Tuesday 2 April 2013

ഏപ്രില്‍ ഫൂള്‍ 


ലോകം മുഴുവന്‍ ഏപ്രില്‍ ഫൂള്‍ ആഘോഷിക്കുമ്പോള്‍, കേരളത്തിലെ ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കി കൊണ്ട് ഒരു പൊറാട്ടു നാടകം നടന്നു. ഇത് നടത്തിയത് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വനം വകുപ്പ് മന്ത്രി ഗണേശനും ചേര്‍ന്നാണ്. സഹായികളായി  യു ഡി എഫ് എന്ന വിചിത്ര മുന്നണിയും കൂടെ ഉണ്ടായിരുന്നു.

കേരളം കണ്ട ഏറ്റവും കാപട്യക്കാരനായ രാഷ്ട്രീയക്കാരനാണ്, ഉമ്മന്‍ ചാണ്ടി. പതിറ്റാണ്ടുകളോളം എ കെ ആന്റണിയെ മുന്നില്‍ നിറുത്തി കോണ്‍ഗ്രസില്‍ ഗ്രൂപ്പു കളിച്ചയാളാണ്, അദ്ദേഹം. ആന്റണിയെ മാറ്റി മുഖ്യമന്ത്രി ആയപ്പോള്‍ ആദ്യം ചെയ്തത് ബാലകൃഷ്ണപിള്ളയേയും റ്റി എം ജേക്കബിനെയും  മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.  അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ യാതൊരു ഉളുപ്പുമില്ലാതെ  ഇവര്‍ രണ്ടു പേരുടെയും കാലു പിടിച്ചു. അതുകൊണ്ട് ജേക്കബും ഗണേശനും ഈ മന്ത്രിസഭയിലെ മന്ത്രിമാരായി.

ഗണേശനെ മന്ത്രിയാക്കിയത് ബാലകൃഷ്ണപിള്ളയാണെന്ന് പിള്ളയും അതല്ല, ഉമ്മന്‍ ചാണ്ടിയാണെന്ന് ഗണേശനും വാദിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തോളമായി. എന്നെ മന്ത്രിയാക്കിയത് എന്റെ പാര്‍ട്ടി അല്ല, ഉമ്മന്‍ ചാണ്ടിയാണ്, എന്നാണദ്ദേഹത്തിന്റെ നിലപാട്.  പത്തനാപുരത്തുകാര്‍ ജയിപ്പിച്ചതുകൊണ്ട് കൊട്ടാരക്കരക്കാരൻ  നയിക്കുന്ന  പാര്‍ട്ടിക്ക് കീഴ്പെടേണ്ട ആവശ്യമില്ല എന്നാണ്, ഗണേശന്റെ നിലപാട്. സുബോധമുള്ള ആര്‍ക്കും  അപഹാസ്യമായി തോന്നുന്ന സംഗതിയാണത്. ഗണേശന്‍ കോണ്‍ഗ്രസുകാരനാണെങ്കില്‍ അദ്ദേഹം പറയുന്നതില്‍ കാര്യമുണ്ട്. പാര്‍ട്ടിക്ക് മന്ത്രിയെ വേണ്ടെങ്കില്‍ ആ മന്ത്രിയെ ഒഴിവാക്കുകയാണു സാമാന്യ മര്യാദ. അങ്ങനെയുള്ള മര്യാദയൊന്നും ഉമ്മന്‍ ചാണ്ടിയില്‍ നിന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.

കഴിഞ്ഞ രണ്ടാഴ്ചയായി കേരള രാഷ്ട്രീയം അതിന്റെ ഏറ്റവും മലീമസമായ ഘട്ടത്തില്‍ കൂടി കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. കേരള ചരിത്രത്തിലെ  ഏറ്റവും നാണം കെട്ട മുഖ്യമന്ത്രി ആയി ഉമ്മന്‍ ചാണ്ടി തരം താഴുന്ന കാഴ്ച ആണ് കേരളം ഇപ്പോള്‍ കാണുന്നത്. കൂടെ ഉമ്മന്‍ ചാണ്ടിയുടെയും ഗണേശന്റെയും കാപട്യവും കേരളം തിരിച്ചറിയുന്നു.

ഫെബ്രുവരി  22 നു ഗണേശനു മന്ത്രി മന്ദിരത്തില്‍ വച്ചു തല്ലു കൊണ്ടു. ചോര വാര്‍ന്നു പോകും വിധമുള്ള തല്ല്. അതിന്റെ  ഫോട്ടോ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു.  ആരു തല്ലി എന്നത് ഒരു തര്‍ക്ക വിഷയമായിരുന്നു.  ഭാര്യ  യാമിനി തല്ലി എന്നതാണു ഗണേശന്‍ പറഞ്ഞിരുന്നത്.  അതല്ല കാമുകിയുടെ ഭര്‍ത്താവു തല്ലി എന്നതാണു പി സി ജോര്‍ജ്ജ് പറഞ്ഞു നടന്നത്. അത് കേരളത്തില്‍ വലിയ ഒരു വിവാദവുമായിരുന്നു. ഗണേശന്‍  പീഢിപ്പിക്കുന്നു എന്ന പരാതിയുമായി യാമിനി  ഉമ്മന്‍ ചാണ്ടിയെ കണ്ടു. പക്ഷെ പരാതി തന്നില്ല എന്നായിരുന്നു ഉമ്മന്‍ ശഠിച്ചത്. ഇതിനിടെ ഗണേശനും യാമിനിയും തമ്മില്‍ വിവാഹ മോചനത്തിനു ധാരണയായി. പല പ്രാവശ്യം ഉമ്മന്‍ ചാണ്ടിയെ കണ്ട് പ്രശ്ന പരിഹാരത്തിനു സഹായിക്കന്‍  അഭ്യര്‍ത്ഥിച്ചു. പക്ഷെ അതുണ്ടാകുന്നതിനു മുന്നെ ഗണേശന്‍ യാമിനി തന്നെ പീഢിപ്പിക്കുന്നു എന്നും പറഞ്ഞ്   പരാതി നല്‍കി.


ഗണേശന്‍ നല്‍കിയ പരാതിയുടെ പ്രസക്ത ഭാഗങ്ങള്‍.

ഭാര്യ യാമിനി തങ്കച്ചിയുടെ പീഡനം അസഹനീയമായി.  വിവാഹമോചനം അനുവദിക്കണം. ഭാര്യയുടെ ശാരീരികപീഡനം ഭയന്നാണു മന്ത്രിമന്ദിരത്തില്‍ കഴിയുന്നത്‌.,.  വിവാഹം കഴിഞ്ഞ നാള്‍മുതല്‍ ഭാര്യ പീഡിപ്പിച്ചു വരികയാണ്.  ആഹാരവും കിടപ്പറയും പോലും എനിക്ക്‌ അന്യമായിരുന്നു. 
വ്യക്‌തിവിരോധം തീര്‍ക്കാന്‍ ചില രാഷ്‌ട്രീയക്കാരെയും മാധ്യമങ്ങളെയും യാമിനി തങ്കച്ചി ഉപയോഗിച്ചു. രാഷ്‌ട്രീയ രംഗത്തും സിനിമാ രംഗത്തുമുള്ള സ്‌ത്രീകളെ താനുമായി ബന്ധപ്പെടുത്തി കുപ്രചരണം നടത്തി. 2001-ലാണു യാമിനി തങ്കച്ചി ആദ്യമായി വിവാഹമോചന ഹര്‍ജി നല്‍കിയത്‌.,. അതു പത്തനാപുരത്തെ തെരഞ്ഞെടുപ്പിന്‌ ഉപയോഗിച്ചെങ്കിലും ഫലം കണ്ടില്ല. മകന്റെ ഭാവിയോര്‍ത്താണു വീണ്ടും ഒരുമിച്ചു താമസിക്കാന്‍ തീരുമാനിച്ചത്‌. 2013 ഫെബ്രുവരി 22-ന്‌ സന്ധ്യയ്‌ക്കു ചായ കുടിച്ചുകൊണ്ടിരുന്ന എന്നെ ചവിട്ടി നിലത്തിട്ടു മുഖത്ത്‌ അടിക്കുകയും ശരീരമാസകലം മാന്തി മുറിവേല്‍പ്പിക്കുകയും ചെയ്‌തു. മുഖത്തു ചൂടുചായ ഒഴിച്ചു. എന്റെ ലൈംഗിക അവയവങ്ങള്‍ക്ക്‌ പരുക്കേല്‍പ്പിച്ചു. പുറത്തുപറഞ്ഞാല്‍ പോലീസ്‌ സ്റ്റേഷനില്‍ ചെന്ന്‌ അവരെ ഉപദ്രവിച്ചതായി പറഞ്ഞു കേസ്‌ കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി. ശാസ്‌തമംഗലത്തുളള ഡോ. ശ്രീകുമാറിന്റെ അടുത്താണു ചികില്‍സ തേടിയത്‌..,. പരുക്കേറ്റതു സംബന്ധിച്ച ഫോട്ടോകള്‍ ഇതോടൊപ്പം കോടതിയിലും ഹാജരാക്കുന്നുണ്ട്‌.,. എന്നെ മര്‍ദിച്ച കാര്യം പേഴ്‌സണല്‍ സ്‌റ്റാഫിനറിയാം. പേഴ്‌സണല്‍ സ്‌റ്റാഫിലുളള റിജോ, ഡ്രൈവര്‍ ശാന്തന്‍, ഗണ്‍മാന്‍ ഷാനവാസ്‌ എന്നിവര്‍ സാക്ഷികളാണ്‌..,. യാമിനിയുടെ ക്രൂരത സഹിക്കാവുന്നതിനപ്പുറമാണ്‌.,. യാമിനിയോടൊപ്പം കഴിയുന്നതു ജീവനു ഭീഷണിയാണ്‌.,.  


ഇത്രയുമായപ്പോള്‍ ഇതു വരെ പരസ്യമായി പ്രതികരികാതിരുന്ന യാമിനി പത്രസമ്മേളനം നടത്തി തന്റെ ഭാഗം വിശദീകരിച്ചു. പോലീസില്‍ പരാതിയും കൊടുത്തു.

യാമിനിയുടെ പത്രസമ്മേളനതിലെ പ്രസക്ത ഭാഗങ്ങള്‍ ഇവയാണ്.

മന്ത്രി ഗണേഷ്‌ കുമാറിനെക്കുറിച്ച്‌ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ പറഞ്ഞതെല്ലാം ശരിയാണ്‌,. . മകന്റെ സഹപാഠിയുടെ അമ്മയാണു ഗണേഷിനൊപ്പം ആരോപിക്കപ്പെട്ട സ്‌ത്രീ. ഫെബ്രുവരി 22ന്‌ ഇവരുടെ ഭര്‍ത്താവ്‌ വീട്ടില്‍ വന്നതിന്‌ ഞാന്‍ സാക്ഷിയാണ്‌. അപ്പോയിന്റ്‌മെന്റ്‌ എടുത്താണു അയാള്‍ വന്നത്‌. അയാളുടെ ഭാര്യയെ ഗണേഷ്‌ കാറില്‍ കയറ്റിക്കൊണ്ടുപോയത്‌ എവിടെ വച്ചാണെന്നും ഏതു ഹോട്ടലിലേക്കാണു പോയതെന്നുമെല്ലാം അയാള്‍ പറഞ്ഞു. എല്ലാം കേട്ട ഗണേഷ്‌ തെറ്റുപറ്റിപ്പോയെന്നു പറഞ്ഞ്‌ അയാളുടെ കാലിലേക്കു വീണു. ഈ കാഴ്‌ച എനിക്ക്‌ വലിയ ഷോക്കായിരുന്നു. ആ നിമിഷം മറക്കാന്‍ കഴിയില്ല. എന്റെ ജീവിതം തകര്‍ന്നു വീണ നിമിഷമായിരുന്നു അത്‌. എന്റെ സുഹൃത്തും മകന്റെ സഹപാഠിയുടെ അമ്മയുമായിരുന്നു ആ സ്‌ത്രീ. അപ്പോള്‍തന്നെ ഞാന്‍ പൊട്ടിക്കരഞ്ഞുകൊണ്ടു മുറിയിലേക്കു പോയി. ഇതുകണ്ടു സഹിക്കാന്‍ വയ്യാതെ സ്‌ഥലത്തുനിന്നു മാറിയതിനാല്‍ പിന്നീട്‌ എന്താണു സംഭവിച്ചതെന്ന്‌ അറിയില്ല. തിരിച്ചുവന്നപ്പോള്‍ അയാള്‍ പോയിരുന്നു. സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഗണേഷ്‌ പൊട്ടിത്തെറിച്ചു. ഓഫീസ്‌മുറി പൂട്ടിയിട്ട്‌ തലങ്ങും വിലങ്ങും എന്നെ തല്ലി. ചവിട്ടുകയും അടിക്കുകയും ചെയ്‌തു. എന്റെ കൈവിരലും കാലും ഒടിഞ്ഞു. രക്ഷിക്കണമെന്നു പറഞ്ഞ്‌ ഞാന്‍ കരഞ്ഞു. ഒടുവില്‍ മര്‍ദ്ദനം നിര്‍ത്തി ഗണേഷ്‌കുമാര്‍ മുറിയില്‍നിന്ന്‌ പുറത്തേക്കു പോയി. എറണാകുളത്തു ഷൂട്ടിംഗിനെന്നു പറഞ്ഞാണു പോയത്‌..,.
പിന്നീട്‌ ഇതെല്ലാം കാണിച്ചു മുഖ്യമന്ത്രിക്കു പരാതി നല്‍കാന്‍ പോയി. എന്നാല്‍ എഴുതി നല്‍കിയ പരാതി സ്വീകരിക്കാന്‍ അദ്ദേഹം തയാറായില്ല. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ഒരവസരം കൂടി നല്‍കണമെന്ന്‌ ആവശ്യപ്പെട്ടു. അച്‌ഛനും സഹോദരന്‍മാരും ഇല്ലാത്ത ഞാന്‍ പിതാവിന്റെ സ്‌ഥാനത്ത്‌ അദ്ദേഹത്തെ കണ്ടതിനാല്‍ അദ്ദേഹം ആവശ്യപ്പെട്ടതു സമ്മതിച്ചു.
കുട്ടികളുടെ ഭാവിയെക്കരുതി ഞാന്‍ ഒരു കരാറിനു തയാറായി. എല്ലാം വീഡിയോയ്‌ക്കു മുന്നിലായിരുന്നു. മന്ത്രി ഷിബു, ടി. ബാലകൃഷ്‌ണന്‍, ജയപ്രകാശ്‌ എന്നിവരായിരുന്നു മധ്യസ്‌ഥര്‍. ഇപ്പോള്‍ എല്ലാവരും ചേര്‍ന്നു എന്നെ വഞ്ചിച്ചു. പിന്നീട്‌ പ്രതിപക്ഷം ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ പരാതി നല്‍കിയില്ലെന്ന്‌ എഴുതി നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതിനും ഞാന്‍ തയ്യാറായി. ഇക്കാര്യം ഞാന്‍ ആരോടും പറഞ്ഞില്ല. പരാതി കൈമാറിയില്ല എന്നാണ്‌ എഴുതി നല്‍കിയത്‌,. . എന്നിട്ടും അദ്ദേഹം വിശ്വാസവഞ്ചനയാണു കാട്ടിയത്‌. പരാതി വായിക്കാന്‍ പോലും മുഖ്യമന്ത്രി കൂട്ടാക്കിയില്ല. മുഖ്യമന്ത്രിയെ വിശ്വസിച്ചതു തെറ്റായിപ്പോയെന്ന്‌ ഇപ്പോള്‍ മനസിലായി. മധ്യസ്‌ഥരായി നിന്ന ഷിബു ബേബിജോണും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ വാദി പ്രതിയായ അവസ്‌ഥയായി. മുഖ്യമന്ത്രി അടക്കമുള്ള മധ്യസ്‌ഥര്‍ വഞ്ചിച്ചതോടെയാണു നിങ്ങള്‍ക്ക്‌ മുന്നില്‍ വന്നത്‌. ഇതിനു മുന്‍പ്‌ ഇക്കാര്യത്തില്‍ ഒരു പ്രതികരണത്തിനും മുതിര്‍ന്നിരുന്നില്ല. മാര്‍ച്ച്‌ 31 നു മുന്‍പ്‌ പരിഹാരം ഉണ്ടാക്കാമെന്നായിരുന്നു ധാരണ. ഡെഡ്‌ ലൈന്‍ ആകുന്നുവെന്നു മുഖ്യമന്ത്രിയോടു പറഞ്ഞതുമാണ്‌. മുഖ്യമന്ത്രി പരിഹരിക്കുമെന്നു പ്രതീക്ഷിച്ചു. എന്നെ നിരന്തരം പീഡിപ്പിക്കുന്നത്‌ ഗണേഷിന്റെ അച്‌ഛന്‍ ബാലകൃഷ്‌ണപിള്ളയ്‌ക്കും അറിയാമായിരുന്നു. അച്‌ഛന്‍ ഗണേഷിനെ പിന്തണിച്ചില്ല. മക്കളുടെ ഭാവി സുരക്ഷിതമാക്കേണ്ടത്‌ എന്റെ കടമയാണ്‌.,. ഗാര്‍ഹിക പീഡനവും വിവാഹേതരബന്ധവും അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത്‌ വനിതാ കമ്മിഷനും പോലീസിനും പരാതി നല്‍കും. ഗണേഷുമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്ന ഞാന്‍ മക്കളെ ആലോചിച്ചാണു വീണ്ടും അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്നത്‌,. . മുന്‍പ്‌ വേര്‍പിരിയാനുള്ള കാരണവും ഇപ്പോഴത്തേതിന്‌ സമാനമായിരുന്നു. ഗണേഷ്‌ കേസിന്‌ പോയത്‌ എന്തുകൊണ്ടെന്ന്‌ അറിയില്ല. മകന്റെ പത്താം ക്ലാസ്‌ പരീക്ഷ സമയത്താണു വാര്‍ത്ത വന്നത്‌. ഇതറിഞ്ഞു മകന്‍ തകര്‍ന്നു പോയി. അവന്റെ പരീക്ഷ കുളമായി. മക്കള്‍ എന്റെ ഭാഗത്താണ്‌..,. കുട്ടികള്‍ക്കു സാധാരണ ജീവിതം വേണം. കുട്ടികളെ നല്ല പൗരന്‍മാരാക്കി വളര്‍ത്തണം. ഗണേഷിനെ ഞാന്‍ അടിച്ചിട്ടില്ല. ഇത്തരമൊരു മന്ത്രി കേരളത്തിനു വേണമോ എന്ന്‌ ജനങ്ങളാണു തീരുമാനിക്കേണ്ടത്‌-,. 

യാമിനി മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞാല്‍ തന്നെ, ഗാര്‍ഹികപീഡന നിയമപ്രകാരം  ഗണേശിനെതിരെ കേസ് എടുക്കേണ്ടതായിരുന്നു. പക്ഷെ ഉമ്മനത് ചെയ്തില്ല. ഇത് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ഇരുണ്ട അദ്ധ്യായമായി അവശേഷിക്കും. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ട് ഗുണമില്ല എന്നു മനസിലാക്കിയ യാമിനി ഇപ്പോള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസു രെജിസ്റ്റര്‍ ചെയ്തു. പ്രശ്നം ഇതു പോലെ കത്തിപടര്‍ന്നപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്നു ബോധ്യമായ ഉമ്മനും  സഹ മന്ത്രിമാരും ഗണേശന്റെ രാജി ആവശ്യപ്പെട്ടു. പകരം നല്‍കിയ ഉറപ്പുകള്‍, കേന്ദ്ര സര്‍ക്കാര്‍ ഇറ്റലിക്ക് നല്‍കിയ ഉറപ്പുകള്‍ പോലെയാണെന്ന് ഇപ്പോള്‍ തെളിഞ്ഞു വരുന്നു.  അവിടെയും ഉമ്മന്റെ കാപട്യം ഫണം വിരിച്ചാടുന്നു. ഗാര്‍ഹിക പീഢനവും വധശ്രമവും ആണു പ്രധാന പരാതികൾ  എന്നു യാമിനി പരസ്യമായി ലോകത്തെ അറിയിച്ചിട്ടും, വധശ്രമം  കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പീഢകരെ രക്ഷിക്കലാണല്ലോ കുറച്ചു കാലമായി ഉമ്മന്റെ ദൌത്യം തന്നെ.

ഗണേശനു തല്ലു കിട്ടിയപ്പോള്‍ പിള്ളക്ക് സന്തോഷമായി കാണും. പിള്ള പണ്ടേ തല്ലണമെന്നു കരുതിയിരുന്നതാണ്. ഇപ്പോള്‍  മറ്റാരോ തല്ലി ആ പ്രശ്നം പരിഹരിച്ചു. അതുകൊണ്ട് ഗുണമുണ്ടായി. രണ്ടു വര്‍ഷമായി അച്ഛനുമായോ പാര്‍ട്ടിയുമായോ ബന്ധമില്ലാതിരുന്ന ഗണേശനു പെട്ടെന്ന് അച്ഛനും പാര്‍ട്ടിയുമായി ബന്ധമുണ്ടായി. പക്ഷെ അത് അധികം നീണ്ടുനിന്നില്ല. പിള്ളയെ ഭരണത്തിന്റെ ഏഴയലത്ത് അടുപ്പിക്കില്ല എന്ന തീരുമാനത്തിലെത്തി നിന്നപ്പോഴാണ്, അശനിപാതം പോലെ യാമിനിയുടെ പത്രസമ്മേളനവും പോലീസ് കേസും.


രാജി വച്ചു കൊണ്ട് ഗണേശന്‍ നടത്തിയ പ്രസ്ഥാവന ഇതാണ്.

അഴിമതിക്കെതിരെ ഞാന്‍ നടത്തുന്ന പോരാട്ടത്തിന് നല്‍കിയ വിലയാണ് രാജി. കഴിഞ്ഞ കുറേക്കാലമായി തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണ്. വ്യാജപരാതിയാണ് എനിക്കെതിരെ നല്‍കിയത്. വനംവകുപ്പിനെ അഴിമതി വിമുക്തമാക്കാന്‍ ഞാന്‍ ശ്രമം നടത്തി. അതിന്റെ പേരില്‍ ഞാന്‍ ക്രൂശിക്കപ്പെട്ടു. യു.ഡി.എഫിന്റെ നല്ലൊരു ഭരണമാണ് ഇവിടെ നടക്കുന്നത്. മന്ത്രിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ തുടരുന്നത് ശരിയല്ല. നിഷ്പക്ഷമായ അന്വേഷണം നടക്കണം. ഏതുതരത്തിലുള്ള അന്വേഷണത്തിനും ഞാന്‍ സന്നദ്ധനാണ്. ധാര്‍മികതയുടെ പേരില്‍ സ്വന്തം നിലയ്ക്കാണ് രാജിവെയ്ക്കുന്നത്. പോരാട്ടം തുടരും. 



ഇത് കേട്ടാല്‍ ആരും മൂക്കത്തു വിരല്‍ വച്ചു പോകും. അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടത്തിന്റെ പേരാണോ മകന്റെ ക്ളാസ് മേറ്റിന്റെ അമ്മയുമായുള്ള അഗമ്യ ഗമനവും, ഭാര്യാ മര്‍ദ്ദനവും?.

ഗണേശനെതിരെ ഉണ്ടായ ആരോപണം ഈ പരസ്ത്രീ ബന്ധമാണ്. പക്ഷെ ഈ ആരോപണം തെറ്റാണെന്ന് ഗണേശന്‍ ഇതു വരെ പറഞ്ഞിട്ടില്ല. ഗണേശന്റെ ഇപ്പോഴത്തെ  പരസ്ത്രീ ബന്ധം കണ്ടു പിടിച്ചത് അദ്ദേഹത്തിന്റെ മൊബൈലില്‍ വന്ന ചില സന്ദേശങ്ങള്‍ യാമിനി വായിച്ചപ്പോഴായിരുന്നു. അതില്‍ ചിലത് ഇങ്ങനെ.

കണ്ണുമൂടിയാലും നീതന്നെ കണ്ണുതുറന്നാലും നീ തന്നെ, രാജിന്‌ രാജിന്റെ വഴി എനിക്ക്‌ എന്റെ വഴി, അണ്ണനോട്‌(എന്റെ റിലേഷന്‍ ദൃഢമാകണം. അതുകൊണ്ടു ഞാന്‍ എല്ലാം തുറന്നുപറയുന്നു, രാജുമായി എനിക്കിനി ഒരു ബന്ധവുമില്ല. എന്തെന്നാല്‍ ഇനി നിങ്ങള്‍ മാത്രമേ എന്റെ മനസിലുള്ളൂ, ഐ ലവ്‌ യു 


ഗണേശന്റെ പരസ്ത്രീ ഗമനം പരസ്യ വിഴുപ്പലക്കലായി കേരളം മുഴുവന്‍ തത്തിക്കളിച്ചപ്പോള്‍,  മന്ത്രിസ്ഥാനത്തു നിന്നും രാജി വയ്ക്കേണ്ടി വന്നാല്‍  എം എല്‍ എ സ്ഥാനവും കൂടി രാജി വയ്ക്കും എന്നായിരുന്നു അദ്ദേഹം ഭീഷണി മുഴക്കിയിരുന്നത്. ഇപ്പോള്‍ മന്ത്രി സ്ഥാനം രാജി വച്ചപ്പോള്‍ അടവു മാറ്റുന്നു. എം  എല്‍ എ സ്ഥാനം രാജി വയ്ക്കില്ല എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടെ മറ്റൊരു അഹന്ത കൂടി പുറത്തു വന്നു. ഞാനാണു പാര്‍ട്ടി. ജനങ്ങള്‍ എന്റെ കൂടെയാണ്, എന്നാണ്, അവസാന വീരവാദം.


ഗണേശന്റെ വാക്കുകള്‍

കേരളത്തിലെ ജനങ്ങൾ എനിക്കൊപ്പമാണ്.  ജനങ്ങൾ കൂടെയുള്ളവരാണ് യഥാർത്ഥ പാർട്ടി. പാർട്ടിയുടെ നിലപാട് കാര്യമാക്കുന്നില്ല. ജനങ്ങളോട് പ്രതിബദ്ധതയുള്ളതിനാൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കുന്നില്ല. പാർട്ടിക്കു വേണ്ടിയല്ല,​ മുഖ്യമന്ത്രിയുടെ മാന്യത നിലനിർത്താനാണ് രാജിവച്ചത്. പ്രശ്നം ഉയർന്നപ്പോൾ തന്നെ മന്ത്രിസ്ഥാനം  രാജിവയ്ക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രിയോടു വ്യക്തമാക്കിയതായിരുന്നു. 



യാമിനി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ മറ്റ് പലതുമുണ്ട്.

ശാരീരികമായ പീഡനങ്ങള്‍ ഗണേഷില്‍ നിന്ന്‌ സഹിക്കേണ്ടിവരുന്നു. മന്ത്രിയെന്ന അധികാരം ദുര്‍വിനിയോഗം ചെയ്‌ത്‌ പല സ്‌ത്രീകളുമായും ഗണേഷ്‌ ബന്ധപ്പെടുന്നുണ്ട്‌. നേരത്തെ സിനിമാ നടനായിരുന്നപ്പോഴും ഇത്തരം ബന്ധങ്ങളുണ്ടായിട്ടുണ്ട്‌. ഗണേഷ്‌ കുടുംബത്തെ സംരക്ഷിക്കുന്നില്ല. ഇത്രയും നാള്‍ പീഡനങ്ങള്‍ ഞാന്‍ സഹിക്കുകയായിരുന്നു. ഇതിനുമുന്‍പും ബന്ധുക്കളുടെ മുന്നില്‍വച്ചുപോലും എന്നെ മര്‍ദിച്ചിട്ടുണ്ട്‌.,  തുടങ്ങി, ഏതൊരു പൊതു പ്രവര്‍ത്തകനും നാണക്കേടുണ്ടാക്കുന്ന പലതുമുണ്ട്.

പ്രശ്‌നങ്ങള്‍ ഇത്രയും വഷളാക്കിയതില്‍  ഉമ്മന്‍ ചാണ്ടിക്ക് വ്യക്തമായ പങ്കുണ്ട്.  യാമിനിയുടെ പരാതി മുഖ്യമന്ത്രി വാങ്ങാതിരുന്നത് ശരിയായ നടപടിയല്ല. കേരളം ഭരിക്കുന്ന മ്യുഖ്യമന്ത്രിയുടെ അടുത്താണ്, ഒരു സ്ത്രീ ഗാര്‍ഹിക പീഢന വിവരം പറഞ്ഞത്. ഉത്തരവാദിത്തമുള്ള ഒരു മുഖ്യമന്ത്രിക്ക് അതിനെ അവഗണിക്കാന്‍ ആകില്ല. . നാടുനീളെ നടന്ന് പരാതികള്‍ വാങ്ങുന്ന മുഖ്യമന്ത്രി തന്റെ അടുത്ത് വന്ന് പരാതി പറഞ്ഞ യാമിനിയുടെ പരാതി തള്ളിക്കളഞ്ഞത് ഒട്ടും ശരിയായില്ല.  ഇതുപോലെ നാണം കെട്ട് ഗണേശന്‍ രാജിവയ്ക്കുന്നതിലും ഭേദം, നേരത്തെ  പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ രാജിവയ്ക്കുന്നതായിരുന്നു. ഇപ്പോള്‍ രാജിവച്ചത്  പാര്‍ട്ടിയെ അറിയിച്ചതുമില്ല. മാന്യതയുണ്ടെങ്കില്‍ അറിയിക്കേണ്ടിയിരുന്നു. പക്ഷെ മാന്യന്‍മാരില്‍ നിന്നല്ലേ മാന്യത പ്രതീക്ഷിക്കേണ്ടതുള്ളു.


ഇത് ഇവിടം കൊണ്ട് അവസാനിക്കുന്ന ലക്ഷണമില്ല. ഗണേശന്റെ പെര്‍സണല്‍ സ്റ്റാഫില്‍ പെട്ട റിജോ പറയുന്നത് ഇപ്രകാരം.

സംഭവം നടക്കുന്ന ദിവസം ഞാന്‍ മന്ത്രിയുടെ വസതിയിലുണ്ടായിരുന്നു. ഇന്നു ഞാന്‍ അയാളെ കൊല്ലുമെന്നു പറഞ്ഞ്‌ ചേച്ചി സാറിന്റെ മുറിയിലേക്കു കയറി. അമ്പലത്തില്‍ പോയി മടങ്ങി വന്ന സാര്‍ ഒരുകപ്പ്‌ ചായ ചോദിച്ചു. അതെടുത്തുകൊണ്ടു വരുമ്പോഴാണ്‌ ചേച്ചി വന്നത്‌.,. എന്നോട്‌ റൂമിന്റെ പുറത്തു പോകാന്‍ പറഞ്ഞു. പുറത്തേക്കിറങ്ങിയതും മുറി വലിയ ശബ്‌ദത്തില്‍ ചേച്ചി പൂട്ടി. പിന്നെ കുറച്ചു സമയത്തിനു ശേഷം മുറിക്കുള്ളില്‍ നിന്നും വലിയ ശബ്‌ദം കേട്ടു. മുറി തള്ളിത്തുറക്കാന്‍ ശ്രമിച്ചു. അതിനു ശേഷം താക്കോല്‍ പഴുതിലൂടെ മുറിയിലേക്കു നോക്കുമ്പോള്‍ സാറു നിലത്തു കിടക്കുകയാണ്‌,. അദ്ദേഹത്തിന്റെ നെഞ്ചില്‍ ചവിട്ടിക്കൊണ്ട്‌ നില്‍ക്കുന്ന ചേച്ചിയെ ഞാന്‍ കണ്ടു. കഴുത്തില്‍ കുത്തിപ്പിടിച്ചു വലിച്ചിഴച്ചു. കസേരയുടെ കാലുകൊണ്ട്‌ മുഖത്തടിച്ചു.ചായ മുഖത്തൊഴിച്ചു. പുറത്തേക്കു വന്ന അദ്ദേഹത്തിന്റെ ഷര്‍ട്ട്‌ പൂര്‍ണമായും കീറിയിരുന്നു. എറണാകുളത്തു ഷൂട്ടിംഗുണ്ട്‌ എന്നു പറഞ്ഞ്‌ പോകാനൊരുങ്ങുമ്പോള്‍ ചേച്ചി അദ്ദേഹത്തിന്റെ മൂക്കിലിടിച്ചു. ചോര വാര്‍ന്നുകൊണ്ടാണ്‌ അദ്ദേഹം പോയത്‌. എന്നിട്ടും ചേച്ചിയുടെ ദേഷ്യം തീര്‍ന്നിരുന്നില്ല. ഇതിനു മുമ്പും ചേച്ചി അദ്ദേഹത്തെ ആക്രമിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ മാംസം മാന്തിപ്പറിച്ചിട്ടുണ്ട്‌. സാര്‍ തിരിച്ചൊന്നും ചെയ്യാറില്ല. ആറര വര്‍ഷമായി താന്‍ അദ്ദേഹത്തോടൊപ്പമുണ്ട്‌. അദ്ദേഹത്തിനു ഒരു ചായപോലും ചേച്ചി കൊടുക്കാറില്ല. 

ആരു പറയുന്നതാണു സത്യം? അതറിയാന്‍ കേരളം ഏറെ നാള്‍ കാത്തിരിക്കേണ്ടി വരും.  ഗണേശന്റെ മറ്റ് ലീലാവിലാസങ്ങള്‍ ഇനിയും കൂടുതല്‍ പുറത്തു വരാനാണു സാധ്യത.

ഉമ്മന്‍ പറയുന്നത് ഇങ്ങനെ.

യാമിനി എനിക്ക് പരാതി നല്‍കിയിട്ടില്ല. നിയമസഭയില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു.  നാലുപ്രാവശ്യം യാമിനി തന്നെ വന്നുകണ്ടിരുന്നെങ്കിലും പരാതിയൊന്നും നല്‍കിയിരുന്നില്ല. യാമിനി നിലപാട് മാറ്റിയതിനു പിന്നില്‍ ബാഹ്യ ഇടപെടലുകളുണ്ടാകുമെന്ന് ഞാന്‍ ഊഹിക്കുന്നു. ഗണേഷ്- യാമിനി വിഷയത്തില്‍ ഇടപെട്ടത് നല്ല ഉദ്ദേശ്യത്തോടെയാണ്. എന്നാല്‍ യാമിനി കള്ളം പറയുന്ന വ്യക്തിയല്ല. 

ഇതാണു ശരിക്കുള്ള ശിഖണ്ഠി. മഹാഭാരതത്തിലേ ഇതുപോലെ ഒന്നിനെ കാണാന്‍ സാധിക്കു.


യാമിനി കള്ളം പറയുന്ന വ്യക്തിയല്ലെങ്കില്‍  യാമിനി പറഞ്ഞതൊക്കെ സത്യമാണെന്ന് കേരളം വിശ്വസിക്കും. എങ്കില്‍ ഗാര്‍ഹിക പീഢനം ​എന്ന വകുപ്പു കൂടി ചേര്‍ത്ത് ഗണേശനെതിരെ കേസെടുക്കണം. ഏതായാലും പത്തനാപുരത്ത് ഒരുപതെരഞ്ഞെടുപ്പിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്.








139 comments:

kaalidaasan said...

ഉമ്മന്‍ പറയുന്നത് ഇങ്ങനെ.

യാമിനി എനിക്ക് പരാതി നല്‍കിയിട്ടില്ല. നിയമസഭയില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. നാലുപ്രാവശ്യം യാമിനി തന്നെ വന്നുകണ്ടിരുന്നെങ്കിലും പരാതിയൊന്നും നല്‍കിയിരുന്നില്ല. യാമിനി നിലപാട് മാറ്റിയതിനു പിന്നില്‍ ബാഹ്യ ഇടപെടലുകളുണ്ടാകുമെന്ന് ഞാന്‍ ഊഹിക്കുന്നു. ഗണേഷ്- യാമിനി വിഷയത്തില്‍ ഇടപെട്ടത് നല്ല ഉദ്ദേശ്യത്തോടെയാണ്. എന്നാല്‍ യാമിനി കള്ളം പറയുന്ന വ്യക്തിയല്ല.

ഇതാണു ശരിക്കുള്ള ശിഖണ്ഠി. മഹാഭാരതത്തിലേ ഇതുപോലെ ഒന്നിനെ കാണാന്‍ സാധിക്കു.

യാമിനി കള്ളം പറയുന്ന വ്യക്തിയല്ലെങ്കില്‍ യാമിനി പറഞ്ഞതൊക്കെ സത്യമാണെന്ന് കേരളം വിശ്വസിക്കും. എങ്കില്‍ ഗാര്‍ഹിക പീഢനം ​എന്ന വകുപ്പു കൂടി ചേര്‍ത്ത് ഗണേശനെതിരെ കേസെടുക്കണം. ഏതായാലും പത്തനാപുരത്ത് ഒരുപതെരഞ്ഞെടുപ്പിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്.

ajith said...

കാമിനി മൂലം ദുഃഖം

(നാറ്റക്കേസ്)

kaalidaasan said...

>>>>കാമിനി മൂലം ദുഃഖം

(നാറ്റക്കേസ്)<<<<<


അജിത്,

അതേ കാമിനി മൂലം ഉണ്ടായ നാറ്റമാണിത്. മന്ത്രി മന്ദിരത്തിലും ഈ കാമദേവന്‍ പരസ്ത്രീ ഗമനം നടത്തിയിട്ടുണ്ട് എന്നാണിപ്പോള്‍ യാമിനി പറയുന്നത്.

യാമിനി.
യാമിനി.
കാമദേവന്റെ പ്രിയ കാമിനി.

kaalidaasan said...

>>>>കാമിനി മൂലം ദുഃഖം

(നാറ്റക്കേസ്)<<<<<


അജിത്,

അതേ കാമിനി മൂലം ഉണ്ടായ നാറ്റമാണിത്. മന്ത്രി മന്ദിരത്തിലും ഈ കാമദേവന്‍ പരസ്ത്രീ ഗമനം നടത്തിയിട്ടുണ്ട് എന്നാണിപ്പോള്‍ യാമിനി പറയുന്നത്.

യാമിനി.
യാമിനി.
കാമദേവന്റെ പ്രിയ കാമിനി.

Baiju Elikkattoor said...

വി എസ്സ് അച്യുതാനന്ദനെ ഞരമ്പുരോഗി എന്നാക്ഷേപിച്ച കൊച്ചു മാടമ്പിക്ക് പണി പശുവിൻ പാലിൽ കിട്ടി എന്ന് പറഞ്ഞാല്ൽ മതിയല്ലോ...! ഉമ്മൻ ചാണ്ടിയെ പറ്റി പറയാതിരിക്കുകയാണ് നല്ലത്....വിഴുപ്പു ചുമക്കുന്ന കഴുത എത്രയോ ഭേതം...!!

Ananth said...

വേലി ചാടുന്ന പശുവിനു കോല് കൊണ്ടു മരണം .......എന്തായാലും മന്ത്രി രാജി വെക്കുക തന്നെ ചെയ്തല്ലോ ........ഇക്കാര്യത്തില്‍ അച്ചുതാനന്ദനും നായനാരുമൊക്കെ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ലൈംഗിക ആരോപണം നേരിട്ട മന്ത്രിമാരെ രാജിവെപ്പിച്ചതുപോലെ അത്ര എളുപ്പത്തില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നതിന് ഉമ്മന്‍ ചാണ്ടിക്ക് സാധിക്കാതിരുന്നത് ഈ നിയമസഭയുടെ arithmetic ന്റെ ഫലമാണെന്ന് വ്യക്തമാണ് .......അഞ്ചോ പത്തോ അംഗങ്ങളുടെ ഭൂരിപക്ഷം മന്ത്രിസഭക്ക് ഉണ്ടായിരുന്നുവെങ്കില്‍ ആരോപണം വന്നപ്പോഴേ മന്ത്രിക്കു രാജി വെക്കേണ്ടി വരുമായിരുന്നു .....ഒരുപക്ഷെ അങ്ങിനെ ആയിരുന്നുവെങ്കില്‍ ഒറ്റയാള്‍ പാര്‍ട്ടിക്കാരാരും മന്ത്രിയേ ആകുമായിരുന്നില്ല .........എന്തായാലും പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നു പറഞ്ഞതുപോലെ നോക്കിയാല്‍ സ്വന്തം പാര്‍ട്ടിക്കകത്ത് ഗ്രൂപ് നോക്കി സദാചാരം നടപ്പാക്കുന്നവര്‍ക്ക് ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിക്കാന്‍ ധാര്‍മിക അവകാശമില്ല .....സദാചാരഭ്രംശം ആരോപിക്കപ്പെട്ടവരെ ആയുര്‍വേദചികിത്സ എന്നു പറഞ്ഞ് സംരക്ഷിക്കുകയും ആരോപണത്തിന് തെളിവായി ഒളികാമറ വച്ചവരെ അച്ചടക്ക നടപടിക്കു വിധേയരാക്കുകയും ചെയ്തവര്‍ കുറ്റം ചെയ്തവരെ നാട്ടിലെ നിയമത്തിനു മുന്നിലെത്തിച്ചതായി അറിഞ്ഞിട്ടില്ല

kaalidaasan said...

>>>വേലി ചാടുന്ന പശുവിനു കോല് കൊണ്ടു മരണം .......എന്തായാലും മന്ത്രി രാജി വെക്കുക തന്നെ ചെയ്തല്ലോ <<<

അനന്ത്,

മന്ത്രി ഈ ആരോപണം ഉണ്ടായപ്പോഴേ രാജി വച്ചിരുന്നെങ്കില്‍  എത്ര നന്നായിരുന്നു. ഇപ്പോള്‍ കുടുംബ രഹസ്യങ്ങളൊക്കെ അങ്ങാടിപ്പാട്ടായിരിക്കുന്നു. അത് അദ്ദേഹം അര്‍ഹിക്കുന്നു എന്നാണെനിക്കു തോന്നുന്നത്. അത്രക്കല്ലായിരുന്നോ അഹന്ത.

ഉമ്മന്‍ ചാണ്ടി മാത്രമാണീ പ്രശ്നം ഇത്രയധികം വഷളാക്കിയതിന്റെ ഉത്തരവാദി. എന്ത് ന്റെ പേരിലായാലും ഈ വിഴുപ്പു ചുമക്കാന്‍ തീരുമാനിച്ചിടത്ത് അദ്ദേഹത്തിനപ്പാടെ അടി തെറ്റി. എന്നിട്ടും ഇപ്പോഴും ധാര്‍ഷ്ട്യത്തിനു കുറവില്ല. ഏതൊക്കെ തരത്തില്‍ ന്യയീകരിക്കാന്‍ ശ്രമിച്ചാലും  ഇതിന്റെ ഉത്തരവദിത്തത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടിക്ക് ഒഴിയാനാകില്ല.

ആദ്യം കുഞ്ഞാലി എന്ന പെണ്ണുപിടിയന്റെ ഭീക്ഷണിക്കു മുന്നില്‍  അടിയറവു പറഞ്ഞു. ഇപ്പോള്‍ ഗണേശന്‍ എന്ന പെണ്ണുപിടിയന്റെ ഭീക്ഷണിക്കു മുന്നിലും അടിയറവു പറഞ്ഞിരിക്കുന്നു. അവസാനം വരെ ഗണേശന്റെ ശാഠ്യത്തിനു വഴങ്ങി. യാമിനിക്കെതിരെ കേസു കൊടുക്കാന്‍ പോയത് ഗണേശന്റെ പക്വതയില്ലായ്മ. ഉപദേശികള്‍ക്കൊന്നും അത് തടയാന്‍ ആയില്ല.

kaalidaasan said...

>>>വി എസ്സ് അച്യുതാനന്ദനെ ഞരമ്പുരോഗി എന്നാക്ഷേപിച്ച കൊച്ചു മാടമ്പിക്ക് പണി പശുവിൻ പാലിൽ കിട്ടി എന്ന് പറഞ്ഞാല്ൽ മതിയല്ലോ...! <<<

ബൈജു,

വി എസിനെ കാമ ഭ്രാന്തനെന്നും ഞെരമ്പു രോഗി എന്നും വിളിച്ച ഗണേശന്റെ കാമ ഭ്രാന്തിന്റെയും ഞെരമ്പു രോഗത്തിന്റെയും  വിശദാംശങ്ങള്‍ എല്ലാം യാമിനി   വെളിപ്പെടുത്തിയിരിക്കുന്നു.

രാഷ്ട്രീയ ലക്ഷ്യമില്ല. യാമിനി.

ഭാര്യയുടെ തല്ലു കൊണ്ടു എന്ന് വിലപിക്കുന്ന ഈ ഞെരമ്പുരോഗി ഇനി രാഷ്ട്രീയം തന്നെ ഉപേക്ഷിക്കുന്നതാണു നല്ലത്.

kaalidaasan said...

>>>എന്തായാലും പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നു പറഞ്ഞതുപോലെ നോക്കിയാല്‍ സ്വന്തം പാര്‍ട്ടിക്കകത്ത് ഗ്രൂപ് നോക്കി സദാചാരം നടപ്പാക്കുന്നവര്‍ക്ക് ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിക്കാന്‍ ധാര്‍മിക അവകാശമില്ല .....സദാചാരഭ്രംശം ആരോപിക്കപ്പെട്ടവരെ ആയുര്‍വേദചികിത്സ എന്നു പറഞ്ഞ് സംരക്ഷിക്കുകയും ആരോപണത്തിന് തെളിവായി ഒളികാമറ വച്ചവരെ അച്ചടക്ക നടപടിക്കു വിധേയരാക്കുകയും ചെയ്തവര്‍ കുറ്റം ചെയ്തവരെ നാട്ടിലെ നിയമത്തിനു മുന്നിലെത്തിച്ചതായി അറിഞ്ഞിട്ടില്ല<<<

അനന്ത്,

ഗണേശന്റെ കാമ ഭ്രാന്തിനോ ഞെരമ്പു രോഗത്തിനോ കേസെടുത്തതായോ, നിയമത്തിന്റെ മുന്നിലെത്തിച്ചതായോ ഞാന്‍ അറിഞ്ഞിട്ടില്ല. ഞാനറിഞ്ഞത് ഗാര്‍ഹിക പീഢനത്തിനു കേസെടുത്തു എന്നാണ്.

യാമിനി തങ്കച്ചിയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പനുസരിച്ച് കാര്യങ്ങള്‍ നീങ്ങിയിരുന്നെങ്കില്‍ ഇതൊരു കേസാകില്ലായിരുന്നു. സദാചാരഭ്രംശം കേസെടുക്കേണ്ട കുറ്റമാണെന്ന് എനിക്ക് തോന്നുന്നില്ല. പ്രായപൂര്‍ത്തി ആയവര്‍ ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍, പരാതിയില്ലെങ്കില്‍  കേസെടുക്കാന്‍ വകുപ്പില്ല എന്നാണെന്റെ അറിവ്.

ഞെരമ്പു രോഗിയും കാമ ഭ്രാന്തനും ആയ ഗണേശനില്‍ നിന്നും  വിവാഹ മോചനം വേണമെന്നേ യാമിനി ഉമ്മന്‍ ചാണ്ടിയുടെ അടുക്കല്‍ പരാതി പറഞ്ഞിരുന്നുള്ളു. അല്ലാതെ ഗണേശന്റെ പേരില്‍ കേസെടുക്കണമെന്നോ അദ്ദേഹത്തെ പിടിച്ച് ജയിലില്‍ ഇടണമെന്നോ ഒന്നും ആവശ്യപ്പെട്ടില്ല. ഗണേശന്‍ ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നെ നീട്ടിയെറിഞ്ഞതാണിപ്പോള്‍  പൊല്ലാപ്പായത്. യാമിനി ഗണേശന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ചു. ഇനി വരുന്നത് അനുഭവിക്കാതെ പറ്റില്ല.

വളരെ കുറച്ചു പേര്‍ മാത്രം അറിയേണ്ടിയിരുന്ന സംഗതികളൊക്കെ ഇപ്പോള്‍ കേരളത്തിലെ എല്ലാവരും അറിഞ്ഞു. അതിന്റെ ഉത്തരവാദികള്‍ ഉമ്മന്‍  ചാണ്ടിയും  ഗണേശനും  മാത്രമാണ്.


അനില്‍ഫില്‍ (തോമാ) said...
This comment has been removed by the author.
അനില്‍ഫില്‍ (തോമാ) said...

ഇവിടെ സ്പര്‍ശിക്കാതെ പോയ ഒരു തലം ഈ ദുരന്ത നാടകത്തില്‍ ഉണ്ട് എന്നു സൂചിപ്പിച്ചുകൊള്ളട്ടെ.


ഗണശിന്റെ രാജിയില്‍ കലാശിച്ച സംഭവവികാസങ്ങക്ക് എല്ലാം മൂലഹേതു നെല്ലിയാമ്പതി വനഭൂമി തട്ടിയെടുക്കാനുള്ള ചില അതിസമ്പന്നരായ, ഉന്നതങ്ങളില്‍ പിടിപാടും ബിനാമീ ഇടപാടുകളുമുള്ള ചിലരുടെ നീക്കങ്ങള്‍ അംഗീകരിച്ച് നല്‍കാതിരുന്നതാണ്.


അത്തരം മാഫിയകള്‍ക്ക് എതിരുനിന്നാല്‍ കേരളത്തിലൊരു മന്ത്രിക്കു പോലും ധന നഷ്ടവും മാനഹാനിയും കുടുംബജീവിതം പോലും നഷ്ടമാകും എന്ന സാഹചര്യം അതി ഭീതിതമെന്നേ വിശേഷിപ്പിക്കാനാവൂ.


ഗണേശനെപോലെ ആളും അര്‍ഥവുമുള്ള ഒരു മന്ത്രിയുറ്റെ ഗതി ഇതാണെങ്കില്‍ സാധാരണക്കാര്‍ക്ക് എങ്ങിനെ നീതിയും സം‌രക്ഷണവും ആരില്‍നിന്നും ലഭിക്കും??


ഇവിടെ നട്ടെല്ലുള്ള ഒരു ഭരണകൂടമില്ല, ഉള്ള ഭരണക്കാര്‍ ചിലരുടെയെല്ലാം അടുക്കള നിരങ്ങികളും കാലുനക്കികളും മാത്രം.

Ananth said...

>>>പ്രായപൂര്‍ത്തി ആയവര്‍ ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍, പരാതിയില്ലെങ്കില്‍ കേസെടുക്കാന്‍ വകുപ്പില്ല എന്നാണെന്റെ അറിവ്<<<<

അക്കാര്യം ചില ആളുകളെ തടഞ്ഞു വച്ച് പോലീസില്‍ ഏല്പിക്കുന്ന സഖാക്കള്‍ക്ക് അറിവില്ല എന്നതായിരിക്കാം

പിന്നെ ആയുര്‍വേദ ചികിത്സക്ക് പോയ ആള്‍ "ഉഭയസമ്മതപ്രകാരം " അല്ലാതെ ഏര്‍പ്പെട്ട ബന്ധങ്ങളെ കുറിച്ചുള്ള "പരാതി " അന്നത്തെ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ അറിഞ്ഞു കൊണ്ടുതന്നെ പാര്‍ട്ടി തലത്തിലുള്ള അന്വേഷണവും നടപടിയും കൊണ്ട്ട് അവസാനിപ്പിച്ചു - അല്ലാതെ ഒരു പോലീസ് കേസും ആയില്ല ......അതുപോലെ ഇതൊരു കുടുംബ പ്രശ്നമായി കണ്ടു ഒതുക്കി തീര്‍ക്കുവാനുള്ള ശ്രമങ്ങളേ ചാണ്ടി നടത്തിയുള്ളൂ എന്നിട്ടും താങ്കള് പറഞ്ഞതുപോലെ ഗണേശന്‍ എടുത്തുചാടി പൊല്ലാപ്പാക്കി ...ഇനി വരുന്നത് അനുഭവിക്കാതെ പറ്റില്ല.

>>>അത്തരം മാഫിയകള്‍ക്ക് എതിരുനിന്നാല്‍ കേരളത്തിലൊരു മന്ത്രിക്കു പോലും ധന നഷ്ടവും മാനഹാനിയും കുടുംബജീവിതം പോലും നഷ്ടമാകും എന്ന സാഹചര്യം അതി ഭീതിതമെന്നേ വിശേഷിപ്പിക്കാനാവൂ. <<<<

സ്വന്തം വ്യക്തിജീവിതം കളങ്ക രഹിതമാക്കാന്‍ കഴിയാത്തവര്‍ മറ്റുള്ളവരെ നന്നാക്കാന്‍ നടക്കരുത് എന്ന് സാരം ......പിന്നെ ഇദ്ദേഹത്തിന്റെ ആദര്‍ശമൊന്നും എല്ലാ കാര്യങ്ങളിലും കണ്ടിട്ടില്ല

സൂപ്പര്‍ താരത്തിന്റെ ആനക്കൊമ്പു ശേഖരം / നിയമങ്ങളൊന്നും മന്ത്രിക്കു ബാധകമല്ലെന്ന് പറഞ്ഞുള്ള ഉല്ലാസ യാത്ര / ഒളിംപ്ക്സ് മാമാങ്കം / സിനിമാ ക്രിക്കറ്റില്‍ നിറഞ്ഞു നില്കുന്ന സ്പോട്സ് മന്ത്രി സന്തോഷ്‌ ട്രോഫി കാര്യം അറിയാതെ പോവുന്നത് തുടങ്ങി എന്തെല്ലാം പിന്നെ നൂറു വര്‍ഷമായി കൃഷി ചെയ്യുന്ന തോട്ടങ്ങളൊക്കെ വനഭൂമി ആക്കുമെന്ന് പറഞ്ഞാല്‍ മതിയല്ലോ ഭയങ്കര ആദര്‍ശപുരുഷോത്തമന്‍ ആവാന്‍

kaalidaasan said...

>>>>ഗണശിന്റെ രാജിയില്‍ കലാശിച്ച സംഭവവികാസങ്ങക്ക് എല്ലാം മൂലഹേതു നെല്ലിയാമ്പതി വനഭൂമി തട്ടിയെടുക്കാനുള്ള ചില അതിസമ്പന്നരായ, ഉന്നതങ്ങളില്‍ പിടിപാടും ബിനാമീ ഇടപാടുകളുമുള്ള ചിലരുടെ നീക്കങ്ങള്‍ അംഗീകരിച്ച് നല്‍കാതിരുന്നതാണ്. <<<<<

അനില്‍,

ഗണേശന്റെ രാജിയില്‍ കലാശിച്ച സംഭവവികാസങ്ങള്‍ക്ക് കാരണം അദ്ദേഹത്തിന്റെ അപഥ സഞ്ചാരവും അതോടനുബന്ധിച്ചുള്ള കുടുംബ പ്രശ്നങ്ങളുമാണ്. നെല്ലിയാംപതി വിഷയത്തില്‍ പി സി ജോര്‍ജുമായി ഇടഞ്ഞതാണ്, ഇപ്പോള്‍ ഇത് പുറത്തു വരാന്‍ കാരണം. എന്നു കരുതി അതൊരിക്കലും പുറത്തു വരില്ലായിരുന്നു എന്നൊന്നും  കരുതാന്‍ ആകില്ല. ആത്മാഭിമാനമുള്ള ഒരു സ്ത്രീയും ഇത് സഹിക്കില്ല. കാമുകിയുടെ ഭര്‍ത്താവു തല്ലിയത്, ഭാര്യ തല്ലിയതായി വളച്ചൊടിച്ചത് ഗണേശന്റെ വിവരകേട്.

ഗണേശന്‍ തട്ടിപ്പിനൊന്നും കൂട്ടു നില്‍ക്കില്ല എന്ന ഒരു ധ്വനി അനിലിന്റെ വാക്കുകളിലുണ്ട്. അത് വാസ്തവമല്ല. മോഹന്‍ ലാല്‍ ആനക്കൊമ്പു കൈവശം വച്ചിരിക്കുന്നത് നിലവിലുള്ള നിയമങ്ങള്‍ക്കെതിരാണ്. വനം മന്തി എന്ന നിലയില്‍ ഗണേശന്‍ അതിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. മാത്രമല്ല മോഹന്‍ ലാലിനെ സംരക്ഷിക്കാന്‍ വേണ്ടി പ്രകടമായി ഇടപെട്ടു. നിയമം  അട്ടിമറിക്കാന്‍ കേന്ദ്ര മന്ത്രിക്ക് കത്തെഴുതി.

നെല്ലിയാംപതി ഇന്നലെ ഉണ്ടായ വിഷയമൊന്നുമല്ല. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം  അനേകം അനധികൃത ഇടപാടുകളും അഴിമതികളും നടന്നിട്ടുണ്ട്. പ്രകടമായി അഴിമതിയുള്ള പല മന്ത്രി സഭാ തീരുമാനങ്ങള്‍ക്കും ഒപ്പു വച്ച മന്ത്രിയാണു ഗണേശന്‍ എന്ന കാര്യം മറക്കരുത്. ഹാരിസണ്‍  കയ്യേറ്റ വിഷയത്തില്‍ കോടതി ഉത്തരവുണ്ടായിട്ടുപോലും  വനം മന്ത്രി അത് നടപ്പാക്കിയതായി കാണുന്നില്ല. നെല്ലിയാംപതിയില്‍ ഗണേശന്റെ ആളുകളൊന്നും വന ഭൂമി കയ്യേറിയിട്ടില്ല. മോഹന്‍ ലാലിനോ മമ്മൂട്ടിക്കോ മറ്റോ നെല്ലിയാംപതിയില്‍ ഭൂമിയുണ്ടായിരുന്നെങ്കില്‍ ഗണേശന്‍ അതിനെ സാധൂകരിക്കയും ചെയ്യുമായിരുന്നു. കയ്യേറിയവര്‍ കൂടുതലും അദ്ദേഹത്തിന്റെ ബദ്ധ വൈരികളായ മാണി കേരള കോണ്‍ഗ്രസുകാരാണ്. പിള്ള ഇപ്പോഴും മാണി കോണ്‍ഗ്രസിലായിരുന്നെങ്കില്‍ ഗണേശനും  അതിനൊപ്പം നില്‍ക്കുമായിരുന്നു. ഈ നെല��ുടൄ�ാംപതിയില്‍ മാത്രമല്ല വന ഭൂമി കയ്യേറ്റമുള്ളത്. കേരളം മുഴുവനുമുണ്ട്. ഒരു സെന്റ് വന ഭൂമിയെങ്കിലും ഈ വനം മന്ത്രി ഒഴിപ്പിച്ചെടുത്തതായി എങ്ങും  വായിച്ചിട്ടില്ല. നെല്ലിയാം പതി വിഷയത്തില്‍ ഗണേശനൊരു പക്ഷെ മറ്റ് പല രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടായിരിക്കാം. അത് പിള്ളയുമായി ബന്ധപ്പെട്ടതാകാനും സാധ്യതയുണ്ട്.

പിള്ളയെ അഴിമതികേസില്‍ സുപ്രീം കോടതി ശിക്ഷിച്ചതിന്, വി എസിനെ കാമ ഭ്രാന്തെനെന്നും ഞെരമ്പു രോഗി എന്നും  വിളിച്ച ഒറ്റ സംഭവം മതി ഗണേശന്റെ ശരിക്കുള്ള രൂപം മനസിലാക്കാന്‍ . പി സി ജോര്‍ജും ഗണേശനും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. വി എസിന്റെ ലൈംഗിക അവയവത്തേക്കുറിച്ച് വരെ ധ്വയാര്‍ത്ഥ പ്രയോഗം നടത്തിയ ഈ ഞെരമ്പു രോഗിയുടെ ലൈംഗിക അവയവങ്ങള്‍ക്ക് സ്വന്തം  ഭാര്യ തന്നെ പരിക്കേല്‍പ്പിച്ചു എന്നാണു ഗണേശന്‍ നല്‍കിയ പരാതിയിലുള്ളത്.

അനില്‍ ഇപ്പോള്‍ പരാമര്‍ശിച്ച അതിസമ്പന്നതയും , ഉന്നതങ്ങളിലുള്ള പിടിപാടും തന്നെയാണ്, പണ്ട് കൊയിലാണ്ടിയില്‍  ഗണേശന്‍ പുറത്തെടുത്ത ഞെരമ്പു രോഗത്തില്‍ നിന്നും ഊരിപ്പോരാന്‍ സാധിച്ചത്. അന്ന് പോലീസ് പിടിച്ചു വച്ച ഗണേശന്റെ റാഡോ വാച്ച് ഇന്നും പോലീസ് സ്റ്റേഷനില്‍ ഉണ്ട്.

ഗണേശന്റെ കുടുംബ ജീവിതത്തിലെ താളപ്പിഴ പെട്ടുന്നുണ്ടായതൊന്നുമല്ല. ഇപ്പോള്‍ ഇത് പ്രശ്നമായതിന്റെ കാരണം അദ്ദേഹത്തിനെറ്റ് നിലവിലുള്ള കാമുകി മൊബൈല്‍ ഫോണിലേക്ക് അയച്ച എസ് എം എസുകളാണ്. നെല്ലിയാംപതി വിഷയമുണ്ടായില്ലെങ്കിലും ഇതിനിതുപോലെ ഒരു പരിസമാപ്തിയേ ഞാന്‍ കാണുന്നുള്ളു. യാമിനി സര്‍വതും സഹിക്കുന്ന സാധ്വി ഒന്നുമല്ല.

ഗണേശന്റെ തട്ടിപ്പിന്റെ മറ്റൊരു മുഖം കൂടി ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. 2011 ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി നല്‍കിയ സത്യവാംഗ്‌മൂലത്തില്‍ പറഞ്ഞിരിക്കുന്ന സ്വത്തും  ഇപ്പോള്‍ യാമിനിയുമായി ഉണ്ടാക്കിയ കരാറില്‍ പറഞ്ഞിരിക്കുന്ന സ്വത്തും തമ്മില്‍ വലിയ പൊരുത്തക്കേടുണ്ട്. ഒരു കോടി രൂപയുടെ അന്തരമുണ്ട്. അതൊരു പരാതിയായി വന്നാല്‍ എം എല്‍ എ സ്ഥാനം വരെ നഷ്ടപ്പെടാനും മതി.

സ്വന്തം അച്ഛന്‍ അഴിമതി നടത്താന്‍ തന്നെ പ്രേരിപ്പിക്കുന്നു എന്ന് പൊതു ജനമദ്ധ്യത്തില്‍ വിളിച്ചു പറഞ്ഞു നടക്കുന്ന ഒരാളാണിതൊക്കെ ചെയ്യുന്നതെന്നോര്‍ക്കുക.

kaalidaasan said...

>>>>മാഫിയകള്‍ക്ക് എതിരുനിന്നാല്‍ കേരളത്തിലൊരു മന്ത്രിക്കു പോലും ധന നഷ്ടവും മാനഹാനിയും കുടുംബജീവിതം പോലും നഷ്ടമാകും എന്ന സാഹചര്യം അതി ഭീതിതമെന്നേ വിശേഷിപ്പിക്കാനാവൂ.
<<<<<


അനില്‍,

മാഫിയകള്‍ക്ക് എതിരുനിന്നതുകൊണ്ടാണ്, ഗണേശന്, ധന നഷ്ടവും മാനഹാനിയും കുടുംബജീവിതവും  നഷ്ടമായതെന്ന് ഞാന്‍ കരുതുന്നില്ല. ഗണേശന്‍ മന്ത്രിയാകുന്നതിനും എത്രയോ മുന്നെ അദ്ദേഹത്തിന്റെ കുടുംബ ജീവിതം തകര്‍ന്നിരുന്നു. ഒരു പതിറ്റാണ്ടുമുന്നെ ഇത് വിവാഹമോചനത്തിന്റെ വക്കു വരെ എത്തിയതായിരുന്നു. അതിന്റെ കാരണം  ഗണേശന്റെ അപഥ സഞ്ചാരം മാത്രമായിരുന്നു.

15 വയസുള്ള മകന്റെ സഹപാഠിയുടെ അമ്മയുമായി ചുറ്റിക്കളി നടത്തുnനത് കുടുംബ ജീവിതത്തിന്റെ ഭാഗമാണെന്നൊക്കെ പറയുന്നത് ശരിയാണോ അനില്‍. ? ഇതു വഴി മാന ഹാനി ഉണ്ടായെങ്കില്‍ അത് ഗണേശന്‍ തന്നെ ഉണ്ടാക്കിയതാണ്. അതൊക്കെ പൊതു ജന മദ്ധ്യത്തില്‍ ഇട്ട് അലക്കേണ്ടി വന്നതിന്, ഒരു പക്ഷെ നെല്ലിയാംപതി വിഷയം കാരണമായിട്ടുണ്ടാകാം. യാമിനിയും പിള്ളയും അറിയാതെ ഈ വിഷയം പുറത്തുപോയിട്ടില്ല. ഗള്‍ഫിലുള്ള കാമുകിയുടെ ഭര്‍ത്താവിനെ ഈ വിവരം അറിയിച്ചത് യാമിനി തന്നെയായിരുന്നു. അദ്ദേഹം വന്ന് തല്ലും കൊടുത്ത് തിരികെ പോയി.

സ്ത്രീ വിഷയത്തില്‍ ഇതിനു മുന്നെ പി റ്റി ചാക്കോക്കും, നീലലോഹിതദാസനും, പി ജെ ജോസഫിനും മന്ത്രി സ്ഥാനം നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷെ അവരുടെ കുടുംബ ജീവിതത്തിനൊനും പറ്റിയിട്ടില്ല. ഗണേശന്റെ കുടുംബ ജീവിതം പണ്ടേ തകര്‍ന്നു പോയതായിരുന്നു. അതിന്റെ വിശദാംശങ്ങള്‍ പൊതു ജനം  അറിഞ്ഞത് നെല്ലിയാംപതി വിഷയത്തില്‍ പി സി ജോര്‍ജുമായി തെറ്റിയതുകൊണ്ടാണെന്നത് ശരിയാണെന്നു മാത്രം.

രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ കുടുംബ ജീവിതത്തിലെ പ്രശ്നം പൊതു ജന മദ്ധ്യത്തിലേക്കെറിഞ്ഞു കൊടുക്കുന്നത് ഭീതി ജനകം തന്നെയാണ്. പി സി ജോര്‍ജ് യു ഡി എഫ് രാഷ്ട്രീയത്തെ ബാധിച്ചിരിക്കുന്ന ക്യാന്‍സറാണ്. മുറിച്ചു മാറ്റിയല്‍ ജീവന്‍ പോകും എന്ന നിലയിലേക്ക് പടര്‍ന്നു കഴിഞ്ഞ ക്യാന്‍സര്‍ . ഇനി സ്വാഭാവിക മരണത്തിലേക്ക് എത്തി ചേരുന്നതുവരെ അതിനെ സഹിക്കാതെ പറ്റില്ല.

kaalidaasan said...

>>>>അക്കാര്യം ചില ആളുകളെ തടഞ്ഞു വച്ച് പോലീസില്‍ ഏല്പിക്കുന്ന സഖാക്കള്‍ക്ക് അറിവില്ല എന്നതായിരിക്കാം
<<<<<


അനന്ത്,

മലയാളത്തില്‍ ഒരു പഴം ​ചൊല്ലുണ്ട്. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നാണത്.

രാജ്മോഹന്‍ ഉണ്ണിത്താന്‍ പണ്ട് പ്രസംഗിച്ചു നടന്നതൊന്നും അനന്ത് കേട്ടിട്ടില്ലേ. ഇല്ലെങ്കില്‍ ഒരു സാമ്പിള്‍ ഞാന്‍ പറയാം.

പ്രകാശ് കാരാട്ട് പാതിരാത്രി ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് വൃന്ദാ കാരാട്ടിന്റെ തുടയില്‍ ഒരടി കൊടുത്ത്, നമുക്കൊരു അവൈലബിള്‍ പോളിറ്റ് ബ്യൂറോ കൂടാം എന്നും പറഞ്ഞ് കൂടുന്നതാണ്, സി പി എമ്മിന്റെ ഈ അവൈലബിള്‍ പോളിറ്റ് ബ്യൂറോ.

ഇതൊക്കെ പറഞ്ഞു നടന്ന ഉണ്ണിത്താനെ കിട്ടിയ സന്ദര്‍ഭത്തില്‍ സഖാക്കള്‍  കൈ കാര്യം ചെയ്തു. ഉണ്ണിത്താനെ പൊതു ജന മദ്ധ്യത്തില്‍ ഒന്ന് നാറ്റിക്കുക എന്നു മാത്രമേ സഖാക്കള്‍ക്ക് ഉദേശ്യമുണ്ടായിരുന്നുള്ളു. അതിലപ്പുറം അതില്‍ കേസെടുക്കാന്‍ വകുപ്പുള്ള ഒന്നുമില്ല. ഇപ്പോള്‍ ആ കേസുപോലും ഇല്ലാതായി. രണ്ടു ദിവസം മുന്നെ ഗണേശന്റെ സദാചാര ലംഘനത്തേക്കുറിച്ച് ഉണ്ണിത്താന്‍ മനോരമ ന്യൂസ് ചാനലില്‍ അഭിപ്രായം പറയുന്നതും കേട്ടു.

വാസ്തവത്തില്‍ ഉണ്ണിത്താനെ തടഞ്ഞു വച്ചത് ലീഗുകാരായിരുന്നു. ആളാരാണെന്നു മനസിലായപ്പോള്‍ അവര്‍ വലിഞ്ഞു. പിന്നീടാണു പ്രശ്നം സഖാക്കള്‍ ഏറ്റെടുത്തത്.

എന്തായാലും അതിനു ശേഷം ഉണ്ണിത്താന്‍ സി പി എമ്മിനെ നേരെ അശ്ലീല ഭാക്ഷണം നടത്തിയിട്ടില്ല. അതിനു ശേഷമായിരുന്നു പി ശശിയേയും ഗോപി കോട്ടമുറിക്കലിനെയും സി പി എം സദാചാരപ്രശ്നത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതും. പക്ഷെ ഉണ്ണിത്താന്‍ ഇന്നു വരെ അതേക്കുറിച്ച് അഭിപ്രായം പറഞ്ഞിട്ടില്ല. അന്ന് ഉണ്ണിത്താന്‍ പറഞ്ഞതിനേക്കാള്‍ ജുഗുപ്സാവഹമായിരുന്നു ഗണേശന്‍  വി എസിനേക്കുറിച്ച് പറഞ്ഞത്.

അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞത് ഏതാണ്ടൊരു സാധനം കൊണ്ട് എന്തൊക്കെയോ ചെയ്തു. ചെയ്തു കഴിഞ്ഞപ്പോള്‍ ചില സാധങ്ങള്‍ക്കൊന്നുമിപ്പോള്‍ ഉപയോഗമില്ല. ഇനി അതിനൊന്നിനും കൊള്ളത്തില്ല എന്നൊക്കെയാ പറയുന്നേ. അച്യുതാനന്ദന്റെ രോഗം ​ഒരു ഞെരമ്പു രോഗമാണ്. കാരണം അതിനു കാമഭ്രാന്തെന്നു പറയും. അതൊരു പ്രായം കഴിഞ്ഞാല്‍ പറ്റാത്ത കാര്യങ്ങളെ ഓര്‍ത്ത് ഒരു വിഷമമുണ്ട്. പിന്നെ അതിനേക്കുറിച്ച് മാത്രമായിരിക്കും സംസാരം.

സഖാക്കള്‍ ഇടപെടാതെ തന്നെ ഗണേശനും കിട്ടേണ്ടത് കിട്ടി. സ്വന്തം  കുടുംബത്തില്‍ നിന്നു തന്നെ.

ഗണേശന്റെ ഇതേ സാധനത്തെ ഇപ്പോള്‍ ഭാര്യയായ യാമിനി എന്തോ ചെയ്തു എന്നാണ്, ഗണേശന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇനി ഒന്നിനും കൊള്ളാത്ത തരത്തിലാണോ ആ ചെയ്ത്ത് എന്നൊക്കെ വഴിയെ അറിയാം. ഇതിനെ നമുക്ക് കാവ്യ നീതി എന്നു വിശേഷിപ്പിക്കാം.

ഗണേശന്‍ മൂകാംബികയില്‍ തൊഴാന്‍ പോയിട്ടും  ഫലമുണ്ടായില്ല. ഇപ്പോള്‍ പിള്ള പത്തനാപുരത്തു തന്നെ പോയി തുലാഭാരം നടത്തിയിരിക്കുന്നു . ഇനി എന്തെല്ലാം കാണേണ്ടി വരുമോ ആവോ!.

kaalidaasan said...

>>>>പിന്നെ ആയുര്‍വേദ ചികിത്സക്ക് പോയ ആള്‍ "ഉഭയസമ്മതപ്രകാരം " അല്ലാതെ ഏര്‍പ്പെട്ട ബന്ധങ്ങളെ കുറിച്ചുള്ള "പരാതി " അന്നത്തെ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ അറിഞ്ഞു കൊണ്ടുതന്നെ പാര്‍ട്ടി തലത്തിലുള്ള അന്വേഷണവും നടപടിയും കൊണ്ട്ട് അവസാനിപ്പിച്ചു - അല്ലാതെ ഒരു പോലീസ് കേസും ആയില്ല ......അതുപോലെ ഇതൊരു കുടുംബ പ്രശ്നമായി കണ്ടു ഒതുക്കി തീര്‍ക്കുവാനുള്ള ശ്രമങ്ങളേ ചാണ്ടി നടത്തിയുള്ളൂ
<<<<<


അനന്ത്,

ഇത് താങ്കളുടെ എഴുതാപ്പുറം വായന. സഖാക്കളെ ഒന്ന് കൊട്ടാന്‍ താങ്കളിതുപയോഗിക്കുന്നു. അല്ലാതെ കാര്യം മനസിലാക്കിയിട്ടൊന്നുമല്ല.

ഗണേശന്റെ പരസ്ത്രീ ബന്ധത്തിനു കേസെടുക്കണമെനോ ജയിലില്‍ അടക്കണമെന്നോ യാമിനി ഉമ്മന്‍ ചാണ്ടിയോട് പരാതിപ്പെട്ടിട്ടില്ല. തന്നെ ശാരീരികവും മാനസികവും ആയി പീധിപ്പിച്ചു എന്നേ പരാതിയില്‍ പറഞ്ഞിട്ടുള്ളു. വിവാഹ മോചനമാണവര്‍ ആവശ്യപ്പെട്ടത്.

പി ശശി ആരെയെങ്കിലും ശാരീരികമായി പീഢിപ്പിച്ചു എന്ന് ആരും മുഖ്യമന്ത്രിയോടോ ആഭ്യന്തര മന്ത്രിയോടോ പരാതിപ്പെട്ടില്ല. അതിരു വിട്ട ചില പെരുമാറ്റങ്ങള്‍ ഉണ്ടായി എന്ന് പാര്‍ട്ടി ഭാരവാഹികളോടാണു പരാതിപ്പെട്ടത്. സദാചാര ലംഘനമുണ്ടായാല്‍ നടപടി എടുക്കണമെന്ന് പാര്‍ട്ടി ഭരണ ഘടന അനുശാസിക്കുന്നുണ്ട്. അതുകൊണ്ടാണ്, പാര്‍ട്ടി വേദികളില്‍ പരാതി പറഞ്ഞതും. മറ്റ് പാര്‍ട്ടികളില്‍ അങ്ങനെ ഒന്നില്ല.

ഗണേശന്റെ പരസ്ത്രീ ഗമനം കുടുംബ പ്രശ്നമാക്കി ഒതുക്കി തീര്‍ക്കുന്നതില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പരാതി ഉണ്ടായത് ഇതേക്കുറിച്ചല്ല. ഗാര്‍ഹിക പീഢനം ജാമ്യം ലഭിക്കാത്ത കുറ്റമാണ്. അത് ഒരു മുഖ്യ മന്ത്രി അറിഞ്ഞിട്ടു പോലും  നടപടി എടുത്തില്ല ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചു. അതാണു പ്രശ്നം. നിര്‍ഭാഗ്യവശാല്‍ താങ്കള്‍ക്കിത് മനസിലാകുന്നില്ല.

ഗണേശന്‍ ഏത് സ്ത്രീയോടൊപ്പം ചുറ്റിക്കളി നടത്തിയാലും അത് മറ്റുള്ളവരെ ബാധിക്കില്ല. യാമിനിക്ക് പരാതിയുണ്ടെങ്കില്‍ പരമാവധി വിവാഹ മോചനം ഉണ്ടാകാം. അല്ലാതെ അതിന്റെ പേരില്‍, ശരിയ നിയമത്തിലേപ്പോലെ കഠിന ശിക്ഷ നല്‍കാനൊന്നും ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ വകുപ്പില്ല. അതുകൊണ്ടാണ്. കേസിനൊന്നും പോകാതെ കാമുകിയുടെ ഭര്‍ത്താവ് നേരിട്ട് ഗണേശനെ കൈ കാര്യം ചെയ്ത് പ്രശ്നം അവസാനിപ്പിച്ചത്. ഇതുപോലുള്ള സംഭവങ്ങള്‍ കേസായാല്‍ കേസു കൊടുക്കുന്നവരും  നാറും. അതുകൊണ്ട് സുബോധമുള്ളവര്‍ സാധാരണ കേസിനു പോകാറില്ല. യാമിനിയും അതേ ചെയ്തിരുന്നുള്ളു. ഇതിന്റെ പേരില്‍ സ്ത്രീലമ്പടനാണെങ്കിലും ഗണേശനെ കൂടുതല്‍ നാറ്റിക്കേണ്ട എന്നവര്‍ തീരുമാനിച്ചു. മാന്യമായി വിവാഹ മോചനം ​നേടി ഒഴിഞ്ഞു പോകാം എന്ന ധാരണയിലാണ്, ഉമ്മന്റെ സഹായം തേടിയതും. പക്ഷെ ഉമ്മനും കൂട്ടരും വഞ്ചിച്ചു. ഗണേശന്‍ സ്വന്തം ശവക്കുഴിയും തോണ്ടി.

kaalidaasan said...

ഗണേശ കുമാരന്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക്.

ആര്‍. ബാലകൃഷ്ണപിളളയുടെ പത്രസമ്മേളനത്തില്‍ നിന്ന്.

കെ.ബി ഗണേഷ്കുമാര്‍ എംഎല്‍എ ആയി തുടരുന്നതില്‍ വിരോധമില്ല. പാര്‍ട്ടിയോട് പൊരുതി സ്വയം എംഎല്‍എ സ്ഥാനം നഷ്ടപ്പെടുത്തരുതെന്നാണ് ഗണേഷിനോട് പറയാനുള്ളത്.

താനാണ് പാര്‍ട്ടിയെന്ന് ഗണേഷ് പറഞ്ഞത് സമനില തെറ്റിയതിനാലാണ്. ഇനി അങ്ങനെ പറഞ്ഞാല്‍ പത്തനാപുരത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. ആവശ്യം വന്നാല്‍ പത്തനാപുരത്ത് മത്സരിക്കാന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ കണ്ടുവെച്ചിട്ടുണ്ട്. ഞാനായിരിക്കില്ല സ്ഥാനാര്‍ഥി. ഗണേഷ് പാര്‍ട്ടിയില്‍ വെറും അഞ്ചു രൂപ മെമ്പറാണ്. കേരള കോണ്‍ഗ്രസ്-ബിക്ക് ഈ മന്ത്രിസഭയില്‍ ഇനി പ്രാതിനിധ്യം വേണ്ട. ഗണേഷ് രാജിവെച്ചതല്ല, മുഖ്യമന്ത്രി പുറത്താക്കിയതാണ്. ഗണേഷ് ഇപ്പോഴുപയോഗിച്ചുകൊണ്ടിരിക്കുന്ന ചില കാറുകള്‍ പോലും ഞാന്‍ വാങ്ങി നല്‍കിയതാണ്. ണെന്നും അദ്ദേഹം പറഞ്ഞു.

പി.സി ജോര്‍ജിന് ഇതിന്റെ പിന്നില്‍ ഗൂഢാലോചന നടത്തേണ്ട കാര്യമില്ല. പി.സി ജോര്‍ജിനെ കുറ്റം പറഞ്ഞത് ശരിയായില്ലെന്ന് ഇനിയെങ്കിലും അംഗീകരിക്കുകയാണ് ഗണേഷ് ചെയ്യേണ്ടത്. പി.സി ജോര്‍ജിനെ പ്രകോപിപ്പിച്ചു കൂടുതല്‍ കാര്യങ്ങള്‍ പറയിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

ഗണേഷ് ഇനി റോഡില്‍ ഇറങ്ങിയാല്‍ പെണ്ണുങ്ങള്‍ അടിക്കും.
വിട്ടുപോയെങ്കിലും മുഖ്യമന്ത്രിക്ക് ഇനിയും ഗണേഷിനെക്കൊണ്ട് ഉണ്ടാകാന്‍ പോകുന്ന അപകടങ്ങള്‍ വളരെക്കൂടുതലാണ്. ആരുടെ കാലിലും പിടിക്കാന്‍ ഗണേഷിന് മടിയില്ലെന്നാണ് യാമിനിയുടെ പ്രസ്താവനയില്‍ നിന്ന് മനസിലായത്.

kaalidaasan said...


വഴുതക്കാട്ടെ വീട്ടില്‍ കയറുന്നതിന് ഗണേഷ്കുമാറിന് കോടതിയുടെ വിലക്ക്

തിരുവനന്തപുരം: വഴുതക്കാട്ടെ വീട്ടില്‍ കയറുന്നതില്‍ നിന്നും കെ.ബി ഗണേഷ്കുമാറിനെ കോടതി വിലക്കി. ഗണേഷിനെതിരേ ഗാര്‍ഹിക പീഡന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ യാമിനി തങ്കച്ചി നല്‍കിയ ഹര്‍ജിയിലാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ നടപടി.

വഴുതക്കാട്ടെ വീട്ടില്‍ നിന്നും തന്നെയും മക്കളെയും ഇറക്കിവിടരുതെന്നും വീട്ടില്‍ ഗണേഷ് കയറുന്നത് വിലക്കണമെന്നും യാമിനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഇടക്കാല ഉത്തരവിലൂടെ ഗണേഷ് വീട്ടില്‍ കയറുന്നത് തടഞ്ഞിരിക്കുന്നത്. വിധി പുറപ്പെടുവിക്കുന്നതിനു മുന്‍പ് തന്റെ കക്ഷിയുടെ വാദം കൂടി കേള്‍ക്കണമെന്ന ഗണേഷിന്റെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. ഗണേഷിന്റെ വാദം നാളെ കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. യാമിനി ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കെ.ബി ഗണേഷ്കുമാറിന്റെ സ്വത്തുക്കള്‍ വില്‍ക്കരുതെന്നും യാമിനിയെയും മക്കളെയും വീട്ടില്‍ നിന്ന് ഇറക്കിവിടരുതെന്നും കോടതി നിര്‍ദേശിച്ചു.

16 വര്‍ഷമായി ഗണേഷ് തനിക്കെതിരേ ഗാര്‍ഹിക പീഡനം തുടരുകയാണെന്നും തനിക്ക് ഭര്‍ത്താവില്‍ നിന്ന് നിരന്തരം മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും പറയുന്ന ഹര്‍ജിയില്‍ 20 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും യാമിനി ആവശ്യപ്പെട്ടിരുന്നു. ഇടക്കാല ആശ്വാസമായി രണ്ടേമുക്കാല്‍ കോടി രൂപ ഉടന്‍ നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഗണേഷിനെതിരേ പോലീസിന് പരാതി നല്‍കിയിരുന്നെങ്കിലും ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുക്കാന്‍ പോലീസ് വിസമ്മതിച്ചിരുന്നു. ഇതിനാലാണ് ആവശ്യവുമായി യാമിനി കോടതിയെ സമീപിച്ചത്.


Ananth said...
This comment has been removed by the author.
Ananth said...

>>>സദാചാര ലംഘനമുണ്ടായാല്‍ നടപടി എടുക്കണമെന്ന് പാര്‍ട്ടി ഭരണ ഘടന അനുശാസിക്കുന്നുണ്ട്. അതുകൊണ്ടാണ്, പാര്‍ട്ടി വേദികളില്‍ പരാതി പറഞ്ഞതും. മറ്റ് പാര്‍ട്ടികളില്‍ അങ്ങനെ ഒന്നില്ല.<<<<

അതെ അതെ.....മറ്റു പാര്‍ട്ടികളില്‍ കാണാത്ത പലതും സഖാക്കളുടെ പാര്‍ട്ടിക്ക് അവകാശപ്പെടാം ......സദാചാര ലംഘനങ്ങള്‍ മാത്രമല്ല കൊലപാതകം വരെ നിയമത്തിനു മുന്നില് എത്തിക്കുന്നതിന് പകരം പാര്‍ട്ടി സ്വന്തമായി അന്വേഷിക്കുകയും നടപടി എടുക്കുകയും ചെയ്യുക എന്നതാണല്ലോ കണ്ടുവരുന്നത്‌ ......

>>>പി ശശി ആരെയെങ്കിലും ശാരീരികമായി പീഢിപ്പിച്ചു എന്ന് ആരും മുഖ്യമന്ത്രിയോടോ ആഭ്യന്തര മന്ത്രിയോടോ പരാതിപ്പെട്ടില്ല. അതിരു വിട്ട ചില പെരുമാറ്റങ്ങള്‍ ഉണ്ടായി എന്ന് പാര്‍ട്ടി ഭാരവാഹികളോടാണു പരാതിപ്പെട്ടത്....

ഗാര്‍ഹിക പീഢനം ജാമ്യം ലഭിക്കാത്ത കുറ്റമാണ്. അത് ഒരു മുഖ്യ മന്ത്രി അറിഞ്ഞിട്ടു പോലും നടപടി എടുത്തില്ല ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചു. അതാണു പ്രശ്നം. നിര്‍ഭാഗ്യവശാല്‍ താങ്കള്‍ക്കിത് മനസിലാകുന്നില്ല. <<<

"ചില അതിരുവിട്ട പെരുമാറ്റങ്ങളും " സ്ത്രീകളോടുള്ള അതിക്രമം എന്ന നിലക്ക് ഗുരുതരമായ കുറ്റം തന്നെ ആവുമായിരുന്നു പരാതിക്കാരി പോലീസിനെ സമീപിച്ചിരുന്നുവെങ്കില്‍ ......അക്കാര്യം അറിഞ്ഞു കൊണ്ടു തന്നെ ആഭ്യന്തമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ പാര്‍ട്ടി തലത്തില്‍ നടപ്പാക്കിയ ഒത്തുതീര്‍പ്പിന് കൂട്ടുനിന്നു ......അതിലുള്‍പ്പെട്ട വ്യക്തികള്‍ ആ ഒതുതീര്പ്പിനു വിധേയരായി പ്രവര്‍തിചതുകൊണ്ട് കൂടുതല്‍ പൊട്ടിത്തെറിയും പോലീസ് കേസുമൊന്നും ആയില്ല ........അതുപോലെ ഈ വിഷയവും ഒരു ഒത്തു തീര്‍പ്പിലെത്തി ക്കാന്‍ മാത്രമാണ് ചാണ്ടി ശ്രമിച്ചതും ......ഈ കാര്യതിലുള്‍പ്പെട്ട വ്യക്തികള്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് വിധേയരായി പ്രവര്‍ത്തിച്ചില്ല അതുകൊണ്ടു കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്കും പോലീസ് കേസിലെക്കും നീങ്ങി ..........ഇതാണ് ഞാന്‍ മനസിലാക്കുന്നത്‌

kaalidaasan said...

അനന്ത്,

താങ്കള്‍ ഇതില്‍ നിന്നും  ഒന്നും മനസിലാക്കിയിട്ടില്ല. എന്താണ്, യാമിനിയുടെ പരാതി എന്നു പോലും താങ്കള്‍ക്കറിയില്ല. താങ്കളിപ്പോഴും കരുതുന്നത് ഗണേശന്റെ സദാരചാര ലംഘനമാണു പ്രശ്നമെന്നാണ്. അതുകൊണ്ടാണു താങ്കള്‍ അതിന്റെ ചുറ്റും കിടന്ന് കറങ്ങുന്നതും. അതൊക്കെ ആയി യാമിനി പൊരുത്തപ്പെട്ടിട്ട് വര്‍ഷങ്ങളായി. അതിന്റെ പേരില്‍ ഒരു കേസിനും അവര്‍ ഇന്നു വരെ പോയിട്ടുമില്ല. പണ്ടൊരിക്കല്‍ വിവാഹമോചനത്തിനു ശ്രമിച്ചതല്ലാതെ.

ഗാര്‍ഹിക പീഢനമായിരുന്നു പ്രധാന പരാതി. കേസെടുത്ത പോലീസ് ഗണേശനെ സഹായിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ പോലീസായതുകൊണ്ട്, അതിനു പ്രാധാന്യം കൊടുക്കില്ല എന്ന ഘിരിച്ചറിവിലാണു യാമിനി നേരിട്ട് കോടതിയില്‍ പോയത്. ഗണേശന്റെ പരസ്ത്രി ബന്ധമോ, സദാചാര ലംഘനമോ അല്ല ഈ പരാതി. അത് ഗാര്‍ഹിക പീഢനമാണ്. ഉമ്മന്‍ ചാണ്ടി അതിനെയാണവഗണിച്ചത്.

സി പി എമ്മിലെ പരാതിക്കാരിയെ ശശി ബലാല്‍സഗം ചെയ്തിട്ടില്ല. സദാചാരവിരുദ്ധമായ ചില,പെരുമാറ്റങ്ങളുണ്ടായി. അത് കേസെടുക്കാന്‍ പോലുമുള്ള വിഷയമല്ലായിരുന്നു. വഴിയെ പോകുമ്പോള്‍ ഒരാള്‍ ഒരു സ്ത്രീയെ തോണ്ടിയാല്‍ അതിനു പരാതിയുമായി ആരും കോടതിയിലോ പോലീസ് സ്റ്റേഷനില്‍ പോകില്ല. പരിചയക്കാരാണെങ്കില്‍ പ്രശ്നമാകില്ല. പക്ഷെ വെറുപ്പുള്ളവര്‍ അണെങ്കില്‍ അത് പ്രശ്നമാകും. പലപ്പോഴും അത് അപ്പോള്‍ തന്നെ കൈകാര്യം ചെയ്ത് അവസാനിപ്പിക്കും. കേസെടുക്കാന്‍ പോകുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അതിലും  ഗുരുതരമായിരിക്കും.

സ്ത്രീകളോട് അപമാര്യാദ ആയി പെരുമാറുന്നത് സി പി എമ്മില്‍ പുറത്താക്കാന്‍ പാകത്തിലുള്ള കുറ്റമാണ്. അതുകൊണ്ടാണത് പരാതി ആയി പാര്‍ട്ടി വേദികളില്‍ എത്തിയതും. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പു വഴക്ക് തന്നെയാണത് പ്രശ്നമാക്കിയത്. ഒരേ ഗ്രൂപ്പില്‍ പെട്ട ആളുകളായിരുന്നെങ്കില്‍ അത് പ്രശ്നവും ആകില്ലായിരുന്നു.

ഗണേശന്റെ പരസ്ത്രീ ബന്ധം കേസെടുക്കേണ്ട കുറ്റമൊന്നുമല്ല. അത് ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ കുറ്റവുമല്ല. താങ്കള്‍ക്കത് മനസിലാകുന്നില്ല. പക്ഷെ യാമിനി ആരോപിച്ച ഗാര്‍ഹിക പീഢനം ശിക്ഷാര്‍ഹമായ കുറ്റമാണ്. അതുകൊണ്ടാണ്, യാമിനി ഗാര്‍ഹിക പീഢനം  അരോപിച്ച് നഷ്ടപരിഹാരത്തിനു കേസു കൊടുത്തിരിക്കുന്നതും.

ഇപ്പോള്‍ കോടതി തന്നെ കേസ് ഒത്തുതീര്‍പ്പക്കാന്‍ ശ്രമിക്കുന്നു. ഗാര്‍ഹിക പീഢനം ഒത്തു തീര്‍പ്പാക്കാന്‍ കോടതിക്ക് മാത്രമേ അധികാരമുള്ളു. ഉമ്മന്‍ ചാണ്ടി ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണുണ്ടായത്. അതാണു പ്രശ്നമായതും. അല്ലാതെ ഗണേശന്റെ പരസ്ത്രീ ബന്ധം ഒത്ത് തീര്‍പ്പാക്കാന്‍ ശ്രമിച്ചതല്ല.

kaalidaasan said...

കൊട്ടാരക്കര ഗണപതി കൊമ്പു കുത്തുന്നു.

പ്രശ്നം കൈ വിട്ടു പോകുന്നു എന്ന തിരിച്ചറിവുണ്ടായപ്പോള്‍ ഗണേശന്‍ ഒത്തു തീര്‍പ്പിനു കോടതിയോട് അപേക്ഷിച്ചിരിക്കുന്നു.

20 കോടി രൂപയാണു ഗാര്‍ഹിക പീഢനത്തിനു നഷ്ടപരിഹാരമായി യാമിനി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടെ പുതിയ അഞ്ച് പരസ്ത്രീ ബന്ധത്തിന്റെ കഥകളും  കോടതിയില്‍ ബോധിപ്പിച്ചു. ഇതിന്റെയൊക്കെ വിശദാംശങ്ങള്‍ പൊതു ജനം ചര്‍ച്ച ചെയ്താലുള്ള നാണക്കേടൊക്കെ ഇപ്പോഴാണു ബോധ്യമായത്. വെളുക്കാന്‍ തേച്ചത് പാണ്ടായ പരുവത്തിലാണിപ്പോള്‍  ഗണേശന്‍.

ധാര്‍ഷ്ട്യവും, അഹന്തയും, താന്‍പോരിമയും, മടമ്പിത്തരവും ഒക്കെ ഒന്നടങ്ങാന്‍ ഇതൊക്കെ വേണ്ടി വരും. ഞാനാണു പാര്‍ട്ടി എന്നൊക്കെ പറയാനുള്ള ധാര്‍ഷ്ട്യം ഗണേശനേപ്പൊലുള്ള പാര്‍ട്ടിയിലെ ഒരു നാലണ മെംബര്‍ക്ക് ഭൂക്ഷണമല്ല. പിള്ള കനിഞ്ഞു നല്‍കിയ സ്ഥാനമായിരുന്നു എം എല്‍ എ പദവും മന്ത്രി പദവിയുമൊക്കെ. തലമറന്ന് എണ്ണ തേക്കുന്നവര്‍ക്ക് ഇതുപോലുള്ള ചില പാഠങ്ങള്‍ ആവശ്യമാണ്.

പിള്ളക്ക് പഠിപ്പിക്കാന്‍ കഴിയാതെ പോയ പാഠം ഇനി യാമിനി പഠിപ്പിക്കും.

kaalidaasan said...

>>>>അതെ അതെ.....മറ്റു പാര്‍ട്ടികളില്‍ കാണാത്ത പലതും സഖാക്കളുടെ പാര്‍ട്ടിക്ക് അവകാശപ്പെടാം ......സദാചാര ലംഘനങ്ങള്‍ മാത്രമല്ല കൊലപാതകം വരെ നിയമത്തിനു മുന്നില് എത്തിക്കുന്നതിന് പകരം പാര്‍ട്ടി സ്വന്തമായി അന്വേഷിക്കുകയും നടപടി എടുക്കുകയും ചെയ്യുക എന്നതാണല്ലോ കണ്ടുവരുന്നത്‌ ......<<<<

മറ്റു പാര്‍ട്ടികളില്‍ കാണാത്ത പലതും സി പി എമ്മിലുണ്ട്. അതുകൊണ്ടല്ലെ അത് വേറിട്ടൊരു പാര്‍ട്ടി ആയിരിക്കുന്നത്.

സദാചാര ലംഘനമുണ്ടായാല്‍ ഉടന്‍ നടപടി എടുക്കണമെന്ന് ഏതായാലും ഇന്‍ഡ്യയിലെ ഒരു പാര്‍ട്ടിയുടെ ഭരണഘടനയിലുമില്ല.

കൊലപാതകം നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ ഇന്‍ഡ്യയില്‍ ഒരു നിയമ സംവിധാനമുണ്ട്. പാര്‍ട്ടി അന്വേഷിക്കുന്നത് പാര്‍ട്ടിക്കുള്ളിലെ നടപടിക്കു വേണ്ടിയാണ്. അല്ലാതെ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ അനുസരിച്ച് ശിക്ഷിക്കാനല്ല.

ശശിയേയും ഗോപിയേയും സംരക്ഷിക്കാന്‍ കേരളത്തിലെ പാര്‍ട്ടി ശ്രമിച്ചിട്ടുണ്ട്. അത് തെറ്റായിരുന്നു. അത് ബോധ്യമായപ്പോഴാണു നടപടി എടുത്തതും. അതു തന്നെ ചന്ദ്രശേഖരന്റെ കൊലപാതകത്തിലും സംഭവിക്കും. ജീര്‍ണ്ണിച്ച ഒരു നേതൃത്വം ഇന്ന് പാര്‍ട്ടിക്കുണ്ട്. അതുകൊണ്ട് അസ്വാഭാവികമായ പലതും സംഭവിക്കുന്നു.

ഇതുപോലുള്ള  ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ വച്ച് അതാണു സി പി എം താങ്കള്‍ കരുതുന്നു. പി ജെ ജോസഫിനെതിരെയും  നീലലോഹിതദാസനെതിരെയും ആരോപണമുണ്ടായപ്പോള്‍ രാജി വയ്ക്കനാണു അന്നത്തെ മുഖ്യ മന്ത്രിമാര്‍ പറഞ്ഞത്. പക്ഷെ ഇപ്പോള്‍ ഗണേശനെ സംരക്ഷിക്കനാനാണു മുഖ്യമന്ത്രി ശ്രമിച്ചത്. അതിനു താങ്കള്‍ പറയുന്ന കാരണം ഒരു കാരണം അല്ല.

Ananth said...

>>>താങ്കള്‍ ഇതില്‍ നിന്നും ഒന്നും മനസിലാക്കിയിട്ടില്ല. എന്താണ്, യാമിനിയുടെ പരാതി എന്നു പോലും താങ്കള്‍ക്കറിയില്ല. താങ്കളിപ്പോഴും കരുതുന്നത് ഗണേശന്റെ സദാരചാര ലംഘനമാണു പ്രശ്നമെന്നാണ്.


വഴിയെ പോകുമ്പോള്‍ ഒരാള്‍ ഒരു സ്ത്രീയെ തോണ്ടിയാല്‍ അതിനു പരാതിയുമായി ആരും കോടതിയിലോ പോലീസ് സ്റ്റേഷനില്‍ പോകില്ല

പക്ഷെ യാമിനി ആരോപിച്ച ഗാര്‍ഹിക പീഢനം ശിക്ഷാര്‍ഹമായ കുറ്റമാണ്<<<

ആയൂര് വേദ ചികിത്സ നടത്തിയ സഖാവിനെതിരെ ഉണ്ടായ ആരോപണം വഴിയേ പോയ ആരെയോ തോണ്ടിയ കേസാക്കി ലഘൂകരിക്കാന്‍ മറ്റു സഖാക്കന്മാന്‍ ശ്രമിക്കുന്നത് മനസിലാവുന്നുന്ടു ........ഒരു സഹപ്രവര്‍ത്തകന്റെ ഭാര്യയെ പീഡിപ്പിക്കുവാന്‍ ശ്രമിക്കുന്നത് പോലീസ് കേസായിരുന്നെങ്കില്‍ സ്വന്തം ഭാര്യയെ പീഡിപ്പിച്ചു എന്ന പരാതിയെക്കാള്‍ ഗുരുതരമായ കുറ്റമാണെന്ന് മനസ്സിലാക്കുക


Attempted rape

Although it is an offence under section 1 of the Criminal Attempts Act 1981 of attempting to commit an offence under section 1 of the Sexual Offences Act 1956 or section 1 of the Sexual Offences Act 2003 - An attempt to commit rape is treated in much the same way as the full offence of rape

ആ കേസില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വിജയിച്ചു .....ഇപ്പോഴത്തെ കേസില്‍ അത് പരാജയപ്പെട്ടു ......അത്ര തന്നെ അല്ലാതെ സ്വന്തം ഭാര്യയെ പീഡിപ്പിക്കുന്നത് ഭയങ്കര കുറ്റമായതു കൊണ്ടു അത് ഒത്തുതീര്‍പ്പാക്കാന്‍ നോക്കുന്നത് ഭയങ്കര കുറ്റം .....അന്യന്റെ ഭാര്യയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചത് നിസ്സാര കാര്യം അതൊക്കെ ഒതുക്കി തീര്‍ക്കുന്നതും നിസ്സാരം എന്നൊക്കെ പറഞ്ഞാല്‍ ഒരു പക്ഷെ സഖാക്കന്മാര് സമ്മതിച്ചു തരുമായിരിക്കും

kaalidaasan said...

>>>>>ആ കേസില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വിജയിച്ചു .....ഇപ്പോഴത്തെ കേസില്‍ അത് പരാജയപ്പെട്ടു <<<<

താങ്കള്‍ വെറുതെ എഴുതാപ്പുറം വായിക്കുന്നു. ആരെവിടെയാണ്, ഒത്തു തീര്‍പ്പിനു ശ്രമിച്ചത്? യാമിനിയെ റേപ്പ് ചെയ്തു എന്ന് യാമിനി ആരോപിച്ചോ? ഗണേശന്‍ ബന്ധപ്പെട്ടു എന്നു പറയുന്ന സ്ത്രീയോ, അവരുടെ ഭര്‍ത്താവോ, ബന്ധുക്കളോ ആരോപണമുന്നയിച്ചോ? ഒത്തു തീര്‍പ്പിനു ശ്രമിച്ചോ?

ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ ഗണേശന്റെ പരസ്ത്രീ ബന്ധത്തിന്റെ പേരില്‍ അദ്ദേഹത്തെ ശിക്ഷിക്കണമെന്ന അഭ്യര്‍ത്ഥന യാമിനിയോ പരസ്ത്രീകളോ നടത്തിയിട്ടില്ല. പിന്നെ എന്തിനാണു താങ്കളീ റേപ്പും അതിന്റെ സെക്ഷനുകളുമായി വരുന്നത്. സദാചാര വിഷയത്തില്‍ ഇരയാക്കപ്പെടുന്ന സ്ത്രീയോ അവരുടെ ഭര്‍ത്താവോ പരാതി പറഞ്ഞാലേ അത് കോടതിയില്‍ വരേണ്ട കുറ്റമാകയുള്ളു. പണം നല്‍കി ലൈംഗിക സുഖം അനുഭവിച്ചാലേ അത് വ്യഭിചാരത്തിന്റെ പരിധിയില്‍ വരൂ. ഈ സെക്ഷനുകള്‍ കൂടി ഒന്നു വായിച്ചു പഠിച്ചാല്‍ ഇപ്പോള്‍ താങ്കള്‍്‌ക്കുണ്ടായിരിക്കുന്ന ശങ്ക മാറിക്കിട്ടും.

പല കേസുകളും കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കാറുണ്ട്. അതില്‍ അപാകതയൊന്നുമില്ല. പക്ഷെ ഗാര്‍ഹിക പീഢനം കോടതിയുടെ മുന്നിലേ ഒത്തു തീര്‍പ്പാക്കാന്‍ ആകൂ. അത് നിയമത്തില്‍  വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി അതിനു ശ്രമിച്ചതാണു പ്രശ്നമായത്. ഉമ്മന്‍ ചണ്ടിക്കതിനുള്ള അധികാരമില്ല. ഇല്ലാത്ത അധികാരം ഉമ്മന്‍ ചാണ്ടി പ്രയോഗിച്ചു. താങ്കള്‍ക്കത് മനസിലാകുന്നില്ല. മനസിലാക്കാന്‍ ശ്രമിക്കുന്നുമില്ല.

താങ്കളിപ്പോഴും ഒരു സാങ്കല്‍പ്പിക ഭൂമികയിലാണ്. ഉമ്മന്‍ ചാണ്ടി ഗണേശന്റെ പരസ്ത്രീ ബന്ധം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു എന്ന ഭൂമികയില്‍. തല്‍ക്കാലം അതില്‍ തുടരുക. താങ്കളെ അത് പറഞ്ഞ് മനസിലാക്കാന്‍ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.

kaalidaasan said...

>>>>>അത്ര തന്നെ അല്ലാതെ സ്വന്തം ഭാര്യയെ പീഡിപ്പിക്കുന്നത് ഭയങ്കര കുറ്റമായതു കൊണ്ടു അത് ഒത്തുതീര്‍പ്പാക്കാന്‍ നോക്കുന്നത് ഭയങ്കര കുറ്റം .....അന്യന്റെ ഭാര്യയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചത് നിസ്സാര കാര്യം അതൊക്കെ ഒതുക്കി തീര്‍ക്കുന്നതും നിസ്സാരം എന്നൊക്കെ പറഞ്ഞാല്‍ ഒരു പക്ഷെ സഖാക്കന്മാര് സമ്മതിച്ചു തരുമായിരിക്കും<<<<

ലൈംഗിക പീഢനവും ഗാര്‍ഹിക പീഢനവും ഒന്നായി കാണുന്ന താങ്കള്‍ക്കൊരു നല്ല നമസ്കാരം പറയട്ടെ. യാമിനിയെ ഗണേശന്‍ ലൈംഗികമായി പീഢിപ്പിച്ചു എന്നാണു പരാതി എന്ന് താങ്കള്‍ വിശ്വസിച്ചോളൂ.

kaalidaasan said...

ഗണേശന്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് ചാടുന്നു. ഒരു കള്ളം മറച്ചു വയ്ക്കാന്‍ കൂടുതല്‍ കള്ളങ്ങള്‍ പറയുന്നു.

"ഗൂഢാലോചനയ്ക്ക് സൂത്രധാരന്‍ അച്ഛന്‍:"," ഗണേഷ്

അഴിമതിരഹിതമായും കാര്യക്ഷമമായും രണ്ടു വര്‍ഷത്തോളം വകുപ്പുകള്‍ കൈകാര്യം ചെയ്തതിന്റെ പേരില്‍ നടന്ന ഗൂഢാലോചനയാണ് എന്റെ രാജിയില്‍ കലാശിച്ചഈ ഗൂഢാലോചനയ്ക്ക് സൂത്രധാരനായി നിന്നത് സ്വന്തം അച്ഛന്‍ തന്നെയാണ്. പി.സി. ജോര്‍ജിനെ പോലെ ചിലരും കരുക്കള്‍ നീക്കി. പാര്‍ട്ടിക്ക് വിധേയനാകണമെന്ന് അച്ഛന്‍ പറഞ്ഞതിന്റെ അര്‍ഥം അഴിമതിക്ക് വിധേയനാകണമെന്നായിരുന്നു. അതിനു കൂട്ടു നില്‍ക്കാത്തതിന്റെ പേരിലാണ് എനിക്കെതിരെ ഗൂഢാലോചനയുടെ അച്ചുതണ്ട് രൂപപ്പെട്ടത്.

" ഈ ഗൂഢാലോചനയ്ക്ക് അന്ത്യം കുറിക്കാന്‍ രാജി വയ്ക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് ഒന്‍പതിന് മൂകാംബികയില്‍ പോകുമ്പോള്‍തന്നെ രാജിക്കത്ത് സുഹൃത്തും മന്ത്രിയുമായ ഷിബു ബേബി ജോണിന്റെ പക്കല്‍ എത്തിച്ചിരുന്നു. ഏതു സമയവും അത് മുഖ്യമന്ത്രിയെ ഏല്‍പ്പിക്കാന്‍ തയ്യാറായിരിക്കണമെന്ന് ഷിബുവിനെ അറിയിച്ചിരുന്നു.

ഏപ്രില്‍ ഒന്നിന് വിവാഹമോചനത്തിനായി കുടുംബക്കോടതിയെ സമീപിക്കുന്നതിനു മുമ്പായി തന്നെ അക്കാര്യം മന്ത്രി ഷിബുവിനെയും മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നു. മന്ത്രിസ്ഥാനത്തിനൊപ്പം എം എല്‍ എ സ്ഥാനവും രാജി വയ്ക്കുന്ന കാര്യം മുഖ്യമന്തിയെ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി അതു തടഞ്ഞു. തന്റെ സമ്മതമില്ലാതെ എംഎല്‍എ സ്ഥാനം രാജി വയ്ക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവസാനം അതു ഞാന്‍ സമ്മതിച്ചു. മുഖ്യമന്ത്രി സമ്മതം മൂളുന്ന ഏതു നിമിഷവും എംഎല്‍എ സ്ഥാനം രാജി വയ്ക്കും. വീണ്ടും ജനവിധി തേടും. കോടതിയിലും സത്യം തെളിയും. ജനങ്ങളുടെ കോടതിയുടെ അംഗീകാരവും ഞാന്‍ നേടും. ഈ ഗൂഢാലോചനയുടെ പിന്നാമ്പുറം വെളിച്ചത്ത് വരുമെന്ന് നൂറു ശതമാനം എനിക്ക് ഉറപ്പുണ്ട്. ദൈവത്തിന്റെ കോടതിയിലും അതു തെളിയിക്കപ്പെടും എന്നാണെന്റെ പൂര്‍ണ വിശ്വാസം

താന്‍ നിരപരാധിയാണെന്നും മുഖ്യമന്ത്രിക്ക് എല്ലാ സത്യവും അറിയാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു-

'മുഖ്യമന്ത്രിയില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. മന്ത്രിയെന്ന നിലയില്‍ ഞാന്‍ എല്ലാ കാര്യവും ചെയ്തത് അദ്ദേഹത്തിന്റെ അറിവോടെയും അനുവാദത്തോടെയുമാണ്. നെല്ലിയാമ്പതി പ്രശ്നം ഉള്‍പ്പെടെ എല്ലാ കാര്യത്തിലും എന്റെ തീരുമാനങ്ങള്‍ക്കും നടപടികള്‍ക്കും മുഖ്യമന്ത്രിയുടെ അനുമതിയുണ്ട്. ഇപ്പോള്‍ നടന്ന സംഭവ വികാസങ്ങളിലും എന്റെ നിരപരാധിത്വം അദ്ദേഹത്തിനറിയാം. അന്വേഷണം സത്യസന്ധമായി നടക്കട്ടെ. അപ്പോള്‍ എല്ലാ സത്യവും പുറത്തു വരും. ആരൊക്കെ എന്തൊക്കെ കള്ളം പറഞ്ഞുവെന്നും എന്തു ഗൂഢാലോചന നടത്തിയെന്നും പുറത്തുവരും. "

"ചീഫ് വിപ്പ് പി സി. ജോര്‍ജിന്റെ ഭീഷണികള്‍ക്ക് വില കല്‍പ്പിക്കുന്നില്ല. എല്ലാത്തിന്റെയും സത്യം തെളിയണമല്ലോ. അപ്പോള്‍ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകും. ഗൂഢാലോചന രാഷ്ടീയത്തിന് അറുതിയുണ്ടാകും. കോടതി വിഷയമായതിനാല്‍ യാമിനിയുടെ പങ്കിനെപ്പറ്റി ഇപ്പോള്‍ ഒന്നും പറയുന്നില്ല. അതിനൊക്കെ സമയം വരുമല്ലോ. ഒരു കാര്യം പറയാം. പത്തനാപുരത്തെ എന്റെ വീടിന്റെ കടം തീര്‍ക്കാന്‍ കുറച്ചു സ്വര്‍ണം ഞാന്‍ വിറ്റു. അതിന്റെ രസീതാണ് ഏതോ പെണ്ണുങ്ങള്‍ക്ക് സ്വര്‍ണം വാങ്ങിയ രേഖയായി അവര്‍ കോടതിയില്‍ കൊടുത്തിരിക്കുന്നത്. ഇതൊക്കെ അബദ്ധമല്ലേ? ഓരോന്നിന്റെയും വാസ്തവം വഴിയെ പുറത്തു വരും."

kaalidaasan said...

Contd....

ജനങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ കാര്യങ്ങള്‍ മനസിലായിട്ടുണ്ട്. യാമിനിയുടെ പങ്കെന്താണെന്നും മനസിലായിട്ടുണ്ട്. ഗണേശനുമായി ചുറ്റിക്കളി നടത്തിയ സ്ത്രീയുടെ ഭര്‍ത്തവിനെ ഈ വിവരമറിയിച്ചത് യാമിനി ആണെന്നും ജനങ്ങള്‍ക്കറിയാം. യാമിനി ഇത് പിള്ളയെ അറിയിച്ചിട്ടുണ്ട് എന്നുമറിയാം. ജനിപ്പിച്ച തന്തയെ മറന്ന് ഉമ്മന്‍ ചാണ്ടിയെ അച്ഛന്റെ സ്ഥാനത്തു കരുതുന്ന ഗണേശനെതിരെ പിള്ള ഈ വിഷയം ഉപയോഗപ്പെടുത്തി എന്നും കേരളത്തിലെ ജനങ്ങള്‍ക്കൊക്കെ അറിയാം. ഇതില്‍ കൂടുതല്‍ എന്താണിനി ഗണേശന്‍ കേരളത്തിലെ ജനങ്ങളെ മനസിലാക്കിക്കാന്‍ പോകുന്നത്?

ഇപ്പറഞ്ഞ സ്ത്രീയുമായി യാതൊരു വിധത്തിലും ബന്ധപ്പെട്ടില്ല എന്ന് ഗണേശനു തെളിയിക്കാമോ? എങ്കില്‍ കേരളീയ സമൂഹം  ഗണേശനെ വിശ്വസിക്കും.

ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണ്, യാമിനിക്കെതിരെ കേസു കൊടുത്തിരിക്കുന്നതെന്നാണിപ്പോള്‍ ഗണേശന്‍ പറയുന്നത്. ഗാര്‍ഹിക പീഢനം നടത്തി എന്ന് പരാതിയുമായി വന്ന സ്ത്രീക്കെതിരെ തന്റെ ഒരു മന്ത്രി സഭാംഗത്തേക്കൊണ്ട് കേസുകൊടുക്കാന്‍ മുഖ്യ മന്ത്രി കൂട്ടു നിന്നു എന്ന ഗുരുതരമായ ആരോപണമാണിപ്പോള്‍ ഗണേശന്‍ നടത്തിയിരിക്കുന്നത്.

ഗണേശന്റെ കുടുംബ പ്രശ്നങ്ങള്‍ ഗണേശന്‍ തന്നെ ഉണ്ടാക്കിയതാണ്. പത്തനാപുരത്തു വാങ്ങിയ വീടിന്റെ കടം വീട്ടാന്‍ ഭാര്യയുടെ സ്വര്‍ണ്ണം വിറ്റു എന്നാണിപ്പോള്‍  ഗണേശന്‍ പറയുന്നത്. അത് ഗണേശനല്ലാതെ സുബോധമുള്ള ആരും വിശ്വസിക്കില്ല. പിടിച്ചു നില്‍ക്കന്‍ കിട്ടാവുന്ന കച്ചിത്തുരുമ്പിലൊക്കെ കയറി പിടിക്കുന്നു ഈ സ്ത്രീലമ്പടന്‍. കൂടുതല്‍ നാണക്കേടുണ്ടാകാതിരിക്കാന്‍ മിണ്ടാതിരിക്കുകയാണു ബുദ്ധി. പി സി ജോര്‍ജ് പറഞ്ഞതൊക്കെ പൂര്‍ണ്ണമായും ശരിയാണെന്ന് ഇപ്പോള്‍ കേരളീയ സമൂഹം തിരിച്ചറിയുന്നു. അതുപോലും മനസിലാക്കാന്‍ ഗണേശനു കഴിയുന്നില്ല.

ഇങ്ങനെ പോയാല്‍ ഗണേശന്റെ എം എല്‍ എ സ്ഥാനവും  കൂടി നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്.

kaalidaasan said...

ഗണേശന്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക്.

മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നാല്‍ എം എല്‍ എ സ്ഥാനവും രാജി വയ്ക്കും എന്നു ഭീഷണിപ്പെടുത്തി നടന്ന ഗണേശന്‍ ഇപ്പോള്‍ എം എല്‍ എ സ്ഥാനം സംരക്ഷിക്കാന്‍ യാമിനിയുടെ കാലു പിടിക്കുന്നു.

യാമിനി കൊടുത്ത കേസിന്റെ ഗൌരവം ഇപ്പോഴാണു ഗണേശനു ബോധ്യമായത്. ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ കര്‍ശന വ്യവസ്‌ഥകളില്‍നിന്നു രക്ഷപ്പെടാനാണ്‌ ഇന്നലെ കോടതിയില്‍ ഗണേഷ്‌ സമവായമെന്ന നിലപാട്‌ സ്വീകരിച്ചതും. . മറിച്ചായിരുന്നെങ്കില്‍ അറസ്‌റ്റ്‌ നേരിടേണ്ടിവന്നേനെ. ശിക്ഷയും ഉറപ്പായിരുന്നു. ശിക്ഷ ലഭിച്ചിരുന്നെങ്കില്‍  എം.എല്‍.എ സ്‌ഥാനം നഷ്‌ടപ്പെടുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‌ അയോഗ്യനാക്കപ്പെടുകയും ചെയ്യുമായിരുന്നു. യാമിനിയുമായി കരാറുണ്ടാക്കിയ ശേഷം അത് പാലിക്കാതെ അവര്‍ക്കെതിരെ കേസുകൊടുക്കാന്‍ പോയത് ഗണേശന്റെ ധാര്‍ഷ്ട്യം. പക്ഷെ അതൊക്കെ തിരിച്ചടിച്ചു. യാമിനിയെ ശാരീരികമായി പീഢിപ്പിച്ചതിനു ശക്തമായ തെളിവുകളുണ്ട്.

ജനങ്ങള്‍ തന്നോടൊപ്പമുണ്ടെന്ന് വീമ്പു പറഞ്ഞതുകൊണ്ടായില്ല. അത് തെളിയിക്കണം. അത്രക്ക് ധൈര്യമുണ്ടെങ്കില്‍ എം എ എ സ്ഥാനം രാജി വച്ച് തെരഞ്ഞെടുപ്പിനെ നേരിടുക.

Ananth said...

>>>ലൈംഗിക പീഢനവും ഗാര്‍ഹിക പീഢനവും ഒന്നായി കാണുന്ന താങ്കള്‍ക്കൊരു നല്ല നമസ്കാരം പറയട്ടെ<<<<

ഇത് രണ്ടും ഒന്നാണെന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞോ ?

ലൈംഗിക പീഡന കേസ് ഗാര്‍ഹിക പീഡന കേസിനെക്കാള്‍ ഗൌരവമേറിയതാണെന്നല്ലേ പറഞ്ഞത് .....

പിന്നെ പാര്‍ട്ടിയിലെ ഉന്നതന്മാരെല്ലാം പരമാവധി ശ്രമിച്ചിട്ടും മൂടി വെക്കാനാവാതെ ഒടുവില്‍ പുറത്താക്കാനും മാത്രം അത്ര ഗൌരവമേറിയ ഒരു ലൈംഗിക പീഡന കേസ് നിയമത്തിനു മുന്നിലെത്തിക്കാതെ ഒതുക്കി തീര്‍ത്തത് നിസ്സാരവല്കരിക്കുന്ന താങ്കള്‍ ഒരു മന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരി ക്കുന്നതിനായി മുഖ്യമന്ത്രി നടത്തിയ ശ്രമങ്ങളെ മഹാപാതകമായി ചിത്രീകരിക്കുന്നതിലെ വൈരുധ്യമാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്

ഗാര്‍ഹിക പീഡന കേസ് നിയമത്തിനു മുന്നിലെത്തിയാല്‍ കോടതിയുടെ മധ്യസ്ഥത യില്‍ ഒത്തുതീര്‍പ്പാക്കാന്‍ വകുപ്പുണ്ട് എന്നത് അക്കാര്യം നിയമത്തിനു മുന്നിലെത്തു ന്നതിനു മുന്പേ രമ്യമായി പരിഹരിക്കാന്‍ അഭ്യുദയകാംക്ഷികള് ശ്രമിക്കുന്നതിനു തടസ്സമാവുന്നില്ല ......എന്നാല്‍ നിയമത്തിനു മുന്നിലെത്തിയാല്‍ യാതൊരു വിധ ഒത്തുതീര്‍പ്പിനും വകുപ്പില്ലാത്ത ലൈംഗിക പീഡന കേസ്, നിയമത്തിനു മുന്നിലെത്തിക്കാതെ ഒതുക്കി തീര്‍ക്കുന്നത് പരാതിക്കാര്‍ക്ക് പാര്‍ട്ടിയിലെ അച്ചടക്കം , കൂടുതല്‍ മാനഹാനി ഉണ്ടാവും എന്ന ഭയം ഇതൊക്കെ മൂലം ആണെങ്കിലും രാജ്യത്തെ നിയമ വ്യവസ്ഥയെ അട്ടിമറിക്കുക എന്ന ഫലമാണ് അതുണ്ടാക്കുന്നത്‌

kaalidaasan said...

>>>>ലൈംഗിക പീഡന കേസ് ഗാര്‍ഹിക പീഡന കേസിനെക്കാള്‍ ഗൌരവമേറിയതാണെന്നല്ലേ പറഞ്ഞത് .....<<<<<

അതുകൊണ്ടെന്ത്? എന്തായിരുന്നു പി ശശിയും ഗോപി കോട്ടമുറിക്കലും നടത്തിയ ലൈംഗിക പീഢനം? ഒന്ന് വിശദീകരിക്കാമോ.

ഓരോ സമൂഹത്തിനും അവരുടെതായ സദാചാര അളവുകോലുണ്ട്. കേരളീയ സമൂഹത്തിന്റെ സദാചാര അളവുകോലല്ല പാശ്ചാത്യസമൂഹത്തിനുള്ളത്.

പി ശശിക്കോ ഗോപി കോട്ടമുറിക്കലിനോ എതിരെ ഉണ്ടായ ആരോപണം  ലൈംഗിക പീഢനത്തിന്റെ പരിധിയില്‍ വരില്ല. നിലവിലുള്ള സദാചാര മൂല്യങ്ങള്‍ക്ക് നിരക്കാത്ത പ്രവര്‍ത്തികള്‍ അവരുടെ ഭാഗത്തുനിന്നുണ്ടായി. അതുകൊണ്ടാണവര്‍ പാര്‍ട്ടി ഭരണ ഘടന അനുസരിച്ച് നടപടിക്ക് വിധേയമായതും.

താങ്കള്‍ കരുതുമ്പോലെ ശശിക്കെതിരെ ഒരു പീഢനക്കേസും ഉണ്ടായില്ല. ഉണ്ടെന്നത് താങ്കളുടെ തോന്നലാണ്. പീഢനത്തിനിരയായി എന്ന് താങ്കള്‍  കരുതുന്ന സ്ത്രീകളാരും പരാതിയുമായി അധികാരികളുടെ മുന്നില്‍ വന്നിട്ടില്ല. പാര്‍ട്ടിയിലെ അച്ചടക്കത്തിന്റെയും  സദാചാരത്തിന്റെയും പ്രശ്നമായതുകൊണ്ട് ഇത് പാര്‍ട്ടിക്കുള്ളില്‍ ഒരു പരാതി ആയി വന്നു. അതിന്‍ മേല്‍ നടപടി എടുക്കാന്‍ താമസിച്ചു എന്നത് ശരിയാണ്. അതിന്റെ കാരണം പാര്‍ട്ടി നേതാക്കള്‍ ഇവരെ സംരക്ഷിച്ചു എന്നതും.

ഇറ്റാലിയന്‍ നാവികര്‍ രണ്ട് ഇന്‍ഡ്യക്കാരെ വെടിവച്ചു കൊന്നതുപോലും  നിസാര അപകടമായി കാണുന്ന താങ്കള്‍ ശശിക്കെതിരെ ഉണ്ടായ ആരോപണം ലൈംഗിക പീഢനക്കേസായി ദുര്‍വ്യാഖ്യാനിക്കുന്നു. ആ മനസിനൊരു നമോവാകം പറയാതെ വയ്യ.

kaalidaasan said...

>>>>ഗാര്‍ഹിക പീഡന കേസ് നിയമത്തിനു മുന്നിലെത്തിയാല്‍ കോടതിയുടെ മധ്യസ്ഥത യില്‍ ഒത്തുതീര്‍പ്പാക്കാന്‍ വകുപ്പുണ്ട് എന്നത് അക്കാര്യം നിയമത്തിനു മുന്നിലെത്തു ന്നതിനു മുന്പേ രമ്യമായി പരിഹരിക്കാന്‍ അഭ്യുദയകാംക്ഷികള് ശ്രമിക്കുന്നതിനു തടസ്സമാവുന്നില്ല <<<<<

അത് ഈ നിയമത്തേക്കുറിച്ചുള്ള താങ്കളുടെ അജ്ഞതയാണ്. ഗാര്‍ഹിക പീഢനക്കേസ് ഏതെങ്കിലും അഭ്യുദയ കാംക്ഷികള്‍  പരിഹരിക്കാന്‍ ശ്രമിച്ചതല്ല ഇവിടത്തെ വിഷയം. ഗണേശന്റെ വീട്ടുകാരോ യാമിനിയുടെ വീട്ടുകാരോ ഇത് പരിഹരിക്കാന്‍ ശ്രമിക്കുന്നതിനെ ആരും കുറ്റപ്പെടുത്തില്ല. അവരൊക്കെ ഇതു പല പ്രാവശ്യം ശ്രമിച്ചിട്ടുണ്ട്. അതില്‍ ആരും യാതൊരു അപാകതയും കാണില്ല.

നിയമം സംരക്ഷിക്കാനും പീഢിപ്പിക്കപ്പെടുന്നവരെ സംരക്ഷിക്കാനും ഭരനഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത മുഖ്യമന്ത്രിക്ക് പക്ഷെ അതിനുള്ള അധികാരമോ അവകാശമോ ഇല്ല. പക്ഷെ അത് താങ്കള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല. അതാണു താങ്കളുടെ പ്രശ്നം. ഇതിലും വ്യക്തമായി എനിക്ക് ഇത് എഴുതാനും കഴിയില്ല.

നിയമം അറിഞ്ഞിരിക്കേണ്ട മുഖ്യമന്ത്രി നിയമ ലംഘനം നടത്തി.

ഗാര്‍ഹിക പീഢനവും ലൈംഗിക പീഢനവും ഉള്‍പ്പടെ അനേകം കേസുകള്‍ അഭ്യുദയകാംക്ഷികളുടെ ഇടപെടലുകല്‍ കൊണ്ട് പരിഹരിക്കപ്പെടുന്നുണ്ട്.

കേരള മുഖ്യമന്ത്രി ഗാര്‍ഹിക പീഢനകേസ് ഉണ്ടായി എന്നറിഞ്ഞിട്ടും മൂടി വയ്ക്കാന്‍ ശ്രമിച്ചു. അത് കുറ്റകരമായ വീഴചയണ്. മറ്റ് പലരും ഇതൊക്കെ ചെയ്യുന്നുണ്ടെന്നോ ചെയ്തിട്ടുണ്ടെന്നോ പറഞ്ഞ് ഇതിനെ ന്യായീകരിക്കുന്നത് ശരിയല്ല.

Ananth said...
This comment has been removed by the author.
Ananth said...

താങ്കള് തന്നെ എഴുതിയതാണ്
"യാമിനി തങ്കച്ചിയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പനുസരിച്ച് കാര്യങ്ങള്‍ നീങ്ങിയിരുന്നെങ്കില്‍ ഇതൊരു കേസാകില്ലായിരുന്നു." (3 April 2013 03:49)

ഗണേശനും തങ്കച്ചിയും അതില്‍ നിന്നും പിന്‍മാറിയതു കൊണ്ടു , ആ ഒത്തുതീര്‍പ്പിന് മുന്‍ കൈ എടുത്തു എന്ന കാരണത്താല്‍ മുഖ്യമന്ത്രി നിയമലംഘനം നടത്തി എന്ന വ്യാഖ്യാനം , രാഷ്ട്രീയക്കാരുടെ ഗോഗ്വാ വിളികളുടെ ഭാഗമായിട്ട് വരുന്ന ഒന്നല്ലാതെ , നിയമപരമായി നിലനില്കുന്ന ഒന്നല്ലെന്ന് ഗാര്‍ഹിക പീഡന നിയമത്തെ കുറിച്ച് വളരെ അവഗാഹമുണ്ടെന്ന് ഭാവിക്കുന്ന താങ്കള്ക്ക് മനസ്സിലാവാത്തത് എന്റെ കുറ്റമല്ല

>>>താങ്കള്‍ ശശിക്കെതിരെ ഉണ്ടായ ആരോപണം ലൈംഗിക പീഢനക്കേസായി ദുര്‍വ്യാഖ്യാനിക്കുന്നു. ആ മനസിനൊരു നമോവാകം പറയാതെ വയ്യ.<<<

കുഞ്ഞാലിക്കുട്ടിയെയും പീ ജേ കുര്യനെയുമോക്കെ വിമര്‍ശിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ച്ചയും കാണിക്കാത്ത താങ്കള് പീ ശശി യെ വെള്ളപൂശാന്‍ കാണിക്കുന്ന വ്യഗ്രതക്കും ("വഴിയെ പോകുമ്പോള്‍ ഒരാള്‍ ഒരു സ്ത്രീയെ തോണ്ടിയാല്‍ " എന്നപോലെ നിസാരമായ കേസ് )........"നമോവാകം പറയാതെ വയ്യ".....

>>>പി ശശിക്കോ ഗോപി കോട്ടമുറിക്കലിനോ എതിരെ ഉണ്ടായ ആരോപണം ലൈംഗിക പീഢനത്തിന്റെ പരിധിയില്‍ വരില്ല.<<<

ഗോപി കോട്ടമുറിക്കലിന്റെ കാര്യത്തില്‍ താങ്കള്‍ നേരത്തേ പറഞ്ഞ ന്യായത്തിന്റെ ( പ്രായപൂര്‍ത്തി ആയവര്‍ ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍, പരാതിയില്ലെങ്കില്‍ കേസെടുക്കാന്‍ വകുപ്പില്ല എന്നാണെന്റെ അറിവ് ) ആനുകൂല്യം അംഗീകരിക്കുന്നുവെങ്കിലും പീ ശശി യുടെ കാര്യത്തില്‍ താങ്കളുടെ പിണറായി ലൈന്‍ കണ്ണടച് ഇരുട്ടാക്കലാണ് ..........

താങ്കളുടെ വാദങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാണിക്കുമ്പോള്‍ " മറ്റ് പലരും ഇതൊക്കെ ചെയ്യുന്നുണ്ടെന്നോ ചെയ്തിട്ടുണ്ടെന്നോ പറഞ്ഞ് ഇതിനെ ന്യായീകരിക്കുന്നത് ശരിയല്ല." എന്നൊക്കെ പറയുമ്പോള്‍ പിന്നെ ഏതൊരു വിഷയത്തിലും പരസ്പരവിരുദ്ധ മായ നിലപാടുകള്‍ എടുക്കുന്നതിനു ന്യായീകരണം ആവുമല്ലോ .......കൂടുതല്‍ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കാനായി ഇവിടെ നിറുത്തുകയാണ് .

kaalidaasan said...

>>>>>താങ്കള് തന്നെ എഴുതിയതാണ്
"യാമിനി തങ്കച്ചിയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പനുസരിച്ച് കാര്യങ്ങള്‍ നീങ്ങിയിരുന്നെങ്കില്‍ ഇതൊരു കേസാകില്ലായിരുന്നു." (3 April 2013 03:49)<<<<



അതെ ഇത് ഞാനെഴുതിയതാണ്. യാമിനി ഉമ്മന്‍ ചണ്ടിക്ക് പരാതി കൊടുത്തപ്പോള്‍ ഇത് ഗാര്‍ഹിക പീഢനത്തിനായിരുന്നു എന്ന് ഉമ്മന്‍ ചണ്ടിക്കും യാമിനിക്കും മാത്രമേ അറിയുമായിരുന്നുള്ളു. ഗണേശന്റെ പരസ്ത്രീ ബന്ധത്തേക്കുറിച്ചാണെന്നാണു ഞാന്‍ കരുതിയതും. പരാതിയേ കൊടുത്തിട്ടില്ല എന്ന് യാമിനിയേക്കൊണ്ട് ഉമ്മന്‍ ചാണ്ടി എഴുതി വാങ്ങിച്ച് ഒരു കത്ത് നിയമസഭയില്‍ വായിക്കുക പോലുമുണ്ടായി. താങ്കളതേക്കുറിച്ചൊന്നും കേട്ടിട്ടില്ലേ. നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഉമ്മന്‍ ചാണ്ടി ഇതുപോലെ പല കളികളും കളിച്ചു. പക്ഷെ യാമിനിയുടെ വെളിപ്പെടുത്തല്‍ എല്ലം തകിടം മറിച്ചു.

ഗണേശന്റെ ഗാര്‍ഹിക പീഢനം പോലും കോടതിയിലേക്ക് വലിച്ചിഴക്കാന്‍ യാമിനി ആദ്യം ഉദ്ദേശിച്ചിരുന്നില്ല. അത് വേണ്ടെന്ന് ഒരു പക്ഷെ ഉമ്മന്‍ ചാണ്ടി തന്നെ ഉപദേശിച്ചിരിക്കാനും മതി. ഈ സ്ത്രീലമ്പടനില്‍ നിന്നും വിവാഹമോചനം  ലഭിച്ചാല്‍ മതി എന്നായിരുന്നു അവരുടെ ഉദ്ദേശ്യവും.

തന്നെ യാമിനി പീഢിപ്പിച്ചു എന്ന പരാതിയുമായി ഗണേശന്‍ പോയപ്പോഴാണു യാമിനി ഇതിന്റെ സത്യാവസ്ഥ മുഴുവന്‍ ലോകത്തോട് വിളിച്ചു പറഞ്ഞത്. അങ്ങനെയാണ്, ഉമ്മന്‍ ചാണ്ടി നടത്തിയ നിയമ ലംഘനം കേരളം അറിഞ്ഞതും. കരാര്‍ പ്രകാരം വിവാഹമോചനം നടന്നിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ നിയമ ലംഘനം മറ്റുള്ളവര്‍ അറിയില്ലായിരുന്നു.

vkayil said...

“ഗണേശന്റെ പരസ്ത്രീ ബന്ധത്തിനു കേസെടുക്കണമെനോ ജയിലില്‍ അടക്കണമെന്നോ യാമിനി ഉമ്മന്‍ ചാണ്ടിയോട് പരാതിപ്പെട്ടിട്ടില്ല. തന്നെ ശാരീരികവും മാനസികവും ആയി പീധിപ്പിച്ചു എന്നേ പരാതിയില്‍ പറഞ്ഞിട്ടുള്ളു. വിവാഹ മോചനമാണവര്‍ ആവശ്യപ്പെട്ടത്”.

“ഗാര്‍ഹിക പീഢനം ജാമ്യം ലഭിക്കാത്ത കുറ്റമാണ്. അത് ഒരു മുഖ്യ മന്ത്രി അറിഞ്ഞിട്ടു പോലും നടപടി എടുത്തില്ല ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചു. അതാണു പ്രശ്നം”.

കാളിദാസൻ,

യാമിനിക്ക് കേസിൽ താൽപര്യമുണ്ടായിരുന്നില്ല, വിവാഹമോചനവും, സാമ്പത്തിക ഉദ്ധ്യെശ്യവുമായിരുന്നു, എന്ന് താങ്കളെഴുതിയത് ആരെങ്കിലും എതിര് പറയുമെന്ന് തോന്നുന്നില്ല.

ഈ സ്ഥിതിയിൽ ഏതു മധ്യസ്ഥനും ചെയ്യുന്നത് പോലെ മുഖ്യമന്ത്രിയും സമയം ചോദിയ്ക്കുകയും പരിഹാരത്തിന് ശ്രമിയ്ക്കുകയും ചെയ്തു.

ഇപ്പോൾ അത് ഒത്തു തീർര്‍പ്പാകഞ്ഞപ്പോൾ, യാമിനി പരാതികൊടുത്ത ദിവസംതന്നെ ഗാർഹിക പീഡനത്തിന് മുഖ്യമന്ത്രി കേസ്സെടുക്കാത്തതിനെപ്പറ്റി പറയുന്നതില്‍ എന്ത് ന്യായം?

kaalidaasan said...

>>>>>ഗണേശനും തങ്കച്ചിയും അതില്‍ നിന്നും പിന്‍മാറിയതു കൊണ്ടു , ആ ഒത്തുതീര്‍പ്പിന് മുന്‍ കൈ എടുത്തു എന്ന കാരണത്താല്‍ മുഖ്യമന്ത്രി നിയമലംഘനം നടത്തി എന്ന വ്യാഖ്യാനം , രാഷ്ട്രീയക്കാരുടെ ഗോഗ്വാ വിളികളുടെ ഭാഗമായിട്ട് വരുന്ന ഒന്നല്ലാതെ , നിയമപരമായി നിലനില്കുന്ന ഒന്നല്ലെന്ന് ഗാര്‍ഹിക പീഡന നിയമത്തെ കുറിച്ച് വളരെ അവഗാഹമുണ്ടെന്ന് ഭാവിക്കുന്ന താങ്കള്ക്ക് മനസ്സിലാവാത്തത് എന്റെ കുറ്റമല്ല<<<<

ഗാര്‍ഹിക പീഢന നിയമത്തേക്കുറിച്ച് അവഗാഹമുണ്ടെന്ന് ഞാന്‍ അവകാശപ്പെട്ടില്ല. പക്ഷെ അതിന്റെ അടിസ്ഥാന തത്വങ്ങള്‍ എനിക്കറിയാം. അതാണിവിടെ എഴുതിയതും. ഇതാണു ഉമ്മന്‍ ചണ്ടിക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്നതും. താങ്കള്‍ക്ക് അത് പിടി കിട്ടുന്നില്ല. ഞാന്‍ പറയുന്നത് വിശ്വാസമില്ലെങ്കില്‍ ഏതെങ്കിലും നിയമജ്ഞരെ കണ്ട് സംശയം ദുരീകരിക്കാം.

ഉമ്മന്‍ ചാണ്ടി ഗണേശന്റെ വിവാഹ മോചനത്തിനു മുന്‍ കൈ എടുക്കുന്നതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല. പിള്ളയേപ്പോലെ നിയമസഭക്കു പുറത്താണെങ്കില്‍ ഗാര്‍ഹിക പീഢനവിഷയവും ഒത്തുതീര്‍പ്പാക്കുന്നതില്‍  ആരും പരാതി പറയില്ല. പക്ഷെ ഉമ്മന്‍ ചാണ്ടി കേരള മുഖ്യമന്ത്രിയാണ്. അതാണിവിടത്തെ പ്രശ്നവും.

മുഖ്യ മന്ത്രി സ്ഥാനം രാജി വച്ച് പുറത്തു വന്നിട്ട്, ഏത് പീഢനം ഒത്തു തീര്‍പ്പാക്കിയാലും ആരും പരാതി പറയില്ല. കേരളം ഭരിക്കുന്ന ഒരു മന്ത്രി തന്റെ വസതിയില്‍ വച്ച് ഭാര്യയെ പീഢിപ്പിച്ചു എന്നറിഞ്ഞിട്ടും  അത് ഒത്തുതീര്‍പ്പക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു എന്നത് രാഷ്ട്രീയക്കാരുടെ ഗോഗ്വ വിളി ആണെന്ന് താങ്കള്‍ മനസിലാക്കുന്നതില്‍ എനിക്ക് യാതൊരു പരാതിയുമില്ല.

നഗ്നമായ നിയമ ലംഘനം പോലും ഇന്‍ഡ്യന്‍ കോടതികളില്‍ പലപ്പോഴും നിയമപരമായി നില്‌നില്‍ക്കാറില്ല. അത് എന്തുകൊണ്ടാണെന്നൊക്കെ താങ്കള്‍ക്കറിയില്ലെങ്കില്‍ അറിയാന്‍ ശ്രമിക്കണമെന്നില്ല.

കടലില്‍ വച്ച് നടക്കുന്ന എല്ലാകാര്യത്തേക്കുറിച്ചും അവഗാഹമുണ്ടെന്ന് ഭാവിച്ചാണല്ലോ താങ്കള്‍ ഒരു കൊലപാതകം വെറും ആക്സിഡന്റ് ആണെന്നു വാദിച്ചത്. പക്ഷെ ഇന്‍ഡ്യയില്‍ നിയമങ്ങളേക്കുറിച്ച് വിവരമുണ്ടെന്ന് ഇന്‍ഡ്യ അംഗീകരിക്കുന്ന, ഭാവിക്കുന്നതല്ല, നിയമം പഠിച്ച് യോഗ്യത നേടി, ഇന്‍ഡ്യന്‍ ചീഫ് ജസ്റ്റിസ് സഥാനം വരെ ഉയര്‍ന്ന ജഡ്ജി പറഞ്ഞത് അത് വെറും  ആക്സിഡന്റ് ആയി കാണാന്‍ ആകില്ല. കൊല അയിട്ടേ കാണാന്‍ ആകൂ എന്നായിരുനു. അതുപോലും അംഗീകരിക്കാന്‍ മടി കാണിക്കുന്ന താങ്കളുടെ ഭാവിക്കലുകള്‍ എനിക്കറിയാം. അത് കൂടുതല്‍ വിശദീകരിക്കണമെന്നില്ല.

നിയമം അറിയാവിന്ന നിയമജ്ഞര്‍ പറഞ്ഞതാണെനിക്ക് താങ്കളിവിടെ വിളമ്പുന്ന മുറിവിവരത്തേക്കാള്‍ വിശ്വാസം.

kaalidaasan said...

>>>>>കുഞ്ഞാലിക്കുട്ടിയെയും പീ ജേ കുര്യനെയുമോക്കെ വിമര്‍ശിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ച്ചയും കാണിക്കാത്ത താങ്കള് പീ ശശി യെ വെള്ളപൂശാന്‍ കാണിക്കുന്ന വ്യഗ്രതക്കും ("വഴിയെ പോകുമ്പോള്‍ ഒരാള്‍ ഒരു സ്ത്രീയെ തോണ്ടിയാല്‍ " എന്നപോലെ നിസാരമായ കേസ് )........"നമോവാകം പറയാതെ വയ്യ".....<<<<

കുഞ്ഞാലിക്കുട്ടിയേക്കുറിച്ചും പി ജെ കുര്യനേക്കുറിച്ചും പീഢിപ്പിക്കപ്പെട്ടവര്‍ എന്താണു പറഞ്ഞതെന്ന് കേരളം മുഴുവനും അറിയാം. കുഞ്ഞാലിക്കുട്ടി പല സ്ഥലത്തും കൊണ്ടു പോയി തങ്ങളെ പീഢിപ്പിച്ചിട്ടുണ്ട് എന്ന് മൂന്നു പെണ്‍കുട്ടികളാണു പരാതി പറഞ്ഞത്. അത് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൌഫ് ശരി വയ്ക്കുകയും ചെയ്തിട്ടുണ്ട്. പി ജെ കുര്യന്‍ കുമളിയിലെ ഒരു ലോഡ്ജില്‍ വച്ച് തന്നെ ലൈംഗികമായി പീഢിപ്പിച്ചു എന്ന് പെണ്‍കുട്ടി ആരോപിക്കുന്നു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട ഏക പ്രതി ധര്‍മ്മരാജന്‍ അത് ശരി വയ്ക്കുന്നു. അതുകൊണ്ടാണു ഞാന്‍ അവരെ വിമര്‍ശിച്ചതും. അതുപോലെ പി ശശി എന്താണു ചെയ്തറ്റെന്ന് ഇര താങ്കളോടോ മറ്റാരെങ്കിലുമോടോ പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് ഇവിടെ വ്യക്തമായി എഴുതനന്തേ. വെറുതെ ഊപാപോഹങ്ങളല്ല. പ്രചരിപ്പിക്കേണ്ടത്.

എന്താണു ശശി ചെയ്തത്? താങ്കളറിഞ്ഞ കാര്യങ്ങളെഴുത്. ഗണേശന്, തന്റെ മകന്റെ സഹപാഠിയുടെ അമ്മയുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ വിശദാംശങ്ങള്‍ എസ് എം എസ് മെസേജായി വന്നത് യാമിനി ആണു പരസ്യമാക്കിയത്. അതുപോലെ എന്തെങ്കിലും  ഉണ്ടെങ്കില്‍ ഇവിടെ എഴുതുക. നമോവാകം ​പറഞ്ഞാല്‍ അതിനുള്ള തെളിവാകില്ല.

kaalidaasan said...

>>>>>താങ്കളുടെ വാദങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാണിക്കുമ്പോള്‍ " മറ്റ് പലരും ഇതൊക്കെ ചെയ്യുന്നുണ്ടെന്നോ ചെയ്തിട്ടുണ്ടെന്നോ പറഞ്ഞ് ഇതിനെ ന്യായീകരിക്കുന്നത് ശരിയല്ല." എന്നൊക്കെ പറയുമ്പോള്‍ പിന്നെ ഏതൊരു വിഷയത്തിലും പരസ്പരവിരുദ്ധ മായ നിലപാടുകള്‍ എടുക്കുന്നതിനു ന്യായീകരണം ആവുമല്ലോ .......കൂടുതല്‍ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കാനായി ഇവിടെ നിറുത്തുകയാണ് .<<<<

എന്റെ വാദങ്ങളില്‍ എന്തെങ്കിലും  വൈരുധ്യമുണ്ടോ എന്ന് ചികയലാണല്ലോ കുറച്ചു നാളായി താങ്കളുടെ പണി. അതുകൊണ്ട് അത് തുടരുക.

പി ശശി പീഢിപ്പിച്ചു എന്നും പറഞ്ഞ് മുഖ്യമന്ത്രി ആയിരുന്ന വി എസിനോട് ആരോ പരാതി പറഞ്ഞു എന്നത് താങ്കളുടെ ഭാവനയാണ്. കല്ലു വച്ച നുണയാണത്. താങ്കളാദ്യം മുതലേ ഈ ഭാവനയില്‍ നിന്നാണു വി എസിനെതിരെ ആരോപണം ഉന്നയിച്ചത്. വി എസ് ചെയ്തതേ ഉമ്മന്‍ ചാണ്ടി ചെയ്തുള്ളു എന്ന ന്യായീകരണം പറഞ്ഞത് താങ്കളാണ്. ഞാന്‍ അതിനെയാണു പരാമര്‍ശിച്ചത്. അത് താങ്കള്‍ക്ക് മനസിലാകുന്നില്ല.

പാര്‍ട്ടിക്കുള്ളില്‍ പിണറായി വിജയനോട് അടുപ്പമുള്ള ഡി വൈഉ എഫ് ഐ നേതാവിന്റെ ഭാര്യയോടാണു പി ശശി അപമര്യാദ്യായി പെറുമാറിയത്. ആ പരാതി പാര്‍ട്ടി വേദികളില്‍ മാത്രമേ ഉയര്‍ന്നിട്ടുള്ളു. അപമര്യാദയായി പെരുമാറി എന്ന വാര്‍ത്തകേട്ടപ്പോഴേക്കും അത് പീഢനമായി താങ്കള്‍ വരവു വച്ചു. അത് അജ്ഞതയില്‍ നിനും ഉണ്ടായതാണ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനു താങ്കളുടെ നിഖണ്ടുവില്‍ സ്ത്രീപീഢനം എന്ന ഒറ്റ അര്‍ത്ഥം മാത്രമേ ഉള്ളു. അതിന്റെ പ്രശ്നമാണു താങ്കള്‍ക്ക്.

kaalidaasan said...

>>>>>ഗോപി കോട്ടമുറിക്കലിന്റെ കാര്യത്തില്‍ താങ്കള്‍ നേരത്തേ പറഞ്ഞ ന്യായത്തിന്റെ ( പ്രായപൂര്‍ത്തി ആയവര്‍ ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍, പരാതിയില്ലെങ്കില്‍ കേസെടുക്കാന്‍ വകുപ്പില്ല എന്നാണെന്റെ അറിവ് ) ആനുകൂല്യം അംഗീകരിക്കുന്നുവെങ്കിലും പീ ശശി യുടെ കാര്യത്തില്‍ താങ്കളുടെ പിണറായി ലൈന്‍ കണ്ണടച് ഇരുട്ടാക്കലാണ് .<<<<

പി ശശിക്കെതിരായി ഉണ്ടായിട്ടുള്ള പ്രധാന ആരോപണം ഗോപിക്കെതിരെ ഉണ്ടായത് തന്നെയാണ്. ഗോപിക്കെതിരെ പരാതി പറഞ്ഞപ്പോള്‍ തെളിവില്ല എന്നും പറഞ്ഞ് നേതാക്കള്‍ തള്ളിക്കളഞ്ഞു. അപ്പോഴാണു തെളിവുണ്ടാക്കാന്‍ ഒളി ക്യാറ വച്ച് തെളിവുണ്ടാക്കിയത്.

ശശിക്കുമിതുപോലെ പരസ്ത്രീ ബന്ധമുണ്ടെന്ന് ഇതിനു മുന്നെയും ആരോപണം ഉണ്ടായിട്ടുണ്ട്. പക്ഷെ തെളിയിക്കാന്‍  സാധിച്ചിരുന്നില്ല. അപ്പോഴാണു ഈ പരാതി ഉണ്ടായതും. തെളിവുണ്ടായപ്പോള്‍ നടപടിയെടുത്തതും.

കണ്ണടച്ച് ഇരുട്ടാക്കുന്നത് താങ്കളാണ്. പി ശശി ചെയ്തതെന്താണെന്നു താങ്കള്‍ക്കറിയില്ല. ആരോടാണു അത് ചെയ്തതെന്നും  താങ്കള്‍ക്കറിയില്ല. സ്വയം ഉണ്ടാക്കിയ ഇരുട്ടില്‍ ഇരിക്കുന്നത് താങ്കളാണ്. അവിടെ കണ്ണു പോലും അടക്കേണ്ട ആവശ്യം തന്നെയില്ല.

kaalidaasan said...

>>>>>യാമിനിക്ക് കേസിൽ താൽപര്യമുണ്ടായിരുന്നില്ല, വിവാഹമോചനവും, സാമ്പത്തിക ഉദ്ധ്യെശ്യവുമായിരുന്നു, എന്ന് താങ്കളെഴുതിയത് ആരെങ്കിലും എതിര് പറയുമെന്ന് തോന്നുന്നില്ല.

ഈ സ്ഥിതിയിൽ ഏതു മധ്യസ്ഥനും ചെയ്യുന്നത് പോലെ മുഖ്യമന്ത്രിയും സമയം ചോദിയ്ക്കുകയും പരിഹാരത്തിന് ശ്രമിയ്ക്കുകയും ചെയ്തു.

ഇപ്പോൾ അത് ഒത്തു തീർര്‍പ്പാകഞ്ഞപ്പോൾ, യാമിനി പരാതികൊടുത്ത ദിവസംതന്നെ ഗാർഹിക പീഡനത്തിന് മുഖ്യമന്ത്രി കേസ്സെടുക്കാത്തതിനെപ്പറ്റി പറയുന്നതില്‍ എന്ത് ന്യായം?<<<<


ഗാര്‍ഹിക പീഢനം ആരോപിച്ച് കേസെടുപ്പിച്ച് ഗണേശനെ ജയില്‍ അടയ്ക്കണമെന്ന് അന്നും ഇന്നും യാമിനിക്ക് ഉദ്ദേശ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഉണ്ടായിരുന്നെങ്കില്‍  അവര്‍ ആദ്യമേ കോടതിയിലേക്കേ പോകുമായിരുന്നുള്ളു. അതിനൊക്കെ ഞാന്‍ ഉന്നയിച്ച വിഷയത്തില്‍ പ്രസക്തിയില്ല. ഗാര്‍ഹിക പീഢനത്തേക്കുറിച്ച് അറിഞ്ഞിട്ടും മുഖ്യമന്ത്രി ആയ ഉമ്മന്‍ ചാണ്ടി അത് മറച്ചു വച്ചു എന്നാണു ഞാന്‍ പറഞ്ഞത്.

ഗാര്‍ഹിക പീഢനത്തേക്കുറിച്ച് യാമിനി പരാതി പറഞ്ഞിരുന്നില്ല എന്നാണ്, ഉമ്മന്‍ ചാണ്ടി ശഠിച്ചിരുന്നത്. അതിന്റെ തെളിവിലേക്കായി യാമിനിയില്‍ നിന്നും ഒരു എഴുത്തു പോലും എഴുതി വാങ്ങിച്ചു.

പിന്നീടാണു യാമിനി തന്നെ ഉമ്മന്‍ ചാണ്ടിയോട് ഗാര്‍ഹിക പീഢനത്തേക്കുറിച്ച് പരാതി പറഞ്ഞിരുന്നു എന്ന് വെളിപ്പെടുത്തിയത്. ഇവിടെ ഉമ്മന്‍ ചാണ്ടി വെറുമൊരു മാധ്യസ്ഥന്‍ അല്ല. കേരള മുഖ്യ മന്ത്രിയാണ്. ജാമ്യം പോലും ലഭിക്കാത്ത കുറ്റം ചെയ്തിട്ടുണ്ട് എന്ന അറിവു ലഭിക്കുമ്പോള്‍ അത് നീതി പീഠത്തിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ട ഉത്തരവാദിത്തമുള്ള സ്ഥാനം ​വഹിക്കുന്ന ആളാണദ്ദേഹം. അത് നിയമ ലംഘനമാണ്. അനന്ത് ആദ്യം ചൂണ്ടിക്കാണിച്ചതുപോലെ നിയമ സഭയിലെ arithmetic ആണ്, ഉമ്മന്‍ ചാണ്ടിയേക്കൊണ്ട് ഇത് ചെയ്യിച്ചത്. ഏത് കാരണത്തായാലും ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തിക്ക് നീതികരണമില്ല.

vkayil said...

"ഗാര്‍ഹിക പീഢനത്തേക്കുറിച്ച് അറിഞ്ഞിട്ടും മുഖ്യമന്ത്രി ആയ ഉമ്മന്‍ ചാണ്ടി അത് മറച്ചു വച്ചു എന്നാണു ഞാന്‍ പറഞ്ഞത്.

ജാമ്യം പോലും ലഭിക്കാത്ത കുറ്റം ചെയ്തിട്ടുണ്ട് എന്ന അറിവു ലഭിക്കുമ്പോള്‍ അത് നീതി പീഠത്തിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ട ഉത്തരവാദിത്തമുള്ള സ്ഥാനം ​വഹിക്കുന്ന ആളാണദ്ദേഹം. അത് നിയമ ലംഘനമാണ്."

താങ്കള് പറഞ്ഞുവരുന്നത് ഗണേഷിനെ അപ്പോൾ തന്നെ ജയിലിൽ ഇടണമായിരുന്നു എന്നാണോ ? യാമിനിയുടെ താല്പര്യത്തിന്നെതിരായി ?

അപ്പോൾ, ഒരു കുടുംബം രക്ഷിക്കാൻ ധർമം നോക്കാതെ, നിയമത്തിന്റെ പഴുതിലൂടെ മുഖ്യമന്ത്രി ചതിച്ചു എന്നായിരിക്കും വാദം.

ഇപ്പോൾ കൊണ്ടുവന്ന ഗാർഹിക പീഡന നിയമം, ഇന്ത്യൻ സാഹചര്യത്തിൽ ആവശ്യമാണെങ്കിലും, നീതിയുക്തമല്ല, ദുരുപയോഗം ചെയ്യാൻ വളരെ സാധ്യതകളുണ്ട്. യാമിനിയും, ഗണേഷും, പിള്ളയും, ജോര്ജും, ഉമ്മനും എല്ലാം ചില സമർത്ഥമായ നീക്കങ്ങൾ നടത്തി, പക്ഷെ പാളിപ്പോയി. ഇതിൽ സഹതാപമർഹിക്കുന്ന ആരുമില്ല.

പിന്നെ തമ്മിൽ ഭേദം ഉമ്മൻ!

kaalidaasan said...

>>>>>താങ്കള് പറഞ്ഞുവരുന്നത് ഗണേഷിനെ അപ്പോൾ തന്നെ ജയിലിൽ ഇടണമായിരുന്നു എന്നാണോ ? യാമിനിയുടെ താല്പര്യത്തിന്നെതിരായി ?

അപ്പോൾ, ഒരു കുടുംബം രക്ഷിക്കാൻ ധർമം നോക്കാതെ, നിയമത്തിന്റെ പഴുതിലൂടെ മുഖ്യമന്ത്രി ചതിച്ചു എന്നായിരിക്കും വാദം.<<<<


vkayil,


ഇതുപോലെയൊക്കെ ദുര്‍വ്യാഖ്യാനിക്കല്ലെ. ആരെയെങ്കിലും പിടിച്ച് ജയിലിടാന്‍ ഒരു മുഖ്യമന്ത്രിക്ക് അധികാരമുണ്ടോ?

ഗാര്‍ഹിക പീഢനം എന്ന ഒരു കുറ്റകൃത്യം നടന്നു എന്നറിഞ്ഞ മുഖ്യമന്ത്രി ചെയ്യേണ്ടത് നിയമത്തിന്റെ വഴി തേടുകയായിരുന്നു. നീതി പീഠമാണ്, ജയിലില്‍ ഇടണോ, വെറുതെ വിടണോ, ഒത്തുതീര്‍പ്പാക്കണോ എന്നൊക്കെ തീരുമാനിക്കേണ്ടത്.

മുഖ്യമന്ത്രി കുടുംബം രക്ഷിക്കാൻ ധര്‍മ്മം നോക്കി എന്ന തമാശയൊന്നും പറയാതെ. സ്വന്തം മന്ത്രി സഭ രക്ഷിക്കാന്‍ വേണ്ടി ഗണേശന്റെ ഭാഗത്തു നിന്നതേ ഉള്ളു. ഗാര്‍ഹിക പീഢന കുറ്റം ചുമത്തി കേസെടുത്താല്‍ മന്ത്രി സ്ഥാനം മാത്രമല്ല, എം എല്‍ എ സ്ഥാനം കൂടി ഗണേശനു രാജി വയ്ക്കേണ്ടി വരും. ഉപതെരഞ്ഞെടുപ്പു നടന്നാല്‍ എന്താകും  ഫലമെന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതുമില്ല.

യാമിനിയുടെ സ്ഥാനത്ത് ഏതെങ്കിലും പ്രതിപക്ഷ എം എല്‍ എയുടെ ഭാര്യയായിരുന്നു പരാതിയും കൊണ്ടു വരുന്നതെങ്കില്‍ അപ്പോള്‍ തന്നെ ഉമ്മന്‍ ചാണ്ടി അത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു. എന്നിട്ട് പറയും, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന്.

കുറ്റം ചെയ്യുന്നയാളെ നീതി പീഠത്തിന്റെ മുന്നില്‍ കൊണ്ടു വരുന്നത് ചതിയാണെന്നൊക്കെ പറഞ്ഞാല്‍,പോലിസും കോടതിയുമൊക്കെ ചതിയന്‍മാരാണെന്നു പറയേണ്ടി വരും. അത്രക്കങ്ങ് വേണോ?

ഉമ്മന്‍ ചാണ്ടി അധാര്‍മ്മികമായിട്ടാണ്, ആദ്യം മുതലേ പെരുമാറിയത്. ആദ്യം മുഖ്യമന്ത്രി ആയപ്പോള്‍ മറ്റ് ഘടക കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം ​കൊടുത്തപ്പോള്‍ പിള്ളയെ തഴഞ്ഞിരുന്നു എന്ന് മറക്കരുത്. ഗണേശന്‍  മന്ത്രി ആയത് കേരള കോണ്‍ഗ്രസ് ബി എന്ന പാര്‍ട്ടിയുടെ ലേബലില്‍ ആണ്. ഗണേശനെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്ന പാര്‍ട്ടി നിലപാടിനെ തള്ളിക്കളഞ്ഞിടത്തു തുടങ്ങി ഉമ്മന്‍ ചാണ്ടിയുടെ അധാര്‍മ്മികത.

മന്ത്രിക്കും മന്ത്രി സഫ4�്ഷിB5�ം നാണക്കേടുണ്ടാക്കുന്ന വിഷയമാണെന്നറിഞ്ഞപ്പോള്‍ പ്രശ്നം പരിഹരിക്കപ്പെടുന്നതുവരെ മന്ത്രി സ്ഥാനത്തു നിന്നും മാറിനില്‍ക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് ഗണേശനോടാവശ്യപ്പെടാമായിരുന്നു. അത് ചെയ്യാനുള്ള വിവേകം ഉമ്മന്‍ ചാണ്ടിക്കുണ്ടായില്ല. പിള്ളയോട് ചാണ്ടിക്ക് അത്ര മമത പണ്ടേയില്ല. ഗണേശനെ വച്ച് പിള്ളയെ ഒതുക്കാനുള്ള തറ വേലകളിയാണിതു വരെ ഉമ്മന്‍ കളിച്ചത്.

kaalidaasan said...

>>>>>ഇപ്പോൾ കൊണ്ടുവന്ന ഗാർഹിക പീഡന നിയമം, ഇന്ത്യൻ സാഹചര്യത്തിൽ ആവശ്യമാണെങ്കിലും, നീതിയുക്തമല്ല, ദുരുപയോഗം ചെയ്യാൻ വളരെ സാധ്യതകളുണ്ട്. യാമിനിയും, ഗണേഷും, പിള്ളയും, ജോര്ജും, ഉമ്മനും എല്ലാം ചില സമർത്ഥമായ നീക്കങ്ങൾ നടത്തി, പക്ഷെ പാളിപ്പോയി. ഇതിൽ സഹതാപമർഹിക്കുന്ന ആരുമില്ല.<<<<

vkayil,


ഇപ്പോഴുള്ള നിയമം നീതിയുക്തമാണോ അല്ലയോ എന്നത് മറ്റൊരു വിഷയമാണ്.

കേരളം ഭരിക്കുന്ന മുഖ്യമന്ത്രി നിലവിലുള്ള നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. പക്ഷെ ഉമ്മന്‍ ചാണ്ടിയില്‍ നിന്നും അതുണ്ടായില്ല.

മോഹന്‍ ലാല്‍ ആനക്കൊമ്പു സൂക്ഷിച്ച കേസില്‍ പ്രതി ആയപ്പോള്‍, ഇതേ ഗണേശനാണു നിയമത്തില്‍ വെള്ളം ചേര്‍ത്ത് മോഹന്‍ ലാലിനെ രക്ഷപെടുത്താന്‍ കേന്ദ്ര മന്ത്രിക്ക് കത്തെഴുതിയത്. സ്വന്തക്കാരും ഇഷ്ടക്കാരും ഒക്കെ പ്രതികളാകുമ്പോള്‍ നിയമം നീതി യുക്തമല്ല എന്നൊക്കെ തോന്നും.

ഗാര്‍ഹിക പീഢനം എന്നു പറയുന്നത് നമ്മളൊക്കെ കരുതുന്നതിനേക്കാള്‍  വ്യാപകമാണ്. അതില്‍ ഇരകളാക്കപ്പെടുന്നത് 99.9% പേരും സ്ത്രീകളാണെന്ന സത്യമാണിതുപോലെ ഒരു സ്ത്രീപക്ഷ നിയമം ഉണ്ടാകാന്‍ കാരണം. പുരുഷാധിപത്യ സമൂഹത്തില്‍ പുരുഷന്റെ ഭാഗത്തു നിന്നും ചിന്തിക്കുമ്പോള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്ന് തോന്നുക സ്വാഭാവികമാണ്. സ്ത്രീക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനം നല്‍കിയാല്‍ ഒരു ദുരുപയോഗവും നടക്കില്ല. ഏത് നിയമവും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതാണ്. വ്യാജ പരാതികളും വൈര നിര്യാതന പരാതികളുമൊക്കെ മറ്റ് നിയമങ്ങളുടെ കാര്യത്തിലും  ഉണ്ടാകാറുണ്ട്. എന്തിനേറെ നിയമം നടപ്പാക്കാന്‍  ബാധ്യതപ്പെട്ട പോലീസുകാര്‍ വരെ വ്യാജ കേസെടുക്കുന്നുണ്ട്. വ്യാജ ഏറ്റുമുട്ടല്‍ നടത്തി കൊല നടത്തുന്നു.

കുടുംബജീവിതം തകര്‍ക്കുന്ന പെരുമാറ്റം പുരുഷനോളം സ്ത്രീകളൊന്നും ചെയ്യാറുമില്ല. ഒരു സ്ത്രീ പരാതി പറഞ്ഞു എന്നു കരുതി ആരെയും പിടിച്ച് ശിക്ഷിക്കില്ല. പരാതിക്കടിസ്ഥാനമായ തെളിവുണ്ടെങ്കിലേ ശിക്ഷ ലഭിക്കു. യാമി നി പരാതി പിന്‍വലിച്ചില്ലെങ്കില്‍ ഗണേശന്‍ ശിക്ഷിക്കപ്പെടുമെന്നത് തീര്‍ച്ചയാണ്.

പടിഞ്ഞാറന്‍ നാടുകളില്‍ ഇതുപോലുള്ള കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷയുമുണ്ട്. സംശയമുണ്ടെങ്കില്‍ പോലും അവിടെ സ്ത്രീകളും കുട്ടികളും സംരക്ഷിക്കപ്പെടുന്നു.

vkayil said...

ഈ വിഷയത്തില്‍ “മാതൃഭൂമിയില്‍” വന്നത് :

ഗണേശ്കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പോയി കണ്ടതെന്തിനാണ്? വീടിനടുത്തെ പോലീസ്‌സ്റ്റേഷനിലേക്കുള്ള വഴി നിശ്ചയമില്ലാത്തതുകൊണ്ടാവുമോ ഭര്‍ത്താവ് ഗാര്‍ഹികപീഡനം നടത്തുന്നുണ്ടെന്ന പരാതിയുമായി അവര്‍ മുഖ്യമന്ത്രിയെ സമീപിച്ചത്? പരാതി എഴുതിവാങ്ങി അപ്പോള്‍ത്തന്നെ അത് പോലീസിലേക്ക് അയച്ചുകൊടുക്കേണ്ടതായിരുന്നു മുഖ്യമന്ത്രി എന്നാണ് പ്രതിപക്ഷകക്ഷികളുടെയെല്ലാം ഉറച്ച അഭിപ്രായം. എങ്കില്‍ ഗണേശനെ അന്നേ ജയിലിലയച്ച് അവരുടെ വിവാഹബന്ധം എന്നെന്നേക്കുമായി തകര്‍ത്തെറിയാമായിരുന്നു.

അച്ഛനെപ്പോലെ കരുതുന്ന ഒരാള്‍ അങ്ങനെയാണോ ചെയ്യേണ്ടത്? അതോ മക്കളെപ്പോലെയുള്ള ദമ്പതിമാരുടെ ബന്ധം നേരേയാക്കാന്‍ ഒരുവട്ടംകൂടി ശ്രമിക്കുകയോ? മറ്റെല്ലാറ്റിലുമെന്നപോലെ ഏത് ശരി എന്നത് നിങ്ങള്‍ ഏത് പാര്‍ട്ടിയില്‍, മുന്നണിയില്‍ നില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഭാര്യാഭര്‍ത്താക്കളെ ഒന്നിപ്പിക്കാന്‍ വീണ്ടുമൊരുവട്ടംകൂടി ശ്രമിക്കുകയോ ഇനി അഥവാ അവര്‍ക്ക് യോജിക്കാന്‍ പറ്റില്ലെങ്കില്‍ നാണക്കേടുണ്ടാക്കാതെ പിരിയാന്‍ സംവിധാനം ഒരുക്കുകയോ ചെയ്യുന്നത് കുറ്റകൃത്യമാണെങ്കില്‍ ശിക്ഷ മുഖ്യമന്ത്രിക്ക് കിട്ടട്ടെ. നിയമവും വകുപ്പും അറിയാത്ത അരാഷ്ട്രീയവാദികള്‍ക്കും കിട്ടട്ടെ ശിക്ഷ.

16 വര്‍ഷമായി ഗാര്‍ഹികപീഡനം നടക്കുന്ന വിവരം മുഖ്യമന്ത്രിയോട് പറയുന്നതിനുമുമ്പ് യാമിനി, അച്ഛനെന്നുതന്നെ കരുതാവുന്ന ഭര്‍ത്തൃപിതാവിനോട് എന്തായാലും പറഞ്ഞുകാണും. പോലീസിനെ വിവരമറിയിക്കാതിരുന്നതിന് ഇനി അദ്ദേഹത്തിന്റെ പേരില്‍ കേസെടുക്കുമോ?

കുടുംബത്തിലും ബന്ധത്തിലും അയല്‍പ്പക്കത്തും ഉള്ളവരും പീഡനവിവരം അറിഞ്ഞുകാണും. അവരെയുമെല്ലാം ഗാര്‍ഹികപീഡനവിവരം മറച്ചുവെച്ചതിന് ജയിലിലടയ്‌ക്കേണ്ടി വരുമോ? പീഡനക്കേസ് മധ്യസ്ഥരെവെച്ച് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതിന് ഇനി മജിസ്‌ട്രേട്ടിനെതിരെയും മുറവിളി ഉയരുമോ?

kaalidaasan said...

vkayil,

എന്താണു യാമിനിയുടെ പരാതി എന്ന് ഒരു പക്ഷെ മാതൃഭൂമി അറിയില്ല. യാമിനി നല്‍കിയ പരാതി ഇന്ന് കേരളം മുഴുവന്‍ പരസ്യമാണ്. എന്റെ കുടുംബ പ്രശ്നം പരിഹരിച്ചു തരണം എന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കാനല്ല യാമിനി അവിടെ പോയത്. എനിക്ക് ഗണേശനില്‍ നിന്നും വിവാഹമോചനം വേണം അത് രമ്യമായി ചെയ്തുകൊടുക്കാന്‍ സഹായിക്കണമെന്നാണവര്‍ ആവശ്യപ്പെട്ടത്. അതിന്റെ കാരണമായി പറഞ്ഞത് 16 വര്‍ഷങ്ങള്ലായി ഗണേശന്‍ ശാരീരികമായും മാനസികമായും പീഢിപിക്കുന്നു, തന്നെ വിട്ട് മറ്റ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നു എന്നൊക്കെയണ്. ഇതില്‍ ഗാര്‍ഹിക പീഢനം  എന്ന ഒരാരോപണമില്ലായിരുന്നെങ്കില്‍  ഉമ്മന്‍ ചാണ്ടി ഇത് പരിഹരിക്കാന്‍ ശ്രമിച്ചതിലോ, ഷിബു ബേബി ജോണിനെ അതിനു ചുമതലപ്പെടുത്തിയതിലോ ആരും ഒരു കുറ്റവും  കാണില്ല. യോജിച്ചു പോകാന്‍ പറ്റാത്ത ഭാര്യാഭര്‍ത്താക്കന്‍മാര്‍ പിരിഞ്ഞു പോകുന്നതിനുള്ള വ്യവസ്ഥകള്‍  രൂപപ്പെടുത്തുന്നതിനെ ആരും ഒരു കുറ്റമായി കാണുകയും ഇല്ല. കൂടിവന്നാല്‍ ഗണേശന്റെ പേരില്‍ immoral traffic എന്ന ഒരു നിസാര കുറ്റം ചുമത്തി കേസെടുക്കാം. യാമിനി പറഞ്ഞ കേട്ടറിവു വച്ചും കേസെടുക്കാന്‍ ആകില്ല. അത്രയേ ഉള്ളു.

പക്ഷെ ഗാര്‍ഹിക പീഢനം നടന്നു എന്ന് ഉത്തരവാദപ്പെട്ട ഒരു ഭരണാധികാരി അറിഞ്ഞാല്‍ അത് ഒതുക്കിത്തീര്‍ക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഇതേ പരാതി കോടതിയില്‍ കൊടുത്തപ്പോള്‍ കോടതി യാമിനിക്ക് പോലീസ് സംരക്ഷണം നല്‍കിയതൊന്നും ഇതെഴുതിയ വ്യക്തി അറിഞ്ഞിട്ടുണ്ടാകില്ല.

ഉമ്മന്‍ ചണ്ടിക്കെതിരെ കേസെടുക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് ആ സ്ഥാനത്തിനു യോജിക്കാത്ത പ്രവര്‍ത്തി ചെയ്തു. അതുകൊണ്ട് സ്ഥാണം ഒഴിയണം എന്നേ പ്രതിപക്ഷം ആവശ്യപ്പെട്ടുള്ളു.

ഇവിടെ ഉമ്മന്‍ ചാണ്ടി ചെയ്തത് രണ്ട് തെറ്റുകളാണ്.

1. യാമിനി പരാതി തന്നില്ല എന്ന കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനു വേണ്ടി നുണയാണെന്ന് അറിഞ്ഞുകൊണ്ട് യാമിനിയേക്കൊണ്ട് വാസ്തവ വിരുദ്ധമായ ഒരു കത്തെഴുതി വാങ്ങിച്ചു.

2. ഗാര്‍ഹിക പീഡനത്തേക്കുറിച്ചറിഞ്ഞിട്ടും അത് മൂടി വയ്ക്കാന്‍ ശ്രമിച്ചു.

രണ്ടും ഗുരുതരമായ വീഴ്ചകളാണ്. ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്നും  ഉണ്ടാകാന്‍ പാടില്ലാത്ത വിഴ്ചകളാണവ.

vkayil said...

സമാനമായ പ്രശ്നവും കൊണ്ട് പാർവതി എന്ന സ്ത്രീ ജയറാമെന്ന ഭർത്താവിനെതിരായി കാളിദാസനെ സമീപിക്കുന്നു.

കാളിദാസാൻ ഉടനെ പോലീസിനെ അറിയിക്കുന്നു. പീഡനം വാസ്തവമായതുകൊണ്ട് ജയറാം അകത്ത്.

പാർവതി വൃത്തിയിൽ ഒരു ഗോപിയുംവരച്ചു, കാളിദാസൻ നല്ല നമസ്കാരം പറയുന്നു. ഇതല്ലാതെ, പാർവതി ഉദ്ദേശിച്ച കാര്യം വല്ലതും നടക്കുമെങ്കിൽ അറിയാൻ ആഗ്രഹമുണ്ട്.

Ananth said...

>>>കുടുംബത്തിലും ബന്ധത്തിലും അയല്‍പ്പക്കത്തും ഉള്ളവരും പീഡനവിവരം അറിഞ്ഞുകാണും. അവരെയുമെല്ലാം ഗാര്‍ഹികപീഡനവിവരം മറച്ചുവെച്ചതിന് ജയിലിലടയ്‌ക്കേണ്ടി വരുമോ? <<<

the relevant section of the protection of women from domestic violence act 2005 is ...

"4. Information to Protection Officer and exclusion
of liability of informant
.-(1)
Any person who has reason to believe that an act of
domestic violence has been, or is being,
or is likely to be committed, may give information
about it to the concerned Protection
Officer.
(2) No liability, civil or criminal, shall be incur
red by any person for giving in good
faith of information for the purpose of sub-section
(1). "

what the act says is "may give information" not "must give information"......therefore , to say that anyone who has come to know of the grievance of the aggrieved party ,before the designated authority takes cognizance of the offence, could be held guilty on the grounds of not volunteering such information to the designated authority , is a non sequitur.

Ananth said...

>>>യാമിനി പരാതി തന്നില്ല എന്ന കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനു വേണ്ടി നുണയാണെന്ന് അറിഞ്ഞുകൊണ്ട് യാമിനിയേക്കൊണ്ട് വാസ്തവ വിരുദ്ധമായ ഒരു കത്തെഴുതി വാങ്ങിച്ചു.<<<

technically chandy is not lying when he says he did not receive the complaint from yamini ( the truth is that he refused to accept the complaint telling her, let us see if we can sort this out).....yaminis letter also indicates the same - that no complaint was handed over to cm, which is true......well, all this smacks of what they say acting too clever by half.... which finally comes to loss of face all around

vkayil said...

പിള്ളയുടെയും, ജോർജിന്റെയും മറ്റും താല്പര്യങ്ങൾക്ക് ചട്ടുകമായി, ജുഗുപ്സാവഹമായ രീതിയിൽ യാമിനി കാണിച്ചുകൂട്ടിയത് ഫലത്തിൽ ഗണേഷിന് ഒരു 'benefit of doubt' കിട്ടാനിടയായി. ഈ സാഹചര്യത്തിൽ ഉമ്മൻചാണ്ടി ചെയ്തതിലും, ധാർമികത അവകാശപ്പെടുന്നതിലും ശരികേടോന്നുമില്ല.

kaalidaasan said...

>>>>>പിള്ളയുടെയും, ജോർജിന്റെയും മറ്റും താല്പര്യങ്ങൾക്ക് ചട്ടുകമായി, ജുഗുപ്സാവഹമായ രീതിയിൽ യാമിനി കാണിച്ചുകൂട്ടിയത് ഫലത്തിൽ ഗണേഷിന് ഒരു 'benefit of doubt' കിട്ടാനിടയായി. ഈ സാഹചര്യത്തിൽ ഉമ്മൻചാണ്ടി ചെയ്തതിലും, ധാർമികത അവകാശപ്പെടുന്നതിലും ശരികേടോന്നുമില്ല.<<<<<

vkayil,

കേരളം ഭരിക്കുന്ന ഒരു മന്ത്രി സ്വന്തം ഭാര്യയെ പീഢിപ്പിക്കുന്നതില്‍ താങ്കള്‍ ഒരു ജുഗുപ്സയും കാണുന്നില്ലേ? ഒരേ സമയം അഞ്ചാറു സ്ത്രീകളുമായി ബന്ധപ്പെടുന്നതില്‍ താങ്കളൊരു ജുഗുപ്സയും കാണുന്നില്ലേ? അതില്‍ ഒരു സ്ത്രീയുടെ ഭര്‍ത്താവിന്റെ കയ്യില്‍ നിന്നും മന്ത്രി തല്ലുകൊണ്ടതില്‍ താങ്കളൊരു ജുഗുപ്സയും കാണുന്നില്ലേ? സ്വന്തം ഭാര്യയുടെയും 15 വയസുള്ള മകന്റെയും  മുന്നില്‍ വച്ച് ഗണേശന്‍  പരസ്ത്രീ ബന്ധത്തിന്റെ പേരില്‍  ആ സ്ത്രീയുടെ ഭര്‍ത്താവിന്റെ കാലില്‍  വീണു മാപ്പപേക്ഷിക്കുന്നതില്‍ താങ്കളൊരു ജുഗുപ്സയും കാണുന്നില്ലേ? കാവ്യമാധവന്റെയും  ശ്രീവിദ്യയുടെയും കുടുംബ പ്രശ്നം പരിഹരിക്കാന്‍  ഓടി നടന്ന ഗണേശനു സ്വന്തം കുടുംബ പ്രശ്നം പരിഹരിക്കാന്‍ കഴിയാതെ പോയതില്‍ താങ്കളൊരു ജുഗുപ്സയും കാണുന്നില്ലേ?

തല്ലുകൊണ്ട മന്ത്രി ഗണേശനാണെന്ന് ജോര്‍ജ് പറഞ്ഞപ്പോള്‍  ഞാന്‍ അന്വേഷിച്ചു, അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്ന് കേരള മുഖ്യമന്ത്രി പറഞ്ഞതില്‍ താങ്കളൊരു ജുഗുപ്സയും കാണുന്നില്ലേ? പരാതി ലഭിച്ചിട്ടും അത് ലഭിച്ചില്ല എന്ന് കേരള മുഖ്യമന്ത്രി പറഞ്ഞതില്‍ താങ്കളൊരു ജുഗുപ്സയും കാണുന്നില്ലേ?

പി സി ജോര്‍ജ് ഈ വിഷയം പുറത്താക്കിയപ്പോള്‍  അത് നെല്ലിയാംപതി പ്രശ്നത്തിന്റെ പകപോകലാണെന്ന് കുറെയേറെ പേര്‍ വിശ്വസിച്ചു. ഗണേശനതിന്റെ benefit of doubt ഉം ലഭിച്ചു. പലരും ജോര്‍ജിനെ കുറ്റപ്പെടുത്തി. പക്ഷെ പിന്നീട് ഗണേശന്‍ യാമിനി പീഢിപ്പിക്കുന്നു എന്നും പറഞ്ഞ് കേസു കൊടുത്തപ്പോള്‍  ആ benefit ന്റെ പകുതി ഇല്ലാതായി. അതിനു ശേഷം  ജോര്‍ജ് പറഞ്ഞത് ശരിയാണെന്ന് യാമിനി പത്ര സമ്മേളനം നടത്തി പ്രഖ്യാപിച്ചപ്പോള്‍ ബാക്കി പകുതിയും ഇല്ലാതായി.

യാമിനി ആരുടെയെങ്കിലും ചട്ടുകമായി പ്രവര്‍ത്തിക്കുന്നതാണ്, ഉമ്മന്‍ ചാണ്ടിയുടെ ധാര്‍മ്മികതയും ശരികേടും  അളക്കുന്നതിന്റെ അളവുകോലെങ്കില്‍ എനിക്ക് കൂടുതലൊന്നും  പറയാനില്ല.

"പിള്ളയുടെയും, ജോർജിന്റെയും മറ്റും താല്പര്യങ്ങൾക്ക് ചട്ടുകമായി, ജുഗുപ്സാവഹമായ രീതിയിൽ യാമിനി പ്രവര്‍ത്തിച്ചു" എന്നൊക്കെ പറയുന്നത് പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിന്റെ political correctness ആയേ ഞാന്‍ കാണുന്നുള്ളു. ജോര്‍ജും, ഉമ്മന്‍ ചാണ്ടിയും. ഗണേശനും എല്ലാ ദിവസവും പത്രസമ്മേളനം നടത്തി തങ്ങളുടെ ഭാഗം ന്യായീകരിച്ചു നടന്നപ്പോഴൊന്നും യാമിനി ആരോടും ഒരക്ഷരം പറഞ്ഞിരുന്നില്ല. ആരും അറിയാതെ ഇതൊക്കെ പരിഹരിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെയും സഹ പ്രവര്‍ത്തകരുടെയും  സഹായം തേടിയതേ ഉള്ളു. ഗണേശന്റെ ധാര്‍ഷ്ട്യമാണു യാമിനിയെക്കൊണ്ട് ഇതൊക്കെ പരസ്യമാക്കാന്‍ പ്രേരിപ്പിച്ചത്. യാമിനി തന്നെ പീഢിപ്പിച്ചു എന്നും പറഞ്ഞ് ഗണേശന്‍ കേസുകൊടുക്കാന്‍ പോയതാണ്, ഇതിന്റെ സത്യാവസ്ഥ ലോകം അറിയാന്‍ കാരണം. അല്ലായിരുന്നെങ്കില്‍  ജോര്‍ജിന്റെ വിടു വായത്തം എന്നും പറഞ്ഞ് ഇത് മറക്കപ്പെടുമായിരുന്നു.

ഗണേശനെ കുടുക്കാനായിരുന്നു ഉദ്ദേശ്യമെങ്കില്‍ ആദ്യമേ തന്നെ യാമിനി കോടതിയിലേക്കേ പോകുമായിരുന്നുള്ളൂ. പരാതി കൊടുക്കുന്ന നിമിഷം ഗണേശനു മന്ത്രി പദവും എം എല്‍ എ പദവും രാജിവയ്ക്കേണ്ടി വരുമായിരുന്നു. അത് ചെയ്യാതിരുന്നത് ആ മനസില്‍ അല്‍പമെങ്കിലും നന്മ ഉള്ളതുകൊണ്ടാണ്. താങ്കള്‍ക്കവിടെ ജുഗുപ്സയേ കണുവാന്‍ സാധിക്കുന്നുള്ളു. പക്ഷെ എനിക്കതല്ല കാണുവാന്‍ സാധിക്കുന്നത്.

kaalidaasan said...

>>>>>what the act says is "may give information" not "must give information"......therefore , to say that anyone who has come to know of the grievance of the aggrieved party ,before the designated authority takes cognizance of the offence, could be held guilty on the grounds of not volunteering such information to the designated authority , is a non sequitur.<<<<<

Ananth,

You may have an ulterior motif to defend Ganesh Kumar and Umman Chandy. But your interpretation of law is pathetic. I am really sory to say that you do not have the basic knowledge of the languages of laws and acts. That is why you beat around the words may and must. I have no comments on that.

Having said that, I may just mention that there are special provisions binding on a public servant in India. I may invite your superior conscience to look into these IPC sections if you may wish so.

Indian Penal Code

199. False statement made in declaration which is by law receivable as evidence

Whoever, in any declaration made or subscribed by him, which declaration any Court of Justice, or any public servant or other person, is bound or authorized by law to receive as evidence of any fact, makes any statement which is false, and which he either knows or believes to be false or does not believe to be true, touching any point material to the object for which the declaration is made or used, shall be punished in the same manner as if he gave false evidence.

203. Giving false information respecting an offence committed

Whoever knowing or having reason to believe that an offence has been committed, gives any information respecting that offence which he knows or believes to be false, shall be punished with imprisonment of either description for a term which may extend to two years, or with fine, or with both.

218. Public servant framing incorrect record or writing with intent to save person from punishment or property from forfeiture

Whoever, being a public servant, and being as such public servant, charged with the preparation of any record or other writing, frames that record or writing in a manner which he knows to be incorrect, with intent to cause, or knowing it to be likely that he will thereby cause, loss or injury to the public or to any person, or with intent thereby to save, or knowing it to be likely that he will thereby save, any person from legal punishment, or with intent to save, or knowing that he is likely thereby to save, any property from forfeiture or other charge to which it is liable by law, shall be punished with imprisonment of either description for a term which may extend to three years, or with fine, or with both.

221. Intentional omission to apprehend on the part of public servant bound to apprehend

Whoever, being a public servant, legally bound as such public servant to apprehend or to keep in confinement any person charged with or liable to apprehended for an offence, intentionally omits to apprehend such person, or intentionally suffers such person to escape, or intentionally aids such person in escaping or attempting to escape from such confinement, shall be punished as follows


I really wonder whether you have heard about another penal code section. The one which clearly says that suppressing information about a crime which has already committed or might be committed is punishable under Indian penal Code.


kaalidaasan said...

>>>>പാർവതി വൃത്തിയിൽ ഒരു ഗോപിയുംവരച്ചു, കാളിദാസൻ നല്ല നമസ്കാരം പറയുന്നു. ഇതല്ലാതെ, പാർവതി ഉദ്ദേശിച്ച കാര്യം വല്ലതും നടക്കുമെങ്കിൽ അറിയാൻ ആഗ്രഹമുണ്ട്.<<<<

vkayil,

കാളിദാസന്‍ കേരള മുഖ്യമന്ത്രിയോ അധികാര സ്ഥാനത്തുള്ള വ്യക്തിയോ ആണെങ്കില്‍ ജയറാം ഗാര്‍ഹിക പീഢനം നടത്തി എന്ന് പാര്‍വതി പരാതിപ്പെട്ടാല്‍ ഉടനെ അത് നീതി പീഠത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വരും. സ്വന്തമായി പരിഹരിക്കാന്‍ ശ്രമിക്കില്ല. നിയമം അതിനനുവദിക്കുന്നില്ല.

പാര്‍വതി ഉദ്ദേശിച്ച കാര്യങ്ങളൊക്കെ നടക്കും. ജയറാം പര്‍വതിയെ പീഢിപ്പിച്ചു എന്ന് തെളിഞ്ഞാല്‍ ജയില്‍ ശിക്ഷ ഉറപ്പ്. പാര്‍വതിക്കതില്‍ പരാതിയില്ലെങ്കിലും കോടതിക്കത് ബോധ്യമായാല്‍ ജയറാം  ശിക്ഷിക്കപ്പെടും. ജയറാമിനോടൊപ്പം ജീവിക്കാന്‍ പാര്‍വതിക്ക് സാധിക്കില്ലെങ്കില്‍ ജയറാമിന്റെ സ്വത്ത് ഭാഗിച്ച് പാര്‍വതിക്കും കുട്ടികള്‍ക്കും കൊടുക്കും. മാസം തോറും ജീവിത ചെലവിനുള്ള ജീവനാംശവും നല്‍കാന്‍ കോടതി വിധിക്കും.

ഇറ്റലിയന്‍ നാവികര്‍ മീന്‍പിടുത്തക്കാരെ വെടി വച്ച് കൊന്ന സംഭവത്തില്‍ കേരള ഹൈക്കോടതിയും  സുപ്രീം കോടതിയും പറഞ്ഞത് താങ്കള്‍ വായിച്ചിട്ടുണ്ടോ? നാവികര്‍ക്കെതിരെ പരാതി യില്ല എന്നും പറഞ്ഞ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സത്യ വാംഗ് മൂലം നല്‍കിയപ്പോള്‍ കോടതി പറഞ്ഞത് ഒന്നു വായിച്ചു നോക്കുക. വാദികള്‍ക്ക് പരാതിയില്ലെങ്കിലും  കേസെടുക്കാന്‍ വകുപ്പുണ്ടെന്നാണു കോടതി പറഞ്ഞത്. ഇപ്പോള്‍ യാമിനി നല്‍കിയിരിക്കുന്ന പരാതി പിന്‍വലിച്ചാല്‍ പോലും വേണമെങ്കില്‍  കോടതിക്ക് കേസെടുക്കാമെന്നാണതിന്റെയൊക്കെ അര്‍ത്ഥം.

Ananth said...

>>>You may have an ulterior motif to defend Ganesh Kumar and Umman Chandy<<<


1 ulterior motive ????? !!!!!

2 defending ganesh kumar ???

3 only pointed out the legal position with respect to your statement that chandy committed a breach of law in not volunteering the information etc....and about your statement that chandy lied about yaminis complaint.....quoting irrelevant sections do not make up for lack of legal substance behind an argument......

to a layman strict interpretation of the law may look like "beating around the words".....

and a funny thing about law is, both sides argue based on the same rule books......judgements by magistrate may be overturned by sessions court, and that by high court or supreme court etc....all by judges who are very learned persons.....so there can never be a " definitive" final view about things legal.....i have put forth my views , that is all, and you have every right to disagree.

vkayil said...

കോടതിക്കാര്യങ്ങളെ കുറിച്ച് രസകരവും, ചിന്തോദ്ധീപകവുമായ ഒരു ബ്ലോഗെഴുത്തിൽ നിന്ന് :
================
Most people, including me are fascinated by the spectacle of verbally gifted lawyers arguing a case in front of a deeply attentive judge, as presented in countless movies and television shows, and I daresay happens in real courts all over the world. What strikes me as peculiar is the fact that the outcome of the case seems predicated not so much on the facts of the case, but on how they are skillfully represented by the lawyer, and how that person is able to make an emotional connect with the judge.

Wouldn't the interest of justice be better submitted if submissions and arguments were made entirely in writing, giving the people involved time to not only understand the issue concerned, but to put forth their best thought out argument? To my layman eyes the existing system of court hearings appears quite a medieval process designed to intimidate, confuse and confound. The lawyers appear to be adversarial gladiators with the crucial difference that the thumbs up and thumbs down is received by the poor litigants.

Often you hear the lawyers on TV or in the movies( also the newspapers reporting reality) discuss the disposition of the judge in question, when heading in for their arguments. Why in the name of the lord should that matter? I though it was the facts of the case that mattered. And what is this business of asking the poor summoned witness close ended questions? Why can't he or she give a nuanced reply? And what is this business of accepting objections and rejecting them? Why can't they all be accepted? If the lawyer is fooling around fine him.
What is being debated in a court house is of humongous importance. Why is it then conducted like an oral poetry or elocution contest? For god's sake school examinations pertaining to different subjects like mathematics, science or English are held in writing. How else would you be able to gauge whether the students have fully grasped the subject at all? Similarly shouldn't court cases be conducted in a more organised way with the written word having precedence over the oral?Shouldn't questionnaires, research reports and open ended written submissions by the people or parties involved be poured over rather than depend upon the oral brilliance of a Perry Mason like character. Maybe that is what happens, but judging by what one comes across in media and hears through hearsay, getting justice seems to be like getting a job. You may or may not get it.”
===========

മലക്ക് said...

എന്തായാലും ഗണേഷ്കുമാർ രാജി വച്ചു. പക്ഷെ എം എല്ലെ സ്ഥാനം കൂടി ഒഴിയെണ്ടാതായിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സർക്കസ്സ് കളി തുടങ്ങിയിട്ട് നാള് കുറെ ആയി. എന്തായാലും അദ്ദേഹം ഒരു വലിയ തെറ്റ് ചെയ്തു. പരാതി കിട്ടിയില്ല എന്ന് പറഞ്ഞ് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. ഇപ്പൊഴ് എല്ലാവര്ക്കും മനസിലായി തുടങ്ങി ഭൂലോക കള്ളന്മാരും സ്ത്രീ പീടകന്മാരും കൂടി ആണ് കേരളം ഭരിക്കുന്നത്‌ എന്ന്. പിന്നെ 'നാണം' എന്ന സാധനം അടുത്തുകൂടി പോലും പോയിട്ടില്ലാത്ത സ്ഥിതിക്ക് ഇതൊക്കെ ഉമ്മൻ ചാണ്ടിക്കും കൂട്ടര്ക്കും നിസ്സാര കാര്യങ്ങൾ.

vkayil said...

"പരാതി കിട്ടിയില്ല എന്ന് പറഞ്ഞ് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു"

മലക്ക്,

പരാതി കൊടുത്തിട്ടില്ല എന്ന് യാമിനി എഴുതിക്കൊടുത്ത രേഖയാണ് മുഖ്യമന്ത്രി നിയമസഭയിൽ വെച്ചത്.

യാമിനിയുടെയും, ശിഖണ്ടി ടീമിന്റെയും ഉദ്ധേശ്യം മുഖ്യമന്ത്രിയെ കുടുക്കാനായിരുന്നു, പകരം തിരിച്ചു പണി കൊടുത്തു.

സ്ത്രീ എന്നതിന് പുറമെ, ദുരുപയോഗം ചെയ്യപ്പെടുന്ന ഗാര്ഹിക പീഡന നിയമവും, ഭൂരിപക്ഷക്കുറവും ഒക്കെക്കൂടി തടുക്കാൻ പറ്റാത്ത ആയുധത്തിനു മുന്നിൽ, കൈകൾ കെട്ടിയിടപ്പെട്ടിട്ടും മുഖ്യമന്ത്രി എതിരിട്ടു പിടിച്ചു നിന്നല്ലോ എന്ന വേവലാതിയാണ് അദ്ദേഹത്തിന്റെ എതിരാളികൾക്ക്.

kaalidaasan said...

>>>>>only pointed out the legal position with respect to your statement that chandy committed a breach of law in not volunteering the information etc....and about your statement that chandy lied about yaminis complaint.....quoting irrelevant sections do not make up for lack of legal substance behind an argument......<<<<

What you pointed out is illegal position, not legal position.

I have quoted the relevant sections of Indian Penal Code pertaining to a public servant like Umman Chandy. Whether you agree to that is not my concern.

People with basic common sense know that Ganesan is guilty of domestic abuse and Umman Chandy protected him, fully knowing what Ganesan had done.

Many legal experts stated that Umman Chandy committed a breach of law and he lied about Yamini's complaint which is evident from her press conference. Even then you do not agree.

While discussing this issue, you argue that Ganesan and Umman Chandy have done the correct thing. Is it not defending them?

kaalidaasan said...

>>>>>and a funny thing about law is, both sides argue based on the same rule books...<<<<

There is nothing funny about laws. Majority of these laws are clear enough to be read and understood by lay men.

The rules about domestic violence and abuse are very clear. And regarding the duties and responsibilities of public servant as well.

You are beating around bush, when you pin your argument on the word may and insist that Umman Chandy is not duty bound to report domestic violence sine there is no word must. That is a really pathetic argument. That shows that you do not have much idea about the duties and responsibilities of a public servant like chief minister of a state.

vkayil said...

"You may have an ulterior motif to defend Ganesh Kumar and Umman Chandy"

Kaalidaasan,

Perhaps you wrote "ulterior motive" (as if Anath has something to personally gain) unintentionally, but it was inappropriate and Ananth's objection to that is understandable.

kaalidaasan said...

>>>>>പരാതി കൊടുത്തിട്ടില്ല എന്ന് യാമിനി എഴുതിക്കൊടുത്ത രേഖയാണ് മുഖ്യമന്ത്രി നിയമസഭയിൽ വെച്ചത്.<<<<

vkayil,

പരാതി കൊടുത്തിട്ടില്ല എന്ന രേഖ എന്തിനാണ്, ഉമ്മന്‍ ചാണ്ടി ഒപ്പിച്ചെടുത്തതെന്ന് താങ്കളൊരു നിമിഷം ചിന്തിക്ക്. അതൊരു രേഖയൊന്നുമല്ല. ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടതനുസരിച്ച് യാമിനി എഴുതി കൊടുത്ത എഴുത്താണത്. യാമിനി കോടതിയില്‍ പോയി മാറ്റിപ്പറഞ്ഞാല്‍ എഴുതിയ കടലാസിന്റെ വില പോലും ഇല്ലാത്ത രേഖയാകും അത്.

ഈ വിഷയം ഉയര്‍ത്തിയ പ്രതി പക്ഷം വെറും കിഴങ്ങന്‍മാരൊന്നുമല്ല. യാമിനി പരാതി കൊടുത്തിരുന്നു എന്നവര്‍ക്ക് തീര്‍ച്ചയുണ്ടായിരുന്നു. നിയമസഭയില്‍  പ്രശ്നം ഗൌരവമുള്ളതായപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടി ഗതികേടുകൊണ്ട് യാമിനിയോട് അപേക്ഷിച്ചതുകൊണ്ടാണങ്ങനെ എഴുതി കൊടുത്തത്.

പരാതി കൊടുത്തിരുന്നു, പക്ഷെ ഉമ്മന്‍ ചാണ്ടി സ്വീകരിച്ചില്ല എന്ന് യാമിനി തന്നെ പരസ്യമാക്കിയപ്പോള്‍  ഉമ്മന്റെയും ടീമിന്റെയും വായടഞ്ഞു പോയി.

ശിഖണ്ടി ടീം എന്ന് താങ്കളാക്ഷേപിക്കുന്ന യാമിനിയുടെ ടീം ശിഖണ്ടികളൊന്നുമല്ല. അതിന്റെ തെളിവാണ്, ഗണേശന്റെ രാജി. ഇനി അവര്‍ വിചാരിച്ചാല്‍ വേണമെങ്കില്‍ ഗണേശന്റെ എം എല്‍ സ്ഥാനവും തെറിക്കും. രാഷ്ട്രീയ ഭാവിയും ഇല്ലാതാകും.

പിള്ള ഉള്‍പ്പടെയുള്ള അനേകം പേരെ അറിയിച്ചിട്ടു തന്നെയാണ്, യാമിനി ഇതൊക്കെ ചെയ്യുന്നത്. അവര്‍ക്ക് പലരും  ഇതിനു വേണ്ട ഉപദേശ നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്. ചാനലുകളില്‍ അതൊക്കെ ചര്‍ച്ച ആകുന്നില്ല.അ തുകൊണ്ട് മറ്റാരും അറിയുന്നുമില്ല.

ഇപ്പോള്‍ പണി കിട്ടിയിരിക്കുന്നത് ഉമ്മനും ഗണേശനും ആണ്. ഉമ്മന്‍ പരമാവധി നാറി. എന്നിട്ടും ഗണേശന്റെ മന്ത്രിസ്ഥാനം രക്ഷിച്ചെടുക്കാന്‍ ആയില്ല. അതിനു വേണ്ടിയായിരുന്നു എല്ലാ നുണകളും പറഞ്ഞത്. ഗണേശന്റെ ഒരു പരസ്ത്രീ ബന്ധം മാത്രമേ ആദ്യം പുറത്തറിഞ്ഞിരുന്നുള്ളു. ഇപ്പോള്‍ യാമിനി കോടതിയില്‍ മറ്റ് അഞ്ച് ബന്ധങ്ങളുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിലും വലിയ ഒരു പണി ഗണേശനെ പ്പോലുള്ള ഒരു കാപട്യത്തിനു കേരളത്തില്‍ കിട്ടാനില്ല.

ഗണേശന്‍ സിനിമാലോകത്തെ പല സ്ത്രീകളെയും സഹായിച്ച കഥകളൊക്കെ അദ്ദേഹം പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്. എന്തായിരുന്നു ആ സഹായമെന്നൊക്കെ ഇപ്പോള്‍  ഏകദേശം മനസിലാക്കാന്‍ പറ്റുന്നുണ്ട്.

kaalidaasan said...

>>>>>സ്ത്രീ എന്നതിന് പുറമെ, ദുരുപയോഗം ചെയ്യപ്പെടുന്ന ഗാര്ഹിക പീഡന നിയമവും, ഭൂരിപക്ഷക്കുറവും ഒക്കെക്കൂടി തടുക്കാൻ പറ്റാത്ത ആയുധത്തിനു മുന്നിൽ, കൈകൾ കെട്ടിയിടപ്പെട്ടിട്ടും മുഖ്യമന്ത്രി എതിരിട്ടു പിടിച്ചു നിന്നല്ലോ എന്ന വേവലാതിയാണ് അദ്ദേഹത്തിന്റെ എതിരാളികൾക്ക്.<<<<

vkayil,

എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ്, ഗാര്‍ഹിക പീഢന നിയമം ഇവിടെ ദുരുപയോഗപ്പെടുത്തുന്നു എന്ന് താങ്കള്‍ പറയുന്നത്? ഗണേശന്‍ യാമിനിയെ ഉപദ്രവിച്ചിട്ടില്ല എന്നാണോ താങ്കളുടെ പക്ഷം?

ഗാര്‍ഹിക പീഢന നിയമം സ്ത്രീകളെ സംരക്ഷിക്കാനുദ്ദേശിച്ചു തന്നെയാണുണ്ടാക്കിയിട്ടുള്ളത്. പിന്നെ എന്തിനാണ്, സ്ത്രീ എന്ന് എടുത്തെഴുതുന്നത്?

സ്ത്രീകളോട് ആവശ്യത്തിനും അനാവശ്യത്തിനും കൈത്തരിപ്പു തീര്‍ക്കുന്ന പുരുഷനെ ചങ്ങലക്കിടാന്‍ വേണ്ടി തന്നെയാണീ നിയമം ഉണ്ടാക്കിയിട്ടുള്ളത്. യാമിനിയേപ്പോലെ സമൂഹത്തില്‍ പദവിയും  ആദരവും ലഭിക്കുന്ന സ്ത്രീകള്‍ വരെ ഇതുപോലെ പീഢിപ്പിക്കപ്പെടുന്നു. അതും സാംസ്കാരിക നയകരെന്ന് നെറ്റിയില്‍ എഴുതി ഒട്ടിച്ചു നടക്കുന്ന വേതാളങ്ങള്‍,. അപ്പോള്‍ പിന്നെ അശരണരായ സ്ത്രീകളുടെ കാര്യം പറയാതിരിക്കുകയാണു ഭേദം.

നാണവും മാനവുമില്ലാത്തവര്‍ ഏതിനെയും എതിരിട്ട് പിടിച്ചു നില്‍ക്കും. പി സി ജോര്‍ജ് പിടിച്ചു നില്‍ക്കുന്നില്ലേ? ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റണമെന്ന് കോണ്‍ഗ്രസുകാര്‍ മുഴുവനും, യു ഡി എഫിലെ മറ്റ് പല കക്ഷികളും  ആഗ്രഹിച്ചിട്ടും, ജോര്‍ജ് പിടിച്ചു നില്‍ക്കുന്നില്ലേ. വയോധിക ആയ ഗൌരിയമ്മയെ കേട്ടാല്‍ അറയ്ക്കുന്ന ചീത്ത പറഞ്ഞിട്ടും, പിടിച്ചു നില്‍ക്കുന്നില്ലേ? ഉമ്മന്‍ ചാണ്ടിക്കോ കോണ്‍ഗ്രസിനോ ജോര്‍ജിനെതിരെ എന്തെങ്കിലും  നടപടി എടുക്കാന്‍ തന്റേടമുണ്ടോ?

ഭൂരിപക്ഷക്കുറവു തന്നെയാണ്, ഉമ്മന്‍ ചാണ്ടിയേക്കൊണ്ട് ഇതുപോലുള്ള നെറികേടുകള്‍ ചെയ്യിക്കുന്നത്. ഉമ്മന്‍ ചാണ്ടി കേരളം ഭരിച്ചില്ല എന്നു കരുതി ആകാശനം ​ഇടിഞ്ഞു വീഴുകയൊന്നുമില്ല. ഭൂരിപക്ഷമില്ലെങ്കില്‍ അന്തസായി രാജി വച്ചു പോകണം. പെണ്ണുപിടിയന്‍മാരെയും  ഗാര്‍ഹിക പീഢനം നടത്തുന്ന മനോരോഗികളെയും  സംരക്ഷിക്കുകയല്ല ഭരണമെന്നു പറഞ്ഞാല്‍.

kaalidaasan said...

>>>>>Kaalidaasan,

Perhaps you wrote "ulterior motive" (as if Anath has something to personally gain) unintentionally, but it was inappropriate and Ananth's objection to that is understandable.<<<<


vkayil,

Yes. It was spelling mistake. I intended to write ulterior motive. I used the word may have. It was a query.

By the term ulterior motive, what I have understood is that "somebody has a hidden reason for doing so". Not personal gain.

Whole of Kerala, now know that Ganesan had committed domestic violence. That is a crime as per Indian penal Code. And Umman Chandy lied about that. Still then Ananth is defending both of them. I was just wondering there could be some hidden reason in doing so. There is nothing personal in this.

Ananth said...
This comment has been removed by the author.
Ananth said...

>>>People with basic common sense know that Ganesan is guilty of domestic abuse and Umman Chandy protected him, fully knowing what Ganesan had done. <<<

absolutely right.......but legal status is not based on commonsense understanding, but on strict interpretation of the relevant law/act......that is why I said earlier your opinions count as political blah-blah but are untenable in the legal sense

>>>While discussing this issue, you argue that Ganesan and Umman Chandy have done the correct thing. Is it not defending them?<<<

not at all.....I never said anything of the sort.......

1 I don't think I have said anything in favour of ganesh kumar in any of the comments I made here

(വേലി ചാടുന്ന പശുവിനു കോല് കൊണ്ടു മരണം .......എന്തായാലും മന്ത്രി രാജി വെക്കുക തന്നെ ചെയ്തല്ലോ
സ്വന്തം വ്യക്തിജീവിതം കളങ്ക രഹിതമാക്കാന്‍ കഴിയാത്തവര്‍ മറ്റുള്ളവരെ നന്നാക്കാന്‍ നടക്കരുത് എന്ന് സാരം ......പിന്നെ ഇദ്ദേഹത്തിന്റെ ആദര്‍ശമൊന്നും എല്ലാ കാര്യങ്ങളിലും കണ്ടിട്ടില്ല
സൂപ്പര്‍ താരത്തിന്റെ ആനക്കൊമ്പു ശേഖരം / നിയമങ്ങളൊന്നും മന്ത്രിക്കു ബാധകമല്ലെന്ന് പറഞ്ഞുള്ള ഉല്ലാസ യാത്ര / ഒളിംപ്ക്സ് മാമാങ്കം / സിനിമാ ക്രിക്കറ്റില്‍ നിറഞ്ഞു നില്കുന്ന സ്പോട്സ് മന്ത്രി സന്തോഷ്‌ ട്രോഫി കാര്യം അറിയാതെ പോവുന്നത് തുടങ്ങി എന്തെല്ലാം പിന്നെ നൂറു വര്‍ഷമായി കൃഷി ചെയ്യുന്ന തോട്ടങ്ങളൊക്കെ വനഭൂമി ആക്കുമെന്ന് പറഞ്ഞാല്‍ മതിയല്ലോ ഭയങ്കര ആദര്‍ശപുരുഷോത്തമന്‍ ആവാന്‍)


2 As for chandy I only clarified the legal status about two of his actions,viz. his failure to report his awareness about the domestic violence and whether he is lying about receiving the written complaint........though those clarifications may be in his favour in a legal sense, that does not mean that what he did is correct or that I approve of or defend his actions....do you understand what it means to say
"well, all this smacks of what they say acting too clever by half.... which finally comes to loss of face all around"

>>>You are beating around bush<<<

laws are framed with due diligence to the exact meaning....." may give information" and "must give information" are entirely different.....I would have agreed with your view that the law was breached in not informing, if it was framed in the latter construction.....when the act itself specifies about the reporting of the offense the same does not attract application of similar provisions under various other acts/codes

I have great respect for your opinions , but I am afraid in matters legal, you are out of your ken

vkayil said...

"may give information" and "must give information"
=====
"He may be hanged till death" എന്ന് ഒരു ജഡ്ജി വിധിക്കുകയാണെങ്കിൽ, ആ ജഡ്ജിയുടെ കസേര എപ്പോ തെറിച്ചു എന്ന് ചോദിച്ചാമതി.

ഇവിടെ, ഒരു കുടുംബത്തിന്റെ കാര്യമായതുകൊണ്ട് കോടതിപോലും മുന്ഗണന കൊടുക്കുന്നത് പ്രശ്ന പരിഹാരത്തിനാണ്. ആ ഒരു ധാർമികമായ option മുഖ്യമന്ത്രിയുo exercise ചെയ്തതിൽ എന്താണ് തെറ്റ് ? ആ സ്ഥാനത്ത് അച്യുതാനന്തനാണെങ്കിലും അതെ ചെയ്യുള്ളൂ, ചെയ്യാൻ പാടുള്ളൂ.

ഗാര്ഹിക പീഡനം രണ്ടു പക്ഷത്തിന്റെയും ഇപ്പോൾ അവകാശവാദം മാത്രമാണ്, കാലം കഴിയുമ്പോൾ നമ്പി നാരായണന്റെ കേസ്സുപോലെ കെട്ടിച്ചമച്ചതാകാനും മതി. പ്രത്യേകിച്ചും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉള്ളപ്പോൾ.

kaalidaasan said...

>>>absolutely right.......but legal status is not based on commonsense understanding, but on strict interpretation of the relevant law/act......that is why I said earlier your opinions count as political blah-blah but are untenable in the legal sense<<

Did I say that legal status is based on commonsense understanding, and on strict interpretation of the relevant law/act..? I just stated that to understand this particular act, and many I have quoted, you need only common sense. Not any deep knowledge in law. AS usual you misinterpret what I wrote.

Nobody need to have a PhD in law to know that Ganesan committed a crime and Umman Chandy tried to conceal that crime. Just need common sense only. If shoot you, do you need any deep knowledge in law to interpret that I have done a crime. It is simple. If you have common sense you can grasp it.

Why do you need a strict interpretation of the law? Why can't you take the basic meaning of the law as it is written. Interpretation, arguing and counter arguing are issues before the court of law.

You yourself count as a person with superior intelligence to interpret laws. That is why you in another post interpreted International laws in the shooting of Kerala fishermen. But I respect the chief justice of India who is the ultimate authority in India to interpret laws. The same is applicable here as well.

The plain issue here is Ganesan is guilty of domestic violence and knowing that Umman Chandy tried to suppress that information in order to protect his ministry. What ever said against this plain truth is the real blah blah.
From the very beginning you see this as just a political issue, not as a legal issue. That is why you try to distort the legal aspects on flimsy terms. That is your basic fault.

This is not a political issue, but a legal issue before the court. Even the Central women's commission has intervened in this issue.

You see Umman Chandy as an ordinary citizen. You completely forget that he is the chief minister of Kerala. That means he is a public servant. Public servants do have much more responsibilities and duties than an ordinary citizen. They are bound by extra laws and regulations, which you are unaware of. That is the reason why Balakrishna Pillai had to resign as minister for making a comment which many ordinary citizens do and no court take nay actions on that. It is inappropriate for a minister to do such remarks. You fail to understand this basis fact. That is why you resort to irrelevant issues like strict interpretation of laws. Police charge cases based on basic interpretation of laws, rules and regulations.

The very same Kerala police and Kerala govt. registered a murder case against many CPM leaders in the murder of a Muslim League activist based on the premise that , they had knowledge of a crime to be committed and failed to report to that to the authorities. I do not think you can understand these facts.

When a public servant knows that there is a crime and fail to report that it is seen as a serious issue in a democracy. Unfortunately you fail to grasp that seriousness.

kaalidaasan said...

>>> As for chandy I only clarified the legal status about two of his actions,viz. his failure to report his awareness about the domestic violence and whether he is lying about receiving the written complaint........though those clarifications may be in his favour in a legal sense, that does not mean that what he did is correct or that I approve of or defend his actions....<<

Why you use the term, those clarifications may be in his favor in a legal sense? You pretend to be a legal expert. Why cannot you say that those clarifications are in his favor in a legal sense?

If you are sure that what Candy did is not correct and you do not approve of his actions, why do you attack me when I say so? Is here any ulterior motive in this?

I do not think I need any clarification in this issue.

There need not be any written complaint. There need not be any complaint itself. Just knowledge about domestic violence is enough for taking action. That is why National Women's commission intervened in this issue.

There are umpteen number of instances where children do give information about domestic violence to teachers in their school and these being reported to authorities.

kaalidaasan said...

>>> laws are framed with due diligence to the exact meaning....." may give information" and "must give information" are entirely different.....I would have agreed with your view that the law was breached in not informing, if it was framed in the latter construction.....when the act itself specifies about the reporting of the offense the same does not attract application of similar provisions under various other acts/codes<<

Ypur statement, does not have any relevance here at all.

The law states this in general. You ,I and or anybody for that matter may or may not give information about a domestic violence. It has that menacing only. It is regarding just giving information about domestic violence. Law can not insist that all must give information regarding all domestic violence. You are just hanging on that. It is your freedom. But I do not agree.

Kerala chief minister is not regarded as an ordinary citizen. He is a public servant. He is bound by many other rules and regulations. Many of them I pointed out which you ridiculed as irrelevant. Here also I do not agree. I do feel that Umman Chandy as Kerala's chief minister is bound by many regulations and subjected to many laws described in Indian Penal Code. Section 498 A of Indian Penal Code is integrated into the domestic violence act. I just mentioned this to inform that no law or act is seen as isolated island. Many are interrelated and inter dependent. You fail to understand this. I do not have any issues with that as well. And I do not think it is my obligation to make you understand either.

I reiterate my point again. As a public servant Umman Chandy is duty bound to report any crime which comes to his information. Failure to do so is seen ans crime as per Indian penal Code and prescribe punishment for that as well. Whether you are able to grasp this is not my concern. I have made this very very clear.

kaalidaasan said...

>>>I have great respect for your opinions , but I am afraid in matters legal, you are out of your ken<<

Thanks for respecting my opinions.

I never claimed that I am a legal expert. It seems you are a legal expert and you have superior knowledge in interpreting legal issues.

May your esteemed expertise be used to explain these sections of Indian Penal Code?

Indian Penal Code

217. Public servant disobeying direction of law with intent to save person from punishment or property from forfeiture


Whoever, being a public servant, knowingly disobeys any direction of the law as to the way in which he is to conduct himself as such public servant, intending thereby to save, or knowing it to be likely that he will thereby save, any person from legal punishment, or subject him to a less punishment than that to which he is liable, or with intent to save, or knowing that he is likely thereby to save, any property from forfeiture or any charge to which it is liable by law, shall be punished with imprisonment of either description for a term which may extend to two years, or with fine, or with both.

218. Public servant framing incorrect record or writing with intent to save person from punishment or property from forfeiture

Whoever, being a public servant, and being as such public servant, charged with the preparation of any record or other writing, frames that record or writing in a manner which he knows to be incorrect, with intent to cause, or knowing it to be likely that he will thereby cause, loss or injury to the public or to any person, or with intent thereby to save, or knowing it to be likely that he will thereby save, any person from legal punishment, or with intent to save, or knowing that he is likely thereby to save, any property from forfeiture or other charge to which it is liable by law, shall be punished with imprisonment of either description for a term which may extend to three years, or with fine, or with both.

219. Public servant in judicial proceeding corruptly making report, etc., contrary to law

Whoever, being a public servant, corruptly or maliciously makes or pronounces in any stage of a judicial proceeding, any report, order, verdict, or decision which he knows to be contrary to law, shall be punished with imprisonment of either description for a term which may extend to seven years, or with fine, or with both.

kaalidaasan said...

>>>"He may be hanged till death" എന്ന് ഒരു ജഡ്ജി വിധിക്കുകയാണെങ്കിൽ, ആ ജഡ്ജിയുടെ കസേര എപ്പോ തെറിച്ചു എന്ന് ചോദിച്ചാമതി. <<

vkayil,

ഇതുപോലെ വ്യാഖ്യാനിക്കുന്നത് കഷ്ടമെന്നേ പറയേണ്ടു. അനന്ത് വാദിക്കുന്നത് പിടിച്ച് നില്‍ക്കാന്‍ വേണ്ടിയാണ്. അല്ലാതെ ഈ ആക്റ്റിന്റെ അന്തസത്ത മനസിലാക്കിയിട്ടല്ല. ഈ ആക്റ്റില്‍ ഈ പരാമര്‍ശം വരുന്ന ഭാഗം മുഴിവനായി ഇതാണ്.

THE PROTECTION OF WOMEN FROM DOMESTIC VIOLENCE

CHAPTER III

Powers and duties of protection officers, service providers etc.

4. (I) Any person who has reason to believe that an act of domestic violence has been, or is being, or is likely to be committed, may give information about it to the concerned Protection Officer.

ഗാര്‍ഹിക പീഢനമുണ്ടായി എന്നറിഞ്ഞാല്‍ എങ്ങനെ അധികാരികളെ അറിയിക്കണമെന്ന് വിശദീകരിക്കുന്നതാണി ഭാഗം. അല്ലാതെ ആരുടെയെങ്കിലും കടമ എടുത്ത് പറയുന്നതല്ല. പല ആക്റ്റുകളിലും ഇതുപോലുള്ള പരാമര്‍ശങ്ങളുണ്ട്. അതുപോലെ വാക്കുകളില്‍ പിടിച്ച് വാദിക്കുന്നത് ശരിയല്ല. താങ്കള്‍ക്ക് ഒരു ഗാര്‍ഹിക പീഢനത്തേക്കുറിച്ച് അറിവുണ്ടെങ്കില്‍ ആരെ എങ്ങനെ അതറിയിക്കണമെന്നേ ഈ വാചകത്തില്‍ പറയുന്നുള്ളു.

മുഖ്യ മന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്കുള്ള കടമകളും ഉത്തരവാദിത്തങ്ങളും വേറെയാണ്. അതൊക്കെ ആര്‍ക്കും മനസിലാകും വിധം Indian Penal Code ല്‍ പ്രതിപാദിക്കുന്നുണ്ട്.

kaalidaasan said...

>>ഇവിടെ, ഒരു കുടുംബത്തിന്റെ കാര്യമായതുകൊണ്ട് കോടതിപോലും മുന്ഗണന കൊടുക്കുന്നത് പ്രശ്ന പരിഹാരത്തിനാണ്. ആ ഒരു ധാർമികമായ option മുഖ്യമന്ത്രിയുo exercise ചെയ്തതിൽ എന്താണ് തെറ്റ് ? ആ സ്ഥാനത്ത് അച്യുതാനന്തനാണെങ്കിലും അതെ ചെയ്യുള്ളൂ, ചെയ്യാൻ പാടുള്ളൂ.<<

vkayil,

താങ്കളും ഇത് കുടുംബത്തിന്റെ പ്രശ്നം ​പരിഹരിക്കലായി ചുരുക്കി കാണുന്നു. കുടുംബ വഴക്കിനേതുടര്‍ന്ന് പല കുടുംബങ്ങളിലും സഹോദരന്‍ മാര്‍ പരസ്പരം കൊല്ലുന്നുണ്ട്. അച്ഛന്‍ മക്കളെ കൊല്ലുന്നു. മക്കള്‍ അച്ചനമ്മമാരെ കൊല്ലുന്നു. അതൊക്കെ അറിയുമ്പോള്‍ വ്യക്തികള്‍ അത് പരിഹരിക്കാന്‍ ഇറങ്ങിയാല്‍ പിന്നെ എന്തിനു നിയമ വാഴ്ച? മുഖ്യമന്ത്രിക്ക് ഒത്തു തീര്‍പ്പാകിയാല്‍ മതിയില്ലേ? അതും കുടുംബ വഴക്കു തന്നെയല്ലേ?

താങ്കളൊരു പക്ഷെ ഇതിനെ സ്വഗതം ചെയ്യുമായിരിക്കും. പക്ഷെ ഇന്‍ഡ്യന്‍ നീതി ന്യായ വ്യ്വസ്ഥ ഇതിനെ അംഗീകരിക്കില്ല.
ഗണേശനും യാമിനിയും തമ്മില്‍ വെറും അഭിപ്രായ വ്യത്യാസമോ അല്ലെങ്കില്‍ ഗണേശന്റെ പരസ്ത്രീ ബന്ധം മാത്രമേ ഉള്ളു എങ്കില്‍  ഉമ്മന്‍ ചാണ്ടി പ്രശ്നം പരിഹരിച്ച് കുടുംബത്തെ രക്ഷിച്ചെടുക്കുന്നതിനെ ആരും ചോദ്യം ചെയ്യില്ല. അച്യുതാനന്ദന്‍ ചെയ്താലും ആരും ചോദ്യം ചെയ്യില്ല. ഗാര്‍ഹിക പീഢനം നടക്കുമ്പോള്‍ വെറും കുടുംബഴക്കിന്റെ സ്വഭാവം മാറുന്നു. കൊല നടക്കുമ്പോള്‍ കുടുംബ വഴക്കിന്റെ സ്വഭാവം മാറുന്നതുപോലെ. ഗണേശന്‍ ശാരിരികമായും മാനസികമായും തന്നെ പീഢിപ്പിക്കുന്നു എന്ന് യാമിനി പറഞ്ഞാല്‍ ഉമ്മന്‍ ചാണ്ടി ആയാലും അച്യുതാനന്ദന്‍ ആയാലും അത് ഒത്തുതീര്‍പ്പാക്കാന്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ അനുവദിക്കുന്നില്ല.

പകര്‍ത്തി വച്ച മാഭൂമി ലേഖനത്തിന്റെ ഒരു ഭാഗത്തേക്കുറിച്ച് അനന്ത് എഴുതിയ അഭിപ്രായം  ഇതായിരുന്നു.

>>>കുടുംബത്തിലും ബന്ധത്തിലും അയല്‍പ്പക്കത്തും ഉള്ളവരും പീഡനവിവരം അറിഞ്ഞുകാണും. അവരെയുമെല്ലാം ഗാര്‍ഹികപീഡനവിവരം മറച്ചുവെച്ചതിന് ജയിലിലടയ്‌ക്കേണ്ടി വരുമോ? <<<

the relevant section of the protection of women from domestic violence act 2005 is ...

"4. Information to Protection Officer and exclusion
of liability of informant
.-(1)
Any person who has reason to believe that an act of
domestic violence has been, or is being,
or is likely to be committed, may give information
about it to the concerned Protection
Officer.
(2) No liability, civil or criminal, shall be incur
red by any person for giving in good
faith of information for the purpose of sub-section
(1). "

what the act says is "may give information" not "must give information"......therefore , to say that anyone who has come to know of the grievance of the aggrieved party ,before the designated authority takes cognizance of the offence, could be held guilty on the grounds of not volunteering such information to the designated authority , is a non sequitur.


ഗണേശന്‍ നടത്തിയ ഗാര്‍ഹിക പീഢനം ​മറച്ചു വച്ച ഉമ്മന്‍ ചാണ്ടിയുടെ നടപടിയെ ന്യായീകരിക്കാന്‍ വേണ്ടി അനന്ത് പകര്‍ത്തിയ ആക്റ്റിലെ ഭാഗമാണിത്. ആണെന്ന് നടിക്കുന്ന അദ്ദേഹത്തിനുപോലും ഈ ഭാഗത്തു പരാമര്‍ശിക്കുന്നതെന്താണെന്ന് പിടി കിട്ടുന്നില്ല. ഗര്‍ഹിക പീഢനത്തേക്കുറിച്ച് അറിയിക്കുന്നവരെ ശിക്ഷിക്കരുത് എന്നു പറയുന്ന ഭാഗം  അനന്ത് മനസിലാക്കിയിരികുന്നത്, ഗര്‍ഹിക പീഢനം മറച്ചു വയ്ക്കുന്നവരെ ശിക്ഷിക്കരുത് എന്നു പറയുന്നതാണെന്ന്.

kaalidaasan said...

>>ഗാര്ഹിക പീഡനം രണ്ടു പക്ഷത്തിന്റെയും ഇപ്പോൾ അവകാശവാദം മാത്രമാണ്, കാലം കഴിയുമ്പോൾ നമ്പി നാരായണന്റെ കേസ്സുപോലെ കെട്ടിച്ചമച്ചതാകാനും മതി. പ്രത്യേകിച്ചും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉള്ളപ്പോൾ.<<

vkayil,

അല്ല. യാമിനിയേക്കുറിച്ച് പറഞ്ഞതൊക്കെ ശരിയായിരുന്നില്ല എന്ന് ഗണേശന്‍ പരസ്യമായി പറഞ്ഞിരിക്കുന്നു. യാമിനിയോട് മാപ്പു ചോദിച്ചിരിക്കുന്നു. അതിന്റെ അര്‍ത്ഥം യാമിനി പറഞ്ഞതൊക്കെ സത്യമാണെന്നാണ്. യാമിനിക്കെതിരെ കൊടുത്ത കേസുകളും പരാതികളും ഗണേശന്‍ പിന്‍വലിച്ചിരിക്കുന്നു.

ഞാനും എന്റെ ആളുകളും യാമിനിയെപ്പറ്റി മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണ്

ഞാനും എന്റെ ആളുകളും യാമിനിയെപ്പറ്റി മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണ്. ഇത് എന്റെ കുട്ടികളുടെ ഭാവിയെയും ബാധിക്കും. യാമിനിക്കും കുട്ടികള്‍ക്കുമുണ്ടായ മാനഹാനിയില്‍ എനിക്ക് ഖേദമുണ്ട്. മുഖ്യമന്ത്രിയുമായുണ്ടാക്കിയ കരാറിനു വിരുദ്ധമായി യാമിനിക്കെതിരെ കേസ് ഫയല്‍ ചെയ്തതും തെറ്റായിപ്പോയി. യാമിനിക്കെതിരായ കേസുകള്‍ സ്വമനസാലെ പിന്‍വലിക്കുന്നു. യാമിനി വനം മാഫിയയില്‍ നിന്ന് കോടികള്‍ തട്ടിയെന്നാരോപിച്ചതും ശരിയല്ല.

മലക്ക് said...

@vkayil

പരാതി കൊടുത്തിട്ടില്ല എന്ന് യാമിനി എഴുതിക്കൊടുത്ത രേഖയാണ് മുഖ്യമന്ത്രി നിയമസഭയിൽ വെച്ചത്.
യാമിനിയുടെയും, ശിഖണ്ടി ടീമിന്റെയും ഉദ്ധേശ്യം മുഖ്യമന്ത്രിയെ കുടുക്കാനായിരുന്നു, പകരം തിരിച്ചു പണി കൊടുത്തു.
സ്ത്രീ എന്നതിന് പുറമെ, ദുരുപയോഗം ചെയ്യപ്പെടുന്ന ഗാര്ഹിക പീഡന നിയമവും, ഭൂരിപക്ഷക്കുറവും ഒക്കെക്കൂടി തടുക്കാൻ പറ്റാത്ത ആയുധത്തിനു മുന്നിൽ, കൈകൾ കെട്ടിയിടപ്പെട്ടിട്ടും മുഖ്യമന്ത്രി എതിരിട്ടു പിടിച്ചു നിന്നല്ലോ എന്ന വേവലാതിയാണ് അദ്ദേഹത്തിന്റെ എതിരാളികൾക്ക്.


ഞാൻ തരേണ്ട മറുപടി കാളിദാസൻ തന്നല്ലോ, കിട്ടിയല്ലോ അല്ലെ? പരാതി കൊടുത്തില്ല എന്ന് ഉമ്മൻ ചാണ്ടി എഴുതി വാങ്ങിച്ച അതെ യാമിനി തന്നെ ആണ് ഉമ്മൻചാണ്ടി വഞ്ചിച്ചു എന്ന് കുറച്ചു നാള് കഴിഞ്ഞു പറഞ്ഞത് എന്ന് മറന്നു പോയോ?

തെറ്റ് ചെയ്തവർ അനുഭവിക്കണം. അത് കേരളാ മുഖ്യൻ ആണെങ്കില പോലും. അതിനെ കുടുക്കാൻ ആണെന്ന് ഒക്കെ വ്യാഖ്യാനിക്കാതെ. അല്ലെങ്കിലും ഈ മുഖ്യൻ അങ്ങനെ ആണ് വേണ്ടത് വേണ്ടപ്പോൾ ചെയ്യില്ല. എല്ലാം ഇളക്കി മറിച്ച്ചിട്ടു ചീഞ്ഞു നാറ്റം അടിച്ചു തുടങ്ങുമ്പോൾ മാത്രമേ ബോധം വരുകയുള്ളൂ.

പിന്നെ തിരിച്ചു പണി കൊടുത്ത് എന്നൊക്കെ പറയാതെ. ഈ വിഷയത്തിൽ പ്രതിപക്ഷത്തു ഇരിക്കുന്ന ആര്ക്കും പണി കിട്ടാൻ പോകുന്നില്ല. പണി കൊടുക്കുന്നതും വാങ്ങുന്നതും ഭരണ പക്ഷം തന്നെ. ഈ പണി എടുത്തു പ്രതിപക്ഷത്തിന്റെ തലയില വച്ച് കൊടുക്കണ്ട.

മുഖ്യമന്ത്രി പിടിച്ചു നിന്നല്ലോ എന്നത്. അത് തന്നെ ആണ് ഞാൻ ആദ്യമേ പറഞ്ഞത്. നാണം ഇല്ലാത്തവർക്ക് നാണക്കേടിന്റെ പ്രശ്നം ഇല്ലല്ലോ?

എന്തായാലും ഗണേഷ് കുമാര് സ്ത്രീ ലംഭടൻ മാത്രമല്ല കള്ളത്തരം മാത്രം പറയുന്ന ഒരാളും കൂടി ആണെന്ന് നാട്ടുകാര്ക്കെല്ലാം മനസിലായി. മുഖ്യമന്ത്രിക്ക് ചേര്ന്ന വളര്ത് മകൻ തന്നെ. ആദ്യം പറഞ്ഞു തല്ല് കിട്ടിയില്ലന്നു, പിന്നെ പറഞ്ഞു തല്ലു കിട്ടി പക്ഷെ സ്വന്തം ഭാര്യ ആണ് തല്ലിയത് എന്ന്, ഇന്നലെ മാപ്പ് പറഞ്ഞു താൻ പരഞ്ഞത് ഒക്കെ കള്ളം ആയിരുന്നു എന്ന്. ശിഘണ്ടി പ്രയോഗം യദാർതത്തിൽ അദേഹത്തിന് നന്നായി ചേരും. ഇനിയും ഗണേഷ് കുമാറിനെ വിശ്വസിക്കുന്നവർ ഉണ്ടാവുമോ ആവോ?

Ananth said...

>>>ഗര്‍ഹിക പീഢനത്തേക്കുറിച്ച് അറിയിക്കുന്നവരെ ശിക്ഷിക്കരുത് എന്നു പറയുന്ന ഭാഗം അനന്ത് മനസിലാക്കിയിരികുന്നത്, ഗര്‍ഹിക പീഢനം മറച്ചു വയ്ക്കുന്നവരെ ശിക്ഷിക്കരുത് എന്നു പറയുന്നതാണെന്ന്. <<<<


I expect a better level of comprehension from your side, though here it is more likely that you are attempting a deliberate obfuscation.

i have never referred to the section 4 (2)in my comment....."may give information" comes in section 4(1) and I explained that your contention , that not volunteering information constitutes a breach of law , is a non sequitur based on section 4(1)

one need not be an expert in law to understand what i have explained in my comment

>>>കുടുംബത്തിലും ബന്ധത്തിലും അയല്‍പ്പക്കത്തും ഉള്ളവരും പീഡനവിവരം അറിഞ്ഞുകാണും. അവരെയുമെല്ലാം ഗാര്‍ഹികപീഡനവിവരം മറച്ചുവെച്ചതിന് ജയിലിലടയ്‌ക്കേണ്ടി വരുമോ? <<<

the relevant section of the protection of women from domestic violence act 2005 is ...

"4. Information to Protection Officer and exclusion
of liability of informant
.-(1)
Any person who has reason to believe that an act of
domestic violence has been, or is being,
or is likely to be committed, may give information
about it to the concerned Protection
Officer.
(2) No liability, civil or criminal, shall be incur
red by any person for giving in good
faith of information for the purpose of sub-section
(1). "

what the act says is "may give information" not "must give information"......therefore , to say that anyone who has come to know of the grievance of the aggrieved party ,before the designated authority takes cognizance of the offence, could be held guilty on the grounds of not volunteering such information to the designated authority , is a non sequitur.

Ananth said...

>>>Why you use the term, those clarifications may be in his favor in a legal sense? You pretend to be a legal expert. Why cannot you say that those clarifications are in his favor in a legal sense?<<<


1 writing comments on a blog and drafting laws are not to be viewed at par.....one need not do much due diligence in the former

2 now that you have asked this question, let me try to answer it as best as i can......

it is a grammatical structure where the verb is modified as per the qualifying clause that succeeds it

for eg...

He is a thief. But he deserves mercy as he is an orphan

you combine it as

Though he may be a thief, he deserves mercy as an orphan

likewise

Those clarifications are in his favour in the legal sense

when combined with

But that does not mean what he did is correct etc

becomes

Though those clarifications may be in his favour in the legal sense, that does not mean what did is correct etc.

Hope I have made myself clear !

Ananth said...

>>>If you are sure that what Candy did is not correct and you do not approve of his actions, why do you attack me when I say so? Is here any ulterior motive in this?<<<

if writing comments on your blog pointing out a differing view point on the legal status about your statement on the legality of the cm's action, is to be construed as "attacking" you......perhaps i had better stop writing comments here


you keep harping on some "ulterior motive" on my part......i do not see what ulterior motive any body can have in writing comments on a blog .......while it is obvious that whatever comments i write here are unlikely to affect chandy or ganeshkumar either way, perhaps you are implying that i have some hidden agenda to denigrate you or your blog.......the only thing I can do to help you overcome such fears is to refrain from posting comments here....

well...that is quite a compelling case.....good bye

vkayil said...

മലക്ക്,

ആദ്യമേ പറയട്ടെ ഞാനൊരു UDF സപ്പോര്ടരല്ല, ഗണേഷ് പുണ്യവാളനാണെന്ന അഭിപ്രായവുമില്ല. ഭാര്യയേയും, കുഞ്ഞുങ്ങളേയും കൂടെനിര്ത്താൻ കഴിയാത്ത ഗണേഷിന് ജനനേതവാകാൻ അർഹതയില്ല എന്നതും ശരി. ആ ഫാമിലി മൊത്തം, യാമിനിയുൽപ്പെടെ, ചെളിയിൽ കിടന്നുരുളുകയാണ്, പക്ഷം പിടിക്കുന്നവര്ക്കൊക്കെ ചെളി പറ്റും.

അങ്ങോട്ടുമിങ്ങോട്ടും വെല്ലുവിളിച്ച്, ഏതു തറവേലയും കാണിക്കാൻ മടികാണിക്കാത്ത ജോര്ജിന്റെയും, പിള്ളയുടെയും മറ്റും കാര്യം കേരള സമൂഹം ഈയടുത്ത കാലത്തു പല തവണ കണ്ടതാണ്. ഗണേഷിനെ ഒരാൾ വന്ന് തല്ലി എന്നതു ജോര്ജ് പറയുന്നത്‌ കൊണ്ടുതന്നെ വിശ്വസിക്കാൻ പ്രയാസം, പിന്നീടുള്ള കാര്യങ്ങളൊക്കെ script അനുസരിച്ച് നീങ്ങുന്നു. ഗാർഹിക പീഡന കേസ്സുപയോഗിച് blackmail ചെയ്യാൻ ശ്രമിക്കുന്നു. ഇതിൽ ഉള്പെട്ടവരൊക്കെ തന്ത്രങ്ങളും, അടവുകളും പയറ്റിനോക്കുകയാണെന്ന് വ്യക്തം, ഇന്നലെ ഗണേഷ് മാപ്പ് പറഞ്ഞതടക്കം.

ഈ സംഭവത്തിൽ, ജനങ്ങളെ ബാധിക്കുന്ന രണ്ടു കാര്യങ്ങള്ക്ക് വ്യക്തത കിട്ടാനുണ്ട് :

1) ഒരു സ്ത്രീ വിവാഹ ബന്ധത്തിലുള്ള പ്രശ്നവുമായി ഒരു മദ്ധ്യസ്ഥനെ സമീപിച്ചാൽ അയാൾ പോലീസിൽ അറിയിക്കണോ, അതോ പരിഹാരത്തിനു ശ്രമിക്കണോ ?

2) ഗാര്ഹികപീഡനം നടന്നു എന്നു തെളിയിക്കപ്പെടുന്നതിനു മുൻപെ, ഒരു സ്ത്രീയുടെ പരാതിയിൽ മാത്രം ഭർത്താവിനെ ജയിലിൽ ഇടാമോ ? അങ്ങിനെയെങ്കിൽ blackmail എങ്ങിനെ തടയാൻ കഴിയും ?

ഈ കാര്യങ്ങൾ പല ചര്ച്ചകളിലും വരുന്നുണ്ട്. ധാര്മികതയും, നിയമവും, രണ്ടു ശരികളിൽ ഏതു ശരി സ്വീകരിക്കണം എന്നൊക്കെയാണ് issues.

ഓവർ റ്റു യു.

kaalidaasan said...

>>>>I expect a better level of comprehension from your side, though here it is more likely that you are attempting a deliberate obfuscation.<<<<

My comprehension level does not have any issue at all. Is it not your comprehension level lacking something.

Chapter 3 from which you quoted deals with the powers , duties and responsibilities of the protection officer and service providers. It is not discussing the act per se. It is not at all discussing the way a crime should be reported. So your quote was totally out of context.

The act says that any person, from president of India to a street urchin can report domestic violence. And it does not mention any where the consequences of not reporting this sort of crime either. It only mentions that as a consequence of reporting, the reporter should not be penalized for that.

While discussing the powers of the authority the act uses the term, may give information about it to the concerned Protection
Officer( the authority)
. Your comprehending capacity interpret is as the process of reporting. I do not think that sort of comprehending capacity has any merit to be mentioned either.

You better read that chapter once again. Whether that sentence uses, may give information, can give information, should give information, shall give information, must give information etc etc does convey the same meaning.

The part you quoted concerns with the power of the authority to which domestic violence is to be reported. Not the relevant section of the act as you try to distort.

kaalidaasan said...

>>>>what the act says is "may give information" not "must give information"......therefore , to say that anyone who has come to know of the grievance of the aggrieved party ,before the designated authority takes cognizance of the offence, could be held guilty on the grounds of not volunteering such information to the designated authority , is a non sequitur.<<<<<<<

താങ്കള്‍ക്കീ നിയമത്തേക്കുറിച്ച് അടിസ്ഥാന വിവരമില്ല എന്നാണീ പ്രസ്താവം തെളിയിക്കുന്നത്. താങ്കള്‍ പകര്‍ത്തിയ "may give information"എന്ന പ്രയോഗമുള്ള വാചകത്തിന്റെ പൂര്‍ണ്ണ രൂപം ഇതാണ്.

Any person who has reason to believe that an act of
domestic violence has been, or is being, or is likely to be committed, may give information about it to the concerned Protection Officer.


ഇത് മലയാളത്തിലാക്കിയാല്‍ ഇതുപോലെ ഇരിക്കും.

ഗാര്‍ഹിക പീഢനം  നടന്നു എന്നോ, നടക്കുന്നുണ്ട് എന്നോ നടക്കാന്‍ സാധ്യതയുണ്ട് എന്നോ വിശ്വസിക്കാന്‍ തക്ക കാരണങ്ങളുണ്ടെങ്കില്‍ ഏതൊരാള്‍ക്കും  ഇതേക്കുറിച്ച് protection officer ക്ക് വിവരം നല്‍കാം.

ഇവിടെ തീര്‍ച്ചയായും വിവരം നല്‍കണം എന്നെഴുതിയിട്ടില്ല അതുകൊണ്ട് ഉമ്മന്‍ ചാണ്ടി വിവരം നല്‍കിയില്ല എന്നത് ഈ നിയമപ്രകാരം ​ശിക്ഷാര്‍ഹമല്ല എന്നൊക്കെ വാദിക്കണമെങ്കില്‍  സമാന്യം നല്ല വിവരക്കേടുണ്ടാകണം.

ഉമ്മന്‍ ചാണ്ടിയെ ഈ നിയമപ്രകാരം ശിക്ഷിക്കണമെന്ന് ഞാന്‍ ഒരിടത്തും  വാദിച്ചിട്ടില്ല. അതേക്കുറിച്ച് ഈ നിയമത്തില്‍ യാതൊരു പരാമര്‍ശവുമില്ല.

ഉമ്മന്‍ ചാണ്ടി തെറ്റു ചെയ്തു എന്ന് ഞാന്‍ വാദിച്ചത് public servants ന്റെ വീഴ്ചകളേക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ വകുപ്പുകള്‍ അനുസരിച്ചാണ്. ഗാര്‍ഹിക പീഢനം ​ഒരു കുറ്റമാണെങ്കില്‍, അത് മറച്ചു വയ്ക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് ആര്‍ക്കും മനസിലാക്കാന്‍ പാകത്തില്‍ വ്യക്തമായും ലളിതമായിം ഇന്‍ഡ്യന്‍ പീനല്‍ കോഡില്‍ പറഞ്ഞിട്ടുണ്ട്. ആ വകുപ്പുകളും ഞാനിവിടെ എടുത്തെഴുതിയിട്ടുണ്ട്. മനസിലാക്കേണ്ടവര്‍ക്ക് മനസിലാകും വിധം എഴുതിയിട്ടുണ്ട്.

ഗണേശന്‍ യാമിനിയെ ഗാര്‍ഹിക പീഢനത്തിനിരയാക്കി. അതറിഞ്ഞു കൊണ്ട് ഉമ്മന്‍ ചാണ്ടി ഗണേശനെ സംരക്ഷിച്ചു. ഇന്‍ഡ്യന്‍ പീനല്‍ കോഡ് പ്രകാരം  ഇത് ശിക്ഷാര്‍ഹമായ കുറ്റമാണ്. അതുകൊണ്ട് ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രിപദത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ഉമ്മന്‍ ചാണ്ടി എന്ന മുഖ്യ മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുന്നു. നിയമം നടപ്പാക്കാന്‍ ബാധ്യതയുള്ള മുഖ്യമന്ത്രി വാദിയെ പ്രതിയാക്കാന്‍ കൂട്ടുനിന്നു. ഈ പ്രശ്നം മാപ്പുപറഞ്ഞ് തീര്‍ക്കാവുന്ന കുടുംബവഴക്ക് മാത്രമല്ല.ഗാര്‍ഹികപീഡനം സംബന്ധിച്ച യാമിനിയുടെ പരാതി വാങ്ങാതിരിക്കുകയും യാമിനിക്കെതിരെ ആദ്യം കോടതിയെ സമീപിക്കാന്‍ ഗണേശന്, അവസരം ഒരുക്കുകയുമായിരുന്നു ഉമ്മന്‍ ചാണ്ടി ചെയ്തത്. പരാതിയുമായി ചെന്ന യാമിനിയെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി തെറ്റിദ്ധരിപ്പിച്ചു. തന്നെ മുഖ്യമന്ത്രി വഞ്ചിച്ചെന്ന് യാമിനിക്ക് തുറന്നുപറയേണ്ടിവന്നു. മാതൃകയായി പ്രവര്‍ത്തിക്കേണ്ട ഗണേശന്‍  നിയമലംഘകനായി മാറി. ഉമ്മന്‍ ചാണ്ടി അതിനു വളം വച്ചു കൊടുത്തു. ഗണേശന്റെ ദൗര്‍ബല്യങ്ങളും അദ്ദേഹം നടത്തിയ ഗാര്‍ഹിക പീഢനങ്ങളും  യാമിനി ഉമ്മന്‍ ചാണ്ടിയോടും കോടതിയോടും പറഞ്ഞു. കുടുംബപ്രശ്നം ഒത്തുതീര്‍പ്പാക്കിയാലും യാമിനി പറഞ്ഞ കാര്യങ്ങള്‍ നിലനില്‍ക്കും. മാപ്പുപറഞ്ഞ് രക്ഷപ്പെടാനാണ് ഗണേശന്റെ ശ്രമം.

ഇറ്റാലിയന്‍ നവികര്‍ രണ്ടുപേരെ കൊലപ്പെടുത്തിയത് നിയമ പ്രശ്നമായപ്പോള്‍, ചെയ്തത് തെറ്റായി പോയി എന്ന് കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് മാപ്പു പറഞ്ഞ്, അവര്‍ക്ക് അതിനുള്ള നഷ്ടപരിഹാരവും കൊടുത്തു. പക്ഷെ നീതി പീഠം അതിനുള്ള വകുപ്പില്ല എന്നും പറഞ്ഞ് കേസെടുക്കുകയാണു ചെയ്തത്. ഗണേശന്റെ കാര്യത്തിലും നീതി പീഠം ചെയ്യേണ്ടത് അതാണ്.

ഗണേശന്റെ വിവാഹ മോചനവും സ്വത്തു ഭാഗിക്കലും ഇതുമായി യാതൊരു തരത്തിലും ബന്ധപ്പെടുത്താന്‍ പറ്റില്ല.

ഗാര്‍ഹിക പീഢനം എന്ന കുറ്റം നടന്നു എന്നറിഞ്ഞിട്ടും അത് മൂടി വയക്കാന്‍ ശ്രമിച്ച് നിയമ ലംഘനം നടത്തിയ ഉമ്മന്‍ ചാണ്ടിയും അതിനുത്തരം പറയണം. ഗാര്‍ഹിക പീഢന നിയമത്തിലെ ഏതെങ്കിലും വകുപ്പുകള്‍ അനുസരിച്ചല്ല, ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ public servants നെ ബാധിക്കുന്ന വകുപ്പുകള്‍ അനുസരിച്ചാണത്.

kaalidaasan said...

>>>>it is a grammatical structure where the verb is modified as per the qualifying clause that succeeds it<<<<<<<

There you are.

The very same argument holds good in the issue of may give information in the contested sentence.

The qualifying clause is what a protection officer should do in a case of domestic violence. To lead to that issue, there is a preamble . And any person may give information is that preamble. The meaning of that preamble is very simple. Any person can give information about a domestic violence and he may give to a protection officer is the meaning of that preamble. If we change the construction of the sentence from Any person may give information, to any person can information, the context and meaning does not change.

But astonishingly you are clinging on to that flimsy usage to further your ulterior motive. I do understand this. Since I am engaging in conversation with you for quite a long time. And I am used to this sort of substandard arguments as well.

kaalidaasan said...

>>>>if writing comments on your blog pointing out a differing view point on the legal status about your statement on the legality of the cm's action, is to be construed as "attacking" you......perhaps i had better stop writing comments here<<<<<<<

Is it not you who wrote, writing comments on a blog and drafting laws are not to be viewed at par.....one need not do much due diligence in the former.

What does that mean? That means while writing comments, you may use some words and phrases which should not be taken sacrosanct.
You said that Umman Chandy is not correct. In what sense is that? Morally, legally, administratively or some thing else?

I stated that Umman Chandy is morally and legally incorrect. When I say that you incessantly attack my points. Is it not correct?

Why you resort to literal meaning of attack, rather than the implied meaning the term attack?

vkayil said...

Ananth,
Please reconsider withdrawing from the debate. As with Kaalidaasan, yours have also been very informative and enlightening inputs. We are faceless people here and better to ignore the personal comments, albeit annoying.

Ananth said...

>>> It is not discussing the act per se. It is not at all discussing the way a crime should be reported. <<<

my request to you is, please do not write about things that you do not know about and advertise your ignorance.


the act is constituted by various sections and sub sections and all of those form integral part of the act.

section 4 deals with information to the protection officers and exclusion of liability of informants and it is section 5 that deals with duties of protection officers etc


>>>Whether that sentence uses, may give information, can give information, should give information, shall give information, must give information etc etc does convey the same meaning.<<<<

here again you are loudly proclaiming your ignorance

even in everyday usage each of these terms convey a different meaning.......in legal parlance where strict interpretation of the sentences is the norm it would invariably convey different meanings .......i am really surprised that someone like you is saying this.....i had better stop here lest you accuse me of ridiculing you ...let me say good bye forever

kaalidaasan said...

>>>>you keep harping on some "ulterior motive" on my part......i do not see what ulterior motive any body can have in writing comments on a blog .......while it is obvious that whatever comments i write here are unlikely to affect chandy or ganeshkumar either way, perhaps you are implying that i have some hidden agenda to denigrate you or your blog.......the only thing I can do to help you overcome such fears is to refrain from posting comments here...<<<<<<<

I still suspect some ulterior motive.

You said that Umman Chandy is not correct and you do not approve his actions. But you did not say why. I said the same. But stated why I do so. But you can not agree to that? Then what is your issue? If really feel that you just argue for the sake of argument. That is the ulterior motive I suspected.

Whether my comments or your comments affect Umman Chandy of Ganesan is totally different issue. I do not think this sort of discussions affect Umman Chandy much. But it does to some extent. That is why such discussions compelled him to get a false statement from Yamini from which she retracted openly. But comments and discussions will affect and has affected Ganesan to the core. He has retracted from all his allegations against Yamini and publicly apologized. Those are the effects of his image being tarnished in the eye of the public. He was in a dreamy state feeling that people all over the world do appreciate his ? good governance and ? image. But that came crumbling after the lesson which Yamini gave in public. Now he is in the place where he really belongs. Public figures like him should be aware of the irresponsibility of their s position.

I do not have even in my wildest dream that you have some hidden agenda to denigrate me or my blog. I do like people who oppose my views and argue against me. That is why I usually respond to every comment in my blog, whether it is supporting or opposing my views.

Please do not take this to any personal level.

kaalidaasan said...

>>>>ഭാര്യയേയും, കുഞ്ഞുങ്ങളേയും കൂടെനിര്ത്താൻ കഴിയാത്ത ഗണേഷിന് ജനനേതവാകാൻ അർഹതയില്ല എന്നതും ശരി.<<<<<<<

ഭാര്യയും കുഞ്ഞുങ്ങളും കൂടെയുണ്ടോ ഇല്ലയോ എന്നതൊനുമല്ല ഒരാള്‍ക്ക് ജന നേതവാകാന്‍ അര്‍ഹതയുണ്ടോ എന്നതിന്റെ അളവുകോല്‍. കെ ആര്‍ ഗൌരിയു റ്റി വി തോമസും പിരിഞ്ഞു പോയിട്ടും രണ്ടു പേരും ജന നേതക്കളായി ജീവിച്ചു.

ഗണേശന്‍ ഒരു മുഴുത്ത കാപട്യമാണ്. ഭാര്യയെ വഞ്ചിച്ച് ഒരേ സമയം നലഞ്ച് സ്ത്രീകളോടൊപ്പം ചുട്ടിക്കറങ്ങുന്ന കപാട്യം. അങ്ങനെയുള്ള ഒരാള്‍ക്ക് ജന നേതാവാകാന്‍ കഴിയില്ല. 15 വയസുള്ള മുതിര്‍ന്ന ഒരു മകനുണ്ട് ഗണേശന്. യാമിനി പത്രസമ്മേളനം നടത്തി ഗണേശന്റെ കാപട്യം വെളിപെടുത്തിയ സമയം മുഴുവന്‍ അമ്മയോടൊപ്പം ആ കുട്ടിയുമുണ്ടായിരുന്നു.

എന്തൊക്കെ ആയിരുന്നു ഗണേശന്‍ പല ദിവസങ്ങള്‍ പത്ര സമ്മേളനം നടത്തി പറഞ്ഞത്. തന്റെ വീട്ടില്‍ ആരുടെ ഭര്‍ത്താവും വന്നിട്ടില്ല. ആരും തന്നെ ദേഹോപദ്രവമേല്‍പ്പിച്ചിട്ടില്ല. എല്ലാം വെറും കെട്ടുകഥകളാണ്. ഇതിനു പിന്നില്‍ ഗൂഡലോചനയുണ്ട്. എല്ലാം പുറത്തുക്മൊണ്ടു വരും. എന്നിട്ടെന്തായി. എന്തെങ്കിലും പുറത്തുകൊണ്ടു വന്നോ? പി സി ജോര്‍ജ് പറഞ്ഞതൊക്കെ ശരിയാണെന്ന് സമതിക്കേണ്ട ഗതികേടുണ്ടായില്ലേ? യമിനിയേപ്പറ്റി പറഞ്ഞതൊക്കെ തെറ്റായിരുന്നു എന്ന് സമ്മതിക്കേണ്ടി വന്നില്ലേ? യാമിനി പീഢിപ്പിച്ചു എന്നു പറഞ്ഞിട്ട്, അത് തെറ്റായിരുന്നു എന്ന് പറയേണ്ടി വന്നില്ലേ? മന്ത്രിസ്താനം നഷ്ടപ്പെട്ടാല്‍  എം എല്‍ എ സ്ഥാനവും രാജി വയ്ക്കുമെന്നു ഭീക്ഷണിപ്പെടുത്തിയിട്ട് അതും  വിഴുങ്ങ്ങേണ്ടി വന്നില്ലേ? ഇതുപോലെ സ്വന്തം മനസാക്ഷിയേപ്പോലും വഞ്ചിക്കുന്ന ഒരാള്‍ക്ക് ജനനേതാവാകാന്‍ ആകില്ല.

kaalidaasan said...

>>>>അങ്ങോട്ടുമിങ്ങോട്ടും വെല്ലുവിളിച്ച്, ഏതു തറവേലയും കാണിക്കാൻ മടികാണിക്കാത്ത ജോര്ജിന്റെയും, പിള്ളയുടെയും മറ്റും കാര്യം കേരള സമൂഹം ഈയടുത്ത കാലത്തു പല തവണ കണ്ടതാണ്. ഗണേഷിനെ ഒരാൾ വന്ന് തല്ലി എന്നതു ജോര്ജ് പറയുന്നത്‌ കൊണ്ടുതന്നെ വിശ്വസിക്കാൻ പ്രയാസം, പിന്നീടുള്ള കാര്യങ്ങളൊക്കെ script അനുസരിച്ച് നീങ്ങുന്നു. ഗാർഹിക പീഡന കേസ്സുപയോഗിച് blackmail ചെയ്യാൻ ശ്രമിക്കുന്നു. ഇതിൽ ഉള്പെട്ടവരൊക്കെ തന്ത്രങ്ങളും, അടവുകളും പയറ്റിനോക്കുകയാണെന്ന് വ്യക്തം, ഇന്നലെ ഗണേഷ് മാപ്പ് പറഞ്ഞതടക്കം.<<<<<<<

ഇത് അതീവ ലളിതവത്കരണമാണെന്ന് പറയേണ്ടി വരുന്നു.
ഏത് തറവേലയും കാണിക്കാന്‍ മടിയില്ലാത്ത ജോര്‍ജിനെയും പിള്ളയേയും പോലെ മറ്റൊന്നാണ്, ഗണേശനെന്നും ഇപ്പോള്‍ കേരളം മനസിലാക്കുന്നു. പറഞ്ഞതപ്പാടെ വിഴുങ്ങി സ്വന്തം തടി സംരക്ഷിക്കാന്‍  ഇപ്പോള്‍ പല തറവേലകളും അദ്ദേഹം കാണിക്കുന്നു.

ഗണേശനെ ഒരാൾ വന്ന് തല്ലി എന്നതു ജോര്‍ജ്ജ് പറയുന്നത്‌ കൊണ്ടുതന്നെ വിശ്വസിക്കാൻ പ്രയാസമുള്ള അനേകരുണ്ടായിരുന്നു കേരളത്തില്‍. പക്ഷെ ഇന്ന് അത് ശരിയാണെന്ന് അവരില്‍ ഭൂരിഭാഗം പേരും  വിശ്വസിക്കുന്നു. പക്ഷെ ഇപ്പോഴും പലര്‍ക്കും അത് വിശ്വസിക്കാന്‍  സാധിക്കുന്നില്ല ഇതാണിതിലെ ഏറ്റവും വലിയ ഗതികേട്.

താനഭിനയിച്ചിട്ടുള്ള തറ സിനിമകളാണു ജീവിതവും എന്ന മിഥ്യയിലാണു ഗണേശന്‍ ഇത്ര നാളും ജീവിച്ചത്. ആരാധകരേക്കൊണ്ട് ഇല്ലാത്ത ഒരു ഇമേജും അദ്ദേഹം ഉണ്ടാക്കിയെടുത്തു. ധാര്‍ഷ്ട്യവും അഹങ്കാരവും തന്‍ പോരിമയും വിടുവായത്തവും  വേണ്ടുവോളമുണ്ട്. വി എസിനേപ്പറ്റി പത്തനാപുരത്തു വച്ച് ജോര്‍ജിനെ വേദിയിലിരുത്തി ഒരു വിടന്റെ ചേഷ്ടകളോടെ പറഞ്ഞതൊക്കെ മതി ഈ മനോരോഗിയുടെ തനി ഗുണം മനസിലാക്കാന്‍. താങ്കളത് കണ്ടു കാണുമായിരിക്കും. ഇലെങ്കില്‍  ഈ വീഡിയോ ക്ളിപ്പിംഗ് കാണുക.

ഗണേശന്‍

ഗണേശന്‍  blackmail ചെയ്യപ്പെടുനു എന്നു പറയുന്നതുകൊണ്ട് ചോദിക്കുകയാണ്. അരാണു താങ്കളീ പരാമര്‍ശിക്കുന്ന script എഴുതിയവര്‍? ഒന്നു വെളിപ്പെടുത്താമോ?

ഗണേശന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണദ്ദേഹം ​ഇതു പോലെ പേടിച്ചു വിറയ്ക്കുന്നത്?മന്ത്രി സ്ഥാനവും  എം എല്‍ എ സ്ഥാനവും പ്രശ്നമല്ലെങ്കില്‍ ഇത് രണ്ടും വിട്ടെറിഞ്ഞ് സത്യം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിക്കൂടെ?

മടിയില്‍ കനമുണ്ടെങ്കിലേ വഴിയില്‍ പേടിക്കേണ്ടതുള്ളു.

kaalidaasan said...

>>>>1) ഒരു സ്ത്രീ വിവാഹ ബന്ധത്തിലുള്ള പ്രശ്നവുമായി ഒരു മദ്ധ്യസ്ഥനെ സമീപിച്ചാൽ അയാൾ പോലീസിൽ അറിയിക്കണോ, അതോ പരിഹാരത്തിനു ശ്രമിക്കണോ ?
<<<<<<<


അത് ഏത് പ്രശ്നമാണെന്നതിനെ ആശ്രയിച്ചിരിക്കും.

പരസ്ത്രീ ബന്ധമോ അഭിപ്രായ വ്യത്യാസമോ സ്വരച്ചേര്‍ച്ചയില്ലായ്മയൊ ഒകെ ആണു പ്രശ്നമെങ്കില്‍  പരിഹാരത്തിനു ശ്രമിക്കാം.

ഗാര്‍ഹിക പീഢനമാണെങ്കില്‍ പറ്റില്ല. പരിഹാരത്തിനു ശ്രമിക്കേണ്ടത് കോടതിയാണ്.

മലക്ക് said...

ഗണേശൻ ഭാര്യയെയോ പിള്ളേരെയോ നോക്കുകയോ നോക്കാതിരിക്കുകയോ ചെയ്തോട്ടെ. അതു അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം. പക്ഷെ ഭാര്യയെ പീഡിപ്പിക്കുന്നതും പീടിപ്പിച്ചെന്ന ഭാര്യയുടെ പരാതി സ്വീകരിക്കാത്തും വ്യക്തിപരമായി കാണാൻ സാധിക്കില്ല. വിവാഹത്തിനു പുറത്ത് ആറ് സ്ത്രീകളോട് സദാചാര വിരുദ്ധമായ അടുപ്പം ഉണ്ടാക്കി സുഖിച്ചു നടക്കുന്നത് ഒന്നും ഒരിക്കലും ഒരു നല്ല സന്ദേശം അല്ല തരുന്നത്. അതും പോരാതെ സ്വയം തികഞ്ഞ ഒരു കള്ളൻ ആയി മാറുകയും ചെയ്യുന്നു. സിനിമയിൽ അഭിനയിക്കുന്ന പോലെ പൊതുജനത്തിന്റെ മുന്നില് അഭിനയിക്കുകയാണ് അദേഹം ചെയ്യുന്നത്.

ഇനി താങ്കളുടെ ചോദ്യങ്ങളിലേക്ക് നോക്കാം

1) ഒരു സ്ത്രീ വിവാഹ ബന്ധത്തിലുള്ള പ്രശ്നവുമായി ഒരു മദ്ധ്യസ്ഥനെ സമീപിച്ചാൽ അയാൾ പോലീസിൽ അറിയിക്കണോ, അതോ പരിഹാരത്തിനു ശ്രമിക്കണോ ?

ഇവിടെ യാമിനി ഉമ്മൻ ചാണ്ടിയെ കണ്ടു പരാതിപ്പെട്ടത് ആണ് ഉധെസിചതു എന്ന് മനസിലായി. എഴുതി തയാറാക്കിയ പരാതിയുമായി യാമിനി ഉമ്മൻ ചാണ്ടിയെ കണ്ടത് തന്റെ കുടുംബ പ്രശ്നം തീര്ക്കാൻ മധ്യസ്ഥനാകാൻ അഭ്യര്തിക്കാൻ ആണെന്നാണോ താങ്കള് കരുതുന്നത്? ഉമ്മൻ ചാണ്ടി എന്താ വല്ല കൌന്സിലാരോ മറ്റോ ആണോ? കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ആണെന്ന് അറിയില്ലേ? ഇതേ മുഖ്യൻ തന്നെ വഞ്ചിച്ചു എന്ന് യാമിനി തന്നെ അല്ലേ പറഞ്ഞത്? മിനിമം സംരക്ഷണം കൊടുത്തില്ലെങ്കിൽ പോലും ഒരു സ്ത്രീ പരാതിയുമായി വന്നാല പരാതി സ്വീകരിക്കുക എങ്കിലും വേണ്ടേ? അദ്ദേഹം അത് ചെയ്തോ? അതും പോട്ടെ, മാനുഷിക പരിഗണനയുടെ പേരില് ഇനി മധ്യസ്ഥന് ആയെന്നു തന്നെ വയ്ക്കുക, എങ്കിൽ സ്ത്രീ പീടകനെ രക്ഷിക്കാൻ അല്ലെ അദ്ദേഹം പിന്നീടും ഇപ്പോഴും ശ്രമിക്കുന്നത്? ഇങ്ങനെ പോയാല UDF സ്ത്രീ പീടകന്മാരെ കൊണ്ട് നിറഞ്ഞു കവിയും. അതൊക്കെ നല്ല സന്ദേശം ആണോ സമൂഹത്തിനു നല്കുന്നത്? ഒരിക്കലും ഒരു മുഖ്യമന്ത്രി ഇങ്ങനെ ഒരു പാഴ് ആകാൻ പാടില്ല


2) ഗാര്ഹികപീഡനം നടന്നു എന്നു തെളിയിക്കപ്പെടുന്നതിനു മുൻപെ, ഒരു സ്ത്രീയുടെ പരാതിയിൽ മാത്രം ഭർത്താവിനെ ജയിലിൽ ഇടാമോ ? അങ്ങിനെയെങ്കിൽ blackmail എങ്ങിനെ തടയാൻ കഴിയും ?

ഇല്ല എന്നാണു എനിക്ക് തോന്നുന്നത്. ഇല്ലെങ്കിൽ ഗണേശൻ ഇപ്പോഴേ ജയിലിൽ ആയേനെ?

kaalidaasan said...

>>>>2) ഗാര്ഹികപീഡനം നടന്നു എന്നു തെളിയിക്കപ്പെടുന്നതിനു മുൻപെ, ഒരു സ്ത്രീയുടെ പരാതിയിൽ മാത്രം ഭർത്താവിനെ ജയിലിൽ ഇടാമോ ? അങ്ങിനെയെങ്കിൽ blackmail എങ്ങിനെ തടയാൻ കഴിയും ?
<<<<<<<


ഗാര്‍ഹികപീഡനം നടന്നു എന്നു തെളിയിക്കപ്പെടുന്നതിനു മുൻപെ, ഒരു സ്ത്രീയുടെ പരാതിയിൽ മാത്രം ഭർത്താവിനെ ജയിലിൽ ഇടാറില്ല. പീഢിപ്പിക്കപ്പെട്ടു എന്നതിനു തെളിവുണ്ടെങ്കിലേ ജാമ്യം നിഷേധിച്ച് ജയിലില്‍ അടക്കൂ. അല്ലെങ്കില്‍  restriction order നല്‍കുകയേ ഉള്ളു. യാമിനിയുടെ ശരീരത്തില്‍ ദേഹോപദ്രവമേല്‍പ്പിച്ചതിന്റെ തെളിവുണ്ടായിരുന്നു. അതുകൊണ്ട് കേസു ചാര്‍ജ്ജ് ചെയ്താല്‍ ഗണേശനു ജാമ്യം ലഭിക്കാനുള്ള സാധ്യതയും ഇല്ലായിരുന്നു. ആ തിരിച്ചറിവാണ്, ഗണേശനെ പറഞ്ഞതെല്ലാം വിഴുങ്ങി യാമിനിയോട് പരസ്യമായി മാപ്പു പറയാന്‍  പ്രേരിപ്പിച്ചത്.

നിലവിലെ നിയമം അനുസരിച്ച് ബ്ലക്ക്മെയില്‍  തടയാൻ കഴിയില്ല. സ്ത്രീ പരാതിപ്പെട്ടാല്‍ കേസെടുക്കണമെന്നേ നിയമത്തിലുള്ളു. അല്ലാതെ എല്ലാവരെയും പിടിച്ച് ജയിലില്‍ ഇടണമെന്ന് നിയമത്തിലില്ല. 2005 ല്‍ പാസാക്കിയ നിയമമാണിത്. ഇതു വരെ കേരളത്തില്‍ ഈ നിയമപ്രകാരം ​എത്ര പേരെ ജയില്‍ അടച്ചിട്ടുണ്ട്? വളരെ കുറച്ചു പേരെ മാത്രമാണ്. ഭൂരിഭാഗം കേസുകളും കോടതിയോ വനിതാ കമ്മീഷനോ ഇടപെട്ട് ഒത്തു തീര്‍പ്പിലെത്തിക്കാറാണു പതിവ്.

ഗണേശന്റെ കാര്യത്തില്‍ ഒത്തു തീര്‍പ്പിനുള്ള സാധ്യത ഇല്ലായിരുന്നു. അത് വിവാഹ മോചനത്തിലേ കലാശിക്കൂ. ഒരേ സമയം നാലഞ്ച് സ്ത്രീകളുമായി കൂത്താടി നടക്കുന്നവരുടെ കുടുംബ ജീവിതം സ്വസ്ഥമായിരിക്കില്ല. ഇപ്പോള്‍ പരാമര്‍ശിച്ച സ്ത്രീ അദ്ദേഹത്തിനയച്ച എസ് എം എസ് തന്നെ തെളിവ്. സ്വന്തം ഭാര്യയെ വഞ്ചിക്കുന്നവന്‍ വിവാഹ മോചനം ​നേടി പോകുന്നതാണു നല്ലതും.

vkayil said...

കാളിദാസൻ/മലക്ക്,

ഇപ്പോൾ രണ്ടുപേരും കേസ്സുകളൊക്കെ പിൻവലിക്കുന്നതായി ന്യുസ്.

ഒരു നമ്പി നാരായണൻ മോഡൽ നടത്താൻ ശ്രമിച്ചത് ചീറ്റിപ്പോയി എന്ന് തോന്നുന്നു.

kaalidaasan said...

>>>>>>my request to you is, please do not write about things that you do not know about and advertise your ignorance.
the act is constituted by various sections and sub sections and all of those form integral part of the act.
section 4 deals with information to the protection officers and exclusion of liability of informants and it is section 5 that deals with duties of protection officers etc<<<<<


Here again you beat around bushes. I have written what I understood from the act. It is given fully in the link I gave earlier. I know this clearly. I do not say that you are ignorant of this fact. But you have some other reason to incessantly negate this simple truth.

The act do not say anything about any consequences of non reporting a case of domestic violence. That means you are fighting against shadows. Pillai knows this from very beginning. But he cannot be accused for non reporting. It is simply because he is not a public servant.

You quoted from the section which deals with the powers and duties of the protection officers and other authorities. In that section only the term any person may give information to the protection officer is used . The meaning of that sentence is anybody can give information to the concerned officer. Nothing more than that.

Just to counter my argument you drag unimportant issues like ignorance etc. You want to point to this particular term in Umman Chandy's case to exonerate him, pretending to be well versed and more informed in legal matters. Please do not try to impose that on me. Whether you are an advocate or even a judge, I do not agree. You can express your views.

As long as Umman Chandy, Pillai and George are not involved in domestic violence they can not be booked based on this law. The issue of Umman Chandy is entirely different. He tried to conceal a crime. That is done while adoring the post of chief executive officer of the state of Kerala. Unfortunately your mind is not grown enough to grasp the importance of this aspect. So for you its is better to ignore this rather than exposing your own ignorance about this matter.

I made it very clear that Umman Chandy is not accused for violating any of the provisions of this particular act. But for violation of many sections Indian Penal Code pertaining to the conduct of a public servant. But you are astonishingly ignorant of these facts. And dismiss it as irrelevant. You have the compete freedom to believe what you think as right. But I do not agree with you a bit in this issue. Let me reiterate once again, If domestic violence is a crime in India, failure of Umman Chandy as a public servant to report it to authorities, fully knowing about that crime, is a breach of law as per Indian Penal Code.

If this matter comes up in a court of law, Umman Chandy can argue that he was not aware of Ganesan committing domestic violence. If the court accept this stand, he can be exonerated. If by any chance Yamini states that , I had informed chief minister about domestic violence, he will be in real trouble.

kaalidaasan said...

>>>>>>here again you are loudly proclaiming your ignorance<<<<<

Forget about my ignorance. I never claimed that I am super intelligent or infallible as well. This is not an exam to assesses anybody's knowledge or ignorance.

This is a discussion forum where interested persons can discuss about issues raised in posts. And those who read these comments do have the basic intelligence to understand what is written and discussed. Let them decide.

kaalidaasan said...

>>>>>>even in everyday usage each of these terms convey a different meaning.......in legal parlance where strict interpretation of the sentences is the norm it would invariably convey different meanings ......<<<<<

High sounding words like legal parlance and strict interpretation of sentences, does not have any merit in an issue of breach of law by a public servant. It is violation of the constitution. A minister of a state is legally bound to inform to authorities if he is aware of a crime. If he deliberately try to pervert law, there are provisions in Indian Penal Code to punish him.

Umman Chandy has nothing to do with domestic violence committed by Ganesan. He can not be made accountable for anything based on provisions of this act either. So any sentences in that act does not have any merit to be considered. He has done a grave mistake by trying to suppress a crime. That is a crime in itself. Unfortunately you are unable to realize this. Whether you realize or not is also not my concern.

kaalidaasan said...

>>>>ഇപ്പോൾ രണ്ടുപേരും കേസ്സുകളൊക്കെ പിൻവലിക്കുന്നതായി ന്യുസ്.

ഒരു നമ്പി നാരായണൻ മോഡൽ നടത്താൻ ശ്രമിച്ചത് ചീറ്റിപ്പോയി എന്ന് തോന്നുന്നു.<<<<


vkayil,

താങ്കള്‍ കുറച്ചു ദിവസങ്ങളായി ഈ നമ്പി നാരായണനെ ഇവിടെക്ക് വലിച്ചു കൊണ്ടു വരുന്നു. അതിന്റെ ഉദ്ദേശ്യം മനസിലാകുന്നില്ല.

ഞാന്‍ അറിഞ്ഞിടത്തോളം നമ്പി നാരായണനെപറ്റി നുണകള്‍ പറഞ്ഞ്, അനാവശ്യമായി പ്രതി ചേര്‍ത്ത് ചാരക്കേസ് ഉണ്ടാക്കി എന്നാണ്.

ഇവിടെ ആദ്യം കേസു കൊടത്തത് ഗണേശനനായിരുന്നു. ഗണേശന്‍ ഏത് രീതിയിലാണു നമ്പി നാരായണന്‍ മോഡലിനു ശ്രമിച്ചതെന്ന് ഒന്ന് വിശദീകരിക്കാമോ?

നമ്പി നാരായണനോട് ചെയ്തതുപോലെ യാമിനിയേപ്പറ്റി ഇല്ലാത്ത കഥകള് പറഞ്ഞുണ്ടാക്കിയായിരുന്നു ഗണേശന്‍ കേസു കൊടുത്തത്. അതൊക്കെ നുണകളായിരുന്നു എന്ന് അദ്ദേഹം ​പരസ്യമായി സമ്മതിക്കുകയും ചെയ്തു. ഇതാണോ താങ്കളുദ്ദേശിച്ചത്?

ഗണേശന്റെ എല്ലാ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും  ഇപ്പോള്‍ ചീറ്റിപ്പൊയിരിക്കുന്നു. ഇനിയുള്ള അദ്ദേഹത്തിന്റെ ഭാവി രാഷ്ട്രീയം യാമിനിയുടെ നിലപാടിനെ ആശ്രയിച്ചിരിക്കും.

ഏതായാലും യാമിനിയുമായുള്ള വിവാഹ ജീവിതം അവസാനിച്ചു. ഇനി വേറൊരു കല്യാണം കഴിച്ച് മാന്യമായി ജീവിച്ചാല്‍ ഗണേശനു നല്ലത്. ഒരേ സമയം നാലഞ്ചു സ്ത്രീകളെ കൊണ്ടു നടക്കാന്‍ ശ്രമിച്ചാല്‍  അവിടെയും പ്രശ്നമുണ്ടാകും.

ഇതില്‍ നിന്നും എന്തെങ്കിലും പാഠം പഠിച്ചാല്‍ ഗണേശനു കൊള്ളാം. ഇപ്പോള്‍ ഏതായാലും ഗണേശന്റെ ശരിക്കുള്ള മുഖം കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിലെ അഴുക്കൊക്കെ ഗണേശന്‍ വിചാരിച്ചാല്‍ കഴുകിക്കളയാനാകും.

ഇന്ന് യാമിനിയുടെ മുന്നില്‍ നിരുപാധികം കീഴടങ്ങി. അടുത്ത ഊഴം പിള്ളയുടെ മുന്നിലാണ്. അവിടെയും ഗണേശന്‍ നിരുപാധികം കീഴടങ്ങുന്ന കാഴ്ച്ച അധികം  താമസിക്കാതെ കേരളം കാണും.

ഗണേശന്റെ ഒരു കൊമ്പേ ഇപ്പോള്‍ ഒടിഞ്ഞിട്ടുള്ളു. രണ്ടു കൊമ്പും ഒടിയുമോ എന്ന് കാത്തിരുന്നു കാണാം.

vkayil said...

ഇവിടെ ആദ്യം കേസു കൊടത്തത് ഗണേശനനായിരുന്നു"

കാളിദാസൻ,

താങ്കള് മുകളിലെഴുതിയത് തൊട്ടാണ് ഈ സംഭവങ്ങൾ മുഴുവൻ തുടങ്ങിയതെങ്കിൽ നൂറു ശതമാനവും ഗണേശൻ കുറ്റക്കാരൻ തന്നെ. ഈ
വിഷയം അസാധാരണമാക്കുന്നത്, അതിനു കുറച്ചു നാൾ മുന്പ് പിള്ളയും, ജോര്ജും പരസ്യമായി ഗണെഷിനെ പെടുത്തുമെന്ന്
ആക്രോശിച്ചു നടന്നതും, യാമിനിയുമായി (16 വർഷമായി ഗണേഷിനെ വെറുക്കുന്ന) ചേർന്നു നടത്തിയ, പകൽപോലെ വ്യക്തമായ ഗൂഡാലോചനയാണ്. ഉടൻ ഒരു സ്ക്രിപ്റ്റിന്റെ ഭാഗം പോലെ ഒരു പെണ്ണ്കേസ്സ് പത്രത്തിൽ വരുന്നു, യാമിനി മുഖ്യമന്ത്രിയെക്കണ്ട് മീഡിയയെ വച്ച്കോലാഹലമുണ്ടാക്കുന്നു, ഗാർഹിക പീഡന ബ്ലാക്ക്മൈൽ, - ഇതിലൊന്നും രാഷ്ട്രീയലാക്കും, ദുരുദ്ദേശ്യവും ഇല്ലെന്നാണോ മനസ്സിലാക്കേണ്ടത് ? ഇനി യാമിനി ഇലക്ഷനിൽ മത്സരിക്കുന്നെന്നു കേൾക്കാം.

ജന്മം മുഴുവൻ ഒരാള് രാവണൻ അല്ലെങ്കിൽ രാമൻ / സീത അല്ലെങ്കിൽ ശൂര്പണഘ എന്നൊന്നുമില്ലല്ലൊ. വൃത്തികെട്ട ചെയ്തികൾ ചെയ്തു നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് ഗണേഷ്തന്നെ പറഞ്ഞിട്ടുണ്ട്. കാര്യമായ മാറ്റമുണ്ടായിരിക്കണം, അതൊക്കെ കൊണ്ടാണല്ലോ ജന പിന്തുണ കിട്ടുന്നതും ഇലക്ഷനിൽ ജയിച്ചു വരുന്നതും. ശ്രീവിദ്യയെപ്പോലെയൊരു അനശ്വര നടി അവസാനം ആശ്രയം കണ്ടത് ഗണെഷിലായിരുന്നു. കുറെ നല്ല കാര്യങ്ങൾ ഭരണ രംഗത്ത് ചെയ്തു എന്ന് കേൾക്കുന്നു. എന്തായാലും പിള്ളയും, ജോര്ജും വെറുക്കുന്നെങ്കിൽ അതുതന്നെ ഗണെഷിനു നല്ല സ്വഭാവത്തിനുള്ള സർടിഫികറ്റാണ്.

ഗൂഡാലോചന ചെയ്ത്, പത്രങ്ങളും രാഷ്ട്രീയക്കാരും കൂടെ നമ്പി നാരായണൻ എന്ന ഒരു മനുഷ്യ തേജസ്വിയെ നശിപ്പിച്ചതിന്റെ പാപം
കേരള ജനതയ്ക്കൊരിക്കലും കഴുകിക്കളയാൻ സാധിക്കില്ല. ഗണേഷിന്റെ കാര്യത്തിലും നെല്ലും, പതിരും എല്ലാം തിരിച്ചറിഞ്ഞതിനു
ശേഷം ശിക്ഷ വിധിക്കാം. പെണ്ണ്, ചാര കേസ് എന്ന് കേൾക്കുമ്പോഴേക്കും കല്ലെറിയരുത് എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

kaalidaasan said...

>>>>ഈ വിഷയം അസാധാരണമാക്കുന്നത്, അതിനു കുറച്ചു നാൾ മുന്പ് പിള്ളയും, ജോര്ജും പരസ്യമായി ഗണെഷിനെ പെടുത്തുമെന്ന് ആക്രോശിച്ചു നടന്നതും, യാമിനിയുമായി (16 വർഷമായി ഗണേഷിനെ വെറുക്കുന്ന) ചേർന്നു നടത്തിയ, പകൽപോലെ വ്യക്തമായ ഗൂഡാലോചനയാണ്. ഉടൻ ഒരു സ്ക്രിപ്റ്റിന്റെ ഭാഗം പോലെ ഒരു പെണ്ണ്കേസ്സ് പത്രത്തിൽ വരുന്നു, യാമിനി മുഖ്യമന്ത്രിയെക്കണ്ട് മീഡിയയെ വച്ച്കോലാഹലമുണ്ടാക്കുന്നു, ഗാർഹിക പീഡന ബ്ലാക്ക്മൈൽ, - ഇതിലൊന്നും രാഷ്ട്രീയലാക്കും, ദുരുദ്ദേശ്യവും ഇല്ലെന്നാണോ മനസ്സിലാക്കേണ്ടത് ? <<<<

vkayil,

ഇത് വായിച്ചിട്ട് വാസ്തവത്തില്‍ എനിക്ക് അത്ഭുതം തോന്നുന്നു. പ്രതിപക്ഷം മന്ത്രിക്കെതിരെ ഗൂഡാലോചന നടത്തി എന്നു പറയുന്നതില്‍ ഒരന്തസുണ്ട്. പക്ഷെ ഭരണ മുന്നണിയുടെ ചീഫ് വിപ്പ് ഒരു മന്ത്രിക്കെതിരെ ഗൂഡലോചന നടത്തി എന്നു പറയുന്നത് പാപ്പരത്തമല്ലേ?

നമ്പി നാരായണന്റെ കേസില്‍ ആരൊക്കെയോ ഗൂഡാലോചന നടത്തി എന്നു വേണമെങ്കില്‍ പറയാം. കാരണം അദ്ദേഹം ചെയ്യാത്ത ഒരു കാര്യം ചെയ്തു എന്ന് സ്ഥാപിക്കാന്‍ വേണ്ടി കെട്ടുകഥകള്‍ പറഞ്ഞുണ്ടാക്കി, കേസെടുത്തു. പക്ഷെ ഇവിടെ ഗണേശന്‍ ചെയ്യാത്ത ഒരു കാര്യം ചെയ്തു എന്ന് ആരെങ്കിലും പറഞ്ഞോ? അദ്ദേഹത്തിനു തന്റെ മകന്റെ സഹപാഠിയുടെ അമ്മയുമായി രഹ്സ്യ ബന്ധം ഉണ്ടെന്നത് സത്യമല്ലേ? ഗണേശന്‍ ഇന്നു വരെ അത് നിഷേധിച്ചിട്ടില്ല. അതു കൂടാതെ വേറെ അഞ്ച് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്നും യാമിനി പറഞ്ഞത് ഗണേശന്‍ നിഷേധിച്ചിട്ടില്ല. യാമിനിയെ ഗാര്‍ഹിക പീഢനത്തിനിരയാക്കിയിരുന്നു എന്നത് സത്യമല്ലേ. ഇല്ലാത്ത ഒരു കാര്യം ആരെങ്കിലും ഉണ്ടെന്നു പറയുകയും അത് സ്ഥാപിക്കാന്‍ വേണ്ടി മീഡിയയെ ഉപയോഗിക്കുകയും ചെയ്തെങ്കില്‍ അതിനെ ഗൂഡാലോചന എന്നു വേണമെങ്കില്‍ പറയാം.

ഇത് രണ്ടും  സദാചാരത്തിന്റെയും  നിയമലംഘനത്തിന്റെയും പ്രശ്നമാണ്. മീഡിയ ഇത് പൊതു ജനത്തെ അറിയിച്ചതില്‍ ഞാന്‍ യാതൊരു തെറ്റും കാണുന്നില്ല. ഇത് രണ്ടും  ഗണേശന്റെ ഭാഗത്തുണ്ടായ വീഴ്ചകളാണ്. ഇതില്‍ തെറ്റു കണാതെ ഇത് പുറത്താക്കിയ പത്രത്തിനെയും, അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും  മാത്രം കുറ്റപ്പെടുത്തുമ്പോള്‍ താങ്കള്‍ അറിയാതെ നിയമ ലംഘനത്തിനും, ഗണേശന്റെ അപഥ സഞ്ചാരത്തിനും  കുടപിടിക്കുന്നു. എന്തു നെറികേടും കാണിച്ചിട്ട്, അതൊക്കെ എന്റെ സ്വകര്യതാ ആണെന്ന് ഒരു പൊതു പ്രവര്‍ത്തകന്, അവകാശപ്പെടാന്‍ ആകില്ല. ഗണേശനേപ്പോലെ ഒരു മന്ത്രിയെ തീറ്റിപോറ്റുനത് പൊതു ജനമാണെന്നത് മറക്കരുത്. ഗണേശന്‍ ഇപ്പോഴും ഒരു സിനിമ നടന്‍ മാത്രമായിരുന്നെങ്കില്‍  അദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ പൊതു ജനമോ മീഡിയയോ അന്വേഷിക്കില്ല.

ഇതില്‍ രാഷ്ട്രീയലാക്കും, ദുരുദ്ദേശ്യവും, വൈര നിര്യാതനവും ഒക്കെ ഉണ്ട്. ഈ സംഭവങ്ങളെ ജോര്‍ജും, പിള്ളയും, യാമിനിയും ഒക്കെ ഉപയോഗിച്ചിട്ടുണ്ട്. രാഷ്ട്രീയവും അല്ലാതെയുമുള്ള ലക്ഷ്യത്തോടെ തന്നെ ഉപയോഗിച്ചിട്ടുണ്ട്.ഗണേശനു പരസ്ത്രീ ബന്ധമോ യാമിനി പീഢനമോ ഇല്ലായിരുന്നെങ്കില്‍  ഇതാരുമുപയോഗിക്കുമായിരുന്നില്ല എന്നത് മറക്കരുത്. ധാര്‍മികതയോ മൂല്യങ്ങളോ ഇല്ലാത്ത ഒരു സംഘത്തിന്റെ ഭാഗമായി ഇതരനാളും നടന്നിറ്റ്, ഇപ്പോള്‍  എന്റെ കാര്യത്തില്‍ ധാര്‍മികത ഇല്ലേ എന്നു വിലപിക്കുന്നതില്‍ അര്‍ത്ഥമില്ല. ഗണേശന്‍ അര്‍ഹിക്കുന്നത് കിട്ടി. അത്രയേ ഇതിലുള്ളു. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുന്നു. കുടിക്കട്ടെ. ഇതുപോലെ ഉള്ള ഒരുത്തന്‍  കേരളത്തിലെ മന്ത്രി ആവാതിരിക്കുന്നതാണു നല്ലത്.

16 വര്‍ഷമായി യാമിനി ഗണേശനെ വെറിക്കുന്നു എന്ന പ്രയോഗം കലക്കി. ആ വെറുപ്പില്‍ നിന്നും അവര്‍ ഗണേശന്റെ രണ്ടു കുട്ടികളെയും പ്രസവിച്ചു. ആ വെറുപ്പു കൂടിയതുകൊണ്ട് രണ്ടു പേരും കൂടി സര്‍ക്കാര്‍ ചെലവില്‍ ആര്‍ഭാട ജീവിതവും നയിച്ചു. ഞാനൊന്നു ചോദിച്ചോട്ടെ, ഇതുപോലെ വെറുക്കുന്ന ഒരു സ്ത്രീയുടെ കൂടെ ജീവിക്കാന്‍ ഗണേശന്‍ അത്ര മന്ദബുദ്ധിയാണോ? വെറുപ്പുണ്ടെങ്കില്‍ പിരിഞ്ഞു പോകണം. എന്നിട്ട് വെറുക്കാത്ത ഒരു സ്ത്രീയെ വിവാഹം ചെയ്ത് സുഖമായി ജീവിക്കണം. വെറുക്കുന ഭാര്യയോടൊത്ത് ജീവിച്ചുകൊള്ളണമെന്ന് ഇന്‍ഡ്യന്‍ ഭരണ ഘടന അനുശാസിക്കുന്നില്ല.

kaalidaasan said...

>>>>ഇനി യാമിനി ഇലക്ഷനിൽ മത്സരിക്കുന്നെന്നു കേൾക്കാം.<<<<

vkayil,

ഏത് ഇന്‍ഡ്യന്‍ പൌരനും ഇന്‍ഡ്യയിലെവിടെ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് ഇന്‍ഡ്യന്‍ ഭരണഘടന പറയുന്നു. അതുകൊണ്ട് യാമിനി മത്സരിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. അവര്‍ മത്സരിക്കട്ടെ, ഗണേശനു മത്സരിക്കാമെങ്കില്‍ യാമിനിക്കും അതാകാം.

16 വര്‍ഷമായി യാമിനി ഗണേശനെ വെറുക്കുന്നുണ്ടെങ്കില്‍  അവര്‍ ഗണേശനെതിരെ പത്തനാപുരത്ത് നിന്നും മത്സരിക്കണം. ഭൂരിപക്ഷം ജനങ്ങളും പിന്തുണക്കുന്നവര്‍ ജയിക്കും.

kaalidaasan said...

>>>>ജന്മം മുഴുവൻ ഒരാള് രാവണൻ അല്ലെങ്കിൽ രാമൻ / സീത അല്ലെങ്കിൽ ശൂര്പണഘ എന്നൊന്നുമില്ലല്ലൊ. വൃത്തികെട്ട ചെയ്തികൾ ചെയ്തു നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് ഗണേഷ്തന്നെ പറഞ്ഞിട്ടുണ്ട്. കാര്യമായ മാറ്റമുണ്ടായിരിക്കണം, അതൊക്കെ കൊണ്ടാണല്ലോ ജന പിന്തുണ കിട്ടുന്നതും ഇലക്ഷനിൽ ജയിച്ചു വരുന്നതും. <<<<

vkayil,

വൃത്തികെട്ട ചെയ്തികൾ ചെയ്തു നടന്നിരുന്ന കാലത്തേക്കുറിച്ചല്ലോ ഇപ്പോള്‍ പരാതി ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ചെയ്തികളേക്കുറിച്ചല്ലേ. കുടുംബസുഹൃ ത്ത് എന്നു വിളിക്കാവുന്ന ഒരു സ്ത്രീയുമായി ഉള്ള അവിഹിത ബന്ധമല്ലേ ഇപ്പോഴത്തെ പ്രശ്നത്തിനു കാരണം. ഇതൊന്നും ഇത്രനാളും പുറത്താരും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ പുറത്തറിഞ്ഞു. അതിന്റെ അര്‍ത്ഥം  ഒരു മാറ്റവുമുണ്ടായില്ല എന്നാണ്.

ഇലക്ഷനില്‍ ജയിച്ചാല്‍ എല്ലാ തെറ്റുകളും ക്ഷമിക്കപ്പെടുമെന്നൊക്കെ പറയുന്നത് ആശാസ്യമല്ല. ഇലക്ഷനില്‍ ജയിക്കാന്‍ പല വിദ്യകളുമുണ്ട്. അതൊന്നും ഒരിക്കലും ഒരു വ്യക്തിയുടെ സ്വഭാവ ശുദ്ധിയുടെ അളവുകോലായി എടുക്കരുത്. ഗണേശനേക്കാള്‍ വലിയ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്കുണ്ടായിരുന്നു. അതിന്റെ അര്‍ത്ഥം  അദ്ദേഹം ​നിരപരാധി ആണെന്നല്ല.

ഇപ്പോഴത്തെ പ്രശ്നത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഗണേശനു തന്നെയാണ്. ഭാവിയില്‍ അദ്ദേഹത്തിനു മാറ്റമുണ്ടായാല്‍ അതുകൊണ്ട് വേറെയാര്‍ക്കും ഒരു ഗുണവുമില്ല. പക്ഷെ കേരളത്തിലെ ജനങ്ങളെ ഭരിക്കുന്ന ഒരു മന്ത്രി ഇതുപോലെ കള്ളം പറയരുത്. ഭാര്യയെ പീഢിപ്പികുന്ന, കല്ളം പറയുന്ന, പരസ്ത്രീകളുമായി കൂത്താടി നടക്കുന്ന ഒരാളെ എലക്ഷനില്‍ ജയിപ്പിക്കണോ വേണ്ടയോ എന്നതൊക്കെ പത്തനാപുരത്തുകാരുടെ സ്വകാര്യ വിഷയമാണ്. പക്ഷെ ഇതുപോലെയുള്ള ഒരാളെ തങ്ങളുടെ പ്രതിനിധി ആയി തെരഞ്ഞെടുക്കരുത് എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം.

kaalidaasan said...

>>>>ശ്രീവിദ്യയെപ്പോലെയൊരു അനശ്വര നടി അവസാനം ആശ്രയം കണ്ടത് ഗണെഷിലായിരുന്നു. കുറെ നല്ല കാര്യങ്ങൾ ഭരണ രംഗത്ത് ചെയ്തു എന്ന് കേൾക്കുന്നു. എന്തായാലും പിള്ളയും, ജോര്ജും വെറുക്കുന്നെങ്കിൽ അതുതന്നെ ഗണെഷിനു നല്ല സ്വഭാവത്തിനുള്ള സർടിഫികറ്റാണ്. <<<<

vkayil,

ശ്രീവിദ്യ മാത്രമല്ല, മറ്റ് പല സ്ത്രീകളും ഗണേശനില്‍ ആശ്രയം കണ്ടിരുനു എന്നാണിപ്പോള്‍ അറിവാകുന്നത്. അതിലൊരു സ്ത്രീ ഗണേശന്റെ മകന്റെ സഹപാഠിയുടെ അമ്മയായിരുന്നു. അവരുടെ ഭര്‍ത്താവാണ്, വീട്ടില്‍ കയറി തല്ലിയതും.

ശ്രീവിദ്യയുമായുള്ള ബന്ധം ഏത് തരത്തിലുള്ളതായിരുന്നു എന്നതൊക്കെ തര്‍ക്കവിഷയമാണ്. അവരുടെ മരണശേഷം സ്വത്തു സംബന്ധമായി അവരുടെ ബന്ധുക്കളും ഗണേശനും തമ്മില്‍  ചില വഴക്കുകളൊക്കെ ഉണ്ടായിട്ടുണ്ട്.

പിള്ളയും, ജോര്ജും വെറുക്കുന്നതാണ്, നല്ല സ്വഭാവത്തിനുള്ള സർടിഫിക്കറ്റെന്നൊക്കെ പറയാതെ. ഇതേ പിള്ള ഏറ്റവും വെറുക്കുന്ന വ്യക്തി വി എസാണ്. ആ വിഎസിനെ ഗണേശന്‍ വിളിച്ചത് ഞെരമ്പുരോഗി എന്നും കാമ ഭ്രാന്തനെന്നുമൊക്കെയായിരുന്നു.

kaalidaasan said...

>>>>ഗണേഷിന്റെ കാര്യത്തിലും നെല്ലും, പതിരും എല്ലാം തിരിച്ചറിഞ്ഞതിനു ശേഷം ശിക്ഷ വിധിക്കാം. പെണ്ണ്, ചാര കേസ് എന്ന് കേൾക്കുമ്പോഴേക്കും കല്ലെറിയരുത് എന്ന് തന്നെയാണ് എന്റെ അഭിപ്രായം.<<<<

vkayil,

ഗണേശന്റെ കാര്യത്തില്‍ നെല്ലും പതിരും തിരിയാനൊന്നുമില്ല. ഗണേശന്‍ യാമിനിയെ ഗാര്‍ഹിക പീഢനത്തിനു വിധേയയാക്കി. അദ്ദേഹത്തിനു പല സ്ത്രീകളുമായും ബന്ധമുണ്ട്. ഇതേക്കുറിച്ചൊക്കെ അദ്ദേഹം ​കേരളത്തോട് കള്ളം പറഞ്ഞു. ആദ്യം ശരിയല്ല എന്നു നിഷേധിച്ചതൊക്കെ പിന്നീട് ശരിയാണെന്ന് പരസ്യമായി സമ്മതിക്കയും ചെയ്തു. ഇതില്‍ കൂടുതല്‍ എന്ത് നെല്ലും പതിരുമാണു തിരിയാനുള്ളത്?

Blogreader said...

കുറെ നല്ല കാര്യങ്ങൾ ഭരണ രംഗത്ത് ചെയ്തു എന്ന് കേൾക്കുന്നു. എന്തായാലും പിള്ളയും, ജോര്ജും വെറുക്കുന്നെങ്കിൽ അതുതന്നെ ഗണെഷിനു നല്ല സ്വഭാവത്തിനുള്ള സർടിഫികറ്റാണ്

Yes Exactly. Keralites by expelling a good minister with the help of some people who encroaches forest and pseudo secular newspapers on the basis of his personnel family problems are going learn a lesson in short period of time. Anyone who has some common sense analyses the sequence of events will realize the ulterior movement to expel a minister who did not bend in front of these criminals. Someone here equating that with Mohanlal should go and inspect their mind. Kerala is undergoing drastic climate change, due to deforestation. The average temperature has been increased by one degree. The people who destroy the western Ghats succeeded in this game and the common people who failed. Per PC George, Ganeshan was trying to protect nelliyampathi is for Tamil Nadu. Pilla can claim that, he is one of the minsters who destroy the ministry when he was ruling. KSRTC, KSEB etc…..

vkayil said...

"ഇത് വായിച്ചിട്ട് വാസ്തവത്തില്‍ എനിക്ക് അത്ഭുതം തോന്നുന്നു. പ്രതിപക്ഷം മന്ത്രിക്കെതിരെ ഗൂഡാലോചന നടത്തി എന്നു പറയുന്നതില്‍ ഒരന്തസുണ്ട്. പക്ഷെ ഭരണ മുന്നണിയുടെ ചീഫ് വിപ്പ് ഒരു മന്ത്രിക്കെതിരെ ഗൂഡലോചന നടത്തി എന്നു പറയുന്നത് പാപ്പരത്തമല്ലേ?"

കാളിദാസൻ,

ഇവിടെ ഗൂഡാലോചന നടത്തുന്നവരുടെ അന്തസ്സും, ആഭിജാത്യമൊന്നുമല്ലല്ലൊ വിഷയം. പിന്നെ, UDF നു പ്രതിപക്ഷം വേണ്ട എന്നൊരു തമാശതന്നെയുണ്ട്. ആരോഗ്യകരമായ ജനാധിപത്യത്തിന് ഉൾപാർടി/ഉൾമുന്നണി പ്രതിപക്ഷം പ്രോത്സാഹിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം.

"അദ്ദേഹത്തിനു തന്റെ മകന്റെ സഹപാഠിയുടെ അമ്മയുമായി രഹ്സ്യ ബന്ധം ഉണ്ടെന്നത് സത്യമല്ലേ?"

ബന്ധം ഉണ്ടായിരിക്കാം, പക്ഷെ അവിഹിത ബന്ധമാണെന്നു തെളിഞ്ഞു കഴിഞ്ഞോ ? ഗണേശൻ അങ്ങിനെ സമ്മതിച്ചിട്ടുണ്ടോ ? അവർ ആരാണെന്ന്പോലും ജനങ്ങൾക്ക് അറിയില്ല, കുറെ ജഹ പൊഹ. ഇനി, എല്ലാ ബന്ധങ്ങളും 'അവിഹിത' ത്തിൽ കൂടി കാണുന്നത് ശരിയാണോ ? ആ സ്ത്രീ ഭർത്താവിനാൽ പീഡിപ്പിക്കപ്പെട്ടതാകാം, ഗണെഷൊരു സഹോദര തുല്യമായ ആശ്രയമായിരിക്കാം. എല്ലാ ഏറും ഏറ്റുവാങ്ങി, ആ സ്ത്രീയെ അപമാനിക്കാതിരിക്കാൻ ശ്രമിക്കുന്നതാകാം. നമ്പി നാരായണനുമായി താരതമ്യം ചെയ്യുന്നത് രണ്ടു പേർക്കും defend ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടാക്കി, നശിപ്പിക്കാൻ ശ്രമിച്ചത് കൊണ്ടാണ്.

''16 വര്‍ഷമായി യാമിനി ഗണേശനെ വെറിക്കുന്നു എന്ന പ്രയോഗം കലക്കി. ആ വെറുപ്പില്‍ നിന്നും അവര്‍ ഗണേശന്റെ രണ്ടു കുട്ടികളെയും പ്രസവിച്ചു''.

16 വര്ഷമായി ഗണേഷ് പീഡിപ്പിക്കുന്നു എന്ന് പറഞ്ഞത് യാമിനി തന്നെയാണ്. അഞ്ചും, പത്തും കുട്ടികളുണ്ടായത്തിനുശേഷം പീഡിപ്പിച്ച കാരണം പറഞ്ഞു വിവാഹ മോചനം തേടുന്നവരില്ലേ ? വെറുപ്പുള്ളപ്പോൾ കുട്ടികളുണ്ടാവില്ല എന്ന് പറയാൻ കഴിയുമോ ?

ആരോപണങ്ങളുടെമറവിൽ, വ്യക്തമായ ഗൂഡാലോചന കാണാതെ, സംശയത്തിന്റെ ആനുകൂല്യം നല്കാതെയാണ് ഗണേഷിനെ താങ്കളൊക്കെ എതിർക്കുന്നത് എന്നാണു എനിക്ക് പറയാനുള്ളത്.

kaalidaasan said...

>>>>കുറെ നല്ല കാര്യങ്ങൾ ഭരണ രംഗത്ത് ചെയ്തു എന്ന് കേൾക്കുന്നു.
Yes Exactly. Keralites by expelling a good minister with the help of some people who encroaches forest and pseudo secular newspapers on the basis of his personnel family problems are going learn a lesson in short period of time.<<<<


കുറെയേറെ പേര്‍ ഇതുപോലെ പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ഗണേശന്‍ എന്ന വനം മന്ത്രി ചെയ്ത ഒരു നല്ല കാര്യം  താങ്കള്‍ പറയാമോ?

നെല്ലിയാംപതിയിലേത് കയ്യേറ്റ ഭൂമി ആണെന്നു പറയുന്നതാണോ നല്ല കാര്യം. എങ്കില്‍ ഇതു വരെ കേരളം ഭരിച്ച എല്ലാ മന്ത്രിമാരും അത് പറഞ്ഞിട്ടുണ്ട്. വെറുതെ വായിട്ടിലച്ചതുകൊണ്ടെന്തു കാര്യം. കയ്യേറിയ ഒരാളെയെങ്കിലും  ഒരിഞ്ചു വന ഭൂമിയില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ടോ? നെല്ലിയംപതിയില്‍  മാത്രമല്ല കേരളത്തിലങ്ങോളമിങ്ങോളം കയ്യേറ്റ ഭൂമിയുണ്ട്. എവിടെയെങ്കിലും വന ഭൂമി ഒഴിപ്പിച്ചെടുക്കണമെന്ന് ഇദ്ദേഹം പറഞ്ഞതായി ഞാനെങ്ങും വയിച്ചിട്ടില്ല. അതിനു വേണ്ടി ഒരു ശ്രമവും നടത്തിയതായി കേട്ടിട്ടുമില്ല.

ഒരു വര്‍ഷം മന്ത്രികസേരയില്‍ ഇരുന്നപ്പോഴൊനും നെല്ലിയാംപതിയില്‍  കയ്യേറ്റമുണ്ടെന്ന് ഇദ്ദേഅഹ്ത്തിനു തോന്നിയിരുന്നില്ല. മാദ്ധ്യമങ്ങളില്‍ ഇത് വാര്‍ത്തയായപ്പോഴും പി സി ജോര്‍ജ് അതില്‍ താല്‍പ്പര്യമെടുത്തപ്പോഴും  ഗണേശനും അതില്‍ എടുത്തു ചാടി എന്നു മാത്രം. പിന്നീട് പരസ്പരം വെല്ലുവിളികളും അക്രോശങ്ങളും ഭീക്ഷണികളും ഉണ്ടായി. മന്ത്രിമാരല്ലാത്ത വേറെ അഞ്ച് എം എല്‍ എ മാരാണു നെല്ലിയാംപതി വിഷയത്തില്‍ സജീവ മായി ഇടപെട്ടവര്‍. മറ്റ് പരിസ്തിതി പ്രശ്നങ്ങളിലും അവര്‍ ഇടപെടുന്നുണ്ട്. എം എല്‍ എ എന്ന നിലയില്‍  ഗണേശനും ഇനി അവരുടെ കൂടെ അണിചേരാം. ആരും അതിനു വിലക്കേര്‍പ്പെടുത്തുന്നില്ല.

ഒരു മന്ത്രിസ്ഥാനവും വഹിക്കാതിരുന്ന കാലത്താണ്, വി എസ് പല പ്രശ്നങ്ങളിലും ഇടപെട്ടത്. ഗണേശന്റെ അച്ഛനെതിരെ കേസു നടത്തിയതും ശിക്ഷ വാങ്ങികൊടുത്തതും. ഗണേശനും ഇതുപോലെ പ്രവര്‍ത്തിക്കം. മന്ത്രി കസേരയില്‍ ഇരിക്കണമെന്നില്ല.

ഭൂമിയില്‍ ചൂടു കൂടുന്നതിനു പല കാഅരണങ്ങളുമുണ്ട്. വന നശീകരണം അതില്‍ വളരെ അപ്രധാനപ്പെട്ട ഒന്നു മാത്രമാണ്. നെല്ലിയംപതിയിലെയൊക്കെ വനം നശിച്ചിട്ട് ഒരു നൂറ്റാണ്ടോളമായി. ഇപ്പോള്‍ ഇരുന്നു മുക്രയിട്ടാലൊന്നും അവിടെ വനം ഉണ്ടായി വരില്ല. അത് തിരിച്ചു പിടികന്‍ ഗണേശന്‍ എന്തെങ്കിലും ചെയ്തതായി കേട്ടിട്ടില്ല. നശിച്ചു പോയ മാര്തിനു പകരം  തരിശുഭൂമികളില്‍  മരങ്ങള്‍ നട്ടുപിടിപ്പിക്കുകയാണു വേണ്ടത്. അതൊന്നും വനം മന്ത്രി ചെയ്യുന്നതായി പറഞ്ഞു കേള്‍ക്കുന്നില്ല.

മോഹന്‍ ലാല്‍ നിയമവിരുദ്ധമായി ആനക്കൊമ്പു സൂക്ഷിച്ചിട്ട് ഈ വനം മന്ത്രി എന്തെങ്കിലും നിയമ നടപടി എടുത്തതായി കേട്ടിട്ടില്ല. അതിനു പകരം മോഹന്‍ ലാലിനെ സംരക്ഷിക്കാന്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ കേന്ദ്ര മന്ത്രിക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. രാത്രിയില്‍ ഉല്ലാസ യാത്ര നിരോധിച്ചിട്ടുള്ള തേക്കടി തടാകത്തില്‍ രത്രി ഉല്ലാസ യാത്ര നടത്തിയിട്ട്, മന്ത്രി അത് ചെയ്യുന്നതില്‍ തെറ്റില്ല എന്നു പറഞ്ഞ മഹാനാണിദ്ദേഹം.

ഇദ്ദേഹം ​കേരള മന്ത്രിസഭയില്‍ ഉണ്ടായതുകൊണ്ട് പ്രത്യേക നേട്ടമൊന്നും ഇല്ല. പുറത്തു പോയാല്‍ പ്രത്യേക നഷ്ടവും ഇല്ല. കുറച്ചു ബഹളങ്ങളുണ്ടാക്കാമെന്നല്ലാതെ ഇതു വരെ ഒന്നും ചെയ്തിട്ടില്ല. ഇനി ചെയ്യാനും പോകുന്നില്ല.

kaalidaasan said...

>>>>ഇവിടെ ഗൂഡാലോചന നടത്തുന്നവരുടെ അന്തസ്സും, ആഭിജാത്യമൊന്നുമല്ലല്ലൊ വിഷയം. പിന്നെ, UDF നു പ്രതിപക്ഷം വേണ്ട എന്നൊരു തമാശതന്നെയുണ്ട്. ആരോഗ്യകരമായ ജനാധിപത്യത്തിന് ഉൾപാർടി/ഉൾമുന്നണി പ്രതിപക്ഷം പ്രോത്സാഹിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം.<<<<

vkayil,

ഗൂഡാലോചന നടത്തുന്നവരുടെ അന്തസിനേക്കുറിച്ചല്ലല്ലോ ഞാന്‍ പരാമര്‍ശിച്ചത്. മന്ത്രിക്കെതിരെ മന്ത്രി പദവിയുള്ള ചീഫ് വിപ് ഗൂഡലോചന നടത്തി എന്നു പറയുന്നതിനന്തസില്ല എന്നല്ലേ. മന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടിയുടെ പ്രസിഡണ്ട് ഗൂഡാലോചന നടത്തുന്നു എന്നാണു മന്ത്രി ആക്ഷേപിച്ചിരുന്നത്. ഗണേശനിപ്പോഴുള്ള എല്ലാ സ്ഥാനവും  പിള്ള നല്‍കിയതാണ്. ആ പിള്ളയേയാണു പരസ്യമായി ആക്ഷേപിച്ചു നടക്കുന്നത്. ഈ മകന്‍ പണ്ടൊരിക്കല്‍ പറഞ്ഞു, ഞാന്‍ ഒരു കല്ലോ മരക്കഷണമോ അല്ല. എനിക്കും ഒരച്ഛനുണ്ട്. ഇപ്പറഞ്ഞ വാക്കിനു പുല്ലു വില പോലുമില്ല എന്നാണ്, അദ്ദേഹത്തിന്റെ പിന്നീടുള്ള നിലപാടുകള്‍ വെളിപ്പെടുത്തിയതും.

ഗണേശനെ ജയിപ്പിക്കാന്‍ വേണ്ടി അഹോരാത്രം പണിയെടുത്ത അനേകം പാര്‍ട്ടി പ്രവര്‍ത്തകരുണ്ട്. അവരെയൊക്കെ തഴഞ്ഞ് ശിങ്കിടികളെ മാത്രം  പെഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി, പാര്‍ട്ടിയുടെ അഭിപ്രായത്തെ പുച്ഛിച്ചു നടന്ന, അവസാനം  ഞാനാണു പാര്‍ട്ടി എന്ന് വീമ്പടിക്കുന്ന ഗണേശനെതിരെ പിള്ള ഗൂഡാലോചന നടത്തി എന്നാണല്ലോ അദ്ദേഹത്തിന്റെയും താങ്കളുടെയും ആക്ഷേപം.ഇതുപോലെ ഒരു മന്ത്രിയെ സ്ഥാനത്തു നിന്നും മാറ്റാന്‍ പിള്ള ശ്രമിച്ചതില്‍  ഞാന്‍  യാതൊരു തെറ്റും കാണുന്നില്ല. അച്ഛനെ ഇതുപോലെ പൊതു ജന്നമദ്ധ്യത്തില്‍ അവഹേളിക്കുന്ന ഒരു മകനോട് എനിക്ക് പുച്ഛമാണ്.

താനാണു പാര്‍ട്ടി എന്നു തോന്നുന്നുണ്ടെങ്കില്‍ പാര്‍ട്ടി നല്‍കിയ എം എല്‍ എ സ്ഥാനം രാജി വച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട് അത് തെളിയിക്കുകയാണു വേണ്ടത്. സ്വന്തം അച്ഛനെ പൊതു ജനമദ്ധ്യത്തില്‍ അപമാനിക്കാന്‍  ഗണേശനു സര്‍വ പിന്തുണയും കൊടുത്തത് ഉമ്മന്‍ ചണ്ടിയാണ്. ആരോഗ്യകരമായ ജനാധിപത്യത്തിനു ഇതാവശ്യമാണെന്ന താങ്കളുടെ നിലപാടിനോട് എനിക്ക് യോജിപ്പില്ല.

ഗണേശനെ മന്ത്രി സ്ഥാനത്തുനിന്നും  മാറ്റണമെന്ന് പിള്ള പറഞ്ഞാല്‍ ഉമ്മന്‍ ചാണ്ടി അത് ചെയ്യണമായിരുന്നു. അല്ലെങ്കില്‍ ഗണേശന്റെ പക്ഷമാണ്, യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് (ബി) എന്ന് അംഗീകരിച്ച് പിള്ളയെ ഒഴിവക്കേണ്ടിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഈ ശിഖണ്ഠി നിലപാടാണ, ഇതിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ഗണേശന്‍ കുഴിച്ച കുഴിയില്‍ ഗണേശന്‍ തന്നെ വീണു പരിക്കേറ്റു. ഗൂഡാലോചന നടത്തി എന്ന് താങ്കളാക്ഷേപിക്കുന്ന പിള്ളയെയോ, യാമിനിയേയോ, ജോര്‍ജിനെയോ ഒന്നും  ചെയ്യാനാകാത്ത നിസഹായ അവസ്ഥയിലാണു ചാണ്ടിയിപ്പോള്‍.

kaalidaasan said...

>>>>ബന്ധം ഉണ്ടായിരിക്കാം, പക്ഷെ അവിഹിത ബന്ധമാണെന്നു തെളിഞ്ഞു കഴിഞ്ഞോ ? ഗണേശൻ അങ്ങിനെ സമ്മതിച്ചിട്ടുണ്ടോ ? അവർ ആരാണെന്ന്പോലും ജനങ്ങൾക്ക് അറിയില്ല, കുറെ ജഹ പൊഹ.<<<<

vkayil,

എസ് എം എസിലൂടെ ഒരു സ്ത്രീ ഗണേശനോട് കൊച്ചു വര്‍ത്തമാനം  പറഞ്ഞ വാചകങ്ങള്‍ ഇതൊക്കെയാണ്, ഗണേശന്റെ മൊബൈലില്‍ വന്ന മെസേജുകള്‍ ആണെന്നും പറഞ്ഞ് യാമിനി പരസ്യമായി പറഞ്ഞതാണിതൊക്കെ. ഇതില്‍ സത്യമില്ല എന്ന് ഗണേശന്‍ പറഞ്ഞിട്ടുണ്ടോ?

കണ്ണുമൂടിയാലും നീതന്നെ. കണ്ണുതുറന്നാലും നീ തന്നെ, രാജിന്‌ രാജിന്റെ വഴി എനിക്ക്‌ എന്റെ വഴി. അണ്ണനോട്‌(എന്റെ റിലേഷന്‍ ദൃഢമാകണം. അതുകൊണ്ടു ഞാന്‍ എല്ലാം തുറന്നുപറയുന്നു. രാജുമായി എനിക്കിനി ഒരു ബന്ധവുമില്ല. എന്തെന്നാല്‍ ഇനി നിങ്ങള്‍ മാത്രമേ എന്റെ മനസിലുള്ളൂ. ഐ ലവ്‌ യു.

താങ്കളുടെ വീട്ടിലെ കുടുംബനാഥന്മാരോട് അന്യസ്ത്രീകള്‍ സാധാരണ പറയാറുള്ളത് ഇതുപോലെ ആണോ? എങ്കില്‍ എനിക്ക് കൂടുതലൊന്നും പറയാനില്ല.

ഇവര്‍ ആരാണെന്ന് ജങ്ങള്‍ക്കറിയണമെന്നില്ല. യാമിനി ഇപ്പറഞ്ഞത് തെറ്റാണെങ്കില്‍  ആണുങ്ങളേപ്പോലെ ഇതിനെ പ്രതിരോധിക്കണം. ഇന്നത്ത സൈബര്‍ യുഗത്തില്‍ ഏത് മൊബൈലിലെയും  മെസേജുകള്‍ കണ്ടുപിടിക്കാം. ഇതല്ല തന്റെ മൊബൈലില്‍ വന്ന മെസേജുകളെന്ന് ഗണേശന്‍ തെളിയിക്കണം. അതിനു പകരം തലയില്‍ മുണ്ടിട്ട് ഒളിച്ചോടുന്നത് കുറ്റം സമ്മതിക്കുന്നതല്ലേ?

kaalidaasan said...

>>>>16 വര്ഷമായി ഗണേഷ് പീഡിപ്പിക്കുന്നു എന്ന് പറഞ്ഞത് യാമിനി തന്നെയാണ്. അഞ്ചും, പത്തും കുട്ടികളുണ്ടായത്തിനുശേഷം പീഡിപ്പിച്ച കാരണം പറഞ്ഞു വിവാഹ മോചനം തേടുന്നവരില്ലേ ? വെറുപ്പുള്ളപ്പോൾ കുട്ടികളുണ്ടാവില്ല എന്ന് പറയാൻ കഴിയുമോ ?<<<<

vkayil,

യാമിനി ഇത്രയേറെ വെറുക്കുന്നുണ്ടെങ്കില്‍ എന്തിനീ വെറുപ്പു സഹിച്ചു എന്നാണു ഞാന്‍ ചോദിച്ചത്. നേരത്തെ തന്നെ ഗണേശനു വിവാഹ മോചനം നേടാമായിരുന്നില്ലേ? തന്നെ വെറുക്കാത്ത ഒരു സ്ത്രീയെ വിവാഹം  കഴിച്ചു ജീവിക്കാമായിരുന്നില്ലേ

kaalidaasan said...

>>>>ആരോപണങ്ങളുടെമറവിൽ, വ്യക്തമായ ഗൂഡാലോചന കാണാതെ, സംശയത്തിന്റെ ആനുകൂല്യം നല്കാതെയാണ് ഗണേഷിനെ താങ്കളൊക്കെ എതിർക്കുന്നത് എന്നാണു എനിക്ക് പറയാനുള്ളത്.<<<<

vkayil,

ആരോപണങ്ങള്‍ ശരിയാണോ എന്നാണു നോക്കേണ്ടത്. അതൊക്കെ ശരിയാണ്. അത് ഗണേശന്‍ സമഹിച്ചിട്ടുമുണ്ട്. ഇതിനു പിന്നില്‍ ഗൂഡലോചന ഉണ്ടെന്നു പറഞ്ഞതും. അത് തെളിയിക്കുമെന്നും പറഞ്ഞത് ഗണേശനായിരുന്നു. ഒന്നും തെളിയിക്കാതെ ഗണേശന്‍ ആയുധം വച്ച് കീഴടങ്ങി. അതിന്റെ അര്‍ത്ഥം ഈ ആരോപണങ്ങളൊക്കെ ശരി ആണെന്നാണ്. അപ്പോള്‍ പിന്നെ സംശയത്തിന്റെ ആനുകൂല്യത്തിനു പ്രസക്തിയില്ല.

vkayil said...

കാളിദാസൻ,

"മോഹന്‍ ലാല്‍ നിയമവിരുദ്ധമായി ആനക്കൊമ്പു സൂക്ഷിച്ചിട്ട് ഈ വനം മന്ത്രി എന്തെങ്കിലും നിയമ നടപടി എടുത്തതായി കേട്ടിട്ടില്ല."

ഈയ്യിടെ എന്റെ നാട്ടിലുള്ള കുറച്ചുപേര്ക്ക് പോലിസ് സമ്മൻസ്. കാട്ടുപന്നിയുടെയോ മറ്റോ ഇറച്ചി കഴിച്ചതിനാണ് കേസ്സ്. തലേന്ന് ഒരു പരിചയക്കാരൻ മാർക്കറ്റിൽ വിറ്റതാണ്. കാട്ടുമൃഗത്തെ കൊന്നവൻ മാത്രമല്ല , അതിന്റെ ഇറച്ചി വാങ്ങികഴിക്കുന്നതും നിയമലന്ഘനമാണെന്നാണ് കേസ്.

കാലങ്ങൾക്ക്മുന്പ്, സ്കൂൾ വെക്കേഷനിൽ ഒരു ദിവസം സന്ധ്യ കഴിഞ്ഞിട്ടെയുള്ളൂ, സൈക്കൾ ലൈറ്റില്ലാതെ ഓടിച്ചതിന് കോടതി കയറേണ്ടി വന്നവനാണ് ഞാൻ.

നിയമ ലന്ഘനത്തിന് കേസ്സെടുതതതിൽ തെറ്റെന്താണ് എന്ന് ചോദിച്ചാൽ മറുപടിയൊന്നുമില്ല. ആദ്യതവണയൊക്കെ, ഗൌരവമല്ലാത്ത, അറിവില്ലായ്മ കൊണ്ടൊക്കെ വരുന്ന തെറ്റൊക്കെ ഒരു വാണിംഗ് കൊടുത്ത് വിടുന്നത് അഭികാമ്യമല്ലെ ?

"പാര്‍ട്ടി നല്‍കിയ എം എല്‍ എ സ്ഥാനം രാജി വച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട് അത് തെളിയിക്കുകയാണു വേണ്ടത്"

അച്യുതാനന്തനെ പാര്ടി നേതൃത്വതിനു വേണ്ട എന്ന് ജനങ്ങള്ക്ക് വ്യക്തമായ കാര്യമാണ്, എന്ന് വെച്ച് അച്യുതാനന്തൻ രാജി വെക്കേണ്ട കാര്യമൊന്നുമില്ലല്ലോ.

"എം എസിലൂടെ ഒരു സ്ത്രീ ഗണേശനോട് കൊച്ചു വര്‍ത്തമാനം പറഞ്ഞ വാചകങ്ങള്‍ ഇതൊക്കെയാണ്, ഗണേശന്റെ മൊബൈലില്‍ വന്ന മെസേജുകള്‍ ആണെന്നും പറഞ്ഞ് യാമിനി പരസ്യമായി പറഞ്ഞതാണിതൊക്കെ. ഇതില്‍ സത്യമില്ല എന്ന് ഗണേശന്‍ പറഞ്ഞിട്ടുണ്ടോ?"

സത്യമുണ്ട് എന്ന് ഗണേഷ് പറഞ്ഞിട്ടില്ല. ആരോപണം നടത്തുന്നവരാണ് തെളിവ് കൊണ്ടുവരേണ്ടത്, ആ സ്ത്രീയുടെ വിവരങ്ങൾ ജോര്ജും, യാമിനിയും ടീമും എന്തു കൊണ്ട് പരസ്യമാക്കുന്നില്ല ? ദുഷ്ടലാക്കോടെ നടത്തുന്ന ആരോപണങൽക്കൊക്കെ മന്ദബുദ്ധികൾ മറുപടി പറയുമായിരിക്കും. ജോര്ജും, പിള്ളയും കൂട്ടാളികളും കൊണ്ടുപിടിച്ചു നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമായി കുറേ SMSകൽ തലങ്ങും വിലങ്ങും അയക്കാനാണോ ഇന്നത്തെ കാലത്ത് പ്രയാസം? ഇനി ഒരു സുഹൃത്ത് FOOL ആക്കിയതാവാനും മതി. ഗണേഷ് സമ്മതിക്കുന്നതു വരെ, അല്ലെങ്കിൽ പോലീസ് തെളിയിക്കുന്നത് വരെ ഗനെഷിന്നു സംശയത്തിന്റെ ആനുകൂല്യം നിഷ്പക്ഷ മതികൾ കൊടുക്കും. വേറൊരു സ്ത്രീയെയും, കുടുംബത്തെയും ക്രൂരമായി വലിച്ചഴയ്ക്കുന്ന കാര്യമാണ്, അതുകൊണ്ട് സംസ്കാരഭദ്രമായ നിലപാട് ഇതു തന്നെയാണ്.

"യാമിനി ഇത്രയേറെ വെറുക്കുന്നുണ്ടെങ്കില്‍ എന്തിനീ വെറുപ്പു സഹിച്ചു എന്നാണു ഞാന്‍ ചോദിച്ചത്. നേരത്തെ തന്നെ ഗണേശനു വിവാഹ മോചനം നേടാമായിരുന്നില്ലേ?"

ഇവിടെ പെണ്ണൂകേസ് കൊണ്ടുവന്നത് യാമിനിയാണ്. വിവാഹ മോചനം ആവശ്യമുള്ളതും യാമിനിക്കാണ്.
വിവാഹബന്ധം പലരും നിലനിര്ത്തുന്നത് അസാമാന്യമായ സഹിഷ്ണുതയും, വിട്ടുവീഴ്ചയൊക്കെ കൊണ്ടാണ്. സങ്കീര്ണ്ണമായ, മറ്റുള്ളവര്ക്ക് മനസ്സിലാക്കാൻ പ്രയാസമായ, ചിലപ്പോൾ നിസ്സാരമായ കാര്യങ്ങൾ കൊണ്ടായിരിയ്ക്കും പരസ്പരം ഇഷ്ടപ്പെടാത്തത്. സംശയാതീതമായി തെളിയുന്നതുവരെ ഗണേശാണൊ, യാമിനിയാണൊ, തെറ്റ് ചെയ്തത് എന്ന് തീർച്ചപ്പെടുത്താൻ ശ്രമിയ്ക്കുന്നത് വിഡ്ഢിത്തമാണ്.

“ആരോപണങ്ങള്‍ ശരിയാണോ എന്നാണു നോക്കേണ്ടത്. അതൊക്കെ ശരിയാണ്. അത് ഗണേശന്‍ സമഹിച്ചിട്ടുമുണ്ട്.”

എന്റെ അറിവിൽ പെണ്ണ് കേസ്സിന്റെ കാര്യത്തിൽ യാമിനിയുടെ ആരോപണം ഗണേഷ് നിഷേധിക്കുകയാണ് ചെയ്തത്. കേസ്സ് ഒതുക്കി തീര്ക്കുന്നതിന്റെ ഭാഗമായി, യാമിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്. രണ്ടുപേരും ചില നീക്കങ്ങളും, അടവുകളുമാണ് ഇക്കാര്യത്തിൽ എടുത്തത് (ഗണേഷ് പീഡിപ്പിച്ചു എന്ന കേസ് യാമിനി പിന് വലിച്ചതടക്കം) എന്ന് മനസ്സിലാക്കാൻ പ്രയാസമില്ലല്ലൊ.

Baiju Elikkattoor said...

"മോഹന്‍ ലാല്‍ നിയമവിരുദ്ധമായി ആനക്കൊമ്പു സൂക്ഷിച്ചിട്ട് ഈ വനം മന്ത്രി എന്തെങ്കിലും നിയമ നടപടി എടുത്തതായി കേട്ടിട്ടില്ല." - കാളിദാസൻ.



"ഈയ്യിടെ എന്റെ നാട്ടിലുള്ള കുറച്ചുപേര്ക്ക് പോലിസ് സമ്മൻസ്. കാട്ടുപന്നിയുടെയോ മറ്റോ ഇറച്ചി കഴിച്ചതിനാണ് കേസ്സ്. തലേന്ന് ഒരു പരിചയക്കാരൻ മാർക്കറ്റിൽ വിറ്റതാണ്. കാട്ടുമൃഗത്തെ കൊന്നവൻ മാത്രമല്ല , അതിന്റെ ഇറച്ചി വാങ്ങികഴിക്കുന്നതും നിയമലന്ഘനമാണെന്നാണ് കേസ്. " - ഇതാണ് വികയിലിന്റെ മറുപടി ....!!! എങ്ങിനെയുണ്ട്....????

അരിയെത്ര...... :)

vkayil said...

Baiju Elikkattoor,

കാള പെറ്റു, ഉടനെ കയറെടുക്കുക അല്ലെ ? അതിന്റെ താഴെയുള്ളതും കൂടി വായിച്ചിട്ട് പോരെ കമന്റുന്നത് ?
=============
"മോഹന്‍ ലാല്‍ നിയമവിരുദ്ധമായി ആനക്കൊമ്പു സൂക്ഷിച്ചിട്ട് ഈ വനം മന്ത്രി എന്തെങ്കിലും നിയമ നടപടി എടുത്തതായി കേട്ടിട്ടില്ല."

ഈയ്യിടെ എന്റെ നാട്ടിലുള്ള കുറച്ചുപേര്ക്ക് പോലിസ് സമ്മൻസ്. കാട്ടുപന്നിയുടെയോ മറ്റോ ഇറച്ചി കഴിച്ചതിനാണ് കേസ്സ്. തലേന്ന് ഒരു പരിചയക്കാരൻ മാർക്കറ്റിൽ വിറ്റതാണ്. കാട്ടുമൃഗത്തെ കൊന്നവൻ മാത്രമല്ല , അതിന്റെ ഇറച്ചി വാങ്ങികഴിക്കുന്നതും നിയമലന്ഘനമാണെന്നാണ് കേസ്.

കാലങ്ങൾക്ക്മുന്പ്, സ്കൂൾ വെക്കേഷനിൽ ഒരു ദിവസം സന്ധ്യ കഴിഞ്ഞിട്ടെയുള്ളൂ, സൈക്കൾ ലൈറ്റില്ലാതെ ഓടിച്ചതിന് കോടതി കയറേണ്ടി വന്നവനാണ് ഞാൻ.

നിയമ ലന്ഘനത്തിന് കേസ്സെടുതതതിൽ തെറ്റെന്താണ് എന്ന് ചോദിച്ചാൽ മറുപടിയൊന്നുമില്ല. ആദ്യതവണയൊക്കെ, ഗൌരവമല്ലാത്ത, അറിവില്ലായ്മ കൊണ്ടൊക്കെ വരുന്ന തെറ്റൊക്കെ ഒരു വാണിംഗ് കൊടുത്ത് വിടുന്നത് അഭികാമ്യമല്ലെ ?

kaalidaasan said...

>>>>>നിയമ ലന്ഘനത്തിന് കേസ്സെടുതതതിൽ തെറ്റെന്താണ് എന്ന് ചോദിച്ചാൽ മറുപടിയൊന്നുമില്ല. ആദ്യതവണയൊക്കെ, ഗൌരവമല്ലാത്ത, അറിവില്ലായ്മ കൊണ്ടൊക്കെ വരുന്ന തെറ്റൊക്കെ ഒരു വാണിംഗ് കൊടുത്ത് വിടുന്നത് അഭികാമ്യമല്ലെ ?<<<

vkayil,

നിയമ ലംഘനത്തിനു കേസെടുത്തതില്‍ തെറ്റെന്താണെന്നു ഞാന്‍ ചോദിക്കുന്നില്ല. ഓരോ സമൂഹവും നിയമങ്ങളുണ്ടാക്കുന്നത് സമൂഹത്തിന്റെ സുരക്ഷയെ കരുതിയാണ്.

ലൈറ്റില്ലാതെ സൈക്കിള്‍ ഓടിക്കുനതു പോലെ നിസാരമാണ്, മോഹന്‍ ലാല്‍ ആനക്കൊമ്പു സൂക്ഷിക്കുനതെന്നൊക്കെ പറയുന്നതിന്റെ ഉദ്ദേശ്യം മനസിലാകുന്നില്ല.

മോഹന്‍ ലാല്‍ ഗണേശന്റെ അടുത്ത ആളായതുകൊണ്ട്, വനം മന്ത്രി ആയ ഗണേശന്‍ കേസെടുത്തില്ല. നിയമവിരുദ്ധമായി കൈ വശം വച്ച ആനക്കൊമ്പ് പിടിച്ചെടുത്തുമില്ല. മാത്രമല്ല, നിലവിലുള്ള നിയമത്തില്‍ വെള്ളം ചേര്‍ത്ത് മോഹന്‍ ലാലിനെ രക്ഷിക്കാനും ശ്രമിച്ചു. അത് ഗുരുതരമായ വീഴ്ച്ച ആയേ എനിക്ക് കാണാന്‍ സാധിക്കുന്നുള്ളൂ.

ആനക്കൊമ്പു കൈവശം വയ്ക്കുന്നത് ഗൌരവമല്ലാത്തതും അറിവില്ലായ്മ കൊണ്ടു ചെയ്യുന്നതുമായ തെറ്റാണെന്ന് പറയുന്നതിനോട് യോജിക്കാന്‍ അകില്ല. ഇതേക്കുറിച്ചൊക്കെ വിവരമുള്ള നിയമ വിദ്ഗദ്ധര്‍ ഉണ്ടാക്കിയ നിയമങ്ങളാണത്. നിയമം പാലിക്കാന്‍ ബാധ്യസ്ഥനായ ഒരു മന്ത്രി നിയമ ലംഘനം നടത്തുന്നതിനു കൂട്ടുനില്‍ക്കുമ്പോള്‍ അതിന്റെ ഗൌരവം കൂടുന്നു. ഇതുപോലുള്ള തെറ്റിനു വാണിംഗ് കൊടുത്തുവിട്ടാല്‍ അത് ക്ജൂടുതല്‍ തെറ്റിലേക്ക് നയിക്കും. 90% കുറ്റങ്ങളും  ജീവിതതില്‍ ഒറ്റ പ്രാവശ്യമേ ആള്കള്‍ ചെയ്യാറുള്ളു. അതിനൊക്കെ വെറും വാണിംഗ് മാത്രമാണു ശിക്ഷയെങ്കില്‍  നീതി ന്യായ വ്യവസ്ഥ തന്നെ അപ്രസക്തമാകും.

മോഹന്‍ ലാലിനെയും ഗണേശനെയും ന്യായീകരിക്കാന്‍ വേണ്ടിയാണു താങ്കളിതെഴുതുന്നതെന്ന് മനസിലായി. പക്ഷെ അവര്‍ തെറ്റു ചെയ്താല്‍ ശിക്ഷിക്കപ്പെടുന്നതില്‍  കുണ്ഠിതപ്പെടുന്നതെന്തിനെന്ന് മനസിലാകുന്നില്ല.

kaalidaasan said...

>>>>>അച്യുതാനന്തനെ പാര്ടി നേതൃത്വതിനു വേണ്ട എന്ന് ജനങ്ങള്ക്ക് വ്യക്തമായ കാര്യമാണ്, എന്ന് വെച്ച് അച്യുതാനന്തൻ രാജി വെക്കേണ്ട കാര്യമൊന്നുമില്ലല്ലോ. <<<

vkayil,

താങ്കളും അനന്തും ഏത് കര്യം  ചര്‍ച്ച ചെയുമ്പോഴും അച്യുതാനന്ദനെ ബെഞ്ച്മാര്‍ക്കായി ഉയര്‍ത്തിക്കൊണ്ടു വരുന്നത് കാണുന്നുണ്ട്.


പാര്‍ട്ടി നേതൃത്വത്തിന്, വി എസിനെ വേണ്ട എന്ന് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണു താങ്കള്‍ പറയുന്നത്? വി എസിനെ വേണ്ട എന്ന് ഏത് പാര്‍ട്ടി നേതാവാണു പറഞ്ഞിട്ടുള്ളത്. പാര്‍ട്ടിയിലെ ചില ആളുകള്‍ക്ക് വി എസിനെ വോട്ടു പിടിക്കാന്‍ മത്രം മതി, അതു കഴിഞ്ഞ് വേണ്ട എന്നനിലപാടുണ്ട്. പക്ഷെ അവരല്ല പാര്‍ട്ടി എന്ന അടിസ്ഥാന വിവരം താങ്കള്‍ക്കില്ല. പാര്‍ട്ടിയുടെ പരമോന്നത സമിതികളായ പോളിറ്റ് ബ്യൂറോക്കോ കേന്ദ്ര കമ്മിറ്റിക്കിക്കോ തങ്കളീ പറയുന്ന നിലപാടില്ല. അതുകൊണ്ട് താങ്കളുടെ താരതമ്യം തികച്ചും അസ്ഥാനത്താണ്.

ഗണേശനെന്ന മന്തിയെ കേരള കോണ്‍ഗ്രസ് ബി എന്ന് പാര്‍ട്ടിക്ക് വേണ്ട എന്ന് പാര്‍ട്ടി പ്രസിഡണ്ട് പിള്ള പൊതു വേദിയില്‍ പലപ്രാവശ്യം ആവശ്യപ്പെട്ടത് താങ്കള്‍ വായിച്ചിട്ടില്ലേ? അത് രേഖാമൂലം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിട്ടുമുണ്ട്. അതുപോലെ സി പി എം എന്ന പാര്‍ട്ടിയുടെ സെക്രട്ടറി പ്രകാശ് കാരാട്ട് എവിടെയെങ്കിലും ഇത് പറഞ്ഞിട്ടുണ്ടോ?

പ്രകാശ് കാരാട്ട് എന്ന പാര്‍ട്ടി സെക്രട്ടറി പറയുന്ന നിമിഷം വി എസ് രാജി വയ്ക്കണമെന്നാണെന്റെ നിലപാട്. പക്ഷെ പാര്‍ട്ടി പ്രസിഡണ്ട് പറഞ്ഞാലും ഗണേശന്‍ രാജിവയ്ക്കേണ്ട എന്നത് താങ്കളുടെ നിലപാട്. അത് പറയാന്‍ എങ്തിനു വി എസിന്റെ പിന്നാലെ പോകുന്നു?

വി എസിനെ ഉള്‍ക്കൊള്ളാന്‍ സി പി എം എന്ന പാര്‍ട്ടിക്കാകില്ലെങ്കില്‍ അദ്ദേഹത്തിനു നല്‍കിയ പദവികള്‍ തിരിച്ചെടുക്കണം എന്നാണെന്റെ പക്ഷം. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാലും ഞാനതില്‍ യാതൊരു തെറ്റും കാണില്ല. ഓരോ പാര്‍ട്ടിക്കും അവരുടേതായ നിയമാവലികളും ചട്ടക്കൂടുകളും ഉണ്ട്. അത് തെറ്റിക്കുന്ന ആരെയും ആ പാര്‍ട്ടിക്കു പുറത്താക്കാം.

kaalidaasan said...

>>>>>സത്യമുണ്ട് എന്ന് ഗണേഷ് പറഞ്ഞിട്ടില്ല. ആരോപണം നടത്തുന്നവരാണ് തെളിവ് കൊണ്ടുവരേണ്ടത്, ആ സ്ത്രീയുടെ വിവരങ്ങൾ ജോര്ജും, യാമിനിയും ടീമും എന്തു കൊണ്ട് പരസ്യമാക്കുന്നില്ല ? <<<

vkayil,

ആരോപണം നടത്തുന്നവരാണ് തെളിവ് കൊണ്ടുവരേണ്ടത്. അവര്‍ കൊണ്ടു വരുമായിരുന്നു. പതി വഴിയില്‍ വച്ച് ഗണേശന്‍ ഓടിപ്പോയാല്‍ പിന്നെ എന്തിനു തെളിവ്?

ആ സ്ത്രീയുടെ വിവരങ്ങളും അവര്‍ അയച്ച എസ് എം എസിന്റെ വിശദാംശങ്ങളും  ചേര്‍ത്തായിരുന്നു യാമിനി കോടതിയില്‍ കേസുകൊടുത്തത്. അതിന്റെ തെളിവൊക്കെ എന്തിനു പൊതു ജനങ്ങളോട് പറയണം? കോടതിയില്‍ പറഞ്ഞാല്‍ പോരേ?

ഇതൊക്കെ പരസ്യമാക്കിയാല്‍ ഉണ്ടാകുന്ന നാണക്കേടോര്‍ത്തപ്പോഴായിരുന്നു ഗണേശന്‍ സമസ്താപരാധങ്ങളും പൊറുക്കണമെന്നും പറഞ്ഞ് മാപ്പപേക്ഷിച്ചത്. ഗണേശന്‍ ആദ്യ നിലപാടില്‍ ഉറച്ചുനിന്നെങ്കില്‍ ഇപ്പോഴതൊക്കെ അങ്ങാടിപ്പാട്ടായാനേ.

എസ് എം എസിന്റെ കാര്യം കേരളത്തോട് പറഞ്ഞത് യാമിനി ആയിരുന്നു. അത് തെറ്റാണെങ്കില്‍ ഗണേശന്‍ യാമിനിക്കെതിരെ കൊടുത്ത പരാതിയിഉല്‍ ഉറച്ചു നിന്ന് അത് തെളിയിക്കാന്‍ അവരെ വെല്ലുവിളിക്കണമായിരുന്നു. അപ്പോഴല്ലേ തെളിവൊക്കെ വരിക.

യാമിനിയേപ്പറ്റി ആരോപിച്ചതെല്ലാം തെറ്റായിരുന്നു എന്നു പറഞ്ഞ ഗണേശന്‍ യാമിനി പറഞ്ഞതൊക്കെ ശരി ആണെന്നു സമ്മതിക്കുമ്പോള്‍ ഞാനൊക്കെ മനസിലാക്കുന്നത്, ഇതില്‍ സത്യമുണ്ട് എന്നാണ്. യുദ്ധം പാതി വഴിയില്‍ ഉപേക്ഷിച്ചുപോയ ഒരു ഭീരുവിനു വേണ്ടിയാണിപ്പോള്‍ താങ്കള്‍ വാദിക്കുന്നത്.

kaalidaasan said...

>>>>>ജോര്ജും, പിള്ളയും കൂട്ടാളികളും കൊണ്ടുപിടിച്ചു നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമായി കുറേ SMSകൽ തലങ്ങും വിലങ്ങും അയക്കാനാണോ ഇന്നത്തെ കാലത്ത് പ്രയാസം? ഇനി ഒരു സുഹൃത്ത് FOOL ആക്കിയതാവാനും മതി. ഗണേഷ് സമ്മതിക്കുന്നതു വരെ, അല്ലെങ്കിൽ പോലീസ് തെളിയിക്കുന്നത് വരെ ഗനെഷിന്നു സംശയത്തിന്റെ ആനുകൂല്യം നിഷ്പക്ഷ മതികൾ കൊടുക്കും. <<<

vkayil,

ജോര്ജും, പിള്ളയും കൂട്ടാളികളും കൊണ്ടുപിടിച്ചു ഗൂഡാലോചന നടത്തുന്നു എന്ന് ഗണേശന്‍ ആരോപിക്കുന്നു. താങ്കളത് ഏറ്റ് ചൊല്ലുന്നു. ഈ ഗൂഡാലോചന പുറത്തുകൊണ്ടു വന്ന് സത്യം ലോകത്തെ ബോധ്യപ്പെടുത്തും എന്നു വീമ്പു പറഞ്ഞ ഗണേശന്‍ എന്തുകൊണ്ട് ഇതില്‍ നിന്നും പിന്നാക്കം പോയി? അദ്ദേഹം കേരളം ഭരിക്കുന്ന മന്ത്രി. മുഖ്യ മന്ത്രി അദ്ദേഹത്തിനുറച്ച പിന്തുണയും കൊടുക്കുന്നു. എന്തെങ്കിലും ഗൂഡാലോചന ഉണ്ടെങ്കില്‍ തെളിയിക്കാന്‍ ഏറ്റവും അനുകൂല സാഹചര്യമാണിത്. എന്നിട്ടും അത് തെളിയിക്കാതെ എന്തുകൊണ്ട് ഗണേശന്‍ ഒളിച്ചോടി. താങ്കള്‍ ഇത് ഒരു നിമിഷം ചിന്തിക്കു. ഭരിക്കുന്ന ഒരു മന്ത്രിക്ക് ഏത് വ്യജ ആരോപണത്തിന്റെയും സത്യാവസ്ഥ തെളിയിക്കാന്‍ വളരെ എളുപ്പമാണ്.

എല്ലാം തെളിയിക്കാനുള്ള അധികാരവും അനൂകൂല സാഹചര്യവും ഉണ്ടായിട്ടും ഒളിച്ചോടുന്ന ഒരു വ്യക്തിക്ക് സംശയത്തിന്റെ അനുകൂല്യം നല്‍കേണ്ടതില്ല.

kaalidaasan said...

>>>>>ഇവിടെ പെണ്ണൂകേസ് കൊണ്ടുവന്നത് യാമിനിയാണ്. വിവാഹ മോചനം ആവശ്യമുള്ളതും യാമിനിക്കാണ്.
വിവാഹബന്ധം പലരും നിലനിര്ത്തുന്നത് അസാമാന്യമായ സഹിഷ്ണുതയും, വിട്ടുവീഴ്ചയൊക്കെ കൊണ്ടാണ്. സങ്കീര്ണ്ണമായ, മറ്റുള്ളവര്ക്ക് മനസ്സിലാക്കാൻ പ്രയാസമായ, ചിലപ്പോൾ നിസ്സാരമായ കാര്യങ്ങൾ കൊണ്ടായിരിയ്ക്കും പരസ്പരം ഇഷ്ടപ്പെടാത്തത്. സംശയാതീതമായി തെളിയുന്നതുവരെ ഗണേശാണൊ, യാമിനിയാണൊ, തെറ്റ് ചെയ്തത് എന്ന് തീർച്ചപ്പെടുത്താൻ ശ്രമിയ്ക്കുന്നത് വിഡ്ഢിത്തമാണ്. <<<


vkayil,

വിവാഹ ബന്ധം നിലനിറുത്തുന്നതിനു പല കാരണങ്ങളുമുണ്ട്. അത് പൊട്ടിച്ചെറിയുന്നതിനും പല കാരണങ്ങളുമുണ്ടാകാം. അതിലെ ഏറ്റവും കൂടുതലായി കാണുന്നതും പരിഹരിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ കാരണം, ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പരപുരുഷ/സ്ത്രീ ബന്ധമാണ്. ഇവിടെ ഉണ്ടായതും അതാണ്. വിവാഹത്തിന്റെ മറ പല സ്ത്രീകളുമായി ഒരേ സമയം ബന്ധപ്പെടാന്‍ ഗണേശനു വേണ്ടിയിരുന്നു. അതുകൊണ്ട് അത് നിലനിറുത്താന്‍ യാമിനിയേക്കാള്‍ കൂടുതല്‍ ഉത്സാഹിച്ചത് ഗണേശനായിരുന്നു.

ഗണേശന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ അത് തെളിയിക്കേണ്ട ബാധ്യത ഗണേശനാണ്. ആരോപണങ്ങളൊക്കെ പിന്‍വലിച്ച് അതിനുള്ള അവസരം ഇല്ലാതാക്കിയതും ഗണേശനാണ്. തെറ്റു ചെയ്തിട്ടുണ്ടെങ്കിലേ ഇതുപോലെ ഒളിച്ചോടേണ്ട ആവശ്യമുള്ളു.

സംശയാതീതമായി തെളിയിക്കപ്പെടുക എന്നതൊക്കെ കോടതിയിലെ ഭാഷയാണ്. പൊതു ജീവിതത്തില്‍ അതിലും വില മറ്റ് ചിലതിനൊക്കെ ആണ്. കോടതിയില്‍ വന്നാല്‍ പലതും  തെളിയിക്കപ്പെടും  എന്ന സത്യം  പലരേയും കോടതിയില്‍ വരാതിരിക്കന്‍ വേണ്ടി പലതും ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. കുഞ്ഞാലിയുടെയും കുര്യന്റെയും കാര്യത്തില്‍ നടന്നത് ഇതായിരുനു. ഇപ്പോള്‍ ഗണേശന്റെ കാര്യത്തിലും അതാവര്‍ത്തിക്കുന്നു.

kaalidaasan said...

>>>>>എന്റെ അറിവിൽ പെണ്ണ് കേസ്സിന്റെ കാര്യത്തിൽ യാമിനിയുടെ ആരോപണം ഗണേഷ് നിഷേധിക്കുകയാണ് ചെയ്തത്. കേസ്സ് ഒതുക്കി തീര്ക്കുന്നതിന്റെ ഭാഗമായി, യാമിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്. രണ്ടുപേരും ചില നീക്കങ്ങളും, അടവുകളുമാണ് ഇക്കാര്യത്തിൽ എടുത്തത് (ഗണേഷ് പീഡിപ്പിച്ചു എന്ന കേസ് യാമിനി പിന് വലിച്ചതടക്കം) എന്ന് മനസ്സിലാക്കാൻ പ്രയാസമില്ലല്ലൊ.<<<

vkayil,

പെണ്ണ് കേസ്സിന്റെ കാര്യത്തിൽ യാമിനിയുടെ ആരോപണമല്ല ഗണേശന്‍  നിഷേധിച്ചത്. പി സി ജോര്‍ജ്ജിന്റെ ആരോപണമാണു നിഷേധിച്ചത്. ഇതിനു പിന്‍ബലമായിട്ടാണ്, തന്നെ മര്‍ദ്ദിച്ചത് കാമുകിയുടെ ഭര്‍ത്താവല്ല, യാമിനി തന്നെയാണെന്ന് ആരോപിച്ച് കേസു കൊടുത്തത്. യാമിനി ഇതിനോട് പരസ്യമായി പ്രതികരിക്കുമെന്ന് ഗണേശന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. ആ ധൈര്യത്തിലാണ്, ഗണേശന്‍ കോടതിയില്‍ പോയത്. പക്ഷെ യാമിനിയുടെ വെളിപ്പെടുത്തല്‍ എല്ലാം തകിടം മറിച്ചു. പെണ്ണു കേസ് സത്യമാണെന്ന് യാമിനി പറഞ്ഞപ്പോള്‍ ഗണേശന്റെ എല്ലാ പദ്ധതികളും പാളിപ്പോയി. യാമിനി കേസുകൊടുത്തപ്പോള്‍ ഒത്തു തീര്‍പ്പാണു നല്ലതെന്ന് അദ്ദേഹത്തിനു ബോധ്യമായി. കോടതിയില്‍ വിചാരണ നടന്നാല്‍ മറ്റ് പലതും പുറത്തു വരുമെന്ന് മനസിലായപ്പോള്‍ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമമായി. അതൊക്കെ പുറത്തായാല്‍ അതോടെ തന്റെ രാഷ്ട്രീയ ഭാവി തീരും  എന്ന തിരിച്ചറിവാണു ഗണേശനേക്കൊണ്ട് ഇത് ചെയ്യിച്ചതും. യാമിനിക്ക് അത് സ്വീകാര്യമാതുകൊണ്ട് അവരും ഒത്തു തീര്‍പ്പിനു സമ്മതിച്ചു. അവര്‍ക്ക് ഗണേശനെ ജയിലിലടക്കണമെന്നോ ശിക്ഷിക്കണമെന്നോ ലക്ഷ്യമുണ്ടായിരുന്നില്ല. ഈ സ്ത്രീലമ്പടനില്‍ നിന്നും  തനിക്ക് രക്ഷപെടണമെന്നേ അവര്‍ അഗ്രഹിച്ചുള്ളു. അതിനു വേണ്ടിയാണ്, അവര്‍ മാന്യമായ തരത്തില്‍ വിവാഹമോചനം ​തേടിയതും. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ന്യായമായ ചില നിബന്ധനകളും വച്ചു.

പ്രതിയോഗികള്‍ ആകുമ്പോള്‍ രണ്ടു ഭാഗത്തും പല നീക്കങ്ങളും അടവുകളും സ്വാഭാവികമാണ്. ഗണേശന്റെ അടവുകളും നീക്കങ്ങളും പരാജയപ്പെട്ടു.

kaalidaasan said...

>>>> ദുഷ്ടലാക്കോടെ നടത്തുന്ന ആരോപണങൽക്കൊക്കെ മന്ദബുദ്ധികൾ മറുപടി പറയുമായിരിക്കും.<<<<

മന്ദബുദ്ധികള്‍ എന്തു പറയുമെന്ന് എനിക്കറിയില്ല. പക്ഷെ ഒന്നുണ്ട്. ഗണേശന്‍ ആദ്യം പറഞ്ഞതും പിന്നീട് മാറ്റിപ്പറഞ്ഞതുമൊക്കെ പൊതു സമൂഹം  നേരിട്ട് കേട്ടതാണ്. ക്യാമറയുടെ മുന്നില്‍ വച്ച് പറഞ്ഞതൊന്നും ഇനി ഗണേശനു നിഷേധിക്കാനാകില്ല.

ജീവിതത്തില്‍ ഒരുപാട് അഭിനയിച്ച് പരാജയപ്പെട്ട വ്യക്തിയാണ്, ഗണേശന്‍,. താങ്കളിപ്പോള്‍ പറയുമ്പോലെ അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തിയതിന്റെ പേരില്‍ യാമിനി ടീം  തന്നെ മന്ത്രി പദത്തില്‍ നിന്നിറക്കാന്‍ നോക്കുന്നു എന്നായിരുന്നു ഗണേശനും ആരോപിച്ചിരുന്നത്. അതു വച്ച് യാമിനിക്കെതിരെ കടുത്ത നിയമയുദ്ധം തന്നെ നടത്തും എന്നാണ് ഞാന്‍ കരുതിയത്. സ്വന്തം ഭാര്യയെ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മുന്നില്‍ മോശക്കാരിയാക്കി ചിത്രീകരിച്ചിട്ട് അതൊക്കെ താന്‍ നടത്തിയ ഗൂഡാലോചന ആയിരുന്നു എന്ന് പരസ്യമായി പറഞ്ഞ ഗണേശനിനി എന്തു വിശ്വാസ്യതയാണുള്ളത്?

അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചതും  മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതുമായ ചില ചിത്രങ്ങളുണ്ട്. സ്വന്തം മുഖത്ത് മുറിവുകളുള്ള ഫോട്ടോകള്‍,. എസ് എം എസ് വ്യാജമായി ഉണ്ടാക്കി, തലങ്ങും വിലങ്ങും പായിക്കാന്‍  കഴിയുന്നതുപോലെ, ഫോട്ടോ ഷോപ്പില്‍ ഇതു പോലെ ചിത്രങ്ങളുണ്ടാക്കാനും പ്രയാസമില്ല. അപ്പോള്‍ ഇത് ആരുണ്ടാക്കിയ ചിത്രങ്ങളാണ്. തന്നെ ആരും വീട്ടില്‍ കയറി വന്ന് തല്ലിയിട്ടില്ല എന്ന് മുഖ്യ മന്ത്രി വരെ അന്വേഷിച്ചു കണ്ടെത്തി എന്നായിരുന്നു ഗണേശന്‍  അവകാശപ്പെട്ടത്. യാമിനി തല്ലി എന്ന തന്റെ ആരോപണം ഗണേശന്‍ പിന്‍വലിച്ച് മാപ്പു പറയുകയും ചെയ്തിരിക്കുന്നു. പിന്നെ ഈ മുറിവുകള്‍ എങ്ങനെ ഉണ്ടായി? ഫോട്ടോ ഷോപ്പില്‍ സ്വയമുണ്ടാക്കിയതോ അതോ മൂന്നാമതൊരാള്‍ ഏല്‍പ്പിച്ചതോ?

ഗണേശന്‍ പറഞ്ഞത് മുഴുവന്‍ അസത്യങ്ങളായിരുന്നു. തന്റെ സത്യസന്ധതയെക്കുറിച്ചും ഭാര്യയുടെ ക്രൂരതയേക്കുറിച്ചുമായിരുന്നു ഗണേശന്‍  വാര്‍ത്താസമ്മേളനത്തില്‍ പലതും വിളിച്ചു പറഞ്ഞത്. എന്നാല്‍ ഇപ്പറഞ്ഞതൊക്കെ തെറ്റായിരുന്നു എന്നാണ് ഖേദപ്രകടനത്തിലൂടെ അദ്ദേഹം മാറ്റി പറഞ്ഞതും.

" അഴിമതിക്കെതിരെ ഭരണത്തിലിരുന്ന് കുരിശുയുദ്ധം നടത്തിയ തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണ് യാമിനി"യെന്നും അവര്‍ തന്നെ ബ്ളാക്ക് മെയില്‍ ചെയ്യുന്നു എന്നും, ബ്ളാക്ക്മെ യിലിങ്ങിന് താന്‍ വഴങ്ങില്ലെന്നും ഗണേശന്‍ പറഞ്ഞിരുന്നു. ഇതൊക്കെ മികച്ച അന്വേഷണത്തിലൂടെ പുറത്തുകൊണ്ടു വരും എന്ന് വെല്ലുവിളിച്ച ഗണേശന്‍  നടത്തിയ പിന്‍മാറ്റം  ആരെയും ആശ്ചര്യപ്പെടുത്തും. യാമിനി വികൃതമാക്കി എന്ന് ആരോപിച്ച തന്റെ മുഖം സ്വയം വികൃതമാക്കിയിരിക്കുകയാണിപ്പോള്‍ ഗണേശന്‍ ചെയ്തിരിക്കുന്നത്. ഏതാണ്, ഗണേശന്റെ അഴിമതിവിരുദ്ധമുഖം? ആദ്യം പറഞ്ഞതോ, അതോ ഖേദപ്രകടനത്തിലെ വാക്കുകളോ? സത്യം പുറത്ത് കൊണ്ടുവരാന്‍ വേണ്ടി ഗണേശന്റെ ആവശ്യം അംഗീകരിച്ചാണ് ഒരു ഉന്നതതല അന്വേഷണം തീരുമാനിച്ചത്. ആ അന്വേഷണത്തിലൂടെ പുറത്ത് വരുമായിരുന്ന യഥാര്‍ഥസത്യത്തെ പാതിവഴിയില്‍ വെച്ച് ഒത്തുതീര്‍പ്പിലൂടെ എന്തിനാണ് ഗണേശന്‍ തന്നെ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നത്?

മുഴുവന്‍ പ്രശ്നങ്ങള്‍ക്കും കാരണമായ പരസ്ത്രീ ബന്ധം യാമിനി മനഃപൂര്‍വം ഉണ്ടാക്കിയതാണെന്നായിരുന്നു ഗണേശന്‍ പറഞ്ഞിരുന്നത്. യമിനിയേക്കുറിച്ച് പറഞ്ഞതെല്ലം തെറ്റായിരുന്നും എന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും പറയുമ്പോള്‍  ആ ബന്ധം ഒരു വാസ്തവമാണെന്നാണു മനസിലാക്കേണ്ടത്.

ഭാര്യക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസ് കൊടുക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്ത ഒരു രാഷ്ട്രീയ നേതാവ് അതില്‍ ഖേദം പ്രകടിപ്പിച്ച് പിന്‍മാറുമ്പോള്‍ നിയമസംവിധാനത്തെപ്പോലും നിസാരമായികാണുന്നു എന്ന അവസ്ഥ ഉണ്ടാകുന്നു. ഇതിനൊക്കെ കാരണം ഗണേശനെതിരെ യാമിനി നല്‍കിയ പരാതിയുടെ ഗൌരവം തന്നെയാണ്. അറസ്റ്റിലായാല്‍ ജാമ്യം പോലും കിട്ടില്ല. അതിലും നല്ലത് യാമിനിയുടെ ഉപാധികള്‍ക്ക് മുന്നില്‍ കീഴടങ്ങുകയാണെന്ന് അദ്ദേഹത്തിനു തോന്നിക്കാണും. പക്ഷേ തനിക്കെതിരെ പറഞ്ഞതെല്ലാം തെറ്റായിരുന്നു എന്ന് പരസ്യമായി പറയിച്ചിട്ടേ യാമിനി ഗണേശനെ വിട്ടുള്ളൂ. ഇതോടെ യാമിനിക്കെതിരെ ഗണേശന്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന് വന്നു. പരാതി കള്ളപരാതിയാണെന്നും ഫോട്ടോകള്‍ വരെ വ്യാജമാണെന്നും മനസിലാക്കാന്‍ പറ്റുന്നു.

ഗണേശന്‍ മന്ദബുദ്ധി ആയതുകൊണ്ടാണോ യാമിനി "ദുഷ്ടലാക്കോടെ" നടത്തിയ ആരോപണങ്ങള്‍ക്ക് പരസ്യമായി മറുപടി നല്‍കിയതും അതിലെ ഗൂഡാലോചന പുറത്തുകൊണ്ടു വരും എന്ന് പ്രതിജ്ഞ ചെയ്തതും?

Baiju Elikkattoor said...

വ്കയിലിന്റെ വാക്കുകളില്‍ ഉടനീളം ഒരു ആശ്രിതന്റെ ഭക്തിയില്‍ മുങ്ങിപ്പോയ യുക്തി ഇല്ലായ്മ ആണ്.....!

vkayil said...

Baiju Elikkattoor,
കഥയറിയാതെ ആട്ടം കാണുകയാണ് താങ്കളെന്ന് ഇതിനു മുന്പത്തെ താങ്കളുടെ കമ്മെന്റിൽ നിന്ന് മനസ്സിലായി. അയുക്തിയായി താങ്കള്ക്ക് തോന്നിയത് എഴുതൂ, എന്നാലല്ലേ താങ്കള് നടത്തുന്ന വ്യക്തിഗത കമ്മെന്റ് ആരെങ്കിലും ഗൌനിക്കകയുള്ളൂ !!

vkayil said...

കാളിദാസൻ,
"ലൈറ്റില്ലാതെ സൈക്കിള്‍ ഓടിക്കുനതു പോലെ നിസാരമാണ്, മോഹന്‍ ലാല്‍ ആനക്കൊമ്പു സൂക്ഷിക്കുനതെന്നൊക്കെ പറയുന്നതിന്റെ ഉദ്ദേശ്യം മനസിലാകുന്നില്ല."

ഇതിൽ രണ്ടിലും നിയമ ലങ്ഘനമുണ്ട്, പക്ഷെ ധർമ ബോധമുള്ളവർ കോടതിയിൽ വലിച്ചിഴയ്ക്കാതെ ഒരു വാണിംഗ് കൊടുത്തു വിടുന്നത് അനുകൂലിക്കും. മോഹൻലാലിന്റെ കാര്യത്തിൽ - ഇതിനു മുന്പ് ഒരു കേസ്സിലും പെടാത്തയാൾ, അതുല്യ പ്രതിഭ, പല മാനുഷിക സേവനങ്ങളും ചെയ്യുന്ന വ്യക്തി എന്നൊക്കെയുള്ള പരിഗണന അർഹിക്കുന്നത് കൊണ്ട് പ്രത്യേകിച്ചും.

ഈ ധാർമിക തന്നെയാണ് ഗണേഷിന്റെ കാര്യത്തിലും കാതലായ കാര്യം. എതിരാളികളെ നേരിടണമെങ്കിൽ ഒരു സ്ത്രീയെ ഈ ചെളിക്കുണ്ടിൽ വലിച്ചിഴക്കാതെ ഗണെഷിനു മുന്നോട്ടു പോകാൻ പറ്റില്ല. ഇനി കൊണ്ടുവന്നാൽ തന്നെ ആ സ്ത്രീ എത്ര നിലവിളിച്ചാലും അവിഹിത ബന്ധമില്ല എന്ന് സ്ഥാപിക്കാനും പറ്റില്ല, ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് കാണാൻ നല്ല ചേല്, അല്ലെ ? എന്തിനും ഇറങ്ങിത്തിരിച്ചിരിക്കുന്ന ജോര്ജിനെയും, പിള്ളയെയും, യാമിനിയെയും തൃപ്തിപ്പെടുത്താനും കഴിയില്ല. ആ സ്ത്രീയെ അപമാനിക്കുന്ന മഹാപാപം തലയിലേറ്റുന്നതിലും നല്ലത് സ്വയം ഹോമിക്കാം എന്നായിരിക്കാം ഗണേഷ് തീരുമാനിച്ചത്. ഗണേഷിന്റെ ഈ ഒരു ദൗർഭല്യം ജോര്ജും, യാമിനിയും കൂട്ടരും കണക്കുകൂട്ടി തന്നെയാണ് കളി ! നമ്പി നാരായണന്റെ കേസ്സിലും ഗൂഡാലോചന ചെയ്തവർ ആടിനെ പട്ടിയാക്കുന്ന വിദ്യ വിജയകരമായി പൂർത്തിയാക്കുന്നതിൽ കേരളജനത മുഴുവനും ഭാഗഭാക്കായിപ്പോയത് മറു ചോദ്യങ്ങൾ ചോദിക്കാഞ്ഞത് കൊണ്ടാണ്. അന്നും ഒരു ഭരണം ഇളകുന്നത് കാണുന്നതിൽ ജനങ്ങള് ആടിതിമിർത്തു, എന്നിട്ട് ഇപ്പോൾ ഒരു പുണ്യപുരുഷനെയും കുടുംബത്തെയും കൊല്ലാക്കൊല ചെയ്തതിൽ കൂട്ടുനിന്നതിൽ മാറത്തലച്ചു വിലപിയ്ക്കുന്നു. കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും ചിലർ അതേ അപരാധം ആവർത്തിക്കുന്നത് കഷ്ടമല്ലേ ?

ചുരുക്കത്തിൽ പറഞ്ഞാൽ , താങ്കൾക്ക് നിയമം ജയിച്ചാൽ മതി (കൂട്ടത്തിൽ എങ്ങിനെയെങ്കിലും UDF ഒന്ന് താഴെവീണു കിട്ടണം). എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു കുടുംബ പ്രശ്നമായാത്കൊണ്ട് പ്രത്യകിച്ചും ധാർമികതയ്ക്ക് മുൻ‌തൂക്കം കൊടുക്കണം, ധർമം ജയിക്കണം (ജനാധിപത്യത്തിൽ ഭരണങ്ങളൊക്കെ മാറിയും, പോയും ഇരിക്കും - എങ്ങിനെയെങ്കിലും ഭരിക്കുന്നവരെ താഴെ ഇറക്കാൻ ശ്രമിക്കുന്നത് സമ്മതിക്കരുത്).

kaalidaasan said...

>>>>>ഇതിൽ രണ്ടിലും നിയമ ലങ്ഘനമുണ്ട്, പക്ഷെ ധർമ ബോധമുള്ളവർ കോടതിയിൽ വലിച്ചിഴയ്ക്കാതെ ഒരു വാണിംഗ് കൊടുത്തു വിടുന്നത് അനുകൂലിക്കും. മോഹൻലാലിന്റെ കാര്യത്തിൽ - ഇതിനു മുന്പ് ഒരു കേസ്സിലും പെടാത്തയാൾ, അതുല്യ പ്രതിഭ, പല മാനുഷിക സേവനങ്ങളും ചെയ്യുന്ന വ്യക്തി എന്നൊക്കെയുള്ള പരിഗണന അർഹിക്കുന്നത് കൊണ്ട് പ്രത്യേകിച്ചും.<<<<<

vkayil,

വളരെ വിചിത്രമായ വാദങ്ങളാണല്ലോ ഇത്.

നിയമ ലംഘനം തന്നെയാണു പ്രശ്നം. ധാര്‍മ്മികതയുടെ പ്രശ്നമല്ല. പോലീസിനെയും ഭരണാധികാരികളെയും  നയിക്കേണ്ടത് ധര്‍മ്മ ബോധമല്ല. നിയമത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളാണ്. ഒരു രാജ്യം ഭരിക്കേണ്ടത് ഭരണ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. അല്ലാതെ അരുടെയെങ്കിലും ധര്‍മ്മ ബോധത്തെ അടിസ്ഥാനമാക്കിയല്ല.

ക്രിസ്ത്യാനികളുടെ ദൈവമായ യേശു പറഞ്ഞിരിക്കുന്നത് തെറ്റു ചെയ്യുന്നവരോട് ക്ഷമിക്കാന്‍ ആണ്. ഏത് കാരണ വശാലും കൊലപാതകം നടത്തരുത് എന്ന് അവരുടെ മതം പഠിപ്പിക്കുന്നു. ആര്‍ക്കും വധ ശിക്ഷ നല്‍കരുതെന്നതാണവരുടെ മത ദര്‍ശനം. ആ ധര്‍മ്മബോധമാണോ താങ്കളുദ്ദേശിക്കുന്നത്?

മോഹന്‍ ലാല്‍ ഇതിനു മുന്നെ എത്ര കേസില്‍ പെട്ടു എന്നതല്ല, അദ്ദേഹം  ചെയ്യുന്ന തെറ്റിന്റെ അളവുകോല്‍ . അത് ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വ്യവസ്ഥകളാണ്. ആനക്കൊമ്പു സൂക്ഷിക്കാന്‍ വ്യക്തികള്‍ക്ക് അധികാരമില്ല എന്ന് നിയമത്തിലുണ്ടെങ്കില്‍ മോഹന്‍ ലാല്‍ എന്ന വ്യക്തിക്ക് അതിനവകാശമില്ല. ഈ നിയമ വ്യവസ്ഥക്ക് വിരുദ്ധമായി അത് സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അതിനു കേസെടുക്കണം. ഇത് നിയമ വിഷയമായപ്പോള്‍ താങ്കളീ പറയുന്ന ധര്‍മ്മികതയല്ല മോഹന്‍ ലാല്‍ ചൂണ്ടിക്കാണിച്ചത്. ഇന്‍ഡ്യക്ക് പുറത്തുള്ള അരോ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതാണെന്ന കള്ളം സ്ഥാപിക്കാന്‍ രേഖയുണ്ടാക്കുകയാണു ചെയ്തത്. അതിനൊക്കെ ഗണേശന്‍ എന്ന മന്ത്രി കൂട്ടു നിന്നു. കുറ്റം ചെയ്യുക മാത്രമല്ല. അത് മറച്ചു വയ്ക്കാന്‍ കള്ള പ്രമാണമുണ്ടാക്കുയും ചെയ്തിരിക്കുന്നു മോഹന്‍ ലാല്‍ .

മോഹന്‍ ലാല്‍ അതുല്യ പ്രതിഭ ആണെന്നതൊക്കെ താങ്കളുടെ വ്യക്തിപരമായ അഭിപ്രായം. അതുല്യ പ്രതിഭ ആണെന്ന അഭിപ്രയം എനിക്കില്ല. മറ്റ് അഭിനയ തൊഴിലാളില്കളില്‍ നിന്നും  അല്‍പ്പം മുകളില്‍ നില്‍ക്കുന്ന നടന്‍ മാത്രമാണു മോഹന്‍ ലാല്‍ . മോഹന്‍ ലാലിനേക്കാള്‍ പ്രതിഭയുള്ള അനേകം നടന്‍ മാരുണ്ട്. ഒരു നടനെന്ന നിലയില്‍ സത്യന്റെയും, തിലകന്റെയും, ജഗതിയുടെയും നെടുമുടി വേണുവിന്റെയും  താഴെയേ ഈ അതുല്യ പ്രതിഭക്ക് ഞാന്‍ സ്ഥനം നല്‍കുന്നുള്ളു.

തിലകന്‍ എന്ന മഹാ നടന്റെ ജീവിക്കാനുള്ള അവകാശം നിഷേധിച്ച് അദ്ദേഹത്തിന്റെ അഭിനയ ജീവിതം അകാലത്തില്‍  നശിപ്പിച്ച വൈതാളികരില്‍ ഒരാളാണു മോഹന്‍ ലാല്‍ . മറ്റൊരാള്‍  ഗണേശനും.

സ്വന്തം ഡ്രൈവറുടെ പേരില്‍ ബിനാമി സിനിമ നിര്‍മ്മാണ കമ്പനിയുണ്ടാക്കി, അതില്‍ അഭിനയിച്ച് പല വെട്ടിപ്പുകളും നടത്തുന്ന മോഹന്‍ ലാലിനു ധാര്‍മികതയുടെ ആനുകൂല്യം നല്‍കാനാകില്ല. സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ സാധാരണക്കാരെ ആഹ്വാനം ചെയ്യുന്ന പരസ്യത്തില്‍ അഭിനയിച്ച് ആളുകളെ സ്വര്‍ണ്ണം വാങ്ങാന്‍ പ്രേരിപ്പിക്കുന്നു. ആ സ്വര്‌ണം ബ്ളേഡു കമ്പനിയില്‍ പണയം വയ്ക്കാനുള്ള പരസ്യത്തില്‍ പിന്നെ വരുന്നു. ആ പണമുപയോഗിച്ച് മദ്യം വാങ്ങി കഴിക്കാന്‍ അഹ്വാനം അടുത്തതില്‍. .,. ഇതുപോലെ പണം മോഹിച്ച് സമൂഹത്തില്‍ അശാന്തി വിതയ്ക്കുന്ന സംരാംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു അഭിനയത്തൊഴിലളി ധാര്‍മ്മികത അര്‍ഹിക്കുന്നു എന്നൊക്കെ പറയാതെ.

മോഹന്‍ ലാല്‍ അതുല്യ പ്രതിഭയൊന്നുമല്ല. പല പല ബിസിനസുകള്‍ നടത്തി പണമുണ്ടാക്കുന്ന ഒരു വ്യവസായി മാത്രമാണ്. അദ്ദേഹം ചെയ്യുന്ന മനുഷിക സേവനങ്ങളുടെ കണക്കുകളൊന്നും എനിക്കറിയില്ല. അത് എങ്ങും പറഞ്ഞു കേട്ടുട്ടുമില്ല. കോടിക്കണക്കിനു രൂപ വരുമാനുമുണ്ടാക്കുന അനേകം സംരംഭങ്ങള്‍ നടത്തിയിട്ട് കുന്നുകൂടുന്ന പണത്തില്‍ കുറച്ച് മാനുഷിക സേവനത്തിനു നല്‍കുന്നത് അത്ര മഹത്തായ കര്യമായി എനിക്ക് തോന്നുന്നില്ല. തുച്ഛ വരുമാനമുള്ള അനേകം പേര്‍ അവരുടെ വരുമാനത്തില്‍ ഒരംശം മാനുഷിക പ്രവര്‍ത്തികള്‍ക്ക് അല്‍കുന്നത് ഇതിലും മഹത്തായ കാര്യമാണ്.

ലൈറ്റില്ലാതെ സൈക്കിളോടിക്കുന്നതും ആനക്കൊമ്പ് സൂക്ഷിക്കുന്നതും നീതി ന്യായ വ്യവസ്ഥയില്‍ കുറ്റകരമാണെങ്കില്‍ അത് ചെയ്യുന്നവര്‍ അതിനുള്ള ശിക്ഷ അര്‍ഹിക്കുന്നു. അതൊക്കെ തീരുമാനിക്കേണ്ടത് കോടതിയാണ്. പോലീസിന്റെയും ഭരിക്കുന്ന മന്ത്രിയുടെയും കടമ എല്ലാ നിയമ ലംഘനങ്ങളും  കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരിക എന്നതാണ്. ആര്‍ക്കെങ്കിലും ധാര്‍മ്മികതയുടെ ആനുകൂല്യം നല്‍കണോ വേണ്ടയോ എന്നതൊക്കെ കോടതി തീരുമാനിക്കും.

kaalidaasan said...

>>>>>ഈ ധാർമിക തന്നെയാണ് ഗണേഷിന്റെ കാര്യത്തിലും കാതലായ കാര്യം. എതിരാളികളെ നേരിടണമെങ്കിൽ ഒരു സ്ത്രീയെ ഈ ചെളിക്കുണ്ടിൽ വലിച്ചിഴക്കാതെ ഗണെഷിനു മുന്നോട്ടു പോകാൻ പറ്റില്ല. ഇനി കൊണ്ടുവന്നാൽ തന്നെ ആ സ്ത്രീ എത്ര നിലവിളിച്ചാലും അവിഹിത ബന്ധമില്ല എന്ന് സ്ഥാപിക്കാനും പറ്റില്ല.<<<<<

vkayil,

താങ്കള്‍ കതലായ വിഷയത്തില്‍ നിന്നും അകന്നു മാറിയാണു ചര്‍ച്ച ചെയ്യുന്നത്. ഗണേശന്റെ പരസ്ത്രീ ബന്ധമല്ല അദ്ദേഹം ​രാജിവയ്ക്കാനുണ്ടായ കാരണം. അദ്ദേഹത്തിനെതിരെ ഉണ്ടായ ഗാര്‍ഹിക പീഢന കേസാണ്. അതില്‍ ഗണേശനു ഒരു ധാര്‍മികതയും അവകാശപ്പെടാനില്ല. ഭാര്യയെ മര്‍ദ്ദിക്കുന്നവനു യാതൊരു ധാര്‍മ്മികതയുമില്ല.

ഈ വിഷയത്തില്‍ എതിരാളി യാമിനിയാണ്, ഗണേശന്റെ ഭാഷയില്‍  അദ്ദേഹത്തിന്റെ ഭാര്യ എന്നു പറയുന്ന സ്ത്രീ. അവരെ 16 വര്‍ഷങ്ങളായി ഗാര്‍ഹിക പീഢനത്തിനിരയാക്കുന്നു എന്നാണു പരാതി. അതിന്റെ പേരിലാണു ഗണേശനെതിരെ പോലിസ് കേസെടുത്തതും. ഏറ്റവും പുതിയ ഗാര്‍ഹിക പീഢനം അദ്ദേഹത്തിന്റെ ഇപ്പൊഴത്തെ പരസ്ത്രീ ബധം ചോദ്യം ചെയ്തതുമാണ്.

ഗണേശനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെങ്കില്‍ അതിനു ശിക്ഷ നല്‍കാന്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ വകുപ്പില്ല. അത് സദാചാരത്തിന്റെ മാത്രം പ്രശ്നമാണ്. നിയമ പ്രശ്നമല്ല. അതുകൊണ്ട് അത് തെളിയിക്കുന്നതോ തെളിയിക്കാതിരിക്കുന്നതോ നിയമത്തിന്റെ മുന്നില്‍  ഒരു പ്രശ്നമായും വരില്ല. കുടംബകോടതിയില്‍ പരാതി കൊടുത്താല്‍ വിവാഹ മോചനം നടത്താമെന്നു മാത്രം. ആ സ്ത്രീ നിയമത്തിന്റെ മുന്നില്‍ വരേണ്ട ആവശ്യം തനെയില്ല. ആരും അവരെ ഇതിലേക്ക് വലിച്ചിഴക്കയുമില്ല. അവരുമായിട്ടുള്ള ബന്ധം ആ സ്ത്രീയുടെയും ഗണേശന്റെയും കുടുംബങ്ങളുടേയും  സ്വകാര്യ വിഷയമാണ്.

ഗണേശനെതിരെയുള്ള കുറ്റം ഗാര്‍ഹിക പീഢനമാണ്. അതിന്റെ തെളിവുകള്‍ യാമിനി കോടതിയില്‍ നല്‍കിയാല്‍ അതില്ല എന്ന് തെളിയിക്കേണ്ട ബാധ്യത ഗണേശനുണ്ട്. നിര്‍ഭാഗ്യവശാല്‍ ഗണേശനതിനു കഴിയില്ല. എന്തുകൊണ്ട് ഗാര്‍ഹിക പീഢനം നടന്നു എന്ന് കോടതി അന്വേഷിക്കില്ല. അതുകൊണ്ട് ആ സ്ത്രീ ഇതിലേക്ക് വരേണ്ട ആവശ്യവുമില്ല. ഒരു കോടതിയും അവരെ വിളിച്ചു വരുത്തി ഗണേശന്റെ കാമുകിയാണോ എന്നും ചോദിക്കില്ല. 16 വര്‍ഷങ്ങളായി നടക്കുന്ന ഗാര്‍ഹിക പീഢനം ​ഇപ്പോള്‍ അങ്ങാടിപ്പട്ടാകാന്‍ കാരണം ഗണേശന്റെ വഴി വിട്ട ഈ ബന്ധമാണെന്നു മാത്രം.

kaalidaasan said...

>>>>>ആ സ്ത്രീയെ അപമാനിക്കുന്ന മഹാപാപം തലയിലേറ്റുന്നതിലും നല്ലത് സ്വയം ഹോമിക്കാം എന്നായിരിക്കാം ഗണേഷ് തീരുമാനിച്ചത്. <<<<<

vkayil,

ഇത് വായിച്ചിട്ട് ഞാന്‍ വാസ്തവത്തില്‍  ഞെട്ടിപ്പോയി.

ആ സ്ത്രീയേയും  അവരുമായി ചുറ്റിക്കളി നടത്തിയ ഗണേശനെയും വെള്ള പൂശാന്‍ ഇത്രക്ക്ങ്ങ് തരം താഴണോ? പരപുരുഷന്‍മാരുടെ കൂടെ അഴിഞ്ഞാടി നടന്ന ഈ സ്ത്രീയേ രക്ഷികനാന്‍ ഗണേശനും താങ്കള്‍ക്കുമുള്ള ഗൂഡ ലക്ഷ്യത്തെ നമിക്കാതെ വയ്യ.

ആ സ്ത്രീക്കപമാനമോ? അപമാനം എന്ന വാക്കിന്റെ അര്‍ത്ഥമറിയാമായിരുന്നെങ്കില്‍ താങ്കളിങ്ങനെ എഴുതില്ല. ഭാര്യയും മുതിര്‍ന്ന ആണ്‍മകനുമുള്ള ഒരു പുരുഷനെ വല വീശിപിടിച്ച് ചുറ്റിക്കറങ്ങുന്ന ഇവര്‍ക്ക് വേറെ എന്ത് അപമനമാണു ഉണ്ടാകാനുള്ളത്? സദാചാരം എന്ന വാക്കിനൊക്കെ വില കല്‍പിക്കുന്ന ഒരു സ്ത്രീ ഇതുപോലെ ചെയ്യില്ല.സ്വന്തം കുടുമ്‌ബത്തിനും ഭര്‍ത്തവിനും മക്കള്‍ക്കും അപമാനമുണ്ടാക്കുന്ന പ്രവര്‍ത്തി ചെയ്ത ഒരു സ്ത്രീക്ക് അത് പുറത്തറിയുന്നതില്‍ എന്താണു കൂടുതലായി അപമാനമുണ്ടാകുന്നത്? ഇതുപോലുള്ള കാപട്യങ്ങളുടെ മുഖം മൂടി ചീന്തി എറിയപ്പെടുക തന്നെ വേണം.

അ സ്ത്രീയെ കൂടുതല്‍  നാറ്റിക്കാതെ ഗണേശന്‍ സ്വയം ഹോമിച്ചു എന്നതിനോട് യോജിക്കുന്നു. ആ സ്ത്രീയുമായി ഇപ്പോള്‍ ആരോപിക്കുന്നതുപോലെ യാതൊരു ബന്ധവുമില്ലെങ്കില്‍ അത് ലോകത്തെ ബോധ്യപ്പെടുത്തേണ്ടത് ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ഗണേശന്റെ ബാധ്യതയാണ്. യാമിനി ആരോപിച്ചത് തെളിയിക്കാന്‍ അവരെ വെല്ലുവിളിക്കണം. അത് ഗണേശന്റെ ആവശ്യമാണ്,. അത് ചെയ്യാതെ ഒളിച്ചോടുന്നത് തെളിയിക്കുന്നത് ഇതില്‍ കാര്യമുണ്ടെന്നാണ്.

ഗണേശനും ആ സ്ത്രീയും കൂടി രണ്ട് കുടുംബങ്ങള്‍ തകര്‍ത്തു. എന്നിട്ടും ഈ രണ്ട് പേരുടെയും പക്ഷം പിടിച്ച് താങ്കളവരെ വെള്ള പൂശാന്‍ ശ്രമിക്കുന്നു.

ഇപ്പറയുന്ന സ്ത്രീക്ക് വേണ്ടിയാണു ഗണേശന്‍ എല്ലാം സഹിക്കുന്നതെന്നത് അവിശ്വസനീയമാണ്. തനിക്ക് ഭക്ഷണം തരാത്ത, ചായ പോലും എടുത്തു തരാത്ത, തന്നെ മര്‍ദ്ദിക്കുന്ന, ജനനേന്ദ്രിയത്തില്‍ വരെ പരിക്കേല്‍പ്പിച്ച യാമിനിയോട് ഈ സ്ത്രീക്ക് വേണ്ടി ക്ഷമിക്കുന്നു എങ്കില്‍ ഇവരുമായി ഗണേശനുള്ള ബന്ധം അഗാധമാണെന്നു വരുന്നു.

kaalidaasan said...

>>>>>നമ്പി നാരായണന്റെ കേസ്സിലും ഗൂഡാലോചന ചെയ്തവർ ആടിനെ പട്ടിയാക്കുന്ന വിദ്യ വിജയകരമായി പൂർത്തിയാക്കുന്നതിൽ കേരളജനത മുഴുവനും ഭാഗഭാക്കായിപ്പോയത് മറു ചോദ്യങ്ങൾ ചോദിക്കാഞ്ഞത് കൊണ്ടാണ്. അന്നും ഒരു ഭരണം ഇളകുന്നത് കാണുന്നതിൽ ജനങ്ങള് ആടിതിമിർത്തു, എന്നിട്ട് ഇപ്പോൾ ഒരു പുണ്യപുരുഷനെയും കുടുംബത്തെയും കൊല്ലാക്കൊല ചെയ്തതിൽ കൂട്ടുനിന്നതിൽ മാറത്തലച്ചു വിലപിയ്ക്കുന്നു. <<<<<

vkayil,

നമ്പി നാരായണന്റെ കേസിലോ ഗണേശന്റെ കേസിലോ കേരള ജനത മുഴുവന്‍ ഭാഗഭാക്കായി എന്നൊക്കെ തോന്നുന്നത് ശരിയല്ല. ഗണേശനും യാമിനിയും തമ്മിലുള്ള വിഴിപ്പലക്കല്‍  ജനങ്ങള്‍ ആസ്വദിച്ചു. അവര്‍ എന്നും ചാനലുകളിലൂടെ കാണുന്ന സീരിയലികളും ഇതും തമ്മില്‍ വ്യത്യാസമില്ലാത്തതുകൊണ്ട് അവരൊക്കെ ഇതാസ്വദിച്ചു. അതിനുത്തരവാദികള്‍ ഈ സീരിയലില്‍ നടിച്ച ഗണേശനും യാമിനിയുമാണ്. ഗണേശനു ഞെരമ്പുരോഗവും കാമ ഭ്രാന്തും ഇല്ലാതിരുന്നെങ്കില്‍ ഇതുപോലെ ഒരു സീരിയല്‍ ആടേണ്ടി വരില്ലായിരുന്നു. മറ്റ് അനേകം പേരേപ്പോലെ കുടുംബം നോക്കി നടത്തുന്ന മനുഷ്യനായിരുന്നെങ്കില്‍ ആരും  ആടിതിമിര്‍ക്കില്ലായിരുന്നു.

നമ്പി നാരായണന്റെ കേസില്‍ ഗൂഡാലോചന നടത്തി കരുണാകരനെ ഭരണത്തില്‍ നിന്നും ഇറക്കിവിട്ടവരാണിപ്പോള്‍ ഭരിക്കുന്നത്. അവർ ആടിനെ പട്ടിയാക്കുന്ന വിദ്യ വിജയകരമായി ഇപ്പോള്‍ പൂർത്തിയാക്കുന്നുണ്ടെങ്കില്‍ അതിനുത്തരവദികള്‍ അവരെ ഒക്കെ അധികാരം ഏല്‍പ്പിച്ചു കൊടുത്തവരാണ്. മറു ചോദ്യം ചോദിക്കാന്‍ കഴിവുള്ളവരുണ്ടായിരുന്നെങ്കില്‍ ഇവരെ വീണ്ടും ഭരണം ഏല്‍പ്പിച്ചു കൊടുക്കില്ലായിരുന്നു. കരുണാകരന്റെ അന്നത്തെ ഭരണം ഇളക്കിയത് ഉമ്മന്‍ ചാണ്ടിയും, ആന്റണിയും, കുര്യനും, ആര്യാടനും ഒക്കെ ചേര്‍ന്നായിരുന്നു. അന്നത്തെ ഐക്യമുന്നണിയുടെ ഭാഗം. ഇന്നത്തെ ഐക്യമുന്നണിയുടെ ഭാഗമായ പി സി ജോര്‍ജും പിള്ളയും യാമിനിയുമൊക്കെയാണിപ്പോള്‍ ഗൂഡാലോചന നടത്തുന്നു എന്ന് താങ്കളാരോപിക്കുന്നതും. അതിന്, ഇതൊക്കെ കാണുന്ന കേരള ജനതയെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം?

കരുണാകരന്റെയും അതിനു ശേഷം ആന്റണിയുടെയും കേരള പോലീസായിരുന്നു നമ്പി നാരായണനെ ഇല്ലാത്ത കേസില്‍ കുടുക്കി രാജ്യ ദ്രോഹി ആക്കിയത്. പക്ഷെ സി ബി ഐ അന്വേഷിച്ച് നമ്പി നാരയണനെ കുറ്റവിമുക്തനാക്കി. അതുപോലെ കേരള പോലീസ് ഭാവനയില്‍ നിന്നും ഗണേശനെതിരെ കേസെടുത്തു എന്ന് ഞാന്‍ കരുതുന്നില്ല. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണു കേസെടുത്തത്. പക്ഷെ ഒരന്വേഷണവും നേരിടാന്‍ ധൈര്യമില്ലാതെ ഗണേശന്‍ കീഴടങ്ങി. അത് പലതും വിളിച്ചു പറയുന്നുണ്ട്. മനസിലാക്കാന്‍ ശേഷിയുള്ളവര്‍ക്ക് മനസിലാക്കാന്‍ വേണ്ടി.

നമ്പി നാരായണന്റെ കേസും ഗണേശന്റെ കേസുമായി യാതൊരു താരതമ്യവുമില്ല. ഞെരമ്പു രോഗവും കാമ ഭ്രാന്തും പിടിപെട്ട ഗണേശന്‍ വേലി ചാടി. കണ്ടു പിടിച്ചപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ പല നുണകളൊക്കെ പറഞ്ഞു. അത് വിലപ്പോകില്ല എന്നായപ്പോള്‍ രാജി വച്ചു പോകേണ്ടിയും വന്നു.

kaalidaasan said...

>>>>>ചുരുക്കത്തിൽ പറഞ്ഞാൽ , താങ്കൾക്ക് നിയമം ജയിച്ചാൽ മതി (കൂട്ടത്തിൽ എങ്ങിനെയെങ്കിലും UDF ഒന്ന് താഴെവീണു കിട്ടണം). എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു കുടുംബ പ്രശ്നമായാത്കൊണ്ട് പ്രത്യകിച്ചും ധാർമികതയ്ക്ക് മുൻ‌തൂക്കം കൊടുക്കണം, ധർമം ജയിക്കണം (ജനാധിപത്യത്തിൽ ഭരണങ്ങളൊക്കെ മാറിയും, പോയും ഇരിക്കും - എങ്ങിനെയെങ്കിലും ഭരിക്കുന്നവരെ താഴെ ഇറക്കാൻ ശ്രമിക്കുന്നത് സമ്മതിക്കരുത്). <<<<<

vkayil,

നിയമ വാഴ്ചയില്‍ വിശ്വാസമുള്ളതുകൊണ്ട് നിയമം ജയിക്കണമെന്ന് ഞാന്‍ കരുതുന്നു. ഗണേശന്‍ മന്ത്രിസ്ഥാനം ​രാജി വച്ചതുകൊണ്ട് യു ഡി എഫ് വീഴുമെന്നും ഞാന്‍ കരുതുന്നില്ല.

ഞെരമ്പു രോഗിയും കാമ ഭ്രന്തനും ഗാര്‍ഹിക പീഢനുമായ ഒരാള്‍  കേരളത്തിലെ മന്ത്രി ആയിരിക്കാന്‍ യോഗ്യനല്ല. ധാര്‍മ്മികത എന്ന വാക്കിന്റെ അര്‍ത്ഥം ഞാന്‍ മനസിലക്കിയിരിക്കുന്നതുപോലെ ആണെങ്കില്‍ ഇതുപോലെ ഒരാളുടെ ഭാഗത്ത് എനിക്ക് ചേരാനും ആകില്ല.

മന്ത്രിയുടെ അപഥ സഞ്ചാരവും ഗാര്‍ഹിക പീഢനവും  കുടുംബ പ്രശ്നമായി ഞാന്‍ കണുന്നില്ല. പ്രത്യേകിച്ച് മന്ത്രി ഭാര്യ മുഖ്യമന്ത്രിക്കും കോടതിക്കും പരാതി കൊടുത്തപ്പോള്‍.

ഔദ്യോഗിക പദവിയിലിരുന്ന് വൃത്തികേടുകള്‍  കാണിക്കുന്നവരെ പോറ്റേണ്ട ബാധ്യത കേരള ജനതക്കില്ല. പദവി ദുരുപയോഗം ചെയ്യുന്ന ഒരു മുഖ്യമന്ത്രിയേയും കേരള ജനതക്കാവശ്യമില്ല. അത് ഭരണത്തെ താഴെ ഇറക്കുന്നതാണെങ്കില്‍ അങ്ങനെ തന്നെ കരുതാം. ഭരിക്കുന്നവര്‍ക്കാണ്, ആദ്യം ധാര്‍മ്മികത വേണ്ടത്. അതു കഴിഞ്ഞിട്ടു മതി ഭരിക്കപ്പെടുനവരുടെ ധാര്‍മ്മികത അളക്കാന്‍.

Baiju Elikkattoor said...

“കഥയറിയാതെ ആട്ടം........”

കഥകള്‍ മെനഞ്ഞു തര്ക്കിക്കുന്നതല്ലേ ഏറെ അപഹാസിയം...!

Baiju Elikkattoor said...

ശരിയാണ്, അഭിനയത്തോഴിലാളി മാത്രമാണ് മോഹന്ലാ്ല്‍. ഇയാളെ റോബര്ട്ട് ഡി നിറോയോട് ആരാധന മൂത്ത ആളുകള്‍ ഉപമിക്കുന്നത് കേട്ടിട്ടുണ്ട്. അഭിനയത്തിന്റെ കാര്യത്തില്‍ ഗോപി എന്ന നടന്റെ പോലും ഏഴു അയലത്ത് നില്ക്കാന്‍ ഇയാള്ക്ക് യോഗ്യത ഇല്ല! ഇന്ത്യയില്‍ തന്നെ ഇയാളെക്കാളിലും അഭിനയശേഷി ഉള്ള എത്രയോ അധികം നടന്മാര്‍ ഉണ്ട്...!!

Baiju Elikkattoor said...

ശരിയാണ്, അഭിനയത്തോഴിലാളി മാത്രമാണ് മോഹന്ലാ്ല്‍. ഇയാളെ റോബര്ട്ട് ഡി നിറോയോട് ആരാധന മൂത്ത ആളുകള്‍ ഉപമിക്കുന്നത് കേട്ടിട്ടുണ്ട്. അഭിനയത്തിന്റെ കാര്യത്തില്‍ ഗോപി എന്ന നടന്റെ പോലും ഏഴു അയലത്ത് നില്ക്കാന്‍ ഇയാള്ക്ക് യോഗ്യത ഇല്ല! ഇന്ത്യയില്‍ തന്നെ ഇയാളെക്കാളിലും അഭിനയശേഷി ഉള്ള എത്രയോ അധികം നടന്മാര്‍ ഉണ്ട്...!!

vkayil said...

Baiju Elikkattoor ,
കഥയറിയാതെയാണ് ആട്ടം കാണുന്നതെന്ന് സമ്മതിച്ച നിലയ്ക്ക്, ഇവിടെ പലരും പോസ്റ്റുന്നതിലൊക്കെ താങ്കൾക്ക് കഥയുണ്ടെങ്കിലെന്ത്/ ഇല്ലെങ്കിലെന്ത്‌ ?

മോഹൻലാലിന്റെ അഭിനയത്തെപ്പറ്റിയുള്ള താരതമ്യവും വിചിത്രം തന്നെ. തിലകന് മോഹൻലാലിന്റെ വേഷം ചെയ്യാൻ പറ്റാത്തതുപോലെ, തിരിച്ചും പറ്റില്ല, അത്രേയുള്ളൂ. തിലകന്റെ നിലയിൽ അതുല്യ നടൻ തന്നെ. മലയാളത്തിന്റെ ഭാഗ്യമാണ് ഒട്ടുമിക്ക മലയാളി നടൻമാരും, നടികളും. അവരെ തമ്മിൽ താരതമ്യം ചെയ്യാൻ സിനിമ ആസ്വദിക്കുന്നവർ മുതിരില്ല.

vkayil said...

കാളിദാസൻ,

ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം എന്ന് പറഞ്ഞത് പോലെയാണ് കാളിദാസന്റെയും, ബൈജുവിന്റെയും, ഈ വിഷയത്തിൽ പൊതുവേയുള്ള സമീപനം. മോഹൻലാൽ പരസ്യത്തിൽ നില്ക്കുന്നതിനെപ്പറ്റിയുള്ള കാളിദാസന്റെ കമ്മെന്റ് വായിച്ചപ്പോൾ ഇന്നസെന്റിന്റെ ഒരു പ്രതികരണമാണ് ഓർമ വരുന്നത്. മോഹൻലാൽ ആഭരണപരസ്യത്തിൽ നില്ക്കുന്നതിനെതിരെ സുകുമാർ അഴീക്കോട്‌ വിമർശിച്ചപ്പോൾ "എന്നാൽ അഴീക്കോട്‌ പകരം നിൽക്കട്ടെ, എത്രപേർ ആകർഷിക്കപ്പെടും എന്ന് കാണാമല്ലോ'' എന്ന് ഇന്നസെന്റ്.


"നിയമ ലംഘനം തന്നെയാണു പ്രശ്നം. ധാര്‍മ്മികതയുടെ പ്രശ്നമല്ല. പോലീസിനെയും ഭരണാധികാരികളെയും നയിക്കേണ്ടത് ധര്‍മ്മ ബോധമല്ല. നിയമത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളാണ്. ഒരു രാജ്യം ഭരിക്കേണ്ടത് ഭരണ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. അല്ലാതെ അരുടെയെങ്കിലും ധര്‍മ്മ ബോധത്തെ അടിസ്ഥാനമാക്കിയല്ല."

ഈ ചിന്താഗതി കടുംപിടിത്തത്തിന്റെതും, ഒരു പുരോഗമന സമൂഹത്തിനു ചേരാത്തതുമാണ്. ഒരു കൊലപാതകത്തിന്‌ ശിക്ഷ വിധിക്കുന്നത്പോലും ധാർമികതയ്ക്ക് മുൻ‌തൂക്കം നല്കിയാണ്. നിയമം നോക്കിയാണെങ്കിൽ കൊലപാതകികളൊക്കെ തൂക്കുകയറിൽ അവസാനിക്കണമല്ലൊ !!

ഗണേഷിന്റെ കാര്യത്തിലും ഒരു മുൻവിധിയോടെയാണ് താങ്കളുടെ സമീപനം. എല്ലാ മനുഷ്യരെയുംപോലെ നല്ലതും, ചീത്തയുമടങ്ങിയ ഒരു വ്യക്തിയായിട്ടെ ഗണേഷിനെ കാണേണ്ടതുള്ളൂ, പക്ഷെ താങ്കൾ ഒരു രാക്ഷസ പരിവേഷം കൊടുക്കാനാണ് ശ്രമിയ്ക്കുന്നത്. അതിനു പിന്ബലമായി എടുത്തു കാട്ടുന്നത് കേരള സമൂഹത്തിന്റെ മുൻപിൽ ഇതിനകം അപഹാസ്യരായ ജോര്ജിന്റെയും, പിള്ളയുടെയും, ചട്ടുകമായ യാമിനിയുടെയും തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ.!! പലതവണ ഇതൊക്കെ ആവർത്തിച്ചത്കൊണ്ട് വീണ്ടും എഴുതുന്നില്ല.

ആരോപണങ്ങൾ ജനങ്ങള് ഗൌരവത്തിൽതന്നെ എടുക്കണം, സത്യം പുറത്തു കൊണ്ടുവരാൻ ശ്രമിയ്ക്കുകയും വേണം, തക്ക ശിക്ഷയും നല്കണം. എന്ന് വച്ച്, ആരോപണം കേട്ടയുടനെ, മുൻവിധിയോടെ വ്യക്തിഹത്യ നടത്തുന്നത് ഒരു പുരോഗമന സമൂഹത്തിനു നല്ലതല്ല. അത് ചില സാമർത്യക്കാരുടെ വലയിൽ വീഴലാവും. ആരോപണങ്ങൾ വ്യക്തമായി തെളിയുന്നത്വരെ കാത്തിരിക്കാനുള്ള ക്ഷമ ജനങ്ങൾക്കുണ്ടാകണം. അല്ലെങ്കിൽ നമ്പി നാരായണൻമാര് ഇനിയും ഉണ്ടാവും. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും, ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നത് ഇവിടെയും ബാധകമാണ്.

താങ്കളുടെ എല്ലാ പോസ്റ്റുകളും, മറ്റു പോസ്റ്റുകളിൽ നടത്തുന്ന കമ്മെന്ടുകളും വളരെ താല്പര്യത്തോടെ ഞാൻ വായിക്കാറുണ്ട്, മിക്കവയും കണ്ണ് തുറപ്പിക്കുന്നതും, കൂടുതൽ അറിവ് പകരുന്നതാണെന്ന കാര്യത്തിൽ രണ്ടു പക്ഷമില്ല. ഗണേഷിന്റെ ഈ വിഷയത്തിൽ ചില കാണാപ്പുറങ്ങൾ എത്തി നോക്കാനും, ചില പരിപ്രേക്ഷ്യങ്ങൾക്ക് താങ്കളുടെ അഭിപ്രായം തേടലുമായിരുന്നു എന്റെ ഉദ്ദേശ്യം. ഈ വിഷയത്തിൽ ഇതോടെ ഞാൻ പിൻവാങ്ങുകയാണ്. നന്ദി.

kaalidaasan said...

>>>>>>ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം എന്ന് പറഞ്ഞത് പോലെയാണ് കാളിദാസന്റെയും, ബൈജുവിന്റെയും, ഈ വിഷയത്തിൽ പൊതുവേയുള്ള സമീപനം.<<<<<

vkayil,

കുറ്റപ്പെടുത്തേണ്ടതിനെയൊക്കെ കുറ്റപ്പെടുത്തണം. കുറ്റപ്പെടുത്തേണ്ട നടപടികള്‍ ഗണേശന്റെയും  മോഹന്‍ ലാലിന്റെയും ഭാഗത്തു നിന്നുണ്ടായി. അതുകൊണ്ട് അവരെ കുറ്റപ്പെടുത്തണം.

ഗണേശന്റെ ഏതൊക്കെ നടപടികളെയാണു വിമര്‍ശിക്കുന്നതെന്ന് തെളിവുകളുടെ അടിസ്ഥാനത്തിലാണു ഞാന്‍ പറഞ്ഞത്. ഇന്‍ഡ്യന്‍ നീതി ന്യയ വ്യവസ്ഥയില്‍ ശിക്ഷ നിര്‍ദ്ദേശിക്കുന്ന കുറ്റങ്ങളാണദ്ദേഹം ചെയ്തിരിക്കുന്നത്. അദ്ദേഹത്തോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടോ ആരാധന കൊണ്ടോ ഇവയൊക്കെ താങ്കള്‍ നിസരമായി കാണുന്നു. അതുകൊണ്ടാണു താങ്കളിതുപോലെയുള്ള താരതമ്യം നടത്തുന്നത്. ഗണേശനെയും മോഹന്‍ ലലിനെയുമൊകെ ഞാന്‍ കാണുന്നത് സിനിമാ നടന്‍മാരും രഷ്ട്രീയക്കരും എന്ന നിലയില്‍ മാത്രമാണ്. പൊതു വേദികളില്‍ പ്രവര്‍ത്തിക്കുന്നവര്‍  വിമര്‍ശനത്തിനതീതരാണെന്നോ നിലവിലുള്ള നിയമത്തിനതീതരാണെന്നോ ഞാന്‍ കരുതുന്നില്ല. താങ്കള്‍ക്കവരെ ആരാധിക്കാനുള്ള അവകാശമുള്ളതുപോലെ എനിക്കവരെ വിമര്‍ശിക്കാനും അവകാശമുണ്ട്. ആരാധന കൂടിയതുകൊണ്ട് അവര്‍ ചെയ്യുന്ന ഗൌരവമേറിയ കുറ്റങ്ങള്‍ പോലും  നിസാരവത്കരിക്കാന്‍ താങ്കള്‍ ശ്രമിക്കുന്നു. അത് ആരോഗ്യകരമായ നടപടിയല്ല.

kaalidaasan said...

>>>>മോഹൻലാൽ പരസ്യത്തിൽ നില്ക്കുന്നതിനെപ്പറ്റിയുള്ള കാളിദാസന്റെ കമ്മെന്റ് വായിച്ചപ്പോൾ ഇന്നസെന്റിന്റെ ഒരു പ്രതികരണമാണ് ഓർമ വരുന്നത്. മോഹൻലാൽ ആഭരണപരസ്യത്തിൽ നില്ക്കുന്നതിനെതിരെ സുകുമാർ അഴീക്കോട് വിമർശിച്ചപ്പോൾ "എന്നാൽ അഴീക്കോട് പകരം നിൽക്കട്ടെ, എത്രപേർ ആകർഷിക്കപ്പെടും എന്ന് കാണാമല്ലോ'' എന്ന് ഇന്നസെന്റ്. <<<<

vkayil,

ഇന്നസന്റ് അത് മാത്രമല്ല പറഞ്ഞത്, വയസു കാലത്ത് രാമ നാമം ജപിച്ച് വീട്ടിലിരുന്നാല്‍ മതി എന്നു കൂടി അഴീക്കോടിനോട് പറഞ്ഞിരുന്നു. മോഹന്‍ ലാല്‍ ഒരു പടി കൂടി കടന്ന് വയസായ അമ്മാവന്‍ പറഞ്ഞ തമാശ ആയേ അഴീക്കോട് പറഞ്ഞതിനെ കണ്ടുള്ളു. ഇതൊക്കെ അത് പറഞ്ഞവരുടെ സാംസ്കാരിക നിലവാരം വിളിച്ചറിയിക്കുന്നു. ഇവരൊക്കെ കരുതുന്നത് സ്വയം എന്തോ മഹാ സംഭവം ആണെന്ന രീതിയാണ്. അതുകൊണ്ടാണിതുപോലെയുള്ള അഹന്ത.

ആഭരണം വാങ്ങാനും  മദ്യം വാങ്ങാനും, ആഭരണം പണയം വച്ച് ബ്ളേഡു കമ്പനിക്കാര്‍ക്ക് ലാഭമുണ്ടാക്കാനും  ആളുകളെ ആകര്‍ഷിക്കുന്നതിനേക്കുറിച്ച് തന്നെയാണു സുകുമാര്‍ അഴീക്കോട് അഭിപ്രായം പറഞ്ഞത്. ഇതിലേക്കോക്കെ ആളുകളെ ആകര്‍ഷിക്കുന്നത് മാനുഷിക പ്രവര്‍ത്തി ആണെന്ന് താങ്കള്‍ പോലും കരുതുന്നു. പക്ഷെ അഴീക്കോടിനു മോഹന്‍ ലാലിനേപ്പോലെയോ ഇന്നസന്റിനേപ്പോലെയോ തലക്ക് ഓളമില്ല ഇതുപോലെ ആളുകളെ ആകര്‍ഷിക്കാന്‍,. അതുകൊണ്ട് ഇന്നസന്റിന്റെ തമാശ താങ്കളേപ്പോലുള്ളവര്‍ക്ക് ഇഷ്ടപ്പെടും. ഇഷ്ടപ്പെട്ടോളൂ. പക്ഷെ ഞാനതിനെ ഒരു നികൃഷ്ട തമാശ ആയേ കണുന്നുള്ളു. മനസിന്റെ അല്‍പ്പത്തരം വിളിച്ചറിയിക്കുന്ന നികൃഷ്ട തമാശ.

താങ്കളെഴുതിയത് മോഹന്‍ ലാല്‍  പല മാനുഷിക സേവനങ്ങളും ചെയ്യുന്ന വ്യക്തി എന്നാണ്. ഞാന്‍ അതിനോടാണു പ്രതികരിച്ചത്. ആളുകളെ ആഭരണം വാങ്ങാന്‍ പ്രേരിപ്പിക്കുന്നതും, ആഭരണം പണയം വയ്ക്കാന്‍ പ്രേരിപ്പിക്കുന്നതും, മദ്യം കഴിക്കാന്‍ പ്രേരിപ്പിക്കുന്നതും  മാനുഷിക പ്രവര്‍ത്തികളായി കാണാനുള്ള വിശാലമനസ്കത എനിക്കില്ല.

ഈ വക പ്രവര്‍ത്തികളെ മാനുഷിക ദ്രോഹമായിട്ടേ ഞാന്‍ കാണുന്നുള്ളു. കേരളത്തില്‍ വാഹന അപകടത്തില്‍ മരിക്കുന്നവരില്‍ ഭൂരിഭാഗം പേരും ചെറുപ്പക്കാര്‍ ആണ്. മദ്യം കഴിച്ച് വാഹമോടിച്ചാണ്, ഈ അപകടങ്ങളില്‍ ബഹുഭൂരിപക്ഷവും. മദ്യത്തിന്റെ പരസ്യത്തില്‍ മോഹന്‍ ലാല്‍ പ്രത്യക്ഷപെട്ടാല്‍ കൂടുതല്‍ പേരതിലേക്കാകര്‍ഷിക്കപ്പെടും എന്നാണല്ലോ താങ്കളുടെയും അഭിപ്രയം. അപ്പോള്‍ ഇതുപോലുള്ള വിപത്തുകള്‍ ഉണ്ടാക്കുന്നതില്‍ അദ്ദേഹത്തിനും ഒരു പങ്കില്ലേ. നിഷ്പക്ഷമായി ആലോചിച്ചു നോക്കൂ.

തിലകന്‍ തന്റെ തൊഴിലായ സിനിമ അഭിനയം നടത്താന്‍ പാടില്ല എന്നായിരുന്നു ഗണേശനും, മോഹന്‍ ലാലും, ഇന്നസന്റും എടുത്ത നിലപാട്. ഒരാളെ തന്റെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കാത്തത് ഏത് തരം മനുഷിക പ്രവര്‍ത്തി ആണെന്ന് പറഞ്ഞു തരാമോ?

ഇന്നസന്റിന്റെ വെല്ലുവിളി ഇവിടെ താങ്കള്‍ പരാമര്‍ശിച്ചതുകൊണ്ട് ഞാന്‍ അഴീക്കോട് മോഹന്‍ ലാലിനെ വെല്ലു വിളിച്ചതു കൂടി എഴുതുന്നു. മോഹന്‍ ലാലിന്റെ തലയില്‍ വച്ചിരിക്കുന്ന വിഗ്ഗ് എടുത്തു മാറ്റി പൊതു വേദിയില്‍ പ്രത്യക്ഷപ്പെടാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു ആ വെല്ലുവിളി. പക്ഷെ മോഹന്‍ ലാല്‍ അത് സ്വീകരിച്ചില്ല. വിഗ്ഗ് എടുത്ത് മാറ്റിയാല്‍ അഴീക്കോടിന്റെ അത്ര പോലും ആകര്‍ഷകത്വം മോഹന്‍  ലാലിനില്ല. മോഹന്‍ ലാലിന്റെ വിഗ്ഗ് ഇല്ലാത്ത ഒരു ചിത്രം ഞാന്‍ ഈ പോസ്റ്റിന്റെ അവസാനഭാഗത്ത് ചേര്‍ക്കാം. താങ്കളൊന്ന് കണ്ടോളൂ.

kaalidaasan said...

>>>>ഈ ചിന്താഗതി കടുംപിടിത്തത്തിന്റെതും, ഒരു പുരോഗമന സമൂഹത്തിനു ചേരാത്തതുമാണ്. ഒരു കൊലപാതകത്തിന് ശിക്ഷ വിധിക്കുന്നത്പോലും ധാർമികതയ്ക്ക് മുൻതൂക്കം നല്കിയാണ്. നിയമം നോക്കിയാണെങ്കിൽ കൊലപാതകികളൊക്കെ തൂക്കുകയറിൽ അവസാനിക്കണമല്ലൊ !! <<<<

പ്രാകൃത സമൂഹത്തില്‍  ലൈറ്റില്ലാതെ സൈക്കിളോടിച്ച് ആരെ കൊന്നാലും  അത് പ്രശ്നമായിരുന്നില്ല. പക്ഷെ സമൂഹം പുരോഗമിച്ചപ്പോള്‍  ഇത് ശരിയല്ല എന്നു മനസിലായി. പ്രാകൃത സമൂഹത്തില്‍ ആനയേയോ മറ്റേത് മൃഗത്തെയോ കൊല്ലുന്നതോ അതിന്റെ കൊമ്പോ തോലോ സൂക്ഷിക്കുന്നതോ അഭിമാനത്തിന്റെ അടയാളമായി കണ്ടിരുന്നു. ഒരു വക മാടമ്പി സംസ്കാരം. (മോഹന്‍ ലാലും ഒന്ന് മാടമ്പി ആകാന്‍ നോക്കിയതാണ്.) പക്ഷെ പുരോഗതി പ്രാപിച്ച സമൂഹം അത് ശരിയല്ല എന്നു മനസിലാക്കി. അതുകൊണ്ടാണ്, ഇതിനെയൊക്കെ നിരുത്സാഹപ്പെടുത്താന്‍ നിയമുണ്ടാക്കിയതും. പൊതു ജനത്തോടും വന്യ ജീവികളോടും  ധാര്‍മ്മികത ഉള്ളതുകൊണ്ടാണീ സമൂഹം ഇതുപോലെ നിയമുണ്ടാക്കിയത്. സമൂഹത്തോടും പ്രകൃതിയോടും പ്രതിബദ്ധത ഉള്ളതുകൊണ്ടാണീ നിയമുണ്ടായതും. രാത്രിയില്‍ ലൈറ്റില്ലാതെ സൈക്കിളോടിച്ച് ആരെയെങ്കിലും ഇടിച്ച് പരിക്കേല്‍പ്പിക്കുകയോ കൊല്ലുകയോ ചെയ്താല്‍ താങ്കള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. പക്ഷെ അതിനിരയാകുന്നവര്‍ക്ക് നഷ്ടപ്പെടാന്‍ ഉണ്ട്. അതുകൊണ്ടാണ്, ഈ നിയമങ്ങളുള്ളതും.

ട്രാഫിക്ക് നിയമം തെറ്റിച്ചാല്‍ ആരെയും തൂക്കിക്കൊല്ലില്ല. അതിനു സാധാരണ പിഴ ഈടക്കാറേ ഉള്ളു. പിഴ ഈടാക്കാന്‍ സന്നദ്ധമല്ലെങ്കിലേ കോടതിയിലൊക്കെ അതെത്തൂ. കൊലപാതകത്തിനു വധ അശിക്ഷ യൊക്കെ വളരെ അപ്പുര്‍വമായേ നല്‍കാറുള്ളു. മിക്ക രാജ്യങ്ങളും വധ ശിക്ഷ തന്നെ ഉപേക്ഷിച്ചു.

kaalidaasan said...

>>>>ഗണേഷിന്റെ കാര്യത്തിലും ഒരു മുൻവിധിയോടെയാണ് താങ്കളുടെ സമീപനം. എല്ലാ മനുഷ്യരെയുംപോലെ നല്ലതും, ചീത്തയുമടങ്ങിയ ഒരു വ്യക്തിയായിട്ടെ ഗണേഷിനെ കാണേണ്ടതുള്ളൂ, പക്ഷെ താങ്കൾ ഒരു രാക്ഷസ പരിവേഷം കൊടുക്കാനാണ് ശ്രമിയ്ക്കുന്നത്. <<<<

ഗണേശന്റെ കാര്യത്തില്‍ എനിക്ക് യാതൊരു മുന്‍ വിധിയുമില്ല. അദ്ദേഹത്തിന്റെ ഞെരമ്പു രോഗവും കാമ ഭ്രാന്തും പണ്ടെ അറിയാവുന്നതാണ്. ഇതേ പ്രശ്നത്തിന്റെ പേരിലായിരുന്നു പണ്ട് വിവാഹ മോചനത്തിന്റെ വക്കു വരെ എത്തിയതും. ഗണേശന്റെ ഒരു റാഡോ വാച്ച് ഇന്നും കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ ഇരിക്കുന്നുണ്ട്. അത് കളഞ്ഞു പോയി പോലീസിനു കിട്ടിയതൊന്നുമല്ല. പെണ്‍ വിഷയത്തില്‍ അടി പിടി ഉണ്ടായപ്പോള്‍ നഷ്ടപ്പെട്ടു പോയതും  പോലീസ് തൊണ്ടി ആയി സൂക്ഷിക്കുന്നതുമാണ്.

ഗണേശന്റെ ഈ ചീത്ത വശം യാമിനിയോ ജോര്‍ജ്ജോ പിള്ളയോ പറഞ്ഞില്ലെങ്കിലും പൊതു സമൂഹത്തിനറിയാം. പക്ഷെ അതൊന്നും  ഇന്നു വരെ പൊതു വേദികളില്‍ ചര്‍ച്ച ആയില്ല എന്നു മാത്രം. മുന്‍ വിധി ഉണ്ടായിരുന്നെങ്കില്‍ ഇതൊക്കെ എന്നേ ചര്‍ച്ച ആകുമായിരുന്നു. ഇപ്പോള്‍ ഗണേശന്റെ ഒരു ഞെരമ്പു രോഗത്തിനു, ഒരാള്‍ നല്ല ഒരു അടി കൊടുത്തു. അത് പുറം ലോകം അറിഞ്ഞു. താങ്കള്‍ക്കിപ്പോഴും അത് വിശ്വാസമാകുന്നില്ല. ഇതില്‍ ഗൂഡാലോചന ഉണ്ട് , അത് പുറത്തുകൊണ്ടു വരും എന്നൊക്കെ വീമ്പിളക്കിയ ഗണേശന്‍ തന്നെ അതൊക്കെ പിന്‍വലിച്ച് മാളത്തിലൊളിച്ചു. എന്നിട്ടും താങ്കള്‍ക്ക് വിശ്വാസമാകുന്നില്ല.

ഗണേശന്‍ പല നല്ല കാര്യങ്ങളും ചെയ്തു എന്നൊക്കെ താങ്കളും  മറ്റ് പലരും  എഴുതി കണ്ടു. ചെയ്ത ഒരു നല്ല കാര്യം എന്താണെന്നു ചോദിച്ചിട്ട് ആര്‍ക്കും ഉത്തരമില്ല. നെല്ലിയാംപതി വിഷയത്തില്‍ ഉറഞ്ഞു തുള്ളിയ ഗണേശന്‍  മറ്റ് വന ഭൂമികളുടെ കാര്യത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. ഹാരിസണ്‍ വനഭൂമി പാട്ടക്കാലാവധി കഴിഞ്ഞിട്ടും സ്വകാര്യ വ്യക്തികളുടെ കയ്യിലിരിക്കുന്നു. അതോ മറ്റേതെങ്കിലും  വന ഭൂമിയോ പിടിച്ചെടുക്കാന്‍ ഒന്നും ചെയ്തിട്ടില്ല എന്നു മാത്രമല്ല, ഈ മാഫിയകളെ സഹായിക്കുന്ന നിലപാടാണെടുത്തിട്ടുള്ളതും.

ഗണേശനു കാമ ഭ്രാന്തും ഞെരമ്പു രോഗവുമുണ്ട്. അതിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണിപ്പോള്‍ കിട്ടിയ അടി. കൂടാതെ ഗാര്‍ഹിക പീഢനവും  വര്‍ഷങ്ങളായി നടത്തുന്നുണ്ട് എന്ന് ഇപ്പോള്‍ അറിവായിരിക്കുന്നു.

കേരളത്തിലും ലോകം മുഴുവനുമുള്ള അനേകം പുരുഷന്‍മാര്‍ ചെയ്യുന്നതാണിവ. ഇതൊക്കെ ചെയ്തിട്ട് ഒരു മന്ത്രി ആയി ഇരിക്കാന്‍ അര്‍ഹതയില്ല. അതുകൊണ്ട് രാജി വച്ചു. ആരും ഒരു പരിവേഷവും ചാര്‍ത്തിക്കൊടുത്തില്ലെങ്കിലും ഇത് അനിഷേധ്യമായ സത്യങ്ങളാണ്. ഇത് തെറ്റാണെങ്കില്‍ അത് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഗണേശനുണ്ട്. പക്ഷെ ഗണേശന്‍ അതില്‍ നിന്നും ഒളിച്ചോടുന്നു.

ഇതൊക്കെ അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണു ശരി എന്നു പറഞ്ഞിട്ടുള്ളത്. ഞാനല്ല. ഞാനത് എടുത്തെഴുതി എന്നു മാത്രം.ഇവരേപ്പറ്റി ഇന്നു വരെ മറ്റാരെങ്കിലും ഏതെങ്കിലും പരാതി പറഞ്ഞും കേട്ടിട്ടില്ല. അതുകൊണ്ട് അവരെ അവിശ്വസിക്കേണ്ട കാര്യവുമില്ല. 15 വയസായ ഒരു ആണ്‍ കുട്ടി ഗണേശനുണ്ട്. ശരിയും തെറ്റും തിരിച്ചറിയാനുള്ള പ്രായമാണത്. ആ കുട്ടി പോലും  ഗണേശന്റെ പക്ഷത്തില്ല. ഇവരൊക്കെ കൂടി ഗണേശനു രാക്ഷസ പരിവേഷം നല്‍കുന്നു എന്നൊക്കെ പറയുന്നത് അതിശയോക്തിയാണ്. ഗണേശന്റെ കഴിവിലുള്ള അസൂയ കൊണ്ട് ഭാര്യയും മക്കളും അച്ചനും വീട്ടുകാരുമൊക്കെ ഗണേശനെതിരെ പറയുന്നു എന്നതൊക്കെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

ഒരു മന്ത്രി ചീത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നത് ഒരു വ്യക്തി ചെയ്യുന്നതിനേക്കാള്‍ ഗുരുതരമാണ്. അതുകൊണ്ടാണ്, ഒരു വ്യക്തി എന്ന നിലയില്‍ ഗണേശന്‍ അനേകം ചീത്ത പ്രവര്‍ത്തികള്‍ ചെയ്തപ്പോഴൊന്നും പൊതു ജനമോ മാദ്ധ്യമങ്ങളൊ അത് ശ്രദ്ധിക്കാതിരുന്നതും. പൊതു ജനം  നല്‍കുന്ന നികുതി പണമുപയോഗിച്ച്ചീത്ത പ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരാള്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. അദ്ദേഹത്തിന്റെ ചീത്ത പ്രവര്‍ത്തികള്‍ സമൂഹം ശ്രദ്ധിക്കും, ചര്‍ച്ച ചെയ്യും,വിമര്‍ശിക്കും. മന്ത്രിയെ തീറ്റിപ്പോറ്റുന്ന പൊതു ജനത്തിനതിനവകാശമുണ്ട്. അതൊന്നും വേണ്ടെങ്കില്‍  ഇതിനൊന്നും പോകരുത്.

kaalidaasan said...

>>>>ആരോപണങ്ങൾ ജനങ്ങള് ഗൌരവത്തിൽതന്നെ എടുക്കണം, സത്യം പുറത്തു കൊണ്ടുവരാൻ ശ്രമിയ്ക്കുകയും വേണം, തക്ക ശിക്ഷയും നല്കണം. <<<<

vkayil,

ജനങ്ങള്‍ ഇത് ഗൌരവമായി തന്നെ എടുത്തു. പക്ഷെ സത്യം പുറത്തു കൊണ്ടു വരാന്‍ ജനങ്ങള്‍ക്കൊന്നും ചെയ്യാന്‍ ആകില്ല. അത് ചെയ്യേണ്ടത് ഭരണ കൂടവും പോലീസും കോടതിയുമാണ്. ഇക്കാര്യത്തില്‍ ഇവരൊക്കെ കൂടി സത്യം പുറത്ത് വരാതിരിക്കന്‍ പരമാവധി ശ്രമിക്കുന്നു. സത്യം പുറത്തുകൊണ്ടു വരും എന്ന് പ്രതിജ്ഞ ചെയ്ത ഗണേശന്‍ തന്നെ അത് മൂടി വയ്ക്കുന്നു. പിന്നെ ആരോടാണു പരിഭവിക്കേണ്ടത്?

ഇതില്‍ ഒന്നാമത്തെ കുറ്റക്കാരന്‍ ഉമ്മന്‍ ചാണ്ടിയാണ്. ഇക്കാര്യം  അറിഞ്ഞപ്പോള്‍ തന്നെ ഇതേക്കുറിച്ച് അന്വേഷിച്ച് എന്താണു സത്യമെന്ന് പൊതു ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ അദ്ദേഹം മൂന്നാം കിട തറ രാഷ്ട്രീയം കളിക്കാന്‍ പോയി. യാമിനി പരാതി കൊടുത്തിട്ടില്ല എന്ന് യാമിനിയേക്കൊണ്ട് എഴുതി വാങ്ങിച്ച് പൊതു ജനത്തെ വിഡ്ഢികളാക്കാന്‍ അദ്ദേഹം ശ്രമിച്ചു. അവിടെ എല്ലാം കൈവിട്ടു പോയി.

ഇവിടെ ആരും  വ്യക്തി ഹത്യ നടത്തിയിട്ടില്ല. യാമിനിയോ ജോര്‍ജ്ജോ പറഞ്ഞതൊക്കെ നുണകളാണെങ്കില്‍  മാനഹാനിക്ക് ഗണേശന്‍ കേസുകൊടുക്കേണ്ടതാണ്. എന്തുകൊണ്ട് അത് ചെയ്യുന്നില്ല?

ഗണേശനെ മര്‍ദ്ദിച്ച ഫോട്ടോകളൊക്കെ ഗണേശന്‍ തന്നെയാണ്, മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തത്. അതുകൊണ്ട് ആരാണദ്ദേഹത്തെ മര്‍ദ്ദിച്ചതെന്ന് തെളിയിക്കേണ്ട ബാധ്യതയും ഗണേശനാണ്. യാമിനി ആണെന്ന് ആദ്യം പറഞ്ഞു. പിന്നെ അതൊക്കെ പിന്‍വലിച്ചു. സ്വയം മുറിവേല്‍പ്പിക്കാന്‍ തക്ക മാനസിക രോഗം ഗണേശനില്ലെങ്കില്‍ അദ്ദേഹത്തെ മൂന്നാമതൊരാള്‍ മര്‍ദ്ദിച്ചിട്ടുണ്ട്. ആരാണതെന്ന് ഒരന്വേഷണത്തിലൂടെ ഭരണ കൂടം പുറത്തു കൊണ്ടു വരണം., അത് ചെയ്യാന്‍ സന്നദ്ധമല്ലെങ്കില്‍ അത് യാമിനി ആരോപിക്കുന്നതുപോലെ കാമുകിയുടെ ഭര്‍ത്താവാണെന്ന് കരുതേണ്ടി വരും.

kaalidaasan said...

>>>> ആരോപണങ്ങൾ വ്യക്തമായി തെളിയുന്നത്വരെ കാത്തിരിക്കാനുള്ള ക്ഷമ ജനങ്ങൾക്കുണ്ടാകണം. അല്ലെങ്കിൽ നമ്പി നാരായണൻമാര് ഇനിയും ഉണ്ടാവും. <<<<

vkayil,

ഗണേശനൊരു രക്ത സാക്ഷി പരിവേഷം നല്‍കാനാണു താങ്കളാദ്യം മുതലേ ശ്രമിക്കുന്നത്. അതുകൊണ്ടാണ്, കൂടെക്കൂടെ നമ്പി നാരായണന്റെ പേരിവിടേക്ക് വലിച്ചിഴക്കുന്നത്. ജനങ്ങള്‍ എന്തോ തെറ്റു ചെയ്യുന്നു എന്നാണു താങ്കളിപ്പോഴും ആക്ഷേപിക്കുന്നത്. ഗണേശന്‍ അഭിനയിച്ച സിനിമകളിലെ വേഷങ്ങള്‍ക്ക് കയ്യടിച്ച അതേ ജനങ്ങളാണിതും  ആസ്വദിക്കുന്നതെന്നത് മറക്കരുത്. ഇതിനു വഴിമരുന്നിട്ടുകൊടുത്ത ഗണേശനെ താങ്കള്‍ രക്തസാക്ഷിയാക്കാനും ശ്രമിക്കുന്നു.

നമ്പി നാരായണന്റെ കാര്യത്തില്‍  പോലീസിനു ചില പാളിച്ചകള്‍ പറ്റിയിട്ടുണ്ട്. പക്ഷെ മാലദ്വീപില്‍ നിന്നും കേരളത്തില്‍ വന്ന രണ്ട് സ്ത്രീകളുടെ കൈ വശം അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ കണ്ടപ്പോള്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ പോലീസിനു ബാധ്യതയുണ്ട്. അതവര്‍ ഏറ്റെടുത്തു. സ്വാഭാവികമായും നമ്പി നരായണനെ ചോദ്യം ചെയ്തു. ബാംഗളൂര്‍ സ്ഫോടന കേസില്‍ അറസ്റ്റിലായ ചിലര്‍ നല്‍കിയ വിവരമനുസരിച്ച് മദനിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപോലെ. മദനിക്കതിലുള്ള പങ്ക് തെളിയിക്കാന്‍ പോലീസിനായില്ല. അതുകൊണ്ട് വിട്ടയച്ചു. അതു തന്നെയേ നമ്പി നാരായനട്ടെ കാര്യത്തില്‍ സംഭവിച്ചുള്ളു. അന്താരാഷ്ട്ര മാനങ്ങളുള്ള ചാരകേസ് ആണെന്ന് സംശയിച്ചതുകൊണ്ട് സി ബി ഐ ആ കേസേറ്റെടുത്തു. അവര്‍ അന്വേഷിച്ചപ്പോള്‍ നമ്പി നാരായണന്‍ ചാരപ്പണി ചെയ്തതിനു തെളിവില്ല എന്നു മനസിലായി. അതുകൊണ്ട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

ഇതേക്കുറിച്ച് ഒരു സംഘ പരിവാര്‍  വെബ് സൈറ്റില്‍ പണ്ട് വായിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അതില്‍ പ്രഗത്ഭനും മഹാതേജസ്വിയുമായ നമ്പി നാരയണന്‍ എന്ന ഹിന്ദു വിന്റെ നേട്ടത്തില്‍  അസൂയ മൂത്തപടിഞ്ഞാറന്‍ നാടുകളിലെ ക്രിസ്ത്യാനികള്‍  സി ഐ എ വഴി നടത്തിയ നീക്കമായിരുന്നു ഈ ചാരക്കേസ് എന്നാണെഴുതി വച്ചിരിക്കുന്നാത്. അതിനു വേണ്ടി ക്രിസ്ത്യന്‍ പത്രമായ മനോരമയില്‍ കൂടി, ക്രിസ്ത്യാനികളായ ഉമ്മന്‍ ചാണ്ടിയും എ കെ ആന്റണിയും  പടച്ചുണ്ടാക്കിയ കേസായിരുന്നു ഇതെന്നാണതില്‍ പറയുന്നത്. ഇറ്റാലിയന്‍ ക്രിസ്ത്യാനിയായ സോണിയ ഗാന്ധിക്കു വരെ അതില്‍ പങ്കുണ്ടെനും അതിലുണ്ട്. ഹിന്ദുവായ കരുണാകരനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍  വേണ്ടി ആയിരുന്നു, നമ്പി നാരയണനെ ബലിയാടാക്കിയതെന്നും കൂടി അവര്‍ പറയുന്നു.

ഇതുപോലെ ഏതു തരം വ്യാഖ്യാനങ്ങളും നമുക്കുണ്ടാക്കാം. ഇന്‍ഡ്യയില്‍  നടക്കുന്ന എല്ലാ ഭീകര പ്രവര്‍ത്തികള്‍ക്കും മുസ്ലിങ്ങളെ സംശയിക്കുന്നു. അതിനു കാരണമുണ്ടായിട്ടുതന്നെയാണത് ചെയ്യുന്നതും. സംശയിച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന പലരും നിരപരധികളെന്ന് കണ്ട് വിട്ടയക്കപ്പെടുന്നുമുണ്ട്. ഈ വിട്ടയക്കപ്പെടുനവരെല്ലാം പുണ്യാളന്‍മാരാണെന്ന് അഭിപ്രായവും എനിക്കില്ല. അവര്‍ക്കെതിരെ കേസെടുക്കാന്‍ വേണ്ട തെളിവില്ല എന്നതു മാത്രമാണതിന്റെ പിന്നിലുള്ളത്. താങ്കളിവിടെ എഴുതിയ ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും, ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന തത്വം അനുസരിച്ചാനവരെ വിട്ടയക്കുന്നതും. ഇപ്പോള്‍ കേരളത്തിലുള്ള മറ്റൊരു വിവാദമാണ്, നരേന്ദ്ര മോഡിയെ ഷിബു ബേജി ജോണ്‍ പോയി കണ്ടത്. ഗുജറാത്ത് കൂട്ടക്കൊലയില്‍ നരേന്ദ മോഡിക്ക് പങ്കുണ്ടെന്ന് ഇന്‍ഡ്യയിലെ ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നു. പക്ഷെ അദ്ദേഹത്തെ പ്രതി ചേര്‍ക്കാനുള്ള തെളിവില്ല. 2 ജി സ്പെക്ട്രം അഴിമതിയില്‍ മന്‍ മോഹനെയും ചിദംബരത്തെയും കുറ്റവിമുക്തനാക്കുന്ന തമാശയേ ഇതിലുമുള്ളു. പക്ഷെ ഇതിലെ വലിയ തമാശ മറ്റൊന്നാണ്. ഒരു സ്ഥലത്തു നടന്ന കൂട്ടക്കൊലയില്‍ മോഡിയുടെ മന്ത്രി സഭാംഗമായിരുന്ന മായ കോട്നാനിക്ക് വധ ശിക്ഷ നല്‍കണമെന്നാണ്, മോഡിയുടെ സര്‍ക്കാര്‍ കോടതിയില്‍ വാദിക്കുന്നത്. തന്റെ മന്ത്രി സഭാംഗമയിരുന്ന ഒരാളെ ഗുജറാത്ത് കൂട്ടക്കൊലയുടെ പേരില്‍ വധ ശിക്ഷക്ക് വിധേയയാക്കണമെന്നു പറയുമ്പോള്‍ അത് മോഡിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു കരി നിഴലാണെന്നോര്‍ക്കുക. തനിക്കോ തന്റെ മന്ത്രി സഭക്കോ ഇതില്‍ യാതൊരു പങ്കുമില്ല എന്ന് വീറോടെ വാദിച്ചിരുന്ന ഒരാളാണിതുപോലെ മലക്കം മറിയുന്നതെന്നോര്‍ക്കുക.

ഇതുപോലെയുള്ള രാഷ്ട്രീയക്കാരെ ജനങ്ങള്‍ സംശയിക്കുമ്പോള്‍ അവരുടെ മേല്‍ കുതിര കയറരുത് എന്ന ഒരപേക്ഷയുണ്ട്.

kaalidaasan said...



>>>>ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും, ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നത് ഇവിടെയും ബാധകമാണ്. <<<<

vkayil,

ഗണേശനെ വെള്ള പൂശാനുള്ള താങ്കളുടെ ശ്രമം മനസിലാകുന്നുണ്ട്. പക്ഷെ ഗണേശനെതിരെ പല തെളിവുകളുമ്മുള്ളപ്പോള്‍ അദ്ദേഹത്തെ ജനങ്ങള്‍ സംശയിക്കുന്നതിനെ ആക്ഷേപിക്കരുത്. ഇതിന്റെ സത്യാവസ്ഥ പൊതു ജനത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഗണേശനുണ്ട്. അദ്ദേഹം അതില്‍ നിന്നും ഒളിച്ചോടുന്നു. അത് പൊതു ജനത്തിന്റെ സംശയം ബലപ്പെടുത്തുന്നു. സ്വയം കുറ്റവാളി ആകേണ്ട ആവശ്യം ഗണേശനില്ല. അദ്ദേഹം ഇപ്പോഴും യു ഡി എഫിലെ അംഗമാണ്. ഉമ്മന്‍ ചാണ്ടിയുടെവിശ്വസ്തനുമാണ്. നിഷ്പക്ഷമായ ഒരന്വേഷണം നടത്തി സത്യം കണ്ടെത്താവുന്നതേ ഉള്ളൂ.

ഗണേശന്റെ കുറച്ച് സ്തുതി പാഠകരാണ്, ഗണേശനെ ഈ അവസ്ഥയില്‍ എത്തിച്ചത്. അദ്ദേഹത്തിനില്ലാത്ത പരിവേഷം നല്‍കി മഹാനാണെന്ന് പ്രചരിപ്പിച്ചത് സ്തുതിപാഠകര്‍ തന്നെയാണ്. എന്താണദ്ദേഹം കേരളത്തിലെ രാഷ്ട്രീയത്തിലോ പൊതു രംഗത്തോ ഭരിച്ച വകുപ്പിലോ ചെയ്ത മഹത്തായ കാര്യങ്ങളെന്നു ചോദിച്ചാല്‍ ആരും മറുപടി പറയുന്നുമില്ല.

നമ്പി നാരായണനേപ്പോലെ ഗണേശനെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇട്ടതുപോലെ ആണു താങ്കള്‍ സംസാരിക്കുന്നത്. കുറ്റം ആരോപിക്കപ്പെട്ടാല്‍  അധികാര സ്ഥാനത്തുനിന്നും മാറിനില്‍ക്കുക എന്ന സാധാരണ കീഴ്വഴക്കം മാത്രമേ ഇവിടെ ഉണ്ടായിട്ടുള്ളു. അതിനിതുപോലെ വിലപിക്കേണ്ട ആവശ്യമുണ്ടോ? ഗണേശനില്‍ ആരോപിക്കപ്പെട്ട കുറ്റം ഗൌരവമേറിയതു തന്നെയാണ്. ഈ കേസ് പിന്‍വലിച്ചാല്‍ പോലും  അതിന്റെ കറ മാഞ്ഞു പോകില്ല.

kaalidaasan said...

>>>>ഗണേഷിന്റെ ഈ വിഷയത്തിൽ ചില കാണാപ്പുറങ്ങൾ എത്തി നോക്കാനും, ചില പരിപ്രേക്ഷ്യങ്ങൾക്ക് താങ്കളുടെ അഭിപ്രായം തേടലുമായിരുന്നു എന്റെ ഉദ്ദേശ്യം. <<<<

vkayil,

ഈ വിഷയത്തില്‍ യാതൊരു ദുരൂഹതയുമില്ല. ചില കാണാപ്പുറങ്ങളുണ്ട്.

ഒരു വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ നടന്ന സംഭവങ്ങള്‍ ആ നാലു ചുമരുകള്‍ക്കുള്ളില്‍ തന്നെ തീരേണ്ടതായിരുന്നു. എന്തുകൊണ്ട് അത് പൊതു വേദിയില്‍ ചര്‍ച്ച ആയി? ഗണേശന്‍ അവകാശപ്പെടുന്നതുപോലെ അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തിയതുകൊണ്ട് ആരെങ്കിലും ക്രൂശിച്ചതൊന്നുമല്ല. ഗണേശനു സ്ത്രീ വിഷയത്തിലുള്ള ദൌര്‍ബല്യം  ഉപയോഗിക്കേണ്ടവര്‍ ഉപയോഗിക്കേണ്ട സമയത്ത് ഉപയോഗിച്ചു. അത് ചോദ്യം ​ചെയ്തപ്പോള്‍ ഉണ്ടായ ഗാര്‍ഹിക പീഢനം പൊതു വേദിയിലിട്ടലക്കാന്‍ ഗണേശന്‍ തന്നെ അവസരമൊരുക്കി.

പിള്ളയും യാമിനിയും  ജോര്‍ജും ഈ സംഭവം ഉപയോഗിച്ചു. അത് ഗൂഡാലോചന ആണെന്നൊന്നും പറയാന്‍ പറ്റില്ല. പാര്‍ട്ടി നേതാവായ പിള്ളയുമായി ഇടയുമ്പോള്‍ ഗണേശന്‍ ഇതൊക്കെ ഓര്‍ക്കണമായിരുന്നു. 47 വര്‍ഷം ഈ അച്ഛന്റെ കൂടെ ജീവിച്ചിട്ടും അച്ഛനെ മനസിലാക്കിയില്ലെങ്കില്‍ അത് ഗണേശന്റെ പിടിപ്പു കേട്. സ്വന്തം അച്ഛനായ പാര്‍ട്ടി നേതാവിനേക്കാള്‍ ഇഷ്ടവും വിശ്വാസവും ഗണേശനു ഉമ്മന്‍ ചാണ്ടിയോടായിരുന്നു. തന്നെ താനാക്കിയ പാര്‍ട്ടിയെ വേണ്ടെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ ചേരുകയോ വേറൊരു പാര്‍ട്ടി ഉണ്ടാക്കുകയോ ചെയ്യണമായിരുന്നു. പത്തനാപുരത്തെ ഒന്നരലക്ഷം വോട്ടര്‍മാര്‍ കൂടെയുണ്ടെന്ന് കൂടെക്കൂടെ വീമ്പടിക്കുന്ന ഗണേശന്, അത് ശരിയാണെങ്കില്‍ അച്ഛന്റെ പാര്‍ട്ടിയെ ഉപേക്ഷിച്ച് മത്സരിച്ച് ജയിക്കാമായിരുന്നു. ഞാനാണു പാര്‍ട്ടി എന്നൊക്കെ പറയുന്നതിലുമെത്രയോ അന്തസുള്ള നടപടി ആയിരുന്നു അത്.

പിള്ള ഇതിനു കൂട്ടു നിന്നത് ധര്‍മ്മികതയാണോ എന്നു വേണമെങ്കില്‍ ചോദിക്കാം. ഗണേശന്‍ എന്ന നാലാം നിര നടനെ ഗണേശന്‍ എന്ന രാഷ്ട്രീയക്കാരനാക്കിയ അച്ഛനെയും പാര്‍ട്ടിയേയും പൊതു ജന മദ്ധ്യത്തില്‍ അവഹേളിക്കുന്നത് ധാര്‍മ്മികതയാണെങ്കില്‍, ഇതും ധാര്‍മ്മികതയാണ്. സ്വന്തം അച്ഛന്‍ തന്നെ അഴിമതി നടത്താന്‍  നിര്‍ബന്ധിക്കുന്നു എന്നൊക്കെ വിളിച്ചു പറഞ്ഞു നടക്കുന്ന ഈ മകന്‍ ഏതായാലും വല്ലാത്ത ഒരു മകന്‍ തന്നെ. ഇടമലയാര്‍ കേസില്‍ പിള്ള അഴിമതി നടത്തിയിട്ടില്ല. വ്യക്തി വിരോധം ​കാരണം വി എസ് അച്യുതാനന്ദന്‍ പിള്ളയെ കുടുക്കിയതാണ്, എന്നൊക്കെ വിലപിച്ചു നടന്ന ഗണേശനാണിപ്പോള്‍ പിള്ള അഴിമതിക്കാരനാണെന്നു പറയുന്നതും. അവിടെ ഗണേശന്റെ അന്തസും അഭിമാനവും ധര്‍മ്മികതയും  അതിലപ്പുറം മുഖം മൂടിയും അഴിഞ്ഞു വീഴുന്നു. ഇതൊക്കെയാണീ വിഷയത്തിലെ കാണാപ്പുറങ്ങള്‍.

ഈ ചര്‍ച്ചയില്‍ പങ്കെടുത്തതിനു താങ്കളോടും മറ്റുള്ളവരോടും നന്ദിയുണ്ട്.