Monday 27 September 2010

ഓം കല്‍ക്കി മൊഹമ്മദായ നമഃ.

കല്‍ക്കി എന്നത് ഹിന്ദു മതത്തിലെ മഹാവിഷ്ണു എന്ന ദൈവത്തിന്റെ അവസാനത്തെ അവതാരമാണെന്നത് ഒരു ഹൈന്ദവ സങ്കല്‍പ്പമാണ്. ഈ ദൈവമാണ്‌ മുസ്ലിം പ്രവാചകന്‍ മൊഹമ്മദ് എന്ന ഒരു സിദ്ധാന്തം അവതരിപ്പിച്ചിരിക്കുന്നു  ഇസ്ലാമിക പണ്ഡിതന്‍ എം എം അക്ബര്‍.   ഇതിനു വേണ്ടി അവതാരങ്ങളെയെല്ലാം അദ്ദേഹം മുസ്ലിം പ്രവാചകന്‍മാരാക്കി മാറ്റുന്നുമുണ്ട്. അവതാരങ്ങളെ മാത്രമല്ല അവരുടെ കഥയെഴുതിയ വ്യക്തികളെയും വരെ പ്രവാചകരാക്കുന്നു, അക്ബറിന്റെ വികല ബുദ്ധി.

അതുമാത്രമല്ല. ത്രിപുരാസുരന്‍ എന്ന  രാക്ഷസന്റെ പുനര്‍ജന്മമാണ്‌ മൊഹമ്മദെന്നും കൂടി അദേഹം പറഞ്ഞു വയ്ക്കുന്നു.

ഇതൊക്കെ  അദ്ദേഹമെഴുതിയ ഹൈന്ദവത ധര്മവും ദര്ശനവും എന്ന പുസ്തകത്തില്‍ വായിക്കാം.

ഈ പുസ്തകത്തിലൂടെ അക്ബര്‍ തെളിയിക്കാനുദ്ദേശിക്കുന്ന സംഗതികള്‍ ഇവയാണ്.


1. തോറയും ബൈബിളും തിരുത്തിയതാണെന്നത് മുസ്ലിം വിശ്വാസമാണ്. അതു പോലെ ഹിന്ദു വേദ പുസ്തകങ്ങളും തിരുത്തിയതാണ്.


2. ഹിന്ദു ദൈവമായ മഹാവിഷ്ണുവിന്റെ അവസാനത്തെ അവതാരമായ കല്‍ക്കി മുസ്ലിം പ്രവാചകന്‍ മൊഹമ്മദാണ്.


3.മഹാവിഷ്ണുവിന്റെ മറ്റ് ചില അവതാരങ്ങള്‍ പ്രവാചകന്‍മാരാണ്.


4. വേദപുസ്തകങ്ങള്‍ എഴുതിയ വ്യക്തികളൊക്കെ പ്രവാചകന്‍മാരാണ്.


5. ഭവിഷ്യ പുരാണത്തില്‍ പരാമാര്‍ശിക്കുന്ന, ത്രിപുരാസുരന്റെ പുനര്‍ജന്മമായ മഹാമദ  എന്ന രാക്ഷസന്‍ മൊഹമ്മദാണ്.
 
6. ഹിന്ദുക്കള്‍ പണ്ട് ഏക ദൈവ വിശ്വാസികളായിരുന്നു.
 
തിരുത്തിയ ഹിന്ദു വേദങ്ങള്‍
 
ബൈബിള്‍ തിരുത്തിയതാണെന്ന് കുര്‍ആനില്‍ പറഞ്ഞതു കൊണ്ട് മുസ്ലിങ്ങളൊക്കെ അതിന്റെ പിന്നാലെ നടക്കുന്നു. വേദങ്ങളും പുരാണങ്ങളും ഹിന്ദുക്കള്‍ തിരുത്തിയതാണെന്നു കുര്‍ആനില്‍ പറഞ്ഞിട്ടില്ല.  ഖുറൈഷികളേപ്പോലെ തന്നെ ബഹുദൈവ വിശ്വാസികളായിരുന്നു, ഹിന്ദുക്കളും. അതേക്കുറിച്ച് മൊഹമ്മദിനറിവുണ്ടായിരുന്നില്ല.  അള്ളാ പറഞ്ഞു കൊടുത്തും ഇല്ല . അള്ളായുടെ അറിവ് മദ്ധ്യപൂര്‍വദേശത്തെ ഇട്ടാവട്ടത്തിനപ്പുറം പോയില്ല. അതുകൊണ്ട് അള്ളാക്കും മറ്റ് മതങ്ങളേക്കുറിച്ചറിവുണ്ടായിരുന്നില്ല. അല്ലെങ്കില്‍ മൊഹമ്മദ് അള്ളായെ മറ്റ് മതങ്ങളേക്കുറിച്ചു പറയാന്‍ അനുവദിച്ചില്ല. മൊഹമ്മദിന്റെ ആ നഷ്ടം നികത്താനെന്നോണം  അക്ബര്‍ പ്രവാചകന്‍ ഹിന്ദു വേദ പുസ്തകങ്ങളും തിരുത്തിയതാണെന്ന അവകാശവാദവുമായി വരുന്നു.

>>>>വേദങ്ങള്‍ക്ക് പാഠഭേദങ്ങളോ മാറ്റതിരുത്തലുകളോ ഉണ്ടായിട്ടില്ലന്ന വാദവും അടിസ്ഥാനരഹിതമാണ്. കിസ്തുവിന് നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പെങ്കിലും ആരംഭിച്ച പുരാണരചന സമാപിക്കുന്നത് ക്രിസ്തുവിന് പതിമൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണെന്നര്‍ത്ഥം. ഇത്രയുംകാലം 'വ്യാസന്‍' ജീവിച്ചിരുന്നുവെന്ന് ഊഹിക്കുക വയ്യ. അതുകൊണ്ടാണ്, ആധുനിക പണ്ഡിതന്മാര്‍ പുരാണങ്ങള്‍ക്കോരോന്നിനും പ്രത്യേക വ്യാസന്മാരാണെന്ന നിഗമനത്തിലെത്തിച്ചേരുന്നത്. പുരാണങ്ങളുടെ കാര്യത്തിലുള്ള ഈ അഭിപ്രായവ്യത്യാസം കാണിക്കുന്നതെന്താണ്? പുരാണങ്ങളില്‍ പലതും കൂട്ടിച്ചേര്‍ക്കപ്പെട്ടതും മറ്റു ചിലവ നഷ്ടപ്പെടുത്തപ്പെട്ടതുമാണെന്ന വസ്തുതയല്ലാതെ മറ്റൊന്നുമല്ല.<<<<

അപ്പോള്‍ അക്കാര്യത്തിലും തീരുമാനമായി. തോറയും ബൈബിളും തിരുത്തിയതാണെന്ന് മൊഹമ്മദ് പ്രവാചകന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഹിന്ദു വേദ പുസ്തകങ്ങളും തിരുത്തിയതാണെന്ന് അക്ബര്‍ പ്രവാചകനും പറഞ്ഞു.

മൊഹമ്മദ് എന്ന കല്‍ക്കി.

ഹിന്ദു ദൈവമായ കല്‍ക്കിയാണ്‌ മൊഹമ്മദെന്നു സ്ഥാപിക്കാന്‍ അക്ബര്‍ ശ്രമിക്കുന്നത് ഇങ്ങനെ.

കല്‍ക്കി അവതാരംകൊണ്ട് വിവക്ഷിക്കുന്നത് മുഹമ്മദ് നബിയാണെന്ന് പല ഗ്രന്ഥകാരന്മാരും സമര്‍ത്ഥിച്ചിട്ടുണ്ട്.


വിഷ്ണുപുരാണം ഇരുപത്തിനാലാം അദ്ധ്യായത്തില്‍ പറയുന്ന കല്‍ക്കി സ്വഭാവങ്ങളില്‍ പലതും മുഹമ്മദ് നബിയുമായി സാമ്യം പുലര്‍ത്തുന്നുവെന്നത് ഒരു വസ്തുത മാത്രമാണ്. ഏതാനും സാമ്യങ്ങള്‍ താഴെ പറയുന്നു.


ഒന്ന്, കല്‍ക്കി അവസാനത്തെ അവതാരമാണ്. കലിയുഗത്തിലാണ് അദ്ദേഹം അവതരിക്കുക. മുഹമ്മദ് നബി അവസാനത്തെപ്രവാചകനാണ്.


രണ്ട്, കല്‍ക്കി അവതരിക്കുക സിംഫാലയെന്ന മണല്‍ദ്വീപിലാണ്. മുഹമ്മദ് നബിയുടെ ജനനവും അറേബ്യന്‍ മണലാരണ്യത്തിലാണ്.


മൂന്ന്, കല്‍ക്കിയുടെ പിതാവിന്റെ നാമം വിഷ്ണുഭഗത്ത് എന്നായിരിക്കും. വൈഷ്ണവ മതപ്രകാരം ഏകദൈവത്തിന്റെ പേരാണ്‌ വിഷ്ണു. ഭഗത്ത് എന്ന പദത്തിനര്‍ത്ഥം ദാസന്‍ എന്നാണ്. മുഹമ്മദ് നബിയുടെ പിതാവിന്റെ പേരും അബ്ദുല്ലാ അഥവാ ദൈവദാസന്‍ എന്നായിരുന്നു.


നാല്, കല്‍ക്കിയുടെ മാതാവിന്റെ പേര് 'സുമ'തിയെന്നാണ്. ശാന്തിയെന്ന ധാതുവില്‍നിന്നുണ്ടായ ഈ പദത്തിന്റെ അര്‍ത്ഥം വിശ്വസ്തയെന്നത്രെ. മുഹമ്മദ് നബിയുടെ മാതാവ് ആമിന അഥവാ വിശ്വസ്തയെന്ന പേരുള്ളവരായിരുന്നു.


അഞ്ച്, കല്‍ക്കി പരശുരാമനില്‍നിന്ന് മലയില്‍വെച്ച് വിദ്യ സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. മുഹമ്മദ് നബി ദൈവിക സന്ദേശങ്ങള്‍ ആദ്യമായി സ്വീകരിച്ചത് ഒരു മലയില്‍വെച്ചായിരുന്നു.


ആറ്, കല്‍ക്കി അദ്ദേഹത്തിന്റെ നാല് കൂട്ടാളികളോടുകൂടെനിന്ന് അധര്‍മ്മത്തെ നശിപ്പിക്കുമെന്ന് പ്രവചിച്ചിരിക്കുന്നു. മുഹമ്മദ് നബിയും തന്റെ പ്രധാനപ്പെട്ട നാല് കുട്ടുകാരോട് (അബൂബക്കര്‍,ഉമര്‍, ഉസ്മാന്‍, അലി (റ))കൂടെയാണ് അസത്യത്തിനെതിരെ സമരംചെയ്തത്.


ഏഴ്, കല്‍ക്കിയുടെ ആകാശാരോഹണത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നു. മുഹമ്മദ് നബിയും ആകാശാരോഹണം (മിഅ്റാജ്) നടത്തി.


എട്ട്, കല്‍ക്കിയുടെ പിതാവ്, അദ്ദേഹത്തിന്റെ ജനനത്തിനുമുമ്പും മാതാവ് ജനിച്ചു കുറച്ചുകാലം കഴിഞ്ഞും മരണപ്പെടുമെന്ന് പ്രസ്താവിച്ചിരിക്കുന്നു. മുഹമ്മദ് നബിയുടെ പിതാവ്, അദ്ദേഹത്തിന്റെ ജനനത്തിന് മുമ്പും മാതാവ് ജനിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷവും ഇഹലോകവാസം വെടിഞ്ഞു.


ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കല്‍ക്കി, അറേബ്യയില്‍ ജനിച്ച മുഹമ്മദ് നബിയാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്. ഈ നിഗമനപ്രകാരം അധര്‍മ്മത്തിന്റെ സംഹാരാര്‍ത്ഥംഅവസാനത്തെ അവതാരവും അറേബ്യയില്‍ വന്നുകഴിഞ്ഞിരിക്കുന്നു.

യഹൂദരുടെ ദൈവമായ യഹോവ യേശുവായി അവതരിച്ചു എന്നു കേള്‍ക്കുമ്പോള്‍ നിയന്ത്രണം വിടുന്ന അക്ബര്‍ തന്നെ ഇത് പറയണം. ഹിന്ദു ദൈവമായ മഹാവിഷ്ണു മൊഹമ്മദായി അവതരിച്ചു എന്ന്. മൊഹമ്മദ് മഹാവിഷ്ണുവിന്റെ അവതാരമായ കല്‍ക്കി ആണെങ്കില്‍, പരശുരാമന്‍ അള്ളായുടെ അവതാരമാണെന്നു പറയേണ്ടിവരും. പരശുരാമന്‍ കല്‍ക്കിക്ക് വേദം പറഞ്ഞുകൊടുക്കുന്നു. അള്ള മൊഹമ്മദിനു വേദം പറഞ്ഞു കൊടുക്കുന്നു. അപ്പോള്‍ പരശുരാമന്‍ അള്ളയുടെ അവതാരമാകണമല്ലോ.

ചിന്തകനേപ്പോലുള്ള മുസ്ലിങ്ങളൊക്കെ കുറച്ചുനാളുകള്‍ക്ക് മുമ്പു "തെളിയിച്ചത്" ക്രൈസ്തവ സുവിശേഷങ്ങളില്‍ പറയുന്ന പരിശുദ്ധാത്മാവാണ്, മൊഹമ്മദായി അവതരിച്ചതെന്നാണ്. ഇപ്പോള്‍ അക്ബര്‍ പറയുന്നു, മഹാവിഷ്ണുവാണ്‌ മൊഹമ്മദായി അവതരിച്ചതെന്ന്. ഈ മുസ്ലിം പണ്ഡിതരൊക്കെ ഒരു തീരുമാനത്തിലെത്തിയിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്ക് ചിരി അല്‍പ്പം കുറയ്ക്കാമായിരുന്നു.

മുസ്ലിങ്ങള്‍ക്കങ്ങനെ ഒരു കുഴപ്പമുണ്ട്. മറ്റേതു മതത്തേപ്പറ്റി പഠിച്ചാലും അവരുടെ ദൈവങ്ങളൊക്കെ മൊഹമ്മദാണെന്നു തോന്നും. ചികിത്സയില്ലാത്ത അസുഖമെന്നു വേണമെങ്കില്‍ പറയാം.

മൊഹമ്മദ് പ്രവാചകന്‍ ക്രിസ്ത്യാനികളുടെ ദൈവത്തെ പിടിച്ച് പ്രവാചകനാക്കി. അക്ബര്‍ പ്രവാചകന്‍ ഹിന്ദുക്കളുടെ ദൈവത്തെയും പിടിച്ച് പ്രവാചകനാക്കുക മാത്രമല്ല ചെയ്തത്, അത് മൊഹമ്മദാണെന്നു പറയുകയും ചെയ്യുന്നു.

ഇതിലെ തമാശ ഹിന്ദുക്കള്‍ പറയുന്നത് കബയിലെ കല്ല്, ശിവലിംഗമാണെന്നും മൊഹമ്മദ് ശിവലിംഗം ആദ്യം ​ആരാധിച്ചിരുന്നു എന്നുമാണ്.

മൊഹമ്മദ് പ്രവാചകന്‍ ക്രിസ്തുമതത്തെ സ്വന്തമാക്കി. അതു പോലെ അക്ബര്‍ പ്രവാചകന്‍ ഹിന്ദുമതത്തെയും സ്വന്തമാക്കുന്നു. ഇനിയും പല മതങ്ങളും അവര്‍ക്കൊക്കെ ദൈവങ്ങളുമുണ്ട്. അവരെയൊക്കെ ഓരോന്നായി സ്വന്തമാക്കാം.

ഒരു തറ തമാശ കേട്ടിട്ടുണ്ട്. അച്ഛനാരെന്ന് അറിയാത്തവര്‍ അച്ഛനെ അന്വേഷിച്ച് അലയുമെന്ന്. മൊഹമ്മദ് മുതല്‍ അക്ബര്‍ വരെയുള്ളവരുടെ അലച്ചില്‍ കണ്ടിട്ടു മനസില്‍ വരുന്നത് ആ തമാശയാണ്.

എന്റെ അഭിപ്രായത്തില്‍ അക്ബര്‍ ഹിന്ദുമതത്തിലും നിറുത്തരുത്. ലോകത്തുള്ള എല്ലാ മതങ്ങളും പഠിച്ച് അവിടെയൊക്കെ മൊഹമ്മദുണ്ടെന്നു തെളിയിക്കണം. എങ്കിലല്ലേ എല്ലാ ദൈവങ്ങളെയും പ്രവാചകന്‍മാരാക്കാന്‍ ആകൂ. ഇപ്പോള്‍ യഹൂദന്‍മാരും ക്രിസ്ത്യാനികളും ഹിന്ദുക്കളും മാത്രമേ മുസ്ലിങ്ങളായുള്ളു. നമുക്ക് എല്ലാവരെയും മുസ്ലിങ്ങളാക്കിയെടുക്കേണ്ടേ.


ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തില്ലെങ്കിലും തിരുത്താത്ത വേദ പുസ്തക കാലത്ത് ഇവരൊക്കെ മുസ്ലിങ്ങളായിരുന്നു എന്നു പറയുമ്പോള്‍ കിട്ടുന്ന ഒരു പരമാനന്ദമുണ്ടല്ലോ. അത് അനുഭവിക്കാന്‍ ഒരു സുഖം തന്നെയില്ലേ?

ഹിന്ദുമതത്തിലെ മുസ്ലിം പ്രവാചകന്‍മാര്‍.

ഹിന്ദുമതത്തില്‍ മുസ്ലിം പ്രവാചകന്‍മാര്‍ ഉണ്ടായിരുന്നു എന്നതില്‍ അക്ബറിനു യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍.

>>>>>"എല്ലാ സമുദായത്തിലേക്കും നാം ദൂതനെ അയച്ചിട്ടുണ്ട്''

എന്ന ദൈവിക സന്ദേശമനുസരിച്ച് ഭാരതത്തിന്റെ മണ്ണില്‍ പ്രവാചകന്മാര്‍ നിയുക്തരായിട്ടുണ്ടാകണമല്ലോ. അപ്പോള്‍, ഇന്ത്യയില്‍ നിയുക്തരായ പ്രവാചകന്മാരെക്കുറിച്ച വിശ്വാസമായിരിക്കണം അവതാരസങ്കല്‍പ്പത്തിന് നിദാനമായതെന്ന് ന്യായമായും ഊഹിക്കാവുന്നതാണ്. അപ്പോള്‍, ഇന്ത്യയിലേക്കും പ്രവാചകന്മാര്‍ കടന്നുവന്നിരിക്കണം. അവരിലാരുടെയും പേര് ഖുര്‍ആന്‍ പറയുന്നില്ലെന്നത് നേരാണ്. ഒരു ലക്ഷത്തിലധികം പ്രവാചകന്മാരില്‍ ഇരുപ

ത്തിയഞ്ചാളുകളുടെ പേര് മാത്രമെ ഖുര്‍ആന്‍ വെളിപ്പെടുത്തുന്നുള്ളൂ. "ചില ദൂത ന്മാരെക്കുറിച്ച് നാം താങ്കള്‍ക്ക് വിവരണംതന്നിട്ടുണ്ട്. ചില ദൂതന്മാരെക്കുറിച്ച് താങ്കള്‍ക്ക് നാം വിവരണംതന്നിട്ടില്ല'' എന്നാണ് ദൈവം വ്യക്തമാക്കുന്നത്. വെളിപ്പെടുത്തപ്പെടാത്ത പ്രവാചകന്മാരില്‍ ഭാരതീയ പ്രവാചകന്മാരുമുണ്ടായിരിക്കണം.


ശ്രീമഹാദേവീ ഭാഗവതപ്രകാരംപരശുരാമനുശേഷം ശ്രീരാമനുമുമ്പായി വന്ന അവതാരമാണ്‌ വേദവ്യാസന്‍. വേദവുമായി ബന്ധപ്പെടുത്തിയാണ് വ്യാസന്‍ ആദ്യ

കാലം മുതല്‍ക്കുതന്നെ വ്യവഹരിക്കപ്പെടുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ വ്യാസന്‍ ഒരു പ്രവാചകനായിരിക്കാനുള്ള സാധ്യത കണ്ണുമടച്ച് തള്ളിക്കളയാനാവില്ല.



മല്‍സ്യകൂര്‍മ്മ വരാഹ നരസിംഹാദികള്‍, ഇസ്ലാമിക വിശ്വാസപ്രകാരം പ്രവാചകന്മാരാകാന്‍ യാതൊരു സാധ്യതയുമില്ലാത്തവയാണ്.<<<<
 
വേദവ്യാസന്‍ അവതാരമാണെന്നും പ്രവാചകനാണെന്നും പറഞ്ഞ അതേ അക്ബര്‍ തന്നെ പറയുന്നു.

>>>എന്നാല്‍ വേദവ്യാസന്‍ എന്നത് ഒരു വ്യക്തിയല്ല.  അതൊരു സ്ഥാനനാമം മാത്രമാണ്.<<<

അക്ബര്‍ തുടരുന്നു. 

>>>>>>കിസ്തുവിന് നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പെങ്കിലും ആരംഭിച്ച പുരാണരചന സമാപിക്കുന്നത് ക്രിസ്തുവിന് പതിമൂന്ന് നൂറ്റാണ്ടുകള്‍ക്ക്ശേഷമാണെന്നര്‍ത്ഥം. ഇത്രയുംകാലം 'വ്യാസന്‍' ജീവിച്ചിരുന്നുവെന്ന് ഊഹിക്കുക വയ്യ. അതുകൊണ്ടാണ്, ആധുനിക പണ്ഡിതന്മാര്‍ പുരാണങ്ങള്‍ക്കോരോന്നിനും പ്രത്യേക വ്യാസന്മാരാണെന്ന നിഗമനത്തിലെത്തിച്ചേരുന്നത്..


ശ‍ശങ്കരാചാര്യര്‍, പോപ്പ്, പാത്രിയാര്‍ക്കീസ് തുടങ്ങിയവപോലെയുള്ള സ്ഥാനപ്പേര് മാത്രമാണ് കണ്വന്‍, വ്യാസന്‍എന്നിവയെന്നാണ് ഗുരുനിത്യ ചൈതന്യയതി പറയുന്നത്. വ്യാസന്‍എന്ന നാമത്തിന് സംവിധായകന്‍, പ്രസാധകന്‍ സമാഹരിച്ച വ്യക്തി തുടങ്ങിയ അര്‍ത്ഥങ്ങളുണ്ടെന്നും വേദങ്ങള്‍ സമാഹരിച്ച വ്യക്തി വേദവ്യാസനും മഹാഭാരതം തുടങ്ങിയവ സമാഹരിച്ചവര്‍ വ്യത്യസ്ത വ്യാസന്മാരും ആകാനാണ് സാധ്യതയെന്നാണ് മാര്‍ഗരറ്റും ജെയിംസ് സ്റ്റെഡ്ലെഗും അഭിപ്രായപ്പെടുന്നത്.<<<<<

വേദവ്യാസന്‍ വ്യക്തിയാണെന്നും വ്യക്തിയല്ലെന്നും മാറിമാറി പറയുന്ന അക്ബര്‍ മൊഹമദിന്റെ യഥാര്‍ത്ഥ അനുയായി തന്നെ. മൊഹമ്മദ് അലക്സാണ്ടര്‍ ചക്രവര്‍ത്തിയേയും പ്രവാചകനാക്കിയിരുന്നു. അക്ബര്‍ പ്രവാചകന്‍ വേദങ്ങള്‍ എഴുതിയ വേദവ്യാസനേയും പിടിച്ച് മുസ്ലിം പ്രവാചകനാക്കി. അങ്ങനെ 33 കോടി ഹിന്ദു ദൈവങ്ങളും മുസ്ലിം പ്രവാചകരായി. 

അക്ബറിന്റെ മറ്റ് ചില പ്രഖ്യാപനങ്ങള്‍

>>>>>ഇന്ത്യയില്‍ വന്ന മുഴുവന്‍ ധര്‍മ്മസംസ്ഥാപകരെയും അംഗീകരിക്കാനും അനുകരിക്കാനും മുസ്ലിംകള്‍ സന്നദ്ധരാണ്. വന്നത് ഇന്ത്യയിലായിപ്പോയിയെന്ന കാരണത്താല്‍ മാത്രം ഭാരതീയ പ്രവാചകന്മാരെ അവമതിക്കാന്‍ മുസ്ലിംകള്‍ക്കാവില്ല. ദൈവത്തിന്റെ പ്രവാചകന്മാര്‍ക്കിടയില്‍ നിന്ന് ചിലരെ മാത്രം തെരഞ്ഞെടുത്ത് വി
ശ്വസിക്കുന്ന പ്രവണത അവിശ്വാസമാണെന്ന് പഠിപ്പിക്കപ്പെട്ടവരാണ് മുസ്ലിംകള്‍. സെമിറ്റിക് പ്രവാചകന്മാരെപ്പോലെതന്നെശ്രേഷ്ഠരായിരുന്നു ഭാരതീയ പ്രവാചകന്മാരുമെന്നാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്. <<<<

ഇത്രയും പറഞ്ഞ അക്ബര്‍ തുടര്‍ന്നെഴുതുന്നു.

>>>>രാമനും കൃഷ്ണനും പ്രവാചകന്മാരായിരിക്കാം;അല്ലായിരിക്കാം. രാമന്റെയും കൃഷ്ണന്റെയും ഉപദേശങ്ങളില്‍ പലതും അവയില്‍ ദൈവബോധനത്തിന്റെ സ്വാധീനമുണ്ടെന്ന നിഗമനത്തിലെത്താനാണ് പ്രേരിപ്പിക്കുന്നത്. പക്ഷേ, അവരെ അനുകരി
ക്കാന്‍ അവരെക്കുറിച്ച വ്യക്തവും സ്ഖലിതരഹിതവുമായ രേഖകളെവിടെ? ഇന്ന് നിലനില്‍ക്കുന്ന ഇതിഹാസങ്ങളോ പുരാണങ്ങളോ വരച്ചുകാണിക്കുന്ന രാമനെയും കൃഷ്ണനെയും അനുകരിക്കാന്‍ ആര്‍ക്കാണ് കഴിയുക?<<<<<


കുര്‍ആനും ഹദീസും വരച്ചു കണിക്കുന്ന ക്രൂരനും അധികാര ദാഹിയും സ്ത്രീലമ്പടനുമായ മൊഹമ്മദിനെ അനുകരിക്കുന്നതില്‍  ആനന്ദം കണ്ടെത്തുന്ന മുസ്ലിങ്ങള്‍ക്ക് രാമനെ അനുകരിക്കാന്‍ പ്രയാസം എന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.


മൊഹമ്മദ് എന്ന രാക്ഷസന്‍.

ഭവിഷ്യപുരാണത്തിലെ ഒരു പരാമര്‍ശത്തെ അക്ബര്‍ വ്യാഖ്യാനിക്കുന്നതിങ്ങനെ.


>>>>മഹാമദ് എന്ന വിശ്വാചാര്യന്‍:-

 
ഭാവിയെക്കുറിച്ച പ്രവചനങ്ങളടക്കിയ പുരാണമാണ് ഭവിഷ്യല്‍ പുരാണം. ഈ പുരാണത്തില്‍ മുഹമ്മദ് നബിയെക്കുറിച്ച വ്യക്തമായ ചില പരാമര്‍ശങ്ങള്‍ ഉള്‍ക്കൊ

ള്ളുന്നു. ഭവിഷ്യല്‍പുരാണം പ്രതിസര്‍ഗ്ഗ പര്‍വ്വത്തില്‍ പറയുന്നത് നോക്കുക: "അപ്പോള്‍ മഹാമദ് എന്ന പേരില്‍ വിദേശിയായ ഒരു ആചാര്യന്‍ തന്റെ അനുചരന്മാരോട് കൂടി പ്രത്യക്ഷപെടും''. ഈ സൂക്തത്തില്‍ 'മഹാമദ്' എന്ന് പേരെടുത്ത് തന്നെ പ്രസ്താവിച്ചതില്‍നിന്നും മുഹമ്മദ് നബിയെക്കുറിച്ചുതന്നെയാണ് ഈ പ്രവചനങ്ങള്‍ എന്ന് സുതരാം വ്യക്തമാകുന്നു.


ഭവിഷ്യല്‍ പുരാണം തുടരുന്നു. "ദൈവദൂത സദൃശനായ ഈമരുഭൂനിവാസിയെ രാജാവ് ഗംഗാജലത്തിലും മറ്റ് അഞ്ചുതരം ശുദ്ധീകരണ ജല (പഞ്ചഗവ്യം)ങ്ങളിലും സ്നാനം ചെയ്യിച്ച് ഭക്തിവിശ്വാസസമന്വിതം പൂജിച്ച് ഇപ്രകാരം പ്രാര്‍ത്ഥിക്കും. 'അല്ലയോ മനുഷ്യവര്‍ഗ്ഗത്തിന്റെ അഭിമാനസ്തംഭമായി പിറന്ന മഹാനുഭവാ! ദുഷ്ടനിഗ്രഹത്തിനുള്ള ദിവ്യശക്തിയുടെ മാഹാത്മ്യത്താല്‍ ശത്രുപീഡകളില്‍നിന്നും രക്ഷപ്രാപിച്ചു പരാശക്തിയുടെ പ്രത്യക്ഷലക്ഷണമായി പരിലസിക്കുന്ന പുണ്യാത്മാവേ! അങ്ങയുടെ പാദചരണങ്ങളില്‍ അടിപണിയുന്ന ഈയുള്ളവനെ അങ്ങുന്ന് ഒരു അടിമയായിസ്വീകരിച്ചനുഗ്രഹിച്ചാലും''.


വരാനിരിക്കുന്ന പ്രവാചകന്റെ അനുയായികളുടെ സ്വഭാവസവിശേഷതകളെക്കുറിച്ചും സാംസ്ക്കാരികചിഹ്നങ്ങളെക്കുറിച്ചുപോലും ഭവിഷ്യല്‍പുരാണം വിവരിക്കുന്നു: 'അദ്ദേഹത്തിന്റെ അനുയായികള്‍ ചേലാകര്‍മ്മം ചെയ്യും. അവര്‍ കുടുമ വെക്കുകയില്ല. അവര്‍താടി വളര്‍ത്തും. അവര്‍ വിപ്ളവകാരികളായിരിക്കും. പ്രാര്‍ത്ഥനക്ക് വരാന്‍ അവര്‍ ഉറക്കെ ആഹ്വാനം ചെയ്യും. പന്നിയെ ഒഴിച്ച് മറ്റ് മിക്ക

മൃഗങ്ങളെയും അവര്‍ ഭക്ഷിക്കും. ശുദ്ധിചെയ്യാന്‍ ദര്‍ഭ ഉപയോഗിക്കുതിനുപകരം സമരം ചെയ്ത് അവര്‍ പരിശുദ്ധരാവും. മതത്തെ മലിനപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നതിനാല്‍ മുസൈലവനന്മാര്‍ എന്നവര്‍ അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാഗം എന്നില്‍നിന്നായിരിക്കും''.


ഈ സൂക്തങ്ങളിലൂടെ ഭവിഷ്യല്‍പുരാണ കര്‍ത്താവായ വ്യാസമുനി മുഹമ്മദി(സ)ന്റെ ആഗമനംതന്നെയാണ് പ്രവചിച്ചിട്ടുള്ളതെന്ന് വിശദീകരണമില്ലാതെന്നെ മനസ്സിലാക്കാം.<<<<

 പുസ്തകത്തിന്റെ മറ്റൊരിടത്ത് അക്ബര്‍ പറയുന്നു.

>>>>>സെമിറ്റിക് മതങ്ങള്‍ പിശാചുക്കള്‍ എന്നോ സാത്താന്മാര്‍ എന്നോ പറയുമ്പോള്‍ ഉള്ള വിവക്ഷ തന്നെയാണ്ആര്യമതം അസുരന്മാരെന്നും രാക്ഷസന്മാരെന്നും പറയുമ്പോഴുമുള്ളത്.<<<<<

ഭവിഷ്യപുരാണത്തിലെ ഇതേ സൂക്തങ്ങളേക്കുറിച്ച് ഹൈന്ദവ ആചാര്യന്‍മാരുടെ അഭിപ്രായം നോക്കാം.

Bhavisya Purana and the Prophet Mohammed

by Sripad Suhotra Maharaja

Some five hundred years after the time of Salivahan Maharaja, a king in his family line named Bhoja Raja crossed the Sindhu river into Gandhara (Afghanistan) and other westward lands. Bhavisya Purana states that while he was in this western region, Bhoja Raja worshiped a Sivalinga situated in the desert.


nripascaiva mahaadevam marusthalanivaasinam

gangaajalaishca sasnaapya pancagavyasamanvitaih

candanaadibhirabhyarcya tushtaava manasaa harim


He offered that linga Ganges water, pancagavya and sandalwood pulp.
 
etasminnantare mleccha aacaaryayena samanvitam
mahaamad iti khyaatah shishya shaakhaa samanvitah


At that time a mleccha acarya, famous by the name Mahamad (Mohammad), dwelt there accompanied by his followers.

Mohammad secretly came to meet Bhoja Raja, as the Bhavisya Purana now describes. It appears that this meeting took place before Mohammed had achieved prominence in Arabia.


raatrau sa devaruupashca bahumaayavishaaradah
paishaacam dehamaasthaaya bhojaraajam hi soabravit


At night, he (Mohammad) of angelic disposition, this shrewd man in the guise of a Pishacha [a desert spirit or jinn], spoke to Bhoja Raja.


aaryayadharmohi te raajansarvadharmottamah smritah
iishaagyayaa karishyaami paishaaca dharma daarunam
O Raja! Your Arya Dharma has been considered to be the best of all religions, but according to the commandments of the Supreme Controler, I shall enforce the strong creed of the Pishachas.


lingacchedii shikhaahinah shmashrudhaari sa dushakah
uccaalaapii sarva bhakshi bhavishyati jano mama


My followers will see to it that men are circumcised and that they wear no shikha on their heads. Instead they will wear beards and behave against brahminical principles. They will call out loudly in their prayers. They will eat all things.
binaa kaala caa pashavaasteshaaam bhakshyaa mataa mama
naimusaleva samskaarah kushariva bhavishyati


According to my teachings, they will eat all animals except swine. They will not seek purification by sitting on Kusha grass, rather their purification will come by warfare. (Musal).


tasmaanmusalavanto hi jaatayo dharmadushakaah
iti paishaaca dharmashca bhavishyati maya krutah
They shall be known as Musal because of their battles with irreligious nations, and I shall be known as the originator of this pisaca-dharma.

മഹാമദ എന്ന രാക്ഷസന്റെ പൂര്‍വ്വ  ചരിത്രത്തേക്കുറിച്ച് ഭവിഷ്യപുരാണം പറയുന്നത് ഇപ്രകാരം.

ഭവിഷ്യ പുരാണം പ്രതിസര്ഗ്ഗ പര്വ്വം മൂന്നാം ഭാഗം



Translation.

Shri Suta Gosvami said: In the dynasty of king Shalivahana, there were ten kings who went to the heavenly planets after ruling for over 500 years. Then gradually the morality declined on the earth. At that time Bhojaraja was the tenth of the kings on the earth. When he saw that the moral law of conduct was declining he went to conquer all the directions of his country with ten-thousand soldiers commanded by Kalidasa. He crossed the river Sindhu and conquered over the gandharas, mlecchas, shakas, kasmiris, naravas and sathas. He punished them and collected a large ammount of wealth. Then the king went along with Mahamada , the preceptor of mleccha-dharma, and his followers to the great god, Lord Shiva, situated in the desert. He bathed Lord Shiva with Ganges water and worshipped him in his mind with pancagavya (milk, ghee, yoghurt, cow dung, and cow urine) and sandalwood paste, etc. After he offered some prayers and pleased him.


Suta Goswami said: After hearing the king’s prayers, Lord Shiva said: O king Bhojaraja, you should go to the place called Mahakakshvara, that land is called Vahika and now is being contaminated by the mlecchas. In that terrible country there no longer exists dharma. There was a mystic demon named Tripura(Tripurasura), whom I have already burnt to ashes, he has come again by the order of Bali. He has no origin but he achieved a benediction from me. His name is Mahamada and his deeds are like that of a ghost. Therefore, O king, you should not go to this land of the evil ghost. By my mercy your intelligence will be purified. Hearing this the king came back to his country and Mahamada came with them to the bank of the river Sindhu. He was expert in expanding illusion, so he said to the king very pleasingly: O great king, your god has become my servant. Just see, as he eats my remnants, so I will show you. The king became surprised when he saw this just before them. Then in anger Kalidasa rebuked Mahamada “O rascal, you have created an illusion to bewilder the king, I will kill you, you are the lowest..."

 ത്രിപുരാസുരന്‍ എന്ന  രാക്ഷസന്റെ പുനര്‍ജ്ജന്മമായ മഹാമദ ഒരു മായാജാലക്കാരനായിരുന്നു എന്നാണ്, ഭവിഷ്യപുരാണം പറയുന്നത്. മൊഹമ്മദ് മഹാമദ ആണെന്നാണ്‌, മുസ്ലിങ്ങള്‍ അവകാശപ്പെടുന്നത്. അതിന്റെ അര്‍ത്ഥം മൊഹമ്മദും ഒരു രാക്ഷസനായിരുന്നു എന്നും.  അക്ബറിന്റെ വാക്കുകള്‍ കടമെടുത്താല്‍ സെമിറ്റിക് മതങ്ങളിലെ‍ പിശാചുക്കള്‍ എന്നോ സാത്താന്മാര്‍ എന്നോ പറയുന്ന ദുഷ്ട ശക്തിയായിരുന്നു മൊഹമ്മദ് എന്ന്.

മൊഹമ്മദ് മായാജാലക്കാരനായിരുന്നു എന്ന് കുര്‍ആന്‍ പറയുന്നില്ല. പക്ഷെ മൊഹമ്മദിന്റെ ദൈവം അള്ളാ ഒരു മായാജാലക്കാരനായിരുന്നു എന്ന് കുര്‍ആന്‍ പറയുന്നുണ്ട്.

മഹാമദ എന്ന പദം മൊഹമ്മദാണെന്നാണ്‌ അക്ബര്‍ പറയുന്നത്. മഹാമദ എന്ന പദത്തോട് കൂടുതല്‍ സാമ്യമുള്ളതാണ്‌ മഹാത്മാ എന്ന പദം. അക്ബറിന്റെ തോന്നലുകള്‍ വച്ച് മഹാത്മാ ഗാന്ധി മൊഹമ്മദിന്റെ പുനര്‍ജ്ജന്മമാണെനു പറയാത്തത് മഹാഭാഗ്യം. മൊഹമ്മദ് ഒരസുരന്റെ പുനര്‍ജ്ജന്മാണെങ്കില്‍ ഇങ്ങനെയും വേണമെങ്കില്‍  വ്യാഖ്യാനിക്കാം.

അക്ബര്‍ ഹിന്ദു വേദ പുസ്തകങ്ങളേക്കുറിച്ച് പഠിച്ചിട്ടുണ്ട് എന്നെനിക്കു തോന്നുന്നില്ല. മറ്റ് പലരും എഴുതിയ വിമര്‍ശനങ്ങളും ആസ്വാദനങ്ങളും പകര്‍ത്തി വച്ച് ഒരു പഠനമെന്ന നിലയില്‍ അവതരിപ്പിക്കുന്നു.

ശ്രീകൃഷ്ണന്‍ മുസ്ലിം പ്രവാചകനായിരുന്നു എന്ന് അഹമ്മദീയ മുസ്ലിങ്ങളുടെ പ്രവാചകന്‍ മിര്സ ഗുലാം അഹ്മ്മദ്.പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹത്തോടത് അള്ളാ വെളിപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.


അഹമ്മദീയ മുസ്ലിം പണ്ഡിതനായിരുന്ന മൌലാനാ അബ്ദുള്‍ ഹക് വിദ്യാര്‍ത്ഥി 1936 ല്‍ എഴുതിയ  Mohammad in World Scriptures എന്ന പുസ്തകത്തില്‍ മിഴ്സ ഗുലാം അഹമ്മദിന്റെ അഭിപ്രായം തെളിയിക്കാന്‍ ഒരു ശ്രമം നടത്തുന്നുമുണ്ട്.
 
 Zakir Naik ന്റെ  Prophet Muhammad (pbuh) in Hindu Scriptures എന്ന ലേഖനം മൌലാന അബ്ദുള്‍ ഹക് വിദ്യാര്‍ത്ഥിയുടെ പുസ്തകം പകര്‍ത്തിയതാണ്. ഇത് രണ്ടും താരതമ്യം ചെയ്യുന്ന  ഒരു ലേഖനം അഹമ്മദിയ വെബ് സൈറ്റില് വായിക്കാം. മൌലാന സംസ്കൃതത്തില്‍ നല്ല പാണ്ഡിത്യമുണ്ടായിരുന്ന വ്യക്തിയാണ്. അദ്ദേഹം ഹിന്ദു വേദങ്ങള്‍ വായിച്ചിട്ടാണ്, അതിലെ പലതും വളച്ചൊടിച്ച് ഈ വേദങ്ങളിലൊക്കെ മൊഹമ്മദിനേക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട് എന്നെഴുതിയതും. അക്ബറും   ഈ മൌലാന എഴുതിയ പുസ്തകം പകര്‍ത്തി വച്ചിരിക്കുന്നു. അതിനെ ചില മുസ്ലിങ്ങള്‍ പഠനമെന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്.
 അക്ബര്‍ നടത്തിയ പഠനത്തിന്റെ ലക്ഷ്യം ​അദ്ദേഹം നടത്തിയ നിഗമനങ്ങളില്‍ നിന്നും മനസിലാക്കാം. അസംഘ്യം മുസ്ലിങ്ങള്‍ തോറയും ബൈബിളും പഠിക്കുന്നതിന്റെ ലക്ഷ്യമാണ്, അക്ബര്‍ വേദങ്ങള്‍ പഠിച്ചതിന്റെയും ലക്ഷ്യം.

വേദങ്ങള്‍ വായിച്ച ഒരു ഹിന്ദുവിനും സഹസ്രാബ്ദങ്ങളായി തോന്നാത്ത അസംബന്ധങ്ങള്‍ നിഗമന രൂപത്തില്‍ അവരിപ്പിക്കുക. തോറയും സുവിശേഷങ്ങളും വായിച്ചു പഠിച്ചപ്പോഴൊന്നും ഒരു യഹൂദനും ക്രിസ്ത്യാനിക്കും തോന്നാത്ത അസംബന്ധങ്ങളല്ലേ അള്ളാ ഇറക്കി എന്നു പറഞ്ഞ് മൊഹമ്മദ് അവതരിപ്പിച്ചത്? അതേ പാത ഇപ്പോഴും മിക്ക മുസ്ലിങ്ങളും തുടരുന്നു. മൊഹമ്മദ് പ്രവചകന്‍ കൈ വച്ചത് തോറയിലും ബൈബിളിലും ആയിരുന്നു. അക്ബര്‍ പ്രവാചകന്‍ കൈ വച്ചത് വേദങ്ങളിലും. അതേയുള്ളു. ഇനി പാഴ്‌സികളുടെ വേദ പുസ്തകത്തില്‍ കൈയിട്ട് വാരി ഇതുപോലെ മറ്റ് ചില അസംബന്ധങ്ങള്‍ ചികഞ്ഞെടുത്ത് ഒരു പഠന നിഗമനം അവതരിപ്പിക്കാം. അവിടെയും കാണും മൊഹമ്മദിന്റെ മറ്റൊരു മുഖം. അവെസ്തയിലെ അഹൂര, ഹിന്ദു വേദ പുസ്തകത്തിലെ അസുരന്‍ ആണെന്നു പറയപ്പെടുന്നു. ത്രിപുരാസുരന്‍ മൊഹമ്മദാണെന്ന് തീരുമാനിച്ച സ്ഥിതിക്ക് ഇതിനും നല്ല സ്കോപ്പുണ്ട്.

ഹിന്ദുക്കളിലെ ഏക ദൈവ വിശ്വാസം.

വേദ കാലത്തെ ഹിന്ദുക്കള്‍ ഏക ദൈവ വിശ്വസികളായിരുന്നു എന്ന് അക്ബര്‍ നിരീക്ഷിക്കുന്നു.

>>>>ഏകദൈവ വിശ്വാസത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ ചിത്രമാണ് വേദങ്ങളിലും ഉപനിഷത്തുകളിലും നമുക്ക് കാണാന്‍ കഴിയുന്നത്. അവ പുരാണങ്ങളിലെത്തുമ്പോഴേക്ക് ബഹുദൈവാരാധനയുടെ ഏറ്റവും മൂര്‍ത്തമായ രൂപമാണ് ദൃശ്യമാകുന്നത്.


പ്രൊഫസര്‍ ലിയോപോള്‍ഡ് പോണ്‍ചറോഡറും ആന്റിലിംഗുമെല്ലാം നടത്തിയ പഠനങ്ങളും ആദ്യകാല ഭാരതീയര്‍ ഏകദൈവവിശ്വാസികളാണെന്നാണ് വ്യക്തമാക്കുന്നത്.ഹിന്ദുമതഗ്രന്ഥങ്ങളെന്ന് വ്യവഹരിക്കപ്പെടുന്ന പുസ്തകങ്ങള്‍ബഹുദൈവാരാധനയെ പ്രത്യക്ഷമോ പരോക്ഷമോ ആയി അംഗീകരിക്കുന്നുവെന്നത് നേരാണ്. പക്ഷേ, അവയുടെ രചനക്ക മുമ്പ് സമൂഹത്തിലുണ്ടായിരുന്ന ഏകദൈവവിശ്വാസം ഈ ഗ്രന്ഥങ്ങളില്‍ സ്വാധീനം ചെലുത്തിയതായി കാണാന്‍ കഴിയും. വേദങ്ങളിലും ഉപനിഷത്തുകളിലും മറ്റുമുള്ള ബഹുദേവതാസങ്കല്‍പ്പങ്ങളും അവയുടെ ഗുണഗണവര്‍ണ്ണനകളും ഒഴിച്ചുനിര്‍ത്തിയാല്‍ ശുദ്ധമായ ഏകദൈവവിശ്വാസത്തിന്റെ സുന്ദരമായ ചിത്രമാണ് നമുക്ക് ലഭിക്കുന്നത്.<<<<

വേദങ്ങളിലും ഉപനിഷത്തുകളിമുള്ള ചില സങ്കല്‍പ്പങ്ങള്‍  ഒഴിച്ചുനിര്‍ത്തിയാല്‍ ശുദ്ധമായ ഏകദൈവവിശ്വാസത്തിന്റെ സുന്ദരമായ ചിത്രം കാണുന്ന അക്ബറിനും മറ്റ് മുസ്ലിങ്ങള്‍ക്കും  ക്രിസ്തീയ വിശ്വാസത്തിലെ ചില സങ്കല്‍പ്പങ്ങളെ ഒഴിച്ചു നിറുത്തി അവരും ഏക ദൈവ വിശ്വാസികളാണെന്നു പറയാനുള്ള വിവേകമില്ല. അവരില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നത് മണ്ടത്തരമായിരിക്കും.

അറബി ഗോത്രങ്ങളൊക്കെ അബ്രഹാമിന്റെ പിന്തുടര്‍ച്ചക്കാരാണെന്നും അവര്‍ ഏക ദൈവ വിശ്വാസത്തില്‍ നിന്നും  അകന്നു പോയതാണെന്നും മൊഹമ്മദ് പറഞ്ഞതിന്റെ ഉദ്ദേശ്യം യഹൂദരുടെയും ക്രിസ്ത്യാനികളുടെയും ദൈവത്തെ സ്വന്തമാക്കാനുള്ള ഒരടവായിരുന്നു.  മൊഹമ്മദ് നടത്തിയ അതേ കണ്ടുപിടുത്തമാണ്, അക്ബര്‍ നടത്തുന്നതും. ഇത് യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്ത സംഗതിയും. ഖുറൈഷികള്‍ ബഹുദൈവവിശ്വാസികളായിരുന്നു.  എല്ലാ പുരാതന സമൂഹങ്ങളും പോലെ. യഹൂദരുടേയും ക്രിസ്ത്യാനികളുടെയും പൈതൃകം സ്വന്തമാക്കാന്‍ മൊഹമ്മദ് പറഞ്ഞ ഒരു നുണയായിരുന്നു അത്. അക്ബര്‍ കരുതുമ്പോലെ ഹിന്ദു മതം ഒരു പ്രത്യേക വിശ്വാസത്തെ അടിച്ചേല്‍പ്പിക്കുന്ന മതമല്ല. ഒരു മതം എന്നതിലുപരി പല തത്വങ്ങളുടെയും വിശ്വാസങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും സങ്കലനമാണത്. അതുകൊണ്ടുതന്നെ അതില്‍ ഏക ദൈവ വിശ്വാസവും ബഹുദൈവ വിശ്വാസവും നിരീശ്വരത്വവും ഒക്കെ സമ്മേളിക്കുന്നു. ഇതുപോലെ എല്ലാ തരം വിശ്വാസങ്ങളും സ്വാംശികരിക്കപ്പെട്ട ഹിന്ദു സംഹിതയില്‍ നിന്നും തനിക്കു സ്വീകാര്യമായ ചിലതു മാത്രം  തപ്പിപ്പിടിച്ചെടുത്ത്, അതായിരുന്നു ഹിന്ദു മതത്തിന്റെ ആരംഭ സ്വത്വം എന്നൊക്കെ പറയുന്നത് വിവരക്കേടിന്റെ പരകോടിയാണെന്നു പറയാം. അതിനെ ആരും പഠനം എന്നു വിളിക്കില്ല. വളച്ചൊടിക്കല്‍ എന്നു മാത്രമേ ഞാന്‍ പറയൂ.

വാല്‍ക്കഷണം.

ഹിന്ദു ദൈവങ്ങളായ രാമനേക്കുറിച്ചും കൃഷ്ണനേക്കുറിച്ചും അക്ബര്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ.
 
>>>>മദ്യത്തിലും മദിരാക്ഷിയിലും തല്‍പ്പരനായ ഒരു അവതാരത്തിന്റെ ചിത്രമാണ് വാല്‍മീകി രാമായണം നമുക്ക് വരച്ചുകാണിച്ച് തരുന്നത്.
 
അതുപോലെതന്നെ, ശ്രീകൃഷ്ണന്‍ തന്റെ വിവാഹങ്ങള്‍ക്കുവേണ്ടി സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ കുറ്റമറ്റതാണെന്ന് പറഞ്ഞുകൂടാ. ഇവയൊന്നും തന്നെ ഒരു ധര്‍മ്മസംസ്ഥാപകനിലെന്നല്ല, ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന ഒരു സാധാരണക്കാരനില്‍പോലും കാണാന്‍ പാടില്ലാത്തതാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല.<<<<

ഇതേ അളവുകോല്‍ ഉപയോഗിച്ച് ആര്‍ക്കും മൊഹമ്മദ് എന്ന മുസ്ലിം പ്രവാചകനേയും  അളക്കാം. നബീസ് എന്ന മദ്യം കുടിച്ചിരുന്ന മൊഹമ്മദ് മദ്യത്തിനടിമയായിരുന്നു എന്നു ചിത്രീകരിക്കുന്നതിനപ്പുറമുള്ള ഒരു ചിത്രവും വാത്മീകി രാമായണം രാമനേക്കുറിച്ചും വരയ്ക്കുന്നില്ല.
 
15 വിവാഹം കഴിക്കുകയും അസംഘ്യം അടിമസ്ത്രീകളെ ഹാരത്തില്‍ പാര്‌പ്പിച്ച് അനുഭവിക്കുകയും ചെയ്തു മൊഹമ്മദ്. സന്തത സഹചാരിയും വിശ്വസ്ത സ്നേഹിതനുമായിരുന്ന അബൂ ബേക്കറിന്റെ 6 വയസുള്ള കുട്ടിയെ വരെ  അദ്ദേഹം വിവാഹം കഴിച്ചു.  ജനിച്ചപ്പോള്‍ മുതല്‍ എടുത്തു ലാളിച്ചിരുന്ന ഈ പിഞ്ചു കുട്ടിയെ കാമാതുര മനസോടെ നോക്കാന്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അത്ര സ്ത്രീലമ്പടത്തം എങ്ങനെ വലിച്ചുനീട്ടിയാലും രാമനില്‍ ആരോപിക്കാനാകില്ല.
 
ഐഷയെ വിവാഹം കഴിക്കാന്‍ സ്വപ്നത്തില്‍ അള്ളാ ആ കുട്ടിയുടെ മുഖം കാണിച്ചു എന്ന ഒരു കള്ളം പറഞ്ഞു മൊഹമ്മദ്. മകന്റെ ഭാര്യ സയനബിന്റെ നഗ്നത കണ്ടു മോഹിച്ച് അവരെ വിവാഹം കഴിക്കാന്‍ അള്ള ഒരായത്തിറക്കി എന്ന മറ്റൊരു കള്ളവും പറഞ്ഞു ഈ പ്രവാചകന്‍. ഈ വിവാഹങ്ങള്‍ക്കുവേണ്ടി മൊഹമ്മദ് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ കുറ്റമറ്റതാണെന്ന് എല്ലാ മുസ്ലിങ്ങളും ഏക സ്വരത്തില്‍ പറയും. എന്നിട്ട് അകബ്റിനേപ്പൊലുള്ളവര്‍ ശ്രീകൃഷ്ണന്റെ വിവാഹങ്ങളുടെ ഇല്ലാത്ത നാനാര്‍ത്ഥങ്ങള്‍ തേടിപ്പോകും.

മുസ്ലിങ്ങളുടെ നിതാന്ത മുഖം മൂടി എന്നിതിനെ ഞാന്‍ വിളിക്കും.

64 comments:

kaalidaasan said...

അക്ബര്‍ കരുതുമ്പോലെ ഹിന്ദു മതം ഒരു പ്രത്യേക വിശ്വാസത്തെ അടിച്ചേല്‍പ്പിക്കുന്ന മതമല്ല. ഒരു മതം എന്നതിലുപരി പല തത്വങ്ങളുടെയും വിശ്വാസങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും സങ്കലനമാണത്. അതുകൊണ്ടുതന്നെ അതില്‍ ഏക ദൈവ വിശ്വാസവും ബഹുദൈവ വിശ്വാസവും നിരീശ്വരത്വവും ഒക്കെ സമ്മേളിക്കുന്നു. ഇതുപോലെ എല്ലാ തരം വിശ്വാസങ്ങളും സ്വാംശികരിക്കപ്പെട്ട ഹിന്ദു സംഹിതയില്‍ നിന്നും തനിക്കു സ്വീകാര്യമായ ചിലതു മാത്രം തപ്പിപ്പിടിച്ചെടുത്ത്, അതായിരുന്നു ഹിന്ദു മതത്തിന്റെ ആരംഭ സ്വത്വം എന്നൊക്കെ പറയുന്നത് വിവരക്കേടിന്റെ പരകോടിയാണെന്നു പറയാം. അതിനെ ആരും പഠനം എന്നു വിളിക്കില്ല. വളച്ചൊടിക്കല്‍ എന്നു മാത്രമേ ഞാന്‍ പറയൂ

വാല്‍ക്കഷണം.


ഹിന്ദു ദൈവങ്ങളായ രാമനേക്കുറിച്ചും കൃഷ്ണനേക്കുറിച്ചും അക്ബര്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ.

>>>>മദ്യത്തിലും മദിരാക്ഷിയിലും തല്‍പ്പരനായ ഒരു അവതാരത്തിന്റെ ചിത്രമാണ് വാല്‍മീകി രാമായണം നമുക്ക് വരച്ചുകാണിച്ച് തരുന്നത്.

അതുപോലെതന്നെ, ശ്രീകൃഷ്ണന്‍ തന്റെ വിവാഹങ്ങള്‍ക്കുവേണ്ടി സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ കുറ്റമറ്റതാണെന്ന് പറഞ്ഞുകൂടാ. ഇവയൊന്നും തന്നെ ഒരു ധര്‍മ്മസംസ്ഥാപകനിലെന്നല്ല, ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന ഒരു സാധാരണക്കാരനില്‍പോലും കാണാന്‍ പാടില്ലാത്തതാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല.<<<


ഇതേ അളവുകോല്‍ ഉപയോഗിച്ച് ആര്‍ക്കും മൊഹമ്മദ് എന്ന മുസ്ലിം പ്രവാചകനേയും അളക്കാം. നബീസ് എന്ന മദ്യം കുടിച്ചിരുന്ന മൊഹമ്മദ് മദ്യത്തിനടിമയായിരുന്നു എന്നു ചിത്രീകരിക്കുന്നതിനപ്പുറമുള്ള ഒരു ചിത്രവും വാത്മീകി രാമായണം രാമനേക്കുറിച്ചും വരയ്ക്കുന്നില്ല.

15 വിവാഹം കഴിക്കുകയും അസംഘ്യം അടിമസ്ത്രീകളെ ഹാരത്തില്‍ പാര്‌പ്പിച്ച് അനുഭവിക്കുകയും ചെയ്തു മൊഹമ്മദ്. സന്തത സഹചാരിയും വിശ്വസസ്ത സ്നേഹിതനുമായിരുന്ന അബൂ ബേക്കറിന്റെ 6 വയസുള്ള കുട്ടിയെ വരെ അദ്ദേഹം വിവാഹം കഴിച്ചു. ജനിച്ചപ്പോള്‍ മുതല്‍ എടുത്തു ലാളിച്ചിരുന്ന ഈ പിഞ്ചു കുട്ടിയെ കാമാതുര മനസോടെ നോക്കാന്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അത്ര സ്ത്രീലമ്പടത്തം എങ്ങനെ വലിച്ചുനീട്ടിയാലും രാമനില്‍ ആരോപിക്കാനാകില്ല.

ഐഷയെ വിവാഹം കഴിക്കാന്‍ സ്വപ്നത്തില്‍ അള്ളാ ആ കുട്ടിയുടെ മുഖം കാണിച്ചു എന്ന ഒരു കള്ളം പറഞ്ഞു മൊഹമ്മദ്. മകന്റെ ഭാര്യ സയനബിന്റെ നഗ്നത കണ്ടു മോഹിച്ച് അവരെ വിവാഹം കഴിക്കാന്‍ അള്ള ഒരായത്തിറക്കി എന്ന മറ്റൊരു കള്ളവും പറഞ്ഞു ഈ പ്രവാചകന്‍. ഈ വിവാഹങ്ങള്‍ക്കുവേണ്ടി മൊഹമ്മദ് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ കുറ്റമറ്റതാണെന്ന് എല്ലാ മുസ്ലിങ്ങളും ഏക സ്വരത്തില്‍ പറയും. എന്നിട്ട് അകബ്റിനേപ്പൊലുള്ളവര്‍ ശ്രീകൃഷ്ണന്റെ വിവാഹങ്ങളുടെ ഇല്ലാത്ത നാനാര്‍ത്ഥങ്ങള്‍ തേടിപ്പോകും.

മുസ്ലിങ്ങളുടെ നിതാന്ത മുഖം മൂടി എന്നിതിനെ ഞാന്‍ വിളിക്കും.

Anonymous said...

കാളിദാസൻ,
വളരെ നന്നായിട്ടുണ്ട്.
അക്ബർ എഴുതിയിരിക്കുന്ന പുസ്തകം വായിച്ച് ഞാൻ അന്തം വിട്ടു പോയി. ഇങ്ങനേയും ആൽക്കാരുണ്ടോ..
ഇനി മുതൽ അമ്പലങ്ങളിലെ പൂജാകർമമങ്ങൾ കൂടി ഇവരങ്ങ് ഏറ്റെടുക്കുമോ????
ഇനി എന്തൊക്കെ കാണാനിരിക്കുന്നു അല്ലെ..

Ismail said...

കാളിദാസന്‍..

മുഹമ്മദിനെ കുറിച്ച്‌ ഹിന്ദു വേദങ്ങളില്‍ വന്ന കാര്യങ്ങള്‍ എം.എം അക്ബര്‍ "ആയിരിക്കാം" എന്നേ മാക്സിമം പറയത്തുള്ളു. "ആണ്‌" എന്ന്‌ പറയില്ല.

കാരണം പ്രവാചകന്‍ മുഹമ്മദ്‌ പറഞ്ഞെന്ന്‌ പറയുന്ന കാര്യങ്ങള്‍ പോലും മുലിംകള്‍ വളരെ കണിഷമായും അതിണ്റ്റെ വിശ്വാസ്യത, അല്ലെങ്കില്‍ "സഹീഹ്‌" എന്നു പറയുന്ന സാങ്കേതികക്കുള്ളില്‍ നിന്ന്‌ മാത്രമേ സ്വീകരിക്കൂ.

മുഹമ്മദ്‌ നബിയെ കുറിച്ച്‌ കാളിദാസന്‍ പറയുന്ന അസംബന്ധങ്ങള്‍ വിശ്വാസത്തിലെടുക്കണമെന്ന്‌ കാളിക്ക്‌ ഉള്ള വാശിയേക്കാള്‍ വളരെ കുറവായിരിക്കും മുസ്ളിംകള്‍ എം.എം അക്ബര്‍ പറയുന്നതിനെ സ്വീകരിക്കുന്നതില്‍ പുലര്‍ത്തുക എന്ന ചെറിയ അറിവെങ്കിലും കാളിദാസനുണ്ടായിരിക്കണം.

ഇതിനെതിരെ കമണ്റ്റുകള്‍ മൂത്രം പോലെ ഒഴിച്ച്‌ കുടിക്കരുതെന്ന്‌ അഭ്യര്‍ഥിക്കുന്നു.

Nasiyansan said...

പഴയനിയമത്തില്‍ മോശക്ക് ദൈവം വാഗ്ദാനം ചെയ്ത "മോശയെപ്പോലുള്ള" പ്രവാചകന്‍ യേശുവല്ല അത് മുഹമ്മദ്‌ ആണെന്നു സ്ഥാപിക്കാന്‍ കൊണ്ട് വന്ന ന്യായവാദങ്ങള്‍ ഇവയായിരുന്നു ...ലത്തീഫിന്റെ ബ്ലോഗില്‍ നിന്നും ...

1. യേശുവിന്റെ ജനനം അസാധാരണമായ രീതിയില്‍ ആയിരുവെന്ന് ക്രിസ്ത്യാനികളും മുസ്‌ലിംകളും വിശ്വസിക്കുന്നു. ദൈവത്തിന്റെ അത്ഭുതശക്തിയാല്‍ പിതാവില്ലാതെ മാതാവില്‍ നിന്ന് മാത്രമായി ജനിച്ചതാണ്. അതിനാല്‍ ജനനത്തിന്റെ കാര്യത്തില്‍ മോശയെ പോലെയുള്ളത് യേശുവല്ല മുഹമ്മദാണ്.

2. മോശയും മുഹമ്മദും വിവാഹിതരായിരുന്നു. രണ്ടുപേര്‍ക്കും സന്താനങ്ങളുണ്ടായി കുടുംബജീവിതം നയിച്ചു. യേശു വിവാഹിതനായിരുന്നില്ല.

3. ജീവിത ലക്ഷ്യം നിറവേറ്റി വാര്‍ധക്യത്തിലായിരുന്നു മോശയുടെയും മുഹമ്മദിന്റെയു അന്ത്യം. എന്നാല്‍ വളരെ കുറച്ചുകാലമെ തന്റെ ജനതയോടൊപ്പം ഉണ്ടായിരുന്നുള്ളൂ.

4. സ്വന്തം ജനതയാലും സ്വന്തകാരാലും തിരസ്‌കരിക്കപ്പെട്ട പ്രവാചകനായിരുന്നു യേശു (മത്തായി 13:57) യേശുവിന്റെ ശിഷ്യന്‍മാര്‍ പോലും ആപദ്ഘട്ടത്തില്‍ അദ്ദേഹത്തെ വിട്ട് ഓടിപ്പോയി. അതേ സമയം വിശ്വസ്തരായ അനുയായികളാല്‍ സമ്പന്നയാരുന്നു മോശയുടെയും മുഹമ്മദിന്റെയും അവസാന കാലം.

5. മോശയും മുഹമ്മദും അവസാന കാലത്ത് ഒരു ജനസമൂഹത്തിന്റെ നേതാക്കളും ഭരണാധികാരികളുമായിരുന്നു. എന്നാല്‍ യേശുവിന് ന്യായാധിപന്‍മാരുടെ മുമ്പില്‍ നിസ്സഹായനായി സ്വന്തം നിരപരാധിത്വം തെളിയിക്കേണ്ട അവസ്ഥയിലായിരുന്നു

6. മോശയും മുഹമ്മദും കൊണ്ടുവന്ന നിയമങ്ങളും ചട്ടങ്ങളും അവരെ അവിസ്മരണീയരാക്കുന്നു. ജീവിതത്തെ മുച്ചൂടും ബാധിക്കുന്ന നിയമങ്ങള്‍ മുഹമ്മദ് നബി കൊണ്ടുവന്നു. എന്നാല്‍ യേശു പുതിയ നിയമങ്ങള്‍ കൊണ്ടുവരികയോ നടപ്പിലാക്കുകയോ ചെയ്തില്ല. നിയമം പൂര്‍ത്തിയാക്കുക മാത്രമായിരുന്നു അദ്ദേത്തിന്റെ ഉത്തരവാദിത്തം. (മത്തായി 5:17)

മഞ്ഞു തോട്ടക്കാരന്‍ said...

കുറെ നാളായി അക്ബര്‍ ക്രിസ്ത്യാനികളെ ചൊറിഞ്ഞു, ചിലര്‍ തിരിച്ചു ചോറിഞ്ഞപ്പോള്‍ ചിലരൊക്കെ കരച്ചിലായി, പിഴിച്ചിലായി. ഹിന്ദുക്കളെ ചൊറിയാന്‍ ഇറങ്ഗീട്ടുണ്ട്, ഇനി ആരെങ്കിലും തിരിച്ചു ചൊറിഞ്ഞാല്‍ അപോ പിന്നെ മത നിന്ദ, പ്രവാചക നിന്ദ എന്ന് പറഞ്ഞിരങ്ങരുത്.

Baiju Elikkattoor said...

:)

Anonymous said...

ഈ പോസ്റ്റ്‌ കൊള്ളാലോ..

:)

Vanaran said...

കാളിദാസന്‍,
വ്യക്തമായ ദുരുദ്ധെഷങ്ങലോടെ പടച്ചുണ്ടാക്കുന്ന സാഹിത്യമായതുകൊണ്ട്, ഈ മാതിരി ചവറു സാധനങ്ങളെപ്പറ്റി വിശകലം ചെയ്യ്തു സമയം കളയാതിരിക്കുന്നതാണ് ബുദ്ധി. ആരെങ്കിലും അക്ബരെഴുതി വയ്ച്ച്ചിരിക്കുന്ന അസംബന്ടങ്ങലെപ്പറ്റി അയാള്‍ക്ക്‌ മനസ്സിലാക്കി കൊടുക്കാന്‍ തുനിഞ്ഞാല്‍ അതയാള്‍ അന്ഗീകരിക്കും എന്ന് തോന്നുന്നുണ്ടോ ? സ്വയം ബോധ്യപ്പെട്ടാലും അതയാള്‍ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ ? ഇതൊക്കെ തിരുത്തിയെഴുതി, മറ്റു മതങ്ങളെക്കുറിച്ച് ശരിയായ ചിത്രം വായനക്കാര്‍ക്ക്‌ മുന്നില്‍ വയ്ക്കാന്‍ തയ്യാറാകും എന്ന് തോന്നുന്നുണ്ടോ ?
അറിയാന്‍ വേണ്ടി പടിച്ച്ചാലല്ലേ സത്യത്തെ കുറിച്ചൊക്കെ ചിന്തിന്ക്കെണ്ടതുള്ളൂ ?

ഭവിഷ്യപുരാണം, ക്രാന്ത ദര്ശിയായ വേദവ്യാസനാല്‍ ഭാവിയെക്കുരിച്ച്ചു എഴുതപ്പെട്ടതായതുകൊണ്ട്, പില്‍ക്കാലത്ത് ആവിര്‍ഭവിച്ച ഒരു 'സംഭവം' തന്നെയായ ഇസ്ലാമിനെക്കുരിച്ച്ചു പറഞ്ഞിരിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. പക്ഷെ അത് എം എം അക്ബര്‍ ആഗ്രഹിക്കുന്നതുപോലെ ആവില്ല. ഈശ്വരഅവതാരവും പ്രവാചകനും തമ്മില്‍ 'കടലും കടലാടിയും' തമ്മിലുള്ള വ്യത്യാസമുണ്ട്. ശ്രീകൃഷ്ണന്‍ വരെയുള്ള എല്ലാ അവതാരങ്ങളും വന്നത് വേദങ്ങളുടെ ഉദ്ധാരനത്തിനാണ്. അതെ വേദങ്ങളെയും, വൈദിക മതത്തെയും, സംസ്കാരത്തെയും തകര്‍ത്ത് നശിപ്പിക്കലായിരുന്നു മുഹമ്മദിന്റെ അനുയായികള്‍ ഇന്ത്യയില്‍ നടത്തിയ ഒരു പ്രധാന പുണ്യ കര്‍മം. മുന്‍പ് വന്നവരുടെ ഉപദേശങ്ങളുടെ കടപുഴക്കാന്‍ തുനിഞ്ഞ മുഹമ്മദിന്റെ സിദ്ധാന്ത പ്രകാരം അതുവരെ വന്ന പ്രവാചകരെല്ലാവരും മണ്ടന്മാരോ, വിവരദോഷികളോ ആയിരിക്കണം. ദൈവം തന്നെ നിയോഗിച്ച പ്രവാചകന്മാര്‍ മണ്ടമാരെങ്കില്‍, ദൈവവും മണ്ടനാവാതെ വയ്യ. അല്ലെങ്കില്‍, മുഹമ്മദ്‌ വന്നത് , അതുവരെയുള്ള പ്രവാചകന്മാരുടെ ഉപടെഷങ്ങളിലേക്ക് ജനങ്ങളെ കൂടുതല്‍ അടുപ്പിക്കാന്‍ മാത്രമായിരുന്നിരിക്കണം. പക്ഷെ ഉള്ളത് അടിച്ച്ചുടക്കളും, ചുട്ടുനശിപ്പിക്കലും മാത്രമായിരുന്നു ഈ പ്രവാചകന്റെ ഹോബി.
ഹിന്ദുക്കളുടെ വിശ്വാസ പ്രകാരം ഈശ്വരനാല്‍ കൊല്ലപ്പെടുന്ന അസുരന്മാര്‍ക്കും,രാക്ഷസന്മാര്‍ക്കും, പാപം കുറഞ്ഞ് കുറേക്കൂടി നല്ല അടുത്ത ജന്മങ്ങള്‍ കിട്ടും. അപ്പോള്‍ ത്രിപുരാസുരന്റെ കഥ അപ്പാടെ തള്ളികളയാവതല്ല.

kaalidaasan said...

ഇസ്മായില്‍,

മുഹമ്മദിനെ കുറിച്ച്‌ ഹിന്ദു വേദങ്ങളില്‍ വന്ന കാര്യങ്ങള്‍ എം.എം അക്ബര്‍ "ആയിരിക്കാം" എന്നേ മാക്സിമം പറയത്തുള്ളു. "ആണ്‌" എന്ന്‌ പറയില്ല.

അക്ബര്‍ എഴുതിയത് ഇതാണ്.

ഈ നിഗമനപ്രകാരം അധര്‍മ്മത്തിന്റെ സംഹാരാര്‍ത്ഥംഅവസാനത്തെ അവതാരവും അറേബ്യയില്‍ വന്നുകഴിഞ്ഞിരിക്കുന്നു.

മൊഹമ്മദിനേക്കുറിച്ച് ഹിന്ദു വേദങ്ങളില്‍ ഒന്നും വന്നിട്ടില്ല. ത്രിപുരാസുരന്റെ പുനര്‍ജ്ജന്മമായ ഒരു മഹാമദയേക്കുറിച്ച് ഭവിഷ്യപുരാണത്തില്‍ പരാമര്‍ശമുണ്ട്. മഹാമദ എന്ന പദത്തിന്‌ മൊഹമ്മദ് എന്ന പേരിനോടുള്ള സാമ്യം കാരണം അക്ബറും മറ്റു ചില മുസ്ലിങ്ങളും അത് മൊഹമ്മദു തന്നെയെന്നു തീര്‍ച്ചയാക്കി. അത് വികലമായ ഒരു വായന മാത്രമാണ്.

മഹാ എന്നും അഹം എന്നുമൊക്കെ സംസ്കൃതത്തില്‍ പല വാക്കുകളുടെയും കൂടെ വരുന്ന ധാതുക്കളാണ്. അവയൊക്കെ മൊഹമ്മദിനേയും അഹമ്മദിനേയും കുറിക്കുന്നു എന്നൊക്കെ എഴുതി വിടണമെങ്കില്‍ അസാമാന്യ വിവരക്കേടു തന്നെ വേണം.

kaalidaasan said...

ഇസ്മായില്‍,

കാരണം പ്രവാചകന്‍ മുഹമ്മദ്‌ പറഞ്ഞെന്ന്‌ പറയുന്ന കാര്യങ്ങള്‍ പോലും മുലിംകള്‍ വളരെ കണിഷമായും അതിണ്റ്റെ വിശ്വാസ്യത, അല്ലെങ്കില്‍ "സഹീഹ്‌" എന്നു പറയുന്ന സാങ്കേതികക്കുള്ളില്‍ നിന്ന്‌ മാത്രമേ സ്വീകരിക്കൂ.

മൊഹമ്മദ് ചെയ്തതും പറഞ്ഞതുമായ നാണക്കേടുണ്ടാക്കുന്ന കാര്യങ്ങള്‍ വിശ്വസ്യമല്ല എന്നും പറഞ്ഞ് മുസ്ലിങ്ങള്‍ തള്ളിക്കളയും. അത് എല്ലാവര്‍ക്കും അറിയാവുന്ന സംഗതിയാണുതാനും.

ഞാന്‍ ഇവിടെ എഴുതിയത് മൊഹമ്മദ് പറഞ്ഞ കാര്യങ്ങള്‍ മാത്രമല്ല. കുര്‍ആനില്‍ മൊഹമ്മദ് പറഞ്ഞതിനു സമാനമായ കാര്യങ്ങള്‍ ഇന്ന് അക്ബര്‍ എന്ന മുസ്ലിം പറയുന്നു. അന്ന് മൊഹമ്മദ് പറഞ്ഞത് തോറയും ബൈബിളും തിരുത്തിയതാണെന്നായിരുന്നു. ഇന്ന് അക്ബര്‍ പറയുന്നത് ഹിന്ദു വേദങ്ങളും തിരുത്തിയതാണെന്ന്.

അതിന്റെ കൂടെ വേദങ്ങള്‍ എഴുതിയവര്‍ പോലുമുദ്ദേശിക്കാത്ത വ്യാഖ്യാനങ്ങളും നല്‍കുന്നു. കുര്‍ആന്‍ എന്ന പുസ്തകത്തിന്‌ മൊഹമ്മദ് ഉദ്ദേശിക്കാത്ത വ്യാഖ്യാനം നല്‍കുക എന്നത് മുസ്ലിങ്ങളില്‍ ഭൂരിഭാഗം പേരുടെയും സ്വഭാവമാണിന്ന്. മൌദൂദിയേപ്പോലുള്ള ഇസ്ലാമിക പണ്ഡിതര്‍ മൊഹമ്മദ് ഉദ്ദേശിച്ച തരത്തില്‍ തന്നെ വ്യാഖ്യാനം നല്‍കിയത് അംഗീകരിക്കാന്‍ ഭൂരിഭാഗം മുസ്ലിങ്ങളും തയ്യാറല്ല. സ്വന്തം വേദ പുസ്തകമായാലും അന്യരുടെ വേദപുസ്തകമായാലും ഇത് മുസ്ലിങ്ങളുടെ അടിസ്ഥാന സ്വഭാവമാണ്. ഇത് മൊഹമ്മദ് എന്ന ഇസ്ലാം മതസ്ഥാപകനില്‍ നിന്നും പകര്‍ന്നു കിട്ടിയതുമാണ്. തോറക്കും ബൈബിളിനും യഹൂദരും ക്രിസ്ത്യാനികളും നല്‍കുന്ന വ്യാഖ്യാനം അംഗീകരിക്കാന്‍ അന്ന് മൊഹമ്മദ് തയ്യാറായിരുന്നില്ല. ഇന്ന് മൊഹമ്മദിന്റെ അനുയായികള്‍ വേദങ്ങള്‍ക്ക് ഹിന്ദുക്കള്‍ നല്‍കുന്നവ്യാഖ്യാനം അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. കുര്‍ആനു മൊഹമ്മദ് നല്‍കിയ വ്യാഖ്യാനം പോലും അസ്വീകാര്യമെന്നു പറയുന്നു. വിചിത്രമായ നിലപാടുകളാണിവ.

kaalidaasan said...

ദിലീപ്,

അക്ബര്‍ എഴുതിയ കാര്യങ്ങള്‍ വായിച്ച് സുബോധമുള്ള ആരും അന്തം വിടും.

അതൊന്നും അക്ബര്‍ സ്വന്തമായി എഴുതിയവയല്ല. മറ്റ് പലരും എഴുതിയതും പറഞ്ഞതും പകര്‍ത്തി വച്ചു എന്നുമാത്രം.

വായുജിത് said...

അഹമിധി പിതു: പരിമേധാ മൃതസ്യജഗ്രഹ അഹം സൂര്യ ഇവാജനി"

അർത്ഥം : അഹമ്മദിന് പിതാക്കളില്‍ നിന്ന് വേദജ്ഞാനം ലഭിച്ചു. ഈ വേദജ്ഞാനമൊക്കയും തത്വം നിറഞ്ഞതാണ്‌, സുര്യനില്‍ നിന്നെന്ന പോലെ ന്താന്‍ അവനില്‍ നിന്നും പ്രകാശം സ്വീകരിക്കും

ഇത് വേറൊരു വിദ്വാന്‍ എഴുതിയത് .

ചിരിച്ചു വയ്യാണ്ടായി

സന്തോഷ്‌ said...

<> മുഹമ്മദിനെ കുറിച്ച്‌ ഹിന്ദു വേദങ്ങളില്‍ വന്ന കാര്യങ്ങള്‍ എം.എം അക്ബര്‍ "ആയിരിക്കാം" എന്നേ മാക്സിമം പറയത്തുള്ളു. "ആണ്‌" എന്ന്‌ പറയില്ല. <>

ഇതുപോലെ ഒരു ഡയലോഗ് ശിവരാമന്‍ വക്കീല്‍ പറയുന്നുണ്ട്; ഹലോ എന്ന സിനിമയില്‍

മുക്കുവന്‍ said...

കാളീ.. അപ്പോള്‍, നമ്മുടെ നിത്യാനന്ദന്‍ മമ്മദിന്റെ ആരായി വരും?

kaalidaasan said...

വാനരന്‍,

അക്ബര്‍ മൊഹമ്മദിനെ ത്രിപുരാസുരനു സമാനമാക്കി എന്ന അഭിപ്രായം എനിക്കില്ല. മഹാമദ എന്ന ഒരു പൈശാചിക ശക്തിയേപ്പറ്റി ഭവിഷ്യപുരാണം പറയുന്നുണ്ട്. ആ പേര്, മൊഹമ്മദ് എന്ന പേരിനോട് സാമ്യമുള്ളതായതുകൊണ്ട്, അക്ബര്‍ അത് മൊഹമ്മദാണെന്ന് അനുമാനിക്കുന്നു.

ഈ മഹാമദ ആരായിരുന്നു എന്നതിനേക്കുറിച്ചും ഭവിഷ്യപുരാണം വിശദീകരിക്കുന്നുണ്ട്. ആ വിശദീകരണമാണ്‌ ഞാന്‍ എഴുതിയത്. മഹാമദ ത്രിപുരാസരന്റെ പുനര്‍ജന്മമാണെന്നത് അക്ബര്‍ പറഞ്ഞതല്ല, ഞാന്‍ പറഞ്ഞതാണ്. ഭവിഷ്യ പുരാണം മുഴുവനായി വിശ്വസിച്ചാല്‍ മൊഹമ്മദ് ത്രിപുരാസുരന്റെ പുനര്‍ജന്മമാണ്.

മഹാവിഷ്ണുവിന്റെ അവതാരമായ കള്‍ക്കിയാണ്‌ മൊഹമ്മദെന്നു വിശ്വസിക്കുന്നവര്‍ ഇത് കൂടി വിശ്വസിക്കേണ്ടി വരും. പക്ഷെ ഒരു മുസ്ലിമും ഇത് വിശ്വസിക്കില്ല. മൊഹമ്മദ് ഒരു രക്ഷസന്റെ പുനര്‍ജന്മമാണെന്നു പറയാന്‍ അവര്‍ക്കാകില്ല.

മൊഹമ്മദ് ഒരേ സമയം മഹാമദ എന്ന രാക്ഷസനും കല്‍ക്കി എന്ന ദൈവവുമാണെന്നു പറയുന്നതിലെ അപഹാസ്യതയാണു ഞാന്‍ പരാമര്‍ശിച്ചത്.

kaalidaasan said...

വാനരന്‍,

അക്ബറെഴുതി വച്ചിരിക്കുന്ന അസംബന്ധങ്ങളേപ്പറ്റി അയാള്‍ക്ക്‌ മനസ്സിലാക്കി കൊടുക്കാനോ അതയാളേക്കൊണ്ട്‍ അംഗീകരിപ്പിക്കാനോ അല്ല ഞാന്‍ ഇതൊക്കെ എഴുതിയത്. അക്ബര്‍ ഇങ്ങനെ ഒരു പുസ്തകം എഴുതി എന്നത് എനിക്കറിയില്ലായിരുന്നു. പക്ഷെ സകീര്‍ നായിക്കിന്റെ ലേഖനം ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നു. കല്‍ക്കി എന്ന ബ്ളോഗറുടെ ലേഖനത്തില്‍ ഹിന്ദു ദൈവങ്ങളെ പ്രവചകന്‍മാരാക്കി എഴുതിയ അഹമ്മദീയ നിലപടിനേക്കുറിച്ചും ഞാന്‍ വായിച്ചുണ്ട്. അകബറിന്റെ പുസ്തകം വായിച്ചപ്പോളാണ്, അത് അഹമ്മദീയ നിലപാടുകളെ പകര്‍ത്തി എഴുതിയതാണെന്നു മാനസിലായത്.

ഞാന്‍ എന്റെ അഭിപ്രായം എഴുതിയതേ ഉള്ളു. ഒരു മുസ്ലിമും ഇത് അംഗീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അവരൊക്കെ അക്ബര്‍ എഴുതിയത് എന്തോ മഹത്തായ സംഗതിയാണെന്ന് മാത്രം പറയും.

അക്ബറും മറ്റ് മുസ്ലിങ്ങളും അറിയാന്‍ വേണ്ടി വേദങ്ങളോ ബൈബിളോ തോറയോ പഠിക്കാറില്ല. അതില്‍ മറ്റാരും ഇതു വരെ കാണാത്ത അര്‍ത്ഥങ്ങള്‍ കണ്ടുപിടിക്കലാണവരുടെ ഉദ്ദേശ്യം. എന്നിട്ട് അതിലൊക്കെ മൊഹമ്മദ് എന്ന മുസ്ലിം മത സ്ഥാപകനേക്കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നു സ്ഥാപിക്കലും. കൂടെ അതൊക്കെ ആരോ തിരുത്തിയ്താണെന്നുള്ള അസംബന്ധം ഉദ്ഘോഷിക്കലും. അതിനപ്പുറം ഒന്നും ഇവരുടെ ലക്ഷ്യമല്ല. വേദങ്ങളിലോ സുവിശേഷങ്ങളിലോ പറഞ്ഞിട്ടുള്ള നല്ല കാര്യങ്ങളേപ്പറ്റി ഏതെങ്കിലും ഒരു മുസ്ലിം എഴുതിയത് വാനരന്‍ ഇന്നു വരെ വായിച്ചിട്ടുണ്ടോ?

ഭവിഷ്യപുരാണത്തില്‍ മൊഹമ്മദിനേക്കുറിച്ച് പ്രവചിച്ചിട്ടുണ്ട് എന്ന് അഭിമാനിക്കുന്ന ഇവരാരും ഇതൊക്കെ പ്രവചിച്ച മുനിമാരേ ആരെയും അഭിനന്ദിച്ചതായി കേട്ടിട്ടില്ല. ഏതളവുകോലു വച്ചളന്നാലും അസംബന്ധങ്ങളും അന്യ മത നിന്ദയും കുത്തി നിറച്ചെഴുതിയ കുര്‍ആന്‍ എന്ന പുസ്തകത്തേക്കാള്‍ എത്രയോ ശ്രേഷ്ഠമാണ്‌ ഈ മുനിമാര്‍ എഴുതിയ പുസ്തകങ്ങള്‍.

കലിപ്പ് said...

ഈ പറയുന്ന മൊഹമ്മദും ഒരു മായാജാലക്കാരന്‍ തന്നെയായിരുന്നു. അയാള്‍ ചന്ദ്രനെ പിളര്‍ന്ന് പാതി മലയുടെ അപ്പുറവും പാതി ഇപ്പുറവുമാക്കി കാണിച്ചിട്ടുണ്ടന്ന് പറയുന്നു.

ചന്ദ്രന്‍ പണ്ട് പിളര്‍ന്നതാണെന്നും പിന്നെ കൂട്ടിഒട്ടിച്ചതാണെന്നും ആധുനിക ശാസ്ത്രം കണ്ടത്തി എന്നൊരു വിഡ്ഡിത്തവും ഇതിനു പിന്‍ബലമായി ചില മുസ്ലീം പന്ധിതന്‍മാര്‍ എഴുനെള്ളിക്കാറുണ്ട്.

YUKTHI said...

മതഗ്രന്ഥങ്ങള്‍ ശാസ്ത്രസത്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടോ?

kaalidaasan said...

ഭവിഷ്യപുരാണം, ക്രാന്ത ദര്ശിയായ വേദവ്യാസനാല്‍ ഭാവിയെക്കുരിച്ച്ചു എഴുതപ്പെട്ടതായതുകൊണ്ട്, പില്‍ക്കാലത്ത് ആവിര്‍ഭവിച്ച ഒരു 'സംഭവം' തന്നെയായ ഇസ്ലാമിനെക്കുരിച്ച്ചു പറഞ്ഞിരിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്.

ഭവിഷ്യപുരാണം എന്നത് വളരെക്കാലം കൊണ്ട് എഴുതപ്പെട്ട ഒരു പുസ്തകമാണ്. അക്ബര്‍ കരുതുന്നത് അത് ആയിരക്കണക്കിനു വര്‍ഷം മുമ്പ് എഴുതിയ ഭാവിയേ സംബന്ധിച്ച പ്രവചനമാണെന്നാണ്. അത് വാസ്തവ വിരുദ്ധമായ ഒരു പരാമര്‍ശവും. അതില്‍ പ്രവചനങ്ങളും, നടന്ന സംഭവങ്ങളും , ഭാവനകളുമൊക്കെയുണ്ട്. വേദവ്യാസന്‍ എഴുതി തുടങ്ങിയ അത് പല വ്യാസന്‍മാരും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ട് എഴുതി പൂര്‍ത്തിയാക്കിയതാണ്. അതില്‍ പരാമര്‍ശിച്ച പലതും നടന്നു കഴിഞ്ഞ സംഭവങ്ങളുടെ സൂചനകളുമാണ്.

പുരാണങ്ങളേക്കുറിച്ച് അക്ബര്‍ എഴുതിയത് ഇങ്ങനെ.

എന്നാല്‍, വേദങ്ങള്‍ക്കൊപ്പം പ്രധാനമെന്ന് പ്രതിപാദിക്കപ്പെട്ട
പുരാണങ്ങള്‍ അസ്വീകാര്യമാണെന്നും പുരാണ കഥകള്‍ സാങ്കല്‍
പ്പികം മാത്രമാണെന്നുമാണ് ആധുനികരായ ചില പണ്ഡിതന്മാരുടെ
പക്ഷം. ശ്രീ. എസ്. ഗുപ്തന്‍ നായര്‍ എഴുതുന്നു: 'വേദാര്‍ത്ഥംവ
ളച്ചൊടിച്ച് നമ്മുടെ പൂര്‍വ്വികര്‍ പാമരന്മാര്‍ക്ക് നല്‍കിയ സങ്കല്‍പ്പ
കഥകളാണ് പുരാണങ്ങളായിത്തീര്‍ന്നത്. വാമനന്‍ മൂന്നടികൊണ്ട്മൂ
വുലകം അളന്നതും, ഇന്ദ്രന്‍ അഹല്ല്യയെ പ്രാപിച്ചതും മറ്റും വേദമ
ന്തങ്ങളുടെ വിലക്ഷണപ്രായമായ രൂപാന്തരമാണ്.''. ആര്യസമാജസ്
ഥാപകനായ സ്വാമി ദയാനന്ദ സരസ്വതിയും പുരാണങ്ങളുടെ ആധികാരികതയെ നിഷേധിച്ചിരുന്നു.



Rajendra Chandra Hazra എന്ന പണ്ഡിതന്‍ ഭവിഷ്യപുരാണത്തേക്കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെ.

The Pratisargaparvan, though nominally mentioned in the Bhaviṣya (I.1.2-3), contains stories about Adam, Noah, Yākuta, Taimurlong, Nadir Shah, Akbar (the emperor of Delhi), Jayacandra, ... and many others. It even knows the British rule in India and names Calcutta and the Parliament.

ചില ഐതീഹ്യങ്ങള്‍ക്കും ഭാവനകള്‍ക്കും അപ്പുറം ഈ പുരാണത്തിന്‌ എന്തെങ്കിലും പ്രസക്തിയുള്ളതായി എനിക്ക് തോന്നിയിട്ടില്ല.

മഹാമദ എന്നത് മൊഹമ്മദാണെന്നു വാദിച്ചാല്‍ പോലും, അത് ഇസ്ലാമിന്റെ അവിര്‍ഭാവത്തിനു ശേഷം എഴുതിയതേ ആകാന്‍ വഴിയുള്ളു. യേശുവിനേക്കുറിച്ചുള്ള പരാമര്‍ശവും യേശുവിന്റെ ജനനത്തിനു ശേഷം ഇതില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതാകാനെ വഴിയുള്ളു. ശുഭ്രവസ്ത്രധാരിയായ, ഈശ്വര പുത്രന്‍ എന്നറിയപ്പെടുന്ന ഒരാചാര്യനെ കണ്ട്മുട്ടി എന്നേ അതില്‍ പറയുന്നുള്ളു. അത് യേശുവാണെന്ന് ചില ക്രിസ്ത്യാനികള്‍ വാദിക്കുന്നു. ആണെങ്കിലും അങ്ങനെ ഒരാള്‍ ജനിക്കുമെന്ന പ്രവചനമല്ല ഉള്ളത്. അദ്ദേഹത്തെ കണ്ടുമുട്ടിയ വര്‍ണ്ണനയാണതില്‍. അതു പോലെ മഹാമദ എന്ന ഒരു മായജാലക്കാരാനെ ഭോജരാജാവു കണ്ടുമുട്ടുന്ന വര്‍ണ്ണനയാണുള്ളത്.

kaalidaasan said...

ഹിന്ദുക്കളുടെ വിശ്വാസ പ്രകാരം ഈശ്വരനാല്‍ കൊല്ലപ്പെടുന്ന അസുരന്മാര്‍ക്കും,രാക്ഷസന്മാര്‍ക്കും, പാപം കുറഞ്ഞ് കുറേക്കൂടി നല്ല അടുത്ത ജന്മങ്ങള്‍ കിട്ടും. അപ്പോള്‍ ത്രിപുരാസുരന്റെ കഥ അപ്പാടെ തള്ളികളയാവതല്ല.

അത് ഹിന്ദുക്കളുടെ വിശ്വാസം.. പക്ഷെ ഇതൊന്നും അക്ബറോ മറ്റ് മുസ്ലിങ്ങളോ വിശ്വസിക്കുന്നില്ല.ത്രിപുരാസുരനേക്കാളും ക്രൂരത കുറഞ്ഞ ഒരു അസുരനായിരുന്നു മൊഹമ്മദ് എന്ന് മുസ്ലിങ്ങള്‍ വിശ്വസിച്ചാലല്ലേ ഈ വിശ്വാസത്തിനു പ്രസക്തിയുള്ളു. എങ്കിലല്ലേ മഹാമദ എന്ന അസുരന്‍ മൊഹമ്മദാണെന്ന് അവകാശപ്പെടാനും ആകൂ.

ത്രിപുരാസുരന്റെ കഥ അറിയുന്ന ഒരു മുസ്ലിമും, ആ അസുരന്റെ പുനര്‍ജന്മാണെന്നു പുരാണം പറയുന്ന, മഹാമദ മൊഹമ്മദാണെന്നു വാദിക്കുമെന്നു തോന്നുന്നില്ല.

അക്ബറിന്റെ ലക്ഷ്യം വേദങ്ങളിലും മൊഹമ്മദുണ്ടെന്നു സ്ഥാപിക്കുകയാണ്. അതിനു വേണ്ടി ഭവിഷ്യപുരാണത്തിലെ ഒരസരുനേക്കുറിച്ച് പറഞ്ഞത് പേരിന്റെ സാമ്യം കണ്ട് മൊഹമ്മദാണെന്നു പറയുന്നു.

kaalidaasan said...

കാളീ.. അപ്പോള്‍, നമ്മുടെ നിത്യാനന്ദന്‍ മമ്മദിന്റെ ആരായി വരും?

വകയില്‍ ഒരു കൊച്ചു മകന്‍ ആയിവരാം.

അക്ബറിനൊക്കെ പലതും കരുതാനുള്ള അവകാശമുള്ളതുപോലെ നമുക്കും കരുതിക്കൂടേ?

kaalidaasan said...

വായുജിത്,

അഹം ഇതി എന്നു എഴുതിയാല്‍ മുസ്ലിങ്ങള്‍ വായിക്കുക, അഹമ്മദ് എന്നാണ്. അത് ഒരു പ്രത്യേക തരം വായനയാണ്. തല തിരിഞ്ഞ വായന എന്നു പറയം.

ഈ രീതി മൊഹമ്മദിന്റെ കാലം മുതലെ ഉള്ളതാണ്. ചില മുസ്ലിങ്ങള്‍ക്കങ്ങനെയേ വായിക്കാന്‍ അറിയൂ. മൊഹമദ് തന്നെ അധിക്ഷേപിച്ചവരെ തല്ലിക്കൊന്നു എന്നെഴുതിയാല്‍ മിക്ക മുസ്ലിങ്ങളും അത് വായിക്കുക, തലോടി എന്നാണ്. അപ്പോള്‍ അഹം ഇതി എന്നത് അഹമ്മദ് എന്നു വായിക്കുന്നതില്‍ യാതൊരു അത്ഭുതവുമില്ല.

kaalidaasan said...

കലിപ്പ്,

ജന്തുശാസ്ത്രം പഠിക്കുന്നവര്‍ സാധാരണ മനസിലാക്കുന്ന ഒരു തത്വമുണ്ട്. ജന്തുലോകത്തെ ഓരോ ജനുസുകളെയും തിരിച്ചറിയാന്‍ ചില ലക്ഷണങ്ങള്‍ ഉണ്ടെന്നാണത്. അതു പോലെ മുസ്ലിം ജനുസിനെ തിരിച്ചറിയാനുള്ള മൂന്ന് അടിസ്ഥാന ലക്ഷണങ്ങളാണ്, മറ്റ് വേദപുസ്തകങ്ങളില്‍ മൊഹമ്മദുണ്ടെന്നു പറയുന്നതും, എല്ലാ ശാസ്ത്ര സത്യങ്ങളും കുര്‍ആനിലുണ്ടെന്നു പറയുന്നതും, ഏറ്റവും മഹത്തായ പൊത്തകം കുര്‍ആനാണെന്നു പറയുന്നതും. ഈ മൂന്നു കാര്യങ്ങളും ഭൂരിഭാഗം മുസ്ലിങ്ങളുടെയും ജീനുകളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

ഒരു ചെറിയ ഉദാഹരണം അക്ബറിന്റെ വാക്കുകളിലൂടെ.

"ഖുര്‍
ആന്‍, ബൈബിള്‍, തൌറാത്ത് എന്നിവ സശ്രദ്ധം പഠിച്ചിട്ടും ശമി
ക്കാത്ത ആധ്യാത്മിക ജ്ഞാനത്തിനുവേണ്ടിയുള്ള ദാഹം ശമിപ്പി
ക്കാന്‍ ഉപനിഷത്തുകള്‍ക്കാണ് കഴിഞ്ഞത്'' എന്ന ദാറാഷുക്ക്വാ1യുടെ
പ്രസ്താവന പലപ്പോഴും ഉദ്ധരിക്കപ്പെടാറുണ്ട്. നൂറ്റിയെട്ട് ഉപനിഷ
ത്തുകളുടെയും സാരം ഒരു പ്രാവശ്യമെങ്കിലും വായിക്കുവാനും
ദശോപനിഷത്തുകളെക്കുറിച്ച് അല്‍പം വിശദമായിതന്നെ പഠിക്കുവാനും അവസരം ലഭിച്ച വ്യക്തിയാണ് ഈ ലേഖകന്‍. ഈയുള്ള
വന്റെ വിനീതമായ അഭിപ്രായത്തില്‍ ഈ പരാമര്‍ശം അല്‍പം കട
ന്ന കയ്യാണ്. വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും ചെറിയ സൂറത്തുകളിലൊന്നായ സൂറത്തുല്‍ ഇഖ്ലാസിന് തത്തുല്ല്യമായി, ദൈവാസ്
തിത്വത്തെക്കുറിച്ച വ്യക്തവും സംശയരഹിതവുമായ ധാരണയുണ്ടാ
ക്കുന്ന ഒരു സൂക്തമെങ്കിലും ഉപനിഷത്തുകളിലില്ല.


എന്താണീ സൂറത് അല്‍ ഇഖ്ളാസ് എന്നു നോക്കാം.

(1-4) പ്രവാചകന്‍ പറഞ്ഞുകൊടുക്കുക:1 അവന്‍ അല്ലാഹുവാകുന്നു.2 ഏകന്‍.3 അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു.4 അവന് സന്തതിയേതുമില്ല. അവന്‍ ആരുടെയും സന്താനവുമല്ല.5 അവന് തുല്യനായി ആരുമില്ല.6

ഏക ദൈവ വിശ്വാസികളായ എല്ലാ ആളുകള്‍ക്കുമുള്ള ദൈവ സങ്കല്‍പ്പമാണിത്. ഇതു പോലെ എന്തൊക്കെയോ ആണ്, അക്ബര്‍ ഉപനിഷത്തുകളിലും വേദങ്ങളിലും പുരാണങ്ങളിലും അന്വേഷിച്ചത്.

അള്ളാഹു എന്ന മുസ്ലിം ദൈവം ഏകനാണെന്നു പറഞ്ഞാല്‍ കിട്ടുന്നത് എന്തോ അധ്യാത്മിക ജ്ഞാനമാണെന്നു കരുതുന്ന മരപ്പോത്തുകളോട് നമുക്ക് സഹതപിക്കാം.

ഇതില്‍ നിന്നും ആര്‍ക്കും മനസിലാക്കാവുന്ന സത്യം അക്ബര്‍ ഒരുപനിഷത്തും വായിച്ചിട്ടില്ല എന്നാണ്. അധ്യാത്മികം എന്ന വാക്കിന്റെ അര്‍ത്ഥം പോലും അദ്ദേഹത്തിനറിയില്ല.

അപ്പൂട്ടൻ said...

വിഷയത്തിലോ കാളിദാസന്റെ വിലയിരുത്തലിലൊ കാര്യമായൊന്നും കമന്റ്‌ ചെയ്യുന്നില്ല.
ഭവിഷ്യപുരാണം എന്നതിൽ എത്രമാത്രം തിരുകിക്കയറ്റലുകൾ ഉണ്ടെന്ന് ആർക്കും അറിയില്ല. വിക്റ്റോറിയൻ കാലഘട്ടത്തെക്കുറിച്ചുവരെ അതിൽ പ്രവചനം ഉണ്ടെന്നാണ്‌ കേട്ടിട്ടുള്ളത്‌ (വായിച്ചിട്ടില്ല, ക്ഷമിക്കുക). എന്നാൽ വളരെ പ്രസക്തമായ കമ്പ്യൂട്ടറും കാര്യങ്ങളുമൊന്നും പറഞ്ഞിട്ടുമില്ല, കാരണം അതിന്റെ പ്രിന്റ്‌ പത്തൊമ്പതാം നൂറ്റാണ്ടിൽ ഇറങ്ങിയത്രെ (ഏതോ ദുഷ്ടന്മാർ)

kaalidaasan said...

അപ്പൂട്ടന്‍,

ഭവിഷ്യപുരാണത്തില്‍ കൂടുതലും തിരുകിക്കയറ്റുലുകള്‍ ആകാനേ സാധ്യതയുള്ളു. അതിലെ ആദ്യ രണ്ടും പര്‍വങ്ങളിലും പ്രവചനാത്മകമായ പല സൂചനകളുമുണ്ട് എന്നത് നേരാണ്. പക്ഷെ അതിനു ശേഷമെഴുതിയവയിലൊക്കെ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ട്.

അച്ചടി ഉണ്ടാകുന്നതിനു മുമ്പേ എഴുതിയ എല്ലാ പുസ്തകങ്ങളുടെ കാര്യത്തിലും ഇത് സംഭവിച്ചിട്ടുണ്ട്, കുര്‍ആന്‍ ഉള്‍പ്പടെ. മൊഹമ്മദ് ജീവിച്ചിരുന്നപ്പോള്‍ കുര്‍ആന്‍ പുസ്തകരൂപത്തില്‍ ഉണ്ടായിരുന്നില്ല. മൊഹമ്മദ് പറയുന്നത് കേട്ട ആളുകള്‍ അവിടെയുമിവിടെയും എഴുതി വച്ചിരുന്നതും ഓര്‍ത്ത് വച്ചിരുന്നതും പലതും ഒഴിവാക്കിയും പലതും കൂട്ടിച്ചേര്‍ത്തുമാണ്, വര്‍ഷങ്ങള്‍ക്ക് ശേഷം കുര്‍ആന്‍ പുസ്തകമാക്കിയത്.

മുസ്ലിങ്ങള്‍ ശഠിക്കുന്നത് മറ്റെല്ലാ പുസ്തകങ്ങളും മാറ്റിയെഴുതപ്പെട്ടിട്ടുണ്ട്, കുര്‍ആന്‍ മാത്രം മാറ്റിയെഴുതിയിട്ടില്ല എന്നാണ്. അത് ശുദ്ധ അസംബന്ധവും.

Vanaran said...

അക്ബര്‍ തന്‍റെ പുസ്തകത്തില്‍ "ആട്ടിന്‍ തോലണിഞ്ഞ ചെന്നായ" യുടെ ശൈലിയാണ് എടുത്തിരിക്കുന്നത്. ഹിന്ദു ദര്‍ശനങ്ങളെ, മുച്ചൂടും വളച്ചൊടിച്ചാല്‍, സംഗതി തിരിച്ചടിക്കും എന്ന് ടിയാന് നല്ല പോലെ അറിയാം. ഹിന്ദു ദര്‍ശനങ്ങളുടെ ഈ കുറ്റങ്ങളൊന്നും താന്‍ സ്വയമായി കണ്ടെത്ടിയതല്ല, മറ്റു പണ്ഡിതന്മാര്‍ (അവയില്‍ ഏതാണ്ടെല്ലാവരും ഹിന്ദുക്കള്‍) പറയുന്നതാനിവയൊക്കെ എന്ന മട്ടിലാണ് അവതരണം. മാത്രവുമല്ല ഒട്ടുമിക്ക ഗ്രന്ടങ്ങളും ഇസ്ലാം പ്രതിനിധാനം ചെയ്യുന്ന 'യഥാര്‍ത്ഥ' ദൈവ സങ്കല്‍പ്പത്തില്‍ നിന്ന് ഉരുത്തിരിഞ്ഞവയാനെങ്കിലും ഇപ്പോള്‍ വ്യത്യസ്തമായി കാണാന്‍ കാരണം, പൌരോഹിത്യ കുബുധ്ധികളുടെ കുത്തിത്തിരുപ്പുകലാനത്രേ ! എപ്പിടി ? കുറെ അടിച്ച്ച്ചമര്‍ത്തപ്പെട്ട നിഭാഗ്യവാന്മാരെ ആദ്യമേ തന്നെ ഞമ്മടെ കൂടെയാക്കിയാല്‍ സംഗതി എളുപ്പമായല്ലോ ?

പുരാണങ്ങള്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമാണെന്ന് പറയുന്ന ഇയാള്‍ പിന്നെ അവയില്‍ മുഹമ്മദിനെ കണ്ടെത്താന്‍ ഗവേഷണം നടത്ത്ടുന്നതെന്തിന് ? സ്വന്തം പുസ്തകത്തില്‍ പൂര്‍ണ വിശ്വാസം ഇല്ലാതതവര്‍ക്കല്ലേ, മറ്റു പുസ്തകത്തില്‍ എന്തെങ്കിലും പറയുന്നുടോ എന്ന് നോക്കേണ്ടതുള്ളൂ ? തന്റെയോ, ഖുരാന്റെയോ അല്പ്പബുദ്ധിക്ക് ദഹിക്കാത്ത (പുനര്‍ജ്ജന്മം പോലുള്ള വിഷയങ്ങള്‍) എല്ലാം ബ്രാഹ്മണ മേധാവിത്വത്തിന്റെ ചൂഷണത്തിന് വേണ്ടിയുള്ള കുത്തിത്തിരുപ്പുകള്‍ ! നല്ല തത്വങ്ങലെന്തെങ്കിലും കാണുന്നുണ്ടെങ്കില്‍, അതൊക്കെ മുഹമ്മദിന് മുന്‍പേ വന്ന (ഇസ്ലാം പറഞ്ഞ മാതിരിയുള്ള) പ്രവാചകന്മാരുടെ വക. ഹിന്ദു civilization ന്റെ പ്രാചീനത ഇനിയും തെളിയിക്കപ്പെടാത്ത വിഷയം. അത് തെളിയിക്കാന്‍ കമ്മ്യുണിസ്റ്റ് ചരിത്രകരന്മാടെ അഭിപ്രായങ്ങള്‍ അപ്പാടെ സ്വീകാര്യം. ആര്യന്‍ അധിനിവേശം ഒരു മിത്യയാണ് എന്ന നിലക്ക് വന്നു കൊണ്ടിരിക്കുന്ന പഠനങ്ങളൊക്കെ തെളിവില്ലാത്തവ. Past Life Regression Therapy പോലുള്ള പുതിയ അറിവുകള്‍ 'പുനര്‍ജ്ജന്മം' പോലുള്ള പഴയ സങ്കല്‍പ്പങ്ങളെ ശരിവച്ച്ചാലും അതൊന്നും ശരിയല്ല. കാരണം ഖുറാന്‍ അതൊന്നും അന്ഗീകരിച്ച്ചിട്ടില്ല. ഖുറാനില്‍ എന്തെങ്കിലും പറയുന്നുന്ടെകില്‍ അവക്കൊന്നും തെളിവ് വേണ്ടതാനും. കാരണം അവയെപ്പറ്റി ഖുറാനില്‍ പറഞ്ഞിട്ടുണ്ട്, അത് തന്നെ പ്രമാണം.

ബിജു ചന്ദ്രന്‍ said...

tracking

kaalidaasan said...

vanaran,

The font in the PDF file is not unicode. So you have to convert that into unicode. To do that copy the required text to the left hand pane of aksharangal.com. Then select font as" Karthika" from the font drop down menu. Then click on the "convert" tab below the right hand pane. You will get the text in unicode. Then you will be able to paste that in your comment.

മുക്കുവന്‍ said...

“തല തിരിഞ്ഞ വായന എന്നു പറയം...“ ഇവര്‍ എന്നും ചെയ്യുന്നതല്ലേ അത്.. എല്ലാവരും ഇടത്തു നിന്ന് വലത്തോട്ട് വായിക്കുന്നു. ഇവരോ വലത്തു നിന്ന്‍ ഇടത്തോട്ടും.. അതു തനാനല്ലയോ ഇത് :)

പോരാളി said...

നരേന്ദ്ര മോഡിയും തൊഗാടിയയും ബാല്‍ താക്കറയും ഒക്കെ പ്രവാചകന്മാരാണ്

kaalidaasan said...

വനരന്‍,

ഖുറാനില്‍ എന്തെങ്കിലും പറയുന്നുന്ടെകില്‍ അവക്കൊന്നും തെളിവ് വേണ്ടതാനും. കാരണം അവയെപ്പറ്റി ഖുറാനില്‍ പറഞ്ഞിട്ടുണ്ട്, അത് തന്നെ പ്രമാണം

കുര്‍ആന്‍ പ്രമാണത്തിന്റെ അടിസ്ഥാനം ലത്തീഫ് എന്ന മുസ്ലിം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് ഇതാണ്.

ഇനി രണ്ടാമത് പറഞ്ഞ മലക്കുകളെക്കുറിച്ചുള്ള വിശ്വാസത്തിലേക്ക് വരാം. അവയെക്കുറിച്ച് അനുഭവിച്ചറിഞ്ഞ/കണ്ട ഒരു പ്രവാചകന്റെ വാക്കുകള്‍ വിശ്വഅസിക്കുകയാണ് വിശ്വാസികള്‍ ചെയ്യുന്നത്.

മൊഹമ്മദ് കണ്ടറിഞ്ഞതും അനുഭവിച്ചതുമായ സത്യങ്ങള്‍ എന്ന നിലയിലാണ്‌ മുസ്ലിങ്ങള്‍ അതൊക്കെ വിശ്വസിക്കുന്നത്. മൊഹമ്മദ് എന്നയാള്‍ പറഞ്ഞതുകൊണ്ട് അതിന്നൊന്നും തെളിവുകള്‍ വേണ്ട.

ആടിനെ പട്ടിയാക്കുന്ന പരിപാടിയാണിതൊക്കെ. കുര്‍ആന്‍ ദൈവീകമാണെന്ന് അന്ധമായി വിശ്വസിക്കുക. മൊഹമ്മദ് സത്യസന്ധനനെനു അന്ധമായി വിശ്വസിക്കുക. അതു മാത്രം മതി മൊഹമ്മദ് പറഞ്ഞ അസംബന്ധങ്ങളും പൊട്ടത്തരങ്ങളും മനുഷ്യന്റെ സുബോധത്തേയും ചിന്താശേഷിയേയും കളിയാക്കുന്ന വൃത്തികേടുകളും അന്ധമായി വിശ്വസിക്കാന്‍.

കൂതറ ടിന്റുമോന്‍ said...

'സര്‍വമത സത്യവാദം ഖുര്‍ആനില്‍' എന്ന ഒടുവിലത്തെ കൃതിയാണ് ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. മാര്‍ച്ച്മാസം പുസ്തകം പുറത്തുവന്നു, ജൂലായില്‍ മൗലവി മറയുകയുംചെയ്തു.

35 പേജുകള്‍ മാത്രമുള്ള 'സര്‍വമത സത്യവാദം ഖുര്‍ആനില്‍' യാഥാസ്ഥിതികരെ വളരെ ചൊടിപ്പിച്ച പുസ്തകമായിരുന്നു. ഏകദൈവ വിശ്വാസം മാത്രമാണ് ശരിയെന്ന വാദത്തെയും ഇന്ത്യയിലെ മത-ദൈവരൂപങ്ങളിലെ ബഹുസ്വരതയെയും ചേകന്നൂര്‍ ഇതില്‍ അംഗീകരിക്കുന്നുണ്ട്. മറ്റുമതങ്ങള്‍ അസാധുവാക്കാനാണ് ഖുര്‍ആന്‍ വന്നത് എന്ന വാദം ഖുര്‍ആന്‍ വിരുദ്ധമാണ്. എല്ലാ ദൈവിക മതങ്ങളും സത്യം, എല്ലാ മതക്കാര്‍ക്കും മോക്ഷമുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍, ദൈവിക മതങ്ങളെല്ലാം ഖുര്‍ആന്റെ ഭാഷയില്‍ ഇസ്‌ലാംതന്നെ, ഇതര മതക്കാരുടെ ദേവാലയങ്ങള്‍ നശിപ്പിക്കാന്‍ പാടില്ല, ഹിന്ദുവിനെ മുസ്‌ലിം കൊന്നാല്‍ ആ മുസ്‌ലിമിനെയും കൊല്ലണമെന്ന് വിശുദ്ധ ഖുര്‍ആന്‍, ഒരു സമുദായത്തിന്റെ മതാചാരം മറ്റുള്ളവര്‍ക്ക് ശല്യമാകരുത് എന്നീ അധ്യായങ്ങളാണീ പുസ്തകത്തിലുള്ളത്. ഖുര്‍ആന്‍ ഉപയോഗിച്ചുതന്നെ നിലവിലുള്ള ഇസ്‌ലാം നിലപാടുകളെ ഖണ്ഡിക്കാനാണ് മൗലവി ശ്രമിച്ചത്. ഇതോടെ ഇസ്‌ലാംമതത്തിലെ ഉത്പതിഷ്ണു, പുരോഗമനവാദിയായ മതപണ്ഡിതന്‍ എന്നീ തലത്തിലേക്ക് ചേകന്നൂര്‍ മൗലവി വിശേഷിപ്പിക്കപ്പെട്ടു.

Anonymous said...

ഇന്ത്യയിലെയും കേരളത്തിലെയും സമകാലിക പ്രശനങ്ങൾ ചർച്ചചെയ്യുന്ന ബ്ലോഗാണെന്നാണ്
കാളിദാസൻ പരിചയപെടുത്തുന്നത് എന്നാൽ നാട്ടിലെ സമകാലികവിഷയങ്ങളൊന്നും ഈ ബ്ലോഗിൽ ചർച്ചയാവുന്നില്ല കാളിദാസൻ മുസ്ലീം
കളെ വിമർശിക്കാൻ വേണ്ടിയുണ്ടാക്കിയ ബ്ലോഗാണീത്
ഭവിഷ്യപുരാണവും ഇസ്ലാമും സമകാലിക ചർച്ചാവിഷയമാണോ ? കോമൺവെൽത്ത് ഗയിംസ് ഇന്ത്യയിൽ നടക്കുന്നതാ ഇന്ത്യയിലെ സമകാലികം.

Anonymous said...

മോഡ്റേഷൻ???????????????????
പോരാളിയുടെ ബ്ലോഗിന്റെ പരസ്യം കൊടുക്കാൻ
നിനക്ക് തടസമായില്ലല്ലോ?

Vanaran said...

ഹൈന്ദവത യെക്കുരിച്ച്ചുള്ള പുസ്തകത്തില്‍ അക്ബര്‍ എഴുതുന്നു...
>>ഭൂമിയിലുള്ള സകലതിനേക്കാളും വലുതാണ് സ്വര്‍ഗമെന്നും ആ സ്വര്‍ഗത്തിലേക്കുള്ള വഴിയില്‍ പെറ്റമ്മയോ പിറന്ന നാടോ ആരുതന്നെ വിലങ്ങടിച്ചു നിന്നാലും ആ വിലങ്ങുകളെ തട്ടി മാറ്റുകയോ പിഴുതെറിയുകയോ ചെയ്ത് സ്വര്‍ഗത്തിലേക്കുള്ള പ്രയാണം തുടരുകതന്നെ വേണമെന്നും പഠിപ്പിക്കുന്നത് ആ സ്രഷ്ടാവാണ്. 'പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗത്തേക്കാള്‍ മഹത്തരം' എന്ന മുദ്രാവാക്യത്തെ അതിന്റെ ഏറ്റവും ലളിതമായ മാനത്തില്‍ പോലും അംഗീകരിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയാതിരിക്കുന്നതിന്റെ കാരണം ഇതൊന്നു മാത്രമാണ്.<<
കാരണം എന്തുതന്നെയായാലും, മേല്‍പ്പറഞ്ഞ വിശ്വാസപ്രമാണവുമായി നടക്കുന്നവരെ, അംഗീകരിക്കാന്‍ ലോകത്തിലെ ഒരു സമൂഹത്തിനും കഴിയില്ല എന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി പോലും വേണ്ട. ഇതാണോ മതം ? ഏറ്റവും പരമോന്നത പദവികള്‍ പോലും വഹിക്കാന്‍ എല്ലാ പൌരന്മാര്‍ക്കും സ്വാതന്ത്ര്യവും അവസരവും നല്‍കുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്, ഈ വിശ്വാസമുള്ള കുറേപ്പേര്‍ ഉന്നത പദവികളില്‍ എത്തിയാലുള്ള സ്ഥിതിയെപ്പറ്റി മറ്റുള്ളവര്‍ക്ക് ആശങ്കയുണ്ടാവാതെ വയ്യ. 'സ്വര്‍ഗത്തിലേക്കുള്ള വഴി പാകിസ്ഥാനിലൂടെ' ആണെന്നുംകൂടെ അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുന്ന മുസ്ലിം പട്ടാളഓഫീസര്‍ക്കോ, സര്‍ക്കാരിലിരിക്കുന്ന രാഷ്ട്രീയ നേതാവിനോ ഒക്കെ തോന്നിയാല്‍ ? അത്തരം മതാന്ധന്മാര്‍ക്ക് "പിഴുതെറിയാന്‍" പാകത്തിന് നാം നമ്മുടെ രാജ്യത്തെയും നമ്മുടെയൊക്കെ ഭാവിയേയും പണയപ്പെടുത്തനോ എന്ന് മറ്റെല്ലാവരും ചിന്തിച്ചു പോകുന്നത് സ്വാഭാവികം.

kaalidaasan said...

വനരന്‍,

ഒരു ശരാശരി മുസ്ലിമിന്റെ വിശ്വാസമാണ്‌ അക്ബറിന്റെ വാക്കുകളിലുള്ളത്. ഭൂമിയിലുള്ള സകലതിനേക്കാളും വലുതായ സ്വര്‍ഗത്തിലേക്കുള്ള വഴിയില്‍ പെറ്റമ്മയോ പിറന്ന നാടോ ആരുതന്നെ വിലങ്ങടിച്ചു നിന്നാലും ആ വിലങ്ങുകളെ തട്ടി മാറ്റുകയോ പിഴുതെറിയുകയോ ചെയ്ത് സ്വര്‍ഗത്തിലേക്കുള്ള പ്രയാണം തുടരുകതന്നെ വേണമെന്നും പഠിപ്പിച്ചത് മൊഹമ്മദാണ്. അതുകൊണ്ട്. 'പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗത്തേക്കാള്‍ മഹത്തരം' എന്ന മുദ്രാവാക്യത്തെ അതിന്റെ ഏറ്റവും ലളിതമായ മാനത്തില്‍ പോലും അംഗീകരിക്കാന്‍ ഒരു വിശ്വാസിക്കും കഴിയില്ല. മിത വാദി മുസ്ലിങ്ങള്‍ ഇത് മനസില്‍ സൂക്ഷിക്കുന്നു. തീവ്രവിശ്വാസികള്‍ അത് പ്രാവര്‍ത്തികമാക്കുന്നു. 'പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗത്തേക്കാള്‍ മഹത്തരം' എന്നു പറയുന്നവരെ ഇവര്‍ കഴുത്തുവെട്ടിയും വെടി വച്ചും ബോംബു പൊട്ടിച്ചും കൊന്നൊടുക്കുന്നു. അതുകൊണ്ടാണ്‌ മൌദൂദിയൊക്കെ ദൈവിക ഭരണമേ മുസ്ലിങ്ങള്‍ക്ക് അംഗീകരിക്കാന്‍ ആകൂ എന്നു ശഠിച്ചതും. അതിന്റെ കാരണം മൊഹമ്മദ് എന്ന മുസ്ലിം മത സ്ഥാപകന്‍ പഠിപ്പിച്ചത് ഇതായതുകൊണ്ടും.

പോരാളി said...

PRADHEEP 210 said...

മോഡ്റേഷൻ???????????????????
പോരാളിയുടെ ബ്ലോഗിന്റെ പരസ്യം കൊടുക്കാൻ
നിനക്ക് തടസമായില്ലല്ലോ?

ഹ ഹ ഹ... എന്താ ഫാസ്ലിഫാസ് PRADHEEP 210 നല്ല പേരാ... കാക്കാ പടം എന്ന് കേട്ടിട്ടോണ്ട് ഇങ്ങനെ വേഷം മാറി വരുമെന്ന് അറിഞ്ഞില്ല.. ഏവിടാ കള്ളാ പേരില്‍ ജിഹാദി പണിക്കു?. ഹൂറികള്‍ വെയിറ്റ് ചെയുന്നു.. സമയം കളയാതെ... ആറു വയസും ഒന്‍പതു വയസുമൊക്കെ പ്രായമുള്ള ഹൂറികള്‍

Salim PM said...

മുഹമ്മദ് നബി ഒരിക്കലും താന്‍ കല്‍ക്കിയാണെന്ന് അവകാശപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ കല്‍ക്ക്യാവതാര വാദം അദ്ദേഹത്തില്‍ അടിച്ചേല്പ്പിക്കേണ്ട ആവശ്യമില്ല. എന്നാല്‍, ഈ കാലഘട്ടത്തില്‍ താന്‍ കല്‍ക്ക്യാവതാരമാണെന്ന് ഒരു മഹാത്മാവ് വാദിക്കുകയുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വാദങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം പറയുന്നു:

"ഈ കാലഘട്ടത്തില്‍ അല്ലാഹുവില്‍ നിന്നു ഞാന്‍ നിയുക്തനായിരിക്കുന്നത്‌ മുസ്ലിംകളുടെ സമുദ്ധാരണത്തിനുവേണ്ടി മാത്രമല്ല, മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍ എന്നീ മൂന്നു സമു ദായങ്ങളുടേയും സംസ്കരണത്തിനായിട്ടാകുന്നു. അല്ലാഹു എന്നെ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വാഗ്ദത്തം ചെയ്യപ്പെട്ട മസീഹ് ആക്കി അയച്ചതുപോലെ ഞാന്‍ ഹിന്ദുക്കള്‍ക്ക്‌ ഒരു അവതാരംഎന്ന നിലയിലും ആകുന്നു."

kaalidaasan said...

കല്‍ക്കി,

മൊഹമ്മദ് എന്തവകാശപ്പെട്ടു എന്നതല്ല ഈ പോസ്റ്റിലെ വിഷയം. മൊഹമ്മദ് കല്‍ക്കി അവതാരമാണെന്ന് രണ്ട് പ്രമുഖ ഇസ്ലാമിക പണ്ഡിതര്‍ അവകാശപ്പെടുന്നതിനേക്കുറിച്ചാണ്.

താന്‍ കല്‍ക്കി അവതാരമാണെന്ന് താങ്കള്‍ ഉദേശിക്കുന്ന ഈ കാലഘട്ടത്തിലെ ആ മഹാത്മാവ് വാദിക്കുകയുണ്ടായിട്ടില്ല. അദ്ദേഹം അവകാശപ്പെട്ടത് ഹിന്ദുക്കളുടെ അവതാരമാണെന്നാണ്. ഹിന്ദുക്കളുടെ ദൈവങ്ങളെയെല്ലാം പ്രവാചകന്‍മാരായി കണക്കാക്കാമെങ്കില്‍ മൊഹമ്മദും ഇതേ പോലുള്ള അവതാരമാണെന്നു പറയേണ്ടി വരും. അദ്ദേഹമവകാശപ്പെട്ടോ ഇല്ലയോ എന്നതൊക്കെ അപ്രസക്തമാണ്. മൊഹമ്മദ് അവകാശപ്പെടാത്ത ഒരു പട്ടം മുസ്ലിങ്ങള്‍ അദ്ദേഹത്തിനു ചാര്‍ത്തിക്കൊടുക്കുന്നു. എന്നിട്ട് യേശു അവകാശപ്പെടാത്ത പട്ടം ക്രിസ്ത്യാനികള്‍ അദേഹത്തിനു ചാര്‍ത്തിക്കൊടുക്കുന്നു എന്ന് ആക്ഷേപിക്കുകയും ചെയ്യുന്നു. അതും മുസ്ലിങ്ങളുടെ മറ്റൊരു മുഖം മൂടി.

Afsal said...

മുസ്ലിങ്ങള്‍ക്കങ്ങനെ ഒരു കുഴപ്പമുണ്ട്. മറ്റേതു മതത്തേപ്പറ്റി പഠിച്ചാലും അവരുടെ ദൈവങ്ങളൊക്കെ മൊഹമ്മദാണെന്നു തോന്നും. ചികിത്സയില്ലാത്ത അസുഖമെന്നു വേണമെങ്കില്‍ പറയാം./////
അങ്ങനെ കണ്ണില്‍ കണ്ടവയെ ഒന്നും മുസ്ലിങ്ങള്‍ മുഹമ്മദ്‌ നബിയായി പറയില്ല ...വേദങ്ങള്‍ പലതും തിരുത്തി എഴുതുകയും ഓരോ വാക്കുകളിലും പിടിച്ചു ഓരോ ദൈവമാക്കുകയും മുപ്പത്തിമുക്കോടി ദൈവങ്ങളെ അത്തരത്തില്‍ ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക് ..തങ്ങളുടെ ദൈവത്തെ പട്ടി പറയുന്നു എന്ന് തോന്നുക സ്വാഭാവികം ..കാര്യം വസ്തു നിഷ്ടമായി പഠിക്കുക ....

മൊഹമ്മദ് പ്രവാചകന്‍ ക്രിസ്ത്യാനികളുടെ ദൈവത്തെ പിടിച്ച് പ്രവാചകനാക്കി. അക്ബര്‍ പ്രവാചകന്‍ ഹിന്ദുക്കളുടെ ദൈവത്തെയും പിടിച്ച് പ്രവാചകനാക്കുക മാത്രമല്ല ചെയ്തത്, അത് മൊഹമ്മദാണെന്നു പറയുകയും ചെയ്യുന്നു.////
സംഭവിച്ചത് നേരെ തിരിച്ചാണ് ..മഹാനായ പ്രവാചകനെ ദൈവമാക്കി മാറ്റിയ മഹാപ്[ആപം ചെയ്തത് അവരാണ് ...
പിന്നെ ,
ഹിന്ദുക്കളുടെ ദൈവം ക്രിസ്ത്യാനികളുടെ ദൈവം മുസ്ലിങ്ങളുടെ ദൈവം എന്നില്ല ..ദൈവം ഒന്നേ ഉള്ളൂ അവനൊഴികെ ഉള്ളവരെല്ലാം അവന്റെ സൃഷ്ടികള്‍ മാത്രം ....

ഇതിലെ തമാശ ഹിന്ദുക്കള്‍ പറയുന്നത് കബയിലെ കല്ല്, ശിവലിംഗമാണെന്നും മൊഹമ്മദ് ശിവലിംഗം ആദ്യം ​ആരാധിച്ചിരുന്നു എന്നുമാണ്.////

കിട്ടുന്ന ഗ്യാപ്പിലോക്കെ തമാശ പറഞ്ഞു ആരാധിക്കുന്ന ശീലം മുസ്ലിങ്ങല്‍ക്കില്ല ,,,,കാബയിലെ കല്ലിനെ ഒരു അടയാലക്കല്ലായി മാത്രമേ അവര്‍ കാണുന്നുള്ളൂ .....

മൊഹമ്മദ് പ്രവാചകന്‍ ക്രിസ്തുമതത്തെ സ്വന്തമാക്കി. അതു പോലെ അക്ബര്‍ പ്രവാചകന്‍ ഹിന്ദുമതത്തെയും സ്വന്തമാക്കുന്നു. ഇനിയും പല മതങ്ങളും അവര്‍ക്കൊക്കെ ദൈവങ്ങളുമുണ്ട്. അവരെയൊക്കെ ഓരോന്നായി സ്വന്തമാക്കാം.////
മുഹമ്മദ്‌ നബി കാട്ടിക്കൊടുത്തത് ഏകദൈവത്തെ ആണ് ..അല്ലാതെ ക്രിസ്തു മതത്ത്തെയല്ല ...
പിന്നെ ഹിന്ദു മതത്തെ മൊത്തമായി ആരും ഏറ്റെടുക്കുന്നില്ല ..ഹിന്ദു എന്നാ വാക്ക് പോലും അവര്‍ കടം കൊണ്ടതാണ് ....
നമ്മള്‍ ചൂണ്ടിക്കാട്ടുന്നത് വേദത്തിലെ ചില കാര്യങ്ങള്‍ മാത്രം .......
മനസ്സിനെ പ്ക്വതപ്പെടുത്തിയാല്‍ പല സത്യങ്ങളും താങ്കള്‍ക്കു ബോധ്യമാകും

Rahmathulla Magribi said...


യഥാര്‍ത്ഥത്തില്‍ ഹിന്ദു വിശ്വാസം അനുസരിച്ച് എത്ര ദൈവങ്ങളുണ്ട്‌?

Rahmathulla Magribi said...


യഥാര്‍ത്ഥത്തില്‍ ഹിന്ദു വിശ്വാസം അനുസരിച്ച് എത്ര ദൈവങ്ങളുണ്ട്‌?

Rahmathulla Magribi said...

യഥാര്‍ത്ഥത്തില്‍ ഹിന്ദു മത വിശ്വാസം അനുസരിച്ച് എത്ര ദൈവങ്ങള്‍ ഉണ്ട്?

shakirhasan said...

കാളിദാസന്‍
അക്ബര്‍ പറഞ്ഞത് അദ്ധേഹത്തിന്റെ അഭിപ്രായം തങ്ങള്‍ പറഞ്ഞത് തങ്ങളുടെ അഭിപ്രായം ജനങ്ങള്‍ തീരുമാനിക്കട്ടെ ഇതാണ് ശരി എന്ന്. ഈ കാലഘട്ടത്തില്‍ എല്ലാ വേദങ്ങളും ആര്‍കും റെഫര്‍ ചെയ്യാന്‍ പറ്റുമല്ലോ അവര്‍ തീരുമാനിക്കട്ടെ ശരിയും തെറ്റും ....

Shakkeer kunnummal said...

ആരും തമ്മിൽ വഴക്ക് കൂടരുത്. നിങ്ങളിൽ ആർക്കാണ് ദൈവം ഉണ്ടെന്ന് ഉറപ്പ് ഉള്ളത്? അതിനെന്താണ് തെളിവ്? പല ആളുകളും പല മതങ്ങളും പലതും പറയുന്നു. ഇതിൽ ഏതാണ് ശരി ഏതാണ് തെറ്റ്, നമ്മൾ എങ്ങിനെ തിരിച്ചറിയും? ആരെങ്കിലും ഇതിന് ശ്രമിച്ചിട്ടുണ്ടോ? എല്ലാ മതങ്ങളും പറയുന്ന പോലെ മരണശേഷം സ്വർഗ്ഗവും നരകവും ഉണ്ടോ? ഇല്ലെങ്കിൽ പേടിക്കാനില്ല. ഇനി അഥവാ ഉണ്ടെങ്കിലോ? നാം എന്ത് ചെയ്യും.
നമുക്ക് ഇപ്പോൾ ബുദ്ധിയുണ്ട് ചിന്തിക്കാനുള്ള കഴിവുമുണ്ട്. നമ്മൾ അന്വേഷിച്ചാൽ സത്യം മനസ്സിലാവില്ലേ? അതിന് ഏറ്റവും എളുപ്പമുള്ള മാർഗം എന്തെങ്കിലുമുണ്ടോ?
എൻറെ അഭിപ്രായത്തിൽ നമ്മൾ ഇന്ന് ലോകത്ത് നിലവിലുള്ള മതങ്ങളെ കുറിച്ച് പഠിക്കുക എന്നതാണ് അതിൻറെ എളുപ്പ വഴി. അതിനുള്ള മാർഗം ആ മതങ്ങളുടെ വേദങ്ങൾ പഠിക്കുക എന്നതാണ്. നിഷ്പക്ഷമായ മനസ്സോടെ അതിനെ സമീപിക്കണം. അത് നോക്കുകയും അറിയാത്തത് ചോദിക്കുകയും ചെയ്യുക. പറഞ്ഞു തരുന്നത് അതേപോലെ വിശ്വസിക്കാതെ അതിന്റെ യഥാർത്ഥ അർഥം നമ്മൾ തേടണം. നമുക്ക് വേണ്ടിയാണ് നമ്മൾ തിരയുന്നതെന്ന ബോധം വേണം.
അതിന് തയ്യാറുണ്ടോ സുഹ്രത്തുക്കളെ.............?

Shakkeer kunnummal said...

ഒരു കാര്യം പറയാനുണ്ട്. എനിക്കറിയുന്നത് കൊണ്ടാണ്. ജിബ്രീൽ(ഗബ്രയേൽ) എന്ന മലക്ക്(മാലാഖ) ആണ് മുഹമ്മദ്‌ നബിക്ക് സന്ദേശം എത്തിച്ചിരുന്നത്. അള്ളാഹു നേരിട്ട് അല്ല.

പിന്നെ മറ്റൊരു കാര്യം കാളിദാസൻ പറഞ്ഞതാണ്, "ഒരു മതം എന്നതിലുപരി പല തത്വങ്ങളുടെയും വിശ്വാസങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും സങ്കലനമാണത്. അതുകൊണ്ടുതന്നെ അതില്‍ ഏക ദൈവ വിശ്വാസവും ബഹുദൈവ വിശ്വാസവും നിരീശ്വരത്വവും ഒക്കെ സമ്മേളിക്കുന്നു."
തത്വങ്ങളും വിശ്വാസവും ശരി പക്ഷേ, എന്താണ് സങ്കൽപം..എന്തിനാണ് വെറുതെ സങ്കൽപ്പിക്കുന്നത്. ഏക ദൈവ വിശ്വാസവും ബഹുദൈവ വിശ്വാസവും രണ്ടും രണ്ടല്ലേ..? പിന്നെയെങ്ങിനെ അവ സമ്മേളിക്കുന്നത്!!!! ഇവ രണ്ടും എങ്ങിനെ നിരീശ്വരത്വവുമായി ഒത്തുപോകും??

എനിക്ക് ഹിന്ദു മതത്തിൽ പല സംശയങ്ങളും തോന്നിയിട്ടുണ്ട്. അവ പരിഹരിച്ച് തരാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി ബന്ധപെടണം. പ്ലീസ്..............

Unknown said...

കാളിദാസന് കാളി കയറിയതിനാലോ കലിയിളകുന്നത്?
അക്ബർ എവിടെയാണ് ത്റിപുരാസനൻ മഹാമദ് ആണെന്നു പറഞ്ഞത്? ആ പേജ് ഒന്ന് ഉദ്ധരിച്ചോളൂ...
ത്റിപുരാസനന്മാരെ നിഗ്റഹിക്കാൻ അങ്ങയ്ക്ക് മഹത്തായ സിദ്ധി നൽകിയിരിക്കുന്നു എന്ന് ഭോജ രാജാവ് പറയുന്നതായാണ് അക്ബർ എഴുതിയിട്ടുള്ളത്
കുന്തവ സൂക്തവും കൽക്കി പുരാണവും എന്തേ കാളി വിട്ടു കളഞ്ഞത്
ചുരുങ്ങിയത് സ്വന്തം പേരിൽ വന്ന് കാളൻ ഇതൊരു പബ്ളിക് FB പോസ്റ്റാക്ക് . നമുക്ക് സംവദിക്കാം . പുരാതന വാചാസ്പതിയും അല്ലോപനിഷത്തും ഒക്കെ വരാനുണ്ടല്ലോ ദയാനന്ദ സരസ്വതിയുടെ ചൊറിച്ചിൽ മാറ്റിയ മരുന്ന് തന്നെ തരാം ആ 108 പുരാണങ്ങളുടെ പേരു കൂടി മ്യോൻ പറഞ്ഞേ....

Unknown said...

Veydha Vyaasan

Unknown said...

Veydha Vyaasan

Unknown said...

അതുമാത്റം ചോദിക്കരുത്
ലിംഗവും യോനിയും ചേർത്ത് അതിനു എണ്ണമില്ല

Unknown said...

അതുമാത്റം ചോദിക്കരുത്
ലിംഗവും യോനിയും ചേർത്ത് അതിനു എണ്ണമില്ല

Unknown said...

കാളിദാസന് കാളി കയറിയതിനാലോ കലിയിളകുന്നത്?
അക്ബർ എവിടെയാണ് ത്റിപുരാസനൻ മഹാമദ് ആണെന്നു പറഞ്ഞത്? ആ പേജ് ഒന്ന് ഉദ്ധരിച്ചോളൂ...
ത്റിപുരാസനന്മാരെ നിഗ്റഹിക്കാൻ അങ്ങയ്ക്ക് മഹത്തായ സിദ്ധി നൽകിയിരിക്കുന്നു എന്ന് ഭോജ രാജാവ് പറയുന്നതായാണ് അക്ബർ എഴുതിയിട്ടുള്ളത്
കുന്തവ സൂക്തവും കൽക്കി പുരാണവും എന്തേ കാളി വിട്ടു കളഞ്ഞത്
ചുരുങ്ങിയത് സ്വന്തം പേരിൽ വന്ന് കാളൻ ഇതൊരു പബ്ളിക് FB പോസ്റ്റാക്ക് . നമുക്ക് സംവദിക്കാം . പുരാതന വാചാസ്പതിയും അല്ലോപനിഷത്തും ഒക്കെ വരാനുണ്ടല്ലോ ദയാനന്ദ സരസ്വതിയുടെ ചൊറിച്ചിൽ മാറ്റിയ മരുന്ന് തന്നെ തരാം ആ 108 പുരാണങ്ങളുടെ പേരു കൂടി മ്യോൻ പറഞ്ഞേ....

kodinhi said...

⁠⁠⁠ബംഗാളി ബ്രാഹ്മണനായ പണ്ഡിറ്റ് വേദപ്രകാശ് ഉപാധ്യായയുടെ 'കല്‍ക്കി അവതാരം' എന്ന പുസ്തകം ഏറെ വിവാദം സൃഷ്ടിക്കുകയുണ്ടായി. കലിയുഗത്തില്‍ സംഭവിക്കുമെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്ന അവസാനത്തെ ദൈവാവതാരമായ കല്‍ക്കി 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യയില്‍ ജന്മമെടുത്ത മുഹമ്മദ് നബി തന്നെയാണെന്നും ഒരു അവതാരത്തിനായി ഹൈന്ദവ വിശ്വാസികള്‍ ഇനി കാത്തിരിക്കേണ്ടതില്ലെന്നുമുള്ള അദ്ദേഹത്തിന്റെ നിരീക്ഷണമാണ് ഏറെ ഒച്ചപ്പാടുകള്‍ക്കിടയാക്കിയത്.

കല്‍ക്കി അവതാരസംബന്ധമായി വര്‍ഷങ്ങള്‍ നീണ്ട പഠന ഗവേഷണങ്ങള്‍ക്കൊടുവിലാണ് സംസ്‌കൃത പണ്ഡിതനായ അലഹബാദ് യൂനിവേഴ്‌സിറ്റിയിലെ പ്രഫസര്‍ വേദപ്രകാശ് ഉപാധ്യായ ഈ നിരീക്ഷണത്തിലെത്തിയത്. പ്രമുഖരായ എട്ട് വേദപണ്ഡിതന്മാര്‍ പുസ്തകത്തിലെ നിരീക്ഷണങ്ങള്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. കല്‍ക്കിപുരാണം, വിഷ്ണുപുരാണം, ഭാഗവതപുരാണം, ബ്രഹ്മാണ്ഡ പുരാണം തുടങ്ങിയ ഹൈന്ദവപുരാണങ്ങളാണ് ദൈവത്തിന്റെ അന്തിമ അവതാരമായ കല്‍ക്കിയെക്കുറിച്ച് പ്രവചിക്കുന്നത്.

കല്‍ക്കി എന്ന വാക്കിന് അര്‍ഥം അന്ധകാരത്തെ അകറ്റുന്നവന്‍ എന്നാണ്. കലിയുഗത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളില്‍ ജനങ്ങളില്‍ നിന്ന് ധര്‍മബോധം അപ്രത്യക്ഷമാവുകയും അവര്‍ ഈശ്വരനെ പൂര്‍ണമായി മറക്കുകയും ചെയ്യും. അപ്പോള്‍ ലോകത്തുനിന്ന് അന്ധകാരത്തെ അകറ്റാനും തിന്മയെ നീക്കാനും അങ്ങനെ സനാതന ധര്‍മത്തെ പുനഃപ്രതിഷ്ഠിക്കാനും ഈശ്വരന്‍ കല്‍ക്കി അവതാരം കൈക്കൊള്ളുമെന്ന് പുരാണങ്ങള്‍ പറയുന്നു. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ തുടങ്ങിയ അവതാര പരമ്പരയില്‍പ്പെട്ട അവസാനത്തെ ദൈവാവതാരമായാണ് കല്‍ക്കിയെ ഹിന്ദുക്കള്‍ കരുതുന്നത്. കല്‍ക്കി ഇതേവരെ ജന്മമെടുത്തിട്ടില്ല എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്

kodinhi said...


നല്ല അശ്വാഭ്യാസിയും വാള്‍പ്പയറ്റില്‍ നിപുണനുമായിരിക്കും കല്‍ക്കി എന്ന് പുരാണങ്ങള്‍ പറയുന്നു. യുദ്ധത്തില്‍ വാളും കുതിരകളും ഉപയോഗിക്കുന്ന കാലം കഴിഞ്ഞെന്നും അതിനാല്‍ കല്‍ക്കി അവതാരം നേരത്തെ സംഭവിച്ചിരിക്കാനാണ് സാധ്യതയെന്നും വേദപ്രകാശ് നിരൂപിക്കുന്നു. കല്‍ക്കിയുടെ ജന്മദേശമായ സംബാല്‍ ദ്വീപ് മൂന്ന് ഭാഗവും സമുദ്രത്താല്‍ ചുറ്റപ്പെട്ട അറേബ്യ തന്നെയാണെന്ന് അദ്ദേഹം വാദിക്കുന്നു. ആ നാട്ടിലെ ഏറ്റവും സത്യസന്ധനായ വ്യക്തിയായാണ് പുരാണങ്ങള്‍ കല്‍ക്കിയെ പരിചയപ്പെടുത്തുന്നത്.

കല്‍ക്കിയുടെ പിതാവ് വിഷ്ണുഭഗത്ത്, മാതാവ് സുമാനി. വിഷ്ണുഭഗത്ത് എന്നാല്‍ സംസ്‌കൃതത്തില്‍ ദൈവത്തിന്റെ അടിമ എന്നാണ് അര്‍ഥം. മുഹമ്മദ് നബിയുടെ പിതാവ് അബ്ദുല്ല. അബ്ദുല്ല എന്നാല്‍ അറബിയില്‍ ദൈവത്തിന്റെ അടിമ. കല്‍ക്കിയുടെ മാതാവിന്റെ നാമം സമാധാനം എന്നര്‍ഥം വരുന്ന സുമാനി. മുഹമ്മദ് നബിയുടെ ഉമ്മയുടെ നാമം ആമിന. അറബിയില്‍ ആമിന എന്ന പദവും സമാധാനത്തെ സൂചിപ്പിക്കുന്നു. കല്‍ക്കി അവതാരം ജന്മമെടുക്കുന്നത് മുഴുവന്‍ ലോകത്തിനു വേണ്ടിയുള്ള അവസാന അവതാരമായിട്ടായിരിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ദൈവത്തിന്റെ 24 പ്രധാന അവതാരങ്ങളില്‍ ഒടുവിലത്തേത് കല്‍ക്കി അവതാരമായിരിക്കുമെന്ന് ഭാഗവതപുരാണം പ്രവചിക്കുന്നു (ഭാഗവതപുരാണം പ്രഥമ ഖണ്ഡം 3:25). മുഹമ്മദ് നബി അവസാനത്തെ പ്രവാചകനാണെന്നും ഇനി ഒരു പ്രവാചകന്‍ ഉണ്ടാവില്ലെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു.

കല്‍ക്കിയുടെ ജനനം ഒരു കുലീന കുടുംബത്തിലായിരിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ജനനത്തിന് മുമ്പ് പിതാവും ശൈശവത്തില്‍ മാതാവും നഷ്ടപ്പെടുന്ന കല്‍ക്കി അനാഥനായി വളരുമെന്ന് ഭാഗവതപുരാണം പറയുന്നു. മുഹമ്മദ് നബി ജനിച്ചത് മക്കയിലെ പ്രമുഖമായ ഖുറൈശി ഗോത്രത്തിലായിരുന്നല്ലോ. നബിയുടെ ജനനത്തിന് മുമ്പ് പിതാവ് മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന് ആറു വയസ്സുള്ളപ്പോള്‍ മാതാവും മരണപ്പെട്ടു. 

കല്‍ക്കിയുടെ ജനനം ആ മാസത്തിലെ 12-ാം തീയതിയായിരിക്കുമെന്ന് കല്‍ക്കി പുരാണം പറയുന്നു (കല്‍ക്കിപുരാണം 2:15). ഇസ്‌ലാമിക കലണ്ടര്‍ പ്രകാരം റബീഉല്‍ അവ്വല്‍ മാസം 12-ാം തീയതിയായിരുന്നല്ലോ മുഹമ്മദ് നബിയുടെ ജനനം. ഈത്തപ്പഴവും ഒലീവുമായിരിക്കും കല്‍ക്കിയുടെ പ്രധാന ഭക്ഷണമെന്ന് പുരാണങ്ങള്‍ പറയുന്നു.
കല്‍ക്കിക്ക് ഒരു പര്‍വതഗുഹയില്‍ വെച്ച് ദൈവികസന്ദേശം നല്‍കപ്പെടുമെന്ന് പുരാണങ്ങള്‍ പറയുന്നു. ഹിറാ എന്ന പര്‍വത ഗുഹയില്‍ വെച്ച് ജിബ്‌രീല്‍ നബിക്ക് ദിവ്യബോധനം നല്‍കിയത് പ്രസിദ്ധമാണല്ലോ. സ്വന്തം നഗരമായ സംബാലില്‍ ധര്‍മപ്രചാരണം ആരംഭിക്കുന്ന കല്‍ക്കി സ്വന്തം നാട്ടുകാരില്‍ നിന്നുയരുന്ന എതിര്‍പ്പിനെയും പീഡനങ്ങളെയും തുടര്‍ന്ന് വടക്കു ഭാഗത്തുള്ള കുന്നുകളാല്‍ ചുറ്റപ്പെട്ട മറ്റൊരു നഗരത്തിലേക്ക് കുടിയേറും. നിശ്ചിത കാലത്തിനു ശേഷം യുദ്ധസജ്ജനായി സ്വന്തം നാട്ടില്‍ തിരിച്ചെത്തി ജന്മനഗരം കീഴടക്കും. അതിനു ശേഷം രാജ്യം മുഴുവന്‍ കല്‍ക്കിയുടെ അധീനതയിലാകുമെന്നും പുരാണങ്ങള്‍ പറയുന്നു. പ്രവാചകത്വം പ്രാപ്തമായ ശേഷം ജന്മനഗരമായ മക്കയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച മുഹമ്മദ് നബി ശത്രുക്കളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മദീനയിലേക്ക് പോയതും പിന്നീട് അനുയായികളോടൊപ്പം ജന്മനാട്ടിലേക്ക് തിരിച്ചുവന്ന് മക്ക കീഴടക്കിയതും തുടര്‍ന്ന് അറേബ്യ മുഴുവന്‍ അദ്ദേഹത്തിന് വിധേയമായതും തെളിവാര്‍ന്ന ചിത്രം.

കല്‍ക്കി നാല് അനുചരന്മാരോടൊപ്പം പിശാചിനെ കീഴടക്കും' (കല്‍ക്കി പുരാണം 2:5). അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ ആദ്യകാല ഖലീഫമാര്‍ നബിയുടെ ഉറ്റ അനുചരന്മാരായിരുന്നല്ലോ. ദുഷ്ടശക്തികളുമായുള്ള യുദ്ധത്തില്‍ കല്‍ക്കിക്ക് ദൈവികസഹായം ലഭ്യമാകും (കല്‍ക്കി പുരാണം 2:7). ബദ്ര്‍, ഉഹുദു യുദ്ധങ്ങളില്‍ മുഹമ്മദ് നബിയെ അല്ലാഹുവിന്റെ മലക്കുകള്‍ സഹായിച്ചിരുന്ന കാര്യം വേദപ്രകാശ് ചൂണ്ടിക്കാണിക്കുന്നു.

ദൈവത്തില്‍നിന്ന് അതിവേഗതയുള്ള കുതിരയെ അദ്ദേഹത്തിന് ലഭിക്കും. ആ കുതിരപ്പുറത്ത് മിന്നല്‍വേഗതയില്‍ വാളുമായി സഞ്ചരിച്ച് അദ്ദേഹം ലോകം കീഴടക്കും. ആ കുതിരപ്പുറത്ത് അദ്ദേഹം ഏഴ് ആകാശങ്ങള്‍ താണ്ടും (ഭാഗവതപുരാണം ഖണ്ഡം 12, 2:19,20). ബുറാഖ് എന്ന അതിവേഗതയുള്ള കുതിരപ്പുറത്ത് ഏഴ് ആകാശങ്ങളിലൂടെ നബി സഞ്ചരിച്ചതായി മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. സൗന്ദര്യത്തിലും ആകാരഭംഗിയിലും കല്‍ക്കിയെ വെല്ലാന്‍ മറ്റാരുമില്ലെന്ന് ഭാഗവതപുരാണം പറയുന്നു (ഖണ്ഡം 12, 2:20). ആകര്‍ഷകമായ വ്യക്തിത്വവും ആകാരസൗഷ്ഠവവും മുഹമ്മദ് നബിയുടെ പ്രത്യേകതയായി അദ്ദേഹത്തിന്റെ സഹചാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. കല്‍ക്കിയുടെ ശരീരത്തില്‍ നിന്ന് സദാ സുഗന്ധം പ്രസരിക്കുന്നുണ്ടാവും. ചുറ്റുപാടും ആ പരിമളത്തില്‍ ആനന്ദം കൊള്ളുന്നതാണ് (ഭാഗവതപുരാണം ഖണ്ഡം 12, 2:21). മുഹമ്മദ് നബി നടക്കുമ്പോള്‍ ചുറ്റുപാടും സുഗന്ധപൂരിതമാകുമായിരുന്നുവെന്ന് ചില ഹദീസുകള്‍ വ്യക്തമാക്കുന്നു.

ഭാഗവതപുരാണം കല്‍ക്കിയെ 'ജഗത്പതി' (ലോകനേതാവ്) എന്നാണ് വിശേഷിപ്പിക്കുന്നത് (ഭാഗവതപുരാണം ഖണ്ഡം 12, 12:19). പ്രവാചകപുംഗവരില്‍ ഈ വിശേഷണം മുഹമ്മദ് നബിക്ക് മറ്റാരേക്കാളും യോജിക്കുന്നു.

kodinhi said...


കല്‍ക്കി എട്ട് വിശിഷ്ട ഗുണങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ടവനായിരിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു. ആത്മനിയന്ത്രണം, ധൈര്യം, സംസാരത്തിലെ മിതത്വം, ദാനം, നന്ദി, കുടുംബമഹിമ, വിവേകം, ദിവ്യബോധനം എന്നിവയാണ് ഈ എട്ട് ഗുണങ്ങള്‍. ഈ എട്ട് ഗുണങ്ങളും മുഹമ്മദ് നബിയില്‍ സമഞ്ജസമായി സമ്മേളിക്കുന്നുവെന്നത് ആ മഹത് ചരിത്രം വായിക്കുന്ന ആര്‍ക്കും ബോധ്യമാവും. കല്‍ക്കിയെക്കുറിച്ചുള്ള ഹൈന്ദവപുരാണങ്ങളിലെ പ്രവചനങ്ങള്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബിക്ക് മാത്രമാണ് അനുയോജ്യമാകുന്നതെന്ന് വേദപ്രകാശ് യുക്തിഭദ്രമായി സമര്‍ഥിക്കുന്നു

Unknown said...

ലിംഗഛേദി ശിഖാഹിനഃ ശ്മശ്രുധാരി സുഷക
ഉച്ചാലപീ സര്‍വ്വ ഭക്ഷീ ഭവിഷ്യതി ജനമാം
വിന കൌെശലം ച വശവസ്തോ ഷാം ഭക്ഷയാ മതാമാം
മുസലേനൈവ സംസ്കാരഃ കുശൈരി ഭവിഷ്യതി
തസ്മാന്‍ മുസല വന്തോഹി ജാതയോ ധര്‍മ്മ ദുഷകാഃ
ഇതി പൈശാച ദര്‍മ്മശ്ച ഭവിഷ്യതി മയാകൃതഃ
(ശ്ളോകം 25 മുതല്‍ 28വരെ)

അദ്ദേഹത്തിന്റെ അനുയായികള്‍ ചേലാകര്‍മം ചെയ്യും. അവര്‍ കുടുമ വെക്കുകയില്ല. അവര്‍ താടി വളര്‍ത്തും. അവര്‍ വിപ്ളവകാരികളും ജനങ്ങളോട് അത്യുച്ചത്തില പ്രാര്‍ത്ഥിക്കുവാന്‍ ഉല്‍ഘോഷിക്കുന്നവരുമായിരിക്കും. അവര്‍ പന്നിയെ ഒഴിച്ച് മറ്റു മിക്കമൃഗങ്ങളെയും ഭക്ഷിക്കും. ശുദ്ധിചെയ്യുവാന്‍ 'ദര്‍ഭ' ഉപയോഗിക്കുന്നതിന്നു പകരം സമരം ചെ.യ്ത് അവര്‍ പരിശുദ്ധരാവും. മതത്തെ മലിനപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നതാകയാല്‍ മുസലേനൈവര്‍ എന്നപേരില്‍ അവര്‍ അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍ നിന്നായിരിക്കും.)

ഈ പ്രവചനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് മുഹമ്മദ്നബി(സ)യും അദ്ദേഹത്തിന്റെ അനുചരന്മാരുമാണെന്ന വസ്തുത സുവ്യക്തമാണ്.

Unknown said...

ഇത് ഇതെഴുതിയ ആൾ ഇനിയും പഠിക്കാനുണ്ട്, തുറന്നമനസ്സോടെ

Anonymous said...

ഈ പോസ്റ്റ് ഇട്ട കാളിദാസൻ ശരിക്കും ഷെയ്ത്താന്റെ അവദാരം ആവും ... എന്തെക്കെ തെമ്മാടിത്തരങ്ങൾ ആണ് എഴുതി വിടുന്നത്... ഒന്നും അറിയാത്ത ഒരുത്തൻ ഇത് വായിച്ചാൽ വിശ്വസിച്ചു പോകും...

Soopy.V said...
This comment has been removed by the author.
subin said...

എല്ലാം കൊള്ളാം പക്ഷേ കലിയുഗം അവസാനിക്കാറാകുമ്പോൾ കല്ക്കി അവതl രം പ്രത്യക്ഷ പെടും മുസ്ലിങ്ങൾ ഒന്നു മനസ്സിലാക്കണം ദജ്ജാൾ എന്ന ഒരാൾ (ഒറ്റക്കണ്ണൻ) ഇപ്പോളും ഉണ്ടന്ന് അതാണ് ലോകം മുഴുവൻ ഭരിക്കുന്ന ഇല്ലുമിനാറ്റി അതിന്നെ നശിപ്പിക്കാൻ കൽക്കി വരും

subin said...

എല്ലാം കൊള്ളാം പക്ഷേ കലിയുഗം അവസാനിക്കാറാകുമ്പോൾ കല്ക്കി അവതl രം പ്രത്യക്ഷ പെടും മുസ്ലിങ്ങൾ ഒന്നു മനസ്സിലാക്കണം ദജ്ജാൾ എന്ന ഒരാൾ (ഒറ്റക്കണ്ണൻ) ഇപ്പോളും ഉണ്ടന്ന് അതാണ് ലോകം മുഴുവൻ ഭരിക്കുന്ന ഇല്ലുമിനാറ്റി അതിന്നെ നശിപ്പിക്കാൻ കൽക്കി വരും

Unknown said...

😂😂😂😂😂😂

Anonymous said...

സംസ്കൃതപഠനം ബ്രാഹ്മണരുടെ കുത്തകയായീരുന്ന കാലത്ത് വിദേശികള്‍ സംസ്കൃതം പഠിച്ച് ഭവിഷ്യപുരാണത്തില്‍ മുഹമ്മദ് നബിയെ കുറിച്ച് എഴുതിച്ചേര്‍ത്തു എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

Rauf Bovikanam said...

മുഹമ്മദ് നബി മുസ്ലീമിന്റെ പ്രവാചകൻ ആണെന്ന്
ആരാ പറഞ്ഞത്