Friday 15 August 2014

സ്വാതന്ത്ര്യ ദിനാശംസകള്‍ 





























കാന്തല്ലൂര്‍ പഞ്ചായത്തിലെ പുത്തൂര്‍ ചന്ദനമാരിയമ്മന്‍ ക്ഷേത്രത്തില്‍ നടന്ന മൃഗബലി. ആദ്യം എത്തിച്ച ആടുകളെ ബലിനല്‍കിയ ശേഷം അടുത്ത ആടിനെ വെട്ടാനൊരുങ്ങുന്ന പൂജാരിയെയും ചിത്രത്തില്‍ കാണാം.

3587913743_KTM14B38322_MED_Extra-Page480X250





679 comments:

«Oldest   ‹Older   601 – 679 of 679
kaalidaasan said...

>>>According to the Ramayana story, Ravana was the son of a rishi, a Brahmin father, and a kshatriya Rakshasamother, thus attaining a status of Brahmarakshasa. He being a rakshasha and a kshatriya at the same time, was an Agnihotri and an upaasaka of Lord Shiva for the purpose of attaining great powers.
Ravana was born to a great sage Vishrava (or Vesamuni), and his wife, the daitya princess Kaikesi. He was born in the Bisrakh village, as his grandfather, the sage Pulastya, was one of the ten Prajapatis or mind-born sons of Brahma and one of the….<<<<


കഥകളൊക്കെ ഇങ്ങനെ ഇഷ്ടം പോലെ ഉണ്ട്. രാവണന്റെ ജനനത്തേപ്പറ്റിയുള്ള മറ്റൊരു കഥ ഇങ്ങനെ.

The accounts of Vishrava's far-reaching Yogic powers reached the ears of the Asura, Sumali, and his wife, Tataka. Both sought to increase their own powers through alliances with mighty Kings and Rishis. They decided that their daughter, Kaikesi would make a worthy wife for Vishrava and orchestrated her chance encounter with the Rishi. Vishrava fell in love with the beautiful Kaikesi and fathered four children with her. The oldest was Ravana who would eventually oust his half-brother, Kubera, as King of Lanka and usurp his throne. Ravana was also the villain of the immortal epic, the Ramayana.

ഇത് രാമായണത്തിലേത്. ഇനി മഹാഭാരതത്തിലേത് നോക്കാം.

According to the Mahabharata, however, Vishrava's younger children were born as a result of a falling-out with his eldest: Kubera tried to placate his father by giving him three Rakshasis (two of whom, Raka and Pushpotkata/Pushpotata, seem to be Kaikesi's paternal half-sisters) and in due course Vishrava impregnated all three of them. Pushpotata gave birth to Ravana and later to Kumbhakarna, Malini bore Vibhishana, and Raka had the unpleasant and unsociable twins Khara and Shurpanakha.

ഇത് രണ്ടും വായിക്കുന്നവരുടെ കണ്ണു തള്ളിപ്പോകും. അരാണീ രാവണന്‍. ആരണദ്ദേഹത്തിന്റെ ശരിക്കുള്ള അമ്മ? കഥാപുസ്തകത്തിന്റെ ആധികാരികതൊയൊക്കെ അനന്തിനോട് ചോദിച്ചാല്‍ മനസിലാകും. അദ്ദേഹം അതൊക്കെ ഭാവന ആണെന്നു പറഞ്ഞു കയ്യൊഴിഞ്ഞു കഴിഞ്ഞു. സംഘി ഇനിയും അതില്‍ നിന്നൊക്കെ ഉദ്ധരിച്ച് കഷ്ടപ്പെടേണ്ട ആവശ്യമില്ല. സനാതനധര്‍മ്മത്തിലെ മഹര്‍ഷിമാരുടെ മുന്നില്‍ മദന നടനമാടിയും തുണിയഴിച്ചും ഇതുപോലെ അനേകം  സന്തതികളെ ഉത്പാദിപ്പിക്കുന്ന കഥകളൊക്കെ ആണല്ലോ താങ്കളുടെ ഒക്കെ മഹാ പൈതൃകവും പാരമ്പര്യവും.

Ananth said...

>>>താങ്കള്‍ പറഞ്ഞത് താങ്കളുടെ പട്ടണത്തില്‍ താമസിച്ച മാധവനെന്ന തോട്ടിപ്പണിക്കാരനേക്കുറിച്ചാണ്. മാധവന്റെ കുടിലും അതിനു ശേഷം അത് കൊട്ടാരമായതുമൊക്കെ ആണ്. ആ മാധവന്‍ താങ്കളുടെ കുടിയാനായിരിക്കാമെന്നു എനിക്കു തോന്നി. അല്ലെങ്കില്‍ അയാള്‍ക്ക് കൊട്ടാരം പോലുള്ള വീടു വയ്ക്കാന്‍ എങ്ങനെ സ്ഥലം കിട്ടി. അതും പട്ടണത്തില്‍. <<<

താങ്കള് ഞാന്‍ പറയുന്ന കാര്യങ്ങള്‍ മനസിലാക്കാതെ സവര്‍ണര്‍ ദളിതരെ കൊണ്ടു മലം കോരിക്കുന്നു എന്ന മുന് വിധിയോടെ സമീപിക്കുന്നതു കൊണ്ടു ഉണ്ടാവുന്ന അബദ്ധങ്ങളാണ് ഇപ്പറയുന്നതൊക്കെ ......ഞാന്‍ പറഞ്ഞത് അറുപതുകളിലും manual scavenging നിലനിന്നിരുന്നു .....ആലപ്പുഴ നഗരത്തിലെ വീടുകളില് നേരത്തെ വിവരിച്ചതു പോലെ പാട്ട വയ്ക്കുന്ന കക്കൂസുകളായിരുന്നു .....അതു സവര്‍ണരുടെ മാത്രം വീടുകളായിരുന്നില്ല ...ഹിന്ദുക്കളും കൃസ്ത്യാനികളും മുസ്ലീങ്ങളും എല്ലാം നഗരസഭ നിയോഗിച്ചിരുന്ന manual scavengers ന്റെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു ......manual scavengers ആരുടെയും കുടിയാന്മാര് ആയിരുന്നില്ല .....നഗരസഭയില്‍ നിന്നും വേതനം കൈപ്പറ്റിയിരുന്ന തൊഴിലാളികളായിരുന്നു ( ഒരു പക്ഷേ ആലപ്പുഴ നഗരസഭയുടെ archives പരിശോധിച്ചാല് അറുപതുകളില്‍ നഗരസഭ employ ചെയ്തിരുന്ന manual scavengersന്റെ rolls ഇല് മാധവന്‍ , നാരായണന്‍ എന്നൊക്കെയുള്ള പേരുകള്‍ കാണാം )......അവരു താമസിച്ചിരുന്നതു കുടിലില് ഒന്നും ആയിരുന്നില്ല ...അവര്‍ക്കുവേണ്ടി അന്പതുകളിലെന്നോ നിര്‍മിച്ചു നല്കിയ മുനിസിപ്പല്‍ കോളനിയിലെ കെട്ടിടങ്ങളില്‍ ആയിരുന്നു .....മാധവന്റെ മകന്റെത് "കൊട്ടാരം പോലുള്ള വീടു" ആണെന്നൊന്നും ഞാന്‍ പറഞ്ഞില്ല .....സ്വാഭാവികമായും അതു മുനിസിപ്പല്‍ കോളനിയില് അല്ല അതിനു വെളിയില് അവരു വാങ്ങിയ സ്ഥലത്ത് ആണത് ......ഈ സമ്പ്രദായം നിര്‍ത്തലാക്കിയ ശേഷം നഗരസഭയ്ക്ക് manual scavenger എന്നൊരു തസ്തിക തന്നെ ഇല്ല എന്നാണു തോന്നുന്നത് .......ഇതൊക്കെ നടക്കുന്നത് രാജഭരണ കാലത്തോന്നുമല്ല .....ems ന്റെ രണ്ടാമത്തെ മന്ത്രിസഭയുടെ കാലം വരെ അല്ലെങ്കില് അതിനു തൊട്ടു മുന്പ് വരെ നിലനിന്നിരുന്ന കാര്യങ്ങളാണ് .....അക്കാലത്തെ ഒരു തിരഞ്ഞെടുപ്പ് മൊത്തത്തില് അസാധുവാക്കിയ കാര്യം ഞാനോര്‍ക്കുന്നു .....


>>>കേരളത്തിലും പണ്ട് ഇപ്പോള്‍ ഗുജറാത്തിലുള്ളതുപോലെ തോട്ടിപ്പണിക്കാര്‍ ഉണ്ടായിരുന്നു. അതൊക്കെ ഒരു നൂറ്റാണ്ടെങ്കിലും മുന്നെ ആയിരിക്കും......താങ്കളീ പറയുന്ന 60 കളില്‍ കേരളത്തൊലൊരിടത്തും തോട്ടികള്‍ ഉണ്ടായിരുന്നില്ല.<<<

ഇതു ഞാനാദ്യമേ പറഞ്ഞതാണ് ...ഇതിപ്പോ ചില സര്‍ക്കാരോഫീസില്‍ ആളു നേരിട്ടു ഹാജരായാലും അതുപോര നിങ്ങളു ജീവിച്ചിരിക്കുന്നു എന്നു തെളിയിക്കുന്ന രേഖ ഹാജരാക്കണം എന്നൊക്കെ പറയുന്ന പോലെയുണ്ടല്ലോ ......പിന്നെ വിളക്ക് കത്തിച്ചുവെച്ചാലും അന്ധന്മാര്ക്ക് അതുകൊണ്ടു പ്റയോജനമൊന്നുമില്ല .....എന്നാല് കാഴ്ചക്കു തകരാറൊന്നും ഇല്ലെങ്കിലും കണ്ണു ഇറുക്കി അടച്ചുപിടിച്ചു ഇരുട്ടാക്കുന്നവരുടെ കാര്യം കഷ്ടം തന്നെ ......എനിക്ക് നേരിട്ടറിയാവുന്ന ഒരു കാര്യം തെളിയിക്കാന്‍ രേഖ വേണം എന്നതു എനിക്ക് വളരെ രസകരമായ ഒരു സാഹചര്യം ആയി തോന്നുന്നു .......അമ്പതു വര്‍ഷം മുന്പ് നമ്മുടെ നാട്ടില് നിലനിന്നിരുന്ന ഒരു കാര്യതെപറ്റി ഇത്രമാത്രം അജ്ഞത ആണെങ്കില് പിന്നെ ഈ ചരിത്രം എന്നൊക്കെ പറയുന്നത് ഇതുപോലെ എത്രമാത്രം blindspot കള്‍ ഉള്‍ക്കൊള്ളുന്നുന്റാവും !!..... RTI ഇല് വിശ്വാസം ഇല്ല എന്നത് കൊണ്ട് താങ്കള് അറുപതുകളുടെ ആദ്യ പകുതിയില്‍ ആലപ്പുഴ നഗരത്തില്‍ ജീവിച്ചിട്ടുള്ള ആരോടെങ്കിലും ചോദിക്കുക മാത്രമേ ഇതിനു പരിഹാരമുള്ളൂ ......ഏതെങ്കിലും journalist ഈ വിഷയത്തെ കുറിച്ചു ഒരു feature തയ്യാറാക്കിയിരുന്നുവെങ്കില് ഇന്നത്തെ തലമുറയുടെ " ഇങ്ങനെയൊരു കാര്യമേ നടന്നിട്ടില്ല " എന്ന സമീപനം മാറിക്കിട്ടിയേനെ

kaalidaasan said...

>>>രാമായണം, മഹാഭാരതം, വേദങ്ങളൊക്കെ മാറ്റി എഴുതാൻ order കൊടുത്തിട്ടുണ്ട്<<<<

മാറ്റി എഴുതുകയോ എഴുതാതിരിക്കുകയോ ഒക്കെ ആകാം. രാവണന്‍ ബ്രാഹ്മണനാണെന്നും ക്ഷത്രിയനാണെന്നും അസുരനാണെന്നുമൊക്കെ തരാ തരം പോലെ മാറ്റി മാറ്റി പറയുന്നവരുടെ മഹാ പൈകം ഇപ്പോള്‍ പിടി കിട്ടി.കൂടുതല്‍ വിശദീകരിച്ച് കൂടുതല്‍ നാണം കെടേണ്ടതില്ല.

കഥാപുസ്തകത്തിലെ ഒക്കെ കാര്യം അവിടെ നില്‍ക്കട്ടെ. ഇപ്പോള്‍ നമുക്കു ചുറ്റും കാണുന്ന യാഥാര്‍ത്ഥ്യത്തിലേക്കൊന്നു വരാം.

കേരളത്തിലെ ബ്രാഹ്മണനായ നമ്പൂരി രാത്രി ആകുമ്പോള്‍  ചൂട്ടും കത്തിച്ച് നായര്‍ തറവാടുകളിലേക്ക് വിനോദത്തിനു പോയിരുന്ന കാലം അധികം പിന്നിലല്ല. ഈ ഈശ്വര ഒളി സേവ നടത്തിയ വകയില്‍ ബ്രഹ്മണ കുട്ടികള്‍ അനേകം കേരളത്തിലുണ്ട്. എല്ലാ മുന്തിയ നായര്‍ തറവാടുകളിലും ഉണ്ട്. അദ്യം സംഘി അവരെ ഒക്കെ ഒന്ന് ബ്രാഹ്മണര്‍  ആക്ക്. എന്നിട്ട് മതിയില്ലേ കഥാപുസ്തകത്തിലെ കഥാപാത്രങ്ങളെ മാര്‍ക്കം കൂട്ടാന്‍.

കേരളത്തില്‍ ഹരിഗോവിന്ദന്‍ എന്നു പേരായ ഒരു പൊതുവാള്‍ കുട്ടി ഉണ്ട്. സോപാന സംഗീത ചക്രവര്‍ത്തി ഞെരളത്ത് രാമ പൊതുവാളിന്റെ മകന്‍. അമ്മ ശൂദ്ര സ്ത്രീ ആയ നയരായതുകൊണ്ട് സനാതന ദൈവത്തിന്റെ സന്നിധിയില്‍ സോപാന സംഗീതം പാടാന്‍ അനുവാദം നിഷേധിക്കപ്പെട്ട ഒരാള്‍. രാവണനെ ബ്രാഹ്മണനാക്കാന്‍ നടക്കുന്ന നീചജന്മങ്ങളൊക്കെ ആദ്യം ഹരി ഗോവിന്ദനെ പൊതുവാളായും നായര്‍ വീടുകളില്‍ ജീവിക്കുന്ന ബ്രാഹ്മണരുടെ മക്കളെ ബ്രാഹ്മണരായും  അംഗീകരിക്കുക. ഏതോ യുഗത്തില്‍ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന കഥാപാത്രങ്ങളേക്കാള്‍ ഇന്നത്തെ സമൂഹത്തിനു മനസിലാകുന്നത് ഈ മനുഷ്യരുടെ കാര്യമാണ്. ബ്രഹ്മണ തന്തക്കും പൊതുവാള്‍ തന്തക്കും  പിറന്നിട്ടും ബ്രാഹ്മണരായോ പൊതുവാളായോ അംഗീകരിക്കപ്പെടാത്തവരുടെ പ്രശ്നം പരിഹരിച്ചിട്ടു മതിയില്ലേ ഇനി ഇല്ലാത്ത യുഗത്തിലേക്കൊക്കെ ഓടാന്‍. സംഘി ആദ്യം കേരളത്തില്‍ ഇപ്പോള്‍ ജീവിക്കുന്ന പല നയന്മാരെയും ബ്രാഹ്മണനാക്ക്. അതിനുള്ള ശേഷി ഉണ്ടെങ്കില്‍ അതാദ്യം ചെയ്യുക. എന്നിട്ട് നമുക്ക് രാവണന്‍ എന്ന കഥാപാത്രത്തെ ബ്രാഹ്മണനാക്കാം.

kaalidaasan said...

>>>താങ്കള് ഞാന്‍ പറയുന്ന കാര്യങ്ങള്‍ മനസിലാക്കാതെ സവര്‍ണര്‍ ദളിതരെ കൊണ്ടു മലം കോരിക്കുന്നു എന്ന മുന് വിധിയോടെ സമീപിക്കുന്നതു കൊണ്ടു ഉണ്ടാവുന്ന അബദ്ധങ്ങളാണ് ഇപ്പറയുന്നതൊക്കെ <<<<

എനിക്കൊരു അബദ്ധവും പിണഞ്ഞിട്ടില്ല.

ഞാന്‍ പറഞ്ഞതാണു താങ്കള്‍ക്ക് മനസിലാകാത്തത്. ഗുജറാത്തില്‍ ഇന്നും അവര്‍ണ്ണജാതിക്കാരായ ഭാംഘികളേക്കൊണ്ട് തോട്ടിപ്പണി ചെയ്യിക്കുന്നു. സ്വാതന്ത്ര്യം നേടി 60 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത് ചെയ്യിക്കുന്നത് ശരിയല്ല. നാണക്കേടാണ്, എന്നും ഈ സംഭവം മോദിയുടെ ഭരണപരാജയമാണെന്നുമേ ഞാന്‍ പോസ്റ്റില്‍ പറഞ്ഞുള്ളു. മോദി എന്ന താങ്കളുടെ ആരധ്യ പുരുഷന്‍ ഈ അവര്‍ണ്ണരെ അവഹേളിക്കുന്ന തരത്തില്‍ അവര്‍ മലം കോരുമ്പോള്‍ enlightenment നേടുന്നു എന്നുകൂടി പറഞ്ഞു. ഇത് സനാതന ധര്‍മ്മം അവര്‍ണ്ണരെ അടിച്ചമര്‍ത്താന്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി പറഞ്ഞു നടക്കുന്ന നുണയാണ്. മോദി എന്ന സനാതനിയും  അതാവര്‍ത്തിക്കുന്നു. ഈ രണ്ടു കാര്യങ്ങളേ ഞന്‍ ഇവിടെ പറഞ്ഞുള്ളു. സുബോധമുള്ള ആരും ഞാന്‍ പറഞ്ഞത് തെറ്റാണെനു പറയില്ല. അതിലേക്ക് ചാടി വീണ്, മോദിയെ ന്യായീകരിക്കാനും  അവര്‍ണ്ണരേക്കൊണ്ട് മലം കോരിക്കുന്നതില്‍ തെറ്റില്ല എന്നു സ്ഥാപിക്കാനും വേണ്ടി താങ്കള്‍ ഗാന്ധിജിയെ ഉദ്ധരിച്ചു. കേരളത്തില്‍ തോട്ടികള്‍ 60 കളിലുമുണ്ടായിരുന്നു എന്നു പറഞ്ഞു. അതിന്റെയൊന്നും  യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല. 60 കളില്‍ കേരളത്തില്‍ തോട്ടികല്‍ ഉണ്ടായിരുന്നാലും മോദി ഇന്ന് ചെയ്യുന്ന ക്രൂരതക്ക് ന്യായീകരണമാകില്ല. മോദി പറഞ്ഞത് ശരി ആയില്ല എന്നും ഇപ്പോഴും അവര്‍ണ്ണരെ തോട്ടിപ്പണി ചെയ്യിക്കുന്നത് ശരിയല്ല എന്നും പറഞ്ഞാല്‍ അതോടെ തീരുമായിരുന്ന ഈ വിഷയം ഇത്രയധികം നീണ്ട ചര്‍ച്ച ആഅക്കിയത് താങ്കളും vkayil ഉം കൂടി ആണ്.


kaalidaasan said...

>>>മാധവന്റെ മകന്റെത് "കൊട്ടാരം പോലുള്ള വീടു" ആണെന്നൊന്നും ഞാന്‍ പറഞ്ഞില്ല .....സ്വാഭാവികമായും അതു മുനിസിപ്പല്‍ കോളനിയില് അല്ല അതിനു വെളിയില് അവരു വാങ്ങിയ സ്ഥലത്ത് ആണത് .. <<<<

വലിയ വീടെന്നു താങ്കള്‍ പറഞ്ഞത് കുടിലിനെ ഉദ്ദേശിച്ചാണെന്നു ഞാന്‍ കരുതിയില്ല. താങ്കള്‍  വെറുതെ കിടന്നുരുളേണ്ട ആവശ്യമില്ല.തോട്ടിപ്പണി ചെയ്യിക്കാന്‍ മുനിസിപ്പാലിറ്റി കോളനികള്‍  കെട്ടി കൊടുത്തു എന്നും പാണ്ടികളെ അവിടെ കൊണ്ടു വന്നു താമസിപ്പിച്ചു എന്നും, താങ്കളൊക്കെ വീടുകളില്‍ പാട്ടകളില്‍  തൂറിയിട്ടത് അവരേക്കൊണ്ട് കോരിച്ചു എന്നുമൊക്കെ താങ്കള്‍ പറയുന്നത് ഞാന്‍ വിശ്വസിക്കുന്നില്ല. താങ്കള്‍ മാനസമാധാനത്തിനു വേണ്ടി വിശ്വസിച്ചോളൂ. അങ്ങനെ ഉണ്ടായിരുന്നെകില്‍ തന്നെ അത് ഞാന്‍ ഇപ്പോള്‍ പറയുന്ന വിഷയത്തില്‍ പ്രസക്തവുമല്ല. ഇപ്പോഴും ഗുജറാത്തില്‍ തോട്ടികള്‍  എന്ന ഒരു ജാതി ഉണ്ടെന്നും അവരേക്കൊണ്ട് മോദി ഇത്ര നാളും മലം  കോരിച്ചിരുന്നു എന്നും ഇപ്പോഴും അവര്‍ അത് ചെയ്യുന്നുണ്ട് എന്നുമാണാ വിഷയം. താങ്കള്‍ക്കെന്തെകിലും പറയാനുണ്ടെങ്കില്‍ അതേക്കുറിച്ച് പറയുക.

kaalidaasan said...

>>>അമ്പതു വര്‍ഷം മുന്പ് നമ്മുടെ നാട്ടില് നിലനിന്നിരുന്ന ഒരു കാര്യതെപറ്റി ഇത്രമാത്രം അജ്ഞത ആണെങ്കില് പിന്നെ ഈ ചരിത്രം എന്നൊക്കെ പറയുന്നത് ഇതുപോലെ എത്രമാത്രം blindspot കള്‍ ഉള്‍ക്കൊള്ളുന്നുന്റാവും !!.<<<<

എനിക്ക് അജ്ഞത ആണെന്നു തന്നെ താങ്കള്‍  കരുതിക്കോളു. 50 വര്‍ഷം മുന്നെ നാട്ടില്‍ നിലനിന്നിരുന്ന എല്ലാ അനാചാരങ്ങളും ചരിത്ര രേഖകളായി തന്നെ ഉണ്ട്. അതുകൊണ്ട് താങ്കളുടെ തോന്നലുകളെ വിശ്വസിക്കേണ്ട ആവശ്യം എനിക്കില്ല.

ഹിന്ദു said...

@എന്തു തെളിവിന്റെ അടിസ്താനത്തിലാണ്,. രാവണനെ ബ്രാഹ്മണന്‍ ആയി സംഘി കരുതുനത്. എവിടെ ആണങ്ങനെ എഴുതി വച്ചിരിക്കുന്നത്. അത് എഴുതി വച്ചിരിക്കുന്ന ഹിന്ദു മത വേദ പുസ്തകഭാഗം ഏതാണ്?
രാവണന്‍ എന്ന അസുര ചക്രവര്‍ത്തി, ബ്രാഹണനായിരുന്നു എന്ന് ആരു പറഞ്ഞാലും ഞാന്‍ അംഗീകരിക്കില്ല. സനാതന ഹിന്ദു മതത്തിലെ ചാതുര്‍വര്‍ണ്യത്തിനു പുറത്തുള്ളവരായിരുന്നു അസുരന്മാര്‍. അതാണു ഞാന്‍ പഠിച്ചിട്ടുള്ള ചരിത്രം.

&&&&&&&&&&&

@രാവണന്‍ ബ്രഹ്മണന്‍ ആയിരുന്നത്രെ. വിഷ്ണുവിന്റെ അവതാരമെന്നു താങ്കളൊക്കെ കൊട്ടിപ്പാടുന്ന രാമന്‍ രാവണന്റെ അറിവിന്റെ മുന്നില്‍ നിഷ്പ്രഭ്മായി പോയി. വായും പൊളിച്ചു നിന്ന രാമന്, രാവണന്‍ അറിവിന്റെ കാര്യത്തില്‍ ബ്രാഹ്മണനം ​ആണെന്നു പറയേണ്ട ഗതികേടുണ്ടായി. അതിനെ എത്ര ദുര്‍വ്യാഖ്യനിച്ചാലും രാവണന്‍ ബ്രഹ്മ്ണനാണെന്ന അര്‍ത്ഥം വരില്ല. രാവണന്‍ ഉള്‍പ്പടെ അസുരന്‍മാരും രാക്ഷസരും കാട്ടാളരും ഒക്കെ സനാതന ധര്‍മ്മത്തിലെ ചതുര്‍വര്‍ണ്യത്തിനു പുറത്തായിരുന്നു.



ഹോ! രാമൻ രാവണനെ 'മഹാ ബ്രാഹ്മൻ' എന്ന് വിളിച്ചത് എങ്കിലും താൻ മനസിലാക്കിയല്ലോ. അതായത് കർമ്മം കൊണ്ട് ഒരുവന് ബ്രാഹ്മണൻ ആകാം എന്ന് താൻ സമ്മതിക്കുന്നു.

ശരി, ഇനി താൻ വിളമ്പുന്ന പോലെ ഉള്ള ബ്രാഹ്മണൻ. അതായത് ജന്മം കൊണ്ട് ഉള്ള 'ബ്രാഹ്മണൻ'. വൈശ്രവൻ എന്ന ബ്രാഹ്മണമുനിയുടെ മകനായി ആണ് രാവണൻ ജനിച്ചത്. ദൈത്യ രാജകുമാരിയായ കൈകസി ആയിരുന്നു രാവണന്റെ അമ്മ. എടൊ മരമണ്ടാ ഇനിയെങ്കിലും മനസിലാക്ക് രാവണൻ അറിവ് കൊണ്ടും ജന്മം കൊണ്ടും ബ്രാഹ്മണൻ ആണെന്ന്.

മലക്ക് said...

@ഇവിടെ കുറച്ച് സംഘി കോമരങ്ങള്‍ ക്രിസ്ത്യാനികളെ തെറി പറഞ്ഞിരിക്കും. മോദി ഭഗവാന്‍ ക്രിസ്ത്യാനികളുടെ രാജ്യത്ത് പിച്ചാപാത്രവുമായി ചെന്ന് പണം ഇരന്നു നടക്കുന്നു. ക്രിസ്ത്യാനിയെ വേണ്ട. പക്ഷെ ക്രിസ്ത്യാനിയുടെ പണം വേണം. അതിനു വേണ്ടി ഒബാമക്കൊപ്പം എഡിറ്റോറിയല്‍ വരെ എഴുതും. ഇന്‍ഡ്യയെ രക്ഷിക്കാന്‍ എന്തിനാണ്, അമേരിക്കന്‍ ക്രിസ്ത്യാനിയുടെ പണവും സാങ്കേതിക വിദ്യയും. സനാതന സംഘികളുടെ ലോകോത്തര സാങ്കേതിക വിദ്യ പോരേ? മഹത്തായ പൈകത്തിനു പണമില്ലേ? ഇലനക്കിപ്പട്ടിയുടെ കിറിനക്കിപ്പട്ടികള്‍.

അമേരിക്ക ക്രിസ്ത്യാനികളുടെ നാട് അല്ലെന്നായിരുന്നല്ലോ താങ്കള് വാദിച്ചിരുന്നത്? ഇപ്പം പ്ലേറ്റ് തിരിച്ചോ?

ഹിന്ദു said...

@അറിവുള്ളവരെ ഒക്കെ ബ്രാഹ്മണരാക്കുന്ന ഒടി വിദ്യ എന്റെ അടുത്തു ചെലവാകില്ല സംഘി. സനാതന ധര്‍മ്മം എന്ന ഹിന്ദു മതത്തിലെ പുരോഹിതരെ ആണു ബ്രാഹ്മണര്‍ എന്നു വിളിക്കുന്നത്. രാവണന്‍ പുരോഹിതനൊന്നും ആയിരുന്നില്ല ലങ്കയിലെ ചക്രവര്‍ത്തി ആയിരുന്നു. അസുരന്മാരുടെ ചക്രവര്‍ത്തി.

പുരോഹിതനോ? താൻ ഉദേശിച്ചത് അന്യൻ വിയർക്കുന്ന കാശുകൊണ്ട് പളുപളുത്ത കുപ്പായം ഇട്ട് കൊണ്ടസായെലും ബെന്സേലും നടന്ന് പിഞ്ചു കുഞ്ഞുങ്ങളെ വരെ പീഡിപ്പിക്കുന്ന അച്ചന്മാരെ ആണോ ഉദേശിച്ചത്? ഈ പുരോഹിതരുടെ കാമ ലീലകൾ ഇപ്പം കുറെ ഒക്കെ പുറത്തു വന്നു തുടങ്ങിയിട്ടുണ്ട്.

രാവണൻ ഒരേ സമയം ബ്രാഹ്മണനും ക്ഷത്രിയനും രാക്ഷസനും ആയിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ 'അവർണ്ണൻ' എന്ന പേര് കൊടുത്ത് താൻ വിളിക്കുന്നത്‌? ശരി വേണമെങ്കിൽ തൻറെ സമാധാനത്തിനു ഞാൻ സമ്മതിക്കാം രാവണൻ ബ്രാഹ്മണനും ക്ഷത്രിയനും രാക്ഷസനും കൂടാതെ അവർണ്ണനും കൂടി ആയിരുന്നു.

ഹിന്ദു said...

@ആദ്യം സംഘി വട്ടപ്പേരൊന്നു മാറ്റിക്കേ. എന്നിട്ടു പോരേ മറ്റുള്ളവരുടെ വട്ടപ്പേരു മാറ്റിക്കാന്‍. വട്ടപ്പേരു മറ്റാന്‍ യാതൊരു ഉദ്ദേശ്യവുമില്ല. സാധിക്കുമെങ്കില്‍ കണ്ടു പിടിച്ച് ശിക്ഷിക്ക്.

എനിക്ക് പേടി ഇല്ല എന്ന് ഞാൻ ഒരിടത്തും പറഞ്ഞില്ല. പേടി ഉണ്ട്. തനിക്ക് അല്ലെ പേടി ഇല്ലാത്തത്? അപ്പൊ പറയടോ പേരും അഡ്രസും. പിന്നെ തന്നെ പോലെ ഒരു ഭ്രാന്തനെ തേടി കണ്ടുപിടിച്ച് ശിക്ഷിക്കാൻ എനിക്ക് ഭ്രാന്തൊന്നും ഇല്ല. സമയവും ഇല്ല. അതുകൊണ്ടാണ് പറഞ്ഞത് പൊയ് സ്വയം കെട്ടി തൂങ്ങി ചാകാൻ, മറ്റുള്ളവരെ മെനക്കെടുത്താതെ. ഇനി സ്വയം തെറ്റ് മനസിലാക്കിയ സ്ഥിതിക്ക് ശിക്ഷ വേണമെങ്കിൽ പേരും അഡ്രസ്സും തന്നാൽ മതി. നോക്കാം.

@കൈയും കാലും വേണമെന്ന അഗ്രഹമുണ്ട്. ഇത്ര കാലം മുസ്ലിം ഭീകരായിരുന്നു അത് കൊത്തി എടുക്കാന്‍ നോക്കിയത്. ഇപ്പോള്‍ ഹിന്ദു ഭീകരരും കൊത്താന്‍ നോക്കുന്നു. മഹാബലി നല്ല രാജാവായി സത്ഭരണം കാഴ്ച്ചവച്ച് പ്രജകളുടെ ആദരവ് നേടിയതൊന്നും സനാതന ദൈവങ്ങള്‍ക്ക് സഹിച്ചില്ല. അസൂയ പൂണ്ട സനാതന ദൈവങ്ങള്‍ അദ്ദേഹത്തെ കൊലപ്പെടുത്തി. ഈ ദൈവത്തിന്റെ അനുയായികള്‍ക്ക് ഇതു വരെ കൊല ചെയ്ത് അറപ്പു തീര്‍ന്നിട്ടില്ല. ഭദ്രകാളിയേപ്പോലെ കൊടുവാളും പിടിച്ചിറങ്ങുമ്പോള്‍ പേടി ഉണ്ട്.

കണ്ടോ അപ്പൊ പേടി ഉണ്ട്. എന്നിട്ടാണോ പേടി ഇല്ല , പേടി ഇല്ല എന്ന് കള്ളം പറഞ്ഞത്? ഗൊച്ചു ഗള്ളാ!!! പേടിച്ചോ പേടിച്ചോ നല്ലവണ്ണം പേടിച്ചോ. പേടി ഉള്ളത് നല്ലതാ.

kaalidaasan said...

>>>ഹോ! രാമൻ രാവണനെ 'മഹാ ബ്രാഹ്മൻ' എന്ന് വിളിച്ചത് എങ്കിലും താൻ മനസിലാക്കിയല്ലോ. അതായത് കർമ്മം കൊണ്ട് ഒരുവന് ബ്രാഹ്മണൻ ആകാം എന്ന് താൻ സമ്മതിക്കുന്നു.<<<

ഞാന്‍ സമ്മതിച്ചെന്നോ. എപ്പോള്‍. രാവണന്റെ അറിവു കണ്ട് അന്തം വിട്ട് രാമനെന്ന സനാതന ഹിന്ദു ദൈവം രവണനെ ബ്രാഹ്മണന്‍ എന്നു വിളിച്ചു എന്ന കഥയൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല ഹിന്ദു. അതൊക്കെ സനാതനികള്‍ പറഞ്ഞ് പരത്തുന്ന അസംബന്ധം. എന്റെ മുന്നില്‍ ബ്രാഹ്മണനോ അവര്‍ണ്ണനോ ഇല്ല. മനുഷ്യരേ ഉള്ളു.

ഈ കഥകളൊക്കെ സംഘി വിശ്വസിച്ചോളൂ. ഇന്ന് എന്റെ മുന്നില്‍ കാണുന്നത് ദസറ ആഘോഷിക്കുന്ന സംഘികളും മറ്റ് ഹിന്ദുക്കളും രാവണന്റെ പ്രതിമ ഉണ്ടാക്കി തീവച്ച് ആഘോഷിക്കുന്ന കാഴ്ച്ചയാണ്. അതു വച്ചാണ്, രാവണനോട് ഹിന്ദുക്കള്‍ക്കുള്ള നിലപാട് ഞാന്‍ മനസിലാക്കുന്നതും. ആദ്യം താങ്കള്‍ രാവണനെന മഹാ ബ്രാഹ്മണനെ ബഹുമാനിക്കുക. കുറഞ്ഞപക്ഷം അദ്ദേഹത്തിന്റെ രൂപമുണ്ടാക്കി തീവച്ച് ആഘോഷിക്കുന്ന ഹീനതയെങ്കിലും നിറുത്തുക. അപ്പോള്‍ ഞാന്‍ എന്റെ അഭിപ്രായം മാറ്റാം.

അറിവൊന്നും ബ്രഹ്മണ്യത്തിന്റെ അളവുകോലുമല്ല. ബ്രാഹ്മണ ജാതിയില്‍ ജനിക്കുന്നതാണതിന്റെ അളവുകോല്‍. ഇന്‍ഡ്യയില്‍ അറിവുള്ള അനേകം ആളുകളുണ്ട്. എല്ലാ മത വിശ്വാസികളും ആയി. അവരെയൊക്കെ താങ്കളേപ്പോലുള്ള സംഘികള്‍ ബ്രാഹ്മണരെന്ന് വിളിച്ച് തുടങ്ങുക. അപ്പോള്‍ ഞാനും എന്റെ നിലപാടു മാറ്റാം.

kaalidaasan said...

>>>വൈശ്രവൻ എന്ന ബ്രാഹ്മണമുനിയുടെ മകനായി ആണ് രാവണൻ ജനിച്ചത്. ദൈത്യ രാജകുമാരിയായ കൈകസി ആയിരുന്നു രാവണന്റെ അമ്മ. <<<

മഹാഭാരതത്തില്‍ പറയുന്നത് രാവണന്റെ അമ്മ എന്ന സ്ത്രീ ആയിരുന്നു എന്നാണ്. കൈകസി ആയിരുന്നു എന്ന് രാമായണം.അപ്പോള്‍ രാവണനു രണ്ട് അമ്മമാരോ? അതില്‍ ഏതാണു ഞാന്‍ വിശ്വസിക്കേണ്ടത്.

കേരളത്തില്‍ ബ്രാഹ്മണര്‍ക്ക് നായര്‍ സ്ത്രീയിലുണ്ടാകുന്ന മകന്‍ ബ്രാഹ്മണനല്ല. നായരാണ്. പൊതു വാളിന്, നായര്‍ സ്ത്രീയിലുണ്ടാകുന്ന മകന്‍ നായരാണ്, പൊതുവാളല്ല. അതുപോലെ ബ്രാഹ്മണനു ദൈത്യസ്ത്രീയിലുണ്ടാകുന്ന മകന്‍ ദൈത്യനല്ലേ? എങ്ങനെ ബ്രാഹ്മണന്‍ ആകും? എന്നെ മരമണ്ടാ എന്നു വിളിക്കാതെ ആദ്യം പോയി ഇവരെയൊക്കെ ബ്രഹ്മണരാക്കുക. എന്നിട്ട് നമുക്ക് രാവണനെ ബ്രാഹ്മണന്‍ ആക്കാം.

kaalidaasan said...

>>>അമേരിക്ക ക്രിസ്ത്യാനികളുടെ നാട് അല്ലെന്നായിരുന്നല്ലോ താങ്കള് വാദിച്ചിരുന്നത്? ഇപ്പം പ്ലേറ്റ് തിരിച്ചോ?<<<

അമേരിക്ക ക്രിസ്ത്യാനികളുടെ നാട് അല്ലെന്ന് ഞാന്‍ വാദിച്ചിട്ടില്ല. അവിടെ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്, ഇന്‍ഡ്യ ഹിന്ദുക്കളുടെ നാടാകുന്ന അതേ ന്യായമനുസരിച്ച് അമേരിക്ക ക്രിസ്ത്യാനികളുടെ നാടാണ്. ഇന്‍ഡ്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ മോദിയുടെ സ്വന്തം സംഘടന ആര്‍ എസ് എസ് നടക്കുന്നതുപോലെ അമേരിക്കയില്‍ ആരും  അത് ക്രൈസ്തവ രാഷ്ട്രമാക്കാന്‍  നടക്കുന്നില്ല.

kaalidaasan said...

>>>രാവണൻ ഒരേ സമയം ബ്രാഹ്മണനും ക്ഷത്രിയനും രാക്ഷസനും ആയിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ 'അവർണ്ണൻ' എന്ന പേര് കൊടുത്ത് താൻ വിളിക്കുന്നത്‌? <<<

സനാതന ധര്‍മ്മത്തിലെ നാലു വര്‍ണ്ണങ്ങളിലും ഉള്‍പ്പെടുത്താതിരുന്നതുകൊണ്ട്. സനാതന ദൈവങ്ങളുടെ ശത്രു ആയതുകൊണ്ട്. സനാതന ദൈവമായിരുന്ന രാമനുമായി ദൈവഭാര്യക്ക് വേണ്ടി യുദ്ധം ചെയ്തതുകൊണ്ട്. ദളിതരും അവര്‍ണ്ണരായിരുന്നു. അതാണ്, അനന്തിപ്പോള്‍ സമ്മതിക്കുന്നത്.

ഇപ്പോള്‍  ജയിലില്‍ ഗോതമ്പുണ്ട തിന്ന് കിടക്കുന്ന അസാറാം ബാപ്പു എന്ന ഹൈന്ദവ പുരോഹിതനെ താങ്കള്‍ക്കോര്‍മ്മയുണ്ടോ എന്തോ.

ഗുരുവായൂരും ശബരിമലയിലും ഉള്ള മേല്‍ശാന്തി ഒക്കെ രാവിലെ മുതല്‍  വൈകുന്നേരം വരെ തൂമ്പ എടുത്ത് കിളച്ച് വിയര്‍ത്തുണ്ടാക്കുന്ന കാശുകൊണ്ടാണല്ലോ നാലു നേരം വെട്ടി വിഴുങ്ങുന്നത്.

kaalidaasan said...

>>>എനിക്ക് പേടി ഇല്ല എന്ന് ഞാൻ ഒരിടത്തും പറഞ്ഞില്ല. പേടി ഉണ്ട്. തനിക്ക് അല്ലെ പേടി ഇല്ലാത്തത്? <<<

എനിക്ക് പേടി ഉണ്ടെന്നു തന്നെയല്ലേ ഞാന്‍ പറഞ്ഞത്. അതുകൊണ്ടാണ്, പേരും അഡ്രസും തരാത്തതും. ഇപ്പോള്‍ രാവണന്റെ രൂപം തീവച്ച് ആഘോഷിക്കുന്ന ഹൈന്ദവ ആഘോഷകാലമാണ്. പേടി ഉണ്ട്. എപ്പോഴാണു സംഘികള്‍ക്ക് ഭ്രന്തിളകുക എന്നറിയില്ല.

ഞാന്‍ പേരും അഡ്രസും പറയുന്നില്ല. താങ്കളും പറയുന്നില്ല. ഇവിടെ എഴുതുന്ന മറ്റ് സംഘികളും പറയുന്നില്ല. എന്നോട് അത് പറയാന്‍ ആവശ്യപ്പെടുന്നതിനു മുന്നെ അത് സ്വയം ചെയ്യുക. എന്നിട്ട് മറ്റുള്ളവരോട് പറയുന്നതല്ലേ മാന്യത.

kaalidaasan said...

>>>ഏതെങ്കിലും journalist ഈ വിഷയത്തെ കുറിച്ചു ഒരു feature തയ്യാറാക്കിയിരുന്നുവെങ്കില് ഇന്നത്തെ തലമുറയുടെ " ഇങ്ങനെയൊരു കാര്യമേ നടന്നിട്ടില്ല " എന്ന സമീപനം മാറിക്കിട്ടിയേനെ<<<

അതൊക്കെ ചെയ്യിക്കുക. താങ്കളുടെ പട്ടണത്തില്‍ ഇന്നും പഴയകാല തോട്ടികള്‍ അനേകരുണ്ടെന്നന്നല്ലേ അവകാശപ്പെടുന്നത്. ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ തോട്ടികളോട് സംസരിച്ച് അവരുടെ അനുഭവം പ്രസിദ്ധീകരിച്ചതുപോലെ താങ്കളും  അവരോട് സംസാരിച്ച് അവര്‍ എന്നാണ്, തോട്ടിപ്പണി ചെയ്തിരുന്നതെന്നു പറയിക്കുക. മാധവന്റെ മകന്‍ ഇപ്പോഴും അവിടെ ഉണ്ടല്ലോ. അദ്ദേഹവും പറയട്ടെ.

ഹിന്ദു said...

@ഞാന്‍ സമ്മതിച്ചെന്നോ. എപ്പോള്‍. രാവണന്റെ അറിവു കണ്ട് അന്തം വിട്ട് രാമനെന്ന സനാതന ഹിന്ദു ദൈവം രവണനെ ബ്രാഹ്മണന്‍ എന്നു വിളിച്ചു എന്ന കഥയൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല ഹിന്ദു. അതൊക്കെ സനാതനികള്‍ പറഞ്ഞ് പരത്തുന്ന അസംബന്ധം. എന്റെ മുന്നില്‍ ബ്രാഹ്മണനോ അവര്‍ണ്ണനോ ഇല്ല. മനുഷ്യരേ ഉള്ളു.

താൻ വിശ്വസിക്കുകയോ വിശ്വസിക്കാതെ ഇരിക്കുകയോ ചെയ്യ്‌. അത് തന്റെ ഇഷ്ടം. താൻ വിശ്വസിച്ചില്ല എന്ന കാരണം കൊണ്ട് ഹൈന്ദവ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നത് മാറില്ല. രാവണൻ ബ്രാഹ്മണൻ ആയിരുന്നു അതെ പോലെ അസുരനും ആയിരുന്നു.

ഹിന്ദു said...

@ഈ കഥകളൊക്കെ സംഘി വിശ്വസിച്ചോളൂ. ഇന്ന് എന്റെ മുന്നില്‍ കാണുന്നത് ദസറ ആഘോഷിക്കുന്ന സംഘികളും മറ്റ് ഹിന്ദുക്കളും രാവണന്റെ പ്രതിമ ഉണ്ടാക്കി തീവച്ച് ആഘോഷിക്കുന്ന കാഴ്ച്ചയാണ്. അതു വച്ചാണ്, രാവണനോട് ഹിന്ദുക്കള്‍ക്കുള്ള നിലപാട് ഞാന്‍ മനസിലാക്കുന്നതും. ആദ്യം താങ്കള്‍ രാവണനെന മഹാ ബ്രാഹ്മണനെ ബഹുമാനിക്കുക. കുറഞ്ഞപക്ഷം അദ്ദേഹത്തിന്റെ രൂപമുണ്ടാക്കി തീവച്ച് ആഘോഷിക്കുന്ന ഹീനതയെങ്കിലും നിറുത്തുക. അപ്പോള്‍ ഞാന്‍ എന്റെ അഭിപ്രായം മാറ്റാം.

താൻ തന്റെ അഭിപ്രായം മാറ്റണം എന്ന് എനിക്ക് യാതൊരു നിര്ബന്ധവും ഇല്ല.


പിന്നെ ഹിന്ദുക്കൾ ഞങ്ങളുടെ പണം കൊണ്ട് പലതും ചെയ്യും. പടക്കം വാങ്ങി പൊട്ടിക്കും. വേണമെങ്കിൽ കടലിൽ കൊണ്ടേ ഒഴുക്കും. അതിന് ഇയാൾ ഇത്ര ബേജാറാവണ്ട. തൻറെ പണം ആരും ചോദിച്ചില്ലല്ലോ? ചോദിച്ചാൽ കൊടുക്കുകയും വേണ്ട. മനസിലായില്ലേ? രാവണൻ ആരാ തന്റെ ഉപ്പൂപ്പാന്റെ അപ്പനോ? ആരുമല്ലല്ലോ? രാവണന്റെ പ്രതിമ പടക്കം വച്ചു പൊട്ടിക്കുന്നതിൽ രാവണന് കുഴപ്പമില്ല, പിന്നെ തനിക്കെന്തിനാ ഇത്ര കൃമികടി?

ഹിന്ദു said...

@മഹാഭാരതത്തില്‍ പറയുന്നത് രാവണന്റെ അമ്മ എന്ന സ്ത്രീ ആയിരുന്നു എന്നാണ്. കൈകസി ആയിരുന്നു എന്ന് രാമായണം.അപ്പോള്‍ രാവണനു രണ്ട് അമ്മമാരോ? അതില്‍ ഏതാണു ഞാന്‍ വിശ്വസിക്കേണ്ടത്.

മഹാഭാരതത്തിൽ രാവണനോ? ഇയാൾ ഏതു കൊത്താഴത്തുകാരനാ? കുറച്ചു കഴിഞ്ഞ് യേശുവും കയറുമായിരിക്കും ദിവ്യ ഗർഭവും കൊണ്ട് ഓരോ ഗ്രന്ഥങ്ങളിലും.

ഹിന്ദു said...

@ഗുരുവായൂരും ശബരിമലയിലും ഉള്ള മേല്‍ശാന്തി ഒക്കെ രാവിലെ മുതല്‍ വൈകുന്നേരം വരെ തൂമ്പ എടുത്ത് കിളച്ച് വിയര്‍ത്തുണ്ടാക്കുന്ന കാശുകൊണ്ടാണല്ലോ നാലു നേരം വെട്ടി വിഴുങ്ങുന്നത്.

അവരൊക്കെ രാവിലെ മുതൽ വൈക്കുന്നേരം വരെ താന്ത്രിക കർമ്മങ്ങൾ ചെയ്താണ് ജീവിക്കുന്നത്. പച്ച മലയാളത്തിൽ പറഞ്ഞാൽ പണിയെടുത്തു ജീവിക്കുന്നു. അവർ ചെയ്യുന്ന ജോലിക്ക് ശമ്പളം വാങ്ങുന്നു. കേരളത്തിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും അന്നന്നത്തെ അന്നത്തിനു കഷ്ടപ്പെടുന്ന പൂജാരിമാരെ നമുക്ക് കാണാം. അവരെല്ലാം സ്വയം പണി എടുത്താണ് ജീവിക്കുന്നത്. അല്ലാതെ അന്യൻ വിയർക്കുന്ന കാശും വിദേശത്തു നിന്ന് വരുന്ന കൊടികളും തൊള്ള തൊടാതെ വിഴുങ്ങി പളുപളുത്ത കുപ്പായവും ഇട്ട് കൊണ്ടാസായെലും ബെന്സേലും ഒക്കെ കയറി പീഡിപ്പിക്കാനും മതം മാറ്റി ചതിക്കാനും നടക്കുകയല്ല.

Ananth said...

>>>60 കളില്‍ കേരളത്തില്‍ തോട്ടികല്‍ ഉണ്ടായിരുന്നാലും മോദി ഇന്ന് ചെയ്യുന്ന ക്രൂരതക്ക് ന്യായീകരണമാകില്ല. <<<

മോദിയെ ന്യായീകരിക്കാനും അവര്‍ണ്ണരേക്കൊണ്ട് മലം കോരിക്കുന്നതില്‍ തെറ്റില്ല എന്നു സ്ഥാപിക്കാനും വേണ്ടി അല്ലല്ലോ ഞാന്‍ എന്റെ ബാല്യകാല സ്മരണകള്‍ പങ്കു വെച്ചത് .......എന്റെ പൂര്‍വികരും ദളിതരെ കൊണ്ടു മലം കോരിച്ചിട്ടുന്ടാവാം എന്നു താങ്കള് പറഞ്ഞപ്പോള്‍ , എന്തിനു പൂര്‍വികരുടെ കാര്യം പറയുന്നു എന്റെ ബാല്യകാലത്തു തന്നെ അങ്ങനെ ഉണ്ടായിട്ടുണ്ടല്ലോ എന്നു പറഞ്ഞ് താങ്കളുടെ നിഗമനത്തെ confirm ചെയ്യുക ആയിരുന്നുവല്ലോ

>>>താങ്കളുടെ പട്ടണത്തില്‍ ഇന്നും പഴയകാല തോട്ടികള്‍ അനേകരുണ്ടെന്നന്നല്ലേ അവകാശപ്പെടുന്നത്. <<<

എന്റെ പട്ടണത്തില്‍ എന്നു ഇപ്പോള് പറയാന്‍ പറ്റില്ല ......ഞാന്‍ ജനിച്ചു വളര്‍ന്ന , സ്കൂള്‍ വിദ്യാഭ്യാസമൊക്കെ ചെയ്ത പട്ടണം എന്നതാണ് ശരി .......അറുപതുകളില്‍ manual scavengers ആയിരുന്ന മിക്കവാറും എല്ലാവരും ഇതിനകം മണ്‍ മറഞ്ഞിരിക്കും ......എന്റെ അറിവിലുണ്ടായിരുന്നവരൊക്കെ പോയിട്ട് വളരെ കാലമായി ......അവരുടെ മക്കളും മക്കളുടെ മക്കളുമൊക്കെ അനേകര്‍ അവിടെ ഇപ്പോഴും ഉണ്ട് ......പിന്നെ അത്ര സുഖകരമല്ലാത്ത പഴയകാല സ്മൃതികള്‍ പങ്കുവെക്കാന്‍ അവരിലെത്ര പേരു തയ്യാറാവും എന്നത് ഒരു കടമ്പയാവും എങ്കിലും ഒരു aspiring journalist നു ഒരു feature ചെയ്യാന്‍ പറ്റിയ നല്ലൊരു topic ആണിത് ....."താങ്കളും അവരോട് സംസാരിച്ച് അവര്‍ എന്നാണ്, തോട്ടിപ്പണി ചെയ്തിരുന്നതെന്നു പറയിക്കുക. " എന്നൊക്കെ പറഞ്ഞാല് ..... എന്റെ കാര്യത്തില് വീണ്ടും ഒരങ്കത്തിനു ബാല്യമില്ല ......i have hung up my travelling boots long back .....ഇപ്പോള്‍ സ്വച്ഛന്ദ മൃത്യു വും കാത്തു ശരശയ്യയില് കഴിയുന്ന ഞാന്‍ കുറേ ദിവസം തുടര്‍ച്ചയായി എഴുതി കണ്ടില്ലെങ്കില് എനിക്കാ വരം കിട്ടിയെന്നു കരുതേണ്ട സാഹചര്യമാണ് !!!

vkayil said...

"ഇപ്പോള് സ്വച്ഛന്ദ മൃത്യു വും കാത്തു ശരശയ്യയില് കഴിയുന്ന ഞാന് കുറേ ദിവസം തുടര്ച്ചയായി എഴുതി കണ്ടില്ലെങ്കില് എനിക്കാ വരം കിട്ടിയെന്നു കരുതേണ്ട സാഹചര്യമാണ് !!!

ഇതു വായിച്ചു വളരെ സങ്കടപ്പെട്ടു. ഒരു ഋഷിവര്യൻറെ സമചിത്തതയും, ജ്ഞാനവും വേണ്ടുവോളമുള്ള താങ്കൾക്ക് ഈ വിഷമസ്ഥിതി ഉടൻതന്നെ തരണംചെയ്യാൻ സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. കുറച്ചുനാൾ മുൻപ് പല complicated രോഗങ്ങളും ചികിത്സിച്ചു ഭേദമാക്കിയ ഒരു ആയുർവേദ ഡോക്ടറെ പരിചയപ്പെട്ടു
( പ്രകൃതി ചികിത്സ, കളരി, ആദിവാസികളുടെ ഒറ്റമൂലികൾ, കൂടാതെ ഒരു medical college മായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളിലും പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞു). താൽപ്പര്യമുണ്ടെങ്കിൽ അദ്ദേഹത്തിൻറ്റെ contact details അയച്ചു തരാം.

kaalidaasan said...

>>>രാവണൻ ബ്രാഹ്മണൻ ആയിരുന്നു അതെ പോലെ അസുരനും ആയിരുന്നു.<<<<

രാവണന്‍ ലങ്കയിലെ രാജാവായിരുന്നു. അപ്പോള്‍ ക്ഷത്രിയനും കൂടെ അല്ലേ. ഇനി ബാക്കി ഉള്ളത് ശൂദ്രനും വൈശ്യനുമാണ്. ഇതൊക്കെ കൂടെ ആണെന്നും പറഞ്ഞോളൂ.

ആദ്യം താങ്കളൊക്കെ അസുരന്‍ എന്ന വാക്കിന്റെ അര്‍ത്ഥം പഠിക്കുക. സനാതന ഹിന്ദു മതത്തിലെ ദൈവങ്ങളെ എതിര്‍ത്തിരുന്ന ദുഷ്ട ശക്തികളാണ്, അസുരന്‍മാര്‍. ഹിന്ദു ദൈവങ്ങളെ ആരാധിക്കാനുള്ള താന്ത്രിക കര്‍മ്മങ്ങള്‍ ചെയ്യുന്നവരാണ്, ബ്രാഹ്മണര്‍.ഒരേ സമയം ദൈവങ്ങളെ അരാധിക്കുകയും  ദൈവങ്ങളോട് യുദ്ധം ചെയ്യ്യുകയും എന്നു പറഞ്ഞാല്‍ ഉള്ള സംബന്ധം താങ്കള്‍ക്ക് മനസിലാകുന്നില്ല. അത് മനസിലാക്കാന്‍ ശ്രമിക്കുക. പിശാചിനെയും  ദൈവത്തെയും ഒരേ സമയം ആരാധിക്കുന്നവരാണ്, ഹിന്ദുക്കള്‍ എന്നതൊക്കെ എനിക്ക് പുതിയ അറിവാണ്.

ഇറാനിയന്‍ പുരാണങ്ങളില്‍ അസുരന്‍മാര്‍ ദൈവങ്ങളും ദേവന്‍മാര്‍ അവരെ എതിര്‍ക്കുന്ന ദുഷ്ട ശക്തികളുമാണ്. എല്ലാ ഹൈന്ദവ പുരാണങ്ങളും അസുരന്‍മാരെ ദുഷ്ട ശക്തികളായിട്ടാണു ചിത്രീകരിക്കുന്നത്. താങ്കളിപ്പോള്‍ തല തിരിഞ്ഞ് ചിന്തിക്കുന്നതുപോലെ അതൊക്കെ പകര്‍ത്തിയപ്പോള്‍  തല തിരിഞ്ഞു പോയതായിരിക്കാം. ഇതൊക്കെ പുരാണങ്ങള്‍ വായിച്ചാല്‍ മനസിലാകും. പക്ഷെ വായിക്കണം. ഇപ്പോള്‍ പൂജ നടത്തുന്ന ദുര്‍ഗ്ഗയുടെ നേട്ടവും മഹിഷാസുരന്‍ എന്ന അസുരനെ വധിച്ചതാണ്.

kaalidaasan said...

>>>താൻ തന്റെ അഭിപ്രായം മാറ്റണം എന്ന് എനിക്ക് യാതൊരു നിര്ബന്ധവും ഇല്ല.
<<<<


രാവണനെ ബ്രാഹ്മണനായി ഏറ്റെടുക്കുമ്പോള്‍ ബ്രാഹ്മണനെ വധിക്കുന്ന ത്തികേടു കൂടെ ഉപേക്ഷിക്കാന്‍ പറഞ്ഞപ്പോള്‍ സംഘിക്ക് മറുപടി ഇല്ല., വേണ്ട. രാവണ വധം തുടരുക. ഭ്രാതൃഹത്യ ആണല്ലോ സനാതന ധര്‍മ്മത്തിന്റെ മുഖ മുദ്ര.

kaalidaasan said...

>>>രാവണന്റെ പ്രതിമ പടക്കം വച്ചു പൊട്ടിക്കുന്നതിൽ രാവണന് കുഴപ്പമില്ല, പിന്നെ തനിക്കെന്തിനാ ഇത്ര കൃമികടി?
<<<<


ബ്രാഹ്മണന്‍  എന്നു വിളിക്കുന്ന രാവണനെ പടക്കം വച്ചു പൊട്ടിക്കലാണ്, സനാതനികളുടെ ഹോബി എന്നൊക്കെ ശരിക്കും അറിയാം. ജീവനുള്ള രാവണനെ വെട്ടിക്കൊലപ്പെടുത്തി. അന്നു തുടങ്ങിയ കൊല ഇന്നും അവസാനിച്ചിട്ടില്ല. അന്നത്തെ രാവണന്റെ പിന്മുറക്കാരെ ഇന്നും തീവച്ചും കഴുത്തു വെട്ടിയും കൊല്ലുന്നു. കൊന്ന് അറപ്പു തീരുന്നില്ല. ആട്ടിപ്പായിക്കുന്നു. ഖാന്ദമാലില്‍ നടന്നതും അതാണ്. ആ അവിഷയമാണു ഞാന്‍ പോസ്റ്റില്‍ പരാമര്‍ശിച്ചതും. ആദിവാസികളെ ഇതുപോലെ കൊന്നൊടുക്കുന്നതില്‍ കുഴപ്പമില്ല എന്നാണ്, സംഘികളുടെ നിലപാട്. എനിക്കതില്‍ എതിര്‍പ്പുണ്ട്. ആ എതിര്‍പ്പാണു ഞാന്‍ ഇവിടെ പ്രകടിപ്പിച്ചതും. കൊലയാളികള്‍ക്ക് അത് സഹിക്കുന്നില്ല.

kaalidaasan said...

>>>മഹാഭാരതത്തിൽ രാവണനോ? ഇയാൾ ഏതു കൊത്താഴത്തുകാരനാ?
<<<<


ഞാന്‍ ഏത് നാട്ടുകാരനാണെന്നൊക്കെ അന്വേഷിക്കുന്നതിനു മുന്നെ മഹാഭാരതത്തില്‍ മാര്‍ക്കണ്ഠേയന്‍ യുധിഷ്ടിരനോട് രാമന്റെയും സീതയുടെയും കഥ വിവരിക്കുന്ന ഭാഗം ഒന്നു വായിക്കുക. അപ്പോള്‍ അതില്‍ ലങ്കയേക്കുറിച്ചും  രാവണനേക്കുറിച്ചും പറയുന്ന ഭാഗം കാണും. ഇന്നു തന്നെ വായിക്കുക. അപ്പോള്‍ മഹാഭാരത പ്രകാരം ആരായിരുന്നു രാവണന്റെ അമ്മ എന്നും മനസിലാകും. സനാതന സംഘികള്‍ക്കും കൂടെ വായിക്കാന്‍ വേണ്ടിയാണ്, വ്യാസന്‍ ഇതൊക്കെ എഴുതി വച്ചിരിക്കുന്നത്. ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും കഴുത്തു വെട്ടി ആഘോഷിക്കുന്നതിന്റെ ഇടവേളകളില്‍ വായിച്ചാലും മതി.

kaalidaasan said...

>>>അവരൊക്കെ രാവിലെ മുതൽ വൈക്കുന്നേരം വരെ താന്ത്രിക കർമ്മങ്ങൾ ചെയ്താണ് ജീവിക്കുന്നത്. പച്ച മലയാളത്തിൽ പറഞ്ഞാൽ പണിയെടുത്തു ജീവിക്കുന്നു.
<<<<


അതു തന്നെയാണ്, ക്രൈസ്തവ പുരോഹിതരും ചെയ്യുന്നത്. ക്രൈസ്തവ താന്ത്രിക കര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുന്നു. അതിനുള്ള ശമ്പളവും വാങ്ങുന്നു. താങ്കളേപ്പോലുള്ളവര്‍  അമ്പല ഭണ്ഢാരത്തില്‍ ഇടുന്നതില്‍ നിന്നും  ശാന്തിക്ക് ശമ്പളം കൊടുക്കുന്നു. ക്രിസ്ത്യാനികള്‍  അവരുടെ പള്ളികളില്‍ കൊണ്ടു പോയി ഇടുന്നതില്‍ നിന്നും അവരുടെ വൈദികര്‍ക്കും ശമ്പളം കൊടുക്കുന്നു. അതിന്റെ കൂടെ അസാറാം ബാപ്പു ഏര്‍പ്പെടുന്ന ചില വിനോദങ്ങള്‍ പോലെ ഉള്ള വിനോദങ്ങളില്‍  വൈദികരും ഏര്‍പ്പെടുന്നു.

kaalidaasan said...

>>>മോദിയെ ന്യായീകരിക്കാനും അവര്‍ണ്ണരേക്കൊണ്ട് മലം കോരിക്കുന്നതില്‍ തെറ്റില്ല എന്നു സ്ഥാപിക്കാനും വേണ്ടി അല്ലല്ലോ ഞാന്‍ എന്റെ ബാല്യകാല സ്മരണകള്‍ പങ്കു വെച്ചത് .
<<<<


മോദി 12 വര്‍ഷം ഭരിച്ച ഗുജറാത്തില്‍ ഇന്നും തോട്ടിപണി ഉണ്ടെന്നു ഞന്‍ പറഞ്ഞപ്പോള്‍ താങ്കള്‍ക്കത് സഹിച്ചില്ല. മോദി അവര്‍ണരെ അവഹേളിക്കുന്ന പ്രസ്താവന നടത്തി എന്നു പറഞ്ഞപ്പോള്‍ അതും സഹിച്ചില്ല. അപ്പോഴാണ്, ഗാന്ധിജി മോദി പറഞ്ഞ കാര്യം  പറഞ്ഞിട്ടുണ്ട് എന്നു സ്ഥാപിക്കാന്‍ ഗന്ധിജിയെ ഉദ്ധരിച്ചത്. കേരള പോലുള്ള സ്ഥലങ്ങളില്‍ ഇത് പണ്ടെ അവസാനിച്ചു എന്നും  ഇന്നും ഗുജറാത്തുപോലെ ഉള്ള ഇടങ്ങളിലേ തോട്ടിപ്പണി ഉള്ളൂ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ വേണ്ടി കേരളത്തില്‍ 60 കളില്‍ ഇതുണ്ടായിരുന്നു എന്നു തെളിയിക്കാന്‍ വേണ്ടിയായിരുന്നു, ബാല്യകാല സ്മരണ അയവിറക്കിയതും. ഇത് പിന്നോട്ടൊന്നു തിരിഞന്‍ നോക്കിയാല്‍ പിടികിട്ടും.

kaalidaasan said...

>>>എന്റെ പൂര്‍വികരും ദളിതരെ കൊണ്ടു മലം കോരിച്ചിട്ടുന്ടാവാം എന്നു താങ്കള് പറഞ്ഞപ്പോള്‍ , എന്തിനു പൂര്‍വികരുടെ കാര്യം പറയുന്നു എന്റെ ബാല്യകാലത്തു തന്നെ അങ്ങനെ ഉണ്ടായിട്ടുണ്ടല്ലോ എന്നു പറഞ്ഞ് താങ്കളുടെ നിഗമനത്തെ confirm ചെയ്യുക ആയിരുന്നുവല്ലോ
<<<<


ഇന്‍ഡ്യയിലെ ഭൂരിപക്ഷം ആളുകളെ അവര്‍ണ്ണരെന്നു മുദ്ര കുത്തി സനാതന ധര്‍മ്മമെന്ന താങ്കളുടെ മതം അടിച്ചമര്‍ത്തി പല പ്രവര്‍ത്തികളും ചെയ്യിച്ചിട്ടുണ്ട്. തോട്ടിപ്പണി അതില്‍ ഒന്നായിരുന്നു. അവര്‍ണ്ണരേക്കൊണ്ട് മാത്രമേ അത് ചെയ്യിച്ചിട്ടുള്ളു. ഒരവര്‍ണ്ണനും ഇഷ്ടത്തോടെ അത് ചെയ്തിട്ടില്ല. മനുഷ്യ ജാതിയില്‍ ജനിച്ച ആരും ചെയ്യില്ല. താങ്കളോടത് ചെയ്യാന്‍ പറഞ്ഞാല്‍ ചെയ്യില്ല. നൂറ്റൊന്നു ശതമാനവും ഉറപ്പാണ്. പണ്ടത്തേപ്പോലെ ഇന്നും ഹിന്ദു സമൂഹത്തില്‍ അതൊരു ജോലി ആയി നിലനില്‍ക്കുന്നു എങ്കില്‍ ഇഷ്ടത്തോടും ആത്മാര്‍ത്ഥതയോടും കൂടെ ഈശ്വസേവയാണെന്ന് അംഗീകരിച്ച് താങ്കളത് ചെയ്യുമോ? ഒറ്റ വാക്കില്‍ ഉത്തരം  പറയാമോ?

ജാതി വ്യവസ്ഥയിലെ അവര്‍ണ്ണരേക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് സവര്‍ണ്ണര്‍ അത് ചെയ്യിച്ചതായിരുന്നു എന്നൊക്കെ താങ്കള്‍ക്കറിയാം. ദൈവ നിശ്ചയമാണെന്നു പറഞ്ഞ മനുവിനെ തള്ളിപ്പറയാന്‍ താങ്കള്‍ക്കാനുന്നില്ല. കേരളത്തിലും അതുണ്ടായിരുന്നു. പക്ഷെ കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ അതില്ല. ഇന്നുമില്ല. ആ സത്യവും ഇന്നും ഗുജറാത്തില്‍ അതുണ്ടെന്ന സത്യവും ഉള്‍ക്കൊള്ളാന്‍ താങ്കള്‍ക്കാകുന്നില്ല. ഉള്‍ക്കൊണ്ടാല്‍ അത് മോദിയുടെ ഭരണ പരാജയമാണെന്നു സമതിക്കേണ്ടി വരും. അത് സഹിക്കാന്‍ കഴിയാത്തതുകൊണ്ട് മോദി ഭക്തനായ താങ്കള്‍ പല തൊടുന്യായങ്ങളും നിരത്തി മോദിയെ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്നു. അതിലപ്പുറം ഇതില്‍ താങ്കള്‍ ഇതുപോലെ വിശദീകരിച്ച് വലയേണ്ട യാതൊന്നുമില്ല.

മോദി പറഞ്ഞത് ശരി ആയില്ല എന്നും മോദി ഇന്നും അവര്‍ണ്ണരേക്കൊണ്ട് മലം കോരിക്കുന്ന ഏര്‍പ്പാടിനു ന്യായീകരണവുമില്ല എന്നും താങ്കള്‍ക്കറിയാം. പക്ഷെ തുറന്നു പറയാന്‍ ഭക്തികൊണ്ട് സാധിക്കുന്നില്ല. ഞാന്‍ പറഞ്ഞതിനെ എതിര്‍ക്കാതിരിക്കാനും ജന്മ ദോഷം കൊണ്ട് കഴിയുന്നില്ല.

kaalidaasan said...

>>>ഇപ്പോള്‍ സ്വച്ഛന്ദ മൃത്യു വും കാത്തു ശരശയ്യയില് കഴിയുന്ന ഞാന്‍ കുറേ ദിവസം തുടര്‍ച്ചയായി എഴുതി കണ്ടില്ലെങ്കില് എനിക്കാ വരം കിട്ടിയെന്നു കരുതേണ്ട സാഹചര്യമാണ് !!!
<<<<


60 കളില്‍ പത്തു വയസുണ്ടായിരുന്ന താങ്കള്‍ക്ക് മോദിയേക്കാള്‍ ചെറുപ്പമല്ലേ? പിന്നെ എന്തിനീ സ്വച്ഛന്ദ മൃത്യു വും കാത്തു ശരശയ്യയില് കഴിയുന്ന കാര്യം പറയുന്നു?

kaalidaasan said...

>>>കുറച്ചുനാൾ മുൻപ് പല complicated രോഗങ്ങളും ചികിത്സിച്ചു ഭേദമാക്കിയ ഒരു ആയുർവേദ ഡോക്ടറെ പരിചയപ്പെട്ടു
( പ്രകൃതി ചികിത്സ, കളരി, ആദിവാസികളുടെ ഒറ്റമൂലികൾ, കൂടാതെ ഒരു medical college മായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളിലും പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞു). താൽപ്പര്യമുണ്ടെങ്കിൽ അദ്ദേഹത്തിൻറ്റെ contact details അയച്ചു തരാം.
<<<<


നല്ല കാര്യം. പുണ്യം കിട്ടുന്നത് ഇതുപോലെ ഉള്ള കാര്യങ്ങള്‍ ചെയ്യുമ്പോഴാണ്.

അനന്തിന്, താങ്കള്‍ കരുതുമ്പോലെ ഉള്ള അസുഖം എന്തെങ്കിലുമാണെങ്കില്‍  അദ്ദേഹം പെട്ടെന്ന് ആരോഗ്യവാനാകട്ടെ എന്ന് ആശംസിക്കുന്നു. പക്ഷെ അതിന്, ആയുര്‍വേദം കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമെന്നു തോന്നുന്നില്ല. രോഗം ചികിത്സിച്ചു മാറ്റാനൊന്നും ആയുര്‍വേദത്തിനു പറ്റുമെന്നു തോന്നുന്നില്ല. രോഗം  വരാതെ നോക്കാന്‍ പറ്റും.

Baiju Elikkattoor said...

// നല്ല കാര്യം. പുണ്യം കിട്ടുന്നത് ഇതുപോലെ ഉള്ള കാര്യങ്ങള്‍ ചെയ്യുമ്പോഴാണ്.

അനന്തിന്, താങ്കള്‍ കരുതുമ്പോലെ ഉള്ള അസുഖം എന്തെങ്കിലുമാണെങ്കില്‍ അദ്ദേഹം പെട്ടെന്ന് ആരോഗ്യവാനാകട്ടെ എന്ന് ആശംസിക്കുന്നു.//

പ്രതിപക്ഷ ബഹുമാനം എന്താണെന്ന് കാളിദാസനില്‍ നിന്നും പഠിക്കുക. എതിര്‍ അഭിപ്രായം പറയുന്നവരെ വട്ടപ്പേര് വിളിച്ചു അവഹേളിക്കുന്ന ബാലിശമായ നിലവാരത്തില്‍ നിന്നും ഉയരാന്‍ ശ്രമിക്കുക...

ഹിന്ദു said...

@ആദ്യം താങ്കളൊക്കെ അസുരന്‍ എന്ന വാക്കിന്റെ അര്‍ത്ഥം പഠിക്കുക. സനാതന ഹിന്ദു മതത്തിലെ ദൈവങ്ങളെ എതിര്‍ത്തിരുന്ന ദുഷ്ട ശക്തികളാണ്, അസുരന്‍മാര്‍. ഹിന്ദു ദൈവങ്ങളെ ആരാധിക്കാനുള്ള താന്ത്രിക കര്‍മ്മങ്ങള്‍ ചെയ്യുന്നവരാണ്, ബ്രാഹ്മണര്‍.ഒരേ സമയം ദൈവങ്ങളെ അരാധിക്കുകയും ദൈവങ്ങളോട് യുദ്ധം ചെയ്യ്യുകയും എന്നു പറഞ്ഞാല്‍ ഉള്ള സംബന്ധം താങ്കള്‍ക്ക് മനസിലാകുന്നില്ല. അത് മനസിലാക്കാന്‍ ശ്രമിക്കുക. പിശാചിനെയും ദൈവത്തെയും ഒരേ സമയം ആരാധിക്കുന്നവരാണ്, ഹിന്ദുക്കള്‍ എന്നതൊക്കെ എനിക്ക് പുതിയ അറിവാണ്. ഇറാനിയന്‍ പുരാണങ്ങളില്‍ അസുരന്‍മാര്‍ ദൈവങ്ങളും ദേവന്‍മാര്‍ അവരെ എതിര്‍ക്കുന്ന ദുഷ്ട ശക്തികളുമാണ്. എല്ലാ ഹൈന്ദവ പുരാണങ്ങളും അസുരന്‍മാരെ ദുഷ്ട ശക്തികളായിട്ടാണു ചിത്രീകരിക്കുന്നത്. താങ്കളിപ്പോള്‍ തല തിരിഞ്ഞ് ചിന്തിക്കുന്നതുപോലെ അതൊക്കെ പകര്‍ത്തിയപ്പോള്‍ തല തിരിഞ്ഞു പോയതായിരിക്കാം. ഇതൊക്കെ പുരാണങ്ങള്‍ വായിച്ചാല്‍ മനസിലാകും. പക്ഷെ വായിക്കണം. ഇപ്പോള്‍ പൂജ നടത്തുന്ന ദുര്‍ഗ്ഗയുടെ നേട്ടവും മഹിഷാസുരന്‍ എന്ന അസുരനെ വധിച്ചതാണ്.

സുരന്മാർ അല്ലെങ്കിൽ ദേവന്മാർ അല്ലാത്തവർ ആണ് അസുരന്മാർ അല്ലെങ്കിൽ രാക്ഷസർ. ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഇവർ പരസ്പരം ശത്രുക്കൾ ആണ്.

ദൈവങ്ങൾ ഇവർ രണ്ടു കൂട്ടരും അല്ല. ഇവർ രണ്ടു കൂട്ടരും ഒരേ ദൈവങ്ങളെ പ്രാർഥിച്ചിരുന്നു. ഉദാഹരണം രാവണൻ ശിവ ഭക്തനും മഹാബലി വിഷ്ണു ഭക്തനും ആയിരുന്നു. ദൈവങ്ങൾ ഒരൊറ്റ ദൈവത്തിന്റെ വിഭിന്ന ഭാവങ്ങൾ ആണ്. താങ്കൾ ഉദ്ദേശിച്ച പൂജാ കർമ്മങ്ങൾ ചെയ്യുന്ന ബ്രാഹ്മണർ അതും ഒരേ ദൈവത്തെ പൂജിക്കുന്ന ബ്രാഹ്മണർ ദേവ സദസിലും അസുര സദസിലും ഉണ്ടായിരുന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും അസുരന്മാർ ദേവന്മാർ പൂജിക്കുന്ന അതേ ദൈവങ്ങളെ തന്നെ പ്രീതിപ്പെടുത്തി ആണ് വരങ്ങൾ നേടിയിരുന്നതും. താങ്കള് സൂചിപ്പിച്ച മഹിഷാസുരൻ വരം നേടിയത് ദേവന്മാർ കൂടി പൂജിക്കുന്ന ബ്രഹ്മാവിൽ നിന്നും ആണ്.

ദേവന്റെയും അസുരന്റെയും ഗുണങ്ങളും ഉൾക്കൊള്ളുന്നവരാണ് മനുഷ്യർ ഉൾപ്പെട്ട ഭൂമിയിൽ ജീവിക്കുന്ന ജീവജാലങ്ങൾ. എല്ലാത്തിലും ദേവന്റെയും അസുരന്റെയും ഗുണങ്ങൾ ഉണ്ടാവും. ഇഹലോകത്തിലെ എല്ലാ ചരാചരങ്ങൾക്കും ദേവഗുണവും അസുരഗുണവുമുണ്ടെന്ന് ഭഗവത് ഗീതയുടെ പതിനാറാം അധ്യായത്തിൽ (16.6) പറയുന്നു. അഹംഭാവം, അഹങ്കാരം, മിഥ്യാഭിമാനം, കോപം, നിഷ്ഠുരത, അജ്ഞത തുടങ്ങിയവയാണ് ഗീതയിൽ (16.4) അസുരഗുണങ്ങളായി വിശേഷിപ്പിക്കുന്നത്.

ഹിന്ദു said...

@രാവണനെ ബ്രാഹ്മണനായി ഏറ്റെടുക്കുമ്പോള്‍ ബ്രാഹ്മണനെ വധിക്കുന്ന ത്തികേടു കൂടെ ഉപേക്ഷിക്കാന്‍ പറഞ്ഞപ്പോള്‍ സംഘിക്ക് മറുപടി ഇല്ല., വേണ്ട. രാവണ വധം തുടരുക. ഭ്രാതൃഹത്യ ആണല്ലോ സനാതന ധര്‍മ്മത്തിന്റെ മുഖ മുദ്ര.

"യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധൂന‍ാം വിനാശായ ച ദുഷ്കൃത‍ാം
ധര്‍മസംസ്ഥാപനാര്‍ഥായ സംഭവാമി യുഗേ യുഗേ"

ഹേ ഭാരതാ, എപ്പോഴെല്ല‍ാം ധ‍ര്‍മ്മത്തിനു തളര്‍ച്ചയും അധ‍ര്‍മ്മത്തിനു ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ല‍ാം ഞാന്‍ സ്വയം അവതരിക്കുന്നു. സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ സംഹാരത്തിനും ധ‍ര്‍മ്മം നിലനിര്‍ത്തുന്നതിനും വേണ്ടി യുഗം തോറും ഞാന്‍ അവതരിക്കുന്നു.

സനാതന ധർമ്മത്തിന്റെ മുഖമുദ്ര ധർമ്മ സംരക്ഷണം ആണ്. വധം അതിൽ ഒരു ഭാഗം മാത്രം ആണ്.

രാവണൻ അധർമ്മ പാത പിന്തുടർന്നപ്പോൾ ബ്രാഹ്മണൻ ആയിരുന്നിട്ടുകൂടി ശ്രീരാമനാൽ വധിക്കപ്പെട്ടു.

ഹിന്ദു said...

@അന്നത്തെ രാവണന്റെ പിന്മുറക്കാരെ ഇന്നും തീവച്ചും കഴുത്തു വെട്ടിയും കൊല്ലുന്നു. കൊന്ന് അറപ്പു തീരുന്നില്ല. ആട്ടിപ്പായിക്കുന്നു. ഖാന്ദമാലില്‍ നടന്നതും അതാണ്.

ഊഹോ പോഹങ്ങൾ ഭേഷായിരിക്കുന്നു... അന്നത്തെ രാവനന്റെ പിന്മുറക്കാർ.... ഹ ഹ ഹാ..... കുരിശു ചാർത്താനുള്ള മാർക്കറ്റിംഗ് തന്ത്രം.

ഹിന്ദു said...

@മഹാഭാരതത്തില്‍ മാര്‍ക്കണ്ഠേയന്‍ യുധിഷ്ടിരനോട് രാമന്റെയും സീതയുടെയും കഥ വിവരിക്കുന്ന ഭാഗം ഒന്നു വായിക്കുക. അപ്പോള്‍ അതില്‍ ലങ്കയേക്കുറിച്ചും രാവണനേക്കുറിച്ചും പറയുന്ന ഭാഗം കാണും. ഇന്നു തന്നെ വായിക്കുക.

ഹ ഹാ ഹാ... ഓ അങ്ങനെ... ഞാൻ വിചാരിച്ചു രാവണൻ മഹാഭാരതത്തിൽ അവതരിച്ചെന്ന്. കഥ പറഞ്ഞപ്പോൾ വന്നതാണല്ലേ.. ശരി, ഞാൻ വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയാം. അങ്ങനെ ഉണ്ടോ എന്ന് എനിക്ക് ഇപ്പോൾ അറിയില്ല. ഉണ്ടെങ്കിൽ മര്കണ്ടേയനു തെറ്റ് പറ്റിയതാവും.

ഹിന്ദു said...

@അതു തന്നെയാണ്, ക്രൈസ്തവ പുരോഹിതരും ചെയ്യുന്നത്. ക്രൈസ്തവ താന്ത്രിക കര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുന്നു. അതിനുള്ള ശമ്പളവും വാങ്ങുന്നു.

ഉവ്വേ, 2500 രൂപ ശമ്പളം വാങ്ങുന്നവർ യാത്ര ചെയ്യുന്നത് കൊണ്ടസായിലും ബെൻസിലും. ശമ്പളവും പള്ളിയിൽ നിന്നും അമക്കുന്നതും കൂടാതെ ഇപ്പോൾ പുതിയ പരിപാടിയും തുടങ്ങിയിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും പുരോഹിതരെ കിട്ടാനില്ലാതെ വന്നപ്പോൾ യേശുവിന് ഇപ്പോൾ അനുഗ്രഹം കൊടുക്കണേൽ കേരളത്തിൽ തമ്പടിക്കേണ്ടി വന്നിരിക്കുകയാ. സായിപ്പിന്റെയും മാദമയുദെയും അമേരിക്കയിലും യൂറോപ്പിലും ഉള്ള കുട്ടികളുടെ മാമോദിസ മുതൽ വല്യപ്പന്മാരുടെ മരണ ക്രിയകൾ വരെ ഇപ്പൊ കേരളത്തിലെ പള്ളികളിൽ പൊസ്റ്റൽ ആയി ആണ് നടത്തുന്നത് കാലം പോയ പോക്കെ.

അച്ചന്മാരുടെയും സിസ്റ്റർമാരുടെയും യദാർത്ഥ സ്വഭാവം പുറത്തറിയുന്നത് അവര് തന്നെ വിളിച്ചു പറയുമ്പോൾ ആണ്. അരമനകളിൽ നടക്കുന്ന കാര്യങ്ങളിൽ മനം നൊന്ത് എത്രപേർ ഇപ്പോൾ പുറത്ത് വരുന്നുണ്ട്? വിമൻസ് കോളേജ് പ്രോഫസ്സർ ആയിരുന്ന സിസ്റ്റർ ജെസ്സിയുടെ 'ആമേൻ'. അച്ചൻ ആയിരുന്ന ഫാതർ K P ഷിബുവിന്റെ 'ഒരു വൈദികന്റെ ഹൃദയമിത' ഒക്കെ ഇതിനു ഉദാഹരണം ആണ്. ഫാദർ ഷിബു പറയുന്നത് 60% വൈദികരും കാമ ഭ്രാന്തൻമാര് ആണെന്നാണ്‌. ബ്ലൂ ഫിലിം കാണുക പാവപ്പെട്ട പെണ്‍കുട്ടികളെയും അനാഥാലയത്തിലെ പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്യുക. ഹോമോ സെക്സ് ആകുക ഇതൊക്കെയാണ് അച്ചന്മാരുടെ വിനോദം. ഇങ്ങനെ ഉള്ള അച്ചന്മാരുടെ അടുത്ത് യദാർത്ഥ ക്രിസ്ത്യാനികൾ സ്വന്തം മക്കളെ എന്ത് വിശ്വസിച്ചാണോ കുമ്പസാരിക്കാൻ വിടുന്നത്.

Sarath said...

>>>ആയുര്‍വേദം കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമെന്നു തോന്നുന്നില്ല. രോഗം ചികിത്സിച്ചു മാറ്റാനൊന്നും ആയുര്‍വേദത്തിനു പറ്റുമെന്നു തോന്നുന്നില്ല. രോഗം വരാതെ നോക്കാന്‍ പറ്റും<<<<<
ആയൂര് വേദത്തിന്റെ ഗുണങ്ങൾ അറിയതതിനാലാണ് താങ്ങൾ ഇത്തരമൊരു പ്രസ്താവന നടത്തിയത് ....പണ്ടത്തെ മഹർഷികൾ ചിരന്ജീവികൾ ആയിരുന്നു എന്ന് താങ്ങൾ ഇതുവരെ എവിടെയും വായിച്ചിട്ടില്ലേ ?കാളിദാസന് ഇത്തരം കാര്യങ്ങളിലുള്ള അറിവ് തുലോം പരിമിതം തന്നെ ......

Sarath said...

>>>ആയുര്‍വേദം കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമെന്നു തോന്നുന്നില്ല. രോഗം ചികിത്സിച്ചു മാറ്റാനൊന്നും ആയുര്‍വേദത്തിനു പറ്റുമെന്നു തോന്നുന്നില്ല. രോഗം വരാതെ നോക്കാന്‍ പറ്റും<<<<<
ആയൂര് വേദത്തിന്റെ ഗുണങ്ങൾ അറിയതതിനാലാണ് താങ്ങൾ ഇത്തരമൊരു പ്രസ്താവന നടത്തിയത് ....പണ്ടത്തെ മഹർഷികൾ ചിരന്ജീവികൾ ആയിരുന്നു എന്ന് താങ്ങൾ ഇതുവരെ എവിടെയും വായിച്ചിട്ടില്ലേ ?കാളിദാസന് ഇത്തരം കാര്യങ്ങളിലുള്ള അറിവ് തുലോം പരിമിതം തന്നെ ......

kaalidaasan said...

>>>>ഹേ ഭാരതാ, എപ്പോഴെല്ല‍ാം ധ‍ര്‍മ്മത്തിനു തളര്‍ച്ചയും അധ‍ര്‍മ്മത്തിനു ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ല‍ാം ഞാന്‍ സ്വയം അവതരിക്കുന്നു. സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ സംഹാരത്തിനും ധ‍ര്‍മ്മം നിലനിര്‍ത്തുന്നതിനും വേണ്ടി യുഗം തോറും ഞാന്‍ അവതരിക്കുന്നു.<<<<

ശരിയാണ്. ഇങ്ങനെ ഹിന്ദു ദൈവം അയ വിഷ്ണു പലപ്പോഴും അവതരിച്ചിട്ടുണ്ട്. അദ്യ മൂന്നവതാരങ്ങള്‍ മത്സ്യവും. ആമയും പന്നിയും. മത്സ്യാവതാരമെടുത്തതു അവര്‍ണ്ണരെ എല്ലാ നീചതകള്‍ക്കും വിധേയമാക്കണമെന്ന നിയമമുണ്ടാക്കിയ മനു എന്ന ബ്രാഹ്മണനെ രക്ഷിക്കാന്‍. ആമ വന്നത് അസുരന്‍മാര്‍  വേദങ്ങള്‍ തട്ടിയെടുക്കുമെന്ന ഘട്ടം വന്നപ്പോള്‍ അത് സംരക്ഷിക്കാന്‍. പന്നി കൊലപ്പെടുത്തിയത് അസുരന്‍ ആയിരുന്ന ഹിരണ്യാക്ഷനെ.

അടുത്ത അവതാരം  നരസിംഹം അവതരിച്ചത് അസുര ചക്രവര്‍ത്തി ആയ ഹിരണ്യകശുപുവിനെ കൊല്ലാന്‍. വാമനന്‍ അവതരിച്ചത് അസുര ചക്രവര്‍ത്തി ആയിരുന്ന മഹാബലിയെ കൊലപ്പെടുത്താന്‍. പരശു അവതരിച്ചറ്റ് മറ്റൊരു അസുരന്‍ ആയിരുന്ന കാര്‍ത്ത വീര്യാര്‍ജുനനെ വധിക്കാന്‍. രാമന്‍ അവതരിച്ചത് രാവണനെന്ന അസുരനെ വധിക്കാന്‍. ഷ്ണാവതാരം കംസനെന്ന അസുര ചക്രവര്‍ത്തിയെ വധിക്കാന്‍.

ഇതുപോലെയുള്ള കൊലപതകങ്ങള്‍  നടത്തലാണ്, താങ്കളീ പറയുന്ന ധര്‍മ്മ സംരക്ഷണം. എല്ലാ അവതാരങ്ങളുടെയും പ്രധാന ലക്ഷ്യം  ഈ അവര്‍ണ്ണ കൊലപാതകം അയിരുന്നു. അതിനൊരര്‍ത്ഥമേ ഉള്ളു. ഹിന്ദു. അവര്‍ണ്ണരൊക്കെ സനാതന ധര്‍മ്മത്തിന്റെ ധര്‍മ്മം നശിപ്പിക്കുന്നു എന്ന അന്ധവിശ്വാസം. അതുകൊണ്ടായിരുന്നു അവരെ താങ്കളുടെ പൂര്‍വികര്‍ സഹസ്രബ്ദങ്ങളോളം പീഢിപ്പിച്ചത്. ഇന്നും ആ പീഢനങ്ങളും അവഹേളനങ്ങളും തുടരുന്നു. അതേക്കുറിച്ചാണു ഞാന്‍ ഇവിടെ എഴുതിയത്. പക്ഷെ അത് സനാതനി ആയ താങ്കള്‍ക്ക് സഹിക്കാന്‍ ആകുന്നില്ല.

പക്ഷെ വിഷ്ണുവിന്റെ അവതാരങ്ങളായ മത്സ്യത്തെയും ആമയേയും  പന്നിയേയും കൊന്നു തിന്നാല്‍ സനാതനികള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ആരെങ്കിലും പശുവിനെ കൊന്നാല്‍ ഭ്രാന്തു പിടിക്കും.

kaalidaasan said...

>>>>ഊഹോ പോഹങ്ങൾ ഭേഷായിരിക്കുന്നു... അന്നത്തെ രാവനന്റെ പിന്മുറക്കാർ.... ഹ ഹ ഹാ..... കുരിശു ചാർത്താനുള്ള മാർക്കറ്റിംഗ് തന്ത്രം.<<<<

താങ്കളുടെ ദൈവം അവതരിച്ച് ഭരിച്ച ജനങ്ങളുടെ പിന്മുറക്കാരും ആ ദൈവങ്ങള്‍ ഒന്നൊടുക്കിയവരുടെ പിന്മുറക്കാരും ആരാണെന്നു പറയാന്‍ സനാതനിക്ക് കഴിയുന്നില്ല. പറഞ്ഞാല്‍ കള്ളി വെളിച്ചത്താകും.

ദൈവങ്ങള്‍ അവരതിരിച്ച് ധര്‍മ്മ സമര്‍ക്ഷണം എന്ന ഉഡായിപ്പിലൂടെ സംരക്ഷിക്കപ്പെട്ടവര്‍  സവര്‍ണ്ണ സനാതനികളാണെന്നാണു ഞാന്‍ പറയുന്നത്. ഇങ്ങനെ ധര്‍മ്മം സംരക്ഷിക്കാന്‍ ദൈവങ്ങള്‍ കൊന്നൊടുക്കിയരുടെ പിന്‍തലമുറ ആണ്, അവര്‍ണ്ണരെന്ന് ഞാന്‍ പറയുന്നത്. അതല്ല എങ്കില്‍ ആരാണെന്നൊക്കെ സനാതനി തന്നെ പറയണം.

kaalidaasan said...

>>>>ഹ ഹാ ഹാ... ഓ അങ്ങനെ... ഞാൻ വിചാരിച്ചു രാവണൻ മഹാഭാരതത്തിൽ അവതരിച്ചെന്ന്. കഥ പറഞ്ഞപ്പോൾ വന്നതാണല്ലേ.. ശരി, ഞാൻ വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയാം. അങ്ങനെ ഉണ്ടോ എന്ന് എനിക്ക് ഇപ്പോൾ അറിയില്ല. ഉണ്ടെങ്കിൽ മര്കണ്ടേയനു തെറ്റ് പറ്റിയതാവും.<<<<

ഹിഹിഹി. അപ്പോള്‍ മഹാഭാരതമൊന്നും ഇതു വരെ വയിച്ചിട്ടില്ല അല്ലേ!!!!

മഹഭാരതത്തിന്റെ ചട്ടക്കൂടു തന്നെ ഒരാള്‍ മറ്റൊരാളോട് കഥ പറയുന്ന രീതിയിലാണ്, അവതരിപ്പിക്കുന്നത്. ജനമേജയന്‍,,സര്‍പ്പ സത്രം, വൈശ്യമ്പായന്‍ എന്നൊക്കെ ഉള്ള പദങ്ങള്‍ കൊണ്ട് താങ്കളെ ഞാന്‍ അധികം ബുദ്ധിമുട്ടിക്കുന്നില്ല. കഥകള്‍ക്കുള്ളിലെ അനേകം കഥകളാണതിന്റെ ചട്ടക്കൂട്. സനാതനി പക്ഷെ അതൊന്നും ഇതു വരെ കേട്ടിട്ടുണ്ടാകില്ല. ചരിത്രമാണെന്ന് കരുതിയിരിക്കും.

മര്‍ക്കണ്ഠേയന്‍ യുധിഷ്ടിരനോട് പറയുന്ന കഥ വായിച്ചു നോക്കാന്‍ പോലും മെനക്കെടാതെ മാര്‍ക്കണ്ഠേയനു തെറ്റി പറ്റി എന്നൊക്കെ പറയാനുള്ള അറിവേ താങ്കള്‍ക്കിപ്പൊഴുള്ളു. പുള്ള പോയി ഇതൊക്കെ ഒന്ന് വായിച്ചിട്ട് വന്നിട്ട് ചര്‍ച്ച ചെയ്താല്‍ ഇടക്ക് നിറുത്തിപ്പോയി വായിക്കേണ്ട ഗതികേടുണ്ടാകില്ല.

kaalidaasan said...

>>>>എതായാലും, ഈ പോസ്റ്റിനു മുൻപുള്ള കാളിദാസൻ, ഈ പോസ്റ്റിനു ശേഷമുള്ള കാളിദാസൻ എന്ന വ്യക്തമായ ധാരണയോടെ ഇനി എല്ലാവർക്കും പിരിയാം.<<<<

സനാതനി പിരിയാം എന്നു പറഞ്ഞതിനു ശേഷം തന്നെ നൂറിലധികം കമന്റുകളായി ഇവിടെ. ലക്ഷണം കണ്ടിട്ട് ഇനിയും ഒരു നൂറെണ്ണമെങ്കിലും ഉണ്ടാകനണു സാധ്യത. പല പ്രാവശ്യം പിരിഞ്ഞു പോയിട്ടും ചൊറിച്ചില്‍ മാറ്റാന്‍ വീണ്ടും വീണ്ടും വന്ന് പിരിയാമെന്നു പറയുന്നവന്‍ ആദ്യം പിരിയുന്നതല്ലേ മാന്യത.

kaalidaasan said...

>>>>ഉവ്വേ, 2500 രൂപ ശമ്പളം വാങ്ങുന്നവർ യാത്ര ചെയ്യുന്നത് കൊണ്ടസായിലും ബെൻസിലും. ശമ്പളവും പള്ളിയിൽ നിന്നും അമക്കുന്നതും കൂടാതെ ഇപ്പോൾ പുതിയ പരിപാടിയും തുടങ്ങിയിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും പുരോഹിതരെ കിട്ടാനില്ലാതെ വന്നപ്പോൾ യേശുവിന് ഇപ്പോൾ അനുഗ്രഹം കൊടുക്കണേൽ കേരളത്തിൽ തമ്പടിക്കേണ്ടി വന്നിരിക്കുകയാ. <<<<

അമുക്കലിന്റെ കഥകളൊക്കെ നാട്ടില്‍ പട്ടാണു സംഘി. അമുക്കുന്നതിന്റെ സുഖം അനുഭവിക്കുന്നതുകൊണ്ടാണ്, നടവരവുള്ള ക്ഷേത്രങ്ങളില്‍ ശാന്തി ആകാന്‍ ആയിരങ്ങള്‍ ഇടിച്ചു കയറുന്നതെന്നൊക്കെ എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. തൃ ക്കാരിയൂര്‍ എന്ന ക്ഷേത്രത്തിലെ നടവരവ് എണ്ണി തിട്ടപ്പെടുത്തുമ്പോള്‍ ഭക്തര്‍ അതൊക്കെ മടിശീലയിലേക്ക് അമുക്കുന്ന ഒരു വീഡിയോ അടുത്ത നാളില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. ഇതൊക്കെ പരിഹരിച്ചിട്ട് മതിയില്ലേ പള്ളീലച്ചന്‍ അമുക്കുന്നതിനു പിന്നാലേ പോകാന്‍.

കോണ്ടസയിലും ബെന്‍സിലുമൊക്കെ പള്ളീലച്ചന്‍  യാത്ര ചെയ്യുന്നത് താങ്കളുടെ അമ്പലങ്ങളിലെ വരവുകൊണ്ടൊന്നുമല്ലല്ലോ. അവരുടെ പണമല്ലേ. എന്തിനിങ്ങനെ അസൂയപ്പെടുന്നു? ഖാന്ദമാലിലെ അവര്‍ണ്ണര്‍ മലം കോരുന്നതൊക്കെ നിറുത്തി കോണ്ടസയിലും ബന്‍സിലും സഞ്ചരിച്ചാലോ എന്ന അസൂയ കൊണ്ടല്ലേ സംഘികള്‍  അവരെ കൊന്നൊടുക്കുന്നത്.

യൂറോപ്പിലും അമേരിക്കയിലും വൈദികര്‍ ആവശ്യത്തിനില്ലാത്തതുകൊണ്ട് ഇന്‍ഡ്യയില്‍ നിന്നും വൈദികര്‍ പോകുന്നുണ്ട്. അവിടെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും അധ്യാപകരും ശാസ്ത്രജ്ഞരും ആവശ്യത്തിനില്ലാത്തുകൊണ്ട് ഇന്‍ഡ്യയില്‍  നിന്നും അവിടേക്ക് ഈ ആളുകളൊക്കെ പോകുന്നു. ഗള്‍ഫില്‍ കൂലിപ്പണി എടുക്കാന്‍ ആളുകളില്ലാത്തതുകൊണ്ട് കേരളത്തില്‍ നിന്നും അനേകര്‍ അതിനു വേണ്ടി അവിടേക്കു പോകുന്നു. ഇന്‍ഡ്യയില്‍ സാങ്കേതിക വിദ്യയും പണവും ആവശ്യത്തിനില്ലാത്തുകൊണ്ട് മോദി അതിനു വേണ്ടി അമേരിക്കയില്‍ പോയി തെണ്ടി നടന്ന് ഇന്നലെ വന്നതേ ഉള്ളു. ഇതൊക്കെ മനസിലാകണമെങ്കില്‍  മനസു നിറയെ വെറുപ്പും കൊണ്ടു നടന്നാല്‍ പോരാ, സംഘി കുറച്ചു കൂടെ വളരേണ്ടിയിരിക്കുന്നു.

kaalidaasan said...

>>>>അച്ചന്മാരുടെയും സിസ്റ്റർമാരുടെയും യദാർത്ഥ സ്വഭാവം പുറത്തറിയുന്നത് അവര് തന്നെ വിളിച്ചു പറയുമ്പോൾ ആണ്. അരമനകളിൽ നടക്കുന്ന കാര്യങ്ങളിൽ മനം നൊന്ത് എത്രപേർ ഇപ്പോൾ പുറത്ത് വരുന്നുണ്ട്? വിമൻസ് കോളേജ് പ്രോഫസ്സർ ആയിരുന്ന സിസ്റ്റർ ജെസ്സിയുടെ 'ആമേൻ'. അച്ചൻ ആയിരുന്ന ഫാതർ K P ഷിബുവിന്റെ 'ഒരു വൈദികന്റെ ഹൃദയമിത' ഒക്കെ ഇതിനു ഉദാഹരണം ആണ്. <<<<

പുറത്ത് വരട്ടെ സംഘി. അതൊക്കെ ലോകം അറിയട്ടെ. വിദേശത്തൊക്കെ ഇതുപോലെ അനേകം കാര്യങ്ങള്‍ പുറത്തു വരുന്നു. പീഢിപ്പിക്കപ്പെട്ടവര്‍ നഷ്ടപരിഹരം മേടിച്ചെടുക്കുന്നു. ഇന്‍ഡ്യയിലും അതൊക്കെ പുറത്തു വരും. എന്നേക്കും അതൊനും മൂടി വയ്ക്കാനും ആകില്ല. അതൊക്കെ ചെയ്തതിന്, കത്തോലിക്കാ സഭയുടെ തലവന്‍  തന്നെ മാപ്പു ചോദിക്കുന്നു. അതുപോലെ അവര്‍ണ്ണരെ പീഢിപ്പിച്ചതിന്, സനാതന ധര്‍മ്മം എന്നെങ്കിലും മാപ്പു ചോദിക്കുമോ? മാപ്പു ചോദിക്കാന്‍ പോയിട്ട് അതൊക്കെ തെറ്റാണെന്ന് എന്നെങ്കിലും തിരിച്ചറിയുമോ? എങ്കില്‍ ഇന്‍ഡ്യയിലെ കാക്കകളൊക്കെ മലര്‍ന്നു പറക്കും.

kaalidaasan said...

>>>>ആയൂര് വേദത്തിന്റെ ഗുണങ്ങൾ അറിയതതിനാലാണ് താങ്ങൾ ഇത്തരമൊരു പ്രസ്താവന നടത്തിയത് ....പണ്ടത്തെ മഹർഷികൾ ചിരന്ജീവികൾ ആയിരുന്നു എന്ന് താങ്ങൾ ഇതുവരെ എവിടെയും വായിച്ചിട്ടില്ലേ ?<<<<

കഥാപുസ്തകങ്ങളിലെ കഥാപാത്രങ്ങള്‍ ചിരഞ്ചീവികളോ മറ്റേതെങ്കിലോ ഒക്കെ ആണെങ്കില്‍ അതുകൊണ്ട് ഇന്നത്തെ ലോകത്തിനെന്തു ഗുണം? ആയുര്‍വേദ വൈദ്യന്‍മാരും അസുഖം വരുമ്പോള്‍ അലോപ്പതി ഡോക്ടറെ കാണാനാനു പോകുന്നത്. ആയുര്‍വേദം അത്രക്ക് മഹത്തരമാണെങ്കില്‍ പിന്നെ എന്തിനാണ്, ഹിന്ദുമതത്തിലെ ഇന്നുള്ള ഏറ്റവും മുന്തിയ ആള്‍ ദൈവം അതാനന്ദമയി കോടിക്കണക്കിനു രൂപ മുടക്കി അലോപ്പതി മെഡിക്കല്‍ കോളേജൊക്കെ നടത്തുന്നത്? ആയുര്‍വേദ മെഡിക്കല്‍ കോളേജല്ലായിരുന്നോ നല്ലത്? അവര്‍ ചികിത്സിക്കാനൊന്നും ഒരു വൈദ്യന്റെ അടുത്തും പോകുന്നില്ല അലോപ്പതി ഡോക്ടര്‍മാരുടെ അടുത്തു തന്നെയാണു പോകുന്നത്.

kaalidaasan said...

>>>ദൈവങ്ങൾ ഇവർ രണ്ടു കൂട്ടരും അല്ല. ഇവർ രണ്ടു കൂട്ടരും ഒരേ ദൈവങ്ങളെ പ്രാർഥിച്ചിരുന്നു. ഉദാഹരണം രാവണൻ ശിവ ഭക്തനും മഹാബലി വിഷ്ണു ഭക്തനും ആയിരുന്നു. <<<

അസുരന്‍മാരെ കൊന്നൊടുക്കിയതില്‍ കുറ്റബോധം ഉണ്ടാകുമ്പോള്‍ ഇതുപോലെ പലതും തോന്നും.

വിഷ്ണു ഭക്തനായ മഹാബലിയെ എന്തിനാണ്, വിഷ്ണുവിന്റെ അവതാരമായ വാമനന്‍ കൊന്നത്?

വിഷ്ണു ഭക്തനായ ബലിയെ വിഷ്ണു വേഷം മാറി വന്ന് കൊലപ്പെടുത്തുന്നത് അസംബന്ധമല്ലേ? മറ്റുള്ളവരെ പറ്റിക്കാന്‍ വരുന്ന ദൈവം എന്നു പറയുന്നതില്‍ എന്തു യുക്തി ആണുള്ളത്? ചതി ആണോ ഒരു ദൈവത്തിന്റെ ഗുണമാകേണ്ടത്?

ഈ ദേവാസുര കഥകളൊക്കെ ഭാവനകളാണെന്ന് അനന്ത് പറയുന്നു. എന്റെ അഭിപ്രായത്തില്‍ സനാതന ധര്‍മ്മം ഇന്‍ഡ്യയിലെ ആദിമ നിവാസികളായ അവര്‍ണ്ണരെ കീഴടക്കിയതിന്റെ വിവരണങ്ങളാണവ. താങ്കളീ പറയുന്നതുപോലെ ആണെങ്കില്‍ ദേവന്‍മാരും അസുരന്‍മാരും ഇന്‍ഡ്യയില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ തന്നെയല്ലേ? ദേവന്‍മാരുടെ പിന്‍ഗാമികള്‍ സ്വാഭാവികമായും സനാതന ധര്‍മ്മികള്‍ ആണല്ലോ. അപ്പോള്‍ ആരാണ്, അസുരന്‍മാരുടെ പിന്‍ഗാമികള്‍?

മനുഷ്യരില്‍ ദേവ ഗുണങ്ങളും അസുര ഗുണങ്ങളുമുണ്ടെന്ന് ഗീത പറഞ്ഞു തരേണ്ട ആവശ്യമില്ല, നല്ല മനുഷ്യരും ചീത്തമനുഷ്യരും ഈ ഭൂമിയില്‍ ഉണ്ട്. ഹിന്ദുക്കളിലുമുണ്ട്. അവര്‍ണ്ണരെയും മറ്റ് മത വിശ്വാസികളെയും മനുഷ്യരായും ഇന്‍ഡ്യക്കാരായും കാണുന്ന കോടിക്കണക്കിനു ഹിന്ദുക്കളുണ്ട്. അവരെ ഇന്‍ഡ്യക്കാരും മനുഷ്യരുമായി കാണാന്‍ ശേഷി ഇല്ലാത്ത അനേകം ഹിന്ദുക്കളുണ്ട്. അവര്‍ണ്ണരേക്കാള്‍ പരിഗണന ഇന്നും പശുവിനു കൊടുക്കുന്ന അനേകം സനാതന ഹിന്ദുക്കളുണ്ട്. ഇത് അറിയാന്‍ ഗീത വായിക്കേണ്ട ആവശ്യമില്ല.കണ്ണുതുറന്നു ചുറ്റും നോക്കിയാല്‍ മതി

kaalidaasan said...

>>>സനാതന ധർമ്മത്തിന്റെ മുഖമുദ്ര ധർമ്മ സംരക്ഷണം ആണ്. വധം അതിൽ ഒരു ഭാഗം മാത്രം ആണ്.
രാവണൻ അധർമ്മ പാത പിന്തുടർന്നപ്പോൾ ബ്രാഹ്മണൻ ആയിരുന്നിട്ടുകൂടി ശ്രീരാമനാൽ വധിക്കപ്പെട്ടു.<<<


സനാതന ധർമ്മത്തിന്റെ മുഖമുദ്ര ധർമ്മ സംരക്ഷണം ആണ്. മനുഷ്യ സംരക്ഷണം  അല്ല. അതുകൊണ്ട് മനുഷ്യ വധം അതിലെ പ്രധാന ഭാഗം ആണ്. അങ്ങനെ വധിക്കപ്പെട്ടവരേക്കുറിച്ചാണു ഞാന്‍ പറയുന്നത്.

സനാതന ധര്‍മ്മം അവരുടെ ധര്‍മ്മം സംരക്ഷിക്കാന്‍ അനേകരെ കൊന്നൊടുക്കി. ധര്‍മ്മം സംരക്ഷിക്കാന്‍ എന്ന പേരില്‍ ഇന്‍ഡ്യയിലെ ആദിമ നിവാസികളെ പല കള്ളക്കഥകളും മെനഞ്ഞെടുത്ത് കൊന്നൊടുക്കി. അവര്‍ണ്ണരെ സഹസ്രാബ്ദങ്ങളോളം തൊട്ടുകൂടാത്തവരെന്നും പറഞ്ഞ് അകറ്റി നിറുത്തി. അവര്‍ അടുത്തു വന്നാല്‍ ധര്‍മ്മം അശുദ്ധമാകും എന്നായിരുന്നു വാദിച്ചിരുന്നത്. അവര്‍ ആരാധനാലയത്തില്‍ പ്രവേശിച്ചാല്‍ സനാതന ദൈവങ്ങളൊക്കെ അശുദ്ധമാക്കപ്പെടും എന്നായിരുന്നു വിശ്വസിച്ചിരുന്നതും പഠിപ്പിച്ചിരുന്നതും.

അവര്‍ണ്ണരെ ഇന്നും സംരക്ഷിക്കുന്നു എന്ന നാട്യത്തില്‍ അവഹേളിക്കുന്നു എന്നാണു ഞാന്‍ ഇവിടെ പറഞ്ഞത്. ആവര്‍ണ്ണരേക്കൊണ്ട് എല്ലാ വൃത്തികെട്ട ജോലികളും ചെയ്യിക്കുനു. തോട്ടിപ്പണി അതില്‍ ഒന്നു മാത്രം. അങ്ങനെ തോട്ടിപ്പണി ചെയ്യുമ്പോള്‍ സനാത ധര്‍മ്മത്തിന്റെ ദൈവം പ്രീതിപ്പെട്ടിരുന്നു എന്ന മോദിയുടെ വകാശവാദമാണു ഞാനീ പോസ്റ്റില്‍ പരാമര്‍ശിച്ചത്. തോട്ടിപ്പണി ചെയ്യുമ്പോള്‍ അവര്‍ണ്ണര്‍ enlightenment നേടുന്നു എന്ന ഹീനതയെ ആണിവിടെ വിമര്‍ശിച്ചതും.

രാജ്യം ഭരിക്കുന്നവരെ ബ്രഹ്മണനെന്നാണോ ക്ഷത്രിയന്‍ എന്നാണോ വിളിക്കേണ്ടത്? ഹിന്ദു ആയിരുന്നിട്ടു കൂടി ഈ അടിസ്ഥാനവിവരം താങ്കള്‍ക്കില്ലാതെ പോകുന്നത് എന്തുകൊണ്ടാണ്?

ബ്രാഹ്മണനായ പിതാവിനു ജനിക്കുന്നവരൊക്കെ ബ്രാഹ്മണര്‍ ആണെങ്കില്‍ എന്തുകൊണ്ട് കേരളത്തിലെ നമ്പൂരിക്ക് നായന്‍മാരില്‍ ജനിച്ചവരെ ഒന്നും ബ്രഹ്മണാരായി കാണുന്നില്ല?

ഹിന്ദു said...

@താങ്കളുടെ ദൈവം അവതരിച്ച് ഭരിച്ച ജനങ്ങളുടെ പിന്മുറക്കാരും ആ ദൈവങ്ങള്‍ ഒന്നൊടുക്കിയവരുടെ പിന്മുറക്കാരും ആരാണെന്നു പറയാന്‍ സനാതനിക്ക് കഴിയുന്നില്ല. പറഞ്ഞാല്‍ കള്ളി വെളിച്ചത്താകും. ദൈവങ്ങള്‍ അവരതിരിച്ച് ധര്‍മ്മ സമര്‍ക്ഷണം എന്ന ഉഡായിപ്പിലൂടെ സംരക്ഷിക്കപ്പെട്ടവര്‍ സവര്‍ണ്ണ സനാതനികളാണെന്നാണു ഞാന്‍ പറയുന്നത്. ഇങ്ങനെ ധര്‍മ്മം സംരക്ഷിക്കാന്‍ ദൈവങ്ങള്‍ കൊന്നൊടുക്കിയരുടെ പിന്‍തലമുറ ആണ്, അവര്‍ണ്ണരെന്ന് ഞാന്‍ പറയുന്നത്. അതല്ല എങ്കില്‍ ആരാണെന്നൊക്കെ സനാതനി തന്നെ പറയണം.

താൻ ഉല്പ്പെടെ ഉള്ള ക്രിസ്തുമതം എന്ന ഉടായിപ്പ് എഴുന്നള്ളിച്ച് ദളിതരെ മതം മാറ്റാൻ നടക്കുന്ന എല്ലാ മന്തന്മാരോടും ഞാൻ ചോദിക്കുന്നത് ദളിതർ അസുരന്മാരുടെ പിന്മുറക്കാർ ആണെന്ന വാദം എവിടെ നിന്നും കിട്ടി? അതിന്റെ തെളിവ് ആദ്യം എഴുന്നള്ളിക്ക്. ഞാൻ പറയുന്നു ആ വാദം വെറും അടിസ്ഥാന രഹിതമാണെന്ന്. അതാണല്ലോ തന്റെ വാദങ്ങളുടെ അടിസ്ഥാനം. അത് തെളിയിക്കാൻ തനിക്കു കഴിഞ്ഞാൽ ബാക്കി കമന്റുകൾക്ക് മറുപടി പറഞ്ഞാല മതിയല്ലോ.

kaalidaasan said...

>>>താൻ ഉല്പ്പെടെ ഉള്ള ക്രിസ്തുമതം എന്ന ഉടായിപ്പ് എഴുന്നള്ളിച്ച് ദളിതരെ മതം മാറ്റാൻ നടക്കുന്ന എല്ലാ മന്തന്മാരോടും ഞാൻ ചോദിക്കുന്നത് ദളിതർ അസുരന്മാരുടെ പിന്മുറക്കാർ ആണെന്ന വാദം എവിടെ നിന്നും കിട്ടി? അതിന്റെ തെളിവ് ആദ്യം എഴുന്നള്ളിക്ക്. <<<

അര നൂറ്റാണ്ടു മുന്നെ വരെ ദളിതരെ സനാതനികളുടെ ദൈവങ്ങളെ ആരാധിക്കാനോ, ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനോ, അടുത്തു വരാനോ അനുവദിച്ചിരുന്നില്ല. അതു തന്നെ തെളിവ്. ഏത് മത വിശ്വാസിയും  അവരുടെ മതത്തില്‍ വിശ്വസിക്കുന്ന മറ്റുള്ളവരെ ദൈവത്തെ ആരാധിക്കന്‍ അനുവദികും. സവര്‍ണ്ണര്‍ അവര്‍ണ്ണരെ അതില്‍ ന്നും തടഞ്ഞു.

തമിഴ് നാട്ടിലെ അവര്‍ണ്ണര്‍ രാവണ ലീല ആഘോഷിക്കാന്‍ ശ്രമിച്ചത് അവര്‍ അസുരന്‍മാരുടെ പിന്മുറക്കാര്‍ ആണെന്ന തിരിച്ചറിവില്‍ നിന്നാണ്.

kaalidaasan said...

"ബ്രാഹ്മണന്‍" ആയ രാവണന്റെ കൊലപാതകം  മോദി എന്ന സനാതന ഹിന്ദു ആഘോഷിക്കുന്നത് കൊലപാതകികളായി വേഷം കെട്ടിയ രണ്ടു പേരെ തിലകം ​അണിയിച്ച്.

Modi celebrates Dussera

kaalidaasan said...

യഥാര്‍ത്ഥ പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടുന്നു.


<a href="http://indianexpressonline.wordpress.com/article/india/politics/rss-chief-mohan-bhagwats-speech-covered-just-like-a-news-event-doordarshan/?preview=true&preview_id=2181947&preview_nonce=b8be676475>Live telecast speech of RSS chief Mohan Bhagwat</a>

kaalidaasan said...

ആരാണു യഥാര്‍ത്ഥ ഭരണം നടത്തുന്നത്.

Modi in regular touch with RSS

kaalidaasan said...

ദളിതരെ സവര്‍ണ്ണര്‍ എങ്ങനെ കരുതിയിരുന്നു എന്നത് ദളിതന്റെ തന്നെ വാക്കുകളില്‍.

Dalits throng Nagpur on Dhammachakra Pravartan Din

“Babasaheb [Ambedkar] gave us new life. Before him we were not even being considered humans. I come here every year to thank him,”

kaalidaasan said...

കഴിഞ്ഞ മാസം ഞാന്‍ ഒരോണാഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഓണ സദ്യ വിളമ്പുന്നതിനു മുന്നെ നിലവിളക്കിനു മുന്നില്‍ ഒരിലയിട്ട് ഒരു സനാതന ഹിന്ദു അവിടെ ചോറും കറികളും വിളമ്പി. ഓരോ വിഭവം കൊണ്ടു വരുമ്പോഴും  കലില്‍ നിന്നു ചെരുപ്പൂരിയിട്ടായിരുന്നു വിളമ്പിയിരുന്നത്. അതെന്തുകൊണ്ടാണെന്നു ചോദിച്ചപ്പോള്‍  പറഞ്ഞ മറുപടി രസാവഹമായിരുന്നു. മഹാബലിയെ കൊലപ്പെടുത്തിയ വാമന മൂര്‍ത്തിക്ക് ചോറുവിളമ്പിയതാണത്രെ. അതുകൊണ്ടാണ്, ആദരപൂര്‍വം അത് നിര്‍വഹിച്ചതും. ബലിയെ ഓര്‍മ്മിക്കുന്നതിന്റെ ഇടയില്‍ കൂടി സവര്‍ണ്ണ അജണ്ട ഒളിച്ചു കടത്തുന്ന കൌശലം. ബലിയെ കോമാളി ആയി ചിത്രീകരിച്ച് അവഹേളിക്കുന്നു. ബലിയെ കൊലപ്പെടുത്തിയ ആളെ ഭക്ത്യാദരപൂര്‍വം അനുസ്മരിക്കുന്നു.

ഓണാഘോഷത്തില്‍ സവര്‍ണ്ണ ഹിന്ദുക്കള്‍  മഹാബലിയുടെ ഐശ്വര്യ പൂര്‍ണ്ണമായ സത്ഭരണമല്ല ഓര്‍മ്മിക്കുന്നത്. ബലിയെന്ന അസുരനെ കൊന്ന മഹാവിഷ്ണു എന്ന ഹിന്ദു ദൈവത്തിന്റെ വിജയമാണ്. ബലി എന്ന "തിന്മ"യുടെ മേല്‍  വിഷ്ണു എന്ന ദൈവം നേടിയ വിജയമാണ്.

Sarath said...

അലോപതി ഡോക്ടര ആയ താങ്ങൾ ഇങ്ങനെയേ പറയു ....ആലോപതിയും രോഗം പൂര്ണമായി മാറ്റുന്നുണ്ടോ ?രോഗികളെ കുറെ കാലം കൂടി കൊല്ലാകൊല ചെയ്യും അത്ര തന്നെ ........

kaalidaasan said...

>>>>അലോപതി ഡോക്ടര ആയ താങ്ങൾ ഇങ്ങനെയേ പറയു ....ആലോപതിയും രോഗം പൂര്ണമായി മാറ്റുന്നുണ്ടോ ?രോഗികളെ കുറെ കാലം കൂടി കൊല്ലാകൊല ചെയ്യും അത്ര തന്നെ ........<<<<

അലോപ്പതി ഡോക്ടറായ അനുഭവത്തില്‍ നിന്നു തന്നെയാണു ഞാന്‍ ഇത് പറയുന്നത്. ആയുര്‍വേദം ചികിത്സിച്ചു മാറ്റിയ ഒരസുഖവും ഞാന്‍ ഇതു വരെ കണ്ടിട്ടില്ല. താങ്കളുടെ അനുഭവത്തിലുണ്ടെങ്കില്‍ പറയുക.

അലോപ്പതി അനേകം രോഗങ്ങള്‍ പൂര്‍ണ്ണമായും സുഖപ്പെടുത്തുന്നുണ്ട്. സൂക്ഷ്മാണുക്കള്‍ വഴി ഉണ്ടാകുന്ന മിക്ക രോഗങ്ങളും തന്നെ അലോപ്പതി പൂര്‍ണ്ണമായും മാറ്റുന്നു. ശരീരത്തിലുണ്ടാകുന്ന മുഴകളും അംഗഭംഗങ്ങളും  അലോപ്പതി ശരിയാക്കുന്നുണ്ട്. അവയവങ്ങള്‍ക്ക് കേടുപറ്റുമ്പോള്‍ മാറ്റി വയ്ക്കുന്നു. പക്ഷെ ആയുര്‍വേദത്തിനിതുപോലെ അസുഖങ്ങള്‍ ഭേദപ്പെടുത്താനുള്ള ശേഷി ഇല്ല.

ആയുര്‍വേദ വൈദ്യന്മാര്‍ മിക്കവരും കഷായത്തിലൊക്കെ അലോപ്പതി ഗുളികകള്‍ പൊടിച്ചു കലക്കി മനുഷ്യരെ പറ്റിക്കുകയണു ചെയ്യുന്നത്.

ആയുര്‍വേദ മരുന്നുകള്‍ കഴിക്കുമ്പോള്‍ കര്‍ശനമായ ഭക്ഷണ നിയന്ത്രണമുണ്ട്. അതിന്റെ മെച്ചമാണ്, പല ചികിത്സകളുടെയും  ഫലം. ഒരു മരുന്നും കഴിക്കാതെ ഭക്ഷണം നിയന്ത്രിച്ചാലും ആ ഫലം ലഭിക്കും. പിന്നെ ആയുര്‍വേദത്തില്‍ പിഴിച്ചിലും തിരുമ്മലുമൊക്കെ ശരീരത്തിനുണ്ടാകുന്ന ചതവിനും  വാതം പോലുള്ള അസുഖങ്ങള്‍ക്കും  ഗുണം ചെയ്യാറുണ്ട്. ഇതുപോലെ ചില പരിമിതമായ ഗുണങ്ങളേ ആയുര്‍വേദ ചികിത്സ കൊണ്ട് ഉണ്ടാകുന്നുള്ളു.

kaalidaasan said...

>>>>എൻറ്റെ കഴിഞ്ഞ കുറെ പോസ്റ്റുകളൊക്കെ ഡിലീറ്റ് ചെയ്തു വക്കച്ചന്റെ കുടിലത മുഴുവൻ വെളിവാക്കി. ........<<<<

ഒരേ കമന്റ് തന്നെ ദിവസം രണ്ടു പ്രാവശ്യം വീതമെഴുതിയാല്‍ അത് ഡെലീറ്റ് ചെയ്യും. ഇവിടെ വായിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും ഒരു പ്രാവശ്യം വായിച്ചാല്‍ മനസിലാകും. അതുകൊണ്ടാണ്, ക്ഷീരബല പോലെ ആവര്‍ത്തിക്കുന്നത് ഡെലീറ്റ് ചെയ്യുന്നത്. പുതുതായിവല്ലതുമെഴുതാനുണ്ടെങ്കില്‍ എഴുതുക. അപ്പോള്‍ ഡെലീറ്റ് ചെയ്യില്ല. എന്റെ ബ്ളോഗില്‍ ആര്‍ക്കെങ്കിലും മുന്നറിയിപ്പു നല്‍കാന്‍ ഞാന്‍ താങ്കളെ നിയോഗിച്ചിട്ടില്ല. അത് മനസിലാക്കിയാല്‍ താങ്കളുടെ മനോരോഗത്തിന്ന് ശമനമുണ്ടാകും. എന്നോട് പറയാനുള്ള കാര്യം എന്തു വേണമെങ്കിലും  പറഞ്ഞോളൂ. മോദിയേയും സനാതന ധര്‍മ്മത്തെയും വിമര്‍ശിച്ചുകൊണ്ട് ഞാന്‍ പലതുമെഴുതി. ഞാന്‍ എഴുതിയതിനോട് വിയോജിപ്പുണ്ടെങ്കില്‍ കാര്യകാരണ സഹിതം അതൊക്കെ എഴുതിയാല്‍ ഞാന്‍  മറുപടി പറയാം. ഇവിടെ എഴുതുന്ന മറ്റുള്ളവരെ ആക്ഷേപിക്കാനും  മനസിലെ കുടിലത എടുത്തു പുറത്തിടാനുമുള്ളതല്ല ഈ ബ്ളോഗ്. അതു വേണമെങ്കില്‍ സ്വന്തമായി ഒരു ബ്ളോഗ് തുടങ്ങുക. ഇതൊക്കെ അവിടെ ഇറക്കി വയ്ക്കുക.

kaalidaasan said...

>>>>വള്ളിക്കുന്ന് വക്കച്ചനെ ബ്ലോക്കിയതുപോലെ ചെയ്തൊ, അതുവരെ എല്ലാ ബ്ലോഗുകളിലും ഇത് പ്രതീക്ഷിക്കാം. വക്കച്ചന്റെ credibility വായനക്കാരെ അറിയിക്കാൻ ഒരു നിഷ്കാമകർമം.<<<<

വള്ളിക്കുന്ന് എന്നെ ബ്ളോക്ക് ചെയ്തപ്പോള്‍  അവിടെ എഴുതേണ്ട കമന്റുകളൊക്കെ ഞാന്‍  എന്റെ ബ്ളോഗില്‍ എഴുതി. താങ്കള്‍ക്കും അതുപോലെ ചെയ്യാം. എന്റെ വായനക്കാര്‍ വള്ളിക്കുന്നിനേപ്പോലെ ആയിരങ്ങളൊന്നുമില്ല. വളരെ കുറച്ചേ ഉള്ളു. അവര്‍ക്കൊക്കെ എന്റെ credibility നന്നായി അറിയാം. ഞാന്‍ എഴുതുന്നതിനോട് ഒട്ടും യോജിപ്പിലത്ത പല മുസ്ലിങ്ങളും ഞാന്‍ എഴുതുന്നത് സ്ഥിരമായി വയിക്കാറുമുണ്ട്. വെറുതെ ചന്തപ്പെണ്ണുങ്ങളേപ്പോലെ ഇങ്ങനെ പതം പറഞ്ഞ് കരയാതെ ഞാന്‍ എഴുതുന്നതിനോട് പ്രതികരിക്കുന്ന വിദ്യ സ്വന്തമാക്കു. ശാപവാക്കുകളും വ്യക്തിപരമായ അധിക്ഷേപങ്ങളും കൊണ്ട് ഒന്നും നേടാനില്ല. ഇപ്പോള്‍ താങ്കള്‍ക്കുള്ളതുപോലെ മനസമാധാനം നഷ്ടപ്പെടുന്നത് മിച്ചം.

kaalidaasan said...

>>>>സംഘടിത മതങ്ങൾക്കുള്ള കോർപ്പറേറ്റ് സംവിധാനമൊന്നുമില്ലാത്ത, സഹസ്രാബ്ദങ്ങളായി നന്മ, തിന്മകൾ തിരിച്ചറിഞ്ഞ് സ്വയം തിരുത്തി, ഉരുത്തിരിഞ്ഞുവരുന്ന ഒരു മഹാജനക്കൂട്ടായ്മയാണ് ഹിന്ദുക്കൾ. <<<<

നന്മ തിനമയൊക്കെ തിരിച്ചറിഞ്ഞ് സ്വയം തിരുത്തി ആണ്, എല്ലാ മനുഷ്യ സമൂഹങ്ങളും മുന്നേറുന്നത്. കത്തോലിക്കാ സഭയിലുണ്ടായിരുന്ന തിന്മയാണ്, അതിലെ വൈദികര്‍ നടത്തിയ ബാല പീഢനം. അതിനെതിരെ അതിന്റെ നേതാവു ശബ്ദമുയര്‍ത്തിയതും അത് ചെയ്തതിന്, മനുഷ്യരാശിയോട് മാപ്പു ചോദിച്ചതും ഇതേ തിരിച്ചറിവാണ്. പക്ഷെ താങ്കളേപ്പോലുള്ള ജന്തുക്കള്‍ക്ക് അത് സഹിക്കാന്‍  ആകുന്നില്ല. ഇന്നും അവര്‍ണ്ണരെ അവഹേളിക്കുകയും പീഢിപ്പിക്കുകയും ചെയ്യുന്നവരെ പിന്തുണക്കുന്ന താങ്കള്‍ക്ക് അത് സഹിക്കാന്‍ ആകുന്നില്ല. അതിന്റെ വിലാപമാണു താങ്കളിവിടെ കെട്ടഴിക്കുന്നത്. നന്മ, തിന്മകൾ തിരിച്ചറിഞ്ഞ് സ്വയം തിരുത്തി, ഉരുത്തിരിഞ്ഞുവരുന്ന ഏത് മഹാജനക്കൂട്ടായ്മയും കത്തോലിക്കാ സഭ നടത്തുന്ന തിരുത്തലുകളും മാപ്പപേക്ഷയും മനസിലാക്കും. പക്ഷെ താങ്കളാ ഗണത്തില്‍ വരുന്നില്ല എന്നതാണു ശരി.

അവര്‍ണ്ണരും മനുഷ്യരാണെന്നു മനസിലാക്കിയ അനേകായിരം ഹിന്ദുക്കളുടെ മനോഭാവം മാറിയത് ഇതുപോലെയുള്ള തിരുത്തലുകള്‍  കൊണ്ടാണ്. ഇന്നും അവര്‍ണരെ പീഢിപ്പിക്കുന്നവരുണ്ട്. അവരെ മനുഷ്യരായി കാണാത്ത അനേകായിരം സവര്‍ണ്ണ ഹിന്ദുക്കളുണ്ട്. അതില്‍ ഒരാളാണ്, മോദി എന്ന ഇന്‍ഡ്യന്‍ പ്രധാന മന്ത്രി. അതിന്റെ തെളിവാണ്, അവര്‍ണ്ണരേക്കൊണ്ട് അദ്ദേഹം ഭരിച്ച ഗുജറാത്തില്‍ ഇപ്പോഴും സവര്‍ണ്ണന്റെ മലം കോരിക്കുന്നത്. അവര്‍ണ്ണര്‍ മനുഷ്യരാണെന്ന് കരുതി അംഗീകരിക്കുന്നവര്‍ ഭരിച്ച കേരളത്തില്‍ അതില്ല. അവര്‍ണ്ണര്‍ സവര്‍ണ്ണന്റെ മലം കോരുമ്പോള്‍  സവര്‍ണ്ണ ദൈവം പ്രീതിപ്പെടുന്നു എന്നും അതു വഴി അവര്‍ണ്ണര്‍ enlightenment നേടുന്നു എന്നും പറയുന്നത് മോദിയാണ്. ഞാന്‍ അതിനെ വിമര്‍ശിക്കുന്നത് താങ്കള്‍ക്ക് സഹിക്കുന്നില്ല. അതിനൊരു കാരണമേ ഉള്ളു. മോദിയുടെ മനസിലുള്ള അവര്‍ണ്ണ അവഹേളനം  താങ്കളിലുമുണ്ട് എന്നാണ്. നന്മ, തിന്മകൾ തിരിച്ചറിഞ്ഞ് സ്വയം തിരുത്തി, ഉരുത്തിരിഞ്ഞുവരുന്ന ഒരു മഹാജനക്കൂട്ടായ്മയില്‍ ഏതായാലും മോദി ഇല്ല. താങ്കളുമില്ല. ഉണ്ടെങ്കില്‍ മോദി പറഞ്ഞത് തെറ്റാണെന്നു പറയാന്‍ താങ്കള്‍ക്ക് സാധിക്കുമായിരുന്നു. അതിനുള്ള തിരിച്ചറിവോ മാനസിക വളര്‍ച്ചയോ താങ്കള്‍ക്കില്ല. അതുകൊണ്ട് താങ്കള്‍ നടത്തുന്ന വേശ്യയുടെ ചാരിത്ര്യ പ്രസംഗം ഞാന്‍ പുച്ഛത്തോടെ തള്ളിക്കളയുന്നു.

kaalidaasan said...

>>>അതെന്താ കത്തോലിക്കാ പാതിരികൾ മാത്രമേ പീഡിപ്പിക്കുന്നുള്ളൂ ? eastern orthodox church, oriental ഇവിടങ്ങളിലൊന്നുമില്ല എന്നാണോ ?<<<

താങ്കള്‍ നഖശിഖാന്തം വെറുക്കുന്ന ക്രൈസ്തവ സഭയിലെ ഒരാളെങ്കിലും മാപ്പു ചോദിക്കുനുണ്ട് എന്ന് താങ്കളെ ബോധ്യപ്പെടുത്താനാണിതു പറഞ്ഞത്.

കത്തോലിക്കാ സഭയില്‍ മാത്രമേ വൈദികര്‍ ഹിന്ദു സന്യാസിമാരേപ്പോലെ വിവാഹം ​കഴിക്കാതിരിക്കുന്നുള്ളു. മറ്റ് സഭകളിലെ ഒക്കെ വൈദികര്‍ വിവാഹം കഴിക്കുനുണ്ട്. അതുകൊണ്ട് താങ്കളീ പറയുന്ന പീഢനം കത്തോലിക്കാ സഭയില്‍ ആണൂ കൂടുതലുള്ളത്.

കേരളത്തിലും ഇന്‍ഡ്യയിലും നിത്യേന ബാല പീഢനങ്ങളും സ്ത്രീപീഢനങ്ങളും അനേകം നടക്കുന്നുണ്ട്. അതൊക്കെ ചെയ്യുന്നത് വിവാഹിതരും ചെറുപ്പക്കാരും ഒക്കെ ആണ്. ബഹു ഭൂരിഭാഗവും ഹിന്ദുക്കളുമാണ്. ഉത്തരേന്ത്യയില്‍ ആണെങ്കില്‍ സവര്‍ണ്ണര്‍ ദളിത് പെണ്‍കുട്ടികളെ പീഢിപ്പിച്ച് കൊലപ്പെടുത്തുന്ന കഥകള്‍ കേള്‍ക്കാത്ത ഒറ്റ ദിവസം പോലുമില്ല. ദളിത് പെണ്‍കുട്ടി പീഢനത്തിരയായാല്‍ താങ്കളേപ്പോലുള്ള ജന്തുക്കളൊന്നും കണ്ട ഭാവം പോലും നടിക്കില്ല. ഡെല്‍ഹിയില്‍ സവര്‍ണ്ണ പെണ്‍കുട്ടി പീഢിപ്പിക്കപ്പെട്ടപ്പോള്‍ മെഴുകു തിരി കത്തിക്കാന്‍ നൂറുകണക്കിനാളുകളുണ്ടായി. അവര്‍ണ്ണരോട് താങ്കളേപ്പോലുള്ള സവര്‍ണ്ണര്‍ക്കുള്ള മനോഭാവമാണതു വഴി പുറത്തു വരുന്നത്. ഇതൊന്നും കാണാതെ വൈദികരുടെ പിന്നാലെ നടക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട ആവശ്യമില്ല.

തമിഴ് നാട്ടില്‍ രണ്ടു ദിവസം മുന്നെ ദളിത് യുവാവിനെ പ്രേമിച്ച സവര്‍ണ്ണ യുവതിയെ അവളുടെ മാതാപിതാക്കള്‍  തന്നെ ചുട്ടുകൊന്നു. അവര്‍ണ്ണരോട് സവര്‍ണ്ണര്‍ക്ക് ഇന്നുമുള്ള മനോഭാവം ആണത് കാണിക്കുന്നത്.

Woman burnt alive by parents for marrying a Dalit boy

Madurai: In a case of honour killing in Tamil Nadu, a young woman was burnt alive allegedly by her parents for marrying a Dalit boy against their wishes.
The incident happened in Usilampatti town in Madurai.
The police has arrested the parents on charges of murder after the woman's husband filed a complaint at the Madurai police station.

kaalidaasan said...

വൈദ്യശാസ്ത്രത്തിലെ എല്ലാറ്റിനും അലോപ്പതിക്കുത്തരമില്ലെങ്കിലും  ഇന്ന് ഉള്ളതില്‍ ഏറ്റവും മികച്ച ചികിത്സാരീതി ആണത്. അലോപ്പതിയുടെ നേട്ടങ്ങളില്‍ ഒന്ന്.

miracle baby

സനാതന വൈദ്യശാസ്ത്രം ആണെങ്കില്‍ എന്തു ചെയ്യുമായിരുന്നു? ഏറിയാല്‍ ഈ ഭ്രൂണത്തെ കഷണങ്ങളക്കി മുറിച്ച് കുടങ്ങളില്‍ സൂക്ഷിച്ചു വയ്ക്കുമായിരുന്നു അല്ലേ? അത് നൂറു കുട്ടികളായി വളരുമെന്ന അന്ധവിശ്വാസത്തോടെ.

Baiju Elikkattoor said...

താഴയുള്ള പരാമര്ശം കൌതുകകരം ആയി തോന്നി.......

/// ഭഗവാന്‍ ബുദ്ധനുള്പ്പെ ടെ പതിമൂന്നുപേരാണ് ബി.സി. 524-ല്‍ സം ഘത്തിനു രൂപം നല്കിയത്. ഈ കാരണത്താലാണ് ഇന്ത്യയില്‍ പതിമൂന്ന് എന്ന സംഖ്യ ദുശ്ശകുനമാണെന്ന് ശ ത്രുക്കള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ബുദ്ധമത രാഷ്ട്രങ്ങളില്‍ ഇന്നും പതിമൂന്ന് എന്ന സംഖ്യ ഭാഗ്യമായി കരുതിപ്പോരുന്നു. (പാശ്ചാത്യരാജ്യങ്ങളില്‍ പലരും പതിമൂന്ന് എന്ന സംഖ്യ ദുശ്ശകുനമായി കാണുന്നു. ഇതിന്റെ പിന്നില്‍ യഹൂദരാണ്. യഹൂദമതത്തെ ക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്മാരുംകൂടി തകര്ത്ത തിന്റെ പ്രതികാരമായാണ് പതിമൂന്നിനെ മോശവല്ക്കരിക്കാന്‍ കാരണം.) തൃശരണത്തെ അനുസ്മരിപ്പിച്ചുകൊണ്ടാണ് മൂന്ന് ഉപയോഗിക്കുന്നത് (നമ്മുടെ വീട്ടില്‍ നിന്നും മൂന്നുപേര്കൂതടി പോകുമ്പോ ള്‍ പോകരുത്, രണ്ടുപേര്കൂ ടി പോ യാല്‍ മതി എന്നുപറയാറുണ്ട്. തൃശരണത്തിലും തൃപിഡകയിലും മൂന്ന് ഉള്പ്പെരട്ടിട്ടുള്ളതുകൊണ്ടാണ് മൂന്നുപേര്‍ കൂടി പോകരുതെന്ന് പ്രചരിപ്പിക്കുന്നത്. ///

https://www.facebook.com/prathapan.kp/posts/10201622199076288

kaalidaasan said...

>>>>'അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും സഹിഷ്ണുതയോടെ സ്വീകരിക്കുന്നതാണ്' എന്നതിനു പകരം വക്കച്ചനിഷ്ടമുള്ളതെ ഇതിൽ എഴുതാവൂ എന്ന് നെറ്റിയിൽ എഴുതിയോട്ടിച്ചുകൂടേ? <<<<

അത് അഭിപ്രയങ്ങളും നിര്‍ദേശങ്ങളുമാണ്. അതൊക്കെ താങ്കള്‍  എഴുതി ഇരുന്ന സമയത്ത് അതിനെയൊക്കെ സഹിഷ്ണുതയോടെ സ്വീകരിച്ചിട്ടുണ്ട്.

അതൊനുമ്പക്ഷെ ഇപ്പോഴുള്ള വയറിളക്കവും ഛര്‍ദ്ദിയുമല്ല. ദിവസം മൂന്നു നേരം ഒരേ വാചകങ്ങള്‍  കോപ്പി പേസ്റ്റ് ചെയ്യുന്നത് അഭിപ്രായമെഴുതലാണെന്നത് സനാതന ധര്‍മ്മശാസ്ത്രത്തിലെ കീഴ്വഴക്കമായിരിക്കാം. അതിവിടെ വേണ്ട. ഇങ്ങനെയുള്ള അസുഖം ചികിത്സിക്കാന്‍ വേണ്ടി ഇഷ്ടം പോലെ സ്ഥാപനങ്ങള്‍ ആധുനിക വൈദ്യശാസ്ത്രം കേരളത്തില്‍ നടത്തുന്നുണ്ട്. അവിടെ പോയാല്‍ മതി. അതിഷ്ടമല്ലെങ്കില്‍ പേരു കേട്ട കുറെ എണ്ണം  നമ്പൂരിമാരും നടത്തുന്നുണ്ട്.

kaalidaasan said...

>>>>'ഇതുവായിച്ച് വീണ്ടും ഞെട്ടി, ഭൂരിപക്ഷം രോഗികളും പാപികളാണെന്നു കരുതി ആ പാവങ്ങളുടെയൊക്കെ കഥ കഴിച്ചിട്ടുണ്ടാവും. <<<<

അവര്‍ണ്ണര്‍ കഴുതകളാണെന്ന് തീരുമാനിച്ച് ഇന്നും അവരെ മലം കോരിക്കുന്ന നികൃഷ്ടത കാണിക്കുന്ന ജന്തുക്കള്‍ക്ക് ഇതുപോലെ പല ഭാവനകളും ഉണ്ടാകാം. സവര്‍ണ്ണന്റെ മലം  കോരുമ്പോള്‍  അവര്‍ണ്ണന്, enlightenment ലഭിക്കുന്നു എന്നു പറയുന്ന മോദി ഭരിക്കുമ്പോള്‍ പ്രത്യേകിച്ചും.

രോഗികളെ ചികിത്സിച്ച് ഭേദമാക്കാന്‍  ആയുര്‍വേദത്തിനു കഴിയില്ല എന്ന യഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ ഹിന്ദു അവതാരം പടിഞ്ഞാറന്‍ ക്രിസ്ത്യാനികളില്‍ നിന്നും ഇരന്നു വാങ്ങുന്ന കോടികള്‍ മുടക്കി ആണ്, ആധുനിക വൈദ്യശാസ്ത്ര സ്ഥാപനം നടത്തുന്നത്.

പാവങ്ങളുടെ കഥകഴിക്കുന്നത് ആരാണെന്നൊക്കെ പല പ്രാവശ്യം ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദു മതത്തില്‍ ചേരാതെ ക്രിസ്തു മതത്തില്‍ ചേര്‍ന്ന ഖാന്ദമാലിലെ പാവങ്ങളെ ഒക്കെ കഴുത്തു വെട്ടി ക്കൊന്ന കാപാലികര്‍ക്ക് വിടു പണി ചെയ്യുന്ന സംഘി ആണിപ്പോള്‍  ഞാന്‍ പാവങ്ങളുടെ കഥ കഴിക്കുന്നു എന്നാരോപിക്കുന്നത്. താങ്കളേപ്പോലുള്ള അനേകം സംഘികളുടെ അസുഖമൊക്കെ ഞാന്‍ ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ട്.

Baiju Elikkattoor said...

“ദലിതരുടെ മതപരിവര്ത്ത നം തടയാന്‍ സവര്ണ്ണ4ന്‍ ശ്രമിക്കുന്നത് ഒരിക്കലും ദലിതരോടുളള സ്‌നേഹം കൊണ്ടല്ല. മറിച്ച് ഇന്ത്യയില്‍ സവര്ണ്ണയമേധാവിത്വം നിലനിര്ത്തുെന്നതിനുവേണ്ടിമാത്രമാണ്. ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമായി നിലനിന്നാല്‍ മാത്രമേ സവര്ണ്ണത ഹിന്ദുക്കള്ക്ക്ട രാഷട്രീയമേഖലകളില്‍ മേധാവിത്വം നിലനിര്ത്താിന്‍ സാധിക്കുകയുളള. ഇതുകൊണ്ടാണ് മതപരിവര്ത്ത്നം രാജ്യദ്രോഹമാണെന്നും ക്രിമിനല്‍ കുറ്റമാണെന്നുമൊക്കെ ആരോപിച്ച് മതപരിവര്ത്ത്നം തടയാന്‍ സവര്ണ്ണമഹിന്ദുക്കള്‍ ശ്രമിക്കുന്നത്. ഹിന്ദു പാര്ലകമെന്റ് എന്ന പുതിയൊരാശയവുമായി ചിലര്‍ രംഗത്തുവരുന്നതും ദലിതരുടെ മതപരിവര്ത്ത്നം തടയുക എന്നത് ലക്ഷ്യമാക്കിയാണ്.”

വായിക്കുക......

http://idaneram.blogspot.com/2014/10/blog-post_83.html

kaalidaasan said...

>>സംഘടിത മതങ്ങൾക്കുള്ള കോർപ്പറേറ്റ് സംവിധാനങ്ങൾ - (ഞാനെഴുതിയ ഈ പ്രധാന വ്യത്യസ്ഥത വക്കച്ചൻ ഡിലീറ്റി) കൊണ്ട് തിരിപ്പിക്കുന്നതും, സ്വയം ഉരുത്തിരിയുന്നതും തമ്മിലുള്ള വ്യത്യാസം വക്കച്ചനു മനസ്സിലാകുന്നുണ്ട്.<<<

യഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ സംഘിക്ക് മടിയാണല്ലോ. ചരിത്രം മുഴുവന്‍ അതല്ലെ. ഡളിതരെ പശുവിനേക്കാള്‍ താഴെ ഇപ്പോഴും കാണുന്നു എന്ന യാഥാര്‍ത്ഥ്യം ഇനിയു സംഘിക്ക് അംഗീകരിക്കാന്‍ ആകുന്നില്ല. അപ്പോള്‍ പിന്നെ സ്വയം ഉരുത്തിരിയുന്നതിലും തിരിപ്പിക്കുന്നതിലും ഒക്കെ പറന്നു നടക്കാം.

പശുവിനേക്കാള്‍ താഴെ കാണുന്ന ഒരു നികൃഷ്ടതയില്‍ തുടരുന്നതിനേക്കാള്‍ നല്ലത് മറ്റ് മതങ്ങളിലേക്ക് പോകുന്നതാണെന്നു തിരിച്ചറിയുന്ന ദളിതര്‍ കൂട്ടത്തോടെ മറ്റ് മതങ്ങളിലേക്ക് പോകുന്നു. അതില്‍ ആശങ്ക പൂണ്ട് പെട്ടെന്നു ദളിതരെ ഹിന്ദുമതത്തില്‍ ചേര്‍ത്തു. അതൊന്നും പക്ഷെ സ്വയം ​ഉരുത്തിരിഞ്ഞു വന്ന മാറ്റമൊന്നുമല്ല. പേടി കൊണ്ട് എണ്ണത്തില്‍ പിന്നാക്കാം പൊകുമെന്ന പേടി കൊണ്ട് ഗതികേടുകൊണ്ട് എടുത്ത തീരുമാനമാണ്. ദളിതര്‍ എന്നും  അടിമകളായി തന്നെ കിടക്കുമെന്ന അഹന്തക്ക് കിട്ടിയ കൊട്ടായിരുന്നു മതം മാറ്റം. അപ്പോള്‍ ഗത്യന്തരമില്ലാതെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കി. മനസിലിപ്പോഴും  അവര്‍ണ്ണരോട് പുച്ഛമാണ്.അതൊക്കെ ആണു, ദളിതന്‍ ഇരുന്ന കസേരയില്‍ ചാണക വെള്ളം തളിക്കുന്നതിലേക്ക് നയിക്കുന്നത്. അതിന്റെ മറ്റൊരു തികട്ടലാണ്, ദളിതന്‍ മലം കോരുമ്പോള്‍  സവര്‍ണ്ണ ദൈവം പ്രീതിപ്പെടുന്നു എന്നുള്ള വൃ ത്തികേടുകള്‍  മോദിയുടെ വാക്കുകളിലൂടെ പുറത്തു വന്നതും. 100% ഹിന്ദുക്കളുണ്ടായിരുന്ന ഇന്‍ഡ്യയില്‍  ഇപ്പോള്‍ 80% മാത്രമേ ഉള്ളു. അത് വീണ്ടും കുറഞ്ഞു വരുന്നു. അങ്കലാപ്പിലായ സംഘികള്‍ മത പരിവര്‍ത്തനം നിയമം മൂലം നിരോധിക്കുന്നു. എന്നിട്ടും വലിയ ഫലമൊന്നുമില്ല. പേരില്‍ ഹിന്ദുവായും വിശ്വാസത്തില്‍ മറ്റ മതത്തിലും പലരും ജിവിക്കുന്നത് ഈ അസംബന്ധത്തോടുള്ള പ്രതിഷേധമാണ്.

സംഘി ആരോപിക്കുന്ന ഏറ്റവും വലിയ കോര്‍പ്പറേറ്റ് സംവിധാനമാണ്, കത്തോലിക്കാ സഭ. അതേ പോലെ കെട്ടുറപ്പുള്ള മറ്റൊരു മത സംഘടന, ആര്‍ എസ് എസ് മാത്രമാണ്. കത്തോലിക്കാ സഭയിലെ വൈദികര്‍ക്ക് വിവാഹം കഴിക്കാന്‍ ആകില്ല. അര്‍ എസ് എസിലെ പ്രചാരകന്‍മാര്‍ക്കും വിവാഹം ​കഴികാന്‍ ആകില്ല. മോദിക്ക് ഭാര്യയെ തള്ളിപ്പറയേണ്ടി വന്നത് ഈ കാരണത്താലാണ്. മോദി ഭര്‍ത്താവാണെന്ന് ഇന്നും കരുതുന്ന ആ സാധ്വിയെ മോദി ഒരിക്കലും  തിരിഞ്ഞ് നോക്കിയിട്ടില്ല. ശാരീരികാവശ്യങ്ങള്‍ക്ക് വേണ്ടി പ്രചാരകരും  പല ബാല പീഢനങ്ങളും നടത്തിയിട്ടുണ്ടാകും.അല്ലെങ്കില്‍ അവരൊക്കെ ഷ്ണ്ഢന്‍മാര്‍ ആയിരിക്കണം. വൈദികരുടെ പീഢനങ്ങള്‍ പുറത്തു വന്നതുപോലെ ഇത് പുറത്തു വന്നിട്ടില്ല എന്നേ ഉള്ളു. അമൃതാനന്ദമയിയുടെ കാമ കേളികളൊക്കെ അവരുടെ ശിക്ഷ്യ കുറച്ചു നാളുകള്‍ക്ക് മുന്നെ വെളിപ്പെടുത്തിയിരുന്നു. അതൊക്കെ വള്ളിക്കാവിലും പരിസരത്തുമുള്ളവര്‍ക്ക് പണ്ടേ അറിയാവുന്ന സത്യങ്ങളാണ്. കെട്ടിപിടുത്തം തുടങ്ങിയ യൌവ്വനകാലത്ത് ചെറുപ്പക്കാര്‍ കെട്ടിപ്പിടിക്കാന്‍ ക്യൂ നിന്ന കഥകളൊക്കെ ആ നാട്ടില്‍ എല്ലാവര്‍ക്കുമറിയാം.അമ്മ ആയാലും പള്ളീലച്ചനായാലും പ്രചാരകന്‍ ആയാലും  മനുഷ്യരൊക്കെ ഒരു പോലെ ആണ്.

കോര്‍പ്പറേറ്റ് സംവിധാനമായ കത്തോലിക്കാ സഭ അതിന്റെ തെറ്റുകള്‍  തിരിച്ചറിയുന്നു. മാപ്പു ചോദിക്കുന്നു. തിരുത്തുന്നു. സംഘിക്ക് അത് സഹിക്കാന്‍ ആകുന്നില്ല. ഗാന്ധിജിയെ വധിച്ച ആര്‍ എസ് എസ് ഇന്നു വരെ അതില്‍  ഖേദം പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോള്‍ നാണം കെട്ട് ഗാന്ധിജിയെ സ്വന്തമാക്കുന്നു. ഗാന്ധി ജയന്തി ദിനത്തില്‍  ശുചീകരണ നാടകം മോദി ആടുന്നു. മോദിക്ക് അര്‍ഹിക്കുന്ന മറുപടി കമല്‍ ഹാസന്‍ നല്‍കിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനത്തിനു പണം സ്വരൂപിക്കാന്‍ പടിഞ്ഞാറന്‍ നാടുകളിലെ ക്രിസ്ത്യാനികള്‍  നടത്തുന്ന ഐസ് ബക്കറ്റ് ചലഞ്ച് വികൃതമായി അനുകരിച്ച് പുതിയതെന്തോ ചെയ്യുന്നു എന്ന് മോദി അഭിനയിക്കുന്നു. മസിലുരുട്ടി പ്രകോപാനം സൃഷ്ടിക്കുന്ന ആര്‍ എസ് എസ് കാര്‍ കോടിക്കണക്കിന്, ഇന്‍ഡ്യയിലുണ്ടല്ലോ. വെറുതെ മറ്റുള്ളവരെ വെല്ലുവിളിക്കാതെ അവരോട് പറഞ്ഞാല്‍ ഇന്‍ഡ്യ മുഴുവന്‍ ഒറ്റ ആഴ്ച്ച കൊണ്ട് ശുചിയക്കാവുന്നതേ ഉള്ളു. വെറുതെ നാടകം കളിച്ച് മറ്റുള്ളവരെ പറ്റിക്കേണ്ട ആവശ്യമില്ല.

അവര്‍ണ്ണനെ അടിച്ചമര്‍ത്തിയതും അവരെ കൂട്ടത്തോടെ കൊന്നൊടുക്കിയതും, അവരുടെ അവകാശങ്ങള്‍ നിഷേധിച്ചതും സ്വത്തു വകകളൊക്കെ സ്വന്തമാക്കിയതും തെറ്റാണെന്ന് ഒറ്റ സംഘിയും പറയില്ല. അതുകൊണ്ട് തെറ്റു ചെയ്യുന്നത് തിരുത്തുന്നവരെ സംഘിക്ക് സഹിക്കാനും ആകില്ല.

kaalidaasan said...

>>വായിക്കുക......

http://idaneram.blogspot.com/2014/10/blog-post_83.html<<<


ആ ലേഖനത്തിന്റെ ലിങ്ക് തന്നതിനു നന്ദി. അവര്‍ണ്ണരൊക്കെ ചിന്തിക്കുന്നതെന്താണെന്ന് ഇന്നും സംഘികള്‍ക്ക് അറിയില്ല. അവരൊക്കെ എന്നും അടിമകളായി തന്നെ തുടരുമെന്ന വ്യാമോഹമാണു സംഘിക്ക്. ആ ലേഖനത്തിലെ ഏറ്റവും പ്രസക്തമായ ഭാഗം ഇതാണ്.

'നിങ്ങള്‍ ഹിന്ദുവായി തുടരുകയാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ രാഷ്ട്രീയ രക്ഷാവ്യവസ്ഥകള്‍ നഷ്ടപ്പെടുമെന്ന് തീര്‍ച്ചയാണ്. നിങ്ങള്‍ക്കവയെ രക്ഷപ്പെടുത്തണമെങ്കില്‍ ഈ മതം വിടുക. മതപരിവര്‍ത്തനത്തിലൂടെ മാത്രമേ രാഷ്ട്രീയസുരക്ഷാ വ്യവസ്ഥകള്‍ ശാശ്വതമായിരിക്കുക യുളളു. ഹിന്ദുമതം എന്റെ മനസാക്ഷിയെ ആകര്‍ഷിക്കു ന്നില്ല. അതെന്റെ ആത്മാഭിമാനത്തേയും ആകര്‍ഷിക്കു ന്നില്ല. എന്തുതന്നെയായലും നിങ്ങളുടെ മതംമാറ്റം ഭൗതികവും അതുപോലെതന്നെ ആത്മീയവുമായ നേട്ടങ്ങള്‍ക്കുവേണ്ടിയാണ്. ചിലയാളുകള്‍ ഭൗതിക നേട്ട ങ്ങള്‍ക്കുവേണ്ടി മതം മാറ്റം നടത്തുന്നതിനെ പരിഹാസ ത്തോടും പുപ്ഛത്തോടും കൂടി കാണുന്നു. അത്തരമാളു കളെ വിഡ്ഢികള്‍ എന്നു വിളിക്കാന്‍ എനിക്കൊരുമടിയും തോന്നുന്നില്ല' എന്ന് ബാബാസാഹേബ് തുറന്നു പറഞ്ഞു.

അംബെദ്ക്കറുടെ ഈ വാക്കുകള്‍ ഈ സംഘി എങ്ങനെ സഹിക്കും? ആത്മീയതയേക്കാള്‍ ഭൌതിക നേട്ടങ്ങളാണ്, ദളിതനു പ്രധാനമെന്ന് അംബെദ്ക്കര്‍ തിരിച്ചറിഞ്ഞിരുന്നു. മലം കോരി സവര്‍ണ്ണ ദൈവം വാഗ്ദാനം ചെയ്യുന്ന enlightenment നേടുന്നതിനേക്കാള്‍  ഈ ഭൂമിയില്‍ മനുഷ്യനായി ജീവിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. അനേകം ദളിതര്‍ ഇന്ന് അത് തിരിച്ചറിയുന്നു. അടിമത്തം മാത്രം സമ്മാനിക്കുന്ന ഒരു അസംബന്ധത്തില്‍ അവരില്‍ പലരും തുടരാന്‍ ഇഷ്ടപ്പെടുന്നില്ല. ഭൂരിഭാഗം ദളിതരും സംവരണത്തിന്റെ ആനുകൂല്യം  ഉള്ളതുകൊണ്ടാണ്, ഇന്നും ഹിന്ദു മതത്തില്‍ തുടരുന്നത്. സാമ്പത്തിക സംവരണം നടപ്പിലാക്കിയാല്‍ ഉടനെ ദളിതരില്‍ ഭൂരിഭാഗവും ഹിന്ദു മതം ഉപേക്ഷിക്കും. ദളിത് ക്രിസ്ത്യാനികള്‍ക്കും ദളിത് മുസ്ലിങ്ങള്‍ക്കും സംവരണം നല്‍കിയാല്‍ അവര്‍ നിശ്ചയമായും  ഹിന്ദു മതം ഉപേക്ഷിക്കും. അത് തിരിച്ചറിഞ്ഞതുകൊണ്ടാണ്, ബി ജെ പി യും മോദിയുമിപ്പോള്‍ സാമ്പത്തിക സംവരണത്തേക്കുറിച്ച് ഒരക്ഷരം ഉരിയാടാത്തതും, ദളിത് മുസ്ലിം സംവരണത്തെ നഖ ശിഖാന്തം എതിര്‍ക്കുന്നതും.

Baiju Elikkattoor said...

അംബേദ്‌ക്കറുടെ വാക്കുകള്‍ ഉദ്ധരിച്ചു കാളിദാസന്‍ എഴുതിയ കമന്റിനു വസ്തുനിഷ്ഠമായ അഭിപ്രായം എന്തെങ്കിലും സംഘികളുടെ ഭാഗത്ത് ഉണ്ടോ എന്നറിയാന്‍ കൌതുകം ഉണ്ട്.

പേത്തല പട്ടികള്‍ ചിലക്കുന്ന പോലെ വീണ്ടും വീണ്ടും അര്ഥം ഇല്ലാത്ത കാര്യം കോപ്പി പേസ്റ്റ് ചെയ്യുന്നതിനെ അല്ല ഉദ്ദേശിച്ചത്.

kaalidaasan said...

>>> ഡോക്ടർ ആണെന്ന് അവകാശപ്പെടും എന്നിട്ട് പരിചയമില്ലാത്തവരെപ്പോലും രോഗിയെന്നു വിളിക്കും.<<<<

രോഗിയെ രോഗിയെന്നു വിളിക്കുന്നതാണ്, എന്റെ ശീലം. ഗുരുതരമായ മനോരോഗം ബാധിച്ച താങ്കളെ അങ്ങനെ തന്നെ വിളിക്കണമെന്നാണ്, ഞാന്‍ പഠിച്ച ആധുനിക വൈദ്യശാസ്ത്രം എന്നെ മനസിലാക്കിക്കുന്നത്.

ആര്‍ എസ് എസ് കത്തോലിക്കാ സഭ പോലെ ആണെന്ന് കേട്ടപ്പോഴേക്കും സംഘിക്ക് ഭ്രാന്തിളകുന്നു. ആര്‍ എസ് എസ് പ്രചാരക് ആകണമെങ്കില്‍ ഭാര്യയെ ഉപേക്ഷിക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ടത് ആര്‍ എസ് എസ് നേതാക്കളായിരുന്നു. ഭാര്യയേക്കാള്‍ വലുത് ആര്‍ എസ് എസ് ആണെന്നു കരുതുന്ന മോദി അങ്ങനെ ചെയ്തു.

ഡോക്ടര്‍ എന്നാവകാശപ്പെട്ട ഹെഡ്ഗേവാര്‍ ആയിരുന്നു ആര്‍ എസ് എസ് സ്ഥാപിച്ചത്. . ഫാസിസത്തെയും  നാസിസത്തെയും  ആരാധിച്ച ഹെഡ്ഗേവാര്‍. ഗാന്ധിജിയെ വെടി വച്ചു കൊന്നത് ഈ ഹെഡ്ഗേവാറിന്റെ ശിക്ഷ്യനായ ഗോഡ്സെയും. സവര്‍ക്കര്‍ ഒരു പടികൂടി കടന്ന് ആവേശം കൊണ്ടിരുന്നത് ഇങ്ങനെ.

"There is no reason to suppose that Hitler must be a human monster because he passes off as a Nazi or Churchill is a demigod because he calls himself a Democrat. Nazism proved undeniably the savior of Germany under the set of circumstances Germany was placed in."

“Surely Hitler knows better than Pandit Nehru does what suits Germany best. The very fact that Germany or Italy has so wonderfully recovered and grown so powerful as never before at the touch of Nazi or Fascist magical wand is enough to prove that those political ‘isms’ were the most congenial tonics their health demanded.”

"Germany’s solemn idea of the revival of the Aryan culture, the glorification of the Swastika, her patronage of Vedic learning and the ardent championship of the tradition of Indo-Germanic civilization are welcomed by the religious and sensible Hindus of India with a jubilant hope,”

“Only a few Socialists headed by… Nehru have created a bubble of resentment against the present government of Germany, but their activities are far from having any significance in India.”

“Germany’s crusade against the enemies of Aryan culture will bring all the Aryan nations of the world to their senses and awaken the Indian Hindus for the restoration of their lost glory."

"A nation is formed by a majority living therein,” “What did the Jews do in Germany? They being in minority were driven out from Germany.”

kaalidaasan said...

യഹൂദരോട് ഹിറ്റ്ലര്‍ ചെയ്തതു തന്നെ ഇന്‍ഡ്യയിലെ മുസ്ലിങ്ങളോട് ചെയ്യണമെന്നായിരുനു സവര്‍ക്കറിന്റെ നിലപാട്. ഇന്ന് സവര്‍ക്കറിന്റെ അനുയായികള്‍ യഹൂദരോട് പ്രകടിപ്പിക്കുന്ന കപട സ്നേഹം മുസ്ലിം വിരോധത്തില്‍ നിന്നാണെന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുരയില്‍ പോകേണ്ടതില്ല.

ഗോള്‍വാള്‍ക്കര്‍ ഒരു പടി കൂടി കടന്ന് ഹിറ്റ്ലറെ പുകഴ്ത്തി.

"German race pride has now become the topic of the day,”

“To keep up the purity of the race and its culture, Germany shocked the world by her purging the country of the Semitic Races -- the Jews. Race pride at its highest has been manifested here. Germany has also shown how well-nigh impossible it is for races and cultures, having differences going to the root, to be assimilated into one united whole, a good lesson for us in Hindustan [India] to learn and profit by."

"Ever since that evil day, when Moslems first landed in Hindustan, right up to the present moment, the Hindu Nation has been gallantly fighting on to take on these despoilers. The Race Spirit has been awakening."

“There are only two courses open to the foreign elements, either to merge themselves in the national race and adopt its culture, or to live at its mercy so long as the national race may allow them to do so and to quit the country at the sweet will of the national race,”

“That is the only sound view on the minorities problem. That is the only logical and correct solution. That alone keeps the national life healthy and undisturbed… The foreign races in Hindustan must either adopt the Hindu culture and language, must learn to respect and hold in reverence Hindu religion, must entertain no idea but those of the glorification of the Hindu race and culture, i.e., of the Hindu nation and must lose their separate existence to merge in the Hindu race, or may stay in the country, wholly subordinated to the Hindu Nation, claiming nothing, deserving no privileges, far less any preferential treatment not even citizen’s rights.”

ഗോള്‍വാള്‍ക്കറില്‍ നിന്നു അവേശം കൊണ്ട മോദി അദ്ദേഹത്തിന്റെ സ്വപ്നം ഗുജറാത്തില്‍ സാക്ഷാത്കരിച്ചു. മുസ്ലിങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കി. അനുയായികളേക്കൊണ്ട് മുസ്ലിങ്ങള്‍ പാകിസ്താനിലേക്ക് പോകണമെന്നും പറയിപ്പിക്കുന്നു.

ഹെഡ്ഗേവാറിനെയും, സവര്‍ക്കറിനെയും, ഗോള്‍വാള്‍ക്കറിനെയും, മോദിയേയും ആരാധിക്കുന്ന സംഘിക്ക് ക്രൈസ്തവ വിരോധം ഉണ്ടായതില്‍ ആര്‍ക്കും അത്ഭുതം തോന്നില്ല. ആര്‍ എസ് എസ് പ്രവര്‍ത്തകനായ മനോജ് വധിക്കപ്പെട്ടപ്പോള്‍ ഇന്‍ഡ്യന്‍ ആഭ്യന്ത്ര മന്ത്രി തന്നെ അനുശോചനം ​അറിയിക്കാന്‍ മനോജിന്റെ വീട്ടില്‍ ചെന്നു. നാഗ്പ്പൂര്‍ അരമനയില്‍ നിന്നുള്ള കല്‍പ്പന തള്ളിക്കളയാന്‍ ഇന്‍ഡ്യയുടെ ആഭ്യന്തര മന്ത്രിക്കു പോലും  ആകുന്നില്ല.

kaalidaasan said...

>>> അന്ന് കുരിശിൽ തറക്കാതെ ചുമ്മാ കൊന്നു ഇന്നത്തെപോലെ ശവപെട്ടിയിൽ ആണ് വച്ചിരുന്നേൽ ..ഹോ ഓർക്കണേ മേല …. കൊന്തയിലും പള്ളിയിലും , ആളുകളുടെ കഴുത്തിലും ഓക്കേ ശവപെട്ടി തൂങ്ങി കിടന്നേനെ.
<<<<


കുരിശായാലും ശവപ്പെട്ടി ആയാലും അതിന്റെ പിന്നാലേ അനേകം ദളിതര്‍ പോകുന്നു. സംഘികള്‍ക്കത് സഹിക്കുന്നില്ല. കുരിശിനെ തെറി വിളിച്ചാലൊന്നും ഇത് അവസാനിക്കില്ല. ദളിതരെ പശുവിനേക്കാള്‍ മേലെ കാണുന്ന മാനുഷികത ഉണ്ടാക്കിയാലേ ഇതവസാനിക്കൂ.

അംബെദ്ക്കര്‍ ദളിതരോട് ആവശ്യപ്പെട്ടത് ഹിന്ദു മതം  എന്ന വിഴുപ്പ് ഉപേക്ഷിക്കാനാണ്. അനേകം ദളിതര്‍ സന്തോഷപൂര്‍വ്വം അ വിഴുപ്പ് ഉപേക്ഷിക്കുന്നു. അവരെ മനുഷ്യരായി കാണാന്‍ ശേഷി ഇല്ലാത്ത ഒരു വൃത്തികേടവര്‍ ഉപേക്ഷിക്കുന്നു. ബുദ്ധമതത്തില്‍ ചേര്‍ന്നാല്‍ സംവരണം ലഭിക്കുമെന്നറിഞ്ഞിട്ടും പലരും ബുദ്ധമതത്തിലേക്ക് പോകുന്നില്ല. ഖന്ദമാലിലൊക്കെ അവര്‍ കൂട്ടത്തോടെ ക്രിസ്തു മതത്തില്‍ ചേരുന്നു. മോദി വഗ്ദാനം ചെയ്യുന്ന ഇല്ലാത്ത enlightenment നേക്കാളും നല്ലത് ഇന്ന് മനുഷ്യരായി ജീവിക്കുന്നതാണെന്ന് അവര്‍ മനസിലാക്കുന്നു. അവരെ പശുവിനേക്കാള്‍ താഴെ കാണുന്ന ഒരു പ്രത്യയശാസ്ത്രത്തെ വേണ്ടെന്നു വയ്ക്കുന്നു. മനുഷ്യ ജാതിയില്‍ ജനിക്കുന്നവര്‍ അങ്ങനെ ഒക്കെ ആണ്., ജീവിതത്തിന്റെ ഏതെങ്കിലും ദശാസന്ധിയില്‍ അവര്‍ അവരുടെ അടിമത്തം തിരിച്ചറിയും. തങ്ങളെ അടിമകളാക്കിയവരെയും തിരിച്ചറിയും. അവര്‍ എന്നും അടിമകളായി മൃഗങ്ങളേപ്പോലെ ജീവിക്കുമെന്നു കരുതിയവര്‍ക്ക് അത് സഹിക്കാന്‍ ആകുന്നില്ല.

സവര്‍ണ്ണ സംഘികളുടെ തനി നിറം അംബെദ്ക്കറിനേപ്പോലുള്ളവര്‍ വളരെ നേരത്തെ തിരിച്ചറിഞ്ഞു. ഇന്ന് കൂടുതല്‍ പേര്‍ തിരിച്ചറിയുന്നു. മനസുകൊണ്ട് അവരില്‍ പലരും  സനാതന ധര്‍മ്മത്തിന്റെ വൃത്തികേട് ഉപേക്ഷിച്ചു കഴിഞ്ഞു. സംവരണം കൊണ്ട് ലഭിക്കുന്ന ഭൌതിക നേട്ടം വേണ്ടെന്നു വയ്ക്കാന്‍ തോന്നാത്ത പലരും  ഇന്നും  ഹിന്ദു മതമെന്ന ലേബല്‍ നെറ്റിയിലൊട്ടിച്ചു നടക്കുന്നു.

ക്രിസ്ത്യാനികളെയും ക്രിസ്തുമതത്തെയും ചീത്തപറഞ്ഞാലൊന്നും ഈ സത്യം ഇല്ലാതാകില്ല. ക്രിസ്തു മതത്തില്‍ ചേരുന്നവരെ കൊന്നൊടുക്കിയാലും ഇതിനെ മറയ്ക്കാനുമാകില്ല. മാറേണ്ടത് സനാതന ധര്‍മ്മമാണ്. അതിലെ വൃ ത്തികേടുകളാണ്. ആ വൃത്തികേടുകളെ വെള്ള പൂശാനുള്ള അറിവേ താങ്കളേപ്പോലുള്ള അധമര്‍ക്കുള്ളു. മോദി നടത്തുന്ന അവര്‍ണ്ണ പീഢനനവും അവഹേളനവും  തിരിച്ചറിഞ്ഞിട്ടും അത് തെറ്റാണെന്നു പറയാന്‍ ആകാത്ത വിധേയത്വമാണു സംഘിക്ക്. അതുകൊണ്ട് വിനീത വിധേയന്‍ ചിന്താശേഷിയൊക്കെ പണയം വച്ച് മോദി ഭക്തനായി ജീവിക്കുക. താങ്കളുടെ വീട്ടിലെ പശുവിനു പോലും താങ്കളേക്കാള്‍ വിവരമുണ്ടാകും. കെട്ടിയിട്ടിരിക്കുന്ന കയറു പൊട്ടിച്ച് പോകാനെങ്കിലും അത് ശ്രമിക്കും.

kaalidaasan said...

>>>മനുഷ്യസ്വാതന്ത്ര്യം ഹനിക്കുന്ന ഒരു പ്രസ്ഥാനവും നിലനിൽക്കില്ല. <<<

ഇത് തെറ്റാണെന്നു തെളിയിക്കുന്നതാണ്, ഇന്‍ഡ്യയിലെ സനാതന ധര്‍മ്മമെന്ന ഹിന്ദു മതം. അവര്‍ണ്ണരുടെ മനുഷ്യ സ്വാതന്ത്ര്യം  ആയിരക്കണക്കിനു വര്‍ഷങ്ങള്‍ ഹനിച്ചിട്ടും ഇന്നും അത് നിലനില്‍ക്കുന്നു. ഇന്നും അവര്‍ണ്ണരെ സനാതന ധര്‍മ്മികള്‍  തൂറുന്ന മലം കോരിക്കുന്നു. എല്ലാ വിധ അധിക്ഷേപങ്ങള്‍ക്കും  വിധേയരാക്കുന്നു. അതിന്റെ ഇന്നത്തെ നേതാവ് മോദി അവര്‍ണ്ണര്‍ മലം  കോരുമ്പോള്‍ enlightenment നേടുന്നു എന്നു പറഞ്ഞുപോലും  അധിക്ഷേപിക്കുന്നു. മോദി 12 വര്‍ഷം ഭരിച്ച ഗുജറാത്തില്‍ ഇപ്പോഴും അവര്‍ണ്ണരുടെ മനുഷ്യ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. മുന്തിയ വേദവാക്യം പറയുന്നതിനു മുന്നെ ഈ അവര്‍ണ്ണരുടെ മനുഷ്യ സ്വാതന്ത്ര്യം ആദ്യം അനുവദിച്ചുകൊടുക്കുക. അല്ലെങ്കില്‍ അതിനെ വേശ്യയുടെ ചാരിത്ര്യ പ്രസംഗമായേ വായിക്കുന്നവര്‍ മനസിലാക്കു.

kaalidaasan said...

>>>ഇതൊന്നും സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല, <<<

ഇത് സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല. മനുഷ്യ വിരുദ്ധ പ്രസ്ഥാനമായ സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന സ്വഭാവമാണ്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ ദൈവേച്ഛ എന്നും പറഞ്ഞ് ഇന്‍ഡ്യയിലെ ഭൂരിപക്ഷ ജനതയെ അടിച്ചമര്‍ത്തിയ, അവരെ കൊന്നൊടുക്കിയ, അവരുടെ അവകാശങ്ങള്‍ നിഷേധിച്ച മഹത്തായ പ്രസ്ഥാനത്തിന്റെ അടിസ്ഥാന സ്വഭാവമാണ്. മനു എന്ന ബ്രഹ്മണന്‍  എഴുതി വച്ച നീതി ശാസ്ത്രത്തിന്റെ പ്രശ്നം. ഈ വിഴുപ്പ് ഉപേക്ഷിച്ചു പോകുന്നവരെ പിന്നാലെ ചെന്ന് കൊലപ്പെടുത്തുന്ന നീചതയുടെ പ്രശ്നം. അതാണിവിടെ ചര്‍ച്ച ചെയ്തത്.

kaalidaasan said...

തൂത്തു വൃത്തിയാക്കാന്‍ പലരെയും വിത്തുകാളയേപ്പോലെ വെല്ലുവിളിച്ച് നടക്കുന്ന മോദി നടത്തിയ റാലി വൃത്തികേടാക്കി ഇട്ട മൈതാനം ശിവ സേന അടിച്ചു വൃത്തിയാക്കി.

മോദിയുടെ റാലി നടന്ന സ്ഥലം ശിവസേന തൂത്തുവൃത്തിയാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് റാലി നടത്തിയ സ്ഥലം ശിവസേന പ്രവർത്തകർ തൂത്തുവൃത്തിയാക്കി. മുംബയിലെ മഹാലക്ഷ്മി റെയ്സ് കോഴ്സ് ഗ്രൗണ്ടിലായിരുന്നു മോദി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തത്.

ശിവസേന നേതാവ് അരുൺ ദുത്‌വാദ്കർ ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിപ്പോഴാണ് ഗ്രൗണ്ടിന് സമീപം വെള്ളക്കുപ്പികളും ബി.ജെ.പിയുടെ പതാകയും ബാനറുകളും മറ്റും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ അദ്ദേഹം മറ്റ് ശിവസേന പ്രവർത്തകരെ വിളിച്ചു വരുത്തി. ചൂലും ബക്കറ്റുകളുമായി എത്തിയ സേന പ്രവർത്തകർ ചുരുങ്ങിയ സമയത്തിനുള്ളിൽ ഗ്രൗണ്ട് മാലിന്യമുക്തമാക്കി.


അവര്‍ണ്ണരെ ആരെയും മോദിക്ക് കിട്ടിയില്ല ഈ പണി ചെയ്യിക്കാന്‍. ക്യാമറക്കു മുന്നില്‍ ഉടയാത്ത പോളിസ്റ്റര്‍ വസ്ത്രം ധരിച്ച് 56 ഇഞ്ച് നെഞ്ചു വിരിച്ച് ഞെളിഞ്ഞു നില്‍ക്കലല്ല.യതാര്‍ത്ഥ ജീവിതം.

kaalidaasan said...

സനാതന ധര്‍മ്മത്തിലെ മറ്റൊരു വൃത്തികേട്.

A temple in Andhra where devotees go to kill or be killed

There is a temple in Andhra Pradesh where devotees go all equipped to kill or be killed. Every Dussehra night, the Devaragattu temple in Kurnool district of Andhra Pradesh witnesses frenzy where hundreds of men wielding long sticks (lathis) hit each other on heads.

kaalidaasan said...

ഇപ്പോള്‍ കേന്ദ്ര മന്ത്രി ആയിരിക്കുന്ന ഉമാ ഭാരതി 6 മാസം മുന്നെ നടത്തിയ പ്രസ്താവന.

Robert Vadra will go to jail if BJP comes to power, Uma Bharati says

Senior BJP leader Uma Bharati on Saturday said that Robert Vadra, the son-in-law of Congress president Sonia Gandhi, has been involved in "several falsehoods" and if the party comes to power at the Centre he "would go jail".

"Son-in-law of Sonia Gandhi had been involved in several falsehoods and after the election if BJP comes to power then you must be sure that he would be in jail," she told reporters here.

ഇന്നലെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന.

Let EC probe nod to Vadra deal: Modi

Prime Minister Narendra Modi on Monday asked the Election Commission to take “serious note” of the Haryana government’s decision to clear a land deal between Robert Vadra, son-in-law of Congress president Sonia Gandhi, and real estate firm DLF, saying it was done “during the election process.”

Addressing a poll rally in Hisar, Modi said, “They know that after the elections, the son-in-law (Vadra) will not get any clearances for illegal deals. So, in between the election process, they have dared to take such a decision.”

റോബര്‍ട്ട് വദേരയെ ഇപ്പോള്‍ ജയിലില്‍ ഇടുമെന്ന് പറഞ്ഞവര്‍ക്ക് 6 മാസം കഴിഞ്ഞ്നിട്ടും അതിനായില്ല. ഇപ്പോള്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി എലക്ഷന്‍ കമ്മീഷനോട് വദേരക്കെതിരെ കേസെടുക്കണമെന്ന് അപേക്ഷിക്കുന്നു. അതു വഴി തന്റെ കാപട്യം ​പരസ്യമാക്കുനു. പൊതു ജനം വെറും കഴുത. ഓരോ എലക്ഷന്‍ കാലത്തും ഇവരൊക്കെ ഒരേ കാര്യം പറഞ്ഞുകൊണ്ടിരിക്കും. 5 മാസം അധികാരത്തില്‍ ഇരുന്നിട്ടും വദേരക്കെതിരെ ചെറുവിരലനക്കാന്‍ മോദിക്കായില്ല. ഭക്തരെ സന്തോഷിപ്പിക്കാന്‍ മദമ്മയേയും കുടുംബത്തെയും കുറ്റം പറഞ്ഞു കൊണ്ടിരിക്കും. അത്കേട്ട് നേപ്പോലെയുള്ള ഭക്തര്‍  കോരിത്തരിക്കും. ഏതായാലും എല്ലാ ഭക്തര്‍ക്കും 5 വര്‍ഷം ഇതുപോലെ കോരിത്തരിക്കാം. വദേര കൂളിംഗ്ളാസും വച്ച് ഇങ്ങനെ തന്നെ നടക്കും. എല്ലാ തട്ടിപ്പുകളും  നടത്തും. മോദി വദേരയെ വിളിച്ച് ഔദ്യോഗിക വസതിയില്‍ വിരുന്നു വരെ നല്‍കും.

Baiju Elikkattoor said...

അതിര്ത്തി യില്‍ പാകിസ്താന്‍ തുടരെ വെടിനിര്ത്തtല്‍ ലംഘിക്കുമ്പോള്‍ മോഡിയുടെ പഴയ ഘീര്‍വാണം കാണുമ്പോള്‍ ഒരു കോമഡി effect കിട്ടും. കരച്ചില്‍ വരുമെങ്കില്‍ സംഘികള്‍ കാണേണ്ട...!

https://www.youtube.com/watch?v=lALoYi2iczY

Pakistan Violates Ceasefire Again, Targets 40 Army Posts in Kashmir

http://www.ndtv.com/article/india/pakistan-violates-ceasefire-again-targets-40-army-posts-in-kashmir-603251?utm_source=ndtv&utm_medium=top-stories-widget&utm_campaign=story-3-http%3a%2f%2fwww.ndtv.com%2farticle%2findia%2fpakistan-violates-ceasefire-again-targets-40-army-posts-in-kashmir-603251

kaalidaasan said...

>>>>അതിര്ത്തി യില്‍ പാകിസ്താന്‍ തുടരെ വെടിനിര്ത്തtല്‍ ലംഘിക്കുമ്പോള്‍ മോഡിയുടെ പഴയ ഘീര്‍വാണം കാണുമ്പോള്‍ ഒരു കോമഡി effect കിട്ടും. കരച്ചില്‍ വരുമെങ്കില്‍ സംഘികള്‍ കാണേണ്ട...!<<<<

ബൈജു,

vikayil നേപ്പോലുള്ള ഭക്തരെ ആവേശം  കൊള്ളിക്കാന്‍ വേണ്ടി മോദി പറഞ്ഞ നുണകളായിരുന്നു അത്. അതൊന്നും അവര്‍ തിരിച്ചറിയില്ല. യു പി എ മന്ത്രിമാര്‍ ഒബാമയുടെ അടുത്ത് പോയി കരയുന്നു എന്നാക്ഷേപിച്ച മോദി കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്ര സഭയില്‍ പോയി ആണു കരഞ്ഞത്. പാകിസ്ഥാനു ലൌ ലെറ്റര്‍ എഴുതികൊണ്ടിരിക്കാതെ അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ മറുപടി കൊടുക്കുമെന്നൊക്കെ വീമ്പടിച്ച മോദി ഇപ്പോള്‍ ലെറ്റര്‍ എഴുതാനോ മറുപടി കൊടുക്കാനോ ശേഷി ഇല്ലാതെ നപുംസകത്തേപ്പോലെ ഇരിക്കുന്നു. പാകിസ്താന്‍ അവരുടെ പരിപാടി തുടരുന്നു. എല്ലാ ഗീര്‍വാണങ്ങളും മോദി വരി വരി ആയി വിഴുങ്ങുന്ന കാഴ്ചകളാണു കാണാന്‍ പോകുന്നത്.

മന്‍ മോഹന്‍ സിംഗ് അമേരിക്ക സന്ദര്‍ശിച്ച് ആണവ കരാറെങ്കിലും നേടി എടുത്തു,. മോദി പോയി ചില പൊതു വേദികളില്‍ അമേരിക്കന്‍ പൌരത്വം സ്വീകരിച്ച ഗുജറാത്തികളായ കുറച്ച് ഭക്തരെ ആവേശം കൊള്ളിച്ചതല്ലാതെ ഒന്നും നേടിട്ടിയില്ല. അമേരിക്കന്‍ കോണ്‍ഗ്രസില്‍  പ്രസംഗിക്കുമെന്നൊക്കെ ഗീര്‍വാണം അടിച്ചതല്ലാതെ അവര്‍ അതിന്റെ ഏഴയലത്ത് പോലും അടുപ്പിച്ചില്ല. ഒബാമ നല്‍കിയ വിരുന്ന് മിഷേല്‍ ഒബാമ ബഹിഷ്കരിച്ചതൊന്നും  മോദിക്കോ ഭക്തര്‍ക്കോ നാണക്കേടും അല്ല.

ലോകത്തിന്റെ മാലിന്യ കൂമ്പാരമായ ഇന്‍ഡ്യയെ ശുദ്ധീകരിക്കുന്നതുപോലും  ഒരു PR Exercise ആണെന്നു കരുതി പലരെയും  വെല്ലുവിളിച്ച മോദിക്ക് കമല്‍ ഹസന്‍ അര്‍ഹിക്കുന്ന മറുപടിയും കൊടുത്തു. സുനന്ദ പുഷ്കറുടെ ആത്മഹത്യ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പെടാപ്പാടു പെടുന്ന ശശി തരൂര്‍  തനിക്കു ലഭിച്ച വെല്ലുവിളി അലങ്കാരമായി കൊണ്ടു നടക്കുന്നു. വെറുതെ റ്റ്വീറ്റ് ചെയ്തുകൊണ്ടിരിക്കുന്നതല്ലാതെ അദ്ദേഹം തിരുവനന്തപുരത്തോ ഇന്‍ഡ്യയിലെ മറ്റെവിടെയെങ്കിലുമോ എന്തെങ്കിലും ശുചീകരണ പ്രവര്‍ത്തി നടത്തിയതായും കാണുന്നില്ല. അവര്‍ണ്ണരൊക്കെ ചൂലുമെടുത്ത് മോദിയേയും തരൂരിനെയും സന്തോഷിപ്പിക്കാന്‍ ശുചീകരണം നടത്തിക്കോളുമെന്നായിരിക്കും ഈ കാപട്യവും കരുതുന്നത്.

«Oldest ‹Older   601 – 679 of 679   Newer› Newest»