Tuesday 24 April 2012

കണ്ണടച്ചു പാലു കുടിക്കുന്ന കാട്ടുപൂച്ച.




പൂച്ചയുടെ  പാലു കുടിയേപ്പറ്റി ഒരു കഥ പറഞ്ഞു കേള്‍ക്കാറുണ്ട്. അത് പാലു കട്ടു കുടിക്കുമ്പോള്‍ കണ്ണടച്ചിരിക്കും. സ്വന്തം കണ്ണടച്ചിരുന്നാല്‍ മറ്റുള്ളവരും കാണുന്നില്ല എന്നാണതിന്റെ വിശ്വാസം. അതുപോലുള്ള ഒരു പാലു കുടി ഇപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് നടന്നു. മുസ്ലിം ലീഗ് എന്ന കാട്ടു പൂച്ചയാണിതിലെ കഥാപാത്രം.

രാഷ്ട്രീയം കളിക്കുന്ന  മുസ്ലിം ലീഗ് എന്ന മത സംഘടന കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അശ്ലീലമായി മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളെയും വെറുപ്പിച്ചു കൊണ്ട് അഞ്ചാം മന്ത്രിയെ നേടിയെടുത്തതിനു പിന്നാലെ, ഇതാ സര്‍ക്കാര്‍ ഭൂമി കൈക്കലാക്കാനും ശ്രമിക്കുന്നു. ഭരിക്കുന്ന വകുപ്പുകളിലെല്ലാം ഇസ്ലാമിക വത്കരണം നടത്തുന്ന ഈ വിഷച്ചെടി ഇപ്പോള്‍ കോഴിക്കോട് സര്‍വകലാശാല പാണക്കാടന്റെ തറവാട്ടു സ്വത്ത് പോലെയാണു കൈകാര്യം ചെയ്യുന്നത്. ഇഷ്ടക്കാരനെ വൈസ് ചന്‍സലറാക്കി, സ്വന്തക്കാരെ സിന്‍ഡികേറ്റില്‍ കുത്തി നിറച്ചു. എന്നിട്ട് സര്‍വകലാശാലയുടെ ഭൂസ്വത്ത് ലീഗുകാരുടെ സംഘടനകള്‍ക്ക് എഴുതി കൊടുക്കാനും തീരുമാനിച്ചു.


 മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണന്‍  തങ്ങളും  കുഞ്ഞാലിയുടെയും  മുനീറിന്റെയും അടുത്ത ബന്ധുക്കളും നേതൃത്വം നല്‍കുന്ന ട്രസ്റ്റുകള്‍ക്കാണ്  ഏക്കര്‍ കണക്കിന് ഭൂമി സൗജന്യമായി നല്‍കാന്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.

ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് മന്ത്രിമാരുടെ അടുത്ത ബന്ധുക്കള്‍ നടത്തുന്ന  ട്രസ്റ്റുകള്‍  അപേക്ഷ നല്‍കിയിരുന്നു.  പാണന്‍  തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന് പത്ത് ഏക്കര്‍, മുനീറിന്റെ സഹോദരീഭര്‍ത്താവ് പി എ ഹംസ പ്രസിഡന്റായ കേരള ഒളിമ്പിക് അസോസിയേഷന് 25 ഏക്കര്‍, കുഞ്ഞാലിയുടെ മകളുടെ ഭര്‍തൃപിതാവ് ഡോ. കെ കുഞ്ഞാലി മാനേജിങ് ട്രസ്റ്റിയായ കേരള ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റിന് മൂന്ന് ഏക്കര്‍ എന്നിങ്ങനെയാണ് കൈമാറാന്‍ തീരുമാനിച്ചത്. സി എച്ച് മുഹമ്മദ്കോയ ചെയറിനുവേണ്ടി 10 ഏക്കര്‍ ഭൂമി കൈമാറാന്‍ നേരത്തെ നീക്കമുണ്ടായിരുന്നു. എന്നാല്‍ ചെയറുകള്‍ക്ക് 20 സെന്റില്‍ കൂടുതല്‍ ഭൂമി നല്‍കാനാവാത്തതിനാല്‍ മറ്റൊരു കടലാസ് സംഘടനയുണ്ടാക്കി. അതിന് ഭൂമി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.  സെന്റിന് 12 ലക്ഷം വരെ മാര്‍ക്കറ്റ് വിലയുള്ള ഭൂമിയാണിത്. 396 കോടി രൂപ മൂല്യം വരും കൈമാറാന്‍ തീരുമാനിച്ച ഭൂമിക്ക്.  ബാഡ്മിന്റണ്‍ ക്ളബ് തുടങ്ങാനാണ് കേരള ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റ് ഭൂമി ആവശ്യപ്പെട്ടത്. കോഴിക്കോട് സ്വകാര്യ വ്യക്തികള്‍ ആരംഭിച്ച ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തിട്ട് ഒരു വര്‍ഷം പോലുമായിട്ടില്ല. എന്നാല്‍ ട്രസ്റ്റിന് ഭൂമി നല്‍കുന്നതില്‍ അമിത തിടുക്കമാണ് സിന്‍ഡിക്കേറ്റ് കാണിച്ചത്.

കോഴിക്കോട് സര്‍വകലാശാലയില്‍ കായിക സമുച്ചയം പണിയാന്‍ 50 ഏക്കര്‍ ആവശ്യപ്പെട്ടാണ് കേരള ഒളിമ്പിക് അസോസിയേഷന്‍ കോഴിക്കോട് ഘടകം സര്‍വകലാശാലയ്ക്ക് കത്ത് നല്‍കിയത്. അപേക്ഷ പരിഗണിച്ച് 25 ഏക്കര്‍ ഭൂമി അനുവദിക്കാനായിരുന്നു നീക്കം. ഈ അസോസിയേഷഷന്‌ സ്വന്തമായി ഓഫീസോ ഫണ്ടോ ഇല്ല. എന്നിട്ടും ഇതിനെ  92.5 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പദ്ധതിയില്‍ പങ്കാളിയാക്കി. ലീഗ് ഭരിക്കുന്ന പള്ളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയും, സര്‍വകലാശാലയുടെ ഒരേക്കര്‍ ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതും പരിഗണനയിലാണ്. സര്‍വകലാശാലയിലെ ലീഗ് അനുകൂല സര്‍വീസ് സംഘടനയുടെ കീഴിലുള്ള സഹകരണ സൊസൈറ്റിക്ക് 20 സെന്റ് ഭൂമി നല്‍കാനും സിന്‍ഡിക്കേറ്റ് അടുത്തിടെ തീരുമാനിച്ചിരുന്നു.


പക്ഷെ പാണന്‍ തങ്ങളുടെയും   സംഘത്തിന്റെയും ഉദ്ദേശ്യം ലക്ഷ്യം  കണ്ടില്ല. സംഗതി വിവാദമായി. വിവാദ ഭൂമിദാനത്തില്‍ ആദ്യം    
കോണ്‍ഗ്രസ്  ലീഗിനൊപ്പം   നിന്നു. പക്ഷെ പിന്നീട്    കാലുമാറി. അതിന്റെ കാരണം അഞ്ചാം മന്ത്രി  വിഷയത്തിലുണ്ടായ കശപിശയാണ്. കോണ്‍ഗ്രസ് കാലുമാറിയതോടെ  പ്രശ്നത്തില്‍ നിന്ന് തലയൂരാനുള്ള ശ്രമവുമായി ലീഗ് നേതൃത്വം രംഗത്ത്  വന്നു.  പക്ഷെ ഡെല്‍ഹിയിലും മലപ്പുറത്തും ലീഗിനു രണ്ടു ശബ്ദമായിരുന്നു.


ലീഗിന്റെ ജെനെറല്‍ സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീര്‍ ഡെല്‍ഹിയില്‍ പറഞ്ഞത് ഇങ്ങനെ.


ഭൂമിദാനവുമായി മുസ്ലീം ലീഗിന് ബന്ധമില്ല   ഭൂമി ദാനം ലീഗ് അറിഞ്ഞിട്ടില്ല . സര്‍വ്വകലാശാലയുടെ നിലപാട് തെറ്റാണ്.  ഈ നടപടിയോട് ലീഗിന് യോജിപ്പില്ല.  വിദ്യാഭ്യാസ മന്ത്രിയും ഈ വിഷയം അറിഞ്ഞിട്ടില്ല.


പക്ഷെ വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബ് മലപ്പുറത്ത്  പറഞ്ഞത് നേരെ തിരിച്ചും


 ഭൂമി സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുന്നതില്‍ തീരുമാനമെടുക്കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന് അധികാരമുണ്ട്. 


സംഗതി വളരെ വ്യക്തം. ഈ പ്രസ്താവന സംഗതികളുടെ കിടപ്പ് മറ്റുള്ളവരെ മനസിലാക്കി കൊടുത്തു. ലീഗ് നേതാക്കളുടെ കണ്ണുപൊത്തിക്കളി കൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആകില്ല.  ലീഗിന്റെ മന്ത്രിമാരും മറ്റ് നേതാക്കളും ഒക്കെ അറിഞ്ഞു കൊണ്ടാണീ കൊള്ള നടത്താന്‍ തീരുമാനിച്ചത്.  ലീഗിന്റെ രക്ഷക്ക് മറ്റാരും എത്തില്ല എന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍ വിവാദമായ തീരുമാനങ്ങള്‍ ഒന്നാകെ സിന്‍ഡിക്കേറ്റ് റദ്ദ് ചെയ്തു.


ലീഗ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് ഏതായാലും സന്തോഷത്തിലായിരിക്കും. ലീഗിനെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളാരും രംഗത്തുവന്നിട്ടില്ല. അതിന്റെ കാരണം
അഞ്ചാംമന്ത്രിവിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ലീഗും തമ്മിലുള്ള തുടരുന്ന ഏറ്റുമുട്ടലും. ഈ ഭൂമിദാനം ലീഗിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കിയിട്ടുണ്ട്. ഭൂമിദാനം ലീഗ് അറിഞ്ഞില്ലെന്നും നേതാക്കള്‍ക്ക് പങ്കില്ലെന്നുമുള്ള  ബഷീറിന്റെ പ്രസ്താവന ശുദ്ധ നുണയാണെന്ന് എല്ലാവര്‍ക്കും അറിയാം. പത്ത് ഏക്കര്‍ ലഭിച്ച ഗ്രേസ് എഡ്യൂക്കേഷണല്‍ അസോസിയേഷനിലെ ട്രസ്റ്റ് അംഗങ്ങളെല്ലാം ലീഗിന്റെ നേതാക്കളാണ്. ആത്മീയപരിവേഷമുണ്ടെങ്കിലും ഇപ്പോഴത്തെ പാണന്‍  തങ്ങള്‍ ദീര്‍ഘവീക്ഷണം കുറഞ്ഞ രാഷ്ട്രീയ കോമാളിയായി അധപതിച്ചിരിക്കുന്നു. കോണ്‍ഗ്രസുകാരെ മാലിന്യങ്ങളെന്ന് ആക്ഷേപിച്ച അതേ അതേ  പാണന്‍  തങ്ങള്‍ ഇപ്പോള്‍ തട്ടിപ്പിലൂടെ സര്‍ക്കാര്‍ ഭൂമി കൈക്കലാക്കാന്‍ ശ്രമിക്കുന്നു എന്ന് കേരളം തിരിച്ചറിയുന്നു. ലീഗിന്റെ സംസ്ഥാനനേതൃത്വം അറിയാതെ ഈ തട്ടിപ്പ്  നടക്കുമെന്ന് സാമാന്യബുദ്ധിയുള്ള ആരും കരുതുന്നില്ല. സംസ്ഥാന പ്രസിഡന്റ് പാണന്‍  തങ്ങള്‍ ചെയര്‍മാനായ ട്രസ്റ്റ് തട്ടിപ്പില്‍ പ്രധാന പങ്കുവഹിച്ചെന്ന വാര്‍ത്തകൂടി പുറത്തുവന്നതോടെ ലീഗ് എന്ന മത സംഘടനയുടെ തനിനിറം പുറത്തായി.


ലീഗ് മന്ത്രി റബ്ബിന്റെ ഏറ്റവും ഒടുവിലത്തെ പ്രസ്താവന ഇങ്ങനെ

സര്‍വകലാശാലയുടെ ഒരു തുണ്ട് ഭൂമി പോലും അനധികൃതമായി കൊടുത്തിട്ടില്ല. ഭൂമിയുടെ മേലുള്ള എല്ലാ അധികാരങ്ങളും നിലനിറുത്തിക്കൊണ്ടാണ് ട്രസ്റിന് കൊടുത്തത്. ഭൂമിദാനം വിദ്യാഭ്യാസ വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.


കണ്ണടുച്ചു പാലു കുടിക്കുന്ന ലീഗ് പൂച്ചകളുടെ തനിനിറം വെളിവാക്കുന്ന പ്രസ്താവനയാണിത്. ഈ ഭൂമി ദാനം ലീഗറിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി അറിഞ്ഞിട്ടുണ്ട്. പക്ഷെ ഔദ്യോഗികമായി വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടില്ല.


സിഎച്ചിന്റെ പേരില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായി  പത്തേക്കര്‍ ഭൂമി നല്‍കിയതു വളരെ തിടുക്കത്തിലായിരുന്നു.പദ്ധതി നടപ്പാക്കാന്‍ അനുമതി ചോദിച്ചു കത്ത് നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍ അനുവാദം നല്‍കി.
പാണന്‍  തങ്ങളാണ് പദ്ധതി നിര്‍ദേശം സമര്‍പ്പിച്ച ഗ്രെയ്സ് എജ്യൂക്കേഷനല്‍ അസോസിയേഷന്റെ ചെയര്‍മാന്‍.   അസോസിയേഷന്‍ ചെയര്‍മാനായ  പാണന്‍  തങ്ങള്‍  വൈസ് ചാന്‍സലര്‍ക്ക് ഈ കത്ത് നല്‍കിയതു മാര്‍ച്ച് 20ന് ആയിരുന്നു ആറു ദിവസം കഴിഞ്ഞ് 27നു ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം സിഎച്ചിന്റെ പേരില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സര്‍വകലാശാലയുടെ പത്തേക്കര്‍ ഭൂമി അനുവദിച്ചു. ട്രസ്റ്റിന്റെ ചെയര്‍മാനായ  പാണന്‍  തങ്ങള്‍  കത്തു നല്‍കുന്നു. എന്നിട്ടും, ഭൂമിദാനവുമായി മുസ്ലീം ലീഗിന് ബന്ധമില്ല എന്നും  ഭൂമി ദാനം ലീഗ് അറിഞ്ഞിട്ടില്ല എന്നും  ബഷീര്‍ പറയുന്നു.

മുസ്ലിം ലീഗ് എന്ന മത സംഘടനയിലുള്ളവര്‍ കരുതുന്നത് ഇതൊക്കെ കേള്‍ക്കുന്നവരൊക്കെ  ബഷീറിനേപ്പോലുള്ള  മന്ദബുദ്ധികളായിരിക്കുമെന്നാണ്.


പിറവം തെരഞ്ഞെടുപ്പും അതിനു ശേഷം ആളി ക്കത്തിച്ച അഞ്ചാം മന്ത്രി വിവാദവും അരങ്ങു തകര്‍ക്കുന്ന വിടവില്‍ ഒരു മാസത്തിനിടെ കൂടിയ മൂന്നു സിന്‍ഡിക്കേറ്റ് യോഗങ്ങളിലാണീ പകല്‍ കൊള്ളക്ക് വേണ്ട തീരുമാങ്ങളൊക്കെ ലീഗിന്റെ വൈസ് ചാന്‍സലറും മറ്റ് പിണിയാളുകളും കൂടി ചേര്‍ന്ന് എടുത്തത്. അ ഞ്ചാം മന്ത്രി പ്രശ്നം ഇപ്പോള്‍ എടുത്തിട്ടത് ഒരു പക്ഷെ ഈ വിഷയത്തില്‍ നിന്നും മാദ്ധ്യമ ശ്രദ്ധ തിരിക്കാനുദ്ദേശിച്ചായിരിക്കണം.

മുസ്ലിംലീഗിലെ മുസ്ലിങ്ങള്‍  ആത്മീയപരിവേഷം നല്‍കി ആദരിക്കുന്ന  പാണന്‍ തങ്ങള്‍ തന്നെ ഇത് ചെയ്തെന്നത് പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു. കോണ്‍ഗ്രസുകാരെ  മാലിന്യമെന്ന് പരിഹസിച്ച  ഈ തങ്ങളെ വിളിക്കാന്‍ എന്ത് പേരായിരിക്കും ചേരുക? ഈ ജന്തുവിനെ തന്നെ അങ്ങോട്ടുചെന്ന് കാണുകയും സഹൃദം പ്രകടിപ്പിക്കാന്‍ ചാനലുകള്‍ക്കു മുമ്പില്‍ ചെന്നിത്തല കെട്ടിപ്പിടിക്കുകയും ചെയ്തു  എന്നോര്‍ക്കുമ്പോള്‍ അറപ്പു  തോന്നുന്നു.

മുസ്ലിംലീഗിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും അനര്‍ഹമായ അവകാശങ്ങള്‍ക്കും ദുശാഠ്യങ്ങള്‍ക്കും വഴങ്ങി കോണ്‍ഗ്രസ്‌ ചില ജില്ലകളില്‍ മാത്രം ഒതുങ്ങുന്ന കക്ഷിയായി മാറിക്കൊണ്ടിരിക്കുന്നു. ലീഗും കേരളാ കോണ്‍ഗ്രസും കാരണം  കോണ്‍ഗ്രസിലെ ന്യൂനപക്ഷങ്ങള്‍ക്ക്‌ അര്‍ഹിക്കുന്ന ഒരു പ്രാധാന്യവും ലഭിക്കുന്നില്ല. കോണ്‍ഗ്രസിലെ മുസ്ലിംകള്‍ക്കും ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഈ കക്ഷികള്‍ മൂലം നല്‍കാന്‍ കഴിയുന്നില്ല. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പു മുതല്‍ ലീഗിനു മുന്നില്‍ കോണ്‍ഗ്രസ്‌ മുട്ടുമടക്കി. അഞ്ചാം മന്ത്രി വിഷയത്തില്‍ സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തു. ഇവയൊക്കെ  മുന്നാക്ക സമുദായങ്ങളെയും കോണ്‍ഗ്രസില്‍നിന്ന്‌ അകറ്റി.

മലബാറില്‍ ലീഗിന്റെ അപ്രമാദിത്വം അംഗീകരിച്ചതുകൊണ്ട് കോണ്‍ഗ്രസ്  കണ്ണൂരില്‍ മാത്രമായി  ഒതുങ്ങി.കോഴിക്കോട്‌ ജില്ലയില്‍നിന്നും  കോണ്‍ഗ്രസ് തുടച്ചു മാറ്റപ്പെട്ടു.  കെ. കരുണാകരന്റെ കാലത്തൊക്കെ  ലീഗിനോടൊപ്പം തന്നെ മലബാറില്‍ കോണ്‍ഗ്രസും ശക്‌തമായിരുന്നു. അന്ന്‌ ശക്‌തരായ പല നേതാക്കളും അവിടെനിന്ന്‌ ഉണ്ടായിട്ടുമുണ്ട്‌. എന്നാല്‍ ഇന്ന്‌ ലീഗിന്റെ താല്‍പര്യങ്ങള്‍ക്ക്‌ മുന്നില്‍ മുട്ടുമടക്കി മലബാറില്‍ കോണ്‍ഗ്രസിന്‌ എടുത്തു കാണിക്കാന്‍ കഴിയുന്ന ഒരു നേതാവ്‌ പോലും ഇല്ല. ഇവിടെ ഇന്ന്‌ ലീഗിന്റെ നിഴലിലാണ്‌ കോണ്‍ഗ്രസ്‌. ഭാരതപ്പുഴക്ക്  വടക്ക്  ലീഗിന്റെ സഹായമില്ലാതെ ഒറ്റ സീറ്റും കോണ്‍ഗ്രസിനു നേടാനാകില്ല എന്നാണ്, ലീഗുകാര്‍ പ്രചരിപ്പിക്കുന്നത്.


മുന്നണിയെ നിലനിര്‍ത്താന്‍ വിട്ടുവീഴ്‌ച ചെയ്യുന്നതുമൂലം കോണ്‍ഗ്രസ്‌ പലേടത്തും നാമമാത്രമാകുകയാണ്‌. ഘടകകക്ഷികളുടെ അപ്രമാദിത്വത്തിന്‌ വഴങ്ങാതെ സ്വന്തം നിലപാടുകളുമായി മുന്നോട്ടുപോയില്ലെങ്കില്‍ കോണ്‍ഗ്രസിന്‌ ഭാവിയില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്നു. കോണ്‍ഗ്രസ് ഷയിച്ച ഇടങ്ങളിലൊക്കെ ശക്തി പ്രാപിച്ചത് ബി ജെ പിയാണ്. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനം ബി ജെ പിയെ വളര്‍ത്താനേ ഉപകരിക്കൂ. അഞ്ചം മന്ത്രിയെ നല്‍കി ഭൂരിപക്ഷം മലയാളികളുടെയും ആത്മാഭിമാനം  മുസ്ലിം ലീഗ് എന്ന മത സംഘടനയുടെ മുന്നില്‍ അടിയറ വച്ചതിന്റെ ഗുണഫലം അനുഭവിക്കാന്‍  ബി ജെ പി ഇറങ്ങിയിട്ടുണ്ട്. നെയ്യാറ്റിന്‍കരയില്‍ ഒ രാജഗോപാലിനെ അവര്‍ സ്ഥാനാര്‍ത്ഥി ആക്കിയിരിക്കുന്നു. കേരള ബി ജെ പിയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ഇടപെടലാണിത്.തീപാറുന്ന  ത്രികോണ മത്സരം അവിടെ ഉണ്ടാകും. പ്രവചനാതീതമായ ഫലവും.

സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കാനുള്ള ലീഗിന്റെ ശ്രമം  തല്‍ക്കാലം ​വിജയിക്കില്ല. പക്ഷെ അഞ്ചാം മന്ത്രി വഴി ഉണ്ടാക്കിയ പാഴ്ചെലവ് ഒഴിവാക്കാനാകില്ല. സെല്‍വരാജിനെ രാജി വയ്പ്പിച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്ന  പാഴ്ചെലവ് ഇതിലും എത്രയോ ഭീമമാണ്. ഒരു ജനപ്രതിനിധി രാജി വച്ചാല്‍ വീണ്ടും അതേ മണ്ഡലത്തില്‍ മത്സരിക്കാന്‍ പാടില്ല എന്ന ഒരു നിയമം ഉണ്ടാകേണ്ടിയിരിക്കുന്നു.







54 comments:

kaalidaasan said...

പിറവം തെരഞ്ഞെടുപ്പും അതിനു ശേഷം ആളി ക്കത്തിച്ച അഞ്ചാം മന്ത്രി വിവാദവും അരങ്ങു തകര്‍ക്കുന്ന വിടവില്‍ ഒരു മാസത്തിനിടെ കൂടിയ മൂന്നു സിന്‍ഡിക്കേറ്റ് യോഗങ്ങളിലാണീ പകല്‍ കൊള്ളക്ക് വേണ്ട തീരുമാങ്ങളൊക്കെ ലീഗിന്റെ വൈസ് ചാന്‍സലറും മറ്റ് പിണിയാളുകളും കൂടി ചേര്‍ന്ന് എടുത്തത്. അ ഞ്ചാം മന്ത്രി പ്രശ്നം ഇപ്പോള്‍ എടുത്തിട്ടത് ഒരു പക്ഷെ ഈ വിഷയത്തില്‍ നിന്നും മാദ്ധ്യമ ശ്രദ്ധ തിരിക്കാനുദ്ദേശിച്ചായിരിക്കണം.

മുസ്ലിംലീഗിലെ മുസ്ലിങ്ങള്‍ ആത്മീയപരിവേഷം നല്‍കി ആദരിക്കുന്ന പാണന്‍ തങ്ങള്‍ തന്നെ ഇത് ചെയ്തെന്നത് പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു. കോണ്‍ഗ്രസുകാരെ മാലിന്യമെന്ന് പരിഹസിച്ച ഈ തങ്ങളെ വിളിക്കാന്‍ എന്ത് പേരായിരിക്കും ചേരുക?

Ajith said...

A compromise is reached finaly. See the report:

പ്രശ്‌നമുണ്ടാക്കുന്നത് എന്‍. ഡി. എഫുകാരെന്ന് മുന്നണിയോഗത്തില്‍ ലീഗ് Posted on: 26 Apr 2012
തിരുവനന്തപുരം: കോണ്‍ഗ്രസുമായുള്ള പ്രശ്‌നം വഷളാക്കുന്നതിന് പിന്നില്‍ മുസ്‌ലിം ലീഗില്‍ നുഴഞ്ഞുകയറിയിട്ടുള്ള എന്‍. ഡി. എഫുകാരാണെന്ന് പി. കെ.കുഞ്ഞാലിക്കുട്ടി. പലപ്പോഴും ലീഗ് നേതൃത്വത്തിന്റെ അറിവോടെയല്ല കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള പ്രകടനങ്ങളും അധിക്ഷേപിച്ചുള്ള മുദ്രാവാക്യം വിളികളും നടന്നത്. ഹൈദരലി തങ്ങളും രമേശ് ചെന്നിത്തലയും തമ്മില്‍ ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചശേഷവും ആര്യാടന്‍ മുഹമ്മദ് പ്രസംഗിച്ച വേദിയില്‍ സംഘര്‍ഷമുണ്ടായി. ഇതൊന്നും ലീഗ് നേതൃത്വത്തിന്റെ അറിവോടെയല്ല. പ്രശ്‌നം നിലനില്‍ക്കാനാണ് എന്‍.ഡി.എഫ് ആഗ്രഹിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.


http://www.mathrubhumi.com/online/malayalam/news/story/1570841/2012-04-26/kerala

njan oru manithan said...

@ajith
കോണ്‍ഗ്രസ്‌ നേതാക്കളെ മാലിന്യം എന്ന് വിളിച്ച പാണനും ഇനി NDF ആണോ?
ലീഗിന്റെ വര്‍ഗീയ ഉള്ളിലിരിപ്പ് പുറത്തു വന്നു തുടങ്ങി. വര്‍ഗീയ പാര്‍ടികളെ ഒറ്റപ്പെടുത്തുവാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ചു അണി ചേരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

vinayan said...

"സമകാലിക പ്രശ്നങ്ങളില്‍ മതവിരോധം നിറക്കുന്ന ബ്ലോഗ്‌"
എന്ന് ബ്ലോഗ്‌ ടൈറ്റില്‍ മാറ്റൂ കാളി ദാസാ.

kaalidaasan said...

അജിത്,

ലീഗുകാര്‍ ഒരിക്കലും പ്രശ്നമുണ്ടാക്കില്ലല്ലോ. കോഴിക്കോട് സര്‍വ്വകലാശാലയുടെ ഭൂമി ലീഗുകാര്‍ക്ക് കൊടുക്കാന്‍ എടുത്ത തീരുമാനം റദ്ദ് ചെയ്തു കഴിഞ്ഞിട്ടും, അങ്ങനെ ഒരു തീരുമാനവുമെടുത്തിരുന്നില്ല എന്നല്ലേ ലീഗ് വൈസ് ചാന്‍സലര്‍ പറയുന്നത്. ഇനി അവര്‍ എന്താണാവോ ആദ്യം തീരുമാനിച്ചിരുന്നത്? അഫ്ഘാനിസ്താന്‍ അമേരിക്കക്ക് എഴുതിക്കൊടുക്കാനായിരുന്നോ ആവോ.

ലീഗുകാരേക്കൊണ്ട് പ്രശ്നമുണ്ടാക്കിച്ചിട്ട്, ഇനി അത് എന്‍ ഡി എഫിന്റെ തലയില്‍ വച്ച് തടിയുരാനാണ്, കുഞ്ഞാലി ശ്രമിക്കുന്നത്.

kaalidaasan said...

മനിതന്‍ 

വാസ്തവം. പാണനായിരിക്കും ഈ ലീഗിലുള്ള എന്‍ ഡി എഫ് കാരുടെ നേതാവ്.

കോണ്‍ഗ്രസുകാരേപ്പറ്റി ലീഗിന്റെ അണികള്‍ വിളിച്ച് പറഞ്ഞതു തന്നെയാണ്, പാണന്‍ പറഞ്ഞതും. ലീഗും എന്‍ ഡി എഫും തമ്മില്‍ ഇപ്പോള്‍ പ്രത്യേക അന്തരമൊന്നുമില്ല. പണ്ടുമില്ലായിരുന്നു. പക്ഷെ പുറത്തു കാണിച്ചിരുന്നില്ല. പണ്ടത്തെ ലീഗുകാരായിരുന്നു, എന്‍ ഡി എഫ് ആയി മാറിയത്. അവര്‍ തിരിച്ചു വന്നിരിക്കുന്നു. പാണനൊക്കെ ഇത്ര കാലം അണിഞ്ഞിരുന്ന മുഖം മൂടി ഒക്കെ മാറ്റി ശരിക്കുള്ള എന്‍ ഡി എഫ് മുസ്ലിമായത് ഇപ്പോഴാണ്. പണ്ടൊക്കെ പകല്‍ ലീഗും രാത്രി എന്‍ ഡി എഫും എന്നതായിരുന്നു ഇവരുടെ രീതി. ഇപ്പോള്‍ പകലും എന്‍ ഡി എഫ് എന്ന നിലയിലേക്കവര്‍ വളര്‍ന്നു കഴിഞ്ഞു.

kaalidaasan said...

വിനയന്‍ ,

മത വിരോധം എന്ന് സാമാന്യവത്കരിക്കാതെ. മുസ്ലിം മതവിരോധം എന്നു തെളിച്ചു പറയൂ.

മുസ്ലിം മതവിശ്വാസത്തിന്റെ പേരില്‍ പാര്‍ട്ടിയുണ്ടാക്കി, അതിലൂടെ അനര്‍ഹമായത് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുന്ന മുസ്ലിം ലീഗിനോടുള്ള വിരോധം എനിക്കുണ്ട്. അത് പ്രകടമായി തന്നെയാണു ഞാന്‍ അവതരിപ്പിക്കുന്നത്.

അതുപോലെ സമാധാനത്തിന്റെ മതമെന്ന് അവകാശപ്പെട്ടിട്ട്, സമൂഹത്തില്‍ അസമാധാനമുണ്ടാക്കുന്ന മുസ്ലിങ്ങളോടും എനിക്ക് വിരോധമുണ്ട്. രണ്ടും ഞാന്‍ ഇവിടെ പ്രകടിപ്പിക്കുന്നു.

അതിനുവേണ്ടി ബ്ളോഗിന്റെ പേരു മാറ്റണമെന്ന് തോന്നുന്നില്ല.

ജ്വാല said...

Mr കാളിദാസന്‍,

സഖാവ് പിണറായിയെ പിണങ്ങാറായി എന്ന് വിളിച്ചു ആക്ഷേപിക്കാം, ഉമ്മന്‍ എന്നുള്ളത് തൊമ്മന്‍ എന്നും.. എഴുതുന്നവര്‍ക് എന്തും എങ്ങനെയും എഴുതാം, പക്ഷെ നിങ്ങള്‍ എന്ത് ഉദ്ദേശ്യത്തില്‍ ആണ് പാണക്കാട് എന്നുള്ളത് "പാണന്‍" എന്ന് എഴുതിയത്,

"പാണന്‍" എന്നുള്ളത് കേരളത്തിലെ അറിയപെടുന്ന ഒരു ജാതി വിഭാഗമാനെന്നുള്ള അറിവ് താങ്കള്‍ക്ക് ഉണ്ടാവേണ്ടതായിരുന്നു. താങ്കള്‍ ലീഗിന്റെ നേതാവിനെ "പാണന്‍' എന്ന് വിളിക്കുമ്പോള്‍ ഈ പോസ്റ്റിലൂടെ അക്ഷേപിചിരിക്കുന്നത് ആ വിഭാഗത്തെയാണ്, ജാതി പേരുകള്‍ ഒരാളെ ആക്ഷേപിക്കാന്‍ വേണ്ടി ഉപോയോഗിക്കുന്നതിന്റെ നിയമ വശത്തെ കുറിച് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.

anushka said...

മുസ്ലിം മന്ത്രി ,മുസ്ലിം മന്ത്രി എന്ന് കുറേക്കാലമായി പറയുന്നു.മുസ്ലിം മന്ത്രിക്ക് എന്താണ് കുഴപ്പം?എടുക്കുന്ന പ്രതിജ്ഞ അനുസരിച്ച് ഭരിക്കുന്ന മന്ത്രി ഏത് മതമായാലെന്ത് കുഴപ്പം?
നല്ലൊരു വിഭാഗം ഹിന്ദുക്കളുടെ മനസ്സിലുള്ള വര്‍ഗീയതയാണ് ഇവിടെ പുറത്തു വരുന്നത്.കമ്യൂണിസ്റ്റുകാരടക്കം.
സ്ഥലം മറിച്ചു കൊടുക്കുന്ന പരിപാടിയൊക്കെ മാര്‍ക്സിസ്റ്റ്കാരും കുറേ ചെയ്തിട്ടുള്ളതാണല്ലോ?

kaalidaasan said...

>>>>>>"പാണന്‍" എന്നുള്ളത് കേരളത്തിലെ അറിയപെടുന്ന ഒരു ജാതി വിഭാഗമാനെന്നുള്ള അറിവ് താങ്കള്‍ക്ക് ഉണ്ടാവേണ്ടതായിരുന്നു. താങ്കള്‍ ലീഗിന്റെ നേതാവിനെ "പാണന്‍' എന്ന് വിളിക്കുമ്പോള്‍ ഈ പോസ്റ്റിലൂടെ അക്ഷേപിചിരിക്കുന്നത് ആ വിഭാഗത്തെയാണ്, ജാതി പേരുകള്‍ ഒരാളെ ആക്ഷേപിക്കാന്‍ വേണ്ടി ഉപോയോഗിക്കുന്നതിന്റെ നിയമ വശത്തെ കുറിച് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.<<<<<


ജ്വാല,

ജ്വാല ഏത് നിയമത്തേക്കുറിച്ചാണു പറയുന്നത്? പാണന്‍ ജാതിയില്‍ ജനിച്ച ഒരാളെ, പാണന്‍ എന്നു വിളിച്ചാക്ഷേപിച്ചാല്‍ അത് നിയമപരമായി തെറ്റാണെന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. പാണനല്ലാത്ത പാണക്കാടനെ പാണന്‍ എന്നു വിളിച്ചാല്‍ ഏത് നിയമാണെന്നെ പിടി കൂടുക എന്നു വിശദമാക്കിയാല്‍ കൊള്ളാം.

എം എ കുട്ടപ്പനെ പുലയന്‍ എന്നു വിളിച്ചാക്ഷേപിച്ചാല്‍ കേസു കൊടുത്ത് വിളിക്കുന്ന ആളെ ശിക്ഷിക്കാം. പക്ഷെ സുകുമാരന്‍നായരെ പുലയന്‍ എന്നു വിളിച്ചാല്‍ കേസെടുക്കാന്‍ വകുപ്പുണ്ടോ? ഉണ്ടെങ്കിലേ പാണക്കാടനെ പാണന്‍ എന്നു വിളിച്ചാല്‍ ശിക്ഷിക്കാന്‍ വകുപ്പുള്ളു.

ജാതികള്‍ ഉണ്ടെന്നു കരുതി ജാതികളുടെ പേരുകള്‍ മറ്റൊരിടത്തുമുപയോഗിക്കാന്‍ പാടില്ല എന്ന ഒരു നിയമം കേരളത്തിലുണ്ടോ? ഞാന്‍ കേട്ടിട്ടില്ല. ജ്വാല പറയുന്നതില്‍ എന്തെങ്കിലും വാസ്തവമുണ്ടെങ്കില്‍, പാണന്‍ എന്ന പേര്‍ സ്വന്തം വീട്ടുപേരിന്റെ ഭാഗമാക്കിയ പണക്കാടനെതിരെ ആദ്യം കേസെടുക്കേണ്ടി വരും.

പാണക്കാടന്‍ എന്നതിന്റെ ചുരുക്കപ്പേരാണ്, പാണന്‍ എന്നത്. ഈ പാണക്കാടന്‍ പാണ ജാതിയാണെങ്കിലേ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചു എന്നാരോപിക്കാന്‍ പറ്റൂ.

ഞാന്‍ അറിഞ്ഞിടത്തോളം ഇദ്ദേഹത്തിന്റെ പേര്, ഹൈദരലി ശിഹാബ് തങ്ങള്‍ എന്നാണ്. പക്ഷെ മുസ്ലിം ലീഗുകാര്‍ മുഴുവനിദ്ദേഹത്തെ പാണക്കാട്ടു തങ്ങള്‍ എന്നാണു വിളിക്കുന്നത്. പാണക്കാടന്‍ എന്ന് വിളിക്കുമ്പോള്‍ ഇല്ലാത്ത അസ്ഖ്യത പാണന്‍ എന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാകേണ്ടതുമില്ല.

ഇദ്ദേഹത്തെ പാണനെന്നു വിളിച്ചാല്‍ പാണന്‍മാര്‍ക്ക് ഒരു പക്ഷെ നാണക്കേടുണ്ടാകും. കാരണം ഒരു പാണനും ഏതെങ്കിലും കടലാസു സംഘടനയുണ്ടാക്കി, അതിന്റെ പ്രസിഡണ്ടായിരുന്ന്, സര്‍ക്കാര്‍ ഭൂമി അടിച്ചു മാറ്റാന്‍ ശ്രമിക്കില്ല.

kaalidaasan said...

>>>>>>മുസ്ലിം മന്ത്രി ,മുസ്ലിം മന്ത്രി എന്ന് കുറേക്കാലമായി പറയുന്നു.മുസ്ലിം മന്ത്രിക്ക് എന്താണ് കുഴപ്പം?എടുക്കുന്ന പ്രതിജ്ഞ അനുസരിച്ച് ഭരിക്കുന്ന മന്ത്രി ഏത് മതമായാലെന്ത് കുഴപ്പം?<<<<<

മുസ്ലിം മന്ത്രി എന്നു പറഞ്ഞാല്‍ എന്താണു പ്രശ്നം?

മുസ്ലിം ലീഗ് എന്ന മത സംഘടനയുണ്ടാക്കി, മുസ്ലിം വികാരം ഇളക്കി വിട്ട് തെരഞ്ഞെടുപ്പില്‍ ജയിച്ച്, പണക്കാട്ടു തങ്ങളെന്ന മുസ്ലിം ആത്മീയ നേതാവിന്റെ അനുഗ്രഹവും വാങ്ങി, അള്ളായുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നവരെ മുസ്ലിം മന്ത്രി എന്നു വിളിച്ചാല്‍ എന്താണു കുഴപ്പം?

kaalidaasan said...

>>>>>>നല്ലൊരു വിഭാഗം ഹിന്ദുക്കളുടെ മനസ്സിലുള്ള വര്‍ഗീയതയാണ് ഇവിടെ പുറത്തു വരുന്നത്.<<<<<

മുസ്ലിം ലീഗിനു മന്ത്രിയെ കൊടുക്കേണ്ട എന്നു ആദ്യം പറഞ്ഞത് ആര്യാടന്‍ മുഹമ്മദ്, എം ഐ ഷാനവാസ്, എം എ വാഹിദ്, സി പി മുഹമ്മദ്, വര്‍ക്കല കഹാര്‍ തുടങ്ങിയ മുസ്ലിം എം എല്‍ എ മാരാണ്. മുസ്ലിം ലീഗ് എന്ന മത സംഘടനയുടെ മുന്നില്‍ തല കുനിച്ചാല്‍ ഉമ്മന്‍ ചാണ്ടി കേരളത്തിലെ അവസാനത്തെ ന്യൂനപക്ഷ മുഖ്യമന്ത്രി ആകുമെന്നു പറഞ്ഞത് ആര്യാടന്‍ മുഹമ്മദാണ്. ഇവരൊക്കെ ഹിന്ദുക്കളാണെന്ന് വിശ്വസിക്കാന്‍ താങ്കള്‍ക്കവകാശമുണ്ട്. ഹിന്ദുക്കളുടെ മനസ്സിലുള്ള വര്‍ഗീയത എങ്ങനെയാണിവരുടെ മനസിലും കയറിക്കൂടിയത്?

rubym said...

ജ്വാലയുടെ പോസ്റ്റിന്‌ മറുപടി പറയണം, അല്ലാതെ ഉരുണ്ട് മറിയരുത്. ഒരാളെ ആക്ഷേപിക്കാന്‍ ഒരു വാക്ക് ഉപയോഗിക്കുന്നത് ആ വാക്ക് ഉള്‍ക്കൊള്ളുന്ന പ്രകൃതത്തെ നീചമായി കാണുന്നത് കൊണ്ട് തന്നെയാണ്‌. പട്ടി, പന്നി, കഴുവേറി... എല്ലാം. ഉള്ളില്‍ കിടന്ന് നാറിയ ജാതീയത അറിയാതെ പുറത്ത് വന്നതില്‍ മാപ്പ് പറയുന്നതില്‍ എന്തിന്‍ മടിക്കണം ?

ജ്വാല said...

Mr കാളിദാസന്‍,

"പാണന്‍ ജാതിയില്‍ ജനിച്ച ഒരാളെ, പാണന്‍ എന്നു വിളിച്ചാക്ഷേപിച്ചാല്‍"

പുലയന്‍ വിഭാഗത്തില്‍ പെട്ട ഒരാളെ പുലയന്‍ എന്നും, ക്രിസ്ത്യനായ ഒരാളെ ക്രിസ്ത്യന്‍ എന്നും, മുസ്ലിമിനെ മുസ്ലിം എന്നും വിളിക്കുമ്പോള്‍ അത് എങ്ങനെ യാണ് ആക്ഷേപം ആകുന്നത്‌, അത് ആക്ഷേപം ആകണമെങ്കില്‍ അതല്ലാത്ത ഒരാളെ വിളിക്കണം,

"പാണക്കാടന്‍ എന്നതിന്റെ ചുരുക്കപ്പേരാണ്, പാണന്‍ എന്നത്." ഒരു വാദത്തിനു വേണ്ടിയുള്ള ഈ അറിവ് അപാരം തന്നെ, അങ്ങനെയെങ്കില്‍ പലതും ചുരുക്കി വിളിക്കുകയാണെങ്കില്‍ താങ്കളുടെ പേരിലെ തന്നെ ആദ്യ രണ്ടക്ഷരം മാത്രം എഴുതിയാല്‍ താങ്കള്‍ ആയി എന്ന് പറയാന്‍ കഴിയും.

"പാണക്കാടന്‍ എന്ന് വിളിക്കുമ്പോള്‍ ഇല്ലാത്ത അസ്ഖ്യത പാണന്‍ എന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാകേണ്ടതുമില്ല"

എവിടെ ലീഗ് നേതാവിനെ എങ്ങനെ വിളിക്കണം എന്നുള്ളതല്ല ഞാന്‍ എഴുതിയത്, നിങ്ങളുടെ പ്രത്യിയ ശാസ്ത്രത്തിന്റെ എതിരാളികളെ നിങ്ങള്ക്ക് എങ്ങനെ വേണമെങ്കിലും സംബോധന ചെയ്യാം, അതിനു ഉപയോഗിച്ച വാക്ക് ജാതി പരമായി പോയതാണ്,

പ്രത്യഷത്തില്‍ സമൂഹത്തിനു വളരെ മോശമാണെന്ന് തോന്നിയിട്ടുള്ള ഒരു കുറ്റം അത് ആര് ചെയ്താലും അവരെ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടുമ്പോള്‍ അവര്‍ക്ക് കൂട്ടായി ഉപോയോഗിച്ച പദ പ്രയോഗത്തിലൂടെ ആ വിഭാഗത്തെയും അതില്‍ ഉള്‍പെടുത്തി എന്നുള്ളതാണ്.

കുഞ്ഞുവര്‍ക്കി said...

ജ്വാല പാണ ജാതിക്കാരിയാണെന്ന് തോന്നുന്നു?... പാണക്കാടനെ പാണന്‍ എന്നു വിളിചാല്‍ അതു പാണന്‍ മാരെ അവഹേളിക്കുന്നു എന്ന വികാരം ഉണ്ടാവാന്‍

ജ്വാല said...

Mr കുഞ്ഞുവര്കി,

തീര്‍ച്ചയായും ഞാന്‍ പാണ ജാതിയില്‍ പെട്ടതാണ്, അതില്‍ അഭിമാനവും ഉണ്ട്, താങ്കള്‍ ഏതു ജാതിയില്‍ പെട്ടതെന്നു എനിക്കറിയില്ല, എന്നിരുന്നാലും തല്ക്കാലം താങ്കളും പാണ ജാതിയില്‍ ആണെന്ന് കരുതുക, താങ്കളുടെ അയല്പക്കകാരനായ ഒരു ക്രിസ്ഥിയാനിയെ അയാളോട് വിദ്വേഷം ഉള്ള മറ്റൊരാള്‍ അയാളുടെ വീട്ടുപടിക്കല്‍ വന്നിട്ട് " എടാ പാണ, നന്ദി ഇല്ലാത്തവനെ, പാണനെ , നീ ഇങ്ങോട്ട് ഇറങ്ങി വാടാ" എന്നെക്കെ ആക്രോഷിച്ചാല്‍ അത് കേട്ട് നില്‍ക്കുന്ന നിങ്ങളുടെ മനോ വിചാരം എനിക്ക് ഊഹിക്കാന്‍ കഴിയും,

അതായത് നിങ്ങള്ക്ക് നീചന്‍ എന്ന് തോന്നുന്ന ഒരു വ്യക്തിയെ " പാണന്‍ എന്ന് വിളിച്ചു ആക്ഷേപിക്കണ്ട കാര്യം ഉണ്ടോ "

അതുപോലെ തന്നെ

"ഇദ്ദേഹത്തെ പാണനെന്നു വിളിച്ചാല്‍ പാണന്‍മാര്‍ക്ക് ഒരു പക്ഷെ നാണക്കേടുണ്ടാകും. കാരണം ഒരു പാണനും ഏതെങ്കിലും കടലാസു സംഘടനയുണ്ടാക്കി, അതിന്റെ പ്രസിഡണ്ടായിരുന്ന്, സര്‍ക്കാര്‍ ഭൂമി അടിച്ചു മാറ്റാന്‍ ശ്രമിക്കില്ല.‍ "

പാണന്‍ എന്നത് ഒരു സമൂഹമാണ് , ചിലപ്പോള്‍ അതില്‍ പെട്ട ഒരാള്‍ ഇത്തരത്തിലുള്ള തെറ്റുകള്‍ ചെയ്തെന്നു വരാം ,കാരണം മറ്റു സമുദായത്തെ പോലെ തന്നെ ഒരാള്‍ മറ്റൊരാളുടെ നിയന്ത്രണത്തില്‍ അല്ല ജീവിക്കുന്നത് , ആര്‍ക്കും തെറ്റ് ചെയ്യാം , അവര്‍ക്ക് അതിന്റെ ഞ്യായീകരണവും ഉണ്ടായിരിക്കും, അത് എങ്ങനെ ആണ് പാണന്മാരുടെ എല്ലാം പേരില്‍ വരുന്നത്, അങ്ങനെ ചെയ്താല്‍ അത് പാണന്മാര്‍ ഏറ്റെടുക്കുകയും അതില്‍ നാണിക്കുകയും വേണമെന്നാണോ ലേഖകന്‍ ഉദേശിക്കുന്നത്,

കുഞ്ഞുവര്‍ക്കി said...
This comment has been removed by the author.
കുഞ്ഞുവര്‍ക്കി said...
This comment has been removed by the author.
mirchy.sandwich said...

പാണനാരെന്ന് ചോദിച്ചു
പാണനാരെന്ന് ചൊല്ലി ഓൻ
“പാണി” കേട്ടഥ കോപിച്ചു
തങ്ങളങ്ങുന്നു പൊറുക്കണം

പ്രതികരണൻ said...

ജ്വാലയുടെ കമന്റിനെ തുടര്‍ന്നുള്ള 'ടൈപ്പുകുത്തു'കള്‍ വായിച്ചു.

ജ്വാലയുടെ നിലപാട് ശരിയാണെന്ന അഭിപ്രായമാണ് പ്രതികരണന്. പാണക്കട് ഹൈദരലി തങ്ങളെ 'പാണന്‍' എന്നു വിളിക്കാന്‍ ശ്രീ കാളിദാസനെ പ്രേരിപ്പിക്കുന്നത് തീര്‍ച്ചയായും, കേരളത്തിലെ അസംഖ്യം 'കീഴ്ജാതി'കളിലൊന്നാണ് പാണന്മാര്‍ എന്ന ബോധ്യം തന്നെയാണ്. അദ്ദേഹം പുറമേ സമ്മതിക്കില്ലെങ്കിലും വസ്തുത അതുതന്നെ. അതു മനസ്സിലായതുകൊണ്ടാണ്, 'ശുംഭ'നെ ചിലര്‍ ന്യായീകരിച്ചതു പോലെ അദ്ദേഹവും വീണിടത്തു കിടന്ന് ഉരുളുന്നത്. ജ്വാലയെ 'പാണി'യെന്ന് പരിഹസിക്കാന്‍ മിര്‍ച്ചിയെ പ്രേരിപ്പിക്കുന്നതും ആ പരമ്പരാഗതബോധ്യം തന്നെയാണ്. (ഇനിയിപ്പം എന്നെയും 'പാണനാക്കി ' വെറും ജാതിക്കുശുമ്പാക്കി ഇതിനെ തള്ളുമായിരിക്കും.)

ലീഗ് പരമോന്നതന്റെ വര്‍ഗ്ഗീയവും ജനാധിപത്യവിരുദ്ധവുമായ നടപടികളെ വിമര്‍ശിക്കാനുള്ള കാളിദാസന്റെ അവകാശത്തിനു വേണ്ടി പ്രതികരണനും മുഷ്ടിചുരുട്ടുന്നു. പക്ഷേ, അതിനിടയില്‍ കാളിദാസന്‍ നടത്തുന്ന അനുചിതവും അനാവശ്യവുമായ പരാമര്‍ശങ്ങളെ ‌-വര്‍ഗ്ഗീയവും ജനാധിപത്യവിരുദ്ധവുമായ പരാമര്‍ശങ്ങളെ- പ്രതികരണന്‍ ശക്തമായി അപലപിക്കുകയും ചെയ്യുന്നു.

muhammed said...

എടാ കാളി ദാസ കീടമേ, മത സൌഹദ്രവും, സ്നേഹവും എന്നും കത്ത് സൂക്ഷിക്കുന്ന പണക്കാടെ തങ്ങളോടെ കളി വേണ്ട കാളിയെ............ ഏതു മത വിശാസിയും ബഹുമാനിക്കുന്നവരാണ് അവര്‍........... രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന അവരോടെ യാതൊരു പ്രതി പക്ഷ ബഹുമാനവും കൂടാതെ സംസാരിക്കുന്ന നീ ഒത്തിരി വികിര്തനും കീടവും തന്നെ.... നീ മറുപടി അര്‍ഹിക്കുന്നില്ല................ പോയി തുലയൂ...........

കുഞ്ഞുവര്‍ക്കി said...

പാണക്കാട്ടു തങ്ങളെ പാണന്‍ എന്ന് വിളിക്കുന്നത്‌ പാണ ജാതിയിലുള്ളവര്‍ക്ക്‌ അപമാനമാനമാന്നെന്നുള്ള ജ്വാലയുടെ അഭിപ്രായത്തെ ഞാന്‍ പിന്താങ്ങുന്നു. കള്ളനും സ്വജനപക്ഷപാതിയുംയുമായ ഒരുവനെ അവന്‍ ഉള്‍പെടാത്ത അന്തസുള്ള ഒരു സമുദായത്തിന്‍റെ പേരുചാരി കാളിവിളിച്ചത് തികച്ചും തെറ്റാണ്...

kaalidaasan said...

>>>>>ജ്വാലയുടെ പോസ്റ്റിന്‌ മറുപടി പറയണം, അല്ലാതെ ഉരുണ്ട് മറിയരുത്. ഒരാളെ ആക്ഷേപിക്കാന്‍ ഒരു വാക്ക് ഉപയോഗിക്കുന്നത് ആ വാക്ക് ഉള്‍ക്കൊള്ളുന്ന പ്രകൃതത്തെ നീചമായി കാണുന്നത് കൊണ്ട് തന്നെയാണ്‌. <<<<

പാണന്‍ എന്ന വാക്കുപയോഗിക്കുന്നത് ആ വാക്ക് ഉള്‍ക്കൊള്ളുന്ന പ്രകൃതത്തെ നീചമായി കാണുന്നത് കൊണ്ടാണെന്നത് താങ്കളുടെ അഭിപ്രായം. പക്ഷെ എനിക്കങ്ങനെ ഒന്നില്ല. ഈ വാക്ക് നീചമാണെങ്കില്‍, ഇത് പാണന്‍മാര്‍ ആദ്യം ഉപേക്ഷിക്കട്ടെ.

പാണക്കാടന്‍ എന്ന തങ്ങളുടെ വിളിപ്പേര്, ഞാന്‍ പാണന്‍ എന്നു ചുരുക്കി വിളിച്ചു. അതിന്റെ പേരില്‍ ഏത് നിയമനടപടിയേയും നേരിടാന്‍ ഞാന്‍ തയ്യാറാണ്.

kaalidaasan said...

>>>>>പുലയന്‍ വിഭാഗത്തില്‍ പെട്ട ഒരാളെ പുലയന്‍ എന്നും, ക്രിസ്ത്യനായ ഒരാളെ ക്രിസ്ത്യന്‍ എന്നും, മുസ്ലിമിനെ മുസ്ലിം എന്നും വിളിക്കുമ്പോള്‍ അത് എങ്ങനെ യാണ് ആക്ഷേപം ആകുന്നത്‌, അത് ആക്ഷേപം ആകണമെങ്കില്‍ അതല്ലാത്ത ഒരാളെ വിളിക്കണം<<<<

ജ്വാല,

ഇപ്പോള്‍ നിങ്ങള്‍ നിയമ വശം വിട്ട് ആക്ഷേപത്തിലേക്ക് വന്നോ?

ആര്‍ക്കാണാക്ഷേപം ഉള്ളത്. പാണക്കാടനോ അതോ പാണന്‍മാര്‍ക്കോ?

നിയമവശം നിങ്ങള്‍ക്കറിയില്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം. ഹരിജനങ്ങളെ അവരുടെ ജാതിപ്പേരു വിളിച്ചാല്‍ ആണു നിയമപ്രശ്നം ഉള്ളത്. അല്ലാതെ മുന്തിയ ജാതിക്കാരെയോ, ക്രിസ്ത്യാനിയേയോ മുസ്ലിമിനെയോ ജാതിപ്പേരോ മതപ്പേരോ വിളിച്ചാല്‍ ഒരു നിയമ പ്രശ്നവുമില്ല.

പാണക്കാടനെ പാണന്‍ എന്നു വിളിച്ചത് ആക്ഷേപമാണെന്ന് പാണക്കാടന്‍ പറയട്ടേ. അതിനു ഞാന്‍ മറുപടി പറയാം.

ഒരു പുലയനെ പരസ്യമായി പുലയന്‍ എന്നു നിങ്ങളൊന്ന് വിളിച്ചു നോക്ക്. അപ്പോള്‍ അറിയാം നിയമം എങ്ങനെ പിടികൂടുമെന്ന്.

kaalidaasan said...

>>>>>"പാണക്കാടന്‍ എന്നതിന്റെ ചുരുക്കപ്പേരാണ്, പാണന്‍ എന്നത്." ഒരു വാദത്തിനു വേണ്ടിയുള്ള ഈ അറിവ് അപാരം തന്നെ, അങ്ങനെയെങ്കില്‍ പലതും ചുരുക്കി വിളിക്കുകയാണെങ്കില്‍ താങ്കളുടെ പേരിലെ തന്നെ ആദ്യ രണ്ടക്ഷരം മാത്രം എഴുതിയാല്‍ താങ്കള്‍ ആയി എന്ന് പറയാന്‍ കഴിയും. <<<<

ജ്വാല,

എന്റെ ബ്ളോഗ് എന്നാണു നിങ്ങള്‍ വായിക്കാന്‍ തുടങ്ങിയത്? അടുത്തകാലത്താണെങ്കില്‍ നിങ്ങള്‍ പഴയതൊക്കെ വായിക്കേണ്ടി വരും. എന്റെ അഭിപ്രായങ്ങളെ പിന്തുണക്കുന്ന പലരും എന്നെ കാളി എന്നാണഭിസംബോധന ചെയ്യാറുള്ളത്. കാളി എന്നു വിളിച്ചതുകൊണ്ട് എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. ഇനി തോന്നുകയും ഇല്ല.

kaalidaasan said...

>>>>>എവിടെ ലീഗ് നേതാവിനെ എങ്ങനെ വിളിക്കണം എന്നുള്ളതല്ല ഞാന്‍ എഴുതിയത്, നിങ്ങളുടെ പ്രത്യിയ ശാസ്ത്രത്തിന്റെ എതിരാളികളെ നിങ്ങള്ക്ക് എങ്ങനെ വേണമെങ്കിലും സംബോധന ചെയ്യാം, അതിനു ഉപയോഗിച്ച വാക്ക് ജാതി പരമായി പോയതാണ്, <<<<

ജ്വാല,

ജാതിപരമായി വ്യഖ്യനിക്കാവുന്ന ഒരു പേര്, സ്വന്തം വീട്ടു പേരാക്കിയത് പാണക്കാടനാണ്. ഞാനല്ല. അത് മോശമാണെങ്കില്‍ അത് മാറ്റുകയാണു വേണ്ടത്.

kaalidaasan said...

>>>>>പ്രത്യഷത്തില്‍ സമൂഹത്തിനു വളരെ മോശമാണെന്ന് തോന്നിയിട്ടുള്ള ഒരു കുറ്റം അത് ആര് ചെയ്താലും അവരെ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടുമ്പോള്‍ അവര്‍ക്ക് കൂട്ടായി ഉപോയോഗിച്ച പദ പ്രയോഗത്തിലൂടെ ആ വിഭാഗത്തെയും അതില്‍ ഉള്‍പെടുത്തി എന്നുള്ളതാണ്. <<<<

ജ്വാല,

പാണക്കാടനെ പാണന്‍ എന്നു വിളിച്ചപ്പോള്‍ ഒരു വിഭാഗത്തെയും ഉള്‍പ്പെടുത്തിയിട്ടില്ല. പണക്കാടന്‍ എന്ന പേരിന്റെ ചുരുക്കെഴുത്താണു ഞാന്‍ ഉപയോഗിച്ചത്. അത് പാണന്‍മാര്‍ക്ക് നാണക്കേടുണ്ടാക്കേണ്ട യാതൊരു ആവശ്യവുമില്ല.

പണക്കാടന്‍ തങ്ങളെ സമൂഹത്തിന്റെ മുന്നില്‍ തുറന്നു കാട്ടാന്‍ പാണക്കാടന്റെ പേരില്‍ ഉള്ള അക്ഷരങ്ങള്‍ മാത്രമേ ഞാന്‍ ഉപയോഗിച്ചിട്ടുള്ളു. അത് ഒരു ജാതിയുടെ പേരിലുള്ള അക്ഷരങ്ങളാണെന്നത് എന്റെ കുറ്റമല്ല.

kaalidaasan said...

>>>>>പാണന്‍ എന്നത് ഒരു സമൂഹമാണ് , ചിലപ്പോള്‍ അതില്‍ പെട്ട ഒരാള്‍ ഇത്തരത്തിലുള്ള തെറ്റുകള്‍ ചെയ്തെന്നു വരാം ,കാരണം മറ്റു സമുദായത്തെ പോലെ തന്നെ ഒരാള്‍ മറ്റൊരാളുടെ നിയന്ത്രണത്തില്‍ അല്ല ജീവിക്കുന്നത് , ആര്‍ക്കും തെറ്റ് ചെയ്യാം , അവര്‍ക്ക് അതിന്റെ ഞ്യായീകരണവും ഉണ്ടായിരിക്കും, അത് എങ്ങനെ ആണ് പാണന്മാരുടെ എല്ലാം പേരില്‍ വരുന്നത്, അങ്ങനെ ചെയ്താല്‍ അത് പാണന്മാര്‍ ഏറ്റെടുക്കുകയും അതില്‍ നാണിക്കുകയും വേണമെന്നാണോ ലേഖകന്‍ ഉദേശിക്കുന്നത്,<<<<

ജ്വാല,

ഇത് നിങ്ങള്‍ വളച്ചൊടിക്കുന്നതാണ്. പാണന്‍ തങ്ങളുടെ പ്രവര്‍ത്തി ഒരു പാണനും ഏറ്റെടുക്കേണ്ട ആവശ്യമില്ല.

പാണന്‍മാര്‍ക്ക് നാണക്കേടാണ്, എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം മനസിലാകാത്ത പ്രശ്നമാണു നിങ്ങള്‍ക്ക്. ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല എന്ന് പണ്ട് വി എസ് പറഞ്ഞപ്പോള്‍, ആരെയോ പട്ടി എന്നു വിളിച്ചു എന്നാക്ഷേപിച്ചതുപോലെയേ ഇതുമുള്ളു.

തങ്ങള്‍ ചെയ്തതുപോലെ ഒരു പ്രവര്‍ത്തി, ഒരു പാണനും ചെയ്യില്ല എന്നാണു ഞാന്‍ പറഞ്ഞത്. പാണക്കാടന്‍ തങ്ങളെ പാണജാതിക്കാരോട്, ഉപമിച്ചാല്‍ അത് പാണ ജാതിക്കാര്‍ക്ക് നാണക്കേടാകും എന്നാണു ഞാന്‍ പറഞ്ഞത്. പാണന്‍ എന്ന ഇവിടത്തെ പ്രയോഗത്തില്‍ ഒരു ജാതി പരമര്‍ശവുമില്ല.

തങ്ങള്‍ സര്‍ക്കാര്‍ ഭൂമി അടിച്ചു മാറ്റിയതുപോലെ പാണ ജാതിയില്‍ പെട്ടവരും ചെയ്യും ,എന്നു നിങ്ങള്‍ പറയുമ്പോള്‍ നിങ്ങളാണു പാണ ജാതിക്കാരെ ആക്ഷേപിക്കുന്നത്. അവര്‍ ഒരിക്കലും ചെയ്യാത്ത കുറ്റം അവരുടെമേല്‍ കെട്ടി വയ്ക്കുന്നു.

kaalidaasan said...

>>>>>പാണക്കട് ഹൈദരലി തങ്ങളെ 'പാണന്‍' എന്നു വിളിക്കാന്‍ ശ്രീ കാളിദാസനെ പ്രേരിപ്പിക്കുന്നത് തീര്‍ച്ചയായും, കേരളത്തിലെ അസംഖ്യം 'കീഴ്ജാതി'കളിലൊന്നാണ് പാണന്മാര്‍ എന്ന ബോധ്യം തന്നെയാണ്. <<<<

പ്രതികരണന്‍,

പാണന്‍  എന്നത് ഏതെങ്കിലും കീഴ്ജാതിക്കാരുടെ പേരായതുകൊണ്ടല്ല ഞാന്‍ പാണക്കാടനെ പാണന്‍ എന്നു വിളിച്ചത്. പാണക്കാടന്‍ എന്ന വാക്കിലെ അക്ഷരങ്ങള്‍ മാത്രമാണുപയോഗിച്ചത്.

പാണക്കാട്ന്റെ വീട്ടു പേര്, കുഞ്ഞാലിയുടേതു പോലെ പാണ്ടിക്കടവത്ത് എന്നായിരുന്നെങ്കില്‍ പാണ്ടി എന്നു വിളിച്ചേനെ. അത് പാണ്ടികളെ ആക്ഷേപിക്കുന്നതൊന്നുമല്ല. പാണ്ടി നാട്ടില്‍ നിന്നും വരുന്നവര്‍ എന്നേ ആ പ്രയോഗത്തിനര്‍ത്ഥമുള്ളു. അതുപോലെ പാണന്‍ എന്നു പറയുന്നത് പാട്ടു പാടി നടക്കുന്നവര്‍ എന്നേ അര്‍ത്ഥമുള്ളു. പാണന്‍മാര്‍ പാടി നടക്കുന്നു എന്നതൊക്കെ മലയാളത്തില്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്. അത് പാണജാതിക്കാരെ ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചുമല്ല.

പാണന്‍ എന്ന ജാതിയുണ്ടായതുകൊണ്ട്, പാണനെന്ന വാക്ക് ആരുമുപയോഗിക്കാന്‍ പാടില്ല എന്ന നിലപാട്, ഒരു വക സാംസ്കാരിക ഫാസിസമാണ്.

kaalidaasan said...

>>>>>>മത സൌഹദ്രവും, സ്നേഹവും എന്നും കത്ത് സൂക്ഷിക്കുന്ന പണക്കാടെ തങ്ങളോടെ കളി വേണ്ട കാളിയെ............ ഏതു മത വിശാസിയും ബഹുമാനിക്കുന്നവരാണ് അവര്‍........... രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന അവരോടെ യാതൊരു പ്രതി പക്ഷ ബഹുമാനവും കൂടാതെ സംസാരിക്കുന്ന നീ ഒത്തിരി വികിര്തനും കീടവും തന്നെ.... <<<<<


മമ്മദേ,

ഇതുപോലെ തമാശ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കാതെ.

മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സംഘടനയുണ്ടാക്കി, മുസ്ലിങ്ങള്‍ക്ക് വേണ്ടി വിലപേശി സ്ഥാനമാനങ്ങള്‍ നേടുന്ന ഒരു കീടത്തെ ആരും മതസൌഹൃതത്തിന്റെ വക്താവായി കാണില്ല.

എതിരാളികള്‍ പോലും  ബഹുമാനിച്ചിരുന്ന മറ്റൊരു പണക്കാട്ട് തങ്ങളുണ്ടായിരുന്നു. അന്തസായി പെരുമാറുകയും സംസാരിക്കുകയും ചെയ്തിരുന്ന അദ്ദേഹം പക്ഷെ മരിച്ചു പോയി. അദ്ദേഹവും ആയി ഈ കീടത്തെ താരതമ്യം ചെയ്യാനേ പറ്റില്ല. രാഷ്ട്രീയ സുഹൃത്തുക്കള്‍  പോലും ഈ കീടത്തെ വെറുക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളായ മുഖ്യമന്ത്രിയോ ഗവര്‍ണ്ണറോ പ്രഖ്യാപിക്കാത്ത അലിയെ മന്ത്രിയായും അദ്ദേഹത്തിന്റെ വകുപ്പും പ്രഖ്യാപിച്ച അന്ന് എല്ലാ രാഷ്ട്രീയ സുഹൃത്തുക്കളും ഈ കീടത്തെ വെറുത്തു. ഇപ്പോള്‍  ഉമ്മന്‍ ചാണ്ടിയെ ഭീക്ഷണിപ്പെടുത്തി മന്ത്രിയെ നേടിയെടുത്തപ്പോള്‍ ആ വെറുപ്പ് ഇരട്ടിക്കുകയും ചെയ്തു.

രാഷ്ട്രീയ കൂട്ടാളികളായ ആര്യാടനും മുരളീധരനും ഈ കീടത്തെ എങ്ങനെ ബഹുമാനിക്കുന്നു എന്ന് ഇപ്പോള്‍ കേരളം മുഴുവനും  കാണുന്നു. എന്‍ എസ് എസുമായി ചര്‍ച്ചക്കു പോകും എന്നു പറഞ്ഞപ്പോള്‍ ഒരു കീടവും ഞങ്ങളുടെ അടുത്ത് വരേണ്ട എന്നാണ്, സുകുമാരന്‍ നായര്‍ പറഞ്ഞത്. ആര്യാടനെ പട്ടിയായി ചിത്രീകരിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ മമ്മദുമാര്‍ മലപ്പുറത്ത് വച്ചപ്പോള്‍, തങ്ങളെ പാണന്‍ എന്ന് അഭിസംഭോധന ചെയ്യുന്ന ബോര്‍ഡുകളാണ്, ആര്യാടന്റെ പിന്തുണക്കാര്‍ വച്ചതും. ആര്യാടന്‍ അവസാനം പറഞ്ഞത്, കീടം ഇപ്പോള്‍ മുസ്ലിം തീവ്രവാദികളെ സ്വന്തം  വര്‍ഗ്ഗീയ സംഘടനിയിലേക്ക് റിക്രൂട്ട് ചെയ്യുന്നു എന്നാണ്.

kaalidaasan said...

>>>>>>പാണക്കാട്ടു തങ്ങളെ പാണന്‍ എന്ന് വിളിക്കുന്നത്‌ പാണ ജാതിയിലുള്ളവര്‍ക്ക്‌ അപമാനമാനമാന്നെന്നുള്ള ജ്വാലയുടെ അഭിപ്രായത്തെ ഞാന്‍ പിന്താങ്ങുന്നു. കള്ളനും സ്വജനപക്ഷപാതിയുംയുമായ ഒരുവനെ അവന്‍ ഉള്‍പെടാത്ത അന്തസുള്ള ഒരു സമുദായത്തിന്‍റെ പേരുചാരി കാളിവിളിച്ചത് തികച്ചും തെറ്റാണ്...<<<<<


കുഞ്ഞു വര്‍ക്കി,

തങ്ങളെ പാണന്‍ എന്നു വിളിച്ചത് ഏതെങ്കിലും ജാതിപ്പേരായല്ല. പാണക്കാടന്‍ എന്ന വാക്കിനെ ചുരുക്കി എഴുതിയതാണത്. ഒരു ജാതിയോടും  ഈ കീടത്തെ ഞാന്‍ കൂട്ടിക്കെട്ടില്ല.

ഈ വാക്കുപയോഗിച്ചതില്‍ പാണ ജാതിയില്‍ പെട്ട ആര്‍ക്കെങ്കിലും നാണക്കേടുണ്ടാക്കുന്നു എങ്കില്‍ ഞാന്‍ ഖേദിക്കുന്നു. പാണജാതിയല്‍ പെട്ട ആരെയും ഞാന്‍  ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

>>>>>>തീര്‍ച്ചയായും ഞാന്‍ പാണ ജാതിയില്‍ പെട്ടതാണ്, അതില്‍ അഭിമാനവും ഉണ്ട്, താങ്കള്‍ ഏതു ജാതിയില്‍ പെട്ടതെന്നു എനിക്കറിയില്ല, എന്നിരുന്നാലും തല്ക്കാലം താങ്കളും പാണ ജാതിയില്‍ ആണെന്ന് കരുതുക, താങ്കളുടെ അയല്പക്കകാരനായ ഒരു ക്രിസ്ഥിയാനിയെ അയാളോട് വിദ്വേഷം ഉള്ള മറ്റൊരാള്‍ അയാളുടെ വീട്ടുപടിക്കല്‍ വന്നിട്ട് " എടാ പാണ, നന്ദി ഇല്ലാത്തവനെ, പാണനെ , നീ ഇങ്ങോട്ട് ഇറങ്ങി വാടാ" എന്നെക്കെ ആക്രോഷിച്ചാല്‍ അത് കേട്ട് നില്‍ക്കുന്ന നിങ്ങളുടെ മനോ വിചാരം എനിക്ക് ഊഹിക്കാന്‍ കഴിയും, <<<<<

ജ്വാല,

പാണജാതിയില്‍ നിന്നും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ ഇതുപോലെ പലതും തോന്നും.

ക്രിസ്ത്യാനിയുടെ വീട്ടു പേര്, പാണക്കാട്ട് എന്നാണെങ്കില്‍ വിദ്വേഷം ഉള്ള ആള്, പാണാ എന്നു വിളിച്ചെന്നിരിക്കും. സുബോധമുള്ള ആര്‍ക്കുമത് മനസിലാക്കന്‍ ബുദ്ധിമുട്ടില്ല. പിണറായിയോട് വിദ്വേഷമുള്ളവര്‍ പിണങ്ങറായി എന്നും, അച്യുതാനന്ദനോട് വിദ്വേഷമുള്ളവര്‍ അച്ചുമ്മാന്‍ എന്നും വിളിക്കുന്നതുപോലെയേ അവര്‍ അതെടുക്കൂ. പാണജാതിയില്‍ പെട്ട ആരും ഇതിന്റെ പേരില്‍ വഴക്കിനും പോകില്ല. അത് ആ ക്രിസ്ത്യാനിയുടെ വീട്ടുപേരിനെ വക്രീകരിച്ചതാണെന്നേ അദ്ദേഹം മനസിലാക്കു.

പക്ഷെ പാണജാതിയില്‍ നിന്നും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് മുസ്ലിങ്ങളുടെ രോഗം പിടിപെടും. ഏത് മൊഹമ്മദും പ്രവാചകന്‍ മൊഹമ്മദാണെന്ന മനസിലാക്കുന്ന ഒടി വിദ്യ ആവേശിക്കുന്നതുകൊണ്ടാണത് സംഭവിക്കുന്നത്.

kaalidaasan said...

>>>>>>പക്ഷേ, അതിനിടയില്‍ കാളിദാസന്‍ നടത്തുന്ന അനുചിതവും അനാവശ്യവുമായ പരാമര്‍ശങ്ങളെ ‌-വര്‍ഗ്ഗീയവും ജനാധിപത്യവിരുദ്ധവുമായ പരാമര്‍ശങ്ങളെ- പ്രതികരണന്‍ ശക്തമായി അപലപിക്കുകയും ചെയ്യുന്നു<<<<<


പ്രതികരണന്‍,

മുസ്ലി ലീഗെന്നെ ജനാധിപത്യ വിരുദ്ധ വര്‍ഗ്ഗീയ സംഘടനയേക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ വര്‍ഗ്ഗീയത കടന്നു വരുന്നതില്‍ ഇത്രക്ക് വേവലാതി വേണോ?

മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിങ്ങളെ സംഘടിപ്പിച്ചല്ലേ മുസ്ലിം ലീഗ് എന്ന മത സംഘടനയുണ്ടാക്കിയിരിക്കുന്നത്? അപ്പോള്‍ വര്‍ഗ്ഗീയത ഈ സംഘടനയുടെ അടിസ്ഥാന തത്വമല്ലേ?

മറ്റ് ജനാധിപത്യ പാര്‍ട്ടികളുമായി കൂട്ടു ചേര്‍ന്ന് അധികാരം നുണയുന്നു എന്നു കരുതി ലീഗിലെവിടെയാണു ജനാധിപത്യം? പാണക്കാട്ടു തങ്ങള്‍മാരല്ലാതെ വേറെയാരെങ്കിലും എന്നെങ്കിലും ലീഗിന്റെ പരമോന്നത നേതാവായിട്ടുണ്ടോ? ഇനി ആകുമോ?

കോണ്‍ഗ്രസിലോ സി പി എമ്മിലോ എന്തെങ്കിലും പ്രശ്ന മുണ്ടായാല്‍ അത് ഹൈക്കമാണ്ടിന്റെ അല്ലെങ്കില്‍ പോളിറ്റ് ബ്യൂറോയുടെ തീരുമാനത്തിനു വിട്ടു എന്നല്ലേ പറയാറ്. പക്ഷെ ലീഗിലോ? അത് പാണക്കാട്ടു തങ്ങളുടെ തീരുമാനത്തിനു വിട്ടു എന്നല്ലേ എല്ലാ ലീഗുകാരും പറയാറുള്ളു. ഇതുപോലെ വ്യക്തി അധിഷ്ടിത സ്വേഛാധിപത്യവും ജനാധിപത്യവും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള അന്തരമുണ്ട്.

കുഞ്ഞുവര്‍ക്കി said...
This comment has been removed by the author.
ജ്വാല said...

"എന്റെ ബ്ളോഗ് എന്നാണു നിങ്ങള്‍ വായിക്കാന്‍ തുടങ്ങിയത്? അടുത്തകാലത്താണെങ്കില്‍ നിങ്ങള്‍ പഴയതൊക്കെ വായിക്കേണ്ടി വരും. എന്റെ അഭിപ്രായങ്ങളെ പിന്തുണക്കുന്ന പലരും എന്നെ കാളി എന്നാണഭിസംബോധന ചെയ്യാറുള്ളത്. കാളി എന്നു വിളിച്ചതുകൊണ്ട് എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. ഇനി തോന്നുകയും ഇല്ല."

ഞാന്‍ ആദ്യ രണ്ടക്ഷരത്തെ കുറിച്ചാണ് പറഞ്ഞത്, രണ്ടാമത്തെ അക്ഷരത്തിനു ശേഷമുള്ള വള്ളിയെ ഉള്പെടുതിയിട്ടില്ല, അപ്പോള്‍ അത് താങ്കള്‍ക്ക് ഒരു ബുദ്ധിമുട്ടായി തോന്നുമെന്ന് ഞാന്‍ ‍ കരുതുന്നു.

"ജാതിപരമായി വ്യഖ്യനിക്കാവുന്ന ഒരു പേര്, സ്വന്തം വീട്ടു പേരാക്കിയത് പാണക്കാടനാണ്. ഞാനല്ല. അത് മോശമാണെങ്കില്‍ അത് മാറ്റുകയാണു വേണ്ടത്"

ഇത് തികച്ചും ബാലിശ്യമായ ഒരു പ്രസ്താവന യാണ്, ഒരു പേരിനെ വക്രിച്ചു എങ്ങനെയും എഴുതാം , അപ്പോള്‍ പെരിടില്‍ തന്നെ വലിയ പ്രയാസമാകും.



>>>>>>തീര്‍ച്ചയായും ഞാന്‍ പാണ ജാതിയില്‍ പെട്ടതാണ്, അതില്‍ അഭിമാനവും ഉണ്ട്, താങ്കള്‍ ഏതു ജാതിയില്‍ പെട്ടതെന്നു എനിക്കറിയില്ല, എന്നിരുന്നാലും തല്ക്കാലം താങ്കളും പാണ ജാതിയില്‍ ആണെന്ന് കരുതുക, താങ്കളുടെ അയല്പക്കകാരനായ ഒരു ക്രിസ്ഥിയാനിയെ അയാളോട് വിദ്വേഷം ഉള്ള മറ്റൊരാള്‍ അയാളുടെ വീട്ടുപടിക്കല്‍ വന്നിട്ട് " എടാ പാണ, നന്ദി ഇല്ലാത്തവനെ, പാണനെ , നീ ഇങ്ങോട്ട് ഇറങ്ങി വാടാ" എന്നെക്കെ ആക്രോഷിച്ചാല്‍ അത് കേട്ട് നില്‍ക്കുന്ന നിങ്ങളുടെ മനോ വിചാരം എനിക്ക് ഊഹിക്കാന്‍ കഴിയും, <<<<<

ഇടതു താങ്കള്‍ക്ക് നല്‍കിയ മറുപടി അല്ല, അതില്‍ കുഞ്ഞുവര്കി എന്നെഴുതിയിട്ടുണ്ട്,

അതിനു താങ്കള്‍ എഴുതിയ മറുപടി വളരെ രസ്സാവഹകം. കുട്ടി കാലം മുതലേ ആക്ഷേപമായി കേട്ട് തുടങ്ങിയതിനാല്‍ ആണ് എത്രയും എഴുതിയത്, ഒരാളെ പട്ടി എന്ന് വിളിക്കുമ്പോള്‍ വിളിക്കുന്ന ആള്‍ക്ക് പട്ടി എന്നാ പ്രകൃതതിനോട് അവന്ജ ഉണ്ടായരിക്കും, അത് പോലെ പാണന്‍ എന്നാ വാക്ക് മറ്റൊരാളെ വിളിക്കുമ്പോള്‍ വിളിക്കുന്ന നിങ്ങള്‍ക്ക് പാണന്‍ എന്നാ പ്രകൃതത്തിനോട് പുച്ഛം ആയിരിക്കും .. ഇതാണ് rubym എഴുതിയത് ..

kaalidaasan said...

>>>>>ഞാന്‍ ആദ്യ രണ്ടക്ഷരത്തെ കുറിച്ചാണ് പറഞ്ഞത്, രണ്ടാമത്തെ അക്ഷരത്തിനു ശേഷമുള്ള വള്ളിയെ ഉള്പെടുതിയിട്ടില്ല, അപ്പോള്‍ അത് താങ്കള്‍ക്ക് ഒരു ബുദ്ധിമുട്ടായി തോന്നുമെന്ന് ഞാന്‍ ‍ കരുതുന്നു. <<<<

ജ്വാലാ,

അപ്പോള്‍ താങ്കളുടെ മാതൃഭാഷ അറബിയാണല്ലേ? സാധാരണ മലയാളികള്‍ മലയാളം അറബി പോലെ വായിക്കാറില്ല. വള്ളിയും പുള്ളിയുമൊക്കെ അക്ഷരത്തിന്റെ ഭാഗം തന്നെയാണ്. കാളിദാസന്‍ എന്ന വാക്കിലെ രണ്ടാമത്തെ അക്ഷരമേതെന്ന് ഏത് മലയാളിയോട് ചോദിച്ചാലും ളി എന്നേ ഉത്തരം ലഭിക്കൂ. അറബിയോട് ചോദിച്ചാല്‍ ള എന്നു പറഞ്ഞേക്കാം.

കാള എന്നു കേട്ടലൊന്നും ഒരു ബുദ്ധിമുട്ടും എനിക്കില്ല ജ്വാലാ. ഫസ്ലി ഫാസ് എന്ന ഒരു മുസ്ലിം  മലയാളഭാഷയിലുള്ള എല്ലാ തെറികളും എന്നെ മാസങ്ങളോളം വിളിച്ചിട്ടും ഒന്നും പറ്റിയില്ല.

kaalidaasan said...

>>>>>ഇത് തികച്ചും ബാലിശ്യമായ ഒരു പ്രസ്താവന യാണ്, ഒരു പേരിനെ വക്രിച്ചു എങ്ങനെയും എഴുതാം , അപ്പോള്‍ പെരിടില്‍ തന്നെ വലിയ പ്രയാസമാകും. <<<<

ജ്വാലാ,

അത് താങ്കള്‍ക്ക് തോന്നുന്നതാണ്. ദേഷ്യം വരുമ്പോള്‍ ആളുകളങ്ങനെ പലതും വക്രീകരിക്കുന്നുണ്ട്. അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേല്‍ എന്ന് വളരെ മുതിര്‍ന്ന ഒരു രാഷ്ട്രീയ നേതാവു വിളിച്ചിട്ടുണ്ട്. അത് അലുമിനിയത്തിനു നാണക്കേടാണെന്ന് ആരും പറഞ്ഞു കേട്ടിട്ടിട്ടില്ല.

എന്റെ ഒരു സഹപാഠിയുടെ വീട്ടു പേര്, കാളന്‍ എന്നായിരുന്നു. അയാളെ കളിയാക്കി ഞങ്ങളൊക്കെ കാള എന്നും കള്ളന്‍  എന്നുമൊക്കെയാണു വിളിച്ചിരുന്നത്. വേറൊരളുടെ വീട്ടുപേര്‍ പട്ടരുമഠം എന്നായിരുന്നു. അദ്ദേഹം പട്ടരോ നമ്പൂതിരിയോ അല്ല. അദ്ദേഹത്തെ പട്ടരെന്നൊക്കെ വിളിച്ചിരുന്നു. അത് കേട്ടിട്ട് ഒരു പട്ടര്‍ക്കും മനപ്രയാസമുണ്ടായിട്ടില്ല.

പണക്കാടനെ പാണന്‍ എന്നു വിളിച്ചപ്പോഴേക്കും, കേരളത്തിലെ പാണന്‍മാര്‍ക്കൊക്കെ മനപ്രയാസമുണ്ടായി എന്ന് ഇസ്ലാമിക പക്ഷത്തു നിന്നും ആലോചിക്കുമ്പോള്‍ തോന്നാം.

പേരിടലിനൊരു പ്രയാസവുമില്ല. പാണക്കാടനെ പാണന്‍ എന്നു വിളിച്ചപ്പോഴേക്കും  പാണ ജാതിയിലേക്ക് മാറിപ്പോയി എന്ന വിചിത്ര ചിന്ത ഒഴിവാക്കിയാല്‍ തീരുന്ന പ്രശ്നമേ ഉള്ളു.

Vanaran said...

മുഖം മൂടിയണിഞ്ഞ് ജനങ്ങളുടെ വോട്ട് തട്ടിയെടുക്കേണ്ട ആവശ്യമില്ലാത്ത ഒരു യഥാര്‍ത്ഥ മുസ്ലീം, ഇസ്ലാമിലെ ജനാധിപത്യത്തെക്കുറിച്ച് അര്‍ഥ ശങ്കയ്ക്കിടയില്ലാതെ പറയുന്നത് ഇവിടെ കാണാം.

http://www.youtube.com/watch?v=SbMnA3uO9As&feature=player_embedded

എന്തുകൊണ്ടാണ് ലോകത്തിലെ വളരെ വലിയൊരു വിഭാഗം ജനങ്ങള്‍ ഈ മതത്തിന്‍റെ വളര്‍ച്ചയെ ഭയാശങ്കകളോടെ കാണുന്നതെന്നത് മുസ്ലീം മതാനുയായികള്‍ ചിന്തിക്കണം. സ്നേഹത്തിന്റേയും സമാധാനത്തിന്റെയുമൊക്കെ എത്രയെത്ര വ്യാഖ്യാനങ്ങള്‍ നല്‍കിയാലും, ഈ മതത്തിന്‍റെ യഥാര്‍ത്ഥ മുഖം മറ്റെന്തോ ആണെന്നതാണ് ബഹുഭൂരിപക്ഷവും സംശയിക്കുന്നത്. കാരണം ജനസംഖ്യയില്‍ ഒരു critical percentage എത്തിക്കഴിഞ്ഞാല്‍ അതുവരെയുള്ള മുഖമല്ല മുസ്ലീം സമൂഹം പുറത്തു കാട്ടുന്നത്. ലോകമെമ്പാടുമുള്ള അനുഭവം അതാണ്.

kaalidaasan said...

>>>>>ഇടതു താങ്കള്‍ക്ക് നല്‍കിയ മറുപടി അല്ല, അതില്‍ കുഞ്ഞുവര്കി എന്നെഴുതിയിട്ടുണ്ട്,

അതിനു താങ്കള്‍ എഴുതിയ മറുപടി വളരെ രസ്സാവഹകം. കുട്ടി കാലം മുതലേ ആക്ഷേപമായി കേട്ട് തുടങ്ങിയതിനാല്‍ ആണ് എത്രയും എഴുതിയത്, ഒരാളെ പട്ടി എന്ന് വിളിക്കുമ്പോള്‍ വിളിക്കുന്ന ആള്‍ക്ക് പട്ടി എന്നാ പ്രകൃതതിനോട് അവന്ജ ഉണ്ടായരിക്കും, അത് പോലെ പാണന്‍ എന്നാ വാക്ക് മറ്റൊരാളെ വിളിക്കുമ്പോള്‍ വിളിക്കുന്ന നിങ്ങള്‍ക്ക് പാണന്‍ എന്നാ പ്രകൃതത്തിനോട് പുച്ഛം ആയിരിക്കും .. <<<<


ജ്വാലാ,

ആര്‍ക്കെഴുതിയതയാലും ഈ പോസ്റ്റില്‍ വന്ന ഒരഭിപ്രായമാണത്. അതിനോട് ആര്‍ക്ക് വേണമെങ്കിലും പ്രതികരിക്കാം എന്നതാണിവിടത്തെ പോളിസി.

പാണന്‍ എന്ന വാക്കു കേള്‍ക്കുന്നത് കുട്ടിക്കാലം മുതലേ ആക്ഷേപമായി തോന്നുന്നത്, വളര്‍ച്ച പ്രപിക്കാത്തതിന്റെ ലക്ഷണമാണ്. പണന്‍മാരുള്‍പ്പടെയുള്ളവര്‍ക്ക് ആര്‍ക്കുമവരുടെ ജാതിപ്പേരു കേള്‍ക്കുന്നത് ആക്ഷേപകരമായി തോന്നാറില്ല. ജനിച്ച ജാതിയോട് പുച്ഛമുണ്ടെങ്കില്‍ അതുപേക്ഷിക്കുകയാണു വേണ്ടത്.

ഇന്‍ഡ്യയില്‍ ജനിക്കുന്ന ഏതൊരാളും ഏത് ഫോറം പൂരിപ്പിച്ചാലും, ജാതി എന്ന കോളം പൂരിപ്പിക്കാതെ പറ്റില്ല. ജാതിപ്പേരു കേള്‍ക്കുമ്പോള്‍ പുച്ഛം മനസില്‍ തോന്നുന്നത് ഏതായാലും സുബോധത്തിന്റെ ലക്ഷണമല്ല. പാണ ജാതിയില്‍  ജനിച്ചതുകൊണ്ട്, സംവരണത്തിലൂടെ പലതും നേടി എടുക്കുമ്പോള്‍ ആക്ഷേപം തോന്നാറില്ലെങ്കില്‍ പാണന്‍ എന്ന വാക്കു കേള്‍ക്കുമ്പോഴും ആക്ഷേപം തോന്നേണ്ടതില്ല.

പാണനെ പാണനെന്നു വിളിക്കുന്നതേ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ വിലക്കിയിട്ടുള്ളു. പാണക്കടനെ പാണന്‍ എന്നു വിളിക്കുന്നത് വിലക്കിയിട്ടില്ല. പാണനെന്ന വാക്ക് താങ്കള്‍ക്ക് ആക്ഷേപകരമാണെങ്കില്‍ ഞാന്‍ നിസഹായനാണ്. പാണ ജതിയില്‍ ജനിച്ച ആരെയും  ഞാന്‍ ഒരിക്കലും  പാണന്‍ എന്നു വിളിച്ചിട്ടില്ല. വിളിക്കയുമില്ല.

പാണന്‍ എന്ന പേര്‍ വീട്ടുപേരിനോട് ചേര്‍ത്തിട്ടുള്ള ഒരാളെ പാണനെന്നു ഞാന്‍ വിളിക്കുമ്പോള്‍ താങ്കള്‍ ജാതിചിന്തയുമായി ചാടി വീഴേണ്ടതുമില്ല. കരണം ഈ പാണന്‍ എന്ന വാക്ക് ജാതിയുമായി ബന്ധപ്പെട്ടതല്ല.

ജ്വാല said...

താങ്കളുടെ മറുപടികള്‍ വായിച്ചാല്‍ ലീഗിന്റെ നേതാവിനെ പാണന്‍ എന്ന് വിളിച്ചപ്പോള്‍ അദ്ധേഹത്തിന്റെ പക്ഷത് നിന്നാണ് ഞാന്‍ എഴുതുന്നതെന്ന് തോന്നും. അല്ലെങ്കില്‍ നിങ്ങള്‍ അങ്ങനെ തെറ്റിദ്ധരിക്ക പെട്ടിട്ടുണ്ട് , എവിടെ നിങ്ങള്‍ ഉപയോഗിച്ച പദ പ്രയോഗങ്ങളില്‍ ‍ ഒരു സമൂഹത്തിനെ പ്രധിനിധാനം ചെയ്യുന്ന ഒരു വാക്ക് കടന്നു വന്നു എന്നുള്ളതാണ്, അത് ജീവനില്ലാത്ത അലുമിനിയത്തിന്റെ മാനസിക വിഷമങ്ങള്‍ പോലല്ല,

"അപ്പോള്‍ താങ്കളുടെ മാതൃഭാഷ അറബിയാണല്ലേ? സാധാരണ മലയാളികള്‍ മലയാളം അറബി പോലെ വായിക്കാറില്ല. വള്ളിയും പുള്ളിയുമൊക്കെ അക്ഷരത്തിന്റെ ഭാഗം തന്നെയാണ്. കാളിദാസന്‍ എന്ന വാക്കിലെ രണ്ടാമത്തെ അക്ഷരമേതെന്ന് ഏത് മലയാളിയോട് ചോദിച്ചാലും ളി എന്നേ ഉത്തരം ലഭിക്കൂ. അറബിയോട് ചോദിച്ചാല്‍ ള എന്നു പറഞ്ഞേക്കാം."

എന്റെ ആദ്യ അഭിപ്രായത്തില്‍ അക്ഷരത്തിന്റെ കണക്കുകളിലൂടെ എഴുതിയെങ്കിലും "കാളി" എന്നല്ല എന്നുള്ളത് താങ്കള്‍ക്കും വ്യെക്തം.

"പാണന്‍ എന്ന വാക്കു കേള്‍ക്കുന്നത് കുട്ടിക്കാലം മുതലേ ആക്ഷേപമായി തോന്നുന്നത്, വളര്‍ച്ച പ്രപിക്കാത്തതിന്റെ ലക്ഷണമാണ്".

അതില്‍ അഭിമാനിക്കുന്നു എന്ന് തന്നെയാണ് ഞാന്‍ എഴുതിയിട്ടുള്ളത്, അക്ഷേപിക്കാനായി താങ്കളെ പോലെ വിദ്യാഭ്യാസവും , താങ്കളുടെ തന്നെ ഭാഷയില്‍ "മുന്തിയ " ഇനത്തില്‍ പെട്ടതുമായ ആളുകള്‍ വളരെ നിന്ദ്യമായി ഉപയോകിക്കുന്ന ഒരു വാക്കായി കേള്‍ക്കാന്‍ ഇടയായിട്ടുണ്ട് ,

"പണന്‍മാരുള്‍പ്പടെയുള്ളവര്‍ക്ക് ആര്‍ക്കുമവരുടെ ജാതിപ്പേരു കേള്‍ക്കുന്നത് ആക്ഷേപകരമായി തോന്നാറില്ല "

"എം എ കുട്ടപ്പനെ പുലയന്‍ എന്നു വിളിച്ചാക്ഷേപിച്ചാല്‍ കേസു കൊടുത്ത് വിളിക്കുന്ന ആളെ ശിക്ഷിക്കാം"

നിങ്ങളുടെ ഈ രണ്ടാഭിപ്രായവും വ്യതിസ്തത പുലര്‍ത്തുന്നു..

. "ജനിച്ച ജാതിയോട് പുച്ഛമുണ്ടെങ്കില്‍ അതുപേക്ഷിക്കുകയാണു വേണ്ടത്",

"പാണന്‍ എന്ന വാക്കുപയോഗിക്കുന്നത് ആ വാക്ക് ഉള്‍ക്കൊള്ളുന്ന പ്രകൃതത്തെ നീചമായി കാണുന്നത് കൊണ്ടാണെന്നത് താങ്കളുടെ അഭിപ്രായം. പക്ഷെ എനിക്കങ്ങനെ ഒന്നില്ല. ഈ വാക്ക് നീചമാണെങ്കില്‍, ഇത് പാണന്‍മാര്‍ ആദ്യം ഉപേക്ഷിക്കട്ടെ"

ഇവിടെയും താങ്കള്‍ സമര്‍ഥമായി ഉരുളുകയാണ്‌.. ഒരാളെ പട്ടി എന്ന് വിളിക്കുമ്പോള്‍ വിളിക്കുന്ന ആള്‍ക്ക് പട്ടി എന്നാ പ്രകൃതതിനോട് അവന്ജ ഉണ്ടായരിക്കും, അത് പോലെ പാണന്‍ എന്ന വാക്ക് മറ്റൊരാളെ വിളിക്കുമ്പോള്‍ വിളിക്കുന്ന നിങ്ങള്‍ക്ക് പാണന്‍ എന്നാ പ്രകൃതത്തിനോട് പുച്ഛം ആയിരിക്കും .. ഇതാണ് rubym എഴുതിയത്,അല്ലാതെ പാണ വിഭാഗത്തില്‍ പെട്ട ആളുകള്‍ക് അത് നീചമായോ , അല്ലെങ്കില്‍ പുച്ചമായോ തോന്നുകയോ ഇല്ല, അഭിമാനം മാത്രം.അപ്പോള്‍ നിങ്ങളെ പോലെയുള്ളവരാണ്‌ അത്തരത്തിലുള്ള പദ പ്രയോഗങ്ങള്‍ ഒരാളെ ആക്ഷേപിക്കനായി ഉപോയോഗിക്കുന്നതില്‍ നിന്ന് ഉപേക്ഷിക്കണ്ടത്, നിങ്ങള്ക്ക് ജീവനില്ലാത്ത അലുമിനിയം , അല്ലെങ്കില്‍ പ്രതികരിക്കാന്‍ കഴിയാത്ത പട്ടി, പന്നി, തുടങ്ങിയ ജീവജാലങ്ങളുടെ പേരുകള്‍ എക്കെ ഉപോയോഗിക്കുക, അല്ലാതെ കേരള സമൂഹത്തിലെ ജാതി വിഭാഗങ്ങളുടെ നാമങ്ങള്‍ പരമാവധി ഒഴിവാക്കുക,

താങ്കളുടെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ താങ്കള്‍ മനുഷ്യ പക്ഷത്താണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, എങ്കിലും താങ്കളുടെ മനസ്സിലും ഈ " മുന്തിയ" ജാതികളുടെ അതെ വികാരം കെട്ടികിടക്കുന്നു എന്നറിയുമ്പോള്‍ സഹതാപം ഉണ്ട്.

എല്ലാ ആശംസകളും,

kaalidaasan said...

>>>>>മുഖം മൂടിയണിഞ്ഞ് ജനങ്ങളുടെ വോട്ട് തട്ടിയെടുക്കേണ്ട ആവശ്യമില്ലാത്ത ഒരു യഥാര്‍ത്ഥ മുസ്ലീം, ഇസ്ലാമിലെ ജനാധിപത്യത്തെക്കുറിച്ച് അര്‍ഥ ശങ്കയ്ക്കിടയില്ലാതെ പറയുന്നത് ഇവിടെ കാണാം. <<<<

വാനരന്‍,

ഈ അലി ഇമ്രാനാണ്, മുഖം മൂടിയില്ലാത്ത യഥാര്‍ത്ഥ മുസ്ലിം. മതേതരത്തവും ജനാധിപത്യവുമൊക്കെ യഥാര്‍ത്ഥ ഇസ്ലാമിനു വിരുദ്ധമാണ്. ഇന്‍ഡ്യയിലൊക്കെ ജീവിക്കുന്നവര്‍ മുഖം മൂടി ധരിച്ചിരിക്കുന്നു. അവരുടെ ഒക്കെ മനസില്‍ ശരിയയാണ്, ഒരു യഥാര്‍ത്ഥ മുസ്ലിം അനുസരിക്കേണ്ട നിയമം. അല്ലാതെ ജനാധിപത്യ രീതിയില്‍ ജനങ്ങളുണ്ടാക്കുന്ന നിയമമൊന്നുമല്ല. ഇസ്ലാം ലോകം കീഴടക്കി ശരിയയിലധിഷ്ടിതമായ ഒരു വ്യവസ്ഥയാണവരൊക്കെ സ്വപ്നം കാണുന്നതും. ജമായത്തേ ഇസ്ലമിക്കാര്‍ ഇത് പറയുമ്പോള്‍ മുഖം മൂടി പര്‍ദ്ദയിട്ട മുസ്ലിങ്ങള്‍ അതിനെ കളിയാക്കും.

മുസ്ലിങ്ങളുടെ ഇടയിലെ ഏറ്റവും മതേതരത്തവും ജനാധിപത്യവും ഉള്ള പാര്‍ട്ടി മുസ്ലിം ലീഗാണെന്നാണു വയ്പ്പ്. പക്ഷെ അവിടെ മുസ്ലിങ്ങളല്ലാതെ മറ്റൊരു മതസ്ഥരുമില്ല. അവിടത്തെ അവസാന വാക്ക് പാണക്കാട്ടു തങ്ങളാണ്. അദ്ദേഹത്തിന്റെ വാക്ക് കുര്‍ആന്‍ പോലെയുള്ള ഒന്നാണുതാനും. മാറ്റാനാകില്ല. അഞ്ചാം മന്ത്രിയെ ഈ പാണന്‍ തങ്ങള്‍ പ്രഖ്യാപിച്ചു പോയി, ഇനി അത് മറ്റാനാകില്ല എന്നായിരുന്നു ലീഗികാരൊക്കെ പാടിക്കൊണ്ടിരുന്നത്.

ഇപ്പോള്‍ അധികാരം പങ്കിടാന്‍  വേണ്ടി ഇവര്‍ മതേതരം എന്നൊക്കെ മുഖം മൂടി ധരിക്കും. മുസ്ലിങ്ങള്‍ ഇവിടെ ഭൂരിപക്ഷമാകുന്ന നിമിഷം യഥാര്‍ത്ഥ തേറ്റ പുറത്തെടുക്കും. ലോകം മുഴുവനതാണു സംഭവിച്ചത്. ഇവിടെയും അതിനു മാറ്റമുണ്ടാകില്ല. പാകിസ്ഥാന്‍ ഉണ്ടായപ്പോള്‍ അതൊരു മതേതര ജനാധിപത്യ രാഷ്ട്രമായിരുന്നു. ഇന്നതൊരു മതാധിഷ്ടിത ഇസ്ലാമിക രാഷ്ട്രമാണ്. ശരിയ ആണവിടത്തെ നിയമവ്യവസ്ഥ.

kaalidaasan said...

>>>>>താങ്കളുടെ മറുപടികള്‍ വായിച്ചാല്‍ ലീഗിന്റെ നേതാവിനെ പാണന്‍ എന്ന് വിളിച്ചപ്പോള്‍ അദ്ധേഹത്തിന്റെ പക്ഷത് നിന്നാണ് ഞാന്‍ എഴുതുന്നതെന്ന് തോന്നും. അല്ലെങ്കില്‍ നിങ്ങള്‍ അങ്ങനെ തെറ്റിദ്ധരിക്ക പെട്ടിട്ടുണ്ട് , എവിടെ നിങ്ങള്‍ ഉപയോഗിച്ച പദ പ്രയോഗങ്ങളില്‍ ‍ ഒരു സമൂഹത്തിനെ പ്രധിനിധാനം ചെയ്യുന്ന ഒരു വാക്ക് കടന്നു വന്നു എന്നുള്ളതാണ്, അത് ജീവനില്ലാത്ത അലുമിനിയത്തിന്റെ മാനസിക വിഷമങ്ങള്‍ പോലല്ല, <<<<

ജ്വാല,

നിങ്ങള്‍ പാണജാതിയാണോ അല്ലയോ എന്നതൊനുമെന്റെ പ്രശ്നമല്ല. അല്ലെന്നാണു ഞാന്‍ വിശ്വസിക്കുന്നതും. കാരണം ഒരു പാണനും ഇതുപോലെ അധപ്പതിക്കാന്‍ ന്യായമില്ല. ഇനി അഥവ ആണെങ്കിലും, ഞാന്‍ ഉപയോഗിച്ചത് ജാതിപ്പേരോ, അതിനോടു പുച്ഛം പ്രകടിപ്പിക്കാനോ അല്ല. അത് വളരെ വ്യക്തമായി ഞാന്‍ പല പ്രാവശ്യമെഴുതിയിട്ടുണ്ട്.

പാണക്കാടന്‍ എന്ന പേരിലുള്ള പാണന്‍ എന്ന വാക്കാണു ഞാന്‍ ഉപയോഗിച്ചത്. പാണന്‍ തങ്ങളെന്നാണു ഞാന്‍ എഴുതിയതും. പാണ ജാതിയില്‍ തങ്ങള്‍ മാരുണ്ടെങ്കിലേ താങ്കളുടെ തോന്നലുകള്‍ക്ക് പ്രസക്തിയുള്ളൂ. പാണക്കാടനിലെ പാണന്‍ എന്ന വാക്കിനെ പാണ ജാതി ആക്കുന്നതില്‍  തങ്കളുടെ അജണ്ട എന്താണ്? ഇസ്ലാമിക പക്ഷത്തു നില്‍ക്കുന്ന ഒരജണ്ട മാത്രമേ ഞാന്‍ കാണുന്നുള്ളു.

ഞാന്‍ ഇവിടെ ഉപയോഗിച്ച പാണന്‍ എന്ന പദം പാണക്കാടന്‍ എന്ന പേരിലുള്ളതായതുകൊണ്ട് കടന്നു വന്നതാണ്. പാണ്ടിക്കടവത്ത് എന്നായിരുന്നു ഈ തങ്ങളുടെ വീട്ടു പേരെങ്കില്‍ ഞാന്‍ പാണ്ടി എന്നേ ഉപയോഗിക്കുമായിരുന്നുള്ളു. പാണന്‍ എന്ന വാക്കു കണ്ടപ്പോഴേക്കും  പാണ സമുദായത്തെ ഇതിലേക്ക് വലിച്ച് കൊണ്ടു പോയത് താങ്കളാണ്. സ്വയം എന്തെങ്കിലും വരുത്തി വച്ചിട്ട് മാനസിക വിഷം ഉണ്ടായെങ്കില്‍ അതനുഭവിക്കുകയേ തരമുള്ളു.

kaalidaasan said...

>>>>>അതില്‍ അഭിമാനിക്കുന്നു എന്ന് തന്നെയാണ് ഞാന്‍ എഴുതിയിട്ടുള്ളത്, അക്ഷേപിക്കാനായി താങ്കളെ പോലെ വിദ്യാഭ്യാസവും , താങ്കളുടെ തന്നെ ഭാഷയില്‍ "മുന്തിയ " ഇനത്തില്‍ പെട്ടതുമായ ആളുകള്‍ വളരെ നിന്ദ്യമായി ഉപയോകിക്കുന്ന ഒരു വാക്കായി കേള്‍ക്കാന്‍ ഇടയായിട്ടുണ്ട് , <<<<

ജ്വാല,

നിയമവശത്തേക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിച്ച താങ്കളൊരു പാണ സ്ത്രീയാണെങ്കില്‍, പാണന്‍മാരെ നിന്ദിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയാണു വേണ്ടത്. മനുഷ്യാവകാശ കമീഷനു വെറുതെ ഒരു കത്തെഴുതിയാല്‍ മതി. ബാക്കി അവര്‍ നോക്കിക്കോളും.

ഞാന്‍ പാണന്‍മാരെ നിന്ദിച്ചു എന്ന് സ്ഥാപിക്കണമെങ്കില്‍ ഈ പാണന്‍ തങ്ങള്‍ പാണജാതിക്കാരനാണെന്ന് തെളിയിക്കേണ്ടി വരും. മുസ്ലിം പ്രവാചകന്റെ കുടുംബമാണെന്നൊക്കെ പാടി നടക്കുന്നവര്‍ തടി കേടാക്കാതെ നോക്കിയാല്‍ നല്ലത്.

kaalidaasan said...

>>>>>"പണന്‍മാരുള്‍പ്പടെയുള്ളവര്‍ക്ക് ആര്‍ക്കുമവരുടെ ജാതിപ്പേരു കേള്‍ക്കുന്നത് ആക്ഷേപകരമായി തോന്നാറില്ല "

"എം എ കുട്ടപ്പനെ പുലയന്‍ എന്നു വിളിച്ചാക്ഷേപിച്ചാല്‍ കേസു കൊടുത്ത് വിളിക്കുന്ന ആളെ ശിക്ഷിക്കാം"

നിങ്ങളുടെ ഈ രണ്ടാഭിപ്രായവും വ്യതിസ്തത പുലര്‍ത്തുന്നു.. <<<<


ജ്വാല,

അറബി മാത്രം പഠിച്ചതുകൊണ്ട്, മലയാളം മനസിലാകുന്നില്ല.

പാണന്‍ എന്ന വാക്കു കേള്‍ക്കുന്നതും, പാണന്‍ എന്ന് ഒരു പാണനെ വിളിക്കുന്നതും തമ്മില്‍  വലിയ വ്യത്യാസമുണ്ട്. അത് മനസിലാക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ വിട്ടു കള. മനസിലക്കേണ്ടവര്‍ മനസിലാക്കിക്കോളും.

kaalidaasan said...

>>>>>ഇവിടെയും താങ്കള്‍ സമര്‍ഥമായി ഉരുളുകയാണ്‌.. ഒരാളെ പട്ടി എന്ന് വിളിക്കുമ്പോള്‍ വിളിക്കുന്ന ആള്‍ക്ക് പട്ടി എന്നാ പ്രകൃതതിനോട് അവന്ജ ഉണ്ടായരിക്കും, അത് പോലെ പാണന്‍ എന്ന വാക്ക് മറ്റൊരാളെ വിളിക്കുമ്പോള്‍ വിളിക്കുന്ന നിങ്ങള്‍ക്ക് പാണന്‍ എന്നാ പ്രകൃതത്തിനോട് പുച്ഛം ആയിരിക്കും .<<<<

ജ്വാല,

താങ്കളുടെ മുഴുവന്‍ പേര്, പട്ടിക്കൂട്ടില്‍ ജ്വാല ,എന്നാണെങ്കില്‍, പലരും താങ്കളെ പട്ടി എന്നൊക്കെ വിളിച്ചെന്നിരിക്കും. അത് പട്ടി എന്ന മൃഗത്തിന്റെ പേരാണെന്നു തോന്നുന്നത് ആ മൃഗത്തോട് താദാത്മ്യം പ്രാപിക്കാനുള്ള അബോധ മനസിലെ ആഗ്രഹമാണ്. അതിനൊരു സൈക്ക്യാട്രിസ്റ്റിനെ കാണേണ്ടി വരും.

വെറുതെ ഒരാളെ പട്ടി എന്നു വിളിക്കുന്നതും, പട്ടിക്കൂട്ടില്‍ ജ്വലയെ പട്ടി എന്നു വിളിക്കുന്നതും, തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ട്. അതൊക്കെ മനസിലാക്കാന്‍ ശ്രമിച്ചു തുടങ്ങുക.

Baiju Elikkattoor said...

വളരെ പ്രസക്തമായ ഒരു വിഷയം ആണ് ഈ പോസ്റ്റു മുന്നോട്ടു വച്ചത്; പ്രസക്തമായ ചര്ച്ചരയും പ്രതീക്ഷിച്ചിരുന്നു. ജ്വാല ‘പാണന്‍’ എന്നാ വാക്കില്‍ പിടിച്ചു തൂങ്ങി അത് ആകെ കുളം ആക്കി എന്ന് പറയേണ്ടിയിരിക്കുന്നു!
അഭിപ്രായം പറയാറില്ലെങ്കിലും ഞാന്‍, കാളിദാസന്റെ പോസ്റ്റുകള്‍ നിരന്തരം താല്പര്യത്തോടെ വായിക്കാറുണ്ട്. അദ്ദേഹം സത്യാസന്ധതയെ മുന്‍ നിര്ത്തി യാണ് വിഷയങ്ങള്‍ കൈകാരിയം ചെയ്യുന്നത്!
അയ്യങ്കാളി എന്നൊരു മഹാന്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ശൈശവത്തില്‍ ഇവിടെ ജീവിച്ചിരുന്നു! പുലയന്‍ എന്നാ സംജഞ അദ്ധേഹത്തിനു അപമാനം ആയിരുന്നില്ല, അഭിമാനത്തോടെ ആണ് അദ്ദേഹം ആ പേരില്‍ സവര്ണ ആധിപത്യന്റെ നെഞ്ചിലൂടെ വില്ല് വണ്ടി ഓടിച്ചു കേരള ചരിത്രത്തില്‍ സ്വന്തമായ ഇടം സൃഷ്ടിച്ചത്!
പാണന്‍, പുലയന്‍, കുറവന്‍, പറയാന്‍ തുടങ്ങിയ മൌലീക ജാതി പേരില്‍ അപമാനം തോന്നുന്നവര്‍, സ്വന്തം സ്വതം എന്താണ് എന്നറിയാത്തവര്‍ ആണ്!

Baiju Elikkattoor said...

വളരെ പ്രസക്തമായ ഒരു വിഷയം ആണ് ഈ പോസ്റ്റു മുന്നോട്ടു വച്ചത്; പ്രസക്തമായ ചര്ച്ചരയും പ്രതീക്ഷിച്ചിരുന്നു. ജ്വാല ‘പാണന്‍’ എന്നാ വാക്കില്‍ പിടിച്ചു തൂങ്ങി അത് ആകെ കുളം ആക്കി എന്ന് പറയേണ്ടിയിരിക്കുന്നു!
അഭിപ്രായം പറയാറില്ലെങ്കിലും ഞാന്‍, കാളിദാസന്റെ പോസ്റ്റുകള്‍ നിരന്തരം താല്പര്യത്തോടെ വായിക്കാറുണ്ട്. അദ്ദേഹം സത്യാസന്ധതയെ മുന്‍ നിര്ത്തി യാണ് വിഷയങ്ങള്‍ കൈകാരിയം ചെയ്യുന്നത്!
അയ്യങ്കാളി എന്നൊരു മഹാന്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ശൈശവത്തില്‍ ഇവിടെ ജീവിച്ചിരുന്നു! പുലയന്‍ എന്നാ സംജഞ അദ്ധേഹത്തിനു അപമാനം ആയിരുന്നില്ല, അഭിമാനത്തോടെ ആണ് അദ്ദേഹം ആ പേരില്‍ സവര്ണ ആധിപത്യന്റെ നെഞ്ചിലൂടെ വില്ല് വണ്ടി ഓടിച്ചു കേരള ചരിത്രത്തില്‍ സ്വന്തമായ ഇടം സൃഷ്ടിച്ചത്!
പാണന്‍, പുലയന്‍, കുറവന്‍, പറയാന്‍ തുടങ്ങിയ മൌലീക ജാതി പേരില്‍ അപമാനം തോന്നുന്നവര്‍, സ്വന്തം സ്വതം എന്താണ് എന്നറിയാത്തവര്‍ ആണ്!

kaalidaasan said...

>>>>>താങ്കളുടെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ താങ്കള്‍ മനുഷ്യ പക്ഷത്താണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, എങ്കിലും താങ്കളുടെ മനസ്സിലും ഈ " മുന്തിയ" ജാതികളുടെ അതെ വികാരം കെട്ടികിടക്കുന്നു എന്നറിയുമ്പോള്‍ സഹതാപം ഉണ്ട്.<<<<<

ജ്വാല,

എന്നില്‍ മുന്തിയ ജാതികളുടെ വികാരം കെട്ടിക്കിടക്കുന്നു എന്നു സ്ഥാപിക്കാനായിരുന്നോ ഈ തത്രപ്പാടൊക്കെ. ഇതാദ്യമേ അങ്ങ് പറഞ്ഞിരുന്നെങ്കില്‍ സംഗതി എളുപ്പമായിരുന്നല്ലൊ.

ഒരാള്‍ മനുഷ്യ പക്ഷത്താണോ അല്ലയോ എന്നു സ്ഥാപിക്കാനുള്ള ഇസ്ലാമിക രീതിശാസ്ത്രം ശരിക്കും മനസിലാക്കുന്ന ഒരാളാണു താങ്കളെന്ന് ഇപ്പോള്‍ ബോധ്യമായി. താങ്കളെ സംബന്ധിച്ച് മനുഷ്യര്‍ എന്നു പറയുന്നവര്‍ സര്‍ക്കാര്‍ ഭൂമി മോഷ്ടിക്കുന്നവരൊക്കെ ആണല്ലോ. അവരുടെ പക്ഷമാണല്ലോ മനുഷ്യ പക്ഷം. എങ്കില്‍ എനിക്കാ പക്ഷത്ത് നില്‍ക്കണമെന്നു തോന്നുന്നില്ല.

സര്‍ക്കാര്‍ ഭൂമി മോഷ്ടിക്കുന്ന പണക്കാടനെന്നെ മാലിന്യത്തെ പാണന്‍ എന്നു വിളിച്ചാല്‍ എന്നിലെ മനുഷ്യപക്ഷം ഇല്ലാതകുന്നെങ്കിലില്ലാതായിക്കോട്ടെ.

ജ്വാല said...

"പാണന്‍, പുലയന്‍, കുറവന്‍, പറയാന്‍ തുടങ്ങിയ മൌലീക ജാതി പേരില്‍ അപമാനം തോന്നുന്നവര്‍, സ്വന്തം സ്വതം എന്താണ് എന്നറിയാത്തവര്‍ ആണ്!


എന്റെ പിതാവിന്റെ പേര് കേള്‍ക്കുന്നത് എനിക്ക് സന്തോഷമാണ്, എന്നിരിക്കെ നാട്ടിലുള്ള ഒരു മോശമായ ആളെ എന്റെ പിതാവിന്റെ മകന്‍ എന്ന് ആരെങ്കിലും വിളിക്കുന്നത്‌ കേട്ടാല്, അല്ലെങ്കില്‍ എന്റെ പിതാവിന്റെ പേര് ചൊല്ലി ആക്ഷേപിക്കുന്നത് കണ്ടാല്‍ എനിക്ക് ഉണ്ടാകുന്ന വികാരം ആണ് ഞാന്‍ എഴുതിയത്, അതിന്റെ അര്‍ഥം സ്വന്തം പിതാവിന്റെ പേര് കേള്‍ക്കുമ്പോള്‍ അപമാനം തോന്നി എന്നാണു നിങ്ങള്‍ മനസ്സിലാക്കിയെങ്കില്‍ എനിക്ക് നിങ്ങളോട് സഹതാപം മാത്രം, ഇവിടെ "എന്റെ" എന്നതിന് പകരം "നിങ്ങളുടെ" എന്ന് ചേര്‍ത്ത് വായിച്ചാല്‍ ചിലപ്പോള്‍ നിങ്ങള്ക്ക് അത് മനസ്സിലാകും


"നീ കാളിദാസന്റെ മകനെ പോലെ ആകരുതെന്ന് ഒരു ചട്ടമ്പിയോടു കവലയില്‍ വെച്ച് ആരെങ്കിലും പറയുന്നത് താങ്കള്‍ കേള്‍ക്കാന്‍ ഇട വന്നാല്‍, തീര്‍ച്ചയായും താങ്കള്‍ക്ക് തോന്നും, അയാള്‍ എന്തിനാണ് ആ മോശമായ വ്യക്തിയെ എന്റെ മകനോട്‌ ഉപമിച്ചത് എന്ന്, മകനെ സ്നേഹിക്കുന്ന ഒരു പിതാവെന്ന നിലയില്‍ താങ്കള്‍ക്ക് അതില് വിഷമം ഉണ്ടായെന്നു വരാം.

എല്ലാ വിധ ഭാവുകങ്ങളും,

Vanaran said...

എന്‍‌ഡി‌എഫ് കാര്‍ക്ക് ലീഗുകാരായി അവതരിക്കാനും ലീഗുകാര്‍ക്ക് എന്‍‌ഡി‌എഫ്ഇന്‍റെ കുപ്പായമെടുത്ത് ധരിക്കാനും അധികം സമയമൊന്നും ആവശ്യമില്ല. അടിസ്ഥാനപരമായി മനുഷ്യരെ സത്യവിശ്വാസികളും കാഫിറുകളും എന്നു രണ്ടു തട്ടില്‍ തരം തിരിക്കുന്ന ഒരു മതത്തിലാണ് അവരെല്ലാം വിശ്വസിക്കുന്നത്. അപ്പോള്‍ മറ്റുള്ളവരുടെ വോട്ട് നേടേണ്ട ആവശ്യമുള്ള എന്‍‌ഡി‌എഫ് കാരന് ലീഗുകാരനായി രംഗപ്രവേശനം ചെയ്യാം. മറിച്ച് കാഫിറുകളെ വേദനിപ്പിച്ച് ദൈവത്തിന്‍റെ മുന്നില്‍ നല്ലപിള്ളയാകാന്‍ കൊതിക്കുന്ന ലീഗുകാരന് മറിച്ചുമാകാം. ഒരു നിലവിളക്ക് കൊളുത്തുന്നത് പോലും ഹറാമാണെന്ന് പറഞ്ഞ് ഈ രാജ്യത്തെ മഹാ ഭൂരിപക്ഷത്തേയും അവഹേളിക്കാന്‍ ഇതേ ലീഗുകാര്‍ തന്നെയാണ് തയ്യാറായത്. മാറാട് കൂട്ടക്കൊലയെപ്പറ്റിയുള്ള സി‌ബി‌ഐ അന്വേഷണത്തെ അട്ടിമറിച്ചതും ഇതേ ലീഗ് തന്നെ. മുമ്പ് ഏകീകൃത സിവില്‍ നിയമത്തെ കുറിച്ച് ചര്‍ച്ച വന്നപ്പോള്‍, "ശരിയത്തിനെ തൊട്ടുകളിച്ചാല്‍ ഞങ്ങള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും" എന്നു പറഞ്ഞത് ഇതേ ലീഗിന്‍റെ അഖിലേന്ത്യാ പ്രസിഡന്‍റാണ്. കാസര്‍കോട് ഏറ്റവും ഒടുവില്‍ നടന്ന വര്‍ഗീയ ലഹളയ്ക്ക് പിന്നില്‍ ലീഗാണെന്നത് പോലീസ് അന്വേഷണത്തില്‍ പുറത്തുവന്ന വസ്തുതയാണ്. ലീഗിന്‍റെ മതേതരത്വം പാകിസ്ഥാന്‍ അവകാശപ്പെടുന്ന "war against terrorism" പോലെയാണ്. ലോകത്തിന്‍റെ മുന്നില്‍ പരമാധികാര രാഷ്ട്രം എന്ന് അവകാശപ്പെടുമ്പോഴും, അതിന്‍റെ പരിഗണന പിടിച്ചു പറ്റുമ്പോഴും പിന്നാമ്പുറത്ത് തങ്ങളുടെ അറിവോടും ഒത്താശയോടും കൂടി തന്നെ തീവ്രവാദികളെ ഊട്ടി വളര്‍ത്തുക.

kaalidaasan said...

>>>>>എന്റെ പിതാവിന്റെ പേര് കേള്‍ക്കുന്നത് എനിക്ക് സന്തോഷമാണ്, എന്നിരിക്കെ നാട്ടിലുള്ള ഒരു മോശമായ ആളെ എന്റെ പിതാവിന്റെ മകന്‍ എന്ന് ആരെങ്കിലും വിളിക്കുന്നത്‌ കേട്ടാല്, അല്ലെങ്കില്‍ എന്റെ പിതാവിന്റെ പേര് ചൊല്ലി ആക്ഷേപിക്കുന്നത് കണ്ടാല്‍ എനിക്ക് ഉണ്ടാകുന്ന വികാരം ആണ് ഞാന്‍ എഴുതിയത്,<<<<<

ജ്വാല,

താങ്കളെന്തിനാണു പിതാവിനെ വരെ ഇതിലേക്ക് വലിച്ചിഴക്കുന്നത്? പിതാവിന്റെ പേരു കേള്‍ക്കുന്നതുപോലെയണോ താങ്കള്‍ക്ക് സ്വന്തം ജാതിപ്പേരു കേള്‍ക്കുന്നത്? അത്രക്ക് ജാതി സ്പിരിറ്റുണ്ടോ? പാണനെന്ന പേരു കേള്‍ക്കുമ്പോഴേക്കും പിതാവിനെ ആക്ഷേപിക്കുന്നു എന്നൊക്കെ ദുര്‍വ്യാഖ്യാനിക്കാതെ ജ്വാലാ.

നാട്ടിലുള്ള മോശമായ ആള്‍ക്ക് താങ്കളുടെ പിതാവിന്റെ പേരുണ്ടെങ്കില്‍ അത് വിളിച്ച് അയാളെ മറ്റുള്ളവര്‍ ആക്ഷേപിച്ചിന്നിരിക്കും. അത് സ്വന്തം പിതാവാണെന്നു തോന്നുന്നത് വിചിത്രമായ മാനസിക നിലയാണ്.

പിതാവിനെയും ജാതിയേയും തിരിച്ചറിയാന്‍ മാത്രം വിവരമുള്ളവരാണു കേരളത്തിലെ താഴ്ന്ന ജാതിക്കാരെന്നാണെന്റെ അറിവ്.

kaalidaasan said...

>>>>>ഒരു നിലവിളക്ക് കൊളുത്തുന്നത് പോലും ഹറാമാണെന്ന് പറഞ്ഞ് ഈ രാജ്യത്തെ മഹാ ഭൂരിപക്ഷത്തേയും അവഹേളിക്കാന്‍ ഇതേ ലീഗുകാര്‍ തന്നെയാണ് തയ്യാറായത്. മാറാട് കൂട്ടക്കൊലയെപ്പറ്റിയുള്ള സി‌ബി‌ഐ അന്വേഷണത്തെ അട്ടിമറിച്ചതും ഇതേ ലീഗ് തന്നെ. മുമ്പ് ഏകീകൃത സിവില്‍ നിയമത്തെ കുറിച്ച് ചര്‍ച്ച വന്നപ്പോള്‍, "ശരിയത്തിനെ തൊട്ടുകളിച്ചാല്‍ ഞങ്ങള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും" എന്നു പറഞ്ഞത് ഇതേ ലീഗിന്‍റെ അഖിലേന്ത്യാ പ്രസിഡന്‍റാണ്. <<<<<

വാനരന്‍,

ലീഗുകാര്‍ മിതവദികളെന്ന ഒരു മുഖം മൂടി ധരിച്ചിരിക്കുന്നു. ഇസ്ലാമിക വിശ്വാസത്തിന്റെ കാര്യത്തില്‍ ലീഗുകാരും, ജമായത്തേ ഇസ്ലാമിക്കാരും, എന്‍ ഡി എഫുകാരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. നിലവിളക്ക് കത്തിക്കുന്നത് ഹറാമാണെന്ന് ഇവരൊക്കെ ഉറച്ചു വിശ്വസിക്കുന്നു. ലീഗിന്റെ തനി നിറം മറ്റുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊക്കെ നന്നായി അറിയാം. പക്ഷെ കോണ്‍ഗ്രസൊക്കെ അധികാരം കിട്ടാനും നിലനിറുത്താനും  ഇതൊക്കെ ഒളിച്ചു വയ്ക്കുന്നു.

"ശരിയത്തിനെ തൊട്ടുകളിച്ചാല്‍ ഞങ്ങള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും" എന്നു പ്രസിഡണ്ട് പറഞ്ഞപ്പോള്‍ അണികള്‍ പറഞ്ഞത്, മൂന്നും കെട്ടും നാലും കെട്ടും ഇ എം എസിന്റെ മോളേം കെട്ടും എന്നായിരുന്നു.

ഏകീകൃത സിവില്‍ കോഡ് വേണമെന്ന് ഇപ്പോള്‍ ഏതെങ്കിലും രാഷ്ട്രീയക്കാര്‍ പറയട്ടെ. അപ്പോള്‍ കാണാം എല്ലാ ലീഗുകാരുടെയും തീവ്രവാദ മുഖം പുറത്തു ചാടുന്നത്. ഏകീകൃത സിവില്‍ കോഡിനെ ലീഗുകാര്‍ ഒറ്റക്കെട്ടായി പല്ലും  നഖവും ഉപയോഗിച്ച് എതിര്‍ക്കും. അതിന്റെ കാരണം അള്ളാ കെട്ടിയിറക്കിയ ശരിയ നിയമം അനുസരിക്കാന്‍ മുസ്ലിങ്ങളായ എല്ലാ മുസ്ലിം ലീഗുകാരും ബാധ്യസ്ഥരാണെന്നതും.

മറ്റുള്ളവരെ വിഡ്ഢികളാക്കാനും അവരുടെ കണ്ണില്‍ പൊടിയിടാനും ഇവരൊക്കെ അഭിനയിക്കുകയാണ്. ഇവരേക്കാളൊക്കെ ആര്‍ജ്ജവമുണ്ട്, മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍  പ്രവര്‍ത്തിക്കുന്ന മുസ്ലിങ്ങള്‍ക്ക്. ആര്യാടന്‍ മുഹമ്മദിന്റെയും, ആര്യാടന്‍ ഷൌക്കത്തിന്റെയും, ഹമീദ് ചെന്നമംഗലൂരിന്റെയും, എം എന്‍ കാരശേരിയുടെയും  ഒക്കെ മഹത്വം അവിടെയാണ്.

prathyush said...

ജ്വാല /// "പാണന്‍ എന്ന വാക്കു കേള്‍ക്കുന്നത് കുട്ടിക്കാലം മുതലേ ആക്ഷേപമായി തോന്നുന്നത്, വളര്‍ച്ച പ്രപിക്കാത്തതിന്റെ ലക്ഷണമാണ്".

അതില്‍ അഭിമാനിക്കുന്നു എന്ന് തന്നെയാണ് ഞാന്‍ എഴുതിയിട്ടുള്ളത് ////// ഇതില്‍ ഇത്ര അഭിമാനിക്കനെന്തിരിക്കുന്നു ജ്വാല..? ഒരു വ്യക്തിയും അയാളുടെ സ്വന്തം ഇഷ്ടതിനനുസരിച്ചോ, ഗുണ കര്‍മങ്ങളുടെ അടിസ്ഥാനത്തിലോ അല്ല ഒരു ജാതിയിലും പെട്ടവരായി അറിയപെടുന്നത്. അത് സ്വമേധയ വന്നു ഭവിക്കുന്നതാണ്. അതുകൊണ്ട് അതില്‍ അന്ധമായ അഭിമാനമോ, അപമാനമോ കൊണ്ട് നടകേണ്ട കാര്യമില്ല.അത് ബ്രാമണനായാലും, പാണനായാലും, ഈഴാവനായാലും.. അഭിമാനവും, അപമാനവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഇന്ന ജാതിയില്‍ പിറന്നു പോയി എന്നകാരണം കൊണ്ട് ഒരേസമയം സാമുഹ മനസുകളില്‍ സുപ്പീരിയോറിറ്റി കോംപ്ലക്ക്സും, ഇന്ഫീരിയോരിട്ടി കോംപ്ലക്ക്സും ഉണ്ടാവുന്നു എന്നതാണ് ഹൈന്ദവ സമുഹം നേരിടുന്ന പ്രശനം. അത്തരം പ്രശങ്ങള്‍ തന്നെയാണ് ഇത്തരം വാദങ്ങളിലേക്ക് വ്യക്തികളെ നയിക്കുന്നതും....