Saturday 22 March 2014

അരമുറി തേങ്ങയും തിന്നു ആശാരിച്ചിയേയും കടിച്ചു എന്നിട്ടും ...



ഇത് ക്രിസ്ത്യാനികളുടെ നോമ്പു കാലമാണ്. അവരുടെ ദൈവമായ യേശുവിന്റെ പീഢാനുഭവത്തെ ഓര്‍മ്മിക്കുന്ന കാലം. ചെയ്യാത്ത കുറ്റത്തിനു കുരിശില്‍ തറയ്ക്കപ്പെട്ട യേശുവിന്റെ ഓര്‍മ്മയാചരണം.  ചെയ്യാത്ത കുറ്റത്തിനു മറ്റൊരു ക്രിസ്ത്യാനി ഇപ്പോള്‍ പീഢ അനുഭവിക്കുന്നു. നാലു വര്‍ഷം മുന്നെ അദ്ദേഹത്തിന്റെ   വലതു കയ്യും ഇടതു കാലും ഇസ്ലാമിക ഭീകരര്‍ ഛേദിച്ചു. അതിന്റെ കാരണം  കേരളത്തിലെ മുസ്ലിങ്ങളൊന്നാകെ കണ്ടു പിടിച്ച  മുസ്ലിം പ്രവാചക നിന്ദയും.  ജോസഫ് സാറിന്റെ  ഭാര്യയുടെയും അമ്മയുടെയും മുന്നിലിട്ടായിരുന്നു ശരിയ നിയമം അവര്‍ നടപ്പിലാക്കിയത്.    അടുത്ത നാളില്‍ അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന്റെ അമ്മ ഇന്ന് മരുമകള്‍ മരിച്കതുപോലും തിറിച്ചറിയാത്ത വിധം മാനസിക വ്യഥയിലാണ്.

മുസ്ലിങ്ങള്‍ ജോസഫ് സാറില്‍ ആരോപിക്കുന്ന കുറ്റം ഇതാണ്. അദ്ദേഹം തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരു ചോദ്യപേപ്പര്‍ തയ്യാറാക്കി. പ്രശസ്ത സിനിമ സംവിധായകനായ പി റ്റി കുഞ്ഞു മൊഹമ്മദ് എന്ന മ്സുലിം എഴുതിയ ഒരു പുസ്തകത്തിലെ ഒരു സന്ദര്‍ഭം  എടുത്തായിരുന്നു ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. അത് ഇതാണ്.




പി റ്റി കുഞ്ഞു മൊഹമ്മദ് ഭ്രാന്തന്‍ എന്നെഴുതിയ ഭാഗത്ത് ജോസഫ് സാര്‍ കുഞ്ഞു മൊഹമ്മദിന്റെ പേരുതന്നെയായ മൊഹമ്മദ് എന്നു ചേര്‍ത്തു. ചോദ്യം വായിച്ച് ഉത്തരമെഴുതിയ മുസ്ലിം വിദ്യര്‍ത്ഥികള്‍ക്കൊന്നും അത് അവരുടെ പ്രവാചകന്‍ മൊഹമ്മദാണെന്നു തോന്നിയില്ല. പടച്ചോനേ എന്ന് ദൈവത്തെ വിളിക്കുന്ന ഏതോ ഒരു മൊഹമ്മദ് എന്നേ അവര്‍ കരുതിയുള്ളു.  പക്ഷെ മറ്റ് ചില മുസ്ലിങ്ങള്‍ക്ക് തോന്നി. അവര്‍ പ്രതിഷേധിച്ചു. കേരളത്തിലെ മുഴുവന്‍ മുസ്ലിങ്ങളും അതേറ്റു പിടിച്ചു. പ്രകടനങ്ങള്‍ നടത്തി. ജോസഫ് സാറിനു ഭീക്ഷണികള്‍ ഉണ്ടായി. അദ്ദേഹം ഒളിവില്‍ പോയി.  മത വികാരം ​വൃണപ്പെടുത്തി എന്നും പറഞ്ഞ് ജോസഫ് സാറിനെതിരെ കേരള സര്‍ക്കാര്‍ ക്രിമിനല്‍ കേസെടുത്തു. കൂടുതല്‍ പ്രശ്നങ്ങളുണ്ടാകേണ്ട എന്നു കരുതി കോളേജധികാരികള്‍ സാറിനെ പിരിച്ചു വിട്ടു. 

പല പ്രാവശ്യം  ജോസഫ്  സാറിനു നേരെ ആക്രമണുമുണ്ടായി. പിന്നീട് ഒരു ദിവസം പള്ളിയില്‍ ആരാധന കഴിഞ്ഞു വരുന്നസമയത്ത്  ഇസ്ലാമിക ഭീകരര്‍  അദ്ദേഹത്തെ ആക്രമിച്ചു. ആക്രമിച്ചത് ഇസ്ലാമിക ഭീകരരായതുകൊണ്ട്, ശരിയ നിര്‍ദ്ദേശിക്കുന്ന പ്രകാരം അദ്ദേഹത്തിന്റെ  കൈയ്യും കാലും എതിര്‍ദിശയില്‍ ഛേദിച്ചു.




(33-34)

അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു.



മൊഹമ്മദ് എന്ന മുസ്ലിം  പ്രവാചകനോട് ജോസഫ് സര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്നു ദുര്‍വ്യഖ്യാനിച്ച മുസ്ലിങ്ങള്‍, കുര്‍ആനില്‍ മൊഹമ്മദ് നിര്‍ദ്ദേശിക്കുന്ന ശിക്ഷ നടപ്പിലാക്കി.  കൈകാലുകള്‍ വിപരീതമായി തന്നെ ഛേദിച്ചു. 

ഇസ്ലാമികലോകത്തെ മുസ്ലിങ്ങള്‍ക്ക് ഭ്രാന്തു പിടിക്കുന്നത് അവരുടെ ആരാധന ദിവസമായ വെള്ളിയാഴ്ചയാണ്. ജോസഫ് സാറിനെ ശരിയ നിയമപ്രകരം ശിക്ഷിക്കാന്‍  തെരഞ്ഞെടുത്തതും സാറിന്റെ ആരാധന ദിവസമായ ഞായറാഴ്ച തന്നെയായിരുന്നു.

ഇസ്ലാമിക ഭീകരര്‍ അഴിഞ്ഞാടുന്ന സോമാലിയയില്‍ ഒരു 17 വയസു കാരനു നൽകിയ ശിക്ഷയും ജോസഫ് സാറിനു നല്‍കിയപോലെ ആയിരുന്നു. 

ismael somalia


ജോസഫ് സാറിന്റെ കൈയ്യും കാലും ഇസ്ലാമിക ഭീകരര്‍ വെട്ടുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ ഭാര്യയും അമ്മയുമായിരുന്നു. അന്നത്തെ ഷോക്കില്‍ നിന്നും  അവര്‍ രക്ഷപ്പെട്ടില്ല. ഭാര്യ ജീവിതം തന്നെ അവസാനിപ്പിച്ചു. അമ്മ സ്വബോധം നഷ്ടപ്പെട്ടു ജീവിക്കുന്നു.  ഭാര്യ ആത്മഹത്യ ചെയ്തപ്പോള്‍ ആ കുടുംബത്തിന്റെ നിസഹായ അവസ്ഥക്ക് നിറം പിടിപ്പിച്ച കുറെ കഥകളുമായി പല മാദ്ധ്യമങ്ങളും  ഇറങ്ങിയിട്ടുണ്ട്.

ഇപ്പോള്‍ ഒരു ഇസ്ലാമിക മതവിശ്വാസി, ഇതേ കുര്‍ആനിക നിര്‍ദ്ദേശങ്ങള്‍ ദൈവിക നിയമമാണെന്നു തന്നെ വിശ്വസിക്കുന്ന ഒരു മുസ്ലിം, വിചിത്രമായ ഒരു നിര്‍ദ്ദേശം കൊണ്ടു വന്നിരിക്കുന്നു. ഇസ്ലാമിക  ഭീകരര്‍ ചെയ്ത ഈ ഹീനത മറക്കണമത്രെ. അതിന്റെ കൂടെ അതി വിചിത്രമായ ഒരു കണ്ടു പിടുത്തവും. കോടതി കുറ്റവിമുക്തനാക്കിയ ഉടനെ തന്നെ ജോസഫിനെ സർവീസിൽ തിരിച്ചെടുത്തിരുന്നുവെങ്കിൽ ആ വീട്ടമ്മയുടെ കയറിൽ തൂങ്ങിയ മൃതദേഹം നമുക്ക് കാണേണ്ടി വരില്ലായിരുന്നു.

ഇദ്ദേഹത്തിന്റെ  അഭിപ്രായത്തില്‍ ന്യൂമാന്‍ കോളേജ് ജോസഫ് സാറിനെ സര്‍വീസില്‍ തിരിച്ചെടുക്കാത്തതാണത്രെ ഈ ആത്മഹത്യയുടെ കാരണം. എത്ര ലളിതമായിട്ടാണ്, ഇസ്ലാമിക ഭീകരരെ രക്ഷപ്പെടുത്തി എടുക്കുന്നത്. കേരള മുസ്ലിങ്ങളുടെ ഒരു പരിഛേദമാണീ മുസ്ലിം. ഇപ്പോള്‍ കുറ്റം ന്യൂമാന്‍  കോളേജിനാണ്.

സലോമി ആത്മഹത്യ ചെയ്തത് ജോസഫ് സാറിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതുകൊണ്ടല്ല. ജോസഫ് സാറിനെ നേരത്തെ തിരിച്ചെടുത്തിരുന്നെങ്കിലും  ഈ ആത്മഹത്യ  തടയാനും കഴിയില്ലായിരുന്നു. അത് മനസിലാകണമെങ്കില്‍  സ്വന്തക്കാരുടെ കൈയ്യും കാലും എതിര്‍ദിശയില്‍ മത ശാസന അനുസരിച്ച്  കണ്‍മുന്നിലിട്ട് വെട്ടുന്നത് കാണേണ്ടി വരും ചില ജന്മങ്ങള്‍ക്ക്. അവരെ തല്‍ക്കാലം മനുഷ്യ ജാതിയില്‍ പെടുത്താന്‍ പറ്റില്ല. ആടിനെ വെട്ടുന്ന ലാഘവത്തോടെ ഒരു മനുഷ്യനെ വെട്ടുന്നത്  നേരില്‍ കാണുന്ന ഏത് മനുഷ്യന്റെയും സമനില തെറ്റും. പ്രത്യേകിച്ച് സ്വന്തം ഭര്‍ത്താവിന്റെ.  പരിശീലനത്തിനു വേണ്ടി നായ്ക്കളെ വെട്ടി ശീലിക്കുന്നവര്‍ക്ക് ഇതൊന്നും മനസിലാകില്ല. ഈ പേടി സ്വപ്നം എന്നും  കാണുന്നതിലും നല്ലത് ജീവിതം അവസാനിപ്പിക്കുകയാണെന്ന് സലോമിക്കു തോന്നി. പള്ളിയില്‍ നിന്നും മടങ്ങിവരുംവഴി ജോസഫ് സാറിനെ ഇസ്ലാമിക ഭീകരര്‍   കാര്‍ തടഞ്ഞുനിര്‍ത്തി പിടിച്ചിറക്കുമ്പോള്‍ സലോമിയും അമ്മയും  കാറിലുണ്ടായിരുന്നു. സലോമിയുടെ  കണ്‍മുമ്പിലിട്ടാണു സാറിന്റെ കൈയ്യും കാലും  ഇസ്ലാമിക  ഭീകരര്‍ വെട്ടിയത്. ആ ഭീകര  കാഴ്‌ചയില്‍ വിറങ്ങലിച്ചുപോയ അവരുടെ മനസിനു പിന്നീടൊരിക്കലും അതില്‍ നിന്നും കരകയറാനായിട്ടില്ല. അതിന്റെ പരിസമാപ്തിയാണീ ആത്മഹത്യ.

കത്തോലിക്കാ സഭ ചെയ്യേണ്ടതൊന്നും ചെയ്തില്ല എന്നത് സത്യമാണ്. പക്ഷെ  ഈ ആത്മഹത്യക്ക് ഉത്തരവാദി കത്തോലിക്ക സഭയോ ന്യൂമാന്‍ കോളേജോ ആണെന്ന് ഞാന്‍ കരുതുന്നില്ല.  ഈ ക്രൂരത നടത്തിയ ജന്തുക്കള്‍ തന്നെയാണ്. അവരെ രക്ഷിച്ചെടുക്കാന്‍ ഇപ്പോള്‍ സഭയുടെ തലയില്‍ കയറുന്നവര്‍ക്ക് മാറ്റ്‌ ചില അജണ്ടകളുണ്ടെന്നു പറയേണ്ടി വരും. കൈയ്യും കാലും  വെട്ടിയ ജന്തുക്കള്‍ക്ക് അതിനു വളം വച്ചു കൊടുക്കാന്‍ കേരളത്തിലെ 99% മുസ്ലിങ്ങളും ഉണ്ടായിരുന്നു. അവര്‍ ഏക സ്വരത്തില്‍ അലറിയത്, ഞങ്ങളുടെ പ്രവാചകനെ നിന്ദിച്ചേ എന്നായിരുന്നു. ജോസഫ് സാറിനെ പുറത്താക്കാനും അദ്ദേഹത്തിനെതിരെ കേസെടുക്കാനും  നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതും അവരായിരുന്നു. സര്‍ക്കാരും സഭയും അതിനനുസരിച്ച് പ്രവര്‍ത്തിച്ചു.

കൈയ്യു കാലും  വെട്ടിയ ക്രൂരത മറക്കണമത്രെ. എന്നിട്ട് ജോസഫ് സാറിനെ വിരമിക്കുന്നതിനു മുന്നെ തിരിച്ചെടുത്ത് സന്തോഷിപ്പിക്കണമത്രെ. അപ്പോള്‍ ജോസഫ് സാര്‍ സന്തോഷിക്കുമെന്ന് ഏത് മന്തനും മനോരാജ്യം കാണാം. സന്തോഷമൊകെ എന്നേ അദ്ദേഹത്തെയും കുടുംബത്തെയും വിട്ടു പോയി. ലോകം  മുഴുവന്‍ കൊടുത്താലും  അതൊന്നും തിരികെ വരില്ല. ഇതൊക്കെ അവരുടെ വിധി ആണെന്നു കരുതി അവര്‍ സമാധാനിച്ചോളും. ഇനിയും ഇതുപോലെ തമാശ പറഞ്ഞ് അദ്ദേഹത്തെ വേദനിപ്പിക്കാതിരുന്നാല്‍ മാത്രം മതി.

കൈയ്യും കാലും  വെട്ടിയ ക്രൂരത മാത്രം മറന്നാല്‍ മതിയോ?. എങ്കില്‍ അതുപോലെയുള്ള പല ക്രൂരതകളും നമുക്കങ്ങ് മറക്കാം. 2002 ല്‍ മോദി നടത്തിയ മുസ്ലിം കൂട്ടക്കൊല മറന്ന് മോദിയെ പ്രധാനമന്ത്രി ആക്കാം. അതിനെ  എത്ര മുസ്ലിങ്ങള്‍ പിന്തുണക്കുമെന്നറിയാന്‍  ആഗ്രഹമുണ്ട്.  മോദി എന്നു കേള്‍ക്കുമ്പോള്‍ മുസ്ലിം കൂട്ടക്കൊല മനസില്‍ വരാത്ത ഏത് മുസ്ലിമുണ്ട് കേരളത്തില്‍?

കേരളീയ മുസ്ലിം സമൂഹത്തിന്റെ മുഖത്തേറ്റ അടിയാണ്, സലോമിയുടെ ആത്മഹത്യ. പ്രവാചകനെ നിന്ദിച്ചു എന്ന് വിലപിച്ച ഓരോ മുസ്ലിമിന്റെയും മുഖത്തേറ്റ അടി. അതിന്റെ  വേദന മാറാന്‍ ഈ ഉഡായിപ്പുകള്‍ക്കൊന്നും ആകില്ല.  ജോസഫ് സാറിനെ വെറുതെ വിട്ടേക്കുക. അദ്ദേഹത്തിന്റെ ജീവിതം ഇല്ലാതാക്കിയവര്‍ക്ക് സാരോപദേശം നല്‍കാനുള്ള യോഗ്യത ഇല്ല.


ഗുജറാത്ത് കൂട്ടക്കൊല മറക്കാന്‍ പറ്റുമോ എന്ന് ഞാന്‍ ഒരു ചോദ്യം  ആ മുസ്ലിമിന്റെ ബ്ളോഗില്‍ ചോദിച്ചിരുനു . അതിനദ്ദേഹം നല്‍കിയ മറുപടി അതി വിചിത്രമാണ്.

 ജോസഫിന്റെ കൈ വെട്ടിയ ആൾ ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ ഈ ചോദ്യത്തിന് ഉത്തരം പറയാം. പിന്തുണക്കുമോ ഇല്ലയോ എന്ന്.. 

എന്നിട്ട്, വർഗീയ വിഷവും അസംബന്ധവും കുത്തിനിറച്ച താങ്കളുടെ പല കമന്റുകളും സ്പാം ഫോൾഡറിലേക്ക് നീക്കുകയാണ് പതിവ്.. എന്നും പറഞ്ഞ് എന്റെ എല്ലാ കമന്റുകളും ഡെലീറ്റ് ചെയ്തു.

ഗുജറാത്ത് കൂട്ടക്കൊല മറക്കണമെന്ന് ബി ജെ പി കാരും സംഘ പരിവാറും ആവര്‍ത്തിച്ച്  അപേക്ഷിച്ചിട്ടും, മറക്കില്ല എന്നു ശഠിക്കുന്ന ഈ ജന്തുക്കളാണിപ്പോള്‍ ജോസഫ് സാറിന്റെ കൈയ്യും കാലും വെട്ടിയത് മറക്കണമെന്നു പറയുന്നത്.  ഗുജറാത്ത്  കൂട്ടക്കൊല മറക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ കൈയ്യും കാലും വെട്ടിയത് മറക്കണമെന്നു പറയുന്നതിന്റെ യുക്തി എന്താണെന്ന് ഞാന്‍  ചോദിച്ചപ്പോള്‍ പ്രധാനമന്ത്രി എന്നൊക്കെ പറഞ്ഞ്  ആ മുസ്ലിം ഉരുണ്ടു കളിക്കുന്നു.  ജോസഫ് സാര്‍ അത് മറന്നാലും കേരളത്തിലെ പൊതു  സമൂഹം അത് മറക്കില്ല. അതുപോലെ തന്നെയാണ്, ഗുജറാത്ത് കൂട്ടക്കൊലയും.

ജോസഫ് സാറിന്റെ കുടുംബത്തോട്  ഇവര്‍ക്കൊക്കെ ഇപ്പോഴുള്ള സ്നേഹം കണ്ട്  ആരും മൂക്കത്തു വിരല്‍ വയ്ക്കും. ഈ സ്നേഹം പ്രകടിപ്പിക്കേണ്ടത് ഇപ്പോഴല്ലായിരുന്നു. അദ്ദേഹം എഴുതിയതില്‍ ഇല്ലാത്ത പ്രാവചക  നിന്ദ കുഴിച്ചെടുത്ത് അദ്ദേഹത്തിന്റെ ജീവിതം ഇവ്വിധമാക്കിയതിന്റെ ഉത്തരവാദികള്‍ കേരളത്തിലെ, മുസ്ലിങ്ങള്‍ മാത്രമാണ്. ഇപ്പോള്‍ പൊഴിക്കുന്ന മുക്തലക്കണ്ണീരില്‍ ആരും വീഴില്ല. അദ്ദേഹത്തെ കോളേജിലേക്ക് തിരികെ എടുത്താലൊന്നും അദ്ദേഹത്തിനുണ്ടായ നഷ്ടം നികക്കില്ല. വലതു കൈക്ക്  സ്വാധീനമില്ല. ഇടതു കാലിനും  സ്വാധീനക്കുറവുണ്ട്. അദ്ദേഹം  എങ്ങനെയെങ്കിലും ശിഷ്ടകാലം കഴിച്ചു കൊള്ളും. മുസ്ലിങ്ങളളൊക്കെ കരുതുമ്പോലെ അദ്ദേഹം അത്മഹത്യ ചെയ്യനൊന്നും പോകില്ല. അത് വേണമായിരുന്നെകില്‍ പണ്ടേ ആകാമായിരുന്നു.

കൈയ്യും കാലും വെട്ടിയവര്‍ക്ക് ഈ മുസ്ലിമിനേപ്പോലുള്ള  ഒട്ടകപക്ഷികളേക്കാള്‍ ആര്‍ജ്ജവമുണ്ട്. മതസഹിഷ്ണുതയുടെ ആട്ടിന്‍ തോലിട്ടു നടന്നിട്ട്, ഇല്ലാത്ത പ്രവാചകനിന്ദ കണ്ടുപിടിച്ചവരാണ്, യഥാര്‍ത്ഥ ഭീകരര്‍. ഇവര്‍ക്കൊക്കെ സത്ബുദ്ധി ഉപദേശിച്ചു കൊടുക്കാനുള്ള ആര്‍ജ്ജവമാണ്, മുസ്ലിങ്ങള്‍ക്ക് വേണ്ടത്.

ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുകയാണ്, കേരളത്തിലെ മുസ്ലിങ്ങള്‍ ചെയ്തത്. അതില്‍ തരിമ്പും  ഖേദമില്ലാതെ,  അരമുറി തേങ്ങയും തിന്നു ആശാരിച്ചിയേയും കടിച്ചു എന്നിട്ടും നായക്ക് മുറുമുറുപ്പ്, എന്നു പറഞ്ഞതുപോലെയാണവരുടെ നിലപാട്. ഇത് കേരളത്തിലെ പൊതു സമൂഹം തിരിച്ചറിയാതെ പോകരുത്.

മുസ്ലിങ്ങള്‍ ജോസഫ് സാറിന്റെ കൈയ്യും കാലും ശരിയ നിയമം അനുശാസിക്കുന്ന വിധം  വെട്ടിയത് കേരള സമൂഹം മറക്കണം, പക്ഷെ ഗുജറാത്തിലെ മുസ്ലിങ്ങളെ  സംഘ പരിവാര്‍ കൊലപ്പെടുത്തിയത് മറക്കാന്‍ പാടില്ല. ഈ ഇരട്ടത്താപ്പും കേരളത്തിലെ പൊതു സമൂഹം തിരിച്ചറിയണം.


63 comments:

kaalidaasan said...

ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുകയാണ്, കേരളത്തിലെ മുസ്ലിങ്ങള്‍ ചെയ്തത്. അതില്‍ തരിമ്പും  ഖേദമില്ലാതെ, അരമുറി തേങ്ങയും തിന്നു ആശാരിച്ചിയേയും കടിച്ചു എന്നിട്ടും നായക്ക് മുറുമുറുപ്പ് ,എന്നു പറഞ്ഞതുപോലെയാണവരുടെ നിലപാട്. ഇത് കേരളത്തിലെ പൊതു സമൂഹം തിരിച്ചറിയാതെ പോകരുത്.

മുസ്ലിങ്ങള്‍ ജോസഫ് സാറിന്റെ കൈയ്യും കാലും ശരിയ നിയമം അനുശാസിക്കുന്ന വിധം  വെട്ടിയത് കേരള സമൂഹം മറക്കണം, പക്ഷെ ഗുജറാത്തിലെ മുസ്ലിങ്ങളെ സംഘ പരിവാര്‍ കൊലപ്പെടുത്തിയത് മറക്കാന്‍ പാടില്ല. ഈ ഇരട്ടത്താപ്പും കേരളത്തിലെ പൊതു സമൂഹം തിരിച്ചറിയണം.

kaalidaasan said...

വള്ളിക്കുന്ന് നീക്കം ചെയ്ത കമന്റുകള്‍ ഞാന്‍ ഇവിടെ ഇടുന്നു.

kaalidaasan said...

>>ഇവിടെ ആരോ അഭിപ്രായം എഴുതിയത് കണ്ടു കൈ വെട്ടിയ ആള്ക്കാര് മാത്രമാണ് കുറ്റക്കാര് എന്ന്. <<<

കൈ വെട്ടിയത് എന്ന് താങ്കളേപ്പോലുള്ളവര്‍ ഇതിനെ ലഘൂകരിക്കുന്നു. പക്ഷെ വാസ്തവത്തില്‍ വലതു കൈയ്യും ഇടതു കാലുമാണ്, വെട്ടിയത്. അതിന്റെ കാരണം , ശരിയ നിയമത്തിലെ കൈയ്യും കാലും എതിര്‍ദിശയില്‍ ഛേദിക്കുക എന്ന ശാസനയും. ഇത് ഞാന്‍ എഴുതുമ്പോള്‍ എല്ലാ മുസ്ലിങ്ങളും ഉറഞ്ഞു തുള്ളും, വള്ളി ഈ കമന്റും മുക്കും.

പി റ്റി കുഞ്ഞു മൊഹമ്മദ് എന്ന മുസ്ലിം എഴുതിയ ഒരു പുസ്തകത്തിലെ ഒരു സന്ദര്‍ഭം പകര്‍ത്തി വയ്ക്കുക മാത്രമായിരുന്നു ജോസഫ് സാര്‍ ചെയ്തത്. അതിലെ ഭ്രാന്തന്, പി റ്റി കുഞ്ഞുമൊഹമ്മദിന്റെ പേരും നല്‍കി. മുഹമ്മദ് എന്നു കേള്‍ക്കുമ്പോള്‍ അത് മുസ്ലിം പ്രവാചകന്‍  മുഹമ്മദാണെന്നു ധരിക്കുന്ന മനസ്ഥിതിയാണി ക്രൂരതക്കിടയാക്കിയത്. അതിന്റെ ഉത്തരവാദികള്‍ കൈയ്യും കാലും വെട്ടിയവരും അതിനു പ്രചോദനം നല്‍കിയ മുസ്ലിങ്ങളും തന്നെയാണ്.

ഈ സംഭവം നടന്നിട്ട് 4 വര്‍ഷങ്ങള്‍  കഴിഞ്ഞു. ഇന്നു വരെ ഇതു നടത്തിയ കാപാലികരെ വിചാരണ ചെയ്തിട്ടില്ല. ശിക്ഷിച്ചിട്ടില്ല. ചിലര്‍ ഇപ്പോഴും മുസ്ലിം രാജ്യങ്ങളില്‍ സസുഖം ജീവിക്കുന്നു. അതിനു താങ്കളാരെ കുറ്റം പറയും?

മുസ്ലിം ഭ്രാന്തന്‍മാര്‍ കോളേജിനു തീകവ്യ്ക്കുമെന്ന പേടിയുള്ളതുകൊണ്ടാണ്, കോളേജ് ജോസഫ് സാറിനെ പിരിച്ചു വിട്ടതും. അനേകം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥപനമാണത് . അനിഷ്ട സംഭവം എന്തെങ്കിലും ഉണ്ടായാല്‍ താങ്കളൊക്കെ അതിനു സമാധാനം പറയുമോ? ജീവിക്കാന്‍  ആഗ്രഹമുള്ളര്‍ക്ക് പേടിയുണ്ടാകും. ചാകാന്‍  നടക്കുന്ന ജന്തുക്കളേപ്പോലെയല്ല അവരൊക്കെ. ബ്ളോഗിലിരുന്ന് മറ്റുള്ളവരെ കുറ്റം പറയുമ്പോലെ അല്ല സത്യത്തെ നേരിടുന്നത്. താങ്കളായിരുന്നു കോളേജ് നടത്തുന്നതെങ്കിലും പ്രായോഗികതയേ ചിന്തിക്കൂ. ഒരു പ്രബല വിഭഗം  മത വിശ്വാസികള്‍ കുറ്റവാളി എന്നു കരുതുന്ന ഒരു വിവാദ വ്യക്തിയെ നിലനിറുത്തില്ല. ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളുടെ സുരക്ഷയേ പരിഗണിക്കു. ഒരു മനുഷ്യന്റെ കൈയ്യും  കാലും പച്ചക്ക് വെട്ടി എടുക്കാന്‍ മടിയില്ലാത്താവര്‍ എന്തൊക്കെ ചെയ്യില്ല?

ഈ കേസിലെ ഒരു പ്രതി ആയ അനസ് എന്ന വ്യക്തി എറണാകുളം ജില്ലയിലെ ഒരു മുസ്ലിം ഭൂരിപക്ഷ വാര്‍ഡില്‍ നിന്നും 1000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്, പോപ്പുലര്‍ ഫ്രണ്ട് സ്ഥാനാര്‍ത്ഥി ആയി മത്സരിച്ച് ജയിച്ചത്. ഇതൊക്കെ വിളിച്ചു പറയുന്ന ഒരു സത്യമുണ്ട്. താങ്കളേപ്പോലുള്ളവര്‍ക്ക് അതൊന്നും മനസിലാകില്ല.

kaalidaasan said...

>>>ഒരു മിനിമം സംസ്കാരം ഉള്ള ഒരുത്തന് അങ്ങനെ ഒരു ചോദ്യ പേപ്പര് ഒരു പൊതു സ്ഥാപനത്തിന് വേണ്ടി തയ്യാറാക്കാൻ പറ്റില്ല<<<<

മുസ്ലിങ്ങളിലെ തീരെ ബോധമില്ലാത്ത ഒരാളാണ്, താങ്കളെന്ന് ഇപ്പോള്‍ മനസിലായി. ജോസഫ് സാറിന്റെ കൈയ്യും കാലും വെട്ടിയവര്‍ പോലും അദ്ദേഹത്തെ ക്രൈസ്തവ മത ഭ്രാന്തനെന്നു വിളിച്ചില്ല. എന്താണു മത ഭ്രാന്തെന്ന് അവര്‍ക്ക് നന്നായി അറിയാം. ഞമ്മറ്റെ പ്രവചകനെ നിന്ദിച്ചു എന്നും പറഞ്ഞ് ശരിയ നിര്‍ദ്ദേശിക്കുന്ന ശിക്ഷ കൊടുത്തിട്ടേ ഉള്ളു.

പാകിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും ഇറാക്കിലും സിറിയയിലുമൊക്കെ മത ഭ്രാന്തെടുത്ത മുസ്ലിം സമുദായം സ്വയം കുത്തി മരിക്കുന്നത് അല്‍പ്പമെങ്കിലും ബോധമുള്ളവര്‍ എന്നും കാണുന്നുണ്ട്. ഇതു വരെ ബോധം ലഭിക്കാത്തതുകൊണ്ട് താങ്കള്‍ക്കൊന്നും കാണാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് ആ ബോധം ഉണ്ടാക്കി എടുക്കാന്‍ മോണിട്ടര്‍ ശ്രമിക്കുക.

പി റ്റി കുഞ്ഞു മൊഹമ്മദ് എന്ന മുസ്ലിം എഴുതിയ കഥയില്‍ പടച്ചോനെ എന്നു വിളിച്ച് അള്ളായുമായി സംസാരിക്കുന്നു എന്നു തോന്നുന്ന ഭ്രാന്തന്,. മൊഹമ്മദ് എന്ന പേരു കൊടുത്തത് സുബോധമുള്ള ആരും പുണ്യമോ പാപമോ ആയി കാണില്ല. സാധാരണ സംഭവമായേ കാണൂ. അത് പാപമാണെന്നു കരുതുന്നത് ഗുരുതരമായ മാനസിക രോഗമാണ്. അതിനാണ്, താങ്കളേപ്പോലുള്ളവര്‍ ചികിത്സ തേടേണ്ടത്. താങ്കളുടെ പ്രവാചകന്‍ ഭ്രാന്തനായിരുന്നു എങ്കിലേ ഇപ്പറഞ്ഞ ദുര്‍വ്യാഖ്യാനത്തിനു പ്രസക്തിയുള്ളു. താങ്കളുടെ പ്രവചകന്‍ ശരിക്കും ഭ്രാന്തനായിരുന്നോ?

ഇല്ലാത്ത പ്രവാചക നിന്ദ ഇതില്‍ നിന്നും കുഴിച്ചെടുത്ത എല്ലാ മുസ്ലിങ്ങളുടെ തലയിലും ഈ ഹീനതയുടെ ഉത്തരവാദിത്തം വച്ചു കൊടുക്കപ്പെടും. അത് വേണ്ടെങ്കില്‍ താങ്കളേപ്പോലുള്ള മുസ്ലിങ്ങള്‍ കുറച്ചു കൂടെ വളര്‍ച്ച പ്രാപിക്കേണ്ടി വരും. ഇതു വരെ കൈയ്യും കാലും വെട്ടി, ജോലി കളയിപ്പിച്ച്, കുടുംബം തകര്‍ത്തതിന്റെ ഉത്തരവാദിത്തമേ മുസ്ലിങ്ങളുടെ തലയില്‍  വച്ചിരുന്നുള്ളു. ഇപ്പോള്‍ സലോമിയുടെ ആത്മഹത്യയുടെ ഉത്തരവാദിത്തം കൂടി ഉണ്ടാകും.

മൊഹമ്മദ് എന്ന വാക്ക് വൃത്തികേടാണെങ്കിലേ മുഹമ്മദ് എന്ന് ഒരു കല്‍പിതകഥാപാത്രത്തിനു പേരിടുന്നത് സംസ്കാരമില്ലാത്ത നടപടി ആകുകയുള്ളൂ. ലോകത്ത് മുഹമ്മദ് എന്നു പേരുള്ള അനേകം കുറ്റവാളികളുണ്ട്. കൊലപാതകം നടത്തുന്നവരും, പിടിച്ചു പറിക്കുന്നവരും, ബലാല്‍ സംഗം ചെയ്യുന്നവരും തട്ടിപ്പുകാരും ഒക്കെ. അവരെയൊക്കെ മുഹമ്മദ് എന്നു പേരെടുത്തു പറഞ്ഞാണ്, കോടതികളൊക്കെ ശിക്ഷിക്കുന്നതും. ഏതെങ്കിലും മുഹമ്മദിനെ ശിക്ഷിച്ചാല്‍ ഞങ്ങളുടെ പ്രവാചകനെ നിന്ദിച്ചേ എന്ന് മിനിമം സംസ്ക്കാരമുള്ള ആരും പറയില്ല. അതുകൊണ്ട് ആ മിനിമം സംസ്കാരമുണ്ടാക്കാനാണ്, താങ്കളേപ്പോലുള്ള മുസ്ലിങ്ങള്‍ ശ്രമിക്കേണ്ടത്.

ഈ സംസ്കാരമില്ലാത്തതുകൊണ്ടാണ്, ഈ സമുദായം ലോകവസാനം  വരെ കുരുക്കില്‍ അകപ്പെടുന്നതും. കണ്ണുതുറന്നു ചുറ്റും നോക്കുക. എവിടെയാണീ സമുദായം സമാധാനത്തില്‍ ജീവിക്കുന്നത്? ആരാണിവരെ ഈ കുരുക്കില്‍ എത്തിച്ചത്? ജോസഫ് സാറിന്റെ കൈയ്യും കാലും വെട്ടിയവരേപ്പോലുള്ളവര്‍  തന്നെയല്ലേ? ഈ കുരുക്ക് അഴിക്കണമെങ്കില്‍ ഇവര്‍ തന്നെ ശ്രമിക്കണം. കേരളത്തിലെ മറ്റ് സമുദായക്കാര്‍ നല്‍കുന്ന സമാധാന അന്തരീക്ഷത്തില്‍ ജീവിക്കുമ്പോള്‍ ഈ കുരുക്കിനേക്കുറിച്ച് അറിയില്ല.പാകിസ്ഥാനിലോ, അഫ്ഘാനിസ്ഥാനിലോ, ഇറാക്കിലോ സിറിയയിലോ ആറു മാസം പോയി ജീവിക്കുക. അപ്പോള്‍ കുരുക്ക് ആരാണുണ്ടാക്കുന്നതെന്നും  അതിന്റെ സുഖമെന്തെന്നും ശരിക്കുമറിയാം.

kaalidaasan said...

>>>>ലാഭക്കൊതിയന്മാർ ആയ കോളേജ് അധികൃതരുടെ എന്തെങ്കിലും കയ്യിലിരുപ്പു ആണെന്നെ പറയാൻ പറ്റൂ.<<<<

ലാഭക്കൊതിയന്മാർ ആയ കോളേജ് അധികൃതരുടെ കയ്യിലിരുപ്പു കൊണ്ടു തന്നെയാണ്, ജോസഫ് സാറിനെ ജോലിയില്‍ പ്രവേശിപ്പിക്കാത്തത്. മുസ്ലിങ്ങളുടെ മദവികാരം വൃണപ്പെടുത്തി എന്ന് മുസ്ലിങ്ങളൊക്കെ കോറസു പാടി. അത് കേട്ട സര്‍ക്കാര്‍ ജോസഫിനെതിരെ ക്രിമിനല്‍ കേസും എടുത്തു. ക്രിമിനല്‍ കേസില്‍ പ്രതി ആയ ഒരാളെ ജോലിക്കു വയ്ക്കാന്‍ ഈ കോളേജ് അധികൃതര്‍ക്ക് തോന്നിയില്ല. ക്രിമിനലുകളെ സംരക്ഷിക്കുന്ന ജനുസുകള്‍ക്ക അത് ഇഷ്ടമാകണമെന്നില്ല.

കോളേജ് അധികൃതര്‍ക്ക് ലാഭക്കൊതി തന്നെയാണ്. തൊടുപുഴയില്‍ അനേകം മുസ്ലിങ്ങളുണ്ട്. ആവര്‍ കൂടി പഠിക്കുന്ന കോളേജാണ്, ന്യൂമാന്‍ കോളേജ്. കൂടാതെ ഇതേ മനേജ്മെന്റിന്റെ കീഴില്‍ അനേകം സ്ഥാപനങ്ങള്‍ ഇടുക്കി ജില്ലയിലൊട്ടാകെ ഉണ്ട്. അവിടെയൊക്കെ മദവികാരം വൃണപ്പെട്ട മുസ്ലിങ്ങള്‍ പഠിക്കുന്നുമുണ്ട്. അവരൊക്കെ ഓടിപ്പോയാല്‍ ലാഭം കുറയും. ഇവരെ വെറുപ്പിക്കേണ്ടെന്ന് ലാഭക്കൊതിയുള്ള കോളേജ് അധികൃതര്‍ തീരുമാനിച്ചു. അതില്‍ എന്താണു തെറ്റ്? പാപം ​ചെയ്ത ക്രൈസ്തവ മത ഭ്രാന്തനാണ്, ജോസഫ് എന്ന് ഈ മഹാന്‍മാരൊക്കെ കരുതുന്നതിനെ കോളേജ് അധികൃതരും ഗൌരവമായി എടുത്തു. അതോ ഇനി തൊടുപുഴിലെ മുസ്ലിങ്ങളൊക്കെ ഇത് തിരിച്ചറിയാന്‍ ശേഷിയില്ലത്ത മന്തന്‍മാരാണോ?

ലാഭക്കൊതി ഇല്ലാത്ത അനേകം മുസ്ലിം സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടായിരുന്നല്ലോ. എന്തു കൊണ്ട് അതില്‍ ഏതിലെങ്കിലും ഒന്നില്‍ ഈ അധ്യാപകനു ജോലികൊടുത്തില്ല? അദ്ദേഹം വിരമിക്കുന്നത് മാര്‍ച്ച് 31 നാണ്, ഇനിയു സമയം ഉണ്ട്. ദീനാനുകമ്പ വഴിഞ്ഞൊഴുകുന്നവര്‍ക്ക് ഇനിയും ആകാം. എന്തുകൊണ്ട് ആ വഴിക്ക് ചിന്തിക്കുന്നില്ല?

kaalidaasan said...

അനോണി,

ജോസഫ് സാറിനെ കോളേജിലേക്ക് തിരികെയെടുത്താൽ മുസ്ലിം തീവ്രവാദികൾ പ്രശ്നമുണ്ടാക്കുമെന്നതില്‍ താങ്കള്‍ക്ക് സംശയമില്ലല്ലോ. ഇതുപോലെ ഒരാക്രമണം  കോളേജില്‍ വച്ചുണ്ടായാല്‍ പല കുട്ടികള്‍ക്കും സലോമിയുടെ മാനസിക അവസ്ഥ ഉണ്ടാകുമെന്നതുറപ്പാണ്. അതാണോ താങ്കളൊക്കെ ആഗ്രഹിക്കുന്നത്.

മുസ്ലിങ്ങള്‍ ഉള്‍പ്പെടുന്ന അനേകം വിഷയങ്ങള്‍ കേരളത്തിലുണ്ടാകുന്നുണ്ട്. പക്ഷെ ഞാന്‍ പ്രതികരിക്കുന്നത് വളരെ കുറച്ചെണ്ണത്തോടു മാത്രമാണ്.

ജോസഫ് സാര്‍ ഒരു പ്രവാചകനെയും നിന്ദിച്ചിട്ടില്ല എന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണീ വിഷയത്തില്‍  ഞാന്‍ അല്‍പ്പം വൈകാരികമായി തന്നെ പ്രതികരിച്ചത്. അദ്ദേഹം മുസ്ലിം പ്രവാചകന്‍ മൊഹമ്മദിനെ നിന്ദിച്ചു എന്ന കള്ളം മുസ്ലിങ്ങള്‍ പറഞ്ഞു പരത്തിയതില്‍ നിനാണിതൊക്കെ ആരംഭിച്ചത്. ജോസഫ് സാറിനു കൈയ്യും കാലും നഷ്ടപ്പെട്ടു. ഭാര്യക്ക് ജീവന്‍ നഷ്ടപ്പെട്ടു. അമ്മക്കു ബുദ്ധി പോലും നഷ്ടപ്പെട്ടു. ആ കുടുംബം ശിഥിലമായി. അതിലും കൂടുതലായി പൊതു ജനത്തിന്റെ സ്വസ്ഥത നഷ്ടപ്പെട്ടു. ഇതിനൊക്കെ കാരണമായത് മുസ്ലിങ്ങള്‍ ഇല്ലാത്ത അസത്യം പറഞ്ഞു പരത്തിയിട്ടാണ്.

താങ്കളിവിടെ പകര്‍ത്തിയ ലിങ്കുകളിലുള്ള മാദ്ധ്യമങ്ങള്‍ക്കൊക്കെ അവരുടെ അജണ്ടയുണ്ട്. ഇവരൊന്നും ഇന്നു വരെ ജോസഫ് സാറിനു പറയാനുള്ള കാര്യം വായനക്കാരെ കേള്‍പ്പിച്ചിട്ടില്ല ഇപ്പോള്‍ ഒരു സാധു സ്ത്രീ മരിച്ചപ്പോള്‍ അതിലും അവര്‍ മുതലെടുപ്പു നടത്തുന്നു. അതേ ഞാന്‍ ഇതില്‍ കാണുന്നുള്ളു. ഇതൊക്കെ മനസിലാക്കാന്‍ മാദ്ധ്യങ്ങള്‍ എഴുതിയത് വായിക്കേണ്ട ആവശ്യമെനിക്കില്ല. ജോസഫ് സാറിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു എന്നത് നേരാണ്. പക്ഷെ അതുകൊണ്ടാണ്, സലോമി ആത്മഹത്യ ചെയ്തതെന്ന് ഞാന്‍ കരുതുന്നില്ല.

കത്തോലിക്കാ സഭക്ക് വേണമെങ്കില്‍  ജോസഫ് സാറിനെ തിരിച്ചെടുത്ത് അദ്ദേഹത്തെ സഹായിക്കാമായിരുന്നു. അതു ചെയ്തില്ല എന്നും പറഞ്ഞ് കുറ്റം പറയുന്നവര്‍ക്കും വേണമെങ്കില്‍ ജോസഫ് സാറിനെ സഹായിക്കാമായിരുന്നു. അദ്ദേഹം മത വികാരം വൃണപ്പെടുത്തി എന്നും പറഞ്ഞ് ക്രിമിനല്‍ കേസെടുത്ത സര്‍ക്കാരിനെ എന്തുകൊണ്ട് ഇവരൊന്നും വിമര്‍ശിക്കുന്നില്ല. കോടതി ആ ആരോപണം തള്ളിക്കളഞ്ഞപ്പോഴെങ്കിലും സര്‍ക്കാര്‍ ഇദ്ദേഹത്തിനു നഷ്ടപരിഹാരം നല്‍കേണ്ടതല്ലായിരുന്നോ? ഈ കേസെടുത്തതുകൊണ്ടല്ലേ കോളേജ് അധികാരികള്‍ അദ്ദേഹത്തെ പിരിച്ചു വിട്ടത്. നാലു വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ഈ കേസിലെ പ്രതികളെ വിചാരണ ചെയ്ഹിട്ടില്ല. എന്തുകൊണ്ട് കോടതിയുടെ ഈ അനാസ്ഥയെ ആരും വിമര്‍ശിക്കുന്നില്ല.

ജോസഫ് സാര്‍ മുസ്ലിം പ്രവാചകനെ നിന്ദിച്ചു എന്ന് ഇന്നും  മുസ്ലിങ്ങളെല്ലാം  വിശ്വസിക്കുന്നു. ആ ചിന്താഗതി മാറാത്തിടത്തോളം മറ്റെന്തു ലേപനം പുരട്ടിയാലും ഇതിന്റെ കറ മാഞ്ഞു പോകില്ല. യഥാര്‍ത്ഥ കാരണം മറച്ചു വച്ചിട്ട്, അതേതുടര്‍ന്നുണ്ടായ സ്വാഭാവിക പരിണതികളെ പര്‍വതീകരിക്കുന്നതിലും മറ്റെന്തോ അജണ്ടയുണ്ടെന്നേ എനിക്ക് മനസിലാക്കാന്‍ ആകുന്നുള്ളു. ഒറ്റ മുസ്ലിമും ജോസഫ് സാര്‍ മുസ്ലിം  പ്രവാചകനെ നിന്ദിച്ചിട്ടില്ല എന്നു പറഞ്ഞിട്ടില്ല എന്നു കൂടി ഓര്‍ക്കുക. ഈ പോസ്റ്റില്‍ പോലും ചിലര്‍ അദ്ദേഹത്തെ ക്രൈസ്തവ മത ഭ്രാന്തനെന്നാണു വിളിക്കുന്നതെന്നോര്‍ക്കുക. ഓരോ സമൂഹത്തെയും മറ്റുള്ളവര്‍ വിലയിരുത്തുന്നത് അവരുടെ നിലപാടുകളെയും ചെയ്തികളെയും അടിസ്ഥാനമാക്കിയാണ്.

kaalidaasan said...

>>പക്ഷേ പുരോഹിതര്‍ ചെയ്തുകൊണ്ടിരിക്കുന്നത് കൈവെട്ടിയവര്‍ ചെയ്ത പാപം തന്നെയാണ്.<<<

കോളേജ് എന്തു ചെയ്യണമായിരുന്നു എന്നാണ്, താങ്കള്‍ പറയുന്നത്? ജോസഫ് സാറിനെ അധ്യാപകനായി എടുത്ത്, പോപ്പുലര്‍ ഫ്രണ്ടോ മറ്റേതെങ്കിലും ഇസ്ലാമിക ഭീകര സംഘടനയോ കോളേജ് ബോംബിട്ട് നശിപ്പിച്ചോട്ടെ എന്നു കരുതണമായിരുന്നെന്നോ? പ്രവാചക നിന്ദ എന്ന അസംബത്തത്തിന്റെ പേരില്‍ പാകിസ്ഥാനിലും, അഫ്ഘനിസ്താനിലുമൊക്കെ അരങ്ങേറുന്ന വൃ ത്തികേടുകളൊന്നും താങ്കളിതു വരെ കേട്ടിട്ടില്ലേ? അതൊക്കെ ഈ കോളേജിലുമുണ്ടാകാന്‍ അവസരമുണ്ടാക്കി കൊടുക്കണമെന്നോ?

ഇസ്ലാമിക ഭീകരതയേക്കുറിച്ച് അറിയാത്തതുകൊണ്ടാകാം ഇതുപോലെ എഴുതുന്നത്. അമേരിക്ക പോലും മുട്ടുമടക്കുന്ന സത്വമാണത്.

kaalidaasan said...

>>ഓ അത് ശരി, പേടിച്ചിട്ടാണല്ലേ? പേടി കൂടുതലുള്ളവര്‍ക്ക് ഇത്തരം സ്ഥാപനങ്ങള്‍ നടത്താന്‍ അര്‍ഹതയില്ല.<<<

പേടിച്ചിട്ടു തന്നെയാണു വെട്ടത്താനേ. സുബോധമുള്ള ആര്‍ക്കും കണ്ടത്താന്‍ കഴിയാത്ത പ്രവാചക നിന്ദ താങ്കളാ ചോദ്യപ്പേപ്പറില്‍  കണ്ടോ? ,മൊഹമ്മദ് എന്നു പേരുള്ള എല്ലാവരും മുസ്ലിം പ്രവാചകന്‍ ആണെന്നാണോ താങ്കളുടെയും നിലപാട്?

ഭ്രാന്തെടുത്ത പേപ്പട്ടികള്‍ ഹാലിളകി നടക്കുന്ന അവസ്ഥയില്‍ കോളേജുകാര്‍ ചില മുന്‍കരുതല്‍ എടുത്തു. ഏത് നിയമത്തിലാണത് ചെയ്യരുതെന്ന് പറയുന്നത്. താങ്കളുടെ വീടിനടുത്തുകൂടെ ഒരു പേപ്പട്ടി നടന്നാല്‍ താങ്കളെന്തു ചെയ്യും. പേപ്പട്ടി വീടിനുള്ളില്‍ കയാറാതെ നോക്കില്ലേ? അതോ ആ പ്രദേശത്ത് വീടു വയ്ക്കാനുള്ള അര്‍ഹതയില്ല എന്നും പറഞ്ഞ് വീടും വിറ്റു പോകുമോ?

kaalidaasan said...

ശവത്തില്‍ കുത്തുക എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ ഒരു ഇസ്ലാമിക ഭീകരന്‍  ശവത്തില്‍ കുത്തുന്നത് കാണണമെങ്കില്‍ ഈ അഭിപ്രായം വായിക്കുക.

Hakeem HashimMarch 21, 2014 at 7:12 PM

ഈ സ്ത്രീയുടെ ആത്മഹത്യയെ കൈ വെട്ട് കേസുമായി ബന്ധപ്പെടുത്താൻ ആവേശം കാണികുന്നവർ എന്ത് കൊണ്ട് സംഭവത്തിന്റെ മറുവശം അന്വേഷികുന്നില്ല?? ജോസഫിന്റെ തട്ടിപ്പും അവിഹിത ബന്ധങ്ങളും ആരും കണ്ടില്ലെന്നു നടിക്കുന്നു.. ചില മുഖ്യധാര മാധ്യമങ്ങൾ തട്ടി വിടുന്ന കഥകൾ അതെ പടി വിശ്വസിക്കുന്നവർ സ്വയം വിഡ്ഢികൾ ആവാൻ ആണോ ശ്രമിക്കുന്നത്.?? ജോസെഫിന്റെ വീട്ടിൽ നടന്ന പീഡനതിന്റെ അന്വേഷണം ഇപ്പോഴും നടന്നു കൊണ്ട് ഇരിക്കുകയാണ്.. പിന്നെ അദ്ധേഹത്തിന്റെ സഹോദരന്റെ ഭാര്യ കൊടുത്ത തട്ടിപ്പ് കേസ് ഹൈകോടതി വരെ എത്തിയതും ആണ്...കൈ വെട്ടാണ് ആ സ്ത്രീയുടെ ആത്മഹത്യക് കാരണം എന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്.. കുടുംബ പ്രശ്നം അല്ല എന്ന് നിങ്ങള്ക്ക് എങ്ങനെ ഇത്ര ഉറപ്പിച്ച് പറയാൻ പറ്റുന്നു.. നിങ്ങളുടെ കയ്യിൽ ആത്മഹത്യ കുറിപ്പ് വല്ലതും ഉണ്ടോ.. കൈ വെട്ട് മൂന്ന് വര്ഷം മുംബ് നടന്ന കാര്യമാണ്.. പോരാത്തതിൻ ജോസഫ്‌ സുഖം പ്രാപിച്ചതുമാണ്... പിന്നെ പട്ടിണിയുടെ കാര്യം പറയുന്നവർ സിപിഎം അനുഭാവ അധ്യാപക സംഘടനകൾ ജോസെഫിൻ കൊടുത്ത 50 ലക്ഷം എവിടെ പോയി എന്ന് കൂടി പറയണം..ഈ അദ്ധ്യാപകൻ എന്ന് പറയുന്നയാൾ ആദ്യം ജോലി ചെയ്തിരുന്നത് അദ്ദേഹത്തിന്റെ വീടിനടുത്തുള്ള (വീട്ടിൽ നിന്നും ഒരു കിലോ മീറ്ററീൾ താഴെ മാത്രം ദൂരം) മുവാറ്റുപുഴ നിർമ്മല കോളേജിൽ ആയിരുന്നു. അവിടെ വച്ച് അദ്ദേഹം സ്വഭാവ ദൂഷ്യം കാണിച്ചത് കൊണ്ട് പ്രിൻസിപ്പാളിന്റെ ആവശ്യപ്രകാരം അദ്ദേഹത്തെ അതേ മാനേജ് മെന്റിന്റെ കീഴിലുള്ള 22കി.മീറ്റർ അകെലെ യുള്ള തൊടുപുഴ ന്യൂമൻ കോളേജിലേക്ക് മാറ്റുകയാണുണ്ടായത്..

cherupushpam said...

Good observation Mr. Kaalidasan. Keep it up.

ഡിങ്കന്‍ നായര്‍ said...

കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്........
ജോസെഫ് സാരിന്റെ ക്ലാസിലെ 32 കുട്ടികളില്‍ നാലു പേര്‍ മുസ്ലീങ്ങളായിരുന്നു..അതില്‍ ഒരു പെണ്കുട്ടി ഈ ചോദ്യം തങ്ങളുടെ മത വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പറഞ്ഞു അതിലെ മുഹമ്മെദ് എന്ന പേര്‍ മാറ്റിയാണ് ഉത്തരം എഴുതിയത് ..ചോദ്യം ചിന്നം ഇടാനായിരുന്നത് കൊണ്ട് അതനുസരിച്ച് ആ കുട്ടിക്ക് നാലില്‍ മൂന്നര മാര്‍ക് മാഷ് കൊടുത്തു..പക്ഷേ ഈ ചോദ്യ പേപ്പര്‍ സീനിയര്‍ വിദ്യാര്‍ത്തികളുടെ കയ്യില്‍ കിട്ടുകയും അവര്‍ ഇത് ഒരു ഇഷ്യൂ ആയി മാറ്റുകയും ചെയ്തു...ഒന്നു റാന്‍ഡ് ദിവസത്തിനുള്ളില്‍ ഇത് പത്രത്തില്‍ വാര്‍ത്തയാകുകയും കേരളമാകെ ഇതിന്റെ കോപ്പികള്‍ പ്രചരിക്കുകയും ചെയ്തു.....പിന്നീട് നടന്നത് എല്ലാവര്ക്കും അറിയാം.....ഈ സംഭവത്തില്‍ എം എന്‍ കാരശ്ശേരി അടക്കമുള്ള തികഞ്ഞ മതേതര വാദികള്‍ പോലും ജോസെഫ് സാര്‍ ഒഴിവാക്കേണ്ട ഗുരുതരമായ കുറ്റം ചെയ്തു എന്നു തന്നെ യാണ് അഭിപ്രായപ്പെട്ടത് .പി ടി കുഞ്ഞുമുഹമ്മെദ് ആവട്ടെ തികഞ്ഞ മൌനം പാലിച്ചു ..ഈ വിഷയത്തിന്റെ മറ്റൊരു വശം ചിന്തിച്ചാല്‍ വളരെ രസകരമാണ്...ബഷീര്‍ എഴുതിയിട്ടുള്ള ഒരു ഭാഗവത്ഗീതയും കുറെ മുലകളും എന്ന കൃതി വായിച്ചു ഏതെങ്കിലും ഹിന്ദുക്കള്‍ ഇതുപോലെ പ്രതികരിച്ചാല്‍ എന്തായിരിക്കും അവസ്ഥ....

ajith said...

കൈവെട്ടിനെ ഇപ്പോഴും ന്യായീകരിക്കുന്നവരുണ്ട്. ഒരു പശ്ചാത്താപവുമില്ലാതെ!

Manoj മനോജ് said...

കൈവെട്ടിയത് പോലെ തന്നെ മോശമായ പ്രവർത്തിയാണു മാനേജ്മെന്റ് അദ്ദേഹത്തെ തിരികെ എടുക്കാതിരുന്നത്.... കുട്ടികളുടെ മുന്നിലിട്ട് വീണ്ടും വെട്ടില്ലേ എന്ന മുടന്തൻ ന്യായം വളരെ വിലകുറഞ്ഞ ഒന്നാണു...

kaalidaasan said...

>>>>ഈ സംഭവത്തില്‍ എം എന്‍ കാരശ്ശേരി അടക്കമുള്ള തികഞ്ഞ മതേതര വാദികള്‍ പോലും ജോസെഫ് സാര്‍ ഒഴിവാക്കേണ്ട ഗുരുതരമായ കുറ്റം ചെയ്തു എന്നു തന്നെ യാണ് അഭിപ്രായപ്പെട്ടത് .<<<<

ഡിങ്കന്‍,

ഇത് വളരെ ലളിതമായ വിഷയമല്ലേ? എന്തിനു എം എന്‍ കാരശേരി പറയുന്നത് വേദ വാക്യമായി എടുക്കണം.

ആ ചോദ്യ പേപ്പറിന്റെ ഫോട്ടോ കോപ്പി ഈ പോസ്റ്റില്‍ തന്നെയുണ്ട്. അത് വായിച്ചിട്ട്, അതിലെ കഥാപാത്രം മുസ്ലിം പ്രവാചകന്‍ മൊഹമ്മദാണെന്നു താങ്കള്‍ക്കു തോന്നിയോ?

മൊഹമ്മദ് എന്ന പേരു കേള്‍ക്കുമ്പോഴേക്കും അത് തങ്ങളുടെ പ്രവാചകനാണെന്ന് മുസ്ലിങ്ങള്‍ക്ക് തോന്നുണ്ടെങ്കില്‍ അവര്‍ക്ക് ഗുരുതരാമായ എന്തോ മാനസിക പ്രശ്നമുണ്ട്.

സൌദി അറേബ്യയിലൊക്കെ പേരറിയാത്ത ആളുകളെ അറബികള്‍ വിളിക്കുന്നത് മൊഹമമദ് എന്നാണ്. കാണുന്ന ഏതൊരാളെയും മൊഹമ്മദ് എന്നു വിളിക്കാന്‍ മടിയില്ലാത്തവര്‍ ഈ പേര്‍ കേള്‍ക്കുമ്പോള്‍ ഹാലിളകുന്നത് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്.

kaalidaasan said...

>>>>പി ടി കുഞ്ഞുമുഹമ്മെദ് ആവട്ടെ തികഞ്ഞ മൌനം പാലിച്ചു <<<<

ഡിങ്കന്‍,

പി ടി കുഞ്ഞുമൊഹമ്മദ് മൌനം പാലിച്ചു. അല്ലാതെ അദ്ദേഹത്തിനെന്തു ചെയ്യാന്‍ പറ്റും. അദ്ദേഹമാണ്, തന്റെ പുസ്ത്കത്തില്‍ ഈ സംഭവം ആദ്യം വിവരിച്ചിരിക്കുന്നത്. സിനിമയുടെ തിരക്കഥ എഴുതുന്നതിന്റെ ചരിത്രം വിവരിക്കുന്ന പുസ്തകത്തില്‍, തനിക്ക് പരിചയമുള്ള ഒരു ഭ്രാന്തന്റെ സംഭാഷണമാണ്, എഴുതിയിരിക്കുന്നത്. ദൈവവുമായി സംസാരിക്കുന്നു എന്ന തോന്നലില്‍ അയാള്‍ സ്വയം ചോദ്യം ചോദിച്ച് ഉത്തരം പറയുന്ന സന്ദര്‍ഭമാണത്.

ഇസ്ലാമിക രീതി അനുസരിച്ച് യഥാര്‍ത്ഥത്തില്‍ കുഞ്ഞു മൊഹമ്മദ് ചെയ്തത് ദൈവ നിന്ദ അല്ലേ? പടച്ചോനെ എന്നു വിളിക്കുന്നത് മുസ്ലിങ്ങളാണ്. അപ്പോള്‍ ഭ്രാന്തന്‍ വിളിക്കുന്നത് മുസ്ലിം ദൈവമായ അള്ളായേയാണ്. കുഞ്ഞുമൊഹമ്മദിന്റെ അഭിപ്രായത്തിലുള്ള ഭ്രാന്തനെ നായിന്റെ മോനേ എന്നാണു അള്ളാ വിളിക്കുന്നത്. മുസ്ലിം ദൈവം ഇതുപോലെയുള്ള പദ പ്രയോഗം നടത്തി എന്നറിഞ്ഞിട്ടും അവര്‍ക്ക് ഒരു പ്രശ്നവുമില്ല. കുഞ്ഞു മൊഹമ്മദിനെതിരെ ജിഹാദിനും പോയില്ല. ഭ്രാന്തന്റെ പേരു മൊഹമ്മദ് എന്നായപ്പോള്‍ അവര്‍ക്ക് ഹാലിളകുന്നു.

കുഞ്ഞുമൊഹമ്മദ് ദൈവ നിന്ദയോ ജോസഫ് സാര്‍ മുസ്ലിം പ്രവാചക നിന്ദയോ ഒന്നും ഇതൊക്കെ എഴുതുമ്പോള്‍ ഉദ്ദേശിച്ചിട്ടില്ല. മാനസിക രോഗികള്‍  കണ്ടു പിടിച്ചതാണതൊക്കെ.

kaalidaasan said...

>>>>ബഷീര്‍ എഴുതിയിട്ടുള്ള ഒരു ഭാഗവത്ഗീതയും കുറെ മുലകളും എന്ന കൃതി വായിച്ചു ഏതെങ്കിലും ഹിന്ദുക്കള്‍ ഇതുപോലെ പ്രതികരിച്ചാല്‍ എന്തായിരിക്കും അവസ്ഥ..<<<<

ഡിങ്കന്‍,

ബഷീര്‍ ഭഗവത്ഗീതയും കുറെ മുലകളും എന്ന കൃതി എഴുതുന്ന കാലത്തോ, എം റ്റി വാസുദേവന്‍ നായര്‍ നിര്‍മ്മാല്യം എന്ന സിനിമ എടുക്കുന്ന കാലത്തോ ഇന്‍ഡ്യയിലെ ഹൈന്ദവസമൂഹം ഭ്രാന്തു പിടിച്ചു നടന്നിരുന്നില്ല. പക്ഷെ കാലം അവരില്‍ പലരെയും മുസ്ലിം നിലവാരത്തിലെത്തിച്ചു. അതിന്റെ ഫലമായിരുന്നു എം എഫ് ഹുസൈന്, ഇന്‍ഡ്യ വിട്ടു പോകേണ്ടി വന്നതും.

കലാസൃഷ്ടിയൊക്കെ ദൈവശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വിശകലനം ചെയ്യുന്നത് പക്വതയില്ലയ്മയാണ്. അതൊക്കെ ഭാവന ആയി കാണുന്നതാണ്, വളര്‍ച്ചയുടെ ലക്ഷണം. വേണ്ടത് സഹിഷ്ണുതയാണ്.

kaalidaasan said...

അജിത്,

ഈ ഹീനതയെ ഇപ്പോഴും ന്യായീകരിക്കുന്നവരുണ്ട് എന്നതാണ്, പേടിപ്പെടുത്തുന്ന അവസ്ഥ. അതിന്റെ അര്‍ത്ഥം വേണ്ടി വന്നാല്‍ ഇവരൊക്കെ ഇനിയും ഇതാവര്‍ത്തിക്കുമെന്നു തന്നെയാണ്.

kaalidaasan said...

മനോജ്,

പലതിന്റെയും സുരക്ഷിതത്വത്തില്‍ ഇരുന്നു കൊണ്ട്, വില അളക്കാന്‍  എളുപ്പമാണ്. ഇതൊക്കെ അനുഭവിക്കുമ്പോഴേ ഇപ്പറഞ്ഞ മൂല്യം ശരിക്കും മനസിലാകൂ.

ചത്തു ചെന്നാല്‍ ലഭിക്കുന്ന പ്രതിഫലം ​മോഹിച്ച് ജീവിക്കേണ്ട എനു കരുതി നടക്കുന്ന ജന്തുക്കള്‍ എന്തും ചെയ്യുമെന്ന അറിവുള്ളവര്‍ പേടിക്കും. പ്രത്യേകിച്ചും ജീവിക്കണമെന്ന ആഗ്രഹമുള്ളവര്‍.

ഒരു താടി വച്ച മനുഷ്യനോ മുസ്ലിമാണെന്നു തോന്നുന്ന വ്യക്തിയോ അമേരിക്കയിലെ ഒരു വിമാനത്തില്‍ കയറിയാല്‍ സഹ യാത്രികര്‍ പലപ്പോഴും പേടിക്കുന്നു. 9/11 ഓര്‍മ്മയുള്ളവര്‍ പേടിക്കും. അത് ജീവിക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ്. മുസ്ലിം പേരുള്ള ആരെങ്കിലും അമേരിക്കയില്‍ ചെന്നാല്‍ വിശദമായ പരിശോധനയും നീണ്ട ചോദ്യം ചെയ്യലും ഉണ്ടാകും. അത് അധികാരികള്‍ അമേരിക്കക്കാരുടെ ജീവനു വില കല്‍പ്പിക്കുന്നതുകൊണ്ടാണ്. മറ്റുള്ളവര്‍ അതിന്റെയൊക്കെ വില അളക്കുമോ ഇല്ലയോ എന്നൊന്നും അവര്‍ കരുതാറില്ല.

മാനേജ്മെന്റ് ജോസഫ് സാറിനെ തിരികെ എടുക്കാതിരുന്നതിന്, പല കാരണങ്ങളുമുണ്ട്. ഇത് വളരെ സങ്കീര്‍ണ്ണമായ പ്രശ്ന്മാണ്. ജോസഫ് സാര്‍ ചെയ്തറ്റ്ന്പ്രവാചകന്‍ നിന്ദ ആണെന്ന് കേരളത്തിലെ എല്ലാ മുസ്ലിങ്ങളും ഇപ്പോഴും കരുതുന്നു എന്നതാണു പ്രധാന കാരണം. അറിഞ്ഞ് കൊണ്ട് ഒരു വയ്യാവേലി വലിച്ചു തലയില്‍ വയ്ക്കേണ്ട എന്നവര്‍ തീരുമാനിച്ചു. അല്ലെങ്കില്‍ കേരളത്തിലെ മുസ്ലിങ്ങളോ ഉത്തരവാദപ്പെട്ട സംഘടങ്കളോ അവര്‍ ചെയ്തത് തെറ്റായി പോയി എന്നു പറയണം. അത് ഉണ്ടാകാത്തിടത്തോളം മാനേജ്മെന്റിനെ കുറ്റപ്പെടുത്താന്‍ എനിക്ക് ആകില്ല.

ഏതായാലും ഈപ്പോള്‍ ജോസഫ് സാറിനെ തിരികെ എടുക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചു കഴിഞ്ഞു.

Anonymous said...

കടിക്കാത്ത പട്ടിയുടെ വായിൽ കോലിട്ട് കിള്ളി കടി മേടിക്കുക ഇവറ്റകളുടെ പൊതു സ്വഭാവമാണ് . വള്ളിക്കുന്ന് ഓടിപ്പിടിച്ച് ബ്ലോഗ്‌ ഇട്ടപ്പോൾ തന്നെ തീരുമാനിച്ചു ഒരു ഉളുപ്പുമില്ലാത്ത ന്യായീകരണം ആണ് വരാൻ പോകുന്നത് എന്ന് .

kaalidaasan said...

oddmind,

വളിക്കുന്ന് വളരെ ഗോപ്യമായി തന്റെ ഇസ്ലാമിക അജണ്ട ഒളിച്ചു കടത്താന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമാണ്, ഇസ്ലാമിക ശരിയ നിര്‍ദ്ദേശിക്കുന്ന ശിക്ഷാവിധി ഒരു മതേതര രാജ്യത്ത് നടപ്പിലാക്കിയത് മറക്കണമെന്നു പറയുന്നത്. ഒരു സത്യ വിശ്വാസിക്ക് കുര്‍ആനെ തള്ളിപ്പറയാന്‍ പറ്റില്ല. ഈ കിരാത നടപടി നടത്തിയവരെ വെറുതെ വിടണമെന്നു നാളെ അദ്ദേഹം പറഞ്ഞേക്കും. കാരണം നടപ്പിലാക്കിയത് ഇസ്ലാമിക ദൈവീക നീതിയാണ്.

ആടിനെ പട്ടിയാക്കുന്ന വിദ്യ ആണദ്ദേഹം പ്രയോഗിക്കുന്നതും. ഇപ്പോള്‍ കുറ്റം മുഴുവന്‍ ന്യൂമാന്‍ കോളേജു മാനേജ്മെന്റിനാണെന്നു പറയുമ്പോള്‍ അത് പൂര്‍ത്തി ആകുന്നു. അതിനെ പിന്തുണച്ചു കൊണ്ടാണ്, അവിടെ ഭൂരിഭാഗം പേരും അഭിപ്രായം എഴുതിയതും. കത്തോലിക്കാ സഭയും കോളേജു മനേജ്മെന്റും ചെയ്തത് ശരിയായ നടപടി അല്ല. പക്ഷെ അതൊന്നും ഈ ഹീനത മറക്കാനുള്ള കാരണവും അല്ല.

വള്ളിക്കുന്നിന്റെ ദൈവമായ അള്ളായുടെ ഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ കാട്ടു നീതി കേരളത്തില്‍ നടപ്പിലാക്കിയത് മറക്കാതിരിക്കണമെങ്കില്‍, ഇത് ചെയ്തവര്‍ പ്രധാന മന്ത്രി സ്ഥാനത്തേക്ക് മത്സരിക്കണമെന്നൊക്കെ പറയുമ്പോള്‍ വള്ളിക്കുന്നിന്റെ ശരിക്കുള്ള നിറം പുറത്താകുന്നു.

Ananth said...
This comment has been removed by the author.
Ananth said...

ഒരു കാര്യം മറക്കണ്ട - ഈ വിഷയത്തില്‍ കൈ വെട്ടിയ തീവ്ര വാദികള്‍ മാത്രമല്ല കേരള സമൂഹം ഒന്നടങ്കം തെറ്റുകാരാണ് .......ബിരുദ വിദ്യാര്‍ഥികളുടെ ക്ലാസു പരീക്ഷക്കായി തയാറാക്കിയ ചോദ്യ പേപ്പറിലെ വ്യാകരണ സംബന്ധമായ ഒരു ചോദ്യത്തിന്റെ ഭാഗമായി അവരുടെ പാഠപുസ്തകത്തിലെ തന്നെ ഒരു ഖണ്ഡിക പകര്‍ത്തി വെച്ചതില്‍ പരീക്ഷ എഴുതിയ പത്തോ ഇരുപതോ വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും ഒരു പന്തികേടും തോന്നിയിരുന്നില്ല .......എന്നാല്‍ ഒരാഴ്ചക്ക് ശേഷം ഈ അധ്യാപകനോടു ജോലിസംബന്ധമായോ വ്യക്തിപരമായോ വൈരാഗ്യം പുലര്‍ത്തിയിരുന്ന ചില സഹ പ്ര വര്‍ത്തകരുടെ "പാര വെപ്പിന്റെ " ഭാഗമായി ആ ചോദ്യ പേപ്പര്‍ ചില ചാനെലുകാരുടെ പക്കലെത്തിക്കുകയും , അവരാകട്ടെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റി ആരുകേട്ടാലും അതൊരു മതനിന്ദ ആണെന്നു തോന്നും വിധം വീണ്ടും വീണ്ടും കാണിക്കുകയും ചെയ്തതാണ് കുഴപ്പങ്ങളുടെ തുടക്കം ......സ്വാഭാവികമായും പൊതു സമൂഹം ഒന്നടങ്കം അതു തെറ്റാണെന്നു വിലയിരുത്തുകയും അധ്യാപകനെതിരാവുകയും ചെയ്തു .....ആ സമയത്ത് ഒരു മാധ്യമവും കക്ഷികളും ഒന്നും അതിനു പിന്നിലെ വസ്തുകള്‍ എന്താണെന്ന് അന്വേഷിക്കാനോ അധ്യാപകന്റെ ഭാഗം കേള്‍ക്കാനോ തയ്യാറായില്ല എന്നുമോര്‍ക്കുക ........ ഇതു പാഠപുസ്തകത്തിലെ തന്നെ ഒരു ഭാഗമാണെന്നതും ആ പാഠപുസ്തകമെഴുതിയത് pt കുഞ്ഞു മുഹമ്മദാണെന്നുമുള്ള വസ്തുതകള്‍ മാദ്ധ്യമങ്ങള്‍ വ്യക്തമാക്കിയിരുന്നുവെങ്കില്‍ പിന്നീട് ഉണ്ടായ ദുരന്തം ഒരു പക്ഷേ ഒഴിവാകുമായിരുന്നു ......മൂന്നു മാസങ്ങള്‍ക്ക് ശേഷം ഈ വിഷയം സ്വന്തം അജണ്ട നടപ്പാക്കാനൊരു ഉപാധി ആയി കണ്ട ചില തീവ്ര വാദികള്‍ അദ്ദേഹത്തിന്റെ കൈ വെട്ടി മാറ്റിയപ്പോഴാണ് കേരള സമൂഹം ഞെട്ടി ഉണരുന്നത് .......പിന്നെ സഹതാപമായി അന്വേഷണമായി എല്ലാവരും തീവ്രവാദികള്‍ക്ക് എതിരുമായി ......തീവ്രവാദികളുടെ തെറ്റ് അവരുടെ സമുദായത്തിന്റെ പുറത്തു മൊത്തമായി ആരോപിക്കുവാനുള്ള ശ്രമമായി ......ഇതിനിടെ പാവം അധ്യാപകന്റെ കാര്യം എല്ലാവരും മറന്നു ......വരുമാന മാര്‍ഗമായ ജോലി നഷ്ടപ്പെടുകയും വെട്ടി മാറ്റപ്പെട്ട കൈ ശരിയാക്കി എടുക്കുവാനുള്ള ചികിത്സയുടെ ഭാരിച്ച ചിലവും ഒക്കെയായി കഷ്ടപ്പെട്ട ആ മനുഷ്യനെ സഹായിക്കാന്‍ കേരള സമൂഹം വിസമ്മതിച്ചു .......വര്‍ഷങ്ങളോളം പിടിച്ചു നിന്നിട്ടും ഒടുവില്‍ നിരാശക്കു അടിമപ്പെട്ടു ജീവിതം അവസാനിപ്പിച്ച സഹധര്‍മിണിയുടെ വാര്‍ത്ത കേട്ടു സഹതപിക്കുന്നവരോടു അദ്ദേഹത്തിന് പുച്ഛം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ !!!

ചോദ്യ പേപ്പര്‍ വിവാദമായതെങ്ങനെ എന്നു വിശദമായി ഇവിടെ വായിക്കാം

kaalidaasan said...

അനന്ത്,

ആ ലിങ്ക് ഇവിടെ നല്‍കിയതിനു നന്ദി. മുകളില്‍ ഡിങ്കന്‍ നായര്‍ എഴുതിയതിനു വിപരീതമാണിത്. മുസ്ലിം വിദ്യാര്‍ത്ഥികള്‍ അപ്പോള്‍ തന്നെ പ്രവാചക നിന്ദ കണ്ടു പിടിച്ചിരുന്നു എന്നാണദ്ദേഹത്തിന്റെ പക്ഷം.

kaalidaasan said...

>>>>>ഒരാൾ 99% മുസ്ലിംകളും ഈ വിഷയത്തെ സപ്പോർട്ട്‌ ചെയ്തതായി എഴുതിക്കണ്ടു.സമുദായത്തിന്റെ പേരിൽ ചിലർ കാട്ടികൂട്ടുന്നതാണു ഇസ്ലാമെന്ന് തെറ്റിദ്ധരിച്ചവരും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവരും തിരുത്തുക<<<<

99% മുസ്ലിങ്ങളും ജോസഫ് സാര്‍ പ്രവാചക നിന്ദ നടത്തി എന്നാണിപ്പോഴും വിശ്വസിക്കുന്നത്. അങ്ങനെ വിശ്വസിക്കാത്ത ഒരു മുസ്ലിമിന്റെ പേരു പറയാന്‍ പറ്റുമെങ്കില്‍ പറയുക. വള്ളിക്കുന്നു പോലും ജോസഫ് സാര്‍ തെറ്റു ചെയ്തു എന്നാണെഴുതിയത്. അദ്ദേഹത്തിന്റെ പണ്ടത്തെ വാചകം ഇതായിരുന്നു. "ജോസഫ്‌ തയ്യാറാക്കിയ ചോദ്യപേപ്പര്‍ തികഞ്ഞ അസംബന്ധം ആയിരുന്നു എന്ന് എല്ലാവര്ക്കും അറിയാം. സാമാന്യ വിവരമില്ലാത്ത ഒരദ്ധ്യാപകന്‍ എന്നേ അയാളെ വിളിക്കാന്‍ പറ്റൂ. " .പുരോഗമന മുസ്ലിം എന്നും മതേതര മുസ്ലിം എന്നും വീമ്പടിക്കുന്ന വള്ളിയുടെ മനോനില ഇതാണെങ്കില്‍ താങ്കളേപ്പോലുള്ള തീവ്ര മുസ്ലിമിന്റെ മനോനില അളക്കാന്‍ പാഴൂര്‍ പടിപ്പുര വരെ ഒന്നും പോകേണ്ട. സമുദായത്തിന്റെ പേരില്‍ താങ്കളും വള്ളിയുമൊക്കെ കാട്ടിക്കൂട്ടുന്ന ഈ വൃത്തികേട് ഇസ്ലാമാണെന്നു തന്നെയേ മറ്റുള്ളവര്‍ കരുതൂ. അല്ലെങ്കില്‍  കുറച്ചു കൂടെ മനുഷ്യത്വവും പക്വതയും പ്രാപിക്കാന്‍ ശ്രമിക്കുക. താങ്കളും വള്ളിയും പ്രതിനിധീകരിക്കുന്ന ഈ ഇസ്ലാമിനെ മറ്റുള്ളവര്‍ ശരിക്കു തന്നെയാണു ധരിക്കുന്നത്. മുസ്ലിം പ്രവാചകനുമായി സുബോധമുള്ള ആര്‍ക്കും ഒരു തരത്തിലും ബന്ധം കണ്ടു പിടിക്കാന്‍ ആകാത്ത ഒരു പരാമര്‍ശത്തില്‍ പ്രവാചക നിന്ദ കണ്ടു പിടിച്ചതാണ്, കേരളത്തിലെ ഇസ്ലാമും മുസ്ലിങ്ങളും. ഇതല്ല ഇസ്ലാം എങ്കില്‍ വേറെ എന്താണെന്ന് പ്രവര്‍ത്തിയിലൂടെ മുസ്ലിങ്ങള്‍ തെളിയിക്കണം. അതു വരെ ഇതു തന്നെയാണിസ്ലാം എന്ന് മറ്റുള്ളവര്‍ ധരിക്കുക തന്നെ ചെയ്യും.

മൊഹമ്മദ് എന്ന പേരെഴുതുന്നത് അസംബന്ധമാണെങ്കില്‍ മുസ്ലിം പ്രവാചകനും ഇസ്ലാം എന്ന മതവും തികഞ്ഞ അസംബന്ധമാണ്.

കുര്‍ആന്‍ വായിച്ചിട്ടുള്ള ആര്‍ക്കും ഈ ഭീകരര്‍ ചെയ്തത് ശരിയ നിയമത്തിനിനുസരിച്ചു തന്നെയാണെന്ന് മനസിലാകും. അതിനാദ്യം കുര്‍ആനൊക്കെ ഒന്നു വായിക്കണം. മുസ്ലിമാണെന്നും പറഞ്ഞ് നടന്നാല്‍ മാത്രം പോരാ. തെറ്റിദ്ധരിക്കുന്നു എന്നും തെറ്റിദ്ധരിപ്പിക്കുന്നു എന്നുമൊക്കെ വിലപിക്കുന്ന താങ്കളോടൊരു ചോദ്യം. കുര്‍ആനിലെ 5:33 അസംബന്ധമാണെന്നു താങ്കള്‍ക്ക് തോന്നുന്നുണ്ടോ? ഇത് അസംബധമണെങ്കില്‍ ഇസ്ലാമിക ഭീകരര്‍ ചെയ്തത് അസംബന്ധമാണെന്ന് മറ്റുള്ളവര്‍ ധരിച്ചുകൊള്ളും.

kaalidaasan said...

>>>>>ജോസഫ്‌ സാറിന്റെ കൈ വെട്ടിക്കഴിഞ്ഞതിനു ശേഷം മാത്രമാണ്, ആ ചോദ്യ പേപ്പറിന്റെ കോപ്പി സോഷ്യൽ മീഡിയയിൽ വരുന്നത് തന്നെ. <<<<

സാം ഗണേഷ്,

ഇത് ശരിയായ നിരീക്ഷണമല്ല. സോഷ്യല്‍  മീഡിയയില്‍ ഇത് ചര്‍ച്ച ആയിരുന്നു. ചോദ്യപ്പേപ്പറിലെ ഈ ഭാഗം അതു പോലെ പകര്‍ത്തി വച്ച് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിനു മുന്നില്‍ നിന്നത് യുക്തിവാദികള്‍ ആയിരുന്നു എന്നു മാത്രം. പക്ഷെ ഇതൊക്കെ ഭൂരിഭാഗം പേരും  അവഗണിക്കുകയാണുണ്ടായത്. ജോസഫ്‌ സാറിന്റെ കൈയ്യും കാലും  വെട്ടിക്കഴിഞ്ഞതിനു ശേഷം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു എന്നത് നേരാണ്. അന്നും പലരുടെയും കപട സഹതാപം വഴിഞ്ഞൊഴുകുന്നതും  സോഷ്യല്‍ മീഡിയയിലൂടെ തന്നെ കണ്ടു. ഇപ്പോള്‍ വള്ളിക്കുന്നിന്റെ സഹതാപം വഴിഞ്ഞൊഴുകുന്ന പോലെ തന്നെ.

മുഖ്യ ധാര മീഡിയക്കു മുഴുവന്‍ ഈ കോപ്പി ലഭിച്ചിരുന്നു. അവരൊന്നും ഇത് പരസ്യപ്പെടുത്തിയില്ല. അത് ചെയ്തിരുന്നെങ്കില്‍ ഇതിന്റെ പൊള്ളത്തരം അപ്പോള്‍ തന്നെ പൊതു സമൂഹത്തിനു ബോധ്യമാകുമായിരുന്നു. എങ്കിലും മുസ്ലിങ്ങള്‍ക്ക് ബോധ്യമാകുമെന്ന് ഞാന്‍ കരുതുന്നില്ല. 4 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ഒരു മുസ്ലിമിനും ബോധ്യമായിട്ടില്ല. വള്ളിക്കുന്ന് ഇപ്പോഴും തന്റെ അഭിപ്രയം മാറ്റിയിട്ടില്ല. ഒരു ?പുരോഗമന മുസ്ലിമിന്റെ കാര്യമിതാണെങ്കില്‍ സാധാരണ മുസ്ലിമിന്റെ അവസ്ഥ എന്തായിരിക്കും?

ഇത് വിളിച്ചു പറയുന്ന ഒരു സത്യമുണ്ട്. അന്നേ സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ കോപ്പി വന്നിരുന്നു എങ്കിലും മുസ്ലിങ്ങള്‍ അഭിപ്രായം ​മാറ്റില്ലായിരുന്നു. ഇസ്ലാമിക ഭീകരര്‍ ഈ ഹീനത നടത്തുകയും ചെയ്യുമായിരുന്നു. ജോസഫ് സാറിനെ തെറ്റിദ്ധരിക്കുകയാണുണ്ടായത് എന്ന് ഇന്നു പോലും ഒറ്റ മുസ്ലിമും പറയുന്നില്ല. അത്രക്ക് മതാന്ധമാണവരുടെ മനസ്.

kaalidaasan said...

>>>>>വർഗീയവാദത്തിന്റെ ഒരു ഭൂതകാലവും ഇല്ലാതിരുന്ന ആ അധ്യാപകന്റെ ഈ പ്രവൃത്തി ഒരു മാനുഷികമായ കയ്യബദ്ധമായി കാണാൻ എന്ത് കൊണ്ട് താങ്കൾക്കു പോലും പറ്റിയില്ല ? <<<<

സാം ഗണേഷ്,

ഇതുപോലെ കാണണമെങ്കില്‍ സമചിത്തയോടെ കാര്യങ്ങളെ സമീപിക്കുന്ന ഒരാളെങ്കിലും ഈ സമുദായത്തില്‍ ഉണ്ടാകണം. നിര്‍ഭാഗ്യവശാല്‍ ഇന്ന് ആരുമില്ല.ലോകപരിചയമുള്ള വള്ളിക്കുന്നു പോലും ജോസഫ് സാര്‍ തെറ്റു ചെയ്തു എന്നാണു പറയുന്നത്.

പക്ഷെ ഇസ്ലാമിക തീവ്രവാദികള്‍  ചെയ്തത് മറ്റൊന്നായിരുന്നു. സ്വതവേ വിവേകമില്ലാത്ത മുസ്ലിങ്ങളെ ആവേശം കൊള്ളിക്കാന്‍ ചോദ്യപേപ്പറിന്റെ കോപ്പി എടുത്ത്, മൊഹമ്മദ് എന്ന പേരിനോട് നബി എന്നു കൂടി ചേര്‍ത്തു വിതരണം ചെയ്തു. അത് വായിക്കുന്ന ഏത് മുസ്ലിമും പ്രവാചകനെ നിന്ദിച്ചു എന്ന് സ്പഷ്ടമായി മനസിലാക്കും. അതില്ലാതെ തന്നെ പ്രവാചക നിന്ദ കുഴിച്ചെടുക്കുന്ന വര്‍ഗ്ഗമാണെന്നോര്‍ക്കുക. തൊടുപുഴയിലെ മുസ്ലിങ്ങള്‍ രാത്രി തന്നെ സംഘടിച്ച് പ്രകടനം നടത്തി. പ്രകടനത്തില്‍ പല അക്രമങ്ങളുമുണ്ടായി. കോളേജും പള്ളിയും ക്രൈസ്തവ സ്ഥാപനങ്ങളും അക്രമത്തിനിരയായി. കൂടെ അമ്പലം പോലും ആക്രമിക്കപ്പെട്ടു. ക്രിസ്ത്യാനികള്‍ തിരിച്ചടിച്ചില്ലെങ്കിലും ആര്‍ എസ് എസുകാര്‍ തിരിച്ചടിച്ചു. അത് മുസ്ലിം നേതാക്കള്‍ ചെന്ന് ഒത്തുതീര്‍പ്പാക്കിയതുകൊണ്ട് കലാപമായി പടര്‍ന്നില്ല. ഇതൊക്കെ ഒരു കലാപമുണ്ടാക്കാനുദ്ദേശിച്ച്, ബോധ പൂര്‍വം  സൃഷ്ടിച്ച പ്രശ്നങ്ങളായിരുന്നു. ഇതൊക്കെ അറിഞ്ഞവര്‍  പോലും കോളേജും ജോസഫ് സാറും മത സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നാണാരോപിച്ചത്. ഇപ്പോഴും അതു തന്നെ ചെയ്യുന്നു. ജോസഫ് സാറിനെ ക്രൈസ്തവ തീവ്രവാദി എന്നു വരെ വിളിക്കുന്നു.

ഇസ്ലാമിന്റെ ആരംഭം മുതലേ ഈ സമൂഹം ഇതുപോലെ തന്നെയേ ചിന്തിച്ചിട്ടുള്ളു. ഇന്നും അത് തുടരുന്നു. ഇസ്ലമിക ലോകം അതിനു സാക്ഷിയാണ്. ഈ മതത്തിന്റെ അവസാനം  വരെ ഇതു തന്നെ തുടരും. അതാണീ മതത്തിന്റെയും അതിലെ വിശ്വാസികളുടെയും  അതു വഴി പൊതു സമൂഹത്തിന്റെയും ഗതികേട്.

kaalidaasan said...

>>>>>മത പുരോഹിതര്‍ വിദ്വേഷം ഉള്‍ക്കൊണ്ട് പെരുമാറുമ്പോള്‍ അവര്‍ പുരോഹിതര്‍ അല്ലാതാവുന്നു.നീ ബലിയര്‍പ്പിക്കുന്നതിന് മുന്‍പ് നിന്‍റെ സഹോദരനോട് പൊരുത്തപ്പെടാനാണ് ക്രിസ്തു പറഞ്ഞത്.ഇവര്‍ക്ക് അതിനു കഴിയുന്നില്ല.ജോസഫിന്‍റെ ചോദ്യം ശരിയായില്ല എന്നു കരുതുന്നവനാണ് ഞാന്‍.<<<<

വെട്ടത്താന്‍,

മത പുരോഹിതര്‍ വിദ്വേഷം കൊണ്ട് പെരുമാറി എന്ന മണ്ടത്തരം പറയാതെ വെട്ടത്താനെ. അവര്‍ക്ക് വിദ്വേഷമുണ്ടാകാന്‍ ജോസഫ് സാര്‍ എന്താണു ചെയ്തത്? ഒരു അധ്യാപകനു സ്വന്തമായി ഒരു ചോദ്യപേപ്പര്‍ തയ്യാറാക്കി മറ്റാരും അറിയാതെ അത് കുട്ടികള്‍ക്ക് കൊടുക്കാന്‍ ആകില്ല എന്നെങ്കിലും താങ്കളൊക്കെ ആദ്യം മനസിലാക്കുക. കുറഞ്ഞ പക്ഷം അവിടത്തെ മലയാള വിഭാഗത്തിലെ പല അധ്യാപകരും അറിഞ്ഞു തന്നെയാണീ ചോദ്യ പേപ്പര്‍ തയ്യാറാക്കിയത്. കോളേജധികാരികള്‍ അരുതെന്നു പറഞ്ഞിട്ടും ഇതുപോലെ ഒരു ചോദ്യ പേപ്പര്‍ തയ്യാറാക്കി എന്നാണോ താങ്കളുടെ പക്ഷം? എങ്കിലല്ലേ വിദ്വേഷത്തിന്റെ പ്രശനം ​ഉണ്ടാകുന്നുള്ളൂ?

ജോസഫിന്റെ ചോദ്യം ​ശരിയായില്ല എന്നു പറഞ്ഞാല്‍ പോരല്ലോ? എന്താണതിലെ ശരികേട് എന്നു കൂടി വിശദമാക്ക്.

കോളേജില്‍ പഠിപ്പിക്കുന്ന പാഠ പുസ്തകത്തില്‍ നിന്നും  ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ എന്തു ശരികേടാണുള്ളത്? ഭ്രാന്തന്‍ എന്ന വാക്കു ചോദ്യപ്പേപ്പറില്‍ വേണ്ട എന്നു തോന്നി, പുസ്തക രചയിതാവായ കുഞ്ഞുമൊഹമ്മദിന്റെ പേരു നല്‍കിയതില്‍ എന്തു തെറ്റാണു താങ്കള്‍ മുസ്ലിങ്ങളോടൊപ്പം ചേര്‍ന്ന് കുഴിച്ചെടുക്കുന്നത്?

പുരോഹിതരെ മറന്നു കള. മനുഷ്യന്‍ വിദ്വേഷമുള്‍ക്കൊണ്ട് പെരുമാറുമ്പോള്‍ മനുഷ്യനല്ലാതായി തീരുന്നു. ഇല്ലാത്ത കുറ്റം ചുമത്തുന്ന മനുഷ്യരും മനുഷ്യരല്ലാതായി തീരുന്നു. നിര്‍ഭാഗ്യവശാല്‍ താങ്കളും കേരളത്തിലെ ഭൂരിഭാഗം മനുഷ്യരും മനുഷ്യരല്ലാതാവുകയാണിപ്പോള്‍. അതുകൊണ്ട് സ്വയം മനുഷ്യനായി മാറാന്‍ ശ്രമിക്കുക.

kaalidaasan said...

>>>>>ഈ വിഷയത്തില്‍ കൈ വെട്ടിയ തീവ്ര വാദികള്‍ മാത്രമല്ല കേരള സമൂഹം ഒന്നടങ്കം തെറ്റുകാരാണ് <<<<

അനന്ത്,

സാങ്കേതികമായി താങ്കള്‍ പറയുന്നത് ശരിയാണ്. പക്ഷെ പൊതു സമൂഹം ഈ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം അറിഞ്ഞിട്ടില്ല അല്ലെങ്കില്‍ മാദ്ധ്യമങ്ങള്‍ അറിയിച്ചിട്ടില്ല. മുസ്ലിങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്ന രീതിയിലാണവര്‍ വാര്‍ത്ത വളച്ചൊടിച്ചു നല്‍കിയത്.

കേരളത്തിലെ പൊതു സമൂഹം കുറച്ചു നാളായി സമൂഹത്തിലോ സ്വന്തം ചുറ്റുവട്ടത്തോ നടക്കുന്ന സംഭങ്ങളറിയാറില്ല. അറിഞ്ഞാലും  അതിന്റെ വിശദാംശങ്ങള്‍ തേടാറുമില്ല. അവര്‍  വീടിനുള്ളില്‍ സ്വയം ബന്ധിച്ചിരിക്കുന്നു. വീടിനു ചുറ്റുവട്ടത്തുടക്കുന്ന സംഭവങ്ങള്‍ പോലും അവര്‍ അറിയുന്നില്ല. അടുത്തവീട്ടിലെ മരണം പോലും പിറ്റേന്നു പത്രത്തില്‍ നിന്നറിയുന്ന രീതിയിലേക്കു കാര്യങ്ങള്‍ മാറിയിരിക്കുന്നു. വാര്‍ത്താ സമയത്ത് ലേഖകരും റിപ്പോര്‍ട്ടര്‍ മാരും നല്‍കുന്നത്, വാര്‍ത്ത വായിക്കുന്നവരുടെ വക പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിളമ്പുന്നത് അപ്പാടെ വിഴുങ്ങുന്നു.

ഇപ്പോള്‍ സന്ധ്യ കഴിഞ്ഞാല്‍ കേരളത്തില്‍ രണ്ടു സ്ഥലത്തുമാത്രമേ ആളുള്ളൂ. ബിവറേജസിന്റെ മുന്നിലും ടിവിക്കു മുന്നിലും. ബിവറേജസില്‍ പുരുഷന്മാരാണെങ്കില്‍ ടിവിക്കുമുന്നില്‍ സ്ത്രീകളാണെന്നുമാത്രം. പിന്നെ സമൂഹത്തിലെ കാര്യങ്ങള്‍ അറിയാന്‍ എവിടെ സമയം?

മാദ്ധ്യമങ്ങളാണിതിലെ പ്രധാന കുറ്റക്കാര്‍. നിസാര സംഭവങ്ങളുടെ വരെ വിശദാംശങ്ങള്‍ തേടിപ്പോകുന്ന ഒരു സിംഗവും ഈ വിഷയത്തിലെ വിശദാംശങ്ങള്‍ തേടിപ്പോയില്ല. ശശി തരൂരിനെ ഇകഴ്ത്താന്‍ അവസരം കിട്ടിയപ്പോള്‍ പാകിസ്ഥാനിലേക്ക് വരെ വിളിച്ച് മെഹര്‍ തരാറിനെ അന്വേഷിച്ച ചാനലും കേരളത്തില്‍ ജീവിച്ച ജോസഫ് സാറിനു പറയാനുള്ളത് അന്വേഷിച്ചില്ല.

മുസ്ലിങ്ങളെ പേടിച്ച് സര്‍ക്കാരും, കോളേജധികാരികളും, നീതി പീഠവും ഒരു പരിധി വരെ പൊതു സമൂഹവും ഇതില്‍ പരാജയപ്പെട്ടു എന്നാണെന്റെ അഭിപ്രായം.

Baiju Elikkattoor said...

മതങ്ങൾ എല്ലാം തന്നെ കാലത്തോടുള്ള വെല്ലുവിളി ആണ്, പ്രത്യേകിച്ചും ഇസ്ലാം എന്ന ഏഴാം നൂറ്റാണ്ടിലെ അബദ്ധപഞ്ചാംഗം...!

kaalidaasan said...

>>>>>ഇതിനിടെ പാവം അധ്യാപകന്റെ കാര്യം എല്ലാവരും മറന്നു ......വരുമാന മാര്‍ഗമായ ജോലി നഷ്ടപ്പെടുകയും വെട്ടി മാറ്റപ്പെട്ട കൈ ശരിയാക്കി എടുക്കുവാനുള്ള ചികിത്സയുടെ ഭാരിച്ച ചിലവും ഒക്കെയായി കഷ്ടപ്പെട്ട ആ മനുഷ്യനെ സഹായിക്കാന്‍ കേരള സമൂഹം വിസമ്മതിച്ചു .......വര്‍ഷങ്ങളോളം പിടിച്ചു നിന്നിട്ടും ഒടുവില്‍ നിരാശക്കു അടിമപ്പെട്ടു ജീവിതം അവസാനിപ്പിച്ച സഹധര്‍മിണിയുടെ വാര്‍ത്ത കേട്ടു സഹതപിക്കുന്നവരോടു അദ്ദേഹത്തിന് പുച്ഛം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ !!! <<<<

അനന്ത്,

അതെ. ഞാനുള്‍പ്പടെയുള്ള കേരളത്തിലെ പൊതു സമൂഹം ലജ്ജിച്ചു തല തഴ്ത്തണം. ഈ കുടുംബത്തെ മറന്നതിന്. കണക്കു പറഞ്ഞ് ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്ക് വേണ്ടി കടിപിടി കൂടുന്ന ആള്‍  ദൈവങ്ങളുള്ള നാട്ടിലാണീ കുടുംബം അരക്ഷിതാവസ്ഥയില്‍ നീറി നീറി ജീവിച്ചത്.

ഇപ്പോള്‍ സഹതപിക്കുന്നവരോട് ജോസഫ് സാറിനു പുച്ഛം തോന്നും. സംശയമില്ല.

kaalidaasan said...

>>>>>എന്നാല്‍ ഒരാഴ്ചക്ക് ശേഷം ഈ അധ്യാപകനോടു ജോലിസംബന്ധമായോ വ്യക്തിപരമായോ വൈരാഗ്യം പുലര്‍ത്തിയിരുന്ന ചില സഹ പ്ര വര്‍ത്തകരുടെ "പാര വെപ്പിന്റെ " ഭാഗമായി ആ ചോദ്യ പേപ്പര്‍ ചില ചാനെലുകാരുടെ പക്കലെത്തിക്കുകയും<<<<

അനന്ത്,

ഇതെങ്ങനെ ചാനലില്‍ എത്തി എന്നതിനേക്കുറിച്ച് പല വാര്‍ത്തകളുമുണ്ട്. താങ്കള്‍ ഇവിടെ ഇട്ടിരിക്കുന്ന ലിങ്കില്‍ പറയുന്നത് കോളേജിലെ ഒരു പുരോഹിതനായ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ഇളക്കി വിട്ട് സമരം ചെയ്യിച്ചു എന്നാണ്. കെ എസ് യു ക്കാരും  എം  എസ് എഫ്കാരും സമരം ചെയ്തു. അപ്പോള്‍ അവര്‍ തീര്‍ച്ചയായും ഈ ചോദ്യപേപ്പര്‍ കണ്ടിരിക്കണം.

മറ്റൊരു വാര്‍ത്തയിലുള്ളത് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഇത് സ്വന്തം വീട്ടില്‍ കാണിക്കുകയും അവര്‍ ഇത് തീവ്ര മുസ്ലിങ്ങളെ അറിയിക്കുകയുമായിരുന്നു എന്നാണ്.

മറ്റൊരു വാര്‍ത്തയില്‍ പറയുന്നത് സീനിയര്‍ വിദ്യാര്‍ത്ഥികളിലാരോ ഇത് കണ്ടു എന്നും അവരാണിതിനെ പ്രചരണം കൊടുത്തതെന്നുമാണ്.

എന്തൊക്കെ ആയാലും ചാനലുകളില്‍ ഇത് എത്തുന്നതിനു മുന്നെ തന്നെ കോളേജിലും തൊടുപുഴയിലും ഇത് വിവാദമായിരുന്നു.

താങ്കള്‍ നല്‍കിയ ലിങ്കില്‍ പറയുന്നത് പുതുതായി തുടങ്ങാന്‍ പോകുന്ന കോളേജിന്റെ പി ആര്‍ ഓ ആയ സൂര്യാ റ്റി വി ലേഖകന്‍ ഇത് മുതലെടുത്തു എന്നാണ്.

അതുകൊണ്ട്," അധ്യാപകനോടു ജോലിസംബന്ധമായോ വ്യക്തിപരമായോ വൈരാഗ്യം പുലര്‍ത്തിയിരുന്ന ചില സഹ പ്ര വര്‍ത്തകരുടെ "പാര വെപ്പിന്റെ " ഭാഗമായി ആ ചോദ്യ പേപ്പര്‍ ചില ചാനെലുകാരുടെ പക്കലെത്തി, എന്ന വാദത്തില്‍ വലിയ കഴമ്പില്ല എന്നാണെനിക്ക് തോന്നുന്നത്.

Nasiyansan said...

ചോദ്യപേപ്പർ വിവാദം ,അതുണ്ടാക്കിയ കലാപങ്ങൾ, മുറിവുകൾ, പ്രകടനങ്ങൾ , അദ്ധ്യാപകന്റെ മകന്റെ നേരെയുള്ള പോലീസ് അക്രം, ജോസഫിന്റെ കീഴടങ്ങൽ , കൈവെട്ട്, പുറത്താക്കൽ നടപടികൾ ,കേസുകൾ ,ട്രിബ്യുണൽ നടപടികൾ തുടങ്ങിയ കാര്യങ്ങൾ വിസ്മരിച്ചു 'തിരിച്ചെടുക്കൽ 'എന്നാ കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു തിടുക്കത്തിൽ നടപടികൾ എടുക്കാൻ ഉത്തരവാദപ്പെട്ട സ്ഥാപനം എന്നാ നിലയിൽ മാനേജുമെന്റിന് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നത് വ്യക്തമാണ് ..ഒരു വിഭാഗം തെറ്റുകരനായി കരുതുന്ന അധ്യാപകനെ ഏകപക്ഷീയമായി തിരിച്ചെടുത്താൽ പൊതുസമൂഹവും മതതീവ്രവാദികളും ഏതു ഇതു രീതിയിൽ ഉള്കൊള്ളും പ്രതികരിക്കും എന്നതും മാനേജുമെന്റിന് വിലയിരുത്തെണ്ടതുണ്ട് ...ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചോദ്യപേപ്പര്‍ തയാറാക്കിയതില്‍ മാനേജ്മെന്റിന് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വമായ ചിലശ്രമങ്ങള്‍ നടന്നു. ഇതിന്റെ ഫലമായി യൂണിവേഴ്സിറ്റി അധികൃതര്‍ ഒരു വിശദീകരണംപോലും ചോദിക്കാതെ പ്രിന്‍സിപ്പലിനെതിരേ നടപടി സ്വീകരിച്ചു. യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനം ശരിയെന്നു വിശ്വസിച്ച ഏറെ ആളുകള്‍ ആ നാട്ടിലുണ്ട്. അതിന്റെ തെളിവാണ് പ്രിന്‍സിപ്പലിനും മാനേജ്മെന്റിനും എതിരെ തൊടുപുഴ പ്രദേശത്ത് വ്യാപകമായി പ്രത്യക്ഷപ്പെട്ട പോസ്ററുകള്‍. പ്രിന്‍സിപ്പലിന്റെ ജീവനുനേരെ തുടരെത്തുടരെ ഭീഷണികള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ പ്രിന്‍സിപ്പലും കോളജും പോലീസ് സംരക്ഷണയിലായിരുന്നു എന്നതും പലർക്കും അറിവുള്ളതാണ് . .സലോമിയുടെ മരണത്തിന്റെ പാശ്ചാതതലതിലാണ് ഈ വിഷയം കൂടുതൽ സങ്കീർണ്ണമാകുന്നതു ...ആരും അങ്ങനെയൊരു ദുരന്തം പ്രതീക്ഷിക്കുന്നില്ലല്ലോ ..ഇവിടെ ജോസഫ് കോളെജിനു പുറത്തായ അധ്യപകനാണ് .. ..കോളേജിൽ നിന്ന് പുറത്തായാൽ യൂണിവേര്സിറ്റി ട്രിബ്യുണലിൽ അപ്പിൽ കൊടുക്കാം ..അപ്പീൽ അനുവദിച്ചാൽ കോളേജിൽ തിരുകെ കയറാം ..ആനുകൂല്യങ്ങളും മറ്റും കിട്ടുന്നതിനു തടസ്സവും ഇല്ല ...ഇതൊരു ചുവപ്പ് നാടയാണ് ..ജോസഫിന്റെ ഫയൽ യൂണിവേര്സിറ്റി ട്രിബ്യുണലിന്റെ പരിഗണയിൽ ഇരിക്കുന്ന വിഷയമാണ് ...സഭയുടെ ഭാഗത്ത് നിന്ന് നിയമങ്ങൾക്കതീതമായ് ഒരു തീരുമാനം ഉണ്ടായില്ല എന്നതാണ് ഇവിടെ വീഴ്ച .....സാദാരണഗതിയിൽ ഇതൊരു സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗം മാത്രമാണ് ....ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട് തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമ്പോള്‍ വികാരത്തേക്കാള്‍ ഉപരി വിവേകമാണ്നയിക്കേണ്ടത്..വ്രണിത ഹൃദയരായ ഒരു ജനവിഭാഗത്തെ അവഗണിച്ചുകൊണ്ട് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മുന്നോട്ടു പോകാന്‍ സാധ്യമല്ല. ..കേരളം പരമ്പരാഗതമായി മതസഹിഷ്ണതയുടെയും സാമുദായിക മൈത്രിയുടെയും നാടാണ്. അതിനു ഭംഗം വരരുത് എന്നു മാത്രമേ മനെജുമെന്റ് ആഗ്രഹിച്ചിട്ടുള്ളു എന്നതും വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നവർക്ക് വ്യക്തമാകുന്ന കാര്യമാണ് ...



Ananth said...

>>>അതുകൊണ്ട്," അധ്യാപകനോടു ജോലിസംബന്ധമായോ വ്യക്തിപരമായോ വൈരാഗ്യം പുലര്‍ത്തിയിരുന്ന ചില സഹ പ്ര വര്‍ത്തകരുടെ "പാര വെപ്പിന്റെ " ഭാഗമായി ആ ചോദ്യ പേപ്പര്‍ ചില ചാനെലുകാരുടെ പക്കലെത്തി, എന്ന വാദത്തില്‍ വലിയ കഴമ്പില്ല എന്നാണെനിക്ക് തോന്നുന്നത്. <<<

ഇത്തരം കാര്യങ്ങളിലൊന്നും ആധികാരികമായൊരു അവസാനവാക്ക് പറയുക അസാധ്യമാണെന്നിരിക്കെ ഓരോരുത്തരും അവനവന്റെ വിവേചന ബുദ്ധി ഉപയോഗിച്ചു വിവിധ വാര്‍ത്താ ശകലങ്ങളെ സംയോജിപ്പിച്ച് ഓരോരോ നിഗമനങ്ങളിലെത്തുന്നു എന്നേയുള്ളൂ ........ഞാന്‍ നേരത്തെ കൊടുത്തിരുന്ന ലിങ്കിലെ പേജില്‍ തന്നെ കൊടുത്തിരിക്കുന്ന ഇതേ വിഷയത്തെ സംബന്ധിക്കുന്ന മറ്റു ലിങ്ക് പേജുകളും നോക്കിയാല്‍ ......വിവാദമായ ചോദ്യ പേപ്പര്‍ ക്ലാസ് മുറിയില്‍ നിന്നും പുറത്തു വരുന്നതിനു കാരണമായത്‌ പകരം സ്ഥാന കയറ്റം ലക്ഷ്യമാക്കി സഹപ്രവര്‍ത്തകനായ ഒരു വൈദികന്‍ നടത്തിയ നീക്കങ്ങളാണെന്ന് കാണാം .......(അതിനു ശേഷം പല സംഘടനകളും പ്രാദേശിക ലേഖകരും ചാനെലുകാരുമൊക്കെ അവരവരുടെ താല്പര്യങ്ങള്‍ക്കായി അതുപയോഗിച്ചു എന്നത് മറ്റൊരു കാര്യം ).....ഇക്കാര്യമാണ് ഞാന്‍ സൂചിപ്പിച്ചത്

പിന്നെ ഇപ്പോള് അധ്യാപകനെ തിരികെയെടുക്കുവാന്‍ തീരുമാനിച്ചതില്‍ നിന്നു തന്നെ അക്കാര്യത്തില്‍ നിയമപരമായ തടസ്സങ്ങളൊന്നും ഇല്ലായിരുന്നു എന്നു വ്യകതമാണ് ......എന്നിട്ടും ഇതൊരു ദുരന്തം ആവുന്നത് വരെ അത്തരമൊരു തീരുമാനം എടുക്കുന്നതില്‍ നിന്നും മാനേജുമെന്റിനെ നിയന്ത്രിക്കുന്ന സഭയെ പിന്തിപ്പിച്ചത് മേല്‍പറഞ്ഞ വൈദികനു സഭയിലുള്ള സ്വാധീനം മൂലം ആവുമോ ?

kaalidaasan said...

>>>>>വിവാദമായ ചോദ്യ പേപ്പര്‍ ക്ലാസ് മുറിയില്‍ നിന്നും പുറത്തു വരുന്നതിനു കാരണമായത്‌ പകരം സ്ഥാന കയറ്റം ലക്ഷ്യമാക്കി സഹപ്രവര്‍ത്തകനായ ഒരു വൈദികന്‍ നടത്തിയ നീക്കങ്ങളാണെന്ന് കാണാം ...<<<<

ശുദ്ധ അസംബന്ധം. താങ്കളും അനേകം പരീക്ഷകളെഴുതിയ ആളല്ലേ? എല്ലാ പരീക്ഷ കഴിയുമ്പോഴും താങ്കള്‍ തന്നെയല്ലേ ചോദ്യ പേപ്പര്‍ ക്ളാസുമുറിയില്‍ നിന്നും പുറത്തുകൊണ്ടു പോയിട്ടുള്ളത്?

ഈ ചോദ്യപേപ്പറും കൊണ്ടു പോയത് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ തന്നെയാണ്. അതാണു സാമാന്യ യുക്തി പാഠിപ്പിക്കുന്നത്. പിന്നെ അത് വിവാദമാക്കിയതിനു പിന്നില്‍ പല കളികളും നടന്നിട്ടുണ്ടാകും. അത് ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളതുപോലെ ഊഹിക്കാമെന്നു മാത്രം. വിദ്യാര്‍ത്ഥികളെ സമരം ​ചെയ്യിച്ചതിനു പിന്നില്‍ ആരാണെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ വ്യക്തമാക്കിയാലേ സ്പഷ്ടമാകൂ. എം എസ് എഫ് എന്ന മുസ്ലിം വിദ്യര്‍ത്ഥി സംഘടന സമരം ചെയ്തിരുന്നു. അവര്‍ പറയട്ടെ ആരാണിതിനു പിന്നിലെന്ന്. ഈ വൈദികനാണതിന്റെ പിന്നിലെന്ന് അവര്‍ പറഞ്ഞാല്‍ ഞാന്‍  വിശ്വസിക്കാം. അല്ലെങ്കില്‍ ഇതൊക്കെ വെറും ഊഹങ്ങളാണെന്നേ ഞാന്‍ പറയൂ.

kaalidaasan said...

>>>>>പിന്നെ ഇപ്പോള് അധ്യാപകനെ തിരികെയെടുക്കുവാന്‍ തീരുമാനിച്ചതില്‍ നിന്നു തന്നെ അക്കാര്യത്തില്‍ നിയമപരമായ തടസ്സങ്ങളൊന്നും ഇല്ലായിരുന്നു എന്നു വ്യകതമാണ് ......എന്നിട്ടും ഇതൊരു ദുരന്തം ആവുന്നത് വരെ അത്തരമൊരു തീരുമാനം എടുക്കുന്നതില്‍ നിന്നും മാനേജുമെന്റിനെ നിയന്ത്രിക്കുന്ന സഭയെ പിന്തിപ്പിച്ചത് മേല്‍പറഞ്ഞ വൈദികനു സഭയിലുള്ള സ്വാധീനം മൂലം ആവുമോ ?<<<<

തടസങ്ങളുണ്ടെന്നു തന്നെയല്ലേ തിരിച്ചടുത്ത് കൊണ്ടുള്ള അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്. സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിധേയമായിട്ടാണു തിരിച്ചെടുത്തിരിക്കുന്നതെന്നാണ്, മാനേജ് മെന്റ് പറയുന്നത്. യൂണിവെഴ്‌സിറ്റി ട്രൈബ്യൂണലില്‍ ജോസഫ് സാര്‍ കൊടുത്ത പരാതിയില്‍ ഇപ്പോഴും തീര്‍പ്പായിട്ടില്ല. സര്‍വകലാശാല എതിര്‍പ്പു പറഞ്ഞാല്‍ ജോസഫ് സാറിനു യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കില്ല.

ഒരു വൈദികന്, ഏതായാലും ജോസഫ് സാറിനേക്കാള്‍ സ്വാധീനം സഭയിലുണ്ടാകും. അതൊക്കെ എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. കത്തോലിക്കാ സഭയുടെ എല്ലാ സ്ഥാപനങ്ങളിലും വൈദികര്‍ക്കും കന്യസ്ത്രീകള്‍ക്കും സ്ഥാനങ്ങള്‍ അനല്‍കിയിട്ടേ സാധാരണക്കാര്‍ക്ക് നല്‍കാറുള്ളു. വൈദികര്‍ മാത്രം കോളേജുകളില്‍ പ്രിന്‍സിപ്പള്‍ മാരാകുന്നത് വേറെ ആര്‍ക്കും യോഗ്യത ഇല്ലാത്തതുകൊണ്ടൊന്നുമല്ല.

കത്തോലിക്കാ സഭയുടെ പല നിലപാടുകളെയും എതിര്‍ക്കുന്ന വ്യക്തി ആണു ഞാന്‍. പക്ഷെ ഇക്കാര്യത്തില്‍ അവരെ കുറ്റപ്പെടുത്താന്‍ എനിക്കാകില്ല. അതിന്റെ കാരണങ്ങള്‍ മുകളിലെ കമന്റില്‍ നസിയാന്‍സന്‍ എഴുതി വച്ചിട്ടുണ്ട്. താങ്കളൊക്കെ കരുതുമ്പോലെ ഇത് അത്ര നിസാര വിഷയമല്ല. ജോസഫ് സാറിനെ തിരിച്ചെടുക്കാത്തതില്‍ എനിക്ക് വലിയ പരാതി ഇല്ല. പരാതി ഉള്ളത് സഭ ഇദ്ദേഹത്തെ തിരിഞ്ഞു നോക്കിയില്ല എന്നതിലാണ്. കോടിക്കണക്കിനു രൂപയുടെ ആസ്തിയുള്ള സഭക്ക് ജോസഫ് സാറിനെ സഹായിക്കാന്‍  യാതൊരു ബുദ്ധിമുട്ടുമില്ലായിരുന്നു. അതില്‍ എനിക്ക് സഭയോട് വലിയ ദേഷ്യമുണ്ട്. അവശരെ സാഹിയിക്കുന്നുണ്ട് എന്നാണു സഭ പറയാറുള്ളതും. യേശുവിന്റെ പ്രതിപുരുഷന്‍മാരില്‍ നിന്നും ഇതല്ല പ്രതീഷിച്ചത്.

Ananth said...

>>>യൂണിവെഴ്‌സിറ്റി ട്രൈബ്യൂണലില്‍ ജോസഫ് സാര്‍ കൊടുത്ത പരാതിയില്‍ ഇപ്പോഴും തീര്‍പ്പായിട്ടില്ല. സര്‍വകലാശാല എതിര്‍പ്പു പറഞ്ഞാല്‍ ജോസഫ് സാറിനു യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കില്ല.<<<

സലോമിയുടെ മരണത്തിനു ശേഷം അദ്ദേഹത്തെ തിരിച്ചെടുക്കുന്നതിനുള്ള എന്തെങ്കിലും നിയമതടസ്സം ഒഴിവായി എന്ന് കരുതുക വയ്യ ......യൂണിവെഴ്‌സിറ്റി ട്രൈബ്യൂണലില്‍ ഉള്ള പരാതി ജോസഫ് സാര്‍ കൊടുത്തതാണല്ലോ അവര് സ്വയം എടുത്തതൊന്നുമല്ലല്ലൊ .....ആ നിലക്ക് പരാതിക്ക് അടിസ്ഥാനമായ കാരണം ഇല്ലാതായാല്‍ അക്കാര്യം വ്യക്തമാക്കി പരാതിക്കാരന് പരാതി പിന് വലിക്കാവുന്നതേ ഉള്ളൂ .......അതുകൊണ്ടു ഇതൊന്നും ഇപ്പോഴെടുത്ത തീരുമാനം നേരത്തേ തന്നെ എടുക്കുന്നതിനു തടസ്സമായിരുന്നില്ല

>>>പക്ഷെ ഇക്കാര്യത്തില്‍ അവരെ കുറ്റപ്പെടുത്താന്‍ എനിക്കാകില്ല. അതിന്റെ കാരണങ്ങള്‍ മുകളിലെ കമന്റില്‍ നസിയാന്‍സന്‍ എഴുതി വച്ചിട്ടുണ്ട്.<<<

ആ കമന്റിലെ പല പരാമര്‍ശങ്ങളും താങ്കളിതുവരെ പറഞ്ഞതിനൊക്കെ കടകവിരുദ്ധ മാണെന്നത് വിട്ടുപോയോ ?

"ഒരു വിഭാഗം തെറ്റുകരനായി കരുതുന്ന അധ്യാപകനെ ഏകപക്ഷീയമായി തിരിച്ചെടുത്താല്‍ "......അപ്പോള്‍ കോടതി കുറ്റവിമുക്തനാക്കിയതിനൊന്നും വലിയ വിലയൊന്നുമില്ല അല്ലേ

"ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചോദ്യപേപ്പര്‍ തയാറാക്കിയതില്‍".........ഇത് തന്നെയല്ലേ കൈവെട്ടിയവര് പറയുന്നത്

"വ്രണിത ഹൃദയരായ ഒരു ജനവിഭാഗത്തെ അവഗണിച്ചുകൊണ്ട് "......സഭ സത്യത്തില്‍ ഏതു ജനവിഭാഗത്തെ ആണ് പ്രതിനിധാനം ചെയ്യുന്നത്

"പരമ്പരാഗതമായി മതസഹിഷ്ണതയുടെയും സാമുദായിക മൈത്രിയുടെയും നാടാണ്. അതിനു ഭംഗം വരരുത് എന്നു മാത്രമേ മനെജുമെന്റ് ആഗ്രഹിച്ചിട്ടുള്ളു"........ഇപ്പോള് അദ്ദേഹത്തെ തിരികെ എടുത്തത് കൊണ്ടു മതസഹിഷ്ണതക്കോ സാമുദായിക മൈത്രിക്കോ എന്തെങ്കിലും കോട്ടം സംഭവിച്ചോ ....ഇല്ലല്ലോ .....സലോമി മരിക്കുന്നതിനു മുന്‍പ് ഇക്കാര്യം ചെയ്തിരുന്നുവെങ്കിലും മറിച്ചാവുമായിരുന്നില്ല

ഇപ്പോഴത്തെ HOD ഒരു വൈദികനാണ്.....എന്തായാലും ഇക്കാര്യത്തിനു നിമിത്തമായ വൈദികനു സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നതിനും അധ്യാപകനെ തിരികെ എടുക്കുന്ന കാര്യത്തില്‍ സഭ കാണിച്ച (ബോധപൂര്‍വം എന്നു സംശയിക്കാവുന്ന ) അലംഭാവത്തെ ന്യായീകരിക്കുന്നതിനും താങ്കള് കാണിക്കുന്ന വ്യഗ്രത എന്നെ അത്ഭുതപ്പെടുത്തുന്നു !!

kaalidaasan said...

>>>>ആ നിലക്ക് പരാതിക്ക് അടിസ്ഥാനമായ കാരണം ഇല്ലാതായാല്‍ അക്കാര്യം വ്യക്തമാക്കി പരാതിക്കാരന് പരാതി പിന് വലിക്കാവുന്നതേ ഉള്ളൂ<<<<<

ഇത് കുതിരക്ക് പിന്നില്‍ വണ്ടിയെ കെട്ടുന്ന തമാശ ആണ്. 4 വര്‍ഷമായി ഈ ട്രൈബ്യൂണലില്‍ പരാതി നല്‍കിയിട്ട്. സര്‍ക്കാര്‍ സ്ഥാപനമായ സര്‍വകലാശാലയാണിത്. ഇവര്‍ക്ക് എന്തുകൊണ്ട് ഇതു വരെ തീര്‍പ്പാക്കാന്‍ ആയിട്ടില്ല എന്ന ചോദ്യമൊന്നും താങ്കള്‍ ചോദിക്കില്ല. സര്‍ക്കാര്‍ ക്രിമിനല്‍ കേസെടുത്തപ്പോഴായിരുന്നു കോളേജ് അദ്ധ്യാപകനെ പുറത്താക്കിയതെന്നോര്‍ക്കുക. അല്ലാതെ കോളേജധികാരികള്‍ സ്വമേധയാ ചെയ്ത കാര്യമല്ല. ക്രിമിനല്‍ കേസ് കോടതി പോലും തീര്‍പ്പാക്കി. എന്നിട്ടും സര്‍വകലാശാലക്ക് തീര്‍പ്പക്കാന്‍ ഇതു സാധിച്ചിട്ടില്ല. ക്രിമിനല്‍ കേസ് നില നില്‍ക്കില്ല എന്ന് നീതി പീഠം പറഞ്ഞിട്ടുപോലും ട്രൈബ്യൂണലിന്, ആ കേസിന്റെ അടിസ്ഥാനത്തില്‍ കോളേജ് എടുത്ത നടപടി റദ്ദാക്കാന്‍ എന്താണു ബുദ്ധിമുട്ട്?

പരാതിക്കാരനു പരാതി പന്‍വലിക്കാമോ ഇല്ലയോ എന്നൊക്കെ ചിന്തിക്കുന്നതിനു മുന്നെ എന്തുകൊണ്ട് സര്‍വകലശാലക്ക് ഇതില്‍ ഒരു തീര്‍പ്പുണ്ടാക്കന്‍ ആയില്ല എന്നതാണു ചിന്തിക്കേണ്ടത്. അത് ചിന്തിക്കുമ്പോള്‍ ഇതിലെ നൂലാമാലകള്‍ മനസിലാകും.

കോളേജ് അധികാരികളാണിപ്പോള്‍ തെറ്റുകാരെന്ന് മുസ്ലിങ്ങളൊക്കെ പറയുന്നു. താങ്കളും അതേറ്റു ചൊല്ലുന്നു. അതിനെ ന്യായീകരിക്കന്‍ വേണ്ടി അപ്രസക്തമായ പലതും പറയുന്നു.

kaalidaasan said...

>>>>"ഒരു വിഭാഗം തെറ്റുകരനായി കരുതുന്ന അധ്യാപകനെ ഏകപക്ഷീയമായി തിരിച്ചെടുത്താല്‍ "......അപ്പോള്‍ കോടതി കുറ്റവിമുക്തനാക്കിയതിനൊന്നും വലിയ വിലയൊന്നുമില്ല അല്ലേ <<<<<

കോടതി കുറ്റവിമുക്തമാക്കിയാല്‍ പോരല്ലോ. അങ്ങനെയെങ്കില്‍ കോടതി കുറ്റവിമുക്തമാക്കിയാല്‍ എല്ലാ പ്രശ്നങ്ങളും അവസാനിക്കണമല്ലോ.

ഇക്കാര്യത്തില്‍ കോടതി കുറ്റവിമുക്തനാക്കിയതിനു വലിയ വിലയൊന്നുമില്ല. കാരണം ഇതൊരു നിയമ പ്രശ്നമല്ല. വിശ്വാസ പ്രശ്നമാണ്. 99% മുസ്ലിങ്ങളും ഇപ്പോഴും ജോസഫ് സാര്‍ അവരുടെ പ്രവാചകനെ നിന്ദിച്ചു എന്നാണു കരുതുന്നത്. ആ ചിന്താഗതി മറത്തിടത്തോളം ഇത് വലിയ ഒരു സാമൂഹ്യ പ്രശ്നമാണ്.

തങ്ങളുടെ പ്രവചകനെ ജോസഫ് സാര്‍ നിന്ദിച്ചില്ല, അതൊരു തെറ്റിദ്ധാരണ ആയിരുന്നു , എന്ന് മുസ്ലിങ്ങള്‍ ഒന്നാകെ പറഞ്ഞിരുന്നെങ്കില്‍ എന്നേ ജോസഫ് സാറിനെ കോളേജ് തിരികെ എടുത്തേനെ. ഇവിടത്തെ പരാതിക്കാര്‍ ജോസഫ് സാറല്ല. മുസ്ലിങ്ങളാണ്. അവരുടെ പരാതി നിലനില്‍ക്കുന്നിടത്തോളം കോളേജ് അധികാരികള്‍ക്ക് സൂക്ഷിച്ചു മാത്രമേ ഇത് കൈകാര്യം  ചെയ്യാനാകൂ.

kaalidaasan said...

>>>>"ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചോദ്യപേപ്പര്‍ തയാറാക്കിയതില്‍".........ഇത് തന്നെയല്ലേ കൈവെട്ടിയവര് പറയുന്നത് <<<<<

ആര്‍ക്ക് അക്ഷേപകരമായത്? നസിയാന്‍സനോ, മാനേജെമ്ന്റിനോ, താങ്കള്‍ക്കോ അതോ പൊതു സമൂഹത്തിനോ? നസിയാന്‍സന്‍ എഴുതിയത് മുഴുവന്‍ വായിക്കൂ അനന്തേ? വായിച്ചില്ലെങ്കില്‍ ഇതാണത്.

ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചോദ്യപേപ്പര്‍ തയാറാക്കിയതില്‍ മാനേജ്മെന്റിന് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വമായ ചിലശ്രമങ്ങള്‍ നടന്നു. ഇതിന്റെ ഫലമായി യൂണിവേഴ്സിറ്റി അധികൃതര്‍ ഒരു വിശദീകരണംപോലും ചോദിക്കാതെ പ്രിന്‍സിപ്പലിനെതിരേ നടപടി സ്വീകരിച്ചു. യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനം ശരിയെന്നു വിശ്വസിച്ച ഏറെ ആളുകള്‍ ആ നാട്ടിലുണ്ട്. അതിന്റെ തെളിവാണ് പ്രിന്‍സിപ്പലിനും മാനേജ്മെന്റിനും എതിരെ തൊടുപുഴ പ്രദേശത്ത് വ്യാപകമായി പ്രത്യക്ഷപ്പെട്ട പോസ്ററുകള്‍. പ്രിന്‍സിപ്പലിന്റെ ജീവനുനേരെ തുടരെത്തുടരെ ഭീഷണികള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ പ്രിന്‍സിപ്പലും കോളജും പോലീസ് സംരക്ഷണയിലായിരുന്നു എന്നതും പലർക്കും അറിവുള്ളതാണ് .

മുസ്ലിങ്ങള്‍ക്കാണാക്ഷേപകരം. അല്ലാതെ ഹിന്ദുക്കള്‍ക്കോ, ക്രിസ്ത്യനികള്‍ക്കോ, നിരീശ്വവാദികള്‍ക്കോ അല്ല. ഒരു ഭ്രാന്തന്, മൊഹമ്മദ് എന്നു പേരിട്ടാല്‍ ഇവര്‍ക്കൊന്നും അത് ആക്ഷേപകരമല്ല. മദവികാരം പൊട്ടിയൊലിക്കുന്നത് മുസ്ലിങ്ങള്‍ക്ക് മാത്രമാണ്. മറ്റുള്ളവര്‍ക്ക് മമ്മദും, കോയയും,ബഷീരും അഹമ്മദും, കുഞ്ഞാലിയുമൊക്കെ ഒരുപോലെയാണ്., പക്ഷെ മുസ്ലിങ്ങള്‍ക്കതല്ല. മൊഹമ്മദ് എന്നു കേള്‍ക്കുമ്പോള്‍ അവര്‍ക്കൊക്കെ ഭ്രാന്തു പിടിക്കും. മുസ്ലിങ്ങള്‍ക്ക് മാത്രമാണത് അക്ഷേപകരം. ആ ചോദ്യപേപ്പര്‍ തയ്യാറാക്കിയതില്‍ മാനേജ്മെന്റിനുപങ്കുണ്ടെന്നാണ്, മുസ്ലിങ്ങള്‍ പ്രചരിപ്പിച്ചത്. അതുകൊണ്ട് മാനേജ്മെന്റും ഇതില്‍ ഏറെ പഴി കേട്ടിരുന്നു. നിയമ നടപടിക്കു വിധേയരുമായി. താങ്കള്‍ക്ക് അതൊക്കെ നിസാരമായിട്ട് തോന്നും. പക്ഷെ മനേജെമെന്റിനതൊന്നും നിസാരമായിട്ട് എടുക്കാന്‍ ആകില്ല. അതുകൊണ്ട് അവര്‍ വളരെ സൂക്ഷിച്ചാണിതു കൈകാര്യം ചെയ്തത്. അതുകൊണ്ടാണ്, ഈ വെള്ളിയാഴ്ച 28 ന്, അദ്ദേഹത്തെ സര്‍വീസില്‍ തിരികെ എടുക്കുന്നത്. 29 ഉം 30 ഉം അവധി. 31 ന്, അദ്ദേഹം വിരമിക്കുന്നു.

ഒരു മാസമൊക്കെ അദ്ദേഹം കോളേജില്‍  വന്ന് പഠിപ്പിച്ചാല്‍ ഏത് മുസ്ലിമിന്, എപ്പോള്‍ ഭ്രാന്തു പിടിക്കുമെന്ന് പടച്ചോനു പോലും പറയാന്‍ പറ്റില്ല.

kaalidaasan said...

>>>>""പരമ്പരാഗതമായി മതസഹിഷ്ണതയുടെയും സാമുദായിക മൈത്രിയുടെയും നാടാണ്. അതിനു ഭംഗം വരരുത് എന്നു മാത്രമേ മനെജുമെന്റ് ആഗ്രഹിച്ചിട്ടുള്ളു"........ഇപ്പോള് അദ്ദേഹത്തെ തിരികെ എടുത്തത് കൊണ്ടു മതസഹിഷ്ണതക്കോ സാമുദായിക മൈത്രിക്കോ എന്തെങ്കിലും കോട്ടം സംഭവിച്ചോ ....ഇല്ലല്ലോ .....സലോമി മരിക്കുന്നതിനു മുന്‍പ് ഇക്കാര്യം ചെയ്തിരുന്നുവെങ്കിലും മറിച്ചാവുമായിരുന്നില്ല <<<<<

ജോസഫ് സാറിനെ തിരികെ എടുത്ത രീതി താങ്കള്‍ കാണുക.

ഈ വെള്ളിയാഴ്ച 28 ന്, അദ്ദേഹത്തെ സര്‍വീസില്‍ തിരികെ എടുക്കുന്നു. 29 ഉം 30 ഉം അവധി. 31 ന്, അദ്ദേഹം വിരമിക്കുന്നു.

മുസ്ലിങ്ങള്‍ക്ക് ഇത് ചര്‍ച്ച ചെയ്യാന്‍ പോലുമുള്ള സാവകാശം നല്‍കുന്നില്ല.

ഒരു മാസമൊക്കെ അദ്ദേഹം കോളേജില്‍  വന്ന് പഠിപ്പിച്ചാല്‍ ഏത് മുസ്ലിമിന്, എപ്പോള്‍ ഭ്രാന്തു പിടിക്കുമെന്ന് പടച്ചോനു പോലും പറയാന്‍ പറ്റില്ല.

kaalidaasan said...

>>>> 1) ജോസഫ് എന്ന അദ്ധ്യാപകന്‍ മതനിന്ദക്കു എഴുതിയുണ്ടാക്കിയ ഒന്നല്ല ആ ചോദ്യം. ഒരു മുസ്ലീമിന്റെ ബുക്കിലെ കടമെടുത്തതാണ്‍ .<<<<

ഉണ്ണിക്കൃഷ്ണന്‍,

ജീവനുണ്ടെങ്കില്‍ വള്ളിക്കുന്നുള്‍പ്പടെയുള്ള ഒറ്റ മുസ്ലിമും ഇതംഗീകരിക്കില്ല. പ്രവാചക നിന്ദക്ക് വേണ്ടി തന്നെ മനപ്പുര്‍വം ജോസഫ് സാര്‍ എഴുതി ഉണ്ടാക്കിയതാണാ ചോദ്യമെന്നേ അവരെല്ലാം ഒന്നിച്ചു പറയൂ.

ഒരു 916 മുസ്ലിം എഴുതിയിരിക്കുന്നത് കണ്ടില്ലേ? അറിഞ്ഞു കൊണ്‍ട് ജോസഫ് ചെയ്തത് തെറ്റ് എന്നാണത്.

വള്ളിക്കുന്ന് തന്നെ പണ്ട് എഴുതിയ ഇങ്ങനെ. ജോസഫ്‌ തയ്യാറാക്കിയ ചോദ്യപേപ്പര്‍ തികഞ്ഞ അസംബന്ധം ആയിരുന്നു എന്ന് എല്ലാവര്ക്കും അറിയാം. സാമാന്യ വിവരമില്ലാത്ത ഒരദ്ധ്യാപകന്‍ എന്നേ അയാളെ വിളിക്കാന്‍ പറ്റൂ. " .

പ്രത്യേകം ശ്രദ്ധിക്കുക. എല്ലാവര്‍ക്കുമറിയാമെന്ന്. എന്നു വച്ചാല്‍ മുസ്ലിങ്ങള്‍ കരുതുമ്പോലെ എല്ലാവരും കരുതുന്നു എന്ന്. അങ്ങനെയല്ല എന്ന് അനേകം പേര്‍ എഴുതിയിട്ടും അതു പോലും വള്ളിക്കുന്ന് അംഗീകരിക്കുന്നില്ല. പോത്തുകളുടെ ചെവിയില്‍ വേതമോതുനതാണിതിലും ഭേദം.

ഇന്നു വരെ ഒറ്റ മുസ്ലിമും ജോസഫ് സാര്‍ പ്രവാചക നിന്ദ നടത്തിയിറ്റില്ല എന്നു പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല.

kaalidaasan said...

>>>> 3) പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രവാദ സ്വഭാവമുണ്ടന്ന് പോലീസും ഇന്റെലിജന്സും പറയുന്ന സം ഘടന ഇതിനെ തങ്ങളുടേതായ അന്തരീക്ഷവും ആധിപത്യവും ഉറപ്പിക്കനും ഞങ്ങള്‍ മുസ്ലീം സം രക്ഷകരാണ്‍ എന്ന് കാണിക്കാനും ഉപയോഗിച്ചു.ക്രൂരമായി ആക്രമിച്ചു കൈപ്പത്തി വെട്ടിയെറിഞ്ഞു.<<<<

ഉണ്ണിക്കൃഷ്ണന്‍,

ഈ വാദം ശരിയല്ല. ഇത് മുസ്ലിം സംരക്ഷണത്തിന്റെയോ ആധിപത്യം ഉറപ്പിക്കലിന്റെയോ പ്രശ്നമല്ല. ദൈവീക നിര്‍ദ്ദേശമെന്നും പറഞ്ഞ് കുര്‍ആനില്‍ മുസ്ലിം പ്രവാചകന്‍ നിര്‍ദേശിക്കുന്ന ശിക്ഷാ വിധി നടപ്പിലാക്കിയതാണ്.

സത്യ വിശ്വാസികളായ അവര്‍ ശരിയ നിയമത്തിലൂടേ അവരുടെ പ്രവാചകന്‍ നിര്‍ദ്ദേശിച്ച ശിക്ഷ നടപ്പാക്കുക മാത്രമാണു ചെയ്തത്.

കുര്‍ആനിലെ സൂറ 5: ആയത്ത് 33ല്‍ പറയുന്നത് ഇതാണ്.

അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു.

താങ്കള്‍ പറഞ്ഞതു പോലെ കൈ പ്പത്തി വെട്ടിയെറിയുക അല്ല ചെയ്തത്. വലതു കൈയ്യും ഇടതു കാലും കുര്‍ആനിക സൂക്തപ്രകാരം എതിര്‍ദിശയില്‍ വെട്ടുകയാണു ചെയ്തത്. അതിലൊരാള്‍ തെറ്റായി ഇടതു കാലില്‍ വെട്ടിയപ്പോള്‍ ഇടതു കാലല്ല, നിയമപ്രകാരം വലതു കാലാണു വേട്ടേണ്ടതെന്ന് മറ്റുള്ളവര്‍ തിരുത്തി കൊടുത്തു. ആയുധത്തിനു മൂര്‍ച്ച കുറവായതുകൊണ്ട് വെട്ടി മാറ്റാന്‍ സാധിച്ചില്ല.

ഇസ്ലമിക രാജ്യങ്ങളില്‍ ഇതൊക്കെ സാധാരണ നടപടികളാണ്.

kaalidaasan said...

>>>> 3) പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രവാദ സ്വഭാവമുണ്ടന്ന് പോലീസും ഇന്റെലിജന്സും പറയുന്ന സം ഘടന ഇതിനെ തങ്ങളുടേതായ അന്തരീക്ഷവും ആധിപത്യവും ഉറപ്പിക്കനും ഞങ്ങള്‍ മുസ്ലീം സം രക്ഷകരാണ്‍ എന്ന് കാണിക്കാനും ഉപയോഗിച്ചു.ക്രൂരമായി ആക്രമിച്ചു കൈപ്പത്തി വെട്ടിയെറിഞ്ഞു.<<<<

ഉണ്ണിക്കൃഷ്ണന്‍,

ഈ വാദം ശരിയല്ല. ഇത് മുസ്ലിം സംരക്ഷണത്തിന്റെയോ ആധിപത്യം ഉറപ്പിക്കലിന്റെയോ പ്രശ്നമല്ല. ദൈവീക നിര്‍ദ്ദേശമെന്നും പറഞ്ഞ് കുര്‍ആനില്‍ മുസ്ലിം പ്രവാചകന്‍ നിര്‍ദേശിക്കുന്ന ശിക്ഷാ വിധി നടപ്പിലാക്കിയതാണ്.

സത്യ വിശ്വാസികളായ അവര്‍ ശരിയ നിയമത്തിലൂടേ അവരുടെ പ്രവാചകന്‍ നിര്‍ദ്ദേശിച്ച ശിക്ഷ നടപ്പാക്കുക മാത്രമാണു ചെയ്തത്.

കുര്‍ആനിലെ സൂറ 5: ആയത്ത് 33ല്‍ പറയുന്നത് ഇതാണ്.

അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു.

താങ്കള്‍ പറഞ്ഞതു പോലെ കൈ പ്പത്തി വെട്ടിയെറിയുക അല്ല ചെയ്തത്. വലതു കൈയ്യും ഇടതു കാലും കുര്‍ആനിക സൂക്തപ്രകാരം എതിര്‍ദിശയില്‍ വെട്ടുകയാണു ചെയ്തത്. അതിലൊരാള്‍ തെറ്റായി ഇടതു കാലില്‍ വെട്ടിയപ്പോള്‍ ഇടതു കാലല്ല, നിയമപ്രകാരം വലതു കാലാണു വേട്ടേണ്ടതെന്ന് മറ്റുള്ളവര്‍ തിരുത്തി കൊടുത്തു. ആയുധത്തിനു മൂര്‍ച്ച കുറവായതുകൊണ്ട് വെട്ടി മാറ്റാന്‍ സാധിച്ചില്ല.

ഇസ്ലമിക രാജ്യങ്ങളില്‍ ഇതൊക്കെ സാധാരണ നടപടികളാണ്.

kaalidaasan said...

>>>> ചോദ്യപേപ്പറിലെ മുഹമ്മദ്‌ എന്ന പരാമർശ്ശം ഒഴിവാക്കാമായിരുന്നു.മാറ്റൊരാൾ കൃഷ്ണനെയൊ ശിവനെയോ ഇത്‌ പോലെ പരാമർശ്ശിച്ചിരുന്നുവെങ്കിൽ അയാൾ അന്യമതസ്ഥനാവുകയും ചെയ്യുമ്പോൾ പ്രശ്നത്തിന്റെ ഗൗരവം കൂടും.<<<<

മൊഹമ്മദ് എന്ന പേരിന്, എന്താണു കുഴുപ്പം. അതത്രക്ക് മോശമാണെങ്കില്‍ അത് പൊതു സമൂഹത്തില്‍ നിന്നും ഒഴിവാക്കുന്നതല്ലേ നല്ലത്? മുസ്ലിങ്ങള്‍ മാത്രമേ ഈ പേരുപയോഗിക്കുന്നുള്ളു. ഇത്ര വൃ ത്തികെട്ടതാണാ പേരെങ്കില്‍ ഒരു മുസ്ലിമും അതുപയോഗിക്കാതെ ഇരിക്കുക. മറ്റുള്ളവര്‍ അതുപയോഗിക്കരുത് എന്ന മുന്നറിയിപ്പും കൊടുക്കുക. കൈയ്യും  കാലും വേണമെന്നുള്ള ആരും പിന്നെ അതുപയോഗിക്കില്ല.

കൃഷ്ണനെന്നും  ശിവനെന്നും പേരുള്ള അനേകം ഭ്രാന്തന്‍മാരും അക്രമികളും പൊതുസമൂഹത്തിലുണ്ട്. അതുകൊണ്ട് ഒരു ഭ്രാന്തനാ പേരുകള്‍ ഇട്ടാല്‍ ഒരു ഹിന്ദുവും അതിന്റെ പേരില്‍ ആരുടെ കയ്യും കാലും വെട്ടാന്‍ പോകില്ല. അതൊക്കെ മുസ്ലിങ്ങളേ ചെയ്യൂ.

kaalidaasan said...

>>>ഇതൊരിക്കലും കൈവെട്ടുകാർക്കുള്ള പിന്തുണയല്ല മുസ്ലിം സമുദായത്തിലെ 99% ന്റെയും പിന്തുണയില്ലാത്ത ഇവരെ>>>

99% ഇപ്പോഴും വിശ്വസിക്കുന്നത് ജോസഫ് സാര്‍ മുസ്ലിം പ്രവാചകനെ നിന്ദിച്ചു എന്നാണ്. 99% അല്ല നൂറു ശതമാനത്തിനും കൈവെട്ടിയതിനെ പിന്തുണക്കാതെ വയ്യ. കൈ വെട്ടുകാര്‍ ചെയ്തത് കുര്‍ആനില്‍ മുസ്ലിം പ്രവാചകന്‍ നടപ്പിലാക്കണമെന്നു നിര്‍ദ്ദേശിച്ച ശിക്ഷാ വിധി നടപ്പാക്കുകയാണ്. ജോസഫ് സാര്‍ മാനപ്പൂര്‍വ്വം മുസ്ലിം പ്രവാചകനെ നിന്ദിച്ചതാണെങ്കില്‍ അത് ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. അതിനുള്ള ശിക്ഷ കുര്‍ആന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇതാണത്.

5:33.

അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയില്‍ അധര്‍മം വളര്‍ത്തുന്നതിനു യത്നിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ, വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കില്‍ നാടുകടത്തപ്പെടുകയോ ആകുന്നു.


കുരിശില്‍ തറയ്ക്കാനും നാടു കടത്താനും സാധിക്കാത്തതുകൊണ്ട് എളുപ്പം നടപ്പിലാക്കാന്‍ സാധിക്കുന്ന എതിര്‍ദിശയില്‍ കൈയ്യും കാലും ഛേദിക്കുന്ന ശിക്ഷ നടപ്പിലാക്കി. കുര്‍ആന്‍ വിശ്വസിക്കുന്ന ഏത് മുസ്ലിമിനും ഇതിനെ പിന്തുണക്കാതെ വയ്യ. പിന്തുണച്ചില്ലെങ്കില്‍ കുര്‍ആന്‍ തള്ളിപ്പറയുന്നു എന്നാണതിന്റെ അര്‍ത്ഥം.

കൈവെട്ടുകാരെ പരസ്യമായി പിന്തുണക്കില്ലായിരിക്കും. പക്ഷെ ഒരു 50% എങ്കിലും പിന്തുണക്കുന്നുണ്ട്. ഇസ്ലാമിക രാജ്യങ്ങളിലെ എല്ലാ മുസ്ലിങ്ങളും പിന്തുണക്കുന്നു. അവിടെ സര്‍ക്കാര്‍ തന്നെ ഇതുപോലെ കൈവെട്ടും, കാലു വെട്ടും, കണ്ണു പിഴുതെടുക്കലും, കല്ലെറിഞ്ഞുകൊല്ലലും ഒക്കെ ആഘോഷമായി അള്ളാഹു അക്ബര്‍ എന്നും പറഞ്ഞ് നടത്തുന്നുണ്ട്.

ഇതുപോലെ ഇസ്ലാമിക രാജ്യമായ സോമാലിയയില്‍ കൈയ്യും കാലും എതിര്‍ദിശയില്‍ വെട്ടിയത് ഇവിടെ വായിക്കാം.

Somali schoolboy tells of how Islamists cut off his leg and hand

പിന്നെ വേണമെങ്കില്‍ ഇവ കൂടെ വായിച്ച് മനസിലാക്കാം.

When Waqas visited Munnar

Chennai youth fighting in Syria jihad

Global jihadism rising on fringes of Indian Islamist movement

kaalidaasan said...

>>>എന്ന് തറപ്പിച്ചു പറയാൻ കഴിയില്ല. പുസ്തകത്തിൽ മുഹമ്മദ്‌ എന്ന പേരില്ല. ഒരു സാധാരണക്കാരൻ ഒറ്റ നോട്ടത്തിൽ വായിക്കുമ്പോൾ അവ പ്രകോപനപരമായി തോന്നും സംശയമില്ല. <<<<

മലക്ക്,

എന്തുകൊണ്ട് പറയാന്‍ കഴിയില്ല. സാധാരണക്കാര്‍ക്ക് പ്രകോപനപരമായി തോന്നില്ല. അസാധാരണക്കാര്‍ക്കേ തോന്നൂ.

പ്രവാചക നിന്ദ ആണല്ലോ പ്രശ്നം. അപ്പോള്‍ ഇതിലെ കഥാപാത്രത്തിനു മുസ്ലിം പ്രവാചകനുമായി സാമ്യമുണ്ടാകണമല്ലോ. ഒന്നുകില്‍ പ്രവര്‍ത്തി കൊണ്ടോ അല്ലെങ്കില്‍ പറയുന്ന കാര്യം കൊണ്ടോ.

ഇതിലെ മൊഹമ്മദ് എന്ന പേര്‍ എങ്ങനെയാണ്, മുസ്ലിം പ്രവാചകന്‍ മൊഹമ്മദുമായി ബന്ധപ്പെടുന്നത്. ഈ ചോദ്യത്തിലെ മൊഹമ്മദ് ഒരു ഭ്രാന്താനായിരുന്നു. മുസ്ലിം പ്രവാചകന്‍ ഭ്രാന്തനായിരുന്നോ? ഇതിലെ കഥാപാത്രം ദൈവവുമായി സംസാരിക്കുന്നു. മുസ്ലിം പ്രവാചകന്‍ ദൈവവുമായി സംസാരിച്ചിട്ടുണ്ടോ? ആരോ ഹീറ ഗുഹയില്‍ വച്ച് തന്നോട് സംസാരിക്കുനതായി തോന്നിയത് ഭ്രാന്തിന്റെ ലക്ഷണമയിട്ടാണോ മുസ്ലിങ്ങള്‍ കരുതുന്നത്? അദ്ദേഹം ദൈവുമായി സംസരിച്ചിട്ടുമില്ല. ഇസ്ലാം പഠിപ്പിക്കുന്നതും വിശ്വസിക്കുന്നതും ജിബ്രീല്‍ എന്ന മലക്കാണ്, മുസ്ലിം പ്രവാചകനുമായി സംസാരിച്ചതും അദ്ദേഹത്തെ കുര്‍ആന്‍ വായിച്ചു കേള്‍പ്പിച്ചതും.

kaalidaasan said...

>>>ഇത്രയും വിദ്യാഭ്യാസവും അറിവും ഉള്ള ജോസഫ് സാറിനു ഇത് തെറ്റാണെന്ന് മനസിലാക്കാൻ മതേതര വാദികൾ പറയേണ്ടി വന്നു എന്നുള്ളത് സങ്കടകരമാണ്.<<<<

തെറ്റാണെന്നു പറഞ്ഞത് മത വാദികളല്ലേ? ജോസഫ് സാര്‍ തെറ്റു ചെയ്തു എന്ന് അദ്ദേഹം ഇപ്പോഴും പറഞ്ഞിട്ടില്ല. അതൊക്കെ മുസ്ലിങ്ങള്‍ പറഞ്ഞുണ്ടാക്കിയതാണ്. മിതവാദികളും തീവ്രവാദികളും ഭീകരവാദികളുമായ എല്ലാ മുസ്ലിങ്ങളും  അതാണു പറഞ്ഞത്. അക്കൂടെ ചേരാന്‍ ചുരുക്കം  ചില മതേതരവാദികളും ഉണ്ടായി എന്നു മാത്രം. ഒരു ഭ്രാന്തന്, മൊഹമ്മദ് എന്ന പേരിട്ടത് ആരുടെയെങ്കിലും മദവികാരം വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല. അങ്ങനെ ഉണ്ടയെങ്കില്‍ മാപ്പു ചോദിക്കുന്നു എന്നാണദേഹം പറഞ്ഞത്.

തെറ്റു പറ്റു തെറ്റു പറ്റി എന്ന് താങ്കളും പറയുന്നു. എന്താണിതിലെ തെറ്റെന്നു വിശദീകരിക്കുന്നില്ല. ഒരു കഥാപാത്രത്തിനു മൊഹമ്മദ് എന്നു പേരിട്ടതാണോ? ഭ്രാന്തനു മൊഹമ്മദ് എന്നു പേരിട്ടതാണോ? എതാണു തെറ്റ്? അതോ ഒരു മുസ്ലിം ദൈവത്തോട് സംസാരിക്കുന്നതോ? അതോ ഭ്രാന്തും  മൊഹമ്മദും ദൈവവും ഒന്നിച്ചു വന്നതോ? ഏതാണു മുസ്ലിങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നത്?

കള്ളക്കടത്തു നടത്തിയതിന്, ഇപ്പോള്‍ ഒരു മൊഹമ്മദ് ജെയിലില്‍ കിടക്കുന്നുണ്ട്. മറ്റൊരു മൊഹമ്മദ് ജാമ്യം കിട്ടി പുറത്തും നടക്കുന്നുണ്ട്. വേറൊരു മൊഹമ്മദ് റ്റി പി വധക്കേസില്‍ ജീവ പര്യന്ത ശിക്ഷ ലഭിച്ചും ജയിലിലുണ്ട്. ഇവരുടെ പേരുകള്‍ കേള്‍ക്കുമ്പോഴും അതും മുസ്ലിം പ്രവാചകനാണെന്നു താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

ഒരു കല്‍പിത കഥാപാത്രത്തിനു മൊഹമ്മദ് എന്ന പേരു നല്‍കിയത് തെറ്റായി പോയി എന്നൊക്കെ വിവരമുള്ള താങ്കളും കൂടെ പറയുമ്പോള്‍ ശരിക്കും പേടി തോന്നുന്നു. ഈ നാട്ടില്‍ ജീവിക്കാന്‍.


kaalidaasan said...

>>>വിവരക്കേടിന് ഇങ്ങനെയും ചില മുഖങ്ങൾ ഉണ്ട്. ജൊസഫ് സാറ് കണ്ടുപിടിച്ച സംഭാഷണത്തിൽ മുഹമ്മദിന്റെ സ്ഥാനത്ത് 'പോപ്പുലർ ഫ്രെണ്ട്' എന്ന് ചേർത്താൽ ചിലപ്പോൾ ദൈവം അങ്ങനെ ആവും അവരോട് സംസാരിക്കുക. തൻറെ പേര് ഇത്രക്ക് മോശമാക്കുന്ന ഇത്തരക്കാരെ ദൈവം 'നായിൻറെ മോനെ' എന്ന് തന്നെയാവും വിളിക്കുക<<<<

ഒരു കല്‍പിത കഥാപാത്രത്തിനു മൊഹമ്മദ് എന്നു പേരിട്ടതില്‍ പ്രവാചക നിന്ദ കണ്ടു പിടിച്ച എല്ലാ മന്തന്‍മാരെയും ദൈവം നായിന്റെ മോനേ എന്നു തന്നെ വിളിക്കും. കാരണം അള്ളാ മലക്ക് വശം കുര്‍ആന്‍ കൊടുത്തയക്കുന്നതിനും മുന്നെ മൊഹമ്മദ് എന്ന പേര്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നു എന്നതാണ്. മൊഹമ്മദിനു മുന്നെ ജീവിച്ച അനേകം ക്രിസ്ത്യാനികള്‍ക്കും യഹൂദര്‍ക്കും  അറബി ഗോത്രവര്‍ഗ്ഗക്കാര്‍ക്കും ഈ പേരുണ്ടായിരുന്നു. മുസ്ലിങ്ങള്‍ക്ക് ആരും സംവരണം ചെയ്തു വച്ചിരിക്കുന്ന പേരൊന്നുമല്ല ഇത്.

kaalidaasan said...

>>>ഇനി ഒരുത്തൻ ഇതുപോലുള്ള പ്രവര്ത്തി ചെയ്യാൻ തുനിഞ്ഞാൽ ചിലപ്പോള കയ്യും കാലും നഷ്ടപ്പെടാൻ സാധ്യത ഉണ്ട് എന്നൊരു ഭീതി സമൂഹത്തിൽ ഉണ്ടാക്കാനും തീവ്രവാദികളെ ഈ സംഭവം സഹായിച്ചിട്ടുണ്ട്. <<<<

ഇനി മുതല്‍ ഒരു ഭ്രാന്തനും മൊഹമ്മദ് എന്ന പേരിടാന്‍ പാടില്ല. ഒരു വ്യഭിചാരിക്കും മൊഹമ്മദ് എന്ന പേരിടാന്‍ പാടില്ല. ഒരു കൊലപാതകിക്കും മൊഹമ്മദ് എന്ന പേരിടാന്‍ പാടില്ല. ഒരു കള്ളക്കടത്തുകാരനും മൊഹമ്മദ് എന്ന പേരിടാന്‍ പാടില്ല. കാരണം മുസ്ലിങ്ങളുടെ മദ വികാരം വൃണപ്പെടും. ഇതു വരെ പലരും  എഴുതിയ കഥകളിലും നോവലുകളിലും ഒക്കെ ഇതുപോലെ പേരുകള്‍ ഉണ്ട്. അതൊക്കെ എഴുതിയവരെ ഇനി എന്തു ചെയ്യുമോ ആവോ.

ഈ സംഭാവം തീര്‍ച്ചയായും സമൂഹത്തില്‍ ഭീതി വിതക്കാന്‍ മുസ്ലിങ്ങളെ സഹായിച്ചിട്ടുണ്ട്. ലോകം മുഴുവന്‍  അതാണു കാണുന്നതും. എന്തുകൊണ്ട് ഈ സമൂഹം ഇതുപോലെ എല്ലായിടത്തും ഭീതി വിതക്കുന്നു? ഒരു കാരണമേ ഉള്ളു. ഇന്നും മനസികമായി ഏഴാം നൂറ്റാണ്ടിലെ കട്ടറബികളുടെ നിലവാരമാണവര്‍ക്ക്.

ഏതായാലും ഈ സംഭാവം കാരണം മൊഹമ്മദ് എന്ന പേര്, മറ്റു മത വിശ്വാസികളിലും നിരീശ്വരവാദികളിലും വെറുപ്പിന്റെ ഛിന്നമായി മാറിക്കഴിഞ്ഞു. പരസ്യമായി പറഞ്ഞില്ലെങ്കിലും  മനസില്‍  അവര്‍ പല പേരുകളും ഇതോട് ചേര്‍ത്ത് പറയുമെന്നു തീര്‍ച്ചയാണ്. മുസ്ലിങ്ങള്‍ ഏതായാലും ഇത് നേടി എടുത്തിട്ടുമുണ്ട്. ബഹുമാനം ബലമായി നേടി എടുക്കാനൊന്നും ആകില്ല. അതൊക്കെ മനസില്‍ നിന്നാണു വരുന്നതും വരേണ്ടതും.

ഭീതി പരത്തലും കൈ വെട്ടും കാലു വെട്ടും ഒന്നും  നേടില്ല. വെറുപ്പു മാത്രമേ നേടൂ? കടലാസില്‍ എഴുതി വച്ചാലല്ലേ ഇതുപോലെ ശിക്ഷിക്കാന്‍  ആകൂ. മനസില്‍ പറഞ്ഞാല്‍ എങ്ങനെ ശിക്ഷിക്കും? മനുഷ്യരുടെ മനസു വായിക്കാന്‍ പറ്റാത്ത ശക്തിയാണോ ഈ മുസ്ലിം  ദൈവം?

kaalidaasan said...

>>>അതെ ചോദ്യം ചോദിക്കാനായി ജൊസഫ് സാർ കണ്ടുപിടിച്ച സംഭാഷണം. <<<<

ജോസഫ് സാര്‍ കണ്ടുപിടിച്ചതൊന്നുമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സര്‍വകലാശാല നിര്‍ദ്ദേശിച്ച പുസ്തകത്തിലെ ഭാഗമാണത്. ആ പുസ്തകം എഴുതിയ കുഞ്ഞു മൊഹമ്മദിന്റെ പേരാണാ ഭ്രാന്തന്‍ കഥാപാത്രത്തിനു നല്‍കിയത്.

kaalidaasan said...

മുസ്ലിങ്ങള്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയെ അംഗീകരിക്കുന്നില്ല എന്നതാണിവിടെ തെളിയിക്കുന്നത്. ജോസഫ് സാര്‍ മുസ്ലിങ്ങളുടേ മദവികാരം വൃണപ്പെടുത്തി എന്നും പറഞ്ഞ് കേരള സര്‍ക്കാര്‍ ജോസഫ് സാറിനെതിരെ ക്രിമിനല്‍ കേസെടുത്തു. പക്ഷെ വിചാരണ ചെയ്ത കോടതിക്ക് ഒരു മദ വികാരവും വൃണപ്പെട്ടതായി തോന്നിയില്ല. അതുകൊണ്ട് ആ കേസു തന്നെ കോടതി റദ്ദാക്കി. എന്നിട്ടുപോലും മുസ്ലിങ്ങള്‍ ഇതു തന്നെ തത്ത പറയുമ്പോലെ പറഞ്ഞുകൊണ്ടിരിക്കുന്നു.മതേതതരെന്നു ഭാവിക്കുന്ന കുറച്ചു പേരും  അവരുടെ കൂടെ ചേരുന്നു. അതിന്റെ അര്‍ത്ഥം ഒന്നു മാത്രമാണ്, ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ അല്ല അവര്‍ക്ക് വിശ്വാസം, ഏഴാം നൂറ്റാണ്ടിലെ കാട്ടറബികളുടെ ഗോത്ര നീതിയിലാണ്. പുള്ളിപ്പുലിയുടെ പുള്ളി പെയിന്റടിച്ചാലൊന്നും മാഞ്ഞു പോകില്ല.

kaalidaasan said...

>>>പറഞ്ഞല്ലോ അയാള്‍ ചെയ്തത് തെറ്റ് തന്നെയായിരുന്നു.ഏതോ ഒരു കോടതി പറഞ്ഞത് കൊണ്ട് തെറ്റ് തെറ്റാല്ലാതാകുന്നില്ല.<<<<

തെറ്റോ ശരിയോ എന്നതൊന്നുമല്ല കോടതി പരിശോധിച്ചത്. ആരുടെയെങ്കില്ലും വ്യക്തിപരമായ തെറ്റും ശരിയും പരിശോധിക്കല്‍ കോടതിയുടെ പണിയല്ല. ഈ ചോദ്യപേപ്പര്‍ കാരണം  മുസ്ലിങ്ങളുടെ മദ വികാരം ണപ്പെടുത്തിയോ എന്നാണ്. അങ്ങനെ ഒരു വികാരവും  വൃണപ്പെടുത്തിയിട്ടില്ല എന്ന് കോടതി പറഞ്ഞു. ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ അംഗീകരിക്കുന്ന ഏത് ഇന്‍ഡ്യക്കാരനും അതംഗീകരിച്ചേ പറ്റൂ. അല്ലെങ്കില്‍ സൌദി അറേബ്യയിലേക്കു പോകാം. അവിടെയൊക്കെ വളരെ പെട്ടെന്ന് മദ വികാരം വൃണപ്പെടുന്ന ജനുസുകള്‍ മാത്രമേ ഉള്ളു. ഹൈന്ദവ ക്രിസ്ത്യന്‍  ദേവി ദേവന്‍മാരുടെ ചിത്രം കണ്ടാലും മതഛിന്നങ്ങള്‍ കണ്ടാലും ഉടനെ അവിടെ മദ ജലം പൊട്ടിയൊലിക്കും.

എന്താണിതിലെ തെറ്റെന്നു ചോദിച്ചിട്ട് വെട്ടത്താനു മറുപടി പറയാന്‍ വള്ളി ആ കമന്റ് മുക്കിക്കളഞ്ഞു. എന്താണു തെറ്റ്? ഒരു കഥാപാത്രത്തിനു മൊഹമ്മദ് എന്നു പേരിട്ടതാണോ? ഭ്രാന്തനു മൊഹമ്മദ് എന്നു പേരിട്ടതാണോ? എതാണു തെറ്റ്? അതോ ഒരു മുസ്ലിം ദൈവത്തോട് സംസാരിക്കുന്നതോ? അതോ ഭ്രാന്തും മൊഹമ്മദും ദൈവവും ഒന്നിച്ചു വന്നതോ? ഏതാണു മുസ്ലിങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നത്?

കള്ളക്കടത്തു നടത്തിയതിന്, ഇപ്പോള്‍ ഒരു മൊഹമ്മദ് ജെയിലില്‍ കിടക്കുന്നുണ്ട്. മറ്റൊരു മൊഹമ്മദ് ജാമ്യം കിട്ടി പുറത്തും നടക്കുന്നുണ്ട്. വേറൊരു മൊഹമ്മദ് റ്റി പി വധക്കേസില്‍ ജീവ പര്യന്ത ശിക്ഷ ലഭിച്ചും ജയിലിലുണ്ട്. ഇവരുടെ പേരുകള്‍ കേള്‍ക്കുമ്പോഴും അതും മുസ്ലിം പ്രവാചകനാണെന്നു താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

kaalidaasan said...

>>>പക്ഷേ മതഭ്രാന്തന്‍മാരായ ഒരു ന്യൂന പക്ഷത്തെ ഭയന്ന് മുന്നോട്ടുപോകുന്നത് അത്തരക്കാര്‍ക്ക് വളമാകും.അത് ഒരിയ്ക്കലും പാടില്ലാത്തതാണ്.<<<<

എവിടെയെങ്കിലും ഒരു തീരത്ത് തോണിയടുപ്പിക്കൂ വെട്ടത്താനേ. ഇങ്ങനെ നപുംസക നിലപാടെടുക്കാതെ. താങ്കള്‍ പറയുന്നു ജോസഫ് സാര്‍ ചെയ്തത് തെറ്റാണെന്ന്. കോടതി തെറ്റല്ല എന്നു പറഞ്ഞാലും തെറ്റാണെന്നു ശഠിക്കുന്നു. അപ്പോള്‍ അദ്ദേഹം ശിക്ഷ അര്‍ഹിക്കുന്നില്ലേ? തെറ്റു ചെയ്താല്‍ ശിക്ഷിക്കപ്പെടണമെന്നു തന്നെയല്ലേ താങ്കളുടെ നിലപാട്? എന്തു ശിക്ഷയാണു താങ്കള്‍ നിര്‍ദ്ദേശിക്കുന്നതെന്നറിയാന്‍ ആഗ്രഹമുണ്ട്.

ജോസഫ് സാര്‍ തെറ്റു ചെയ്തു എന്ന് എല്ലാ മുസ്ലിങ്ങളും താങ്കളും ഒക്കെ വിളിച്ചു കൂവിയതുകൊണ്ടും ഒരു ക്രമസമാധാന പ്രശ്നമാക്കി മാറ്റിയതുകൊണ്ടുമാണ്, സര്‍ക്കാര്‍ കേസെടുത്തതും കോളേജ് അദ്ദേഹത്തെ പുറത്താക്കിയതും. തെറ്റു ചെയ്തു എന്നും തെറ്റിനു ശിക്ഷ കൊടുത്തത് ശരിയായില്ല എന്നും പറയുന്നത് ആണത്തത്തിനു ചേര്‍ന്നതല്ല. ഒരു തട്ടമിട്ടു നടക്കുന്നതാണ്, ഇതിലും നല്ലത്.

താങ്കളൊക്കെ ആഗ്രഹിക്കുമ്പോല്‍ ശിക്ഷിക്കാനും ശിക്ഷ റദ്ദാക്കാന്നും ഇതെന്താ വെള്ളരിക്കപ്പട്ടണമാണോ?

kaalidaasan said...

>>>അയാള്‍ക് മുഹമ്മദ്‌ എന്നത് മുസ്ലിങ്ങളുടെ പ്രവാചകന്‍ ആണ്‍ എന്ന് മനസിലാക്കാനുള്ള ബുദ്ധി ഇല്ല എന്ന് പറഞ്ഞു നിങ്ങളെ പോലെയുള്ള ആളുകള്‍ ഫലിപ്പിക്കാന്‍ നോക്കുന്നത് എന്ത് മതേതരത്വം തെളിയിക്കാന്‍ ആയാലും ശെരി അയാള്‍ അത് ചെയ്തത് തെറ്റ് തന്നെയാണ് എന്ന് മാത്രമല്ല അത് അബദ്ധത്തില്‍ സംബവിച്ചതാണ് എന്ന് പറയുന്നതും ശരി അല്ല ,<<<<

മൊഹമ്മദ് മുസ്ലിം  പ്രവാചകനാണ്. പക്ഷെ മൊഹമ്മദ് എന്നു പേരുള്ള എല്ലാവരും  മുസ്ലിം പ്രവാചകന്‍ മാരാണോ? മുസ്ലിങ്ങളുടേ ഇടയില്‍  ഏറ്റവും പ്രചാരമുള്ള പേരാണ്, മൊഹമ്മദ് എന്നത്. ഇവരൊക്കെ മുസ്ലിങ്ങളുടെ പ്രവാചകന്‍മാരാണെന്നു പറയുന്നത് തലക്ക് വെളിവില്ലാത്തതുകൊണ്ടാണ്.

കള്ളക്കടത്തു നടത്തിയതിന്, ഇപ്പോള്‍ ഒരു മൊഹമ്മദ് ജെയിലില്‍ കിടക്കുന്നുണ്ട്. മറ്റൊരു മൊഹമ്മദ് ജാമ്യം കിട്ടി പുറത്തും നടക്കുന്നുണ്ട്. വേറൊരു മൊഹമ്മദ് റ്റി പി വധക്കേസില്‍ ജീവ പര്യന്ത ശിക്ഷ ലഭിച്ചും ജയിലിലുണ്ട്. ഇവരൊക്കെ താങ്കളുടെ പ്രവാചകന്‍മാരാണോ? അപ്പോള്‍ താങ്കളുടെ പ്രവാചകന്‍ കള്ളക്കടത്തുകാരനും കൊലയാളിയുമൊക്കെ ആണോ?

kaalidaasan said...

>>>ആ ചോദ്യ പേപ്പര്‍ തയ്യാറാക്കാന്‍ വേണ്ടി അദ്ധേഹത്തിന്റെ അത്ര വിദ്യാഭ്യാസം ഇല്ലാത്ത ഡി ടി പി ഓപറേട്ടര്‍ക്ക് നല്‍കിയപ്പോള്‍ ഇത് അപകടം ചെയ്യും ഇതു ഒഴിവാക്കലാണ് നല്ലത് എന്ന് പറഞ്ഞപ്പോള്‍ ജോസഫ് എന്ന അധ്യാപകന്‍ അത് ചെവി കൊണ്ടില്ല , അതിനു ശേഷം ആ പരീക്ഷ എഴുതുന്നതിനിടയില്‍ ഒരു പെണ് കുട്ടി എഴുനേറ്റ് നിന്ന് പറഞ്ഞു ഈ പരീക്ഷ എഴുതാന്‍ എനിക്ക് മനസില്ല ഇത് എന്റെ പ്രവാചകനെ നിന്ദിക്കുന്നതാണ് എന്ന് പറഞ്ഞു പരീക്ഷ പേപര്‍ അവിടെ കൊടുത്തു ഇറങ്ങി പോയപ്പോയും ആ ചോദ്യ പേപര്‍ പിന്‍ വലിക്കാന്‍ ജോസഫ് തയ്യാറായില്ല <<<<

ഡി റ്റി പി ഓപ്പറേറ്റര്‍ക്കും ആ പെണ്‍കുട്ടിക്കും തലക്കും താങ്കളേപ്പൊലെ വെളിവില്ല. അതുകൊണ്ടാണ്, മൊഹമ്മദ് എന്നു കേട്ടപ്പോഴേക്കും അത് മുസ്ലിങ്ങളുടെ പ്രവാചകനാണെന്നു തോന്നിയത്. അതിനു നല്ല ആശുപത്രിയില്‍ പോയി ചികിത്സ ചെയ്യുകയണു വേണ്ടത്.

കള്ളക്കടത്തു നടത്തിയ ഒരു മൊഹമ്മദിനെ ഇപ്പോള്‍ ജയിലില്‍ ഇട്ടിട്ടുണ്ട്. കോടതിയില്‍ ജഡ്ജി മൊഹമ്മദ് എന്ന പേരു വിളിച്ച്, മൊഹമ്മദെന്നു പേരായ താങ്കള്‍ കള്ളക്കടത്തു നടിത്തി അതുകൊണ്ട്, ജയിലില്‍ ഇടുന്നു എന്നാണു വിധി പറഞ്ഞത്. ഞമ്മന്റെ പ്രവാശകനെ കള്ളക്കടത്തുകാരന്‍ എന്നു വിളിച്ചു എനും പറഞ്ഞ് താങ്കളൊക്കെ ആ ജഡിജിയുടെ നാവു പിഴുതെടുക്കുമോ? അതോ ഇനി താങ്കളുടെ പ്രവാചകന്‍ കളക്കടത്തു കാരനായിരുന്നു എന്ന് സമ്മതിക്കുകയാണോ?

മറ്റൊരു മൊഹമ്മദ് പ്രവാശകനെ റ്റി യെ കൊന്നു എന്നും പറഞ്ഞ് ജീവപര്യന്തം തടവിനു ശിക്ഷിച്ചിട്ടുമുണ്ട്.

kaalidaasan said...

>>>ഒരു ചിത്രം വരച്ചതിന്റെ പേരില്‍ ദൈവിക നിന്ദ നടത്തി എന്നും പറഞ്ഞു രാജ്യത്ത് നിന്നും നാട് കടക്കേണ്ടി വന്നിട്ടുണ്ട് എം എഫ് ഹുസ്സൈന്‍ എന്ന ലോകം കണ്ട ഏറ്റവും വലിയ ചിത്ര കാരന്‍ എന്നത് മറക്കാന്‍ പാടില്ല<<<<

താങ്കളൊക്കെ ഓര്‍ക്കാന്‍ വേണ്ടി തന്നെയാണ്, ഹിന്ദുക്കള്‍ അദ്ദേഹത്തെ നാടു കടത്തിയത്. താങ്കള്‍ക്കൊക്കെ മാത്രമേ ഇതാകൂ എന്ന അഹന്തക്ക് കൊടുത്ത അടി. ഇനി അടിയും തിരിച്ചടിയുമായി ആഘോഷിക്കാം. നിര്‍മ്മാല്യം  എന്ന സിനിമയില്‍ എം റ്റി വാസുദേവന്‍ നായര്‍ ദേവിയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന രംഗം  ചിത്രീകരിച്ചിട്ടുണ്ട്. അത് കണ്ടപ്പോള്‍ അന്ന് ഒരു ഹിന്ദുവിനും മദ ജലം പൊട്ടിയൊലൊച്ചില്ല. പക്ഷെ ഇപ്പോള്‍ അവരും മാറിയിരിക്കുന്നു. മദ ജലം പൊട്ടി ഒലിക്കാന്‍ തുടങ്ങി. മുസ്ലിങ്ങള്‍ക്ക് മാത്രമല്ല, പൊട്ടിയൊലിക്കുന്നതെന്ന് അവര്‍ കാണിച്ചു കൊടുക്കുന്നു. ഇപ്പോള്‍ തീവ്ര ഹിന്ദുക്കള്‍ മറ്റൊന്നു കൂടി ചെയ്യുന്നുണ്ട്. സ്ഫോടനം നടത്തി അതും മുസ്ലിങ്ങളുടെ തലയില്‍ വച്ചു കൊടുക്കുന്നു. നിരപരാധികളായ അനേകം മുസ്ലിങ്ങള്‍ ജയിലിലും കിടക്കുന്നു. മദനിയൊന്നും ഈ ആയുസില്‍ ഇനി പുറത്തിറങ്ങുമെന്ന് തോന്നുന്നില്ല.മൊഹമ്മദ് എന്ന പേരു കേള്‍ക്കുമ്പോഴേക്കും ഭ്രാന്തിളകുന്നവരുടെ ചെയ്തികള്‍ കാണുന്ന നീതി പീഠം, മദനിയില്‍ ആരോപിച്ച കുറ്റം ഗൌരവമുള്ളതാണെന്നു മനസിലാക്കുന്നു.

മുസ്ലിം പേരുള്ള ഏതൊരാളും പടിഞ്ഞാറന്‍ നാടുകളില്‍ ചെന്നാല്‍ ഇല്ലാത്ത പരിശോധനയും തടഞ്ഞു വയ്ക്കലും പീഢനവും ഒക്കെ ആണ്. ഷാരുക്ക് ഖാനൊനും ഇനി അമേരിക്കയിലേക്ക് പോകില്ല എന്നാണു പറയുന്നത്. ഇതൊക്കെ താങ്കളേപ്പോലുള്ളവര്‍ മുസ്ലിം സമൂഹത്തിനു നല്‍കുന്ന സേവനമാണെന്നു കരുതിയാല്‍ മതി. ലോകം എന്നു പറയുന്നത് ഇസ്ലാമിക രാജ്യങ്ങളും ഇന്‍ഡ്യയും മാത്രമല്ല.

ഇനി പലതും വരാനാണു സാധ്യത. 2000 മുസ്ലിങ്ങളെ വെറുതെ കശാപ്പു ചെയ്ത ഭരണത്തിനു ചുക്കാന്‍ പിടിച്ച നരേന്ദ്ര മോദി മിക്കവാറും അടുത്ത പ്രധാന മന്ത്രി ആകാനാണു സാധ്യത. മലപ്പുറം ജില്ലയിലെ നാലും മൂന്നേഴു മുസ്ലിങ്ങള്‍ വിചാരിച്ചാലൊന്നും അതു തടയാനും ആകില്ല. മതേതരമായി ചിന്തിച്ചിരുന്ന ഭൂരിഭാഗം ഹിന്ദുക്കളും ഇപ്പോള്‍ നമോ നമോ എന്ന് ജപിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഇനി വരുന്നതൊക്കെ അനുഭവിക്കുക. കൈ വെട്ടിയാലോ കാലു വെട്ടിയാലോ പേടിക്കുന്ന ആളൊന്നുമല്ല മോദി എന്നു മാത്രം മനസിലാക്കുക. വെടിക്കെട്ടു കാരന്റെ പട്ടിയെ ഉടുക്കു കൊട്ടി പേടിപ്പിക്കലായേ ഈ കൈ വെട്ടൊക്കെ മോദി കാണൂ. ഒരു ട്രെയിനില്‍ നടന്ന ആക്രമണം അതി സമര്‍ദ്ധമായി ഗുജറാത്തിലെ എല്ലാ മുസ്ലിങ്ങളുടേയും  തലയില്‍ വച്ചു കൊടുത്തവരാണിനി ഇന്‍ഡ്യ ഭരിക്കാന്‍ പോകുന്നത്.

kaalidaasan said...

>>>തികച്ചും നീചമായ പദപ്രയോഗങ്ങളടങ്ങിയ ഈയൊരു ഉദ്ധരണിയില്‍ എന്തിനാണ് അദ്ധേഹം 'മുഹമ്മദ്' എന്ന നാമം തന്നെ നല്‍കിയത്? <<<<

നീചമെന്നു താങ്കള്‍ പറയുന്ന പദപ്രയോഗം നടത്തിയത് മുസ്ലിമായ പി റ്റി കുഞ്ഞു മൊഹമ്മദ് ആണ്. എന്തുകൊണ്ട് മുസ്ലിങ്ങളൊന്നും  ഇദ്ദേഹത്തെ വിമര്‍ശിക്കുന്നില്ല. എന്തുകൊണ്ട് കൈ വെട്ടിയില്ല. ഇതില്‍ നിന്നും മറ്റുള്ളവര്‍ മനസിലാക്കുന്നത് തികച്ചും വര്‍ഗ്ഗീയമായിട്ടാണ്, മുസ്ലിങ്ങള്‍ ഇതിനെ കണ്ടതും വിലയിരുത്തിയതും എന്നാണ്. നീചമായ പദപ്രയോഗങ്ങളോടെ ഒരു മുസ്ലിം എഴുതിയതില്‍ തെറ്റില്ല. ക്രിസ്ത്യാനി അത് പകര്‍ത്തി എഴുതിയപ്പോഴേക്കും  മുസ്ലിങ്ങളുടെ മദ ജലം പൊട്ടി ഒലിച്ചു എന്നത് വര്‍ഗ്ഗിയത അല്ലേ?

kaalidaasan said...

>>>ആയിരക്കണക്കിനാളുകള്‍ ദൈവതുല്ല്യം കാണുന്ന അമൃതാനന്ദമയി അമ്മയെപ്പോലുള്ള മഹത്തുക്കളെ ദുഷിച്ചു ചാനലുകള്‍ നിറച്ചാല്‍ മാദ്ധ്യമസ്വാതന്ത്ര്യം , പ്രതികരിക്കരുത്. <<<<

ഉണ്ണിക്കൃഷ്ണന്‍ 

ഇവിടെ പ്രവാചകനെ നിന്ദിച്ചേ എന്ന് പല പേരുകളിലും തൊണ്ട പൊട്ടുമാറ്, കരയുന്നവരും വള്ളിക്കുന്നും ഇതേ ബ്ളോഗിലെ മറ്റ് രണ്ടു പോസ്റ്റുകളില്‍ അമൃതാനന്ദമയിയെ അധിക്ഷേപിക്കാന്‍  മടി കാണിച്ചിട്ടില്ല. ഇവരൊക്കെ എഴുതിയത് അവിടെ ഇപ്പോഴും ഉണ്ട്. ഇതാണ്, ശരിക്കുള്ള ഇസ്ലാം.

kaalidaasan said...

>>>വർഗീയ വിഷവും അസംബന്ധവും കുത്തിനിറച്ച താങ്കളുടെ പല കമന്റുകളും സ്പാം ഫോൾഡറിലേക്ക് നീക്കുകയാണ് പതിവ്.. <<<<

ആരാണു വര്‍ഗ്ഗിയ വിഷം പേറി നടക്കുന്നത് വള്ളി? താങ്കളും  മറ്റ് തീവ്ര മുസ്ലിങ്ങളുമല്ലേ? അനേകം ഹിന്ദുക്കള്‍ ഭക്തിയോടെ കാണുന്ന, അമ്മ എന്നു വിളിക്കുന്ന അമതാനന്ദമയിയെ ആക്ഷേപിക്കാന്‍ വേണ്ടി രണ്ടു പോസ്റ്റുകള്‍ താങ്കളെഴുതിയില്ലേ? താങ്കള്‍ക്ക് മൊഹമ്മദ് പ്രവാചകന്‍ ആകുന്ന പോലെ തന്നെയാണ്, ഇവര്‍ക്ക് അമൃതാനന്ദമയിയും. ആ സ്ത്രീയേക്കുറിച്ച് അവരുടെ ആഴയ ശിക്ഷ്യ എഴുതിയതിനു പ്രചാരം കൊടുക്കാന്‍ താങ്കള്‍ക്കൊരു മടിയുമുണ്ടായില്ല. പക്ഷെ താങ്കളുടെ പ്രവാചകനേപ്പറ്റി സമാനമായത് ആരെങ്കിലുമെഴുതിയാല്‍ താങ്കള്‍ക്കല്ലേ ഹാലിളകുന്നത്. ഈ ഇരട്ടത്താപ്പു കണിക്കാന്‍ യാതൊരു ഉളുപ്പും തോന്നാത്ത താങ്കള്‍ക്ക് പക്ഷെ മൊഹമ്മദ് എന്ന പേരുപയോഗിക്കുന്നതു പോലും തെറ്റാണ്. അതല്ലേ ശരിക്കുള്ള വര്‍ഗ്ഗിയ വിഷം?

താങ്കളുടെ ഈ രണ്ടു പോസ്റ്റുകളുമിടാനുള്ള സ്പാം ഫോള്‍ഡറില്ലാതെ പോയോ?

kaalidaasan said...

മുസ്ലിങ്ങള്‍ക്ക് അധികാരമുണ്ടായിരുന്നെങ്കില്‍  അവര്‍ ചെയ്യുമായിരുന്നത് ഇതാണ്.

മതനിന്ദയുടെ പേരിൽ പാകിസ്ഥാനിൽ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ

ലാഹോർ: മതനിന്ദയുടെ പേരിൽ പാകിസ്ഥാനിൽ ക്രിസ്ത്യൻ യുവാവിന് കോടതി വധശിക്ഷ വിധിച്ചു. ലാഹോറിലെ ജോസഫ് കോളനി സ്വദേശി സാവൻ മാസിഹിനെയാണ് കോടതി മതനിന്ദയുടെ പേരിൽ വധശിക്ഷയ്ക്ക് വിധിച്ചത്. മാസിഹിന്റെ അഭിഭാഷകനാണ് ഇക്കാര്യം പുറത്തു വിട്ടത്.

കഴിഞ്ഞ വർഷം മാർച്ചിലാണ് കോടതി വിധിക്ക് ആധാരമായ സംഭവം നടന്നത്. ജോസഫ് കോളനിയിലെ തന്റെ സുഹൃത്തിനോട് സംസാരിക്കവെ മാസിഹ് പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ചു എന്നതാണ് കുറ്റം. പ്രവാചകനെ അധിക്ഷേപിച്ചു എന്ന ആരോപണത്തെ തുടർന്ന് 100 കണക്കിന് ക്രിസ്ത്യാനികളുടെ വീടുകൾ മുസ്ളീംങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.



kaalidaasan said...

>>>>അമേരിക്ക ഒരു വശത്ത് തോക്കും ബോംബും മാരകായുധങ്ങളും കണക്കറ്റ സമ്പത്തും നല്കി പാക് തീവ്രവാദികളെയും, ഇന്ത്യൻ മുജാഹിദീൻ ഭീകരന്മാരെയും പാലൂട്ടി വളർത്തി ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യിക്കുന്നു. മറുവശത്ത് അതേ ഭീകരവാദത്തെ എതിർക്കാനാണെന്ന് പറഞ്ഞ് ഹിന്ദു കാവി ഭീകരന്മാരായ അസിമാനന്ദയെ പോലുള്ളവരെ സഹായിക്കുന്നു.<<<<

അനോണി,

അമേരിക്ക ഊട്ടുന്ന പാലു കുടിക്കാന്‍ അനോണിയേപ്പോലെ അനേകായിരം മുസ്ലിങ്ങള്‍ ക്യൂ നില്‍ക്കുന്നു. ഇതുപോലെ നാണം കെട്ട് പാലു കുടിക്കാന്‍  തയ്യാറായി ചെന്നാല്‍ അമേരിക്ക അത് വേണ്ടെന്നു വയ്ക്കില്ല. 9/11 ശേഷം ഈ പാലു കൊടുക്കല്‍ അവര്‍ കൂടുതലായി ചെയ്യുന്നു. ഇസ്ലാമിക ലോകത്തൊരിക്കലും സമാധാനമുണ്ടാക്കില്ല എന്നും പറഞ്ഞ് അനോണികള്‍ നില്‍ക്കുമ്പോള്‍ അമേരിക്ക അത് പ്രയോജനപ്പെടുത്തുന്നു. ഒരു മുസ്ലിം ചത്താല്‍ അത്രക്ക് സമാധാനം  അമേരിക്കക്കു കിട്ടുമെന്ന് അവര്‍ കരുതുന്നു. അതുകൊണ്ട് ചാകാന്‍ നടക്കുന്നവരെയും കൊല്ലാന്‍ നടക്കുന്നവരെയും അവര്‍ പ്രോത്സാഹിപ്പിക്കും. അതില്‍ ചെന്നു വീഴുന്ന മുസ്ലിങ്ങള്‍ മരമണ്ടന്‍മാരും. ഇന്‍ഡ്യന്‍ മുജാഹിദ്ദീന്‍ അസിമനന്ദ എന്നൊക്കെ വിളിച്ചു കൂവിയാലൊന്നും അമേരിക്ക അവരുടെ അജണ്ട നടപ്പിലാക്കുന്നത് നിറുത്തില്ല. ഇനി ഒരു അനോണിക്കും അമേരിക്കയെ ആക്രമിക്കാന്‍ സാധിച്ചെന്നു വരില്ല. ഇപ്പോള്‍ അമേരിക്ക മുസ്ലിങ്ങളേക്കൊണ്ട് മുസ്ലിങ്ങളെ തന്നെ കൊല്ലിക്കുന്നു. ദിവസം 100 വീതമാണ്, ഓരോ ഇസ്ലാമിക രാജ്യങ്ങളിലും ഇന്ന് മരിച്ച് വീഴുന്നത്. അതിന്റെ പിന്നില്‍ അമേരിക്കയായാലും മറ്റാരായാലും ചാകുന്നത് മുസ്ലിങ്ങളാണ്. ഇനി അമേരിക്ക ആണതിന്റെ പിന്നിലെങ്കിലും, മുസ്ലിങ്ങള്‍ക്ക് എന്തു ചെയ്യാനാകും. ഇതുപോലെ എഴുതി അരിശം തീര്‍ക്കാമെന്നല്ലാതെ.

അമേരിക്ക പോലും മുട്ടുമടക്കുന്ന സത്വമാണ്, ഇസ്ലാമിക ഭീകരത എന്നത് സത്യമാണ്. അഫ്ഘാനിസ്താനിലും ഇറാക്കിലും നിന്ന് അമേരിക്ക പിന്‍മാറിക്കഴിഞ്ഞു. ഇപ്പോള്‍ യുദ്ധം മുസ്ലിങ്ങളുടെ ചുമലില്‍ വച്ചും കൊടുത്തു. ഇനി മുസ്ലിങ്ങള്‍ മുസ്ലിങ്ങളെ കൊന്നൊടുക്കിക്കോളും. ഇങ്ങനെ മുസ്ലിങ്ങള്‍ ചത്തു വീഴുന്നതില്‍ താങ്കളേപ്പോളുള്ളവര്‍ക്ക് യാതൊരു പ്രശ്നവുമില്ല എന്ന് എനിക്കറിയാം. ചാകാന്‍ നടക്കുന്നവര്‍ക്ക് എങ്ങനെ ചത്താലെന്താ? മനുഷ്യരാണു ചാകുന്നതെന്ന സങ്കടം എനിക്കുണ്ട്. ഒരു കാലത്തും നേരെ ആകാന്‍ പറ്റാത്ത വിധം അഫ്ഘാനിസ്ഥാനും പാകിസ്ഥനും ഇറാക്കും സിറിയയും  ഒക്കെ മാറിക്കഴിഞ്ഞു. മതേതര ഇന്‍ഡ്യയുടെ സുഖ ശീതളിമയില്‍ ജീവിക്കുമ്പോള്‍ ഇതിന്റെ വ്യാപ്തി മനസിലാകില്ല. കുറഞ്ഞ പക്ഷം ഒരാറുമാസം അവിടെ ചെന്ന് ജീവിക്കുക . അപ്പോള്‍ ആ സുഖം മനസിലാകും. ഈ ഇസ്ലാമിക ഭീകര സത്വത്തിനു ഭ്രാന്തു പിടിക്കുന്നതിന്റെ വ്യാപ്തി കാണണമെങ്കില്‍ ശനിയാഴ്ചയുള്ള പത്രങ്ങള്‍ വായിച്ചു നോക്കുക.

stephen jose said...

i cannot blame basheer vallikunnu. because the so called secular professor m n karassery also think prof.joseph made a big slap to our secularism by adding that question.we cannot expect more tolerence from a muslim.but nowitself i dont know why all muslims are like this?any answer?some friends told me that madrasa education is the villain.what do you think about it?

kaalidaasan said...

സ്റ്റീഫന്‍,

മദ്രസ വിദ്യാഭ്യാസം മാത്രമല്ല മുസ്ലിം മനോഭാവത്തിനു കാരണം. അതി ക്രൂരമായ ശിക്ഷാവിധികള്‍ നടപ്പാക്കിയിരുന്ന ഏഴാം നൂറ്റാണ്ടിലെ കാട്ടറബികളുടെ ഗോത്ര നീതി ആണീ മതത്തിന്റെ അടിസ്ഥാന ശില. അസഹിഷ്ണുത അതിന്റെ മറ്റൊരു മുഖവും കൂടി ആണ്. അക്കാലത്തെ എല്ലാ സമൂഹവും ഇതുപോലെ ആയിരുന്നു. പക്ഷെ മറ്റ് സമൂഹങ്ങളൊക്കെ അതില്‍ നിന്നും മോചനം പ്രാപിച്ചപ്പോഴും ഈ സമൂഹം ഇന്നും അതില്‍ തളക്കപ്പെട്ടു കിടക്കുന്നു. അതിന്റെ കാരണം ഈ ഗോത്ര നീതികളൊക്കെ അവരുടെ വേദ പുസ്തകമായ കുര്‍ആനില്‍ അവരുടെ പ്രവാചകന്‍ എഴുതി ചേര്‍ത്തിരിക്കുന്നു എന്നതും. അത് ഒരിക്കലും മറ്റാന്‍ ആകാത്തതുമാണെന്ന അലംഘനീയമായ കല്‍പ്പനയും. മദ്രസയില്‍ ഇതൊക്കെ പഠിപ്പിക്കുന്നേ ഉള്ളു. മദ്രസയില്‍ ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളല്ലാതെ മറ്റെന്താണു പഠിപ്പിക്കേണ്ടത്?

സെക്കുലര്‍ എന്ന മുഖം മൂടി ധരിച്ചാലും മുസ്ലിം എന്ന മത വിശ്വസിയുടെ അടിസ്ഥാന വിശ്വസം മുസ്ലിം പ്രവാചകനെ അധിക്ഷേപിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നു തന്നെയാണ്. അതുകൊണ്ടാണ്, മൊഹമ്മദ് എന്ന പേരുള്ള വ്യക്തികളെ അധിക്ഷേപിക്കുന്നതും  പ്രവാചകനെ അധിക്ഷേപിക്കുന്നതായി അവര്‍ വിലയിരുത്തുന്നതും. കാരശേരി ആയാലും വള്ളിക്കുന്നയാലും ഇതിനു മാറ്റമില്ല.

ഒരു കല്‍പിത കഥാപാത്രത്തിന്, മൊഹമ്മദ് എന്ന പേരിട്ടാല്‍ അത് മതേതരത്വത്തിന്റെ മുഖത്തുള്ള അടിയാണെന്ന് പറയുന്നവരോട് എനിക്ക് സഹതാപമേ ഉള്ളു. ഇവരേപ്പോലുള്ളവരാണ്, വര്‍ഗ്ഗീയതക്ക് വളം വച്ച് കൊടുക്കുന്നത്. ശരിക്കും  വര്‍ഗ്ഗീയത പരത്തുന്നവരേക്കാള്‍ സൂക്ഷിക്കേണ്ടത് ഇവരെയൊക്കെ ആണ്.