Saturday 9 October 2010

കുര്‍ആനില്‍ തിരുത്തലുകള്‍ ഉണ്ടാകുമോ?

New York Times പത്രത്തില്‍ വന്ന  Scholars Are Quietly Offering New Theories of the Koran എന്ന ലേഖനത്തിലെ ചില വാചകങ്ങളാണു താഴെ.


Salman Rushdie's ''Satanic Verses'' received a fatwa because it appeared to mock Muhammad. The Egyptian novelist Naguib Mahfouz was stabbed because one of his books was thought to be irreligious. And when the Arab scholar Suliman Bashear argued that Islam developed as a religion gradually rather than emerging fully formed from the mouth of the Prophet, he was injured after being thrown from a second-story window by his students at the University of Nablus in the West Bank. Even many broad-minded liberal Muslims become upset when the historical veracity and authenticity of the Koran is questioned.

Mr. Wansbrough insisted that the text of the Koran appeared to be a composite of different voices or texts compiled over dozens if not hundreds of years. After all, scholars agree that there is no evidence of the Koran until 691 -- 59 years after Muhammad's death -- when the Dome of the Rock mosque in Jerusalem was built, carrying several Koranic inscriptions.

These inscriptions differ to some degree from the version of the Koran that has been handed down through the centuries, suggesting, scholars say, that the Koran may have still been evolving in the last decade of the seventh century. Moreover, much of what we know as Islam -- the lives and sayings of the Prophet -- is based on texts from between 130 and 300 years after Muhammad's death.


ഭൂരിഭാഗം ​മുസ്ലിങ്ങളും ചിന്തിക്കുന്ന ഒരു ഇസ്ലാമിക കാഴ്ച്ചപ്പാടുണ്ട്. ഇന്ന് ലഭ്യമായ ബൈബിളും തോറയും തിരുത്തി എഴുതിയതാണ്. കുര്‍അനില്‍ മൊഹമ്മദ് ആദ്യം ഇത് പറഞ്ഞു. തീവ്രവാദി മുസ്ലിങ്ങള്‍ കൂടെക്കൂടെ ഇത് ആവര്‍ത്തിക്കുന്നു.

പക്ഷെ ഇന്ന് ലഭ്യമായ കുര്‍ആന്‍ മൊഹമ്മദ് പറഞ്ഞ അതേ വാചകങ്ങള്‍ തന്നെയാണോ എന്നതിനേക്കുറിച്ച് ആത്മാര്‍ത്ഥമായ ഒരന്വേഷണം ഇസ്ലാമിക ലോകത്തുണ്ടാകാന്‍ ഒരു സാധ്യതയും ഇല്ല. അന്ധവിശ്വസികള്‍ അവരുടെ വിശ്വാസം മാറ്റാന്‍ ഒരിക്കലും തയ്യാറാകില്ല. അവരുടെ നിലപാട് ഇതാണ്. അള്ളാ മൊഹമ്മദിനു പറഞ്ഞു കൊടുത്ത വാക്കുകള്‍ വള്ളിപുള്ളി വ്യത്യാസം വരാതെ അനുയായികള്‍ ഓര്‍മ്മിച്ചു വച്ചു. അത് പകര്‍ത്തി എഴുതിയാണു കുര്‍ആന്‍ ഉണ്ടാക്കിയത്. മൊഹമ്മദ് പറഞ്ഞതു മുഴുവന്‍ അള്ളായുടെ വാക്കുകളാണ്. അത് ലോകാവസാനം വരെ മാറ്റാനും ആകില്ല.

ഇതില്‍ എത്രത്തോളം വാസ്തവമുണ്ട് എന്ന ഒരന്വേഷണമാണിവിടെ.

എന്നാണ്‌ കുര്‍ആന്‍ എഴുതപ്പെട്ടത്?

മൊഹമ്മദ് ജീവിച്ചിരുന്ന കാലത്ത് കുര്‍ആന്‍ ആരും പുസ്തകരൂപത്തില്‍ എഴുതിയിരുന്നില്ല. അദ്ദേഹം മരിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ്‌ കുര്‍ആന്‍ പുസ്തകരൂപത്തില്‍ ആക്കിയത്. കുര്‍ആന്‍ ആദ്യമായി പുസ്തകരൂപത്തില്‍ ആക്കിയ വ്യക്തി അദ്ദേഹത്തിന്റെ സെക്രട്ടറി എന്നു വിശേഷിപ്പിക്കപ്പെടുന്ന സയദ് ഇബന് താബിറ്റ്. ആണ്. അതിന്റെ ചരിത്രം ഒരു മുസ്ലിം വെബ് സൈറ്റില്‍ രേഖപ്പെടുത്തിയത് ഇപ്രകാരം.

After the death of the Prophet, may Allah bless him and grant him peace, the task fell on this fortunate young man who specialized in the Quran to authenticate the first and most important reference for the ummah of Muhammad. This became an urgent task after the wars of apostasy and the Battle of Yamamah in particular in which a large number of those who had committed the Quran to memory perished.

Umar convinced the Khalifah Abu Bakr that unless the Quran was collected in one manuscript, a large part of it was in danger of being lost. Abu Bakr summoned Zayd ibn Thabit and said to him: "You are an intelligent young man and we do not suspect you (of telling lies or of forgetfulness) and you used to write the Divine revelation for Allah's Messenger. Therefore look for (all parts of) the Quran and collect it in one manuscript."
Zayd was immediately aware of the weighty responsibility. He later said: "By Allah, if he (Abu Bakr) had ordered me to shift one of the mountains from its place, it would not have been harder for me than what he had ordered me concerning the collection of the Quran."


Zayd finally accepted the task and, according to him, "started locating the Quranic material and collecting it from parchments, scapula, leafstalks of date palms and from the memories of men (who knew it by heart)".

 It was a painstaking task and Zayd was careful that not a single error, however slight or unintentional, should creep into the work. When Zayd had completed his task, he left the prepared suhuf or sheets with Abu Bakr. Before he died, Abu Bakr left the suhuf with Umar who in turn left it with his daughter Hafsah. Hafsah, Umm Salamah and Aishah were wives of the Prophet, may Allah be pleased with them, who memorized the Quran.

 During the time of Uthman, by which time Islam had spread far and wide, differences in reading the Quran became obvious. A group of companions of the Prophet, headed by Hudhayfah ibn al-Yaman, who was then stationed in Iraq, came to Uthman and urged him to "save the Muslim ummah before they differ about the Quran".

 Uthman obtained the manuscript of the Quran from Hafsah and again summoned the leading authority, Zayd ibn Thabit, and some other competent companions to make accurate copies of it. Zayd was put in charge of the operation. He completed the task with the same meticulousness with which he compiled the original suhuf during the time of Abu Bakr.

 Zayd and his assistants wrote many copies. One of these Uthman sent to every Muslim province with the order that all other Quranic materials whether written in fragmentary manuscripts or whole copies be burnt. This was important in order to eliminate any variations or differences from the standard text of the Quran. Uthman kept a copy for himself and returned the original manuscript to Hafsah.

ഈ വ്യക്തിയേക്കുറിച്ച് പറയപ്പെടുന്ന വിശേഷണങ്ങള്‍ ഇവയൊക്കെയാണ്.

മൊഹമ്മദ് ഉരുവിട്ട എല്ലാ വാക്കുകളും ഓര്‍ത്തിരുന്ന വ്യക്തി.
ഹീബ്രുവിലും സുറിയാനിയിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന വ്യക്തി. സത്യസന്ധന്‍.
മൊഹമ്മദിന്‌ ഉറച്ച വിശ്വാസമുണ്ടായിരുന്ന വ്യക്തി.

ഈ വ്യക്തിയെയാണ്‌ മൊഹമ്മദിന്റെ മരണ ശേഷം കുര്‍ആന്‍ ക്രോഡീകരിക്കാന്‍ ഏല്‍പ്പിച്ചത്. അദ്ദേഹം അത് ക്രോഡീകരിച്ചു. എങ്ങനെയെന്നല്ലേ. "collecting it from parchments, scapula, leafstalks of date palms and from the memories of men (who knew it by heart)". ഇവിടെ ഇദ്ദേഹത്തേക്കുറിച്ച് പറയപ്പെടുന്ന ഒരു കഥ സത്യമല്ല എന്നു തെളിയുന്നു. മൊഹമ്മദ് പറഞ്ഞതെല്ലാം ഓര്‍ത്തിരുന്നു എന്ന കഥ. എല്ലാം ഓര്‍ത്തിരുന്നു എങ്കില്‍ മുകളില്‍ പരാമര്‍ശിക്കപ്പെടുന്ന പല ഇടങ്ങളിലും തെരയേണ്ടി വരില്ലായിരുന്നു. ഓര്‍മ്മയില്‍ നിന്നങ്ങ് എഴുതിയാല്‍ മതിയായിരുന്നു. അപ്പോള്‍ സയ്ദ് ഇബന്‍ തബിറ്റിന്‌ മുസ്ലിങ്ങള്‍ അവകാശപ്പെടുന്ന ഓര്‍മ്മ ശക്തി ഇല്ലായിരുന്നു.

കുര്‍ആന്‍ ഒരു മാറ്റവും കൈകടത്തലും കൂടാതെ സൂക്ഷിച്ചിരിക്കുന്നു എന്നാണ്‌ മുസ്ലിങ്ങള്‍ അവകാശപ്പെടുന്നത്. പക്ഷെ ഇത് വാസ്തവമല്ല. ഇസ്ലാമിന്റെ ആദ്യ കാലത്തു തന്നെ പല തരത്തിലും രൂപത്തിലുമുള്ള കുര്‍ആനുണ്ടായിരുന്നു. അതു കൊണ്ടാണ്‌ സയ്ദ് ഇബന്‍ താബിറ്റിന്‌ ഈ വിവിധ തരത്തിലുള്ള കുറിപ്പുകളില്‍ നിന്നും  അദ്ദേഹത്തിനു സ്വീകാര്യമെന്നു തോന്നിയവ തെരഞ്ഞു പിടിച്ച് ക്രോഡീകരിക്കേണ്ടി വന്നതും. അതിനര്‍ത്ഥം അന്ന് പ്രചാരത്തിലിരുന്ന വിവിധ കയ്യെഴുത്തു പ്രതികളില്‍ പലതുമദ്ദേഹം തള്ളിക്കളഞ്ഞിട്ടുണ്ട് എന്നാണ്. മൊഹമ്മദില്‍ നിന്നും കേട്ട ജനങ്ങള്‍ എഴുതി വച്ചിരുന്നവയാണതില്‍ പലതും എന്നോര്‍ക്കണം. എന്നു വച്ചാല്‍ സയ്ദ് ഇബന്‍ താബിറ്റ് എന്ന വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളാണിന്ന് ലഭ്യമായ കുര്‍ആന്‍.

ഇതിലെ തമാശ സയ്ദ് ഇബന്‍ താബിറ്റ് ഇത്രയേറെ കഷ്ടപ്പെട്ട് തട്ടിക്കൂട്ടിയ എഴുത്തുകള്‍ക്ക് ഖലീഫയായിരുന്ന അബൂ ബക്കര്‍ അത്ര വലിയ പ്രാധാന്യം കല്‍പ്പിച്ചില്ല എന്നതാണ്‌.  അബൂ ബക്കര്‍ ആ കടലാസുകഷണങ്ങള്‍ അടുത്ത ഖലീഫ ഉമറിനു കൈമാറി. അദ്ദേഹവുമത് അത്ര കാര്യമായി കരുതിയില്ല. ഉമര്‍ തന്റെ മകളായിരുന്ന ഹഫ്സക്കതു കൈമാറി. മൊഹമ്മദിന്റെ ഭാര്യയായിരുന്ന ഹഫ്സയും അതിനത്ര പ്രാധാന്യം നല്‍കിയില്ല. ഉമറിനു ശേഷം ഖലീഫയായ ഉത്‌മാന്റെ കാലത്ത് പല തരത്തിലുള്ള വിഭിന്നങ്ങളായ കുര്‍ആനുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. അപ്പോഴാണിതിന്റെ ഗൌരവം മുസ്ലിം മത നേതാക്കള്‍ക്ക് ബോധ്യമായത്.

സയ്ദ് ഇബന്‍ താബിറ്റ് തന്റെ ഊര്‍ജ്ജം മുഴുവന്‍ ഉപയോഗിച്ച് ക്രോഡീകരിച്ച കുര്‍ആന്റെ കയ്യെഴുത്തു പ്രതി പുസ്തകമാക്കാന്‍ അവരോ ആദ്യകാല ഖലീഫമാരോ ശ്രമിച്ചില്ല. പല കുര്‍ആനുകളും പ്രാബല്യത്തിലുണ്ടായിരുന്നപ്പോഴും അസല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന സയ്ദിന്റെ കുര്‍ആന്‍ പുസ്തകമാക്കുന്നതില്‍ നിന്നും ഇവരെ തടഞ്ഞതെന്തായിരുന്നിരിക്കാം? ഈ കയ്യെഴുത്തു പ്രതിയിലുള്ള വിശ്വാസക്കുറവല്ലേ അതിന്റെ കാരണം? അവസാനം പ്രശ്നം കൈവിട്ടു പോകുമെന്ന അവസ്ഥ വന്നപ്പോള്‍ സയിദിനെ വീണ്ടും വിളിച്ചു വരുത്തി ഉള്ളതിന്റെ പ്രതികള്‍ എടുപ്പിച്ചു. എന്നിട്ട് ചെയ്തതോ? One of these Uthman sent to every Muslim province with the order that all other Quranic materials whether written in fragmentary manuscripts or whole copies be burnt. This was important in order to eliminate any variations or differences from the standard text of the Quran.

അത് ഇന്ന് ലഭ്യമായ കുര്‍ആന്‍ ആണെന്നും അവര്‍ വിശ്വസിക്കുന്നു. അത് എല്ലാവരെയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.

ഈ പുതിയ കുര്‍ആന്റെ ഓരോ പ്രതികള്‍ പ്രധാന മുസ്ലിം പ്രവിശ്യകളിലേക്ക് അയച്ചു കൊടുത്തിട്ട്, പ്രചാരത്തിലുണ്ടായിരുന്ന മറ്റ് പ്രതികള്‍, കുറിപ്പുകളും മുഴുവനായി എഴുതപ്പെട്ട മറ്റ് കയ്യെഴുത്തു പ്രതികളും, കത്തിച്ചു കളയാന്‍ ഉത്തരവിട്ടു. അതിന്റെ ഉദ്ദേശ്യം അന്ന് പ്രചാരത്തിലിരുന്ന പല തരത്തിലുള്ള കുര്‍ആനുകള്‍ ഒഴിവാക്കിക്കിട്ടുക എന്നതും.

അതിന്റെ അര്‍ത്ഥം ഇന്ന് ലഭ്യമായ കുര്‍ആനില്‍ നിന്നു വിഭിന്നമായ കുര്‍ആന്‍ മൊഹമ്മദിന്റെ കാലത്തും ആദ്യ മൂന്നു ഖലീഫമാരുടെ കാലത്തും പ്രചരത്തിലുണ്ടായിരുന്നു എന്നാണ്. പക്ഷെ ഇന്ന് ജീവിച്ചിരിക്കുന്ന മുസ്ലിങ്ങളാരും ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കില്ല. അവര്‍ അവകാശപ്പെടുന്നത് കുര്‍ആന്‍ മൊഹമ്മദിനു പറഞ്ഞുകൊടുത്തതില്‍ നിന്നും ഒരു വ്യത്യാസവും കൂടാതെ അദ്ദേഹത്തിന്റെ കാലം മുതല്‍ എല്ലാ മുസ്ലിങ്ങളും വായിക്കുന്നതും വിശ്വസിക്കുന്നതും പിന്തുടരുന്നതുമാണെന്നാണ്.

ഈ കഥക്കൊരു പാഠഭേദമുണ്ട്. ചില വിശ്വാസപ്രകാരം നാലാമത്തെ ഖലീഫയായിരുന്ന അലിയാണ്‌ കുര്‍ആന്‍ പുസ്തകരൂപത്തിലാക്കാന്‍ ആദ്യമായി ശ്രമിച്ചതെന്ന് ഷിയ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. യമാമ യുദ്ധത്തില്‍ പുതുതായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തവരാണു കൊല്ലപ്പെട്ടതെന്നും പറയപ്പെടുന്നു. കഥ എന്തായാലും  ക്രോഡീകരിക്കപ്പെട്ട കുര്‍ആന്‍ ഇസ്ലാമിന്റെ പൊതു സ്വത്തായി കരുതപ്പെട്ടില്ല.ഹഫ്സയുടെ സ്വകാര്യ സ്വത്തായിട്ടാണത് കരുതപ്പെട്ടത്. ഇത് പിന്നീട് സൃഷ്ടിക്കപ്പെട്ട    വെറും ഭാവനയായിട്ടും കണക്കാക്കപ്പെടുന്നുണ്ട്. കുര്‍ആന്‍ എഴുതപ്പെട്ടത് മൊഹമ്മദിന്റെ മരണത്തോടടുതാണെന്ന ഒരു ധാരണ ഉണ്ടാക്കാന്‍ വേണ്ടി.

ഈജിപ്ഷ്യന്‍ മുസ്ലിം പണ്ഡിതനായിരുന്ന ജലാലുദ്ദിന്‍ അസ് സുയുതി അഭിപ്രായപ്പെട്ടതിങ്ങനെ.

This  famous companion asked Muslims “ How many verses in the chapter of Parties? He said, “ Seventy three verse. He(Ubai) told him, “It used to be almost equal to the chapter of the Cow(about 286 verses) and included the verse of stoning . The man asked, What is the verse of stoning? He (Ubai) said, If an old man or woman committed adultery, stone them to death.

ഇന്നു കാണുന്ന കുര്‍ആന്‍ മാറ്റം വരുത്തിയതാണെന്ന് മുസ്ലിം പണ്ഡിതര്‍ പോലും സമ്മതിക്കുന്നുണ്ട് എന്നതാണു വാസ്തവം.


മുസ്ലിങ്ങളുടെ മറ്റൊരു വിശ്വാസം കുര്‍ആന്റെ അസല്‍ പതിപ്പ് സ്വര്‍ഗ്ഗത്തില്‍ അള്ളാ സൂക്ഷിക്കുന്നു എന്നും. എങ്കില്‍ അള്ളാക്ക് അതിന്റെ ഒരു കോപ്പിയെടുത്ത് മൊഹമ്മദിനു കൊടുത്തുകൂടായിരുന്നോ എന്നൊന്നും ആരും ചോദിക്കരുത്. എന്നിട്ട് അതിന്റെ ശരിയായ വ്യാഖ്യാനം മൊഹമ്മദിനു പറഞ്ഞുകൊടുത്താല്‍ മതിയായിരുന്നു. ആദ്യകാല മുസ്ലിങ്ങള്‍ക്ക് പല കുര്‍ആനുകള്‍ വിശ്വസിക്കേണ്ട ഗതികേടുണ്ടാകുമായിരുന്നില്ല. സയ്ദ് ഇബന്‍ താബിറ്റിനു സ്വീകാര്യമായ അദ്ദേഹത്തിന്റെ വക കുര്‍ആന്‍ എഴുതേണ്ട ആവശ്യവുമില്ലായിരുന്നു.

ഇസ്ലാമിക ഭരണത്തിന്റെ ഉരുക്കു മുഷ്ടി മറ്റ് പല കുര്‍ആനുകളെയും ഒഴിവാക്കി ഇസ്ലാമിന്റെ മാനം കാത്തു. അന്ന് അറേബ്യ ഭരിച്ചിരുന്നത് മറ്റ് വല്ലവരുമായിരുന്നെങ്കില്‍ ഒരു പക്ഷെ അന്ന് പ്രചാരത്തിലുണ്ടായിരുന്ന കുര്‍ആനുകള്‍ പലതുമിന്നും കാണപ്പെടുമായിരുന്നു.

ഇനി മൊഹമ്മദിന്റെ ഓര്‍മ്മശക്തിയേക്കുറിച്ച് കുര്‍ആന്‍ പറയുന്ന സംഗതി എന്താണെന്നു നോക്കാം.

87. അല്‍അഅ്ലാ
നാം നിന്നെ വായിപ്പിക്കാം.7 പിന്നെ നീ മറക്കുകയില്ല -അല്ലാഹു ഉദ്ദേശിച്ചതൊഴിച്ച്.8 അവന്‍ പരസ്യമായതും രഹസ്യമായതും അറിയുന്നവനല്ലോ.9

എന്നു വച്ചാല്‍ മൊഹമ്മദ് കുര്‍ആനിലെ ഒരു വാചകം പോലും മറന്നു പോകാന്‍ അള്ളാഹു ഇടവരുത്തില്ല എന്നാണ്. പക്ഷെ ഹദീസുകള്‍ പറയുന്നത് മറ്റൊന്നാണ്. മൊഹമ്മദ് അള്ളായുടെ വാക്കുകള്‍ പലപ്പോഴും മറന്നു എന്നാണ്, ഹദീസുകളില്‍ എഴുതിവച്ചിരിക്കുന്നത്.

 Sahih Bukhari: volume 6, book 61, number 556.

Narrated Aisha: The Prophet heard a man reciting the Qur'an in the mosque and said, "May Allah bestow His Mercy on him, as he has reminded me of such-and-such Verses of such a Surah".
Bukhari: Volume 6, Book 61, Number 557: 
(The same Hadith, adding): which I missed (modifying the Verses)

Sahih Muslim: book 4, number 1720.

Narrated Hisham

'A'isha reported that the Apostle of Allah (may peace be upon him) heard a person reciting the Qur'an at night. Upon this he said: May Allah show mercy to him; he has reminded me of such and such a verse which I had missed in such and such a surah.

Dawud: book 3, number 1018.

Narrated Mu'awiyah ibn Khudayj: One day the Apostle of Allah (peace_be_upon_him) prayed and gave the salutation while a rak'ah of the prayer remained to be offered. A man went to him and said: You forgot to offer one rak'ah of prayer.


കുര്‍ആന്‍ എന്ന പേരില്‍ അള്ള പറഞ്ഞു കൊടുത്തത് മൊഹമ്മദ് തന്നെ പലപ്പൊഴും മറന്നു പോയിരുന്നു. സയ്ദ് ഇബന്‍ താബിറ്റ് എന്ന സെക്രട്ടറിക്കും അതോര്‍മ്മിച്ചെടുക്കാന്‍ പറ്റിയില്ല. പലയിടത്തു നിന്നും അത് കണ്ടെടുക്കേണ്ടി വന്നു അദ്ദേഹത്തിന്‌. ഇതില്‍ നിന്നൊക്കെ ഈ പുസ്തകത്തിന്റെ ആധികാരികത എത്രത്തോളമുണ്ടെന്ന് ആര്‍ക്കും മനസിലാക്കാം.

 ഇതാണ്‌ കുര്‍ആന്‍ എന്ന മുസ്ലിം വേദ പുസ്തകത്തിന്റെ മൊഹമ്മദിന്റെ കാലത്തും ഇസ്ലാമിന്റെ ആദ്യകാലത്തും ഉണ്ടായിരുന്ന ചരിത്രം. ഇന്നത്തെ കുര്‍ആനില്‍ നിന്നും വ്യത്യസ്ഥമായ മറ്റൊരു കുര്‍ആന്‍ ആദ്യകാലത്തുണ്ടായിരുന്നു എന്നതിന്റെ തെളിവുകള്‍ ഒന്നും അവശേഷിച്ചിട്ടില്ല. അതിന്റെ കാരണം ഉത്‌മാന്റെ, എല്ലാം കത്തിച്ചു കളയണം, എന്ന ഉത്തരവും. ഇന്ന് കുര്‍ആന്‍ കത്തിക്കണമെന്ന് ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ അഹ്വാനം ചെയ്തപ്പോള്‍ അതിനെതിരെ മുസ്ലിങ്ങള്‍ ശബ്ദമുയര്‍ത്തി. പക്ഷെ ഉത്‌മാന്റെ കാലത്ത് ആരും അങ്ങനെ ശബ്ദമുയര്‍ത്തിയതായി കേട്ടിട്ടില്ല. ഉണ്ടെങ്കിലും അത് അടിച്ചമര്‍ത്തപ്പെട്ടു എന്നു വേണം കരുതാന്‍.

ഉത്‌മാന്‍ കത്തിച്ചു കളയാന്‍ ഉത്തരവിട്ട കുര്‍ആന്റെ ആദ്യകാല പ്രതികളെല്ലാം നഷ്ടപ്പെട്ടു എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. പക്ഷെ 1972 ല്‍ യമനിലെ സനയിലെ വലിയ മോസ്ക്കിന്റെ പുനരുദ്ധാരണം നടന്നപ്പോള്‍ ജോലിക്കാര്‍ കണ്ടെടുത്ത് ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച കുറെയധികം കുറിപ്പുകളും കത്തിക്കരിഞ്ഞ പുസ്തകാവശിഷ്ടങ്ങളും കടലാസു കഷണങ്ങളും ആ വിശ്വാസം തെറ്റായിരുന്നു എന്നു തെളിയിക്കുന്നു. ആരും അറിയാതെ അതൊക്കെ അങ്ങനെ തന്നെ നശിച്ചു പോകുമായിരുന്നു. പക്ഷെ യമനി പുരാവസ്തുവകുപ്പിന്റെ അദ്ധ്യക്ഷനായിരുന്ന ഖാധി ഇസ്മായീല്‍ അല്‍ അക്‌വ എന്ന വ്യക്തി അതിന്റെ പ്രാധാന്യം മനസിലാക്കി. അതേക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ നിശ്ചയിച്ചു.

Koran Fragments

1979 ല്‍ അദ്ദേഹം ജര്‍മ്മന്‍ വിദഗ്ദ്ധരുടെ സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ജര്‍മ്മന്‍ സര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ പഠനങ്ങള്‍ തെളിയിച്ചത് ആറും ഏഴും നൂറ്റാണ്ടുകളില്‍ നിന്നുള്ള തിരുശേഷിപ്പുകളാണവയില്‍ പലതും  എന്നും.അതിന്റെ അര്‍ത്ഥം ഇവ ഇസ്ലാമിന്റെ ആദ്യ രണ്ടു നൂറ്റാണ്ടുകളില്‍ നിന്നുള്ള കുര്‍ആന്റെ കയ്യെഴുത്തു പ്രതികളാണെന്നാണ്.

Old Koran

ആയിരക്കണക്കിനുള്ള കടലാസു കഷണങ്ങളിലും പുസ്തക ഭാഗങ്ങളിലും കുര്‍ആന്‍ വചനങ്ങളാണെഴുതി വച്ചിരിക്കുന്നതെന്നുള്ള അറിവാണീ കണ്ടെത്തലിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന വസ്തുത ഇവയിലെ പല വാചകങ്ങളും ഇന്നംഗീകരിക്കപ്പെട്ട കുര്‍ആന്‍ വചനങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണെന്ന അറിവും. കുര്‍ആന്‍ മാറ്റമില്ലാതെ പിന്തുടരപ്പെടുന്ന പുസ്തകമാണെന്ന യാഥാസ്തിതിക മുസ്ലിങ്ങളുടെ അവകാശവാദത്തിനു കടക വിരുദ്ധമാണി കണ്ടെത്തലുകള്‍.

ഇവയില്‍ ചിലതിലൊക്കെ ആദ്യമെഴുതിയത് മായിച്ചു കളഞ്ഞിട്ട് വീണ്ടും എഴുതിയതായി കാണാം. അവയുടെ ചില ചിത്രങ്ങളാണു താഴെ.




 ഇതിന്റെ പൂര്‍ണ്ണ രൂപം ഇവിടെ കാണാം.

ജെര്‍ഡ് ആര്‍ പ്യൂഇന്‍ എന്ന ജര്‍മ്മന്‍ വിദഗ്ദ്ധന്റെ അഭിപ്രായത്തില്‍ കുര്‍ആന്റെ ഒരു പ്രാചീന രൂപം മൊഹമ്മദിനും മുന്നേ അറബികളുടെ ഇടയില്‍ ഉണ്ടായിരുന്നു എന്നും മൊഹമ്മദ് അതിനു പൂര്‍ണ്ണരൂപം നല്‍കിയിരിക്കാമെന്നുമാണ്. കുര്‍ആന്‍ മുഴുവനായി മുസ്ലിങ്ങളുടെ ദൈവം അള്ളാ മൊഹമ്മദിനു പറഞ്ഞുകൊടുത്തതാണെന്നുള്ള വിശ്വാസത്തിനു വിരുദ്ധമാണീ അഭിപ്രായം.

 Painstakingly been flattened, cleaned, treated, sorted, and assembled, ആയ 15000 യമനി കുര്‍ആന്‍ കഷണങ്ങള്‍, ഇപ്പോള്‍ യമനി സര്‍ക്കാരിന്റെ House of Manuscripts ല്‍ വിദഗ്ദ്ധ പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും വേണ്ടി ഇരിക്കുന്നുണ്ട്. പക്ഷെ യമനി അധികാരികള്‍ക്ക് ഈ പരിശോധനയില്‍ അത്ര താല്‍പ്പര്യമില്ല. അതിന്റെ കാരണം പരിശോധനാഫലം ഇന്നത്തെ ഇസ്ലാമിക വിശ്വാസത്തെ മാറ്റി മറിച്ചേക്കാമെന്ന ഭയവും. കുര്‍ആന്‍ ബൈബിള്‍ പോലെ സാവധാനം പരിണമിച്ചുണ്ടായ ഒരു പുസ്തകമാണെന്നു തെളിഞ്ഞാല്‍ 1400 വര്‍ഷങ്ങളായി മുസ്ലിങ്ങള്‍ കൊണ്ടു നടക്കുന്ന ഒരു വിശ്വാസം അര്‍ത്ഥശൂന്യമാണെന്നു വരും. ഇതേക്കുറിച്ച് വിശദമായ പഠന റിപ്പോര്‍ട്ടുകളൊന്നും ഇതു വരെ പുറത്തുവന്നിട്ടില്ല. വോണ്‍ ബോത്‌മെര്‍ എന്ന ജര്‍മ്മന്‍ വിദഗ്ദ്ധന്‍ ഈ കഷണങ്ങളുടെ 35000 മൈക്രോ ഫിലിം ചിത്രങ്ങള്‍ എടുത്ത് ജര്‍മ്മനിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അതുകൊണ്ട് വിശദമായ പഠനങ്ങളും അതേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.


ജെര്‍ഡ് ആര്‍ പ്യൂഇന്റെ വാക്കുകള്‍.

"My idea is that the Koran is a kind of cocktail of texts that were not all understood even at the time of Muhammad, Many of them may even be a hundred years older than Islam itself. Even within the Islamic traditions there is a huge body of contradictory information, including a significant Christian substrate; one can derive a whole Islamic anti-history from them if one wants."

"The Koran claims for itself that it is 'mubeen,' or 'clera‍. But if you look at it, you will notice that every fifth sentence or so simply doesn't make sense. Many Muslims -- and Orientalists -- will tell you otherwise, of course, but the fact is that a fifth of the Koranic text is just incomprehensible. This is what has caused the traditional anxiety regarding translation. If the Koran is not comprehensible -- if it can't even be understood in Arabic -- then it's not translatable. People fear that. And since the Koran claims repeatedly to be clear but obviously is not -- as even speakers of Arabic will tell you -- there is a contradiction. Something else must be going on."

ഇസ്ലാമിനുള്ളിലും ഇതുപോലെ പല നിരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്. നാസര്‍ അബു സയ്ദ് എന്ന ഈജിപ്ഷ്യന്‍ മുസ്ലിം പണ്ഡിതന്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ.

"The Koran is a text, a literary text, and the only way to understand, explain, and analyze it is through a literary approach. This is an essential theological issue."

അത് പറഞ്ഞതിന്‌ അദ്ദേഹത്തെ നിഷേധി എന്നാണ്‌ മുസ്ലിങ്ങള്‍ വിളിക്കുന്നത്. ഇജിപ്റ്റിലെ കോടതി ഈ പരാമര്‍ശം ശരി വച്ചു. കൂടാതെ ഈജിപ്റ്റിലെ ഇസ്ലാമിക നിയമമനുസരിച്ച് വിശ്വാസിയായ അദ്ദേഹത്തിന്റെ ഭാര്യയെ വിവാഹമോചനം നടത്തണമെന്നും വിധിച്ചു. പക്ഷെ അദ്ദേഹം ഇത് അവഗണിച്ചു. ജീവനു ഭീഷണി ഉണ്ടായപ്പോള്‍ ഭാര്യയോടൊപ്പം ഹോളണ്ടില്‍ അഭയം തേടി.

ഈജിപ്റ്റിലെ തന്നെ സര്‍വകലാശാല പ്രൊഫസറും മന്ത്രിയുമായിരുന്ന താഹ ഹുസയിന്‍ 1920 കളില്‍ ഇസ്ലാമിനു മുമ്പുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന അറേബ്യന്‍ കവിതകളേക്കുറിച്ച് പഠനം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ കണ്ടെത്തല്‍ ഇവയില്‍ ഭൂരിഭാഗവും കുര്‍ആനിന്റെ ഐതീഹ്യത്തെ പിന്തുണക്കാനായി സൃഷ്ടിച്ച ഭാവനകളായിരുന്നു എന്നാണ്.

സനയില്‍ കണ്ടെടുത്ത കുര്‍ആന്‍ ഭാഗങ്ങള്‍ ഏഴു മുതല്‍ 9 നൂറ്റാണ്ടു വരെ എഴുതപ്പെട്ടതാണെന്ന് അനുമാനിക്കപ്പെടുന്നു. ഒമ്പതാം നൂറ്റാണ്ടിലും എഴുതിയ കയ്യെഴുത്തുപ്രതികളില്‍ തിരുത്തലുകള്‍ കാണുന്നു എന്ന് പറയപ്പെടുന്നത് സംഗതികള്‍ കുറച്ചുകൂടെ ഗൌരവമുള്ളതാക്കുന്നു.

അതില്‍ ഒരു ഭാഗം അള്‍ട്രാ വയലറ്റ് രശ്മി ഉപയോഗിച്ച് നോക്കിയപ്പോള്‍ കണ്ടതിങ്ങനെയായിരുന്നു.

 Oldest Koran












ആദ്യം എഴുതിയ വാക്കുകള്‍ മായിച്ചു കളഞ്ഞ് വീണ്ടും എഴുതിയതിന്റെ തെളിവുകള്‍ ഇവിടെ കാണാം.


സയ്ദ് ഇബന്‍ താബിറ്റി നേക്കുറിച്ച് പറയപ്പെടുന്ന മറ്റൊരു കഥയാണു താഴെ.

"Zayd, learn the writing of the Jews for me," instructed the Prophet. "At your command, Messenger of Allah," replied Zayd who set about learning Hebrew with enthusiasm. He became quite proficient in the language and wrote it for the Prophet when he wanted to communicate with the Jews. Zayd also read and translated from Hebrew when the Jews wrote to the Prophet. The Prophet instructed him to learn Syriac also and this he did. Zayd thus came to perform the important function of an interpreter for the Prophet in his dealings with non-Arabic speaking peoples".

ഹീബ്രു യഹൂദരുടെ ആരാധനാ ഭാഷയും സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാ ഭാഷയുമായിരുന്നു. സയ്ദ് ഈ രണ്ടു ഭാഷകളിലും സാമാന്യം നല്ല അറിവു നേടിയിരുന്നു. യഹൂദരുടെ ചരിത്രവും ക്രിസ്ത്യാനികളുടെ ചരിത്രവും കുര്‍ആനില്‍ കടന്നു വന്നത് ഈ അറിവിലൂടെ ആകാനും സാധ്യതയുണ്ട്. ഇതു വരെ ഉത്തരം കിട്ടാത്ത ചോദ്യം ഇതൊക്കെ മൊഹമ്മദ് തന്നെ കുര്‍ആനിലുള്‍പ്പെടുത്തിയതോ പില്‍ക്കാലത്ത് സയ്ദ് ഇബന്‍ താബിറ്റ് പോലെ മറ്റാരെങ്കിലും ഉള്‍പ്പെടുത്തിയതോ?




235 comments:

1 – 200 of 235   Newer›   Newest»
kaalidaasan said...

ഇസ്ലാമിനുള്ളിലും ഇതുപോലെ പല നിരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്. നാസര്‍ അബു സയ്ദ് എന്ന ഈജിപ്ഷ്യന്‍ മുസ്ലിം പണ്ഡിതന്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ.

"The Koran is a text, a literary text, and the only way to understand, explain, and analyze it is through a literary approach. This is an essential theological issue."

അത് പറഞ്ഞതിന്‌ അദ്ദേഹത്തെ നിഷേധി എന്നാണ്‌ മുസ്ലിങ്ങള്‍ വിളിക്കുന്നത്. ഇജിപ്റ്റിലെ കോടതി ഈ പരാമര്‍ശം ശരി വച്ചു. കൂടാതെ ഈജിപ്റ്റിലെ ഇസ്ലാമിക നിയമമനുസരിച്ച് വിശ്വാസിയായ അദ്ദേഹത്തിന്റെ ഭാര്യയെ വിവാഹമോചനം നടത്തണമെന്നും വിധിച്ചു. പക്ഷെ അദ്ദേഹം ഇത് അവഗണിച്ചു. ജീവനു ഭീഷണി ഉണ്ടായപ്പോള്‍ ഭാര്യയോടൊപ്പം ഹോളണ്ടില്‍ അഭയം തേടി.

ഈജിപ്റ്റിലെ തന്നെ സര്‍വകലാശാല പ്രൊഫസറും മന്ത്രിയുമായിരുന്ന താഹ ഹുസയിന്‍ 1920 കളില്‍ ഇസ്ലാമിനു മുമ്പുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന അറേബ്യന്‍ കവിതകളേക്കുറിച്ച് പഠനം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ കണ്ടെത്തല്‍ ഇവയില്‍ ഭൂരിഭാഗവും കുര്‍ആനിന്റെ ഐതീഹ്യത്തെ പിന്തുണക്കാനായി സൃഷ്ടിച്ച ഭാവനകളായിരുന്നു എന്നാണ്.

സനയില്‍ കണ്ടെടുത്ത കുര്‍ആന്‍ ഭാഗങ്ങള്‍ ഏഴു മുതല്‍ 9 നൂറ്റാണ്ടു വരെ എഴുതപ്പെട്ടതാണെന്ന് അനുമാനിക്കപ്പെടുന്നു. ഒമ്പതാം നൂറ്റാണ്ടിലും എഴുതിയ കയ്യെഴുത്തുപ്രതികളില്‍ തിരുത്തലുകള്‍ കാണുന്നു എന്ന് പറയപ്പെടുന്നത് സംഗതികള്‍ കുറച്ചുകൂടെ ഗൌരവമുള്ളതാക്കുന്നു.

Baiju Elikkattoor said...

പണ്ഡിതന്മാരെ, ഇതിലെ...ഇതിലെ.... :)

രാക്ഷസന്‍ Rakshasan said...

ഇസ്ലാംമതവിശ്വാസത്തിന്റെ അടിത്തറയായ വിശുദ്ധഗ്രന്ഥമായ ഖുറാന്റെ ആധികാരികത ചോദ്യം ചെയ്യുന്ന ഈ പോസ്റ്റ് വളരെ യുക്തിഭദ്രമായി അക്കാര്യം നിര്‍വഹിച്ചിരിക്കുന്നു. ഇതിന് എന്തെങ്കിലും മറുപടി പറയാന്‍ പ്രാപ്തരായവര്‍ ഇസ്ലാം മതവിശ്വാസികളും മതപണ്ഡിതരുമായ ബൂലോകത്തെ പ്രഗത്ഭരാണ്. സി.കെ.ലത്തീഫ്, കാട്ടിപ്പരുത്തി റഷീദ്, ചിന്തകന്‍, അലിക്കോയ,......തുടങ്ങി അനേകം പേരില്‍ നിന്നും കാളിദാസന്റെ വാദങ്ങള്‍ക്കുള്ള മറുപടികള്‍ ഉണ്ടാകുമെന്നും ഇതുസംബന്ധിച്ച് ആരോഗ്യകരമായ സംവാദം നടക്കുമെന്നും പ്രതീക്ഷിച്ചു കൊള്ളുന്നു.

മറ്റൊരുകാര്യം ഖുറാന്‍ പോലെതന്നെ ബൈബിളിന്റെ ആയാലും ഭഗവത്ഗീത തുടങ്ങിയ ഹൈന്ദവഗ്രന്ഥങ്ങളുടെ ആയാലും ചരിത്രപരവും ശാസ്ത്രീയവുമായ അടിത്തറ വ്യത്യസ്ഥമൊന്നുമല്ല. എല്ലാം നാം മനുഷ്യര്‍ നിര്‍മിച്ചതു മാത്രം. പക്ഷെ വിശ്വാസികളുടെ വിശ്വാസത്തെയും ഗ്രന്ഥങ്ങളുടെ പവിത്രതയേയും മാനവിക കാരണങ്ങളാല്‍ ചോദ്യം ചെയ്യുന്നത് ധാര്‍മികതയാണോ ? ലോകത്തെ ഭൂരിപക്ഷമുള്ള വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരുമിച്ചു ജീവിക്കേണ്ട അവസ്ഥ സൃഷ്ടിക്കേണ്ടപ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ വിദ്വേഷമല്ലേ സൃഷ്ടിക്കൂ. ഇതുപോലെ ബൈബിളിനെയും താങ്കള്‍ വിമര്‍ശിക്കുമോ ?

kaalidaasan said...

രാക്ഷസന്‍,



കുര്‍ആന്‍ മുസ്ലിങ്ങളുടെ ആധികാരിക വേദ പുസ്തകമാണ്. മൊഹമ്മദ് എന്ന് മുസ്ലിം മത സ്ഥാപകന്‍ മുസ്ലിങ്ങള്‍ക്ക് വേണ്ടി നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണതിലുള്ളത്. പക്ഷെ അതിന്റെ ഉത്ഭവത്തേപ്പറ്റി മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്ലാമിനുള്ളില്‍ നിന്നും അത് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഈജിപ്റ്റിലേയും ഇറാനിലേയും പാകിസ്ഥാനിലേയും മുസ്ലിങ്ങള്‍ അത് ചെയ്തിട്ടുണ്ട്. പക്ഷെ അവരെ ഇസ്ലാം സഹിഷ്ണുതയോടെയല്ല നേരിട്ടത്. ഇതേക്കുറിച്ച് ശ്രദ്ധേയമായ പഠനം നടത്തിയിട്ടുള്ളത് ഇസ്ലാം ഉപേക്ഷിച്ച ഇബന്‍ വറാഖ് എന്ന വ്യക്തിയാണ്. മുസ്ലിങ്ങള്‍ ആക്ഷേപിക്കുന്നത് അദ്ദേഹത്തെയൊക്കെ ക്രിസ്ത്യന്‍ മിഷനറികള്‍ ദുരുപയോഗം ചെയ്യുന്നു എന്നും.

ഇസ്ലാമിനെ വിമര്‍ശിക്കുന്ന വെബ് സൈറ്റിലൊക്കെ ഈ പഠനങ്ങള്‍ ഉദ്ധരിക്കപ്പെടാറുണ്ട്. എന്ന് കരുതി ഇതൊക്കെ അവരുടെ കണ്ടുപിടുത്തമല്ല. ചരിത്ര പണ്ഡിതര്‍ നടത്തുന്ന അന്വേഷണങ്ങളും കണ്ടെത്തലുകളുമാണവ. അവയില്‍ പലതും മുസ്ലിങ്ങള്‍ക്ക് സ്വീകാര്യവുമല്ല.

ഇതൊക്കെ കുര്‍ആന്റെ അധികാരികത ചോദ്യം ചെയ്യുന്നതാണോ? എനിക്കു സംശയമുണ്ട്. പെട്ടെന്നൊരു ദിവസം ദൈവം പറഞ്ഞുകൊടുക്കാന്‍ ആരംഭിച്ച വേദ പുസ്തകമാണെന്നുള്ള വിശ്വാസമേ ചോദ്യം ചെയ്യപ്പെടുന്നുള്ളു.

രാക്ഷസന്‍ Rakshasan said...

എന്റെ ഈ സംശയത്തിനു താങ്കള്‍ സമാധാനം തന്നില്ല.

>>"പക്ഷെ വിശ്വാസികളുടെ വിശ്വാസത്തെയും ഗ്രന്ഥങ്ങളുടെ പവിത്രതയേയും മാനവിക കാരണങ്ങളാല്‍ ചോദ്യം ചെയ്യുന്നത് ധാര്‍മികതയാണോ ? ലോകത്തെ ഭൂരിപക്ഷമുള്ള വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരുമിച്ചു ജീവിക്കേണ്ട അവസ്ഥ സൃഷ്ടിക്കേണ്ടപ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ വിദ്വേഷമല്ലേ സൃഷ്ടിക്കൂ. ഇതുപോലെ ബൈബിളിനെയും താങ്കള്‍ വിമര്‍ശിക്കുമോ ?"<<

kaalidaasan said...

രാക്ഷസന്‍,

ഖുറാന്‍ പോലെതന്നെ ബൈബിളിന്റെ ആയാലും ഭഗവത്ഗീത തുടങ്ങിയ ഹൈന്ദവഗ്രന്ഥങ്ങളുടെ ആയാലും ചരിത്രപരവും ശാസ്ത്രീയവുമായ അടിത്തറ വ്യത്യസ്ഥമൊന്നുമല്ല. എല്ലാം നാം മനുഷ്യര്‍ നിര്‍മിച്ചതു മാത്രം.

എല്ലാം മനുഷ്യ നിര്‍മ്മിതമാണ്. അതില്‍ സംശയമില്ല. പക്ഷെ അതെല്ലാവരും സമ്മതിക്കില്ല. ലത്തീഫ് അദ്ദേഹത്തിന്റെ ബ്ളോഗില്‍ കുര്‍ആന്റെ ദൈവികത എന്ന പേരില്‍ 10 ലേഖനങ്ങള്‍ ഇതു വരെ എഴുതിയിട്ടുണ്ട്. ഒരു വക ബാലരമ മോഡലിലുള്ളവയാണവ. അന്ധമായി ചിലതൊക്കെ വിശ്വസിക്കുന്നതുകൊണ്ടാണങ്ങനെ അദ്ദേഹമെഴുതുന്നത്.

യഹൂദ ക്രൈസ്തവ ഹൈന്ദവ വേദ പുസ്തകങ്ങള്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ട് ഉരുത്തിരിഞ്ഞു വന്നവയാണ്. അവയ്‌ക്കൊക്കെ ഓരോ ചരിത്രമുണ്ട്. അത് ആ പുസ്തകങ്ങള്‍ വായിക്കുന്നവര്‍ക്ക് മനസിലാകും. കുര്‍ആനും അതുപോലെ ഒരു ചരിത്രമുണ്ടാകണം. പക്ഷെ അത് തെളിയിക്കുന്ന ലിഖിതങ്ങളൊന്നും ഇന്ന് അവശേഷിക്കുന്നില്ല.

കുര്‍ആനില്‍ പറഞ്ഞിരിക്കുന്ന പലതും അറബികള്‍ പരമ്പരാഗതമായി വിശ്വസിച്ചിരുന്നവയാണെന്ന് കുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആ വിശ്വാസങ്ങളുടെ കൂടെ മറ്റ് ചിലതുകൂടി കൂട്ടി ചേര്‍ത്താണ്‌ മൊഹമ്മദ് ഇസ്ലാമിന്റെ അടിത്തറ പണുതിരിക്കുന്നത്.

ഉത്‌മാന്റെ കലത്ത് അംഗീകരിക്കപ്പെട്ട കുര്‍ആനൊഴികെ മറ്റെല്ല കുര്‍ആനുകളും കത്തിച്ചു കളയണം എന്ന ഉത്തരവില്‍ ഒരു പക്ഷെ കുര്‍അന്റെ ചരിത്രവും കത്തിച്ചാമ്പലായിക്കാണണം.

നിഷ്കളങ്കന്‍ said...

കാളിദാസന്‍,

അങ്ങയുടെ ഉദ്യമങ്ങള്‍ക്ക്‌ എല്ലാ ആശംസകളും. താങ്കള്‍ ഇത് താങ്കളെ മാത്രം തൃപ്തിപ്പെടുത്താന്‍ വേണ്ടി എഴുതിയതല്ല എന്ന് വിശ്വസിക്കട്ടെ. അള്ളാ എന്നതിന് പകരം അല്ലാഹു എന്ന് എഴുതുവാനുള്ള വിശാലത കാണിച്ചാല്‍ താങ്കള്‍ ഒരല്പം കൂടി സഹിഷ്ണുതയോടെ പെരുമാറുന്നു എന്ന് മതവിശ്വാസികള്‍ കരുതിയേക്കും. നമ്മെ കുറിച്ച് നല്ലതൊന്നും ഇതരര്‍ മനസ്സിലാക്കരുത് എന്ന ശാട്യം വിപ്ലവകരമായ ചിന്താഗതിയാണ് എന്ന് കരുതുന്നത് അത്ര വിപ്ലവകരമായ മനോഭാവം അല്ലെന്നു കരുതട്ടെ.

വിഷയം വളരെ ഗൌരവമാണ്. ഖുര്‍ആന്‍റെ ആധികാരികത യമനില്‍ നിന്നും കിട്ടിയ മാനുസ്ക്രിപ്റ്റ് അനുസരിച്ച് വെല്ലുവിളിക്കപ്പെടുന്നു. ഈ വാദത്തിനു പ്രഥമദൃഷ്ട്യാ കാണുന്ന ചില പരിമിതികള്‍,

1. മാനുസ്ക്രിപ്റ്റ് കണ്ടത്‌ രണ്ട് ജര്‍മ്മന്‍കാര്‍ മാത്രം

2. ആള്‍ക്കാരുടെ കയ്യില്‍ ഉണ്ടായിരുന്ന മാനുസ്ക്രിപ്റ്റ് കത്തിച്ചു കളയാന്‍ ഉഥ്മാന്‍ കല്പിച്ചിരുന്നു. അതിനു കാരണം ഒറിജിനല്‍ അല്ലാത്ത കോപ്പി ചിലരുടെ കയ്യില്‍ കണ്ടത്‌ കൊണ്ടാണ്. അത്തരം ഒന്നായിക്കൂടെ ഈ കോപ്പി?

3. താങ്കള്‍ ഉദ്ധരിച്ച അബു സയ്ദ് എന്ന മുസ്ലിം പണ്ഡിതന്റെ വാക്കുകള്‍ തിരുത്തലുകള്‍ വന്നു എന്നതിന്റെ സൂചനയാണോ? അതോ ആവേശത്താല്‍ ഒറിജിനല്‍ ലേഖനത്തില്‍ നിന്നും പറിച്ചെടുത്തപ്പോള്‍ കൊടുത്തതാണോ?

4. ഇനി ഖുര്‍ആന്‍ ക്രോടീകരണം എങ്ങിനെ നടന്നു എന്ന് കൂടി വായിക്കൂ

നിഷ്കളങ്കന്‍ said...

Even the “hard copy,” or the written copy of the Qur’an, was documented completely during the days of the Prophet, although during his time these documents were not compiled into a single folder. The Prophet used to call some individuals and instruct them to write the revelation. Some noted individuals who were delegated this task were: Abu Bakr, Umar, Khalid Bin Al-waleed, Zayd ibn Thabit, `Ali ibn Abi Talib, Aban, Bin Said, Mu`awiyah and others. Thus, the first compilation of the Qur’an consisted of both memorization as well as documentation of the entire book, and both were done during the time of the Prophet under his direct supervision.

The second compilation was done by Zaid ibn Thabit under the orders of Abu Bakr (the first khalifah of the Muslims) soon after the death of the Prophet (Peace and blessing of Allah upon him). He gathered the hard copy of the Qur’an and compiled the documented revelation into one folder. And the “soft copy” was still saved in the hearts of those who continued to memorize Qur’an. Zaid complied the Mushaf and collected the copies written in the days of the Prophet himself and only under his instructions.

Zaid established a committee in order to perform this task of compilation and adopted the following criterion in accepting any copy or document of the Qur’an:

a). He required the presence of two witnesses to testify that this copy was written by the order of the Prophet under his instructions and in his presence.

b). Another two witnesses must also have memorized the contents of such a copy.

c). The members of the presiding committee also memorized the contents, although none of them were accepted as witnesses.

Thus, each copy presented had at least five witnesses: the owner of the manuscript or document, the memorizers, and the two witnesses who witnessed the writing during the time of the Prophet himself. In addition, Abu Bakr and Umar supervised this entire process. Once it was agreed by this assembly of those present at the time of the Prophet Muhammad’s revelations, then the copy would be accepted and added to the folder. The combined mushaf (the Qur’anic text) was eventually given to the widow of the Prophet, Hafsah who was also the daughter of Omar (the second khalifah of the Muslims) for safekeeping and was called Hafsah’s Mushaf.

During the rule of Uthman, a series of problems occurred. The dialectal differences in Arabic among the different Arab tribes were causing disputes over the pronunciation of some ayahs of the Qur’an. The Prophet used to recite some ayahs in more than one way. He could quell any dispute that may occur as a result of this with authority, but with his death the only resource left were those who memorized the Qur’an. The Sahabah lived in different areas and started teaching the people, who began reciting the Qur’an based on the way they were taught. This caused some people to debate which recitation is the authentic one.

These differences were not significant during the days of the Prophet himself since he was the reference in any dispute or issue. But, after his death, such a dispute had the potential to continue unresolved. As a result, Uthman acted immediately to address this issue, and in 651 C.E., Uthman ordered a committee to copy the master copy that Hafsah possessed. They made six copies, which were written in such a way that they accommodated all the recitations taken from the Prophet. Once they finished these six copies, which were compared to Hafsah’s Mushaf for authenticity, all other individual copies owned by individual Sahaba were burned. Uthman sent these six copies all over the Muslim world, keeping one copy in Madinah and returning the original master copy to Hafsah. These were known as the “Uthmanic Mushaf”, and since then, Muslims duplicated all of their copies from these master copies. (In fact, three of these original six copies from this period exist today: one in the Topkapi Museum in Istanbul, another in the Cairo Museum, and a third in Bukhara).

നിഷ്കളങ്കന്‍ said...

Even the “hard copy,” or the written copy of the Qur’an, was documented completely during the days of the Prophet, although during his time these documents were not compiled into a single folder. The Prophet used to call some individuals and instruct them to write the revelation. Some noted individuals who were delegated this task were: Abu Bakr, Umar, Khalid Bin Al-waleed, Zayd ibn Thabit, `Ali ibn Abi Talib, Aban, Bin Said, Mu`awiyah and others. Thus, the first compilation of the Qur’an consisted of both memorization as well as documentation of the entire book, and both were done during the time of the Prophet under his direct supervision.

The second compilation was done by Zaid ibn Thabit under the orders of Abu Bakr (the first khalifah of the Muslims) soon after the death of the Prophet (Peace and blessing of Allah upon him). He gathered the hard copy of the Qur’an and compiled the documented revelation into one folder. And the “soft copy” was still saved in the hearts of those who continued to memorize Qur’an. Zaid complied the Mushaf and collected the copies written in the days of the Prophet himself and only under his instructions.

Zaid established a committee in order to perform this task of compilation and adopted the following criterion in accepting any copy or document of the Qur’an:

a). He required the presence of two witnesses to testify that this copy was written by the order of the Prophet under his instructions and in his presence.

b). Another two witnesses must also have memorized the contents of such a copy.

c). The members of the presiding committee also memorized the contents, although none of them were accepted as witnesses.

നിഷ്കളങ്കന്‍ said...

Thus, each copy presented had at least five witnesses: the owner of the manuscript or document, the memorizers, and the two witnesses who witnessed the writing during the time of the Prophet himself. In addition, Abu Bakr and Umar supervised this entire process. Once it was agreed by this assembly of those present at the time of the Prophet Muhammad’s revelations, then the copy would be accepted and added to the folder. The combined mushaf (the Qur’anic text) was eventually given to the widow of the Prophet, Hafsah who was also the daughter of Omar (the second khalifah of the Muslims) for safekeeping and was called Hafsah’s Mushaf.

During the rule of Uthman, a series of problems occurred. The dialectal differences in Arabic among the different Arab tribes were causing disputes over the pronunciation of some ayahs of the Qur’an. The Prophet used to recite some ayahs in more than one way. He could quell any dispute that may occur as a result of this with authority, but with his death the only resource left were those who memorized the Qur’an. The Sahabah lived in different areas and started teaching the people, who began reciting the Qur’an based on the way they were taught. This caused some people to debate which recitation is the authentic one.

These differences were not significant during the days of the Prophet himself since he was the reference in any dispute or issue. But, after his death, such a dispute had the potential to continue unresolved. As a result, Uthman acted immediately to address this issue, and in 651 C.E., Uthman ordered a committee to copy the master copy that Hafsah possessed. They made six copies, which were written in such a way that they accommodated all the recitations taken from the Prophet. Once they finished these six copies, which were compared to Hafsah’s Mushaf for authenticity, all other individual copies owned by individual Sahaba were burned. Uthman sent these six copies all over the Muslim world, keeping one copy in Madinah and returning the original master copy to Hafsah. These were known as the “Uthmanic Mushaf”, and since then, Muslims duplicated all of their copies from these master copies. (In fact, three of these original six copies from this period exist today: one in the Topkapi Museum in Istanbul, another in the Cairo Museum, and a third in Bukhara).

Anonymous said...

വളരെ ഗുരുതരമായ ഒരു ആരോപണമാണ് കാളിദാസന്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിന് വസ്തുനിഷ്ടമായ മറുപടിയും മാന്യമായ ചര്‍ച്ചയും പ്രതീക്ഷിക്കുന്നു. ശ്രീനാരായണ ഗുരു പറഞ്ഞപോലാവണം ചര്‍ച്ച. വാദിക്കാനും ജയിക്കാനും ആവരുത്. അറിയാനും അറിയിക്കാനുമാവണം.

kaalidaasan said...

രാക്ഷസന്‍,

പക്ഷെ വിശ്വാസികളുടെ വിശ്വാസത്തെയും ഗ്രന്ഥങ്ങളുടെ പവിത്രതയേയും മാനവിക കാരണങ്ങളാല്‍ ചോദ്യം ചെയ്യുന്നത് ധാര്‍മികതയാണോ ? ലോകത്തെ ഭൂരിപക്ഷമുള്ള വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരുമിച്ചു ജീവിക്കേണ്ട അവസ്ഥ സൃഷ്ടിക്കേണ്ടപ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ വിദ്വേഷമല്ലേ സൃഷ്ടിക്കൂ. ഇതുപോലെ ബൈബിളിനെയും താങ്കള്‍ വിമര്‍ശിക്കുമോ ?

കുര്‍ആന്റെ ഉത്ഭവം മുസ്ലിങ്ങള്‍ അവകാശപ്പെടുമ്പോലെ അല്ല എന്നു പറയുമ്പോള്‍ അതില്‍ എന്താണധാര്‍മ്മികത എന്നു മനസിലാകുന്നില്ല. കുര്‍ആനില്‍ ആദ്യകാലത്ത് പല മാറ്റങ്ങളും ഉണ്ടായി എന്നു പറയുന്നത് എങ്ങനെയാണു വിദ്വേഷം ഉണ്ടാക്കുക? ഇന്നുള്ള മുസ്ലിം വിശ്വാസത്തിനു വിപരീതമാണത് എന്നുള്ളതുകൊണ്ട് മാത്രം വിദ്വേഷമുണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല. അസഹിഷ്ണുതയുള്ള ചിലര്‍ക്ക് വിദ്വേഷം തോന്നാം.

ബൈബിളും പെട്ടെന്നൊരു ദിവസം ഏതെങ്കിലും ദൈവം ഭൂമിയിലേക്കിറക്കിയതാണെന്ന് അത് വേദ പുസ്തകമായി കരുതുന്നവര്‍ വിശ്വസിക്കുന്നില്ല. ആയിരക്കണക്കിനു വര്‍ഷങ്ങളിലൂടെയാണ്‌ പഴയ നിയമം എഴുതപ്പെട്ടതെന്നു തന്നെയാണവര്‍ വിശ്വസിക്കുന്നത്. അതുപോലെ പുതിയ നിയമം യേശു മൂന്നു വര്‍ഷക്കാലം ഉപദേശിച്ച സംഗതികളുമാണ്. ഇതൊന്നും സ്വര്‍ഗ്ഗത്തില്‍ ഏതെങ്കിലും ദൈവം സൂക്ഷിക്കുന്ന പുസ്തകത്തിന്റെ കോപ്പിയാണെന്നും അവരാരും വിശ്വസിക്കുന്നില്ല. മാത്രമല്ല ക്രിസ്ത്യാനികള്‍ തന്നെയാണ്‌ ബൈബിളിന്റെ വിമര്‍ശങ്ങളും എഴുതാറുള്ളത്. ക്രൈസ്തവ ലോകത്ത് അതൊക്കെ പൊതു വേദികളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്.

മുസ്ലിങ്ങള്‍ നടത്തുന്നതുപോലെ ഒരവകാശവാദം ക്രിസ്ത്യാനികള്‍ നടത്തുന്നുണ്ടെങ്കില്‍ ബൈബിളിനേയും ഞാന്‍ ഇതു പോലെ വിമര്‍ശിക്കും.

kaalidaasan said...

നിഷ്കളങ്കന്‍,

ആരെയും തൃപ്തിപ്പെടുത്താന്‍ വേണ്ടിയല്ല ഞാന്‍ ഇതെഴുതിയത്. ഞാന്‍ പലയിടത്തും വായിച്ചു കിട്ടിയ വിവരങ്ങള്‍ ഇവിടെ എഴുതി എന്നു മാത്രം.

ഈ വിഷയത്തില്‍ ഉള്ള അറിവ് വളരെ അപൂര്‍ണ്ണമാണ്. അതിനു പല കാരണങ്ങളുമുണ്ട്. ഇസ്ലാമിനു മുമ്പുള്ള അറേബ്യയേക്കുറിച്ച് ആധുനിക ലോകത്തിനു കാര്യമായി ഒന്നുമറിയില്ല. അറേബ്യന്‍ ജീവിത രീതികളും വിശ്വാസാചാരങ്ങളും ചിത്രീകരിക്കുന്ന രചനകള്‍ അപൂര്‍വ്വങ്ങളും. ഇതിലുമൊക്കെ പ്രധാനപ്പെട്ട സംഗതി ഇസ്ലാമിക ലോകത്തിന്റെ മനോഭാവമാണ്. ഇസ്ലാമിനേക്കുറിച്ചും മൊഹമ്മദിനേക്കുറിച്ചും എന്തു വിമര്‍ശനം എഴുതിയാലും അതൊക്കെ അസഹിഷ്ണുതയോടെ മാത്രമേ ഇസ്ലാമിക ലോകം കാണൂ. അത് വല്ലാത്ത ഒരു പരിമിതിയാണ്. ഈ അസഹിഷ്ണുത വെറുപ്പും പ്രതികാരവും വരെ ആയി മാറാറുണ്ട് പലപ്പോഴും.

യമനില്‍ കണ്ടെടുക്കപ്പെട്ട നശിക്കാറായ രേഖകളേക്കുറിച്ച് തുറന്ന ഒരു ഗവേഷണത്തിനു യമനി അധികാരികള്‍ക്കും ഭയമാണ്. ഇസ്ലാമിക ലോകം അതെങ്ങനെ ഉള്‍ക്കൊള്ളും എന്ന ഭയമാണവര്‍ക്ക്. ജീവനില്‍ കൊതിയുള്ള കുറച്ചു പേരെങ്കിലും ഈ ഉദ്യമങ്ങളില്‍ നിന്നും പിന്തിരിയും എന്നതാണ്‌ സത്യം.

ഇസ്ലാമിക ലോകത്ത് കുര്‍ആനെ ഒരു പുസ്തകം എന്ന രീതിയില്‍ മാത്രം കണ്ട മുസ്ലിങ്ങളുടെ അനുഭവം വേദനജനകമാണ്. ഇത് ദൈവ വചനം എന്ന രിതിയില്‍ മാത്രമേ ഒരു മുസ്ലിമിനു കാണാന്‍ ആകൂ. ഒരു രചന എന്ന രിതിയില്‍ ആരു കണ്ടാലും അയാളെ മുസ്ലിങ്ങള്‍ വെറുതെ വിടില്ല.ഒരു തീവ്ര മുസ്ലിം വിശ്വാസിക്ക് ഇത് ദൈവ വചനം എന്ന ലക്ഷ്മണരേഖക്കപ്പുറം കടക്കാനാകില്ല. അതാണീ വിഷയത്തില്‍ മുസ്ലിങ്ങളുടെ ഭാഗത്തുള്ള പരിമിതി.

നിഷ്കളങ്കന്‍ said...

കാളിദാസന്‍,

യമനില്‍ കണ്ടെടുക്കപ്പെട്ട നശിക്കാറായ രേഖകളേക്കുറിച്ച് തുറന്ന ഒരു ഗവേഷണത്തിനു യമനി അധികാരികള്‍ക്കും ഭയമാണ്. ഇസ്ലാമിക ലോകം അതെങ്ങനെ ഉള്‍ക്കൊള്ളും എന്ന ഭയമാണവര്‍ക്ക്. ജീവനില്‍ കൊതിയുള്ള കുറച്ചു പേരെങ്കിലും ഈ ഉദ്യമങ്ങളില്‍ നിന്നും പിന്തിരിയും എന്നതാണ്‌ സത്യം

////

ഈ ഉദ്ധരിച്ചത് അങ്ങയുടെ ഊഹം മാത്രമല്ലേ? അതിനപ്പുറം അതിനു തെളിവുണ്ടോ, പിന്നെ, താന്കള്‍ മന്സുസ്ക്രിപ്റ്റ്‌ കാണുവാന്‍ വേണ്ടി നല്‍കിയ ലിങ്ക് ഒരു ഇസ്ലാമിക വെബ്സൈറ്റ് ആണ്.

ഇത് മാത്രമല്ല, ഖുര്‍ആന്‍ ക്രോഡീകരിച്ചതിന്റെ ചരിത്രം ഇവിടെ പറഞ്ഞു കഴിഞ്ഞു. അതും താന്കള്‍ ഉദ്ധരിച്ച വിവരവും തമ്മില്‍ എന്തെങ്കിലും വൈരുധ്യം കാണാന്‍ ആവുമോ?

ഖുര്‍ആന്‍ ക്രോഡീകരണം മുസ്ലിങ്ങള്‍ എത്ര സൂക്ഷ്മമായി നടത്തി എന്ന് അത് വായിച്ചാല്‍ മനസ്സിലാവുന്നു. കൂടാതെ, ഖുര്‍ആന്‍ തിരുത്തലുകള്‍ വരുത്താന്‍ എന്തെങ്കിലും പ്രത്യേക കാരണം താങ്കള്‍ കാണുന്നുണ്ടോ? അത്തരം ഒരു നീക്കത്തിനു ചരിത്രത്തില്‍ തെളിവുകള്‍ ഉണ്ടോ? അങ്ങിനെ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലാതെ ഖുര്‍ആന്‍ തിരുത്താനും അല്ലെങ്കില്‍ ആധികാരകത ഇല്ലാതെ ക്രോഡീകരിക്കാനും സാധ്യത ഇല്ലല്ലോ? മുഹമ്മദിന്‍റെ അനുയായികള്‍ ആവട്ടെ അദ്ധേഹത്തോടു കൂറ് പുലര്ത്തിയതിന്റെ ഉജ്ജല ഉദാഹരണങ്ങളാണ്.

അവര്‍ തമ്മില്‍ യുദ്ധം ഉണ്ടായപ്പോള്‍ പോലും നമുക്കിടയില്‍ ഖുര്‍ആന്‍ വിധി പറയട്ടെ എന്ന പരാമര്‍ശം ഉണ്ടായപ്പോള്‍ ഇരുപക്ഷവും യുദ്ധം നിര്‍ത്തി ഖുര്‍ആന്‍ അനുസരിച്ച് തീരുമാനിക്കാന്‍ സമ്മതിച്ചവരാണ്. അപ്പോള്‍ എല്ലാ അഭിപ്രായവ്യത്യാസങ്ങള്‍ക്കും ഉപരിയായി അവര്‍ ഖുര്‍ആന്‍റെ അപ്രമാദിത്വം അംഗീകരിച്ചു എന്നര്‍ത്ഥം. ഇതില്‍ നിന്നും എത്താവുന്ന നിഗമനം അവര്‍ക്കാര്‍ക്കും തന്നെ അതിന്‍റെ ആധികാരികതയില്‍ ഒരു സംശയവും ഇല്ലായിരുന്നു.കൂടാതെ അവര്‍ക്കാര്‍ക്കും തന്നെ ഇത്തരം ഒരു തിരുത്തല്‍ നടത്താനുള്ള ഉദ്ദേശവും ഇല്ലായിരുന്നു.

ചരിത്രത്തില്‍ നിന്നും ഒരു തെളിവും ഇല്ലാതിരിക്കെ,താങ്കളുടെ വരികള്‍ ഉദ്ധരിക്കട്ടെ,

"പലയിടത്തും വായിച്ചു കിട്ടിയ വിവരങ്ങള്‍ ഇവിടെ എഴുതി എന്നു മാത്രം.

ഈ വിഷയത്തില്‍ ഉള്ള അറിവ് വളരെ അപൂര്‍ണ്ണമാണ്"

അപൂര്‍ണ്ണമായ അറിവുകള്‍ വസ്തുതകള്‍ പോലെ അവതരിപ്പിക്കുന്നത് ശരിയാണോ?

ഒന്ന് കൂടി
താങ്കള്‍ പറയുന്നു,

"ഇസ്ലാമിനു മുമ്പുള്ള അറേബ്യയേക്കുറിച്ച് ആധുനിക ലോകത്തിനു കാര്യമായി ഒന്നുമറിയില്ല. അറേബ്യന്‍ ജീവിത രീതികളും വിശ്വാസാചാരങ്ങളും ചിത്രീകരിക്കുന്ന രചനകള്‍ അപൂര്‍വ്വങ്ങളും. ഇതിലുമൊക്കെ പ്രധാനപ്പെട്ട സംഗതി ഇസ്ലാമിക ലോകത്തിന്റെ മനോഭാവമാണ്"

ഈ വാക്കുകള്‍ക്ക് ആധികാരികത ഉണ്ടോ? താങ്കള്‍ പഠനശ്രമം നടത്തിയ ശേഷമാണോ ഈ കമ്മന്റ് ഇവിടെ ഇട്ടത്? പ്രാചീന അറബി സാഹിത്യം പലരും പഠിക്കുന്നതായി അറിയുന്നു. കേരളത്തിലെ അറബി പണ്ടിതരോടു ചോദിച്ചാല്‍ ഒരു പക്ഷെ താങ്കള്‍ക്ക് അതെക്കുറിച്ച് കൂടുതല്‍ അറിയാനാവും. ഇസ്ലാമിക സംസ്കാരം, ഗ്രീക്ക്, ഇന്ത്യന്‍ കൃതികള്‍ കൂടി അറബിയിലേക്ക് പകര്‍ത്തിയവരാണ്. ഇത്തരം ഉജ്ജല സംഭാവനകള്‍ ചെയ്ത ഒരു വിഭാഗം പ്രാചീന അറബി ചരിത്രത്തോടു എന്ത് മനോഭാവം പുലര്‍ത്തുമെന്ന് നമുക്ക്‌ പറയാതെ തന്നെ അറിയാമല്ലോ.

നമ്മുടെ ഊഹാത്തിനു അനുസരിച്ചുള്ള തെളിവുകള്‍ ഇല്ലാത്തത്‌ ചരിത്രത്തെ നിഷേധിക്കാന്‍ നമുക്ക് കാരണമാവരുത് കാളിദാസന്‍. തെളിവുള്ളതിനെ വിശ്വസിക്കുക, അതാണ്‌ യുക്തി ആവശ്യപ്പെടുന്നത്. താങ്കളുടെ അപൂര്‍ണ്ണമായ വിവരങ്ങള്‍ പൂര്‍ണ്ണമാക്കാന്‍ ശ്രമിക്കുക. ഒരു പക്ഷെ താങ്കള്‍ക്ക് തന്നെയും അത് ഉപകാരപ്പെട്ടേക്കും.

നന്ദി.

നിഷ്കളങ്കന്‍ said...

കാളിദാസന്‍,

യമനില്‍ കണ്ടെടുക്കപ്പെട്ട നശിക്കാറായ രേഖകളേക്കുറിച്ച് തുറന്ന ഒരു ഗവേഷണത്തിനു യമനി അധികാരികള്‍ക്കും ഭയമാണ്. ഇസ്ലാമിക ലോകം അതെങ്ങനെ ഉള്‍ക്കൊള്ളും എന്ന ഭയമാണവര്‍ക്ക്. ജീവനില്‍ കൊതിയുള്ള കുറച്ചു പേരെങ്കിലും ഈ ഉദ്യമങ്ങളില്‍ നിന്നും പിന്തിരിയും എന്നതാണ്‌ സത്യം

////

ഈ ഉദ്ധരിച്ചത് അങ്ങയുടെ ഊഹം മാത്രമല്ലേ? അതിനപ്പുറം അതിനു തെളിവുണ്ടോ, പിന്നെ, താന്കള്‍ മന്സുസ്ക്രിപ്റ്റ്‌ കാണുവാന്‍ വേണ്ടി നല്‍കിയ ലിങ്ക് ഒരു ഇസ്ലാമിക വെബ്സൈറ്റ് ആണ്.

ഇത് മാത്രമല്ല, ഖുര്‍ആന്‍ ക്രോഡീകരിച്ചതിന്റെ ചരിത്രം ഇവിടെ പറഞ്ഞു കഴിഞ്ഞു. അതും താന്കള്‍ ഉദ്ധരിച്ച വിവരവും തമ്മില്‍ എന്തെങ്കിലും വൈരുധ്യം കാണാന്‍ ആവുമോ?

ഖുര്‍ആന്‍ ക്രോഡീകരണം മുസ്ലിങ്ങള്‍ എത്ര സൂക്ഷ്മമായി നടത്തി എന്ന് അത് വായിച്ചാല്‍ മനസ്സിലാവുന്നു. കൂടാതെ, ഖുര്‍ആന്‍ തിരുത്തലുകള്‍ വരുത്താന്‍ എന്തെങ്കിലും പ്രത്യേക കാരണം താങ്കള്‍ കാണുന്നുണ്ടോ? അത്തരം ഒരു നീക്കത്തിനു ചരിത്രത്തില്‍ തെളിവുകള്‍ ഉണ്ടോ? അങ്ങിനെ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലാതെ ഖുര്‍ആന്‍ തിരുത്താനും അല്ലെങ്കില്‍ ആധികാരകത ഇല്ലാതെ ക്രോഡീകരിക്കാനും സാധ്യത ഇല്ലല്ലോ? മുഹമ്മദിന്‍റെ അനുയായികള്‍ ആവട്ടെ അദ്ധേഹത്തോടു കൂറ് പുലര്ത്തിയതിന്റെ ഉജ്ജല ഉദാഹരണങ്ങളാണ്.

അവര്‍ തമ്മില്‍ യുദ്ധം ഉണ്ടായപ്പോള്‍ പോലും നമുക്കിടയില്‍ ഖുര്‍ആന്‍ വിധി പറയട്ടെ എന്ന പരാമര്‍ശം ഉണ്ടായപ്പോള്‍ ഇരുപക്ഷവും യുദ്ധം നിര്‍ത്തി ഖുര്‍ആന്‍ അനുസരിച്ച് തീരുമാനിക്കാന്‍ സമ്മതിച്ചവരാണ്. അപ്പോള്‍ എല്ലാ അഭിപ്രായവ്യത്യാസങ്ങള്‍ക്കും ഉപരിയായി അവര്‍ ഖുര്‍ആന്‍റെ അപ്രമാദിത്വം അംഗീകരിച്ചു എന്നര്‍ത്ഥം. ഇതില്‍ നിന്നും എത്താവുന്ന നിഗമനം അവര്‍ക്കാര്‍ക്കും തന്നെ അതിന്‍റെ ആധികാരികതയില്‍ ഒരു സംശയവും ഇല്ലായിരുന്നു.കൂടാതെ അവര്‍ക്കാര്‍ക്കും തന്നെ ഇത്തരം ഒരു തിരുത്തല്‍ നടത്താനുള്ള ഉദ്ദേശവും ഇല്ലായിരുന്നു.

ചരിത്രത്തില്‍ നിന്നും ഒരു തെളിവും ഇല്ലാതിരിക്കെ,താങ്കളുടെ വരികള്‍ ഉദ്ധരിക്കട്ടെ,

"പലയിടത്തും വായിച്ചു കിട്ടിയ വിവരങ്ങള്‍ ഇവിടെ എഴുതി എന്നു മാത്രം.

ഈ വിഷയത്തില്‍ ഉള്ള അറിവ് വളരെ അപൂര്‍ണ്ണമാണ്"

അപൂര്‍ണ്ണമായ അറിവുകള്‍ വസ്തുതകള്‍ പോലെ അവതരിപ്പിക്കുന്നത് ശരിയാണോ?

ഒന്ന് കൂടി
താങ്കള്‍ പറയുന്നു,

"ഇസ്ലാമിനു മുമ്പുള്ള അറേബ്യയേക്കുറിച്ച് ആധുനിക ലോകത്തിനു കാര്യമായി ഒന്നുമറിയില്ല. അറേബ്യന്‍ ജീവിത രീതികളും വിശ്വാസാചാരങ്ങളും ചിത്രീകരിക്കുന്ന രചനകള്‍ അപൂര്‍വ്വങ്ങളും. ഇതിലുമൊക്കെ പ്രധാനപ്പെട്ട സംഗതി ഇസ്ലാമിക ലോകത്തിന്റെ മനോഭാവമാണ്"

ഈ വാക്കുകള്‍ക്ക് ആധികാരികത ഉണ്ടോ? താങ്കള്‍ പഠനശ്രമം നടത്തിയ ശേഷമാണോ ഈ കമ്മന്റ് ഇവിടെ ഇട്ടത്? പ്രാചീന അറബി സാഹിത്യം പലരും പഠിക്കുന്നതായി അറിയുന്നു. കേരളത്തിലെ അറബി പണ്ടിതരോടു ചോദിച്ചാല്‍ ഒരു പക്ഷെ താങ്കള്‍ക്ക് അതെക്കുറിച്ച് കൂടുതല്‍ അറിയാനാവും. ഇസ്ലാമിക സംസ്കാരം, ഗ്രീക്ക്, ഇന്ത്യന്‍ കൃതികള്‍ കൂടി അറബിയിലേക്ക് പകര്‍ത്തിയവരാണ്. ഇത്തരം ഉജ്ജല സംഭാവനകള്‍ ചെയ്ത ഒരു വിഭാഗം പ്രാചീന അറബി ചരിത്രത്തോടു എന്ത് മനോഭാവം പുലര്‍ത്തുമെന്ന് നമുക്ക്‌ പറയാതെ തന്നെ അറിയാമല്ലോ.

നമ്മുടെ ഊഹാത്തിനു അനുസരിച്ചുള്ള തെളിവുകള്‍ ഇല്ലാത്തത്‌ ചരിത്രത്തെ നിഷേധിക്കാന്‍ നമുക്ക് കാരണമാവരുത് കാളിദാസന്‍. തെളിവുള്ളതിനെ വിശ്വസിക്കുക, അതാണ്‌ യുക്തി ആവശ്യപ്പെടുന്നത്. താങ്കളുടെ അപൂര്‍ണ്ണമായ വിവരങ്ങള്‍ പൂര്‍ണ്ണമാക്കാന്‍ ശ്രമിക്കുക. ഒരു പക്ഷെ താങ്കള്‍ക്ക് തന്നെയും അത് ഉപകാരപ്പെട്ടേക്കും.

നന്ദി.

നിഷ്കളങ്കന്‍ said...

കാളിദാസന്‍,

യമനില്‍ കണ്ടെടുക്കപ്പെട്ട നശിക്കാറായ രേഖകളേക്കുറിച്ച് തുറന്ന ഒരു ഗവേഷണത്തിനു യമനി അധികാരികള്‍ക്കും ഭയമാണ്. ഇസ്ലാമിക ലോകം അതെങ്ങനെ ഉള്‍ക്കൊള്ളും എന്ന ഭയമാണവര്‍ക്ക്. ജീവനില്‍ കൊതിയുള്ള കുറച്ചു പേരെങ്കിലും ഈ ഉദ്യമങ്ങളില്‍ നിന്നും പിന്തിരിയും എന്നതാണ്‌ സത്യം

////

ഈ ഉദ്ധരിച്ചത് അങ്ങയുടെ ഊഹം മാത്രമല്ലേ? അതിനപ്പുറം അതിനു തെളിവുണ്ടോ, പിന്നെ, താന്കള്‍ മന്സുസ്ക്രിപ്റ്റ്‌ കാണുവാന്‍ വേണ്ടി നല്‍കിയ ലിങ്ക് ഒരു ഇസ്ലാമിക വെബ്സൈറ്റ് ആണ്.

ഇത് മാത്രമല്ല, ഖുര്‍ആന്‍ ക്രോഡീകരിച്ചതിന്റെ ചരിത്രം ഇവിടെ പറഞ്ഞു കഴിഞ്ഞു. അതും താന്കള്‍ ഉദ്ധരിച്ച വിവരവും തമ്മില്‍ എന്തെങ്കിലും വൈരുധ്യം കാണാന്‍ ആവുമോ?

ഖുര്‍ആന്‍ ക്രോഡീകരണം മുസ്ലിങ്ങള്‍ എത്ര സൂക്ഷ്മമായി നടത്തി എന്ന് അത് വായിച്ചാല്‍ മനസ്സിലാവുന്നു. കൂടാതെ, ഖുര്‍ആന്‍ തിരുത്തലുകള്‍ വരുത്താന്‍ എന്തെങ്കിലും പ്രത്യേക കാരണം താങ്കള്‍ കാണുന്നുണ്ടോ? അത്തരം ഒരു നീക്കത്തിനു ചരിത്രത്തില്‍ തെളിവുകള്‍ ഉണ്ടോ? അങ്ങിനെ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലാതെ ഖുര്‍ആന്‍ തിരുത്താനും അല്ലെങ്കില്‍ ആധികാരകത ഇല്ലാതെ ക്രോഡീകരിക്കാനും സാധ്യത ഇല്ലല്ലോ? മുഹമ്മദിന്‍റെ അനുയായികള്‍ ആവട്ടെ അദ്ധേഹത്തോടു കൂറ് പുലര്ത്തിയതിന്റെ ഉജ്ജല ഉദാഹരണങ്ങളാണ്.

അവര്‍ തമ്മില്‍ യുദ്ധം ഉണ്ടായപ്പോള്‍ പോലും നമുക്കിടയില്‍ ഖുര്‍ആന്‍ വിധി പറയട്ടെ എന്ന പരാമര്‍ശം ഉണ്ടായപ്പോള്‍ ഇരുപക്ഷവും യുദ്ധം നിര്‍ത്തി ഖുര്‍ആന്‍ അനുസരിച്ച് തീരുമാനിക്കാന്‍ സമ്മതിച്ചവരാണ്. അപ്പോള്‍ എല്ലാ അഭിപ്രായവ്യത്യാസങ്ങള്‍ക്കും ഉപരിയായി അവര്‍ ഖുര്‍ആന്‍റെ അപ്രമാദിത്വം അംഗീകരിച്ചു എന്നര്‍ത്ഥം. ഇതില്‍ നിന്നും എത്താവുന്ന നിഗമനം അവര്‍ക്കാര്‍ക്കും തന്നെ അതിന്‍റെ ആധികാരികതയില്‍ ഒരു സംശയവും ഇല്ലായിരുന്നു.കൂടാതെ അവര്‍ക്കാര്‍ക്കും തന്നെ ഇത്തരം ഒരു തിരുത്തല്‍ നടത്താനുള്ള ഉദ്ദേശവും ഇല്ലായിരുന്നു.

ചരിത്രത്തില്‍ നിന്നും ഒരു തെളിവും ഇല്ലാതിരിക്കെ,താങ്കളുടെ വരികള്‍ ഉദ്ധരിക്കട്ടെ,

"പലയിടത്തും വായിച്ചു കിട്ടിയ വിവരങ്ങള്‍ ഇവിടെ എഴുതി എന്നു മാത്രം.

ഈ വിഷയത്തില്‍ ഉള്ള അറിവ് വളരെ അപൂര്‍ണ്ണമാണ്"

അപൂര്‍ണ്ണമായ അറിവുകള്‍ വസ്തുതകള്‍ പോലെ അവതരിപ്പിക്കുന്നത് ശരിയാണോ?

ഒന്ന് കൂടി
താങ്കള്‍ പറയുന്നു,

"ഇസ്ലാമിനു മുമ്പുള്ള അറേബ്യയേക്കുറിച്ച് ആധുനിക ലോകത്തിനു കാര്യമായി ഒന്നുമറിയില്ല. അറേബ്യന്‍ ജീവിത രീതികളും വിശ്വാസാചാരങ്ങളും ചിത്രീകരിക്കുന്ന രചനകള്‍ അപൂര്‍വ്വങ്ങളും. ഇതിലുമൊക്കെ പ്രധാനപ്പെട്ട സംഗതി ഇസ്ലാമിക ലോകത്തിന്റെ മനോഭാവമാണ്"

ഈ വാക്കുകള്‍ക്ക് ആധികാരികത ഉണ്ടോ? താങ്കള്‍ പഠനശ്രമം നടത്തിയ ശേഷമാണോ ഈ കമ്മന്റ് ഇവിടെ ഇട്ടത്? പ്രാചീന അറബി സാഹിത്യം പലരും പഠിക്കുന്നതായി അറിയുന്നു. കേരളത്തിലെ അറബി പണ്ടിതരോടു ചോദിച്ചാല്‍ ഒരു പക്ഷെ താങ്കള്‍ക്ക് അതെക്കുറിച്ച് കൂടുതല്‍ അറിയാനാവും. ഇസ്ലാമിക സംസ്കാരം, ഗ്രീക്ക്, ഇന്ത്യന്‍ കൃതികള്‍ കൂടി അറബിയിലേക്ക് പകര്‍ത്തിയവരാണ്. ഇത്തരം ഉജ്ജല സംഭാവനകള്‍ ചെയ്ത ഒരു വിഭാഗം പ്രാചീന അറബി ചരിത്രത്തോടു എന്ത് മനോഭാവം പുലര്‍ത്തുമെന്ന് നമുക്ക്‌ പറയാതെ തന്നെ അറിയാമല്ലോ.

നമ്മുടെ ഊഹാത്തിനു അനുസരിച്ചുള്ള തെളിവുകള്‍ ഇല്ലാത്തത്‌ ചരിത്രത്തെ നിഷേധിക്കാന്‍ നമുക്ക് കാരണമാവരുത് കാളിദാസന്‍. തെളിവുള്ളതിനെ വിശ്വസിക്കുക, അതാണ്‌ യുക്തി ആവശ്യപ്പെടുന്നത്. താങ്കളുടെ അപൂര്‍ണ്ണമായ വിവരങ്ങള്‍ പൂര്‍ണ്ണമാക്കാന്‍ ശ്രമിക്കുക. ഒരു പക്ഷെ താങ്കള്‍ക്ക് തന്നെയും അത് ഉപകാരപ്പെട്ടേക്കും.

നന്ദി.

Jack Rabbit said...

Well written kaalidaasan

നിഷ്കളങ്കന്‍ said...

(In fact, three of these original six copies from this period exist today: one in the Topkapi Museum in Istanbul, another in the Cairo Museum, and a third in Bukhara).

Even the Islamic awareness website doesn't claim Topkapi and others are genuine Uthmanic manuscript based on paleographic studies


Did is the Qur'an that belong to the third caliph ʿUthmān? The answer is no. There are good number of other Qur'ans [such as the ones at St. Petersburg, Samarqand, Istanbul and two at Cairo, viz., at al-Hussein mosque and Dār al-Kutub al-Misriyya] having at times turned up in different parts of the Islamic world, almost all purporting to show the traces of the blood of the third caliph ʿUthmān upon certain pages, and thus the genuine ʿUthmānic Qur'an, the imām, which he was reading at the time of his death.

kaalidaasan said...

അള്ളാ എന്നതിന് പകരം അല്ലാഹു എന്ന് എഴുതുവാനുള്ള വിശാലത കാണിച്ചാല്‍ താങ്കള്‍ ഒരല്പം കൂടി സഹിഷ്ണുതയോടെ പെരുമാറുന്നു എന്ന് മതവിശ്വാസികള്‍ കരുതിയേക്കും. നമ്മെ കുറിച്ച് നല്ലതൊന്നും ഇതരര്‍ മനസ്സിലാക്കരുത് എന്ന ശാട്യം വിപ്ലവകരമായ ചിന്താഗതിയാണ് എന്ന് കരുതുന്നത് അത്ര വിപ്ലവകരമായ മനോഭാവം അല്ലെന്നു കരുതട്ടെ.


നിഷ്കളങ്കന്‍,


താങ്കള്‍ കരുതുമ്പോലെ ഇതില്‍ ഞാന്‍ ഒരു വിപ്ലവ ചിന്തയും വിഭാവനം ചെയ്യുന്നില്ല.

അള്ളാ എന്ന പ്രയോഗം അസഹിഷ്ണുതയാണെന്ന് ഞാന്‍ ഇപ്പോഴാണറിയുന്നതും. അതെന്നെ ആശ്ചര്യപ്പെടുത്തുന്നു. ഞാന്‍ കേട്ടിട്ടുള്ളത് അറബിയില്‍ മുസ്ലിങ്ങള്‍ ദൈവത്തെ അഭിസംബോധന ചെയ്യുന്നത് അള്ളാ എന്നു തന്നെയാണെന്നാണ്. ലാ ഇലാഹ ഇല്‍ അള്ളാ എന്നതാണ്, മുസ്ലിങ്ങളുടെ അടിസ്ഥാന വിശ്വാസമെന്നുമാണ്‌ ഞാന്‍ മനസിലാക്കിയതും.

യഹോവയെന്നും യേശുവെന്നും രാമനെന്നും കൃഷ്ണനെന്നും മാത്രമേ ഞാന്‍ ഇതിന്നും മുമ്പും എഴുതിയിട്ടുള്ളു. അതൊന്നും ഈ ദൈവങ്ങളെ അധിക്ഷേപിക്കാന്‍ വേണ്ടി എഴുതിയതല്ല. അങ്ങനെ ആണെന്ന് ഇവരെ ദൈവമായി കരുതുന്ന ആരും ആക്ഷേപിച്ചു കണ്ടിട്ടുമില്ല.

അള്ളാ എന്നെഴുതുന്നതും അല്ലാഹു എന്നെഴുതുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? എനിക്കിതു വരെ തോന്നിയിട്ടില്ല.

സൌദി അറേബ്യയില്‍ കുറച്ചു കാലം താമസിച്ചിട്ടുള്ള ഞാന്‍ കേട്ടിരുന്ന അള്ളാ എന്ന ഉച്ഛാരണം മലയാളത്തില്‍ എഴുതി പ്രകടിപ്പിക്കാനാകില്ല. ള്ള എന്ന അക്ഷരം തൊണ്ടയില്‍ നിന്നും വരുന്ന രീതിയിലാണവര്‍ ഉച്ഛരിക്കുന്നത് ഞാന്‍ കേട്ടിട്ടുള്ളത്.

താങ്കളുടെ ഈ അഭിപ്രായം എന്നെ ശരിക്കും അശ്ചര്യപ്പെടുത്തുന്നു. ഇതേക്കുറിച്ച് കുറച്ചു കൂടെ വിശദീകരിക്കാമോ?

kaalidaasan said...

നിഷ്കളങ്കന്‍,


1. മാനുസ്ക്രിപ്റ്റ് കണ്ടത്‌ രണ്ട് ജര്‍മ്മന്‍കാര്‍ മാത്രം


രണ്ട് ജര്‍മ്മന്‍ കാര്‍ മാത്രമേ കണ്ടു എന്നത് നമ്മള്‍ അറിയുന്ന സംഗതി. കൂടുതല്‍ ആളുകള്‍ കണ്ടിട്ടുണ്ടാകും. യമനികള്‍ പലരുമിത് കണ്ടിട്ടുണ്ട്. വയിച്ചിട്ടുണ്ട്. വിദേശികള്‍ എത്ര പേര്‍ ഇത് വായിച്ചിട്ടുണ്ട് എന്നത് പുറത്തറിയുന്നില്ല. ഒരു പക്ഷെ കൂടുതല്‍ പേര്‍ കണ്ടിട്ടുണ്ടാകാം. അത് മനപൂര്‍വ്വം പരസ്യമാകാത്തതായിരിക്കാം.

യമനി പുരാവസ്തു വകുപ്പ് ഏഴു വര്‍ഷം ശ്രമിച്ചിട്ടാണ്, രണ്ട് ജര്‍മ്മന്‍ കാരേക്കൊണ്ട് ഇത് പരിശോധിപ്പിക്കാന്‍ അനുവദിച്ചത് തന്നെ.

ഇതിന്റെയൊക്കെ സത്യങ്ങള്‍ ഇതു വരെ പുറത്തുവന്നിട്ടില്ല. അതു കൊണ്ട് ഒന്നും തീര്‍ച്ചപ്പെടുത്താനും ആകില്ല.

kaalidaasan said...

നിഷ്കളങ്കന്‍,


2. ആള്‍ക്കാരുടെ കയ്യില്‍ ഉണ്ടായിരുന്ന മാനുസ്ക്രിപ്റ്റ് കത്തിച്ചു കളയാന്‍ ഉഥ്മാന്‍ കല്പിച്ചിരുന്നു. അതിനു കാരണം ഒറിജിനല്‍ അല്ലാത്ത കോപ്പി ചിലരുടെ കയ്യില്‍ കണ്ടത്‌ കൊണ്ടാണ്. അത്തരം ഒന്നായിക്കൂടെ ഈ കോപ്പി?


ആയിരിക്കാം. അല്ലായിരിക്കാം. ഉറപ്പിച്ചൊരു അഭിപ്രായം പറയാന്‍ എനിക്കാകില്ല.

ഉത്‌മാന്‍ കത്തിച്ചുകളയന്‍ ആവശ്യപ്പെട്ട ഒറിജിനല്‍ അല്ലാത്ത കോപ്പിയില്‍ ഒന്നാണിതെങ്കില്‍ കാര്യങ്ങള്‍ കുറച്ചു കൂടെ ഗൌരവമുള്ളതാകുന്നു. ആരോ മനപ്പൂര്‍വ്വം ഇത് കത്തിച്ചു കളയാതെ ഒരു തെളിവിനായി സൂക്ഷിച്ചതാകാം. ഉത്‌മാന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ മടിയുണ്ടായിരുന്ന ആരോ.

ഒറിജിനല്‍ അല്ലാത്ത കോപ്പി ചിലരുടെ കയ്യില്‍ ഉണ്ടായിരുന്നു എന്നതാണു ഞാന്‍ ഇവിടെ ഉന്നയിച്ച വിഷയം.

kaalidaasan said...

നിഷ്കളങ്കന്‍,

3. താങ്കള്‍ ഉദ്ധരിച്ച അബു സയ്ദ് എന്ന മുസ്ലിം പണ്ഡിതന്റെ വാക്കുകള്‍ തിരുത്തലുകള്‍ വന്നു എന്നതിന്റെ സൂചനയാണോ? അതോ ആവേശത്താല്‍ ഒറിജിനല്‍ ലേഖനത്തില്‍ നിന്നും പറിച്ചെടുത്തപ്പോള്‍ കൊടുത്തതാണോ?

ആവേശത്താല്‍ കൊടുത്തതല്ല. എന്റെ അഭിപ്രായമാണത്.

അബു സയ്ദ് എന്ന മുസ്ലിം പണ്ഡിതന്‍ എഴുതി ഉണ്ടാക്കുന്നതു വരെ കുര്‍ആന്‍ എന്ന പുസ്തകം ഉണ്ടായിരുന്നില്ല. കുര്‍അന്‍ എന്ന പേരില്‍ അറബികളുടെ ഇടയില്‍ പ്രചരിച്ചിരുന്നത് മുഴുവന്‍ അബു സയ്ദ് എന്ന മുസ്ലിം പണ്ഡിതന്‍ തന്റെ കുര്‍ആനില്‍ ഉള്‍പ്പെടുത്തിയില്ല എന്നു മാത്രമേ ഞാന്‍ വിവക്ഷിച്ചിട്ടുള്ളു. അത് സത്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു.


ഉദാഹരണത്തിന്‌, ജലാലുദ്ദിന്‍ അസ് സുയുതി പരാമര്‍ശിച്ച സൂറതന്നെ എടുക്കാം. ഇന്ന് ലഭ്യമായ കുര്‍ആനില്‍ വ്യഭിചരിക്കുന്നവരെ കല്ലെറിഞ്ഞു കൊല്ലണം എന്ന പരമര്‍ശമില്ല. പക്ഷെ മൊഹമ്മദ് ഉത്ബോധനം ചെയ്ത കുര്‍ആനില്‍ അതുണ്ടായിരുന്നു എന്നാണദ്ദേഹം പറഞ്ഞത്. 1505 ല്‍ മരിക്കുന്നതു വരെ ഇസ്ലാമിക ലോകത്ത് ഏറെ ബഹുമാനിക്കപ്പെട്ടിരുന്ന പ്രമുഖ പണ്ഡിതനായിരുന്നു അദ്ദേഹം.

അബു സയ്ദ് എന്ന മുസ്ലിം പണ്ഡിതനാണ്‌ ഇന്നത്തെ രീതിയിലുള്ള കുര്‍ആന്‍ ക്രോഡീകരിച്ചതെന്ന ഇസ്ലാമിക വിശ്വാസം ശരിയാണെങ്കില്‍ കല്ലെറിഞ്ഞുകൊല്ലല്‍ സംബന്ധിച്ച മൊഹമ്മദിന്റെ പരാമര്‍ശം അദ്ദേഹം മനപ്പൂര്‍വ്വം വിട്ടുകളഞ്ഞതാകാനേ വഴിയുള്ളൂ.

എന്താണിതില്‍ നിന്നും നിഷ്കളങ്കന്‍ മനസിലാക്കുന്നതെന്നു പറയാമോ?

സുയുതി പറഞ്ഞതില്‍ സത്യമുണ്ടെന്നാണു ഞാന്‍ മനസിലാക്കുന്നത്. കാരണം ഹദീസുകളില്‍ പലയിടത്തും കല്ലെറിഞ്ഞു കൊല്ലുന്നത് ശരിയാണെന്ന മൊഹമ്മദിന്റെ പരാമര്‍ശങ്ങള്‍ ഉണ്ട്.

നിഷ്കളങ്കന്‍ said...

സഹോദരന്‍ കാളിദാസാ,

ഞാന്‍ ഈ ബൂലോഗത്ത്‌ നവാഗതനാണ്. അത് കൊണ്ട് തന്നെ ഇവിടെയുള്ള നടപ്പുശീലങ്ങളെ കുറിച്ച് പഠിച്ചു വരുന്നതേ ഉള്ളൂ. ഒരു സാധാരണ ഇസ്ലാം മത വിശ്വാസി എന്ന നിലയില്‍ എനിക്ക് തോന്നിയ സംശയങ്ങള്‍ ഇവിടെ ഉന്നയിച്ചു എന്ന് മാത്രം.

ഉദാഹരണമായി അല്ലാഹു/അള്ളാഹു എന്നിങ്ങനെ അല്ലാതെ അള്ള എന്ന് ചുരുക്കി എഴുതുന്നത് ഞാന്‍ സാധാരണ പരസ്പര ബഹുമാനം പുലര്‍ത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ലേഖനങ്ങളില്‍ ഇത് വരെ കണ്ടിട്ടില്ല. താങ്കള്‍ അതില്‍ കാര്യമായി ഒന്നും ചിന്തിച്ചിട്ടുണ്ടാവില്ല. എങ്കിലും അങ്ങിനെ ഒരു പ്രയോഗം അത്ര സുഖകരമായി വായിക്കുമ്പോള്‍ തോന്നുന്നില്ല. മൊഹമ്മദ്‌ എന്നല്ല, മുഹമ്മദ്‌ എന്നാണു മലയാളത്തില്‍ എഴുതാറുള്ളത്. കുര്‍ആന്‍ അല്ല, ഖുര്‍ആന്‍ എന്നാണു സാധാരണ ഉപയോഗിക്കാറുള്ളത്. മറ്റുള്ളവരെ കൂടി മാനിക്കുന്നതില്‍ ബുദ്ധിമുട്ട് ഇല്ലെങ്കില്‍ താങ്കള്‍ക്ക് ഞാന്‍ എഴുതിയ രീതി ഉപയോഗിക്കാം. അല്ലെങ്കില്‍ പതിവ് പോലെ തുടരാം. അറബി വാക്കുകളുടെ മലയാളത്തിലെ എഴുത്ത് ഞാന്‍ ഇവിടെ എഴുതിയ രീതിയിലാണ് സാധാരണ ചെയ്യാറുള്ളത്. താങ്കള്‍ക്ക് അസാധാരണമായി എന്തെങ്കിലും ചെയ്തേ തീരൂ എന്നില്ലെങ്കില്‍ ഈ അഭിപ്രായത്തോട് യോജിക്കാം. എല്ലാ തരത്തിലും ആധികാരികത പുലര്ത്തുന്നതല്ലേ വിമര്‍ശനം നീതിപൂര്‍വ്വം നടത്താന്‍ നമ്മെ സഹായിക്കുക?

നിഷ്കളങ്കന്‍ said...

1. രണ്ട് ജര്‍മ്മന്‍ കാര്‍ മാത്രമേ കണ്ടു എന്നത് നമ്മള്‍ അറിയുന്ന സംഗതി. കൂടുതല്‍ ആളുകള്‍ കണ്ടിട്ടുണ്ടാകും. യമനികള്‍ പലരുമിത് കണ്ടിട്ടുണ്ട്. വയിച്ചിട്ടുണ്ട്. വിദേശികള്‍ എത്ര പേര്‍ ഇത് വായിച്ചിട്ടുണ്ട് എന്നത് പുറത്തറിയുന്നില്ല. ഒരു പക്ഷെ കൂടുതല്‍ പേര്‍ കണ്ടിട്ടുണ്ടാകാം. അത് മനപൂര്‍വ്വം പരസ്യമാകാത്തതായിരിക്കാം.

///
ഈ പ്രസ്താവനകള്‍ മുഴുവന്‍ ഊഹാധിഷ്ടിതമാണ്. ചര്‍ച്ച ചെയ്യാനുള്ള വക ഇതില്‍ ഇല്ല എന്ന് തന്നെ പറയാം. കൂടാതെ നേരത്തെ താന്കള്‍ തന്നെ എഴുതിയത പോലെ,

"ആള്‍ക്കാരുടെ കയ്യില്‍ ഉണ്ടായിരുന്ന മാനുസ്ക്രിപ്റ്റ് കത്തിച്ചു കളയാന്‍ ഉഥ്മാന്‍ കല്പിച്ചിരുന്നു. അതിനു കാരണം ഒറിജിനല്‍ അല്ലാത്ത കോപ്പി ചിലരുടെ കയ്യില്‍ കണ്ടത്‌ കൊണ്ടാണ്. അത്തരം ഒന്നായിക്കൂടെ ഈ കോപ്പി?


ആയിരിക്കാം. അല്ലായിരിക്കാം. ഉറപ്പിച്ചൊരു അഭിപ്രായം പറയാന്‍ എനിക്കാകില്ല.

ഉത്‌മാന്‍ കത്തിച്ചുകളയന്‍ ആവശ്യപ്പെട്ട ഒറിജിനല്‍ അല്ലാത്ത കോപ്പിയില്‍ ഒന്നാണിതെങ്കില്‍ കാര്യങ്ങള്‍ കുറച്ചു കൂടെ ഗൌരവമുള്ളതാകുന്നു. ആരോ മനപ്പൂര്‍വ്വം ഇത് കത്തിച്ചു കളയാതെ ഒരു തെളിവിനായി സൂക്ഷിച്ചതാകാം. ഉത്‌മാന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ മടിയുണ്ടായിരുന്ന ആരോ."

ഒരു മുത്തശ്ശിക്കഥ പോലെ, കടങ്കഥ പോലെ, ആരോ, എന്തിനോ, എവിടെയോ.

ഇതും ഖുര്‍ആന്‍ ക്രോഡീകരണം ആധികാരികം അല്ല എന്നതിന് തെളിവല്ല. കാരണം, പ്രവാചകന്റെ ഉറ്റ അനുയായികള്‍ അസ്വാരസ്യങ്ങള്‍ ഇല്ലാതെ അംഗീകരിച്ച ഖുര്‍ആന്‍ ആണ് നമ്മുടെ കൂടെയുള്ളത്. അതില്‍ അവര്‍ മാറ്റം വരുത്തി എന്നാണെങ്കില്‍,

1. അതിന്‍റെ കാരണം എന്ത്?

2.രാഷ്ട്രീയമോ, വ്യക്തിപരമോ ആയ എന്തെങ്കിലും കാരണം?

3. അന്ന് ക്രോഡീകരിച്ച ഖുര്‍ആന്‍ ആരെങ്കിലും അംഗീകരിക്കാതെ പ്രതിഷേധിച്ചോ? അല്ലെങ്കില്‍ അഭിപ്രായം രേഖപ്പെടുത്തിയോ? ഉണ്ടെങ്കില്‍ എന്തിനു? ഇല്ലെങ്കില്‍ എന്ത് കൊണ്ട്?

ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കേണ്ടി വരും വിമര്‍ശകര്‍.

വളരെ പ്രസക്തമായ സംഗതി, ഇങ്ങിനെ ഒന്നും ചരിത്രത്തില്‍ നിന്നും കണ്ടെത്താന്‍ ആവില്ലെങ്കില്‍ എന്താണ് നാം മനസ്സിലാക്കേണ്ടത്‌?

താങ്കളുടെ വാക്കുകള്‍ വീണ്ടും ആവര്‍ത്തിക്കാം,


ആയിരിക്കാം. അല്ലായിരിക്കാം. ഉറപ്പിച്ചൊരു അഭിപ്രായം പറയാന്‍ എനിക്കാകില്ല.

വ്യക്തമായ തെളിവില്ലാതെ വെറും പുകമറ മാത്രമേ ഉള്ളൂ. അതാവട്ടെ ആര്‍ക്കും സൃഷ്ടിക്കാം. തെളിവുകള്‍ മുഴുവനും ഖുര്‍ആന്‍ ക്രോഡീകരണത്തില്‍ പ്രവാചകന്റെ അനുയായികള്‍ കാത്തുസൂക്ഷിച്ച സൂക്ഷ്മതയെ കുറിച്ചാണ്.

ഖുര്‍ആന്‍ അങ്ങിനെ തോന്നിയ പോലെ ക്രോഡീകരിക്കാന്‍ മാത്രം അശ്രദ്ധര്‍ ആയിരുന്നില്ല അവര്‍. ചരിത്രം സാക്ഷി.

നിഷ്കളങ്കന്‍ said...

1. രണ്ട് ജര്‍മ്മന്‍ കാര്‍ മാത്രമേ കണ്ടു എന്നത് നമ്മള്‍ അറിയുന്ന സംഗതി. കൂടുതല്‍ ആളുകള്‍ കണ്ടിട്ടുണ്ടാകും. യമനികള്‍ പലരുമിത് കണ്ടിട്ടുണ്ട്. വയിച്ചിട്ടുണ്ട്. വിദേശികള്‍ എത്ര പേര്‍ ഇത് വായിച്ചിട്ടുണ്ട് എന്നത് പുറത്തറിയുന്നില്ല. ഒരു പക്ഷെ കൂടുതല്‍ പേര്‍ കണ്ടിട്ടുണ്ടാകാം. അത് മനപൂര്‍വ്വം പരസ്യമാകാത്തതായിരിക്കാം.

///
ഈ പ്രസ്താവനകള്‍ മുഴുവന്‍ ഊഹാധിഷ്ടിതമാണ്. ചര്‍ച്ച ചെയ്യാനുള്ള വക ഇതില്‍ ഇല്ല എന്ന് തന്നെ പറയാം. കൂടാതെ നേരത്തെ താന്കള്‍ തന്നെ എഴുതിയത പോലെ,

"ആള്‍ക്കാരുടെ കയ്യില്‍ ഉണ്ടായിരുന്ന മാനുസ്ക്രിപ്റ്റ് കത്തിച്ചു കളയാന്‍ ഉഥ്മാന്‍ കല്പിച്ചിരുന്നു. അതിനു കാരണം ഒറിജിനല്‍ അല്ലാത്ത കോപ്പി ചിലരുടെ കയ്യില്‍ കണ്ടത്‌ കൊണ്ടാണ്. അത്തരം ഒന്നായിക്കൂടെ ഈ കോപ്പി?


ആയിരിക്കാം. അല്ലായിരിക്കാം. ഉറപ്പിച്ചൊരു അഭിപ്രായം പറയാന്‍ എനിക്കാകില്ല.

ഉത്‌മാന്‍ കത്തിച്ചുകളയന്‍ ആവശ്യപ്പെട്ട ഒറിജിനല്‍ അല്ലാത്ത കോപ്പിയില്‍ ഒന്നാണിതെങ്കില്‍ കാര്യങ്ങള്‍ കുറച്ചു കൂടെ ഗൌരവമുള്ളതാകുന്നു. ആരോ മനപ്പൂര്‍വ്വം ഇത് കത്തിച്ചു കളയാതെ ഒരു തെളിവിനായി സൂക്ഷിച്ചതാകാം. ഉത്‌മാന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ മടിയുണ്ടായിരുന്ന ആരോ."

ഒരു മുത്തശ്ശിക്കഥ പോലെ, കടങ്കഥ പോലെ, ആരോ, എന്തിനോ, എവിടെയോ.

ഇതും ഖുര്‍ആന്‍ ക്രോഡീകരണം ആധികാരികം അല്ല എന്നതിന് തെളിവല്ല. കാരണം, പ്രവാചകന്റെ ഉറ്റ അനുയായികള്‍ അസ്വാരസ്യങ്ങള്‍ ഇല്ലാതെ അംഗീകരിച്ച ഖുര്‍ആന്‍ ആണ് നമ്മുടെ കൂടെയുള്ളത്. അതില്‍ അവര്‍ മാറ്റം വരുത്തി എന്നാണെങ്കില്‍,

1. അതിന്‍റെ കാരണം എന്ത്?

2.രാഷ്ട്രീയമോ, വ്യക്തിപരമോ ആയ എന്തെങ്കിലും കാരണം?

3. അന്ന് ക്രോഡീകരിച്ച ഖുര്‍ആന്‍ ആരെങ്കിലും അംഗീകരിക്കാതെ പ്രതിഷേധിച്ചോ? അല്ലെങ്കില്‍ അഭിപ്രായം രേഖപ്പെടുത്തിയോ? ഉണ്ടെങ്കില്‍ എന്തിനു? ഇല്ലെങ്കില്‍ എന്ത് കൊണ്ട്?

ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കേണ്ടി വരും വിമര്‍ശകര്‍.

വളരെ പ്രസക്തമായ സംഗതി, ഇങ്ങിനെ ഒന്നും ചരിത്രത്തില്‍ നിന്നും കണ്ടെത്താന്‍ ആവില്ലെങ്കില്‍ എന്താണ് നാം മനസ്സിലാക്കേണ്ടത്‌?

താങ്കളുടെ വാക്കുകള്‍ വീണ്ടും ആവര്‍ത്തിക്കാം,


ആയിരിക്കാം. അല്ലായിരിക്കാം. ഉറപ്പിച്ചൊരു അഭിപ്രായം പറയാന്‍ എനിക്കാകില്ല.

വ്യക്തമായ തെളിവില്ലാതെ വെറും പുകമറ മാത്രമേ ഉള്ളൂ. അതാവട്ടെ ആര്‍ക്കും സൃഷ്ടിക്കാം. തെളിവുകള്‍ മുഴുവനും ഖുര്‍ആന്‍ ക്രോഡീകരണത്തില്‍ പ്രവാചകന്റെ അനുയായികള്‍ കാത്തുസൂക്ഷിച്ച സൂക്ഷ്മതയെ കുറിച്ചാണ്.

ഖുര്‍ആന്‍ അങ്ങിനെ തോന്നിയ പോലെ ക്രോഡീകരിക്കാന്‍ മാത്രം അശ്രദ്ധര്‍ ആയിരുന്നില്ല അവര്‍. ചരിത്രം സാക്ഷി.

നിഷ്കളങ്കന്‍ said...

1. രണ്ട് ജര്‍മ്മന്‍ കാര്‍ മാത്രമേ കണ്ടു എന്നത് നമ്മള്‍ അറിയുന്ന സംഗതി. കൂടുതല്‍ ആളുകള്‍ കണ്ടിട്ടുണ്ടാകും. യമനികള്‍ പലരുമിത് കണ്ടിട്ടുണ്ട്. വയിച്ചിട്ടുണ്ട്. വിദേശികള്‍ എത്ര പേര്‍ ഇത് വായിച്ചിട്ടുണ്ട് എന്നത് പുറത്തറിയുന്നില്ല. ഒരു പക്ഷെ കൂടുതല്‍ പേര്‍ കണ്ടിട്ടുണ്ടാകാം. അത് മനപൂര്‍വ്വം പരസ്യമാകാത്തതായിരിക്കാം.

///
ഈ പ്രസ്താവനകള്‍ മുഴുവന്‍ ഊഹാധിഷ്ടിതമാണ്. ചര്‍ച്ച ചെയ്യാനുള്ള വക ഇതില്‍ ഇല്ല എന്ന് തന്നെ പറയാം. കൂടാതെ നേരത്തെ താന്കള്‍ തന്നെ എഴുതിയത പോലെ,

"ആള്‍ക്കാരുടെ കയ്യില്‍ ഉണ്ടായിരുന്ന മാനുസ്ക്രിപ്റ്റ് കത്തിച്ചു കളയാന്‍ ഉഥ്മാന്‍ കല്പിച്ചിരുന്നു. അതിനു കാരണം ഒറിജിനല്‍ അല്ലാത്ത കോപ്പി ചിലരുടെ കയ്യില്‍ കണ്ടത്‌ കൊണ്ടാണ്. അത്തരം ഒന്നായിക്കൂടെ ഈ കോപ്പി?


ആയിരിക്കാം. അല്ലായിരിക്കാം. ഉറപ്പിച്ചൊരു അഭിപ്രായം പറയാന്‍ എനിക്കാകില്ല.

ഉത്‌മാന്‍ കത്തിച്ചുകളയന്‍ ആവശ്യപ്പെട്ട ഒറിജിനല്‍ അല്ലാത്ത കോപ്പിയില്‍ ഒന്നാണിതെങ്കില്‍ കാര്യങ്ങള്‍ കുറച്ചു കൂടെ ഗൌരവമുള്ളതാകുന്നു. ആരോ മനപ്പൂര്‍വ്വം ഇത് കത്തിച്ചു കളയാതെ ഒരു തെളിവിനായി സൂക്ഷിച്ചതാകാം. ഉത്‌മാന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ മടിയുണ്ടായിരുന്ന ആരോ."

ഒരു മുത്തശ്ശിക്കഥ പോലെ, കടങ്കഥ പോലെ, ആരോ, എന്തിനോ, എവിടെയോ.

ഇതും ഖുര്‍ആന്‍ ക്രോഡീകരണം ആധികാരികം അല്ല എന്നതിന് തെളിവല്ല. കാരണം, പ്രവാചകന്റെ ഉറ്റ അനുയായികള്‍ അസ്വാരസ്യങ്ങള്‍ ഇല്ലാതെ അംഗീകരിച്ച ഖുര്‍ആന്‍ ആണ് നമ്മുടെ കൂടെയുള്ളത്. അതില്‍ അവര്‍ മാറ്റം വരുത്തി എന്നാണെങ്കില്‍,

1. അതിന്‍റെ കാരണം എന്ത്?

2.രാഷ്ട്രീയമോ, വ്യക്തിപരമോ ആയ എന്തെങ്കിലും കാരണം?

3. അന്ന് ക്രോഡീകരിച്ച ഖുര്‍ആന്‍ ആരെങ്കിലും അംഗീകരിക്കാതെ പ്രതിഷേധിച്ചോ? അല്ലെങ്കില്‍ അഭിപ്രായം രേഖപ്പെടുത്തിയോ? ഉണ്ടെങ്കില്‍ എന്തിനു? ഇല്ലെങ്കില്‍ എന്ത് കൊണ്ട്?

ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കേണ്ടി വരും വിമര്‍ശകര്‍.

വളരെ പ്രസക്തമായ സംഗതി, ഇങ്ങിനെ ഒന്നും ചരിത്രത്തില്‍ നിന്നും കണ്ടെത്താന്‍ ആവില്ലെങ്കില്‍ എന്താണ് നാം മനസ്സിലാക്കേണ്ടത്‌?

താങ്കളുടെ വാക്കുകള്‍ വീണ്ടും ആവര്‍ത്തിക്കാം,


ആയിരിക്കാം. അല്ലായിരിക്കാം. ഉറപ്പിച്ചൊരു അഭിപ്രായം പറയാന്‍ എനിക്കാകില്ല.

വ്യക്തമായ തെളിവില്ലാതെ വെറും പുകമറ മാത്രമേ ഉള്ളൂ. അതാവട്ടെ ആര്‍ക്കും സൃഷ്ടിക്കാം. തെളിവുകള്‍ മുഴുവനും ഖുര്‍ആന്‍ ക്രോഡീകരണത്തില്‍ പ്രവാചകന്റെ അനുയായികള്‍ കാത്തുസൂക്ഷിച്ച സൂക്ഷ്മതയെ കുറിച്ചാണ്.

ഖുര്‍ആന്‍ അങ്ങിനെ തോന്നിയ പോലെ ക്രോഡീകരിക്കാന്‍ മാത്രം അശ്രദ്ധര്‍ ആയിരുന്നില്ല അവര്‍. ചരിത്രം സാക്ഷി.**

നിഷ്കളങ്കന്‍ said...

3. അബൂ സയ്ദ് ഉദ്ധരിച്ചത് ഖുര്‍ആന്‍റെ തിരുത്തലുകളെ കുറിച്ചാണോ? അല്ലല്ലോ?

വിഷയവുമായി ബന്ധമില്ലാത്ത ഉദ്ധരണിയാണ് അത്.

ഇമാം സുയൂതിയുമായി ബന്ധപ്പെട്ട വാക്കുകള്‍ അധെഹത്തിന്റെതാണോ? അതോ അദ്ദേഹം ഏതോ ചര്‍ച്ചയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉധരിച്ചതോ? വാചകങ്ങള്‍ മുറിച്ചെടുത്ത് ഉപയോഗിച്ചതല്ല എന്ന് കാളിദാസന്‍ ഉറപ്പു വരുത്തുക. മറ്റാരുടേതോ പ്രസ്താവനയെ അദ്ദേഹം വിശകലനം ചെയ്തതാണ് എന്ന് മാത്രമാണ് എന്‍റെ അറിവ്.

Imam As-Suyuti in his Al-Itqan is simply reporting what Abu ‘Ubayd reported in his Fada’il, that is all. He does not declare it Sahih or da’if, as he does with most reports in Al-Itqan. He is simply mentioning opinions, that is all.

the hadith was declared weak by the commentators of the recently published Al-Itqan: Markaz Ad-Diraasat Al-Qur’aniyya, wherein they said in comment of this athar:

“It is reported by Abu ‘Ubayd in Fada’il Al-Quran number 700, and in its chain is Ibn Lahi’ah who mingled his narrations after his books burned, and its chain is weak. Except that the length of Surat Al-Ahzab was witnessed by the hadith of Ubayy (radiya Allahu ‘anhu) that will be mentioned next.

However, The ending of the hadith [Then when ‘Uthman transcribed the manuscripts of the Qur’an (masaahif) he was unable to find [all of the verses] except those [verses] as it currently is today.”] is weak without support, or a follow up report (mutaabi’), and it is weak…”

ഇത് റിപ്പോര്‍ട്ട് ചെയ്ത വ്യ്കതിയെ കുറിച്ചുള്ള വിശദപഠനവും ലഭ്യമാണ്. മുസ്ലിങ്ങള്‍ വിവരശേഖരണത്തിന്റെ ആധികാരികത ഉറപ്പുവരുത്താന്‍ എന്തൊക്കെ ചെയ്തു എന്ന് നമുക്ക്‌ ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാം.

അങ്ങിനെ ഒരു പശ്ചാത്തലമുള്ള ആദ്യകാല മുസ്ലിങ്ങള്‍ ഖുര്‍ആന്‍ ക്രോഡീകാരണം നിസ്സാരമായി നടത്തി എന്ന് തെളിയിക്ക്കാന്‍ ഊഹങ്ങള്‍ മാത്രം പോര എന്നാണു എന്‍റെ അഭിപ്രായം.

ഇവിടെ താന്കള്‍ തന്നെയും ഇതിനെ പൂര്‍ണ്ണമായ അറിവ് അല്ല എന്നും താങ്കള്‍ക്ക് അറിയില്ല എന്നും സമ്മതിക്കുന്നതിനാല്‍ താങ്കള്‍ നടത്തിയ ഈ ഉദ്യമം ഖുര്‍ആനെ കുറിച്ചുള്ള മറ്റൊരു വിമര്‍ശനത്തെ കുറിച്ച് പഠിച്ചു ഖുര്‍ആന്‍റെ ആധികാരികതക്ക് നേരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ തെളിവില്ല എന്ന് അറിയാന്‍ ഇടയായി എന്ന് മാത്രം കുറിക്കട്ടെ.

kaalidaasan said...

4. ഇനി ഖുര്‍ആന്‍ ക്രോടീകരണം എങ്ങിനെ നടന്നു എന്ന് കൂടി വായിക്കൂ

നിഷ്കളങ്കന്‍,

താങ്കള്‍ ഇവിടെ എഴുതിയിരിക്കുന്ന ക്രോഡീകരണം പ്രചാരത്തിലുള്ള പല വിശദീകരണങ്ങളില്‍ ഒന്നുമാത്രമാണ്. ഇതു പ്രകാരം കുറഞ്ഞത് മൂന്നു പ്രാവശ്യം ക്രോഡീകരണം നടന്നിട്ടുണ്ട്. മൂന്നു പ്രാവശം ക്രോഡീകരിക്കേണ്ട ആവശ്യം സാമാന്യ യുക്തിക്ക് മനസിലാക്കാന്‍ അല്‍പ്പം പ്രയാസമുണ്ട്. രണ്ടു പ്രാവശ്യം നടത്തിയ ക്രോഡീകരണങ്ങള്‍ ശരിയായ രീതിയിലായിരുന്നില്ല എന്നല്ലേ അതില്‍ നിന്നും അര്‍ത്ഥമാക്കേണ്ടത്?

സയ്ദ് ഇബന്‍ തബിറ്റ് ക്രോഡീകരിച്ചത് ഏതോ മഹായജ്ഞം പോലെയായിരുന്നു എന്നാണു താങ്കളുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. വലിയ കേസു വിസ്താരം പോലെ സാക്ഷികളെ ഒക്കെ വിസ്തരിച്ചു നടത്തിയ അത് വെറും ക്രോഡീകരണമായിരുന്നില്ല. ഗുരുതരമായ തെറ്റുകള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട വ്യത്യാസങ്ങള്‍ പ്രചാരത്തിലിരുന്നത് തിരുത്തുകയായിരുന്നു. അന്നത്തെ ഇസ്ലാമിക പ്രസ്ഥാനത്തിനു രുചിക്കാത്ത പരാമര്‍ശങ്ങള്‍ ഒഴിവാക്കി കുര്‍ആന്‍ എഴുതി ഉണ്ടാക്കുകയായിരുന്നു.

കുര്‍ആന്‍ പുസ്തകരൂപത്തില്‍ എഴുതാനുണ്ടായ സാഹചര്യങ്ങളേപ്പറ്റിയും അതിന്റെ രീതിയേപ്പറ്റിയും പല കഥകളുമുണ്ടെങ്കിലും താങ്കള്‍ പറഞ്ഞ വിശദീകരണങ്ങള്‍ ഞാന്‍ മുഖ വിലക്കെടുക്കുന്നു. എങ്കിലും പല ചോദ്യങ്ങളും ബാക്കിയാകും.

മൊഹമ്മദിന്റെ കാലത്തും അദ്ദേഹം പറയാത്തതും ഉദ്ദേശിക്കാത്തതും കുര്‍ആന്‍ എന്ന പേരില്‍ പ്രചാരത്തിലുണ്ടായിരുന്നു. അതു കൊണ്ടാണ്‌ പലതും അദ്ദേഹത്തിനു തിരുത്തേണ്ടി വന്നത്. അദ്ദേഹത്തിനുപോലും മറവി ഉണ്ടായിരുന്നു എന്ന് ഹദീസുകളില്‍ രേഖപ്പെടുത്തിക്കാണുന്നു. അത് അദ്ദേഹത്തിന്റെ തിരുത്തലുകളെയും സംശയത്തിന്റെ നിഴലില്‍ നിറുത്തുന്നു.

എന്തുകൊണ്ട് അതുപോലെ വ്യത്യസ്ത രീതിയിലുള്ള കുര്‍ആനുകള്‍ പലതും പ്രചരിച്ചു എന്നതിനാണു ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. ഇതില്‍ നിന്നും മനസിലാക്കാവുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് മൊഹമ്മദു തന്നെ പലതും മാറ്റിപ്പറഞ്ഞു. അല്ലെങ്കില്‍ കുര്‍ആന്‍ എന്ന രീതിയല്‍ അറേബ്യയില്‍ അപ്പോള്‍ തന്നെ മറ്റൊന്നുണ്ടായിരുന്നു. ഇന്ന് മുസ്ലിങ്ങള്‍ അംഗീകരിക്കുന്ന കുര്‍ആനില്‍ തന്നെ ഒരേ കാര്യത്തേപ്പറ്റി പരസ്പര വിരുദ്ധമായ നിരീക്ഷണങ്ങള്‍ ഉള്ളത് മാറ്റി പറഞ്ഞതിനു സാധൂകരണം നല്‍കുന്നു. അതിറങ്ങിയ പശ്ചാത്തലമെന്നതൊക്കെ സാമാന്യ ബുദ്ധിക്കു മനസിലാക്കാന്‍ പറ്റാത്ത വിശദീകരണങ്ങളാണ്.


ഉത്‌മാന്റെ കാലത്ത് അംഗീകരിക്കപ്പെട്ടതല്ലാത്ത മറ്റ് കുര്‍ആനുകള്‍ എല്ലാം കത്തിച്ചു കളഞ്ഞു എന്നതിന്റെ അര്‍ത്ഥം വളരെ ഗുരുതരമായ വ്യത്യാസം ഉണ്ടായിരുന്നു എന്നതാണ്. കുര്‍ആന്‍ എന്ന പേരില്‍ അറേബ്യയില്‍ അന്ന് പ്രചരിച്ചിരുന്ന പലതും ഇന്ന് ലഭ്യമായ കുര്‍ആനില്‍ നിന്നും വ്യത്യസ്തമായിരുന്നു. അതാണിതിലെ കേവല സത്യം.

ഇതിനു മുസ്ലിങ്ങള്‍ നല്‍കുന്ന വ്യാഖ്യാനമല്ല മറ്റുള്ളവര്‍ മനസിലാക്കുന്നത്. അതാണിതിലെ കാതലായ പ്രശ്നവും.

സന്തോഷ്‌ said...

tracking

സന്തോഷ്‌ said...

നിഷ്കളങ്കന്‍, ഖുര്‍ആന്റെ ക്രോഡീകരണം സംബന്ധിച്ച് താങ്കള്‍ നല്‍കിയ വിശദീകരണം വായിച്ചു. പക്ഷെ മുസ്ലിങ്ങള്‍ ഇക്കാര്യങ്ങള്‍ എത്രത്തോളം വിശ്വസ്സിക്കുന്നുണ്ട്? അവരില്‍ പലര്‍ക്കും നബിതിരുമേനി തന്നെയാണ് അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ഖുര്‍ആന്‍ ഇന്നത്തെ രൂപത്തില്‍ ക്രോഡീകരിച്ചത് എന്ന് വിശ്വസ്സിക്കുവാനാണ് ഇഷ്ട്ടം.

സി.കെ. ലത്തീഫ് ഇവിടെ എഴുതി: ഖുര്‍ആന്റെ ക്രമത്തെ സംബന്ധിച്ച് വായനക്കാര്‍ അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുത, പില്‍ക്കാലക്കാരല്ല അതിന്റെ കര്‍ത്താക്കളെന്നതാണ്. പ്രത്യുത, നബിതിരുമേനി തന്നെയാണ് അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ഖുര്‍ആന്‍ ഇന്നത്തെ രൂപത്തില്‍ ക്രോഡീകരിച്ചത്. ഒരധ്യായം അവതരിക്കുമ്പോള്‍ തന്നെ തിരുമേനി തന്റെ എഴുത്തുകാരില്‍ ഒരാളെ വിളിപ്പിച്ച് അത് എഴുതിവെപ്പിക്കുകയും ഇന്ന അധ്യായം ഇന്ന അധ്യായത്തിന്റെ പിറകില്‍ അല്ലെങ്കില്‍ മുമ്പില്‍ ചേര്‍ക്കണമെന്ന് നിര്‍ദേശിക്കുകയും പതിവായിരുന്നു. ഒരു സ്വതന്ത്ര അധ്യായമായിരിക്കാന്‍ ഉദ്ദേശിക്കപ്പെടാതെ വല്ല ഭാഗവുമാണവതരിക്കുന്നതെങ്കില്‍ അത് ഇന്ന അധ്യായത്തില്‍ ഇന്ന സ്ഥലത്ത് രേഖപ്പെടുത്തണമെന്ന് അവിടന്ന് നിര്‍ദേശം നല്‍കും. അനന്തരം അതേ ക്രമമനുസരിച്ച് തിരുമേനി തന്നെ നമസ്‌കാരത്തിലും മറ്റു സന്ദര്‍ഭങ്ങളിലും ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നു. അതേക്രമത്തില്‍ അവിടത്തെ സഖാക്കളും അത് ഹൃദിസ്ഥമാക്കി. ഇതായിരുന്നു ഖുര്‍ആന്റെ ക്രോഡീകരണത്തിന് സ്വീകരിച്ചുവന്ന സമ്പ്രദായം. അതിന്റെ അവതാരകനായ അല്ലാഹു തന്നെയാണ് അതിന്റെ സമാഹര്‍ത്താവും. അത് ഹൃദയത്തില്‍ ഏറ്റുവാങ്ങിയ പ്രവാചകന്റെ കൈയായിത്തന്നെയാണ് അത് ക്രോഡീകരിക്കപ്പെട്ടത്. ഇതിലൊന്നും ആര്‍ക്കും കൈകടത്താന്‍ കഴിയുമായിരുന്നില്ല. (അവലംബം: ഖുര്‍ആന്‍ പഠനത്തിനൊരു മഖവുര)

kaalidaasan said...

ഈ ഉദ്ധരിച്ചത് അങ്ങയുടെ ഊഹം മാത്രമല്ലേ? അതിനപ്പുറം അതിനു തെളിവുണ്ടോ,

നിഷ്കളങ്കന്‍,

എന്റെ ഊഹം മാത്രമല്ല. സാഹചര്യത്തെളിവുകള്‍ അതിനു ബലം നല്‍കുന്നു.

നാസര്‍ അബു സയ്ദ് ഹോളണ്ടിലേക്ക് ഓടിപ്പോയ ശേഷം അദ്ദേഹത്തിനെതിരെ പട നയിച്ച മുസ്ലിം പണ്ഡിതന്‍ ഷൈഖ് യൂസഫ് അല്‍ ബദരി പറഞ്ഞ ഇപ്രകാരം.

"We are not terrorists; we have not used bullets or machine guns, but we have stopped an enemy of Islam from poking fun at our religion.... No one will even dare to think about harming Islam again."

ഇതാണ്‌ യാഥാസ്ഥിതിക മുസ്ലിങ്ങളുടെ ചിന്താഗതി.


നോബല്‍ സമ്മാനം നേടിയ നഗുയിബ് മഹ്ഫൂസ് കുര്‍ആനെ അനുകരിച്ച് Children of Gabalawi എന്ന പുസ്തകമെഴുതിയതിന്‌ കത്തിക്കുത്തേറ്റു. സുലൈമാന്‍ ബഷീര്‍ എന്ന പാലസ്തീനി അധ്യാപകന്‍ കുര്‍ആന്‍ വളരെ സാവധാനം രൂപപ്പെട്ട ഒരു പുസ്തകമാണെന്നു പറഞ്ഞതിന്‌ അദ്ദേഹത്തെ സ്വന്തം വിദ്യാര്‍ത്ഥികള്‍ കോളേജിന്റെ രണ്ടാം നിലയില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു. ഇറാനിയന്‍ എഴുത്തുകാരനായിരുന്ന അലി ധാഷ്തി Twenty Three Years: A Study of the Prophetic Career of Mohammed എന്ന പുസ്തകത്തില്‍ കുര്‍ആനേക്കുറിച്ചും മൊഹമ്മദിനേക്കുറിച്ചും വിശ്വസിക്കപ്പെടുന്ന യക്ഷികഥകളെ ചോദ്യം ചെയ്യാത്തതിന്‌ ഇസ്ലാമിക ലോകത്തെ കളിയാക്കി. അദ്ദേഹം അഭിപ്രായപ്പെട്ടത് ഇതിന്റെ പിന്നിലെ കഥകള്‍ വെറും ഐതീഹ്യങ്ങളാണെന്നാണ്. 1979 ലെ ഇസ്ലാമിക വിപ്ളവത്തേത്തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു.
ഫസലൂര്‍ റഹ്‌മാന്‍ എന്ന പാക്സിതാനി മുസ്ലിമിന്‌ കുര്‍ആനെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ചതിന്റെ പേരില്‍ പാകിസ്താനില്‍ നിന്നും അമേരിക്കയിലേക്ക് ഓടിപ്പോകേണ്ടി വന്നു. താഹ ഹുസ്സയിന്‍ എന്ന ഈജിപ്ഷ്യന്‍ പണ്ഡിതനും നിഷേധി എന്ന് മുദ്ര കുത്തപ്പെട്ടു. ഇങ്ങു കേരളത്തില്‍ വരെ അതാവര്‍ത്തിച്ചു ചേകന്നൂര്‍ മൌലവി കുര്‍ആന്‌ യാഥാസ്ഥിതികരുടെ വഴി വിട്ട് മറ്റൊരു വ്യാഖ്യാനം നല്‍കി. അദ്ദേഹം ദുരൂഹമായി അപ്രത്യക്ഷനായി.

kaalidaasan said...

നിഷ്കളങ്കന്‍,


പിന്നെ, താന്കള്‍ മന്സുസ്ക്രിപ്റ്റ്‌ കാണുവാന്‍ വേണ്ടി നല്‍കിയ ലിങ്ക് ഒരു ഇസ്ലാമിക വെബ്സൈറ്റ് ആണ്.


അതെ. ഇസ്ലാമിക വെബ് സൈറ്റിന്റെ ലിങ്ക് ഞാന്‍ മനപ്പുര്‍വ്വം നല്‍കിയതാണ്. പല ഇസ്ലാം വിമര്‍ശന വെബ് സൈറ്റുകളിലും ഇത് കാണാം.

ഈ മാനുസ്ക്രിപ്റ്റിനേക്കുറിച്ച് വിമര്‍ശനാത്മകമായ പഠനങ്ങളോ ലേഖനങ്ങളോ ഒരിക്കലും ഇസ്ലാമിക വെബ് സൈറ്റുകളില്‍ കാണില്ല. ഈ ചിത്രങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചത് ചില വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുക്കാനുള്ള തെളിവായിട്ടാണ്. ഇസ്ലാമിന്റെ ആദ്യ നൂറ്റാണ്ടുകളിലെ ഒരു കയ്യെഴുത്തു പ്രതികളും അവശേഷിച്ചിട്ടില്ല എന്ന വാദത്തെ തെറ്റെന്നു സ്ഥാപിക്കാനാണത് പ്രാദര്‍ശിപ്പിച്ചിരിക്കുന്നതും.

ഏഴാം നൂറ്റാണ്ട് എന്നു പറയുന്നത് വളരെ പ്രാചീന കാലഘട്ടമല്ല. അതിനും മുന്നേ രൂപപ്പെട്ട മറ്റ് പല മതങ്ങലുടെ ആദ്യകാല ചരിത്രം രേഖപ്പെടുത്തിയത് ഇന്നും അവശേഷിക്കുന്നുണ്ട്. ഇസ്ലാമിക ഖാലിഫേറ്റ് വളരെയധികം പുഷ്ടിപ്രാപിച്ചതും ശക്തവും വിശലവുമായിരുന്നു. എന്നിട്ടും അവിടത്തെ പ്രധാന മതത്തിന്റെ ചരിത്രം രേഖപ്പെടുത്തപ്പെട്ടില്ല എന്നു പറയുന്നത് അവിശ്വസനീയമാണ്. ക്രിസ്തുമതത്തെ അടിച്ചമര്‍ത്തിയ റോമാസാമ്രാജ്യം പോലും ക്രിസ്തുമതത്തിന്റെ ആദ്യകാലചരിത്രം എഴുതി വച്ചിട്ടുണ്ട്. ഇസ്ലാമിന്റെ മാത്രം ഒരു ചരിത്രം ലഭ്യമല്ല. അതിന്‌ രണ്ടു കാരണങ്ങളേ ഉള്ളു. ഒന്നുകില്‍ അങ്ങനെ ഒരു ചരിത്രം ആരും എഴുതിയിട്ടില്ല. കുര്‍ആന്‍ മാത്രം എഴുതി എന്നു പറയുന്നത് ഒരു കല്‍പ്പിത കഥയാണ്. അല്ലെങ്കില്‍ എഴുതിയ ചരിത്രം നശിപ്പിക്കപ്പെട്ടു.

കുരിശുയുദ്ധങ്ങള്‍ക്ക് മുമ്പ് ഇസ്ലാമിനേക്കുറിച്ചും മൊഹമ്മദിനേക്കുറിച്ചും എഴുതപ്പെട്ട കുര്‍ആനും ഹദീസുകളുമല്ലാതെ വേറെയേതെങ്കിലും രേഖകളേക്കുറിച്ച് ഞന്‍ കേട്ടിട്ടില്ല. താങ്കള്‍ കേട്ടിട്ടുണ്ടോ?

sajan jcb said...

tracking

arup said...

"മുസ്ലിങ്ങള്‍ വിവരശേഖരണത്തിന്റെ ആധികാരികത ഉറപ്പുവരുത്താന്‍ എന്തൊക്കെ ചെയ്തു എന്ന് നമുക്ക്‌ ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാം."
നിഷ്കളങ്കന് quote ചെയ്തത് പോലെ വളരെ തെളിവുകല്‍ ആവശ്യപെട്ടാണ് ഖുര്‍ ആന്‍ ക്രോട്ധികരിച്ചത് എങ്കില്‍ ആലാഹു പറഞ്ഞ കുറെ കാര്യങ്ങള്‍ നഷ്ടപെടിടുണ്ടാക്കാന്‍ സാധ്യതയില്ലേ ?

sajan jcb said...

കാളിദാസന്‍,
ഒരു സംശയം.ആ സ്ക്രിപ്റ്റുകള്‍ തിരുത്തി എഴുതിയതാണോ അതോ മറു വശത്തെ എഴുത്ത് തെളിഞ്ഞു കാണുന്നതാണോ ?
എങ്ങിനെ ഇത് സ്ഥിതീകരികാന്‍ കഴിയും?

Anonymous said...

ള്ള എന്ന അക്ഷരം തൊണ്ടയില്‍ നിന്നും വരുന്ന രീതിയിലാണവര്‍ ഉച്ഛരിക്കുന്നത് ഞാന്‍ കേട്ടിട്ടുള്ളത്
(ഖാളിഡാസൻ)
ള്ള എന്ന അക്ഷരം തൊണ്ടയിൽ നിന്നാണെത്രെ
ഖാളിഡാസൻ ഒരു ഗവേഷകൻ തന്നെ ഹ ഹ ഹ

മറുപടിയുമായി നെട്ടൂരാനായിരിക്കും വരിക
ഹി ഹി ഹി

kaalidaasan said...

നിഷ്കളങ്കന്‍,

ഇത് മാത്രമല്ല, ഖുര്‍ആന്‍ ക്രോഡീകരിച്ചതിന്റെ ചരിത്രം ഇവിടെ പറഞ്ഞു കഴിഞ്ഞു. അതും താന്കള്‍ ഉദ്ധരിച്ച വിവരവും തമ്മില്‍ എന്തെങ്കിലും വൈരുധ്യം കാണാന്‍ ആവുമോ?



നിഷ്കളങ്കന്‍,

ഇത് മാത്രമല്ല, ഖുര്‍ആന്‍ ക്രോഡീകരിച്ചതിന്റെ ചരിത്രം ഇവിടെ പറഞ്ഞു കഴിഞ്ഞു. അതും താന്കള്‍ ഉദ്ധരിച്ച വിവരവും തമ്മില്‍ എന്തെങ്കിലും വൈരുധ്യം കാണാന്‍ ആവുമോ?

താങ്കള്‍ പറഞ്ഞത് ചിത്രത്തിന്റെ ഒരു ഭാഗം മാത്രം.ഇതുപോലെ പല ചരിത്രങ്ങളുമുണ്ട്. താങ്കളുടെ അഭിപ്രായത്തിലെ മൊഹമ്മദ് നടത്തിയ ആദ്യ ക്രോഡീകരണത്തിനു വിശ്വാസ്യതയില്ല.അത് നടന്നിരുന്നെങ്കില്‍ രണ്ടാമതൊരു ക്രോഡീകരണത്തിന്റെ അവശ്യമുണ്ടാകില്ലായിരുന്നു. താങ്കള്‍ പറഞ്ഞ രണ്ടാമത്തേ ക്രോഡീകരണവിശ്വാസത്തിന്‌ പല പാഠഭേദങ്ങളുമുണ്ട്. അബുബേക്കറല്ല നാലാമത്തെ ഖലീഫയായിരുന്ന അലിയാണ്‌ ഈ ക്രോഡീകരണത്തിന്റെ ഉപജ്ഞാതാവെന്ന് മറ്റൊരു വിശ്വാസമുണ്ട്. യമാമ യുദ്ധത്തില്‍ മരിച്ചവര്‍ ഭൂരിഭാഗവും പുതിയ വിശ്വാസികളയിരുന്നു. അവിടെ യുദ്ധം ചെയ്തത് കൂടുതലും പുതുതായി ഇസ്ലാമില്‍ ചേര്‍ന്നവരായിരുന്നു. അതു കൊണ്ട് കുര്‍ആന്‍ കാണാപ്പാഠം പഠിച്ചവര്‍ മരിച്ചു പോയി എന്ന വാദത്തില്‍ കഴമ്പില്ല. പ്രധാനപ്പെട്ട സംഗതി, ഇത്രയധികം ബുദ്ധിമുട്ടി ക്രോഡീകരിച്ച കുര്‍ആന്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പൊതു സ്വത്താകുന്നതിനു പകരം ഹഫ്സയുടെ സ്വകാര്യ സ്വത്താവുകയാണുണ്ടായത്. ഈ കാരണങ്ങളെല്ലാം താങ്കള്‍ പറഞ്ഞ വിശ്വാസത്തെ സംശയത്തിന്റെ നിഴലില്‍ നിറുത്തുന്നു. ഉത്‌മാനില്‍ നിന്നും കുര്‍ആന്‍ ക്രോഡീകരിച്ചതിന്റെ നേട്ടം എടുത്തുമാറ്റാനായി കണ്ടുപിടിച്ച കഥയാണ്, അബൂബേക്കര്‍ നടത്തിയ ക്രോഡീകരണം എന്ന ഒരു വാദമുണ്ട്. കുര്‍ആന്‍ ക്രോഡീകരണം മൊഹമ്മദിന്റെ ജീവിതത്തോട് പരമാവധി അടുപ്പിക്കാന്‍ മെനഞ്ഞെടുത്ത കഥയാണെന്നും ആക്ഷേപമുണ്ട്.


ഉത്‌മാന്‍ സയദ് ഇബന്‍ തബിറ്റിന്റെ അധ്യക്ഷതയില്‍ ഒരു കമ്മീഷനെ തന്നെ നിയമിച്ചു എന്നു പറയപ്പെടുന്നു. ഖുറൈഷി പ്രമാണിമാരില്‍ ചിലരെ അതില്‍ ഉള്‍പ്പെടുത്തിയത് മൊഹമ്മദിന്റെ വര്‍ഗ്ഗമായ ഖുറൈഷികളുടെ ഉച്ചാരണവും അറബിയും കണക്കിലെടുക്കാനാനെന്ന് അവകാശപ്പെട്ടു. പക്ഷെ ഖുറൈഷികള്‍ക്ക് പ്രത്യേക ഉച്ഛാരണമോ പ്രത്യേക അറബി dialectഓ ഉണ്ടായിരുന്നില്ല എന്നതാണു വാസ്തവം.

ഈ കാരണങ്ങളൊക്കെ കൊണ്ട്, താങ്കള്‍ സൂചിപ്പിച്ച ക്രോഡീകരന വിശ്വാസം സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു. പരമ്പരാഗതമായി വിശ്വസിക്കുന്ന ചില പാരമ്പര്യ വിശ്വാസമല്ലാതെ ഇതിനൊന്നും യാതൊരു തെളിവുമില്ല.

ഉത്‌മാന്റെ ആഭിമുഖ്യത്തിലാണു ഇന്ന് കാണപ്പെടുന്ന കുര്‍ആന്‍ എഴുതി ഉണ്ടാക്കിയത് എന്നതിനു വിശ്വാസയോഗ്യമായ യാതൊരു തെളിവുമില്ല. ഇത് വെറുതെ അങ്ങൂഹിച്ചു എന്നു മാത്രം.

ഇവിടെ ഉത്തരം കിട്ടാത്ത പ്രധാന ചോദ്യം ഹഫ്സയുടെ കയ്യിലുണ്ടായിരുന്ന താളിയോലകളുടെ ആധികാരികത എന്താണെന്നാണ്. സയ്ദ് ഇബന്‍ തബിറ്റ് കഷ്ടപ്പെട്ട് ക്രോഡീകരിച്ച് ഹഫ്സയുടെ കയ്യില്‍ അകപ്പെട്ട ഈ താലിയോലകള്‍ ഒരു വ്യജ നിര്‍മ്മിതിയാകാമെന്നാണ്, രണ്ടാമത്തെ ക്രോഡീകരണം തെളിയിക്കുന്നത്. രണ്ടു വട്ടം അടുത്തടുത്ത് ഒരേ രീതിയില്‍ ക്രോഡീകരിക്കേണ്ട അവശ്യമില്ല. ഇക്കാലത്തും ഇസ്ലാമിക സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളിലും പല കുര്‍ആനുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. ഹഫ്സയുടെ കയ്യിലുണ്ടായിരുന്നു മറ്റൊന്ന്. പക്ഷെ അത് ഉത്‌മാന്‍ ക്രോഡീകരിച്ചു എന്നു പറയപ്പെടുന്ന അവസാന കുര്‍ആനും ആയിരുന്നില്ല. ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു ഇതിലെ മിക്ക കഥകളും. പരസ്പരം പരാജയപെടുത്തുന്ന ഇത്തരം കഥകളൊക്കെ പിന്നിടെപ്പോഴോ സൃഷ്ടിച്ചെടുത്ത ഭാവനകളായിരുന്നു എന്ന് ആരും സംശയിച്ചുപോകും. .

kaalidaasan said...

കാളിദാസന്‍,
ഒരു സംശയം.ആ സ്ക്രിപ്റ്റുകള്‍ തിരുത്തി എഴുതിയതാണോ അതോ മറു വശത്തെ എഴുത്ത് തെളിഞ്ഞു കാണുന്നതാണോ ?
എങ്ങിനെ ഇത് സ്ഥിതീകരികാന്‍ കഴിയും?


സാജന്‍,
അള്‍ട്രാ വയലറ്റ് ഫോട്ടോഗ്രഫിയില്‍ കാണുന്ന നീല ചിത്രത്തില്‍ മാത്രമേ മായിച്ചു കളഞ്ഞെഴുതി എന്നു ഞാന്‍ സൂചിപ്പിച്ചിട്ടുള്ളു. മറ്റ് ചിത്രങ്ങളിലൊക്കെ മറു വശത്തെഴുതിയത് തെളിഞ്ഞു കണുന്നതാണ്. ഇവയിലെ അക്ഷരങ്ങളുടെ ചെരിവ് ശ്രദ്ധിച്ചാല്‍ മതി. അവ വിപരീത ദിശയിലേക്കാണ്. പക്ഷെ നീല ചിത്രത്തിലേതു മാത്രം ഒരേ ദിശയിലേക്കാണ്. അതുകൊണ്ടാണതില്‍ മായിച്ചു കളഞ്ഞിട്ട് എഴുതിയതാണെന്നു മനസിലാക്കിയതും.

sajan jcb said...

കാളിദാസന്‍ , വിശദീകരണത്തിനു നന്ദി.

തന്നിരിക്കുന്ന ലിങ്ക് പ്രകാരം കണ്ടെടുത്ത പേജുകള്‍ ഏതേത് സൂക്തങ്ങള്‍ ആണെന്നു പറയുന്നുണ്ട്. അത് ഇപ്പോഴത്തെ ഖുര്‍ ആനുമായി യോജിക്കുന്നെങ്കില്‍ , അതില്‍ പരാതി എന്താണ്?

ea jabbar said...

കൊഴിഞ്ഞു പോയ വെളിപാടുകള്‍ അല്പം വിവരങ്ങള്‍ ഇവിടെയുണ്ട്

ea jabbar said...

ആടു തിന്ന കുര്‍ ആന്‍ സൂക്തങ്ങള്‍ ! ഇതും കൂടി കാണുക

നിഷ്കളങ്കന്‍ said...

കാളിദാസന്‍,

ഞാന്‍ ഈ ചര്ച്ച യില്‍ പങ്കെടുക്കുന്നത് ഒരു പഠിതാവിന്റെ ആകാംക്ഷയും കൌതുകവും അന്വേഷണവും ഉള്കൊണ്ടാണ്. അതിനു ഞാന്‍ ചരിത്രരേഖകളെയും വിശദീകരണങ്ങളെയും ആധാരമാക്കാന്‍ ഉദ്ദേശിക്കുന്നു. കഴിവിന്റെ പരമാവധി വിഷയത്തില്‍ ഊന്നി സംസാരിക്കാന്‍ നമുക്ക്‌ ശ്രമിക്കാം.

താങ്കള്‍ ഈ വിഷയം ഇവിടെ അവതരിപ്പിച്ചത്‌ യമനില്‍ കണ്ടെത്തിയ താങ്കളുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍

" 1972 ല്‍ യമനിലെ സനയിലെ വലിയ മോസ്ക്കിന്റെ പുനരുദ്ധാരണം നടന്നപ്പോള്‍ ജോലിക്കാര്‍ കണ്ടെടുത്ത് ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച കുറെയധികം കുറിപ്പുകളും കത്തിക്കരിഞ്ഞ പുസ്തകാവശിഷ്ടങ്ങളും കടലാസു കഷണങ്ങളും"

ഉയര്ത്തു ന്നു എന്ന് താങ്കള്‍ അവകാശപ്പെടുന്ന ഖുര്ആടന്റെ ക്രോഡീകരണത്തിലെ ആധികാരികതക്ക് നേരെ ഉയര്ത്തുാന്ന ചോദ്യങ്ങളാണ്.

അത് കൊണ്ട് തന്നെ, ഈ വിഷയം അതിന്റൊ മര്മ്മോത്തില്‍ ഊന്നിക്കൊണ്ട് ആവശ്യാനുസരം മാത്രം ഇതര വിഷയങ്ങള്‍ ചര്ച്ച ചെയ്തു മുന്നോട്ട് പോകാം. അതാവും വിഷയത്തെ കുറിച്ച്, എന്നെയും, കാളിദാസനെ പോലെയും അന്വേഷണം നടത്തുന്ന മനസ്സുകള്ക്ക് ‌ യഥാര്ത്ഥ ചിത്രം നല്കുുവാന്‍ സഹായിക്കുക.

താങ്കള്‍ വാദം സമര്ത്തിക്കുവാന്‍ പ്രധാനമായും യമനിലെ കടലാസു കഷണങ്ങളെ അല്ല ഹാജരാക്കുക എന്നതാണ് എനിക്ക് തോന്നുന്നത്. അത് താങ്കള്‍ മുന്നോട്ടു വെക്കാന്‍ സാധ്യതയുള്ള ഒരു തെളിവ്‌(Supporting Evidence) മാത്രമായിരിക്കും. പക്ഷെ ആ തെളിവില്‍ തന്നെ താങ്കള്ക്ക് അപൂര്ണ്ണuമായ അറിവ് മാത്രമേ ഉള്ളൂ. താങ്കള്‍ തന്നെ നേരത്തെ പ്രസ്താവിച്ച പോലെ,

"പലയിടത്തും വായിച്ചു കിട്ടിയ വിവരങ്ങള്‍ ഇവിടെ എഴുതി എന്നു മാത്രം.

ഈ വിഷയത്തില്‍ ഉള്ള അറിവ് വളരെ അപൂര്ണ്ണ മാണ്"

മറ്റൊരു അവസരത്തില്‍ ഇതേക്കുറിച്ചുള്ള ഒരു ചോദ്യത്തിന് താങ്കള്‍ മറുപടി എഴുതി,

"ആയിരിക്കാം. അല്ലായിരിക്കാം. ഉറപ്പിച്ചൊരു അഭിപ്രായം പറയാന്‍ എനിക്കാകില്ല.

ഉത്‌മാന്‍ കത്തിച്ചുകളയന്‍ ആവശ്യപ്പെട്ട ഒറിജിനല്‍ അല്ലാത്ത കോപ്പിയില്‍ ഒന്നാണിതെങ്കില്‍ കാര്യങ്ങള്‍ കുറച്ചു കൂടെ ഗൌരവമുള്ളതാകുന്നു. ആരോ മനപ്പൂര്വ്വം ഇത് കത്തിച്ചു കളയാതെ ഒരു തെളിവിനായി സൂക്ഷിച്ചതാകാം. ഉത്‌മാന്റെ നിര്ദ്ദേിശം അംഗീകരിക്കാന്‍ മടിയുണ്ടായിരുന്ന ആരോ."

അപ്പോള്‍ ഈ കടലാസു കഷ്ണങ്ങള്‍ അല്ല യഥാര്ത്ഥഗ തെളിവ് ഈ വിഷയത്തില്‍. അത് കൊണ്ട് തന്നെ, ചരിത്രം പഠിക്കുക എന്നതാണ് നമുക്ക്‌ ഇതേക്കുറിച്ച് അറിയാന്‍ അവലംബിക്കാനുള്ള മാര്ഗ്ഗം .

അവിടെ താങ്കള്‍ ഉയര്ത്തി യ ഒരു ചോദ്യം,

"കുരിശുയുദ്ധങ്ങള്ക്ക് മുമ്പ് ഇസ്ലാമിനേക്കുറിച്ചും മൊഹമ്മദിനേക്കുറിച്ചും എഴുതപ്പെട്ട കുര്ആങനും ഹദീസുകളുമല്ലാതെ വേറെയേതെങ്കിലും രേഖകളേക്കുറിച്ച് ഞന്‍ കേട്ടിട്ടില്ല. താങ്കള്‍ കേട്ടിട്ടുണ്ടോ?"

ആ വിഷയത്തിലേക്ക് മാറി ചര്ച്ച ചെയ്യാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല. 11 നൂറ്റാണ്ടു മുതല്‍ 13 നൂറ്റാണ്ടു വരെ നീണ്ടു നിന്ന കുരിശുയുദ്ധങ്ങള്ക്ക് മുന്പ്ണ‌ ഇസ്ലാമിനെയും മുഹമ്മദിനെയും കുറിച്ച് ചരിത്രമെഴുതിയില്ല എന്ന് പറയുന്നത് അതിശയോക്തിയല്ലേ എന്നൊരു സംശയം.

അതിനു എന്റെ മനസ്സില്‍ ഉയരുന്ന ഒരു സംശയം, ഹദീസുകള്‍, മുഹമ്മദിന്റെറ ജീവിതത്തിലെ എല്ലാ മുഹൂര്ത്തശങ്ങളും അടയാളപ്പെടുത്തി വെച്ചിട്ടുണ്ട് എന്നിരിക്കെ, അങ്ങിനെ ഒരു രേഖപ്പെടുത്തല്‍ മറ്റൊരു ചരിത്രപുരുഷന്റെഎ ജീവിതത്തിലും നടന്നിട്ടില്ല എന്നിരിക്കെ, ഹദീസുകള്‍ ശേഖരിക്കാനും വിശ്വാസ്യയോഗ്യമായത്‌ മാത്രം സ്വീകരിക്കാനും ഒരു നിദാനശാസ്ത്രം തന്നെ വളര്ന്നു വന്നിരിക്കെ, കുരിശുയുദ്ധം വരെ ചരിത്രം രേഖപ്പെടുത്തിയില്ല എന്ന് പറയുന്നതിന്റെന ന്യായം എന്താണ്? അതോ ഒരിയന്റിലിസം അടയാളപ്പെടുത്തിയത് മാത്രമേ ചരിത്രമാവൂ എന്ന മുന്ധാറരണയോട് കൂടി നമ്മള്‍ ചരിത്രത്തെ സമീപിക്കണോ?

Continue.....

നിഷ്കളങ്കന്‍ said...

രണ്ടാമത്‌ താങ്കള്‍ ഉയര്ത്തി യത്‌, ഖുര്ആ ന്‍ എതിരെ ഉയരുന്ന ചോദ്യങ്ങളെ മുസ്ലിങ്ങള്‍ വളരെ വൈകാരികമായി നേരിടും എന്നും അതിനു ആധുനിക സമൂഹത്തില്‍ തന്നെ ധാരാളം തെളിവുകള്‍ ഉണ്ട് എന്നതുമാണ്. ഞാന്‍ ആ വിഷയത്തിലേക്കും കടക്കുന്നില്ല. എന്നാല്‍ താങ്കള്‍ നടത്തിയ ഈ പരാമര്ശംാ ഓര്മ്മതയില്‍ വെക്കുക. ചര്ച്ചിയില്‍ നമുക്ക്‌ ഇത് വീണ്ടും പരാമര്ഷിക്കേണ്ടി വന്നേക്കും.

ഇത്രയുമാണ് ആമുഖമായി പറയാനുള്ളത്‌ (ഇത്രയും സംസാരിച്ചു ആമുഖമോ എന്ന ചോദ്യം സ്വാഭാവികം. പക്ഷെ ചര്ച്ച യുടെ വിഷയവും അതിന്റെഎ വ്യാപ്തിയും വ്യക്തമാക്കുന്നത് നല്ലൊരു പഠനത്തിനു ആവശ്യമാണ്‌)

ഇതിനിടയില്‍ ഇമാം സുയൂതിയുടെ എന്ന രീതിയില്‍ ചില പരാമര്ശണങ്ങള്‍ കണ്ടു. അതിന് ഞാന്‍ അന്വേഷിച്ചപ്പോള്‍ കണ്ട ചില മറുപടികള്‍ ചേര്ത്തി രുന്നു. കാളിദാസന്‍ ഉദ്ധരിച്ചത് സുയൂതിയെ അല്ല എന്നും മറിച്ചു സുയൂതി ഉദ്ധരിച്ച മറ്റാരെയോ ആണ് എന്നും അതിന്റെള ആധികാരികത തള്ളിക്കളയപ്പെട്ടതാണ് എന്നുമാണ് എന്റെ മറുപടിയിലെ കാതല്‍. കൂടാതെ അത് ഇമാം സുയൂതിയുടെ അഭിപ്രായം അല്ല എന്നും. വല്ലാതോന്നും അതിലേക്കു ചായാതെ താങ്കള്ക്ക് താല്പര്യമുണ്ടെങ്കില്‍ ചെറിയൊരു പരാമര്ശംു അതെക്കുറിച്ച് നടത്തിയാല്‍ നന്നായിരിക്കും.

മറ്റൊന്ന്, ഈജ്പ്ഷ്യന്‍ പണ്ഡിതന്‍ നാസര്‍ അബു സയ്ദ് എഴുതിയതും താങ്കള്‍ പരാമര്ശിനച്ചു. ആ പരാമര്ശാത്തില്‍ ഖുര്ആുന്റെക ആധികാരികതക്ക് നേരെ ഒരു പരാമര്ശ വും നടത്തിയതായി എനിക്ക് കണ്ടെത്താന്‍ ആയില്ല. ഇസ്ലാമിക്‌ ഫിലോസഫിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിലാണ് അദ്ദേഹത്തിന്റെ അഭിപ്രായ വ്യത്യാസം എന്നാണു എനിക്ക് തോന്നിയത്‌. താങ്കള്‍ അതിനെ ഈ വിഷയവുമായി കൂട്ടിക്കുഴക്കുകയും, എന്നിട്ട് അദേഹത്തിന് നേരിട്ട പീഡനങ്ങള്‍ വിവരിക്കുകയും ചെയ്തു. എന്നാല്‍ അദേഹത്തിന്റെ തന്നെ വാക്കുകള്‍ ശ്രദ്ധിക്കൂ.

"I'm sure that I'm a Muslim. My worst fear is that people in Europe may consider and treat me as a critic of Islam. I'm not. I'm not a new Salman Rushdie, and don't want to be welcomed and treated as such. I'm a researcher. I'm critical of old and modern Islamic thought. I treat the Qur'an as a naṣṣ (text) given by God to the Prophet Muhammad. That text is put into a human language, which is the Arabic language. When I said so, I was accused of saying that the Prophet Muhammad wrote the Qur’an. This is not a crisis of thought, but a crisis of conscience."

സന്ദര്ഭ ങ്ങളില്‍ നിന്ന് അടര്ത്തിaയെടുത്ത പലതും ഇടയില്‍ തിരുകിക്കയറ്റി എന്നും വിഷയവുമായി അതിനു ബന്ധമില്ല എന്നാണു എന്റെ അഭിപ്രായം. ഇനി അത് മുസ്ലിങ്ങളുടെ പ്രതികരണ രീതിയെ കുറിച്ചുള്ള പരാതി എന്ന നിലയിലാണ് ഉദ്ധരിച്ചത് എങ്കില്‍ അതെക്കുറിച്ച് ഞാന്‍ നേരത്തെ പറഞ്ഞു കഴിഞ്ഞു.

അതെക്കുറിച്ചുള്ള എന്റെ ചോദ്യത്തിന് താങ്കള്‍ ഉത്തരം നല്കി‍യത്‌ ഇങ്ങിനെ,

"അബു സയ്ദ് എന്ന മുസ്ലിം പണ്ഡിതന്‍ എഴുതി ഉണ്ടാക്കുന്നതു വരെ കുര്ആബന്‍ എന്ന പുസ്തകം ഉണ്ടായിരുന്നില്ല. കുര്അകന്‍ എന്ന പേരില്‍ അറബികളുടെ ഇടയില്‍ പ്രചരിച്ചിരുന്നത് മുഴുവന്‍ അബു സയ്ദ് എന്ന മുസ്ലിം പണ്ഡിതന്‍ തന്റെ കുര്ആുനില്‍ ഉള്പ്പെ്ടുത്തിയില്ല എന്നു മാത്രമേ ഞാന്‍ വിവക്ഷിച്ചിട്ടുള്ളു."

ഈ വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. താങ്കള്‍ മുകളില്‍ പറഞ്ഞ അബുസൈദ്‌ വ്യത്യസ്തമായ ഒരു ഖുര്ആതന്‍ അവതരിപ്പിച്ചോ? മുസ്ലിങ്ങള്‍ ഉള്പ്പെുടുത്തിയ മുഴുവനും ഇല്ലാത്ത ഒരു ഖൂര്ആലന്‍? ചെറുതായി വ്യക്തമാക്കിയാല്‍ നന്നായിരുന്നു. ഞാന്‍ അറിഞ്ഞിടത്തോളം, ഖുര്ആ്ന്‍ വ്യാഖ്യാനവുമായും അതിന്റെ ഫിലോസഫിയുമായി മാത്രമാണ് അദ്ദേഹത്തിന്റെ അഭിപ്രായവ്യത്യാസം.

കാളിദാസന്‍,

വിഷയവുമായി അങ്ങ് നടത്തിയ പരാമര്ശറങ്ങളെ കുറിച്ചുള്ള എന്റെ ചില സംശയങ്ങളും നിഗമാനങ്ങളുമാണ് മേല്വ‍രികളില്‍ ഞാന്‍ എഴുതിയത്. താങ്കളുടെ ചുരുക്കിയുള്ള മറുപടി പ്രതീക്ഷിക്കുന്നു. കാരണം പലതും വിഷയത്തിന്റെ അരികു മാത്രം തൊടുന്നതാണ്.

തീര്ച്ചിയായും അതിന് ശേഷം നമുക്ക്‌ ഇരുവര്ക്കുംു ചേര്ന്ന്ര ചരിത്രം കുഴിക്കാം. ഒരു വിദ്യാര്ഥി് എന്ന നിലയില്‍ ചര്ച്ചനയില്‍ പങ്കെടുക്കുന്ന എനിക്ക് ചില കാര്യങ്ങള്‍ വ്യക്തമാവാന്‍ വേണ്ടിയാണ് മേല്‍ ചോദ്യങ്ങള്‍ എന്ന് മനസ്സിലാക്കുമല്ലോ.

നന്ദി.

Jack Rabbit said...

kaalidaasan said..

കുരിശുയുദ്ധങ്ങള്‍ക്ക് മുമ്പ് ഇസ്ലാമിനേക്കുറിച്ചും മൊഹമ്മദിനേക്കുറിച്ചും എഴുതപ്പെട്ട കുര്‍ആനും ഹദീസുകളുമല്ലാതെ വേറെയേതെങ്കിലും രേഖകളേക്കുറിച്ച് ഞന്‍ കേട്ടിട്ടില്ല. താങ്കള്‍ കേട്ടിട്ടുണ്ടോ?

Articles by Ibn Warraq on the subject of Variants of Koran and Early Koranic criticism 700 C.E. to 825 C.E. are reproduced by New English Review

kaalidaasan said...

ജബ്ബാര്‍,

ഇവിടെ നല്‍കിയ ലിങ്കുകള്‍ക്ക് നന്ദി. ഞാന്‍ ഇവിടെ എഴുതിയ കാര്യങ്ങള്‍ക്ക് കുറച്ചു കൂടെ വ്യക്തത ലഭിക്കാന്‍ അത് സഹായിച്ചു.

kaalidaasan said...

പ്രത്യുത, നബിതിരുമേനി തന്നെയാണ് അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ഖുര്‍ആന്‍ ഇന്നത്തെ രൂപത്തില്‍ ക്രോഡീകരിച്ചത്.

സന്തോഷ് ,

മുസ്ലിങ്ങള്‍ക്ക് രണ്ടഭിപ്രായമെന്നതിലുപരി ലത്തീഫിനു തന്നെ രണ്ടഭിപ്രായങ്ങളാണീ കാര്യത്തില്‍. ജബ്ബാറിന്റെ ബ്ളോഗില്‍ ലത്തീഫ് എഴുതിയത് ഇങ്ങനെ.

ഖലീഫ അബൂബക്കര്‍(റ) ന്റെ കാലത്താണ് ഖുര്‍ആന്‍ ക്രോഡീകരണം നടന്നത്. ഖുര്‍ആന്‍ പൂര്‍ണമായി കലര്‍പ്പില്ലാതെ ലഭ്യമാകാന്‍ സഹായകമായ ഒരു സംവിധാനമാണ് കൂടിയാലോചനയിലൂടെ പ്രവാചക ശിഷ്യന്‍മാര്‍ രൂപപ്പെടുത്തിയത്.

ലത്തീഫ് തുടരുന്നു.

ഖുര്‍ആന്‍ മനഃപാഠമാക്കിയവരുടെയും ഖുര്‍ആന്‍ എഴുതിവെക്കാന്‍ കല്‍പിക്കപ്പെട്ടവരുടെയും പാനല്‍ ഒത്തുചേര്‍ന്ന് ഉമര്‍ (റ) നിര്‍ദ്ദേശപ്രകാരം ഖലീഫയായ അബൂബക്കര്‍(റ)ആണ് സൈദുബ്‌നു സാബിതിനെ ക്രോഡീകരിക്കാന്‍ ഏല്‍പിച്ചത്. ഖുര്‍ആനിന്റെ അവസാന വേര്‍ഷന്‍ എന്ന് വേണമെങ്കില്‍ പറഞ്ഞോളൂ അതാണ് മുസ്ഹഫ് രൂപത്തില്‍ ക്രോഡീകരിക്കപ്പെട്ടത്. ഖുര്‍ആന്‍ ക്രോഡീകരിച്ചത് അല്ലാഹു തന്നെയാണ്. ഖുര്‍ആനില്‍ വരണമെന്ന് പ്രവാചകന്‍ ഉദ്ദേശിച്ചത് അതില്‍ വന്നിട്ടുണ്ട്. ചില സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ടായിരുന്നു എന്ന അഭിപ്രായം ചിലര്‍ക്കുണ്ട് അതൊരു രഹസ്യമോ ആക്ഷേപാര്‍ഹമോ ആയ സംഗതിയല്ല. അത് കൊണ്ടു ഖുര്‍ആനിന്റെ അമാനുഷികതക്കോ മറ്റോ മാറ്റം സംഭവിക്കുന്നല്ല. ഉമര്‍ താങ്കളെപ്പോലെ ഖുര്‍ആനില്‍ നിന്ന് ചിലത് നഷ്്ടപ്പെട്ടു അലങ്കോലമായി എന്ന് ജനങ്ങളെ അറിയിക്കുകയല്ല. ആയിശ(റ) പറയുന്നതും അതിന് വേണ്ടിയല്ല ഖുര്‍ആനില്‍ ആവശ്യമില്ലാത്ത ഒരു ഭാഗം ആടുതിന്നതില്‍ ഒരു പ്രശ്‌നവുമില്ല അത് ആട് തിന്നത് കൊണ്ട് ആടിന് വിശപ്പടക്കാനായി അല്ലെങ്കില്‍ അത് കത്തിച്ചുകളയുമായിരുന്നു.


ഇതില്‍ നിന്നും നമ്മള്‍ മനസിലാക്കേണ്ടത്, കുര്‍അനിന്‌ പല വേര്‍ഷനുകള്‍ ഉണ്ടായിട്ടുണ്ട് എന്നാണ്. മൊഹമ്മദ് ഉത്ബോധിപ്പിച്ചത് ഒരു വേര്‍ഷന്‍. അബൂബേക്കറിന്റെ കാലത്ത് ക്രോഡീകരിച്ചത് മറ്റൊരു വേര്‍ഷന്‍. ഉത്‌മാന്റെ കാലത്ത് ക്രോഡീകരിച്ചത് ഇനിയും ഒരു വെര്‍ഷന്‍. ഇതു കൂടാതെ ഇസ്ലാമിന്റെ ആദ്യ നുറ്റാണ്ടുകളില്‍. ഇസ്ലാമിക ലോകത്ത് പല വെര്‍ഷനുകളും പ്രചരിച്ചിരുന്നു. ഇങ്ങനെ പല കുര്‍ആനുകളും ഉണ്ടായിരുന്നു. അവയില്‍ നിന്നും അന്നത്തെ മുസ്ലിം നേതാക്കള്‍ക്ക് സ്വീകാര്യമായവ എടുത്ത് ഉണ്ടാക്കിയതാണിന്ന് ലഭ്യമായ കുര്‍ആന്‍. വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണം എന്ന് അള്ളാ നിര്‍ദ്ദേശിച്ച ദിവ്യവെളിപാടെന്ന നിലയിലാണ്, മൊഹമ്മദ് അവതരിപ്പിച്ചിരുന്നത്. ലത്തീഫ് എത്ര ലാഘവത്തോടെയാണ്‌ അത് കുര്‍ആനില്‍ ആവശ്യമില്ല എന്നു പറയുന്നത്. അതിന്റെ അര്‍ത്ഥം വളരെ ദൂര വ്യാപകമാണ്.

മൊഹമ്മദിനു മുമ്പും കുര്‍ആനിന്റെ ഒരു വെര്‍ഷനുണ്ടായിരുനു എന്ന് ചിന്തിക്കുന്ന അനേകം പണ്ഡിതരുണ്ട്. ഉത്‌മാന്റേതെന്നു പറഞ്ഞു വിശ്വസിപ്പിക്കുന്ന ഇന്നത്തെ വെര്‍ഷന്‍ ഉത്‌മാനും രണ്ടു മൂന്നു നൂറ്റാണ്ടുകള്‍ക്ക് ശേഷം എഴുതപ്പെട്ടതാണെന്നു പോലും പറയപ്പെടുന്നു.

നിഷ്കളങ്കന്‍ said...

Jack Rabbit,

About Ibn Warraq,

Conversely, in reviewing Ibn Warraq's compilation The origins of the Koran, religious studies professor Herbert Berg has labelled him as "polemical and inconsistent" in his writing. In reviewing Ibn Warraq's essay in his Quest for the Historical Muhammad (2001) Fred Donner, a professor in Near Eastern studies, notes his lack of specialist training in Arabic studies, citing "inconsistent handling of Arabic materials," and unoriginal arguments, and "heavy-handed favoritism" towards revisionist theories and "the compiler’s [i.e. Ibn Warraq's] agenda, which is not scholarship, but anti-Islamic polemic."

Anyway that is not a matter here. I wish a fresh debate can start here. If we all mix up things together then most of the people cant learn anything from that. I am waiting for the answer from Mr. Kalidasan regarding the query I raised in my last reply.

നിഷ്കളങ്കന്‍ said...

സന്തോഷ്‌,

കാളിടാസനോടു ഞാന്‍ ചോദിച്ച ചില സംശയങ്ങള്‍ക്ക്‌ ഇതുവരെയും ഉത്തരം കിട്ടാത്തതിനാല്‍, അത് പ്രതീക്ഷിച്ചു കൊണ്ട് തന്നെ, ഞാന്‍ വിഷയത്തിലേക്ക് കടക്കട്ടെ. ലത്തീഫിനെ പോലെ ഈ രംഗത്ത്‌ പഠനം നടത്തുന്നവര്‍ക്ക്‌ താങ്കളെ കൂടുതല്‍ സഹായിക്കാന്‍ ആയേക്കും

ഖുര്‍ആന്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് വിശകലനം ആരംഭിക്കേണ്ടത് ഖുര്‍ആന്‍ അവതരണം മുതലാണ്‌. അല്ലാതെ കാളിദാസന്‍ ഇവിടെ നടത്തുന്നത് പോലെ പ്രസ്താവനകള്‍ നടത്തുകയല്ല. ഞാന്‍ അത്തരം ഒരു രീതിയില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കാം.

താങ്കള്‍ക്ക് ഇതിനു അവലംബിക്കാവുന്ന ഒരു പുസ്തകം ഞാന്‍ നിര്‍ദേശിക്കാം. The Quranic Text From Revealation to Compilation.

നിഷ്കളങ്കന്‍ said...

തുടക്കം മുതല്‍ തന്നെ, ഖുര്‍ആന്‍ എഴുതി വെക്കുക എന്നത് മുസ്ലിം സമൂഹം ചെയ്തു വന്നിരുന്നതാണ്. മാത്രമല്ല, ഖുര്‍ആന്‍ പഠിക്കുന്നതിനു നല്ല പ്രോത്സാഹനം നല്‍കുകയും ചെയ്തു. ഇസ്ലാമിക സമൂഹം ഖുര്‍ആന്‍ അടിസ്ഥാനമാക്കി രൂപം കൊണ്ട സമൂഹം എന്ന നിലക്ക് അതിന്റെ സംരക്ഷണത്തെ കുറിച്ച് അവര്‍ ബോധവാന്‍മരായിരുന്നു എന്ന് തന്നെയാണ് ചരിത്രം പറയുന്നത്.

Uthman bin 'Allin reports that the Prophet said, "The best among
you is the one who learns the Qur'an and teaches it." The same
statement is reported by 'All bin AbI Talib.

According to IbnMas'ud the Prophet remarked, "If anyone recites
a letter from the Book of Allah then he willbe credited with a good
deed, and a good deed attains a tenfold reward. I do not say that
Alij LamMim are one letter; but Alijis a letter, Lam is a letter and Mim is a letter,"!"

ഖുര്‍ആന് ഇസ്ലാമിക സമൂഹം കൊടുക്കുന്ന പ്രാധാന്യമാണ് ഇതൊക്കെ വ്യക്തമാക്കുന്നത്.

നിഷ്കളങ്കന്‍ said...

ഇസ്ലാമിക ചരിത്രത്തെ വ്യക്തമായ രണ്ട് ഖണ്ഡങ്ങളായി തരം തിരിക്കാം.

1. മക്കാ കാലഘട്ടം

2. മദീന കാലഘട്ടം

ഈ രണ്ട് ഘട്ടത്തിലും എങ്ങിനെ ഖുര്‍ആന്‍ സംരക്ഷിക്കപ്പെട്ടു എന്ന് നോക്കാം.

ആദ്യമായി മക്കാ കാലഘട്ടത്തിലേക്ക്‌ ഒന്ന് കണ്ണോടിച്ചു നോക്കുക.


ഖുര്‍ആന്‍ തന്നെ അതിനെ പലപ്പോഴും കിതാബ് എന്ന് വിശേഷിപ്പിക്കുന്നുണ്ട്. അതിനര്‍ത്ഥം, പുസ്തകം എന്ന്. എഴുതാത്ത ഒന്നിനെ പുസ്തകം എന്ന് പറയില്ലല്ലോ? അത് കൊണ്ട് തന്നെ, എഴുതിവേക്കപ്പെടുന്നതും വായിക്കപ്പെടുന്നതും എന്ന പ്രഖ്യാപനം ഖുര്‍ആന്‍ തന്നെ അതിനെ കുറിച്ച് നടത്തുന്നുണ്ട്.

രണ്ടാമതായി,

പിന്നീട് പ്രവാചകന്റെ ഉറ്റ അനുയായി ആയി തീര്‍ന്ന ഉമര്‍ ഇസ്ലാം മതം സ്വീകരിക്കുന്നത് മക്കയില്‍ വെച്ചാണ്. പ്രവാചകനെ, വധിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച ഉമര്‍ സ്വന്തം സഹോദരി, ആട്ടിന്‍ തോലില്‍ രേഖപ്പെടുത്തി വെച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്യുന്നത് കേട്ട്, അത് വായിച്ചാണ് മുസ്ലിമായത്.

ഇതിനര്‍ത്ഥം അന്ന് തന്നെ ഖുര്‍ആന്‍ രേഖപ്പെടുത്തി വെക്കുന്ന പതിവുണ്ടായിരുന്നു എന്നാണു.

നിഷ്കളങ്കന്‍ said...

മദീന കാലഘട്ടം.

മദീന കാലഘട്ടത്തില്‍ മുസ്ലിങ്ങള്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ സ്വന്തമായ അസ്തിത്വം കണ്ടെത്തി കഴിഞ്ഞു. അവിടെ പല സന്ദര്‍ഭങ്ങളിലായി പ്രവാചകന് 65 അനുയായികളെങ്കിലും എഴുത്തുകാരായി ഉണ്ടായിരുന്നു. അവരില്‍ പ്രധാനിയായിരുന്നു സൈദ്‌ ബിന്‍ താബിത്. മറ്റുള്ളവരില്‍ ചിലര്‍ ഇവരാണ്.

Aban b. Sa'td, Abo Urnama, Abo Ayyub al-Ansari, Abo Bakr as-Siddiq,Abo Hudhaifa, Abo Sufyan, Abo Salama, Abo 'Abas, Ubayy b. Ka'b, alArgam,Usaid b. al-Hudair, Aus, Buraida, Bashlr; Thabit b. Qais, Ja'far b. Abt Talib, Jahm b. Sa'd, Juhaim, Hatib, Hudhaifa, Husain, Hanzala,Huwaitib, Khalid b. Sa'ld, Khalid b. al-Walid, az-Zubair b. al-IAwwam, Zubair b. Argam, Zaid b. Thabit, Sa'd b. ar-Rabl', Sa'd b. 'Ubada, Sa'Id
b. Sa'Id, Shurahbil b. Hasna, Talha, 'knir b. Fuhaira, 'Abbas, 'Abdullah b.
al-Argam, 'Abdullah b. Abl Bakr, 'Abdullah b. Rawaha, 'Abdullah b. Zaid,
'Abdullah b. Sa'd, 'Abdullah b. 'Abdullah, 'Abdullah b. 'Amr, 'Uthman b.'Affan, 'Uqba, al-'Ala' al-Hadrami, al-'Ala' b. 'Uqba, 'All b. Abl Talib,
'Umar b. al-Khattab, 'Amr b. al- 'A~, Muhammad b. Maslama, Mu'adh
b.Jabal, Mu'awiya, Ma'n b. 'Adl, Mu'aiqib, Mughira, Mundhir, Muhajir
and Yazld b. Abl Sufyan.

നിഷ്കളങ്കന്‍ said...

പ്രവാചകന് വെളിപാട് ലഭിച്ചാല്‍, അനുയായികളില്‍ ആരെയെങ്കിലും വിളിച്ച് അത് രേഖപ്പെടുത്തി വെക്കാന്‍ നിര്‍ദേശിക്കുമായിരുന്നു. അതിനു ശേഷം പ്രവാചകന് അത് വായിച്ചു കേള്‍പ്പിക്കുകയും ശരിയായ രീതിയില്‍ രേഖപ്പെടുത്തി എന്ന് ഉറപ്പു വരുത്തുകയും ചെയ്യുമായിരുന്നു. ഇതാ ഒരു ചരിത്ര സന്ദര്‍ഭം വായിക്കൂ.

When the verse pertaining to jihad was revealed, the Prophet called on Zaid b. Thabit with inkpot and writing material (board or scapula bone) and began dictating; 'Arm b. Um-Maktum
al-A'ma, sitting nearby, inquired of the Prophet, "What about me? for I am blind." And so came, ("for those who are not among
the disabled")

നിഷ്കളങ്കന്‍ said...

പ്രവാചകന്റെ അനുയായികള്‍ ഖുര്‍ആന്‍ രേഖപ്പെടുത്തുന്നത് വളരെ സാധാരണമായിരുന്നു. അതിനാല്‍ തന്നെ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി പ്രവാചകന്‍ അനുയായികളോട് " തന്നില്‍ നിന്നും ഖുര്‍ആന്‍ അല്ലാതെ മറ്റൊന്നും എഴുതിവെക്കരുത്" എന്ന് നിര്‍ദേശിച്ചു. ഖുര്‍ആന്‍, ഒരു കൂടിച്ചേരലും ഇല്ലാതെ അതേപടി രേഖപ്പെടുത്തപ്പെടാന്‍ പ്രവാചകന്‍ തന്റെ അനുയായികളെ തന്നില്‍ നിന്നുള്ള മറ്റൊന്നും എഴുതിവെക്കരുത് എന്ന് നിര്‍ദേശിക്കുന്നു. ഇതില്‍ നിന്നും മനസ്സിലാക്കാം, ഖുര്‍ആന്‍ അതേപടി രേഖപ്പെടുത്തപ്പെടാന്‍ അവര്‍ നടത്തിയ സൂക്ഷ്മത.

നിഷ്കളങ്കന്‍ said...

രേഖപ്പെടുത്താന്‍ സാധിക്കാത്ത പലരും, എഴുത്ത്‌ സാമഗ്രികളുമായി പള്ളികളില്‍ വന്ന് ഖുര്‍ആന്‍ രേഖപ്പെടുത്തി തരാന്‍ സേവനസന്നദ്ധരായവരോടു അഭ്യര്‍ഥിക്കുക പതിവായിരുന്നത്രേ. ഇതത്രയും വ്യക്തമാക്കുന്നത്, ഖുര്‍ആന്‍ എഴുതിവെക്കുക എന്നത് വളരെ സാര്‍വത്രികമായിരുന്നു. അവര്‍ അതില്‍ വളരെ സൂക്ഷ്മതയും പാലിച്ചിരുന്നു.

നിഷ്കളങ്കന്‍ said...

ഇപ്രകാരം അവതരിക്കപ്പെട്ട സൂക്തങ്ങള്‍ ഏത് അധ്യായത്തില്‍, എവിടെ ചേര്‍ക്കണം എന്നതൊക്കെ പ്രവാചകന്‍ തന്നെ നിര്‍ദേശിച്ചിരുന്നു. താഴെയുള്ള ചരിത്രരേഖകള്‍ അതെക്കുറിച്ച് സംസാരിക്കുന്നു.

Dthman states that whether the revelation consisted of lengthy,
successive verses, or a single verse in isolation, the Prophet would summon one of his scribes and say, "Place this verse [or these verses] in the sura where such-and-such is mentioned."


Ubayy bin Ka'b states, "Sometimes the beginning of a sura is revealed
to the Prophet, so I write it down, then another revelation descends upon him so he says, 'Ubayy! write this down in the sura where suchand-
such is mentioned.' At other times a revelation descends upon
him and I await his instructions, till he informs me of its rightful
place.

ഇതൊക്കെയും പൂര്‍ണ്ണമായും പ്രവാചകന്‍റെ മേല്‍നോട്ടത്തില്‍ നടന്നു എന്നതിനും ചരിത്രം ചിലത് പറയുന്നു.

Zaid bin Thabit remarks, ''While we were with the Prophet compiling
the Qur'an from parchments, he said, 'Blessed be the Sham.F' He
was asked, 'Why so, 0 Prophet of Allah?' He replied, 'Because the
angels of the Most Compassionate have spread their wings upon it."

നിഷ്കളങ്കന്‍ said...

പ്രവാചകന്‍റെ മരണം വരെയും ഖുര്‍ആന്‍ ഇങ്ങിനെ പലയിടത്തും രേഖപ്പെടുത്തി വെക്കപ്പെട്ടു. എന്നാല്‍ എല്ലാം കൂടി ഒന്നിച്ചു ചേര്‍ത്ത ഒരു പുസ്തകമായി അത് രൂപം കൊണ്ടില്ല.പ്രവാചകന്‍റെ മരണം വരെയും സൂക്തങ്ങള്‍ അവതരിക്കാം. അത് പല അധ്യായങ്ങളിലായി ചെര്‍ക്കപ്പെടാം. അത് കൊണ്ടായിരിക്കാം ഒന്നിച്ചൊരു പുസ്തകമായി അത് മാറാതിരുന്നത്. പ്രവാചകന്‍റെ മരണ ശേഷം ഖുര്‍ആന്‍ അവതരണം നിന്നു. പൂര്‍ണ്ണമായ ഖുര്‍ആന്‍ അവര്‍ക്കിടയില്‍ പലയിടങ്ങളിലായി രേഖപ്പെടുത്തി വെച്ചും, ഖുര്‍ആന്‍ ഹൃദിസ്ഥമായവരിലുമായി നില നിന്നു.

നിഷ്കളങ്കന്‍ said...

ഇവിടെ സൂചിപ്പിക്കേണ്ട മറ്റൊരു കാര്യം, എല്ലാ വര്‍ഷവും പ്രവാചകന്‍ ഖുര്‍ആന്‍ അവതരിച്ചത്രയും ജിബ്രീലിനോടു പാരായണം ചെയ്യാറുണ്ടായിരുന്നു. കൂടാതെ അനുയായികളും പ്രവാചകനോട് പാരായണം ചെയ്തു കേള്പ്പിക്കാരുണ്ടായിരുന്നു.

Fatima said, "The Prophet informed me secretly, Jibril used to recite
the Qur'an to me and I to him once a year,but this year he has recited
the entire Qur'an with me twice. I do not think but that my death
is approaching.'

Ibn 'Abbas reported that the Prophet would meet withJibril every
night during the month of Ramadan, till the end of the month,
each reciting to the other

Ibn Mas'ud gave a similar report to the above, adding, "Whenever
the Prophet and Jibril finished reciting to each other I would recite to the Prophet as well, and he would inform me that my recitation was eloquent.

അതായത്‌, ഖുര്‍ആന്‍ എന്നത് നിരന്തരം ഉപയോഗിച്ചിരുന്ന, ആധികാരികത പലവിധത്തിലും വളരെ ആസൂത്രിതമായി തന്നെ നിലനിര്‍ത്തിയിരുന്ന സംവിധാനം ഇസ്ലാമിക സമൂഹത്തില്‍ ഉണ്ടായിരുന്നു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ധാരാളം അനുയായികള്‍ അന്നുണ്ടായിരുന്നു താനും.

നിഷ്കളങ്കന്‍ said...

പ്രവാചകന് ശേഷം അബൂബക്കര്‍ അധികാരം ഏറ്റെടുത്തു. യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ പലരും മരണപ്പെട്ടു. അതോടെ ഖുര്‍ആന്‍ നഷ്ടപ്പെടാതെ സംരക്ഷിക്കണം എന്ന ചിന്ത അവര്‍ക്കുണ്ടായി. ഇതിനെ തുടര്‍ന്നാണ്, സൈദ്‌ ബിന്‍ താബിത്തിനെ വിളിച്ച് ഖുര്‍ആന്‍ ഒന്നിച്ചു രേഖപ്പെടുത്താന്‍ നിര്‍ദേശിക്കുന്നത്. ഇതും പ്രവാചകന്‍റെ കാലത്ത്‌ നടന്ന രേഖപ്പെടുത്തലും തമ്മിലുള്ള വ്യത്യാസം, അന്ന് പലയിടങ്ങളിലായി രേഖപ്പെടുത്തിയത്‌ അബൂബക്കര്‍ ഒന്നിച്ചു രേഖപ്പെടുത്താന്‍ നിര്‍ദേശിച്ചു എന്നതാണ്.

Zaid reports,
Abu Bakr sent for me at a time when the Yarnama battles had witnessed the martyrdom of numerous Companions. I found 'Umar bin al-Khattab with him. Abu Bakr began, '''Umar has just come to me and said, 'In the Yamama battles death has dealt most severely with the qurrii', and I fear it will deal with them with equal severity in other theatres of war.
As a result much of the Qur'an will be gone . I am therefore
of the opinion that you should command the Qur'an be collected.'"
Abu Bakr continued, "I said to 'Umar, 'How can we embark on what the Prophet never did?' 'Umar replied that it was a good deed regardless, and he did not cease replying to my scruples until Allah reconciled me to the undertaking, and I became of the same mind as him. Zaid, you
are young and intelligent, you used to record the revelations for the Prophet, and we know nothing to your discredit. So pursue the Qur'an and collect it together." By Allah, had they asked me to move a mountain it could not have been weightier than what they requested of me now. I asked them how they could undertake what the Prophet had never done, but Abu Bakr and 'Umar insisted that it was permissible and good.
They did not cease replying to my scruples until Allah reconciled me
to the undertaking, the way Allah had already reconciled Abu Bakr and
'Umar."

നിഷ്കളങ്കന്‍ said...

സൈദ്‌ ബിന്‍ താബിത്ത് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ആളായിരുന്നു. എങ്കിലും അത് അപ്രകാരം ഒരു സ്ക്രൂട്ടിനി കൂടാതെ എഴുതി ചേര്‍ക്കാനല്ല അവര്‍ തീരുമാനിച്ചത്‌. ഖുര്‍ആന്റെ ആധികാരികത ഉറപ്പു വരുത്താന്‍ മുഴുവന്‍ ആളുകളെയും അതില്‍ പങ്കാളിയാക്കുകയാണ് ചെയ്തത്. അങ്ങിനെ അവരില്‍ നിന്നും തോലിലും മറ്റും എഴുതിവെക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ ആധികാരികത പരിശോധിച്ച ശേഷം ഒന്നിച്ചു കൂട്ടി.

Abu Bakr told 'Umar and Zaid, "Sit at the entrance to the [prophet's]
Mosque. If anyone brings you a verse from the Book of Allah along
with two witnesses, then record it.


ഇതേക്കുറിച്ച് പ്രാമാണിക പണ്ഡിതനായ ഇബ്നു ഹജറുല്‍ അസ്ഖലാനി എഴുതുന്നു.

As if what was meant by two witnesses were memory [backed by] the written word. Or, two witnesses to testify that the verse was written
verbatim in the Prophet's presence. Or, meaning they would testify that it was one of the forms in which the Qur'an was revealed. The intention was to accept only what had been written in the Prophet's presence, not relying on one's memory alone.

പ്രാമാണിക ചരിത്ര വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു,

Zaid was unwilling to accept any written material for consideration
unless two Companions bore witness that the man received his dictation from the Prophet himself

ഇതേക്കുറിച്ച് സൈദ്‌ തന്നെ പറയുന്നു.

So I gathered the Qur'an
from various parchments and pieces of bone, and from the chests of men
[i.e. their memories]

അപ്പോള്‍ അന്ന് നടന്നിരുന്ന ഖുര്‍ആന്‍ ക്രോഡീകരണം എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടും തെളിവുകളും വിശ്വാസ്യതയും ഉറപ്പിച്ചു കൊണ്ടുമായിരുന്നു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ പലരുമുള്ള ഒരു സമൂഹത്തില്‍ എഴുതിവെക്കപ്പെട്ട ഖുര്‍ആന്‍ സൂക്ഷ്മമായി പരിശോധിക്കാനുള്ള എല്ലാ മാര്‍ഗ്ഗവും അവലംബിച്ചാണ് അവര്‍ ക്രോഡീകരിച്ചത്.

അബൂബക്കറിന്റെ കാലത്ത്‌ നടന്ന ക്രോഡീകരണം ചുരുക്കി പറഞ്ഞാല്‍ ഇങ്ങിനെയായിരുന്നു.

പലയിടത്തായി കിടന്നിരുന്ന എഴുതിവെക്കപ്പെട്ട ഖുര്‍ആന്‍ വാക്യങ്ങള്‍ വിശ്വാസ്യതയും, സാക്ഷികളെയും പരിശോധിച്ച്, ഉറപ്പിച്ച ശേഷം ഒന്നിച്ചു കൂട്ടുകയും അത് അബൂബക്കര്‍ അദ്ധേഹത്തിന്റെ കസ്റ്റഡിയില്‍ വെക്കുകയും ചെയ്തു.

നിഷ്കളങ്കന്‍ said...

സൈദ്‌ ബിന്‍ താബിത്ത് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ആളായിരുന്നു. എങ്കിലും അത് അപ്രകാരം ഒരു സ്ക്രൂട്ടിനി കൂടാതെ എഴുതി ചേര്‍ക്കാനല്ല അവര്‍ തീരുമാനിച്ചത്‌. ഖുര്‍ആന്റെ ആധികാരികത ഉറപ്പു വരുത്താന്‍ മുഴുവന്‍ ആളുകളെയും അതില്‍ പങ്കാളിയാക്കുകയാണ് ചെയ്തത്. അങ്ങിനെ അവരില്‍ നിന്നും തോലിലും മറ്റും എഴുതിവെക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ ആധികാരികത പരിശോധിച്ച ശേഷം ഒന്നിച്ചു കൂട്ടി.

Abu Bakr told 'Umar and Zaid, "Sit at the entrance to the [prophet's]
Mosque. If anyone brings you a verse from the Book of Allah along
with two witnesses, then record it.


ഇതേക്കുറിച്ച് പ്രാമാണിക പണ്ഡിതനായ ഇബ്നു ഹജറുല്‍ അസ്ഖലാനി എഴുതുന്നു.

As if what was meant by two witnesses were memory [backed by] the written word. Or, two witnesses to testify that the verse was written
verbatim in the Prophet's presence. Or, meaning they would testify that it was one of the forms in which the Qur'an was revealed. The intention was to accept only what had been written in the Prophet's presence, not relying on one's memory alone.

പ്രാമാണിക ചരിത്ര വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു,

Zaid was unwilling to accept any written material for consideration
unless two Companions bore witness that the man received his dictation from the Prophet himself

ഇതേക്കുറിച്ച് സൈദ്‌ തന്നെ പറയുന്നു.

So I gathered the Qur'an
from various parchments and pieces of bone, and from the chests of men
[i.e. their memories]

അപ്പോള്‍ അന്ന് നടന്നിരുന്ന ഖുര്‍ആന്‍ ക്രോഡീകരണം എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടും തെളിവുകളും വിശ്വാസ്യതയും ഉറപ്പിച്ചു കൊണ്ടുമായിരുന്നു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ പലരുമുള്ള ഒരു സമൂഹത്തില്‍ എഴുതിവെക്കപ്പെട്ട ഖുര്‍ആന്‍ സൂക്ഷ്മമായി പരിശോധിക്കാനുള്ള എല്ലാ മാര്‍ഗ്ഗവും അവലംബിച്ചാണ് അവര്‍ ക്രോഡീകരിച്ചത്.

അബൂബക്കറിന്റെ കാലത്ത്‌ നടന്ന ക്രോഡീകരണം ചുരുക്കി പറഞ്ഞാല്‍ ഇങ്ങിനെയായിരുന്നു.

പലയിടത്തായി കിടന്നിരുന്ന എഴുതിവെക്കപ്പെട്ട ഖുര്‍ആന്‍ വാക്യങ്ങള്‍ വിശ്വാസ്യതയും, സാക്ഷികളെയും പരിശോധിച്ച്, ഉറപ്പിച്ച ശേഷം ഒന്നിച്ചു കൂട്ടുകയും അത് അബൂബക്കര്‍ അദ്ധേഹത്തിന്റെ കസ്റ്റഡിയില്‍ വെക്കുകയും ചെയ്തു.

നിഷ്കളങ്കന്‍ said...

സൈദ്‌ ബിന്‍ താബിത്ത് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ആളായിരുന്നു. എങ്കിലും അത് അപ്രകാരം ഒരു സ്ക്രൂട്ടിനി കൂടാതെ എഴുതി ചേര്‍ക്കാനല്ല അവര്‍ തീരുമാനിച്ചത്‌. ഖുര്‍ആന്റെ ആധികാരികത ഉറപ്പു വരുത്താന്‍ മുഴുവന്‍ ആളുകളെയും അതില്‍ പങ്കാളിയാക്കുകയാണ് ചെയ്തത്. അങ്ങിനെ അവരില്‍ നിന്നും തോലിലും മറ്റും എഴുതിവെക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ ആധികാരികത പരിശോധിച്ച ശേഷം ഒന്നിച്ചു കൂട്ടി.

Abu Bakr told 'Umar and Zaid, "Sit at the entrance to the [prophet's]
Mosque. If anyone brings you a verse from the Book of Allah along
with two witnesses, then record it.


ഇതേക്കുറിച്ച് പ്രാമാണിക പണ്ഡിതനായ ഇബ്നു ഹജറുല്‍ അസ്ഖലാനി എഴുതുന്നു.

As if what was meant by two witnesses were memory [backed by] the written word. Or, two witnesses to testify that the verse was written
verbatim in the Prophet's presence. Or, meaning they would testify that it was one of the forms in which the Qur'an was revealed. The intention was to accept only what had been written in the Prophet's presence, not relying on one's memory alone.

പ്രാമാണിക ചരിത്ര വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു,

Zaid was unwilling to accept any written material for consideration
unless two Companions bore witness that the man received his dictation from the Prophet himself

ഇതേക്കുറിച്ച് സൈദ്‌ തന്നെ പറയുന്നു.

So I gathered the Qur'an
from various parchments and pieces of bone, and from the chests of men
[i.e. their memories]

അപ്പോള്‍ അന്ന് നടന്നിരുന്ന ഖുര്‍ആന്‍ ക്രോഡീകരണം എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടും തെളിവുകളും വിശ്വാസ്യതയും ഉറപ്പിച്ചു കൊണ്ടുമായിരുന്നു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ പലരുമുള്ള ഒരു സമൂഹത്തില്‍ എഴുതിവെക്കപ്പെട്ട ഖുര്‍ആന്‍ സൂക്ഷ്മമായി പരിശോധിക്കാനുള്ള എല്ലാ മാര്‍ഗ്ഗവും അവലംബിച്ചാണ് അവര്‍ ക്രോഡീകരിച്ചത്.

അബൂബക്കറിന്റെ കാലത്ത്‌ നടന്ന ക്രോഡീകരണം ചുരുക്കി പറഞ്ഞാല്‍ ഇങ്ങിനെയായിരുന്നു.

പലയിടത്തായി കിടന്നിരുന്ന എഴുതിവെക്കപ്പെട്ട ഖുര്‍ആന്‍ വാക്യങ്ങള്‍ വിശ്വാസ്യതയും, സാക്ഷികളെയും പരിശോധിച്ച്, ഉറപ്പിച്ച ശേഷം ഒന്നിച്ചു കൂട്ടുകയും അത് അബൂബക്കര്‍ അദ്ധേഹത്തിന്റെ കസ്റ്റഡിയില്‍ വെക്കുകയും ചെയ്തു.

നിഷ്കളങ്കന്‍ said...

സൈദ്‌ ബിന്‍ താബിത്ത് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ആളായിരുന്നു. എങ്കിലും അത് അപ്രകാരം ഒരു സ്ക്രൂട്ടിനി കൂടാതെ എഴുതി ചേര്‍ക്കാനല്ല അവര്‍ തീരുമാനിച്ചത്‌. ഖുര്‍ആന്റെ ആധികാരികത ഉറപ്പു വരുത്താന്‍ മുഴുവന്‍ ആളുകളെയും അതില്‍ പങ്കാളിയാക്കുകയാണ് ചെയ്തത്. അങ്ങിനെ അവരില്‍ നിന്നും തോലിലും മറ്റും എഴുതിവെക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ ആധികാരികത പരിശോധിച്ച ശേഷം ഒന്നിച്ചു കൂട്ടി.

Abu Bakr told 'Umar and Zaid, "Sit at the entrance to the [prophet's]
Mosque. If anyone brings you a verse from the Book of Allah along
with two witnesses, then record it.


ഇതേക്കുറിച്ച് പ്രാമാണിക പണ്ഡിതനായ ഇബ്നു ഹജറുല്‍ അസ്ഖലാനി എഴുതുന്നു.

As if what was meant by two witnesses were memory [backed by] the written word. Or, two witnesses to testify that the verse was written
verbatim in the Prophet's presence. Or, meaning they would testify that it was one of the forms in which the Qur'an was revealed. The intention was to accept only what had been written in the Prophet's presence, not relying on one's memory alone.

പ്രാമാണിക ചരിത്ര വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു,

Zaid was unwilling to accept any written material for consideration
unless two Companions bore witness that the man received his dictation from the Prophet himself

ഇതേക്കുറിച്ച് സൈദ്‌ തന്നെ പറയുന്നു.

So I gathered the Qur'an
from various parchments and pieces of bone, and from the chests of men
[i.e. their memories]

അപ്പോള്‍ അന്ന് നടന്നിരുന്ന ഖുര്‍ആന്‍ ക്രോഡീകരണം എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടും തെളിവുകളും വിശ്വാസ്യതയും ഉറപ്പിച്ചു കൊണ്ടുമായിരുന്നു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ പലരുമുള്ള ഒരു സമൂഹത്തില്‍ എഴുതിവെക്കപ്പെട്ട ഖുര്‍ആന്‍ സൂക്ഷ്മമായി പരിശോധിക്കാനുള്ള എല്ലാ മാര്‍ഗ്ഗവും അവലംബിച്ചാണ് അവര്‍ ക്രോഡീകരിച്ചത്.

അബൂബക്കറിന്റെ കാലത്ത്‌ നടന്ന ക്രോഡീകരണം ചുരുക്കി പറഞ്ഞാല്‍ ഇങ്ങിനെയായിരുന്നു.

പലയിടത്തായി കിടന്നിരുന്ന എഴുതിവെക്കപ്പെട്ട ഖുര്‍ആന്‍ വാക്യങ്ങള്‍ വിശ്വാസ്യതയും, സാക്ഷികളെയും പരിശോധിച്ച്, ഉറപ്പിച്ച ശേഷം ഒന്നിച്ചു കൂട്ടുകയും അത് അബൂബക്കര്‍ അദ്ധേഹത്തിന്റെ കസ്റ്റഡിയില്‍ വെക്കുകയും ചെയ്തു.

Jack Rabbit said...

Sana'a manuscripts and Christoph Luxenbugh's work are discussed in the last 30 mins of National Geographic documentary Inside the Koran .

It starts at the last minute of

Inside the Koran 8

and continues in

Inside the Koran 9

Inside the Koran 10

നിഷ്കളങ്കന്‍ said...

അടുത്ത ഘട്ടത്തില്‍ ഇസ്ലാം അതിരുകള്‍ താണ്ടി മുന്നോട്ടു പോയി. പല ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ടു. ഇത് ഉമറിന്റെ കാലത്ത്‌ തന്നെ ഉണ്ടായിരുന്നു. ഖുര്‍ആന്‍ വായിക്കുന്നതില്‍ പ്രാദേശിക ഭാഷാഭേദം കണ്ടു വരാന്‍ തുടങ്ങി. ഉമറിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ.

'Umar had anticipated this danger during his caliphate. Having sent Ibn Mas'ud to Iraq, and discovered him teaching in the dialect of Hudhail" (as Ibn Mas'ud had originally learned it), 'Urnar rebuked him:
The Qur'an was revealed in the dialect of Quraish so teach
according to the dialect of Quraish and not that of Hudhail.

ഉസ്മാന്‍ ഖലീഫ ആയപ്പോള്‍ ഇസ്ലാമിക ഭരണകൂടം അസര്‍ബൈജാന്‍ അതിര്‍ത്തിവരെയും എത്തി. പ്രാദേശിക ഭാഷാഭേദം ഖലീഫയുടെ ശ്രദ്ധ പിടിച്ചു പറ്റി. അങ്ങിനെയാണ്, ഖുര്‍ആന്‍ എല്ലായിടത്തേക്കും അയച്ചുകൊടുക്കാന്‍ വേണ്ടി കോപ്പി ചെയ്യാനുള്ള ശ്രമം തുടങ്ങിയത്‌.

രണ്ട് അഭിപ്രായം ഇക്കാര്യത്തില്‍ കാണാം. ഒന്ന്, അബൂബക്കര്‍ ശേഖരിച്ച ഖുര്‍ആന്‍ ഹഫ്സയുടെ പക്കല്‍ നിന്നും വാങ്ങി കോപ്പി ചെയ്തു എല്ലായിടത്തേക്കും അയച്ചു കൊടുത്തു എന്നതാണ് ഒന്ന്. ഇതാണ് മേല്‍ക്കൈ ഉള്ള അഭിപ്രായം

മറ്റൊരു അഭിപ്രായം, മുഴുവനും വീണ്ടും ശേഖരിച്ചു ഹഫ്സയുടെ കയ്യില്‍ ഉണ്ടായിരുന്ന അബൂബക്കറിന്റെ കാലത്ത്‌ ശേഖരിച്ചിരുന്ന ഖുര്‍ആനുമായി താരതമ്യം ചെയ്തു കോപ്പി എടുത്ത്‌ രാജ്യത്തിന്റെ വിവിധ ഭാഗത്തേക്ക്‌ അയച്ചു.

നിഷ്കളങ്കന്‍ said...

ഇപ്രകാരം ഖുര്‍ആന്‍ ക്രോഡീകരണം ഇങ്ങിനെ സംഗ്രഹിക്കാം.

1. പ്രവാചകന്‍റെ കാലത്ത്‌ പലയിടങ്ങളിലായി എഴുതിവെച്ചു

2. അബൂബക്കറിന്റെ കാലത്ത്‌ അതൊക്കെ ഒന്നിച്ചു ശേഖരിച്ചു സൂക്ഷിച്ചു വെച്ചു.

3. ഉസ്മാന്റെ കാലത്ത്‌ അത് പകര്‍ത്തി എഴുതി കോപ്പി എടുത്ത്‌ അബൂബക്കറിന്റെതുമായി താരതമ്യം ചെയ്ത് രാജ്യത്തിന്റെ പല ഭാഗത്തേക്കും കൊടുത്തയച്ചു.

4. മുസ്ലിങ്ങള്‍ ഖുര്‍ആന്‍ വചനങ്ങള്‍ നിരന്തരം ഉപയോഗിക്കുന്നവരും അവരില്‍ ഒരു പാടു പേര്‍ അത് മുഴുവന്‍ ഹൃദിസ്ഥമാക്കിയവരുമാണ്.

5. ഈ ക്രോഡീകരണങ്ങളില്‍ നാം കാണുന്നത് ജനങ്ങള്‍ എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള, തെളിവുകളും വിശ്വാസ്യതയും സൂക്ഷ്മപരിശോധന നടത്തിയിട്ടുള്ള രീതിയാണ്.



ഇതില്‍ എന്‍റെ ശ്രദ്ധയില്‍ പെട്ട ഒരു കാര്യം, ആരും തന്നെ ഇക്കാര്യത്തില്‍ ഇസ്ലാമിക സമൂഹത്തില്‍ എതിര്‍പ്പുയര്ത്ത്തിയില്ല എന്നതാണ്.

ഖുര്‍ആനെ കുറിച്ച് എന്തെങ്കിലും സംസാരിച്ചാല്‍ മുസ്ലിങ്ങള്‍ തലവെട്ടുമല്ലോ? അപ്പോള്‍ അന്നത്തെ കാലത്ത്‌ ഖുര്‍ആനില്‍ എന്തെങ്കിലും തിരുത്തല്‍ വരുത്തിയാല്‍ ആ സമൂഹം അത് ഒരു എതിര്‍പ്പുമില്ലാതെ സ്വീകരിക്കുമോ?

കാളിദാസന്‍, ഈജ്പ്ഷ്യന്‍ പണ്ടിതനെയും മറ്റു പലരെയും ഖുര്‍ആന്‍ വിമര്‍ശനത്തിന്റെ പേരില്‍ പീഡിപ്പിച്ച ഒരു സമൂഹത്തെ കുറിച്ച് ഇവിടെ പറഞ്ഞു.ആ സമൂഹത്തിന്റെ മുന്‍തലമുറ, ആരെങ്കിലും ഖുര്‍ആനില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തിയാല്‍ മിണ്ടാതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ?

ക്രോഡീകരണം ഇസ്ലാമിക സമൂഹത്തില്‍ ഒരു അസ്വാരസ്യവും ഉയര്‍ത്തിയില്ല എന്നതും അത് വളരെ തുറന്ന രീതിയിലാണ് നടന്നത് എന്നതും ഖുര്‍ആന്‍ ക്രോഡീകരണത്തിന്റെ വിശ്വാസ്യത കൂട്ടുന്നു.

Deva Sena said...

tracking

Unknown said...

മറുപടി തരേണ്ട ചോദ്യം ആണെങ്കില്‍ നെട്ടൂരാന് തീര്‍ച്ചയായും തന്നിരിക്കും, അതാരായാലും.

ഇനി പറ, പ്ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍റദീപ് എന്ന ശബ്ദം മുസ്ലീങ്ങള്‍ ഏതു ഭാഗത്തുകൂടെയാണ് ഉച്ചരിക്കുന്നത്? വായിലോ? അതോ തൊണ്ടയിലോ? അതുമല്ലെങ്കില്‍!!!!!!!!!!!!!!!!!!!!!!!!!!!!!

kaalidaasan said...

നിഷ്കളങ്കന്‍,

അപൂര്‍ണ്ണമായ അറിവുകള്‍ വസ്തുതകള്‍ പോലെ അവതരിപ്പിക്കുന്നത് ശരിയാണോ?

അപൂര്‍ണ്ണമായ അറിവുകള്‍ തെറ്റാണെന്ന അര്‍ത്ഥം എങ്ങനെയാണു താങ്കള്‍ക്ക് കിട്ടിയത്? അപൂര്‍ണ്ണമനെങ്കിലു കിട്ടിയ അറിവുകള്‍ വസ്തുതകള്‍ തന്നെയാണ്. പലതും കിട്ടാനുണ്ട്. അതിനേപ്പറ്റി വിദഗ്ദ്ധര്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നു.

kaalidaasan said...

നിഷ്കളങ്കന്‍,

ഈ വാക്കുകള്‍ക്ക് ആധികാരികത ഉണ്ടോ? താങ്കള്‍ പഠനശ്രമം നടത്തിയ ശേഷമാണോ ഈ കമ്മന്റ് ഇവിടെ ഇട്ടത്? പ്രാചീന അറബി സാഹിത്യം പലരും പഠിക്കുന്നതായി അറിയുന്നു. കേരളത്തിലെ അറബി പണ്ടിതരോടു ചോദിച്ചാല്‍ ഒരു പക്ഷെ താങ്കള്‍ക്ക് അതെക്കുറിച്ച് കൂടുതല്‍ അറിയാനാവും. ഇസ്ലാമിക സംസ്കാരം, ഗ്രീക്ക്, ഇന്ത്യന്‍ കൃതികള്‍ കൂടി അറബിയിലേക്ക് പകര്‍ത്തിയവരാണ്. ഇത്തരം ഉജ്ജല സംഭാവനകള്‍ ചെയ്ത ഒരു വിഭാഗം പ്രാചീന അറബി ചരിത്രത്തോടു എന്ത് മനോഭാവം പുലര്‍ത്തുമെന്ന് നമുക്ക്‌ പറയാതെ തന്നെ അറിയാമല്ലോ.


കേരളത്തിലെ അറബി പണ്ഡിതരോടു ചോദിച്ചാല്‍ ഒരു പക്ഷെ അതെക്കുറിച്ച് കൂടുതല്‍ അറിയാനാവും എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. ഇസ്ലാമിനു മുമ്പുള്ള അറബി സാഹിത്യത്തേക്കുറിച്ചല്ല ഞാന്‍ പരാമര്‍ശിച്ചത്. ഇസ്ലാമിനു മുമ്പുള്ള അറബികളുടെ ചരിത്രത്തേക്കുറിച്ചാണ്. അതേക്കുറിച്ച് കാര്യമായൊന്നും ഞാന്‍ കേട്ടിട്ടില്ല. താങ്കള്‍ക്കറിയാമെന്നുണ്ടെങ്കില്‍ അതിവിടെ എഴുതുക. കേരളത്തിലെ ഒരറബി പണ്ഡിതനും പ്രാചീന അറബി ചരിത്രത്തേക്കുറിച്ച് പഠിച്ചതായി കേട്ടിട്ടില്ല. താങ്കളുടെ അറിവില്‍ അവര്‍ എഴുതിയ ഏതെങ്കിലും പുസ്തകമുണ്ടോ?

ഇസ്ലാമിക സംസ്കാരം എന്തൊക്കെ അറബിയിലേക്ക് പകര്‍ത്തി എന്നതൊക്കെ എനിക്കറിയം. അറിയില്ലാത്തത് ഇസ്ലാമിനു മുമ്പുള്ള അറബികളുടെ ചരിത്രത്തേക്കുറിച്ചാണ്. അതേക്കുറിച്ച് താങ്കള്‍ക്കുള്ള അറിവുകള്‍ ഇവിടെ പങ്കു വയ്ക്കാന്‍ ദയവുണ്ടാകണം.

ഇസ്ലാമിക സംസ്കാരം ഉജ്ജ്വല സംഭവകള്‍ നല്‍കി എന്നതുകൊണ്ട് അറബികളുടെ ചരിത്രം എഴുതപ്പെടണമെന്നില്ല. ഞാന്‍ പലതും ഊഹിക്കുന്നു എന്നാക്ഷേപിക്കുന്ന താങ്കളും ഇവിടെ ഊഹിക്കുകയാണ്.

kaalidaasan said...

നിഷ്കളങ്കന്‍,

ഖുര്‍ആന്‍ ക്രോഡീകരണം മുസ്ലിങ്ങള്‍ എത്ര സൂക്ഷ്മമായി നടത്തി എന്ന് അത് വായിച്ചാല്‍ മനസ്സിലാവുന്നു. കൂടാതെ, ഖുര്‍ആന്‍ തിരുത്തലുകള്‍ വരുത്താന്‍ എന്തെങ്കിലും പ്രത്യേക കാരണം താങ്കള്‍ കാണുന്നുണ്ടോ? അത്തരം ഒരു നീക്കത്തിനു ചരിത്രത്തില്‍ തെളിവുകള്‍ ഉണ്ടോ?

അത് മുസ്ലിങ്ങളുടെ ഭാഗത്തു നിന്നുള്ള വിശദീകരണങ്ങള്‍ മാത്രമല്ലേ? നിഷ്പക്ഷമായ ചരിത്രമൊന്നും അല്ലല്ലോ. സൂക്ഷ്മമായി നടത്തി എന്നൊക്കെ പറയപ്പെടുന്നത് വാസ്തവത്തില്‍ നടന്നിട്ടുണ്ടോ എന്നാണു സംശയിക്കുന്നത്. അതിന്റെ കാരണം ഇതുസംബന്ധമായി പറയുന്ന കഥകളിലെ വൈരുദ്ധ്യങ്ങളും. മുസ്ലിം പണ്ഡിതന്‍മാര്‍ വരെ അംഗീകരിക്കുന്നത് കുര്‍ആനില്‍ മൊഹമ്മദ് പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ്. അപ്പോള്‍ താങ്കള്‍ അവകാശപ്പെടുന്ന സൂക്ഷ്ഷമത വെറും തട്ടിപ്പാണെന്നു വരുന്നു. സൂക്ഷ്മമായി നടത്തുന്ന ക്രോഡീകരണങ്ങളില്‍ ഇതുപോലെ പ്രമാദമായ പാളിച്ചകള്‍ ഉണ്ടാകാനാകില്ല.

ഹദീസുകളില്‍ പരാമര്‍ശിക്കപ്പെടുന്ന കല്ലെറിഞ്ഞു കൊല്ലാനുള്ള നിര്‍ദ്ദേശം കുര്‍ആനില്‍ ഉണ്ടായിരുന്നു എന്നാണ്, പല മുസ്ലിം പണ്ഡിതരുടെയും അഭിപ്രായം. അതുള്‍പ്പെടുത്താതെ നടത്തിയ ക്രോഡീകരണം സൂക്ഷ്മതയുള്ളതുമല്ല.

കുര്‍ആന്‍ തിരുത്തലുകള്‍ വരുത്താന്‍ പല കാരണങ്ങളമുണ്ടാകാം. മുസ്ലിങ്ങള്‍ ക്രിസ്ത്യനികള്‍ സുവിശേഷങ്ങള്‍ തിരുത്തി എന്ന് ആക്ഷേപിക്കുന്നതിനു പറയുന്ന അതേ കരണമാകാം. അവര്‍ പറയുന്നത് യേശു ഇന്ന് ബൈബിളില്‍ ചിത്രീകരിക്കുന്നതു പോലെ അയിരുന്നില്ല എന്നണ്. അതുപോലെ മൊഹമ്മദും കുര്‍ആനില്‍ ഇന്ന് ചിത്രീകരിക്കപ്പെട്ടതുപോലെ ആയിരുന്നിരിക്കില്ല.

എഴുതപ്പെട്ട ചരിത്രമില്ലാതിരുന്നവരേപ്പറ്റി ചരിത്രത്തില്‍ തെളിവുകള്‍ ഉണ്ടോ എന്നൊക്കെ ചോദിക്കുന്നത് അസംബന്ധമാണ്. അങ്ങനെ ഒരു ചരിത്രമുണ്ടായിരുന്നെങ്കില്‍ ആരും ഇപ്പോള്‍ പഠനത്തിനിറങ്ങിപ്പുറപ്പേടേണ്ടിയിരുന്നില്ല.

kaalidaasan said...

Jack the Rabbit,

Thanks for more links.

kaalidaasan said...

നിഷ്കളങ്കന്‍,

ഭൂലോകത്തെ നടപ്പു രീതികളേക്കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ.

അള്ളാ എന്നെഴുതുന്നത് അരുതാത്ത എന്തെങ്കിലും ആണെങ്കില്‍ താങ്കളുടെ പരിഭവത്തിനു പ്രസക്തിയുണ്ടായിരുന്നു. മുസ്ലിങ്ങള്‍ ബഹുമനപുരസരം അള്ളാഹു എന്നോ അല്ലാഹു എന്നോ എഴുതുന്നുണ്ടാകാം. പക്ഷെ അള്ളാ എന്നെഴുതുന്നതില്‍ ബഹുമാനം കുറവാണെന്ന വാദത്തോട് എനിക്കു യോജിക്കാനാകില്ല. അള്ളാ എന്ന വാക്ക് ലോകമെമ്പാടും മുസ്ലിങ്ങളുടെ ദൈവത്തെ പരാമര്‍ശിക്കുന്ന പേരാണ്. വായിക്കുമ്പോള്‍ സുഖകരമായി തോന്നാത്തത് താങ്കള്‍ മുസ്ലിമായതുകൊണ്ടാണെന്നു തോന്നുന്നു. ഒരു സംശയം ചോദിക്കട്ടേ. മൊഹമ്മദ് ദൈവത്തെ വിളിച്ചത് അള്ളായെന്നോ അള്ളാഹു എന്നോ?

മൊഹമ്മദ് എന്ന് മുസ്ലിങ്ങളുടെ പ്രവാചകനെ വിളിക്കാനുപയോഗിക്കുന്ന അംഗികരിക്കപ്പെട്ട പേരാണ്. മലയാളത്തില്‍ മുഹമ്മദ് എന്നു മാത്രമേ എഴുതാറുള്ളു എന്നതും ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്. ഇതൊക്കെ ഓരോ നടപ്പുശീലങ്ങളാണെന്നേ ഞാന്‍ മനസിലാക്കുന്നുള്ളു. മൊഹമ്മദ് എന്നെഴുതുന്നത് അക്ഷേപകരമാണെന്ന് താങ്കള്‍ക്കഭിപ്രായമുണ്ടോ?

ഖുര്‍ആന്‍ എന്നെഴുതുന്നതിലെ ആധികരികത എനിക്ക് മനസിലാകുന്നില്ല. ഖ എന്നുതന്നെയാണോ അറബി വാക്കിലെ ഉച്ഛാരണം? ഞാന്‍ മനസിലാക്കിയ കയും ഹയും ചേര്‍ന്ന ഒന്നാണതെന്നാണ്. അതിനു മലയാളത്തിലോ ഇംഗ്ളീഷിലോ സമാനമായ ഉച്ഛാരണമില്ല എന്നുമാണു ഞാന്‍ മനസിലാക്കിയിട്ടുള്ളത്.

ക്രിസ്ത്യാനികളുടെ ദൈവത്തെ വിളിക്കാന്‍ ഉപയോഗിക്കുന്ന പേര്, യേശു എന്നാണ്. മുസ്ലിങ്ങളാരും ആ പേരുപുയോഗിക്കാറില്ലെങ്കിലും അതുപയോഗിക്കുന്നവരോട് ഒരു മുസ്ലിമും മാറ്റി എഴുതാന്‍ പറഞ്ഞു കേട്ടിട്ടില്ല. എന്തിനാണു താങ്കള്‍ക്ക് മൊഹമ്മദിന്റെ കാര്യത്തില്‍ മാത്രം ഇത്ര പിടിവാശി?

kaalidaasan said...

നിഷ്കളങ്കന്‍,

ഈ പ്രസ്താവനകള്‍ മുഴുവന്‍ ഊഹാധിഷ്ടിതമാണ്. ചര്‍ച്ച ചെയ്യാനുള്ള വക ഇതില്‍ ഇല്ല എന്ന് തന്നെ പറയാം.

സനയിലെ കുര്‍അന്റെ കോപ്പികള്‍ ആരൊക്കെ കണ്ടിട്ടുണ്ട് എന്നത് എന്റെ അഭിപ്രായമാണ്. അതേക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നു ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല.

ഇതും ഖുര്‍ആന്‍ ക്രോഡീകരണം ആധികാരികം അല്ല എന്നതിന് തെളിവല്ല.

സനയിലെ കുര്‍അന്‍ കോപ്പികള്‍ കത്തിച്ചു കളയാതെ ആരോ മാനപ്പുര്‍വം സൂക്ഷിച്ചതാകാം എന്നത് ഖുര്‍ആന്‍ ക്രോഡീകരണം ആധികാരികം അല്ല എന്നതിന് തെളിവാണെന്നും ഞാന്‍ പറഞ്ഞില്ല. ഉത്‌മാനോട് എതിര്‍പ്പുണ്ടായിരുന്ന പലരും ആദ്യകാല ഇസ്ലാമിക സമൂഹത്തിലുണ്ടായിരുന്നു എന്നത് സത്യമാണ്. കത്തിച്ചു കളയനം എന്നത് ഖലീഫയുടെ ഉത്തരവായിരുന്നു. അതിനെ അവഗണിച്ചു എന്നത് ഗൌരവമുള്ള സംഗതിയുമാണ്. അതേ ഞാന്‍ പറഞ്ഞതിനു വിവക്ഷയുള്ളു.



കാരണം, പ്രവാചകന്റെ ഉറ്റ അനുയായികള്‍ അസ്വാരസ്യങ്ങള്‍ ഇല്ലാതെ അംഗീകരിച്ച ഖുര്‍ആന്‍ ആണ് നമ്മുടെ കൂടെയുള്ളത്.



അത് പരമ്പരാഗതമായി മുസ്ലിങ്ങള്‍ക്കുള്ള വെറുമൊരു വിശ്വാസം മാത്രമല്ലേ? എന്തു തെളിവാണിത് സാധൂകരിക്കാന്‍ താങ്കളുടെ കയ്യിലുള്ളത്?

ഉറ്റ അനുയായികള്‍ അസ്വാരസ്യങ്ങള്‍ ഇല്ലാതെ അംഗീകരിച്ച ഖുര്‍ആന്‍ ആണ് നമ്മുടെ കൂടെയുള്ളത് എന്നതില്‍ എനിക്കും അഭിപ്രായ വ്യത്യാസമില്ല. പക്ഷെ അതാണു മൊഹമദ് ഉത്ബോധിപിച്ച സമ്പൂര്‍ണ്ണ കുര്‍ആന്‍ എന്നിടത്താണെനിക്ക് അഭിപ്രായ വ്യത്യാസം.

ഉറ്റ അനുയയികള്‍ അസ്വരസ്യമ്കൂടാതെ അംഗീകരിച്ചു എന്നത് ശരിയായിരിക്കാം. പക്ഷെ അറേബ്യയില്‍ മറ്റ് കുര്‍ആനുകള്‍ ഉണ്ടായിരുന്നില്ല എന്നതിന്റെ തെളിവല്ല ഇത്. അതിന്റെ സാധൂകരണമാണ്. ഉറ്റ അനുയായികള്‍ അംഗീകരിക്കാത്ത മറ്റ് പലതും ഉള്‍പ്പെടുത്തിയ കുര്‍ആനുകള്‍ പ്രചരത്തിലുണ്ടായിരുന്നു. അതാണു ഞാനിവിടെ ഉന്നയിച്ച വിഷയം. അവസാനത്തെ വെര്‍ഷന്‍ എന്ന് ലത്തീഫ് പറഞ്ഞത് ഈ വെര്‍ഷനേപ്പറ്റിയായിരുന്നു. അതിന്റെ അര്‍ത്ഥം അതിനു മുമ്പ് മറ്റ് പല വെര്‍ഷനുകളും ഉണ്ടായിരുന്നു.എന്നുമാണ്.

നിഷ്കളങ്കന്‍ said...

കാളിദാസന്‍,

താങ്കള്‍ ഇപ്പോഴും ഊഹിച്ചു തന്നെയാണ് മറുപടി പറയുന്നത്.

"അത് മുസ്ലിങ്ങളുടെ ഭാഗത്തു നിന്നുള്ള വിശദീകരണങ്ങള്‍ മാത്രമല്ലേ? നിഷ്പക്ഷമായ ചരിത്രമൊന്നും അല്ലല്ലോ. സൂക്ഷ്മമായി നടത്തി എന്നൊക്കെ പറയപ്പെടുന്നത് വാസ്തവത്തില്‍ നടന്നിട്ടുണ്ടോ എന്നാണു സംശയിക്കുന്നത്."

/////

താങ്കള്‍ നിഷ്പക്ഷം എന്ന് ഉദ്ദേശിക്കുന്നത് ഒരിയന്ടിലീസ്റ്റ് രചനകലെയാണോ? എങ്കില്‍ സഹതപിക്കാനേ കഴിയൂ. താങ്കള്‍ക്ക് തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തത്തിനു അന്നത്തെ ചരിത്ര രചയിതാക്കള്‍ എന്ത് പിഴച്ചു? ചരിത്രത്തെ താങ്കള്‍ ഒരു തെളിവും കാണിക്കാതെ നിഷേധിക്കുകയാണെങ്കില്‍ ഒന്നും പറയാനില്ല

"മുസ്ലിം പണ്ഡിതന്‍മാര്‍ വരെ അംഗീകരിക്കുന്നത് കുര്‍ആനില്‍ മൊഹമ്മദ് പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ്. അപ്പോള്‍ താങ്കള്‍ അവകാശപ്പെടുന്ന സൂക്ഷ്ഷമത വെറും തട്ടിപ്പാണെന്നു വരുന്നു. സൂക്ഷ്മമായി നടത്തുന്ന ക്രോഡീകരണങ്ങളില്‍ ഇതുപോലെ പ്രമാദമായ പാളിച്ചകള്‍ ഉണ്ടാകാനാകില്ല"

ആര് പറഞ്ഞു, എന്ത് പറഞ്ഞു, അതിന്റെ ചരിത്രപരമായ സത്യസന്ധത എങ്ങിനെ തെളിയിക്കും? മുസ്ലിങ്ങള്‍ ചരിത്ര പഠനത്തിനും മറ്റുമായി വികസിപ്പിചെടുത്ത രീതി പറയുന്ന ആളിന്‍റെ വിശ്വാസ്യത പോലും ചികഞ്ഞു നോക്കുന്ന രീതിയാണ്. കഥകള്‍ ചരിത്രമാവുന്നില്ല.


"കുര്‍ആന്‍ തിരുത്തലുകള്‍ വരുത്താന്‍ പല കാരണങ്ങളമുണ്ടാകാം"

ഊഹാങ്ങളല്ല വേണ്ടത്‌, വസ്തുതകളും വിശ്വസിക്കാന്‍ പറ്റുന്ന ചരിത്ര പിന്‍ബലവുമാണ്. ഇവിടെ എല്ലായിടത്തും താങ്കള്‍ നടത്തുന്ന ഊഹങ്ങളും നിഗമനങ്ങളും അല്ലാതെ മറ്റൊന്നും കാണാനില്ല. പ്രസ്താവനകള്‍ മാത്രം മതി ചരിത്രം മാറ്റി എഴുതാനെങ്കില്‍ ആര്‍ക്കും പല തരാം ചരിത്ര രചന ഇഷ്ടം പോലെ നടത്താനാവും


"എഴുതപ്പെട്ട ചരിത്രമില്ലാതിരുന്നവരേപ്പറ്റി ചരിത്രത്തില്‍ തെളിവുകള്‍ ഉണ്ടോ എന്നൊക്കെ ചോദിക്കുന്നത് അസംബന്ധമാണ്. അങ്ങനെ ഒരു ചരിത്രമുണ്ടായിരുന്നെങ്കില്‍ ആരും ഇപ്പോള്‍ പഠനത്തിനിറങ്ങിപ്പുറപ്പേടേണ്ടിയിരുന്നില്ല"


എഴുതപ്പെട്ട ചര്ത്രം ചിലര്‍ക്ക അംഗീകരിക്കാന്‍ മടിയാവുന്നു എന്ന് പറയുന്നതാണ് ഭംഗി. ഇതൊന്നും എഴുതപ്പെട്ട ചരിത്രമാല്ലെന്കില്‍ അറബികളെ കുറിച്ച് പാശ്ചാത്യന്‍ ചരിത്രമെഴുതിയാലെ അത് ചരിത്രമാവൂ എന്ന് വിശ്വസിക്കുന്നവര്‍ക്ക്‌ രോഗം വേറെയാണ്. അനുകൂലമായ തെളിവില്ലെങ്കില്‍ നടത്തുന്ന ഒളിച്ചോട്ടം എന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാന്‍ ആവില്ല

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

സനയിലെ കുര്‍അന്‍ കോപ്പികള്‍ കത്തിച്ചു കളയാതെ ആരോ മാനപ്പുര്‍വം സൂക്ഷിച്ചതാകാം എന്നത് ഖുര്‍ആന്‍ ക്രോഡീകരണം ആധികാരികം അല്ല എന്നതിന് തെളിവാണെന്നും ഞാന്‍ പറഞ്ഞില്ല. ഉത്‌മാനോട് എതിര്‍പ്പുണ്ടായിരുന്ന പലരും ആദ്യകാല ഇസ്ലാമിക സമൂഹത്തിലുണ്ടായിരുന്നു എന്നത് സത്യമാണ്. കത്തിച്ചു കളയനം എന്നത് ഖലീഫയുടെ ഉത്തരവായിരുന്നു. അതിനെ അവഗണിച്ചു എന്നത് ഗൌരവമുള്ള സംഗതിയുമാണ്. അതേ ഞാന്‍ പറഞ്ഞതിനു വിവക്ഷയുള്ളു.


////

അപ്പോള്‍ പിന്നെ ആ വിഷയം ഖുര്‍ആന്‍റെ ആധികാരികതയെ കുറിച്ച് സംസാരിക്കുന്ന ഇവിടെ പ്രസക്തമല്ല.

"ഉറ്റ അനുയായികള്‍ അസ്വാരസ്യങ്ങള്‍ ഇല്ലാതെ അംഗീകരിച്ച ഖുര്‍ആന്‍ ആണ് നമ്മുടെ കൂടെയുള്ളത് എന്നതില്‍ എനിക്കും അഭിപ്രായ വ്യത്യാസമില്ല. പക്ഷെ അതാണു മൊഹമദ് ഉത്ബോധിപിച്ച സമ്പൂര്‍ണ്ണ കുര്‍ആന്‍ എന്നിടത്താണെനിക്ക് അഭിപ്രായ വ്യത്യാസം."

////

വെറുതെ അഭിപ്രായ വ്യത്യാസം ആര്‍ക്കും പറയാം. പ്രസ്താവനകള്‍ ആര്‍ക്കുമാവാം. സംസാരിക്കേണ്ടത് ആധികാരികതയുള്ള തെളിവുകള്‍ കൊണ്ടാവണം. പല വിധ അഭിപ്രായ വ്യത്യാസങ്ങളും അനുയായികല്‍ക്കിടയില്‍ നിലനിന്ന കാലത്ത്‌ തന്നെയാണ് ഖുര്‍ആന്‍ ക്രോഡീകാരണം നടക്കുന്നത്. എന്നിട്ട് പോലും ആരും എന്തേ ഖുര്‍ആന്‍ കാര്യത്തില്‍ അസ്വാരസ്യം ഉയര്‍ത്തിയില്ല? സമകാലിക ലോകത്ത്‌ പോലും ഖുര്‍ആന്‍ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മുസ്ലിങ്ങള്‍ തല വെട്ടുന്നു എന്ന അങ്ങയുടെ പ്രസ്താവന ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ. എന്തേ അന്ന് ആരും ആരുടെയും തലവെട്ടിയില്ല? ഇതിന്റെയെല്ലാം അര്‍ഥം ചിലര്‍ മനപായസം ഉണ്ണുന്നത് പോലെ ഒന്നും സംഭവിച്ചില്ല എന്നത് തന്നെയാണ്.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

ഉറ്റ അനുയയികള്‍ അസ്വരസ്യമ്കൂടാതെ അംഗീകരിച്ചു എന്നത് ശരിയായിരിക്കാം. പക്ഷെ അറേബ്യയില്‍ മറ്റ് കുര്‍ആനുകള്‍ ഉണ്ടായിരുന്നില്ല എന്നതിന്റെ തെളിവല്ല ഇത്. അതിന്റെ സാധൂകരണമാണ്. ഉറ്റ അനുയായികള്‍ അംഗീകരിക്കാത്ത മറ്റ് പലതും ഉള്‍പ്പെടുത്തിയ കുര്‍ആനുകള്‍ പ്രചരത്തിലുണ്ടായിരുന്നു. അതാണു ഞാനിവിടെ ഉന്നയിച്ച വിഷയം. അവസാനത്തെ വെര്‍ഷന്‍ എന്ന് ലത്തീഫ് പറഞ്ഞത് ഈ വെര്‍ഷനേപ്പറ്റിയായിരുന്നു. അതിന്റെ അര്‍ത്ഥം അതിനു മുമ്പ് മറ്റ് പല വെര്‍ഷനുകളും ഉണ്ടായിരുന്നു.എന്നുമാണ്.


////

മറുപടി അര്‍ഹിക്കുന്നില്ല. വളരെ വ്യക്തമായി ഖുര്‍ആന്‍ ക്രോഡീകരണം സംബന്ധിച്ച് വ്യക്തകമാക്കി. ശരിയാം വിധം വായിക്കുന്നവര്‍ക്ക് വളരെ വ്യക്തമായി മനസ്സിലാക്കാന്‍ പറ്റുകയും ചെയ്യും. ചരിത്രത്തില്‍ നിന്നും ഒരു തെളിവും ഹാജരാക്കാന്‍ ഇല്ലാതെ വെറുതെ പ്രസ്താവന നടത്തുന്നതിനോട് വേറെ ഒന്നും പ്രതികരിക്കാനില്ല. ലത്തീഫ് പറഞ്ഞത്‌ വേറെ കാളിദാസന്‍ മനസ്സിലാക്കിയത്‌ മറ്റെന്തോ.

സന്തോഷ്‌ said...

@ നിഷ്കളങ്കന്‍

<>തുടക്കം മുതല്‍ തന്നെ, ഖുര്‍ആന്‍ എഴുതി വെക്കുക എന്നത് മുസ്ലിം സമൂഹം ചെയ്തു വന്നിരുന്നതാണ്. മാത്രമല്ല, ഖുര്‍ആന്‍ പഠിക്കുന്നതിനു നല്ല പ്രോത്സാഹനം നല്‍കുകയും ചെയ്തു. ഇസ്ലാമിക സമൂഹം ഖുര്‍ആന്‍ അടിസ്ഥാനമാക്കി രൂപം കൊണ്ട സമൂഹം എന്ന നിലക്ക് അതിന്റെ സംരക്ഷണത്തെ കുറിച്ച് അവര്‍ ബോധവാന്‍മരായിരുന്നു എന്ന് തന്നെയാണ് ചരിത്രം പറയുന്നത്.<> ഖുര്‍ആന്‍ ക്രോഡീകരണം ഇങ്ങിനെ സംഗ്രഹിക്കാം. 1. പ്രവാചകന്‍റെ കാലത്ത്‌ പലയിടങ്ങളിലായി എഴുതിവെച്ചു 2. അബൂബക്കറിന്റെ കാലത്ത്‌ അതൊക്കെ ഒന്നിച്ചു ശേഖരിച്ചു സൂക്ഷിച്ചു വെച്ചു. 3. ഉസ്മാന്റെ കാലത്ത്‌ അത് പകര്‍ത്തി എഴുതി കോപ്പി എടുത്ത്‌ അബൂബക്കറിന്റെതുമായി താരതമ്യം ചെയ്ത് രാജ്യത്തിന്റെ പല ഭാഗത്തേക്കും കൊടുത്തയച്ചു. 4. മുസ്ലിങ്ങള്‍ ഖുര്‍ആന്‍ വചനങ്ങള്‍ നിരന്തരം ഉപയോഗിക്കുന്നവരും അവരില്‍ ഒരു പാടു പേര്‍ അത് മുഴുവന്‍ ഹൃദിസ്ഥമാക്കിയവരുമാണ്. <>

ഇങ്ങനെ പ്രവാചകന്റെ കാലത്ത് പലയിടങ്ങളിലായി എഴുതിവെച്ച, അബൂബക്കറിന്റെ കാലത്ത്‌ ഒന്നിച്ചു ശേഖരിച്ചു സൂക്ഷിച്ചു വെച്ച ഏതെങ്കിലും പകര്‍പ്പുകള്‍ ഇന്ന് ലഭ്യമാണോ? എല്ലാം കൂടി ഒന്നിച്ചു ചേര്‍ത്ത ഒരു പുസ്തകമായി പ്രവാചകന്റെ കാലത്ത് രൂപം കൊണ്ടില്ല എങ്കിലും എല്ലാ അദ്ധ്യായങ്ങളുടെയും അന്ന് രേഖപ്പെടുത്തിയ പകര്‍പ്പുകള്‍ ലഭ്യമായിരിക്കുമല്ലോ? അവ ഇപ്പോള്‍ എവിടെയാണ് ഉള്ളത്?

സന്തോഷ്‌ said...

@ കാളിദാസന്‍

<> മുസ്ലിങ്ങള്‍ ക്രിസ്ത്യനികള്‍ സുവിശേഷങ്ങള്‍ തിരുത്തി എന്ന് ആക്ഷേപിക്കുന്നതിനു പറയുന്ന അതേ കരണമാകാം. അവര്‍ പറയുന്നത് യേശു ഇന്ന് ബൈബിളില്‍ ചിത്രീകരിക്കുന്നതു പോലെ അയിരുന്നില്ല എന്നണ്. <>

ബൈബിളിന്റെ പഴയ സ്ക്രിപ്റ്റുകള്‍, ഖുര്‍ആന്‍ എഴുതപ്പെടുന്നതിനും മുന്‍പുള്ളവ, A.D 340 ന്റെ പഴക്കമുള്ള ഒരു ശേഖരം ഓണ്‍ലൈനില്‍ ലഭ്യമാണ്. പകര്‍ത്തിയെഴുതുന്നവര്‍ വരുത്തിയിട്ടുള്ള തെറ്റുകളും മറ്റും കാണുവാനും ചര്‍ച്ച ചെയ്യുവാനും വേണ്ടി പലരും ഈ ശേഖരം ഉപയോഗപ്പെടുത്താറുണ്ട്. ബൈബിളിന്റെ ഗ്രീക്ക് പദങ്ങളും അതിന്റെ പരിഭാഷയും ഈ സൈറ്റില്‍ കാണുവാന്‍ സാധിക്കും.

http://codexsinaiticus.org/en

@ നിഷ്കളങ്കന്‍ / മറ്റു മുസ്ലിം മതവിശ്വാസികള്‍,

ലഭ്യമായിട്ടുള്ളവയില്‍ ഏറ്റവും പഴയ ഖുര്‍ ആനിന്റെ അറബി മൂലഗ്രന്ഥവും അതിന്റെ പരിഭാഷയും ഉള്ള ഒരു ഓണ്‍ലൈന്‍ സൈറ്റ് ലഭ്യമെങ്കില്‍ കമന്റായി ചേര്‍ക്കുക.

Jack Rabbit said...

Kaalidaasan,
Sorry for the off topic

നിഷ്കളങ്കന്‍ said...

Jack Rabbit,

About Ibn Warraq,

Conversely, in reviewing Ibn Warraq's compilation The origins of the Koran, religious studies professor Herbert Berg has labelled him as "polemical and inconsistent" in his writing. In reviewing Ibn Warraq's essay in his Quest for the Historical Muhammad (2001) Fred Donner, a professor in Near Eastern studies, notes his lack of specialist training in Arabic studies, citing "inconsistent handling of Arabic materials," and unoriginal arguments, and "heavy-handed favoritism" towards revisionist theories and "the compiler’s [i.e. Ibn Warraq's] agenda, which is not scholarship, but anti-Islamic polemic."

It is unfortunate that you just copy and pasted the Wikipedia entry on Ibn Warraq. His books on Koran are mainly anthologies with him only writing a long introduction. To know his scholarship, i would suggest Why I Am Not a Muslim and his brilliant Defending the West: A Critique of Edward Said's Orientalism

kaalidaasan said...

ആ വിഷയത്തിലേക്ക് മാറി ചര്ച്ച ചെയ്യാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല. 11 നൂറ്റാണ്ടു മുതല്‍ 13 നൂറ്റാണ്ടു വരെ നീണ്ടു നിന്ന കുരിശുയുദ്ധങ്ങള്ക്ക് മുന്പ്ണ‌ ഇസ്ലാമിനെയും മുഹമ്മദിനെയും കുറിച്ച് ചരിത്രമെഴുതിയില്ല എന്ന് പറയുന്നത് അതിശയോക്തിയല്ലേ എന്നൊരു സംശയം.


നിഷ്കളങ്കന്‍,
അതിശയോക്തി എന്നു പറഞ്ഞ് തള്ളിക്കളയുന്നതില്‍ കാര്യമില്ല. ചരിത്രം എഴുതിയിട്ടുണ്ടെങ്കില്‍ അത് സ്വയം അപ്രത്യക്ഷമാകില്ല. അറേബ്യ വേറെ ആരും കയ്യേറി ഭരിച്ചിട്ടില്ല. എഴുതപ്പെട്ട ചരിത്രം ഉണ്ടെങ്കില്‍ അവിടെ കാണണം. ഉണ്ടെങ്കില്‍ അത് ഏതെന്നു താങ്കള്‍ പറയുക.

കുരിശു യുദ്ധങ്ങളേക്കുറിച്ച് ചര്‍ച്ച ചെയ്യണമമെന്നു ഞാന്‍ ശഠിച്ചില്ല. ഇസ്ലാമിനു മുമ്പുള്ള അറേബ്യയേക്കുറിച്ച് ചരിത്രമൊന്നും എഴുതിയിട്ടില്ല എന്നേ ഞാന്‍ പറഞ്ഞുള്ളു. അത് തെറ്റാണെങ്കില്‍ അത് തെളിയിക്കാന്‍ ഏതെങ്കിലും ഒരു ചരിത്ര പുസ്ത്കം എടുത്തെഴുതിയാല്‍ മതിയാകും.

kaalidaasan said...

നിഷ്കളങ്കന്‍,

അതിനു എന്റെ മനസ്സില്‍ ഉയരുന്ന ഒരു സംശയം, ഹദീസുകള്‍, മുഹമ്മദിന്റെറ ജീവിതത്തിലെ എല്ലാ മുഹൂര്ത്തശങ്ങളും അടയാളപ്പെടുത്തി വെച്ചിട്ടുണ്ട് എന്നിരിക്കെ, അങ്ങിനെ ഒരു രേഖപ്പെടുത്തല്‍ മറ്റൊരു ചരിത്രപുരുഷന്റെഎ ജീവിതത്തിലും നടന്നിട്ടില്ല എന്നിരിക്കെ, ഹദീസുകള്‍ ശേഖരിക്കാനും വിശ്വാസ്യയോഗ്യമായത്‌ മാത്രം സ്വീകരിക്കാനും ഒരു നിദാനശാസ്ത്രം തന്നെ വളര്ന്നു വന്നിരിക്കെ,

ഹദീസുകള്‍ ശേഖരിക്കാനും വിശ്വാസ്യയോഗ്യമായത്‌ മാത്രം സ്വീകരിക്കാനും ഒരു നിദാനശാസ്ത്രമോ? അതേതാണാ ശാസ്ത്രം?

അന്ധമായി വിശ്വസിച്ച് ചിലതെല്ലാം കൊള്ളുകയും ചിലതെല്ലാം തള്ളുകയും ചെയ്യുന്നതിനെയാണോ ശാസ്ത്രം എന്നു പറയുന്നത്?

ഹദീസുകള്‍, മൊഹമ്മദിന്റെറ ജീവിതത്തിലെ എല്ലാ മുഹൂര്ത്തങ്ങളും അടയാളപ്പെടുത്തി വെച്ചിട്ടുണ്ട് എന്ന നിലപാടിനോട് യോജിക്കുന്നില്ല. കുറെ മുഹൂര്‍ത്തങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട് എന്നത് ശരിയാണ്.

മറ്റ് ചരിത്ര പുരുഷന്‍മാരുടെ ജീവിതതേക്കുറിച്ചും രേഖകള്‍ ഇല്ലാത്തതുകൊണ്ട് അതും എഴുതിയിയിട്ടില്ല. അവരും ചിലതൊക്കെ അന്ധമായി വിശ്വസിക്കുന്നു. അത് ശാസ്ത്രീയ സത്യങ്ങളാണെന്ന് അവരാരും അവകാശപ്പെടുന്നുമില്ല.

താങ്കള്‍ പരാമര്‍ശിച്ച അതേ നിദാന ശാസ്ത്രം തന്നെയാണ്, മറ്റ് വിശ്വാസികളും അവര്‍ക്കിഷ്ടമില്ലാത്തത് തള്ളാനും ഇഷ്ടമ്മുള്ളത് കൊള്ളാനും ഉപയോഗിക്കുനത്. അങ്ങനെയാണവര്‍ സുവിശേഷങ്ങളും വേദങ്ങളുമിന്നു കാണുന്ന രീതിയില്‍ എഴുതി ഉണ്ടാക്കിയത്. അത് പോലെ കുര്‍ആനും ഇന്നു കാണുന്ന രീതിയില്‍ എഴുതി ഉണ്ടാക്കിയത് മൊഹമ്മദ് പറഞ്ഞ പലതും തള്ളിക്കളഞ്ഞാണെന്ന് ഇസ്ലാമിക പണ്ഡിതര്‍ പോലും അംഗീകരിക്കുന്നുണ്ട്.
മറ്റുള്ളവര്‍ ചെയ്തതിനെ കൈകടത്തലുകള്‍ എന്നും തിരുത്തലുകള്‍ എന്നും മുസ്ലിങ്ങള്‍ ആക്ഷേപിക്കുന്നു. പക്ഷെ അതേ സംഗതികള്‍ കുര്‍ആന്റെ കര്യത്തില്‍ നടന്നതിനെ അംഗീകരിക്കുന്നില്ല,.ഇത് രണ്ടു തരം സമീപനമല്ലേ?

kaalidaasan said...

നിഷ്കളങ്കന്‍,

ഹദീസുകള്‍ ശേഖരിക്കാനും വിശ്വാസ്യയോഗ്യമായത്‌ മാത്രം സ്വീകരിക്കാനും ഒരു നിദാനശാസ്ത്രം തന്നെ വളര്ന്നു വന്നിരിക്കെ, കുരിശുയുദ്ധം വരെ ചരിത്രം രേഖപ്പെടുത്തിയില്ല എന്ന് പറയുന്നതിന്റെന ന്യായം എന്താണ്? അതോ ഒരിയന്റിലിസം അടയാളപ്പെടുത്തിയത് മാത്രമേ ചരിത്രമാവൂ എന്ന മുന്ധാറരണയോട് കൂടി നമ്മള്‍ ചരിത്രത്തെ സമീപിക്കണോ?


ഓറിയന്റലിസം അടയാളപ്പെടുത്തിയത് വിശ്വസിക്കണമെന്ന് എനിക്കു യതൊരു നിര്‍ബന്ധവുമില്ല. ഇസ്ലാമിക പണ്ഡിതര്‍ എന്ന് ചരിത്രം വിളിക്കുന്ന, മൊഹമ്മദ് ജീവിച്ചതിനടുത്ത നൂറ്റാണ്ടില്‍ ജീവിച്ചവര്‍ എഴുതിയതാണ്, ഹദീസുകള്‍ എന്നറിയപ്പെടുന്ന രേഖകള്‍.
താങ്കള്‍ മുകളില്‍ സൂചീപിച്ച നിദാന ശാസ്ത്രപ്രകാരം വിശ്വസയോഗ്യമായത് എന്ന മുദ്ര ചാര്‍ത്തിക്കൊടുത്ത രണ്ട് ഹദീസുകളാണ്, സഹിഹ് ബുഖരിയും സഹീഹ് മുസ്ലിമും. അതില്‍ നിന്നുള്ള രണ്ട് പരാമര്‍ശങ്ങളാണു താഴെ.

Saheeh Bukhari

Volume 8, Book 82, Number 816:

Narrated Ibn 'Abbas:

'Umar said, "I am afraid that after a long time has passed, people may say, "We do not find the Verses of the Rajam (stoning to death) in the Holy Book," and consequently they may go astray by leaving an obligation that Allah has revealed. Lo! I confirm that the penalty of Rajam be inflicted on him who commits illegal sexual intercourse, if he is already married and the crime is proved by witnesses or pregnancy or confession." Sufyan added, "I have memorized this narration in this way." 'Umar added, "Surely Allah's Apostle carried out the penalty of Rajam, and so did we after him."


Saheeh Muslim

Book 017, Number 4194:

'Abdullah b. 'Abbas reported that 'Umar b. Khattab sat on the pulpit of Allah's Messenger (may peace be upon him) and said: Verily Allah sent Muhammad (may peace be upon him) with truth and He sent down the Book upon him, and the verse of stoning was included in what was sent down to him. We recited it, retained it in our memory and understood it. Allah's Messenger (may peace be upon him) awarded the punishment of stoning to death (to the married adulterer and adulteress) and, after him, we also awarded the punishment of stoning, I am afraid that with the lapse of time, the people (may forget it) and may say: We do not find the punishment of stoning in the Book of Allah, and thus go astray by abandoning this duty prescribed by Allah. Stoning is a duty laid down in Allah's Book for married men and women who commit adultery when proof is established, or it there is pregnancy, or a confession.


വ്യഭിചരിക്കുന്നവരെ കല്ലെറിഞ്ഞു കൊല്ലണം എന്ന നിര്‍ദ്ദേശം അള്ളാ അയച്ചു കൊടുത്ത കുര്‍ആനില്‍ ഉണ്ടായിരുന്നു എന്നുതന്നെയല്ലേ ഇതിന്റെ അര്‍ത്ഥം?

ഇബന്‍ മജ എഴുതിയ പുസ്ത്കത്തില്‍ ഐഷ പറയുന്നതായി രേഖപ്പെടുത്തപ്പെട്ടത് ആ ആയത്തുകള്‍ തലയിണക്കീഴില്‍ വച്ചിരുന്നത് ആടു തിന്നു പോയി എന്നാണ്. അങ്ങനെ ഒരയത്തുണ്ടായിരുന്നതായി ഉമര്‍ പറഞ്ഞു എന്നത് ബുഖാരി സക്ഷ്യപ്പെടുത്തുന്നു. ഇബന്‍ മജയുടെ പരാമര്‍ശം തള്ളിക്കളഞ്ഞാലും നിദാന ശാസ്ത്രപ്രകാരം വിശ്വസയോഗ്യമായതെന്ന സര്‍ട്ടിഫിക്കറ്റുള്ള ബുഖാരിയുടെ ഹദീസില്‍ പറഞ്ഞിരിക്കുന്നത് തള്ളിക്കളയാനാകുമോ?

മുസ്ലിം ലോകത്ത് ഏറെ ആദരിക്കപ്പെടുന്ന ജലാലുദ്ദിന്‍ അസ് സുയുതി എന്ന ഇസ്ലാമിക പണ്ഡിതന്‍ തന്റെ ഇത്ഖാന്‍ എന്ന പുസ്ത്കത്തില്‍ രേഖപ്പെടുത്തിയതിങ്ങനെ.

“കുര്‍ ആന്‍ ആദ്യം ക്രോഡീകരിച്ചത് സിദ്ദീഖാണ്. അതെഴുതിയത് സെയ്ദും. ജനങ്ങള്‍ കുര്‍ ആനുമായി സെയ്ദിനെ സമീപിക്കാന്‍ തുടങ്ങി. പക്ഷെ നീതിമാന്മാരായ രണ്ടു സാക്ഷികളില്ലാത്തതൊന്നും അവര്‍ സ്വീകരിച്ചില്ല. തൌബ സൂറത്തിന്റെ അവസാന ഭാഗം അബൂഖുസൈമയുടെ പക്കല്‍ മാത്രമാണുണ്ടായിരുന്നത്. സെയ്ദ് അരുളി: അതു സ്വീകരിക്കാം ; എഴുതിക്കൊള്‍വിന്‍ കാരണം അബൂഖുസൈമയുടെ സാക്ഷ്യത്തെ നബിതിരുമേനി രണ്ടാളുടെ സാ‍ക്ഷ്യത്തിനു തുല്യമായി ഗണിച്ചിരുന്നു. അങ്ങിനെ അതു വാങ്ങി രേഖപ്പെടുത്തുകയുണ്ടായി. വിവാഹിതര്‍ വ്യഭിചരിച്ചാല്‍ എറിഞ്ഞു കൊല്ലണമെന്ന വാക്യം ഉമര്‍ ഖത്താബ് കൊണ്ടു വന്നു. പക്ഷെ ഈ സൂക്തം സ്വീകരിക്കപ്പെട്ടില്ല. ഉമര്‍ ഒറ്റക്കായതുകൊണ്ട് സെയ്ദ് അതു രേഖപ്പെടുത്തുകയുണ്ടായില്ല. ”

ഇതൊക്കെ അസത്യമാണെന്നു വിശ്വസിക്കാന്‍ എനിക്കാകുന്നില്ല.

kaalidaasan said...

നിഷ്കളങ്കന്‍,

ഇതിനിടയില്‍ ഇമാം സുയൂതിയുടെ എന്ന രീതിയില്‍ ചില പരാമര്ശണങ്ങള്‍ കണ്ടു. അതിന് ഞാന്‍ അന്വേഷിച്ചപ്പോള്‍ കണ്ട ചില മറുപടികള്‍ ചേര്ത്തി രുന്നു. കാളിദാസന്‍ ഉദ്ധരിച്ചത് സുയൂതിയെ അല്ല എന്നും മറിച്ചു സുയൂതി ഉദ്ധരിച്ച മറ്റാരെയോ ആണ് എന്നും അതിന്റെള ആധികാരികത തള്ളിക്കളയപ്പെട്ടതാണ് എന്നുമാണ് എന്റെ മറുപടിയിലെ കാതല്‍. കൂടാതെ അത് ഇമാം സുയൂതിയുടെ അഭിപ്രായം അല്ല എന്നും. വല്ലാതോന്നും അതിലേക്കു ചായാതെ താങ്കള്ക്ക് താല്പര്യമുണ്ടെങ്കില്‍ ചെറിയൊരു പരാമര്ശംു അതെക്കുറിച്ച് നടത്തിയാല്‍ നന്നായിരിക്കും.

ചായേണ്ടിടത്തിലേക്ക് ചായുകതന്നെവേണം നിഷ്കളങ്കാ. മുസ്ലിങ്ങള്‍ അവര്‍ക്കരോചകമുണ്ടാക്കുന്ന പലതും ആധികാരികമല്ല എന്നും പറഞ്ഞ് തള്ളിക്കളഞ്ഞിട്ടുണ്ട്.

ഞാന്‍ എഴുതിയത് ഇമാം സുയൂതിയുടെ അഭിപ്രായം തന്നെയാണ്. അദ്ദേഹം ജീവിച്ചത് പതിനഞ്ചാം നൂറ്റാണ്ടിലായിരുന്നു. അദ്ദേഹത്തിനു പ്രത്യേക വെളിപാടുകള്‍ കിട്ടി എന്നവകാശപ്പെട്ടിരുന്നില്ല. ഇസ്ലാമിന്റെ ചരിത്രം പഠിച്ചാണദ്ദേഹം ചില നിഗമനങ്ങളില്‍ എത്തിയതും. നിദാന ശാസ്ത്രപ്രകരം സ്വീകാര്യം എന്ന് നിഷ്കളങ്കനേപ്പോലുള്ളവര്‍ സാക്ഷ്യപ്പെടുത്തിയ ബുഖാരിയുടെയും മുസ്ലിമിന്റെയും ഹദീസുകളൊക്കെ വായിച്ചിട്ടാണദ്ദേഹം കല്ലെറിഞ്ഞുകൊല്ലണമെന്ന ഭാഗം കുര്‍ആനില്‍ നിന്നും പില്‍ക്കാലത്ത് നീക്കം ചെയ്തതാണെന്ന് അഭിപ്രായപ്പെട്ടത്. ഇതേ സംഗതി മറ്റ് പലയിടത്തും രേഖപ്പെടുത്തിയതദ്ദേഹം ഉദ്ധരിച്ചു. അതില്‍ ഒരെണ്ണമെടുത്ത് അതിന്റെ ആധികാരികത തള്ളിക്കളയപ്പെട്ടതാണെന്നു പറയുന്നതില്‍ യാതൊരു യുക്തിയുമില്ല. സുബോധത്തോടെ യുക്തി പൂര്‍വ്വം ചിന്തിക്കുന്നവര്‍ക്ക് ബുഖാരിയുടെയും മുസ്ലിമിന്റെയും വാക്കുകള്‍ തള്ളിക്കളയാനാകില്ല. അതേ ന്യായം ഉപയോഗിച്ച് സമാനമായ മറ്റ് പല പരാമര്‍ശങ്ങളും തള്ളിക്കളയാനാകില്ല.

ബുഖാരിയുടെയും മുസ്ലിമിന്റെയും ഹദീസുകളില്‍ ഉള്ള ഈ പരാമര്‍ശങ്ങള്‍ ആധികാരികമല്ല എന്നു പറയുന്നുണ്ടോ നിഷ്കളങ്കന്‍? അതില്‍ ഒരു തീരുമാനമായിട്ടു മതിയില്ലേ സുയൂതിലേക്കൊക്കെ എത്തിപ്പെടാന്‍.

കുര്‍അന്‍ ആധികാരികമാണെന്ന് തീരുമാനിക്കാന്‍ അബു സയ്ദ് ഉപയോഗിച്ച അതേ മാനദണ്ഡമാണിവിടെ ഞാനുമുപയോഗിക്കുന്നത്. അഞ്ച് സാക്ഷികളാണിത് സാക്ഷ്യപ്പെടുത്തുന്നത്.

താങ്കളുടെ ഇതേ വാദമാണ്, പണ്ട് ലത്തീഫ് മുസ്ലിം സ്ത്രീകള്‍ മുഖം മൂടുന്ന വിഷയത്തില്‍ സ്വീകരിച്ചത്. തല പോയാലും അസത്യം പറയില്ല എന്നാണദ്ദേഹം മൌദൂദിയെ വിശേഷിപ്പിച്ചത്. പക്ഷെ ആ വിഷയത്തില്‍ മൌദൂദി എഴുതിയ വിശദീകരണം സ്വീകാര്യമല്ല എന്നാണദ്ദേഹം പറഞ്ഞത്. അതു പോലെ നിദാന ശാസ്ത്രപ്രകാരം വിശ്വസനീയമെന്ന് താങ്കള്‍ ആദ്യം വിശേഷിപ്പിച്ച ബുഖാരിയുടേയും മുസ്ലിമിന്റെയും ഹദീസുകളിലെ ഒരു പരാമര്‍ശം മറ്റാരോ പറഞ്ഞതുകൊണ്ട് അസത്യമെന്നു ശഠിക്കുന്നു. ഇത് ആത്മഹത്യാപരമായ നിലപാടാണെന്നു പറയേണ്ടി വരുന്നു.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ ഇവിടെ മനസ്സിലാക്കേണ്ട ഒരു വസ്തുത, ഖുര്‍ആന്‍ ക്രോഡീകരിക്കുമ്പോള്‍ തന്നെ അവര്‍ക്കിടയില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ പലരും ഉണ്ടായിരുന്നു. ഖുര്‍ആന്‍ ക്രോഡീകരണം വെറും ഓര്‍മ്മയില്‍ ഉള്ളതിനെ മാത്രം ആശ്രയിച്ചല്ല നടന്നത്. ഓര്‍മ്മയില്‍ ഉള്ളതും, അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന എഴുതിവെക്കപ്പെട്ട പ്രതികളും. ഇത് രണ്ടും പരിശോധനക്ക്‌ വിധേയമാക്കിയിട്ടാണ് ഖുര്‍ആന്‍ ക്രോഡീകരിച്ചത്. കൂടാതെ, ഇത് കൊണ്ട് വരുന്ന ആള്‍ക്കാര്‍ എന്താണ് സാക്ഷി പറഞ്ഞത്‌? അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണോ ചെയ്തത്? അല്ല. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ പലരും ഉള്ളപ്പോള്‍ അത് പാരായണം ചെയ്തു തെളിവ് തരെണ്ടുന്ന ആവശ്യമെന്ത്‌? അവര്‍ കൊണ്ട് വന്ന തോലുകളിലും മറ്റും എഴുതിവെക്കപ്പെട്ടത് പ്രവാചകന്‍റെ മുന്നില്‍ നിന്നും എഴുതിയതാണ് എന്നും മറ്റുമുള്ള ആധികാരികതക്ക് രണ്ടു പേരെ സാക്ഷികളായി കോണ്ട് വന്നതാണ്. ഖുര്‍ആന്‍ മനപാഠമാക്കിയ പലരുമുണ്ട്. അത് എഴുതിയത് ക്രോഡീകരിച്ച് വെക്കുമ്പോള്‍ അതിന്‍റെ വിശ്വാസ്യത ഉറപ്പ്‌ വരുത്താന്‍ സ്വീകരിച്ച നടപടിയാണ് ഇതൊക്കെ. അല്ലാതെ ഖുര്‍ആന്‍ ശേഖരിക്കാന്‍ അല്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. അതായത്‌ ഖുര്‍ആന്‍ ക്രോഡീകരണം എന്നത് എഴുതി വെക്കപ്പെട്ട കാര്യങ്ങളുടെ ആധികാരികത പരിശോധിച്ച് അത് ക്രോഡീകരിച്ച് വെക്കുന്നതായിരുന്നു. അല്ലാതെ ഖുര്‍ആന്‍ വചനങ്ങള്‍ തേടിപ്പിടിച്ചു ശേഖരിക്കുക എന്നതായിരുന്നില്ല.വചനങ്ങള്‍ അവര്‍ക്ക്‌ അറിയുന്നതും അവരില്‍ പലരും ഹൃദിസ്ഥമാക്കിയതുമായിരുന്നു.

ഇനി താങ്കള്‍ ഉദ്ധരിച്ച ഹദീസുകള്‍, അതിലെന്താണ് അവിശ്വസിക്കാന്‍ മാത്രം കാളിദാസാ. വളരെ വ്യക്തമായി മുസ്ലിങ്ങള്‍ ചരിത്രം എഴുതി വെച്ചു എന്നതിന് തെളിവല്ലേ അത്?

ഇനി വിഷയത്തിലേക്ക്‌ വന്നാല്‍,

അങ്ങിനെയൊരു സംഭവം ഉണ്ടായപ്പോള്‍, എന്തേ മുസ്ലിങ്ങള്‍ ആരും തന്നെ അത് ഖുര്‍ആനില്‍ ഉള്‍പെടുത്തണം എന്ന് ആവശ്യപ്പെട്ടില്ല? അവര്‍ക്കൊക്കെയും അറിയാമായിരുന്നു അങ്ങിനെയൊരു വചനം ഉണ്ടായിരുന്നു എന്ന്. അതല്ലേ ഈ ഹദീസുകളില്‍ നിന്നും മനസ്സിലാവുന്നത്? എന്തേ ആരും ഉമറിനെ പിന്താങ്ങിയില്ല? ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ അനേകം പേരും, അത് പ്രവാചകനില്‍ നിന്നും കേട്ട് പഠിച്ച പലരും, അത് എഴുതിവെച്ച അനേകം പേരും ഉണ്ടായിട്ടും അത് ഖുര്‍ആനില്‍ ഉള്‍പെടുത്തണം എന്ന് ആരും ആവശ്യപ്പെടാതിരിക്കാന്‍ കാരണം എന്താണ്? കാരണം അത് ഖുര്‍ആനിലെ റദ്ദാക്കപ്പെട്ട സൂക്തങ്ങളില്‍ പെട്ടതായത്‌ കൊണ്ടാണ്. താങ്കള്‍ ഉദ്ധരിച്ച ഇമാം സുയൂതിയടക്കം ആരും തന്നെ അത് ഖുര്‍ആനിന്‍റെ ഭാഗമാണ് എന്ന് അഭിപ്രായപ്പെട്ടിട്ടില്ല. ബുഖാരിയുടെ ഹദീസുകളുടെ ആധികാരിക വ്യാഖ്യാതാവായ ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി ഇതേക്കുറിച്ച് എഴുതിയത് വായിക്കൂ.

Umar said: "When this verse came down I approached the Prophet peace be upon him so I asked him: Should I write it down?' It is as if he hated that" Then Umar said: "Cant you see that if the old man if he commits adultery he does not get the whip, and that if the young man if he commits adultery he gets stoned?" (Ibn Hajar Al Asqalani, Fathul Bari, Kitab: Al Hudood, Bab: Al I'tiraaf bil Zina, Commentary on Hadith no. 6327,)

Here we clearly see that the Prophet (peace be upon him) did not want the verse to be written down because it was never meant to be part of the text of the Quran. The scholars of Islam are unanimous that the recitation of this verse has been abrogated but its ruling still remains in effect.

However, the only reason why Umar got emotional and wanted to put the verse in the Quran was because he was afraid that one day people would think that its ruling had been cancelled. However, the companions did not allow him to because they all knew that its recitation had been abrogated. In order to put a verse in the Quran there needed to be two witnesses and Umar was all by himself. Umar himself knew that its recitation was abrogated but he was getting emotional, for he feared that people in the future would not believe in the ruling of stoning the adulterers

അത്കൊണ്ട് ആ ഹദീസുകള്‍ കാളിദാസനും തള്ളിക്കളയേണ്ട

kaalidaasan said...

നിഷ്കളങ്കന്‍,

ഈ വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. താങ്കള്‍ മുകളില്‍ പറഞ്ഞ അബുസൈദ്‌ വ്യത്യസ്തമായ ഒരു ഖുര്ആതന്‍ അവതരിപ്പിച്ചോ? മുസ്ലിങ്ങള്‍ ഉള്പ്പെുടുത്തിയ മുഴുവനും ഇല്ലാത്ത ഒരു ഖൂര്ആലന്‍? ചെറുതായി വ്യക്തമാക്കിയാല്‍ നന്നായിരുന്നു. ഞാന്‍ അറിഞ്ഞിടത്തോളം, ഖുര്ആ്ന്‍ വ്യാഖ്യാനവുമായും അതിന്റെ ഫിലോസഫിയുമായി മാത്രമാണ് അദ്ദേഹത്തിന്റെ അഭിപ്രായവ്യത്യാസം.

താങ്കള്‍ പൂര്‍ണ്ണമായും തെറ്റിദ്ധരിച്ചിരിക്കുന്നു. അബുസൈദ്‌ വ്യത്യസ്തമായ ഒരു ഖുര്ആതന്‍ അവതരിപ്പിച്ചു എന്ന് ഞാന്‍ ഒരിക്കലും അവകാശപ്പെട്ടില്ല. കുര്‍ആന്‍ വ്യാഖ്യാനവുമായോ അതിന്റെ ഫിലോസഫിയുമായോ ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞ കാര്യങ്ങളൊന്നും ഞാന്‍ പരാമര്‍ശിച്ചില്ല.

ഞാന്‍ പരാമര്‍ശിച്ചത് താങ്കള്‍ ഉദ്ധരിച്ച അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. I'm a researcher. I'm critical of old and modern Islamic thought. I treat the Qur'an as a naṣṣ (text) given by God to the Prophet Muhammad. That text is put into a human language, which is the Arabic language.

അദ്ദേഹമൊരു ഗവേഷകനാണ്. പഴയ ഇസ്ലാമിക ചിന്താഗതികളും പുതിയ ഇസ്ലാമിക ചിന്താഗതികളും ഗവേഷണം നടത്തുന്ന ഒരു പണ്ഡിതന്‍.

അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ human language എന്നാണ്. എന്നു വച്ചാല്‍ ദൈവത്തിന്റെ naṣṣ (text)കള്‍ human language ലേക്ക് മാറ്റി എഴുതിയ കുര്‍ആന്‍ എന്ന പുസ്തകത്തിലെ language ആണദ്ദേഹം ഗവേഷണം നടത്തിയത്. എന്നു വച്ചാല്‍ കുര്‍ആന്റെ ഭാഷ ദൈവിക ഭാഷയൊന്നുമല്ല.. മനുഷ്യനായ മൊഹമ്മദിന്റെ ഭാഷയാണെന്ന്. താങ്കള്‍ക്കതില്‍ നിന്നും എന്തെങ്കിലും മനസിലാക്കാന്‍ ആകുന്നുണ്ടോ നിഷ്കളങ്കാ?

ഞാന്‍ മനസിലാക്കിയത് കുര്‍ആന്‍ എന്ന പേരില്‍ താങ്കള്‍ വിശ്വസിക്കുന്ന വേദ പുസ്തകം സ്വര്‍ഗ്ഗത്തിലിരിക്കുന്ന ഏതോ പുസ്തകതിന്റെ കോപ്പിയോ വായിക്ക് എന്നു പറഞ്ഞ ഏതോ മലക്ക് വായിപ്പിച്ച പുസ്തകമോ അല്ല. മൊഹമ്മദ് എന്ന മനുഷ്യന്റെ ഭാഷയില്‍ എഴുതപ്പെട്ട പുസ്തകമാണെന്നാണ്. മൊഹമ്മദിന്‌ എഴുതാനും വായിക്കാനുമറിയില്ലായിരുന്നു എന്ന വാദം സ്വീകരിച്ചാല്‍ മറ്റൊരു അറബിയുടെ ഭാഷയാണു കുര്‍ആനിലുള്ളത്. സയ്ദ് ഇബന്‍ താബിറ്റാണു ക്രോഡീകരിച്ചതെങ്കില്‍ അത് അദ്ദേഹത്തിന്റെ ഭാഷ. പില്‍ക്കാലത്തണെഴുതപ്പെട്ടതെങ്കില്‍ അന്ന് എഴുതിയവരുടെ ഭാഷ. മൊഹമ്മദിനു മുന്നേ കുര്‍ആന്‍ പ്രാചീന രൂപത്തില്‍ പ്രചാരത്തിലിരുന്നു എങ്കില്‍ ആ ഭാഷ. ഇതിന്റെ മാനങ്ങള്‍ വളരെ വലുതാണ്. അത് മനസിലാക്കാത്തതുകൊണ്ട് താങ്കള്‍ തെറ്റിദ്ധരിക്കുന്നു.

ബൈബിളിലെ വാക്കുകളൊക്കെ ദൈവം പറഞ്ഞ വാക്കുകള്‍ എന്നായിരുന്നു ക്രിസ്ത്യാനികള്‍ വളരെക്കാലം വിശ്വസിച്ചിരുന്നത്. പക്ഷെ പിന്നീടെപ്പോഴോ അതിലെ ആശയങ്ങള്‍ ആണു ദൈവത്തിന്റേത്, ഭാഷ മനുഷ്യന്റേതാണെന്ന തിരിച്ചറിവുണ്ടായി. ദൈവത്തിന്റെ വാക്കുകള്‍ എന്ന് പിടി വിട്ടപ്പോള്‍ ബൈബിളിനേക്കുറിച്ച് പല പഠനങ്ങളുമുണ്ടായി. അതു പോലെ കുര്‍ആന്‍ സ്വര്‍ഗ്ഗത്തിലിരിക്കുന്ന ഏതോ പുസ്തകത്തിന്റെ പകര്‍പ്പാണെന്ന പിടി വിടുമ്പോള്‍ പല പഠനങ്ങളുമുണ്ടാകും. അതാണ്‌ അബൂ സയ്ദ് എന്ന പണ്ഡിതന്റെ വാക്കുകളുടെ മാനം. പക്ഷെ യാഥാസ്ഥിതിക മുസ്ലിങ്ങള്‍ക്ക് അതസഹ്യമാണ്. ആ അസഹിഷ്ണുത കാരണം നിഷ്കളങ്കനേപ്പോലുള്ളവര്‍ക്ക് അബു സയ്ദ് പറഞ്ഞതിന്റെ മാനം മനസിലാക്കാന്‍ ആകുന്നില്ല. ചിന്തകളെ സ്വതന്ത്രമായി വിടൂ. അപ്പോള്‍ പലതും മനസിലാക്കാം.

നിഷ്കളങ്കന്‍ said...

കാളിദാസാ,

പ്രവാചകന്റെ കൂടെ ജീവിച്ച തലമുറ, അതും ഇന്ന് ഖുര്‍ആനെ വിമര്‍ശിച്ചാല്‍ കണ്ടവരുടെയെല്ലാം തലവെട്ടാന്‍ നടക്കുന്ന മുസ്ലിങ്ങളുടെ മുന്‍ഗാമികള്‍ ഖുര്‍ആന്‍ ക്രോഡീകരണത്തില്‍ ഒറ്റക്കെട്ടായിരുന്നു. അവര്‍ക്ക്‌ അതില്‍ ഒരു അസ്വാരസ്യവും ഉണ്ടായിരുന്നില്ല.അതിന്‍റെ പേരില്‍ അവര്‍ക്കിടയില്‍ ഒരു അഭിപ്രായവ്യത്യാസവും ഉണ്ടായിരുന്നില്ല. ഇത് തന്നെയാണ് ഖുര്‍ആന്‍ ഒരു തരത്തിലും തിരുത്തി എഴുതപ്പെട്ടിട്ടില്ല എന്നതിന്‍റെ ആദ്യത്തെ തെളിവ്. തിരുത്തിയെങ്കില്‍ അവര്‍ പരസ്പരം തലവെട്ടുമായിരുന്നില്ലേ? കാളിദാസന് ഇതില്‍ വല്ല സംശയവും ഉണ്ടെങ്കില്‍ അത് ഇവിടെ പറയാമല്ലോ. എന്തു കൊണ്ട് അവര്‍ക്കിടയില്‍ ഖുര്‍ആന്‍ ക്രോഡീകരണം എല്ലാവരെയും പങ്കെടുപ്പിച്ചു നടന്നിട്ടും എന്തേ അതില്‍ അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായില്ല?

Abu Bakr told 'Umar and Zaid, "Sit at the entrance to the [prophet's]
Mosque. If anyone brings you a verse from the Book of Allah along
with two witnesses, then record it.

ഇത്രയും ജനകീയമായിരുന്നു, തുറന്ന തെളിവെടുപ്പായിരുന്നു അവിടെ നടന്നത്. എന്നിട്ടും അസ്വാരസ്യങ്ങള്‍ ഇല്ലായിരുന്നു അവര്‍ക്കിടയില്‍. താങ്കള്‍ക്ക് ഹദീസ്‌ നിദാനശാസ്ത്രത്തെ കുറിച്ചും മുസ്ലിങ്ങള്‍ ഇത്തരം വിഷയത്തെ എത്ര ഗൌരവമായാണ് കണ്ടത്‌ എന്നതിനെ കുറിച്ചും അറിവില്ല എന്ന് തോന്നുന്നു.

കൂടാതെ താങ്കള്‍ ഉന്നയിച്ച ആരോപണം തന്നെയും ഖുര്‍ആനിലെ വചനങ്ങളില്‍ തിരുത്തല്‍ വരുത്തി എന്നല്ല. ഖുര്‍ആനില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ത്തു എന്നുമല്ല.ഖുര്‍ആനിലെ റദ്ദാക്കപ്പെട്ട സൂക്തം അതില്‍ ഉള്‍പെടുത്തിയില്ല എന്ന് മാത്രമാണ്. ആ ആരോപണമാവട്ടെ അന്ന് ജീവിച്ചിരുന്ന ആരും തന്നെ അനുകൂലിച്ചില്ല എന്നും കാണാം. അതിനര്‍ത്ഥം അവര്‍ക്ക്‌ അത് ഖുര്‍ആനില്‍ ഉള്പെടുത്താനുള്ളതല്ല എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലായിരുന്നു.

കാളിദാസാ, ഇവിടെ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം, ഖുര്‍ആന്‍ ക്രോഡീകരണം ഒരു കൂട്ടം പണ്ഡിതന്‍മാര്‍, അല്ലെങ്കില്‍ ഒരു കൂട്ടം പുരോഹിതന്മാര്‍ കൂടിയിരുന്നു അടച്ചമുറിയില്‍ നിന്നല്ല നടത്തിയത്‌. മറിച്ച്,"Sit at the entrance to the [prophet's]
Mosque. If anyone brings you a verse from the Book of Allah along
with two witnesses, then record it. എന്ന രീതിയില്‍ തുറന്ന ശേഖരണം ആയിരുന്നു. ഇത്രയും തുറന്ന രീതിയില്‍, ജനാധിപത്യസമൂഹത്തിന്‍റെ അന്തസത്ത ഉള്‍കൊണ്ട , അതും ഉമറിനെ പോലുള്ള നേതാക്കള്‍ കൊണ്ടുവന്നത് പോലും തെളിവില്ലെന്കില്‍ തള്ളിക്കളയുന്ന ആര്‍ജ്ജവമുള്ള രീതി പിന്തുടര്‍ന്ന, പൊതുസമൂഹത്തെ മുഴുവന്‍ പങ്കാളിയാക്കിയ ഒരു യജ്ഞം അഭിന്ദനം അര്‍ഹിക്കുന്നു എന്ന് തന്നെ പറയാം.

എന്നിട്ടും ഒരു അസ്വാരസ്യം അതില്‍ ഉണ്ടായില്ല എന്നത് അതിന്‍റെ ക്രോഡീകരണത്തില്‍ മുസ്ലിങ്ങള്‍ കാണിച്ച ശുഷ്കാന്തിക്കും ആധികാരികതക്കും തെളിവാണ്. ഇതില്‍ നിന്നും വ്യക്തമാവുന്നത് ഒരു സ്ഥാപിത താല്പര്യവും അക്കാര്യത്തില്‍ ഉണ്ടായില്ല എന്നതാണ്.

ഇനി താങ്കള്‍ക്ക് ഈജിപ്ഷ്യന്‍ പണ്ഡിതനായ അബൂ സൈദ്‌ എഴുതിയ ഖുര്‍ആനെ കുറിച്ച് ഞങ്ങളോട് പറയാമോ? താങ്കള്‍ക്ക് തെറ്റ് പറ്റിയതാണ് എങ്കില്‍ അത് സമ്മതിക്കാന്‍ മടിക്കുകയും വേണ്ട.

ഇമാം സുയൂതിയുടെ അഭിപ്രായമായി താങ്കള്‍ ലേഖനത്തില്‍ ഉദ്ധരിച്ച വാക്കുകള്‍ അദ്ധേഹത്തിന്റെതല്ല എന്നതാണ് എന്റെ അറിവ് എന്ന് ഒന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ.

നിഷ്കളങ്കന്‍ said...

കാളിദാസാ,

പ്രവാചകന്റെ കൂടെ ജീവിച്ച തലമുറ, അതും ഇന്ന് ഖുര്‍ആനെ വിമര്‍ശിച്ചാല്‍ കണ്ടവരുടെയെല്ലാം തലവെട്ടാന്‍ നടക്കുന്ന മുസ്ലിങ്ങളുടെ മുന്‍ഗാമികള്‍ ഖുര്‍ആന്‍ ക്രോഡീകരണത്തില്‍ ഒറ്റക്കെട്ടായിരുന്നു. അവര്‍ക്ക്‌ അതില്‍ ഒരു അസ്വാരസ്യവും ഉണ്ടായിരുന്നില്ല.അതിന്‍റെ പേരില്‍ അവര്‍ക്കിടയില്‍ ഒരു അഭിപ്രായവ്യത്യാസവും ഉണ്ടായിരുന്നില്ല. ഇത് തന്നെയാണ് ഖുര്‍ആന്‍ ഒരു തരത്തിലും തിരുത്തി എഴുതപ്പെട്ടിട്ടില്ല എന്നതിന്‍റെ ആദ്യത്തെ തെളിവ്. തിരുത്തിയെങ്കില്‍ അവര്‍ പരസ്പരം തലവെട്ടുമായിരുന്നില്ലേ? കാളിദാസന് ഇതില്‍ വല്ല സംശയവും ഉണ്ടെങ്കില്‍ അത് ഇവിടെ പറയാമല്ലോ. എന്തു കൊണ്ട് അവര്‍ക്കിടയില്‍ ഖുര്‍ആന്‍ ക്രോഡീകരണം എല്ലാവരെയും പങ്കെടുപ്പിച്ചു നടന്നിട്ടും എന്തേ അതില്‍ അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായില്ല?

Abu Bakr told 'Umar and Zaid, "Sit at the entrance to the [prophet's]
Mosque. If anyone brings you a verse from the Book of Allah along
with two witnesses, then record it.

ഇത്രയും ജനകീയമായിരുന്നു, തുറന്ന തെളിവെടുപ്പായിരുന്നു അവിടെ നടന്നത്. എന്നിട്ടും അസ്വാരസ്യങ്ങള്‍ ഇല്ലായിരുന്നു അവര്‍ക്കിടയില്‍. താങ്കള്‍ക്ക് ഹദീസ്‌ നിദാനശാസ്ത്രത്തെ കുറിച്ചും മുസ്ലിങ്ങള്‍ ഇത്തരം വിഷയത്തെ എത്ര ഗൌരവമായാണ് കണ്ടത്‌ എന്നതിനെ കുറിച്ചും അറിവില്ല എന്ന് തോന്നുന്നു.

കൂടാതെ താങ്കള്‍ ഉന്നയിച്ച ആരോപണം തന്നെയും ഖുര്‍ആനിലെ വചനങ്ങളില്‍ തിരുത്തല്‍ വരുത്തി എന്നല്ല. ഖുര്‍ആനില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ത്തു എന്നുമല്ല.ഖുര്‍ആനിലെ റദ്ദാക്കപ്പെട്ട സൂക്തം അതില്‍ ഉള്‍പെടുത്തിയില്ല എന്ന് മാത്രമാണ്. ആ ആരോപണമാവട്ടെ അന്ന് ജീവിച്ചിരുന്ന ആരും തന്നെ അനുകൂലിച്ചില്ല എന്നും കാണാം. അതിനര്‍ത്ഥം അവര്‍ക്ക്‌ അത് ഖുര്‍ആനില്‍ ഉള്പെടുത്താനുള്ളതല്ല എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലായിരുന്നു.

കാളിദാസാ, ഇവിടെ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം, ഖുര്‍ആന്‍ ക്രോഡീകരണം ഒരു കൂട്ടം പണ്ഡിതന്‍മാര്‍, അല്ലെങ്കില്‍ ഒരു കൂട്ടം പുരോഹിതന്മാര്‍ കൂടിയിരുന്നു അടച്ചമുറിയില്‍ നിന്നല്ല നടത്തിയത്‌. മറിച്ച്,"Sit at the entrance to the [prophet's]
Mosque. If anyone brings you a verse from the Book of Allah along
with two witnesses, then record it. എന്ന രീതിയില്‍ തുറന്ന ശേഖരണം ആയിരുന്നു. ഇത്രയും തുറന്ന രീതിയില്‍, ജനാധിപത്യസമൂഹത്തിന്‍റെ അന്തസത്ത ഉള്‍കൊണ്ട , അതും ഉമറിനെ പോലുള്ള നേതാക്കള്‍ കൊണ്ടുവന്നത് പോലും തെളിവില്ലെന്കില്‍ തള്ളിക്കളയുന്ന ആര്‍ജ്ജവമുള്ള രീതി പിന്തുടര്‍ന്ന, പൊതുസമൂഹത്തെ മുഴുവന്‍ പങ്കാളിയാക്കിയ ഒരു യജ്ഞം അഭിന്ദനം അര്‍ഹിക്കുന്നു എന്ന് തന്നെ പറയാം.

എന്നിട്ടും ഒരു അസ്വാരസ്യം അതില്‍ ഉണ്ടായില്ല എന്നത് അതിന്‍റെ ക്രോഡീകരണത്തില്‍ മുസ്ലിങ്ങള്‍ കാണിച്ച ശുഷ്കാന്തിക്കും ആധികാരികതക്കും തെളിവാണ്. ഇതില്‍ നിന്നും വ്യക്തമാവുന്നത് ഒരു സ്ഥാപിത താല്പര്യവും അക്കാര്യത്തില്‍ ഉണ്ടായില്ല എന്നതാണ്.

ഇനി താങ്കള്‍ക്ക് ഈജിപ്ഷ്യന്‍ പണ്ഡിതനായ അബൂ സൈദ്‌ എഴുതിയ ഖുര്‍ആനെ കുറിച്ച് ഞങ്ങളോട് പറയാമോ? താങ്കള്‍ക്ക് തെറ്റ് പറ്റിയതാണ് എങ്കില്‍ അത് സമ്മതിക്കാന്‍ മടിക്കുകയും വേണ്ട.

ഇമാം സുയൂതിയുടെ അഭിപ്രായമായി താങ്കള്‍ ലേഖനത്തില്‍ ഉദ്ധരിച്ച വാക്കുകള്‍ അദ്ധേഹത്തിന്റെതല്ല എന്നതാണ് എന്റെ അറിവ് എന്ന് ഒന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ.

നിഷ്കളങ്കന്‍ said...

അബൂ സൈദിനെ കുറിച്ച് താങ്കള്‍ അറിവില്ലാത്ത വിഷയത്തില്‍ കേറി ഇടപെടുന്നു എന്ന തോന്നലാണ് എനിക്ക്. എന്റെ തോന്നല്‍ മാത്രമായിരിക്കും. ചിലപ്പോള്‍ ആ വിഷയത്തില്‍ താങ്കള്‍ക്ക് അറിവുണ്ടാകാം. എനാല്‍ ഞാന്‍ അതും ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ അന്വേഷിക്കട്ടെ. ആദ്യം താങ്കള്‍ എഴുതിയത എന്ത്?ഒരു മറുപടിയിലാണ് താങ്കള്‍ ഇത് എഴുതിയത്.

ഇതാ വായിക്കൂ

അബു സയ്ദ് എന്ന മുസ്ലിം പണ്ഡിതന്‍ എഴുതി ഉണ്ടാക്കുന്നതു വരെ കുര്‍ആന്‍ എന്ന പുസ്തകം ഉണ്ടായിരുന്നില്ല. കുര്‍അന്‍ എന്ന പേരില്‍ അറബികളുടെ ഇടയില്‍ പ്രചരിച്ചിരുന്നത് മുഴുവന്‍ അബു സയ്ദ് എന്ന മുസ്ലിം പണ്ഡിതന്‍ തന്റെ കുര്‍ആനില്‍ ഉള്‍പ്പെടുത്തിയില്ല എന്നു മാത്രമേ ഞാന്‍ വിവക്ഷിച്ചിട്ടുള്ളു. അത് സത്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു.

അബു സയ്ദ് എന്ന മുസ്ലിം പണ്ഡിതനാണ്‌ ഇന്നത്തെ രീതിയിലുള്ള കുര്‍ആന്‍ ക്രോഡീകരിച്ചതെന്ന ഇസ്ലാമിക വിശ്വാസം ശരിയാണെങ്കില്‍ കല്ലെറിഞ്ഞുകൊല്ലല്‍ സംബന്ധിച്ച മൊഹമ്മദിന്റെ പരാമര്‍ശം അദ്ദേഹം മനപ്പൂര്‍വ്വം വിട്ടുകളഞ്ഞതാകാനേ വഴിയുള്ളൂ.


ചിലപ്പോള്‍ താങ്കള്‍ തിരക്കിട്ട് എഴുതിയപ്പോള്‍ പേര് മാറി ടൈപ്പ് ചെയ്തതായിരിക്കാം. തിരുത്തിയാല്‍ നന്നായിരുന്നു.

നിഷ്കളങ്കന്‍ said...

ഇനി, താങ്കള്‍ അബൂ സൈദിനെ കുറിച്ച് പറഞ്ഞു:

"അദ്ദേഹമൊരു ഗവേഷകനാണ്. പഴയ ഇസ്ലാമിക ചിന്താഗതികളും പുതിയ ഇസ്ലാമിക ചിന്താഗതികളും ഗവേഷണം നടത്തുന്ന ഒരു പണ്ഡിതന്‍"

/////

ഇതില്‍ ഞാനും കാളിദാസനും ഭായി ഭായി ആണ്. ഒരു അഭിപ്രായവ്യത്യാസവും എനിക്ക് കാളിദാസനുമായി ഇല്ല.

ബാക്കി ഭാഗം കൂടി നോക്കാം.

കാളിദാസന്‍ പറയുന്നു:

"അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ human language എന്നാണ്. എന്നു വച്ചാല്‍ ദൈവത്തിന്റെ naṣṣ (text)കള്‍ human language ലേക്ക് മാറ്റി എഴുതിയ കുര്‍ആന്‍ എന്ന പുസ്തകത്തിലെ language ആണദ്ദേഹം ഗവേഷണം നടത്തിയത്. എന്നു വച്ചാല്‍ കുര്‍ആന്റെ ഭാഷ ദൈവിക ഭാഷയൊന്നുമല്ല.. മനുഷ്യനായ മൊഹമ്മദിന്റെ ഭാഷയാണെന്ന്. താങ്കള്‍ക്കതില്‍ നിന്നും എന്തെങ്കിലും മനസിലാക്കാന്‍ ആകുന്നുണ്ടോ നിഷ്കളങ്കാ"

///

കാളിദാസാ, അറബി മനുഷ്യന്റെ ഭാഷ തന്നെയാണ്. ദൈവം മനുഷ്യരെ പ്രവാചകനായി അയച്ചു. പ്രവാചകന്മാര്‍ അവരവരുടെ ഭാഷയില്‍ സംസാരിച്ചു.ദൈവം അതാത് സമൂഹത്തിന്‍റെ ഭാഷയില്‍ സന്ദേശം നല്‍കി. ഇതൊക്കെ ആര്‍ക്കാ അഭിപ്രായ വ്യത്യാസം. നമുക്ക്‌ പല കാര്യത്തിലും യോജിക്കാനാവും എന്നാണു എനിക്ക് തോന്നുന്നത് കാളിദാസാ. അറബി മുഹമ്മദിന്റെ ഭാഷ ആയത് കൊണ്ട് ഖുര്‍ആന്‍റെ ഭാഷയും അറബിയാണ്.അതിലും എനിക്ക് ഇതുവരെ അഭിപ്രായ വ്യത്യാസം ഇല്ല. നമ്മള്‍ അടിപിടി കൂടേണ്ട വിഷയമേ അല്ല ഇത്.ഖുര്‍ആനില്‍ തന്നെ ഓരോ പ്രവാചകനെയും അവരവടുരെ ഭാഷയിലുള്ള സന്ദേശം നല്‍കി എന്ന രീതിയില്‍ വരുന്ന പരാമര്‍ശമുണ്ട്. അപ്പോള്‍ പിന്നെ, ഞാനും,കാളിദാസനും, അബൂ സൈദും ഇത് വരെയും ഭായി ഭായി തന്നെ.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറയുന്നു:

"ഞാന്‍ മനസിലാക്കിയത് കുര്‍ആന്‍ എന്ന പേരില്‍ താങ്കള്‍ വിശ്വസിക്കുന്ന വേദ പുസ്തകം സ്വര്‍ഗ്ഗത്തിലിരിക്കുന്ന ഏതോ പുസ്തകതിന്റെ കോപ്പിയോ വായിക്ക് എന്നു പറഞ്ഞ ഏതോ മലക്ക് വായിപ്പിച്ച പുസ്തകമോ അല്ല. മൊഹമ്മദ് എന്ന മനുഷ്യന്റെ ഭാഷയില്‍ എഴുതപ്പെട്ട പുസ്തകമാണെന്നാണ്. മൊഹമ്മദിന്‌ എഴുതാനും വായിക്കാനുമറിയില്ലായിരുന്നു എന്ന വാദം സ്വീകരിച്ചാല്‍ മറ്റൊരു അറബിയുടെ ഭാഷയാണു കുര്‍ആനിലുള്ളത്. സയ്ദ് ഇബന്‍ താബിറ്റാണു ക്രോഡീകരിച്ചതെങ്കില്‍ അത് അദ്ദേഹത്തിന്റെ ഭാഷ. പില്‍ക്കാലത്തണെഴുതപ്പെട്ടതെങ്കില്‍ അന്ന് എഴുതിയവരുടെ ഭാഷ. മൊഹമ്മദിനു മുന്നേ കുര്‍ആന്‍ പ്രാചീന രൂപത്തില്‍ പ്രചാരത്തിലിരുന്നു എങ്കില്‍ ആ ഭാഷ. ഇതിന്റെ മാനങ്ങള്‍ വളരെ വലുതാണ്. അത് മനസിലാക്കാത്തതുകൊണ്ട് താങ്കള്‍ തെറ്റിദ്ധരിക്കുന്നു"

///

ഇതൊക്കെയും കാളിദാസന്‍ മനസ്സിലാക്കിയത്‌ അബൂസൈദ്‌ എന്ന പണ്ഡിതന്റെ ചിന്തകളില്‍ നിന്നാണ്. ഏതായാലും അദ്ധേഹത്തിന്റെ ചിന്തകളെ ഞാന്‍ പടിചിറ്റൊന്നുമില്ല. കാളിദാസന്‍ പഠിച്ചോ എന്ന് എനിക്ക് അറിയില്ല. പക്ഷെ കാളിദാസന്‍ അത് പറഞ്ഞു. ഇതാ ഉദ്ധരണി.

"അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ human language എന്നാണ്. എന്നു വച്ചാല്‍ ദൈവത്തിന്റെ naṣṣ (text)കള്‍ human language ലേക്ക് മാറ്റി എഴുതിയ കുര്‍ആന്‍ എന്ന പുസ്തകത്തിലെ language ആണദ്ദേഹം ഗവേഷണം നടത്തിയത്. എന്നു വച്ചാല്‍ കുര്‍ആന്റെ ഭാഷ ദൈവിക ഭാഷയൊന്നുമല്ല.. മനുഷ്യനായ മൊഹമ്മദിന്റെ ഭാഷയാണെന്ന്. താങ്കള്‍ക്കതില്‍ നിന്നും എന്തെങ്കിലും മനസിലാക്കാന്‍ ആകുന്നുണ്ടോ നിഷ്കളങ്കാ?"

///

കാളിദാസാ, ഞാനും പലതും മനസ്സിലാക്കുന്നു. കാളിദാസന്‍ കുരുത്തക്കേട് കളിക്കുന്നു എന്ന് മനസ്സിലാക്കുന്നു. സൈദ്‌ നാസറിന്റെ മുഴുവന്‍ വാക്കുകളും വായിച്ചാല്‍ കാളിദാസന്‍ കാണിച്ച കുരുത്തക്കേട് മനസ്സിലാവും

"I'm sure that I'm a Muslim. My worst fear is that people in Europe may consider and treat me as a critic of Islam. I'm not. I'm not a new Salman Rushdie, and don't want to be welcomed and treated as such. I'm a researcher. I'm critical of old and modern Islamic thought. I treat the Qur'an as a naṣṣ (text) given by God to the Prophet Muhammad. That text is put into a human language, which is the Arabic language. When I said so, I was accused of saying that the Prophet Muhammad wrote the Qur’an. This is not a crisis of thought, but a crisis of conscience."

അദ്ദേഹം ഭയപ്പെടുന്നു പാശ്ചാത്യര്‍ അദ്ധേഹത്തെ ആന്റി ഇസ്ലാം ആയി മനസ്സിലാക്കിയെക്കുമെന്നു. താന്‍ അങ്ങിനെയല്ല എന്നും അദേഹം പ്രസ്താവിക്കുന്നു. മുഹമ്മദു ഖുര്‍ആന്‍ എഴുതി എന്നല്ല അദ്ദേഹം പറയുന്നത്. വാക്കുകള്‍ ശ്രദ്ധിക്കൂ.

When I said so, I was accused of saying that the Prophet Muhammad wrote the Qur’an. This is not a crisis of thought, but a crisis of conscience


കാളിദാസാ, He was just accused but he didnt agree.

ഇവിടെ കാളിദാസന്‍ കുരുത്തക്കേട് കളിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നു. വെറുതെ ഊഹിച്ചു. ദുര്‍വ്യാഖ്യാനം ചെയ്തു.

നിഷ്കളങ്കന്‍ said...

അബൂസൈദ്‌ പറയാത്തത് പറഞ്ഞു വെച്ച കാളിദാസന്‍, അദ്ധേഹത്തിന്റെ പേരില്‍ തന്റെ സ്വന്തം ഊഹം ഇവിടെ ടൈപ്പ് ചെയ്തു വിടുകയായിരുന്നു.

അബൂ സൈദ്‌ എന്ത് ചിന്തിക്കുന്നു എന്നതിനെ കുറിച്ച്

From the beginning of his academic career, he developed a renewed hermeneutic view of the Qur'an and further Islamic holy texts, arguing that they should be interpreted in the historical and cultural context of their time. The mistake of many Muslim scholars was to see the Qur'an only as a text, which led conservatives as well as liberals to a battle of quotations, each group seeing clear verses (when on their side) and ambiguous ones (when in contradiction with their vision).

ഇനി എന്താണ് Hermeneutics - Hermeneutics is the study of interpretation theory, and can be either the art of interpretation, or the theory and practice of interpretation.

എനിക്ക് മനസ്സിലായത്‌ ഖുര്‍ആന്റെ ദൈവികതയില്‍ സംശയമോ, അല്ലെങ്കില്‍ അത് മുഹമ്മദിന്റെ, അല്ലെങ്കില്‍ സൈദ്‌ ബിന്‍ താബിതിന്റെ വാക്കുകള്‍, ഭാഷ എന്നൊന്നുമല്ല അബൂ സൈദിന്‍റെ വാദം. അദ്ധേഹത്തിന്റെ അഭിപ്രായ വ്യത്യാസം Interpretation നെ കുറിച്ചാണ്. ബാക്കിയൊക്കെ കാളിദാസന്റെ ഊഹം മാത്രമാണ്.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ തുടരുന്നു:

കുര്‍ആന്‍ സ്വര്‍ഗ്ഗത്തിലിരിക്കുന്ന ഏതോ പുസ്തകത്തിന്റെ പകര്‍പ്പാണെന്ന പിടി വിടുമ്പോള്‍ പല പഠനങ്ങളുമുണ്ടാകും. അതാണ്‌ അബൂ സയ്ദ് എന്ന പണ്ഡിതന്റെ വാക്കുകളുടെ മാനം. പക്ഷെ യാഥാസ്ഥിതിക മുസ്ലിങ്ങള്‍ക്ക് അതസഹ്യമാണ്. ആ അസഹിഷ്ണുത കാരണം നിഷ്കളങ്കനേപ്പോലുള്ളവര്‍ക്ക് അബു സയ്ദ് പറഞ്ഞതിന്റെ മാനം മനസിലാക്കാന്‍ ആകുന്നില്ല. ചിന്തകളെ സ്വതന്ത്രമായി വിടൂ. അപ്പോള്‍ പലതും മനസിലാക്കാം.

///


കാളിദാസന്‍ ഖുര്‍ആന്‍ പഠനങ്ങളുടെ വിശാലമായ മേഖലയില്‍ കൂടി ഒന്നു കൈവെച്ചു നോക്കണം എന്നാണു എന്‍റെ അഭ്യര്‍ത്ഥന. കൈവെച്ചില്ലെങ്കില്‍ ഒന്നു കണ്ണോടിക്കുകയെങ്കിലും വേണം. താങ്കളുടെ വാക്കുകള്‍ വിഷയത്തില്‍ താങ്കളുടെ അജ്ഞത വെളിവാക്കുന്നു എന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.

ഇതാ അബൂ സൈദ്‌ എന്ത് പറയുന്നു

A reading of the Quran as a literary text presupposes that it addresses Christians, Jews, atheists, providing pleasure on an aesthetic level. This in no way precludes a reading of the Quran as the religious text of Muslims. But even the study of the Quran as a religious text should be preceded by a reading of it as a literary text. Amin El-Kholi's argument, and this should be brought to the attention of the Islamists, was presented -- following almost the same methodology -- by Sayed Qutb in Mashahid al-Qiyama fi al-Quran (Scenes of Doomsday in the Quran).

തുടരുന്നു.....

നിഷ്കളങ്കന്‍ said...

അബൂ സൈദ്‌ പറയുന്നു:

The study of hermeneutics revealed to me the dangers involved in leaving a religious text prey to interpretation by anybody. Religious texts profoundly influence social and cultural life: if we place them at the mercy of the ideology of the interpreter without defining the extent to which the text lends itself to exegesis and the limits of the meaning it offers, then we are in deep trouble. Any text is a historical phenomenon and has a specific context. It is from this premise that I proceed to examine the context in which the Quran has been studied within various schools. And I discovered that the understanding of context was always partial. It had to be expanded to include pre-Islamic society, its values and traditions, to comprehend the development of the text within society.

When I said the Quran was a historical phenomenon, those who attacked me thought that I was claiming that the Quran was a temporal phenomenon, one that could now be accorded the status of folklore. But this is a distortion, committed by some deliberately.

അദ്ദേഹം സംസാരിക്കുന്നത് മുഴുവന്‍ interpretation നെ കുറിച്ച്. കാളിദാസന്‍ ഊഹിച്ചത് മറ്റെന്തൊക്കെയോ.

ഇതില്‍ നിന്നൊക്കെ കാളിദാസന്‍ ഊഹിച്ചത്രയും ഊഹിച്ചു എഴുതാന്‍ അസാധാരണ പ്രതിഭാവിലാസം വേണം എന്ന് പറയേണ്ടി വരുന്നു. സ്വതന്ത്ര ചിന്ത എന്നത് ആര്‍ക്കും ആവശ്യമുള്ളത് പോലെ സ്വതന്ത്രമായി ഊഹിക്കാനുള്ളതല്ല എന്ന് കാളിദാസനെ വിനയത്തോടെ ഉണര്ത്തട്ടെ.

വിഷയത്തില്‍ നിന്നും അല്പം മാറിയെങ്കിലും അബൂസൈദ്‌ എന്ന പണ്ഡിതനെ താങ്കള്‍ തന്നെ വിഷയവുമായി ബന്ധിച്ചത് കൊണ്ടാണ് ഇത്രയും എഴുതിയത എന്ന് മനസ്സിലാക്കുമല്ലോ.

നന്ദി.

ശുഭരാത്രി

kaalidaasan said...

നിഷ്കളങ്കന്‍,

താഴെയുള്ള ചരിത്രരേഖകള്‍ അതെക്കുറിച്ച് സംസാരിക്കുന്നു.

Ubayy bin Ka'b states, "Sometimes the beginning of a sura is revealed
to the Prophet, so I write it down, then another revelation descends upon him so he says, 'Ubayy! write this down in the sura where suchand-
such is mentioned.' At other times a revelation descends upon
him and I await his instructions, till he informs me of its rightful
place.




താങ്കള്‍ ഉബൈ ഇബന്‍ കാബിന്റെ ഒരു പരാമര്‍ശം ചരിത്രരേഖ എന്ന നിലയില്‍ അവതരിപ്പിക്കുന്നു. അതേ ഉബൈ ഇബന്‍ കാബിന്റെ മറ്റൊരു പരാമര്‍ശം സുയൂതി എന്ന ഇസ്ലാമിക പണ്ഡിതന്‍ ഉദ്ധരിച്ചത് അവിശ്വസനീയമെന്നും ആധികരികമല്ല എന്നും പറഞ്ഞ് തള്ളിക്കളയുനു. പക്ഷെ താങ്കളുടെ ഈ ഇരട്ടത്താപ്പ് എനിക്ക് ഒട്ടും സ്വീകര്യമല്ല എന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്.

താങ്കളേക്കാള്‍ ഇക്കാര്യത്തില്‍ ഞാന്‍ വില കല്‍പ്പിക്കുന്നത് അസ് സുയൂതി എന്ന ഇസ്ലാമിക ലോകം ആദരിക്കുന്ന ഇസ്ലാമിക പണ്ഡിതനാണ്. താങ്കള്‍ ഇപ്പോഴും വിദ്യര്‍ത്ഥിയാണെന്ന് അവകാശപ്പെടുന്നു. പക്ഷെ അദ്ദേഹം ഇസ്ലാമിക വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു എന്ന് അംഗീകരിച്ച് ഇസ്ലാമിക ലോകം ആദരിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് ഒരു വിദ്യാര്‍ത്ഥിയുടെ വാക്കിനേക്കാള്‍ ഞാന്‍ വില കല്‍പ്പിക്കുന്നത് ഒരു പണ്ഡിതന്റെ വാക്കുകള്‍ക്കാണ്.

kaalidaasan said...

നിഷ്കളങ്കന്‍,


ഇവിടെ സൂചിപ്പിക്കേണ്ട മറ്റൊരു കാര്യം, എല്ലാ വര്‍ഷവും പ്രവാചകന്‍ ഖുര്‍ആന്‍ അവതരിച്ചത്രയും ജിബ്രീലിനോടു പാരായണം ചെയ്യാറുണ്ടായിരുന്നു. കൂടാതെ അനുയായികളും പ്രവാചകനോട് പാരായണം ചെയ്തു കേള്പ്പിക്കാരുണ്ടായിരുന്നു.


മൊഹമ്മദ് എന്ന വ്യക്തി ഇങ്ങനെ പല അവകാശവാദങ്ങളും നടത്തിയിട്ടുണ്ട്. പക്ഷെ അതൊന്നും ചരിതരേഖകളായിട്ട് ആരും എടുക്കില്ല. മലക്കിനെ കണ്ടതും സംസാരിച്ചതും മറ്റാരും കാണാത്ത വെറും അന്ധമായ വിശ്വാസം മാത്രമാണ്. അതൊക്കെ മുസ്ലിങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ മാത്രം. മറ്റുള്ളവര്‍ അതിനൊരു ആധികാരികതയും കല്‍പ്പിക്കില്ല.

കുര്‍ആന്‍ എന്ന പുസ്തകത്തില്‍ എഴുതിവച്ചിരിക്കുന്നതും അതിന്റെ പിന്നിലെ കഥകളും മാത്രമാണിവിടെ ഇത് സംബന്ധിച്ച് വിഷയങ്ങള്‍. അതുകൊണ്ട് ഇതുപോലെയുള്ള വിശ്വാസ കാര്യങ്ങള്‍ ആധികാരിക രേഖകളായി അവതരിപ്പിക്കുന്നത് അതര്‍ഹിക്കുന്ന രീതിയില്‍ തള്ളിക്കളയേണ്ടി വരും.
മൊഹമ്മദ് ഇസ്ലാമിന്റെ പ്രമാണങ്ങളായി കുറെ കാര്യങ്ങള്‍ അവതരിപ്പിച്ചു. അത് സ്വന്തമായി കണ്ടുപിടിച്ചതാണോ, ഏതെങ്കിലും മലക്ക് അറിയിച്ചതാണോ അതോ വെറും തോന്നലുകളാണോ എന്നതൊക്കെ ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയവുമായി ബന്ധമുള്ള സംഗതികളല്ല. എങ്ങനെയായാലും ഇതുപോലെ കുറേ കാര്യങ്ങള്‍ മൊഹമ്മദ് തന്റെ ജീവിതകാലത്ത് ഉത്ബോധിപ്പിച്ചിരുന്നു. അവയൊന്നും പുസ്തക രൂപത്തില്‍ എഴുതിയിരുന്നില്ല. മൊഹമ്മദിന്റെ മരണശേഷം അത് ചെയ്തു. മൊഹമ്മദ് പറഞ്ഞ പല കാര്യങ്ങളും കുര്‍ആന്‍ എന്ന പേരില്‍ ഇപ്പോള്‍ ലഭ്യമായ പുസ്തകത്തില്‍ ഇല്ല എന്നതാണു വിഷയം. സുയൂതിയേപ്പോലുള്ള പണ്ഡിതര്‍ പറയുന്നത് അതൊക്കെ കുര്‍ആനില്‍ ഉണ്ടായിരുന്നു. പക്ഷെ പിന്നീട് തള്ളിക്കളഞ്ഞു എന്നാണ്. അതാണിവിടത്തെ ചര്‍ച്ച ചെയ്യുന്ന വിഷയം.

കല്ലെറിഞ്ഞു കൊല്ലണം എന്ന ആയത്ത് ആദ്യകാലത്ത് കുര്‍ആനിലുണ്ടായിരുന്നു. പക്ഷെ പിന്നീട് അതൊഴിവാക്കി എന്നാണ്‌ സുയൂതി പറഞ്ഞത്. ഹദീസുകളില്‍ മൊഹമ്മദ് വ്യഭിചരിക്കുന്നവരെ കല്ലെറിഞ്ഞ് കൊല്ലണം എന്ന് വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നതുകൊണ്ട് സുയൂതിയുടെ വാദം ശരി എന്നു കരുതേണ്ടി വരും. ഒന്നുകില്‍ കുര്‍ആന്‍ തിരുത്തപ്പെട്ടത്. അല്ലെങ്കില്‍ ഹദീസുകള്‍ തിരുത്തപ്പെട്ടത്. രണ്ടും ശരി എന്നത് ഒരുവക ശിഖണ്ഠി നിലപാടാണെന്നു പറയേണ്ടി വരുന്നു.

മുസ്ലിങ്ങള്‍ വിശ്വസിക്കുന്ന പല സംഗതികളും പരസ്പര ബന്ധമില്ലാത്തതും പലതും പരസ്പര വിരുദ്ധവുമാണ്. കുര്‍ആന്‍ ക്രോഡീകരണം സംബന്ധിച്ച് പല കഥകളുമുണ്ട്. പലതും പരസ്പര വിരുദ്ധങ്ങളും അവിശ്വസനീയങ്ങളുമാണ്.

kaalidaasan said...

നിഷ്കളങ്കന്‍,


ഇതും പ്രവാചകന്‍റെ കാലത്ത്‌ നടന്ന രേഖപ്പെടുത്തലും തമ്മിലുള്ള വ്യത്യാസം, അന്ന് പലയിടങ്ങളിലായി രേഖപ്പെടുത്തിയത്‌ അബൂബക്കര്‍ ഒന്നിച്ചു രേഖപ്പെടുത്താന്‍ നിര്‍ദേശിച്ചു എന്നതാണ്.

ഇതിനെ ഞാന്‍ ചോദ്യം ​ചെയ്തില്ല.

ഇങ്ങനെ ഒന്നിച്ചു രേഖപ്പെടുത്താന്‍ അന്വേഷിച്ചിറങ്ങിയ അദ്ദേഹം കണ്ടത്തിയ അനേകം കുത്തിക്കുറിക്കലുകളുണ്ടായിരുന്നു. അതൊക്കെ മൊഹമ്മദ് ഉത്ബോധിപ്പിച്ചതാണെന്നു പറഞ്ഞ് അനുയായികളും വിശ്വാസികളും പലയിടത്തുമായി എഴുതി വച്ചിരുന്നതാണ്. അവയൊക്കെ ഒന്നിച്ചു രേഖപ്പെടുത്താനല്ല അബൂബേക്കര്‍ അവശ്യപ്പെട്ടതും സയ്ദ് ഇബന്‍ തബിറ്റ് ചെയ്തതും. മൊഹമ്മദിന്റെ പ്രബോധനങ്ങള്‍ നഷ്ടപ്പെടാതെ പുസ്തകരൂപത്തിലാക്കി സംരക്ഷിക്കുക എന്നാണദ്ദേഹം ആവശ്യപ്പെട്ടത്. അതിനുവേണ്ടി സയ്ദ് സാക്ഷിവിസ്താരം നടത്തി ഭൂരിഭാഗം ​പേര്‍ക്കും സ്വീകര്യമായവ തെരഞ്ഞെടുത്തു. അല്ലാതെ മൊഹമ്മദ് പറഞ്ഞതാണോ അല്ലയോ എന്നതു മാത്രമല്ല നോക്കിയത്.

മൊഹമ്മദ് പറഞ്ഞുകൊടുത്ത കുര്‍അനാണെന്നവകാശപ്പെട്ട് പല അനുയായികളും എഴുതി വച്ചിരുന്ന പലതും അങ്ങനെ തള്ളിക്കളഞ്ഞു. അതിന്റെ അര്‍ത്ഥം മൊഹമ്മദ് പറഞ്ഞുകൊടുക്കാത്ത കുര്‍ആനും അറേബ്യയില്‍ പ്രചാരത്തിലുണ്ടായിരുന്നു എന്നാണ്. ഇതുപോലെ തള്ളിക്കളഞ്ഞ കൂടെ കല്ലെറിഞ്ഞു കൊല്ലുന്ന നിര്‍ദ്ദേശമുള്ള ആയത്തും ഒഴിവാക്കി എന്നാണ്, അസ് സുയൂതി പ്രസ്താവിച്ചത്. മാത്രമല്ല ഒരു സൂറയിലെ മൂന്നില്‍ രണ്ടുഭാഗം ആയത്തുകളും ഒഴിവാക്കിയിട്ടുണ്ട് എന്നുമദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനൊരര്‍ത്ഥമേ ഉള്ളു. മൊഹമ്മദിന്റെ കാലത്തും അദ്ദേഹത്തിന്റെ മരണശേഷവും കുര്‍ആന്‍ എന്ന പേരില്‍ അറേബ്യയില്‍ പ്രചരിച്ചിരുന്നത് അല്ല ഇന്ന് ലഭ്യമായ കുര്‍ആന്‍. ഈ സത്യം അംഗീകരിക്കുന്നതില്‍ നിന്നും താങ്കളെ തടയുന്നതെന്താണെന്നു മനസിലാകുന്നില്ല.

kaalidaasan said...

നിഷ്കളങ്കന്‍,

പ്രാമാണിക ചരിത്ര വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം രേഖപ്പെടുത്തുന്നു,

Zaid was unwilling to accept any written material for consideration
unless two Companions bore witness that the man received his dictation from the Prophet himself.




ഇതേക്കുറിച്ച് എനിക്ക് യാതൊരു അഭിപ്രായവ്യത്യാസവുമില്ല.

വിഷയം ഇതല്ല. ഇതിന്റെ അര്‍ത്ഥമാണ്.

മൊഹമ്മദ് പറഞ്ഞതായി രണ്ടു സക്ഷികള്‍ സാക്ഷ്യപ്പെടുത്തിയവ മാത്രമേ സയ്ദ് സ്വീകരിച്ചുള്ളു. അതിനു മറ്റൊരര്‍ത്ഥം കൂടിയുണ്ട്. സക്ഷികളാരുമില്ലത്തവയും ഒരു സാക്ഷിമാത്രമുള്ളവയും അദ്ദേഹം തള്ളിക്കളഞ്ഞു. അത് മാത്രമാണെനിക്കീ വിഷയത്തില്‍ താല്‍പ്പര്യം. രണ്ടുപേര്‍ സാക്ഷ്യപ്പെടുത്താനാകാതെ തള്ളിക്കളഞ്ഞ അനേകം വാചകങ്ങള്‍ അറേബ്യയില്‍ പ്രചരിച്ചിരുന്നു. അങ്ങനെ ചിലതുണ്ടായിരുന്നു എന്ന് താങ്കള്‍ അംഗീകരിക്കുന്നുണ്ടോ? എന്തേ അത് മാത്രം പറയാന്‍ മടി?

അങ്ങനെ ഉണ്ടായിരുന്നു എന്നാണ്‌ എന്റെ നിലപാട്. അത് ഒന്നുകില്‍ മൊഹമ്മദ് പറഞ്ഞതായിരിക്കാം. രണ്ടു സാക്ഷികള്‍ ഇല്ലാത്തതുകൊണ്ട് സയ്ദിന്റെ പട്ടികയില്‍ ഉള്‍പ്പെടാനുള്ള ഭാഗ്യം അവക്ക് ലഭിച്ചില്ല. അല്ലെങ്കില്‍ മൊഹമ്മദ് പറയാത്ത പലതും കുര്‍ആന്‍ എന്ന പേരില്‍ അറേബ്യയില്‍ പ്രചരിച്ചിരുന്നു. ഇതിനേക്കുറിച്ച് ഒന്നും പറയാതെ മറ്റ് ചിലതു പറയുന്നതിനെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ?

kaalidaasan said...

നിഷ്കളങ്കന്‍,


2. അബൂബക്കറിന്റെ കാലത്ത്‌ അതൊക്കെ ഒന്നിച്ചു ശേഖരിച്ചു സൂക്ഷിച്ചു വെച്ചു.

3. ഉസ്മാന്റെ കാലത്ത്‌ അത് പകര്‍ത്തി എഴുതി കോപ്പി എടുത്ത്‌ അബൂബക്കറിന്റെതുമായി താരതമ്യം ചെയ്ത് രാജ്യത്തിന്റെ പല ഭാഗത്തേക്കും കൊടുത്തയച്ചു.


ഇതില്‍ ഒരു പ്രശ്നമുണ്ടല്ലോ.

അബൂബേക്കറിന്റെ കാലത്ത് ഒന്നിച്ചു ശേഖരിച്ചു വച്ചത് പകര്‍ത്തി എഴുതിയിട്ട് ഒറിജിനലുമായി തരതമ്യം ചെയ്തു എന്നു പറയുന്നത് യുക്തിസഹമല്ല. കോപ്പി എടുക്കുക എന്നു പറയുന്നത് പദാനുപദം പകര്‍ത്തുക എന്നല്ലേ? അത് പിന്നെ ഏതുമായിട്ടാണു തരതമ്യം ചെയ്യേണ്ടത്? രണ്ടാമതെഴുതിയത് ഒരു സ്വതന്ത്ര രചന ആണെങ്കിലല്ലേ ഒറിജിനലുമായി താരതമ്യം ചെയ്തു എന്നു പറയുന്നതിനെന്തെങ്കിലും അര്‍ത്ഥമുണ്ടാകൂ?

kaalidaasan said...

കാളിദാസന്‍, ഈജ്പ്ഷ്യന്‍ പണ്ടിതനെയും മറ്റു പലരെയും ഖുര്‍ആന്‍ വിമര്‍ശനത്തിന്റെ പേരില്‍ പീഡിപ്പിച്ച ഒരു സമൂഹത്തെ കുറിച്ച് ഇവിടെ പറഞ്ഞു.ആ സമൂഹത്തിന്റെ മുന്‍തലമുറ, ആരെങ്കിലും ഖുര്‍ആനില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തിയാല്‍ മിണ്ടാതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ?


നിഷ്കളങ്കന്‍,


ഇസ്ലാമിക ചരിത്രം പഠിച്ചാല്‍ ഇത് വ്യക്തമാകും. ഹദീസുകളൊക്കെ എഴുതപ്പെട്ടത് ഇസ്ലാമിന്റെ ആദ്യനൂറ്റാണ്ടുകളിലായിരുന്നു. യക്ഷിക്കഥകളെ വെല്ലുന്ന തരത്തിലുള്ള അസംബന്ധങ്ങളും അതിശയോക്തികളും കുത്തിനിറച്ചതാണ്‌ ഹദീസുകള്‍.

അവയിലെ ചിലതിലെ ഓക്കാനം വരുന്ന തരത്തിലുള്ള വൃത്തികേടുകള്‍ വായിച്ചിട്ടും ആദ്യകാല മുസ്ലിങ്ങള്‍ക്ക് ഒരു വിഷമവും നേരിട്ടില്ല. നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ്‌ അവയില്‍ ചിലതൊക്കെ അസ്വീകാര്യമെന്നു പറഞ്ഞ് മുസ്ലിങ്ങള്‍ തള്ളിക്കളഞ്ഞത്.

ആധികാരികമെന്നും വിശ്വസിനീയമെന്നും സ്വീകാര്യമെന്നും താങ്കള്‍ വിശേഷിപ്പിച്ച ചില ഹദീസുകളില്‍പ്പോലും ഇത് വായിക്കാം.ഇസ്ലാമിന്റെ ആദ്യനൂറ്റാണ്ടുകളില്‍ ഇതൊക്കെ വായിച്ചവര്‍ക്ക് അതില്‍ യാതൊരു അസ്വാഭാവികതയും തോന്നിയില്ല. അതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചുമില്ല. അപ്പോള്‍ പിന്നെ കുര്‍ആനില്‍ മാറ്റങ്ങള്‍ വരുത്തുന്നതും അവര്‍ക്ക് അത്രവലിയ പ്രശ്നമായി തോന്നിയിരിക്കാന്‍ ഇടയില്ല. കുര്‍ആന്‍ മാറ്റാനാകാത്ത നിയമാവലിയാണെന്ന് ആദ്യനൂറ്റാണ്ടുകളില്‍ ഒരു പക്ഷെ കരുതപ്പെട്ടിരിക്കില്ല. അതുകൊണ്ട് ചില മാറ്റങ്ങള്‍ വരുന്നതില്‍ അവര്‍ക്ക് എന്തെങ്കിലും പന്തികേടു തോന്നിയിട്ടും ഉണ്ടാകില്ല.


മൊഹമ്മദിന്റെ കാലത്തു തന്നെ കുര്‍ആന്‍ വചനങ്ങളില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്. മൊഹമ്മദ് തന്നെ പല പ്രാവശ്യം പലതും മാറ്റി മറിച്ചിട്ടുമുണ്ട്. ഒരേ വിഷയത്തില്‍ തന്നെ പരസ്പര വിരുദ്ധമായ അഭിപ്രായം മൊഹമ്മദ് പറഞ്ഞിട്ടുമുണ്ട്. അപ്പോള്‍ ചില മാറ്റങ്ങള്‍ അത്ര വലിയ പ്രശ്നമുണ്ടാക്കുമെന്ന് അവരാരും വിചാരിച്ചു കാണില്ല.

വിശ്വസനീയമെന്നും ആധികാരികമെന്നും താങ്കള്‍ അംഗീകരിക്കുന്ന ബുഖാരിയുടെ ഹദീസില്‍ തന്നെ കുര്‍ആനില്‍ മൊഹമ്മദ് മാറ്റങ്ങള്‍ വരുത്തിയതിനേപ്പറ്റി പറയുന്നുണ്ട്. രണ്ടുദാഹരണങ്ങളാണു താഴെ.

Volume 4, Book 52, Number 69:
Narrated Anas bin Malik:

For thirty days Allah's Apostle invoked Allah to curse those who had killed the companions of Bir-Mauna; he invoked evil upon the tribes of Ral, Dhakwan, and Usaiya who disobeyed Allah and His Apostle. There was reveled about those who were killed at Bir-Mauna a Quranic Verse we used to recite, but it was cancelled later on. The Verse was:

"Inform our people that we have met our Lord. He is pleased with us and He has made us pleased"

Volume 4, Book 52, Number 85:
Narrated Sahl bin Sad As-Sa'idi:

I saw Marwan bin Al-Hakam sitting in the Mosque. So I came forward and sat by his side. He told us that Zaid bin Thabit had told him that Allah's Apostle had dictated to him the Divine Verse:

"Not equal are those believers who sit (at home) and those who strive hard and fight in the Cause of Allah with their wealth and lives.' (4.95)

Zaid said, "Ibn-Maktum came to the Prophet while he was dictating to me that very Verse. On that Ibn Um Maktum said, "O Allah's Apostle! If I had power, I would surely take part in Jihad." He was a blind man. So Allah sent down revelation to His Apostle while his thigh was on mine and it became so heavy for me that I feared that my thigh would be broken. Then that state of the Prophet was over after Allah revealed "...except those who are disabled (by injury or are blind or lame etc.) (4.95)


മൊഹമ്മദ് ഒരു ദുര്‍മന്ത്രവാദിയാണെന്നു തോന്നിപ്പിക്കുന്ന തരത്തിലാണ്, 30 ദിവസം അള്ളയേക്കൊണ്ട് ചിലരെ ശപിപ്പിച്ചത്. ഇതൊക്കെ ആദ്യകാല മുസ്ലിങ്ങള്‍ സഹിഷ്ണുതയോടെ സ്വീകരിച്ചിരുന്നു.

ഇതു കൂടാതെ മൊഹമ്മദ് തന്നെ പിശചിന്റേതെന്നും പറഞ്ഞ മാറ്റിക്കളഞ്ഞ Satanic Verses ഉം ഉണ്ട്.

ആദ്യനൂറ്റാണ്ടുകളിലെ മുസ്ലിങ്ങള്‍ സഹിഷ്ണുക്കളായിരുന്നു. അതുകൊണ്ട് കുര്‍ആനെ വിമര്‍ശിച്ചവരെ പോലുമവര്‍ വെറുത്തില്ല. അസഹിഷ്ണുതയൊക്കെ ഇസ്ലാമില്‍ കടന്നു വന്നത് അതിനൊക്കെ ശേഷമാണ്.

kaalidaasan said...

താങ്കള്‍ നിഷ്പക്ഷം എന്ന് ഉദ്ദേശിക്കുന്നത് ഒരിയന്ടിലീസ്റ്റ് രചനകലെയാണോ? എങ്കില്‍ സഹതപിക്കാനേ കഴിയൂ. താങ്കള്‍ക്ക് തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാത്തത്തിനു അന്നത്തെ ചരിത്ര രചയിതാക്കള്‍ എന്ത് പിഴച്ചു? ചരിത്രത്തെ താങ്കള്‍ ഒരു തെളിവും കാണിക്കാതെ നിഷേധിക്കുകയാണെങ്കില്‍ ഒന്നും പറയാനില്ല

നിഷ്കളങ്കന്‍,

സഹതപിക്കുകയോ സഹതപിക്കാതിരിക്കുകയോ ചെയ്യുന്നതൊക്കെ താങ്കളുടെ ഇഷ്ടം. ഞാന്‍ അത് കാര്യമാക്കുന്നില്ല.

ആരെഴുതി എന്നതിനേക്കാള്‍ പ്രധാനം അതില്‍ എന്ത് വാസ്തവമുണ്ട് എന്നേ ഞാന്‍ നോക്കാറുള്ളു. ഏത് വര്‍ഗ്ഗത്തില്‍ പെട്ട മനുഷ്യരായാലും കുര്‍ആനും ഹദീസുകളും മറ്റ് മുസ്ലിം വിശ്വാസങ്ങളുമൊക്കെ ആധാരമാക്കി ഉദാഹരണ സഹിതം എഴുതുന്നതിനു ഞാന്‍ പ്രാധാന്യം കൊടുക്കും. മുസ്ലിങ്ങള്‍ക്കിഷ്ടമില്ലാത്തവ എഴുതുന്നവരോട് സഹതപിക്കുക എന്നത് മുസ്ലിങ്ങളുടെ ഒരു ഹോബിയായേ ഞാന്‍ കാണുന്നുള്ളു. അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യും.

മറ്റ് പല മുസ്ലിങ്ങളും ആക്ഷേപിക്കാറുള്ളത് ജബ്ബാറില്‍ നിന്നാണു ഞാന്‍ കുര്‍ആന്‍ പഠിച്ചതെന്നാണ്. കുര്‍ആനും ഹദീസുകളുമൊക്കെ അറബിയില്‍ വായിച്ചിട്ടുള്ള ജബ്ബാറിനുള്ള അറിവൊക്കെ ഞാന്‍ അത്ഭുതത്തോടെയാണു കാണുന്നത്. അതൊക്കെ മനസിലാക്കുന്നതില്‍ യാതൊരു കുറ്റബോധവും എനിക്കില്ല.

വിശ്വാസത്തിന്റെ നൂലാമാലകള്‍ മാറ്റി വച്ച് കുറാനും ഇസ്ലാമും പഠിക്കുക ഒരു മുസ്ലിമിനും ആകില്ല. അതൊക്കെ ചെയ്യുനത് താങ്കള്‍ സഹതപിക്കുന്ന ഓറിയന്റലിസ്റ്റുകളാണ്. അത് ചെയ്യാന്‍ മുതിര്‍ന്ന മുസ്ലിങ്ങളെ ഇസ്ലാമിക ലോകം എങ്ങനെ കൈകാര്യം ചെയ്തു എന്നൊക്കെ പലരും മനസിലാക്കിയിട്ടുമുണ്ട്. അവര്‍ക്ക് പഠനം നടത്താനുള്ള സഹയം താങ്കള്‍ സഹതപിക്കുന്ന ഓറിയന്റലിസ്റ്റുകളാണ്‌ ചെയ്തു കൊടുക്കുന്നതും. മുസ്ലിങ്ങള്‍ വരെ പലതും മനസിലാക്കുന്നത് ഈ പഠനങ്ങളില്‍ നിന്നുമാണ്.

ഞാന്‍ പറഞ്ഞതിനെ സധൂകരിക്കാന്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള തെളിവുകള്‍ കുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ഇസ്ലാം വെബ് സൈറ്റുകളില്‍ നിന്നും ഞാന്‍ ഹാജരാക്കിയിട്ടുണ്ട്. അതിനുവേണ്ടി ഞാന്‍ ഒരു ചരിത്ര രചയിതാക്കളെയും കുറ്റപ്പെടുത്തിയുമില്ല.

വിശ്വാസം ചരിത്രമാണെന്ന് ഞാന്‍ കരുതുന്നില്ല. ഇസ്ലാമിന്റെ അദ്യകാലത്തേക്കുറിച്ച് ഒരു ചരിത്രവും ആരും രേഖപ്പെടുത്തിയിട്ടില്ല. മൊഹമ്മദിന്റെ 23 വര്‍ഷക്കാലത്തെ ചില സംഭവങ്ങള്‍ ചരിത്രമെന്നപേരില്‍ ഉയര്‍ത്തിക്കാണിക്കാറുണ്ട്. അത് കെട്ടുകഥകളും നടന്ന സംഭവങ്ങളും ഭാവനകളുമൊക്കെ കൂടി ചേര്‍ന്ന ഒരു യക്ഷിക്കഥപോലെയേ എനിക്കു തോന്നിയിട്ടുള്ളു. ഈ യക്ഷിക്കഥയിലെ പരാമര്‍ശങ്ങള്‍ ഇഴപിരിച്ചെടുത്താണ്‌ മറ്റുള്ളവര്‍ ആദ്യ കാല ഇസ്ലാമിക ചരിത്രം മനസിലാക്കുന്നത്.

ഇവയില്‍ നിന്നും മുസ്ലിങ്ങള്‍ക്ക് ഇന്ന് രുചിക്കുന്നതുമാത്രം കൊള്ളുകയു മറ്റുള്ളവ തള്ളുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെ ചരിത്രവായന എന്നു ഞാന്‍ വിശേഷിപ്പിക്കില്ല. എല്ലാ ഹദീസുകളും ചരിത്രമാണെന്നും അതില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങളെല്ലാം നടന്നതാണെന്നും വിശ്വസിക്കുന്നെങ്കില്‍ ഞാന്‍ അതിനു പ്രാധാന്യം കൊടുക്കും.

kaalidaasan said...

ആര് പറഞ്ഞു, എന്ത് പറഞ്ഞു, അതിന്റെ ചരിത്രപരമായ സത്യസന്ധത എങ്ങിനെ തെളിയിക്കും? മുസ്ലിങ്ങള്‍ ചരിത്ര പഠനത്തിനും മറ്റുമായി വികസിപ്പിചെടുത്ത രീതി പറയുന്ന ആളിന്‍റെ വിശ്വാസ്യത പോലും ചികഞ്ഞു നോക്കുന്ന രീതിയാണ്. കഥകള്‍ ചരിത്രമാവുന്നില്ല.


നിഷ്കളങ്കന്‍,

സുയൂതി എന്ന ഇസ്ലാമിക ചരിത്രപണ്ഡിതന്‍ പറഞ്ഞത് ഞാന്‍ എഴുതിയിരുന്നു. ഹദീസുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മൊഹമ്മദ് മരിച്ചതിനു വളരെ കാലങ്ങള്‍ക്ക് ശേഷമാണെഴുതിയിട്ടുള്ളത്. അതും കേട്ടു കേള്‍വികളുടെയും ഐതീഹ്യങ്ങളുടെയും അടിസ്ഥ്ഹാനത്തില്‍. അതിന്റെ ശൈലി തന്നെ ഇന്നയാള്‍ പറഞ്ഞതായി ഇന്നയാള്‍ രേഖപ്പെടുഥി എന്നോ മൊഹമ്മദ് ഇന്നയളോട് സംസാരിക്കുന്നത് ഇന്നയാള്‍ കേട്ടു എന്നോ ഒക്കെയാണ്. ഇതിനൊക്കെ താങ്കള്‍ ചരിത്രപരമായ സത്യ സന്ധത കല്‍പ്പിക്കുന്നെങ്കില്‍ അതിനെ അധികരിച്ച് സുയൂതി എഴുതിയതിനും ആ സത്യസന്ധത ഉണ്ട്.
സുയൂതി അഞ്ച് നൂറ്റണ്ടു മുന്നേ മരിച്ചു പോയി. ഇനി അദ്ദേഹത്തിനു പുനര്‍ജന്മമെടുത്ത് പണ്ട് പറഞ്ഞതൊന്നും തിരുത്താന്‍ ആകില്ല. സുയൂതിക്ക് മൊഹമ്മദിനേക്കുറിച്ചും ഇസ്ലാമിനേക്കുറിച്ചും കുര്‍ആനേക്കുറിച്ചും ഒരു കള്ളം പറയേണ്ട അവശ്യമില്ല. കുര്‍ആനില്‍ മാറ്റങ്ങള്‍ വരുത്തിയതായി മൊഹമ്മദിന്റെ അനുയായികള്‍ പലരും രേഖപ്പെടുത്തിയ ഹദീസുകള്‍ വായിച്ചിട്ടുള്ള സുയൂതി അതൊക്കെ തന്റെ പുസ്തകത്തില്‍ ചേര്‍ത്തു. അദ്ദേഹം എന്തായലും താങ്കള്‍ സഹതപിക്കുന്ന ഓറിയന്റലിസ്റ്റല്ലല്ലോ?

താങ്കളുടെ നിലപാട് അതി വിചിത്രമാണല്ലോ നിഷ്കളങ്കാ. കുര്‍ആനില്‍ നിന്നും, ഹദീസുകളില്‍ നിന്നും, ഇസ്ലാമിക ചരിത്ര പണ്ഡിതര്‍ എഴുതിയതില്‍ നിന്നും ഉദ്ധരിച്ചാല്, അതിന്റെ അതിന്റെ ചരിത്രപരമായ സത്യസന്ധത എങ്ങിനെ തെളിയിക്കും എന്നൊക്കെ ചോദിച്ചാല്‍ ഉത്തരം പറയാന്‍ ബുദ്ധിമുട്ടാണ്. മുസ്ലിങ്ങള്‍ ചരിത്രപഠനത്തിനു വികസിപ്പിച്ച രീതി ഹദീസുകള്‍ എന്ന് മുസ്ലിങ്ങള്‍ വിളിക്കുന്ന കഥകള്‍ പഠിക്കാന്‍ മുസ്ലിങ്ങള്‍ക്ക് ഉപകാരപ്പെട്ടേക്കാം. പക്ഷെ മറ്റുള്ളവരുമത് പിന്തുടരണമെന്നു ശഠിച്ചാല്‍ നടന്നെന്നു വരില്ല. ഒരു കെട്ടുകഥയെ മാത്രം അടിസ്ഥാനമാക്കി വിവരമുള്ള ആരും ചരിത്രം പഠിക്കാറില്ല. കഥകളിലെ പരാമര്‍ശങ്ങള്‍ക്ക് അതര്‍ഹിക്കുന്ന പരിഗണന നല്‍കി മറ്റ് സംഭവങ്ങളും കൂടി ചേര്‍ത്താണവര്‍ ചരിത്രം പഠിക്കുന്നത്.

കഥകള്‍ ചരിത്രമാകുന്നില്ല എന്നത് ഒരു തത്വമായി ഉപയോഗിക്കുന്നെങ്കില്‍ അത് ആദ്യം ഉപയോഗിക്കേണ്ടത് മൊഹമ്മദ് പറഞ്ഞ കഥകളിലാണ്. ഒരു മലക്ക് വയിക്കാന്‍ പറഞ്ഞു വായിപ്പിച്ചു എന്ന് അദ്ദേഹം പറഞ്ഞ കഥ ചരിത്രമായി മുസ്ലിമായ താങ്കളും വിശ്വസിക്കുന്നില്ലേ? മൊഹമ്മദ് ജറുസലെം വഴി സ്വര്‍ഗ്ഗ സന്ദര്‍ശനം നടത്തി എന്നു പറഞ്ഞ കഥയും താങ്കള്‍ വിശ്വസിക്കുന്നില്ലേ? മൊഹമ്മദ് പറഞ്ഞ കഥകളൊക്കെ വിശ്വസിക്കാമെങ്കില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പറഞ്ഞ ഹദീസ് കഥകളും വിശ്വസിക്കുന്നതില്‍ അപാകത കാണേണ്ടതില്ല. സുയൂതി എന്ന മുസ്ലിം അത് വിശ്വസിച്ചതില്‍ അദ്ദേഹത്തെ വിമര്‍ശിക്കേണ്ടതും ഇല്ല.

kaalidaasan said...

അപ്പോള്‍ പിന്നെ ആ വിഷയം ഖുര്‍ആന്‍റെ ആധികാരികതയെ കുറിച്ച് സംസാരിക്കുന്ന ഇവിടെ പ്രസക്തമല്ല.



നിഷ്കളങ്കന്‍,

അത് താങ്കളുടെ നിലപാട്. പക്ഷെ എന്റെ നിലപാട് അതല്ല.

ഞാന്‍ ഇവിടെ ചര്‍ച്ച ചെയ്ത വിഷയം കുര്‍ആന്‍ എന്ന പേരില്‍ ഇന്നറിയപ്പെടുന്ന മുസ്ലിങ്ങളുടെ വേദ പുസ്തകം മൊഹമ്മദ് പറഞ്ഞ അതേ വാചകങ്ങള്‍ തന്നെയാണോ അതോ മാറ്റങ്ങള്‍ വരുത്തിയതാണോ എന്നതാണ്. ആധികരികത എന്ന വാക്കു തന്നെ ഈ വിഷയത്തില്‍ പ്രസക്തമല്ല.

കുര്‍ആന്‍ മുസ്ലിങ്ങളുടെ ആധികാരിക വേദ പുസ്തകം തന്നെയാണ്. പക്ഷെ അത് മൊഹമ്മദ് പറഞ്ഞ മാറ്റമില്ലാതെ സൂക്ഷിച്ച വാക്കുകളല്ല എന്നതാണിവിടെ ചര്‍ച്ച ചെയ്യുന്നത്. മാറ്റങ്ങളുണ്ടായിട്ടില്ല എന്ന മുസ്ലിങ്ങളുടെ നിലപാടിനെയാണു ഞാന്‍ ചോദ്യം ചെയ്തത്. മാറ്റങ്ങള്‍ വരുത്തി എന്നു കരുതി ഒരു രേഖ ആധികാരികമല്ല എന്നാരും പറയാറില്ല.

പഴയ കരാറുകള്‍ ആളുകള്‍ മാറ്റങ്ങളോടെ പുതുക്കി എഴുതാറുണ്ട്. മാറ്റങ്ങള്‍ വരുത്തി എന്നതുകൊണ്ട് അതിന്റെ ആധികാരികത ഇല്ലാതാകില്ല.
കുര്‍ആനില്‍ പില്‍ക്കാലത്ത് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നതിന്റെ തളിവുകള്‍ ഒരു പക്ഷെ യമനില്‍ കണ്ടെടുത്ത കടലാസുകളില്‍ ഉണ്ടായിരിക്കാം. അതേക്കുറിച്ച് പഠനങ്ങള്‍ നടക്കുന്നതേ ഉള്ളു.

kaalidaasan said...

നിഷ്കളങ്കന്‍,

വെറുതെ അഭിപ്രായ വ്യത്യാസം ആര്‍ക്കും പറയാം. പ്രസ്താവനകള്‍ ആര്‍ക്കുമാവാം. സംസാരിക്കേണ്ടത് ആധികാരികതയുള്ള തെളിവുകള്‍ കൊണ്ടാവണം.


ഇസ്ലാമിക പണ്ഡിതനായിരുന്ന സുയൂതി പറഞ്ഞത് ഞാനിവിടെ എഴുതി. അലി ധാഷ്തി എന്ന ഇറാനിയന്‍ മുസ്ലിം പണ്ഡിതന്‍ പറഞ്ഞത് ഞാന്‍ ഇവിടെ എഴുതി. പാലസ്തീനിയന്‍ പണ്ഡിതന്‍ പറഞ്ഞത് എഴുതി. ഒരു പാകിസ്താനി ഇസ്ലാമിക പണ്ഡിതന്‍ പറഞ്ഞതും എഴുതി. പക്ഷെ അതൊന്നും താങ്കള്‍ക്ക് സ്വീകാര്യമല്ല. ഇസ്ലമിനേക്കുറിച്ച് അറിവുള്ള ഇസ്ലാമിക പണ്ഡിതരുടെ അഭിപ്രായമല്ലെങ്കില്‍ പിന്നെ ആരുടെ അഭിപ്രായമാണു താങ്കള്‍ക്ക് സ്വീകാര്യം?

kaalidaasan said...

നിഷ്കളങ്കന്‍,

മറുപടി അര്‍ഹിക്കുന്നില്ല. വളരെ വ്യക്തമായി ഖുര്‍ആന്‍ ക്രോഡീകരണം സംബന്ധിച്ച് വ്യക്തകമാക്കി. ശരിയാം വിധം വായിക്കുന്നവര്‍ക്ക് വളരെ വ്യക്തമായി മനസ്സിലാക്കാന്‍ പറ്റുകയും ചെയ്യും. ചരിത്രത്തില്‍ നിന്നും ഒരു തെളിവും ഹാജരാക്കാന്‍ ഇല്ലാതെ വെറുതെ പ്രസ്താവന നടത്തുന്നതിനോട് വേറെ ഒന്നും പ്രതികരിക്കാനില്ല. ലത്തീഫ് പറഞ്ഞത്‌ വേറെ കാളിദാസന്‍ മനസ്സിലാക്കിയത്‌ മറ്റെന്തോ.

മറുപടി അര്‍ഹിക്കുന്നില്ലെങ്കില്‍ പറയേണ്ട. മറുപടി കിട്ടണമെന്നെനിക്ക് യാതൊരു വാശിയുമില്ല. എനിക്ക് മനസിലായതല്ലേ ഞാന്‍ എഴുതുക.

വെര്‍ഷന്‍ എന്ന ഇംഗ്ളീഷ് വാക്കിനു സാധാരണ ആളുകള്‍ മനസിലാക്കുന്ന ഒരര്‍ത്ഥമുണ്ട്. ഒരേ സംഗതിക്ക് രണ്ട് വേര്‍ഷന്‍ എന്നാരും പറയില്ല. കോപ്പി എന്നേ പറയൂ.
ക്രോഡീകരണം സംബന്ധിച്ച് താങ്കള്‍ ഒരു കഥ പറഞ്ഞു. ലത്തീഫ് എന്ന മുസ്ലിം മറ്റൊരു കഥ പറഞ്ഞു. വേറെ പല മുസ്ലിങ്ങളും മറ്റ് കഥകളും പറയുന്നു. ശരിയം വണ്ണം വയിക്കുന്നവര്‍ക്ക് ഞന്‍ പറഞ്ഞത് വളരെ വ്യക്തമായി മനസിലായി. മനസിലാക്കില്ല എന്ന വാശിയുള്ളവര്‍ക്ക് മനസിലാകില്ല.


താങ്കളുടെ കഥ കൂടാതെ മറ്റ് പല കഥകളുമുണ്ടെന്നു മാത്രമേ ഞാന്‍ പറഞ്ഞുള്ളു. അത് എന്റെ അഭിപ്രായമാണ്. ആരോടും ചോദിച്ച ചോദ്യമല്ല.

kaalidaasan said...

സന്തോഷ്,

ബൈബിളിന്റെ പഴയ സ്ക്രിപ്റ്റുകള്‍ നോക്കിയിട്ടൊന്നുമല്ല മുസ്ലിങ്ങള്‍ ബൈബിള്‍ തിരുത്തിയതാണെന്നു പറയുന്നത്. മോഹമ്മദ് പറഞ്ഞു. അവര്‍ വിശ്വസിക്കുന്നു.

kaalidaasan said...

കാളിദാസന്‍ ഇവിടെ മനസ്സിലാക്കേണ്ട ഒരു വസ്തുത, ഖുര്‍ആന്‍ ക്രോഡീകരിക്കുമ്പോള്‍ തന്നെ അവര്‍ക്കിടയില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ പലരും ഉണ്ടായിരുന്നു.

നിഷ്കളങ്കന്‍,

ഞാന്‍ മനസിലാക്കിയിട്ടില്ല എന്ന് താങ്കള്‍ക്കെങ്ങനെ തോന്നി?

കുര്‍ആന്റെ പല ക്രോഡീകരണങ്ങളും നടന്നിട്ടുണ്ട്. ആദ്യ ക്രോഡികരണത്തിന്റെ കാരണമായി പറയപ്പെടുന്നത് ഹൃദിസ്ഥമാക്കിയ വലിയ ഒരു ജനവിഭാഗം മരിച്ചു പോയി എന്നാണ്. അതിനുവേണ്ടി വിപുലമായ തെളിവെടുപ്പുകളോടെ സയ്ദ് ഇബന്‍ താബിറ്റ് അത് നടത്തി. എനിക്കതില്‍ യതൊരു എതിര്‍പ്പുമില്ല. മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ പറ്റാത്ത ന്യായീകരണങ്ങളാണി തെളിവെടുപ്പുകള്‍ക്ക് നല്‍കുന്നതെങ്കിലും ഞാന്‍ അതിനെ അംഗീകരിക്കുന്നു.

ഇങ്ങനെ ക്രോഡീകരിച്ച കുര്‍ആന്‍ ഇസ്ലാമിന്റെ പൊതു സ്വത്താകുന്നതിനു പകരം, ഹഫ്സയുടെ സ്വകാര്യ സ്വത്താവുകയായിരുന്നു. അബു ബേക്കറിനു പിന്നാലെ ഖലീഫയായ ഉമറും പിന്നെ ഉത്‌മാനും ഇത് അവഗണിച്ചു. ഉത്‌മാന്‍ രണ്ടാമതൊരു ക്രോഡീകരണത്തിന്‌ ഉത്തരവിട്ടു. അതിനു പറഞ്ഞ കാരണം ഇസ്ലമിക സമ്രാജ്യത്തിന്റെ പല ഭാഗത്തും പലരീതിയിലാണു കുര്‍ആന്‍ പ്രചരിച്ചിരുന്നത് എന്നാണ്. ഈ ക്രോഡീകരണത്തേക്കുറിച്ച് താങ്കള്‍ എഴുതിയതിങ്ങനെ. രണ്ട് അഭിപ്രായം ഇക്കാര്യത്തില്‍ കാണാം. ഒന്ന്, അബൂബക്കര്‍ ശേഖരിച്ച ഖുര്‍ആന്‍ ഹഫ്സയുടെ പക്കല്‍ നിന്നും വാങ്ങി കോപ്പി ചെയ്തു എല്ലായിടത്തേക്കും അയച്ചു കൊടുത്തു എന്നതാണ് ഒന്ന്. ഇതാണ് മേല്‍ക്കൈ ഉള്ള അഭിപ്രായം

മറ്റൊരു അഭിപ്രായം, മുഴുവനും വീണ്ടും ശേഖരിച്ചു ഹഫ്സയുടെ കയ്യില്‍ ഉണ്ടായിരുന്ന അബൂബക്കറിന്റെ കാലത്ത്‌ ശേഖരിച്ചിരുന്ന ഖുര്‍ആനുമായി താരതമ്യം ചെയ്തു കോപ്പി എടുത്ത്‌ രാജ്യത്തിന്റെ വിവിധ ഭാഗത്തേക്ക്‌ അയച്ചു.


ഇതില്‍ രണ്ടമത്തേതാണു ശരി എന്ന രീതിയില്‍ താങ്കള്‍ തുടര്‍ന്നെഴുതി.

2. അബൂബക്കറിന്റെ കാലത്ത്‌ അതൊക്കെ ഒന്നിച്ചു ശേഖരിച്ചു സൂക്ഷിച്ചു വെച്ചു.

3. ഉസ്മാന്റെ കാലത്ത്‌ അത് പകര്‍ത്തി എഴുതി കോപ്പി എടുത്ത്‌ അബൂബക്കറിന്റെതുമായി താരതമ്യം ചെയ്ത് രാജ്യത്തിന്റെ പല ഭാഗത്തേക്കും കൊടുത്തയച്ചു.



ഒന്നാമത്തേതിനു മേല്‍ക്കൈ ഉണ്ടെങ്കിലും രണ്ടാമത്തെ അഭിപ്രായവുമുണ്ടായിരുന്നു. എന്നു വച്ചാല്‍ സയ്ദ് ഇബന്‍ തബിട്ട് ആദ്യം താന്‍ ക്രോഡീകരിച്ച കുര്‍ആനില്‍ വിശ്വാസം വരാഞ്ഞ് പിന്നെയും ആദ്യത്തേതുപോലെ അന്വേഷിച്ചു കണ്ടെത്തി ക്രോഡീകരിച്ചു എന്നാണത്. ഇത് താങ്കള്‍ എഴുതുമ്പോലെ അത്ര നിസാരമുള്ള സംഗതിയല്ല. കുറച്ചുപേരെങ്കിലും അത് വിശ്വസിക്കണമെങ്കില്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടാകും.

ഇനി വരുന്ന ചോദ്യം ഹഫ്സയുടെ കയ്യിലുണ്ടായിരുന്ന അദ്യത്തെ താളിയോലക്ക് എന്തു സംഭവിച്ചു എന്നാണ്?അതാരെങ്കിലും നശിപ്പിച്ചതായി പറയുന്നില്ല. ഇതിനു വളരെ മുന്നേ ഉണ്ടായ യഹൂദ മതത്തിന്റെയും ക്രിസ്തു മതത്തിന്റെയും സമാന രേഖകള്‍ മിക്കതും ബന്ധപ്പെട്ടവര്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. പക്ഷെ ഇസ്ലാമിന്റെ വേദ പുസ്തകത്തിന്റെ ആദ്യത്തെ കയ്യെഴുത്തു പ്രതി സൂക്ഷിച്ചിട്ടില്ല എന്നതിന്‌ നിഷ്കളങ്കനെന്തെങ്കിലും കാരണം പറയാനുണ്ടോ?

kaalidaasan said...

ഇനി താങ്കള്‍ ഉദ്ധരിച്ച ഹദീസുകള്‍, അതിലെന്താണ് അവിശ്വസിക്കാന്‍ മാത്രം കാളിദാസാ. വളരെ വ്യക്തമായി മുസ്ലിങ്ങള്‍ ചരിത്രം എഴുതി വെച്ചു എന്നതിന് തെളിവല്ലേ അത്?


നിഷ്കളങ്കന്‍,

ഇതി അവിശ്വസിക്കാന്‍ എന്തെങ്കിലും ഉണ്ടെന്നല്ല ഞാന്‍ പറഞ്ഞത്. അതില്‍ വിശ്വസിക്കാനേ ഉള്ളു. അതുപോലെ മറ്റ് പരാമര്‍ശങ്ങളിലും വിശ്വസിക്കാനേ ഉള്ളു.

ആദ്യം കുര്‍ആന്‍ എന്ന പേരില്‍ പറഞ്ഞ പലതും മൊഹമ്മദ് മാറ്റിയിട്ടുണ്ട്. അതുപോലെ മൊഹമ്മദിന്റേതെന്നും പറഞ്ഞ് അനുയായികള്‍ വിശ്വസിച്ചിരുന്ന പലതും കുര്‍ആന്‍ ക്രോഡീകരിച്ചവരും മാറ്റിയിട്ടുണ്ട്.


ഇനി വിഷയത്തിലേക്ക്‌ വന്നാല്‍,

അതെ വിഷയത്തിലേക്കു വന്നാല്‍ അതിനുവേണ്ടി ഉദ്ധരിച്ച വാക്കുകാളുടെയെങ്കിലും അര്‍ത്ഥം മനസിലാക്കണം. താങ്കള്‍ എഴുതി.

കാരണം അത് ഖുര്‍ആനിലെ റദ്ദാക്കപ്പെട്ട സൂക്തങ്ങളില്‍ പെട്ടതായത്‌ കൊണ്ടാണ്. താങ്കള്‍ ഉദ്ധരിച്ച ഇമാം സുയൂതിയടക്കം ആരും തന്നെ അത് ഖുര്‍ആനിന്‍റെ ഭാഗമാണ് എന്ന് അഭിപ്രായപ്പെട്ടിട്ടില്ല.

സുയൂതി എഴുതിയത് താങ്കള്‍ വായിച്ചിരുന്നോ? സംശയമാണ്

This famous companion asked
Muslims “ How many verses in the chapter of Parties? He said, “ Seventy three verse. He(Ubai) told him, “It used to be almost equal to the chapter of the Cow(about 286 verses) and included the verse of stoning . The man asked, What is the verse of stoning? He (Ubai) said, If an old man or woman committed adultery, stone them to death.


286 വേഴ്സുകള്‍ ഉള്ള മറ്റൊരു സൂറക്കൊപ്പം ആയത്തുകളുണ്ടായിരുന്നു എഴുതാതെ അനുയായികള്‍ പാടി നടന്ന കുര്‍ആനില്‍ എന്നാണതിന്റെ അര്‍ത്ഥം.

ഇപ്പോള്‍ താങ്കളും റദ്ദാക്കിയ ആയത്തുകളേക്കുറിച്ചാണു സുയൂതി അഭിപ്രായപ്പെട്ടതെന്നു പറയുന്നു. പക്ഷെ ആദ്യം പറഞ്ഞിരുന്നത് ആധികാരികത ഇല്ലാത്ത അഭിപ്രായമാണെന്നായിരുന്നു. എന്തായാലും താങ്കള്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ തുടങ്ങിയത് നല്ലതു തന്നെ.

ബുഖാരിയുടെ ഹദീസിന്റെ വ്യാഖ്യാനമായി താങ്കള്‍ എഴുതി,

Here we clearly see that the Prophet (peace be upon him) did not want the verse to be written down because it was never meant to be part of the text of the Quran. The scholars of Islam are unanimous that the recitation of this verse has been abrogated but its ruling still remains in effect.

ഇതൊരു ശിഖണ്ഠി അഭിപ്രായമാണെന്നു പറയാം. ആയത്തുകള്‍ കുറേക്കാലം ഭക്തര്‍ പാടി നടന്നു. മൊഹമ്മദ് തന്നെ ഈ നിര്‍ദ്ദേശം ​പല പ്രാവശ്യം നടപ്പിലാക്കി. എന്നിട്ട് റദ്ദാക്കി. എഴുതി വയ്ക്കാന്‍ പറഞ്ഞില്ല. അതിന്റെ കാരണം വ്യഭിചാരികളെ കല്ലെറിഞ്ഞു കൊല്ലുന്ന വിനോദം മുസ്ലിങ്ങള്‍ക്ക് എന്നത്തേക്കും വേണ്ടി ഉണ്ടാക്കിയ നിയമല്ലായിരുന്നു, മൊഹമ്മദിനു വേണ്ടി മത്രമായിട്ട് അള്ളാ കുറച്ചു കാലത്തേക്ക് വേണ്ടി ഉണ്ടാക്കിയ നിയമായിരുന്നു. ഈ ദൈവം ഒരു പ്രത്യേക ദൈവമാണെന്നു പറയേണ്ടി വരുന്നു.

വ്യാഖ്യാനിച്ച ആള്‍ നന്നായി ഉരുണ്ടു കളിക്കുന്നു. verse has been abrogated but its ruling still remains in effect.
ലോകത്തിന്റെ പല ഭാഗത്തും മുസ്ലിം തീവ്രവാദികള്‍ വ്യഭിചാരികളെ കല്ലെറിഞ്ഞ് കൊല്ലുന്നതിനൊരു വിശദീകരണം വേണ്ടേ?

ഇനി ഇതൊക്കെ ഇവിടെ എഴുതിയ നിഷ്കളങ്കനോടൊരു ചോദ്യം. ഇതില്‍ പറഞ്ഞതുപോലെ കല്ലെറിഞ്ഞു കൊല്ലണം എന്ന Ruling ഇപ്പോഴും പ്രാബല്യത്തിലുണ്ടോ?

നിഷ്കളങ്കന്‍ said...

സഹോദരന്‍ കാളിദാസന്‍,

ഞാന്‍ ഇന്നലെ താന്കള്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കുകയും താന്കള്‍ ഉന്നയിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തുവാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. അതിനു ചിലതിനെങ്കിലും താന്കള്‍ ഉത്തരം തന്നില്ല. ഏതായാലും ഒരിക്കല്‍ കൂടി താങ്കള്‍ ഉയര്‍ത്തിയ സംശയങ്ങള്‍ക്ക് മറുപടി തരാന്‍ ഞാന്‍ ശ്രമിക്കാം.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

താങ്കള്‍ ഉബൈ ഇബന്‍ കാബിന്റെ ഒരു പരാമര്‍ശം ചരിത്രരേഖ എന്ന നിലയില്‍ അവതരിപ്പിക്കുന്നു. അതേ ഉബൈ ഇബന്‍ കാബിന്റെ മറ്റൊരു പരാമര്‍ശം സുയൂതി എന്ന ഇസ്ലാമിക പണ്ഡിതന്‍ ഉദ്ധരിച്ചത് അവിശ്വസനീയമെന്നും ആധികരികമല്ല എന്നും പറഞ്ഞ് തള്ളിക്കളയുനു. പക്ഷെ താങ്കളുടെ ഈ ഇരട്ടത്താപ്പ് എനിക്ക് ഒട്ടും സ്വീകര്യമല്ല എന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്.

/////


ഹദീസ്‌ വിജ്ഞാനീയത്തില്‍ സ്വീകാര്യമെത്‌, അസ്വീകര്യമേത് എന്ന കാര്യത്തില്‍ താങ്കള്‍ക്കുള്ള അജ്ഞത മുഴച്ചു നില്‍ക്കുന്ന ഒരു പ്രസ്താവന എന്ന നിലയില്‍ മേല്ക്കൊടുത്ത വരികള്‍ക്ക് ഇവിടെ പ്രസക്തിയുണ്ട്‌. വളരെ ചുരുക്കി ഒരു ഹദീസ്‌ സ്വീകാര്യമോ അല്ലയോ എന്ന കാര്യത്തില്‍ പരിഗണിക്കുന്ന മാനദണ്ഡം ഇവിടെ പറയാം. മുഴുവനും അല്ല കേട്ടോ, ഇവിടെ കാര്യം വ്യക്തമാവാന്‍ മാത്രം.കാരണം അതു വളരെ ദീര്‍ഘിച്ച ചര്‍ച്ചയായി പോകും.

kaalidaasan said...

എന്തേ ആരും ഉമറിനെ പിന്താങ്ങിയില്ല? ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ അനേകം പേരും, അത് പ്രവാചകനില്‍ നിന്നും കേട്ട് പഠിച്ച പലരും, അത് എഴുതിവെച്ച അനേകം പേരും ഉണ്ടായിട്ടും അത് ഖുര്‍ആനില്‍ ഉള്‍പെടുത്തണം എന്ന് ആരും ആവശ്യപ്പെടാതിരിക്കാന്‍ കാരണം എന്താണ്?

നിഷ്കളങ്കന്‍,

എന്തേ ഉമറിനെ ആരും പിന്താങ്ങിയില്ല എന്നു ചോദിക്കുന്നതിനു പകരം എന്തുകൊണ്ട് ഉമര്‍ അത് ഉള്‍പ്പെടുത്തണമെന്നു ശഠിച്ചു എന്ന് ചോദിക്കുന്നതല്ലേ? റദ്ദാക്കിയെന്നറിയാമായിരുന്നിട്ടും ഉമര്‍ എന്തുകൊണ്ട് ഇത് ഉള്പ്പെടുത്തണമെന്നു ശഠിച്ചു? ഉമര്‍ മൊഹമ്മദിനെ അവിശ്വസിച്ചു എന്നു വേണമെങ്കില്‍ വ്യാഖ്യാനിച്ചു കൂടെ?

ഖുറൈഷികള്‍ കണക്കില്ലാതെ വിവാഹം കഴിച്ചിരുന്നു എന്നും മൊഹമ്മദ് അത് നാലാക്കി ചുരുക്കി എന്നുമൊക്കെയാണ്‌ മുസ്ലിങ്ങള്‍ അവകാശപ്പെട്ടു കാണാറുള്ളത്. വിവാഹം പറ്റിയില്ലെങ്കില്‍ വ്യഭിചാരമെങ്കിലും നടക്കട്ടെ എന്ന് അവര്‍ കരുതിയതാകാന്‍ ന്യായമില്ലേ? അടി കിട്ടുന്നത് കല്ലെറിഞ്ഞു കൊല്ലുന്നതിനേക്കള്‍ ഭേദമെന്നവര്‍ കരുതിക്കാണും.

നിഷ്കളങ്കന്‍ said...

ഹദീസുകളുടെ കൂട്ടത്തില്‍ ഏറ്റവും സ്വീകാര്യമായവയാണ് സ്വഹീഹ്, ഹസന്‍ എന്നിവ.

സ്വഹീഹിന്‍റെ മാനദണ്ഡം

മുഴുവന്‍ നിവേദകന്മാരും പരസ്പരം നേരിട്ട് കേള്‍ക്കുക, അവര്‍ പരിപൂര്‍ണ്ണ നീതിമാന്മാരും സത്യസന്ധരും ആവുക. പ്രബലമായ പരമ്പരയില്‍ വന്ന ഹദീസിനെതിരായി ഉധരിക്കപ്പെട്ടതാകാതിരിക്കുക. ഹദീസിന്റെ സ്വീകാര്യതയെ ബാധിക്കുന്ന ബാഹ്യവും ആന്തരികവുമായ മുഴുവന്‍ ന്യൂനതകളില്‍ നിന്നും മുക്തമാകുക. ഈ ഗുണങ്ങള്‍ ഉള്ള ഹദീസിനാണ് സ്വഹീഹ് എന്ന് പറയുന്നത്.

ഇനി അത്തരം ഹദീസിനു വേണ്ട നിബന്ധനകള്‍

1. നിവേദക പരമ്പര പൂര്‍ണ്ണമാകണം. അതില്‍ വീഴ്ചയുണ്ടാവാന്‍ പാടില്ല
2.നിവേദകന്മാര്‍ നീതിമാന്മാര്‍ ആയിരിക്കണം.
3.നിവേദകന്മാര്‍ ഹദീസ്‌ മനപാഠമാക്കിയവരോ എഴുതിവെച്ചവരോ ആയിരിക്കണം
4.ഹദീസിനു യാതൊരു ന്യൂനതയും വരാന്‍ പാടില്ല
5.പ്രബലമായ പരമ്പരയില്‍ പെട്ട ഒരു ഹദീസിനു എതിരായി ഒരു സ്വീകാര്യന്‍ ഉദ്ധരിച്ച ഹദീസാവാന്‍ പാടില്ല.

വളരെ സൂക്ഷ്മത ചരിത്രവസ്തുതകളെ പരിശോധിക്കുമ്പോള്‍ മുസ്ലിങ്ങള്‍ പുലര്‍ത്തി എന്നതിന്‍റെ തെളിവാണ് മുസ്ലിങ്ങള്‍ വളരെ മുന്‍പ്‌ തന്നെ രൂപപ്പെടുത്തിയ ഹദീസ്‌ നിദാനശാസ്ത്രം.

ഇനി താങ്കള്‍ ഉന്നയിച്ച സംശയത്തിനു മറുപടി തരാം.

നിഷ്കളങ്കന്‍ said...

ആദ്യത്തെ ചോദ്യം ഉബയ്യ്‌ നടത്തിയ പരാമര്‍ശമാണ്.

അത് താന്കള്‍ അവതരിപ്പിച്ചത്‌ സുയൂതിയുടെ അഭിപ്രായമായാണ്. ഞാന്‍ വാദിച്ചത്‌ അത് സുയൂതിയുടെ അഭിപ്രായമല്ല, സുയൂതി ഈ പരമാര്‍ശം ഉദ്ധരിച്ചത് വിഷയത്തിന്റെ പല ഭാഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് എന്നും. ഇനി താങ്കളുടെ ഉദ്ധരണി ഞാന്‍ കോപ്പി ചെയ്യാം.


"ഈജിപ്ഷ്യന്‍ മുസ്ലിം പണ്ഡിതനായിരുന്ന ജലാലുദ്ദിന്‍ അസ് സുയുതി അഭിപ്രായപ്പെട്ടതിങ്ങനെ.


This famous companion asked Muslims “ How many verses in the chapter of Parties? He said, “ Seventy three verse. He(Ubai) told him, “It used to be almost equal to the chapter of the Cow(about 286 verses) and included the verse of stoning . The man asked, What is the verse of stoning? He (Ubai) said, If an old man or woman committed adultery, stone them to death.

ഇന്നു കാണുന്ന കുര്‍ആന്‍ മാറ്റം വരുത്തിയതാണെന്ന് മുസ്ലിം പണ്ഡിതര്‍ പോലും സമ്മതിക്കുന്നുണ്ട് എന്നതാണു വാസ്തവം"

എന്‍റെ മറുപടി:

കാളിദാസാ എത്ര നഗ്നമായാണ് താങ്കള്‍ ഇവിടെ തെറ്റ്‌ വരുത്തിയിരിക്കുന്നത്. ഇത് സുയൂതിയുടെ അഭിപ്രായമല്ല. മറിച്ച് അദ്ദേഹം കൃതിയില്‍ നടത്തുന്ന ചര്‍ച്ചയുടെ ഭാഗമായി ഉദ്ധരിച്ച പല അഭിപ്രായങ്ങളില്‍ ഒന്ന് മാത്രമാണ്.

ഇനി ഈ പരാമര്‍ശത്തിന്റെ വാസ്തവം എന്ത്? എന്ത് കൊണ്ട് ഇത് സ്വീകാര്യമാവുന്നില്ല.

ഹദീസ്‌ സ്വീകാര്യത്തിന്റെ മാനദണ്ഡം ഞാന്‍ നേരത്തെ വ്യകതാക്കി. അതുമായി ഇത് തട്ടിച്ചു നോക്കൂ.

This hadith is weak due to (Abdullah) Ibn Lahi’ah. We have already written a research paper regarding his weakness.

some scholars of hadith deem Ibn Lahi’ah acceptable in certain conditions, others deem him ‘abandoned’, yet others have differing verdicts.

Imam Muslim said in his book “Al-Kunā”, Ibn Mahdī and Yahya ibn Sa’eed and Wakee’ abandoned him (in hadīth). Imām Ibn Abdul Barr said in his Tamheed, “And ibn Lahī’ah and Yahya ibn Azhar are two who are Da’eef (weak), there is no support with either of them.” [Tamheed 5/244] Imām Al-Munthiri said, “There is no support with his hadīth.” [Mukhtasar Sunan Abi Dāwood] Ibn Al-Madeeni said, “Do not convey from him a little or a lot!” [Tahthib-At-Tahthib]

Ibn Abi Hātim said, “I asked my father and Abaa Zura’ah about Al-Ifriqee and Ibn Lahee’ah, which of the two are more liked by you.” He said, “Both of them are Dha’eef (weak), and the condition of ibn lahee’ah is that they may be accepted by the searching of other chains.”

Abu Zura’ah said: “He was not precise”. Ibn Mahdee said, “Do not convey anything from him.” Abul Ghaniyy ibn Sa’eed Al-Azdi said, “When the ‘Abaadilah report from Ibn Lahee’ah then it is Sahīh , [that being] Abdullah ibn Mubaarak, Ibn Wahb, Al-Muqri.” This was also mentioned by As-Saaji and other than him. Ibn Ma’īn said, “He was Dha’eef, there is no support in his hadīth.” Imām An-Nasaa’ee said, “He is not thiqah (trustworthy).” Al-Haythami stated in his Majma’ under several ahadīth that in him was weakness. [See his Majma’ Az-Zawaa’id]

Ibn Hibbaan said, “Our companions have said, ‘If the reporter heard from him before his books burnt, like the ‘Abaadilah, then their hearing from him is Sahīh , and whoever heard from him after his books burnt, then their hearing from him is worth nothing at all.”

Imām Ahmad ibn Hanbal said, “When the ‘Abaadilah hear from Ibn Lahee’ah, then with us it is Saalih (good): (the ‘Abaadilah are) Abdullah ibn Wahb, Abdullah ibn Yazeed Al Muqri’, and Abdullah ibn Mubaarak.” [Sharh ‘Ilal At-Tirmithi]

സുഹൃത്തേ, ഇതാണ് താങ്കള്‍ ഉദ്ധരിച്ചത് സ്വീകാര്യമാവാത്തതിനു കാരണം. കൂടാതെ,ഞാന്‍ ഉദ്ധരിച്ചത് ആ ഹദീസ് കൂടാതെ അതേ ആശയം ഉള്ള മറ്റു പലരില്‍ നിന്നും എനിക്ക് കൊണ്ട് തരാനാവും.

ഇതൊന്നും കൂടാതെ, ഇമാം സുയൂതിയുടെ അഭിപ്രായം എന്ന് ഇനി അതെക്കുറിച്ച് പറയരുത്. ഞാന്‍ അറിഞ്ഞിടത്തോളം അത് ഇമാം സുയൂതിയുടെ അഭിപ്രായം അല്ല. താങ്കള്‍ എഴുതിയതു വായിച്ചിട്ടും എനിക്ക് അതില്‍ സുയൂതിയുടെ അഭിപ്രായം വായിക്കാന്‍ പറ്റിയില്ല.

നിഷ്കളങ്കന്‍ said...

ഒന്ന് കൂടി വ്യക്തമാവാന്‍ വേണ്ടി വായിക്കൂ

Imam As-Suyuti in his Al-Itqan is simply reporting what Abu ‘Ubayd reported in his Fada’il, that is all. He does not declare it Sahih or da’if, as he does with most reports in Al-Itqan. He is simply mentioning opinions, that is all.

The hadith was declared weak by the commentators of the recently published Al-Itqan: Markaz Ad-Diraasat Al-Qur’aniyya, wherein they said in comment of this athar:

“It is reported by Abu ‘Ubayd in Fada’il Al-Quran number 700, and in its chain is Ibn Lahi’ah who mingled his narrations after his books burned, and its chain is weak. Except that the length of Surat Al-Ahzab was witnessed by the hadith of Ubayy (radiya Allahu ‘anhu) that will be mentioned next.

However, The ending of the hadith [Then when ‘Uthman transcribed the manuscripts of the Qur’an (masaahif) he was unable to find [all of the verses] except those [verses] as it currently is today.”] is weak without support, or a follow up report (mutaabi’), and it is weak…”

They go on to say that actually the statement is “Baatil”.

സുഹൃത്തേ ഇതൊക്കെ ചര്‍ച്ച ചെയ്യുമ്പോള്‍ മുസ്ലിങ്ങള്‍ വളരെ വ്യക്തമായും വിരുദ്ധ അഭിപ്രായങ്ങളെ പരിഗണിച്ചാണ് ചര്‍ച്ച ചെയ്ത്‌ യാഥാര്‍ത്ഥ്യം കണ്ടെത്തുന്നത് എന്നത് ഇത്തരം വിഷയങ്ങളില്‍ മുസ്ലിങ്ങള്‍ നടത്തിയ പഠനങ്ങള്‍ തന്നെ തെളിയിക്കുന്നുണ്ട്. താങ്കളുടെ തന്നെ അഭിപ്രായങ്ങള്‍ പോലും മുസ്ലിങ്ങള്‍ എഴുതിവെച്ചത് അടിസ്ഥാനമാക്കിയാണല്ലോ? പക്ഷെ താങ്കള്‍ തലയും വാലും വെട്ടി മാറ്റി ദുര്‍വ്യാഖ്യാനം ചെയ്യുമ്പോള്‍ ഞാന്‍ പഠനം നടത്താന്‍ ശ്രമം നടത്തുന്നു.

താങ്കള്‍ക്ക് ആകെക്കൂടി ഇതുവരെ കിട്ടിയത്‌ ഇമാം സുയൂതിയെയാണ്. അത് തന്നെയും അദ്ധേഹം മറ്റാരെയോ ഉദ്ധരിച്ചത് അദ്ദേഹത്തിന്റെ അഭിപ്രായമായി പകര്‍ത്തി. അദ്ദേഹം ഉദ്ധരിച്ച വരികളിലെ നിവേദകന്‍ ദുര്‍ബലനും. ചരിത്രവസ്തുത സ്വീകരിക്കുമ്പോള്‍ He is acceptable with conditions only.

വ്യക്തമായി എന്ന് കരുതട്ടെ. ഞാന്‍ ഉധരിച്ചതും ഇതുപോലെ തെറ്റാണ് എന്ന് അങ്ങ് തെളിയിക്കുകയാണ് എങ്കില്‍ ഞാന്‍ അത് പിന്‍വലിക്കാം. അല്ലെങ്കില്‍ അതിനു പകരം മറ്റൊരു ഹദീസ്‌ അതേ ആശയം പ്രതിഫലിക്കുന്നത് കൊണ്ട് വരാം.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

അബൂബേക്കറിന്റെ കാലത്ത് ഒന്നിച്ചു ശേഖരിച്ചു വച്ചത് പകര്‍ത്തി എഴുതിയിട്ട് ഒറിജിനലുമായി തരതമ്യം ചെയ്തു എന്നു പറയുന്നത് യുക്തിസഹമല്ല. കോപ്പി എടുക്കുക എന്നു പറയുന്നത് പദാനുപദം പകര്‍ത്തുക എന്നല്ലേ? അത് പിന്നെ ഏതുമായിട്ടാണു തരതമ്യം ചെയ്യേണ്ടത്? രണ്ടാമതെഴുതിയത് ഒരു സ്വതന്ത്ര രചന ആണെങ്കിലല്ലേ ഒറിജിനലുമായി താരതമ്യം ചെയ്തു എന്നു പറയുന്നതിനെന്തെങ്കിലും അര്‍ത്ഥമുണ്ടാകൂ?

////

കാളിദാസാ, എന്താണ് അതില്‍ യുക്തിസാഹം അല്ലാത്തത്?

രണ്ടു രീതിയില്‍ അഭിപ്രായം ഉണ്ട്. ഒന്ന് ഹഫ്സയുടെ കയ്യില്‍ ഉണ്ടായിരുന്ന പ്രതി അതേപടി കോപ്പി ചെയ്തു എന്ന്. അതാണ്‌ മുന്‍തൂക്കം ഉള്ള അഭിപ്രായം

രണ്ടാമത്തേത്‌, വീണ്ടും എഴുതിവെച്ചവ ശേഖരിച്ചു എന്നിട്ട് അത് ഹഫ്സയുടെ കയ്യില്‍ ഉണ്ടായിരുന്നതുമായി താരതമ്യം ചെയ്തു.

ഇതില്‍ കാളിദാസന്‍ മനസ്സിലാക്കെണ്ടുന്ന വസ്തുത, ഖുര്‍ആന്‍ മനപാഠമാക്കിയ ഒരു പാടു ആള്‍ക്കാര്‍ അന്ന് ഉണ്ടായിരുന്നു. ഇന്നും അങ്ങിനെ തന്നെ. ഹാഫിള് എന്ന പദം കാളിദാസനെ പോലുള്ള ആള്‍ക്കാര്‍ക്ക് പരിചിതമായിരിക്കുമാല്ലോ. അപ്പോള്‍ ഖുര്‍ആന്‍ ക്രോഡീകാരണം എന്നത് ഖുര്‍ആന്‍ വാക്യങ്ങള്‍ തേടിപ്പിടിച്ചു അത് ചേര്‍ക്കുക എന്നതല്ല. അതേസമയം ആവരുടെ ഓര്‍മ്മയില്‍ ഖുര്‍ആന്‍ ഉള്ളപ്പോള്‍ തന്നെ, അതിന്റെ ഓരോന്നിന്റെയും എഴുതിവെച്ച കോപ്പി, തെളിവുകള്‍ അടിസ്ഥാനമാക്കി ശേഖരിച്ചു, ക്രോഡീകരിക്കുക എന്നതാണ്. അങ്ങിനെ ഒരേസമയം എഴുതിവെച്ചതും മനസ്സില്‍ ഉള്ളതും ഒന്നാണെന്നും ആധികാരികമാണെന്നും ഉറപ്പിക്കുക. രണ്ടും പരസ്പരം ആധികാരികമാക്കുകയാണ്. ഈ ചരിത്ര ശകലം വായിക്കൂ.

Zaid bin Thabit said, "When I was revising ['Uthman's independent]
Mushaf I discovered that it lacked the ayah ( ... J6:-) ~jl\ rY), so I
searched among the Muhajirin and the Ansar [for someone who had
written it in the Prophet's presence], till I found it with Khuzaima bin
Thabit al-Ansari, So I wrote it down .... Then I revised once more, and
did not find anything [questionable]. 'Uthman then sent to Hafsa and asked to borrow the Suhu]'which had been entrusted to her; she gave it to him only after he vowed to return it. In omparing these two, I found no discrepancies. So I gave it back to 'Uthman and he, with an elated spirit, ordered the people to make duplicate copies of the Mushaf."

തുടരുന്നു....

നിഷ്കളങ്കന്‍ said...

ഇതേക്കുറിച്ച്, ഖുര്‍ആന്‍ ക്രോഡീകാരണത്തെ കുറിച്ച് പഠനം നടത്തിയ മുഹമ്മദ്‌ മുസ്തഫാ അല്‍ അസ്മി എഴുതിയത് ഇങ്ങിനെയാണ്.

One may wonder why Caliph 'Uthman took the trouble to compile an
autonomous copy when the end product was to be compared with the $ubuf anyway. The likeliest reason is a symbolic one. A decade earlier thousands of Companions, engaged in the battles against apostasy in Yamama and elsewhere, were unable to participate in the $ubuf's compilation. In drawing
from a larger pool of written materials, 'Uthman's independent copy provided these surviving Companions with an opportunity to partake of this momentous endeavour.

In the above account no inconsistencies were found between the $ubuf and the independent Mushaf and from this two broad conclusions emerge:
first, the Qjir'anic text was thoroughly stable from the earliest days and not (as some allege) fluid and volatile until the third century; and second,
the methods involved in compilation during both reigns were meticulous and accurate.

ഇവിടെയും താന്കള്‍ ശ്രദ്ധിക്കേണ്ട വസ്തുത, മുസ്ലിങ്ങള്‍ ചരിത്രപഠനത്തില്‍ രണ്ടു സാധ്യതകളും പരിഗണിക്കുകയാണ്. ഏതെന്കിലും ഒരു വശത്ത് നിന്ന് ചിന്തിച്ചു കുരിശുയുദ്ധ മനോഭാവം സൃഷ്ടിച്ച ചരിത്ര രചനയല്ല നടത്തുന്നത്. താങ്കള്‍ മുസ്ലിം ചരിത്രകാരന്മാരെ കുറിച്ച് അജ്ഞരായതിനു മറ്റാരും ഉത്തരവാദിയല്ല. പടിഞ്ഞാറോട്ട് നോട്ടം നമ്മുടെ ഒരു സാംസ്കാരിക പ്രശ്നമാണ് എന്ന് മാത്രമേ എനിക്ക് തോന്നുന്നുള്ളൂ. അതിനു ചരിത്രപരമായ കാരണം നമുക്ക് ഉണ്ട് താനും.

ഇവിടെ ഈ രണ്ടു സാധ്യതകളെ പരിഗണിച്ചാലും ഒരു വിധ ചോദ്യവും ഖുര്‍ആന്‍ ക്രോഡീകരണത്തിലെ ആധികാരികതയെ കുറിച്ച് ഉന്നയിക്കാന്‍ ആവില്ല.

അപ്പോഴും എന്നെ ചിന്തിപ്പിക്കുന്നത്, എന്ത് കൊണ്ട് ഇത്തരം ക്രോഡീകരണം അവരില്‍ ഒരു അസ്വാരസ്യവും ഉണ്ടാക്കിയില്ല? എന്ത് കൊണ്ട് ആ സമൂഹം ഇതില്‍ ഒറ്റക്കെട്ടായി നിന്നു. രാജധാനിയില്‍ വെച്ചോ, പുരോഹിതസഭയില്‍ വെച്ചോക്രോഡീകരണം നടന്നെങ്കില്‍ നമുക്ക്‌ ആരോപിക്കാം, താല്പരകക്ഷികളുടെ സ്വാര്‍ത്ഥ താല്പര്യം വര്‍ക്ക്‌ ചെയ്തു എന്ന്. ഇവിടെ, ജനങ്ങള്‍ക്ക്‌ പ്രവേശനമുള്ള സാംസ്കാരിക കേന്ദ്രത്തില്‍ വെച്ച്, ജനങ്ങളുടെ മധ്യത്തില്‍ വെച്ച്, ഉമറിന്റെ അഭിപ്രായം പോലും തുല്യമായി മാത്രം പരിഗണിച്ചു നടത്തപ്പെടുന്ന ക്രോഡീകരണം ഒരു വിധ അസ്വാരസ്യവും സൃഷ്ടിക്കാതെ നടന്നു എന്ന് പറയുന്നത് തന്നെ, അതില്‍ ഒരു മാറ്റവും നടന്നില്ല എന്നതിന് തെളിവാണ്. ഖുര്‍ആന്‍ അവര്‍ക്ക്‌ അത്രയ്ക്ക് പ്രധാനമായിരുന്നു. അലിയും മുആവിയും തമ്മിലുള്ള യുദ്ധത്തില്‍ ഖുര്‍ആന്‍ നമുക്കിടയില്‍ വിധി പറയട്ടെ എന്ന് പറഞ്ഞപ്പോള്‍ ഇരു കൂട്ടരും യുദ്ധം നിര്‍ത്തി. കാരണം അവര്‍ക്ക്‌ ഖുര്‍ആന്‍ അത്രയ്ക്കും പ്രധാനമാണ്. അതില്‍ തിരുത്തല്‍ വന്നാല്‍ അവര്‍ പരസ്പരം പൊറുത്തു കൊടുക്കും എന്ന് വിചാരിക്കാന്‍ ചരിത്രബോധം ഇല്ലാതിരിക്കണം.

ഇനി അക്കാലത്ത്‌ തിരുത്തല്‍ നടന്നു എന്ന് തെളിയിക്കേണ്ടത്‌ കാളിദാസന്റെ ചുമതലയാണ്.

All the Best.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

ഇസ്ലാമിക ചരിത്രം പഠിച്ചാല്‍ ഇത് വ്യക്തമാകും. ഹദീസുകളൊക്കെ എഴുതപ്പെട്ടത് ഇസ്ലാമിന്റെ ആദ്യനൂറ്റാണ്ടുകളിലായിരുന്നു. യക്ഷിക്കഥകളെ വെല്ലുന്ന തരത്തിലുള്ള അസംബന്ധങ്ങളും അതിശയോക്തികളും കുത്തിനിറച്ചതാണ്‌ ഹദീസുകള്‍.

അവയിലെ ചിലതിലെ ഓക്കാനം വരുന്ന തരത്തിലുള്ള വൃത്തികേടുകള്‍ വായിച്ചിട്ടും ആദ്യകാല മുസ്ലിങ്ങള്‍ക്ക് ഒരു വിഷമവും നേരിട്ടില്ല. നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ്‌ അവയില്‍ ചിലതൊക്കെ അസ്വീകാര്യമെന്നു പറഞ്ഞ് മുസ്ലിങ്ങള്‍ തള്ളിക്കളഞ്ഞത്.

ആധികാരികമെന്നും വിശ്വസിനീയമെന്നും സ്വീകാര്യമെന്നും താങ്കള്‍ വിശേഷിപ്പിച്ച ചില ഹദീസുകളില്‍പ്പോലും ഇത് വായിക്കാം.


////

ഒറ്റവാക്കില്‍ പറഞ്ഞാല്‍ "വിവരക്കേട്". താങ്കള്‍ ഊഹിച്ചെടുത്ത്, ഇവിടെ വിളമ്പുന്നു എന്നല്ലാതെ ഒരു ആധികാരിക സ്വഭാവവും താങ്കളുടെ വാക്കുകള്‍ക്ക് ഇല്ല. ഹദീസുകള്‍ സ്വീകാര്യമല്ല താങ്കള്‍ക്ക്, പിന്നെ, കുരിശുയുദ്ധത്തിനു ശേഷം എഴുതപ്പെട്ട ഭാവനാവിലാസങ്ങള്‍ സ്വീകാര്യം. ഒരിയന്ടളിസ്റ്റ്‌ രചനകള്‍ ഫയങ്കരം. എന്നാലോ മുസ്ലിങ്ങള്‍ ഹദീസിനെ സ്വീകരിക്കാന്‍ ഉപയോഗിച്ച മാനദണ്ഡങ്ങള്‍, അതിന്റെ വൈപുല്യം, അതിന്‍റെ അനുബന്ധമായി വികസിപ്പിച്ചെടുത്ത വിജ്ഞാന ശാഖ, ചരിത്രത്തിന്‍റെ സമയത്തോട്‌ അടുത്തുള്ള നിലനില്പ്, ഇതൊക്കെയും ഹദീസുകള്‍ക്ക് അനുകൂലമാണ്.

ഇതാ കുറെ അമൂല്യമായ പദപ്രയോഗം നോക്കൂ. അതും തെളിവിന്റെ ഒരു കഷണവും ഹാജരാക്കാതെ.

കാളിദാസന്‍ പറയുന്നു:

ഇസ്ലാമിന്റെ ആദ്യനൂറ്റാണ്ടുകളില്‍ ഇതൊക്കെ വായിച്ചവര്‍ക്ക് അതില്‍ യാതൊരു അസ്വാഭാവികതയും തോന്നിയില്ല. അതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചുമില്ല.കുര്‍ആനില്‍ മാറ്റങ്ങള്‍ വരുത്തുന്നതും അവര്‍ക്ക് അത്രവലിയ പ്രശ്നമായി തോന്നിയിരിക്കാന്‍ ഇടയില്ല. കുര്‍ആന്‍ മാറ്റാനാകാത്ത നിയമാവലിയാണെന്ന് ആദ്യനൂറ്റാണ്ടുകളില്‍ ഒരു പക്ഷെ കരുതപ്പെട്ടിരിക്കില്ല. അതുകൊണ്ട് ചില മാറ്റങ്ങള്‍ വരുന്നതില്‍ അവര്‍ക്ക് എന്തെങ്കിലും പന്തികേടു തോന്നിയിട്ടും ഉണ്ടാകില്ല.

///

ഈ ഊഹാങ്ങള്‍ക്ക് ചരിത്രത്തില്‍ നിന്ന് ഹാജരാക്കുന്ന തെളിവ് എന്ത്? ഊഹങ്ങള്‍ ചരിത്രരേഖകള്‍ ഉധരിക്കാതെ ടൈപ്പ്‌ ചെയ്തു വിടുന്നത് അത്ര നല്ല ശീലമല്ല. ആരോഗ്യകരമായ ചര്‍ച്ചയില്‍ അത് നമ്മള്‍ അനുവര്ത്തിക്കരുത്. ആവര്‍ത്തിച്ചു വരുന്ന ഊഹങ്ങള്‍ തീര്‍ച്ചയായും നല്ല സൂചനയല്ല.

പ്രവാചകന്‍ പറഞ്ഞു: തന്നില്‍ നിന്നും ഖുര്‍ആന്‍ അല്ലാതെ മറ്റൊന്നും എഴുതിവെക്കരുത് എന്ന്. കാരണം? അതില്‍ പലതും കടന്നു കൂടരുത്‌ എന്ന് അദേഹത്തിന് നിര്‍ബന്ധമായിരുന്നു. അങ്ങിനെ വളര്‍ത്തപ്പെട്ട അനുയായികള്‍ ഖുര്‍ആനില്‍ തിരുത്തലുകള്‍ വരുത്താന്‍ ധൈര്യപ്പെടും എന്ന് ഊഹിക്കാന്‍ ആവില്ല. ഖുര്‍ആന്‍ മനപാഠമാക്കിയ ആള്കാരില്‍ ചിലര്‍ മരിച്ചപ്പോള്‍ തന്നെ അത് സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ അബൂബക്കര്‍ തുടങ്ങിയത്‌ ഖുര്‍ആന്‍ അതേ പോലെ നിലനില്‍ക്കണം എന്ന ബോധം ഉള്ളത് കൊണ്ടായിരുന്നു. ഖുര്‍ആന്‍ പാരായണം വ്യത്യസ്തമാകുന്നു എന്ന് തോന്നിയപ്പോള്‍ തന്നെ അതിനെ തടയിടാന്‍ ഉഥ്മാന്‍ ശ്രമിച്ചത്, ഖുര്‍ആനില്‍ ചെറിയ മാറ്റങ്ങള്‍ പോലും നടക്കാന്‍ പാടില്ല എന്ന ശാഡ്യം കൊണ്ടാണ്.

എന്നിട്ടും താങ്കള്‍ പലതും ഊഹിക്കുന്നു. എന്‍റെ തെളിവുകള്‍ അതാ മുകളില്‍. താങ്കള്‍ പ്രസ്താവനയായി പറഞ്ഞ ഊഹങ്ങള്‍ക്കുള്ള തെളിവുകള്‍ എവിടെ?

നിഷ്കളങ്കന്‍ said...

താങ്കള്‍ ഉദ്ധരിച്ച ഹദീസുകള്‍,

Volume 4, Book 52, Number 69

/////

താങ്കള്‍ കാര്യമറിയാതെ പ്രതികരിക്കുകയാണ് കാളിദാസാ.

റദ്ദാക്കപ്പെട്ട സൂക്തങ്ങള്‍ ഉണ്ട് എന്നത് മുസ്ലിങ്ങള്‍ തന്നെ അംഗീകരിക്കുന്നതാണ്. അതിലെന്തിനാ തര്‍ക്കം. നമ്മുടെ വിഷയം, ഖുര്‍ആന്‍ ക്രോഡീകാരണത്തില്‍ വന്ന തിരുത്തലുകള്‍ ആണ്. ഈ ചര്‍ച്ചയില്‍ ഉന്നയിക്കാന്‍ മാത്രം ഒന്നും താങ്കള്‍ ഉദ്ധരിച്ച ഹദീസില്‍ ഇല്ല. ഇത് റദ്ദാക്കപ്പെട്ട സൂക്തമാണ് എന്നതാണ് എന്റെ അറിവ്. ഇനി താങ്കള്‍ എന്നെ തിരുത്തി തരുമെന്കില്‍ സ്വീകരിക്കാന്‍ ഞാന്‍ തയ്യാര്‍. അതായത്‌, മുസ്ലിങ്ങള്‍ ഇത് ഖുര്‍ആനിന്‍റെ ഭാഗമായി വീണ്ടും കണ്ടിരുന്നു എന്നത് തെളിയിച്ചാല്‍.

രണ്ടാമത്തേത്‌,

Volume 4, Book 52, Number 85

ആ സൂക്തം ഇന്നും ഖുര്‍ആനില്‍ ഉണ്ട്. സൈദ്‌ ആ വെളിപാടിന് സാക്ഷിയുമാണ്. വളരെ വ്യക്തമല്ലേ അത്? ആ സാക്ഷ്യം സൈദ്‌ വിവരിക്കുന്നതില്‍ വായിക്കാമല്ലോ.

ഈ രണ്ടു ഹദീസിലും പൊതുവായി ഉള്ളത്, പ്രവാചകന്‍ മുഹമ്മദ്‌ ജീവിച്ചിരുന്നു, അദ്ദേഹത്തിന്റെ നിര്‍ദേശമായിരുന്നു എന്നതാണ്. He is the authority. അത് കൊണ്ട് തന്നെ ഇതൊന്നും തിരുത്തലുകള്‍ അല്ല.

ഇനി, ഈ സൂക്തം എന്ത് കൊണ്ട് ക്രോഡീകാരണത്തില്‍ ഇല്ലായിരുന്നു? കാരണം, അത് റദ്ദാക്കപ്പെട്ടതാണ് എന്നത് അവര്‍ക്ക്‌ ഉറപ്പായിരുന്നു. ഖുര്‍ആന്‍ ക്രോഡീകരണം ഒരു ജനകീയ യജ്ഞം ആയിരുന്നു എന്നാണു വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്‌. പ്രവാചകന്റെ ശിക്ഷണത്തില്‍ വളര്‍ന്ന ഒരു തലമുറ അത് നടത്തിയപ്പോള്‍ അവര്‍ ഖുര്‍ആന്‍ എന്താണോ അത് തന്നെയാണ് ക്രോഡീകരിച്ചത്. വ്യക്തമായ ധാരണ അവര്‍ക്ക്‌ ഉണ്ടായിരുന്ന്നു. പ്രവാചകന്‍ ഖുര്‍ആന്‍റെ ഭാഗം എന്ന് അറിയിച്ചത്‌ അവര്‍ കൂട്ടിച്ചേര്‍ത്തു. അല്ല എന്ന് പറഞ്ഞത്‌ ചേര്‍ത്തില്ല.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

ആദ്യനൂറ്റാണ്ടുകളിലെ മുസ്ലിങ്ങള്‍ സഹിഷ്ണുക്കളായിരുന്നു. അതുകൊണ്ട് കുര്‍ആനെ വിമര്‍ശിച്ചവരെ പോലുമവര്‍ വെറുത്തില്ല. അസഹിഷ്ണുതയൊക്കെ ഇസ്ലാമില്‍ കടന്നു വന്നത് അതിനൊക്കെ ശേഷമാണ്.


////

ഇത് മുസ്ലിങ്ങള്‍ക്ക്‌ ഒരു അസുലഭനേട്ടമാണ്. കാളിദാസനെ പോലുള്ള വിമര്‍ശകര്‍ ആദ്യകാല മുസ്ലിങ്ങളുടെ സഹിഷ്ണുതയെ പുകഴ്ത്തിയിരിക്കുന്നു.ഇത് ബ്ലോഗു ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിവെക്കപ്പെടും.

കാളിദാസാ,

താങ്കളുടെ വാദം എങ്ങിനെയെങ്കിലും പറഞ്ഞോപ്പിക്കാന്‍ വേണ്ടി താങ്കള്‍ ആദ്യകാല മുസ്ലിങ്ങളെ സഹിഷ്ണുക്കള്‍ ആക്കിയതാണ് എന്ന് ഞാന്‍ ഊഹിച്ചു. എന്നാലും ഒരു ചോദ്യം

ഇതെങ്ങാനും ജബ്ബാര്‍ മാഷ്‌ വായിച്ചാല്‍............. :)

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

മറ്റ് പല മുസ്ലിങ്ങളും ആക്ഷേപിക്കാറുള്ളത് ജബ്ബാറില്‍ നിന്നാണു ഞാന്‍ കുര്‍ആന്‍ പഠിച്ചതെന്നാണ്. കുര്‍ആനും ഹദീസുകളുമൊക്കെ അറബിയില്‍ വായിച്ചിട്ടുള്ള ജബ്ബാറിനുള്ള അറിവൊക്കെ ഞാന്‍ അത്ഭുതത്തോടെയാണു കാണുന്നത്. അതൊക്കെ മനസിലാക്കുന്നതില്‍ യാതൊരു കുറ്റബോധവും എനിക്കില്ല

////

തീര്‍ച്ചയായും അങ്ങിനെ തന്നെ വേണം. ഞാനും ജബ്ബാര്‍ മാഷിനെ അത്ഭുതത്തോടെയാണ് കാണുന്നത്. ജബ്ബാര്‍ മാഷിനേക്കാള്‍ അറിവുള്ളവരെ വായിക്കുമ്പോള്‍ ഞാന്‍ അവരെയും അത്ഭുതത്തോടെ നോക്കും. ലോകത്ത്‌ അറബിയില്‍ വായിക്കാന്‍ അറിയുന്ന ഏക അറിവാളി ജബ്ബാര്‍ മാഷാണ് എന്ന മൂഡവിശ്വാസം എനിക്കില്ല.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

വിശ്വാസം ചരിത്രമാണെന്ന് ഞാന്‍ കരുതുന്നില്ല. ഇസ്ലാമിന്റെ അദ്യകാലത്തേക്കുറിച്ച് ഒരു ചരിത്രവും ആരും രേഖപ്പെടുത്തിയിട്ടില്ല. മൊഹമ്മദിന്റെ 23 വര്‍ഷക്കാലത്തെ ചില സംഭവങ്ങള്‍ ചരിത്രമെന്നപേരില്‍ ഉയര്‍ത്തിക്കാണിക്കാറുണ്ട്. അത് കെട്ടുകഥകളും നടന്ന സംഭവങ്ങളും ഭാവനകളുമൊക്കെ കൂടി ചേര്‍ന്ന ഒരു യക്ഷിക്കഥപോലെയേ എനിക്കു തോന്നിയിട്ടുള്ളു. ഈ യക്ഷിക്കഥയിലെ പരാമര്‍ശങ്ങള്‍ ഇഴപിരിച്ചെടുത്താണ്‌ മറ്റുള്ളവര്‍ ആദ്യ കാല ഇസ്ലാമിക ചരിത്രം മനസിലാക്കുന്നത്. ഇവയില്‍ നിന്നും മുസ്ലിങ്ങള്‍ക്ക് ഇന്ന് രുചിക്കുന്നതുമാത്രം കൊള്ളുകയു മറ്റുള്ളവ തള്ളുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെ ചരിത്രവായന എന്നു ഞാന്‍ വിശേഷിപ്പിക്കില്ല. എല്ലാ ഹദീസുകളും ചരിത്രമാണെന്നും അതില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങളെല്ലാം നടന്നതാണെന്നും വിശ്വസിക്കുന്നെങ്കില്‍ ഞാന്‍ അതിനു പ്രാധാന്യം കൊടുക്കും

/////

വിശ്വാസവും ചരിത്രവും രണ്ടു തന്നെയാണ്. ഞാനും ഇവിടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് ചരിത്രത്തെ കുറിച്ച് മാത്രമാണ്. അല്ലാതെ വിശ്വാസകാര്യങ്ങള്‍ അല്ല.
താങ്കള്‍ യക്ഷിക്കഥ എന്ന് പറയുന്നതു കൊണ്ട് മാത്രം അങ്ങിനെയാവുമോ? ഹദീസുകള്‍ എത്ര ചരിത്രവസ്തുതകള്‍ വിവരിക്കുന്നുണ്ട്. കൂടാതെ ആ വിജ്ഞാനശാഖയുടെ ആഴത്തെ കുറിച്ച് ഞാന്‍ സൂചിപ്പിച്ചു. അങ്ങേയ്ക്ക് സ്വയം അന്വേഷണം നടത്താമല്ലോ. ഹദീസ്‌ വിജ്ഞാന ശാഖയെ കുറിച്ച്.
തള്ളാനും കൊള്ലാനും വളരെ കൃത്യമായ മാനദണ്ഡം ഉണ്ട് സഹോദരാ.ഇല്ലെങ്കില്‍ കേട്ട് കേള്‍വികള്‍ മുഴുവന്‍ ചരിത്രമാവില്ലേ? അതിനെ അങ്ങ് ചരിതം എന്ന് വിളിക്കുമോ? കൃത്യമായ മാനദണ്ഡ പ്രകാരം വിശ്വാസ്വ്യത ഉറപ്പു വരുത്തിയാണ് അത് ചരിത്രമാവുന്നത്. അല്ലാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതുടന്‍ സ്വീകാര്യമായ ഹദീസ്‌ ആയി മാറുകയല്ല.

താങ്കളെ പോലുള്ള ചരിത്രകുതുകികള്‍ ഹദീസ്‌ ശാസ്ത്രത്തെ കുറിച്ച് ഒരല്പം പഠിച്ചു നോക്കൂ. എന്നിട്ട് അതില്‍ നെല്ലും പതിരും വേര്‍തിരിക്കാന്‍ ഉണ്ടാക്കിയ മാനദണ്ഡം പഠിക്കൂ. എന്നിട്ട് അഭിപ്രായം പറയൂ.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

വിശ്വാസത്തിന്റെ നൂലാമാലകള്‍ മാറ്റി വച്ച് കുറാനും ഇസ്ലാമും പഠിക്കുക ഒരു മുസ്ലിമിനും ആകില്ല. അതൊക്കെ ചെയ്യുനത് താങ്കള്‍ സഹതപിക്കുന്ന ഓറിയന്റലിസ്റ്റുകളാണ്. അത് ചെയ്യാന്‍ മുതിര്‍ന്ന മുസ്ലിങ്ങളെ ഇസ്ലാമിക ലോകം എങ്ങനെ കൈകാര്യം ചെയ്തു എന്നൊക്കെ പലരും മനസിലാക്കിയിട്ടുമുണ്ട്. അവര്‍ക്ക് പഠനം നടത്താനുള്ള സഹയം താങ്കള്‍ സഹതപിക്കുന്ന ഓറിയന്റലിസ്റ്റുകളാണ്‌ ചെയ്തു കൊടുക്കുന്നതും

/////

കാളിദാസാ, താങ്കളുടെ ശ്രദ്ധ ഞാന്‍ ഈജിപ്ഷ്യന്‍ പണ്ഡിതന്‍ അബു സൈദ്‌ നസ്ര്‍ലേക്ക് ക്ഷണിക്കുന്നു. താങ്കളാണ് അങ്ങേരെ ഇവിടേക്ക്‌ കൊണ്ടുവന്നത്

My worst fear is that people in Europe may consider and treat me as a critic of Islam. I'm not. I'm not a new Salman Rushdie, and don't want to be welcomed and treated as such. I'm a researcher. I'm critical of old and modern Islamic thought

അദേഹത്തിന്റെ ഭയം പാശ്ചാത്യന്‍ അദ്ധേഹത്തെ സ്വീകരിക്കുന്നതാണ്. കാരണം, അന്ധമായ വിരോധം,വിമര്‍ശനം എന്നതൊന്നുമാല്ലാതെ കാമ്പില്ലാത്തതാണ് പാസ്ചാത്യരില്‍ ഒരു വിഭാഗത്തിന്റെ രീതി. അവരെയാണോ കാളിദാസന്‍ നിഷ്പക്ഷപഠനം നടത്തുന്നവരായി കാണുന്നത്? എങ്കില്‍ കാളിദാസന്റെ രാഷ്ട്രീയബോധം,ചരിത്രബോധം ഇവയൊക്കെയും പരിഗണിക്കേണ്ടി വരും.

കുരിശുയുദ്ധ മനോഭാവത്തോടെയുള്ള മിഷിനറി ചരിത്രരചനയും, കോളനിവല്‍ക്കരണം പശ്ചാതലമായുള്ള ഒരിയന്റലിസ്റ്റ് ചരിത്രരചനയും നിഷ്പക്ഷം എന്ന് വിശേഷിപ്പിക്കാന്‍ നിഷ്കളങ്കത തന്നെ വേണം. ശത്രുക്കളെ കുറിച്ച് എഴുതിയത് എത്രമാത്രം നിഷ്പക്ഷമാവും എന്ന് ആലോചിച്ചു നോക്കൂ.

കൂടാതെ, ഇതാണോ അന്നത്തെ അറബ് ജനത എഴുതിയ ചരിത്രത്തെക്കാളും സ്വീകാര്യം? യുക്തിയുണ്ടോ ഈ വാദങ്ങളില്‍? ഇനി, മുഹമ്മദും അനുയായികളും ദിവസവും രാത്രി ഡയറിക്കുറിപ്പുകള്‍ പോലെ കാര്യങ്ങള്‍ എഴുതി സൂക്ഷിച്ചു വെച്ചില്ല എന്നും അത് കൊണ്ട് പില്‍ക്കാല മുസ്ലിങ്ങള്‍ എഴുതിയ രചനകള്‍ വ്യക്തമായ മാനദാന്ധം ഉപയോഗിച്ച് അംഗീകരിക്കുന്നത് സമ്മതിക്കാന്‍ ആവില്ല എന്നും പറയുകയാണെങ്കില്‍ ......

പടിഞ്ഞാറുനോക്കി യന്ത്രങ്ങള്‍ എന്നല്ലാതെ എന്ത് പറയാന്‍.

നിഷ്കളങ്കന്‍ said...

കാളിദാസ

ഇവിടെ സൂചിപ്പിക്കേണ്ട മറ്റൊരു കാര്യം, എല്ലാ വര്‍ഷവും പ്രവാചകന്‍ ഖുര്‍ആന്‍ അവതരിച്ചത്രയും ജിബ്രീലിനോടു പാരായണം ചെയ്യാറുണ്ടായിരുന്നു. കൂടാതെ അനുയായികളും പ്രവാചകനോട് പാരായണം ചെയ്തു കേള്പ്പിക്കാരുണ്ടായിരുന്നു.

നേരത്തെ ഈ വാക്കുകള്‍ ഞാന്‍ ഖുര്‍ആന്‍ നിരന്തരം ഓര്‍മ്മിക്കപ്പെട്ടു എന്ന് തെളിയിക്കാന്‍ മാത്രമായി എഴുതിയതാണ്. വിശ്വാസവുമായി ബന്ധപ്പെട്ടല്ല. കൂടാതെ അതിന്റെ കൂടെ വേറെ ചില തെളിവുകള്‍ കൂടി ചേര്‍ത്തിരുന്നു.

Ibn Mas'ud gave a similar report to the above, adding, "Whenever
the Prophet andJibril finished reciting to each other I would recite to the Prophet as well, and he would inform me that my recitation was eloquent.

ഇബ്നു മസൂദ്‌ പ്രവാചകന് ഓതിക്കെല്‍പ്പിക്കുമായിരുന്നു.

ഞാന്‍ ഇത് ഉദ്ധരിച്ചത്, ഖുര്‍ആന്‍ നിരന്തരം ഓര്‍മ്മയില്‍ നിലനിര്‍ത്തി അവര്‍, എഴുതിവെച്ചു എന്നിങ്ങനെയുള്ള ചരിത്ര രേഖകള്‍ കാണിക്കാനാണ്. ഇത് നമ്മുടെ ചര്‍ച്ചയുടെ തുടക്കവുമായി ബന്ധപ്പെട്ടതാണ്. സാന്ദര്ഭികമായി ഇപ്പോള്‍ താങ്കള്‍ ഉയര്‍ത്തിയപ്പോള്‍ മറുപടി പറഞ്ഞു എന്നേയുള്ളൂ.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

ഇസ്ലാമിക പണ്ഡിതനായിരുന്ന സുയൂതി പറഞ്ഞത് ഞാനിവിടെ എഴുതി. അലി ധാഷ്തി എന്ന ഇറാനിയന്‍ മുസ്ലിം പണ്ഡിതന്‍ പറഞ്ഞത് ഞാന്‍ ഇവിടെ എഴുതി. പാലസ്തീനിയന്‍ പണ്ഡിതന്‍ പറഞ്ഞത് എഴുതി. ഒരു പാകിസ്താനി ഇസ്ലാമിക പണ്ഡിതന്‍ പറഞ്ഞതും എഴുതി. പക്ഷെ അതൊന്നും താങ്കള്‍ക്ക് സ്വീകാര്യമല്ല. ഇസ്ലമിനേക്കുറിച്ച് അറിവുള്ള ഇസ്ലാമിക പണ്ഡിതരുടെ അഭിപ്രായമല്ലെങ്കില്‍ പിന്നെ ആരുടെ അഭിപ്രായമാണു താങ്കള്‍ക്ക് സ്വീകാര്യം?


/////

ഇമാം സുയൂതി പറഞ്ഞ ഒന്നും താന്കള്‍ ഇവിടെ എഴുതിയിട്ടില്ല. അത് ഞാന്‍ നേരത്തെ പലതവണ വ്യക്തമാക്കി. താങ്കള്‍ ഇമാം സുയൂതി പറഞ്ഞു എന്ന് മറ്റെന്തൊക്കെയോ എഴുതിയിട്ട് പറയുകയാണ് ചെയ്തത്.

മറ്റുള്ളവരൊക്കെ താങ്കള്‍ ഉധരിചോളൂ, എന്നാല്‍ അവരെ ഇസ്ലാമിക പണ്ഡിതര്‍ എന്ന് വിളിച്ചു അത്തരം ആധികാരികത ലഭിക്കാന്‍ നോക്കരുത്.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

ഇതൊരു ശിഖണ്ഠി അഭിപ്രായമാണെന്നു പറയാം. ആയത്തുകള്‍ കുറേക്കാലം ഭക്തര്‍ പാടി നടന്നു. മൊഹമ്മദ് തന്നെ ഈ നിര്‍ദ്ദേശം ​പല പ്രാവശ്യം നടപ്പിലാക്കി. എന്നിട്ട് റദ്ദാക്കി. എഴുതി വയ്ക്കാന്‍ പറഞ്ഞില്ല.

///

മുസ്ലിങ്ങള്‍ക്ക്‌ ചില സൂക്തങ്ങള്‍ റദ്ദാക്കി എന്നതില്‍ അഭിപ്രായ വ്യത്യാസം ഇല്ല. അത് പക്ഷെ പ്രവാചകന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെയായിരുന്നു. അത് കൊണ്ട് അതില്‍ ഒരു പ്രശ്നവും ഇല്ല. ഇവിടെ വിഷയം ഖുര്‍ആന്‍ ക്രോഡീകരണം ആണ്.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

എന്തേ ഉമറിനെ ആരും പിന്താങ്ങിയില്ല എന്നു ചോദിക്കുന്നതിനു പകരം എന്തുകൊണ്ട് ഉമര്‍ അത് ഉള്‍പ്പെടുത്തണമെന്നു ശഠിച്ചു എന്ന് ചോദിക്കുന്നതല്ലേ? റദ്ദാക്കിയെന്നറിയാമായിരുന്നിട്ടും ഉമര്‍ എന്തുകൊണ്ട് ഇത് ഉള്പ്പെടുത്തണമെന്നു ശഠിച്ചു? ഉമര്‍ മൊഹമ്മദിനെ അവിശ്വസിച്ചു എന്നു വേണമെങ്കില്‍ വ്യാഖ്യാനിച്ചു കൂടെ?


////

ഉമര്‍ എന്ന നേതാവിന് പോലും തുല്യപരിഗണന മാത്രം ലഭിച്ച ഒരു തരത്തിലും വ്യക്തിതാല്പര്യങ്ങള്‍, അല്ലെങ്കില്‍ ശക്തമായ തെളിവുകള്‍ അടിസ്ഥാനമാക്കി മാത്രം നടത്തിയ ഖുര്‍ആന്‍ ക്രോഡീകരണം എന്നതാണ് ഇത് തെളിയിക്കുന്നത്. ഇത്ര തുറന്ന രീതിയില്‍ നടത്തിയ ഈ യജ്ഞം നമുക്ക്‌ എന്ത് കൊണ്ട് അഭിനന്ദിച്ചുകൂടാ?

പിന്നെ, ഉമര്‍ ശഠിച്ചു എന്ന ചോദ്യത്തിന് ഉത്തരം,

However, the only reason why Umar got emotional and wanted to put the verse in the Quran was because he was afraid that one day people would think that its ruling had been cancelled. However, the companions did not allow him to because they all knew that its recitation had been abrogated

നേതാവിന് പോലും സ്വാധീനിക്കാന്‍ കഴിയാത്ത വിധം സ്വതന്ത്രവും സുതാര്യവുമായ ഖുര്‍ആന്‍ ക്രോഡീകരണത്തിന്‍റെ ചരിത്രം അതിന്‍റെ ആധികാരികതക്ക് തെളിവ് തന്നെയാണ്. ഒരു യഥാര്‍ത്ഥ ജനാധിപത്യ രീതി. തുറന്ന മനസ്സോടെ പ്രശ്നത്തെ നേരിട്ട ആര്‍ജ്ജവം. സ്വതന്ത്രം, സുതാര്യം.

ലൂസിഫര്‍ said...

ഇതൊക്കെ സവര്‍ണ സംഘപരിവാര്‍ സയണിസ്റ്റ് മാര്‍ക്സിസ്റ്റ്‌ ഡാനിഷ് അമേരിക്കന്‍ കാതോലിക്ക സംഘത്തിന്റെ ഗൂഢാലോചന ആണ് . "സ്നേഹത്തിന്റെ മതത്തെ താറടിക്കാന്‍ . പോപ്പുലര്‍ ഫ്രന്റ്‌ ശരണം .

kaalidaasan said...

ഇമാം സുയൂതി പറഞ്ഞ ഒന്നും താന്കള്‍ ഇവിടെ എഴുതിയിട്ടില്ല. അത് ഞാന്‍ നേരത്തെ പലതവണ വ്യക്തമാക്കി. താങ്കള്‍ ഇമാം സുയൂതി പറഞ്ഞു എന്ന് മറ്റെന്തൊക്കെയോ എഴുതിയിട്ട് പറയുകയാണ് ചെയ്തത്.

നിഷ്കളങ്കന്‍.

അസ് സുയൂതി പറഞ്ഞ കാര്യങ്ങള്‍ എല്ലാം എഴുതുക എന്നത് ഈ പോസ്റ്റിലെ വിഷയമല്ല. ഇത് കുര്‍ആനില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നതിനേക്കുറിച്ചാണ്. അസ് സുയൂതി മാറ്റങ്ങളുണ്ടായിട്ടുണ്ട് എന്ന അഭിപ്രായം പറഞ്ഞതു മാത്രമേ ഇവിടെ പ്രതീക്ഷിക്കേണ്ടതുള്ളു.

അസ് സുയൂതി പറഞ്ഞ ഒരു കാര്യം മാത്രമേ ഞാന്‍ ഇവിടെ പരാമര്‍ശിച്ചുള്ളൂ. അത് കുര്‍ആനിലെ ഒരു സൂറയില മുന്നിലൊരു ഭാഗം ഇല്ലാതായതിനേക്കുറിച്ചു മാത്രം. അത് കുര്‍ആനില്‍ പലയിടത്തും മൊഹമ്മദ് പ്രയോഗിച്ച ആയത്തുകള്‍ റദ്ദക്കലാണെന്നു ചുരുക്കാന്‍ താങ്കള്‍ ശ്രമിക്കുന്നു.

താങ്കള്‍ അസ് സുയൂതി എഴുതിയത് എന്താണെന്നു വായിച്ചിട്ടില്ല. ഒരു പക്ഷെ അതേക്കുറിച്ച് മുസ്ലിം ഭാഗത്തു നിന്നുള്ള വിശകലനം വായിച്ചിരിക്കാം.

റദ്ദാക്കല്‍ അല്ലെങ്കില്‍ Abrogation എന്ന വിഷയത്തേക്കുറിച്ച് സുയുതി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അത് കുര്‍ആനിലെ 2:106; 22:52 എന്നീ ആയത്തുകളുടെ വിശദീകരണമായിട്ടും. ഈ രണ്ട് ആയത്തുകളും കുര്‍ആനിലെ സൂക്തങ്ങള്‍ റാദ്ദാക്കിയതിനേക്കുറിച്ചാണോ, അതല്ല കുര്‍ആനു മുമ്പുള്ള ദൈവിക നിയമങ്ങള്‍ റദ്ദാക്കിയതിനേക്കുറിച്ചാണോ എന്ന് വലിയ തര്‍ക്കങ്ങളുണ്ടായി. അതാണു സുയൂതി പരാമര്‍ശിക്കുന്നത്. റദ്ദാക്കലിന്റെ കാരണങ്ങളും വ്യതിയാനങ്ങളും അദ്ദേഹം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

നാലു തരത്തിലുള്ള റദ്ദാക്കലിനേക്കുറിച്ച് സുയൂതി എഴുതി.

ഇതൊക്കെ വിശദീകരിച്ച ശേഷം അദ്ദേഹം പറഞ്ഞത് , ചില ആയത്തുകളുടെ ആദ്യഭാഗം അവസാന ഭഗമാകുമ്പോഴേക്കും റദ്ദാക്കപ്പെടുന്നു. വേറെ സന്ദര്‍ഭങ്ങളില്‍ ഹദീസ് കുര്‍ആന്‍ സൂക്തങ്ങളെ റദ്ദാക്കുന്നു. ഈ പരാമര്‍ശത്തിന്റെ ഉദാഹരണത്തിലാണ്, കല്ലെറിഞ്ഞു കൊല്ലുക എന്ന സൂക്തം റദ്ദാക്കിയതിനേക്കുറിച്ച് പറഞ്ഞത്. ആദ്യം ഈ ആയത്ത് കുര്‍ആന്റെ ഭാഗമാക്കി അള്ളായുടെ നിര്‍ദ്ദേശമെന്ന രീതിയില്‍ മൊഹമ്മദ് തന്നെ ചിലരെ കല്ലെറിഞ്ഞുകൊല്ലാനുള്ള നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. പക്ഷെ കുര്‍ആനില്‍ ചേര്‍ത്തത് പീഡിപ്പിക്കുന്നതിന്റെയും നാടുകടത്തുന്നതിന്റെയും വിഷയം മാത്രം. അങ്ങനെ അത് ഇസ്ലാമിക നിയമവുമായി. ഈ വിഷയം വിശദമായി പ്രതിപാദിച്ച ശേഷം സുയുതി അവസാനിപ്പിക്കുന്നത് ഇങ്ങനെ. abrogation is removal as it is in Surah 22:52 and it means alteration.


റദ്ദാക്കല്‍ എന്ന പരിപാടി കുര്‍ആനില്‍ ഉടനീളം കാണപ്പെടുന്നുണ്ട്. പക്ഷെ അതൊക്കെ ചില ഒറ്റപ്പെട്ട ആയത്തുകളാണ്. ഒരായയില്‍ പ്രതിപാദിക്കുന്നത് ഒരു സന്ദേശവും. ഇതൊക്കെ റദ്ദാക്കി മറ്റൊന്ന് വച്ചുമാറുക എന്നത് മൊഹമ്മദിന്റെ ഒരു ഹോബിപോലെയായിരുന്നു. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്നേ ഒന്നു പറയുക, ഉറങ്ങി ഉണര്‍ന്ന ശേഷം അത് മാറ്റിപ്പറയുക ഒരു സ്ഥിരം ഏര്‍പ്പാടായിരുന്നു. ചിലപ്പോള്‍ അനുയായികള്‍ സംശയം പ്രകടിപ്പിക്കുമ്പോള്‍ ചില ആയത്തുകള്‍ മാറ്റിയിട്ടുണ്ട്. ചിലപ്പോള്‍ അനുയായികളെ സുഖിപ്പിക്കാന്‍ വേണ്ടി ചില കൂട്ടിചേര്‍ക്കലുകളും നടത്തിയിട്ടുണ്ട്. സാധാരണ ദൈവം ഒരു നിയമം നല്‍കുന്നു. അതിലുറച്ചു നില്‍ക്കുന്നു. ദിവസവും അഭിപ്രായം ​മാറുന്ന ഒരു സേവകനേപ്പോലെയാണ്‌ മിക്കപ്പോഴും അള്ളാ പെരുമാറിയിട്ടുള്ളത്. മൊഹമ്മദിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് തീരുമാനം എടുക്കുന്ന ഒരു ശക്തിയായിട്ടേ കുര്‍ആനിലെ അള്ളായെ കാണാന്‍ ആകൂ. അള്ളാക്കും മുകളിലുള്ള സൂപ്പര്‍ ദൈവത്തേപ്പോലെയായിരുന്നു പലപ്പോഴും മൊഹമ്മദ്. ഒരു ദൈവത്തിനും മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് അഭിപ്രായം മാറ്റാന്‍ ആകില്ല. മാറ്റുന്നെങ്കില്‍ ആ ദൈവ സങ്കല്‍പ്പം തന്നെ തെറ്റാണ്.

പക്ഷെ സുയൂതി പരമര്‍ശിച്ചത് ഇതുപോലെ ഒറ്റപ്പെട്ട ആയത്തുകള്‍ മാറ്റുന്നതിനേക്കുറിച്ചല്ല. ഒരു സൂറയിലെ മൂന്നില്‍ രണ്ടു ഭാഗം മാറ്റിക്കളഞ്ഞതിനെ അദ്ദേഹം Alteration .എന്ന പേരിട്ടാണു വിളിച്ചതും. നിര്‍ഭാഗ്യ വാശാല്‍ നിഷ്കളങ്കനിത് അംഗീകരിക്കാനാകില്ല. അംഗീകരിക്കണോ വേണ്ടയോ എന്നതൊക്കെ താങ്കളുടെ ഇഷ്ടം.

കല്ലെറിഞ്ഞുകൊല്ലാനുള്ള ഒരായത്ത് മാറ്റിയതുമാത്രമല്ല സുയൂതി പരാമര്‍ശിച്ചത്. അതുള്‍പ്പടെയുള്ള വലിയ ഒരു ഭാഗം ഒരു സൂറയില്‍ നിന്നും മാറ്റിയതിനേക്കുറിച്ചാണ്.

Jack Rabbit said...

നിഷ്കളങ്കന്‍,
One simple doubt which i asked to Subair also in a previous comment

It is claimed that Koran existing today is the text revealed to Muhammed which itself is a perfect copy/extract of the tablet kept in heaven. For a simple example of later addition, the earliest available manuscripts of Koran like one kept in Bibliotheque Nationale, Paris don't have Surah titles. Who inserted them later in the word of God ?

This is against the belief of majority and claims of flat-footed fundamentalists like Maududi -

The Quran, on the other hand, exists exactly as it was revealed to the Prophet; not a word -- nay, not a syllable of it -- has been changed. It is available in its original text and the word of God has been preserved for all time.

kaalidaasan said...

നേതാവിന് പോലും സ്വാധീനിക്കാന്‍ കഴിയാത്ത വിധം സ്വതന്ത്രവും സുതാര്യവുമായ ഖുര്‍ആന്‍ ക്രോഡീകരണത്തിന്‍റെ ചരിത്രം അതിന്‍റെ ആധികാരികതക്ക് തെളിവ് തന്നെയാണ്. ഒരു യഥാര്‍ത്ഥ ജനാധിപത്യ രീതി. തുറന്ന മനസ്സോടെ പ്രശ്നത്തെ നേരിട്ട ആര്‍ജ്ജവം. സ്വതന്ത്രം, സുതാര്യം.

നിഷ്കളങ്കന്‍.

ചിരിച്ചു മണ്ണുകപ്പിപ്പോയി നിഷ്കളങ്കാ. താങ്കള്‍ പേര്‍ സൂചിപ്പിക്കുമ്പോലെ ഇത്ര നിഷ്കളങ്കനായി പോയല്ലോ.

രണ്ടു സാക്ഷികളെ കൊണ്ടു വരിക എന്നത് ഒരു നേഴ്സറി ലെവല്‍ തമാശയായേ എനിക്ക് തോന്നുന്നുള്ളു. അതേക്കുറിച്ച് ഇതുവരെ അഭിപ്രായം എഴുതാതിരുന്നത്.അതുകൊണ്ടാണ്. പക്ഷെ താങ്കളുടെ വലിയ അവകാശവാദങ്ങള്‍ കാണുമ്പോള്‍ മിണ്ടാതിരിക്കാനാകുന്നില്ല.


മൊഹമ്മദ് മരിച്ചതിനു ശേഷം നടന്നു എന്നു പറയപ്പെടുന്ന ഒരു യജ്ഞത്തില്‍ മൊഹമ്മദ് പറഞ്ഞതാണെന്നു പറയാന്‍ രണ്ടു സാക്ഷികളെ കൊണ്ടു വരിക എന്നത് വളരെ എളുപ്പം നടക്കുന്ന കാര്യമാണ്. അറേബ്യയിലേക്കൊന്നും പോകേണ്ട. കേരളത്തില്‍ തന്നെ നൂറുകണക്കിനു കള്ള സാക്ഷികളെ ഇതിനു വേണ്ടി കിട്ടും.

മൊഹമ്മദ് കുര്‍ആന്‍ ഉത്ഘോഷിച്ച അറേബ്യന്‍ സമൂഹം ഏറ്റവും അധപ്പതിച്ചവരായിരുന്നു എന്നാണ്, എല്ലാ മുസ്ലിങ്ങളും ഏക സ്വരത്തില്‍ ആണയിടുന്നത്. അവര്‍ക്ക് രണ്ടു സാക്ഷികളെ സംഘടിപ്പിക്കുക വളരെ നിസാരമായിരുന്നു എന്നാണതില്‍ നിന്നും ആര്‍ക്കും മനസിലാക്കി എടുക്കാനാകുന്നത്.

മൂന്നു പേര്‍ തീരുമാനിച്ചാല്‍ മതിയായിരുന്നു അന്ന് ഒരായത്ത് കുര്‍ആനില്‍ ഉള്‍പ്പെടുത്തിക്കിട്ടാന്‍. ഒരാള്‍ ആയത്തു കൊണ്ട് കൊടുക്കുക. മറ്റ് രണ്ടു പേര്‍ അത് മൊഹമ്മദ് പറഞ്ഞതു കേട്ടു എന്നും പറയുക. ഇതല്ലേ താങ്കള്‍ ആര്‍ജ്ജവം. സ്വതന്ത്രം, സുതാര്യം, ജനാധിപത്യം എന്നൊക്കെ കൊട്ടിഘോഷിക്കുന്നത്.

ഇതൊരാധികാരികതക്കും തെളിവല്ല. കൈകടത്തലുകള്‍ നടന്നിരിക്കാം എന്നതിന്റെ തെളിവാണ്. മൊഹമ്മദ് പറഞ്ഞതൊക്കെ വളരെ അടുത്ത അനുയായികള്‍ എഴുതി വച്ചിരുന്നത് ക്രോഡീകരിച്ചു എന്നായിരുന്നെങ്കില്‍ അത് കുറച്ചു കൂടി ആധികാരികമാകുമായിരുന്നു. വലിയ ഓര്‍മ്മശക്തിയുണ്ടായിരുന്ന സയ്ദ് ഇബന്‍ തബിറ്റ് തന്റെ ഓര്‍മ്മയില്‍ നിന്നെഴുതിയാലും അതിന്‌ ഈ പൊറാട്ടു നടകത്തേക്കാള്‍ ആധികാരികതയുണ്ടാകുമായിരുന്നു. എഴുതി വച്ച കാര്യങ്ങള്‍ ന്യൂട്ടന്റെ തത്വങ്ങളോ ഐന്സ്റ്റെയിന്റെ തത്വങ്ങളോ അല്ല. മൂന്നാതൊരാള്‍ കണാത്ത ഏതോ മലക്ക് മൊഹമ്മദിനോട് പറഞ്ഞുകൊടുത്തു എന്നു വിശ്വസിപ്പിച്ച കുറെ കാര്യങ്ങളാണ്. അതൊക്കെ വെള്ളം തൊടാതെ വിഴുങ്ങുന്നവര്‍ ഇത് പറയുന്നതില്‍ യാതൊരു അത്ഭുതവുമില്ല. വിരലിലെണ്ണാവുന്ന കുറച്ചു പേര്‍ സംഘടിച്ചാല്‍ ഏത് ആയത്തും ഉള്‍പ്പെടുത്താന്‍ കഴിയുമായിരുന്നു. അതാണു യാഥാര്‍ത്ഥ്യം.

Baiju Elikkattoor said...

" ഒരു യഥാര്‍ത്ഥ ജനാധിപത്യ രീതി. തുറന്ന മനസ്സോടെ പ്രശ്നത്തെ നേരിട്ട ആര്‍ജ്ജവം. സ്വതന്ത്രം, സുതാര്യം. "
"നിഷ്കളങ്കന്‍.
ചിരിച്ചു മണ്ണുകപ്പിപ്പോയി നിഷ്കളങ്കാ. താങ്കള്‍ പേര്‍ സൂചിപ്പിക്കുമ്പോലെ ഇത്ര നിഷ്കളങ്കനായി പോയല്ലോ"

കാളിദാസന്‍,

ചിരിയല്ല, സഹതാപം ആണ് ഇവരോടൊക്കെ തോന്നുന്നത്! കഷ്ടം തന്നെ.!

kaalidaasan said...

ഹദീസ്‌ വിജ്ഞാനീയത്തില്‍ സ്വീകാര്യമെത്‌, അസ്വീകര്യമേത് എന്ന കാര്യത്തില്‍ താങ്കള്‍ക്കുള്ള അജ്ഞത മുഴച്ചു നില്‍ക്കുന്ന ഒരു പ്രസ്താവന എന്ന നിലയില്‍ മേല്ക്കൊടുത്ത വരികള്‍ക്ക് ഇവിടെ പ്രസക്തിയുണ്ട്‌. വളരെ ചുരുക്കി ഒരു ഹദീസ്‌ സ്വീകാര്യമോ അല്ലയോ എന്ന കാര്യത്തില്‍ പരിഗണിക്കുന്ന മാനദണ്ഡം ഇവിടെ പറയാം.

നിഷ്കളങ്കന്‍.

ഹദീസ് സ്വീകാര്യമേത് അസ്വീകാര്യമേത് എന്നൊക്കെ അന്വേഷിക്കുന്നതിനു മുന്നേ അതെന്താണെന്നു മനസിലാക്കാന്‍ ശ്രമിക്ക്.

അത് ചരിത്രപുസ്തകമൊന്നുമല്ല. വെറും കേട്ടു കേള്‍വി മാത്രം. ഇന്ന വ്യക്തി ഇന്നയാളോട് പറയുന്നത് കേട്ട വ്യക്തി വിവരിക്കുന്നത് എന്ന രീതിയിലാണീ കേട്ടു കേള്‍വി എഴുതി വച്ചിരിക്കുന്നത്.

ഹദീസ് എന്നു പറയുന്നത് മൊഹമ്മദ് ജീവിച്ചിരുന്ന കാലത്ത് ചെയ്ത പ്രവര്‍ത്തികളേക്കുറിച്ചും ആദ്ദേഹത്തിന്റെ വാക്കുകളേക്കുറിച്ചുമുള്ള കഥകള്‍ തലമുറയായി കൈമാറിവന്നതാണ്. മൊഹമ്മദ് മരിച്ച് 230 വര്‍ഷങ്ങള്‍ക്ക് ശേഷമാണിവ ക്രോഡീകരിക്കാനും തരം തിരിക്കാനും ആരംഭിച്ചതു തന്നെ. ഈ രണ്ടു നൂറ്റാണ്ടൂ കഴിഞ്ഞുള്ള ഇസ്ലാമിന്റെ അഭിരുചിയും രാഷ്ട്രീയ കാലവസ്ഥയും അനുസരിച്ചാണീ ക്രോഡീകരണം നടന്നത്. അതിനു മുസ്ലിങ്ങള്‍ എന്തു രീതി ഉപയോഗിച്ചിട്ടുണ്ട് എന്നതിനു വലിയ പ്രസക്തി ഇല്ല.

മൌദൂദി എന്ന ഇസ്ലാമിക പണ്ഡിതനാണീ തരം തിരിക്കല്‍ നടത്തിയതെങ്കില്‍ നമുക്ക് കിട്ടുമായിരുന്ന ഹദീസുകളുടെ രൂപം ​മറ്റൊന്നാകുമായിരുന്നു. കുര്‍ആന്‌ അദ്ദേഹം നല്‍കിയ വ്യാഖ്യാനം മുഖ്യ ധാര മുസ്ലിങ്ങള്‍ അംഗീകരിക്കുന്നില്ല. അതിന്റെ അര്‍ത്ഥം എഴുന്ന വ്യക്തിയുടെ അഭിരുചിയും അഭിപ്രയങ്ങളും ഈ വക കാര്യങ്ങളില്‍ കടന്നു വരാമെന്നു തന്നെയാണ്. കുര്‍ആനിന്റെ കാര്യത്തിലും ഇതു സംഭവിച്ചിട്ടുണ്ട്. താങ്കള്‍ നിഷേധിക്കുമെങ്കിലും.

സ്വീകാര്യം എന്നു താങ്കളൊക്കെ വിശ്വസിക്കുന്ന രണ്ടു ഹദീസുകളാണ്‌ സുനാന്‍ ഇബന്‍ മജയും, സഹിഹ് അല്‍ ബുഖാരിയും. അല്‍ ബുഖാരിയില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ.

ഉമര്‍ പറഞ്ഞു: അല്ലാഹു മുഹമ്മദ് നബിയെ സത്യവും കൊണ്ട് അയച്ചു. അവിടുത്തേക്ക് അല്ലാഹു കുര്‍ ആന്‍ അയച്ചു കൊടുത്തു. വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണമെന്ന് അവിടുത്തേക്ക് അല്ലാഹു അയച്ച കുര്‍ ആനില്‍ ഉണ്ടായിരുന്നു.

സുനാന്‍ ഇബന്‍ മജയില്‍ ഇങ്ങനെ കാണുന്നു.

കല്ലെറിയലിനെ സംബന്ധിച്ചും മുല കുടിയെ സംബന്ധിച്ചുമുള്ള കുര്‍ ആന്‍ വാക്യങ്ങള്‍ എന്റെ കിടക്കയ്ക്കടിയിലാണു സൂക്ഷിച്ചിരുന്നത്. പ്രവാചകന്‍ മരിച്ചു. ഞങ്ങളെല്ലാം ആ ദുഖത്തിലായിരുന്ന സന്ദര്‍ഭത്തില്‍ ആ വാക്യങ്ങള്‍ ഞങ്ങളുടെ വീട്ടിലെ ആടുകള്‍ തിന്നു പോയി.

ഈ രണ്ട് സഹിഹ് ഹദീസുകളില്‍ പരാമര്‍ശിക്കുന്ന ആയത്തിനേക്കുറിച്ചു തന്നെയല്ലേ ഉബൈ പറഞ്ഞിരിക്കുന്നത്. ഉബൈയുടെ ഹദീസ് weak എന്ന് കളിയാക്കുന്ന താങ്കള്‍ ബുഖാരിയുടെയും ഇബന്‍ മജയുടെയും ഹദീസുകള്‍ weak എന്നു തന്നെ പറയുമോ?

ഇത് മൂന്നു പേരുടെ സാക്ഷ്യമാണ്. രണ്ടു പേരുടെ സാക്ഷ്യം സ്വീകരിക്കുന്ന മുസ്ലിം വിജ്ഞാനീയ ശാസ്ത്ര അളവുകോലിന്‌ മൂന്നു പേരുടെ സാക്ഷ്യം അസ്വീകാര്യമാണോ?


ഇനി ഈ ഹദീസുകള്‍ക്ക് മറ്റൊരു തമാശ ചരിത്രം കൂടിയുണ്ട്. താങ്കളൊക്കെ സഹിഹ് എന്നു പറഞ്ഞ് അഭിമാനിക്കുന്ന ഈ വക കെട്ടുകഥകളൊക്കെ ഷിയ മുസ്ലിങ്ങള്‍ തള്ളിക്കളയുന്നു. എന്തുകൊണ്ടാണവര്‍ അതൊക്കെ തള്ളിക്കളഞ്ഞ് അവരുടേതായ ഹദീസുകള്‍ എഴുതി ഉണ്ടാക്കിയത്? താങ്കള്‍ വലിച്ചു വാരി എഴുതിയ ഹദീസുകളിലെ കള്ളത്തരങ്ങള്‍ കണ്ടുപിടിക്കാനുള്ള സൂത്രം ഉപയോഗിച്ച് സ്വീകാര്യമായതെന്നു കൊട്ടിഘോഷിക്കുന്ന ഇവയൊന്നും മുസ്ലിങ്ങളിലെ പ്രബല വിഭഗമായ ഷിയകള്‍ വെറും കടലാസു കഷണങ്ങളായി കാണുന്നതെന്തുകൊണ്ട്? ഒരുത്തരം തരാമോ?

kaalidaasan said...

താങ്കള്‍ മുസ്ലിം ചരിത്രകാരന്മാരെ കുറിച്ച് അജ്ഞരായതിനു മറ്റാരും ഉത്തരവാദിയല്ല. പടിഞ്ഞാറോട്ട് നോട്ടം നമ്മുടെ ഒരു സാംസ്കാരിക പ്രശ്നമാണ് എന്ന് മാത്രമേ എനിക്ക് തോന്നുന്നുള്ളൂ. അതിനു ചരിത്രപരമായ കാരണം നമുക്ക് ഉണ്ട് താനും.


നിഷ്കളങ്കന്‍.

മുസ്ലിം ചരിത്രവുമയി ബന്ധപ്പെട്ട ഒരു കാര്യവും ഈ പോസ്റ്റില്‍ ഞാന്‍ ഉന്നയിച്ചിട്ടില്ല. അതുകൊണ്ട് മുസ്ലിം ചരിത്രകാരന്‍മാരേപ്പറ്റി അറിയുന്നതോ അറിയാത്തതോ ഇതില്‍ പ്രസക്തമല്ല. മുസ്ലിം ചരിത്രകാരന്‍മാര്‍ ചരിത്രമെഴുതി തുടങ്ങുന്നതിനു മുമ്പ് സംഭവിച്ച സംഗതികളാണ്. അതിനു ചരിത്രകാരന്‍മാരേ കൂട്ടുപിടിക്കേണ്ടതുമില്ല. മുസ്ലി പണ്ഡിതര്‍ മൊഹമ്മദിന്റെ കാലത്തു നടന്ന ചില സംഭവങ്ങള്‍ക്ക് നല്‍കിയ വ്യാഖ്യാനങ്ങളാണു ഞാനിവിടെ പരാമര്‍ശിച്ചത്.

അള്ളാ എന്ന മുസ്ലിം ദൈവം മൊഹമ്മദിനെ വായിച്ചു കേള്‍പ്പിച്ചതെന്ന് അന്ധമായി വിശ്വസിക്കപ്പെടുന്ന കുര്‍ആനിനേ സംബന്ധിച്ച വിഷയമാണ്. മൊഹമ്മദിന്റെ തോന്നലുകളെ സാധൂകരിക്കലാണു ചരിത്രകാരന്‍മാരുടെ കടമ എന്നു വിശ്വസിക്കുന്നവരെ ചരിത്രകാരന്‍മാരായി സുബോധമുള്ള ആരും കണക്കാക്കുകയുമില്ല. അത് അന്ധ വിശ്വാസികള്‍ അവരുടെ അന്ധവിശ്വാസത്തിനു ന്യായീകരണം കണ്ടെത്തുന്നതായേ അവര്‍ മനസിലാക്കു.

ഒരു കാര്യത്തേപ്പറ്റി മനസിലാക്കണമെങ്കില്‍ എല്ലാ വശത്തോട്ടും നോക്കണം. അബു സയ്ദ് പറഞ്ഞപോലെ കുര്‍ആന്‍ ഒരു Literary Text എന്ന രീതിയില്‍ കാണുന്നവര്‍ക്കെ കുര്‍ആന്റെ ചരിത്രം നിഷ്പക്ഷമായി വിശകലനം ചെയ്യാനാകൂ. മുസ്ലിം വിശ്വാസികള്‍ക്കതിനാകില്ല. അത് ചെയ്യാന്‍ താങ്കളൊക്കെ ഓറിയന്റലിസ്റ്റ്കള്‍ എന്നു വിളിക്കുന്ന പടിഞ്ഞാറുള്ളവര്‍ക്കേ ആകുന്നുള്ളു. ചുരുക്കം ചില മുസ്ലിങ്ങള്‍ക്കും അതിനാകുന്നുണ്ട്. പക്ഷെ അവരെ അന്ധവിശ്വാസികളായ മുസ്ലിങ്ങള്‍ പീഢിപ്പിച്ചിട്ടേ ഉള്ളു.

കുര്‍ആന്‍ ദൈവ വചനമെന്നു വിശ്വസിക്കുന്ന മുസ്ലിം ചരിത്രകാരന്‍മാര്‍ അതിനനുസരിച്ചുള്ള ചരിത്രമേ എഴുതിയുണ്ടാക്കൂ. അതേതായാലും എനിക്ക് വേണ്ട.

അതുമാത്രമല്ല ഏതു തരം അന്ധവിശ്വാസമാണു പിന്തുടരുന്നത് എന്നതിനനുസരിച്ച് ആ ചരിത്രത്തിന്റെ നിറവും മാറും. ഷിയ മുസ്ലിങ്ങള്‍ എഴുതുന്ന ചരിത്രമല്ല സുന്നി മുസ്ലിങ്ങള്‍ എഴുതുക. അഹമ്മദീയ മുസ്ലിങ്ങള്‍ എഴുതിയാല്‍ അത് മൂന്നാമതൊന്നായി തീരും.

സുന്നി മുസ്ലിങ്ങള്‍ വിശ്വസിക്കുന്ന സഹിഹ് ഹദീസുകളെ അവജ്ഞയോടെ ഷിയ മുസ്ലിങ്ങള്‍ തള്ളിക്കളയും. അത് ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ടതല്ല. മൂന്നാം കിട രാഷ്ട്രീയവുമായി ബന്ധപ്പെട്ടതു മാത്രം. അലി ഒന്നാം ഖലീഫയാകാതെ അബൂബേക്കര്‍ ഖലീഫയായത് മകള്‍ ഐഷയുടെ മിടുക്കെന്നാണ്‌ ഷിയ മുസ്ലിങ്ങള്‍ പറയുന്നത്. ഐഷയോടുള്ള ദേഷ്യമാണ്‌ ആ വിഭാഗം മുസ്ലിങ്ങളുടെ രാഷ്ട്രീയം. ആ രാഷ്ട്രീയമാണ്, മൂന്നാം ഖലീഫയെ വധിക്കുനതില്‍ വരെ എത്തിയത്. ഈ കുടിപ്പകയാണിവര്‍ തമ്മിലുള്ള വ്യത്യാസത്തിന്റെ കാതല്‍. ഈ മൂന്നാം കിട രാഷ്ട്രീയം കാരണം ഇവര്‍ക്ക് രണ്ട് ചരിത്രമുണ്ടായി. ഇതുപോലെയുള്ള ചരിത്രകാരന്‍മാരെ വിശ്വസിക്കാന്‍ മുസ്ലിങ്ങള്‍ക്കെ സാധിക്കൂ. അതവരുടെ ഗതികേട്. പക്ഷെ അവര്‍ പറയുന്നത് അപ്പാടെ വിശ്വസിക്കണം എന്നു പറഞ്ഞാല്‍ എല്ലാവരും അംഗീകരിച്ചെന്നു വരില്ല. അതിനു വിലപിച്ചിട്ടും കാര്യമില്ല ആദ്യം മുസ്ലിങ്ങളായ ഷിയകളെ താങ്കളൊക്കെ പൊക്കിപ്പിടിക്കുന്ന ചരിത്രം പഠിപ്പിക്കുക. എന്നിട്ട് മതിയില്ലേ മുസ്ലിങ്ങളല്ലാത്തവരെ ആ ചരിത്രം പഠിപ്പിക്കാന്‍?

kaalidaasan said...

ഒറ്റവാക്കില്‍ പറഞ്ഞാല്‍ "വിവരക്കേട്". താങ്കള്‍ ഊഹിച്ചെടുത്ത്, ഇവിടെ വിളമ്പുന്നു എന്നല്ലാതെ ഒരു ആധികാരിക സ്വഭാവവും താങ്കളുടെ വാക്കുകള്‍ക്ക് ഇല്ല.


നിഷ്കളങ്കന്‍.

വിവരക്കേട് എന്റേതല്ല. ഹദീസുകള്‍ എന്നു പറഞ്ഞ് ഇതൊക്കെ എഴുതി വച്ചവരുടെയോ അല്ലെങ്കില്‍ ഇതൊക്കെ പറഞ്ഞ മൊഹമ്മദിന്റെയോ ആണ്. ഈ പോസ്റ്റുമായി ബന്ധമില്ലാത്തതാണെങ്കിലും ബുഖാരിയുടെ ഹദീസിലെ ഒരു പരാമര്‍ശം ഞാന്‍ പറയാം.

സ്ത്രീകള്‍ക്ക് സ്വപ്നസ്കലനം ഉണ്ടായാല്‍ കഴുകണോ എന്ന് ഒരു സ്ത്രീ മൊഹമ്മദിനോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞ ഉത്തരം കഴുകണം എന്നായിരുന്നു. അപ്പോള്‍ ആ സ്ത്രീ അദ്ദേഹത്തെ കളിയാക്കി, സ്ത്രീകള്‍ക്കെങ്ങനെ ആണു സ്കലനം ഉണ്ടാകുക.

ഇതാരുടെ വിവരക്കേടാണെന്ന് താങ്കള്‍ തീരുമാനിക്കുക. മൊഹമ്മദിന്റെയോ അതോ ഇതൊക്കെ എഴുതി വച്ച ബുഖാരിയുടെയോ? അതോ അത് വായിച്ച എന്റേതോ?

kaalidaasan said...

ഞാനും ഇവിടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് ചരിത്രത്തെ കുറിച്ച് മാത്രമാണ്. അല്ലാതെ വിശ്വാസകാര്യങ്ങള്‍ അല്ല.
താങ്കള്‍ യക്ഷിക്കഥ എന്ന് പറയുന്നതു കൊണ്ട് മാത്രം അങ്ങിനെയാവുമോ?

തള്ളാനും കൊള്ലാനും വളരെ കൃത്യമായ മാനദണ്ഡം ഉണ്ട് സഹോദരാ.ഇല്ലെങ്കില്‍ കേട്ട് കേള്‍വികള്‍ മുഴുവന്‍ ചരിത്രമാവില്ലേ?


നിഷ്കളങ്കന്‍.


ഞാന്‍ ഇവിടെ ചരിത്രത്തേക്കുറിച്ച് കാര്യമായി ഒന്നും എഴുതിയില്ല. മുസ്ലിങ്ങളുടെ വിശ്വാസത്തേക്കുറിച്ചും ആ വിശ്വാസത്തിനനുസരിച്ച് എഴുതിയുണ്ടാക്കിയ കുര്‍ആന്‍ എന്ന പുസ്തകത്തേക്കുറിച്ചും ഹദീസുകള്‍ എന്ന കഥകളേക്കുറിച്ചുമാണ്.

വിശ്വാസം എന്ന സംഗതി മാറ്റി നിറുത്തിയാല്‍ കുര്‍ആന്റെയും മുസ്ലിങ്ങളുടെയും ചരിത്രം കുര്‍ആനിലോ ഹദീസുകളിലോ കാര്യമായി ഒന്നുമില്ല. മൂത്രമൊഴിക്കുന്നതിനു മുന്നേ പറഞ്ഞ കാര്യം മൂത്രമൊഴിച്ച ശേഷം മാറ്റിപ്പറയുന്നതിന്റെ അസംബന്ധം അപ്പോഴാണു മനസിലാകുക. അള്ള പറഞ്ഞു, ഞാന്‍ മാറ്റി എന്ന് മൊഹമ്മദ് പറഞ്ഞില്ലെങ്കില്‍ കല്ലെറിയുന്ന ആയത്തിന്റെ കഥ എങ്ങനെയുണ്ടാകുമെന്നൊരു നിമിഷം താങ്കളൊന്നാലോചിച്ചു നോക്കൂ. അപ്പോഴാണാ സംഭവം ഒരു ചരിത്രമാകുന്നത്. അപ്പോള്‍ ആ സംഭവത്തെ വിമര്‍ശിക്കാന്‍ ആര്‍ക്കും ആകും. മുസ്ലിങ്ങള്‍ക്കും ആകും. പക്ഷെ ഇപ്പോള്‍ താങ്കള്‍ക്കോ മുസ്ലിം ചരിത്രകാരന്‍മാര്‍ക്കോ അതിനാകില്ല. കാരണം ആ സംഭവം അള്ളായുടെ നിര്‍ദ്ദേശപ്രകാരമാണു നടന്നതെന്ന് നിങ്ങളൊക്കെ വിശ്വസിക്കുന്നു. അതൊരു മാനുഷിക നടപടി എന്നംഗീകരിച്ചാലേ അതിനു വിശ്വസയോഗ്യമായ ഒരു ചരിത്രം എഴുതാനാകൂ.

അള്ളാ പറഞ്ഞിട്ട് മൊഹമ്മദ് ചില ആയത്തുകള്‍ മാറ്റി എഴുതി, ചിലതൊക്കെ ഉപേക്ഷിച്ചു,മറ്റ് ചിലതിനു കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി എന്നതിനെയൊക്കെ ഈ അള്ളാ പറഞ്ഞിട്ട് ചെയ്തു എന്ന അന്ധവിശ്വാസം മാറ്റിയിട്ട് ഒന്ന് സമീപിച്ചു നോക്കൂ. അപ്പോള്‍ അത് നിശ്ചയമായും യക്ഷിക്കഥകളായി തോന്നും. അമൃതാനദമായിയെ ദൈവം എന്ന നിലയിലാണ്‌ ചില ഹിന്ദൂകള്‍ കരുതുന്നത്. അവര്‍ പച്ചവെള്ളം പഞ്ചാമൃതമാക്കി എന്ന് ചില ഹിന്ദു വിശ്വാസികള്‍ പ്രചരിപ്പിക്കുന്നുണ്ട്. സത്യ സയി ബാബ ശൂന്യതയില്‍ നിന്നും സ്വര്‍ണ്ണാ ആഭരണങ്ങള്‍ സൃഷ്ടിക്കുന്നു എന്നും അദ്ദേഹത്തിന്റെ ഭക്തര്‍ പ്രചരിപ്പിക്കുന്നു. ഇത് രണ്ടും താങ്കള്‍ ഇന്ന് വിശ്വസിക്കുന്നുണ്ടോ? ഇനി ഇവരുടെ അനുയായികള്‍ ഏതെങ്കിലും സംഗതി വശാല്‍ ഇന്‍ഡ്യയുടെ ഭരണാധികരികളായി ഒരു മതാധിഷ്ടിത ഭരണം അടിച്ചേല്‍പ്പിച്ചു എന്നും കരുതുക. അവര്‍ ഈ പറഞ്ഞ കഥകളൊക്കെ സത്യമെന്നു വിശ്വസിക്കുകയും ആ സത്യത്തിനു സാധൂകരണം ​നല്‍കാന്‍ ചില മാനദണ്ഡങ്ങള്‍ ഉണ്ടാക്കി അത് ചെയ്യുകയും ചെയ്യും.അതിലപ്പുറം എന്ത് ന്യായീകരണമാണ്‌ താങ്കളുടെ ഈ അവകാശവാദത്തിനുള്ളത്?

താങ്കള്‍ പറയുന്ന മാനദണ്ഡം വിശ്വാസം എന്ന കുറ്റിക്കു ചുറ്റും കറങ്ങുന്നതല്ലേ? കുര്‍അന്‍ മൊഹമ്മദിന്‌ അള്ളാ ഇറക്കിക്കൊടുത്തതാണെന്ന ഈ അന്ധവിശ്വാസത്തെ ന്യായീകരിക്കാനുണ്ടാക്കിയ മാന്ദണ്ഡമല്ലാതെ മറ്റെന്തു മാന്ദണ്ഡം ഉണ്ട് താങ്കളുടെ ഈ വാക്കുകളില്‍?

kaalidaasan said...

കാളിദാസാ, താങ്കളുടെ ശ്രദ്ധ ഞാന്‍ ഈജിപ്ഷ്യന്‍ പണ്ഡിതന്‍ അബു സൈദ്‌ നസ്ര്‍ലേക്ക് ക്ഷണിക്കുന്നു. താങ്കളാണ് അങ്ങേരെ ഇവിടേക്ക്‌ കൊണ്ടുവന്നത്

My worst fear is that people in Europe may consider and treat me as a critic of Islam. I'm not. I'm not a new Salman Rushdie, and don't want to be welcomed and treated as such. I'm a researcher. I'm critical of old and modern Islamic thought

അദേഹത്തിന്റെ ഭയം പാശ്ചാത്യന്‍ അദ്ധേഹത്തെ സ്വീകരിക്കുന്നതാണ്.




നിഷ്കളങ്കന്‍.

താങ്കള്‍ എങ്ങനെയാണിതിന്‌ ഇതുപോലെ ഒരു തര്‍ജ്ജമ നല്‍കിയത്? ഈ വാചകം എങ്ങനെ വലിച്ചു നീട്ടിയാലും താങ്കള്‍ പറഞ്ഞ അര്‍ത്ഥം ഉണ്ടാകില്ല.

ഇതിനെ ഞാന്‍ മനസിലാക്കിയതിപ്രകാരമാണ്.

ഒരു ഇസ്ലാം വിമര്‍ശകനായി യൂറോപ്പിലുള്ളവര്‍ എന്നെ കാണുവാന്‍ സാധ്യതയുണ്ട് എന്നതാണ്‌ എന്റെ ഏറ്റവും വലിയ ഭയം. ഞാനൊരു പുതിയ സാല്‍മന്‍ റുഷ്ദിയല്ല. അതുപോലെ എന്നെ സ്വീകരിക്കുന്നതും എന്നോട് പെരുമാറുന്നതും എനിക്കിഷ്ടമില്ല. ഞാനൊരു ഗവേഷകനാണ്. പഴയതും പുതിയതുമായ ഇസ്ലാമിക ചിന്തകളെ വിമര്‍ശിക്കുന്ന ഗവേഷകന്‍.


ഒരു സാധ്യതയേക്കുറിച്ച് അദ്ദേഹം ഭയപ്പെടുന്നു. ഇസ്ലാം വിമര്‍ശകനായി കാണുന്നുണ്ട് എന്നു പോലും അദ്ദേഹം പറയുന്നില്ല.

താങ്കള്‍ ഇതുപോലെ ഒരര്‍ത്ഥം നല്‍കിയതില്‍ എനിക്ക് യാതൊരു അത്ഭുതവും തോന്നുന്നില്ല. തങ്കള്‍ ഒരു ശരാശരി തീവ്ര മുസ്ലിമിന്റെ പരിഛേദമാണ്. മൊഹമ്മദ് പറഞ്ഞ പലതിനും ഇല്ലാത്ത അര്‍ത്ഥം നല്‍കുന്ന തീവ്ര മുസ്ലിമിന്റെ. മുസ്ലിം ചരിത്ര പണ്ഡിതര്‍ എന്ന് താങ്കള്‍ വിശേഷിപ്പിച്ചവര്‍ പണ്ട് തെളിയിച്ച വഴിയിലൂടെ ഇന്ന് താങ്കളും നടക്കുന്നു. ഒട്ടും ആശ്ചര്യമില്ലാത്ത സംഗതിയായേ എനിക്കിതു തോന്നുന്നുള്ളൂ.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

ഹദീസ് സ്വീകാര്യമേത് അസ്വീകാര്യമേത് എന്നൊക്കെ അന്വേഷിക്കുന്നതിനു മുന്നേ അതെന്താണെന്നു മനസിലാക്കാന്‍ ശ്രമിക്ക്.

അത് ചരിത്രപുസ്തകമൊന്നുമല്ല. വെറും കേട്ടു കേള്‍വി മാത്രം. ഇന്ന വ്യക്തി ഇന്നയാളോട് പറയുന്നത് കേട്ട വ്യക്തി വിവരിക്കുന്നത് എന്ന രീതിയിലാണീ കേട്ടു കേള്‍വി എഴുതി വച്ചിരിക്കുന്നത്.

/////

കാളിദാസാ, ഗുരോ,

അങ്ങയുടെ വിജ്ഞാനഭണ്ഡാരത്തിനു മുന്നില്‍ ഭയഭക്തി ബഹുമാനത്തോടെ സംസാരിക്കുന്ന ഒരു വിദ്യാര്‍ഥി മാത്രമാണ് ഞാന്‍. ഇവിടെ, അങ്ങയുടെ രചനകളില്‍ കാണുന്ന "അറിവുകള്‍" എനിക്ക് താങ്കള്‍ സമ്മാനിക്കുന്ന അമൂല്യമായ വിജ്ഞാനാമണ്. അത് കൊണ്ടാണ് അങ്ങയില്‍ നിന്നും പലതും പഠിച്ചെടുക്കാന്‍ ഇവിടെ വന്നത്.

ഹദീസ്‌ എന്നത് ഊരും പേരും ഇല്ലാത്ത അടിസ്ഥാനങ്ങള്‍ ഇല്ലാത്ത പലരും പറഞ്ഞ കേട്ടുകേള്‍വികള്‍ അല്ല. അങ്ങിനെ പലതും കയറിക്കൂടി കാളിദാസന്‍ ഗുരുവിനെ പോലുള്ളവര്‍ കേട്ട പാതി കേള്‍ക്കാത്ത പാതി വിശ്വസിക്കാതിരിക്കാനാണ്, അതിന്‍റെ വിശ്വാസ്യതയെ ഉറപ്പു വരുത്താന്‍ ഒരു വിജ്ഞാന ശാഖ തന്നെ ഉണ്ടായത്. ഹദീസ്‌ സ്വീകാര്യതയുടെ മാനദണ്ഡം ചുരുക്കി ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. കാളിദാസന്‍ ഇന്റര്‍നെറ്റ് സെര്‍ച്ച് ചെയ്തു കോപ്പി ചെയ്ത ഇവിടെ ഛര്‍ദിക്കുന്നത് പോലെ, ആര്‍ എന്ത് പറഞ്ഞാലും അത് സ്വീകരിക്കുക എന്നതല്ല ഹദീസ്‌ സ്വീകരണം.

കാളിദാസന് അതെക്കുറിച്ച് അറിവില്ല എന്നത് എനിക്ക് അത് നിഷേധിക്കാന്‍ കാരണമല്ല. കാളിദാസന്‍ തന്‍റെ അറിവ്‌ എന്ന നാട്യം ഇവിടെ കേട്ടിയാടുമ്പോള്‍ ഇത്ര ചെറിയ അറിവ് പോലും ഇല്ല എന്നത് വിളിച്ചു പറയുകയാണ്‌ എന്ന് അറിയുക.

ഇനി, ഹദീസുകള്‍ക്ക് പകരം കാളിദാസന്‍ ഹാജരാക്കുന്ന ചരിത്രപുസ്തകങ്ങളും അവയിലുള്ള വിവരങ്ങളുടെ വിശ്വാസ്യതയുടെ തെളിവും ഹാജരാക്കിയാല്‍ കൊള്ളാം.

ഇവിടെ എന്റെ ലക്‌ഷ്യം കാളിദാസനെ പോലെ ചര്‍ച്ചയ്ക്ക്‌ മുന്‍പേ തീരുമാനിച്ച ലക്ഷ്യമല്ല. പഠിക്കുക എന്നത് തന്നെയാണ്. അതില്‍ കാളിദാസന്‍ വിഡ്ഢിത്തം പറയുമ്പോള്‍ അംഗീകരിക്കാനും വയ്യ.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

ഒരു കാര്യത്തേപ്പറ്റി മനസിലാക്കണമെങ്കില്‍ എല്ലാ വശത്തോട്ടും നോക്കണം. അബു സയ്ദ് പറഞ്ഞപോലെ കുര്‍ആന്‍ ഒരു Literary Text എന്ന രീതിയില്‍ കാണുന്നവര്‍ക്കെ കുര്‍ആന്റെ ചരിത്രം നിഷ്പക്ഷമായി വിശകലനം ചെയ്യാനാകൂ. മുസ്ലിം വിശ്വാസികള്‍ക്കതിനാകില്ല. അത് ചെയ്യാന്‍ താങ്കളൊക്കെ ഓറിയന്റലിസ്റ്റ്കള്‍ എന്നു വിളിക്കുന്ന പടിഞ്ഞാറുള്ളവര്‍ക്കേ ആകുന്നുള്ളു. ചുരുക്കം ചില മുസ്ലിങ്ങള്‍ക്കും അതിനാകുന്നുണ്ട്. പക്ഷെ അവരെ അന്ധവിശ്വാസികളായ മുസ്ലിങ്ങള്‍ പീഢിപ്പിച്ചിട്ടേ ഉള്ളു.



/////

ഒരു കാര്യത്തേപ്പറ്റി മനസിലാക്കണമെങ്കില്‍ എല്ലാ വശത്തോട്ടും നോക്കണം.

കാളിടാസനോടു എന്റെ ഉപദേശം ഇതാണ്. എല്ലാ വശത്ത്തോട്ടും നോക്കി മനസ്സിലാക്കുക. താങ്കളുടെ നോട്ടം എത്രമാത്രം ഏകപക്ഷീയമാണ് എന്നതിന് താങ്കളുടെ വാക്കുകളില്‍ തന്നെ എത്രയോ തെളിവുകള്‍ ഉണ്ട്.

അബൂ സൈദ്‌ വീണ്ടും വന്നല്ലോ. അദ്ധേഹത്തെ കുറിച്ച് ഞാന്‍ നേരത്തെ മറുപടി എഴുതിയിരുന്നു. അത് നമ്മുടെ കാളിദാസന്‍ കണ്ടില്ലേ ആവോ? നേരത്തെ അബൂസൈദിന്‍റെ ഖുര്‍ആന്‍ വേറെയാണ് എന്ന മട്ടില്‍ എഴുതി. പിന്നെ എഴുതി സൈദിന്റെയും മുഹമ്മദിന്റെയും വാക്കുകളാണ് ഖുര്‍ആന്‍ എന്നാണു അബൂസൈദിന്റെ അഭിപ്രായം എന്നെഴുതി. ഇതൊക്കെയും തിരുത്തണം എന്ന് ആവശ്യപ്പെട്ടു ഞാന്‍ അബൂസൈദിന്റെ യഥാര്‍ത്ഥ വീക്ഷണം എഴുതി. അതിനു കാളിദാസന്റെ മറുപടി ഇല്ല.

ഇപ്പോള്‍ വീണ്ടും അബൂസൈദിന്റെ പേരില്‍ തട്ടിപ്പ്‌. എന്താണ് കാളിദാസാ ഇങ്ങിനെ?

ഇതാ അബൂ സൈദ്‌ പറഞ്ഞത്‌ വായിക്കൂ.

A reading of the Quran as a literary text presupposes that it addresses Christians, Jews, atheists, providing pleasure on an aesthetic level. This in no way precludes a reading of the Quran as the religious text of Muslims. But even the study of the Quran as a religious text should be preceded by a reading of it as a literary text. Amin El-Kholi's argument, and this should be brought to the attention of the Islamists, was presented -- following almost the same methodology -- by Sayed Qutb in Mashahid al-Qiyama fi al-Quran (Scenes of Doomsday in the Quran).

ഇതൊക്കെ എത്രപ്രാവശ്യമാണ് പറയേണ്ടത്‌ കാളിദാസാ. അബൂസൈദ്‌ പറയുന്നതും താങ്കള്‍ പറയുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. അബൂ സൈദ്‌ പറയുന്നതിന്റെ പശ്ചാത്തലം പോലും അറിയാതെ വെറുതെ കുരവയിട്ടിട്ട് എന്ത് കാര്യം കാളിദാസ.

അതേ, താങ്കള്‍ ആദ്യമേ തീരുമാനിച്ചു, ഒരിയന്ടളിസ്ടുകള്‍ പറയുന്നതെ കേള്‍ക്കൂ എന്ന്. അവര്‍ക്കെ അതിനാവൂ. എന്തൊരു സ്വതന്ത്ര ചിന്ത.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

താങ്കള്‍ പറയുന്ന മാനദണ്ഡം വിശ്വാസം എന്ന കുറ്റിക്കു ചുറ്റും കറങ്ങുന്നതല്ലേ? കുര്‍അന്‍ മൊഹമ്മദിന്‌ അള്ളാ ഇറക്കിക്കൊടുത്തതാണെന്ന ഈ അന്ധവിശ്വാസത്തെ ന്യായീകരിക്കാനുണ്ടാക്കിയ മാന്ദണ്ഡമല്ലാതെ മറ്റെന്തു മാന്ദണ്ഡം ഉണ്ട് താങ്കളുടെ ഈ വാക്കുകളില്‍

////

സഹോദരാ,

താങ്കള്‍ പല ലക്ഷ്യങ്ങളും ഒരുമിച്ചു നേടാന്‍ ശ്രമിക്കുന്നത് പോലെ തോന്നുന്നു. താങ്കള്‍ ഒരല്പം ആവേശം കുറച്ചു, വിവേകത്തോടെ ചര്‍ച്ചയില്‍ പങ്കെടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇവിടെ വിശ്വാസം ചര്‍ച്ചാവിഷയമേ അല്ല. ചരിത്രമാണ് ചര്‍ച്ച. ഖുര്‍ആന്‍ ക്രോഡീകരണം ചരിത്രവിഷയമാണ്. വിശ്വാസകാര്യമല്ല. ഖുര്‍ആന്‍ അവതരണവും മറ്റും വിശ്വാസകാര്യമാണ്. അതിവിടെ ചര്‍ച്ചാവിഷയമേ അല്ല.

ഹദീസുകള്‍ സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും കാരണം ഞാന്‍ നേരത്തെ വ്യക്തമാക്കി.

ഇതാ ഒരിക്കല്‍ കൂടി വായിക്കൂ.

മുഴുവന്‍ നിവേദകന്മാരും പരസ്പരം നേരിട്ട് കേള്‍ക്കുക, അവര്‍ പരിപൂര്‍ണ്ണ നീതിമാന്മാരും സത്യസന്ധരും ആവുക. പ്രബലമായ പരമ്പരയില്‍ വന്ന ഹദീസിനെതിരായി ഉധരിക്കപ്പെട്ടതാകാതിരിക്കുക. ഹദീസിന്റെ സ്വീകാര്യതയെ ബാധിക്കുന്ന ബാഹ്യവും ആന്തരികവുമായ മുഴുവന്‍ ന്യൂനതകളില്‍ നിന്നും മുക്തമാകുക. ഈ ഗുണങ്ങള്‍ ഉള്ള ഹദീസിനാണ് സ്വഹീഹ് എന്ന് പറയുന്നത്.

ഇനി അത്തരം ഹദീസിനു വേണ്ട നിബന്ധനകള്‍


1. നിവേദക പരമ്പര പൂര്‍ണ്ണമാകണം. അതില്‍ വീഴ്ചയുണ്ടാവാന്‍ പാടില്ല
2.നിവേദകന്മാര്‍ നീതിമാന്മാര്‍ ആയിരിക്കണം.
3.നിവേദകന്മാര്‍ ഹദീസ്‌ മനപാഠമാക്കിയവരോ എഴുതിവെച്ചവരോ ആയിരിക്കണം
4.ഹദീസിനു യാതൊരു ന്യൂനതയും വരാന്‍ പാടില്ല
5.പ്രബലമായ പരമ്പരയില്‍ പെട്ട ഒരു ഹദീസിനു എതിരായി ഒരു സ്വീകാര്യന്‍ ഉദ്ധരിച്ച ഹദീസാവാന്‍ പാടില്ല.


സഹോദരാ, ഇത് ഇന്റര്‍നെറ്റില്‍ ഊരും പേരുമില്ലാത്ത വെബ്സൈറ്റ്കളില്‍ നിന്ന് ഒരു അന്വേഷണവും ഇല്ലാതെ കാര്യങ്ങള്‍ കോപ്പി ചെയ്ത പോസ്റ്റു ചെയ്യുന്ന ചുളു പരിപാടിയുടെ ആധികാരികതയല്ല. വിശദമായ അന്വേഷണത്തില്‍ നിന്നും തീരുമാനിക്കുന്ന ഒന്നാണ്.

അത് കൊണ്ട് ഹദീസ്‌ മാനദണ്ടങ്ങള്‍ ഇന്റെര്‍നെറ്റ് കോപ്പി പേസ്റ്റ്‌ രീതിയേക്കാള്‍ എന്ത് കൊണ്ടും സ്വീകാര്യമാണ്.

നിഷ്കളങ്കന്‍ said...

Hadith terminology
Main article: Hadith terminology
By means of Hadith terminology, hadith are categorized as ṣaḥīḥ (sound, authentic), ḍaˤīf (weak), or mawḍūˤ (fabricated). Other classifications used also include: ḥasan (good), which refers to an otherwise ṣaḥīḥ report suffering from minor deficiency, or a weak report strengthened due to numerous other corroborating reports; and munkar (denounced) which is a report that is rejected due to the presence of an unreliable transmitter contradicting another more reliable narrator.[ Both sahīh and hasan reports are considered acceptable for usage in Islamic legal discourse. Classifications of hadith may also be based upon the scale of transmission. Reports that pass through many reliable transmitters at each point in the isnad up until their collection and transcription are known as mutawātir. These reports are considered the most authoritative as they pass through so many different routes that collusion between all of the transmitters becomes an impossibility. Reports not meeting this standard are known as aahad, and are of several different types.

Biographical evaluation

Another area of focus in the study of hadith is biographical analysis (‘ilm al-rijāl, lit. "science of people"), in which details about the transmitter are scrutinized. This includes analyzing their date and place of birth; familial connections; teachers and students; religiosity; moral behaviour; literary output; their travels; as well as their date of death. Based upon these criteria, the reliability (thiqāt) of the transmitter is assessed. Also determined is whether the individual was actually able to transmit the report, which is deduced from their contemporaneity and geographical proximity with the other transmitters in the chain.[] Examples of biographical dictionaries include: Abd al-Ghani al-Maqdisi's Al-Kamal fi Asma' al-Rijal, Ibn Hajar al-Asqalani's Tahdhīb al-Tahdhīb and al-Dhahabi's Tadhkirat al-huffaz

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

ഇനി ഇവരുടെ അനുയായികള്‍ ഏതെങ്കിലും സംഗതി വശാല്‍ ഇന്‍ഡ്യയുടെ ഭരണാധികരികളായി ഒരു മതാധിഷ്ടിത ഭരണം അടിച്ചേല്‍പ്പിച്ചു എന്നും കരുതുക. അവര്‍ ഈ പറഞ്ഞ കഥകളൊക്കെ സത്യമെന്നു വിശ്വസിക്കുകയും ആ സത്യത്തിനു സാധൂകരണം ​നല്‍കാന്‍ ചില മാനദണ്ഡങ്ങള്‍ ഉണ്ടാക്കി അത് ചെയ്യുകയും ചെയ്യും.അതിലപ്പുറം എന്ത് ന്യായീകരണമാണ്‌ താങ്കളുടെ ഈ അവകാശവാദത്തിനുള്ളത്?

////

സഹോദരാ,

ഹദീസുകളെ കുറിച്ച് താങ്കള്‍ ഉന്നയിച്ച സംശയം ആണ് ഇത്.

ഇതില്‍ എനിക്ക് പറയാനുള്ളത്‌, അത് കൊണ്ടാണല്ലോ വ്യക്തമായ മാനദണ്ഡം ഇക്കാര്യത്തില്‍ മുസ്ലിങ്ങള്‍ കൈക്കൊണ്ടത്‌. മലയാളത്തിലും തൊട്ടു മുകളില്‍ ഇംഗ്ലീഷിലും അത് വ്യകതമാക്കി പറഞ്ഞിട്ടുണ്ടല്ലോ. ഇത് ഇന്റര്‍നെറ്റ്ല്‍ കിട്ടുന്നത് പോലെ തിരിച്ചും മറിച്ചും നോക്കാതെ ഏതു ചവറും സത്യം എന്ന് കരുതി പലരും പോസ്റ്റ് ആക്കുന്നത് പോലുള്ള ഏര്‍പ്പാടല്ല. വിശദമായ പരിശോധന അതിലുണ്ട്. ഹദീസ്‌ നിദാനശാസ്ത്രത്തെ കുറിച്ച് കൂടി താങ്കള്‍ക്ക് പഠിക്കാനാവും എന്ന് എനിക്കുറപ്പുണ്ട്.

അങ്ങിനെ എല്ലാം കൊള്ളാത്തത് കൊണ്ടാണ് താങ്കള്‍ നേരത്തെ ഉന്നയിച്ച ഹദീസ്‌ സ്വീകാര്യയോഗ്യമല്ല എന്ന് പല മുസ്ലിം പണ്ഡിതരും പറയുന്നത്.

ഇനി, ഹദീസിനും പകരം താങ്കള്‍ ഇവിടെ പരിഗണിക്കാന്‍ ഉദേശിക്കുന്ന ചരിത്രപുസ്തകങ്ങള്‍ ഏതൊക്കെ?

അവ എപ്പോള്‍ എഴുതി, അവരുടെ രാഷ്ട്രീയ മത പശ്ചാത്തലം, അവര്‍ എഴുതിയ സമയത്ത്തെ രാഷ്ട്രീയ കാലാവസ്ഥ, അവരുടെ വിശ്വാസ്യത, ധാര്‍മിക നിലപാട്, സത്യസന്ധത,അവര്‍ ഹാജരാക്കുന്ന തെളിവുകള്‍. ഇതൊക്കെയും ഹദീസ്‌ സ്വീകരിക്കാന്‍ ഉപയോഗിക്കുന്ന പോലെ കൃത്യമായി വിശദീകരിക്കാന്‍ ആവുമോ? കെട്ടുകഥകളും രാഷ്ട്രീയതാല്പര്യവും അതിലും കടന്നുകൂടാതിരിക്കാന്‍ നമുക്ക്‌ ശ്രധിക്കാമല്ലോ.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

താങ്കള്‍ ഇതുപോലെ ഒരര്‍ത്ഥം നല്‍കിയതില്‍ എനിക്ക് യാതൊരു അത്ഭുതവും തോന്നുന്നില്ല. തങ്കള്‍ ഒരു ശരാശരി തീവ്ര മുസ്ലിമിന്റെ പരിഛേദമാണ്. മൊഹമ്മദ് പറഞ്ഞ പലതിനും ഇല്ലാത്ത അര്‍ത്ഥം നല്‍കുന്ന തീവ്ര മുസ്ലിമിന്റെ. മുസ്ലിം ചരിത്ര പണ്ഡിതര്‍ എന്ന് താങ്കള്‍ വിശേഷിപ്പിച്ചവര്‍ പണ്ട് തെളിയിച്ച വഴിയിലൂടെ ഇന്ന് താങ്കളും നടക്കുന്നു. ഒട്ടും ആശ്ചര്യമില്ലാത്ത സംഗതിയായേ എനിക്കിതു തോന്നുന്നുള്ളൂ.

/////

കാളിദാസന്‍ മുഴുവന്‍ വായിക്കാതെ കമന്റിട്ടു. ആവേശം എന്നല്ലാതെ എന്ത് പറയാന്‍,

അബൂ സൈദിനെ കുറിച്ച് ഞാന്‍ എഴുതിയത ഇങ്ങിനെയാണ്

My worst fear is that people in Europe may consider and treat me as a critic of Islam. I'm not. I'm not a new Salman Rushdie, and don't want to be welcomed and treated as such. I'm a researcher. I'm critical of old and modern Islamic thought

അദേഹത്തിന്റെ ഭയം പാശ്ചാത്യന്‍ അദ്ധേഹത്തെ സ്വീകരിക്കുന്നതാണ്. കാരണം, അന്ധമായ വിരോധം,വിമര്‍ശനം എന്നതൊന്നുമാല്ലാതെ കാമ്പില്ലാത്തതാണ് പാസ്ചാത്യരില്‍ ഒരു വിഭാഗത്തിന്റെ രീതി.

ഞാന്‍ താഴെ കൊടുത്ത മലയാളം അതിന്റെ തര്‍ജമയല്ല.അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും എല്ലാവര്ക്കും വ്യക്തമാവുന്നതാന്. പാശ്ചാത്യരില്‍ ഒരു വിഭാഗത്തിന്റെ രീതിയെ കുറിച്ചും ഞാന്‍ പറഞ്ഞിട്ടുണ്ട്. പാശ്ചാത്യനെ അല്ല, അവരില്‍ അന്ധമായ വിരോധം പുലര്‍ത്തുന്ന ചിലര്‍ അദ്ധേഹത്തെ സ്വീകരിക്കുന്നത് അദേഹത്തിന് ഭയമാണ് എന്ത് കൊണ്ട് എന്നരിയോ? അവര്‍ അദ്ധേഹത്തെ ഒരു സല്‍മാന്‍ റുഷ്ദി ആയി കരുതും. എന്നാല്‍ അദ്ദേഹം അതല്ല. പാവം കാളിദാസനും അദ്ധേഹത്തെ ഉദ്ധരിച്ചത് അതിനു വേണ്ടി ആയിരുന്നു. എന്നിട്ട് പല ദുര്‍വ്യാഖ്യാനവും നല്‍കുകയും ചെയ്തു.

എന്നിട്ട് എന്നെ തീവ്ര മുസ്ലിമാക്കുന്നു. എന്താണാവോ അതിന്റെ മാനദണ്ഡം. ഇതൊരു മാതിരി വേശ്യയുടെ ചാരിത്ര്യപ്രസംഗം പെലെ മാത്രമേ എനിക്ക് തോന്നുന്നുള്ളൂ. മറ്റാരോ നയിക്കുന്ന വഴിയിലൂടെ തനിക്ക് അറിയുന്നതും അറിയാത്തതും പ്രസംഗിച്ച് നിഷ്പക്ഷത തൊട്ടു തീണ്ടിയിട്ടില്ലാത്ത രീതിയില്‍ പഠനം (????) നടത്തുന്ന ഒരാള്‍ എന്നെ ഇങ്ങിനെ വിലയിരുത്തുമ്പോള്‍ എനിക്കും അത്ഭുതം തോന്നുന്നില്ല.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

അസ് സുയൂതി പറഞ്ഞ കാര്യങ്ങള്‍ എല്ലാം എഴുതുക എന്നത് ഈ പോസ്റ്റിലെ വിഷയമല്ല. ഇത് കുര്‍ആനില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നതിനേക്കുറിച്ചാണ്. അസ് സുയൂതി മാറ്റങ്ങളുണ്ടായിട്ടുണ്ട് എന്ന അഭിപ്രായം പറഞ്ഞതു മാത്രമേ ഇവിടെ പ്രതീക്ഷിക്കേണ്ടതുള്ളു

////

തീര്‍ച്ചയായും എഴുതേണ്ട. താങ്കള്‍ ഇതുവരെ സുയൂതി എന്ത് പറഞ്ഞു എന്നത് എഴുതിയിട്ടില്ല. സുയൂതിയുടെ ഒരു ഗ്രന്ഥത്തില്‍ അദ്ധേഹം ഖുര്‍ആനെക്കുറിച്ചുള്ള ചര്‍ച്ചയുടെ ഒരു ഭാഗത്ത്‌ പല ഹദീസുകളും ഉദ്ധരിക്കുന്നുണ്ട്. അത്തരം ഒരു ഹദീസ് ഉദ്ധരിച്ചാണ് താങ്കള്‍ അത് സുയൂതിയുടെ അഭിപ്രായമാണ് , ഖുര്‍ആന്‍ തിരുത്തി എന്നത് ഇവിടെ എഴുന്നള്ളിച്ചത്. കേട്ട പാതി കേള്‍ക്കാത്ത പാതി. കോപ്പി പേസ്റ്റ്‌ ചെയ്യുമ്പോള്‍ ഒന്ന് ആലോചിച്ചു ചെയ്യാമായിരുന്നു.

ഏതായാലും ഇത്തവണ ഒരല്പം പുരോഗതി കാണുന്നുണ്ട്. സുയൂതി എഴുതിയത എന്ന് പറഞ്ഞു പലതും ഇവിടെ കോപ്പി ചെയ്തിട്ടുണ്ട് താങ്കള്‍.

നോക്കട്ട അത് എന്തൊക്കെയാണ് എന്ന്.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

നാലു തരത്തിലുള്ള റദ്ദാക്കലിനേക്കുറിച്ച് സുയൂതി എഴുതി.

ഇതൊക്കെ വിശദീകരിച്ച ശേഷം അദ്ദേഹം പറഞ്ഞത് , ചില ആയത്തുകളുടെ ആദ്യഭാഗം അവസാന ഭഗമാകുമ്പോഴേക്കും റദ്ദാക്കപ്പെടുന്നു. വേറെ സന്ദര്‍ഭങ്ങളില്‍ ഹദീസ് കുര്‍ആന്‍ സൂക്തങ്ങളെ റദ്ദാക്കുന്നു. ഈ പരാമര്‍ശത്തിന്റെ ഉദാഹരണത്തിലാണ്, കല്ലെറിഞ്ഞു കൊല്ലുക എന്ന സൂക്തം റദ്ദാക്കിയതിനേക്കുറിച്ച് പറഞ്ഞത്. ആദ്യം ഈ ആയത്ത് കുര്‍ആന്റെ ഭാഗമാക്കി അള്ളായുടെ നിര്‍ദ്ദേശമെന്ന രീതിയില്‍ മൊഹമ്മദ് തന്നെ ചിലരെ കല്ലെറിഞ്ഞുകൊല്ലാനുള്ള നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. പക്ഷെ കുര്‍ആനില്‍ ചേര്‍ത്തത് പീഡിപ്പിക്കുന്നതിന്റെയും നാടുകടത്തുന്നതിന്റെയും വിഷയം മാത്രം. അങ്ങനെ അത് ഇസ്ലാമിക നിയമവുമായി. ഈ വിഷയം വിശദമായി പ്രതിപാദിച്ച ശേഷം സുയുതി അവസാനിപ്പിക്കുന്നത് ഇങ്ങനെ. abrogation is removal as it is in Surah 22:52 and it means alteration.


////

സഹോദരന്‍ കാളിദാസാ,

അങ്ങ് എഴുതിയത് എവിടെ നിന്നോ ഒരു പാരഗ്രാഫില്‍ നിന്നും കോപ്പി ചെയ്തതാണ്. ഹദീസുകള്‍ നിഷേധിക്കുന്ന അങ്ങ് ഊരും പേരുമില്ലാത്ത വെബ്‌സൈറ്റ്ല്‍ നിന്ന് അത് പോലെ കോപ്പി അടിക്കുമ്പോള്‍ പറ്റുന്ന തെറ്റുകളാണ് ഇതൊക്കെ.

ഞാന്‍ വിശദീകരിക്കാം.

കാളിദാസന്‍: നാലു തരത്തിലുള്ള റദ്ദാക്കലിനേക്കുറിച്ച് സുയൂതി എഴുതി.

///

ഇല്ല. മൂന്നു തരം റദ്ദാക്കലിനെ കുറിച്ചേ അദ്ദേഹം എഴുതുന്നുള്ളൂ.

a-Verses whose recitation and ordinance is abrogated.

b-Verses whose ordinances have been abrogated but not their recitations

c-Verses whose recitations have been abrogated but not their ordinance.

തുടരുന്നു.....

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറയുന്നു:

ചില ആയത്തുകളുടെ ആദ്യഭാഗം അവസാന ഭഗമാകുമ്പോഴേക്കും റദ്ദാക്കപ്പെടുന്നു. വേറെ സന്ദര്‍ഭങ്ങളില്‍ ഹദീസ് കുര്‍ആന്‍ സൂക്തങ്ങളെ റദ്ദാക്കുന്നു. ഈ പരാമര്‍ശത്തിന്റെ ഉദാഹരണത്തിലാണ്, കല്ലെറിഞ്ഞു കൊല്ലുക എന്ന സൂക്തം റദ്ദാക്കിയതിനേക്കുറിച്ച് പറഞ്ഞത്.

///

ആ സൂക്തം റദ്ദാക്കിയതിനെ കുറിച്ച് സുയൂതി പറയുന്നത്,

Verses whose recitations have been abrogated but not their ordinance

ഇതിന്റെ താഴെയാണ്. അല്ലാതെ താങ്കള്‍ എഴുതിയത പോലെയല്ല. ഇവിടെയൊക്കെയും ഇമാം സുയൂതി, പല ഹദീസുകളും പല പണ്ഡിതരുടെയും അഭിപ്രായം ഉദ്ധരിക്കുകയും ചെയ്യുന്നു. അദ്ദേഹം ചര്‍ച്ച ചെയ്യുന്ന വിഷയം വിപുലമാണ്. അത് അദ്ധേഹം ചര്‍ച്ച ചെയ്യുന്നതോ Nasikh and Mansukh എന്ന തലക്കെട്ടിന്റെ താഴെയും. ഇത് തുടങ്ങുന്നത് നിര്‍വ്വചനം കൊടുത്ത്‌ കൊണ്ടാണ്.

1. To replace, as in the verse: AWhen We replace one verse with another. ..@(16:101)
2. To change hands, as occurs in matters of succession, where the inheritance changes
hands from one person to another.
3. To transcribe from place to place.

ഇതിലൊന്നിലും ഖുര്‍ആന്‍ തിരുത്തല്‍ വരുത്തിയാണ് ക്രോഡീകരിച്ചത് എന്ന് ഇമാം സുയൂതി പറയുന്നതേ ഇല്ല. അദ്ധേഹം നമ്മള്‍ ചര്‍ച്ച ചെയ്യുന്ന ഹദീസ്‌ ഉദ്ധരിക്കുന്നത്, പ്രവാചകന്‍റെ ജീവിത കാലത്ത്‌ നടന്ന റദ്ദാക്കല്‍, അതിന്‍റെ വിശദീകരണം, എത്രവിധം റദ്ദാക്കല്‍ നടന്നു, അതിന്‍റെ കാരണം, തുടങ്ങി പല കാര്യങ്ങളുമാണ്. അത്തരം ഒരു ചര്‍ച്ച എന്തിനു ചെയ്യുന്നു എന്ന് ആദ്യം തന്നെ അദ്ധേഹം വ്യകതമാക്കുന്നുമുണ്ട്.
A countless number of scholars have written works on this topic. And these include: Abã
`Ubaid >l-Q~sim b. Sall~m, Abã D~wãd >l-Sijist~n§, Abã Ja`far >l-Na¡¡~s, Ibn >l-Anb~r§, Makk§,
Ibn >l-`Arab§, and others. The learned elders have said: ANo one is allowed to interpret the Book
of God except after he is thoroughly familiar with verses that abrogate or have been abrogated.
`Ali once told a judge: AAre you familiar with verses that abrogate or have been abrogated?@ The
judge replied: ANo!@ `Al§ then said: AYou ruin yourself and others!

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറയുന്നു:

ഈ വിഷയം വിശദമായി പ്രതിപാദിച്ച ശേഷം സുയുതി അവസാനിപ്പിക്കുന്നത് ഇങ്ങനെ. abrogation is removal as it is in Surah 22:52 and it means alteration.

/////

ഇങ്ങിനെ ഒന്ന് എനിക്ക് വായിക്കാന്‍ പറ്റിയിട്ടില്ല. കാളിദാസന്‍ മനസ്സിലാക്കേണ്ട വസ്തുത,

ഇമാം സുയൂതി ഹദീസുകള്‍ പറഞ്ഞു പോകുന്നു എന്നല്ലാതെ അതിന്‍റെ ആധികാരികതയോ ഒന്നും തന്നെ ചര്‍ച്ച ചെയ്യുന്നില്ല ഈ ഭാഗങ്ങളില്‍. കൂടാതെ, ഈ ഹദീസുകള്‍ സുയൂതി ഉദ്ധരിക്കുന്നത് പ്രവാചകന്‍റെ കാലത്ത്‌ തന്നെ നടന്ന റദ്ദാക്കലുകളെ കുറിച്ചാണ്.

എനിക്കും കാളിദാസനും അതെക്കുറിച്ച് ഉത്കണ്ഠ വേണ്ട. കാരണം, മുസ്ലിങ്ങള്‍ക്ക്‌ പ്രവാചകന്‍ അന്തിമമായി ബാക്കി വെച്ച് പോയ ഖുര്‍ആന്‍ നമ്മുടെ കൂടെ ഇപ്പോള്‍ ഉണ്ടോ എന്ന വിഷയം മാത്രമേ ചര്‍ച്ച ചെയ്യേണ്ടതുള്ളൂ.

എന്റെ വായനയില്‍ എനിക്ക് മനസ്സിലായത്‌, പ്രവാചകന്‍റെ അനുയായികള്‍ക്കും റദ്ദാക്കപ്പെട്ട സൂക്തങ്ങളെ കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് അവര്‍ അത് ഖുര്‍ആന്‍ ക്രോഡീകരണത്തിന്റെ ഭാഗമാക്കകാതിരുന്നത്. കൂടാതെ, ഖുര്‍ആന്‍ വെറും എഴുതിവെക്കപ്പെട്ട ഏടുകളില്‍ മാത്രമായിരുന്നില്ല. ഒത്തിരി ആള്കാര്‍ക്ക് അത് മനപാഠം ആയിരുന്നു.കാളിദാസന്‍ വെറുതെ സ്വപ്നം കാണുകയാണ്. അതിനപ്പുറം ചരിത്രത്തില്‍ നിന്ന് ഒരു തെളിവും താങ്കള്‍ക്ക് കൊണ്ട് വരാന്‍ ആവില്ല.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

പക്ഷെ സുയൂതി പരമര്‍ശിച്ചത് ഇതുപോലെ ഒറ്റപ്പെട്ട ആയത്തുകള്‍ മാറ്റുന്നതിനേക്കുറിച്ചല്ല. ഒരു സൂറയിലെ മൂന്നില്‍ രണ്ടു ഭാഗം മാറ്റിക്കളഞ്ഞതിനെ അദ്ദേഹം Alteration .എന്ന പേരിട്ടാണു വിളിച്ചതും. നിര്‍ഭാഗ്യ വാശാല്‍ നിഷ്കളങ്കനിത് അംഗീകരിക്കാനാകില്ല. അംഗീകരിക്കണോ വേണ്ടയോ എന്നതൊക്കെ താങ്കളുടെ ഇഷ്ടം.

കല്ലെറിഞ്ഞുകൊല്ലാനുള്ള ഒരായത്ത് മാറ്റിയതുമാത്രമല്ല സുയൂതി പരാമര്‍ശിച്ചത്. അതുള്‍പ്പടെയുള്ള വലിയ ഒരു ഭാഗം ഒരു സൂറയില്‍ നിന്നും മാറ്റിയതിനേക്കുറിച്ചാണ്.

////

കാളിദാസ, വ്യക്തമായ തെളിവുകളോടെ പറഞ്ഞാല്‍ അംഗീകരിക്കാന്‍ ഒരു മടിയും ഇല്ല. ഇവിടെ ഞാനും സുയൂതിയെ വായിച്ചു. അതില്‍ സുയൂതി, alteration എന്ന പദം ഉപയോഗിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. അദ്ദേഹം ആ അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നത് abrogation നെ കുറിച്ചാണ്. അതാവട്ടെ, മുസ്ലിങ്ങള്‍ എകാഭിപ്രായത്തില്‍ അംഗീകരിക്കുന്ന കാര്യവുമാണ്. ഇവിടെ വിഷയം പ്രവാചകന്റെ കാല ശേഷം ഖുര്‍ആന്‍ ക്രോഡീകരിച്ചപ്പോള്‍ മാറ്റം വരുത്തിയോ എന്നതാണ്. ഇല്ല എന്നാണു ഉത്തരം. താങ്കള്‍ക്ക് ഒരു തെളിവും കൊണ്ട് വരാന്‍ പറ്റിയില്ല ഇതുവരെ

നിഷ്കളങ്കന്‍ said...

കൂടാതെ നേരത്തെ തന്നെ, ആ ഹദീസില്‍ ഉണ്ടായിരുന്ന ന്യൂനാതയെ കുറിച്ചുള്ള പഠനം ഇവിടെ ഞാന്‍ കോപ്പി ചെയ്യുകയും ചെയ്തു. ആ ഹദീസ്‌ അംഗീകരിക്കുകയാണെങ്കില്‍ തന്നെയും അത് റദ്ദാക്കി എന്നതിനുള്ള തെളിവല്ലാതെ അനുയായികള്‍ രേഖപ്പെടുത്തിയില്ല എന്നതിന് തെളിവാകുന്നില്ല. സുയൂതി അപ്രകാരം ഒരു ചര്‍ച്ച ചെയ്തതായി ശ്രദ്ധയില്‍ പെട്ടിട്ടുമില്ല.

kaalidaasan said...

അങ്ങയുടെ വിജ്ഞാനഭണ്ഡാരത്തിനു മുന്നില്‍ ഭയഭക്തി ബഹുമാനത്തോടെ സംസാരിക്കുന്ന ഒരു വിദ്യാര്‍ഥി മാത്രമാണ് ഞാന്‍. ഇവിടെ, അങ്ങയുടെ രചനകളില്‍ കാണുന്ന "അറിവുകള്‍" എനിക്ക് താങ്കള്‍ സമ്മാനിക്കുന്ന അമൂല്യമായ വിജ്ഞാനാമണ്. അത് കൊണ്ടാണ് അങ്ങയില്‍ നിന്നും പലതും പഠിച്ചെടുക്കാന്‍ ഇവിടെ വന്നത്.

വത്സ താഅങ്കളെ നാം അനുഗ്രഹിച്ചിരിക്കുന്നു. പഠനം തുടരുക.

kaalidaasan said...

അതിന്റെവ വിശ്വാസ്യതയെ ഉറപ്പു വരുത്താന് ഒരു വിജ്ഞാന ശാഖ തന്നെ ഉണ്ടായത്. ഹദീസ് സ്വീകാര്യതയുടെ മാനദണ്ഡം ചുരുക്കി ഞാന് നേരത്തെ പറഞ്ഞിരുന്നു.


കുര്ആന് എന്ന പുസ്തകത്തോട് അടുത്തു നില്ക്കുന്ന കഥകളെ സ്വീകാര്യമെന്നും അതിനു വിരുദ്ധമായവയെ അസ്വീകാര്യമെന്നും പറയാന് പ്രത്യേക മാനദണ്ഡം ആവശ്യം തന്നെയില്ല. കുര്ആനില് തന്നെ മാറ്റങ്ങള് വരുത്തിയിട്ടുണ്ട് എന്നത് സത്യമാണ്. മൊഹമ്മദ് തന്നെ ഉറങ്ങുന്നതിനു മുമ്പും പറഞ്ഞ പലതും പിറ്റേ ദിവസം മാറ്റിപ്പറഞ്ഞിട്ടുണ്ട്. ഈ മാറ്റിപ്പറയലിനസരിച്ചാണു ഹദീസുകളുടെ മാനദണ്ഡം നിശ്ചയിച്ചിട്ടുള്ളതും.

മക്കയില് വച്ച് പറഞ്ഞതിനു വിരുദ്ധമായ പല കാര്യങ്ങളും മദീനയില് എത്തിയ മൊഹമ്മദ് പറഞ്ഞിട്ടുണ്ട്. മദീനയിലെ ആദ്യകാലത്തിനു വിരുദ്ധമായ പലതും പിന്നീട് പറഞ്ഞിട്ടുണ്ട്.

ഇതിനെയൊക്കെ Abrogation എന്ന ഓമനപ്പേരിട്ടാണു ഇസ്ലാമിക വിജ്ഞാനശാസ്ത്രം വിലയിരുത്തുന്നത്. ഇതു പോലെ കുര്ആനില് ഉള്പ്പെടുത്തേണ്ട എന്ന രീതിയില് തനിക്കു ചുറ്റുമുള്ള സകലതിനേക്കുറിച്ചും മൊഹമ്മദ് അഭിപ്രായം പറഞ്ഞു. മൊഹമ്മദ് പറഞ്ഞത് കേട്ട ആളുകള് അതൊക്കെ കാണപ്പാഠമാക്കിയും പലയിടത്തും എഴുതി വച്ചും അത് സൂക്ഷിച്ചു. അത് മറ്റ് തലമുറക്കും കൈമാറി. 200 വര്ഷിങ്ങള്ക്കു ശേഷം അത് ഒക്കെ കേട്ട ചിലര്ക്ക് അത് സ്വീകാര്യമല്ല എന്നു തോന്നി. അതായിരുന്നു ഇതിന്റെ ഏറ്റവും പ്രധാന മാനണ്ഡം. തുല്യ പ്രധാന മാനദണ്ഡം മൊഹമ്മദിനു ഇല്ലാത്ത അമാനുഷിക പദവി കൊടുക്കുക എന്ന വിശ്വാസ മാനദണ്ഡവും. മക്കയില് നിന്നും പുറത്താക്കപ്പെട്ട മൊഹമ്മദ് യുദ്ധം ചെയ്തുതന്നെയാണ് മക്കയുടെ ആധിപത്യം പിടിച്ചെടുത്തത്. സ്വന്തം വിശ്വാസം മറ്റ് സഹജീവികളില് കര്ക്കശമായി അടിച്ചേല്പ്പിച്ച അസഹിഷ്ണുവായ ഒരു വ്യക്തിയായിരുന്നു മൊഹമ്മദ്. ഈ അസഷിഷ്ണുതക്കനുസരിച്ച് അദ്ദേഹം പറഞ്ഞതും പ്രവര്ത്തിച്ചതുമായ പൈശാചികതകളും ഇസ്ലാമിന്റെ ഭാഗമാണെന്നു കരുതി അനുയായികളും സഹപ്രവര്ത്തരകരും എഴുത് വച്ചിരുന്നു.

വ്യഭിചരിക്കുന്നവരെ കല്ലെറിഞ്ഞു കൊല്ലണം എന്ന് മൊഹമ്മദ് പറഞ്ഞത് ഇസ്ലാമിക നിയമമാണെന്നു ധരിച്ചു വശായ ഉമര് അത് കുര്ആനില് ഉള്പ്പെടുത്തണമെന്നു പറഞ്ഞതിന്റെ അടിസ്ഥാനം ഇതായിരുന്നു. പക്ഷെ ഇതിനൊക്കെ കടക വിരുദ്ധമായി ഇസ്ലാമിനെ സമാധാനത്തിന്റെ മതം എന്ന മുദ്ര കുത്താനിറങ്ങിയവര്ക്ക് ഈ വക വൃത്തികേടുകളെ ഒഴിവാക്കേണ്ടത് അത്യാവശ്യമായിരുന്നു. അതുകൊണ്ട് അവര് ചില മാനദണ്ഡങ്ങള് പടച്ചുണ്ടാക്കി. അതിനസരിച്ച് കുര്ആനും ഹദീസുകളും സ്വീകാര്യമെന്നും അസ്വീകര്യമെന്നും തരം തിരിച്ചു. മൊഹമ്മദിന്റെ അടുത്ത അനുയായികള് സര്ട്ടിഫൈ ചെയ്തതും അവര് ഓര്മ്മിച്ചു കൈമറിയതും മാത്രമേ ഈ മാനദണ്ഡമനുസരിച്ച് സ്വീകാര്യമായുള്ളു. അതിന്റെ ഫലമായി മറ്റുള്ളവര് കുത്തിക്കുറിച്ചതും ഓര്മ്മിിച്ചു വച്ചതും തള്ളിക്കളഞ്ഞു. അത് നിഷ്പക്ഷമായ സമീപനമാണെന്ന് ആരും പറയില്ല. തികച്ചും പക്ഷപാതപരമായ സമീപനമായിരുന്നു.

പിശാച് അള്ളായുടെ വാക്കുകളുടെ ഇടയില് സ്വന്തം വാക്കുകള് തിരുകും എന്ന് കുര്ആന് വളരെ വ്യക്തമായി പറയുന്നുണ്ട്. അങ്ങനെ തിരുകിയ വാക്കുകള് അള്ളാ പിന്നീട് റദ്ദാക്കിയെന്നും പറയുന്നു. അങ്ങനെ റദ്ദാക്കിയ വാക്കുകള് തബാരിയുടെയും ഇബന് ഇഷാക്കിന്റെയും ഹദീസുകളിലുണ്ട്. അതാണു സാത്താന്റെ വചനങ്ങള് എന്നറിയപ്പെടുന്ന വചനങ്ങള്. ഇതും വാമൊഴിയായി മൊഹമ്മദിന്റെ കാലത്തും അതിനുശേഷവും അറേബ്യയിലൊക്കെ പ്രചാരത്തിലുണ്ടായിരുന്നു. അള്ളാക്കൊപ്പം മറ്റ് ദേവിമാരെ ആരാധിക്കാന് മൊഹമ്മദ് അനുവദിച്ചു എന്നത് ഇസ്ലാമിന്റെ ഏകദൈവ വിശ്വാസത്തിനു നാണക്കേടാണെന്നു മനസിലാക്കിയ പില്ക്കാല മുസ്ലിം പണ്ഡിതര്, ഈ വചനങ്ങള് അസ്വീകാര്യമെന്നു പറഞ്ഞു തള്ളിക്കളഞ്ഞു.

സ്വീകരിക്കാന് ചില മാനദണ്ഡങ്ങള് വച്ച് പലതും സ്വീകരിക്കുന്നു. മറ്റ് പലതും അസ്വീകാര്യമാണെന്നും പറയുന്നു. അസ്വീകാര്യമെന്നു പറയുന്നതിന്റെ അര്ത്ഥം താങ്കളേപ്പോലുള്ള മുസ്ലിങ്ങള് അത് സ്വീകരിക്കുന്നില്ല എന്നേ ഉള്ളു. അതൊക്കെ അസത്യമാണെന്ന അര്ത്ഥം ഒരിക്കലുമില്ല. വിശ്വാസപരമായ പരിമിതികള് കാരണം താങ്കള് അവ സ്വീകരിക്കുന്നില്ല. സ്വീകരിക്കണമെന്ന് ആരും നിര്ബസന്ധിക്കുന്നുമില്ല. പക്ഷെ മറ്റുള്ളവര് അതു തന്നെ ചെയ്യണമെന്നു പറഞ്ഞാല് അംഗീകരിക്കാന് ബുദ്ധിമുട്ടുണ്ട്.

ബാബ്രി മസ്ജിദ് തകര്‍ത്തത് അസ്വീകാര്യമാണെന്നു പറഞ്ഞാല് അതിന് ബാബ്രി മസ്ജിദ് തകര്ത്തില്ല എന്ന അര്ത്ഥം വരില്ല.

അതിശയോക്തി തട്ടിക്കിഴിച്ചാലും അവയൊക്കെ മൊഹമ്മദു പറഞ്ഞതും ചെയ്തതും ആണെന്നേ ഞാന് മനസിലാക്കുന്നുള്ളു..

kaalidaasan said...

ഹദീസ് എന്നത് ഊരും പേരും ഇല്ലാത്ത അടിസ്ഥാനങ്ങള് ഇല്ലാത്ത പലരും പറഞ്ഞ കേട്ടുകേള്വി കള് അല്ല.

നിഷ്കളങ്കന്,

ഹദിസ് കേട്ടു കേഴ്വി തന്നെയാണ്. മൊഹമ്മദ് മരിച്ച് 200 വര്ഷങ്ങള്ക്ക് ശേഷം ഇസ്ലാമിക ലോകത്ത് പ്രചരിച്ചിരുന്ന ഐതീഹ്യങ്ങളില് നിന്നും കഥകളില് നിന്നും കേട്ടെഴുതി ഉണ്ടാക്കിയ കേട്ടു കേള്വിം തന്നെയാണത്.

അതിന്റെ എഴുത്തു രീതിയിയുടെ ഒരു സാമ്പിള് ഇതാ.

Narrated:
Yahya related to me from Malik from Rabia ibn Abi Abd ar-Rahman from Muhammad ibn Yahya ibn Habban that Ibn Muhayriz said.


200 വര്ഷം എന്നത് നാലു തലമുറയാണ്. നാലു തലമുറ കൈമാറിവന്ന കഥകളാണ് ബുഖാരി എഴുതിയ സിഹിഹ് അല് ബുഖാരി എന്ന ഹദീസ്.

kaalidaasan said...

കാളിദാസന്‍ ഇന്റര്‍നെറ്റ് സെര്‍ച്ച് ചെയ്തു കോപ്പി ചെയ്ത ഇവിടെ ഛര്‍ദിക്കുന്നത് പോലെ, ആര്‍ എന്ത് പറഞ്ഞാലും അത് സ്വീകരിക്കുക എന്നതല്ല ഹദീസ്‌ സ്വീകരണം.

നിഷ്കളങ്കന്‍,

ആരെന്തുപറഞ്ഞലും സ്വീകരിക്കണമെന്നു ഞാന്‍ ഒരിടത്തും പറഞ്ഞില്ല. മുസ്ലിങ്ങള്‍ എന്തു സ്വീകരിക്കണമെന്നു മറ്റാരും ഉപദേശിക്കുന്നുമില്ല.


മറ്റൊരു ഛര്‍ദ്ദിയേക്കുറിച്ചാണു ഞാന്‍ പറഞ്ഞത്.

200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന മൊഹമ്മദ് പറഞ്ഞു എന്നു പറഞ്ഞ ഒരാള്‍ കേട്ടു എന്നു പറഞ്ഞത് മറ്റൊരാളോട് പറഞ്ഞത് അയാള്‍ പിന്നെ ഒരാളോട് പറഞ്ഞത് സംഘടിപ്പിച്ച് എഴുതിയതാണ്‌ ഹദീസുകള്‍. അതെഴുതുമ്പോള്‍ ഉള്ള രാഷ്ട്രീയ സാമുദായിക സഹചര്യങ്ങളും കണക്കിലെടുത്താണതിന്റെ സ്വീകാര്യത നിശ്ചയിച്ചത്. മൊഹമ്മദ് സ്വപ്നത്തില്‍ വന്നു എന്നു തോന്നിയ ബുഖാരി മൊഹമ്മദിനു പരമാവധി നല്ല പിള്ള വേഷം കൊടുക്കാനായി അലോസരമുണ്ടാക്കുന്ന പലതും വിട്ടു കളഞ്ഞ് തട്ടികൂട്ടിയതാണ്‌ അദ്ദേഹത്തിന്റെ വക ഹദീസ് എന്ന കേട്ടു കേള്‍വി. മൊഹമ്മദിന്‌ അമാനുഷ പദവി കൊടുക്കാനുതകുന്നതും ഇസ്ലാമിനെ സമാധാനത്തിന്റെ മതമായി ഉയര്‍ത്തിക്കാണിക്കാന്‍ ആവശ്യമുള്ളതും അങ്ങനെ സ്വീകരിക്കപ്പെട്ടു. അതിനു പാകത്തില്‍ ചില മാനദണ്ഡങ്ങളുമുണ്ടാക്കി. മൊഹമ്മദിന്റെ ഇരുണ്ട വശങ്ങള്‍ ചിത്രീകരിക്കുന്ന ഹദീസുകള്‍ അങ്ങനെ അസ്വീകാര്യങ്ങളുമായി.

നിവേദക പരമ്പര എന്ന തമാശകളൊക്കെ അങ്ങനെ പടച്ചുണ്ടാക്കിയതാണ്. കേട്ടു കേള്‍വി ചങ്ങലയിലെ ചിലരെ വിശ്വസനീയരെന്നും മറ്റുള്ളവരെ അവിശ്വസനീയരെന്നും കണ്ടെത്തിയതങ്ങനെയാണ്. ആ ഛര്‍ദ്ദി താങ്കളേപ്പോലുള്ള മുസ്ലിങ്ങളെ സുഖിപ്പിക്കും. പക്ഷെ മറ്റുള്ളവര്‍ക്ക് എല്ലാ കേട്ടു കേള്‍വികളും ഒരു പോലെയാണ്. കുര്‍ആനിലെ മദീന കാലഘട്ടത്തിലെ അസഹിഷ്ണുവായിരുന്ന ക്രൂരനായിരുന്ന മൊഹമ്മദിനെ മനസിലാക്കിയവര്‍ അസ്വീകാര്യമെന്നു മുദ്ര കുത്തപ്പെട്ട ഹദീസുകളില്‍ ചില സത്യങ്ങളുണ്ടെന്നു തിരിച്ചറിയും. അതിനു നിയന്ത്രണം വിട്ടിട്ടൊന്നും കാര്യമില്ല.

kaalidaasan said...

ഇനി, ഹദീസുകള്‍ക്ക് പകരം കാളിദാസന്‍ ഹാജരാക്കുന്ന ചരിത്രപുസ്തകങ്ങളും അവയിലുള്ള വിവരങ്ങളുടെ വിശ്വാസ്യതയുടെ തെളിവും ഹാജരാക്കിയാല്‍ കൊള്ളാം.


നിഷ്കളങ്കന്‍,

ഹദീസുകള്‍ക്ക് പകരം കാളിദാസന്‍ ഒരു പുസ്തകവും ഹാജരാക്കുന്നില്ല. 6 സുന്നി ഹദീസുകള്‍ക്ക് പുറത്തും മൊഹമ്മദിനേക്കുറിച്ച് ചില വസ്തുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഷിയ ഹദീസുകളും, അലോസരമുണ്ടാക്കുന്ന ചില സത്യങ്ങള്‍ ഉള്ളതുകൊണ്ട് അസ്വീകാര്യങ്ങളെന്ന മുദ്ര കുത്തപ്പെട്ട മറ്റ് ഹദീസുകളും. അവയൊക്കെ മതി കാളിദാസനു തെളിവായിട്ട്.

മറ്റൊരു മത വിശ്വാസവും അനുവദിക്കാതെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് ഇസ്ലാമിക നിയമം നടപ്പിലാക്കിയ ഒരു സാമ്രാജ്യത്തിലെ, അംഗീകരിക്കപ്പെട്ട ഇസ്ലാമിക പണ്ഡിതരെന്നു പേരു കേട്ടവര്‍ എഴുതിയ പുസ്തകങ്ങളാണവ. അവര്‍ക്ക് ഇസ്ലമിനേക്കുറിച്ചും മൊഹമ്മദിനേക്കുറിച്ചും മോശമായി എഴുതേണ്ട ഒരു കാരണവും ഇല്ലായിരുന്നു. അവര്‍ ഇസ്ലാം ഉപേക്ഷിച്ചവരോ ഇസ്ലാമിനെതിരെ പ്രവര്‍ത്തിച്ചവരോ അല്ല. അവര്‍ എഴുതിയത് അപ്രിയ സത്യങ്ങളുമാണ്. അതു കൊണ്ട് അവര്‍ എഴുതിയത് അവിശ്വസിക്കേണ്ടതാണെന്ന് എനിക്ക് തോന്നുന്നുമില്ല. പില്‍ക്കാലത്ത് ഇസ്ലാമിനെ വളച്ചൊടിച്ച ചില മുസ്ലിങ്ങള്‍ക്ക് രുചിച്ചില്ല എന്നു കരുതി അവര്‍ എഴുതിയതിന്റെ പ്രസക്തി നഷ്ടപ്പെടില്ല.

kaalidaasan said...

ഇവിടെ എന്റെ ലക്‌ഷ്യം കാളിദാസനെ പോലെ ചര്‍ച്ചയ്ക്ക്‌ മുന്‍പേ തീരുമാനിച്ച ലക്ഷ്യമല്ല. പഠിക്കുക എന്നത് തന്നെയാണ്. അതില്‍ കാളിദാസന്‍ വിഡ്ഢിത്തം പറയുമ്പോള്‍ അംഗീകരിക്കാനും വയ്യ.

നിഷ്കളങ്കന്‍,

പഠിക്കുക എന്നത് നല്ല ലക്ഷ്യം തന്നെ. പക്ഷെ ഇത് ആരെയും പഠിപ്പിക്കാനുദ്ദേശിച്ചുള്ള ഒരു ക്ളാസു റൂമല്ല. ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള ഒരു വേദി മാത്രം.

ഇസ്ലാമിനേക്കുറിച്ച് പഠിച്ചപ്പോള്‍ എനിക്കു കിട്ടിയ അറിവുകളാണിവിടെ പങ്കു വച്ചത്. അതാരെയും പഠിപ്പിക്കാനുദ്ദേശിച്ചുമല്ല. ചര്‍ച്ച ചെയ്ത് തീരുമാനിക്കാനുമല്ല. അതേക്കുറിച്ച് ആര്‍ക്കു വേണമെങ്കിലും അഭിപ്രായം രേഖപ്പെടുത്താം. അനുകൂലിച്ചോ പ്രതികൂലിച്ചോ. ഇത് പഠിപ്പിച്ച് പരീക്ഷ നടത്താനും എനിക്ക് യാതൊരു ഉദ്ദേശ്യവുമില്ല. താങ്കള്‍ ഇവിടെ വന്ന് താങ്കളുടെ അഭിപ്രായം എഴുതി. മറ്റ് പലരും എഴുതി. അതില്‍ സന്തോഷമുണ്ട്.

ഞാന്‍ പറയുന്നത് താങ്കള്‍ അംഗീകരിക്കണമെന്ന് എനിക്ക് യാതൊരു വാശിയുമില്ല നിഷ്കളങ്കാ. എന്നു കരുതി താങ്കള്‍ പറയുന്നതൊക്കെ ഞാന്‍ അംഗീകരിക്കണമെന്നും ഇല്ല.

ഇവിടെ എഴുതിയത് വായിക്കുന്ന എല്ലാവരും വിഡ്ഢികളല്ല. വായിച്ചാല്‍ മനസിലാക്കാനുള്ള സാമാന്യ വിവരം അവര്‍ക്കുണ്ട്. അവര്‍ തീരുമാനിക്കട്ടേ ഞാന്‍ എഴുതിയതില്‍ എത്ര വിഡ്ഢിത്തമുണ്ടെന്ന്.

kaalidaasan said...

കാളിടാസനോടു എന്റെ ഉപദേശം ഇതാണ്. എല്ലാ വശത്ത്തോട്ടും നോക്കി മനസ്സിലാക്കുക. താങ്കളുടെ നോട്ടം എത്രമാത്രം ഏകപക്ഷീയമാണ് എന്നതിന് താങ്കളുടെ വാക്കുകളില്‍ തന്നെ എത്രയോ തെളിവുകള്‍ ഉണ്ട്.



നിഷ്കളങ്കന്‍,

എല്ലാ വശത്തേക്കും നോക്കിയതുകൊണ്ടാണെനിക്ക് ഇസ്ലാമിനേക്കുറിച്ചും മൊഹമ്മദിനേക്കുറിച്ചും പല അറിവുകളും കിട്ടിയത്. താങ്കള്‍ പരാമര്‍ശിച്ച 6 ഹദീസുകളില്‍ പറയുന്ന ഒരു കാര്യത്തെപ്പോലും ഞാന്‍ എതിര്‍ത്തിട്ടില്ല. പക്ഷെ അതില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു വശം മാത്രമേ കാണിക്കുന്നുള്ളു. മറ്റ് വശങ്ങളും കാണുവാനും മനസിലാക്കാനുമാണ്‌ ഞാന്‍ ബാക്കി വശങ്ങളിലേക്ക് കൂടി നോക്കിയത്. പക്ഷെ താങ്കള്‍ പറയുന്നു അത് പടില്ല. താങ്കള്‍ നോക്കിയ വശത്തേക്കു മാത്രമേ നോക്കാവൂ എന്ന്. പക്ഷെ താങ്കളെ നിരാശപ്പെടുത്തേണ്ടി വന്നതില്‍ ഖേദമുണ്ട്.

ലത്തീഫ് എന്ന മുസ്ലിം പണ്ട് എന്നോട് പറഞ്ഞതും ഇപ്പോള്‍ താങ്കള്‍ പറയുന്നതുപോലെയായിരുന്നു. കുര്‍ആനൊക്കെ മുസ്ലിങ്ങള്‍ നല്‍കുന്ന വ്യാഖ്യാനങ്ങളേ സ്വീകാരിക്കാവൂ എന്ന്.

എന്റെ നോട്ടം ബഹു പക്ഷീയമാണ്‌ നിഷ്കളങ്ക. ബുഖാരിയുടെ ഹദീസുകള്‍ വായിക്കുന്നതുപോലെ എനിക്ക് തബാരിയുടെ ഹദിസുകളും വായിക്കാന്‍ ആകുന്നു. താങ്കള്‍ ഇപ്പോള്‍ ചെയ്യുന്ന പോലെ വെറുപ്പോടെ അതിനെ ഞാന്‍ നോക്കാറില്ല. അതുകൊണ്ട് എനിക്ക് പലതും മനസിലാക്കാന്‍ പറ്റുന്നു അപ്രിയസത്യങ്ങള്‍ ഉള്‍പ്പടെ.

kaalidaasan said...

അബൂ സൈദ്‌ വീണ്ടും വന്നല്ലോ. അദ്ധേഹത്തെ കുറിച്ച് ഞാന്‍ നേരത്തെ മറുപടി എഴുതിയിരുന്നു. അത് നമ്മുടെ കാളിദാസന്‍ കണ്ടില്ലേ ആവോ? നേരത്തെ അബൂസൈദിന്‍റെ ഖുര്‍ആന്‍ വേറെയാണ് എന്ന മട്ടില്‍ എഴുതി.


നിഷ്കളങ്കന്‍,

എഴുതിയപ്പോള്‍ ശ്രദ്ധക്കുറവുകൊണ്ട് സയ്ദ് താബിറ്റിനു പകരം അബു സയ്ദ് എന്നായതാണെന്ന് തങ്കള്‍ക്ക് മനസിലായല്ലോ. ഞാന്‍ ഉദ്ദേശിച്ചത് അബു സയ്ദ് തന്നെയാണെന്ന് താങ്കള്‍ക്കിപ്പോഴും തോന്നുന്നുണ്ടോ? ഉണ്ടെങ്കിലല്ലെ ഇനി ഒരു വിശദീകരണത്തിന്റെ ആവശ്യമുള്ളു.

അത് സയ്ദ് ഇബന്‍ തബിറ്റ് എന്നു വായിക്കണമെന്ന തിരുത്ത് എഴുതാന്‍ ഞാന്‍ മറന്നു പോയി. ഓര്‍മ്മിപ്പിച്ചതിനു നന്ദി.

kaalidaasan said...

ഇപ്പോള്‍ വീണ്ടും അബൂസൈദിന്റെ പേരില്‍ തട്ടിപ്പ്‌. എന്താണ് കാളിദാസാ ഇങ്ങിനെ?

ഇതാ അബൂ സൈദ്‌ പറഞ്ഞത്‌ വായിക്കൂ.

A reading of the Quran as a literary text presupposes that it addresses Christians, Jews, atheists, providing pleasure on an aesthetic level. This in no way precludes a reading of the Quran as the religious text of Muslims. But even the study of the Quran as a religious text should be preceded by a reading of it as a literary text. Amin El-Kholi's argument, and this should be brought to the attention of the Islamists, was presented -- following almost the same methodology -- by Sayed Qutb in Mashahid al-Qiyama fi al-Quran (Scenes of Doomsday in the Quran).

ഇതൊക്കെ എത്രപ്രാവശ്യമാണ് പറയേണ്ടത്‌ കാളിദാസാ.




നിഷ്കളങ്കന്‍,


അബൂസൈദിന്റെ പേരില്‍ തട്ടിപ്പോ? താങ്കള്‍ ഇവിടെ പകര്‍ത്തിയിരിക്കുന്ന ഭഗത്തിന്റെ ആദ്യഭാഗമാണു ഞാന്‍ എഴുതിയിരുന്നത്. ഇതുകൂടെ ആയപ്പോള്‍ അദ്ദേഹത്തിന്റെ നിലപാട് കുറച്ചുകൂടെ വ്യക്തമായിട്ടുണ്ട്.

അബു സയ്ദ് പറഞ്ഞത് വയിച്ചിട്ടു കാര്യമില്ല . വായിക്കുന്നത് മനസിലാക്കാനും കൂടി പറ്റണം.

താങ്കള്‍ ഉദ്ധരിച്ചതിന്റെ അര്‍ത്ഥം ഇതാണ്.

കുര്‍ആന്‍ ഒരു സാഹിത്യ രചന മാത്രമായി വായിക്കുന്നത് ക്രിസ്ത്യാനികളെയും യഹൂദരെയും നിരീശ്വരവാദികളെയും കുറച്ചുകൂടി ക്രീയാത്മകമായി അഭിസംബോധന ചെയ്യാന്‍ സഹായിക്കും. ഇത് കുര്‍ആന്‍ മുസ്ലിങ്ങളുടെ വേദ പുസ്തകമാണെന്നതിനെ ഒരു തരത്തിലും എതിര്‍ക്കുന്നില്ല. മുസ്ലിങ്ങള്‍ പോലും വേദപുസ്തകം എന്ന നിലയില്‍ അത് വായിക്കുന്നതിനു മുമ്പ് ഒരു സാഹിത്യ രചന എന്ന നിലയില്‍ അത് തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്. അമിന്‍ എല്‍ ഖോലിയുടെ വദത്തോടൊപ്പം ഇതു കൂടി ഇസ്ലാമിസ്റ്റുകളുടെ ശ്രദ്ധയില്‍ കൊണ്ടു വരേണ്ടതാണ്.


അബു സയ്ദ് പറഞ്ഞത് ഞാന്‍ പറഞ്ഞതിനെ സധൂകരിക്കുന്ന ഒന്നാണ്. വേദ പ്സുതകം എന്ന പരിഗണ മാറ്റി വച്ചിട്ട് ആദ്യം കുര്‍ആന്‍ ഒരു സഹിത്യ രചനയായി മുസ്ലിങ്ങളും കാണണമെന്നാണ്‌ അദ്ദേഹം പറഞ്ഞത്. താങ്കള്‍ അതുപോലെ ഒന്നു കണ്ട് വയിച്ചു നോക്കൂ. അപ്പോള്‍ അറിയാം അബു സയ്ദ് പറഞ്ഞതിന്റെ പൊരുള്‍.

അപ്പോള്‍ ഹദീസുകള്‍ മാത്രമല്ല കുര്‍ആനും ഒരു യക്ഷിക്കഥയായി തോന്നും. മൊഹമ്മദിന്റെ അടുത്ത് മലക്ക് വന്നത് മറ്റേതൊരു യക്ഷിക്കഥയിലെ ആദ്യ ഭാഗം പോലെയൊക്കെയോ ആര്‍ക്കും തോന്നൂ.

ഇതൊക്കെ പല പ്രാവശ്യം പലയിടത്തും പറഞ്ഞതുകൊണ്ടായില്ല വായിച്ചു മനസിലാക്കാനുള്ള അടിസ്ഥാന വിവരമുണ്ടാക്ക് ആദ്യം.

kaalidaasan said...

ഇവിടെ വിശ്വാസം ചര്‍ച്ചാവിഷയമേ അല്ല. ചരിത്രമാണ് ചര്‍ച്ച. ഖുര്‍ആന്‍ ക്രോഡീകരണം ചരിത്രവിഷയമാണ്. വിശ്വാസകാര്യമല്ല. ഖുര്‍ആന്‍ അവതരണവും മറ്റും വിശ്വാസകാര്യമാണ്. അതിവിടെ ചര്‍ച്ചാവിഷയമേ അല്ല.



നിഷ്കളങ്കന്‍,


ഞാന്‍ ഇവിടെ ഒരു ചരിത്രവും ചര്‍ച്ച ചെയ്തിട്ടില്ല. മുസ്ലിങ്ങളുടെ വേദപുസ്തകമായ കുര്‍ആന്‍ എഴുതി പുസ്തകമാക്കിയ കഥയാണ്. മുസ്ലിങ്ങള്‍ വിശ്വസിക്കുന്ന ചില വസ്തുതകള്‍ ആ വിശ്വാസങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ശരിയായിരിക്കില്ല എന്നാണു ഞാന്‍ പറയുന്നത്. വിശ്വാസങ്ങള്‍ ഒരിക്കലും ചരിത്രമാകുന്നില്ല. അതിലൊക്കെ ചരിത്രത്തിന്റെ അംശങ്ങളുണ്ട് എന്നതൊഴിച്ചാല്‍ അത് ചരിത്രമായി ആരുമെടുക്കാറില്ല. മൊഹമ്മദ് മരിച്ച ശേഷം അദ്ദേഹത്തെ അന്ധമായി പിന്തുടര്‍ന്ന അനുയായികള്‍ എഴുതിയതാണു കുര്‍ആന്‍. അതെഴുതിയതിന്റെ പിന്നിലെ കഥകളെ ആരും ചരിത്രമായി കാണുന്നുമില്ല. പിന്നീട് ഊഹിച്ചെടുക്കുന്നതിനെ അനുമാനങ്ങളായേ സുബോധമുള്ളവര്‍ മനസിലാക്കൂ.

താങ്കള്‍ പറയുന്നപോലെ ഒരു കുര്‍ആന്‍ ക്രോഡീകരണം നടന്നു എന്നതിനു യാതൊരു തെളിവുമില്ല. അക്കാലത്തോ നൂറ്റാണ്ടുകള്‍ക്ക് ശേഷമോ എഴുതപ്പെട്ടതെന്ന് കരുതുന്ന കുര്‍ആനുകളുടെ ദ്രവിച്ചു തുടങ്ങിയ ഭാഗങ്ങളുടെ ചിത്രങ്ങള്‍ പാരീസിലെ ഒരു ലൈബ്രറിയുലുണ്ട്. അത് ഇന്റര്‍നെറ്റിലും ലഭ്യമാണ്. ഞാന്‍ അതിന്റെ ലിങ്ക് ഈ പോസ്റ്റില്‍ തന്നെ ഇട്ടിട്ടുണ്ട്. അതിലെ വളരെ പ്രധാന സംഗതി, അവയ്ക്കൊന്നും സൂറയുടെ തലക്കെട്ടുകള്‍ കാണുന്നില്ല എന്നാണ്. അത് വിരല്‍ ചൂണ്ടുന്നത് ഈ കുര്‍ആന്‍ എഴുതിയ കാലത്ത് സൂറകള്‍ക്ക് പോലും പേരുകള്‍ നല്‍കിയിരുന്നില്ല എന്നാണ്. മൊഹമ്മദ് സൂറകളെ വേര്‍തിരിച്ച് ഇന്ന സൂറയില്‍ ഇന്ന ആയത് വരണമെന്നു നിര്‍ദ്ദേശിച്ചിരുന്നു എന്ന അവകാശവാദം ഈ കുര്‍ആന്റെ കാര്യത്തില്‍ തെറ്റാണെന്നു തെളിയിക്കുന്നു ഈ നിരീക്ഷണം. താങ്കള്‍ പറയുമ്പോലെ ക്രോഡീകരണം നടന്നിട്ടുള്ള കുര്‍ആനല്ല അത്. ആയിരുന്നെങ്കില്‍ സനയില്‍ കണ്ടെടുത്ത കുര്‍ആനുകളില്‍ സൂറകളുടെ തലക്കെട്ട് കാണേണ്ടതായിരുന്നു. താങ്കള്‍ ഇതെങ്ങനെ വിശദീകരിക്കും?

kaalidaasan said...
This comment has been removed by the author.
kaalidaasan said...

തീര്‍ച്ചയായും എഴുതേണ്ട. താങ്കള്‍ ഇതുവരെ സുയൂതി എന്ത് പറഞ്ഞു എന്നത് എഴുതിയിട്ടില്ല. സുയൂതിയുടെ ഒരു ഗ്രന്ഥത്തില്‍ അദ്ധേഹം ഖുര്‍ആനെക്കുറിച്ചുള്ള ചര്‍ച്ചയുടെ ഒരു ഭാഗത്ത്‌ പല ഹദീസുകളും ഉദ്ധരിക്കുന്നുണ്ട്. അത്തരം ഒരു ഹദീസ് ഉദ്ധരിച്ചാണ് താങ്കള്‍ അത് സുയൂതിയുടെ അഭിപ്രായമാണ് , ഖുര്‍ആന്‍ തിരുത്തി എന്നത് ഇവിടെ എഴുന്നള്ളിച്ചത്. കേട്ട പാതി കേള്‍ക്കാത്ത പാതി. കോപ്പി പേസ്റ്റ്‌ ചെയ്യുമ്പോള്‍ ഒന്ന് ആലോചിച്ചു ചെയ്യാമായിരുന്നു.


നിഷ്കളങ്കന്‍,

കുര്‍ആനില്‍ മാറ്റങ്ങള്‍ വരുത്തിയതിനേക്കുറിച്ച്
സയുതി എന്തു പറഞ്ഞു എന്നതിനേക്കുറിച്ച് ഞാന്‍ ഒന്നിലധികം പ്രാവശ്യം എഴുതിയിട്ടുണ്ട്. താങ്കള്‍ക്കത് വായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതേക്കുറിച്ച് അറിയണമെന്നില്ല. അറിയേണ്ടവര്‍ അറിഞ്ഞിട്ടുണ്ട്.


സുയൂതി ഹദീസുഅളേക്കുറിച്ചു തന്നെ രണ്ടു പുസ്ത്കങ്ങള്‍ എഴുതിയിട്ടുണ്ട്. അതിന്റെ പേരുകളാണ്‌ Alfiyyah al-Hadith എന്നും Tadrib al-Rawi എന്നും. ഹദീസുകളേക്കുറിച്ച് ഒരു പക്ഷെ ഇത്ര ആഴത്തില്‍ പഠിച്ചിട്ടുള്ള വേരെയാരുമുണ്ടാകില്ല. അദ്ദേഹത്തിന്റെ ശിക്ഷ്യന്‍ ദാവൂദി പറഞ്ഞതിപ്രകാരം.


"I was with the Shaykh Suyuti once, and he wrote three volumes on that day. He used to dictate annotations on ĥadīth, and answer my objections at the same time. He was the most knowledgeable scholar in his time of the ĥadīth and associated sciences, knowledge of the narrators including the uncommon ones, the text of the hadith matn, its chain of narrators isnad, the derivation of ruling from hadith. He has himself told me, that he had memorized a hundred thousand hadith."

താങ്കള്‍ പറഞ്ഞ മൂന്നു തരം റദ്ദാക്കല്‍ കൂടാതെ കുര്‍ആന്‍ വചനങ്ങളെ ഹദീസു റദ്ദാക്കുന്ന തരം കൂടി സുയൂതി വിവരിച്ചിട്ടുണ്ട്. അതിന്റെ ഉദാഹരണമാണ്, കല്ലെറിയുന്ന സൂക്തം കുര്‍ആനില്‍ നിന്നും നീക്കം ചെയ്തതും. അത് നിക്കം ചെയ്തു എന്ന് ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടാണ്‌ ഉമര്‍ അത് കുര്‍അനില്‍ ഉള്‍പ്പെടുത്തണമെന്നു ശഠിച്ചതും. സുയൂതിയുടെ അഭിപ്രായത്തില്‍ ഒരു കുര്‍ആന്‍ വചനത്തെ ഹദീസു റദ്ദാക്കുന്നതാണിത്.

അദ്ദേഹം ഖുര്‍ആനെക്കുറിച്ചുള്ള ചര്‍ച്ചയുടെ ഒരു ഭാഗത്ത്‌ പല ഹദീസുകളും ഉദ്ധരിക്കുന്നതിനേക്കുറിച്ചു മാത്രമേ താങ്കള്‍ കേട്ടിട്ടുള്ളു. അദ്ദേഹം ഹദീസുകളേക്കുറിച്ച് എഴുതിയ ഒരു പുസ്തകത്തേക്കുറിച്ചും കേട്ടിട്ടില്ല.

kaalidaasan said...

ഇങ്ങിനെ ഒന്ന് എനിക്ക് വായിക്കാന്‍ പറ്റിയിട്ടില്ല. കാളിദാസന്‍ മനസ്സിലാക്കേണ്ട വസ്തുത,

ഇമാം സുയൂതി ഹദീസുകള്‍ പറഞ്ഞു പോകുന്നു എന്നല്ലാതെ അതിന്‍റെ ആധികാരികതയോ ഒന്നും തന്നെ ചര്‍ച്ച ചെയ്യുന്നില്ല ഈ ഭാഗങ്ങളില്‍. കൂടാതെ, ഈ ഹദീസുകള്‍ സുയൂതി ഉദ്ധരിക്കുന്നത് പ്രവാചകന്‍റെ കാലത്ത്‌ തന്നെ നടന്ന റദ്ദാക്കലുകളെ കുറിച്ചാണ്.




നിഷ്കളങ്കന്‍,

വയിക്കാന്‍ പറ്റിയിട്ടില്ലെങ്കില്‍ ആ പുസ്തകം വാങ്ങി വായിക്കുക.
സുയുതി ഏതൊക്കെ ഹദീസിന്റെ ആധികാരികതയേക്കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നതൊന്നും ഇവിടെ പ്രസക്തമല്ല. അസ്വീകാര്യമായ ഹദീസുകളും അദേഹം വായിച്ചിട്ടുണ്ട് അതേക്കുറിച്ച് വിപുലമായി എഴുതിയിട്ടുമുണ്ട്. അദ്ദേഹത്തിനു താങ്കള്‍ക്കുള്ളതുപോലെ അയിത്തമൊന്നും ഉണ്ടായിരുന്നില്ല. ഇവിടെ പരാമര്‍ശിച്ച ഹദീസിനു ഒരു വിലയുമില്ലെങ്കില്‍ സുയൂതിയേപ്പോലുള്ള ഒരു പണ്ഡിതന്‍ അതുദ്ധരിച്ച് കുര്‍ആനിലെ മാറ്റങ്ങളേപ്പറ്റി പ്രതിപാദിക്കില്ല.
മൊഹമ്മദിന്റെ കാലത്ത് സുയൂതി പറഞ്ഞ ആയത്തുള്‍പ്പടെയുള്ള കുര്‍ആനിലെ വലിയ ഒരു ഭാഗം റദ്ദാക്കി എന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതേക്കുറിച്ച് അദ്ദേഹം പറഞ്ഞതു മാത്രമേ ഞാന്‍ ഇവിടെ ഉദ്ധരിച്ചുള്ളു. താങ്കള്‍ വിശ്വസിക്കണമെന്നില്ല.

Verses whose recitations have been abrogated but not their ordinance

എന്ന തരം തിരിക്കലില്‍ ഈ കുര്‍ആന്‍ ആയത്ത് പെടില്ല അതിന്റെ ഉദാഹരണമായി കുര്‍ആനില്‍ തന്നെ പല ആയത്തുകളുമുണ്ട്. recitation നിറുത്തിയിട്ട് കല്ലെറിയലിന്റെ ordinance
(വിധി) ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് ഏത് മുസ്ലിം പണ്ഡിതാണു പറയുന്നത്? ഈ വിഷയം ബ്ളോഗുകളില്‍ ചര്‍ച്ച ചെയ്തപ്പോള്‍ എല്ലാ മുസ്ലിങ്ങളും ഒന്നിച്ചു പറഞ്ഞത് കുര്‍ആനില്‍ അങ്ങനെ ഒരു പരാമര്‍ശമില്ല. അതുകൊണ്ട് അത് ഇസ്ലാമിലെ ഒരു വിധിയല്ല എന്നായിരുന്നു.

താങ്കള്‍ ഈ വിഷയത്തില്‍ വളരെ വാചാലനായി കാണുന്നുണ്ടല്ലോ. ഒരു ചോദ്യം ചോദിക്കാം. ഇസ്ലാമിക രാജ്യങ്ങളിലെ ശരിയ നിയമത്തില്‍ വ്യഭിചാരികളെ കല്ലെറിയാനുള്ള വിധി ഇപ്പോഴുണ്ടോ? Ordinance എന്നു താങ്കള്‍ പറയുന്നതാണ്‌ മൊഹമ്മദ് നല്‍കിയ വിധിയെങ്കില്‍ എന്തുകൊണ്ട് വ്യഭിചാരികളെ മുസ്ലം ​രജ്യങ്ങളിലെ അധികാരികള്‍ കല്ലെറിയാന്‍ വിധിക്കുന്നില്ല. അവര്‍ മൊഹമ്മദിനെ ധിക്കരിക്കുകയാണോ?

kaalidaasan said...

എനിക്കും കാളിദാസനും അതെക്കുറിച്ച് ഉത്കണ്ഠ വേണ്ട. കാരണം, മുസ്ലിങ്ങള്‍ക്ക്‌ പ്രവാചകന്‍ അന്തിമമായി ബാക്കി വെച്ച് പോയ ഖുര്‍ആന്‍ നമ്മുടെ കൂടെ ഇപ്പോള്‍ ഉണ്ടോ എന്ന വിഷയം മാത്രമേ ചര്‍ച്ച ചെയ്യേണ്ടതുള്ളൂ.

നിഷ്കളങ്കന്‍,

അത് താങ്കളുടെ ആഗ്രഹം.മുസ്ലിങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമെന്നും കൂടെ വേണമെങ്കില്‍ പറയാം. മറ്റുള്ളവര്‍ എന്തൊക്കെ ചര്‍ച്ച ചെയ്യണമെന്ന് അവര്‍ തീരുമാനിക്കുന്നതല്ലേ നല്ലത്. ഇവിടെ എനിക്കിഷ്ടമുള്ള വിഷയങ്ങളൊക്കെ ചര്‍ച്ച ചെയ്യും.

എനിക്കിതില്‍ യതൊരു ഉത്ഖണ്ഠയുമില്ല. തങ്കള്‍ ഉത്ഖണ്ഠപ്പെടുന്നുണ്ടോ എന്നതും എന്റെ പ്രശ്നമല്ല. എനിക്ക് മനസിലായ ഏത് കാര്യവും ഞാന്‍ ഇവിടെ ചര്‍ച്ച ചെയ്യും. അതില്‍ പങ്കെടുക്കണോ വേണ്ടയോ എന്നതൊക്കെ താങ്കളുടെ ഇഷ്ടം.

ഇപ്പോള്‍ ലഭ്യമായ കുര്‍ആന്‍ മൊഹമ്മദ് ഇട്ടേച്ചു പോയതാണോ, മൊഹമ്മദിനു മുന്നേ ഉള്ളതാണോ, മൊഹമ്മദിനു ശേഷമുണ്ടായതാണോ, മാറ്റങ്ങള്‍ വരുത്തിയതാണോ എന്നതൊക്കെ കൂടുതലായി വരും കാലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടും. ഇസ്ലാമിക ഭീകരരെ പേടിച്ച് നാവടക്കി നിന്നിരുന്ന മുസ്ലിം രാജ്യങ്ങളിലെ മുസ്ലിങ്ങള്‍ വരെ ഇപ്പോള്‍ അതൊക്കെ ചര്‍ച്ച ചെയ്യാന്‍ മുന്നോട്ടു വരുന്നുണ്ട്. കൂടുതല്‍ കൂടുതല്‍ മുസ്ലിങ്ങള്‍ മുന്നോട്ടു വരുമെന്ന് തീര്‍ച്ചയാണ്. അബൂ സയ്ദ് ആഗ്രഹിക്കുന്ന പോലെ വിശ്വാസമൊക്കെ മാറ്റി വച്ച് ഒരു സാഹിത്യ രചന എന്ന രീതിയില്‍ മുസ്ലിങ്ങള്‍ കുര്‍ആനെ കണ്ടു തുടങ്ങുമ്പോള്‍ കുര്‍ആനേപ്പറ്റിയുള്ള കുറേയദികം കാര്യങ്ങള്‍ ജനങ്ങള്‍ അറിയും.

kaalidaasan said...

ഇവിടെ വിഷയം പ്രവാചകന്റെ കാല ശേഷം ഖുര്‍ആന്‍ ക്രോഡീകരിച്ചപ്പോള്‍ മാറ്റം വരുത്തിയോ എന്നതാണ്. ഇല്ല എന്നാണു ഉത്തരം. താങ്കള്‍ക്ക് ഒരു തെളിവും കൊണ്ട് വരാന്‍ പറ്റിയില്ല ഇതുവരെ.

നിഷ്കളങ്കന്‍,

ഇതൊരു പക്ഷെ താങ്കള്‍ കാണുന്ന സ്വപ്നമായിരിക്കാം. മൊഹമ്മദിന്റെ കാലശേഷം കുര്‍ആനില്‍ മറ്റം വരുത്തിയോ എന്നതു മാത്രമല്ല ഇവിടെ ചര്‍ച്ച ചെയുന്ന വിഷയം. അത് എന്താണെന്ന് ഈ പോസ്റ്റിലെ ആദ്യ വരികളിലുണ്ട്. അത് വായിച്ചിട്ടില്ലെങ്കില്‍ ഞാന്‍ പകര്‍ത്താം.

പക്ഷെ ഇന്ന് ലഭ്യമായ കുര്‍ആന്‍ മൊഹമ്മദ് പറഞ്ഞ അതേ വാചകങ്ങള്‍ തന്നെയാണോ എന്നതിനേക്കുറിച്ച് ആത്മാര്‍ത്ഥമായ ഒരന്വേഷണം ഇസ്ലാമിക ലോകത്തുണ്ടാകാന്‍ ഒരു സാധ്യതയും ഇല്ല. അന്ധവിശ്വസികള്‍ അവരുടെ വിശ്വാസം മാറ്റാന്‍ ഒരിക്കലും തയ്യാറാകില്ല. അവരുടെ നിലപാട് ഇതാണ്. അള്ളാ മൊഹമ്മദിനു പറഞ്ഞു കൊടുത്ത വാക്കുകള്‍ വള്ളിപുള്ളി വ്യത്യാസം വരാതെ അനുയായികള്‍ ഓര്‍മ്മിച്ചു വച്ചു. അത് പകര്‍ത്തി എഴുതിയാണു കുര്‍ആന്‍ ഉണ്ടാക്കിയത്. മൊഹമ്മദ് പറഞ്ഞതു മുഴുവന്‍ അള്ളായുടെ വാക്കുകളാണ്. അത് ലോകാവസാനം വരെ മാറ്റാനും ആകില്ല.

ഇതില്‍ എത്രത്തോളം വാസ്തവമുണ്ട് എന്ന ഒരന്വേഷണമാണിവിടെ.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

സ്വീകാര്യം എന്നു താങ്കളൊക്കെ വിശ്വസിക്കുന്ന രണ്ടു ഹദീസുകളാണ്‌ സുനാന്‍ ഇബന്‍ മജയും, സഹിഹ് അല്‍ ബുഖാരിയും. അല്‍ ബുഖാരിയില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ.

ഉമര്‍ പറഞ്ഞു: അല്ലാഹു മുഹമ്മദ് നബിയെ സത്യവും കൊണ്ട് അയച്ചു. അവിടുത്തേക്ക് അല്ലാഹു കുര്‍ ആന്‍ അയച്ചു കൊടുത്തു. വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണമെന്ന് അവിടുത്തേക്ക് അല്ലാഹു അയച്ച കുര്‍ ആനില്‍ ഉണ്ടായിരുന്നു.


//////

സഹോദരാ കാളിദാസാ,

ഈ സൂക്തം റദ്ദാക്കപ്പെട്ടതാണ് എന്നതിന് നേരത്തെ ഞാന്‍ ഇവിടെ ചേര്‍ത്ത വിശദീകരണം മാത്രം മതിയാവും. ഒരിക്കല്‍ കൂടി വേറൊരു രീതിയില്‍ കൂടി വിശദീകരിക്കാം. ഇമാം സുയൂതി തന്നെ എടുത്ത്‌ ചേര്‍ത്ത ചില ഹദീസുകള്‍ അത് വ്യക്തമാക്കുന്നുമുണ്ട്.

But the statement that `Umar reasoned that this was an ahad tradition is to be rejected because it has been authentically established that he received this directly from the Prophet (s)
himself. l- akim reports by way of Kathir b. Salt who said: Zaid b. Thabit and Sa`id b. l-As who used to record the Quran, came across this verse, and Zaid said: I heard the Prophet (s)say: If a married man or woman fornicates, stone them without hesitation `Umar then said: When it was revealed I approached the Prophet (s) and said: Must I write this down? But he Seemed to dislike that. Do you now see why an old unmarried man guilty of fornication is Whipped whilst a married young man guilty of fornication is stoned.


Nasai reports that Marwan b. l- akam once said to Zaid b. Thabit: Why dont you include this verse in the Quran? He replied: Have you seen two young married people being
stoned! Anyway, we did mention this, and `Umar said: O! Messenger of God! Allow me to write it? He said: You cannot! By saying Auktub l§ he meant allow me to write it or
empower me to do so.

ഈ സൂക്തങ്ങള്‍ റദ്ദാക്കപ്പെട്ടതാണ് എന്നത് വളരെ കൃത്യമായി വ്യക്തമാക്കുന്നുണ്ട് ഈ ഹദീസുകള്‍.

കാളിദാസ, അബൂബക്കറിനു ശേഷം, ഉമര്‍ ഭരണത്തില്‍ വന്നു. എന്തേ ഉമര്‍ ഖുര്‍ആനില്‍ ഇതൊക്കെ ചേര്‍ത്ത്‌ പരിഷ്കരിച്ചില്ല? ഉമറിനു അധികാരം ഉണ്ടായിരുന്നില്ലേ? കാരണം മുസ്ലിങ്ങള്‍ ഖുര്‍ആന്‍ എന്താണെന്നും എന്തല്ലെന്നും അറിയുന്നവര്‍ ആയിരുന്നു. ഉമറും അത് പോലെ തന്നെ. കാളിദാസന്‍ സ്വപ്നം കാണുകയേ ഉള്ളൂ. തെളിവുകള്‍ ഒന്നും കാണിക്കാതെയുള്ള സ്വപ്നം കാണല്‍ മാത്രം. പ്രവാചകന്‍ മുസ്ലിങ്ങള്‍ക്ക്‌ മുന്നില്‍ വെച്ച് പോയ ഖുര്‍ആന്‍ അതുപോലെ തന്നെ ഇപ്പോഴും ഇവിടെ ഉണ്ട്.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ തുടരുന്നു:

സുനാന്‍ ഇബന്‍ മജയില്‍ ഇങ്ങനെ കാണുന്നു.

കല്ലെറിയലിനെ സംബന്ധിച്ചും മുല കുടിയെ സംബന്ധിച്ചുമുള്ള കുര്‍ ആന്‍ വാക്യങ്ങള്‍ എന്റെ കിടക്കയ്ക്കടിയിലാണു സൂക്ഷിച്ചിരുന്നത്. പ്രവാചകന്‍ മരിച്ചു. ഞങ്ങളെല്ലാം ആ ദുഖത്തിലായിരുന്ന സന്ദര്‍ഭത്തില്‍ ആ വാക്യങ്ങള്‍ ഞങ്ങളുടെ വീട്ടിലെ ആടുകള്‍ തിന്നു പോയി.

ഈ രണ്ട് സഹിഹ് ഹദീസുകളില്‍ പരാമര്‍ശിക്കുന്ന ആയത്തിനേക്കുറിച്ചു തന്നെയല്ലേ ഉബൈ പറഞ്ഞിരിക്കുന്നത്. ഉബൈയുടെ ഹദീസ് weak എന്ന് കളിയാക്കുന്ന താങ്കള്‍ ബുഖാരിയുടെയും ഇബന്‍ മജയുടെയും ഹദീസുകള്‍ weak എന്നു തന്നെ പറയുമോ?

ഇത് മൂന്നു പേരുടെ സാക്ഷ്യമാണ്. രണ്ടു പേരുടെ സാക്ഷ്യം സ്വീകരിക്കുന്ന മുസ്ലിം വിജ്ഞാനീയ ശാസ്ത്ര അളവുകോലിന്‌ മൂന്നു പേരുടെ സാക്ഷ്യം അസ്വീകാര്യമാണോ?


////

കാളിദാസാ, കല്ലെറിയലിനെ സംബന്ധിച്ച സൂക്തം തൊട്ടു മുന്നില്‍ വ്യക്തമാക്കി. അത് റദ്ദാക്കപ്പെട്ട സൂക്തമാണ് എന്ന്. ഇനി മുലകുടിയെ കുറിച്ചുള്ള സൂക്തം. അതെക്കുറിച്ച് മുസ്ലിമില്‍ ഒരു ഹദീസ് ഉണ്ട്.

'A'isha (Allah be pleased with, her) reported that it had been revealed in the Holy Qur'an that ten clear sucklings make the marriage unlawful, then it was abrogated (and substituted) by five sucklings and Allah's Apostle (may peace be upon him) died and it was before that time (found) in the Holy Qur'an (and recited by the Muslims).

ഇവിടെ ഈ ഹദീസില്‍ തന്നെ വ്യക്താമാവുന്നുണ്ട്, ആ സൂക്തം റദ്ദാക്കപ്പെട്ടതാണ് എന്ന്. ഇമാം സുയൂതി തന്നെ ഇതിനെ ചര്‍ച്ച ചെയ്യുന്നത്, Verses whose recitation and ordinance is abrogated എന്ന വിഭാഗത്തിലാണ്. എന്ത് കൊണ്ട് അന്നത്തെ മുസ്ലിങ്ങള്‍ ആരും തന്നെ ഇത് ഖുര്‍ആനില്‍ ഇല്ല എന്ന് പറഞ്ഞു ബഹളം വെച്ചില്ല? കാളിദാസാ, ഒരു ജനതയെ വളര്‍ത്തി ആദര്‍ശത്തിന്റെ വക്താക്കളാക്കി മാറ്റിയ ഖുര്‍ആന്‍ അവര്‍ക്ക് വളരെ പരിചിതമായിരുന്നു. അത് അവരുടെ ജീവിതത്തില്‍ നിരന്തരം ഇടപെട്ട ഒന്നായിരുന്നു. ഒട്ടനേകം പേര്‍ മനപാഠമാക്കി, പലരും എഴുതി വെച്ചു. ഖുര്‍ആന്‍ തിരുത്തുക അചിന്ത്യം കൂടിയായിരുന്നു അവര്‍ക്ക്‌.

റദ്ദാക്കപ്പെട്ട സൂക്തങ്ങള്‍ ആട് തിന്നോട്ടെ. അതിനു മുസ്ലിങ്ങള്‍ക്ക്‌ ഒരു ചേതവുമില്ല. വ്യക്തമായും പലവഴിയിലൂടെ രേഖപ്പെടുത്തിവെക്കപ്പെട്ട ഖുര്‍ആന്‍ സംരക്ഷിക്കുന്നതില്‍ അവര്‍ ഗൌരവം പുലര്‍ത്തി. സൈദ്‌ ബിന്‍ ഥാബിതിനോട് ഖുര്‍ആന്‍ ക്രോഡീകാരണത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അത്ര ഗൌരവത്തോടെയാണ് ആ ജോലി അദ്ദേഹം ഏറ്റെടുത്തത് എന്ന് മറുപടിയില്‍ നമുക്ക്‌ വായിക്കാം. ആ ഉത്തരവാദിത്വത്തിന്‍റെ വലുപ്പം ഇങ്ങിനെയാണ് അദ്ദേഹം പ്രകടിപ്പിച്ചത്‌.

Zayd was immediately aware of the weighty responsibility. He later said: "By Allah, if he (Abu Bakr) had ordered me to shift one of the mountains from its place, it would not have been harder for me than what he had ordered me concerning the collection of the Quran

ഉബൈയുടെ ആ ഒരു ഹദീസ്‌ ദുര്‍ബലം എന്ന വിഭാഗത്തില്‍ പെടുത്തിയത്‌ ഞാനല്ല, അതെക്കുറിച്ച് വ്യക്തമായി പഠിച്ചവര്‍ തന്നെയാണ്. അതെക്കുറിച്ച് നേരത്തെ ഞാന്‍ വിവരിച്ചിട്ടുണ്ട്. സ്വീകാര്യമായ നിവേദക പരമ്പരയില്‍ അതേ ആശയം (cow അധ്യായത്തിന്റെ അത്രയും വലുതായിരുന്നു എന്ന ആശയം) വേറെ ഹദീസില്‍ ഉധരിച്ചുവെങ്കില്‍ അത് സ്വീകാര്യമാകും. അതില്ലാത്തതിനാല്‍ അത് ദുര്‍ബലമാണ്.

പിന്നെ, രണ്ടു സാക്ഷ്യവും മൂന്നു സാക്ഷ്യവും, കാളിദാസനെ കുറിച്ച് എനിക്ക് സഹതാപം തോന്നുന്നു. അറിയുന്ന കാര്യം സംസാരിച്ചാല്‍ പോരെ കാളിദാസാ.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

പഠിക്കുക എന്നത് നല്ല ലക്ഷ്യം തന്നെ. പക്ഷെ ഇത് ആരെയും പഠിപ്പിക്കാനുദ്ദേശിച്ചുള്ള ഒരു ക്ളാസു റൂമല്ല. ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള ഒരു വേദി മാത്രം.

ഇസ്ലാമിനേക്കുറിച്ച് പഠിച്ചപ്പോള്‍ എനിക്കു കിട്ടിയ അറിവുകളാണിവിടെ പങ്കു വച്ചത്. അതാരെയും പഠിപ്പിക്കാനുദ്ദേശിച്ചുമല്ല. ചര്‍ച്ച ചെയ്ത് തീരുമാനിക്കാനുമല്ല. അതേക്കുറിച്ച് ആര്‍ക്കു വേണമെങ്കിലും അഭിപ്രായം രേഖപ്പെടുത്താം. അനുകൂലിച്ചോ പ്രതികൂലിച്ചോ. ഇത് പഠിപ്പിച്ച് പരീക്ഷ നടത്താനും എനിക്ക് യാതൊരു ഉദ്ദേശ്യവുമില്ല. താങ്കള്‍ ഇവിടെ വന്ന് താങ്കളുടെ അഭിപ്രായം എഴുതി. മറ്റ് പലരും എഴുതി. അതില്‍ സന്തോഷമുണ്ട്.

ഞാന്‍ പറയുന്നത് താങ്കള്‍ അംഗീകരിക്കണമെന്ന് എനിക്ക് യാതൊരു വാശിയുമില്ല നിഷ്കളങ്കാ. എന്നു കരുതി താങ്കള്‍ പറയുന്നതൊക്കെ ഞാന്‍ അംഗീകരിക്കണമെന്നും ഇല്ല.

ഇവിടെ എഴുതിയത് വായിക്കുന്ന എല്ലാവരും വിഡ്ഢികളല്ല. വായിച്ചാല്‍ മനസിലാക്കാനുള്ള സാമാന്യ വിവരം അവര്‍ക്കുണ്ട്. അവര്‍ തീരുമാനിക്കട്ടേ ഞാന്‍ എഴുതിയതില്‍ എത്ര വിഡ്ഢിത്തമുണ്ടെന്ന്.

//////

ഗുരോ,

ഞാന്‍ ഒരു വിദ്യാര്‍ഥിയാണ്. സ്വതന്ത്രമായി അന്വേഷിക്കാന്‍ കഴിയുന്നവന് വിദ്യാര്‍ഥിയാവാം. എനാല്‍ അങ്ങയെ പോലുള്ള ഗുരുക്കന്കാര്‍ പക്ഷം ചേര്‍ന്ന അറിവുകളുടെ തടവുകാരാണ്. വിരല്‍ത്തുമ്പില്‍ അറിവ് കിട്ടുന്ന സാങ്കേതിക വിദ്യ വിരല്‍ത്തുമ്പു കൊണ്ട് വിദ്വേഷം തേടി നടക്കുന്ന വിഡ്ഢികള്‍ക്കും ജന്മം നല്‍കിയിട്ടുണ്‌ട്‌.

എനിക്ക് വിദ്യാര്‍ഥിയാവാന്‍ പറ്റും. കാരണം ഞാന്‍ അവകാശവാദങ്ങള്‍ ഉന്നയിച്ചല്ല ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. അങ്ങയെ പോലെ "സര്‍വ്വവിജ്ഞാനകോശ"മായി നടക്കുന്നതിന്‍റെ ഭാരം എനിക്കില്ല. താങ്കള്‍ ഇസ്ലാമിനെ കുറിച്ച് പഠിച്ചപ്പോള്‍ കിട്ടിയ "അറിവുകള്‍" ഏതായാലും നന്നായി.അത് പങ്കുവെച്ചതും നന്നായി. ആശയം പങ്കുവെക്കുക എന്ന അങ്ങയുടെ വീക്ഷണം ഉന്നതമാണ്.

താങ്കള്‍ എഴുതിയത എത്ര ശരി,

ഇവിടെ എഴുതിയത് വായിക്കുന്ന എല്ലാവരും വിഡ്ഢികളല്ല. വായിച്ചാല്‍ മനസിലാക്കാനുള്ള സാമാന്യ വിവരം അവര്‍ക്കുണ്ട്. അവര്‍ തീരുമാനിക്കട്ടേ താങ്കള്‍ എഴുതിയതില്‍ എത്ര വിഡ്ഢിത്തമുണ്ടെന്ന്.

തെളിവുകള്‍ നിരത്താതെ ഖുര്‍ആന്‍ തിരുത്തപ്പെട്ടു എന്ന് പാടുന്നതിന്റെ ഔചിത്യം താങ്കളും ചിന്തിക്കുക.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

എല്ലാ വശത്തേക്കും നോക്കിയതുകൊണ്ടാണെനിക്ക് ഇസ്ലാമിനേക്കുറിച്ചും മൊഹമ്മദിനേക്കുറിച്ചും പല അറിവുകളും കിട്ടിയത്. താങ്കള്‍ പരാമര്‍ശിച്ച 6 ഹദീസുകളില്‍ പറയുന്ന ഒരു കാര്യത്തെപ്പോലും ഞാന്‍ എതിര്‍ത്തിട്ടില്ല. പക്ഷെ അതില്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു വശം മാത്രമേ കാണിക്കുന്നുള്ളു. മറ്റ് വശങ്ങളും കാണുവാനും മനസിലാക്കാനുമാണ്‌ ഞാന്‍ ബാക്കി വശങ്ങളിലേക്ക് കൂടി നോക്കിയത്. പക്ഷെ താങ്കള്‍ പറയുന്നു അത് പടില്ല. താങ്കള്‍ നോക്കിയ വശത്തേക്കു മാത്രമേ നോക്കാവൂ എന്ന്. പക്ഷെ താങ്കളെ നിരാശപ്പെടുത്തേണ്ടി വന്നതില്‍ ഖേദമുണ്ട്.

/////

താങ്കളുടെ മേല്‍പറഞ്ഞ വരികള്‍ തീര്‍ത്തും പരിഗണന അര്‍ഹിക്കുന്നത് തന്നെയാണ്. ഹദീസുകളെ സംബന്ധിച്ച് താങ്കള്‍ക്കുള്ള അജ്ഞതയാണ് ഈ വരികള്‍ താങ്കളെ കൊണ്ട് എഴുതിച്ചത് എന്ന് ഞാന്‍ പറഞ്ഞാല്‍ അത് താങ്കളെ തരംതാഴ്ത്തി സംസാരിക്കുകയാണ് എന്ന് കരുതരുത്‌. താങ്കള്‍ തന്നെ നേരത്തെ പലയിടത്തും വ്യക്തമാക്കിയത്‌ പോലെ, ഹിജ്റ 200 കളിലാണ് ഹദീസുകള്‍ ഇന്ന് കാണുന്ന പോലെ ക്രോഡീകരിക്കപ്പെട്ടത്. അത് കൊണ്ട് തന്നെ, അവയുടെ വിശ്വാസ്യതയ്ക്ക് ഒരു മാനദണ്ഡം ആവശ്യമാണ്‌. അല്ലെങ്കില്‍ അത് താങ്കള്‍ തന്നെ നേരത്തെ പറഞ്ഞ പോലെ വെറും കഥകളും അതിശയോക്തിയും ആയിപ്പോകും. അതില്‍ നിന്നും നെല്ലും പതിരും വേര്‍തിരിക്കുക എന്നത് സത്യസന്ധമായ ചരിത്രരചനയ്ക്ക് ആവശ്യമാണ്‌. ഹദീസ്‌ വിജ്ഞാനീയം ഇന്നും ഗവേഷണം നടക്കുന്ന മേഖലയാണ് എന്ന് കൂടി അറിയുക. കണ്ണുമടച്ച് ഇന്റര്‍നെറ്റില്‍ നിന്നും കോപ്പി ചെയ്യുന്ന പോലെ ഉത്തരവാദിത്വം ഇല്ലാത്ത രീതി യഥാര്‍ത്ഥ പഠനം നടത്തുന്നതിനോ, ശരിയായ ചരിത്രരചന നടത്തുന്നതിനോ പറ്റില്ല. കൂടാതെ താങ്കളെ പോലുള്ളവര്‍, ഏതെന്കിലും ഒരു വാചകം, ഒരു വാക്ക്‌ ഇവയൊക്കെ പിടിച്ചാണ് കളിക്കുനത്. ചരിത്രം വായിക്കാന്‍ മൂര്‍ത്തമായ പഠനം ആവശ്യമാണ്‌. അത് കൊണ്ടാണ് ഹദീസ്‌ സ്വീകരണത്തിനും അതില്‍ നിന്ന് ചരിത്രമുഹൂര്‍ത്തങ്ങള്‍ ഉരുക്കഴിച്ചു കൊണ്ട് വരുന്നതിനും വ്യക്തമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഈ മാനദണ്ഡങ്ങള്‍ പാലിക്കാതെ വെറും വാക്കുകളെ എടുത്ത്‌ ഉപയോഗിച്ചാല്‍ അത് താങ്കള്‍ പറയുന്നത് പോലെ യക്ഷിക്കഥ തന്നെയാകും. എനിക്കും കാളിദാസനും യക്ഷിക്കഥ വേണ്ടല്ലോ?

കൂടാതെ, ഒരു കാര്യം നമുക്ക്‌ വ്യക്തമായി അറിയില്ലെങ്കില്‍ അത് സമ്മതിക്കുന്നതില്‍ താങ്കള്‍ക്കും കുറവ് തോന്നേണ്ട ആവശ്യമേയില്ല. ജ്ഞാനികള്‍ എല്ലാം അറിയുന്നവരല്ല. സ്വന്തത്തെ അറിയുന്നവരാണ്.


താങ്കളെ കുറിച്ച് നിരാശപ്പെടേണ്ടി വന്നതില്‍ എനിക്ക് ഖേദമുണ്ട് കാളിദാസാ.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:


അത് താങ്കളുടെ ആഗ്രഹം.മുസ്ലിങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമെന്നും കൂടെ വേണമെങ്കില്‍ പറയാം. മറ്റുള്ളവര്‍ എന്തൊക്കെ ചര്‍ച്ച ചെയ്യണമെന്ന് അവര്‍ തീരുമാനിക്കുന്നതല്ലേ നല്ലത്. ഇവിടെ എനിക്കിഷ്ടമുള്ള വിഷയങ്ങളൊക്കെ ചര്‍ച്ച ചെയ്യും.

എനിക്കിതില്‍ യതൊരു ഉത്ഖണ്ഠയുമില്ല. തങ്കള്‍ ഉത്ഖണ്ഠപ്പെടുന്നുണ്ടോ എന്നതും എന്റെ പ്രശ്നമല്ല. എനിക്ക് മനസിലായ ഏത് കാര്യവും ഞാന്‍ ഇവിടെ ചര്‍ച്ച ചെയ്യും. അതില്‍ പങ്കെടുക്കണോ വേണ്ടയോ എന്നതൊക്കെ താങ്കളുടെ ഇഷ്ടം

/////

ഈ വിഷയത്തിന്‍റെ തലക്കെട്ട്‌ കണ്ടാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇവിടെ ചരിത്രമാണ് ചര്‍ച്ചാ വിഷയം എന്നത് കൊണ്ട് താല്പര്യം തോന്നി. താങ്കള്‍ ഈ വിഷയത്തിനിടയില്‍ മറ്റു പല വിഷയവും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴും അതോടൊന്നും പ്രതികരിക്കാതിരിക്കുന്നതും വിഷയം മാത്രം ചര്‍ച്ച ചെയ്യണം എന്നുള്ളത് കൊണ്ടാണ്. വിഷയം പോസ്റ്റ്‌ ചെയ്ത ബ്ലോഗ്‌ ഉടമ എന്ന നിലയില്‍ അത്തരം ഉത്തരാവിദത്വവും ഔചിത്യവും താങ്കളാണ് പുലര്ത്തെണ്ടാത്. നമ്മുടെ സ്വന്തം വീട്ടിലായാലും കക്കൂസില്‍ മാത്രമല്ലേ ആരും മലവിസര്‍ജ്ജനം ചെയ്യൂ.

എന്റെ ആദ്യ മറുപടിയില്‍ ഞാന്‍ ചോദിച്ചിരുന്നു, "അങ്ങയുടെ ഉദ്യമങ്ങള്‍ക്ക്‌ എല്ലാ ആശംസകളും. താങ്കള്‍ ഇത് താങ്കളെ മാത്രം തൃപ്തിപ്പെടുത്താന്‍ വേണ്ടി എഴുതിയതല്ല എന്ന് വിശ്വസിക്കട്ടെ"

ഏതായാലും വിഷയത്തിന്‍റെ സമഗ്രത നഷ്ടപ്പെടും വിധം പലതും ചര്‍ച്ച ചെയ്യാന്‍ എനിക്ക് താത്പര്യം ഇല്ല. താങ്കളുടെ ബ്ലോഗു, താങ്കളുടെ തൃപ്തി. അതില്‍ എനിക്ക് എന്ത് കാര്യം.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

എന്റെ നോട്ടം ബഹു പക്ഷീയമാണ്‌ നിഷ്കളങ്ക. ബുഖാരിയുടെ ഹദീസുകള്‍ വായിക്കുന്നതുപോലെ എനിക്ക് തബാരിയുടെ ഹദിസുകളും വായിക്കാന്‍ ആകുന്നു. താങ്കള്‍ ഇപ്പോള്‍ ചെയ്യുന്ന പോലെ വെറുപ്പോടെ അതിനെ ഞാന്‍ നോക്കാറില്ല. അതുകൊണ്ട് എനിക്ക് പലതും മനസിലാക്കാന്‍ പറ്റുന്നു അപ്രിയസത്യങ്ങള്‍ ഉള്‍പ്പടെ.

/////

ആരും ഒന്നും അറപ്പോടെ നോക്കുന്നില്ല. ഹദീസ്‌ പഠനം എന്നത് ഹദീസുകള്‍ വെറുതെ വായിക്കുകയാണ് എന്ന് കരുതുന്ന അല്പജ്ഞാനത്ത്തിന്റെ സ്ഫുരണമാണ് മേല്പറഞ്ഞ വരികള്‍.

വെറുപ്പ്‌ എന്ന വികാരം നാം ആരും കൂടെക്കൂട്ടരുത്. അത് നമ്മുടെ ബ്ലോഗ്‌ പോസ്റ്റിലായാലും, നമ്മുടെ ഭാഷയിലായാലും, ചിന്തയിലായാലും.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

വയിക്കാന്‍ പറ്റിയിട്ടില്ലെങ്കില്‍ ആ പുസ്തകം വാങ്ങി വായിക്കുക.
സുയുതി ഏതൊക്കെ ഹദീസിന്റെ ആധികാരികതയേക്കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നതൊന്നും ഇവിടെ പ്രസക്തമല്ല. അസ്വീകാര്യമായ ഹദീസുകളും അദേഹം വായിച്ചിട്ടുണ്ട് അതേക്കുറിച്ച് വിപുലമായി എഴുതിയിട്ടുമുണ്ട്. അദ്ദേഹത്തിനു താങ്കള്‍ക്കുള്ളതുപോലെ അയിത്തമൊന്നും ഉണ്ടായിരുന്നില്ല. ഇവിടെ പരാമര്‍ശിച്ച ഹദീസിനു ഒരു വിലയുമില്ലെങ്കില്‍ സുയൂതിയേപ്പോലുള്ള ഒരു പണ്ഡിതന്‍ അതുദ്ധരിച്ച് കുര്‍ആനിലെ മാറ്റങ്ങളേപ്പറ്റി പ്രതിപാദിക്കില്ല.
മൊഹമ്മദിന്റെ കാലത്ത് സുയൂതി പറഞ്ഞ ആയത്തുള്‍പ്പടെയുള്ള കുര്‍ആനിലെ വലിയ ഒരു ഭാഗം റദ്ദാക്കി എന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതേക്കുറിച്ച് അദ്ദേഹം പറഞ്ഞതു മാത്രമേ ഞാന്‍ ഇവിടെ ഉദ്ധരിച്ചുള്ളു. താങ്കള്‍ വിശ്വസിക്കണമെന്നില്ല.

/////

പ്രിയപ്പെട്ട കാളിദാസന്‍,

സുയൂതി ഇതൊക്കെ ചര്‍ച്ച ചെയ്തത് താങ്കള്‍ ഉദ്ധരിച്ച രണ്ടു പുസ്തകങ്ങളില്‍ അല്ല, മറിച്ച് ഇത്ഖാന്‍ എന്ന ഖുര്‍ആന്‍ ശാസ്ത്ര ഗ്രന്ഥത്തിലാണ്. അത് ഞാന്‍ വായിചിട്ടുമുണ്ട്. അതിലെ റദ്ദാക്കലിനെ കുറിച്ച അധ്യായത്തിലാണ് നമ്മള്‍ ചര്‍ച്ച ചെയ്ത ഹദീസ്‌ അദ്ദേഹം ഉദ്ധരിക്കുന്നത്. അത് മാത്രമല്ല, മറ്റു പല ഹദീസുകളും അദ്ധേഹം ഉദ്ധരിക്കുന്നത്. അതില്‍ കല്ലെറിയലിനെ കുറിച്ച ഭാഗം അദ്ദേഹം വിശദമായി ചര്‍ച്ച ചെയ്യുന്നുമുണ്ട്. എന്നാല്‍ ഉബൈയിന്റെ ദുര്‍ബല ഹദീസ്‌ പറഞ്ഞു പോകുന്നെ ഉള്ളൂ. അതിലെ മറ്റു ഹദീസുകളില്‍ നിന്നും വ്യത്യസ്തമായ ഭാഗം അദ്ധേഹം ചര്‍ച്ച ചെയ്യുന്നില്ല.

ഇതൊന്നും കൂടാതെ അതൊക്കെ തന്നെയും പ്രവാചകന്‍റെ കാലത്ത്‌ തന്നെ റദ്ദാക്കപ്പെട്ട സൂക്തമാണ് എന്ന കാര്യമാണ് താങ്കള്‍ പറഞ്ഞത്‌ വാദത്തിനു വേണ്ടി അംഗീകരിച്ചാല്‍ തന്നെ തെളിയുന്നത്. അല്ലാതെ പിന്നീട് തിരുത്തല്‍ വരുത്തി എന്നല്ല. മുസ്ലിങ്ങള്‍ അംഗീകരിക്കുന്ന ഒരു കാര്യം താങ്കളായിട്ട് തെളിയിച്ച് എന്‍റെ പഠനം എളുപ്പമാക്കി തരുന്നതിന് നന്ദി.

പിന്നെ, താങ്കള്‍ പോസ്റ്റില്‍ സുയൂതിയുടെ പേരില്‍ ചേര്‍ത്ത വാക്കുകള്‍ അദ്ധേഹത്തിന്റെതു അല്ല.അങ്ങിനെയൊരു വാചകം താങ്കള്‍ ചേര്‍ത്തത് തന്നെ, താങ്കള്‍ സുയൂതിയെ വായിച്ചില്ല എന്ന സംശയം എന്നില്‍ ഉണ്ടാക്കുന്നു. താങ്കള്‍ ആ വാക്കുകള്‍ തിരുത്തുന്നത് താങ്കളുടെ മാന്യതയുടെ വിളമ്പരം ആയിരിക്കും. ആ വാക്കുകള്‍ അല്ലാതെ താങ്കള്‍ സുയൂതി പറഞ്ഞത്‌ എഴുതിയിട്ടില്ല. പിന്നീട് താങ്കള്‍ കമന്റില്‍ എഴുതിയതും തെറ്റായിരുന്നു. അത് ഞാന്‍ നേരത്തെ മറുപടി പറഞ്ഞു തിരുത്തിയിരുന്നു. തിരുത്തല്‍ എന്ന രീതിയില്‍ സുയൂതി സംസാരിക്കുന്നെ ഇല്ല. ഇനി എന്‍റെ വായനയില്‍ പെടാത്തതാണെ ങ്കില്‍ താങ്കള്‍ക്ക് എന്നെയും തിരുത്താം.

സുയൂതി ഖുര്‍ആന്‍ തിരുത്തി എന്ന് പറയുന്നേ ഇല്ല. പ്രവാചകന്‍റെ കാലത്ത്‌ ഖുര്‍ആന്‍ സൂക്തങ്ങള്‍ റദ്ദാക്കപ്പെട്ടതിനെ കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്യുന്നുണ്ട്. അത് മുസ്ലിങ്ങള്‍ അമ്ഗീകരിക്കുന്നതുമാണ്.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

അബു സയ്ദ് പറഞ്ഞത് ഞാന്‍ പറഞ്ഞതിനെ സധൂകരിക്കുന്ന ഒന്നാണ്. വേദ പ്സുതകം എന്ന പരിഗണ മാറ്റി വച്ചിട്ട് ആദ്യം കുര്‍ആന്‍ ഒരു സഹിത്യ രചനയായി മുസ്ലിങ്ങളും കാണണമെന്നാണ്‌ അദ്ദേഹം പറഞ്ഞത്.

/////

സഹോദരന്‍ കാളിദാസാ,

അബൂ സൈദ്‌ താങ്കള്‍ക്ക് വേണ്ട ഒന്നും പറഞ്ഞിട്ടില്ല. താങ്കള്‍ നേരത്തെ അദ്ധേഹത്തെ തെളിവാക്കിയത് മുഹമ്മദും പിന്നീട് അനുയായികളും രചിച്ചതാണ് ഖുര്‍ആന്‍ എന്ന വാദത്തിനു തെളിവായിട്ടാണ്. എന്നാല്‍ അബൂ സൈദ്‌ ഒരിക്കലും അങ്ങിനെ പറഞ്ഞിട്ടില്ല. അദ്ദേഹം അഭിപ്രായപ്പെടുന്നത്, ദൈവിക വചനത്തെ അന്നത്തെ സാമൂഹിക സാഹചര്യങ്ങളുമായി കണ്ട്, അതേ മൂല്യബോധത്തെ ഇന്നത്തെ കാലത്തിനു വേണ്ടി interpret ചെയ്യണം എന്ന് മാത്രമാണ്. അതായത്‌, ഖുര്‍ആനെ മനസ്സിലാക്കേണ്ടത്‌ അത് അവതരിച്ചതിന്റെ Historcal Context ലാണ് എന്ന്. അല്ലാതെ കാളിദാസന്‍ സ്വപ്നവും കണ്ടിരിക്കുന്നത് പോലെ ഖുര്‍ആന്‍ മുഹമ്മദിന്റെ വാക്കുകളാണ് എന്നല്ല അബൂ സൈദ്‌ പറയുന്നത്.

What I am suggesting is that in our reading of the Qur’an we cannot undermine the role of the Prophet and the historical and cultural premises of the times and the context of the Qur’anic revelation. When we say that through the Qur’an God spoke in history we cannot neglect the historical dimension, the historical context of seventh century Arabia. Otherwise you cannot answer the question of why God first ‘spoke’ Hebrew through his revelations to the prophets of Israel, then Aramaic, through Jesus, and then Arabic, in the form of the Qur’an.In a historical understanding of the Qur’an one would also have to look at the verses in the text that refer specifically to the Prophet and the society in which he lived. Some people might feel that looking at the Qur’an in this way is a crime against Islam, but I feel that this sort of reaction is a sign of a weak and vulnerable faith.

The Qur’an, like any other text, can be read in different ways, and there has always been a plurality of interpretations. The text does not stand alone. Rather, it has to be interpreted, in order to arrive at its meaning, and interpretation is a human exercise and no interpreter is infallible. As Imam ‘Ali says, the Qur’an does not speak by itself, but, rather, through human beings. True, Muslims from all over the world, do share certain rituals and beliefs in common, but their understanding of what Islam and the Qur’an are all about differ considerably. It is for us to help develop new ways of understanding Islam that can promote human rights, while at the same time being firmly rooted in the faith tradition.

മേല്‍കൊടുത്തത്‌ അബൂ സൈദിന്റെ വാക്കുകളാണ്. താങ്കള്‍ക്ക് ഇപ്പോഴെങ്കിലും മനസ്സിലായി കാണുമല്ലോ.ഇനി ഇതൊന്നുമല്ലെങ്കില്‍ എന്താണ് ഇതില്‍ താങ്കള്‍ പറഞ്ഞതിനെ സാധൂകരിക്കുന്നത്?

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

ഇതൊക്കെ പല പ്രാവശ്യം പലയിടത്തും പറഞ്ഞതുകൊണ്ടായില്ല വായിച്ചു മനസിലാക്കാനുള്ള അടിസ്ഥാന വിവരമുണ്ടാക്ക് ആദ്യം

////

അബൂ സൈദ്‌ പറഞ്ഞതിനെ കാളിദാസന്‍ തെട്ടിധരിപ്പിച്ചപ്പോള്‍ ഞാന്‍ അദ്ധേഹത്തെ തിരുത്തിയതിനു എനിക്ക് കിട്ടിയ മറുപടിയാണ് മുകളില്‍.


അബൂ സൈദിനെ കുറിച്ച് ഞാന്‍ കൂടുതല്‍ തൊട്ടു മുകളില്‍ മറുപടിയില്‍ കൊടുത്തിട്ടുണ്ട്. ദയവായി അങ്ങ് അത് വായിച്ചു മനസ്സിലാക്കുക. അതിനുള്ള അടിസ്ഥാന വിവരം അങ്ങേയ്ക്ക് ഉണ്ട എന്ന എന്റെ വിശ്വാസത്തെ ഇനിയും നശിപ്പിക്കരുത്.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

താങ്കള്‍ ഉദ്ധരിച്ചതിന്റെ അര്‍ത്ഥം ഇതാണ്.

കുര്‍ആന്‍ ഒരു സാഹിത്യ രചന മാത്രമായി വായിക്കുന്നത് ക്രിസ്ത്യാനികളെയും യഹൂദരെയും നിരീശ്വരവാദികളെയും കുറച്ചുകൂടി ക്രീയാത്മകമായി അഭിസംബോധന ചെയ്യാന്‍ സഹായിക്കും. ഇത് കുര്‍ആന്‍ മുസ്ലിങ്ങളുടെ വേദ പുസ്തകമാണെന്നതിനെ ഒരു തരത്തിലും എതിര്‍ക്കുന്നില്ല. മുസ്ലിങ്ങള്‍ പോലും വേദപുസ്തകം എന്ന നിലയില്‍ അത് വായിക്കുന്നതിനു മുമ്പ് ഒരു സാഹിത്യ രചന എന്ന നിലയില്‍ അത് തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ്. അമിന്‍ എല്‍ ഖോലിയുടെ വദത്തോടൊപ്പം ഇതു കൂടി ഇസ്ലാമിസ്റ്റുകളുടെ ശ്രദ്ധയില്‍ കൊണ്ടു വരേണ്ടതാണ്.


//////

കാളിദാസന്‍ സാര്‍,

താങ്കള്‍ വിട്ട ഭാഗം കൂടി പൂരിപ്പിക്കട്ടെ.

Amin El-Kholi's argument, and this should be brought to the attention of the Islamists, was presented -- following almost the same methodology -- by Sayed Qutb in Mashahid al-Qiyama fi al-Quran (Scenes of Doomsday in the Quran).

കാളിദാസന്‍ സാര്‍, ഇത് കൂടി തര്‍ജ്ജമ ചെയ്യൂ. ഇതില്‍ സയ്യിദ്‌ ഖുത്ബ് എന്ത് ചെയ്തു എന്നാണു പറയുന്നത്?

ഇതാ സയ്യിദ്‌ ഖുതുബിനെ കുറിച്ച് ഒരു നിരീക്ഷണം.

Qutb's career as a writer also heavily influenced his philosophy. In al-Taswiir al-Fanni fil-Quran (Artistic Representation in the Qur'an), Qutb developed a literary appreciation of the Qur'an and a complementary methodology for interpreting the text. His hermeneutics were applied in his extensive commentary on the Qur'an, Fi zilal al-Qur'an (In the Shade of the Quran), which served as the foundation for the declarations of Ma'alim fi-l-Tariq.

ഇതില്‍ ഉപയോഗിച്ച വാക്ക്‌ മനസ്സില്‍ പതിയട്ടെ. hermeneutics.

അബൂ സൈദിനെ കുറിച്ച് എന്ത് പറയുന്നു. From the beginning of his academic career, he developed a renewed hermeneutic view of the Qur'an

സയ്യിദ്‌ ഖുതുബിനെ കുറിച്ച് ഒന്ന് കൂടി വായിക്കൂ
Qutb developed a literary appreciation of the Qur'an and a complementary methodology for interpreting the text

ഇനി ഇപ്പോള്‍ താങ്കള്‍ എന്ത് പറയും? അബൂ സൈദിന്‍റെ അഭിപ്രായ വ്യത്യാസം methodology of interpreting the text ആണ്.പക്ഷെ അത് താങ്കളുടെ സ്വപ്നത്തിലുള്ള കാര്യമല്ല.

കാളിദാസന്റെ methodology of interpreting the text അതിഭയങ്കരം തന്നെ. അബൂസൈദ്‌ പറയുന്നു ഖുര്‍ആന്‍ മുഹമ്മദിന്‍റെ വാക്കുകളാണ് എന്ന അഭിപ്രായത്തില്‍ താങ്കള്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ? സ്വതന്ത്രചിന്തയാണ്‌ എങ്കില്‍ സാധിക്കില്ല എന്നാണു എന്‍റെ പക്ഷം. അല്ലെങ്കില്‍ ഇതൊന്നും വായിച്ചു മനസ്സിലാക്കാനുള്ള അടിസ്ഥാന വിവരം താങ്കള്‍ക്ക് ഇല്ല എന്ന് വരും.

kaalidaasan said...

അബൂ സൈദിനെ കുറിച്ച് ഞാന്‍ എഴുതിയത ഇങ്ങിനെയാണ്

My worst fear is that people in Europe may consider and treat me as a critic of Islam. I'm not. I'm not a new Salman Rushdie, and don't want to be welcomed and treated as such. I'm a researcher. I'm critical of old and modern Islamic thought

അദേഹത്തിന്റെ ഭയം പാശ്ചാത്യന്‍ അദ്ധേഹത്തെ സ്വീകരിക്കുന്നതാണ്. കാരണം, അന്ധമായ വിരോധം,വിമര്‍ശനം എന്നതൊന്നുമാല്ലാതെ കാമ്പില്ലാത്തതാണ് പാസ്ചാത്യരില്‍ ഒരു വിഭാഗത്തിന്റെ രീതി.

നിഷ്കളങ്കന്‍,


താങ്കളുടെ ഇംഗ്ളീഷ് പരിജ്ഞാനം പരിതാപകരമാണല്ലോ നിഷ്കളങ്കാ. Welcome എന്ന വാക്കു കണ്ടിട്ടാണോ താങ്കള്‍, അദ്ദേഹത്തിന്റെ ഭയം അവര്‍ അദ്ദേഹത്തെ സ്വീകരിക്കുന്നതിനെയാണു ഭയപ്പെടുന്നതെന്ന് മനസിലാക്കിയത്,. ഇപ്പോള്‍ ശരിക്കും സഹതാപം തോന്നുന്നു.

കഷ്ടം.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

മൊഹമ്മദിന്റെ കാലശേഷം കുര്‍ആനില്‍ മറ്റം വരുത്തിയോ എന്നതു മാത്രമല്ല ഇവിടെ ചര്‍ച്ച ചെയുന്ന വിഷയം. അത് എന്താണെന്ന് ഈ പോസ്റ്റിലെ ആദ്യ വരികളിലുണ്ട്. അത് വായിച്ചിട്ടില്ലെങ്കില്‍ ഞാന്‍ പകര്‍ത്താം


//////

ഖുര്‍ആനിലെ തിരുത്തലുകള്‍ ഉണ്ടോ എന്നതാണ് ചര്‍ച്ചാ വിഷയം എങ്കില്‍ പ്രവാചകന്റെ ശേഷം അതില്‍ മാറ്റം വരുത്തിയോ എന്ന കാര്യം മാത്രമാണ് പ്രസക്തം. പ്രവാചകന്‍ ഏല്‍പ്പിച്ച ദൈവിക വചനങ്ങള്‍ അത് പോലെ മുസ്ലിങ്ങള്‍ സംരക്ഷിച്ചു.

ഒന്നാമതായി പലരും അത് മുഴുവന്‍ മനപാഠമാക്കി സൂക്ഷിച്ചു.

പലരും അത് എഴുതി വെച്ചു.

പിന്നീട് മനപാഠമാക്കിയതിനു തെളിവായി എഴുതിവെച്ചതും , എഴുതിവെച്ചത് സ്വീകാര്യമാണ് എന്നതിന് അതിന്‍റെ സാക്ഷികള്‍ ഹാജരാക്കിയും, അതൊക്കെയും ക്രോഡീകരിച്ചു. ആരെങ്കിലും എന്തെങ്കിലും കൊണ്ട് വരാനും അതൊക്കെ ചേര്‍ക്കാനും ചേര്‍ക്കാതിരിക്കാനും അവര്‍ അതെക്കുറിച്ച് അറിവില്ലാത്തവര്‍ ആയിരുന്നില്ല.

തോന്നിയത്‌ പോലെ സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും ക്രോഡീകരണം അടച്ചമുറിക്കുള്ളില്‍ നടന്ന കാര്യവുമല്ല. പരസ്യമായി ജനകീയ പങ്കാളിത്തത്തോടെ നടന്നതായിരുന്നു. അത് പുരോഹിതന്മാരുടെയോ, ഭരണാധികാരികളുടെയോ മുന്നില്‍ വെച്ച് മാത്രം നടന്ന ഏര്‍പ്പാടല്ല, ജനങ്ങളുടെ മുന്നില്‍ വെച്ചാണ്. അത് കൊണ്ട് സ്ഥാപിത താത്പര്യം നടക്കില്ല.

സൈദ്‌ ആ ജോലി ഏറ്റെടുക്കുമ്പോള്‍ നടത്തിയ പ്രസ്താവന തന്നെ അതിനെ അവര്‍ എത്ര സീരിയസ് ആയാണ് കണ്ടത്‌ എന്നതിന്‍റെ തെളിവാണ്.

By Allah If they had ordered me to shift one of the mountains, it would not have been heavier for me than this ordering me to collect the Qur'an

ഉമറിനെ പോലുള്ള നേതാക്കന്മാരുടെ അഭിപ്രായത്തെ പോലും തള്ളിക്കളയാന്‍ മാത്രം ആധികാരിക സ്വഭാവം അതിനുണ്ടായിരുന്നു.

ഓര്‍മ്മയില്‍ ഉണ്ടായിട്ടും ഒരു സൂക്തം എഴുതിയ തെളിവ് കിട്ടുന്നത് വരെ (അതിന്‍റെ തെളിവ് സഹിതം) ചേര്‍ക്കാതിരുന്നത് തന്നെ അതിന്‍റെ കൃത്യതക്ക് ഉദാഹരണമാണ്.

Narrated Zaid bin Thabit:

Abu Bakr sent for me and said, "You used to write the Divine Revelations for Allah's Apostle : So you should search for (the Qur'an and collect) it." I started searching for the Qur'an till I found the last two Verses of Surat At-Tauba with Abi Khuzaima Al-Ansari and I could not find these Verses with anybody other than him. (They were):

'Verily there has come unto you an Apostle (Muhammad) from amongst yourselves. It grieves him that you should receive any injury or difficulty ...' (9.128-129)

ഇങ്ങിനെ മാനദണ്ഡം പാലിക്കാത്തത് കൊണ്ട് മാത്രം ഏതെന്കിലും സൂക്തം ഒഴിവാക്കി എന്നതിന് ഒരു ഉദാഹരണവുമില്ല.

ഇങ്ങിനെ മുഴുവന്‍ മനപാഠവും മുഴുവന്‍ എഴുതിവെച്ചതും ഇതിനൊക്കെയും തെളിവും ശേഖരിച്ചു നടത്തിയ അതും മുഴുവന്‍ ജനങ്ങള്‍ക്കും മുന്നില്‍ വെച്ച്, നേതൃസ്ഥാനത്ത്‌ ഉള്‍പെട്ട ഉമറിനു പോലും തുല്യപ്രാധാന്യം മാത്രം നല്‍കിയ ഒരു യജ്ഞം.
പല കാര്യങ്ങളിലും വിയോജിപ്പുകള്‍ പുലര്‍ത്തിയ അന്നത്തെ മുസ്ലിം സമൂഹത്തില്‍ എന്നിട്ടും ഖുര്‍ആന്‍റെ കാര്യത്തില്‍ ഒരു അസ്വാരസ്യവും ഉണ്ടായില്ല.

സ്വതന്ത്രം,സുതാര്യം,ആധികാരികം.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

അങ്ങ് എഴുതിയത് എവിടെ നിന്നോ ഒരു പാരഗ്രാഫില്‍ നിന്നും കോപ്പി ചെയ്തതാണ്. ഹദീസുകള്‍ നിഷേധിക്കുന്ന അങ്ങ് ഊരും പേരുമില്ലാത്ത വെബ്‌സൈറ്റ്ല്‍ നിന്ന് അത് പോലെ കോപ്പി അടിക്കുമ്പോള്‍ പറ്റുന്ന തെറ്റുകളാണ് ഇതൊക്കെ.

നിഷ്കളങ്കാ,
ഊരും പേരും ഇല്ലാത്ത വെബ് സൈറ്റില്‍ നിന്നും കോപ്പിയടിക്കാതെ താങ്കള്‍ സ്വന്തമായി ഗവേഷനം നടത്തി കണ്ടു പിടിച്ച് എഴുതിയ ഒരു അപ്തവാക്യം ഞാന്‍ ഇവിടെ പകര്‍ത്തട്ടേ.

Uthman sent these six copies all over the Muslim world, keeping one copy in Madinah and returning the original master copy to Hafsah. These were known as the “Uthmanic Mushaf”, and since then, Muslims duplicated all of their copies from these master copies. (In fact, three of these original six copies from this period exist today: one in the Topkapi Museum in Istanbul, another in the Cairo Museum, and a third in Bukhara).

താങ്കള്‍ ഇവിടെ പരാമര്‍ശിച്ച ഈ അവകാശവാദം അസത്യമണെന്നാണ്‌ ഒരു ഇസ്ലാമിക വെബ് സൈറ്റ് തെളിയിക്കുന്നത്.


http://www.islamic-awareness.org/Quran/Text/Mss/topkapi.html

History Of The Manuscript

Mehmed Ali Pasha, Governor of Egypt, sent this mushaf to the Ottoman Sultan Mahmud II as a gift in 1226 AH / 1811 CE. A note in the beginning of the mushaf says that it was brought to the Topkapi Palace and kept in the Holy Relics Department, which was built during the reign of Sultan Selim I. A facsimile edition of this manuscript appeared in the year 2007.[1]

Did is the Qur'an that belong to the third caliph ʿUthmān? The answer is no. There are good number of other Qur'ans [such as the ones at St. Petersburg, Samarqand, Istanbul and two at Cairo, viz., at al-Hussein mosque and Dār al-Kutub al-Misriyya] having at times turned up in different parts of the Islamic world, almost all purporting to show the traces of the blood of the third caliph ʿUthmān upon certain pages, and thus the genuine ʿUthmānic Qur'an, the imām, which he was reading at the time of his death. Moreover, the manuscript clearly shows the script, illumination and marking of vowels that are from the Umayyad times (i.e., late 1st century / early 2nd century of hijra).[2] Furthermore, this manuscript was also briefly discussed by Salāh al-Dīn al-Munajjid who did not consider it to be from the time of caliph ʿUthmān.[3]



ഉത്‌മാന്‍ ക്രോഡീകരിച്ച് കോപ്പിയെടുത്തു എന്ന് താങ്കള്‍ പറയുന്ന മാനുസ്ക്രിപ്റ്റല്ല ഇതെന്ന് അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധമാണിവിടെ പ്രസ്താവിച്ചിരിക്കുന്നത്. ഉത്‌മാന്‍ ജീവിച്ചിരുന്നതിനും വളരെ കാലങ്ങള്‍ക്ക് ശേഷം ആണിത് എഴുതപ്പെട്ടതെന്നുമവര്‍ കൂട്ടിച്ചേര്‍ക്കുന്നു. .

ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ ഇസ്ലാമിക വെബ് സൈറ്റില്‍ പറയുന്നതാണ്‌ താങ്കള്‍ സ്വന്തമായി ഗവേഷണത്തിലൂടെ കണ്ടെത്തി പറയുന്നതിനേക്കാള്‍ സ്വീകാര്യം എന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്.

ഇക്കാര്യത്തിലെങ്കിലും താങ്കള്‍ക്ക് തെറ്റുപറ്റി എന്നു തോന്നുന്നുണ്ടോ?

kaalidaasan said...

കുരിശുയുദ്ധ മനോഭാവത്തോടെയുള്ള മിഷിനറി ചരിത്രരചനയും, കോളനിവല്‍ക്കരണം പശ്ചാതലമായുള്ള ഒരിയന്റലിസ്റ്റ് ചരിത്രരചനയും നിഷ്പക്ഷം എന്ന് വിശേഷിപ്പിക്കാന്‍ നിഷ്കളങ്കത തന്നെ വേണം. ശത്രുക്കളെ കുറിച്ച് എഴുതിയത് എത്രമാത്രം നിഷ്പക്ഷമാവും എന്ന് ആലോചിച്ചു നോക്കൂ.

മറ്റുള്ളവരൊക്കെ താങ്കള്‍ ഉധരിചോളൂ, എന്നാല്‍ അവരെ ഇസ്ലാമിക പണ്ഡിതര്‍ എന്ന് വിളിച്ചു അത്തരം ആധികാരികത ലഭിക്കാന്‍ നോക്കരുത്.


നിഷ്കളങ്കന്‍,

അബ്ദുള്ള ഇബന്‍ മസൂദ്, ഉബൈ ഇബന്‍ കാബ്, അസ് സുയൂതി, അല്‍ തബാരി, ഇബന്‍ ഇഷാഖ് തുടങ്ങിയവരൊന്നും ഇസ്ലാമിന്റെ ശത്രുക്കളായിരുന്നില്ല. ഇവരൊക്കെ തികഞ്ഞ ഭക്തിയുള്ള മുസ്ലിങ്ങളായിരുന്നു. ഇസ്ലാമിനേക്കുറിച്ച് അസത്യം എഴുതേണ്ട യാതൊരു കാരണവും അവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഇവരൊക്കെ എഴുതിയ കാര്യങ്ങള്‍ മാത്രമേ ഞാന്‍ പരാമര്‍ശിച്ചിട്ടുള്ളു.


മിഷനറിമാരോ ഓറിയന്റലിസ്റ്റുകളോ ഇവരെയൊക്കെ ഉദ്ധരിക്കുന്നതില്‍ പ്രകോപിതനായിട്ടും കാര്യമില്ല. അതൊക്കെ മേല്‍പ്പറഞ്ഞവര്‍ എഴുതി വച്ചതുകൊണ്ടാണ്, അതൊക്കെ ഉദ്ധരിക്കപ്പെടുന്നതും. താങ്കളേപ്പോലുള്ള ഇസ്ലാമിസ്റ്റുകള്‍ക്ക് ഇനി ഇതേക്കുറിച്ച് ഒന്നും ചെയ്യാനാകില്ല.

മുസ്ലിങ്ങളിഷ്ടപ്പെടുന്നപോലെ കുര്‍ആന്‍ എഴുതി കഴിഞ്ഞശേഷം ഇവരുടെയൊക്കെ രചനകള്‍ കത്തിച്ചു കളയേണ്ടതായിരുന്നു. എങ്കില്‍ മിഷനറിമാരും ഓറിയന്റലിസ്റ്റുകളും അതൊന്നും വായിക്കാതെ താങ്കളേപ്പൊലുള്ളവര്‍ വിളമ്പുന്ന അസത്യങ്ങളും അര്‍ത്ഥ സത്യങ്ങളും കെട്ടുകഥകളും കേട്ടു കേള്‍വികളും കൊണ്ട് തൃപ്തിയടയുമായിരുന്നു. പക്ഷെ ഇനി അത് നടക്കുമെന്നും തോന്നുന്നില്ല.

അബ്ദുള്ള ഇബന്‍ മസൂദ് മൊഹമ്മദിന്റെ അടുത്ത കൂട്ടുകാരനായിരുന്നു. അദ്ദേഹത്തെ ഖലീഫ ദൂരെ സ്ഥലത്തേക്ക് നാടുകടത്തി എന്നാണു പറയപ്പെടുന്നത്.

kaalidaasan said...

ഇപ്രകാരം അവതരിക്കപ്പെട്ട സൂക്തങ്ങള്‍ ഏത് അധ്യായത്തില്‍, എവിടെ ചേര്‍ക്കണം എന്നതൊക്കെ പ്രവാചകന്‍ തന്നെ നിര്‍ദേശിച്ചിരുന്നു. താഴെയുള്ള ചരിത്രരേഖകള്‍ അതെക്കുറിച്ച് സംസാരിക്കുന്നു.

നിഷ്കളങ്കന്‍,

അവതരിക്കപ്പെട്ട സൂക്തങ്ങള്‍ ഏത് അധ്യായത്തില്‍, എവിടെ ചേര്‍ക്കണം എന്നതൊക്കെ പ്രവാചകന്‍ തന്നെ കൃത്യമായി നിര്‍ദ്ദേശിച്ചിരുന്നു എന്നൊക്കെ ഇത്ര ഉറപ്പായി താങ്കള്‍ വിശ്വസിക്കുന്നുണ്ടെന്നത് വളരെ നല്ല കാര്യമാണ്. അതിനു ശേഷം ഉത്‌മാന്‍ ഇത് ക്രോഡീകരിച്ച് കോപ്പിയെടുത്ത് പല ഇടങ്ങളിലേക്കും അയച്ചു എന്നും താങ്കള്‍ പറഞ്ഞു. കൂടേ ഇതു കൂടെ കൂട്ടി ചേര്‍ത്തു.


In fact, three of these original six copies from this period exist today: one in the Topkapi Museum in Istanbul, another in the Cairo Museum, and a third in Bukhara).



പക്ഷെ കയിറോയിലെത്തിയ കോപ്പിയിലെ ചില സൂറകള്‍ക്ക് തല്ലക്കെട്ട് ഉണ്ടായിരുന്നില്ല. എന്നാണ്‌ ഇസ്ലമിക വെബ് സൈറ്റായ Islaamic awareness പറയുന്നത്.

http://www.islamic-awareness.org/Quran/Text/Mss/dak139.html

Script & Ornamentation

Kufic. According to his typology of early Qur'anic scripts, Déroche has assigned this manuscript the category CIa. Letter forms in this category are very close to those of Ḥijāzī IV. The form of hā in this manuscript is very similar indeed to that found in the inscriptions on the Dome of the Rock dating from 72 AH / 691 CE.

This manuscript is written on parchment with 12 lines per page showing the presence of line fillers to complete certain lines. The script is slightly sloping backwards with tall ascenders and is strongly reminiscent of the type of well executed kufic script exhibited during the Umayyad period. There is no vocalisation and a very limited amount of consonantal pointing (i.e., diacritical marks) – on some folios there are no diacritical marks at all. Multi-coloured (e.g., red, green, black, brown) diagonally arranged dashes are usually used to indicate verse-endings. Groups of five verses are marked with medallions and square cartouches containing quatrefoil emblems are used to indicate groups of ten verses. There are some arcaded bands that separate sūrahs without mentioning the name of the sūrah, some containing triangular-shaped crenellations. A modern cursive hand has added Arabic text at the top and bottom of each folio identifying the first and last verse


പേരിടാത്ത സൂറയിലായിരുന്നോ ചില ആയത്തുകള്‍ ചേര്‍ക്കണമെന്ന് മൊഹമ്മദ് പറഞ്ഞിരുന്നത്? അതോ ഇനി പിശാചു വന്ന് സൂറയുടെ പേര്, മായിച്ചെങ്ങാനും കളഞ്ഞോ?

കുഫിക് സ്ക്രിപ്റ്റില്‍ എഴുതപ്പെട്ടതുകൊണ്ട് ഇതില്‍ പറഞ്ഞിരിക്കുന്ന കാലം ഉമായദ് കാലഘട്ടമാണെന്ന് ഇവിടെ പ്രസ്താവിച്ചിരിക്കുന്നു. ഉത്‌മന്റെ കാലഘട്ടമല്ല. 691ല്‍ ജെറുസലെമിലെ Dom of the Rock എന്ന മോസ്കില്‍ ആലേഖനം ചെയ്തിരിക്കുന്ന കുഫിക് സ്ക്രിപ്റ്റു താന്നെയാണീ കുറാനിലും ഉപയോഗിച്ചിരിക്കുനതെന്നാണതിനു പറഞ്ഞ ന്യായീകരണം.

ഉത്‌മാന്റെ കാലത്തും അതിനു മുമ്പും രണ്ടു മഹായജ്ഞങ്ങളായി സുതാര്യവും കുറ്റമറ്റതുമായ രീതിയില്‍ നടന്ന ക്രോഡീകരണത്തില്‍ എഴുതിയ കോപ്പികളില്‍ ഒന്നാണ്‌ കയിറോ മ്യൂസിയത്തില്‍ ഉള്ളതെന്ന നിലപാടില്‍ താങ്കള്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടോ?

ബയാന്‍ said...

ചര്‍ച്ച വായിക്കുന്നു. തെറിക്കമെന്റുകളുടെ ശല്യം ഒഴിവായിട്ടുണ്ടെങ്കില്‍, കമെന്റുകള്‍ തത്സമയം പോസ്റ്റില്‍ പബ്ലിഷാവുന്നത് അഭിപ്രായമറിയിക്കുന്നവര്‍ക്ക് സന്തോഷകരമായിരിക്കും.

kaalidaasan said...

പ്രവാചകന്റെ കൂടെ ജീവിച്ച തലമുറ, അതും ഇന്ന് ഖുര്‍ആനെ വിമര്‍ശിച്ചാല്‍ കണ്ടവരുടെയെല്ലാം തലവെട്ടാന്‍ നടക്കുന്ന മുസ്ലിങ്ങളുടെ മുന്‍ഗാമികള്‍ ഖുര്‍ആന്‍ ക്രോഡീകരണത്തില്‍ ഒറ്റക്കെട്ടായിരുന്നു. അവര്‍ക്ക്‌ അതില്‍ ഒരു അസ്വാരസ്യവും ഉണ്ടായിരുന്നില്ല.അതിന്‍റെ പേരില്‍ അവര്‍ക്കിടയില്‍ ഒരു അഭിപ്രായവ്യത്യാസവും ഉണ്ടായിരുന്നില്ല. ഇത് തന്നെയാണ് ഖുര്‍ആന്‍ ഒരു തരത്തിലും തിരുത്തി എഴുതപ്പെട്ടിട്ടില്ല എന്നതിന്‍റെ ആദ്യത്തെ തെളിവ്. തിരുത്തിയെങ്കില്‍ അവര്‍ പരസ്പരം തലവെട്ടുമായിരുന്നില്ലേ? കാളിദാസന് ഇതില്‍ വല്ല സംശയവും ഉണ്ടെങ്കില്‍ അത് ഇവിടെ പറയാമല്ലോ. എന്തു കൊണ്ട് അവര്‍ക്കിടയില്‍ ഖുര്‍ആന്‍ ക്രോഡീകരണം എല്ലാവരെയും പങ്കെടുപ്പിച്ചു നടന്നിട്ടും എന്തേ അതില്‍ അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായില്ല?

നിഷ്കളങ്കന്‍,

അഭിപ്രായ വ്യത്യാസം ഉണ്ടായി എന്ന് താങ്കള്‍ തന്നെയല്ലേ എഴുതിയിട്ടുള്ളത്. താങ്കള്‍ എഴുതിയതിങ്ങനെ.

ബുഖാരിയുടെ ഹദീസുകളുടെ ആധികാരിക വ്യാഖ്യാതാവായ ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി ഇതേക്കുറിച്ച് എഴുതിയത് വായിക്കൂ.

Here we clearly see that the Prophet (peace be upon him) did not want the verse to be written down because it was never meant to be part of the text of the Quran. The scholars of Islam are unanimous that the recitation of this verse has been abrogated but its ruling still remains in effect.

However, the only reason why Umar got emotional and wanted to put the verse in the Quran was because he was afraid that one day people would think that its ruling had been cancelled. However, the companions did not allow him to because they all knew that its recitation had been abrogated. In order to put a verse in the Quran there needed to be two witnesses and Umar was all by himself. Umar himself knew that its recitation was abrogated but he was getting emotional, for he feared that people in the future would not believe in the ruling of stoning the adulterers


കുര്‍ആനില്‍ ഉള്‍പ്പെടുത്തേണ്ട എന്ന് മൊഹമദിന്റെ വ്യക്തമായ നിര്‍ദ്ദേശമുണ്ടായിന്നതറിഞ്ഞു കൊണ്ടു തന്നെ കല്ലെറിയലിന്റെ സൂക്തം ഉമര്‍ അതുള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടില്ലേ?അതിന്റെ കാരണം എന്തായാലും മൊഹമ്മദിന്റെ ഒരു നിര്‍ദ്ദേശമാണ്‌ ഉമര്‍ തള്ളിക്കളഞ്ഞതെന്ന് ഓര്‍ക്കണം. അതേപോലെ മറ്റ് എതിര്‍പ്പുകളും കടും പിടുത്തങ്ങളും ഉണ്ടായിരി കാണണം. മനസിലെങ്കിലും. എന്തുകൊണ്ട് അതനുവദിച്ചില്ല എന്നതിന്റെ ഉത്തരം താങ്കള്‍ തന്നെ പറഞ്ഞു.

പ്രവാചകന് ശേഷം അബൂബക്കര്‍ അധികാരം ഏറ്റെടുത്തു. യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ പലരും മരണപ്പെട്ടു. അതോടെ ഖുര്‍ആന്‍ നഷ്ടപ്പെടാതെ സംരക്ഷിക്കണം എന്ന ചിന്ത അവര്‍ക്കുണ്ടായി. ഇതിനെ തുടര്‍ന്നാണ്, സൈദ്‌ ബിന്‍ താബിത്തിനെ വിളിച്ച് ഖുര്‍ആന്‍ ഒന്നിച്ചു രേഖപ്പെടുത്താന്‍ നിര്‍ദേശിക്കുന്നത്. ഇതും പ്രവാചകന്‍റെ കാലത്ത്‌ നടന്ന രേഖപ്പെടുത്തലും തമ്മിലുള്ള വ്യത്യാസം, അന്ന് പലയിടങ്ങളിലായി രേഖപ്പെടുത്തിയത്‌ അബൂബക്കര്‍ ഒന്നിച്ചു രേഖപ്പെടുത്താന്‍ നിര്‍ദേശിച്ചു എന്നതാണ്.

Abu Bakr told 'Umar and Zaid, "Sit at the entrance to the [prophet's]
Mosque. If anyone brings you a verse from the Book of Allah along
with two witnesses, then record it.



ഒരു ഭരണാധികാരി നല്‍കിയ ഉത്തരവായിരുന്നു. അതും ഇസ്ലാമിക ഖലീഫ. ഇസ്ലാമിക നിയമം ഉള്ള ഇന്നത്തെ ഇറാനിലും സൌദി അറേബ്യയിലും എതിരഭിപ്രായമുള്ളവരെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നറിയുന്നവര്‍, എന്തുകൊണ്ട് അന്ന് അറബികള്‍ തലവെട്ടാന്‍ പോയില്ല എന്നു മനസിലാക്കും. ഉമറിനേപ്പോലെ പ്രധാനിയായിരുന്ന ഒരാളുടെ ആവശ്യം തള്ളിക്കളഞ്ഞതും അവരെ പിന്തിരിപ്പിച്ചിരിക്കാം.

രണ്ടു സാക്ഷികളെ ഹാജരാക്കാന്‍ കഴിയാത്തവരുടെ കയ്യിലുള്ള കുറിപ്പുകളും അവര്‍ ഓര്‍മ്മിച്ചിരുന്ന മൊഹമ്മദിന്റെ വാക്കുകളും അങ്ങനെ തഴയപ്പെട്ടിരിക്കാം.

kaalidaasan said...

നിഷ്കളങ്കന്‍ ആദ്യം കമന്റ് മോഡറേഷന്‍ ഒഴിവാക്കാണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ യരലവയും അഭിപ്രായം പറഞ്ഞു. അതൊക്കെ കണക്കിലെടുത്ത് അത് തല്‍ക്കാലത്തേക്ക് ഒഴിവാക്കുന്നു.

kaalidaasan said...

പിന്നെ, രണ്ടു സാക്ഷ്യവും മൂന്നു സാക്ഷ്യവും, കാളിദാസനെ കുറിച്ച് എനിക്ക് സഹതാപം തോന്നുന്നു. അറിയുന്ന കാര്യം സംസാരിച്ചാല്‍ പോരെ കാളിദാസാ.

നിഷ്കളങ്കന്‍,

സഹതാപം തോന്നുന്നതില്‍ എനിക്കു യാതൊരു ബുദ്ധിമുട്ടുമില്ല.

സുയൂതിയെ ഉദ്ധരിച്ചത് കല്ലെറിയല്‍ റദ്ദ് ചെയ്യുന്നതിനേക്കുറിച്ചു ചര്‍ച്ച ചെയ്യനാല്ല. കുര്‍ആനില്‍ ഒരു സൂറയുടെ മൂന്നില്‍ രണ്ട് ഭാഗം റദ്ദ് ചെയ്തതിനേക്കുറിച്ചു ചര്‍ച്ച ചെയ്യാനാണ്‌ . അതിലേക്ക് വരാന്‍ വേണ്ടി അദ്ദേഹം കല്ലെറിയല്‍ സൂക്തം റദ്ദു ചെയ്തത് ഉബൈ വിവരിക്കുന്ന ഹദീസ് ഉദ്ധരിച്ചു എന്നു മാത്രം. കല്ലെറിയല്, സൂക്തം ഉള്‍പ്പടെ ഒരു സൂറയുടെ ഭൂരിഭാഗം റദ്ദാക്കിയ സംഗതിയാണു സുയൂതി പരാര്‍ശിച്ചത്. അതേക്കുറിച്ചു ഞാന്‍ പറഞ്ഞപ്പോള്‍ ആയത്തുകള്‍ റദ്ദാക്കുന്ന കുറ്റിയില്‍ കിടന്നു കറങ്ങുകയാണു താങ്കള്‍. ആയത്തുകള്‍ റദ്ദാക്കുന്നത് മൊഹമ്മദിന്റെ ഒരു ഹോബിയായിരുനു. അനേകം ആയത്തുകള്‍ അദ്ദേഹം റദ്ദാക്കിയിട്ടുണ്ട്. ഒരു പക്ഷെ ഒരു ഗിനി പന്നിയേപ്പോലെ അദ്ദേഹത്തില്‍ അള്ളാ പരീക്ഷണം നടത്തുകയായിരുന്നിരിക്കാം.

ഒരു സൂറയുടെ മൂന്നില്‍ രണ്ടു ഭാഗം നീക്കം ചെയ്തത് മാറ്റം വരുത്തിയതാണെന്നാണ്‌ സുയൂതിയുടെ അഭിപ്രായം. അത് പറയാന്‍ വേണ്ടി മാത്രമാണദ്ദേഹം മുഖ്യധാരാ മുസ്ലിങ്ങള്‍ ശക്തി കുറഞ്ഞതെന്ന് വിധിച്ച ഒരു ഹദീസ് ഉദ്ധരിച്ചത്. അതിനു പ്രാധാന്യമുള്ളതുകൊണ്ടു മാത്രമണദ്ദേഹമത് ചെയ്തതും.

രാവിലെ ഇറക്കിക്കൊടുത്ത അയത്ത് വൈകുന്നേരം റദ്ദാക്കിക്കൊടുത്ത ദൈവത്തേയോര്‍ത്ത് ഞാനും ഒന്നു സഹതപിച്ചോട്ടെ.

മൂന്നു സക്ഷികളുടെ കാര്യം പറഞ്ഞത് ആയത്തുകള്‍ റദ്ദു ചെയ്തതിനുള്ള സാക്ഷികളെയല്ല . ഒരു സൂറയില്‍ വലിയ തരത്തിലുള്ള മാറ്റം വരുത്തിയതിനുള്ള സക്ഷികളാണത്.

ഇനി ഒരിക്കല്‍ കൂടി ഇതേ സംബന്ധിച്ച് എന്റെ ഭാഗത്തു നിന്നും വിശദീകരണമുണ്ടാകില്ല. താങ്കള്‍ക്ക് വേണമെങ്കികല്‍ തൃപ്തിയാകുന്നതു വരെ എഴുതിക്കൊണ്ടിരിക്കാം.

kaalidaasan said...

ഇവിടെ ചരിത്രമാണ് ചര്‍ച്ചാ വിഷയം എന്നത് കൊണ്ട് താല്പര്യം തോന്നി. താങ്കള്‍ ഈ വിഷയത്തിനിടയില്‍ മറ്റു പല വിഷയവും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴും അതോടൊന്നും പ്രതികരിക്കാതിരിക്കുന്നതും വിഷയം മാത്രം ചര്‍ച്ച ചെയ്യണം എന്നുള്ളത് കൊണ്ടാണ്. വിഷയം പോസ്റ്റ്‌ ചെയ്ത ബ്ലോഗ്‌ ഉടമ എന്ന നിലയില്‍ അത്തരം ഉത്തരാവിദത്വവും ഔചിത്യവും താങ്കളാണ് പുലര്ത്തെണ്ടാത്. നമ്മുടെ സ്വന്തം വീട്ടിലായാലും കക്കൂസില്‍ മാത്രമല്ലേ ആരും മലവിസര്‍ജ്ജനം ചെയ്യൂ.


നിഷ്കളങ്കന്‍,

ചരിത്രമല്ല ചര്‍ച്ചാ വിഷയമെന്ന് പല പ്രാവശ്യം ബ്ളോഗുടമയായ ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും അത് തന്നെയാണെന്നു പറയുന്നത് എന്തു നിലപാടാണു നിഷ്കളങ്കാ.

ഇവിടെ ചര്‍ച്ച ചെയ്തത് കുര്‍ആനില്‍ മാറ്റം വരുത്തിയിട്ടുണ്ടോ എന്നതാണ്. അതില്‍ ചില ചരിത്ര സംഭവങ്ങള്‍ കടന്നു വന്നു എന്നത് മാത്രമാണു ശരി. അതില്‍ മുഖ്യ ധാരാ മുസ്ലിങ്ങള്‍ എഴുതിയുണ്ടാക്കിയ ചരിത്രം മാത്രമേ അംഗീകരിക്കൂ എന്ന കടും പിടുത്തമാണു താങ്കള്‍ക്ക്. അതുകൊണ്ടാണ്, ഷിയാ മുസ്ലിങ്ങള്‍ താങ്കളുടെ ഹദീസുകളൊക്കെ മലവിസര്‍ജനം കഴിഞ്ഞ് വൃത്തിയാക്കാന്‍ പോലും ഉപയോഗിക്കാത്തത്. അവര്‍ സ്വന്തമായി ഹദിസുകള്‍ എഴുതിയ കാര്യം ചൂണ്ടിക്കാണിച്ചിട്ടും, ഞാന്‍ പിടിച്ച മുയലിനു നാലു കൊമ്പ് എന്ന നിലപാടില്‍ താങ്കള്‍ കടിച്ചു തുങ്ങുന്നു. എന്തുകൊണ്ട് ഷിയ മുസ്ലിങ്ങള്‍ താങ്കളുടെ ഹദീസുകള്‍ അംഗീകരിക്കുന്നില്ല എന്നതിനൊരു വിശദീകരണം നല്‍കാമോ? മുസ്ലിങ്ങളിലെ ഒരു പ്രബല വിഭാഗം പോലും അംഗീകരിക്കാത്ത ഹദീസുകള്‍ മറ്റുള്ളവര്‍ വിമര്‍ശിക്കുന്നെ
ങ്കില്‍ എന്തിനു ബേജറാകനം?

മല വിസര്‍ജനത്തിനു മുന്നേ ഇറക്കിയ ആയത്ത് അത് കഴിയുമ്പോഴേക്കും തിരികെ കയറ്റിക്കൊണ്ടു പോകുകയായിരുന്നു അള്ളായുടെ ഒരു വിനോദം. അതോര്‍ക്കുന്നതുകൊണ്ടാണോ മലവിസര്‍ജനമൊക്കെ ഇവിടെ എടുത്തു പയറ്റുന്നത്?

kaalidaasan said...

ആരും ഒന്നും അറപ്പോടെ നോക്കുന്നില്ല. ഹദീസ്‌ പഠനം എന്നത് ഹദീസുകള്‍ വെറുതെ വായിക്കുകയാണ് എന്ന് കരുതുന്ന അല്പജ്ഞാനത്ത്തിന്റെ സ്ഫുരണമാണ് മേല്പറഞ്ഞ വരികള്‍.

നിഷ്കളങ്കന്‍,

അറപ്പോടെ എന്നല്ല വെറുപ്പോടെ നോക്കിക്കാണുന്നു എന്നാണു പറഞ്ഞത്. ഇഷ്ടം കൂടുതല്‍ ഉള്ളതുകൊണ്ടാണല്ലോ തബാരിയുടെ ഹദീസുകളെ തള്ളിക്കളയുന്നത്.

ഹദീസ് പഠനം വെറും വായനയാണെന്ന് ആരും അവകാശപ്പെടുന്നില്ല. പക്ഷെ ഹദീസ് പഠിക്കുന്നവര്‍ എല്ലാ ഹദീസുകളും പഠിക്കും. ശക്തിയില്ലാത്തതാണെങ്കിലും ചിലതിനു കൊടുക്കേണ്ട പ്രാധാന്യം നല്‍കും. അത് ഉദ്ധരിച്ച് പല സംഗതികളും ചര്‍ച്ച ചെയ്യും. സുയൂതിയും അതാണു ചെയ്തത്. അദ്ദേഹത്തിന്റെ പഠനം താങ്കളുടെ 6 ഹദീസുകളെ മാത്രം അംഗീകരിക്കുന്ന കലാപരിപടിയില്‍ കുറ്റിയടിച്ചു കെട്ടിയിട്ടില്ല. അതുകൊണ്ട് കുര്‍ആനില്‍ മാറ്റം വരുത്തിയതാണ്‌ ഒരു സൂറയുടെ ഭൂരിഭാഗം റദ്ദാക്കിയ നടപടിയെന്ന് അദ്ദേഹം താങ്കളൊക്കെ തള്ളിക്കളയുന്ന ഹദീസുദ്ധരിച്ച് പറയുന്നതും.

kaalidaasan said...

സുയൂതി ഖുര്‍ആന്‍ തിരുത്തി എന്ന് പറയുന്നേ ഇല്ല. പ്രവാചകന്‍റെ കാലത്ത്‌ ഖുര്‍ആന്‍ സൂക്തങ്ങള്‍ റദ്ദാക്കപ്പെട്ടതിനെ കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്യുന്നുണ്ട്. അത് മുസ്ലിങ്ങള്‍ അമ്ഗീകരിക്കുന്നതുമാണ്.

നിഷ്കളങ്കന്‍,

കുര്‍അന്‍ തിരുത്തി എന്ന് സുയൂതി ഒരിടത്തും പറഞ്ഞിട്ടില്ല. കുര്‍ആന്‍ ക്രോഡീകരിച്ചപ്പോള്‍ കല്ലെറിയലിന്റെ ആയത്തുണ്ടായിരുന്ന സൂറയില്‍നിന്നും അതുള്‍പ്പടെ വലിയ ഒരു ഭാഗാം ഒഴിവാക്കി എന്നദ്ദേഹം പറഞ്ഞു. അത് മൊഹമ്മദ് ഉത്ബോധിപ്പിച്ച കുര്‍ആനില്‍ മാറ്റങ്ങള്‍ വരുത്തിയതാണെന്നും പറഞ്ഞു. ഒരു സൂക്തം മാത്രം റദ്ദ് ചെയ്തു എന്നല്ല അദ്ദേഹം പറഞ്ഞത്. ഒരു സൂറയുടെ മൂന്നിലൊരു ഭാഗം നീക്കം ചെയ്തു. അത് മാറ്റം വരുത്തിയതാണ്, സാധാരണ സൂക്തം റദ്ദ് ചെയ്യുന്നതല്ല എന്നാണദ്ദേഹത്തിന്റെ അഭിപ്രായം.

ഈ പോസ്റ്റ് കുര്‍ആനില്‍ തിരുത്തലുകള്‍ ഉണ്ടോ എന്നതിനേക്കുറിച്ചാണ്. കുര്‍ആന്‍ ക്രോഡീകരണത്തില്‍ വിട്ടുകളഞ്ഞ 150 തിനടുത്ത സൂക്തങ്ങളുടെ കഥ പ്രസക്തമാണെന്നതുകൊണ്ടു മാത്രമാണത് ഇവിടെ ഉള്‍പ്പെടുത്തിയത്. താങ്കള്‍ക്ക് രുചിക്കുന്നില്ല എന്നതുകൊണ്ട് ഞാന്‍ എന്റെ നിലപാടു മാറ്റാനും പോകുന്നില്ല.

kaalidaasan said...

അബൂ സൈദ്‌ താങ്കള്‍ക്ക് വേണ്ട ഒന്നും പറഞ്ഞിട്ടില്ല. താങ്കള്‍ നേരത്തെ അദ്ധേഹത്തെ തെളിവാക്കിയത് മുഹമ്മദും പിന്നീട് അനുയായികളും രചിച്ചതാണ് ഖുര്‍ആന്‍ എന്ന വാദത്തിനു തെളിവായിട്ടാണ്.

നിഷ്കളങ്കന്‍,

എവിടന്നു കിട്ടി ഇതുപോലെ ഒരു ആശയം.

കുര്‍ആന്‍ തിരുത്തി എന്ന വാദത്തിനു തെളിവായി ഞാന്‍ അബൂ സയ്ദിനെ ഉദ്ധരിച്ചിട്ടില്ല. അത് താങ്കളുടെ തോന്നലാണ്, സുയൂതി കുര്‍ആന്‍ തിരുത്തിയതാണെന്നു പറഞ്ഞു എന്ന തോന്നല്‍ പോലെ.

കുര്‍ആന്‍ ഒരു Literaray Textഎന്ന രീതിയില്‍ വായിച്ചാല്‍. അത് സാവധാനം ​ഉരുത്തിരിഞ്ഞു വന്ന പുസ്തകമാണെന്നു മാനസിലാകും. കുര്‍ആനിലെ പല പരാമര്‍ശങ്ങളും ഖുറൈഷികള്‍ മൊഹമ്മദിനു മുന്നേ വിശ്വസിച്ചിരുന്ന സംഗതികളാണ്. പ്രപഞ്ചം സൃഷ്ടിച്ച അള്ളായാണെന്ന വിശ്വാസം പോലെ. ഇടക്കൊക്കെ ഏക ദൈവ വിശ്വാസം അവര്‍ സ്വീകരിച്ചിരുന്നു എന്നു കുര്‍ആനില്‍ പറയുന്നുണ്ട്. കുര്‍ആന്‍ ഒരു Literary Text എന്ന രീതിയില്‍ വായിച്ചാല്‍ കുര്‍ആന്‍ സാവധാനം രൂപപ്പെട്ടു വരുന്നത് മനസിലാക്കാം. അതിനു വേണ്ടത് പെട്ടെന്നൊരു ദിവസം അള്ളാ ഇറക്കിത്തുടങ്ങി എന്ന വിശ്വാസം മാറ്റി വച്ചിട്ട് കുര്‍ആന്‍ വെറുമൊരു സാഹിത്യ രചന എന്ന നിലയില്‍ കാണണം. അതാണു അബൂ സയ്ദ് പറഞ്ഞതിന്റെ പ്രസക്തി. അങ്ങനെ വായിച്ചാല്‍ കുറേക്കാലം കൊണ്ട് പല മറ്റങ്ങളിലൂടെയും കടന്നു പോയി മൊഹമ്മദിനു ശേഷം പൂര്‍ണ്ണ രൂപ പ്രാപിച്ച ഒരു പുസ്തകമാണെന്നു മനസിലാകും. അതിന്റെ അര്‍ത്ഥം മുമ്പ് പുസ്തകരൂപത്തില്‍ എഴുതി വച്ചിരുന്നു എന്നല്ല. കുര്‍അന്റെ പ്രതിപാദ്യ വിഷയങ്ങളില്‍ പലതും അറേബ്യയിലെ ജനങ്ങളുടെ മനസില്‍ പതിഞ്ഞു കിടന്നിരുന്ന സംഭവങ്ങളും ചിന്തകളുമാണെന്ന് അപ്പോള്‍ തെളിഞ്ഞു വരും. മറ്റ് മതങ്ങളില്‍ നിന്നും കടം കൊണ്ടതുള്‍പ്പടെ. അതാണു അബു സയ്ദ് പറഞ്ഞ സംഗതിയുടെ പ്രസക്തി. അതു മാത്രമാണു ഞാന്‍ ഇവിടെ ഉദ്ദേശിച്ചത്. അബു സയ്ദിന്റെ അഭിപ്രായം ഈ പോസ്റ്റിലെ വിഷയുമായി ബന്ധപ്പെട്ടതാണെന്നത് കൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ അഭിപ്രായം ഉദ്ധരിച്ചു. അത് മനസിലാക്കാതെ കുര്‍ആന്‍ തിരുത്തിയതിനു ഞാന്‍ തെളിവുണ്ടാക്കാന്‍ അബു സയ്ദിനെ ഉദ്ധരിച്ചു എന്നൊക്കെ വായിക്കുന്നത് അതിശയകരം എന്നേ പറയാനാകൂ.

kaalidaasan said...

മേല്‍കൊടുത്തത്‌ അബൂ സൈദിന്റെ വാക്കുകളാണ്. താങ്കള്‍ക്ക് ഇപ്പോഴെങ്കിലും മനസ്സിലായി കാണുമല്ലോ.ഇനി ഇതൊന്നുമല്ലെങ്കില്‍ എന്താണ് ഇതില്‍ താങ്കള്‍ പറഞ്ഞതിനെ സാധൂകരിക്കുന്നത്?

നിഷ്കളങ്കന്‍,

സുയൂതിയുടെ കാര്യത്തില്‍ ചെയ്തതുപോലെ താങ്കള്‍ അബു സയ്ദ് എഴുതിയതു പലതും ഇവിടെ കോപ്പി ചെയ്തു വയ്ക്കുന്നു. അതൊക്കെ തികച്ചും അപ്രസക്തമാണിവിടെ.

താങ്കള്‍ പറഞ്ഞത് കുര്‍ആനെ എങ്ങനെ Interpret ചെയ്യണമെന്ന അബു സയ്ദിന്റെ അഭിപ്രായമാണ്. ഏതായലും അത് പരമ്പരാഗതമായി താങ്കളേപ്പോലുള്ളവര്‍ ചെയ്തതല്ല ഇപ്പോള്‍ താങ്കള്‍ കോപ്പി ചെയ്തത് എന്നെങ്കിലും മനസിലായി കാണുമല്ലോ. ദൈവം മനുഷ്യരിലൂടെ സംസരിച്ചതാണു കുര്‍ആന്‍ എന്ന് Interpret ചെയ്യുന്നതുപോലുള്ള സംഗതിയാണിപ്പോള്‍ കോപ്പി ചെയ്ത വചകങ്ങളില്‍. അപ്പോള്‍ മാനുഷികമായ പാളിച്ചകള്‍ കുര്‍ആനില്‍ ഉണ്ടെന്നു സമ്മതിക്കേണ്ടി വരുന്നു. അല്ലെങ്കില്‍ അങ്ങനെ ഒരു വായന അര്‍ത്ഥശൂന്യമാണ്. ഇപ്പോള്‍ താങ്കളൊക്കെ കരുതുമ്പോലെ ഒരു തെറ്റും കടന്നുകൂടാനാകാത്ത ഒരു ദിവ്യ സാധനമാണു കുര്‍ആന്‍ എന്നു വിശ്വസിച്ചു കൊണ്ടിരിക്കേണ്ടി വരും.

ഇത്തരത്തില്‍ കുര്‍ആന്‍ interpret ചെയ്യുന്നതിനേക്കുറിച്ചല്ല ഞാന്‍ പരാമര്‍ശിച്ച അബു സയ്ദിന്റെ വായനയില്‍ പറഞ്ഞത്. സ്വര്‍ഗ്ഗത്തിലെ ഹൂറികളും മദ്യപ്പുഴകളും നിത്യ ബാലന്‍മാരും മറ്റെന്തോ ആണു പ്രതിനിധീകരിക്കുന്നതെന്നൊക്കെ ഈ രീതിയില്‍ interpret ചെയ്യാം. അതല്ല ഞാന്‍ എഴുതിയത്. അത് താങ്കള്‍ക്ക് മനസിലായില്ല എന്നു തോന്നുന്നു. കുറച്ചുകൂടെ വിശദീകരിക്കാം.

ഇവിടെ ഞാന്‍ പരാമര്‍ശിച്ചത് കുര്‍ആനെ ഏത് തരത്തിലുള്ള പുസ്തകമായി കണ്ട് എങ്ങനെ വായിക്കണമെന്ന് അദ്ദേഹം പറഞ്ഞതാണ്. രണ്ടു തരത്തില്‍ കുര്‍ആനെ കാണാം. ഒന്ന്: ഒരു Literay Text എന്ന തരത്തില്‍. രണ്ട്: ഒരു Divine Text എന്ന തരത്തില്‍. മുസ്ലിങ്ങള്‍ Divine Text എന്ന തരത്തില്‍ മാത്രമേ കാണുന്നുള്ളു. കുര്‍ആന്‍ അള്ളാ എന്ന ദൈവത്തിന്റെ വാക്കുകളാണ്‌ എന്നാണാ വായനയുടെ ഫലം. ദൈവത്തിന്റെ വചനമാണെന്ന ചിന്ത മാറ്റി വച്ചിട്ട് വെറുമൊരു സാഹിത്യ രചന എന്ന രീതിയില്‍ കണ്ടാല്‍ ആ വായന വളരെ വ്യത്യസ്തമായിരിക്കും.

ഉദാഹരണത്തിന്‌ രണ്ടാമത്തേ സൂറയായ അല്‍ ബഖ്രയിലെ ആദ്യത്തെ വാക്കുകള്‍ Alif Lam Mim എന്നിവയാ ണ്. ഒരു Literary Text എന്ന രീതിയില്‍ വായിച്ചാല്‍ അര്‍ത്ഥശൂന്യമാണവ. പക്ഷെ ഒരു Divine Text ആകുമ്പോള്‍ ഈ വാക്കുകള്‍ക്ക് പല അര്‍ത്ഥങ്ങളും കല്‍പ്പിക്കാം.


സൂര്യന്‍ ഒരു കലക്ക വെള്ളമുള്ള കുളത്തില്‍ അസ്തമിക്കുന്നു എന്ന പരാമര്‍ശം Literary Text ആയി വായിച്ചാല്‍ അസംബന്ധമാണ്. പക്ഷെ ഒരു Divine Text ആയി വായിച്ചാല്‍ അതിനു പല അര്‍ത്ഥങ്ങളും നല്‍കാം. ഇതാണ്‌ രണ്ടു രീതിയില്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യത്യാസം. ഇതു പോലെ കുര്‍ആനിലെ പല പരാമര്‍ശങ്ങളും വായിക്കാം. പ്രപഞ്ചം സൃഷ്ടിച്ചത് അള്ളായാണെന്ന് ഖുറൈഷികള്‍ വിശ്വസിച്ചിരുന്നു എന്ന പരാമര്‍ശം, Divine Text എന്ന രീതിയില്‍ വായിച്ചാല്‍ അള്ളാ പെട്ടെന്നൊരു ദിവസം ഖുറൈഷികള്‍ക്ക് പറഞ്ഞുകൊടുത്തതാണതെന്ന ഇപ്പോഴത്തെ ഇസ്ലാമിക വിശ്വാസമേ മനസിലാകൂ. പക്ഷെ Literary Text ആയി വായിച്ചാല്‍ അത് അവര്‍ പണ്ടുമുതലേ വിശ്വസിക്കുന്ന ഒന്നാണെന്ന അര്‍ത്ഥം വരുന്നു. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് മൊഹമ്മദിനു കുര്‍ആന്‍ ഇറക്കിക്കൊടുത്ത നാളാണെന്ന് ഒരു ഖുറൈഷിയും വിശ്വസിക്കില്ല. മറിച്ച് അനാദികാലം മുതലേ അവര്‍ വിശ്വസിച്ചു വരുന്ന ഒരു കാര്യമാണെന്ന അര്‍ത്ഥം കിട്ടുന്നു. എന്നു വച്ചാല്‍ ഈ ഒരു വിശ്വാസം പണ്ടു മുതലേ ഉള്ള ഒന്നാണ്. ഇത് കുര്‍ആന്‍ വിശ്വാസമാണെന്നു ശഠിച്ചാല്‍ ആ കുര്‍ആന്‍ വിശ്വാസം നേരത്തേ ഉണ്ടായിരുന്ന ഒന്നാണെന്നു മനസിലാകുന്നു. ഇതുപോലെ പല വിശ്വാസങ്ങളെയും നമുക്കു പിന്നോട്ട് Trace ചെയ്യാനാകും. മറ്റ് പ്രവാചകന്‍മാരേക്കുറിച്ചുള്ള പരാമര്‍ശങ്ങളൊക്കെ ഇത് പോലെ പിന്നോട്ട് Trace ചെയ്യാം. അതിന്റെ മാനം വിപ്ളവാത്മകമാണ്. യേശുവിന്റെ ചരിത്രവും മോശയുടെ ചരിത്രവും മറ്റ് മത വിശ്വാസങ്ങളില്‍ നിന്നും കടം കൊണ്ടതാണെന്ന് ചിലപ്പോള്‍ അംഗീകരിക്കേണ്ടിയും വരും. ഈ അപകടം മനസിലാക്കിയ യാഥാസ്ഥിതിക മുസ്ലിങ്ങള്‍ അബു സയ്ദിനെ ആട്ടിപ്പായിച്ചു.

അതാണു അബു സയ്ദ് പറഞ്ഞ രണ്ടു തരം വയനയുടെ പ്രസക്തി. അത് കുര്‍ആന്‍ Interpret ചെയ്യുന്നതുമായി ബന്ധപ്പെടുത്തേണ്ട. അത് വേറൊരു വിഷയമാണ്. വിശ്വാസ കാര്യങ്ങള്‍ Interpret ചെയ്യുന്നതും കുര്‍ആനെ Historical perspective വില്‍ കാണുന്നതുമാണ്‌ താങ്കള്‍ പറയാന്‍ ശ്രമിക്കുന്നത്. അതും ഒരു പക്ഷെ കുര്‍ആന്റെ ഉത്ഭവവും അതിനു വന്ന മാറ്റങ്ങളും മനസിലാക്കാന്‍ സഹായിച്ചേക്കാം.

kaalidaasan said...

കാളിദാസ, അബൂബക്കറിനു ശേഷം, ഉമര്‍ ഭരണത്തില്‍ വന്നു. എന്തേ ഉമര്‍ ഖുര്‍ആനില്‍ ഇതൊക്കെ ചേര്‍ത്ത്‌ പരിഷ്കരിച്ചില്ല? ഉമറിനു അധികാരം ഉണ്ടായിരുന്നില്ലേ? കാരണം മുസ്ലിങ്ങള്‍ ഖുര്‍ആന്‍ എന്താണെന്നും എന്തല്ലെന്നും അറിയുന്നവര്‍ ആയിരുന്നു. ഉമറും അത് പോലെ തന്നെ. കാളിദാസന്‍ സ്വപ്നം കാണുകയേ ഉള്ളൂ.

നിഷ്കളങ്കന്‍,

കാളിദാസന്‍ കാണുന്ന സ്വപ്നം അവിടെ നില്‍ക്കട്ടെ.

യഥാര്‍ത്ഥ്യമെന്നു പറഞ്ഞ് താങ്കള്‍ വിശ്വസികുന്ന ഒരു ചരിത്ര സത്യമുണ്ടല്ലോ. ഇസ്തംബൂളിലെ ടോപ്കപി മ്യൂസിയത്തിലും കയിറോ മ്യൂസിയത്തിലും സൂക്ഷിച്ചിരിക്കുന്ന കയ്യെഴുത്തുപ്രതികളാണ്, അദ്യമായി ക്രോഡീകരിക്കപ്പെട്ട് ഖലീഫ കോപ്പികളെടുത്ത് പലയിടത്തേക്കും അയച്ചു എന്ന് താങ്കളേപ്പോലുള്ള ഇസ്ലാമിസ്റ്റുകള്‍ക്കുറപ്പുള്ള ആ യാഥാര്‍ത്ഥ്യം. അതാണ്‌ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട ആദ്യത്തെ കുര്‍ആന്‍ എന്ന ആ ചരിത്ര യഥാര്‍ത്ഥ്യത്തോട് ഞാനും യോജിക്കുന്നു. താങ്കള്‍ തന്നെ ഇവിടെ എഴുതിയ ആ ചരിത്ര സത്യം താങ്കള്‍ക്ക് മനസിലാക്കാന്‍ പറ്റിയാല്‍ എന്തു കൊണ്ട് അബൂബക്കറിനു ശേഷം, ഭരണത്തില്‍ വന്ന ഉമര്‍. ഖുര്‍ആനില്‍ ഇതൊക്കെ ചേര്‍ത്ത്‌ പരിഷ്കരിച്ചില്ല എന്ന ചോദ്യത്തിനുത്തരം കിട്ടും. കിട്ടിയില്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം.

നിഷ്കളങ്കന്‍ said...

കാളിദാസാ,

സുയൂതിയെ ഉദ്ധരിച്ചത് കല്ലെറിയല്‍ റദ്ദ് ചെയ്യുന്നതിനേക്കുറിച്ചു ചര്‍ച്ച ചെയ്യനാല്ല. കുര്‍ആനില്‍ ഒരു സൂറയുടെ മൂന്നില്‍ രണ്ട് ഭാഗം റദ്ദ് ചെയ്തതിനേക്കുറിച്ചു ചര്‍ച്ച ചെയ്യാനാണ്‌ . അതിലേക്ക് വരാന്‍ വേണ്ടി അദ്ദേഹം കല്ലെറിയല്‍ സൂക്തം റദ്ദു ചെയ്തത് ഉബൈ വിവരിക്കുന്ന ഹദീസ് ഉദ്ധരിച്ചു എന്നു മാത്രം. കല്ലെറിയല്, സൂക്തം ഉള്‍പ്പടെ ഒരു സൂറയുടെ ഭൂരിഭാഗം റദ്ദാക്കിയ സംഗതിയാണു സുയൂതി പരാര്‍ശിച്ചത്

////

താങ്കള്‍ മുകളില്‍ എഴുതിയത് വാസ്തവ വിരുദ്ധമാണ് എന്നാണു ഞാന്‍ ആവര്‍ത്തിക്കുന്നത്. അത്തരം ഒരു ചര്‍ച്ച തന്നെ അദ്ദേഹം നടത്തുന്നില്ല. അദ്ദേഹം ഇത്ഖാനില്‍ നടത്തുന്ന ചര്‍ച്ചയുടെ ഭാഗമായി മൂന്നാമത്‌ തരം റദ്ദാക്കലിനെ കുറിച്ച് പറയുമ്പോള്‍ ഒത്തിരി ഹദീസുകള്‍ പറഞ്ഞു പോകുന്നു. അതില്‍ ഒന്നാണ് ഇത്. സുയൂതി വിശദമായി ചര്‍ച്ച ചെയ്യുന്നത് കല്ലെറിയലിനെ കുറിച്ചുള്ള ഹദീസാണ്. ഈ ഹദീസ്‌ ആ പുസ്തകത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നേ ഇല്ല.

ഇനി വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ, പ്രവാചകന്‍ ജീവിച്ചിരിക്കുമ്പോള്‍ റദ്ദാക്കിയ വിഭാഗത്തിലെ പെടൂ. ഇത് ഞാന്‍ നേരത്തെയും എഴുതിയതാണ്.

നിഷ്കളങ്കന്‍ said...

അബൂ സൈദിന്റെ ധാരണകളെ താങ്കള്‍ വിലയിരുത്തുന്ന രീതി പരിഹാസ്യമാണ്. അതിനു പല പ്രാവശ്യം ഞാന്‍ എന്റെ വിശദീകരണം തന്നു കഴിഞ്ഞു. കൂടാതെ, അബൂ സൈദിന്റെ അഭിപ്രായം ഖുര്‍ആന്‍ ദൈവിക വചനം അല്ല എന്നതല്ല. അതിനു വ്യത്യസ്തമായ interpretation നല്‍കാന്‍ പറ്റും എന്നതാണ്. അങ്ങിനെ ഒന്നായി കൂടി ഖുര്‍ആനെ കാണണം എന്നാണു അദ്ദേഹത്തിന്റെ അടിസ്ഥാന നിലപാട്. വളരെ വ്യക്തമായ ഈ നിലപാട് മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ ലേഖനങ്ങളും അഭിമുഖങ്ങളും വായിച്ചു നോക്കൂ.


അബൂ സൈദ് പറയുന്നത് ശരിയോ തെറ്റോ എന്ന വിലയിരുത്തല്‍ അല്ല ഞാന്‍ നടത്തുന്നത്. കാളിദാസന്‍ നേരത്ത്തെയും ഇപ്പോഴും ഖുര്‍ആന്‍ ദൈവിക വചനമല്ല എന്നും അത് മറ്റുള്ളവരുടെ വചനമാണ് എന്ന മട്ടിലും അബൂ സൈദ് സംസാരിച്ചു എന്ന് ആവര്ത്തിക്കുന്നതിന്റെ അര്‍ത്ഥശൂന്യത വെളിവാക്കാന്‍ പറയുന്നൂ എന്നേ ഉള്ളൂ.

ആവര്‍ത്തനം ബോറ് പരിപാടിയാണ്.

kaalidaasan said...

ഉബൈയുടെ ആ ഒരു ഹദീസ്‌ ദുര്‍ബലം എന്ന വിഭാഗത്തില്‍ പെടുത്തിയത്‌ ഞാനല്ല, അതെക്കുറിച്ച് വ്യക്തമായി പഠിച്ചവര്‍ തന്നെയാണ്. അതെക്കുറിച്ച് നേരത്തെ ഞാന്‍ വിവരിച്ചിട്ടുണ്ട്. സ്വീകാര്യമായ നിവേദക പരമ്പരയില്‍ അതേ ആശയം (കൊവ് അധ്യായത്തിന്റെ അത്രയും വലുതായിരുന്നു എന്ന ആശയം) വേറെ ഹദീസില്‍ ഉധരിച്ചുവെങ്കില്‍ അത് സ്വീകാര്യമാകും. അതില്ലാത്തതിനാല്‍ അത് ദുര്‍ബലമാണ്

നിഷ്കളങ്കന്‍,

മുസ്ലിങ്ങളുടെ നിദാന ശാസ്ത്രപ്രകാരം അത് ദുര്‍ബലമാണോ ശക്തമാണോ എന്നതൊന്നും ഇവിടെ പ്രശ്നമല്ല. ദുര്‍ബലമാണെങ്കിലും അത് പ്രസ്ക്തമാണെന്നാണ്, സുയൂതിയേപ്പോലുള്ള പണ്ഡിതര്‍ അതൊക്കെ ഉദ്ധരിച്ച് തന്റെ പുസ്ര്തകങ്ങളില്‍ പലതും ചര്‍ച്ച ചെയ്യുന്നത് തെളിയിക്കുന്നത്. ഇത് പോലെ ദുര്‍ബലമെന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്ന പല ഹദീസുകളും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട് തന്റെ പല പുസ്തകങ്ങളിലും. ഹദീസുകളേക്കുറിച്ച് എഴുതിയ രണ്ട് പുസ്തകങ്ങളില്‍ എല്ലാ ഹദീസുകളും അദ്ദേഹം വിവരിക്കുന്നുണ്ട്. ബലമുള്ളതും ദുര്‍ബലമായതുമൊക്കെ. മത്രമല്ല അദ്ദേഹത്തിന്റെ ശിക്ഷ്യന്‍ രേഖപ്പെടുത്തിയിരിക്കുന്നത് 100000 ഹദീസുകള്‍ അദ്ദേഹത്തിനു കാണപ്പാഠമായിരുന്നു എന്നുമാണ്. 10000 ല്‍ താഴെ മാത്രം ഹദീസുകളെ ശക്തമെന്ന് മുസ്ലിം നിദാന ശാസ്ത്രം തെളിയിച്ചിട്ടുള്ളു. പക്ഷെ സുയൂതി അതിന്റെ പത്തിരട്ടി കാണാപ്പാഠം പഠിച്ചിരുന്നു. വേറെ പണിയൊന്നുമില്ലാഞ്ഞിട്ടല്ല അദ്ദേഹം അത് പഠിച്ചത്. അവ പ്രസക്തമാണെന്നു മനസിലക്കി തന്നെയാണ്.

മുസ്ലിങ്ങള്‍ക്ക് സ്വീകാര്യമായ നിവേദകപരമ്പര ഇല്ല എന്നു കരുതി അവയൊന്നും അസത്യങ്ങളല്ല എന്ന യാഥാര്‍ത്ഥ്യം സുയൂതി തിരിച്ചറിഞ്ഞിരുന്നു. താങ്കള്‍ പറയുന്ന ഈ നിവേദക പരമ്പര വിശ്വസനീയമല്ല എന്നാണ്‌ ഷിയ മുസ്ലിങ്ങളുടെ നിദാന ശസ്ത്രം അവകാശപ്പെടുന്നത്. അതുകൊണ്ട് അവര്‍ മറ്റ് ഹദീസുകളുണ്ടാക്കി. മൊഹമ്മദിനെ പ്രവാചകനായി കരുതുന്ന അഹമ്മദീയകളും താങ്കളുടെ പരമ്പരയില്‍ വിശ്വസിക്കുന്നില്ല. താങ്കളുടെ വദം കടമെടുത്താല്‍ ഈ മൂന്നു കൂട്ടരുടെയും ഹദീസുകളില്‍ ഉദ്ധരിക്കുന്നതല്ലേ സ്വീകാര്യമാകാനാകൂ?

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

അതാണു അബു സയ്ദ് പറഞ്ഞ രണ്ടു തരം വയനയുടെ പ്രസക്തി. അത് കുര്‍ആന്‍ Interpret ചെയ്യുന്നതുമായി ബന്ധപ്പെടുത്തേണ്ട. അത് വേറൊരു വിഷയമാണ്. വിശ്വാസ കാര്യങ്ങള്‍ Interpret ചെയ്യുന്നതും കുര്‍ആനെ Historical perspective വില്‍ കാണുന്നതുമാണ്‌ താങ്കള്‍ പറയാന്‍ ശ്രമിക്കുന്നത്. അതും ഒരു പക്ഷെ കുര്‍ആന്റെ ഉത്ഭവവും അതിനു വന്ന മാറ്റങ്ങളും മനസിലാക്കാന്‍ സഹായിച്ചേക്കാം

////

അതെക്കുറിച്ച് ഞാനും കാളിദാസനും പറയുന്നതിലും നന്നായി മനസ്സിലാക്കാന്‍ അബൂ സൈദ് എന്ത് പറയുന്നു എന്ന് നോക്കുക

How does this way of reading the Qur’an deal with the multiple ways in which the text can be understood and interpreted?

The Qur’an, like any other text, can be read in different ways, and there has always been a plurality of interpretations. The text does not stand alone. Rather, it has to be interpreted, in order to arrive at its meaning, and interpretation is a human exercise and no interpreter is infallible. As Imam ‘Ali says, the Qur’an does not speak by itself, but, rather, through human beings. True, Muslims from all over the world, do share certain rituals and beliefs in common, but their understanding of what Islam and the Qur’an are all about differ considerably. It is for us to help develop new ways of understanding Islam that can promote human rights, while at the same time being firmly rooted in the faith tradition.

നേരത്തെ എഴുതിയതും കൂടി കൂട്ടി വായിച്ചാല്‍ അതായത്‌ അബൂ സൈദ് പറയുന്നത്, രണ്ടു തരത്തിലുള്ള വായന ആവശ്യമാണ്‌ എന്നാണ്. അദ്ദേഹം അത് മനുഷ്യ വചനമാണ് എന്നാല്ല പറയുന്നത്. മരിച്ചു ഖുര്‍ആനിന് ഒരു historical context ഉണ്ട് എന്നാണു. അത് കൂടി ഉള്കൊണ്ടുള്ള interpretationവേണം എന്നാണു അദ്ദേഹത്തിന്റെ അഭിപ്രായം

ഇവിടെ ഞാന്‍ ഖണ്ടിക്കുന്നത്, അബൂസൈദിന്‍റെ അഭിപ്രായം ഖുര്‍ആന്‍ ദൈവിക വചനമല്ല എന്ന രീതിയില്‍ താങ്കള്‍ തെട്ടിധരിക്കുന്നതാണ്. മറ്റുള്ള വിശദീകരണങ്ങള്‍ തത്കാലം എന്‍റെ ചര്‍ച്ചയില്‍ വരുന്നില്ല.

ആവശ്യത്തിന് ഇത് ഇവിടെ വിശദീകരിച്ചു എന്നാണു എനിക്ക് തോന്ന്നുന്നത്. വെറുതെ ആവര്‍ത്തിച്ചു പറഞ്ഞു സമയം പാഴാക്കുന്നതില്‍ അര്‍ത്ഥമില്ല.

നിഷ്കളങ്കന്‍ said...

ഇതോടു കൂടി കൂട്ടി വായിക്കേണ്ട ഒന്ന്,

ഇസ്ലാം ഒരു ദിവസം അങ്ങ് വികാസം പ്രാപിച്ച രീതിയില്‍ അവതരിച്ചു എന്നും ഖുര്‍ആന്‍ എല്ലാ മാര്‍ഗ്ഗ നിര്‍ദേശങ്ങളും ഒന്നിച്ചു നല്‍കി എന്നും മുസ്ലിങ്ങള്‍ വിശ്വസിക്കുന്നില്ല. ഓരോ ഖുര്‍ആന്‍ വചനത്തിനും ഒരു historical context ഉണ്ട്. അത് വെച്ച് വായിക്കുമ്പോഴേ സന്ദേശം പൂര്‍ണ്ണമാകൂ. ഖുര്‍ആനും മുസ്ലിം സമൂഹവും ആ അര്‍ത്ഥത്തില്‍ സാവധാനം devolop ചെയ്തത് തന്നെയാണ്.കാരണം, സമൂഹത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടത്തില്‍ അതിനു അനുയോജ്യമായ ദൈവിക നിര്‍ദേശങ്ങളാണ് അവതരിച്ചത്‌. അത് കൊണ്ട് തന്നെ, സമൂഹ വളര്‍ച്ചയുടെ ഘട്ടം ഖുര്‍ആന്‍ സൂക്തങ്ങളിലും അതിന്റെ അവതരണ പശ്ചാത്തലത്തിലും കാണാന്‍ പറ്റും. അത്തരം ഒരു വായന ഖുര്‍ആനിനെ നടത്തുമ്പോള്‍ മാത്രമേ ഖുര്‍ആന്‍ അതിന്‍റെ സന്ദേശം, മൂല്യം എന്നിവ വ്യത്യസ്ത കാലഘട്ടത്തില്‍ പരത്തു. അക്ഷരങ്ങള്‍ വായിക്കുന്നത് കൊണ്ട് മാത്രം വേദഗ്രന്ഥത്തിന്റെ സന്ദേശം ഉള്‍കൊള്ളാന്‍ കഴിയില്ല, അതിനെ അവതരണത്തിന്റെ പശ്ചാത്തലം മനസ്സിലാക്കാതെ വിവര്‍ത്തനം ചെയ്യുന്നത് നീതിയുമല്ല.

ഈ അടിസ്ഥാനത്തില്‍ മിക്കവാറും യോജിക്കും. വിശദീകരണത്തില്‍ വിയോജിപ്പുണ്ടാവാം.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

ദുര്‍ബലമാണെങ്കിലും അത് പ്രസ്ക്തമാണെന്നാണ്, സുയൂതിയേപ്പോലുള്ള പണ്ഡിതര്‍ അതൊക്കെ ഉദ്ധരിച്ച് തന്റെ പുസ്ര്തകങ്ങളില്‍ പലതും ചര്‍ച്ച ചെയ്യുന്നത് തെളിയിക്കുന്നത്.

////

കാളിദാസാ,

അത് പരിഗണിക്കുന്നതില്‍ ഒരു പ്രശ്നവുമില്ല, പക്ഷെ സപ്പോര്‍ട്ട് ചെയ്യാന്‍ പ്രബലമായ ഹദീസ്‌ ഉണ്ടെങ്കില്‍. വളരെ ലളിതമായും ഹദീസ് വിജ്ഞാനീയത്തിന്റെ സങ്കീര്‍ണ്ണതകളിലേക്ക്‌ പോകാതെയും സംസാരിച്ചാല്‍. ആ ഹദീസില്‍ തന്നെയാണ് കല്ലെറിയലിനെ കുറിച്ചുള്ള പരാമര്‍ശവും ഉള്ളത്‌. പക്ഷെ ബഖറയുടെ അത്രയും വലുതായിരുന്നു എന്ന പരാമര്‍ശം സ്വീകാര്യമായ രീതിയില്‍ മറ്റൊരിടത്തും കാണുന്നില്ല. അതേസമയം കല്ലെറിയല്‍ സംബന്ധിച്ച സൂക്തം, പലയിടത്തും കാണുന്നു. അത് കൊണ്ടാണ് വലുപ്പത്തെ കുറിച്ചുള്ള പരാമര്‍ശം ദുര്‍ബലമായ നിവേദക പരമ്പരയില്‍ കൂടി മാത്രം ഉധരിച്ചതിനാല്‍ തള്ളിക്കളയുന്നത്.

ഞാന്‍ വീണ്ടും ആവര്‍ത്തിക്കട്ടെ, ഇനി വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ, അത് റദ്ദാക്കല്‍ തെളിവ്‌ മാത്രമേ ആകൂ. ക്രോഡീകരണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ല.

സുയൂതിയുടെ ഹദീസ്‌ വിജ്ഞാനത്തെ കുറിച്ചോ, മറ്റോ എനിക്ക് ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. ഇമാം സുയൂതിയും മറ്റനേകം ചരിത്രപുരുഷന്മാരും ഇതിലൊക്കെ നല്ല ഗവേഷണം നടത്തിയിട്ടുണ്ട്.

kaalidaasan said...

എനാല്‍ അങ്ങയെ പോലുള്ള ഗുരുക്കന്കാര്‍ പക്ഷം ചേര്‍ന്ന അറിവുകളുടെ തടവുകാരാണ്. വിരല്‍ത്തുമ്പില്‍ അറിവ് കിട്ടുന്ന സാങ്കേതിക വിദ്യ വിരല്‍ത്തുമ്പു കൊണ്ട് വിദ്വേഷം തേടി നടക്കുന്ന വിഡ്ഢികള്‍ക്കും ജന്മം നല്‍കിയിട്ടുണ്‌ട്‌.


നിഷ്കളങ്കന്‍,

ടോപ്കപി മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന കുര്‍ആന്‍ ഉത്‌മാന്‍ എഴുതിച്ച കയ്യെഴുത്തു പ്രതിയല്ല എന്നു ഞാന്‍ പറയുന്നത് ഏതു പക്ഷം ചേര്‍ന്നുള്ള അറിവാണു നിഷ്കളങ്കാ? അങ്ങനെയാണെന്ന് താങ്കള്‍ പറയുന്നത് ഏതു പക്ഷം ചേര്‍ന്നുള്ള അറിവാണു നിഷ്കളങ്ക?
ശരിയും തെറ്റും പറയുന്ന രണ്ടു പക്ഷമുള്ളപ്പോള്‍ ഒരു പക്ഷത്തല്ലേ ചേരാന്‍ പറ്റൂ? രണ്ടു പക്ഷത്തും ചേരണമെന്നാണോ താങ്കള്‍ അവശ്യപ്പെടുന്നത്?


വിരല്‍ത്തുമ്പില്‍ അറിവ് കിട്ടുന്ന സാങ്കേതിക വിദ്യ ഇല്ലാതിരുന്ന കാലത്ത് പല അര്‍ത്ഥ സത്യങ്ങളും അസത്യങ്ങളും ആളുകളെ സത്യങ്ങളാണെന്നു വളരെ എളുപ്പത്തില്‍ വിശ്വസിപ്പിക്കാന്‍ പറ്റിയിരുന്നു. അതിന്റെ കാരണം പുസ്തകങ്ങള്‍ വാങ്ങി വയിക്കുക അത്ര എളുപ്പമല്ല. പക്ഷെ ഇന്ന് പല പുസ്തകങ്ങളും വിരല്‍ തുമ്പ് അമര്‍ത്തിയാല്‍ ഇപ്പോള്‍ വായിക്കാന്‍ പറ്റും. അറിവ് നേടുന്നതങ്ങനെ കൂടിയാണ്. അറിവു നേടേണ്ടവന്‍ എന്നും അന്വേഷിച്ചു കൊണ്ടിരിക്കും. 14 നൂറ്റാണ്ട് മുമ്പ് എഴുതി വച്ചിരിക്കുന്ന ഒരു പുസ്തകത്തിലാണ്, ഭാവിയിലെ അറിവുകള്‍ മുഴുവനുമെന്ന് അന്ധമായി വിശ്വസിക്കുന്നവര്‍ക്ക് ഇതൊന്നും മനസിലാകില്ല. അംഗീകരിക്കാനുമാകില്ല.

അറിവു നേടുന്നത് വിദ്വേഷമുണ്ടാക്കുമെന്നൊക്കെ അവര്‍ വിശ്വസിക്കുക സ്വാഭാവികം. കൂടുതല്‍ അറിവു നേടുന്നവരെ വിഡ്ഢികള്‍ എന്നുമവര്‍ വിളിക്കും. അതിന്റെ കാരണം അവരുടെ അറിവൊക്കെ ഏഴാം നൂറ്റാണ്ടില്‍ തളച്ചിടപ്പെട്ടിരിക്കുന്നതാണ്.

വിരല്‍ തുമ്പ് ഞെക്കി കിട്ടുന്ന അറിവ് വിദ്വേഷം പടര്‍ത്തുന്നു എന്ന വിലാപം അസഹിഷ്ണുതയില്‍ നിന്നും വരുന്നതാണ്. അറിവിനെ പേടിക്കുന്നവര്‍ തുറന്ന അന്വേഷണം നടത്താന്‍ തയ്യാറാവുകയുമില്ല. ടോപ്കപി മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന കുര്‍ആന്റെ കയ്യെഴുത്തു പ്രതി ഉത്‌മാന്‍ എഴുതിച്ചതല്ല എന്ന് മുസ്ലിം പണ്ഡിതര്‍ അംഗീകരിക്കുന്നതൊന്നും അറിവിനെ പേടിക്കുന്നവര്‍ മനസിലാക്കില്ല. അവര്‍ വിശ്വസിക്കുന്നത് മറ്റാരോ എവിടെയോ എഴുതി വച്ച ഭാവനകള്‍ മാത്രം. ഉത്‌മാന്‍ എഴുതിച്ച കുര്‍ആനാണ്‌ അതെന്നൊക്കെ അവര്‍ ഉറപ്പിച്ചു പറയും. അതവരുടെ ആവശ്യമാണ്.

വിരല്‍ തുമ്പില്‍ അറിവു കിട്ടുന്നതുകൊണ്ടു തന്നെയാണ്‌ ടോപ്കപി മ്യൂസിയത്തില്‍ വച്ചിരിക്കുന്നത് ഉത്‌മാന്‍ എഴുതിച്ച കുര്‍ആനല്ല എന്ന് മറ്റുള്ളവരെ അറിയിക്കാനാകുന്നത്. അത് വിദ്വേഷമുണ്ടാക്കുന്നെങ്കില്‍ ആ വിദ്വേഷം സഹിഷ്ണുതയോടെ ഞാന്‍ സ്വീകരിക്കുന്നു. അതിന്റെ പേരില്‍ അറിവിനെ പേടിക്കുന്നവര്‍ എന്നെ വെറുത്താലും കുഴപ്പമില്ല.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

മുസ്ലിങ്ങള്‍ക്ക് സ്വീകാര്യമായ നിവേദകപരമ്പര ഇല്ല എന്നു കരുതി അവയൊന്നും അസത്യങ്ങളല്ല എന്ന യാഥാര്‍ത്ഥ്യം സുയൂതി തിരിച്ചറിഞ്ഞിരുന്നു.

/////

താങ്കളോട് സുയൂതി പറഞ്ഞോ? അതോ ഊഹിച്ചോ? സുഹൃത്തെ, സുയൂതിയും അത് പോലുള്ള പണ്ഡിതകേസരികളും നിരവധി വീക്ഷണങ്ങള്‍ വെച്ച് പുലര്ത്തുണ്ട്. അതില്‍ തലയും വാലും വെട്ടി മാറ്റി, ഇവിടെ ഇപ്പോള്‍ കാണിച്ച പോലെ അദേഹം പറയാത്തത് അദ്ദേഹത്തിന്റെ മേലെ വെച്ച് കെട്ടി,ഇതാ കണ്ടോ എന്ന് വിളിച്ചു പറയുന്നത് മാന്യതയല്ല.

ഇവരൊന്നും തന്നെ, ഖുര്‍ആന്‍ തിരുത്തപ്പെട്ടു എന്ന് പറയുന്നേ ഇല്ല. പിന്നെ താന്കള്‍ ഇവിടെ വലിയ കാര്യമായി എടുത്ത്‌ പറഞ്ഞ ചിലതൊക്കെ റദ്ദാക്കലിനെ കുറിച്ചാണ്. അത് പ്രവാചകന്‍ ജീവിച്ചിരിക്കുമ്പോള്‍ നടന്നതാണ് അത് മുസ്ലിങ്ങള്‍ അംഗീകരിക്കുകയും ചെയ്യും. എന്താണോ ഖുര്‍ആന്‍ അത് മുസ്ലിങ്ങള്‍ക്ക്‌ നല്‍കി കൊണ്ടാണ് പ്രവാചകന്‍ വിടവാങ്ങിയത്‌. മുസ്ലിങ്ങള്‍ അത് ദൈവത്തിന്റെ സഹായത്താല്‍ സംരക്ഷിക്കുകയും ചെയ്തു.

kaalidaasan said...

ഇവിടെ എഴുതിയത് വായിക്കുന്ന എല്ലാവരും വിഡ്ഢികളല്ല. വായിച്ചാല്‍ മനസിലാക്കാനുള്ള സാമാന്യ വിവരം അവര്‍ക്കുണ്ട്. അവര്‍ തീരുമാനിക്കട്ടേ താങ്കള്‍ എഴുതിയതില്‍ എത്ര വിഡ്ഢിത്തമുണ്ടെന്ന്.

നിഷ്കളങ്കന്‍,


അതെ അവര്‍ മനസിലാക്കട്ടെ.? എനിക്ക് യതൊരു പരിഭവമില്ല. ഞാന്‍ എഴുതിയതിലെ വിഡ്ഢിത്തം അവര്‍ ചൂണ്ടിക്കാണിക്കട്ടെ. അതല്ലേ സംവാദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഞാന്‍ എഴുതിയത് തെറ്റാണെന്ന് ആരു ചൂണ്ടിക്കാണിച്ചാലും ഞാന്‍ നിയന്ത്രണം വിട്ട് പിച്ചും പേയും പറയില്ല.

ടോപ്കപി മ്യൂസിയത്തിലെ കുര്‍ആന്‍ ഉത്‌മാന്റെ കാലത്തെ കുര്‍ആനല്ല എന്ന് വിവരമുള്ള മുസ്ലിങ്ങള്‍ അംഗീകരിച്ചിട്ടും താങ്കള്‍ ഇപ്പോഴും അതാണെന്ന് ശഠിച്ചു കൊണ്ടിരിക്കുന്നു. അതും ഇതൊക്കെ വയിക്കുന്നവര്‍ മനസിലാക്കിയിട്ടുണ്ട് നിഷ്കളങ്കാ.

Jack the Rabbit ഇത് നേരത്തേ ചൂണ്ടിക്കാണിച്ചിട്ടും അതിനു ശേഷം അനേകം കമന്റുകള്‍ എഴുതിയ താങ്കള്‍ ഇപ്പോഴുമതേക്കുറിച്ച് മൌനം പാലിക്കുന്നു.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

ടോപ്കപി മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന കുര്‍ആന്‍ ഉത്‌മാന്‍ എഴുതിച്ച കയ്യെഴുത്തു പ്രതിയല്ല എന്നു ഞാന്‍ പറയുന്നത് ഏതു പക്ഷം ചേര്‍ന്നുള്ള അറിവാണു നിഷ്കളങ്കാ?

////

സഹോദരാ കാളിദാസാ,

ഇതെക്കുരിചാണോ ഞാന്‍ പക്ഷം ചേര്‍ന്ന അറിവ് എന്ന് പറഞ്ഞത്‌? അല്ലല്ലോ? ആശയവ്യത്യാസം സ്വാഭാവികമാണ്. വിരുദ്ധ അഭിപ്രായവും സ്വാഭാവികം. പക്ഷെ, ഒരു പക്ഷത്തെ വിമര്‍ശിക്കാന്‍ വേണ്ടി കാര്യങ്ങള്‍ വിരല്‍ത്തുമ്പില്‍ അലഞ്ഞു നടക്കുന്നതും നിരൂപണം ചെയ്യാന്‍ വേണ്ടി ചെയ്യുന്നതും രണ്ടാണ്. ആദ്യത്തേത് പക്ഷം ചേര്‍ന്ന അറിവാണ്. രണ്ടാമത്തെത് അങ്ങിനെയല്ല.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

കുഫിക് സ്ക്രിപ്റ്റില്‍ എഴുതപ്പെട്ടതുകൊണ്ട് ഇതില്‍ പറഞ്ഞിരിക്കുന്ന കാലം ഉമായദ് കാലഘട്ടമാണെന്ന് ഇവിടെ പ്രസ്താവിച്ചിരിക്കുന്നു. ഉത്‌മന്റെ കാലഘട്ടമല്ല. 691ല്‍ ജെറുസലെമിലെ Dom of the Rock എന്ന മോസ്കില്‍ ആലേഖനം ചെയ്തിരിക്കുന്ന കുഫിക് സ്ക്രിപ്റ്റു താന്നെയാണീ കുറാനിലും ഉപയോഗിച്ചിരിക്കുനതെന്നാണതിനു പറഞ്ഞ ന്യായീകരണം.

ഉത്‌മാന്റെ കാലത്തും അതിനു മുമ്പും രണ്ടു മഹായജ്ഞങ്ങളായി സുതാര്യവും കുറ്റമറ്റതുമായ രീതിയില്‍ നടന്ന ക്രോഡീകരണത്തില്‍ എഴുതിയ കോപ്പികളില്‍ ഒന്നാണ്‌ കയിറോ മ്യൂസിയത്തില്‍ ഉള്ളതെന്ന നിലപാടില്‍ താങ്കള്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടോ

XXXXX
ടോപ്കപി മ്യൂസിയത്തിലെ കുര്‍ആന്‍ ഉത്‌മാന്റെ കാലത്തെ കുര്‍ആനല്ല എന്ന് വിവരമുള്ള മുസ്ലിങ്ങള്‍ അംഗീകരിച്ചിട്ടും താങ്കള്‍ ഇപ്പോഴും അതാണെന്ന് ശഠിച്ചു കൊണ്ടിരിക്കുന്നു. അതും ഇതൊക്കെ വയിക്കുന്നവര്‍ മനസിലാക്കിയിട്ടുണ്ട് നിഷ്കളങ്കാ


/////

സുഹൃത്തെ കാളിദാസാ,

അങ്ങിനെ തന്നെയായിക്കോട്ടേ. ഞാന്‍ എന്തിനു ശാഠ്യം പിടിക്കണം? എനിക്ക് ഒരു നിര്‍ബന്ധവുമില്ല. അതാണ്‌ സത്യമെന്കില്‍ ഞാനും അതിന്‍റെ കൂടെ തന്നെ. ഇവിടെ വ്യക്തിപരമായ ഒരു ശാട്യവും ഇല്ല കാളിദാസാ.

പിന്നെ, അധ്യായങ്ങളുടെ പേര് ഖുര്‍ആന്റെ ഭാഗമാണോ എന്ന് അന്വേഷിക്കാന്‍ കാളിദാസന്‍ മറക്കേണ്ട. കിട്ടുന്ന എന്തും ഉപയോഗിച്ച് നാണം മറക്കാന്‍ നോക്കുന്നത് സാധാരണയാണ്. അത് കൊണ്ട് കാളിദാസന്‍ ഇങ്ങിനെയൊക്കെ ചെയ്യുമ്പോള്‍ ഇമ്മാതിരി തിരയല്‍ നടത്തുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നില്ല.

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

ഞാന്‍ എഴുതിയത് തെറ്റാണെന്ന് ആരു ചൂണ്ടിക്കാണിച്ചാലും ഞാന്‍ നിയന്ത്രണം വിട്ട് പിച്ചും പേയും പറയില്ല.


/////


എന്നിട്ട് താന്കള്‍ സുയൂതിയെ കുറിച്ചും, അബൂസൈദിനെ കുറിച്ചും, പല സൂക്തങ്ങളെ കുറിച്ചും പറഞ്ഞ തെറ്റുകള്‍ ചൂണ്ടിക്കാനിച്ച്ചിട്ടും എന്തേ ഇപ്പോഴും താങ്കള്‍ പിച്ചും പേയും പറയുന്നു?

നിഷ്കളങ്കന്‍ said...

കാളിദാസന്‍ പറഞ്ഞു:

കുര്‍അന്‍ തിരുത്തി എന്ന് സുയൂതി ഒരിടത്തും പറഞ്ഞിട്ടില്ല. കുര്‍ആന്‍ ക്രോഡീകരിച്ചപ്പോള്‍ കല്ലെറിയലിന്റെ ആയത്തുണ്ടായിരുന്ന സൂറയില്‍നിന്നും അതുള്‍പ്പടെ വലിയ ഒരു ഭാഗാം ഒഴിവാക്കി എന്നദ്ദേഹം പറഞ്ഞു. അത് മൊഹമ്മദ് ഉത്ബോധിപ്പിച്ച കുര്‍ആനില്‍ മാറ്റങ്ങള്‍ വരുത്തിയതാണെന്നും പറഞ്ഞു. ഒരു സൂക്തം മാത്രം റദ്ദ് ചെയ്തു എന്നല്ല അദ്ദേഹം പറഞ്ഞത്. ഒരു സൂറയുടെ മൂന്നിലൊരു ഭാഗം നീക്കം ചെയ്തു. അത് മാറ്റം വരുത്തിയതാണ്, സാധാരണ സൂക്തം റദ്ദ് ചെയ്യുന്നതല്ല എന്നാണദ്ദേഹത്തിന്റെ അഭിപ്രായം

/////

എവിടെ പറഞ്ഞു? വിശദ വിവരം തരൂ. അന്വേഷിക്കാം. അദ്ദേഹം ഖുര്‍ആന്‍റെ ശാസ്ത്രത്തെ കുറിച്ച് വിശദീകരിക്കുന്ന ഇത്ഖാനില്‍ ഇത് പറയുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടേയില്ല. ഇനി താന്കള്‍ പറയൂ. എവിടെ പറഞ്ഞു?

ഇനി കൃത്യമായി അത് താങ്കള്‍ക്ക് പറയാന്‍ ആവുന്നില്ലെങ്കില്‍ ഇത് വെറുതെ ആവര്‍ത്തിച്ചു ബോറടിപ്പിക്കരുത്. താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ പിച്ചും പേയും പറയരുത്

«Oldest ‹Older   1 – 200 of 235   Newer› Newest»