Thursday 11 July 2013

സരിതയില്‍ തട്ടി വീണ സുതാര്യത.



കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയെ വിശേഷിപ്പിക്കാന്‍ അനേകം പദങ്ങളുണ്ട്. 30 വര്‍ഷത്തെ പൊതു സേവനം. സുതാര്യത. അഴിമതി രഹിത പ്രതിഛായ. ഇതിനൊക്കെ മകുടം ചാര്‍ത്തുന്ന ഐക്യരാഷ്ട്ര സഭയുടെ അവാര്‍ഡും. പക്ഷെ അദ്ദേഹം ഇന്ന് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്നു.




കരുണാകരനെയും  ആന്റണിയേയും മുഖ്യ മന്ത്രി കസേരയില്‍ നിന്നും ഇറക്കിവിടാന്‍ ഉമ്മന്‍ ചാണ്ടി കളിച്ച കളികള്‍ ഇപ്പോള്‍ അദ്ദേഹത്തെ വേട്ടയാടുന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ആഗ്രഹിക്കുന്നയാളല്ല താന്‍ എന്നാണിപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ  നിലപാട്. പക്ഷെ അധികാരത്തില്‍  കടിച്ചു തൂങ്ങാന്‍ വേണ്ടി ഏതറ്റം വരെയും പോകാന്‍ താന്‍ ഒരുക്കമാണെന്ന് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി തെളിയിക്കുന്നു.

സോളാര്‍ തട്ടിപ്പില്‍ കേന്ദ്ര സ്ഥാനത്തു നില്‍ക്കുന്നത് ബിജു രാധാകൃഷ്ണന്‍, സരിത, ശാലു മേനോന്‍ എന്നിവരാണ്.












ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത് ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ ഉള്ളവര്‍ ആണെന്ന്  ഇന്ന് കേരളത്തിലുള്ള എല്ലാവര്‍ക്കും അറിയാം. ഇവരെ വഴിവിട്ട് സഹായിച്ചവര്‍ ഉമ്മന്‍ ചാണ്ടിയും    തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആണ്. അതിന്റെ തെളിവുകളൊക്കെ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നു.

പോലീസ് ഇപ്പോള്‍ രെജിസ്റ്റര്‍ ചെയ്ത ഒരു കേസിലെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ അടുത്ത സഹായി ടെന്നി ജോപ്പന്‍ പ്രതിയാണ്. ശ്രീധരന്‍ നായര്‍ എന്ന വ്യക്തി കൊടുത്ത കേസില്‍ ആണു പ്രതിയാക്കപ്പെട്ടിരിക്കുന്നത്. അതേ ശ്രീധരന്‍ നായര്‍ പറയുന്നു, ഉമ്മന്‍ ചാണ്ടി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണു താന്‍ ഈ കരാറുമായി മുന്നോട്ടു പോയത്  എന്ന്. 2012 ജൂലൈ 9 ന്, സരിതയും താനും കൂടി  മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു എന്നും കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെന്നി ജോപ്പനേക്കുറിച്ച് ഇതേ ശ്രീധരന്‍ നായര്‍ പറയുന്നത് പോലീസ് വിശ്വസിക്കുന്നു. അതനുസരിച്ച് ഉമ്മന്‍ ചാണ്ടി അവാര്‍ഡ് വാങ്ങാന്‍ പോയ സമയത്തു തന്നെ ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്ത  പോലീസ് പക്ഷെ, ഉമ്മന്‍ ചാണ്ടിയേക്കുറിച്ച് ശ്രീധരന്‍ നായര്‍ പറയുന്നത് വിശ്വസിക്കുന്നില്ല. തിരുവഞ്ചൂര്‍ എന്ന പോലീസ് മന്ത്രി ഒട്ടും വിശ്വസിക്കുന്നില്ല.

ജൂലൈ 9 ന്, ശ്രീധരന്‍ നായര്‍ സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നു. സരിതയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2 ലക്ഷം രൂപ സരിത സംഭാവനയും  നല്‍കി. മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചതാണത്. ജൂലൈ 9 നു ശ്രീധരന്‍ നായരെ കണ്ടോ എന്ന് തോമസ് ഐസക്ക് ചോദിച്ചപ്പോള്‍ ഉമ്മന്‍ ചണ്ടി മറുപടി പറഞ്ഞില്ല. ശ്രീധരന്‍ നായര്‍ അത് വെളിപ്പെടുത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് സമ്മതിക്കേണ്ടി വന്നു.

ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി പറയുന്നത് ഇത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഗൂഡാലോചന ആണ്, എന്നാണ്. പക്ഷെ ഇപ്പറഞ്ഞ സരിതയുമായി തനിക്ക്  മുന്‍  പരിചയം ഉണ്ടായിരുന്നു എന്ന് ഉമ്മന്‍ ചാണ്ടി ഇതു വരെ സമ്മതിച്ചിട്ടില്ല. 10/07/2013 ല്‍  അദേഹം നടത്തിയ പത്രസമ്മേളണത്തിലെ ഒരു ചോദ്യം ഇതായിരുന്നു.

"സരിതയെ അറിയാമോ?"

ഈ ചോദ്യത്തിന്, ഉമ്മന്‍ ചാണ്ടി നല്‍കിയ ഉത്തരം ഇതാണ്.

"നിവേദനം നല്‍കാന്‍ വന്നിട്ടുണ്ടോ എന്നറിയില്ല."

ഒട്ടും സുതാര്യമല്ലാത്ത മറുപടി. ടീം സോളാറിന്റേതായി  തന്റെ ദുരിതാശ്വാസനിധിയിലേക്ക് 2 ലക്ഷം രൂപ സംഭാവന  മേടിച്ചിട്ടുണ്ട് എന്ന് ഉമ്മന്‍ ചാണ്ടി തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ആരാണീ സംഭാവന നല്‍കിയത്?

ഈ തട്ടിപ്പു കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനുമായി ഉമ്മന്‍ ചാണ്ടി എറണാകുളം ഗസ്റ്റ് ഹൌസില്‍ വച്ച് ഒരു മണിക്കൂര്‍ കൂടി കാഴ്ച നടത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി  അത് സമ്മതിച്ചിട്ടുമുണ്ട്. എന്തായിരുന്നു  ചര്‍ച്ച ചെയ്തതെന്ന് പക്ഷെ പറയുന്നില്ല. കുടുംബ കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടി എം  ഐ ഷാനവാസായിരുന്നു  ബിജുവിനെ അയച്ചതെന്ന്  ഷാനവാസ് തന്നെ മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. കുടുംബ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉള്ള അത്ര അടുപ്പം ബിജുവുമായി ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നു എന്നാണീ സംഭവം തെളിയിക്കുന്നത്. ഉമ്മന്‍ ചാണ്ടിക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ personal staff ല്‍ പെട്ട പലരുമായും, മന്ത്രിസഭയിലെ തന്നെ മറ്റ് അംഗങ്ങളുമായും ഒക്കെ ബിജുവിനും സരിതക്കും അടുപ്പമുണ്ടായിരുന്നു. ഇതു തന്നെ ഈ തട്ടിപ്പുസംഘവുമായി ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്ന അടുത്ത ബന്ധത്തിന്റെ തെളിവാണ്.

 മുഖ്യമന്ത്രി ആരോപണ വിധേയനായപ്പോള്‍, ശ്രീധരന്‍ നായര്‍ പറയുന്നത് വിശ്വസനീയമല്ല എന്നാണ്, ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും പറയുന്നത്. ടെന്നി ജോപ്പനെതിരെ ശ്രീധരന്‍ നായര്‍ പറഞ്ഞതൊക്കെ വിശ്വസനീയം, പക്ഷെ ഉമ്മന്‍ ചാണ്ടിക്കെതിരെ പറഞ്ഞത് അവിശ്വസനീയം.  എങ്കില്‍ ശ്രീധരന്‍ നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍  ടെന്നി ജോപ്പനെതിരെ എടുത്ത കേസ് പിന്‍വലിക്കേണ്ടതല്ലേ?

ആദ്യം പോലീസില്‍ നല്‍കിയ പരാതിയില്‍ തന്നെക്കുറിച്ച് പരാമര്‍ശമില്ല. പക്ഷെ കോടതിയില്‍  വകുപ്പ് 164 പ്രകാരം നല്‍കിയ മൊഴിയില്‍ പേരുണ്ട്. അത് ഗൂഡാലോചനയുടെ ഭാഗമാണ്,എന്നൊക്കെയാണ്  ഉമ്മന്റെ പക്ഷം.   ഈ ഗൂഡാലോചന പ്രതിപക്ഷമാണു നടത്തിയത് എന്നു കൂടി അദ്ദേഹം  ആരോപിക്കുന്നു.

അദ്ദേഹത്തിന്റെ  വാക്കുകൾ

""ശ്രീധരന്‍ നായര്‍ മാര്‍ച്ച് മൂന്നിനാണു സോളാര്‍ കമ്പനിക്കു നോട്ടീസ് അയയ്ക്കുന്നത്. നോട്ടീസില്‍ എന്റെ പേരില്ല. കോടതിയില്‍ കൊടുത്ത അന്യായത്തില്‍ "മുഖ്യമന്ത്രിയോടും" എന്ന് എഴുതിച്ചേര്‍ത്തു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്കെതിരെ ഇങ്ങനെയാണോ പരാതി നല്‍കുന്നത്? ജൂണ്‍ 22നു സോളാര്‍ കമ്പനിയും ശ്രീധരന്‍ നായരും പദ്ധതി ചര്‍ച്ച ചെയ്ത് 25നു ധാരണാപത്രവും ഒപ്പിട്ടു. മൂന്നു ചെക്കുകളും കൊടുത്തു. ചെങ്ങന്നൂര്‍ പൊലീസില്‍ നല്‍കിയ മൊഴിയിലും എന്നെ കുറ്റപ്പെടുത്തിയിട്ടില്ല. കോടതിയില്‍ ശ്രീധരന്‍ നായര്‍ കൊടുത്ത രഹസ്യമൊഴി അദ്ദേഹം പുറത്തിറങ്ങിയതിനു പിന്നാലെ പരസ്യമായി. ഇതിലെ ഗൂഢപ്രവര്‍ത്തനങ്ങളൊന്നും മൂടിവയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ല."" 

എത്ര  അപക്വമാണീ വാക്കുകള്‍? ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇതുപോലെ പറയാമോ? സോളാര്‍ കമ്പനി മേടിച്ചെടുത്ത പണം തിരികെ തരാന്‍ ആവശ്യപ്പെട്ട് നോട്ടിസയക്കുമ്പോള്‍ അതില്‍ എന്തിനു മുഖ്യമന്ത്രിയുടെ പേരു വരണം? കോടതിയില്‍ കൊടുത്ത പരാതിയില്‍ മുഖ്യമന്ത്രിയുടെ പേരെഴുതി ചേര്‍ത്തതില്‍ കോടതിക്ക്  യാതൊരു ബുദ്ധിമുട്ടുമില്ല.  ഉമ്മന്‍ ചാണ്ടിക്കുണ്ട്. ഉണ്ടാകണം. അതിനു വേണ്ടിയാണല്ലോ കോണ്‍ഗ്രസിന്റെ സഹയാത്രികനായ ശ്രീധരന്‍ നായര്‍ ഇത് ചെയ്തത്.  കേരളത്തിലെ ഒരു ഓണം കേറാമൂലയില്‍ ഒരു വിമുക്ത ഭടന്, സര്‍ക്കാര്‍ നല്‍കേണ്ടിയിരുന്ന  മൂന്നേക്കര്‍ സ്ഥലം കൊടുത്തതില്‍ കൊടിയ അഴിമതി കണ്ടെത്തിയ ഉമ്മന്‍ ചാണ്ടിക്ക്, തട്ടിപ്പിനരയായ ഒരാള്‍ പരാതി നല്‍കിയതില്‍ അസഹിഷ്ണുത ഉണ്ടാകുന്നു. ഇപ്പോള്‍ നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നല്ല പറയുന്നത്. താന്‍ ഭരിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് അതിനെ എതിര്‍ക്കുമെന്നാണു പറയുന്നത്.

ആരാണു ഗൂഡാലോചന നടത്തിയിരിക്കുന്നത്? പോലീസോ കോടതിയോ ആവശ്യപ്പെടാതെ ഈ വകുപ്പ് പ്രകാരം മൊഴി നല്‍കാന്‍ ആകില്ല. എങ്കില്‍ പോലീസല്ലേ ഗൂഡാലോചന നടത്തിയിരിക്കുന്നത്?  ഈ കേസന്വേഷിക്കുന്ന  പോലീസിനെ  ഭരിക്കുന്ന മന്ത്രിമാരാണ്, പരാതിയിൽ വാദിയുടെ നിലപാട് വിശ്വസനീയമല്ല  എന്നു    പറയുന്നത്. ഒരു വാദി പറയുന്നത് വിശ്വസനീയമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് നീതി ന്യായ വ്യവസ്ഥയല്ലേ? കോടതിയില്‍ നല്‍കിയിരിക്കുന്ന ഒരു മൊഴിയേപ്പറ്റിയാണ്, മുഖ്യമന്ത്രി ആയ ഉമ്മന്‍ ചാണ്ടി പൊതു വേദിയില്‍ ഇതുപോലെ അഭിപ്രായം പറയുന്നത്.

ഉമ്മന്‍ ചാണ്ടി എന്തൊക്കെയോ ഒളിക്കുന്നു. സുതാര്യമെന്ന് കൊട്ടിഘോഷിക്കുന്ന ഒരാളുടെ പ്രവര്‍ത്തിയില്‍ ഇതുപോലെ മറച്ചു വയ്ക്കേണ്ട കാര്യം എന്താണ്? സരിതയേയും ബിജു രാധാകൃഷ്നനെയും ഉമ്മന്‍ ചാണ്ടിക്ക് നേരത്തെ മുതല്‍ അറിയാം. ഇവരുടെ പ്രവര്‍ത്തികളും അറിയാം. സരിത സെക്രറ്റേറിയറ്റിലെ നിത്യസന്ദര്‍ശക ആയിരുന്നു, പല മന്ത്രിമാരുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു. സരിതയെ മുന്‍ പരിചയമുണ്ട് എന്നോ, അവര്‍ തന്നെ വന്ന് കണ്ടിട്ടുണ്ട് എന്നോ ഇന്നു വരെ ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടില്ല. സരിതയോടൊപ്പം ശ്രീധരന്‍ നായരെ കണ്ടിട്ടില്ല എന്നു സ്ഥാപിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നു. ഈ വിഷയത്തില്‍ തുടക്കം മുതല്‍ പലതും മറച്ചുവച്ചാണു മുഖ്യമന്ത്രി സംസാരിക്കുന്നത് എന്നത് അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചു സംശയത്തിനിടയാക്കുന്നു. ജുഡീഷ്യല്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ പോലും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹം മാറാത്തപക്ഷം നിലവിലെ അന്വേഷണസംഘത്തിനും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്താനാവില്ല.

ഉമ്മന്‍ ചാണ്ടി പറയുന്നതൊക്കെ അദ്ദേഹത്തിനു തന്നെ എതിരായി മാറുന്ന അവസ്ഥയാണിപ്പോഴുള്ളത്. ബിജു രാധാകൃഷ്ണനുമായി പണ്ട് ഒരു മണിക്കൂര്‍ രഹസ്യ സംഭാക്ഷണം നടത്തിയതും, സരിത  2 ലക്ഷം രൂപയുടെ ചെക്ക് ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയതുമൊക്കെ ഇന്ന് ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള സാഹചര്യത്തെളിവുകളായി മാറുന്നു. 2 ലക്ഷം രൂപയുടെ ചെക്ക് സ്വീകരിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി സമ്മതിക്കുന്നു. തന്റെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു സരിത ഈ ചെക്ക് നല്‍കിയതെന്ന് ശ്രീധരന്‍ നായര്‍ പറയുന്നു. അപ്പോൾ  എവിടെ  വച്ച്, ആര്, ഈ ചെക്ക് നല്‍കി എന്ന് ഉമ്മന്‍ ചാണ്ടി വിശദീകരിക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ഉമ്മന്‍ ചാണ്ടി അത് ചെയ്യുന്നില്ല. അത് ചെയ്യാത്തിടത്തോളം ശ്രീധരന്‍ നായര്‍ പറയുന്നത് ശരിയാണെന്ന് വിശ്വസിക്കേണ്ടി വരുന്നു.

ശ്രീധരന്‍ നായര്‍  ക്വാറി ഉടമകളോടോപ്പമാണു തന്നെ വന്ന് കണ്ടിട്ടുള്ളതെന്ന് ശഠിക്കുന്ന ഉമ്മന്‍ ചാണ്ടി, പക്ഷെ അതിനു ഏറ്റവും വിശ്വസനീയമായ തെളിവുകളായ സി സി റ്റി വി റിക്കോര്‍ഡിംഗ് ദൃശ്യങ്ങള്‍ പക്ഷെ പുറത്തു വിടാന്‍ ഭാവമില്ല. തന്റെ ഓഫീസ് മുറിയില്‍ ഉള്ള വെബ് ക്യാമറക്ക് റെക്കോര്‍ഡിംഗ് സൌകര്യമില്ല എന്ന  വാദം  മുഖ വിലക്കെടുത്താലും, ഓഫീസിനു പുറത്തെ ഇടനാഴിയില്‍ ഉള്ള സി സി റ്റി വി ദൃശ്യങ്ങളില്‍ അത് തെളിയിക്കാന്‍ ആകില്ലേ? സെക്രറ്റേറിയറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ കൈക്കൂലി മേടിക്കുന്നത് സി സി റ്റി വിയില്‍ കൂടി കണ്ടാണ്, അവരുടെ പേരില്‍ കേസെടുത്തതെന്നോര്‍ക്കുക.

സുതാര്യത മുഖ മുദ്ര ആക്കിയ ഒരാള്‍, ഇത് ആര്‍ക്കും പരിശോധിക്കാം എന്നു പറയേണ്ടിയിരുന്നു. അതിനു പകരം  ഉമ്മന്‍ ചാണ്ടി പറയുന്നത് മറ്റൊന്നാണ്. ഞാന്‍ തെറ്റു ചെയ്തിട്ടില്ല എന്ന് ഞാന്‍ പറയുന്നത് നിങ്ങളൊക്കെ വിശ്വസിച്ചു കൊള്ളണം. എനിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഹൈക്കമാന്റിന്റെയും പിന്തുണ ഉണ്ട്. മുന്നണിയുടെ പിന്തുണ ഉണ്ട്, എന്നൊക്കെയാണ്. അതി വിചിത്രമാണീ നിലപാട്. ചന്ദ്രശേഖരന്‍ വധക്കേസില്‍ സി പി എം എന്ന പാര്‍ട്ടിക്ക് പങ്കില്ല എന്ന് ആ പാര്‍ട്ടി പറഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചതൊക്കെ ഓര്‍മ്മശക്തിയുള്ളവര്‍ മറന്നു പോയിട്ടുണ്ടാകില്ല.

ആരോപണവിധേയരാകുന്ന എല്ലാവരും ഇതു തന്നെ പറഞ്ഞാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ.

സരിത ഫോണ്‍ ചെയ്തവരുടെയും സരിതക്ക് ഫോണ്‍ ചെയ്തവരുടെയും കോള്‍ ലിസ്റ്റ് മത്സരത്തോടെ പുറത്തു വിട്ട പോലീസോ, മന്ത്രിമാരോ, മാദ്ധ്യമങ്ങളോ പക്ഷെ  ബിജു രാധാകൃഷ്‌ണന്റെ  കോള്‍ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ തട്ടിപ്പു കേസിലെ പ്രധാന പ്രതി ബിജു രാധാകൃഷ്‌ണനാണ്. ഉമ്മന്‍ ചാണ്ടിയുമായി ഒരു മണിക്കൂര്‍ രഹസ്യ സംഭക്ഷണം നടത്താന്‍ വരെ  ശേഷിയുള്ള ബിജു രാധാകൃഷ്‌ണന്റെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍.  പുറത്തു വന്നാല്‍ ഒരു  പക്ഷെ  കള്ളപ്പണക്കാരുടെ നീണ്ട ഒരു ലിസ്‌റ്റ്‌ വെളിച്ചത്തു  വരും. പ്രത്യേകിച്ചും സോളാര്‍ തട്ടിപ്പിനിരയായവര്‍ എല്ലാവരും തന്നെ കള്ളപ്പണക്കാരാണെന്നതിന്റെ  വെളിച്ചത്തില്‍,.   അതു വഴി ഇവരോട് ഒട്ടി നിൽ ക്കുന്ന   രാഷ്‌ട്രീയനേതൃത്വത്തിന്റെ പേരും മുഖവും പുറത്തുവരും. ഇത്‌ പുറത്തു വരാതിരിക്കാനാണ്‌ മുഖ്യപ്രതിയായ ബിജുവിന്റെ  ഫോണ്‍ കോളുകളെക്കുറിച്ചും ലാപ്‌ടോപ്പ്‌ വിശദാംശങ്ങളെക്കുറിച്ചും പൊതുജനത്തിനു വിവരം നല്‍കാതിരിക്കാന്‍ പോലീസ്‌ ഉദ്യോഗസ്‌ഥരും രാഷ്‌ട്രീയനേതൃത്വവും  ശ്രമിക്കുന്നത്.



"തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ   സരിതനായര്‍ വിളിച്ചു, അദ്ദേഹം  തിരികെയും വിളിച്ചു"   എന്ന്‌ ഒരു ദിവസം മുഴുവന്‍ റിപ്പോര്‍ട്ടര്‍ ചാനൽ   വാര്‍ത്ത നല്‍കി. ഈ വാർത്ത  നൽകിയ നികേഷ്‌ കുമാറിനെ സരിത മൂന്നു തവണ വിളിച്ചിട്ടുണ്ടെന്ന്‌,  തിരുവഞ്ചൂര്‍ തിരിച്ചടിച്ചു . അതു വഴി  അദ്ദേഹം,  നികേഷ് കുമാറിന്റെ ചാനല്‍ പുറത്തു വിട്ടതുപോലെ, അനേകം മന്ത്രിമാരും, എം.എല്‍.എമാരും, രാഷ്‌ട്രീയനേതാക്കളും സരിതയുമായി ബന്ധപ്പെട്ടവരാണ്‌ എന്ന സത്യം പരസ്യമാക്കി അംഗീകരിച്ചു.  ആ ലിസ്‌റ്റ്‌ ചോര്‍ത്താനാണ്‌ അദ്ദേഹവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കും  താല്‍പ്പര്യമുണ്ടായിരുന്നത്. "കോടിയേരി ബാലകൃഷ്‌ണനും ജോണ്‍ ബ്രിട്ടാസും നികേഷും ഉള്‍പ്പടെ പലരും സരിതയുമായി ബന്ധപ്പെട്ടിട്ടുണ്ട്.  അതുകൊണ്ടു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എന്ന മന്ത്രി ബന്ധപ്പെട്ടാല്‍ എന്താണു കുഴപ്പം?" എന്നാണദ്ദേഹം ചോദിക്കുന്നതും.

പക്ഷെ സാധാരണ ജനങ്ങള്‍ക്ക്  ഇതില്‍ അല്ല  താല്‍പര്യമുണ്ടാകേണ്ടത്.  സരിതയും ശാലുമേനോനും ബിജു രാധാകൃഷ്‌ണന്റെ നേതൃത്വത്തില്‍ നടത്തിയ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മന്ത്രിമാരും എം.എല്‍.എ മാരും രാഷ്‌ട്രീയനേതാക്കളും പങ്കാളികളായിട്ടുണ്ടോ എന്ന കാര്യമാണ്‌. സാധാരണക്കരെ ബാധിക്കേണ്ടത്. അവര്‍ അധികാര ദുര്‍വിനിയോഗം ചെയ്ത്  സംസ്‌ഥാനത്തിന്റെ പണവും സംസ്‌ഥാനത്തെ പൗരന്മാരുടെ സ്വത്തും നഷ്‌ടപ്പെടുത്തിയിട്ടുണ്ടോ എന്നറിയേണ്ടി ഇരിക്കുന്നു. മന്ത്രിമാരും ​എം എല്‍ എ മാരും പാതിരാത്രിക്ക് കോണ്‍ഗ്രസ് ഭരണഘടന പഠിപ്പിക്കാനോ ഭാഗവതം വായിച്ചു കേള്‍പ്പിക്കാനോ സരിതയെ വിളിക്കുന്നത് ധാര്‍മ്മികതയുടെ  പ്രശ്‌നമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ്‌ അഴിമതിക്കാരനും കൊലപാതകിയുമായ ബിജു രാധാകൃഷ്‌ണനെ വഴിവിട്ട്‌ സഹായിച്ചതാണു ഗൌരവമുള്ള വിഷയം. അതുകൊണ്ട്‌ ബിജു രാധാകൃഷ്‌ണന്റെ ഫോണ്‍ വിളികളാണ്, സരിതയുടെ ഫോണ്‍ വിളികളേക്കാള്‍ പൊതു ജനത്തെ ബാധിക്കേണ്ടതും. ശാലുവിന്റെ വീട്ടില്‍ തിരുവഞ്ചൂര്‍ ചെന്നപ്പോള്‍ വെളിച്ചത്ത്  വരാതെ മറഞ്ഞു നിന്ന ബിജു,  ഇപ്പോഴും മറഞ്ഞു തന്നെ നില്‍ക്കുന്നു. അല്ലെങ്കില്‍ ബോധപൂര്‍വം നിറുത്തിയിരിക്കുന്നു. അതാണ്, ഉമ്മന്‍ ചാണ്ടിയുടെ യഥാര്‍ത്ഥ കൌശലം. സരിതയിലും ശാലുവിലും കിടന്ന്  കേരള രാഷ്ട്രീയം കറങ്ങുന്ന വിടവില്‍ കൂടി ഉമ്മന്‍ ചാണ്ടി ബിജുവുമായി ബന്ധപ്പെട്ടതൊക്കെ മൂടി വയ്ക്കുന്നതില്‍ വിജയിക്കും.

സോളാര്‍ തട്ടിപ്പ്‌ സംഭവത്തില്‍ മുഖം നഷ്‌ടപ്പെട്ടത്‌ കോണ്‍ഗ്രസിനാണ്.  കോണ്‍ഗ്രസില്‍ പൊട്ടിത്തെറി നടക്കുമ്പോള്‍ മുസ്ലിംലീഗ്,  പുരകത്തുമ്പോള്‍ വഴവെട്ടുന്ന ഒരു പരിപാടി  നടത്തി. സുപ്രീംകോടതി വിധിയെപ്പോലും കാറ്റില്‍ പറത്തി പതിനാറ്‌ വയസ്സില്‍ മുസ്ലിം പെണ്‍കുട്ടികളെ കല്യാണം കഴിക്കാന്‍ സര്‍ക്കുലര്‍ ഒപ്പിച്ചെടുത്തു.  കെ എം മാണിയുടെകേരള കോണ്‍ഗ്രസ് എന്താണ്  ഒപ്പിച്ചെടുത്തതെന്ന് ഇപ്പോൾ അറിയില്ല.

തിരുവഞ്ചൂരിന്റെ പോലീസ് ജോസ് തെറ്റയിലിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസു ചാര്‍ജ് ചെയ്തു .. പക്ഷെ അദ്ദേഹത്തെ   അറസ്റ്റ് ചെയ്തില്ല. എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്നതന്വേഷിച്ച് പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. കഴിഞ്ഞ ദിവസം തിരുവഞ്ചൂര്‍ അതിനു മറുപടി പറഞ്ഞു. നിയമസഭയില്‍ അദ്ദേഹം പറഞ്ഞത് ഇതാണ്.

സ്പീക്കര്‍ ആവശ്യപ്പെട്ടാല്‍ ഈ നിമിഷം ജോസ് തെറ്റയിലിനെ നിയമസഭയില്‍ ഹാജരാക്കാം.

അതിന്റെ അര്‍ത്ഥം, വേണമെങ്കില്‍ തെറ്റയിലിനെ  ആ നിമിഷം അറസ്റ്റ്    ചെയ്യാമായിരുന്നു , എന്നാണ് . അദ്ദേഹമെവിടെ ഉണ്ടെന്നും അറിയാമായിരുന്നു  എന്നാണ്. തിരുവഞ്ചൂര്‍ ഇപ്പോള്‍ കളിക്കുന്ന കളികളുടെ  യഥാര്‍ത്ഥ മുഖം ഈ പ്രസ്താവനയില്‍ ഉണ്ട്.

ശാലു മേനോന്റെ കാര്യത്തില്‍ തിരുവഞ്ചൂര്‍ പറഞ്ഞതൊക്കെ പച്ചക്കള്ളമായിരുന്നു എന്നതൊക്കെ ഇപ്പോള്‍ നാട്ടില്‍ പാട്ടാണ്.

സോളാര്‍ തട്ടിപ്പു കേസില്‍ മറ്റൊരു പ്രതി ആയ സര്‍ക്കാരിന്റെ പി ആര്‍ ഡി ആയിരുന്ന ഫിറോസ്  ഒളിവില്‍ പോയി. അദ്ദേഹം ഇത് വരെ അറസ്റ്റ് ചെയ്യപ്പെട്ടില്ല. തിരുവഞ്ചൂരിന്റെ പോലീസ് അറസ്റ്റ് ചെയ്യില്ല.



ഈ കേസിലെ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് തേച്ചു മായിച്ചു കളയാനുള്ള തത്രപ്പാടിലാണിപ്പോള്‍ അദ്ദേഹവും  അനുചരരും  ഏര്‍പ്പെട്ടിരിക്കുന്നത്. സുതാര്യമെന്നു  പുറമെ നടിച്ചിട്ട് ഏറ്റവും നിഗൂഡമായ കളികളിലാണിപ്പോള്‍ അദ്ദേഹമേര്‍പ്പെടുന്നത്. സരിതയുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് ഉറപ്പിച്ചു പറയാന്‍ ഉമ്മാന്‍ ചാണ്ടിക്കാകുന്നില്ല.  അതിന്റെ അര്‍ത്ഥം അദ്ദേഹത്തിനീ സ്ത്രീയുമായി അടുത്ത ബന്ധമുണ്ട് എന്നാണ്. അവര്‍ നടത്തിയ പല തട്ടിപ്പുകളും അദ്ദേഹമൊരു പക്ഷെ അറിഞ്ഞിരിക്കാനും ഇടയുണ്ട്.  തന്റെ ഓഫീസിലുള്ള ഒന്നു രണ്ടു പേരെ ബലിയാടുകളാക്കി രക്ഷപ്പെടാനുള്ള അദ്ദേഹത്തിന്റെ ഗൂഡ ശ്രമം തിരുവഞ്ചൂര്‍ തകര്‍ത്തു. ഒരു പക്ഷെ കോണ്‍ഗ്രസിലെ ഗ്രൂപ്പു കളി ഇതിനു പിന്നിലുണ്ടാകാം. എന്തായാലും ഉമ്മന്‍ ചാണ്ടി അതീവ ഗുരുതരമായ ഒരു ദശാസന്ധിയിലാണിപ്പോള്‍ . അതിന്റെ ആഴം എത്രയാണെന്ന്  ഉമ്മന്‍ ചാണ്ടിക്കു വേണ്ടി പല കളികളും കളിച്ചിട്ടുള്ള പി സി ജോര്‍ജിന്റെ വാക്കുകള്‍ വെളിപ്പെടുത്തുന്നു. 





32 comments:

kaalidaasan said...

ഈ കേസിലെ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് തേച്ചു മായിച്ചു കളയാനുള്ള തത്രപ്പാടിലാണിപ്പോള്‍ അദ്ദേഹവും അനുചരരും ഏര്‍പ്പെട്ടിരിക്കുന്നത്. സുതാര്യമെന്നു പുറമെ നടിച്ചിട്ട് ഏറ്റവും നിഗൂഡമായ കളികളിലാണിപ്പോള്‍ അദ്ദേഹമേര്‍പ്പെടുന്നത്. സരിതയുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് ഉറപ്പിച്ചു പറയാന്‍ ഉമ്മാന്‍ ചാണ്ടിക്കാകുന്നില്ല. അതിന്റെ അര്‍ത്ഥം അദ്ദേഹത്തിനീ സ്ത്രീയുമായി അടുത്ത ബന്ധമുണ്ട് എന്നാണ്. അവര്‍ നടത്തിയ പല തട്ടിപ്പുകളും അദ്ദേഹമൊരു പക്ഷെ അറിഞ്ഞിരിക്കാനും ഇടയുണ്ട്. തന്റെ ഓഫീസിലുള്ള ഒന്നു രണ്ടു പേരെ ബലിയാടുകളാക്കി രക്ഷപ്പെടാനുള്ള അദ്ദേഹത്തിന്റെ ഗൂഡ ശ്രമം തിരുവഞ്ചൂര്‍ തകര്‍ത്തു. ഒരു പക്ഷെ കോണ്‍ഗ്രസിലെ ഗ്രൂപ്പു കളി ഇതിനു പിന്നിലുണ്ടാകാം. എന്തായാലും ഉമ്മന്‍ ചാണ്ടി അതീവ ഗുരുതരമായ ഒരു ദശാസന്ധിയിലാണിപ്പോള്‍ . അതിന്റെ ആഴം എത്രയാണെന്ന് ഉമ്മന്‍ ചാണ്ടിക്കു വേണ്ടി പല കളികളും കളിച്ചിട്ടുള്ള പി സി ജോര്‍ജിന്റെ വാക്കുകള്‍ വെളിപ്പെടുത്തുന്നു.

ബൈജു മണിയങ്കാല said...

ഒരു ഗവർണർ സ്ഥാനം എങ്കിലും സ്വപ്നം കാണാനുള്ള രാഷ്ട്രീയ സംശുദ്ധി തെളിയിക്കാനുള്ള അവസരം ഏതു അധികാര മോഹിയുടെയും റിട്ടയർ മെന്റ് സ്വപ്നമാണ് അതിനുള്ള അവകാശം ഉമ്മൻ ചാണ്ടിക്കും ഉണ്ട് സാവകാശം ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ഭാവിയാണ്. ഇവിടെയും അധികാരം സഭക്ക് പുറത്തു പോകരുതെന്ന് നിര്ബന്ധം ഉള്ള പോലെ കസേര ഉരുളുന്നത് വീണ്ടും സഭയുടെ അൽതാരയിലെക്കു തന്നെ മാണി ക്ക് വേണ്ടി P C ജോർജ് കുമ്പസാരം തുടങ്ങി കഴിഞ്ഞു. മുസ്ലിം ലീഗിനും അത് കൊണ്ട് തന്നെ ന്യായമായും അവകാശവാദം ഉന്നയിക്കാം. കേരള മുഖ്യമന്ത്രി സ്ഥാനം ന്യുനപക്ഷങ്ങൾക്ക് ന്യായമായി സംവരണം ചെയ്യപെടെണ്ട കാലം അതിക്രമിചിരിക്കുന്നു, രാഷ്ട്രീയ വടം വലികൾക്ക് കുറച്ചൊക്കെ അതൊരു പരിഹാരം ആയി തീരട്ടെ

ബൈജു മണിയങ്കാല said...

അധികാരം ജനങ്ങളിലേക്ക് എന്നുള്ളത് അധികാരം മതങ്ങളിലേക്ക് എന്ന് തിരുത്തി വായിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു

kaalidaasan said...


>>>ഇവിടെയും അധികാരം സഭക്ക് പുറത്തു പോകരുതെന്ന് നിര്ബന്ധം ഉള്ള പോലെ കസേര ഉരുളുന്നത് വീണ്ടും സഭയുടെ അൽതാരയിലെക്കു തന്നെ മാണി ക്ക് വേണ്ടി P C ജോർജ് കുമ്പസാരം തുടങ്ങി കഴിഞ്ഞു.<<<<

ബൈജു,

കെ എം മാണി മുഖ്യമന്ത്രിയൊന്നും ആകില്ല. പി സി ജോര്‍ജ് പറഞ്ഞത് കോടിയേരിയുടെ അഭിപ്രായത്തോടുള്ള പ്രതികരണമായിരുന്നു. അതിലപ്പുറം അതിനു പ്രാധാന്യവുമില്ല. ഉമ്മന്‍ ചാണ്ടി രാജി വച്ചാല്‍ ചെന്നിത്തല തന്നെയായിരിക്കും മുഖ്യമന്ത്രി. അല്ലെങ്കില്‍ കോണ്‍ഗ്രസിനു പിളരേണ്ടി വരും.

മാണി ഇടതുപക്ഷത്തേക്ക് വന്നാല്‍ ഒരു പക്ഷെ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കും.

kaalidaasan said...


>>>അധികാരം ജനങ്ങളിലേക്ക് എന്നുള്ളത് അധികാരം മതങ്ങളിലേക്ക് എന്ന് തിരുത്തി വായിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു<<<<

ബൈജു,

മുസ്ലിം ലീഗ് മതരാഷ്ട്രീയം കളിക്കുന്നതുപോലെ കെ എം മാണിയോ കേരള കോണ്‍ഗ്രസോ മത രാഷ്ട്രീയം കളിക്കുന്നു എന്ന അഭിപ്രായം ​എനിക്കില്ല. കേരളത്തില്‍ മതങ്ങള്‍ അധികാരം കയ്യടക്കുന്നു എന്നതിനോടും യോജിപ്പില്ല. യു ഡി എഫ് അധികാരത്തില്‍ വരുമ്പോള്‍ മത സാമുദായിക ശക്തികള്‍  അതിരുവിട്ട് ഇടപെടാറുണ്ട്. പക്ഷെ അവര്‍ ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോള്‍  അടങ്ങിയൊതുങ്ങി ഇരിക്കുന്നുമുണ്ട്.

kaalidaasan said...


>>>കേരള മുഖ്യമന്ത്രി സ്ഥാനം ന്യുനപക്ഷങ്ങൾക്ക് ന്യായമായി സംവരണം ചെയ്യപെടെണ്ട കാലം അതിക്രമിചിരിക്കുന്നു, രാഷ്ട്രീയ വടം വലികൾക്ക് കുറച്ചൊക്കെ അതൊരു പരിഹാരം ആയി തീരട്ടെ<<<<

ബൈജു,

ഇതല്‍പ്പം അധിക വായനയല്ലേ. കേരള മുഖ്യമന്ത്രി സ്ഥാനം 1977 വരെ ഹിന്ദുക്കള്‍ക്കായിരുന്നു. പിന്നെ ഒന്നര വര്‍ഷക്കാലം ആന്റണിയും രണ്ടു മാസം മൊഹമ്മദ് കോയയും മുഖ്യമന്ത്രിമാരായി. പിന്നീട് 15 വര്‍ഷക്കാലം ഹിന്ദുക്കള്‍ തന്നെയായിരുന്നു മുഖ്യ മന്ത്രി. അതിനു ശേഷം നാലു വര്‍ഷം ആന്റണിയും അഞ്ചു വര്‍ഷം ഉമ്മന്‍ ചാണ്ടിയും അഞ്ചു വര്‍ഷം വി എസും മുഖ്യ മന്ത്രിമാര്‍  ആയി.

ഇതുപ്രകാരം കേരളത്തിന്റെ 56 വര്‍ഷത്തെ ചരിത്രത്തില്‍ 40 വര്‍ഷവും ഭൂരിപക്ഷത്തിനു തന്നെയായിരുന്നു മുഖ്യമന്ത്രി സ്ഥാനം.

ഇന്ന് കോണ്‍ഗ്രസില്‍ ഒരധികാര വടം വലി ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.

stephen jose said...

ഉമ്മന്‍ ചാണ്ടി രാജി വയ്ക്കാന്‍ പോകുന്നില്ല .കാരണം ആന്‍റണി അത് വ്യക്തമാക്കിയിടുണ്ട്.കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് മുസ്ലിം ലീഗ് ആണ്.ലീഗിന് എതിര്‍പ്പുള്ളയാള്‍ മുഖ്യമന്ത്രി ആകില്ല.

ഇനി ചിലപ്പോള്‍ മുസ്ലീങ്ങള്‍ക്ക് ശരിയാ നിയമം ബാധകമാക്കികൊണ്ട് സര്‍ക്കുലര്‍ ഇറക്കിയേക്കും.

അടുത്ത മുഖ്യമന്ത്രി മിക്കവാറും പിണറായി വിജയന്‍ തന്നെയായിരിക്കും.കോടിയേരിയോ ഇ പി ജയരാജനോ സംസ്ഥാന സെക്രടറി ആകും

ബൈജു മണിയങ്കാല said...

കാളി ദാസ്സൻ, ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ജാതി മതം നോക്കി അല്ല അവരുടെ കാഴ്ച പാട് നോക്കി ആണ് അയാൾ ന്യുന പക്ഷ ആണോ ഭൂരി പക്ഷം ആണോ എന്ന് തീരുമാനിക്കുന്നത്‌..., A K ആന്റണി, കരുണാകരൻ ഇ. കെ . നായനാർ കരുണാകരൻ അച്യുതാനന്ദൻ ഇവരെല്ലാം ഭൂരിപക്ഷ മുഖ്യമന്ത്രി മാര് തന്നെ ആയിരുന്നു അവരുടെ മതം എന്തായാലും. കേരളത്തിൽ ഇത്ര വഷളായി ന്യുന പക്ഷ രാഷ്ട്രീയം കളിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പോലെ വേറെ ആരും ഉണ്ടാവില്ല. അത് ഒരു പക്ഷെ വേണ്ടി വന്നത് പിണറായി വിജയൻറെ മദനി പ്രീണനം കൊണ്ട് ആകാം സമ്മതിക്കുന്നു. പിന്നെ മാണിയും കേരള കോണ്‍ഗ്രസ്സും സഭാ കോണ്‍ഗ്രസ്‌ അല്ലാന്നു പറഞ്ഞാൽ താങ്കൾ പറയുന്നത് ഞാൻ വേദ വാക്യം എന്ന് പറഞ്ഞു അവസാനിപ്പിക്കാം മറ്റൊന്നും എനിക്ക് പറയാനില്ല

kaalidaasan said...

സ്റ്റീഫന്‍,

ഉമ്മന്‍ ചാണ്ടി സ്വമേധയാ രാജി വയ്ക്കില്ല. കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ പുറത്താക്കാന്‍ നിര്‍ബന്ധിതരായി തീരും.

ഇനിയും ലീഗ് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കണോ എന്ന് കോണ്‍ഗ്രസുകാരുടെ ഇഷ്ടം. ലീഗിന്റെ മുന്നില്‍ ഉമ്മനേപ്പോലെ മുട്ടിലിഴയുന്ന ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. അത് ലീഗിനോടുള്ള അദമ്യമായ ഇഷ്ടം കൊണ്ടൊന്നുമല്ല. മുഖ്യ മന്ത്രി കസേരയോടുള്ള അടങ്ങാത്ത അഭിനിവേശം  കൊണ്ടാണ്.

Unknown said...

i think people of kerala should give a chance to BJP in the next state election.

we have already given oppertunity to LDF & UDF all these years.

now for a change would like to see how BJP will perform if they got the mejority in kerala (although a wilde dream..... just thinking the possibilities)

stephen jose said...

മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ്സും ഒരേ പോലെ വര്‍ഗീയമാണെന്ന് പറഞ്ഞാല്‍ യോജിക്കാന്‍ പറ്റില്ല.

kaalidaasan said...

ബൈജു,

ഉമ്മന്‍ ചാണ്ടി ന്യൂന പക്ഷ രാഷ്ട്രീയം കളിക്കുന്നു എന്ന അഭിപ്രായം എനിക്കില്ല. അദ്ദേഹം നടത്തുന്നത് മുസിം ലീഗ് പ്രീണനമാണ്. അത് ഇസ്ലാമിനോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല. മുഖ്യ മന്ത്രി കസേര നിലനിറുത്തണമെങ്കില്‍  ലീഗിന്റെ സഹായം വേണം. അതുകൊണ്ടാണ്, ലീഗിനെ എന്തും ചെയ്യാന്‍ അനുവദിക്കുന്നതും. മുസ്ലിം ലീഗ് മുസ്ലിം ന്യൂന പക്ഷത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നു.

ഉമ്മന്‍ ചാണ്ടിയുടെ മുസ്ലിം ലീഗ് പ്രീണനം പിണറായി വിജയൻറെ മദനി പ്രീണനം കൊണ്ടൊന്നുമല്ല. മദനി ഒക്കെ രാഷ്ട്രീയത്തില്‍ വരുന്നതിനു മുന്നെ മുസ്ലിം ലീഗ് യു ഡി എഫിന്റെ അവിഭാജ്യ ഘടകമായിരുന്നു. പക്ഷെ ഇതിനു മുമ്പൊരിക്കലും മുസ്ലിം ലീഗ് ഇന്നത്തേതുപോലെ നിര്‍ണ്ണായ സ്ഥാനത്ത് എത്തിയിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ നിലനില്‍പ്പ് ലീഗിന്റെ ബലത്തിലാണ്. കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ടായാലും ലീഗ് പിന്തുണക്കുമെന്ന ഉറപ്പ് ഉമ്മനുണ്ട്. അതുകൊണ്ട് ലീഗിനെ സ്ഥാനത്തും അസ്ഥാനത്തും പിന്തുണക്കുന്നു ന്യായീകരിക്കുന്നു.

കേരള കോണ്‍ഗ്രസിന്റെ ഭൂരിഭാഗം അംഗങ്ങളും  ക്രിസ്ത്യാനികളായതുകൊണ്ട് അത് സഭാ കോണ്‍ഗ്രസ്‌ ആകുന്നില്ല. മുസ്ലിം പെണ്‍കുട്ടികളെ 16 വയസില്‍ വിവാഹം ​കഴിച്ചയക്കാന്‍ മുസ്ലിം ലീഗ് സര്‍ക്കുലര്‍ ഇറക്കിയതുപോലെ കേരള കോണ്‍ഗ്രസ് ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രത്യേകമായിട്ട് ഒന്നും ചെയ്തിട്ടില്ല.

kaalidaasan said...

രാമസ്വാമി,

ബി ജെ പിക്ക് ചാന്‍സ് കൊടുക്കണമെന്ന് പറയുന്നതില്‍ കാര്യമില്ല. ജനങ്ങളുടെ പിന്തുണ അവര്‍ നേടി എടുക്കണം. ഇന്നത്തെ അവരുടെ നയപരിപാടികള്‍ കേരളത്തിലെ ഗണ്യമായ ജന വിഭാഗത്തെ സ്വാധീനിക്കുന്നില്ല.

ഇന്നത്തെ നിലയില്‍ കേരളത്തില്‍ ബി ജെ പി അധികാരത്തില്‍ വരാന്‍ യാതൊരു സാധ്യതയും ഇല്ല. മുസ്ലിം ലീഗിനും ബി ജെ പിക്കും കേരളത്തിലെ ശക്തി ഒന്നു പോലെയാണ്. പക്ഷെ ലീഗ് മുന്നണിയില്‍ ആയതുകൊണ്ടും അവരുടെ വോട്ടുകള്‍  ഒന്നു രണ്ട് ജില്ലകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നതുകൊണ്ടും കൂടുതല്‍ സീറ്റുകള്‍ കിട്ടുന്നു.

മലക്ക് said...

എന്തൊക്കെയായാലും ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും രക്ഷപ്പെടും. അന്വേഷിക്കുന്നത് പൊലീസാണെങ്കില്‍ നാറിനാറി രക്ഷപ്പെടും. സിബിഐയാണെങ്കില്‍ കേസ് വേണ്ടിവന്നാല്‍ ചെന്നിത്തലയിലിട്ട് രക്ഷപ്പെടുത്തും. ചെന്നിത്തലയുടെ തലയില്‍ ഇനി ഒന്നും കയറില്ല. മുരളീധരന്റെ കൂട്ടുകൊണ്ട് നട്ടെല്ലിന്റെ വളവ് അല്‍പ്പം മാറിയിട്ടേയുള്ളൂ- നിവര്‍ന്നിട്ടില്ല. പിആര്‍ഡി ഡയറക്ടര്‍ ഫിറോസ് ഒളിവിലായതിനാല്‍ മനോരമയുടെ ജോലിഭാരം വര്‍ധിക്കും. എങ്കിലും ഉമ്മൻ ചാണ്ടിയെ വെള്ള പൂശുന്ന കലാപരിപാടികൾ യഥേഷ്ടം നടക്കും. ശാലുവിന് സെന്‍സര്‍ ബോര്‍ഡംഗത്വം നഷ്ടമായെങ്കിലും കപ്പപ്പുഴുക്കും മട്ടൻ ബിരിയാണിയും യഥേഷ്ടം കിട്ടിക്കൊണ്ടിരിക്കും. ശാലുവിനെ കൈപിടിച്ചുകയറ്റിയ കൊടിക്കുന്നില്‍ സുരേഷ് കൊടിവച്ച കാറില്‍ത്തന്നെ പാറി നടക്കും. ബിജു രാധാകൃഷ്ണൻ പമ്മി പമ്മി നടന്ന് രാഷ്ട്രീയ തണലിൽ ഒളിക്കും. സരിതയുടെ പ്രശസ്തി ഇനിയും വർദ്ധിക്കും. സമരക്കാർ നടുറോഡിൽ ഇനിയും തല്ലുകൊള്ളും. പാവം പോലീസുകാർ ഇനിയും കളിപ്പാവകൾ ആകും. ഇതൊക്കെ കാണുമ്പോൾ ജനങ്ങൾക്ക്‌ ഒന്ന് തോന്നും .......... ഇവരെ എല്ലാം ഒന്നിച്ച് നിർത്തിയിട്ട് ............. ദാ ഇങ്ങനെ.

ajith said...

ഭരനസിരാകേന്ദ്രം ഇത്രയും നാറിപ്പോകുന്നത് ഒരുപക്ഷെ ഇന്‍ഡ്യാചരിത്രത്തില്‍ തന്നെ ആദ്യമായിരിയ്ക്കും. ഒരു ഗണികസ്ത്രീയും കൊലപാതകിയും ഒരു തടസ്സവുമില്ലാതെ മുഖ്യന്റെ ഓഫീസില്‍ കയറിയിറങ്ങുകയും അധികാരവര്‍ഗത്തെ ഒന്നാകെ പാവാടത്തുമ്പില്‍ കെട്ടിയിടുകയും ചെയ്തു. മാത്രമല്ല ജനങ്ങളെ പറ്റിച്ച് കോടികള്‍ ഉണ്ടാക്കുവാന്‍ വേണ്ട എല്ലാ ഒത്താശകള്‍ക്കും കേന്ദ്രമാക്കി മുഖ്യന്റെ ഓഫീസിനെ മാറ്റുകയും ചെയ്തു. എന്തൊരു അധ:പതനം. അല്പമെങ്കിലും ധാര്‍മികതയുണ്ടെങ്കില്‍ ഇറങ്ങിപ്പോവുകയാണ് വേണ്ടത്. എന്തുകൊണ്ടാണ് കസേരയിലിരിക്കുന്നവനൊക്കെ ഇത്രമാത്രം കടിച്ചുതൂങ്ങുന്നത്? മാനത്തോടെ ഇറങ്ങിപ്പോയാല്‍ ജനമനസ്സില്‍ അവര്‍ക്ക് അല്പമെങ്കിലും സ്ഥാനം കാണും, അല്ലെങ്കില്‍ ചവറ്റുകുട്ടയില്‍ കിടന്ന് നാറിപ്പോകുമെന്ന് മനസ്സിലാക്കാന്‍ തക്ക വിവരം ഈ വര്‍ഷങ്ങളെല്ലാം പൊതുരംഗത്ത് പ്രവര്‍ത്തിച്ചിട്ടും അവര്‍ക്ക് കൈവന്നിട്ടില്ലേ?

Baiju Elikkattoor said...

അധികാരത്തില്‍ കടിച്ചു തൂങ്ങില്ല എന്നു പറയുന്ന ഉമ്മന്‍ ചാണ്ടി കടി വിട്ടാല്‍ നാളെ വിഴുന്നത് ഇരുമ്പ് അഴിക്കുള്ളില്‍ ആയിരിക്കും..... ഇതൊക്കെ ഏറെക്കുറെ അറിയാം എന്നത് കൊണ്ടല്ലേ പി സി ജോര്ജ്ജും കൈ ഉയര്ത്തിറയ നിലപാട് എടുക്കുന്നത്?

kaalidaasan said...

>>>>അല്പമെങ്കിലും ധാര്‍മികതയുണ്ടെങ്കില്‍ ഇറങ്ങിപ്പോവുകയാണ് വേണ്ടത്. <<<<<

അജിത്,

ധാര്‍മ്മികതയോ? ഉമ്മന്‍ ചാണ്ടിക്കോ? നല്ല കാര്യമായി.

ഉമ്മന്‍ പറഞ്ഞത് കേട്ടായിരുന്നോ? സത്യം ജയിക്കാന്‍ അധികാരത്തില്‍ തുടരണം അത്രെ. ധര്‍മ്മസംസ്ഥാപനത്തിനു വേണ്ടിയുള്ള അവതാരമാണു താന്‍ എന്നാണദ്ദേഹത്തിന്റെ ഭാവം. തന്റെ ഓഫീസ് ഇതുപോലെയുള്ള അസംബന്ധങ്ങള്‍ക്ക് തുറന്ന് വച്ചിട്ട്, തനിക്കതില്‍ ഒരുത്തരവദിത്തവും ഇല്ല എന്നാണു പറയുന്നത്. തട്ടിപ്പുകള്‍ മറച്ചു വയ്ക്കാന്‍ അധികാരത്തില്‍ തുടരേണ്ടത് ഉമ്മന്റെ ആവശ്യമാണ്. അതിനു വേണ്ടി ഏതറ്റം വരെയും അദ്ദേഹം പോകും.

ഉമ്മന്‍ ചാണ്ടി മാറിന്നിട്ട് രമേശോ മറ്റാരെങ്കിലുമോ മുഖ്യമന്ത്രി ആയാല്‍ സത്യം ജയിക്കില്ല എന്നാണീ പറഞ്ഞതിന്റെ അര്‍ത്ഥം. എന്നു വച്ചാല്‍ താനൊഴികെ എല്ലാവരും അസത്യത്തിന്റെ പിണിയാളുകളാണെന്ന്.

തിരുവഞ്ചൂര്‍ നിയമസഭയില്‍ പറഞ്ഞത് ഇതായിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, റ്റി പി വധക്കേസില്‍ ചില ആളുകളുടെ പേരദ്ദേഹം പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ അത് നോക്കിയില്ല.

തിരുവഞ്ചൂരിന്റെ സമനില തെറ്റിയിട്ടുണ്ടെന്ന് തോന്നുന്നു. സത്യമാണെങ്കില്‍ പോലും നിയമസഭയിലൊക്കെ ഇങ്ങനെ പരസ്യമായി പറയുമ്പോള്‍ എന്താണദ്ദേഹം ഉദ്ദേശിക്കുന്നതാവോ? തന്റെ കാര്യം പോക്കാണ്. അതുകൊണ്ട് കഴിയുമെങ്കില്‍ പരമവധി ആളുകളെ കൂടെ കൊണ്ടു പോയേക്കാം എന്നാണോ?

kaalidaasan said...

>>>>അധികാരത്തില്‍ കടിച്ചു തൂങ്ങില്ല എന്നു പറയുന്ന ഉമ്മന്‍ ചാണ്ടി കടി വിട്ടാല്‍ നാളെ വിഴുന്നത് ഇരുമ്പ് അഴിക്കുള്ളില്‍ ആയിരിക്കും..... ഇതൊക്കെ ഏറെക്കുറെ അറിയാം എന്നത് കൊണ്ടല്ലേ പി സി ജോര്ജ്ജും കൈ ഉയര്ത്തിറയ നിലപാട് എടുക്കുന്നത്? <<<<<

ബൈജു,

ഉമ്മന്‍ ചാണ്ടി ഇരുമ്പഴിക്കുള്ളിലൊന്നും പോകില്ല. അതില്‍ നിന്നും രക്ഷപ്പെടാനുള്ള കുടിലതയൊക്കെ അദ്ദേഹത്തിനറിയാം. വേറെ ആരു മുഖ്യമന്ത്രി ആയാലും ഉമ്മന്‍ ചാണ്ടിയേപ്പോലെ ആയിരിക്കില്ല. അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍  വേണ്ടതൊക്കെ ചെയ്യും.

പ്രശ്നം വളരെ ലളിതമാണ്. കസേര വിട്ടു കൊടുത്താല്‍ പിന്നെ ഒരിക്കലും  അതില്‍ കയറാന്‍ ആകില്ല. കോണ്‍ഗ്രസിന്റെ ചരിത്രം അതാണു പഠിപ്പിക്കുന്നത്. പി സി ജോര്‍ജ്ജ് ഇത് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

പല കാര്യങ്ങളിലും എനിക്ക് പി സി ജോര്‍ജ്ജിനോട് എതിര്‍പ്പുണ്ടെങ്കിലും ഇക്കാര്യത്തില്‍ അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്. ഇനിയും കൂടുതല്‍ കൂടുതല്‍ പരസ്യ വെളിപ്പെടുത്തലുകളൊക്കെ വന്ന് നാണം കെടാതെ ഇപ്പോള്‍ ഇറങ്ങിപ്പോയാല്‍ കുറച്ച് സല്‍പ്പേരെങ്കിലും  കാത്തു സൂക്ഷിക്കാം.

ബൈജു മണിയങ്കാല said...

കാളിദാസ്സാൻ മുസ്ലിം ലീഗിന്റെ 16 കഴിയാത്ത സിര്കുലർ പ്രസീധീകരിച്ചു മാണിയുടെ സിര്കുലർ ആണ് ചീഫ് വിപ്പ് അതിനി എന്തിനു പ്രത്യേകം പ്രസിദ്ധീകരിക്കണം അത് പ്രസിദ്ധമല്ലേ? ഗണേഷ് മോശം ആകാം പക്ഷെ നെല്ലിയാമ്പതി അത്ര മോശം ആയിരുന്നില്ല, circular ഇല്ലാതെ PC ജോർജ് അത് ഭംഗി ആക്കി. അല്ലെങ്കിൽ തന്നെ പരിസ്ഥിതിക്ക് എന്തിനു വനം എന്ന് മണി 2013 ചോദിച്ചത് ആരും കേട്ടില്ലല്ലോ? ജീവിചിരിക്കുമെങ്കിൽ 10-20 വര്ഷം കഴിയുമ്പോൾ കുടുംബ വനങ്ങൾ ടിക്കറ്റ്‌ വച്ച് കാണാം

kaalidaasan said...

ബൈജു,

താങ്കള്‍ എന്താണു പറയാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല.
നെല്ലിയാമ്പതിയില്‍ ക്രൈസ്തവ സഭക്കോ ക്രിസ്ത്യാനികള്‍ക്കോ എന്ത് പ്രത്യേക സഹായമാണു കേരള കോണ്‍ഗ്രസ് ചെയ്തതെന്ന് പറയാമോ?

ഗണേശ് മോശമാണോ അല്ലയോ എന്നത് നെല്ലിയാമ്പതി വിഷയത്തില്‍ പ്രസക്തമാണോ? വനം ​മന്ത്രി എന്ന നിലയില്‍ ഗണേശന്‍ ഒന്നും ചെയ്തിട്ടില്ല. നെല്ലിയാമ്പതി പ്രശ്നം മാദ്ധ്യമങ്ങള്‍ വാര്‍ത്ത ആക്കിയപ്പോള്‍ ഗണേശന്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. പാട്ടക്കാലാവധി കഴിഞ്ഞ വനം നെല്ലിയാമ്പതിയില്‍ മാത്രമല്ല ഉള്ളത്. കേരളത്തിലെ പലയിടത്തും ഉണ്ട്. അതിനെതിരെയൊന്നും ഗണേശന്‍ ഒരു നടപടിയും എടുത്തില്ല. മാത്രമല്ല പല കയ്യേറ്റങ്ങളുടെ നേരെയും വനം മന്ത്രി ആയിരുന്ന സമയത്ത് കണ്ണടച്ചിട്ടുമുണ്ട്. പി സി ജോര്‍ജിനു വേണ്ടപ്പെട്ടവര്‍ നെലിയാമ്പതിയില്‍ ഉണ്ട്. അതുകൊണ്ട് ജോര്‍ജ്ജ് ഇടപെട്ടു. താങ്കളത് ക്രിസ്ത്യാനികളെ പ്രത്യേകമായി സഹയിക്കുന്നതായി ദുര്‍വ്യാഖ്യാനിക്കുന്നു.

കേരളത്തിലെ ഏറ്റവും വലിയ വന ഭൂമി കയ്യേറ്റക്കാര്‍ ക്രിസ്ത്യാനികളൊന്നുമല്ല. റ്റാറ്റയാണ്. 57000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ്, റ്റാറ്റയുടെ കയ്യിലുള്ളത്. റ്റാറ്റക്കെതിരെ കേരളത്തിലെ ഒരു മന്ത്രിക്കും ഒന്നും ചെയ്യാന്‍ ആകാത്ത അവസ്ഥയാണുള്ളത്. മാറി മാറി വരുന്ന ഒരു സര്‍ക്കാരും ഒന്നും ചെയ്യുന്നില്ല. റ്റാറ്റ ഭൂമിയൊക്കെ മുറിച്ചു വിറ്റ് കാശുണ്ടാക്കുന്നു.

കയ്യേറ്റ വിഷയത്തില്‍ കേരളത്തില്‍ വ്യക്തമായ ഒരു നയമില്ല.

ബൈജു മണിയങ്കാല said...

ടാറ്റാ ക്രിസ്താനി ആണോ എന്ന് എനിക്കറിയില്ല സഭ ക്രിസ്താനി ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ഒന്ന് ഞാൻ പറയാം കയ്യേറ്റം സഭ പ്രോലസഹിപ്പിക്കുന്നുണ്ട് അത് കൊണ്ട് തന്നെ സഭ എന്നാൽ ക്രിസ്താനി അല്ല അത് എനിക്ക് ഉറപ്പുണ്ട്
കയ്യേറ്റം എവിടെ ആയാലും ആര് നടത്തിയാലും ഒഴിപ്പിക്കണം അത് ടാറ്റാ ആണെങ്കിലും കൃഷി ഭൂമി ആണെങ്കിലും
ഇതിൽ മതം ഇല്ല, സഭ എന്നാൽ മതം അല്ല, ക്രിസ്തനിയും അല്ല അധികാരം മാത്രം
നയം ഉണ്ടെങ്കിലും നടപ്പിലാക്കുന്നില്ല നടപ്പിലാക്കുവാൻ പറ്റില്ല അത്ര തന്നെ നടപ്പിലാക്കുന്ന ഒന്നുണ്ട് നയം ഇല്ലെങ്കിലും
അത് കയ്യേറ്റം അത് വനഭൂമിയിൽ മാത്രം അല്ല മതെതരതത്തിലും ഉണ്ട് വ്യക്തമായ കയ്യേറ്റം

Unknown said...

ഉമ്മൻ പണ്ടേ തെണ്ടിയാണ്. ഇത്രയും കൌശലക്കാരനായ ഒരു രാഷ്ട്രീയക്കാരൻ കേരള രാഷ്ട്രീയത്തിൽ ഇല്ല. പാലാക്കാരൻ കുഞ്ഞു മാണി പോലും ഇയാളുടെ പിന്നിലെ വരൂ. അധികാരത്തിൽ എത്താനും തന്റെ കാര്യം നടത്താനും ഏതറ്റം വരെയും പോകും ഇയാൾ. കരുണാകരൻ മുതൽ അന്തോണി പുണ്യാളൻ വരെയുള്ളവരെ മറിചിട്ടുട്ടുള്ള പാരമ്പര്യം സ്വന്തമാണ് ഇയാൾക്ക് . കേരളത്തിലെ ജനങ്ങളെ ജാതിയുടെയും മത ത്തിന്റെയും പേരില് തരം തിരിച്ചു അധികാരത്തിൽ കടിച്ചു തൂങ്ങുന്ന ഈ മന്ത്രി സഭയെ സ്വന്തം പാർട്ടിക്കാർ തന്നെ താഴെയിടുന്ന കാലം അതി വിദൂരമല്ല.

kaalidaasan said...

ബൈജു,

കയ്യേറ്റം സഭ പ്രോത്സാഹിപ്പിക്കുന്നു എന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണു താങ്കള്‍ പറയുന്നത്. ആരെവിടെ പ്രോത്സാഭിപിച്ചു എന്ന് വ്യക്തമായി പറഞ്ഞു കൂടെ?

സര്‍ക്കാര്‍ ഭൂമി വ്യപകമായി കയേറിയിട്ടുള്ളത് പത്തനം തിട്ടയിലും, ഇടുക്കിയിലും, വയനാട്ടിലുമാണ്. ഈ മൂന്നു ജില്ലകാളിലും ഹിന്ദുക്കളും ക്രിസ്ത്യാനികളും, മുസ്ലിങ്ങളും ഭൂമി കയ്യേറിയിട്ടുണ്ട്. ഹിന്ദുക്കളാണീ മൂന്നു ജില്ലകളിലും ഭൂരിപക്ഷവും. ഇവര്‍ കയ്യേറിയതിനെ കയ്യേറ്റമായി താങ്കള്‍ കാണുന്നില്ലേ? ഇവരെ ആരാണു പ്രോത്സാഹിപ്പിക്കുന്നത്?

കേരള കൊണ്‍ഗ്രസ് ക്രിസ്ത്യാനികളുടെ പാര്‍ട്ടി ആണെന്നും, അവര്‍ വര്‍ഗ്ഗീയമായി ചിന്തിക്കുന്നതിന്റെ ഉദാഹരണം പി സി ജോര്‍ജ് നെല്ലിയമ്പതി വിഷയത്തിലെടുത്ത നിലപാടാണെന്നും പറഞ്ഞത് താങ്കളാണ്. പക്ഷെ വാസ്തവത്തില്‍ കേരള കോണ്‍ഗ്രസിന്റേതിനേക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കാരാണ്, നെല്ലിയാമ്പതിയിലെ കയേറ്റക്കാര്‍.

കയ്യേറ്റത്തിനു മതമോ ജാതിയോ ഇല്ല. എല്ലാ മത വിശ്വാസികളും സര്‍ക്കാര്‍ ഭൂമി കയ്യേറുന്നുണ്ട്. അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് യൂസഫ് അലിയുടെ ഭൂമി കയേറ്റമായിരുന്നു.

സഭ എന്നാൽ മതം അല്ല, ക്രിസ്തനിയും അല്ല അധികാരം മാത്രം, എന്നു പറഞ്ഞത് എനിക്ക് ഒട്ടും  മനസിലായില്ല. പെരുന്നയിലെ നായര്‍, താക്കോല്‍ സ്ഥാനങ്ങളില്‍ നായരില്ലേ എന്ന് കരയുന്നതുപോലെ സഭ ഒന്നു പറഞ്ഞു കേട്ടിട്ടില്ല. പിന്നെ എന്തധികാരത്തേക്കുറിച്ചാണു താങ്കള്‍ പറയുന്നത്?

വന ഭൂമിയുടെ കാര്യത്തില്‍ കേരളത്തില്‍ ഒരു നയമില്ല. 1957 ലെ ഭൂപരിഷ്കരണ നിയമത്തില്‍ തോട്ടങ്ങള്‍  കൂടി ഉള്‍പ്പെടുത്തിയിരുന്നു. പക്ഷെ അന്നത്തെ സര്‍ക്കാരിനെതിരെ വിമോചന സമരം നടത്തി കേരള ജനത പുറത്താക്കി. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടി തോട്ടങ്ങളെ ഒഴിവാക്കി വെള്ളം ചേര്‍ത്ത ഭൂപരിഷ്കരണം നടപ്പിലാക്കി. ഇതിന്റെ മറവിലാണ്, വന ഭൂമി കയ്യേറുന്നത്.

kaalidaasan said...

മനോജ്,

ഉമ്മന്‍ ചാണ്ടി കൌശലക്കാരന്‍ മാത്രമല്ല. നിഗൂഡനും കൂടിയാണ്. ഇദ്ദേഹം പണ്ട് എറണാകുളം ഗസ്റ്റ് ഹൌസില്‍ സോളാര്‍ തട്ടിപ്പിലെ ഒന്നം പ്രതു ബിജുവുമായി ഒരു മണിക്കൂര്‍ രഹസ്യ സംഭാക്ഷണം നടത്തിയത് സോളാര്‍ വിഷയം തന്നെയാണ്. തന്റെ വിശ്വസ്ഥരായ ആളുകള്‍ സോളാര്‍ വിഷയത്തില്‍ ഇടപെട്ടത് ഇദ്ദേഹത്തിന്റെ അറിവോടെ തന്നെയാണ്.

ഇന്നലെ ഉമ്മന്‍ മറ്റൊരു തമാശ കൂടി പറഞ്ഞു. സോളാര്‍ തട്ടിപ്പില്‍ നഷ്ടമായത് 10 കോടി മാത്രം. പക്ഷെ ഹര്‍ത്താലില്‍ നഷ്ടമായത് 1000 കോടി ആണെന്ന്. ഈ കണക്ക് എവിടന്നു കിട്ടി എന്ന് അദ്ദേഹത്തേക്കൊണ്ട് കേരള ജനത പറയിക്കേണ്ടി ഇരിക്കുന്നു. ഇത്രയധികം  വരുമാനം കേരളത്തിലുണ്ടെന്ന് ബജറ്റിലെ കണക്കില്‍ കാണുന്നില്ലല്ലോ. ഇതും ഉമ്മന്റെ സഹായികള്‍ അടിച്ചു മാറ്റുന്നതാണോ എന്തോ?

ഉമ്മന്‍ മറ്റൊരു തമാശ കൂടി പറഞ്ഞു. തട്ടിപ്പുകളില്‍ നിന്ന് കേരള ജനത പാഠം പഠിക്കുന്നില്ല എന്ന്. കേരള മുഖ്യ മന്ത്രി പഠിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസു തന്നെ തട്ടിപ്പിന്റെ കേന്ദ്രമാകുന്നു. അതില്‍ ഒന്നും ഇദ്ദേഹത്തിനു യാതൊരു പ്രശ്നവുമില്ല. കേരള ജനത പഠിക്കാത്തതാണു പ്രശ്നം.

മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ്, അദ്ദേഹത്തിന്റെ ഓഫീസിന്റെ ഒത്താശയോടെ തട്ടിപ്പു നടത്തി എന്നത് സമ്മതിക്കാന്‍ ഇദ്ദേഹത്തിനാകുന്നില്ല. ഇപ്പോള്‍ കുറ്റം കേരള ജനതക്കാണ്.

ഉമ്മന്റെ മാസ്റ്റര്‍ പീസ് എന്നു വിശേഷിപ്പിക്കാവുന്ന പ്രസ്താവന ഇതാണ്.

ഇടതുഭരണ കാലത്ത് സോളാര്‍ തട്ടിപ്പില്‍ 1.72 കോടി രൂപ നഷ്ടമായി. എന്നാല്‍ മിക്ക കേസുകളിലും അറസ്റ്റോ മറ്റു നടപടികളോ ഉണ്ടായില്ല.

ഇടതു ഭരണകാലത്ത് അറസ്റ്റോ മറ്റ് നടപടികളോ എടുക്കാതെ വിട്ട ബിജു എന്ന തട്ടിപ്പുകാരനുമായി ഒരു മണിക്കൂര്‍ രഹസ്യ ചര്‍ച്ച ചെയ്ത ഉമ്മനാണിത് പറയുന്നത്? അപ്പോള്‍ ഈ തട്ടിപ്പില്‍ ഉമ്മന്റെ പങ്ക് വളരെ വ്യക്തമല്ലേ?

മുക്കുവന്‍ said...

Kali,

how solar scam is affecting a common man?

my understanding is that few good looking ladies looted couple of rich ( black money) people. those who looted them should be punished.

this case is going to be a ditto for ISRO spy case.. in that case KK lost his CM post.. in this another congress CM.

did ISRO case ever solved after KK's resignation? if not, what LDF did to prove the case?

another one incident I remember was Thankamani case. that case out as planned LDF agenda :)

kaalidaasan said...

മുക്കുവന്‍,

സോളാര്‍ തട്ടിപ്പു മാത്രമല്ല, കല്‍കരി പാടം അഴിമതിയും, 2 ജി സ്പെക്ട്രം അഴിമതിയും, കോമണ്‍ വെല്‍ത്ത് അഴിമതിയും, എസ് ബാന്‍ഡ് അഴിമതിയുമൊന്നും  സാധാരണക്കരെ നേരിട്ട് ബാധിക്കുന്നതല്ല. സര്‍ക്കാര്‍ സംവിധാനം കുറച്ചു പേര്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ കൂട്ടു നിന്നവയാണ്. ഒരു ഇന്‍ഡ്യന്‍  പൌരനെയും നേരിട്ട് ബാധിക്കുന്നവയല്ല. സോളാര്‍ തട്ടിപ്പ് പക്ഷെ കള്ളപ്പണക്കാരാണെങ്കിലും കുറച്ചു പേരെ നേരിട്ട് ബാധിച്ചു. അവരുടെ പണം  മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഒത്താശയയോടെ ചിലര്‍ തട്ടിച്ചെടുത്തു.

ചാരക്കേസുമായി ഇതിനെ താരതമ്യം ചെയ്യാന്‍ ആകില്ല. അത് വെറും ആരോപണം  മാത്രമായിരുന്നു. ആരോപണ വിധേയരായവര്‍ക്കെതിരെ മൂര്‍ത്തമായ ഒരു തെളിവും ഉണ്ടായിരുന്നില്ല. പക്ഷെ ഇതങ്ങനെ അല്ല. ഉമ്മന്‍ ചാണ്ടിയുടെ personal staff ല്‍ പെട്ടവര്‍ കൂട്ടുനിന്ന് ചെയ്ത തട്ടിപ്പാണിത്. ഇവിടെ തട്ടിപ്പ് നടന്നിട്ടുണ്ട് എന്നതിലും  ഉമ്മന്‍ ചാണ്ടിയുടെ staff ല്‍ പെട്ടവര്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിലും ആര്‍ക്കും തര്‍ക്കമില്ല. ചാരക്കേസില്‍ ചാരപ്പണി നടന്നിരിക്കാം എന്നതിനു സഹചര്യത്തെളിവേ ഉണ്ടായിരുന്നുള്ളു.

തങ്കമണി സംഭവം  ജനപക്ഷത്തു നില്‍ക്കേണ്ട പോലീസ് ജനശത്രുക്കളുടെ പക്ഷത്തു നിന്നപ്പോള്‍ ഉണ്ടായതായിരുന്നു. അവിടെയും പോലീസ് ഒരു ബസുടമയുടെ പക്ഷം ചേര്‍ന്ന് ജന വിരുദ്ധ നടപടി കൈക്കൊണ്ടിരുന്നു.

ഈ തട്ടിപ്പ് സാധാരണക്കാരെ നേരിട്ട് ബാധിക്കില്ല. പക്ഷെ അവര്‍ക്ക് കൂടി അവകാശപ്പെട്ട നികുതിപ്പണം വെട്ടിച്ച തട്ടിപ്പാണിത്. അതൊക്കെ നീതി പൂര്‍വകമായ ഒരന്വേഷണം കൊണ്ടേ അറിയാന്‍ പറ്റൂ. കൂടുതലും കള്ളപ്പണക്കാരുടെ പണം  നഷ്ടമായതിന്റെ കണക്കുകളാണിതു വരെ പുറത്തു വന്നിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കാന്‍  ഉള്ള സംരംഭമായിരുന്നു ഇത്. കേരള മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനു കൂട്ടുനിന്നു എന്താണിതിലെ ഗൌരവമേറിയ സംഗതി. ഉമ്മന്‍ ചാണ്ടി മുഖ്യ മന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍  മുഖ്യ മന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തില്ല. അതുകൊണ്ട് ഇത് തേച്ചു മായിച്ചു കളയാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഉമ്മന്‍ ചാണ്ടി കേരളത്തിലുണ്ടായിരുന്നെങ്കില്‍  ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്യില്ലായിരുന്നു. ഫിറോസിനെ പോലീസിതു വരെ അറസ്റ്റ് ചെയ്തിട്ടില്ല. അദ്ദേഹം എവിടെ ഉണ്ടെന്നൊക്കെ പോലീസിനറിയാം.

കള്ളപ്പണ ഇടപാടുകള്‍ നടത്താന്‍ കേരള മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടു നിന്നു എന്താണിതിലെ ധാര്‍മ്മികത. ഉമ്മന്‍ ചാണ്ടി നേരിട്ടിടപെട്ടില്ലെങ്കിലും  അദ്ദേഹത്തിനു ഇതില്‍ ധാര്‍മ്മികമായ ഒരുത്തരവാദിത്തമുണ്ട്. പക്ഷെ അത് അംഗീകരിക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല.

ഇന്നലത്തെ പത്രസമ്മേളനത്തില്‍  അദ്ദേഹം പറഞ്ഞ ധാര്‍ഷ്ട്യം നിറഞ്ഞ ഒരു പ്രസ്താവന ഉണ്ട്. ആരെതിര്‍ത്താലും ആറന്മുള വിമാനത്താവളനിര്‍മ്മാണവുമായി മുന്നോട്ട് പോകും എന്നാണത്. ഒരു ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയില്‍ നിന്നും ഇതുപോലെ ഒരു പ്രസ്താവന വരുന്നത് ആശ്ചര്യകരമാണ്. കേരള നിയമസഭയിലെ ഭൂരിപക്ഷം എം എല്‍ എ മാരും എതിര്‍ത്തിട്ടും ഈ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പറയുന്നത് ഏതായാലും ജനാധിപത്യ സമൂഹത്തിനു യോജിച്ചതല്ല. ഏകാധിപത്യ സമൂഹത്തില്‍ നടക്കേണ്ട കാര്യമാണത്.

കേന്ദ്രത്തിലെ കോണ്‍ഗ്രസ് മന്ത്രിമാര്‍ നടത്തുന്ന അഴിമതികളുമായി തട്ടിച്ചു നോക്കുമ്പോള്‍  ഇത് അത്ര വലിയ ഒരു വിഷയമല്ല. വര്‍ഷങ്ങളായി ഉമ്മന്‍ ചണ്ടിയുടെ അടുത്ത ആളുകാളാണിതിനുള്ള ഒത്താശ ചെയ്തു കൊടുത്തതെന്നതാണിതിലെ പ്രശ്നം. മാത്രമല്ല ഒരി കൊലക്കേസ് പ്രതിയായ ബിജു രാധാകൃഷ്ണന്‍ ഒരു മണിക്കൂര്‍ ഉമ്മന്‍ ചാണ്ടിയുമായി രഹസ്യ സംഭാക്ഷണം നടത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി പറയുന്നത് വിശ്വസിച്ചാല്‍ പോലും, സ്വന്തം കുടുംബ കാര്യം ചര്‍ച്ച ചെയ്യാന്‍ ഉള്ള അത്ര അടുപ്പം ഇദ്ദേഹത്തിനു മുഖ്യമന്ത്രിയുമായി ഉണ്ടായിരുന്നു. സരിത കേരള സെക്രറ്റേറിയറ്റിലെ നിത്യസന്ദര്‍ശകയുമായിരുന്നു. നേരിട്ട് പങ്കില്ലെങ്കിലും ധാര്‍മ്മികമായ ഒരുത്തരവാദിത്തം ഈ പ്രശ്നത്തില്‍ ഉമ്മന്‍ ചാണ്ടിക്കുണ്ട്.

മുക്കുവന്‍ said...

ഇന്നലത്തെ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞ ധാര്‍ഷ്ട്യം നിറഞ്ഞ ഒരു പ്രസ്താവന ഉണ്ട്. ആരെതിര്‍ത്താലും ആറന്മുള വിമാനത്താവളനിര്‍മ്മാണവുമായി മുന്നോട്ട് പോകും എന്നാണത്!

I appreciate that guts.. we had same sort of incident when Computer course started in kerala. LDF and supporters( me included) deadly opposed it. KK and TMJ were so dedicated on the project and continued with many hickups( like Bandh,Hartal.. public property demolition etc..)

personally I do not support Aranmula Airport. Kerala has more airport than any developed country. so it is unnecessary to have another airport. maintain the current one properly. :)

any national resource giving to private companies will always have a scam.. I do not think that is the case with Solar panel issue... here it is few richest looted by the some good looking ladies... that is not going to harm any common man. there are millions in kerala looted by job offering in gulf countries. no case or actions are taken for that... I am not supporting that actions, but why those cases are not getting any attention?

yea.. when couple of richest looted by ladies it becomes national issue.


kaalidaasan said...

>>>>>>I appreciate that guts.. we had same sort of incident when Computer course started in kerala. <<<<<

മുക്കുവന്‍,

Computer course തുടങ്ങിയതിനെതിരെ ആരെങ്കിലും സമരം ചെയ്തിട്ടില്ല. സര്‍ക്കാര്‍ വകുപ്പുകളില്‍ കമ്പ്യൂട്ടര്‍ വത്കരണം നടത്താന്‍ തീരുമാനിച്ചതിനെതിരെ സമരമുണ്ടായിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെ guts ആയിഞാന്‍ കാണുന്നില്ല. ജനാധിപത്യത്തെ വ്യഭിചരിക്കലാണത്. താങ്കള്‍ക്കിതിന്റെ നിയമ വശം പിടികിട്ടിയില്ല എന്നു തോന്നുന്നു. നയപരമായ തീരുമാനങ്ങളും നിയമനിര്‍മ്മാണവും നടത്തേണ്ട നിയമ സഭയിലെ ഭൂരിപക്ഷം എം എല്‍ എ മാരും എതിര്‍ക്കുന്ന ഒരു സംരംഭം  നടപ്പാക്കും എന്ന് ഭരണത്തലവന്‍ പറയുന്നു., അതും ഒരു ജനാധിപത്യ രാജ്യത്ത്. ഇത് ഏത് തരം ജനാധിപത്യമാണ്?

കമ്പ്യൂട്ടറിനും ട്രാക്റ്ററിനും എതിരെ നിയമനിര്‍മ്മാണ സഭയിലെ ഭൂരിപക്ഷം എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നില്ല. പ്രതി പക്ഷം എതിര്‍ത്തു എന്നേ ഉള്ളു.

സാധാരണക്കാര്‍ക്ക് ഉപകാരപ്പെടാത്ത, കേരളത്തില്‍ ഒട്ടും തന്നെ ആവശ്യമില്ലാത്ത ഒരു എയര്‍പോര്‍ട്ട് പണിയും എന്നു പറയുന്നതില്‍ എന്തോ പന്തികേടില്ലേ?

ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത ഈ എയര്‍പോര്‍ട്ടിനു അനുവാദം മേടിച്ചെടുക്കുന്നതിലും  സരിത നായര്‍ക്ക് പങ്കുണ്ട് എന്നാണ്. അതുപോലെ തന്നെ ഇതിനു വേണ്ടി സ്ഥലം വാങ്ങി മറിച്ചു വിറ്റ് കൊള്ള ലാഭമുണ്ടാക്കിയ എബ്രഹാം കലമണ്ണില്‍ തന്നെ പറയുന്നു, തനിക്ക് ഉമ്മന്‍ ചാണ്ടിയുമായി വ്യക്തി പരമായ ബന്ധമുണ്ട് എന്ന്. ബിജു രാധാഷ്ണനുമായി ഉണ്ടായിരുന്നതുപോലെ വ്യക്തിപരമായ ബന്ധമുണ്ട്.

മറ്റൊന്നു കൂടെ. ഉമ്മന്‍ ചണ്ടിയുടെ ഡെല്‍ഹിയിലെ സഹായിക്ക് സരിതയുമായി ബിസിനസ് ബന്ധമുണ്ടായിരുന്നു എന്ന് അദ്ദേഹം തന്നെ പറയുന്നു.

സുതാര്യ മുഖ്യമന്ത്രിയേചുറ്റിപ്പറ്റിയുള്ള ദുരൂഹത കൂടിക്കൊണ്ടിരിക്കുന്നു.

kaalidaasan said...

>>>>>>yea.. when couple of richest looted by ladies it becomes national issue.<<<<<

മുക്കുവന്‍,

പണക്കാരെ തട്ടിച്ചു എന്നതല്ല വിഷയം. കേരള മുഖ്യമന്ത്രിയുടെ ഓഫീസ് ഈ തട്ടിപ്പിനു കൂട്ടുനിന്നു എന്നതാണു വിഷയം. കള്ളപ്പണം പുറത്തു കൊണ്ടു വരേണ്ട ഭരനഘടന ബാധ്യത ഉള്ള മുഖ്യമന്ത്രി കള്ളപ്പണം വെളുപ്പിക്കുന്ന ഒരേര്‍പ്പാടിനു സകല ഒത്താശയും ചെയ്ത് കൊടുത്തു എന്നതാണിന്റെ ഗൌരവം കൂട്ടുന്നത്. പണക്കാരന്റെ പണമായാലും തട്ടുപ്പ് തട്ടിപ്പ് തന്നെ.

ആരാണു യഥാര്‍ത്ഥത്തില്‍ തട്ടിപ്പു നടത്തിയത്? ഈ സ്ത്രീകളാണോ? അവിടെയാണു കേരള സമൂഹത്തിനു തെറ്റിപ്പോയതും ഉമ്മന്‍ ചാണ്ടി അതി സമര്‍ദ്ധമായി രക്ഷപ്പെടുന്നതും. ഈ സ്ത്രീകളല്ല തട്ടിപ്പു നടത്തിയത്. അത് ചെയ്തത് ബിജു രാധാകൃഷ്ണന്‍ ആണ്. ഈ സ്ത്രീകള്‍ അയാളുടെ ഏജന്റുമാര്‍ മാത്രം. തട്ടിച്ച പണത്തിന്റെ ഒരു പങ്ക് പറ്റി ആര്‍ഭാടജീവിതവും അഴിഞ്ഞാട്ട ജീവിതവും നടത്തിയ ഇടനിലക്കാര്‍.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനേപ്പോലെ മാന്യന്‍ എന്ന് പൊതു സമൂഹം കരുതുന്ന ഒരാള്‍ വരെ ശാലു മേനോന്റെ കൊഞ്ചിക്കുഴയലിനു മുന്നില്‍ മയങ്ങി വീണു എന്നത് ഈ അപചയത്തിന്റെ ആഴം  വെളിപ്പെടുത്തുന്നു. ഈ അപചയത്തെ അതി സമര്‍ദ്ധമായി ബിജു രാധാകൃഷ്ണന്‍ മുതലെടുത്തു. സരിതയുടെ ഫോണ്‍ കോള്‍ ലിസ്റ്റും  ശാലുമേനോന്റെ കിടപ്പുമുറിയിലെ മെത്തയില്‍ ഇരുന്ന് ഇളിഭ്യ ചിരിചിരിക്കുന്ന കൊടിക്കുന്നില്‍ എന്ന കേന്ദ്ര മന്ത്രിയുടെ ഫോട്ടോയും പുറത്തു വിടുന്നവര്‍ ബിജു രാധാകൃഷ്ണന്റെ ഫോണ്‍ കോള്‍ ലിസ്റ്റോ മറ്റ് ബന്ധങ്ങളോ പുറത്തു വിടുന്നില്ല. ഉമ്മന്‍ ചാണ്ടിയോട് സ്വന്തം കുടുംബ രഹസ്യങ്ങള്‍ വരെ ചര്‍ച്ച ചെയ്യാനുള്ള സ്വാതന്ത്ര്യമുള്ള ബിജു രാധാഷ്ണന്റെ വ്യക്തിബന്ധങ്ങളൊക്കെ പുറത്തായാല്‍ ഒരു പക്ഷെ ഉമ്മന്‍ ചാണ്ടിക്കും മറ്റ് പലര്‍ക്കും  പൊതു ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വന്നേക്കാം.

ഇന്നലെ ഹൈക്കോടതി മുന്‍ കൂര്‍ ജാമ്യാപേക്ഷ നിരസിച്ച് അഞ്ചു മിനിട്ടിനുള്ളില്‍ പിടികിട്ടാപ്പുള്ളി ആയ ഫിറോസ് കീഴടങ്ങിയിരിക്കുനു. ഉമ്മന്‍ ചാണ്ടി എന്ന കാപട്യം ഭരിക്കുമ്പോള്‍ ഇതിലപ്പുറം നടക്കും. കേരളം മുഴുവന്‍ ജനസമ്പര്‍ക്ക പരിപാടി നടത്തുന്ന ഉമ്മന്‍ ചാണ്ടിക്ക് പക്ഷെ തനിക്കു ചുറ്റുമുള്ളവര്‍ നടത്തിയ മറ്റ് സമ്പര്‍ക്കങ്ങളൊന്നും അറിയാതെ പോയി എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്.

മുക്കുവന്‍ said...

ശാലുമേനോന്റെ കിടപ്പുമുറിയിലെ മെത്തയില്‍ ഇരുന്ന് ഇളിഭ്യ ചിരിചിരിക്കുന്ന കൊടിക്കുന്നില്‍ എന്ന കേന്ദ്ര മന്ത്രിയുടെ ഫോട്ടോയും പുറത്തു വിടുന്നവര്‍ ബിജു രാധാകൃഷ്ണന്റെ ഫോണ്‍ കോള്‍ ലിസ്റ്റോ മറ്റ് ബന്ധങ്ങളോ പുറത്തു വിടുന്നില്ല....

when a chief guest comes to house with big crowd, usually the chief guest talk to the owner in their bed room. I do not see that as a bad character there. but that sort of behavior should be avoided as a minister.

I am pretty sure all jwellery business leaders are also doing this shady business. they have good contact with all political leaders.

one day its going to pop up and someone will be crucified. rest all will escape..

here one is caught.. others are happily smiling at his fate:)

kaalidaasan said...

>>>>>when a chief guest comes to house with big crowd, usually the chief guest talk to the owner in their bed room. I do not see that as a bad character there. but that sort of behavior should be avoided as a minister. <<<<

മുക്കുവന്‍,

ഒരു നാലാം കിട നടി ആയിരുന്ന ശാലു മേനോന്റെ 2 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച വീടിന്റെ പാലു കാച്ചലില്‍  കൊടിക്കുന്നില്‍ സുരേഷ് ചീഫ് ഗസ്റ്റായി വന്നു. സെന്‍സര്‍ ബോര്‍ഡ് അംഗത്വം മേടിച്ചു കൊടുക്കാന്‍ തക്ക അടുപ്പം ഈ മന്ത്രിക്ക് ശാലുവുമായി ഉണ്ടായിരുന്നു. അതുകൊണ്ടാണദ്ദേഹത്തെ കിടപ്പുമുറിയിലേക്ക് വരെ ശാലു കൊണ്ടു പോയത്.

ശാലുവിന്റെ ബെഡ് റൂമില്‍ കൊടിക്കുന്നില്‍  ഇരുന്നോ കിടന്നോ സംസാരിക്കുന്നതില്‍  പ്രശ്നമൊന്നുമില്ല. പ്രശ്നം ശാലുവിനെ വഴിവിട്ട് സഹയിച്ചതിലാണ്.

ഈ തട്ടിപ്പു കാരി ഉണ്ടാക്കിയ രാഷ്ട്രീയ ബന്ധങ്ങളാണിതിലൂടെ പുറത്തു വരുന്നത്. ഇവരുടെ പേരില്‍ കേസുണ്ടായിട്ടും കൊടിക്കുന്നിലിന്റെയും  തിരിവഞ്ചൂരിന്റെയും വേണ്ടപ്പെട്ടവള്‍ എന്ന പരിഗണന ആണ്, അവരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും  തടഞ്ഞത്.

kaalidaasan said...

>>>>>one day its going to pop up and someone will be crucified. rest all will escape..

here one is caught.. others are happily smiling at his fate:) <<<<


മുക്കുവന്‍,

ഈ തട്ടിപ്പിന്റെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. അദ്ദേഹം അറിഞ്ഞു കൊണ്ടാണിതിലെ പല ഇടപാടുകളും  നടന്നത്. ഇന്നലെ മറ്റൊരു കോണ്‍ഗ്രസ് അംഗമായ (കരുണാകരന്റെ )പാവം പയ്യന്‍) മറ്റ് ചിലതൊക്കെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ​മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച സോളാര്‍ പദ്ധതിയാണ്, ബിജു അടിച്ചു കൊണ്ടു പോയതെന്നാണത്. ഷാഫി മേത്തര്‍ എന്ന ഉമ്മന്‍ ചാണ്ടിയുടെ സാമ്പത്തിക ഉപദേഷാവ്, മുഖ്യമന്ത്രിയേക്കൊണ്ട് മറിച്ചു കൊടുപ്പിച്ചു എന്നാണത്. പി സി ജോര്‍ജും അതു തന്നെ പറയുന്നു. ഷാഫി മേത്തര്‍ രാജി വയ്ക്കുകയും ചെയ്തു.

ഇതു വരെ പുറത്ത് വന്നതിലപ്പുറം മാനങ്ങളുള്ള ഒരു തട്ടിപ്പാണിത്. ആരെയെങ്കിലും ഒക്കെ ബലിയാടാക്കി ഉമ്മന്‍ ചാണ്ടി രക്ഷപെടാന്‍ ശ്രമിക്കുമെന്ന് തീര്‍ച്ചയാണ്. പക്ഷെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  ഒരു പാര പണിതു വച്ചിട്ടുണ്ട്. ശ്രീധരന്‍ നായരേക്കൊണ്ട് മജിസ്റ്റ്രേട്ടിന്റെ മുന്നില്‍ നല്‍കിച്ച മൊഴി. അതു വഴി കോടതി ഇടപെട്ടാല്‍ പലതും പുറത്ത് വരും. അധികം ഇരുന്ന് നാറാതെ ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ രാജി വച്ചാല്‍ അദ്ദേഹത്തിനു നല്ലത്.