Sunday 24 October 2010

ഇസ്ലാമിസം

അധികമാരുമുപയോഗിക്കാത്ത ഒരു വാക്കാണ്‌ Islamism.  പാശ്ചാത്യ പ്രസിദ്ധീകരണങ്ങളില്‍ വിരളമായി ഈ വാക്കുപയോഗിക്കാറുണ്ട്.  Political Islamനെ  പരാമര്‍ശിക്കാനാണത് മിക്കവാറും ഉപയോഗിച്ചു കണ്ടിട്ടുള്ളതും. പക്ഷെ ആ വാക്ക് കുടുതല്‍ ചേരുക Militant Islam നാണെന്നു ഞാന്‍ കരുതുന്നു.

ഭീകരാക്രമണം നടത്തുന്ന മുസ്ലിങ്ങള്‍ യഥാര്‍ത്ഥ മുസ്ലിങ്ങളല്ല, എന്നാണ്‌ പല മുസ്ലിങ്ങളും അഭിപ്രായപ്പെട്ടു കണ്ടിട്ടുള്ളത്. റംസാന്‍ മാസത്തില്‍ മുസ്ലിങ്ങള്‍ മോശമായി സംസാരിക്കില്ല എന്ന മിഥ്യാ ധാരണ പോലെ ഉള്ള, ഒരു മിഥ്യാ ധരണയാണിതും. ഈ അഭിപ്രായം പറയുന്ന മുസ്ലിങ്ങളേക്കാള്‍ ഇസ്ലാമിക കാര്യങ്ങളില്‍ അറിവുണ്ട്,  ഇസ്ലാമിസത്തെ പ്രതിനിധീകരിക്കുന്ന മുസ്ലിങ്ങള്‍ക്ക് എന്നതാണു യാഥാര്‍ത്ഥ്യം.


ഇറാനിലെ ഇസ്ലാമിക വിപ്ളവം വിജയിച്ചതിന്റെ ശേഷമാണ്‌ ഇസ്ലാമിസം ഇത്ര വ്യാപകമായി പ്രചരിച്ചതും.  ലോകത്തിന്റെ എല്ലാ ഭാഗത്തുള്ള മുസ്ലിങ്ങളെയും അത് സ്പര്‍ശിച്ചിട്ടുമുണ്ട്. കേരളത്തിലെ മുസ്ലിങ്ങള്‍ അതില്‍ നിന്നും മുക്തമാണെന്നു ഞാന്‍ പണ്ട് കരുതിയിരുന്നു. സംഘ പരിവാറിന്റെ ഒരു പ്രചരണമാണെന്നും വിശ്വസിച്ചിരുന്നു. അത് തെറ്റായിരുന്നു എന്ന് പിന്നീട് മനസിലായി. മുസ്ലിം ലീഗെന്ന സംഘടന കേരളത്തിലെ മുസ്ലിങ്ങളെ ഒരു പരിധി വരെ ഇസ്ലാമിസത്തില്‍ നിന്നും  രക്ഷിച്ചു നിറുത്തി. ബാബ്രി മസ്ജിദിന്റെ തകര്‍ച്ച, മനസുകൊണ്ട് ഇസ്ലാമിസത്തിലേക്ക് അകര്‍ഷിക്കപ്പെട്ടിരുന്ന മുസ്ലിങ്ങള്‍ക്ക് പരസ്യമായി അത് പ്രകടിപ്പിക്കാന്‍ അവസരമുണ്ടാക്കി. കേരളത്തിലെ അതിന്റെ പതാക വാഹകനായിരുന്നു മദനി.

സമകാലീന ലോകത്ത് ഇസ്ലാമിസത്തിന്റെ ഉയിര്‍ത്തെഴ്ന്നേല്‍പ്പിനു ബിജാവാപം ചെയ്തത് ഇറാനിലെ ഇസ്ലാമിക വിപ്ളവമായിരുന്നു.  അതേത്തുടര്‍ന്ന് പല മുസ്ലിം രാജ്യങ്ങളിലും ഇസ്ലാമിസത്തിന്റെ പതാകാവാഹകരായി പല സംഘടനകളും ഉദയം ചെയ്തു. ലെബനനിലെ Hezbolla , പാലസ്തീനിലെ Hamas, ജോര്‍ദാനിലെ Muslim Brotherhood തുടങ്ങിയവ ഇസ്ലാമിസത്തിന്റെ ആഗോള മുഖങ്ങളാണ്. 60 വര്‍ഷമായി പ്രാവര്‍ത്തിക്കുന്ന ഇന്‍ഡ്യയിലെ മുഖങ്ങളാണ്‌ ജമായത്തേ ഇസ്ലാമിയും, അടുത്തകാലത്ത് ഉദയം ചെയ്ത പോപ്പുലര്‍ ഫ്രണ്ടും.

കുര്‍ആനല്ല ഇസ്ലാമിസത്തിന്റെ ഉറവിടമെന്ന് മുഖ്യധാര മുസ്ലിങ്ങള്‍ പറയും.  പക്ഷെ അതല്ല വാസ്തവം.  ഇസ്ലാമിസത്തിന്റെ ഉറവിടം കുര്‍ആന്‍ തന്നെയാണ്.  കുര്‍അന്‍ വ്യാഖ്യാതാക്കള്‍ സാധാരണ പറയാറുള്ള ഒരു പ്രസ്താവനയുണ്ട്. കുര്‍ആനില്‍ ഒരേ കാര്യം രണ്ടു തരത്തില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ രണ്ടാമതു പറയുന്നതിനാണു സാധുത എന്നാണാ പ്രസ്താവന. ഇതിനെ കുര്‍ആന്‍ സൂക്തങ്ങള്‍ തന്നെ കുര്‍ആന്‍ സൂക്തങ്ങളെ റദ്ദാക്കുന്ന പ്രക്രീയ എന്നാണു വിളിക്കാറുള്ളത്.

അന്യ മതവിശ്വാസികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതു സംബന്ധിച്ച് കുര്‍ആനില്‍ പലയിടത്തും പല നിര്‍ദ്ദേശങ്ങള്‍ വായിക്കാം. മൊഹമ്മദ് മെക്കയിലായിരുന്ന ആദ്യകാലത്തും മെദീനയിലെത്തിയ സമയത്തും അന്യ അന്യമതങ്ങളോട് സഹിഷ്ണുതയോടെ പെരുമാറണം എന്നാണു പഠിപ്പിച്ചിരുന്നത്. അതിന്റെ കാരണം അദ്ദേഹം പ്രതിരോധത്തിലായിരുന്നു എന്നതും. മെദീനയില്‍ പിടിച്ചു നില്‍ക്കാറായപ്പോള്‍ മൊഹമ്മദിന്റെ നിറം ആറി.

അന്യമത വിശ്വാസികളെ എവിടെ വച്ച് കണ്ടാലും പിടികൂടി വധിക്കണമെന്നദേഹം ആഹ്വാനം ചെയ്തു. അതു പോലെ പ്രവര്‍ത്തിച്ചും കാണിച്ചു. അവിശ്വാസികളെ ഇസ്ലാമിന്റെ കീഴില്‍ കൊണ്ടു വരാനായിരുന്നു മൊഹമ്മദ് അറേബ്യയില്‍ ചെയ്ത യുദ്ധങ്ങളെല്ലാം. മൊഹമ്മദിനു ശേഷം അധികാരമേറ്റെടുത്ത ആദ്യ ഖലീഫ അബൂ ബക്കറിന്റെ പ്രധാന അറേബ്യന്‍ യുദ്ധങ്ങളായ Wars of Apostacy യും ഇതേ ലക്ഷ്യം മുന്‍നിറുത്തിയായിന്നു. മൊഹമ്മദിനെ പേടിച്ച് ഇസ്ലാം സ്വീകരിച്ച ഗോത്രങ്ങള്‍ മിക്കതും മൊഹമ്മദിന്റെ മരണ ശേഷം ഇസ്ലാമില്‍ നിന്നുമകന്നു പോയി. പ്രവാചക ബിസിനസ് ലാഭകരമാണെന്നു മനസിലാക്കിയ പലരും  പ്രവാചകന്‍മാരായി സ്വയം അവരോധിച്ചു. അതില്‍ പ്രധാനി ആയിരുന്നു മുസൈലിമ.   ഇവരെയൊക്കെ വാളുകൊണ്ട് പരാജയപ്പെടുത്തി ഇസ്ലാം അടിച്ചേല്‍പ്പിക്കുയാണു അബൂ ബക്കര്‍ ചെയ്തത്.  ഇസ്ലാമിക രാജ്യത്ത് മറ്റ് മത വിശ്വാസങ്ങള്‍ അനുവദിക്കരുതെന്ന് മൊഹമ്മദ് നിര്‍ദ്ദേശിച്ചിരുന്നു. അങ്ങനെയുള്ളവര്‍ ഇസ്ലാമിനു കീഴ്പ്പെടുന്നതു വരെ അവരെ പീഢിപ്പിക്കാനും ആഹ്വാനം ചെയ്തു. അതു തന്നെ അബൂ ബക്കര്‍ ചെയ്തു. ചരിത്രത്തിലെ പല ഇസ്ലാമിക ഭരണാധികാരികളും ചെയ്തു. അറേബ്യന്‍ രാജ്യങ്ങളില്‍ ഇന്നു വരെ ഇസ്ലാമല്ലാതെ മറ്റൊരു മതവും പിന്തുടരാന്‍ അവിടത്തെ പൌരന്‍മാര്‍ക്ക് അവകാശമില്ല. അവിശ്വാസികളോട് യുദ്ധം ചെയ്യുക എന്നത് ജിഹാദിന്റെ പ്രധാന ലക്ഷ്യമായി കണ്ട് അത് ഒരനുഷ്ടാനം പോലെ ചെയ്യുന്ന പലരുമുണ്ട്.  ഇസ്ലാമിസത്തിന്റെ ഇന്നത്തെ വക്തക്കളാണ്‌ ബിന്‍ ലാദന്‍ മുതല്‍ തടിയന്റവിട നസീര്‍ വരെയുള്ള ഇസ്ലാമിക ഭീകരര്‍.

ഇസ്ലാമിസത്തിന്റെ മറ്റൊരു മുഖമാണ്‌ മറ്റ് വ്യവസ്ഥിതികളുമായി യോജിച്ചു പോകാനാകില്ല എന്ന നിലപാട്. ഒരു യഥാര്‍ത്ഥ മുസ്ലിമിന്‌ ഇസ്ലാമിക വ്യവസ്ഥിതിയുമായി മാത്രമേ യോജിച്ചു പോകാനാകൂ എന്നതായിരുന്നു മൊഹമ്മദിന്റെ ഉത്ബോധനം. അതു കൊണ്ട് ഇസ്ലാമിക വ്യവസ്ഥിതി ഉണ്ടാകുന്നതു വരെ പോരാടുക എന്നതാണ്‌ ജിഹാദ് എന്നദ്ദേഹം ഉദ്ദേശിച്ചതും. ജമായത്തേ ഇസ്ലാമിയുടെ സ്ഥാപകന്‍ അബൂല്‍ ആലാ മൌദൂദി ഇതേ കാഴ്ച്ചപ്പാടുള്ള വ്യക്തി ആയിരുന്നു. ജനാധിപത്യം മതേതരത്തം തുടങ്ങിയവയുമായി മുസ്ലിങ്ങള്‍ക്ക് യോജിക്കാന്‍ ആകില്ല എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. അത് കൊണ്ടാണദ്ദേഹം ഇന്‍ഡ്യ വിട്ട് പാകിസ്ഥാനിലേക്ക് കുടിയേറിയതും. അദ്ദേഹത്തിന്റെ ഉപദേശം ശിരസാ വഹിച്ച ജമായത്തേ ഇസ്ലാമിക്കാര്‍ കുറേക്കാലം ഇന്‍ഡ്യന്‍ വ്യവസ്ഥിതികളുമായി സഹകരിക്കാതെ ജീവിച്ചു. പിന്നീടതിന്റെ വ്യര്‍ത്ഥത മാനസിലാക്കി നയം മാറ്റി.

ഇതുപോലെ തീവ്ര നിലപാടുള്ളവര്‍ പിന്തുടരുന്ന ഇസ്ലാമിസം ഉപേക്ഷിക്കാന്‍ ഇസ്ലാമിക ലോകത്തു തന്നെ പലരും തയ്യറായിട്ടുണ്ട്.  ഇസ്ലാമിനെ മറ്റേതൊരു മതം പോലെയും കാണാനും പഠിക്കാനും തയ്യാറായ മതേതര ചിന്താഗതിക്കാരാണവര്‍. ചിലര്‍ ഒരു പടി കൂടി കടന്ന് ഇസ്ലാം ഉപേക്ഷിക്കുക പോലും ചെയ്തു.

ഹമാസ് എന്ന സംഘടനയുടെ സ്ഥാപകന്‍ ഷൈക്ക് ഹസന്‍ യൂസഫിന്റെ മകന്‍ മൊസാബ് ഹസന്‍ യൂസഫ് ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തു മതം സ്വീകരിച്ചു.  ഇസ്ലാമിനെ ശരിക്കും മനസിലാക്കിയ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇവിടെ കേള്‍ക്കാം.

The problem is in the God of Islam. He is a god of torture. Biggest terrorist is the God of Quran. This is dangerous. That God does not have a minimum amount of humanity. He wants them to be beasts. Those Muslims who read Quran and believe that this is from God. They are sick and they need help.



Islam is collapsing already. It looks from outside it is growing. But from inside it is collapsing. It is not improving the lives of Muslims. It is not giving any answers to their questions. It is a very political religion.


Muslims are wonderful people. The worst criminal terrorist Muslim has  more morality, responsibility and logic than the God of Quran. God of Quran is a gangster who lives here for more than 1400 years. And my war is with him. The problem is much more than Hamas. The problem is with the God of Islam.

Islam is a lie wrapped with some facts and truths. It is the biggest lie in history. The biggest danger is that a quarter of population of earth believe that this religion is from God.


ഇതേക്കുറിച്ച് നിശബ്ദത പാലിച്ചു ഹമാസ്. പക്ഷെ അല്‍ ഖയിദ മൊഹമ്മദിന്റെ വാക്കുകള്‍ ഉദ്ധരിച്ചു പറഞ്ഞു. ഏത് മുസ്ലിം ഇസ്ലാം ഉപേക്ഷിക്കുന്നുവോ അവനെ കൊല്ലുക. മൊസാബിനെ പാലസ്തീനില്‍ നിന്നും രക്ഷപ്പെടാന്‍ അനുവദിക്കരുതായിരുന്നു.
 
ഇസ്ലാമിസത്തെ രൂക്ഷമായി തന്നെ വിമര്‍ശിച്ച വ്യക്തിയായിരുന്നു ഈജിപ്റ്റില്‍ ജീവിച്ചിരുന്ന Farag Foda .    അദ്ദേഹം ജനാധിപത്യത്തിനും മതേതരത്തത്തിനും  മത ന്യൂനപക്ഷമായ കോപ്പ്റ്റിക്  ക്രിസ്ത്യാനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും നിലകൊണ്ടു. അതിന്റെ പേരില്‍ അദ്ദേഹത്തെ അവിശ്വാസിയായും ഇസ്ലാമിന്റെ ശത്രുവുമായി പ്രഖ്യാപിച്ചു. രണ്ട് മുസ്ലിം തീവ്രവാദികള്‍ അദ്ദേഹത്തെ വെടി വച്ചു കൊന്നു. അല്‍ അസ്‌ഹര്‍ സര്‍വകലാശലയിലെ പണ്ഡിതന്‍ മൊഹമ്മദ് അല്‍ ഘസാലി, ഇസ്ലാമിന്റെ ശത്രുവിനെ കൊലപ്പെടുത്തുന്നതില്‍ തെറ്റില്ല എന്ന് കോടതിയില്‍ മൊഴി നല്‍കി. ഇസ്ലാമിസത്തിന്റെ യഥാര്‍ത്ഥ പ്രതിനിധിയാണീ ഇസ്ലാമിക പണ്ഡിതന്‍. അല്‍ ഘസാലിയുടെ വാക്കുകള്‍ ഇവയാണ്.

"The killing of Farag Foda was in fact the implementation of the punishment against an apostate which the imam (the Islamic leader) has failed to implement (undertake)."


അല്‍ അഹ്സര്‍ സര്‍വകലാശലയിലെ ചില പണ്ഡിതര്‍ അദ്ദേഹത്തെ കുറ്റവിചാരണ നടത്തി വധ ശിക്ഷക്കു വിധിച്ചിരുന്നു. അവരുടെ അഭിപ്രായം സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്തം നിറവേറ്റാത്തതുകൊണ്ട് ഫോദക്കെതിരെ ശരിയ നിയമം നടപ്പിലാക്കേണ്ടത് തങ്ങളുടെ ചുമതലയാണ്‌ എന്നായിരുന്നു.

അദ്ദേഹത്തിന്റെ  The Absent Truth among Those calling for a Religious State. എന്ന പുസ്തകത്തില്‍ നിന്നും ചില വാചകങ്ങള്‍.

"We face problems of great magnitude, so how can they be resolved by the application of Shari'ah Law, since these problems did not exist in the early centuries of Islam? How would Shari'ah, for example, deal with the problems of housing, indebtedness, famine, and unemployment?"

"We seem to be excessively interested and preoccupied with matters of worship; does that relieve us from our responsibility to get involved in the great scientific and technological advancements of our times? We are equally busy with fatwas that deal with such topics as marriage, how to relieve ourselves when we happen to be in the countryside, and the like!"

"What are the benefits that come from the imposition of the hijab on Muslim women?"

"What good has come out of the practice of the so-called ‘prophetic healing' of the sick, as based on spurious Hadiths, when at the same time, we witness the astronomically growing number of the sick? And what about the latest charlatanry of those ‘experts' who claim that healing may be found in the flies' wings, as well as in the camels' urine?"

"It is easier to make accusations of heresy and apostasy than to come up with solutions to these critical national problems"

"As Muslims, we should not be terrorized by self-appointed representatives of Islam."

"Future can be made only with pen, not the sword, by work and not by retreat, by reason not by Darwish life, by logic not by bullets, and most important they have to know the truth that has escaped them, namely that they are not alone ... [in] the community of Muslims."

"Islam came as a religion; but Muslims are still doing a terrible thing to it. They consider those who differ from them in opinion, or who attempt to work for renewal and reform, as Kuffar (plural of Kafir)! What a wonderful thing it would have been, if tafkir (reasoning) took precedence over takfir (declaring someone to be an unbeliever!)"


സല്‍മാന്‍ റുഷ്ദിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചപ്പോള്‍ ഫോദ പ്രതികരിച്ചതിപ്രകാരമായിരുന്നു. A  religion unable to confront its critics with anything other than the sword.

മനുഷ്യരാശിയെ ബാധിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും പരിഹാരം കുര്‍ആനിലുണ്ടെന്നു വിശ്വസിക്കുന്ന, അങ്ങനെ വിശ്വസിപ്പിക്കുന്നവരെയാണു ഫോദ വിമര്‍ശിച്ചത്. മനുഷ്യരെ ഏഴാം നൂറ്റാണ്ടില്‍ തളച്ചിട്ട് അവരെ ചൂക്ഷണം ചെയ്യുന്ന മത നേതാക്കളെ അദ്ദേഹം ​വെറുത്തു. കുര്‍ആന്‍ എഴുതിയ കാലത്തെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളേ അതില്‍ പ്രതിഫലിക്കുന്നുള്ളു എന്നും, കാലം മാറുന്നതനുസരിച്ച് അതില്‍ കാലോചിതമായ മാറ്റം വരുത്തണമെന്നുമദ്ദേഹം നിര്‍ദ്ദേശിച്ചു.

കുര്‍ആന്‍ ഒരു ദിവസം പെട്ടെന്നു അവതരിക്കാന്‍ ആരംഭിച്ചതല്ലെന്നും യഹൂദ ക്രൈസ്തവ പരിസരത്തു നിന്നും സാവധാനം രൂപപ്പെട്ടു വന്നതാണെന്നും സുലൈമന്‍ ബഷീര്‍ എന്ന പാലസ്തീനി അധ്യാപകന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ An Introduction to the Other History: Towards a New Reading of Islamic Tradition എന്ന പുസ്തകം ഇതു വരെ ഇസ്ലാമിസം പഠിപ്പിച്ച ചരിത്രമല്ല കുര്‍ആന്റെ ഉത്ഭവത്തേപ്പറ്റി പറയുന്നത്.  ഡമാസ്കസിലെ Zhaheria Library   യില്‍ നിന്നും കണ്ടെടുത്ത, ഇതു വരെ അറിയപ്പെടാത്ത രേഖകളെ അടിസ്ഥാനമാക്കിയാണദ്ദേഹം ആ പുസ്തകം രചിച്ചത്. മൊഹമ്മദിനു ശേഷമുള്ള ആദ്യ ഒന്നര നൂറ്റാണ്ടുകാലത്തേക്കുറിച്ചുള്ള ചരിത്രമാണാ രേഖകളിലുള്ളത്. യാഥാസ്ഥിതിക മുസ്ലിങ്ങള്‍ അവഗണിച്ചതോ ഒളിച്ചു വച്ചതോ ആണീ രേഖകള്‍.
 
ഇസ്ലാമിസത്തെ എതിര്‍ത്ത മറ്റൊരു പ്രമുഖ വ്യക്തിയാണ്, Nasr Hamid Abu Zayd ചെറുപ്പത്തില്‍ Muslim Brotherhood നു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഇസ്ലാമിലെ അറിയപ്പെടുന്ന പണ്ഡിതനായിരുന്നു. A Critique of Religious Discourse എന്ന പുസ്തകത്തില്‍ കുര്‍ആനു പുതിയരീതിയിലുള്ള ഒരു വായന അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇസ്ലാമിസം പ്രചരിപ്പിക്കുന്നതു പോലെ എല്ലാ കാലത്തേക്കുമുള്ള നിയമാവലിയാണു കുര്‍ആന്‍, എന്നദ്ദേഹം കരുതിയില്ല. ഏഴാം നൂറ്റാണ്ടിലെ അറബികള്‍ക്ക് വേണ്ടി നിര്‍ദ്ദേശിച്ച പലതും ഇന്ന് അപ്രസക്തമാണെന്ന ഒരു നിലപാടും എടുത്തു. ഇതിന്റെ ഫലമായി അദ്ദേഹം നിഷേധി എന്നു മുദ്രകുത്തപ്പെടുകയും കോടതി അത് അംഗീകരിച്ച് വിശ്വാസിയായ ഭാര്യയില്‍ നിന്നും വിവാഹ മോചാനം ​നേടണമെന്ന്, ഉത്തരവിടുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു പ്രഖ്യാപനം ഇതായിരുന്നു.
 
"The requirement of Christians and Jews to pay jizyah (poll tax) constitutes a reversal of humanity's efforts to establish a better world "
 
ഇതേക്കുറിച്ച് കോടതി പറഞ്ഞ അഭിപ്രായം ഇങ്ങനെ.
 
"This is contrary to the divine verses on the question of jizyah, in a manner considered by some, inappropriate, even for temporal matters and judgments not withstanding its inappropriateness when dealing with the Qur’an and Sunnah, whose texts represent the pinnacle of humane and generous treatment of non-Muslim minorities. If non-Muslim countries were to grant their Muslim minorities even one-tenth of the rights accorded to non-Muslim minorities by Islam, instead of undertaking the mass murder of men, women, and children, this would be a step forward for humanity. The verse on jizyah, verse 29 of Surat al-Tawbah, which the defendant opposes, is not subject to discussion".

ഈ കുര്‍ആന്‍ സൂക്തം ചര്‍ച്ച ചെയ്യപ്പെടാന്‍ പോലും സാധ്യമല്ല എന്നാണു കോടതി പറഞ്ഞത്. അതുകൊണ്ട് സയ്ദിന്റെ അഭിപ്രായം ഇസ്ലാമിനും പ്രവാചകനും അവഹേളനപരമെന്നും വിധിച്ചു.

അടിമ സ്ത്രീകള്‍ അനുവദനീയമാണെന്ന കുര്‍ആന്‍ നിര്‍ദ്ദേശം അസംബന്ധമാണെന്നായിരുന്നു സയ്ദിന്റെ മറ്റൊരു അഭിപ്രായം. ആ പരാമര്‍ശവും ഇസ്ലാമിക വിശ്വാസത്തിനെതിരാണെന്നു കോടതി വിധിച്ചു.

സ്ത്രീകളുടെ ഇസ്ലാമിലെ അവസ്ഥയേപ്പറ്റി അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.

"The Qur’anic discourse was built in a patriarchal society, and therefore the addressees were naturally males, who received permission to marry, divorce, and marry off their female relatives, hence, it is possible to imagine that Muslim women receive the same rights. The classical position of the modern ‘ulamā’ about that issue is understandable as "they still believe in superiority of the male in the family".


Political Islam  ന്റെ ഏറ്റവും പ്രാകൃതമായ രൂപമാണ്‌   Islamism.  ഇസ്ലാമിസത്തിന്റെ വക്താക്കളുടെ ശബ്ദമാണു കൂടുതല്‍ കേള്‍ക്കുന്നതെങ്കിലും മതേതര  മുസ്ലിങ്ങളുടെ ശബ്ദം കേള്‍ക്കപ്പെടുന്നുണ്ട്. കുറഞ്ഞ അളവിലാണെങ്കിലും.

74 comments:

kaalidaasan said...

Political Islam ന്റെ ഏറ്റവും പ്രാകൃതമായ രൂപമാണ്‌ Islamism. ഇസ്ലാമിസത്തിന്റെ വക്താക്കളുടെ ശബ്ദമാണു കൂടുതല്‍ കേള്‍ക്കുന്നതെങ്കിലും മതേതര മുസ്ലിങ്ങളുടെ ശബ്ദം കേള്‍ക്കപ്പെടുന്നുണ്ട്. കുറഞ്ഞ അളവിലാണെങ്കിലും

chithrakaran:ചിത്രകാരന്‍ said...

ഈ പോസ്റ്റ് പുരോഗതിയിലേക്ക് മുന്നേറാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന മുസ്ലീങ്ങാള്‍ക്കുള്ള
വഴിവിളക്കാണ്. ഇതിന്റെ പിന്നിലെ അദ്ധ്വാനത്തിനും,
മാനവിക സ്നേഹത്തിനും കാളിദാസനോട് ബൂലോകം കടപ്പെട്ടിരിക്കുന്നു.

kaalidaasan said...

ചിത്രകാരന്‍,

അഭിപ്രായങ്ങള്‍ക്ക് നന്ദി.

സന്തോഷ്‌ said...

TRACKING

kaalidaasan said...

സുലൈമാന്‍ ബഷീര്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ രസകരമായ പല പരാമര്‍ശങ്ങളും നടത്തുന്നുണ്ട്.

ഒരു മതവും പെട്ടെന്നങ്ങ് ഉണ്ടായി വരുന്നില്ല. നിലവിലുള്ള സാമൂഹ്യ സാംസ്കാരിക ആത്മീയ തലങ്ങളില്‍ നിന്നാണ്‌ ഏത് മതവും രൂപപ്പെടുക. യഹൂദ മതത്തില്‍ നിന്നും ക്രിസ്തു മതമുണ്ടായതുപോലെ യഹൂദ ക്രിസ്തുമതങ്ങളില്‍ നിന്നും ഇസ്ലാമുണ്ടായി.

ആദ്യകാല മുസ്ലിങ്ങള്‍ അഷൂര എന്ന ആഘോഷം റമദാനിനോടൊപ്പം പ്രാധാന്യത്തോടേ ആഘോഷിച്ചിരുന്നു.അത് വെറും ഉപവാസം മാത്രമല്ലായിരുന്നു. ആട്ടവും പാട്ടും ഒക്കെ ചേര്‍ന്ന് കബ പുതിയ തിരശീല കൊണ്ട് മൂടുന്ന ചടങ്ങോടെ അത് ആവസാനിച്ചിരുന്നു. ഇസ്ലാമിന്റെ ആദ്യ രണ്ടു നൂറ്റാണ്ടുകളില്‍ ഇത് നിലനിന്നു. അതിനു ശേഷം ഇസ്ലാമിസം അത് നിറുത്തിക്കളഞ്ഞു. അതിന്റെ ഉദ്ദേശ്യം യഹൂദ ക്രിസ്തു മത ആഘോഷങ്ങളില്‍ നിന്നും ഇസ്ലാമിനെ വേര്‍പെടുത്തുക എന്നതും.ഇസ്ലാമിനു ഹിജാസി ഉത്ഭവം വേണമെന്നു ശഠിച്ചവര്‍ ആണതു ചെയ്തത്. ഭൂതകാലം എങ്ങനെ മാറ്റി മറിച്ചു എന്നതിന്റെ ഉദാഹരണമായിട്ടാണു ബഷീര്‍ ഇത് രേഖപ്പെടുത്തിയത്.

മെക്ക മുസ്ലിങ്ങള്‍ക്ക് പ്രധാനപ്പെട്ടതായത് പില്‍ക്കാലത്താണെന്നും ബഷീര്‍ പ്രസ്താവിക്കുന്നുണ്ട്. ആദ്യകാല ഇസ്ലാമില്‍ ജറുസലെം ആയിരുന്നു പ്രധാന പുണ്യ നഗരം.അസ് സുയൂതിയുടെ ഒരു പരാമര്‍ശത്തെ മുന്‍നിറുത്തി അദ്ദേഹം പറയുന്നത് മെക്കയെ സംബന്ധിച്ച ഒരു കുര്‍ആന്‍ സൂക്തത്തില്‍ ആദ്യകാലത്ത് ജറുസലെം എന്നായിരുന്നു, പിന്നീടത് ഇസ്ലാമിന്റെ ഹിജാസി ഉത്ഭവം സാധൂകരിക്കാനായി മെക്ക എന്നു മാറ്റപ്പെടുകയാണുണ്ടായത്.

അബ്രാഹം ബലി കഴിക്കാന്‍ തുനിഞ്ഞത് ഐസക്കിനെ ആയിരുന്നു എന്നത് ആദ്യകാല ഇസ്ലാമിലെ പ്രബല വിശ്വാസമായിരുന്നു. അബ്രഹാം ബലി നല്‍കിയത് മെക്കയിലല്ലായിരുന്നു എന്നതും ആദ്യകാല ഇസ്ലാമില്‍ പ്രചാരത്തിലിരുന്ന വിശ്വാസമായിരുന്നു.മെക്കക്കു പ്രാധാന്യം നല്‍കാനായി ഇതു ക്രമേണ ഇസ്മായേലും മെക്കയുമായി മാറ്റിയെഴുതപ്പെട്ടു.

കുര്‍ആന്‍ ഇന്നത്തെ രൂപത്തില്‍ ആയത് മൊഹമ്മദിനു ശേഷം രണ്ടു നൂറ്റാണ്ടു കഴിഞ്ഞിട്ടാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

Baiju Elikkattoor said...

ചിത്രകാരന്റെ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുന്നൂ.

കാളിദാസന്റെ ആത്മാര്‍ത്ഥതയും കഠിന അധ്വാനവും, പിന്നെ അചഞ്ചലമായ നിലപാടും ഏറെ പ്രശംസ അര്‍ഹിക്കുന്നൂ. പറയുന്ന വിഷയത്തില്‍ അങ്ങേയറ്റം സത്യാസന്ധത പുലര്‍ത്തുന്നത് അദ്ധേഹത്തിന്റെ മുഖമുദ്രയാണ്, അത് തന്നെ ആണ് എതിരാളികളുടെ ബാലികേറാ മലയും..!

അഭിനന്ദനങ്ങള്‍.

Unknown said...

നെട്ടൂരാന്റെ ബ്ലോഗിലേക്ക് സ്വാഗതം.

Anonymous said...

ഈ പോസ്റ്റിലും ഇതുപോലുള്ള പല പോസ്റ്റുകളിലുമായി കാളിദാസന്‍ ഉന്നയിച്ചിട്ടുള്ള ഇസ്ലാം-ഖുറാന്‍ -മുഹമദ് നബി വിമര്‍ശനങ്ങള്‍ക്ക് വസ്തുനിഷ്ടമായും ഫലപ്രദമായും ഇസ്ലാമിസ്റ്റുകളുടെ ഭാഗത്തുനിന്ന് കാര്യമായ മറുപടികള്‍ ഉണ്ടായിക്കണ്ടിട്ടില്ല. ഇടയ്ക്ക് നിഷ്കളങ്കന്‍ ഒന്നിടപെട്ടിരുന്നു. കാളിദാസന്‍ ആ പോസ്റ്റില്‍ നിന്നു മാറി പുതിയ പോസ്റ്റിട്ടതോടെ നിഷ്കളങ്കന്‍ രക്ഷപ്പെട്ടെന്നു പറയാം. അതിന്നര്‍ത്ഥം മുസ്ലിങ്ങള്‍ക്ക് ഇതിനൊന്നും മറുപടി ഇല്ലെന്നാണോ?
ഈ വിമര്‍ശങ്ങളെ, ചിത്രകാരന്‍ അഭിപ്രായപ്പെട്ടതു പോലെ, സ്വയം നവീകരിക്കാന്‍ മുസ്ലിങ്ങള്‍ പ്രയോജനപ്പെടുത്തുമോ എന്നറിയില്ല. അതിനു സാധ്യതയില്ലെന്നാണു തോന്നുന്നത്. ഖുറാന്‍ ദൈവികമാണെന്നും മുഹമദ് അന്ത്യ പ്രവാചകനാണെന്നും വിശ്വസിക്കുന്ന ആള്‍ക്കേ മുസ്ലിമായിരിക്കാന്‍ പറ്റൂ എന്നാണു മനസ്സിലാക്കുന്നത്. അങ്ങനെ വരുമ്പോള്‍ കാളിദാസനെപ്പോലുള്ളവരുടെ വിമര്‍ശങ്ങളെ മുസ്ലിമായി നിന്ന് മനസ്സിലാക്കാനോ വസ്തതയെങ്കില്‍ അംഗീകരിക്കാനോ മുസ്ലിങ്ങള്‍ക്കാവുമോ എന്നും സംശയമുണ്ട്.
എന്നിരുന്നാലും മുസ്ലിങ്ങളുടെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ കാളിദാസന്‍ പുലര്‍ത്തുന്ന സമീപനം മിക്കപ്പോളും വസ്തുതാപരമല്ലെന്നുമാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങളുടെ മുന്‍വിധികള്‍ പുലര്‍ത്തുന്നതുമാണെന്ന അഭിപ്രായവും ഈ കമന്റര്‍ക്കുണ്ട്.(ഉദാ.ബാബറി മസ്ജിദ് വിഷയത്തില്‍
സ്വീകരിച്ച സമീപനം. ) ആ വിഷയത്തില്‍ ഈ ബ്ലോഗര്‍ എടുത്തു ചേര്‍ത്തിട്ടുള്ള കെ വേണുവിന്റെ ലേഖനം കാണുക.

Anonymous said...
This comment has been removed by the author.
Anonymous said...

ഈ പോസ്റ്റിലും ഇതുപോലുള്ള പല പോസ്റ്റുകളിലുമായി കാളിദാസന്‍ ഉന്നയിച്ചിട്ടുള്ള ഇസ്ലാം-ഖുറാന്‍ -മുഹമദ് നബി വിമര്‍ശനങ്ങള്‍ക്ക് വസ്തുനിഷ്ടമായും ഫലപ്രദമായും ഇസ്ലാമിസ്റ്റുകളുടെ ഭാഗത്തുനിന്ന് കാര്യമായ മറുപടികള്‍ ഉണ്ടായിക്കണ്ടിട്ടില്ല. ഇടയ്ക്ക് നിഷ്കളങ്കന്‍ ഒന്നിടപെട്ടിരുന്നു. കാളിദാസന്‍ ആ പോസ്റ്റില്‍ നിന്നു മാറി പുതിയ പോസ്റ്റിട്ടതോടെ നിഷ്കളങ്കന്‍ രക്ഷപ്പെട്ടെന്നു പറയാം. അതിന്നര്‍ത്ഥം മുസ്ലിങ്ങള്‍ക്ക് ഇതിനൊന്നും മറുപടി ഇല്ലെന്നാണോ?
ഈ വിമര്‍ശങ്ങളെ, ചിത്രകാരന്‍ അഭിപ്രായപ്പെട്ടതു പോലെ, സ്വയം നവീകരിക്കാന്‍ മുസ്ലിങ്ങള്‍ പ്രയോജനപ്പെടുത്തുമോ എന്നറിയില്ല. അതിനു സാധ്യതയില്ലെന്നാണു തോന്നുന്നത്. ഖുറാന്‍ ദൈവികമാണെന്നും മുഹമദ് അന്ത്യ പ്രവാചകനാണെന്നും വിശ്വസിക്കുന്ന ആള്‍ക്കേ മുസ്ലിമായിരിക്കാന്‍ പറ്റൂ എന്നാണു മനസ്സിലാക്കുന്നത്. അങ്ങനെ വരുമ്പോള്‍ കാളിദാസനെപ്പോലുള്ളവരുടെ വിമര്‍ശങ്ങളെ മുസ്ലിമായി നിന്ന് മനസ്സിലാക്കാനോ വസ്തതയെങ്കില്‍ അംഗീകരിക്കാനോ മുസ്ലിങ്ങള്‍ക്കാവുമോ എന്നും സംശയമുണ്ട്.
എന്നിരുന്നാലും മുസ്ലിങ്ങളുടെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ കാളിദാസന്‍ പുലര്‍ത്തുന്ന സമീപനം മിക്കപ്പോളും വസ്തുതാപരമല്ലെന്നുമാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങളുടെ മുന്‍വിധികള്‍ പുലര്‍ത്തുന്നതുമാണെന്ന അഭിപ്രായവും ഈ കമന്റര്‍ക്കുണ്ട്.(ഉദാ.ബാബറി മസ്ജിദ് വിഷയത്തില്‍
സ്വീകരിച്ച സമീപനം. ) ആ വിഷയത്തില്‍ ഈ ബ്ലോഗര്‍ എടുത്തു ചേര്‍ത്തിട്ടുള്ള കെ വേണുവിന്റെ ലേഖനം കാണുക.
(ഇട്ട കമന്റ് കാണാത്തതിനാല്‍ വീണ്ടും പോസ്റ്റു ചെയ്യുന്നു)

Anonymous said...

കെ വേണുവിന്റെ ലേഖനം ഇവിടെ :ബാബറി മസ്ജിദ്- ചരിത്രം സത്യസന്ധമായി

Anonymous said...

കമന്റ് രണ്ടു മൂന്നു പ്രാവശ്യം ഇട്ടിട്ടും കാണുന്നില്ല. സ്പാമിലോ മറ്റോ പോയിട്ടുണ്ടോ എന്നു നോക്കുക

kaalidaasan said...

ബൈജു,

നന്ദി.

kaalidaasan said...

സ്വതന്ത്ര ചിന്തകന്‍,

നിഷകളങ്കന്‍ അഭിപ്രായം എഴുതുന്നത് നിറുത്തിയ ശേഷമാണു ഞാന്‍ മറ്റ് രണ്ടു പോസ്റ്റുകള്‍ ഇട്ടത്. അത് രണ്ടും നിഷ്കളങ്കന്‍ നടത്തിയ രണ്ട് പരമര്‍ശങ്ങളേ സംബന്ധിച്ചുമായിരുന്നു. അത് പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു എന്നു തോന്നിയതിനാലാണു വിശദമായി തന്നെ എഴുതിയതും.

ഞാന്‍ ആ പോസ്റ്റുകളില്‍ ഉന്നയിച്ച വിഷയങ്ങള്‍ ബ്ളോഗുകളില്‍ സജീവമായ ഇസ്ലാമിസ്റ്റുകള്‍ക്കൊന്നും അറിവുള്ള സംഗതികളല്ല. അതു കൊണ്ട് അവര്‍ക്കതേക്കുറിച്ച അഭിപ്രായവുമില്ല.താങ്കള്‍ ഇവിടെ സൂചിപ്പിച്ച ഖുറാന്‍ ദൈവികമാണെന്നും മുഹമദ് അന്ത്യ പ്രവാചകനാണെന്നും വിശ്വസിക്കുന്ന ആള്‍ക്കേ മുസ്ലിമായിരിക്കാന്‍ പറ്റൂ എന്നതിലപ്പുറം ഇവര്‍ മറ്റൊന്നും മനസിലാക്കാന്‍ ശ്രമിക്കില്ല.

ദൈവികമാണെന്നു വിശ്വസിക്കുന്ന കുര്‍ആനിലെ ചില പ്രസ്താവനകള്‍ അസംബന്ധങ്ങളാണെന്നും ഇന്നത്തെ സമൂഹ്യ യാഥര്‍ത്ഥ്യത്തിനു യോജിച്ചതല്ല എന്നും ഒരു പുതിയ തരം വായന കുര്‍ആന്റെ കാര്യത്തില്‍ നാസര്‍ അബു സയ്ദ് എന്ന ഇസ്ലാമിക പണ്ഡിതന്‍ നടത്തി എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അങ്ങനെ ഒന്നില്ല എന്നു സ്ഥാപിക്കാനാണു നിഷ്കളങ്കന്‍ ശ്രമിച്ചത്. ഇസ്ലാമിസം അടിച്ചേല്‍പ്പിച്ച അന്ധമായ ചില ധാരണകളാണ്, ആ നിലപാടിനു പിന്നിലുള്ളത്. അതു കൊണ്ട് കുര്‍ആന്റെയും ഇസ്ലാമിന്റെയും ഉത്ഭവത്തേ സംബന്ധിച്ച് ഇന്നു വരെ അറിയപ്പെടാതിരുന്ന യാഥാര്‍ത്ഥ്യങ്ങള്‍ മുസ്ലിങ്ങള്‍ തന്നെ പുറത്തുകൊണ്ടു വരുന്നതില്‍ ഇവരേപ്പോലുള്ളവര്‍ അസഹിഷ്ണുക്കളാകുന്നു. ഈ അസഹിഷ്ണുതയാണു ഭൂരിഭാഗം മുസ്ലിങ്ങളുടെയം ​ പ്രധാന പോരായ്മ. അതു കൊണ്ട് പുതിയ ഒരറിവും ഉള്‍ക്കൊള്ളാന്‍ ഇവര്‍ക്കാകുന്നില്ല.

kaalidaasan said...

സ്വതന്ത്ര ചിന്തകന്‍,

മുസ്ലിങ്ങളുടെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ കാളിദാസന്‍ പുലര്‍ത്തുന്ന സമീപനം മിക്കപ്പോളും വസ്തുതാപരമല്ലെന്നുമാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങളുടെ മുന്‍വിധികള്‍ പുലര്‍ത്തുന്നതുമാണെന്ന അഭിപ്രായവും ഈ കമന്റര്‍ക്കുണ്ട്.

താങ്കളുടെ ഈ നിലപട് അംഗീകരിക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ട്.

ഇവിടെ താങ്കള്‍ ഒരു മുന്‍വിധി എടുക്കുന്നു. മുഖ്യധാര മാധ്യമങ്ങള്‍ പറയുന്നത് എല്ലാം തെറ്റാണെന്ന ഒരു ധാരണ പരത്താന്‍ ശ്രമിക്കുന്നു. മുഖ്യധാര മദ്ധ്യമങ്ങളുടെ പല നിലപാടുകളും ഞാനും അംഗീകരിക്കുന്നില്ല. എന്നു കരുതി അവയില്‍ വരുന്ന എല്ലാം മുന്‍വിധിയോടെ ആണെന്നു ഞാന്‍ കരുതുന്നില്ല.

ഈ മാദ്ധ്യമങ്ങളില്‍ എഴുതുന്നവരും സമൂഹ്യ രാഷ്ട്രീയ മത വിഷയങ്ങളില്‍ അറിവുള്ളവര്‍ തന്നെയാണ്. എനിക്കും താങ്കള്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ അവര്‍ക്കും അതേ സ്വതന്ത്ര്യമുണ്ട്.

ബാബ്രി മസ്ജിദ് വിഷയത്തില്‍ എനിക്കു യതൊരു മുന്‍വിധിയുമില്ല.ഇത് പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അത് ഇന്‍ഡ്യയെ ഇനിയും ഏറേ മുറിപ്പെടുത്തും. ഈ തര്‍ക്ക ഭൂമി ബാബര്‍ ഇന്‍ഡ്യ കീഴടക്കിയ സമയത്ത് വെളിയില്‍ നിന്നും കൊണ്ടു വന്നതല്ല. അന്നവിടെ ഒരു മുസ്ലിം ആരാധനാലയം അത് പിടിച്ചടക്കിയ ആള്‍ പണുതു എന്നതേ സത്യമായിട്ടുള്ളു. അന്ന് അവിടെ ഒരു മുസ്ലിമും ഉണ്ടായിരുന്നില്ല. അതിന്റെ അര്‍ത്ഥം ആ ഭൂമിയുടെ അവകാശികള്‍ ഇന്നത്തെ മുസ്ലിങ്ങളാണെന്ന അര്‍ത്ഥം വരുന്നില്ല. ഈ യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ടാല്‍ ഈ പ്രശ്നം വളരെ എളുപ്പത്തില്‍ പരിഹരിക്കാം.

kaalidaasan said...

സ്വതന്ത്ര ചിന്തകന്‍,

ആ വിഷയത്തില്‍ ഈ ബ്ലോഗര്‍ എടുത്തു ചേര്‍ത്തിട്ടുള്ള കെ വേണുവിന്റെ ലേഖനം കാണുക.

ബാബ്രി മസ്ജിദ് വിഷയത്തേപ്പറ്റി ഒരായുസു മുഴുവനും ആര്‍ക്കു വേണമെങ്കിലും എഴുതിക്കൊണ്ടിരിക്കാം പക്ഷെ അത് പ്രശ്ന പരിഹാരമാകില്ല.കുറേപ്പേരെ കുറ്റപ്പെടുതുന്നതല്ലാതെ വേണുവും ഒരു പരിഹാരം നിര്‍ദ്ദേശിച്ചിട്ടില്ല.

ആദ്യമായി ഈ വിഷയത്തില്‍ ഒരു പരിഹാരം ​നിര്‍ദ്ദേശിച്ചത് അലഹബാദ് ഹൈക്കോടതിയാണ്.അത് കോടതി ചെയ്യേണ്ടിയിരുന്നതല്ല. മത നേതാക്കളും രാഷ്ട്രീയക്കാരും പരാജയപ്പെട്ടപ്പോള്‍ കോടതി അതിന്റെ ഉത്തരവാദിത്തം നിറവേറ്റി.അതിനെ അംഗീകരിക്കണോ വേണ്ടയോ എന്നതൊക്കെ ബന്ധപ്പെട്ട കക്ഷികളുടെ സ്വാതന്ത്ര്യം. വേണമെങ്കില്‍ അംഗീകരിക്കാതെ വീണ്ടും കോടതിയിലും രാഷ്ട്രീയത്തിലും ഒക്കെ ഇട്ട് വലിച്ചു നീട്ടാം. അതൊക്കെ അടുത്ത തലമുറയോട് ചെയ്യുന്ന ക്രൂരതയായിട്ടേ എനിക്കു തോന്നുന്നുള്ളു.

ഒരു പരിഹാരവും നിര്‍ദ്ദേശിക്കാതെ വേണുവിനേപ്പോലുള്ളവര്‍ ഈ വിഷയത്തിന്റെ ചരിത്രം അവരവരുടെ കാഴ്ച്ചപ്പാടുകളില്‍ കിട്ടുന്നിടത്തെല്ലാം വിവരിക്കുന്നതാണ്, ഏറ്റവും ആപത്കരമായിട്ടുള്ളത്. ചരിത്രത്തില്‍ പല തെറ്റുകളും സംഭവിച്ചിട്ടുണ്ട്. അതേക്കുറിച്ചു വിലപിച്ചിട്ടോ അത് മാറ്റാന്‍ ശ്രമിച്ചിട്ടോ കാര്യമില്ല. ഇനി അതുപോലെ ഒന്ന് ആവര്‍ത്തിക്കാതിരിക്കുകയാണു വേണ്ടത്.ഹിറ്റ്ലറും മറ്റും ജനിക്കാതിരുന്നെങ്കില്‍ എന്ന് നമുക്ക് ആശിക്കാം. പക്ഷെ അങ്ങനെ ആശിച്ചിട്ടു കാര്യമില്ല. അത് പോലെ ബാബര്‍ ഇന്‍ഡ്യ ആക്രമിക്കാതിരുന്നെങ്കില്‍ എന്നും കൂടി ആശിക്കാം. ബാബര്‍ ആക്രമിച്ചതു കൊണ്ടാണല്ലോ ഈ പ്രശ്നം തന്നെ ഉണ്ടായത്.

kaalidaasan said...

സ്വതന്ത്ര ചിന്തകന്‍,

വേണുവിന്റെ ലേഖനത്തിലെ ഒരു പരാമര്‍ശം ഈ പോസ്റ്റിലെ വിഷയവുമായി ബന്ധപ്പെട്ടതാണ്. അതും കൂടെ വേറെ ഒനു രണ്ട് പരാമര്‍ശങ്ങളേപ്പറ്റിയും ഞാന്‍ അഭിപ്രായമെഴുതാം.

ബാബറി (അയോധ്യ കേസ് എന്നാണ് മാദ്ധ്യമങ്ങള്‍ ഇപ്പോള്‍ പറയുന്നത്) കേസിന്റെ വിധി വന്നപ്പോള്‍ നമ്മുടെ സെക്കുലറിസ്റ്റുകള്‍ വരെ വളാവളാന്നാകുന്നതാണ് കണ്ടത്. അവിടെയാണ് വേണു ധീരതയോടെ സത്യം വിളിച്ചു പറയുന്നത്

ബാബ്രി കേസ് എന്നു പറയുന്നതുപോലെ തന്നെ പ്രസക്തമാണ്‌ അയോധ്യ കേസ് എന്നു പറയുന്നതും. അതൊക്കെ നമ്മുടെ കാഴ്ച്ചപ്പാടിന്റെ പ്രശ്നമാണ്.ഒരുദാഹരണം പറയാം. ജെറുസലെം എന്ന സ്ഥലം യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരു പോലെ പ്രധാനപ്പെട്ടതാണ്.യഹൂദരും ക്രിസ്ത്യാനികളും അതിനെ ജറുസലെം എന്നു വിളിക്കുമ്പോള്‍ മുസ്ലിങ്ങള്‍ അതിനെ അല്‍ ഖുദ്സ് എന്നേ വിളിക്കു. ഒരാള്‍ വേലിയുടെ ഏതു ഭാഗത്തു നില്‍ക്കുന്നു എന്നതനുസരിച്ച് ഈ വിളിക്കും മാറ്റം വരുനു.അതു കൊണ്ട് പേരിന്റെ പിന്നാലെ അലഞ്ഞിട്ട് എന്തെങ്കിലും മെച്ചമില്ല.

മറ്റുള്ളവര്‍ പലയിടത്തും പറഞ്ഞ കാര്യങ്ങള്‍ വേണു ക്രോഡീകരിച്ച് എഴുതിയിട്ടുണ്ട്. കൂടുതലായി വേണു പറഞ്ഞ ചില സത്യങ്ങളുമുണ്ട്. പക്ഷെ അതിനേക്കാള്‍ പ്രധാനം ഈ വിഷയത്തില്‍ ഒരു പരിഹാരമാണു വേണ്ടത്. വേണുവിന്റെ ലേഖനം വായിച്ചാല്‍ പ്രശ്ന പരിഹാരത്തിനുള്ള ഒരു നിര്‍ദ്ദേശവും അതില്‍ കാണാന്‍ ആകില്ല.

kaalidaasan said...

സ്വതന്ത്ര ചിന്തകന്‍,

വേണു എഴുതുന്നു.

ഇന്‍ഡ്യയില്‍ ഏറ്റവും അവസാനം കടന്നു വന്ന് കൊളോണിയല്‍ മേധാവിത്തം സ്ഥാപിച്ച പാശ്ചാത്യ ശക്തികളെ മാത്രമാണ്‌ വിദേശ ആക്രമണകാരികളായി ആധുനിക ഇന്‍ഡ്യന്‍ സമൂഹം കാണുന്നത്. ബാബറിനെ വിദേശ അക്രമണകാരിയായി കണക്കാക്കുകയാണെങ്കില്‍ ആര്യന്‍മാരെയും അങ്ങനെ കാണേണ്ടി വരില്ലേ? ചരിത്രത്തെ ആ രീതിയില്‍ വികൃത വത്കരിക്കാതിരിക്കുകയാണുചിതം.

ചരിത്രത്തെ ആ രീതിയില്‍ വികൃത വത്കരിക്കാതിരിക്കുകയാണുചിതം.
എന്നു പറയുന്ന വേണു തന്നെ അതെടുത്തെഴുതുന്നു എനതാണിതിലെ വിരോധാഭാസം.

ഇതുപോലെ ചരിത്രം ചികയുന്നതു കൊണ്ട് എന്ത് നേട്ടമാണ്‌ നമുക്ക് ഇന്ന് കിട്ടുക? ഇതില്‍ നിന്നും വേണു എന്താണാവോ ഉദ്ദേശിക്കുന്നത്? പാശ്ചാത്യരെ മാത്രമാണോ കണക്കാക്കാവൂ എന്നോ അതോ എല്ലാവരെയും കണക്കാക്കണമെന്നോ? ഇന്‍ഡ്യയിലെ ഹിന്ദുക്കള്‍ അധിനിവേശക്കാരാണെന്നു സ്ഥാപിക്കാനാണോ?

വേണുവിനീ വിഷയത്തില്‍ എന്തോ സ്ഥാപിത താല്‍പ്പര്യമുള്ളതു പോലെ തോന്നുന്നു.പാശ്ചാത്യ ശക്തികളും ബാബറും ഇന്‍ഡ്യയില്‍ അധിനിവേശം നടത്തിയവരാണെന്നത് ചരിത്ര യാഥാര്‍ത്ഥ്യങ്ങളാണ്. അതിനോട് കൂടി ആര്യന്‍മാര്‍ ഇവിടെ വന്നതാകാമെന്ന ഒരു സാധ്യത കൂട്ടിക്കെട്ടുമ്പോള്‍ അദ്ദേഹത്തിന്റെ ആര്‍ജ്ജവത്തം അഴിഞ്ഞു വീഴുകയാണെന്നു ഞാന്‍ കരുതുന്നു. ആര്യന്‍മാര്‍ ഇവിടെ വന്നതാണെന്നത് ഒരു നിഗമനം മാത്രമാണ്. അത് തെളിയിച്ച ചരിത്ര സത്യമൊന്നുമല്ല. മനുഷ്യന്‍ ആദ്യം ഉണ്ടായത് ആഫ്രിക്കയിലാണെന്നു കരുതുനു. ആ സാധ്യത വിശ്വസിക്കാമെങ്കില്‍ എല്ലാവരും ഇവിടെ വന്നവരാണെന്നു കരുതേണ്ടി വരും.

അധിനിവേശം നടത്തിയ ബാബര്‍ നിര്‍മ്മിച്ച മസ്ജിദ് എന്നത് അപ്രസക്തമാണ്.രണ്ട് പ്രബല സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കാണിത്.അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാതെ പരിഹരിക്കുക എന്നതുമാത്രമാണു പോംവഴി. രണ്ടുകൂട്ടര്‍ക്കും ആരാധിക്കാന്‍ ഇടം വേണമെന്ന ലളിത സത്യം അംഗീകരിച്ചാല്‍ തീരുന്ന പ്രശ്നമേ ഉള്ളു.

kaalidaasan said...

സ്വതന്ത്ര ചിന്തകന്‍,


വേണു എഴുതുന്നു.

സ്വതന്ത്ര ഇന്‍ഡ്യയുടെ മതേതര ഭരണ സംവിധാനത്തിനു മുന്നില്‍ ഉയര്‍ന്നു വന്ന വെല്ലുവിളി നേരിടുന്നതില്‍ നെഹ്രു സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു.

ഈ പ്രസ്താവന ഇന്‍ഡ്യയിലെ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാതെ നടത്തിയതാണെന്ന് എനിക്കു തോന്നുന്നു.

ഇന്‍ഡ്യയുടെ ഭരണ ഘടനയില്‍ മതേതരം എന്നെഴുതി വച്ചതുകൊണ്ട് ഇന്‍ഡ്യയിലെ സമൂഹമാകെ മതേതരമായി എന്ന അബദ്ധ ധാരണ വേണുവിനുണ്ടെന്നു തോന്നുന്നു.

പശ്ചാത്യ മതേതര സര്‍ക്കാരുകളുടെ പ്രവര്‍ത്തനം അതേപടി ഇന്‍ഡ്യയില്‍ വേണമെന്ന ചിതാഗതിയാണാ അഭിപ്രായത്തിനു പിന്നില്‍.സമൂഹത്തില്‍ മതേതരത്തം ഉള്ളതുകൊണ്ടാണവിടെ അതൊക്കെ സാധിക്കുന്നത്.അവിടെ മതവിശ്വാസം പൊതു ജീവിതത്തിന്റെ ഭാഗമല്ല. അതുകൊണ്ട് മതേതരമായി പ്രവര്‍ത്തിക്കാന്‍ ഏതു സര്‍ക്കാരിനും സാധിക്കുന്നു.ഇന്‍ഡ്യയില്‍ മത വിശ്വാസം പൊതു ജീവിതത്തിന്റെ ഭാഗമാണ്.അതുകൊണ്ട് മത വിഷയത്തില്‍ ഏതു തീരുമാനവും കൈവിട്ടു പോകാന്‍ സാധ്യതയുണ്ട്. അപ്പോള്‍ എടുത്തുചാടി ഒരു തീരുമാനമെടുക്കാന്‍ എപ്പോഴും സാധിച്ചു എന്നു വരില്ല.

Unknown said...

Tracking

മുക്കുവന്‍ said...

കാളീ. ഇവിടെ പ്രശ്നങ്ങള്‍ തീര്‍ന്നാല്‍ പിന്നെ ഇവര്‍ക്കൊക്കെ എന്താ ജോലി... അതുകൊണ്ട് ബാബറി മസ്ജിദ് ഒരിക്കലും തീര്‍പ്പാക്കുകയില്ലാ.. :)

മുക്കുവന്‍ said...

കാളിയെ താറടിക്കാന്‍ ശ്രമിക്കുന്ന ഒരു തുലുക്കന്റെ ബ്ലോഗ് കണ്ടിരുന്നു... എന്തോ ബ്ലോഗിലെ ഒരു പടത്തില്‍ നബി, ഖദീജയുടെ ഷൊ കാണാന്‍ വന്നിരിക്കുനന്നു.. നടക്കട്ടെ.

Blogreader said...

Good post. Congrats. As rightly pointed out telerence cannot be seen in Muslims(Not Indian muslims) history. The pseudo secularists doe not have any solutions for Ayodhya issue. But they keep saying that verdict is not correct. The people who do not respect the majorities feeling ( Mocking at belief) same time respect the calims of baber with beliefs but not any scientific facts. Dividing into 3 is best and good for India. Venu and other so called Bhujis have some vested interests.
Adding to this.
I was watching Hurtlocker movie where in one family man pleading for help, that his body has been tied with multiple bombs and blast... I cannot forget that scene.. I am not here to evaluate or argue for the invasion. But this is a fact everywhere in muslim countries and non muslim countires like india where without no mercy innocent people are killed.

kaalidaasan said...

സ്വതന്ത്ര ചിന്തകന്‍,

വേണു എഴുതുന്നു.

മതേതര നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് ഹിന്ദു വര്‍ഗ്ഗിയക്കാറ്റിനെ തടഞ്ഞു നിറുത്താന്‍ ബാധ്യതയുണ്ടായിരുന്ന ഇന്‍ഡ്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഈ ഘട്ടത്തില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ ഹിന്ദു പ്രീണന നയം സ്വീകരിച്ചത് സംഗതികള്‍ കൂടുതല്‍ വഷളാക്കുകയാണുണ്ടായത്.

ഈ പരാമര്‍ശം ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. രാജീവ് ഗാന്ധി ഹിന്ദു പ്രീണന നയം സ്വീകരിച്ചു എന്ന് മുസ്ലിങ്ങളും മറ്റ് ചില മതേതരവദികളും പറയാറുണ്ട്. ഷാ ബാനോ കേസില്‍ അദ്ദേഹം മുസ്ലിം പ്രീണന നയം സ്വീകരിച്ചു എന്ന് ഹിന്ദുക്കള്‍ പറയാറുണ്ട്. പക്ഷെ മതേതരവാദികള്‍ അതൊരിക്കലും പറയാറില്ല.

നെഹ്രുവും രാജീവ് ഗാന്ധിയും നരസിംഹറാവുവും വേണു ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഹിന്ദു തീവ്രവാദികള്‍ അതൊക്കെ പഞ്ചപുച്ഛമടക്കി അംഗീകരിക്കുമായിരുന്നെങ്കില്‍, വേണു പറഞ്ഞ ആക്ഷേപത്തില്‍ കഴമ്പുണ്ടായേനേ. ബാബ്രി മസ്ജിദ് തകര്‍ത്ത ഉടനെ ആ സ്ഥലം ഏറ്റെടുത്ത് നരസിംഹറാവു അത് പുതുക്കിപ്പണുതിരുന്നു എങ്കില്‍ ഹിന്ദു തീവ്രവാദികള്‍ അവരുടെ അവകാശവാദം ഉപേക്ഷിച്ച് മിണ്ടാതിരുന്നേനെ എന്നു കരുതാന്‍ ഞാന്‍ ഏതായാലും തയ്യാറല്ല.

ചില മുസ്ലിം രാജ്യങ്ങളിലെ തീവ്രവാദികളെ തൃപ്തിപ്പെടുത്താന്‍ അവിടത്തെ ഭരണാധികാരികള്‍ ചില ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. അതിനെയും വേണമെങ്കില്‍ പ്രീണനം എന്നു വിളിക്കാം. സൌദി പോലുള്ള ഒരു രാജ്യത്ത് തീവ്രവാദികള്‍ ഭരണം പിടിച്ചെടുത്താല്‍ എന്തു സംഭവിക്കുമെന്ന് മനസിലാക്കാന്‍ ഒട്ടും പ്രയാസമില്ല. പാല്സ്തീനില്‍ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ ഹമാസ് എന്ന തീവ്രവാദ സംഘടന അധികാരത്തില്‍ വന്നിട്ടുണ്ട്. ജനാധിപത്യത്തിനങ്ങനെ ഒരു ദൂഷ്യമുണ്ട്. നമുക്കിഷ്ടമില്ലാത്തവരെ ജനങ്ങള്‍ ചിലപ്പൊഴൊക്കെ തെരഞ്ഞെടുക്കുന്നു.

ഇറാന്‍ ഇസ്ലാമിസം കയറ്റി അയച്ചപ്പോള്‍ ചില മുസ്ലിം രാജ്യങ്ങളില്‍ സംഭവിച്ചതിനെയും പ്രീണനം എന്നു വേണമെങ്കില്‍ വിളിക്കാം. അള്‍ജീറിയയിലും ഈജിപ്റ്റിലും ജോര്‍ദ്ദാനിലും സൌദി അറേബ്യയിലും മുസ്ലിം മൌലിക വാദികളുടെ സ്വാധീനം കുറയ്ക്കാന്‍ വേണ്ടി അവിടങ്ങളിലെ ഭരണകൂടങ്ങള്‍ ചില നയങ്ങള്‍ നടപ്പിലാക്കിയിരുന്നു. അതുപോലെയുള്ള പ്രീണനമായിരുന്നു നെഹ്രുവും രാജീവ് ഗാന്ധിയും നരസിംഹറാവുവും നടത്തിയതെന്ന അഭിപ്രായം എനിക്കില്ല. വേണു ഉദ്ദേശിക്കുന്നത്, ഇതുപോലെയുള്ള പ്രീണനം കാരണമാണ്‌ ബി ജെ പി ഇന്‍ഡ്യയില്‍ വളര്‍ന്നതെന്നു പറയാനാണെന്നു തോന്നുന്നു. പക്ഷെ ആ അഭിപ്രായത്തോടുമെനിക്ക് യോജിപ്പില്ല. രാമ ജന്മ ഭൂമി വിഷയം ബി ജെ പി ഉപയോഗപ്പെടുത്തി എന്നത് ശരിയാണ്. ഹിന്ദുക്കള്‍ക്ക് വേണ്ടിയുള്ള ഒരു പാര്‍ട്ടി അത് ചെയ്യുന്നതില്‍ അത്ഭുതവുമില്ല.

ഇന്‍ഡ്യ സ്വതന്ത്രയായപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് പല പാര്‍ട്ടികളുമുണ്ടായി. അത് ഏതെങ്കിലും ജന വിഭാഗങ്ങളെ കോണ്‍ഗ്രസ് പ്രീണിപ്പിച്ചതുകൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതുപോലെ ബി ജെപിയും ഉണ്ടായി. ബി ജെ പിയുടെ ചില നയങ്ങള്‍ കുറച്ചു ജനങ്ങളിഷ്ടപ്പെട്ടു. അതുകൊണ്ട് അവര്‍ വളര്‍ന്നു. പണ്ട് കേരളത്തില്‍ മുസ്ലിം ലീഗ് അപ്രസക്തമായ പര്‍ട്ടിയായിരുന്നു. കുറെയേറെ മുസ്ലിങ്ങള്‍ ആ പാര്‍ട്ടിയെ ഇഷ്ടപ്പെട്ടതുകൊണ്ട് അവര്‍ വളര്‍ന്നു. ഇപ്പോള്‍ പ്രബല പാര്‍ട്ടിയായി. മുസ്ലിം ലീഗിനു പ്രസക്തിയുണ്ടാക്കിക്കൊടുത്തത് മറ്റാരെങ്കിലുമാണെന്ന് ഞാന്‍ കരുതുന്നില്ല.

മുസ്ലിം യാഥാസ്തിതികരെ തൃപ്തിപ്പെടുത്താന്‍ രാജീവ് ഗാന്ധി ഷാബാനോ കേസില്‍ കോടതി വിധിയെ അട്ടിമറിക്കാന്‍ നിയമ നിര്‍മ്മാണം നടത്തിയതുപോലെയോ, മുസ്ലിങ്ങള്‍ക്ക് വേണ്ടി മലപ്പുറം ജില്ല രൂപികരിച്ചതുപോലെയോ, ഇസ്ലാമിക ബാങ്ക് തുടങ്ങാന്‍ ശ്രമിച്ചതുപോലെയോ ഉള്ള ഒരു പ്രീണനമായി ബാബ്രി മസ്ജിദ് വിഷയത്തില്‍ എടുത്ത ചില തീരുമാനങ്ങളെ താരതമ്യം ചെയ്യാനാകില്ല. അത് രണ്ട് മത വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ്. രണ്ടു കൂട്ടര്‍ക്കും പൂര്‍ണ്ണമായി തൃപ്തിയുണ്ടാക്കുന്ന ഒരു തീരുമാനം ഉണ്ടാക്കുക പ്രയാസമാണ്. ചില വിട്ടു വീഴ്ചകള്‍ വേണ്ടി വരും.

അയോധ്യ രാമന്‍ ജനിച്ച സ്ഥലമാണെന്ന് തെളിയിക്കുക സാധ്യമല്ല. അത് വിശ്വസിക്കുന്ന വലിയ ഒരു ജനവിഭാഗത്തിന്റെ വിശ്വാസത്തെ ബഹുമാനിക്കുന്നതില്‍ തെറ്റില്ല. എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന ഒരു നയം ഇന്‍ഡ്യക്കുള്ളപ്പോള്‍ ഇതിനെയും നമുക്ക് തള്ളിക്കളയാനാകില്ല. അല്ലെങ്കില്‍ ഒരു മതത്തിന്റെയും ഒരവകാശവാദവും അംഗീകരിക്കരുത്.

kaalidaasan said...

Blogreader,

Intolerance in Islam is unique. It cannot live side by side with other religions and beliefs. Mohammed asked its followers to fight till Islamic state is established. That is the aim of every fundamentalist Muslim. He may pretend to be not. But it is the reality.
Muslims do believe in some concocted and distorted half baked truths and facts, dictated to them for ages. They just swallow them without even a pinch of salt. That is the real tragedy. Whenever anybody from their community try to find out the real facts and truths, they won’t simply tolerate. That is why this community is tied to the past. Not moving an inch. Rather than addressing the problems of Muslim community, its self appointed leaders find some carnal perverted pleasure in indulging in issues like divinity of Quran and infallibility of Mohammed.

Almost all areas where Muslims are majority are troublesome. The cause for this trouble is not social, population, educational or developmental issues. It is purely religious. That is the real tragedy. The only way to come out of this quagmire is not to give undue importance to religious matters. As rightly pointed out by Farag Fauwda, the issue of hijab is not going to help Muslim community any way. It may satisfy the weird fantasy of some bearded creatures. That is all.
Political Islam is the enemy of Muslim community. But fundamental Muslims do not realize this issue. They go out of the way to defend Islamism.

പോരാളി said...

ഈ പോസ്റ്റ് പുരോഗതിയിലേക്ക് മുന്നേറാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന മുസ്ലീങ്ങാള്‍ക്കുള്ള
വഴിവിളക്കാണ്. ഇതിന്റെ പിന്നിലെ അദ്ധ്വാനത്തിനും,
മാനവിക സ്നേഹത്തിനും കാളിദാസനോട് ബൂലോകം കടപ്പെട്ടിരിക്കുന്നു.
ഹ ഹ ഹ ... എന്റെ പൊന്നു ചിത്രകാരാ കാളിദാസന്റെ ഈ പോസ്റ്റു വയിച്ചാലോന്നും ഒരു മുസ്ലിമും നന്നാവാന്‍ പോകുന്നില്ല ഇസ്ലാം എന്ന രോഗം ബാധിച്ച കുറെ മനുഷ്യരാണ് മുസ്ലിമുകള്‍ അതിനു പകരം അവരെ പ്രകോപിപ്പിച്ചു ഈ രോഗത്തിന് തീവ്രത കൂട്ടാം ഏന്നതില്‍ കവിഞ്ഞു യാതൊരു നേട്ടവും കാളിദാസന്റെ ഈ കണ്ടെത്തല്‍ കൊണ്ട് ഉണ്ടാവില്ല.
ആറാം നൂറ്റാണ്ടിലാണ് ഈ രോഗം കാട്ടറബികള്‍ പകര്‍ത്തി തുടങ്ങിയത്
Islam launched its Jihadi conquest in 630 A.D.

Whereas Christianity started its response = the Crusades in 1095 A.D. to Stop Muslim Invasion. So the western response was 465 years delayed (Yep! slow to anger indeed! Just like these days with Islamic terrorism in all corners of the world and yet no solid unified response – the more you wait the harder it gets)

The Crusades were caused by the Muslims (they started it) in the year 630 A.D. when Muhammad invaded and conquered Mecca. Later on, Muslims invaded Syria, Iraq, Jerusalem, Iran, India, Egypt, Africa, Spain, Italy, France, etc.

The Western Crusades started around 1095 to try to stop the Islamic aggressive invasions. Islamic Jihadi conquest continued even after the Western Crusades.

Islam – Not a Religion of Peace

Islam has killed about 270 million people: 120 million Africans*, 60 million Christians, 80 million Hindus, 10 million Buddhists, etc.” (It’s our short term memories preventing us from seeing the reality of Islam being repeated today – we are too busy only focusing on recent history of Hitler, Stalin and Paopat).
Forced conversions to Islam have been the norm, across three continents—Asia, Africa, and Europe—for over 13 centuries. (Even today in countries like Pakistan and Sudan this is common Islam offered 3 times if you don’t embrace it you get beheaded or viciously murdered)

Orders for conversion were decreed under all the early Islamic dynasties, under both Seljuk and Ottoman Turkish rule, and in Persia/Iran and the Indian subcontinent, etc.

Islam has continuously been at war against non-Muslims for almost 1400 years (since Muhammad.)

Baiju Elikkattoor said...

"Pakistani boy who dreamed of being a suicide bomber" (http://www.bbc.co.uk/news/world-south-asia-11632707)

Anonymous said...
This comment has been removed by a blog administrator.
ഷിബു ചേക്കുളത്ത്‌ said...

good post. all support to kaalidasan and chitrakaram from shibu.

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...

കാളിദാസൻ കള്ളു കുടിച്ച് കിടക്കുകയാ കമന്റ് മോഡറേഷൻ ??????????????????

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...

മുകളില്‍ രണ്ടു പേരുകളിലായി തെറി വിളിച്ചിരിക്കുന്ന ആള്‍ മുസ്ലിമാണോ? എങ്കില്‍ കാളിദാസന്‍ മുസ്ലിങ്ങളെക്കുറിച്ച് പറയുന്നതു നൂറു ശതമാനവും ശരിയാണെന്നല്ലേ തെളിയുന്നത്? മറുപടി എഴുതാന്‍ കഴിയാതെ വരുമ്പോള്‍ ഇങ്ങനെ അശ്ലീലം പറഞ്ഞാല്‍ വാസ്തവത്തില്‍ ആരാണ് തോല്ക്കുന്നത്? എന്തായാലും കാളിദാസനല്ല.
ഇനി വേറെ ആരെങ്കിലുമാണോ? മുസ്ലിങ്ങളെ വീണ്ടും നാറ്റിക്കാന്‍?
ആരായാലും ഇത്തരം വ്യക്തിപരമായ ആക്രമണങ്ങള്‍ അങ്ങേയറ്റം ജുഗുപ്സാവഹമാണ്. ഇത് വിവേകമുള്ളവര്‍ ചെയ്യുന്ന പണിയല്ല.

Unknown said...

സ്വതന്ത്ര ചിന്തകന്‍: ഇത് വിവേകമുള്ളവര്‍ ചെയ്യുന്ന പണിയല്ല.

വിവേകമുള്ളവരെയാണ്‌ മനുഷ്യര്‍ എന്നു വിളിക്കുന്നത്‌. അതില്ലാത്തവന്‍ 'മുസ്ലീം' എന്നും അത്തരക്കാരുടെ സംഘം 'ഇസ്ലാം' എന്നും അറിയപ്പെടുന്നു.

Anonymous said...

സി ഐ ഡി നെട്ടൂരാന്റെ ആ അഭിപ്രായം ശരിയല്ല. അങ്ങനെ ഒരു ജനവിഭാഗത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നത് തികഞ്ഞ വര്‍ഗീയതയാണ്.

മുക്കുവന്‍ said...

wow wow.. kalli you need to make some moderation here..

why dont you publish the ipaddress and rest of the information of the culprit? it might be useful for later time.

cheers

പോരാളി said...

മുകളില്‍ kalidasanarayil , faslifas എന്നീ ഇസ്ലാമിക മത പണ്ഡിതര്‍ എഴുതി വെച്ചിരിക്കുന്നവ പ്രവാചകന്‍ സ്വോയം ഭോഗം ചെയ്തു കൊണ്ടിരുന്നപ്പോള്‍ ലഭിച്ച ആയത്തുകള്‍ ആണ്

ലൂസിഫര്‍ said...
This comment has been removed by a blog administrator.
Unknown said...
This comment has been removed by a blog administrator.
Unknown said...

പ്രവാചകന്‍ സ്വോയം ഭോഗം ചെയ്തു കൊണ്ടിരുന്നപ്പോള്‍ ലഭിച്ച...

സ്വയം ഭോഗം ചെയ്യുകയോ?... ചാകുന്നതിന്റെ തലേന്നുവരെ നിക്കാഹ് ചെയ്യാന്‍ വെറികൊണ്ട തിരുമേനി സ്വയം ഭോഗം ചെയ്യുകയോ?

പോരാളി said...
This comment has been removed by a blog administrator.
കുഞ്ഞുവര്‍ക്കി said...
This comment has been removed by a blog administrator.
kaalidaasan said...

ഫസ്‌ലിയേപ്പോലുള്ളവരുടെ ഇസ്ലാമിസം പ്രചരിപ്പിക്കാന്‍ അനുവദിക്കാനാകില്ല. അതു കൊണ്ട് മോഡറേഷന്‍ വീണ്ടും ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതനായിരിക്കുന്നു. വായനക്കാര്‍ ക്ഷമിക്കുമല്ലോ.

kaalidaasan said...

സ്വന്തന്ത്ര ചിന്തകന്‍,

മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ നാണക്കേടുകളും ഉണ്ടാക്കുന്നത് മുസ്ലിങ്ങള്‍ തന്നെയാണ്.

ഇസ്ലാമിസത്തിന്റെ പ്രണേതാക്കള്‍ എന്നും ആണയിടുന്നത് മുസ്ലിങ്ങളാരും ഇതുപോലെ തെറ്റു ചെയ്യില്ല എന്നാണ്. അതൊരു മിഥ്യാ ധാരണയാണ്. ഇതുപോലെയും ഇതിലും കൂടുതലായും തെറി പറയുകയും മറ്റുള്ളവര്‍ നിഷ്ടൂരമായി വധിക്കുകയുമൊക്കെ ചെയ്യുന്ന അനേകം മുസ്ലിങ്ങളുണ്ട്. അത് മറച്ചു വയ്ക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല.

ഫസ്‌ലി ഫാസും അരയിലും മുസ്ലിങ്ങള്‍ ആണെന്നു തന്നെയാണു ഞാന്‍ വിശ്വസിക്കുന്നത്. ഇസ്ലാമിനെയും മൊഹമ്മദിനെയും വിമര്‍ശിക്കുമ്പോള്‍ നിയന്ത്രണം വിടുന്നത് സാധാരണ മുസ്ലിങ്ങളാണ്. വിവേകമുള്ളവര്‍ സംസ്കാര സമ്പന്നമായ ഭാഷയില്‍ അതറിയിക്കും. അതില്ലാത്തവര്‍ ഇവരേപ്പോലെ പ്രതികരിക്കും.

ഇവര്‍ മുസ്ലിങ്ങള്‍ ആയിരിക്കാന്‍ സാധ്യതയില്ല എന്ന് ആരോ ഒരിക്കല്‍ എഴുതി. അതാണിവര്‍ മുതലെടുക്കുന്നത്.

മൊഹമ്മദിനേക്കുറിച്ച് അക്ഷേപകരമായ എന്തോ എഴുതിയെന്നാരോപിച്ച് ഒരധ്യാപകന്റെ കൈവെട്ടിയവര്‍ മുസ്ലിങ്ങളല്ല എങ്കിലേ ഇവര്‍ മുസ്ലിങ്ങളല്ലാതാകൂ. ആ അധ്യാപകന്‍ എഴുതിയതിനേക്കാള്‍ അധിക്ഷേപകരം എന്നാരോപിക്കാവുന്ന കാര്യങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. അതു കൊണ്ട് ഇവര്‍ മുസ്ലിങ്ങള്‍ തന്നെയാണെന്നു ഞാന്‍ കരുതുന്നു. എന്റെ ചുറ്റുവട്ടം നടക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വിരല്‍ ചൂണ്ടുന്നതതിലേക്കാണ്.

ഇവര്‍ മുസ്ലിങ്ങള്‍ തന്നെ. ഇവരേപ്പോലെ പ്രതികരിക്കുന്ന പല മുസ്ലിങ്ങളേക്കുറിച്ചും ഞാന്‍ കേട്ടിട്ടുണ്ട്. കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലിങ്ങളും ഇവരേപ്പോലെയൊന്നുമല്ല. കുറഞ്ഞപക്ഷം അസഹിഷ്ണുത അവര്‍ മാന്യമായി പ്രകടിപ്പിക്കും. മൊഹമ്മദ് അഭിമുഖീകരിച്ച കാട്ടറബികളേക്കാള്‍ മൃഗീയതയുള്ള ജന്തുക്കള്‍ കേരളത്തിലുമുണ്ടെന്ന് മറ്റുള്ളവരെ ഇവര്‍ ഓര്‍മ്മപ്പെടുത്തുന്നു.

kaalidaasan said...

വിവേകമുള്ളവരെയാണ്‌ മനുഷ്യര്‍ എന്നു വിളിക്കുന്നത്‌. അതില്ലാത്തവന്‍ 'മുസ്ലീം' എന്നും അത്തരക്കാരുടെ സംഘം 'ഇസ്ലാം' എന്നും അറിയപ്പെടുന്നു.

നെട്ടൂരാന്റെ ഈ അഭിപ്രായത്തോട് എനിക്കും യോജിപ്പില്ല.

മുസ്ലിങ്ങള്‍ അന്ധമായി ചിലതൊക്കെ വിശ്വസിക്കുന്നുണ്ടെന്നത് ശരി. അതിനെ ചോദ്യം ചെയ്യുമ്പോള്‍ അവര്‍ അഷിഷ്ണുക്കളാകുന്നതും ശരിയാണ്. വേറിട്ട അസ്ഥിത്വം സൂക്ഷിക്കുമ്പോഴും ഭൂരിഭാഗം ​മുസ്ലിങ്ങളും നല്ല മനുഷ്യര്‍ തന്നെയാണു ഞാന്‍ കരുതുന്നു.

കേരളത്തിലെ മുസ്ലിങ്ങളില്‍ അടുത്ത കാലത്തായി പല കുത്തിത്തിരുപ്പുകളും ഉണ്ടാക്കാന്‍ ഇസ്ലാമിസത്തിന്റെ പ്രണേതാക്കള്‍ ശ്രമിക്കുന്നതായി കാണാം. കുറെയൊക്കെ വിജയിക്കുന്നുമുണ്ട്.

kaalidaasan said...

കാളിദാസൻ കള്ളു കുടിച്ച് കിടക്കുകയാ കമന്റ് മോഡറേഷൻ ??????????????????

കാളിദാസന്‍ കള്ളുകുടിക്കാറുണ്ട്. പക്ഷെ നബീസ് ഇതു വരെ കുടിച്ചിട്ടില്ല.

കാളിദാസന്‍ കുറച്ചു സമയം ബ്ളോഗ് ശ്രദ്ധിക്കാതെ വന്നപ്പോള്‍ ഫസ്‌ലി കാണാപ്പാഠം പഠിച്ച കുര്‍ആന്‍ സൂക്തങ്ങളില്‍ ചിലത് മറ്റുള്ളവരെ കേള്‍പ്പിച്ചല്ലൊ. ഇടക്കൊക്കെ അവര്‍ കേള്‍ക്കുന്നത് നല്ലതു തന്നെ. ഫസ്‌ലി പിന്തുടരുന്ന ഇസ്ലാമിനേക്കുറിച്ചും നിത്യവും വായിക്കുന്ന കുര്‍ആനേക്കുറിച്ചും മറ്റുള്ളവര്‍ക്ക് കുറച്ചു കൂടി അറിയാന്‍ സാധിച്ചു. നന്ദി.

രണ്ടു പേര്‍ ഒരുമിച്ചു പാരായണം ചെയ്താല്‍ സ്വര്‍ഗ്ഗത്തില്‍ കിട്ടുന്ന ഹൂറിമാരുടെ എണ്ണം കൂടുമോ? എങ്കില്‍ ഫസ്‌ലിക്കും അരയില്‍ സാറിനും ഗുണമുണ്ട്.

kaalidaasan said...

Shibu,

Thanks for the comment.

kaalidaasan said...

മുക്കുവന്‍,

ഇവിടെ മണിപ്രവാളം എഴുതുന്നവരുടെ വിശദാംശങ്ങള്‍ അറിഞ്ഞിട്ടോ അത് പരസ്യപ്പെടുത്തിയിട്ടോ എന്തു നേട്ടം?

അങ്ങനെയും ചില ജന്മങ്ങളുണ്ടെന്ന് മനസിലാക്കന്‍ പറ്റുന്നുണ്ടല്ലോ. അവര്‍ പ്രതിനിധീകരിക്കുന്നത് ഒരു തരം ഇസ്ലാമാണ്. പണ്ട് കാട്ടിപരുത്തി ഒരഭിപ്രായം പറഞ്ഞിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നരസിംഹം പോലെ പല രൂപത്തില്‍ വരുമെന്ന്. ആ വാക്കുകള്‍ കടമെടുത്ത് പറയാം ഇസ്ലാമും നരസിംഹം പോലെ പല രൂപത്തില്‍ വരും. ബിന്‍ ലാദന്റെ ഇസ്ലാം, മദനിയുടെ ഇസ്ലാം, പോപ്പുലര്‍ ഫ്രണ്ടിന്റെ ഇസ്ലാം, ജമായത്തിന്റെ ഇസ്ലാം എന്നൊക്കെ പറയുന്നതുപോലെ ഇതും മറ്റൊരു ഇസ്ലാമാണ്.

അപ്പം തിന്നാല്‍ പോരേ കുഴി എണ്ണണോ എന്നു ചോദിച്ചതിന്റെ പൊരുള്‍ മനസിലാക്കി, ദശാവതാരം കഴിഞ്ഞ് ശതാവതരത്തിലേക്ക് അടുക്കുന്ന ഇസ്ലാമുകളേക്കുറിച്ചൊക്കെ ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.

kaalidaasan said...

കാളിദാസന്റെ ഈ പോസ്റ്റു വയിച്ചാലോന്നും ഒരു മുസ്ലിമും നന്നാവാന്‍ പോകുന്നില്ല

പോരാളി,

ആരെയും നന്നാക്കി എടുക്കാന്‍ വേണ്ടിയല്ല ഞാന്‍ ഇതൊക്കെ ഇവിടെ എഴുതിയത്. മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ പലതും സത്യവിരുദ്ധമാണെന്ന് പറയാന്‍ വേണ്ടിയാണിതൊക്കെ എഴുതിയത്.

സാധാരണ ഇതുപോലെയുള്ള കാര്യങ്ങള്‍ എഴുതുമ്പോള്‍ അതൊക്കെ ഇസ്ലാം വിരുദ്ധരുടെ നുണകളാണെന്ന പല്ലവി കേള്‍ക്കാറുമുണ്ട്. അതുകൊണ്ടാണ്‌ മുസ്ലിങ്ങളുടെ തന്നെ അഭിപ്രായങ്ങള്‍ ഇവിടെ എഴുതിയതും.

Unknown said...

നെട്ടൂരാന് വീണ്ടും പറയുന്നു... വിവേകമുള്ളവര്‍ 'ഇസ്ലാമി'ന്റെ ഇടയില്‍ ഉണ്ടെങ്കില്‍ അവരെ മനുഷ്യരായി കണക്കാക്കാം. അല്ലാത്തവരെ മനുഷ്യനായി കാണാന് നെട്ടുവിനാവില്ല... ഒരു കാര്യം കൂടി, ഹിന്ദുക്കളുടെ ഇടയിലും വിവേകമില്ലാത്ത ചില അഭിനവ ഭാരതന്മാരുള്ളത് നെട്ടു നിഷേധിക്കുന്നില്ല.

Vanaran said...

കൈവെട്ടു കേസിലെ ഒരു പ്രതിയായ അനാസ്, UDF ഇന്റെ സ്ഥാനാര്‍തിയെക്കാള്‍ 1000 വോട്ടുകള്‍ കൂടുതല്‍ നേടി വഞ്ചിനാട് division ഇല്‍ നിന്നും SDPI യുടെ ബാനറില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സ്ഥാനാര്‍ഥി വിയ്യൂര്‍ ജയിലില്‍ സര്‍ക്കാരിന്റെ അതിഥിയായി കഴിയുകയാനിപ്പോഴും. കേരളത്തിലെ പൊതു സമൂഹത്തിലെ എത്ര ശതമാനം പേര്‍ മത വര്‍ഗീയതയില്‍ നിന്നും പൂര്‍ണമായും മുക്തരാണ് എന്നത് ഗൌരവമേറിയ ചോദ്യമായി തീരുന്നു.

ബയാന്‍ said...

to comment subscription

kaalidaasan said...

വിവേകമുള്ളവര്‍ 'ഇസ്ലാമി'ന്റെ ഇടയില്‍ ഉണ്ടെങ്കില്‍ അവരെ മനുഷ്യരായി കണക്കാക്കാം. അല്ലാത്തവരെ മനുഷ്യനായി കാണാന് നെട്ടുവിനാവില്ല... ഒരു കാര്യം കൂടി, ഹിന്ദുക്കളുടെ ഇടയിലും വിവേകമില്ലാത്ത ചില അഭിനവ ഭാരതന്മാരുള്ളത് നെട്ടു നിഷേധിക്കുന്നില്ല.

നെട്ടൂരാന്‍,

വിവേകമുള്ളതും ഇല്ലാത്തതുമയ ആളുകള്‍ എല്ലാ മത വിശ്വസികളുടെ ഇടയിലുമുണ്ട്.

വിവേകമുള്ള അനേകം പേര്‍ ഇസ്ലാമിലുണ്ട്. പക്ഷെ അവരൊന്നും പൊതു വേദികളില്‍ അവരുടെ അഭിപ്രായം പ്രകടിപ്പിക്കാറില്ല. ചുരുക്കം ചിലര്‍ ബ്ളോഗുകളില്‍ അഭിപ്രായം എഴുതി കണ്ടിട്ടുണ്ട്. പക്ഷെ അവരും യഥാര്‍ത്ഥ മുസ്ലിങ്ങളല്ല എന്നാണ്, മുഖ്യധാര മുസ്ലിങ്ങളുടെ നിലപാട്. ഇസ്ലാമിസ്റ്റുകള്‍ അവരെ യുക്തിവാദികളുടെ ഗണത്തിലാണു പെടുത്തിയിരിക്കുന്നതും.

ഹിന്ദുക്കളും ക്രിസ്ത്യാനികളും അവരുടെ വിശ്വാസങ്ങളിലെ അസംബന്ധങ്ങള്‍ ചോദ്യം ചെയ്യുന്നതുപോലെ മുസ്ലിങ്ങള്‍ക്കാകുന്നില്ല. ഇസ്ലാമിസ്റ്റുകളെ അവര്‍ക്ക് പേടിയാണ്. ജീവന്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ നല്ലത് നിശബ്ദരായിരിക്കുന്നതാണെന്ന് അവര്‍ക്ക് മനസിലായി കാണും. ഇസ്ലാമിനെ വിമര്‍ശിക്കുന്ന മുസ്ലിങ്ങളെയാണ്, ഇസ്ലാമിസ്റ്റുകള്‍ അവിശ്വാസികളേക്കാള്‍ കൂടുതലായി വെറുക്കുന്നത്.

kaalidaasan said...

കേരളത്തിലെ പൊതു സമൂഹത്തിലെ എത്ര ശതമാനം പേര്‍ മത വര്‍ഗീയതയില്‍ നിന്നും പൂര്‍ണമായും മുക്തരാണ് എന്നത് ഗൌരവമേറിയ ചോദ്യമായി തീരുന്നു.

വാനരന്‍,


ഇടതുപക്ഷ ആശയങ്ങള്‍ ആഴത്തില്‍ വേരോടിയിട്ടുണ്ടെങ്കിലും കേരളത്തിലെ പൊതു സമൂഹം വര്‍ഗ്ഗീയമായി ചിന്തിക്കുന്നതിനെ അത്ര വെറുക്കുന്നില്ല എന്നു വേണം കരുതാന്‍. സമൂഹവും ഒരു മുഖം മൂടി ധരിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

കൈവെട്ടിയതിനെ കേരള സമൂഹത്തിലെ 99% ആളുകളും അപലപിച്ചിരുന്നു. വളരെ കുറച്ച് മുസ്ലിങ്ങളും ദളിത് പിന്തുണക്കാരും മാത്രമേ അത് മറ്റേതൊരു അക്രമം പോലെ വിലയിരുത്തിക്കണ്ടുള്ളൂ. അപലപിക്കുന്നു എന്ന നാട്യത്തില്‍ മുഖം മൂടി ധരിച്ചിരുന്നവര്‍ കൈ വെട്ടു കേസിലെ പ്രതിയെ തെരഞ്ഞെടുത്ത് അവരുടെ മുഖം മൂടി അഴിച്ചു മാറ്റി.

മുഖ്യ ധാര രാഷ്ട്രീയപാര്‍ട്ടികള്‍ക്കെല്ലാം സ്ഥാനാര്‍ത്ഥിയുണ്ടായിരുന്ന ഒരു പഞ്ചായത്ത് ഡിവിഷനില്‍ ഇദ്ദേഹം നല്ല ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു എന്നത് വിരല്‍ ചൂണ്ടുന്നത് ഭീകരമായ ഒരു സത്യത്തിലേക്കാണ്. മാദ്ധ്യമങ്ങളിലൂടെ മുസ്ലിം നേതാക്കള്‍ പ്രചരിപ്പിക്കുന്നതല്ല സത്യമെന്നാണത്. മുസ്ലിങ്ങളില്‍ നല്ല ഒരു പങ്ക് ഈ കൈവെട്ടലിനെ പിന്തുണക്കുന്നു എന്നതാണാ സത്യം.

മുസ്ലിം പ്രവാചകനെ നിന്ദിച്ച ആളുടെ കൈ വെട്ടിയതില്‍ തെറ്റില്ല എന്നു പറഞ്ഞ മുസ്ലിങ്ങള്‍ക്കും, അതിനെ പിന്തുണച്ച ദളിതര്‍ക്കും ഉള്ള ആര്‍ജ്ജവത്തം കൈവെട്ടിയതില്‍ പങ്കുള്ള ആളെ തെരഞ്ഞെടുത്ത മുസ്ലിങ്ങള്‍ക്കില്ല. അതാണിന്നത്തെ ഭീകര യാഥാര്‍ത്ഥ്യം.

ആരാണു കൂടുതല്‍ അപകടകാരികള്‍? മുഖം മൂടി ധരിച്ച് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന, ഇതുപോലെയുള്ള ഭീകര പ്രവര്‍ത്തികള്‍ക്ക് വളം വച്ചു കൊടുക്കുന്ന, ഇസ്ലാമിസ്റ്റുകളാണു കൂടുതല്‍ അപകടകാരികള്‍ എന്നാണെന്റെ അഭിപ്രായം.

Unknown said...

ഹിന്ദുക്കളും ക്രിസ്ത്യാനികളും അവരുടെ വിശ്വാസങ്ങളിലെ അസംബന്ധങ്ങള്‍ ചോദ്യം ചെയ്യുന്നതുപോലെ മുസ്ലിങ്ങള്‍ക്കാകുന്നില്ല.

നെട്ടൂരാനും അത്രയേ ഉദ്ദേശിച്ചുള്ളൂ... ലോകത്തിന്റെ പല ഭാഗങ്ങളില്‍ പല രൂപത്തില്‍ ഭീകാരവാദം ഉദയം ചെയ്തിട്ടുണ്ട്‌. ഹിറ്റ്ലരുടെ നാസികളും മൂസ്സോളീനിയുടെ ഫാസിസ്റ്റുകളും ഈദി ആമീന്റെ ഭരണകൂടവുമെല്ലാം ഭീകരരല്ലെങ്കിലും തത്തുല്യസേവനം അനൂഷ്ടിച്ചവരാണ്‌. ഭാരതത്തില്‍ സിഖ് ഭീകരതയും നക്സല്‍ പ്രവര്‍ത്തനവും ചമ്പല്‍ കൊള്ളസംഘങ്ങളുമെല്ലാം നമ്മുടെ മുന്‍പില്‍ സംഭവീച്ചതാണ്. പക്ഷേ ഇന്ന് ഈ പറഞ്ഞ ഏതെങ്കിലും പ്രവര്‍ത്തനങ്ങളെപ്പറ്റി കേട്ടുകേള്‍വി ഉണ്ടോ? തെറ്റുകള്‍ മനസ്സിലാക്കി സ്വയം തിരുത്തിയവരാണ്‌മേല്പറഞ്ഞവരെല്ലാം. ഹിറ്റ്ലരുടെ പേരില്‍ ഇന്നാരും ജര്‍മനിയെ കുറ്റപ്പെടുത്തുന്നില്ല. ഭിന്ദ്രന്വാലയുടെ പേരില്‍ ആരും സീഖുകാരേയും കുറ്റപ്പെടുത്തുന്നില്ല. പക്ഷേ 1400 വര്‍ഷം മുന്പത്തെ മണ്ടത്തരത്തില്‍ വിശ്വസിക്കുകയും ആചാരങ്ങളില്‍ മുറുക്കിപ്പിടിക്കുകയും ചെയ്യുന്നു, ഇന്നത്തെ മുസ്ലീങ്ങളും. അവര്‍ മാറ്റത്തിന് തയ്യാരല്ല. ഇന്നത്തെ പരിതസ്ഥിതിയില്‍ ഭീകരവാദത്തെ ഒരു തരിമ്പെങ്കിലും അനുകൂലിക്കുന്നവനാല്ലാത്ത ഒരു മുസ്ലീം ഇന്ത്യയിലുണ്ടെന്ന് വിശ്വസിക്കാന്‍ നെട്ടുവിനാവുന്നില്ല.

കുഞ്ഞുവര്‍ക്കി said...

" മുസ്ലിം പ്രവാചകനെ നിന്ദിച്ച ആളുടെ കൈ വെട്ടിയതില്‍ തെറ്റില്ല എന്നു പറഞ്ഞ മുസ്ലിങ്ങള്‍ക്കും, അതിനെ പിന്തുണച്ച ദളിതര്‍ക്കും ഉള്ള ആര്‍ജ്ജവത്തം കൈവെട്ടിയതില്‍ പങ്കുള്ള ആളെ തെരഞ്ഞെടുത്ത മുസ്ലിങ്ങള്‍ക്കില്ല. അതാണിന്നത്തെ ഭീകര യാഥാര്‍ത്ഥ്യം."


|കഷ്ട്ടം!.. ഇത് ഇക്കാലം വരെ നിങ്ങള്‍ക്ക് മനസിലായിരുന്നില്ലേ?.. പാക്കിസ്ഥാന്‍ എന്ന രാജ്യം സൃഷ്ട്ടിച്ചെടുത്തത് പാക്കിസ്ഥാനില്‍ ഇപ്പോള്‍ ജീവിക്കുന്ന മുസ്ലിമുകളുടെ പിന്മുറക്കാര്‍ അല്ല അവരെക്കാള്‍ കൂടുതല്‍ അതിനായി കഷ്ടപെട്ടത്‌ ഇപ്പോള്‍ ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിമുകളുടെ പിന്മുറക്കാര്‍ ആണെന്ന് ഉള്ള യഥാര്‍ത്ഥ്യം നമ്മള്‍ എപ്പോളും മറക്കുന്നു അല്ലെങ്കില്‍ നമ്മുടെ മീഡിയ അതെക്കുറിച്ച് മൌനം നടിക്കുന്നു.

കശ്മീരിലെ വിഘടന വാദികള്‍ ഉയര്‍ത്തുന്ന ആവശ്യം വളരെ ന്യായം ആണെന്നാണ് ഇന്ത്യയിലുള്ള 99% മുസ്ലിമുകളും കരുതുന്നത്. നിങ്ങള്‍ക്കറിയുമോ ഇന്ത്യ പാക് വിഭജനത്തിനു മുന്‍പ് പാകിസ്താന്‍ എന്ന രാജ്യം വേണം എന്ന ആവശ്യം ഉന്നയിച്ചു കേരളത്തില്‍ ലുള്ള മുസ്ലിമുകളും അക്കാലത്ത് ഒച്ചപ്പാടുണ്ടാക്കിയിരുന്നു വിഭജിച്ചു മേടിച്ചിട്ട് എത്രയെണ്ണം അങ്ങ് പോയി? ഏറിയാല്‍ പത്തു പേര്‍ അതില്‍ ഏട്ടും തിരികെ വരുകയും ചെയ്തു അവിടെ ഏതു നേരവും തക്കാളി കറിയാണ് എന്നോ മറ്റോ ആണ് തിരികെ വരാന്‍ പറഞ്ഞ ന്യായം

kaalidaasan said...

ഇന്നത്തെ പരിതസ്ഥിതിയില്‍ ഭീകരവാദത്തെ ഒരു തരിമ്പെങ്കിലും അനുകൂലിക്കുന്നവനാല്ലാത്ത ഒരു മുസ്ലീം ഇന്ത്യയിലുണ്ടെന്ന് വിശ്വസിക്കാന്‍ നെട്ടുവിനാവുന്നില്ല.

ആരാണു മുസ്ലിം എന്ന നിര്‍വചനപ്രകാരമുള്ള എല്ലാ മുസ്ലിങ്ങളും നെട്ടൂരാന്‍ പറഞ്ഞതുപോലെ ഇസ്ലാമിക ഭീകരവാദത്തെ മനസുകൊണ്ടെങ്കിലും അനുകൂലിക്കുന്നുണ്ട്. അതിന്റെ കാരണം ഈ ഭീകര പ്രവര്‍ത്തികള്‍ അവരുടെ പ്രവാചകന്‍ 1400 വര്‍ഷം മുമ്പ് ചെയ്തിരുന്നു എന്നതും കുര്‍ആനിലൂടെ എന്നും ചെയ്യാന്‍ അവരെ ആഹ്വാനം ചെയ്തു എന്നതുമാണ്‌.

പക്ഷെ ഈ വക അസംബന്ധങ്ങള്‍ അക്ഷരം പ്രതി അനുസരിക്കുകയോ പിന്തുടരുകയോ ചെയ്യാത്ത അനേകം മുസ്ലിങ്ങളുണ്ട്. ആര്യാടന്‍ ഷൌക്കത്ത്, ഹമീദ് ചേന്ദമംഗലൂര്‍, എം എന്‍ കാരശ്ശേരി തുടങ്ങി ഇതൊക്കെ ഉറക്കെ പറയുന്നവരും, ഉറക്കെ പറയാത്തവരുമായ അനേകം പേരുണ്ട്. ബ്ളോഗുകളില്‍ തന്നെ സജീവമായ പലരുമുണ്ട്. ഇവരുടെ ശബ്ദം ഒറ്റപ്പെട്ടതാണെന്നത് ശരിയാണെങ്കിലും ശ്രദ്ധിക്കപ്പെടുന്നുണ്ട്. പരമ്പരാഗത നിര്‍വചനത്തിനപ്പുറം ചില മുസ്ലിങ്ങളുണ്ട്.ഇവര്‍ മേല്‍ക്കൈ നേടുമെന്ന് നമുക്ക് പ്രത്യാശിക്കാം.

kaalidaasan said...

കുഞ്ഞുവര്‍ക്കി,

പാകിസ്താന്‍ എന്ന മുസ്ലിം രാഷ്ട്രം നേടിയെടുക്കുന്നതില്‍ മുമ്പില്‍ നിന്നതാണു മുസ്ലിം ലീഗ്. പക്ഷെ ഇന്നത്തെ മുസ്ലിം ലീഗ് ആ സത്യം ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ചക്കളത്തിപ്പോരാട്ടത്തിനിടയില്‍ ജമായത്തേ ഇസ്ലാമിക്കാര്‍ പലപ്പൊഴും അത് ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ആ വിഷയം സ്പര്‍ശിക്കാന്‍ ഒരു മുസ്ലിം ലീഗു കാരനും ഇഷ്ടപ്പെടുന്നില്ല.

മുസ്ലിം രാഷ്ട്രം നേടിയെടുത്തവര്‍ ഷിയ മുസ്ലിങ്ങളാണെന്നു വരെ ജമായത്തുകാര്‍ ആക്ഷേപിക്കുന്നുണ്ട്. അതുകൊണ്ടാണോ സുന്നികളായ മുസ്ലിം ലീഗുകാര്‍ ഇപ്പോഴവരെ പാടെ മറന്നതെന്നത് സ്പഷ്ടമല്ല. പക്ഷെ പാകിസ്താന്‍ എന്ന മുസ്ലിം രാഷ്ട്രം വേണമെന്നു പറഞ്ഞപ്പോള്‍ അതിനെ പിന്തുണച്ചവരില്‍ ഏറിയ പങ്കും അതുണ്ടായപ്പോള്‍ അങ്ങോട്ടു പോയില്ല. അതിനു രണ്ടു കരണങ്ങളുണ്ടാകാം. ഇസ്ലാമിക രാഷ്ട്രം എങ്ങനെയായിരിക്കും എന്നതിനേക്കുറിച്ച് അവര്‍ക്ക് നല്ല ധാരണയുണ്ടായിരുന്നിരിക്കും. അല്ലെങ്കില്‍ ഇന്‍ഡ്യയേയും ഭാവിയില്‍ ഒരു ഇസ്ലാമിക രാഷ്ട്രമാക്കിയെടുക്കാം എന്ന പ്രത്യാശയായിരുന്നിരിക്കാം.

ശരിയ നിയമത്തിലധിഷ്ടിതമായ ഒരു ഇസ്ലാമിക വ്യവസ്ഥിതിയാണ്, ഏത് അടിയുറച്ച മുസ്ലിമിന്റെയും ലക്ഷ്യം. മുസ്ലിം ലീഗുകാര്‍ പുറമെ അങ്ങനെയല്ല എന്നു നടിക്കുമ്പോഴും അവരുടെ മനസില്‍ അതുണ്ട്. പക്ഷെ ഏതെങ്കിലും ഇസ്ലാമിക രഷ്ട്രത്തിലേക്ക് പോകുന്നോ എന്നു ചോദിച്ചാല്‍ അവര്‍ ഒറ്റക്കെട്ടായി മറുപടി പറയും, ഇല്ല എന്ന്. അതിനൊരു കാരണമേ ഉള്ളു. ആധുനിക മനുഷ്യര്‍ക്ക് മനുഷ്യരേപ്പോലെ ജീവിക്കാന്‍ ആ വ്യവസ്ഥിതിയില്‍ സാധ്യമല്ല എന്ന്. മനുഷ്യരാശി നേടിയെടുത്ത പുരോഗതി തള്ളിക്കളഞ്ഞ് അന്ധകാര യുഗത്തില്‍ ജീവിക്കാന്‍ അവര്‍ ഒരുമക്കമല്ല എന്നതാണതിന്റെ കാരണം.

കേരളത്തില്‍ നിന്നും വളരെ കുറച്ചു പേരേ പാക്സിതാന്‍ എന്ന ശരിയ സ്വര്‍ഗ്ഗത്തിലേക്കു പോയുള്ളു. പോയ പലരും തിരികെ വന്നു. അവരെ ഇന്‍ഡ്യയില്‍ നിറുത്താന്‍ മുന്നണിയില്‍ നിന്നും പോരാടിയത് മുസ്ലിം ലീഗു തന്നെയാണ്.

കുഞ്ഞു വര്‍ക്കി പറഞ്ഞപോലെ എല്ലാ മുസ്ലിങ്ങളും കാഷ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കും. അവിടെ പോരാടാന്‍ മലയാളികളുണ്ട്. ഇനി പോരാടി സ്വാതന്ത്യ്രം നേടിയാല്‍ മുസ്ലിങ്ങളൊക്കെ അങ്ങോട്ടു പോകുമോ എന്നു ചോദിച്ചാല്‍ രണ്ടാമതൊന്നാലോചിക്കാതെ അവര്‍ ഒറ്റക്കെട്ടായി പറയും ഇല്ല. ഇതു പോലെ അതി വിചിത്രമാണ്‌ മുസ്ലിങ്ങളുടെ പെരുമാറ്റം.

ഇതൊക്കെയായാലും കേരള മുസ്ലിങ്ങളെ കുറെയധികം കാലം തീവ്രവാദത്തിലേക്ക് തള്ളിവിടാതെ നോക്കിയത് കേരള മുസ്ലിം ലീഗുതന്നെയാണ്. ആ പാര്‍ട്ടിയുടെ സ്വാധീനം അല്‍പ്പം അയഞ്ഞപ്പോള്‍ കുറെയധികം തീവ്രവാദ സംഘടനകളുണ്ടായി. അനേകം ​മുസ്ലിം ഭീകരരുമുണ്ടായി.

Unknown said...

kaalidaasan said...ശരിയ നിയമത്തിലധിഷ്ടിതമായ ഒരു ഇസ്ലാമിക വ്യവസ്ഥിതിയാണ്, ഏത് അടിയുറച്ച മുസ്ലിമിന്റെയും ലക്ഷ്യം. മുസ്ലിം ലീഗുകാര്‍ പുറമെ അങ്ങനെയല്ല എന്നു നടിക്കുമ്പോഴും അവരുടെ മനസില്‍ അതുണ്ട്

സ്വതന്ത്ര ചിന്തകന്‍ said...
സി ഐ ഡി നെട്ടൂരാന്റെ ആ അഭിപ്രായം ശരിയല്ല. അങ്ങനെ ഒരു ജനവിഭാഗത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നത് തികഞ്ഞ വര്‍ഗീയതയാണ്.


രണ്ടും ചേര്‍ത്ത്‌ വായിക്കാന്‍ അപേക്ഷ...

പ്രതികരണൻ said...

കാളിദാസന്റെ നിലപാടുകളുടെ തീവ്രതയിൽ വിവേകപരമായ ചില മാറ്റങ്ങളുണ്ടായതിൽ സന്തോഷം. എങ്കിലും, കാളിദാസനെ തെറിപറയുന്ന സ്ഥിരം കക്ഷികളാരും മാറിയിട്ടില്ല!(മാറുകയുമില്ല.)തീർച്ചയായും നിശബ്ദരായ മുസ്ലിങ്ങൾ ഇതിനെപ്പറ്റി ചിന്തിക്കുന്നുണ്ടാവും.

Vanaran said...

ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടാന്‍ എല്ലാം കൊണ്ടും അര്‍ഹരായ ഇരകളാനെന്ന Al Queda ഉദ്ബോധനം ഇതാ ഇവിടെ.

http://www.hindustantimes.com/Qaeda-says-Christians-targets-as-church-deadline-expires/Article1-621588.aspx?sms_ss=email&at_xt=4cd129bb53c78757,0

പുന്നകാടൻ said...

കാളിദാസന്‍,താങ്കളുടെ ഇസ്ലാമിക വിഷയങ്ങളില്‍ കൂടുതലും മുസ്ലിങ്ങള്‍ക്ക്‌ നേരെ ആഞ്ഞടികുകയാനല്ലോ?പറയുന്നതില്‍ പലതും യാത്യാര്തമാനങ്ങിലും വിമര്‍ശത്തിന്റെ കനംഅല്‍പ്പം കുറച്ചുകൂടെ ?കാരണം കാളിദാസന് നേരെ അസഭ്യ വര്‍ഷങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണ് സൂക്ഷികുക

Unknown said...

The 100: A Ranking Of The Most Influential Persons In History എന്ന പുസ്തകമെഴുതിയ Michael H Hart-നു തെറ്റ് പറ്റിയിട്ടുണ്ടാവണം. അങ്ങിനെയൊക്കെ എഴുതുന്നതിനു മുൻപ് കാളിദാസനെപ്പോലുള്ള "ചരിത്ര മനീഷികളോട്" ചർച്ച ചെയ്യേണ്ടതുണ്ടായിരുന്നു !!! ഹാ കഷ്ടം!!!!

(The 100: The 100, Michael H Hart എന്ന സൈറ്റിൽ ക്ലിക്ക് ചെയ്‌താൽ ആ 100 പേരെയും കാണാം. അതിൽ ഒന്നാമനായ 'മുഹമ്മദ്‌'-നു മാത്രം ഫോട്ടോ ഇല്ല. അതിൽ എന്തോ ഒരു പ്രത്യേകതയുണ്ട്. ഇസ്ലാം മറ്റു ദർശനങ്ങളിൽ നിന്നും വ്യതിരിക്തമാകുന്നതും അവിടെയാണ്.

ഒന്നുകൂടി :- ഖുർആനിൽ അല്ലാഹു കൽപ്പിക്കുന്നു -

"മതത്തിൻറെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല." (10-ൽ 256)

എന്നാൽ, കാളിദാസന്റെ ഗവേഷണം ഇങ്ങനെ -

"അന്യമത വിശ്വാസികളെ എവിടെ വച്ച് കണ്ടാലും പിടികൂടി വധിക്കണമെന്നദേഹം ആഹ്വാനം ചെയ്തു."

എവിടെ? ഏത് ഗ്രന്ഥത്തിൽ? . . . .

പരമതനിന്ദക്ക് ലൈസൻസെടുക്കാൻ ഇന്ത്യൻ ഭരണ ഘടനയിൽ നിയമമില്ലല്ലോ . . . .

ഇത്തരം "ക്ഷുദ്ര ജീവി"കളാണ് ആധുനിക ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി !!!