ഗണ്യമായ എണ്ണത്തില്‍ അവര്‍ണ്ണര്‍ ഉണ്ടായിരുന്നെങ്കില്‍ ഹര്‍ഷ വര്‍ദ്ധന്‍ മാരുടെ ഈ അസംബന്ധം നടക്കില്ലായിരുന്നു. അതുകൊണ്ട് പണക്കാരനായാലും പണമില്ലാത്തവനാ

യാലും ഇതുപോലുള്ള ഇടങ്ങളില്‍ അവര്‍ണ്ണന്, ആനുപാതികമായ പ്രതിനിധ്യം ലഭിക്കുക എന്നത് മാത്രമാണിന്ന് അവര്‍ണ്ണന്റെ താല്‍പര്യം. അതുണ്ടാകുമ്പോഴേ ഹര്‍ഷ വര്‍ദ്ധന്‍ മാരുടെ ഹുങ്ക് അവസാനിക്കൂ.

പണക്കാരന്‍ ആയാല്‍ ഉടനെ ആ പണം കൊണ്ട് വീട്ടീരിക്കുകയല്ല അവര്‍ണ്ണന്റെ ലക്ഷ്യം. എല്ലാ അധികാര സ്ഥാനങ്ങളിലും അംഗ ബലത്തിനാനുപാതികമായി കയറിപ്പറ്റുക എന്നതാണ്. അവര്‍ണ്ണന്, അധികാരം ലഭിച്ചാലേ ഹര്‍ഷ വര്‍ദ്ധന്മാരുടെ അഹങ്കാരത്തിന്റെ ശുപ്പാണ്ടിക്ക് അര്‍ഹിക്കുന്ന അടി കൊടുക്കാന്‍ പറ്റൂ. അതുകൊണ്ട് അപഹര്‍ഷതയുള്ളവന്‍ അതും കൊണ്ട് വീട്ടില്‍ ഇരുന്നോളു. അവര്‍ണ്ണന്, ഒരപഹര്‍ഷതയുമില്ല. << <<
ചാണക വെള്ളം തളിച്ചവന് കാളിദാസന്‍ അടി കൊടുക്കുകയും , അവന്‍റെ തലയില്‍ തിരികെ ചാണക വെള്ളം കലക്കി ഒഴിക്കുകയും ചെയ്തു കൊള്ളു . അവന്‍റെ സംസ്കാരം അവന്‍ കാണിച്ചു.
പിന്നെ അധികാര സ്ഥാനങ്ങളില്‍ ആനുപാതികമായി തന്നെ അവര്‍ണ്ണന്‍ കയറി പറ്റണം . പക്ഷെ അവിടെ കാളിദാസന്‍ , ഹര്‍ഷവര്‍ദ്ധന്‍ എന്നിവരുടെ മക്കള്‍ മാത്രം മതി കയറുന്നത്. നമ്മുടെ ജാതിയിലെ പാവങ്ങളുടെ മക്കള്‍ എന്നും തെണ്ടി നടന്നാല്‍ മതി എന്ന ചിന്തയാണ് ഉപേക്ഷിക്കേണ്ടത് . എനിക്ക് അത്തരം ചിന്ത ഇല്ലാത്തതിനാല്‍ ഞാന്‍ എനിക്ക് മാന്യമായ ജീവിത സാഹചര്യം ഉണ്ടായ ശേഷം ഞാനോ എന്‍റെ സാമ്പത്തികസംരക്ഷണയില്‍ ഉള്ളവരോ ആ പാവങ്ങളുടെ അവകാശങ്ങളില്‍ കയ്യിട്ടു വരാന്‍ പോയിട്ടില്ല. ശവം തിന്നു ശീലിച്ചു പോയ കാളിദാസന്‍ നമ്മുടെ ജാതിയിലെ പാവങ്ങളുടെ അണ്ണാക്കില്‍ വരെ കയ്യിട്ടു വരാന്‍ ശ്രമിക്കുന്നു. എന്നിട്ട് ഇതു തന്‍റെ അവകാശം ആണെന്ന് വാദിക്കുന്നു .
എന്നിട്ട് ആ വാദം സ്ഥാപിക്കാന്‍ ഇന്ത്യയില്‍ 29 രൂപ വരുമാനം ഉള്ളവര്‍ എല്ലാം സമ്പന്നര്‍ ആണ് തുടങ്ങിയ മണ്ടത്തരങ്ങള്‍ വിളിച്ചു പറയുന്നു. ഇത്തരം മണ്ടത്തരങ്ങള്‍ വിളിച്ചു പറയുന്നത് കണ്ടപ്പോഴാണ് ഞാന്‍ കാളിദാസനെ ശുപ്പാണ്ടി എന്ന് വിളിച്ചത്. ഇപ്പോള്‍ താങ്കളുടെ ശുപ്പാണ്ടി ചിന്തകളില്‍ ഉദിക്കുന്ന് അതി ബൌദ്ധിക തന്ത്രങ്ങള്‍ കൊണ്ട് അതെ പേര് എന്നെ തിരിച്ചു വിളിക്കാന്‍ ശ്രമിക്കുന്നത് കൊണ്ട് കാളി ദാസന്‍ പറഞ്ഞ മണ്ടത്തരങ്ങള്‍ ബൌദ്ധിക ചിന്തകളും കാളിദാസന്‍ സ്വയം സോക്രട്ടീസും ആകില്ല കാളിദാസാ. കാളിദാസന്‍ പറഞ്ഞ മണ്ടത്തരങ്ങള്‍ മണ്ടത്തരങ്ങള്‍ തന്നെയായും കാളിദാസന്‍ ശുപ്പാണ്ടി ആയും തന്നെ തുടരും

Unknown said...
This comment has been removed by the author.
Unknown said...

പിന്നെ മുകളില്‍ നിരത്തി കൊടുത്ത ലിങ്കുകളില്‍ പറഞ്ഞിട്ടുള്ള അവസ്ഥ,. അത് മാറാന്‍ വേണ്ടിയുള്ള പരിഹാരം ആണല്ലോ കാളിദാസാ ഞാന്‍ പറഞ്ഞത്. ലാല്ലി ദേവി തുടങ്ങിയ ദളിതര്‍ക്ക് ന്യായമായി ലഭിക്കേണ്ട അവകാശങ്ങളില്‍ ശവം തീനികളായ കാളിദാസന്മാര്‍ കയ്യിട്ടു വാരുന്നത് നിറുത്തിയാല്‍ അവര്‍ക്കും വിദ്യാഭ്യാസം , ലോക പരിചയം എന്നിവ ലഭിക്കും. ചൂഷണത്തിന് എതിരെ പോരാടാന്‍ സാധിക്കും . പക്ഷെ ലാലി ദേവിയെ പോലുള്ളവര്‍ കാളിദാസന്റെ ഒപ്പം എത്തുന്നത് കാളിദാസന് സഹിക്കില്ല. അത് കൊണ്ട് അവരെ എന്നും ഇരുട്ടില്‍ തല്ലാന്‍ അവരുടെ അവകാശങ്ങളില്‍ കയ്യിട്ടു വാരുന്നു. മാത്രമല്ല ലാല്ലി ദേവിയെ പോലുള്ളവര്‍ വിദ്യാഭ്യാസം , ലോകപരിചയം ഇതൊക്കെ നേടി സ്വന്തം നിലയ്ക്ക് ചൂഷണത്തിന് എതിരെ പൊരുതി തുടങ്ങിയാല്‍ അരുന്ധതി ദേവിക്ക് പണി പോകും, കാളി ദാസന് പണിയാവും. അത് സമ്മതിക്കാന്‍ പാടില്ലാലോ . അല്ലെ ?

Unknown said...

ന്യൂസ് വാല്യു ഉള്ള കമ്മോഡിറ്റികള്‍ എന്നത് കാളിദാസന്‍ പറഞ്ഞത് പോലെ വാര്‍ത്താ മൂല്യം ഉള്ള ചരക്കുകള്‍ എന്നും പറയാം . അത് അങ്ങനെ തന്നെ
പറയു . കാളി ദാസനെ പോലെ മിനിറ്റില്‍ നാല് തവണ സ്വന്തം നിലപാട് ഞാന്‍ മാറ്റാറില്ല . അത് കൊണ്ട് എ പറഞ്ഞതില്‍ ഒരു മാറ്റവും ഇല്ല .

പിന്നെ ഇതു നിലയ്ക്ക് അളന്നാലും കാളിദാസന്‍ ദൈവമായി കൊണ്ട് നടക്കുന്ന വി എസ് നടത്തിയ വേശ്യാ പ്രയോഗം , അത്രയൊന്നും വരില്ലല്ലോ കാളി വാര്‍ത്താ മൂല്യം ഉള്ള ചരക്കുകള്‍ എന്നാ പ്രയോഗം ?

വീണ്ടു വീണ്ടും എന്‍റെ അവയവം കാളിദാസനെ വല്ലാതെ അലട്ടുകയും , ആ അവയവം എന്തൊക്കെയോ ചെയ്യണം എന്ന തോന്നലുകള്‍ കാളിദാസന് തുടരെ തുടരെ ഉണ്ടാവുകയു ആണല്ലോ ? സംഗതികള്‍ കണ്ട്രോള്‍ ചെയ്യു, കാളി . പറഞ്ഞില്ലേ , ഞാന്‍ ആ ടൈപ്പ് അല്ല. എന്നെ കാളി ദാസന്‍ ഒരു സഹോദരന്‍ ആയി കാണണം , പ്ലീസ് അപേക്ഷയാണ് :)

Unknown said...

എന്താണെന്നു മനസിലായില്ലേ. 22 ഫിമെയില്‍ കോട്ടയം എന്ന സിനിമ കണ്ടുനോക്ക്. അപ്പോള്‍ മനസിലാകും. അതിലെ ഹര്‍ഷ വര്‍ദ്ധന്‍ ഒരു സ്ത്രീയെ കമ്മോഡിറ്റി ആക്കിയപ്പോള്‍ ആ സ്ത്രീ മുറിച്ചു കളഞ്ഞ ആറിഞ്ചാണത്. ചില സ്ത്രീകളെ കാണുമ്പോള്‍ കമ്മോഡിറ്റി ആണെന്നു തോന്നുന ഹര്‍ഷ വര്‍ദ്ധന്‍മാരെ അങ്ങനെ തന്നെ കൈ കാര്യം ചെയ്യേണ്ടി വരും. <<<

സംഗതികള്‍ ശരിക്കും കൈ വിട്ടു പോവകയാണല്ലോ കാളിദാസാ . വന്നു വന്നു താങ്കളുടെ ഫാന്റസിയില്‍ കാളിദാസന്‍ റീമാ കല്ലിങ്കലും , ഞാന്‍ ഫഹദ് ഫാസിലും ആണെന്ന് തോന്നുന്നോ ? എന്നോട് ആദ്യം അനുരാഗവും , പിന്നെ പകയും ഉണ്ടാകുന്നോ ?
ഇതാണ് ഞാന്‍ മുന്‍പുള്ള രണ്ടു കമന്റുകളില്‍ വ്യക്തമായി ചോദിച്ചത് , സത്യം പറയു കാളി ദാസാ , താങ്കളില്‍ സ്വവര്‍ഗ്ഗ പ്രണയം പ്രവണത ഉണ്ടോ ? . ഉണ്ടെങ്കില്‍ വീണ്ടു നേരത്തെ പറഞ്ഞ കാര്യം പറയാം , എനിക്ക് ആ പ്രവണത ഇല്ല . അതിലൊട്ട് താത്പര്യവും ഇല്ല . :)

kochuvava said...

അപ്പോഴേ പറഞ്ഞില്ലേ പോകണ്ടാ പോകണ്ടാന്നു - ഒടുക്കം വന്നപ്പോ രണ്ടാളും പ്രശ്നങ്ങളില്‍ അവരവരുടെ അഭിപ്രായം പറഞ്ഞേ പിന്നി പ്പോ പരസ്പരം വ്യക്തിപരമായ ആക്ഷേപങ്ങള്‍ ചൊരിയുന്നതില്‌ മത്സരിക്കുവാ - അല്ലിയോ -ചെലപ്പം എനക്ക് വന്നു ശരാശരിയിലും താഴെ മാത്രം പുത്തി യേ ഒള്ള കാരണം തോന്നുവാരിക്കും -ചന്തേല്‍ ചെല ആള മ്മാര് ഓരോന്ന് പറഞ്ഞിട്ടോടുവില്‍ അങ്ങാട്ടുമിങ്ങാട്ടും തെറി വിളിക്കണ മാതിരി ആയല്ലാ പെരിയ പുത്തിയൊക്കെ ഒള്ള അണ്ണമ്മാര്‍ടെ തമിതാരം -ഹോ ഹോ എന്നാ മാതിരി ഐ ക്യു ഹെന്റമ്മോ

Unknown said...

പോസ്റ്റ്‌ വായിച്ചു,പോസ്റ്റിനെ ക്കാള്‍ കൂടുതല്‍ സമയം എടുത്തത്‌ കമന്റ്‌ വായിച്ചു തീര്‍ക്കാന്‍ ആണ് !!!

താഴെ പറയുന്നിടത്ത് ഒരു തരം ഇരട്ടത്താപ്പു തോന്നുന്നില്ലേ സുഹൃത്തേ ?

ബഷീര്‍ വള്ളിക്കുന്നിന്റെ ബ്ലോഗില്‍ താങ്കളുടെ അഭിപ്രായം ഷാരുഖ് ഖാന്‍ സുപ്പര്‍ സ്റ്റാര്‍ ആയത് ഇന്ത്യയിലെ മറ്റു ആളുകളുടെ ദയ . പക്ഷെ ഇവിടെ ഹര്ഷവ്രഥന്‍ ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെ കുറിച്ച് പറഞ്ഞപ്പോള്‍ താങ്കള്‍ പറയുന്നു "താങ്കളേപ്പൊളുള്ള സവര്‍ണ്ണ ലോബിയുടെ വക്താക്കള്‍ ഇറകുന്ന സ്ഥിരം നമ്പറാണിത്. ഏതെങ്കിലും ഒന്നോ രണ്ടോ ദളിതനെ പിടിച്ച് ചില സ്ഥാനങ്ങളില്‍ അവരോധിക്കും. എന്നിട്ട് താഴ്ന്ന ജാതിക്കാര്‍ക്ക് പരിഗണന നല്‍കിയേ എന്ന് വിളിച്ചു കൂവും" .

സമാനമായ അഭിപ്രായം ഞാന്‍ ആ ബ്ലോഗിലും രേഖപ്പെടുത്തിയിട്ടുണ്ട് .

Unknown said...

പോസ്റ്റ്‌ വായിച്ചു,പോസ്റ്റിനെ ക്കാള്‍ കൂടുതല്‍ സമയം എടുത്തത്‌ കമന്റ്‌ വായിച്ചു തീര്‍ക്കാന്‍ ആണ് !!!

താഴെ പറയുന്നിടത്ത് ഒരു തരം ഇരട്ടത്താപ്പു തോന്നുന്നില്ലേ സുഹൃത്തേ ?

ബഷീര്‍ വള്ളിക്കുന്നിന്റെ ബ്ലോഗില്‍ താങ്കളുടെ അഭിപ്രായം ഷാരുഖ് ഖാന്‍ സുപ്പര്‍ സ്റ്റാര്‍ ആയത് ഇന്ത്യയിലെ മറ്റു ആളുകളുടെ ദയ . പക്ഷെ ഇവിടെ ഹര്ഷവ്രഥന്‍ ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെ കുറിച്ച് പറഞ്ഞപ്പോള്‍ താങ്കള്‍ പറയുന്നു "താങ്കളേപ്പൊളുള്ള സവര്‍ണ്ണ ലോബിയുടെ വക്താക്കള്‍ ഇറകുന്ന സ്ഥിരം നമ്പറാണിത്. ഏതെങ്കിലും ഒന്നോ രണ്ടോ ദളിതനെ പിടിച്ച് ചില സ്ഥാനങ്ങളില്‍ അവരോധിക്കും. എന്നിട്ട് താഴ്ന്ന ജാതിക്കാര്‍ക്ക് പരിഗണന നല്‍കിയേ എന്ന് വിളിച്ചു കൂവും" .

സമാനമായ അഭിപ്രായം ഞാന്‍ ആ ബ്ലോഗിലും രേഖപ്പെടുത്തിയിട്ടുണ്ട് .

Nandu said...

പ്രിയ അരുന്ധതി,

ഞങ്ങള്‍ കണ്ണടച്ച് ഇരുട്ടത്തിരുന്നോട്ടെ. നൂറ്റാണ്ടുകള്‍ ആയി ഞങ്ങള്‍ അങ്ങനെ സുഖമായി ഇരിക്കുകയാണ്. ഈ ഇരുട്ടില്‍ ഞങ്ങളുടെ സംസ്കാരവും പാരമ്പര്യവും അഭിമാനബോധവും സുരക്ഷിതമാണ്. അത് ഞങ്ങള്‍ക്ക് നല്‍കുന്ന സമാശ്വാസം അനിര്‍വചനീയമാണ്. ചുറ്റും നടക്കുന്ന വേട്ടയാടലുകളും, ദീന രോധനങ്ങളും ഞങ്ങള്‍ കേള്‍ക്കുകയോ കാണുകയോ ചെയുന്നില്ല. അഥവാ അവയുടെ ആതികാരികമായ നിലനില്‍പ്പിനെ ഞങ്ങള്‍ അംഗീകരിക്കുനില്ല. അവ കേവലം വ്യാവഹാരിക സത്യങ്ങള്‍ മാത്രം ആണെന്നും നമ്മള്‍ അന്വേഷികേണ്ടത് പരമാര്‍ത്ഥ സത്യത്തെ ആണെന്നും ആചാര്യന്മാര്‍ ഞങ്ങളെ പഠിപ്പിക്കുന്നു. ആ പാരമാര്‍തിക സത്യത്തെ തിരിച്ചറിയാന്‍ കുലമഹിമ വേണം, കര്‍മ ശുദ്ധി വേണം. അത് നേടാന്‍ ജന്മാന്തരങ്ങള്‍ എടുക്കും. ക്ഷമയോടെ കാത്തിരിക്കുകയാണ് ഞങ്ങള്‍.; നൂറ്റാണ്ടുകള്‍ ഏറെയായി കാത്തിരിക്കുന്നു. ഞങ്ങള്‍ ആ കാത്തിരിപ്പില്‍ നിര്‍വൃതി കണ്ടെത്തി കഴിഞ്ഞു. ഞങ്ങള്‍ ഞങ്ങളുടെ ആ വാല്മീകത്തില്‍ ധ്യാന ലീനരായി ഇരുന്നുകൊള്ളട്ടെ. സഹജീവിയുടെ ദുഃഖം കാട്ടി തന്നു ഞങ്ങളുടെ തപസ്സിളക്കരുതെ. കര്‍മ ഫല ചക്രങ്ങളില്‍ പെട്ട് സര്‍വ ആത്മാക്കളും ഉഴലുമ്പോള്‍, ആ മായ കാഴ്ചകള്‍ കണ്ടു ഭ്രമിച്ചു മാരീച്ചന്‍റെ പിറകെ എന്ന പോലെ പോകരുതേ. വരൂ നമുക്ക് നമ്മുടെ വാല്‍മീകങ്ങള്‍ പണിതു ധ്യാനലീനരായി ഇരിക്കാം. ഭാരതം എന്നും അങ്ങനെ തന്നെ ആയിരുന്നല്ലോ.

kaalidaasan said...

>>>ബഷീര്‍ വള്ളിക്കുന്നിന്റെ ബ്ലോഗില്‍ താങ്കളുടെ അഭിപ്രായം ഷാരുഖ് ഖാന്‍ സുപ്പര്‍ സ്റ്റാര്‍ ആയത് ഇന്ത്യയിലെ മറ്റു ആളുകളുടെ ദയ . പക്ഷെ ഇവിടെ ഹര്ഷവ്രഥന്‍ ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെ കുറിച്ച് പറഞ്ഞപ്പോള്‍ താങ്കള്‍ പറയുന്നു "താങ്കളേപ്പൊളുള്ള സവര്‍ണ്ണ ലോബിയുടെ വക്താക്കള്‍ ഇറകുന്ന സ്ഥിരം നമ്പറാണിത്. ഏതെങ്കിലും ഒന്നോ രണ്ടോ ദളിതനെ പിടിച്ച് ചില സ്ഥാനങ്ങളില്‍ അവരോധിക്കും. എന്നിട്ട് താഴ്ന്ന ജാതിക്കാര്‍ക്ക് പരിഗണന നല്‍കിയേ എന്ന് വിളിച്ചു കൂവും" .<<<

റിയാസ്,

താങ്കള്‍ എഴുതാപ്പുറം വായിക്കുന്നു. ഷാ രുഖ് ഖാനെ സൂപ്പര്‍ സ്റ്റാര്‍ ആക്കിയത് മറ്റ് ആളുകളുടെ ദയ ആണെന്നാണോ ഞാന്‍ എഴുതിയത്? ഏത് സിനിമാ തരവും സൂപ്പര്‍ ആകുന്നത് കാണികള്‍ അദ്ദേഹത്തിന്റെ സിനിമ കാണുന്നതുകൊണ്ടാണ്. മുസ്ലിം ആയ അദ്ദേഹത്തിന്റെ സിനിമ കാണുന്നത് കൂടുതലും ഹിന്ദുകളാണ്. താങ്കളൊക്കെ പറഞ്ഞു പരത്തുന്ന ഇസ്ലാമോഫോബിയ ഉണ്ടെങ്കില്‍ ഹിന്ദുക്കളൊന്നും മുസ്ലിമിന്റെ സിനിമ കാണില്ല എന്നേ ഞാന്‍ പറഞ്ഞതിനര്‍ത്ഥമുള്ളൂ.

ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെന്ന ദളിതനെ ചീഫ് ജസ്റ്റിസ് ആക്കി എന്ന് പല സവര്‍ണ്ണ ചിന്താഗതിക്കാരും  പലയിടത്തും ആവര്‍ത്തിച്ചു കണ്ടിട്ടുണ്ട്. ദളിതരോട് വിവേചനം ​കാണിക്കുന്നില്ല എന്ന് സ്ഥാപിക്കാന്‍ വേണ്ടി ആയിരുന്നു അത്. ഇവിടെയുജം ​ഹര്‍ഷ വര്‍ദ്ധന്‍ അതുന്നയിച്ചത് ഇതേ ലക്ഷ്യത്തോടെ ആയിരുന്നു. ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെ ചീഫ് ജസ്റ്റിസ് ആക്കാനുള്ള നിര്‍ദ്ദേശം എത്രയധികം എതിര്‍പ്പുകള്‍ ഉണ്ടാക്കി എന്ന് അതേക്കുറിച്ച് അറിയാവുന്നര്‍ ഓര്‍ക്കുന്നുണ്ടാകും. ആരുടെയും ദയ കൊണ്ടൊനുമല്ല അദ്ദേഹം ആ സ്ഥനത്തെത്തിയത്. അര്‍ഹത ഉണ്ടായിട്ടുതന്നെയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരും  ദളിത് പക്ഷ പ്രവര്‍ത്തകരും ഒക്കെ പ്രതിഷേധത്തില്‍ അണിചേര്‍ന്നപ്പോള്‍ സര്‍ക്കാരിനത് ചെയ്യേണ്ടി വന്നു.

kaalidaasan said...

>>>സംവരണം തന്നെയാണ് അനൂകൂല്യമായി കൈ പറ്റിയത് . അതാണല്ലോ പറഞ്ഞത് പഠിത്തം കഴിഞ്ഞു സ്വന്തം ശ്രമം കൊണ്ട് മാന്യമായ ജീവിത സാഹചര്യം ഉണ്ടായപ്പോള്‍ പിന്നെ ഒരിക്കലും അത്തരം ആനുകൂല്യങ്ങള്‍ തേടി പോയിട്ടുമില്ല. അത്തരക്കാര്‍ ഈ ലോകത്ത് ഉണ്ടെന്നു കാണുമ്പൊള്‍ കാളിദാസന് വിശ്വാസം വരില്ല .<<<

എനിക്ക് വിശ്വാസം വരുന്നില്ല എന്ന് താങ്കള്‍ക്കെങ്ങനെ തോന്നി? മാന്യമായ ജീവിത സാഹചര്യം എന്നു താങ്കളുദ്ദേശിക്കുന്നത് ജീവിക്കാനുള്ള പണമായിരിക്കും.

താങ്കള്‍ പഠന ശേഷം സംവരണത്തിന്റെ ആനുകൂല്യം തേടിപ്പോയില്ലെങ്കില്‍ അത് താങ്കളുടെ വ്യക്തിപരമായ പ്രശ്നം. അതു ബെഞ്ച് മാര്‍ക്കായി ഞാന്‍ എടുക്കുന്നില്ല. അതിന്റെ കാരണം ഇന്നും  സമ്പത്തുണ്ടെങ്കിലും  ജാതിയുടെ പേരില്‍ അവഹേളിക്കപ്പെടുന അനേകം താഴ്ന്ന ജാതിക്കാരെ എനിക്കറിയാം. സമ്പത്തല്ല അവര്‍ക്ക് മാന്യമായ ജീവിത സാഹചര്യം.

പക്ഷെ താങ്കളീ പറഞ്ഞ ഭാവനയെ ഞാന്‍  കാര്യമായി എടുക്കുന്നില്ല. ക്രീമി ലെയര്‍ പരിദികു പുറത്തുള്ള പലരെയും എനികറിയാം. പക്ഷെ അതിനുള്ളില്‍ വരുന്ന ആരും  സംവരണത്തിന്റെ ആനുകൂല്യം വേണ്ട എന്ന് പറഞ്ഞതായി എന്റെ അറിവില്‍ ഇല്ല. ഉണ്ടായിരിക്കാം. ഒറ്റപ്പെട്ട അതുപോലുള്ള വിഷയങ്ങള്‍  പ്രസക്തവുമല്ല.

kaalidaasan said...

>>>കാരണം അത്തരം തീരുമാനങ്ങള്‍ ആത്മാഭിമാനം ഉള്ളവര്‍ക്കെ എടുക്കാന്‍ സാധിക്കു ? കാളിദാസന്‍മാര്‍ക്ക് ആത്മാഭിമാനം ഒരു ബാധ്യത അല്ലെ ? .<<<

എന്നേ സംബന്ധിച്ച് ആത്മാഭിമാനം സമ്പത്തോ പദവിയോ അല്ല. മറ്റു മനുഷ്യരേപ്പോലെ സമൂഹത്തില്‍ ഉണ്ടാകുന്ന സ്വീകാര്യതയാണ്. അതില്ലാത്ത ആര്‍ക്കും അത്മാഭിമാനം തോന്നില്ല. താങ്കള്‍ ഇരിക്കുന്ന കസേര ഒഴിയുമ്പോള്‍ പുണ്യാഹം തളിച്ച് ശുദ്ധമാക്കുന്നതിലും താങ്കളൊക്കെ അഭിമാനിച്ചേക്കാം. ക്ഷമിക്കണം.അതുപോലുള്ള ആത്മാഭിമാനത്തിലെനിക്ക് താല്‍പ്പര്യമില്ല. പ്രത്യേക പാത്രത്തില്‍ ഭക്ഷണം തരുമ്പോഴും, ജാതിപേരു വിളിച്ച് ആക്ഷേപിക്കുമ്പോഴും, മാറ്റി നിറുത്തുമ്പോഴും, സ്ത്രീകളെ ബലാല്‍ സംഗം ചെയ്യുമ്പോഴുമൊക്കെ അത് ആത്മാഭിമാനത്തോടെ സ്വീകരിച്ചോളൂ.

kaalidaasan said...

>>>ചാണക വെള്ളം തളിച്ചവന് കാളിദാസന്‍ അടി കൊടുക്കുകയും , അവന്‍റെ തലയില്‍ തിരികെ ചാണക വെള്ളം കലക്കി ഒഴിക്കുകയും ചെയ്തു കൊള്ളു . അവന്‍റെ സംസ്കാരം അവന്‍ കാണിച്ചു.<<<

അടിയൊന്നും കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല അടിയും ചാണക വെള്ളവും  ശരീരത്തിനോടേ ചെയ്യാന്‍ പറ്റൂ. മനസിനോടു പറ്റില്ല. ഞാനൊക്കെ ശ്രമിക്കുന്നത് ഹര്‍ഷ വര്‍ദ്ധന്‍ മാരുടെ മനസിന്റെ അഴുക്ക് മാറ്റി എടുക്കാനാണ്. ആയിരക്കണക്കിനു വര്‍ഷങ്ങളായി അടിഞ്ഞു കൂടിയതാണത്. ഒരടി കൊണ്ടൊന്നും മാറില്ല. ജന സംഖ്യക്ക ആനുപാതികമായി ഭരണ തലത്തില്‍ പ്രാതിനിത്യമുണ്ടാകുമ്പോഴേ ഇതൊക്കെ മാറു.

Unknown said...

താങ്കള്‍ പഠന ശേഷം സംവരണത്തിന്റെ ആനുകൂല്യം തേടിപ്പോയില്ലെങ്കില്‍ അത് താങ്കളുടെ വ്യക്തിപരമായ പ്രശ്നം. അതു ബെഞ്ച് മാര്‍ക്കായി ഞാന്‍ എടുക്കുന്നില്ല. അതിന്റെ കാരണം ഇന്നും സമ്പത്തുണ്ടെങ്കിലും ജാതിയുടെ പേരില്‍ അവഹേളിക്കപ്പെടുന അനേകം താഴ്ന്ന ജാതിക്കാരെ എനിക്കറിയാം. സമ്പത്തല്ല അവര്‍ക്ക് മാന്യമായ ജീവിത സാഹചര്യം. << <<
" സമ്പത്തുണ്ടെങ്കിലും ജാതിയുടെ പേരില്‍ അവഹേളിക്കപ്പെടുന അനേകം താഴ്ന്ന ജാതിക്കാരെ എനിക്കറിയാം" എന്നൊരു ഔറ ഇപ്പോഴും നില നിറുത്തിയാല്‍ മാത്രമല്ലേ 'എനിക്ക് കാശുണ്ട് , നിനക്കതില്ല ദാസാ . പക്ഷെ ഇവിടെ പ്രശനം അതല്ല . സമ്പതിക്കമായി പിന്നോക്കം നില്‍കേണ്ട നിനക്കാണ് ശരിക്കും വിദ്യാഭ്യാസം , തൊഴില്‍ തുടങ്ങിയ മേഖലകളില്‍ നിയമം അനുവദിക്കുന്ന അവകാശങ്ങള്‍ കിട്ടേണ്ടത് . പക്ഷെ സ്മപന്നന്‍ ആയതു കൊണ്ട് മാത്രം ഞാന്‍ അതില്‍ കയ്യിട്ടു വാരുന്നത് ശരിയല്ല എന്ന് നീ പറയാന്‍ പാടില്ല. കാരണം വിദ്യാഭ്യാസം , ലോകപരിചയം ഒക്കെ നേടി നീ സാമ്പത്തിക സുരക്ഷ ഉണ്ടാകിയാലും നിന്നെ ജാതി പറഞു അവഹേളി ക്കുക എന്നാ ലക്ഷ്യത്തോടെ മാത്രം ഉറക്കം ഉണരുന്ന ഒരുപാട് ആളുകള്‍ ഈ നാട്ടില്‍ ഉണ്ട്. നീ പോയി അവരോടു യുദ്ധം ചെയ്തു മരിക്കു. നിന്റെ കുട്ടികള്‍ ഇരുട്ടില്‍ തന്നെ കിടക്കട്ടെ . ഞാനും എന്‍റെ തലമുറയും എനിക്ക് കിട്ടിയ അനൂകൂല്യങ്ങള്‍ വഴി ഉണ്ടാക്കിയ സാമ്പത്തിക സുരക്ഷ കൂടാതെ നിനക്കുള്ള അവകാശം കൂടി കയ്യിട്ടു വാരി സുഖമായി ,സുരക്ഷിതരായി ജീവിക്കട്ടെ' എന്ന നയം നടപ്പാകാന്‍ സാധിക്കു ? അല്ലെ ? പാവം ദാസന്മാര്‍ .

kaalidaasan said...

>>>പിന്നെ ഇതു നിലയ്ക്ക് അളന്നാലും കാളിദാസന്‍ ദൈവമായി കൊണ്ട് നടക്കുന്ന വി എസ് നടത്തിയ വേശ്യാ പ്രയോഗം , അത്രയൊന്നും വരില്ലല്ലോ കാളി വാര്‍ത്താ മൂല്യം ഉള്ള ചരക്കുകള്‍ എന്നാ പ്രയോഗം ?<<<

പ്രശസ്ത എന്ന വാക്കിനു വേശ്യ എന്ന അര്‍ത്ഥമുണ്ടെന്ന് ഇപ്പോഴാണു മനസിലായത്. പ്രശസ്തരയാ സ്ത്രീകളോക്കെ ചരക്കുകളാണെന്നു പറയുന്ന താങ്കള്‍  തന്നെ അത് പറയണം. വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ.

വി എസ് വേശ്യാ പ്രയോഗം നടത്തി എന്ന് താങ്കളേപ്പോലുള്ള പലരും  ആക്ഷേപിക്കുന്നുണ്ട്. അങ്ങനെ പറഞ്ഞു എന്നും പറഞ്ഞ് കേസിനു പോയ ലതിക പിന്നെ എന്തിനാണു കേസു പിന്‍വലിച്ചത്. തെരഞ്ഞെടുപ്പു സമയത്ത് ഉണ്ടായ ആക്ഷേപം തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ എങ്ങനെ ആവിയായി പോയി?

Unknown said...

എന്നേ സംബന്ധിച്ച് ആത്മാഭിമാനം സമ്പത്തോ പദവിയോ അല്ല. മറ്റു മനുഷ്യരേപ്പോലെ സമൂഹത്തില്‍ ഉണ്ടാകുന്ന സ്വീകാര്യതയാണ്. അതില്ലാത്ത ആര്‍ക്കും അത്മാഭിമാനം തോന്നില്ല. താങ്കള്‍ ഇരിക്കുന്ന കസേര ഒഴിയുമ്പോള്‍ പുണ്യാഹം തളിച്ച് ശുദ്ധമാക്കുന്നതിലും താങ്കളൊക്കെ അഭിമാനിച്ചേക്കാം. ക്ഷമിക്കണം.അതുപോലുള്ള ആത്മാഭിമാനത്തിലെനിക്ക് താല്‍പ്പര്യമില്ല. പ്രത്യേക പാത്രത്തില്‍ ഭക്ഷണം തരുമ്പോഴും, ജാതിപേരു വിളിച്ച് ആക്ഷേപിക്കുമ്പോഴും, മാറ്റി നിറുത്തുമ്പോഴും, സ്ത്രീകളെ ബലാല്‍ സംഗം ചെയ്യുമ്പോഴുമൊക്കെ അത് ആത്മാഭിമാനത്തോടെ സ്വീകരിച്ചോളൂ. <<

അവനവന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ വഴി മറ്റുള്ളവരില്‍ ബഹുമാനം , വെറുപ്പ്‌ എന്നിവ ഉണ്ടാക്കുന്നതില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ . എന്‍റെ അമ്മ , പെങ്ങള്‍ തുടങ്ങിയവരെ സംരക്ഷിക്കാന്‍ എന്നാല്‍ ആവുന്നതൊക്കെ ചെയ്യുന്നയാളും . കാളിദാസന്‍ ഈ പറയുന്ന ചാണകം തളിക്കല്‍, പ്രത്യേക പാത്രം ഇതൊന്നും എനിക്ക് അനുഭവമായി ഉണ്ടായിട്ടില്ല. ബ്രാഹ്മണനും , നായരും ഒക്കെ പല രീതിയിലെ സഹായങ്ങള്‍ യാതൊരു അയിത്തവും ഇല്ലാതെ എന്നില്‍ നിന്ന് സ്വീകരിച്ചിട്ടുണ്ട് , അത് ചോദിയ്ക്കാന്‍ വീട്ടില്‍ വരുമ്പോള്‍ ഞാന്‍ നല്‍കിയ ഉപചാരം മാന്യതയോടെ എട്ടു വാങ്ങിട്ടുമുണ്ട്. തിരിച്ചും അവര്‍ എന്നെ സാഹയിക്കുകയും, ഉപച്ചരിക്കുകയും ചെയ്യുന്നു. അവിടെ രണ്ടേ രണ്ടു ഘടങ്ങളില്‍ ഒന്ന് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ ഒന്ന് എന്റെയും അവരുടെയും സ്വഭാവം കൊണ്ട് ഉണ്ടാകുന്ന സൌഹൃദം . അല്ലെങ്കില്‍ പണം /സ്വാധീനം /അധികാരം . അതില്‍ സര്‍ട്ടിഫിക്കറ്റ് ജാതി ഇന്ന് വരെ വന്നിട്ടില്ല

Unknown said...

വി എസ് വേശ്യാ പ്രയോഗം നടത്തി എന്ന് താങ്കളേപ്പോലുള്ള പലരും ആക്ഷേപിക്കുന്നുണ്ട്. അങ്ങനെ പറഞ്ഞു എന്നും പറഞ്ഞ് കേസിനു പോയ ലതിക പിന്നെ എന്തിനാണു കേസു പിന്‍വലിച്ചത്. തെരഞ്ഞെടുപ്പു സമയത്ത് ഉണ്ടായ ആക്ഷേപം തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ എങ്ങനെ ആവിയായി പോയി? << <<
സംഗതി വളക്കാതെ കാളിദാസ. പ്രശസ്ത എന്ന പ്രയോഗം , വേശ്യാ എന്നാ പ്രയോഗം ഇത് വി എസ നടത്തി എന്ന് ഞാന്‍ പറഞ്ഞത് രണ്ടു വ്യത്യസ്ത കമന്റുകളില്‍ .ആണല്ലോ .
"പ്രശസ്ത" - ലതിക യെക്കുറിച്ച്
"വേശ്യയെ പോലെ ഉപയോഗിച്ച് " - സിന്ധു ജോയി യെക്കുറിച്ച്
ഇതാണ് മൂപ്പീന്ന് പറഞ്ഞത്.
ഉരുളാതെ കാളി

Unknown said...

പ്രശസ്ത എന്ന വാക്കിനു വേശ്യ എന്ന അര്‍ത്ഥമുണ്ടെന്ന് ഇപ്പോഴാണു മനസിലായത്. പ്രശസ്തരയാ സ്ത്രീകളോക്കെ ചരക്കുകളാണെന്നു പറയുന്ന താങ്കള്‍ തന്നെ അത് പറയണം. വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ. <<<
ഇത് മറ്റൊരു വളയ്ക്കല്‍. അരുന്ധതി റോയി , രഞ്ജിനി ഹരിദാസ് എന്നിവരെ പോലെയുള്ള പ്രശസതകളെ മീഡിയ ന്യൂസ് വാല്യു ഉള്ള കമ്മോഡിറ്റികള്‍ (വാര്‍ത്താ മൂല്യം ഉള്ള ചരക്കുകള്‍ ) ആയി മാദ്ധ്യമങ്ങള്‍ ട്രീറ്റ് ചെയ്യുന്നു. - ഇത് എന്‍റെ അഭിപ്രായം
പ്രശതക്ല്‍ എന്ന് മേല്‍പറഞ്ഞവരെ ഞാന്‍ വിളിച്ചത് കാളിദാന്റെ ദൈവമായ വി എസ ഉപയോഗിച്ച പ്രശസ്ത പ്രയോഗത്തിന്റെ അതെ അര്‍ത്ഥത്തില്‍ തന്നെ - ഇതും ഞാന്‍ പറഞ്ഞത്

ഒരു സ്ത്രീയെ (സിന്ധു ജോയി) "വേശ്യയെ പോലെ " എന്ന് വിശേഷിപ്പിച്ചത് അഴുകിയ നക്കുള്ള വി എസ , ഞാനല്ലേ .
പ്രശസ്ത എന്ന വാക്കിന് വേശ്യ എന്ന് അര്‍ഥം ഉണ്ടോ എന്ന് കാളിദാസന്‍ വി എസ് മൂപ്പിന്നിനോട് ചോദിക്കണം . അങ്ങേര്‍ ലതികാ സുഭാഷിനെ വേശ്യ എന്നാണോ വിളിച്ചത് ? എനിക്കറിയില്ല .

Unknown said...

"പാവങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളില്‍ ഞാന്‍ ഇനിയും കയ്യിട്ടു വാരും, ആരാ ചോദിയ്ക്കാന്‍ ? " , "ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം . ഹര്‍ഷവര്‍ദ്ധന്‍ സ്വന്തം പണി നോക്ക്" . എന്നൊക്കെ കാളിദാസന് അട്ടഹസിക്കാം . പക്ഷെ ശവംതീനികള്‍ ആയ കാളിദാസന്മാരെ ശവംതീനികള്‍ എന്ന് മാത്രം വിളിച്ചു ശീലിച്ചവര്‍ ഇനിയും ഇതൊക്കെ വിളിച്ചു പറയും കാളിദാസാ . അതില്‍ പരിഭ്രാന്തനായിട്ട് കാര്യമില്ല . പരിഭ്രാന്തി കൂടുന്തോറും ഉള്ളിലെ വിഷവും ഒപ്പം മണ്ടത്തരങ്ങളും പുറത്തു വരുന്നതിന്‍റെ അളവ് ഇങ്ങനെ കൂടും .
അല്ലെങ്കില്‍ ഈ ചര്‍ച്ചയിലേക്ക് കാളിദാസന്‍ തന്നെ ഒന്ന് തിരിഞ്ഞു നോക്ക് .
ചര്‍ച്ച തുടങ്ങിയത് ഡല്‍ഹിയില്‍ സംഭവത്തില്‍ അരുന്ധതി റോയിയുടെ അഭിപ്രായം, അതില്‍ കാളിദാസന്‍ കലര്‍ത്തിയ ജാതിയുടെ നിറം ; ഈ രണ്ടു വിഷയങ്ങളില്‍ നിന്നും . അരുന്ധതി റോയി പറഞ്ഞ പോക്ക്രിത്തരത്തിനു കയ്യടിച്ച കാളിദാസന്‍ , ആ കയ്യടിക്ക് അടിസ്ഥാനമായി പറഞ്ഞ ന്യായങ്ങള്‍ ഓരോന്നായി പൊലിഞ്ഞു തുടങ്ങിയപ്പോള്‍ കാളിക്ക് വിറളി പിടിച്ചു തുടങ്ങി . അതോടെ മണ്ടത്തരങ്ങളുടെ ഘോഷയാത്രയും തുടങ്ങി .

ഇന്ത്യയില്‍ 29 രൂപ വരുമാനം ഉള്ളവര്‍ സമ്പന്നര്‍ ആണ് .
ഡല്‍ഹിയില്‍ ക്രൂരതക്ക് ഇരയായ ആ പെണ്‍കുട്ടി സമ്പന്ന / സ്വാധീന ശക്തി ഉള്ള കുടുപത്തില്‍ നിന്നും . അത് ഇതു ലെവലില്‍ സ്വാധീനം ? മഹാത്മാ ഗാന്ധി , മദര്‍ തെരെസ്സാ നിലവാരത്തിലുള്ള സ്വാധീനം
ജെസ്സിക്കാ ലാല്‍ കൊലപാതകം നടന്നപ്പോള്‍ ഇന്ത്യയില്‍ പ്രതിഷേധം ഒന്നും നടന്നിട്ടില്ല ...

അങ്ങനെ ഇതുവരെ താങ്കള്‍ ഈ പോസ്റ്റില്‍ വിളിച്ചു പറഞ്ഞ മണ്ടത്തരങ്ങള്‍ക്ക് വല്ല കണക്കും ഉണ്ടോ കാളിദാസാ ? അത് കൊണ്ടല്ലേ ഞാന്‍ താങ്കളെ ശുപ്പാണ്ടി എന്ന് വിളിച്ചത്. ശുപ്പാണ്ടിയും ഇങ്ങനെ തന്നെയാണ് കഥകളില്‍ ആന മണ്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞിട്ട് കാളിദാസന്‍ ചെയ്യുന്നത് പോലെ അതെല്ലാം ഭയങ്കര ബുദ്ധി പരമായ സംഗതികള്‍ ആണ് എന്ന് സ്വയം വിശ്വസിക്കും.
ഇനി ഉള്ളിലെ വിഷം പുറത്തു വന്നതിനെ കുറിച്ചും ഒന്ന് ചിന്തിച്ചു നോക്ക് .
പാവങ്ങളുടെ അണ്ണാക്കില്‍ ഇനിയും കയ്യിട്ടു വാരും . പാവങ്ങള്‍ ഒരുകാലത്തും മുന്നോക്കം വരരുത് . അവന്മാരുടെ പിള്ളാര്‍ എന്‍റെ പിള്ളാരുടെ ഒപ്പം നില്‍ക്കുന്ന കാലം വരാന്‍ ഞാന്‍ സമ്മതിക്കില്ല തുടങ്ങിയ വിഷലിപ്തമായ ചിന്തകള്‍ ,സന്ദേഹത്തിനു ഇടയില്ലാതെ താങ്കള്‍ ഇവിടെ ഇതിനോടകം പച്ചയ്ക്ക് വിളിച്ചു പറഞ്ഞു കഴിഞ്ഞു .
കൂടാതെ ഇടയ്ക്കിടെ 'ഹര്‍ഷവര്‍ദ്ധന്‍ന്‍റെ ശരീരത്തിലേ ആ അവയവം' , 'ഹര്‍ഷവര്‍ദ്ധന്‍ന്‍റെ തുപ്പാക്കി' എന്നൊക്കെ ഇടയ്ക്കിടെ സ്തോത്രം ചൊല്ലി ഉള്ളിലെ സ്വവര്‍ഗ്ഗ പ്രേമിയും കാളിദാസന്‍ വെളിയില്‍ കൊണ്ട് വന്നു ( വീണ്ടും പറയുന്നു കാളിദാസാ . എന്നെ ട്യൂണ്‍ ചെയ്യാന്‍ നോക്കണ്ട . ഞാന്‍ ആ ടൈപ്പ് അല്ല :) )

ചര്‍ച്ച യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും വഴി തിരിക്കാന്‍ കോടതി അലക്ഷ്യം മുതല്‍ സമവരണം വരെയുള്ള സകല വിഷയവും കാളിദാസന്‍ ഇതിനോടകം ഇവിടെ എടുത്തു അലക്കി കഴിഞ്ഞു. ഓരോ വാദം പൊളിയുമ്പോഴും 'കഴിഞ്ഞ റൌണ്ടില്‍ കിട്ടിയ ചവിട്ട് നെഞ്ചു കൊണ്ട് തടുത്തു ലവനെ തോല്‍പ്പിച്ചു കളഞ്ഞില്ലേ ?" എന്ന് ഡയലോഗ് അടിക്കും, അടുത്ത വിഷയത്തില്‍ മണ്ടത്തരം എഴുന്നള്ളിക്കും . ആ വിഷയവും ചീറ്റുമ്പോള്‍ കലി തുള്ളും .
എന്നാലും ഇത്രയും മണ്ടത്തരങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞതിന്‍റെ അഹങ്കാരം ഒന്നും കാളിദാസന് ഇല്ല കേട്ടോ . മുകളില്‍ ഞാന്‍ പറഞ്ഞ സാമ്പിളുകള്‍ പോലെ ഒരു നൂറു മണ്ടത്തരങ്ങള്‍ പറഞ്ഞിട്ടും "ഇത്രയും അതി ബൌദ്ധിക നിലവാരത്തില്‍ ചിന്തിക്കുന്ന എന്നെ സമ്മതിക്കണം " എന്നാണ് കാളിദാസന്‍റെ 'വിനയം' .

kaalidaasan said...

അഭിനന്ദ്,

അങ്ങനെയൊന്നും പറയല്ലെ. താങ്കളീ പറയുമ്പോലെ ഒനുമില്ല എന്നാണ്, അഭിനവ മനുമാര്‍ പറയുന്നത്.

kaalidaasan said...

കൊച്ചു വാവ,

എസ് കെ പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥ എന്ന നോവലില്‍  ചെവി കേള്‍ക്കാന്‍ വയ്യാത്ത ഒരു തൈരു വില്‍പ്പനക്കാരിയുണ്ട്. വിരൂപയായ അവരുടെ വിചാരം വഴിയെ പോകുന്ന എല്ലാ ആണുങ്ങളും അവരെ നോക്കി അവരുടെ സൌന്ദര്യം ആസ്വദിക്കുകയാണെന്നാണ്. അതു പോലെയുള്ളവര്‍ വെറും ഭാവനയിലെ കഥാപാത്രങ്ങളാണെന്നാണു ഞാന്‍ കരുതിയിരുന്നത്. അവര്‍ ജീവിച്ചിരിക്കുന്നവരാണെന്ന് ഇപ്പോള്‍ മനസിലാകുന്നു.

kaalidaasan said...

>>>>അവനവന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ വഴി മറ്റുള്ളവരില്‍ ബഹുമാനം , വെറുപ്പ്‌ എന്നിവ ഉണ്ടാക്കുന്നതില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ . എന്‍റെ അമ്മ , പെങ്ങള്‍ തുടങ്ങിയവരെ സംരക്ഷിക്കാന്‍ എന്നാല്‍ ആവുന്നതൊക്കെ ചെയ്യുന്നയാളും . <<<<

താങ്കളെന്തു വേണമെങ്കിലും ചെയ്തോളൂ. അതൊക്കെ താങ്കളുടെ വ്യക്തിപരമായ പ്രശ്നം.

സംവരണം എന്ന ആനുകൂല്യം വാങ്ങുന്നു എന്നതിന്റെ പേരില്‍ താങ്കള്‍ സംവരണ ജാതിക്കാരെ അവഹേളിക്കുന്നതിന്റെ പിന്നിലെ മനശാസ്ത്രം  എനിക്ക് ശരിക്കും മനസിലാകുന്നു. വിശദീകരിച്ച് വിഷമിക്കേണ്ടതില്ല.

ബ്രാഹ്മണര്‍ക്കും നായര്‍ക്കും  ഉപകാരം ചെയ്യുന്ന മഹാമനസ്കന്‍  സംവരണ ജാതിക്കാരെ അവഹേളിക്കുന്നത് എന്തുകൊണ്ടെന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതുമില്ല. പണം /സ്വാധീനം /അധികാരം എന്നതിനപ്പുറം മറ്റൊന്നും കാണാന്‍ കണ്ണില്ലാത്ത കണ്ണുപൊട്ടന്‍മാര്‍  ആര്‍ക്ക് സഹായം ചെയ്യുന്നതിലും എനിക്ക് പ്രത്യേക താല്‍പ്പര്യമില്ല.

kaalidaasan said...

>>>>വേശ്യാ എന്നാ പ്രയോഗം ഇത് വി എസ നടത്തി എന്ന് ഞാന്‍ പറഞ്ഞത് രണ്ടു വ്യത്യസ്ത കമന്റുകളില്‍ .ആണല്ലോ .
"പ്രശസ്ത" - ലതിക യെക്കുറിച്ച്
"വേശ്യയെ പോലെ ഉപയോഗിച്ച് " - സിന്ധു ജോയി യെക്കുറിച്ച്<<<<


15 സെക്കന്‍ഡ് പ്രശസ്തിക്കു വേണ്ടി എന്തോ വിളിച്ചു പറയുന്ന കമ്മോഡിറ്റിയേക്കുറിച്ചു പറയുന്ന താങ്കള്‍,  പറയുന്നതിന്റെ എല്ലാം അര്‍ത്ഥവും ഉദ്ദേശ്യവുമൊന്നു തന്നെ. ഞാനതൊക്കെ ഒരേ തലത്തിലേ കാണുന്നുള്ളു.

kaalidaasan said...

>>>>ഒരു സ്ത്രീയെ (സിന്ധു ജോയി) "വേശ്യയെ പോലെ " എന്ന് വിശേഷിപ്പിച്ചത് അഴുകിയ നക്കുള്ള വി എസ , ഞാനല്ലേ <<<<

വേശ്യയേപ്പോലെ ഉപയോഗിച്ച് വലിച്ചെറിയുക, കറിവേപ്പില പോലെ ഉപയോഗിച്ച് എറിഞ്ഞു കളയുക എന്നൊക്കെയുള്ള ഭാഷാ പ്രയോഗങ്ങളുടെ അര്‍ത്ഥം അറിയാത്തവരോട് എന്തു പറയാന്‍. ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല എന്ന് പണ്ട് വി എസ് പറഞ്ഞപ്പോഴും ഹര്‍ഷ വര്‍ദ്ധമാര്‍ പട്ടി എന്ന് വിളിച്ചു എന്നു പറഞ്ഞു പരത്തിയതാണ്. ഇഷ്ടമുള്ളത് പറഞ്ഞു പരത്തുക. മനസിന്റെ ചൊറിച്ചില്‍ തീരുന്നതു വരെ.

അഴുകിയ ചെവി ഉള്ളവരും അതിനേക്കാള്‍ അഴുകിയ മനസുള്ളവരും ഇതുപോലെയേ മനസിലാക്കു.

Unknown said...

ബ്രാഹ്മണര്‍ക്കും നായര്‍ക്കും ഉപകാരം ചെയ്യുന്ന മഹാമനസ്കന്‍ സംവരണ ജാതിക്കാരെ അവഹേളിക്കുന്നത് എന്തുകൊണ്ടെന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതുമില്ല. പണം /സ്വാധീനം /അധികാരം എന്നതിനപ്പുറം മറ്റൊന്നും കാണാന്‍ കണ്ണില്ലാത്ത കണ്ണുപൊട്ടന്‍മാര്‍ ആര്‍ക്ക് സഹായം ചെയ്യുന്നതിലും എനിക്ക് പ്രത്യേക താല്‍പ്പര്യമില്ല. << <<

അത് കള കാളിദാസാ . ബ്രാഹ്മണര്‍ക്കും , നായര്‍ക്കും ഉപകാരം ചെയ്ത ഈ മഹാന്‍ സ്വന്തം ജാതിയിലുള്ളവര്‍ക്കും ഉപകാരങ്ങള്‍ ചെയ്യാറുണ്ട്. അവരുടെ ഉപകാരങ്ങള്‍ സ്വീകരിക്കാറും ഉണ്ട് . പക്ഷെ അതൊന്നും ജാതി സര്‍ട്ടിഫിക്കറ്റ് നോക്കി അല്ല എന്ന് മാത്രം.
പിന്നെ സ്വന്തം ജാതിക്കാര്‍ക്ക് (സര്‍ടിഫിക്കറ്റ് അങ്ങനെ പറയുന്നവര്‍ക്ക് ) സര്‍ടിഫിക്കറ്റ് നോക്കി ഞാന്‍ ചെയ്യുന്ന ഏക ഉപകാരം അവരുടെ അവകാശങ്ങളില്‍ കയ്യിട്ടു വരാന്‍ പോകാറില്ല എന്നത് മാത്രമാണ്. അത് കാളി ദാസന് മനസിലാകില്ല . കാരണം നമ്മുടെ ജാതിയിലുള്ളവരുടെ അവകാശങ്ങള്‍ മിക്കതും കയ്യടക്കി അവരുടെ ചോര കുടിക്കുകയും , സമൂഹത്തില്‍ വിഷം തുപ്പുകയും ചെയ്യുന്നവരുടെ ഉപജീവനം അല്ലെ ഈ കയ്യിട്ട് വാരല്‍. അതിനെ ന്യായികരിക്കാന്‍ നിങ്ങള്‍ എന്തും പറയും , എന്തും ചെയ്യും. അത് എനിക്ക് മനസിലാകും. മനസിലാകാത്തത് നിങ്ങള്‍ ചൂഷണം ചെയ്യുന്ന പാവങ്ങള്‍ക്ക് മാത്രമേ ഉള്ളു .

kaalidaasan said...

>>>>ചര്‍ച്ച യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും വഴി തിരിക്കാന്‍ കോടതി അലക്ഷ്യം മുതല്‍ സമവരണം വരെയുള്ള സകല വിഷയവും കാളിദാസന്‍ ഇതിനോടകം ഇവിടെ എടുത്തു അലക്കി കഴിഞ്ഞു. <<<<

അരുന്ധതി റോയിയെ അറസ്റ്റ് ചെയ്തതും ജയിലിലിട്ടതും ഒക്കെ ഇവിടെ എടുത്തു വിളമ്പി, താഴ്ന്ന ജാതിക്കാരുടെ സംവരണത്തിലേക്കും, പിന്നീട് സ്വന്തം ശരീരത്തിലെ ഏതോ ദിവ്യാവയത്തേക്കുറിച്ചും ഒക്കെ ഇവിടേ പറഞ്ഞു വച്ചിട്ടിപ്പോള്‍  നിലവിളിക്കുന്നോ. കഷ്ടം. അര മുറി തേങ്ങയും തിനു അശരിച്ചിയേയും  കടിഹ്ച്ചു എനിട്ട് നായക്ക് മുറുറുപ്പ് എന്നു പറഞ്ഞപോലെ. ഇനി പട്ടി എന്നു വിളിച്ചു എന്നുകൂടി പരാതി പറഞ്ഞോ.

അരുന്ധതി റോയി പറഞ്ഞ ഒരു കാര്യത്തെ പിന്തുണച്ചു കൊണ്ടുള്ള ഒരു പോസ്റ്റാണിത്. അവര്‍ ഇടപെട്ട എല്ലാ വിഷയങ്ങളും ഇവിടെ ഞാന്‍ ചര്‍ച്ച ചെയ്യും. ഇഷ്ടമുള്ളവര്‍ വായിച്ചാല്‍ മതി.

താഴ്ന്ന ജാതിക്കാരന്‍ ഉയര്‍ന്ന ജാതിക്കാരെ ബലാല്‍ സംഗം ചെയ്യുമ്പോള്‍ അത് വലിയ വാര്‍ത്തയാകുന്നു. ഹര്‍ഷ വര്‍ദ്ധനേപ്പോലുള്ള ഉയര്‍ന്ന ജാതിക്കാര്‍ ഉടനെ മെഴുകുതിരിയും കത്തിച്ച് പ്രതിഷേധിക്കാന്‍  ഇറങ്ങുന്നു. മറിച്ചാകുമ്പോള്‍ ഹര്‍ഷ വര്‍ദ്ധന്മാര്‍ സ്വന്തം ആസനത്തില്‍ മുളച്ച ആലിന്റെ തണലില്‍ സസുഖം ഉറങ്ങുന്നു എന്നാണവര്‍ പറഞ്ഞത്. ഞാന്‍ അതിനെ പൂര്‍ണ്ണമായും പിന്താങ്ങുന്നു.

Unknown said...

വേശ്യയേപ്പോലെ ഉപയോഗിച്ച് വലിച്ചെറിയുക, കറിവേപ്പില പോലെ ഉപയോഗിച്ച് എറിഞ്ഞു കളയുക എന്നൊക്കെയുള്ള ഭാഷാ പ്രയോഗങ്ങളുടെ അര്‍ത്ഥം അറിയാത്തവരോട് എന്തു പറയാന്‍. ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല എന്ന് പണ്ട് വി എസ് പറഞ്ഞപ്പോഴും ഹര്‍ഷ വര്‍ദ്ധമാര്‍ പട്ടി എന്ന് വിളിച്ചു എന്നു പറഞ്ഞു പരത്തിയതാണ്. ഇഷ്ടമുള്ളത് പറഞ്ഞു പരത്തുക. മനസിന്റെ ചൊറിച്ചില്‍ തീരുന്നതു വരെ. << <<
അതെ അതെ , സിന്ധു ജോയിയെ സ്വന്തം മകളായി കണ്ടു ആ കുട്ടി വഴി തെറ്റി പോകുന്നതില്‍ ഉള്ള വിഷം കൊണ്ടാണ് വി എസ മൂപ്പിന്ന് വ്യാകരണം, അര്‍ഥം , ഭാഷ പ്രയോഗം ഇതിലൊക്കെ ശ്രദ്ധിച്ച് അങ്ങനെ ഒരു മനോ വേദന കലര്‍ന്ന പ്രസ്താവന ഇറക്കിയത് . സ്വന്തം മകള്‍ (സാങ്കല്‍പ്പികം ) എതിര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ വി എസ പറയുക " നിന്നെ അവര്‍ വേശ്യയെ പോലെ ഉപയോഗിച്ച് വലിച്ചെറിയും" എന്നാകും അല്ലെ കാളിദാസ ? നല്ല ഭാഷാ പ്രയോഗം . മൂപ്പിന്നിനെ ഭാഷ ഇന്‍സ്റ്റിട്യൂട്ട് തലവന്‍ ആക്കണം

kaalidaasan said...

>>>> ബ്രാഹ്മണര്‍ക്കും , നായര്‍ക്കും ഉപകാരം ചെയ്ത ഈ മഹാന്‍ സ്വന്തം ജാതിയിലുള്ളവര്‍ക്കും ഉപകാരങ്ങള്‍ ചെയ്യാറുണ്ട്. അവരുടെ ഉപകാരങ്ങള്‍ സ്വീകരിക്കാറും ഉണ്ട് . പക്ഷെ അതൊന്നും ജാതി സര്‍ട്ടിഫിക്കറ്റ് നോക്കി അല്ല എന്ന് മാത്രം.<<<<

ഇവരൊക്കെ നെറ്റിയില്‍ ഞങ്ങളൊക്കെ ഇന്നജാതികാരാരാണെന്ന് എഴുതി ഒട്ടിച്ചിരുന്നോ?

ജാതി ഇല്ലേ ഇല്ല എന്ന് കൊട്ടിഘോഷിക്കും. എന്നിട്ട് എല്ലാ ജാതിക്കാരെയും പേരു വിളിച്ച് തരം തിരിക്കും. കാപട്യത്തിന്റെ ഓരോരോ മുഖങ്ങളേ!!.

ആരെയാണു താങ്കളൊക്കെ കബളിപ്പിക്കാന്‍ നോക്കുന്നത്. ഇതുപോലെ അനേകം  ഉന്നത കുല ജാതരെ ഞാന്‍ കണ്ടിട്ടുണ്ട്. വര്‍ഷങ്ങളായി ഇതേ ജനുസില്‍ പെട്ട പല ഇനങ്ങളോടും ഏറ്റുമുട്ടിയിട്ടുമുണ്ട്.

Unknown said...

താഴ്ന്ന ജാതിക്കാരന്‍ ഉയര്‍ന്ന ജാതിക്കാരെ ബലാല്‍ സംഗം ചെയ്യുമ്പോള്‍ അത് വലിയ വാര്‍ത്തയാകുന്നു. ഹര്‍ഷ വര്‍ദ്ധനേപ്പോലുള്ള ഉയര്‍ന്ന ജാതിക്കാര്‍ ഉടനെ മെഴുകുതിരിയും കത്തിച്ച് പ്രതിഷേധിക്കാന്‍ ഇറങ്ങുന്നു. മറിച്ചാകുമ്പോള്‍ ഹര്‍ഷ വര്‍ദ്ധന്മാര്‍ സ്വന്തം ആസനത്തില്‍ മുളച്ച ആലിന്റെ തണലില്‍ സസുഖം ഉറങ്ങുന്നു എന്നാണവര്‍ പറഞ്ഞത്. ഞാന്‍ അതിനെ പൂര്‍ണ്ണമായും പിന്താങ്ങുന്നു. << <<
അതെ ഇതാണ് താങ്കള്‍ പറഞ്ഞു തുടങ്ങിയ കാര്യം . അപ്പോള്‍ ഞ്ഖാന്‌ പറഞ്ഞത് അങ്ങനെ അല്ല മരമണ്ടന്‍ കാളിദാസാ . പ്രതിഷേധിക്കാന്‍ ഇറങ്ങിയവര്‍ ജാതി നോക്കി അല്ല ഇറങ്ങിയത്‌. അവര്‍ക്ക് ഈ സംഭവത്തിന്‍റെ ഗൌരവം മനസിലായത് കൊണ്ടാണ് എന്ന്. അപ്പോഴാണ്‌ താങ്കള്‍ മദര്‍ തെരേസാ , മഹാത്മാ ഗാന്ധി, കോടതി അലക്ഷ്യം എന്നൊക്കെ ചര്‍ച്ച തിരിച്ചു വിടാന്‍ ശ്രമിച്ചത്. എന്‍റെ അവയവങ്ങള്‍ ഓര്‍ത്ത്‌ കോള്‍മയിര്‍ കൊണ്ടത്‌ :)
വന്നു വന്നു മലയാളം വായിച്ചാല്‍ മനസിലാകാത്ത പരുവം യോ കാളി ? അതും സ്വയം എഴുതിയ കമന്റുകള്‍. മുകളിലെ കമന്റുകള്‍ ഓരോന്നായി എടുത്തു വായിച്ചു നോക്ക്. ആരു എന്ത് പറഞ്ഞു എന്നത് സാമാന്യ ബോധമുള്ളവര്‍ക്ക് ഇപ്പോള്‍ തന്നെ അറിയാം. കാളി ദാസന് ചിലപ്പോള്‍ ഒരു നാലാം വായനയില്‍ പ്രയോജനം ഉണ്ടായേക്കും. ശ്രമിച്ചു നോക്ക് കാളിദാസന്‍.

Unknown said...

ഇവരൊക്കെ നെറ്റിയില്‍ ഞങ്ങളൊക്കെ ഇന്നജാതികാരാരാണെന്ന് എഴുതി ഒട്ടിച്ചിരുന്നോ?

ജാതി ഇല്ലേ ഇല്ല എന്ന് കൊട്ടിഘോഷിക്കും. എന്നിട്ട് എല്ലാ ജാതിക്കാരെയും പേരു വിളിച്ച് തരം തിരിക്കും. കാപട്യത്തിന്റെ ഓരോരോ മുഖങ്ങളേ!!.

ആരെയാണു താങ്കളൊക്കെ കബളിപ്പിക്കാന്‍ നോക്കുന്നത്. ഇതുപോലെ അനേകം ഉന്നത കുല ജാതരെ ഞാന്‍ കണ്ടിട്ടുണ്ട്. വര്‍ഷങ്ങളായി ഇതേ ജനുസില്‍ പെട്ട പല ഇനങ്ങളോടും ഏറ്റുമുട്ടിയിട്ടുമുണ്ട്. << <<

ഇവരുടെ നെറ്റിയില്‍ ഒന്നും ഒട്ടിച്ചിട്ടില്ല . പക്ഷെ പല കാലത്തായി കാളിദാസനെ പോലുള്ള കയ്യിട്ടു വാരികള്‍ ഇവരെ ജാതിയുടെ പേരില്‍ ശത്രുക്കള്‍ ആയി പ്രഖ്യാപിക്കുന്നത് കണ്ടിട്ടുണ്ട് , കേട്ടിട്ടുണ്ട് .
പിന്നെ ഏറ്റുമുട്ടല്‍ ...ആ തമാശ എനിക്ക് ബോധിച്ചു . ഇവിടെ നടക്കുന്നത് ഏറ്റുമുട്ടല്‍ അല്ല കാളിദാസാ . മറ്റു രണ്ടു കാര്യങ്ങള്‍ ആണ്
1) 29 രൂപ വരുമാനം ഉള്ളവര്‍ എല്ലാം ഇന്ത്യയില്‍ സമ്പന്നര്‍ തുടങ്ങിയ മണ്ടത്തരങ്ങള്‍ കാളിദാസന്‍ എഴുന്നള്ളിക്കും . ഞാന്‍ അത് വ്വയിച്ചു ചിരിച്ചിട്ട് മണ്ടത്തരം പറയല്ലേ കാളി എന്ന് പറയും. ഇതില്‍ എന്തോന്ന് ഏറ്റുമുട്ടല്‍ ?
2) പിന്നെ ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അക്ഷര പിശകുകള്‍ എനിക്ക് ഗണ്യമായി കുറഞ്ഞു വരുന്നു .

kaalidaasan said...

>>>> അതെ അതെ , സിന്ധു ജോയിയെ സ്വന്തം മകളായി കണ്ടു ആ കുട്ടി വഴി തെറ്റി പോകുന്നതില്‍ ഉള്ള വിഷം കൊണ്ടാണ് വി എസ മൂപ്പിന്ന് വ്യാകരണം, അര്‍ഥം , ഭാഷ പ്രയോഗം ഇതിലൊക്കെ ശ്രദ്ധിച്ച് അങ്ങനെ ഒരു മനോ വേദന കലര്‍ന്ന പ്രസ്താവന ഇറക്കിയത് . സ്വന്തം മകള്‍ (സാങ്കല്‍പ്പികം ) എതിര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ വി എസ പറയുക " നിന്നെ അവര്‍ വേശ്യയെ പോലെ ഉപയോഗിച്ച് വലിച്ചെറിയും" എന്നാകും അല്ലെ കാളിദാസ ? നല്ല ഭാഷാ പ്രയോഗം . മൂപ്പിന്നിനെ ഭാഷ ഇന്‍സ്റ്റിട്യൂട്ട് തലവന്‍ ആക്കണം <<<<

ആ പ്രയോഗത്തില്‍ യാതൊരു തെറ്റുമില്ല. സി പി എമ്മില്‍ ആയിരുന്നപ്പോള്‍ പല ഉന്നതപദവികളും വഹിച്ചിരുന്നു സുന്ധു ജോയി . കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ അവരെ തെരഞ്ഞെടുപ്പു പ്രചരണത്തിനും സി പി എമ്മിനെ ചീത്ത വിളിക്കാനും കേരളം മുഴുവന്‍ എഴുന്നള്ളിച്ചു കൊണ്ടു നടന്നിട്ട്, ഭരണം കിട്ടിയപ്പോള്‍ അവരെ വലിച്ചെറിഞ്ഞു. കഴിഞ്ഞരണ്ടു വര്‍ഷമായിട്ട് അവരേക്കുറിച്ച് കേള്‍ക്കുന്നു പോലുമില്ല. വി എസ് പറഞ്ഞതില്‍ യാതൊരു തെറ്റുമില്ല.

കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ചെയ്ത ഒരു ഹീന പ്രവര്‍ത്തിയേപ്പറ്റിയാണു വി എസ് പരാമര്‍ശിച്ചത്, ഹര്‍ഷ വര്‍ദ്ധന്മാര്‍ എപ്പോഴും  ചെയ്യുന്ന കാര്യമാണത്. വി എസ് സിന്ധുവിനെ വേശ്യ എന്നു വിളിച്ചു എന്നു മനസിലാക്കാനുള്ള മാനസിക വളര്‍ച്ചയേ താങ്കള്‍ക്കുള്ളു. അതിനു വി എസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വളര്‍ച്ച നേടാന്‍ ശ്രമിക്കുക.

kaalidaasan said...

>>>> അതെ ഇതാണ് താങ്കള്‍ പറഞ്ഞു തുടങ്ങിയ കാര്യം . അപ്പോള്‍ ഞ്ഖാന്‌ പറഞ്ഞത് അങ്ങനെ അല്ല മരമണ്ടന്‍ കാളിദാസാ . പ്രതിഷേധിക്കാന്‍ ഇറങ്ങിയവര്‍ ജാതി നോക്കി അല്ല ഇറങ്ങിയത്‌. അവര്‍ക്ക് ഈ സംഭവത്തിന്‍റെ ഗൌരവം മനസിലായത് കൊണ്ടാണ് എന്ന്. <<<<

താഴ്ന്ന ജാതിക്കാര്‍ ബലാല്‍ സംഗം ചെയ്യപ്പെടുമ്പോള്‍  ഈ ഗൌരവം മനസിലാക്കുന്ന യന്ത്രം  പണിമുടക്കിയതിനേക്കുറിച്ചാണ്, റോയ് പറഞ്ഞത്. അന്ന് ഈ യന്ത്രം എവിടെ പോയിരുന്നു എന്നാണ്, അരുന്ധതി ചോദിച്ചത്. ആ ചോദ്യം കൊള്ളേണ്ടിടത്തു കൊണ്ടു. അപ്പോള്‍ ഹര്‍ഷ വര്‍ദ്ധന്മാര്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ ആകുന്നില്ല.

kaalidaasan said...

>>>> ഇവരുടെ നെറ്റിയില്‍ ഒന്നും ഒട്ടിച്ചിട്ടില്ല . <<<<

എങ്കിലും അവരുടെ ഒക്കെ ജാതി വളരെ കൃത്യമായി അറിയാം. ജാതിക്ക് പ്രസക്തിയില്ലെങ്കില്‍ പിന്നെ താങ്കളെന്തിനാണവരുടെ ജാതി ഓര്‍ത്തു വച്ചിരിക്കുന്നത്. താങ്കളുടേത് വേശ്യയുടെ ചാരിത്ര്യ പ്രസംഗമാണ്. ജാതി ഇല്ലെങ്കില്‍ ആരുടെയും ജാതി ഓര്‍ക്കരുത്. അവരെ ജാതി പറഞ്ഞ് തരം തിരിക്കരുത്. ആദ്യം മറ്റുള്ളവരോട് ചെയ്യുന്ന ഉപദേശം സ്വന്തം ജീവിതത്തില്‍ പകര്‍ത്തുക.

kaalidaasan said...

>>>> 29 രൂപ വരുമാനം ഉള്ളവര്‍ എല്ലാം ഇന്ത്യയില്‍ സമ്പന്നര്‍ തുടങ്ങിയ മണ്ടത്തരങ്ങള്‍ <<<<

കുറച്ചു ദിവസങ്ങളായല്ലോ താങ്കളിത് പറയാന്‍ തുടങ്ങിയിട്ട്. പട്ടണത്തില്‍ ജീവിക്കുന്ന 29 രൂപ ദിവസം വരുമാനമുള്ളവരെ ഇന്‍ഡ്യന്‍ സര്‍ക്കാര്‍ സമ്പന്നന്‍ ആയി കാണുന്നു.

എത്ര രൂപാ വരുമാനമുള്ളവരെ ആണു താങ്കള്‍ സമ്പന്നന്‍ ആയി കാണുന്നത്?

Unknown said...

താഴ്ന്ന ജാതിക്കാര്‍ ബലാല്‍ സംഗം ചെയ്യപ്പെടുമ്പോള്‍ ഈ ഗൌരവം മനസിലാക്കുന്ന യന്ത്രം പണിമുടക്കിയതിനേക്കുറിച്ചാണ്, റോയ് പറഞ്ഞത്. അന്ന് ഈ യന്ത്രം എവിടെ പോയിരുന്നു എന്നാണ്, അരുന്ധതി ചോദിച്ചത്. ആ ചോദ്യം കൊള്ളേണ്ടിടത്തു കൊണ്ടു. അപ്പോള്‍ ഹര്‍ഷ വര്‍ദ്ധന്മാര്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ ആകുന്നില്ല. << <<
ഈ ഹര്‍ഷവര്‍ദ്ധന്‍ പ്രതി കരിച്ചത് കാളിദാസന്‍ കണ്ടു പിടിച്ച ഈ ഉഡായിപ്പ്‌ ന്യായത്തിന് എതിരെയും , മനുഷാത്ത രഹിതമായ ഒരു കുറ്റ കൃത്യം നടന്നപ്പോഴും ജാതി കാര്‍ഡ് ഇറക്കാനുള്ള താങ്കളുടെ വ്യഗ്രതക്ക് നേരെയും , പിന്നെ അരുന്ധതി റോയി എന്ന പ്രശംസാ പ്രാര്‍ത്ഥിക്ക് നേരെയുമാണ് . അത് മനസിലാക്കാന്‍ വലിയ ബുദ്ധി വേണം എന്ന് ഞാന്‍ പറയില്ല . മലയാളം നേരെ ചൊവ്വേ വായിച്ചു മനസിലാക്കാനുള്ള കഴിവ് മതി. അതുണ്ട്ട് എന്ന് ഉറപ്പുണ്ടെങ്കില്‍ മേലെ നിരന്ന കമന്റുകള്‍ വായിക്കു കാളിദാസ . ആര് എന്ത് പറഞ്ഞു എന്ന് മനസിലാകും .

പിന്നെ മറ്റുള്ളവരെ ചൂഷണം ചെയ്തു ജീവിക്കുന്ന ആളുകള്‍ക്ക് നേരെയും ഞാന്‍ പ്രതികരിച്ചു .അത് വിഷയത്തില്‍ നിന്ന് വഴി മാറാന്‍ കാളിദാസന്‍ ശ്രമിക്കുകയും , "ഞങ്ങളുടെ ജാതിക്കാര്‍ക്ക് കിട്ടുന്ന അനൂകൂല്യത്തില്‍ ഞാന്‍ കയ്യിട്ടു വാരും" തുടങ്ങിയ വിഷ ലിപ്തമായ ചിന്തകള്‍ കാലിയില്‍ നിന്ന് പുറത്തു വരുകയും ചെയ്തപ്പോള്‍ ആണ് . അതിപ്പോ കാളിദാസന് കൊണ്ടെങ്കില്‍ ഞാന്‍ എന്ത് ചെയ്യാന്‍ ?

Unknown said...

>>>> 29 രൂപ വരുമാനം ഉള്ളവര്‍ എല്ലാം ഇന്ത്യയില്‍ സമ്പന്നര്‍ തുടങ്ങിയ മണ്ടത്തരങ്ങള്‍ <<<<

കുറച്ചു ദിവസങ്ങളായല്ലോ താങ്കളിത് പറയാന്‍ തുടങ്ങിയിട്ട്. പട്ടണത്തില്‍ ജീവിക്കുന്ന 29 രൂപ ദിവസം വരുമാനമുള്ളവരെ ഇന്‍ഡ്യന്‍ സര്‍ക്കാര്‍ സമ്പന്നന്‍ ആയി കാണുന്നു.

എത്ര രൂപാ വരുമാനമുള്ളവരെ ആണു താങ്കള്‍ സമ്പന്നന്‍ ആയി കാണുന്നത്? << <<<

ഞാന്‍ മാത്രമല്ല കാളിദാസാ സാമാന്യ ബോധം ഉള്ള ആരും സമ്പന്നര്‍ ആയി കാണുന്നത് പ്രതിമാസ വരുമാനം പതിനായിരങ്ങള്‍ (10000 രൂപ അല്ല , ഉദ്ദേശം 45- 50 നു മേല്‍ ) വരുമാനം ഉള്ളവരെയാണ്.
അതില്‍ തന്നെ '29 രൂപ വരുമാനം ഉള്ളവര്‍ സമ്പന്നര്‍ അവര്‍ക്ക് ഭയകര സ്വാധീനം ഉള്ളവര്‍ ആയിരിക്കും ' എന്നാ ലൈനിലെ മണ്ടത്തരം ആണല്ലോ കാളിദാസന്‍ അവതരിപ്പിച്ചത് ( Spend Rs. 29 a day in urban India or Rs. 23 in rural India and you are not poor. He's even asked the Supreme Court to uphold the imposition of such rigour on hundreds of millions of his fellow citizens. One affidavit filed by the Planning Commission defended a line of Rs. 32 (urban) and Rs. 26 (rural) a day. )- ഇത്തരം വാദങ്ങളില കൂടി .
അത് അങ്ങനെയല്ല കാളിദാസാ ഇന്ത്യയില്‍ സ്വാധീനം എന്നൊരു സാധനം സ്മരിക്കണം എങ്കില്‍ ലക്ഷങ്ങളുടെ വരുമാനം അല്ലെങ്കില്‍ വിരല്‍ ഞൊടിച്ചാല്‍ ലക്ഷങ്ങള്‍ കാല്‍ ചുവട്ടില്‍ വരുന്ന മാജിക് (സാമുദായിക/മത നേതാക്കള്‍ ഉദാഹരണം ) വേണം . അല്ലാതെ 29 രൂപ പോരാ .

Unknown said...
This comment has been removed by the author.
Unknown said...



എങ്കിലും അവരുടെ ഒക്കെ ജാതി വളരെ കൃത്യമായി അറിയാം. ജാതിക്ക് പ്രസക്തിയില്ലെങ്കില്‍ പിന്നെ താങ്കളെന്തിനാണവരുടെ ജാതി ഓര്‍ത്തു വച്ചിരിക്കുന്നത്. <<
ഇവരില്‍ പലരുടെയും ജാതി അറിയുന്നത് തന്നെ കാളിദാസനെ പോലെ ഉള്ളില്‍ വിഷമുള്ളവര്‍ ഇവരെ ശത്രുക്കള്‍ ആയി മുദ്ര കുത്തുന്നത് കണ്ടപ്പോള്‍ ആണ്.
ഒരു ഉദാഹരണം പറയാം .നടന്ന സംഭവം ആണ് . പേരുകള്‍ മാറ്റിയിട്ടുണ്ട് .
എന്‍റെ രണ്ടു സുഹൃത്തുക്കള്‍, ശ്രീകാന്ത് എന്നാ ഫിസ്യോതെറാപ്പിസ്റ്റ്‌ , റാംമോഹന്‍ എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏരിയാ സെക്രട്ടറി . ഇവരില്‍ ശ്രീകാന്ത് നമ്പൂതിരിയും രാം മോഹന്‍ ജാതി സര്‍ട്ടിഫിക്കറ്റ് പ്രകാരം എന്‍റെ ജാതിയും ആണെന്ന് ഞാന്‍ അറിയുന്നത് വെള്ളമടിച്ചിട്ട് ഉള്ള ഒരു ഉടക്കിനിടെ രാം മോഹാന്‍ ' നിന്‍റെ അപ്പുപ്പന്‍ പണ്ട് കുറെ ...." എന്ന് തുടങ്ങി പിന്നെ അങ്ങോട്ട്‌ കുറെ തെറി വാക്കുകള്‍ നിറഞ്ഞ സംസാരത്തില്‍ നിന്നുമാണ് . ഇടയ്ക്കിടെ ജാതി പറഞ്ഞുള്ള നല്ല കട്ട തെറികള്‍ . സംഭവം തുടങ്ങുന്നത് ,സഖാവ് ചെന്ന് പെട്ട ഒരു പെണ്ണ് കേസിനെക്കുറിച്ച് ഞാന്‍ കളിയാക്കിയ സംസാരത്തില്‍ നിന്നും . തെറി കേട്ടത് മുഴുവന്‍ ഇടയ്ക്ക് പഞ്ച് ഡയലോഗ് അടിക്കാന്‍ മുതിര്‍ന്ന പാവം ശ്രീകാന്തും . ഒടുക്കം വെള്ളം ഒഴിക്കാതെ ഒരു ത്രിബിള്‍ ലാര്‍ജ് കുടിപ്പിച്ചു ബോധം കെടുത്തി വീട്ടില്‍ കൊണ്ട് ആക്കി സഖാവിനെ .
ഇത് പലതില്‍ ഒരു സംഭവം മാത്രം .
പിന്നെ പേരിന്‍റെ അറ്റത്ത് ജാതി കൊണ്ട് നടക്കുന്നവരും ജാതി മനസിലാക്കി തന്നിട്ടുണ്ട്

«Oldest ‹Older   201 – 400 of 603   Newer› Newest»