Sunday 13 February 2011

തിരുനബിയുടെ തിരുകേശം


Great_masjid





ഒരു മോസ്ക്ക് നിര്‍മ്മാണത്തേക്കുറിച്ചുള്ള വാര്‍ത്ത കുറച്ചു ദിവസം മുമ്പ് മാദ്ധ്യമങ്ങളില്‍ വായിച്ചിരുന്നു.  തിരുനബിയുടെ തിരുകേശം സൂക്ഷിക്കാനായി ഇന്‍ഡ്യയിലെ ഏറ്റവും വലിയ മോസ്ക്ക് കോഴിക്കോട്ട് നിര്‍മ്മിക്കാന്‍ കാന്തപുരം അബൂബേക്കര്‍ മുസല്യാര്‍ തീരുമാനിച്ചതായാണാ വാര്‍ത്ത.

വാര്‍ത്തയിലെ പ്രസക്തഭാഗങ്ങള്‍ .

"കശ്മീരിലെ ഹസ്രത്ത്ബാല്‍ പള്ളി കഴിഞ്ഞാല്‍ പ്രവാചക തിരുകേശം സൂക്ഷിക്കുന്ന ഇന്ത്യയിലെ മസ്ജിദ് എന്ന സ്ഥാനം ഗ്രാന്‍റ് മോസ്‌കിന് ലഭിക്കും. 


തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയമാണ് പ്രവാചക തിരുകേശം സൂക്ഷിക്കുന്ന മറ്റൊരു സ്ഥലം. ഗ്രാന്‍റ് മോസ്‌കിന്റെ മധ്യഭാഗത്തുള്ള ഉയരംകൂടിയ താഴികക്കുടത്തിന് താഴെയായിരിക്കും പ്രവാചക തിരുകേശം സൂക്ഷിക്കുക. കാരന്തൂര്‍ മര്‍ക്കസ്സില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് പ്രവാചക കേശം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറിയിരുന്നു."

ഈ മോസ്ക്കിനു രണ്ട് പ്രത്യേകതകളാണുള്ളത്. ഇന്‍ഡ്യയിലെ ഏറ്റവും വലിയ മോസ്കായിരിക്കുമിത്. കൂടാതെ മുസ്ലിം പ്രവാചകന്‍ മൊഹമ്മദിന്റെ അപൂര്‍വമായ തലമുടി അവിടെ സൂക്ഷിക്കും.

ഈ വാര്‍ത്തയെ വിമര്‍ശിച്ചുകൊണ്ട് മുസ്ലിം സമുദായത്തില്‍ നിന്നു തന്നെ ചില പ്രതിക്ഷേധങ്ങള്‍ വന്നു.



 ഇത് സംബന്ധിച്ച് നീണ്ട സംവാദങ്ങള്‍ രണ്ടു ബ്ളോഗിലും നടക്കുന്നുണ്ട്.

അതില്‍ ശ്രദ്ധേയമായ ഒരഭിപ്രായം താഴെ.


വളരെ പ്രസക്തമായ ഒരഭിപ്രായമാണിത്. പക്ഷെ ഇത് അന്വേഷിക്കേണ്ട അവശ്യമുണ്ടോ. പകല്‍ പോലെ വ്യക്തമല്ലേ ഉറവിടം. അറബിയുടെ പണം. 40 കോടി എന്നു പറഞ്ഞ് തുടങ്ങിയാല്‍ എത്ര കോടി പിരിക്കും?

അറബിനാട്ടിലെ പണം കേരളത്തില്‍ നല്ല കാര്യങ്ങള്‍ക്കുപയോഗിക്കുന്നുണ്ട്. ചീത്ത കാര്യങ്ങള്‍ക്കുമുപയോഗിക്കാറുണ്ട്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്നുണ്ട്. 

40 കോടി ചെലവഴിച്ച് ആരാധനാലായം ​പണിയുന്നത് ധൂര്‍ത്തു തന്നെ.പക്ഷെ ഇന്‍ഡ്യയെ അസ്ഥിരപ്പെടുത്താന്‍ ഉപയോഗിക്കുന്നതിലും നല്ലത് ഇതു തന്നെ.

പക്ഷെ ഞാന്‍ ചിന്തിച്ചത് ഇതൊന്നുമല്ല. തിരുനബിയുടെ തിരുകേശവും എന്നെ ആകര്‍ഷിക്കുന്നില്ല. അതിനെ ഭൂരിഭാഗം പേര്‍ എതിര്‍ക്കുന്നതും എനിക്ക് മനസിലാകുന്നുണ്ട്.

കേരളത്തിലെ ഏറ്റവും പ്രശസ്ത ഇസ്ലാമിക പണ്ഡിതനാണ്, കാന്തപുരം. തിരുകേശത്തിന്റെ ന്യായാന്യായത അദ്ദേഹത്തിനറിയാതെ പോകുമോ? 

പ്രവാചകന്റെ തിരു ശേഷിപ്പ് സൂക്ഷിക്കാന്‍ പാടില്ലെന്നു ശഠിക്കുന്നതിലും വലിയ കാര്യമില്ല. ലോകത്തിന്റെ പല ഭാഗത്തും അവ സൂക്ഷിക്കുന്നുണ്ട്. വണങ്ങപ്പെടുന്നുമുണ്ട്.

കാന്തപുരത്തിനിതൊക്കെ വ്യക്തമായി അറിയാം. മറ്റുള്ളവര്‍ക്കും അറിയാം. പ്രവാചകനും അദ്ദേഹത്തിന്റെ തിരുശേഷിപ്പിനും പ്രാധാന്യമില്ല എന്നൊക്കെ അവര്‍ വെറുതെ ഭംഗിവാക്കു പറയുന്നതാണ്. അടുത്തയാഴ്ച്ച നബി ദിനം കൊണ്ടാടുന്നുണ്ട്. പക്ഷെ അത് വേണ്ടെന്നോ അന്ന് അവധി വേണ്ടെന്നോ ഇവരാരും ആവശ്യപ്പെടില്ല. അന്നവര്‍ അവധി എടുക്കും. പ്രവാചകനോടുള്ള ബഹുമാനം പ്രകടിപ്പിക്കും. അപ്പോള്‍ പിന്നെ അദ്ദേഹത്തിന്റെ തിരുകേശത്തോട് കാന്തപുരം ബഹുമാനം പ്രകടിപ്പിക്കുന്നതിനെ എതിര്‍ക്കുന്നതിലെ യുക്തി എന്താണ്?


തിരു കേശം സൂക്ഷിക്കാനുള്ള മോസ്കിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ നടുവിലെ താഴികക്കുടത്തില്‍ തന്നെ ചന്ദ്രക്കല പതിപ്പിച്ചിട്ടുമുണ്ട്.

കാട്ടിപ്പരുത്തിയുടെ അഭിപ്രായത്തില്‍ തുര്‍ക്കി സുല്‍ത്താന്റെ ഛിഹ്നമാണ്, ചന്ദ്രക്കല. ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. തുര്‍ക്കി സുല്‍ത്താന്റെ താവഴിയില്‍ പെട്ട കാന്തപുരം സ്വന്തം മോസ്കില്‍ അത് പതിപ്പിക്കാന്‍ തീരുമാനിച്ചതില്‍ അത്ഭുതവുമില്ല.


11 comments:

kaalidaasan said...

കേരളത്തിലെ ഏറ്റവും പ്രശസ്ത ഇസ്ലാമിക പണ്ഡിതനാണ്, കാന്തപുരം. തിരുകേശത്തിന്റെ ന്യായാന്യായത അദ്ദേഹത്തിനറിയാതെ പോകുമോ?

പ്രവാചകന്റെ തിരു ശേഷിപ്പ് സൂക്ഷിക്കാന്‍ പാടില്ലെന്നു ശഠിക്കുന്നതിലും വലിയ കാര്യമില്ല. ലോകത്തിന്റെ പല ഭാഗത്തും അവ സൂക്ഷിക്കുന്നുണ്ട്. വണങ്ങപ്പെടുന്നുമുണ്ട്.

കാന്തപുരത്തിനിതൊക്കെ വ്യക്തമായി അറിയാം. മറ്റുള്ളവര്‍ക്കും അറിയാം. പ്രവാചകനും അദ്ദേഹത്തിന്റെ തിരുശേഷിപ്പിനും പ്രാധാന്യമില്ല എന്നൊക്കെ അവര്‍ വെറുതെ ഭംഗിവാക്കു പറയുന്നതാണ്. അടുത്തയാഴ്ച്ച നബി ദിനം കൊണ്ടാടുന്നുണ്ട്. പക്ഷെ അത് വേണ്ടെന്നോ അന്ന് അവധി വേണ്ടെന്നോ ഇവരാരും ആവശ്യപ്പെടില്ല. അന്നവര്‍ അവധി എടുക്കും. പ്രവാചകനോടുള്ള ബഹുമാനം പ്രകടിപ്പിക്കും. അപ്പോള്‍ പിന്നെ അദ്ദേഹത്തിന്റെ തിരുകേശത്തോട് കാന്തപുരം ബഹുമാനം പ്രകടിപ്പിക്കുന്നതിനെ എതിര്‍ക്കുന്നതിലെ യുക്തി എന്താണ്?

Jaguar said...

'മൊഹമ്മദിന്റെ മൈര്' എന്നാക്കമായിരുന്നു തലക്കെട്ട്

കുഞ്ഞുവര്‍ക്കി said...
This comment has been removed by the author.
കുഞ്ഞുവര്‍ക്കി said...

ha.. ha .. ha.. jaguar, that is funny
അങ്ങനെ കോടികള്‍ ചിലവാക്കി കേരളത്തില്‍ ഒരു മൈരു മോസ്കും വരുന്നു.

ലൂസിഫര്‍ said...

ഒരു ചെറിയ സംശയം
ഇസ്ലാമിന്റെ ഒരു കിടപ്പ് വശം നോക്കുമ്പോള്‍ , തല മൊട്ടയടിച്ചു , മീശ വടിച്ചു താടി വെച്ച് നടക്കുന്നതല്ലേ ലക്ഷണം . അപ്പോള്‍ ഈ കേശം , താടിയിലെയോ അതോ മറ്റേതെങ്കിലും ഭാഗത്തേയോ ? എന്ത് തോന്നുന്നു

മുക്കുവന്‍ said...

കാന്തപുരത്തിനു ദര്‍ശനം കിട്ടിയതാ.. കേട്ടാ.. പണ്ട് നബിക്ക് ദര്‍ശനം കിട്ടിയപ്പോള്‍ കുറനുണ്ടായ പോലെയെന്ന് വിചാരിച്ചാല്‍ പ്രശനം തീര്‍ന്നില്ലേ അണ്ണാ... കാ‍ളീ... ദര്‍ശനം കിട്ടണം.. അതും അള്ളാവിന്നാകുമ്പോള്‍ ചോദ്യം പാടില്ലാ.. ജാഗ്വാര്‍ പറഞ്ഞതിനോട് യോചിക്കുന്നു :)

kaalidaasan said...

ലൂസിഫര്‍,

ഇസ്ലാമിനേക്കുറിച്ചാകുമ്പോള്‍ മറ്റുള്ളവര്‍ക്ക് സംശയമുണ്ടാകാന്‍ പാടില്ല. ഒരു സംശയത്തിനും പഴുതില്ലാത്ത വിധം വ്യക്തമാണു കാര്യങ്ങള്‍ എന്നാണവരുടെ നിലപാട്.

മൊഹമ്മദ് തല മൊട്ടയടിച്ചപ്പോള്‍ കിട്ടിയ കേശം ആയിക്കൂടായ്കയില്ല.

കാന്തപുരത്തേപ്പോലെ അതി പ്രശസ്തനായ ഒരു ഇസ്ലാമിക പണ്ഡിതന്, മൊഹമ്മദിന്റെ തലമുടിയേക്കുറിച്ചുള്ള വിധി വിലക്കുകള്‍ അറിയില്ല എന്നു പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

ഇപ്പോള്‍ ഈ കേശത്തെ എതിര്‍ക്കുന്ന മുസ്ലിങ്ങളോക്കെ മക്കയില്‍ ചെല്ലുമ്പോള്‍ അവിടത്തെ കറുത്ത കല്ലിനെ ചിംബിക്കാറുണ്ട്, വണങ്ങാറുണ്ട്. അതിലപ്പുറം എന്താണിവര്‍ ഈ കേശത്തോടു ചെയ്യുക? ഒരു കല്ലിനെ ചുംബിച്ചു വണങ്ങിയിട്ട് സംഭവിക്കാത്ത അപചയം ഈ തലമുടിയെ വണങ്ങിയാല്‍ ഉണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല.

kaalidaasan said...

മുക്കുവന്‍,

അപ്പോള്‍ കാന്തപുരവും പ്രവാചകനായി.

kaalidaasan said...

തിരു കേശം സൂക്ഷിക്കാനുള്ള മോസ്കിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ നടുവിലെ താഴികക്കുടത്തില്‍ തന്നെ ചന്ദ്രക്കല പതിപ്പിച്ചിട്ടുമുണ്ട്.

കാട്ടിപ്പരുത്തിയുടെ അഭിപ്രായത്തില്‍ തുര്‍ക്കി സുല്‍ത്താന്റെ ഛിഹ്നമാണ്, ചന്ദ്രക്കല. ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. തുര്‍ക്കി സുല്‍ത്താന്റെ താവഴിയില്‍ പെട്ട കാന്തപുരം സ്വന്തം മോസ്കില്‍ അത് പതിപ്പിക്കാന്‍ തീരുമാനിച്ചതില്‍ അത്ഭുതവുമില്ല.

ലൂസിഫര്‍ said...

ആയി കൂടായ്കയില്ല കാളി . ഒരു പോരാളിക്ക് കൊടുത്ത മറുപടി ഒന്ന് കാണൂ ..

http://www.pulari.co.in/2011/02/blog-post_15.html

മുക്കുവന്‍ said...

കാളീ ഒരു നൂറു കൊല്ലം കഴിയുമ്പോള്‍ കാന്തപുരം ആയില്ലെങ്കിലേ സംശയിക്കേണ്ടൂ... ഒരു കാട്ടറബിക്ക് വിശന്നിരുന്നപ്പോള്‍ വായില്‍ തോന്നിയവ ലോകോത്തരമാക്കിയ പിന്നണികള്‍ ഇതിലും വലുതാക്കിയില്ലെങ്കില്‍!