Tuesday 22 April 2014

ചില ചൂണ്ടു പലകകള്‍ 






നരേന്ദ്ര മോദി അടുത്ത ഇന്‍ഡ്യന്‍ പ്രധാന മന്ത്രി എന്ന തരത്തിലാണ്, മോദിയുടെ പിന്തുണക്കാരുടെ നിലപാട്. അദ്ദേഹം ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയാല്‍ എന്തുണ്ടാകുമെന്നതിന്റെ ചില സൂചനകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

കോണ്‍ഗ്രസ് എന്ന പാര്‍ട്ടി വ്യക്തി കേന്ദ്രീകൃതമാണെന്നായിരുന്നു മോദി ഉള്‍പ്പടെയുള്ള ബി ജെ പി നേതാക്കളൊക്കെ പറഞ്ഞു നടന്നിരുന്നത്. ബി ജെ പി എന്ന പാര്‍ട്ടി ഇപ്പോള്‍ അതേ ഗതികേടിലാണ്. ബി ജെ പിയില്‍ ഇപ്പോള്‍ ഒരു നേതാവേ ഉള്ളു. നരേന്ദ്ര മോദി. ബി ജെ പി എന്ന പാര്‍ട്ടിക്ക് മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത നേതാക്കളൊക്കെ ഇന്ന് അവഗണിക്കപ്പെടുകയോ, ഒതുക്കപ്പെടുകയോ, പുറത്താക്കപ്പെടുകയോ, അവഹേളിക്കപ്പെടുകയോ ഒക്കെ ആണ്. അവരുടെ നിര നീണ്ടതാണ്. എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ജസ്വന്ത് സിംഗ്, യശ്വന്ത് സിന്‍ഹ, കല്‍രാജ് മിശ്ര, ലാല്‍ജി ടാണ്ടണ്‍, സുഷമ സ്വരാജ് തുടങ്ങിയവൊരൊന്നും ഇന്ന് ചിത്രത്തിലേ ഇല്ല. സര്‍വ്വം മോദി മയം. ഹര്‍ ഹര്‍ നമോ എന്നാണിപ്പോള്‍ മോദി ഭക്തരുടെ വേദ വാക്യം പോലും. അദ്വാനി ജോഷി തുടങ്ങിയ  ബി ജെ പിയുടെ സ്ഥാപക നേതാക്കള്‍ക്ക് പോലും ഇഷ്ടമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ആകുന്നില്ല. ജോഷിക്ക് സ്വന്തം മണ്ഡലം മോദിക്കു വേണ്ടി ഒഴിഞ്ഞു കൊടുക്കേണ്ടിയും വന്നു. തിരുവായ്ക്ക് എതിര്‍വാ ഇല്ല എന്നത് ഇതു വരെ കോണ്‍ഗ്രസിലെ അവസ്ഥ ആയിരുന്നു. ഇപ്പോള്‍ ബി ജെ പിയിലും മോദി എന്ന ഹര്‍ വായ്ക്ക് എതിര്‍വാ ഇല്ല എന്ന അവസ്ഥയാണ്. അഴിമതിയുടെയും സാമ്പത്തിക നയങ്ങളുടെയുമൊക്കെ വിഷയങ്ങളില്‍ കോണ്‍ഗ്രസും ബി ജി പിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നതുപോലെ ഏകാധിപത്യത്തിന്റെ കാര്യത്തിലും അതു തന്നെയെന്ന് അവര്‍ തെളിയിക്കുന്നു.  വ്യക്തി പൂജയെ എതിര്‍ക്കുന്ന മോദിയുടെ ഗുജറാത്തില്‍ നമോ എന്ന പേരില്‍ ഒരു റ്റെലിവിഷന്‍ ചാനല്‍ പോലുമുണ്ട്. മൂന്നു പതിറ്റാണ്ടു കാലം ബി ജെ പി എന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ വ്യക്തി പൂജക്കെതിരെ എന്നും ശബ്ദിച്ചിരുന്നു. സ്വേഛാധിപതി ആയ മോദിയുടെ വ്യക്തി പൂജയാണിന്ന് ബി ജെ പി എന്ന പാര്‍ട്ടിയില്‍ മുഴുവന്‍.  കോണ്‍ഗ്രസില്‍ ഇന്ന് സോണിയ ഗാന്ധിക്കുള്ള അതേ സ്ഥാനമാണ്, ബി ജെ പിയില്‍ മോദിക്കും. ഇന്നു വരെ ഉണ്ടായിരുന്ന ബി ജെ പി എന്ന പാര്‍ട്ടിയില്‍ നിന്നും ഒരു തരത്തിലുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം മോദിക്കുണ്ട്. കോണ്‍ഗ്രസിനെ അതി ശക്തമായി എതിര്‍ത്തിരുന്ന സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ യാതൊരു ഉളുപ്പുമില്ലാതെ ഈ വ്യക്തിയെ പൂജിക്കാന്‍ മുന്നിട്ടിറങ്ങുന്ന കാഴ്ച അതിശയത്തോടെയേ ആര്‍ക്കും നോക്കിക്കാണാനാകൂ. മോദി ഇതൊക്കെ ആസ്വദിക്കുന്നു എന്നതാണിതിലെ ഫലിതം.

വാരാണസിയില്‍ നിന്നും  ജോഷിയെ അദ്ദേഹത്തിന്റെ എതിര്‍പ്പിനെ മറി കടന്ന് മോദി മാറ്റിയത് പാര്‍ട്ടി ഹൈക്കമന്റിന്റെ തീരുമാനം എന്നായിരുന്നു ഒരു മോദി ആരാധകന്‍ പറഞ്ഞത്. കോണ്‍ഗ്രസിലെ ഹൈക്കമാന്റ് സംസ്കാരത്തെ എന്നും കളിയാക്കിയിരുന്ന ബി ജെ  പി, അതേ ഹൈക്കമാന്റ് സംസ്കാരത്തെ  ആശ്ലേഷിച്ചിരിക്കുന്നു. ഹര്‍ ഹര്‍ മഹാ ദേവ് എന്ന പോലെ, ഹര്‍ ഹര്‍ മോദി എന്ന മുദ്രവാക്യം പോലും മോദി ഭക്തര്‍ മെനഞ്ഞെടുത്തു. മോദി ആണീ ഹൈക്കമാന്റ് എന്നതാണിതിലെ കാവ്യ നീതിയും. ഒന്നുകില്‍ എന്റെ വഴി അല്ലെങ്കില്‍ പുറത്തേക്കുള്ള വഴി എന്നതാണ്, മോദിക്ക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളോട് പറയാനുള്ളത്. മോദിയുടെ ആരാധകര്‍ പറയുന്നത്, ഗുജറാത്ത് ഇന്‍ഡ്യയിലെ പ്രത്യേക പദവിയുള്ള ഒരു സസംസ്ഥാനമാണെന്ന രീതിയിലാണ്. ഗുജറാത്ത് സ്വന്തം പോക്കറ്റിലാണെന്ന രീതിയിലാണിപ്പോള്‍ മോദി പെരുമാറുന്നത്. ഗുജറാത്തിലെ പാര്‍ട്ടിയെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചൊതുക്കി സ്വന്തം വരുതിയിലാക്കി. എല്ലാ  എതിര്‍ശബ്ദങ്ങളെയും ഇല്ലാതാക്കി. പാര്‍ട്ടി അംഗങ്ങളെ വരെ ഇല്ലായ്മ ചെയ്തു. സ്വന്തം മന്ത്രി സഭാംഗങ്ങളെ വരെ വെറും ശിപായിമാരുടെ തലത്തിലേക്ക് ചവുട്ടി താഴ്ത്തി. സ്വന്തം പ്രസ്ഥാനത്തേക്കാള്‍ വലിയ നേതാവായി സ്വയം അവരോധിച്ചു. ഒരു ജനാധിപത്യ പാര്‍ട്ടിക്ക് ചേര്‍ന്ന രീതിയിലല്ല മോദിയുടെ പ്രവര്‍ത്തനം. ഗുജറാത്തിലെ ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള എല്ലാ സംഘടനകളെയും മോദി നിഷ്പ്രഭമാക്കി. മോദി ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയാല്‍ ഇന്‍ഡ്യ മുഴുവന്‍ ഇതാവര്‍ത്തിക്കും. അതിന്റെ ഭവിഷ്യത്ത് ബോധ്യമായ ആര്‍ എസ് എസ്, ഹര്‍ ഹര്‍ മോദി എന്ന മുദ്രവാക്യം വിളിക്കുന്നത് വിലക്കുക പോലുമുണ്ടായി.

അദ്വാനിയോട് ചെയ്തത് നന്ദി കേടാണെന്ന് ഏത് നിഷ്പക്ഷമതിയും സമ്മതിക്കും. ബി ജെ പി യുടെ പഴയ രൂപമായിരുന്ന ജന സംഘത്തെ ഇന്നത്തെ ബി ജെ പി ആയി വളര്‍ത്തിയത് അദ്വാനി എന്ന ഒറ്റ വ്യക്തിയുടെ കഴിവു തന്നെയാണ്.

നെഹ്രുവിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി, പാകിസ്ഥാനുമായുണ്ടാക്കിയ ഒത്തു തീര്‍പ്പില്‍ പ്രതിക്ഷേധിച്ച് രാജിവച്ചു. ഹിന്ദു ദേശീയതയുടെ വക്താവായിരുന്ന അദ്ദേഹം ആര്‍ എസ് എസ് തലവന്‍ ഗോള്‍വാര്‍ക്കറുമായി അലോചിച്ചാണ്, ജന സംഘത്തിനു രൂപം നല്‍കിയത്. ഹിന്ദു വര്‍ഗ്ഗീയ സംഘടനയായ ആര്‍ എസ് എസിനു നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍.  ഹിന്ദു ദേശീയതയുടെ രാഷ്ട്രീയ മുഖമായിരുന്നു ജന സംഘം. ആര്‍ എസ് എസില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച എല്‍ കെ അദ്വാനി ജന സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും ആയിരുന്നു.

വളരെയധികം അര്‍പ്പണബോധത്തോടും ദീര്‍ഘവീക്ഷണത്തോടും കൂടി ഹിന്ദുത്വക്കു വേണ്ടി പോരാടിയ ഈ മുന്നണി പോരാളി, ഇത്ര പെട്ടെന്ന് വെറുക്കപ്പെട്ടവനായത് സമകാലീന ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ ഒരു ഫലിതമാണ്. അത്രയധികം നിര്‍ദ്ദയമായിട്ടാണ്, വളരെ കാലം കൂടെ നിന്നിരുന്ന സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഒതുക്കിയത്. നന്ദി കേടില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് നരേന്ദ്ര മോദിയും. ഗുജറാത്ത്  കൂട്ടക്കൊലയില്‍ രാജ ധര്‍മ്മം പാലിച്ചില്ല എന്നും പറഞ്ഞ് മോദിയെ പുറത്താക്കാന്‍ അന്നത്തെ പ്രധാന മന്ത്രി ബാജ് പെയ് തീരുമാനിച്ചതായിരുന്നു. പക്ഷെ അദ്വാനിയുടെ ശക്തമായ എതിര്‍പ്പിനേ തുടര്‍ന്ന് ബാജ് പെയിക്ക് മുട്ടു മടക്കേണ്ടി വന്നു. അന്ന് രക്ഷിച്ചെടുത്ത മോദി ആണിന്ന് അദ്വാനിയെ അവഹേളിക്കാന്‍ മുന്നില്‍ നില്‍ക്കുന്നതെന്നോര്‍ക്കുക.  ഭോപ്പാലില്‍ മത്സരിക്കണമെന്ന ആഗ്രഹം അദ്വാനി പ്രകടിപ്പിച്ചപ്പോള്‍, അത് വേണ്ട, വേണമെങ്കില്‍ ഗുജറാത്തിലെ ഗാന്ധി നഗറില്‍ മത്സരിച്ച് "തന്റെ കാരുണ്യത്തില്‍  ജയിച്ചോളൂ" എന്നാണ്, മോദിയുടെ നിലപാട്. ഇതിനെ കാവ്യ നീതി എന്നു വേണമെങ്കില്‍ വിളിക്കാം. 2002 ല്‍ മോദിയെ പുറത്താക്കാന്‍ ബാജ് പെയിയെ അനുവദിക്കാതിരുന്നത് മണ്ടത്തരമായി പോയിഎന്ന് അദ്വാനിക്കിപ്പോള്‍ തോന്നുന്നുണ്ടാകണം.

രഥമുരുട്ടിയും പള്ളി പൊളിച്ചും വിധ്വേഷം വമിക്കുന്ന പ്രസംഗങ്ങള്‍ പറഞ്ഞും അദ്വാനി ഹിന്ദു തീവ്രവാദികള്‍ക്ക് ഇന്‍ഡ്യയില്‍ ഒരു സ്ഥാനം നേടിക്കൊടുത്തു.  ഈര്‍ക്കിള്‍ പാര്‍ട്ടി ആയിരുന്ന ജന സംഘത്തെ അര നൂറ്റാണ്ടുകൊണ്ട് ഭരണകക്ഷിയാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത് അദ്വാനിയാണ്. രണ്ടോ മൂന്നോ സീറ്റു കിട്ടുന്ന ജനസംഘത്തില്‍ നിന്നും ഇന്‍ഡ്യയിലെ ഏറ്റവും വലിയ കക്ഷിയായി ബി ജെ പി വളര്‍ന്നത് അദ്വാനിയുടെ കഴിവുകൊണ്ടു മാത്രമായിരുന്നു. ഏറ്റവും വലിയ കക്ഷിയായാലും ഭരിക്കാന്‍ കഴിയണമെങ്കില്‍ ഒരു മുഖം മൂടി കൂടി ധരിക്കണമെന്ന തിരിച്ചറിവ്, അദ്വാനി ഉള്‍പ്പടെ എല്ലാ ബി ജെ പി നേതാക്കള്‍ക്കും ഉണ്ടായി. അങ്ങനെയാണ്, ബാജ്പെയി ഹിന്ദുത്വയുടെ മുഖംമൂടി ആയത്.

തീവ്ര ഹിന്ദുത്വ എന്ന സത്വത്തെ അതി സമര്‍ദ്ധമായി ബാജ്പെയി എന്ന മുഖം മൂടിക്കു പിന്നില്‍ ഒളിപ്പിക്കാമെന്ന് അദ്വാനിയും കൂടെയുള്ളവരും കരുതി. തീവ്ര ഹിന്ദുത്വ അജണ്ട തല്‍ക്കാലത്തേക്ക് മാറ്റി വച്ച് മറ്റു ചില പാര്‍ട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കി അധികാരത്തില്‍ കയറി. അധികാരത്തിലെത്തിയപ്പോഴാണ്, ജനങ്ങള്‍ എന്തു ചിന്തിക്കുന്നു എന്ന തിരിച്ചറിവ്, അദ്വാനിക്കു കിട്ടിയത്. തീവ്ര ഹിന്ദുത്വയെ സാധാരണ ജനങ്ങള്‍ എത്രത്തോളം വെറുക്കുന്നു എന്നദ്ദേഹം മനസിലാക്കി. അതു കൊണ്ട് ബാജ്പെയ് അണിഞ്ഞ മുഖം മൂടി കടം വാങ്ങി അദ്ദേഹം അണിഞ്ഞു. 2005 ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച അവസരത്തില്‍ മൊഹമ്മദാലി ജിന്നയെ മതേതരവാദി എന്ന് പുകഴ്ത്തി പറഞ്ഞതിനദ്ദേഹം ഏറെ വിമര്‍ശിക്കപ്പെട്ടു.   അന്നു  പക്ഷെ പാര്‍ട്ടി നേതാക്കളാരും അദ്ദേഹത്തെ കൈവിട്ടില്ല. എല്ലാവരും അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു. പിന്നീടു നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ അദ്ദേഹം വേണമെന്ന തിരിച്ചറിവില്‍ നിന്നാണതുണ്ടായത്. 2009 ല്‍ ആ പ്രതീക്ഷ അസ്തമിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ പല പ്രമുഖരും അദ്ദേഹത്തിനെതിരെ തിരിഞ്ഞു.

ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ പ്രായം ഒരു കാരണമല്ല. സാധാരണ രാഷ്ട്രീയക്കാര്‍ രാഷ്ട്രീയം വിടുന്നത് ആരോഗ്യപരമായ കാരണങ്ങളാലോ, അഴിമതി ആരോപണം നേരിട്ടോ ആണ്. അദ്വാനിക്ക് ഇപ്പോഴും നല്ല അരോഗ്യമുണ്ട്. സ്വജന പക്ഷപാതമോ അഴിമതിയോ ഇന്നു വരെ അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ടിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം ഇപ്പോള്‍ നേരിടുന്ന വേട്ട നന്ദികേടായിട്ടേ എനിക്ക് മനസിലാക്കാന്‍ ആകുന്നുള്ളു.

തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഇടക്കിടക്ക് ഹിന്ദുത്വയെ ബി ജെ പി ആശ്ളേഷിക്കാറുണ്ട്. മറ്റാരും തന്നെ അത് അത്ര കാര്യമായി  എടുത്തിരുന്നില്ല, അദ്വാനിയുടെ കസേരയിലിരിക്കാന്‍ തയ്യാറെടുക്കുന്ന നരേന്ദ്ര മോദി ഒഴികെ. പക്ഷെ 2014 ലെ തെരഞ്ഞെടുപ്പില്‍ ചിത്രം ആകെ മാറിയിരിക്കുന്നു.



ബി ജെ പിക്ക് അനാസ വിജയം ഉണ്ടാകുമായിരുന്ന ഡെല്‍ഹി നിയമ സഭ തെരഞ്ഞെടുപ്പില്‍ അതിനു തടയിട്ടത് അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ആയിരുന്നു. അതു പോലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ അനായാസ വിജയത്തിനു തടയിടുന്നതും ആം ആദ്മി പാര്‍ട്ടിയുടെ സാന്നിദ്ധ്യമാണ്. ബി ജെ പിക്ക് ന്യായമായും പോകേണ്ടി ഇരുന്ന കുറെയേറെ വോട്ടുകള്‍ ആം ആദ്മി കൊണ്ടു പോകും.അത് ശരിക്കുമറിയാവുന്ന മോദി കെജ്‌രിവാളിനെ പാകിസ്താനി ഏജന്റ് എന്നു വിളിച്ച് തീവ്ര ഹിന്ദുക്കളുടെ വോട്ടു ലക്ഷ്യമിടുന്നു.  മോദി അനുയായികള്‍ കെജ്‌രിവാളിനെ ലഭ്യമാകുന്ന അവസരത്തിലൊക്കെ ആക്രമിക്കുന്നു.










മോദിയുടെ നയം അദ്ദേഹത്തിന്റെ ഉറച്ച അനുയായികള്‍ വ്യക്തമാക്കുന്നുണ്ട്.

2002 ല്‍ ഗുജറാത്ത് കൂട്ടക്കൊലക്കു ശേഷം തന്റെ സ്ഥാനം ഉറപ്പിക്കാന്‍  വേണ്ടി, ബാജ് പെയിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നയരൂപീകാരണമുണ്ടാക്കുന്നതില്‍ മോദി വിജയിച്ചിരുന്നു. അദ്വാനിയെ മുന്നില്‍ നിറുത്തി ആയിരുന്നു അത് സാധിച്ചെടുത്തത്. അതിനു ശേഷം  ബി ജെ പി മോദി എന്ന വ്യക്തിയുടെ വലയില്‍ കുടുങ്ങിപ്പോയി എന്നു പറയാം. മുസ്ലിം വിരോധം മുതലെടുത്ത് തീവ്ര ഹിന്ദുക്കളുടെ പിന്തുണ ഉറപ്പാക്കിയ ശേഷം വികസനം എന്ന മന്ത്രമായിരുന്നു മോദിയുടെ തുറുപ്പു ചീട്ട്. മാദ്ധ്യമങ്ങളെ വിലക്കെടുത്ത് ഇല്ലാത്ത  വികസനമുണ്ടെന്ന് പ്രചരിപ്പിച്ചു. ആ വികസന കുമിളക്ക് അരവിന്ദ് കെജ്‌രിവാല്‍ ഒരു കുത്തു കൊടുത്തു. അപ്പോള്‍ വികസന അജണ്ട മോദി മാറ്റി. ഇപ്പോള്‍ അദ്ദേഹത്തിന്റെ അടിസ്ഥാന അജണ്ടയായ ഹിന്ദുത്വയിലാണ്, പ്രതീക്ഷ. താന്‍ ഒരു ഹിന്ദു ദേശീയവാദി ആണ്  എന്നാണദേഹം  ആവര്‍ത്തിച്ചു പറയുന്നത്. അത് പലതിന്റെയും സൂചനയാണ്. മറ്റ് മത വിശ്വാസികള്‍ക്ക് മോദിയുടെ ഭരണത്തില്‍ സ്ഥാനമുണ്ടാകില്ല. ആര്‍ എസ് എസിന്റെയും, ബജ്‌രംഗ് ദളിന്റെയും, വിശ്വ ഹിന്ദു പരിക്ഷത്തിന്റെയും ഹൈന്ദവ ദേശീയതയില്‍ മറ്റ് മത വിശ്വാസികള്‍ക്ക് സ്ഥാനമില്ലല്ലൊ. അതാണ്, വിശ്വ ഹിന്ദു പരിക്ഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ വാക്കുകളിലുടെ പുറത്തു വന്നതും.

ഹിന്ദു മേഖലകളില്‍ സ്ഥലം വാങ്ങാന്‍ മുസ്ലിംകളെ അനുവദിക്കരുത് എന്നാണ് ഗുജറാത്തിലെ ഭവ്നഗറില്‍ പ്രവീണ്‍ തൊഗാഡിയ പ്രസംഗിച്ചത്.

നരേന്ദ്ര മോദിയെ പിന്തുണയ്ക്കാത്തവര്‍ പാകിസ്ഥാനിലേക്കു പോകട്ടെ എന്ന്  ഗിരിരാജ് സിംഗ് പറയുന്നു. മോദിയെ എതിര്‍ക്കുന്ന എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ജസ്വന്ത് സിംഗ്, യശ്വന്ത് സിന്‍ഹ, കല്‍രാജ് മിശ്ര, ലാല്‍ജി ടാണ്ടണ്‍, സുഷമ സ്വരാജ് തുടങ്ങിയ ബി ജെ പി നേതാക്കളും കൂടെ പാകിസ്ഥാനിലേക്ക് പോകണമെന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്?

മോദിയുടെ മസാക്ഷി സൂക്ഷിപ്പുകാരനായ അമിത് ഷാ മുസാഫര്‍ നഗറിലെ ഹിന്ദുക്കളോട് വോട്ടിലൂടെ മുസ്ലിങ്ങളോട് പ്രതികരിക്കാൻ  ആണാവശ്യപ്പെട്ടത്.

ഹിന്ദുക്കളൊക്കെ വോട്ടു ചെയ്ത് ബി ജെ പിയെ ജയിപ്പിക്കണം എന്ന് ആര്‍ എസ് എസ് ആവശ്യപ്പെടുന്നു.

ഗുജറാത്തിനേക്കുറിച്ച് സംസാരിക്കാന്‍ തനിക്കു മാത്രമേ അര്‍ഹതയുള്ളൂ എന്നതാണ്, മോദിയുടെ നിലപാട്. പൊതു ഖജനാവിലെ പണം മുടക്കി പല പൊറാട്ടു നാടകങ്ങളും നടത്തുന്നു. അതിന്റെ അവസാനത്തെ ഉദാഹരണമാണ്, 2800 കോടി ചെലവാക്കി പട്ടേല്‍ പ്രതിമ സ്ഥാപിക്കുന്നത്. ഇതിനെതിരെ ഗുജറാത്തില്‍ നിന്ന് യാതൊരു വിധ  എതിര്‍പ്പും  ഉണ്ടാകുന്നില്ല. അത്രക്കവിടത്തെ ജനത അടിമകളായി മാറിയിരിക്കുന്നു. ഇനി ഇന്‍ഡ്യന്‍ ജനതയേയും ഈ വക നാടകങ്ങള്‍ക്ക് അടിമകളാക്കണമെന്നതാണ്, മോദിയുടെ സ്വപ്നം. താന്‍ വിവാഹിതനല്ല, തനിക്ക് കുടുംബബന്ധങ്ങളില്ല. അതുകൊണ്ട് അഴിമതി കാണിക്കില്ല എന്നാണദേഹം വീമ്പിളക്കുന്നത്. വിവാഹിതരും  കുടുംബങ്ങളുള്ളതുമായ ബി ജെ പി ഭരണ കര്‍ത്താക്കളൊക്കെ അഴിമതിക്കാരാണെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുന്ന ഒരു പ്രസ്താവനയാണിത്. ഇന്‍ഡ്യയിലെ മദ്ധ്യ വര്‍ഗ്ഗങ്ങളും ഭൂരിഭാഗം ​മാദ്ധ്യമങ്ങളും   മോദിയുടെ ഈ കെണിയില്‍ വീണു പോയിരിക്കുന്നു. അല്ലെങ്കില്‍ വിവാഹിതരായ ഭരണകര്‍ത്താക്കളൊക്കെ അഴിമതിക്കാരാണോ എന ചോദ്യം അവര്‍ മോദിയോട് ചോദിക്കുമായിരുന്നു. വ്യക്തി പൂജ ഇന്‍ഡ്യക്കാരുടെ സിരകളില്‍ ഉള്ളതാണ്. മോദി ആ വസ്തുതയെ അതി സമര്‍ദ്ധമായി മുതലെടുക്കുന്നു. ധാര്‍ഷ്ട്യത്തോടു കൂടി അത് ആരാധകരേക്കൊണ്ട് സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നു. ജനാധിപത്യ പ്രസ്ഥാനമായ ബി ജെ പിക്ക് മോദിയുടെ ഏകാധിപത്യ പ്രവണതകള്‍ ദോഷം ചെയ്യാനാണു സാധ്യത. ഈ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളാണിന്ന് ബി ജെ പിയില്‍ നടപ്പാക്കപ്പെടുന്നത്.

ബി ജെ പിയുടെ ആദ്യ പ്രധാനമന്ത്രി ബാജ്പെയിക്ക് ഒരു കുലീനത ഉണ്ടായിരുന്നു. ശാന്തമായ പ്രകൃതം. ആര്‍ക്കും സമീപിക്കാവുന്ന തരത്തില്‍ ഉള്ള പെരുമാറ്റം. അദ്ദേഹം ഉപയോഗിച്ച വാക്കുകളിലൊന്നും ആരെയും വെറുപ്പിക്കുന്ന പരാമര്‍ശങ്ങളുണ്ടായിരുന്നില്ല. ബജ്പെയിക്കും അദ്വാനിക്കും പെരുമാറ്റത്തിലും സംസാരത്തിലും  ലാളിത്യവും ആധികാരികതയുമുണ്ടായിരുന്നു. പക്ഷെ മോദിയില്‍ അതില്ല. ഒരിക്കലും ചിരിക്കാത്ത, ഗൌരവം മാത്രം  പ്രകടിപ്പിക്കുന്ന, ധാര്‍ഷ്ട്യത്തിന്റെയും  അഹങ്കാരത്തിന്റെയും ആവരണമാണാ മുഖത്തേപ്പോഴും. മോദിക്ക് തുറന്ന സമീപനമില്ല. ആര്‍ എസ് എസിന്റെയും വിശ്വ ഹിന്ദു പരിക്ഷത്തിന്റെയും ഒക്കെ ദുരൂഹതകളാണാ വ്യക്തിത്വത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബാജ് പെയിയും ജസ്വന്ത്‌  സിംഗും അദ്വാനിയും കുല്‍കര്‍ണിയുമൊക്കെ കൊണ്ടു നടക്കുന്ന നാഗരികവും പുരോഗമന പരവുമായ സമീപനം മോദിക്കില്ല. വികസന നയകന്‍ എന്നു സ്വയം പ്രഖ്യാപിക്കുമ്പോഴും ജീര്‍ണ്ണതയാണദ്ദേഹത്തിന്റെ സമീപനത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. കര്‍ക്കശക്കാരാനായ ഒരു ഹിന്ദു തീവ്രവാദിയുടെ മുഖഛായയാണു മോദിക്കുള്ളത്. ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊല നടന്നപ്പോള്‍ തീവ്ര ഹിന്ദുക്കള്‍ക്ക് എന്തും  ചെയ്യാനുമുള്ള സമയം അദ്ദേഹം അനുവദിച്ചു കൊടുത്തു. ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ അത് തുറന്നു പറഞ്ഞിട്ടുമുണ്ട്.



ഗുജറാത്ത് കൂട്ടക്കൊലയേക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം അദ്ദേഹം അസ്വസ്ഥനാകുന്നു. അഭിമുഖ സംഭാഷണങ്ങളില്‍ നിന്നും ഇറങ്ങി പോകുന്നു.
.




ഗുജറാത്ത് കൂട്ടക്കൊല മോദിയുടെ ജീവിതത്തിലെ മായ്ച്ചു കളയാനാകാത്ത കറ ആയി അവശേഷിക്കും

മുസ്ലിം വിരോധവും പാകിസ്ഥാന്‍, ചൈനാ പേടിയും വിതച്ച് തീവ്ര ഹിന്ദു മതവികാരം ഇളക്കിവിട്ടാണ്, മോദി തന്റെ വോട്ടു ബാങ്ക്  സൃഷ്ടിച്ചെടുത്തത്. യാതൊരു അടിസ്ഥാനവുമില്ലാതെ എ കെ ആന്റണിയേയും അരവിന്ദ് കേജ്‌രിവാളിനെയും ഇന്‍ഡ്യയുടെ ശത്രുക്കളായി അദ്ദേഹം ആക്ഷേപിക്കുന്നു. മോദിയുടെ ഇന്‍ഡ്യ എന്നത് തീവ്ര ഹിന്ദുക്കളുടെ ഇന്‍ഡ്യ മാത്രമാണ്. മുസ്ലിങ്ങളെ കൈയ്യിലെടുക്കാന്‍ വേണ്ടി പിടിക്കാവുന്ന കാലുകളൊക്കെ ഇപ്പോള്‍ പിടിക്കാന്‍ വേണ്ടി നടക്കുന്നു. അവസാനം ബിസ്മില്ലാ ഖാന്റെ കുടുംബത്തോടു പോലും വാരാണസിയില്‍  തന്നെ നാമ നിര്‍ദേശം ചെയ്യാന്‍ അപേക്ഷിക്കുന്നു. കാര്യം നേടാന്‍ കഴുത കാലു പിടിക്കുമ്പോലെ. 

നരേന്ദ്ര മോദി എന്ന പേരു പോലും മത ന്യൂനപക്ഷങ്ങളിലും ഭൂരിഭാഗം ഹിന്ദുക്കളിലും ആശങ്ക ആണുണ്ടാക്കുന്നത്.  മോദി പ്രധാന മന്ത്രി ആയാല്‍ ഇന്‍ഡ്യയെ ഒരുമിച്ച് കൊണ്ടു പോകാന്‍ സാധ്യതയില്ല. മറിച്ച് വിഭാഗീയത ഉണ്ടാക്കും. 

ഇന്‍ഡ്യയെ ഗുജറാത്താക്കും എന്നു വീമ്പടിക്കുന്ന മോദി 2002 ല്‍ കലാപത്തിന്റെ ഇരകളെ ഇന്നും പുനരധിവസിപ്പിച്ചിട്ടില്ല. അവരില്‍ മിക്കവരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ നരകിക്കുന്നു. 

അന്യ സംസ്ഥാനത്തു നിന്നു പോലും മുസ്ലിങ്ങളെ തട്ടിക്കൊണ്ടു വന്ന് ഗുജറാത്തില്‍ വച്ച് വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച് കൊന്നൊടുക്കുന്നതിനു ചുക്കാന്‍ പിടിച്ച മോദി ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആകാന്‍ യോഗ്യനല്ല.


234 comments:

1 – 200 of 234   Newer›   Newest»
kaalidaasan said...

നരേന്ദ്ര മോദി എന്ന പേരു പോലും മത ന്യൂനപക്ഷങ്ങളിലും ഭൂരിഭാഗം ഹിന്ദുക്കളിലും ആശങ്ക ആണുണ്ടാക്കുന്നത്. മോദി പ്രധാന മന്ത്രി ആയാല്‍ ഇന്‍ഡ്യയെ ഒരുമിച്ച് കൊണ്ടു പോകാന്‍ സാധ്യതയില്ല. മറിച്ച് വിഭാഗീയത ഉണ്ടാക്കും.

Sijo said...

വർഗീയത ഒരു വശം മാത്രം. മോഡിയുടെ സാമ്പത്തിക നയങ്ങള വളരെ അപകടം പിടിച്ചതാണ്. കോർപ്പറേറ്റ്കളെ അഴിച്ചു വിട്ട് ഒരു കുമിള സൃഷ്ടിക്കും. മാധ്യമങ്ങൾ സ്തുതി പാടും, പക്ഷെ കുമിള പൊട്ടും.
എന്തൊക്കെ കളങ്കങ്ങൾ ഉണ്ടെങ്കിലും മന്മോഹാൻസിംഗ് ആഗോള സാമ്പത്തിക പ്രതിസന്ധി കാലത്ത് രാജ്യത്തെ വളരെ പക്വമായി നയിച്ചു. മോഡിയുടെ അമിതാവേശം അതിനു പകരം നിൽക്കുമോ?
ഇന്ത്യൻ ഭരണ വ്യവസ്ഥിതിയിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരം പരിമിതമാണ്. രാജ്യം ഭരിക്കുന്നതിനുള്ള expertise മോഡിയുടെ റ്റീമിനുണ്ടൊ? (കാരണം അവർ പരിചയമുള്ള സീനിയർ നേതാക്കളെ ഒഴിവാക്കുന്നു)
അതിലുപരി, അവർ ഇന്ത്യയുടെ ആണവനയം ഭേദഗതി ചെയ്യുമോ?

kaalidaasan said...

സിജൊ,

വര്‍ഗ്ഗീയത മാത്രമല്ല. വര്‍ഗ്ഗീയതയിലും വിഭാഗീയത കലര്‍ത്തുന്ന വ്യക്തിയാണു മോദി. ഉത്തരാഖണ്ടില്‍ ഹിന്ദുക്കള്‍ ദുരന്തത്തിനിരയായപ്പോള്‍ ഗുജറാത്തി ഹിന്ദുകളെ തെരഞ്ഞുപിടിച്ച് രക്ഷപ്പെടുത്തി എന്നു പറയുന്ന വ്യക്തിയാണിദ്ദേഹം.

മോദിക്ക് എന്തെങ്കിലും  സാമ്പത്തിക നയമുണ്ടെന്നു ഞാന്‍ കരുതുന്നില്ല. മന്‍ മോഹന്‍ സിംഗിന്റെ ഉദാരവത്കരണം അതി തീവ്രമായി ഗുജറാത്തില്‍ നടപ്പിലാക്കി. അനേകം പാവങ്ങളെ കുടി ഒഴിപ്പിച്ച് ഭൂമി അംബാനിക്കും, അദാനിക്കും, റ്റാറ്റക്കും ഒക്കെ വാരിക്കോരി കൊടുത്തു. ഈ കുത്തക മുതാളിമാര്‍ക്ക് വെള്ളവും വൈദ്യുതിയുമൊക്കെ സൌജന്യമായി കൊടുത്തു. നികുതി ഒഴിവാക്കി കൊടുത്തു. ഇപ്പോള്‍ അദാനി നല്‍കുന്ന വിമാനം ഉപയോഗിച്ച് തെരഞ്ഞെടുപ്പു പ്രചരണത്തിനും പോകുന്നു. മോദി പ്രധാന മന്ത്രി ആയാല്‍ ഇന്‍ഡ്യ ഭരിക്കുന്നത് ഇവരൊക്കെ ആയിരിക്കും.

ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്‍ഡ്യ മറികടന്നത് സിംഗിന്റെ കഴിവൊന്നുമല്ല. സാമ്പത്തിക നിയന്ത്രണങ്ങളുള്ള ഒറ്റ രാജ്യവും പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്നില്ല. സിംഗിന്റെ നയം എല്ലാം സ്വകാര്യവത്കരിക്കണമെന്നായിരുന്നു. അതിനു തടയിട്ടത് അന്ന് പിന്തുണച്ചിരുന്ന ഇടതുപക്ഷ പാര്‍ട്ടികളും  കോണ്‍ഗ്രസിലുള്ളില്‍ തന്നെയുള്ള ഇടതുപക്ഷവുമായിരുന്നു. ഇടതു പക്ഷ നിയന്ത്രണം ഇല്ലാതായ 2009 നു ശേഷം നാം കണ്ടത് അഴിമതിയുടെ ഭീകര രൂപമായിരുന്നു എന്നോര്‍ക്കുക. അതിന്റെ ഉത്തരവാദി പ്രധാന മന്ത്രി എന്ന നിലയില്‍ മന്‍ മോഹന്‍ സിംഗ് തന്നെയാണ്.

ഈ പാളിച്ചകളൊക്കെ ഉണ്ടെങ്കിലും ഇന്‍ഡ്യയിലെ ജനങ്ങളെ ഒരുമിച്ചു നിറുത്തുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗണ്യമായ പങ്കുണ്ടായിരുന്നു. മോദി അധികാരത്തിലെത്തിയാല്‍ വിഭാഗീയത ആയിരിക്കും ഇന്‍ഡ്യയില്‍ ഉണ്ടാകാന്‍ പോകുന്നത്. ഹൈന്ദവ ദേശീയതയാണ്, മോദിയുടെ നയം. ഇന്‍ഡ്യന്‍ ദേശീയത അല്ല.

kaalidaasan said...

>>>>രാജ്യം ഭരിക്കുന്നതിനുള്ള എക്ഷ്പെര്റ്റിസെ മോഡിയുടെ റ്റീമിനുണ്ടൊ? (കാരണം അവർ പരിചയമുള്ള സീനിയർ നേതാക്കളെ ഒഴിവാക്കുന്നു)
അതിലുപരി, അവർ ഇന്ത്യയുടെ ആണവനയം ഭേദഗതി ചെയ്യുമോ?<<<<<


സിജൊ,

വിവേകവും പക്വതയും സമനിലയുമുള്ള എല്ലാ നേതാക്കളെയും മോദി നിശബ്ദരാക്കി കഴിഞ്ഞു. മോദിയുടെ ഭരണത്തില്‍ അവര്‍ക്ക് യാതൊരു പങ്കുമുണ്ടാകില്ല.

മോദിയുടെ രാജ്യഭരണമെന്നു പറയുന്നത് എല്ലാ എതിര്‍ശബ്ദങ്ങളെയും അടിച്ചമര്‍ത്തി ഏകാധിപതി ആയി ഭരിക്കുക എന്നതാണ്. കൂടെ കുറച്ച് റോഡുകളും വലിയ കെട്ടിടങ്ങളും പട്ടേലിന്റേതു പോലെ കുറെ പ്രതിമകളും ഉണ്ടാക്കലും. മോദി 12 വര്‍ഷം ഭരിച്ച ഗുജറാത്ത് സാമൂഹിക പുരോഗതിയുടെ ഒരു ലും  മുന്നിലല്ല എന്നോര്‍ക്കുക. കേരളവും തമിഴ നാടും  മഹാരാഷ്ട്രയും ഹിമാചല്‍ പ്രദേശുമൊക്കെ ഗുജറാത്തിനേക്കാള്‍ ബഹു ദൂരം മുന്നിലാണ്. ഈ ഹൈന്ദവ ദേശീയതയുടെ വക്താവ്, ഹിന്ദുക്കള്‍ക്ക് വേണ്ടി ആയിരിക്കും ഭരിക്കുന്നതും. ഹിന്ദുക്കളല്ലാത്തവരുടെ ദേശീയത ഒന്നും മോദി അംഗീകരിക്കില്ല. മോദിയെ വിമര്‍ശിക്കുന്നവര്‍ പാകിസ്താനിലേക്ക് പോകണം എന്നതാണ്, അദ്ദേഹത്തിന്റെ അടുത്ത അനുയയികളുടെ നിലപാടും.

ആണവ നയം  പ്രത്യേകിച്ചൊന്നും മോദിക്കില്ല. അദ്ദേഹം പ്രധാന മന്ത്രി ആയാല്‍ ആദ്യം ചെയുക പാകിസ്താനേയും ചൈനയേയും പേടിപ്പിക്കാന്‍ വേണ്ടി അണു പരീക്ഷണം നടത്തുകയായിരിക്കും. ഗുജറാത്തിലെ നിസഹായരായ മതന്യൂന പക്ഷങ്ങളെ അടിച്ചമര്‍ത്തുന്നതുപോലെ പാകിസ്താന്റെയും ചൈനയുടെയും മേല്‍ കുതിര കയറാന്‍ ചെന്നാല്‍ ഈ ഉപ ഭൂഖണ്ഡത്തെ അത് സര്‍വനാശത്തിലേ കൊണ്ടു ചെന്നെത്തിക്കൂ. പാകിസ്ഥാനോടും ചൈനയോടുമുള്ള നയം അദ്ദേഹം ​പല വേദികളിലും വ്യക്തമാക്കിയിട്ടുമുണ്ട്.

Sijo said...

...ആണവ നയം പ്രത്യേകിച്ചൊന്നും മോദിക്കില്ല...
http://www.theguardian.com/world/2014/apr/07/indian-election-bjp-manifesto-nuclear-weapons
http://timesofindia.indiatimes.com/home/lok-sabha-elections-2014/news/BJP-puts-no-first-use-nuclear-policy-in-doubt/articleshow/33404303.cms
http://news.outlookindia.com/items.aspx?artid=838105

kaalidaasan said...

സിജോ,

ഉണ്ടാക്കി വച്ചിരിക്കുന്ന അണ്വായുധം ആദ്യം ഉപയോഗിക്കണോ രണ്ടാമത് ഉപയോഗിക്കണോ എന്നത് ഒരു നയമായി ഞാന്‍ കരുതുന്നില്ല.

Sijo said...

അപക്വമായ പ്രതിരോധ നയങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതല്ല. അതിലുപരി ദക്ഷിണേഷ്യയിലെ സ്ഥിരത ഉള്ള ഏക വൻ രാഷ്ട്രം ഇന്ത്യയാണ്.
അന്ധമായ യുദ്ധക്കൊതി അനാവശ്യ പ്രശ്നങ്ങളുണ്ടാക്കും.
Responsible nuclear power എന്ന മര്യാദ ഇന്ത്യക്ക് മറ്റു രാഷ്ട്രങ്ങൾ തരുന്നുണ്ട്.

Sijo said...
This comment has been removed by the author.
Ananth said...

>>>മോദി ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആകാന്‍ യോഗ്യനല്ല.<<<<

this is the only point this long-winded write up attempts to make......there is a chorus of such opinions coming from evangelists the world over......they have spelt out all the other reasons why modi is not fit to be pm in india except the one and only reason why they are afraid of such a prospect.....that if modi comes to power, things will not be business as usual for those engaged in the proselytization business as it used to be under the sonia regime (with a fig leaf of a pm called manmohan singh ).....well they may be right !!!

let us wait till may 16th to see if their fears would come true....i am still not sure, though his detractors seem to have made up their minds that modi is indeed going to be the pm !!!

check out this refreshingly new perspective...

Is India about to elect its Reagan?

if indeed modi comes , whatever the bjp manifesto may say, i do not think there would a any drastic departure from the current dispensation as far as foreign policy, nuclear doctrine etc are concerned....what would be different would be the nature of our response in case of some event like mumbai terror strike or the way indian govt would handle the maoist menace etc.

kaalidaasan said...

സിജോ,

ബി ജെ പി എന്ന പാര്‍ട്ടിയുടേത് അപക്വമായ പ്രതിരോധ നയങ്ങളാണ്. പാകിസ്താനെതിരെയും ചൈനക്കെതിരെയും  വിവരക്കേടാണീ പര്‍ട്ടി പറഞ്ഞു കൊണ്ടിരിക്കുന്നത്. ആയുധം കൊണ്ടോ യുദ്ധം കൊണ്ടോ ഈ രാജ്യങ്ങളുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ആകില്ല.

ആദ്യം ബി ജെ പി അധികാരത്തില്‍ വരുന്നതിനു മുന്നെ വീമ്പു പറഞ്ഞിരുന്നത് പാകിസ്ഥാന്‍ അധീന കാഷ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ബോംബിട്ട് നശിപ്പിക്കുമെന്നായിരുന്നു. തീവ്ര ഹിന്ദുക്കള്‍ അതില്‍ വിശ്വസിച്ച് ബി ജെ പിക്ക് വോട്ടു ചെയ്തു. അധികാരം കിട്ടിയപ്പോള്‍ ഇത് അപ്പാടെ മറന്നു. ബി ജെ പിയെ വെല്ലുവിളിച്ചു കൊണ്ട് പാകിസ്ഥാനി ഭീകരര്‍ ഇന്‍ഡ്യന്‍ പാര്‍ലമെന്റു പോലും ആക്രമിച്ചു. പാകിസ്ഥാന്‍ പട്ടാളം കാര്‍ഗിലില്‍ നുഴഞ്ഞു കയറിയിട്ട് ബി ജെ പി സര്‍ക്കാര്‍ അറിഞ്ഞില്ല. ഇതുപോലെയുള്ള വാചാടോപങ്ങള്‍ വിവരദോഷികളായ തീവ്ര ഹിന്ദുക്കളെ ആവേശം കൊള്ളിക്കാന്‍ ഉപകരിക്കും. അത്രയേ ഉള്ളു.

അണ്വായുധം ആദ്യം പ്രയോഗിക്കും എന്ന് ഇപ്പോള്‍ മോദി പറയുന്നതും വെറും വാചാടോപം എന്നതിനപ്പുറം  സുബോധമുള്ളവര്‍ ചിരിച്ചു തള്ളും. ആദ്യം അണ്വായുധം പ്രയോഗിക്കുന്നത് ഒന്നുകില്‍ പാകിസ്ഥാനെതിരെയോ ചൈനക്കെതിരെയോ ആയിരിക്കും. അതു കഴിഞ്ഞുണ്ടാകുന്ന ഭവിഷ്യത്ത് എന്തെന്ന് മോദിക്കു മാത്രം  അറിയില്ല.

അണ്വായുധം പ്രയോഗിച്ചുള്ള ഒരു യുദ്ധവും ഇനി ഉണ്ടാകാന്‍ പോകുന്നില്ല. ഏറിയാല്‍ ഇസ്ലാമിക ഭീകരര്‍  ആണവ വികിരണമുള്ള വസ്തുക്കള്‍ മോഷ്ടിച്ചെടുത്ത് അത് ശത്രുക്കളുടെ മേല്‍ പ്രയോഗിച്ചെന്നിരിക്കും. പക്ഷെ അതിനു മറുപടി ആയി ഏത് രാജ്യത്തെ മോദി ആക്രമിക്കും. പാകിസ്ഥാനെ ആക്രമിക്കാന്‍ പോയാല്‍ അമേരിക്ക കൈയ്യും കെട്ടി നോക്കിയിരിക്കില്ല.

ഇന്‍ഡ്യയുടെ അടിസ്ഥാന പ്രശ്നങ്ങള്‍  ദാരിദ്ര്യവും തൊഴിലില്ലായ്മയും അഴിമതിയും പ്രകൃതി വിഭവങ്ങളുടെ അനര്‍ഹ ചൂക്ഷണവും ആണ്. അത് പരിഹരിക്കാന്‍ മോദിയുടെ കയ്യില്‍ വിദ്യ ഒന്നുമില്ല. 12 വര്‍ഷം ഭരിച്ച ഗുജറാത്താണതിന്റെ സാക്ഷ്യ പത്രം 

kaalidaasan said...

>>>>this is the only point this long-winded write up attempts to make.<<<

മോദി ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആകാന്‍ യോഗ്യനല്ല എന്നതു തന്നെയാണു ഞാനിവിടെ പറഞ്ഞത്. അതിനെ സാധൂകരിക്കാനുള്ള കാരണങ്ങളാണ്, വിശദീകരിച്ചിരിക്കുന്നതും.

ഗുജറാത്തിലെ ഭവ നഗറിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് വീടു മേടിച്ച മുസ്ലിം അവിടെ നിന്ന് ഒഴിഞ്ഞു പോകണമെന്ന് വിശ്വ ഹിന്ദു പരിക്ഷത്തിന്റെ നേതാവ് പ്രവീണ്‍ തൊഗാഡിയ പരസ്യമായി പറയുന്നു. ഹിന്ദുക്കളെ പ്രകോപിപിച്ച് ആ വീട് ആക്രമിക്കാന്‍ പറയുന്നു.

Bhavnagar model: Muslim buys house, can’t move in

It is a predominantly Hindu area — till recently, only three of the 150-odd bungalows belonged to Muslims. A fourth bungalow was purchased by a Bohra Muslim, Ali Asghar Zaveri, in January this year, but he has not been able to move in due to protests by Hindu residents.

For the last two months, the Hindu residents have been holding “Ram Darbars” outside Zaveri’s bungalow every evening, gathering there and playing recordings of “Hanuman Chalisa” and bhajans.

VHP leader Pravin Togadia visited the area during the darbar on Saturday. Addressing the gathering, he reportedly warned Zaveri to vacate the premises within 48 hours and asked residents to forcibly occupy the bungalow.

“The residents told us they are opposed to a minority community member buying residential property in their locality. This is the reason why they have been holding ‘Ram Darbars’ outside the bungalow,” said Police Inspector Chandubha Dodiya.

അതാണു മോദി ഭരിക്കുന്ന ഗുജറാത്തിലെ അവസ്ഥ. ഗോധ്രയില്‍  തീവണ്ടിക്ക് തീവച്ചപ്പോള്‍ എല്ലാ തൊഗഡിയമാരും പറഞ്ഞത് ഇതു തന്നെ ആയിരുന്നു. അവര്‍ക്കൊക്കെ ഏത് മുസ്ലിമിനെയുമം ​ആക്രമിക്കാന്‍ മൂന്നു ദിവസം മോദി അനുവദിച്ചും കൊടുത്തു. മോദി പ്രധാന മന്ത്രി അയാല്‍ ഇത് ഇന്‍ഡ്യയില്‍ പലയിടത്തും ആവര്‍ത്തിക്കും എന്നതാണിതൊക്കെ വിളിച്ചു പറയുന്നത്.

12 വര്‍ഷന്‍ മോദി ഗുജറാത്ത് ഭരിച്ചിട്ടും ഹിന്ദു വര്‍ഗ്ഗിയതും ഹൈന്ദവ അതീവ്രവാദവുമാണവിടെ കാണുന്നത്. മോദി ഭക്തി കാരണം അതൊന്നും താങ്കള്‍ക്ക് കാണാന്‍ സാധിക്കുന്നില്ല.

kaalidaasan said...

>>>>check out this refreshingly new perspective...

Is India about to elect its Reagan?<<<


ഇന്‍ഡ്യയിലെ ground reality ആറിയാത്ത ആരോ എഴുതിയതാണിത്. അമിത് ഷായും, പ്രവീണ്‍ തൊഗാഡിയയും, ഗിരിരാജ് സിംഗും പറഞ്ഞതൊക്കെ കേട്ടിട്ടാണിതെഴുതിയതെങ്കില്‍  മറ്റൊന്നായിരിക്കും ലേഖനത്തില്‍ ഉണ്ടാവുക.

മോദി എന്തൊക്കെ മറച്ചു പിടിക്കന്‍ ശ്രമിച്ചാലും ഈ മൂന്നു പേരേപ്പോലെയുള്ളവരുടെ അഴിഞ്ഞാട്ടമായിരിക്കും മോദി പ്രധാന മന്ത്രി ആയാല്‍ ഉണ്ടാവുക.

താങ്കള്‍ മുകളില്‍ സൂചിപിച്ചതുപോലെ if modi comes to power, things will not be business as usual for those engaged in the proselytization എന്നത് ശരിയാണ്. ഖാന്ദമാലില്‍ prselytize ചെയ്തവരെയും മത പരിവര്‍ത്തനം  ചെയ്തവരെയും തൊഗാഡിയമാര്‍ നേരിട്ട പോലെ പലയിടത്തും നേരിടുമെന്നു തീര്‍ച്ചയാണ്. അതുകൊണ്ട് തന്നെയാണ്, പേടി ഉള്ളതും.

മോദിയുടെ ഇതേ നിലപാടിനാണ്, അമേരിക്ക 9 വര്‍ഷം മോദിക്ക് വിസ നിഷേധിച്ചതും. മോദി പ്രധാന മന്ത്രി ആകുമ്പോഴേക്കും അമേരിക്കയിലെ ഇവഞ്ചെലിസ്റ്റുകള്‍ കടയടച്ച് വെറുതെ ഇരിക്കുകയൊന്നുമില്ല. ഇറാനില്‍ നിന്നും ഐക്യരാഷ്ട്ര സഭയിലേക്ക് അയച്ച ഇരു വിവാദ വ്യക്തിയെ അവിടെ കാലു കുത്താന്‍ അമേരിക്ക അനുവദിച്ചിട്ടില്ല. മത പരിവര്‍ത്തനത്തിന്, ഒത്താശ ചെയ്യുന്നു എന്ന് താങ്കാളാക്ഷേപിക്കുന്ന ക്രിസ്ത്യാനിയായ സോണിയക്ക് വരെ സമണ്‍സ് അയക്കാന്‍ ഇവാഞ്ചെലിസ്റ്റുകളുടെ അമേരിക്കന്‍ കോടതികള്‍ക്കാകുന്നുണ്ട് എന്നു കൂടെ ഓര്‍ത്തിരിക്കുക. സിഖ് കൂട്ടക്കൊല വിഷയത്തിലാണത്.

- സാഗര്‍ : Sagar - said...

മോദി ഒരു വിജയമാണ്‌.. പഴയ ആദര്‍ശവാനും ശുദ്ധാത്മാവും ജനനന്മയ്ക്കു ജീവിതം ഉഴിഞ്ഞു വെച്ച രാഷ്ട്രീയക്കാരന്റെ അല്ല.. കളിയറിയാവുന്ന ഈ കാലഘട്ടത്തിന്‍റെ കോര്‍പ്പൊറേറ്റ് രാഷ്ട്രീയക്കാരന്റെ വിജയം ..

കോണ്‍ഗ്രസ്സിലെ സോണിയ അല്ല ബി.ജെ.പി യിലെ മോദി.. ഒരു മാതിരി രാജഭരണമാണ്‌ ഇപ്പോള്‍ ബി.ജെ.പി യില്‍

പിന്നെ വര്‍ഗീയം .. ദില്ലിയില്‍ ആയിരക്കണക്കിനു സിഖ്കാരെ കൂട്ടക്കൊല ചെയ്ത മൂന്നു ദിവസങ്ങളെ പറ്റി "വന്മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി വിറയ്ക്കും" എന്നു പറഞ്ഞ രാജീവിനു ഭരിക്കാമെങ്കില്‍ എന്താ മോദിക്കും ആവാമല്ലൊ.. സിഖ് ആയാലും മുസ്ലിം ആയാലും പോയത് മനുഷ്യ ജീവനുകള്‍ ആണല്ലോ.. അതിനു എന്തായാലും വിലയില്ലാത്തതല്ലെ..

ബീ.ജെ.പി യും കോണ്‍ഗ്രസ്സും തമ്മിലുള്ള വ്യത്യാസം അവരുടെ കൊടികളില്‍ ഉള്ള വ്യത്യാസം മത്രം .. ദീപസ്തംഭം മഹാശ്ചര്യം ..

വേറെ വിശേഷം ഒന്നുമില്ല..

kaalidaasan said...

>>>>മോദി ഒരു വിജയമാണ്‌.. പഴയ ആദര്‍ശവാനും ശുദ്ധാത്മാവും ജനനന്മയ്ക്കു ജീവിതം ഉഴിഞ്ഞു വെച്ച രാഷ്ട്രീയക്കാരന്റെ അല്ല.. കളിയറിയാവുന്ന ഈ കാലഘട്ടത്തിന്‍റെ കോര്‍പ്പൊറേറ്റ് രാഷ്ട്രീയക്കാരന്റെ വിജയം ..<<<

സാഗര്‍,

മോദി എന്ന കോര്‍പ്പൊറേറ്റ് രാഷ്ട്രീയക്കാരന്‍ വിജയം തന്നെയാണ്.

പക്ഷെ മോദി ആദര്‍ശവാനും ശുദ്ധാത്മാവും ആണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം ജനനന്മയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചു എന്നും വിശ്വസിക്കുന്നില്ല.

ആര്‍ എസ് എസിനു വേണ്ടി സ്വന്തം ഭാര്യയെ പോലും ഉപേക്ഷിച്ചു. ആദര്‍ശവാനും ശുദ്ധാത്മാവും ആയ ഒരാള്‍ ചെയ്യുന്നതല്ല ഇത്. തീവ്ര ഹിന്ദുക്കളുടെ നന്മക്ക് വേണ്ടിയാണദ്ദേഹം ജീവിതം ഉഴിഞ്ഞു വച്ചത്. ആര്‍ എസ് എസ് ബി ജെ പി എന്ന പാര്‍ട്ടിയുടെ അടിത്തറ ആയതുകൊണ്ട് സ്വാഭാവികമായി അദ്ദേഹം ബി ജെ പിയിലും  വന്നു ചേര്‍ന്നു. ആര്‍ എസ് എസിനു വിശ്വസിക്കാന്‍ പറ്റുന്ന വ്യക്തിത്വം ആയതുകൊണ്ട് അര്‍ എസ് എസിന്റെ പിന്തുണയോടെ ഗുജറാത്ത് മുഖ്യ മന്ത്രിയുമായി. കേശുഭായി എന്ന മുഖ്യ മന്ത്രിയെ പ്രത്യേക കാരണവും ഇല്ലാതെ കേശുഭായിയെ ചവുട്ടിപ്പുറത്താക്കുകയാണുണ്ടായത്. തീവ്ര ഹിന്ദുത്വതയുടെ പിന്‍ബലത്തില്‍ ചെയ്ത നടപടികളൊക്കെ തീവ്ര ഹിന്ദുക്കള്‍ക്ക് പഥ്യമായതുകൊണ്ട് രാഷ്ട്രീയ അടിത്തറ ഉണ്ടാക്കിയെടുത്തു.

തെരഞ്ഞെടുപ്പില്‍ നേടുന്ന വിജയങ്ങളല്ല ഒരു നേതാവിന്റെ വിജയമായി അടയാളപ്പെടുത്തുന്നത്. ഹിറ്റ്ലറും പല തെരഞ്ഞെടുപ്പു വിജയങ്ങളും നേടിയിട്ടുണ്ട്.

kaalidaasan said...

>>>>മോദി ഒരു വിജയമാണ്‌.. പഴയ ആദര്‍ശവാനും ശുദ്ധാത്മാവും ജനനന്മയ്ക്കു ജീവിതം ഉഴിഞ്ഞു വെച്ച രാഷ്ട്രീയക്കാരന്റെ അല്ല.. കളിയറിയാവുന്ന ഈ കാലഘട്ടത്തിന്‍റെ കോര്‍പ്പൊറേറ്റ് രാഷ്ട്രീയക്കാരന്റെ വിജയം ..<<<

സാഗര്‍,

രാജഭരണത്തേക്കാള്‍ നികൃഷ്ടമാണ്, ബി ജെ പിയിലെ മോദി ഭരണം. രാജാവിനെ ഉപദേശിക്കാന്‍ ചിലരെങ്കിലും ഉണ്ടായിരുന്നു. മോദി ആരുടെ ഉപ്ദേശവും സ്വീകരിക്കില്ല. താന്‍ പറയുന്നതിനപ്പുറം മറ്റൊന്നില്ല എന്നതാണു നയം. പ്രധാന മന്ത്രി ആയാലും ഈ വ്യക്തിപരമായ ഇഷ്ടങ്ങളും ശാഠ്യങ്ങളും ആയിരിക്കും നടപ്പിലാവുക.

ഒരു ഭരണ കര്‍ത്താവിനു വേണ്ട സര്‍വ സംഗ പരിത്യാഗി ആയ ഒരു നിസംഗന്റെ ശാഠ്യങ്ങളല്ല. മാനുഷിക മൂല്യങ്ങള്‍ അറിയുന്ന ജീവിക്കുന്ന മനുഷ്യന്റെ അനുഭവങ്ങളാണ്.

kaalidaasan said...

>>>>ദില്ലിയില്‍ ആയിരക്കണക്കിനു സിഖ്കാരെ കൂട്ടക്കൊല ചെയ്ത മൂന്നു ദിവസങ്ങളെ പറ്റി "വന്മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി വിറയ്ക്കും" എന്നു പറഞ്ഞ രാജീവിനു ഭരിക്കാമെങ്കില്‍ എന്താ മോദിക്കും ആവാമല്ലൊ.. <<<

സാഗര്‍,

ഡെല്‍ഹിയില്‍ സിഖുകാരെ കൂട്ടക്കൊല ചെയ്തതും ഗുജറാത്തില്‍ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തതും ഒരുപോലെ തന്നെയാണ്. രാജീവ് ഭരിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയെ ജനം തെരഞ്ഞെടുത്തതുകൊണ്ട് അദ്ദേഹം ഭരിച്ചു. മോദിയെ തെരഞ്ഞെടുത്താല്‍ അദ്ദേഹവും ഭരിക്കും. ചരിത്രത്തില്‍ അയോഗ്യരായ പലരും അങ്ങനെ ഭരണ കര്‍ത്താക്കളായിട്ടുണ്ട്. ഹിറ്റ്ലറെയും ജെര്‍മ്മന്‍ ജനത ഭരിക്കാന്‍ വേണ്ടി തെരഞ്ഞെടുത്തതായിരുന്നു. മോദി ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയാല്‍ ഞാന്‍ അംഗീകരിക്കും. പക്ഷെ മോദിയെ വിമര്‍ശിക്കുകയും ചെയ്യും.

kaalidaasan said...

>>>>whatever the bjp manifesto may say, i do not think there would a any drastic departure from the current dispensation as far as foreign policy, nuclear doctrine etc are concerned....what would be different would be the nature of our response in case of some event like mumbai terror strike or the way indian govt would handle the maoist menace etc. <<<

അപ്പോള്‍ പ്രകടന പത്രിക വെറുതെ മനുഷ്യരെ പറ്റിക്കാന്‍ വേണ്ടി ആണല്ലേ? നല്ല വിലയിരുത്തല്‍.

ഇന്‍ഡ്യയില്‍ മാവോയിസ്റ്റുകള്‍ ഏറ്റവും ശക്തമായ സ്ഥലം ചത്തീസ്ഗഡ് ആണ്. ബി ജെ പി 10 വര്‍ഷത്തിലധികമായി ഭരിക്കുന്ന സംസ്ഥാനം. ഇനി ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ ഉടനെ മവോയിസ്റ്റുകളെ ഒക്കെ അടിച്ചു നിരപ്പാക്കുമെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല.

kaalidaasan said...

>>>>there is a chorus of such opinions coming from evangelists the world over......they have spelt out all the other reasons why modi is not fit to be pm in india except the one and only reason why they are afraid of such a prospect. <<<

ഇവാഞ്ചെലിസ്റ്റുകളെ വിട്ടു കള. Time Magazine നടത്തിയ അഭിപ്രായ സര്‍വേയില്‍ അഭിപ്രായം രേഖപ്പെടുത്തിയ പകുതിയില്‍ അധികം പേര്‍ മോദിയെ ആദ്യത്തെ നൂറു പ്രമുഖ വ്യക്തികളില്‍ ഉള്‍പ്പെടുത്തരുത് എന്നാണു പറഞ്ഞത്. കെജ്‌രിവാളിനേക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയവരില്‍ 71 % അദ്ദേഹത്തെ ഉള്‍പ്പെടുത്തണമെന്നാണു പറഞ്ഞത്. ഇതിന്റെ അര്‍ത്ഥം അംഗീകരിക്കുന്നതിലും കൂടുതല്‍ ആളുകള്‍ മോദിയെ വെറുക്കുന്നു എന്നാണ്.

the proportion of ‘no’ votes for Mr. Modi made him “the most disliked man in the world right now,”

- സാഗര്‍ : Sagar - said...

"പഴയ ആദര്‍ശവാനും ശുദ്ധാത്മാവും ജനനന്മയ്ക്കു ജീവിതം ഉഴിഞ്ഞു വെച്ച രാഷ്ട്രീയക്കാരന്റെ അല്ല.."

മോദി ഇതൊന്നും അല്ല എന്നു തന്നെയാണ്‌ ഞാനും ഉദ്ദേശിച്ചത്..

"ആര്‍ എസ് എസിനു വേണ്ടി സ്വന്തം ഭാര്യയെ പോലും ഉപേക്ഷിച്ചു."

ഇതു ഒരു പ്രശ്നമായിട്ട്‌ എനിക്കു തോന്നിയില്ല. കല്യാണം കഴിക്കുകയോ ഒന്നിച്ചു താമസിക്കുകയൊ , വിവാഹമോചനം നേടുകയോ ഒക്കെ ഒരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങളായി ഞാന്‍ കാണുന്നു..
പക്ഷെ വിവരങ്ങള്‍ മറച്ചു വെച്ചത് ഒരു വലിയ തെറ്റ് തന്നെ ആണ്‌

ഓണ്‍ ഏ ലൈറ്റര്‍ നോട്ട്..
പ്രായപൂര്‍ത്തി ആവുന്നതിനു മുമ്പേ ആണ്‌ മോദി വിവാഹം കഴിച്ചതെന്നും അതുകൊണ്ട് അതിനു നിയമസാധുത ഇല്ലാത്തത് കൊണ്ടാണ്‌ ഇത് വരെ പറയാതെ ഇരുന്നതെന്നും ബി.ജെ.പി. നേതാക്കള്‍ ആരെങ്കിലും പറയുമെന്നു ഞാന്‍ പ്രതീക്ഷിച്ചു !!

- സാഗര്‍ : Sagar - said...

"അപ്പോള്‍ പ്രകടന പത്രിക വെറുതെ മനുഷ്യരെ പറ്റിക്കാന്‍ വേണ്ടി ആണല്ലേ?"

ഇതില്‍ എന്താ സംശയം ???

kaalidaasan said...

>>>>>പ്രായപൂര്‍ത്തി ആവുന്നതിനു മുമ്പേ ആണ്‌ മോദി വിവാഹം കഴിച്ചതെന്നും അതുകൊണ്ട് അതിനു നിയമസാധുത ഇല്ലാത്തത് കൊണ്ടാണ്‌ ഇത് വരെ പറയാതെ ഇരുന്നതെന്നും ബി.ജെ.പി. നേതാക്കള്‍ ആരെങ്കിലും പറയുമെന്നു ഞാന്‍ പ്രതീക്ഷിച്ചു !!<<<

സാഗര്‍,

ഏകദേശം അതുപോലെ തന്നെയാണ്, ബി ജെ പിക്കാര്‍ പറയുന്നതും. വെറും സാമുദായിക ആചാരത്തിന്റെ ഭാഗമായിരുന്നു 18 വയസുണ്ടായിരുന്ന മോദി 17 വയസുണ്ടായിരുന്ന ജഷോദ ബെന്നിനെ വിവാഹം കഴിച്ചതെന്നാണവരുടെ പക്ഷം.

താന്‍ അഴിമതിക്കാരനാകാത്തതിന്റെ കാരണം വിവാഹം കഴിക്കാത്തതും  കുടുംബമില്ലാത്തതുമാണെന്നായിരുന്നു മോദി പണ്ട് അവകാശപ്പെട്ടിരുന്നത്. ഇപ്പോള്‍ അങ്ങനെ അവകാശപ്പെട്ടു കാണുന്നില്ല.

മോദിക്കു വേണ്ടി മറ്റൊരു ജീവിതം വേണ്ടെന്നു വച്ച ജഷോദയെ ഇപ്പൊഴെങ്കിലും മോദി സ്വീകരിക്കണമെന്നാണെന്റെ പക്ഷം.

kaalidaasan said...

>>>>>"അപ്പോള്‍ പ്രകടന പത്രിക വെറുതെ മനുഷ്യരെ പറ്റിക്കാന്‍ വേണ്ടി ആണല്ലേ?"

ഇതില്‍ എന്താ സംശയം ???!<<<


സാഗര്‍,

ഇന്ന് ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആകാന്‍  യോഗ്യതയുള്ള ഒരേയൊരാള്‍ മോദി അണെന്നു പറയുന്ന അനന്തിനോടുള്ള പ്രതികരണമായിരുന്നു അത്. നടപ്പാക്കില്ലാത്ത പ്രകടന പത്രിക ഇറക്കുന്ന വ്യക്തി എങ്ങനെ യോഗ്യനാകും.?

താങ്കളാദ്യം പറഞ്ഞ പോലെ കോണ്‍ഗ്രസും ബി ജെ പിയും  ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രമാണ്. മോദി മന്‍ മോഹന്‍ സിംഗിനേക്കാള്‍ കുറച്ചു കൂടെ ദുഷിച്ച വശമാണെന്നു മാത്രം. സിംഗ് തന്റെ കൂടെയുള്ള പലരും അഴിമതി നടത്തിയപ്പോള്‍ അതിനെതിരെ കണ്ണടച്ചു. മോദി തന്റെ മന്ത്രി സഭയിലുളവര്‍ പോലും വര്‍ഗ്ഗീയ്ത വച്ച് മുസ്ലിങ്ങളെ കൊന്നൊടുക്കാന്‍ ഇറങ്ങിയപ്പോള്‍ മോദി അവരെ പ്രോത്സാഹിപ്പിച്ചു.

kaalidaasan said...

>>>>>"മോദി ഇതൊന്നും അല്ല എന്നു തന്നെയാണ്‌ ഞാനും ഉദ്ദേശിച്ചത്..<<<

സാഗര്‍,

ആക്ഷേപഹാസ്യം എനിക്ക് മനസിലാകാതെ പോയി.

Ananth said...

>>>മോദി എന്തൊക്കെ മറച്ചു പിടിക്കന്‍ ശ്രമിച്ചാലും ഈ മൂന്നു പേരേപ്പോലെയുള്ളവരുടെ അഴിഞ്ഞാട്ടമായിരിക്കും മോദി പ്രധാന മന്ത്രി ആയാല്‍ ഉണ്ടാവുക.<<<

ever since modi waas elected in 2002 after the riots , he has kept togadia and co at an arms length.....there was no free-for-all in gujarat in the last 12 years..... on earlier occasions i have given links to reports to substantiate this and also indicating how togadia has opposed narendra modi being projected as pm candidate etc....i think the statements attributed to togadia ( he denied making such statements) , if true, would be intended to throw a spanner in to the works of modi campaign - a deliberate attempt at sabotage.....modi has clarified where he stands, even though people like you have already made up your mind as to what modi should say/do etc so it does not matter for you !!!

>>>ഇന്‍ഡ്യയില്‍ മാവോയിസ്റ്റുകള്‍ ഏറ്റവും ശക്തമായ സ്ഥലം ചത്തീസ്ഗഡ് ആണ്. ബി ജെ പി 10 വര്‍ഷത്തിലധികമായി ഭരിക്കുന്ന സംസ്ഥാനം. <<<

it does not matter who rules the state govt..... as long as sonia is ruling the centre maoists would be getting all the resources like funds routed through ngos, access to arms and ammunitions and logistical support etc from evengelists so that they could match the might of the indian state....if modi comes to power at centre they are going to see their supplies pinched off and would meet the fate of ltte

>>>ഇതിന്റെ അര്‍ത്ഥം അംഗീകരിക്കുന്നതിലും കൂടുതല്‍ ആളുകള്‍ മോദിയെ വെറുക്കുന്നു എന്നാണ്.<<<

forget about time magazine , on line survey etc....with spamnath bharthi on his side kejriwal would come out on top of any such exercise.....let us see what the real people say on may 16th

>>>ഇന്‍ഡ്യയിലെ ground reality ആറിയാത്ത ആരോ എഴുതിയതാണിത്.<<<

those who do not know the ground reality and misguided by the evangelists , are now getting wise

>>>ഇന്ന് ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആകാന്‍ യോഗ്യതയുള്ള ഒരേയൊരാള്‍ മോദി അണെന്നു പറയുന്ന അനന്തിനോടുള്ള <<<

omg....where did i say that?

i never said he is the only one capable of being pm....or that he would become pm......what i think is at this point in time , the only choice before india is either opting for modi or go in for a fractured verdict with the entailing chaos , confusion and economic ruin.....there are no dearth of leadership material in india , only those who are blind in their worship of sonia and family think so.....as for kejriwal etc, let them rule one state for the full term and go back to the people for approval to do larger things.... btw kejriwal says in delhi he could not rule properly because he did not have a clear majority while in varanasi he urges voters to defeat modi so that we would have a fractured verdict and elections in another year ...let the people decide whether they want a stable and experienced hand at the wheel or chaos and confusion of the anarchists !!!

Ananth said...

>>>ഓണ്‍ ഏ ലൈറ്റര്‍ നോട്ട്..
പ്രായപൂര്‍ത്തി ആവുന്നതിനു മുമ്പേ ആണ്‌ മോദി വിവാഹം കഴിച്ചതെന്നും അതുകൊണ്ട് അതിനു നിയമസാധുത ഇല്ലാത്തത് കൊണ്ടാണ്‌ ഇത് വരെ പറയാതെ ഇരുന്നതെന്നും ബി.ജെ.പി. നേതാക്കള്‍ ആരെങ്കിലും പറയുമെന്നു ഞാന്‍ പ്രതീക്ഷിച്ചു !!<<<

strictly speaking you are right on the validity of the marriage being suspect on the ground of underage....also even if it were legal , there is sufficient ground for claiming it to be legally null and void as they have not been living as man and wife for a period far exceeding the legal requirement of one year.....however the fact is that whatever may be the legal position, the poor woman continues to believe that she is the wife of narendra modi .....as long as she remains a devout wife this issue would not be of any use to his opponents ....however it would be a political disaster for modi to disown her......those who claim the right to practice polygamy as a part of religeous freedom would not be able to appreciate a person renouncing his family life and personal pleasures for some larger good.....(in any case those crowds and the evangelists would continue to be his detractors even if he lives with his wife)...but such sacrifices would be well appreciated by his core supporters in the majority community and reinforce their faith in him !!

- സാഗര്‍ : Sagar - said...

"however it would be a political disaster for modi to disown her.."

I totally agree with this one..
എതിരാളികള്‍ മനസ്സില്‍ കണ്ടത് മോദി മാനത്ത് കണ്ടു കാണും.. വേറെ ഏതെങ്കിലും ശ്രോതസ്സുകളില്‍ നിന്നു ഈ വാര്‍ത്ത പുറത്ത് വരുന്നതിനു മുമ്പെ സ്വയം പ്രഖ്യാപിച്ചാല്‍ , അതില്‍ ഒരു വില ഉണ്ട്.. അവിടെ മോദി ഒരു പടി മുന്നില്‍ വെട്ടി..


kaalidaasan said...

>>>ever since modi waas elected in 2002 after the riots , he has kept togadia and co at an arms length.....there was no free-for-all in gujarat in the last 12 years<<<<

തമാശ ഇങ്ങനെയും പറയാം അല്ലേ?

തൊഗാഡിയയെ മൊദി ഒന്നും ചെയ്തിട്ടില്ല. അങ്ങനെ തോന്നുന്നത് വെറും illusion  ആണ്. ഭരണത്തില്‍ നിന്നും അകറ്റി നിറുത്തി എന്നത് ശരിയായിരിക്കാം. തൊഗഡിയ അദ്ദേഹത്തിന്റെ തീവ്ര ഹിന്ദുത്വ വിഷം ഇപ്പോഴും തുപ്പി നടക്കുന്നു. ഇതിനെതിരെ മോദിയുടെ സര്‍ക്കാര്‍ തൊഗാഡിയക്കെതിരെ ഒരു ചുക്കും ചെയ്തില്ല. ചെയ്യുകയും ഇല്ല. അതാണു കേവല സത്യം. മോദി എന്ന ഹിന്ദു തീവ്രവാദി ഭരിക്കുന്നതുകൊണ്ടു മാത്രമാണ്, ഗുജറാത്തില്‍ വച്ച് ഇങ്ങനെ ഒരു പ്രസ്താവന നടത്താന്‍ തൊഗാഡിയക്കായത്. മോദി ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയാല്‍ തൊഗാഡിയമാര്‍ ഇത് ഇന്‍ഡ്യന്‍ മുഴുവന്‍ ആവര്‍ത്തിക്കും.

kaalidaasan said...

>>>i think the statements attributed to togadia ( he denied making such statements) , if true, would be intended to throw a spanner in to the works of modi campaign - a deliberate attempt at sabotage<<<<

മോദി ഭക്തര്‍ക്ക് ഇതുപോലെ തല തിരിച്ചു വായിക്കാം. വളച്ചൊടിക്കാം. ആര്‍ എസ് എസിന്റെയും വിശ്വ ഹിന്ദു പരിക്ഷത്തിന്റെയും ബജ്‌രംഗ് ദളിന്റെയും നിലപാടാണ്, വിശ്വ ഹിന്ദു പരിഷത്ത് നേതാവായ തൊഗാഡിയ പറഞ്ഞത്. പതിറ്റാണ്ടുകളായി അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നതും ഇതാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കന്‍ മോദിക്ക് പല മുഖം  മൂടികളും ധരിക്കേണ്ട ആവശ്യമുണ്ടായിരിക്കും. പക്ഷെ തൊഗാഡിയക്ക് അതിന്റെ ആവശ്യമില്ല. അതുകൊണ്ട് മനസിലുള്ള വികാരം അപ്പാടെ അദ്ദേഹം പുറത്തു വിട്ടതേ ഉള്ളു.

മോദി പ്രധാന മന്ത്രി ആകുന്നത് സംഘ പരിവാറില്‍ തന്നെ എതിര്‍പ്പുള്ളതാണെന്നാണ്, താങ്കളിപ്പോള്‍ പറഞ്ഞതിന്റെ അര്‍ത്ഥം. ബി ജെ പിയിലെ മുതിര്‍ന്നനേതാക്കള്‍ക്കും അതിലെതിര്‍പ്പുണ്ട്. ഈ എതിര്‍പ്പിനെ ആര്‍ എസ് എസിന്റെ പിന്‍ബലത്തോടേ മോദി മറികടക്കുന്നു. സംഘ പരിവാറിനു പോലും പൂര്‍ണ്ണമായും സ്വീകാര്യനല്ലാത്ത ഈ വിവാദ വ്യക്തി എങ്ങനെ ഇന്‍ഡ്യയെ നയിക്കും? മോദിയെ എതിര്‍ക്കുന്നവരെയൊക്കെ പാകിസ്താനിലേക്ക് വിട്ടാലേ മോദിക്ക് പിടിച്ചു നില്‍ക്കാന്‍ ആകൂ എന്നതാണിപ്പോഴത്തെ അവസ്ഥ.

kaalidaasan said...



>>>>modi has clarified where he stands, even though people like you have already made up your mind as to what modi should say/do etc so it does not matter for you !!!<<<<

മോദിയെ വിലയിരുത്തുന്നത് അദ്ദേഹം ചെയ്യുന്ന പ്രവര്‍ത്തികളുടെയും  പറയുന്ന വാക്കുകളുടെയും അടിസ്ഥാനത്തിലാണ്. അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്, ഞാന്‍ അദ്ദേഹത്തെ മനസിലാക്കിയിരിക്കുന്നതും.

മോദി ഇന്നലെ ചിലത് പറഞ്ഞിട്ടുണ്ട്. ഇതാണത്.

ഞാന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടു: മോദി

രാജ്യത്തിന്റെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവനാണു താനെന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി. ബുദ്ധിമുട്ടേറിയ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ കുറച്ചുപേരെ ദൈവം തിരഞ്ഞെടുക്കും. കഠിനപ്രവൃത്തികള്‍ നിര്‍വഹിക്കുന്നവരെ ദൈവം സ്നേഹിക്കുമെന്നും മോദി പറഞ്ഞു. അത്തരമൊരാളാണു താനെന്നു തോന്നുന്നു. ദൈവത്തിന്റെ അനുഗ്രഹമുണ്ടെങ്കില്‍ എത്ര കാഠിന്യമുള്ള കാര്യവും തികച്ചും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുമെന്നും മോദി പറഞ്ഞു.

മോദിയുടെ ധാര്‍ഷ്ട്യവും തന്‍ പ്രമാണിത്തവുമൊക്കെ ഈ വാക്കുകളിലുണ്ട്. യുഗങ്ങള്‍ തോറും സംഭവിക്കുന്ന വിഷ്ണുവിന്റെ അവതാരമാണു താന്‍ എന്ന് പറയാത്തതു ഭാഗ്യം.

കാക്ക കുളിച്ചാല്‍ കൊക്കാകയുമൊന്നുമില്ല.

kaalidaasan said...


>>>>it does not matter who rules the state govt<<<<

അപ്പോള്‍ മോദി ഗുജറാത്തില്‍ എന്തൊക്കെയോ ചെയ്തു എന്നു പറയുന്നത് വെറും വാചകമടി ആണല്ലോ.

ഗുജറാത്തില്‍ മോദി ചെയ്തതൊക്കെ സോണിയയുടെ മഹത്വമെന്നു വേണമെങ്കില്‍ പറയാം. ഇന്നലെ രാജ് നാഥ് സിംഗ് പറഞ്ഞത് 2004 ല്‍ പ്രധാന മന്ത്രി ആകാമായിരുന്നിട്ടും സോണിയ ഒളിച്ചോടി, രാജ്യത്തെ വഞ്ചിച്ചു എന്നാണ്. എന്നിട്ട് മന്‍ മോഹന്‍ സിംഗിനെ ഡമ്മി ആക്കി നിറുത്തി, ഇന്‍ഡ്യ ഭരിച്ചു എന്നുമാണ്.

സ്ഥാനമേറ്റെടുക്കാതെ സോണിയ രാജ്യത്തെ വഞ്ചിച്ചു: രാജ്നാഥ്

ഭൂരിപക്ഷമുണ്ടായിട്ടും 2004ല്‍ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാതെ സോണിയ ഗാന്ധി രാജ്യത്തെ വഞ്ചിച്ചുവെന്നു ബിജെപി ദേശീയാധ്യക്ഷന്‍ രാജ്നാഥ് സിങ്. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തില്‍ ഭരണം നടത്തിയതു സോണിയ ഗാന്ധിയുടെ വീട്ടില്‍ നിന്നായിരുന്നുവെന്നാണു പറയുന്നത്.

പ്രധാനമന്ത്രി വെറും പാവയായിരുന്നു.


അതിന്റെ അര്‍ത്ഥം ഉദരവത്കരണവും ആഗോള വത്കരണവും നടപ്പിലാക്കിയത് സോണിയ ഗാന്ധി ആയിരുന്നു എന്നല്ലേ? ചട്ടങ്ങളും നിയമങ്ങളും ഭേദഗതി ചെയ്ത് സോണിയ തുറന്നു കൊടുത്ത പതയിലൂടെ ആണ്, മോദി ഗുജറാത്തിനെ വികസിപ്പിച്ചത്. സോണിയ ചട്ടങ്ങള്‍ മറ്റിയില്ലായിരുന്നെങ്കില്‍ അംബാനിക്കും അദനിക്കും റ്റാറ്റക്കും  ഇന്‍ഡ്യയുടെ സമ്പത്ത് കൊള്ളയടിക്കാന്‍ അനുവാദം നല്‍കാന്‍ മോദിക്ക് കഴിയില്ലായിരുന്നു.

താങ്കളുടെ വിശദീകരണം എനിക്കിഷ്ടപ്പെട്ടു.

രാജ് നാഥ് സിംഗൊക്കെ കരുതിയിരിക്കുന്നത് ഇന്‍ഡ്യാക്കാര്‍ വെറും മന്ദബുദ്ധികളാനെന്നാണ്. സോണിയ പ്രധാന മന്ത്രി ആകുന്നതിനെ വീറോടെ എതിര്‍ത്തത് ബി ജെ പി എന്ന പാര്‍ട്ടി ആയിരുന്നു എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. ബി ജെ പിയുടെ അതി ബുദ്ധി കാരണം 10 വര്‍ഷം സോണിയ ഗാന്ധി ഭരിച്ചു. നേട്ടങ്ങളുടെ ക്രെഡിറ്റ് മുഴുവന്‍ അവരെടുത്തു. പളിച്ചകള്‍ മുഴുവന്‍ സിംഗിന്റെ തലയില്‍ വച്ചു കൊടുത്തു. സോണിയ മനസു കൊണ്ട് ബി ജെ പിയെ സ്തുതിക്കുന്നുണ്ടാകണം. ഈ മഹാഭാഗ്യം കാല്‍ചുവട്ടില്‍ കൊണ്ടു വച്ചു കൊടുത്തതിന്.

മോദിക്കും രാജ് നാഥിനും സ്ഥലകാല ബൊധം നഷ്ടപ്പെട്ട അവസ്ഥയാണിപ്പോള്‍. കെജ്‌രിവള്‍ ഉത്തരവദിത്തതില്‍ നിന്നും ഒളിച്ചോടുന്നു എന്നു വിളിച്ചു കൂവി അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കി. മുഖ്യമന്ത്രി ആയപ്പോള്‍ പറഞ്ഞു, കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി എന്ന്. രാജി വച്ചപ്പോള്‍ പറയുന്നു അധികാരം വലിച്ചെറിഞ്ഞിട്ടു പോയി എന്ന്. ഇതൊക്കെ കേള്‍ക്കുന്ന ജനങ്ങള്‍ വെറും കഴുതകളൊന്നുമല്ല.

kaalidaasan said...


>>>>as long as sonia is ruling the centre maoists would be getting all the resources like funds routed through ngos, access to arms and ammunitions and logistical support etc from evengelists so that they could match the might of the indian state....if modi comes to power at centre they are going to see their supplies pinched off and would meet the fate of ltte<<<<

എന്തിലും ഏതിലും ഇവാഞ്ചെലിസ്റ്റ് എന്ന് പറയുന്നത് സംഘ പരിവാരികളാണ്. താങ്കള്‍ ശരിക്കും  അവരുടെ നിലയിലേക്ക് ഉയര്‍ന്നു വരുന്നതില്‍ സന്തോഷമുണ്ട്.
സോണിയ രാഷ്ട്രീയത്തില്‍ വന്നപ്പോഴാണ്, ഇന്‍ഡ്യയില്‍  മാവോയിസ്റ്റുകള്‍ ഉണ്ടായതെന്ന കണ്ടു പിടുത്തിനൊരു കാവി സലാം പറയട്ടെ.

എന്തുകൊണ്ട് ഇന്‍ഡ്യയില്‍ മാവോയിസം ശക്തി പ്രാപിക്കുന്നു എന്നതിന്, സമൂഹിക ശാത്രജ്ഞരൊക്കെ കാരണം കണ്ടു പിടിച്ചിട്ടുണ്ട്. അതുകൊണ്ട് താങ്കളുടെ സംഘ പരിവര്‍ തിയറി നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്ത് ചെലവഴിക്കുന്നതാണു നല്ലത്.

ഇന്‍ഡ്യയില്‍ ക്രമസമാധാന പാലനം സംസ്ഥാഅനത്തിന്റെ അധികാര പരിധിയില്‍ ഉള്ളതാണെന്ന് സുബോധമുള്ളാവര്‍ക്കൊക്കെ അറിയാം. മോദി മാവോയിസ്റ്റുകളെ എല്‍ റ്റി റ്റി ഇ കാരെ അടിച്ചമര്‍ത്തിയതുപോലെ അമര്‍ച്ച ചെയ്യുമെന്ന സ്വപ്നമൊക്കെ നല്ലതു തന്നെ. ഐക്യരാഷ്ട്ര സഭ രാജപക്സെക്കെതിരെ പ്രമേയം പാസാക്കിയതൊന്നും താങ്കള്‍ അറിഞ്ഞിട്ടുണ്ടാകില്ല. മോദിക്കാ ഗതി വരാതെ ഇരിക്കാന്‍ ദൈവങ്ങളോട് പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. ഇപ്പോള്‍ അമേരിക്കയേ വിസ നിഷേധിച്ചിട്ടുള്ളു.

താങ്കള്‍ക്കും മോദിക്കും ഒരേ നയമാണെന്നിപ്പോള്‍ മനസിലായി. മസില്‍ പവര്‍ കൊണ്ട് എന്തും നേടാം എന്നതാണു മോദിയുടെ നയാം. ഗുജറാത്തിലെ മുസ്ലിങ്ങളെ അങ്ങനെ അടിച്ചൊതുക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്‍ഡ്യ മുഴുവന്‍ വിജയിക്കുമെന്നതൊക്കെ അതി മോഹമാണെന്നു മാത്രം പറയട്ടെ.

kaalidaasan said...


>>>>forget about time magazine , on line survey etc<<<<

മോദിയേക്കാള്‍ കൂടുതല്‍ ആളുകള്‍ കെജ്‌രിവാളിനെ അംഗീകരിക്കുന്നതുകൊണ്ടാണോ ഇത് മറക്കാന്‍ പറയുന്നത്. അവരുടെ സര്‍വേ ഫലം പുറത്തു വിട്ടിട്ടുണ്ട്.

Indian Politician Arvind Kejriwal Wins TIME 100 Readers’ Poll

Indian politician Arvind Kejriwal has won the readers’ poll for the 2014 TIME 100, TIME’s annual list of people who influenced the world this past year for better or worse

സോംനാഥ് ഭരതി ആണിതിന്റെ പിന്നിലെന്നൊക്കെ ഇനി ആശ്വസിക്കാം.

Ananth said...

>>>it does not matter who rules the state govt<<<<

അപ്പോള്‍ മോദി ഗുജറാത്തില്‍ എന്തൊക്കെയോ ചെയ്തു എന്നു പറയുന്നത് വെറും വാചകമടി ആണല്ലോ.ഗുജറാത്തില്‍ മോദി ചെയ്തതൊക്കെ സോണിയയുടെ മഹത്വമെന്നു വേണമെങ്കില്‍ പറയാം<<<

you have read only the first sentence and went into a hyperbolic trip.....read the rest of it too

it does not matter who rules the state govt..... as long as sonia is ruling the centre maoists would be getting all the resources like funds routed through ngos, access to arms and ammunitions and logistical support etc from evengelists so that they could match the might of the indian state....if modi comes to power at centre they are going to see their supplies pinched off and would meet the fate of ltte

you can beat around the bush , but still you have not addressed the issue that i highlighted ie the nexus between evangelists and maoists.....the state govt would remain handicapped in tackling the maoists as long as sonia who is the patron saint of evangelists in india, remains the de facto prime minister.....even a new govt would need to break the nexus between evangelists and maoists to effectively neutralise the maoist menace....there is every chance that an effective drive against maoists would be portrayed as suppression of religious freedom by the evangelists and their patrons abroad

kaalidaasan said...


>>>>omg....where did i say that?<<<<

ദേ ഇവിടെ തന്നെ.

what i think is at this point in time , the only choice before india is either opting for modi or go in for a fractured verdict with the entailing chaos , confusion and economic ruin.

എന്താണിതിന്റെ അര്‍ത്ഥം? മോദി അല്ലെങ്കില്‍ fractured verdict എന്നു തന്നെയല്ലേ താങ്കള്‍ എഴുതിയത്? fractured verdict ഉണ്ടാകുന്നതിലും നല്ലത് മോദി ആണെന്നു പറയുമ്പോള്‍ ഞാന്‍ മനസിലക്കുന്നത് ഇവരില്‍ ഏറ്റവും യോഗ്യന്‍ മോദി എന്നാണ്. അല്ലെങ്കില്‍ പിന്നെ എന്താണെന്നു താങ്കള്‍ വിശദീകരിക്കണം.

എന്തുകൊണ്ട് രാഹുല്‍ ഗാന്ധി, മുലായം സിംഗ് യാദവ്, ജയലളിത, മമതാ ബാനര്‍ജി, നിതീഷ് കുമാര്‍ എന്നൊന്നും താങ്കള്‍ എഴുതിയില്ല? ഇവരേക്കാളോക്കെ യോഗ്യന്‍ മോദി ആയതുകൊണ്ടു തന്നെയല്ലേ?

ബി ജെ പി അധികാരത്തില്‍ വന്നാല്‍, മോദിയേക്കാള്‍ ഇന്‍ഡ്യ ഭരിക്കാന്‍ യോഗ്യന്‍ അദ്വാനിയോ ശിവരാജ് സിംഗ് ചൌഹാനോ ആണെന്നാണെന്റെ നിലപാട്.

kaalidaasan said...


>>>>here are no dearth of leadership material in india , only those who are blind in their worship of sonia and family think so<<<<

ഇത് ഉരലു ചെന്ന് മദ്ദളത്തോടു പരാതി പറയുനതുപോലെ ഉണ്ടല്ലോ. ബി ജെ പിയിലും ഇത് തന്നെയല്ലേ അവസ്ഥ. ആ പാര്‍ട്ടിയില്‍ കഴിവു തെളിയിച്ച അദ്വാനി, ജോഷി, ജസ്വന്ത്, സുഷമ, ചൌഹാന്‍ , സിന്ധ്യ തുടങ്ങിയവരൊക്കെ ഉണ്ടല്ലോ. അവരെ ഒക്കെ അവഹേളിച്ച് മോദിയെ രക്ഷകനായി കാണുന്നതു തന്നെയല്ലേ, കോണ്‍ഗ്രസുകാര്‍ സോണിയയെ രക്ഷകയായി കാണുന്നതും? ഒരു പാര്‍ട്ടി ആരെ നേതാവാക്കണമെന്നത് ആ പാര്‍ട്ടിയുടെ സ്വാതന്ത്ര്യമല്ലേ? ജനങ്ങള്‍ ഭൂരിപക്ഷം നല്‍കിയാല്‍ രാഹുല്‍ ഗാന്ധി ആയിരിക്കും അടുത്ത പ്രധാന മന്ത്രി. അതില്‍ യാതൊരു അസ്വാഭാവികതയുമില്ല.

ഹര്‍ ഹര്‍ മോദി എന്ന മുദ്രവാക്യം  വിളിച്ച് ഹിന്ദു ദൈവമായ മഹാദേവനെ ആക്ഷേപിക്കുന്നതുപോലെ ഏതായലും കോണ്‍ഗ്രസുകാര്‍ സോണിയയെ ആരാധിക്കുന്നില്ല. വ്യക്തിയല്ല പാര്‍ട്ടിയും രാജ്യവുമാണ്, വലുതെന്ന ഫലിതം പറഞ്ഞു നടന്ന ഒരു പാര്‍ട്ടിയുടെ അധപതനം. സോണിയ കോണ്‍ഗ്രസിലെ എതിരില്ലാത്ത നേതാവാണ്. അതുപോലെ മോദി ബി ജെ പിയിലെ എതിരില്ലാത്ത നേതാവാണ്. ഒരേ തൂവല്‍ പക്ഷികള്‍. ഇ ജെ പി ഇത്ര വേഗം കോണ്‍ഗ്രസാകുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

kaalidaasan said...

>>>>let the people decide whether they want a stable and experienced hand at the wheel or chaos and confusion of the anarchists !!!<<<<

ജനങ്ങള്‍ തീരുമാനിക്കുക തന്നെ ചെയ്യും. സമൂഹത്തില്‍ അശാന്തി വിതക്കുന്ന മോദിയേപ്പോലുള്ള ഒരാളെ വേണോ വേണ്ടയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. ഹിറ്റ്ലറെ ജെര്‍മ്മന്‍ ജനത തെരഞ്ഞെടുത്തപോലെ മോദിയെ ഇന്‍ഡ്യന്‍ ജനത തെരഞ്ഞെടുക്കുന്നെങ്കില്‍ അത് ചെയ്യട്ടെ.

എന്തു പറഞ്ഞാലും കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും ഇപ്പോള്‍ താങ്കളുടെ ഉറക്കം കെടുത്തുന്നു. ഭരണ വിരുദ്ധ വികാരം മുതലെടുത്ത് അനായാസം ജയിച്ചു കയറാമെന്ന മോദിയുടെ മോഹത്തിനു തടയിടുന്നത് കെജ്‌രിവാളാണ്. അതുകൊണ്ട് താങ്കള്‍ കിട്ടുന്ന എല്ലാ സന്ദര്‍ഭത്തിലും അദ്ദേഹത്തെ അവഹേളിക്കുന്നു. എന്നു വിളിച്ച് ആക്ഷേപിക്കുന്നു. തോല്‍ക്കുമെന്നറിഞ്ഞിട്ടും കെജ്‌രിവാള്‍ മോദിയെ എതിര്‍ക്കുന്നു. അങ്ങനെ ഒരു തന്റേടം മോദിക്കുണ്ടോ? മോദി ജോഷിയെ ആട്ടിപ്പായിച്ച് സുരക്ഷിത മണ്ഡലത്തില്‍ മത്സരിക്കുന്നു. ഒന്നല്ല രണ്ടെണ്ണത്തില്‍. ഒന്നു രാജി വച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ വേണ്ടി പൊതു ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നു. അംബാനിക്കും  അദാനിക്കും  ഖജനാവു തുരന്നു കൊടുക്കുന്ന വേന്ദ്രന്, ഈ ദുര്‍വ്യയം ഒന്നും  പ്രശ്നമല്ല അതിനോശാന പാടാന്‍ താങ്കളേപ്പോലെ അനേകം ജനുസുകളുള്ളപ്പോള്‍ പിന്നെ പറഞ്ഞിട്ട് എന്തു കാര്യം?

കഴിഞ്ഞ 10 വര്‍ഷം  ഇന്‍ഡ്യ ഭരിച്ചത് കഴിവുള്ളവരും ഭരണപരിചയമുള്ളവരുമായ ഭരണ കര്‍ത്താക്കള്‍ തന്നെ ആയിരുന്നു. മമത ബാനര്‍ജിയും, ജയലളിതയും മണിക് സര്‍ക്കാറും, നിതീഷ് കുമാറും, നവീന്‍ പട്നായിക്കും, ശിവരാജ് സിംഗ് ചൌഹാനും ഒക്കെ ഭരണ പരിചയമുള്ളവരും  സ്ഥിരതയുള്ള സര്‍ക്കാരുകളെ നയിച്ചവരും ആണ്. അവര്‍ക്കില്ലാത്ത പ്രത്യേക കൊമ്പൊന്നും മോദിക്കില്ല,. ഉള്ളത് ലോകം വെറുക്കുന്ന ഒരു കൊമ്പാണ്,. അമേരിക്ക 9 വര്‍ഷക്കാലം വിസ നിഷേധിച്ച കൊമ്പ്. അത് വേണോ വേണ്ടയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.

ബി ജെ പിക്കും സഖ്യ കക്ഷികള്‍ക്കും ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ മോദി എന്തു ചെയ്യും? ഗുജറാത്തിലേക്ക് തിരിച്ചു പോകുമോ? അതോ മറ്റ് കക്ഷികളെ പിളര്‍ത്തിയോ പ്രലോഭിപ്പിച്ചോ മന്ത്രി സഭ ഉണ്ടാക്കുമോ? അതിനൊരുത്തരം താങ്കള്‍ക്ക് നല്‍കാന്‍ സാധിക്കുമോ?

രൂപം കൊണ്ട ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയത് വെറും രണ്ടു സീറ്റുകള്‍ മാത്രമായിരുന്നു. ആം അദ്മി പാര്‍ട്ടി രൂപം കൊണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സംസ്ഥാനം ​ഭരിക്കാനുള്ള ശേഷി നേടി. ഒരു ജനാധിപത്യ രാജ്യത്ത് അത് നേട്ടം തന്നെയാണ്.

Ananth said...

>>>ബി ജെ പി അധികാരത്തില്‍ വന്നാല്‍, മോദിയേക്കാള്‍ ഇന്‍ഡ്യ ഭരിക്കാന്‍ യോഗ്യന്‍ അദ്വാനിയോ ശിവരാജ് സിംഗ് ചൌഹാനോ ആണെന്നാണെന്റെ നിലപാട്.<<<

you yourself say...

ഒരു പാര്‍ട്ടി ആരെ നേതാവാക്കണമെന്നത് ആ പാര്‍ട്ടിയുടെ സ്വാതന്ത്ര്യമല്ലേ? ജനങ്ങള്‍ ഭൂരിപക്ഷം നല്‍കിയാല്‍ രാഹുല്‍ ഗാന്ധി ആയിരിക്കും അടുത്ത പ്രധാന മന്ത്രി. അതില്‍ യാതൊരു അസ്വാഭാവികതയുമില്ല.

why are you reluctant to accord the same freedom for the members of bjp to choose their own leader ?

advani was the hate-figure in the days of vajpayee....it is indeed comical to see the crocodile tears being shed for him by those detractors now .....perhaps at this rate 10 years hence one may see a scenario where narendra modi would seen as moderate statesman and amit shah as the hate-figure

there are many others equally suited to be pm like modi ...jaitly, rajnath singh, sushma swaraj etc but it was the relentless campaign of vilification and demonisation conducted by the so called secularists that gave modi a larger than life image and visibility across the nation that made him a better candidate for pm among his peers

kaalidaasan said...

>>>>also even if it were legal , there is sufficient ground for claiming it to be legally null and void as they have not been living as man and wife for a period far exceeding the legal requirement of one year.....!!!<<<<

ഇത് തെറ്റായ നിരീക്ഷണമാണ്. നിയമവും കോടതിയും ഇതല്ല പറയുന്നത്. Prohibition of Child Marriage Act ലെ പ്രസക്ത വകുപ്പ് ഇതാണ്.

Child Marriage Act

Section 3 in The Prohibition of Child Marriage Act, 2006

3. Child marriages to be voidable at the option of contracting party being a child.-

(1) Every child marriage, whether solemnised before or after the commencement of this Act, shall be voidable at the option of the contracting party who was a child at the time of the marriage: Provided that a petition for annulling a child marriage by a decree of nullity may be filed in the district court only by a contracting party to the marriage who was a child at the time of the marriage.


ഇതിനു കോടതി നല്‍കിയിട്ടുള്ള വ്യാഖ്യാനം ഇങ്ങനെയും.

Lajja ... vs State on 27 July, 2012

Marriage of a female less than 18 years of age or a male of less than 21 years of age. Marriage is voidable and not void. Marriage will become valid if no steps are taken by such "child" seeking declaration of marriage as void.


ജഷോദയോ മോദിയോ ഈ വിവാഹം റദ്ദാക്കണമെന്ന് അപേക്ഷിക്കാത്ത പക്ഷം ഇത് നിയമ വിധേയം തന്നെയാണ്.

18 വയസുള്ള മോദി 17 വയസുള്ള ജഷോദയെ വിവാഹം ചെയ്തത് സാങ്കേതികവും ഇന്നത്തെ ലോക വീക്ഷണമവുനുസരിച്ച് നിയമത്തിന്റെ മുന്നില്‍ ഒരു പ്രശ്നമായേക്കാം. പക്ഷെ അക്കാലത്ത്, 45 വര്‍ഷങ്ങള്‍ക്ക് മുന്നെ, ഇതുപോലെ കോടിക്കണക്കിനു വിവാഹങ്ങള്‍  ഇന്‍ഡ്യയില്‍ അങ്ങോളമിങ്ങോളം നടന്നിട്ടുണ്ട്.. സമൂഹത്തില്‍ അത് സ്വീകാര്യവും ആയിരുന്നു. അതുകൊണ്ട് legality വെറും സങ്കേതികം മാത്രമാണി വിഷയത്തില്‍.

മോദി ഇത്രകാലവും പൊതു ജനത്തോട് ഇതു മറച്ചു വച്ചു എന്ന integrity യുടെ പ്രശ്നം മാത്രമാണിതില്‍ ഉള്ളത്. പല വേദികളിലും, താന്‍ വിവഹിതനല്ല, കുടുംബബന്ധങ്ങളില്ല, അതുകൊണ്ട് അഴിമതി നടത്തില്ല, എന്നു പറഞ്ഞ് പൊതു ജനത്തെ തെറ്റിദ്ധരിപ്പിച്ചു. ഇതുപോലെ പച്ചക്കള്ളം പറഞ്ഞു നടന്ന ഒരാള്‍ പ്രധാന മന്ത്രി ആകണോ എന്നതാണ്, നൈതികമായ പ്രശ്നം.

Ananth said...

>>>>കഴിഞ്ഞ 10 വര്‍ഷം ഇന്‍ഡ്യ ഭരിച്ചത് കഴിവുള്ളവരും ഭരണപരിചയമുള്ളവരുമായ ഭരണ കര്‍ത്താക്കള്‍ തന്നെ ആയിരുന്നു.<<<<<

i have nothing more to say to you......with this gem of an opinion, your true thinking has come out ...while pretending to be a communist all the while you were a thinly disguised evangelist.....now that you have come out openly defending sonia it is perfectly clear.....i think you must be saying this in the light of sanjay baru's revelations......because as far as i can recall , you had very scant respect for the academic credentials or administrative capabilities of manmohan singh......perhaps siphoning off lakhs of crores is counted as proof of the adminstrative capability

kaalidaasan said...

>>>>as long as she remains a devout wife this issue would not be of any use to his opponents <<<<

സോണിയ ഗാന്ധിയുടെ പഴയ ഇറ്റാലിയന്‍ പൌരത്വം  വലിയ issue ആക്കി കൊണ്ടു നടക്കുന്നവര്‍ക്ക് ഇത് പറയാന്‍ യോഗ്യത ഇല്ല. മോദി ജഷോദയെ ഇപ്പൊഴെങ്കിലും ഭാര്യയായി സ്വീകരിക്കുകയാണെങ്കില്‍ എതിരാളികളാരും ഇതൊരു പ്രശ്നമായി കുത്തിപ്പൊക്കില്ല. വിവാഹം ചെയ്ത സ്ത്രീ ഇപ്പോഴും ഭാര്യയാണെന്നു വിശ്വസിച്ച് വേറെ വിവാഹമേ വേണ്ടെന്നു വച്ചു. അവരെ ഇപ്പൊഴെങ്കിലും അംഗീകരിച്ച് കൂടെ കൊണ്ടു വന്ന് താമസിപ്പിക്കുകയാണ്, ശരിയായ നടപടി. പക്ഷെ മോദി എന്ന കാപട്യത്തില്‍ നിന്ന് ഞാന്‍  ഇത് പ്രതീക്ഷിക്കുന്നില്ല.

Ananth said...

>>>ബി ജെ പിക്കും സഖ്യ കക്ഷികള്‍ക്കും ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ മോദി എന്തു ചെയ്യും? ഗുജറാത്തിലേക്ക് തിരിച്ചു പോകുമോ? അതോ മറ്റ് കക്ഷികളെ പിളര്‍ത്തിയോ പ്രലോഭിപ്പിച്ചോ മന്ത്രി സഭ ഉണ്ടാക്കുമോ? അതിനൊരുത്തരം താങ്കള്‍ക്ക് നല്‍കാന്‍ സാധിക്കുമോ?<<<

who do you think i am , to predict what will happen in future ? will sonia go back to italy if she loses election or... will vadra shift to dubai...or will rahul gandhi marry somebody or would continue to have girlfriends accompany him to locations like kumarakom etc.......there is no point is wasting time about such impondarables..... modi will decide what he would do if he fails to become pm....i do not understand what you are trying to imply by this....

Ananth said...

>>>വിവാഹം ചെയ്ത സ്ത്രീ ഇപ്പോഴും ഭാര്യയാണെന്നു വിശ്വസിച്ച് വേറെ വിവാഹമേ വേണ്ടെന്നു വച്ചു. അവരെ ഇപ്പൊഴെങ്കിലും അംഗീകരിച്ച് കൂടെ കൊണ്ടു വന്ന് താമസിപ്പിക്കുകയാണ്, ശരിയായ നടപടി. പക്ഷെ മോദി എന്ന കാപട്യത്തില്‍ നിന്ന് ഞാന്‍ ഇത് പ്രതീക്ഷിക്കുന്നില്ല. <<<

i think i already wrote about those who cannot understand and appreciate the concept of renunciation.....

those who claim the right to practice polygamy as a part of religeous freedom would not be able to appreciate a person renouncing his family life and personal pleasures for some larger good.....(in any case those crowds and the evangelists would continue to be his detractors even if he lives with his wife)...but such sacrifices would be well appreciated by his core supporters in the majority community and reinforce their faith in him

Ananth said...

>>>സോണിയ ഗാന്ധിയുടെ പഴയ ഇറ്റാലിയന്‍ പൌരത്വം വലിയ issue ആക്കി കൊണ്ടു നടക്കുന്നവര്‍ക്ക് <<<

it is not such an "old" issue...even now there is a court case relating to her holding dual citizenship......india does not allow dual citizenship but since her indian passport is in the name of sonia gandhi and the italian one under the name antonia maino, technically she is in the clear ...and italy allows dual citizenship...the same is the case with rahul gandhi too....he claims to have taken an m phil from cambridge , but the name in the college rolls is Raul Vinci ...check this out...

Rahul Gandhi at Cambridge: Raul Vinci, Rahul Vinci or Da Vinci?

kaalidaasan said...

>>>>.those who claim the right to practice polygamy as a part of religeous freedom would not be able to appreciate a person renouncing his family life and personal pleasures for some larger good.....(in any case those crowds and the evangelists would continue to be his detractors even if he lives with his wife)<<<<

ഇതുപോലെ നുണ എഴുതുന്നതിനു മുന്നെ കുറഞ്ഞ പക്ഷം ഇതിന്റെ സത്യാവസ്ഥ എങ്കിലും അന്വേഷിക്കേണ്ടി ഇരുന്നു. ഇതിനു മുമ്പ് മറ്റൊരു പോസ്റ്റില്‍ താങ്കളീ വിഷയം പരാമര്‍ശിച്ചപ്പോള്‍ ആരാണീ വാര്‍ത്ത പുറത്തു വിട്ടതെന്നും എന്നാണത് പുറത്തു വിട്ടതെന്നും ഞാന്‍ സൂചിപ്പിച്ചിരുന്നു. 2012 ല്‍ ആയിരുന്നു ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് പത്രം ഇത് പുറത്തുവിട്ടത്., ജഷോദ ബെന്നുമായുള്ള അഭിമുഖം പോലും അവര്‍ പ്രസിദ്ധീകരിച്ചു. ഈ രണ്ടു വര്‍ഷത്തിനിടയില്‍ ഏതെങ്കിലും ഇവാഞ്ചെലിസ്റ്റുകളോ മുസ്ലിങ്ങളോ ഇതേപ്പറ്റി പറഞ്ഞിട്ടുണ്ടോ? ഒരാളുടെ പേരെങ്കിലും താങ്കള്‍ പറയണം.

മോദി ആര്‍ എസ് എസ് എന്ന ഹിന്ദു തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി ആയിരുന്നു ജഷോദയെ ഉപേക്ഷിച്ചത്. അത് മഹത്തായ കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല. താങ്കളി കുറ്റം  പറയൌന്ന ഇവാഞ്ചെലിസ്റ്റുകള്‍ വിവാഹം കഴിക്കാതെ ആണ്, എന്ന ലക്ഷ്യം അന്വേഷിച്ചു പോകുന്നത്. അല്ലാതെ വ്യവസ്താപിതമായി വിവാഹം കഴിച്ച ഭാര്യയെ ഉപേക്ഷിച്ചല്ല. താങ്കളാദ്യം ശ്രീബുദ്ധനെ ഉദ്ധരിച്ചു മോദിയെ ന്യയീകരിക്കുന്നത് കണ്ടിരുന്നു. ശ്രീ ബുദ്ധന്‍ എല്ലാ ലൌകിക സുഖങ്ങളും ഉപേക്ഷിച്ച് സന്യസിക്കുകയാണുണ്ടായത്. അല്ലാതെ മോദിയേപ്പോലെ കുടുംബജീവിതം  മാത്രം ഉപേക്ഷിക്കുകയല്ല ഉണ്ടായത്. മോദിയോ? എല്ലാ ലൌകിക സുഖങ്ങളും ആസ്വദിച്ച് ജീവിക്കുന്നു. കുടുംബജീവിതം വേണ്ടെന്നു വച്ചിരിക്കാം പക്ഷെ സ്ത്രീ സുഖം വേണ്ടെന്നു വച്ചു എന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ഒരു പെണ്‍കുട്ടിയെ നിരീക്ഷിക്കാഅനും പിന്തുടരാനും  ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട് ഈ കള്ള സന്യാസി. ആ പെണ്‍കുട്ടിയുമായി രഹസ്യ സംഭാക്ഷണം  നടത്താന്‍ വേണ്ടി പ്രത്യേക ഫോണ്‍  പോലും ഉപയോഗിച്ചിരുന്നു. പിന്നെ എന്തുപേക്ഷിച്ചു എന്നാണു താങ്കള്‍ പറഞ്ഞു വരുന്നത്. കുടുംബ ഭാരവും കുട്ടികളുടെ ഭരവുമേറ്റെടുക്കാനുള്ള ധൈര്യമുണ്ടായില്ല ഈ ഭീരുവിന്. ഇതുപോലെ ഉള്ള ഒരു ഒളിച്ചൊട്ടക്കാരനില്‍ ഞാന്‍ യാതൊരു വക ഇന്റെഗ്രിറ്റിയും കാണുന്നില്ല.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലം ​മോദിയുടെ രാഷ്ട്രീയ എതിരാളികളോ ഇവാഞ്ചെലിസ്റ്റുകളോ ഈ വിഷയം ​മിണ്ടിയിട്ടില്ല തെരഞ്ഞെടുപ്പായപ്പോള്‍ താന്‍ ഇന്‍ഡ്യയെ രക്ഷിക്കാന്‍  അവതരിച്ച മിശിഹാ ആണെന്നു വീമ്പിളക്കി നടന്നപ്പോള്‍ ആ അഹന്തയുടെ മണ്ടക്ക് എതിരാളികള്‍ ഒരു കൊട്ടു കൊടുത്തു. അത്രയേ ഉണ്ടായിട്ടുള്ളു. ഇവാഞ്ചെലിസ്റ്റുകള്‍  മോദി വിവാഹം ​കഴിച്ചിട്ടുണ്ടോ, ഭാര്യയെ ഉപേക്ഷിച്ചിട്ടുണ്ടോ ഇപ്പോള്‍  അംഗീകരിക്കുന്നുണ്ടോ ഇനി സ്വീകരിക്കുമോ എന്നൊന്നും ഇതു അന്വേഷിച്ചതായി കണ്ടിട്ടില്ല. താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ മറ്റുള്ളവരുമായി പങ്കു വയ്ക്കുക. അതുകൊണ്ട് താങ്കളുടെ സംഘ പരിവാര്‍ വിഷം ഇവാഞ്ചെലിസ്റ്റുകളുടേ നേരെ തുപ്പിയിട്ടും  കാര്യമില്ല.

ഞാന്‍ അറിഞ്ഞിടത്തോളം ഇവാഞ്ചെലിസ്റ്റുകള്‍ മോദിയേക്കാള്‍ മിടുക്കന്‍ മാരാണ്. ഇപ്പോള്‍ അവര്‍  ആത്മാവുകളെ വല വീശി പിടിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. ഔദ്യോഗികമായി ആരെയും മതം  മാറ്റുന്നില്ല. കാരണം മതം മാറുന്നവാരില്‍ ഭൂരിഭാഗവും ദളിതരാണ്. ദളിത് ക്രിസ്ത്യാനികള്‍ക്ക് സംവരണാനുകൂല്യമില്ലാത്തതുകൊണ്ട് രേഖകളില്‍ ഇവരൊകെ ഹിന്ദുക്കളായി തന്നെ ഇരിക്കുന്നു. പക്ഷെ വിശ്വസപരമായി ക്രിസ്ത്യാനികളും. കൊടിക്കുന്നില്‍ സുരേഷിനെയും പി കെ ബിജുവിനെയും പോലെ. വള്ളിക്കാവിലമ്മയുടെ അതേ നയം.

kaalidaasan said...

>>>>but such sacrifices would be well appreciated by his core supporters in the majority community and reinforce their faith in him !!<<<<

ആയിരക്കണക്കിനു മുസ്ലിങ്ങളെ യാതൊരു കാരണവുമില്ലാതെ തല്ലിക്കൊല്ലാന്‍ ഒത്താശ ചെയ്തതിനെ പിന്തുണച്ചവരല്ലേ? യാതൊരു അത്ഭുതവുമില്ല. അതൊക്കെ മറന്നു കളയാന്‍ മറ്റുള്ളവരോട് പറയുന്ന താങ്കളല്ലേ അതിന്റെ മുന്‍  നിരയിലും.

ഏതായാലും ഈ majority community യിലെ ഭൂരിഭാഗം ​പേരും മോദിയുടെ ഭീകര നയത്തെ പിന്തുണക്കുന്നില്ല. പിന്നല്ലേ മോദിയുടെ ഇല്ലാത്ത sacrifice നെ appreciate ചെയ്യുന്നത്.ബി ജെ പിയുടെ തന്നെ നേതാക്കളായ അദ്വാനി, ജോഷി, സുഷമ, ലാല്‍ജി ടാണ്ടന്‍, സുധീര്‍ കുല്‍ക്കര്‍ണി, കല്‍രാജ് മിശ്ര, പ്രവീണ്‍ തൊഗാഡിയ പോലുള്ളവരും അവരുടെ അനുയായികളും  മോദിയുടെ അംഗീകരിക്കുന്നവരല്ല എന്നു കൂടി ഓര്‍ക്കുക.

kaalidaasan said...

>>>>എതിരാളികള്‍ മനസ്സില്‍ കണ്ടത് മോദി മാനത്ത് കണ്ടു കാണും.. വേറെ ഏതെങ്കിലും ശ്രോതസ്സുകളില്‍ നിന്നു ഈ വാര്‍ത്ത പുറത്ത് വരുന്നതിനു മുമ്പെ സ്വയം പ്രഖ്യാപിച്ചാല്‍ , അതില്‍ ഒരു വില ഉണ്ട്.. അവിടെ മോദി ഒരു പടി മുന്നില്‍ വെട്ടി..<<<<

സാഗര്‍,

ഈ പ്രസ്താവന ശരിയല്ല.

2009 ല്‍ തന്നെ ജഷോദ ബെന്‍  മോദിയുടെ ഭാര്യയാണെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു.

“I am Narendra Modi’s Wife”

മോദി സത്യവാംഗ്‌മൂലം സമര്‍പ്പിക്കുന്നതിനു മുന്നെ ജഷോദ തന്നെ മാദ്ധ്യമങ്ങളോടിത് പറഞ്ഞിട്ടുണ്ട്.

Jashodaben finally speaks

ഇക്കാലമത്രയും അനന്ത് അവകാശപ്പെടുന്ന പോലെ എതിരാളികളോ ഇവാഞ്ചെലിസ്റ്റുകളോ ഈ വാര്‍ത്തക്ക് പ്രാധാന്യമൊന്നും നല്‍കിയില്ല. മോദി ഇപ്പോഴും  ജഷോദ തന്റെ ഭാര്യയാണെന്ന് പൊതു വേദിയില്‍ പറഞ്ഞിട്ടില്ല. ഗതികേടുകൊണ്ടാണിപ്പോള്‍ നാമ നിര്‍ദ്ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാംഗ്‌മൂലത്തില്‍ ഭാര്യ ഉണ്ടെന്ന് എഴുതേണ്ടി വന്നത്. എല്ലാ കോളങ്ങളും പൂരിപ്പിക്കണമെന്ന സുപ്രീം കോടതി വിധി കാരണമാണത് ചെയ്യേണ്ടി വന്നത്. ആ വിധി ഉണ്ടായിരുന്നില്ലെങ്കില്‍ മോദി ഇപ്പോഴും ഇത് സമ്മതിക്കില്ലായിരുന്നു. തെരഞ്ഞെടുപ്പായതുകൊണ്ട് എതിരാളികള്‍  ഇതുപയോഗിക്കുന്നു. അല്ലെങ്കില്‍ ആരെങ്കിലും ഇതിന്റെ പിന്നാലെ പോകുമെന്ന് ഞാന്‍ കരുതുന്നില്ല. 2009 നു ശേഷമാണ്, ഗുജറാത്ത് തെരഞ്ഞെടുപ്പു നടന്നത്. അന്നു പോലും എതിരാളികള്‍ ഇതുപയോഗിച്ചില്ല എന്നോര്‍ക്കുക. പ്രശാന്ത് ഭൂഷന്‍  കാഷ്മീരിനേക്കുറിച്ച് ഒരഭിപ്രായം  പറഞ്ഞപ്പോഴേക്കും കെജ്‌രിവാള്‍ പാകിസ്ഥാനി ഏജന്റാണെന്നു പറയുന്ന മോദിയെ എതിരാളികള്‍ വെറുതെ വിടുമെന്ന് അനന്തൊക്കെ മോഹിക്കുന്നത് അതി മോഹമല്ലേ? വീണു കിട്ടിയ ആയുധം അവര്‍ ഉപയോഗപ്പെടുത്തുന്നു. മോദിയുടെ കാലു കഴുകി വെള്ളം കുടിക്കാന്‍ നടക്കുന്നവര്‍ക്ക് മോദി ഇത്രനാളും കള്ളം പറഞ്ഞു നടന്നതൊന്നും ഒരു പ്രശ്നമാണെന്ന് എനിക്കു തോന്നുന്നില്ല. അവര്‍ക്ക് മറ്റുള്ളവരുടെ ഇന്റെഗ്രിറ്റി അളക്കലാണു ഹോബി.

kaalidaasan said...

2007 ലെ ഗുജറാത്ത് തെരഞ്ഞെടുപ്പു കാലത്തും  മോദിയുടേ ഭാര്യയെ സംബന്ധിച്ച വാര്‍ത്ത പ്രചരിച്ചിരുന്നു.

Narendra Modi Wife : Perception,Reality and Myth

രാഷ്ട്രീയ എതിരാളികളോ ഇവാഞ്ചെലിസ്റ്റുകളോ ആണിതിനു പിന്നിലെന്ന് നിശ്ചയമില്ല. അനന്തിനറിയാമെങ്കില്‍ പറഞ്ഞാല്‍ ഉപകാരപ്പെടുമായിരുന്നു.

kaalidaasan said...

>>>you have read only the first sentence and went into a hyperbolic trip.....read the rest of it too<<<

In fact you are going hyperbolic. If it doesn't matter who rules the state, and Evangelist Sonia can instigate Maoist insurgency in Chathisgad, the very same Evangelist Sonia could instigate Maoists in Gujarat as well. Is it not the logic?

If there is no Maoists in Gujarat, whose credit is it? Kesubhai, Sankar Singh Vaghela?

- സാഗര്‍ : Sagar - said...

Thank you!!

kaalidaasan said...

>>>why are you reluctant to accord the same freedom for the members of bjp to choose their own leader ?<<<

മോദിയെ തെരഞ്ഞെടുത്തതിലൊന്നും ഞാന്‍ എതിര്‍പ്പ് പറഞ്ഞൊന്നുമില്ലല്ലോ. പക്ഷെ അതിന്റെ പിന്നിലെ ചീഞ്ഞ കഥകളൊക്കെ നാട്ടില്‍ പാട്ടാണ്. അതേക്കുറിച്ച് ഞാന്‍ പ്രതികരിച്ചേ ഉള്ളൂ.

മോദി പ്രധാന മന്ത്രി ആയാല്‍ മോദി ഭക്തര്‍ ആവശ്യപ്പെടുന്നതുപ്പോലെ ഇന്‍ഡ്യയില്‍ നിന്ന് ആരും  പാകിസ്ഥാനിലേക്കൊന്നും പോകില്ല. പക്ഷെ മോദി ഇന്‍ഡ്യ ഭരിക്കാന്‍ യോഗ്യനല്ല എന്ന അഭിപ്രായത്തില്‍  ഞാന്‍ ഉറച്ചു നില്‍ക്കും. മോദിയേക്കാള്‍ യോഗ്യര്‍ അദ്വാനിയും ചൌഹാനുമമാണെന്നു തന്നെ പറയും. യോഗ്യത ഇല്ലാത്ത എത്രയോ ഭരണാധികാരികള്‍ ചരിത്രത്തിലുണ്ടായിട്ടുണ്ട്. അതു പോലെ ഞാനും സമാധാനിക്കും.

- സാഗര്‍ : Sagar - said...

"ഇപ്പോഴും ഭാര്യയാണെന്നു വിശ്വസിച്ച് വേറെ വിവാഹമേ വേണ്ടെന്നു വച്ചു. അവരെ ഇപ്പൊഴെങ്കിലും അംഗീകരിച്ച് കൂടെ കൊണ്ടു വന്ന് താമസിപ്പിക്കുകയാണ്, ശരിയായ നടപടി."

കാളിദാസന്‍ , ഇത് താങ്കളുടെ അഭിപ്രായം ആണ്‌. പക്ഷെ ഇതാണ്‌ ശരിയായ നടപടി എന്നു പറയുന്നത് ശരിയാണോ ?

"കുടുംബ ഭാരവും കുട്ടികളുടെ ഭരവുമേറ്റെടുക്കാനുള്ള ധൈര്യമുണ്ടായില്ല ഈ ഭീരുവിന്. ഇതുപോലെ ഉള്ള ഒരു ഒളിച്ചൊട്ടക്കാരനില്‍ ഞാന്‍ യാതൊരു വക ഇന്റെഗ്രിറ്റിയും കാണുന്നില്ല. "

ഇത് ഒരു ബാലിശമായ പ്രസ്താവന ആയിപ്പോയി.
തികച്ചും വ്യക്തിപരമായ കാര്യങ്ങളല്ലേ ഇത് ..

kaalidaasan said...

>>>advani was the hate-figure in the days of vajpayee....it is indeed comical to see the crocodile tears being shed for him by those detractors now<<<

ബാബ്രി മസ്ജിദ് തകര്‍ത്തത് തെറ്റായി പോയി എന്നും പാകിസ്ഥാനേക്കുറിച്ചും ജിന്നയേക്കുറിച്ചും പറഞ്ഞു നടന്നിരുന്നത് ശരി ആയിരുന്നില്ല എന്നും അദ്വാനി പരസ്യമായി ഏറ്റു പറഞ്ഞു. തെറ്റു സമ്മതിക്കുന്നവരെ മനുഷ്യത്വം ഉള്ളവര്‍ അംഗീകരിക്കും. തെറ്റു സമ്മതിക്കുന്നതിനെ മാനുഷിക ഗുണമെന്നും പറയും.

ഗുജറാത്തിലെ നിരപരാധികളായ മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ സാധിക്കാതിരുന്നത് ഭരണാധികാരി എന്നനിലയില്‍ തനിക്കു പറ്റിയ വീഴ്ചയാണെന്നു മോദി പറയട്ടെ. അതേക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും മോദി എപ്പോഴും ഒളിച്ചോടുകയാണു പതിവ്. കെജ്‌രിവാളിനെയും ആന്റണിയേയും പാകിസ്താന്‍ എ ഏജന്റെന്നു വിളിച്ചതും അടിസ്ഥാനമില്ലാത്തതാണെന്നു പറയട്ടെ. ജഷോദ ബെന്‍ എന്ന തന്റെ ഭര്യയെ സ്വീകരിക്കട്ടെ. അപ്പോള്‍ മോദിയോടുള്ള സമീപനവും ഞാന്‍ മാറ്റാം.

kaalidaasan said...

>>> it was the relentless campaign of vilification and demonisation conducted by the so called secularists that gave modi a larger than life image and visibility across the nation that made him a better candidate for pm among his peers<<<

മോദിക്ക് അര്‍ഹതപ്പെട്ട ഇമേജല്ല ഇപ്പോഴുള്ളതെന്ന താങ്കളുടെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.

പക്ഷെ മറ്റൊരു സത്യമുണ്ട്. എന്‍ ഡി എ എന്ന മുന്നണിക്ക് അനായാസമായി നേടി എടുക്കാമായിരുന്ന വിജയം മോദിയുടെ രംഗപ്രവേശത്തോടെ കഠിനമായി മാറി.

കഴിഞ്ഞ 5 വര്‍ഷം  കോണ്‍ഗ്രസ് ഭരിച്ചത് വച്ച് മോദി അല്ലാ മറ്റാരു നയിച്ചാലും ബി ജെ പി നല്ല നിലയില്‍ ജയിക്കുമായിരുന്നു മോദി പ്രധാന മന്ത്രി ആകാന്‍ കച്ച കെട്ടി ഇറങ്ങിയപ്പോള്‍ കോണ്‍ഗ്രസിനെതിരെ ഉണ്ടാകേണ്ടി ഇരുന്ന അക്രമണം മുഴുവന്‍ മോദിക്കെതിരെ ആയി മാറി. ബി ജെ പിക്കുള്ളില്‍ പോലും എതിര്‍പ്പുണ്ടായി. മോദിയല്ല നയൈക്കുന്നതെങ്കില്‍ ബി ജെ പിക്ക് തൈന്യെ ഭൂരിപക്ഷം നിഷ്പ്രയാസം ലഭിക്കുമായിരുന്നു. ജെ ഡി യു വിനേപ്പോലുള്ള ഘടക കക്ഷികള്‍ വിട്ടുപോകില്ലായിരുന്നു. കൂടുതല്‍ കക്ഷികള്‍ മുന്നണിയിലേക്ക് വരുകയും ചെയ്യുമായിരുന്നു. ബി ജെ പിക്ക് അനായസമായ വിജയം ഉണ്ടാകേണ്ടി ഇരുന്ന ഒരു തെരഞ്ഞെടുപ്പ് മോദി കാരണം അതി കഠിനമായി.

കെജ്‌രിവാളിനും താങ്കളീ പറയുന്ന larger than life image ബാധകമാണോ എന്നറിഞ്ഞാല്‍ കൊള്ളാം.

kaalidaasan said...

>>>i have nothing more to say to you<<<

2004 ല്‍ മന്ത്രിമാരായവര്‍ മന്‍ മോഹന്‍ സിംഗ്, പ്രണാബ് മുഖര്‍ജി, എ കെ ആന്റണി, ചിദംബരം, കമല്‍ നാഥ്, ജൈ പാല്‍ റെഡ്ഡി, ജൈറാം രമേഷ്, ജയന്തി നടരാജന്‍,തുടങ്ങിഅയവര്‍ അല്ലേ? അവര്‍ക്ക് ഭരണ പരിചയമില്ലായിരുന്നോ? നല്ല ഭരണ കര്‍ത്താക്കളെന്ന പേരെടുത്തവരുമല്ലായിരുന്നോ? അന്ന് ഇവരുടെ കുറവുകള്‍ എന്തൊക്കെ ആയിരുന്നു എന്ന് താങ്കള്‍ പറയുക. ഇടതു പക്ഷം പിന്തുണ പിന്‍വലിച്ചു പോയിട്ടും ഇവരെ തന്നെ 2009 ല്‍ ജനങ്ങള്‍ തെരഞ്ഞെടുത്തു. അതു കഴിഞ്ഞ് പലതുമുണ്ടായി. ഭരണ പരിചയവും കഴിവുമുണ്ടെന്ന് താങ്കള്‍ പറയുന്ന മോദി പ്രധാന മന്ത്രി ആയാലും അതിനു ശേഷം യു പി എയില്‍ സംഭവിച്ചതുപോലെ ഉണ്ടാകില്ല എന്ന് താങ്കളെങ്ങനെയാണു ഗണിച്ചെടുത്തതെന്ന് അറിഞ്ഞാല്‍ കൊള്ളാം.

kaalidaasan said...

>>>while pretending to be a communist all the while you were a thinly disguised evangelist.....now that you have come out openly defending sonia it is perfectly clear.....i think you must be saying this in the light of sanjay baru's revelations......because as far as i can recall , you had very scant respect for the academic credentials or administrative capabilities of manmohan singh......<<<

ന്റെ ഇവാഞ്ചെലിസവും സോണിയ ഭക്തിയുമൊക്കെ വര്‍ഷങ്ങളായി ഞാന്‍ എഴുതുന്നത് വായിക്കുന്നവര്‍ക്കറിയാം അതു കൊണ്ട് അതേക്കുറിച്ച് താങ്കള്‍ ബേജറാകേണ്ടതില്ല.

മന്‍ മോഹന്‍ സിംഗ് സര്‍ക്കാരിനേക്കുറിച്ച് സഞയ് ബാരു എഴുതിയത് വായിക്കേണ്ട ആവ്ശ്യമെനിക്കില്ല. അദ്ദേഹത്തിന്റെ പുസ്തകം വരുന്നതിനു മുന്നെ ഇത് പലതും ഞാന്‍ പല വേദികളിലും പറഞ്ഞിട്ടുള്ളതാണ്. സോണിയ ഗാന്ധി ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആകുന്നത് തടഞ്ഞത് ബി ജെ പി ആണ്. ബി ജെ പിക്ക് അവര്‍ നല്ല ഒരു പണിയും കൊടുത്തു. സര്‍ക്കാര്‍ തീരുമാങ്ങളിലൊക്കെ സോണിയക്ക് പങ്കുണ്ട്. അതില്‍ യാതൊരു സംശ്യവുമില്ല. ബി ജെ പി തീരുമാനങ്ങളില്‍  ആര്‍ എസ് എസിനു പങ്കുള്ളതുപോലെ.

മന്‍ മോഹ സിംഗ് ലോകമറിയുന്ന സാമ്പത്തിക വിദഗ്ദ്ധനാണ്. അദ്ദേഹം  ദരിദ്ര രാജ്യമായ് ഇന്‍ഡ്യയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും  യോഗ്യനാണെന്ന് അന്ന് മിക്കവ്രും കരുതിയിരുന്നു. ഞാനും  കരുതി. അദ്ദേഹതിന്റെ മന്ത്രി സഭ അംഗങ്ങളും  ഭരണ പരിചയവും കഴിവു തെളിയിച്ചവരുമായിരുന്നു. പല തീരുമാനങ്ങളും  ഇടതുപക്ഷം കൂടി ചേര്‍ന്നായിരുന്നു എടുത്തിരുന്നതും. പല ജന ക്ഷേമ നടപടികളും ഉണ്ടായിരുന്നു. അതുകൊണ്ടാണവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതും. കഴിവും ഭരണ പരിചയമുള്ളവര്‍ക്ക് അഴിമതിയും സ്വജന പക്ഷപാതവും നടത്താന്‍ ആകില്ല എന്ന നിയമമൊന്നുമില്ല. അവര്‍ അതൊക്കെ വേണ്ടു വോളം  നടത്തി. അതിന്റെ ഫലം അവര്‍  ഇപ്പോള്‍ അനുഭവിക്കുന്നു.

മന്‍  മോഹന്, തന്റെ മന്ത്രി സഭയിലെ ചിലര്‍ നടത്തിഅയ്ബ് ആഴിമതി തടയാനോ, സോണിയയുടെ ഇടപെടലിനെ പ്രതിരോധിക്കാനോ കഴിഞ്ഞില്ല. അതാണദ്ദേഹം പരാജയപ്പെടാനുണ്ടായ കാരണം. മോദി പ്രധാന മന്ത്രി ആയാല്‍ ആര്‍ എസ് എസിന്റെ ഇടപെടലിനെ മോദിക്കും ചെറുക്കാന്‍ ആകില്ല. ചെറുത്താല്‍ മോദിക്ക് കസേര നഷ്ടപ്പെടും. അദ്വാനി ജിന്നയെ പ്രകീര്‍ത്തിച്ചത് ആര്‍ എസ് എസിനിഷ്ടപ്പെട്ടില്ല. അന്ന അദ്ദേഹത്തിന്റെ കട്ടയും പടവും ആര്‍ എസ് എസ് മടക്കി. ഇതാണു കോണ്‍ഗ്രസിലെയും  ബി ജെ പിയിലെയും  അവസ്ഥ. ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍.
ആര്‍ എസ് എസിന്റെ ഒരു തീട്ടൂരവും അനുസരിക്കില്ല എന്ന് പറയാന്‍ മോദിക്കാകുമോ? എങ്കില്‍ മോദിയെ ഞാന്‍ അഭിനന്ദിക്കാം.

kaalidaasan said...

>>>who do you think i am , to predict what will happen in future ? will sonia go back to italy if she loses election<<<

മോദി മാത്രമാണ്, ഇന്‍ഡ്യയുടെ പ്രതീക്ഷ എന്നു താങ്കള്‍ പറയുന്നതുകൊണ്ടാണ്, ഞാനാ ചോദ്യം ചോദിച്ചത്. വെറും എം പി ആയി പര്‍ലമെന്റില്‍ ഇരിക്കുമോ അതോ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു തുടരുമോ? മോദി എന്തു ചെയ്യാനാണു സാധ്യത എന്നു പറഞ്ഞുകൂടെ?

മോദി ഏതെങ്കിലും വിദേശ രാജ്യത്തേക്കു പോകുമോ എന്നല്ല ഞാന്‍ ചോദിച്ചത്. ഇന്‍ഡ്യന്‍ പൌരനായ സോണിയ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്നെ ഇന്‍ഡ്യയില്‍ ഉണ്ടായിരുന്നു. അതുപോലെ തോറ്റാലും ഇന്‍ഡ്യയില്‍ തന്നെ ജീവിക്കും. സംഘ പരിവാറിനേപ്പോലെ താങ്കള്‍ക്കും സോണിയയുടെ ഇന്‍ഡ്യന്‍ പൌരത്വം  അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നു തോന്നുന്നു.

kaalidaasan said...

>>>it is not such an "old" issue...even now there is a court case relating to her holding dual citizenship.<<<

താങ്കള്‍ക്ക് ഏത് വിശ്വസിക്കാനും അവകാശമുണ്ട്. സമയമുണ്ടെങ്കില്‍ ഈ രണ്ട് ലേഖങ്ങള്‍ വായിക്കുക.

Citizen Sonia

From Jal Khambata

kaalidaasan said...

>>>>കാളിദാസന്‍ , ഇത് താങ്കളുടെ അഭിപ്രായം ആണ്‌. പക്ഷെ ഇതാണ്‌ ശരിയായ നടപടി എന്നു പറയുന്നത് ശരിയാണോ ? <<<

സാഗര്‍,

എനിക്ക് ശരി എന്നു തോന്നിയ അഭിപ്രായമാണു ഞാന്‍ പറഞ്ഞത്.

താന്‍ ഇപ്പോഴും മോദിയുടെ ഭാര്യ ആണെന്ന് ആ സ്ത്രീ പറയുന്നു. അവര്‍ ഭാര്യ ആണെന്ന് മോദിയും പറയുന്നു. പിന്നെ എന്തിനവര്‍ വെവ്വേറെ താമസിക്കുന്നു?

kaalidaasan said...

>>>>ഇത് ഒരു ബാലിശമായ പ്രസ്താവന ആയിപ്പോയി.
തികച്ചും വ്യക്തിപരമായ കാര്യങ്ങളല്ലേ ഇത് ..<<<


സാഗര്‍,

18 വയസില്‍ വിവാഹം കഴിക്കുക. മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും ഭാര്യയെ ഉപേക്ഷിച്ച് പോകുക. ആര്‍ എസ് എസ് പ്രവര്‍ത്തനം  ആണു കാരണമെന്നു പറയുക. അര്‍ എസ് എസില്‍ പ്രവര്‍ത്തിക്കാന്‍ വിവാഹം കഴിച്ച ഉടനെ മോഹമുണ്ടാവുക. ആര്‍ എസ് എസ് നേതാക്കളോട് താന്‍ വിവാഹിതനല്ല എന്ന കള്ളം പറയുക. പലതും ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

എന്തെങ്കിലും പ്രശ്നത്തിന്റെ പേരില്‍ ജഷോദയെ മോദി ഉപേക്ഷിച്ചതാണെന്നു തോന്നുന്നില്ല. ആയിരുന്നെങ്കില്‍ അവര്‍ വേറെ വിവാഹം കഴിച്ച് ജീവിക്കുമായിരുന്നു. മോദിക് ലൈംഗിക വിഷയത്തില്‍ താല്‍പ്പര്യമില്ല എന്നു കരുതാനും ആകില്ല. ഈ വയസുകാലത്ത് ഒരു പെണ്‍കുട്ടിയുമായി ചുറ്റിക്കളി ഉണ്ടെന്ന് റിപ്പൊര്‍ട്ടുകള്‍ ഉണ്ട്. മോദി അത് നിഷേധിച്ചിട്ടില്ല. മറിച്ച് ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു അവരെ ഗുജറാത്ത് പോലീസിനേക്കൊണ്ട് പിന്തുടര്‍ന്നതെന്നൊക്കെ ഉരുണ്ടു കളിക്കുന്നു. ഗുജറാത്ത് പോലീസ് ബാംഗളൂര്‍ വരെ പോയി സുരക്ഷ കൊടുക്കേണ്ട എന്ത് ഏടാകൂടത്തിലാണാ പെണ്‍കുട്ടി അകപ്പെട്ടത്? എന്തായിരുനു ആ പെണ്‍കുട്ടിക്കുള്ള ഭീഷണി? ലൌ ജിഹാദോ മറ്റോ ആണോ?

എന്തൊക്കെ ആയാലും ഈ വ്യക്തിയുടെ സ്വകാര്യ ജീവിതം ഏറെ ദുരൂഹതകള്‍ നിറഞ്ഞതാണെന്നേ എനിക്ക് മനസിലാക്കാന്‍ പറ്റുന്നുള്ളു.

kaalidaasan said...

>>>>.he claims to have taken an m phil from cambridge , but the name in the college rolls is Raul Vinci ...check this out...<<<

എന്തിനായിരുന്നു രഹുല്‍ ഗാന്ധി വേറൊരു പേരില്‍ വിദേശത്തു പഠിച്ചത്? താങ്കളലോചിക്കുക? Cambridge University യെ പറ്റിക്കാനോ? ഇന്‍ഡ്യക്കാരെ പറ്റിക്കാനോ? അതോ തന്റെ ക്രൈസ്തവ പശ്ചാത്തലത്തെ സാധൂകരിക്കാനോ?

സോണിയ ഗാന്ധിയും അവരുടെ കുടുംബാഗങ്ങളും ഏത് മത വിശ്വാസികള്‍  ആണെന്നത് താങ്കളെ ഏത് തരത്തിലാണു ബാധിക്കുന്നത്? എ കെ ആന്റണി ക്രിസ്ത്യാനി ആണ്. വള്ളിക്കാവിലമ്മയുടെ ഭക്തനുമാണ്. ഉമ്മന്‍ ചാണ്ടി ക്രിസ്ത്യാനിയാണ്. ഇതൊക്കെ താങ്കളുടെ ജീവിതത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നുണ്ടോ?

മോദി തീവ്ര ഹിന്ദു ആണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ അദ്ദേഹത്തിന്റെ മത വിശ്വാസം മാറ്റാരെയും ബാധിക്കില്ല. ഒരു ഭരണാധികാരി എന്ന നിലയില്‍  തീവ്ര ഹിന്ദുക്കളുടെ ഇംഗിതത്തിനു വഴങ്ങിക്കൊടുത്തു എന്നതാണദ്ദേഹത്തെ വിവാദ പുരുഷനാക്കിയത്. അദ്ദേഹം മോഹന്‍ ഭാഗവതിനേപ്പോലെ ആര്‍ എസ് എസ് നേതാവു മാത്രമായി ഇരുന്നെങ്കില്‍ ആരും അദ്ദേഹത്തെ അത്ര കാര്യമാക്കില്ലായിരുന്നു.

kaalidaasan said...

>>>>i think i already wrote about those who cannot understand and appreciate the concept of renunciation...<<<

renunciation ന്റെ മഹത്വം താങ്കള്‍ കൂടെ കൂടെ ഓര്‍മ്മിപ്പിക്കുന്നു. മോദി എന്താണു ചെയ്തത്?

ശ്രീബുദ്ധന്‍ രാജ്യാധികാരമായിരുന്നു renounce ചെയ്തത്? മോദി അങ്ങനെ ചെയ്തോ? 12 വര്‍ഷം ഗുജറാത്ത് ഭരിച്ചു. ഇപ്പോഴിതാ ഇന്‍ഡ്യ ഭരിക്കാനും ഇറങ്ങിയിരിക്കുന്നു. ഇത് renunciation ആയി താങ്കള്‍ക്ക് തോന്നുന്നത് ആ വാക്കിന്റെ അര്‍ത്ഥമറിയത്തതുകൊണ്ടാണ്. ഇത് renunciation അല്ല. അധികാര മോഹമാണ്. ബി ജെ പി എന്ന പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതക്കളൊക്കെ അതി ശക്തമായി എതിര്‍ത്തിട്ടും, താനാണ്, ഇന്‍ഡ്യയെ രക്ഷിക്കാന്‍ ദൈവം അയച്ച രക്ഷകനെന്നും പറഞ്ഞാണ്, ഇടിച്ചു കയറുന്നത്. എനിക്കിത് അധികാര ദുര്‍മ്മോഹമായേ തോന്നുന്നുള്ളു.

അംഗരക്ഷകരുടെ അകമ്പടിയോടെ രാജകീയമായി എഴുന്നള്ളുന്നത് താങ്കള്‍ എങ്ങനെ renunciation ആയി വിലയിരുത്തുന്നു? എല്ലാ സുഖ സൌകര്യങ്ങളോടെയും മന്ത്രി മന്ദിരത്തില്‍ ജീവിക്കുന്നു. സ്വകാര്യ ജെറ്റ് വിമാനത്തില്‍ പറന്നു നടക്ക്കുന്നു.

മകളുടെ പ്രായമുള്ള പെണ്‍കുട്ടിയുമായി പ്രത്യേക ഫോണിലൂടെ സ്വകാര്യമായി കൊച്ചു വര്‍ത്തമാനം പറയുന്നു. ആ കുട്ടിയെ പിന്തുടരാന്‍ രഹസ്യ പോലീസിനെ ബാംഗളൂരിലേക്കു പോലും അയക്കുന്നു. എന്താണ്, മോദിക്കീ പെണ്‍കുട്ടിയുമായുള്ള ബന്ധം? സ്വന്തം മകളോ അതോ കാമുകിയോ?

ജഷോദ ബെന്‍ എന്ന സ്ത്രീയെ വിവാഹം കഴിച്ചിട്ട് മൂന്നു മാസം കഴിഞ്ഞപ്പോള്‍ എന്തിനുപേക്ഷിച്ചു? കുടുംബ ജീവിതം വേണ്ടെന്നു വച്ചിട്ടോ? ലൈംഗിക ജീവിതം വേണ്ടെന്നു വച്ചിട്ടോ? അതോ ലൈംഗിക ശേഷി ഇല്ലാഞ്ഞിട്ടോ?

മോദി ഒന്നും renounce ചെയ്തിട്ടില്ല. ഏറെ ദുരൂഹതകള്‍ നിറഞ്ഞ ഒരു ഗൂഡ വ്യക്തിത്വമാണു മോദിക്ക്.

ഉത്തരാഖണ്ടില്‍ ദൈവത്തെ ആരാധിക്കാന്‍ പോയി ദുരന്തത്തില്‍ പെട്ട ഇന്‍ഡ്യയുടെ എല്ലാ ഭഗത്തു നിന്നുമുള്ള ഹിന്ദുക്കളില്‍ നിന്ന് ഗുജറാത്തികളെ മാത്രം തെരഞ്ഞുപിടിച്ച് രക്ഷിച്ചു എന്ന് മേനി നടിക്കുന്ന ഇദ്ദേഹം മുഴുത്ത ഒരു കാപട്യമാണ്.

ഭക്തനായ താങ്കള്‍ക്ക് മോദിയെ പാടി പുകഴ്ത്താനുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ മോദി മഹത്തായ ത്യാഗം ചെയ്തു എന്നു സ്ഥാപിക്കാന്‍ വേണ്ടി മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും അധിക്ഷേപിക്കുന്നത് മോശമാണെന്നു മാത്രം പറയട്ടെ.
മുസ്ലിങ്ങളുടെ ബഹുഭാര്യത്വം മോദിയെ വെള്ള പൂശാന്‍ വേണ്ടി താങ്കള്‍ പലപ്പോഴും  ഉദ്ധരിച്ചു കണ്ടു. ഹിന്ദു ദൈവമായ ശ്രികൃ ക്ഷ്ണന്, എത്ര ഭാര്യമാരുണ്ടായിരുന്നു? ബഹു ഭാര്യത്വം ഹൈന്ദവതയിലെ അവിഭാജ്യ ഘടകമല്ലേ? എല്ലാ മഹര്‍ഷിമാര്‍ക്കും, രാജാക്കന്‍മാര്‍ക്കും, ദൈവാവതാരങ്ങള്‍ക്കും, സാധാരണക്കാര്‍ക്കും കെട്ടുകണക്കിനു ഭാര്യമാരായിരുന്നില്ലേ ഉണ്ടായിരുന്നത്? ഇത്ര മഹത്തായ പാരമ്പര്യം ഉള്ള ഹിന്ദു മതത്തിന്റെ പതാക വാഹകനായ മോദിയെ രക്ഷിച്ചെടുക്കാന്‍  എന്തിനു വെറുതെ മുസ്ലിങ്ങളുടെ ബഹു ഭാര്യത്വത്തെ കയറി പിടിക്കുന്നു?

മോദി ഒരു തരത്തിലുമുള്ള personal pleasures ഉം  renounce ചെയ്തിട്ടില്ല. ലൈംഗിക സുഖം ഒഴിച്ചുള്ള എല്ലാ personal pleasures ഉം പരസ്യമായി തന്നെ ആസ്വദിക്കുകയാണ്. ജീവ ജാലങ്ങളുടെ അടിസ്ഥാന സവിശേഷതയായ കുടുംബം എന്ന സ്ഥാപനത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടുകയാണുണ്ടായത്.

Baiju Elikkattoor said...

നരേന്ദ്രമോഡിയെ ബുദ്ധനോട് ഉപമിക്കുന്നത് വായിച്ചു ഞെട്ടിപ്പോയി ...!!! ഉളുപ്പില്ലായ്മക്കും ഇല്ലേ ഒരു അതിര്....??!!

Baiju Elikkattoor said...
This comment has been removed by the author.
മലക്ക് said...

നട്ടെല്ലില്ലാത്ത കുറെ ശിഖണ്ടികൾ ഭരിക്കുന്നതിലും നല്ലത് നട്ടെല്ലുള്ള ഒരാള് ഭരിക്കുന്നതാണ്. ഗുജറാത്തികൾ തന്നെ മറന്ന ഗുജറാത്ത് കലാപങ്ങൾ ഇപ്പോഴും പൊക്കിപ്പിടിച്ച് മുസ്ലീം സമൂഹത്തെ ആകെ ഭയപ്പെടുത്തി വോട്ട് പിടിക്കുന്ന ആ കുതന്ത്രം ഒരു വട്ടം ഇരുത്തി ചിന്തിച്ചാൽ മനസിലാകുന്നത്തെ ഉള്ളൂ. ചെയ്യേണ്ട യാതൊന്നും ചെയ്യാതെ പത്തു വര്ഷം കളഞ്ഞിട്ടു ഇപ്പോൾ മതത്തെ കൂട്ട് പിടിക്കുകയും അതിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുവാനും ശ്രമിക്കുന്ന കോണ്ഗ്രസ് തന്നെ ഇന്ന് ഇന്ത്യയുടെ ശാപം.

മോദിയുടെ വായിൽ നിന്നും ഒരിക്കൽ പോലും ഏതെങ്കിലും മതത്തിനെതിരെയോ പ്രവാചകനെതിരെയോ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല. കോടതി പോലും ക്ലീൻ ഷീറ്റ് കൊടുക്കുകയും ചെയ്തു. പിന്നെ എതിരാളികൾക്ക് ചെയ്യാനുള്ളത് കാടടച്ചു വെടി വയ്ക്കുക എന്നതാണ്. കോണ്ഗ്രസ് മുതൽ കാളിദാസൻ ഉള്പ്പെടെ ഇവിടെ യാതൊരു തെളിവും നല്കുന്നില്ല. ഇങ്ങനെ ഒരാളെ ആർക്കും വിമർശിക്കാം.

Last two months, I am following him in Twitter. Really an amazing politician.

മലക്ക് said...

@എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ജസ്വന്ത് സിംഗ്, യശ്വന്ത് സിന്‍ഹ, കല്‍രാജ് മിശ്ര, ലാല്‍ജി ടാണ്ടണ്‍, സുഷമ സ്വരാജ് തുടങ്ങിയവൊരൊന്നും ഇന്ന് ചിത്രത്തിലേ ഇല്ല.

ചിത്രത്തിൽ ഇല്ല എന്ന് പറയാൻ കഴിയില്ല. അവരെല്ലാം ചിത്രത്തിൽ ഉണ്ട്. മോദി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ചിത്രത്തിൽ നിന്നും മായിക്കപ്പെടുമായിരുന്നവർ, ആരോരുമറിയാതെ വീണ്ടും പ്രതിപക്ഷത്തു പ്രതിഷ്ടിക്ക പെടെണ്ടിയിരുന്നവർ.


@സര്‍വ്വം മോദി മയം. ഹര്‍ ഹര്‍ നമോ എന്നാണിപ്പോള്‍ മോദി ഭക്തരുടെ വേദ വാക്യം പോലും.

അത് മോദിയുടെ കുറ്റമല്ല. അങ്ങനെ വിളിക്കരുതെന്നു മോദി പറഞ്ഞിട്ടും ഉണ്ട്.


@വ്യക്തി പൂജയെ എതിര്‍ക്കുന്ന മോദിയുടെ ഗുജറാത്തില്‍ നമോ എന്ന പേരില്‍ ഒരു റ്റെലിവിഷന്‍ ചാനല്‍ പോലുമുണ്ട്.

മോദി വ്യക്തി പൂജയെ എതിര്ത്തതായി അറിവില്ല. കോണ്ഗ്രസ്സിന്റെ പാരമ്പര്യ കുടുംബ വാഴ്ചയെയും മക്കൾ രാഷ്ട്രീയത്തെയും എതിര്ത്തിട്ടുണ്ട്. ഒരു ടെലിവിഷൻ ചാനൽ ഉള്ളത് അത്ര വലിയ തെറ്റൊന്നും അല്ല. ഇഷ്ടമുള്ളവർ കണ്ടാല മതി.

@ കോണ്‍ഗ്രസില്‍ ഇന്ന് സോണിയ ഗാന്ധിക്കുള്ള അതേ സ്ഥാനമാണ്, ബി ജെ പിയില്‍ മോദിക്കും. ഇന്നു വരെ ഉണ്ടായിരുന്ന ബി ജെ പി എന്ന പാര്‍ട്ടിയില്‍ നിന്നും ഒരു തരത്തിലുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം മോദിക്കുണ്ട്.

അത് തെറ്റാണ്. കോണ്ഗ്രസ് തോറ്റാലും സോണിയ പഴയ സോണിയ തന്നെ. അതെ സ്ഥാനത്തു കാണും. ഒന്നും സംഭവിക്കില്ല. പക്ഷെ ബി ജെ പി തോറ്റാൽ മോദിയുടെ പ്രതാപം ഇടിയും. പാർട്ടിയിൽ സ്ഥാനചലനവും ഉണ്ടാവും.

kaalidaasan said...

നട്ടെല്ലും 46 ഇഞ്ച് നെഞ്ചളവും ഉണ്ടായാല്‍ നല്ല ഭരണാധികാരി ആകില്ല. എന്താണു മോദി ഗുജറാത്തില്‍ നടത്തിയ മഹാ ഭരണം എന്നു ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല.

ഹിറ്റ്ലറും മുസോലിനിയും ഗദ്ദാഫിയും  സദ്ദാം ഹുസൈനും ഒക്കെ നട്ടെല്ലുള്ള ഭരണാധികാരികളായിരുന്നു എന്നാണ്, ഭക്തര്‍ പറഞ്ഞു നടന്നിരുന്നത്. അവര്‍ എവിടെ ആയിരുന്നു നട്ടെല്ലുപയോഗിച്ചതെന്നും  അവര്‍ക്ക് എന്തു സംഭവിച്ചു എന്നും ലോകം അറിഞ്ഞു.

kaalidaasan said...

>>>>ഗുജറാത്തികൾ തന്നെ മറന്ന ഗുജറാത്ത് കലാപങ്ങൾ ഇപ്പോഴും പൊക്കിപ്പിടിച്ച് മുസ്ലീം സമൂഹത്തെ ആകെ ഭയപ്പെടുത്തി വോട്ട് പിടിക്കുന്ന ആ കുതന്ത്രം ഒരു വട്ടം ഇരുത്തി ചിന്തിച്ചാൽ മനസിലാകുന്നത്തെ ഉള്ളൂ. <<<<

ഗുജറാത്തികൾ തന്നെ മറന്ന ഗുജറാത്ത് കലാപം എന്നത് മോദി ഭക്തരുടെ സ്ഥിരം ക്ളീഷേ ആണ്? ഗുജറത്തികള്‍ മറന്നു എന്നത് താങ്കള്‍ എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ്, പറയുന്നത്? അന്ധമായ മോദി ഭക്തരായ ഗുജറാത്തികള്‍ ഒരു പക്ഷെ മറന്നിരിക്കാം. പക്ഷെ അതിന്റെ ഫലം അനുഭവിച്ച ഗുജറത്തികള്‍ അതൊന്നും  മറന്നിട്ടില്ല. ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ അതൊക്കെ മറനു എന്നൊക്കെ പ്രചരിപ്പിക്കുന്ന താങ്കള്‍ക്കൊരു കാവി സലാം പറയാതിരിക്കാനും ആകില്ല.

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വോട്ടു തേടുന്ന ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ പോലും മോദി എന്ന പേരു പറയാന്‍ മടിക്കുന്നു. മോദി എന്ന പേരിനോടു പോലും അനേകം ഗുജറാത്തികള്‍ക്ക് വെറുപ്പാണ്. ഈ വാര്‍ത്ത വായിക്കുക.

Amid the waste of Ahmedabad’s Muslim ghetto, BJP campaigners skip any mention of Modi

Heaps of debris and garbage lie around, and reaching Al Arshad Park near Jhalak Flats requires careful steering through undulating land. Surrounded by rundown tenements, Irfan Ahmed, the national vice-president of the BJP Minority Morcha, is addressing a gathering. Ahmed says in his 15-minute speech, not mentioning the BJP’s prime ministerial candidate Narendra Modi once.

There is little evidence of this “feel good” in Juhapura though — which, with over four lakh Muslim residents, is Gujarat’s largest Muslim ghetto.

It was founded in 1972 for the rehabilitation of over 2,200 people after a big flood in the Sabarmati, and once housed both Hindus and Muslims. After the 1992 riots following the Babri Masjid demolition, Hindus left the neighbourhood, turning it into an all-Muslim area. Then, one year after the 2002 riots, nearly 180 families from Naroda Patiya, Asarwa and other riot-hit localities were shifted here to a colony called Siddiqabad.

Over the years, more and more Muslims have come to settle in Juhapura, often due to the feeling of insecurity in Hindu-dominated areas. Justice Akbar Divecha of the Gujarat High Court, who had moved out from Juhapura, became the target of mob violence in 2002.

Barely a kilometre from Juhapura’s Jhalak Flats lies Prahladnagar, Ahmedabad’s poshest locality. However, all development stops where Juhapura, which was brought under the Ahmedabad Municipal Corporation only in 2007, begins. Even the BRTS’s proposed last stop is a kilometre away, from where it takes a detour. But for the good main road, which is a part of the Ahmedabad-Vadodara expressway, Juhapura’s roads too are in neglect.

kaalidaasan said...

>>>>ചെയ്യേണ്ട യാതൊന്നും ചെയ്യാതെ പത്തു വര്ഷം കളഞ്ഞിട്ടു ഇപ്പോൾ മതത്തെ കൂട്ട് പിടിക്കുകയും അതിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുവാനും ശ്രമിക്കുന്ന കോണ്ഗ്രസ് തന്നെ ഇന്ന് ഇന്ത്യയുടെ ശാപം.<<<<

ഇത് കേട്ട് അത്ഭുതവും അതിന്റെ കൂടെ ചിരിയും വരുന്നു. ഹിന്ദു മതത്തെ കൂട്ടു പിടിച്ച്, രഥമുരുട്ടിയും മുസ്ലിം പള്ളി പൊളിച്ചും മേല്‍വിലാസമുണ്ടാക്കിയ ബി ജെ പി ക്ക് വേണ്ടി ടിപ്പണി ചമക്കുന്ന താങ്കള്‍ കോണ്‍ഗ്രസ്, മതത്തെ കൂട്ടു പിടിക്കുന്നുഎന്നാക്ഷേപിക്കുമ്പോള്‍ മൂക്കത്തു വിരല്‍ വച്ചു പോകുനു.

താന്‍ ഒരു ഹൈന്ദവ ദേശിയ വാദി ആണെന്നു പറയുന്ന മോദിയല്ലെ മതത്തെ കൂട്ടു പിടിച്ച് വോട്ടു നേടാന്‍ ശ്രമിക്കുന്നത്? ഹിന്ദു മതവികാരം ഇളക്കി വിട്ട് പിന്തുണ ഉറപ്പാക്കാന്‍ വേണ്ടി ഗുജറാത്ത് മുസ്ലിം കൂട്ടക്കൊലക്ക് മൌനാനുവാദം നല്‍കിയ വ്യക്തിയാണ്, മോദി. മതത്തിന്റെ പേരില്‍ ഒരു സമൂഹത്തെമുഴുവന്‍ ഭിന്നിപ്പിച്ച് ഗുജറാത്തില്‍  അധികാരം ഉറപ്പിച്ച ആളാണു മോദി.

മതത്തെ കൂട്ടു പിടിച്ച് കോണ്‍ഗ്രസ് ഒരിക്കലും ജനങ്ങളെ ഭിന്നിപ്പിച്ചിട്ടില്ല. ബി ജെ പിയേക്കാളും ഇന്‍ഡ്യന്‍ ജനതയെ ഒന്നിപ്പിച്ചു നിറുത്തിയിട്ടേ ഉള്ളു. ബാബ്രി മസ്ജിദ് ഹിന്ദുക്കള്‍ക്ക് തുറന്നു കൊടുത്തത് കോണ്‍ഗ്രസ് പ്രധാന മന്ത്രി രാജിവ് ഗാന്ധി ആയിരുന്നു. ബാബ്രി മസ്ജിദ് തകര്‍ക്കുമെന്ന അറിവുണ്ടായിരുന്നിട്ടും അത് തടയാന്‍  നരസിംഹ റാവു ശ്രമിച്ചില്ല. ഗോവധം ​ നിരോധിക്കുക എന്ന ബി ജെ പി നയം പലയിടത്തും  കോണ്‍ഗ്രസ് നടപ്പിലാക്കി. സാമ്പത്തിക നയങ്ങളും ബി ജെ പിയുടേയും കോണ്‍ഗ്രസിന്റെയും ഒന്നു തന്നെ. ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍. കോണ്‍ഗ്രസ് ഇന്‍ഡ്യയുടെ ശാപം  ആയിത്തീര്‍ന്നത് തല തിരിഞ്ഞ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കിയപ്പോഴാണ്. അത് കുറച്ചു കൂടെ തീവ്രതയോടെ നടപ്പിലാക്കുന്നു ബി ജെ പി. കൂടെ ഹൈന്ദവ വര്‍ഗ്ഗിയതയുടെ തിലക ക്കുറിയും. ഇന്നത്തെ കോണ്‍ഗ്രസ് ഇന്‍ഡ്യയുടെ ശാപം തന്നെയാണ്. പക്ഷെ ബി ജെ പി ഒരു പടി കൂടെ കടന്ന ശാപവും.

kaalidaasan said...

>>>>മോദിയുടെ വായിൽ നിന്നും ഒരിക്കൽ പോലും ഏതെങ്കിലും മതത്തിനെതിരെയോ പ്രവാചകനെതിരെയോ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല. <<<<

മോദിയുടെ പാര്‍ട്ടി നേതാക്കളുടെ വായില്‍ നിന്നും അദ്ദേഹം ദീര്‍ഘകാലം പ്രാവര്‍ത്തിച്ച സംഘ പരിവാര്‍ സംഘടനകളുടെ നേതാക്കളുടെ വായില്‍ നിന്നും  ഇത് ഇഷ്ടം പോലെ കേള്‍ക്കുന്നുണ്ട്. മോദി ബി ജെ പി എന്ന പാര്‍ട്ടിയില്‍ നിന്നും വേറിട്ട വ്യക്തി ആണെങ്കിലേ താങ്കളീ പറയുന്നതിനു പ്രസക്തിയുള്ളു.

ബി ജെ പിയും ശിവസേനയും ഒഴികെ മറ്റ് ഇന്‍ഡ്യന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ഏതെങ്കിലും മതത്തിനെതിരെയോ പ്രവാചകനെതിരെയോ സംസാരിക്കുന്നത് ഞാനും കേട്ടിട്ടില്ല.

മലക്ക് said...

കോണ്ഗ്രസ് ഇവിടെ ഭരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറെ ആയല്ലോ? എന്നിട്ടും ഇന്നും ഇന്ത്യയിൽ പലയിടത്തും വര്ഗീയ ലഹള ഉണ്ടാകുന്നില്ലേ? എന്നിട്ടും എന്തെ ആരും, ഭരിക്കുന്ന കൊണ്ഗ്രസ്സിനെ അതിൽ കുറ്റപ്പെടുത്തുന്നില്ല? അതിൽ അവര്ക്ക് ഒരു ഉത്തരവാടിട്ട്വവും ഇല്ലേ?

നരേന്ദ്ര മോദി ആണ് ഗുജറാത്ത് കലാപത്തിനു കാരണക്കാരൻ എങ്കിൽ, ഗുജറാത്തിൽ മൊദിക്കു മുൻപ് ഒരു കലാപവും ഉണ്ടായിക്കാണാൻ സാധ്യത ഇല്ലല്ലോ?
ഇന്ത്യയിൽ 1967 നു ശേഷം 58 മേജർ ലഹളകൾ 47 സ്ഥലങ്ങളിലായി ഉണ്ടായിട്ടുണ്ട്. ഇതിൽ 5 എണ്ണം ഉണ്ടായത് ഗുജറാത്ത് തലസ്ഥാനം ആയ അഹമ്മദാബാദിൽ ആയിരുന്നു. 58 എണ്ണത്തിൽ 23 എണ്ണം ഉണ്ടായത് 1990 ഇൽ മാത്രം ആയിരുന്നു. 1970 ഇൽ 7 എണ്ണവും 1980 ഇൽ 14 എണ്ണവും 2000 ത്തിൽ 13 എണ്ണവും ഉണ്ടായി. 1967 നു ശേഷം ഇന്ത്യ മുഴുവൻ ഉണ്ടായ ചെറുതും വലുതുമായ വര്ഗീയ ലഹളകൾ 12828 എണ്ണം ആണ്.

മൊത്തം 17 ലഹളകളിൽ ആണ് 100 ഇൽ കൂടുതൽ ആളുകള് കൊല്ലപ്പെട്ടത്. അവിടെ ആരായിരുന്നു ഭരിച്ചിരുന്നത് എന്ന് നോക്കിയാൽ 9 എണ്ണവും കോണ്ഗ്രസ്സ് ഭരണത്തിന്റെ കീഴില ആയിരുന്നു. 3 എണ്ണം പ്രസിടന്റ്റ് ഭരണത്തിൻ കീഴിലും നാലെണ്ണം മറ്റു ലോക്കൽ പാര്ട്ടികളുടെ കീഴിലും ഒരെണ്ണം ബി ജെ പി യുടെ കീഴിലും ആയിരുന്നു. പ്രസിടന്റ്റ് ഭരണത്തിൽ 2 എണ്ണം വേണമെങ്കില ബി ജെ പി യുടെ അക്കൌണ്ടിൽ ചേര്ക്കാം
ഗുജറാത്ത് എന്ന സ്ഥലത്ത് നരേന്ദ്ര മോഡി വരുന്നതിനും ഒരുപാട് വർഷങ്ങൾക്കും മുൻപേ പല പല വര്ഗീയ ലഹളകളും ഉണ്ടായിട്ടുണ്ട്. ഗുജറാത്തിന്റെ സ്വഭാവം അങ്ങനെ ആണ്. അതിനു കാരണക്കാരൻ മോദി എന്ന ഒരു വ്യക്തി അല്ല. മറിച്ച് വർഗീയ വിവേചനം എന്ന കീറാമുട്ടിയാണ്.

ഇത്രയും ലഹളകൾ ഉണ്ടായിട്ടും ഗുജറാത്തിലെ ഒരു ലഹളയുടെ കാരണക്കാരൻ മാത്രം ഭരിച്ചിരുന്ന മുഖ്യമന്ത്രി ആകുമോ? അങ്ങനെ ആകുമായിരുന്നു എങ്കിൽ ഒരുപക്ഷെ പല മുഖ്യമന്ത്രിമാരും വര്ഗീയ സംഘർഷത്തിന്റെ പേരിൽ പഴി കേൾക്കേണ്ടവർ ആണ്. ധാര്മികമായ ഉത്തരവാദിത്വം മോദിയെ പോലെ എല്ലാ മുഖ്യമന്ത്രിമാർക്കും ഉണ്ട്. അതുകൊണ്ട് മോദി മാത്രമായി കുറ്റക്കാരൻ ആകുമെന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പോഴും എതിരാളികൾ ഇതേ കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നതിനു കാരണം മറ്റു മുഖ്യമന്ത്രിമാരെക്കാളും വളരെയേറെ ശക്തനാണ് മോദി എന്ന ഒരു കാരണം മാത്രം.

ഇന്ത്യയിൽ പലയിടങ്ങളിലും നടക്കുന്ന പോലുള്ള ഒരു വര്ഗീയ സംഘർഷം മാത്രമായിരുന്നു 2002 ൽ ഗുജറാത്തിൽ ഉണ്ടായത്. നരേന്ദ്ര മോഡി എന്ന വ്യക്തി മുഖ്യമന്ത്രി ആയതുകൊണ്ട് മാത്രം ഇന്നും അത് ചര്ച്ച ചെയ്യുന്നു. ഇല്ലായിരുന്നു എങ്കിൽ എല്ലാ വര്ഗീയ ലഹളകളും പോലെ ഇതും കെട്ടടങ്ങി പോകുമായിരുന്നു. ഇന്നും ചർച്ച ചെയ്യാൻ പ്രേരിപ്പിക്കുന്നത് ആരാണ്? കോണ്ഗ്രസ്സ്. എന്റെ അഭിപ്രായത്തിൽ നരേന്ദ്ര മോഡി എന്ന വ്യക്തി അല്ല ഇതിനു കാരണം. മറിച്ച് ഹിന്ദു-മുസ്ലീം എന്ന വേർ തിരിവാണ്. ഇന്ന് അത് ഏറ്റവും ഭലവത്തായി ഉപയോഗപ്പെടുത്തുന്നത് കൊണ്ഗ്രസ്സും.

രാജ്യത്തുണ്ടായ ടെററിസ്റ്റ് അറ്റാക്കുകൾ നോക്കിയാലും 80% വും കോണ്ഗ്രസ് ഭരണത്തിന്റെ കീഴിൽ ആണെന്ന് കാണാം. മരണപ്പെട്ട ആളുകളുടെ കണക്കെടുത്താലും കോണ്ഗ്രസ് ഭരിച്ച സമയത്ത് തന്നെ ഏറ്റവും കൂടുതൽ.
അതിന്റെ ഒന്നും ഉത്തരവാദിത്ത്വം ഭരിച്ചിരുന്ന മുഖ്യമന്ത്രിമാർ ഏറ്റെടുത്തിരുന്നില്ലല്ലോ? എന്നിട്ടും പഴി എന്തുകൊണ്ട് നരേന്ദ്ര മോദി എന്ന വ്യക്തിയിൽ ഒതുങ്ങി പോകുന്നു? മോദി ഒരിക്കലും ഒരു വര്ഗീയത പ്രസംഗിക്കുന്നതായി ഞാൻ കേട്ടിട്ടില്ല. താനൊരു ഹിന്ദു ആണെന്നും ഹിന്ദു ധർമ്മ പ്രകാരം ജീവിക്കുന്നു അല്ലെങ്കിൽ ഭരിക്കാൻ ഉദ്ദേശിക്കുന്നു എന്ന് പറയുന്നത് ഒരു വര്ഗീയത ആണെന്ന് എനിക്ക് തോന്നുന്നില്ല.

മലക്ക് said...

താന്‍ ഒരു ഹൈന്ദവ ദേശിയ വാദി ആണെന്നു പറയുന്ന മോദിയല്ലെ മതത്തെ കൂട്ടു പിടിച്ച് വോട്ടു നേടാന്‍ ശ്രമിക്കുന്നത്? ഹിന്ദു മതവികാരം ഇളക്കി വിട്ട് പിന്തുണ ഉറപ്പാക്കാന്‍ വേണ്ടി ഗുജറാത്ത് മുസ്ലിം കൂട്ടക്കൊലക്ക് മൌനാനുവാദം നല്‍കിയ വ്യക്തിയാണ്, മോദി. മതത്തിന്റെ പേരില്‍ ഒരു സമൂഹത്തെമുഴുവന്‍ ഭിന്നിപ്പിച്ച് ഗുജറാത്തില്‍ അധികാരം ഉറപ്പിച്ച ആളാണു മോദി.

താനൊരു ഹൈന്ദവ ദേശിയ വാദി ആണെന്ന് പറഞ്ഞുകൊണ്ടിരിന്നാൽ വോട്ട് കുറയാനല്ലേ സാധ്യത. തീവ്ര ഹിന്ദു ആയിരുന്ന അദ്വാനി അടങ്ങിയത് എങ്ങനെ എന്ന് അദ്വാനിയെ വാനോളം പുകൾത്തുന്ന ഭക്തനായ കാളിദാസൻ തന്നെ ഈ പോസ്റ്റിൽ ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ?

"തീവ്ര ഹിന്ദുത്വ അജണ്ട തല്‍ക്കാലത്തേക്ക് മാറ്റി വച്ച് മറ്റു ചില പാര്‍ട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കി അധികാരത്തില്‍ കയറി. അധികാരത്തിലെത്തിയപ്പോഴാണ്, ജനങ്ങള്‍ എന്തു ചിന്തിക്കുന്നു എന്ന തിരിച്ചറിവ്, അദ്വാനിക്കു കിട്ടിയത്. തീവ്ര ഹിന്ദുത്വയെ സാധാരണ ജനങ്ങള്‍ എത്രത്തോളം വെറുക്കുന്നു എന്നദ്ദേഹം മനസിലാക്കി. അതു കൊണ്ട് ബാജ്പെയ് അണിഞ്ഞ മുഖം മൂടി കടം വാങ്ങി അദ്ദേഹം അണിഞ്ഞു."

കാളിദാസന് ഇത് മനസിലായെങ്കിൽ ഇപ്പോൾ തന്നെ അധികാരത്തിൽ ഇരിക്കുന്ന മൊദിക്കു ഇത് മനസിലാക്കാൻ അപാര കഴിവൊന്നും വേണ്ട. മോദി പ്രധാന മന്ത്രി ആയാലും ഒരു തീവ്ര ഹിന്ദു ആകാൻ അദേഹത്തിന് കഴിയില്ല.

പിന്നീട് താങ്കള് പറയുന്ന കൊലക്കു കൂട്ട് നിന്നു, അനുവാദം കൊടുത്ത്, എന്നൊക്കെയുള്ള ആരോപണങ്ങൾ ശരിയാണോ എന്ന് പരശോടിക്കുന്നത് കോടതി ആണ്. കോടതി അദേഹത്തിന് ക്ലീൻ ഷീറ്റ് കൊടുത്ത് കഴിഞ്ഞു. അതിനാൽ തത്കാലം താങ്കളോട് യോജിക്കാൻ നിർവാഹമില്ല. നാളെ ഏതെങ്കിലും കോടതി അദ്ദേഹത്തെ തള്ളിപ്പറഞ്ഞാൽ അപ്പോൾ ആലോചിക്കാം.

മലക്ക് said...

മോദിയുടെ പാര്‍ട്ടി നേതാക്കളുടെ വായില്‍ നിന്നും അദ്ദേഹം ദീര്‍ഘകാലം പ്രാവര്‍ത്തിച്ച സംഘ പരിവാര്‍ സംഘടനകളുടെ നേതാക്കളുടെ വായില്‍ നിന്നും ഇത് ഇഷ്ടം പോലെ കേള്‍ക്കുന്നുണ്ട്. മോദി ബി ജെ പി എന്ന പാര്‍ട്ടിയില്‍ നിന്നും വേറിട്ട വ്യക്തി ആണെങ്കിലേ താങ്കളീ പറയുന്നതിനു പ്രസക്തിയുള്ളു.

അതായത്

മോദി പ്രശ്നക്കാരൻ അല്ല പക്ഷെ ബി ജെ പി പ്രശനക്കാർ ആണ്. അതുകൊണ്ട് മോദിയും പ്രശന്ക്കാരനാണ്.

അങ്ങനെ എങ്കിൽ ബി ജെ പി യിലെ പ്രശ്നം ഇല്ലാതാക്കാൻ എന്ത് ചെയ്യണം? മോദി ബി ജെ പിയെ ഹൈജാക്ക് ചെയ്യണം.

അപ്പോൾ ഇക്വെഷൻ ഇങ്ങനെ മാറും.

"മോദി പ്രശ്നക്കാരൻ അല്ല. അതുകൊണ്ട് ബി ജെ പി യും."

ബി ജെ പി ആയിരുന്നു പ്രശ്നം എങ്കിൽ താങ്കള് ബി ജെ പി യെ മൊത്തത്തിൽ എതിര്ക്കെണ്ടിയിരുന്നു. അത് ചെയ്യാതെ മോദി ബി ജെ പി നേതാക്കളെ ഒതുക്കി എന്ന് പറഞ്ഞു വേവലാതിപ്പെടേണ്ട ഒരാവശ്യവും ഇല്ലായിരുന്നു. അദ്വാനിയെ പുകൽത്തി പുകള്ത്തി വലിയവൻ ആക്കാൻ ശ്രമിക്കെണ്ടിയിരുന്നില്ല.

"ബി ജെ പി എന്ന പാര്‍ട്ടിക്ക് മേല്‍വിലാസം ഉണ്ടാക്കി കൊടുത്ത നേതാക്കളൊക്കെ ഇന്ന് അവഗണിക്കപ്പെടുകയോ, ഒതുക്കപ്പെടുകയോ, പുറത്താക്കപ്പെടുകയോ, അവഹേളിക്കപ്പെടുകയോ ഒക്കെ ആണ്. അവരുടെ നിര നീണ്ടതാണ്. എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ജസ്വന്ത് സിംഗ്, യശ്വന്ത് സിന്‍ഹ, കല്‍രാജ് മിശ്ര, ലാല്‍ജി ടാണ്ടണ്‍, സുഷമ സ്വരാജ് തുടങ്ങിയവൊരൊന്നും ഇന്ന് ചിത്രത്തിലേ ഇല്ല. "

പാവം കാളിദാസന് ഇത് കണ്ടിട്ട് സഹിക്കുന്നില്ല. ബി ജെ പി പ്രശ്നക്കാർ ആണെങ്കിൽ മോദി ആ പാര്ട്ടിയെ ഹൈജാക്ക് ചെയ്താൽ താങ്കൾക്കു എന്താണ് പ്രശ്നം?

ഈ കഴിഞ്ഞ ദിവസം തന്നെ വര്ഗീയത വിളമ്പിയ തൊഗാടിയ ഉള്പ്പെടെയുള്ള നേതാക്കളോട് നിരുത്തരവാദിത്ത പരമായ പരാമർശങ്ങൾ നടത്തരുതെന്ന് മോദി പറഞ്ഞത് താങ്കളും കേട്ടുകാണും എന്ന് വിചാരിക്കുന്നു.

kaalidaasan said...

>>>>കോടതി പോലും ക്ലീൻ ഷീറ്റ് കൊടുക്കുകയും ചെയ്തു. പിന്നെ എതിരാളികൾക്ക് ചെയ്യാനുള്ളത് കാടടച്ചു വെടി വയ്ക്കുക എന്നതാണ്. കോണ്ഗ്രസ് മുതൽ കാളിദാസൻ ഉള്പ്പെടെ ഇവിടെ യാതൊരു തെളിവും നല്കുന്നില്ല. ഇങ്ങനെ ഒരാളെ ആർക്കും വിമർശിക്കാം. <<<<

ഒരു കോടതിയിലും മോദിക്കെതിരെ ഒരു കേസു പോലും വന്നിട്ടില്ല. പിന്നെ കോടതി ക്ളീന്‍ ചിറ്റു കൊടുത്തു എന്നു പറയുന്നതില്‍ എന്ത് കാര്യമാണുള്ളത്?

ഗോധ്രയില്‍ ഒരു ട്രെയിനിനു തീപിടിച്ചത് മുസ്ലിങ്ങള്‍ കാരണമാണെന്നും പറഞ്ഞ്, ഗുജറാത്തിന്റെ എല്ലാ ഭാഗത്തുമുള്ള മുസ്ലിങ്ങളെ കൊന്നൊടുക്കാന്‍ മോദി അനുവാദവും സാവകാശവും കൊടുത്തു. മൂന്നു ദിവസത്തേക്ക് എന്തു വേണമെങ്കിലും ചെയ്തുകൊള്ളു എന്ന് സംഘ പരിവാരിനോട് മോദി പറഞ്ഞതായി ബജ്‌രംഗ് ദളിന്റെ നേതാവു തന്നെ പറയുന്നു. ഗോധ്ര സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത മുസ്ലിങ്ങളെ കൂട്ടക്കൊലയില്‍ നിന്നും സംരക്ഷിക്കാന്‍ മോദി എന്ന മുഖ്യമന്ത്രിക്കായില്ല. മോദിയുടെ വലം കയ്യായി നിന്ന പലരും കൂട്ടക്കൊലക്ക് പ്രോത്സാഹനം നല്‍കി. മായ കോട്നാനി എന്ന മന്ത്രി ഇപ്പോള്‍ ജയിലില്‍ ആണ്. അമിത് ഷാക്ക് ഗുജറാത്തില്‍ പ്രവേശിക്കാന്‍ പോലും ആകുന്നില്ല. ഇവരെ ഒക്കെ വര്‍ഷങ്ങളോളം  മോദി സംരക്ഷിച്ചു നിറുത്തി. സുപ്രീം  കോടതി പിടി കൂടിയപ്പോള്‍ ഇവരെ മോദിക്ക് ഉപേക്ഷിക്കേണ്ടി വന്നു.

ഗുജറാത്തിനു പുറത്തു നിന്ന് മുസ്ലിങ്ങളെ പിടിച്ചു കൊണ്ടു വന്ന് അഹമ്മദാബാദില്‍ വച്ച് കൊലപ്പെടുത്തിയിട്ട്, അതൊക്കെ തന്നെ വധിക്കാന്‍  ഗുജറാത്തില്‍ വന്ന ഭീകരരാണെന്ന് പറഞ്ഞത് മോദി ആയിരുന്നു. മോദിക്ക് വേണ്ടി അതൊക്കെ ചെയ്ത പോലീസുകാരൊക്കെ ഇപ്പോള്‍ ജയിലില്‍ ആണുള്ളത്.ഇവരൊക്കെ ഇത് ചെയ്തത് ആര്‍ക്കു വേണ്ടി ആണെന്ന് പകല്‍ പോലെ സത്യമാണ്. ഇതില്‍ കൂടുതല്‍ എന്തു തെളിവാണു താങ്കള്‍ക്ക് ഇനി വേണ്ടത്? മോദി വാളും എടുത്തുകൊണ്ടു പോയി മുസ്ലിങ്ങളെ കൊന്നൊടുക്കുന്നതിന്റെ തെളിവോ?

തെളിവുകളൊക്കെ നശിപ്പിച്ച് സാക്ഷികളെ വിലക്കെടുത്ത് എല്ലാം കഴിഞ്ഞപ്പോള്‍ തെളിവു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. സോളാര്‍ തട്ടിപ്പിന്, ഉമ്മന്‍  ചാണ്ടിയുടെ പങ്കിനു തെളിവെവിടെ എന്നു ചോദിക്കുന്ന തമാശയേ താങ്കളുടെ ചോദ്യത്തിനുമുള്ളു.

രാജധര്‍മ്മം പാലിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ച് മോദിയെ പിരിച്ചു വിടാന്‍ പോലും ബാജ് പെയ് ആലോചിച്ചിരുന്നു. അദ്വാനിയും ആര്‍ എസ് എസും ഒക്കെ ആണത് അന്ന് തടഞ്ഞത്.

kaalidaasan said...

>>>>Last two months, I am following him in Twitter. Really an amazing politician.<<<<

Twitter ലൂടെ മോദി പ്രചരിപ്പിക്കുന്നതില്‍ വീണു പോയ താങ്കളോട് സഹതാപം ​തോന്നുന്നു.

മോദിയെ പിന്തുണക്കേണ്ടത് അദ്ദേഹം കഴിഞ്ഞ 12 വര്‍ഷം ഗുജറാത്തില്‍  ചെയ്ത കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്.

എന്താണ്, മോദി ഗുജറാത്തില്‍ ചെയ്ത മഹാകാര്യം? മറ്റുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടാകാത്ത എന്തു നേട്ടമാണ്, മോദി ഗുജറാത്തിനു നല്‍കിയത്?

kaalidaasan said...

>>>>ചിത്രത്തിൽ ഇല്ല എന്ന് പറയാൻ കഴിയില്ല. അവരെല്ലാം ചിത്രത്തിൽ ഉണ്ട്. മോദി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ചിത്രത്തിൽ നിന്നും മായിക്കപ്പെടുമായിരുന്നവർ, ആരോരുമറിയാതെ വീണ്ടും പ്രതിപക്ഷത്തു പ്രതിഷ്ടിക്ക പെടെണ്ടിയിരുന്നവർ.<<<<

കഷ്ടം. മോദി ചിത്രത്തിലേ ഇല്ലാതിരുന്ന കാലത്താണിവരൊക്കെ കൂടെ ബി ജെ പിയെ ഭരണത്തിലേറ്റിയത്. മോദി ഭക്തിയുടെ ആധിക്യം കൊണ്ട് താങ്കളീ സത്യം മറന്നു പോകുന്നു.

താങ്കള്‍ പറയുന്നത് കോണ്‍ഗ്രസ് ഭരണം മഹാ മോശമായിരുന്നു എന്നാണ്. അതില്‍ എന്തെങ്കിലും വാസ്തവമുണ്ടെങ്കില്‍ മോദി ഉണ്ടായാലും ഇല്ലെങ്കിലും ബി ജെ പി അധികാരത്തില്‍ അനായാസം  വന്നു ചേരുമായിരുന്നു എന്നു തന്നെയാണ്. മോദി അല്ല എന്‍ ഡി എ യെ നയിച്ചിരുന്നതെങ്കില്‍ നിതീഷ് കുമാര്‍, മമത ബാനര്‍ജി, നവീന്‍ പടനായിക്ക്, ജയലളിത എന്നിവരൊക്കെ ഇന്ന് ബി ജെ പിയുടേ സഖ്യകക്ഷി ആകുമായിരുന്നു. എന്‍ ഡി എ ക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ തെരഞ്ഞെടുപ്പില്‍ ജയിച്ചും  കയറാമായിരുന്നു. മോദി എന്ന ഒറ്റ വ്യക്തിയോടുള്ള വെറുപ്പാണിവരെയൊക്കെ ബി ജെ പി യില്‍ നിന്നും അകറ്റി നിറുത്തുന്നതും.

ബി ജെ പിയെ പ്രതിരോധത്തിലാക്കുന്നത് മൊദി എന്ന വ്യക്തി മാത്രമാണിന്ന്. മോദിയെ വിമര്‍ശിക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്നൊക്കെ മോദി അനുയായി പറയുമ്പോള്‍ അത് മോദിയെ മാത്രമല്ല ബാധിക്കുന്നത്. ബി ജെ പി എന്ന പാര്‍ട്ടിയെക്കൂടെ ആണ്. ഗുജറാത്ത് കലാപവും മോദിയുട്രെ അദാനി അംബാനി ബന്ധവുമൊക്കെ ഇപ്പോള്‍ ബി ജെ പിയുടെ കൂടെ പ്രശ്നമാകുന്നു.

kaalidaasan said...

>>>>അത് മോദിയുടെ കുറ്റമല്ല. അങ്ങനെ വിളിക്കരുതെന്നു മോദി പറഞ്ഞിട്ടും ഉണ്ട്.<<<<

മോദി ഭക്തര്‍ക്ക് പിന്നെ അതല്ലേ പറയാന്‍ പറ്റൂ.

മോദിക്ക് വേണ്ടി ഗുജറാത്ത് പോലീസ് അന്യ സംസ്ഥാനത്തു നിന്നും മുസ്ലിങ്ങളെ തട്ടിയെടുത്ത് അഹമ്മദാബാദില്‍ കൊണ്ടു വന്ന് വധിച്ചിട്ട്, അത് മോദിയെ വധിക്കാന്‍ വേണ്ടി വന്ന ഭീകരായിരുന്നു എന്നു പറയുന്നതില്‍ യാതൊരു തെറ്റും കാണാത്ത താങ്കള്‍ക്കിതിലും തെറ്റു കാണാന്‍ ആകില്ല.

ഹര്‍ ഹര്‍ മോദി എന്ന് വിളിച്ചതൊക്കെ മോദി ആസ്വദിച്ചു നടന്നു. ആര്‍  എസ് എസ് ഇടപെട്ട് അതിനെ ചോദ്യം ചെയ്തപ്പോള്‍ മോദി നിലപാടു മാറ്റി.

കോണ്‍ഗ്രസിലെ വ്യക്തി പൂജയെ എതിര്‍ത്തിരുന്നവരാണിപ്പോള്‍ യാതൊരു ഉളുപ്പുമില്ലാതെ ഹര്‍ ഹര്‍ മോദി എന്നു വിളിച്ചു നടക്കുന്നത്. കോണ്‍ഗ്രസിന്റെ അതേ വഴിയിലൂടെ ഇവരും പോകുന്നു.
ഇന്ന് ബി ജെ പിയിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത ഒരേ ഒരു നേതാവ്, മോദിയാണ്. കോണ്‍ഗ്രസിലെ സോണിയ ഗാന്ധിയേപ്പോലെ.

എന്നെ അധികാരം ഏല്‍പ്പിക്കു, ഞാന്‍ അത്ഭുതം കാണിക്കാം എന്നാണ്, എല്ലാ വേദികളിlലും മോദി പറഞ്ഞു നടക്കുന്നത്. അല്ലാതെ ബി ജെ പിയേയേയും  സഖ്യകക്ഷികളെയും അധികാരത്തുലേറ്റൂ എന്നല്ല. അതിലെ അപഹാസ്യത താങ്കള്‍ക്ക് മനസിലാകാതെ പോകുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

kaalidaasan said...

>>>>മോദി വ്യക്തി പൂജയെ എതിര്ത്തതായി അറിവില്ല. കോണ്ഗ്രസ്സിന്റെ പാരമ്പര്യ കുടുംബ വാഴ്ചയെയും മക്കൾ രാഷ്ട്രീയത്തെയും എതിര്ത്തിട്ടുണ്ട്. ഒരു ടെലിവിഷൻ ചാനൽ ഉള്ളത് അത്ര വലിയ തെറ്റൊന്നും അല്ല. ഇഷ്ടമുള്ളവർ കണ്ടാല മതി.<<<<

ഇന്‍ഡ്യന്‍ ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമാണ്. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ജനങ്ങളാണ്, ഏത് പാര്‍ട്ടി ഭരിക്കണമെന്നു തീരുമാനിക്കുന്നതും.അതില്‍ കുടുംബ വാഴ്ചയെന്നും മക്കള്‍ രാഷ്ട്രീയമെന്നും വിളിക്കുന്നത് അസംബന്ധമാണ്. മോദിയെ ബി ജെ പി നേതാവായി തെരഞ്ഞെടുക്കുന്നതുപോലെ തന്നെയാണ്, കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ നേതാക്കളെയും തെരഞ്ഞെടുക്കുന്നത്. ഇതേ കുടുംബത്തിലെ മേനക ഗാന്ധിയേയും അവരുടെ മകന്‍ വരുണ്‍ ഗാന്ധിയേയും ബി ജെ പിയും കൊണ്ടു നടക്കുന്നുണ്ടല്ലോ. അതും കുടുംബ വാഴ്ച തന്നെയല്ലേ? മേനകയും വരുണും ഇപ്പോള്‍ മത്സരിക്കുന്നു. മേനകയുടെ മകന്‍ ആയതുകൊണ്ടു തന്നെയല്ലേ വരുണ്‍ ബി ജെ പി നേതാവായത്. ഈ കുടുംബ വാഴ്ചയെ മോദി എവിടെയെങ്കിലും എതിര്‍ത്തതായി ഞാന്‍ കേട്ടിട്ടില്ല. മാത്രമല്ല, ഇവരുടെ സ്ഥാനാര്‍ത്ഥിത്തം മോദി കൂടെ അംഗീകരിച്ചതുമാണ്.

മോദി സ്തുതികള്‍ പാടാന്‍ മോദിക്ക് വേണ്ടി റ്റെലിവിഷന്‍ ചാനലുള്ളതില്‍ താങ്കള്‍  തെറ്റു കാണില്ല. പക്ഷെ സോണിയക്ക് വേണ്ടി ഒരെണ്ണമുണ്ടായിരുന്നെങ്കില്‍ താങ്കളും ബി ജെ പി കാരും അതില്‍ തെറ്റു കാണുമായിരുന്നു.

മോദിയുടെ ചാനല്‍ ഇഷ്ടമുള്ളവരേ കാണൂ. അതുപോലെ കുടുംബവാഴ്ചയായാലും അല്ലെങ്കിലും അതിഷ്ടമുള്ളവര്‍ നെഹ്രു ഗാന്ധി കുടുംബത്തെയും അംഗീകരിക്കുന്നു,തെരഞ്ഞെടുക്കുന്നു. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് കുടുംബ വാഴ്ചയില്‍ എതിര്‍പ്പില്ലെങ്കില്‍ പിന്നെ എന്തിനാണ്, താങ്കളിങ്ങനെ ബേജാറാകുന്നത്. ഇഷ്ടമുള്ളവര്‍ അവരെ അംഗീകരിച്ചാല്‍ മതി എന്നാണവരുടെ നിലപാടും.

അഞ്ചു വര്‍ഷം നരസിംഹ റാവു പ്രധന്‍ മന്ത്രി ആയിരുന്നു. 10 വര്‍ഷം മന്‍ മോഹന്‍ സിംഗും. പിന്നെ എങ്തു കുടുംബ വാഴ്ച എന്നാണു താങ്കള്‍ പറയുന്നത്? താങ്കള്‍ അംഗമല്ലാത്ത ഒരു പാര്‍ട്ടിയെ ആരു നയിക്കണമെന്നത് എങ്ങനെ താങ്കളുടെ പ്രശ്നമാകുന്നു?

kaalidaasan said...

>>>>കോണ്ഗ്രസ് തോറ്റാലും സോണിയ പഴയ സോണിയ തന്നെ. അതെ സ്ഥാനത്തു കാണും. ഒന്നും സംഭവിക്കില്ല. പക്ഷെ ബി ജെ പി തോറ്റാൽ മോദിയുടെ പ്രതാപം ഇടിയും. പാർട്ടിയിൽ സ്ഥാനചലനവും ഉണ്ടാവും.<<<<

സോണിയയും തോല്‍ക്കില്ല മോദിയും തോല്‍ക്കില്ല. അതിനു വേണ്ടിയാണവര്‍ സുരക്ഷിത മണ്ഢലങ്ങളില്‍ മത്സരിക്കുന്നതും. മോദി ഭാഗ്യ പരീക്ഷണത്തിനുപോലും തയ്യാറാകാതെ ഒരേ സമയം രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നു. അതുകൊണ്ട് തോറ്റാല്‍ എന്തു സംഭവിക്കുമെന്ന ചോദ്യത്തിനു പ്രസക്തിയില്ല.

മോദി ജയിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ ബി ജെ പിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കാതെ വന്നാല്‍ മോദി എന്തു ചെയ്യും എന്ന് ഞാന്‍ അനന്തിനോട് ചോദിച്ചിരുന്നു. പക്ഷെ അദ്ദേഹം മറുപടി പറയുന്നില്ല. താങ്കള്‍ക്കെന്തു തോന്നുന്നു.

kaalidaasan said...

>>>>കോണ്ഗ്രസ് ഇവിടെ ഭരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറെ ആയല്ലോ? എന്നിട്ടും ഇന്നും ഇന്ത്യയിൽ പലയിടത്തും വര്ഗീയ ലഹള ഉണ്ടാകുന്നില്ലേ? എന്നിട്ടും എന്തെ ആരും, ഭരിക്കുന്ന കൊണ്ഗ്രസ്സിനെ അതിൽ കുറ്റപ്പെടുത്തുന്നില്ല? അതിൽ അവര്ക്ക് ഒരു ഉത്തരവാടിട്ട്വവും ഇല്ലേ?<<<<

ആരു പറഞ്ഞു കുറ്റപ്പെടുത്തുന്നില്ല എന്ന്. പല വര്‍ഗ്ഗീയ ലഹളകളിലും രാഷ്ട്രീയക്കാരുടെ പങ്കാളിത്തവും ഉത്തരവാദിത്തവും പല അന്വേഷണ കമ്മീഷനുകളും  പുറത്തു കൊണ്ടു വന്നിട്ടുണ്ട്. കേസെടുക്കുക ശിക്ഷിക്കുക എന്നൊക്കെ ഉള്ള സാങ്കേതിക ഇല്ലാത്തതുകൊണ്ട്, അവരെയൊന്ന്നും  നിരപരാധികളായിട്ട് ആരും  കാണുന്നില്ല. അതൊക്കെ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയുടെ പരാജയമാണെന്നേ മനസിലാക്കാന്‍ പറ്റൂ. മാറാട് കലാപത്തില്‍ മുസ്ലിം ലീഗിന്റെയും  ബി ജെപിയുടെയും പങ്ക് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്.

1984 സിഖ് കൂട്ടക്കൊലക്ക് ഉത്തരാവാദി കൊണ്‍ഗ്രസാണെന്നു പറയുന്നത് താങ്കളിതു വരെ കേട്ടിട്ടില്ലേ? അതിന്റെ പ്രണേതക്കളെ സംരക്ഷിക്കുന്നതിന്റെ പേരില്‍ സോണിയ ഗാന്ധിക്കെതിരെ അമേരിക്കന്‍ കോടതി വാറണ്ടു പോലും പുറപ്പെടുവിച്ചിട്ടുണ്ട്. അമേരിക്കയില്‍ ചെന്നാല്‍ ഒരു പക്ഷെ അറസ്റ്റ് ചെയപ്പെടാനും സാധ്യതയുണ്ട്. മോദിക്കെതിരെ ഇതുപോലെ ഒരു കേസുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനും ആകില്ല. നയതന്ത്ര പരിരക്ഷയുടെ ഇണ്ടാസുണ്ടായിട്ടും ദേവയാനിയെ അറസ്റ്റ് ചെയ്ത നാടാണ്, അമേരിക്ക. ജനുവരി 20 നകം ആ കെസൊക്കെ അവസാനിക്കും എന്ന് താങ്കള്‍ പറഞ്ഞതോര്‍ക്കുന്നു. എന്തായി അതിന്റെ പരിണാമം എന്നറിയാന്‍ ആഗ്രഹമുണ്ട്. കേസൊക്കെ അവസാനിച്ചോ? എന്റെ അറിവില്‍ ദേവയാനിക്ക് ഇപ്പോള്‍ അമേരിക്കയിലേക്കു പോയി കുട്ടികളെയും ഭര്‍ത്താവിനെയും കാണാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. കൂടെ ഇന്‍ഡ്യയില്‍ തട്ടിപ്പു നടത്തിയതിന്, മറ്റൊരു കേസും.

kaalidaasan said...

>>>>നരേന്ദ്ര മോദി ആണ് ഗുജറാത്ത് കലാപത്തിനു കാരണക്കാരൻ എങ്കിൽ, ഗുജറാത്തിൽ മൊദിക്കു മുൻപ് ഒരു കലാപവും ഉണ്ടായിക്കാണാൻ സാധ്യത ഇല്ലല്ലോ? <<<<

മോദി ഭക്തര്‍  കൌശല പൂര്‍വം ഉപയോഗിക്കുന്ന പ്രയോഗമാണ്, 2002 ലേത് വര്‍ഗ്ഗിയ കലാപം ആണെന്നത്. മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മില്‍ പല പ്രാവശ്യം ഗുജറാത്തില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. പക്ഷെ അതൊക്കെ ഏതെങ്കിലും  ഒരു പ്രദേശത്തു മാത്രം ഒതുങ്ങിനിന്ന ലഹളകളായിരുന്നു. ഗോധ്രയില്‍ ഉണ്ടായ സംഭവത്തിന്റെ പേരില്‍ ഗോധ്രയില്‍ മാത്രം ഒതുങ്ങി നിന്ന കലാപമായിരുന്നെങ്കില്‍ താങ്കളീ പറയുന്ന മറ്റ് കലാപങ്ങളുടെ ശ്രേണിയില്‍ അത് വരവു വയ്ക്കപ്പെടുമായിരുന്നു. പക്ഷെ ഇതതല്ല. ഗോധ്ര സംഭവത്തിന്റെ പേരില്‍ ഹിന്ദു ഭീകരര്‍ക്ക് അഴിഞ്ഞാടാന്‍ മോദി സമയവും അനുവാദവും കൊടുത്തു. ബജ്‌രംഗ് ദളിന്റെ നേതാവ്, അത് പരസ്യമായി പറഞ്ഞിട്ടുമുണ്ട്. ഗുജറാത്ത് ഒരു പരീക്ഷണമായിരുന്നു എന്ന് സംഘ പരിവാര്‍ നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതിന്റെ അര്‍ത്ഥം അതൊക്കെ കരുതികൂട്ടി ചെയ്തതാണെന്നു തന്നെയാണ്. ഗോധ്ര സംഭവം ഒരു നിമിത്തമായി സംഘ പരിവാര്‍ ഉപയോഗപ്പെടുത്തി.

ആദ്യ രണ്ടു ദിവസം ഹിന്ദു ഭീകരര്‍ സഹോദരങ്ങളേപ്പോലെ കഴിഞ്ഞിരുന്ന ആയല്‍ക്കാരായ മുസ്ലിങ്ങളെ യാതൊരു വൈക്ളബ്യവുമില്ലാതെ കൊന്നൊടുക്കി. കാരണം പോലുമറിയാതെ അന്തിച്ചു നിന്ന മുസ്ലിങ്ങള്‍ അതൊക്കെ സഹിച്ചു. അമ്പരപ്പു മറിയപ്പോള്‍ അവര്‍ തിരിച്ചടിച്ചു. അപ്പോള്‍ കുറച്ച് ഹിന്ദുക്കളും കൊല്ലപ്പെട്ടു.ആദ്യദിവസങ്ങളില്‍ ഒക്കെ കൊല്ലപ്പെട്ടത് മുസ്ലിങ്ങള്‍ മാത്രമായിരുന്നു. പിന്നീട് രണ്ടു ഭാഗത്തും ആള്‍ നാശമുണ്ടായി. അങ്ങനെ കൊല്ലപ്പെട്ട ഹിന്ദുക്കളുടെ കണക്ക് ചൂണ്ടിക്കാട്ടിയാണ്, താങ്കളേപ്പോലുള്ളവര്‍ ഇത് വര്‍ഗ്ഗിയ കലാപമാക്കി മാറ്റി എടുക്കുന്നത്. മുസ്ലിങ്ങള്‍ മാത്രം മരിച്ച് വീണുകൊണ്ടിരുന്നപ്പോള്‍ മോദി നീറോയേപ്പോലെ വീണ വായിച്ചിരുന്നു. ഉള്ളാലെ സന്തോഷിച്ച് ഹിന്ദു ഭീകരര്‍ക്ക് മന്ത്രി സഭാംഗങ്ങളേക്കൊണ്ടു പോലും പ്രോത്സാഹനം ചെയ്യിച്ചു കൊടുത്തു. ഹിന്ദുകള്‍ മരിച്ചു വീഴാന്‍ തുടങ്ങിയപ്പോള്‍ മോദി പേടിച്ചു പോയി. മോദിക്ക് നിഷ്ക്രിയനായി തുടരാനും കഴിഞ്ഞില്ല. ഒരു മൂന്നു ദിവസം കൂടി നിഷ്ക്രിയനായി ഇരുന്നെങ്കില്‍ മരിച്ചു വീഴുന്നത് കൂടുതലും ഹിന്ദുക്കളാകുമായിരുന്നു. അപ്പോള്‍ മാത്രം മോദി പോലീസിനെയും പട്ടാളത്തെയും  ഇറക്കി സ്ഥിതി നിയന്ത്രിക്കാന്‍ ആരംഭിച്ചു.

ദവൂദ് ഇബ്രാഹിമിനെ ഇന്‍ഡ്യയിലേക്ക് കൊണ്ടു വരുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു എന്ന് മോദി ഇപ്പോള്‍ പല വേദികളിലും കുറ്റപ്പെടുത്തുനുണ്ട്. ദാവൂദ് ഇബ്രാഹിം ഇന്‍ഡ്യയില്‍ നിന്നും ഓടിപ്പോയതിന്റെ ഉത്തരവാദി സംഘ പരിവാറാണെന്ന കാര്യം അദ്ദേഹം സൌകര്യ പൂര്‍വ്വം മറക്കുന്നു. ബാബ്രി മസ്ജിദ് തകര്‍ത്തതിന്റെ ഫലമായി മുംബൈയില്‍ കലാപമുണ്ടായി. അത് അഘോഷിച്ച ശിവ സേനക്കാരും സംഘപരിവാറും മുസ്ലിങ്ങളെ കൊന്നൊടുക്കി മുന്നേറിക്കൊണ്ടിരുന്നപ്പോഴായിരുന്നു മുംബൈയില്‍ പലയിടത്തും സ്ഫോടമമുണ്ടായത്. അതൊക്കെ ആസുത്രണം ചെയ്തിട്ട് ദാവൂദ് കുടുംബ സമേതം ഇന്‍ഡ്യയില്‍ നിന്നും മുങ്ങി. സ്ഫോടനം ഉണ്ടായപ്പോള്‍ ശിവ സേന പോലും പേടിച്ചു പോയി. കലാപവും അടങ്ങി. കാറ്റു വിതച്ച് കൊടുങ്കാറ്റു കൊയ്യുന്ന നടപടി ആയിരുന്നു സംഘ പരിവാറിന്റേത്. ഗുജറാത്തിലും അതുണ്ടായേനെ. കേന്ദ്ര സര്‍ക്കാര്‍ പട്ടാളത്തെ ഇറക്കിയില്ലായിരുന്നെങ്കില്‍ മോദിക്ക് അനേകായിരം ഹിന്ദുക്കളെ കുരുതി കൊടുക്കേണ്ടി വരുമായിരുന്നു.

അടി കിട്ടിയ മുസ്ലിങ്ങള്‍ തിരിച്ചടിച്ചു തുടങ്ങിയപ്പോള്‍ മാത്രമാണ്, ഗുജറാത്തിലേത് കലാപമായി മാറിയത്. അതിലേക്ക് നയിച്ചത് തീര്‍ച്ചയായും സംഘ പരിവാറിന്റെ കരുതിക്കൂട്ടിയുള്ള നടപടികളും മോദി അതിനു നല്‍കിയ ഒത്താശയുമാണ്.

ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടപ്പോള്‍ കുറച്ച് കോണ്‍ഗ്രസുകാര്‍ അഴിഞ്ഞാടി. അവരെ നിയന്ത്രിക്കുന്നതിനു പകരം ഡെല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പലരും അവരെ പ്രോത്സാഹിപ്പിച്ചു. ഭരണ കൂട ഒത്തശയുണ്ടായതുകൊണ്ടു മാത്രമായിരുന്നു അത്രയേറെ സിഖുകാര്‍ ഡെല്‍ഹിയില്‍ കൊല്ലപ്പെട്ടത്. അതു തന്നെയാണ്, ഗുജറാത്തിലും നടന്നത്. ഭരണകൂട ഒത്താശ ഉണ്ടായിരുന്നു.

kaalidaasan said...

>>>>താനൊരു ഹൈന്ദവ ദേശിയ വാദി ആണെന്ന് പറഞ്ഞുകൊണ്ടിരിന്നാൽ വോട്ട് കുറയാനല്ലേ സാധ്യത. തീവ്ര ഹിന്ദു ആയിരുന്ന അദ്വാനി അടങ്ങിയത് എങ്ങനെ എന്ന് അദ്വാനിയെ വാനോളം പുകൾത്തുന്ന ഭക്തനായ കാളിദാസൻ തന്നെ ഈ പോസ്റ്റിൽ ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ?<<<<

വോട്ടു കൂടുമോ കുറയുമോ എന്നല്ലല്ലോ ഞാന്‍ പറഞ്ഞത്. ഹൈന്ദവ ദേശിയ വാദി ആണെന്നു പറയുന്നത് വര്‍ഗ്ഗീയത ആണെന്നല്ലേ പറഞ്ഞുള്ളു. തെരഞ്ഞെടുപ്പു വേദികളില്‍ അത് കൂടെ കൂടെ പറയുന്നത് തീവ്ര ഹിന്ദുക്കളുടെ വോട്ടു ലക്ഷ്യം വച്ചു തന്നെയാണ്.

അദ്വാനിയെ ഞാന്‍ വാനോളം പുകഴ്ത്തിയൊന്നുമില്ല. പ്രധാന മന്ത്രി ആകാന്‍ മോദിയേക്കാള്‍ യോഗ്യന്‍ അദ്വാനിയാണെന്നേ പറഞ്ഞുള്ളു. തീവ്ര ഹിന്ദു ആയിരുന അദ്ദേഹം അതുപേക്ഷിച്ചു. ബാബ്രി മസ്ജിദ് പൊളിച്ചത് തെറ്റായി പോയി എന്ന് പരസ്യമായി ഏറ്റു പറഞ്ഞു. പാകിസ്താന്‍ വിരോധം കൊണ്ടു നടന്ന അദ്ദേഹത്തിന്, അതിന്റെ അര്‍ത്ഥ ശൂന്യത ബോധ്യമായി. ജിന്ന മതേതര വാദി അയിരുന്നു എന്നു വരെ പറഞ്ഞു. ബി ജെ പിയെ നിയന്ത്രിക്കുന്ന തീവ്ര ഹിന്ദുക്കള്‍ക്ക് അതിഷ്ടമായില്ല. അതുകൊണ്ട് അദ്ദേഹത്തെ അവര്‍ പുറം കാലു കൊണ്ട് ചവുട്ടി എറിഞ്ഞു. ഇപ്പോഴും തീവ്ര ഹിന്ദു ആയ മോദിയെ സ്വീകരിച്ചു. നാളെ മോദി അഭിപ്രായം മാറ്റിയാല്‍ മോദിക്കും ഇതേ ഗതി വരും.

kaalidaasan said...

>>>>കാളിദാസന് ഇത് മനസിലായെങ്കിൽ ഇപ്പോൾ തന്നെ അധികാരത്തിൽ ഇരിക്കുന്ന മൊദിക്കു ഇത് മനസിലാക്കാൻ അപാര കഴിവൊന്നും വേണ്ട. മോദി പ്രധാന മന്ത്രി ആയാലും ഒരു തീവ്ര ഹിന്ദു ആകാൻ അദേഹത്തിന് കഴിയില്ല. <<<<

മുഖ്യ മന്ത്രി ആയിരുന്നപ്പോള്‍ തീവ്ര ഹിന്ദുത്വയുടെ പിണിയാളായിരുന്നു മോദി. പ്രധാന മന്ത്രി അയാല്‍ ഒരു പക്ഷെ അതൊക്കെ അദ്ദേഹം മാറ്റി വയ്ക്കുമായിരിക്കും. അതൊക്കെ വരാന്‍ പോകുന്ന കാര്യങ്ങളാണ്. പക്ഷെ ഇന്ന് മോദി തീവ്ര ഹിന്ദുത്വയുടെ പിണിയാളാണ്. അതുകൊണ്ട് മതേതര ഇന്‍ഡ്യയുടെ പ്രധാന്മന്ത്രി ആകാന്‍ അദ്ദേഹത്തിനു യോഗ്യതയില്ല എന്നേ ഞാന്‍ പറയുന്നുള്ളു.

മിതവാദിയും ഏവര്‍ക്കും സ്വീകാര്യനും ഒരു വിവാദത്തിലും അകപ്പെടാത്തതുമായ ബാജ് പെയ് പ്രധാന മന്ത്രി ആയതില്‍ എനിക്ക് യാതൊരു വിധ എതിര്‍പ്പുമുണ്ടായിരുന്നില്ല. പക്ഷെ അന്ന് അദ്വാനി ആയിരുന്നു പ്രധാന മന്ത്രി എങ്കില്‍ എനിക്ക് ഇപ്പോള്‍ മോദിയോടുള്ള പോലെ എതിര്‍പ്പുണ്ടാകുമായിരുന്നു.

മോദി ഇന്ന് തീവ്ര ഹിന്ദുവാണ്. ഹിന്ദു ദേശിയ വാദി ആണെന്ന് സ്വയം വിശേഷിപ്പിക്കുന്നു. എ കെ ആന്റണിയേയും അരവിന്ദ് കെജ്‌രിവാളിനെയും പാകിസ്താനി ഏജന്റ് എന്നു വിളിക്കുന്നു. അങ്ങനെയുള്ള ഒരാള്‍ ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആകാന്‍  യോഗ്യനല്ല. നട്ടെല്ലുണ്ടായാലും 46 ഇഞ്ച് നെഞ്ചളവുണ്ടായാലും. പ്രധാന മന്ത്രി ആയി കഴിഞ്ഞ് എന്തു ചെയ്യുമായിരിക്കാം എന്നതിനേക്കാള്‍ ഇപ്പോള്‍ എന്തു ചെയ്യുന്നു, എന്തു പറയുന്നു എന്നതിനു തന്നെയാണു പ്രസക്തി.

kaalidaasan said...

>>>>പിന്നീട് താങ്കള് പറയുന്ന കൊലക്കു കൂട്ട് നിന്നു, അനുവാദം കൊടുത്ത്, എന്നൊക്കെയുള്ള ആരോപണങ്ങൾ ശരിയാണോ എന്ന് പരശോടിക്കുന്നത് കോടതി ആണ്. കോടതി അദേഹത്തിന് ക്ലീൻ ഷീറ്റ് കൊടുത്ത് കഴിഞ്ഞു.<<<<

കോടതി വിചാരണ ചെയ്ത് കുറ്റം തെളിയിക്കാന്‍ സാധിക്കാത്തതുകൊണ്ട് നിരപരാധികളെന്നും പറഞ്ഞ് വെറുതെ വിട്ട എത്രയോ കുറ്റവാളികള്‍ ഉണ്ട്. താങ്കള്‍ക്ക് തന്നെ അറിവുള്ള അനേകരുണ്ട്. മോദിയെ ഒരു കോടതിയും വിചാരണ ചെയ്തിട്ടില്ല. അതുകൊണ്ട് ക്ളീന്‍ ചിറ്റു നല്‍കി എന്നത് വെറും സങ്കല്‍പ്പം മാത്രമാണ്.

റ്റി പി ചന്ദ്രശേഖരന്‍ വധത്തില്‍ ഉന്നതരായ സി പി എം കാര്‍ക്ക് യാതൊരു പങ്കുമില്ല എന്ന് കോടതി പറഞ്ഞിട്ടില്ല. അന്വേഷണ സംഘത്തിന്, അതിലേക്ക് എത്തിച്ചേരാനായില്ല. അതുകൊണ്ട് അവരൊന്നും പ്രതികളും ആയില്ല. കോടതി അവരെ വിചാരണ ചെയ്തും ഇല്ല. അതിന്റെ അര്‍ത്ഥം കൊടി സുനിയും മറ്റ് വടക കൊലയാളികളും വ്യക്തി വിരോധം കൊണ്ട് ചന്ദ്രശേഖരനെ വധിച്ചതാണെന്നു പറയുന്ന തമാശയേ താങ്കളീ പറയുന്നതിനുമുള്ളു. മോദിയിലേക്ക് ഒരന്വേഷണവും ഇന്നു വരെ എത്തിയിട്ടില്ല.

താങ്കളിതിനോട് യോജിക്കണമെന്ന ഒരു നിര്‍ബന്ധവും എനിക്കില്ല.

kaalidaasan said...

>>>>ഈ കഴിഞ്ഞ ദിവസം തന്നെ വര്ഗീയത വിളമ്പിയ തൊഗാടിയ ഉള്പ്പെടെയുള്ള നേതാക്കളോട് നിരുത്തരവാദിത്ത പരമായ പരാമർശങ്ങൾ നടത്തരുതെന്ന് മോദി പറഞ്ഞത് താങ്കളും കേട്ടുകാണും എന്ന് വിചാരിക്കുന്നു.<<<<

താന്‍ ഒരു ഹിന്ദു ദേശീയ വാദി ആണെന്നു പറഞ്ഞ് വര്‍ഗ്ഗീയത വിളമ്പി നടക്കുന്ന മോദി മറ്റുള്ളവര്‍ വര്‍ഗ്ഗിയത വിളമ്പുന്നത് വിലക്കുന്നത് ഇരുട്ടുകൊണ്ട് ഓട്ട അടക്കുന്നതായേ ഞാന്‍ കരുതുന്നുള്ളു. ആദ്യം സ്വയം നന്നാവുക എന്നിട്ടു മതിയില്ലേ മറ്റുള്ളവരെ ഗുണദോഷിക്കാന്‍? ആദ്യ സ്വന്തം കണ്ണിലെ കോലെടുത്ത് മാറ്റുക എന്നിട്ടു മതിയില്ലേ മറ്റുള്ളവരുടെ കണ്ണിലെ കരടെടുത്തു മാറ്റാന്‍.

മോദി നിലകൊള്ളുന്നത് ഹിന്ദു ദേശിയതക്കു വേണ്ടി മാത്രമാണ്. ഇന്‍ഡ്യന്‍ ദേശീയതക്കല്ല.

kaalidaasan said...

>>>>പാവം കാളിദാസന് ഇത് കണ്ടിട്ട് സഹിക്കുന്നില്ല. ബി ജെ പി പ്രശ്നക്കാർ ആണെങ്കിൽ മോദി ആ പാര്ട്ടിയെ ഹൈജാക്ക് ചെയ്താൽ താങ്കൾക്കു എന്താണ് പ്രശ്നം?<<<<

മോദി ബി ജെ പി എന്ന പാര്‍ട്ടിയെ ഹൈജാക്ക് ചെയ്താല്‍ എനിക്ക് യാതൊരു പ്രശ്നവുമില്ല പക്ഷെ ഹിന്ദു വര്‍ഗ്ഗിയ വാദി ആയ ഒരാള്‍ മതേതര ഇന്‍ഡ്യയുടെ പ്രധാന മന്ത്രി ആകുന്നത് എനിക്ക് പ്രശ്നം തന്നെയാണ്. കാരണം  എന്റെ ദേശീയത എല്ലാ മത വിശ്വാസികളും ഉള്‍ക്കൊള്ളുന്ന ഒരു ഇന്‍ഡ്യയുടെ ദേശീയത ആണ്., ഹിന്ദുക്കളുടെ മാത്രം ദേശീയത അല്ല.

kaalidaasan said...

>>>>ബി ജെ പി ആയിരുന്നു പ്രശ്നം എങ്കിൽ താങ്കള് ബി ജെ പി യെ മൊത്തത്തിൽ എതിര്ക്കെണ്ടിയിരുന്നു. അത് ചെയ്യാതെ മോദി ബി ജെ പി നേതാക്കളെ ഒതുക്കി എന്ന് പറഞ്ഞു വേവലാതിപ്പെടേണ്ട ഒരാവശ്യവും ഇല്ലായിരുന്നു. അദ്വാനിയെ പുകൽത്തി പുകള്ത്തി വലിയവൻ ആക്കാൻ ശ്രമിക്കെണ്ടിയിരുന്നില്ല.<<<<

ബി ജെ പി എന്ന പാര്‍ട്ടിയെ എതിര്‍ക്കേണ്ട ആവശ്യം എനിക്കില്ല. മതേതര മൂല്യങ്ങള്‍  കാത്തുസൂക്ഷിക്കുന്ന ഒരു ബി ജെ പിയോട് എനിക്ക് എതിര്‍പ്പുമില്ല. ഹിന്ദു വര്‍ഗ്ഗീയ വാദി ആണെന്ന് സ്വയം വിശേഷിപ്പിക്കുന്ന മോദി എന്ന വ്യക്തിയോടാണെനിക്ക് എതിര്‍പ്പ്. അദ്വാനി പ്രധാന്‍ മന്ത്രി ആകുന്ന ഒരു ബി ജെ പി ഭരണത്തെ ഞാന്‍  എഗ്തിര്‍ക്കില്ല. അത് ഞാന്‍ അര്‍ത്ഥ ശങ്കക്കിടയില്ലാതെ പറഞ്ഞിട്ടുമുണ്ട്.

ബി ജെ പി മുതിര്‍ന്ന നേതക്കളെ ഒക്കെ ഒതുക്കി എന്നത് ഞാന്‍ പറയുന്ന വേവലാതി അല്ല. കണ്ണുള്ള എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്നതാണത്. ബി ജെ പിയിലെ പലരും പറഞ്ഞതാനത്. മുതിര്‍ന്ന നേതാവായ ജസ്വന്ത് സിംഗ് പരസ്യമായി പറഞ്ഞതാണത്. പല മീറ്റിംഗുകളിലും മനപ്പുര്‍വ്വം പോങ്കെടുക്കാതിരുന്ന് അദ്വാനി പരോഷമായി ലോകത്തോട് പറഞ്ഞതാണത്. അരുണ്‍ ജൈറ്റ്ലി അതിനോട് പ്രതികരിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്തിയതാണത്.

അദ്വാനിയെ ഞാന്‍ പുകഴ്ത്തി വലിയവനൊന്നും ആക്കിയില്ല. ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആകാന്‍  മോദിയേക്കാള്‍ യോഗ്യന്‍ അദ്വാനിയാണെന്നേ പറഞ്ഞുള്ളു.

മലക്ക് said...

ഒരു കോടതിയിലും മോദിക്കെതിരെ ഒരു കേസു പോലും വന്നിട്ടില്ല. പിന്നെ കോടതി ക്ളീന്‍ ചിറ്റു കൊടുത്തു എന്നു പറയുന്നതില്‍ എന്ത് കാര്യമാണുള്ളത്?

ഹ ഹ ഹാ... ചിരിക്കാതെ വയ്യ. അത് പോലും അറിയാതെ ആയിരുന്നോ ഇത്രയും നേരം തർക്കിച്ചു കൊണ്ടിരുന്നത്. മോദിയുടെ പേരില് ഇഷ്ടം പോലെ കേസ്സുകൾ ഉണ്ട്. ഗുജറാത്ത് കലാപത്തിന്റെ പേരില് തന്നെ ഒരു ഡസനോളം കേസ്സുകൾ മോദി നേരിടുന്നുണ്ട്. ചിലത് താഴെ കൊടുക്കുന്നു.

1. The Gujarat riot cases of 2002 (While Modi and the BJP heaves a sigh of relief with the Metropolitan Court verdict going against the petition of Zakia Jafri, the fact remains that there are at least a dozen pending cases in the different courts against Modi pertaining to the 2002 riots of Gujarat.)

2. Defamation suit lodged against Modi by ex – DGP of Gujarat (A libel suit had been filed against the BJP Prime Ministerial candidate Narendra Modi, Bhartiya Janata Party (BJP) President Rajnath Singh, BJP Party spokesperson Meenakshi Lekhi and Scientist Nambi Narayanan by the former Gujarat Director General of Police R B Sreekumar.)

3. Case filed against Modi by Pandit Sharma on religious issues (Pandit Charmesh Sharma, a resident of the Chatterpura area of Delhi had accused Modi in a petition filed before the Magisterial Court of inconsiderately hurting his religious feelings through the remark ‘toilets first, temples later’ in the speech delivered by Modi in Delhi on October 2nd,2013. )


4. Inquiry Commission appointed by the UPA II Cabinet against Modi (As of December 2nd, 2013, the UPA II Government had ratified the appointment of an Inquiry Commission for investigating the ‘snoopgate scandal’ involving Narendra Modi who had allegedly given the order for the illicit surveillance of a woman by the Gujarat Police in 2009.)


5. Police complaint against Modi by Muslim advocate (Practicing advocate Ghulam Rabbani had lodged a two page complaint against Narendra Modi with the Santosh Nagar Police Station in Hyderabad, demanding immediate arrest and prosecution of Narendra Modi. The complaints were about some controversial remarks made by Modi on July 12th, 2013, on the issue of the post – Godhra riots during an interview to the media at his Gandhinagar residence.)

6. Model Code violation case against Narendra Modi in Jharkhand (A case of violation of Model Code of Conduct was registered against the BJP prime ministerial candidate Narendra Modi and the party’s Godda Lok Sabha candidate Nishikant Dubey in the district.)

മലക്ക് said...

@ഗോധ്രയില്‍ ഒരു ട്രെയിനിനു തീപിടിച്ചത് മുസ്ലിങ്ങള്‍ കാരണമാണെന്നും പറഞ്ഞ്, ഗുജറാത്തിന്റെ എല്ലാ ഭാഗത്തുമുള്ള മുസ്ലിങ്ങളെ കൊന്നൊടുക്കാന്‍ മോദി അനുവാദവും സാവകാശവും കൊടുത്തു. മൂന്നു ദിവസത്തേക്ക് എന്തു വേണമെങ്കിലും ചെയ്തുകൊള്ളു എന്ന് സംഘ പരിവാരിനോട് മോദി പറഞ്ഞതായി ബജ്‌രംഗ് ദളിന്റെ നേതാവു തന്നെ പറയുന്നു. ഗോധ്ര സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത മുസ്ലിങ്ങളെ കൂട്ടക്കൊലയില്‍ നിന്നും സംരക്ഷിക്കാന്‍ മോദി എന്ന മുഖ്യമന്ത്രിക്കായില്ല. മോദിയുടെ വലം കയ്യായി നിന്ന പലരും കൂട്ടക്കൊലക്ക് പ്രോത്സാഹനം നല്‍കി. മായ കോട്നാനി എന്ന മന്ത്രി ഇപ്പോള്‍ ജയിലില്‍ ആണ്. അമിത് ഷാക്ക് ഗുജറാത്തില്‍ പ്രവേശിക്കാന്‍ പോലും ആകുന്നില്ല. ഇവരെ ഒക്കെ വര്‍ഷങ്ങളോളം മോദി സംരക്ഷിച്ചു നിറുത്തി. സുപ്രീം കോടതി പിടി കൂടിയപ്പോള്‍ ഇവരെ മോദിക്ക് ഉപേക്ഷിക്കേണ്ടി വന്നു.

ഗുജറാത്തിനു പുറത്തു നിന്ന് മുസ്ലിങ്ങളെ പിടിച്ചു കൊണ്ടു വന്ന് അഹമ്മദാബാദില്‍ വച്ച് കൊലപ്പെടുത്തിയിട്ട്, അതൊക്കെ തന്നെ വധിക്കാന്‍ ഗുജറാത്തില്‍ വന്ന ഭീകരരാണെന്ന് പറഞ്ഞത് മോദി ആയിരുന്നു. മോദിക്ക് വേണ്ടി അതൊക്കെ ചെയ്ത പോലീസുകാരൊക്കെ ഇപ്പോള്‍ ജയിലില്‍ ആണുള്ളത്.ഇവരൊക്കെ ഇത് ചെയ്തത് ആര്‍ക്കു വേണ്ടി ആണെന്ന് പകല്‍ പോലെ സത്യമാണ്. ഇതില്‍ കൂടുതല്‍ എന്തു തെളിവാണു താങ്കള്‍ക്ക് ഇനി വേണ്ടത്? മോദി വാളും എടുത്തുകൊണ്ടു പോയി മുസ്ലിങ്ങളെ കൊന്നൊടുക്കുന്നതിന്റെ തെളിവോ?


ഇതൊക്കെ ആരോപണങ്ങൾ അല്ല എന്നതിന് എന്ത് തെളിവാനുള്ളത്? ഇതൊക്കെ അന്വേഷിക്കുന്നതിനും സത്യം കണ്ടെത്തുന്നതിനും കോടതി ഉണ്ട്. ഞാൻ നേരത്തെ പറഞ്ഞല്ലോ ഒരു കോടതിയും മോദി തെറ്റുകാരൻ ആണെന്ന് കണ്ടെത്തിയിട്ടില്ല. കൂടാതെ ഒരു കേസ്സിലും അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കാനും കഴിഞ്ഞിട്ടില്ല. ആ സ്ഥിതിക്ക് മോദി തെറ്റുകാരൻ അല്ല. ഇനി നാളെ മോദി തെറ്റുകാരൻ ആണെന്ന് കണ്ടെത്തിയെക്കാം അപ്പോൾ നോക്കാം.

മലക്ക് said...

തെളിവുകളൊക്കെ നശിപ്പിച്ച് സാക്ഷികളെ വിലക്കെടുത്ത് എല്ലാം കഴിഞ്ഞപ്പോള്‍ തെളിവു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. സോളാര്‍ തട്ടിപ്പിന്, ഉമ്മന്‍ ചാണ്ടിയുടെ പങ്കിനു തെളിവെവിടെ എന്നു ചോദിക്കുന്ന തമാശയേ താങ്കളുടെ ചോദ്യത്തിനുമുള്ളു.

ഉമ്മൻ ചാണ്ടിയുടെ പങ്കിന് തെളിവ് ചോദിച്ചാൽ അത് തമാശയാണോ? തെളിവുണ്ടെങ്കിൽ കാണിക്കട്ടെ. അത് തമാശക്കല്ല സീരിയസ് ആയ കാര്യമാണ്.

മലക്ക് said...

Twitter ലൂടെ മോദി പ്രചരിപ്പിക്കുന്നതില്‍ വീണു പോയ താങ്കളോട് സഹതാപം ​തോന്നുന്നു.

എന്നെ ഓർത്ത് താങ്കള് സഹതപിക്കണ്ട. മോദിയെ മാത്രമല്ല ഒരുപാട് രാഷ്ട്രീയ നേതാക്കളെയും അല്ലാത്തവരെയും ഞാൻ ഫോള്ലോ ചെയ്യുന്നുണ്ട്. അത് പാർട്ടിയോ മതമോ ഒന്നും നോക്കിയല്ല. എല്ലാവരെയും മനസിലാക്കാനുള്ള ഒരു ശ്രമം അത്ര മാത്രം.

kaalidaasan said...

>>>>ധാര്മികമായ ഉത്തരവാദിത്വം മോദിയെ പോലെ എല്ലാ മുഖ്യമന്ത്രിമാർക്കും ഉണ്ട്. അതുകൊണ്ട് മോദി മാത്രമായി കുറ്റക്കാരൻ ആകുമെന്ന് എനിക്ക് തോന്നുന്നില്ല.<<<<

മറ്റുള്ള മുഖ്യമന്ത്രിമാരേപ്പോലെ ഒരാള്‍ മാത്രമാണ്, മോദി. മോദി മറ്റുള്ളവരേക്കാള്‍ ശക്തനായതുകൊണ്ടൊന്നുമല്ല, ഗുജറാത്ത് കൂട്ടക്കൊലയുടെ പേരില്‍ മോദിയെ ഇപ്പോഴും ആളുകള്‍ പഴിക്കുന്നത്. മോദിക്കതില്‍ വ്യക്തമായ പങ്കുള്ളതുകൊണ്ടാണ്. ധാര്‍മ്മിക മായ ഉത്തരവാദിത്തം മാത്രമല്ല. ധാര്‍മ്മിക ഉത്തരവാദിത്തമെങ്കിലും മോദി ഏറ്റെടുക്കേണ്ടി ഇരുന്നു എന്നേ ഞാന്‍ പറഞ്ഞുള്ളു.


മോദി എന്ന വ്യക്തിയെ വളര്‍ത്തിയത് ആര്‍ എസ് എസ് എന്ന ഹിന്ദു തീവ്രവാദസംഘടനയാണ്. അതില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി ആണദ്ദേഹം ​സ്വന്തം ഭാര്യയെ വരെ ഉപേക്ഷിച്ചതും. ആര്‍ എസ് എസിന്റെ നയങ്ങളല്ല തന്റെ നയങ്ങളെന്ന് മോദി ഇന്നു വരെ പറഞ്ഞിട്ടുമില്ല. ഗോധ്ര സംഭവം ഉണ്ടായപ്പോള്‍ ആര്‍ എസ് എസിന്റെയും മറ്റ് സംഘ പരിവാര്‍ സംഘടനയുടെയും ലക്ഷ്യം നേടാന്‍ വേണ്ടി മോദി അവരെ സഹായിച്ചു എന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യങ്ങളാണ്. കോടതിയില്‍ തെളിയിക്കാനായി അതിനു വേണ്ട തെളിവുകളില്ല. ഇപ്പോള്‍ രഹസ്യമായി മോദിയുടെ പങ്കിനേപ്പറ്റി പറയുന്ന ആരും ഏതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലോ കോടതിയിലോ അത് പറയില്ല. അതുകൊണ്ട് നിയമത്തിന്റെമുന്നില്‍ തെളിവുണ്ടാകില്ല. തെളിവുണ്ടെങ്കിലേ കോടതിക്കൊരാളെ ശിക്ഷിക്കാന്‍ ആകൂ. ഒരു ജഡ്ജി ഒരു അന്വേഷണ കമ്മീഷന്റെ നിലപാട് അംഗീകരിച്ചു എന്നത് ഒന്നിന്റെയും അവസാന വാക്കല്ല. മറ്റ് പല കമ്മീഷനുകളും മോദിയുടെ പങ്ക് എടുത്തു പറഞ്ഞിട്ടുണ്ട് എന്നോര്‍ക്കുക.

ന്യൂന പക്ഷങ്ങള്‍ മോദിയെ ഭയപ്പെടുന്നുണ്ടെങ്കില്‍ അതിനടിസ്ഥാനമുണ്ട്. ഗുജറാത്ത് ഭരിച്ച സമയത്ത് ന്യൂന പക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിനാകുമായിരുന്നു. പക്ഷെ അതിനദ്ദേഹം ശ്രമിച്ചില്ല. കലാപത്തിന്റെ ഇരകളായ മുസ്ലിങ്ങളില്‍ ഏറിയ പങ്കുമിന്നും പുനരധിവസിക്കപ്പെടാതെ ഘെറ്റോകളില്‍ ജീവിക്കുന്നു. മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളെ വികസനം എത്തി നോക്കിയിട്ടില്ല. ഇവര്‍ക്കു വേണ്ടി പലതും മോദിക്ക് ചെയ്യാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ന്യൂന പക്ഷങ്ങള്‍ക്ക് മോദിയെ വിശ്വസമാകുമായിരുന്നു.എന്തുകൊണ്ട് മോദി അത് ചെയ്തില്ല. താങ്കള്‍ സ്വയം ചോദിക്കുക.

മോദിക്ക് ഹൈന്ദവ ദേശീയതിയില്‍ നിന്നും ഇന്‍ഡ്യന്‍ ദേശീയതയിലേക്ക് ഇതു വരെ ഉയരാനായിട്ടില്ല. പ്രധാന മന്ത്രി ആയാലും ഉയരില്ല. അതുണ്ടാകുമായിരുന്നെങ്കില്‍ 12 വര്‍ഷം ഗുജറാത്ത് ഭരിച്ചപ്പോള്‍ ഉണ്ടാകുമായിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി ഇപ്പോള്‍ മോദി പല ഉഡായിപ്പുകളും ഇറക്കുന്നുണ്ട്. അതൊന്നും പക്ഷെ ആത്മാര്‍ത്ഥമയിട്ടുള്ളതല്ല. ആയിരുന്നെങ്കില്‍ ഇതൊക്കെ പണ്ടേ ഗുജറാത്തില്‍ നടപ്പിലാക്കുമായിരുന്നു. ആരും ചോദ്യം ചെയ്യാനില്ലാത്ത ഏകാധിപതി ആയിട്ടാണദേഹം 12 വര്‍ഷം ​ ഗുജറാത്ത് ഭരിച്ചത്.

മോദിയെ മറ്റുള്ളവര്‍ എതിര്‍ക്കുന്നത് അദ്ദേഹം ശക്തനായതുകൊണ്ടാണെന്ന് താങ്കള്‍ വിശ്വസിക്കുന്നതില്‍ എനിക്ക് വിരോധമില്ല. പക്ഷെ യഥാര്‍ത്ഥ്യം മറ്റൊന്നാണ്. മോദി ഇതു വരെ പറഞ്ഞതും ചെയ്തതും ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്.

kaalidaasan said...

>>>>ഹ ഹ ഹാ... ചിരിക്കാതെ വയ്യ. അത് പോലും അറിയാതെ ആയിരുന്നോ ഇത്രയും നേരം തർക്കിച്ചു കൊണ്ടിരുന്നത്. മോദിയുടെ പേരില് ഇഷ്ടം പോലെ കേസ്സുകൾ ഉണ്ട്. ഗുജറാത്ത് കലാപത്തിന്റെ പേരില് തന്നെ ഒരു ഡസനോളം കേസ്സുകൾ മോദി നേരിടുന്നുണ്ട്. ചിലത് താഴെ കൊടുക്കുന്നു.<<<<

മോദിക്കെതിരെ ഒരു കോടതിയിലും ഗുജറാത്ത് കൂട്ടക്കൊലയുടെ പേരില്‍ ഒരു കേസു പോലും വന്നിട്ടില്ല എന്നതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു.

താങ്കള്‍ ചൂണ്ടിക്കാണിച്ച് Zakia Jafri യുടെ കേസ് മോദിക്കെതിരെ അല്ല. Special Investigation Team മോദിക്ക് ക്ളീന്‍ ചിറ്റു നല്‍കിയതിനെതിരെ ആയിരുന്നു.

Zakia Jafri vs Modi in 2002 Gujarat riots case

A magistrate court in Ahmedabad pronounced its order on Thursday on Zakia Jafri's petition against the closure report of Special Investigation Team which gave a clean chit to Gujarat chief minister Narendra Modi and 58 others in connection with the 2002 communal riots case.

ഈ വിധിക്കെതിരെ Zakia Fafri ഹൈക്കോടതിയില്‍ അപ്പീല്‍  നല്‍കിയിട്ടുണ്ട്.

Zakia Jafri moves HC against SIT clean chit to Narendra Modi

Zakia Jafri, widow of former Congress MP Ehsan Jafri, today approached the Gujarat High Court challenging the Ahmedabad metropolitan court order upholding SIT’s clean chit to Gujarat Chief minister Narendra Modi and others in connection with the 2002 riots case.


ഒരു കോടതിയുജം ​മോദിയെ വിചാരണ ചെയ്ത് ക്ളീന്‍ ചിറ്റു നല്‍കിയിട്ടില്ല. ഒരു കോടതിയിലും മോദിക്കെതിരെ ഒരു കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. പിന്നെ എങ്ങനെ കോടതി ക്ളീന്‍ ചിറ്റു നല്‍കും.

മലക്ക് said...

മോദിയെ പിന്തുണക്കേണ്ടത് അദ്ദേഹം കഴിഞ്ഞ 12 വര്‍ഷം ഗുജറാത്തില്‍ ചെയ്ത കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്.

എന്താണ്, മോദി ഗുജറാത്തില്‍ ചെയ്ത മഹാകാര്യം? മറ്റുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടാകാത്ത എന്തു നേട്ടമാണ്, മോദി ഗുജറാത്തിനു നല്‍കിയത്?


വികസനം എന്നതിന്റെ നിർവചനം എന്തെന്നുള്ളതിനെ അനുസരിച്ചിരിക്കും. എല്ലാ കാര്യങ്ങളിലും ഗുജറാത്ത് മുന്നില് ആണെന്ന് പറയാൻ കഴിയില്ല. പക്ഷെ ചിലത് കാണാതിരിക്കാനും കഴിയില്ല.

1. Agriculture production, which was at Rs 9,000 crore in year 2001-02, has been gone up to Rs 1,12,000 crore in the last fiscal.

2. Total production of milk in year 2001-02 from 58.76 lakh metric tonne to 103.15 lakh tonne now.

3. Narendra Modi government has increased the number of universities from 15 in year 2000 to 52 now, while government colleges have jumped from 20 to 71 now.

4. Gujarat has made progress from revenue deficit of Rs 6,732 crore in year 2001-02 to revenue surplus of Rs 4,602 crore.

5. Infant mortality rate in Gujarat has come down to 38 from 60 in 2001.

6. School dropout rate for students in I to V was 20.50 per cent in year 2001-02, which has fallen to 2.07 per cent.

7. The only state in India which has the infrastructure to provide E-services through computers to 13685 Gram Panchayats which are connected through Gujarat State Wide Area Network (GSWAN).

8. Modi’s GIFT(Gujarat International Finance Tech-City): “Built on 986 acres the GIFT project is setting a benchmark for the whole world about how one can deliver financial services, technological security, real time operations, multiple activities etc from a single place, at the same time,”

9. A solution to TPDS(Targeted Public Distribution System)on the name of which UPA introduced money transfer system which is bribing voters officially in my words.

10. India’s first 1 MW Canal-top Solar Power Project on the Sanand Branch Canal of the Sardar Sarovar Project.

11. Gujarat accounts for 15.14% (USD 114.52 bn) of the total investments in India; Highest amongst all States in India.

12. Vibrant Gujarat: The Global Investors summit which held once in every two years resulted in signing of 20,000 MOUs garnering an investment of $1200 billion

13. 16-10-2003 :UN SasakawaAward for outstanding work in the field of disaster
management and risk reduction.

14. Oct-2004 : CAPAM Gold Award from Commonwealth Associations for
Innovations in governance.

15. 05-08-2005 :Best Investment environment Award by India today.

16. 30-10-2006 :Asian Innovation Award at Singapore from Wall Street Journal
and the Financial Expressfor Chiranjeevi Yojana (initiative for
reducing maternal and infant mortality rate).

17. 03-11-2008 :India Power Awards 2008 Exemplary work in rural electrification under “Jyoti Gram Scheme”.

18. 23-06-2010 :United NationsPublic Service Award for its role in transforming the delivery of public services.

19. 17-10-2011 :eRatna award for eGovernance

20. 15-01-2013 :Total Food Grain Production Award by The President of India.

21. CLSA lauds Gujarat for growth, says both agriculture & industry shining in Gujarat!
In Gujarat, 37 lakh hectare new land has been made cultivable in the last decade. Industry & Agriculture are both growing simultaneously!


ഈ രീതിയൽ പോയാൽ 2020 ആകുമ്പോൾ ഏറ്റവും തൊഴിലവസരങ്ങളും പണവും ഉള്ള സംസ്ഥാനം ഗുജറാത്ത് ആയി മാറും. ഇന്ത്യയുടെ കയറ്റുമതിയുടെ കുറഞ്ഞത്‌ 20% ശതമാനം എങ്കിലും ഗുജറാത്ത് എന്ന ഒറ്റ സംസ്ഥാനം കൈകാര്യം ചെയ്യും.

kaalidaasan said...

>>>>ഇതൊക്കെ ആരോപണങ്ങൾ അല്ല എന്നതിന് എന്ത് തെളിവാനുള്ളത്? <<<<

ആരോപണങ്ങളോ. താങ്കള്‍ക്കിതേക്കുറിച്ച് യാതൊരു അറിവുമില്ല എന്നു തോന്നുന്നു. താങ്കള്‍ക്ക് വായിച്ചു പഠിക്കാന്‍ ചില റിപ്പോര്‍ട്ടുകള്‍ ഇതാ.

Naroda Patiya massacre case

Kodnani was convicted of orchestrating the massacre of 95 people during the Naroda Gam and Naroda Patia riots that followed the Godhra train burning in February 2002.Witnesses testified that she handed out swords to Hindu rioters, exhorted them to attack Muslims and at one point fired a pistol,and, according to testimony in the court, mobile phone records indicated that she was present at the scene of the riots. She was tried and, on August 31, 2012, convicted of murder and conspiracy to commit murder by a court in Ahmedabad and was sentenced to 28 years in prison. On 17 April 2013, the Gujarat government decided to seek death penalty for Maya Kodnani by filing an appeal in the High Court against the Special Court’s judgement in the case.[9] On May 14, 2013, the Gujarat government subsequently withdrew its decision to seek the death penalty for Maya Kodnani. In November 2013, she was granted Interim Bail of 3 months for treatment of intestinal tuberculosis.

kaalidaasan said...



Indian Police Officer Says Leaders Approved Executions

NEW DELHI — A high-ranking Indian police officer awaiting trial on suspicion of staging extrajudicial killings and passing them off as shootings committed during major terrorism arrests accused political leaders in the state of Gujarat on Tuesday of approving the executions.

The officer, D. G. Vanzara, said that two leaders of India’s opposition Bharatiya Janata Party — Narendra Modi, Gujarat’s chief minister, and a lieutenant, Amit Shah — had sanctioned the shootings, then allowed him and 32 other police officers to take the blame.

kaalidaasan said...



It Makes A Racket

Not even in his worst nightmares would Gujarat chief minister Narendra Modi have imagined that his protege and minister state for home Amit Shah would go to jail facing charges of criminal conspiracy, twin murder, extortion, abduction and destruction of evidence in the ‘staged’ killing of gangster Sohrabuddin Sheikh and his wife Kauser Bi in November 2005. Shah, who surrendered on July 25 after being chargesheeted by the CBI, has been Modi’s junior home minister since January 2003 after the Gujarat strongman’s landslide victory in the assembly polls after the 2002 riots.

For Modi, Shah was crucial in many respects as he was handling all the important cases related to the 2002 riots apart from managing the home and law departments. He is supposed to be to Modi what Modi is to Advani. “In a way, it’s a big setback for the CM because Amitbhai was indispensable for him. He was seen as Narendra Modi’s shadow,” says a secretary in the government.

The case against Shah began rather innocuously. On November 26, 2005, the Gujarat anti-terrorism squad (ATS), headed by DIG D.G. Vanzara, called a press conference in Gandhinagar to announce the killing of “LeT operative and dreaded terrorist” Sohrabuddin in a police encounter by a joint team of the Gujarat and Rajasthan police. Vanzara, who as the DCP of the Ahmedabad crime branch prior to his ATS posting had already carried out more than a half-a-dozen encounters in which 15 people were killed, claimed the terrorist was on a mission to “kill Gujarat CM Narendra Modi” and was intercepted on Ahmedabad’s outskirts where he was killed in a gunbattle.

Things, however, took a new turn in March 2007 when a probe by the Gujarat police established that Sohrabuddin’s killing was a fake encounter. The police admitted this before the Supreme Court in reply to a petition filed by Sohrabuddin’s brother Rubabuddin. A month later, Vanzara, Rajkumar Pandian of the Gujarat police and M.N. Dinesh of the Rajasthan police were arrested.

However, after more twists and turns, the apex court, which was monitoring the probe from the start, indicted the Gujarat police for botching up the investigation and handed it over to the CBI this January. Six months on, the agency has established that extortion was the main motive for killing Sohrabuddin. His wife Kauser Bi and his accomplice Tulsi Prajapati were killed to eliminate the two key eyewitnesses to the encounter.

The 2,000-page chargesheet filed by the agency before a special CBI court in Ahmedabad on July 23 names 15 persons, including Shah, for serious offences like abduction, criminal conspiracy, murder and extortion. According to the CBI, Shah and his trusted police officials—Vanzara, Pandian and Abhay Chudasama—were running an extortion racket in Ahmedabad and used Sohrabuddin, an underworld operative, to extort money from businessmen and builders. Patel brothers Raman and Dashrath, victims of the racket, in their testimony before a magistrate under section 164 of the CrPC, admissible evidence in court, stated: “We were falsely implicated in a firing case, staged-managed by the police with the blessings of Shah. We were first asked to name Sohrabuddin as the person who executed the firing at our Ahmedabad office and subsequently we were accused of hiring the underworld to settle personal rivalries. To settle the matter, we paid Rs 60 lakh to Vanzara, Rs 40 lakh to Abhay Chudasama and Rs 70 lakh to Amitbhai Shah, on whose behalf his middleman Ajay Patel collected money and delivered it to him.”

kaalidaasan said...



Ishrat_Jahan_case

The Ishrat Jahan encounter case is an ongoing criminal case in the Gujarat state of India, took place on 15 June 2004, and involved encounter killings of Ishrat Jahan Raza, a 19-year old girl from Mumbai, and three men: Pranesh Pillai (alias Javed Gulam Sheikh), Amjad Ali Rana and Zeeshan Johar who were alleged links to terrorists, by officers of the Ahmedabad Police Crime Branch.

On 15 June 2004, the Gujarat police stated that Ishrat, along with three other people, had been gunned down near Ahmedabad by a police team belonging to the Detection of Crime Branch (DCB) of the Ahmedabad City Police. The four were allegedly killed after the police chased their blue Tata Indica car. It is not clear how the four ended up in Gujarat from Maharashtra.

The encounter was carried out allegedly by a team led by DIG D.G. Vanjara, who was later jailed for his alleged involvement in the Sohrabuddin Sheikh fake encounter. The police alleged that Ishrat and her associates were Lashkar-e-Taiba (LeT) operatives involved in a plot to assassinate the Chief Minister of Gujarat, Narendra Modi. Later, an investigation was launched into the allegations that Ishrat was killed in a fake encounter. After a long investigation, in 2009, an Ahmedabad Metropolitan court ruled that the encounter was staged.The decision was challenged by the Gujarat State government, and taken to the High Court. On 3 July 2013, the CBI has filed its first chargesheet in an Ahmedabad court saying that the shooting was a staged encounter carried out in cold blood.

S P Tamang report

The report by the Metropolitan Magistrate S P Tamang submitted in the metropolitan court Ahmedabad on 7 September 2009 said the four persons were killed in police custody. It implicated a number of top police officials for the deaths, which were allegedly staged in order to win promotions and rewards.

The Ahmedabad Metropolitan court ruled that the killing of Ishrat Jehan was a fake encounter, and Ishrat's family stated that she was not connected with LeT at all. A petition led the high court to constitute a police team, headed by Additional Director General of Police (ADGP) Pramod Kumar to look into the incident.

In the 243-page report, Tamang named the "encounter specialist" of the Gujarat police, the then head of the DCB, D.G. Vanzara, among others, as the accused in the "cold-blooded murder" of Ishrat and three others.

Tamang's report said the Crime Branch police kidnapped Ishrat and the others from Mumbai on 12 June 2004 and brought them to Ahmedabad. The four were killed on the night of 14 June in police custody, but the police claimed that an "encounter" took place the next morning on the outskirts of Ahmedabad. Rigor mortis had set in between 11 pm and midnight the previous night, indicating that the police had later shot bullets into Ishrat's body to substantiate the encounter theory.

kaalidaasan said...

>>>ഉമ്മൻ ചാണ്ടിയുടെ പങ്കിന് തെളിവ് ചോദിച്ചാൽ അത് തമാശയാണോ? തെളിവുണ്ടെങ്കിൽ കാണിക്കട്ടെ. അത് തമാശക്കല്ല സീരിയസ് ആയ കാര്യമാണ്.<<<<

ഉമ്മന്‍ ചാണ്ടിയുടെ പങ്കിനുള്ള തെളിവല്ലേ ശ്രീധരന്‍  നായര്‍ ലോകത്തോടു മുഴുവന്‍ വിളിച്ചു പറഞ്ഞത്. അതൊക്കെ വിശ്വസിക്കേണ്ടവര്‍ക്ക് വിശ്വസിക്കാം.

ശ്രീധരന്‍ നായരുടെ മൊഴി രേഖപ്പെടുത്തിയിട്ട് ആറു മാസം കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലുള്ള നാലഞ്ചു പേരെ ബലി കൊടുത്ത് ഉമ്മന്‍ ചാണ്ടി തടിയൂരി. അതുപോലെ D J Vanzara എന്ന പോലീസുകാരന്‍ ഉള്‍പ്പടെ ഉള്ളവര്‍ക്ക് extra judicial killings നു വേണ്ടി മോദിയും അമിത് ഷായും അനുവാദം കൊടുത്തു എന്നാണ്, Vanzara തന്നെ പറയുന്നത്.

രാഷ്ട്രീയക്കാര്‍ മിക്കവരും ഇതുപോലെ ചെയ്യുന്ന എല്ലാ തെറ്റുകളും മറ്റുള്ളവരുടെ തലയില്‍ വച്ചു കൊടുത്തിട്ട് രക്ഷപ്പെടുകയാണു പതിവ്. അപൂര്‍വമായേ അവര്‍ ശിക്ഷിക്കപ്പെടാറുള്ളു.

kaalidaasan said...

>>>എന്നെ ഓർത്ത് താങ്കള് സഹതപിക്കണ്ട. മോദിയെ മാത്രമല്ല ഒരുപാട് രാഷ്ട്രീയ നേതാക്കളെയും അല്ലാത്തവരെയും ഞാൻ ഫോള്ലോ ചെയ്യുന്നുണ്ട്. അത് പാർട്ടിയോ മതമോ ഒന്നും നോക്കിയല്ല. എല്ലാവരെയും മനസിലാക്കാനുള്ള ഒരു ശ്രമം അത്ര മാത്രം.<<<<

ഒരാള്‍ ചെയ്ത കാര്യങ്ങളെ അടിസ്ഥാനമാക്കി അയാളെ ബഹുമാനിക്കുകയോ അഭിനന്ദിക്കുകയൊ ചെയ്യുന്നത് മനസിലാക്കാന്‍ പ്രയസമില്ല. പക്ഷെ Twitter ഇല്‍ എന്തോ എഴുതിയത് വച്ച് ഒരാളെ അളക്കുന്നത് സഹതാപം അര്‍ഹിക്കുന്ന സംഗതിയാണ്. ശശി തരൂര്‍ ഇതു പോലെ പലതും Twitter ഇല്‍  എഴുതിയപ്പോള്‍ താങ്കളേപ്പോലുള്ള പലരും അദ്ദേഹത്തെ വാനോളം പുകഴ്ത്തി നടന്നിരുന്നു. അവരൊക്കെ ഇപ്പോള്‍ തരൂരിനെ താഴെ ഇട്ടിരിക്കുകയാണ്. തരൂരിന്റെ ശരിക്കുള്ള രൂപം മനസിലായപ്പോഴാണത് സംഭവിച്ചത്. താങ്കള്‍ക്കും അതേഗതി വരാതിരുന്നാല്‍ നല്ലത്.

മോദി 12 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്നു. എന്താണ്, മോദി മറ്റുള്ള ഭരണ കര്‍ത്താക്കളേക്കാള്‍ മെച്ചമായി അവിടെ ചെയ്തത് എന്നു ചോദിച്ചിട്ട് തങ്കള്‍ക്കും മറുപടി ഇല്ല. ജീവിത നിലവാര സൂചികയില്‍ ഒന്നിലെങ്കിലും ഗുജറാത്ത് ഇന്‍ഡ്യയിലെ ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണോ എന്ന് താങ്കള്‍ക്ക് പറയാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് Twitter vവഴിയുള്ള ആരാധന തുടരുക.

kaalidaasan said...

>>>Agriculture production, which was at Rs 9,000 crore in year 2001-02, has been gone up to Rs 1,12,000 crore in the last fiscal. <<<<

ഇത് എവിടെ നിന്നു കിട്ടിയ വിവരമാണെന്നു കൂടി പറഞ്ഞാല്‍ നന്നായിരുന്നു. ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകരം ലഭിക്കുന്ന വിവരം ഇതല്ല.

അതിവിടെ ഉണ്ട്.

Agriculture production


ഗുജറാത്തില്‍ 2002 ല്‍ ധാന്യ ഉത്പാദനം 1186 kgs/hectആയിരുന്നു. 20011ല്‍ അത് 1846 ആയി. ഈ പട്ടികയിലൂടെ കടന്നു പോയാല്‍ മറ്റ് പല സംസ്ഥാനങ്ങളും ഇതിനേക്കാള്‍ പതിന്‍മടങ്ങ് മെച്ചപ്പെട്ട ഉത്പാദനം ​കൈ വരിച്ചിട്ടുണ്ട് എന്നു മനസിലാകും. അന്ധ്രയും, ഹര്യാനയും, തമിഴ് നാടും, കേരളവും, ഉത്തര്‍ പ്രദേശും,പഞ്ചാബും ഗുജറാത്തിനേക്കാള്‍ മുന്നിലാണ്.

കാര്‍ഷിക ഉത്പാദനം ഓരോ ധന്യത്തിന്റെയും  മറ്റ് വിഭവങ്ങളുടെയും പട്ടിക വേറേ വേറെ ഈ വെബ് സൈറ്റിലുണ്ട്. ഒന്നില്‍ പോലും ഗുജറാത്ത് മുന്നില്‍ ഇല്ല.

kaalidaasan said...

>>>Total production of milk in year 2001-02 from 58.76 lakh metric tonne to 103.15 lakh tonne now. <<<<

National Dairy Development Board ന്റെ വെബ് സൈറ്റില്‍ കാണുന്ന കണക്കുകള്‍ ഇങ്ങനെ.

National Dairy Development Board

2001 ല്‍ 5862000 ടണ്‍ ആയിരുന്നത് 2011ല്‍ 9817000 ടണ്‍ ആയി ഉയര്‍ന്നിട്ടുണ്ട്.

ആന്ധ്ര പ്രദേശും,രാജസ്ഥാനും, ഉത്തര്‍ പ്രദേശും ഇതിലും എത്രയോ മെച്ചമായ നേട്ടം കൈ വരിച്ചു.

മോദി ഭരണത്തിലേറുന്നതിനു മുന്നെ ആനന്ദിലെ പാലുത്പാദനം ലോക പ്രശസ്തമായിരുന്നു എനു കൂടെ ഓര്‍ക്കുക.

kaalidaasan said...

>>>Narendra Modi government has increased the number of universities from 15 in year 2000 to 52 now, while government colleges have jumped from 20 to 71 now. <<<<

University Grants Commission ന്റെ വെബ് സൈറ്റില്‍ കാണുന്ന കണക്കുകള്‍ ഇങ്ങനെ.

University Grants Commission

ഇതില്‍ 22 കളുടെ പേരേ കാണുന്നുള്ളൂ.

മറ്റൊരു സൈറ്റില്‍ ഉള്ളത് ഇങ്ങനെ ആണ്

Universities


ഇതില്‍ 9 എണ്ണമേ മോദി മുഖ്യമന്ത്രി ആയ ശേഷം തുടങ്ങിയുള്ളു.

ഇ 58 എന്ന കണക്ക് എവിടെ നിന്നും കിട്ടി എന്നറിഞ്ഞാല്‍ കൊള്ളാം.

University എന്ന പേരില്‍ മറ്റ് ചില സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവ കൂടെ കൂട്ടിയല്‍ പോലും 58 വരുന്നില്ല.

കോളേജുകളുടെ എണ്ണത്തില്‍ മറ്റ് പല സംസ്ഥാനങ്ങളും ഗുജറാത്തിനേക്കാള്‍ മുന്നിലാണ്. ഗുജറാത്തിനോളം ജനസംഖ്യ ഉള്ള കര്‍ണാടകയില്‍ പോലും  567 കോളേജുകളുണ്ട്. ഗുജറാത്തില്‍ 358 ഏ ഉള്ളു.

List of Colleges in India (State Wise)

മോദി എഴുതി കൊടുത്ത് ഗുജറാത്ത് ഗവര്‍ണ്ണര്‍ നിയമസഭയില്‍ വായിച്ച പ്രസംഗം പകര്‍ത്തി വച്ച് താങ്കള്‍ എന്താണു സ്ഥപിക്കാന്‍ ശ്രമിക്കുന്നതെന്നു മനസിലാകുന്നില്ല. ഇതിന്റെ ശരി പകര്‍പ്പ് ഇവിടെ ഉണ്ട്.

Gujarat Governor praises Narendra Modi government

kaalidaasan said...

>>>Gujarat has made progress from revenue deficit of Rs 6,732 crore in year 2001-02 to revenue surplus of Rs 4,602 crore. <<<<

ഈ കണക്ക് തൊള്ള തൊടാതെ വിഴുങ്ങുന്നതിനു മുന്നെ ഇതു കൂടെ വായിക്കുക.

'I could never become Modi's yes-man'


'Corruption is rampant in every office in the state from the villages right up to Gandhinagar. I have witnessed all these issues first hand.'

'Before Narendra Modi became chief minister Gujarat had a debt of Rs 25,000 crore to Rs 30,000 crore. Today it is Rs 180,000 crore. There has been six-fold jump in public debt in Gujarat in the last ten years.'

'Every child born in Gujarat owes a debt of Rs 30,000 today. How can you call this development? Look at how high taxes are in Gujarat. Look at the condition of our public health system. There are not enough doctors or nursing staff in government hospitals; not enough teachers in schools and colleges.'

Everybody knows I am against the policies of Narendrabhai Modi and there is no personal enmity here.

His policies are anti-farmer, anti-poor, anti-maldharis (nomads) and anti-villagers. I was never convinced he would change his policies.

kaalidaasan said...

>>>ഈ രീതിയൽ പോയാൽ 2020 ആകുമ്പോൾ ഏറ്റവും തൊഴിലവസരങ്ങളും പണവും ഉള്ള സംസ്ഥാനം ഗുജറാത്ത് ആയി മാറും. ഇന്ത്യയുടെ കയറ്റുമതിയുടെ കുറഞ്ഞത്‌ 20% ശതമാനം എങ്കിലും ഗുജറാത്ത് എന്ന ഒറ്റ സംസ്ഥാനം കൈകാര്യം ചെയ്യും.<<<<

സ്വപ്നം കാണാനും മോദി പറയുന്ന കള്ളങ്ങള്‍ തൊള്ള തൊടാതെ വിഴുങ്ങാനും താങ്കള്‍ക്കുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ അംഗീകരിക്കുന്നു. മോദി മുഖ്യ മന്ത്രി ആകുന്നതിനും മുന്നെ ഗുജറാത്തില്‍ മറ്റെല്ലാ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് വ്യവസായങ്ങളും തൊഴിലവസരങ്ങളുമുണ്ടായിരുന്നു. അത് ബ്രിട്ടീഷുകാരുടെ കാലം മുതലേ ഉണ്ട്. അതൊക്കെ മോദിയുടെ നേട്ടം മാത്രമാണെന്നു പറയുന്നത് ചരിത്രത്തേക്കുറിച്ചുള്ള അജ്ഞതയാണ്. മോദി 12 വര്‍ഷം ഭരിച്ചപ്പോള്‍  ഗുജറാത്തിനുണ്ടായ ഏറ്റവും വലിയ നേട്ടം, 180000 കോടി രൂപയുടെ പൊതു കടമാണ്. മോദി ഭരിച്ച 12 വര്‍ഷം കൊണ്ട് പൊതു കടം ആറിരട്ടി വര്‍ദ്ധിച്ചു. ഗുജറാത്തികള്‍ക്ക് അവകാശപ്പെട്ട പൊതു സ്വത്ത് അദാനിക്കും  അംബാനിക്കും  റ്റാറ്റക്കും സൌജന്യമായി കൊടുത്ത് നേടിയതാണിത്. അദാനിക്കു മാത്രം 10000 ഹെക്റ്റര്‍  സ്ഥലമാണു നിസാര വിലക്ക് കൊടുത്തത്. മറ്റാനുകൂല്യങ്ങള്‍ വേറെയും 
ഇതുപോലെ പൊതു സ്വത്ത് എറിഞ്ഞു കൊടുത്താല്‍ ഏത് കുത്തകയും തൊഴിലവസരം ഉണ്ടാക്കും.

താങ്കളീ നിരത്തുന്ന കയറ്റുമതി കണക്ക് ആര്‍ക്കാണു നേട്ടമുണ്ടാക്കുക? സാധാരണക്കാര്‍ക്കോ ഭരണകൂടത്തിനോ അല്ല. 13 SEZs ആണ്, മോദി ഗുജറാത്തില്‍ അനുവദിച്ചിരിക്കുന്നത്. ഇതില്‍  നിന്ന് സര്‍ക്കാരിന്, ഒരു പൈസയുടെ ഗുണമില്ല. സ്ഥലവും വെള്ളവും വൈദ്യുതിയും ഒക്കെ സൌജന്യമായി കൊടുക്കുന്നു. നികുതി ഒഴിവാക്കി കൊടുക്കുന്നു. കുറച്ച് പേര്‍ക്ക് ജോലി കിട്ടും. അദാനിക്കും അംബാനിക്കും റ്റാറ്റക്കും കോടിക്കണക്കിനു രൂപയുടെ ലാഭവും ഉണ്ടാകും. താങ്കളീ വീമ്പു പറയുന്ന 20% കയറ്റുമതിയില്‍ നിന്നുള്ള ലാഭം മുഴുവന്‍ പോകുന്നത് അദാനിയുടെയും അംബാനിയുടെയും റ്റാറ്റയുടെയും പോക്കറ്റിലേക്കാണ്. ഒരു പങ്ക് ഒരു പക്ഷെ മോദിക്കും കൂട്ടാളികള്‍ക്കും ലഭിച്ചേക്കും.

നിര്‍മ്മ എന്ന സിമന്റ് ഫാക്റ്ററിക്കു വേണ്ടി, പാവപ്പെട്ട കര്‍ഷകര്‍ക്ക് ആശ്രയമായിരുന്ന ഭൂമി പാഴ്ഭൂമി എന്ന കള്ളം പറഞ്ഞ് 4500 ഹെക്റ്റര്‍ സ്ഥലം കുത്തകക്കു നല്‍കാന്‍  മോദി തീരുമാനിച്ചിരുന്നു. അവസാനം കര്‍ഷകര്‍ സുപ്രീം കോടതിയില്‍ വരെ പോയിട്ടാണതില്‍ നിന്നും രക്ഷപ്പെട്ടത്. അദാനി പറയുന്നത് അദ്ദേഹത്തിനു മോദി 5000 ഏക്കര്‍ ഭൂമിയേ നല്‍കിയിട്ടുള്ളു എന്നാണ്. പക്ഷെ വാസ്തവത്തില്‍ 10000 ഹെക്റ്റര്‍ സ്ഥലമാണ്, നിസാര വിലക്ക് മോദി അദാനിക്കു നല്‍കിയത്. ഇതുകൊണ്ട് അദാനി കൊള്ള ലഭമുണ്ടാക്കുന്നു. സാധാരണ മനുഷ്യര്‍ക്ക് ഒരു ഗുണവും ഇല്ല. സര്‍ക്കാരിന്റെ പൊതു കടം കൂടി കൂടി വരുന്നു. 2020 ആകുമ്പോഴേക്കും ഏറ്റവും കൂടുതല്‍ കയറ്റു മതി ചെയ്യുന്നതിന്റെ കൂടെ ഏറ്റവും കൂടുതല്‍ പൊതു കടം ഉള്ള സംസ്ഥാനം എന്ന പദവിയും ഗുജറാത്തിനു സ്വന്തമാക്കാം.

മോദിയുടെയും അനന്തിന്റെയും താങ്കളുടെയും വികസനം ഇതാണ്. എല്ലാ മനുഷ്യരുടെയും ജീവിത നിലവാരം ഉയരുന്നതിനെയാണ്, ഞാന്‍ വികസനം എന്നു വിളിക്കുന്നത്. കോര്‍പ്പറേറ്റുകളെ വികസിപ്പിക്കുന്ന മോദിയുടെ വികസനം തല തിരിഞ്ഞ വികസനം മാത്രമാണ്. മന്‍ മോഹന്‍ സിംഗ് 10 വര്‍ഷം ചെയ്തതിന്റെ മറ്റൊരു പതിപ്പ്.

മോദി പ്രധാന മന്ത്രി ആയാലും എല്ലാം ഗുജറാത്തിലാണെങ്കില്‍ അദ്ദേഹം ആ സ്ഥാനത്തു വരാതിരിക്കുന്നതാണു നല്ലത്. ഗുജറത്തിലേതു പോലെ ഇന്‍ഡ്യന്‍ മുഴുവന്‍ വ്യവസായ കുത്തകകള്‍ക്ക് പൊതു സ്വത്ത് കൊള്ളലാഭമുണ്ടാക്കാന്‍ വിട്ടുകൊടുത്താല്‍ ജനങ്ങള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല. ഗുജറാത്തിലെ ജനങ്ങളെ പേടിപ്പിച്ച് നിറുത്തിയതുപോലെ പേടിപ്പിക്കാന്‍ വന്നാല്‍ ആരും വക വയ്ക്കുകയുമില്ല. അനന്തൊക്കെ കരുതുന്നത് സോണിയ ഗാന്ധി ആണ്, മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതെന്നും മോദി വന്നാല്‍ ഉടനെ അവരെയൊക്കെ അടിച്ചൊതുക്കുമെന്നൊക്കെ ആണ്. ഗുജറാത്തല്ല ബാക്കിയുള്ള ഇന്‍ഡ്യ എന്ന എന്ന് മോദിക്ക് മനസിലാകാന്‍ അധിക സമയം വേണ്ടി വരില്ല.

kaalidaasan said...

>>>CLSA lauds Gujarat for growth, says both agriculture & industry shining in Gujarat!
In Gujarat, 37 lakh hectare new land has been made cultivable in the last decade. Industry & Agriculture are both growing simultaneously!<<<<


മോദി പറയുന്ന കള്ളങ്ങള്‍ എല്ലാം താങ്കള്‍ തൊള്ള തൊടാതെ വിഴുങ്ങുന്നതു കാണുമ്പോള്‍  സഹ്റ്റഹാപം തോന്നുന്നു.

നിര്‍മ്മ സിമന്റ് കമ്പനിക്കു വേണ്ടി മോദി കര്‍ഷകരില്‍ നിന്നും തട്ടിപറിച്ചെടുത്ത് ചുളുവിലക്ക് നിര്‍മ്മ ഗ്രൂപ്പിനു നല്‍കിയത്, 4500 ഹെക്റ്റര്‍ കൃ ഷി ഭൂമി ആയിരുന്നു. ഉള്ളി കൃ ഷി ചെയ്യുന്ന 5000 ആളുകള്‍ അവിടെ ഉണ്ടായിരുന്നു. ഇതുകൂടാതെ പരുത്തി കൃ ഷിയും അവിടെ ഉണ്ടായിരുന്നു. കോടിക്കണക്കിനു രൂപയുടെ വിദേശ നാണ്യം നേടിത്തരുന്നവ. കര്‍ഷകരുടെ കയ്യിലേക്ക് വരുന്ന പണമാണിത്. അദാനിയുടെയും അംബാനിയുടെയും  പോക്കറ്റിലേക്കു പോകുന്നതല്ല. 418 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ വേണ്ടി 5000 കര്‍ഷകരുടെ ജീവനോപാധി ആണ്, മോദി ഇല്ലാതാക്കാന്‍ ശ്രമിച്ചത്.


അവിടെ ജനങ്ങള്‍ സമരം ചെയ്തു. സമരക്കാരെ മോദി അതി ക്രൂരമായി അടിച്ചൊതുക്കി. അനന്തിന്റെ ഭാഷയില്‍ മോവായിസ്റ്റുകളെ അടിച്ചൊതുക്കാനുള്ള ഡ്രെസ് റെഹേഴ്സല്‍. അതിന്റെ ഒക്കെ വിശദാംശങ്ങള്‍ ഇവിടെ വായിക്കാം

MAHUVA MOVEMENT TURNED INTO WAR FRONT BY THE GOVT. OF GUJARAT

ജനങ്ങള്‍ കോടതിയില്‍ പോയപ്പോള്‍ മോദി പറഞ്ഞിരുന്നത് ഈ ഭൂമി പാഴ് ഭൂമി ആണെന്നായിരുന്നു. കോടതി ഇടപെട്ടപ്പോള്‍ ഈ സ്ഥലം പരിശോധിച്ചു. അവരുടെ റിപ്പോര്‍ട്ട് മോദി പറഞ്ഞ പച്ചക്കള്ളം പൊളിച്ചടുക്കി. ആ ഭൂമി  wetland and a water body. ആണെന്ന് അവര്‍ റിപ്പോര്‍ട്ട് നല്‍കി.

Nirma Cement Plant should be relocated:

The main findings/recommendations of the report are:

The project site, allocated for the construction of the cement plant, captive power plant and a coke oven plant belonging to Nirma Limited, lies within the catchment area of the Samadhiala bandhara.

The site is classified as a wetland and a water body.

This wetland is of immense importance to the area as it helps recharge groundwater, possesses rich biodiversity, etc.

The air emissions and effluents generated by the plant operations will be detrimental to the agriculture in the area and impact the environment. The wetland will also be affected.

Two species of endangered vultures – white back and long billed, are found along the bandhara. There is a reserve forest within 10 km radius of the site which has many other threatened bird species.

Mahuva taluka is also home to Asiatic Lions as per the Gujarat Forest Department Census 2010.

The Shelat Committee recommendations will not prevent salinity ingress and in fact will have the opposite effect.

The plant should be relocated elsewhere outside the Samadhiala bandhara.

ഈ വിഷയം ഇപ്പോഴും  അവസാനിച്ചിട്ടില്ല. മോദി ഉരുക്കുമുഷ്ടി കൊണ്ട് 400 തൊഴിലവസരത്തിനു വേണ്ടി 5000 കര്‍ഷകരുടെ അന്നം മുട്ടിക്കും. ഇതാണു താങ്കള്‍ കൊട്ടിപ്പാടുന്ന മോദി മോഡല്‍ വികസനം. താങ്കളൊക്കെ അതിന്, ഓശാന പാടും. പാടിക്കോ.

നിര്‍മ്മ സമരത്തിനു മുന്നില്‍ നിന്ന ബി ജെ പി എം എല്‍ എ ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയിലാണ്. അദ്ദേഹം ഭവ്നഗറില്‍ നിന്ന് ലോക് സഭയിലേക്ക് മത്സരിക്കുന്നു.

kaalidaasan said...

>>>Gujarat accounts for 15.14% (USD 114.52 bn) of the total investments in India; Highest amongst all States in India.<<<

മോദി കര്‍ഷകരില്‍ നിന്ന് ഭൂമി തട്ടിപ്പറിച്ച് നിസാര വിലക്ക് കുത്തക മുതലാളിമാര്‍ക്ക് കുടുക്കുന്നു. വെള്ളവും വൈദ്യുതിയും സൌജന്യമായി കൊടുത്ത് നികുതിയും ഒഴിവക്കി കൊടുത്താല്‍ ലഭ കണ്ണുള്ള എല്ലാവരും മുതല്‍ മുടക്കാന്‍ വരും. ചുളുവില്‍ ലാഭമുണ്ടാക്കാന്‍ ലഭിക്കുന്ന അവസരം ആരും വെറുതെ കളയില്ല.

നിസാര വിലക്കാണു മോദി ഭൂമി തട്ടിപ്പറിച്ച് കുത്തകകള്‍ക്ക് കൊടുക്കുന്നത്. അതില്‍ പോലും മാനസ പുത്രനായ അദാനിക്ക് 1 രൂപ മുതല്‍ 30 രൂപാ വിലക്കും. ഇതുപോലെ കോളു കണ്ടാല്‍ കയ്യില്‍ പണമില്ലാത്തവര്‍ കടമെടുത്തു പോലും മുതല്‍ മുടക്കും. വ്യവസായത്തില്‍ ലഭമുണ്ടായില്ലെങ്കിലും കയ്യില്‍ വരുന്ന ഭൂമി മാര്‍കറ്റില്‍ വിറ്റാല്‍ ലഭിക്കുന്ന ലാഭം ലക്ഷം കോടികളായിരിക്കും. ഇതൊക്കെ എന്തോ മഹത്തായ കാര്യമായി കൊട്ടിഘോഷിക്കുന്ന താങ്കളേപ്പോലുള്ള ഒരു അഭ്യസ്ഥ വിദ്യനോട് പുച്ഛം തോന്നുന്നു.

അദാനിക്ക് കൊടുത്ത സൌജന്യങ്ങളുടെ വിശദാംശങ്ങള്‍ ഇതാണ്.

Adani Group got land at cheapest rates in Modi's Gujarat

The rates at which the Gautam Adani-promoted Adani Group bagged land from the Narendra Modi-led Gujarat government for its port and special economic zone project -- between Re 1 and Rs 32 per square metre -- were much lower than other companies that set up units in the state.

Concessional pricing apart, the group did not face land acquisition hurdles, as the state allotted non-agricultural government land for Adani Port and Special Economic Zone, the country’s largest multi-product SEZ spread across 15,946.32 acres (6,456 hectares) in Kutch district’s Mundra block.

By comparison, other companies setting up facilities in the state paid much higher rates: Tata Motors was given 1,110 acres for its Nano car plant in Sanand (near Ahmedabad) at Rs 900 per sq mt, Ford India paid at Rs 1,100 per sq mt for 460 acres close by, while India’s largest carmaker, Maruti Suzuki, bought about 700 acres in Hansalpur at Rs 670 per sq mt.

Among other industrial groups, K Raheja Corp was sold land at Rs 470 per sq mt, while TCS had to pay at Rs 1,100 per sq mt and Torrent Power at Rs 6,000 per sq mt. (one acre equals 4,046.86 square metres).

ഏക്കറിനു അദാനി നല്‍കിയ വില നാലായിരം മുതല്‍ ഒന്നേകാല്‍ ലക്ഷം രൂപ മാത്രമാണ്. റ്റാറ്റ നല്‍കിയത് 36 ലക്ഷം രൂപയും. അദാനി തനിക്ക് ചുളു വിലക്ക് കിട്ടിയ 15,946.32 ഏക്കര്‍ ഭൂമി മാര്‍കറ്റില്‍ വിറ്റാല്‍ ഇന്ന് എന്ത് ലാഭം കിട്ടുമെന്ന് താങ്കളൊന്ന് കണക്കാക്കി നോക്കുക. എന്നിട്ട് മോദി സ്തുതി തുടരണോ വേണ്ടയോ എന്നു തീരുമാനിക്കുക.

ഇതുപോലെ സൌജ്യന്യം കിട്ടിയാല്‍ എത്ര ജെറ്റുകളും ഹെലികോപ്റ്ററുകളൂം വേണമെങ്കില്‍ അയാള്‍ മോദിയുടേ കാല്‍ക്കീഴില്‍ കൊണ്ടു പോയി അടയറ വയ്ക്കും. മോദി അതൊക്കെ സ്വീകരിക്കും. അതില്‍ ഒരു തെറ്റും  ഭക്തര്‍  കാണില്ല.

kaalidaasan said...

>>> Vibrant Gujarat: The Global Investors summit which held once in every two years resulted in signing of 20,000 MOUs garnering an investment of $1200 billion<<<

ഇതിന്റെ ക്രെഡിറ്റ് പൊകേണ്ടത് മന്‍ മോഹന്‍ സിംഗിനല്ലേ? സിംഗ് ഇന്‍ഡ്യ നിക്ഷേപത്തിനു തുറന്നു കൊടുത്തതുകൊണ്ടല്ലേ ഇത്രയേറെ നിക്ഷേപം ഗുജറാത്തിലേക്ക് വന്നത്?

ഇന്‍ഡ്യയെ നിക്ഷേപത്തിനു വേണ്ടി സിംഗ് തുറന്നുകൊടുത്തതിന്റെ വിടവില്‍ മോദി കര്‍ഷകരില്‍ നിന്ന് ഭൂമി തട്ടിപ്പറിച്ച് നിസാര വിലക്ക് കുത്തക മുതലാളിമാര്‍ക്ക് കൊടുക്കുന്നു. വെള്ളവും വൈദ്യുതിയും സൌജന്യമായി കൊടുത്ത് നികുതിയും ഒഴിവാക്കി കൊടുക്കുന്നു. കൊള്ളലാഭത്തില്‍  കണ്ണുള്ള എല്ലാവരും മുതല്‍ മുടക്കാന്‍ വരുന്നു. ചുളുവില്‍ ലാഭമുണ്ടാക്കാന്‍ ലഭിക്കുന്ന അവസരം ആരും വെറുതെ കളയില്ല.

ഇന്‍ഡ്യന്‍ സമ്പദ്‌വ്യവസ്ഥ ജപ്പാനെയും കവച്ചു വച്ച് ലോകത്തെ മൂന്നാമത്തെ സാമ്പതിക ശക്തി ആയി മാറിയിരിക്കുന്നു. ഗുജറാത്തെന്ന ഇട്ടവട്ടത്തില്‍ കിടന്ന് മോദി കാണിക്കുന്ന കസര്‍ത്തണതിന്റെ കാരണമെന്നും കൂടെ ഭക്തി മുഴുത്ത് ഭ്രാന്തു വന്നവര്‍ക്ക് വേണമെങ്കില്‍ വാദിക്കാം.ഈ വാര്‍ത്ത വായിച്ചതിനു ശേഷം.

India became 3rd-largest economy in 2011 from 10th in 2005

WASHINGTON: In a matter of six years, India emerged as the world's third-largest economy in 2011 from being the 10th largest in 2005, moving ahead of Japan, while the US remained the largest economy closely followed by China, latest figures have revealed.

vkayil said...

“സ്വന്തം പ്രസ്ഥാനത്തേക്കാള്‍ വലിയ നേതാവായി “സ്വയം” അവരോധിച്ചു.”


“”ഗുജറാത്തിലെ ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള എല്ലാ സംഘടനകളെയും മോദി നിഷ്പ്രഭമാക്കി. മോദി ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയാല്‍ ഇന്‍ഡ്യ മുഴുവന്‍ ഇതാവര്‍ത്തിക്കും. അതിന്റെ ഭവിഷ്യത്ത് ബോധ്യമായ ആര്‍ എസ് എസ്, ഹര്‍ ഹര്‍ മോദി എന്ന മുദ്രവാക്യം വിളിക്കുന്നത് വിലക്കുക പോലുമുണ്ടായി.”

“ഈ എതിര്‍പ്പിനെ ആര്‍ എസ് എസിന്റെ പിന്‍ബലത്തോടേ മോദി മറികടക്കുന്നു.”

അവാസ്തവും, പരസ്പര വിരുദ്ധവുമായ ഇതൊക്കെ വായീക്കുമ്പോൽ കാളിദാസന് എന്തോ പ്രത്യേക അജൻൻഡയുള്ളതുപോലെ തോന്നുന്നു. ജനാതിപത്യ ഇൻഡ്യയിൽ ഉമ്മാക്കി പറഞ്ഞു പേടിപ്പിക്കാന് കാളിദാസന് നടത്തുന്ന കസർത്തുകൾ ചിരിയാണ് ഉണർത്തുന്നത്.

kaalidaasan said...

>>>>അവാസ്തവും, പരസ്പര വിരുദ്ധവുമായ ഇതൊക്കെ വായീക്കുമ്പോൽ<<<<<

ഇതില്‍ എന്താണ്, അവാസ്തവവും പരസ്പര വിരുദ്ധവും ആയിട്ടുള്ളത്?

ഇന്‍ഡ്യയാകെ നശിച്ചിരിക്കുന്നു , മോദി വാന്നാലേ ഇന്‍ഡ്യ രക്ഷപ്പെടു , എന്നൊക്കെ പറയുന്നതല്ലെ അവാസ്തവം? മന്‍ മോഹന്‍ സിംഗ് ഭരിച്ച് ആറു വര്‍ഷം കൊണ്ട് ഇന്‍ഡ്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തി ആയി ഉയര്‍ന്നു എന്നത് ശരിയല്ലേ? അതും മോദിയുടെ കഴിവാണെന്നു താങ്കള്‍ക്കഭിപ്രായമുണ്ടോ? ഗുജറാത്തിന്റെ എല്ലാ ഉയര്‍ച്ചക്കും കാരണം മോദി ആണെന്നു പറയുന്നതല്ലേ അവാസ്തവം? ഗുജറാത്തെന്താ മോദി എന്ന മഹാരാജാവു ഭരിക്കുന്ന അംഗരാജ്യമാണോ? മന്‍ മോഹന്‍ സിംഗ് നടപ്പിലാക്കിയ ഉദാരവ്ത്കരണമില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ മലക്ക് കൊട്ടിപ്പാടുന്ന നിക്ഷേപം ഗുജറാത്തില്‍ വരുമായിരുന്നോ. കേന്ദ്ര സര്‍ക്കാരിനെ മറി കടന്ന് മോദിക്ക് നിക്ഷേപം ​കൊണ്ടു വരാന്‍ സാധിക്കുമായിരുന്നോ? മന്‍ മോഹന്‍ സിംഗിന്റെ നയമായ SEZ വഴി കൊടുത്ത സൌജന്യങ്ങള്‍ കാരണമല്ലേ നിക്ഷേപകര്‍ ഗുജറാത്തില്‍ എത്തിയത്?

മോദി തനിച്ചാണോ ഗുജറാത്തിലെ എല്ലാ കാര്യങ്ങളും ചെയ്യുന്നത്? അങ്ങനെയെങ്കില്‍ 2002 ല്‍ ഗുജറാത്തില്‍ കൊല്ലപ്പെട്ടവരെയൊക്കെ മോദി കൊലപ്പെടുത്തിയതാണെന്നും കൂടെ പറഞ്ഞുകൂടെ?

മോദിക്കു മുന്നെ ഗുജറാത്ത് ഭരിച്ച അമര്‍സിംഗ് ചൌധരി, മാധവ് സിംഗ് സോളങ്കി, ചിമന്‍ ഭായി പട്ടേല്‍ തുടങ്ങിയവരുടെ കാലത്ത് ഗുജറാത്തിന്, 16-17% സാമ്പത്തിക വളര്‍ച്ച ഉണ്ടായിരുന്നു. മോദി ഭരിച്ച 12 വര്‍ഷം അത് 8-9% മാത്രമായിരുന്നു. അതും ഉദാരവ്തകരണം അനിയന്ത്രിതമായി നടപ്പിലാക്കിയ ശേഷവും. ഇതൊക്കെ മനപൂര്‍വം മറച്ചു വച്ചിട്ടോ അറിയാതെയോ അല്ലേ മോദി ഭക്തര്‍  മോദിയേപ്പറ്റി ഇതുപോലെ അവാസ്തവങ്ങളായ കാര്യങ്ങള്‍ പറഞ്ഞു നടക്കുന്നത്. മോദിയുടെ സര്‍ക്കാര്‍ അസംബ്ളിയില്‍ നടത്തിയ നയ പ്രഖ്യാപന പ്രസംഗം പകര്‍ത്തി വച്ച് മലക്കിനേപ്പോലുള്ളവര്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹം  പറയുന്നതല്ല ശരി എന്ന് കണക്കുകള്‍ സഹിതം ഞാന്‍ പറയുന്നു. ഞാന്‍ എഴുതിയതില്‍ എന്താണു തെറ്റെന്ന് താങ്കള്‍ ചൂണ്ടിക്കാണിക്കുക. മറുപടി പറയാം.

അനന്ത് മോദിയെ ശ്രീബുദ്ധനോടാണു താരതമ്യം ​ചെയ്യുന്നത്. ഒരു ജാനധിപത്യ രാജ്യത്തെ തെരഞ്ഞെടുക്കപ്പെടുന്ന ജന പ്രതിനിധിയെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ഇതുപോലെ മഹ്ത്വവത്കരിക്കുന്നത് ആശാസ്യമാണോ?

kaalidaasan said...

>>>>“സ്വന്തം പ്രസ്ഥാനത്തേക്കാള്‍ വലിയ നേതാവായി “സ്വയം” അവരോധിച്ചു.”<<<<<

ബി ജെ പി എന്ന പ്രസ്ഥാനത്തിനു ഇന്‍ഡ്യയില്‍  മേല്‍വിലാസമുണ്ടാക്കി കൊടുത്തത് അദ്വാനി ആണെന്ന് അല്‍പ്പമെങ്കിലും സാമാന്യ വിവരമുള്ള ഏതൊരാള്‍ക്കും അറിയാം. അദ്ദേഹം ​ഭോപ്പാലില്‍ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അതിനെ തടഞ്ഞതാരായിരുന്നു? മോദിയല്ലേ? മറ്റുള്ളവര്‍ എതിര്‍ത്തിരുന്നെങ്കിലും മോദി എന്ന പ്രചാരണ സമിതി അധ്യക്ഷനും പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിക്കും അതിനെ മറി കടന്ന് അദ്വാനിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാമായിരുന്നു. പക്ഷെ മോദി അത് ചെയ്തില്ല. ഗുജറാത്ത് കൂട്ടക്കൊലയുടെ പേരില്‍ മോദിയെ പിരിച്ചു വിടാന്‍ ബാജ് പെയി തീരുമാനിച്ചപ്പോള്‍ അതിനെ എതിര്‍ത്തു തോല്‍പ്പിച്ചത് അദ്വാനിയായിരുന്നു. മോദി അതിനു ചെയ്ത പ്രത്യുപകാരാമാണിപ്പോഴത്തെ നിലപാട്. അതാണു മോദി എന്ന കാപട്യത്തിന്റെ ഗുരു ദക്ഷിണ.

മുതിര്‍ന്ന നേതാവായ ജോഷിയെ വാരാണസിയില്‍ നിന്നും അട്ടിപ്പായിച്ച് അവിടെ പോയി മത്സരിക്കാന്‍ എന്തിനാണു മോദി തീരുമാനിച്ചത്? വഡോദരയില്‍ നിന്നും മാത്രം മത്സരിച്ചാല്‍ പ്രധാന മന്ത്രി ആകാന്‍  സാധിക്കില്ലായിരുന്നോ? ജസ്വന്ത്  സിംഗ് എന്ന മുതിര്‍ന്ന നേതാവിനു സീറ്റു കൊടുക്കാതെ രണ്ടാഴ്ച്ച മുന്നെ കോണ്‍ഗ്രസില്‍ നിന്നും  കാലുമാറി വന്നയാള്‍ക്ക് ബാര്‍മറില്‍ മത്സരിക്കാന്‍  സീറ്റു കൊടുത്തത് മോദിയുടെ ധാര്‍ഷ്ട്യമല്ലേ?

ബി ജെ പി എന്ന പ്രസ്ഥാനത്തെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തി എടുത്ത എല്ലാ നേതാക്കളെയും അടിച്ചൊതൊക്കി മോദി പടയോട്ടം നടത്തുകയാണ്. അതിന്റെ പാരമ്യമാണ്, ബംഗാളില്‍ നടത്തിയ പ്രസംഗം. അവിടെ മോദി പറഞ്ഞത്, എന്നെ അധികാരം ​ഏല്‍പ്പിക്കൂ, ഞാന്‍ സുരാജ്യം തരാം എന്നാണ്.

With folded hands I say, give me your support & I will give Surajya: Narendra Modi in West Bengal

എന്റെ പാര്‍ട്ടിയെ അധികരം ഏല്‍പ്പിക്കൂ എന്നല്ല പറഞ്ഞത്. മോദി നടത്തുന്ന ഭൂരിഭാഗം പ്രസംഗങ്ങളിലും  സ്വയം പുകഴ്ത്തുകയാണു ചെയ്യാറുള്ളത്.

പണ്ട് ഒരു കോണ്‍ഗ്രസ് നേതാവ് ഇന്ദിരയാണ്, ഇന്‍ഡ്യ, ഇന്‍ഡ്യയാണ്, ഇന്ദിര എന്നു പറഞ്ഞു. ഇതുപോലെസ്തുതി പാഠകര്‍ പാടിപ്പുകഴ്ത്തിയപ്പോള്‍ ഇന്ദിര അതില്‍ മയങ്ങി വീണു പോയി. അതിന്റെ ഫലമായിരുന്നു അടിയന്തരാവസ്ഥയും കൂടെ വന്ന മറ്റ് അതിക്രമങ്ങളും. താന്‍ ഇന്‍ഡ്യയെ രക്ഷിക്കാന്‍ വന്ന മിശിഹ ആയിരുന്നുഎന്നാണ്, ഇന്ദിരയും കരുതിയിരുന്നത്. ഇപ്പോള്‍ സ്തുതി പാഠകര്‍ പടിപ്പാടി അധികാരം ​കിട്ടുന്നതിനു മുന്നെ താന്‍  ദൈവത്താല്‍ നിയോഗിക്കപ്പെട്ട മിശിഹാ ആണെന്നു വരെ മോദി പറയുന്നു.

അഹന്തയും ധര്‍ഷ്ട്യവും തലക്കു പിടിച്ചപ്പോള്‍ തെരഞ്ഞെടുപ്പു ചട്ടങ്ങള്‍  പോലും മോദി മറക്കുന്നു. വോട്ടു ചെയ്ത് ഇറങ്ങിയ ഉടനെ പാര്‍ട്ടി ഛിന്നം ഉയര്‍ത്തിക്കാട്ടിയതിനു കേസിലും അകപ്പെട്ടിരിക്കുന്നു. നിസാര കുറ്റമൊന്നും അല്ല. ഗുരുതരമായ പെരുമാറ്റ ചട്ടലംഘനമാണ്. ഇതുപോലെ അടിസ്ഥാന വിവരമില്ലാത്ത ഇദ്ദേഹം  ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആകതിരിക്കുന്നതാണു നല്ലത്.

മോദിയേക്കാള്‍ എന്തുകൊണ്ടും യോഗ്യര്‍ അദ്വാനിയും ചൌഹാനുമാണ്.

kaalidaasan said...

>>>>“”ഗുജറാത്തിലെ ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള എല്ലാ സംഘടനകളെയും മോദി നിഷ്പ്രഭമാക്കി. മോദി ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയാല്‍ ഇന്‍ഡ്യ മുഴുവന്‍ ഇതാവര്‍ത്തിക്കും. അതിന്റെ ഭവിഷ്യത്ത് ബോധ്യമായ ആര്‍ എസ് എസ്, ഹര്‍ ഹര്‍ മോദി എന്ന മുദ്രവാക്യം വിളിക്കുന്നത് വിലക്കുക പോലുമുണ്ടായി.”

“ഈ എതിര്‍പ്പിനെ ആര്‍ എസ് എസിന്റെ പിന്‍ബലത്തോടേ മോദി മറികടക്കുന്നു.”<<<<<


ഇതില്‍ എന്താണ്, പരസ്പര വിരുദ്ധത? ഗുജറാത്തിലെ ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള എല്ലാ സംഘടനകളെയും മോദി നിഷ്പ്രഭമാക്കി, എന്ന് ഞാന്‍ എഴുതിയത്, മോദി ആര്‍ എസ് എസിന്റെ നയങ്ങളൊക്കെ ഉപേക്ഷിച്ചു ,എന്നായിരിക്കും ഒരു പക്ഷെ താങ്കള്‍ മനസിലാക്കിയത്. ആര്‍ എസ് എസ് ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളൊക്കെ മോദി നേരിട്ട് ചെയ്തു എന്നാണ്, ഞാന്‍ എഴുതിയത്. ആര്‍ എസ് എസിന്റെ മാത്രമല്ല, ബജ് രംഗ ദളിന്റെയും  വിശ്വഹിന്ദു പരിഷത്തിന്റെയുമൊക്കെ നേതാക്കള്‍ ഗുജറാത്തില്‍ അപ്രസക്തരായി. എല്ലാം മോദി കയ്യിലൊതുക്കി. ബാജ് പെയ് ഇന്‍ഡ്യ ഭരിച്ചപ്പോള്‍ കാര്യങ്ങളൊക്കെ തീരുമാനിച്ചിരുന്നത് ആര്‍ എസ് ആയിരുന്നു. ആര്‍ എസ് എസിന്റെ വിരോധം സമ്പാദിക്കുന്നവര്‍ കറിവേപ്പില പോലെ വലിച്ചെറിയപ്പെടുകയും ചെയ്തു. മോദിക്ക് ഗുജറാത്തില്‍ അപ്രമാദിത്യം ഉള്ളതുകൊണ്ട് ആര്‍ എസ് എസിനു ദൈനം ദിന ഭരണത്തില്‍ ഇടപെടാന്‍ സാധിച്ചില്ല. മോദി അതിനവസരം കൊടുത്തില്ല. ആര്‍ എസ് എസ് പറയുന്നതിനു മുന്നെ തന്നെ അവരുടെ നയങ്ങള്‍ മോദി നടപ്പിലാക്കി. മോദി ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആയാല്‍ ഇത് തന്നെ അഖിലേന്ത്യ തലത്തില്‍ നടക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ്, ഹര്‍ ഹര്‍ മോദി മുദ്രവാക്യം വേണ്ട എന്ന് ആര്‍ എസ് എസ് പറഞ്ഞത്. വോട്ടെടുപ്പിനു മുന്നെ പ്രശ്നം വേണ്ട എന്നതുകൊണ്ട് മോദി അതിനോട് യോജിച്ചു. ബി ജെ പ്പിക്കുള്ളില്‍ മോദിയെ നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിയില്ല. അതുകൊണ്ടാണ്, ആര്‍ എസ് എസ് ഇടപെട്ട് ഈ സ്തുതി പാടല്‍ വേണ്ട എന്നു പറഞ്ഞത്. അധികാരം ​ലഭിച്ചു കഴിഞ്ഞാല്‍ മോദി ആര്‍ എസ് എസിന്റെ ഒരു തീട്ടൂരവും അനുസരിക്കില്ല. മോദിയെ വിമര്‍ശിക്കുന്നവര്‍ പകിസ്ഥാനിലേക്ക് പോകണമെന്നു കേള്‍ക്കുമ്പോള്‍ ആര്‍ എസ് എസ് കോള്‍മയിര്‍ കൊള്ളും. മോദി അദ്വാനിയേപ്പോലെ ചുവടു മാറിയാലേ ആര്‍ എസ് എസ് എതിര്‍ക്കൂ. അദ്വാനി ചെയ്തതുപോലെ "മണ്ടത്തരം" ചെയ്യാന്‍ മോദി തയ്യാറാകില്ല.

മോദി ആര്‍ എസ് എസ് കളരിയില്‍ പയറ്റി തെളിഞ്ഞ ആര്‍ എസ് എസ് കാരനാണ്. ആര്‍ എസ് എസിന്റെ നയങ്ങളേ മോദി നടപ്പിലാക്കു. പക്ഷെ ആര്‍ എസ് എസ് നേതാക്കളെ അവഗണിക്കും. അതാണു ഗുജറാത്തില്‍ ഉണ്ടായത്. അതു തന്നെ മോദി പ്രധാന മന്ത്രി അയാലും ഉണ്ടാകുമെന്ന് ആര്‍ എസ് സിനറിയാം. മോദി ഹൈന്ദവ ദേശീയതയുടെ വക്താവായതുകൊണ്ട് ആര്‍ എസ് എസ് അതൊക്കെ സഹിക്കും. തങ്ങളുടെ നയങ്ങള്‍ മോദി നടപ്പിലാക്കുന്നിടത്തോളം അവര്‍ക്കതില്‍ പ്രശ്നമില്ല. ജിന്ന മതേതര വാദി ആയിരുന്നു എന്ന് മോദി പറഞ്ഞു നോക്കട്ടെ. അപ്പോള്‍ കാണാം ആര്‍ എസ് എസ് എന്തു ചെയ്യുമെന്ന്.

അദ്വാനി പാകിസ്താനില്‍ പോയി ജിന്നയെ മതേതര വാദി എന്നു വിളിച്ചപ്പോള്‍ ആര്‍ എസ് എസ് അദ്ദേഹത്തിന്റെ രക്തം ചോദിച്ചു വാങ്ങി. പ്രതി പക്ഷ നേതാവിന്റെ സ്ഥാനത്തു നിന്നും പുറത്താക്കി. ആര്‍ എസ് എസിന്റെ ഈ മനോഭാവമാണ്, മോദി അദ്വാനിയെ അരിഞ്ഞു വീഴ്ത്താന്‍ ഉപയോഗിച്ചത്. അദ്വാനിക്ക് ഭോപ്പാല്‍ സീറ്റ് മോദി നിഷേധിച്ചപ്പോള്‍ ആര്‍ എസ് എസ് മോദിയെ പിന്തുണച്ചു. അതുകൊണ്ട് മോദിക്ക് എളുപ്പം അദ്വാനിയെ അമര്‍ച്ച ചെയ്യാനും ആയി. അദ്വാനിയും  മറ്റ് തല മുതിര്‍ന്ന നേതാക്കളും ഉയര്‍ത്തിയ വെല്ലുവിളി അര്‍ എസ് എസിന്റെ സഹായത്തോടെ തന്നെയാണ്, മോദി മറികടന്നത്. കാലം ചെന്നപ്പോള്‍ ഈ നേതാക്കള്‍ക്കൊക്കെ പക്വതയും സ്ഥലകാല ബോധവും യാഥാര്‍ത്ഥ്യ ബോധവും ഉണ്ടായി. ആര്‍ എസ് എസ് അതിഷ്ടപെടുന്നില്ല. നാളെ മോദിക്കും പക്വത ഉണ്ടായി കാര്യങ്ങളെ യാഥാര്‍ത്ഥ്യ ബോധത്തോടെ സമീപിച്ചു തുടങ്ങിയാല്‍ ആര്‍ എസ് മോദിയേയും അദ്വാനിയുടെ വഴിയെ അയക്കും.

vkayil said...

കാളിദാസൻ,

ഇന്ത്യൻ രാഷ്ട്രീയം ശ്രദ്ധിക്കുന്ന ആരും BJP യിൽ മോഡി "സ്വയം അവരോധിച്ചു" എന്ന് പറയില്ല. ഇത് സൗദി അറേബ്യ ഒന്നുമല്ലല്ലൊ.

''RSSനെ നിഷ്പ്രഭമാക്കി" യെന്നും, "ആര്‍ എസ് എസിന്റെ പിന്‍ബലത്തോടേ മോദി മറികടക്കുന്നു" എന്നും മുകളിൽ അടുത്തടുത്ത് കാളിദാസൻ എഴുതിയതാണ്.

''അനന്ത് മോദിയെ ശ്രീബുദ്ധനോടാണു താരതമ്യം ​ചെയ്യുന്നത്". Renunciation (ത്യജിക്കുക) എന്നതിനു ഉദാഹരണമായിട്ടാണെന്നുള്ളത് കാളിദാസന് മനസ്സിലായില്ലേ ? ഒരു വീടിനെ താജ്മഹാലോടുപമിച്ചാൽ, വീട് താജ്മഹലാണെന്നു അർത്ഥം വരുമോ?

അസത്യങ്ങളും,കുപ്രചരണവുമൊക്കെ വായിച്ചു ചിരിക്കാൻ ദേശാഭിമാനി, വീക്ഷണം,ചന്ദ്രിക,ജന്മഭൂമിയിലൊക്കെ വരുന്ന രാഷ്ട്രീയ ലേഖനങ്ങൾ തന്നെ ധാരാളം മതി, കാളിദാസനിൽ നിന്നും അത് പ്രതീക്ഷിക്കുന്നില്ല.

kaalidaasan said...

What They Said About Modi

NARENDRA MODI’s anger was palpable after the Godhra incident; he vowed revenge. Haresh Bhatt, the then national co-coordinator of the Bajrang Dal, was part of the meeting in which Narendra Modi told them they could do whatever they wanted for the next three days. After that, Bhatt says, “He asked us to stop and everything came to a halt.”

RAJENDRA VYAS, the VHP’s Ahmedabad city president, was consoled by Modi, who said, “Rajendrabhai, calm yourself, everything will be taken care of.”

NOT ONLY DID THE MODI government allow the mob fury to continue unabated, it also tried to shelter the perpetrators from the law. Modi himself arranged for Babu Bajrangi, the prime accused in the Naroda Patiya case, to stay at Gujarat Bhavan in Mount Abu, and transferred two judges to help Bajrangi get bail

SINCE THE POLICE were in control all over Gujarat, Modi instructed them to side with the Hindus, thus giving the rioters a free hand for three days until pressure from higher quarters necessitated the calling in of the army

AFTER THE NARODA PATIYA carnage, the chief minister himself went to the site and acknowledged the efforts of the Chhara tribe, who were key participants in the massacre at Naroda Patiya

ARVIND PANDYA, government counsel, is convinced that Modi’s strong leadership made the post-Godhra carnage possible

kaalidaasan said...

‘To Get Me Out On Bail, Narendrabhai Changed Judges Thrice’

TEHELKA: The day Patiya happened, didn’t Modi support you?

Bajrangi: He made everything all right, otherwise who would have had the strength... It was his hand all the way... If he’d told the police to do differently, they would have f****d us.... they could have... they had full control…

TEHELKA: They had control?

Bajrangi: They were very much in control all over the city, all over Gujarat… [But] for two days, Narendrabhai was in control… from the third day… a lot of pressure came from the top… Sonia-wonia and all came here…

• • •

TEHELKA: Didn’t Narendrabhai come to meet you [in jail]?

Bajrangi: If Narendrabhai comes to meet me, he’ll be in deep trouble… I didn’t expect to see him… Even today, I don’t expect it…

TEHELKA: Did he ever talk to you over the phone?

Bajrangi: That way I do get to speak to him… but not just like that… The whole world starts singing…

TEHELKA: But when you were absconding, then he…..

Bajrangi: Hmm… I did speak to him twice or thrice…

TEHELKA: He’d encourage you…

Bajrangi: Marad aadmi hai [he’s a real man], Narendrabhai… If he were to tell me to tie a bomb to myself and jump... it wouldn’t take even a second… I could sling a bomb around me and jump wherever I was asked to… for Hindus…

TEHELKA: Had he not been there,then Naroda Patiya, Gulbarg etc…

Bajrangi:Wouldn’t have happened.Would’ve been very difficult.

• • •

SEPTEMBER 1, 2007

TEHELKA: Did Narendrabhai come to Patiya the day of the massacre?

Bajrangi: Narendrabhai came to Patiya… He could not make it to the place of the incidents because there were commando-phamandos with him… But he came to Patiya, saw our enthusiasm and went away… He left behind a really good atmosphere…

TEHELKA: Said you were all blessed…

Bajrangi: Narendrabhai had come to see that things didn’t stop the next day… He went all around Ahmedabad, to all the places where the miyas [Muslims] were, to the Hindu areas… told people they’d done well and should do more…

• • •

Bajrangi: [After the massacre] the commissioner issued orders [against me]… I was told to leave my home… I ran away… Narendrabhai kept me at… the Gujarat Bhavan at Mount Abu for fourand- a-half months… After that, [I did] whatever Narendrabhai told me to… Nobody can do what Narendrabhai has done in - Gujarat… If I did not have the support of Narendrabhai, we would not have been able to avenge [Godhra]… [After it was over,] Narendrabhai was happy, the people were happy, we were happy… I went to jail and came back… and returned to the life I’d led before.

• • •

Bajrangi: Narendrabhai got me out of jail…… He kept on changing judges…. He set it up so as to ensure my release, otherwise I wouldn’t have been out yet... The first judge was one Dholakiaji... He said Babu Bajrangi should be hanged — not once, but four-five times, and he flung the file aside... Then came another who stopped just short of saying I should be hanged… Then there was a third one… By then, four-and-a-half months had elapsed in jail; then Narendrabhai sent me a message... saying he would find a way out... Next he posted a judge named Akshay Mehta… He never even looked at the file or anything…. He just said [bail was] granted… And we were all out... We were free….. For this, I believe in God… We are ready to die for Hindutva...

kaalidaasan said...

‘‘His Rage Was Great’’

Ramesh Dave:We went to the [VHP] office that night… the atmosphere was very disturbing… Everybody felt that [we had taken it] for so many years… Narendrabhai gave us great support…

TEHELKA: What was his reaction when he reached Godhra?

Dave: In Godhra, he gave a very strong statement… He was in a rage… He’s been with the Sangh from childhood… His anger was such… he didn’t come out into the open then but the police machinery was turned totally ineffective…

kaalidaasan said...

‘He Has Done What No CM Ever Has’

TEHELKA: What was Narendra Modi’s reaction when the Godhra incident happened?

Haresh Bhatt: I can’t tell you this… but I can say it was favourable… because of the understanding we shared at that time…

TEHELKA: Tell me something… Did he…

Bhatt: I can’t give a statement... But what he did, no chief minister has ever done …

TEHELKA: I won’t quote it anywhere…For that matter… I am not even going to quote you

Bhatt: He had given us three days… to do whatever we could. He said he would not give us time after that… He said this openly...After three days, he asked us to stop and everything came to a halt…

TEHELKA: It stopped after three days… Even the army was called in.

Bhatt: All the forces came… We had three days… and did what we had to in those three days...

TEHELKA: Did he say that?

Bhatt: Yes… That is why I am saying he did what no chief minister can do…

TEHELKA: Did he speak to you?

Bhatt: I told you that we were at the meeting.

• • •

Bhatt: He had to run the government... the trouble he is facing now... there are several cases being re-opened... people are rebelling against him...

TEHELKA: People in the BJP are revolting against him...

Bhatt: People in the BJP… whatever he has done has made him a larger-than-life figure and the other politicians cannot bear to see that...

kaalidaasan said...

‘We Were Blessed, He Told Us’’

Suresh Richard: [On the day of the massacre] we did whatever we did till quite late in the evening… At around 7.30… around 7.15, our Modibhai came… Right here, outside the house… My sisters garlanded him with roses…

TEHELKA: Narendrabhai Modi…

Richard: Narendra Modi… He came with black commandos… got down from his Ambassador car and walked up here…. All my sisters garlanded him… a big man is a big man after all…

TEHELKA: He came out on the road?

Richard: Here, near this house…Then he went this way… Looked at how things were in Naroda…

TEHELKA: The day the Patiya incident happened…

Richard: The same evening…

TEHELKA: 28 February …

Richard: 28…

TEHELKA: 2002…

Richard: He went around to all the places… He said our tribe was blessed… He said our mothers were blessed [for bearing us]…

TEHELKA: He came at about 5 o’ clock or at 7?

Richard: Around 7 or 7.30… At that time there was no electricity… Everything had been burnt to ashes in the riots…

• • •

TEHELKA: Now, after that day when Narendrabhai Modi visited your home, the day of the Naroda Patiya massacre, has he ever been back here again?

Richard: Never.

kaalidaasan said...

‘Were Modi Not A Minister, He Would Have Burst Bombs’

Arvind Pandya: [The Muslims of Godhra] thought they could get away with it because the Gujarati is mild by nature. In the past, they had beaten the Gujarati, they have even beaten the entire world, and nobody has shown any courage… Nobody had ever resisted them… They thought they’d get away with it just like they always do, but they used to get away with it because there was Congress rule here earlier… To get their votes, the Congress would suppress Gujaratis and Hindus… But this time, they were thrashed… It is Hindu rule now… All of Gujarat is ruled by Hindus, and that too from the VHP and the BJP…

TEHELKA: They miscalculated…

Pandya: No, what would have happened… If it were a Congress government, then they would have never allowed Hindus to beat Muslims, they would have used their administrative force just to drag the Hindus down… They never stop [Muslims] from violence… They’ll tell Hindus to maintain peace but will never do anything to touch them [Muslims]… They would never have done anything, even in cases like [Godhra], but in this case, there was a Hindu-based government and… so, people were ready and the state was also ready… This is a good connivance [sic].

TEHELKA: This was the good fortune of the Hindu community… the entire Hindu samaj.

Pandya: And let us say the ruler was also strong in nature because he gave, just take the revenge and I am ready… We must first salute Kalyan Singh because he accepted every kind of liability before the Supreme Court, saying… I did this, I was the party….

TEHELKA: Later on, when he changed the party…

Pandya: He did, but he was the founder person, he just stood before the Supreme Court boldly and said that I am the person…

TEHELKA: Took sole responsibility.

Pandya: Thereafter, the second hero by the name of… Narendra Modi came and he gave oral instructions to the police to remain with the Hindus, because the entire kingdom is with the Hindus.

JUNE 8, 2007

TEHELKA: Sir, is it true that when Modi went to Godhra on February 27, that VHP workers attacked him?

Pandya: No, they didn’t. It’s like this… There are 58 bodies… and it’s evening… people are bound to say,
what have you done…

TEHELKA: From 8 in the morning till evening, he didn’t land up… So, when things got heated, then Modi ji got angry and he…

Pandya: No it’s not like that… Modi’s been on our line for a long time… Forget that matter… But he’s occupying a post, so naturally there are more limitations… and he has quite a few… It is he who gave all signals in favour of the Hindus… If the ruler is hard, then things can start happening…

TEHELKA: Did you meet… Narendra Modi after he returned from Godhra on the 27th?

Pandya: No, I will not answer queries on this… I shouldn’t...

TEHELKA: Sir, I want to know what was his first reaction?

Pandya: When Narendra Modi first heard it over the phone, his blood was boiling… Tell me, what else do I say… I’ve given you some hints and I can’t reveal more than that… nor should I say it…

TEHELKA: I wanted to know this… what his first reaction was…

Pandya: No, his reaction was like this: if he were not a minister, he would have burst bombs… If he had the capacity and was not a minister he would have detonated a few bombs in Juhapura [a Muslimdominated locality in Ahmedabad].

kaalidaasan said...

‘Revenge Was His Promise’

TEHELKA: I wanted to know… about Narendra Modi… what were his first words [after the Godhra train incident]? What did he tell all of you?...

Rajendra Vyas: He first said that we would take revenge… the same thing I myself had said publicly… I hadn’t even eaten anything then… Hadn’t even had a drop of water… I was in such a rage that so many people had died, tears were flowing from my eyes… but when I started using my strength… started abusing… he [Modi] said, Rajendrabhai, calm yourself, everything will be taken care of… What did he mean when he said that everything would be taken care of?… All those who were meant to understand, understood…

kaalidaasan said...

പിന്നെ എന്തുകൊണ്ട് ഈ വിവരങ്ങള്‍ ഏതെങ്കിലും അന്വേഷണ സംഘത്തോട് പറയുന്നില്ല എന്ന ന്യായമായ ചോദ്യം വരും. ഈ സത്യങ്ങളൊക്കെ പലരും സ്വകാര്യ സംഭാക്ഷണങ്ങളില്‍ പറഞ്ഞവയാണ്. ഇവരൊന്നും മോദിയെ ശിക്ഷിക്കാന്‍ വേണ്ടി ഒരു കോടതിയിലും ഇത് സമ്മതിക്കില്ല. അതിന്റെ കാരണങ്ങള്‍ രണ്ടാണ്. ഒന്ന് മോദി ചെയ്തത് ശരി ആണെന്ന് ഇവര്‍ വിശ്വസിക്കുന്നു. രണ്ട്, ഇതൊക്കെ നീതിപീഠത്തോട് പറഞ്ഞാല്‍ ഹരെന്‍ പാണ്ഡ്യയുടെ ഗതി വരും എന്ന് ഇവര്‍ക്ക് ശരിക്കും അറിയാം.

ഗുജറാത്ത് ആഭ്യന്ത്രര മന്ത്രി ആയിരുന്ന പാണ്ഡ്യ ചെയ്ത തെറ്റ്, ഗോധ്ര സംഭവത്തില്‍ മരിച്ചവരുടെ ജഡം അഹമ്മദാബാദില്‍ കൊണ്ടു വന്ന് ആഘോഷ മക്കാന്‍ മോദി നടത്തിയ ശ്രമത്തെ എതിര്‍ത്തതായിരുന്നു. ഗോധ്ര സംഭവം  ഉണ്ടായപ്പോള്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മുസ്ലിം നേതാക്കളുമായി ഒരു കൂടിക്കാഴ്ച പോലും ഹരെന്‍ പാണ്ഡ്യ ഒരുക്കിയിരുന്നു. രക്ത ചൊരിച്ചില്‍ ഒഴിവാക്കാന്‍ ഉദ്ദേശിച്ചായിരുന്നു അത് ചെയ്തതും. പക്ഷെ മോദിയും ബി ജെ പിയിലെ മറ്റ് തീവ്രവാദികളും അദ്ദേഹത്തെ അധിക്ഷേപിച്ച് നിശബ്ദനാക്കുകയാണുണ്ടായത്.

Haren Pandya

Haren Pandya was the Home Minister of the Gujarat State in India. He was murdered in 2003 in Ahmedabad, Gujarat, when he was sitting in his car (place of his murder is contentious, after a morning walk in the Law Garden area in Ahmedabad.

After the Godhra riots, it was reported that Pandya, in a cabinet meeting, had opposed the bringing of the bodies of the victims of Godhra carnage to Ahmedabad because that would arouse passion. He was the only person able to arrange meetings between Victim's family members and Muslim leaders for Peace talk But he was shouted down at the meeting by some ministers

അതിനു ശേഷം പാണ്ഡ്യ ദുരൂഹ സഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഹരെന്‍ പാണ്ഡ്യയെ സൊഹ്രാബുദ്ധിന്‍ ഷേക്കിനേക്കൊണ്ട് വക വരുത്തിച്ചതാണെന്ന പ്രബലമായ ഒരു വിശ്വാസമുണ്ട്. അത് തെറ്റാവാന്‍ സാധ്യതയുമില്ല.

DG Vanzara sings about Haren Pandya murder, says it was political conspiracy: CBI

The CBI is learnt to have got some fresh clues to the sensational killing of former Gujarat home minister Haren Pandya after the agency's officials on Friday questioned deputy inspector general D G Vanzara, who is in judicial custody in connection with a string of fake encounters.

During his interrogation by a CBI team, led by DIG Sandeep Tamagde, Vanzara hinted at a political conspiracy behind Pandya's killing, sources said. Vanzara reportedly spoke about the role of Sohrabuddin in Pandya's murder here in March 2003, sources said.

അല്ലെങ്കില്‍ അയാളെ ഹൈദെരബാദില്‍ നിന്നും തട്ടിക്കൊണ്ടു വന്ന് അഹമ്മദാബാദില്‍ വച്ച് കൊലപ്പെടുത്തിയിട്ട്, തന്നെ വധിക്കാന്‍ വന്ന ഭീകരനാണെന്ന് മോദി അവകാശപ്പെടേണ്ടതില്ലായിരുന്നു. മറ്റേതെങ്കിലും കേസില്‍ പിടിക്കപ്പെട്ടാല്‍ ഒരു പക്ഷെ ഹരെന്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയതൊക്കെ പുറത്തു പറഞ്ഞാലോ എന്ന പേടിയായിരിക്കാം അയാളെ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്താന്‍ മോദിയെ പ്രേരിപ്പിച്ചതും. സൊഹ്രാബുദ്ദിനെ കൊലപ്പെടുത്തിയതിന്റെ തെളിവ് നശിപ്പിക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ ഭാര്യയേയും കൊലപ്പെടുത്തി. എന്നിട്ട് അവരേക്കുറിച്ച് അറിയുകപോലുമില്ല എന്ന കള്ളം വര്‍ഷങ്ങളോളം  മോദി പറഞ്ഞു നടന്നു. അവസാനം ഗത്യന്തരമില്ലാതെ വന്നപ്പോള്‍ സു[പ്രീം കോടതിയില്‍ അത് സമ്മതിക്കേണ്ടിയും  വന്നു.

Kauser Bi killed, body burnt; Gujarat govt to SC

April 30, 2007 13:32 IST

In a shocking revelation, the Gujarat government on Monday admitted before the Supreme Court that Kauser Bi, wife of fake encounter victim Sohrabuddin Sheikh, has been killed and her body burnt.

An action taken report on the investigation, submitted in a sealed cover to the court, said the mortal remains of Kauser Bi were burnt. The fact about the killing of the woman was disclosed during the custodial interrogation of the three IPS officers arrested in connection with the fake encounter of Sheikh on November 22-23, 2005.

kaalidaasan said...

>>ഇന്ത്യൻ രാഷ്ട്രീയം ശ്രദ്ധിക്കുന്ന ആരും BJP യിൽ മോഡി "സ്വയം അവരോധിച്ചു" എന്ന് പറയില്ല. ഇത് സൗദി അറേബ്യ ഒന്നുമല്ലല്ലൊ. <<<<

ഇന്‍ഡ്യന്‍ രാഷ്ട്രീയം ശ്രദ്ധിക്കുന്ന വ്യക്തി തന്നെയാണ്, ഞാനും. ബി ജെ പിയിലെ മുതിര്‍ന്ന നേതാക്കളായ അദ്വാനി, ജോഷി, കല്‍ രാജ് മിശ്ര, സുഷമ സ്വരാജ്, ലാല്‍ജി ടാണ്ടന്‍ ,ജസ്വന്ത് സിംഗ് , ജസ്വന്ത് സിന്ഹ, സുധീര്‍ കുല്‍ക്കര്‍ണി, ശിവ രാജ് സിംഗ് ചൌഹാന്‍, രമണ്‍ സിംഗ് തുടങ്ങിയവരുടെ ഒക്കെ എതിര്‍പ്പിനെ മറികടന്ന് എങ്ങനെയാണ്, മോദി പ്രചരണ സമിതി അധ്യക്ഷനായതും, പ്രധാന മന്ത്രി സ്ഥാനര്‍ത്ഥി ആയതും? മോദിയെ പിന്തുണച്ചത് രാജ് നാഥ് സിംഗും, അരുണ്‍ ജൈറ്റ്ലിയും, വസുന്ധരയും മാത്രമല്ലേ?

ആര്‍ എസ് എസിന്റെ പിന്‍ബലത്തോടെ തന്നെയാണ്, മോദി ഇവരെയൊക്കെ ഒതുക്കിയത്.
എന്തിനാണ്, മോദി ജോഷിയെ ഓടിച്ച് വാരാണസിയില്‍ മത്സരിക്കുന്നത്? വഡോദരയില്‍ മാത്രം മത്സരിച്ചാല്‍ പോരായിരുന്നോ? എന്തിനാണു അദ്വനിക്ക് ഭോപ്പാല്‍ സീറ്റു നിഷേധിച്ചത്? വേണമെങ്കില്‍ എന്റെ ദയയില്‍ ഗാന്ധിനഗറില്‍ മത്സരിച്ച് ജയിച്ചോളൂ എന്നാണ്, അദ്വാനിക്ക് നല്‍കിയ സന്ദേശം.

ബി ജെ പി ഒരു ജനാധിപത്യ പാര്‍ട്ടി ആണെന്നു തന്നെയാണു ഞാന്‍ കരുതിയിരുന്നത്. ഗുജറാത്തില്‍ മോദിയുടെ ഏകാധിപത്യമാണ്, അതു പോലെ ഇപ്പോള്‍ ബി ജി പിയുലും മോദിയുടെ ഏകാധിപത്യമാണ്. അദ്വാനിയോടുള്ള ദേഷ്യം തീര്‍ക്കാന്‍ ആര്‍ എസ് എസ് ഇപ്പോള്‍ മോദിക്കു പിന്നാലെ കൂടുന്നു. മോദി ആ അവസരം മുതലെടുത്ത് ചോദ്യം ചെയ്യാനാവാത്ത നേതാവായി മാറിയിരിക്കുന്നു. ഒരു തരം സൌദി അറേബ്യ പോലെ.

kaalidaasan said...

>>''RSSനെ നിഷ്പ്രഭമാക്കി" യെന്നും, "ആര്‍ എസ് എസിന്റെ പിന്‍ബലത്തോടേ മോദി മറികടക്കുന്നു" എന്നും മുകളിൽ അടുത്തടുത്ത് കാളിദാസൻ എഴുതിയതാണ്. <<<<

അടുത്തടുത്തൊന്നുമല്ലല്ലോ എഴുതിയത്. രണ്ട് സാഹചര്യങ്ങള്‍ വിശദീകരിച്ചപ്പോഴല്ലേ. ഗുജറാത്തില്‍ സംഘ പരിവാറിന്റെ ഒരു സംഘടനക്കും മേല്‍ക്കൈ ഇല്ല. എല്ലാം മോദി തന്നെ തീരുമാനിക്കുന്നു. തൊഗാഡിയ ഒക്കെ മോദിയെ വെറുക്കാന്‍ കാരണം  അതാണ്. അത് ഗുജറാത്തിലെ സഹചര്യം  വിവരിച്ചപ്പോള്‍ എഴുതിയതാണ്,

ദേശിയ രാഷ്ട്രിയമായപ്പോള്‍ ആര്‍ എസ് എസ് പ്രകടമയി അദ്വാനിയെ എതിര്‍ക്കുന്നുണ്ട്. ജിന്നയെ പ്രകീര്‍ത്തിച്ചപ്പോള്‍ അവര്‍ അദ്വാനിയെ പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനത്തു നിന്നും മാറ്റി. പിന്നീട് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തു നിന്നും മാറ്റി. മോദിയുടെ പ്രധന്‍ മന്ത്രി മോഹത്തിന്റെ മുന്നിലുള്ള ഏക വിലങ്ങു തടി അദ്വാനി മാത്രമാണ്. അദ്ദേഹത്തെ ഒഴിവക്കാന്‍ ആര്‍ എസ് എസിനെ മോദി ഉപയോഗപ്പെടുത്തി. അതേ ഞാന്‍ പറഞ്ഞുള്ളു. ഇതിന്റെയൊക്കെ പേരില്‍ അദ്വാനി ഇടഞ്ഞു നില്‍ക്കുന്നത് താങ്കളറിഞ്ഞിട്ടില്ല എങ്കില്‍ എനിക്ക് കൂടതലൊന്നും പറയാനില്ല.

kaalidaasan said...

>>'''അനന്ത് മോദിയെ ശ്രീബുദ്ധനോടാണു താരതമ്യം ​ചെയ്യുന്നത്". Renunciation (ത്യജിക്കുക) എന്നതിനു ഉദാഹരണമായിട്ടാണെന്നുള്ളത് കാളിദാസന് മനസ്സിലായില്ലേ ? ഒരു വീടിനെ താജ്മഹാലോടുപമിച്ചാൽ, വീട് താജ്മഹലാണെന്നു അർത്ഥം വരുമോ?<<<<

അതെ renunciation എന്നതിനുദാഹരണം ആയിട്ടു തന്നെയാണ്.

എന്താണ്, ശ്രീബുദ്ധന്‍ renounce  ചെയ്തത്? എല്ലാ ഭൌതികസുഖങ്ങളുമല്ലേ? അല്ലാതെ സ്ത്രീ സുഖം മാത്രമായിട്ടാണോ? രാജ്യം ത്യജിച്ചു. ഭരണാധികാരം ത്യജിച്ചു. എല്ലാ സുഖ സൌകര്യങ്ങളും ത്യജിച്ചു . ഭാര്യയെയും  മകനെയും അതിന്റെകൂടെ ത്യജിച്ചു.

മോദി എന്താണ്, renounce ചെയ്തത്? ഭരണാധികാരം ​renounce ചെയ്തോ? മുഖ്യമന്ത്രിയുടെ സുഖ സൌകര്യങ്ങള്‍ renounce ചെയ്തോ? അംഗരക്ഷകരെ renounce ചെയ്തോ? ജെറ്റ് വിമാനഗ്ത്തില്‍ പറന്നു നടക്കുന്നത് renounce ചെയ്തോ?

ആകേക്കൂടെ വിവാഹം  കഴിച്ച ഉടനെ ഭാര്യയെ ഉപേക്ഷിച്ചു. അത് സന്യസിക്കാനൊന്നുമല്ലല്ലോ. ആര്‍ എസ് എസില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വിവാഹം കഴിക്കാന്‍ പാടില്ല എന്ന നിബന്ധന ഉള്ളതുകൊണ്ടു മാത്രമല്ലേ?. വിവാഹം കഴിച്ചു എന്ന സത്യം ആര്‍ എസ് എസ് അധികാരികളോട് മറച്ചു വച്ചു. ഇത്രകാലവും ലോകത്തോടും മറച്ചു വച്ചു.

ഭാര്യയെ ഉപേക്ഷിച്ചതാണെങ്കില്‍ ഇപ്പോള്‍ ഭാര്യ ഉണ്ട് എന്നു സമ്മതിക്കുന്നത് നുണയല്ലേ?

ഭാര്യയെ renounce ചെയ്തിട്ട് പിന്നെ എന്തിനാണ്, മകളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുന്നത്?

kaalidaasan said...

അസത്യങ്ങളും,കുപ്രചരണവുമൊക്കെ വായിച്ചു ചിരിക്കാൻ ദേശാഭിമാനി, വീക്ഷണം,ചന്ദ്രിക,ജന്മഭൂമിയിലൊക്കെ വരുന്ന രാഷ്ട്രീയ ലേഖനങ്ങൾ തന്നെ ധാരാളം മതി, കാളിദാസനിൽ നിന്നും അത് പ്രതീക്ഷിക്കുന്നില്ല.

ഞാന്‍ എഴുതിയതില്‍ ഏതൊക്കെ ആണ്, അസത്യവും കുപ്രചരണവുമെന്ന് താങ്കള്‍ ചൂണ്ടിക്കാണിക്കുക. ഇവിടെ എഴുതിയ പല കാര്യങ്ങളും ഞാന്‍ ഇതിനു മുന്നെ പലയിടത്തും എഴുതിയിട്ടുള്ളവയാണ്. മോദി എന്ന വ്യക്തിയേക്കുറിച്ച് ഞാന്‍ അറിഞ്ഞിട്ടുള്ള കാര്യങ്ങള്‍ തന്നെയാണെഴുതിയത്. അതില്‍ ഏതാണ്, അസത്യമെന്നു പറഞ്ഞാല്‍ മനസിലാക്കാന്‍ വേണ്ടി ചോദിക്കുന്നതാണ്. തെറ്റാണെങ്കില്‍ ഞാന്‍ തിരുത്താന്‍ തയ്യാറാണ്.

vkayil said...

മോഡിയെ താറടിച്ചു കാണിക്കാൻ കാളിദാസന് Tehelka യെ ആശ്രയിക്കേണ്ട ഗതികേടാണ് (Tejpal ഇപ്പോൾ ബലാത്സംഗ കേസിൽ അഴിയെണ്ണുന്നു, കപിൽ സിബലുമായി ചെയ്ത മറ്റു പലേ ഉപജാപങ്ങളും പുറത്തു വന്നു കൊണ്ടിരിക്കുന്നു !)

അച്ചുതാനന്ദനും, കേജ്രിവാളുമൊക്കെ പ്ലെയിനിൽ യാത്ര ചെയ്യുന്നത് കാളിദാസന് ഒളിച്ച്‌വെക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ് (മോഡിയുടെ പ്ലെയിൻ യാത്ര വിശദമായി കൊടുത്തിട്ടുണ്ട് !)

അധികാര രാഷ്ട്രീയ മത്സരത്തിൽ മോഡി സോണിയയെയും മറ്റും (അച്ചുതാനന്തനടക്കം) കുറച്ചു മുന്നേറി നില്ക്കുന്നു എന്ന് തൽകാലം പറയാം, പുണ്യവാളന്മാരായി ഇതിലാരുമില്ല. ജനാധിപത്യ, നിയമ വ്യവസ്ഥക്കുള്ളിൽ നിന്നുകൊണ്ട് തന്നെ വികസനവും, സമാധാനവും കൊണ്ടുവരുന്നതിൽ മോഡി എത്രയോ മുന്നിലാണെന്ന് സ്വതന്ത്ര agencyകളുടെ റിപ്പോർട്ടുകൾ പത്തിന് നൂറെന്ന കണക്കിൽ ഇവിടെ നിരത്താൻ കഴിയും. സെക്കുലറിസം, സോഷ്യലിസം എന്നൊക്കെ പറഞ്ഞു ജനങ്ങളെ പറ്റിക്കാതെ, കേജ്രിവാളിനെപ്പോലെ ഭരണം കിട്ടിയപ്പോൾ വിരണ്ടോടാതെ, ചെയ്ത വികസനത്തിന്റെ പേരിൽ തന്റേടത്തോടെ വോട്ടു ചോദിക്കുന്ന ഒരു നേതാവിനെ ഇന്ത്യയിൽ വേറെ കാണിക്കാൻ കഴിയുമോ ?

നുണ, കുപ്രചരണം എളുപ്പത്തിൽ തിരിച്ചറിയാവുന്നവരും കാളിദാസന്റെ വായനക്കാരിൽ ഉണ്ടെന്ന് മനസ്സിലാക്കുക.

kaalidaasan said...

>>>മോഡിയെ താറടിച്ചു കാണിക്കാൻ കാളിദാസന് Tehelka യെ ആശ്രയിക്കേണ്ട ഗതികേടാണ് (Tejpal ഇപ്പോൾ ബലാത്സംഗ കേസിൽ അഴിയെണ്ണുന്നു, കപിൽ സിബലുമായി ചെയ്ത മറ്റു പലേ ഉപജാപങ്ങളും പുറത്തു വന്നു കൊണ്ടിരിക്കുന്നു !) <<<<

മോദിയെ ഞാന്‍ താറടിച്ചു കാണിക്കേണ്ട ആവശ്യമുണ്ടോ? ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മേല്‍ ഇഷ്ടം പോലെ താറില്ലേ? 2002 മുതല്‍ അതുണ്ട്. ഗുജറാത്ത് കൂട്ടക്കൊലയും,  അനേകം വ്യാജഏറ്റുമുട്ടലുകളും, ഭാര്യ ഇല്ലെന്നു പറഞ്ഞു നടന്നതും, ഒരു പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുന്നതും, അമേരിക്ക വിസ നിഷേധിച്ചതും, മമതാ ബാനര്‍ജി മുതല്‍ ജയലളിത വരെയുള്ള രാഷ്ട്രീയ നേതാക്കള്‍ പലതും വിളിച്ചു പറയുന്നതും, നിസാര വിലക്ക് പൊതു സ്വത്ത് വ്യവസായ കുത്തകകള്‍ക്ക് കൊടുക്കുന്നതുമൊക്കെ താറിന്റെ ഗുണം  കൊണ്ടല്ലേ?

തെഹല്‍ക്ക ഗുജറാത്ത് കൂട്ടക്കൊലയില്‍ മോദിയുടെ പങ്ക് പുറത്തു കൊണ്ടു വന്നു. തെഹല്‍ക്ക അതു പറയുന്നതിനു മുന്നെ തന്നെ ഞാന്‍ ഇതൊക്കെ വിശ്വസിച്ചിരുന്നതാണ്.

തരുന്‍ തേജ്പാല്‍ എന്തൊക്കെ ചെയ്താലും അത് മോദിയുടെ കയ്യിലുള്ള രക്തക്കറ മായ്ച്ചു കളയില്ല.

kaalidaasan said...

>>>അച്ചുതാനന്ദനും, കേജ്രിവാളുമൊക്കെ പ്ലെയിനിൽ യാത്ര ചെയ്യുന്നത് കാളിദാസന് ഒളിച്ച്‌വെക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ് (മോഡിയുടെ പ്ലെയിൻ യാത്ര വിശദമായി കൊടുത്തിട്ടുണ്ട് !)<<<<

അച്യുതാനന്ദനും കെജ്‌രിവാളും അധികാര സ്ഥാനത്തിരുന്ന് ആനുകൂല്യങ്ങള്‍ നല്‍കിയ ആരുടെയെങ്കിലും വിമാനത്തില്‍  യാത്ര ചെയുയ്തിട്ടുണ്ടെങ്കില്‍ താങ്കള്‍കത് പരസ്യമാക്കാം.

ചതുരശ്ര മീറ്ററിന്, ഒരു രൂപക്ക് ആയിരക്കണക്കിനേക്കര്‍ ഭൂമി കര്‍ഷകരില്‍ നിന്നൊക്കെ പിടിച്ചെടുത്ത് അദാനിക്ക് മോദി നല്‍കി. അതിന്റെ വിശദാംശങ്ങള്‍ ഞാന്‍ എഴുതിയിട്ടുമുണ്ട്. അതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ താങ്കള്‍ ചൂണ്ടിക്കാണിക്കുക. കുപ്രചരണമെന്നു പറഞ്ഞാല്‍ മറുപടി ആകില്ല.

മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് മോദി അദാനിക്ക് പല ആനുകൂല്യങ്ങളും നല്‍കുന്നു. പ്രത്യുപകാരമായി അദാനി ജെറ്റും ഹെലികോപ്റ്ററുകളും മോദിക്ക് തെരഞ്ഞെടുപ്പു പ്രചരണത്തിനു വിട്ടു നല്‍കുന്നു. അത് പരിതോഷികം സ്വീകരിക്കുന്നതായേ എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നുള്ളു. അദാനിയുടെ കമ്പനയില്‍ നിന്നല്ലാതെ വേറെ ഏതെങ്കിലും കമ്പനിയില്‍ നിന്നും മോദി വിമാനങ്ങള്‍ വാടകക്ക് എടുത്തിരുന്നെങ്കില്‍ ഞാനീ ആക്ഷേപം ഉന്നയിക്കില്ലായിരുന്നു.

എന്തുകൊണ്ട് മോദി ഒരു തെരഞ്ഞെടുപ്പു പ്രചരണ വേദിയിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ലക്ഷം കോടികളുടെ അഴിമതിയുടെ കഥ പറയുന്നില്ല? അത് അഴിമതി അല്ല എന്ന് മോദിക്കു തോന്നുന്നുണ്ടോ? കുത്തകളെ സഹായികുന കാര്യത്തില്‍ മോദിയും കോണ്‍ഗ്രസും ഒന്നുപോലെ ആണ്. മോദി എവിടെയും വിളിച്ചു കൂവുന്നത് അമ്മയുടെയും മകന്റെയും ദുര്‍ഭരണത്തെ ആണ്. അടുത്ത നാളുകളില്‍ റൊബര്‍ട്ട് വാദ്രയെ കയറി പിടിച്ചിട്ടുണ്ട്. രാജസ്ഥാന്‍ തെരഞ്ഞെടുപ്പു സമയത്ത് അധികാരത്തിഉലേറിയാല്‍ ഉടനെ വാദ്രയെ ജയിലില്‍ ഇടുമെന്ന് വീമ്പു പറഞ്ഞിരുന്നു. ഇപ്പോള്‍ അഞ്ചു മാസം  കഴിഞ്ഞു,. വാദ്ര മോദിയെ കളിയാക്കി കൊണ്ട് കൂസലില്ലാതെ നടക്കുന്നു.

kaalidaasan said...

>>>അധികാര രാഷ്ട്രീയ മത്സരത്തിൽ മോഡി സോണിയയെയും മറ്റും (അച്ചുതാനന്തനടക്കം) കുറച്ചു മുന്നേറി നില്ക്കുന്നു എന്ന് തൽകാലം പറയാം, പുണ്യവാളന്മാരായി ഇതിലാരുമില്ല.<<<<

താങ്കളെന്തിനാണ്, സോണിയ അച്യുതാനന്ദന്‍ എന്നീ പേരുകള്‍ എടുത്തു പറയുന്നത്? മറ്റ് രാഷ്ട്രീയക്കാരൊക്കെ മോദിയേക്കാള്‍ മുന്നേറിയതുകൊണ്ടാണോ?

അധികാര രാഷ്ട്രീയ മത്സരത്തിൽ മോദി മുന്നില്‍ തന്നെയാണ്. മറ്റ് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മോദി തന്നെ ആയിരിക്കും അടുത്ത പ്രധാന മന്ത്രി. അതൊക്കെ അറിഞ്ഞു കൊണ്ടു തന്നെയാണ്, ഞാന്‍ മോദിയെ വിമര്‍ശിക്കുന്നതും.

അച്യുതാനന്ദനെ പരാമര്‍ശിച്ചതുകൊണ്ട് മറ്റൊരു കാര്യം. അച്യുതാനന്ദന്റെ പാര്‍ട്ടി ഉള്ളതുകൊണ്ടു മാത്രമാണ്, മോദിയുടെ പാര്‍ട്ടിക്ക് കേരളത്തില്‍ ഇന്നു വരെ പച്ച തൊടാന്‍ സാധിക്കാതിരുന്നത്.

kaalidaasan said...

>>>ജനാധിപത്യ, നിയമ വ്യവസ്ഥക്കുള്ളിൽ നിന്നുകൊണ്ട് തന്നെ വികസനവും, സമാധാനവും കൊണ്ടുവരുന്നതിൽ മോഡി എത്രയോ മുന്നിലാണെന്ന് സ്വതന്ത്ര agencyകളുടെ റിപ്പോർട്ടുകൾ പത്തിന് നൂറെന്ന കണക്കിൽ ഇവിടെ നിരത്താൻ കഴിയും. <<<<

ഏകാധിപതി ഭരിക്കുന്നിടത്ത് സമാധാനമുണ്ടാകും. അത് പേടി കൊണ്ടുള്ള സമാധാനമാണ്. സൌദി അറേബ്യയില്‍ സമാധാനമുണ്ടല്ലോ.

എന്താണു മോദി യുടെ വികസനം? കുറച്ച് റോഡുകളും കെട്ടിടങ്ങളും പൊതു സ്വത്ത് സ്വകാര്യ കുത്തകകള്‍ക്ക് ചുളുവിലക്ക് കൊടുത്തുണ്ടാക്കിയ ചില വ്യവസായ ശാലകളും നിര്‍മ്മിക്കുന്നതോ? സൌദി അറേബ്യയില്‍ ഗുജറാത്തിനേക്കാളും മുന്തിയത് ഈ വക സംഗതികള്‍ ഉണ്ടല്ലോ.

സ്വതന്ത്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളൊക്കെ അവിടെ നില്‍ക്കട്ടെ. ഇന്‍ഡ്യന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍  ഉണ്ടല്ലോ. മനുഷിക വികസനത്തിന്റെ ഏതെങ്കിലും ഒരു ല്‍ എങ്കിലും ഗുജറാത്ത് മുന്നിലുണ്ടോ? താങ്കള്‍ കളിയാക്കുന്ന അച്യുതാനന്ദന്‍ ഭരിച്ച കേരളം  ഇതില്‍ പലതിലും ഇന്‍ഡ്യയില്‍ ഒന്നാമതാണെന്ന് താങ്കള്‍ കേട്ടിട്ടുണ്ടോ?

ദിവസം 11 രൂപ വരുമാനമുണ്ടെങ്കില്‍ ഒരു ഗുജറാത്തി ദാരിദ്ര്യ രേഖക്കു മുകളിലാണെന്നു പറയുമ്പോള്‍ തന്നെ താങ്കളീ പറയുന്ന വികസനം വെറും കള്ളക്കഥയാണെന്ന് ആര്‍ക്കും മനസിലാകും. ആരെയാണു മോദി വികസിപ്പിച്ചത്?

Anger as Modi government raises the poverty line in Gujarat

The Gujarat government has set a new definition for the Below Poverty Line (BPL) category.

In its circular, the state's Food and Civil Supplies department said people earning above Rs 11 in rural areas and Rs 17 in urban areas daily will not be covered under the Below Poverty Line (BPL) category.
Individuals earning less than Rs 324 and Rs 501 per month in rural and urban areas, respectively, are eligible to be considered under the BPL category, media reports quoting the circular said, adding that the new guidelines were put up on its official website.

ദിവസ വരുമാനം 32 രൂപ ആണെങ്കില്‍ ദാരിദ്ര്യ രേഖക്കു മുകളിലാണെന്നു പറഞ്ഞ കോണ്‍ഗ്രസിനെ ചീത്ത പറഞ്ഞ മോദിയാണിത് ചെയ്യുന്നതെന്നോര്‍ക്കുക.

മോദി പറയുന്നത് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?

kaalidaasan said...

>>>സെക്കുലറിസം, സോഷ്യലിസം എന്നൊക്കെ പറഞ്ഞു ജനങ്ങളെ പറ്റിക്കാതെ, കേജ്രിവാളിനെപ്പോലെ ഭരണം കിട്ടിയപ്പോൾ വിരണ്ടോടാതെ, ചെയ്ത വികസനത്തിന്റെ പേരിൽ തന്റേടത്തോടെ വോട്ടു ചോദിക്കുന്ന ഒരു നേതാവിനെ ഇന്ത്യയിൽ വേറെ കാണിക്കാൻ കഴിയുമോ ? <<<<

അന്ധമായ മോദി ഭക്തി കൊണ്ട് താങ്കള്‍ക്ക് അനന്തിനെയും മലക്കിനെയും പോലെ സത്യം കാണാന്‍ സാധിക്കാതെ പോകുന്നു. സാമ്പത്തിക രംഗത്തേക്കുറിച്ചും വികസനത്തേക്കുറിച്ചും ആധികാരികമായി പറയാന്‍ കഴിവുള്ളവര്‍ പറയുന്നത് വേണമെങ്കില്‍ ഈ ലിങ്കുകളില്‍ നിന്നും വായിക്കാം.

സെക്കുലറിസം, സോഷ്യലിസം എന്നൊക്കെ പറഞ്ഞുനടക്കുന സംസ്ഥാനങ്ങള്‍ ഇതു രണ്ടും  ഇല്ലാത്ത ഗുജറാത്തിനേക്കാള്‍ എത്രയോ മുന്നിലാണെന്ന് അപ്പോള്‍ മനസിലാകം.

Distant drums

Modi's Gujarat growth model might not work across India

'Gujarat among states with poorer Muslims'

Deciphering The Gujarat Growth Paradigm

Modi's myths about Gujarat's growth and other hype

മലക്ക് said...

ഇതാണ് ഞാൻ ആദ്യമേ പറഞ്ഞത് വികസനം എന്നതിന്റെ നിർവചനം എന്നത് അനുസരിച്ച് ഇരിക്കും ഗുജറാത്തിലെ വികസനം വിലയിരുത്തുന്നത്. താങ്കള് കുറെ ലിങ്കുകൾ റിപ്ലേ ചെയ്തല്ലോ. ആ കണക്കുകൾ ഒക്കെ ശരിയാണോ? എന്താ ഉറപ്പ്? മോദി പറയുന്നതാണോ ഭരിക്കുന്ന എതിരാളികളായ കൊണ്ഗ്രസ്സുകാർ പറയുന്ന കണക്കാണോ ശരി എന്നത് ജനം വിലയിരുത്തട്ടെ. എന്തായാലും ഒന്ന് ചീഞ്ഞാലെ മറ്റൊന്നിനു വളമാകൂ. ഒരു പ്രസ്ഥാനമോ വൻ പദ്ധതികളോ വരുമ്പോൾ കുറെ ആളുകള്ക്ക് ബുദ്ധിമുട്ടുണ്ടാവും എന്നത് സ്വാഭാവികമാണ്. ആരെയും ബുദ്ധിമുട്ടിക്കാതെ വികസനം ഒരിക്കലും സാധ്യമല്ല. ഇന്ന് ലോകം മുഴുവൻ ഇതുതന്നെയാണ് സംഭവിക്കുന്നത്‌. പല വികസിത രാജ്യങ്ങളിലും എങ്ങനെ ആണോ വികസനം വന്നത്, ഏകദേശം അതെ രീതി തന്നെയാണ് മോദിയുടെതും. സമത്വം എന്നൊരു ആശയം ഒരിക്കലും കൊണ്ഗ്രസ്സും ബി ജെ പി യും പുന്തുടരും എന്ന് ഞാൻ കരുതുന്നില്ല.

kaalidaasan said...

>>>നുണ, കുപ്രചരണം എളുപ്പത്തിൽ തിരിച്ചറിയാവുന്നവരും കാളിദാസന്റെ വായനക്കാരിൽ ഉണ്ടെന്ന് മനസ്സിലാക്കുക.<<<<

എന്റെ വായനക്കാരൊക്കെ നല്ല അറിവുള്ളവര്‍ ആണെന്നു തന്നെയാണു ഞാന്‍ കരുതുന്നത്. ഞാന്‍ എഴുതുന്നത് നുണകളാണോ കുപ്രചരണമാണോ എന്ന് അവര്‍ തന്നെ തീരുമാനിക്കട്ടെ.

മലക്ക് said...

@ഉമ്മന്‍ ചാണ്ടിയുടെ പങ്കിനുള്ള തെളിവല്ലേ ശ്രീധരന്‍ നായര്‍ ലോകത്തോടു മുഴുവന്‍ വിളിച്ചു പറഞ്ഞത്. അതൊക്കെ വിശ്വസിക്കേണ്ടവര്‍ക്ക് വിശ്വസിക്കാം.

ഹ ഹ ഹാ.. അതാണ്‌... വിശ്വസിക്കേണ്ടവർ വിശ്വസിച്ചോട്ടെ. വിശ്വാസം ഇല്ലാത്തവർ വിശ്വസിക്കണ്ട. വിശ്വാസം അതല്ലേ എല്ലാം അല്ലെ?

മലക്ക് said...

>>>Agriculture production, which was at Rs 9,000 crore in year 2001-02, has been gone up to Rs 1,12,000 crore in the last fiscal. <<<<

@ഗുജറാത്തില്‍ 2002 ല്‍ ധാന്യ ഉത്പാദനം 1186 kgs/hectആയിരുന്നു. 20011ല്‍ അത് 1846 ആയി. ഈ പട്ടികയിലൂടെ കടന്നു പോയാല്‍ മറ്റ് പല സംസ്ഥാനങ്ങളും ഇതിനേക്കാള്‍ പതിന്‍മടങ്ങ് മെച്ചപ്പെട്ട ഉത്പാദനം ​കൈ വരിച്ചിട്ടുണ്ട് എന്നു മനസിലാകും. അന്ധ്രയും, ഹര്യാനയും, തമിഴ് നാടും, കേരളവും, ഉത്തര്‍ പ്രദേശും,പഞ്ചാബും ഗുജറാത്തിനേക്കാള്‍ മുന്നിലാണ്.

കാര്‍ഷിക ഉത്പാദനം ഓരോ ധന്യത്തിന്റെയും മറ്റ് വിഭവങ്ങളുടെയും പട്ടിക വേറേ വേറെ ഈ വെബ് സൈറ്റിലുണ്ട്. ഒന്നില്‍ പോലും ഗുജറാത്ത് മുന്നില്‍ ഇല്ല.


ഞാൻ കാര്ഷിക വരുമാനത്തിന്റെ കാര്യം പറഞ്ഞപ്പോൾ താങ്കള് ഉത്പാദനത്തിന്റെ കാര്യം പറഞ്ഞു മറുപടി തരുന്നോ? ഉത്പാദനം കുറഞ്ഞാലും കൃഷി ചെയ്ത വിളക്ക് മാർക്കറ്റിൽ നല്ല ഡിമാണ്ട് ഉണ്ടെങ്കിൽ നല്ല വരുമാനം ലഭിക്കും. കപ്പ കൃഷി ചെയ്തു കിട്ടുന്ന വരുമാനം ആവില്ല കുരുമുളക് കൃഷി ചെയ്തു കിട്ടുന്ന വരുമാനം. പത്തു കിലോ കപ്പ വിറ്റാൽ കിട്ടുന്ന പണം അല്ല പത്തുകിലോ കുരുമുളക് വിറ്റാൽ കിട്ടുന്നത്.



kaalidaasan said...

>>>താങ്കള് കുറെ ലിങ്കുകൾ റിപ്ലേ ചെയ്തല്ലോ. ആ കണക്കുകൾ ഒക്കെ ശരിയാണോ? എന്താ ഉറപ്പ്? മോദി പറയുന്നതാണോ ഭരിക്കുന്ന എതിരാളികളായ കൊണ്ഗ്രസ്സുകാർ പറയുന്ന കണക്കാണോ ശരി എന്നത് ജനം വിലയിരുത്തട്ടെ. <<<<

ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളാണു ഞാന്‍ നല്‍കിയത്. ഓരോ സംസ്ഥാനത്തിന്റെയും സാമ്പത്തിക സ്ഥിതിയും വളര്‍ച്ചയും നേട്ടങ്ങളും വിലയിരുത്തുന്ന വിവിധ ഭരണ വകുപ്പുകളുടെ കണക്കാണത്. ഏതെങ്കിലും കോണ്‍ഗ്രസ് നേതാവ് ഇഷ്ടാനുസരണം എഴുതി ചേര്‍ക്കുന്നതല്ല. ഇതിനെയൊന്നും മോദിയോ ഗുജറാത്ത് സംസ്ഥാനമോ ഇതു വരെ ചോദ്യം ചെയ്തിട്ടുമില്ല.

ഗുജറത്ത് 9% വളര്‍ച്ച നേടി എന്നു പറഞ്ഞാല്‍ അതെന്താണെന്നു മനസിലാക്കാന്‍ ശേഷിയില്ലാത്ത ജനം അതിനെ എങ്ങനെ വിലയിരുത്തും?

kaalidaasan said...

>>>>>ഇതാണ് ഞാൻ ആദ്യമേ പറഞ്ഞത് വികസനം എന്നതിന്റെ നിർവചനം എന്നത് അനുസരിച്ച് ഇരിക്കും ഗുജറാത്തിലെ വികസനം വിലയിരുത്തുന്നത്.<<<<<

വികസനം എന്നതിനു പല നിര്‍വചനങ്ങളോ? ആദ്യമായി കേള്‍ക്കുകയാണല്ലോ. താങ്കളുടെ നിര്‍വചനം അറിയാന്‍ താല്‍പ്പര്യമുണ്ട്.

ഒരു ഭരണാധികാരി ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ക്ഷേമവും താല്‍പ്പര്യവുമല്ല സംരക്ഷിക്കേണ്ടത്. എല്ലാ ജന വിഭാഗങ്ങളുടെയും ഉന്നമനമായിരിക്കണം. പുറമെ നിന്നും വരുന്നവര്‍ കാണുന്ന വീതി കൂടിയ റോഡുകളും വലിയ കെട്ടിടങ്ങളും കണ്ട് അതാണു വികസനം എനു കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്നു പറയട്ടെ.


യാത്ര ചെയ്യുമ്പോള്‍ കാണുന്ന മായ കാഴ്ചകള്‍ക്കപ്പുറം മറ്റൊരു ഗുജറാത്തു കൂടി ഉണ്ട്. സാധാരണക്കരുടെയും കര്‍ഷകരുടെയും ഗുജറാത്ത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ അനേകം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട് ഗുജറാത്തില്‍. എന്തുകൊണ്ട് വികസനം ഇവരില്‍ എത്തിയില്ല. മോദിയുടെ പരാജയമല്ലെ അത്?

Hype and hard facts

Driving past one massive industrial unit after another on Gujarat’s superfast highways in Saurashtra, it is hard to imagine that just a few kilometres off those roads lie villages ravaged by drought and untouched by development.

The situation this year is bleaker than before. Saurashtra appears to be on the brink of a massive agrarian crisis, which from all accounts can only be addressed by the state. With the cotton crop failing owing to the lack of timely rains, farmers, steeped in debt and seeing no hope of relief, are ending their lives in tragic ways. Chief Minister Narendra Modi had some years ago declared that there were no suicides by farmers in Gujarat. To test the veracity of this statement, a team of activists filed an application under the Right to Information (RTI) Act on farmers’ deaths. The official data revealed an explosive situation.

From 2003 to 2007, there were 489 instances of suicide by farmers in Gujarat. While the reasons for their deaths were not given, it is understood that most of them were due to the victims’ inability to repay their debts. More official data, released following another RTI application last year, reveal that there were 112 deaths from 2008 to 2012. Around 40 more farmers died in 2012 between August and December, according to other sources verified by police reports.

മറ്റ് സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടില്ലേ എന്ന ചോദ്യം ഇതിനു മറുപടി അല്ല.

ഒരു കര്‍ഷക ആത്മഹത്യ ആത്മഹത്യ അല്ലെന്ന് തെളിയിക്കാന്‍ മോദിയുടെ സര്‍ക്കാര്‍ കേസു പോലും  നടത്തി എന്നു കാണുക?

A year after death, Gujarat court certifies it as farm suicide

Last year when marginal farmer Anirudh Jadeja of Khijdad village in Gujarat's Saurashtra had committed suicide, a hasty local police termed it as an accidental death due to a domestic strife.

The family had contested the claims and even decided to fight a long, legal battle despite monetary restrictions.

On Monday, a local court in Jamnagar ruled in their favour terming it as a farm suicide - relief for a family which had presented a plethora of documents including a letter addressed by Anirudh to Gujarat Chief Minister Narendra Modi, revealing his debt worries due to failed monsoon.

In his letter, Anirudh had even mentioned about the failed crop and a fear of bank officials knocking at his door to recover Rs. 11,000 he had taken as loan.

The government seems unfazed. Last year due to failed monsoons, 62 farmers committed suicide in Gujarat. Activists claim that the number is much more as police refuse to record them as farm suicides.

എന്തിനാണിതുപോലെ സത്യം ഒളിച്ചു വയ്ക്കാന്‍ ഇത്ര വ്യഗ്രത?

njaan aadyam paraamar_Sichcha nir_Ma simant faaktaRi thanne udaaharaNam_. 418 pEr_K jOli nal_kna vENTi 5000 kar_shakaruTe jIvanOpaadhi aaN, illaathaakunnath. ithine engnage vikasanam enu viLikkaan aakum_. thaan

kaalidaasan said...

>>>>>ഒരു പ്രസ്ഥാനമോ വൻ പദ്ധതികളോ വരുമ്പോൾ കുറെ ആളുകള്ക്ക് ബുദ്ധിമുട്ടുണ്ടാവും എന്നത് സ്വാഭാവികമാണ്. ആരെയും ബുദ്ധിമുട്ടിക്കാതെ വികസനം ഒരിക്കലും സാധ്യമല്ല. <<<<<

ഏത് വികസനം വരുമ്പോഴും കുറച്ച് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. പക്ഷെ അനേകം പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ട് കുറച്ച് പേര്‍ക്ക് ക്ഷേമമുണ്ടാക്കുന്നതിനെ വികസനം എന്നു പറയാന്‍ പറ്റില്ല.

ഞാന്‍ ആദ്യം പരാമര്‍ശിച്ച നിര്‍മ്മ സിമന്റ് ഫാക്റ്ററി തന്നെ ഉദാഹരണം. 418 പേര്‍ക്ക് ജോലി നല്‍കാന്‍ വേണ്ടി 5000 കര്‍ഷകരുടെ ജീവനോപാധി ആണ്, ഇല്ലാതാകുന്നത്. ഇതിനെ എങ്ങനെ വികസനം എന്നു വിളിക്കാന്‍ ആകും.

ഞാന്‍ മുകളില്‍ സൂചിപ്പിച്ച കര്‍ഷകന്റെ കടം വെറും 11000 രൂപയയിരുന്നു. അത് തിരിച്ചടക്കാന്‍ ശെഷിയില്ല എന്നും പറഞ്ഞ് മോദിക്കു വരെ അദ്ദേഹം കത്തെഴുതിയിരുന്നു. പക്ഷെ ഫലമുണ്ടായില്ല. അദാനിക് വന്‍ സൌജന്യങ്ങള്‍ അനുവദിച്ചു നല്‍കുന്ന മോദിക്ക് ഈ കര്‍ഷകന്റെ നാമമാത്രമായ കടത്തിനാശ്വാസം നല്‍കാന്‍ ആയില്ല. അദാനിയോട് മറ്റ് വ്യവസായികളോട് വാങ്ങിച്ച നിരക്കില്‍ ഭൂമിക്ക് വില വാങ്ങിയിരുന്നെങ്കില്‍ ഇതുപോലെ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ മൊദിക്കാകുമായിരുന്നു. ഒരു ഭരണാധികാരിയുടെ ഉത്തരവാദിത്തമല്ലേ അത്?

kaalidaasan said...

>>>>>ഇന്ന് ലോകം മുഴുവൻ ഇതുതന്നെയാണ് സംഭവിക്കുന്നത്‌. പല വികസിത രാജ്യങ്ങളിലും എങ്ങനെ ആണോ വികസനം വന്നത്, ഏകദേശം അതെ രീതി തന്നെയാണ് മോദിയുടെതും. <<<<<

ഇത് തെറ്റിദ്ധാരണയാണ്.

വികസിത രാജ്യങ്ങളൊക്കെ അവരുടെ ജനതയുടെ ക്ഷേമം ഉറപ്പാക്കിയ ശേഷമാണ്, വന്‍ കിട സംരംഭങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ചത്.

ഏറ്റവും മുന്തിയ വികസിത രാജ്യമായ അമേരിക്ക സമൂഹ്യ നീതി ഉറപ്പാക്കിയതിന്റെ ചരിത്രം ഇവിടെ വായിക്കാം.

Historical Background And Development Of Social Security

വികസിത രാജ്യങ്ങളിലെ വന്‍ വ്യവസായികളാണ്, ഗുജറാത്തില്‍ വന്ന് വ്യവസായങ്ങള്‍ നടത്തുന്നവരില്‍ ഏറിയ പങ്കും. എന്തുകൊണ്ട് അവര്‍ ഇവിടേക്കു വരുന്നു. കാരണം ലളിതം. അവിടെ വ്യവസായം നടത്തുക പണച്ചെലവുള്ള കാര്യമാണ്. കൂടാതെ വളരെ കര്‍ശനമായ നിയന്ത്രങ്ങളുമുണ്ട്. ഗുജറാത്തില്‍ അതില്ല. സൌജന്യമായി പലതും ലഭിക്കും. സ്ഥലം ലഭിക്കും, വെള്ളം ലഭിക്കും, വൈദ്യുതി ലഭിക്കും., നികുതി കൊടുക്കേണ്ട, നക്കാപ്പിച്ച കൂലി കൊടുത്താല്‍ മതി . ലാഭം മാത്രം എണ്ണിയെണ്ണി എടുത്താല്‍ മതി.

ഇങ്ങനെയൊന്നുമല്ല വികസിത രാജ്യങ്ങളില്‍ വികസനം നടക്കുന്നത്. അദാനിയേപ്പോലെയുള്ള ഒരു വ്യവസയിയുടെ ജെറ്റു വിമാനം ഈ രജ്യങ്ങളിലെ ഏതെങ്കിലും ഒരു ഭരണധികാരി ഉപയോഗിച്ചാല്‍, പിന്നെ അദ്ദേഹം അവിടെ അധികാരത്തില്‍ കാണില്ല. ഒരു കുപ്പി വീഞ്ഞ് ഒരു മുഖ്യമന്ത്രിയുടെ പദവി തെറിപ്പിച്ചത് ഞാന്‍ മറ്റൊരു പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

kaalidaasan said...

>>>>>സമത്വം എന്നൊരു ആശയം ഒരിക്കലും കൊണ്ഗ്രസ്സും ബി ജെ പി യും പുന്തുടരും എന്ന് ഞാൻ കരുതുന്നില്ല.<<<<<

രണ്ടു പാര്‍ട്ടിയും  സാമൂഹ്യ നീതിക്കു വേണ്ടി നിലകൊള്ളുന്നു എന്നാണ്, അവകാശപ്പെടുന്നത്. കോണ്‍ഗ്രസിന്റെ അടിസ്ഥാന നയം പോലും അതാണ്. പതിറ്റണ്ടുകളോളം കോണ്‍ഗ്രസ് അതിനു വേണ്ടി നിലകൊണ്ടു. ഇടക്കാലത്ത് അതില്‍ നിന്നും മാറി. ബി ജെ പിക്ക് അങ്ങനെ ഒരു നയമില്ല.

മറ്റൊരു രസകരമായ സംഗതി പറയാം. താങ്കള്‍ ഒരു കമന്റില്‍ ഗുജറാത്തിലെ പാലുത്പദനത്തേപ്പറ്റി പറഞ്ഞിരുന്നു. അമുല്‍ എന്ന Anand Milk Federation Union Limited ആണ്, ഗുജറാത്തില്‍ പാലുത്പാദനവും വിതരണവും കാര്യക്ഷമമാക്കിയത്. അതൊരു സഹകരണ പ്രസ്ഥാനമാണ്. അതുപോലെ ഗുജറാത്തിലെ കാര്‍ഷിക രംഗത്തും സഹകരണ പ്രസ്ഥാനങ്ങള്‍ സജീവമാണ്. മോദി ഏതയാലും ഇതിനെയൊന്നും തകര്‍ത്തു കളഞ്ഞില്ല. അമേരിക്ക വിസ നിഷേധിച്ചപ്പോള്‍,മോദി നേരെ പോയത് ചൈനയിലേക്കാണ്. ചൈനയുമായി പല സഹകരണങ്ങളും മോദിക്കുണ്ട്. മോദി അധികാരത്തിലേറിയാല്‍ ചൈനയെ ഇപ്പോള്‍ ശരിപ്പെടുത്തി ക്കളയും എന്ന് മോദി ഭക്തരില്‍ പലരും പറയുന്നുണ്ടെങ്കിലും അവരുമായുള്ള സഹകരണം  മോദി അവസാനിപ്പിക്കാന്‍ സാധ്യതയില്ല.

സോഷ്യലിസം എന്നു കേള്‍ക്കുമ്പോള്‍ സര്‍വാംഗം തരിച്ചു കയറുന്ന മോദി ഭക്തര്‍ക്ക് അമുല്‍ എന്നത് ഒരു സോഷ്യലിസ്റ്റ് ആശയമാണെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമോ എന്തോ?

Amul


An example of co-operative success in Gujarat can be illustrated through dairy co-operatives, with the particular example of Amul (Anand Milk Union Limited). Amul Was formed as a dairy cooperative in 1946, in the city of Anand, Gujarat. The cooperative, Gujarat Co-operative Milk Marketing Federation Ltd. (GCMMF), is jointly owned by around 2.6 million milk producers in Gujarat. Amul has been seen as one of the best examples of cooperative achievement and success in a developing economy and The Amul pattern of growth has been taken as a model for rural development, particularly in the agricultural sector of developing economies. The company stirred the White Revolution of India (also known as Operation Flood), the world's biggest dairy development program, and made the milk-deficient nation of India the largest milk producer in the world, in 2010. The "Amul Model" aims to stop the exploitation by middlemen and encourage freedom of movement since the farmers are in control of procurement, processing and packaging of the milk and milk products.The company is worth 2.5 billion US dollars (as of 2012).



kaalidaasan said...

>>>>>ഞാൻ കാര്ഷിക വരുമാനത്തിന്റെ കാര്യം പറഞ്ഞപ്പോൾ താങ്കള് ഉത്പാദനത്തിന്റെ കാര്യം പറഞ്ഞു മറുപടി തരുന്നോ? <<<<<

Agricultural production എന്നാണല്ലോ താങ്കളെഴുതിയത്.
ഉതോദിപ്പിക്കുന്നത് വിറ്റല്ലേ വരുമാനമുണ്ടാകന്‍ ആകൂ. ഉത്പാദനം കൂടിയാലല്ലെ വരുമാനം കൂടൂ. അതോ ഇന്ന് ഗുജറാത്തില്‍ മോദി ഭരിക്കുനതുകൊണ്ട് എല്ലാ ഉത്പന്നങ്ങള്‍ക്കും മറ്റെങ്ങുമില്ലാത്ത വിലയാണോ ലഭിക്കുന്നത്?

മറ്റ് സംസ്ഥാനങ്ങളില്‍ കൃഷി ചെയ്യാത്ത എന്താണ്, ഗുജറാത്തില്‍ മാത്രമായി കൃഷി ചെയ്യുന്നത്?

kaalidaasan said...

>>>>>അസത്യങ്ങളും,കുപ്രചരണവുമൊക്കെ വായിച്ചു ചിരിക്കാൻ ദേശാഭിമാനി, വീക്ഷണം,ചന്ദ്രിക,ജന്മഭൂമിയിലൊക്കെ വരുന്ന രാഷ്ട്രീയ ലേഖനങ്ങൾ തന്നെ ധാരാളം മതി, കാളിദാസനിൽ നിന്നും അത് പ്രതീക്ഷിക്കുന്നില്ല.<<<<<

vkayil,

കാളിദാസനെ വിശ്വസിക്കേണ്ട. ഹിന്ദു മത വിശ്വാസികള്‍ ഏറെ ബഹുമാനിക്കുന്ന പുരി ശങ്കരാചാര്യയെ വിശ്വസിക്കാന്‍ മടിയുണ്ടോ എന്തോ. അദ്ദേഹം പറയുന്നത് ഇതാണ്.

Puri seer to campaign against Modi in Varanasi

Puri Shankaracharya Swami Adhokshjanand Devtirath on Thursday said that he would go to Varanasi to ask religious leaders to oppose Narendra Modi, whom he held responsible for the 2002 riots in Gujarat.

“I will be there to expose him,” “He has committed sins and no justice loving person can ever like him,”

He said that winning of elections did not mean that sins are forgiven.

ചിരി വരുന്നുണ്ടെങ്കില്‍ ചിരിക്കാന്‍ മടിക്കേണ്ട. ചിരി ആരോഗ്യത്തിനു നല്ലതാണ്.

vkayil said...

ഇന്ത്യൻ സുപ്രീം കോടതിയെക്കാൾ കാളിദാസന് വിശ്വാസം പുരി മഠാധിപതിയെയാണ് !! ഇന്നത്തെക്കുളള ഫലിതത്തിനു നന്ദി.

ഇതെപ്പോൾ മുതലാണ്‌ കാളിദാസൻ വസ്തുതകളില്ലാതെ, മൈതാന പ്രസംഗം മാതിരി ചറപറ എഴുതിക്കൂട്ടാൻ തുടങ്ങിയത് ? സഹതാപമർഹിക്കുന്ന വീഴ്ച.

kaalidaasan said...

>>>>ഇന്ത്യൻ സുപ്രീം കോടതിയെക്കാൾ കാളിദാസന് വിശ്വാസം പുരി മഠാധിപതിയെയാണ് !! ഇന്നത്തെക്കുളള ഫലിതത്തിനു നന്ദി.<<<

ഫലിതം ആസ്വദിച്ചതിനു നന്ദി.

ഇന്‍ഡ്യന്‍ സുപ്രീം കോടതിയിലെ ഏത് ജഡ്ജി ഏതു കേസിലാണ്, മോദിയെ കുറ്റവിമുക്തനാക്കിയത്. ആ വിധിയേക്കുറിച്ചുള്ള വാര്‍ത്ത താങ്കളെവിടയാണു വായിച്ചത്?

kaalidaasan said...

>>>>ഇതെപ്പോൾ മുതലാണ്‌ കാളിദാസൻ വസ്തുതകളില്ലാതെ, മൈതാന പ്രസംഗം മാതിരി ചറപറ എഴുതിക്കൂട്ടാൻ തുടങ്ങിയത് ? സഹതാപമർഹിക്കുന്ന വീഴ്ച.<<<

vkayil,

താങ്കളെന്തിനാണിത് വ്യക്തിപരമായ തലത്തിലേക്ക് കൊണ്ടു പോകുന്നത്. ഞാന്‍ എഴുതിയത് വസ്തുതകളല്ലേ. അവ വസ്തുതകളല്ലെങ്കില്‍ അവയില്‍ എന്തെങ്കിലും പിശകുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക. തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്.

താങ്കള്‍ക്ക് മോദിയെ പിന്തുണക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. അതേ സ്വാതന്ത്ര്യം എനിക്കും അനുവദിച്ചു തരിക. മോദിയെ എതിര്‍ക്കാനും വിമര്‍ശിക്കാനും എനിക്കും സ്വാന്ത്ര്യമുണ്ട്. ഞാന്‍ എഴുതിയത് ഏതെങ്കിലും  തെറ്റാണെങ്കില്‍, ശരിയായിട്ടുള്ളത് ചൂണ്ടിക്കാണിക്കാണിച്ച് അതിനെ ഖണ്ഡിക്കുന്നതല്ലേ നല്ലത്.

ഇസ്ലാമിനെയും മുസ്ലിങ്ങളെയും വിമര്‍ശിക്കുമ്പോള്‍ ഞാന്‍ ഉയരുകയും മോദിയേയും അദ്ദേഹത്തിന്റെ ഹിന്ദുത്വയേയും വിമര്‍ശിക്കുമ്പോള്‍ വീഴുകയും ചെയ്യുന്നു എന്നതാണ്, എനിക്ക് ഫലിതമായി തോന്നുന്നത്.

kaalidaasan said...

vkayil,

സുപ്രീം  കോടതി മോദിക്ക് clean chit നല്‍കി എന്ന് മോദിയും അദ്ദേഹത്തിന്റെ ആരാധകരും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സുപ്രീം കോടതി അങ്ങനെ ചെയ്തിട്ടില്ല.

ഗുജറാത്ത് കൂട്ടക്കൊല സംബന്ധിച്ചും വ്യാജ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ചും പല പരാതികളും സുപ്രീം കോടതിയില്‍ വന്നു. ഗുജറാത്തിലെ അന്വേഷണ ഏജന്‍സികളൊക്കെ മോദി സര്‍ക്കാരിനാല്‍ വഴി തെറ്റിക്കപ്പെടുന്നു എന്നു മനസിലാക്കിയ സുപ്രീം  കോടതി ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഇഹ്സാന്‍ ജഫ്രി എന്ന കോണ്‍ഗര്സ് എം പി വധിക്കപ്പെട്ട കേസു സംബന്ധമയിട്ടാണ്, മോദിക്കു പങ്കില്ല എന്ന റിപ്പോര്‍ട്ട് , ഈ അന്വേഷണ കമ്മിഷന്‍ ഗുജറാത്തിലെ മജിസ്റ്റ്രേറ്റ് കോടതിയില്‍ നല്‍കിയത്. ഈ അന്വേഷണ കമ്മീഷനു തെറ്റു പറ്റി, അതുകൊണ്ട് അവരെ മാറ്റണമെന്നും പറഞ്ഞ് സുപ്രീം കോടതിയില്‍ വന്ന പരാതിയിലാണ്, കോടതി അഭിപ്രായം പറഞ്ഞത്. അത് മോദിയെ കുറ്റവിമുക്തനാക്കിയതാണെന്നാണ്, താങ്കളൊക്ക മനസിലാക്കിയിരിക്കുന്നത്.

Gujarat court accepts clean chit to Narendra Modi in 2002 riots

In major relief for Narendra Modi, a Gujarat court today accepted a clean chit given to him in the 2002 communal violence in the state, rejecting a petition against the chief minister filed by Zakia Jafri, whose husband Ehsan Jafri was burnt alive during the riots.

Mrs Jafri had challenged the closure report of a Supreme-Court-appointed Special Investigation Team that said there was no prosecutable evidence against Mr Modi.

Supreme Court turns down plea questioning clean chit to Modi

In another breather for BJP prime ministerial candidate Narendra Modi, the Supreme Court on Friday refused to entertain a plea questioning the Special Investigation Team probe giving clean chit to the Gujarat Chief Minister in the 2002 riots.

Describing the plea as 'baseless', the apex court also declined the appeal to reconstitute SIT.

മോദിക്ക് clean chit നല്‍കിയത് Special Investigation Team എന്ന അന്വേഷണ ഏജന്‍സി ആണ്. മജിസ്റ്റ്രേറ്റ് കോടതി ഇത് സ്വീകരിച്ചെങ്കിലും ഗുജറാത്ത് ഹൈക്കോടതിയില്‍ ഇതിന്റെ അപ്പീല്‍ നില നില്‍ക്കുന്നുണ്ട്. അവിടെത്തെ തീരുമാനവും കഴിഞ്ഞിട്ടേ ഈ വിഷയം സുപ്രീം കോടതിയില്‍ എത്തൂ.

ഇന്നലെ സി ബി എന്ന അന്വേഷണ ഏജന്‍സി കല്‍ക്കരി ഇടപാടില്‍ അഴിമതി നടന്നിട്ടില്ല എന്ന ഒരു റിപ്പോര്‍ട്ട് നല്‍കി.

Coal scam: CBI finds no evidence of criminality against most of the firms being probed

The Central Bureau of Investigation (CBI) has found no evidence of criminality by the vast majority of companies and government officials it has examined during its 'coalgate' investigations and is veering around to the view that the so-called scam is more a case of system failure rather than a mega act of corruption.

Read more at:
http://economictimes.indiatimes.com/articleshow/34452643.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst

ഇത് വച്ച് കല്‍ക്കരി അഴിമതിയില്‍ ആരോപണ വിധേയരായ രാഷ്ട്രീയക്കര്‍ക്കൊക്കെ ലഭിച്ചു എന്നും താങ്കള്‍ വിശ്വസിക്കുമോ?





kaalidaasan said...

No Clean Chit For Mr Modi

In an interview to the foreign news agency Reuters that was published on July 12 2013, Narendra Modi, Gujarat Chief Minister has made a desperate attempt to create an impression that Supreme Court has given him a clean chit through the SIT which was appointed by it to investigate the criminal complaint of Zakia Jafri and Citizens for Justice & Peace (CJP) on 27.4.2009.

A section of the media, without verifying the facts has allowed this impression to gain credibility.

The facts in relation to Supreme Court and SIT are as follows:

The SIT was appointed by the Supreme Court on 26.3.2008 on a petition by Teesta Setalvad, D.N.Pathak, Cedric Prakash and Others, first to look into the nine cases recommended by the National Human Rights Commission (NHRC) to be investigated by the CBI.

The same SIT was a year later also asked to look into the criminal complaint against Narendra Modi and 61 others filed first before the Gujarat Police on 8.6.2006.

The SIT submitted its report on the Zakia Jafri and CJP Complaint to the Supreme Court on 12.5.2010 itself recommending that Further Investigation was required.

In the interim, the SC had also to drop two officers from the SIT, Shivandand Jha (because he was an accused in the Zakia Jafri complaint) and Geeta Johri who had been found, in the Sohrabuddin case to have serious strictures passed against her by the Supreme Court itself. (April 6 2010)

The following features of the SIT report need special mention:

It found the speeches of N Modi objectionable and that Modi had a communal mindset, travelling 300 kilometres to Godhra but not visiting any relief camps that housed the internally displaced Muslims, victims of reprisal killings post Godhra until 6.3.2002.

It found it questionable that bodies of the unfortunate Godhra victims were handed over to a non-government person, Jiadeep Patel of the Vishwa Hindu Parishad (VHP) who is currently facing trial in the Naroda Gaam massacre case;

It found that Saneev Bhatt an officer of the State Intelligence, Gujarat had opined that he attended the controversial meeting at the chief minister's residence indicating that illegal and objectionable instructions were given.

It accepted that Police Officers like RB Sreekumar, Rahul Sharma, Himanshu Bhatt and Samiullah Ansari who had performed their tasks legally had been penalised and persecuted by the Modi regime and those who had buckled under the illegal and unconstitutional instructions had been favoured consistently;

It however still concluded that there is no prosecutable evidence against the chief minister

kaalidaasan said...

Contd...

The SC was not satisfied with this conclusion and directed that the Amicus Curiae Mr Raju Ramachandran, who had already been appointed to assist the Supreme Court in this critical case, visit Gujarat, independently assess the evidence garnered and meet with witnesses directly, bypassing SIT.

Amicus Curiae Raju Ramachandran submitted an Interim report (January 2011) and Final report (July 2011).

The Supreme Court gave the SIT an opportunity to further investigate in light of the Amicus Curiae's contrary findings and thereafter file a Final Report before a Magistrate on 12.9.2011. In the same order the SC gave the petitioners the inalienable right to file a Protest petition and access all documents related to the SIT

After its further investigation the SIT, ignoring the contents of the Amicus Curiae report, filed a final closure report on 8.2.2012 without issuing any notice to the complainant Zakia Jafri and CJP as is required under Section 173(2)(ii) of the CRPC. Worse, it fought a hard as nails battle to deny access to any of the documents related to the investigation to the petitioners.

It took a whole year, from 8.2.2012 to 7.2.2013 for the complainant to access all the documents related to the Investigation including the SIT Reports filed before the Supreme Court. The complainant Zakia Jafri assisted by the CJP filed the Protest Petition on 15.4.2013.

The petitioners Mrs. Zakia Jaffri and CJP are now arguing in support of the Protest Petition being allowed, showing through an arduous and rigorous process, how the SIT ignored its own evidence. Arguments that began on June 25 are still going on.

It is clear from the above that the SC has never given Mr Modi a clean chit on the issue of 2002 pogrom. These facts could have been earlier verified by Reuters as well as the collusive media. We hope that the media will present the facts truthfully in relation to the ‘so-called’ clear chit to Mr Modi

SAHMAT
CITIZENS FOR JUSTICE AND PEACE

kaalidaasan said...

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ക്രമക്കേടുകളേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അമികസ് ക്യൂറിയെ നിയമിച്ചതുപോലെ ഗുജറാത്ത് കൂട്ടക്കൊലയേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി മറ്റൊരു അമിക്കസ് ക്യൂറിയെ നിയമിച്ചിരുന്നു. അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടില്‍ മോദിയെ വിചരണ ചെയ്യണം എന്ന നിര്‍ദ്ദേശമുണ്ട്.

Proceed against Modi for Gujarat riots: amicus

The Supreme Court's amicus curiae in the Zakia Jafri case concluded that Gujarat Chief Minister Narendra Modi can be proceeded against for various offences during the 2002 riots, including promoting enmity among different groups.

In his report, Mr. Ramachandran strongly disagreed with a key conclusion of the R.K. Raghavan-led SIT: that IPS officer Sanjiv Bhatt was not present at a late-night meeting of top Gujarat cops held at the Chief Minister's residence in the wake of the February 27, 2002 Godhra carnage.

It has been Mr. Bhatt's claim — made in an affidavit before the apex court and in statements to the SIT and the amicus — that he was present at the meeting where Mr. Modi allegedly said Hindus must be allowed to carry out retaliatory violence against Muslims.

Mr. Ramachandran said there was no clinching material available in the pre-trial stage to disbelieve Mr. Bhatt, whose claim could be tested only in court. “Hence, it cannot be said, at this stage, that Shri Bhatt should be disbelieved and no further proceedings should be taken against Shri Modi.”

ഈ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം.

Full text: Amicus curiae's report on Gujarat riots

സുപ്രീം കോടതി ഇതേക്കുറിച്ച് തീരുമാനം എടുക്കാന്‍ ഇരിക്കുന്നതേ ഉള്ളു.

vkayil said...

"ഏകാധിപതി ഭരിക്കുന്നിടത്ത് സമാധാനമുണ്ടാകും. അത് പേടി കൊണ്ടുള്ള സമാധാനമാണ്. സൌദി അറേബ്യയില്‍ സമാധാനമുണ്ടല്ലോ"

ഇതാണ് കാളിദാസന്റെ 'വസ്തുത' യുടെ ഒരുദാഹരണം. ജനാധിപത്യവും, നിയമവ്യവസ്ഥയും നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്നു കാളിദാസനെ പഠിപ്പിക്കേണ്ട ഗതികേടാണെനിക്ക്.

മോഡി കുറ്റക്കാരനാണെന്ന് ഏതെങ്കിലും കോടതിപറയുന്നത് വരെ, ആരോപണങ്ങൾ വസ്തുതയാണെന്നു പറയുന്നത് അംഗീകരിക്കാൻ പറ്റില്ല. ആടിനെ പട്ടിയാക്കി കൊല്ലാൻ നടക്കുന്നതൊക്കെ 'അജണ്ട' ക്കാരുടെ പഴഞ്ചൻ വിദ്യ.

"ഇസ്ലാമിനെയും മുസ്ലിങ്ങളെയും വിമര്‍ശിക്കുമ്പോള്‍ ഞാന്‍ ഉയരുകയും മോദിയേയും അദ്ദേഹത്തിന്റെ ഹിന്ദുത്വയേയും വിമര്‍ശിക്കുമ്പോള്‍ വീഴുകയും ചെയ്യുന്നു എന്നതാണ്, എനിക്ക് ഫലിതമായി തോന്നുന്നത്"

'അജണ്ട' ക്കാരുടെ കയ്യിൽപെട്ട ചുരുക്കം ചില മുസ്ലീങ്ങളിൽ മതഭ്രാന്ത്‌ കൂടുതലുണ്ടെന്നും, എല്ലാ 'ഇസം' ഭ്രാന്തുകളും, ജനം തിരിച്ചറിയുമെന്നും വിശ്വസിക്കുന്നു. ജനങ്ങളെ രണ്ടുഭാഗമായി വിഭജിച്ച്‌ ഒരു ടീം പുണ്യവാളൻമാർ, മറ്റേത് അസുരവർഗ്ഗമെന്ന പറ്റിക്കലുകളും എതിർക്കപ്പെടണം.

മോഡി കൂട്ടക്കൊല നടത്തിയവൻ - ഊഹാപോഹത്തിന്റെ പേരിലാണെങ്കിൽ എന്തുകൊണ്ട് രാജീവ്‌ഗാന്ധിയെപ്പറ്റി മിണ്ടുന്നില്ല. മോഡി കോർപൊരേറ്റിന്റെ ഭാഗം, അച്യുതാനന്തൻ അങ്ങിനെയല്ല, ഒരു കൂട്ടർ secularist, വേറൊരു കൂട്ടർ socialist എന്നൊക്കെയാണ് ഈ പറ്റിക്കൽ പാർട്ടീസിന്റെ വാദഗതി.

കാളിദാസൻ ഈ പറ്റിക്കൽ ടീമിലല്ലെന്നു വിശ്വസിക്കുന്നു.

vkayil said...

മോഡിയെപ്പറ്റി നുണപ്രചരണം അഴിച്ചുവിടുന്നവർക്ക് മോഡിയിൽ നിന്നുതന്നെ കേട്ട് പ്രതികരിക്കാം (ദൂർദർശൻ എഡിറ്റ്‌ ചെയ്ത ഭാഗങ്ങളടക്കം).

Narendra Modi's unedited interview to DD News

https://www.youtube.com/watch?v=KNtIwqN01bI

Published on Apr 27, 2014

kaalidaasan said...

>>>>>ജനാധിപത്യവും, നിയമവ്യവസ്ഥയും നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്നു കാളിദാസനെ പഠിപ്പിക്കേണ്ട ഗതികേടാണെനിക്ക്. <<<<<

എന്നെ പഠിപ്പിക്കേണ്ട. സ്വയം പഠിച്ചാല്‍ മതി. ഇന്‍ഡ്യയില്‍ ജനാധിപത്യവും നീതി ന്യായ വ്യവസ്ഥയും എങ്ങനെ വ്യഭിചരിക്കപ്പെടുന്നു എന്ന് പഠിക്കണമെന്നുണ്ടെങ്കില്‍ പഠിക്കാം. 20% ജഡിജിമാര്‍ വരെ അഴിമതിക്കാരാണെന്ന് സുപ്രീം കോടതി പോലും പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ തെരഞ്ഞെടുപ്പെട്ടു കഴിഞ്ഞാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ജനങ്ങളോടുത്തരവാദിത്തം കാണിക്കില്ല. ഇതേ ജനാധിപത്യ രാജ്യത്തായിരുന്നു ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതേ ജനാധിപത്യത്തിലും നിയമ വ്യവസ്ഥയിലുമാണ്,. ലക്ഷം കോടികളുടെ അഴിമതി നടക്കുന്നത്. ഇതേ നിയമ വ്യവസ്ഥയിലാണ്, രാഷ്ട്രീയക്കാരുടെ ഒത്താശയോടെ വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിക്കപ്പെടുന്നത്. ഇതേ നിയമവ്യവസ്ഥയാണ്, രാഷ്ട്രീയക്കാര്‍ എന്തു ചെയ്താലും അവരുടെ രോമത്തില്‍ പോലും തൊടാതെ വിട്ടയക്കുന്നത്.

ഗുജറാത്തില്‍ ഒരു നിര്‍ഭാഗ്യസംഭവം നടന്നപ്പോള്‍ സഹോദരങ്ങളേപ്പോലെ കഴിഞ്ഞ ആളുകളെ മറ്റൊരു മത വിശ്വാസികളാണെന്ന ഒറ്റ കാരണത്താല്‍ കൊന്നൊടുക്കാന്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യ മന്ത്രി കൂട്ടു നിന്നു. കൊലയാളിയായ ബാബു ബജ്‌രംഗി എന്ന വ്യക്തിയെ ജാമ്യത്തിലിറക്കാന്‍ വേണ്ടി മൂന്നു പ്രാവശ്യം ജഡ്ജിമാരെ മാറ്റി നിയമിച്ചിട്ടുണ്ട് നിയമ വ്യവസ്ഥയെ ബഹുമാനിക്കുന്ന മോദി എന്ന ജനാധിപത്യ വിശ്വാസി. ഓസ്റ്റ്റേലിയയിലെ ഒരു സംസ്ഥാന മുഖ്യമന്ത്രി അവിടത്തെ ഒരു സ്വകാര്യ വ്യക്തിയില്‍ നിന്നും ഒരു കുപ്പി വീഞ്ഞ് പാരിതോഷികമായി വാങ്ങിച്ചതിന്, രാജി വച്ചു പോകേണ്ടി വന്നു. ഇവിടെ അദാനി എന്ന വന്‍ കുത്തകയുടെ വിമാനത്തിലാണ്, മോദി എന്ന മുഖ്യ മന്ത്രി സഞ്ചരിക്കുന്നത്. ഗുജറാത്ത് കൂട്ടക്കൊലയില്‍ രാജ ധര്‍മ്മം പാലിക്കുന്നതില്‍ മോദി പരാജയപ്പെട്ടു എന്ന് അന്നത്തെ ബി ജെ പി പ്രധാന മന്ത്രി പറഞ്ഞതിനെ പുച്ഛിച്ച് തള്ളി അധികാരത്തില്‍ അമര്‍ന്നിരുന്ന വ്യക്തിയാണു മോദി. ഗുജറാത്തിനു പുറത്തുനിന്നും മുസ്ലിങ്ങളെ തട്ടിക്കൊണ്ടു വന്ന് വ്യാജ ഏറ്റുമുട്ടല്‍ ഉണ്ടാക്കി, കൊലപ്പെടുത്തിയിട്ട് അവര്‍ തന്നെ വധിക്കാന്‍ വന്ന ഭീകരരാണെന്നു കള്ളം പറയുന്ന ഒരു നരാധമന്‍  ഏത് നിയമ വ്യവസ്ഥയെ ആണു ബഹുമാനിക്കുന്നതെന്ന് താങ്കള്‍ പറയണം. ഇദ്ദേഹത്തെ അന്ധമായി പിന്തുണക്കുന്ന താങ്കളാണാദ്യം നിയമവ്യവസ്ഥയും ജനാധിപത്യവും ധാര്‍മ്മികതയും എന്താണെന്നു പഠിക്കേണ്ടത്.

kaalidaasan said...

>>>>>മോഡി കുറ്റക്കാരനാണെന്ന് ഏതെങ്കിലും കോടതിപറയുന്നത് വരെ, ആരോപണങ്ങൾ വസ്തുതയാണെന്നു പറയുന്നത് അംഗീകരിക്കാൻ പറ്റില്ല. <<<<<

താങ്കള്‍ അംഗീകരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടില്ലല്ലോ. അംഗീകരിക്കേണ്ട. ഇന്‍ഡ്യയെ രക്ഷിക്കാന്‍ വന്ന മിശിഹ ആണു മോദി എന്നു തന്നെ താങ്കള്‍ വിശ്വസിച്ചോളൂ. മോദി കുറ്റക്കാരനാണെന്നു വിശ്വസിക്കാന്‍ ഇന്‍ഡ്യന്‍ ജനാധിപത്യം എനിക്ക് സ്വാതന്ത്ര്യം  തരുന്നുണ്ട്. സൂര്യനെല്ലി കേസില്‍ കുര്യന്‍ കുറ്റക്കാരനാണെന്നു വിശ്വസിക്കുന്നതുപോലെ. ഞാന്‍ അതേ ഉപയോഗിക്കുന്നുള്ളൂ. അടിയന്തരാവസ്ഥയുടെ പേരില്‍ ഒരു കോടതിയും ഇന്ദിരാ ഗാന്ധിയെ ശിക്ഷിച്ചില്ല. പക്ഷെ അവര്‍ തെറ്റുകാരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

മോദിയുടെ മന്ത്രി സഭയില്‍ പെട്ട പലരെയും അനേകം കൂട്ടാളികളെയും പോലീസ് ഉദ്യോഗസ്ഥരെയും ഗുജറാത്ത് കൂട്ടക്കൊലയോടനുബന്ധിച്ചു നടന്നപല സംഭവങ്ങളിലും  പ്രതികളാക്കിയിട്ടുണ്ട് ശിക്ഷിച്ചിട്ടുണ്ട്, ജാമ്യം പോലും കിട്ടാതെ ജയിലില്‍ കിടക്കുന്നുമുണ്ട്. അമിത് ഷാ എന്ന വലം  കൈക്ക് ഗുജറാത്തില്‍ പ്രവേശിക്കാന്‍ പോലും ആകുന്നില്ല. അത് കോടതി പറഞ്ഞിട്ടാണെന്നോര്‍ക്കുക. ഈ വ്യക്തിയെ ഇപ്പോഴും വലം കൈ അയി കൊണ്ടു നടക്കുന്ന മോദി ഏത് നിയമ വ്യവസ്ഥയെ ആണു ബഹുമാനിക്കുന്നതെന്നു താങ്കള്‍ പറയണം. ഇന്‍ഡ്യന്‍ നിയമ വ്യവസ്ഥയെ ബഹുമാനിക്കുന്നുണ്ടെങ്കില്‍  ഈ വ്യക്തിയ അകറ്റി നിറുത്തുകയയിരുന്നു വേണ്ടത്. കോടതി കുറ്റക്കാരാനാണെന്നു പറഞ്ഞ ഒരാള്‍ കുറ്റക്കാരനല്ല എന്ന് മോദിക്ക് വിശ്വസിക്കാമെങ്കില്‍ മോദി കുറ്റക്കരാനാണെന്ന് എനിക്ക് വിശ്വസിച്ചു കൂടെ?

ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ കൂട്ടുത്തുരവാദിത്തം എന്ന ഒരു സംഗതിയുണ്ട്. ജനാധിപ്ത്യത്തിന്റെ മറുകര കണ്ട താങ്കള്‍ക്കതൊക്കെ അറിയുമെന്നു തന്നെയണെന്റെ വിശ്വാസം. അതിന്റെ അര്‍ത്ഥം തന്റെ മന്ത്രി സഭാമ്‌ഗങ്ങള്‍ ചെയ്യുന്ന നടപടികള്‍ക്ക് ധാര്‍മ്മികമായ ഉത്തരവാദിത്തം എങ്കിലും മുഖ്യ മന്ത്രിക്കുണ്ട് എന്നു തന്നെയാണ്.

കോടതി ശിക്ഷിക്കാത്ത എത്രയോ ആളുകള്‍ കുറ്റക്കാരാണെന്ന് താങ്കളും കോടിക്കണക്കിന്, ഇന്‍ഡ്യക്കാരും കരുതുന്നു. അപ്പോള്‍ കോടതി ശിക്ഷിക്കുക എന്നത് ഇന്‍ഡ്യയില്‍ വെറുമം ​സാങ്കേതികം മാത്രമാണ്. അഭയ കേസില്‍ ഇന്നു വരെ ഒരാളെയും കോടതി ശിക്ഷിച്ചിട്ടില്ല. എന്നു വച്ച് കത്തോലിക്കാസഭയിലെ ആര്‍ക്കും അതില്‍ പങ്കില്ല എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? ലാവലിന്‍ കേസില്‍ പിണറായി വിജയനെ കോടതി വെറുതെ വിട്ടു. അതുകൊണ്ട് അതൊരു അഴിമതി അല്ലെന്നും ഖജനാവിനു നഷ്ടമുണ്ടായില്ല എന്നും താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?

kaalidaasan said...

>>>>>ജനങ്ങളെ രണ്ടുഭാഗമായി വിഭജിച്ച്‌ ഒരു ടീം പുണ്യവാളൻമാർ, മറ്റേത് അസുരവർഗ്ഗമെന്ന പറ്റിക്കലുകളും എതിർക്കപ്പെടണം. <<<<<

സുബോധമുള്ള ഏത് ജനതയും അസുരന്‍മാരെയും പുണ്യവാളന്‍മാരെയും വേര്‍ത്തിരിച്ചു തന്നെ കാണും. സമൂഹത്തില്‍ അശാന്തി വിതക്കുനവരെയും, കള്ളന്‍മാരെയും, കൊലപാതകികളെയും, പിടിച്ചുപറിക്കാരെയും, അഴിമതിക്കാരെയും, പെണ്ണുപിടിയന്‍മാരെയും, വര്‍ഗ്ഗീയ വിഷം ചുരത്തുന്നവരെയുമൊക്കെ അസുരവര്‍ഗ്ഗത്തിലേ പുരോഗതി പ്രാപിച്ച ഏത് സമൂഹവും പെടുത്തൂ. അത് പറ്റിക്കലൊന്നുമല്ല. യാഥാര്‍ത്ഥ്യം തന്നെയാണ്. നിര്‍ഭാഗ്യവശാല്‍ താങ്കളുടെ ആരാധ്യപുരുഷന്‍ മോദി ഈ വര്‍ഗ്ഗത്തില്‍ പെട്ടു പോയി. അതിന്റെ കാരണങ്ങളാണ്, ഞാന്‍  ഇവിടെ പറഞ്ഞതും.

ജനങ്ങളുടെ സ്വത്തും ജീവനും രക്ഷിക്കാമെന്ന് പ്രതിജ്ഞ ചെയ്താണ്, മോദി മുഖ്യ മന്ത്രി ആയത്. അതിനു സാധിച്ചില്ല എന്നത് പകല്‍ പോലെ സത്യമാണ്. മോദി ദയനീയമായി പരാജയപ്പെട്ടു എന്നു മാത്രമല്ല, അക്രമം നടത്തിയ ഒരു വിഭാഗത്തെ പിന്തുണക്കുകയും ചെയ്തു. മറ്റെന്തോ അജണ്ട ഉള്ള താങ്കള്‍ക്കത് മനസിലാകാതെ പോകുന്നു.

kaalidaasan said...

>>>>>മോഡി കൂട്ടക്കൊല നടത്തിയവൻ - ഊഹാപോഹത്തിന്റെ പേരിലാണെങ്കിൽ എന്തുകൊണ്ട് രാജീവ്‌ഗാന്ധിയെപ്പറ്റി മിണ്ടുന്നില്ല. മോഡി കോർപൊരേറ്റിന്റെ ഭാഗം, അച്യുതാനന്തൻ അങ്ങിനെയല്ല, ഒരു കൂട്ടർ secularist, വേറൊരു കൂട്ടർ socialist എന്നൊക്കെയാണ് ഈ പറ്റിക്കൽ പാർട്ടീസിന്റെ വാദഗതി. <<<<<

മിണ്ടുന്നില്ല എന്നത് താങ്കളുടെ തോന്നലല്ലേ. മിണ്ടിയത് വായിക്കാന്‍  ഉള്ള സാവകാശം താങ്കള്‍ക്കില്ലാതെ പോയി. മോദി ഗുജറാത്ത് കൂട്ടക്കൊലക്ക് പിന്തുണ കൊടുത്തവന്‍ തന്നെയാണ്. വന്‍ മരം വിഴുമ്പോള്‍ ചെറിയ മരങ്ങളും വീഴും , എന്നു പറഞ്ഞ് സിഖ് കൂട്ടക്കൊലയെ ന്യായീകരിച്ചയാളായിരുന്നു രാജീവ് ഗാന്ധി. അദ്ദേഹം മരിക്കുന്നതു വരെ ഇതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടു കൊണ്ടിരുന്നു. രണ്ടു പേരും കുറ്റക്കാര്‍ തന്നെയാണ്. ഞാന്‍ പല പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞത് ബി ജെ പിയും കോണ്‍ഗ്രസും പല കാര്യത്തിലും ഒരേ നിലപാടുള്ളവര്‍ തന്നെയാണെന്നാണ്. താങ്കളത് വായിച്ചിട്ടുണ്ടാകില്ല.

മോദിയും കോണ്‍ഗ്രസും കോര്‍പ്പറേറ്റിന്റെ ഭാഗം  തന്നെയാണ്. അദാനിയും അംബാനിയും  ഒരു കാല്‍ മോദിയുടെ തോളിലും മറ്റേക്കാല്‍ മന്‍  മോഹന്റെ തോളിലും ചവുട്ടിനിന്ന് ഇന്‍ഡ്യയുടെ പൊതു സമ്പത്ത് കൊള്ളയടിക്കുന്നവരാണ്. മോദിയും മന്‍ മോഹനും അവര്‍ക്കതിനു വേണ്ട എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്നു.

അച്യുതാനന്ദന്‍ ഒരു കോര്‍പറേറ്റിന്റെയും ഭാഗമല്ല. മോദിയേപ്പോലെ ഉമ്മന്‍ ചാണ്ടി സ്മാര്‍ട്ടി സിറ്റികുക് വേണ്ടി എന്നും പറഞ്ഞ് ഏറ്റെടുക്കുന്ന സ്ഥലം അറബിക്ക് ചുളുവിലക്കു സൌജന്യമായി കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ എതിര്‍ത്തു തോല്‍പ്പിച്ച്, കേരളത്തിന്റെ പൊതു സ്വത്ത് അന്യാധീനപ്പെടാതെ പോകുന്നത് തടഞ്ഞ വ്യക്തിയാണ്. മോദിയേപ്പോലെ ഒരു കുത്തകയുടെയും ജെറ്റ് വിമാനത്തില്‍ പറന്നു നടക്കുന്നില്ല. മോദി ചെയ്തപോലെ പൊതു സ്വത്ത് കുത്തകകള്‍ക്ക് എറിഞ്ഞു കൊടുക്കുന്നില്ല.

ഹിന്ദു ദേശീയതയാണ്, തെന്റെ നയമെന്നു പറയുന്ന മോദി സെക്കുലറിസ്റ്റ് അല്ല എന്ന് അക്ഷരാഭ്യസമുള്ള ആര്‍ക്കും മനസിലാകും. ജീവിതം മുഴുവന്‍ ആര്‍ എസ് എസ് എന്ന ഹിന്ദു സംഘടനക്ക് അടിയറ വച്ച മോദി ഹിന്ദു വര്‍ഗ്ഗീയവാദി തന്നെയാണ്. അത് എന്റെ മാത്രം നിലപാടല്ല. ഈ ഹിന്ദു വര്‍ഗ്ഗിയവാദം കാരണമാണ്, മോദിക്ക് അമേരിക്ക വിസ നിഷേധിച്ചതും.

സോഷ്യലിസ്റ്റുകള്‍ സാമൂഹ്യ പുരോഗതിക്ക് വേണ്ടി നിലകൊള്ളുന്നവരാണ്. അതുകൊണ്ടാണ്, കേരളം സമൂഹ്യ പുരോഗതിയുടെ എല്ലാ parameter കളിലും ഗുജറാത്തിനുമുന്നില്‍ നില്‍ക്കുന്നതും, മോദിയുടേ പാര്‍ട്ടിക്ക് ഇന്ന് വരെ കേരളത്തില്‍ പച്ചതൊടാന്‍ സാധിക്കാതെ വന്നതും. ഇത്പറ്റിക്കലാണെന്നു പറയുന്നത് വിവരക്കേടല്ലേ. കണ്‍മുന്നില്‍ കാണുന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍  പഠിക്കു സുഹൃ ത്തേ.

kaalidaasan said...

>>>>>മോഡിയെപ്പറ്റി നുണപ്രചരണം അഴിച്ചുവിടുന്നവർക്ക് മോഡിയിൽ നിന്നുതന്നെ കേട്ട് പ്രതികരിക്കാം (ദൂർദർശൻ എഡിറ്റ്‌ ചെയ്ത ഭാഗങ്ങളടക്കം).<<<<<

ദൂർദർശൻ എഡിറ്റ്‌ ചെയ്ത ഭാഗങ്ങള്‍ എന്ന് വാര്‍ത്തകളില്‍ വയിച്ചത് അഹമ്മദ് പട്ടേലിനോപ്പം മോദി ചായ കുടിച്ചിട്ടുണ്ട് എന്നും പ്രിയങ്കയെ മകളേപ്പോലെ കരുതുന്നു എന്നും പറഞ്ഞ ഭാഗങ്ങളല്ലേ? അതില്‍ എന്താണിത്ര അത്ഭുതപ്പെടാനുള്ളത്?

പട്ടേല്‍ മാത്രമല്ല,. മന്‍ മോഹന്‍ സിംഗ് വരെ മോദിക്കൊപ്പം ചായ കുടിച്ചിരിക്കും. ഒരേ തൂവല്‍ പക്ഷികള്‍  ഇതുപോലെ പല കൊടുക്കല്‍ വാങ്ങലുകളും നടത്തും. കുറഞ്ഞ പക്ഷം അംബാനിയുടെ കാര്യത്തിലെങ്കിലും ഇവര്‍ രണ്ടു പേരും ഒന്നാണ്. തീവ്ര ഹിന്ദുക്കളെ പ്രീണിപ്പിക്കാന്‍  രണ്ടു കൂട്ടരും ഗോവധം മത്സരിച്ച് നിരോധിച്ചു. തര്‍ക്ക വിഷയമായ ബാബ്രി മസ്ജിദ് രാജിവ് ഗാന്ധി ഹിന്ദുക്കള്‍ക്ക് ആരാധനക്കു തുറന്നു കൊടുത്തു. അത് തകര്‍ക്കപ്പെടുമെന്ന അറിവുണ്ടായിട്ടും നരസിംഹ റാവു മൌനം പാലിച്ചു. രണ്ട് കൂട്ടരും കോര്‍പ്പറേറ്റുകളെ മത്സരിച്ച് പ്രീണിപ്പിക്കുന്നു. കോണ്‍ഗ്രസും ബി ജെ പിയും ഒരുമിച്ചു നിന്ന് ആം ആദ്മി പാര്‍ട്ടിയെ ഡെല്‍ഹി നിയമസഭയില്‍ പരാജയപ്പെടുത്തി രാജി വയ്പ്പിച്ചു. മോദി അധികാരത്തില്‍ വന്നാല്‍ ഏറ്റവും  കൂടുതല്‍ സന്തോഷിക്കുന്നത് മന്‍ മോഹന്‍ സിംഗായിരിക്കും. മന്‍ മോഹന്‍ സിംഗിനു വില്‍ക്കാന്‍ സാധിക്കാതെ പോയ ഇന്‍ഡ്യയുടെ പൊതു സ്വത്ത് വിറ്റുതുലക്കുമെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കുന്ന ഏക വ്യക്തി മോദി തന്നെയാണ്.

vkayil said...

തർക്ക ശാസ്ത്രത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കലാണ് കാളിദാസൻ ചെയ്യുന്നത്. പശുവിനെകൊണ്ടുള്ള ഗുണങ്ങൾ ചോദിച്ചാൽ പശു എന്നു തുടക്കത്തിൽ പറഞ്ഞു, കയറും, കെട്ടിയ മരത്തിനെപ്പറ്റിയൊക്കെ നെടുനീളൻ പ്രസംഗം നടത്തി അവസാനിപ്പിക്കുക.

കാര്യമാത്രപ്രസക്തമായതൊന്നും ഈ വിഷയത്തിൽ കാളിദാസനിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. അച്ച്യുതാനന്തന്റെയും, മകന്റെയുമൊക്കെ corporate ബന്ധവും, അധികാര ദുർവിനിയോഗവുമൊക്കെ ആരോപണങ്ങളായിട്ടെ നമ്മൾക്ക് കാണാൻ പറ്റൂ, മോഡിയുടെതാവുമ്പോൾ പച്ച പരമാർത്ഥം.

ഇവിടെ മോഡിയോട് പ്രത്യേകിച്ചൊരു മമതയൊന്നുമില്ല, available lot ൽ നിന്ന് ഉന്നതൻ എന്ന് തോന്നുന്നു. PM ആയെങ്കിൽ പ്രതീക്ഷക്കുയർന്നില്ലെങ്കിൽ (മല മറിക്കുമെന്ന വിശ്വാസമില്ല താനും) അടുത്ത നേതാവിനെ നോക്കാനുള്ള option ഇന്ത്യൻ ജനാധിപത്യം നമുക്ക് തരുന്നുണ്ടല്ലോ. മനുഷ്യൻ imperfect ആയതുകൊണ്ട് പൂർണ തൃപ്തിതരുന്ന ഭരണ നേത്രുത്വം മനുഷ്യ കുലത്തിനു എപ്പോഴെങ്കിലും കിട്ടുമെന്ന വിശ്വാസവുമില്ല.

http://www.dnaindia.com/india/report-i-am-a-chief-minister-but-my-mother-travels-in-an-auto-narendra-modi-1984560

kaalidaasan said...

>>>കാര്യമാത്രപ്രസക്തമായതൊന്നും ഈ വിഷയത്തിൽ കാളിദാസനിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. <<<

ഓരോരുത്തരുടെ പ്രതീക്ഷക്കനുസരിച്ച് എനിക്കെഴുതാന്‍ പറ്റില്ലല്ലോ. ഞാന്‍ എന്റെഅഭിപ്രായങ്ങളല്ലേ എഴുതിയത്. അതിനോട് യോജിക്കുന്നെങ്കില്‍ യോജിക്കാം., വിയോജിക്കുന്നെങ്കില്‍ വിയോജിക്കാം.

താങ്കളോട് നേരിട്ട് ഒരു ചോദ്യം. താങ്കളുടെ സഹോദരനെ നാളെ കര്‍ണാടക മുഖ്യ മന്ത്രി കൊച്ചിയില്‍ നിന്നും ബാംഗളൂരിലേക്ക് തട്ടിക്കൊണ്ടു പോയി ഒരു വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി എന്നു കരുതുക. താങ്കള്‍ കര്‍ണാടക മുഖ്യ മന്ത്രിയെ അഭിനന്ദിക്കുമോ?

kaalidaasan said...

>>>അച്ച്യുതാനന്തന്റെയും, മകന്റെയുമൊക്കെ corporate ബന്ധവും, അധികാര ദുർവിനിയോഗവുമൊക്കെ ആരോപണങ്ങളായിട്ടെ നമ്മൾക്ക് കാണാൻ പറ്റൂ, മോഡിയുടെതാവുമ്പോൾ പച്ച പരമാർത്ഥം.<<<

അച്യുതാനന്ദനും മകനും ഏത് കോര്‍പ്പറേറ്റ് സ്ഥാപങ്ങളുമായിട്ടാണു ബന്ധമെന്ന് താങ്കള്‍ പറയുക. മോദിക്ക് അദാനിയും അംബാനിയുമായുള്ള ബന്ധം  ഞാന്‍ പറഞ്ഞു. അദാനിക്ക് നിസാര വിലക്ക് ആയിരക്കണക്കിനേക്കര്‍  ഭൂമി മോദി നല്‍കി. അതിലെ ഭൂരിഭാഗവും ഒന്നും ചെയ്യാതെ വെറുതെ ഇട്ടിരിക്കുന്നു. അതുപോലെ അച്യുതാനന്ദനും മകനും ഏത് കോര്‍പ്പറേറ്റ് സ്ഥാപനത്തിന്, കേരളത്തിന്റെ സ്വത്ത് വിട്ടു കൊടുത്തു എന്നു പറയുക.

kaalidaasan said...

>>>ഇവിടെ മോഡിയോട് പ്രത്യേകിച്ചൊരു മമതയൊന്നുമില്ല, available lot ൽ നിന്ന് ഉന്നതൻ എന്ന് തോന്നുന്നു. PM ആയെങ്കിൽ പ്രതീക്ഷക്കുയർന്നില്ലെങ്കിൽ (മല മറിക്കുമെന്ന വിശ്വാസമില്ല താനും) അടുത്ത നേതാവിനെ നോക്കാനുള്ള option ഇന്ത്യൻ ജനാധിപത്യം നമുക്ക് തരുന്നുണ്ടല്ലോ. <<<

available lot ൽ നിന്ന് ഉന്നതൻ മോദി ആണെന്ന് താങ്കള്‍ക്ക് തോന്നുന്നു. പക്ഷെ മോദി പേടിക്കേണ്ട വ്യക്തിയാണെന്ന് എനിക്ക് തോന്നുന്നു. സ്വന്തം പ്രതിഛായ വര്‍ദ്ധിപ്പിക്കാനും താനാണ്, ഹിന്ദുക്കളുടെ ഏക സംരക്ഷകന്‍ എന്നു കാണിക്കാനും വേണ്ടി അന്യസംസ്ഥാനത്തു നിന്നും മുസ്ലിങ്ങളെ തട്ടികൊണ്ടു വന്ന് കൊലപ്പെടുത്തിയിട്ട് അവരൊക്കെ തന്നെ വധിക്കാന്‍ വന്ന ഭീകരരാണെന്നു കള്ളം പറയുന്ന ഒരാള്‍ സഭ്യതയുടെ ഏതളവു കോലു വച്ചളന്നാലും ഉന്നതനല്ല. Extra judicial killing നടത്തി നീതി ന്യായ വ്യവസ്ഥയെ വ്യഭിചരിക്കുന്ന അധമനാണ്. ഇതെന്റെ അഭിപ്രായം മാത്രമാണ്. താങ്കള്‍ക്കദ്ദേഹത്തെ ഉന്നതനായി തന്നെ കണാം. ഇന്‍ഡ്യയില്‍ വേറെ ഏത് മുഖ്യമന്ത്രി ഇങ്ങനെ ചെയ്തിട്ടുണ്ട്?

മലമറിക്കുമെന്ന വിശ്വാസമില്ലാത്ത ഒരു നേതാവിനെ തെരഞ്ഞെടുത്തിട്ട്, അടുത്ത നേതാവിനെ നോക്കാനുള്ള ഓപ്ഷന്‍ ഉണ്ടെന്നു പറയുന്നത് അസംബന്ധമല്ലേ?

kaalidaasan said...

>>>http://www.dnaindia.com/india/report-i-am-a-chief-minister-but-my-mother-travels-in-an-auto-narendra-modi-1984560<<<

ഓട്ടോറിക്ഷയില്‍ പോലും കയറി സഞ്ചരിക്കാന്‍  ശേഷിയില്ലാത്ത കോടിക്കണക്കിനു മനുഷ്യരുള്ള നാടാണിന്‍ഡ്യ. സ്വന്തം അമ്മ ഓട്ടോറിക്ഷയില്‍ വന്നാണ്, വോട്ടു ചെയ്യുന്നതെന്നു പറയുന്ന അല്‍പ്പന്‍  ആണു മോദി എന്നു തെളിയുന്നു. ഇതുകൊണ്ട് അദ്ദേഹം എന്താണുദ്ദേശിക്കുന്നത്. മോദിയുടെ അമ്മ കാറില്‍ വന്ന് വോട്ടു ചെയ്താല്‍ ആരും അതിനെ വിമര്‍ശിക്കില്ല. ദാരിദ്ര്യം പഠിക്കാന്‍ രാഹുല്‍ ഗാന്ധി ദളിത് കുടികളില്‍ അന്തിയുറങ്ങുന്ന തമാശയേ എനിക്കിത് കേട്ടിട്ട് തോന്നുന്നുള്ളു.

മുഖ്യമന്ത്രി വരെ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന നാടാണിത്. അതുകൊണ്ട് ഒരു മുഖ്യ മന്ത്രിയുടെ അമ്മ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതൊന്നും വാര്‍ത്ത പോലും അല്ല. മോദി ഓട്ടോറിക്ഷയില്‍ ആണു സഞ്ചരിച്ചതെങ്കില്‍ അതിനു പ്രസക്തിയുണ്ട്.

മോദി മാത്രമല്ല അല്‍പ്പത്തരം പറയുന്നത്. മോദിയെ വിമര്‍ശിച്ചതുകൊണ്ട് അമര്‍ത്യ സെന്നിനു നല്‍കിയ ഭരതരത്നം തിരിച്ചെടുക്കണമെന്ന് മറ്റൊരു മോദി ഭക്തന്‍ പറയുന്നു. മോദിയെ വിമര്‍ശിച്ചാല്‍ പാകിസ്താനിലേക്ക് പോകണം. മോദിയെ വിമര്‍ശിച്ചാല്‍ ബഹുമതികള്‍ തിരിച്ചെടുക്കണം, മോദി പ്രധാന മന്ത്രി ആകുന്നതിനേപ്പറ്റി ഓര്‍ക്കുമ്പോള്‍ തന്നെ പേടി ആകുന്നു. ഇതാണോ താങ്കള്‍ പറയുന ജനാധിപത്യവും നീതി ന്യായ വ്യവസ്ഥയുമുള്ള നാടിന്റെ ഭാവി?

vkayil said...

"ഓട്ടോറിക്ഷയില്‍ പോലും കയറി സഞ്ചരിക്കാന്‍ ശേഷിയില്ലാത്ത കോടിക്കണക്കിനു മനുഷ്യരുള്ള നാടാണിന്‍ഡ്യ"

അച്യുതാനന്ദൻ മരച്ചുവട്ടിലിരുന്നതിന്റെ ഫോട്ടോ കാളിദാസൻ ഇട്ടതെന്തിനാണാവോ, പ്ലെയിൻ ഒന്നും ഉപയോഗിക്കാറില്ലേ ? ചായവിറ്റുനടന്ന മോഡിയെപ്പറ്റി കാളിദാസൻ മിണ്ടില്ല, pro-business മുഖ്യമന്തി എന്ന നിലയിൽ അംബാനിയുടെകൂടെ കണ്ടാൽ മോശം. ജനങ്ങളുടെ കണ്ണിൽ പൊടിയിടേണ്ടത്കൊണ്ട് അച്യുതാനന്ദന്റെ കോർപൊരെറ്റുകളുടെ കൂടെയുള്ള പടമൊന്നും വരില്ല.

കാളിദാസന്റെ പല ചോദ്യങ്ങൾക്കും ഉത്തരം ഇതിലുണ്ട് :
http://blogs.timesofindia.indiatimes.com/men-and-ideas/entry/modi-shouldn-t-forget-fareed-and-millions-like-him

kaalidaasan said...

>>>അച്യുതാനന്ദൻ മരച്ചുവട്ടിലിരുന്നതിന്റെ ഫോട്ടോ കാളിദാസൻ ഇട്ടതെന്തിനാണാവോ, പ്ലെയിൻ ഒന്നും ഉപയോഗിക്കാറില്ലേ ? <<<<

മോദിയും അച്യുതാനന്ദനും തമ്മിലുള്ള വ്യത്യാസം കാണിക്കാന്‍ വേണ്ടി തന്നെ.

എല്ലാ ദിവസവും തിരുവനന്തപുരത്തു നിന്നും ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്ത് പൊതു ഖജനാവ് കാലിയാക്കണമെന്ന് അച്യുതാനന്ദന്‍ വൃതമൊന്നും എടുത്തിട്ടില്ല. അതുകൊണ്ട് അത്യാവശ്യ കാര്യങ്ങള്‍ക്ക് ഡെല്‍ഹിയിലേക്ക് പോകാനും അപൂര്‍വമായി തെരഞ്ഞെടുപ്പു പ്രചരണത്തിനും മാത്രമേ വിമാനത്തില്‍ യാത്ര ചെയ്യാറുള്ളു. അതിനൊന്നും പക്ഷെ ഏതെങ്കിലും സ്വകാര്യ കമ്പനിയുടെ charter ചെയ്ത വിമാനം ഉപയോഗിക്കാറുമില്ല. സാധാരണ service നടത്തുന്ന വിമാനങ്ങളേ ഉപയോഗിക്കാറുള്ളു.

kaalidaasan said...

>>>ചായവിറ്റുനടന്ന മോഡിയെപ്പറ്റി കാളിദാസൻ മിണ്ടില്ല, pro-business മുഖ്യമന്തി എന്ന നിലയിൽ അംബാനിയുടെകൂടെ കണ്ടാൽ മോശം. <<<<

തയ്യല്‍ കടയില്‍ തുണി തയ്ച്ചു വിറ്റു ജീവിച്ച അച്യുതാന്ദനേപ്പറ്റിയും ഞാന്‍  മിണ്ടാറില്ല. ലോകത്ത് ഏറ്റവും കൂടുതല്‍  ദരിദ്രര്‍  ജീവിക്കുന്ന രാജ്യത്ത് ചായ വിറ്റു നടക്കുന്നതും തുണി തയ്ച്ചു നടക്കുന്നതും വിളിച്ചു കൂവി നടക്കേണ്ട മഹത്തായ കാര്യമാണെന്നു ഞാന്‍ കരുതുന്നില്ല. ഇന്നും ദിവസം 11 രൂപ വരുമാനമുള്ളവന്‍ പണക്കാരനാണെന്നു പറയുന്ന മോദി ചായ വിറ്റു ജീവിച്ചത് എന്നെ അത്ഭുതപ്പെടുത്തുന്നുമില്ല. ചായ വിറ്റു ജീവിക്കുന്ന ഏതൊരാള്‍ക്കും 11 രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടാകും, അയാള്‍ ഒരു മന്ദബുദ്ധി അല്ലെങ്കില്‍.

ഇന്‍ഡ്യയുടെ പൊതു സ്വത്ത് അടിച്ചു മാറ്റി കോടികള്‍ സമ്പാദിക്കുന്ന അംബാനിയുടെ കൂടെ, ചായ വിറ്റു നടന്നു എന്ന് മേനി നടിക്കുന്ന ഒരു മുഖ്യ മന്ത്രി നടക്കുന്നത് മോശം തന്നെയാണെന്ന് ഞാന്‍ കരുതുന്നു. മോദി നല്‍കുന്ന സൌജന്യങ്ങള്‍ അനുഭവിക്കുന്ന അംബാനിയും അദാനിയും മോദിക്ക് തിരിച്ചും പലതും നല്‍കുന്നു. അപ്പോള്‍ മോദിക്ക് അവരുടെ കൂടെ നില്‍ക്കേണ്ടി വരുന്നു. അതുകൊണ്ടാണ്, 11 രൂപ വരുമാനമുള്ളവര്‍ അംബാനിയേയും അദാനിയേയും പോലെ പണക്കാരാണെന്ന് മോദി പറയുന്നതും.

kaalidaasan said...

>>>ജനങ്ങളുടെ കണ്ണിൽ പൊടിയിടേണ്ടത്കൊണ്ട് അച്യുതാനന്ദന്റെ കോർപൊരെറ്റുകളുടെ കൂടെയുള്ള പടമൊന്നും വരില്ല.<<<<

പല പ്രാവശ്യം ആവര്‍ത്തിച്ച ചോദ്യം  ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. അച്യുതാനന്ദന്‍ മുഖ മന്ത്രി ആയിരുന്നപ്പോള്‍ ആനുകൂല്യം നല്‍കിയ ഏതെങ്കിലും ഒരു കോര്‍പ്പറേറ്റിന്റെ പേര്, താങ്കള്‍ പറയുക. മോദി സൌജന്യം നല്‍കിയ പല കോര്‍പ്പറേറ്റുകളുടെയും പേരുകള്‍ ഞാന്‍ പറഞ്ഞു.

kaalidaasan said...

>>>കാളിദാസന്റെ പല ചോദ്യങ്ങൾക്കും ഉത്തരം ഇതിലുണ്ട് :<<<<

എന്റെ ഒരു ചോദ്യത്തിനും താങ്കള്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ഉത്തരമില്ല.

ഉത്തര്‍ പ്രദേശിലെ ഏതോ ഒരു മുസ്ലിം  മോദിയേപ്പറ്റി പുകഴ്ത്തി പറയുന്ന ഒരു പ്രചരണ വാര്‍ത്തയാണത്. അത് തന്നെ സ്വയം പരാജയപ്പെടുത്തുന്നതും. അതില്‍  അദ്ദേഹം പറയുന്നത് ഇതാണ്.

He tells us proudly that the pucca street on which they are standing was a kaccha village road not long ago. As the camera pans, he points to three barber shops, two beauty parlours, an electronics store and an unfinished tower. "This is going to be our mall!"

ഇതിന്റെ അര്‍ത്ഥം അദ്ദേഹം ജീവിക്കുന്ന സ്ഥലം പഴയകാലത്തു നിന്നും പുരോഗമിച്ചിട്ടുണ്ട് എന്നാണ്. മോദിയില്ലാതെ തന്നെ. അപ്പോള്‍ മോദി ഇല്ലെങ്കിലും പ്രത്യേകിച്ച് നഷ്ടമൊന്നുമില്ല.

ഞാന്‍ ചോദിച്ച ഒറ്റ ചോദ്യത്തിനു താങ്കള്‍ മറുപടി പറയുമോ? അന്യസംസ്ഥാനത്തു നിന്നും മുസ്ലിങ്ങളെ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയിട്ട്, അവരൊക്കെ തന്നെ വധിക്കാന്‍  വന്ന ഭീകരരാണെന്നു മോദി പറഞ്ഞത് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? ഇതുപോലെ നിയമവാഴ്ചയെ വ്യഭിചരിക്കുന്ന ഒരാളെ എങ്ങനെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആക്കും?

kaalidaasan said...

ചായ വിറ്റതിന്റെ മാഹാത്മ്യം പറയുന്ന മോദിയുടെ അഹമ്മദാബദില്‍ ഇപ്പോഴും തോട്ടിപ്പണി വ്യാപകമായിട്ടുണ്ട്.

ഈ വാര്‍ത്ത വായിക്കുക.

Though Prohibited by Law, Manual Removal of Excreta (Scavenging) Still Prevalent in Ahmedabad

Despite strong denials from the Gujarat government, the heinous practice of manual scavenging remains prevalent in Ahmedabad city, the business capital of the state. Manual scavenging is manual removal of excreta (night soil) from “dry toilets”, which are toilets without modern flush system or adequate water supply. A just-completed survey by Manav Garima, a community-based organization, fighting for the rights of the scavenging community, Valmikis, in Ahmedabad, has found that there are 126 spots where manual scavenging is practiced under the aegis of the Ahmedabad Municipal Corporation (AMC). More, the survey suggests, 188 dry latrines still continue to operate in the city


ഇന്‍ഡ്യയെ സ്വര്‍ഗ്ഗമാക്കാന്‍ നടക്കുന്ന മോദിയുടെ മൂക്കിനു താഴെ നടക്കുന്ന ത്തികേടാണിത്. ഈ മനുഷ്യരുടെ അവസ്ഥക്ക് കാരണം ആരാണ്? 12 വര്‍ഷം മോദി ഭരിച്ചിട്ടും തന്റെ തലസ്ഥാനത്തു വരെ ഈ അസംബന്ധം  അരങ്ങേറുന്നു.

ഗുജറാത്തിലെ ഏറ്റവും വലിയ പട്ടണമായ അഹമ്മദാബാദില്‍ ഇതാണവസ്ഥ എങ്കില്‍ ചെറു പട്ടണങ്ങളിലും  ഗ്രാമങ്ങളിലും എന്തായിരിക്കും?

kaalidaasan said...

അഭിനവ മനുവിന്റെ സാരോപദേശം 

തോട്ടിപ്പണി, ആത്മീയ അനുഭൂതി നല്‍കുമെന്ന്.

Modi's book Karmayog offends Dalits

Gujarat Chief Minister Narendra Modi has found a new way to woo a section of Gujarat’s harijan community by legitimising the illegal act of scavenging and incorporating it into his concept of Gujarati asmita (pride).
In a recent book written by him and published by the state information department Modi says, “Scavenging must have been a spiritual experience for the Valmiki caste”.

The book titled Karmayog is yet to hit the stands.

In the book, he goes on to say, “At some point in time somebody must have got enlightenment in scavenging. They must have thought that it is their duty to work for the happiness of the entire society and the Gods.”

Not surprisingly, the Dalits are not impressed. Modi’s remarks have not gone down well with the Dalit vote bank and have the makings of yet another controversy.

A scavenger, Bhanubhai, says, “That is not true. Who says that we enjoy cleaning work? We do it because we don't have a choice. If our boys were educated and intelligent and if they were given other opportunities, they would not do this work.”

ഇന്‍ഡ്യക്ക് പറ്റിയ പ്രധാനമന്ത്രി തന്നെ.

മോദി ഉയര്‍ന്ന ജാതിക്കാരനല്ല, താഴ്ന്ന ജാതിയാണെന്ന് ഊറ്റം കൊള്ളുന്ന ഭക്തര്‍  ഈ പ്രസ്താവനക്ക് എന്തു മറുപടി പറയുമെന്നറിയാന്‍ ആഗ്രഹമുണ്ട്. ജാതി താഴ്ന്നതാണെങ്കിലും ചിന്ത ഉയര്‍ന്നത് തന്നെ.

vkayil said...

മോഡിയുടെ ഇന്നത്തെ അമേഠി പ്രസംഗം (one of his best ever).

https://www.youtube.com/watch?v=4uLGM1eA3rU

kaalidaasan said...

>>>>മോഡിയുടെ ഇന്നത്തെ അമേഠി പ്രസംഗം (one of his best ever).<<<<

മോദി പലതും പറയുന്നുണ്ട്. പല നേതാക്കളും പലപ്പോഴായി പറഞ്ഞ കാര്യങ്ങള്‍. അതിലൊന്നും ഞാന്‍ ഒരു പുതുമയും കാണുന്നില്ല.

ഇന്‍ഡ്യ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ അഴിമതിയും കള്ളപ്പണവുമാണ്. അവയെ എങ്ങനെ നേരിടുമെന്ന് മോദി ഇതു വരെ പറഞ്ഞിട്ടില്ല. ഇന്‍ഡ്യയിലെ കള്ളപ്പണം മുഴുവന്‍ അദാനിയേയും അംബാനിയേയും പോലെയുള്ള കുത്തകകളുടെ കയ്യിലാണ്. മോദി ഇവരുടെ തോളില്‍ കയ്യിട്ടു നടക്കുന്നു. മോദി പ്രധാന മന്ത്രി ആയാലൊന്നും ഈ കള്ളപ്പണം പുറത്തു കൊണ്ടു വരാനുള്ള വിദൂര സാധ്യത പോലുമില്ല. അഴിമതി ഈ കള്ളപ്പണത്തിന്റെ ഉപോത്പന്നമാണ്. അതൊരു vicious cycle പോലെ പലതിലേക്കും ചെന്നെത്തുന്നു. വിലക്കയറ്റം,  നാണയപ്പെരുപ്പം, ദാരിദ്ര്യം, തുടങ്ങിയവ ഇതില്‍ നിന്നുണ്ടാകുന്നു. ഈ കള്ളപ്പണമാണ്, അഴിമതി പണമായി രാഷ്ട്രീയക്കാരുടെയും  ഉദ്യോഗസ്ഥരുടെയും കൈ കളില്‍ എത്തുന്നത്. സ്വതന്ത്ര ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും കൊടിയ അഴിമതി നടന്നത് മന്‍  മോഹന്‍ സിംഗിന്റെ മന്ത്രി സഭയുടെ ആഭിമുഖ്യത്തിലാണ്. ഇന്നു വരെ മോദി സിംഗിനെ കുറ്റപ്പെടുത്തി കണ്ടില്ല. പകരം ഭരണത്തില്‍ പങ്കാളിത്തമില്ലാത്ത സോണിയയേയും  രാഹുലിനെയും പ്രിയങ്കയേയും ചീത്ത പറയുകയാണ്.

അമേരിക്ക വിസ നിഷേധിച്ചപ്പോള്‍ മോദി നേരെ പോയത് ചൈനയിലേക്കായിരുന്നു. സോഷ്യലിസത്തെ താങ്കള്‍ വെറുക്കുന്നുണ്ടെങ്കിലും മോദി കമ്യൂണിസ്റ്റുരാജ്യമായ ചൈനയുമായി പല കരാറുകളും ഉണ്ടാക്കിയിട്ടുണ്ട്. പ്രധാന മന്ത്രി ആയാല്‍ ചൈനയുമായുള്ള സഹകരണം തുടരുമോ, അതിര്‍ത്തി തര്‍ക്കം പരിഹരിക്കുമോ എന്നതിലൊന്നും വ്യക്തതയില്ല. ഇതു വരെയുള്ള ബി ജെ പി നയം ചൈനയെ സൈനികമായി നേരിട്ട് അരുണാചല്‍ പ്രദേശില്‍ നിന്നും അവരെ തുരത്തുക എന്നതാണ്. മോദിക്കും ആ നയമാണോ എന്ന് ഇതു വരെ പറഞ്ഞിട്ടില്ല.

ഗുജറാത്ത് മോഡല്‍ എന്നൊക്കെ പറഞ്ഞ് താങ്കളേപ്പോലുള്ളവരെ പറ്റിക്കാന്‍ സാധിക്കുമായിരിക്കും. മന്‍ മോഹന്‍ സിംഗ് ഭരിച്ച 6 വര്‍ഷം കൊണ്ട്, ഇന്‍ഡ്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തി ആയി മാറി. അത് മോദിയുടെ കഴിവൊന്നുമല്ല എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകും. അതുകൊണ്ട് മോദി ഇല്ലെങ്കിലും ഇന്‍ഡ്യ സാമ്പത്തികമായി മുന്നേറും. മോദി ഗുജറാത്തില്‍ കുറച്ച് വ്യവസായങ്ങളും, റോഡുകളും, കെട്ടിടങ്ങളും, കൂടെ 2800 കോടി രൂപ ഖജനാവില്‍ നിന്നും ചെലവാക്കി പട്ടേല്‍ പ്രതിമയും പണുതതുകൊണ്ടാണ്, ഇന്‍ഡ്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായതെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടാകും.

ഏതായാലും മോദി ഒരു കാര്യം പറഞ്ഞപ്പോഴേക്കും പെട്ടെന്നു തന്നെ പ്രതികരണമുണ്ടായി. ബംഗാളില്‍ ചെന്ന് ബംഗ്ളാദേശി കുടിയേറ്റക്കാരെ പുറത്താക്കുമെന്നു പറഞ്ഞ ഉടനെ ആസാമില്‍ ബംഗാളി മുസ്ലിങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. ഇനി ഇതു പോലെ എന്തെല്ലാം ഉണ്ടാകുമോ എന്തോ.

kaalidaasan said...

മോദിക്കിപ്പോള്‍ സ്ഥല ജല വിഭ്രാന്തിയാണ്. വികസനം വികസനം എന്ന മുദ്രവാക്യം ഉയര്‍ത്തി പ്രചരണം ആരംഭിച്ച മോദി തന്റെ തനതായ സ്വത്വത്തില്‍ എത്തി ചേര്‍ന്നിരിക്കുന്നു. രാം ജന്മ ഭൂമിയും കടന്ന് ഇപ്പോള്‍ ജാതി രാഷ്ട്രീയത്തില്‍ കയറി പിടിക്കുന്നു. മോദി തരം താണ രാഷ്ട്രീയം കളിക്കുന്നു എന്നു പറഞ്ഞ പ്രിയങ്കയോട് പ്രതികരിച്ചത് വിചിത്രമായ രീതിയിലാണ്. താന്‍ താഴ്ന്ന ജാതിക്കാരനായതുകൊണ്ടാണ്, തരം താണ രാഷ്ട്രീയം കളിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

Modi plays caste politics to hit back at Priyanka

BJP's prime ministerial candidate Narendra Modi on Tuesday said his "politics will come across as being low level", while reacting to Congress campaigner Priyanka Gandhi's remark that his party was doing "petty politics" over her "martyred" father.

"Socially, I belong to the lower caste, hence my politics too will come across as being low level to them," the BJP leader wrote on Twitter without naming anyone.


ഒരു പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി ഇത്രക്ക് തരം താഴാമോ?

Unknown said...

WAIT 9 DAYS. THE KING WILL BE RULE INDIA AFTER PERIOD. HE WILL CREATE A STRONGEST COUNTRY.JAI NAMO JAI GUJARATH...

vkayil said...

"കമ്യൂണിസ്റ്റുരാജ്യമായ ചൈന"

കാളിദാസന്റെ തമാശ രസിച്ചു, ഫലിത ബിന്ദുക്കൾ പംക്തിയിൽ കൊടുക്കാൻ പറ്റിയത്.

vkayil said...

Lt General Zameeruddin Shah,
vice-chancellor of Aligarh Muslim University
============
Formerly in the army, you were sent to control the Gujarat riots of 2002. Today, Gujarat's chief minister is BJP's prime ministerial candidate — your thoughts?

I don't want to dabble in politics but i am proud that the army did a good job in instilling confidence in both communities. The problem of Gujarat is ghettoisation, primarily of Muslims, which is a very dangerous trend.

The riots happened during Modi's rule but i know one thing — when people are entrusted with the responsibility of serving the nation, they change. They carry the pressure of taking the whole country forward.
==
http://timesofindia.indiatimes.com/home/opinion/interviews/Modis-rule-had-riots-but-entrusted-with-nation-people-change-Lt-General-Zameeruddin-Shah/articleshow/34747683.cms

kaalidaasan said...

>>>>കാളിദാസന്റെ തമാശ രസിച്ചു, ഫലിത ബിന്ദുക്കൾ പംക്തിയിൽ കൊടുക്കാൻ പറ്റിയത്.<<<<

സത്യം കാണുമ്പോഴും കേള്‍ക്കുമ്പോഴും ചിലര്‍ക്ക് തമാശ ആയി തോന്നാറുണ്ട്. അവര്‍ ചിരിച്ചു രസിക്കാറുമുണ്ട്. താങ്കളെ ഏതായാലും ഞാന്‍ ആ ഗണത്തില്‍ ഇതു വരെ കണ്ടിട്ടില്ല.

ചൈന കമ്യൂണിസ്റ്റു രാജ്യമല്ലെങ്കില്‍ പിന്നെ ഏത് തരം രാജ്യമാണെന്നു താങ്കള്‍ പറയണം.

ചൈന ഏത് തരം രാജ്യമാണെങ്കിലും ഇന്‍ഡ്യയുടെ ശത്രു രാജ്യമാണെന്നാണ്, സംഘ പരിവാര്‍  കരുതുന്നത്. സോഷ്യലിസം എന്തോ മഹാപാപമാണെന്നു താങ്കളും കരുതുന്നു. അങ്ങനെയുള്ള ചൈനയുമായി മോദിക്ക് പല വ്യാപാര വ്യവസായ ബന്ധങ്ങളുമുണ്ട്. അമേരിക്കയേക്കാള്‍ മോദിക്ക് പഥ്യം ചൈനയുമാണ്.

kaalidaasan said...

>>>>Lt General Zameeruddin Shah,
vice-chancellor of Aligarh Muslim University<<<<


താങ്കളീ വാര്‍ത്ത ഇവിടെ ഇട്ടത് എന്ത് ഉദ്ദേശ്യത്തിലാണെന്നു മനസിലായില്ല. പക്ഷെ അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അതീവ ഗൌരവമുള്ളവയാണ്.

I don't want to dabble in politics but i am proud that the army did a good job in instilling confidence in both communities. The problem of Gujarat is ghettoisation, primarily of Muslims, which is a very dangerous trend.

ഇതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. അതിന്റെ അര്‍ത്ഥം മോദിയും ഗുജറാത്ത് സര്‍ക്കാരും പോലീസും അതി ദയനീയമായി പരായപ്പെട്ടു എന്നാണ്. ഇന്‍ഡ്യന്‍ പട്ടാളമാണു വിജയിച്ചതെന്നാണ്. പട്ടാളത്തെ അയക്കാമെന്ന് ബാജ് പെയ് പറഞ്ഞപ്പോള്‍ മോദി ആദ്യം  വേണ്ട എന്നു പറഞ്ഞു. മുസ്ലിങ്ങളെ അടിച്ചൊതുക്കുന്നതില്‍  സംഘ പരിവാറും ഗുജറാത്ത് പോലീസും വിജയിക്കുമെന്ന് മോദി വ്യാമോഹിച്ചിരുന്നു. ആദ്യ രണ്ടു ദിവസം അത് കുറെയൊക്കെ നേടി. പക്ഷെ മുസ്ലിങ്ങള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയപ്പോള്‍  മോദി പേടിച്ചു പോയി. ഹിന്ദുക്കള്‍  മരിച്ചു വീഴാന്‍ തുടങ്ങിയപ്പോള്‍ മോദിക്ക് സ്ഥല കാല ബോധമുണ്ടായി. ഉടനെ പട്ടാളത്തെ അയക്കാന്‍  ബാജ് പെയിയൊട് അപേക്ഷിച്ചു. ബജ് പെയ് പട്ടാളത്തെ അയച്ചു. അവര്‍ വന്ന് സംഘപാരിവാറിനെ നിയന്ത്രിച്ചപ്പോള്‍ സംഘ പരിവാറില്‍ പെടാത്ത ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍കും ആശ്വാസമാകുകയും ചെയ്തു.

ഗുജറാത്തിന്റെ പ്രശ്നം  ghettoisation തന്നെയാണ്. മുസ്ലിങ്ങള്‍ ഇപ്പോഴും ghetto കളില്‍ ഒറ്റപ്പെട്ടു താമസിക്കുന്നു. അവര്‍ വസിക്കുന്ന ഇടങ്ങളില്‍ മോദി കൊട്ടിഘോഷിക്കുന്ന ഒരു വികസനവും എത്തിയിട്ടില്ല. മതത്തിന്റെ അടിസ്ഥാനത്തിലുള്ള നഗ്നമായ വിവേചനമാണിത്. 12 വര്‍ഷം മോദി ഭരിച്ചിട്ടും അവരെ മുഖ്യ ധാരയിലേക്ക് കൊണ്ടു വരാനോ, അവരുടെ വിശ്വാസം ആര്‍ജ്ജിക്കാനോ കഴിഞ്ഞിട്ടില്ല. മോദി ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയാല്‍ ഗുജറാത്തിലെ ഈ അവസ്ഥ മറ്റ് പലയിടത്തേക്കും വ്യാപിക്കും. അതിന്റെ സൂചനയാണ്, ആസാമില്‍ നിന്നും വരുന്നത്. ബംഗ്ളാദേശികളെ പുറത്താക്കുമെന്ന് മോദി പറഞ്ഞപ്പോഴേക്കും, ആസാമില്‍ ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെ ഉടന്‍ കൊന്നൊടുക്കാന്‍ ആരംഭിച്ചു. മോദിയെ വിമര്‍ശിക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അനുയായികള്‍ പറയുമ്പോള്‍ ഇതൊക്കെ സ്വഭാവികമായി തന്നെ ഉണ്ടാകും.


kaalidaasan said...

>>>>The riots happened during Modi's rule but i know one thing — when people are entrusted with the responsibility of serving the nation, they change. They carry the pressure of taking the whole country forward.<<<<

എന്നു വച്ചാല്‍ ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയാല്‍ മോദി മാറുമെന്ന്. എന്തിനാണു മാറുന്നത്. ഇതു വരെ മോദി ചെയ്തതൊക്കെ ശരി ആയിരുന്നെങ്കില്‍ പിന്നെ എന്തിനാണ്, പ്രധാന മന്ത്രി അയാല്‍ മാറേണ്ട ആവശ്യം? ഇത് തെളിയിക്കുന്നത് മോദി ഗുജറാത്തില്‍ ചെയ്ത കാര്യങ്ങള്‍ ശരിയായിരുന്നില്ല എന്നാണ്. ഞാനും അതേ ഇത്ര നാളും പറഞ്ഞിരുന്നുള്ളു.

മോദി ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആയാല്‍ ഗുജറാത്തില്‍ ചെയ്ത കാര്യങ്ങള്‍ ചെയ്യില്ല എന്ന് പലരും കരുതുന്നുണ്ട്. ഇദ്ദേഹവും കരുതുന്നുണ്ട്. കരുതിക്കോട്ടെ. അതൊക്കെ നടക്കാന്‍ പോകുന്ന കാര്യങ്ങളല്ലേ. ഞാന്‍ പറഞ്ഞതൊക്കെ നടന്ന കാര്യങ്ങളാണ്.

ഒരു മുഖ്യ മന്ത്രിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണ്, ഗുജറാത്തില്‍ മോദിയില്‍ നിന്നുണ്ടായത്. താങ്കള്‍ പരാമര്‍ശിച്ച പട്ടാള ഉദ്യോഗസ്ഥനും പറയുന്നു, മോദിക്ക് മാറ്റമുണ്ടാകുമെന്ന്. പക്ഷെ മോദി പറയുന്നത് താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും. ഇതല്ലേ ഏറ്റവും വലിയ തമാശ.

vkayil said...

A red-faced Congress on Wednesday rushed to disown a report that lauded the Gujarat model of land acquisition.
08/05/2014
====
http://economictimes.indiatimes.com/news/politics-and-nation/congress-rushes-to-disown-dipp-report-that-praised-narendra-modis-gujarat/articleshow/34795654.cms

kaalidaasan said...

മന്‍ മോഹന്‍ സിംഗിന്റെയും അഹ്‌ലുവാലിയയുടെയും ഇഷ്ട വിനോദം ആണ്, സ്ഥലം ഏറ്റെടുത്ത് വന്‍ വ്യവസായികള്‍ക്ക് കൊടുക്കുക എന്നത്. അത് മന്‍ മോഹന്‍ സിംഗ് ഉദ്ദേശിച്ചതിനേക്കാള്‍ കേമമായി മോദി നടപ്പിലാക്കി. അതുകൊണ്ട് അദ്ദേഹത്തിന്റെ നടപടിയെ ആദരിച്ചു. അതില്‍ എനിക്ക് യാതൊരു അത്ഭുതവും തോന്നുന്നില്ല.

മോദി ഇപ്പോള്‍ പതം പറയുന്നത് മറ്റൊരു കാര്യത്തിനനുമതി നിഷേധിച്ചതുകൊണ്ടാണ്. ഗംഗാ മാതാവിന്, ആരതി അര്‍പ്പിക്കാന്‍ കഴിയാത്ത ദുഖമാണ്, മോദിക്ക്.

ആരതി നിര്‍വഹിക്കാനാവാത്തതിന് ഗംഗാ മാതാവിനോട് ക്ഷമ ചോദിക്കുന്നതായും  മോദി പറഞ്ഞു. മാതാവിന്റെ സ്നേഹം എല്ലാ രാഷ്ട്രീയത്തിനും മുകളിലാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മനസ്സിലാക്കിയിരുന്നെങ്കിലെന്നും മോദി പരിദേവനം ചെയ്യുന്നു. തെരഞ്ഞെടുപ്പു കമ്മീഷനു, സ്വന്തം മാതാവുള്ളതുകൊണ്ട്, വെറും നദി മാത്രമായ ഗംഗയെ മാതാവായി കാണുന്ന മോദിയോട് പ്രത്യേക മമതയൊന്നും കമ്മീഷനില്ല.

മുരളീ മനോഹര്‍ ജോഷിയെ വാരാണസിയില്‍ നിന്നും ആട്ടിപ്പായിച്ച് അവിടെ മത്സരിക്കാന്‍ തീരുമാനിച്ചത് ഗംഗാ മാതാവ് വിളിച്ചതുകൊണ്ടാണെന്ന് ഈ കാപട്യം പണ്ട് പറഞ്ഞിരുന്നു. സ്വന്തം  അമ്മയെ ഓട്ടോറിഷയില്‍ വോട്ടു ചെയ്യാന്‍ വിട്ടിട്ട്, ഗംഗാമാതാവിനോട് കാണിക്കുന്ന കപട സ്നേഹം തീവ്ര ഹിന്ദു വോട്ടുകള്‍ ലക്ഷ്യം വച്ചാണെന്നു മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുരയിലേക്കൊന്നും പോകേണ്ടതില്ല.

ഇന്‍ഡ്യക്ക് വേണ്ടത് പശുവിനെയും പുഴയേയും  മാതാവായി കാണുന്ന കാപട്യങ്ങളെയല്ല. ഇന്‍ഡ്യക്കാരെ മനുഷ്യരായി കാണുന്ന പ്രധാനമന്ത്രിയേയാണ്.

vkayil said...

"An important observation is that the price determination of the land is based on market prices determined by a scientific method that ensures good returns to farmers.

DIPP which identified land-related interventions in the state and its implementation of e-governance in pollution control as a model for other states.

"The model followed by Gujarat Industrial Development Corporation oversees and ensures reduction in complexity across all processes in getting land," the report said and the BJP highlighted this aspect. What it didn't mention was that the study also touched upon the experience in Andhra Pradesh and Haryana.

Of the two aspects dealt with in the Report, it was land acquisition that was especially handy for the BJP's prime ministerial nominee since he has been accused of sweetheart deals with the Adanis and even handing over large tracts to the likes of Tatas at nominal rates.

The department, which is part of the ministry of commerce and industry, has roped in global consulting firm Accenture to study best practices in Indian states that can be used as a model for other provinces to enable India to move up the ladder in the World Bank's Ease of Doing Business rankings.
===

http://timesofindia.indiatimes.com/india/Report-commissioned-by-Centre-lauds-Modi-model/articleshow/34747865.cms

kaalidaasan said...

>>>>"An important observation is that the price determination of the land is based on market prices determined by a scientific method that ensures good returns to farmers.<<<<

അദാനിക്ക് square meter ന്, ഒരു രൂപ മുതല്‍ 32 രൂപ വരെ വിലക്കാണ്, മോദി ഭൂമി നല്‍കിയത്. അതിലും കൂടിയ വിലക്കാണെന്ന് അദാനിയോ മോദിയോ അവകാശപ്പെട്ടിട്ടില്ല. ഇതാണോ താങ്കളീ പരാമര്‍ശിക്കുന്ന price determination of the land is based on market prices determined by a scientific method that ensures good returns to farmers. ? കഷ്ടം.

vkayil said...

ഈ അസത്യ ബ്ലോഗിൽ ഇങ്ങിനെയൊക്കെ എഴുതാനേ കാളിദാസന് പറ്റൂ, വ്യവസായ വികസനത്തിന്‌ ലോകം മുഴുവൻ, കമ്മ്യൂണിസ്റ്റുകളടക്കം, ഭൂമി വില കുറച്ചു കൊടുക്കുന്നത്, infra, buildingകൾ ഉണ്ടാക്കികൊടുക്കുന്നത്, tax holidays, ഇതൊക്കെ കാളിദാസനറിയാഞ്ഞിട്ടല്ല.

ചൈനയെ ലോകം മനസ്സിലാക്കുന്നത്, സൗദി സ്വേച്ചാധിപത്യത്തിന്റെയും അമേരിക്കൻ മുതലാളിത്തത്തിന്റെയും വൈകൃതങ്ങൾ നടപ്പിലാക്കുന്ന രാജ്യമെന്നാണ്. പുലി ആട്ടിൻ തോലണിഞ്ഞു 'ആട്' എന്നെഴുതിവെച്ചാൽ കാളിദാസൻ അത് ആടുതന്നെയെന്നു തർക്കിക്കും.

മുസ്ലീമുകളെ അന്യ സംസ്ഥാനങ്ങളിൽനിന്നു പിടിച്ചുകൊണ്ടു വന്നുകൊല്ലുക, "ജോഷിയെ ആട്ടിപ്പായിച്ചു" എന്നൊക്കെയാണ്‌ കാച്ചി വിടുന്നത്.

കാളിദാസൻ കൂടുതൽ ആഴത്തിൽ വീഴുന്നത് കാണാൻ ആഗ്രഹമില്ല, അതുകൊണ്ട് നിർത്തുന്നു.

kaalidaasan said...

>>>>വ്യവസായ വികസനത്തിന്‌ ലോകം മുഴുവൻ, കമ്മ്യൂണിസ്റ്റുകളടക്കം, ഭൂമി വില കുറച്ചു കൊടുക്കുന്നത്, infra, buildingകൾ ഉണ്ടാക്കികൊടുക്കുന്നത്, tax holidays, ഇതൊക്കെ കാളിദാസനറിയാഞ്ഞിട്ടല്ല.<<<<

വ്യവസായ വികസനത്തിന്‌ ലോകം മുഴുവൻ മറ്റുള്ളവര്‍ ചെയ്യുന്ന കാര്യം മോദിയും ചെയ്യുന്നു എന്നാണോ താങ്കള്‍ പറയുന്നത്? മറ്റുള്ളവര്‍ ഇന്‍ഡ്യയില്‍ ചെയ്യുന്നതു തന്നെയേ മോദി ഗുജറാത്തിലും ചെയ്യുന്നുള്ളൂ. അല്ലാതെ മോദിക്ക് താങ്കളൊക്കെ കൊട്ടിഘോഷിക്കുന്ന പ്രത്യേക കൊമ്പൊന്നുമില്ല. മോദി ഇല്ലാതെ തന്നെ ഇന്‍ഡ്യ ഇന്ന് ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തി ആയി മാറിക്കഴിഞ്ഞു. അതുകൊണ്ട് മോദി അനിവാര്യമാനെന്ന് ഞാന്‍ കരുതുന്നില്ല.

കമ്യൂണിസ്റ്റുകള്‍ എന്ന് താങ്കള്‍ എടുത്തു പറഞ്ഞത് ആരെ ഉദ്ദേശിച്ചാണാവോ. ചൈന കമ്യൂണിസ്റ്റു രാജ്യമാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍ തലയറഞ്ഞു ചിരിച്ച താങ്കളുദ്ദേശിക്കുന്ന കമ്യൂണിസ്റ്റു രാജ്യം ഏതാണെന്നറിയാന്‍ താല്‍പ്പര്യമുണ്ട്, ക്യൂബ ആണെങ്കില്‍ താങ്കളുടെ വിവരക്കേടോര്‍ത്ത് ഞാന്‍ ചെറുതായി ഒന്നു ചിരിക്കുന്നു.

വ്യവസായം നടത്താന്‍  ചില സൌജന്യങ്ങളൊക്കെ ലോകത്തെ പല രാജ്യങ്ങളും ചെയ്യുന്നുണ്ട്. അതല്ലല്ലോ വിഷയം.താങ്കളിവിടെ എഴുതിയത് മോദി മാര്‍ക്കറ്റ് വിലക്ക് ഭുമി കൊടുത്തു. അതിനു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവാര്‍ഡ് പോലും മേടിച്ചു എന്നായിരുന്നു. അദാനിക്ക് ഭൂമി കൊടുത്തത് മാര്‍ക്കറ്റ് വിലയ്ക്കാണോ?

അദാനിക്ക് നിസാര വിലയ്ക്ക് ഭൂമി കൊടുത്തപ്പോള്‍ മറ്റ് പല വ്യവസായികള്‍ക്കും അതിന്റെ അനേകമിരട്ടി വിലയ്ക്കാണു മോദി ഭൂമി കൊടുത്തത്. അദാനി നല്‍കുന്ന പല സൌജന്യങ്ങളും മോദി അനുഭവിക്കുകയും ചെയ്യുന്നു. മോദി ഭക്തി കാരണം താങ്കള്‍ക്കതില്‍ അസ്വാഭാവികത കാണാന്‍ കഴിയുന്നില്ല. അതുകൊണ്ട് താങ്കളിതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാതിരിക്കുന്നതാണു നല്ലത്. മോദി ചെയ്തതൊക്കെ ശരി എന്നു വിശ്വസിച്ചുകൊള്ളു.

kaalidaasan said...

>>>>ചൈനയെ ലോകം മനസ്സിലാക്കുന്നത്, സൗദി സ്വേച്ചാധിപത്യത്തിന്റെയും അമേരിക്കൻ മുതലാളിത്തത്തിന്റെയും വൈകൃതങ്ങൾ നടപ്പിലാക്കുന്ന രാജ്യമെന്നാണ്. പുലി ആട്ടിൻ തോലണിഞ്ഞു 'ആട്' എന്നെഴുതിവെച്ചാൽ കാളിദാസൻ അത് ആടുതന്നെയെന്നു തർക്കിക്കും. <<<<

ചൈനയെ ലോകം എങ്ങനെ മനസിലാക്കുന്നു എന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. അത് ചൈനക്കാരുടെ വിഷയമാണ്. ഇന്‍ഡ്യയെ ലോകം എങ്ങനെ മനസിലാക്കുന്നു എന്നതാണ്, എന്നെ ബാധിക്കുന്ന വിഷയം. ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആകാന്‍ പോകുന്ന മോദിയെ എങ്ങനെ മനസിലാക്കുന്നു എന്നത്തും എന്നെ ബാധിക്കുന്ന വിഷയമാണ്. മോദിയെ ലോകം എങ്ങനെ മനസിലാക്കുന്നു എന്നതിന്റെ സൂചന അമേരിക്ക മോദിക്ക് വിസ നിഷേധിച്ചതില്‍ നിന്നും സുബോധമുള്ള ആര്‍ക്കും പിടികിട്ടും. പടിഞ്ഞാറന്‍ നാടുകളിലേക്കൊന്നും പോകാന്‍ പറ്റാത്ത അവസ്ഥയാണിന്ന് മോദിക്ക്. മോദി എന്നു കേള്‍ക്കുമ്പോള്‍ ഇന്ന് ലോകം മുഴുവന്‍ ഓര്‍ക്കുന്ന ഏക സംഭവം 2002 ലെ മുസ്ലിം കൂട്ടക്കൊലയാണ്. ഇന്‍ഡ്യയുടെ അന്തസ് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ കെടുത്തിയ രണ്ടു സംഭവങ്ങള്‍ ബാബ്രി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കൂട്ടക്കൊലയുമാണ്. ഇതിന്റെ രണ്ടിന്റെയും  പാപ ഭാരം മോദിയുടെ കൈകളിലുണ്ട്.

kaalidaasan said...

>>>>മുസ്ലീമുകളെ അന്യ സംസ്ഥാനങ്ങളിൽനിന്നു പിടിച്ചുകൊണ്ടു വന്നുകൊല്ലുക, "ജോഷിയെ ആട്ടിപ്പായിച്ചു" എന്നൊക്കെയാണ്‌ കാച്ചി വിടുന്നത്.<<<<

ഇസ്രത് ജഹാനെ മഹാരഷ്ട്രയില്‍ നിന്നും സുഹ്രാബുദ്ദിന്‍ ഷേക്കിനെ ആന്ധ്ര പ്രദേശില്‍ നിന്നും ഗുജറാത്തിലേക്ക് തട്ടിക്കൊണ്ടു പോയതായിരുന്നു എന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമ്മതിച്ച വസ്തുതയാണ്. മോദിയുമായി യാതൊരു ബന്ധവുമില്ലാത്ത ഗുജറാത്തിലെ സമാന്തര സര്‍ക്കാരാണിത് പറഞ്ഞതെന്നാണെനിക്ക് തോന്നുന്നത്.

ഇവരൊക്കെ മോദിയെ കൊല്ലാന്‍ ഗുജറാത്തിലേക്ക് വന്ന ഭീകരരായിരുന്നു എന്ന് മോദി ഏതോ സ്വപ്നത്തില്‍ കണ്ടിരുന്നു പോലും. കുടുംബവും കുട്ടികളുമില്ലെങ്കില്‍ ഇതുപോലെ പല സ്വപ്നങ്ങളും കാണേണ്ടി വരും. ദുസ്വപ്നം കാണാന്‍  മോദിക്കുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. അത് താങ്കളും വിശ്വസിക്കുന്നതില്‍ എനിക്ക് യാതൊരു വിരോധവുമില്ല അതാണല്ലോ മോദി ഭഗവാന്‍ പറഞ്ഞു നടന്നതും. ഹാര്‍ ഹര്‍ മോദി ഭഗവാന്‍.

മോദിയെ ഗംഗാ മാതാവ് വിളിച്ചപ്പോള്‍ ആ വിളി കേട്ട് മോദി വാരാണസിയിലേക്ക് ഓടി വന്നതായിരുന്നു എന്ന മോദി ഭാഷ്യം താങ്കള്‍ വിശ്വസിച്ചുകൊള്ളു. ഏത് ഭാഷയിലാണോ ഈ മാതാവ് വിളിച്ചത്? സ്വന്തം  അമ്മ സംസാരിക്കുന്ന ഗുജറാത്തിയിലാണോ എന്തോ. ഗംഗാ മാതാവിന്റെ വിളി കേള്‍ക്കാന്‍ ഭാഗ്യമില്ലാത്ത ജോഷി പ്രാണനും കൊണ്ട് ഓടിയാതാണെന്നാണെനിക്കു തോന്നുന്നത്. അല്ലാതെ മോദി ഓടിച്ചതൊന്നുമല്ല. പേപിടിച്ച നായ ഓടി വന്നാല്‍ സുബോധമുള്ള ആരും പ്രാണനും കൊണ്ട് ഓടി രക്ഷപ്പെടും.

kaalidaasan said...

>>>>കാളിദാസൻ കൂടുതൽ ആഴത്തിൽ വീഴുന്നത് കാണാൻ ആഗ്രഹമില്ല, അതുകൊണ്ട് നിർത്തുന്നു.<<<<

കാളിദാസന്‍ വീഴുന്നത് അത്ര വലിയ സംഭവമൊന്നുമല്ല. ഇന്‍ഡ്യയെ രക്ഷിക്കാന്‍ അവതരിച്ച അവതാരവുമല്ല കാളിദാസന്‍. ദൈവം ആവശ്യപ്പെട്ടതുകൊണ്ട് ഇന്‍ഡ്യയെ രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്ന മോദി ഭഗവാന്റെ വീഴ്ച്ച താങ്കള്‍ക്ക് കാണാന്‍ സാധിക്കുന്നില്ല. വികസനം എന്ന മുദ്രവാക്യം  ഉയര്‍ത്തി ബഹളമുണ്ടാക്കി വന്ന ഭഗവാനിപ്പോള്‍ നാലാം കിട മതരാഷ്ട്രീയം കളിക്കുന്നു. ശ്രീരാമന്റെ ചിത്രം വച്ച് തെരഞ്ഞെടുപ്പു പ്രചരണം നടത്തുന്നു. താന്‍ താണ ജാതിക്കാരനണെന്ന് അഭിമാനത്തോടെ പറയുന്നു. താണ ജാതിക്കാരനായതുകൊണ്ട് അധിക്ഷേപിക്കപ്പെടുന്നു എന്ന ദുസ്വപ്നം കാണുന്നു. തെരഞ്ഞെടുപ്പു റാലിക്കിടെ ഗംഗാ മാതാവിനെ ആരാധിക്കാന്‍ അനുവദിക്കുന്നില്ല എന്നു കരയുന്നു. താന്‍ വെറുമൊരു തറ ഹിന്ദു മതരാഷ്ട്രീയക്കാരന്‍ എന്നതിനപ്പുറം വളര്‍ന്നിട്ടില്ല എന്ന് സ്വയം തെളിയിക്കുന്നു. ഈ വീഴ്ചകളൊന്നും കാണാന്‍  താങ്കള്‍ക്കേതായാലും കണ്ണുണ്ടാകില്ല.

മോദിയുടെ താണ ജാതി എന്ന അവകാശവാദം പോലും വ്യാജമാണെന്ന വാര്‍ത്തകളാണു വരുന്നത്. മോദി മുഖ്യമന്ത്രി ആയശേഷമാണ്, സ്വന്തം ജാതിയെ താണതാക്കി പ്രഖ്യാപിച്ചതെന്ന ആരോപണമാണിപ്പോള്‍ വരുന്നത്.

Modi belongs to an upper caste: Congress

Narendra Modi belongs to an upper caste but “manipulated” the OBC status for political gains, the Congress alleged on Thursday.

Congress spokesman Shaktisinh Gohil, a known detractor of the Gujarat Chief Minister, released a State government circular claiming that a year after he became Chief Minister in September 2001, it declared ‘Modh Ghanchis’ to which Mr. Modi belongs, an Other Backward Class (OBC).

“He belongs to the rich and prosperous Modh Ghanchis who were never given any kind of reservation nor included in OBCs before Modi became CM,” Mr. Gohil said. “In the way encounters were fake in Gujarat, Modi is also a fake OBC,” he alleged.

In remarks that could fuel fresh controversy, the Congress leader alleged that rather than being a tea vendor, Mr. Modi used to while away the time at a canteen, where his relative was the contractor, and whose “licence was reportedly cancelled over sale of charas.”

kaalidaasan said...

ഗുജറാത്തിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്നും മുസ്ലിങ്ങളെ അടിച്ചോടിക്കണമെന്ന് പ്രവീണ്‍ തൊഗാഡിയ പറഞ്ഞപ്പോള്‍ മോദി പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു.

"Petty statements by those claiming to be BJP’s well wishers are deviating campaign from the issues of development and good governance”

അതേ മോദി ഇപ്പോള്‍ development and good governance  പറയുന്നില്ല. പകരം ​തീവ്ര ഹിന്ദുക്കളെ ആവേശം കൊള്ളിക്കാന്‍ ജാതിയും, ശ്രീരാമനും, ഗംഗാ മാതാവും ആണു ശരണം. ഇതാണ്, വീഴ്ച്ച. vkayil നു മനസിലാകാന്‍ പ്രായാസമുള്ള വീഴ്ച്ച. ഇതാണ്, ശരിക്കുള്ള മോദിയുടെ മുഖം. വികസനവും സല്‍ഭരണവുമൊക്കെ വെറും മുഖം മൂടികളാണ്.

ഇന്‍ഡ്യയിലെ പ്രമുഖ പാര്‍ട്ടികളായ കോണ്‍ഗ്രസും, എസ് പിയും, ജെ ഡിയുവും, എസ് ജെ ഡിയും, ബി എസ് പിയും, തൃണമൂല്‍ കോണ്‍ഗ്രസും, ഡി എം കെയും എ ഡി എം കെയും, ഇടതുപക്ഷവും ഒക്കെ മോദി എന്ന വ്യക്തിയേയും അദ്ദേഹം നിലകൊള്ളുന്ന നയങ്ങളെയും എതിര്‍ക്കുന്നു. ഇവരൊന്നും ബി ജെ പിയിലെ മറ്റ് നേതാക്കളെ എതിര്‍ക്കുന്നില്ല. ഇവരൊക്കെ പ്രതിനിധീകരിക്കുന്ന ജനവിഭാഗത്തിന്റെ വിശ്വാസം ആര്‍ജ്ജിക്കാന്‍ മോദിക്കാകുന്നില്ല. അതല്ലേ ഒരു ദേശീയ നേതാവിന്റെ പോരായ്മ? അദ്വാനിയോ ജോഷിയോ ആയിരുന്നെങ്കില്‍ ഇതുപോലെ ഒരു എതിര്‍പ്പുണ്ടാകുമായിരുന്നില്ല.

vkayil said...

"മോദിയുടെ താണ ജാതി എന്ന അവകാശവാദം പോലും വ്യാജo"

'Modh Ghanchi’ was added as an OBC in Gujarat on 25th July 1994 by the Congress government headed by Chhabildas Mehta and in the Mandal Commission list by the Government of India on 4th April 2000. Both these events took place much before Narendra Modi became the CM of Gujarat,”

The Gujarat government’s decision was notified during the Modi’s regime as the CM on Jan 1, 2002 when Modi was the CM.

kaalidaasan said...

മോദി ജനിച്ചപ്പോഴോ ചായ കച്ചവടം നടത്തിയിരുന്നു എന്നവകാശപ്പെട്ട സമയത്തോ താണ ജാതി ആയിരുന്നില്ല എന്നല്ലേ താങ്കളീ പറയുന്നതിന്റെ അര്‍ത്ഥം?

മോദിയുടെ യഥാര്‍ത്ഥ ജാതിയെ സംവരണാനുകൂല്യം  ലഭിക്കാന്‍ വേണ്ടി താണ ജാതിയായി രാഷ്ട്രീയക്കാര്‍ പ്രഖ്യാപിച്ചതാണെന്ന സത്യം താങ്കള്‍ക്ക് നിഷേധിക്കാന്‍ ആകില്ലല്ലോ. അത് കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപിച്ചാലോ മോദി നടപ്പിലാക്കിയാലോ ഈ സത്യം  മറ്റൊന്നാകില്ല. മോദി ജനിച്ചപ്പോള്‍ ഉയര്‍ന്ന ജാതി ആയിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി അദ്ദേഹം താണ ജാതിക്കാരനാണ്. അത് താങ്കളെങ്ങനെയൊക്കെ വിശദീകരിച്ചാലും മറ്റൊന്നാകില്ല.

Socially, I belong to the lower caste, hence my politics too will come across as being low level to themഎന്നു മോദി പറഞ്ഞത് യാതൊരു അടിസ്ഥാനവുമില്ലാത്ത പച്ചക്കള്ളമല്ലേ? Fake encounter specialist ന്റെ താണ ജാതി എന്ന അവകാശവാദം പോലും fake അല്ലേ? സഹസ്രാബ്ദങ്ങളായി ഉയര്‍ന്ന ജാതി ആയിരുന്നവരെ കൃത്രിമമായി താണ ജാതി ആക്കി മാറ്റി എടുത്തതല്ലേ? ബി ജെ പി എതിര്‍ക്കുന്ന ജാതി സംവരണം എന്നതിന്റെ ആനുകൂല്യം അനുഭവിക്കാന്‍ വേണ്ടി സ്വയം താണ ജാതി ആയി മാറുകയല്ലേ ഈ കള്ള നാണയം ചെയ്തിരിക്കുന്നത്? എന്നിട്ട് യാതൊരു ഉളുപ്പുമില്ലാതെ അത് തെരഞ്ഞെടുപ്പില്‍  നേട്ടമുണ്ടാക്കാനും  ഉപയോഗിക്കുന്നു.

മറ്റ് താണ ജാതിക്കാര്‍ ജാതി വിവേചനം അനുഭവിച്ച കാലത്തൊന്നും മോദിയോ മോദിയുടെ ജാതിയോ ഒരു വിവേചനവും അനുഭവിച്ചിട്ടില്ല. നാളെ ബ്രാഹ്മണനെയും  താണജാതി ആയി പ്രഖ്യാപിച്ചിട്ട്, ഏതെങ്കിലും ബ്രാഹ്മണന്‍ താനും താണ ജാതിക്കാരനാണെന്നു പറയുന്ന തമാശയേ മൊദിയുടെ താണ ജാതി അവകാശത്തിനുമുള്ളു.


ഒരാളുടെ ജാതി ഏത് എന്നതല്ല പ്രശ്നം. ആ ജാതി മൂലം ഒരാള്‍ സാമൂഹിക അവഗണയും അടിമത്തവും വിവേചനം അനുഭവിച്ചിട്ടുണ്ടോ എന്നതാണു പ്രശ്നം. മോദിയുടെ ജാതി ഇതൊന്നും അനുഭവിച്ചിട്ടില്ല. അപ്പോള്‍ മോദി താണ ആതിക്കാരനാണെന്ന് കൊട്ടിഘോഷിക്കുന്നത് വൃ ത്തികേടല്ലേ?

മോദി എഴുതിയ Karmayogഎന്ന പുസ്തകത്തില്‍ തോട്ടിപ്പണിക്കാരേക്കുറിച്ച് പറയുന്നത് തന്നെ അദ്ദേഹത്തിനു താണ ജാതിക്കാരോടുള്ള പുച്ഛം വെളിപ്പെടുത്തുന്നു. അദ്ദേഹം എഴുതിയിരിക്കുന്നത് ഇതാണ്. “At some point in time somebody must have got enlightenment in scavenging. They must have thought that it is their duty to work for the happiness of the entire society and the Gods.” ഇതു തന്നെയാണ്, ഉയര്‍ന്ന ജാതിക്കാര്‍ താണ ജാതിക്കാരെ അടിച്ചമര്‍ത്തി അവരുടെ അവകാശങ്ങള്‍ നിഷേധിച്ച്, അടിമപ്പണിക്കാരാക്കിയപ്പോള്‍ നല്‍കിയിരുന്ന വിശദീകരണവും.

kaalidaasan said...


The Gujarat middle

The Human Development Index (HDI) is a good starting point. The latest HDI computations for Indian states, presented by Reetika Khera and myself in Economic and Political Weekly, place Gujarat in the 9th position among 20 major States — very close to the middle of the ranking. In the same paper, we also looked at a summary index of child well-being, nicknamed Achievements of Babies and Children (ABC), which is based on four indicators related to child nutrition, survival, education and immunisation respectively. In the ABC ranking, too, Gujarat occupies the 9th position among 20 major States.

In the latest MPI ranking of Indian States, by Sabina Alkire and her colleagues at Oxford University, Gujarat comes 9th (again) among 20 major Indian States.

Looking at the list of component indicators, an unsuspecting reader of the mainstream media might expect Gujarat to emerge pretty close to the top of the State ranking. Alas, not. Here again, Gujarat scores 9th among 20 major States!

If you don’t like them, we can always fall back on the Planning Commission’s standard poverty estimates based on per capita expenditure. But then Gujarat slips from the 9th to the 10th position among 20 major States, according to the latest estimates for 2011-12.

In short, whichever way we look at it, Gujarat looks less like a model State than a “middle State” — far from the bottom in inter-State rankings, but far from the top too. If Gujarat is a model, then the real toppers, like Kerala and Tamil Nadu, must be supermodels. Indeed, not only do Kerala and Tamil Nadu routinely come at — or near — the top in rankings of summary development indexes, they also surpass other States in terms of the speed of improvement. For instance, Kerala and Tamil Nadu do better than any other major State in terms of both level and change of the Composite Development Index.

An interesting question arises: how did Gujarat acquire an inflated image? No doubt, this optical illusion partly reflects Narendra Modi’s outstanding ability to confuse the public (with a little help from his admirers in the economics profession).

vkayil said...

"മോദി ജനിച്ചപ്പോഴോ ചായ കച്ചവടം നടത്തിയിരുന്നു എന്നവകാശപ്പെട്ട സമയത്തോ താണ ജാതി ആയിരുന്നില്ല എന്നല്ലേ താങ്കളീ പറയുന്നതിന്റെ അര്‍ത്ഥം?"

ഗവന്മെന്റ്സ്ഥിരീകരിക്കുന്നതു വരേയും താണതും, ഉയർന്നതുമല്ല ജാതി എന്ന് കാളിദാസന് മനസ്സിലാകാഞ്ഞിട്ടാണോ ?

kaalidaasan said...

>>>ഗവന്മെന്റ്സ്ഥിരീകരിക്കുന്നതു വരേയും താണതും, ഉയർന്നതുമല്ല ജാതി എന്ന് കാളിദാസന് മനസ്സിലാകാഞ്ഞിട്ടാണോ ?<<<

ജാതി ഉയര്‍ന്നതാണോ താണതാണോ എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണെന്നാണോ താങ്കള്‍ പറയുന്നത്? ബ്രാഹ്മണര്‍ ഉയര്‍ന്ന ജാതി ആണെന്ന് ഏത് സര്‍ക്കാരാണു തീരുമാനിച്ചത്? മോദിയുടെ ജാതി താണ ജാതി ആണെന്ന് ഏത് സര്‍ക്കാരാണു പറഞ്ഞത്.

മോദിയുടെ ജാതിക്കാരെ Other Backward Class എന്ന class (വര്‍ഗ്ഗം)ല്‍ അല്ലേ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയുള്ളു. Other Backward Caste എന്നല്ലല്ലോ സര്‍ക്കാര്‍ പറഞ്ഞത്.

മോദിയുടെ ജാതി, സംവരണം അര്‍ഹിക്കുന്ന തരത്തില്‍ പിന്നാക്കമാണെന്നല്ലേ OBC എന്നതുകൊണ്ടുദ്ദേശിക്കുന്നത്?

മോദി ചായ വിറ്റു നടന്നപ്പോള്‍ താണ ജാതിക്കാരനായിരുന്നു എന്ന് അദ്ദേഹത്തിനു തോന്നിയിരുന്നോ എന്നതാണു ഞാന്‍ ഉന്നയിച്ച ചോദ്യം. അന്ന് തോട്ടിപ്പണിക്കാരനും പുലയനും  പറയനും തങ്ങള്‍ താണ ജാതിക്കരായിരുന്നു എന്നു തോന്നിയിരുന്നു. അതുപോലെ മോദിക്കും തോന്നിയിരുന്നോ? അതിനു താങ്കള്‍  മറുപടി പറയുക.

vkayil said...

Modi is Prime Minister.

സത്യമേവ ജയതേ.

kaalidaasan said...

ബി ജെ പി അധികാരത്തില്‍ വരുമെന്നും മോദി ബി ജെ പിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി ആയതുകൊണ്ട് സ്വാഭാവികമായും പ്രധാനമന്ത്രി ആകുമെന്നും എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്.

സത്യം ജയിക്കുമോ അതോ ഊഹാപോഹങ്ങളില്‍ കെട്ടിപ്പൊക്കിയ ഹിന്ദു മതതീവ്രവാദം വിജയിക്കുമോ എന്നൊക്കെ കണ്ടറിയേണ്ട കാര്യങ്ങളാണ്. തെരഞ്ഞെടുപ്പു പ്രചാരണം അവസാനിച്ചപ്പോഴും  ഫലം വന്നശേഷവും ബി ജെ പി നേതാക്കള്‍ ആര്‍ എസ് എസ് ആസ്ഥാനത്തു പോയി സാഷ്ടാംഗം പ്രണമിച്ചത് ശുഭ സൂചനയല്ല. ആര്‍ എസ് എസ് അജണ്ടയാണു മോദി നടപ്പാക്കാന്‍ പോകുന്നതെങ്കില്‍ അത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും. മന്‍ മോഹന്സിംഗ് എല്ലാറ്റിനും 10 ജന്‍പഥിലെ അനുവാദം മേടിക്കാന്‍  പോകുന്നു എന്നാക്ഷേപിച്ച മോദി, എല്ലാറ്റിനും ഝാന്ദേവാലനിലെ അനുവാദം മേടിക്കാന്‍  പോകുമോ എന്നൊക്കെ വഴിയെ അറിയാം. ഉത്തര്‍ പ്രദേശിലെ ആര്‍ എസ് എസ് നേതാവ്, രാമക്ഷേത്രം ഉടനെ പണിയണമെന്ന ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.

തെരഞ്ഞെടുപ്പു സമയത്ത് മോദി നല്‍കിയ രണ്ടു വാഗ്ദാനങ്ങളുണ്ട്. അനധികൃത ബംഗ്ളാദേശി കുടിയേറ്റക്കാരെ തിരികെ വിടുമെന്നും ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നും. ഇത് രണ്ടും യാഥാര്‍ത്ഥ്യമായി കാണാന്‍ ആഗ്രഹമുണ്ട്. പിന്നെ ബി ജെ പിയുടെ മറ്റൊരു വാഗ്ദാനം കൂടി ഉണ്ട്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന്. ഇതൊക്കെ ചെയ്യാനുള്ള ആര്‍ജ്ജവം മോദി കാണിക്കുമോ എന്ന് കാത്തിരുന്നു കാണാം.

സാമ്പത്തിക രംഗത്തെ കോര്‍പ്പറേറ്റ് ആധിപത്യം തുടരുമെന്ന കാര്യത്തില്‍ സംശയമില്ല. മന്‍ മോഹന്‍ സിംഗ് കോര്‍പ്പറേറ്റുകളെ കയറൂരി വിട്ടതിന്റെ ഫലമാണ്, കോണ്‍ഗ്രസ് 45 സീറ്റിലേക്കൊതുങ്ങിയതിന്റെ കാരണം. മോദി അതാവര്‍ത്തിക്കാതിരുന്നാല്‍ ബി ജെ പിക്ക് നല്ലത്.

മോദി കേരളത്തിനു വേണ്ടി എന്തു ചെയ്യുമെന്നതാണു ഞാന്‍ ഉറ്റുനോക്കുന്നത്. ഇതു വരെ കേന്ദ്രം ഭരിച്ചവരൊക്കെ കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളൊക്കെ അവഗണിക്കുകയാണുണ്ടായത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉള്‍പ്പടെ. ഇപ്പോള്‍ തമിഴ് നാട്ടിലെ രാഷ്ട്രീയക്കാരുടെ മസിലു പിടുത്തം ഇല്ലാതെ മോദിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ട്. കേരളത്തിന്റെ ആശങ്ക കണക്കിലെടുത്ത് ന്യായമായ രീതിയില്‍ ഈ വിഷയം പരിഹരിക്കാന്‍ മോദിക്കാകുമോ എന്ന് നോക്കാം.

Ananth said...

like modi said during the arnab interview all the vitriol during the election process is only part of the effort to get the numbers to form a govt, but running the govt requires carrying all the sections ......i am sure modi would live upto it.....though there are lot of hotheads in his party , what gives me hope is the fact that he succeeded in sidelining such fringe elements like togadia and co. in gujarat after getting the 2002 mandate, so he may handle such threats with aplomb.....as for the economic agenda, i expect rss to play a similar role what leftists did in upa1, to exercise some restraint on application of manmohan type economics, basically the gujarat development story is based on that, so it is going to be delicate balancing act.....in short , it is a new beginning and i wish at least now, the critics and skeptics would show the good sense to let the bygones be bygones and think about the here and now to create a better future !!!

Ananth said...

>>>>ബി ജെ പി അധികാരത്തില്‍ വരുമെന്നും മോദി ബി ജെ പിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി ആയതുകൊണ്ട് സ്വാഭാവികമായും പ്രധാനമന്ത്രി ആകുമെന്നും എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. <<<<

this victory is far beyond the expectations of everyone......people like you can continue to live in denial for any length of time.....but the people of india have given their unequivocal endorsement of modi......this victory is not the victory of bjp as a party but it is more of modi as a leader......whether you accept it or like it etc does not matter any longer because it is something so obvious......that it is a modi wave or more like a modi tsunami......

kaalidaasan said...

>>>>>though there are lot of hotheads in his party , what gives me hope is the fact that he succeeded in sidelining such fringe elements like togadia and co. in gujarat after getting the 2002 mandate, so he may handle such threats with aplomb<<<<<

അദ്വാനിയും കൂട്ടരും തൊഗാഡിയയേപ്പോലെ ഒന്നുമല്ല. തൊഗാഡിയ ബി ജെ പി നേതാവുമല്ല. അധികാര വടം വലി തെരഞ്ഞെടുപ്പിനു മുന്നെ തന്നെ ബി ജെ പിയില്‍ തുടങ്ങിയിരുന്നു. അത് ഇനി കൂടനാണ്, എല്ലാ സാധ്യതയും.

ആര്‍ എസ് എസിനെ മാറ്റിനിറുത്താനൊന്നും മോദിക്കാകില്ല എന്നതാണു സത്യം. ആരൊക്കെ മന്ത്രി ആകണമെന്നും ഏതൊക്കെ വകുപ്പുകള്‍ കൈകാര്യം  ചെയ്യണമെന്നും ആര്‍ എസ് തന്നെ തീരുമാനിക്കും. അതൊക്കെ ഒരാഴ്ച്ചക്കുള്ളില്‍ അറിയാം. ബി ജെ പി നേതാക്കള്‍ ദിവസേന ആര്‍ എസ് ആസ്ഥാനത്തേക്ക് ജാഥ ആയി പോകുന്നതൊക്കെ കാണാനിരിക്കുന്നതേ ഉള്ളു. ഇപ്പോള്‍ തന്നെ ആര്‍ എസ് എസ് ആസ്ഥാനത്തേക്കു പോയ നേതാക്കളുടെ നിര നീണ്ടതാണ്. മോദി, രാജ്നാഥ്, ഗഡ്കരി, യദ്യൂരപ്പ.

ആര്‍ എസ് എസിനെ അവഗണിച്ച് ഒരു മന്ത്രി സഭ ഉണ്ടാക്കി ഭരിക്കുകയാണെങ്കില്‍ താങ്കളുടെ അവകാശവാദത്തിനു പ്രസക്തിയുണ്ട്. ആര്‍ എസ് എസിനെ പിണക്കി മോദി യാതൊന്നും ചെയ്യില്ല.

kaalidaasan said...

>>>>>as for the economic agenda, i expect rss to play a similar role what leftists did in upa1, to exercise some restraint on application of manmohan type economics, basically the gujarat development story is based on that, so it is going to be delicate balancing act..<<<<<

ഗുജറാത്ത് വികസനം  എന്നു പറയുന്നതില്‍ മന്‍ മോഹന്‍ സിംഗിന്റെ പങ്ക് ഇപ്പോഴെങ്കിലും താങ്കള്‍ സമ്മതിച്ചതില്‍ സന്തോഷമുണ്ട്.

സാമ്പത്തിക കാര്യങ്ങളിലൊക്കെ ആര്‍ എസ് എസിനു താല്‍പ്പര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അവരുടെ ലക്ഷ്യം  ​മുസ്ലിങ്ങളും ക്രിസ്ത്യാനികളുമാണ്. ഗുജറാത്തും ഖാന്ദമാലുമൊക്കെ ആണവരുടെ അജണ്ട. കൂടെ അയോധ്യയും, കാശിയും, മധുരയും. ബി ജെ പിക്ക് തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയാല്‍ അയോധ്യയില്‍ രാമ ക്ഷേത്രം പണിയുമെന്ന് സംഘപരിവാറും ബി ജെ പിയിലെ തന്നെ പല നേതാക്കളും പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതൊക്കെ എങ്ങനെ പ്രാവര്‍ത്തികമാക്കും എന്നൊക്കെ അടുത്തു തന്നെ അറിയാം.

മന്‍ മോഹന്‍ സിംഗിന്റെ സാമ്പത്തിക നയങ്ങള്‍ കുറച്ചുകൂടെ തീവ്രമായി മോദി നടപ്പിലാക്കും. മോദിയുടെ ആദ്യ പരീക്ഷണം ഗ്യാസിന്റെ വില നിശ്ചയിക്കുന്നതാണ്. ജൂണ്‍ ഒന്നിനുമുന്നെ അതില്‍ തീരുമാനം ഉണ്ടാകേണ്ടി ഇരിക്കുന്നു.

ഇടതുപക്ഷം മന്‍ മോഹന്‍ സിംഗിനെ നിയന്ത്രിച്ചത് പാര്‍ലമെന്റിലെ സാന്നിദ്ധ്യം കൊണ്ടായിരുന്നു. അതിന്റെ ഗുണം  കോണ്‍ഗ്രസ് പാര്‍ട്ടിക്കു കിട്ടി. നല്ല സാമ്പത്തിക വളര്‍ച്ചയോടൊപ്പം ജനോപകാര നടപടികളും ഉണ്ടായി. അതിന്റെ ബലത്തില്‍ 2009 ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചു. അതിനു ശേഷം ആരും നിയന്ത്രിക്കാനില്ലാതെ വന്നു. സാമ്പത്തിക വളര്‍ച്ച പിന്നോട്ടടിച്ചു. അസംഖ്യം അഴിമതിയും  കോര്‍പ്പറേറ്റ് ആധിപത്യവും ഉണ്ടായി. മോദിക്ക് കോര്‍പ്പറേറ്റുകളെ പിണക്കാന്‍ ആകില്ല. അംബാനിയും അദാനിയും തന്നെ മോദിയുടെ സാമ്പത്തിക അജണ്ട നിശ്ചയിക്കും. ആര്‍ എസ് എസ് അതിലൊന്നും ഇടപെടില്ല എന്തെങ്കിലും നിയന്ത്രണങ്ങള്‍  ഉണ്ടാകുമെങ്കില്‍ അത് ബി ജെ പിയിലെ മോദി വിരുദ്ധ പക്ഷത്തിനു നിന്നേ ഉണ്ടാകൂ.

kaalidaasan said...

>>>>>.in short , it is a new beginning and i wish at least now, the critics and skeptics would show the good sense to let the bygones be bygones and think about the here and now to create a better future !!!<<<<<

കഴിഞ്ഞു പോയ കാര്യങ്ങള്‍ തെറ്റായി പോയി എന്നും അതില്‍ ക്ഷമചോദികുന്നുഎന്നും മോദി പറയാത്തിടത്തോളം അതൊക്കെ മറക്കപ്പെടാന്‍ സാധ്യതയില്ല.

പുതിയ തുടക്കത്തെ എങ്ങനെ നേരിടണമെന്നതൊക്കെ മോദിയുടെ പ്രവര്‍ത്തികളെ ആശ്രയിച്ചിരിക്കും. നല്ലതു ചെയ്താല്‍ തീര്‍ച്ചയായും സ്വാഗതം ചെയപ്പെടും. ഗുജറാത്തില്‍ 2002ല്‍ മോദിയുടെ പിന്‍ബലത്തില്‍ സംഘപരിവാര്‍ ചെയ്തതുപോലെ ആണെങ്കില്‍ പ്രശ്നം ഗുരുതരമാകും. ഗുജറാത്തില്‍ തന്റെ അധികാരം ഉറപ്പിക്കാന്‍ മോദി കണ്ണടച്ചതുപോലെ ഇന്‍ഡ്യയുടെ മറ്റ് ഭാഗത്തുണ്ടാകുന്ന സമാനമായ കാര്യങ്ങളുടെ നേരെ കണ്ണടച്ചാല്‍ പണി പാളും. ഗുജറാത്ത് എന്ന സംസ്ഥാനം പോലെ അല്ല ഇന്‍ഡ്യ എന്ന രാജ്യം. ഒരു സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളെ പേടിപ്പിച്ചു നിറുത്താന്‍ എളുപ്പമാണ്. പക്ഷെ ഒരു രാജ്യം മുഴുവന്‍ അത് ചെയ്താല്‍ സംഗതി മാറും. പ്രത്യാഘാതം  അന്താരാഷ്ട്ര തലത്തില്‍ വരെ ഉണ്ടാകും.

മോദിക്ക് സംഘ പരിവാറിനെ എങ്ങനെ അടക്കി നിറുത്താനാകും എന്നതിനെ ആശ്രയിച്ചിരിക്കും ഇപ്പറഞ്ഞ നല്ല ഭാവി. മോദിയുടെ പിന്‍ബലത്തില്‍ ഗുജറാത്ത് ആവര്‍ത്തിക്കാന്‍ അവര്‍ ശ്രമിക്കും. അല്ലെങ്കില്‍ ആര്‍ എസ് എസ് അവരുടെ അജണ്ട അടിമുടി മാറ്റണം. ഗോള്‍വാക്കറെ തള്ളിപ്പറയാന്‍  ആര്‍ എസ് എസിനാകുമോ?

kaalidaasan said...

>>>>>people like you can continue to live in denial for any length of time.....but the people of india have given their unequivocal endorsement of modi.<<<<<

മോദി പ്രധാന മന്ത്രി ആകുന്നതിനെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അത് എന്തു കൊണ്ട് എന്ന് വളരെ വ്യക്തമായി ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. ഇനി അദ്ദേഹം ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ആണ്, എന്റെയും കൂടെ പ്രധാന മന്ത്രി ആണ്. അതിനെ ഞാന്‍ അംഗീകരിക്കാതിരിക്കില്ല. അദ്ദേഹത്തിന്റെ ചെയ്തികളെ വിമര്‍ശിക്കാന്‍ ജനാധിപത്യം എനിക്ക് സ്വാതന്ത്ര്യം തരുന്നുണ്ട്. അതു ഞാന്‍ തുടര്‍ന്നും  ഉപയോഗിക്കും. മന്‍ മോഹന്‍ സിംഗിനെ ഞാന്‍ നിശിതമായി തന്നെ വിമര്‍ശിച്ചിട്ടുണ്ട്.

people of india have given their unequivocal endorsement of modi, എന്നൊക്കെ തറപ്പിച്ച് പറയാമോ? 31% വോട്ടേ ബി ജി പിക്കു ലഭിച്ചിട്ടുള്ളു. എന്നു വച്ചാല്‍ വോട്ടു ചെയ്ത 69% ആളുകള്‍ മോദിയെ പിന്തുണച്ചിട്ടില്ല എന്നാണ്. എതിര്‍ക്കുന്ന വോട്ടുകള്‍ ഭിന്നിച്ചു പോയതുകൊണ്ട് സീറ്റുകള്‍ ലഭിച്ചു എന്നു മാത്രം. അതിനെ വില കുറച്ചു കാണുന്നില്ല. 3.3 % വോട്ടുകള്‍ നേടിയ ജയലളിതക്ക് 37 സീറ്റുകളും അത്രയും വോട്ടു നേടിയ സി പി എമ്മിനു 9 സീറ്റുകളുമേ ലഭിച്ചുള്ളു. 4.2 % വോട്ടുകള്‍ നേടിയ മായവതിക്ക് ഒറ്റ സീറ്റു പോലും ലഭിച്ചില്ല. 1.9% വോട്ടുകള്‍  നേടിയ ശിവ സേനക്ക് 19 സീറ്റുകളും 2% വോട്ടു നേടിയ ആം  ആദ്മി പാര്‍ട്ടിക്ക് 4 സീറ്റുകളുമേ ലഭിച്ചുള്ളു. അതുകൊണ്ട് സീറ്റുകളുടെ എണ്ണം വച്ച് അര്‍മാദിക്കുന്നതില്‍ വലിയ കാര്യമില്ല എതിര്‍ക്കുന്നവരുടെ രാഷ്ട്രീയ നിലപാടുകളാണതൊക്കെ നേടി തരുന്നത്.

അതുകൊണ്ട് people of india have given their unequivocal endorsement of modi, എന്നൊക്കെ പറയുന്നത് അതിശയോക്തിപരമല്ലേ? മറ്റ് പല രാജ്യങ്ങളിലുമുള്ളതുപോലെ proportionate representation ആയിരുന്നു ഇന്‍ഡ്യയിലെങ്കില്‍ മോദിയുടെ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ 169 സീറ്റുകളെ ഉണ്ടാകൂ. ചതുക്ഷ്കോണ മത്സരവും പഞ്ച കോണ മത്സരവും നടന്നതുകൊണ്ട് തമിഴ് നാട്ടില്‍ ജയലളിതക്കും, ഉത്തര്‍ പ്രദേശിലും ബിഹാറിലും ബി ജെ പിക്കും നേട്ടമുണ്ടായി.

50% വോട്ടുകള്‍ മോദി ബി ജെ പി എന്ന പാര്‍ട്ടിക്ക് നേടി കൊടുത്തു എങ്കില്‍ താങ്കളുടെ, people of india have given their unequivocal endorsement of modi എന്ന നിലപാടിനു ഞാന്‍ വില കല്‍പ്പിക്കുമായിരുന്നു.

kaalidaasan said...

>>>>>that it is a modi wave or more like a modi tsunami......<<<<<

545 സീറ്റുകളില്‍ 284 നേടിയതിനെയാണോ താങ്കള്‍ സുനാമി എന്നൊക്കെ വിശേഷിപ്പിക്കുന്നത്? എങ്കില്‍ കഴിഞ്ഞ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് 140ല്‍ 72 നേടിയതും സുനാമി അല്ലേ?

തെക്കു കിഴക്കന്‍ ഇന്‍ഡ്യയില്‍ ഇപ്പറഞ്ഞ സുനാമി ഉണ്ടായി കണ്ടില്ലല്ലോ. കര്‍ണാടകയില്‍ മോദി ഇല്ലാതിരുനപ്പോള്‍ നേടിയ സീറ്റുകള്‍ നിലനിറുത്താനായില്ല. തമിഴ് നാട്ടില്‍ ഒന്ന്, ആന്ധ്രയില്‍ 3, ഒറിസയില്‍ ഒന്ന്, ബംഗാളില്‍ 2, കേരളത്തില്‍ 0. ഇപ്പറഞ്ഞ സംസ്ഥാനങ്ങളില്‍ മോദിയെ ആരും കണ്ട ഭാവം പോലും നടിച്ചില്ല എന്നല്ലേ ഇത് തെളിയിക്കുന്നത്?

കോണ്‍ഗ്രസും ബി ജെ പിയും പരസ്പരം ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളില്‍ ബി ജെ പി ഇത്തവണ നേട്ടമുണ്ടാക്കി. അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദുര്‍ഭരണം കൊണ്ടല്ലേ? അഴിമതിയും വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടിയ ജനം കോണ്‍ഗ്രസിനെ തോല്‍പ്പിച്ചു. ഗുജറാത്തിനു പുറത്തൊന്നും ആരും മോദിയുടെ ഭരണത്തിന്റെ ഒരു ഫലവും അനുഭവിച്ചിട്ടില്ല. വിലകെടുത്ത മീഡിയ വഴി നടത്തിയ പ്രചണ്ഡമായ പരസ്യത്തില്‍ കുറച്ചു പേര്‍ വീണുപോയിട്ടുണ്ടാകും. അടിയന്തരവാസ്ഥയില്‍  പൊറുതിമുട്ടിയപ്പോള്‍ ഇതേ ജനം അന്നും കോണ്‍ഗ്രസിനെ തോല്‍പ്പിച്ചിരുന്നു. ജനതാപാര്‍ട്ടിയുടെ ഒരു ഭരണ നേട്ടത്തെയും മുന്‍നിറുത്തിയല്ല അവരെ അന്ന് ജയിപ്പിച്ചത്. ഉത്തര പ്രദേശിലും ബിഹാറിലും  കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിനെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ച എസ് പി , ബി എസ് പി, ആര്‍ എല്‍ ഡി, ആര്‍ ജെ ഡി, ജെ ഡി യു തുടങ്ങിയ കക്ഷികളെയും ജനം പാഠം പഠിപ്പിച്ചു. ഇതുപോലെ നഗ്നമായ അഴിമതി കാണിച്ചരവരെയും അവരുടെ കൂട്ടാളികളെയും തള്ളിക്കളയാനുള്ള വിവേകം ഇവിടത്തെ ജനതക്കുണ്ടെന്നേ ഞാന്‍  മനസിലാക്കുന്നുള്ളൂ.

അടുത്ത അഞ്ചു വര്‍ഷം ഇന്‍ഡ്യ ഭരിച്ച്, ഇപ്പോള്‍ മോദിയെ അവഗണിച്ച സംസ്ഥാനങ്ങളിലെ ജനതയുടെ പിന്തുണ കൂടി മോദി നേടി എടുക്കട്ടെ. അപ്പോള്‍ അതിനെ മോദി തരംഗമെന്നോ മോദി സുനാമി എന്നോ ഞാന്‍ വിളിക്കാം. മോദിയല്ല അദ്വാനി നയിച്ചിരുന്നു എങ്കിലും ബി ജെ പി ഭരണം നേടുമായിരുന്നു. കോണ്‍ഗ്രസിനു വോട്ടു ചെയ്യേണ്ട യാതൊന്നും  ആ പാര്‍ട്ടി കഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്തിട്ടില്ല എന്ന് ഏത് കണ്ണുപൊട്ടനും മനസിലാകും. കേരളമൊഴികെ ഒരു സംസ്ഥാനത്തും കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷി അല്ല എന്നോര്‍ക്കുക. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ പിടിപ്പുകേടുകൊണ്ട് അവര്‍ക്ക് മൂന്നു നാലു സീറ്റുകള്‍ നഷ്ടമായി. അത് കോണ്‍ഗ്രസിന്റെ നേട്ടമൊന്നുമല്ല. തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്തു വന്നതും ബി ജെ പി എന്ന പാര്‍ട്ടിയുടെ നേട്ടമായി ഞാന്‍ കാണുന്നില്ല.

ഇത് മോദിക്കനുകൂലമെന്നതിനേക്കാള്‍ കോണ്‍ഗ്രസിനെതിരെ ഉള്ള ജന വികാരമായിരുന്നു. കോണ്‍ഗ്രസിനു ശക്തിയുണ്ടായിരുന്ന സ്ഥലങ്ങളില്‍ ബി ജെ പി പ്രധാന പ്രതിപക്ഷവും ഭരണപക്ഷവും ആയിരുന്നതുകൊണ്ട്, അത് ബി ജെപിക്ക് അനുകൂലമായി. മറ്റിടങ്ങളില്‍ മറ്റ് പാര്‍ട്ടികള്‍ക്കും അനുകൂലമായി.

«Oldest ‹Older   1 – 200 of 234   Newer› Newest»