Friday 26 February 2010

മോഹനലാലന്റെ ധാര്‍ഷ്ട്യങ്ങള്‍.



സിനിമ ഏതെന്നോര്‍മ്മയില്ല. സ്വന്തം ഡ്രൈവറായിരുന്ന ആന്റണി പെരുമ്പാവൂര്‍ എന്ന ബിനാമിയുടെ പേരില്‍ മോഹന്‍ ലാല്‍ നിര്‍മ്മിച്ച ഒരു സിനിമയില്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത് Universal Star എന്ന ലേബലിലാണ്. ഒരു ലോറിയുടെ മുകളില്‍ നിന്ന് ചാടി ഇറങ്ങുമ്പോള്‍ പശ്ചാത്തലത്തില്‍ എഴുതി കാണിക്കുന്നത് Universal Star Mohan Lal എന്നായിരുന്നു.

Universal Star എന്ന് സ്വയം അവകാശപ്പെടുന്ന അദ്ദേഹം അടുത്തിടെ വിചിത്രമായ ഒരഭിപ്രായം പറഞ്ഞു. സിനിമക്ക് എത്ര പണം മുടക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം നിര്‍മ്മാതാവിനാണ്. അഭിനയത്തിന്‌ എന്തു പ്രതിഫലം വാങ്ങണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കാണ്. പക്ഷെ തിയേറ്ററില്‍ ഏത് സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ ഉടമക്ക് അവകാശമില്ല.


ഇവിടം സ്വര്‍ഗ്ഗമാണ്‌ എന്ന സിനിമയുടെ റിലീസിംഗിനോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തില്‍ മോഹന ലാലന്‍ പറഞ്ഞത് കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്തത് ഇപ്രകാരം.

ഒരു സിനിമയ്ക്ക് എത്ര രൂപ മുടക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ആ സിനിമയുടെ നിര്‍മ്മാതാവിനാണെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. തന്റെ പ്രതിഫലം എത്രയാണെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അവതാര്‍, വേട്ടക്കാരന്‍ പോലുള്ള അന്യഭാഷാ ചിത്രങ്ങള്‍ ഇവിടെ ഒരു സെന്ററില്‍തന്നെ മൂന്നും നാലും തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ഇതു സംബന്ധിച്ചൊരു തീരുമാനമുണ്ടാക്കേണ്ടതുണ്ട്.

മോഹന ലാലന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഇതാണ്. "അവതാര്‍ വേട്ടക്കാരന്‍ മുതലായ അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തിലെ ഒരേ സെന്ററിലെ രണ്ടും മൂന്നും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ല. ഒരു തിയേറ്ററിലെങ്കിലും എന്റെ ചവറു സിനിമകള്‍ പ്രദര്‍ശിപ്പിക്കണം. എന്നു വച്ചാല്‍ തിയേറ്ററുടമ കാണാന്‍ ആളില്ലാത്ത വാമന പുരം ബസ് റൂട്ടു പോലുള്ള വൈകൃതങ്ങള്‍ പ്രദര്‍ശിപ്പിച്ച് നഷ്ടം സഹിച്ചുകൊള്ളണം. ഏത് വൈകൃതമായാലും ഞാനൊന്നും നഷ്ടം സഹിക്കാന്‍ പോയിട്ട് പ്രതിഫലം പോലും കുറക്കില്ല. ഇതു പോലുള്ള സിനിമകളില്‍ അഭിനയിച്ച് നിര്‍മ്മാതാവിനേയും തിയേറ്റര്‍ ഉടമകളേയും കുത്തു പാള എടുപ്പിക്കുക എന്നത് എന്റെ മനുഷ്യാവകാശമാണ്".

എന്റെ അഭിപ്രായത്തില്‍ മനുഷ്യരുടെ സംവേദന ക്ഷമതയെ കളിയാക്കുന്ന മോഹനലാലന്റെ സിനിമകളൊക്കെ അവഗണിച്ചിട്ട്, കലാ മേന്മയുള്ള അന്യഭാഷ ചിത്രങ്ങള്‍ കൂടുതലായി കേരളത്തില്‍ പ്രദര്‍ശിപ്പിക്കണം. മോഹന ലാലന്‍മാര്‍ക്ക് മലയാള സിനിമയോടില്ലാത്ത പ്രതിബദ്ധത തിയേറ്റര്‍ ഉടമകള്‍ക്ക് വേണ്ട. മോഹന ലാലന്‍മാരുടെ കണ്ണു തുറക്കണമെങ്കില്‍ അതിനൊക്കെയേ പറ്റൂ.

തിലകന്‍ എന്ന അതുല്യ നടനെ ജോഷിയുടെ ഒരു സിനിമയില്‍ നിന്നും അകാരണമായി പുറത്താക്കിയത് ഇപ്പോള്‍ മലയാള സിനിമയിലെ വലിയ വിവാദമായിരിക്കുന്നു. മമ്മൂട്ടിയാണതിനു പിന്നിലെന്നാണ്‌ തിലകന്‍ ആരോപിക്കുന്നത്. അത് ശരി വയ്ക്കുന്ന രീതിയില്‍ മമ്മൂട്ടിയും ജോഷിയും നിശബ്ദരായിരിക്കുന്നു. മമ്മൂട്ടിയുടെ ക്വട്ടേഷന്‍ സംഘം എന്ന നിലയില്‍ മോഹന ലാലന്‍ മുതല്‍ ഇന്നസന്റ് വരെ പിച്ചും പേയും പറയുന്നു.  റ്റ്വെന്റി 20 എന്ന സിനിമാഭാസത്തില്‍ ഇന്നസന്റ് അവതിരിപ്പിച്ച കഥാപാത്രം തന്നെയാണദ്ദേഹം യധാര്‍ത്ഥ ജീവിതത്തിലും എന്നു തെളിയിക്കുന്നു.  രാമനാമം ഉപയോഗിച്ചുള്ള  തറ വളിപ്പുകള്‍ പറയുന്നത് അതു കൊണ്ടാണ്. ഒരു പ്രേഷകനായ സുകുമാര്‍ അഴീക്കോടിനതില്‍ അഭിപ്രായം പറയാന്‍ പാടില്ല എന്നാണ്‌ മലയാള സിനിമാലോകത്തെ സ്വയം അവരോധിത മാടമ്പികള്‍ പുലമ്പുന്നത്.

മോഹന ലാലന്‍ സുകുമാര്‍ അഴീക്കോടിനെ അഭിസംബോധന ചെയ്തത് അയാള്‍ എന്നായിരുന്നു. അവിടെയും നിറുത്തിയില്ല. അഴീക്കോടിനു മതി ഭ്രമം ആണെന്നും കൂടി പറഞ്ഞു വച്ചു. അഹങ്കാരം തലക്കു പിടിക്കുമ്പോള്‍ ഇതു പോലുള്ള ജല്‍പ്പനം സ്വാഭാവികം.

തിലകനെ ഒരു സിനിമയില്‍ നിന്നും മാറ്റിയതിനെ ന്യായീകരിക്കാന്‍ മോഹനലാലനും ചവേറുകളും കാണിക്കുന്ന അത്യുത്സാഹം ആരിലും അമ്പരപ്പുണ്ടാക്കുന്നതരത്തിലാണ്‌. അമ്മ എന്ന സംഘടന നടീനടന്‍മാരുടെ അവകാശം സംരക്ഷിക്കാനാണെന്നാണു പറയപ്പെടുന്നത്. പക്ഷെ ഒരു നടനോട് അനീതി കാണിച്ചപ്പോള്‍ നടന്റെ ഭാഗത്തു നില്‌ക്കാതെ സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും ഭാഗത്ത് ആ സംഘടന നില്‍ക്കുന്നത് ഒരിക്കലും ന്യയീകരിക്കാനാകില്ല.

വിനയന്‍ കുറച്ചു കാലമായി സൂപ്പര്‍ മുദ്ര ചാര്‍ത്തിയ നേര്‍ച്ചക്കോഴികളുടെ കണ്ണിലെ കരടാണ്. ആ വിനയന്റെ സിനിമയിലഭിനയിച്ചു എന്നതാണിപ്പോള്‍ തിലകനെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ അമ്മയെ പ്രേരിപ്പിച്ചതെന്നാണ്‌ പിന്നാമ്പുറ സംസാരം. സിനിമയിലഭിനയിക്കാന്‍ കരാറുണ്ടാക്കി അഡ്വാന്‍സ് വാങ്ങിയ ശേഷം അഭിനയിക്കാതിരുന്നു ദിലീപ് എന്ന മാടമ്പി. അന്ന് അതിനെതിരെ വിനയന്‍ ശബ്ദമുയര്‍ത്തിയതാണു മാടമ്പികളെ ചൊടിപ്പിച്ചത്. തിലകന്‍ അതു പോലെയൊരു നാറിത്തരം കാണിച്ചതായി ആരും പറഞ്ഞു കേട്ടിട്ടില്ല.
ഒരു നടനെതിരെ വിലക്കേര്‍പ്പെടുത്തന്‍ താര സംഘടനക്ക് അധികാരമുണ്ടോ? ഒരു നടന്‍ ഏതൊക്കെ സിനിമയിലഭിനയിക്കണമെന്നു തീരുമാനിക്കാന്‍ ഈ മാടമ്പികള്‍ക്ക് ആരാണധികാരം നല്‍കിയത്?

മോഹന ലാലനെ ഇഷ്ടപ്പെടാത്ത പ്രേഷകര്‍ സംഘടിച്ച് അങ്ങേരുടെ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞാലോ? വിലക്കേര്‍പ്പെടുത്താന്‍ പ്രേഷകനും സാധിക്കുമല്ലോ? പക്ഷെ അതൊക്കെ മോഹനലാലനേപ്പോലുള്ള അപക്വമതികളേ ചെയ്യൂ. മലയാള സിനിമാപ്രേഷകരൊക്കെ ഇവരേക്കാള്‍ സംസ്കാരമുള്ളവരായതു കൊണ്ട്, ഇവരുടെ തറ രീതി സ്വീകരിക്കാന്‍ പാടില്ല.

കഴിവുള്ള യധാര്‍ത്ഥ സൂപ്പര്‍ താരങ്ങളൊന്നും ഇവരേപ്പോലെ സൂകര പ്രസവം പോലെ സിനിമാഭാസങ്ങളില്‍ അഭിനയിച്ച് പ്രേഷകരെ വിഡ്ഡികളാക്കില്ല. അവര്‍ വര്‍ഷത്തില്‍ ഒന്ന്, ആല്ലെങ്കില്‍ രണ്ടു മൂന്നു വര്‍ഷം കൂടുമ്പോള്‍ ഒന്ന്, എന്ന കണക്കിലേ സിനിമകളില്‍ അഭിനയിക്കാറുള്ളു. അവ വിജയിക്കാറുമുണ്ട്. അഥവാ സിനിമ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടി വക്കുകയുമില്ല. രജനീകാന്തിനേപ്പോലുള്ളവര്‍ മറ്റുള്ളവര്‍ക്കുണ്ടാകുന്ന നഷ്ടം കൂടി നികത്താറുമുണ്ട്. ബിനാമി പേരുകളില്‍ നികുതി വെട്ടിപ്പും നടത്താറില്ല.

മലയാള സിനിമാ പ്രേഷകരെ കൊഞ്ഞനം കുത്തുന്ന ഈ കൊഞ്ഞാണന്‍മാരെ ഒരു പാഠം പഠിപ്പിക്കാന്‍ നല്ല അവസരം ഇതാണ്. ആരും അവരുടെ സിനിമ പ്രദര്‍ശനം ​തടയേണ്ടതില്ല. ഇവരുടെ ചവറുകളേക്കാള്‍ നല്ലതായിട്ടുള്ള  അന്യ ഭാഷാ ചിത്രങ്ങള്‍ കൂടുതലായി കാണുക. അന്യഭാഷകളിലെ വാമന പുരം ബസ് റൂട്ട് പോലുള്ള ചവറുകളൊന്നും എന്തായാലും കേരളത്തില്‍ പ്രദര്‍ശനത്തിനു വരില്ല.

106 comments:

kaalidaasan said...

ഒരു നടനെതിരെ വിലക്കേര്‍പ്പെടുത്തന്‍ താര സംഘടനക്ക് അധികാരമുണ്ടോ? ഒരു നടന്‍ ഏതൊക്കെ സിനിമയിലഭിനയിക്കണമെന്നു തീരുമാനിക്കാന്‍ ഈ മാടമ്പികള്‍ക്ക് ആരാണധികാരം നല്‍കിയത്?

മോഹന ലാലനെ ഇഷ്ടപ്പെടാത്ത പ്രേഷകര്‍ സംഘടിച്ച് അങ്ങേരുടെ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞാലോ? വിലക്കേര്‍പ്പെടുത്താന്‍ പ്രേഷകനും സാധിക്കുമല്ലോ? പക്ഷെ അതൊക്കെ മോഹനലാലനേപ്പോലുള്ള അപക്വമതികളേ ചെയ്യൂ. മലയാള സിനിമാപ്രേഷകരൊക്കെ ഇവരേക്കാള്‍ സംസ്കാരമുള്ളവരായതു കൊണ്ട്, ഇവരുടെ തറ രീതി സ്വീകരിക്കാന്‍ പാടില്ല.


കഴിവുള്ള യധാര്‍ത്ഥ സൂപ്പര്‍ താരങ്ങളൊന്നും ഇവരേപ്പോലെ സൂകര പ്രസവം പോലെ സിനിമാഭാസങ്ങളില്‍ അഭിനയിച്ച് പ്രേഷകരെ വിഡ്ഡികളാക്കില്ല. അവര്‍ വര്‍ഷത്തില്‍ ഒന്ന്, ആല്ലെങ്കില്‍ രണ്ടു മൂന്നു വര്‍ഷം കൂടുമ്പോള്‍ ഒന്ന്, എന്ന കണക്കിലേ സിനിമകളില്‍ അഭിനയിക്കാറുള്ളു. അവ വിജയിക്കാറുമുണ്ട്. അഥവാ സിനിമ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടി വക്കുകയുമില്ല. രജനീകാന്തിനേപ്പോലുള്ളവര്‍ മറ്റുള്ളവര്‍ക്കുണ്ടാകുന്ന നഷ്ടം കൂടി നികത്താറുമുണ്ട്. ബിനാമി പേരുകളില്‍ നികുതി വെട്ടിപ്പും നടത്താറില്ല.

മലയാള സിനിമാ പ്രേഷകരെ കൊഞ്ഞനം കുത്തുന്ന ഈ കൊഞ്ഞാണന്‍മാരെ ഒരു പാഠം പഠിപ്പിക്കാന്‍ നല്ല അവസരം ഇതാണ്. ആരും അവരുടെ സിനിമ പ്രദര്‍ശനം ​തടയേണ്ടതില്ല. ഇവരുടെ ചവറുകളേക്കാള്‍ നല്ല അന്യ ഭാഷാ ചിത്രങ്ങള്‍ കൂടുതലായി കാണുക. അന്യഭാഷകളിലെ വാമന പുരം ബസ് റൂട്ട് പോലുള്ള ചവറുകളൊന്നും എന്തായാലും കേരളത്തില്‍ പ്രദര്‍ശനത്തിനു വരില്ല.

Unknown said...

പ്രിയ കാളിദാസന്‍ ,
ലേഖനം നന്നായിട്ടുണ്ട്. ഞാന്‍ എഡിറ്റര്‍ ആയ www.keralanewstime.com ലേക്ക് ലേഖനം അനുമതിയില്ലാതെ ചേര്ക്കുകയാണ്. പരിഭവം ഉണ്ടെങ്കില്‍ പറയണേ. ഇല്ലെങ്കില്‍ വിലാസം ഒന്ന് തന്നോളൂ. ചെറിയൊരു മണി ഓര്‍ഡര്‍ അയക്കാനാണ്.
സ്നേഹപൂര്‍വ്വം ,
ആദര്‍ശ് അഞ്ചല്‍,

Neelanjana said...

താങ്കളുടെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും വിയോജിക്കുന്നു. മുന്‍പൊരിക്കല്‍ അഴീക്കോട് മാഷ് മോഹന്‍ലാല്‍ അഭിനയം നിര്‍ത്തണം എന്ന് പത്രക്കാരുടെ മുന്നില്‍ വിളിച്ചു പറഞ്ഞു. മോഹന്‍ലാലിന്റെ തൊഴിലാണ് അഭിനയം. അത് അയാള്‍ക്കു വയ്യാതാകും വരെ അല്ലെങ്കില്‍ ജനങ്ങള്‍ക്ക് വേണ്ടാതാകും വരെ തുടരും. എത്രയോ നടന്മാര്‍ വന്നു പോയിരിക്കുന്നു. അഭിനയിക്കുന്നു. ഇത്രയും പ്രായമായ അഴീക്കോട് മാഷ് ഇപ്പോഴും കൂലിവാങ്ങി പ്രസംഗിച്ച് നടക്കുന്നു. മാഷ് അരങ്ങൊഴിയേണ്ട നേരമായെന്ന് ഇതുവരെ അദ്ദേഹത്തിനു തോന്നിയില്ലല്ലൊ. ഒരു സാംസ്കാരികനായകനില്‍ നിന്നു പ്രതീക്ഷിക്കാനാകാത്ത എന്തെല്ലാം കാര്യങ്ങളാണ് അദ്ദേഹം ഈ വിഷയത്തില്‍ വിളിച്ചു കൂവിയത്. ലാലിന്റെ സൌന്ദര്യം തൊട്ട് ചേട്ടന്റെ സ്വത്തു പിടിച്ചു വച്ചവന്‍ എന്നുവരെ പറഞ്ഞു. എത്രയോ പ്രശസ്തരും അപ്രശസ്തരും ആയ ആള്‍ക്കാര്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നു. മോഹന്‍ലാല്‍ പരസ്യത്തില്‍ അഭിനയിച്ചത് കൊണ്ട് അഴീക്കോടിന് എന്താ സംഭവിച്ചത്. രാഷ്ട്രീയ ചടങ്ങിന് കൊഴുപ്പ് കൂ‍ട്ടാന്‍ മാഷും പരസ്യപ്പലക പോലെ ഒത്തിരി പ്രസംഗിച്ചിട്ടുണ്ടല്ലൊ. അതൊക്കെ ഒറ്റയടിയ്ക്കു മറക്കാന്‍ മലയാളികള്‍ക്കു കഴിയുമോ?
ഇന്നത്തെ പുരോഗതി അറിഞ്ഞു കാണുമല്ലൊ. മമ്മൂട്ടിയ്ക്കും കുഴപ്പമില്ല തിലകനും കുഴപ്പമില്ല. പരസ്പര ചര്‍ച്ചകളിലൂടെ എല്ലാം പരിഹരിക്കാം. അഴീക്കോട് മാഷ് സംഭവത്തെക്കുറിച്ച് പഠിച്ച ശേഷം അഭിപ്രായം പറയേണ്ടിയിരുന്നു എന്നും മമ്മൂട്ടി പറഞ്ഞു. അപ്പോള്‍ ദാ അഴീക്കോട് മാഷ് പറയുന്നു സിനിമയുടെ സാംസ്ക്കാരികശുദ്ധിയുള്ള ശബ്ദം മമ്മൂട്ടിയിലൂടെ തിരിച്ചു കിട്ടിയെന്ന്. ഇങ്ങനെ ഇനിയും എത്ര കോമാളിക്കളികള്‍ നമ്മള്‍ കാണണം. മെഗാതാരങ്ങളെ ചീത്ത വിളിയ്ക്കുന്നത് ചിലരുടെ വിനോദമാണ്. കഴിവുള്ളത് കൊണ്ടുതന്നെയാണ് ഈ താരങ്ങളൊക്കെ സിനിമയില്‍ നില്‍ക്കുന്നത് അല്ലാതെ ആരുടെയും ഔദാര്യത്തിന്റെ പേരിലല്ല. കഴിവില്ലാത്തവര്‍ പ്രഗല്‍ഭരുടെ മക്കളാണെങ്കിലും മലയാളസിനിമ ഇടം കൊടുത്തിട്ടില്ല. നസീറിന്റെ മകനും ഫാസിലിന്റെ മകനും സീമയുടെ മകളും അങ്ങനെ ഒത്തിരി ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. താരങ്ങളെ വെറുതേ വിടാം. അവരും മനുഷ്യരാണ്. വിവേകമില്ലാത്ത എടുത്ത് ചാട്ടം തന്നെയാണ് തിലകനും അഴീക്കോടും നടത്തിയത്. തിലകന്റെ പുതിയ ആരോപണം ഫെഫ്കയ്ക്കു നേരെയാണ്. :) പ്രായമല്ല പക്വത നിര്‍ണ്ണയിക്കുന്നതെന്ന് വ്യക്തമാക്കിത്തന്നവരിലേയ്ക്ക് അഴീക്കോട് മാഷും തിലകനും കൂടി.

ചാർ‌വാകൻ‌ said...

വളരെ ശക്തമായ പോസ്റ്റ്,കാളിദാസൻ.
മൂന്നു മണിക്കുറ്_തടവും,മുപ്പതു രൂപാ പിഴയുമൊടുക്കാൻ_ തയ്യാറാവുന്ന കഴുതകളെ സമ്മതിക്കണം.

മേല്പത്തൂര്‍ said...

p08ഈ അയാള്‍ പ്രയോഗം ഒരു പക്ഷെ ലാലിന്റെ സംഭാഷണത്തില്‍ ഉള്ള ഒരു കുഴപ്പമാണ്. ചില ഇന്റര്‍വ്യൂകളില്‍ പറയുന്നതു കേട്ടിട്ടുണ്ട് “ അസാധാരണനായ ഒരു നടനാണ് നെടുമുടി വേണു എന്നയാള്‍..” എന്ന മട്ടിലൊക്കെ ചിലത്. അതിന്റെ തുടര്‍ച്ചയായിട്ട് ആ ആള്‍ എന്നും. ആ ഭാഷ സാധാരണ മര്യാദയ്ക്ക് വഴങ്ങുന്നതല്ല സാധാരണ നമ്മള്‍ കേട്ടിട്ടുള്ള ഭാ‍ഷാശൈലിയും അല്ല. പക്ഷെ അത് അഹങ്കാരത്തിന്റെയോ വിരോധത്തിന്റെയോ സൂചനയാണെന്ന് അന്ന് തോന്നിയിരുന്നില്ല. ഒരു തരം ഡിറ്റാച്ച്ഡ് ആ‍യ രീതിയിലാണ് ‘അയാള്‍’ മറ്റുള്ളവരെ പരാമര്‍ശിക്കുന്നത് മിക്കപ്പോഴും. ഡിറ്റാച്ച്ഡ് എന്നുവച്ചാല്‍ വ്യക്തിപരമായ പരിഗണനകള്‍ക്ക് പുറത്ത്..


ബൈദവേ ലാലും ഇന്നസെന്റും ഒക്കെ അവരുടെ സാംസ്കാരിക നിലവാ‍ാരം വച്ചു പ്രതികരിച്ചു എന്ന് മനസ്സിലാക്കാം. ശ്രീ അഴീക്കോടിന് അഭിപ്രായം പറയാനുള്ള അവകാശവും മനസ്സിലാക്കാം. മധ്യസ്ഥത എന്ന കഥയുണ്ടാക്കുകയും മോഹന്‍ലാലിനെ യുക്തിസഹമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ ആക്രമിക്കുകയും ചെയ്തത് എന്തിനെന്ന് മനസ്സിലായില്ല. സ്വര്‍ണത്തിനു പരസ്യം ചെയ്യുന്നതും മേയ്ക്കപ്പ് ഇട്ടുനടക്കുന്നതും ഒക്കെ ലാലിന്റെ ഫീല്‍ഡിലുള്ളവര്‍ സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ്. ഇനി അമ്മ എന്ന സംഘടനയുടെയും സിനിയര്‍ അഡ്വൈസറാ‍ായി അദ്ദേഹത്തെ നിയമിച്ചോ സാംസ്കാരിക മന്ത്രിയോ മറ്റോ ?

മേല്പത്തൂര്‍ said...

മമ്മൂട്ടി ആണ് വിഷയത്തിലെ പ്രതി എന്നത് തെറ്റിദ്ധാരണയാണ് എന്നതാണ് പുതിയ കേഴ്വി. മണിക്കൂറില്‍ നൂറുതവണ കൂളിംഗ് ഗ്ലാസ് മാറുന്നു എന്ന് തിലകന്‍ പറഞ്ഞതുവച്ച് ചിലരൊക്കെ ഊഹിച്ചതാണ് മമ്മൂട്ടിയുടെ പേരെന്നും അത് മമ്മൂട്ടിയെ അല്ല ഉദ്ദേശിച്ചതെന്ന് തിലകന്‍ തന്നെ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞതായും ഒരു സിനിമാപ്പേജ് ഇന്ന് എഴുതിയിരുന്നു. ദിലീപാണ് കഥാനായകന്‍ എന്നാണ് സൂചന.

‘അയാള്‍’ ആകട്ടെ പ്രതികരിച്ചിട്ടുമില്ല. ഒരുപാടുപേര്‍ -- അഴീക്കോടും ഇപ്പോള്‍ കാളിദാസനും ഉള്‍പടെ-- കഥയറിയാതെ ആടുകയാണോ എന്ന് സംശയം. ആട്ടം കാണുന്നവരുടെ കാര്യം വിട്.

chithrakaran:ചിത്രകാരന്‍ said...

നല്ല പോസ്റ്റ്.
ഈ മന്ദബുദ്ധികളായ താരങ്ങളെ നിലത്തിറക്കാനും,
ചെറ്റകളായി തിരിച്ചറിയപ്പെടാനും അവസരമൊരുക്കിയ
ഈ വിവാദത്തെ നന്ദിയോടെ സ്മരിക്കേണ്ടിയിരിക്കുന്നു.
മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്‍,അഴീക്കോട്...

kaalidaasan said...

പ്രിയ ആദര്‍ശ്,

ലേഖനം ചേര്‍ത്തതില്‍ പരിഭവമില്ല. പക്ഷെ ചേര്‍ക്കുന്നതിനു മുന്നെ അനുവാദം ചോദിക്കുന്നതല്ലേ കുറച്ചു കൂടെ അഭികാമ്യം.

kaalidaasan said...

നീലാഞ്ജന,

അഴീക്കോടിന്റെ എല്ലാ അഭിപ്രായങ്ങളോടും ഞാന്‍ യോജിക്കുന്നില്ല.

മോഹന്‍ ലാല്‍ അഭിനയം നിറുത്തണമെന്നു അഴീക്കോട് പറഞ്ഞതായി ഞാന്‍ വായിച്ചിട്ടില്ല. 50 വയസായ മോഹന്‍ ലാല്‍ 20 വയസുള്ള കോളേജ് കുമാരന്റെ റോള്‍ അഭിനയിക്കുന്നത് നിറുത്തണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതില്‍ കഴമ്പുണ്ടെന്നാണെന്റെയും അഭിപ്രായം. കുടവയറും കുലുക്കി ഡാന്‍സ് ചെയ്യുന്നതൊക്കെ അരോചകമാണ്. 20 വര്‍ഷം മുമ്പ് അതു പോലെയുള്ള റോള്‍ അഭിനയിച്ചത് കാണുന്നത് ആസ്വാദ്യകരമായിരുനു. പക്ഷെ ഇപ്പോള്‍ അല്ല.

kaalidaasan said...

നീലാഞ്ജന,

പ്രതീക്ഷിക്കാനാകാത്ത എന്തെല്ലാം കാര്യങ്ങളാണ് അദ്ദേഹം ഈ വിഷയത്തില്‍ വിളിച്ചു കൂവിയത്. ലാലിന്റെ സൌന്ദര്യം തൊട്ട് ചേട്ടന്റെ സ്വത്തു പിടിച്ചു വച്ചവന്‍ എന്നുവരെ പറഞ്ഞു.


ഈ വിഷയത്തില്‍ പലരും പലതും വിളിച്ചു കൂവി. അതൊക്കെ അഭികാമ്യമയ സംഗതികളല്ല.


മോഹന്‍ ലാലിനെയോ ഗണേഷ് കുമാറിനേയോ ഇന്നസന്റിനെയോ ബാധിക്കുന്ന പ്രശ്നമല്ല തിലകന്‍ പറഞ്ഞത്. പക്ഷെ ഇവരൊക്കെ അതില്‍ ഇടപെട്ടു. അതുകൊണ്ടല്ലേ ഈ വിഷയം ഇത്ര വഷളായതും പരസ്യമായ വിഴുപ്പലക്കലിലും ചെന്നെത്തിയത്? തിലകനെ ജോഷിയുടെ ചിത്രത്തില്‍ നിന്നും ഒഴിവാക്കി. അത് ശരി എന്നാരും പറയില്ല. എന്തുകൊണ്ടിതു സംഭവിച്ചു എന്നത് സിനിമ കാണുന്ന പ്രേഷകര്‍ അന്വേഷിക്കുന്നതില്‍ ഒരപാകതയും ഇല്ല. ഭൂരിപക്ഷം പ്രേഷകരും അഭിനേതാവ് ആരെന്നു നോക്കിയല്ല സിനിമ കാണുന്നത്. അഴീക്കോട് എന്ന പ്രേഷകന്‍ തിലകനെ ഒഴിവാക്കിയത് നീതിയല്ല എന്നു പറഞ്ഞു. അത് പറയാന്‍ അഴീക്കോടാരാണെന്നു ചോദിച്ചു കൊണ്ട് മോഹന്‍ ലാല്‍ ഉള്‍പ്പടെയുള്ള ചില മാടമ്പികള്‍ ഇറങ്ങിത്തിരിച്ചതാണല്ലോ ഈ പ്രശ്നം ഇത്ര വഷളാകാന്‍ കാരണം. അഴീക്കോട് ആരാണെന്നു ചോദിച്ചതിനാണദ്ദേഹം മറുപടി പറഞ്ഞത്.

ലാലിന്റെ സ്വാഭാവിക സൌന്ദര്യത്തെയല്ല അഴീക്കോട് കളിയാക്കിയത്. വിഗ്ഗും മേക്കപ്പും ഉപയോഗിച്ച് ഉണ്ടാക്കുന്ന സൌന്ദര്യത്തെയാണദ്ദേഹം കളിയാക്കിയത്. സിനിമയിലെ കഥാപാത്രമാകാന്‍ അണിയുന്ന വിഗ്ഗും മേക്കപ്പും മറ്റ് പ്രകടനങ്ങളും ജീവിതത്തിലും പകര്‍ത്തുന്ന ജുഗുപ്സയേയാണദ്ദേഹം കളിയാക്കിയത്. 50 വയസില്‍ കഷണ്ടി ഉണ്ടാകുക സ്വാഭാവികമാണ്. അത് മറക്കാന്‍ വിഗ് വയ്ക്കുകയും കനത്ത മെക്കപ്പ് ധരിച്ചും പൊതു രംഗത്ത് പ്രത്യഷപ്പെടുന്ന കപട്യത്തെയാണദ്ദേഹം കളിയാക്കിയത്. മുഴുത്ത കഷണ്ടിയായ രജനീകാന്ത് അത് മറയ്ക്കാറില്ല. കഷണ്ടിയുള്ള നടനാണെന്നു കരുതി അദ്ദേഹത്തിന്റെ സിനിമ ആരും കാണാതിരിക്കാറുമില്ല. അവര്‍ക്കൊക്കെ പൊതു സമൂഹം സിനിമ അല്ല എന്ന തിരിച്ചറിവുണ്ട്. മോഹന്‍ ലാലിനൊന്നും അതില്ല.

ഭാരിച്ച പ്രതിഫലം വാങ്ങുന്ന മോഹലാല്‍ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന്റെ ഔചിത്യക്കുറവ് അഴീക്കോട് ചൂണിക്കാണിച്ചു. പണത്തോടുള്ള ആര്‍ത്തി എന്നാണദ്ദേഹം അതേപ്പറ്റി പറഞ്ഞത്. അതിനോട് മോഹന്‍ ലാല്‍ പ്രതികരിച്ചത് വിചിത്രമായ രീതിയിലും. അത് ചോദിക്കാന്‍ അയാള്‍ക്കെന്തവകാശം എന്നാണു ലാല്‍ ആക്രോശിച്ചത്. അഴീക്കോട് ഭാരിച്ച പ്രതിഫലം ​പറ്റി പ്രസംഗിക്കുന്നു എന്നായിരുന്നു അതിനെ പ്രതിരോധിച്ചതും. പണത്തിന്റെ കണക്കുകള്‍ വിളമ്പിയപ്പോള്‍ സഹോദരന്റെ സ്വത്ത് തട്ടിയെടുത്ത കഥയും പറഞ്ഞു. അത് തെറ്റാണെങ്കില്‍ ലാല്‍ അത് വിശദീകരിച്ച് അഴീക്കോടിനോട് തെറ്റു തിരുത്താന്‍ ആവശ്യപ്പെടണം. അത് ചെയ്തില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കണം.

ബിനാമി പേരുകളില്‍ മോഹന്‍ ലാല്‍ സിനിമ നിര്‍മ്മിക്കുന്നതു തന്നെ നികുതി വെട്ടിപ്പു നടത്താനാണ്. അതു കൊണ്ട് പണത്തോടുള്ള ആര്‍ത്തി എന്ന് അഴീക്കോട് പറഞ്ഞതില്‍ തെറ്റില്ല.

kaalidaasan said...

നീലാഞ്ജന,

ഇന്നത്തെ പുരോഗതി അറിഞ്ഞു കാണുമല്ലൊ. മമ്മൂട്ടിയ്ക്കും കുഴപ്പമില്ല തിലകനും കുഴപ്പമില്ല. പരസ്പര ചര്‍ച്ചകളിലൂടെ എല്ലാം പരിഹരിക്കാം. അഴീക്കോട് മാഷ് സംഭവത്തെക്കുറിച്ച് പഠിച്ച ശേഷം അഭിപ്രായം പറയേണ്ടിയിരുന്നു എന്നും മമ്മൂട്ടി പറഞ്ഞു. അപ്പോള്‍ ദാ അഴീക്കോട് മാഷ് പറയുന്നു സിനിമയുടെ സാംസ്ക്കാരികശുദ്ധിയുള്ള ശബ്ദം മമ്മൂട്ടിയിലൂടെ തിരിച്ചു കിട്ടിയെന്ന്.

എന്തേ മമ്മൂട്ടിക്ക് ഇത് നേരത്തെ തോന്നിയില്ല? പരസ്പര ചര്‍ച്ചയിലുടെ ഈ പ്രശ്നം പരിഹരിച്ചിരുന്നെങ്കില്‍ ഇത്രയധികം വിഴപ്പലക്കണമായിരുന്നോ? തിലകന്‍ ഈ പ്രശ്നമുന്നയിച്ചിട്ട് കുറച്ചു നാളുകളായി.

അഴീക്കോട് പ്രതികരിച്ചപ്പോള്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാം എന്ന നിലയിലേക്കെത്തി. അപ്പോള്‍ ഒരു പ്രശ്നമുണ്ടെന്നിപ്പോള്‍ എല്ലാ മാടമ്പികള്‍ക്കും സമ്മതിക്കേണ്ടി വന്നിരിക്കുന്നു.

അഴീക്കോടിടപെട്ടില്ലെങ്കില്‍ തിലകനെ ഒരു പക്ഷെ അമ്മ പുറത്താക്കുകയും കൂടുതല്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്യുമായിരുന്നു.

മമ്മൂട്ടി കൌശലക്കാരനാണ്. ചവേറുകളേക്കൊണ്ട് യുദ്ധം ചെയ്യിച്ച് വിജയിക്കുമോ എന്ന് നോക്കി. വിജയിക്കില്ല എന്ന നില വന്നപ്പോള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ടതിന്റെ ആവശ്യം മനസിലായി.

ഈ വിഷയത്തില്‍ ആരെങ്കിലും എന്തെങ്കിലും പഠിക്കേണ്ടതുണ്ടോ? തിലകനെ ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന സിനിമയില്‍ അഭിനയിക്കാനായി കരാര്‍ ചെയ്തു. പിന്നീട് അതില്‍ നിന്നുമൊഴിവാക്കി. അതിന്‌ ജോഷിക്കും മമ്മൂട്ടിക്കും ഒരു ന്യായീകരണവുമില്ല. അതേക്കുറിച്ച് കൂടുതല്‍ പഠിച്ചാല്‍ കൂടുതല്‍ എന്താണു മനസിലാക്കാനാകുക?

അഴീക്കോട് ഈ പ്രശ്നം പഠിക്കാന്‍ ഇത് ഏതെങ്കിലും പാഠപുസ്തമല്ലല്ലോ. ഇതിലെ പ്രതികള്‍ ജോഷിയും മമ്മൂട്ടിയുമാണെന്നാണ്‌ തിലകന്‍ പറഞ്ഞത്. ഇത് ഏതെങ്കിലും സിനിമയിലെ സീനുമല്ല, മറ്റുള്ളവര്‍ക്ക് കണ്ട് മനസിലാക്കാന്‍. പിന്നെ ജോഷിയുടെയും മമ്മൂട്ടിയുടെയും മനസില്‍ കടന്നു ചെന്ന് പഠിക്കാന്‍ അഴീക്കോട് മായജാലക്കാരനും അല്ല.

തിലകന്‍ ഒരു പ്രശ്നമുന്നയിച്ചു. പല വേദികളിലും. ജോഷിക്കോ മമ്മൂട്ടിക്കോ അത് അടിസ്ഥാനമില്ലാത്തതാണെന്ന് പറയാന്‍ പറ്റിയില്ല. അതിനു പറ്റിയിരുന്നെങ്കില്‍, ഈ പ്രശനം ​വഷളാകില്ലായിരുന്നു. തെറ്റ് ചെയ്യുമ്പോഴണ്‌ ഒളിക്കാനുള്ളത്.

kaalidaasan said...

നീലാഞ്ജന,

മെഗാതാരങ്ങളെ ചീത്ത വിളിയ്ക്കുന്നത് ചിലരുടെ വിനോദമാണ്. കഴിവുള്ളത് കൊണ്ടുതന്നെയാണ് ഈ താരങ്ങളൊക്കെ സിനിമയില്‍ നില്‍ക്കുന്നത് അല്ലാതെ ആരുടെയും ഔദാര്യത്തിന്റെ പേരിലല്ല.

മെഗാതാരങ്ങളോ? അതേതു തരം ജീവികളാണ്? സ്വയം അങ്ങു വിശേഷിപ്പിച്ചാല്‍ ഇതൊക്കെ ആകുമോ?പിന്നെ പണം വാങ്ങി കയ്യടിക്കുകയും കൂവുകയും ചെയ്യുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ പല പേരുകളും വിളിച്ചേക്കാം.

ചീത്ത വിളിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞാല്‍ ചീത്ത വിളിക്കും മനസില്‍ അടിമത്ത മനോഭാവം കൊണ്ടു നടക്കാത്തവരില്‍ നിന്നും അതാണു പ്രതീക്ഷിക്കേണ്ടത്.

സൂപ്പര്‍, മെഗാ, യൂണിവേഴ്സല്‍ എന്ന പല നിറത്തിലും ഭാവത്തിലുമുള്ള അഭിനേതാക്കള്‍ക്ക് കഴിവില്ല എന്നാരും പറഞ്ഞില്ല. അതൊക്കെ അഭിനയിക്കാനുപയോഗിക്കണം. പക്ഷെ ആ കഴിവുപയോഗിച്ചിട്ടും ഇറങ്ങുന്ന സിനിമകളില്‍ ഭൂരിഭാഗവും പരാജയപ്പെടുന്നു. വാമന പുര ബസ് റുട്ട്, പട്ടണത്തില്‍ ഭൂതം തുടങ്ങിയ ചവറുകള്‍ അഭിനയിക്കാന്‍ ഈ മെഗാകളെയൊന്നും ആവശ്യമില്ല. സുരാജ് വെഞ്ചാറംമൂടും സലിം കുമാറുമൊക്കെ മതി. അതൊന്നും ഈ ബ്രോയിലര്‍ കോഴികള്‍ക്ക് മനസിലാകുന്നില്ല. അതു മാത്രമല്ല. ഈ വിഴുപ്പുകളൊക്കെ നിര്‍ബന്ധമായും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നൊക്കെയാണ്‌ മോഹനലാലന്‍ പുലമ്പുന്നത്.അതിനെതിരെയാണു ഞാന്‍ ഇവിടെ എഴുതിയതും. ഏത് സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് തിയേറ്ററിനു പണം മുടക്കി അത് നടത്തിക്കൊണ്ട് പോകുന്ന ഉടമയല്ലേ തീരുമാനിക്കേണ്ടത്? അവതാറും വേട്ടക്കാരനും കണാന്‍ ആളുണ്ടെങ്കില്‍ ഒരു പട്ടണത്തിലെ തന്നെ 10 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതും ലാലന്‍ ചോദ്യം ചെയ്യരുതെന്നാണു ഞാന്‍ പറഞ്ഞത്. ജനങ്ങള്‍ക്ക് കാണാനിഷ്ടമില്ലെങ്കില്‍ അവരെ കാണിച്ചേ അടങ്ങൂ എന്ന ധാര്‍ഷ്ട്യമാണിവിടെ ഞാന്‍ വിമര്‍ശിച്ചത്.

നല്ല സിനിമയാണെങ്കില്‍ ജനങ്ങള്‍ കാണും. 25 വര്‍ഷം സിനിമാ രംഗത്തുണ്ടായിട്ടും നല്ല സിനിമ ഏതെന്ന് ലാലനു തിരിച്ചറിയാന്‍ ആകുന്നില്ലെങ്കില്‍ ലാലനോട് മറ്റുള്ളവര്‍ക്ക് സഹതപിക്കാം.
പ്രഗത്ഭര്‍ എഴുതി വിവരമുള്ളവര്‍ പറഞ്ഞുകൊടുക്കുന്നത് പോലെ അഭിനയിച്ച് രണ്ടോ മൂന്നോ അവാര്‍ഡ് കിട്ടുന്നത് മാത്രമല്ല കഴിവളക്കാനുള്ള മാനദണ്ധം. തിലകനും ജഗതിയും വേണുവും അഭിനയിക്കുന്ന വൈവിധ്യമാര്‍ന്ന റോളുകളുടെ പകുതി പോലും മികവുറ്റതാക്കാനുള്ള ശേഷിയില്ല ഈ മെഗാ കാപട്യങ്ങള്‍ക്കാര്‍ക്കും. ലാലനു ഭരത് അവര്‍ഡ് കിട്ടിയ ഭരതത്തിലെ വേണുവിന്റെ അഭിനയം ലാലന്റെ അഭിനയത്തേക്കാള്‍ മികച്ചതായിരുന്നു. പക്ഷെ നായകനേ അവര്‍ഡ് കൊടുക്കൂ എന്ന വിചിത്ര ആചാരത്തിന്റെ ഫലമായി ലാലനവര്‍ഡ് കിട്ടി.

മെഗാകള്‍ക്ക് കഴിവുണ്ടെങ്കില്‍ അവരുടെ കഴിവിനെ എല്ലാവരും അംഗീകരിക്കും. പക്ഷെ അ കഴിവ് തിലകനേപ്പോലെ ഏതു മെഗായുടെയും മുകളിലുള്ള ഒരു നടനെതിരെ പാര പണിയാനാണുപയോഗിക്കുന്നതെങ്കില്‍ അതിനെ അംഗീകരിക്കാനാകില്ല.

Anusree Pilla Photography said...

ഇപ്പൊ താങ്ങള്‍ പറഞ്ഞതില്‍ കുറച്ചു തെറ്റുകള്‍ ഉണ്ട്. ഒരിക്കലും അമ്മ എന്ന താര സംഖടനയുടെ സമ്മേളനത്തിനോ അതുമായി ബന്ധപ്പെട്ട പരിപടികല്‍ക്കോ പോകാതിരിക്കുന്ന ഒരാളാണ് ഈ തിലകന്‍. മാത്രമല്ല, എന്തൊക്കെ എങ്ങനെ പറഞ്ഞാലും ഇതു നടന്‍ അഭിനയിക്കണം വേണ്ട എന്ന് തീരുമാനിക്കുനത് എങ്ങനെ ആയാലും സംവിധായകന്‍ ആണ്. പിന്നെ എന്തിനു ആദ്യം വിളിച്ചു അല്ലെങ്കില്‍ കരാറില്‍ ഏര്‍പ്പെടുത്തി എന്നായിരിക്കും, ഞാന്‍ ഈ പറയുന്നതാവം സാധ്യത! നമ്മുടെ നാട്ടിലെ പല സിനിമ പ്രവര്‍ത്തകരും വളരെ അന്ധവിശ്വാസികള്‍ ആണ്. അവര്‍ക്ക് ചില വിശ്വാസങ്ങള്‍ ഉണ്ട് അതായത് ഇന്ന ആള് അഭിനയിച്ചാല്‍ പടം ജിക്കും അല്ലെങ്കില്‍ ഇന്ന ആള് അഭിനയിച്ചാല്‍ പടം പൊട്ടും എന്നൊക്കെ! തിലകന്‍ അഭിനയിച്ചാല്‍ പടം വിജയിക്കും എന്ന് വിചാരിച്ച അവര്‍ ധ്രോനയുടെ പതനത്തില്‍ നിന്ന് അത് തെറ്റാണ് എന്ന് ധരിച്ചിരിക്കാം!

ഏതൊരാളും തിലകന്റെ പ്രസ്താവനകള്‍ കേട്ടാല്‍ ചിരിച്ചു ചിരിച്ചു മരിക്കും! അതൊക്കെ കാണേണ്ടതാണ്! അഴീക്കോടിന് ഇതില്‍ ഇടപെടേണ്ട കാര്യം ഇല്ല എന്ന് ഞാന്‍ പറയുന്നില്ല! പക്ഷെ അത് ഇങ്ങനെ ആവെണ്ടായിരുന്നു! ഒരു നടന്‍ എത്ര കാലം അഭിനയിക്കണം എന്തില്‍ അഭിനയിക്കണം എങ്ങനെ അഭിനയിക്കണം എന്നുള്ളത് സംവിധായകനും പ്രേക്ഷകരും തീരുമാനിക്കേണ്ടതാണ്! അല്ലാതെ നടന്‍ അല്ല! അക്കാര്യത്തില്‍ ആരും ഈ രണ്ടു നടംമാരുടെ മുകളിലും കുതിര കേറേണ്ട ആവശ്യം ഇല്ല! അങ്ങേരു തന്റെ മകളുടെ പ്രായം ഉള്ള കുട്ടിയുടെ ഒപ്പം മരം ചുറ്റി പ്രേമം അഭിനയിക്കുമ്പോള്‍ കാണാന്‍ ആളുടയതോണ്ടാല്ലേ അഭിനയിക്കുന്നത്? അങ്ങനത്തെ പടം വരുമ്പോള്‍ കാണാതിരുന്നു നോക്ക്! പതുക്കെ അത് മാറും!

പിന്നെ മേജര്‍ രവി പറഞ്ഞത് പോലെ, ഇതെല്ലം ആരുടെയൊക്കെയോ കളികള്‍ ആണ്! അതിന്റെ ഏറ്റവും നല്ല ഉദാഹരണം അഴീകോട് സമ്മേളനം നടത്തിയപ്പോ പറയാന്‍ വിട്ടു പോയ കാര്യങ്ങള്‍ അപ്പുറത്തും ഇപ്പുറത്തും ഇരുനവര്‍ ഓര്‍മിപ്പിച്ചു കൊടുക്കുന്നത്!

ഈ പ്രശ്നത്തിനു ഒരേ ഒരു പരിഹാരം ആണ് ഉള്ളത്! തല്‍ക്കാലം ഇതിനു വാര്‍ത്ത‍ പ്രാധാന്യം കൊടുക്കാതിരിക്കുക!

kaalidaasan said...

നീലാഞ്ജന,

താരങ്ങളെ വെറുതേ വിടാം. അവരും മനുഷ്യരാണ്. വിവേകമില്ലാത്ത എടുത്ത് ചാട്ടം തന്നെയാണ് തിലകനും അഴീക്കോടും നടത്തിയത്. തിലകന്റെ പുതിയ ആരോപണം ഫെഫ്കയ്ക്കു നേരെയാണ്. :)

താരങ്ങള്‍ എന്തു പോക്രിത്തരം കാണിച്ചാലും അവരെ വെറുതെ വിടണം അല്ലേ. അത് നീലാഞനയുടെ അഭിപ്രായം. പക്ഷെ എന്റെ അഭിപ്രായം അതല്ല. ഒരു നടനെ അകാരണമായി ഒരു സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ ഒരു താരം ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതിനു സമാധാനം പറയണം. ഒരു പക്ഷെ നഷ്ടപരിഹാരം നല്‍കുക കൂടി ചെയ്യണം.

അമ്മയും ഫെഫ്കയുമാണിതിലെ വലിയ കുറ്റക്കാര്‍.തിലകനെതിരെ ഉണ്ടായ ഒരു അനീതിക്കെതിരെ ആദ്യം പ്രതികരിക്കേണ്ടിയിരുന്നത് ഇവരൊക്കെയായിരുന്നു. ജോലിക്കാരുടെ തല്‍പര്യസംരക്ഷണത്തിനുവേണ്ടിയുള്ള ഈ സംഘടനകളിപ്പോള്‍ താരങ്ങള്‍ എന്ന കോമാളികളുടെ പാദ സേവകരാണ്. ഇവര്‍ ഒന്നും ചെയ്യാതിരുന്നതു കൊണ്ടാണ്‌ അഴീക്കോടിനേപ്പോലുള്ളവര്‍ക്ക് പ്രതികരിക്കേണ്ടി വന്നത്.

താരങ്ങളേപ്പോലെ തന്നെ താരങ്ങളല്ലാത്ത അഭിനേതാക്കളും മനുഷ്യരാണ്. താരങ്ങള്‍ക്കിഷ്ടമില്ലാത്ത സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാന്‍ പാടില്ല എന്നത് കാട്ടുനീതി. ഒരു ജനാധിപത്യ സമൂഹത്തിനത് യോജിച്ചതല്ല.

തിലകനെ അഭിനയിപ്പിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ അദ്ദേഹത്തെ കരാറു ചെയ്യരുത്.കരാറു ചെയ്തു കഴിഞ്ഞ് അഭിനയിപ്പിക്കാതിരിക്കുന്നത് തെറ്റ് തന്നെയാണ്. അത് ചെയ്തവനെ വെറുതെ വിടണമെന്നു പറയുന്നത് അന്ധമായ അടിമത്ത മനോഭാവം ഉള്ളിലുള്ളതു കൊണ്ടാണ്. വിവേകമുള്ള മനുഷ്യര്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തും.

kaalidaasan said...

നീലാഞ്ജന,

പ്രായമല്ല പക്വത നിര്‍ണ്ണയിക്കുന്നതെന്ന് വ്യക്തമാക്കിത്തന്നവരിലേയ്ക്ക് അഴീക്കോട് മാഷും തിലകനും കൂടി.

അനീതി കണ്ടാല്‍ അടിമയേപ്പോലെ മിണ്ടാതിരിക്കരുതെന്നാണ്, തിലകനും അഴീക്കോടും വ്യക്തമാക്കിത്തന്നത്. നീലാഞ്ജനക്ക് അത് മനസിലാക്കാനാകുന്നില്ല.

പക്വത തീരുമാനിക്കുന്നത് പക്വമായ പെരുമാറ്റം കൊണ്ടാണ്.ഒരു കരാറില്‍ ഏര്‍പ്പെട്ടാല്‍ അതനുസരിച്ച് മുന്നോട്ടു പോകുക എന്താണു പക്വത കൊണ്ട് ഉദേശിക്കുന്നത്. ആ കരാറിനെതിരെ നിലപാടെടുക്കുന്നത് അന്തസില്ലായ്മയും ഭീരുത്വവുമാണ്. അതിനു പ്രേരിപ്പിക്കുന്നത് സ്വന്തം കഴിവിലുള്ള ആത്മ വിശ്വാസക്കുറവും അസൂയയുമാണ്.അതാണിപ്പോള്‍ താരങ്ങള്‍ സ്വീകരിച്ചത്. അത് ചൂണ്ടിക്കാണിച്ചതില്‍ ചിന്താശേഷിയുള്ളവര്‍ ഒരപക്വതയും കാണില്ല. തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ തെറ്റ് മനസിലാക്കുന്നതാണു പക്വത. അത് മനസിലാക്കാന്‍ ശ്രമിക്കാതെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവന്റെ യോഗ്യത അന്വേഷിക്കുന്നത് പക്വതയില്ലായ്മ. അതാണു മോഹന ലാലനൊക്കെ ചെയ്തത്. മോഹന ലാലനൊക്കെ വൈകിയാണെങ്കിലും ഇത് മനസിലായി. കേള്‍ക്കേണ്ടതൊക്കെ കേട്ടപ്പോള്‍ തൃപ്തിയായി എന്നും വേണമെങ്കില്‍ പറയാം. അഴീക്കോട് തിലകന്‍ പ്രശ്നം പരാമര്‍ശിച്ചപ്പോള്‍ മോഹന്‍ ലാല്‍ ഇടപെടാന്‍ പോയതു തന്നെ പക്വതയില്ലായ്മയുടെ ലക്ഷണമാണ്. അഴീക്കോടിനേക്കൊണ്ട് മറ്റ് പലതും അദ്ദേഹം പറയിച്ചതാണ്. മറ്റുള്ളവര്‍ അറിയേണ്ടാത്തത് സഹോദരന്റെ സ്വത്തിന്റെ പ്രശ്നമൊക്കെ അങ്ങനെ വന്നു. അതു കൊണ്ട് പിന്നീടൊന്നും പറയാന്‍ ധൈര്യപ്പെട്ടില്ല. അത് പക്വതയുണ്ടായി വരുന്നതിന്റെ ലക്ഷണമാണ്. 50 വയസും പക്വത പഠിക്കാന്‍ തുടങ്ങാവുന്ന പ്രായം തന്നെ.

kaalidaasan said...

മേല്‍പ്പത്തൂര്‍.

അയാള്‍ എന്ന പ്രയോഗം ഒരു പക്ഷെ മോഹന്‍ ലാലിന്റെ സാധാരണ പ്രയോഗമായിരിക്കാം.സ്വകാര്യ സംഭാഷണത്തില്‍ എടാ നീ എന്നൊക്കെ സാധാരണ ആളുകള്‍ ഉപയോഗിക്കാറുണ്ട്. പക്ഷെ ഒരു പൊതു വേദിയില്‍ ഒരാളെ അങ്ങനെ വിളിക്കുന്നത് ആശാസ്യമല്ല. അത് ഔചിത്യത്തിന്റെ പ്രശ്നമാണ്. സുകുമാര്‍ അഴീക്കോടിനെ അയാള്‍ എന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും വിളിക്കാറില്ല. ഒരു വിവാദത്തിന്റെ ഭാഗമായി ആ പദം ഉപയോഗിക്കുമ്പോള്‍ അതിനു മറ്റൊരു മാനം കൈവരുന്നു. മോഹന്‍ ലാല്‍ ജനിക്കുന്നതിനു മുന്നേ കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങിയതാണ്‌ അഴീക്കോട്. അദ്ദേഹത്തിന്റെ അറിവിനെ കളിയാക്കിയ മോഹന്‍ ലാല്‍ ഒരു പരിഷ്കൃത സമൂഹത്തിലെ അംഗമെന്നു പറയാന്‍ ലജ്ജിക്കണം. ഒരു പുസ്തകം പോലുമെഴുതാത്ത ഞാനൊക്കെ അഴീക്കോടിനെ ആദരവോടെ തന്നെയാണു കാണുന്നത്. മോഹന്‍ ലാലിന്റെ വിദ്യാഭ്യാസ യോഗ്യത എന്തായാലും അഴീക്കോടിന്റെ ഏഴയലത്തു വരില്ല. തത്വമസി പോലുള്ള ഏതെങ്കിലും പുസ്തകം വായിച്ചിട്ടുള്ള ഒരാളും അഴീക്കോടിന്റെ അറിവിനെ പരിഹസിക്കില്ല. അറിവിനെ ആദരിക്കാന്‍ മോഹന്‍ ലാലൊക്കെ പഠിക്കണം. യൂണിവേഴ്സല്‍ സ്റ്റാര്‍ എന്ന് നെറ്റിയിലൊട്ടിച്ചുവച്ചാലൊന്നും ഗുരുത്വമുണ്ടാവില്ല.



ഒരു തരം ഡിറ്റാച്ച്ഡ് ആ‍യ രീതിയിലാണ് മോഹന്‍ലാല്‍ മറ്റുള്ളവരെ പരാമര്‍ശിക്കുന്നത് എന്നത് ശരിയാണ്. അതവിടെയും നില്‍ക്കുന്നില്ല. പൊതു സമൂഹത്തില്‍ നിന്നും വളരെ ഡിറ്റാച്ച്ഡ് ആണ്‌. സിനിമ എന്ന മായിക ലോകത്തിലാണെന്നാണ്, പൊതു ജന മദ്ധ്യത്തിലും അദ്ദേഹം കരുതുന്നത്. രജനീകാന്തിനേപ്പോലുള്ള താരങ്ങള്‍ പൊതു സമൂഹത്തില്‍ വരുമ്പോള്‍ സമൂഹത്തിന്റെ ഭാഗമാകുന്നു. മോഹന്‍ ലാലൊക്കെ വേറേതോ ലോകത്താണെന്ന ധാര്‍ഷ്ട്യത്തില്‍ സമൂഹത്തെ കളിയാക്കുന്നു.

kaalidaasan said...

മേല്‍പ്പത്തൂര്‍.

ദിലീപാണു പ്രതിയെങ്കില്‍ അതാണു മലയാള സിനിമയിലെ ഏറ്റവം ​വലിയ ദുരന്തം. ദിലീപിനേപ്പോലൊരു കോമാളിക്ക് തിലകനേപ്പോലൊരു അതുല്യ നടനെ ഒരു സിനിമയില്‍ നിന്നും മാറ്റാനാകുമെങ്കില്‍ അത് അപചയത്തിന്റെ ആഴങ്ങളാണു കാണിച്ചു തരുന്നത്. ദിലീപ് നസീറിനെയൊക്കെ അനുകരിച്ചു നടന്ന കാലത്തിനും മുന്നേ സിനിമയില്‍ തന്റേതായൊരു മേല്‍വിലാസ്സമുണ്ടാക്കിയിരുന്ന ജോഷി ആ കോമാളിയുടെ അജ്ഞാനുവര്‍ത്തിയാണെങ്കില്‍ മലയാള സിനിമ ഇപ്പോഴത്തെ രീതിയില്‍ അധപ്പതിച്ചു പോകുന്നതാണു നല്ലത്.

ദ്രോണ എന്ന സിനിമയില്‍ അഭിനയിച്ച സൂപ്പര്‍ സ്റ്റാറിനെതിരെയാണ്‌ തിലകന്‍ അരോപനങ്ങള്‍ ഉന്നയിച്ചത്. അത് മമ്മൂട്ടിയാണെന്നാണു എല്ലാവരും മനസിലാക്കിയതും.മമ്മൂട്ടിയുടെ മൌനം അദ്ദേഹത്തെ പ്രതിക്കുട്ടിലാക്കാന്‍ കാരണമാക്കി.

ദിലീപിനെ ആരും സൂപ്പര്‍ സ്റ്റാറായി കരുതുന്നില്ല. ഇനി ദിലീപായാലും എന്റെ അഭിപ്രായം മാറില്ല. എന്തിനാണു മോഹന്‍ ലാല്‍ ദിലീപിന്റെ ചാവേറായി അധപ്പതിക്കുന്നത്?

kaalidaasan said...

ചര്‍വാകന്‍,

സ്വന്തം ഇഷ്ടപ്രകാരം കഴുതകളാകുന്നത് ഓരോരുത്തരുടെ സ്വാതന്ത്ര്യം. പക്ഷെ മലയാളികളെ നിര്‍ബന്ധപൂര്‍വം കഴുതകളാക്കണം എന്നാണ്‌ മോഹന ലാലന്റെ മനസിലിരുപ്പ്. സ്വന്തം സിനിമ ഒരു സെന്ററിലെ ഒരു തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിട്ടു പോലും കാര്യമായ ആള്‍ക്കൂട്ടം വരുന്നില്ല. പക്ഷെ അന്യഭാഷ ചിത്രങ്ങള്‍ പല തിയേറ്ററില്‍ ഉണ്ടായിട്ടും പ്രേഷകര്‍ ഇടിച്ചു കയറുന്നു. അതു കണ്ട് നെഞ്ചുപൊട്ടിയാണ്‌ അതിനെതിരെ പുലമ്പിയത്.

കാമ്പുള്ള സിനിമകള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമായ തരത്തില്‍ അഭിനയിക്കണമെന്ന യാധാര്‍ത്ഥ്യ ബോധമല്ല ആ വികല മനസിലുള്ളത്. പകരം അന്യഭാഷാ ചിത്രങ്ങളെ പ്രേഷകര്‍ സ്വീകരിക്കുന്നതിനോടുള്ള അസൂയയും അസഹിഷ്ണുതയുമാണ്‌ അവിടെ മുഴച്ചു നില്‍ക്കുന്നത്.

kaalidaasan said...

ചിത്രകാരന്‍,

ഈ വിഷയത്തില്‍ മോഹന്‍ ലാല്‍, ഇന്നസന്റ്, ഗണേഷ് കുമാര്‍, തുടങ്ങിയ വിരലിലെണ്ണാവുന്നവരേ അഭിപ്രായം പറഞ്ഞുള്ളു. അതില്‍ കൂടി അവരുടെ മനസിലുള്ള വികല ചിന്തകളും വെറുപ്പും അജ്ഞതയും പുറത്തു വന്നു. ഇവരൊക്കെ അഭിനയിക്കുന്ന മൂന്നാം കിട സിനിമകളിലെ ഡയലോഗിനെ അനുസ്മരിപ്പിക്കുന്നവയായിരുന്നു അവയില്‍ ഏറിയ പങ്കും. മലയാള സിനിമാ ലോകത്തുള്ള എല്ലാവരും അഭിപ്രായം പറഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ മലയാളികള്‍ മുഴുവനും ലജ്ജിച്ചു തല താഴ്ത്തേണ്ട ഗതികേടിലെത്തിയേനെ.

ബിജു ചന്ദ്രന്‍ said...

അഴീക്കൊടിനോട് ജനത്തിനു ഇത്ര കലിപ്പ് വരാനെന്താ കാരണം? തിലകന് അനുകൂലമായി അഴീക്കോട് സംസാരിച്ചതിനെന്താണ്? മോഹന്‍ലാലിനു മമ്മൂട്ടിയെ സപ്പോര്‍ട്ട് ചെയ്യാമെങ്കില്‍ അഴീക്കോടിന് തിലകനെയും സപ്പോര്‍ട്ട് ചെയ്യാം. താരാരാധന തലയ്ക്കു പിടിച്ചവര്‍ക്ക് കലി വരുന്നത് സ്വാഭാവികം. സൂപ്പറുകളുടെ തൊലി ഉരിച്ചു കാണിക്കാന്‍ അങ്ങനെ ചിലരുള്ളത് നല്ലത് തന്നെ. കാളിദാസന്റെ നിരീക്ഷണങ്ങളോട് യോജിച്ചില്ലെങ്കില്‍ അത് സാംസ്കാരികമായ ഒരു തെറ്റായിപ്പോവും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കലാമൂല്യമുള്ള ഏതെങ്കിലും ചിത്രമുണ്ടോ ഈ സൂപ്പര്‍ കോമാളികളുടെതായി?? ഇന്നലെ മോഹന്‍ലാലിന്റെ പടം "അലി ഭായി " ഒരു ചാനലിലുണ്ടായിരുന്നു. രണ്ടു മിനിറ്റ് കണ്ടപ്പോള്‍ തന്നെ അരോചകമായി തോന്നി ചാനല്‍ മാറ്റി. ഈ വയസ്സന്‍ കോമാളി നടന്മാരോക്കെ ഇനി എന്നാണാവോ വിരമിക്കുക?

ശാശ്വത്‌ :: Saswath S Suryansh said...

"പിന്നെ എന്തിനു ആദ്യം വിളിച്ചു അല്ലെങ്കില്‍ കരാറില്‍ ഏര്‍പ്പെടുത്തി എന്നായിരിക്കും, ഞാന്‍ ഈ പറയുന്നതാവം സാധ്യത! നമ്മുടെ നാട്ടിലെ പല സിനിമ പ്രവര്‍ത്തകരും വളരെ അന്ധവിശ്വാസികള്‍ ആണ്. അവര്‍ക്ക് ചില വിശ്വാസങ്ങള്‍ ഉണ്ട് അതായത് ഇന്ന ആള് അഭിനയിച്ചാല്‍ പടം ജിക്കും അല്ലെങ്കില്‍ ഇന്ന ആള് അഭിനയിച്ചാല്‍ പടം പൊട്ടും എന്നൊക്കെ! തിലകന്‍ അഭിനയിച്ചാല്‍ പടം വിജയിക്കും എന്ന് വിചാരിച്ച അവര്‍ ധ്രോനയുടെ പതനത്തില്‍ നിന്ന് അത് തെറ്റാണ് എന്ന് ധരിച്ചിരിക്കാം! "

ഹ ഹ ഹ... ഭയങ്കര കോമഡി... തിലകന്‍ പ്രശ്നത്തില്‍ ഇതു വരെ കേട്ടതൊന്നും ഇതിന്റെ അടുത്തു പോലും വരില്ല.. അപ്പോള്‍ ഈ പറഞ്ഞ കണക്ക് അനുസരിച്ച് മമ്മൂട്ടിയെ കരാറൊപ്പിട്ട എത്ര പടത്തില്‍ നിന്നും ഒഴിവാക്കണം...? ഈ ലേഖനത്തില്‍ പറയുന്ന വാമനപുരം ബസ്‌ റൂട്ട് ഇറങ്ങിയ സമയത്തെ മോഹന്‍ലാല്‍ പദങ്ങള്‍ ഒന്നൊഴിയാതെ ഫ്ലോപ്പ് ആയിരുന്നല്ലോ? 'രാവണപ്രഭു' (2001)മുതല്‍ 'ഉദയനാണ് താരം' (2005) വരെ ഇറങ്ങിയ ലാല്‍ സിനിമകളില്‍ ബാലേട്ടന്‍ അല്ലാതെ വേറെ ഏതുണ്ട് ഓര്‍ക്കാന്‍ പറ്റിയതായി? പ്രേക്ഷകരെ വിട്, ലാലിന് തന്നെ ഓര്‍ക്കാന്‍ ഇഷ്ടമുള്ള സിനിമകള്‍? അപ്പൊ ഇതേ അന്ധ വിശ്വാസം മോഹന്‍ ലാല്‍ അഭിനയിക്കുന്ന സിനിമകളുടെ നിര്‍മാതാക്കള്‍ക്കില്ലേ?

പോട്ടെ, കഴിഞ്ഞ മൂന്നു വര്‍ഷം ഇദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ ഇവിടെ പറയണോ? ചോട്ടാ മുംബൈ, ഹലോ, അലി ഭായ്, പരദേശി, റോക്ക് ന്‍ റോള്‍, ഫ്ലാഷ്, കോളേജ് കുമാരന്‍, ഇന്നത്തെ ചിന്താവിഷയം, മിഴികള്‍ സാക്ഷി, മാടമ്പി, ആകാശ ഗോപുരം, കുരുക്ഷേത്ര, ട്വന്റി20, പകല്‍ നക്ഷത്രങ്ങള്‍, റെഡ് ചില്ലീസ്, സാഗര്‍ ഏലിയാസ് ജാക്കി, ഭഗവാന്‍, ഭ്രമരം, എയ്ന്‍ജല്‍ ജോണ്‍, ഇവിടം സ്വര്‍ഗമാണ്. 30 കൊല്ലത്തെ അനുഭവം കൊണ്ട് ലാലിന് നല്ല സിനിമകള്‍ ആയി തോന്നിയവയാണ് ഇതില്‍ ഭൂരിഭാഗവും എങ്കില്‍, അന്യഭാഷാ ചിത്രങ്ങള്‍ കാണാന്‍ പോകുന്ന പ്രേക്ഷകരെ കുറ്റം പറയണ്ട. ഈ പടങ്ങളില്‍ സൈഡ് റോള്‍ അഭിനയിക്കുന്ന ജഗതി, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, സിദ്ദിഖ്, മനോജ്‌ കെ ജയന്‍, തിലകന്‍, നെടുമുടി- ഇവര്‍ ഒന്നും അല്ലല്ലോ ഇവയില്‍ മിക്കതും പരാജയപ്പെടാന്‍ കാരണം?

ഡിസ്ക്ലൈമര്‍: ഇവിടെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ കൊടുത്തത് മമ്മൂട്ടി ഫാന്‍ ആയത് കൊണ്ടല്ല (ഫാന്‍ അല്ലേ അല്ല). മോഹന്‍ ലാലിന്റെ പഴയ ചിത്രങ്ങളിലൂടെ അദ്ദേഹത്തെ ഒരു പാട് ആരാധിച്ചിരുന്ന ഒരാള്‍ എന്ന നിലക്കാണ്. പ്രജയും ഒന്നാമനും കണ്ടപ്പോള്‍ ജനങ്ങളോട് ഇയാള്‍ക്ക് ഒരു പ്രതിബദ്ധതയും ഇല്ലെന്നു മനസ്സിലായി; ആരാധന തനിയെ ഇല്ലാതായി.

ശാശ്വത്‌ :: Saswath S Suryansh said...

"ഒരു നടന്‍ എത്ര കാലം അഭിനയിക്കണം എന്തില്‍ അഭിനയിക്കണം എങ്ങനെ അഭിനയിക്കണം എന്നുള്ളത് സംവിധായകനും പ്രേക്ഷകരും തീരുമാനിക്കേണ്ടതാണ്! അല്ലാതെ നടന്‍ അല്ല! അക്കാര്യത്തില്‍ ആരും ഈ രണ്ടു നടംമാരുടെ മുകളിലും കുതിര കേറേണ്ട ആവശ്യം ഇല്ല! അങ്ങേരു തന്റെ മകളുടെ പ്രായം ഉള്ള കുട്ടിയുടെ ഒപ്പം മരം ചുറ്റി പ്രേമം അഭിനയിക്കുമ്പോള്‍ കാണാന്‍ ആളുടയതോണ്ടാല്ലേ അഭിനയിക്കുന്നത്? അങ്ങനത്തെ പടം വരുമ്പോള്‍ കാണാതിരുന്നു നോക്ക്! പതുക്കെ അത് മാറും!"

:)

സാഗര്‍ ഏലിയാസ് ജാക്കി കണ്ടല്ലോ അല്ലേ?

ശാശ്വത്‌ :: Saswath S Suryansh said...

എന്റെ വിഷ്ണു വെടിയൂരെ, മോഹന്‍ ലാലിനെയും മമ്മൂട്ടിയേയും വരച്ച വരയില്‍ നിര്‍ത്താന്‍ കഴിയുന്ന ഏതു സംവിധായകന്‍ ഉണ്ടിവിടെ? പദ്മരാജനും ഭരതനും ഇന്നില്ല. ഇവരെ വെച്ച് ഏറ്റവും കൂടുതല്‍ പാഠം ചെയ്ത സാക്ഷാല്‍ ഐ. വി ശശി വിചാരിച്ചാല്‍ പറ്റില്ല; പിന്നെയാ. ലോഹി മരിച്ചപ്പോ കേട്ടത്, ഈ സൂപ്പറുകളെ താന്‍ വിചാരിക്കുന്നത് പോലെ സ്വന്തം പടത്തില്‍ അഭിനയിപ്പിക്കാന്‍ പറ്റാത്തത് കൊണ്ടാണ് അവരെ വെച്ച് പടം എടുക്കാത്തത് എന്നാണു.

പിന്നെ അവതാര്‍ കാണണോ ജാക്കി (മരം ചുറ്റി പ്രേമം)കാണണോ എന്നു തീരുമാനിക്കാനുള്ള പ്രേക്ഷകന്റെ അവകാശം- ചെന്നൈയില്‍ വെച്ച് ഞാന്‍ കണ്ട ഒരേ ഒരു മലയാളം ചിത്രം ആണ് ജാക്കി. രണ്ടു പേര്‍ക്ക് ഒരു പടം കാണാന്‍ 300 രൂപയുടെ ചെലവുണ്ട് ഇവിടെ. (ഇന്നലെ വിന്നൈ താണ്ടി വരുവായാ കണ്ടത് 400 രൂപാ കൊടുത്താണ്.) ഈ 'ജാക്കി'യില്‍ ഭാവനയുമൊത്തുള്ള ആ പാട്ട് സീനില്‍ എന്നെ പോലെ ഇത്രയും കാശ് കൊടുത്തു കയറിയ, പടം ഹൌസ് ഫുള്‍ ആക്കിയ എല്ലാ മലയാളികളും കൂക്കി വിളിച്ചു. ലാല്‍ തന്റെ പടങ്ങള്‍ കാണാറുള്ള തിയേറ്റര്‍ ആണ് ഇതും. ഒരു മലയാള പടം പൊളിക്കണം എന്ന ഉദ്ദേശത്തോടു കൂടി ഇവിടെ ആരും കൂക്കില്ല. (അതും ടിക്കെറ്റിനു 120 രൂ നിരക്കില്‍.) ഫാന്‍സിന്റെ ശല്യവും ഇല്ല. എന്നാലും ഇവര്‍ നിര്‍ത്തില്ല. ഫാന്‍സ്‌ എന്ന ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്ന കാവല്‍ നായ്ക്കള്‍ ഉള്ളിടത്തോളം കാലം ഏതു കൂതറ പടവും ഇവിടെ ഇറങ്ങും.

മലയാളം സിനിമ നന്നാവണമെങ്കില്‍, ഫാന്‍സിനു വേണ്ടി പടം ചെയ്യുന്നത് നിര്‍ത്തിയിട്ട്‌, മൂന്നാം നാള്‍ മുതല്‍ പടം കാണാന്‍ വരുന്ന യഥാര്‍ത്ഥ പ്രേക്ഷകനെ കണക്കിലെടുക്കണം. സാഗര്‍ ഏലിയാസ് ജാക്കിമാരിലല്ല മലയാള സിനിമയുടെ ഭാവി എന്നു ഇവര്‍ തിരിച്ചറിയണം. അത് പോലെ, ഒരു ബോളിവുഡ് പടം ഒറ്റയ്ക്ക് വിജയിപ്പിക്കാന്‍ മുംബൈക്കും, തമിഴ് പടം ഒറ്റയ്ക്ക് വിജയിപ്പിക്കാന്‍ ചെന്നൈക്കും ഉള്ള കഴിവ് കൊച്ചിക്കില്ലെന്നും.

ചോട്ടാ മുംബൈ, ജാക്കി, റെഡ് ചില്ലീസ്- ഇവയൊക്കെ നല്ലതാണ് എന്നു പറഞ്ഞ എന്റെ എല്ലാ ഫ്രെണ്ട്സും കൊച്ചിയെ അടുത്ത മെട്രോ ആക്കി കാണാനുള്ള വാശിയില്‍, ദിവസവും ഹാങ്ങ്‌ ഔട്ട്‌ സ്ഥലങ്ങളിലും ഡിസ്കോകളിലും പോകുന്നവരാണ്. ഇവരല്ല മലയാളം സിനിമ വിജയിപ്പിച്ചിരുന്നത്. പുതു തലമുറക്കാര്‍ തന്നെ ആണ് പുച്ഛത്തോടെ നമ്മള്‍ കണ്ടിരുന്ന തമിഴ് സിനിമ ഇവിടെ വിജയിപ്പിക്കുന്നത്. കുറച്ചു കാലം കഴിഞ്ഞാല്‍ ഇവര്‍ക്കും മടുക്കും, ജാക്കിമാരെ.

ആഴത്തിലുള്ള വായനയും, വ്യക്തമായ രാഷ്ട്രീയ ബോധവും, മനസ്സില്‍ ഗ്രാമ വിശുദ്ധിയും ഉള്ള ഒരു തലമുറ ആയിരുന്നു മോഹന്‍ ലാലിന്റെയും മമ്മൂട്ടിയുടെയും പഴയ ആരാധകര്‍. തന്മാത്രയിലെ രമേശന്‍ നായര്‍മാര്‍ കേരളത്തില്‍ ഇന്നും ഉണ്ട്. അവര്‍ മലയാളം പടത്തിനു തിരിച്ചു കേറുന്ന ഒരു കാലം വരുമോ ആവോ?

ശാശ്വത്‌ :: Saswath S Suryansh said...

കാളിദാസാ, ഓഫിനു മാപ്പ്.

മേല്പത്തൂര്‍ said...

എനിക്ക് മനസ്സിലാവാത്തത് അഴീക്കോട് നടത്തിയ പ്രസ്ഥാവനകളുടെ ശരിതെറ്റുകളെക്കുറിച്ച് ആരും ചിന്തിക്കാത്തതെന്താണെന്നാണ്.


സൂപ്പര്‍ താരങ്ങള്‍ക്ക് ധാര്‍ഷ്ട്യമുണ്ട്. മലയാള സിനിമ എത്തിനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് കൂടുതലും ഉത്തരവാദികളും അവരും അവരുടെ ഏറാന്മൂളികളും ആണ്. മോഹന്‍ ലാലിന് ചില മികച്ച സംവിധായകരുടെ ബലത്തില്‍ അല്ലാതെ നല്ല ഒരു പ്രകടനവും തരാന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കഴിഞ്ഞിട്ടുമില്ല. ഒക്കെ ശരിയാണ്. മോഹന്‍ലാലും ഇന്നസെന്റ്റും പ്രതികരിച്ച രീതിയോടും യോജിപ്പില്ല.

പക്ഷെ അഴീക്കോട് എന്തിനാണീ പ്രശ്നത്തില്‍ മോഹന്‍ലാലിനെ ആക്രമിച്ചുതുടങ്ങിയത്? ഒരു സിനിമാനടന്‍ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് അയാളുടെ ജോലിയുടെ ഭാഗമാണ്. മെയ്ക്കപ്പ് ഇട്ടു നടക്കുന്നതും. ഏത് കലാരംഗത്താണെങ്കിലും സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പരമാവധി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. രജനിയും കമലും ഹിന്ദിയിലെ സീനിയര്‍ ജനറേഷനും ഹോളിവുഡ് സീനിയര്‍ സൂപ്പര്‍സ്റ്റാറുകളും ഉള്‍പടെ എല്ലാവരും അത് ചെയ്യുന്നതാണ്. ആ ഭാഗത്തൊക്കെയുള്ള വിമര്‍ശനം അസ്ഥാനത്താണ്. സിനിമ നന്നല്ല എന്നു പറയുന്നത് ശരി. പ്രായത്തിനൊത്ത വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം എന്നു പറയുന്നതും ശരി. പക്ഷെ അതൊക്കെയായിരുന്നോ അഴീക്കോടിന്റെ പ്രസ്ഥാവനകള്‍ ?

അതുകഴിഞ്ഞ് മോഹന്‍ലാലിന്റെ ജീവിതത്തിലെ വ്യക്തിപരമായ വിഷയങ്ങള്‍ വലിച്ചുപുറത്തിട്ടു. ആ ജ്യേഷ്ഠന്റെ കഥ എന്താണെന്ന് ആര്‍ക്കും അത്രവ്യക്തമല്ല. പക്ഷെ അയാള്‍ സ്വയം നശിപ്പിച്ച ഒരു മനുഷ്യനാണെന്ന് ലാലിന്റെ കുടുംബപശ്ചാത്തലം അറിയാവുന്നവര്‍ക്കെല്ലാം അറിയാവുന്നതാണ്. രക്ഷപെടുത്താല്‍ ലാല്‍ കുറേയൊക്കെ ശ്രമിച്ചിട്ടുമുണ്ട്. വാദം ജയിക്കാന്‍ വ്യക്തിപരമായി ആക്രമിക്കുന്നതിലേക്ക് അഴീക്കോട് തരം താഴരുതായിരുന്നു.

അമ്മ സംഘടനയിലെ പ്രശ്നങ്ങള്‍ സാംസ്കാരിക വകുപ്പോ ചുമതലപ്പെട്ടവരോ ഇടപെട്ട് പരിഹരിച്ചില്ലെങ്കില്‍ അത് മലയാള്‍ സിനിമാ ലോകത്തിന് ദോഷം ചെയ്യും എന്നുറപ്പ്. പക്ഷെ അതിന് പണ്ടെഴുതിയ തത്ത്വമസിയുടെ പേരില്‍ ആചാര്യവേഷം കെട്ടുന്ന ഒരാളുടെ ഉണ്ടയില്ലാ വെടികള്‍ അല്ല വേണ്ടത്. വൈകാരികമായി സെനൈല്‍ ഇന്‍‌സെക്യൂരിറ്റിയുടെ പ്രശ്നമുണ്ട് തിലകനുള്ളിടത്തോളം അഴീക്കോടിനും. പ്രായമായി വരുന്തോറും ഇപ്പേള്ളേരൊന്നും എന്നെ വേണ്ടപോലെ ഗൌനിക്കുന്നില്ല എന്ന തോന്നല്‍. അതിനു ചികിത്സ വേറേയാണ്.

മേല്പത്തൂര്‍ said...

തിലകന്‍ കുറേനാളായികെട്ടുന്ന കോമാളിവേഷത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. തിലകന്റെ മകന്‍ തന്നെ ഒരിക്കല്‍ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. പക്ഷെ ഈ പക്ഷം പിടിക്കുന്നവരോട് ഒന്നു ചോദിച്ചോട്ടെ‌ ഈ വിഷയത്തില്‍ ആരാണ് കുറ്റവാളി എന്നു പേരുപറഞ്ഞ് ഒരു സ്റ്റേറ്റ്മെന്റ് --സ്വന്തം ധാരണകളെക്കുറിച്ചെങ്കിലും വ്യക്തമായ ഒരു സ്റ്റേറ്റ്മെന്റ്-- തരാന്‍ മലയാള സിനിമയിലെ ഈ ക്ഷോഭിക്കുന്ന യൌവനത്തിനു പറ്റുമോ? വശം പിടിക്കുന്ന വിനയന്റെയും വേതാളികളുടെയും രോഗം വേറേയാണെന്ന് വിനയന്‍ കളിച്ച കളികള്‍ കണ്ടിട്ടുള്ളവര്‍ക്കറിയാം. തിലകനെ മാത്രം എടുക്ക്. പ്രശ്നം എന്താണെന്ന് തിലകന് വ്യക്തമായി പറയാന്‍ പറ്റുമോ? സൂപ്പര്‍സ്റ്റാറുകള്‍ എന്ന് കാടടച്ച് വെടിവയ്ക്കാതെ..


മുന്‍പ് പറഞ്ഞകാര്യം‌ താന്‍ ഒരു സൂപ്പര്‍സ്റ്റാറിനെക്കുറിച്ചാണ് പറഞ്ഞതെന്നും മമ്മൂട്ടി മെഗാസ്റ്റാറല്ലേ എന്നുമാണ് തിലകന്‍ ഒരു പത്രലേഖകനോട് ഈ വിഷയത്തില്‍ പ്രതികരിച്ചത്. എങ്ങനെ ?

മേല്പത്തൂര്‍ said...

ഒന്നുകൂടി. ഒരിക്കല്‍ ഒരു തത്ത്വമസി എഴുതിക്കഴിഞ്ഞാല്‍ മലയാള സാംസ്കാരികരംഗത്തെ എല്ലാവിഷയത്തിലും കേറി അഭിപ്രായിക്കാന്‍ അധികാരവും ആധികാരികതയും ഉണ്ട് മറ്റെല്ലാവരും ഓച്ഛാനിച്ചുനിന്നു കേള്‍ക്കണം എന്നാണ് മറുപടിയെങ്കില്‍ ഒന്നും പറയാനില്ല. അതൊഴിച്ച് എന്തെങ്കിലും ഉണ്ടെങ്കില്‍ പറയൂ. വിവരക്കേട് വിളിച്ചുപറഞ്ഞാല്‍ അത് കേള്‍ക്കുന്നവര്‍ക്ക് വീട്ടില്‍ പോയി തത്ത്വമസി എടുത്തുവായിച്ചിട്ട് തിരികെവന്ന് മറുപടി പറയാനൊക്കെ പ്രയാസമായിരിക്കും.


സിനിമാ രംഗത്തെ സൂപ്പര്‍സ്റ്റാര്‍ കളിയെക്കാള്‍ അരോചകമാണ് എഴുത്തുകാര്‍ക്കിടയില്‍ അഴിക്കോടും പദ്മനാഭനും പോലെയുള്ളവരുടെ അമ്മാവന്‍ സിന്‍ഡ്രോം. മിണ്ടാതിരിക്കണമെന്നല്ല; ഉള്ള ബഹുമാനം കളയിക്കരുത്. ഓവി വിജയനെപ്പോലെ ഉള്ള ഒരാളുടെ വില മലയാളി അറിയേണ്ടത് ഇതുപോലെയുള്ള കാരണവന്മാരുടെ വിലാസലീലകള്‍ കണ്ടിട്ടാണ് :(

മേല്പത്തൂര്‍ said...

ഇവിടെ നിന്ന് പോയിക്കഴിഞ്ഞാണ് http://www.metrovaartha.com/2010/02/28023803/CV-BALAKRISHNAN.html ഇതു കണ്ടത്. ക്ഷമിക്കൂ.മൈതാനപ്രസംഗം നടത്തി വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞു നടക്കുന്ന അഴീക്കോടല്ല തത്ത്വമസി എഴുതിയതെന്ന് വിശ്വസിക്കാനാണിഷ്ടം എന്ന് സിവി ബാലകൃഷ്ണന്‍. എനിക്കും അതേ.

ശാശ്വത്‌ :: Saswath S Suryansh said...

"ഒരു സിനിമാനടന്‍ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് അയാളുടെ ജോലിയുടെ ഭാഗമാണ്."

പാവം കമലഹാസനും രജനീകാന്തിനും ജോലിയില്‍ ഒരു ശ്രദ്ധയും ഇല്ല... ച്ഹെ!

അതൊന്നുമല്ല മേല്പത്തൂരെ, മോഹന്‍ ലാല്‍ പരസ്യത്തില്‍ അഭിനയിക്കുന്നത് കാശ് ഉണ്ടാക്കാന്‍ തന്നെയാണ്. ഖാന്മാര്‍ക്കും ബച്ചന്മാര്‍ക്കും ടെണ്ടുല്‍ക്കര്‍മാര്‍ക്കും ആവാമെങ്കില്‍ നമ്മുടെ താരങ്ങള്‍ക്കുമാകാം എന്നാണു എന്റെ കാഴ്ചപ്പാട്. പക്ഷേ "വൈകിട്ടെന്താ പരിപാടി" എന്നും "പാരമ്പര്യത്തിന്റെ സ്വര്‍ണ വിശുദ്ധി" എന്നും ഒക്കെ പറഞ്ഞു കിട്ടുന്ന കാശ് വെച്ച്, നസിറുദ്ദീന്‍ ഷായെ, ഓം പുരിയെ, അനുപം ഖേറിനെ അല്ലെങ്കില്‍ രാഹുല്‍ ബോസിനെ ഒന്നും വിലക്കാന്‍ അവിടെ ഒന്നും ആരും പോകാറില്ല. അഴീക്കോട്‌ പ്രശ്നത്തില്‍ ഇടപെട്ടതാണോ, അതോ തിലകനെ വിലക്കിയതാണോ യഥാര്‍ത്ഥ പ്രശ്നം?

"ഏത് കലാരംഗത്താണെങ്കിലും സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പരമാവധി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. രജനിയും കമലും ഹിന്ദിയിലെ സീനിയര്‍ ജനറേഷനും ഹോളിവുഡ് സീനിയര്‍ സൂപ്പര്‍സ്റ്റാറുകളും ഉള്‍പടെ എല്ലാവരും അത് ചെയ്യുന്നതാണ്. ആ ഭാഗത്തൊക്കെയുള്ള വിമര്‍ശനം അസ്ഥാനത്താണ്"

മലയാള സൂപ്പര്‍ താരങ്ങളുടെ ഒറിജിനല്‍ മുഖം പുറത്ത് പറഞ്ഞതാണോ പ്രശ്നം? താങ്കള്‍ ജാക്ക് നിക്കോള്‍സണ്‍, ബ്രൂസ് വില്ലിസ്, മോര്‍ഗന്‍ ഫ്രീമാന്‍, അല്‍ പാചിനോ തുടങ്ങിയവരുടെ സിനിമകള്‍ ഒന്നും കാണാറില്ലേ? പോട്ടെ, ചുരുങ്ങിയത് അമിതാഭ് ബച്ചന്റെ പടങ്ങള്‍? 3 idiots (അതാവട്ടെ, ഒട്ടും അരോചകം അല്ല താനും) ഒഴിച്ച് നിര്‍ത്തിയാല്‍ അടുത്ത കാലത്തൊന്നും ഖാന്മാര്‍ പ്രായത്തിനു ചേരാത്ത വേഷങ്ങള്‍ ചെയ്തിട്ടില്ല. അവിടെ ഒന്നും ഇല്ലാത്ത രീതിയില്‍ 50 ഉം 60 ഉം വയസ്സായ തടിയന്മാര്‍ കൊച്ചു പെണ്‍കുട്ടികളുടെ കൂടെ "മദയാന, പിടിയാന", "മിടുക്കി പെണ്ണേ" എന്നൊക്കെ ആടിപ്പാടുന്നത് വേറെ എവിടെ കാണാം? അത് കൊണ്ട് അഴീക്കോടിന്റെ വിമര്‍ശനം അസ്ഥാനത്തല്ല.

പിന്നെ ലാലിന്റെ മരിച്ചു പോയ ജ്യേഷ്ഠനെ ഒക്കെ ഇതില്‍ കൊണ്ട് വന്നത് തീരെ ശരിയായില്ല. അഴീക്കോട്‌ ആ പരാമര്‍ശം പിന്‍വലിച്ചു ക്ഷമ ചോദിക്കണം.

"അമ്മ സംഘടനയിലെ പ്രശ്നങ്ങള്‍ സാംസ്കാരിക വകുപ്പോ ചുമതലപ്പെട്ടവരോ ഇടപെട്ട് പരിഹരിച്ചില്ലെങ്കില്‍ അത് മലയാള്‍ സിനിമാ ലോകത്തിന് ദോഷം ചെയ്യും എന്നുറപ്പ്."

അവര്‍ ചെയ്യുന്നില്ലല്ലോ. അപ്പോള്‍ ആരെങ്കിലും വേണ്ടേ? ഒരു സംഘടനാ ഭാരവാഹികള്‍ മുഴുവന്‍ ന്യായം പറയുന്ന ഒരാള്‍ക്കെതിരെ വാളോങ്ങുമ്പോള്‍ അയാളെ സപ്പോര്‍ട്ട് ചെയ്യാന്‍ ഏതൊരു പൌരനും അവകാശമുണ്ട്‌.അഴീക്കോടിനും.

ഓഫ്‌: ഇതു സംബന്ധിച്ച് വേറെ ഒരു ഫോറത്തില്‍ ആരോ ശിവാജി എന്ന തമിഴ് ചിത്രം ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ അതും പറഞ്ഞ് ലാലിനെ ന്യായീകരിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ പറയാനുണ്ട്. ചിത്രത്തില്‍ നായകന്‍ പ്രായം ചെന്ന ആളാണ്‌; പ്രായ വ്യത്യാസം ചൂണ്ടിക്കാണിക്കുന്നുമുണ്ട്, പടത്തില്‍. രണ്ട്, നായകന്റെ ശരീരം ചീര്‍ത്തു വീര്‍ത്തിട്ടല്ല. അത് കൊണ്ട് തന്നെ അറുപതു വയസ്സ് പറയിപ്പിക്കുന്ന ഒരു നടന്‍ അല്ല അദ്ദേഹം. മേയ്ക്ക് അപ്പ്‌, വിഗ്ഗ് ഇവ ആണെങ്കില്‍ പോലും അത് വൃത്തിയായി ചെയ്തിട്ടുമുണ്ട്. മലയാളത്തില്‍ വൃദ്ധന്‍ ആക്കുന്നതിനുള്ള മേയ്ക്ക് അപ്പ്‌ ചെയ്യാന്‍ ആണോ എല്ലാവര്‍ക്കും താത്പര്യം? അതൊക്കെ വിടൂ, രജനിയോ കമലോ മാത്രമല്ല അവിടെ ഉള്ളത്. മോശമല്ലാത്ത fan following ഉള്ള 50 ഓളം നായകന്മാര്‍. ഏറിയ പങ്കും ചെറുപ്പക്കാര്‍. നമുക്ക് കോളേജ് കുമാരന്മാരായി ലാലിനെ ഒക്കെ കാണേണ്ടി വരുന്നത് കൊണ്ടല്ലേ അല്ലു അര്‍ജുന്‍ ഒക്കെ ഇവിടെ പൂണ്ടു വിളയാടുന്നത്?

മേല്പത്തൂര്‍ said...

@ ശാശ്വത്

1. തിലകനെ വിലക്കിയെങ്കില്‍ /ഒഴിവാക്കിയെങ്കില്‍ അതിനുത്തരവാദി ആരെന്ന് നേരേ ചൊവ്വേ പറയാന്‍ തിലകന്‍ ധൈര്യം കാണിക്കണം. ഓരോ ചോദ്യങ്ങള്‍ വരുമ്പോള്‍ ഞാന്‍ മുകളില്‍ പറഞ്ഞതുപോലെ അഴകൊഴമ്പന്‍ മറുപടി പറയരുത്. ഈ കഥാപാത്രം മുന്‍പ് ജാതിപ്രശ്നം പറഞ്ഞു കുറേ ഡയലോഗ് അടിച്ചുകഴിഞ്ഞപ്പോഴാണ് മകന്‍ മേഘനാദന്‍ ഒരു അഭിമുഖത്തില്‍ പണ്ട് ബി ഗണേഷ്കുമാര്‍ ബാലാച്ചന്‍പിള്ളയെക്കുറീച്ചു പറഞ്ഞതുപോലെ എന്തോ പറയേണ്ടിവന്നത്. കൃത്യമതോര്‍ക്കുന്നില്ല.

2. അതും സൂപ്പര്‍താരങ്ങള്‍ പരസ്യത്തില്‍ അഭിനയിക്കുന്നതും തമ്മിലുള്ള ബന്ധം മനസ്സിലാവാനുംവേണ്ടി തവണ ഞാന്‍ തത്ത്വമസി വായിച്ചിട്ടില്ല.

3. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഇടക്കാലത്ത് ക്രോണിക്ക് ബാച്ചിലര്‍/ ജ്യേഷ്ടന്‍ റോളുകളില്‍ മാനം മര്യാദയ്ക്ക് ഒതുങ്ങാന്‍ മനസ്സുകാണിച്ചവരാന്. നായികയെ സെലക്റ്റ് ചെയ്തത് ഏറ്റവും അരോചകമായ സാഗര്‍ ഏലിയാസ് ജാക്കിയില്‍ പോലും മോഹന്‍ലാലിന്റെ പ്രായം നാല്പതിനടുത്തെന്ന് സൂചനയുണ്ട്. നാല്പതുവയസുകാരന്‍ 18 കാരിയുടെ കൂടെ ആടിപ്പാടിയാല്‍ ആകാശം ഇടിഞ്ഞുവീഴില്ല. അവര്‍ കൊച്ചുകുട്ടികളുടെ വേഷംകെട്ടുന്നത് ഈ 3 ഇഡിയറ്റ്സ് വിഷയം പറഞ്ഞതുപോലെ അപൂര്‍വമായിട്ടുണ്ട് ഇപ്പോള്‍.

4. പോയിന്റ് 2 ഒരിക്കല്‍ കൂടി വായിക്കുക.


5. മുകളില്‍ പറഞ്ഞതിന്റെ അര്‍ത്ഥം അഴീക്കോട് തിലകന്‍ വിഷയത്തില്‍ വിമര്‍ശിക്കണ്ടവരെ/വിമര്‍ശിക്കേണ്ടുന്ന വിഷയത്തെ അല്ല വിമര്‍ശിച്ചത് എന്നാണ്.


ഇത്രയും മനസ്സിലായെങ്കില്‍ ബാക്കി....

മേല്പത്തൂര്‍ said...

മലയാളത്തിലെ സീനിയര്‍ താരങ്ങള്‍ കഥാപാത്രങ്ങളെയും നായികമാരെയും സിലക്റ്റ് ചെയ്യുന്നതില്‍ വകതിരിവു കാണിക്കണം എന്നതില്‍ എനിക്ക് അഭിപ്രായ വ്യത്യാസമില്ല. അക്കാര്യം കമന്റില്‍ പറഞ്ഞിട്ടുണ്ട്.

എന്റെ പ്രശ്നം അഴീക്കോട് വിമര്‍ശിച്ചതല്ല. അഴീക്കോടിനും എനിക്കും ഇക്കാര്യത്തില്‍ ഉള്ള അവകാശം ഒന്നു തന്നെയാണ്.

അഴീക്കോട് പറയേണ്ടതാണോ പറഞ്ഞത് എന്ന് ചോദിക്കുമ്പോഴാണ് പ്രശ്നത്തിന്റെ സ്വഭാവം മാറുന്നത്. വിഷയവുമായി അദ്ദേഹം പറഞ്ഞ മിക്കവാറ് കാര്യങ്ങള്‍ക്കും തിലകന്‍ പ്രശ്നവുമായി ബന്ധമില്ല. മോഹന്‍ലാലിന്റെ ജ്യേഷ്ഠന്റെ വിഷയം മാത്രമല്ല മധ്യസ്ഥതയുടെ കഥയില്‍ മോഹന്‍ലാ‍ല്‍ പ്രതികരിച്ചുകഴിഞ്ഞ് അഴീക്കോട് ബ്ബബ്ബബ്ബ അടിക്കുന്നതു കേട്ടല്ലോ. എന്തുപറ്റി. മോഹന്‍ലാലിനെതിരെ നടത്തിയ മിക്കവാറു പരാമര്‍ശവും വിഷയബന്ധിയല്ല; വ്യക്ത്യധിഷ്ഠിതമാണ്. വിഷയത്തെക്കുറിച്ച് ധാരണയില്ലാതെ വരുമ്പോഴാണ് വ്യക്തികളെ ആക്രമിക്കേണ്ടിവരുന്നത്. ആ സാഹചര്യത്തില്‍ അഴീക്കോടിന് തത്ത്വമസി എഴുതിയ കാലത്തെ പക്വത കഴഞ്ചിനെങ്കിലും ബാക്കിയുണ്ടെങ്കില്‍ പ്രശ്നം രമ്യമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണം എന്നതിനപ്പുറം അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം നീളില്ലായിരുന്നു.

സാംസ്കാരികവകുപ്പോ ചുമതലപ്പെട്ടവരോ ഇടപെട്ടില്ലെങ്കില്‍ അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാ‍ശമുണ്ട്. അത് അഴീക്കോട് പറഞ്ഞതരത്തിലുള്ള അഭിപ്രായമാവരുതെന്നേ പറഞ്ഞുള്ളൂ. അഴീക്കോടായതുകൊണ്ട് എന്തും പറയാം എന്ന് പറയുന്നതിന് അമ്മാവനും അടുപ്പും തമ്മിലുള്ള ബന്ധമേയുള്ളൂ. അത് പണ്ട്.

മേല്പത്തൂര്‍ said...

ശാശ്വതിനുള്ള ആദ്യ കമന്റില്‍ 4. ഉദ്ദേശിച്ചത് 3-ഉം തിലകന്‍ പ്രശ്നവുമായുള്ള ബന്ധം മനസ്സിലാവാന്‍ വേണ്ടിതവണ ഞാന്‍ തത്ത്വമസി വായിച്ചിട്ടില്ല എന്നാണ്. സോറി.

(ഓഫ് തത്ത്വമസി തന്നെ മുഴുവന്‍ വായിച്ചിട്ടില്ല. ഒരു ലേഖനത്തിനു റെഫറന്‍സ് നോക്കാന്‍ ചില പേജുകള്‍ മറിച്ചിട്ടുള്ളതല്ലാതെ )

മേല്പത്തൂര്‍ said...

പ്യാരിലാലിനെ സംബന്ധിച്ച പരാമര്‍ശത്തിന് അഴീക്കോടിനെതിരെ ലാല്‍ മാനനഷ്ടക്കേസിനൊരുങ്ങുന്നു. മോഹന്‍ലാലിന്റെ മാതാവാണ് ഇക്കാര്യത്തില്‍ നിര്‍ബന്ധം കാണിക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞു.

സുബിന്‍ പി റ്റി said...

അഴീക്കോട്‌ പറഞ്ഞത് കുറെ ഏറെ ആളുകള്‍ കുറെ കാലമായി പറയാന്‍ ആഗ്രഹിക്കുന്നത് തന്നെ ആണെന്നാണ് എന്റെ അഭിപ്രായം. വയസ്സ് കാലത്ത്‌ ഒന്ന് സമയം പോകാന്‍ ഒരു നല്ല സിനിമ കാണണമെന്ന് അദ്ദേഹത്തിന് തോന്നിക്കാണും, അതിവിടെ സാധ്യമല്ലാതാക്കിയത് മെഗാ സ്റാറുകള്‍ എന്ന് സ്വയം തീരുമാനിക്കുകയും കാശ് കൊടുത്ത് ആളെ വച്ച് അതിനെ ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നവര്‍ തന്നെ ആണ് എന്ന തിരിച്ചറിവ് ശക്തമായി പ്രതികരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിചെങ്കില്‍ അതിന്റെ കാരണക്കാര്‍ മോഹന ലാലനും ടീമും തന്നെ ആണ്.

ശാശ്വത്‌ :: Saswath S Suryansh said...

ഒരു ഫാനിന്റെ ഒടുക്കത്തെ കത്ത്..!

മേല്പത്തൂര്‍ ദയവായി വായിക്കൂ..

http://quickbrain.blogspot.com/2010/02/blog-post.html

മേല്പത്തൂര്‍ said...

@ ശാശ്വത്- ആ ലിങ്ക് നോക്കിയില്ല. നോക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നുമില്ല. എന്റെ വിഷയം സൂപ്പര്‍സ്റ്റാറുകള്‍ കാണിക്കുന്ന തോന്ന്യാസം അല്ല. അതിനോടൊന്നും എനിക്ക് യോജിപ്പും ഇല്ല. ഞാന്‍ പൂന്താനത്തിന്റെ ഒഴികെ വേറേ ആരുടെയും ഫാനായിരുന്നിട്ടുമില്ല.

എന്റെ വിഷയം തിലകന്റെ പ്രതികരണങ്ങളിലും അഴീക്കോടിന്റെ ഇടപെടലിലും ഉള്ള പൊരുത്തക്കേടുകള്‍ കാണാതെ പോവരുത് എന്നതുമാത്രമാണ്.


പറയാത്ത ഒരുപരിഗണന മാത്രമേ ഉള്ളൂ താങ്കള്‍ക്ക് ഒരുപക്ഷെ ഊഹിക്കാവുന്നത്. വിനയന്‍ എന്ന പ്രതിഭാശൂന്യനും അല്പബുദ്ധിയും അഹങ്കാരിയുമായ മനുഷ്യനോടുള്ള അകല്‍ച്ച. ഈ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ അയാളൊരാളും അയാളുടെ വേതാളങ്ങളും ആണെന്ന് കഥമുഴുവന്‍ വായിച്ചാല്‍ മനസ്സിലാവും. അഴീക്കോടിനു പറയാനുള്ള പോയിന്റ്സ് രണ്ടുവേതാളങ്ങള്‍ ഇരുവശത്തുമിരുന്ന് ഓതിക്കൊടുക്കുന്നുണ്ടായിരുന്നു എന്നാണ് സാക്ഷിമൊഴി. വിശ്വസിക്കാവുന്നത്.

സൂപ്പര്‍സ്റ്റാറുകള്‍ കുങ്കുമം ചുമക്കുന്ന കഴുതകളാണെങ്കില്‍ അയാള്‍ അമേദ്യത്തില്‍ കിടക്കുന്ന പന്നിയാണ്. അയാളുമായി തട്ടിച്ചുനോക്കിയാല്‍ ഈ കഥയിലെ മറ്റു കഥാപാത്രങ്ങളെല്ലാം (അഴീക്കോടും ഇന്നസെന്റും ഉള്‍പടെ) യോഗ്യന്മാരാവും.

ശാശ്വത്‌ :: Saswath S Suryansh said...

വിനയനെ പറ്റി പറഞ്ഞതിന് താഴെ ഒരു ഒപ്പ്... :)

വിന്‍സ് said...

ഇന്നത്തെ കാലത്തു തെരുവു വേശ്യകളും ബ്ലോഗെഴുത്തുകാരും ബുക്കിറക്കുന്നു. നാളെ തൊട്ടു ഈ അലവലാതികള്‍ ഒക്കെ മലയാളികളെ ഉപദേശിക്കാന്‍ ഇറങ്ങിയാല്‍ എങ്ങനെ ഇരിക്കും? ഇവര്‍ക്കൊക്കെ ഉള്ള വിലയല്ലേ ഇന്നത്തെ തലമുറ സുകുമാറ് അഴീക്കോടിനും കൊടുക്കുന്നുള്ളു. ഇന്നലെ രണ്ടു കൂട്ടുകാര്‍ ചോദിച്ചതു പോലെ ഏടേ ആരാ ഈ സുകുമാര്‍ അഴീക്കോട്??? പുള്ളീ എന്താ ചെയ്തിട്ടുള്ളത് എന്നു. എന്റെ മറുപടി നളിനി ജമീല പോലെ ഒരു ബുക്കെഴുത്തുകാരന്‍! ആരാ നളിനി ജമീല.... ഒരു വേശ്യ ആയിരുന്നു, ഇപ്പം ജോലി ബുക്കെഴുത്ത്! ‘അതു ശെരി’ - കൂട്ടുകാരുടെ മറുപടി! അതിലപ്പുറം സുകുമാര്‍ അഴീക്കോട് ഒരു ചുക്കുമല്ല കേരളത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും. അതു പോലെ അല്ല ഒരു സിനിമാ നടന്‍! ഒരു സിനിമാ നടന്‍ ജന ലക്ഷങ്ങളെ ഒന്നോ രണ്ടോ മണീക്കൂറ് എങ്കിലും എല്ലാം മറന്നു ആനദിപ്പിക്കാന്‍ കഴിവുള്ളയാള്‍ ആണു. അതിനു പൂര്‍വികരായി പുണ്യം ചെയ്യണം!.

ബ്ലോഗില്‍ എന്തും പറയാം, കാരണം കൈയ്യടിക്കാനും കൂവി വിളിക്കാനും കുറെ പടം വരക്കാരും, മറ്റൊരുത്തന്‍ നന്നാവുന്നതു കാണുമ്പോള്‍ ചൊറി വരുന്ന ബ്ലോഗെഴുത്തുകാരും വായനക്കാരും ഉണ്ടല്ലോ!

സിനിമാനടന്മാര്‍ പ്രതിഫലം കൂടുതല്‍ വാങ്ങുന്നുണ്ടെങ്കില്‍ അവരെ വച്ചു എന്തിനു പടം എടുക്കുന്നു?? എന്റെ ശമ്പളം നിശ്ചയിക്കുന്നത് മാര്‍ക്കറ്റ് വാല്യു അനുസരിച്ചു ഞാന്‍ തന്നെ ആണു. അതിപ്പം സിനിമയില്‍ അഭിനയിക്കാന്‍ ആണേലും പ്രൈവറ്റ് കമ്പനിയില്‍ ചായ കൊണ്ടു കൊടുക്കാന്‍ ആണേലും. അതിന്റെ ഫുള്‍ കണ്ട്രോള്‍ എനിക്കു മാത്രം ആണു. അതിനു കഴിവില്ലാത്ത ഉണ്ണാക്കന്മാര്‍ മറ്റവനു ഇത്രയും കിട്ടുന്നു, എനിക്കില്ല എന്നു പറഞ്ഞു നടക്കും. ആരോടു പറയാന്‍?? എന്റെ വാല്യുവിനു ഞാന്‍ നിശ്ചയിക്കുന്ന വില അനുസരിച്ചു തരാന്‍ കഴിയില്ലാത്തവന്‍ അല്ലെങ്കില്‍ താല്പര്യം ഇല്ലാത്തയാള്‍ എന്നെ ജോലിക്കു എടുക്കണ്ട! സിമ്പിള്‍ ആസ് ഇറ്റ് ഈസ്.

ഇനി വിഷയത്തിലേക്ക്....മോഹന്‍ ലാലിന്റെ ഒരു പത്തു ഇന്റെര്‍വ്യൂ എടുത്താലും മോഹന്‍ ലാല്‍ കൂടെ അഭിനയിക്കുന്ന നടനെയോ സംവിധായകനെയോ ‘അയ്യാള്‍’ എന്നു പറഞ്ഞു അഭിസംബോധന ചെയ്യാറുണ്ട്. മുകളില്‍ മേല്പത്തൂര്‍ എന്നു പറഞ്ഞ ആള്‍ അതു വ്യക്തമായി വിശദമാക്കിയിട്ടുണ്ട്. മോഹന്‍ ലാലിനു സംസ്കാരം ഉള്ളത് കൊണ്ട് അയ്യാല്‍ എന്നു വിളിച്ചു നിര്‍ത്തി!!! അതു പോലെ മോഹന്‍ ലാല്‍ പറഞ്ഞത് ‘ഹലൂസിനേഷന്‍’ എന്നാണു. മതിഭ്രമം എന്നൊക്കെ വായിക്കുമ്പോള്‍ എന്തോ കടു കട്ടിയാ ഭ്രാന്തന്‍ എന്നൊക്കെ വിളിച്ചു എന്നു തോന്നും പക്ഷേ താന്‍ ചെയ്തിട്ടില്ലാത്ത ഒരു കാര്യം മറ്റൊരാള്‍ ചെയ്തു എന്നു പറയണമെങ്കില്‍ എന്തോ ‘ഹലൂസിനേഷന്‍’ ആയിരിക്കണം എന്നേ മോഹന്‍ ലാല്‍ പറഞ്ഞുള്ളൂ! അതിനു സുകുമാര്‍ അഴീക്കോടെന്നു പേരുള്ള തേര്‍ഡ് റേറ്റ് ചെറ്റ മോഹന്‍ ലാലിന്റെ വീട്ടിലുള്ളവരെ അടക്കം വിളിച്ചപമാനിക്കണ്ട ആവശ്യം ഉണ്ടായിരുന്നോ??? അത് ആയ്യാള്‍ ഒരു സാധാരണക്കാരനെ വിളിക്കട്ടെ, കരണം പുകച്ചൊരെണ്ണം എപ്പോള്‍ കിട്ടി എന്നു ചോദിച്ചാല്‍ മതി!!!

തിലകന്‍ എന്ന നടനെ ശരീരം തളര്‍ത്തിയിട്ടു വര്‍ഷങ്ങള്‍ ആയി, തിലകന്റെ റോള്‍ കൈകാര്യം ചെയ്യാന്‍ അതായത് തിലകന്‍ ഇപ്പോള്‍ അഭിനയിക്കുന്ന രീതിയില്‍ അഭിനയിക്കാന്‍ തിലകന്‍ വേണ്ട എന്നതു അദ്ധേഹത്തിന്റെ കഴിഞ്ഞ കുറേ കൊല്ലമായിട്ടുള്ള ചിത്രങ്ങള്‍ എടുത്താല്‍ മതി. പിന്നെ ഏതൊരു മേഖലയില്‍ ആയാലും വ്യക്തി ബന്ധങ്ങള്‍ ഇല്ലാത്തവന്‍ ഒറ്റപ്പെട്ടു പോവും, പോയിരിക്കും.

വിന്‍സ് said...

ബിനാമി പേരുകളില്‍ മോഹന്‍ ലാല്‍ സിനിമ നിര്‍മ്മിക്കുന്നു എന്ന് കാളിദാസന്‍ ആവര്‍ത്തിക്കുന്നു!!! തനിക്കിതെങ്ങനെ അറിയാമെടോ കുവ്വേ??? ഒരു മോഹന്‍ ലാല്‍ പടം നിര്‍മ്മിക്കാന്‍ മോഹന്‍ ലാലിന്റെ അഡ്വാന്‍സ് റേറ്റും, തുടങ്ങാന്‍ വേണ്ട വെറും പത്തോ പതിനഞ്ചോ ലക്ഷമോ മാത്രം മതി!!!! ബാക്കി ഒക്കെ തനിയെ വരും! വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്ന സുഹ്രുത്തോ അതിലപ്പുറമോ ആയി കണക്കാക്കുന്ന ആന്റണി പെരുമ്പാവൂരിനോട് നീ രക്ഷപെടൂ ഇതാ എന്റെ ഡേറ്റ് എന്ന് മോഹന്‍ ലാല്‍ ഒരു പക്ഷേ പറഞ്ഞിരിക്കാം, അതു മാത്രം മതി ഒരാള്‍ക്ക് രക്ഷപെടാന്‍! നരസിംഹം വാരിയത് കോടികള്‍ ആണു ലാഭം ആയി! മോഹന്‍ ലാലിന്റെ അച്ചന്‍ മരിച്ചപ്പോള്‍ ചിതക്കരുകില്‍ മോഹന്‍ ലാലിനൊപ്പം ആന്റണിയായിരുന്നു, അതില്‍ നിന്നും തന്നെ വ്യക്തം അല്ലേ അവര്‍ തമ്മില്‍ ഉള്ള ആത്മബന്ധം?? രക്ത ബന്ധത്തിനേക്കാളും എത്രയോ വലുതാണ്‍ ആത്മബന്ധങ്ങള്‍!

ഒരു സാംസ്കാരിക പരിശുദ്ധന്‍! ഒരു വ്യക്തിയോട് എതിരിടുന്നത് വീട്ടിലിരിക്കുന്നവരെ പറഞ്ഞിട്ടല്ല. മോഹന്‍ ലാലിന്റെ അമ്മ മറ്റുള്ളവര്‍ക്കു കൂട്ടു കിടന്നിട്ടാ മോഹന്‍ ലാല്‍ ഇത്രയും നാള്‍ സിനിമയില്‍ നില്‍ക്കുന്നത് എന്നു വേണമെങ്കില്‍ പോലും കേരളത്തിന്റെ മൊത്തം സംസ്കാരം വിലക്കെടുത്ത സുകുമാര്‍ അഴീക്കോടെന്ന നാലാം കിട കൂലി പ്രാസംഗികന്‍ ഒരു പക്ഷെ പറഞ്ഞേനെ, അതിനു കൂട്ടു പിടിക്കാന്‍ കാളിദാസനെ പോലുള്ള ബ്ലോഗെഴുത്തുകാരും വന്നേനേ! അതിനൊക്കെ മുന്‍പു വിവാദം അവസാനിച്ചതു നന്നായി.


പിന്നെ ഞാന്‍ വലിയ സംസ്കാരം ഉള്ളവനാ എന്നു ഒരിടത്തും പറഞ്ഞിട്ടില്ലാത്തതു കൊണ്ട് എനിക്കെന്തും പറയാം എഴുതാം, സൌകര്യം ഉണ്ടേല്‍ മാത്രം കമന്റ് പ്രസിദ്ധീകരിച്ചാല്‍ മതി!

kaalidaasan said...

ശാശ്വത് എഴുതിയത് വസ്തുതകള്‍ തന്നെയാണ്. അവയില്‍ പലതു എന്റെ മനസിലുള്ളവയുമാണ്. അതൊക്കെ ഇവിടെ എഴുതിയതില്‍ യാതൊരു തെറ്റുമില്ല.

നിസ്സഹായന്‍ said...

മലയാളസിനിമയെ രക്ഷിക്കണമെങ്കിൽ സൂപ്പർസ്റ്റാറുകളെ തല്ലിയൊതുക്കാതെ
രക്ഷയില്ല. ഇവന്മാർ കഴിവുള്ള കലാകാരന്മാരെയെല്ലാം ഒതുക്കി മറ്റു
നടീനടന്മാരുടെ തെരഞ്ഞെടുപ്പ് മുതൽ കഥയിലും തിരക്കഥയിലും
സംവിധാനത്തിലും നിർമ്മാണത്തിലും വിതരണത്തിലുമെല്ലാം നിർണ്ണായക
മാഫിയാശക്തിയായി മാറിക്കഴിഞ്ഞു. ഇവന്മാ‍ർക്കു ചുറ്റും കറങ്ങുന്ന
ഉപഗ്രഹങ്ങളാക്കി സംവിധായകർ മുതൽ ലൈറ്റ് ബോയിമാരെവരെ
മാറ്റിക്കഴിഞ്ഞു. കേരളത്തിലെ കൌമാരക്കാരെ ഫാൻസ് അസോസിയേഷൻ
എന്ന ചാവേർ സംഘത്തിൽ ചേർത്ത്, മനോരോഗികളാക്കി,
മന്ദബുദ്ധികളാക്കി, സംസ്ക്കാരഹീനരാക്കി സൂപർസ്റ്റാറുകൾ തങ്ങളുടെ
അസ്തിത്വം അനശ്വരമായി നിലനിറുത്താമെന്നു കരുതുന്നു. ഇതിന്റെയെല്ലാം
പ്രതിഫലനമാണ് പത്തിരുപതു വർഷമായി കാണാൻ കൊള്ളാവുന്ന കാമ്പും കഴമ്പും ഉള്ള ഒറ്റ ചിത്രം പോലും ഇറങ്ങാത്തത്. ഇത്തരം വൃത്തികേടുകളെല്ലാം
കാണിച്ചിട്ട് പിന്നെ കേരളത്തിന്റെ സാംസ്ക്കാരിക നായകന്മാരായി
വിലസാനാണ് രണ്ടു ---- കളും ശ്രമിക്കുന്നത്. കൊമേർഷ്യൽ സിനിമയിലെ
ഏഴാം കൂലികളെ, കാശു കിട്ടിയാൽ സർക്കാരിന്റെ സാംസ്ക്കാരിക
പരസ്യത്തിലും മദ്യത്തിന്റെയും സ്വർണ്ണത്തിന്റെയും പരസ്യത്തിലും
ഒരുപോലെപ്രത്യക്ഷപ്പെടുന്ന ചെറ്റകളെ, സമൂഹത്തെ
അധഃപതിപ്പിക്കുന്നതല്ലാതെ നന്നാക്കാൻ ഒരു സന്ദേശവും നൽകാനില്ലാത്ത
നാറികളെ സാംസ്ക്കാരിക നായകന്മാരാക്കി വാഴിച്ച്, സാഹിത്യകാരന്മാരെയും
കലാരാഷ്ട്രീയ ചിന്തകരെയും തഴയുന്ന സമൂഹം എത്ര അധഃപതിച്ചുവെന്നത്
ചിന്തിക്കേണ്ട വിഷയം തന്നെയാണ്. ഇപ്പോൾ മനുഷ്യസ്നേഹവും
മാനവികതയും ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ബ്ലോഗുകൾ
ഇറക്കിക്കൊണ്ടിരിക്കുകയാണ് ഈ ഫ്രാഡുകൾ.
ചന്തകളും വേശ്യകളും അന്ധവിശ്വാസികളും അനാചാരക്കാരും മേയുന്ന
വഞ്ചന, ചതി, മദ്യം, മദിരാക്ഷി, കൊട്ടേഷൻ, കള്ളക്കടത്ത്, മാഫിയ
മയക്കുമരുന്ന്....തുടങ്ങി സർവ്വ പ്രതിഭാസങ്ങളുടെയും ഈറ്റില്ലമായ
സിനിമാക്കാരുടെ ലോകത്തേയ്ക്ക് മധ്യസ്ഥതയ്ക്ക് വലിഞ്ഞുകേറി ചെന്ന
അഴീക്കോടിന് ഇതു കിട്ടിയാൽ പോരാ...!

ശാശ്വത്‌ :: Saswath S Suryansh said...

"പിന്നെ ഞാന്‍ വലിയ സംസ്കാരം ഉള്ളവനാ എന്നു ഒരിടത്തും പറഞ്ഞിട്ടില്ലാത്തതു കൊണ്ട് എനിക്കെന്തും പറയാം എഴുതാം, സൌകര്യം ഉണ്ടേല്‍ മാത്രം കമന്റ് പ്രസിദ്ധീകരിച്ചാല്‍ മതി!"

ഞാന്‍ ബ്ലോഗ്ഗെറില്‍ വന്നിട്ട് 3 വര്‍ഷം ആയെങ്കിലും, മലയാളം ബ്ലോഗോസ്ഫിയറില്‍ സജീവമാകാന്‍ തുടങ്ങിയിട്ട് 7 -8 മാസമേ ആയിട്ടുള്ളൂ. ഈ ഹ്രസ്വമായ കാലത്തിനിടക്ക്, സ്ഥിരമായി വായില്‍ തോന്നിയതെന്തും വിളിച്ച് കൂവുന്ന ഒരാളെയോ ഞാന്‍ കണ്ടിട്ടുള്ളൂ. മുകളില്‍ കണ്ട ശ്രീ വിന്‍സ്. മുന്‍പ്, ബീഫ് ഫ്രൈയുടെ ബ്ലോഗില്‍ കണ്ണൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ച പോസ്റ്റില്‍ വസ്തുതകള്‍ നിരത്തി കോണ്‍ഗ്രസ്‌ എന്ത് കൊണ്ട് ജയിച്ചു എന്നു ഇടതു പക്ഷ ബ്ലോഗ്ഗെര്‍സിനോടു സംവദിക്കുമ്പോള്‍, ഇടയ്ക്കു കേറി കണ്ണൂരിനെ കുറിച്ചു അറിയാത്ത കുറെ വീര വാദം പറഞ്ഞ് പോയ ആള്‍ ആണ് ഇദ്ദേഹം. മര്യാദക്ക് സംവദിച്ചു കൊണ്ടിരുന്ന എന്റെ ഭാഗം അലമ്പാക്കിയിട്ട് പോയി, അളിയന്‍. പൊതുവില്‍ പറഞ്ഞാല്‍ രണ്ട് പേരും ഒരു ഭാഗത്താകേണ്ടതായിരുന്നു; പക്ഷേ സ്വന്തം ബുദ്ധി ശൂന്യതയും അന്ധമായ കോണ്‍ഗ്രസ്‌ ആരാധനയും വെളിവാക്കി പോയ ഇദ്ദേഹം പങ്കെടുത്ത (?) എല്ലാ സംവാദങ്ങളെയും കലുഷമാക്കി. അത് പോലെ അതിനു മുന്‍പ് ട്വിട്ടെറില്‍ പലരെയും ചൊറിഞ്ഞു കൊണ്ടിരുന്നത് കണ്ടിരുന്നു.

വിന്‍സ് ചിത്രകാരന്റെ പോസ്റ്റില്‍ കുറേക്കൂടി മാന്യതയോടെ ആണ് കാര്യങ്ങള്‍ എഴുതിയതെന്നായിരുന്നു എനിക്കു തോന്നിയത്. അവിടെ കണ്ട കുറച്ചു തമാശകള്‍ക്ക് മറുപടിയും കൊടുത്തിരുന്നു. എന്തായാലും മലയാള സാഹിത്യം എന്നാല്‍ നളിനി ജമീലയുടെ പുസ്തകം ആണെന്ന അറിവുള്ള ആളാണെന്നു മനസ്സിലായി.

"എന്റെ മറുപടി നളിനി ജമീല പോലെ ഒരു ബുക്കെഴുത്തുകാരന്‍! ആരാ നളിനി ജമീല.... ഒരു വേശ്യ ആയിരുന്നു, ഇപ്പം ജോലി ബുക്കെഴുത്ത്! ‘അതു ശെരി’ - കൂട്ടുകാരുടെ മറുപടി! അതിലപ്പുറം സുകുമാര്‍ അഴീക്കോട് ഒരു ചുക്കുമല്ല കേരളത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും."

കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും അഭിപ്രായം അങ്ങ് ഏറ്റെടുക്കാന്‍ താങ്കള്‍ ആര്? താങ്കള്‍ എന്താ ഇന്നസെന്റിന് പഠിക്കുകയാണോ? താങ്കളുള്‍പ്പെടെ, ബൌദ്ധിക നിലവാരം എന്നത് ഏഴയലത്ത് കൂടെ പോകാത്ത, സുകുമാര്‍ അഴീക്കോട്‌ എന്നു കേട്ടിട്ടില്ലാത്ത കുറെ പേര്‍ താങ്കളുടെ ചുറ്റുവട്ടത്തുണ്ടായിരിക്കാം. അതിനു ഒരു സംസ്ഥാനത്തെയും അതിലെ മുഴുവന്‍ ജനങ്ങളെയും സര്‍വോപരി മലയാള സാഹിത്യത്തെയും അടച്ചാക്ഷേപിക്കരുത്.

"സുകുമാര്‍ അഴീക്കോടെന്നു പേരുള്ള തേര്‍ഡ് റേറ്റ് ചെറ്റ മോഹന്‍ ലാലിന്റെ വീട്ടിലുള്ളവരെ അടക്കം വിളിച്ചപമാനിക്കണ്ട ആവശ്യം ഉണ്ടായിരുന്നോ??? അത് ആയ്യാള്‍ ഒരു സാധാരണക്കാരനെ വിളിക്കട്ടെ, കരണം പുകച്ചൊരെണ്ണം എപ്പോള്‍ കിട്ടി എന്നു ചോദിച്ചാല്‍ മതി!!!"

മോഹന്‍ലാല്‍ ഫാന്‍ ആകുന്നതു കൊള്ളാം. അതേത് വിവരം കേട്ടവനും ആകാം. പക്ഷേ സുകുമാര്‍ അഴീക്കോടിനെ ഒക്കെ ഇങ്ങനെ തെറി വിളിക്കുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് സ്വന്തം ഭാഷ എങ്കിലും ഉപയോഗിച്ചു കൂടെ? രഞ്ജിത്ത് എഴുതി ലാല്‍ സ്ക്രീനില്‍ പറഞ്ഞ വാക്കുകള്‍ തെറി വിളിക്കാന്‍ പോലും എടുത്തു പ്രയോഗിക്കുന്നത് വഴി താരാരാധന കൊണ്ട് അന്ധനാണ് താങ്കള്‍ എന്നു മനസ്സിലാക്കാം.

ഇയാളെ പോലുള്ളവരെ പറ്റിയാണ് എന്റെ പുതിയ പോസ്റ്റ്‌ "ഒരു ഫാനിന്റെ ഒടുക്കത്തെ കത്ത്..!" ഇത്തരം സൂപ്പര്‍മാന്‍ സിനിമാ ഡയലോഗുകള്‍ ഉപയോഗിക്കുന്ന ശീലം അതില്‍ വ്യക്തമായി കാണിച്ചിട്ടുണ്ട്. ഒപ്പം ഇയാളെ പോലുള്ളവര്‍ കാട്ടിക്കൂട്ടുന്നവിക്രിയകളും.

http://quickbrain.blogspot.com/2010/02/blog-post.html

കാളിദാസന്‍: ആദ്യമായാണ്‌ ഇത്രയും കടുത്ത ഭാഷ ഉപയോഗിക്കുന്നതും വാദത്തിനു പകരം വ്യക്തിയോട് സംസാരിക്കുന്നതും. (argumentum ad hominem) ക്ഷമിക്കണം. പക്ഷേ വാദത്തില്‍
മറുപടി അല്ലെങ്കില്‍ എതിര്‍പ്പ് അര്‍ഹിക്കുന്ന ഒന്നും ഇല്ലായിരുന്നു. വാദിയില്‍ ഉണ്ടായിരുന്നു. അത് പറയാന്‍ ഇതൊരു വേദി ആയിപ്പോയെന്നെ ഉള്ളൂ.

kaalidaasan said...

മേല്പ്പത്തൂര്‍,

എനിക്ക് മനസ്സിലാവാത്തത് അഴീക്കോട് നടത്തിയ പ്രസ്ഥാവനകളുടെ ശരിതെറ്റുകളെക്കുറിച്ച് ആരും ചിന്തിക്കാത്തതെന്താണെന്നാണ്.

പക്ഷെ അഴീക്കോട് എന്തിനാണീ പ്രശ്നത്തില്‍ മോഹന്‍ലാലിനെ ആക്രമിച്ചുതുടങ്ങിയത്?


എന്തിനാണു മേല്പ്പത്തൂര്‍ അഴീക്കോടിന്റെ പ്രസ്താവനകളുടെ മാത്രം ശരി തെറ്റുകളിലേക്ക് ആഴ്ന്നിറങ്ങുന്നത്? ഇത് ഒരു ആരോപണ പ്രത്യാരോപണ ചങ്ങലയല്ലായിരുന്നോ? ഈ പ്രശ്നത്തിന്റെ നാള്‍ വഴി മേല്‍പ്പത്തൂരിനോര്‍മ്മയുണ്ടോ? ഇല്ലെന്നു തോന്നുന്നു.

അഴീക്കോട് മോഹന്‍ ലാലിനെ ആക്രമിച്ചു തുടങ്ങിയതല്ല ഈ പ്രശ്നത്തില്‍. തിലകന്‍ ഈ വിഷയം ഉന്നയിച്ചു തുടങ്ങിയിട്ട് കുറച്ചു നാളായി. ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന സിനിമയ്ക്ക് വേണ്ടി കരാറൊപ്പിട്ട തിലകന്‍ മറ്റ് അവസരങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. ആ കരാറൊപ്പിട്ടില്ലായിരുന്നെങ്കില്‍ വേറെ രണ്ട് മൂന്നു സിനിമകളില്‍ അഭിനയിക്കാമായിരുന്നു. ഒരു കാരണവും കൂടാതെ അദ്ദേഹത്തെ ഒഴിവാക്കിയപ്പോള്‍ അദ്ദേഹത്തിനു നഷ്ടപ്പെട്ട അവസരങ്ങള്‍ക്കാരാണുത്തരവാദി? അതിനെ വിമര്‍ശിക്കാനും അത് പ്രേഷകരുടെ മുന്നില്‍ അവതരിപ്പിക്കാനും അദ്ദേഹത്തിനവകാശമില്ലേ? വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന്റെ പേരിലാണത് ചെയ്തതെന്നു അറിഞ്ഞപ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തോടൊപ്പം പ്രതിഷേധിക്കാന്‍ മറ്റു ചിലരും കൂടി. ഉത്തരവാദപ്പെട്ടവര്‍ അതിനു മറുപടി പറയാന്‍ ശ്രമിച്ചില്ല. അമ്മ എന്ന സംഘടനയിലെ പലരും തിലകനെ അധിക്ഷേപിക്കാനാണു ശ്രമിച്ചതും.

ഈ വിഷയം അമ്മയുടെയോ മാറ്റരുടെയെങ്കിലുമോ സ്വകാര്യ പ്രശ്നമല്ല. പ്രേഷകരുടെ പ്രശ്നമാണ്.പ്രേഷകരില്ലെങ്കില്‍ ഒരു നടനും ഇല്ല. സുകുമാര്‍ അഴീക്കോട് എന്ന പ്രേഷകന്‍ ഇതില്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. കേരളത്തിലെ ലക്ഷക്കണക്കിനു പ്രേഷകരും അദ്ദേഹത്തിന്റെ മിക്ക അഭിപ്രയാങ്ങളോടും യോജിക്കുന്നു. അഴീക്കോട് മോഹന്‍ ലാലിനെ വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നില്ല. സൂപ്പര്‍ സ്റ്റാറുകള്‍ അമിതമായി പ്രതിഫലം വാങ്ങുന്നത് ശരിയല്ല. അവര്‍ മറ്റ് നടന്‍മാരെ വളരാന്‍ അനുവദിക്കുന്നില്ല. അവര്‍ പ്രായത്തിനനുസരിച്ച റോളുകളെ അഭിനയിക്കാവൂ. മോഹന്‍ ലാല്‍ ഇതു വരെ ആര്‍ജ്ജിച്ച യശസിനു യോജിക്കാത്ത പരസ്യ ചിതങ്ങളില്‍ അഭിനയിക്കുന്നത് ശരിയല്ല, എനൊകെ പറഞ്ഞു. മതിഭ്രമം ബാധിച്ച പോലെ ഉറഞ്ഞു തുള്ളാന്‍ മാത്രം ഇതില്‍ എന്താണധിക്ഷേപകരമായി ഉള്ളത്? മാന്യമായ വാക്കുകളുപയോഗിച്ചു തന്നെയാണ്‌ അഴീക്കോടീ കാര്യങ്ങള്‍ പറഞ്ഞത്. അതിനുള്ള മറുപടിയില്‍ മോഹന്‍ ലാല്‍ അല്ലെ അഴീക്കോടിനേക്കുറിച്ച് അനാവശ്യമായ പരമര്‍ശങ്ങള്‍ നടത്തിയത്? ഇന്നസന്റ് ഉണ്ണികൃഷ്ണന്‍ ഗണേഷ്കുമാര്‍ തുടങ്ങിയവര്‍ അഴീക്കോട് പുസ്തകമെഴുതിയും പ്രസംഗിച്ചും രാമ നാമ ജപിച്ചും നടന്നാല്‍ മതി സിനിമാക്കാരുടെ കാര്യത്തില്‍ അഭിപ്രായം പറയേണ്ട എന്നൊക്കെ പറഞ്ഞ് പ്രശ്നം കൂടുതല്‍ വഷളാക്കി. അഴീക്കോട് മോഹന്‍ ലാലിനെ ചീത്ത പറയുമ്പോള്‍ എന്തിനാണീ വേതാളങ്ങള്‍ ഇടപെട്ടത്? ഇവര്‍ക്കിടപെടാമെങ്കില്‍ അഴീക്കോടിനു നൂറു വട്ടമിടപെടാം.

അദ്ദേഹം എഴുതിയ 40 പുസ്തകങ്ങളും തത്വമസി പ്രത്യേകമായും പരാമര്‍ശിച്ച് അദ്ദേഹത്തിനു മതിഭ്രമമാണെനു കൂടി മോഹന ലാലന്‍ പറഞ്ഞു. മേല്‍പ്പത്തൂരിനു വട്ടാണെന്ന് മോഹന ലാലന്‍ പറഞ്ഞാല്‍ ഒരു പക്ഷെ താങ്കള്‍ ആ വാചകങ്ങള്‍ ചില്ലിട്ട് സൂക്ഷിക്കുമായിരിക്കും. പക്ഷെ അഴീക്കോടിനങ്ങനെ സാധിച്ചില്ല. അതിനെതിരെ അദ്ദേഹം ശക്തമായി തന്നെ പ്രതികരിച്ചു. മോഹന്‍ ലാല്‍ വടി കൊടുത്ത് അടിമേടിക്കുകയായിരുന്നു. വട്ടാണെന്നു പറയുന്നത് അധിക്ഷേപകരമായി തന്നെയാണെല്ലാവരും കരുതുക. അതിന്റെ പ്രതികരണമായിരുന്നു സഹോദരനേസംബന്ധിച്ചുണ്ടായ ആക്ഷേപവും. മൊറ്റൊരാള്‍ക്ക് വട്ടാണെനു പറയാന്‍ മടിയില്ലാത്തവര്‍ വേറൊരാക്ഷേപം കേള്‍ക്കുമ്പോല്‍ വിലപിക്കരുത്. അക്ഷേപത്തിനു സൂപ്പറും സാധാരണയുമെന്ന വക ഭേദമില്ല. മോഹന്‍ ലാല്‍ ആക്ഷേപത്തിനു കേസുകൊടുക്കാന്‍ പോകുന്നു എന്ന് കേട്ടു. തനിക്ക് വട്ടാണെന്നു പറഞ്ഞതിന്‌ അഴീക്കോടും കേസുകൊടുക്കാന്‍ പോകുന്നു എന്നും കേട്ടു. ഇനി അതിലെ നീതി ന്യായങ്ങള്‍ കോടതി തീരുമാനിക്കട്ടേ.

kaalidaasan said...

മേല്‍പ്പത്തൂര്‍,

പക്ഷെ ഈ പക്ഷം പിടിക്കുന്നവരോട് ഒന്നു ചോദിച്ചോട്ടെ‌ ഈ വിഷയത്തില്‍ ആരാണ് കുറ്റവാളി എന്നു പേരുപറഞ്ഞ് ഒരു സ്റ്റേറ്റ്മെന്റ് --സ്വന്തം ധാരണകളെക്കുറിച്ചെങ്കിലും വ്യക്തമായ ഒരു സ്റ്റേറ്റ്മെന്റ്-- തരാന്‍ മലയാള സിനിമയിലെ ഈ ക്ഷോഭിക്കുന്ന യൌവനത്തിനു പറ്റുമോ?

വിചിത്രമായിരിക്കുന്നല്ലോ മേല്‍പ്പത്തൂര്‍, ഈ ചോദ്യം. ആരാണു കുറ്റവാളി എന്ന് തിലകനെ ആരെങ്കിലും അറിയിച്ചാലല്ലേ അറിയാന്‍ പറ്റു? ഒരു സൂപ്പര്‍ സ്റ്റാറാണിതിനു പിന്നില്‍ എന്ന് തിലകനു മറ്റ് പല വഴിക്കും കിട്ടിയ അറിവാണ്. മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്റെയും ദിലീപിന്റെയും ഒക്കെ അടുപ്പക്കാരായ ആരെങ്കിലുമായിരിക്കാം ഈ വിവരം തിലകനെ അറിയിച്ചത്.


ഇവിടെ മേല്‍പ്പത്തൂര്‍ കഥയറിയാതെ ആട്ടം കാണുനു എന്നു വേണമെങ്കില്‍ പറയാം.

ആരാണിതില്‍ ഒരു സ്റ്റേറ്റ്മെന്റ് ഇറക്കേണ്ടത്? തിലകനെ കാരാര്‍ ചെയ്യുകയും ഒഴിവക്കുകയും ചെയ്ത ആളുകളല്ലേ? സംവിധായകന്‍ ജോഷിയും സിനിമയുടെ നിര്‍മ്മാതാവുമല്ലേ? എന്തു കൊണ്ട് അവര്‍ മൌനം പാലിക്കുന്നു? എന്തു കാരണമായാലും അവര്‍ പറയട്ടെ. തിലകന്‍ കള്ളുകുടിയനാണെന്നോ, പെണ്ണു പിടിയനാണെന്നോ? കൃത്യ നിഷ്ടയില്ലാത്തവനാണെന്നോ, അഭിനയ ശേഷിയില്ലാത്തവനാണെന്നോ എന്തു കരണമായാലും അവര്‍ പറയട്ടേ?

സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞിട്ടാണു തിലകനെ ഒഴിവാക്കിയതെന്ന് അവര്‍ തിലകനോട് പറയുമെന്ന് തലയില്‍ ആള്‍ത്താമസമുള്ള ആരും കരുതില്ല.

വിന്‍സ് said...

ഞാന്‍ പറഞ്ഞ കാര്യം മറ്റൊരാള്‍ പറഞ്ഞു എന്നു കേള്‍ക്കുമ്പോള്‍ അയ്യാള്‍ക്ക് ഹലൂസിനിനേഷന്‍ ആയതു കൊണ്ടായിരിക്കാം അങ്ങനെ പറഞ്ഞത് എന്നു പറയുന്നത് തെറ്റാണോ..... ഉദാഹരണം ഞാന്‍ ഇപ്പോള്‍ തന്നെ കാണിച്ചു തരാം!

“ഞാന്‍ ട്വിറ്ററില്‍ പലരെയും ചൊറിയുന്നു എന്നു ശ്വാശ്വത് പറയുന്നത് ഹലൂസിനേഷന്‍ കൊണ്ടായിരിക്കാം” അല്ലേല്‍ പിന്നെ ആ പൊട്ടന്‍ കുണാപ്പന്‍ ഇങ്ങനെ പറയുമോ??? ഞാന്‍ ട്വിട്ടറില്‍ ആകെ രണ്ടോ മൂന്നോ പേരെയോ ഫോളോ ചെയ്യുന്നുള്ളൂ! ആകെ ഇരുപതോ ഇരുപത്തി രണ്ടോ പേരോ ആണു എന്നെ ഫോളോ ചെയ്യുന്നത്. ഞാന്‍ ഫോളോ ചെയ്യുന്ന രണ്ടോ മൂന്നോ പേരൊഴികെ ആരൊക്കെ ആണു അവര്‍ എന്നു പോലും ഞാന്‍ ശ്രദ്ധിക്കാറില്ല!

അപ്പോ മുകളില്‍ പറഞ്ഞ കാര്യത്തില്‍ ശ്വാശ്വതിനു കോടതിയില്‍ പോകാം, ഒരു കാര്യത്തിനു മാത്രം....’പൊട്ടന്‍ കുണാപ്പന്‍’ എന്നു വിളിച്ചതു കൊണ്ട് മാത്രം! ഹലൂസിനിനേഷന്‍ കൊണ്ടായിരിക്കാം എന്നെ കുറിച്ചു ഇല്ലാത്തത് പറഞ്ഞത് എന്ന് പറഞ്ഞതിനു ശ്വാശ്വത് എന്ത് കോടതിയില്‍ പോയിട്ടെന്തു കാര്യം??? മോഹന്‍ ലാലും ഇത്രയുമേ ചെയ്തുള്ളു! തിരുവനന്തുപുരത്ത് നില്‍ക്കുന്ന വ്യക്തി ദുബായില്‍ നിന്നും വിളിച്ചു മധ്യസ്ഥ നില്‍ക്കണം എന്നു പറഞ്ഞാല്‍ പറയുന്ന ആള്‍ക്ക് ഹലൂസിനേഷന്‍ കൊണ്ടായിരിക്കും എന്നു പറയുന്നത് ഭയങ്കര തെറ്റായി പോയോ??? ഹലൂസിനിനേഷന്‍ മലയാളീകരിച്ചാല്‍ ഭയങ്കര സംഭവം ആണെന്നൊക്കെ ആരു ഓര്‍ത്തു കാണും!!!

സിനിമാ നടന്മാരെ തള്ളി പറഞ്ഞാല്‍ താന്‍ എന്തോ വലിയ മറ്റവന്‍ ആവും എന്നോ മറ്റോ വിചാരം ഉള്ള കുറച്ചു പേരിറങ്ങിയിട്ടുണ്ട് ഈയിടെ???? സിനിമാ നടന്മാര്‍ എന്തോ വലിയ പാതകം ആണു ചെയ്യുന്നത് എന്ന രീതിയില്‍ ഉള്ള അപ്പ്രോച്ച് ആണു കുറേ അവന്മാര്‍ക്ക്!

വിന്‍സ് said...
This comment has been removed by a blog administrator.
വിന്‍സ് said...

/അഴീക്കോട് മോഹന്‍ ലാലിനെ ചീത്ത പറയുമ്പോള്‍ എന്തിനാണീ വേതാളങ്ങള്‍ ഇടപെട്ടത്? ഇവര്‍ക്കിടപെടാമെങ്കില്‍ അഴീക്കോടിനു നൂറു വട്ടമിടപെടാം./

കൊള്ളാം! ഒരു സിനിമ കാശു കൊടുത്ത് തിയേറ്ററില്‍ പോയി കണ്ടിട്ടില്ലാത്ത അഴീക്കോടിനു സിനിമാക്കാരുടെ പ്രശ്നത്തില്‍, സാധാരണ ജനത്തിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാന്‍ പോവുന്നില്ലാത്ത ഒരു കാര്യത്തിനു കയറി എടപെടാന്‍ എന്തു യോഗ്യത ആണുള്ളത്?? അമ്മയുടെ ജനറല്‍ സെക്രട്ടറിയെ അപമാനിച്ചാല്‍ അമ്മയുടെ പ്രസിഡന്റും, വൈസ് പ്രെസിഡന്റും അല്ലാതെ വേറെ ആരാണു ഇടപെടേണ്ടത്??

പിണറായി വിജയനെ രമേശ് ചെന്നിത്തല ചെറ്റത്തരം പറഞ്ഞാല്‍ കൊടിയേയും, എം എ ബേബിയും, തോമസ് ഐസക്കും, കുട്ടി സഖാക്കളും എന്തിനു ഇടപെടണം എന്നു ചോദിക്കുന്നതു പോലെ ആണു മഹാനായ കാളിദാസന്റെ ചോദ്യം!!!

kaalidaasan said...

ഒരിക്കല്‍ ഒരു തത്ത്വമസി എഴുതിക്കഴിഞ്ഞാല്‍ മലയാള സാംസ്കാരികരംഗത്തെ എല്ലാവിഷയത്തിലും കേറി അഭിപ്രായിക്കാന്‍ അധികാരവും ആധികാരികതയും ഉണ്ട് മറ്റെല്ലാവരും ഓച്ഛാനിച്ചുനിന്നു കേള്‍ക്കണം എന്നാണ് മറുപടിയെങ്കില്‍ ഒന്നും പറയാനില്ല.

എന്തിനാണു മേല്‍പ്പത്തൂര്‍ എഴുതാപ്പുറം വായിക്കുന്നത്? തത്ത്വമസി എഴുതിയാലും ഇല്ലെങ്കിലും ‍ മലയാള സാമൂഹിക സാംസ്കാരികരംഗത്തെ ഏതു വിഷയത്തിലും അഭിപ്രായം പറയാന്‍ ഇന്‍ഡ്യയെന്ന സ്വതന്ത്ര പരമാധികാര രഷ്ട്രത്തില്‍ ജീവിക്കുന്ന ഏത് പൌരനും അവകാശമുണ്ട്.അഴീക്കോടാ അവകാശമുപയോഗിച്ചു. മേല്‍പ്പത്തൂരും അതുപയോഗിക്കുന്നു. ഞാനും ആ അവകാശമാണുപയോഗിച്ചത്. ഞാന്‍ ഒരു പുസ്തകവും ഇന്നു വരെ എഴുതിയിട്ടില്ല.‍ അഴീക്കോടിന്റെ അഭിപ്രായത്തിനു മുന്നില്‍ ഓഛാനിച്ചു നില്‍ക്കണമെന്ന് അദ്ദേഹമോ മറ്റാരെങ്കിലുമോ പറഞ്ഞിട്ടില്ല. മോഹന്‍ ലാലും ഉണ്ണികൃഷ്ണനനും ഇന്നസന്റും ഗണേഷ് കുമാറും വിമര്‍ശിച്ച പോലെ ആര്‍ക്കും വിമര്‍ശിക്കാം. അതു കേട്ടപ്പോള്‍ നിങ്ങള്‍ സിനിമാക്കാര്യം മാത്രം നോക്കിയാല്‍ മതി എന്ന് സുകുമാര്‍ അഴീക്കോടോ മാറ്റാരെങ്കിലുമോ ആക്രോശിച്ചില്ല. വിമര്‍ശനത്തിനു മറുപടി കൊടുത്തു. അഴീക്കോട് പേടിച്ചോടുമെന്ന് അവരൊക്കെ കരുതി. അതവരുടെ വിവരക്കേട്.

ആ മറുപടി കിട്ടുമ്പോള്‍ കൊച്ചു കുട്ടികളേപ്പോലെ വിലപിക്കരുത്. അത് ആണുങ്ങളുടെ സ്വഭാവമല്ല. ഗണേഷകുമാരന്‍ എം എല്‍ ആയപ്പോഴോ മന്ത്രിയായപ്പോഴോ സിനിമാക്കാരനു രാഷ്ട്രീയതിലെന്തു കാര്യമെന്ന് ആരും ചോദിച്ചില്ല.

നിസ്സഹായന്‍ said...

വിൻസിന്റെ പ്രൊഫയിൽ വായിച്ചു. ഇയാൾ മോഹൻലാൽ ഫാൻസിൽ പെട്ട മനോരോഗിയാണെന്നു മനസിലായി. അതിനാൽ എന്റെ കമന്റു കണ്ട് ഭ്രാന്തിളകുമെന്നും അറിയാം. മാഫിയക്കാരെ പേടിക്കണമല്ലോ ! അതിനാൽ ഞാനെന്തു പറയാൻ ? കുറച്ചു നാൾ മുൻപ് പത്രത്തിൽ ഒരു വാർത്ത വന്നു. മോഹൻലാലിന്റെ കടുത്ത ആരാധകനായ മറ്റൊരു മനോരോഗി, ലാലിനെ നേരിൽ കാണാൻ കഴിയുന്നതുവരെ കല്യാണം കഴിക്കില്ലെന്നു പ്രതിജ്ഞയെടുത്തു ! അവസാനം ലാൽ വാർത്തയറിഞ്ഞു ആശാനെ പോയി കണ്ടു കെട്ടിപ്പിടിച്ചു. അങ്ങനെ കല്യാണം നടന്നു. ലാൽ കല്യാണത്തിലും പങ്കെടുത്തെന്നു തോന്നുന്നു. ഇത്തരം മനോരോഗികൾ തന്റെ ഭാര്യയെ ആദ്യം അനുഭവിക്കേണ്ടത് ദൈവത്തെ പോലെ താൻ ആരാധിക്കുന്ന താരമാകണമെന്നു കൂടി പ്രതിജ്ഞ ചെയ്താൽ താരത്തിന്റെ യൊരു ഭാഗ്യമേ !! വിൻസേ കടുത്ത തീരുമാനങ്ങളൊന്നും എടുത്തുകളയല്ലെ ! കലയെ സ്നേഹിക്കുക. കഴിവുള്ള കലാകാരനെ ബഹുമാനിക്കുക. താരത്തിനു വേണ്ടി മണ്ണെണ്ണയൊഴിച്ച് ആത്മാഹൂതി നടത്തി കേരളം പഴയ തമിനാടു മോഡലാക്കല്ലെ വിൻസിക്കുഞ്ഞേ ! രോഷം തീർക്കാൻ ഈ ചേട്ടനെ എന്തു തെറി വേണേലും വിളിച്ചോളു , എന്നാലും പൊന്നുമോൻ ആത്മഹത്യ ചെയ്യുകയോ വിമർശകരെയൊന്നും കൊല്ലാനും നോക്കല്ലെ . കുഞ്ഞ് ജയിലിലാകും. ലാലേട്ടൻ മോനെ രക്ഷിക്കാനൊന്നും വരില്ലെന്നു മനസ്സിലാ‍ക്കെന്റെ മന്ദബുദ്ധീ.......

വിന്‍സ് said...
This comment has been removed by a blog administrator.
ശാശ്വത്‌ :: Saswath S Suryansh said...

എന്റെ കഴിഞ്ഞ കമന്റില്‍ വിന്‍സിനെ പറ്റി പറഞ്ഞ കാര്യങ്ങളില്‍ വസ്തുതാപരമായ തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട്. പേരിലുള്ള സാമ്യം കൊണ്ട് മറ്റൊരാളായി വിന്‍സിനെ തെറ്റിദ്ധരിച്ചതില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു. സത്യം എല്ലാവരും അറിഞ്ഞോട്ടെ എന്നും എന്റെ തെറ്റുകള്‍ ഒരു പക്ഷേ ആര്‍ക്കെങ്കിലും ഒരു മുന്നറിയിപ്പ് ആകാമെങ്കില്‍ ആയ്ക്കോട്ടെ എന്നും ആഗ്രഹിക്കുന്നതിനാല്‍ കമന്റ്‌ റിമൂവ് ചെയ്യുന്നില്ല. വിന്‍സ് ആവശ്യപ്പെടുന്ന പക്ഷം തെറ്റിധാരണ പരത്തുന്ന ഭാഗങ്ങള്‍ നീക്കം ചെയ്തു അത് പുന: പ്രസിദ്ധീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. ചിത്രകാരന്റെ പോസ്റ്റ്‌ മുതലുള്ള കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതുമാണ്. എന്തായാലും ഈ സംഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു, എന്റെ സംസ്കാരംആവശ്യപ്പെടുന്നതനുസരിച്ച് ഒരിക്കല്‍ കൂടി കുറ്റം ഏറ്റു പറഞ്ഞ് ക്ഷമ ചോദിക്കുന്നു.

kaalidaasan said...

മോഹന്‍ ലാലിന്റെ ഒരു പത്തു ഇന്റെര്‍വ്യൂ എടുത്താലും മോഹന്‍ ലാല്‍ കൂടെ അഭിനയിക്കുന്ന നടനെയോ സംവിധായകനെയോ ‘അയ്യാള്‍’ എന്നു പറഞ്ഞു അഭിസംബോധന ചെയ്യാറുണ്ട്. മുകളില്‍ മേല്പത്തൂര്‍ എന്നു പറഞ്ഞ ആള്‍ അതു വ്യക്തമായി വിശദമാക്കിയിട്ടുണ്ട്. മോഹന്‍ ലാലിനു സംസ്കാരം ഉള്ളത് കൊണ്ട് അയ്യാല്‍ എന്നു വിളിച്ചു നിര്‍ത്തി!!!

അച്ഛന്റെയും അപ്പൂപ്പന്റെയും പ്രായമുള്ള ആളുകളെ അയാള്‍ എന്നു വിളിക്കുന്നത് ചിലരുടെ സംസ്കാരമായിരിക്കാം. മോഹന്‍ ലാല്‍ ഒരു പക്ഷെ സ്വന്തം അച്ഛനെ അയാള്‍ എന്നായിരിക്കാം അഭിസംബോധന ചെയ്യുന്നതും. അതില്‍ ആര്‍ക്കും വിരോധമില്ല. അത് സ്വന്തം അച്ഛന്‍ പഠിപ്പിച്ചതുമായിരിക്കാം. ഏതെങ്കിലും സ്കൂളിലെ ഗുരുക്കന്‍മാര്‍ ഈ അഭാസത്തരം പഠിപ്പിക്കുമെന്ന് ഇതു വരെ കേട്ടിട്ടില്ല.

മോഹന്‍ ലാല്‍ പ്രിയദര്‍ശനേയും ശ്രീകുമാറിനെയുമൊക്കെ അയാള്‍ എന്ന് അഭിസംബോധന ചെയ്യുന്നത് ആര്‍ക്കും മനസിലാകും. പക്ഷെ മനസിലാകാത്ത കാര്യം മറ്റൊന്നാണ്. എല്ലാ മലയാളികളും പ്രിയ ദര്‍ശന്‍മാരും ശ്രീകുമാര്‍മാരും കൂടെ അഭിനയിക്കുന്ന മറ്റ് നടീനടന്മാരുമാണെന്നു കരുതുന്ന മനോഭാവം.

ഓരോ ജനതക്കും ഓരോ സംസ്കാരമുണ്ട്. കാമഭ്രാന്തന്റെ സംസ്കാരം മുന്നില്‍ വരുന്ന സ്ത്രീകളെ എല്ലാം കയറി പിടിക്കുക എന്നതാണ്. പക്ഷെ ഇതൊക്കെ മലയാളികളുടെ സംസ്കാരമല്ല. പ്രായമുള്ള ആളുകളെ ബഹുമാനിക്കുക എന്നതും സ്ത്രീകളെ ബഹുമനികുക എന്നതുമൊക്കെയാണവരുടെ ആര്‍ജിത സംസ്കാരം. മോഹന്‍ ലാല്‍ സ്വന്തം മക്കളോടും, തന്നെ അഭിസംബോധന ചെയ്യാന്‍ അയാള്‍ എന്നുപയോഗിച്ചാല്‍ മതി എന്നായിരിക്കാം പഠിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും ഈ മഹത്തായ സംസ്കാരം സ്വന്തം വീടുകളില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യാം. അതിലൊന്നും മറ്റ് മലയാളികള്‍ക്ക് എതിര്‍പ്പുണ്ടാകുമെന്നും തോന്നുന്നില്ല.

പരാമര്‍ശിക്കുന്ന ആളുകളെ എല്ലാം അയാള്‍ എന്നു വിളിക്കാനുള്ള സംസ്കാരം മോഹന്‍ ലാലിനുണ്ട്. എന്നു വച്ചാല്‍ അത്രയേ ഉള്ളു എന്ന്. അത് കേള്‍ക്കുന്നവര്‍ക്ക് കുറച്ചു കൂടെ സംസ്കാരമുള്ളതു കൊണ്ട് അത് കേട്ടപ്പോള്‍ അരോചകമായി തോന്നി. കേരളീയ സമൂഹം എന്താണെനുള്ള അജ്ഞതയില്‍ നിന്നാണിതു പോലെയുള്ള ജല്‍പ്പനങ്ങള്‍ ഉണ്ടാകുന്നത്. മോഹന ലാലനെ അഴീക്കോട് ഈ വാക്കുപയോഗിച്ചതിനു പ്രത്യേകമായി വിമര്‍ശിച്ചിരുന്നു. അതാണെന്റെ സംസ്കാരം, എന്നു പറയാനുള്ള ആര്‍ജവം ലാലന്‍ കണിച്ചില്ല. ഫാനുകള്‍ വിശദീകരിക്കുന്നതില്‍ കാര്യമില്ല.

ചില ആളുകള്‍ സംസാരിക്കുമ്പോള്‍ തെറി വാക്കുകള്‍ സാധാരണയായി ഉപയോഗിക്കാറുണ്ട്. അവര്‍ എവിടെ സംസാരിച്ചാലും ആ വാക്കുകള്‍ വരാനുള്ള സാധ്യതയുമുണ്ട്. അവര്‍ പത്തു വാചകം പറഞ്ഞാല്‍ അതില്‍ പത്തു തെറിവാക്കുകള്‍ ഉണ്ടാകും. അവര്‍ക്കും സംസ്കാരമുള്ളത് കൊണ്ട് തെറിയല്ലേ പറഞ്ഞുള്ളു എന്നു സമാധാനിക്കുന്നവരോട് ഒരു നല്ല നമസ്കാരം പറയാതെ വയ്യ.

ശാശ്വത്‌ :: Saswath S Suryansh said...

"പറയനും പെലയനും സംവരണം കൊടുത്തതിന്റെ അപകടം ആണു മുകളില്‍ ഉള്ളത് പോലുള്ള വ്യക്തികള്‍!"

വിന്‍സ്, എന്തൊക്കെ ആയാലും നിസ്സഹായന്‍ എന്ന വ്യക്തിയുടെ കമന്റിനോട് ഈ രീതിയില്‍ പ്രതികരിച്ചത് താങ്കളുടെ മനസ്സിന്റെ ജീര്‍ണത ആണ് വെളിവാക്കുന്നത്. ഇത്തരം ചിന്താഗതി ഉള്ളവര്‍ ആണ് മോഹന്‍ലാല്‍ ഫാന്‍സ്‌ എങ്കില്‍ എല്ലാ ഫാന്‍സ്‌ അസോസിയേഷന്‍സും പിരിച്ചു വിടേണ്ട കാലം എന്നേ കഴിഞ്ഞിരിക്കുന്നു.

ആരാധകര്‍ക്ക് വേണ്ടി ഒന്ന് കൂടി പറഞ്ഞോട്ടെ. കഴിഞ്ഞ 3 വര്‍ഷം മോഹന്‍ലാല്‍ അഭിനയിച്ച മോഹന്‍ലാല്‍ പടങ്ങളുടെ ലിസ്റ്റ് ഒരിക്കല്‍ കൂടി ഇവിടെ ചേര്‍ക്കുന്നു:

ചോട്ടാ മുംബൈ, ഹലോ, അലി ഭായ്, പരദേശി, റോക്ക് ന്‍ റോള്‍, ഫ്ലാഷ്, കോളേജ് കുമാരന്‍, ഇന്നത്തെ ചിന്താവിഷയം, മിഴികള്‍ സാക്ഷി, മാടമ്പി, ആകാശ ഗോപുരം, കുരുക്ഷേത്ര, ട്വന്റി20, പകല്‍ നക്ഷത്രങ്ങള്‍, റെഡ് ചില്ലീസ്, സാഗര്‍ ഏലിയാസ് ജാക്കി, ഭഗവാന്‍, ഭ്രമരം, എയ്ന്‍ജല്‍ ജോണ്‍, ഇവിടം സ്വര്‍ഗമാണ്.

30 കൊല്ലത്തെ അനുഭവം കൊണ്ട് ലാലിന് നല്ല സിനിമകള്‍ ആയി തോന്നിയവയാണ് ഇതില്‍ ഭൂരിഭാഗവും എങ്കില്‍, അന്യഭാഷാ ചിത്രങ്ങള്‍ കാണാന്‍ പോകുന്ന പ്രേക്ഷകരെ കുറ്റം പറയണ്ട. എന്നിട്ടും പണ്ടെങ്ങോ ചെയ്ത, നല്ല എഴുത്തുകാരുടെ കാമ്പുള്ള കഥകളിലെ നല്ല വേഷങ്ങളുടെ പേരില്‍ ഇവരെ ഇന്നും ചുമക്കുന്നവന്റെ ഒക്കെ ഒരു ഗതികേട്..!

മറ്റൊന്ന് കൂടി, വായിക്കാത്തവര്‍ക്കായി:

ഈ ലേഖനത്തില്‍ പറയുന്ന വാമനപുരം ബസ്‌ റൂട്ട് ഇറങ്ങിയ സമയത്തെ മോഹന്‍ലാല്‍ പടങ്ങള്‍ ഒന്നൊഴിയാതെ ഫ്ലോപ്പ് ആയിരുന്നല്ലോ? 'രാവണപ്രഭു' (2001)മുതല്‍ 'ഉദയനാണ് താരം' (2005) വരെ ഇറങ്ങിയ ലാല്‍ സിനിമകളില്‍ ബാലേട്ടന്‍ അല്ലാതെ വേറെ ഏതുണ്ട് ഓര്‍ക്കാന്‍ പറ്റിയതായി? പ്രേക്ഷകരെ വിട്, ലാലിന് തന്നെ ഓര്‍ക്കാന്‍ ഇഷ്ടമുള്ള സിനിമകള്‍?

രഞ്ജിത് മാധവന്‍ said...

@ kaalidasan

അദ്ദേഹം എഴുതിയ 40 പുസ്തകങ്ങളും തത്വമസി പ്രത്യേകമായും പരാമര്‍ശിച്ച് അദ്ദേഹത്തിനു മതിഭ്രമമാണെനു കൂടി മോഹന ലാലന്‍ പറഞ്ഞു.

ഇതെവിടെയാണ്
പറഞ്ഞത് ?

kaalidaasan said...

അതു പോലെ മോഹന്‍ ലാല്‍ പറഞ്ഞത് ‘ഹലൂസിനേഷന്‍’ എന്നാണു. മതിഭ്രമം എന്നൊക്കെ വായിക്കുമ്പോള്‍ എന്തോ കടു കട്ടിയാ ഭ്രാന്തന്‍ എന്നൊക്കെ വിളിച്ചു എന്നു തോന്നും പക്ഷേ താന്‍ ചെയ്തിട്ടില്ലാത്ത ഒരു കാര്യം മറ്റൊരാള്‍ ചെയ്തു എന്നു പറയണമെങ്കില്‍ എന്തോ ‘ഹലൂസിനേഷന്‍’ ആയിരിക്കണം എന്നേ മോഹന്‍ ലാല്‍ പറഞ്ഞുള്ളൂ!

ഹാലൂസിനേഷന്‍ എന്ന വാക്കിന്റെ മലയാള പരിഭാഷ മതി ഭ്രമം എന്നു തന്നെയാണ്. ആ ലക്ഷണം കാണുന്നത് മുഴുത്ത ഭ്രന്തുള്ളവരില്‍ മാത്രമാണ്. പറയാത്ത കാര്യം പറഞ്ഞു എന്ന അര്‍ത്ഥിനു കള്ളം പറയുന്നു എന്നാണ്‌ സുബോധമുള്ളവര്‍ ഉപയോഗിക്കുന്ന വാക്ക്.അഴീക്കോടിനെ വി എസിന്റെ ശബ്ദത്തില്‍ ഏതോ മിമിക്രിക്കാരന്‍ വിളിച്ചു എന്നു പറഞ്ഞപ്പോള്‍, അദ്ദേഹത്തിനു മതി ഭ്രമമാണെന്ന് വിഎസോ മറ്റാരെങ്കിലുമോ പറഞ്ഞില്ല. താന്‍ അഴീക്കോടിനെ വിളിച്ചിട്ടില്ല എന്നു മാത്രമേ വി എസ് പറഞ്ഞുള്ളു. അതുപോലെ അഴീക്കോടവകാശപ്പെടുന്നതു പോലെ താന്‍ പറഞ്ഞിട്ടില്ല എന്ന് ലാലനും പറയാമായിരുന്നു. പക്ഷെ അതിനുള്ള സംസ്കാരം ലാലനില്ലാതെ പോയി. നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ.

ഹാലൂസിനേഷന്‍ എന്ന ഇംഗ്ളീഷ് വാക്കുപയോഗിച്ചത് ഇംഗ്ളീഷില്‍ ഉണ്ടെന്നു നടിക്കുന്ന പാണ്ധിത്യം വിളമ്പാനായിരുന്നു. പക്ഷെ എന്നത്തേയും പോലെ അസ്ഥാനത്തായി പോയി. ലാലിന്റെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും വിവരത്തിനപ്പുറമുള്ള വിവരം അഴീക്കോടിനുണ്ട്. അതു കൊണ്ട് മനസിലാക്കേണ്ട തരത്തില്‍ തന്നെ അദ്ദേഹം മനസിലാക്കി. ആ വാക്കുപയോഗിച്ചതിനാണദ്ദേഹം മാനനഷ്ടത്തിനു കേസു കൊടുക്കാന്‍ പോകുന്നു എന്നു പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ നല്‍കുന്ന വിശദീകരണം കോടതിയില്‍ നല്‍കിയാല്‍ അറിയാം ശരിക്കുള്ള വിവരം.

സിനിമാ നടന്‍ സിനിമ എന്ന വാക്കുച്ചരിക്കാനാണാദ്യം പഠിക്കേണ്ടത്. അല്ലാതെ കടിച്ചാല്‍ പൊട്ടാത്തതും അര്‍ത്ഥമറിയാന്‍ ആവാത്തതുമായ മറ്റു ഭാഷാ പ്രയോഗങ്ങളല്ല. ശരിക്കും മതി ഭ്രമമുള്ളവരേ ഇത് പോലെയുള്ള അല്‍പ്പത്തരത്തിനു മുതിരൂ.

മതിഭ്രമം എന്ന വാക്കിന്റെ അര്‍ത്ഥം ലാലനറിയില്ലെങ്കില്‍ അത് മിക്കവാറും പഠിക്കേണ്ടി വരും.

രഞ്ജിത് മാധവന്‍ said...

തിരുവനന്തപുരം: തിലകന്‍ പ്രശ്ന്നത്തിന്‍മേല്‍ മോഹന്‍ലാലും അഴിക്കോടും
കൊമ്പുകോര്‍ക്കുന്നു. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് തിലകനുമായി ചര്‍ച്ച
നടത്താന്‍ തയ്യാറാണെന്ന് അഴീക്കോടിനോട് പറഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍
വ്യക്തമാക്കി. തിലകനുമായുള്ള പ്രശ്നം അമ്മ ചര്‍ച്ച ചെയ്യുമെന്നാണ്
പറഞ്ഞത്. ഇത്തരം പ്രശ്ന്നങ്ങള്‍ തനിക്ക് ഒറ്റയ്ക്ക് പരിഹരിക്കാന്‍
കഴിയില്ല.പിന്നെ വകയിലൊരമ്മാവന്‍ പറഞ്ഞ ഫലിതമായിട്ടേ അഴീക്കോടിന്‍റെ
വാക്കുകളെ കാണുന്നുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

തിലകനുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് താന്‍ സുകുമാര്‍ അഴീക്കോടിനു
വാക്കുകൊടുത്തുവെന്നത് അദ്ദേഹത്തിനു തോന്നിയ വിചിത്രാനുഭവമായിരിക്കും.
കഴിഞ്ഞ ദിവസം അഴീക്കോടിനെ വിളിച്ചിരുന്നുവെന്നത് സത്യമാണ്. നിങ്ങള്‍
എന്തിനാണ് എന്‍റെ മേല്‍ കുതിര കയറുന്നത് .

ഞാന്‍ നിങ്ങള്ക്ക് പറ്റിയ ഇരയില്ല. ഇത്തരം കാര്യങ്ങളില്‍ എന്തിനാണ്
നിങ്ങള്‍ ഇടപെടുന്നതെന്നുമാണ് അഴീക്കോടിനോട് പറഞ്ഞത്- മോഹന്‍ലാല്‍
വ്യക്തമാക്കി. തിരുവനന്തപുരത്ത് സിനിമാ ഷൂട്ടിംഗിലുള്ള താന്‍ എങ്ങനെയാണ്
ദുബായില്‍ നിന്ന് വിളിയ്ക്കുന്നതെന്നും മോഹന്‍ലാല്‍ ചോദിച്ചു.
മോഹന്‍ലാല്‍ തന്നെ നിന്ന് വിളിച്ചെന്നും തിലകനോട് ചര്‍ച്ചയ്ക്ക്
തയ്യാറാണെന്ന് അറിയിച്ചതായും അഴീക്കോടു പറഞ്ഞിരുന്നു.

അഴീക്കോടിന് എന്തോ മതിഭ്രമം ബാധിച്ചിരിയ്ക്കുകയാണ്. ശുദ്ധ അസംബന്ധമാണ്
അദ്ദേഹം പറയുന്നത്. തിലകന്‍ പ്രശ്നത്തില്‍ ചിലരുടെ ആവേശം അസുഖമായി
മാറിയിരിക്കുകയാണ്. തിലകന്‍ പ്രശ്നം തനിയ്ക്ക് മാത്രമായി
പരിഹരിയ്ക്കാനാവില്ല. ഇത് അമ്മ എന്ന സംഘടനയുമായി ബന്ധപ്പെട്ട പ്രശ്നമാണ്.
അഴീക്കോടിന്റേയും എന്റേയും രണ്ട് മേഖലകളാണ്.

അദ്ദേഹം എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നതെന്ന്
മനസ്സിലാവുന്നില്ല. ഞാന്‍ സ്വര്‍ണ്ണക്കടയുടെ പരസ്യത്തിലഭിനയിച്ചാല്‍
അയാള്‍ക്കെന്താണ്. അമിതാഭ് ബച്ചന്‍ അടക്കമുള്ള ഒട്ടുമിക്ക പ്രമുഖ
നടന്‍മാരും പരസ്യത്തില്‍ അഭിനയിയ്ക്കാറുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മലയാളസിനിമയില്‍ തിലകന്‍ ഇനിയും അഭിനയിക്കും. ഞാനും മമ്മൂട്ടിയും
തിലകനൊപ്പം ഇനിയും അഭിനയിക്കും. അഭിനയിക്കാന്‍ മടി കാണിക്കുന്നത്
തിലകനാണ്. തിലകനെ പോയി കാണാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ അഴീക്കോട്
ഇക്കാര്യത്തില്‍ മധ്യസ്ഥനാകേണ്ട കാര്യമില്ല.-മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാല്‍ പ്രണയരംഗങ്ങളില്‍ അഭിനയിക്കുന്നത് അരോചകമാണെന്ന് സുകുമാര്‍
അഴീക്കോട് അഭിപ്രായപ്പെട്ടിരുന്നു. കലയിലൂടെ നേടിയെടുത്ത അംഗീകാരവും
ജനപിന്തുണയും മോഹന്‍ലാല്‍ സ്വര്‍ണക്കടയുടെ പരസ്യത്തിലൂടെ വില്‍ക്കുകയാണ്
ധനമോഹം കൊണ്ടാണ് മോഹന്‍ലാല്‍ ഇത്തരത്തിലുള്ള വാണിജ്യപരസ്യങ്ങളില്‍
അഭിനയിക്കുന്നത്. ധനമോഹത്തിലൂടെ വന്ന സ്വഭാവവ്യതിയാനം സിനിമയ്‌ക്കെതിരായ
പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.



ഇതാണ് ആ വാര്‍ത്ത.
കാളിദാസാ ഇതിലെവിടെയാ നമ്മളീ പറഞ്ഞ സാധനം? ഉത്തരം മുട്ടുമ്പോള്‍ ഉരുളുന്ന സ്ഥിരം കാളിദാസ കലാപരിപാടി വേണ്ട.

രഞ്ജിത് മാധവന്‍ said...

ബയസ്ഡ് അല്ലാതെ ഒരു പോസ്റ്റിട് കാളീ. ഇതൊരു മാതിരി ലാലിന്റെ സിനിമയില്‍ ചാന്‍സ് കിട്ടാത്ത നടന്റെ കലിപ്പ് തീര്‍ക്കല്‍ ആയിപോയി :)

നിസ്സഹായന്‍ said...

ഡിയർ കാളിദാസൻ ക്ഷമിക്കുക. പറ്റുന്നില്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞ് ഇത് ഡിലീറ്റു ചെയ്യുക. “പറയനും പെലയനും സംവരണം കൊടുത്തതിന്റെ അപകടം ആണു മുകളില്‍ ഉള്ളത് പോലുള്ള വ്യക്തികള്‍!” വിൻസിക്കുഞ്ഞേ ഞാൻ മുൻപേ പറഞ്ഞില്ലേ ഫാൻസുകാരെല്ലാം മനോരോഗികളാണെന്ന്, ദാ കുഞ്ഞിപ്പോൾ അതു വീണ്ടും തെളിയിച്ചിരിക്കുന്നു. ഫാൻസുകാരനായതു കൊണ്ടു മനോരോഗിയായെന്നു മാത്രമല്ല, തന്തയാരെന്നു നിശ്ചയിക്കാൻ പറ്റാത്ത പാരമ്പര്യജാതിയിൽ പിറന്നവനായതു കൊണ്ടും കൂടിയാണെന്നു മനസ്സിലായി, നിന്റെ ഒറിജിനൽ സംസ്ക്കാരം നീ ഇവിടെ വെളിപ്പെടുത്തിയല്ലോ ! നിനക്ക് തന്തയാരെന്ന് അറിയുന്ന കൃത്യമായ പാരമ്പര്യമുള്ള പൊലയനേയും പറയനേയും ഭയങ്കര പുജ്ഞം. എങ്കിലും ഞമ്മൾ ഒന്നു ചോദിച്ചു പോകുകയാണ്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. സംവരണം നിന്റെ തന്തയുടെ വകയാണോ കൂത്തിച്ചിയുടെ മോനെ ? സംബന്ധജാതിയിൽ പെട്ട നീ പോയി തന്തയെ കണ്ടു പിടിച്ചിട്ട് മറുപടി പറയാൻ വരൂ മനോരോഗി. മോഹൻലാലിന് നീയും ഭാര്യയെ കാഴ്ച്ചവെച്ചോ ‌‌---മോനെ ! ലാലിന് നീയൊന്നും സ്വൈര്യം കൊടുക്കില്ലല്ലോ പഹയാ! ആ മനുഷ്യൻ ഒറ്റക്കിതെന്തു ചെയ്യും! സാരമില്ല ഇതൊക്കെ നിന്റെ ജാതി പാരമ്പര്യത്തിൽ പറഞ്ഞിട്ടുള്ളതായതിനാൽനന്നാവില്ല.

രഞ്ജിത് മാധവന്‍ said...

and also kalidasan you can chek this link http://en.wikipedia.org/wiki/Hallucination

read it loud man.
ഈ അഭിപ്രായം മാറിക്കോളും "ഹാലൂസിനേഷന്‍ എന്ന വാക്കിന്റെ മലയാള പരിഭാഷ മതിഭ്രമം എന്നു തന്നെയാണ്. ആ ലക്ഷണം കാണുന്നത് മുഴുത്ത ഭ്രന്തുള്ളവരില്‍ മാത്രമാണ്."

ശാശ്വത്‌ :: Saswath S Suryansh said...

ഉയര്‍ന്ന വായനയും ചിന്തയും സംസ്കാരവും മലയാളികള്‍ക്ക് അന്യം നിന്നു പോകുന്നു എന്നതിന്റെ വ്യക്തമായ ചിത്രം ആണ് ഈ പോസ്റ്റില്‍ മുകളില്‍കാണുന്ന വിഴുപ്പലക്കലുകള്‍. ജനിച്ച കുലത്തെയും നാടിനെയും ജനിപ്പിച്ച മാതാപിതാക്കളെയും പരാമര്‍ശിക്കാതെ മലയാളം ബ്ലോഗോസ്ഫിയറില്‍ ഒരു ചര്‍ച്ചയും മുന്നോട്ടു പോകില്ല എന്നത് ഒന്ന് കൂടി അടിവരയിട്ടു ഉറപ്പിച്ചിരിക്കുന്നു ഈ ചര്‍ച്ച. മഹാത്മാ ഗാന്ധിയും ശ്രീ നാരായണ ഗുരുവും ഇന്നുണ്ടായിരുന്നെങ്കില്‍, ഈ വക വര്‍ത്തമാങ്ങള്‍ കേട്ട്, M കത്തിയോ S കത്തിയോ എടുത്തു ഒരൊറ്റ കുത്തിനു ആത്മഹത്യ ചെയ്തേനെ.

ജാതിയെ പറ്റി ഒരിക്കലും ഒരു സംഭാഷണം നടത്താന്‍ താത്പര്യം ഇല്ല എന്നു ചിത്രകാരനുള്ള ഒരു വിയോജനക്കുറിപ്പില്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. എങ്കിലും ചിലപ്പോഴൊക്കെ, ഇതൊക്കെ കാണുമ്പോള്‍ പ്രത്യേകിച്ചും ആ മനുഷ്യന്‍ ന്യായമാണ് പറയുന്നതെന്ന് തോന്നിപ്പോകുന്നു.

പ്രിയ കാളിദാസന്‍, ഈ രീതിയില്‍ മുന്നേറുന്ന ഒരു ചര്‍ച്ചയില്‍ നിന്നും പൌരബോധമുള്ള ഒരാള്‍ എന്ന നിലയില്‍ ഞാന്‍ പിന്‍വാങ്ങുകയാണ്. ദയവു ചെയ്തു, ഇത്തരം കമന്റുകള്‍ ഡിലീറ്റ്ചെയ്യുക.

അപ്പൂട്ടൻ said...

തിലകൻ പ്രശ്നത്തിൽ അഴീക്കോട്‌ അഭിപ്രായം പറഞ്ഞതിൽ തെറ്റില്ല, പക്ഷെ പിന്നീട്‌ അദ്ദേഹം ഇടപെട്ട രീതി നന്നായി എന്നെനിക്ക്‌ തോന്നുന്നില്ല. ആരുടെ കുഴപ്പം കൊണ്ടായാലും, ചർച്ച അവസാനം വഴിമാറി തിലകൻ പ്രശ്നത്തിൽ നിന്നും ചിലരുടെ ഈഗോ പ്രശ്നമായി. തിലകൻ പ്രശ്നം, അഴീക്കോടിന്റെ ഇടപെടൽ മൂലം തീരുമായിരുന്നെങ്കിൽ തന്നെ, വ്യക്തിപരമായ പരാമർശങ്ങൾ മൂലം അനാവശ്യതലങ്ങളിലേക്ക്‌ നീങ്ങി. മധ്യമപ്പട ഇപ്പോൾ സിനിമയുമായി വിദൂരബന്ധമുള്ള ആരെ കണ്ടാലും തിലകൻ പ്രശ്നത്തേക്കാളുപരി തിലകൻ എന്ന വ്യക്തിയെക്കുറിച്ചോ അഴീക്കോടിനെക്കുറിച്ചോ മാത്രമേ ചോദിക്കൂ എന്ന അവസ്ഥയാണ്‌. അതിന്‌ കൊഴുപ്പേകി അളിയാൻ പാകത്തിനാക്കാനായി അബദ്ധം മാത്രം പറയുന്ന ചിലരും പ്രതികരിക്കുന്നു. ഇപ്പോൾ തന്നെ അമ്മയുമായുള്ള തിലകന്റെ ചർച്ച എന്നത്‌ അദ്ദേഹത്തിന്റെ പരാമർശങ്ങളുടെ വിചാരണ (മോടിപിടിപ്പിച്ചാൽ, അദ്ദേഹത്തിന്‌ ആ പരാമർശങ്ങളിൽ തന്റെ ഭാഗം പറയാനുള്ള അവസരം) മാത്രമാണ്‌. എന്തുകൊണ്ട്‌ അദ്ദേഹത്തിന്‌ വിലക്കേർപ്പെടുത്തി, എന്തുകൊണ്ട്‌ ആ വിലക്കിനെ അമ്മ തള്ളിപ്പറഞ്ഞില്ല തുടങ്ങിയ പ്രശ്നങ്ങൾക്കൊന്നും ഇവിടെ സ്ഥാനമില്ലെന്നു തോന്നുന്നു. ഇപ്പോൾ ഇതിൽ പ്രസ്താവനയിറക്കുന്ന ഏതൊരു പ്രമുഖന്റേയും (ഒരുപക്ഷെ ബേബി ഒഴിച്ച്‌) സംസാരം കേട്ടാലറിയാം, എടുത്താൽ പൊങ്ങാത്ത ഈഗോ മാത്രമാണ്‌ പുറത്തുവരുന്നത്‌.

ഇതിൽ തിലകന്റെ പങ്കും വളരെ വലുതാണ്‌. ലോകം മുഴുവൻ തനിക്കെതിരെയാണ്‌ എന്ന ഒരു ധാരണ തിലകന്‌ ഉണ്ടെന്നു തോന്നും അദ്ദേഹത്തിന്റെ ചില പരാമർശങ്ങൾ കേട്ടാൽ. (നേഴ്സറി കാലത്ത്‌ മാർക്ക്‌ കുറഞ്ഞാൽ എനിക്ക്‌ തോന്നിയിരുന്നു, ടീച്ചർ എനിക്ക്‌ മനപൂർവ്വം മാർക്ക്‌ കുറച്ചതാണെന്ന്). ഒരുപക്ഷെ തമാശയ്ക്കോ മറ്റോ പറയുന്ന ഓഫ്‌ കമന്റുകൾ, തിലകനെ അറിയിച്ച്‌ ചില ശകുനിമാർ ഉപയോഗിക്കുന്നുണ്ടാവാം, കേട്ടയുടനെ അതെല്ലാം തന്നെ ഒതുക്കാനാണെന്ന ചിന്ത തിലകന്‌ പണ്ടുമുതൽക്കേ ഉള്ളതാണ്‌. ഈ വിഷയത്തിൽ തന്നെ പ്രധാനപ്രശ്നത്തേക്കാൾ തിലകൻ സമയം ചെലവഴിച്ചത്‌ മറ്റുള്ളവരെ കുറ്റപ്പെടുത്താനാണ്‌.

പാരവെയ്പ്‌ ഇല്ലെന്നൊന്നും പറയുന്നില്ല, പക്ഷെ, നേരത്തെ പറഞ്ഞതുപോലെ, ലോകം മുഴുവൻ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന തിലകന്റെ ചിന്ത നിർഭാഗ്യകരം എന്നേ പറയാനാവൂ.

ഏതായാലും സംഭവം വിഗ്രഹപൂജകർ ഏറ്റെടുത്തതോടെ കൂടുതൽ വഷളാവുകയാണുണ്ടായത്‌. അഴീക്കോടിനെക്കുറിച്ച്‌, ഇനി തിലകന്റെ ഭാഗത്താണ്‌ ന്യായം എന്ന് പറയുന്ന ഏതൊരുത്തനെക്കുറിച്ചും, തെറിവിളി അല്ലാതെ മറ്റൊന്നും ഇവർക്ക്‌ പറയാനാവില്ലെന്ന് തോന്നും. അഴീക്കോടും നളിനി ജമീലയും ഒരേ കാര്യമാണ്‌ ചെയ്യുന്നത്‌ എന്ന് പറയാൻ അൽപം പോലുമല്ലാത്ത അൽപത്തരം വേണം (നളിനി ജമീലയെയോ അവരുടെ സാഹിത്യത്തേയോ ഞാൻ പുച്ഛിക്കുന്നില്ല, പക്ഷെ അവരെഴുതിയത്‌ അഴീക്കോട്‌ പഠനം നടത്തിയെഴുതിയതുമായി താരതമ്യം അർഹിക്കുന്നതുപോലുമല്ല). ജാതിയും മറ്റും അതിനിടയ്ക്ക്‌ വന്നത്‌ ലജ്ജാകരം എന്നേ പറയാനുള്ളു.

kaalidaasan said...

തിലകന്‍ എന്ന നടനെ ശരീരം തളര്‍ത്തിയിട്ടു വര്‍ഷങ്ങള്‍ ആയി, തിലകന്റെ റോള്‍ കൈകാര്യം ചെയ്യാന്‍ അതായത് തിലകന്‍ ഇപ്പോള്‍ അഭിനയിക്കുന്ന രീതിയില്‍ അഭിനയിക്കാന്‍ തിലകന്‍ വേണ്ട എന്നതു അദ്ധേഹത്തിന്റെ കഴിഞ്ഞ കുറേ കൊല്ലമായിട്ടുള്ള ചിത്രങ്ങള്‍ എടുത്താല്‍ മതി.

മോഹന ലാലനും മമ്മൂട്ടിയുമൊക്കെ പടച്ചു വിടുന്ന കോമാളിക്കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഈ അവതാര പുരുഷന്‍മാര്‍ തന്നെ വേണം. റൊബര്‍ട്ട് ഡി നീറോ, ആല്‍ പച്ചിനോ ചാള്‍സ് നിക്കോള്‍സണ്‍,ടോം ഹാങ്ക്സ് തുടങ്ങിയവര്‍ ഭാഷ അറിയാന്‍ വയ്യാത്തതുകൊണ്ട് മനസില്ലാ മനസോടെ ഉപേക്ഷിച്ച ഈ കഥാപാത്രങ്ങളെ മലയാളികളോടുള്ള സ്നേഹത്തേ പ്രതി ഇവരൊക്കെ സ്വീകരിച്ചതാണല്ലോ!

തിലകന്‍ വേണ്ടെങ്കില്‍ തിലകനെ അഭിനയിപ്പിക്കാന്‍ കരാറുണ്ടാക്കി അഡ്വാന്‍സ് നല്‍കരുത്. അതാണന്തുസുള്ള നടപടി. കരാറുണ്ടാക്കിയിട്ട് പാലിക്കാതിരിക്കുന്നത് നപുംസകങ്ങളുടെ നടപടി. അത് ചെയ്യിക്കുന്നത് മേല്‍പ്പത്തൂര്‍ ഇവിടെ ഉപയോഗിച്ച അമേധ്യത്തിലെ പന്നിയുടെ നടപടി.

എന്നെ അഭിനയിപ്പിക്കണമേ എന്ന് കെഞ്ചികൊണ്ട് തിലകന്‍ ആരുടെയും പിന്നാലെ പോയിട്ടില്ല. തിലകന്‌ അഭിനയിക്കാന്‍ അറിയില്ല എന്നതാണു കാരണമെങ്കില്‍ അത് തുറന്നു പറയാനുള്ള ചങ്കൂറ്റം ഒരു നപുംസ്കത്തിനും ഇല്ല.

സിനിമയില്‍ അഭിനയിക്കാമെന്നു വാക്കു പറഞ്ഞ് അഡ്വാന്‍സു വാങ്ങിയിട്ട് അഭിനയിക്കാന്‍ വരാതിരുന്ന നാറിത്തരത്തിനു കൂട്ടു നിന്നവരില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതുമില്ല. ആ നാറിത്തരത്തെ ചോദ്യം ചെയ്ത വിനയനെ അമേധ്യത്തിലെ പന്നി എന്നാണിവിടെ മേല്പ്പത്തൂര്‍ വിശേഷിപ്പിച്ചത്. ആ നാറിത്തരം കാണിച്ച ദിലീപിനെ ഇലനക്കിപട്ടിയുടെ കിറിനക്കിപ്പട്ടി എന്ന് വിളിക്കേണ്ടതല്ലെ? നാണമില്ലാത്തവന്റെ ആസനത്തില്‍ മുളച്ച ആലിന്റെ തണലില്‍ നില്‍ക്കുന്നവര്‍ ഇതൊക്കെയല്ലെ ചെയ്യൂ.

തളരാത്ത ശരീരമുള്ള മോഹനലാലന്റെ പേക്കാച്ചി തവളയുടേതു പോലെയുള്ള വാപൊളിക്കലിനെയും അര ടണ്ണുള്ള കുടവയര്‍ കുലുക്കിയുള്ള ഉഡാന്‍സിനേയും കാള്‍ എത്രയോ മെച്ചമാണ്, ശരീരം തളര്‍ന്ന തിലകന്റെ അഭിനയം.

പ്രായമായ തിലകന്‍ പ്രായത്തിനു ചേരുന്ന കഥപാത്രങ്ങളെയേ സ്വീകരിക്കു. വിഗ് ചാടിപ്പോകുമെന്ന പേടി ഒരിക്കലും ആ മുഖത്ത് കാണില്ല. ഉള്ള ചെറിയ വയര്‍ കുലുക്കിപ്പോലും ഒരു ഉഡാന്‍സും ചെയ്യില്ല.

കറുമ്പന്‍ said...
This comment has been removed by the author.
kaalidaasan said...

ഒരു മോഹന്‍ ലാല്‍ പടം നിര്‍മ്മിക്കാന്‍ മോഹന്‍ ലാലിന്റെ അഡ്വാന്‍സ് റേറ്റും, തുടങ്ങാന്‍ വേണ്ട വെറും പത്തോ പതിനഞ്ചോ ലക്ഷമോ മാത്രം മതി!!.

മതി മതി. അതുകൊണ്ടാണ്‌ മലയാള സിനിമയുടെ നിലവാരം പടവലങ്ങ പോലെ വളരുന്നതും.

വല്ലവന്റെയും കയ്യിലുള്ള പണം കൊണ്ട് ഏത് അണ്ടനും അടകോടനും കളിക്കാമെന്ന അവസ്ഥയാണിന്ന് മലയാള സിനിമയില്‍. 10 ലക്ഷം മുടക്കുന്നവന്‌ ആ 10 ലക്ഷത്തിന്റെ പ്രതിബദ്ധതയേ ഉള്ളു. കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി.

പണ്ടൊക്കെ കയ്യിലുള്ള പണം മുടക്കി ആളുകള്‍ സിനിമാ നിര്‍മ്മിക്കും. ഇന്ന് ഏത് ഡ്രൈവര്‍ക്കും അരിവയ്പ്പുകാരനും നിര്‍മ്മാതാവിന്റെ കുപ്പായം കനിഞ്ഞു നല്‍കാന്‍ ലാലനേപ്പൊലുള്ള ബിനാമികളുണ്ട്. അരിവയ്പ്പുകാരന്റെ ഗുണം സിനിമക്കുമുണ്ടാകും. പണം വാരി എന്നത് അത്ര മഹത്തായ കാര്യമല്ല. ഷക്കീലയുടെ സിനിമകളും പണം വാരിയിട്ടുണ്ട്. നരസിംഹം എന്ന മഹത്തായ കലാസൃഷ്ടി, പണം അങ്ങോട്ടു നല്‍കാമെന്നു പറഞ്ഞാലും ക്വട്ടേഷന്‍ സംഘങ്ങള്‍ പോലും ഇന്ന് കാണില്ല. നരസിംഹം പോലെ കാശു വാരിയതാണ്‌ കമ്മീഷണറും കിംഗുമൊക്കെ. അതൊക്കെ സംവിധായകന്റെ മിടുക്ക്.

ഇന്ന് മലയാള സിനിമ മോഹന ലാലനേപ്പോലുള്ള മാഫിയയുടെ പിടിയിലാണ്.സ്വന്തം ഡ്രൈവര്‍ മാരെയും അരിവയ്പ്പുകാരെയും നിര്‍മ്മാതാവിന്റെ വേഷം കെട്ടിച്ച് ചില വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും കയ്യില്‍ നിന്നും പണം വാങ്ങി അവരെ തോക്കിന്‍ മുനയില്‍ നിറുത്തിയാണീ കളികളൊക്കെ കളിക്കുന്നത്. പാവം തിയേറ്റര്‍ ഉടമകള്‍ ഗതികേടുകൊണ്ട് വാമന പുരം ബസ് റൂട്ട് പോലുള്ള അഭാസങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടി വരുന്നു. സിനിമക്ക് മുടക്കുന്ന കാശ് അരിവെപ്പുകാരനിലൂടെയും ഡ്രൈവര്‍മാരിലൂടെയും നേരെത്തെ സ്വന്തം പോക്കറ്റില്‍ ആക്കിയിട്ടുണ്ടാകും. കെണിയില്‍ അകപ്പെട്ട തിയേറ്റര്‍ ഉടമകള്‍ എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍ ചവറുകളെല്ലാം വലിച്ചുനീട്ടി പ്രദര്‍ശിപ്പിക്കും. വിതരണക്കാരും തിയേറ്റര്‍ ഉടമകളും ആണുങ്ങള്‍ പിടിക്കുന്ന അവതാറും വേട്ടക്കാരനും പ്രദര്‍ശിപ്പിച്ച് നഷ്ടം നികത്തും. ഇതിനിടയില്‍ യധാര്‍ത്ഥ നിര്‍മ്മാതാക്കളും സംവിധായകരും വിതരണക്കാരുടെയും തിയേറ്റര്‍ കാരുടെയും സഹായം കിട്ടാതെ കുത്തുപാളയെടുത്ത് കണ്ണിരു കുടിക്കും. മോഹന ലാലനും ഡ്രൈവറും അരിവയ്പ്പുകാരനും കൂടി ചേര്‍ന്ന് ഒരു തെയ്യരയം പാടി വിമര്‍ശിക്കുന്നവരുടെ പുറത്ത് കുതിര കയറും.ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് കൂടെ പാടാതിരിക്കാനാകില്ലല്ലോ.

എങ്ങനെയും പണമുണ്ടാക്കണം എന്ന ആഗ്രഹം വന്നാല്‍ ഇതിലപ്പുറം നാറിയ കളികള്‍ കളിക്കും, മോഹന ലാലന്‍മാര്‍.

രഞ്ജിത് മാധവന്‍ said...
This comment has been removed by a blog administrator.
രഞ്ജിത് മാധവന്‍ said...

@ kaalidasan

അദ്ദേഹം എഴുതിയ 40 പുസ്തകങ്ങളും തത്വമസി പ്രത്യേകമായും പരാമര്‍ശിച്ച് അദ്ദേഹത്തിനു മതിഭ്രമമാണെനു കൂടി മോഹന ലാലന്‍ പറഞ്ഞു.

ഇതെവിടെയാണ്
പറഞ്ഞത് ?

രഞ്ജിത് മാധവന്‍ said...
This comment has been removed by a blog administrator.
kaalidaasan said...

പിണറായി വിജയനെ രമേശ് ചെന്നിത്തല ചെറ്റത്തരം പറഞ്ഞാല്‍ കൊടിയേയും, എം എ ബേബിയും, തോമസ് ഐസക്കും, കുട്ടി സഖാക്കളും എന്തിനു ഇടപെടണം എന്നു ചോദിക്കുന്നതു പോലെ ആണു മഹാനായ കാളിദാസന്റെ ചോദ്യം!!!


അല്ലല്ലോ.അങ്ങനെ അല്ലല്ലോ. പരസ്യമായി പൊതു വേദിയില്‍ അഭിപ്രായം പറഞ്ഞാല്‍ ഏത് പൌരനും അതില്‍ ഇടപെടാം. അഴീക്കോടിന്‌ സിനിമ പ്രശ്നത്തില്‍ എന്തു കാര്യം എന്നു ചിലര്‍ ചോദിച്ചതിനെ ചോദ്യം ചെയ്താണു ഞാന്‍ അവര്‍ക്ക് ഇടപെടാമെങ്കില്‍ അഴീക്കോടിനും മറ്റാര്‍ക്കും ഇടപെടാമെന്നു പറഞ്ഞത്.

അഴീക്കോട് തിയേറ്ററില്‍ സിനിമ കണ്ടാല്‍ മാത്രമേ സിനിമ പ്രശ്നത്തില്‍ ഇടപെടവൂ എന്ന് എന്തിനാണു ശഠിക്കുന്നത്? സിനിമയുടെ സി ഡിയും, ഡി വി ഡിയും വാങ്ങി കണ്ടാല്‍ ഇടപെടാമോ?

കോണ്‍ഗ്ഗ്രസുകാര്‍ക്കേ കോണ്‍ഗ്രസുകാരുടെ പ്രശ്നത്തില്‍ ഇടപെടാന്‍ പാടുള്ളു കമ്യൂണിസ്റ്റുകാര്‍ക്കേ കമ്യൂണിസ്റ്റു പ്രശ്നത്തില്, ഇടപെടാന്‍ പാടുള്ളു എന്നൊക്കെ പറയുന്ന ഫാസിസമാണ്‌ അഴീക്കോടിന്‌ സിനിമാ പ്രശ്നത്തില്‍ അഭിപ്രായം പറയാന്‍ പാടില്ല എന്നു പറയുന്നതിലും.

മേല്പത്തൂര്‍ said...

കാളിദാസന് ഞാന്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാകാഞ്ഞിട്ടല്ല തുണ്ടിലും തുരുമ്പിലും പിടിച്ച് മറുവാദങ്ങള്‍ പറയുന്നതെന്ന് തോന്നുന്നു. പിന്നെ മലയാളം ബ്ലോഗിലെ ഏറ്റവും വലിയ മനോരോഗി രംഗത്തിറങ്ങിയിട്ടുമുണ്ട്. ഇനി ഇവിടെ നില്‍ക്കാന്‍ താല്പര്യമില്ല. ശാശ്വതിനും കാളിദാസനും നന്ദി.

kaalidaasan said...

അദ്ദേഹം എഴുതിയ 40 പുസ്തകങ്ങളും തത്വമസി പ്രത്യേകമായും പരാമര്‍ശിച്ച് അദ്ദേഹത്തിനു മതിഭ്രമമാണെനു കൂടി മോഹന ലാലന്‍ പറഞ്ഞു.

ഇതെവിടെയാണ്
പറഞ്ഞത് ?


രഞ്ജിത്ത്,

അഴീക്കോട് തത്വമസി ഉള്‍പ്പടെയുള്ള പുസ്തകങ്ങള്‍ എഴുതിയതു കൊണ്ട് അദ്ദേഹത്തിനു മതി ഭ്രമമാണെന്നു പറഞ്ഞു എന്നു വിലയിരുത്തല്ലേ. അഴീക്കോട് എഴുതിയ 40 പുസ്തകങ്ങളും തത്വമസിയും പരമാര്‍ശിച്ചു. മതി ഭ്രമം ഉണ്ടെന്നും പറഞ്ഞു എന്നേ ഞാന്‍ എഴുതിയതിനര്‍ത്ഥം നല്‍കേണ്ടതുള്ളു.

മതി ഭ്രമം ഉണ്ടെന്നു പറഞ്ഞതിനു ഒന്നോ രണ്ടോ ദിവസത്തിനു ശേഷമാണ്, പുസ്തകങ്ങളേക്കുറിച്ച് പരാമര്‍ശമുണ്ടായത്.

രഞ്ജിത് മാധവന്‍ said...

കാളിദാസാ ഇതാണ് ആ വാര്‍ത്ത.
................

കൊച്ചി: താനും മമ്മൂട്ടിയും അഭിനയിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു പ്രേക്ഷകരാണെന്നു മോഹന്‍ലാല്‍. സുകുമാര്‍ അഴീക്കോടല്ല ഇക്കാര്യം തീരുമാനിക്കേണ്ടത്. ഡ്രൈവര്‍ ജോലി മോശമാണെന്ന അഴീക്കോടിന്റെ പ്രസ്താവന അദ്ദേഹത്തിനു ചേരാത്തതാണ്. കൂടെയുള്ള എല്ലാവരെയും സ്നേഹിക്കുന്ന ആളാണു താന്‍. താന്‍ ഡ്രൈവറെ നിര്‍മാതാവാക്കിയെന്നു പറഞ്ഞത് മോശമാണ്.

എല്ലാ ജോലിക്കും അതിന്റേതായ മാന്യതയുണ്ട്. 40 പുസ്തകങ്ങള്‍ എഴുതിയതുകൊണ്ടല്ല പെരുമാറ്റത്തിലൂടെയാണ് ഒരാളെ അളക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

താന്‍ അദ്ദേഹത്തെ ദുബായില്‍ നിന്നു വിളിച്ചിട്ടില്ല. ആരെങ്കിലും അങ്ങനെ വിളിച്ചിട്ടുണ്ടോ എന്നറിയില്ല. താന്‍ മുന്നുറോളം സിനികളില്‍
അഭിനയിച്ച ആളാണ്. ഒരുപാട് സിനിമയ്ക്കു വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ താന്‍ സാധാരണ ഇടപെടാറില്ലാത്തതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.


------------------


അപ്പോള്‍ കാളിദാസന്‍ ആ പറഞ്ഞത് എന്ത് വായിച്ചിട്ടാണ്?
എവിടെ നിന്നും വായിച്ചിട്ടാണ്?

വാക്കുകള്‍ അവനവന്‍ തോന്നും പോലെ വളച്ചൊടിക്കുമ്പോള്‍ , ഒന്നോര്‍ ക്കണം കാളിദാസാ ഇത് വായിക്കുന്നവര്‍ മണ്ടന്മാര്‍ അല്ലെന്ന്. ഇനിയും താനിവിടെ കിടന്ന് ഉരുണ്ട് പെരണ്ട് പിന്നെയും വളച്ചൊടിക്കും എന്ന് അറിയാന്‍ മേലാഞ്ഞല്ല. കാണാന്‍ ഒരു രസമില്ല കാളീ simple as that.

kaalidaasan said...

and also kalidasan you can chek this link http://en.wikipedia.org/wiki/Hallucination

read it loud man.
ഈ അഭിപ്രായം മാറിക്കോളും "ഹാലൂസിനേഷന് എന്ന വാക്കിന്റെ മലയാള പരിഭാഷ മതിഭ്രമം എന്നു തന്നെയാണ്. ആ ലക്ഷണം കാണുന്നത് മുഴുത്ത ഭ്രന്തുള്ളവരില് മാത്രമാണ്."



When you quote something is it not fair enough to at least read before quoting?.

The very same article describes auditory hallucination as

Auditory hallucinations are very common in schizophrenia of the paranoid type. They may be benevolent (telling the patient good things about himself) or malicious, cursing the patient etc. Auditory hallucinations of the malicious type are frequently heard like people talking about the patient behind his back.

Auditory hallucinations

Main article: Auditory hallucination


Auditory hallucinations (also known as
Paracusia),[6] particularly of one or more talking voices, are particularly associated with psychotic disorders such as schizophrenia or mania, and hold special significance in diagnosing these conditions, although many people not suffering from diagnosable mental illness may sometimes hear voices as well. Auditary hallucinations of non-organic origin are most often met with in paranoid schizophrenia. their visual counterpart in that disease is the non-reality-based feeling of being looked or stared at.


If you do not know the meaning of Schizophrenia and Mania, just search in Wikipedia itself.

രഞ്ജിത് മാധവന്‍ said...
This comment has been removed by a blog administrator.
രഞ്ജിത് മാധവന്‍ said...
This comment has been removed by a blog administrator.
രഞ്ജിത് മാധവന്‍ said...
This comment has been removed by the author.
രഞ്ജിത് മാധവന്‍ said...

ഇതിനു മുന്നേ ഇട്ട കമ്ന്റിനു മറുപടി ഒന്നും കണ്ടില്ല

kaalidaasan said...

ബയസ്ഡ് അല്ലാതെ ഒരു പോസ്റ്റിട് കാളീ. ഇതൊരു മാതിരി ലാലിന്റെ സിനിമയില്‍ ചാന്‍സ് കിട്ടാത്ത നടന്റെ കലിപ്പ് തീര്‍ക്കല്‍ ആയിപോയി :)

എന്തിനാണു രഞ്ജിത്തേ ബയാസ്ഡ് അല്ലാതെ ഒരു പോസ്റ്റിടുന്നത്? ഇത് മോഹന്‍ ലാലിന്റെ ചില പരാമര്‍ശങ്ങളെ വിമര്‍ശിച്ചുകൊണ്ടിട്ട പോസ്റ്റാണ്. അതില്‍ എല്ലാവരെയും ഒരുപോലെ വിമര്‍ശിക്കേണ്ട ആവശ്യമില്ല.

പല വിഷയങ്ങളിലും അഴീക്കോടിനെ വിമര്‍ശിച്ച ഞാന്‍ പലയിടത്തും എഴുതിയിട്ടുണ്ട്. പക്ഷെ ഇതില്‍ അഴീക്കോടിനെ വിമര്‍ശിക്കണമെന്ന് എനിക്കു തോന്നുന്നില്ല. രഞ്ജിത്തിനൊക്കെ വിമര്‍ശിക്കാം.

രഞ്ജിത്തിനെ സന്തോഷിപ്പിക്കാനായി ബയാസ്ഡ് അല്ലാത്ത ഒരു പോസ്റ്റിടുവാന്‍ ഇപ്പോള്‍ നിര്‍വാഹമില്ല. ഇതിനെ രഞ്ജിത് ഏതു രീതിയില്‍ കാണുന്നതിനും എനിക്ക് വിരോധമില്ല.

രഞ്ജിത് മാധവന്‍ said...

so its biased !!

ചെങ്ങാതീ നിങ്ങള്‍ മോഹന്‍ലാലിനെ സുഖിപ്പിച്ച് എഴുതാനൊന്നും പറഞ്ഞില്ല.മഞ്ഞപ്പത്രക്കാര്‍ എഴുതും പോലെ എഴുതല്ലേ എന്നേ പറഞ്ഞുള്ളൂ.
പല വാര്‍ത്തകളും വാചകങ്ങളും നിങ്ങളെഴുതിയ ഈ ലേഖനത്തില്‍ വളച്ചൊടിച്ചിട്ടുണ്ട്. ചിലത് ഞാന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇനിയും കാണിക്കാം . മലയാളത്തിലെ ചാനലുകാരുടെ പണിയേ നിങ്ങള്‍ ചെയ്തുള്ളൂ കാളിദാസാ.


സുകുമാര്‍ അഴിക്കോടും മോഹന ലാലും എന്റെ അളിയനും മച്ചമ്പിയുമല്ലേ എനിക്ക് സന്തോഷമുണ്ടാവാന്‍ .

അപ്പോള്‍ നമ്മള്‍ നിര്‍ത്തുവല്ലേ :)

അപ്പൂട്ടൻ said...

ഒരു മോഹൻ ലാൽ പടം നിർമ്മിക്കാൻ മോഹൻ ലാലിന്റെ അഡ്വാൻസ്‌ റേറ്റും, തുടങ്ങാൻ വേണ്ട വെറും പത്തോ പതിനഞ്ചോ ലക്ഷമോ മാത്രം മതി!!.

കഥ വേണ്ട??
ഇങ്ങിനെ ഡേറ്റ്‌ മാത്രം കൊടുത്ത്‌ കൊടുത്താണ്‌ സിനിമകൾ ഈ വഴിക്കായത്‌. കഥയെന്തെന്ന് നോക്കാതെ സംവിധായകനെ മാത്രം നോക്കി ഡേറ്റ്‌ കൊടുത്ത്‌ (ചില കേസുകളിൽ അതിന്‌ നല്ല ഉദ്ദേശ്യങ്ങളും ഉണ്ടാകും എന്നത്‌ കാണാതെയല്ല) പേരിൽ മാത്രം വ്യത്യാസം വരുത്തി പടച്ചുവിടുന്ന സിനിമകളാണ്‌ അധികവും. ഡേറ്റ്‌ കിട്ടിയാൽ പിന്നെ സംവിധായകനും നിർമ്മാതാവുമൊക്കെ നോക്കുന്നത്‌ അതിനൊപ്പിച്ച്‌ എത്ര വിലപേശാം എന്നതാണ്‌. താരത്തിന്റെ മാനറിസങ്ങൾക്കൊപ്പിച്ച്‌ (അല്ലെങ്കിൽ അതിനെ ഒന്ന് മാറ്റിപ്പിടിപ്പിക്കാൻ) കഥയുണ്ടാക്കലും ആ കഥാപാത്രത്തെ പൊലിപ്പിക്കാൻ (എന്നുവെച്ചാൽ ഗുണഗണങ്ങൾ, കദനകഥകൾ എന്നിവ വർണ്ണിക്കാനും സ്ലോമോഷനിൽ ഒപ്പം നടക്കാനും) സഹകഥാപാത്രങ്ങളെ സൃഷ്ടിക്കലും കൂടി നടത്തിയാൽ പടം ഓടുമെന്നുറപ്പ്‌ (ഒന്നുമില്ലെങ്കിലും ഫിലിം റെപ്രസെന്റേറ്റിവെങ്കിലും ഓടും). ഇനി അഥവാ കഥാപാത്രത്തിന്‌ ശക്തി പോരെന്ന് തോന്നിയാൽ തിരുത്താനും തിരക്കഥാഎഡിറ്റർമാർ റെഡി.

kaalidaasan said...

അപ്പോള്‍ കാളിദാസന്‍ ആ പറഞ്ഞത് എന്ത് വായിച്ചിട്ടാണ്?
എവിടെ നിന്നും വായിച്ചിട്ടാണ്?

വാക്കുകള്‍ അവനവന്‍ തോന്നും പോലെ വളച്ചൊടിക്കുമ്പോള്‍ , ഒന്നോര്‍ ക്കണം കാളിദാസാ ഇത് വായിക്കുന്നവര്‍ മണ്ടന്മാര്‍ അല്ലെന്ന്. ഇനിയും താനിവിടെ കിടന്ന് ഉരുണ്ട് പെരണ്ട് പിന്നെയും വളച്ചൊടിക്കും എന്ന് അറിയാന്‍ മേലാഞ്ഞല്ല. കാണാന്‍ ഒരു രസമില്ല കാളീ simple as that


ആരും വാക്കുകള്‍ വളച്ചൊടിച്ചിട്ടില്ല. മോഹന്‍ ലാല്‍ ഈ വിഷയത്തില്‍ കുറെ ദിവസങ്ങള്‍ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. അതൊക്കെ അതിന്റെ ആരോഹണ ക്രമത്തില്‍ ഞാന്‍ പരാമര്‍ശിച്ചിട്ടില്ല. അത് ഈ പോസ്റ്റിന്റെ ഉദേശവുമല്ല. അതൊക്കെ പത്രവര്‍ത്തകള്‍ അതേപടി പകര്‍ത്തിയ എന്റെ വേറൊരു പോസ്റ്റിലുണ്ട്.

ഇവിടെ വായിക്കുന്നവര്‍ എല്ലാവരും രഞ്ജിത്തുമാരല്ല. അഴീക്കോടിന്റെ 40 പുസ്തകങ്ങളേപ്പറ്റിയും അദ്ദേഹത്തിന്റെ തത്വമസിയേപ്പറ്റിയും മോഹന്‍ ലാല്‍ പറഞ്ഞത് എല്ലാവരും വായിച്ചിട്ടുണ്ട്. അഴീക്കോടിനു മതി ഭ്രമമാണെന്നു പറഞ്ഞതും അവരൊക്കെ വായിച്ചിട്ടുണ്ട്. അവര്‍ക്കില്ലാത്ത ബുദ്ധിമുട്ട് രഞ്ജിത്തിനുണ്ടെങ്കില്‍ തല്‍ക്കാലം അത് സഹിക്കാതെ വയ്യ.

കാണാന്‍ രസമില്ലെങ്കില്‍ കാണരുത്. ആരെയെങ്കിലും രസിപ്പിക്കാനായിട്ടല്ല ഞാനിവിടെ എഴുതുന്നത്.

രഞ്ജിത് മാധവന്‍ said...

എന്താണാവൊ എല്ലാവരും വായിച്ചത്. അഴീക്കോടിന്റെ 40 പുസ്തകങ്ങളേപ്പറ്റിയും അദ്ദേഹത്തിന്റെ തത്വമസിയേപ്പറ്റിയും മോഹന്‍ ലാല്‍ പറഞ്ഞത് എന്താണ്?

എന്നെയും സേതുവേട്ടനേയും തൊട്ടുകളിക്കാന്‍ ആരുണ്ടെടാ എന്ന ചോദ്യം വല്ലാതെ പഴകി കാളിദാസാ. ഭൂരിപക്ഷത്തെ കൂട്ടു പിടിച്ചാല്‍ അസത്യങ്ങള്‍ സത്യമാവുമോ ?

മോഹന്‍ലാല്‍ പറഞ്ഞത് നിങ്ങള്‍ നിങ്ങള്‍ക്ക് തോന്നിയത് പോലെ വളച്ചൊടിച്ചു എന്ന് ഞാന്‍ തെളിയിച്ചാല്‍ നിങ്ങള്‍ ഈ പറഞ്ഞതൊക്കെ തിരിച്ചെടുക്കുമോ ?

kaalidaasan said...

ഇതിനു മുന്നേ ഇട്ട കമ്ന്റിനു മറുപടി ഒന്നും കണ്ടില്ല

അതിന്റെ മറുപടി മോഹന്‍ ലാലിന്റെ വാക്കുകളില്‍ തന്നെയുണ്ട്.താങ്കള്‍ എഴുതിയതിലുള്ളതാണു താഴെ.

ഡ്രൈവര്‍ ജോലി മോശമാണെന്ന അഴീക്കോടിന്റെ പ്രസ്താവന അദ്ദേഹത്തിനു ചേരാത്തതാണ്. കൂടെയുള്ള എല്ലാവരെയും സ്നേഹിക്കുന്ന ആളാണു താന്‍. താന്‍ ഡ്രൈവറെ നിര്‍മാതാവാക്കിയെന്നു പറഞ്ഞത് മോശമാണ്.

എല്ലാ ജോലിക്കും അതിന്റേതായ മാന്യതയുണ്ട്.


അഴീക്കോട് ഡ്രൈവര്‍ ജോലി മോശമാണെന്നു പറഞ്ഞിട്ടില്ല.വര്‍ഷങ്ങളായി മോഹന്‍ ലാലിനേക്കുറിച്ചുള്ള വാര്‍ത്തകളില്‍ കേട്ടിരുന്നത് ആന്റണി പെരുമ്പാവൂര്‍ ദീര്‍ഘകാലം അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്നു എന്നാണ്. അതല്ല ഇനി സഹപാഠിയോ അളിയനോ ആണെങ്കില്‍ അത് പറയേണ്ടത് മോഹന്‍ ലാലാണ്. ഡ്രൈവറല്ലായിരുന്നു എങ്കില്‍ മോഹന്‍ ലാലിനത് പറയാമായിരുന്നു. സ്വന്തം ഡ്രൈവറെ നിര്‍മ്മതാവാക്കി എന്നു പറഞ്ഞത് എങ്ങനെ ഡ്രൈവര്‍ ജോലി മോശമെന്ന് വ്യാഖ്യാനിക്കാനാകും? താങ്കളൊക്കെ ഹാലൂസിനേഷനു നല്‍കുന്ന അര്‍ത്ഥം വച്ചാണെങ്കില്‍ മോഹന്‍ ലാലിനു ആതേ സംഗതി ഉണ്ടെന്ന് പറയേണ്ടി വരും.

ഡ്രൈവര്‍ തന്നെയായിരുന്നു എന്ന് മോഹന്‍ ലാലും സമതിച്ചിട്ട്, ഇനിയും ഗോസിപ്പെന്നു കരുതാന്‍ താങ്കള്‍ക്കവകാശമുണ്ട്?കരുതിക്കോളൂ.

kaalidaasan said...


പല വാര്‍ത്തകളും വാചകങ്ങളും നിങ്ങളെഴുതിയ ഈ ലേഖനത്തില്‍ വളച്ചൊടിച്ചിട്ടുണ്ട്. ചിലത് ഞാന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇനിയും കാണിക്കാം . മലയാളത്തിലെ ചാനലുകാരുടെ പണിയേ നിങ്ങള്‍ ചെയ്തുള്ളൂ കാളിദാസാ.


സുകുമാര്‍ അഴിക്കോടും മോഹന ലാലും എന്റെ അളിയനും മച്ചമ്പിയുമല്ലേ എനിക്ക് സന്തോഷമുണ്ടാവാന്‍ .

അപ്പോള്‍ നമ്മള്‍ നിര്‍ത്തുവല്ലേ :)


ഇപ്പോള്‍ ഉദ്ദേശ്യം വളരെ വ്യക്തമായി.

ഒരു വര്‍ത്തയും ഞാന്‍ വളച്ചൊടിച്ചിട്ടില്ല. കേരളത്തിലെ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ഒരാഴ്ച്ച മോഹന്‍ ലാലും മറ്റുള്ളവരും പറഞ്ഞ കാര്യങ്ങള്‍ കേട്ടവര്‍ക്കൊന്നും ഞാന്‍ വളച്ചൊടിച്ചു എന്നു തോന്നില്ല. അത് ചൂണ്ടിക്കാണിച്ച് രഞ്ജിത്ത് ബുദ്ധിമുട്ടുകയും വേണ്ട.

മോഹനലാലന്‍ പറഞ്ഞ വചകങ്ങളൊക്കെ ഇത് വായിക്കുന്ന മറ്റുള്ളവരും കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്.

നിറുത്താന്‍ നമ്മളൊന്നും തുടങ്ങിയില്ലല്ലോ രഞ്ജിത്തേ? ഞാന്‍ ഇവിടെ ഇപ്പോഴും ഇതിനു മുമ്പും എഴുതിയത് രഞ്ജിത്തിനെ കണ്ടിട്ടും അല്ല.

kaalidaasan said...

എന്തുകൊണ്ട്‌ അദ്ദേഹത്തിന്‌ വിലക്കേർപ്പെടുത്തി, എന്തുകൊണ്ട്‌ ആ വിലക്കിനെ അമ്മ തള്ളിപ്പറഞ്ഞില്ല തുടങ്ങിയ പ്രശ്നങ്ങൾക്കൊന്നും ഇവിടെ സ്ഥാനമില്ലെന്നു തോന്നുന്നു.

അപ്പൂട്ടാ,

അത് എല്ലാവര്‍ക്കും അറിയാവുന്ന പരസ്യമായ രഹസ്യമാണ്. അത് പറഞ്ഞാല്‍ ഒരു മോഹന ലാലനും പിടിച്ചു നില്‍ക്കനാകില്ല. അമ്മ തന്നെ വിലക്കേര്‍പ്പെടുത്തിയാല്‍ പിന്നെ അവരെങ്ങനെ തള്ളിപ്പറയും?

അഴീക്കോട് ആദ്യം നടത്തിയ പ്രസ്താവനയില്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയാണ്. എന്നേപ്പോലെ പലരും ഇത്ര നാളും മനസില്‍ കൊണ്ടു നടന്ന കാര്യങ്ങളാണദ്ദേഹം പറഞ്ഞത്.അത്കൊള്ളേണ്ടിടത്തു കൊണ്ടപ്പോള്‍ പലരും പ്രതികരിച്ചു. പക്ഷെ അവര്‍ പ്രതികരിച്ചത് അവര്‍ അഭിനയിച്ച കഥാപാത്രങ്ങളുടെ ഡയലോഗിലൂടെ ആയിപ്പോയി. തിയേറ്ററില്‍ ആ നാലാം കിട തറ വളിപ്പുകള്‍ക്ക് ചിലര്‍ കയ്യടിക്കുന്നത് കേട്ട് അതാണു ജനങ്ങളുടെ സംസാര രിതിയെന്നും അവര്‍ക്കിഷ്ടം അത്തരം ഡയലോഗാണെന്നും ഈ മാടമ്പികള്‍ക്ക് തോന്നി. അത് ശരിയല്ല എന്ന തിരിച്ചറിവില്‍ നിന്നാണു പിന്നീട് പലതും ഉണ്ടായത്. അത് ലാക്കെന്നു കരുതി അവര്‍ അതിനെ വേണ്ടതിലധികം പൊലിപ്പിച്ചെടുത്തു. മാധ്യമങ്ങള്‍ സര്‍വ പിന്തുണയും നല്‍കി. അതിനിടയില്‍ യധാര്‍ത്ഥ പ്രശ്നം മുങ്ങിപ്പോയി.

kaalidaasan said...

അപ്പൂട്ടാ,

ഏതായാലും സംഭവം വിഗ്രഹപൂജകർ ഏറ്റെടുത്തതോടെ കൂടുതൽ വഷളാവുകയാണുണ്ടായത്‌.

ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.

മോഹന്‍ ലാല്‍ ഉപയോഗിച്ച ഹാലൂസിനേഷന്‍ എന്ന വാക്കിനെ വ്യാഖ്യാനിക്കുന്നത് കണുമ്പോള്‍ ചിരി വരുന്നു. ഇല്ലാത്ത ഒന്നുണ്ടെന്നു വിചാരിക്കുന്നതാണ്‌ ഹാലൂസിനേഷന്‍. മോഹന്‍ ലാല്‍ ചെയ്യാത്ത ഫോണ്‍ ചെയ്തു എന്നു തോന്നിയിരുന്നെങ്കില്‍ അത് ഹാലൂസിനേഷന്‍ എന്നാകുമായിരുന്നു. ഫോണ്‍ ചെയ്തു എന്ന് മോഹന്‍ ലാല്‍ സമ്മതിക്കുന്നത് ആ വാദത്തിന്റെ മുന ഒടിക്കുന്നു. ഫോണിലൂടെ പറഞ്ഞ കാര്യങ്ങള്‍ എന്താണെന്ന് അവര്‍ക്ക് രണ്ടുപേര്‍ക്കുമേ അറിയാന്‍ പറ്റു. മോഹന്‍ ലാല്‍ പറയത്ത കാര്യം പറഞ്ഞു എന്ന് അഴീക്കോട് പറഞ്ഞാല്‍ അത് കള്ളമെന്നേ വിലയിരുത്താനാകൂ. അതല്ല ലാല്‍ പറഞ്ഞത് തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചതാണെങ്കില്‍ വളച്ചൊടിച്ചു എന്നു വേണമെങ്കില്‍ പറയാം. രണ്ട് രീതിയിലായാലും ഹാലൂസിനേഷന്‍ ആകില്ല.

ഇല്ലാത്ത ശബ്ദം കേള്‍ക്കുന്ന ഓഡിറ്ററി ഹാലൂസിനേഷന്‍ ഗുരുതരമായ ചിത്ത ഭ്രമത്തിന്റെ ലക്ഷണമാണ്.

അപ്പൂട്ടൻ said...

അമ്മ തന്നെ വിലക്കേര്‍പ്പെടുത്തിയാല്‍ പിന്നെ അവരെങ്ങനെ തള്ളിപ്പറയും?

കാളിദാസൻ,
അമ്മയല്ല, ഫെഫ്കയാണ്‌ വിലക്കേർപ്പെടുത്തിയത്‌. അമ്മയ്ക്ക്‌ പ്രശ്നം തിലകൻ അംഗങ്ങളെ അതിൽ പ്രതികളാക്കിയതിലായിരുന്നു. ഇപ്പൊ ദേ കേൾക്കുന്നു തിലകനെ സസ്പെന്റ്‌ ചെയ്തെന്ന് (അതിൽ കുറച്ചൊക്കെ തിലകന്റെ കയ്യിലിരിപ്പും ഉണ്ട്‌).

രഞ്ജിത് മാധവന്‍ said...

കാളിദാസാ,

ആടിനെ പട്ടിയെന്ന് 1000 വട്ടം ഇമ്പോസിഷന്‍ എഴുതി പഠിച്ചാലും കാര്യമില്ല. ഒരു ഹാലൂസിനേഷന്‍ ഒക്കെ തോന്നും പട്ടിയാണെന്ന്. അത്രയേ ഉള്ളൂ. :)

“കാളിദാസനൊരു പോഴന്‍ ആണെങ്കിലും ബുദ്ധിമാനെപ്പോലെ പെരുമാറും“ എന്നാരെങ്കിലും പറഞ്ഞാല്‍ കാളിദാസനൊരു ബുദ്ധിമാനാണ് എന്ന രണ്ട് വാക്കുകള്‍ മാത്രമെടുത്ത് ഫ്രെയിം ചെയ്യാന്‍ മിടുക്കുണ്ട് നിങ്ങള്‍ക്ക്. എപ്പോഴും അത് രക്ഷക്കെത്തില്ല ദാസാ.

ഇത് ഇവിടെത്തെ അവസാനത്തെ കമന്റാണ്. ഇനി ഈ ഭാഗത്തേക്കില്ല.

പുള്ളുവൻ said...
This comment has been removed by a blog administrator.
kaalidaasan said...

കാളിദാസന് ഞാന്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാകാഞ്ഞിട്ടല്ല തുണ്ടിലും തുരുമ്പിലും പിടിച്ച് മറുവാദങ്ങള്‍ പറയുന്നതെന്ന് തോന്നുന്നു.

മേല്‍പ്പത്തൂര്‍,

താങ്കള്‍ പറയുന്ന കാര്യങ്ങളൊക്കെ എനിക്ക് മനസിലാകുന്നുണ്ട്. പക്ഷെ അത് ഞാന്‍ ഇവിടെ ഉയര്‍ത്തിയ വിഷയവുമായി ബന്ധപ്പെട്ടതല്ല. ഇവിടെ പ്രധാനമായി പരാമര്‍ശിച്ചത് മോഹന്‍ ലാല്‍ എന്ന താരത്തിന്റെ ചില നിരുത്തരവാദ പരാമര്‍ശങ്ങളും അഹങ്കാരവുമാണ്. തിലകനും അഴീക്കോടും പറഞ്ഞ മറ്റു കാര്യങ്ങള്‍ അതുമായി ബന്ധപ്പെട്ടതല്ല.അതൊക്കെ സാന്ദര്‍ഭികമായി മറ്റ് പലരും ചൂണ്ടികാണിച്ചപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ടൂ എന്നേ ഉള്ളു. തിലകനും താരങ്ങളും എന്ന അവസ്ഥയില്‍ നിന്നും മോഹന്‍ ലാലും അഴീക്കോടും തമ്മിലുള്ള വ്യക്തിപരമായ കലഹത്തിലേകതെത്തി ചേര്‍ന്നു.

അപ്പൂട്ടന്‍ സൂചിപ്പിച്ചതുപോലെ തിലക്ന്റെ കയ്യിലിരുപ്പെന്നൊകെ അത് ഇഷ്ടമുള്ളവര്‍ വ്യാഖ്യാനിച്ചോളൂ. താങ്കള്‍ പല പ്രാവശ്യം അവര്‍ത്തിച്ച അഴീക്കോടിന്റെ ഭാഗത്തെ തെറ്റുകളും പരാമര്‍ശിച്ചോളൂ. പക്ഷെ ഒരു കാര്യമുണ്ട്. തിലകന്‍ ഉയര്‍ത്തിയ വിഷയം ഗൌരവമുള്ളതാണ്. അഴീക്കോടതിനെ പിന്തുണച്ചത് തികച്ചും ന്യായവുമാണ്. അഴീക്കോടിന്റെ അദ്യത്തെ പ്രസ്താവന മാന്യമായ തരത്തില്‍ തന്നെയായിരുന്നു. മോഹന്‍ ലാല്‍ അതിന്‌ ഇല്ലാത്ത അര്‍ത്ഥങ്ങളും മാനങ്ങളും നല്‍കി. അതാണിത് വന്‍ വിവാദമായതിന്റെ കാരണം. അഴീക്കോട് പറഞ്ഞത് വകയിലൊരമ്മാവന്‍ പറഞ്ഞ ഫലിതമായിട്ടേ കാണുന്നു എന്ന തരം താണ പരാമര്‍ശം നടത്തി സ്വയം അവഹേളിതാനാകുന്നിടം വരെ എത്തി അത്. കേരളത്തിലെ ലക്ഷക്കണക്കിനാളുകള്‍ അഴീക്കോടു പറഞ്ഞതിനെ പിന്തുണച്ചു എന്ന സത്യം മേല്‍പ്പത്തൂരിനും അറിവുള്ളതാണല്ലോ. അഴീക്കോട് പറഞ്ഞത് മോഹന്‍ ലാല്‍ അംഗീക്കരിക്കുന്നോ ഇല്ലയോ എന്നതൊക്കെ മറ്റൊരു കാര്യം. പക്ഷെ വളരെയധികം ആളുകള്‍ അതംഗീകരിക്കുന്നു എന്നതൊക്കെ ഒരു സിനിമാതാരത്തെ സംബന്ധിച്ച് അരിയേണ്ട സംഗതിയല്ലേ. ക്വട്ടേഷന്‍ സംഘങ്ങളേപ്പോലെ പ്രവര്‍ത്തിക്കുന്ന ഒരു പറ്റം ഫാനുകളെ മാത്രമാശ്രയിച്ച് ഒരു താരത്തിനും നിലനില്‍ക്കാനാകില്ല.. അതുകൊണ്ടാണ്‌ ഞാന്‍ ആദ്യമേ പറഞ്ഞത് മോഹന്‍ ലാലൊക്കെ ജീവിക്കുന്നത് ക്യാമറക്ക് മുന്നിലെന്ന പോലെയാണെന്ന്. അതു കൊണ്ട് സാധാരണ ജനങ്ങള്‍ എന്തു കരുതുന്നു എന്നറിയാന്‍ ശ്രമിക്കാറില്ല. ആരെങ്കിലും പറഞ്ഞല്‍ അവര്‍ കുതിര കയറുന്നു എന്നും വ്യഖ്യാനിക്കുന്നു.

ഭാഗ്യം കൊണ്ട് ഒരു സിനിമ വിജയിച്ചാല്‍ പിന്നെ ഇവരൊക്കെ എന്തോ അപ്രമാദിത്തം കിട്ടിയ പോലെ പെരുമാറാന്‍ തുടങ്ങുന്നു. സിനിമ വിജയിച്ചാല്‍ ഇവര്‍ക്ക് നൂറു നാവുകളാണ്. പത്രസമ്മേളനങ്ങളും ചര്‍ച്ചകളുമൊക്കെയായി സ്വയം പുകഴത്തലിന്റെ പ്രവഹമാണ്. പക്ഷെ സിനിമ പൊട്ടിയാല്‍ ആരും അത് എന്തുകൊണ്ട് എന്ന് അന്വേഷിക്കാറുപോലുമില്ല.

kaalidaasan said...

മേല്‍പ്പത്തൂര്‍,


തിലകന്റെ ഈ കയ്യിലിരുപ്പെന്നു പറയുന്ന സംഗതികള്‍ ക്രിസ്ത്യന്‍ ബ്രദേഴ്സിലേക്ക് അദ്ദേഹത്തെ കരാറാക്കുന്നതിനും മുമ്പുണ്ടായിരുന്നു. അതൊക്കെ അറിയാതെയാണ്‌ ജോഷി അദ്ദേഹത്തെ കരാറാക്കിയതെന്ന് കരുതാനുള്ള മൌഡ്യം എനിക്കില്ല.തിലകന്‍ വെറുക്കുപ്പെട്ടവനാണെങ്കില്‍ അദ്ദേഹത്തെ ഒരു സിനിമയിലേക്കും ആരും കരാര്‍ ചെയ്യരുത്. പക്ഷെ കരാര്‍ ചെയ്തുകഴിഞ്ഞാല്‍ അഭിനയിപ്പിക്കുക എന്നതാണന്തസ്.

ഇപ്പോള്‍ മറ്റൊന്നു കേള്‍ക്കുന്നു. ഡാം 999 നിന്നും അദ്ദേഹത്തെ ഒഴിവാക്കാന്‍ ആലോചിക്കുന്നു എന്നാണത്. ചില സാങ്കേതിക വിദഗ്ദ്ധര്‍ തിലകനുണ്ടെങ്കില്‍ സഹകരിക്കില്ല എന്നാണതിനു പറയുന്ന ന്യായീകരണം?

മോഹന്‍ ലാലിനെ ഇഷ്ടമില്ലാത്ത വടക്കേ മലബാറിലെ ഒരു ഗ്രാമത്തില്‍ അദ്ദേഹത്തിന്റെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നു പറയുന്നതിലെ അതേ യുക്തിയല്ലെ ഇതിലൊക്കെ? ഇതൊക്കെ മൂന്നാം കിട തെരുവു ഗുണ്ടായിസമല്ലേ?

അവിടെയാണഴീക്കോട് പറഞ്ഞതിന്റെ പൊരുള്‍. കല കച്ചവടമാകുമ്പോള്‍ ഇതൊക്കെ സംഭവിക്കും. പണമുണ്ടാക്കുന്ന വെറും ബിസിനസാക്കി ഇവരൊക്കെ ഇതിനെ മാറ്റി. എങ്ങനെയും പണമുണ്ടാക്കാനുള്ള ആഗ്രഹം വരുമ്പോള്‍, എന്താ പരിപാടി എന്ന് ദ്വയര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ചു തുടങ്ങും. അറപ്പുളവാക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രയോഗിച്ചിട്ടുള്ളത് മോഹന്‍ ലാലിന്റെ കഥാപത്രങ്ങളായിരിക്കും. അത് സിനിമ എന്ന് മനസിലാക്കി എല്ലാവരും മറക്കും. പക്ഷെ അത് വീണ്ടും പരസ്യത്തിലൂടെ ജനങ്ങളുടെ മുന്നിലേക്ക് വരുമ്പോള്‍ ചിലരെങ്കിലും നെറ്റി ചുളിക്കും. അഴീക്കോടതു പോലെ നെറ്റി ചുളിച്ചപ്പോള്‍ അതെന്തുകൊണ്ട് പറഞ്ഞു എന്നാലോചിക്കാതെ ഞാന്‍ പരസ്യത്തിലഭിനയിച്ചാല്‍ അയാള്‍ക്കെന്താ എന്നാണോക്രോശിച്ചത്.
സിനിമ നടന്‍മാര്‍ ഉള്‍പ്പടെയുള്ള കലാകാരന്‍മാരെയും സാംകാരിക നയകന്‍മാരായിട്ടാണ്‌ പൊതു ജനം കരുതുന്നത്. അറ്റുകൊണ്ടാണ്‌ മാര്‍ക്കറ്റിലെ ഗുണ്ട് എന്തു കൊണ്ട് തെറി പറയുന്നു എന്നന്വേഷിക്കാതെ മോഹന്‍ ലാലിനേപ്പോലെ ജനസമ്മതിയുള്ള ഒരു വ്യക്തി ഇതു പോലെ തരം താണ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നു എന്ന് അഴീക്കോട് ചോദിച്ചത്. കുറച്ചു കൂടെ സംകാരമുള്ള ആളിനോടായിരുന്നു അഴീക്കോടൊക്കെ സംവദിക്കേണ്ടിയിരുന്നത്.

മേല്പ്പത്തൂര്‍ ഇവിടെ കുറച്ചു സമയം ചെലവഴിച്ചതിനു നന്ദിഉണ്ട്.

kaalidaasan said...

എന്താണാവൊ എല്ലാവരും വായിച്ചത്. അഴീക്കോടിന്റെ 40 പുസ്തകങ്ങളേപ്പറ്റിയും അദ്ദേഹത്തിന്റെ തത്വമസിയേപ്പറ്റിയും മോഹന്‍ ലാല്‍ പറഞ്ഞത് എന്താണ്?

എന്നെയും സേതുവേട്ടനേയും തൊട്ടുകളിക്കാന്‍ ആരുണ്ടെടാ എന്ന ചോദ്യം വല്ലാതെ പഴകി കാളിദാസാ. ഭൂരിപക്ഷത്തെ കൂട്ടു പിടിച്ചാല്‍ അസത്യങ്ങള്‍ സത്യമാവുമോ ?

മോഹന്‍ലാല്‍ പറഞ്ഞത് നിങ്ങള്‍ നിങ്ങള്‍ക്ക് തോന്നിയത് പോലെ വളച്ചൊടിച്ചു എന്ന് ഞാന്‍ തെളിയിച്ചാല്‍ നിങ്ങള്‍ ഈ പറഞ്ഞതൊക്കെ തിരിച്ചെടുക്കുമോ ?


മോഹന്‍ ലാല്‍ ഒന്നും പറഞ്ഞില്ല. അഴീക്കോടിന്റെ പുസ്തകത്തേപ്പറ്റി പറഞ്ഞു എന്നതൊക്കെ മറ്റുള്ളവരുടെ മതി ഭ്രമം അല്ലെങ്കില്‍ ഹാലൂസിനേഷന്‍ ആയിരുന്നു. ഇപ്പോള്‍ ഹാലൂസിനേഷനല്ലേ താരം.


താങ്കളുടെ ഉദ്ദേശം ഞാന്‍ എഴുതിയതിലെ തെറ്റുകള്‍ കണ്ടു പിടിക്കലല്ലേ?കണ്ടു പിടിച്ചല്ലോ. അതെല്ലാവര്‍ക്കും മനസിലായി. ഇനി എന്താണു പ്രശ്നം? ഇനി മോഹന ലാലന്റെ ഭാഷയില്‍ ചോദിക്കണോ?

താങ്കള്‍ എന്തു തെളിയിച്ചാലും ഞാന്‍ പറഞ്ഞതൊന്നും തിരിച്ചെടുക്കാനുദ്ദേശമില്ല. ഇവിടെ എന്തെങ്കിലും തെളിയിക്കാന്‍ ഞാന്‍ താങ്കളെ ചുമതലപ്പെടുത്തിയിട്ടും ഇല്ല. താങ്കളുടെ ബ്ലോഗില്‍ തെളിയിച്ചാല്‍ പോരെ.

മോഹന ലാലന്റെ ധാര്‍ഷ്ട്യത്തേക്കുറിച്ചാണീ പോസ്റ്റ്. അതേക്കുറിച്ച് എന്തെങ്കിലും പറയൂ രഞ്ജിത്തേ.

ഞാന്‍ എഴുതുന്ന കാര്യം വിശദീകരിക്കാന്‍ ആരെയും കൂട്ടു പിടിക്കേണ്ട ആവശ്യം എനിക്കില്ല. മോഹന ലാലന്റെ വിഴുപ്പലക്കുന്നവരുടെ സഹായം വേണ്ടേ വേണ്ടാ.

kaalidaasan said...

അമ്മയല്ല, ഫെഫ്കയാണ്‌ വിലക്കേർപ്പെടുത്തിയത്‌. അമ്മയ്ക്ക്‌ പ്രശ്നം തിലകൻ അംഗങ്ങളെ അതിൽ പ്രതികളാക്കിയതിലായിരുന്നു. ഇപ്പൊ ദേ കേൾക്കുന്നു തിലകനെ സസ്പെന്റ്‌ ചെയ്തെന്ന്. (അതിൽ കുറച്ചൊക്കെ തിലകന്റെ കയ്യിലിരിപ്പും ഉണ്ട്‌).

അപ്പൂട്ടന്‍,

ഞാന്‍ മനസിലാക്കിയത് ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ നിന്നും പുറത്താക്കാന്‍ കരണം അമ്മയുടെ വിലക്കാണെന്നാണ്. ഇപ്പോള്‍ ഒരു ഇംഗ്ളീഷ് സിനിമയില്‍ അഭിനയിപ്പിക്കുന്നതിനെതിരെ ഫെഫ്ക നിലപാടെടുക്കുന്നു എന്നും കേട്ടു. ഏതാണു ശരി എന്നതൊക്കെ ദുരൂഹമായ സംഗതികളണ്. ഇതൊക്കെ അപ്രഖ്യാപിത നീക്കങ്ങളായതു കൊണ്ട് ഒന്നും വ്യക്തമായി പറയാന്‍ ആകില്ല.

തിലകന്‍ ഒരു സംഘടനയുടെ അച്ചടക്കം ലംഘിച്ചിട്ടുണ്ടെങ്കില്‍ പുറത്താക്കുന്നത് സ്വാഭാവികം. പക്ഷെ വിഷയം അതല്ല. ഒരു കലാകാരനെ ഒരു സിനിമയില്‍ നിന്നും പുറത്താക്കാന്‍ ബാഹ്യശക്തികള്‍ ഇടപെടുന്ന ധാര്‍ഷ്ട്യമാണ്. ഒരു സംഘടനക്കുള്ളില്‍ നിന്നാലേ അഭിനയിക്കാന്‍ ആകൂ എന്നു വരുന്നത് ഫാസിസമാണ്. തിലകന്റെ കയ്യിലിരുപ്പ് അതുമായി കൂട്ടിക്കുഴക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ല. തിലകന്‌ അഭിനയ ശേഷിയുണ്ട്, കൃത്യനിഷ്ടയുണ്ട്, ചിത്രത്തിലെ മറ്റ് നടീനടന്‍മാരുമായി സഹകരിക്കുന്നുണ്ട് എങ്കില്‍ മറ്റ് പ്രശ്നങ്ങളൊക്കെ കടന്നു വരുന്നത് എന്തിനാണ്?

kaalidaasan said...

“കാളിദാസനൊരു പോഴന്‍ ആണെങ്കിലും ബുദ്ധിമാനെപ്പോലെ പെരുമാറും“ എന്നാരെങ്കിലും പറഞ്ഞാല്‍ കാളിദാസനൊരു ബുദ്ധിമാനാണ് എന്ന രണ്ട് വാക്കുകള്‍ മാത്രമെടുത്ത് ഫ്രെയിം ചെയ്യാന്‍ മിടുക്കുണ്ട് നിങ്ങള്‍ക്ക്. എപ്പോഴും അത് രക്ഷക്കെത്തില്ല ദാസാ.

ഞാനാരാണെന്നതിന്‌ മാധവന്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. തല്‍ക്കാലം മോഹന്‍ ലാലിന്റെ പടം ഫ്രെയിം ചെയ്ത് സൂക്ഷിക്ക്. നാലു നേരം തിരികത്തിക്കാനും മറക്കല്ലേ.

kaalidaasan said...

ചർച്ചയിൽ പറയുന്ന കാര്യങ്ങൾ മൊത്തത്തിൽ മനസ്സിലാക്കാനുള്ള കഴിവ് അയാൾക്കില്ല. ചില്ലറയായേ മനസ്സിലാക്കൂ.. ഒരാൾക്ക് ഒരിക്കൽ മാത്രമേ കാളിദാസനുമായി ചർച്ചാനാവൂ. ഇത്ര വലിയ ഒരു ചൊറിതനം ബൂലോകത്ത് വേറെ ഇല്ല്യാസ്റ്റാ.. ഉണ്ണിത്താൻ വിഷയത്തിൽ ശരിയാണെന്നും തെറ്റാണെന്നും നിലപാടെടുത്ത് പേരെടുത്ത ആളാണീ കാളി..


ഉണ്ണിത്താന്‍ വിഷയം ഇപ്പോഴും മനസിനെ നീറ്റുന്നുണ്ടല്ലേ


കാളിദാസനോട് ചര്‍ച്ച ചെയ്യണമെന്നപേക്ഷിച്ച് കാളിദാസന്‍ ഒരു പുള്ളുവന്റെ കുടിയിലും വന്നില്ല. കളമെഴുത്തും സര്‍പ്പപ്പാട്ടും കഴിഞ്ഞ് സമയമുണ്ടെങ്കില്‍ ഒരു ബ്ളോഗെഴുതി ചര്‍ച്ച ചെയ്യാന്‍ അറിയുന്നവരെ മാത്രം വിളിച്ച് ചര്‍ച്ച ചെയ്തോളൂ. കാര്യങ്ങള്‍ മൊത്തത്തില്‍ മാത്രം മനസിലാക്കി തന്നെ ചര്‍ച്ച ചെയ്തോളൂ.

ഉണ്ണിത്താന്‍ വിഷയത്തിലും സഖറിയ വിഷയത്തിലും കുറ്റം മൊത്തം മലയാളികളുടെ തലയില്‍ വച്ചു കെട്ടാനുള്ള മൊത്തമായ ഗൂഡ ശ്രമം തകര്‍ന്നതിന്‌ ഒരു പുള്ളുവന്‍ പാട്ടു കൂടി കൂടുതല്‍ പാടി തല്‍ക്കാലം സമാധാനിക്കുക. അതു കൊണ്ടും അടങ്ങില്ലെങ്കില്‍ ഒരു പൂമൂടല്‍ കൂടി നടത്തിയാല്‍ മതി.

അപ്പൂട്ടൻ said...

കാളിദാസൻ,
ഞാനറിഞ്ഞിടത്തോളം കാര്യങ്ങൾ താഴെപ്പറയുന്ന തരത്തിലാണ്‌.

കൃസ്ത്യൻ ബ്രദേഴ്സ്‌ എന്ന ചിത്രത്തിൽ നിന്നും തിലകനെ ഒഴിവാക്കി (പുറത്താക്കി എന്നു വേണമെങ്കിൽ പറയാം).
ഈ സിനിമയ്ക്ക്‌ ഡേറ്റ്‌ കൊടുത്തിട്ടുള്ളതിനാൽ വേറെ സിനിമകളിൽ അഭിനയിക്കാനുള്ള ചാൻസ്‌ തിലകൻ വേണ്ടെന്നുവെച്ചു. (വേറെയാരെങ്കിലും ഡേറ്റ്‌ ചോദിച്ചുവന്നിരുന്നുവോ എന്നറിയില്ല, തിലകനെ വിശ്വസിക്കാം).
വിനയൻ സംവിധാനം ചെയ്യാനിരുന്ന സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചു എന്നതിനാൽ ഫെഫ്ക അതിലെ അംഗങ്ങൾ സഹകരിയ്ക്കുന്ന സിനിമകളിൽ തിലകനെ അഭിനയിപ്പിക്കില്ലെന്ന് തീരുമാനമെടുത്തു. (ഇതാണ്‌ ഞാനറിയുന്ന വിലക്ക്‌, അത്‌ പക്ഷെ വന്നത്‌ അൽപം വിഴുപ്പലക്കൽ നടന്നതിനുശേഷമാണ്‌ എന്നാണ്‌ എന്റെ അറിവ്‌)

ഈ മൂന്നു കാര്യങ്ങളിലും തിലകന്റെ ഭാഗത്തുതന്നെയാണ്‌ ന്യായം. ഒരുപക്ഷെ, അമ്മ എന്ന സംഘടന ശ്രദ്ധിക്കേണ്ടിയിരുന്നതും പരിഹരിക്കേണ്ടിയിരുന്നതുമായ പ്രശ്നങ്ങൾ അവയായിരുന്നു. അതിനെതിരെ ഒന്നും പറയാനോ തിലകനെ സംരക്ഷിക്കാനോ അമ്മ തയ്യാറായില്ല. ഒരു സംഘടന എന്ന നിലയ്ക്ക്‌ അമ്മയ്ക്ക്‌ വന്ന ഗുരുതരമായ വീഴ്ച അവിടെത്തന്നെയാണ്‌.

തിലകൻ ഈ സാഹചര്യത്തെ നേരിട്ടത്‌ മറ്റൊരു വിധത്തിലായിരുന്നു. കൃസ്ത്യൻ ബ്രദേഴ്സ്‌ എന്ന ചിത്രത്തിൽ നിന്നും തന്നെ പുറത്താക്കിയത്‌ ഒരു സൂപ്പർ താരത്തിന്റെ കളികൾ കാരണമാണെന്നാണ്‌ തിലകൻ ആദ്യം പറഞ്ഞത്‌. അതുകൂടാതെ പല അംഗങ്ങളേയും പ്രത്യക്ഷമായോ പരോക്ഷമായോ പരാമർശിച്ചുകൊണ്ടുതന്നെ അവരുടെ കഴിവുകളേയും രീതികളേയും കുറ്റപ്പെടുത്തിക്കൊണ്ട്‌ സംസാരിച്ചു, അതും സംഘടനയ്ക്കുള്ളിൽ നിന്നല്ല, പുറത്ത്‌ മാധ്യമങ്ങളോട്‌. ഇത്രയും കാര്യങ്ങൾ കൂട്ടിക്കുഴച്ചു സംസാരിച്ചപ്പോൾ പ്രശ്നം ഒരു സിനിമയിൽ നിന്നും പുറത്താക്കി എന്നതിലുപരി തിളങ്ങിനിൽക്കുന്ന പലരും കഴിവുകെട്ടവരാണെന്നും അവർക്കെല്ലാം തിലകനെ ഭയമാണെന്നും അതിനാൽ അവരെല്ലാം കൂടി തിലകനെ തന്റെ തൊഴിൽ ചെയ്യുന്നതിൽ നിന്നും സദാ മാറ്റിനിർത്തുകയാണെന്നും ഉള്ള രീതിയിലേക്ക്‌ മാറി.

അമ്മയാകട്ടെ, തിലകന്റെ യഥാർത്ഥപ്രശ്നം പരിഹരിക്കാനായി നടപടികൾ ചിന്തിക്കേണ്ടതിനുപകരം തിലകന്റെ പരാമർശങ്ങളിലൂടെ അമ്മയുടെ 'പ്രമുഖ' അംഗങ്ങൾക്ക്‌ സംഭവിച്ച മനോവിഷമത്തിലേയ്ക്ക്‌ ശ്രദ്ധ തിരിച്ചു. അഴീക്കോടിന്റെ രംഗപ്രവേശനത്തോടെ, അദ്ദേഹം ഇച്ഛിച്ചില്ലെങ്കിൽ പോലും, പ്രശ്നം വെറും ഈഗോ ഇഷ്യൂ ആയി പരിണമിക്കുകയും ചെയ്തു.

ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയായിരുന്നെങ്കിൽ, തിലകൻ തന്റെ തൊഴിൽ നിഷേധം സംഘടനയ്ക്കകത്ത്‌ ചർച്ചയ്ക്ക്‌ വെച്ചിരുന്നെങ്കിൽ, ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലായിരുന്നു. അതിനാൽ തന്നെയാണ്‌ ഞാൻ തിലകന്റെ കയ്യിലിരുപ്പ്‌ എന്ന് പറഞ്ഞതും. തന്റെ ശരിയായ പ്രശ്നം അവതരിപ്പിക്കുന്നതിലും നീതി തേടുന്നതിലും തിലകന്‌ പിഴവ്‌ പറ്റി എന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. വെറും താരപ്രഭയെ താങ്ങിനിർത്താനെന്ന രീതിയിൽ പ്രവർത്തിക്കുന്ന, തനി ഫ്യൂഡൽ രീതിയിലുള്ള, ഒരു സംഘടന അത്‌ മനസിലാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു.

സംഘടനയ്ക്കുള്ളിൽ നിന്നാലെ അഭിനയിക്കാവൂ എന്ന് പറയുന്നത്‌ ഫാസിസം തന്നെയാണ്‌. സംഘടനയ്ക്ക്‌ പുറത്തുള്ളവരുടെ കൂടെ അഭിനയിക്കരുതെന്നു പറയുന്നതും ഫാസിസം തന്നെ. ഈ വിഷയത്തിൽ ന്യായം തിലകന്റെ ഭാഗത്താണ്‌, പക്ഷെ അതിനെ വേറൊരു തലത്തിലേയ്ക്ക്‌ കൊണ്ടുപോയതിൽ തിലകനും പങ്കുണ്ട്‌, അത്രയേ ഞാൻ പറഞ്ഞുള്ളു.

സസ്പെൻഷൻ വാങ്ങിച്ചെടുത്തതിൽ തിലകനും സാരമായ പങ്കുണ്ട്‌ എന്നാണ്‌ ഞാൻ പറഞ്ഞത്‌. അല്ലാതെ വിലക്കിലല്ല. ധാരാളം കമന്റുകൾ വായിക്കുന്നുണ്ടെന്നറിയാം, എന്നാലും പ്രതികരിക്കുംമുൻപ്‌ താങ്കൾ കോപ്പി ചെയ്തെടുത്ത വാക്കുകളെങ്കിലും ഒന്നുകൂടി വായിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.

അപ്പൂട്ടൻ said...

ഇനി സംഘടനയിലെ അംഗങ്ങൾ തിലകനുമായി സഹകരിക്കില്ലെന്ന അവസ്ഥ വന്നേയ്ക്കാനിടയുണ്ട്‌ എന്നതാണ്‌ (അതല്ലാതെ അമ്മയ്ക്ക്‌ കൂടുതലൊന്നും ചെയ്യാനാവില്ലല്ലൊ) വിലക്ക്‌ എന്ന രീതിയിൽ താങ്കൾ കാണുന്നതെങ്കിൽ അത്‌ വേറെ വിഷയം. ഇത്രയും കാലം ഗൂഢാലോചന പറഞ്ഞിരുന്ന തിലകന്‌ പറയാൻ ഒരു ആയുധം കൂടിയായി.

പാക്കർ സീരീസ്‌ കാശുവാരുമ്പോൾ ഓസ്ട്രേലിയ സിംപ്സണെ തിരിച്ചുവിളിച്ചതുപോലെ വല്ലതും സംഭവിക്കട്ടേന്ന്, മലയാള സിനിമ അങ്ങിനെയെങ്കിലും ഈ പഴകിയ മുഖങ്ങളിൽ നിന്നും ജീർണ്ണിച്ച ഭാവനകളിൽ നിന്നും രക്ഷപ്പെടുന്നെങ്കിൽ ആവട്ടെ.

kaalidaasan said...

അപ്പൂട്ടന്‍,

തിലകൻ പ്രശ്നം, അഴീക്കോടിന്റെ ഇടപെടൽ മൂലം തീരുമായിരുന്നെങ്കിൽ തന്നെ, വ്യക്തിപരമായ പരാമർശങ്ങൾ മൂലം അനാവശ്യതലങ്ങളിലേക്ക്‌ നീങ്ങി.

തിലകന്‍ പ്രശ്നം തിര്‍ക്കാനണഴീക്കോടിടപെട്ടതെന്ന് എനിക്ക് തോന്നുന്നില്ല. ഒരനീതിക്കെതിരെ പ്രതികരിച്ചു. അനീതി കാണിച്ചത് സിനിമാ ലോകത്തിലെ സൂപ്പര്‍ സ്റ്ററുകള്‍ ഇടപെട്ടായതു കൊണ്ട് അവരെ വിമര്‍ശിക്കുകയും ചെയ്തു.


വ്യക്തിപരമായ പരമര്‍ശങ്ങള്‍ മൂലം അനാവശ്യമായി പലതും കേള്‍ക്കേണ്ടി വന്നു. അഴീക്കോടിന്റെ ആദ്യ പരാമര്‍ശങ്ങള്‍ തികച്ചും മാന്യമായിരുന്നു. മോഹന്‍ ലാലും ഗണേഷ് കുമാറും ഉണ്ണികൃഷ്ണനും ഇന്നസന്റും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ക്ക് ഇല്ലാത്ത അര്‍ത്ഥം നല്‍കി.

പ്രായത്തിനു ചേരാത്ത കഥാപാത്രങ്ങളായുള്ള അഭിനയം നിറുത്തണമെന്നു പറഞ്ഞതിനെ അഭിനയം തന്നെ നിറുത്തണമെന്നാക്കി വ്യാഖ്യാനിച്ചു മോഹന്‍ ലാല്‍. അദ്ദേഹം നിക്കറും ബനിയനുമിട്ട് ശരീരത്തിനു ചേരാത്ത കാലുകളെ പ്രദര്‍ശിപ്പിക്കുന്നത് വമനേഛയുണ്ടാക്കും. ഇന്നസന്റ് അത് ചെയ്താല്‍ കോമാളിത്തരമെന്നേ ആളുകള്‍ കരുതൂ. കുടവയര്‍ കുലുക്കി ഡാന്‍സു ചെയ്യുന്നതും അന്തരീക്ഷത്തില്‍ ആയാസപ്പെട്ട് ഉയര്‍ന്ന് അടികൂടുന്നതും വെറുപ്പുളവാക്കുന്നു.

ആര്‍ജ്ജിച്ച യശസിനു കളങ്കമുണ്ടാക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്നത് നല്ല പ്രവണതയല്ല എന്നു പറഞ്ഞത് പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാനേ പാടില്ല എന്ന തരത്തില്‍ വ്യാഖ്യാനിച്ചു.

വിഗ്ഗും മേക്കപ്പുമായി പൊതു രംഗത്തും പ്രത്യഷപ്പെട്ട് ഉള്ള പ്രായം മറയ്ക്കാനുള്ള ശ്രമത്തെ അല്‍പ്പം പരിഹാസത്തോടു കൂടി വിമര്‍ശിച്ചു. ഇതൊക്കെ അതിന്റേതായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നതിനു പകരം അഴീക്കോടിനെ അയാള്‍ എന്നഭിസംബോധന ചെയ്ത് വയസായ അമ്മാവന്റെ ഫലിതം എന്നൊക്കെ ആക്ഷേപിക്കുകയാണു ചെയ്തത്. മോഹന്‍ ലാലിന്റെ പ്രതികരണം തൈക്കിളവന്റെ ഫലിതം എന്നു വേണമെങ്കില്‍ പറയാം. അതു കേട്ടപ്പോള്‍ അഴീക്കോടുമല്‍പ്പം കൂടി കടുത്ത ഭാഷയില്‍ പ്രതികരിച്ചു. അദ്ദേഹത്തിനല്‍പ്പം കൂടി മിതത്വം പാലിക്കാമായിരുന്നു. മോഹന്‍ ലാലിനില്ലാത്ത മിതത്വം തനിക്കെന്തിനെന്നദ്ദേഹവും ചിന്തിച്ചു കാണും. പിന്നീടത് വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് ചെന്നെത്തി.

kaalidaasan said...

അപ്പൂട്ടന്‍,

തിലകൻ ഈ സാഹചര്യത്തെ നേരിട്ടത്‌ മറ്റൊരു വിധത്തിലായിരുന്നു. കൃസ്ത്യൻ ബ്രദേഴ്സ്‌ എന്ന ചിത്രത്തിൽ നിന്നും തന്നെ പുറത്താക്കിയത്‌ ഒരു സൂപ്പർ താരത്തിന്റെ കളികൾ കാരണമാണെന്നാണ്‌ തിലകൻ ആദ്യം പറഞ്ഞത്‌.

തിലകന്‍ കുറെ നാളായി പലരുടെയും കണ്ണിലെ കരടായിരുന്നു. അതിന്റെ കാരണങ്ങള്‍ പലതുമുണ്ട്. വിനയന്‍ അത്ര പ്രഗത്ഭ സംവിധയകനൊന്നുമല്ല. പക്ഷെ സൂപ്പര്‍ താരങ്ങളെ വെല്ലുവിളിച്ച് ആദ്യമായി മലയാള സിനിമയില്‍ സ്വന്തമായ മേല്‍വിലാസമുണ്ടാക്കിയ സംവിധായകനാണദ്ദേഹം. കിരീടം വക്കാത്ത തമ്പ്രാക്കന്‍മാര്‍ക്കും മാടമ്പികള്‍ക്കും അത് അത്രക്കങ്ങു ദഹിച്ചില്ല. അവിടെ തുടങ്ങി മലയാള സിനിമയിലെ ഇന്നത്തെ പ്രതിസന്ധി. അതിന്റെ ഉപോത്മന്നമായിരുന്നു ദിലീപ് ചെയ്ത ഒരു വിശ്വാസവഞ്ചനയുടെ പൊതു വേദികളിലെ വിഴുപ്പലക്കല്‍. അതില്‍ തിലകന്റെ അഭിപ്രായവും പിന്നീട് വിനയന്റെ സിനിമയില്‍ തിലകന്‍ അഭിനയിച്ചതുമൊക്കെ തിലകനോടുള്ള വെറുപ്പ് കൂട്ടി. അതിന്റെ ഫലമാണു തിലകന്‍ ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ നിന്നും പുറത്തായത്.

അതിനു കൂട്ടു നിന്നത് അമ്മയെന്ന സംഘടനയണെന്നാണിതു വരെയുള്ള അറിവ്. അമ്മയോട് ഇക്കാര്യം പല പ്രാവശ്യം പറഞ്ഞതായിട്ടാണു തിലകന്‍ പറയുന്നത്. പക്ഷെ അതേക്കുറിച്ച് ഒരു തീരുമാനമുണ്ടായില്ല. അതിനു വിശ്വസനീയമായ ഒരു വിശദീകരണം ആരും നല്‍കിയിട്ടില്ല ഇതു വരെ. അമ്മയുടെ പൊതു വികാരം വിനയനും അതു വഴി തിലകനും എതിരായതുകൊണ്ടാണ്, ഇതില്‍ ഒരു തീരുമാനമുണ്ടാകാതെ പോയത്. ഇപ്പോഴും അമ്മ തിലകന്റെ പ്രശ്നം പരിഹരിക്കാനല്ല ശ്രമിച്ചത്. അച്ചടക്കം പഠിപ്പിക്കാനാണ്.

തിലകനെ അച്ചടക്കം പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം തിലകനെ അകാരണമായി ഒരു പടത്തില്‍ നിന്നും പുറത്താക്കിയവരെ ശിക്ഷിക്കുകയാണ്‌ അമ്മ ചെയ്യേണ്ടിയിരുന്നത്. നിര്‍ഭാഗ്യവശാല്‍ അമ്മക്കതിനു കഴിയില്ല. കാരണം അമ്മ എന്നത് സൂപ്പര്‍ താരങ്ങളുടെ മേശപ്പുറത്തെ കടലാസുപുലിയും. അതുകൊണ്ട് തിലകനെ അച്ചടക്കം പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ പ്രശ്നം തിലകനെതിരെ ഉണ്ടായ അനീതി എന്നതിനപ്പുറം തിലകനെതിരെ യുള്ള അച്ചടക്ക നടപടി എന്ന നിലയിലേക്ക് ഇത് മാറി. ഇത് തിലകന്റെ കയ്യിലിരിപ്പു കൊണ്ടാണെന്ന് എനിക്ക് വിശ്വസിക്കാന്‍ തോന്നുന്നില്ല. തിലകനെതിരെ നടന്ന അനീതിക്ക് അമ്മയെന്ന സംഘടന്ന ഓശാന പാടി. ഇപ്പോഴും പാടുന്നു. ആ അനീതിക്കെതിരെ ഈ വിവാദമുണ്ടായപ്പോള്‍ പോലും അമ്മയുടെ ഒരു ഭാരവാഹിയോ മറ്റേതെങ്കിലും അഭിനേതാവോ പ്രതികരിച്ചിട്ടില്ല. അവിടെ നിന്നും തിലകനു നീതി കിട്ടില്ല എന്നതിന്റെ തെളിവാണത് സൂചിപ്പിക്കുന്നത്. അത് മനസിലായപ്പോളാണു തിലകന്‍ പരസ്യമായി പ്രതികരിച്ചു തുടങ്ങിയത്.

ഇത്തരത്തിലല്ലാതെ തിലകനീ പ്രശ്നത്തെ നേരിടാനാകില്ല. തിലകനെ ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ നിന്നും പുറത്താക്കിയ കാര്യം ചര്‍ച്ച ചെയ്യുകയാണു പ്രശ്ന പരിഹാരത്തിനുള്ള വഴി. അല്ലാതെ അച്ചടക്ക ലംഘനം നടത്തി എന്നു പറഞ്ഞ് വിചാരണ ചെയ്യലല്ല. അതിനു മണി കെട്ടിയ ഒരു തമ്പ്രാനും അമ്മയിലില്ല. ഇനി സംഘടനയുടെ അച്ചടക്കത്തില്‍ നില്‍ക്കണോ പുറത്തു പോകണോ എന്നതൊക്കെ തിലകന്റെ ഇഷ്ടം.

അപ്പൂട്ടൻ said...

കാളിദാസൻ,
തിലകനോട്‌ അനീതി കാണിച്ചില്ല എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലൊ. അമ്മ എന്ന സംഘടന അതിലെ ഒരു അംഗത്തിന്റെ അവകാശങ്ങൾക്ക്‌ വേണ്ടി സംസാരിക്കാൻ പോലും (പൊരുതാൻ എന്ന് പറയുന്നത്‌ അധികപ്പറ്റായിരിക്കും) തുനിഞ്ഞില്ല എന്നത്‌ അതിന്റെ ദയനീയമായ പരാജയം തന്നെയാണ്‌. ഇത്തരമൊരു സംഘടന, സാധാരണഗതിയിൽ, എന്നേ ഇല്ലാതാകേണ്ടതാണ്‌.

ഈ വിഷയത്തിൽ, എന്നല്ല, എന്നൊക്കെ തന്റെനേരെ അനീതി സംഭവിച്ചിട്ടുണ്ടോ അന്നൊക്കെ, തിലകൻ പ്രതികരിച്ചിട്ടുള്ളത്‌ ശരിയായ രീതിയിലല്ല. പ്രധാനപ്രശ്നത്തിനുപരിയായി അദ്ദേഹം സമയം ഉപയോഗിച്ചത്‌ മറ്റുള്ളവരെ കുറ്റം പറയാനാണ്‌. ലോകം മുഴുവൻ തനിക്കെതിരായി ഗൂഢാലോചന നടത്തുകയാണെന്ന മട്ടിലാണ്‌ അദ്ദേഹത്തിന്റെ പ്രസ്താവനകൾ പലതും. സിനിമാലോകത്തെ കളികളൊന്നും, ഒരു സാധാരണ പൗരൻ എന്ന നിലയിൽ, എനിക്കറിയില്ല, തിലകൻ പറഞ്ഞ കഥകൾ പലതും സത്യമായിരിക്കാം. പക്ഷെ അവ തുന്നിക്കെട്ടി മറ്റുള്ളവരുടെ സ്വഭാവവിശേഷങ്ങളും കോർത്തിണക്കിയാൽ കിട്ടുന്നത്‌ പ്രശ്നത്തിന്റെ ശരിയായ ചിത്രമല്ല എന്നത്‌ അദ്ദേഹം തന്നെ മനസിലാക്കുന്നില്ല. ഈ പ്രശ്നത്തിൽ തന്നെ ഒരു സൂപ്പർ താരം തന്നെ ഒഴിവാക്കാൻ വേണ്ടി കളിച്ചു എന്നു പറഞ്ഞ അതേ സമയം തന്നെ കൂളിങ്ങ്‌ഗ്ലാസ്‌ വെച്ചാൽ നടനാവില്ല, ദ്രോണയിൽ രസതന്ത്രം വർക്കൗട്ടായില്ല എന്നൊക്കെ പറഞ്ഞതിനാൽ സ്വാഭാവികമായും വിരൽ മമ്മൂട്ടിയുടെ നേരെയാണ്‌ നീണ്ടത്‌. പിന്നീട്‌ തിലകൻ തന്നെ പറഞ്ഞു മമ്മൂട്ടിയെ അല്ല സൂപ്പർ താരം എന്നതുകൊണ്ട്‌ ഉദ്ദേശിച്ചതെന്ന്. ഇവിടെയാണ്‌ സ്വന്തം പ്രശ്നം വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നതിൽ തിലകന്റെ പരാജയവും. വള്ളുവനാടൻ കാർന്നോമ്മാരുടെ ഭാഷയിൽ പറഞ്ഞാൽ 'എന്താ പറേണ്ടത്‌ ന്നൊരു അന്തല്ല്യായ'. ഒരുപാട്‌ ഓഫ്‌ടോപിക്‌ കമന്റുകൾ വന്നാൽ കാളിദാസനും ചൊറിയില്ലേ?
വിഷയം മോഹൻലാൽ അഴീക്കോടിനെക്കുറിച്ച്‌ പറഞ്ഞ കാര്യങ്ങളെക്കുറിച്ചാണെന്നറിയാം, ഞാനിവിടെ ആദ്യം കമന്റ്‌ ചെയ്യുമ്പോൾ മോഹൻലാലും അഴീക്കോടും മാത്രമല്ല തിലകനും ഇതിൽ പങ്കാളികളായ എല്ലാവരും ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. അതിനാൽ തിലകൻ പുറത്തായ വിഷയത്തിൽ എന്റെ ചിന്തകൾ എഴുതിയെന്നുമാത്രം. ഇതിൽ ഒരാളേയും ഞാൻ ന്യായീകരിക്കുന്നില്ല, തെറ്റ്‌ എല്ലാവരുടെ ഭാഗത്തും ഉണ്ട്‌. അനീതിയ്ക്കിരയായി എന്നതുകൊണ്ടുമാത്രം തിലകൻ ഇവിടെ പരിശുദ്ധനാകുന്നില്ല.
നിർത്തുന്നു. ഇതിൽ എന്റെ ചിന്തകൾ പറയുന്നതിനപ്പുറം എനിക്കൊന്നും ചെയ്യാനാവില്ലല്ലൊ.

kaalidaasan said...

അപ്പൂട്ടന്‍,

സസ്പെൻഷൻ വാങ്ങിച്ചെടുത്തതിൽ തിലകനും സാരമായ പങ്കുണ്ട്‌ എന്നാണ്‌ ഞാൻ പറഞ്ഞത്‌. അല്ലാതെ വിലക്കിലല്ല. ധാരാളം കമന്റുകൾ വായിക്കുന്നുണ്ടെന്നറിയാം, എന്നാലും പ്രതികരിക്കുംമുൻപ്‌ താങ്കൾ കോപ്പി ചെയ്തെടുത്ത വാക്കുകളെങ്കിലും ഒന്നുകൂടി വായിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.

വിലക്കും സസ്പെന്‍ഷന്‍ കിട്ടിയതും ഞാന്‍ ഒരുമിച്ചാണു കാണുന്നത്. ഒന്നിന്റെ തുടര്‍ച്ചയായാണു രണ്ടാമത്തേതുണ്ടായത്. ആദ്യത്തേതിനു നീതിപൂര്‍വ്വമായ ഒരു പരിഹാരമുണ്ടായിരുന്നെങ്കില്‍ രണ്ടാമത്തേത് ഉണ്ടാകുമായിരുന്നില്ല. അത് വിശദമായി ഞ മുകളില്‍ വിവരിച്ചിട്ടുണ്ട്.

തിലകന്‍ എന്ന നടനു പ്രയമായി. ഇനി അധിക കാലം സിനിമാ രംഗത്തുണ്ടാകാന്‍ സാധ്യതയില്ല. ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ നിന്നും പുറത്താക്കിയിരുന്നില്ലെങ്കിലും തിലകന്‍ വിനയന്റെ സിനിമകളില്‍ അഭിനയിക്കുമായിരുന്നു. അത് വേറെയും പ്രശ്നങ്ങള്‍ക്കും വഴക്കുകള്‍ക്കും വിലക്കലിനും അച്ചടക്ക നടപടികള്‍ക്കുമൊക്കെ കാരണവുമായേനേ. ക്രിസ്ത്യന്‍ ബ്രദേഴ്സ് പ്രശ്നമൊക്കെ മറന്നാലും തിലകന്‍ വിനയന്റെ ചിത്രങ്ങളില്‍ അഭിനയിക്കില്ല എന്നതിനൊരു ഉറപ്പുമില്ല. അതുകൊണ്ട് സസ്പെന്‍ഷന്‍ പിടിച്ചു വാങ്ങി എന്നു പറയുന്നതില്‍ എനിക്ക് വിശ്വാസം പോര.


ഇപ്പോഴത്തെ സസ്പെന്‍ഷന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നാണ്‌ അപ്പൂട്ടനു തോന്നുന്നുത്? അപ്പൂട്ടന്‍ പറഞ്ഞല്ലോ തിലകനോട് ചെയ്തത് അനീതിയാണെന്ന്. അമ്മയുടെ ഭഗത്താണു തെറ്റ് എന്നൊക്കെ. എങ്ങനെയണാ തെറ്റ് തിരുത്തേണ്ടതെന്നു കൂടി അപ്പൂട്ടനു പറയാമോ? അപ്പൂട്ടന്‍ വിചാരിക്കുന്നതു പോലെ അമ്മ തെറ്റ് തിരുത്തുമെന്ന് അപ്പൂട്ടനു തോന്നുന്നുണ്ടോ?

എന്റെ അഭിപ്രായത്തില്‍ ഒന്നും സംഭവിക്കില്ല. അത്രക്കാണ്‌ മോഹനലാലന്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ ഈഗോ. തിലകനു വേണമെങ്കില്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് വിഷയം അപ്പാടെ മറന്ന്, അമ്മയുടെ എല്ലാ തീട്ടൂരങ്ങളും ശിരസാ വഹിച്ച് വെറുക്കപ്പെട്ടവരുടെ സിനിമകളുമായി സഹകരിക്കാതെ നല്ല കുഞ്ഞാടായി നടക്കാം. പക്ഷെ തിലകനത് സ്വീകാര്യമല്ല. അതുകൊണ്ടാണ്‌ സിനിമയിലെ ഭാവി പോലും അവഗണിച്ച് ഈ അനീതിക്കെതിരെ പോരാടാനിറങ്ങിയത്.

തിലകന്റെ ഭാഗത്താണു ന്യായം, അച്ചടക്ക ലംഘനമുണ്ടാക്കിക്കാനൊക്കെ വളരെ എളുപ്പമാണ്. വി എസ് അച്യുതാനന്ദനേക്കൊണ്ട് അച്ചടക്കം ലംഘിപ്പിക്കാന്‍ സി പി എമ്മിനു വളരെ എളുപ്പം കഴിഞ്ഞു. അതുകൊണ്ടാണ്‌ വി എസ് ഉയര്‍ത്തിയ ന്യായമായ വിഷയങ്ങള്‍ പോലും മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് നിശബ്ദമാക്കി അദ്ദേഹത്തെ അച്ചടക്കം ലംഘിക്കാന്‍ പാകപ്പെടുത്തിയതും അവസനം അത് നേടി അച്ചടക്ക നടപടിക്ക് വിധേയനാക്കിയതും. അതിനു സമാനമായതാണിവിടെ സംഭവിച്ചതും.

അപ്പൂട്ടൻ said...

കാളിദാസൻ,
ഞാനെഴുതിയ വാക്യങ്ങളിൽ ചില വാക്കുകൾ മാത്രം തെരഞ്ഞെടുത്ത്‌ അതെന്തിന്‌ എന്ന് ചോദിക്കുന്നതിൽ എന്തുകാര്യം. കയ്യിലിരുപ്പ്‌, സസ്പെൻഷൻ വാങ്ങിച്ചെടുത്തു എന്നീ പ്രയോഗങ്ങളാണ്‌ പ്രശ്നമെങ്കിൽ ഞാൻ അതങ്ങ്‌ പിൻവലിച്ചു, അത്രതന്നെ. അത്‌ പിടിച്ചുവാങ്ങലായും ഒക്കെ വ്യാഖ്യാനിച്ചാൽ ബുദ്ധിമുട്ടുണ്ട്‌.

അമ്മ വിലക്കി എന്ന് താങ്കൾ പറഞ്ഞതിനെ ഞാൻ തിരുത്താൻ ശ്രമിച്ചതിന്റെ ബാക്കിയാണ്‌ ഇത്രയും എഴുത്തിലേക്ക്‌ നയിച്ചത്‌.

സിനിമയിൽ നിന്നും ഒഴിവാക്കാനും വിലക്കിനുമുള്ള പരിഹാരം തന്നെയാണ്‌ അമ്മ തേടേണ്ടിയിരുന്നത്‌ എന്ന് ഞാനും പറഞ്ഞതാണല്ലൊ. പിന്നെയും ആ പോയിന്റിൽ കിടന്നു കളിക്കുന്നതിൽ എന്താണ്‌ കാര്യം? തിലകന്റെ ഭാഗത്തല്ല ന്യായം എന്ന് ഞാൻ പറഞ്ഞതുമില്ല. പിന്നെ ഞാൻ പറഞ്ഞത്‌ തിലകന്റെ ഭാഗത്ത്‌ നിന്നുണ്ടായ വീഴ്ചകളെക്കുറിച്ച്‌ മാത്രമാണ്‌. അതിനായി ഞാൻ പറഞ്ഞ വാക്യങ്ങളിലെ ചില വാക്കുകൾ താങ്കൾക്ക്‌ ശരിയായി തോന്നിയില്ലെങ്കിൽ അത്‌ പറയാം, എന്റെ ഭാഷയുടെ അപര്യാപ്തത ആയിരിക്കാം അത്‌. പക്ഷെ ആ വാക്കുകൾ എടുത്ത്‌ വീണ്ടും വീണ്ടും തിലകനെതിരെ അമ്മ ചെയ്തത്‌ ശരിയായില്ല, മോഹനലാലൻ പറഞ്ഞത്‌ ശരിയായില്ല, താരങ്ങളുടെ താൻപ്രമാണിത്തമാണ്‌ സംഘടനയിൽ (ഇതൊന്നും ഞാൻ നിഷേധിച്ചിട്ടുമില്ല) എന്നൊക്കെ പറയുന്നതിലും എന്നോട്‌ ചോദിക്കുന്നതിലും എന്തർത്ഥം?

ശ്ശെടാ... ഒരു ഭാഗത്ത്‌ മാത്രമല്ല തെറ്റ്‌ എന്നു പറയാനും പാടില്ലേ? എതിർക്കാനായി മാത്രമേ ആളുകൾ താങ്കളുടെ ബ്ലോഗിൽ കമന്റിടൂ എന്ന് തോന്നലുണ്ടോ താങ്കൾക്ക്‌?

തിലകൻ തെറ്റൊന്നും ചെയ്തില്ല, വീട്ടിൽ ചായകുടിച്ചുകൊണ്ടിരിക്കെ അമ്മ താങ്കളെ സസ്പെന്റ്‌ ചെയ്തു എന്നുപറഞ്ഞ്‌ നോട്ടീസയച്ചു, ഘോർ അന്യായ്‌.
കഥ തീർന്നു. ഗോ ടു യുവർ ക്ലാസസ്‌.

kaalidaasan said...

ഞാനെഴുതിയ വാക്യങ്ങളിൽ ചില വാക്കുകൾ മാത്രം തെരഞ്ഞെടുത്ത്‌ അതെന്തിന്‌ എന്ന് ചോദിക്കുന്നതിൽ എന്തുകാര്യം.

അപ്പൂട്ടന്‍ തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു. അപ്പൂട്ടന്‍ എഴുതിയ വാക്കുകളേക്കുറിച്ചു ഞാന്‍ ചോദ്യചോദിച്ചില്ല. എഴുതിയ ചില അഭിപ്രായങ്ങളോട് ഞാന്‍ യോജിക്കുന്നില്ല. അതിലുള്ള എന്റെ അഭിപ്രായം ഞാനെഴുതി. അതാരിലും അടിച്ചേല്‍പ്പിക്കാനുമല്ല.

മലയാള സിനിമയിലെ ചില ദുഷ്പ്രവണതകള്‍ക്കെതിരെ തിലകന്‍ നിലപാടെടുത്തിട്ടുണ്ട്. വിനയന്റെ സിനിമയുമായി സഹകരിക്കരുതെന്ന അമ്മയുടെയും ഫെഫ്കയുടെയും തീട്ടൂരങ്ങളെ അദ്ദേഹം അവഗണിച്ചു. അതാണീ പ്രശ്നത്തിന്റെ കാതല്‍. അത് മനസിലാക്കാതെ ഒരു പ്രശ്നപരിഹാരവും ഉണ്ടാകാനുള്ള സാധ്യതയില്ല. അപ്പൂട്ടന്‍ പറയുന്ന തിലകന്‍ അച്ചടക്ക നടപടി പിടിച്ചു വാങ്ങിയതൊക്കെ ഇതിനേ തുടര്‍ന്നാണ്. അതെന്റെ അഭിപ്രായം മാത്രം. അപ്പുട്ടന്‍ കാണുന്ന പോലെ അച്ചടക്ക നടപടി മറ്റൊരു വിഷയമായി ഞാന്‍ കാണുന്നില്ല. അതേ ഞാന്‍ പറഞ്ഞുള്ളു.

സംഭവിച്ചതെല്ലം നമ്മളൊക്കെ അറിഞ്ഞു. ഇനി ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നാണു ഞാന്‍ ചോദിച്ചത്? അല്ലാതെ അപ്പൂട്ടന്‍ എഴുതിയ വാക്കുകള്‍ അടര്‍ത്തിയെടുത്ത് ചോദ്യങ്ങള്‍ ചോദിച്ചതല്ല. അടിസ്ഥാന പ്രശനം സംഘടനാ ബലം കൊണ്ട് അടിച്ചേല്‍പിക്കപ്പെടുന്ന ദുഷ്പ്രവണതകളാണ്. ചിലര്‍ക്കിഷ്ടപ്പെടാത്ത സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുന്ന കലാകാരന്‍മരോട് വൈരാഗ്യം തീര്‍ക്കുന്ന വൈരനിര്യാതന കുടിലതയാണത്. ഒരു സൂപ്പര്‍ സ്റ്റാറാണ്‌ തിലകനെതിരെ ഉണ്ടായ നീക്കത്തിനു ചരടു വലിച്ചതെന്നാണ്‌ തിലകനു കിട്ടിയ അറിവ്. തിലകന്‍ അതിനെതിരെയാണു ശബ്ദിച്ചത്.ഇന്ന് തിലകന്‍ നാളെ മൊറ്റൊരാള്‍ ഇതേ പ്രശന്മുയര്‍ത്തും.

kaalidaasan said...

സിനിമയിൽ നിന്നും ഒഴിവാക്കാനും വിലക്കിനുമുള്ള പരിഹാരം തന്നെയാണ്‌ അമ്മ തേടേണ്ടിയിരുന്നത്‌ എന്ന് ഞാനും പറഞ്ഞതാണല്ലൊ. പിന്നെയും ആ പോയിന്റിൽ കിടന്നു കളിക്കുന്നതിൽ എന്താണ്‌ കാര്യം? തിലകന്റെ ഭാഗത്തല്ല ന്യായം എന്ന് ഞാൻ പറഞ്ഞതുമില്ല. പിന്നെ ഞാൻ പറഞ്ഞത്‌ തിലകന്റെ ഭാഗത്ത്‌ നിന്നുണ്ടായ വീഴ്ചകളെക്കുറിച്ച്‌ മാത്രമാണ്‌. അതിനായി ഞാൻ പറഞ്ഞ വാക്യങ്ങളിലെ ചില വാക്കുകൾ താങ്കൾക്ക്‌ ശരിയായി തോന്നിയില്ലെങ്കിൽ അത്‌ പറയാം, എന്റെ ഭാഷയുടെ അപര്യാപ്തത ആയിരിക്കാം അത്‌.

അപ്പൂട്ടന്‍ ഏത് രീതിയില്‍ വ്യാഖ്യാനിച്ചാലും എനിക്ക് വിരോധമില്ല.

കത്തിയെടുത്തു കുത്താന്‍ വരുന്നവനെ പ്രതിരോധിക്കാന്‍ അടുത്തു കിടക്കുന്ന കമ്പെടുത്ത് അടിക്കുന്നതില്‍ കാണുന്ന കുറ്റമേ അപ്പൂട്ടന്‍ തിലകനില്‍ ആരോപിക്കുന്ന വീഴ്ചകളില്‍ ഞാന്‍ കാണുന്നുള്ളു. അതിന്റെ പരിഭാഷ, കുത്താന്‍ ചെന്നില്ലെങ്കില്‍ കമ്പെടുത്ത് അടിക്കില്ല. ഈ പ്രശ്നത്തിലും അതേ ഉള്ളു. തിലകനെ വിലക്കിയതില്‍ നിന്നുണ്ടായതാണു മറ്റ് പ്രശ്നങ്ങളെല്ലാം. അഴീക്കോടിടപെട്ടതുള്‍പ്പടെ. അതൊക്കെ വേറെ വേറെ കാണുന്നത് ഓരോരുത്തരുടെ ഇഷ്ടം. അതേ ഞാന്‍ പറഞ്ഞുള്ളു.


അത് നമ്മള്‍ തമ്മിലുള്ള പ്രശ്നമായി മാറ്റരുതേ എന്നപേക്ഷ.

അപ്പൂട്ടൻ said...

കാളിദാസൻ,
ഞാനെഴുതിയ കാര്യങ്ങൾ വീണ്ടും വീണ്ടും എഴുതേണ്ടിവരുമ്പോൾ ഉള്ള മടുപ്പാണ്‌ ഞാനെഴുതിയ കമന്റിലുള്ളത്‌. കാളിദാസൻ എന്ന വ്യക്തിയോട്‌ എനിക്ക്‌ എതിർപ്പേതുമില്ല, താങ്കളുടെ നിലപാടുകളോട്‌, പലയിടങ്ങളിലും വിയോജിപ്പുകളുണ്ടെങ്കിൽ പോലും, മതിപ്പുണ്ടുതാനും. പക്ഷെ കമന്റുകൾക്ക്‌ മറുപടി നൽകുമ്പോൾ താങ്കളുടെ സംവാദരീതി വിഷയത്തിൽ ഒരുപാട്‌ കാര്യങ്ങൾ കുഴച്ചുമറിച്ച്‌ എന്താണ്‌ താങ്കൾ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാകാത്ത തരത്തിൽ ആയിത്തീരാറുണ്ട്‌ എന്ന് തോന്നിയിട്ടുണ്ട്‌. താങ്കൾ പറഞ്ഞ കാര്യങ്ങൾ മറ്റേയാളും പറഞ്ഞതായിരിക്കാം, പക്ഷെ ചില വാചകങ്ങളിൽ നിന്നും misleading ആയ ഒരു നിഗമനത്തിലേയ്ക്ക്‌ താങ്കൾ എത്തിപ്പെടാറുണ്ടോ എന്ന് തോന്നിപ്പോകും പലപ്പോഴും.

യഥാർത്ഥത്തിൽ തിലകന്റെ പ്രശ്നത്തിന്‌ ഒരു solution സാധ്യമായിരുന്നെങ്കിൽത്തന്നെ അമ്മ പ്രവർത്തിച്ച രീതിയും തിലകൻ പ്രവർത്തിച്ച രീതിയും അതിന്‌ കടകവിരുദ്ധമായിരുന്നു എന്നേ എനിക്കിതിൽ പറയാനുള്ളു. കൂടുതൽ തെറ്റ്‌ ചെയ്തത്‌ അമ്മയാണെങ്കിൽപ്പോലും, തിലകനാണ്‌ അനീതിയ്ക്കിരയായതെങ്കിൽ പോലും, തിലകന്റെ ഭാഗം, ഒരു പ്രശ്നപരിഹാരസാധ്യതയെ സംബന്ധിച്ചിടത്തോളം, അത്ര ശരിയായിരുന്നില്ല.

കത്തിയെടുത്ത്‌ കുത്താൻ വരുന്നവനെ പ്രതിരോധിക്കാൻ കണ്ണുമടച്ച്‌ കമ്പ്‌ വീശി ചുറ്റും നിൽക്കുന്ന എല്ലാവരേയും മുറിവേൽപ്പിക്കുന്ന രീതിയായി ഇവിടെ (ഇതെന്റെ വിലയിരുത്തലാണ്‌). കമ്പെത്താവുന്ന അകലത്ത്‌ നിന്നു എന്നതുകൊണ്ട്‌ എല്ലാവരും ശത്രുക്കളായിക്കൊള്ളണമെന്നില്ലല്ലൊ. കൃത്യമായ പ്രതിരോധമല്ലാത്തതിനാൽ കുത്താൻ വരുന്നവന്‌ ഈ പ്രത്യാക്രമണം ഒഴിവാക്കാൻ ധാരാളം പഴുതും കിട്ടും (that's what happened now). എല്ലാവരും അഥവാ എതിർചേരിക്കാരാണെങ്കിൽപ്പോലും അടി അർഹിക്കുന്നവരാണോ എന്നത്‌ ഏതുഭാഗത്ത്‌ നിരീക്ഷകൻ നിൽക്കുന്നു എന്നതിനനുസരിച്ചിരിക്കും. എനിക്ക്‌ ആ പ്രവൃത്തി ഒരു വൈകാരികപ്രതികരണമായേ തോന്നൂ. അതിന്‌ പ്രശ്നപരിഹാരത്തിലേക്കുള്ള വഴി തുറക്കാനാവുമോ (അഥവാ കുത്താൻ വരുന്നവനെ തോൽപിക്കാനാവുമോ)?

ഇനി ഈ വിഷയത്തിൽ ഒന്നും പറയാനില്ല.

kaalidaasan said...

അപ്പൂട്ടന്‍,

എന്റെ നിലപാട് വളരെ വ്യക്തമയി ഞാന്‍ പറഞ്ഞിട്ടുണ്ട്. അതില്‍ ഒരു കുഴമറിച്ചിലുമില്ല.

തിലകന്‍ വിഷയത്തില്‍ അമ്മയുടെ നിലപാട് നൂറു ശതമാനവും തെറ്റാണ്. അവര്‍ പ്രശ്നം യഥാസമയം പരിഹരിക്കാത്തതുകൊണ്ട് അദ്ദേഹത്തിനാ പ്രശ്നം പൊതു ജനമദ്ധ്യത്തില്‍ കൊണ്ടു വരേണ്ടി വന്നു. അതേത്തുടര്‍ന്നാണ്‌ മറ്റ് പല പ്രശ്നങ്ങളുമുണ്ടായത്. തിലകന്‍ നടത്തിയ ആരോപണങ്ങളൊക്കെ ഇതിന്റെ തുടര്‍ച്ചയായിരുന്നു. അത് രണ്ടും വേറിട്ട് കാണാന്‍ എനിക്കാകുന്നില്ല.

ഇത് രണ്ടും രണ്ടു തരത്തില്‍ അപ്പൂട്ടന്‍ കാണുന്നു. അങ്ങനെ കാണാന്‍ പാടില്ല എന്ന് ഞാന്‍ ഒരിടത്തും വാശിപിടിച്ചിട്ടില്ല. അപ്പൂട്ടന്‍ അത് രണ്ടായിക്കണ്ടപ്പോള്‍ എന്തു കൊണ്ട് ഞാന്‍ ഒന്നായി കാണുന്നു എന്ന് വിശദീകരിച്ചു. അത്രമാത്രം. വിശദീകരിച്ചതിന്റെ ഇടയില്‍ മറ്റ് പല പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു.


ഇവിടെ കത്തിയെടുത്ത് കുത്താന്‍ വന്നത് ഒരു വ്യക്തിയല്ല. അമ്മ എന്ന ഒരു സംഘടനയാണ്. അതിന്റെ ഭാരവഹികളൊക്കെ പല പ്രസ്താവനകളുമായി വന്നു. അമ്മയെന്ന സംഘടന സൂപ്പര്‍ സ്റ്റാറുകളുടെ ഒരു ഫാന്‍സ് അസ്സോസിയേഷന്‍ പോലെയാണു പെരുമാറുന്നത്. അതറിയാവുന്ന തിലകന്‍ സൂപ്പര്‍ സ്റ്റാറുകളെ വിമര്‍ശിച്ചു. അമ്മയെന്ന സംഘടനയുടേ ഭാരവാഹികളെയും അതിനെ നിയന്ത്രിക്കുന്ന സൂപ്പര്‍ സ്റ്റാറുകള്‍ എന്ന മാടമ്പിമാരെയും മാത്രമേ തിലകന്‍ വിമര്‍ശിച്ചുള്ളു. കാഴ്ച്ചക്കരായി വഴിയില്‍ നിന്നവരെ അല്ല.

മുറിവേല്‍പ്പിക്കേണ്ടവരെ തന്നെയാണു തിലകന്‍ മുറിവേല്‍പ്പിച്ചതെന്നാണെന്റെ വിലയിരുത്തല്‍. കാരണം ഇവരൊക്കെ മുന്‍കൈ എടുത്തിരുന്നെങ്കില്‍ ഈ പ്രശ്നം എന്നേ പരിഹരിച്ചു പോയേനെ. അമ്മ പരിഹരിക്കുമെന്നാണ്‌ ലാലും മമ്മൂട്ടിയും പറഞ്ഞത്. അച്ചടക്ക സമിതിക്കു മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെടുന്നത് പ്രശ്നം പരിഹരിക്കാനാണെന്ന് എന്തായാലും ഞാന്‍ കരുതുന്നില്ല. അമ്മയുടെ ഭാരവാഹികളുടെ മുന്നില്‍ തിലകനോട് വരാന്‍ പറഞ്ഞ് അദ്ദേഹത്തിന്റെ ഭാഗം കേട്ടിരുന്നെകില്‍ അത് പ്രശ്ന പരിഹാരത്തിനാണെന്നു കരുതാമായിരുന്നു.പക്ഷെ അതിനുള്ള ചങ്കൂറ്റം ഭാരവാഹികള്‍ എന്ന ചാവേറുകള്‍ക്കില്ല.

പുള്ളുവൻ said...

>>>>കാളിദാസൻ,

ഞാനെഴുതിയ വാക്യങ്ങളിൽ ചില വാക്കുകൾ മാത്രം തെരഞ്ഞെടുത്ത്‌ അതെന്തിന്‌ എന്ന് ചോദിക്കുന്നതിൽ എന്തുകാര്യം. കയ്യിലിരുപ്പ്‌, സസ്പെൻഷൻ വാങ്ങിച്ചെടുത്തു എന്നീ പ്രയോഗങ്ങളാണ്‌ പ്രശ്നമെങ്കിൽ ഞാൻ അതങ്ങ്‌ പിൻവലിച്ചു, അത്രതന്നെ. അത്‌ പിടിച്ചുവാങ്ങലായും ഒക്കെ വ്യാഖ്യാനിച്ചാൽ ബുദ്ധിമുട്ടുണ്ട്‌.

അമ്മ വിലക്കി എന്ന് താങ്കൾ പറഞ്ഞതിനെ ഞാൻ തിരുത്താൻ ശ്രമിച്ചതിന്റെ ബാക്കിയാണ്‌ ഇത്രയും എഴുത്തിലേക്ക്‌ നയിച്ചത്‌.

ശ്ശെടാ... ഒരു ഭാഗത്ത്‌ മാത്രമല്ല തെറ്റ്‌ എന്നു പറയാനും പാടില്ലേ? എതിർക്കാനായി മാത്രമേ ആളുകൾ താങ്കളുടെ ബ്ലോഗിൽ കമന്റിടൂ എന്ന് തോന്നലുണ്ടോ താങ്കൾക്ക്‌?

തിലകൻ തെറ്റൊന്നും ചെയ്തില്ല, വീട്ടിൽ ചായകുടിച്ചുകൊണ്ടിരിക്കെ അമ്മ താങ്കളെ സസ്പെന്റ്‌ ചെയ്തു എന്നുപറഞ്ഞ്‌ നോട്ടീസയച്ചു, ഘോർ അന്യായ്‌.
കഥ തീർന്നു. ഗോ ടു യുവർ ക്ലാസസ്‌. <<<<<<<<<

അപ്പൂട്ടനും മനസ്സിലായി കാര്യങ്ങള്‍.
എല്ലാം അപ്പൂട്ടന്റെ തെറ്റ്. !!

പോയി കണ്ണാടി നോക്കെടോ കാളിദാസാ..