Tuesday 10 August 2010

Pakistani Friends of India.

പോപ്പുലര്‍ ഫ്രണ്ട് എന്ന മുസ്ലിം തീവ്രവാദി സംഘടന കുറച്ചു നാളുകളായി കേരള സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. അധ്യാപകന്റെ കൈ വെട്ടിയതിന്‌ പ്രതിക്കൂട്ടിലാണീ സംഘടനയിന്ന്. ആ സംഭവത്തിനു ശേഷം ഈ സംഘടനയുടെ പല പ്രവര്‍ത്തകരുടേയും വീടുകളം ​സ്ഥാപനങ്ങളും പരിശോധിച്ചപ്പോള്‍ രാജ്യദ്രോഹപരമായ പല ലേഖകളും കണ്ടു കിട്ടുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ കേരള മുഖ്യമന്ത്രി നടത്തിയ പ്രസ്താവന കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ബി ജെ പി ഒഴികെയുള്ള എല്ലാ പ്രതിപക്ഷ   രാഷ്ട്രീയപാര്‍ട്ടികളും പോപ്പുലര്‍ ഫ്രണ്ടിന്റെ വക്കാലത്ത് ഏറ്റെടുത്തു രംഗത്തു വന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യങ്ങളേക്കുറിച്ച് വി എസ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാക്കി ചിത്രീകരിക്കുന്നതില്‍ ഈ പാര്‍ട്ടികളും മാദ്ധ്യമങ്ങളും തമ്മില്‍ മത്സരമായിരുന്നു. എല്ലാ മുസ്ലിങ്ങളും ഒറ്റക്കെട്ടായി വി എസിനെ ആക്രമിച്ചു. പരിഹസിച്ചു. ബ്ളോഗ് ലോകത്തെ പ്രശസ്ത ഇസ്ലാമിക പണ്ധിതനായ കാട്ടിപ്പരുത്തി പോപ്പുലര്‍ ഫ്രണ്ടിനേക്കുറിച്ച് എഴുതിയത് ഇപ്രകാരം.

എന്ഡീഫിനെ ചെറുതായി കാണേണ്ട, അവര്ക്കു ചില ലക്ഷ്യങ്ങളുണ്ട്. അവ കൂടുതല് ഭയപ്പെടേണ്ടത് മുസ്ലിങ്ങള് തന്നെയാണു.

എന്‍ ഡി എഫിനു ചില ലക്ഷ്യങ്ങളുണ്ട് എന്നതില്‍ കാട്ടിപ്പരുത്തിക്കു സംശയമില്ല. ആ ലക്ഷ്യങ്ങള്‍ കൂടുതല്‍ ഭയപ്പെടേണ്ടത് മുസ്ലിങ്ങളാണെന്നും അദ്ദേഹത്തിനശേഷം സംശയമില്ല. ആ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നു കാട്ടിപ്പരുത്തി പറയുന്നുമില്ല. ഇതൊരു ശിഖണ്ഠി നിലപടാണെന്നു പറയേണ്ടി വരുന്നു. അദ്ദേഹം തുടരുന്നു.

 പോപുലര് ഫ്രണ്ട് ഒന്നല്ല. അത് നരസിംഹം പോലെ പലതായാണു വരുന്നത്. ഇനി ഏതെല്ലാം പേരിലും ഭാവത്തിലും അത് മാറിമാറി വരുമെന്ന് ആര്ക്കുമറിയില്ല. പക്ഷെ അതൊക്കെയാണെങ്കിലും പോപുലര് ഫ്രണ്ടുകാര് രണ്ട് കുട്ടികളെ ചുട്ടുതിന്നു എന്നു പറഞ്ഞാല് വിശ്വസിക്കാന് അല്പം ബുദ്ധിമുട്ടനുഭവപ്പെടുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇരുപത് കൊല്ലത്തെ കണക്കു പറഞ്ഞപ്പോള് സത്യത്തില് ചിരിയാണു തോന്നിയത്. വല്ലാത്ത സഹതാപവും.

കാട്ടിപ്പരുത്തിയുടെ ശിഖണ്ഠി നിലപാടു കണ്ട് എനിക്ക് ചിരിയോ സഹതാപമോ അത്ഭുതമോ തോന്നുന്നില്ല. എല്ലാ തീവ്ര മുസ്ലിങ്ങളുടെയും നിലപാടിതാണ്. പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ക്കുന്നു എന്ന നാട്യേന അവരുടെ പ്രവര്‍ത്തികളെ മനസാ പിന്തുണക്കുന്നു. അധ്യാപകന്റെ കൈ വെട്ടിയപ്പോള്‍ അദ്ദേഹം അതര്‍ഹിച്ചിരുന്നു എന്ന അര്‍ത്ഥത്തില്‍ എല്ലാ തീവ്ര മുസ്ലിങ്ങളും എഴുതിയത് അതുകൊണ്ടാണ്.

ചുട്ടുതിന്നില്ലെങ്കിലും മനുഷ്യജീവികളുടെ കൈയും തലയും വെട്ടാന്‍ ഇവര്‍ക്കു മടിയില്ല എന്നു തെളിഞ്ഞിട്ടുണ്ട്. ഇദി അമിന്‍ എന്ന മുസ്ലിം ഭീകരന്‍ മനുഷ്യമംസം തിന്നിരുന്നു. അത് ചുട്ടാണോ പൊരിച്ചാണൊ പച്ചക്കാണോ തിന്നിരുന്നതെന്ന് അറിയില്ല.

പോപ്പുലര്‍ ഫ്രണ്ടിന്റെ ചില ലക്ഷ്യങ്ങളേപ്പറ്റി വി എസ് പറഞ്ഞു. അതില്‍ പ്രധാനം രണ്ടെണ്ണമാണ്.

1. കേരളത്തില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പ്രത്യേക ഇസ്ലാമിക സംസ്ഥാനമോ രാജ്യമോ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യം വയ്ക്കുന്നു.
2. പ്രണയം നടിച്ച് മറ്റ് മതവിശ്വാസിനികളെ വിവാഹം കഴിച്ച് മതം മാറ്റുന്നു.
 
വി എസ് പറഞ്ഞതിനെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കിയവരെല്ലാം അദ്ദേഹത്തെ പിന്താങ്ങി. തീവ്ര മുസ്ലിങ്ങളും മുസ്ലിം വോട്ട് ലക്ഷ്യം വയ്ക്കുന്ന രാഷ്ട്രീയക്കാരും ഒരുമിച്ച് അദ്ദേഹത്തെ അധിക്ഷേപിച്ചു. അവരുടെ പ്രതികരണം താഴെ കാണും വിധം.
 
ഇത് പോലുള്ള അവസരങ്ങള് ഒരു വിഭാഗത്തിനെതിരെ പരാമാവധി വിദ്വേഷ പ്രചരണം അഴിച്ചു വിടുക എന്ന സാമ്രാജ്യത്വ പൈശാചികതയുടെ ഭാഗമാണിവരും. ജീവിതൊരിക്കലും അച്ചുതാനന്ദനെ ന്യായീകരിച്ചിട്ടില്ലാത്തവര് പോലും ഇപ്പോള് പല പേരുകളിലായി അദ്ദേഹത്തെ ന്യായീകരിക്കാനിറങ്ങിയതിന് പിന്നിലെ വികാരവും അതു തന്നെ.:



മുഖ്യമന്ത്രിയും, യുക്തിവാദികളും, സംഘപരിവാരങ്ങളും, മതേതര പുരോഗമന വാദികളും ഒരേ പോലെ സംസാരിച്ച വേറേ ഏതെങ്കിലും സന്ദര്ഭമുണ്ടായിട്ടുണ്ടോ..


സത്യം തിരിച്ചറിയാന്‍ കഴിവുള്ളവര്‍ വി എസ് പറഞ്ഞ സത്യവും തിരിച്ചറിഞ്ഞു. സത്യം മുഖത്തു തുറിച്ചു നോക്കിയാലും തിരിച്ചറിയില്ല എന്നു വാശിയുള്ള കാട്ടിപ്പരുത്തിമാര്‍ അതംഗീകരിക്കില്ല. ഭീകരന്‍മാരാണെങ്കിലും മുസ്ലിങ്ങളാണല്ലോ പ്രതിക്കൂട്ടില്‍. അവര്‍ മൊഴിയും. പോപ്പുലര്‍ ഫ്രണ്ടിനു ചില ലക്ഷ്യങ്ങളുണ്ട്. മുസ്ലിങ്ങള്‍ പോലും ഭയപ്പെടേണ്ടവയാണാ ലക്ഷ്യങ്ങള്‍ പക്ഷെ അത് ഞാന്‍ പറയില്ല. അത് പറയുന്നവന്‍ കേരള മുഖ്യമന്ത്രി ആയാലും ഞാന്‍ നോക്കി പല്ലിളിക്കും. സഹതപിക്കും. പക്ഷെ ഞാന്‍ എന്റെ വായ തുറക്കില്ല.
 
സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ വി എസ് ഈ പ്രസ്താവന നടത്തിയത്. അത് വാസ്തവവുമാണ്. ഒരു തീവ്ര മുസ്ലിം എന്ന നിലയില്‍ കാട്ടിപ്പരുത്തിക്കൊക്കെ ഇത് രുചിക്കുന്നില്ല. മുസ്ലിങ്ങളുടെ ആദ്യന്തിക ലക്ഷ്യം ലോകം മുഴുവനും മുസ്ലിം ആധിപത്യമെന്നതാണ്. ബിന്‍ ലാദന്‍ മുതല്‍ തടിയന്റവിട നസീര്‍ വരെയുള്ള മുസ്ലിം ഭീകരരുടെ അഗ്രഹവും അതു തന്നെ. ലത്തീഫിനേപ്പോലുള്ള തീവ്രവാദികള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ വളരുന്ന മതമാണിസ്ലാം എന്നൊക്കെ പല ലേഖനങ്ങളിലും ആവര്‍ത്തിക്കുന്നതു കാണാം. ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിലും വെബ് സൈറ്റുകളിലുമെല്ലാം ഈ പ്രസ്താവാന കാണാറുണ്ട്. പടിഞ്ഞാറന്‍ നാടുകളിലും ഇപ്പോള്‍ ഇന്‍ഡ്യയിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ലക്ഷ്യമിട്ട് ഒരു മത പരിവര്‍ത്തനജിഹാദുതന്നെ നടക്കുന്നുണ്ട്. വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കാനാണിത് ചെയ്യുന്നത്. ക്രിസ്തുമത വിശ്വസിയായ ഒരു ഗുണ്ടയെ മുസ്ലീമാക്കി കാഷ്മീര്‍ വഴി പാകിസ്ഥാനിലേക്കയക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു.അദ്ദേഹം കാഷ്മീരില്‍ വച്ച് ഇന്‍ഡ്യന്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചതു കൊണ്ട് ഈ സത്യം ഇന്‍ഡ്യക്കാരറിഞ്ഞു. മതം മാറിയവരും അല്ലാത്തവരുമായ പല കേരള മുസ്ലിങ്ങളും കാഷ്മീരില്‍ വിധ്വംസക പ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്. അങ്ങനെ കൊല്ലപ്പെട്ട ഒരു ഭീകര്ന്റെ ജഡം കണാന്‍ അദ്ദേഹത്തിന്റെ മാതാവു വിസമ്മതിച്ചത് വാര്‍ത്തയായിരുന്നു. പ്രണേഷ് കുമാര്‍ എന്ന മത പരിവര്‍ത്തനം ചെയ്ത മറ്റൊരു ജിഹാദിയെ ഗുജറാത്തില്‍ വച്ച് വ്യാജ ഏറ്റുമുട്ടലില്‍ അവിടത്തെ പോലീസ് കൊലപ്പെടുത്തിയിട്ടുമുണ്ട്.

കാട്ടിപ്പരുത്തി ഒരു ശരാശരി മുസ്ലിം തീവ്രവാദിയെ പ്രതിനിധീകരിക്കുന്നു. സത്യം ശരിക്കും മനസിലാക്കുന്നു. പക്ഷെ പ്രതികരിക്കില്ല. പ്രതികരിക്കുന്നവനെ അധിക്ഷേപിക്കും. അവനു പല പേരുകളും മുദ്രകുത്തികൊടുക്കും. അങ്ങനെയണ്‌ വി എസ് ഇപ്പോള്‍ സംഘപരിവാരിയായത്.

1998 ജൂലൈ 29 ന്‌ തിരൂരിനടുത്ത കുറ്റൂരിലെ പാലപ്പെട്ടി അബ്ദുള്‍ റഷീദിന്റെ വീട് തീവച്ച് നശിപ്പിക്കപ്പെട്ടു. അതിന്റെ കാരണം റഷീദ് കഥകളി പഠിച്ചതാണ്. കഥകളി ഇസ്ലാം വിരുദ്ധമാണെന്ന് ചില മുസ്ലിം തീവ്രവാദികള്‍ക്ക് തോന്നി. അതാണതിനു കാരണം. കേരളത്തിന്റെ തനത് കലാരൂപമായ കഥകളി പഠിക്കുന്നത് കുറ്റകരമാണോ എന്നു ചോദിച്ചാല്‍, മുസ്ലിം തീവ്രവാദികള്‍ക്ക് അത് കുറ്റകരമാണ്. എന്‍ ഡി എഫ് എന്ന മുസ്ലിം തീവ്രവാദികള്‍ക്ക്. കഥകളി ഹൈന്ദവമെന്നാണവരുടെ നിലപാട്. ഇതിനു സമാനമായ നിലപാടെടുത്ത മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയായിരുന്നു. പൊതു വേദിയില്‍ നിലവിളക്ക് തെളിക്കാന്‍ അദ്ദേഹം സന്നദ്ധനായില്ല. നിലവിളക്ക് ഹൈന്ദവമെന്നു പറഞ്ഞാണതിനെ എതിര്‍ത്തത്. നിലവിളക്കു തെളിക്കുന്നവരുടെ കൈ വെട്ടാനൊന്നും അദ്ദേഹം പോയില്ല.

അബ്ദുള്‍ റഷീദിനെ കഥകളി പഠിപ്പിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പിതാവ് അബ്ദുള്‍ ഖാദറിനു എന്‍ ഡി എഫില്‍ നിന്നും പല പീഢനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ആദ്യം അദ്ദേഹം നടത്തിയിരുന്ന ഹോട്ടലിനു വിലക്കേര്‍പ്പെടുത്തി. അത് ഫലിക്കാതെ വന്നപ്പോള്‍ ഹോട്ടല്‍ കെട്ടിടത്തിന്റെ ഉടമസ്ഥനേക്കൊണ്ട് അത് പൂട്ടിച്ചു. ഖാദര്‍ പിന്നീട് ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍പ്പന നടത്തിയപ്പോള്‍ അത് വാങ്ങരുതെന്ന് ആഹ്വാനം ചെയ്തു. പക്ഷെ അതൊന്നും അദ്ദേഹത്തില്‍ മാറ്റമൊന്നുമുണ്ടാക്കാതെ വന്നപ്പോള്‍ ഖാദറിന്റെ വീട്ടില്‍ വേശ്യാവൃത്തി നടക്കുന്നു എന്ന് പോലീസില്‍ പരാതിപ്പെട്ടു. അതും വ്യാജമാണെന്നു തെളിഞ്ഞപ്പോഴായിരുന്നു ഖാദറും കുടുംബാംഗങ്ങളും ഉറങ്ങിക്കിടന്നപ്പോള്‍ വീടിനു തീവച്ചത്. അന്നാരെയും കൊല്ലാന്‍ എന്‍ ഡി എഫിനു കഴിഞ്ഞില്ല. പിന്നീട് എന്‍ ഡി എഫ് 22 കൊലപാതകങ്ങള്‍ കേരളത്തില്‍ നടത്തി. ആ എന്‍ ഡി എഫിന്റെ ഇപ്പോഴത്തെ രൂപമാണ്, പോപ്പുലര്‍ ഫ്രണ്ട് എന്ന ഭീകര സംഘടന. ഈ സംഘടനയില്‍ എത്തി നില്‍ക്കുന്ന തീവ്രവാദത്തിന്റെ ആരംഭം രസകരമാണ്.

ഇന്‍ഡ്യയിലെ മുസ്ലിം തീവ്രവാദത്തിന്റെ ആരംഭം അബൂള്‍ ആലാ മൌദൂദിയുടെ ഖുറാന്‍ വ്യാഖ്യാനങ്ങളില്‍ തുടങ്ങുന്നു. അദ്ദേഹം എഴുതിയ ജിഹാദ് എന്ന പുസ്തകമാണ്, ഇവിടെ തീവ്രവാദത്തിനു പ്രചോദനം നല്‍കിയത്. മൌദൂദി സ്ഥാപിച്ച ജമായത്തേ ഇസ്ലാമി രൂപം നല്‍കിയ സിമി ആയിരുന്നു ഇന്‍ഡ്യയിലെ അദ്യത്തെ മുസ്ലിം തീവ്രവാദ സംഘടന. ഇന്‍ഡ്യയുടെ മോചനം ഇസ്ലാമിലൂടെ എന്നതായിരുനു ഇവരുടെ പ്രഖ്യാപിത ലക്ഷ്യം. ഇത് ഇന്‍ഡ്യ മുഴുവന്‍ ചുമരെഴുത്തുകളിലൂടെ അവര്‍ പ്രചരിപ്പിച്ചു. പാകിസ്ഥാനി ഭീകരരുടെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ഈ സംഘടന ഇന്‍ഡ്യയില്‍ പല വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. അതിന്റെ വെളിച്ചത്തില്‍ അവരെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു.  അപ്പോള്‍ അതില്‍ പ്രവര്‍ത്തിച്ചിരുന്ന പല തീവ്രവാദികളും ജില്ലകള്‍ തോറും യംഗ് മെന്‍സ് അസ്സോസിയേഷനുകള്‍ രൂപീകരിച്ചു. ഇതിനെയൊക്കെ ഏകോപിപ്പിച്ചാണു പിന്നീട് എന്‍ ഡി എഫ് എന്ന സംഘടന ഉണ്ടാക്കിയത്. മദനിയേപ്പോലെയുള്ള മറ്റു ചിലര്‍ ഐ എസ് എസ് എന്ന സംഘടനയുമുണ്ടാക്കി. ഇവര്‍ക്കൊക്കെ കോയംബത്തൂര്‍ സ്ഫോടന കേസിലെ പ്രതികളായ അല്‍ ഉമ്മ എന്ന തമിഴ് മുസ്ലിം തീവ്രവാദ സംഘടനയുമായി ബന്ധവുമുണ്ടായിരുന്നു. പാകിസ്ഥാനില്‍ പരിശീലനം നേടിയ അവരാണ്, കേരളത്തിലെ തീവ്രവാദികള്‍ക്ക് പരിശീലനം കൊടുത്തിരുന്നത്. Natinal Development Front എന്നും National Defence Force  എന്നും അറിയപ്പെട്ടിരുന്ന എന്‍ ഡി എഫ് പിന്നീട് നിറം മാറി Popular Front Of India എന്ന പേരു സ്വീകരിച്ചു. ഇപ്പോള്‍  Social Democratic Party of India എന്ന പേരില്‍ രാഷ്ട്രീയപാര്‍ട്ടിയുമായി.

അധ്യാപകന്റെ കൈ വെട്ടലില്‍ ഈ സംഘടനക്ക് വ്യക്തമായ പങ്കുണ്ടെന്ന് ഇപ്പോള്‍ അറിവായിരിക്കുന്നു. അതേത്തുടര്‍ന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പോലീസ് റെയ്ഡില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു പുറത്തു വന്നിരിക്കുന്നത്. അഫ്ഘാനിസ്ഥാനിലെ താലിബന്‍ കേന്ദ്രങ്ങളില്‍ മനുഷ്യരുടെ തല വെട്ടുന്ന രംഗങ്ങള്‍ ചിത്രീകരിച്ച സി ഡികളും, അനേകം ലഘു ലേഖകളം ​പിടിച്ചെടുത്തു. അതിലൊക്കെ അവര്‍ ലക്ഷ്യമിടുന്നത് ഇസ്ലാമിക രാഷ്ട സ്ഥാപനമാണ്. ഇതിലൂടെ പ്രചരിപ്പിക്കുന്ന സംഗതികള്‍ ഇവയാണ്.

ഇസ്ലാമിനു വേണ്ടി രക്തസാക്ഷിത്വം വരിക്കുന്നത് മഹാഭാഗ്യമാണ്.ഇന്‍ഡ്യയില്‍ ഇന്നു നിലവിലുള്ള ജനാധിപത്യവും മതേതരത്വവും ഇസ്ലാമിനു വിരുദ്ധമാണ്. ഇസ്ലാമിക പീനല്‍ കോഡാണ്‌ ഏതു രാജ്യത്തിനും അഭികാമ്യം. ഇതൊക്കെ പ്രചരിപ്പിച്ച് വിദ്യാസമ്പന്നരായ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നു. ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട പലരും ഉന്നതവിദ്യാഭ്യാസം നേടിയവരാണ്.  പോപ്പുലര്‍ ഫ്രണ്ടിന്റെ പല പ്രസിദ്ധീകരണങ്ങളും മത വികാരം ആളിക്കത്തിക്കുന്ന തരത്തിലുള്ളവയും, ഖുറാനിലെ വാചകങ്ങള്‍ ഉദ്ധരിച്ച് ജിഹാദിനു പ്രേരിപ്പിക്കുന്നവയും, മുസ്ലിം യുവാക്കളെ ചവേര്‍പ്പടകളായി രൂപാന്തരപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്നവയുമാണ്. ഇന്‍ഡ്യാവിരുദ്ധമായ പല ലേഖങ്ങളും ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അരുണ്‍ കുമാര്‍ സിന്‍ഹ മലപ്പുറം പോലീസ് സൂപ്രണ്ടായിരിക്കുമ്പോള്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടില്‍ പാക് ചാര സംഘടന ആസൂത്രണം ചെയ്ത വിഘടന പദ്ധതികളേക്കുറിച്ചും അതില്‍ എന്‍ ഡി എഫിനുള്ള പങ്കിനേക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. അതിലെ പ്രസക്തഭാഗങ്ങള്‍.

പാക് തന്ത്രങ്ങളേക്കുറിച്ചോ ഭീകരവാദ പ്രസ്ഥാനങ്ങളേക്കുറിച്ചോ അറിയാത്ത നിരപരാധികളായ മുസ്ലിം സമൂഹത്തെ അടിസ്ഥാനമക്കിയാണി വിഘടന നീക്കം. കേരള ജനസംഘ്യയിലെ ഏതാണ്ട് 25 ശതമാനമണു മുസ്ലിങ്ങള്‍. ഉത്തരകേരളത്തിലെ ആറു ജില്ലകളിലാണിവരില്‍ ഭൂരിപക്ഷവും.മലപ്പുറം ജില്ലയിലെ ജനസംഘ്യ 31 ലക്ഷമാണ്. അതില്‍ 22 ലക്ഷവും മുസ്ലിങ്ങളും.ദുബായിലെ മൊത്തം ജനസംഘ്യയേക്കാള്‍ കൂടുതലാണിത്. മലപ്പുറം കേന്ദ്രീകരിച്ച് ഉത്തരകേരളത്തിലെ ആറു ജില്ലകളിലെ മുസ്ലിം ജനവിഭാഗത്തെയും പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തില്‍ പ്പെട്ട ജനങ്ങളില്‍ ഒരു വിഭാഗത്തെയും വിഘടിപ്പിച്ചാല്‍ ദുബായിയേക്കാള്‍ ജനസംഘ്യയുള്ള ഒരു രാഷ്ട്രം തന്നെ രൂപീകരിക്കാന്‍ കഴിയും.രാഷ്ട്രം രൂപീകരിച്ചാലുമില്ലെങ്കിലും ഇതിന്റെ പേരില്‍ കാഷ്മീരിലേയോ പഞ്ചാബിലേയോ പോലെ ഒരു വിഘടന വാദ പ്രസ്ഥാനത്തിനു രൂപം നല്‍കാന്‍ കഴിയും എന്നാണവരുടെ പദ്ധതി. വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനത്തിലൂടെ സുശക്തമായ ഒരു ശൃംഗല കേരളത്തിലുടനീളം ഐ എസ് ഐ രൂപപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്.

ഈ റിപ്പോര്‍ട്ടിന്റെയും ഇപ്പോള്‍ റെയ്ഡുകളിലൂടെ ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണു വി എസ് ചില കാര്യങ്ങള്‍ പറഞ്ഞത്. മുസ്ലം ​തീവ്രവാദ സംഘടനകളില്‍ ഏറ്റവും അപകടകാരിയാണ്‌ എന്‍ ഡി എഫ് എന്ന മുന്നറിയിപ്പുകള്‍ പോലീസും കേന്ദ്ര ഇന്റലിജന്‍സും നല്‍കിയിട്ട് ഏതാണ്ടു 15 വര്‍ഷത്തോളമായി. പക്ഷെ ഇന്നുവരെ അധികാരികള്‍ അതത്ര ഗൌരവമായി എടുത്തില്ല. അതിന്റെ പരിണതിയാണിപ്പോള്‍ അധ്യാപകന്റെ കൈവെട്ടലില്‍ ചെന്നെത്തിയത്. എന്തയാലുമിപ്പോഴെങ്കിലും പോപ്പുലര്‍ ഫ്രണ്ട് എന്ന ഭീകര സംഘടനയുടെ തനി നിറം മലയാളികള്‍ക്ക് മനസിലായി തുടങ്ങി.

പാക് ചാര സംഘടനയുടെ സഹായം എന്‍ ഡി എഫ് ഉള്‍പ്പടെയുള്ള പല മുസ്ലിം തീവ്രവാദ സംഘടനകള്‍ക്കും ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നടന്ന പല വര്‍ഗ്ഗീയ കലാപങ്ങള്‍ക്കും ഇവരുടെ സഹായം ലഭിച്ചിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിനു സ്വന്തമായി ഒരു സൈനിക വിഭാഗമുണ്ട്. ഒരു സാമൂഹിക സംഘടനക്ക് സൈനികരുടെ ആവശ്യമെന്താണ്? സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങളുടേതു പോലെ ഇവര്‍ക്ക് ഒരു യൂണിഫോമുണ്ട്.


ഐ എസ് ഐയില്‍ നിന്നും ശിക്ഷണം നേടിയവരാണ്‌ ഈ സൈന്യത്തെ പരിശീലിപ്പിക്കുന്നത്. ഇവരുടെ യൂണിഫോമിനു പാകിസ്ഥാനിലെ പോലീസിന്റേതിനോട് സാമ്യമുള്ളത് വെറും യാദൃഛികമാകാന്‍ തരമില്ല.


പോപ്പുലര്‍ ഫ്രണ്ടിന്റെ സൈന്യം വലതു കൈ നെഞ്ചോട് ചേര്‍ത്തു വച്ചാണാദരം പ്രകടിപ്പിക്കുന്നത്, പാകിസ്ഥാനി പോലീസിനേപ്പോലെ.

ആഗസ്റ്റ് 15 ന്‌ പോപ്പുലര്‍ ഫ്രണ്ടിന്റെ സൈന്യം ഫ്രീഡം പരേഡ് നടത്താറുണ്ട് പതിവായി. മറ്റ് ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ സേനയോടും പോലീസ് സേനകളോടും ചേര്‍ന്നാണു സാധാരണ സ്വാതന്ത്ര്യം ആഘോഷിക്കാറുള്ളത്. അവരാരും പ്രത്യേക പരേഡുകള്‍ നടത്താറില്ല. ഇന്‍ഡ്യന്‍ പട്ടാളത്തേയും വ്യവസ്ഥിതിയേയും കളിയാക്കുന രീതിയില്‍ പോപ്പുലര്‍ ഫ്രണ്ട് പരേഡ് നടത്തുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ പരേഡ് എന്ന ഹുങ്കില്‍. ഈ പരേഡുകളിലൊന്നിലും ഇതു വരെ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യത്തേക്കുറിച്ചോ ഇന്‍ഡ്യയുടെ അഖണ്ധതയേക്കുറിച്ചോ  ആരും പരാമര്‍ശിച്ചു കേട്ടിട്ടില്ല.പകരം മുസ്ലിം മത വികാരം ആളിക്കത്തിക്കുന്ന പ്രസംഗങ്ങളാണ്‌ സാധാരണ ഉണ്ടാകുക.

ഇങ്ങനെയുള്ള പോപ്പുലര്‍ ഫ്രണ്ടെന്ന മുസ്ലിം ഭീകര സംഘടനയേക്കുറിച്ച് കേരള മുഖ്യമന്ത്രി ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞപ്പോഴേക്കും കാട്ടിപ്പരുത്തിയേപ്പോലുള്ള തീവ്ര മുസ്ലിങ്ങള്‍ ഉറഞ്ഞു തുള്ളുന്നതിന്റെ രഹസ്യമെന്തായിരിക്കാം? മുസ്ലിങ്ങള്‍ പോലും ഭയപ്പെടേണ്ട ചില ലക്ഷ്യങ്ങള്‍ ഇവര്‍ക്കുണ്ടെന്നു പറയുന്ന കട്ടിപ്പരുത്തിക്കൊക്കെ ഇവരുടെ ലക്ഷ്യങ്ങള്‍ വളരെ വ്യക്തമായിട്ടറിയാം. പുറത്തു പറയാന്‍ പറ്റാത്ത ആ ലക്ഷ്യം വി എസ് വെളിപ്പെടുത്തിയത് തന്നെ. പോപ്പുലര്‍ ഫ്രണ്ട് പരസ്യമായി അണികളോടു പറഞ്ഞതും, കാട്ടിപ്പരുത്തിയേപ്പോലുള്ള തീവ്രവാദികള്‍ മനസില്‍ കൊണ്ടു നടക്കുന്നതും. ആരാണു കൂടുതല്‍ അപകടകാരികള്‍?

63 comments:

kaalidaasan said...

ആഗസ്റ്റ് 15 ന്‌ പോപ്പുലര്‍ ഫ്രണ്ടിന്റെ സൈന്യം ഫ്രീഡം പരേഡ് നടത്താറുണ്ട് പതിവായി. മറ്റ് ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ സേനയോടും പോലീസ് സേനകളോടും ചേര്‍ന്നാണു സാധാരണ സ്വാതന്ത്ര്യം ആഘോഷിക്കാറുള്ളത്. അവരാരും പ്രത്യേക പരേഡുകള്‍ നടത്താറില്ല. ഇന്‍ഡ്യന്‍ പട്ടാളത്തേയും വ്യവസ്ഥിതിയേയും കളിയാക്കുന രീതിയില്‍ പോപ്പുലര്‍ ഫ്രണ്ട് പരേഡ് നടത്തുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ പരേഡ് എന്ന ഹുങ്കില്‍. ഈ പരേഡുകളിലൊന്നിലും ഇതു വരെ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യത്തേക്കുറിച്ചോ ഇന്‍ഡ്യയുടെ അഖണ്ധതയേക്കുറിച്ചോ ആരും പരാമര്‍ശിച്ചു കേട്ടിട്ടില്ല.പകരം മുസ്ലിം മത വികാരം ആളിക്കത്തിക്കുന്ന പ്രസംഗങ്ങളാണ്‌ സാധാരണ ഉണ്ടാകുക.


ഇങ്ങനെയുള്ള പോപ്പുലര്‍ ഫ്രണ്ടെന്ന മുസ്ലിം ഭീകര സംഘടനയേക്കുറിച്ച് കേരള മുഖ്യമന്ത്രി ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞപ്പോഴേക്കും കാട്ടിപ്പരുത്തിയേപ്പോലുള്ള തീവ്ര മുസ്ലിങ്ങള്‍ ഉറഞ്ഞു തുള്ളുന്നതിന്റെ രഹസ്യമെന്തായിരിക്കാം? മുസ്ലിങ്ങള്‍ പോലും ഭയപ്പെടേണ്ട ചില ലക്ഷ്യങ്ങള്‍ ഇവര്‍ക്കുണ്ടെന്നു പറയുന്ന കട്ടിപ്പരുത്തിക്കൊക്കെ ഇവരുടെ ലക്ഷ്യങ്ങള്‍ വളരെ വ്യക്തമായിട്ടറിയാം. പുറത്തു പറയാന്‍ പറ്റാത്ത ആ ലക്ഷ്യം വി എസ് വെളിപ്പെടുത്തിയത് തന്നെ. പോപ്പുലര്‍ ഫ്രണ്ട് പരസ്യമായി അണികളോടു പറഞ്ഞതും, കാട്ടിപ്പരുത്തിയേപ്പോലുള്ള തീവ്രവാദികള്‍ മനസില്‍ കൊണ്ടു നടക്കുന്നതും. ആരാണു കൂടുതല്‍ അപകടകാരികള്‍?

Baiju Elikkattoor said...

kaalidaasan,

dalit sanghadanakale muslim theevravathathinte chattukam aakkanulla shramam gauravamayi nadakkunnundu. blogil 'satyanweshi' enna aattin tholitta oru satwathe shradhikkuka.

Salim PM said...

പാണ്ടന്‍ നായടെ പല്ലി‌ന്‍ ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല!!

kaalidaasan said...

ബൈജു,

മുസ്ലിം തീവ്രവാദ സംഘടനകള്‍ പൊതുവെ ദളിതരെ വലയിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒരു പരിധി വരെ അവര്‍ വിജയിച്ചിട്ടുമുണ്ട്. ദളിതര്‍ പണ്ട് ഇടതുപക്ഷത്തോട് പ്രകടിപ്പിച്ചിരുന്ന ആഭിമുഖ്യം ഇപ്പോള്‍ മുസ്ലിം തീവ്രവാദികളോടാണു പ്രകടിപ്പിക്കുന്നതും.

സത്യാന്വേഷിയൊക്കെ വളരെ പ്രകടമായി തന്നെ മുസ്ലിം തീവ്രവാദ സംഘടനകളെ പിന്തുണക്കുന്നുമുണ്ട്. മാത്രമല്ല മുസ്ലിങ്ങളേക്കള്‍ ഒരു പടി കൂടി കടന്ന് ഖുറാനിലെ പൊട്ടത്തരങ്ങള്‍ക്ക് ശാസ്ത്ര പിന്‍ബലം ചാര്‍ത്തി നല്‍കുന്നും ഉണ്ട്. കളിമണ്ണു കൊണ്ട് മനുഷ്യനെ സൃഷ്ടിച്ചു എന്ന പരാമര്‍ശം പരിണാമത്തെ പിന്തുണക്കുന്നു എന്ന വിഡ്ഢിത്തം പോലുമദ്ദേഹം ഒരു ലേഖനത്തില്‍ എഴുതിയത് വായിച്ചിരുന്നു.

Salim PM said...

പോപ്പുലര്‍ ഫ്രണ്ടിന്‍റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും തീവ്രവാദ വര്‍ഗ്ഗീയ നിലപാടുകളെ ഭൂരിപക്ഷം മുസ്‌ലിംകളും മനസ്സിലാക്കുകയും വിമര്‍ശന വിധേയമാക്കുകയും ചെയ്തിട്ടുള്ളതാണ്. കാളിദാസപ്പോലെ ഇസ്‌ലാമിക വിരോധത്തിന്‍റെ തിമിരം ബാധിച്ച സത്വങ്ങളല്ലാതെ അത് കാണാതിരുന്നിട്ടില്ല; അല്ലെങ്കില്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു.

കാട്ടിപ്പരുത്തിയെപ്പോലുള്ള ഒരു മിതവാദി ബ്ലോഗറെ തീവ്രവാദി എന്നു വിശേഷിപ്പിക്കന്‍ കാളിദാസനെ പ്രേരിപ്പിച്ച വികാരം എന്താണെന്ന് കാട്ടിപ്പരുത്തിയുടെ 'മുസ്ലിം കൃസ്ത്യന്‍ സം‌വാദം' 'മുസ്ലിം കൃസ്ത്യന്‍ സം‌വാദം' ബ്ലോഗു സന്ദര്‍ശിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. തീവ്രവാദത്തോടുള്ള കാട്ടിപ്പരുത്തിയുടെ നിലപാട് അദ്ദേഹത്തിന്‍റെ ബ്ലോഗു സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. കാളിദാസന്‍ പറയുന്നതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങാന്‍ മാത്രം വിഡ്ഢികളാണ് ബൂലോഗത്തുള്ളവര്‍ എന്ന് കാളിദാസന്‍ കരുതിയോ?

മുസ്‌ലിംകളില്‍ തീവ്രവാദികളില്ല എന്നൊന്നും ആര്‍ക്കും വാദമില്ല. ന്യൂനാല്‍ ന്യൂനപക്ഷമായ മുസ്‌ലിം തീവ്രവാദികളുടെ പേരുപറഞ്ഞ് ഭൂരിപക്ഷം വരുന്ന സമാധാന കാംക്ഷികളായ മുസ്‌ലിംകളെ മുഴുവനും ഭീകരവാദികളായി മുദ്രകുത്തുന്ന കാളിദാസ പ്രഭൃതികളെ നിഷ്പക്ഷമതികള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നതിനു തെളിവാണ് കാളിദാസന്‍റെ ബ്ലോഗുകളില്‍ ഇയ്യിടെ കാണുന്ന കമന്‍റ് ദാരിദ്ര്യം.

കാളിദാസനെ ഒരു ഇസ്‌ലാം വിരുദ്ധ തീവ്രവാദി ക്രിസ്ത്യാനിയായിട്ടാണ് കാട്ടിപ്പരുത്തി പരിചയപ്പെടുത്തുന്നത്. അക്കാര്യം കാളിദാസന്‍ ഇതുവരെ നിഷേധിച്ചു കണ്ടിട്ടില്ല എന്നത് അദ്ദേഹം അത് അംഗീകരിക്കുന്നു എന്നതിനു തെളിവാണ്. എന്നാലും താന്‍ ഒരു ക്രിസ്ത്യാനിയാണെന്ന് ആര്‍ജ്ജവത്തോടെ പ്രഖ്യാപിക്കാന്‍ കാളിദാസനു ധൈര്യമില്ല. എന്തുകൊണ്ടാണിത്? ക്രിസ്തുമതം അത്ര മോശം മതമാണോ?

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ വളരുന്ന മതമാണിസ്‌ലാം എന്നത് കാളിദാസന്‍റെ ഉറക്കം കെടുത്തുന്നു. പാശ്ചാത്യ നാടുകളില്‍ ചര്‍ച്ചുകള്‍ വില്പനക്കു വെക്കുന്ന സാഹചര്യത്തില്‍ ഇസ്‌ലാമിന്‍റെ വളര്‍ച്ച കാളിദാസന്‍റെ ഉറക്കം കെടുത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഈ വളര്‍ച്ചയെല്ലാം ഭീകരവാദികളായ മുസ്‌ലിംകള്‍ ബലപ്രയോഗത്തിലൂടെ നേടിയെടുക്കുന്നതാണെന്നാണ് കാളിദാസന്‍റെ മതം. ഇതുവിശ്വസിക്കാന്‍ എത്ര വിഡ്ഢികളെ കാളിദാസനു കിട്ടുന്നുണ്ട് എന്ന് അദ്ദേഹത്തിന്‍റെ കമന്‍റുബോക്സ് സാക്ഷി. ഉറക്കം നഷ്ടപ്പെടുന്ന കാളിദാസന്‍, ഉറക്കമിളച്ചെഴുതുന്നു ബ്ലൊഗുകള്‍ വൃഥാവിലായിപ്പോകുന്നതു കാണുമ്പോള്‍ സഹതാപം തോന്നുന്നു. ആയിരം കാളിദാസന്മാര്‍ ഒന്നിച്ചിരുന്ന് ഊതിയാലും കെടാത്ത ദിപമാണ് ഇസ്‌ലാം.

"അവര്‍ അവരുടെ വായകൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂത്തിയാക്കുന്നവനാകുന്നു" (വിശുദ്ധ ഖുര്‍‌ആന്‍

kaalidaasan said...

പോപ്പുലര്‍ ഫ്രണ്ടിന്‍റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും തീവ്രവാദ വര്‍ഗ്ഗീയ നിലപാടുകളെ ഭൂരിപക്ഷം മുസ്‌ലിംകളും മനസ്സിലാക്കുകയും വിമര്‍ശന വിധേയമാക്കുകയും ചെയ്തിട്ടുള്ളതാണ്.

കല്‍ക്കിയേപ്പോലുള്ള ഒട്ടകപ്പക്ഷികളൊക്കെ മണ്ണില്‍ തല പൂഴ്ത്തി നില്‍ക്കുന്നതുകൊണ്ട് യാധാര്‍ത്ഥ്യം മനസിലാക്കുന്നില്ല. മനസിലാക്കുന്നു വിമര്‍ശിക്കുന്നു എന്നൊക്കെ വിടുവായത്തം പറഞ്ഞു നടക്കും. കോട്ടക്കലില്‍ അടുത്ത കാലത്തു കുറച്ചു പേര്‍ സമേളിച്ച പോലെ തീവ്രവാദത്തിനെതിരെ ആഭിചാരം നടത്തിയിട്ട് കാര്യമില്ല. പോപ്പുലര്‍ ഫ്രണ്ട് മറ്റ് ജാതിക്കാര്‍ അടുത്ത കാലത്ത് മാര്‍ഗ്ഗം കൂടി മുസ്ലിങ്ങളായവര്‍ ചേര്‍ന്നുണ്ടാക്കിയ ഭീകരവാദികളൊന്നുമല്ല. കല്‍ക്കിയേപ്പോലുള്ള മുസ്ലിങ്ങള്‍ ചേര്‍ന്നുണ്ടാക്കിയതാണ്. മുസ്ലിങ്ങള്‍ നല്ലൊരു ശതമാനം അത്തത്തിലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുകയോ അവര്‍ക്ക് പിന്തുണ കൊടുക്കുകയോ ചെയ്യുന്നുണ്ട്. ഭൂരിപക്ഷം മുസ്ലിങ്ങള്‍ മനസിലാക്കുന്നതും വിമര്‍ശിക്കുന്നതും പ്രവാചകനെ നിന്ദിച്ച അധ്യാപകന്റെ കൈ വെട്ടിയതിനെ വിമര്‍ശിക്കുന്നു എന്നു പറയുമ്പോലെയാണ്. പകല്‍ മുസ്ലിം ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടും ജമായത്തും. അതാണു ഭൂരിപക്ഷം മുസ്ലിങ്ങളുടെയും ചിന്താഗതി.

kaalidaasan said...

കാട്ടിപ്പരുത്തിയെപ്പോലുള്ള ഒരു മിതവാദി ബ്ലോഗറെ തീവ്രവാദി എന്നു വിശേഷിപ്പിക്കന്‍ കാളിദാസനെ പ്രേരിപ്പിച്ച വികാരം

കാട്ടിപ്പരുത്തി ഏതു തരം വാദിയാണെന്ന് അദ്ദേഹവുമായി സംവദിച്ചിട്ടുള്ളവര്‍ക്ക് മനസിലായി കാണും. ബൈബിള്‍ തെറ്റാണെന്നു സ്ഥപിക്കാന്‍ നടക്കുന്ന കാട്ടിപ്പരുത്തിയെ മിതവാദി മുസ്ലിം എന്നു വിളിക്കുന്നവര്‍ക്ക് ആ വാക്കിന്റെ അര്‍ത്ഥം അറിഞ്ഞുകൂട എന്നു പറയേണ്ടിവരും. ബിഗ് ബാംഗ് തീയറി ഖുറാനിലുണ്ടെന്നു പറയുകയും അതാണു ഖുറാന്റെ ദൈവീകതക്കു തെളിവെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതൊക്കെ സുബോധമുള്ള എല്ലാവരും തീവ്രവാദമെന്നുതന്നെയേ പറയൂ.

Unknown said...

പോപുലര്‍ ഫ്രണ്ട് എന്ന സംഘടന 20 വര്‍ഷം കൊണ്ട് കേരളത്തെ മുസ്ലീം ഭൂരിപക്ഷസംസ്ഥാനമാക്കാന്‍ ശ്രമിക്കുന്നു എന്നാണ് അച്യുതാനന്ദന്‍ പറഞ്ഞത്. അത് മുസ്ലീം സമുദായത്തിനെതിരെയുള്ള പ്രസ്ഥാവനയാകുന്നത് എങ്ങനെയാണ്? പരമാവധി ആയാല്‍ അത് പോപുലര്‍ ഫ്രണ്ട് എന്ന സംഘടനക്കെതിരെ മാത്രമല്ലെ ആകുന്നുള്ളൂ? പോപുലര്‍ ഫ്രണ്ട് മുസ്ലീം സമുദായത്തെ മൊത്തത്തില്‍ പ്രതിനിധീകരിക്കുന്ന ഏക സംഘടനയല്ലല്ലൊ.

ഇനി പോപ്പുലര്‍ ഫ്രണ്ടിന് അങ്ങനെ ഒരു ലക്ഷ്യമുണ്ടെങ്കില്‍ തന്നെ ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലയ്ക്ക് ഉണ്ടാകാവുന്ന സ്വാഭാവിക ലക്ഷ്യം അല്ലേ അത്? 25 വര്‍ഷം കൊണ്ട് ഇന്ത്യയെ ചുവപ്പിക്കും എന്നാണ് മാവോ വാദികള്‍ പറയുന്നത്. അങ്ങനെ തുറന്ന് പറയുന്നില്ലെങ്കിലും ചുവപ്പിക്കാന്‍ തന്നെയായിരിക്കുമല്ലൊ സി.പി.എം.പോലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യം ആറെസ്സെസ്സിനോ ബി.ജെ.പി.ക്കോ ഉണ്ടോ എന്ന് സൂക്ഷ്മമായി എനിക്കറിയില്ല. പറഞ്ഞുവന്നത്, ലഭ്യമായ വിവരങ്ങള്‍ വെച്ച് അച്യുതാനന്ദന്‍ പറഞ്ഞത് മുസ്ലീം സമുദായത്തിന് എതിരല്ല. വ്യവസ്ഥാപിതമായ രീതിയില്‍ ഇസ്ലാമിസം പ്രചരിപ്പിക്കുകയാണെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും കുറ്റം പറയാന്‍ കഴിയില്ല.

Salim PM said...

ബൈബിള്‍ തെറ്റാണെന്നു കാട്ടിപ്പരുത്തി തെളിയിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ശരിയാണെന്നു വിശ്വസിക്കുന്ന കാളിദാസന്‍ അത് തെളിയിക്കുകയാണു വേണ്ടത്. അല്ലാതെ തീവ്രവാദിയെന്ന് മുദ്രകുത്തുകയല്ല.

kaalidaasan said...

മുസ്‌ലിംകളില്‍ തീവ്രവാദികളില്ല എന്നൊന്നും ആര്‍ക്കും വാദമില്ല. ന്യൂനാല്‍ ന്യൂനപക്ഷമായ മുസ്‌ലിം തീവ്രവാദികളുടെ പേരുപറഞ്ഞ് ഭൂരിപക്ഷം വരുന്ന സമാധാന കാംക്ഷികളായ മുസ്‌ലിംകളെ മുഴുവനും ഭീകരവാദികളായി മുദ്രകുത്തുന്ന കാളിദാസ പ്രഭൃതികളെ നിഷ്പക്ഷമതികള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നതിനു തെളിവാണ് കാളിദാസന്‍റെ ബ്ലോഗുകളില്‍ ഇയ്യിടെ കാണുന്ന കമന്‍റ് ദാരിദ്ര്യം.

ഇസ്ലാം എന്നതു തന്നെ തീവ്രവാദമാണ്. ഇസ്ലാമിന്റെ വേദപുസ്തകമായ ഖുറാനിലുള്ള അത്ര തീവ്രവാദം മറ്റ്
ഒരു വേദപുസ്തകത്തിലും കാണാനാകില്ല. 20% ആയത്തുകളും അന്യമത നിന്ദയും അന്യമതക്കാരെ അധിക്ഷേപിക്കുന്നതും അവരെ അവഹേളിക്കുന്നതുമാണ്. അവിശ്വാസികളെ അവിശ്വാസികളാഅയി നിലനിറുത്തുനത് അള്ളായാണെന്നു പറഞ്ഞിട്ട് അവരെ ഏതെല്ലാം തരത്തില്‍ പീഡിപ്പിക്കണമെന്നു വിവരിക്കുന്നതാണ്‌ 60 % ആയത്തുകളും. ഇതൊക്കെ മുസ്ലിങ്ങള്‍ക്ക് വിശ്വസിക്കാനും പിന്തുടരാനുമായിട്ടാണു ഖുറാനില്‍ എഴുതി വച്ചിരിക്കുന്നത്. അല്ലാതെ മൊഹമ്മദ് തമാശക്ക് എഴുതി വച്ചതൊന്നുമല്ല. മൌദൂദിയൊക്കെ ആ സത്യങ്ങളാണു പറഞ്ഞത്. മൌദൂദിയുടെ അഭിപ്രായത്തില്‍ ഒരു മുസ്ലിം, തീവ്രവാദി ആയേ പറ്റൂ. തീവ്രവാദിയാകാതെ മുസ്ലിങ്ങള്‍ ജീവിക്കണോ വേണ്ടയോ എന്നതൊക്കെ അവരുടെ ഇഷ്ടം.

ഭൂരിപക്ഷം വരുന്ന സമാധാന കാംക്ഷികളായ മുസ്ലിങ്ങള്‍ എന്നൊക്കെ സ്വയം പറഞ്ഞു സമാധാനിക്കാം. സമാധാനത്തില്‍ ജീവിക്കുന്ന ഒരു മുസ്ലിം സമൂഹവും ലോകത്തില്ല. കേരള മുസ്ലിങ്ങള്‍ കുറേക്കാലം സമാധാനത്തില്‍ ജീവിച്ചിരുന്നു. ഇപ്പോള്‍ അവരിലും അസമാധാനം വിതച്ചിരിക്കുന്നു, അസമാധാനത്തിന്റെ ഈ മതം.

കമന്റ് ധാരാളിത്തമുണ്ടോ ദാരിദ്ര്യമുണ്ടോ എന്നൊന്നും കാളിദാസനെ ബാധിക്കുന്ന പ്രശ്നമല്ല. കാളിദാസനെഴുതാനുള്ളതൊക്കെ എഴുതും.

Anonymous said...

ശ്രീ കെ പി എസ്,

ആര്‍ എസ് എസ് ഹിന്ദു രാഷ്ട്രമുണ്ടാക്കാന്‍ പോകുന്നു, ഇതരമത വിഭാഗക്കാരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നതൊക്കെ ആരോപണങ്ങള്‍ മാത്രമാണ്. ആരോപണം ഉന്നയിക്കുന്നവര്‍ അതിന് അടിസ്ഥാനമായി ഒന്നും തന്നെ വെളിപ്പെടുത്താന്‍ സാധിച്ചിട്ടില്ല. മൂന്നു പ്രാവശ്യം പല കാരണങ്ങള്‍ ആരോപിച്ചു നിരോധിച്ചിട്ടുള്ള സംഘടനയും കൂടിയാണ് ആര്‍ എസ് എസ്. മിക്കവാറും എല്ലാ ആസ്ഥാനങ്ങളും റൈഡ് ചെയ്യപ്പെട്ടിട്ടുള്ളതുമാണ്.. എന്നിട്ടും ഈ ആരോപണങ്ങള്‍ മുട്ടിനു മുട്ടിനു ആരോപിക്കുന്നും ഉണ്ട്. അത് ഹിന്ദുക്കളെ അപമാനിക്കാന്‍ ആണെന്ന് ആര്‍ എസ് എസ് വാദിച്ചിട്ടും ഇല്ല. ആര്‍ എസ് എസ്സിന്റെ രാഷ്ട്ര സങ്കല്പം ഇല്ലാത്ത/അല്ലാത്ത രാഷ്ട്ര സങ്കല്‍പ്പത്തെയോ ഒരിക്കലും വിമര്‍ശിച്ചിട്ടു പോലും ഇല്ല. രാഷ്ട്ര സങ്കല്പം എന്തായാലും അത് വിഘടന പരമായിരിക്കരുത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. പക്ഷെ, എന്താണ് ആര്‍ എസ് എസ്സിനെക്കുറിച്ച് പൊതുജനം മനസ്സിലാകിയിട്ടുള്ളത്?? അതെല്ലാം ആര്‍ എസ് എസ് ഇല്ലാതാകണം എന്ന് ആഗ്രഹിക്കുന്ന തീവ്രവാദികളുടെയും രാഷ്ട്രീയക്കാരുടെയും പ്രചാരണങ്ങള്‍ മാത്രമല്ലേ?

അതുപോട്ടെ, ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെ മുഖ്യമന്ത്രി എതിര്‍ത്തപ്പോള്‍ മുഖ്യനെ മുസ്ലീം വിരോധിയാക്കിയത് എത്ര എളുപ്പത്തില്‍ ആണെന്നത് കണ്ടില്ലേ? അപ്പോള്‍ ഇത്തരം ചില സത്യങ്ങള്‍, മുസ്ലീങ്ങളില്‍ മതത്തിനെ മാത്രം മൌലികമായിക്കാണുന്നവര്‍ ഉണ്ടെന്നും അവര്‍ രാജ്യത്തിന് അപകടം സൃഷ്ടിക്കുമെന്നും വര്‍ഷങ്ങള്‍ക്കു മുന്‍പേ പറഞ്ഞ ആര്‍ എസ് എസ്സിനെ മുസ്ലീം വിരുദ്ധരാക്കിയത് എത്ര എളുപ്പത്തില്‍ ആണെന്നത് ചിന്തിക്കണം. ഇന്ന് മുസ്ലീങ്ങളിലെ തീവ്രവാദികളെ എതിര്‍ത്തപ്പോള്‍ മുസ്ലീം വിരോധികള്‍ ആക്കി ചിത്രീകരിക്കുന്നതിനെതിരെ "പോരാടുന്ന" ഇടതന്മാര്‍ ആണ് അന്ന് ആര്‍ എസ് എസ്സിനെ മുസ്ലീം-ന്യൂന പക്ഷ വിരോധികള്‍ ആക്കിയത് എന്നത് വിരോധാഭാസം മാത്രം!!!

kaalidaasan said...

കാളിദാസനെ ഒരു ഇസ്‌ലാം വിരുദ്ധ തീവ്രവാദി ക്രിസ്ത്യാനിയായിട്ടാണ് കാട്ടിപ്പരുത്തി പരിചയപ്പെടുത്തുന്നത്. അക്കാര്യം കാളിദാസന്‍ ഇതുവരെ നിഷേധിച്ചു കണ്ടിട്ടില്ല എന്നത് അദ്ദേഹം അത് അംഗീകരിക്കുന്നു എന്നതിനു തെളിവാണ്. എന്നാലും താന്‍ ഒരു ക്രിസ്ത്യാനിയാണെന്ന് ആര്‍ജ്ജവത്തോടെ പ്രഖ്യാപിക്കാന്‍ കാളിദാസനു ധൈര്യമില്ല. എന്തുകൊണ്ടാണിത്? ക്രിസ്തുമതം അത്ര മോശം മതമാണോ?

ക്രിസ്തു മതത്തെ അനുകൂലിച്ച് ഒരു വാചകം പോലും ഇതുവരെ എഴുതാത്ത കാളിദാസനെ ക്രിസ്ത്യാനി എന്നു വിശേഷിപ്പിച്ചപ്പോള്‍ കാട്ടിപ്പരുത്തി ഏത് വാദിയാണെന്നു വായിക്കുന്നവര്‍ക്ക് മനസിലാകും.

നിസ്കരിക്കുന്നു എന്ന് തെളിയിക്കാന്‍ നെറ്റി നിലത്തുരച്ച് പടുണ്ടാക്കേണ്ട ഗതികേട് കാളിദാസനില്ല. കാളിദാസന്‍ ഒരു പ്രഖ്യാപനവും നടത്തേണ്ട ആവശ്യവുമില്ല. ഒരു പ്രഖ്യാപനവും നടത്താതെ ജീവിക്കാന്‍ കാളിദാസനറിയാം. അതിനു ധൈര്യമില്ലാത്തവര്‍ അവരുടെ പൊത്തകം ആരോ നൂലില്‍ കെട്ടി ഇറക്കിയ മഹത്തായ പൊത്തകമെന്ന് പ്രചരിപ്പിക്കുകയും അന്യരുടെ പൊത്തകം വ്യാജമാണെന്നു തെളിയിക്കാന്‍ ഊര്‍ജ്ജം മുഴുവന്‍ ചെലവഴിക്കുകയും ചെയ്യും.

ഏതളവു കോലു വച്ചളന്നാലും ഇസ്ലമിനേക്കാള്‍ ഭേദപ്പെട്ടതു തന്നെയാണ്‌ മറ്റെല്ലാ മതങ്ങളും. മറ്റുള്ളവര്‍ ഒരു മതത്തെ അളക്കുന്നത് അതിലെ വിശ്വാസികളുടെ പ്രവര്‍ത്തികളെ നോക്കിയാണ്. ഇന്നത്തെ ലോകത്ത് ഇസ്ലാം ഏറ്റവും വെറുക്കപ്പെട്ട മതമായി വിലയിരുത്തപ്പെടുന്നത് മുസ്ലിങ്ങള്‍ ലോകം മുഴുവന്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനം അടിസ്ഥനമാക്കിയാണ്. ഭൂരിപക്ഷം പേരും സമാധാനകാംഷികളാണെന്ന ഉഡായിപ്പൊന്നും ആരും വിശ്വസിക്കില്ല.

kaalidaasan said...

ബൈബിള്‍ തെറ്റാണെന്നു കാട്ടിപ്പരുത്തി തെളിയിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ശരിയാണെന്നു വിശ്വസിക്കുന്ന കാളിദാസന്‍ അത് തെളിയിക്കുകയാണു വേണ്ടത്. അല്ലാതെ തീവ്രവാദിയെന്ന് മുദ്രകുത്തുകയല്ല.

ബൈബിള്‍ കാട്ടിപ്പരുത്തിയുടെ മത പുസ്തകമല്ല. ഖുറാനാണ്. അത് ശരിയാണെന്നോ തെറ്റാണെന്നോ കാട്ടിപ്പരുത്തി വിശ്വസിക്കുകയോ തെളിയിക്കുകയോ ചെയ്താല്‍ ആരും കാട്ടിപ്പരുത്തിയെ തീവ്രവാദി എന്നു വിളിക്കില്ല. ക്രിസ്ത്യനികള്‍ വിശ്വസിക്കുന്ന വേദ പുസ്തകമായ ബൈബിള്‍ തെറ്റാണെന്നു കാട്ടിപ്പരുത്തി തെളിയിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണദേഹത്തെ ഞാന്‍ തീവ്രവാദിയെന്നു വിളിച്ചത്. സുബോധമുള്ള ആരം ​അങ്ങനെയേ വിളിക്കൂ. ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതില്‍ വിശ്വസിച്ചു ജീവിക്കാന്‍ അവരെ അനുവദിക്കുന്നവരെയേ ഞാന്‍ മിത വാദി എന്നു വിളിക്കൂ. നിര്‍ഭാഗ്യവശാല്‍ കാട്ടിപ്പരുത്തി ക്രിസ്ത്യാനികളോട് പറയുന്നത് നിങ്ങള്‍ വിശ്വസിക്കുന്നത് തെറ്റാണ്‌ എന്നാണ്. അത് കാട്ടിപ്പരുത്തി സ്വന്തമായി പറഞ്ഞതല്ല. മൊഹമ്മദ് ഖുറാനിലൂടെ പറഞ്ഞതാണ്. ഇസ്ലാമിന്റെ തീവ്രവാദം അവിടെ തുടങ്ങുന്നു. വേദപുസ്തകമായ ഖുറാനില്‍. മുസ്ലിമായതുകൊണ്ട് മൊഹമ്മദ് പറഞ്ഞതൊക്കെ കാട്ടിപ്പരുത്തിക്ക് വേദ വാക്യമാണ്. അത് വിശ്വസിക്കുന്നു. അത് കിട്ടുന്ന വേദികളിലൊക്കെ പറയുന്നു.

തീവ്രവാദിയെ തീവ്രവാദിയെന്നേ മുദ്ര കുത്താനാകൂ. അന്യമത പുസ്തകം തെറ്റാണെന്നു പറയുന്നത് തീവ്രവാദമല്ല ഭീകരവാദം തന്നെയാണ്.

kaalidaasan said...

പോപുലര്‍ ഫ്രണ്ട് മുസ്ലീം സമുദായത്തെ മൊത്തത്തില്‍ പ്രതിനിധീകരിക്കുന്ന ഏക സംഘടനയല്ലല്ലൊ.

വി എസ് പോപ്പുലര്‍ ഫ്രണ്ടിനെതിരെയാണു പറഞ്ഞതെന്ന് എല്ലാ മുസ്ലിങ്ങള്‍ക്കും അറിയാം. അതറിഞ്ഞ് കൊണ്ടു തന്നെയാണവര്‍ അതെല്ലാ മുസ്ലിങ്ങള്‍ക്കുമെതിരെ എന്നാക്കി വിലപിക്കുന്നത്. അതിനൊരു കാരണമേ ഉള്ളു. പോപ്പുലര്‍ ഫ്രണ്ട് പരസ്യമായി പറയുന്നത് ഭൂരിഭാഗം മുസ്ലിങ്ങളും മനസില്‍ കൊണ്ടു നടക്കുന്നു. ലോകം മുഴുവനുമുള്ള ജനങ്ങള്‍ മുസ്ലിങ്ങളാകണമെന്നാണ്, മൊഹമ്മദ് ആഗ്രഹിച്ചത്. അഗ്രഹിക്കുക മാത്രമല്ല അതിനു വേണ്ടി ശ്രമിക്കണമെന്ന് എല്ലാ മുസ്ലിങ്ങളോടും നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലുമതിനു വേണ്ടി ശ്രമിക്കുന്നു. കല്‍ക്കി എന്ന മുസ്ലിമുള്‍പ്പടെ മിക്കവാറും മുസ്ലിങ്ങള്‍ പറയുന്നുണ്ട്, ഇന്നതിവേഗം വളരുന്ന മതമാണ്‌ ഇസ്ലാം എന്ന്. കേരളത്തിലെ പ്രമുഖ മുസ്ലിം സംഘടനയായ മുസ്ലിം ലീഗും പോപ്പൂലര്‍ ഫ്രണ്ടിന്റെ ആദിരൂപമായ എന്‍ ഡി എഫുമായി അടുത്ത ബന്ധമുണ്ട്. ഇപ്പോഴുമവര്‍ അതിനെ തള്ളിപ്പറഞ്ഞിട്ടില്ല.

ബിജു ചന്ദ്രന്‍ said...

Tracking

kaalidaasan said...

ഇനി പോപ്പുലര്‍ ഫ്രണ്ടിന് അങ്ങനെ ഒരു ലക്ഷ്യമുണ്ടെങ്കില്‍ തന്നെ ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലയ്ക്ക് ഉണ്ടാകാവുന്ന സ്വാഭാവിക ലക്ഷ്യം അല്ലേ അത്?

ശ്രീ കെ പി എസ്,

പോപ്പുലര്‍ ഫ്രണ്ട് അതിന്റെ തത്വശസ്ത്രത്തിന്റെ അടിസ്ഥാനമാക്കുന്നത് മൌദൂദിയെന്ന ഇസ്ലാം പണ്ഡിതന്റെ പഠിപ്പിക്കലുകളെയാണ്. ഖുറാനെ ശരിയായി വ്യാഖ്യാനിച്ച അദ്ദേഹം പറഞ്ഞത്, ഒരു മുസ്ലിമിനു ഇസ്ലാമിക ഭരണത്തിലേ ജീവിക്കാനാകൂ എന്നാണ്. മുസ്ലിം ഭൂരിപക്ഷമില്ലാതെ ഇസ്ലാമിക ഭരണം ഉണ്ടാകില്ല. മൌദൂദി സ്ഥാപിച്ച ജമയത്തേ ഇസ്ലാമിയുടെ തത്വശാസ്ത്രവും ഇതാണ്. ഇതിനെ അടിസ്ഥാനമാക്കി ജമായത്ത് തുടങ്ങിയ തീവ്രവാദ സംഘടനയായിരുന്നു സിമി. സിമി നിരോധിക്കപ്പെട്ടപ്പോള്‍ അതേ ആശയക്കാര്‍ ചേര്‍ന്ന് രൂപം കൊടുത്തതാണ്, എന്‍ ഡി എഫ് എന്ന ഇപ്പോഴത്തെ പോപ്പുലര്‍ ഫ്രണ്ട്. മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതാണവരുടെ ലക്ഷ്യം. അതാണവര്‍ അവരുടെ അണികളെ പഠിപ്പിക്കുന്നത്. ഇസ്ലാമിക ഭരണം എന്ന പ്രത്യയശാസ്ത്രത്തിന്റെ സ്വാഭാവിക ലക്ഷ്യമാണ്‌ പോപ്പുലര്‍ ഫ്രണ്ടിനുള്ളത്. ഉള്ളിന്റെ ഉള്ളില്‍ എല്ലാ മുസ്ലിങ്ങള്‍ക്കും ഇതേ ലക്ഷ്യമാണുള്ളതും. അതു കൊണ്ടാണിവരൊക്കെ ഒറ്റക്കെട്ടായി വി എസിനെതിരെ ഉറഞ്ഞു തുള്ളുന്നത്. എല്ലാ മുസ്ലിങ്ങളും ആഗ്രഹിക്കുന്ന ഒന്നാണ്‌ ഇസ്ലാമിക ഭരണം.

Anonymous said...

നീ ആരാടാ കോളീ ദൂസാ ഏത് മതക്കാരനാ?

വായുജിത് said...

പോപ്പുലര്‍ ഫ്രന്‍ഡ് ആര്‍.എസ്സ്.എസ്സ് ഫാസിസത്തെ പ്രതിരോധിക്കാനാണെന്നാണ് അവര്‍ പറയുന്നത് . പ്രതിരോധിച്ചോളൂ.

ഹിന്ദുവെന്നോ മുസ്ലിമെന്നോ ചിന്തയില്ലാതെ ഇന്ത്യാക്കാരെ വെടിവെച്ചു കൊല്ലുന്ന പാക് തീവ്രവാദികളെ പോരാളികള്‍ എന്നു വിളിക്കുന്നതിന്റെ സാംഗത്യമെന്ത് ???

പോപ്പുലര്‍ ഫ്രന്‍ഡിനു ആ പേരു വന്നതെങ്ങനെ എന്നറിയണ്ടെ . പാലസ്തീന്‍ വിമോചനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുണ്ട് . ഹമാസിന്റെ കൂട്ടുകാര്‍ . സ്വഭാവത്തിലും പ്രവര്‍ത്തനത്തിലും . പോപ്പുലര്‍ ഫ്രന്‍ഡ് ഫോര്‍ ദി ലിബറേഷന്‍ ഒഫ് പാലസ്റ്റീന്‍ . ഇതില്‍ ഫോര്‍ ലിബറേഷന്‍ എന്ന വാക്ക് സൈലന്റായി .പാലസ്റ്റീനു പകരം ഇന്ത്യയും വന്നു .

ലിബറേഷന്‍ ആണല്ലോ ഇവരുടെ ആദ്യ രൂപമായ സിമി യുടെ ലക്ഷ്യം . “ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ “ എന്നത് ഓര്‍മയുണ്ടാകുമല്ലോ .

kaalidaasan said...

ഫസ്‌ലി,

എന്തായാലും ഞാന്‍ ഫസ്‌ലിയുടെ മതമല്ല എന്നു മനസിലായല്ലോ. ഹിന്ദുകളും ക്രിസ്ത്യാനികളും മതമില്ലാത്തവരും ഈശ്വരവിശ്വസമില്ലത്തവരുമൊക്കെ പോപ്പുലര്‍ ഫ്രണ്ടിനേയും ഇസ്ലാമിനേയും വിമര്‍ശിക്കുന്നുണ്ട്. അതിനര്‍ത്ഥം ഇവരെല്ലാം ഒരേപോലെ ഈ വെറുപ്പിന്റെ തത്വശാസ്ത്രത്തെ വെറുക്കുന്നു എന്നല്ലേ. പോപ്പുലര്‍ ഫ്രണ്ടും ജമയത്തും ഒക്കെ പറയുന്നത്, അവരാണ്‌ യധാര്‍ത്ഥ ഇസ്ലാമിനെ പിന്തുടരുന്നതെന്നാണ്. അതാണു യധാര്‍ത്ഥ ഇസ്ലാമെങ്കില്‍ ആ ഇസ്ലാമിനെ ആരും വെറുക്കും..ഇതിന്റെ തീവ്രവിശ്വസികള്‍ കാരണം സുരക്ഷിതരായി മറ്റാളുകള്‍ക്ക് ജീവിക്കാനാകില്ല എന്ന അവസ്ഥ വന്നാല്‍ ആരും വെറുത്തുപോകും. അതിനവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സ്വയം നന്നാകാന്‍ ശ്രമിക്ക്.

ഫസ്‌ലി പിന്‍ തുടരുന്നത് ഇവര്‍ പിന്തുടരുന്ന ഇസ്ലാമല്ലെങ്കില്‍ എന്തിനാണു വെറുതെ കിടന്നു കുരക്കുന്നത്? റമദാനില്‍ വല്ല പട്ടിണിയും കിടന്ന് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ നോക്ക്. പോപ്പുലര്‍ ഫ്രണ്ട് കൈ വെട്ടിയും കഴുത്തുവെട്ടിയും സ്വര്‍ഗ്ഗത്തില്‍ പോകുന്നതിനെ ഞാനൊക്കെ ഒന്നു വിമര്‍ശിച്ചോട്ടെ.

kaalidaasan said...

വായുജിത്,

ആര്‍ എസ് എസിനെ പ്രതിരോധിക്കാന്‍ എന്നതവരുടെ മുഖം മൂടിയാണ്. മിതവാദി മുസ്ലിങ്ങളെ വഴിതെറ്റിക്കാന്‍ ഇറക്കുന്ന കര്‍ഡാണത്. അത് വാദത്തിനു വേണ്ടി സമതിച്ചാല്‍ പോലും, ഇന്‍ഡ്യക്കു പുറത്തുള്ള അസംഘ്യം മുസ്ലിം തീവ്രവാദികള്‍ ആരെ പ്രതിരോധിക്കാനാണ്‌ ഭീകരാക്രമണങ്ങള്‍ നടത്തുന്നത്? അല്‍ ഖയിദയേയും താലിബാനെയും അകമഴിഞ്ഞു സഹായിച്ചിട്ടുള്ള അമേരിക്കയെ പോലും അവര്‍ ആക്രമിച്ചു. അതൊന്നും ആരെയും പ്രതിരോധിക്കാനല്ല. സഹയിച്ചവരെ തിരിഞ്ഞു കൊത്തുന വിഷപ്പാമ്പിന്റെ സ്വഭാവമാണിവര്‍ക്ക്. ഇവരുടെ തത്വശാസ്ത്രം അസഹിഷ്ണുതയും മറ്റ് മതങ്ങളേയും വിശ്വസങ്ങളെയും വെറുക്കുന്നു എന്നതും. മതവിശ്വാസമുള്ള അമേരിക്കയേയും മതവിശ്വസമില്ലാത്ത സോവിയറ്റ് യൂണിയനേയും ഇവര്‍ ഒരു പോലെ ആക്രമിച്ചു. ഇവര്‍ പിന്തുടരുന്ന ഇസ്ലാമില്‍ അടങ്ങിയിരിക്കുന്ന അന്യ മത വിധേഷവും വെറുപ്പും, ഇസ്ലാം വളര്‍ത്താനുള്ള അജണ്ടയുമാണിതിനു പിന്നില്‍.

kaalidaasan said...

വായുജിത്,

പാക് തീവ്രവാദികളെ ഞാന്‍ ഒരിക്കലും പോരാളികള്‍ എന്നു വിളിച്ചിട്ടില്ല. കാഷ്മീരിലെയും പാലസ്തീനിലേയും സ്വാന്ത്ര്യസമരക്കാരെ പോരാളികള്‍ എന്നു വിളിച്ചിട്ടുണ്ട്. പക്ഷെ മുസ്ലിം തീവ്രവാദികള്‍ ഈ രണ്ടു സമരങ്ങളെയും റാഞ്ചിക്കൊണ്ടുപോയപ്പോള്‍ ഈ പോരാട്ടം മുസ്ലിം തീവ്രവാദത്തിന്റെ ഭാഗമായി രുപാന്തരപ്പെട്ടു.


കാഷ്മീര്‍ സ്വാതന്ത്ര്യമെന്നു പണ്ടു പറഞ്ഞിരുന്ന അമേരിക്ക ആ ശ്രമം ഇപ്പോളുപേക്ഷിച്ചു. പാലസ്തീന്‍ സ്വാതന്ത്ര്യം ഇപ്പോള്‍ ഒരു വിദൂര സ്വപ്നമായി അകലേക്കും പൊയ്ക്കൊണ്ടിരിക്കുന്നു. യൂറോപ്യന്‍ യൂണിയനൊക്കെ പണ്ട് പാലസ്തീനുവേണ്ടി ശബ്ദിച്ചിരുന്നു. ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങളും മറ്റ് പ്രതിലോമ നടപടികളും യൂറോപ്പ്യന്‍ യൂണിയനേയും മാറിചിന്തിക്കാന്‍ ഇപ്പോള്‍ പ്രേരിപ്പിക്കുന്നു. ഇനിയൊരിക്കലും മുസ്ലിങ്ങള്‍ ഉള്‍പ്പെട്ട ഒരു സ്വാതന്ത്ര്യ സമരത്തേയും അമേരിക്ക പിന്താങ്ങാന്‍ സാധ്യതയില്ല.

മുസ്ലിം ഭൂരിപക്ഷ കഷ്മീരിനെ ബലമായി ഇന്‍ഡ്യയില്‍ പിടിച്ചു നിറുത്തുന്നതു കൊണ്ട് ഇന്‍ഡ്യക്കു പ്രത്യേക ഗുണമില്ല.ഇന്‍ഡ്യ 1947 ല്‍ വിഭജിച്ചില്ലായിരുന്നെകില്‍ ഇപ്പോള്‍ പാകിസ്ഥാനിലുള്ള എല്ലാ തീവ്രവാദികളും ഇന്‍ഡ്യയിലായിരുന്നേനെ. ഒരു പക്ഷെ അതായിരുന്നേനെ ഇന്‍ഡ്യയുടെ ഏറ്റവും വലിയ ഗതികേടും.

വായുജിത് said...
This comment has been removed by the author.
വായുജിത് said...

കാളിദാസന്‍, താങ്കള്‍ വിളിച്ചു എന്നല്ല ഞാന്‍ പറഞ്ഞത് . പോപ്പുലര്‍ ഫ്രന്‍ഡ് മുഖ പത്രമായ തേജസ്സ് പാക് തീവ്രവാദികളേയും ലഷ്കര്‍ ഭീകരരേയും പോരാളികള്‍ എന്നാണു സംബോധന ചെയ്യുന്നത്

നേരത്തെ കൊടുത്ത ലിങ്ക് വര്‍ക്ക് ചെയ്തില്ല


ആര്‍.എസ്സ്.എസ്സ് നെ എതിര്‍ക്കേണ്ടവര്‍ അതു ചെയ്താല്‍ മതിയല്ലൊ . ഒരു രാഷ്ട്രത്തിന്റെ പരമാധികാരത്തെ എതിര്‍ക്കുന്ന തീവ്രവാദികള്‍ക്ക് വിശുദ്ധ പോരാളി പട്ടം കൊടുക്കേണ്ട കാര്യമില്ലല്ലോ .

അപ്പോള്‍ കാര്യം ആര്‍.എസ്സ്.എസ്സ് നെ എതിര്‍ക്കലല്ല. അത് ഒരു മറ മാത്രം . ഇത് പച്ചയായാ രാജ്യ വിരുദ്ധ പ്രവര്‍ത്തനം മാത്രം

kaalidaasan said...

വായുജിത്,

ഞാന്‍ തെറ്റിദ്ധരിച്ചതില്‍ ഖേദിക്കുന്നു. താങ്കള്‍ ആദ്യം കൊടുത്ത ലിങ്ക് ക്ളിക് ചെയ്തപ്പോള്‍ എന്റെ തന്നെ ബ്ളോഗിലേക്കായിരുന്നു പോയിരുന്നത്. അതാണു തെറ്റിദ്ധാരണക്കിടയാക്കിയത്.

പാകിസ്താനി ഭീകരര്‍ പരിശീലനം കൊടുക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പോരാളികളും കാഷ്മീരില്‍ പൊരുതുന്ന പാകിസ്ഥാനി പോരളികളും ഒരേ തൂവല്‍ പക്ഷികളാകുമ്പോള്‍ അവരെയൊന്നും ഭീകരരായി ഫ്രണ്ടുകാര്‍ കണില്ലല്ലോ. എല്ലാ ഇസ്ലാമിക ഭീകരരും ഇവരുടെ സഹോദരപോരാളികള്‍ മാത്രമാണ്.

ആര്‍ എസ് എസിനെ എതിര്‍ക്കുക എന്നത് അവര്‍ക്ക് മറ്റൊരു മറമാത്രമാണ്.മിതവാദി മുസ്ലിങ്ങളുടെ പിന്തുണ കിട്ടാനുള്ള അടവു മാത്രം.

Ajith said...

"എന്ഡീഫിനെ ചെറുതായി കാണേണ്ട, അവര്ക്കു ചില ലക്ഷ്യങ്ങളുണ്ട്. അവ കൂടുതല് ഭയപ്പെടേണ്ടത് മുസ്ലിങ്ങള് തന്നെയാണു."

It deserves appreciation that the threat to social fabric and community is correctly identified even if it is done at the inner circles. Observation like this can become any community's first line of defence against groups like PFI,and will help to keep these groups at bay

What is quite regretful is the role played by a section of Human rights activists ,some times it even appears like, these acivists are another front of defence against the law enforcing agencies being set up by the organisations themselves , one such group ostensibly of that nature is 'CHRO' . An article form their website better explains this

"Thiruvananthapuram: Human rights activists condemned police atrocities against Muslims in the name of investigation into the assault on college teacher. They demanded to stop unwarranted statewide raids in the offices of Popular Front of India and Social Democratic Party of India (SDPI) and houses of its activists. There are reports of illegal custodies and custodial tortures. And police are also giving false reports to the media about the seized materials during raids as if the CDs and booklets were having anti national features.
The duty of the police is to find out real culprits behind the attack and produce them before the law. The law enforcers should not become law breakers. There was more serious crimes in the state in the past committed by various groups like CPM and RSS including murder. But there were no police activities of this kind then. This kind of discrimination will cause unrest and insecurity in the society, opined statement by human rights activists.
The statement was signed by C R Neelakandan, A Vasu, Prof. T B Vijayakumar, Dr. M S Jayaprakash, Reni Ilin, Nikhila Henry, N P Chekkutty, Jamal Kochangadi, K M Rama, Selvaraj, K Prasannakumar, K M VenuGopalan, Dr. J Devika ".

Ajith said...

When this was posted earlier ,one of the signatories came forward blaming it as 'Fascistic' tendency
and challenged to prove the partisanship of "CHRO".

Today news report about CHRO may better prove the point.

News: വിവാദ സിഡി പിടിച്ചെടുത്ത കേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു .

"കൊച്ചി: എറണാകുളത്ത് മനുഷ്യാവകാശ, മാധ്യമ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് വിവാദ സിഡികള്‍ പിടികൂടിയ കേസിലുള്‍പ്പെട്ട രണ്ട് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എറണാകുളം പുല്ലേപ്പടി സ്വദേശി അബ്ദുള്‍ സലാം, മട്ടാഞ്ചേരി പനയപ്പിള്ളി സ്വദേശി സിദ്ദീഖ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് വി. രാംകുമാര്‍ തള്ളിയത്.

എറണാകുളം നോര്‍ത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍സ് (സി.എച്ച്.ആര്‍.ഒ.), മീഡിയ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ (എം.ആര്‍.ഡി.എഫ്.) എന്നിവയുടെ ഓഫീസില്‍ നിന്ന് മതസ്​പര്‍ധയുണ്ടാക്കുന്ന സിഡികളും ലഘുലേഖകളും പിടിച്ചെടുത്ത കേസിലാണിത്. തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ തുടര്‍ന്ന് തങ്ങള്‍ക്ക് എതിരെ പോലീസിന് കേസെടുക്കാനാവില്ലെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. പോലീസിന്റെ അതിക്രമത്തിന്റെ തെളിവാണിതെന്നും വാദിച്ചു. എന്നാല്‍ ഈ വാദത്തോട് യോജിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സിഡിയുടെ ഉള്ളടക്കം മതസ്​പര്‍ധയുണ്ടാക്കാവുന്നതാണെന്നാണ് പിടിച്ചെടുത്തതിലെ ഒരു സിഡി പരിശോധിച്ചതില്‍ നിന്ന് ലഭിച്ച സൂചന. കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്ന് പോലീസ് പറയുന്നു. സംഘടനകളുടെ മറവില്‍ അന്തസ്സംസ്ഥാന, രാജ്യാന്തര ബന്ധമുള്ളവര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.

കേസിലെ ഒന്നും രണ്ടും പ്രതികളായ ഹര്‍ജിക്കാര്‍ ജൂലായ് 22നാണ് അറസ്റ്റിലായത്. സിഡികള്‍ക്ക് പുറമേ സി.എച്ച്.ആര്‍.ഒ. നിരീക്ഷണ സംഘത്തിലെ 20 പേരുടെ തിരിച്ചറിയല്‍ കാര്‍ഡ്, ഫ്രീഡം പരേഡിന്റെ ബാഡ്ജ്, സിഡികള്‍ വിതരണം ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്ന കത്ത് തുടങ്ങി 27 ഇനം വസ്തുക്കള്‍ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തിരുന്നു."

Earlier 'Justice Hema' also denied these 2 CHRO activists bail.

Link:
http://www.mathrubhumi.com/online/malayalam/news/story/467194/2010-08-13/kerala


Link from CHRO:
http://www.nchro.org/index.php?option=com_content&view=article&id=7110:save-india-day-9-august-pfi-campaign-human-right-activists-arrest-nchro-holds-secretariat-dharn&catid=18:nchro-news&Itemid=29

Ajith said...

When this was posted earlier ,one of the signatories came forward blaming it as 'Fascistic' tendency
and challenged to prove the partisanship of "CHRO".

Today news report about CHRO may better prove the point.

News: വിവാദ സിഡി പിടിച്ചെടുത്ത കേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു .

"കൊച്ചി: എറണാകുളത്ത് മനുഷ്യാവകാശ, മാധ്യമ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് വിവാദ സിഡികള്‍ പിടികൂടിയ കേസിലുള്‍പ്പെട്ട രണ്ട് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എറണാകുളം പുല്ലേപ്പടി സ്വദേശി അബ്ദുള്‍ സലാം, മട്ടാഞ്ചേരി പനയപ്പിള്ളി സ്വദേശി സിദ്ദീഖ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് വി. രാംകുമാര്‍ തള്ളിയത്.

എറണാകുളം നോര്‍ത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍സ് (സി.എച്ച്.ആര്‍.ഒ.), മീഡിയ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ (എം.ആര്‍.ഡി.എഫ്.) എന്നിവയുടെ ഓഫീസില്‍ നിന്ന് മതസ്​പര്‍ധയുണ്ടാക്കുന്ന സിഡികളും ലഘുലേഖകളും പിടിച്ചെടുത്ത കേസിലാണിത്. തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ തുടര്‍ന്ന് തങ്ങള്‍ക്ക് എതിരെ പോലീസിന് കേസെടുക്കാനാവില്ലെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. പോലീസിന്റെ അതിക്രമത്തിന്റെ തെളിവാണിതെന്നും വാദിച്ചു. എന്നാല്‍ ഈ വാദത്തോട് യോജിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സിഡിയുടെ ഉള്ളടക്കം മതസ്​പര്‍ധയുണ്ടാക്കാവുന്നതാണെന്നാണ് പിടിച്ചെടുത്തതിലെ ഒരു സിഡി പരിശോധിച്ചതില്‍ നിന്ന് ലഭിച്ച സൂചന. കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്ന് പോലീസ് പറയുന്നു. സംഘടനകളുടെ മറവില്‍ അന്തസ്സംസ്ഥാന, രാജ്യാന്തര ബന്ധമുള്ളവര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.

കേസിലെ ഒന്നും രണ്ടും പ്രതികളായ ഹര്‍ജിക്കാര്‍ ജൂലായ് 22നാണ് അറസ്റ്റിലായത്. സിഡികള്‍ക്ക് പുറമേ സി.എച്ച്.ആര്‍.ഒ. നിരീക്ഷണ സംഘത്തിലെ 20 പേരുടെ തിരിച്ചറിയല്‍ കാര്‍ഡ്, ഫ്രീഡം പരേഡിന്റെ ബാഡ്ജ്, സിഡികള്‍ വിതരണം ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്ന കത്ത് തുടങ്ങി 27 ഇനം വസ്തുക്കള്‍ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തിരുന്നു."

Earlier 'Justice Hema' also denied these 2 CHRO activists bail.

Link:
http://www.mathrubhumi.com/online/malayalam/news/story/467194/2010-08-13/kerala


Link from CHRO:
http://www.nchro.org/index.php?option=com_content&view=article&id=7110:save-india-day-9-august-pfi-campaign-human-right-activists-arrest-nchro-holds-secretariat-dharn&catid=18:nchro-news&Itemid=29

Ajith said...

kaalidaasan,

the posting got duplicated , could you delete the redundant posts

kaalidaasan said...

"അവര്‍ അവരുടെ വായകൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂത്തിയാക്കുന്നവനാകുന്നു" (വിശുദ്ധ ഖുര്‍‌ആന്‍


അള്ളാഹു തന്നെ സ്വയം അവന്റെ പ്രകാശം കെടുഥിക്കളയുന്നു എന്നും ഖുറാനില്‍ മൊഹമ്മദ് എഴുതി വച്ചിട്ടുണ്ട്.

2. 6-7 (ഈ യാഥാര്‍ഥ്യങ്ങള്‍) നിഷേധിച്ചവരോ, നീ അവരെ താക്കീതുചെയ്യുന്നതും ചെയ്യാതിരിക്കുന്നതും തുല്യമാകുന്നു. അവര്‍ ഒരിക്കലും വിശ്വസിക്കുകയില്ല. അല്ലാഹു അവരുടെ മനസ്സുകളും കാതുകളും അടച്ചു മുദ്രവെച്ചിരിക്കുകയാണ്.4 അവരുടെ കണ്ണുകള്‍ക്ക് മറ വീണിരിക്കുന്നു. അവര്‍ കഠിനശിക്ഷക്കര്‍ഹരാകുന്നു.

പിന്നെ മറ്റുളവര്‍ കെടുത്തുനതിനേക്കുറിച്ച് കല്‍ക്കി ആവലാതിപ്പെടുന്നതിന്റെ സാംഗത്യം എന്താണ്?

kaalidaasan said...

അജിത്,

ചില മനുഷ്യാവകാശ സംഘടനകളും പ്രവര്‍ത്തകരും, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളുടെ പിണിയാളുകളും ജിഹ്വകളും ആയി പ്രവര്‍ത്തിക്കുന്നുണ്ട്. പണം കൊടുത്തോ മറ്റ് വഴികളിലൂടെയോ ഒക്കെയാണവരെ പാട്ടിലാക്കുന്നത്. ജമായത്തേ ഇസ്ലാമി പണ്ടു മുതലേ അത് ചെയ്യുന്നുണ്ട്. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടും ചെയ്യുന്നു. സാധാരണ ജനങ്ങളില്‍ സ്വീകാര്യത ഉണ്ടാക്കാനുള്ള അടവുനയമാണത്.

Kader said...

ചില മനുഷ്യാവകാശ സംഘടനകളും പ്രവര്‍ത്തകരും, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളുടെ പിണിയാളുകളും ജിഹ്വകളും ആയി പ്രവര്‍ത്തിക്കുന്നുണ്ട്. പണം കൊടുത്തോ മറ്റ് വഴികളിലൂടെയോ ഒക്കെയാണവരെ പാട്ടിലാക്കുന്നത്. ജമായത്തേ ഇസ്ലാമി പണ്ടു മുതലേ അത് ചെയ്യുന്നുണ്ട്. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടും ചെയ്യുന്നു. സാധാരണ ജനങ്ങളില്‍ സ്വീകാര്യത ഉണ്ടാക്കാനുള്ള അടവുനയമാണത്.

mr kalidasan

ജമാഅത്തെ ഇസ്ലാമി പണം കൊടുത്ത് ജനങ്ങളെ
പാട്ടിലാക്കുന്നു എന്ന താങ്കൾ വെറുതെ എഴുതി വിട്ടാ
ൽ പോരാ അതിന് തെളിവ് കാണിക്കണം അങ്ങി
നെ എന്തെങ്കിലും തെളിവുണ്ടോ താങ്കളുടെ പക്കൽ
ആറു പതിറ്റാണ്ടിലധികമായി ഇന്ത്യാരാജ്യത്ത് പ്രവ
ർത്തിച്ചുകൊണ്ടിരിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ
കാളിദാസൻ തീവ്രവാദികൾ എന്ന് മുദ്രകുത്തുന്നതി
നും എന്തെങ്കിലും തെളിവുണ്ടോ?

അബ്ദുൽ ഖാദിർ നായരങ്ങാടി

Kader said...

ചില മനുഷ്യാവകാശ സംഘടനകളും പ്രവര്‍ത്തകരും, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളുടെ പിണിയാളുകളും ജിഹ്വകളും ആയി പ്രവര്‍ത്തിക്കുന്നുണ്ട്. പണം കൊടുത്തോ മറ്റ് വഴികളിലൂടെയോ ഒക്കെയാണവരെ പാട്ടിലാക്കുന്നത്. ജമായത്തേ ഇസ്ലാമി പണ്ടു മുതലേ അത് ചെയ്യുന്നുണ്ട്. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടും ചെയ്യുന്നു. സാധാരണ ജനങ്ങളില്‍ സ്വീകാര്യത ഉണ്ടാക്കാനുള്ള അടവുനയമാണത്.

mr kalidasan

ജമാഅത്തെ ഇസ്ലാമി പണം കൊടുത്ത് ജനങ്ങളെ
പാട്ടിലാക്കുന്നു എന്ന താങ്കൾ വെറുതെ എഴുതി വിട്ടാ
ൽ പോരാ അതിന് തെളിവ് കാണിക്കണം അങ്ങി
നെ എന്തെങ്കിലും തെളിവുണ്ടോ താങ്കളുടെ പക്കൽ
ആറു പതിറ്റാണ്ടിലധികമായി ഇന്ത്യാരാജ്യത്ത് പ്രവ
ർത്തിച്ചുകൊണ്ടിരിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ
കാളിദാസൻ തീവ്രവാദികൾ എന്ന് മുദ്രകുത്തുന്നതി
നും എന്തെങ്കിലും തെളിവുണ്ടോ?

അബ്ദുൽ ഖാദിർ നായരങ്ങാടി

Baiju Elikkattoor said...

"1947 ല്‍ വിഭജിച്ചില്ലായിരുന്നെകില്‍ ഇപ്പോള്‍ പാകിസ്ഥാനിലുള്ള എല്ലാ തീവ്രവാദികളും ഇന്‍ഡ്യയിലായിരുന്നേനെ. ഒരു പക്ഷെ അതായിരുന്നേനെ ഇന്‍ഡ്യയുടെ ഏറ്റവും വലിയ ഗതികേടും."

vibhajanam anivariyam annennu arijanppol, patel paranjathayi evideyo vaayichathu orkkunnoo. "...anganeyenkil, indiayile oro musalmaneyum kayil pidichu pakistanil kondu vidanam" ennu. ennal,thalpariyam ullavar maathram pakistanil poyal mathi, mattullavar ivide thanne kazhiyum enna gandhiyude nilapaadanu angikarikkappettathu.

patelinulla deergha drishti gandhikku illayirunno. rajyathinu akathum purathum ore shathruvine neridendi vannirikkunnoo!

kaalidaasan said...

അബ്ദുള്‍ ഖാദിര്‍,

തെളിവുകള്‍ ഇല്ലാതെ താങ്കള്‍ എത്രയോ കാര്യങ്ങള്‍ വിശ്വസിക്കുന്നു. ഖുറാന്‍ മൊഹമ്മദിന്‌ അള്ളാ ഇറക്കിക്കൊടുത്തതാണെന്ന് എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണു താങ്കള്‍ വിശ്വസിക്കുന്നത്.

kaalidaasan said...

ബൈജു,

പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോഴും ഇസ്ലാമിക ഭീകരത എന്ന സത്വം തുറിച്ചുനോക്കുമ്പോഴും 1947ല്‍ ഇന്‍ഡ്യ വിഭജിച്ചത് നല്ലതിനായിരുന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. ജമ്മു കാഷ്മീരിന്റെ മുസ്ലിം ഭൂരിപക്ഷ പ്രദേശവും അന്ന് പാകിസ്ഥാനില്‍ ചേര്‍ക്കേണ്ടതായിരുന്നു.
അഖണ്ഠഭാരതം എന്നൊക്കെ പറയുന്ന സംഘപരിവാരുമിപ്പോള്‍ അതിനെ സ്വാഗതം ചെയ്യുമെന്ന് തോന്നുന്നില്ല. അഫ്ഘാനിസ്ഥാനിലും പാകിസ്ഥാനിലും ബംഗ്ളാദേശിലുമുള്ള എല്ലാ ഇസ്ലാമിക തീവ്രവാദികളും കൂടി ഒരു രാജ്യത്തു തന്നെയാണെങ്കില്‍ ആ അവസ്ഥ ചിന്തിക്കാന്‍ കൂടി വയ്യ. എങ്കില്‍ എന്നേ ഇന്‍ഡ്യക്ക് അഫ്ഘാനിസ്ഥാന്റെ ഗതി വന്നേനെ.

നേതാവിന്റെ ഒപ്പം പാകിസ്ഥാനിലേക്ക് പോകാതിരുന്ന ജമായത്തേ ഇസ്ലാമിക്കാരൊക്കെ ഇപ്പോള്‍ അന്നത് ചെയ്യാതിരുന്നതിനാശ്വസിക്കുന്നുണ്ടാകും.

Kader said...
This comment has been removed by the author.
Kader said...

അബ്ദുള്‍ ഖാദിര്‍,

തെളിവുകള്‍ ഇല്ലാതെ താങ്കള്‍ എത്രയോ കാര്യങ്ങള്‍ വിശ്വസിക്കുന്നു. ഖുറാന്‍ മൊഹമ്മദിന്‌ അള്ളാ ഇറക്കിക്കൊടുത്തതാണെന്ന് എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണു താങ്കള്‍ വിശ്വസിക്കുന്നത്.

mr kalidhasan

താങ്കളോട് ചോദിച്ചതിന് ഉത്തരം പറയാതെ വിഷ
യം മാറ്റാൻ നോക്കേണ്ട ഖുർആൻ എന്നാൽ വായി
ക്കപെടുന്നത് എന്നാണ് അർഥം ഖുർആൻ എന്നാ
ണ് എഴുതെണ്ടത് അല്ലാതെ കാളിദാസൻ എഴുതുന്ന
ത് പോലെ ഖുറാൻ അല്ല താങ്കൾ കുറേ കാര്യങ്ങൾ
പഠിക്കാനുണ്ട് ഇസ്ലാമിനെ കുറിച്ചും മുഹമ്മദ് നബി
(സ)യെ കുറിച്ചുമെല്ലാം അപ്പോൾ കാളിദാസൻ എ
ന്ന നാമത്തിലുള്ള താങ്കളുടെ സംശയങ്ങൾ മാറാൻ
സാധ്യതയുണ്ട്. എന്റെ ആദ്യ ചോദ്യത്തിനാണ് താങ്കൾ മറുപടിപറയേണ്ടത് ഖുർആൻ മുഹമ്മദ് നബിക്ക് അള്ളാഹു അവതരിപ്പിച്ച കൊടുത്തതാണ്
എന്നതിന് നിരവധി തെളിവുകൾ കണ്ടെത്തിയാണ്
അതിൽ വിശ്വസിക്കുന്നത് തെളിവില്ല എന്നു കരുതി
കാളിദാസൻ എന്ന പേരിലുള്ള വിമർശകന് ആശ്വ
സിക്കാൻ വകയില്ല. ജമാഅത്തെ ഇസ്ലാമി പണം
കൊടുത്ത് ആളുകളെ പാട്ടിലാക്കുന്നു വെന്ന് താങ്കൾ
എഴുതിന് എന്താണ് തെളിവ് ?

kaalidaasan said...

അബ്ദുള്‍ കാദെര്‍ നായരന്‍ഘാദി,

ഖുറാനേക്കുറിച്ച് അറിയാന്‍ എനിക്ക് ആരുടെയും ഇടനില അവശ്യമില്ല.
ഖുറാന്‍ മൊഹമ്മദിനു ഇറക്കിക്കൊടുത്തതാണെന്നതിന്‌ എന്തു തെളിവാണു താങ്കളുടെ കയ്യിലുള്ളത്. അതാരെങ്കിലും കണ്ടിട്ടുണ്ടോ? അതിനുതെളിവു നല്‍കിയാല്‍ ഞാന്‍ പറഞ്ഞതിനും തെളിവു നല്‍കാം.
kaalidhasan എന്നല്ല എഴുതുക . kaalidaasan എന്നാണ്.

Kader said...
This comment has been removed by the author.
Kader said...
This comment has been removed by the author.
Kader said...
This comment has been removed by the author.
Kader said...

അബ്ദുള്‍ കാദെര്‍ നായരന്‍ഘാദി,

ഖുറാനേക്കുറിച്ച് അറിയാന്‍ എനിക്ക് ആരുടെയും ഇടനില അവശ്യമില്ല.
ഖുറാന്‍ മൊഹമ്മദിനു ഇറക്കിക്കൊടുത്തതാണെന്നതിന്‌ എന്തു തെളിവാണു താങ്കളുടെ കയ്യിലുള്ളത്. അതാരെങ്കിലും കണ്ടിട്ടുണ്ടോ? അതിനുതെളിവു നല്‍കിയാല്‍ ഞാന്‍ പറഞ്ഞതിനും തെളിവു നല്‍കാം.
kaalidhasan എന്നല്ല എഴുതുക . kaalidaasan എന്നാണ്
TO
MR kaalidaasan

ജമാഅത്തെ ഇസ്ലാമി പണം നൽകി ആളുക്കളെ
പാട്ടിലാക്കുന്നുവെന്ന് എഴുതിയ ബ്ലോഗറോട് അതി
ന് തെളിവ് ചോദിച്ചാൽ താങ്കൾ സത്യസന്ധനായ
ജമാഅത്ത് വിമർശകനാണെങ്കിൽ അതിന് മറുപടി
നൽകുകയാണ് ചെയ്യേണ്ടത് അല്ലാതെ ചോദ്യ കർത്താവിനോട് മറു ചോദ്യമുന്നയിച്ച് രക്ഷപ്പെടുക
യല്ല ചെയ്യുക ഇതിൽ നിന്നും എനിക്കും ഇത് വായി
ക്കുന്നവർക്കും ഒരു കാര്യം വെക്തമായി താങ്കൾ കളവ് പ്രചരിപ്പിക്കുയാണെന്ന്. അല്ലയോ കാളി ദാസാ താങ്കൾക്ക് ഖുർആനെ കുറിച്ച് അറിയാൻ ആ
രുടെയും ഇടനില ആവശ്യമില്ലന്ന് പറയുന്നത് ശുദ്ധ
കളവാണ് അറബി അറിയാത്ത കാളിദാസൻ എന്ന
നാമം സ്വീകരിച്ച ആ‍ൾ ഖുർആൻ പരിഭാഷകൻ എന്ന ഇടനിലക്കരൻ വഴിയാണ് ഖുർആൻ മറിച്ച
നോക്കുന്നതെന്ന് ആർക്കാണ് അറിയാതത്.
താങ്കൾ ഖുർആൻ വിമർശന പഠനം തുടരുക അപ്പോൾ ഒരുപാട് സത്യങ്ങൾ ബോധ്യപെടും താങ്കളിപ്പോൾ ഖുർഅനിനെയും പ്രവാചകൻ മുഹമ്മദ് നബി(സ)യെയും ഇസ്ലാമിനെയും ജമാ അത്തെ ഇസ്ലാമിയെയും കുറിച്ച് ഒന്നും അറിയാത്ത
വനാണ് ഖുർആൻ അള്ളാഹു അവതരിപ്പിച്ചതാണെ
ന്ന് മനസിലാക്കണമെങ്കിൽ പ്രവാചക ജീവിതം പഠിക്കേണ്ടതാവശ്യമാണ്. ഞാൻ വീണ്ടും എന്റെ
ചോദ്യത്തിലേക്ക് പോകുന്നു അതായത് ജമാഅത്തെ ഇസ്ലാമി പണം നൽകി ആളുകളെ പാട്ടിലാക്കുന്നുവെന്ന് എഴുതാൻ താങ്കൾക്കുള്ള രേഖ
എന്താണ് ഉത്തരമാണ് ആവശ്യം മറുചോദ്യമല്ല
മറുചോദ്യമുന്നയിച്ചോ പ്രകോപിപ്പിച്ചോ രക്ഷപെടാ
നുള്ള ശ്രമം ഭീരുത്വമാണ്.

kaalidaasan said...

അബ്ദുള്‍ കദെര്‍ നയരന്‍ഘാദി,

ഖുറാന്‍ മൊഹമ്മദിന്‌ അള്ളാ ഇറക്കിക്കൊടുത്തതാണെന്ന് മൊഹമ്മദ് തന്നെ അവകാശപ്പെട്ടതല്ലാതെ മറ്റെന്താണു താങ്കളുടെ കയ്യില്‍ തെളിവായിട്ടുള്ളത്? അതൊന്നും തെളിവായിട്ട് സുബോധമുള്ള ആരും സ്വീകരിക്കില്ല. മൊഹമ്മദ് അങ്ങനെ പല പൊട്ടത്തരങ്ങളുമവകാശപ്പെടുന്നുണ്ട്. തോറയും ബൈബിളും തിരുത്തിയതാണെന്നും, സ്വര്‍ഗ്ഗത്തില്‍ പോയി അള്ളായെ കണ്ടു എന്നുമൊക്കെ അദ്ദേഹം തട്ടിവിട്ടിട്ടുണ്ട്.. കുറെയധികം കാദെര്‍മാര്‍ അതൊക്കെ തൊള്ളതൊടാതെ വിഴുങ്ങുന്നുമുണ്ട്. പക്ഷെ മനുഷ്യരെല്ലാവരും കാദെര്‍മാരല്ലല്ലോ.

അതിനു മൊഹമ്മദിന്റെ ചരിത്രം പഠിച്ചാല്‍ തെളിവു കിട്ടുമെങ്കില്‍. ജമായത്തേ ഇസ്ലാമിയുടെ തീവ്രവാദം മനസിലാകാന്‍ അതിന്റെ സ്ഥാപകന്‍ മൌദൂദിയുടെ ചരിത്രവും അദ്ദേഹമെഴുതിയ വിഷലിപ്തമായ പുസ്തകങ്ങളും വായിച്ചാല്‍ മതിയാകും. അദ്ദേഹമെഴുതിയ ജിഹാദ് ഇസ്ലാമില്‍ എന്ന ഒരു പുസ്ത്കം ധാരാളം മതി.

kaalidaasan said...

അബ്ദുള്‍ കദെര്‍ നയരന്‍ഘാദി,

ഖുറാന്‍ മാത്രമല്ല മറ്റെല്ലാ മത പുസ്തകങ്ങളും ആളുകള്‍ വായിച്ചു മനസിലാക്കുന്നത് പരിഭാഷകളിലൂടെ മാത്രമാണ്. അറബി അറിയാത്ത കാദെറും ഖുറാനില്‍ എഴുതിയിരിക്കുന്നതെന്തെന്ന് മനസിലാക്കാതെ അത് കാണാപ്പാഠം പഠിച്ചു. പരിഭാഷകന്‍ ഇടനിലക്കാരനല്ല. ഒരു ഭാഷയില്‍ എഴുതിയത് മറ്റൊരു ഭാഷയിലേക്ക് മാറ്റി എഴുതുന്നു എന്നു മാത്രം.സ്വന്തമായി വ്യാഖ്യാനം ചമയ്ക്കുന്നവന്‍ ആണിടനിലക്കാരന്‍.

ഖുറാനേക്കുറിച്ചും മൊഹമ്മദിനേക്കുറിച്ചും ജമായത്തേ ഇസ്ലാമിയേക്കുറിച്ചും ആവശ്യമുള്ളതൊക്കെ മനസിലാക്കിയിട്ടുണ്ട്. അറിയാത്തതെങ്കിലും ഉണ്ടെങ്കില്‍ കാദെര്‍ പറഞ്ഞു തന്നാല്‍ മനസിലാക്കുന്നതിനു സന്തോഷമേ ഉള്ളു. തല പോയാലും സത്യം മാത്രം പറയുന്ന മൌദൂദിയാണു പറഞ്ഞത്, മതേതരത്തം ജനാധിപത്യം സോഷ്യലിസം മുതലായവ ഇസ്ലാമിക മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ല എന്ന്. ഖുറാനെ ശരിക്കും മനസിലാക്കിയ മൌദൂദി പറഞ്ഞതില്‍ കൂടുതലായി കാദെറിനെന്താണു പറയാനുള്ളത്?

Kader said...

കാളിദാസൻ
താങ്കൾ ജമാഅത്തെ ഇസ്ലാമി പണം കൊടുത്ത്
ആളെ പാട്ടിലാക്കുന്നുവെന്ന് എഴുതിവിട്ടതിന്
തെളിവ് നൽകാതെ മറ്റുവിഷയങ്ങൾകൊണ്ട് പുക
മറസ്രഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്
ഞാൻ ചോദിച്ചതിന് ഉത്തരം പറയൂ അതിനുശേഷ
മാവാം കാളിദാസൻ എന്നപേരിലുള്ളയാളുടെ പൊ
ട്ടതരങ്ങൾക്കുള്ള മറുപടി.
അല്ലയോ കാളിദാസാ എനിക്ക് അറബി അറിയില്ല
ന്ന് തട്ടിവിട്ടത് പോലുള്ള ശുദ്ധകളവാണ് എഴുതി
വിടുന്നതെല്ലാം താനങ്കൾ കാളിദാസൻ എന്നപേരി
ലുള്ള ഒരു വ്യാജ ദേഹമല്ലെ ?ഞാൻ വീണ്ടും ചോദ്യം ആവർത്തിക്കുന്നു ജമാഅത്തെ ഇസ്ലാമി
പണം കൊടുത്ത് ആളെ പാട്ടിലാക്കുന്നു വെന്ന് കാളിദാസൻ എഴുതിയതിന് തെളിവ് തരുക.

kaalidaasan said...

അബ്ദുള്‍ കാദെര്‍,

തെളിവു നല്‍കാന്‍ തല്‍ക്കാലം ഉദ്ദേശ്യമില്ല. ഈ ഒരു കാര്യം മത്രമല്ല ഞാനിവിടെ എഴുതിയത്. അനേകം കാര്യങ്ങളുണ്ട്. ഈ ഒന്നില്‍ മാത്രമേ തങ്കള്‍ക്ക് അഭിപ്രായ വ്യത്യാസമുള്ളു?

താങ്കള്‍ക്ക് അറബി അറിയില്ല എന്നു ഞാന്‍ പറഞ്ഞില്ല. അറബി അല്‍പ്പം പോലും അറിയത്ത പ്രായത്തില്‍ ഖുറാന്‍ കാണാതെ പഠിക്കുകയണെല്ലാ മലയാളി മുസ്ലിങ്ങളും ചെയ്യുന്നത്. അതേ ഞാന്‍ സൂചിപ്പിച്ചുള്ളു. താങ്കള്‍ ഒരു പക്ഷെ മദ്രസയില്‍ പോകാന്‍ തുടങ്ങുനതിനു മുന്നേ അറബി പഠിച്ചിരിക്കാം.അത് വളരെ വളരെ അസാധാരണമായ ഒരു സംഗതിയാണ്.

Sudheer said...

ഇങ്ങനെ തെളിവ് ചോദിക്കാന്‍ തുടങ്ങിയാല്‍ മുഹമ്മദ്‌ കാരക്കുന്നും ,അമീരലിയും മാധ്യമത്തില്‍ ലേഖനമെഴുതുന്ന സകലവരും കുടുങ്ങും .

ഇതിപ്പോ കാളി എന്തോ തെളിവ് തരാനാ ? പൈസ കൊടുക്കുന്നതിന്റെ ഫോട്ടം പിടിച്ചു വെക്കണോ ? .

Ajith said...

"ചില മനുഷ്യാവകാശ സംഘടനകളും പ്രവര്‍ത്തകരും, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളുടെ പിണിയാളുകളും ജിഹ്വകളും ആയി പ്രവര്‍ത്തിക്കുന്നുണ്ട്. പണം കൊടുത്തോ മറ്റ് വഴികളിലൂടെയോ ഒക്കെയാണവരെ പാട്ടിലാക്കുന്നത്. ജമായത്തേ ഇസ്ലാമി പണ്ടു മുതലേ അത് ചെയ്യുന്നുണ്ട്. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടും ചെയ്യുന്നു. സാധാരണ ജനങ്ങളില്‍ സ്വീകാര്യത ഉണ്ടാക്കാനുള്ള അടവുനയമാണത്.
" .

Here is an article from 'CHRO',attributed to PFI leader P.Koya

"NDF collaborates closely with CHRO, and had strong personal ties to Mukundan C Menon. Menon was a human rights activist without peer in our country. His optimism, energy, and creativity are legendary, and the sophistication and integrity he brought to the work of monitoring will be greatly missed by his friends and colleagues in our country. His ability to translate information about human rights violations into concrete political change was extraordinarily motivating, and set a standard for all to follow He was an activist very much in touch with the ordinary people, thus gaining their support."

Link:

http://nchro.org/index.php?option=com_content&task=view&id=28&Itemid=4&showall=1

Kader said...

കാളിദാസാ താങ്കൾ കളവാണ് ബ്ലോഗിലെഴുതുന്ന
തെന്ന് വായനക്കാർക്ക് മനസിലായി കാണും
ജമാഅത്തെ ഇസ്ലാമി പണം നൽകി ആളുകളെ
പാട്ടിലാകുന്നുവെന്ന് എഴുതിയ കാളിദാസനോട്
അതിന് തെളിവ് നൽകാൻ ആവശ്യപെട്ടപ്പോൾ
തെളിവ് പറയാതെ പ്രകോപനപരമായ മറു ചോദ്യ
മുന്നയിക്കുകയുണ്ടായി അവസാനം ഇപ്പോൾ തെളി
വ് തരാൻ പറ്റില്ലെന്നു പറയുന്നു. കാളിദാസൻ എന്ന വ്യാജദേഹം കളവാണ് എഴുതിയിരിക്കുന്നതെന്ന് വായനക്കാർക്ക് മനസിലാ
ക്കാൻ കഴിഞ്ഞിരിക്കുന്നു.
കാളിദാസൻ എന്ന പേരിൽ അവതരിച്ചിരിക്കുന്ന
ഇസ്ലാമിക വിമർശകൻ അരെ പ്രീതിപ്പെടുത്താനാണ് ഇത്തരം കള്ള പ്രചരിപ്പിക്കുന്നത്? സാമ്രാജ്യത്വത്തെയോ, സയണിസത്തെയ്യോ,അതോ ഫാസിസത്തെയോ
കാളിദാസൻ എന്ന വ്യാജ നാമത്തിലുള്ളയാൾ
ഏത് മതത്തെയാണ് അംഗീകരിക്കുന്നത്? അതോ
മതമില്ലാത്ത യുക്തിരഹിത വാദിയോ
ഇതൊന്നും അറീയിക്കതെ കേവലം ഇസ്ലാം വിരോ
ധവുമായി ബ്ലോഗ് എഴുതിയാൽ വായനക്കർ പ്രതികരിക്കുകയില്ല യഥാർത്ത പേരിൽ മാന്യമായി
പ്രതികരിക്കുന്നതാണുത്തമം അല്ലാതെ വ്യാജ നാമത്തിലവതരിച്ച് മതസ്പർദ്ധ വളർത്തുന്ന രീതി
സാമൂഹിദ്രോഹമാണെന്ന് മനസിലാക്കുന്നത് നല്ലതാണ്.

kaalidaasan said...

അബ്ദുള്‍ കാദെര്‍,

വായനക്കാര്‍ എന്ത് വേണമെങ്കിലും മനസിലാക്കിക്കോട്ടെ. ഞാന്‍ എഴുതിയത് മുഴുവന്‍ കളവാണെന്ന് കാദെറും മനസിലാക്കിക്കോളൂ.

പിണറായി വിജയനും മറ്റ് പല സി പി എം നേതാക്കളും ജമായത്തേ ഇസ്ലാമിയേക്കുറിച്ച് ഞാന്‍ പറഞ്ഞതില്‍ കൂടുതലായി പലതും പറഞ്ഞിട്ടുണ്ട്. അവരൊക്കെ പ്രീതിപ്പെടുത്തുന്ന അതേ സാമ്രാജ്യത്വത്തേയും സയണിസത്തേയും ഫാസിസത്തെയുമാണ്, ഞാനും പ്രീതിപ്പെടുത്തുന്നത്. ഇഷ്ടമുള്ള പേരുകള്‍ കാദെറിനു നിര്‍ദ്ദേശിക്കാം.

ഞാനേത് മതത്തെയണംഗീകരിക്കുന്നതെന്ന് കാദെര്‍ പറഞ്ഞോളു. ഞാന്‍ സമ്മതിച്ചേക്കാം.

ഇസ്ലാമിന്റെ വേദ പുസ്തകമായ ഖുറാനില്‍ മൊഹമ്മദ് എഴുതി വച്ചിരിക്കുന്ന മത സ്പര്‍ദ്ധയുടെ നൂറിലൊന്നു ഞാന്‍ എഴുതിയിട്ടില്ല. കാദെറൊക്കെ അതിനെ എതിര്‍ത്തിട്ടു പോരെ എന്റെ എഴുത്തിനെ എതിര്‍ക്കാന്‍?

kaalidaasan said...

അജിത്,

തീവ്രഹിന്ദുക്കളെ എതിര്‍ക്കാന്‍ എന്ന പേരില്‍ ഇസ്ലാമിക തീവ്ര വാദികളെ അനുകൂലിച്ചും അവരെ പ്രോത്സാഹിപ്പിച്ചും നടന്ന വ്യക്തിയായിരുന്നു മുകുന്ദന്‍ സി മേനോന്‍. ഇപ്പോള്‍ ജീവിച്ചിരുനെങ്കില്‍ അധ്യാപകന്റെ കൈ വെട്ടിയതിനെ മുസ്ലിം തീവ്ര വാദികളേക്കാള്‍ ശക്തിയായി അദ്ദേഹം ന്യായീകരിച്ചേനേ.

Kader said...

കാളിദാസൻ എന്ന വ്യാജ നാമത്തിലാണോ
താങ്കൾ ബ്ലോഗ് എഴുതുന്നത്? ഇസ്ലാമിനോടും
മുസ്ലീംകളോടും കടുത്ത വിദ്വേഷം വെച്ചുപുലർത്തു
ന്ന ബ്ലോഗർ താൻ ഏത് മതത്തെയാണ് പ്രതിനിധീ
കരിക്കുന്നതെന്ന് സത്യം വായനക്കരോട് പറയാനു
ള്ള വിശാലത കാണിച്ചാൽ താങ്കളുടെ വിമർശനങ്ങ
ൾക്ക് അനുയോജ്യമായ രീതിയിൽ മറുപടി പറയാൻ
കഴിയും അതിനു സന്നദ്ധനാണോ താങ്കൾ
ജമാഅത്തെ ഇസ്ലാമി എന്ന് നേരെ ചൊവ്വെ എഴു
താൻ അറിയാത്ത കര്യം ശ്രദ്ധയിൽ പെടുത്തിയ
പ്പോൾ കമന്റിട്ട ആളുടെ പേര് തെറ്റിച്ചു എഴുതി വിഷയത്തിൽ നിന്നും ഒളിച്ചോടാനായി ശ്രമം
ജമാഅത്തെ ഇസ്ലാമി പണം കൊടുത്ത് ആളെ പാട്ടിലാക്കുന്നുവെന്ന് തട്ടിവിട്ടയാളല്ലെ.

Kader said...

കാളിദാസൻ എന്നയാൾ ബൈബിളിൽ
എഴുതിയബ് എല്ലാകാര്യങ്ങളും അംഗീകരിക്കുന്ന
വനാണോ ???????????????

kaalidaasan said...
This comment has been removed by the author.
kaalidaasan said...
This comment has been removed by the author.
kaalidaasan said...

അബ്ദുള്‍ കാദെര്‍,

കാളിദാസന്‍ ഏതു മതത്തെ പ്രതിനിധീകരിക്കുന്നു എന്ന് വായനക്കാര്‍‍ക്ക് മനസിലായിട്ടുണ്ട്. കാദെരിനു മനസിലായില്ലെങ്കില്‍ അത് വായനയുടെ കുഴപ്പമാണ്.കാദെര്‍ ഏതു മതത്തെയാണു പ്രതിനിധീകരിക്കുന്നതെന്നു ഇവിടെയെങ്ങും എഴുതി കണ്ടില്ല. അതെഴുതണമെന്ന് ഇവിടെ വായിക്കുന്ന അര്‍ക്കും നിര്‍ബന്ധവുമില്ല.

താങ്കള്‍ പേരെഴുതിയിരിക്കുന്നത് abdulkadernayaranghadiഎന്നല്ലേ. അത് വായിക്കുന്നത് അബ്ദുള്‍ കാദെര്‍ നായരന്‍ഘദി എന്നല്ലെ.

ബൈബിളില്‍ എഴുതിയതൊക്കെ തെറ്റാണെന്നല്ലെ കാദെര്‍ വിശ്വസിക്കുന്ന അള്ളാ പറഞ്ഞിരിക്കുന്നത്. അതങ്ങു വിശ്വസിച്ചാല്‍ പോരെ?

Kader said...

ബൈബിളില്‍ എഴുതിയതൊക്കെ തെറ്റാണെന്നല്ലെ കാദെര്‍ വിശ്വസിക്കുന്ന അള്ളാ പറഞ്ഞിരിക്കുന്നത്. അതങ്ങു വിശ്വസിച്ചാല്‍ പോരെ?

17 August 2010 02:20

കാളിദാസൻ എന്ന പേർ സ്വീകരിച്ച ഇസ്ലാമിക
വിമർശകാ പ്രസ്തുത കാര്യം എഴുതാൻ താങ്കൾ
അദ്രശ്യമറിയുന്ന ആളാണോ? ബൈബിളിനെ കുറിച്ച്
എന്റെ വിശ്വാസ എന്താണെന്ന് പറയുവാൻ.
അള്ളാഹു പറഞ്ഞതെല്ലാം ഖുർആനിലുണ്ട് അല്ലാ
തെ താങ്കളുടെ വകയായി അള്ളാഹു പറഞ്ഞുവെന്ന്
കളവ് എഴുതി വിടാതെ.

Kader said...

ഈ കമന്റിടുന്നയാളുടെ പേര് പോലും മനപൂർവ്വം
തെറ്റായി എഴുതി ആനന്ദം കൊള്ളുന്ന കുട്ടികളി
യാണ് കാളിദാസൻ എന്നയാൾ കളിക്കുന്നത്
കേരളത്തിലെ ഒരു പ്രദേശിക നാമമാണ് താങ്കൾ
തെറ്റായി എഴുതി ആനന്ദിക്കുന്നത് അതിൽ എനിക്കു
യാതൊരു വിഷമവുമില്ലന്ന് മനസിലാക്കിയാലും.

kaalidaasan said...

അല്ലാ
തെ താങ്കളുടെ വകയായി അള്ളാഹു പറഞ്ഞുവെന്ന്
കളവ് എഴുതി വിടാതെ.


അപ്പോള്‍ അള്ളാഹു അല്ല പറഞ്ഞത്?. മൊഹമ്മദ് സ്വന്തമായി എഴുതിപ്പിടിപ്പിച്ചതാണെന്നോ? അദ്യമായിട്ടാണൊരു മുസ്ലിം ഇതു പോലെ എഴുതി കണുന്നത്. മുസ്ലിങ്ങള്‍ക്കും വിവരമുണ്ടായി തുടങ്ങി.

ഈ കമന്റിടുന്നയാളുടെ പേര് പോലും മനപൂർവ്വം
തെറ്റായി എഴുതി ആനന്ദം കൊള്ളുന്ന കുട്ടികളി
യാണ് കാളിദാസൻ എന്നയാൾ കളിക്കുന്നത്


അപ്പോള്‍ കദെരിനു സംഗതി പിടി കിട്ടി. kader എന്നത് ഏത് പ്രദേശത്തെ പ്രാദേശിക നാമമാണാവോ?

Kader said...

അല്ലാ
തെ താങ്കളുടെ വകയായി അള്ളാഹു പറഞ്ഞുവെന്ന്
കളവ് എഴുതി വിടാതെ.

അപ്പോള്‍ അള്ളാഹു അല്ല പറഞ്ഞത്?. മൊഹമ്മദ് സ്വന്തമായി എഴുതിപ്പിടിപ്പിച്ചതാണെന്നോ? അദ്യമായിട്ടാണൊരു മുസ്ലിം ഇതു പോലെ എഴുതി കണുന്നത്. മുസ്ലിങ്ങള്‍ക്കും വിവരമുണ്ടായി തുടങ്ങി.

ഈ കമന്റിടുന്നയാളുടെ പേര് പോലും മനപൂർവ്വം
തെറ്റായി എഴുതി ആനന്ദം കൊള്ളുന്ന കുട്ടികളി
യാണ് കാളിദാസൻ എന്നയാൾ കളിക്കുന്നത്

അപ്പോള്‍ കദെരിനു സംഗതി പിടി കിട്ടി. kader എന്നത് ഏത് പ്രദേശത്തെ പ്രാദേശിക നാമമാണാവോ?

----------------------------
എന്റെ കമന്റിന്റെ കുറച്ച് ഭാഗം ഒഴിവാക്കി തെറ്റു
ധരിപ്പിക്കുവാനുള്ള ശ്രമം പാഴവേലമാത്രമാണെന്ന്
കാളീദാസൻ മനസിലാക്കുക ഞാൻ എഴുതിയത് ഒരു പത്ത് പ്രാവശ്യം പറഞ്ഞ് മനപാഠമാക്കുക.

===================================
കാളിദാസൻ എന്ന പേർ സ്വീകരിച്ച ഇസ്ലാമിക
വിമർശകാ പ്രസ്തുത കാര്യം എഴുതാൻ താങ്കൾ
അദ്രശ്യമറിയുന്ന ആളാണോ? ബൈബിളിനെ കുറിച്ച്
എന്റെ വിശ്വാസ എന്താണെന്ന് പറയുവാൻ.
അള്ളാഹു പറഞ്ഞതെല്ലാം ഖുർആനിലുണ്ട് അല്ലാ
തെ താങ്കളുടെ വകയായി അള്ളാഹു പറഞ്ഞുവെന്ന്
കളവ് എഴുതി വിടാതെ.

17 August 2010 04:22

==============================

മുകളിൽ ഞാൻ എഴുതിയ കാര്യം കുറച്ച് ഭാഗം ഒഴി
വാക്കിയാണ് കാളീദാസൻ കസർത്തു കളിക്കുന്നത്
സ്വന്തം പേരിൽ വ്യകതമായ വിലാസത്തിൽ ബ്ലോഗെ
ഴുതി സംവദിക്കാൻ പഠിക്ക് അല്ലാതെ വ്യാജ നാമം
ഉണ്ടാക്കി ഒളിഞ്ഞിരുന്ന് കല്ലെറിയുന്ന സ്വാഭാവം ഭീരുത്വമാണ് ചോദ്യങ്ങളിൽ നിന്നും രക്ഷപെടാനായി
വിഷയം മാറ്റി സമർഥമായി രക്ഷപ്പെടാനുള്ള തന്ത്ര
മം വിലപ്പോവില്ല
കാളിദാസൻ എന്ന വ്യാജ നാമത്തേക്കാൾ താങ്കൾക്ക് കള്ളദാസൻ എന്നോ അല്ലെങ്കിൽ ഇവാഞ്ചിക്കൽ ദാസൻ എന്നോ നാമകരണം നടത്തുന്നതായിരിക്കും അനുയോജ്യം. ഈ ബ്ലോഗ്
വിസിറ്റ് ചെയ്യുന്നത് നിർത്തി കള്ള ദാസൻ കമന്റിന്റെ ഭാഗങ്ങൾ കട്ട് ചെയത് വിഷമിക്കാതെ

താങ്കളെ പോലുള്ള കള്ളദാസൻമാർ ഇത് പോലുള്ള
ദുർഗന്ധം വമിക്കുന്ന വർഗീയ ബ്ലോഗ് എഴുതിയാൽ
ശിഥിലമാകുന്നതല്ല ഇസ്ലാമും മുസ്ലീംകളും കാളിദസ
ൻ എന്ന കള്ളദാസൻ കിടന്ന് കരയൂ .

kaalidaasan said...

കാദെര്,

ഏത് പേരില്‍ ബ്ളോഗെഴുതണമെന്ന് എഴുതുന്നയാളുടെ സ്വാതന്ത്ര്യമാണ്. എന്റെ ബ്ളോഗ് വായിക്കണമെന്ന അപേക്ഷയുമായി ഞാന്‍ ഒരു കാദെരിന്റെ പിന്നാലെയും വന്നിട്ടില്ല. കാളിദാസന്‍ എന്ന പേരില്‍ എഴുതിയിട്ട് കുറച്ച് തീവ്രവാദി മുസ്ലിങ്ങള്‍ക്കല്ലാതെ മറ്റുള്ളവര്‍ക്കൊന്നും ഒരസ്ക്യതയുമില്ല. അതു കൊണ്ട് കാദെരിന്റെ അസ്ക്യത ഞാന്‍ ഒട്ടും ഗൌനിക്കുന്നില്ല.

കാളിദാസന്‍ കോയ എന്നോ കാളിദാസന്‍ തങ്ങള്‍ എന്നോ ആക്കിയാല്‍ കാദെരിനു സന്തോഷമാകുമോ എന്തോ.

പുന്നകാടൻ said...

ente...rabhe........sookshikonotta...kaalidasa.......onte porakilu n.d.f karuundam...........

KM AKBAR said...

http://www.youtube.com/watch?v=iKh-JR7HQ4k&feature=related സ്വാതന്ദ്രത്ത്തിന്റെ കാവലാവുക, നീതിയുടെ പോരാളിയാവുക