Friday 27 June 2014

അല്‍പ്പന്, അര്‍ത്ഥം കിട്ടിയാല്‍ ....


അല്‍പ്പന്, അര്‍ത്ഥം കിട്ടിയാല്‍ ....അര്‍ത്ഥരാത്രിക്കും  കുടപിടിക്കും എന്ന പഴം ചൊല്ല്, അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ അടുത്തിടെ ഒരു സംഭവമുണ്ടായി.  പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരിയേപ്പോലുള്ള ധിക്ഷണ ശാലികള്‍  ഇരുന്നിട്ടുള്ള കേരള വിദ്യാഭ്യാസ മന്ത്രി കസേരയില്‍ ഒരല്‍പ്പന്‍ ഇപ്പോള്‍ കയറി ഇരിക്കുന്നുണ്ട്.

മുസ്ലിം ലീഗ് എന്ന മത രാഷ്ട്രീയ സംഘടനയുടെ പ്രതിനിധി ആയി കേരള വിദ്യാഭ്യാസ മന്ത്രി ആയ മഹാനാണിദ്ദേഹം. പേര്, അബ്ദു റബ്ബ്. മന്ത്രി ആയപ്പോള്‍ ആദ്യം ചെയ്തത് തന്റെ ഔദ്യോഗിക വസതിയുടെ പേരു മാറ്റുകയായിരുന്നു.  മുസ്ലിം തീവ്രവാദ സംഘടനയുടെ മുഖ പത്രത്തിന്റെ പേരായ തേജസ് എന്ന  പേരാണദ്ദേഹം തെരഞ്ഞെടുത്തത്.   കോഴിക്കോട് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക്  എസ് എസ് എല്‍ സി വിദ്യാഭ്യാസം മാത്രമുള്ള ഒരു മുസ്ലിം ലീഗി കാരനെ ശുപാര്‍ശ ചെയ്ത് തന്റെ യഥാര്‍ത്ഥ നിലവാരം എന്തെന്നും അദ്ദേഹം കേരളത്തെ ബോധ്യപ്പെടുത്തിയിരുന്നു. ഈ നിലവാരത്തിനു യോജിച്ച മറ്റൊരു നടപടിയും ഇപ്പോള്‍ എടുത്തിരിക്കുന്നു.

രണ്ടു ദിവസം മുമ്പ്  തിരുവനനതപുരം  കോട്ടണ്‍  ഹിൽ സ്കൂളിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റുട്ട് ഓഫ് ഇംഗ്ലീഷിന്റെ അവാർഡ്‌ ദാന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ് പങ്കെടുത്തതിനോടനുബന്ധിച്ച് ആശാസ്യമല്ലാത്ത ചില സംഭവങ്ങളുണ്ടായി.  ചടങ്ങ് നിശ്ചയിച്ചിരുന്നത്  രാവിലെ 9.30 ന്. മന്ത്രി എത്തിയത് മൂന്നു മണിക്കൂർ വൈകി 12.30 ന്.  മന്ത്രിക്കുവേണ്ടി 11.30 വരെ ഗേറ്റ് തുറന്നിട്ടിരുന്നു.   മന്ത്രി വൈകിയപ്പോൾ സുരക്ഷാ കാരണങ്ങളാല്‍ അതടച്ചിടേണ്ടി വന്നു.  മന്ത്രി  3 മണിക്കൂർ വൈകി വന്നതുകൊണ്ട് കുറച്ചു  കുട്ടികളുടെ ഉച്ചവരെയുള്ള ക്ലാസ്സ്‌ നഷ്ടപ്പെട്ടു .മന്ത്രിയുടെ ഉദ്ഘാടനപ്രസംഗം കഴിഞ്ഞ് ആശംസ നേർന്നു സംസാരിക്കവെ, സ്കൂളിലെ പ്രധാന അദ്ധ്യാപിക ഊര്‍മ്മിള്ള ദേവി, ചില പരാമര്‍ശങ്ങള്‍ നടത്തി.  ഇത്തരം യോഗങ്ങൾ ക്ലാസ്സ്‌ സമയത്ത് സംഘടിപ്പിക്കുന്നതുമൂലം വിദ്യാർഥി കളുടെ അദ്ധ്യയന സമയം നഷ്ടപ്പെടുന്നുണ്ട്. ഇത് ചടങ്ങിന്റെ  സംഘാടകർ ശ്രദ്ധിക്കേണ്ടതായിരുന്നു  എന്നവര്‍   അഭിപ്രായപ്പെട്ടു. തലയില്‍ ആള്‍താമസമുള്ള ഏത് മനുഷ്യനും അവര്‍ പറഞ്ഞതിന്റെ  ഗൌരവം ബോധ്യപ്പെടും. പ്രത്യേകിച്ച് ഉത്തരവാദബോധമുള്ള ഒരു വിദ്യാഭ്യാസമന്ത്രിക്ക്. പക്ഷെ തലയില്‍ അനേകം ആളുകള്‍ താമസിക്കുന്നതുകൊണ്ട് മന്ത്രിപുംഗവന്, അത് ദഹിച്ചില്ല. ദഹിക്കാത്തതിനു വേറെയും ചില കാരണങ്ങളുണ്ട്. മന്ത്രി മഹാരാജവ് എഴുന്നള്ളിയപ്പോള്‍ സ്കൂള്‍ ഗെയിറ്റ് അടഞ്ഞു കിടന്നു. ആനയും  അമ്പാരിയും പ്രതീക്ഷിച്ചിടത്ത് ഒരു നായ പോലും  ഉണ്ടായില്ല. പിന്നെ  എങ്ങനെ ദേഷ്യം  വരാതിരിക്കും. കൂടതെ മന്ത്രിയുടെ ഗണ്‍മാന് , ഗെയിറ്റ് തുറക്കേണ്ടതായ നാണക്കേടും ഉണ്ടായി. നായയെ മാത്രമല്ല നായയുടെ പൂടയേപ്പോലും പേടിക്കേണ്ട ഒരു വ്യവസ്ഥിതിയില്‍ ഇതു മാത്രം  മതി മന്ത്രി എന്ന ആനക്ക് മദമിളകാന്‍. മദം ഇളകി. രാജവിനെ വിമര്‍ശിക്കാന്‍ പ്രജക്കെന്ത്  അധികാരമെന്ന് മഹാരാജാവിനു തോന്നി. അതിന്റെ പരിണതി ,ഈ പ്രധാന അദ്ധ്യാപികയെ 45 കിലോമീറ്റർ ദൂരമുള്ള മറ്റൊരു സ്കൂളിലേക്ക് ഉടന്‍ മാറ്റുക ആയിരുന്നു.

ഇതേക്കുറിച്ച് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉണ്ടായപ്പോള്‍ മന്ത്രി മഹോദയന്‍ പ്രതികരിച്ചു. തന്റെ ബ്ളോഗില്‍ നടത്തിയ പ്രതികരണമാണു താഴെ





ഇതില്‍ പറഞ്ഞിരിക്കുന്നത് മാദ്ധ്യമങ്ങളില്‍  വന്ന വാര്‍ത്ത  മന്ത്രിയെ വേദിയിലിരുത്തി അദ്ധ്യാപിക ആക്ഷേപം ചൊരിഞ്ഞുവെന്ന രീതിയിലുള്ളതായിരുന്നു എന്നാണ്. അദ്ധ്യാപിക മന്ത്രിയെ ആക്ഷേപിച്ചെങ്കില്‍ അത് കേട്ടിരുന്ന മന്ത്രി അതല്ലെ എഴുതേണ്ടത്. പത്ര വാര്‍ത്തകളിലേക്ക് പോകേണ്ട ആവശ്യമുണ്ടോ? പത്രവാര്‍ത്തകള്‍ സര്‍ക്കാരിനെ മോശമാക്കിയെങ്കില്‍  പത്രത്തിനെതിരെ അല്ലേ മന്ത്രി നടപടി എടുക്കേണ്ടത്?

സംഭവം വിവാദമായപ്പോള്‍ ഈ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. മന്ത്രിയെ ആക്ഷേപിക്കുന്ന ഒരു പരാമര്‍ശവും അദ്ധ്യാപികയുട്രെ ഭാഗത്തു നിന്നും ഉണ്ടായില്ല എന്നു തെളിഞ്ഞു. മന്ത്രിയെ അവഹേളിക്കുകയോ , അനാദരിക്കുകയോ ചെയ്തതായും തെളിവില്ല. അപ്പോള്‍  റബ്ബ് നിലപാടു മാറ്റി. അഥിതി ദേവോ ഭവ എന്ന രീതിയില്‍ സ്വീകരിച്ചില്ല എന്നായി ആരോപണം. .മന്ത്രി വന്നപ്പോൾ ഗേറ്റ് അടഞ്ഞു കിടന്നിരുന്നു എന്നതും മന്ത്രിയെ സ്വീകരിച്ച് ഉപവിഷ്ടനക്കാൻ പ്രധാന അദ്ധ്യാപിക താത്പര്യം കാട്ടിയില്ല  എന്നതുമാണ് ഇപ്പോള്‍ കുറ്റങ്ങൾ.

ന്ത്രിയെ ഗേറ്റിൽ കാത്തുനിന്ന് കാണാതായപ്പോൾ പ്രാഥമിക ആവശ്യത്തിനായി ഓഫീസിലേക്ക് പോരേണ്ടി വന്നു എന്നാണ് അദ്ധ്യാപിക നല്‍കുന്ന വിശദീകരണം. മാത്രമല്ല, പെൺകുട്ടികളുടെ സ്കൂൾ ആയതിനാൽ ഗേറ്റ് തുറന്നിടാനുമാവില്ല എന്നും അവര്‍ പറയുന്നു.   ചടങ്ങ് മണിക്കൂറോളം വൈകിയതിലുള്ള ബുദ്ധിമുട്ട്  അവര്‍ വെളിപ്പെടുത്തി.  ഇത്തരം അവസ്ഥ ആവർത്തിക്കാതിരിക്കാൻ സംഘാടകർ ശ്രദ്ധിക്കണമെന്ന് പറയുകയും ചെയ്തു. ഇതൊക്കെ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ക്ഷേമം കാംക്ഷിക്കുന്ന ഒരു പ്രധാന അദ്ധ്യപികയുടെ കടമയാണ് .

എത്ര നിസാരമാണീ സംഭവം. മന്ത്രി ചടങ്ങിനെത്താന്‍  താമസിച്ചു പോയി. അത് ഒരദ്ധ്യാപിക ചൂണ്ടിക്കാണിക്കുമ്പോള്‍ അതിന്റെ ഗൌരവം  ഉള്‍ക്കൊണ്ട്, മേലില്‍ ശ്രദ്ധിക്കാം എന്നു പറഞ്ഞാല്‍ തീരുമായിരുന്ന പ്രശ്നം, വ്യക്തിപരമായി എടുത്ത് വര്‍ഗ്ഗീയ വത്കരണത്തിലേക്കു വരെ എത്തിച്ചു. പച്ച ബ്ളൌസും പച്ച കോട്ടുമൊക്കെ അദ്ധ്യാപകരെ ധരിപ്പിക്കാന്‍ നടക്കുന്ന ഒരു വര്‍ഗ്ഗീയ കോമരത്തില്‍ നിന്നും ഇതൊക്കെയേ സാധാരണ പ്രതിക്ഷിക്കേണ്ടതുള്ളു .

 വിദ്യാഭ്യാസത്തിന്റെ അര്‍ത്ഥമറിയാത്ത  പോത്തുകള്‍ക്ക് ഇങ്ങനെയൊക്കെയേ പ്രതികരിക്കാന്‍ ആകൂ.  ഈ അല്‍പ്പന്‍  സ്വന്തം  അല്‍പ്പത്തരം വിളിച്ചു പറയുന്നു. അല്‍പ്പന്, അര്‍ത്ഥം കിട്ടിയാല്‍ അര്‍ത്ഥരാത്രിക്കും കുട പിടിക്കും എന്നത് സാധൂകരിക്കുന്നതാണി സംഭവം.

കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി അതിനുള്ള മറുപടിക്കു പോലും കാത്തു നില്‍ക്കാതെ അദ്ധ്യപികയെ സ്ഥലം മാറ്റിയത് മന്ത്രിയുടെ ധാര്‍ഷ്ട്യമാണ്. കേരള മുഖ്യമന്ത്രി ഈ ധാര്‍ഷ്ട്യത്തിനു കൂട്ടു നില്‍ക്കുന്നു. തെറ്റായ ഈ നടപടി പിൻവലിച്ച് മന്ത്രിയെ തിരുത്തിക്കുന്നതിനു പകരം, മറ്റ് മന്ത്രിമാരും ഇതുപോലെ സ്ഥലം മാറ്റിയിട്ടുണ്ട് എന്നു പറഞ്ഞ് അതിനെ ന്യായീകരിക്കുകയാണ്, ഉമ്മന്‍ ചാണ്ടി.  കഴിഞ്ഞ 3 വര്‍ഷങ്ങളായി മുസ്ലിം ലീഗിന്റെ എല്ലാ ധര്‍ഷ്ട്യങ്ങള്‍ക്കും ശാഠ്യങ്ങള്‍ക്കും കുട പിടിക്കലാണല്ലോ ഉമ്മന്‍ ചാണ്ടിയുടെ  പണി. ഇത് അതി സമര്‍ദ്ധമായി മുതലെടുത്ത് ബി ജെ പി കേരളത്തില്‍ വളരുന്നു. മിത വാദ ഹിന്ദുക്കള്‍ പലരുമിപ്പോള്‍ ബി ജെ പിയോടടുക്കുന്നു.

മതരാഷ്ട്രീയ സംഘടന ഔദ്യോഗികമായി തന്നെ അഭിപ്രായം ​പറഞ്ഞു.  മുസ്ളിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിന്റെ  പ്രസ്താവനയിൽ നിന്ന്.

"കോട്ടൺഹിൽ സ്‌കൂൾ പ്രധാനാദ്ധ്യാപികയെ അന്വേഷണ വിധേയമായി സ്ഥലംമാറ്റിയത് വർഗീയവത്കരിക്കാനുളള സി.പി.എമ്മിന്റെയും  മറ്റും  ശ്രമം അപലപനീയമാണ്.  ഒരു ജനപ്രതിനിധിയെ അവഹേളിച്ചതിന് അന്വേഷണവിധേയമായി എടുത്ത നടപടിയാണിത്".

അദ്ധ്യാപിക ആരെയും അവഹേളിച്ചില്ല എന്നു തെളിഞ്ഞിട്ടും ഈ പോത്തുകള്‍ പ്രസ്താവന പിന്‍വലിച്ചിട്ടില്ല.

ഈ സംഭവവുമായി ബന്ധപ്പെട്ട ചില ചട്ടങ്ങള്‍ കേരളത്തില്‍ നിലവിലുണ്ട്.

1. റിട്ടയർ ചെയ്യുവാൻ ഒരു  വർഷം മാത്രം ബാക്കി ഉള്ളപ്പോൾ  സ്ഥലം മാറ്റം നടത്താനാവില്ല
2. സഭ നടന്നുകൊണ്ടിരിക്കുമ്പോൾ മന്ത്രിമാർ പൊതുപരിപാടികൾ ഒഴിവാക്കണമെന്ന് നിയമസഭാ സ്പീക്കറുടെ റൂളിംഗ് ഉണ്ട്.
3.സ്കൂളിൽ ക്ലാസ്സ്‌ നടക്കുന്ന സമയത്ത് വിദ്യാർഥികളുടെ അദ്ധ്യയനത്തിന് തടസമുണ്ടാകാത്ത വിധത്തിൽ വേണം പൊതുപരിപാടികൾ നടത്തേണ്ടത്.

അപ്പോള്‍ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചത് മന്ത്രിയും സംഘാടകരുമാണ് .

ഇതിനിടയില്‍ മറ്റൊരു വാര്‍ത്ത കൂടെ പുറത്തു വന്നിട്ടുണ്ട്. സർക്കാരിന്റെ വിദ്യാഭ്യാസ പരിപാടികൾ  പതിവായി  നടത്തുന്ന  വേദികളിലൊന്നാണ് കോട്ടൺഹിൽ സ്കൂൾ. കഴിഞ്ഞ അദ്ധ്യയന വർഷം ഏഴ്  പ്രധാന  പരിപാടികൾ  ഈ   സ്കൂളിൽ  നടത്തിയിരുന്നു. ഇതിൽ മൂന്നെണ്ണം സർക്കാർ നടത്തിയവയാണ്. നാലു ചടങ്ങുകളിൽ മന്ത്രിമാരായിരുന്നു ഉദ്ഘാടകർ. ചടങ്ങുകളും ഒരുക്കങ്ങളുമായി സ്കൂൾ സമയത്തിന്റെ നല്ലൊരു ഭാഗവും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നഷ്ടമാകുന്നുണ്ട്. ഇതുപോലെ വിദ്യാര്‍ത്ഥികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുന്ന പരിപാടികളൊക്കെ നിറുത്തലാക്കുകയല്ലേ ഉത്തരവാദപ്പെട്ട ഒരു മന്ത്രി ചെയ്യേണ്ടത്? അതിനു പക്ഷെ വിദ്യാഭ്യാസത്തിന്റെ മഹത്വം അറിയണം.
നിലവിളക്ക് കത്തിക്കുന്നത് അനിസ്ലാമികം എന്നു പഠിച്ചു വച്ചിരിക്കുന്ന ഒരു മന്തന്, എങ്ങനെയാണു വിദ്യാഭ്യാസത്തിന്റെ മഹത്വം അറിയുക.



30 comments:

kaalidaasan said...

വിദ്യാഭ്യാസത്തിന്റെ അര്‍ത്ഥമറിയാത്ത പോത്തുകള്‍ക്ക് ഇങ്ങനെയൊക്കെയേ പ്രതികരിക്കാന്‍ ആകൂ. ഈ അല്‍പ്പന്‍ സ്വന്തം അല്‍പ്പത്തരം വിളിച്ചു പറയുന്നു. അല്‍പ്പന്, അര്‍ത്ഥം കിട്ടിയാല്‍ അര്‍ത്ഥരാത്രിക്കും കുട പിടിക്കും എന്നത് സാധൂകരിക്കുന്നതാണി സംഭവം.

Unknown said...

cpm,bjp and kalidasan are celebrating in this issue.the teacher is a arrogent person.before some body complainted against her due to "uppumav" corruption in the school.every body knows league not a anty dalit party.

Unknown said...

pakshe aa teacher jadhi card purath eduthu.porthadhinu cancer cardum.

Sonu said...

അല്‍പ്പന്, അര്‍ത്ഥം കിട്ടിയാല്‍ അര്‍ത്ഥരാത്രിക്കും കുട പിടിക്കും.മത്രമല്ലാ അഹംങ്കാരം കൂടിയാണു.

Unknown said...

ബഹുമാനം പിടിച്ചുവാങ്ങാന്‍ കഴിയുന്ന ഒന്നല്ലെന്നു വലിയ വിദ്യാഭ്യാസ യോഗ്യതയുള്ള മന്ത്രി തിരിച്ചറിയണമായിരുന്നു. തെറ്റുകള്‍ പറ്റുക സധാരണം അതു തിരുത്താന്‍ തയാറാകുമ്പോളാണു വ്യക്തിത്തം ജനങ്ങള്‍ തിരിച്ചറിയുന്നതു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസം ആകെ കുത്തഴിഞ്ഞു പോയിരിക്കുന്നു. മെഡിക്കല്‍ പ്രവേശനം പൂര്‍ണമായും വ്യവസായവത്കരിച്ചിരിക്കുന്നു. തൊട്ടടുത്ത സംസ്ഥാനമായ കര്‍ണടകയില്‍ വര്‍ഷങ്ങളായി പല മന്ത്രി സഭകളുണ്ടായിട്ടും താരതമ്യേന നല്ല രീതിയില്‍ മെഡിക്കല്‍ പ്രവേശനം നടത്തുന്നു. ഇപ്പോള്‍ ഡീംഡ്‌ മെഡിക്കല്‍ കോളേജുകളില്‍ നിന്നു പോലും ഗവണ്‍മണ്റ്റിനു മെറിറ്റ്‌ സീറ്റു ലഭിക്കുന്നു. കേരളത്തിലെ വിദ്യാര്‍ഥി സംഘടനകള്‍ പൊലും ഇതൊന്നും കാണാത്തതു എന്നെ അതിശയിപ്പിക്കുന്നു. കൊട്ടണ്‍ ഹില്‍ സ്കൂളിനോട്‌ കാണിക്കുന്നതിണ്റ്റെ ചെറിയൊരു അംശം ശുഷ്കാന്തി ഈ രംഗത്തു കാണിച്ചാല്‍ ജനങ്ങളുടെ സ്നേഹം അബ്ദു റബ്ബിനു ലഭിച്ചേനെ!

ajith said...

എന്തുപറയാന്‍! അല്ലെങ്കില്‍ത്തന്നെ പറഞ്ഞിട്ടെന്തുകാര്യം!! മന്തന്‍ മന്ത്രി, പൊങ്ങന്‍ മുഖ്യമന്ത്രി!!!

Baiju Elikkattoor said...

കാളിദാസന്‍,

ഭൂരിപക്ഷം ഹിന്ദുക്കൾ ഉള്ള ഇന്ത്യയിൽ ഹിന്ദുക്കളുടെ പേരിൽ വോട്ടു ചോദിക്കുന്ന ബി ജെ പി എന്ന രാഷ്ട്രീയ പാര്ട്ടിക്ക് സ്വന്തമായി അധികാരത്തില്‍ വരനായത് അത് ഉണ്ടായി മുപ്പതോളം വര്ഷകങ്ങള്ക്കുി ശേഷം ഇപ്പോള്‍ മാത്രമാണ്. ഇപ്പൊഴെങ്കിലും ബി ജെ പി അധികാരത്തില്‍ സ്വന്തമായി എത്തിയതിനു അവര്‍ കടപ്പെട്ടിരിക്കുന്നത് ഈ രാജ്യത്തെ ഹിന്ദുക്കളോടല്ല മറിച്ചു അബ്ദു റബ്ബിനെ പോലെയുള്ള വിഷജന്തുക്കളോട് ആണ്. ഇമ്മാതിരി വര്ഗ്ഗീയ വിഷങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ബി ജെ പി ഇന്നും ഏറിയാല്‍ പത്തോ പതിനഞ്ചോ എം പി മാരുമായി പാര്ലംമെന്റിന്റെ മൂലയില്‍ ഒതുങ്ങി കൂടിയേനെ. ഇനി ഇവരെല്ലാം കൂടി ബി ജെ പി ക്ക് അക്കൗണ്ട്‌ കേരളത്തിലും തുറന്നു കൊടുക്കും. അപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കും സമാധാനം കിട്ടും.

Anonymous said...

Baiju Elikkattoor - നിങ്ങൾ പറഞ്ഞത് വളരെ ശരി.
മുൻകാല സർക്കാരുകൾ അനുവർത്തിച്ചു പോന്ന വൃത്തികെട്ട ന്യൂനപക്ഷ പ്രീണനതിനൊടുള്ള ഇന്ത്യയിലെ ഭൂരിപക്ഷ ഹിന്ദു ജനതയുടെ മറുപടി ആണ് BJP ക്ക് ഇപ്പോൾ കിട്ടിയിരിക്കുന്ന ഈ അവസരം. പക്ഷെ ഈ അവസരം മുതലാക്കാൻ BJP ഇക്ക് കഴിയുമോ എന്ന് കാത്തിരുന്നു കാണാം.

Anonymous said...

Seriously, there is something fundamentally wrong with these guys. Looks like they missed the lesson on how to respect others feelings and behave well in a multicultural society like Kerala. They are the one who started flashing the religious card for every issues, now every other crook is following it.

കൊടുത്താൽ കൊല്ലത്തും കിട്ടും

Navu-പാനൂര്‍ said...

ഞാൻ താങ്ങളുടെ ബ്ലോഗ്‌ വായിക്കാറുണ്ടെങിലും comment ഒന്നും ഇടാറില്ല പക്ഷെ ഈ വിഷയത്തിൽ താങ്ങളുടെ അഭിപ്രായം അറിയാൻ വളരെ താൽപര്യമുണ്ടായിരുന്നു.
"നായയെ മാത്രമല്ല നായയുടെ പൂടയേപ്പോലും പേടിക്കേണ്ട ഒരു വ്യവസ്ഥിതി" . ഈ അവസ്ഥ ഒരിക്കലും കേരളത്തിൽ ഉണ്ടാകില്ലെന്ന് വിശ്വസിച്ച ഒരു വ്യക്തിയായിരുന്നു ഞാൻ അത് തെറ്റായിരുന്നോ എന്ന് തോന്നി തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ചും ഈ വിഷയത്തിൽ ചീഫ് മിനിസ്റ്ററുടെ നിലപാടുകൾ കാണുമ്പോൾ. ശക്തൻ ദുർബലനെ ഭരിക്കും എന്നാണ് ഇതൊക്കെ കാണുമ്പോൾ എന്നെ പോലുള്ളവർക്ക് തോന്നുന്നത് അങ്ങനെയെങ്ങിൽ ഇവിടെ എന്തിനു കോടതിയും പോലീസും? എന്തിനൊരു നിയമ വ്യവസ്ഥ ? എകപക്ഷീയമായി അന്വേഷണവും ശിക്ഷയും വിധിക്കുന്ന ഒരു സർക്കാരിനെ ജനാധിപത്യ സർക്കാരാണെന്ന് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്.

Navaneeth

Navu-പാനൂര്‍ said...

@ആഷിക്, cpm,bjp and kalidasan are celebrating in this issue. ഇവര് മാത്രമല്ല ഒര് പാടാളുകൾ ഉണ്ട് പക്ഷെ അവരൊന്നും നിങൾ പറഞ്ഞപോലെ ആഘോഷിക്കുകയല്ല ആശങ്ങപെടുകയാണ്. ആ techer ആരുമായിക്കൊള്ളട്ടെ അവരുടെ ജാതിയോ മതമോ പൂർവകാല ചരിത്രമോ ഒന്നുമല്ല വിഷയം അവർക്ക് അവരുടെ ഭാഗം വ്യക്തമാക്കാനുള്ള അവസരം പോലും കൊടുക്കാതെ ശിക്ഷ നൽകുക എന്ന് പറഞ്ഞാൽ നിയമ വ്യവസ്ഥിതി ഉള്ള ഒരു നാടിനു ചേർന്ന ഒന്നല്ല അത് പ്രത്യേകിച്ചും 1000 കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടെരുതെന്നു അടി വരയിട്ടു പറയുന്ന ഒരു നിയമം ഉള്ള സ്ഥലത്ത്.

Manikandan said...

മന്ത്രി ആയാലും അബ്ദു റബ്ബ് ആദ്യമായി ഒരു പൊതിപ്രവർത്തകൻ ആണ്. ആ നിലയിൽ അദ്ദേഹം മനസ്സിലാക്കേണ്ട ഒരു കാര്യം താൻ വിമർശനത്തിന് അതീതൻ അല്ല എന്നതാണ്. വിമർശനങ്ങൾ ഉണ്ടാകുമ്പോൾ അതിനെ അല്പം കൂടി സമചിത്തതയോടെ നേരിടാൻ അദ്ദേഹം തയ്യാറാവണമായിരുന്നു. വള്ളത്തോളിന്റെ എന്റെ ഗുരുനാഥനിലെ വരികൾ അദ്ദേഹത്തെപോലുള്ളവർക്കായി ഇവിടെ ചേർക്കുന്നു.

ത്യാഗമെന്നതേ നേട്ടം താഴ്മതാന്നഭ്യുന്നതി
ലോകവിത്തേവം വിജയിക്കുന്നിതെൻ ഗുരുനാഥൻ

Rajiv said...

താഴ്മതാന്നഭ്യുന്നതി...

ഇതൊക്കെ ഹിന്ദുക്കൾക്ക് മാത്രമാണ് ബാധകം എന്നറിഞ്ഞു കൂടേ?

kaalidaasan said...

ആഷിക്,

മുസ്ലിം ലീഗ് ഏത് തരം പാര്‍ട്ടി ആണെന്ന് മലയാളികള്‍ പണ്ടേ മനസിലാക്കിയിട്ടുണ്ട്. അവര്‍ ദളിതര്‍ക്ക് അനുകൂലമാണോ അല്ലയോ എന്നതല്ല ഇവിടത്തെ വിഷയം.

ആ അദ്ധ്യാപിക എന്തു തെറ്റു ചെയ്തു എന്നതിന്, വിശ്വസനീയമായ ഒരു വിശദീകരണവും  ഈ മന്ത്രിയോ മുഖ്യമന്ത്രിയോ മുസ്ലിം ലീഗോ പറയുന്നില്ല. ജനപ്രതിനിധിയെ അവഹേളിച്ചു എന്നാണു കാരണം പറയുന്നത്. ഈ സംഭവത്തിന്റെ വീഡിയോ ശ്യങ്ങള്‍ കാണുന്ന ആര്‍ക്കും ആര്‍ക്കെങ്കിലും അവഹേളന മുണ്ടാക്കുന്ന ഒരു പരാമര്‍ശവുമവര്‍ നടത്ട്ട്ഹിയിട്ടില്ല എന്ന് ബോധ്യമാകും. അബ്ദു റബ്ബ് എന്ന മന്ത്രിയുടെ അഹന്തയാണിതിനു പിന്നിലുള്ളത്.

മന്ത്രി എന്നു പറഞ്ഞാല്‍ കേരളം ഭരിക്കുന്ന രാജാവൊന്നുമല്ല. കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണ്. മുസ്ലിം ലീഗുകാര്‍ മാത്രമേ അദ്ദേഹത്തിനു വോട്ടു ചെയ്തിട്ടുള്ളൂ എന്നതിന്റെ അര്‍ത്ഥം അദ്ദേഹം ലീഗുകാരുടെ മന്ത്രി എന്നതല്ല. മുഴുവന്‍ മലയാളികളുടെയും മന്ത്രിയാണ്. എല്ലാ പൌരന്‍മാരും അദേഅഹ്ത്തില്‍ നിന്നും നീതി പൂര്‍വകമായ പെരുമാറ്റം പ്രതീക്ഷിക്കുന്നു. ഈ അദ്ധ്യാപികയും പ്രതീക്ഷിക്കുന്നു. അതുണ്ടാകാത്തതാണു പ്രശ്നം.

സി പി എമ്മും  ബി ജെ പിയുന്‍ ഇവിടത്തെ പ്രതിപക്ഷ പാര്‍ട്ടികളാണ്. അവര്‍ ഈ വിഷയത്തെ രാഷ്ട്രീയമായി മുതലെടുക്കുന്നു. അതാണു രാഷ്ട്രീയം. അല്ലാതെ എല്ലാം പച്ച ആക്കുന്നതല്ല.

ദളിത ആയതുകൊണ്ട് ശിക്ഷിക്കപ്പെട്ടു എന്നതാണ്, അദ്ധ്യാപികയുടെ നിലപാട്. അതുകൊണ്ടല്ല എന്നു തെളിയിക്കേണ്ടത് മന്ത്രിയുടെയം ​മുഖ്യ മന്ത്രിയുടെയും ബാധ്യത ആണ്. യുക്തിഹസഹമായ കാരണം  ഉണ്ടെങ്കില്‍ അവര്‍ പറയട്ടെ. ഉപ്പുമാവ് അഴിമതി എന്നൊക്കെ വാലും തലയും ഇല്ലാതെ താങ്കള്‍ പറഞ്ഞതുകൊണ്ടായില്ലല്ലോ. ഇതേക്കുറിച്ച് അറിവുള്ള മന്ത്രി പറയട്ടെ.

kaalidaasan said...

സോനു,

ലീഗു മന്ത്രിമാരുടെ പച്ച കുപ്പായം പോലെ തന്നെയാണ്, അവരുടെ അഹങ്കാരവും. ഈ അഹങ്കാരത്തിനു മുഴുവന്‍ വളം വച്ചു കൊടുക്കുന്ന ഉമ്മന്‍ ചാണ്ടി ആണ്. സ്വന്തം കസേര സംരക്ഷിക്കാന്‍ ലീഗു ചെയ്യുന്ന ഏതു നാറിത്തരത്തെയും അദ്ദേഹം ന്യായീകരിക്കും. ഉമ്മന്‍ ചാണ്ടിയോളം കൊടിയ ഒരു വിഷം ഇന്നു വരെ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ല.

kaalidaasan said...

ബൈജു ഖാന്‍,

ഈ മന്ത്രിക്ക് വിദ്യഭ്യാസമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പണം കൊടുത്ത് നേടിയ ഡിഗ്രി വല്ലതും കാണുമായിരിക്കും. അദ്ധ്യാപകരെ ബഹുമാനിക്കാന്‍ അറിയാത്ത ഒരു മന്തന്, ഏത് ഡിഗ്രി ഉണ്ടായിട്ട് എന്ത് കാര്യം?

വിദ്യാഭ്യാസം എന്ന വാക്കിനു വലിയ അര്‍ത്ഥമുണ്ട്. അടിസ്ഥാനപരമായി തിരിച്ചറിവ് എന്നാണതിന്റെ അര്‍ത്ഥം. അതുണ്ടായിരുന്നെങ്കില്‍ ഇതുപോലെ പെരുമാറില്ലായിരുന്നു.

ഇദ്ദേഹം ഭരിക്കുന്ന വകുപ്പ് കുത്തഴിഞ്ഞു കിടക്കുന്നതില്‍ യാതൊരു അത്ഭുതവുമില്ല.

kaalidaasan said...

>>>>എന്തുപറയാന്‍! അല്ലെങ്കില്‍ത്തന്നെ പറഞ്ഞിട്ടെന്തുകാര്യം!! മന്തന്‍ മന്ത്രി, പൊങ്ങന്‍ മുഖ്യമന്ത്രി!!!<<<

അജിത്,

പൂര്‍ണ്ണമായും യോജിക്കുന്നു.

kaalidaasan said...

>>>>ഇനി ഇവരെല്ലാം കൂടി ബി ജെ പി ക്ക് അക്കൗണ്ട്‌ കേരളത്തിലും തുറന്നു കൊടുക്കും. അപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കും സമാധാനം കിട്ടും.<<<

ബൈജു,

വളരെ ശരിയാണ്.

ഇന്‍ഡ്യയില്‍ ബി ജെ പി ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്ന അവസ്ഥയിലേക്ക് വളരാന്‍ ഒരു കാരണം മുസ്ലിം ലീഗ് പോലുള്ള മത സംഘടനകളുടെ നിലപാടുകള്‍ ആണ്. അവയെ ബി ജെ പി അതി സമര്‍ദ്ധമയി മുതലെടുത്തു.

ബി ജെ പി കേരളത്തില്‍ കൂടുതലായി വളരാന്‍ തുടങ്ങിയത് ഈ യു ഡി എഫ് മന്ത്രിസഭ അധികാരം ഏറ്റതുമുതലാണ്. അഞ്ചാം മന്ത്രിയെ പിടിച്ചു മേടിച്ചതുമുതല്‍ അനാഥാലയങ്ങളുടെ മറവല്‍  നിയമ വിരുദ്ധ മാര്‍ഗ്ഗത്തിലൂടെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കടത്തിക്കൊണ്ടു വന്നത് വരെ ഇതിനു വളം വച്ചു കൊടുത്തിട്ടുണ്ട്. എത്ര ലജ്ജാകരമായിട്ടായിരുന്നു മുസ്ലിം ലീഗ് ഈ നിയമ ലംഘനത്തെ ന്യായീകരിച്ചതെന്നോര്‍ക്കുക. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബി ജെ പി അക്കൌണ്ട് തുറക്കുന്നതിലേക്കാണു കാര്യങ്ങളുടെ പോക്ക്.

kaalidaasan said...

oddmind,

മതത്തെ അതിസമര്‍ദ്ധമായി ഉപയോഗിച്ച് നേട്ടം കൊയ്തവരാണ്, മുസ്ലിം ലീഗ്. ഇപ്പോള്‍ അവര്‍ പറയുന്നു അദ്ധ്യാപിക ജാതി കാര്‍ഡ് ഇറക്കി കളിക്കുന്നു എന്ന്. മതത്തിന്റെ പേരില്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി, അര്‍ഹമായതും അനര്‍ഹമായതും നേടി എടുത്തവര്‍ പറയുന്നു, മറ്റുള്ളവര്‍ ജാതി കളിക്കുന്നു എന്ന്. പറയുന്നത് എന്താണെന്നു പോലും  മനസിലാക്കാന്‍ ശേഷിയില്ലാത്ത മന്തന്‍മാര്‍.

kaalidaasan said...

നവനീത്,

ഇവിടെ അഭിപ്രായമെഴുതിയതിനു നന്ദി,

ആനപ്പുറത്തിരിക്കുന്നവന്, നായയെ പേടിക്കേണ്ട എന്ന അവസ്ഥയാണിന്ന് കേരളത്തില്‍. ഉമ്മന്‍ ചാണ്ടിക്കും കൂടെയുള്ള കിങ്കരന്‍മാര്‍ക്കും നീതി ന്യായ വ്യസ്ഥയേയോ ചട്ടങ്ങളെയോ പേടിയില്ല. അതൊന്നും പാലിക്കണമെന്നും ഇല്ല.

ഈ അദ്ധ്യാപികക്ക് കരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതിനുള്ള മറുപടി ലഭിക്കും മുന്നെ അവരെ ശിക്ഷിച്ചു. ക്യാന്‍സര്‍ രോഗിയായ ഭര്‍ത്താവുള്ള ഈ രോഗിയോട് മാനുഷിക പരിഗണന എങ്കിലും കാണിക്കാനുള്ള മനസ്ഥിതി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഇല്ലാതെ പോയി. ഇത് പേടിപ്പെടുത്തുന്ന അവസ്ഥയാണ്.

മനുഷ്യത്വം മരവിച്ചവര്‍ ഭരിച്ചാല്‍ ഇതുപോലെ ഇരിക്കും.

Unknown said...

മന്ത്രി മഹാരാജവ് എഴുന്നള്ളിയപ്പോള്‍ സ്കൂള്‍ ഗെയിറ്റ് അടഞ്ഞു കിടന്നു. ആനയും അമ്പാരിയും പ്രതീക്ഷിച്ചിടത്ത് ഒരു നായ പോലും ഉണ്ടായില്ല..........ഇതു മാത്രം മതി മന്ത്രി എന്ന ആനക്ക് മദമിളകാന്‍.

Dear Kaalidaasan,

My View,

Point no. 1) Do you think these politicians can be compared with these poor animals? Dog and elephant has at least some good quality like obedient and honesty…..

Point no. 2) while pleasing minority community all parties knowingly/unknowingly losing their strength. Eg: When CPM/CPI advised his followers not do perform Hindu rituals like “House warming”, “Ganapathi homam” etc.. it is obvious that most of Hindu followers moved to BJP/Congress and you know the impact reflected in the parliament election . You had mentioned in your previous blog saying that majority of CPM followers are from Hindu Community so the reason for their loss is clear.

So the point is….these politician can go to any extend to please any community no one have any issue but only thing is not by completely IGNORING others.
If this attitude of politicians persist, people will definitely go for alternative in the next state election because they do not have any choice i.e. BJP led government is going to be true……..

kaalidaasan said...

മണികണ്ഠന്‍,

പൊതു ജനത്തെ അവഹേളിക്കലാണല്ലോ കുറെയധികം രാഷ്ട്രീയക്കാരുടെ പ്രധാന പ്രവര്‍ത്തി. മുസ്ലിം ലീഗില്‍ നിന്ന് മറിച്ചൊന്ന് പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണെന്ന് അനുഭവം പഠിപ്പിക്കുന്നു.,

kaalidaasan said...

>>>>>>Point no. 1) Do you think these politicians can be compared with these poor animals? Dog and elephant has at least some good quality like obedient and honesty…..<<<<<

രാമസ്വാമി,

ഞാന്‍ ഇവരെ ഒരു മൃഗങ്ങളോടും താരതമ്യം ചെയ്തില്ല. ഒരു പഴം ചൊല്ല്, സൂചിപ്പിച്ചതേ ഉള്ളു. മൃഗങ്ങള്‍ക്ക് ഈ രാഷ്ട്രീയക്കാരേക്കാള്‍ സത്യ സന്ധത ഉണ്ട്.

ഉമ്മന്‍ ചാണ്ടി എന്ന കേരള മുഖ്യ മന്ത്രി മുസ്ലിം ലീഗ് എന്ന മത രാഷ്ട്രീയ സംഘടനയുടെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്നതാണ്, കേരളം കാണുന്നത്. അവരുടെ എല്ലാ ധാര്‍ഷ്ട്യങ്ങളെയും പിന്തുണക്കുന്നു. എ കെ ആന്റണിയേപ്പോലുള്ള നേതാക്കള്‍ വളരെ നേരത്തേ ഇതിന്റെ ആപത്ത് മനസിലാക്കി പ്രതികരിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ അദ്ദേഹത്തിനു കേരള മുഖ്യ മന്ത്രി സ്ഥാനം പോലും നഷ്ടമായി.

ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഉണ്ടായപ്പോള്‍ കോണ്ഗ്രസ് നേതാക്കള്‍ക്ക് കുറച്ച് തിരിച്ചറിവൊക്കെ ഉണ്ടാകുന്നു. കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളെ പ്രയേകിച്ച് മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്നുഎന്ന ആരോപണമാണ്, ബി ജെ പി ഉയര്‍ത്തിയത്. അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനായില്ല. അത് ഹിന്ദുക്കളില്‍ ആശങ്ക ഉണ്ടാക്കി. അതിന്റെ ഫലമായിരുന്നു ഹൈന്ദവ വോട്ടുകള്‍ ബി ജെ പിയില്‍ കേന്ദ്രീകരിക്കാന്‍ കാരണം.അത് കോണ്‍ഗ്രസിന്റെ കണ്ണു തുറപ്പിച്ചിട്ടുണ്ട്.

കേരളത്തില്‍ ലീഗിന്റെ ധാര്‍ഷ്ട്യം അവജ്ഞയോടെ തള്ളിക്കളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ അധികാര മോഹം അതിനനുവദിക്കില്ല.

kaalidaasan said...

>>>>>>Point no. 2) while pleasing minority community all parties knowingly/unknowingly losing their strength. Eg: When CPM/CPI advised his followers not do perform Hindu rituals like “House warming”, “Ganapathi homam” etc.. it is obvious that most of Hindu followers moved to BJP/Congress and you know the impact reflected in the parliament election . You had mentioned in your previous blog saying that majority of CPM followers are from Hindu Community so the reason for their loss is clear. <<<<<

രാമസ്വാമി,

ഞാന്‍ ഇക്കാര്യം പല പ്രാവശ്യം പരാമര്‍ശിച്ചിട്ടുണ്ട്. സി പി എമ്മിലും സി പി ഐയിലുമുള്ള ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളെ അവഗണിച്ച് ന്യൂനപക്ഷങ്ങളുടെ പിന്നാലെ പോകുന്നത് ഈ പാര്‍ട്ടികള്‍ക്ക് തിരിച്ചടി ആയിട്ടുണ്ട്.

മത വിശ്വാസം ഇന്‍ഡ്യയിലെ ഒരു യാഥാര്‍ത്ഥ്യമാണ്. അതിനെ അംഗീകരിക്കാതെ ഞങ്ങള്‍ നിരീശ്വരവാദികളെ മാത്രമേ സ്വീകരിക്കൂ എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നാല്‍ ഉള്ള പിന്തുണ കൂടെ നഷ്ടപ്പെടും. ഇതുപോലെയുള്ള വരട്ടു വാദങ്ങളൊക്കെ ഉപേക്ഷിച്ച് എല്ലാ മത വിശ്വാസികളുടെയും പിന്തുണ ആര്‍ജ്ജിക്കാനുള്ള പരിപാടികളാണ്, കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ ആവിഷക്കരിക്കേണ്ടത്. അതൊക്കെ മനസിലാക്കി പ്രവര്‍ത്തിക്കുന്നില്ല എങ്കില്‍ പിന്തുണ ഒലിച്ചു പോകാനുള്ള എല്ലാ സാധ്യതയും ഉണ്ട്.

kaalidaasan said...

>>>>>>So the point is….these politician can go to any extend to please any community no one have any issue but only thing is not by completely IGNORING others. <<<<<

രാമസ്വാമി,

ഏതറ്റം വരെ പോയും ഏതെങ്കിലും ഒരു സമുദായത്തെ സന്തോഷിപ്പിക്കുനത് എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. മുസ്ലിം ലീഗിലെ തീവ്ര വാദികളില്‍ ഒരാളാണ്, അബ്ദു റബ്ബ്. നേരത്തെ പച്ച ബ്ളൌസും,പച്ച ഓവര്‍ കോട്ടുമൊക്കെ ഇറക്കി അദ്ദേഹം വിവാദമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോളിതാ സ്കൂളിലെ ബ്ളാക് ബോര്‍ഡുകളൊക്കെ പച്ച ആക്കാന്‍ ഉദ്ദേശിക്കുന്നു. സ്വന്തം വീടും പാര്‍ട്ടി ഓഫീസുമാണ്, കേരളത്തിലെ പൊതു സ്ഥാപനങ്ങളെന്ന തരത്തിലുള്ള ഈ തീവ്രവാദിയുടെ നീക്കങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കണം.

kaalidaasan said...

>>>>>>If this attitude of politicians persist, people will definitely go for alternative in the next state election because they do not have any choice i.e. BJP led government is going to be true……. <<<<<

രാമസ്വാമി,

അത്രക്കൊന്നും ബി ജെ പി വളര്‍ന്നിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പിനുള്ളില്‍ വളരുകയും ഇല്ല. ബി ജെ പി കൂടുതല്‍ ശക്തമാകുമെന്നത് ശരിയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍  6 നിയമസഭാ മണ്ഡലങ്ങളില്‍ അവര്‍ മുന്നിലെത്തി. അത് വച്ച് അവര്‍ക്ക് രണ്ടോ മൂനോ അസംബ്ളി സീറ്റുകള്‍ ലഭികാന്‍ സാധ്യതയുണ്ട്. പക്ഷെ ഇതിനു മുമ്പും ലോക് സഭ തെരഞ്ഞെടുപ്പില്‍ ബി ജെ പി നടത്തിയ പ്രകടനം അസംബ്ളി തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ചു കണ്ടിട്ടില്ല. പല പ്രാവശ്യം അവര്‍ മഞ്ചേശ്വരത്തും കാസര്‍കോട്ടും ലോക് സഭ തെരഞ്ഞെടുപ്പില്‍ മുന്നില്‍ വന്നിട്ടുണ്ട്. അതിനു ശേഷം നടത്തിയ അസംബ്ളി തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്കത് നിലനിറുത്താനായിട്ടില്ല.

എങ്കിലും കോണ്‍ഗ്രസിന്റെയും സി പി എമ്മിന്റെയും നയവൈകല്യങ്ങള്‍ കാരണം ബി ജെ പി ശക്തി പ്രാപിക്കുമെന്നത് തീര്‍ച്ചയാണ്.

കേരളത്തില്‍  മുസ്ലിം ലീഗിനെ പ്രീണിപ്പിക്കുന്നതുകൊണ്ട് കോണ്‍ഗ്രസിനു ഗുണമുണ്ടാകുന്നുണ്ട്. 8% വോട്ടുകള്‍ എന്നും കോണ്‍ഗ്രസിനൊപ്പം ഉണ്ടാകും,. പക്ഷെ കേരളത്തിനു പുറത്ത് മുസ്ലിം വോട്ടുകളൊക്കെ പല പാര്‍ട്ടികളിലുമായി ഭിന്നിച്ചു പോകുകയാണ്. ബി ജെ പി ആരോപിക്കുമ്പോലെ ഒരു മുസ്ലിം വോട്ട് ബാങ്കൊന്നും അവിടങ്ങളില്‍ ഇല്ല. കേരളത്തിലും ഇല്ല. ഉണ്ടായിരുന്നെങ്കില്‍ 25% വോട്ടുകളുള്ള മുസ്ലിം സമുദായം എന്നും ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വോട്ടു ചെയ്യുകയും അവര്‍ എന്നും അധികാരത്തില്‍ ഇരിക്കുകയും ചെയ്യുമായിരുന്നു. കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്നു എന്ന തെറ്റായ ഒരു ധാരണ ഹിന്ദുക്കളുടെ ഇടയില്‍ ഉണ്ടാക്കാന്‍ ബി ജെ പി ക്ക് ആയിട്ടുണ്ട്. ഇത് മനസിലാക്കി വേണ്ട തിരുത്തലുകള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുമുണ്ടായാലെ അവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ ആകൂ.

Unknown said...

teachere trivandrum city yilthanneyulla mattoru schoolilekk matti. teacherude request prakaram.teachere anukoolichavar "shashi" aayi

Navu-പാനൂര്‍ said...

ടീച്ചറെ ആരും അന്ധമായി അനുകൂലിച്ചതായി തോനുന്നില്ല പക്ഷെ റബ്ബിനെയും അദ്ദെഹത്തിന്ടെ ധാർഷ്ട്യത്തെയും എതിർക്കുന്നുണ്ട്. അവരെ പോലുള്ള പെട്ടെന്ന് പാനിക് ആകുന്ന ഒരാൾ അങ്ങനെ ചെയ്തില്ലെങ്ങിലെ അത്ഭുതമുള്ളൂ അതിന്റെ ഈറ്റവും വലിയ തെളിവാണ് ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് ജാതി കാർഡ ഇറക്കിയത്, അവരൊരു ഭീരു ആണെന്നതിന് ഇതിൽ പരം ഒരു തെളിവ് വേണ്ട.

Navaneeth

kaalidaasan said...


>>>teachere trivandrum city yilthanneyulla mattoru schoolilekk matti. teacherude request prakaram.teachere anukoolichavar "shashi" aayi<<<

ആരും ശശി ആയിട്ടില്ല. അബ്ദു റബ്ബ് എന്ന തീവ്രവാദിയുടെ ധാര്‍ഷ്ട്യത്തിനെതിരെ ആണു പ്രതികരിച്ചത്. കേരളം മുഴുവന്‍ ഇത് ചര്‍ച്ച ചെയ്തു. ഈ തീവ്രവാദിയുടെ തനി നിറം എല്ലാവരും തിരിച്ചറിഞ്ഞു.

ആറ്റിങ്ങലേക്ക് മാറ്റിയ ടീച്ചറേ സിറ്റിയില്‍ തന്നെ നിയമിച്ചു. വേണമെങ്കില്‍ ടീച്ചര്‍ക്ക് നിയമയുദ്ധത്തിനു പോകാമായിരുനു. പോയിരുന്നെങ്കില്‍ ജയിക്കുകയും ചെയ്യുമായിരുന്നു., അബ്ദു റബ്ബും മുസ്ലം ​ലീഗും പറയുന്ന ആരോപണത്തിനു നിയമപരമായ നിലനില്‍പ്പില്ല.രോഗിണി ആയ അവര്‍ നിയമയുദ്ധത്തിനു പോകാതെ ഈതീരുമാനത്തെ അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു. ടീച്ചറുടെ പ്രസ്താവന ഇങ്ങനെയാണ്.

സ്ഥലം മാറ്റതീരുമാനം അംഗീകരിക്കുന്നു. ഭരണ - പ്രതിപക്ഷ നേതാക്കള്‍ ചേര്‍ന്നെടുത്ത തീരുമാനത്തെ മാനിക്കുന്നു. എന്നാല്‍ തന്റെ ആഗ്രഹപ്രകാരമാണ് തീരുമാനമെടുത്തതെങ്കില്‍ കോട്ടണ്‍ഹില്ലിലേക്കു തന്നെയായിരുന്നു മാറ്റേണ്ടിയിരുന്നത്. തനിക്ക് നീതി ലഭിച്ചെന്ന് കരുതുന്നില്ല. എല്ലാവരും അംഗീകരിച്ച തീരുമാനമെന്ന നിലയില്‍ പുതിയ നിയമനത്തെ അംഗീകരിക്കുന്നു.തന്നെ സ്ഥലംമാറ്റാന്‍ കോട്ടണ്‍ഹില്‍ സ്കൂളിലെ ചിലര്‍ മുസ്ലിം ലീഗിനെ കൂട്ടുപിടിച്ചു.താന്‍ ഖേദം പ്രകടിപ്പിച്ചെന്ന വാര്‍ത്തകള്‍ ശരിയല്ല.

kaalidaasan said...

>>>>അവരെ പോലുള്ള പെട്ടെന്ന് പാനിക് ആകുന്ന ഒരാൾ അങ്ങനെ ചെയ്തില്ലെങ്ങിലെ അത്ഭുതമുള്ളൂ അതിന്റെ ഈറ്റവും വലിയ തെളിവാണ് ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് ജാതി കാർഡ ഇറക്കിയത്, അവരൊരു ഭീരു ആണെന്നതിന് ഇതിൽ പരം ഒരു തെളിവ് വേണ്ട.<<<<

നാവനീത്,

മോഡല്‍ സ്കൂളില്‍ നിയമനം നല്‍കാം എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അവര്‍ സ്വീകരിച്ചതില്‍ അപാകത ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അവരെ കോട്ടണ്‍ ഹില്‍ സ്കൂളില്‍ തന്നെ നിയമിക്കാനുള്ള നിര്‍ദ്ദേശം അംഗീകരിക്കാന്‍ അബ്ദു റബ്ബോ മുസ്ലിം ലീഗോ സ്വീകരിക്കില്ല. ഉമ്മന്‍ ചാണ്ടി അതില്‍ ബലം പിടിച്ചാല്‍ ഒരു പക്ഷെ മന്ത്രി സഭ തന്നെ താഴെ പോകും. അതിന്, ഉമ്മന്‍ ചാണ്ടി അനുവദിക്കില്ല. അപ്പോള്‍ പിന്നെ നീണ്ട നിയമയുദ്ധത്തിനു പോകാതെ ഈ ഒത്തുതീര്‍പ്പ് അംഗീകരിക്കുന്നതാണു നല്ലതെന്ന് അവര്‍ക്ക് തോന്നി.

മത കാര്‍ഡിറക്കി കളിക്കുന്നവരോട് പിടിച്ചു നില്‍ക്കാന്‍ ജാതി കാര്‍ഡ് ഇറക്കുന്നതാണു ബുദ്ധി എന്ന് ടീച്ചര്‍ക്ക് തോന്നി. അത് ശരിയോ ഗ്തെറ്റോ എന്നതിലപ്പുറം അത് വിജയിക്കുന്നതാണിപ്പോള്‍ കണ്ടത്. ദളിത് പീഢനം എന്ന വിഷയം ഉയര്‍ന്നപ്പോഴായിരുന്നു അബ്ദു റബ്ബിന്റെയും  മുസ്ലിം ലീഗിന്റെയും  പത്തി താണത്. ഈ പോത്തുകളോട് ഇതൊക്കെ വേണ്ടി വരും.

പ്രശ്നം അവസാനിച്ചപ്പോഴും റബ്ബിന്റെ ഹുങ്ക് തലപൊക്കുന്നു. സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണം  ബോധിപ്പിക്കാനാണത്രെ നോട്ടീസ് അയച്ചിരിക്കുന്നത്. എന്നു വച്ചാല്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്നാണ്. ഈ വക ജന്തുക്കളുടെ അടുത്ത് ജാതി കാര്‍ഡെങ്കില്‍ അതു തന്നെ ഇറക്കേണ്ടി വരും. എന്തും സഹിച്ച് തലകുനിക്കുന്നതില്‍ അര്‍ത്ഥമില്ല.

അവരെ ഭീരു എന്നു വിളിക്കുന്നത് ശരിയാണോ?