Saturday 4 September 2010

എലോഹ് ഇലാഹ് അല്ലാഹ്

ഇസ്ലാമിനെയും അതിന്റെ സ്ഥാപകനായ മൊഹമ്മദിനെയും അദ്ദേഹമെഴുതിയ വേദ പുസ്തകമായ ഖുറാനെയും വിമര്‍ശിച്ചു ഞാന്‍ ചില ലേഖനങ്ങള്‍ എഴുതിയിരുന്നു. ഇസ്ലാമിക പണ്ഡിതനായ കാട്ടിപ്പരുത്തി അതിനോടുള്ള പ്രതികരണമെന്ന നിലയില്‍ ഒരു ലേഖനപരമ്പര തന്നെ എഴുതിയിട്ടുണ്ട്.‍ ഒന്നില്‍ കണ്ട ഒരു പരാമര്‍ശമാണു താഴെ.

അത് എലോഹ് ആകാം, ഇലോഹ് ആകാം, ഇലാഹും ആവാനുള്ള സാധ്യത തള്ളിക്കളയാന് വയ്യ. എന്തായാലും ഹിബ്രുവിലെ എലോഹ് എന്ന പദത്തില് നിന്നും അറബിയിലേക്ക് കുടിയേറിയതാണു ഇലാഹ്.

അള്ളാ എന്ന മുസ്ലിം ദൈവത്തിന്‌ ആ പേരെങ്ങനെ വന്നു എന്നാണദ്ദേഹം വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ അത് അദ്ദേഹം പറയുന്ന പോലെയല്ല. എലോഹ് എന്ന ഹീബ്രു പദം ഇലോഹ് ആയി പിന്നീട് അള്ളാഹ് ആയെന്നാണദ്ദേഹത്തിന്റെ പക്ഷം. എലോഹ് ഹീബ്രുവില്‍ നിന്നും അറബിയിലേക്ക് വന്നപ്പോള്‍  ഇലാഹ്  ആയി. തേയി എന്ന തമിഴ് പദം മലയാളത്തിലായപ്പോള്‍ ദേവി ആയി എന്നു പറയുമ്പോലെ . ഇത് തികഞ്ഞ അജ്ഞതയാണെന്നു പറയാം. അദ്ദേഹത്തിന്റെ ഉദ്ദേശ്യം ഇന്ന് മുസ്ലിങ്ങള്‍ ആരാധിക്കുന്ന അള്ളാ യഹൂദര്‍ ആരാധിച്ചിരുന്ന അതേ ദൈവം ആണെന്നു സ്ഥാപിക്കലാണെന്നു തോന്നുന്നു. ഇതൊരു തര്‍ക്കവിഷയമാണെന്നു തോന്നുന്നില്ല. മുസ്ലിങ്ങള്‍ ഇപ്പോള്‍ ആരാധിക്കുന്ന ദൈവം യഹൂദരുടേയും ക്രിസ്ത്യാനികളുടേയും ദൈവമല്ലെന്ന് ആരെങ്കിലും പറഞ്ഞതായി വായിച്ചിട്ടുമില്ല. ഞാന്‍ എഴുതിയത് യഹൂദരുടേയും ക്രിസ്ത്യാനികളുടെയും വേദപുസ്തകങ്ങളെയും ദൈവത്തേയും മൊഹമ്മദ് സ്വന്തമാക്കിയാണ്, ഇസ്ലാം സ്ഥാപിച്ചതെന്നാണ്. അതുകൊണ്ട് അവരുടെ ദൈവം മുസ്ലിങ്ങളുടെ ദൈവവുമായി. പക്ഷെ അള്ളാ എന്ന ജാഹിലിയ ദൈവത്തിന്റെ പേര് അതേപോലെ നിലനിറുത്തി. ആ ദൈവത്തിന്റെ മറ്റ് പല സവിഷേതകളും നിലനിറുത്തി, യഹൂദരുടെ ദൈവത്തിന്റെ ചില ഭാവങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ചു. അങ്ങനെ പരിഷ്കരിച്ച ദൈവമാണ്‌ അള്ളാ എന്ന മുസ്ലിങ്ങളുടെ ഇന്നത്തെ ദൈവം.

എലോഹ് എന്ന ഹീബ്രു ദൈവം യഹൂദരില്‍ നിന്നും അറബികളിലേക്ക് ദത്തെടുക്കപ്പെട്ടു എന്നത് ശരി. എലോഹ് എന്ന പദം ഹീബ്രുവില്‍ നിന്നും അറബിയിലേക്ക് കുടിയേറി എന്നു പറയുന്നത് തെറ്റ്. കുടിയേറാനായിട്ട് യഹൂദരുടെ ദൈവം അലഞ്ഞു തിരിഞ്ഞ് അഭയാര്‍ഥിയായി നടക്കുകയല്ലായിരുന്നു. ആ ദൈവത്തിന്റെ ഭാവം നല്ലതെന്ന് തോന്നി മൊഹമ്മദ് അതില്‍ അവകാശം സ്ഥാപിച്ചു.

മൊഹമ്മദ് അറബികളുടെ മുന്നില്‍ അവതരിപ്പിച്ച അള്ളാ എന്ന വാക്ക് അവര്‍ക്ക് അന്യമോ അസാധാരണമോ പുതിയതോ ആയിരുന്നില്ല. എങ്കിലും ഉയരാവുന്ന ചോദ്യം ഇതാണ്. ഇസ്ലാമിനു മുമ്പുള്ള അറേബ്യയില്‍ ഉണ്ടായിരുന്ന അള്ളാ എന്ന സാമാന്യ സങ്കല്‍പ്പം അല്ലെങ്കില്‍ പൊതു ധാരണ ആയിരുന്നോ മൊഹമ്മദ് അവതരിപ്പിച്ച അള്ളാ എന്ന സങ്കല്‍പ്പത്തിന്‌? അതോ മൊഹമ്മദിന്റെ പുതിയ ദൈവം പഴയ അള്ളായുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നായിരുന്നോ? ഇതു മനസിലാകണമെങ്കില്‍ ഇസ്ലാമിനു മുമ്പുള്ള അറേബ്യയിലെ ജനതയുടെ ദൈവങ്ങളേപ്പറ്റി അല്‍പ്പം അറിവുണ്ടാകണം.

നിര്‍ഭാഗ്യവശാല്‍ അറേബ്യയിലെ ദൈവങ്ങളേപ്പറ്റി എഴുതപ്പെട്ട ചരിത്രമൊന്നും ലഭ്യമല്ല. എഴുതാത്തതുകൊണ്ടാണോ എഴുതിയവ നശിപ്പിച്ചതു കൊണ്ടാണോ ഇതെന്നു തീര്‍ത്തു പറയാനും ആകില്ല.

അറേബ്യയിലെ യഹൂദന്‍മാരും ക്രിസ്ത്യാനികളും ആരാധിച്ചിരുന്ന ദൈവം അവര്‍ മറ്റ് സ്ഥലങ്ങളിലും ആരാധിച്ചിരുന്ന തോറയിലേയും ബൈബിളിലെയും ദൈവമായിരുന്നു. പക്ഷെ മറ്റ് അറബികള്‍ ആരാധിച്ചിരുന്നത് അനേകം ദൈവങ്ങളെയും ആയിരുന്നു. ഇതേക്കുറിച്ചുള്ള സൂചനകള്‍ കുര്‍ആനില്‍ തന്നെയുണ്ട്. കുര്‍ആനിനു പുറമെയുള്ള അപൂര്‍വ്വം ചില പുസ്തകങ്ങളില്‍ നിന്നും നമുക്ക് ചിലത് മനസിലാക്കാം.

മൊഹമ്മദ് ഇസ്ലാം പ്രബോധനം ചെയ്ത് അള്ള എന്ന വാക്കുപയോഗിച്ചു തുടങ്ങിയപ്പോള്‍ അത് അറബികളുടെ ഇടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഹേതുവായിരുന്നു എന്നത് കുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. മുസ്ലിങ്ങളും കാഫിറുകളും തമ്മില്‍ ഈ വാക്കിന്റെ അര്‍ത്ഥത്തേച്ചൊല്ലി വാശിയേറിയ വാഗ്വാദം നടന്നിരുന്നു എന്ന സത്യം കുര്‍ആന്‍ അടിവരയിട്ടു പറയുന്നുണ്ട്. അതിനര്‍ത്ഥം അള്ളാ എന്ന വാക്ക് പ്രാകൃത അറബികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരു പോലെ അറിവുള്ള അല്ലെങ്കില്‍ അവകാശപ്പെടാവുന്ന ഒന്നായിരുന്നു എന്നതാണ്. അല്ലെങ്കില്‍ പിന്നെ ഇതേക്കുറിച്ച് മൊഹമ്മദിന്റെ അനുയായികളായ മുസ്ലിങ്ങളും മറ്റ് അറബികളും തമ്മില്‍ വാഗ്വാദത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല.  ഈ വാഗ്വാദം അതിനെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയപ്പോള്‍ മൊഹമ്മദ് പറഞ്ഞതിപ്രകരം.

അധ്യായം 109
അല്‍കാഫിറൂന്‍


പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ നീ പ്രഖ്യാപിക്കുക: അല്ലയോ നിഷേധികളേ, നിങ്ങള്‍ ഇബാദത്ത് ചെയ്യുന്നതിന് ഞാന്‍ ഇബാദത്ത് ചെയ്യുന്നില്ല. ഞാന്‍ ഇബാദത്തു ചെയ്യുന്നതിന് ഇബാദത്ത് ചെയ്യുന്നവരല്ല നിങ്ങള്‍. നിങ്ങള്‍ ഇബാദത്ത് ചെയ്തതിന് ഇബാദത്ത് ചെയ്യുന്നവനല്ല ഞാന്‍. ഞാന്‍ ഇബാദത്ത് ചെയ്യുന്നതിന് നിങ്ങളും ഇബാദത്ത് ചെയ്യുന്നില്ലല്ലോ. നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍. എനിക്ക് എന്റെ ദീന്‍.

അള്ളാ എന്ന ക്രിസ്ത്യാനികളുടെയും യഹൂദരുടെയും ദൈവത്തോടൊപ്പം മറ്റ് ദൈവങ്ങളെയും ഖുറേഷികള്‍ ആരാധിച്ചിരുന്നു എന്ന മുസ്ലിങ്ങളുടെ അവകാശവാദം ശരിയാണെങ്കില്‍ മേല്‍പ്പറഞ്ഞ മൊഹമ്മദിന്റെ വാക്കുകള്‍ക്ക് പ്രസക്തിയുണ്ടാകില്ല. കാരണം ഖുറേഷികള്‍ കബയില്‍ അവരുടെ അള്ളാക്കും കൂടി ഇബാദത്ത് ചെയ്യുന്നുണ്ടായിരുന്നു. കുറേക്കാലം ​മൊഹമ്മദും അത് ചെയ്തിരുന്നു. അവര്‍ അന്നു വരെ ഇബാദത്ത് ചെയ്യാത്ത പുതിയ ഒരു ദൈവത്തെയാണു മൊഹമ്മദ് അവരുടെ മുന്നില്‍ അവതരിപ്പിച്ചത് എന്ന് മൊഹമ്മദിന്റെ തന്നെ വാക്കുകള്‍ സൂചിപ്പിക്കുന്നു.

ഇസ്ലാം ഉണ്ടാകുന്നതിനു മുമ്പ് അറേബ്യയിലെ അറബികള്‍ ക്രിസ്ത്യാനികളുടെയോ യഹൂദരുടെയോ ദൈവത്തെ ആരാധിച്ചിരുന്നില്ല. അവര്‍ അള്ളാ എന്നു വിളിച്ചിരുന്ന ദൈവം ക്രിസ്ത്യാനികളുടെയോ യഹൂദരുടെയോ ദൈവവും ആയിരുന്നില്ല. പക്ഷെ മുസ്ലിങ്ങള്‍ പറയുന്നത്, മൊഹമ്മദ് ജനിച്ച അറബി വര്‍ഗ്ഗമായ ഖുറേഷികളുടെ പരമ്പരാഗതമായ ദൈവമായിരുന്നു യഹൂദരുടെ ദൈവമെന്നും അത് അള്ളാ ആണെന്നും. പക്ഷെ വാസ്തവം മറ്റൊന്നാണ്. മൊഹമ്മദിന്റെ വര്‍ഗ്ഗമായ ഖുറേഷികള്‍ ആരാധിച്ചിരുന്ന 360 ദൈവങ്ങളില്‍ ഒരാളായിരുന്നു അന്നത്തെ അവരുടെ അള്ളാ. മൊഹമ്മദ് ആ അള്ളായെ മാമോദീസ മുക്കി ഇന്നത്തെ അള്ളായും മുസ്ലിങ്ങളുടെ ദൈവവുമാക്കി മാറ്റിയെടുത്തു.

യഹൂദര്‍ ജീവിച്ചിരുന്ന കാനാന്‍ ദേശത്ത് എല്ലാ തരത്തിലുള്ള വിശ്വാസികളും അവരുടെ ദൈവത്തെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന വാക്ക് ഏല്‍ എന്നായിരുന്നു. ഈ ഏല്‍ എന്ന പദത്തില്‍ നിന്നും രൂപപ്പെട്ടതാണ് എലോഹ് എന്ന ഹീബ്രു പദം. എലോഹ് എന്നു പറഞ്ഞാല്‍ ദൈവം എന്നേ അര്‍ത്ഥമുള്ളു. യഹൂദരുടെ ദൈവത്തേയും മറ്റ് ദൈവങ്ങളെയുമൊക്കെ ആ പദം ഉപയോഗിച്ചു വിളിച്ചിരുന്നു. പിന്നീടെപ്പോഴോ യഹൂദരുടെ ദൈവത്തെ അഭിസംബോധന ചെയ്യാന്‍ എലോഹീം എന്ന വാക്കുപയോഗിക്കാന്‍ തുടങ്ങി. ഹീബ്രു ബൈബിളിലെ ആദ്യ അധ്യായങ്ങളില്‍ ഈ പദമാണ്‌ ദൈവത്തെ കുറിക്കാനുപയോഗിച്ചിട്ടുള്ളത്. എലോഹീം എന്നത് എലോഹ് എന്നതിന്റെ ബഹുവചനമാണ്.  ദൈവങ്ങള്‍ എന്ന അര്‍ത്ഥത്തിലല്ല ആ പദം ഉപയോഗിച്ചത് ബഹുമാന സൂചകമായിട്ടാണ്. ഈ പദം പിന്നീടെഴുതിയ ബൈബിളിലെ പുസ്തകങ്ങളില്‍ യഹോവ എലോഹീം എന്നും അതിനു ശേഷം യഹോവ എന്നും എഴുതാന്‍ തുടങ്ങി. യേശുവിന്റെ കാലത്ത് ഹീബ്രുവില്‍ ദൈവത്തെ വിളിച്ചിരുന്ന പേര്, യഹോവ എന്നായിരുന്നു. ഹീബ്രുവിനൊപ്പം പ്രചാരത്തിലിരുന്ന അറമായ ഭാഷയില്‍ ഇത് എലാഹ എന്നും സുറിയാനിയില്‍ അലാഹ, അലോഹോ എന്നിവയുമായിരുന്നു.

ദൈവം എന്ന് ഇന്ന് വിവക്ഷിക്കുന്ന വാക്ക് പല നാടുകളിലും പലതായിരുന്നു. ഇന്‍ഡ്യയില്‍ ജീവിച്ചിരുന്നവര്‍ അവരുടെ ദൈവത്തെ ഈശ്വരന്‍ എന്നു വിളിച്ചു. കാനാനില്‍ ജിവിച്ചിരുന്നവര്‍ അവരുടെ ദൈവത്തെ എല്‍ എന്നും മീസൊപ്പൊട്ടേമിയയില്‍ ജിവിച്ചിരുന്നവര്‍ അവരുടെ ദൈവത്തെ ഇലു എന്നും വിളിച്ചു അറേബ്യയില്‍ ജീവിച്ചിരുന്ന ഖുറേഷികള്‍ ഉള്‍പ്പടെയുള്ളവര്‍ അവരുടെ ദൈവത്തെ ഇല്‍ എന്ന് ആദ്യവും ഇലാഹ് എന്ന് പിന്നിടും വിളിച്ചു. അറബിയിലെ ഇലാഹ് കാലാന്തരത്തില്‍ രൂപാന്തരപ്പെട്ടാണ്‌ അള്ളാ എന്ന വാക്ക് ഉണ്ടായത്.

അറേബ്യയിലെ എല്ലാ ഗോത്രങ്ങളും അവരുടെ ദൈവത്തെ സൂചിപ്പിക്കാന്‍ അള്ളാ എന്ന വാക്കുപയോഗിച്ചിരുന്നു. ഖുറേഷി ഗോത്രത്തിനും ഒരു അള്ളാ ഉണ്ടായിരുന്നു. കബയില്‍ ആരാധിക്കപ്പെട്ടിരുന്ന അള്ളാ.

മുസ്ലിങ്ങളുടെ പ്രാര്‍ത്ഥന ഇതാണ്.


ലാ ഇലാഹ ഇല്‍ അള്ളാ. ഇത് ഇംഗ്ളീഷില്‍ എഴുതിയാല്‍. ഇങ്ങനെ. There is no deity except Allah. അറേബ്യയിലുണ്ടായിരുന്ന പല ദൈവങ്ങളേക്കുറിക്കാനാണ്‌ ഇലാഹ് എന്ന പദം ഉപയോഗിച്ചിരുന്നത്. അങ്ങനെയുള്ള ദൈവങ്ങളെ ആരാധിക്കാതെ അള്ളാ എന്ന ഏക ദൈവത്തെ മാത്രം ആരാധിക്കണമെന്നാണീ പ്രാര്‍ത്ഥന കൊണ്ടുദ്ദേശിക്കുന്നതും. എല്‍ എന്ന ഹീബ്രു ധാതുവില്‍ നിന്നും എലോഹ് എന്ന പദം ഉണ്ടായ പോലെ ഇല്‍ എന്ന അറബി ധാതുവില്‍ നിന്നും ഇലാഹ് എന്ന പദമുണ്ടായി. അതൊക്കെ എലോഹിം എന്ന ഏക ദൈവം യഹൂദര്‍ക്കുണ്ടാകുന്നതിനും മുമ്പാണ്. യഹൂദരുടെ എലോഹിം എന്ന ദൈവത്തിനും അറബികളുടെ അള്ളാ എന്ന ദൈവത്തിനും തമ്മില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ല, മൊഹമ്മദ് അത് ഉണ്ടാക്കുന്നതു വരെ.

മൊഹമ്മദ് ജനിക്കുന്നതിനും മുന്നേ അറബി സംസാരിച്ചിരുന്ന ക്രിസ്ത്യാനികള്‍ അവരുടെ ദൈവത്തെ അള്ളാ എന്നാണു വിളിച്ചിരുന്നത്. മൊഹമ്മദ് ജനിച്ച ബഹുദൈവ ആരാധകരായിരുന്ന ഖുറേഷിവര്‍ഗ്ഗം അവരുടെ ഒരു ദൈവത്തെ അള്ളാ എന്നും വിളിച്ചു. അറേബ്യയില്‍ ജീവിച്ചിരുന്ന ക്രിസ്ത്യാനികളും ഖുറേഷികളും പക്ഷെ ഒരേ ദൈവത്തെയല്ല അള്ളാ എന്നു വിളിച്ചിരുന്നത്. ഖുറേഷികളുടെ അനേകം ദൈവങ്ങളില്‍ ഒരള്ളാ ഉണ്ടായിരുന്നു എന്നു മാത്രം. അറബികള്‍ ഉപയോഗിച്ചിരുന്ന അള്ളാ എന്ന വാക്കിനു ദൈവം എന്ന അര്‍ത്ഥം മാത്രമേ ഉണ്ടായിരുന്നുള്ളു. യഹൂദരുടെ ദൈവത്തെ സൂചിപ്പിക്കുന്നതായിരുന്നില്ല അത്. കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ദൈവമേ എന്നു വിളിച്ചാല്‍ അത് ഒരേ ദൈവത്തെയാണെന്നു പറയുന്നതു പോലെയാണിതും. പിന്നെ എല്ലാവരുടെയും ദൈവം ഒന്നു തന്നെയെന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം വേറൊന്നാണ്.

ജാഹിലിയ കാലത്ത് അറേബ്യന്‍ സമൂഹം മറ്റ് വിശ്വാസ ധാരകളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടതായിരുന്നു എന്ന ഒരു തെറ്റിദ്ധാരണ മുസ്ലിങ്ങള്‍ പ്രചരിപ്പിക്കാറുണ്ട്. കുര്‍ആന്റെ ദൈവീകത തെളിയിക്കാന്‍ വേണ്ടിയാണത് ചെയ്യുന്നതും. പക്ഷെ അതല്ല വാസ്തവം. അറേബ്യക്കുള്ളില്‍ തന്നെ കുറേയധികം ക്രിസ്ത്യാനികളും യഹൂദരും ഉണ്ടായിരുന്നു. അറേബ്യയെ ചുറ്റിക്കിടന്ന സ്ഥലങ്ങള്‍ പേര്‍ഷ്യ, മീസൊപ്പൊട്ടേമിയ, സിറിയ, യാഹുദിയ  പാലസ്തീനാ, അബിസീനിയ തുടങ്ങിയവയായിരുന്നു. വളരെ ശക്തമായ ക്രൈസ്തവ രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടായിരുന്നു അറേബ്യ കിടന്നത്. അബിസീനിയ, ബൈസാന്തിയം,ഘസ്സാന്‍, അല്‍ ഹാറാ, തുടങ്ങിയ ക്രൈസ്തവ രാജ്യങ്ങളുടെ സ്വാധീനം അറേബ്യന്‍ നടോടികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന്റെ പ്രക്രിയയിലുമായിരുന്നു.

ഏക ദൈവ വിശ്വാസികളായ ഇവരൊക്കെയായി അറബികള്‍ യഥേഷ്ടം ഇടപഴകി. ഈ ഇടപഴകലൊക്കെ ഏക ദൈവ വിശ്വാസത്തിന്റെ അര്‍ത്ഥവും സ്വീകാര്യതയും അറബികളുടെ മനസില്‍ ഉണ്ടാക്കിയിരുന്നു. പക്ഷെ ഏക ദൈവം എന്ന സങ്കല്‍പ്പത്തിന്റെ പൂര്‍ണ്ണതയിലേക്ക് വരുവാന്‍ അവര്‍ തയ്യാറായിരുന്നില്ല. പല ദൈവങ്ങളിലൊരാളായ അള്ളാക്ക് ഒരു മേധാവിത്തം നല്‍കുന്ന അവസ്ഥ വരെ അതെത്തി. അങ്ങനെയാണ്‌ കബയിലെ അള്ളാക്ക് ഉപദൈവങ്ങളെ നല്‍കിയതും. അതു വഴി അള്ളായുടെ പെണ്‍മക്കളായി ചില ഉപദേവതകളെ അറബികള്‍ ആരാധിച്ച് അള്ളാക്ക് പ്രധാന ദൈവത്തിന്റെ സ്ഥാനം നല്‍കി. അങ്ങനെയാണ്‌ ഈ ദേവന്‍മാരെ പ്രതിഷ്ടിച്ച കബാ അറബി സമൂഹത്തിന്റെ ആരാധനകേന്ദ്രമായതും അതിനു വലം വയ്ക്കുയ്ക, അതിനെ ചുംബിക്കുക തുടങ്ങിയ ആചാരങ്ങള്‍ ആ സമൂഹത്തില്‍ ഉടലെടുത്തതും. ബഹു ദൈവ ആരാധന നിലനിന്നിരുന്ന സമൂഹങ്ങളിലൊക്കെ ഓരോ ആരാധനാലയവും ഒരു പ്രത്യേക ദൈവത്തിനു വേണ്ടി ആയിരുന്നു ഒരുക്കിയിരുന്നത്. അങ്ങനെയാണ്‌ കബയിലെ പ്രധാന ദൈവം അള്ളാ ആയതും.

ബഹു ദൈവാരാധനയും മറ്റ് ചില അപ്രധാന വ്യത്യാസങ്ങളും ഒഴിവാക്കിയാല്‍ ഇസ്ലാമിന്റെ പൊതു ദൈവ സങ്കല്‍പ്പം അറബികളുടെ ഈ അള്ളാ എന്ന സങ്കല്‍പ്പത്തില്‍ നിന്നും ഏറെ ഭിന്നമല്ല. ഏക ദൈവ വിശ്വാസം എന്ന സങ്കല്‍പ്പത്തിലേക്ക് ജാഹിലിയ അറബികള്‍ അടുത്തു വന്നിരുന്നതിന്റെ മുന്നോടിയാണ്‌ അള്ളാക്ക് മറ്റ് ദൈവങ്ങളുടെ മുകളില്‍ ഒരു സ്ഥാനം കല്‍പ്പിച്ചു നല്‍കാന്‍ അറബികള്‍ തയ്യറായത്. പങ്കുകാരെ വച്ചിരുന്നു എങ്കിലും അള്ളാക്കവര്‍ പ്രഥമ സ്ഥാനം നല്‍കി. ഇതിനും ആയിരക്കണക്കിനു വര്‍ഷം മുന്നേ യഹൂദന്‍മാര്‍ ഏക ദൈവ വിശ്വാസത്തിലേക്ക് വന്നിരുന്നു.

പ്രപഞ്ചം സൃഷ്ടിച്ചത് അള്ളാ. ആകാശത്തു നിന്നും മഴ പെയ്യിക്കുന്നത് അള്ളാ. എല്ലാ സാക്ഷ്യത്തിനും ആധ്യക്ഷം വഹിക്കുന്നതും അള്ളാ. പരിശുദ്ധമായ വിശ്വാസത്തിനു പാത്രമായവനും അള്ളാ. കബയുടെ നാഥനും അള്ളാ. ഇതൊക്കെ മൊഹമ്മദ് കുര്‍ആന്‍ പ്രബോധനം നടത്തിയപ്പോള്‍ ജാഹിലിയ അറബികളുടെ ദൈവ സങ്കല്‍പ്പമായിരുന്നു. ഇസ്ലാമിക ദൈവ സങ്കല്‍പ്പവുമായി ഇവ ഒട്ടും തന്നെ വിഭിന്നമല്ലായിരുന്നു. ഇതിനുള്ള തെളിവുകളെല്ലാം കുര്‍ആനിലുണ്ട്.

അധ്യായം 29
അല്‍അന്‍കബൂത്ത്
61-63 നീ ഈ ജനത്തോട് ആകാശഭൂമികളെ സൃഷ്ടിച്ചതാരെന്നും സൂര്യചന്ദ്രന്മാരെ കീഴ്പ്പെടുത്തിവെച്ചതാരെന്നും ചോദിച്ചാല്‍, തീര്‍ച്ചയായും ഇവര്‍ പറയും: 'അല്ലാഹു.'
മാനത്തുനിന്ന് മഴ വര്‍ഷിക്കുന്നതും ചത്തുകിടന്ന ഭൂമിയെ അതുവഴി സജീവമാക്കുന്നതും ആരെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഇവര്‍ പറയും: 'അല്ലാഹു.'
65: ഈ ജനം കപ്പലില്‍ സഞ്ചരിക്കുമ്പോള്‍ ദീന്‍ അല്ലാഹുവിന് മാത്രമായിക്കൊണ്ട് അവനോട് പ്രാര്‍ഥിക്കുന്നു. അവനവരെ കരയിലേക്ക് രക്ഷപ്പെടുത്തിയാലോ, അവരതാ അവനു പങ്കാളികളെ കല്‍പിച്ചു തുടങ്ങുന്നു.

ദീന്‍ അല്ലാഹുവിന് മാത്രമായിക്കൊണ്ട് അവനോട് പ്രാര്‍ഥിക്കുന്നു എന്നു പറഞ്ഞാല്‍ അല്‍പ്പനേരത്തേക്കെങ്കിലും അള്ളാ മാത്രമാണു ദൈവമെന്ന് ജാഹിലിയ അറബികള്‍ വിശ്വസിച്ചിരുന്നു എന്നാണ്. അപ്പോള്‍ അറബികളുടെ മനസില്‍ ഏക ദൈവ വിശ്വാസം രൂപപ്പെട്ടു തുടങ്ങിയിരുന്നു എന്നാണു മനസിലാക്കാന്‍ ആകുക. ഇത് ആത്മാര്‍ത്ഥതയോടു കൂടിയുള്ള ഏക ദൈവ വിശ്വാസമല്ല. അതുകൊണ്ടാണ്‌ മൊഹമ്മദ് തുടര്‍ന്ന് പറയുന്നത്, അവനവരെ കരയിലേക്ക് രക്ഷപ്പെടുത്തിയാലോ, അവരതാ അവനു പങ്കാളികളെ കല്‍പിച്ചു തുടങ്ങുന്നു.

ഈ ജാഹിലിയ അറബികള്‍ ഏത് സത്യപ്രസ്താവനക്കും അള്ളായേപ്പിടിച്ച് ആണയിടുന്നു എന്ന് കുര്‍ആനില്‍ പല ഭാഗത്തും മൊഹമ്മദ് പറഞ്ഞിട്ടുണ്ട്. എന്തിനും ഏതിനും അള്ളായെപ്പിടിച്ച് ആണയിടുക എന്നത് അറബി സംസാരിക്കുന്ന മുല്സിങ്ങളുടെ സാധാരണ സ്വഭാവമാണ്. സൌദി അറേബ്യയിലെ എല്ലാ അറബികളും ഇന്നും കൂടെക്കൂടെ ഉപയോഗിക്കുന്ന ഒരു പദമാണ്, വള്ളാഹി എന്നത്.

ജാഹിലിയക്കാലത്തെ ഈ അള്ളായെ മൊഹമ്മദ് വിശേഷിപ്പിക്കുന്നത് കബയുടെ നാഥന്‍ എന്നാണ്. മൊഹമ്മദ് കുര്‍ആന്‍ പ്രബോധനം നടത്തിത്തുടങ്ങിയപ്പോള്‍ അദ്ദേഹം അള്ളായെ വിശേഷിപ്പിച്ച പദം പ്രപഞ്ച നാഥന്‍ എന്നായിരുന്നില്ല. വെറും കബയുടെ നാഥന്‍ എന്നു മാത്രം. അത് കുര്‍ആനില്‍ പറഞ്ഞിരിക്കുന്നതിപ്രകാരം.

അധ്യായം 106
ഖുറൈശ്
പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
അങ്ങനെ ഖുറൈശികള്‍ ഇണങ്ങിയതിന് (അതായത്) ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും കച്ചവട യാത്രകളോടുള്ള അവരുടെ ഇണക്കം. അതിനാല്‍ അവര്‍ ഈ മന്ദിരത്തിന്റെ നാഥന് ഇബാദത്ത് ചെയ്യേണ്ടതാകുന്നു. അവര്‍ക്കാഹാരം കൊടുത്തു വിശപ്പകറ്റുകയും ശാന്തി ചൊരിഞ്ഞു ഭയമകറ്റുകയും ചെയ്ത നാഥന്.

ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും കച്ചവട യാത്രകളില്‍ ഖുറേഷികളെ സഹായിച്ചിരുന്നത് കബയിലെ പ്രതിഷ്ടയായ അള്ളായായിരുന്നു എന്നത് അവരുടെ വിശ്വാസമായിരുന്നു. ആ അള്ളായേക്കുറിച്ചാണു മൊഹമ്മദ് തന്റെ പ്രബോധനത്തിന്റെ ആദ്യകാലങ്ങളില്‍ പറഞ്ഞിരുന്നത്.

ഇസ്ലാമിനു മുമ്പ് അള്ളാ എന്ന ദൈവത്തെ അറബികള്‍ വിളിച്ചിരുന്ന പേരുകള്‍ റബ്ബ് അല്‍ ബൈത് ( വീടിന്റെ നാഥന്‍), റബ്ബ് അല്‍ കബ (കബയുടെ നാഥന്‍) റബ്ബ് അല്‍ മക്കാ(മക്കയുടെ നാഥന്‍) തുടങ്ങിയവയായിരുന്നു. മക്കക്കുള്ളില്‍ മാത്രമായിരുന്നില്ല ഈ അള്ളായുടെ പ്രശസ്തി. അറേബ്യ മുഴുവനുമുള്ള അറബികള്‍ ഈ അള്ളായുടെ പ്രീതി തേടി എല്ലാ വര്‍ഷവും മക്കയിലേക്ക് വന്നിരുന്നു. അള്ളായെ പ്രീതിപ്പെടുത്താനായി അവിടെ മൃഗബലിയും അര്‍പ്പിച്ചിരുന്നു. ഈ ആചാരങ്ങള്‍ അതേപോലെ മുസ്ലിങ്ങളുടെ എന്നത്തേക്കുമുള്ള ആചാരമാക്കി മൊഹമ്മദ് സംരക്ഷിച്ചിട്ടുമുണ്ട്.

യഹൂദന്‍മാര്‍ കുറാവായിരുന്നു എങ്കിലും അറേബ്യയില്‍ ഗണ്യമായ തോതില്‍ ക്രിസ്ത്യനികളുണ്ടായിരുന്നു. മക്കയില്‍ യഹൂദന്‍മാര്‍ തീരെ ഇല്ലായിരുന്നു. പക്ഷെ യഹൂദ മതതേക്കുറിച്ചറിയാതിരിക്കാന്‍ അതൊരു കാരണമല്ല. യഹൂദരുടെ വേദപുസ്തകമായ തോറ ക്രിസ്ത്യന്‍ ബൈബിളിന്റെ ഭാഗമായിരുന്നു. അതു കൊണ്ട് ക്രിസ്തുമതത്തേക്കുറിച്ചറിയുന്ന ആര്‍ക്കും യഹൂദരുടെ ചരിത്രം മനസിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.

ക്രിസ്ത്യാനികളുടെ ഭാഷ അറബിയുമായിരുന്നു. കവികളേപ്പോലെ സമൂഹത്തിലെ ഉയര്‍ന്ന തലത്തിലുള്ളവരും ആരാധ്യരുമായ ക്രിസ്ത്യാനികള്‍ അറേബ്യയില്‍ ജീവിച്ചിരുന്നു. അതിന്റെയൊക്കെ ഫലമായി ക്രിസ്തുമതത്തേക്കുറിച്ചും അവരുടെ വേദ പുസ്തകത്തേക്കുറിച്ചും അവരുടെ ആരാധനാ രീതികളേക്കുറിച്ചും വിശ്വാസങ്ങളേക്കുറിച്ചും അറബികള്‍ക്ക് നല്ല ധാരണയുണ്ടാകുക സ്വാഭാവികം.

വറഖാ  ഇബ്‌ന്‍ നൌഫല്‍ എന്ന് ക്രിസ്തീയ പണ്ഡിതന്‍ മൊഹമ്മദിന്റെ ആദ്യ ഭാര്യ ഖദീജയുടെ ബന്ധുവായിരുന്നു എന്ന് ഇസ്ലാമിക ചരിത്രം പറയുന്നു. മൊഹമ്മദും ഖദീജയും അദ്ദേഹത്തോടായിരുന്നത്രേ ദിവ്യബോധനത്തേപ്പറ്റി ആദ്യം സംസാരിച്ചത്. മൊഹമ്മദിനു പ്രവചകനാണെന്ന ആദ്യ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഇദ്ദേഹമായിരുന്നു എന്നാണ്‌ മുസ്ലിങ്ങള്‍ അവകാശപ്പെടുന്നതും. ഇതേക്കുറിച്ച് ബുഖാരിയുടെ ഹദീസ് പറയുന്നതിപ്രകാരം.

"Then she (i.e. Khadijah) took him to Waraqah b. Naufal b. Asad b. Asad al-'Uzza, her cousin. Now this man who had been converted to Christianity in the days of paganism was thoroughly conversant with Hebrew and had made a copy of a considerable portion of the Evangel in Hebrew. He was at that time a very old man and had already lost his eyesight. Khadijah said, 'O my cousin, listen to the son of your brother'. Waraqah asked him, 'Son of my brother what have you seen?' Thereupon the Apostle of God told him about what he saw."

ഹീബ്രുവില്‍ പോലും നല്ല പണ്ഡിത്യമുണ്ടായിരുന്ന ക്രിസ്ത്യാനിയായിരുന്നു വറാഖ ബിന്‍ നൌഫല്‍.

അപ്പോള്‍ ക്രിസ്ത്യാനികള്‍ അള്ളാ എന്നു വിളിച്ചിരുന്ന ദൈവം ഏതെന്ന് ഖുറേഷികള്‍ക്ക് നല്ല അറിവുണ്ടായിരുന്നു. ഖദീജയുടെ ബന്ധുവായി ഒരു ക്രിസ്ത്യാനി ഉണ്ടായിരുന്നെങ്കില്‍ അവരുടെ ദൈവം ഏതെന്നും അവര്‍ക്കറിവുണ്ടായിരുന്നിരിക്കണം. ബന്ധുക്കള്‍ ക്രിസ്ത്യാനികളായുണ്ടായിരുന്നു എന്നത് അതിനെ ശരി വയ്ക്കുന്ന സംഗതിയും. രണ്ടു പതിറ്റാണ്ടോളം ഖദീജയോടൊപ്പം മൊഹമ്മദ് ജീവിച്ചു. അപ്പോള്‍ ക്രിസ്തുമതത്തേക്കുറിച്ച് ഖദീജയില്‍ നിന്നോ അവരുടെ ബന്ധുക്കളില്‍ നിന്നോ മൊഹമ്മദ് അറിഞ്ഞിരിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്. ക്രിസ്തുമതത്തേക്കുറിച്ച് അറിഞ്ഞാല്‍ സ്വാഭാവികമായും യഹൂദമതത്തേക്കുറിച്ചും അറിയും.

അറേബ്യയ്ക്കു പുറത്തേക്കു വരെ യാത്ര ചെയ്തിരുന്ന മൊഹമ്മദിന്‌ ചുറ്റുമുള്ള യഹൂദരുടേയും ക്രിസ്ത്യാനികളുടേയും മതത്തേക്കുറിച്ചും ദൈവത്തേക്കുറിച്ചും അറിവുണ്ടാകുക സ്വാഭാവികം. യഹൂദരും ക്രിസ്ത്യാനികളും ബഹു ദൈവ വിശ്വാസികളല്ല ഏക ദൈവ വിശ്വാസികളാണെന്നുള്ള അറിവ് മൊഹമ്മദിനു നിശ്ചയമായും ഉണ്ടായിരുന്നു.

ബഹു ദൈവ ആരാധകരായിരുന്ന അറബികള്‍ കബയുടെ നാഥനായ അള്ളാക്ക് ക്രമേണ പ്രധാന ദൈവം എന്ന ഒരു സ്ഥാനം നല്‍കാന്‍ തുടങ്ങുന്ന, ഏക ദൈവ വിശ്വാസം തത്വത്തില്‍ സ്വീകരിക്കാമെന്ന ഭൂമികയിലേക്കാണു മൊഹമ്മദ് തന്റെ പുതിയ സിദ്ധാന്തവുമായി കടന്നു വന്നത്. ഏക ദൈവ വിശ്വാസം കുറച്ചെങ്കിലും അറബികളെ സ്വാധീനിച്ചിരുന്നു എന്നു വേണം കരുതാന്‍. ഇവരിലാണു മൊഹമ്മദ് തന്റെ പ്രതീക്ഷകള്‍ അര്‍പ്പിച്ചതും. അവരില്‍ കുറെയധികം പേര്‍ മൊഹമ്മദിന്റെ ആദ്യകാല അനുയായികളും ആയി. മൊഹമ്മദ് അറബികളോട് പറഞ്ഞു ഇത്ര നാളും ഞാനും നിങ്ങളും ആരാധിച്ച അള്ളാ എന്ന ദൈവത്തിന്റെ കുട്ടാളികളായ മറ്റ് ദൈവങ്ങളെ ഞാന്‍ എടുത്തുമാറ്റുന്നു. ഇനി മുതല്‍ അള്ളാ എന്ന ദൈവം ഏകനാണ്. യഹൂദരോടും ക്രിസ്ത്യാനികളോടും പറഞ്ഞു. അള്ളാ എന്ന ഈ ദൈവം നിങ്ങളുടെയും കൂടിയാണ്. അറബികളുടെ അള്ളായേയും സ്വന്തം അള്ളായേയും വ്യക്തമായി അറിയാവുന്നതുകൊണ്ട് അവര്‍ ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു.

മൊഹമ്മദിന്‌ എഴുതാനും വായിക്കാനും അറിയില്ലായിരുന്നു എന്നു പറയുന്നതില്‍ വലിയ കാര്യമില്ല. വിജയകരമായി കച്ചവടം നടത്തിയിരുന്ന അദ്ദേഹത്തിനേതായാലും ഓര്‍മ്മശക്തി ഇല്ലായിരുന്നു എന്നു പറയാനാകില്ല. ഖദീജയില്‍ നിന്നോ ഖദീജയുടെ ബന്ധുക്കളില്‍ നിന്നോ കേട്ട ക്രിസ്തുമതത്തേക്കുറിച്ചുള്ള കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല.

വിജയകരമായി കച്ചവടം നടത്തിയിരുന്ന, സന്തുഷ്ട കുടുംബ ജീവിതം നയിച്ചിരുന്ന, ഖുറേഷികള്‍ വിശ്വസ്തന്‍ എന്നു വിളിച്ചിരുന്ന, മൊഹമ്മദ് ഒരു മലയുടെ മുകളിലെ ഗുഹയില്‍ പോയി ഇരുന്നു എന്നു പറയുന്നതില്‍ അസ്വാഭാവികതയുണ്ട്. 40 വയസിനോടടുത്ത് മൂന്നു വര്‍ഷത്തോളം പതിവായി അദ്ദേഹം ഹീറ ഗുഹയില്‍ പോയിരുന്ന് ധ്യാനിച്ചിരുന്നു എന്നാണ്‌ ഇസ്ലാമിക ചരിത്രം അവകാശപ്പെടുന്നത്. അദ്ദേഹം ധ്യാനിച്ചിരുന്നത് പ്രപഞ്ചത്തേക്കുറിച്ചും ചുറ്റുമുള്ള സംഭവങ്ങളേക്കുറിച്ചുമായിരുന്നു എന്നും പറയപ്പെടുന്നു. ചുറ്റുമുള്ള സംഭവങ്ങളില്‍ ക്രിസ്ത്യാനികളും യഹൂദരും ഉള്‍പ്പെട്ടിരുന്നില്ല എന്നു പറഞ്ഞാല്‍ അദ്ദേഹം ധ്യാനിക്കുകയായിരുന്നില്ല. മറ്റെന്തോ ഗുരുതരമായ പ്രശ്നം അദ്ദേഹത്തിനുണ്ടായിരുന്നു എന്നു പറയേണ്ടി വരും.

മൊഹമ്മദ്‌ ജീവിച്ചിരുന്ന കാലത്ത് അറേബ്യയിലും അതിനു ചുറ്റും യഹുദരും ക്രിസ്ത്യാനികളും ധാരാളം ഉണ്ടായിരുന്നു. അദ്ദേഹം സ്ഥിരമായി കച്ചവടത്തിനു പോയിരുന്ന സിറിയ ക്രിസ്ത്യാനികളുടെ കേന്ദ്രമായിരുന്നു. പ്രപഞ്ച സൃഷ്ടിയേക്കുറിച്ച് ധ്യാനിക്കാനുള്ള അറിവുണ്ടായിരുന്ന മൊഹമ്മദിന്‌ ക്രിസ്ത്യാനികളുടെയും യഹൂദരുടേയും മതത്തേക്കുറിച്ചും ദൈവത്തേക്കുറിച്ചും അറിയില്ലായിരുന്നു എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. ഖുറേഷികളുടെ ബഹു ദൈവ ആരാധനയേയും വിഗ്രഹരാധനയേയും മറ്റ് അധാര്‍മ്മികതകളേക്കുറിച്ചും മൊഹമ്മദ് ആകുലപ്പെട്ടിരുന്നതായിട്ടാണു വിശ്വസിക്കപ്പെടുന്നത്. ഏക ദൈവ ആരാധന നല്ലതെന്നു തോന്നുന്ന ഒരാള്‍ക്കല്ലേ ബഹു ദൈവ ആരാധനയേക്കുറിച്ച് ആശങ്കപ്പെടേണ്ടതുള്ളു. ഈ അശങ്കകളൊക്കെ മലക്ക് പ്രത്യക്ഷപ്പെടുന്നതിനു മുന്നേ മൊഹമ്മദില്‍ ഉണ്ടായിരുന്നു എന്നാണ്‌ മുസ്ലിം ചരിത്രകാരന്‍മാര്‍ അവകാശപ്പെടുന്നത്. വിഗ്രഹാരാധനയും ബഹുദൈവ ആരാധനയും വെറുത്തിരുന്ന ഒരു വ്യക്തി തന്റെ ചുറ്റുവട്ടത്തുള്ള ഏക ദൈവ ആരാധന ശ്രദ്ധിച്ചിട്ടില്ല എന്നത് അവിശ്വസനീയമാണ്. ഈ ആകുലതയേക്കുറിച്ച് അറിഞ്ഞ ക്രിസ്ത്യാനിയോ ക്രിസ്തുമത ബന്ധമോ ഉണ്ടായിരുന്ന ഖദീജ തീര്‍ച്ചയായും താന്‍ അറിഞ്ഞിരുന്ന ഏക ദൈവ ആരാധനയേക്കുറിച്ച് മൊഹമ്മദിനോട് പറഞ്ഞിരിക്കും.

ഈ അറിവാണ്‌ ഖുറേഷികളുടെ ബഹുദൈവ വിശ്വാസത്തേക്കാള്‍ നല്ലത് യഹൂദരുടെയം ​ക്രിസ്ത്യാനികളുടേയും ഏക ദൈവ വിശ്വസമാണെന്ന് അദ്ദേഹത്തിനു തോന്നാന്‍ കാരണം. ആ മതത്തില്‍ ചേരുന്നത് കുറച്ചിലാണെന്നു മനസിലാക്കിയ അദ്ദേഹം പുതിയ ഒരു മതം സ്ഥാപിച്ചു. അതിനെ ന്യായീകരിക്കാന്‍ കുറച്ച് കഥകളുമുണ്ടാക്കി.

ഏക ദൈവ ആരാധന നടത്തുന്ന ആ മതങ്ങളേക്കുറിച്ചും, അവരുടെ വേദ പുസ്തകങ്ങളേക്കുറിച്ചും മൊഹമ്മദ് ശരിക്കും പഠിച്ചിരുന്നു. അതപ്പാടെ സ്വീകരിക്കാന്‍ പറയുന്നത് കുറച്ചിലാണെന്നു മനസിലാക്കിയ മൊഹമ്മദ് യഹൂദരും ക്രിസ്ത്യാനികളും അവരുടെ വേദ പുസ്തകങ്ങള്‍ തിരുത്തിയതാണെന്നുള്ള ഒരു കഥയും മെനഞ്ഞുണ്ടാക്കി.

മൊഹമ്മദിനാദ്യം മലക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ ഒരു പുസ്തകം കാണിച്ചിട്ട് അദ്ദേഹത്തോട് വായിക്ക് എന്നാണു പറഞ്ഞത്. വായിക്കാനറിയാത്ത ആളോട് ആരും വായിക്കാന്‍ പറയില്ല. മൊഹമ്മദിനു വായിക്കാന്‍ അറിയില്ല എന്ന് അള്ളാക്കും അദ്ദേഹമയച്ച മലക്കിനും അറിയില്ലായിരുന്നു എന്നു പറയുന്നത് അസംബന്ധമാണ്. ഇനി മലക്ക് പ്രത്യക്ഷപ്പെട്ട ശേഷമാണു മൊഹമ്മദിനു എഴുതാനും വായിക്കാനും ശേഷിയുണ്ടായതെന്നു പറഞ്ഞാലും രക്ഷയില്ല. മുസ്ലിങ്ങള്‍ പറയുന്നത് 23 വര്‍ഷക്കാലം കൊണ്ടാണ്‌ മൊഹമ്മദിനു കുര്‍ആന്‍ ഇറക്കിക്കൊടുത്തതെന്നാണ്. മറ്റ് വേദ പുസ്തകങ്ങള്‍ വായിക്കാനും പഠിക്കാനും ഈ 23 വര്‍ഷം ധാരാളം മതി. ബൈബിള്‍ വളരെ ചെറിയ ഒരു പുസ്തകമാണ്. അതിലെ യേശുവിന്റെ ചരിത്രം തീരെ ചെറുതും. ഒറ്റ ദിവസം കൊണ്ട് ആര്‍ക്കും വായിച്ചു തീര്‍ക്കാം. പ്രയാസപ്പെട്ടു മനസിലാക്കാനുള്ള ഗഹനതയൊന്നും അതിനില്ല. തോറ യഹുദന്‍മാര്‍ തിരുത്തി എന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്നതല്ലാതെ അതിലെ എന്താണു തിരുത്തിയതെന്ന് കുര്‍ആനില്‍ ഒരിടത്തും പറയുന്നില്ല. പക്ഷെ യേശുവിന്റെ പ്രബോധങ്ങള്‍ ഏതൊക്കെ തിരുത്തി എന്ന് മൊഹമ്മദ് വ്യക്തമായി പറയുന്നുമുണ്ട്. സുവിശേഷങ്ങള്‍ വായിക്കുക എന്നത് ഒട്ടും പ്രയാസമുള്ള സംഗതിയുമല്ല.

മൊഹമ്മദിന്റെ പിതാവിന്റെ പേര്, അബ്ദ് അള്ളാ എന്നായിരുന്നു. എന്നു പറഞ്ഞാല്‍ അള്ളായുടെ അടിമ. ഇത് ഏത് അള്ളയുടെ അടിമയാണെന്ന ചോദ്യം വരും. ഖുറേഷികള്‍ അള്ളായെന്നു വിളിച്ചിരുന്ന അനേകം ദൈവങ്ങളില്‍ ഒരാളായിരുന്നോ അതോ വറാഖാ ബിന്‍ നൌഫല്‍ അള്ളായെന്നു വിളിച്ചിരുന്ന ദൈവമായിരുന്നോ? കാട്ടിപ്പരുത്തിയുടെ അഭിപ്രായത്തില്‍ ഇത് രണ്ടും ഒന്നാണ്. പക്ഷെ ഇസ്ലാമിക ചരിത്രം പറയുന്നത് അതല്ല. ഖുറേഷികളുടെ അള്ളാ എന്ന ദൈവം മൊഹമ്മദ് പുതിയതായി പരിചയപ്പെടുത്തിയ ദൈവമല്ലായിരുന്നു. ആയിരുന്നെങ്കില്‍ ഖുറേഷികള്‍ മൊഹമ്മദിനെ എതിര്‍ക്കുകയില്ലായിരുന്നു. അള്ളായുടെ അടിമ എന്ന് പിതാവിനു പേരിട്ട മൊഹമ്മദിന്റെ ബന്ധുക്കള്‍ അദ്ദേഹത്തെ എതിര്‍ത്തതിന്റെ കാരണം ഈ രണ്ട് അള്ളാമാരും ഒന്നല്ലാതിരുന്നതുകൊണ്ടാണ്. ഇതു കുറച്ചു കൂടെ മനസിലാകണമെങ്കില്‍ പിശാചിന്റെ വാചകങ്ങള്‍ എന്നും പറഞ്ഞ് ഖുറാനില്‍ നിന്നും മൊഹമ്മദ് ഒഴിവാക്കിയ വാക്കുകളും അത് ഉള്‍പ്പെടുന്ന ആയത്തും മനസിലാക്കണം. അതിങ്ങനെ

53:19,20,21,22.


Have you thought upon al-Lat and al-'Uzza and Manat, the third, the other?These are the high-flying cranes; verily their intercession is accepted with approval. Are yours the males and his the females? That indeed were an unfair division!

മുസ്ലിങ്ങളുടെ രണ്ട് അവകാശവാദങ്ങളാണിവിടെ തകര്‍ന്നു വീഴുന്നത്.

1. മൊഹമ്മദിനു മുമ്പും ഖുറേഷികള്‍ ആരാധിച്ചിരുന്ന അള്ളാ തന്നെയായിരുന്നു മൊഹമ്മദ് നിര്‍ദ്ദേശിച്ച പുതിയ ദൈവമായ അള്ളാ.
2. ഖുറാനിലെ ഏതെങ്കിലും ഒരായത്ത് സൃഷ്ടിക്കാന്‍ മറ്റാര്‍ക്കും ആകില്ല.

അല്‍ ലാത്ത്, അല്‍ മനാത്ത, അല്‍ ഉസ എന്നീ ദേവതകള്‍ അറബികളുടെ ദൈവത്തിന്റെ പെണ്‍ മക്കളാണെന്ന് വ്യംഗ്യമായി സമ്മതിക്കുന്ന ഈ ആയത്തു തന്നെ ആദ്യത്തെ അവകാശവാദം തെറ്റാണെനു തെളിയിക്കുന്നു. ഈ വാചകങ്ങള്‍ക്കു ശേഷം പറയുന്ന വാചകം, വാസ്തവത്തില്‍ അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല. അല്ലാഹു ഇവക്കൊന്നും യാതൊരു പ്രമാണവുമവതരിപ്പിച്ചിട്ടില്ല, എടുത്താണ്‌ മുസ്ലിങ്ങള്‍ ഈ ആരോപണത്തെ നേരിടുന്നത്. ഇക്കാര്യമാണ്‌ മൊഹമ്മദ് പറയാനുദ്ദേശിച്ചതെങ്കില്‍ ആണ്‍മക്കളുടെയും പെണ്‍മക്കളുടെയും കാര്യങ്ങള്‍ പറയേണ്ടിയിരുന്നില്ല. ദൈവത്തിന്റേത് പെണ്‍മക്കള്‍ എന്നു പറഞ്ഞത് അള്ളാ എന്ന ഖുറേഷികളുടെ ദൈവത്തിന്റെ പെണ്‍മക്കളായ അല്‍ ലാത്തിനെയും അല്‍ ഉസയേയും അല്‍ മനാത്തിനേയും ഉദ്ദേശിച്ചായിരുന്നു. അള്ളാ എന്ന ഖുറേഷികളുടെ ദൈവത്തിനൊപ്പം ആരാധിക്കപ്പെട്ടിരുന്നത് അള്ളായുടെ മക്കളായിരുന്ന ഈ മൂന്നു ദേവിമാരായിരുന്നു. ഖുറേഷികളുടെ പ്രീതി നേടിയെടുക്കാന്‍ മൊഹമ്മദ് കണ്ടുപിടിച്ച ഒരടവായിരുന്നു അവരേക്കൂടി അള്ളാക്കൊപ്പം ആരാധിക്കാമെന്ന് അള്ള പറഞ്ഞു എന്നത്. പിന്നീട് മണ്ടത്തരം മനസിലായ മൊഹമ്മദ് അടവു മാറ്റി. ആ ആയത്ത് പിശാചിന്റെ തലയില്‍ വച്ചു കൊടുത്ത് തടിയൂരി.

ഈ മൂന്നു ദേവിമാരെ കൂടാതെ കുര്‍ആനില്‍ പരാമര്‍ശിച്ചിരിക്കുന്ന ദേവതകള്‍ ഇവയാണ്. അവര് ആഹ്വാനം ചെയ്തു: ഒരിക്കലും നിങ്ങളുടെ ദൈവങ്ങളെ കൈയൊഴിക്കരുത്; വദ്ദിനെയും സുവാഇനെയും യഗൂസിനെയും യഊഖിനെയും നസ്റിനെയും കൈയൊഴിക്കരുത്.

നൂഹിന്റെ ചരിത്രത്തോടു ബന്ധപ്പെടുത്തിയാണു മൊഹമ്മദ് പറയുന്നതെങ്കിലും എ ഡി 600 നോടനുബന്ധിച്ച് തെക്കേ അറേബ്യയിലെ ഗിരിവര്‍ഗ്ഗക്കാര്‍ ആരാധിച്ചിരുന്ന ദേവതമാരായിരുന്നു ഇവര്‍.

ഇവരെക്കൂടതെ വേറെ ചില ദേവതകളേക്കുറിച്ചും കുര്‍ആന്‍ പറയുന്നുണ്ട്. മലക്കുകളെ അവിശ്വാസികള്‍ സ്ത്രീനാമം നല്‍കി വിളിക്കുന്നു എന്ന പരാമര്‍ശം ഇതിനെ സൂചിപ്പിക്കുന്നു. മാത്രമല്ല അള്ളാ ചിലപ്പോഴൊക്കെ ഈ മലക്കുകളില്‍ ഇഷ്ടമുള്ളവര്‍ക്ക് മധ്യസ്ഥതക്ക് അനുവാദം നല്‍കുന്നുമുണ്ട്.

26-28 വാനലോകത്ത് എത്രയെത്ര മലക്കുകളാണുള്ളത്! അവരുടെ ശിപാര്ശകള് അല്പവും പ്രയോജനപ്പെടുകയില്ല--അല്ലാഹു ശിപാര്ശ കേള്ക്കാനുദ്ദേശിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തവര്ക്ക് അവന് അനുമതി നല്കിയശേഷമല്ലാതെ. എന്നാല് പരലോകത്തില് വിശ്വസിക്കാത്തവര് മലക്കുകള്ക്ക് സ്ത്രീനാമങ്ങള് നല്കുന്നു. അവര്ക്കാകട്ടെ ഇക്കാര്യത്തില് യാതൊരു ജ്ഞാനവും ലഭിച്ചിട്ടില്ല. അവര് ഊഹങ്ങളെ പിന്പറ്റുക മാത്രമാകുന്നു. ഊഹമാകട്ടെ സത്യത്തിന്റെ സ്ഥാനത്ത് ഒട്ടും പ്രയോജനപ്പെടുന്നതല്ലല്ലോ..

അതിന്റെ അര്‍ത്ഥം അള്ളായുടെ പെണ്‍മക്കള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ദേവതകളേപ്പോലെയായിരുന്നു ഇവരെന്നാണ്.

കുറെയധികം ദൈവങ്ങളെ അറബികള്‍ ആരാധിച്ചിരുന്നു. ആ ദൈവങ്ങളുടെ നേതാവെന്നോ പ്രധാന ദൈവമെന്നോ പറയാവുന്ന ദൈവമായിരുന്നു അള്ളാ. അല്‍ ഇലാഹ് എന്ന അറബി പദം ലോപിച്ചാണ്‌ അള്ളാ ഉണ്ടായത്. എല്ലാ പ്രാചീന സമൂഹങ്ങളും സൂര്യന്‍ ചന്ദ്രന്‍ നക്ഷത്രങ്ങള്‍ എന്നിവയെ ആരാധിച്ചിരുന്നു. മദ്ധ്യപൂര്‍വ്വ ദേശം ഇതില്‍ നിന്നും വിഭിന്നമായിരുന്നില്ല. അള്ളായുടെ മക്കളില്‍ അല്‍ ലാത്ത് സൂര്യനെ പ്രതിനിധീകരിച്ചു. അല ഉസ പ്രഭാത നക്ഷത്തെയും മനാത്ത് വിധിയേയും. അല്‍ ഇലാഹ് എന്ന പ്രധാന ദൈവം ചന്ദ്രനെ പ്രതിനിധീകരിച്ചു. ഹിഷാം അല്‍ കില്‍ബി എന്ന അറബി പണ്ഡിതന്‍ മൊഹമ്മദ് അല്‍ ഉസക്ക് ആടിനെ ബലി നല്‍കിയതായി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ കിതാബ് അല്‍ അസ്നാം എന്ന പുസ്തകത്തില്‍ ഇങ്ങനെ കാണാം.

'We have been told that the Apostle of Allah once mentioned al-Uzza saying, "I have offered a white sheep to al-'Uzza, while I was a follower of the religion of my people."

അറേബ്യയിലെ ക്രിസ്ത്യാനികള്‍ അള്ള എന്നു വിളിച്ചിരുന്നത് യഹൂദന്‍മാരുടെ യഹോവ എന്ന ദൈവത്തെയായിരുന്നു എന്നും, അവര്‍ക്ക് മറ്റ് ദൈവങ്ങളില്ലായിരുന്നു എന്നും മൊഹമ്മദിനും മറ്റ് ഖുറേഷികള്‍ക്കുമറിയാമായിരുന്നു. ക്രിസ്ത്യാനികളുടെ ഈ ഒരേയൊരു ദൈവത്തെയാണ്‌ ഖുറേഷികളും അള്ളാ എന്നു വിളിച്ചിരുന്നതെന്ന അവകാശവാദം ശരിയല്ല. ആ ദൈവം ഏകനാണെന്നാണ്‌ അന്നും ഇന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്. ഖുറേഷികള്‍ ആരാധിച്ചിരുന്ന മറ്റേ അള്ളാ ഏകനായിരുന്നില്ല. ആ ദൈവത്തിന്‌ മൂന്നു പെണ്‍മക്കള്‍ ഉണ്ടായിരുന്നു എന്നാണ്‌ കുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നത്. ആ മൂന്നു മക്കളുടെ മധ്യസ്ഥത മുസ്ലിങ്ങള്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല എന്നായിരുന്നു മൊഹമ്മദ് അനുയായികളെ കുറച്ചു നാള്‍ പഠിപ്പിച്ചിരുന്നത്.

53.
19 Have ye seen Lat. and 'Uzza,
20 And another, the third (goddess), Manat?
Verily they are the most exalted females
Whose intercession is to be sought
21 What! for you the male sex, and for Him, the female?
22 Behold, such would be indeed a division most unfair!
23 These are nothing but names which ye have devised,- ye and your fathers,- for which Allah has sent down no authority (whatever). They follow nothing but conjecture and what their own souls desire!- Even though there has already come to them Guidance from their Lord!

അത് തുടര്‍ന്നാല്‍ ക്രിസ്ത്യാനികളുടെ ദൈവത്തെയാണ്‌ അള്ളായായി മാമോദീസ മുക്കിയതെന്ന സത്യം പുറത്താകുമെന്ന ഘട്ടം വന്നപ്പോള്‍ ഈ മൂന്നു ദേവിമരെയും മൊഹമ്മദ് തള്ളിക്കളഞ്ഞു. അല്ലായിരുന്നെങ്കില്‍ ഇസ്ലാം എന്ന പുതിയ മതമുണ്ടാകുമായിരുന്നില്ല. ഖുറേഷികളെല്ലാം അള്ളായേയും ലാത്തയേയും മനാത്തയേയും ഉസയേയും ഇന്നും ആരാധിക്കുമായിരുന്നു.

ഇവിടെ ഉള്ള മറ്റൊരു വിചിത്രമായ സംഗതി, ഈ ആയത്തു കുറച്ചു കാലം മൊഹമ്മദിന്റെ ആശ്രിതര്‍ പടി നടന്നു എന്നതാണ്. മൊഹമ്മദിനും അള്ളാക്കും പോലും അത് ദൈവിക വെളിപാടല്ല എന്നു മനസിലായില്ല. മൊഹമ്മദിന്റെ കാര്യം വിട്ടുകള. അദ്ദേഹം മനുഷ്യനായിരുന്നു. പക്ഷെ അള്ളായോ? എല്ലാം അറിയുന്ന അള്ളാക്കു മനസിലായില്ല എന്നു പറയുന്നത് വിഡ്ഢിത്തമല്ലേ? പിശാചിന്‌ ഒരായത്തുണ്ടാക്കി അള്ളായേയും മൊഹമ്മദിനേയും അറബികളെയും പറ്റിക്കാനാകുമെന്ന് ഖുറാന്‍ തന്നെ തെളിയിക്കുന്നു. എന്നിട്ടും വെല്ലുവിളിക്കും.

'ഈ ഖുര്‍ആന്‍ പോലൊന്നു കൊണടുവരാന്‍ മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാലും സാധിക്കയില്ല -അവരൊക്കെയും പരസ്പരം സഹായിച്ചാലും ശരി.'

പിശാച് ഒറ്റക്ക് ആ പണി ചെയ്തിട്ടും അള്ളാക്കും മൊഹമ്മദിനും മനസിലായില്ല. പക്ഷെ വെല്ലുവിളിക്കും.

കബയുടെ നാഥന്റെ പ്രശസ്തി മക്കക്കു പുറത്തേക്ക് വ്യാപിച്ചിരുന്നു എന്നും ക്രിസ്ത്യാനികളുടെ ദൈവമായ അള്ളായല്ല ഖുറേഷികളുടെ ദൈവമായിരുന്ന അള്ളാ എന്നുമുള്ളതിന്റെ മറ്റൊരു തെളിവാണ്‌ ഇസ്ലാമിനു മുമ്പ് ഹിറയില്‍ ജീവിച്ചിരുന്ന ക്രിസ്തുമതവിശ്വാസിയായിരുന്ന അദി ബിന്‍ സയദ് എന്ന കവിയുടെ ചെറുകവിതകളില്‍ ഒരെണ്ണം. അല്‍ നുമാന്‍ എന്ന രാജാവ് അദ്ദേഹത്തെ തടവിലിട്ടു. ആ തടവറയില്‍ കിടന്ന് അദ്ദേഹം എഴുതിയ ഒരു കവിതയിലെ പരാമര്‍ശം ഇങ്ങനെയാണ്.

The enemies tried hard against me,
Without desisting from doing anything that could harm me,
By the Lord of Mecca and the ' Crucified.

രാജാവിനെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു എന്ന് പരാതി പറഞ്ഞുകൊണ്ട് എഴുതിയ ആ കവിതയില്‍ രണ്ട് ദൈവങ്ങളുടെ നാമത്തില്‍ ആണദ്ദേഹം അത് പറയുന്നത്. യേശുവിനെ ക്രിസ്ത്യാനികളായ അറബികള്‍ അള്ളാ എന്നു വിളിച്ചിരുന്നു. അതു പോലെ മെക്കയുടെ നാഥനേയും മറ്റ് അറബികള്‍ അള്ളായെന്നു വിളിച്ചിരുന്നു. രണ്ടു പേരെയും അള്ള എന്നു അഭിസംബോധന ചെയ്യാതെ രണ്ടു പേരില്‍ അഭിസംബോധന ചെയ്തതിന്റെ കാരണം ഈ രണ്ട് അള്ളാമാരും വെവ്വേറെയായിരുന്നു എന്നതുകൊണ്ടാണ്.

ചന്ദ്രക്കല ഇസ്ലാമിന്റെ ഛിഹ്നമായതെങ്ങനെ എന്നതിനേക്കുറിച്ച് ഞാന്‍ ചിലതെല്ലാം എഴുതിയിരുന്നു. അതേക്കുറിച്ച്


കാട്ടിപ്പരുത്തി തുടര്‍ന്നെഴുതുന്നു.

1453-ല് സുല്ത്താന് മഹ്മൂദ് രണ്ടാമന് കോണ്സ്റ്റന്റ്നോപില് കീഴടക്കി നഗരത്തിനു ഇസ്തന്പൂള് എന്നു നാമകരണം ചെയ്തു. റോം ബൈസാന്റിയം കീഴടക്കിയത് ഒരു ചാന്ദ്രമാസ ആരംഭത്തിലായിരുന്നു. അതിന്റെ സ്മരണാര്ത്ഥം ചന്ദ്രക്കല കോന്സ്റ്റന്റ്നോപിളിന്റെ ചിഹ്നമായി എന്നാണു ഒരു ചരിത്ര വായന. പിന്നീട് മുസ്ലിം ഖിലാഫത്ത് ഒസ്മാനിയകളുടെ കയ്യിലായപ്പോള് തുര്ക്കിയുടെ ചിഹ്നം അവരുടെ കൊടിയില് സ്ഥാനം പിടിച്ചു

ഇത് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമെന്നതിനപ്പുറം വസ്തുകളുമായി യാതൊരു ബന്ധവുമില്ല. ചന്ദ്രക്കല ഇസ്ലാമിന്റെ ഛിഹ്നമായതിന്റെ ഉത്തരവാദിത്തം റോമാ സാമ്രാജ്യത്തിന്റെ തലയില്‍ വച്ചു കൊടുക്കുന്നത് കണ്ട് ആളുകള്‍ മൂക്കത്തു വിരല്‍ വയ്ക്കും. ഏതെങ്കിലും രാജാക്കന്‍മാരുടെ കൊടിയില്‍ ചന്ദ്രക്കല സ്ഥാനം പിടിച്ചതിനേക്കുറിച്ചല്ല ഞാന്‍ എഴുതിയത്. ഇസ്ലാമിന്റെ ആരംഭം മുതല്‍ എല്ലാ ആരാധനാലയങ്ങളുടെയും മുകളില്‍ ചന്ദ്രക്കല സ്ഥാനം പിടിച്ചതിന്റെ അടിസ്ഥാനത്തിലാണു ഞാന്‍ എഴുതിയത്.

ചന്ദ്രമാസാരംഭത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടച്ചടക്കിയതിന്റെ ഓര്‍മ്മക്ക് ചന്ദ്രക്കല ഛിഹ്നമാക്കിയെങ്കില്‍ ചന്ദ്രമാസം മതത്തിന്റെ അടിസ്ഥാനമാക്കിയവര്‍ എന്താണാവോ ചെയ്യേണ്ടത്?

യഹൂദര്‍ അവരുടെ ഛിഹ്നമായി സ്വീകരിച്ചത് ഒരു നക്ഷത്രമാണ്. അതിനെ അവര്‍ ദാവീദിന്റെ നക്ഷത്രമെന്നു വിളിക്കും. തികച്ചും മതപരമാണതിന്റെ വിശദീകരണം.

ക്രിസ്ത്യാനികള്‍ അവരുടെ ഛിഹ്നമായി ഉപയോഗിക്കുന്നത് കുരിശാണ്. അതിന്റെ കാരണം അവരുടെ ദൈവമായ യേശു കുരിശില്‍ മരിച്ചു എന്നതും. പാശ്ചാത്യ നാടുകളിലെ ക്രിസ്ത്യാനികള്‍ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാന്‍ റെഡ് ക്രോസ് എന്ന സംഘടനയുണ്ടാക്കി. സ്വാഭാവികമായും ആ പേരില്‍ മുസ്ലിം രാജ്യങ്ങളില്‍ അതിനെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. പകരം റെഡ് ക്രെസന്റ് എന്ന പേരു വേണമെന്നുമവര്‍ ശഠിച്ചു. അതു കൊണ്ട് റെഡ് ക്രോസ് ഇപ്പോള്‍ മുസ്ലിം രാജ്യങ്ങളില്‍ റെഡ് ക്രെസന്റ് എന്ന പേരിലാണറിയപ്പെടുന്നതും. തുര്‍ക്കിയിലെ സുല്‍ത്താന്‍ 500 വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ രാജ്യത്തെ പതാകയില്‍ ചന്ദ്രക്കല ഉള്‍പ്പെടുത്തിയതുകൊണ്ട് മുസ്ലിങ്ങള്‍ റെഡ് ക്രെസന്റ് അവരുടെ ചിഹ്നമായി തെരഞ്ഞെടുത്തു എന്നു പറയാന്‍ അസാമാന്യ വിവരക്കേടു വേണം.

പക്ഷെ മുസ്ലിങ്ങള്‍ അവരുടെ ഛിഹ്ന വിഷയത്തില്‍ ഉരുണ്ടുകളിക്കും.


പ്രാചീന കാലത്തെ മദ്ധ്യ പൂര്‍വ ദേശത്തെല്ലായിടത്തും ചാന്ദ്ര ദൈവാരാധന നിലനിന്നിരുന്നു. തുര്‍ക്കി മുതല്‍ നൈല്‍ നദിയുടെ തീരം വരെ ചന്ദ്രാരാധനയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സുമേറിയയില്‍ നിന്നും കുഴിച്ചെടുത്ത നൂറു കണക്കിനു കളിമണ്‍ ഫലകങ്ങളില്‍ ഈ ചാന്ദ്ര ദൈവത്തേക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്. അറേബ്യയുടെ പല ഭാഗത്തു നിന്നും കണ്ടെടുത്ത ഫലകങ്ങളില്‍ അള്ളായുടെ പുത്രിരിമാരയ ലാത്ത, ഉസ, മനാത്ത  എന്നിവരെ ചിത്രീകരിച്ചിട്ടുണ്ട് അവരുടെ തലയുടെ മുകളില്‍ ചിത്രീകരിച്ചിട്ടുള്ള ചന്ദ്രക്കല വിരല്‍ ചൂണ്ടുന്നത് ചാന്ദ്ര ദൈവം ആയിരുന്നു ഈ ദേവിമാരുടെ പ്രധാന ദൈവം എന്ന നിഗമനത്തിലേക്കാണ്.







ഈജിപ്റ്റിലെ പ്രധാന ദൈവം സൂര്യനായിരുന്നു. അത് കൊണ്ടാണ്‌ മറ്റ് ദേവീദേവന്‍മാരുടെ ചിത്രങ്ങള്‍ക്ക് മുകളില്‍ സൂര്യന്റെ ഛിഹ്നം വരച്ചു ചേര്‍ത്തിരുന്നത്. അറബികളുടെ ദേവീദേവന്‍മാരുടെ മുകളില്‍ ചന്ദ്രക്കല വരച്ചു ചേര്‍ത്തതിന്റെ കാരണം ചന്ദ്രന്‍ അവരുടെ പ്രധാന ദൈവമായിരുന്നതുകൊണ്ടാണ്‌. അള്ളാ ആയിരുന്നു അറബികളുടെ പ്രധാന ദൈവം.

അല്‍ ലാത്ത് അള്ളായുടെ സ്ത്രീ രൂപമാണെന്ന ഒരു വാദം ചില ചരിത്ര ഗവേഷകര്‍ പ്രകടിപ്പിച്ചു കണ്ടിട്ടുണ്ട്. അല്‍ ലാത്തും ചന്ദ്രനെ പ്രതിനിധീകരിക്കുന്നു എന്നാണവരുടെ പക്ഷം. പക്ഷെ ആ വാദം ശരിയല്ല എന്നാണ്‌ മൊഹമ്മദിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. കുര്‍ആനില്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നത് അല്‍ ലത്തിനെ അള്ളായുടെ മകളായിട്ടാണാരാധിച്ചിരുന്നതെന്നാണ്. അല്‍ ലാത്തും അള്ളായോടൊപ്പം ചന്ദ്രനെ പ്രതിനിധീകരിച്ചിരുന്നു എന്നത് ഒരു പക്ഷെ ശരിയായിരിക്കാം.

ചന്ദ്രക്കല ഇസ്ലാമിന്റെ ഛിഹ്നമായത് പതിനഞ്ചാം നൂറ്റാണ്ടിലാണെന്നാണു കാട്ടിപ്പരുത്തിയും മറ്റ് മുസ്ലിങ്ങളും അവകാശപ്പെടുന്നത്. അത് തികച്ചും അവാസ്തവമാണ്. ഇസ്ലാമിന്റെ ആരംഭകാലം മുതലേ എല്ലാ മോസ്ക്കുകളുടെ മിനാരങ്ങളിലും ചന്ദ്രക്കല പതിപ്പിച്ചിരുന്നു. മക്കയിലെ ഹറം മോസ്ക്കിന്റെ മിനാരങ്ങളുടെ ചില ചിത്രങ്ങളാണു താഴെ.




തുര്‍ക്കിയിലെ സുല്ത്താന്‍ അദ്ദേഹത്തിന്റെ പതാകയില്‍ ചന്ദ്രക്കല ഉള്‍പ്പെടുത്തിയതുകൊണ്ട് മക്കയിലെ മോസ്ക്കിന്റെ മിനാരങ്ങളില്‍ അവിടത്തെ മുസ്ലിങ്ങള്‍ ചന്ദ്രക്കല പിടിപ്പിച്ചു എന്നു പറയുന്നത് അസംബന്ധമാണെന്നേ പറയാന്‍ പറ്റൂ. ഇസ്ലാമിന്റെ ആരംഭകാലം ​മുതലേ മക്കയിലെ മോസ്ക്കിന്റെ മിനാരങ്ങളില്‍ ചന്ദ്രക്കല ഉണ്ടായിരുന്നു എന്നതാണു സത്യം. മക്കയില്‍ മാത്രമല്ല ഇസ്ലാമിക ലോകം മുഴുവനും അതുണ്ടായിരുന്നു.

അതിന്റെ കാരണം ചന്ദ്രനുമായി ഇസ്ലാമിനുള്ള അഭേദ്യബന്ധവും. അത് മറച്ചു വയ്ക്കാനായി ചന്ദ്രക്കലയുടെ ഉത്ഭവം തുര്‍ക്കിയിലേക്കൊക്കെ വലിച്ചു നീട്ടുന്നത് അപഹാസ്യമാണ്.

ചന്ദ്രനെ പിടിച്ച് ആണയിടുക അറബികളുടെ സ്വഭാവമായിരുന്നു എന്നതിനെ കുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. താഴെ കാണുന്ന വാചകം അതിനു തെളിവാണ്.

അധ്യായം 74
അല്‍മുദ്ദസിര്‍
32: ചന്ദ്രനാണ, രാത്രിയുമാണ--അതു പിന്മാറുമ്പോള്‍! പ്രഭാതവുമാണ--അതു പ്രകാശിതമാകുമ്പോള്‍! ഈ നരകവും ഭീകരങ്ങളായ പലതിലൊന്നാകുന്നു.

അധ്യായം 84
അല്‍ഇന്‍ശിഖാഖ്
16:16-25 ആകയാല്‍ അല്ല, അസ്തമയശോഭയെയും രാവിനെയും അത് ഉള്‍ക്കൊണ്ടിട്ടുള്ളതിനെയും പൌര്‍ണമിച്ചന്ദ്രനെയും സാക്ഷിയാക്കി ഞാന്‍ സത്യംചെയ്യുന്നു. നിങ്ങള്‍ ക്രമാനുഗതമായി ഒരവസ്ഥയില്‍നിന്ന് മറ്റൊരവസ്ഥയിലേക്ക് പ്രയാണം ചെയ്യേണ്ടതനിവാര്യമാകുന്നു.

യൂസുഫ് അലി തര്‍ജ്ജമ ചെയ്ത കുര്‍ആനിനിലെ 74:32 വാചകത്തിന്റെ അടിക്കുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ.
"The moon was worshipped as a deity in times of darkness."
ചന്ദ്രനെ ഒരു ദൈവമായി ജാഹിലിയക്കാലത്ത് അറബികള്‍ ആരാധിച്ചിരുന്നു എന്ന് യൂസഫ് അലിയേപ്പോലുള്ള ഇസ്ലാമിക പണ്ഡിതര്‍ പറയുന്നതിനാണ്, കാട്ടിപ്പരുത്തി എന്ന പണ്ഡിതര്‍ പറയുന്നതിനേക്കാള്‍ സ്വീകാര്യത.


അധ്യായം 41.
ഫുസ്സ്വിലത്ത്
37-38 രാപ്പകലുകളും സൂര്യ-ചന്ദ്രാദികളുമെല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. നിങ്ങള്‍ സൂര്യന്നും ചന്ദ്രന്നും പ്രണാമം ചെയ്യരുത്. പ്രത്യുത, അവയെ സൃഷ്ടിച്ച ദൈവത്തിനു പ്രണാമം ചെയ്യുക--വാസ്തവത്തില്‍ നിങ്ങള്‍ അവന്ന് ഇബാദത്ത് ചെയ്യുന്നവരാണെങ്കില്‍. പക്ഷേ, ജനം അവരുടെ അനാചാരങ്ങളില്‍ ഗര്‍വിഷ്ഠരായി ശഠിച്ചുനില്‍ക്കുകയാണെങ്കില്‍, സാരമില്ല.

ചന്ദ്രനെ അറബികള്‍ പ്രണാമം ചെയ്തിരുന്നു എന്നതുകൊണ്ടാണല്ലോ മൊഹമ്മദ് അവരെ അതില്‍ നിരുത്സാഹപ്പെടുത്തിയത്.

ചന്ദ്രനെ അടിസ്ഥാനമാക്കിയാണ്‌ മുസ്ലിം കലണ്ടറുണ്ടാക്കിയിരിക്കുന്നത്. പുരാതന കാലത്തെ കാല ഘണനക്കായി ഇതുപയോഗിച്ചിരുന്നു. ഇതിന്റെ ഏറ്റവും വലിയ പോരായ്‌മ ഋതുക്കളുമായി ഇതിനെ ബന്ധപ്പെടുത്താനാകില്ല എന്നതാണ്. മറ്റ് കലണ്ടറുകളനുസരിച്ച് ഓരോ ഋതുവും വര്‍ഷത്തിന്റെ ക്ളിപ്ത സമയത്ത് തന്നെ പ്രത്യക്ഷപ്പെടും. ചാന്ദ്ര കലണ്ടറനുസരിച്ച് ഓരോ 12 വര്‍ഷം കൂടുമ്പോള്‍ ഋതുക്കള്‍ മാറുന്നത് ആറു മാസത്തെ വ്യത്യാസത്തില്‍ ആയിരിക്കും. ഇത് പരിഹരിക്കാനായി എല്ലാ ചാന്ദ്ര കലണ്ടറുകളിലും മാസങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വ്യതിയാനങ്ങള്‍ വരുത്തിയിരുന്നു. അറേബ്യയിലും അത് ചെയ്തിരുന്നു. പക്ഷെ മൊഹമ്മദ് ആ പതിവു നിറുത്തി ചന്ദ്രനെ മാത്രമടിസ്ഥാനമാക്കി കലണ്ടര്‍ നിജപ്പെടുത്തി. ഇതിനു പിന്നില്‍ ഒരു പക്ഷെ ചന്ദ്രനുമായി ഇസ്ലാമിനുള്ള അഭേദ്യ ബന്ധമാകാം കാരണം.

അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികള്‍ ചന്ദ്രനിലിറങ്ങിയപ്പോള്‍ പല മുസ്ലിങ്ങളും അത് വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല.

അറബികള്‍ ആരാധിച്ചിരുന്നത് സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ കല്ല്, മരം, അരുവി തുടങ്ങിയവയൊക്കെയായിരുന്നു. കബയില്‍ ഉള്ള കറുത്ത കല്ലും ഇതു പോലെ ഒരു കല്ലായിരുന്നു. ഈ കല്ലിനൊപ്പം പല ദൈവങ്ങളും കബയിലുണ്ടായിരുന്നു. അതില്‍ ഹുബാല്‍ എന്ന ചാന്ദ്ര ദൈവത്തിന്റെ സ്ഥാനം ആണ്‌ പിന്നിട് അള്ളാ അലങ്കരിക്കാന്‍ തുടങ്ങിയത്. ഈ അള്ളാ മക്കയില്‍ മാത്രമല്ല അറേബ്യയിലുടനീളം ആരാധിക്കപ്പെട്ടുമിരുന്നു. മക്കയിലെ അള്ളായെ അറേബ്യയിലുള്ളവര്‍ മുഴുവന്‍ ബഹുമാനിച്ചിരുന്നു. അതിന്റെ ചടങ്ങായിരുന്നു അവരുടെ ഹജ് എന്ന ഇന്നും നിലനില്‍ക്കുന്ന ആചാരം. വിഗ്രഹാരാധനയുടെ എല്ലാ ഭാവങ്ങളും ഇന്നുമീ ചടങ്ങിനുണ്ട്.

ഹീബ്രുവിലെ എലോഹ് എന്ന പദം അറബിയില്‍ വന്ന് ഇലാഹ് ആയതല്ല അള്ളാ എന്ന വാക്കിന്റെ ഉത്ഭവം. എലോഹും ഇലാഹും തികച്ചും സ്വതന്ത്രമായി രണ്ടു ഭാഷകളില്‍ രൂപപ്പെട്ടതാണ്. ഹീബ്രുവിലെ എല്‍ എന്ന ധാതുവിനേക്കാള്‍ മീസോപ്പൊട്ടേമിയയിലെ ഇലു എന്ന ധാതുവിനോടാണ്, അറബിയിലെ ഇല്‍ എന്ന ധാതുവിനു സാമ്യം.ഇല്‍ ആണ്‌ ഇലാഹ് ആയതും അത് പിന്നീട് അല്‍ കൂടിച്ചേര്‍ന്ന് അല്‍ ഇലാഹ് അല്ലെങ്കില്‍ അള്ളാ ആയതും.

യേശു ദൈവമാണെന്ന ക്രിസ്ത്യാനികളുടെ വിശ്വാസത്തെ പരിഹസിച്ചും ക്രിസ്ത്യാനികളെ അധിക്ഷേപിച്ചും കുര്‍ആനിലുടനീളം മൊഹമ്മദ് കുറെയധികം എഴുതിയിട്ടുണ്ട്. യേശു മരിച്ചിട്ടില്ല അതു കൊണ്ട് ഉയര്‍ത്തെഴുന്നേറ്റിട്ടുമില്ല എന്ന് അള്ളാ വെളിപ്പെടുത്തി എന്നദ്ദേഹം അവകാശപ്പെടുന്നു. പക്ഷെ കുര്‍ആനില്‍ യേശുവിന്റേതായി എഴുതിയിരിക്കുന്ന ഒരു വാക്യമുണ്ട്.
19:33. എന്റെ ജനന നാളിലും മരണ നാളിലും ഞാന് ഉയിര്ത്തെഴുന്നേല്പിക്കപ്പെടുന്ന നാളിലും എനിക്കു സമാധാനം!.
ഇതൊരു നോട്ടപ്പിശകോ അതോ മാറ്റാരെങ്കിലും എഴുതിച്ചേര്‍ത്തതോ?

40 comments:

kaalidaasan said...

മൊഹമ്മദ് അള്ളാ എന്ന ജാഹിലിയ ദൈവത്തിന്റെ പേര് അതേപോലെ നിലനിറുത്തി. ആ ദൈവത്തിന്റെ മറ്റ് പല സവിഷേതകളും നിലനിറുത്തി, യഹൂദരുടെ ദൈവത്തിന്റെ ചില ഭാവങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ചു. അങ്ങനെ പരിഷ്കരിച്ച ദൈവമാണ്‌ അള്ളാ എന്ന മുസ്ലിങ്ങളുടെ ഇന്നത്തെ ദൈവം.

അറബികള്‍ ആരാധിച്ചിരുന്നത് സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ കല്ല്, മരം, അരുവി തുടങ്ങിയവയൊക്കെയായിരുന്നു. കബയില്‍ ഉള്ള കറുത്ത കല്ലും ഇതു പോലെ ഒരു കല്ലായിരുന്നു. ഈ കല്ലിനൊപ്പം പല ദൈവങ്ങളും കബയിലുണ്ടായിരുന്നു. അതില്‍ ഹുബാല്‍ എന്ന ചാന്ദ്ര ദൈവത്തിന്റെ സ്ഥാനം ആണ്‌ പിന്നിട് അള്ളാ അലങ്കരിക്കാന്‍ തുടങ്ങിയത്. ഈ അള്ളാ മക്കയില്‍ മാത്രമല്ല അറേബ്യയിലുടനീളം ആരാധിക്കപ്പെട്ടുമിരുന്നു. മക്കയിലെ അള്ളായെ അറേബ്യയിലുള്ളവര്‍ മുഴുവന്‍ ബഹുമാനിച്ചിരുന്നു. അതിന്റെ ചടങ്ങായിരുന്നു അവരുടെ ഹജ് എന്ന ഇന്നും നിലനില്‍ക്കുന്ന ആചാരം. വിഗ്രഹാരാധനയുടെ എല്ലാ ഭാവങ്ങളും ഇന്നുമീ ചടങ്ങിനുണ്ട്.


ഹീബ്രുവിലെ എലോഹ് എന്ന പദം അറബിയില്‍ വന്ന് ഇലാഹ് ആയതല്ല അള്ളാ എന്ന വാക്കിന്റെ ഉത്ഭവം. എലോഹും ഇലാഹും തികച്ചും സ്വതന്ത്രമായി രണ്ടു ഭാഷകളില്‍ രൂപപ്പെട്ടതാണ്. ഹീബ്രുവിലെ എല്‍ എന്ന ധാതുവിനേക്കാള്‍ മീസോപ്പൊട്ടേമിയയിലെ ഇലു എന്ന ധാതുവിനോടാണ്, അറബിയിലെ ഇല്‍ എന്ന ധാതുവിനു സാമ്യം. ഇല്‍ ആണ്‌ ഇലാഹ് ആയതും അത് പിന്നീട് അല്‍ കൂടിച്ചേര്‍ന്ന് അല്‍ ഇലാഹ് അല്ലെങ്കില്‍ അള്ളാ ആയതും.

സന്തോഷ്‌ said...

അവന്‍ ( കുട്ടി ) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദാസനാകുന്നു. അവന്‍ എനിക്ക്‌ വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും.(19 :30 , 33)

Noushad Vadakkel said...

>>>മൊഹമ്മദ് അറബികളോട് പറഞ്ഞു ഇത്ര നാളും ഞാനും നിങ്ങളും ആരാധിച്ച അള്ളാ എന്ന ദൈവത്തിന്റെ കുട്ടാളികളായ മറ്റ് ദൈവങ്ങളെ ഞാന്‍ എടുത്തുമാറ്റുന്നു. ഇനി മുതല്‍ അള്ളാ എന്ന ദൈവം ഏകനാണ്. യഹൂദരോടും ക്രിസ്ത്യാനികളോടും പറഞ്ഞു. അള്ളാ എന്ന ഈ ദൈവം നിങ്ങളുടെയും കൂടിയാണ്. അറബികളുടെ അള്ളായേയും സ്വന്തം അള്ളായേയും വ്യക്തമായി അറിയാവുന്നതുകൊണ്ട് അവര്‍ ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു.<<<<

മുഹമ്മദ്‌ നബി (സ) ഇപ്രകാരം പറഞ്ഞു എന്നതിന് തെളിവ് തന്നാല്‍ മറുപടി തരാം .എവിടെ നിന്ന് കിട്ടി ഇപ്രകാരം ഒരു അറിവ് . (തെറ്റ് പറ്റിയിട്ടില്ലെന്ന് ഉറപ്പു വരുത്തി മാത്രം പ്രതികരിക്കുക) ദീര്‍ഘമായി ഉപന്ന്യസിച്ചാല്‍ വായിക്കുന്നവര്‍ക്ക് സംഭവം പിടി കിട്ടാതെ പോകും എന്ന് മനസ്സിലാക്കി കുറെ എഴുതി വിട്ടതാണെന്ന് ഞാന്‍ പറയുന്നു ....ശരിയല്ലേ ?

Sandhu Nizhal (സന്തു നിഴൽ) said...

ഖുറാന്‍ ഒന്നോടിച്ചു വായിച്ചു നോക്കുന്ന ഏതൊരാള്‍ക്കു മുന്‍പിലും ,കിടക്കുന്ന സത്യങ്ങള്‍ .വളരെ വ്യക്തമായീ എഴുതിയിരിക്കുന്നു .
ശരിയെന്നു കണ്ടാലും സമ്മതിച്ചു തരില്ല എന്ന പിടിവാശിക്കാരയീ പോയീ .അല്ലെങ്കില്‍ നേതാക്കന്‍ മാര്‍ തെറ്റ് ചെയ്തു എന്നു മനസിലായാലും കൂറ് കൊണ്ട് മാത്രം വീറോടെ പ്രസ്താവനകള്‍ ഇറക്കുന്ന പ്രവര്‍ത്തകര്‍ .
ശബരിമലയില്‍ പോകുന്നവനെ പരിഹസിക്കുന്ന മുസ്ലീമിനെ പറഞ്ഞു മനസിലാക്കാന്‍ ശ്രേമിച്ചു പരാജയപെടരുണ്ട് ;ഒരേ വിശ്വാസം പേറുന്നവരുടെ വര്‍ഷ വര്‍ഷമുള്ള ഒത്തുചേരലിന്റെ കഥയറിയ കൂത്ത് ആന്നു ഇരുവരും ചെയ്യുന്നത് .
സ്വന്തം ഭാഷയില്‍ ഇത് വായിച്ചു പഠിച്ചവര്‍ അത് വെറും മതം മാത്രമായും ജീവിതം വേറെ യും കാണുന്നു .രാജാവിനെക്കാള്‍ രാജഭക്തിയുള്ള ആശ്രിതരെ പേടിച്ചു താന്‍ നഗ്നനാണെന്ന് പറയാന്‍ മടിക്കുന്നവര്‍ .ഈതെങ്കിലും ഒരു കുട്ടിയുടെ കൈചൂണ്ടാലും കാത്തിരിക്കുന്നവര്‍ .അറബിയുടെ പൈത്രികത്തിന്റെ തഴംബലും തപ്പി കുറെ ഇരകള്‍ .........
എന്നും ഭരിക്കുന്നവന്റെ കീഴില്‍ പീഡനം സഹിക്കുന്ന സാധാരണക്കാരെ ഉപയോഗിച്ച് ബുദ്ധിയുള്ളവന്‍ വിപ്ലവം ഉണ്ടാക്കുന്നു .ഒരു അട്ടിമറി വിജയം ...അല്ലെങ്കില്‍ പകുതി സ്വത്തിന്റെ അവകാശം .

എടുത്തു വളര്തപെട്ട (?)പുത്രന്റെ അമര്‍ഷം അടിമകളുടെ സഹായത്തോടെ നേടിയ വിജയം .പട്ടിയുടെ വാല്‍ പോലെ അടിമയുടെ തല തിരിയാന്‍ ഒരു അപ്പകഷണം മതിയെന്നറിയുന്നവന്റെ പലായനം .മൂസ...
( പുതിയ അവകാശി വന്നപ്പോള്‍ പുറത്തു എടുത്തിട്ട ബാധ്യത വളര്‍ത്തു പുത്രനയതും ആകാം )
അടുക്കും ചിട്ടയും കൃതി നിഷ്ടയുമുള്ള വെള്ളകര്ക് എതിരെ പണിയെടുക്കാത്ത ആളുകളെ ഇറക്കിയ gandiye പോലെ .സകലത്തിലും ശുദ്ധി നോക്കുന്നവനെ അവന്‍ വെറുക്കുന്ന ദേഹവും ഭാഷയും ആയീ വന്നോടിച്ച ഭരണി .

Sandhu Nizhal (സന്തു നിഴൽ) said...

ഖുറാന്‍ ഒന്നോടിച്ചു വായിച്ചു നോക്കുന്ന ഏതൊരാള്‍ക്കു മുന്‍പിലും ,കിടക്കുന്ന സത്യങ്ങള്‍ .വളരെ വ്യക്തമായീ എഴുതിയിരിക്കുന്നു .
ശരിയെന്നു കണ്ടാലും സമ്മതിച്ചു തരില്ല എന്ന പിടിവാശിക്കാരയീ പോയീ .അല്ലെങ്കില്‍ നേതാക്കന്‍ മാര്‍ തെറ്റ് ചെയ്തു എന്നു മനസിലായാലും കൂറ് കൊണ്ട് മാത്രം വീറോടെ പ്രസ്താവനകള്‍ ഇറക്കുന്ന പ്രവര്‍ത്തകര്‍ .

ശബരിമലയില്‍ പോകുന്നവനെ പരിഹസിക്കുന്ന മുസ്ലീമിനെ പറഞ്ഞു മനസിലാക്കാന്‍ ശ്രേമിച്ചു പരാജയപെടരുണ്ട് ;ഒരേ വിശ്വാസം പേറുന്നവരുടെ വര്‍ഷ വര്‍ഷമുള്ള ഒത്തുചേരലിന്റെ കഥയറിയ കൂത്ത് ആന്നു ഇരുവരും ചെയ്യുന്നത് .

സ്വന്തം ഭാഷയില്‍ ഇത് വായിച്ചു പഠിച്ചവര്‍ അത് വെറും മതം മാത്രമായും ജീവിതം വേറെ യും കാണുന്നു .
രാജാവിനെക്കാള്‍ രാജഭക്തിയുള്ള ആശ്രിതരെ പേടിച്ചു താന്‍ നഗ്നനാണെന്ന് പറയാന്‍ മടിക്കുന്നവര്‍ .ഈതെങ്കിലും ഒരു കുട്ടിയുടെ കൈചൂണ്ടാലും കാത്തിരിക്കുന്നവര്‍ .അറബിയുടെ പൈത്രികത്തിന്റെ തഴംബലും തപ്പി കുറെ ഇരകള്‍ .........

എന്നും ഭരിക്കുന്നവന്റെ കീഴില്‍ പീഡനം സഹിക്കുന്ന സാധാരണക്കാരെ ഉപയോഗിച്ച് ബുദ്ധിയുള്ളവന്‍ വിപ്ലവം ഉണ്ടാക്കുന്നു .ഒരു അട്ടിമറി വിജയം ...അല്ലെങ്കില്‍ പകുതി സ്വത്തിന്റെ അവകാശം .

എടുത്തു വളര്തപെട്ട (?)പുത്രന്റെ അമര്‍ഷം അടിമകളുടെ സഹായത്തോടെ നേടിയ വിജയം .പട്ടിയുടെ വാല്‍ പോലെ അടിമയുടെ തല തിരിയാന്‍ ഒരു അപ്പകഷണം മതിയെന്നറിയുന്നവന്റെ പലായനം .മൂസ...
( പുതിയ അവകാശി വന്നപ്പോള്‍ പുറത്തു എടുത്തിട്ട ബാധ്യത വളര്‍ത്തു പുത്രനയതും ആകാം )
അടുക്കും ചിട്ടയും കൃതി നിഷ്ടയുമുള്ള വെള്ളകര്ക് എതിരെ പണിയെടുക്കാത്ത ആളുകളെ ഇറക്കിയ gandiye പോലെ .സകലത്തിലും ശുദ്ധി നോക്കുന്നവനെ അവന്‍ വെറുക്കുന്ന ദേഹവും ഭാഷയും ആയീ വന്നോടിച്ച ഭരണി .

Sandhu Nizhal (സന്തു നിഴൽ) said...

continue....വിശ്വാസം നല്ല ആയുധം ആക്കി .ചോര പുരടിയ അടയാളമിട്ടു അകതിരിക്കൂ ദൈവം പ്രേതികരതിനിരങ്ങു മെന്നു പറഞ്ഞു ഒളിപോര്‍ നടത്തിയവന്‍ .

ബോധപൂര്‍വം ആകാം അല്ലെങ്കില്‍ അവന്റെ ഒള്ളിലെ അമര്ഷത്തെ ദൈവ വഴിയില്‍ അയല്‍ രാജ്യം ഉപയോഗിച്ചതകം .

മെയ്യനങ്ങാതെ ഇരുന്നു ഉണ്ണാം എന്നു കരുതി ദൈവത്തെ കാണാന്‍ വന്നവര്‍ ......നാല്‍പതു വര്‍ഷത്തെ കഷ്ടപടുകല്ക് പപഭോദം പേറേണ്ടി വന്ന നിസഹായര്‍ ....
അവരുടെ മൌനം ......യഹൂദമതം .
അവരുടെ നിലയ്കാത്ത ചോദ്യം പിന്നീടുള്ള മതങ്ങള്‍ .
ഹിന്ദുമതം പോലെ തന്നെ തമിലടിച്ചു മടുത്തു സന്ധിയില്‍ ആയ എല്ലാര്ക്കും ഇടം ഉള്ള അതെ പ്രോസിസ് അറബികല്‍ക്കിടയിലും നടന്നു .....
എസായെ കൊണ്ട് പോയീ ജീസസ് ആക്കിയതും മൂസയെ മോശ ആകിയതും ഇഷ്ടപെടാതെ നിന്നവര്‍ കംപ്രമ്യ്സ് ചെയ്തു ഇസ്ലാമില്‍ എത്തി .
ഒരു ജാതി ഒരു മതം ഒരു ദൈവം .....പക്ഷെ ആരുടെ ദൈവം എന്നിടത് ഇതുവരെ തീരുമാനം ആയിട്ടില്ല എന്നു മാത്രം
"കൈ നഖത്തില്‍ വെളുത്ത പാടും കണ്ടു കോടി വസ്ത്രം പ്രതീക്ഷിച്ചു
കാത്തിരികരുണ്ടായിരുന്നു കുട്ടികാലത്ത് .വല്ലപ്പോഴും പുതുവസ്ത്രം കിട്ടുമ്പോള്‍ ഇതിലൊക്കെ സത്യമുണ്ടാല്ലേ എന്നു കൌതുകം പൂണ്ട നാളുകള്‍ ........പിന്നീടു ചിന്തിച്ചപോള്‍ തോന്നി .....കാത്സ്യം കുറഞ്ഞു വല്ലിടത്തും വീണാല്‍ എല്ലോടിഞ്ഞു മരണം അടുതല്ലോ എന്ന കളിയാക്കാലകം .......മരിച്ചാല്‍ ഉടുപിക്കുന്ന പുതിയ വസ്ത്രം കിട്ടറയല്ലോ എന്ന തമാശ .കാലം അതിനെയൊക്കെ ഇങ്ങിനെ മാറ്റിയെടുത്തു ."

Sandhu Nizhal (സന്തു നിഴൽ) said...

അറേബ്യയുടെ പല ഭാഗത്തു നിന്നും കണ്ടെടുത്ത ഫലകങ്ങളില്‍ അള്ളായുടെ പുത്രിരിമാരയ ലാത്ത, ഉസ, മനാത്ത എന്നിവരെ ചിത്രീകരിച്ചിട്ടുണ്ട് അവരുടെ തലയുടെ മുകളില്‍ ചിത്രീകരിച്ചിട്ടുള്ള ചന്ദ്രക്കല വിരല്‍ ചൂണ്ടുന്നത് ചാന്ദ്ര ദൈവം ആയിരുന്നു ഈ ദേവിമാരുടെ പ്രധാന ദൈവം എന്ന നിഗമനത്തിലേക്കാണ്.


sivante thalayile ചന്ദ്രക്കല .Hmmmm???!!!

Sandhu Nizhal (സന്തു നിഴൽ) said...

"അറേബ്യയുടെ പല ഭാഗത്തു നിന്നും കണ്ടെടുത്ത ഫലകങ്ങളില്‍ അള്ളായുടെ പുത്രിരിമാരയ ലാത്ത, ഉസ, മനാത്ത എന്നിവരെ ചിത്രീകരിച്ചിട്ടുണ്ട് അവരുടെ തലയുടെ മുകളില്‍ ചിത്രീകരിച്ചിട്ടുള്ള ചന്ദ്രക്കല വിരല്‍ ചൂണ്ടുന്നത് ചാന്ദ്ര ദൈവം ആയിരുന്നു ഈ ദേവിമാരുടെ പ്രധാന ദൈവം എന്ന നിഗമനത്തിലേക്കാണ്."

sivante thalayile ganga;Hmmm????!!!!

kaalidaasan said...

നൌഷാദ്,

ഇവിടെ മറുപടി കിട്ടാന്‍ ഞാന്‍ ഒരു ചോദ്യവും ആരോടും ചോദിച്ചിട്ടില്ല. ഞാന്‍ എഴുതിയ ചില പോസ്റ്റുകളെ വിമര്‍ശിച്ചു കൊണ്ട് കാട്ടിപ്പരുത്തി കുറെയധികം കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ബ്ളോഗില്‍ എഴുതി. അതില്‍ നിന്നും രണ്ട് കാര്യങ്ങള്‍ മാത്രമെടുത്ത് ഞാന്‍ വിശകലനം ചെയ്തു.

1. യഹൂദരുടെ എലോഹ് എന്ന പദം അറബിയില്‍ കുടിയേറി അള്ളാഹ് ആയി എന്നാണൊന്ന്. അങ്ങനെയല്ല എന്നാണു ഞാന്‍ വാദിച്ചത്. ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ അതേക്കുറിച്ച് നൌഷാദ് പറയുക.

2. ചന്ദ്രക്കല 1453 ലാണ്‌ ഇസ്ലാമിന്റെ ഛിഹ്നമായി അബദ്ധത്തില്‍ കയറി വന്നത്. അതും ശരിയല്ല. കാരണം അതിനു എത്രയോ മുന്നേ മുസ്ലിം ആരാധനാലയങ്ങളുടെ മുകളില്‍ ഈ ചന്ദ്രക്കല സ്ഥാനം പിടിച്ചിരുന്നു.

ഈ രണ്ടു കാര്യങ്ങളേ ഞാന്‍ ഇവിടെ എഴുതിയിട്ടുള്ളു. അതിനെ സാധൂകരിക്കാന്‍ ദീര്‍ഘമായി തന്നെ എഴുതി. അതു കൊണ്ട് ഈ രണ്ട് സംഗതികളും ആര്‍ക്കും മനസിലാകാതെ പോകില്ല. ഏന്തെങ്കിലും മനസിലായില്ല എങ്കില്‍ ഞാന്‍ വിശദീകരിക്കാം.

kaalidaasan said...

മുഹമ്മദ്‌ നബി (സ) ഇപ്രകാരം പറഞ്ഞു എന്നതിന് തെളിവ് തന്നാല്‍ മറുപടി തരാം.

നൌഷാദ്,

കുര്‍ആനല്ലേ നൌഷാദ് ഇതിനൊക്കെ തെളിവ്.

കബയില്‍ അള്ളാക്കൊപ്പം മറ്റനേകം ദൈവങ്ങളെ അറബികള്‍ ആരാധിച്ചിരുന്നു എന്നല്ലേ കുര്‍അന്‍ പറയുന്നത്. കബയില്‍ ഇബ്രാഹിമിന്റേയും ഇസ്മായീലിന്റേയും പ്രതിമകള്‍ ഉണ്ടായിരുന്നു എന്നാണ്, കാട്ടിപ്പരുത്തി അവകാശപ്പെടുന്നത്.

അള്ളാക്ക് പങ്കുകാര്‍ പാടില്ല എന്ന് ഖുറേഷികളോട് മൊഹമ്മദ് എത്ര പ്രാവശ്യം കുര്‍ആനില്‍ പറഞ്ഞിട്ടുണ്ടെന്ന് നൌഷദിനറിയില്ലെങ്കില്‍ അത് ഒന്നു കൂടി വായിക്കുക.

ക്രിസ്ത്യാനികളുടേയും യഹൂദരുടെയും ദൈവത്തിനു പങ്കുകാരില്ലായിരുന്നു എന്ന് എല്ലാവര്‍ക്കും അറിവുള്ള സംഗതിയാണല്ലോ. അപ്പോള്‍ അവരെ ഉദ്ദേശിച്ചല്ല പങ്കുകാരേക്കുറിച്ച് പറഞ്ഞത്. അറബികളെ ഉദ്ദേശിച്ചാണ്. ആ പങ്കുകരെയൊക്കെ മാറ്റി അള്ളായെ മാത്രം ആരാധിക്കാനല്ലേ മൊഹമ്മദ് പറഞ്ഞത്? അതോ അവരെയൊക്കെ തുടര്‍ന്നും ആരാധിക്കാനാണോ അദ്ദേഹം പറഞ്ഞത്

യഹൂദന്‍മാരോടും ക്രിസ്ത്യാനികളോടും മൊഹമ്മദ് പറഞ്ഞതെന്താണ്? അവരുടെ ദൈവം തന്നെയാണ്‌ മുസ്ലിങ്ങള്‍ ആരാധിക്കുന്ന അള്ളാ എന്നല്ലേ? അതോ അവരുടേത് വേറെ ദൈവം എന്നാണോ മൊഹമ്മദ് പഠിപ്പിച്ചത്?ബ്ളോഗായ ബ്ളോഗ് മുഴുവനും കാട്ടിപ്പരുത്തിയും ബിമാപള്ളിയും ലത്തീഫും ചിന്തകനും ഫൈസലുമൊക്കെ എഴുതിക്കൂട്ടുന്നതും അതു തന്നെയല്ലേ മൊഹമ്മദ് അത് പറഞ്ഞിട്ടില്ല എങ്കില്‍ പിന്നെ എന്തു കൊണ്ടാണിവരൊക്കെ ഇത് നിത്യവും പറയുന്നത്? ഇപ്പോള്‍ കിട്ടിയ വെളിപാടോ മറ്റോ ആണോ?

നൌഷാദിന്റെ അഭിപ്രായമെന്താണ്? മൊഹമ്മദ് കുര്‍ആനില്‍ പറയുന്ന അള്ളാ തന്നെയല്ലേ യഹൂദരുടേയും ക്രിസ്ത്യാനികളുടേയും ദൈവം ? അതോ വേറൊന്നാണോ?

നന്ദന said...

അഭിപ്രായങ്ങൽ വരട്ടെ

kaalidaasan said...

അവന്‍ ( കുട്ടി ) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ ദാസനാകുന്നു. അവന്‍ എനിക്ക്‌ വേദഗ്രന്ഥം നല്‍കുകയും എന്നെ അവന്‍ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും.

സന്തോഷ്,

യേശുവിനു കുട്ടിയായിരിക്കുമ്പോള്‍ തന്നെ പ്രവാചകത്വം അള്ളാ കല്‍പ്പിച്ചു നല്‍കി എന്നാണ്‌ കുര്‍ആന്‍ പറയുന്നത്.

യേശു മരിച്ചിട്ടില്ല എന്ന് ഒരിടത്തു പറയുന്ന അള്ളാ തന്നെ മറ്റൊരിടത്തു പറയുന്നു യേശു മരിക്കുന്ന ദിവസവം ​ജീവനോടെ എഴുന്നേല്പ്പിക്കപ്പെടുന്ന ദിവസവും യേശുവിന്റെ മേല്‍ സമാധാനമെന്നും.

ഓര്‍മ്മപ്പിശക് അള്ളാക്കോ മൊഹമ്മദിനോ കുര്‍ആന്‍ എഴുതിയ വ്യക്തിക്കോ?

Salim PM said...

ഇസ്‌ലാമിനെ അടിക്കാന്‍ കാട്ടിപ്പരുത്തിയുടെ വിമര്‍ശനത്തെ കാളിദാസന്‍ ഒരു വടിയാക്കി എന്നേയുള്ളൂ. എങ്കിലും കാളിദാസന്‍റെ സ്ഥിരം ശൈലിയില്‍ നിന്നു ചെറിയ മാറ്റം കാണുന്നു. ഭാഷ ഒരു പരിധിവരെ മാന്യമാക്കിയിരിക്കുന്നു. ഈ മാറ്റത്തെ സ്വാഗതം ചെയ്യുന്നു.

Salim PM said...

കാളിദാസന്‍ പറഞ്ഞു:

"യേശു മരിച്ചിട്ടില്ല എന്ന് ഒരിടത്തു പറയുന്ന അള്ളാ തന്നെ...."

യേശു മരിച്ചിട്ടില്ല എന്ന് അല്ലാഹു എവിടെയും പറഞ്ഞിട്ടില്ല. തെളിവിനായി ഇവിടെ ക്ലിക്കുക . യേശു മരിച്ചിട്ടില്ല എന്നു പറയുന്ന മുസ്‌ലിംകള്‍ ഉണ്ട്. എന്നാല്‍ ഒരാള്‍ പോലും ഇതിനു മറുപടി എഴുതിക്കണ്ടിട്ടില്ല. മുന്‍പ് കാളിദാസന്‍ പറഞ്ഞിരുന്നു യേശു മരിച്ചിട്ടില്ല എന്ന് പോസ്റ്റ് ഇട്ടാല്‍ ലത്തീഫിനെപ്പോലുള്ളവര്‍ ചാടിവീഴും എന്ന്. എവിടെപ്പോയൊളിച്ചു ഈ ലത്തീഫുമാര്‍?

kaalidaasan said...

യേശു മരിച്ചിട്ടില്ല എന്ന് അല്ലാഹു എവിടെയും പറഞ്ഞിട്ടില്ല. തെളിവിനായി ഇവിടെ ക്ലിക്കുക . യേശു മരിച്ചിട്ടില്ല എന്നു പറയുന്ന മുസ്‌ലിംകള്‍ ഉണ്ട്. എന്നാല്‍ ഒരാള്‍ പോലും ഇതിനു മറുപടി എഴുതിക്കണ്ടിട്ടില്ല.


കല്‍ക്കി അഹമ്മദിയ മുസ്ലിമാണോ?

ഞാന്‍ വായിച്ച കുര്‍ആനില്‍ ഇങ്ങനെ കാണുന്നു.

4. An-Nisa

156) And because of their saying: We slew the Messiah, Jesus son of Mary, Allah's messenger - they slew him not nor crucified him, but it appeared so unto them; and lo! those who disagree concerning it are in doubt thereof; they have no knowledge thereof save pursuit of a conjecture; they slew him not for certain.



അതിന്റെ മലയാള തര്‍ജ്ജമ ഇതാണ്.

അധ്യായം 4

അന്നിസാഅ്

156. അവര്‍ ഊറ്റംകൊണടു: 'മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.'92 സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണടായത്.93 അദ്ദേഹത്തെക്കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു.


അതിനു മൌദൂദി കൊടുത്ത വ്യാഖ്യാനം ഇതും.

93. ഹ: മസീഹ് (അ) കുരിശില്‍ തറക്കപ്പെടുന്നതിനുമുമ്പുതന്നെ ഉയര്‍ത്തപ്പെട്ടിരുന്നുവെന്നും, അദ്ദേഹം കുരിശില്‍ മരിച്ചുവെന്ന ക്രൈസ്തവരുടെയും ജൂതന്മാരുടെയും ധാരണ കേവലം തെറ്റുധാരണയാണെന്നും ഈ സൂക്തം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ജൂതന്മാര്‍ കുരിശിലേറ്റുന്നതിനുമുമ്പ് ഏതോ സമയത്ത് അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തിയിരുന്നു. അനന്തരം ജൂതന്മാര്‍ കുരിശിലേറ്റിയത് മറ്റേതോ അജ്ഞാതനായ ഒരാളെയായിരുന്നു. അയാളെ അവര്‍ മര്‍യമിന്റെ പുത്രന്‍ ഈസയായി മനസ്സിലാക്കി.


ഇതാരുടെ വാക്കുകളാണെന്നാണ്‌ കല്‍ക്കിയുടെ അഭിപ്രായം? അള്ളായുടെയോ മൊഹമ്മദിന്റെയോ അതോ മാറ്റാരുടെയെങ്കിലുമോ?

ലോകത്തിലെ ഭൂരിഭാഗം മുസ്ലിങ്ങളും വിശ്വസിക്കുന്നതാണു മുകളിലെ കുര്‍ആന്‍ വാക്കുകള്‍. അത് തെറ്റാണെങ്കില്‍ കുര്‍ആനില്‍ ഇതുപോലെ പല തെറ്റുകളും ഉണ്ടെന്നു സമ്മതിക്കേണ്ടി വരും. അതിനര്‍ത്ഥം അള്ളാക്കു തെറ്റു പറ്റിയിട്ടുണ്ടെന്നാണ്.

ദൈവത്തിനു തെറ്റു പറ്റി എന്നു പറയുന്നത് അസംബന്ധമാണ്.

kaalidaasan said...

ഇസ്‌ലാമിനെ അടിക്കാന്‍ കാട്ടിപ്പരുത്തിയുടെ വിമര്‍ശനത്തെ കാളിദാസന്‍ ഒരു വടിയാക്കി എന്നേയുള്ളൂ.

കല്‍ക്കിക്ക് ഇഷ്ടമുള്ള പദം ഉപയോഗിക്കാം. ഇസ്ലാമിലും മുസ്ലിങ്ങളിലുമുള്ള ചില വിശ്വാസങ്ങളെ ഞാന്‍ വിമര്‍ശിച്ചു. കാട്ടിപ്പരുത്തിയുടെ അവകാശവാദങ്ങളെ ഖണ്ഠിക്കാന്‍ കുര്‍ആനെ തന്നെ ഉപയോഗിച്ചു. ചന്ദ്രക്കല ഇസ്ലാമിന്റെ ഛിഹ്നമായത് 15) ം നൂറ്റാണ്ടിലാണെന്ന അസംബധം ഇസ്ലാമിന്റെ ചരിത്രമെടുത്ത് തെറ്റാണെന്നു പറഞ്ഞു. അതിനെ അടി എന്നോ വിമര്‍ശനമെനോ അധിക്ഷേപമെന്നോ,നിന്ദയെനോ എന്തു വേണമെങ്കിലും വിളിക്കാം.

Baiju Elikkattoor said...

tracking....

Baiju Elikkattoor said...

tracking...

Salim PM said...

"അവര്‍ ഊറ്റംകൊണടു: 'മസീഹ് ഈസബ്നുമര്‍യമിനെ, ദൈവദൂതനെ ഞങ്ങള്‍ വധിച്ചുകളഞ്ഞിരിക്കുന്നു.' സത്യത്തിലോ, അവരദ്ദേഹത്തെ വധിച്ചിട്ടില്ല. ക്രൂശിച്ചു കൊന്നിട്ടുമില്ല. പിന്നെയോ, സംഭവം അവര്‍ക്ക് അവ്യക്തമാവുകയത്രെ ഉണടായത്. അദ്ദേഹത്തെക്കുറിച്ച് ഭിന്നാഭിപ്രായമുള്ളവരും സന്ദേഹത്തില്‍തന്നെയാകുന്നു. അവരുടെ പക്കല്‍ ആ സംഭവത്തെക്കുറിച്ച്, കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല. അവര്‍ മസീഹിനെ ഉറപ്പായും വധിച്ചിട്ടില്ല. പ്രത്യുത അദ്ദേഹത്തെ അല്ലാഹു അവങ്കലേക്കുയര്‍ത്തിയതാകുന്നു"

ഇവിടെ എവിടെയും യേശു മരിച്ചിട്ടില്ല എന്നു ഖുര്‍‌ആന്‍ പറയുന്നില്ല. മൗദൂദി അടക്കമുള്ള ഭൂരിപക്ഷം ഖുര്‍‌ആന്‍ വ്യാഖ്യാതാക്കള്‍ക്കും ഇവിടെ തെറ്റുപറ്റിയിരിക്കുന്നു. യേശുവിനെ വധിക്കാനോ ക്രൂശിച്ചു കൊല്ലാനോ യഹൂദികള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. യേശു ഒരിക്കലും മരിച്ചിട്ടില്ല എന്നല്ല. ക്രൂശു മരണത്തില്‍നിന്നു രക്ഷപ്പെട്ട യേശു സ്വാഭാവിക മരണം വരിക്കുകയാണുണ്ടായത്.

ഒരു മനുഷ്യനെ ദൈവത്തിലേക്കുയര്‍ത്തുക എന്നു പറഞ്ഞാല്‍ അയാള്‍ മരിച്ചു പോയി എന്നാണ് സാധാരണ അര്‍ഥം. "നാമെല്ലാം ദൈവത്തില്‍ നിന്നുള്ള വരാണ് അവനിലേക്കു തന്നെയാണ് മടക്കവും" എന്ന് മുസ്‌ലിംകള്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്. ദൈവത്തിലേക്കുയര്‍ത്തുക എന്നു പറഞ്ഞാല്‍ ദൈവസാമീപ്യം നല്‍കി അനുഗ്രഹിക്കുക എന്നും അര്‍ഥമുണ്ട്. ഇതിവിടെ ഖുര്‍‌ആന്‍ പറയാന്‍ കാരണം യേശു വ്യാജവാദിയും ദൈവസാമീപ്യം ഇല്ലാത്തവനും ആണ് എന്നായിരുന്നു ജൂതന്മാരുടെ വിശ്വാസം. അതു തെളിയിക്കാന്‍ വേണ്ടിയാണ് അവര്‍ യേശൂവിനെ ക്രൂശിക്കാന്‍ ശ്രമിച്ചതു. ജൂതന്മാരുടെ ആ പദ്ധതി നടപ്പിലായില്ല, യേശുവിനെ ദൈവം തെന്‍റെ സാമീപ്യം നല്‍കി അനുഗ്രഹിച്ചു എന്നാണിവിടെ ഖുര്‍ആന്‍ പറയുന്നത്.

മുസ്‌ലിംകള്‍ തെറ്റായി വിശ്വസിക്കുന്നതുപോലെ ഇവിടെ എവിടിയും യേശുവിനെ ആകാശത്തിലേക്ക് ഉയര്‍ത്തി എന്നു ഖുര്‍‌ആന്‍ പറയുന്നില്ല എന്ന കാര്യം ശ്രദ്ധേയമാണ്. മാത്രമല്ല, ഈസാനബി (യേശു ക്രിസ്തു) മരിച്ചു പോയി എന്ന് വ്യക്തമായി തെളിയുന്ന ധാരാണം വചനങ്ങള്‍ ഖുര്‍‌ആനില്‍ ഉണ്ട് താനും അതില്‍ രണ്ടെണ്ണം ഇവിടെ കാണാം.

Salim PM said...

kaalidaasan said...

ഹ: മസീഹ് (അ) കുരിശില്‍ തറക്കപ്പെടുന്നതിനുമുമ്പുതന്നെ ഉയര്‍ത്തപ്പെട്ടിരുന്നുവെന്നും, അദ്ദേഹം കുരിശില്‍ മരിച്ചുവെന്ന ക്രൈസ്തവരുടെയും ജൂതന്മാരുടെയും ധാരണ കേവലം തെറ്റുധാരണയാണെന്നും ഈ സൂക്തം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു. ജൂതന്മാര്‍ കുരിശിലേറ്റുന്നതിനുമുമ്പ് ഏതോ സമയത്ത് അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തിയിരുന്നു. അനന്തരം ജൂതന്മാര്‍ കുരിശിലേറ്റിയത് മറ്റേതോ അജ്ഞാതനായ ഒരാളെയായിരുന്നു. അയാളെ അവര്‍ മര്‍യമിന്റെ പുത്രന്‍ ഈസയായി മനസ്സിലാക്കി.

ഇതാരുടെ വാക്കുകളാണെന്നാണ്‌ കല്‍ക്കിയുടെ അഭിപ്രായം? അള്ളായുടെയോ മൊഹമ്മദിന്റെയോ അതോ മാറ്റാരുടെയെങ്കിലുമോ?

ഈ വാക്കുകള്‍ അല്ലാഹുവിന്‍റെയല്ല; മുഹമ്മദി(സ)ന്‍റെയുമല്ല. ഈ വാക്കുകള്‍ മൗലാനാ മൗദൂദിയുടെതാണ്. "കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല." എന്നു ഖുര്‍‌ആന്‍ പറഞ്ഞത് എത്ര ശരി!

kaalidaasan said...

ലോകത്തിലെ ഭൂരിഭാഗം മുസ്ലിങ്ങളും വിശ്വസിക്കുന്നതാണു മുകളിലെ കുര്‍ആന്‍ വാക്കുകള്‍. അത് തെറ്റാണെങ്കില്‍ കുര്‍ആനില്‍ ഇതുപോലെ പല തെറ്റുകളും ഉണ്ടെന്നു സമ്മതിക്കേണ്ടി വരും. അതിനര്‍ത്ഥം അള്ളാക്കു തെറ്റു പറ്റിയിട്ടുണ്ടെന്നാണ്.

ദൈവത്തിനു തെറ്റു പറ്റി എന്നു പറയുന്നത് അസംബന്ധമാണ്.

ഒരംബന്ധവും ഇവിടെ ഇല്ല. അല്ലാഹുവിന് എവിടെയും തെറ്റുപറ്റിയിട്ടല്ല. അല്ലാഹുവിന്‍റെ വചനങ്ങള്‍ മനസ്സിലാക്കുന്നതില്‍ മനുഷ്യനാണ് തെറ്റു പറ്റിയത്. ഇത് സ്വാഭാവികം മാത്രം.

kaalidaasan said...

കാട്ടിപ്പരുത്തി ഇതേ പേരില്‍ ഒരു പോസ്റ്റെഴുതിയിട്ടുണ്ട്. അതില്‍ നിന്നും ചിലത്

അരാമിക്ക് ഭാഷയെ കുറിച്ചുള്ള ചരിത്രവും പഠനങ്ങളും വായിച്ചു വേണമായിരുന്നു എലോഹ് എന്നതും അല്ലാഹു എന്നതും തമ്മിലുള്ള സാമ്യം ഞാന്‍ എഴുതിയതിനെ വിമര്‍ശിക്കാന്‍. അതോടൊപ്പം തന്നെ അല്ലാഹു എന്ന പദം പ്രവാചകനു മുമ്പ് അറബികള്‍ എങ്ങിനെ ഉപയോഗിച്ചുവെന്നും. ഇതൊന്നുമില്ലാതെ ഭാഷാ പണ്ഡിതനാകുന്ന കാളി സ്വയം ചില പ്രസ്ഥാവനകള്‍ നടത്തുന്നത് വിഴുങ്ങുകയാണു അനുയായികള്‍.

അരമായിക് ഭാഷയേക്കുറിച്ചുള്ള ചരിത്രവും പഠനങ്ങളും പറയുന്നത് അവര്‍ എലാഹ എന്ന വാക്കാണ്‌ ദൈവം എന്ന ശക്തിയെ കുറിക്കാന്‍ ഉപയോഗിച്ചതെന്നാണ്. ക്രിസ്ത്യാനികളും യഹൂദരും അല്ലാത്ത അറബികള്‍ അള്ളാ എന്ന വാക്കുപയോഗിച്ചത് എങ്ങനെയാണെന്നറിയാന്‍ അത് പഠിക്കേണ്ട ആവശ്യമില്ല. കുര്‍ആന്‍ പഠിച്ചാല്‍ മതി.

അള്ള എന്ന വാക്ക് അറബികളെല്ലാം ഉപയോഗിച്ചിരുന്നു. അറമായിക്ക് ഭാഷയിലെ എലാഹ എന്ന ദൈവത്തേക്കുറിക്കാനും മൊഹമ്മദ് ജനിച്ച ഖുറൈഷി വര്‍ഗ്ഗത്തിന്റെ ഒരു ദൈവത്തേക്കുറിക്കാനും അതുപയോഗിച്ചിരുന്നു. ഇത് രണ്ടും ഒന്നായിരുനെങ്കില്‍ ഞാന്‍ ഇബാദത്ത് ചെയ്യുന്നതിനെയല്ല നിങ്ങള്‍ ഇബാദത്ത് ചെയ്യുന്നത് എന്ന് ഖുറൈഷികളോട് മൊഹമ്മദിനു പറയേണ്ടതില്ലായിരുന്നു. നിങ്ങളുടെ കൂടെ ജീവിക്കുന്ന യഹൂദരും ക്രിസ്ത്യാനികളും ഇബാദത്ത് ചെയ്യുന്ന ദൈവമാണ്‌ അള്ളാ എന്നാണു മൊഹമ്മദ് പറഞ്ഞതിന്റെ അര്‍ത്ഥം. ഖുറൈഷികളുടെ അള്ളായേയാണു മൊഹമ്മദ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ അത് നേരെ ചൊവ്വേ മോഹമ്മദിനു പറയാമായിരുന്നു. അത് പറയാത്തതു കൊണ്ട് ഈ രണ്ട് അള്ളാമാരും ഒന്നല്ല എന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും മനസിലാക്കാവുന്നതേ ഉള്ളൂ.

മൊഹമ്മദിനു മുമ്പ് അറബികളിലെ ക്രിസ്ത്യാനികളും യഹൂദരും അവരുടെ വേദ പുസ്തകത്തിലെ ദൈവത്തെയാണ്‌ അള്ളാ എന്നു വിളിച്ചിരുന്നത്. ഇത് മൊഹമ്മദിനും മറ്റ് അറബികള്‍ക്കും അറിയാവുന്ന സംഗതിയും ആയിരുന്നു. അള്ളാ എന്ന വാക്ക് ദൈവം ​എന്ന അര്‍ത്ഥത്തിലാണവര്‍ ഉപയോഗിച്ചത്. ഖുറൈഷികളും ആ വാക്ക് ദൈവം എന്ന അര്‍ത്ഥത്തില്‍ അവരുടെ ഒരു ദൈവത്തെ വിളിക്കാനും ഉപയോഗിച്ചു. അതവരുടെ പ്രധാന ദൈവവുമായിരുന്നു. അറേബ്യയിലെ ക്രിസ്ത്യാനികള്‍ക്കും യഹൂദര്‍ക്കും ഒരു ദൈവം മാത്രമേ ഉള്ളു എന്ന് മൊഹമ്മദിനും ഖുറൈഷികള്‍ക്കും അറിയാമായിരുന്നു. ഈ ഏക ദൈവത്തെയാണ്‌ ഖുറൈഷികള്‍ മറ്റ് ദൈവങ്ങളോടൊപ്പം ആരാധിച്ചിരുന്നതെന്ന് ഖുറൈഷികളോ യഹൂദരോ ക്രിസ്ത്യാനികളോ മൊഹമ്മദോ പറഞ്ഞിട്ടില്ല. കുര്‍ആന്‍ ആണതിനു തെളിവ്. അതില്‍ വളരെ വ്യക്തമായി മൊഹമ്മദ് പറയുന്നു. എനിക്കെന്റെ ദൈവം നിങ്ങള്‍ക്ക് നിങ്ങളുടെ ദൈവം. എനിക്കെന്റെ ദീന്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍. ഇത് സുബോധമില്ലാതെ വിളിച്ചു പറഞ്ഞതൊന്നുമല്ല.

kaalidaasan said...

കാട്ടിപ്പരുത്തി തുടരുന്നു.

പ്രവാചകന്‍ വരുമ്പോള്‍ മക്കയില്‍ ആരാധിക്കപ്പെട്ടിരുന്ന ദൈവങ്ങളെ കുറിച്ച് ചരിത്രരേഖകളുണ്ട്. കാളിക്കറിയില്ലെങ്കില്‍ ചരിത്രത്തിലില്ലാതാകുന്നില്ല.



കുര്‍ആനേക്കാള്‍ വലിയ ഒരു ചരിത്ര രേഖ ആവശ്യമുണ്ടോ?

അള്ളാ എന്ന ദൈവത്തിനൊപ്പം മറ്റ് ദൈവങ്ങളെ ആരാധിച്ചിരുന്നതായി കുര്‍ആന്‍ പറയുന്നുണ്ട്. അത് മാത്രമല്ല ഖുറൈഷികളുടെ അള്ളായല്ല മൊഹമ്മദ് ഇബാദത്ത് ചെയ്യാന്‍ പറഞ്ഞ ദൈവമെന്നും കുര്‍ആന്‍ പറയുന്നത് വിശ്വസിക്കാതെ കാട്ടിപ്പരുത്തി ഏത് ചരിത്രരേഖയാണു വിശ്വസിക്കുന്നത്?

അറേബ്യയിലെ ക്രിസ്ത്യാനികളും യഹൂദരും ആരാധിച്ചിരുന്ന അള്ളായല്ല ഖുറൈഷികള്‍ ആരാധിച്ചിരുന്നതെന്ന് കുര്‍ആന്‍ പറയുമ്പോള്‍ ഒരു മുസ്ലിമായ കാട്ടിപ്പരുത്തി അത് വിശ്വസിക്കാത്തതിന്റെ കാരണമെന്താണ്?

kaalidaasan said...

കട്ടിപ്പരുത്തി തുടരുന്നു.

സെമെസ്റ്റിക് ഭാഷയിലെ ഏല്‍. യെലോഹ്, ഇലാഹ് എന്നീ പദങ്ങള്‍ ഒന്നിന്റെ തുടര്‍ച്ചയാണെന്നു ഏത് ആള്‍ക്കാണ് അറിയാത്തത്. അല്ലാഹ് എന്ന പദം അല്‍ ഇലാഹ് എന്നതിന്റെ ഒറ്റവായനയും.

സെമൈറ്റിക് ഭാഷകളുടെ ചരിത്രം അറിയാവുന്നവര്‍ ഇത് പോലെ വിഡ്ഢിത്തം പറയില്ല.

ഒന്നാമത്തെ കാര്യം സെമൈറ്റിക്ക് ഭാഷ എന്നൊരു ഭാഷയില്ല. സെമൈറ്റിക്ക് ഭാഷകള്‍ എന്ന ഒരു കൂട്ടം ഭാഷകളുണ്ട്. ഹീബ്രു, അറമായിക്ക്, സുറിയാനി, അറബി തുടങ്ങിയവയൊക്കെ സെമൈറ്റിക്ക് ഭാഷാ ഗണത്തിലുള്‍പ്പെടും.


എല്‍ ഹീബ്രു ഭാഷയിലെ എലോഹ് എന്നതിലൂടെ എലോഹീമായി രൂപാന്തരം പ്രാപിച്ചു. അത് ഹീബ്രു ഭാഷയിലെ ദൈവത്തേക്കുറിക്കുന്ന വാക്കിന്റെ ഉത്ഭവവും തുടര്‍ച്ചയുമാണ്. അതറബിയിലെ അള്ളാ എന്ന വാക്കിന്റെ ഉത്ഭവും തുടര്‍ച്ചയുമായി യാതൊരു ബന്ധവുമില്ല. അതിന്റെ ഉത്ഭവം ഇല്‍ എന്ന വാക്കില്‍ തുടങ്ങി ഇലാഹ് എന്നതിലൂടേ അള്ളായായി മാറി. സെമൈറ്റിക് ഭാഷാ കുടുംബത്തിലായതുകൊണ്ട് വാക്കുകള്‍ തമ്മില്‍ സാമ്യമുണ്ടെന്നു മാത്രം.

സെമൈറ്റിക്ക് ഭാഷകളിലെ അറമായിക്ക് യഹൂദര്‍ ഉപയോഗിച്ചു തുടങ്ങിയത് ബി സി മൂന്നാം നൂറ്റാണ്ടിലാണ്. അതും ബാബിലോണ്‍ പ്രവാസത്തില്‍ നിന്നും അവര്‍ തിരിച്ചു വന്നതിനു ശേഷം. ബാബിലോണിയയിലെ ഭാഷയായിരുന്നു അറമായിക്ക്. യഹൂദരുടെ ആദ്യ ഭാഷ ഹീബ്രുവും. അവരുടെ വേദ പുസ്തകങ്ങള്‍ മിക്കതുമെഴുതിയിരിക്കുന്നത് ഹീബ്രുവിലും. ഹീബ്രു യഹൂദരുടെ ഭാഷയായിരുന്ന സമയത്താണ്, അറബി ഭാഷ ഉണ്ടായത്. അന്ന് യഹൂദരുടെ ദൈവത്തെ എലോഹിം എന്നു തന്നെയാണവര്‍ വിളിച്ചിരുന്നത്. എലോഹ് എന്നത് എല്ലാ ദൈവങ്ങളെയും വിളിക്കാന്‍ ഉപയോഗിച്ചിരുന്ന ദൈവം എന്ന അര്‍ഥമുള്ള സാധാരണ പദവും.

ബാബിലോണിലെ അറമായിക്ക് ഭാഷയിലെ എലാഹ് യഹൂദരുടെ ദൈവത്തെക്കുറിക്കുന്ന പദമല്ല. പ്രവാസത്തിനു ശേഷം തിരികെ വന്നപ്പോള്‍ കൂടെ കൊണ്ടുവന്ന ഭാഷയിലെ ഒരു പ്രയോഗമാണ്. മലയാളികളായ ചില മുസ്ലിങ്ങള്‍ സൌദിയില്‍ ജോലിക്കു പോകുമ്പോള്‍ അവര്‍ അറബികളുടെ വസ്ത്രമുപയോഗിക്കാറുണ്ട്. അത് പോലെ കേരളത്തില്‍ ജീവിക്കുന്ന ചില മുസ്ലിങ്ങള്‍ അറബികളുടെ വേഷം ധരിക്കാറുമുണ്ട്. അതിന്റെ അര്‍ത്ഥം ഈ വേഷം മലയാളികളുടെ പരമ്പരഗത വേഷമാണെന്നല്ല. ഗള്‍ഫില്‍ ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തുന്ന മലയാളികള്‍ കൂടെകൂടെ ഉപയോഗിക്കുന്ന ഒരു വാക്കാണ്‌ ബക്കാല എന്നത്. അതു കൊണ്ട് മലയാളികള്‍ കട എന്നതിനെ സൂചിപ്പിക്കാന്‍ ബക്കാല എന്ന് അദ്യകാലം മുതലേ ഉപയോഗിച്ചിരുന്നു എന്നാരും പറയില്ല. ബാബിലോണില്‍ ജീവിച്ചപ്പോള്‍ യഹൂദര്‍ അറമായ ഭാഷ ഉപയോഗിച്ചു. തിരികെ ഇസ്രയേലില്‍ വന്നപ്പോള്‍ ആ ഭാഷ ഉപയോഗിക്കുന്നത് ചിലരൊക്കെ തുടര്‍ന്നു. അതൊക്കെ അറബി ഉണ്ടായതിനും എത്രയോ കാലങ്ങള്‍ക്ക് ശേഷമാണ്. എലാഹ് എന്ന് യഹൂദര്‍ ഉപയോഗിക്കുന്നതിനു നൂറ്റാണ്ടുകള്‍ക്ക് മുന്നേ അറബികള്‍ ഇലാഹ് എന്നുപയോഗിച്ചിരുന്നു.

ഇബ്രാഹിമിന്റെ മക്കളാണറബികള്‍ എന്നാണല്ലോ മുസ്ലിങ്ങള്‍ അവകാശപ്പെടുന്നത്. എബ്രാഹാമിന്റെ കാലത്ത് യഹൂദരുടെ ഭാഷ അറമായിക്കായിരുന്നില്ല. അവരുടെ ദൈവത്തെ അവര്‍ എലാഹ് എന്നും വിളിച്ചിരുന്നില്ല.

യേശുവിന്റെ സമയത്ത് അദ്ദേഹം ഈ ഭാഷ സംസാരിച്ചിട്ടുണ്ട്. എന്നു കരുതി ബാബിലോണിയയിലെ എലാഹ് അല്ല യഹൂദരുടെ ദൈവമായ എലൊഹിം എന്ന യഹോവ.

അറമായ ഭാഷ യഹൂദരില്‍ ചിലര്‍ സംസരിക്കാന്‍ തുടങ്ങിയ ശേഷമാണ്, അറബികള്‍ യഹൂദരുടെ ദൈവത്തേക്കുറിച്ചറിഞ്ഞതെന്നു പറയുന്നതിനു മാനം വേറെയാണ്.

ബിജു ചന്ദ്രന്‍ said...

tracking

Vanaran said...

വേറൊരു തമാശ കൂടി മിസ്റ്റര്‍ കാട്ടിപ്പരുത്തിയുടെതായി നിങ്ങളുടെ ബ്ലോഗില്‍ കണ്ടു. അത് ദേവി എന്ന പദത്തിന്‍റെ ഉത്ഭവത്തെ പറ്റി അദ്ദേഹം വിളമ്പുന്ന അറിവാണ്. തമിഴിലെ 'തേയി' ആണത്രേ മലയാളത്തിലെ 'ദേവി' ആയത്. അപ്പോള്‍ സംസ്കൃത ഗ്രന്ടങ്ങളില്‍ അങ്ങോളമിങ്ങോളം പ്രയോഗിച്ചിരിക്കുന്ന ഈ പദം എവിടെ നിന്ന് വന്നതാണാവോ ? ദേവീ ഭാഗവതവും, ദേവി മാഹാത്മ്യവും, ലളിതാ സഹസ്രനാമവുമെല്ലാം മലയാളികളോ, തമിഴന്മാരോ എഴുതിയതാണെന്ന് മാറ്റി പഠിക്കേണ്ടി വരുമോ ?

sajan jcb said...

19:33 എന്നില്‍ അത്ഭുതം ഉളവാക്കുന്നു. ഇത് സത്യത്തില്‍ ഖുര്‍ ആനില്‍ ഉണ്ടെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല.

kaalidaasan said...

കാട്ടിപ്പരുത്തി തുടരുന്നു.

അറബികളും മറ്റു ബഹു ദൈവാരാധകരും ചന്ദ്രനെ ആരാധിച്ചിരുന്നില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. അവര്‍ എല്ലാ പ്രകൃതി പ്രതിഭാസങ്ങളെയും ആരാധിച്ചിരുന്നു എന്നതിനു ചരിത്രം സാക്ഷിയാണു. പക്ഷെ ചരിത്രത്തിലെ വിടെയും ഇലാഹ്, എലോഹ് അല്ലെങ്കില്‍ ഏല്‍ എന്നത് ചാന്ദ്ര ദൈവത്തിന്റെ പേരായി രേഖപ്പെടുത്തിയിട്ടില്ല.

മദ്ധ്യ പൌരസ്ത്യ ദേശത്ത് ചന്ദ്രനെ ആരാധിച്ചിരുന്നതായി ഒരു ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടില്ല. അവിടത്തെ രേഖപ്പെടുത്തപ്പെട്ട ആദ്യ ചരിത്രം യഹൂദരുടേതാണ്. യഹൂദര്‍ ചന്ദ്രനെ ആരാധിച്ചിരുന്നത് ഈ രേഖ ഉണ്ടാക്കുന്നതിനും മുന്നെയാണ്. അറബികളുടെ രേഖപ്പെടുത്തപ്പെട്ട ആദ്യ ചരിത്രം കുര്‍ആനാണ്. അതില്‍ ചന്ദ്രനെ ആരാധിച്ചിരുന്നു എന്നതിന്റെ സൂചനകള്‍ മാത്രമാണുള്ളത്.

അറബികള്‍ ചാന്ദ്ര ദൈവത്തെ ആരധിച്ചിരുന്നു എന്ന് ഉറപ്പായി ആദ്യമെഴുതിയത് കുര്‍ആന്‍ വ്യാഖ്യാനം ചമച്ച യൂസഫ് അലിയാണ്. ജാഹിലിയ എന്നു വിളിക്കപ്പെടുന്ന ഈ കാലത്തും അതിനും മുന്നെയും അറേബ്യയിലും മദ്ധ്യ പൌരസ്ത്യ ദേശം മുഴുവനും വ്യാപിച്ചു കിടന്നിരുന്ന ക്രിസ്ത്യാനികളും യഹൂദരും ഏക ദൈവത്തെ ആരാധിച്ചിരുന്നു. അവര്‍ ഒരു പ്രകൃതി പ്രതിഭാത്തെയും ആരാധിച്ചിരുന്നില്ല. 700 വര്‍ഷങ്ങളായി ക്രിസ്ത്യാനികളും ആയിരക്കണക്കിനു വര്‍ഷങ്ങളായി യഹൂദരും ഏക ദൈവ വിശ്വാസികളായിരുന്നു.

യഹൂദരുടെ ജാഹിലിയക്കാലത്ത് അവര്‍ ചന്ദ്രനെ ആരാധിച്ചിരുന്നു. പക്ഷെ അത് അനേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ക്രിസ്ത്യനികള്‍ക്ക് അങ്ങനെ ഒരു കാലമുണ്ടായിരുനില്ല. അവരുടെ ചരിത്രം തുടങ്ങുന്നതു തന്നെ ഏക ദൈവ ആരാധനയിലാണ്.

ഇലാഹ് എന്നത് എല്ലാ ദൈവങ്ങളെയും വിളിക്കാന്‍ അറബികകളുപയോഗിച്ചിരുന്ന വാക്കാണ്. അവരുടെ ചാന്ദ്ര ദൈവത്തേയും ആ വാക്കുപയോഗിച്ചാണവര്‍ വിളിച്ചിരുന്നത്. അറബികളുടെ മറ്റ് പല ദേവിമാരെയും ചിത്രീകരിച്ചിട്ടുള്ള ഫലകങ്ങളില്‍ ചന്ദ്രക്കല കാണുന്നതു കൊണ്ട് അവരുടെ പ്രധാന ദൈവം ചന്ദ്ര ദൈവമായിരിക്കാനാണു കൂടുതല്‍ സാധ്യത. അള്ളാ അവരുടെ പ്രധാന ദൈവമല്ലായിരുന്നെങ്കില്‍ ഈ പ്രശ്നം വരില്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍ അള്ളാ അവരുടെ പ്രധാന ദൈവമായിരുന്നു. ഹുബാല്‍ എന്നതായിരുന്നു ആദ്യം ഈ ചാന്ദ്ര ദൈവത്തിന്റെ പേര്. പീന്നിടാ സ്ഥാനം അള്ളാ എന്നു വിളിച്ചിരുന്ന ദൈവം കരസ്തമാക്കി. ഈ ദൈവത്തിന്റെ കീഴില്‍ മറ്റ് ദൈവങ്ങളുണ്ടായിരുന്നു. ഈ അള്ളാ എന്ന ദൈവത്തിനു മൂന്നു പുത്രിമാരുണ്ടായിരുന്നു എന്നാണ്‌ കുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നതും. അത് ചന്ദ്ര ദൈവമല്ല എന്നു മുസ്ലിങ്ങള്‍ പറഞ്ഞാലും അള്ളായുടെ മൂന്നു പുത്രിമാരെ ഒഴിവാക്കാന്‍ എന്തായാലും സാധ്യമല്ല. കാരണം അവരുടെ വേദ പുസ്തകമായ കുര്‍ആനില്‍ തന്നെ അതേക്കുറിച്ച് എഴുതി വച്ചിട്ടുണ്ട്.

ഏക ദൈവത്വവും യഹൂദരുടെയും ക്രിസ്ത്യാനികളുടേയും പൈതൃകവും ഖുറൈഷികളുടെ അള്ളായില്‍ കൂട്ടിച്ചേര്‍ത്തെങ്കിലും മൂന്നു പുത്രിമാരുള്ളതായ പരാമര്‍ശം നീക്കം ചെയ്യാന്‍ മൊഹമ്മദിനു സാധിച്ചില്ല. അതു എന്നത്തേക്കുമുള്ള തെളിവായി അവശേഷിക്കും. എല്ലാ കുറ്റകൃത്യത്തിലും ഒരു തെളിവ് അവശേഷിപ്പിക്കുമെന്നു പറഞ്ഞതുപോലെ.

kaalidaasan said...

ഇബ്രാഹീം നബിയുടെ സമൂഹം ചന്ദ്രനെ ആരാധിച്ചിരുന്നതായി ഖുര്‍‌ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ ചന്ദ്രനെ അറേബ്യന്‍ സമൂഹം ആരാധിച്ചിരുന്നില്ല എന്ന് എനിക്ക് വാദിക്കേണ്ടതില്ലല്ലോ? പക്ഷെ അത് ചാന്ദ്രദൈവത്തെ അല്ലാഹു എന്നു വിളിച്ചിരുന്നു എന്ന വാദത്തിനു എങ്ങിനെ പിന്‍ബലമാകും.

ഇബ്രാഹീം നബിയുടെ സമൂഹം എന്ന പ്രയോഗം കലക്കി എന്നു പറയേണ്ടി വരും. ഏക ദൈവ ആരാധകനായിരുന്ന എബ്രാഹം എന്ന ഹീബ്രു പ്രവാചകന്റെ സമൂഹം എന്ന പേരില്‍ അറിയപ്പെട്ടിരുന്നത് യഹൂദരും ക്രിസ്ത്യാനികളും ആയിരുന്നു. ബഹു ദൈവ ആരാധകരായിരുന്ന ഖുറൈഷികള്‍ അങ്ങനെ അറിയപ്പെട്ടിരുന്നില്ല. യഹൂദരും ക്രിസ്ത്യാനികളും അവരുടെ വേദ പുസ്തകങ്ങളും അറേബ്യയില്‍ തന്നെയുണ്ടായിരുന്നു. അതൊക്കെ അറിയാമായിരുന്ന ഖുറൈഷികളാരും ഇബ്രാഹിം നബിയുടെ സമൂഹമെന്ന് സ്വയം വിളിച്ചിരുന്നില്ല. മൊഹമ്മദ് വിളിക്കുന്നതുവരെ. എബ്രാഹം എന്നും ഇസ്മയേല്‍ എന്നും കേട്ടിട്ടുള്ളവര്‍ ഇവരുടെ ചിത്രങ്ങള്‍ കബയില്‍ വച്ചിരുന്നു എന്ന് കാട്ടിപ്പരുത്തി അവകാശപ്പെട്ടത് ശരിയായിരിക്കാം. കേരളത്തിലെ ബാര്‍ബര്‍ ഷാപ്പുകളില്‍ ഹിന്ദുക്കളായ ബാര്‍ബര്‍മാര്‍ ക്രിസ്ത്യാനികളുടെയും ഹിദ്നുകളുടെയും ദൈവങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് പോലെ. സത്യ സായി ബാബ യേശുവിന്റെ ചിത്രവും അദ്ദേഹത്തിന്റെ ആശ്രമത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതു കണ്ട് ആരും ആശ്രമത്തിലുള്ളവരെ യേശുവിന്റെ സമൂഹമെന്ന് പറയില്ല.

എബ്രാഹം പ്രവാചകന്റെ സമൂഹം ചന്ദ്രനെ ആരാധിച്ചിരുന്നില്ല.അവര്‍ ഏക ദൈവാരാധകരായിരുന്നു. മോശയുടെ കാലത്ത് ഒരു പ്രാവശ്യം അവരില്‍ ചിലര്‍ മറ്റ് ദൈവത്തെ ആരാധിച്ചു എന്നത് ശരിയാണ്. പക്ഷെ അത് ആ സമൂഹത്തിന്റെ മൊത്തം പ്രവര്‍ത്തിയായിരുന്നില്ല.

എബ്രാഹമിനെ പ്രവാചകനായി കണ്ടിരുന്ന ഏക ദൈവ ആരാധകരായിരുന്ന യഹൂദരും ക്രിസ്ത്യാനികളും അടുത്തുണ്ടായിട്ടും അറബികള്‍ ചന്ദ്രനെ ആരാധിച്ചു എന്നതു തന്നെ അവര്‍ എബ്രഹാമിന്റെ സമൂഹമല്ലായിരുന്നു എന്നതിന്റെ തെളിവാണ്. എബ്രഹാമിനെ അവര്‍ക്ക് പ്രവാചകനായി കൊടുത്തത് മൊഹമ്മദാണ്. യഹൂദരുടെ ദൈവത്തെ ഏറ്റെടുത്ത ശേഷം.

kaalidaasan said...

മക്കയിലെ ഹറം പുതുക്കിപ്പണിതത് പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പായിരുന്നുവോ? പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പുള്ള മുസ്ലിം ഭരണ കേന്ദ്രങ്ങളില്‍ നിന്നുമുള്ള ശേഷിപ്പുകളിലൊന്നും തന്നെ ഈ ചന്ദ്രക്കലയില്ല. ഉണ്ടെങ്കില്‍ അത് തെളിയിക്കുകയാണു വേണ്ടത്. പുതിയ പള്ളികള്‍ ചന്ദ്രക്കല ഉള്‍കൊള്ളുന്നില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല.

ഹറം പുതുക്കിപ്പണിതത് ഏതു നൂടാണ്ടിലാണെന്നത് ഇവിടെ പ്രസക്തമല്ല. ഹറം എന്ന മുസ്ലിങ്ങളുടെ ആരാധനയുടെ കേന്ദ്രത്തിലെ മിനാരങ്ങളില്‍ ചന്ദ്രക്കല പതിപ്പിച്ചു വച്ചിരിക്കുന്ന കാര്യമാണ്. ഏതോ ഒരു രാജ്യത്തെ മുസ്ലിം രജാവ് കൊടിയുടെ ഛിഹ്നമായി ചന്ദ്രക്കല സ്വീകരിച്ചപ്പോഴേക്കും ലോകത്തിലെ എല്ലാ മോസ്ക്കുകളുടെ മുകളിലും അത് പതിപ്പിച്ചെങ്കില്‍ മുസ്ലിങ്ങള്‍ക്ക് സരമായ എന്തോ തകരാറുണ്ട്.

ക്രിസ്തീയ രാജാക്കന്‍ മാരും ചക്രവര്‍ത്തിമാരും അവരുടെ കൊടിയില്‍ ഏതെല്ലാം ഛിഹ്ന്നങ്ങള്‍ പിടിപ്പിച്ചിട്ടുണ്ട്. അതു കണ്ട് ഒരു ക്രിസ്ത്യാനിയും അവരുടെ പള്ളികളുടെ മുകളില്‍ ആ ഛിഹ്നങ്ങള്‍ പിടിപ്പിച്ചിട്ടില്ല. നേരെ തിരിച്ച് സംഭവിച്ചിട്ടുണ്ട്. ക്രിസ്ത്യനികളായ പല രാജാക്കന്‍മാരും അവരുടെ ഛിഹ്നമയി കുരിശു സ്വീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് രാജവിന്റെ കൊടിയിലുള്ള സെയിന്റ് ജോര്‍ജ്ജ് ക്രോസ് അതു പോലെ ഒന്നാണ്. അതാര്‍ക്കും മനസിലാകും. അതിന്റെ കാരണം കുരിശ് ക്രിസ്തുമതത്തിന്റെ ഔദ്യോഗിക ഛിഹ്നമായതുകൊണ്ടാണ്. മുസ്ലിം രാജാക്കന്‍മാരും സാധാരണ മുസ്ലിങ്ങളും അതേ ചെയ്തുള്ളു. ചന്ദ്രക്കല മുസ്ലിങ്ങളുടെ ഔദ്യോഗിക ഛിഹ്നമായതുകൊണ്ട് അവര്‍ അത് എല്ലായിടത്തും, മോസ്കുകളുടെ മുകളിലും കൊടികളിലും, പുസ്തകങ്ങളുടെ പുറത്തും ഒക്കെ പതിപ്പിച്ചു വയ്ക്കുന്നു. ഏത് മുസ്ലിം വെബ് സൈറ്റ് എടുത്താലും അതിന്റെ ആദ്യം തന്നെ ഈ ഛിഹ്നം പതിപ്പിച്ചിരിക്കുന്നത് കാണാം.

kaalidaasan said...

ഇന്ന് രാഷ്ട്രീയ ഇസ്ലാം ചന്ദ്രക്കലയെ ചിഹ്നമാക്കുന്നു എന്നു തന്നെയാണു ഞാന്‍ എഴുതിയത്. പക്ഷെ, അത് മതപരമല്ല. ഇന്ന് പേര്‍ഷ്യന്‍ വാസ്തു കല ഇസ്ലാമിക വാസ്തു കല എന്ന രീതിയിലാണ് അറിയപ്പെടുന്നത്.

രാഷ്ട്രീയ ഇസ്ലാം ചന്ദ്രക്കലയെ ഛിഹ്നമാക്കിയ കാര്യമല്ല ഞാന്‍ പറഞ്ഞത്. മുസ്ലിം ആരാധനാലയങ്ങലുടെ മിനാരങ്ങളില്‍ ചന്ദ്രക്കല പതിപ്പിച്ചതിനേക്കുറിച്ചാണ്.

പേര്‍ഷ്യന്‍ വാസ്തു കല, ഇസ്ലാമിക വാസ്തു കല എന്നു പറയുന്നതു പോലെ ചനീസ് വാസ്തു കല , ഇന്‍ഡ്യന്‍ വാസ്തുകല, ബര്മ്മീസ് വാസ്തുകല, ഗോഥിക് വാസ്തുകല, റോമന്‍ വാസ്തുകല തുടങ്ങി ഏത് വസ്തുകലയില്‍ നിര്‍മ്മിച്ച മോസ്കുകളുടെ മുകളിലും ഈ ചന്ദ്രക്കല പതിപ്പിച്ചിട്ടുണ്ട്. എല്ലാ വസ്തുകലയിലും പൊതുവായി കാണപ്പെടുന്ന ഈ ഛിഹ്നം ഇസ്ലാമിന്റെ ചിന്ഹ്നമായതുകൊണ്ടാണത്. കുരിശ് ക്രിസ്ത്യാനികളുടെ ചിഹന്മായതുപോലെ. അതിനു കാട്ടിപ്പരുതിയുടെ ഉരുണ്ടുകളിക്കൊന്നും സാധുത നല്കാനാകില്ല. ആയിരം വര്‍ഷം പഴക്കമുള്ള പല മോസ്ക്കുകളുടെ മുകളിലും ഈ ചന്ദ്രക്കല ഉണ്ട്. ജറുസലേമിലെ അല്‍ അക്സ മോസ്കിന്റെ ഇതു വരെ പുതുക്കിപ്പണിയാത്ത ഒരു മിനാരത്തിന്റെ മുകളിലും ഈ ചന്ദ്രക്കല കാണാം.

റെഡ് ക്രോസ് എന്ന ക്രൈസ്തവര്‍ സ്ഥാപിച്ച ജീവകാരുണ്യ സംഘടന ഇസ്ലാമിക രാജ്യങ്ങളില്‍ അറിയപ്പെടുന്നത് റെഡ് ക്രെസന്റ് എന്ന പേരിലാണ്. എല്ലാ രാജ്യങ്ങളുടെയും ആംബുലന്‍സുകളില്‍ ചുവന്ന ക്രോസ് ഉള്ളപ്പോള്‍ മുസ്ലിം രാജ്യങ്ങളുടെ ആംബുലന്‍സുകളില്‍ ചുവന്ന ക്രെസന്റാണ്. കുരിശു കണ്ട പിശാചുക്കളേപ്പോലെയാണു മുസ്ലിങ്ങള്‍ റെഡ് ക്രോസ് എന്ന പേരിനെ എതിര്‍ക്കുന്നത്.


ഇതിന്റെയൊക്കെ ഉത്തരവാദിത്തം തുര്‍ക്കിയിലെ ഏതോ സുല്‍ത്താന്റെ തലയില്‍ ചാര്‍ത്തുന്നത് അല്‍പ്പത്തമാണു കാട്ടിപ്പരുത്തി. അള്ളാക്കൊപ്പം അള്ളായുടെ പുത്രിമാരെയും ആരാധിക്കാമെന്നു പറഞ്ഞിട്ട് അവസാനം അത് പിശാചിന്റെ തലയില്‍ ചാര്‍ത്തിക്കൊടുത്ത അല്‍പ്പത്തം.

kaalidaasan said...

ഈ വാക്കുകള്‍ അല്ലാഹുവിന്‍റെയല്ല; മുഹമ്മദി(സ)ന്‍റെയുമല്ല. ഈ വാക്കുകള്‍ മൗലാനാ മൗദൂദിയുടെതാണ്. "കേവലം ഊഹത്തെ പിന്തുടരുന്നതല്ലാതെ, ഒരറിവുമില്ല." എന്നു ഖുര്‍‌ആന്‍ പറഞ്ഞത് എത്ര ശരി!

കല്ക്കി,

കുര്‍ആന്റെ എല്ലാ തര്‍ജ്ജമകളിലും ഈസ മരിച്ചിട്ടില്ലെന്നും, കുരിശില്‍ മരിച്ചു എന്ന് അള്ളാ മറ്റുള്ളവര്‍ക്ക് തോന്നിപ്പിച്ചതാണെന്നും മരിക്കുന്നതിനു മുന്നെ ഇസായെ ഉടലോടെ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി എന്നുമാണു പറഞ്ഞിട്ടുള്ളത്. ഇതൊന്നും ഊഹങ്ങളല്ല അള്ളാ മൊഹമ്മദിനോട് പറഞ്ഞു എന്ന് മുസ്ലിങ്ങളെ മൊഹമ്മദ് വിശ്വസിപ്പിക്കുന്ന വാക്കുകളാണ്.

ഇതേക്കുറിച്ചുള്ള എല്ലാ കുര്‍ആന്‍ വ്യാഖ്യാനങ്ങളും മൌദൂദി എഴുതിയതു പോലെ തന്നെയാണ്. മറിച്ചൊരു മുസ്ലിം വ്യാഖ്യാനം കല്‍ക്കിക്കു ചൂണ്ടിക്കാണിക്കാമോ?

കുര്‍ആനില്‍ ബിഗ് ബാംഗ് വരെ കണ്ടുപിടിച്ച കല്‍ക്കി തന്നെയാണോ ഇതും പറയുന്നത്.

kaalidaasan said...

ഒരംബന്ധവും ഇവിടെ ഇല്ല. അല്ലാഹുവിന് എവിടെയും തെറ്റുപറ്റിയിട്ടല്ല. അല്ലാഹുവിന്‍റെ വചനങ്ങള്‍ മനസ്സിലാക്കുന്നതില്‍ മനുഷ്യനാണ് തെറ്റു പറ്റിയത്. ഇത് സ്വാഭാവികം മാത്രം.


കല്ക്കി,

അവര്‍ അവനെ കൊന്നിട്ടില്ല
അവര്‍ അവനെ ക്രൂശിച്ചിട്ടില്ല
അവര്‍ അവനെ നിശ്ചയമായും കൊന്നിട്ടില്ല.
അള്ളാ അവനെ അള്ളായുടെ അടുത്തേക്കുയര്‍ത്തി


എന്നൊക്കെയാണു കുര്‍ആനില്‍ എഴുതി വച്ചിരിക്കുന്നത്.

എന്താണു കല്‍ക്കി ഇതിന്റെ അര്‍ത്ഥം?ഇതെങ്ങനെയാണു ഞാന്‍ മനസിലാക്കേണ്ടത്? ഇത് അള്ളായുടെ വചനമണെന്നെനിക്കു തോന്നുന്നില്ല. മൊഹമ്മദിന്റെ വാക്കുകളാണ്.

Allah raised him up unto Himself. എന്നാണു തര്‍ജ്ജമകളില്‍ കാണുന്നത്. അള്ളാ പറയുകയാണെങ്കില്‍ ഞാന്‍ എന്നേ എഴുതാനാകൂ.

kaalidaasan said...

vanaran,

തമിഴിലെ തേയി എന്നത് മലയാളത്തിലായപ്പോള്‍ ദേവി എന്നാകുമ്പോലെ എന്ന് ഞാന്‍ ഉദഹരണമായി കൊടുത്തതാണ്. അത് കാട്ടിപ്പരുത്തി പറഞ്ഞു എന്നല്ല ഞാനെഴുതിയത്.

തേയി എന്ന് തമിഴര്‍ ഉപയോഗിക്കുന്ന വാക്ക് മലയാളത്തിലെ ദേവി എന്ന വാക്കിന്റെ അതേ അര്‍ത്ഥമാണു പകര്‍ന്നു തരുന്നത്. അതുപോലെ ഹീബ്രുവിലെ എലോഹ് എന്ന വാക്കും അറബിയിലെ ഇലാഹ് എന്ന വാക്കും ഒരേ അര്‍ത്ഥമാണു പകര്‍ന്നു തരുന്നത്. അതുകൊണ്ട് കാട്ടിപ്പരുത്തി പറയുന്നു എലോഹ് എന്ന ഹീബ്രു പദം അറബിയിലേക്ക് കുടിയേറിയപ്പോള്‍ ഇലാഹ് ആയതാണെന്ന്.

തേയി എന്ന പദം തമിഴില്‍ നിന്നും മലയാളത്തില്‍ കുടിയേറിയതല്ല. അതു പോലെ എലോഹ് എന്ന പദം ഹീബ്രുവില്‍ നിന്നും അറബിയില്‍ കുടിയേറിയതല്ല എന്നു സൂചിപ്പിക്കാനാണു ഞാന്‍ ആ ഉദാഹരണം പറഞ്ഞത്. മലയാളത്തിലെ ദേവി ഉണ്ടായതിനു തമിഴിലെ തേയിയുമായി യതൊരു ബന്ധവുമില്ല. അതു പോലെ അറബിയിലെ ഇലാഹുണ്ടായതിന്‌ ഹീബ്രുവിലെ എലോഹുമായി യതൊരു ബന്ധവുമില്ല. രണ്ട് സ്വത്നത്ര ഭാഷകളില്‍ ഉണ്ടായ രണ്ടു പദങ്ങളാണവ. പകര്‍ന്നു തരുന്ന അര്‍ത്ഥം ഒന്നാണെങ്കിലും.

ഭൂതത്താന്‍ said...

വായിച്ചു ...

kaalidaasan said...

യേശുവിനെ വധിക്കാനോ ക്രൂശിച്ചു കൊല്ലാനോ യഹൂദികള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. യേശു ഒരിക്കലും മരിച്ചിട്ടില്ല എന്നല്ല. ക്രൂശു മരണത്തില്‍നിന്നു രക്ഷപ്പെട്ട യേശു സ്വാഭാവിക മരണം വരിക്കുകയാണുണ്ടായത്.

കല്‍ക്കി ഇപ്പോള്‍ എഴുതിയത് അഹമ്മദിയരുടെ വിശ്വാസമാണ്. പക്ഷെ അത് മുസ്ലിങ്ങള്‍ അംഗീകരിക്കുന്നില്ല.

യേശു എങ്ങനെ മരിച്ചു എന്നത് ക്രിസ്ത്യാനികളുടെയും അഹമ്മദീയരുടെയും മുസ്ലിങ്ങളുടെയും വിശ്വാസ പ്രകാരം മൂന്നു വിധത്തിലാണ്. അതിലൊന്നും എനിക്ക് ഒരു പ്രശ്നവുമില്ല. ഒരളുടെ വിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നിടത്താണു പ്രശ്നമുണ്ടാകുന്നത്. കുര്‍ആനും പൊക്കിപ്പിടിച്ച് ബൈബിള്‍ തെറ്റാണെന്നു സ്ഥാപിക്കാനും ബൈബിള്‍ തിരുത്താനും ഇറങ്ങിപ്പുറപ്പെടുമ്പോള്‍ പ്രശ്നമുണ്ടാകുന്നു.

sajan jcb said...

അവര്‍ അവനെ കൊന്നിട്ടില്ല
അവര്‍ അവനെ ക്രൂശിച്ചിട്ടില്ല
അവര്‍ അവനെ നിശ്ചയമായും കൊന്നിട്ടില്ല.
അള്ളാ അവനെ അള്ളായുടെ അടുത്തേക്കുയര്‍ത്തി


അള്ളായുടെ അടുത്തേക്കുയര്‍ത്തി കഴിഞ്ഞാല്‍ പിന്നെ ഈസാ നബിക്ക് മരിക്കാന്‍ പോലും അവസരമില്ലല്ലോ?

kaalidaasan said...

19:33 എന്നില്‍ അത്ഭുതം ഉളവാക്കുന്നു. ഇത് സത്യത്തില്‍ ഖുര്‍ ആനില്‍ ഉണ്ടെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല.

സാജന്‍,

മുസ്ലിങ്ങള്‍ക്ക് തന്നെ വിശ്വസിക്കാന്‍ പ്രയാസമുള്ള പലതും കുര്‍ആനിലുണ്ട്. അതൊക്കെ ചൂണ്ടിക്കാണിക്കുമ്പോള്‍ ആ വാചകങ്ങള്‍ ഇറങ്ങി വന്ന സന്ദര്‍ഭം വിശദീകരിച്ച് അവര്‍ സാധാരണ ഒരു കുമ്മാട്ടിക്കളി കളിക്കും.

kaalidaasan said...

ഒരംബന്ധവും ഇവിടെ ഇല്ല. അല്ലാഹുവിന് എവിടെയും തെറ്റുപറ്റിയിട്ടല്ല. അല്ലാഹുവിന്‍റെ വചനങ്ങള്‍ മനസ്സിലാക്കുന്നതില്‍ മനുഷ്യനാണ് തെറ്റു പറ്റിയത്. ഇത് സ്വാഭാവികം മാത്രം.

അത് കല്‍ക്കിയുടെ വിശ്വാസം. പക്ഷെ കുര്‍ആന്‍ വായിച്ച ഞാന്‍ മനസിലാക്കിയത് മറ്റൊന്നാണ്.

കുര്‍ആനില്‍ ഇങ്ങനെ കാണുന്നു.

54:17. And We have indeed made the Qur'an easy to understand and remember: then is there any that will receive admonition?

ഇതിനര്‍ത്ഥം കുര്‍ആന്‍ ആര്‍ക്കും വായിച്ചു മനസിലാക്കാവുന്ന തരത്തില്‍ അത്രക്ക് ലളിതമാണെന്നാണ്. പിന്നെങ്ങനെ ഈ ഒരു വാചകം വായിച്ചു മനസിലാക്കുന്നതില്‍ തെറ്റു പറ്റുക.

മനുസ്മ്രിതി said...

യഹൂദരുടെയും ക്രിസ്ത്യാനികളുടെയും അള്ളാ അല്ല ഖുറൈശികളുടെ അള്ളാ എന്ന് തെളിയിക്കാൻ ഇത്ര കഷ്ടപ്പെടണോ സഹോ. യഹൂദരുടെയും ക്രിസ്ത്യാനികളുടെയും ചരിത്രത്തിനു മുൻപുള്ള ഒരു ചരിത്രമുണ്ട്,ഇബ്രാഹീമിന്റെയും മകൻ ഇസ്മായിലിന്റെയും ചരിത്രം. അതറിയുമായിരുന്നെങ്കിൽ, പഠിച്ചിരുന്നെങ്കിൽ അള്ളായെ രണ്ടാക്കാൻ ഇത്ര കഷ്ടപ്പെടേണ്ടി വരുമായിരുന്നില്ല. യഹൂദര്ക്കും ക്രിസ്ത്യാനികൾക്കും അള്ളാഹ് ഉണ്ടാകുന്നതിനു മുൻപ് മക്കയിൽ ഇബ്രാഹീമിനും ഇസ്മായിലിനും അള്ളാഹ് ഉണ്ടായിരുന്നു.

മനുസ്മ്രിതി said...

//എബ്രാഹമിനെ പ്രവാചകനായി കണ്ടിരുന്ന ഏക ദൈവ ആരാധകരായിരുന്ന യഹൂദരും ക്രിസ്ത്യാനികളും അടുത്തുണ്ടായിട്ടും അറബികള്‍ ചന്ദ്രനെ ആരാധിച്ചു എന്നതു തന്നെ അവര്‍ എബ്രഹാമിന്റെ സമൂഹമല്ലായിരുന്നു എന്നതിന്റെ തെളിവാണ്. എബ്രഹാമിനെ അവര്‍ക്ക് പ്രവാചകനായി കൊടുത്തത് മൊഹമ്മദാണ്. യഹൂദരുടെ ദൈവത്തെ ഏറ്റെടുത്ത ശേഷം.//

എങ്കിൽ പിന്നെ ഹജ്ജിൽ എങ്ങനെ ഇബ്രാഹീമിന്റെ സ്മരണ വന്നു? ഇബ്രാഹീമിന്റെ കാലം മുതൽ കഅബയിലേക്ക് തീർത്ഥാടനം ഉണ്ട്. ഇബ്രാഹീമിന്റെ കാല് പതിഞ്ഞ കല്ല് മക്കയിലുണ്ട്.ഇതൊക്കെ അറബികൾക്ക് ഇബ്രാഹീമിനെ അറിയില്ലായിരുന്നു എന്ന് പറഞ്ഞതിനെ നിരാകരിക്കുന്നു. ലോകത്ത് മുസ്ലിംകൾ സ്മരിക്കുന്ന പോലെ ജൂതരും ക്രിസ്ത്യാനികളും പോലും ഇബ്രാഹീമിനെ അനുസ്മരിക്കുന്നില്ല.