Friday 9 October 2009

കാണാതെ വിശ്വസിക്കാത്ത തോമാ.

യേശു ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെടുത്തി ബൈബിളില്‍ ഒരു പരാമര്‍ശമുണ്ട്. യേശു പ്രത്യക്ഷപ്പെട്ട സമയത്ത് തോമസ് അവിടെ ഉണ്ടായിരുന്നില്ല. മറ്റു ശിഷ്യന്മാര്‍ പറഞ്ഞിട്ടും തോമസിനു വിശ്വാസമായില്ല. യേശുവിനെ നേരിട്ടു കണ്ടാലേ വിശ്വസിക്കൂ എന്ന വാശിയിലായിരുന്നു അദ്ദേഹം.

ആ തോമസിന്റെ അവസ്ഥയിലാണ്, യുവരാജാവു രാഹുല്‍ ഗാന്ധി.




ലോകത്തിലെ ദരിദ്രരില്‍ 50% ഇന്‍ഡ്യയിലാണെന്ന റിപ്പോര്‍ട്ടുകളൊന്നും വിശ്വസിക്കാനുള്ള മണ്ടത്തരമൊന്നും ഈ മഹാപ്രതിഭയുടെ തലമണ്ടയില്‍ ഇല്ല. അതുകൊണ്ട് ദരിദ്രരുടെ ജീവിതവും ദുഖവും ഒന്നാം നൂറ്റാണ്ടിലെ തോമസിനേപ്പോലെ കണ്ടു മാത്രമേ ഈ നൂറ്റാണ്ടിലെ തോമ വിശ്വസിക്കൂ.
 
ഇന്‍ഡ്യയിലെ ദാരിദ്ര്യത്തേക്കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ ഒരു റിപ്പോര്‍ട്ടാണു താഴെ.

World Food Programme.

Nearly 50 percent of the world's hungry live in India, a low-income, food-deficit country.

Around 35 percent of India's population - 350 million - are considered food-insecure, consuming less than 80 percent of minimum energy requirements.

Nutritional and health indicators are extremely low. Nearly nine out of 10 pregnant women aged between 15 and 49 years suffer from malnutrition and anaemia.

Anaemia in pregnant women causes 20 percent of infant mortality. More than half of the children under five are moderately or severely malnourished, or suffer from stunting

ഐക്യരഷ്ട്രാസഭയിലെ എക്സ് ഗുമസ്ഥനും ഇപ്പോള്‍ കേന്ദ്ര ട്വിറ്റര്‍ വകുപ്പ് മന്ത്രിയുമായ ശശി തരൂര്‍ അഭിപ്രയപ്പെട്ടതിങ്ങനെയാണ്.

Dr. Shashi Tharoor: Understanding India.

Though we have more dollar billionaires than in any country in Asia — even more than Japan, which has been richer longer — we also have 260 million people living below the poverty line. And it’s not the World Bank’s poverty line of $1 a day, but the Indian poverty line, which in the rural areas is 360 rupees a month, or thirty cents a day – in other words, a line that’s been drawn just this side of the funeral pyre.

Where paradoxes reign supreme

And yet, clichés are clichés because they are true, and the paradoxes of India say something painfully real about our society.

The paradoxes go well beyond the nature of our entry into the 21st century. Our teeming cities overflow while two out of three Indians still scratch a living from the soil. We have been recognised, for all practical purposes, as a leading nuclear power, but 600 million Indians still have no access to electricity and there are daily power cuts even in the nation’s capital.

We seem to find less space in our papers to note that though we have more dollar billionaires than in any country in Asia - even more than Japan, which has been richer longer - we also have 260 million people living below the poverty line. And it’s not the World Bank’s poverty line of $1 a day, but the Indian poverty line of Rs 360 a month, or 30 cents a day - in other words, a line that’s been drawn just this side of the funeral pyre.

ഇനി ഐക്യരാഷ്ട്ര സഭയുടെയും അവിടത്തെ മുന്‍ ഗുമസ്തന്റെയും റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാന്‍ പ്രയാസമാണെങ്കില്‍, കേന്ദ്ര മന്ത്രി കുമാരി ഷെല്‍ജ ഈ വര്‍ഷം പുറത്തിറക്കിയ ഒരു ഇന്‍ഡ്യന്‍ റിപ്പോര്‍ട്ടുണ്ട്. അത് താഴെ.




 Titled -- ‘India: Urban Poverty Report 2009’ -- Kumari Selja, Minister for Housing and Urban Poverty Alleviation, launched the report. “The pace of urbanization in India is set to increase, and with it, urban poverty and urban slums, despite 62 percent of GDP now being generated in towns and cities,” the minister stated. The report is part of UNDP project supporting the government to evolve a national strategy for urban poor.

http://www.undp.org.in/index.php?option=com_content&view=article&id=540&Itemid=646

Urban India has a high incidence of poverty despite being hailed as an engine of growth and instrument of globalization. Eighty-one million people subsist in urban areas on incomes that are below the poverty line. The pace of urbanization in India is set to increase, and with it, urban poverty and urban slums. However, public policy measures for urban India have lacked focus and proper allocation of funds. There is thus an urgent need at the national level to document the key issues in urban poverty, to assess the tasks at hand, and plan for the future.

http://www.undp.org.in/content/factsheets/PovertyReduction/INDIA-URBAN-POVERTY-REPORT-2009.pdf

INDIA: URBAN POVERTY REPORT 2009

Urban poverty in India remains high, at over 25 percent. Over 80 million poor people live inthe cities and towns of India. (Source: National Sample Survey Organisation’s survey report).This is roughly equal to the population of Egypt.

Poor people live in slums which are overcrowded, often polluted and lack basic civic amenities like clean drinking water, sanitation and health facilities. Most of them are involved in informal sector activities where there is constant threat of eviction, removal, confiscation of goods and almost non-existent social security cover. A substantial portion of the benefits provided by public agencies are cornered by middle and upper income households. 54.71 percent of urban slums have no toilet facility. Most free community toilets built by state government or local bodies are rendered unusable because of the lack of maintenance.

As per the 2001 census, the total urban homeless population is 7, 78,599 people. Delhi had 3.1 percent of the national level, and Bihar and Tamil Nadu had 1.6 percent and 7.3 percent respectively. Many people interviewed chose the streets because paying rent would mean no savings and therefore no money sent back home and hence the street was the only option for them. Their condition is chiefly linked to their lack of adequate shelter. In Delhi, for over a 100,000 homeless people, the government runs 14 night shelters with a maximum capacity of 2,937 people, which is only 3 percent of the homeless people in the city. Outside in the walled city of Delhi, private contractors called thijawalahs rent out quilts (winter) and plastic sheets (monsoon) for five rupees a night. Iron cots are rented for 15 rupees a night. 71 percent said
that they had no friends. In a study of homeless populations, homeless men, women and children in four cities reported that they were beaten by the police at night and driven away from their make-shift homes/shelters.
 
 
മുകളില്‍  പറഞ്ഞിരിക്കുന്ന പ്രകാരം രാഹുല്‍ ഗാന്ധി താമസിക്കുന്ന 10 ജനപഥ് ഉള്‍പ്പെടുന്ന ഡെല്‍ഹി നഗരത്തില്‍ മാത്രം ഇന്‍ഡ്യയിലെ പട്ടണ വാസികളായ ദരിദ്രരില്‍ 3 % താമസിക്കുന്നുണ്ട്.

പക്ഷെ അടുത്തുള്ളതു കാണാന്‍ കണ്ണില്ലാത്ത രാഹുല്‍ ദാരിദ്ര്യം തേടിപ്പോയത് ഉത്തര്‍ പ്രദേശിലെ ദളിതന്റെയും ആദിവാസികളുടെയും അടുത്തേക്കാണ്.

ഐക്യരാഷ്ട്ര സഭയുടെ അഭിപ്രായത്തില്‍ പണത്തിന്റെയും ഭക്ഷണത്തിന്റെയും കുറവാണ്, ഇന്‍ഡ്യയിലെ ദാരിദ്ര്യത്തിന്റെ കാരണങ്ങള്‍ എന്നാണു പറഞ്ഞിരിക്കുന്നത്. ഇതല്ലാതെ ഇനി വേറെ എന്തു കാരണമാണ്, ഈ ദാരിദ്ര്യത്തിന്റെ പിന്നിലെന്നറിയാനാണോ ഇദ്ദേഹം ദളിതന്റെ കുടിലില്‍ അന്തിയുറങ്ങുന്നത്?




ദളിതരുടെ കുടിലില്‍ അന്തിയുറങ്ങുന്നത് ദരിദ്രരുടെ അവസ്ഥ നേരിട്ട് മനസിലാക്കാനാണത്രെ. രാഹുലിന്റെ വാക്കുകള്‍.

"ദരിദ്രരുടെ വീടുകള്‍ തേടിയാണ് ഞാന്‍ പോകുന്നത്. അല്ലാതെ ദളിത് വീടുകള്‍ തേടിയല്ല യാത്ര. ദാരിദ്ര്യമനുഭവിക്കുന്നവരുടെ ആവശ്യങ്ങള്‍ , അനുഭവങ്ങള്‍ , അവരുടെ മുഖമാണ് ഞാന്‍ അന്വേഷിക്കുന്നത്. അവരുടെ കാര്യങ്ങള്‍ മനസ്സിലാക്കലാണ് പ്രധാനം. ഞാന്‍ ഓരോ സംസ്ഥാനത്ത് ചെല്ലുമ്പോഴും എന്നെ ദരിദ്രരുടെ വീടുകളില്‍ കൊണ്ടുപോകണമെന്നാണ് ഞാന്‍ പാര്‍ ട്ടിക്കാരോട് ആവശ്യപ്പെടുന്നത്. അത്തരം ഇടങ്ങളില്‍ ചെല്ലുമ്പോഴും അവരുടെ ജാതി ഞാന്‍ ചോദിക്കാറില്ല. അവരുടെ ജീവിത പ്രശ്നങ്ങള്‍ മാത്രമാണ് എന്റെ ഉത്ക്കണ്ട. ജാതിയെന്ന ചട്ടക്കൂട് മാധ്യമങ്ങളുടെ മനസ്സിലാണുള്ളത്.ജാതി സമ്പ്രദായത്തില്‍ എനിക്ക് വിശ്വാസമില്ല. എന്റെ പഠനങ്ങള്‍ എന്റെ ജീവിതാവസാനംവരെ തുടരുകയും ചെയ്യും"-

ദരിദ്രരേക്കുറിച്ച് പഠിക്കാനാണെങ്കില്‍ ഡെല്‍ഹിയിലെ ദരിദ്രരുടെ അടുത്തു പോയാല്‍ മതി. അല്ലാതെ കരിമ്പൂച്ചകളുടെ അകമ്പടിയില്‍ പ്രത്യേക വിമാനത്തില്‍ ഡെല്‍ഹിയില്‍ നിന്നും കൊണ്ടുപോകുന്ന പ്രത്യേക വാഹനത്തില്‍ കഷ്ടപ്പെട്ട് ദരിദ്രരുടെ കുടിലുകള്‍ അന്വേഷിച്ച് ഉത്തര്‍ പ്രദേശിന്റെ വനാന്തര്‍ഭാഗത്തേക്കോ ഇന്‍ഡ്യയുടെ മറ്റു ഭഗങ്ങളിലേക്കോ പോകേണ്ടതില്ല.

കിരീടം തലയില്‍ വന്നു വീഴുന്നതിനു മുമ്പ് പലതും കണ്ടുതന്നെ ബോധ്യപ്പെടാന്‍ ഇറങ്ങിയിരിക്കുന്നു അദ്ദേഹം.

അതിനു വേണ്ടി അഴകിയ രാവണന്റെ വേഷം കെട്ടുന്നു. ആ നാടകങ്ങള്‍ കണ്ട് കണ്ണു മഞ്ഞളിച്ചു പോയ ഒരു ഭക്തന്റെ വാക്കുകള്‍ ഇതാണ്.

ഫാറൂഖ്കോളേജി വിദ്യാര്‍ ത്ഥികളുമായി സംവദിച്ച് മടങ്ങും വഴി പാലാഴി ഒലീവ് ഹോട്ടലിലെ പൊറോട്ടയും കൂടെ പാലും പഞ്ചസാരയും പിന്നെ രണ്ടുകപ്പ് കാപ്പിയും കുടിച്ചു താന്‍ പറയുന്നത് തന്നെ പ്രവര്‍ ത്തിക്കുന്നു എന്നു മറ്റുള്ളവര്‍ ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു! ഹോട്ടലില്‍ കയറിയ ഉടന്‍ കാപ്പിയാണ് ആവശ്യപ്പെട്ടത്. കഴിക്കാന്‍ പൊറോട്ട മാത്രമേയുള്ളൂ എന്ന് കടക്കാര്‍ പറഞ്ഞപ്പോള്‍ ഒരു പൊറോട്ടയാകാം എന്ന് മറുപടി. ഒപ്പം വന്നവര്‍ ക്കും ഓരോ പൊറോട്ടയും കാപ്പിയും നല്‍ കാന്‍ ആവശ്യപ്പെട്ടു. പൊറോട്ടയ്ക്ക് കറിയായി ആവശ്യപ്പെട്ടത് പാലും പഞ്ചസാരയും. എല്ലാം രുചിയോടെ കഴിച്ചശേഷം ഒരു ഗ്ലാസ് കാപ്പികൂടി ആവശ്യപ്പെട്ടു. കാപ്പിയുടെ രുചിയെ പ്രശംസിക്കാനും മറന്നില്ല.

ദരിദ്രര്‍ കഴിക്കുന്ന ഭക്ഷണം പൊറോട്ടയും പാലും പഞ്ചസരയുമാണെന്നത് ഏതായാലും പുതിയ അറിവാണ്. പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നത് ശശി തരൂരിന്റെ ശൈലിയാണെന്ന് അദ്ദേഹത്തിന്റെ ഭക്തര്‍ പാടി നടക്കുന്നുണ്ടിപ്പോഴും. അതേ ശ്രേണിയില്‍ വരും ദരിദ്രന്റെ ഭക്ഷണം പൊറോട്ടയും പാലും പഞ്ചസാരയുമാണെന്ന പുതിയ സങ്കീര്‍ത്തനവും.

ദരിദ്രരുടെ കുടിലുകള്‍ തേടിയുള്ള ഈ ഭാരതയാത്രയിലെ ഒരു താവളമായിരുന്നു, കേരളവും. കേരളത്തില്‍ വന്ന യുവരാജാവു നടത്തിയ മുകളില്‍ ചേര്‍ത്തിരിക്കുന്ന പ്രസ്താവനയിലെ ചില പരാമര്‍ശങ്ങള്‍ അതിശയകരം തന്നെ.





അദ്ദേഹത്തിന്റെ ചില മൊഴിമുത്തുകള്‍ തങ്ക ലിപികളില്‍ ആലേഖനം ചെയ്യേണ്ടവയാണ്. പ്രത്യേകിച്ചും ജാതിയെന്ന ചട്ടക്കൂട് മാധ്യമങ്ങളുടെ മനസ്സിലാണുള്ളത്, എന്ന വാക്കുകള്‍ . ഇത്ര നിരുത്തരവാദപരമായ ഒരു പ്രസ്താവന സംഘപരിവാരികളുടെ വായില്‍ നിന്നേ ഇതു വരെ വന്നിട്ടുള്ളു. സുബോധമുള്ള ആരും ഇന്നു വരെ ഇതു പറഞ്ഞിട്ടുണ്ടാകില്ല. ജീവിതാവസാനംവരെ പഠനങ്ങള്‍ തുടര്‍ന്നാലും എന്തെങ്കിലും ഫലമുണ്ടാകുമെന്ന് തോന്നുന്നില്ല. പഠിക്കാനുള്ള സാധ്യത വളരെ വിരളമാണ്. പഠിച്ചില്ലെങ്കിലെന്താ, കിരീടം തലയില്‍ വരാനുള്ളതല്ലേ. വിധിയെ ട്വിറ്റര്‍ മന്ത്രിക്കു പോലും തടുക്കനാകുമെന്നു തോന്നുന്നില്ല.

ഇന്‍ഡ്യയില്‍, ദാരിദ്ര്യമനുഭവിക്കുന്നവരുടെ ആവശ്യങ്ങളും , അനുഭവങ്ങളും എന്താണെന്ന് ഈ ദന്തഗോപുര വാസിക്കറിയില്ല എന്നത് ശരിയാണ്. കാരണം അത് അറിയാനുള്ള അവസരം അദ്ദേഹത്തിനു കിട്ടിയിട്ടില്ല ഇതു വരെ. വായില്‍ സ്വര്ണ്ണ കരണ്ടിയുമായി ജനിച്ചുപോയ ഹതഭാഗ്യനായ ഒരു സാധു!!.

ഇന്‍ഡ്യയിലെ ദാരിദ്ര്യം എന്നാല്‍ ഭക്ഷണം കഴിക്കാനുള്ള പാങ്ങില്ലാത്തതാണെന്ന് മനുഷ്യ ജന്മമെടുത്ത ഏത് ജീവിക്കും അറിയാം. പക്ഷെ രാഹുല്‍ ഗാന്ധി എന്ന ജീവിക്ക് അത് നേരിട്ട് ദരിദ്രരുടെ കുടിലില്‍ പോയാലേ അറിയാന്‍ സാധിക്കൂ. ബുദ്ധി വികസിച്ചു വരുന്നതേ ഉള്ളല്ലോ.

ദരിദ്രന്റെ അനുഭവം വിശന്നു വയറു പൊരിയുന്നതാണെന്നും മനുഷ്യ ജീവികള്‍ക്കൊക്കെ അറിയാം. അതെങ്ങനെ ഇരിക്കുന്നു എന്ന് ഏതെങ്കിലും ദരിദ്രന്റെ മുഖത്ത് നോക്കി ആസ്വദിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഈ ക്രൂരമായ തമാശക്ക് ഒരു നല്ല നമസ്കാരം പറയാതെ വയ്യ.

കേരളത്തിലെ ദരിദ്രരുടെ മുഖം കണ്ട് അത്മരതി സുഖം അനുഭവിക്കാന്‍ രാഹുല്‍ ഗാന്ധി എഴുന്നള്ളിയ വാഹനത്തെ കൊണ്ടുവന്ന ഒരു ചിത്രം ദേശാഭിമാനി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതാണു താഴെ.




ഉണ്ടിരുന്ന നായര്‍ക്കൊരു വിളി എന്നു പറഞ്ഞപോലെ, രാജകുമാരനു കോഴിക്കോട്ടു വച്ച് പള്ളിയുറക്കതിനു മുമ്പൊരു മോഹമുദിച്ചു. രാത്രിയില്‍ തന്നെ നഗരത്തിലെ ദരിദ്രരെ ഒന്നു കണ്ട് നിര്‍വൃതിയടയണം. അതിനായി 10 മണിക്ക് തിരുവടികള്‍ നഗരപ്രദക്ഷിണത്തിനിറങ്ങി. സുരക്ഷ ചുമതലയുണ്ടായിരുന്ന പാവം പോലീസുകാര്‍ വീട്ടില്‍ പോയിക്കഴിഞ്ഞിരുന്നു. അവരോടൊക്കെ തിരിയെ വരാന്‍ ഉടന്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ തികച്ചും ഗ്രാമ്യമായ കോഴിക്കോടന്‍ ശൈലിയില്‍ അസ്സിസ്റ്റന്റ് കമ്മീഷണര്‍ ഈ ചങ്ങായീടെ ലൊക്കേഷന്‍ എവിടെയാണ്, എന്നു ചോദിച്ചു. രാജകുമാരന്റെ തൃപ്പാദങ്ങള്‍ എവിടെയാണു പള്ളികൊള്ളുന്നതെന്നറിയാന്‍ അന്വേഷിച്ചതാണു പാവം പോലിസുകാരന്‍ . കോഴിക്കോടന്‍ Slang ഇന്‍ഡ്യക്കാര്‍ ഉപയോഗിച്ചാല്‍ കഴുത്തു വെട്ടിക്കൊല്ലുന്ന കാലമല്ലേ. കോണ്‍ഗ്രസുകാര്‍ക്കൊക്കെ അമേരിക്കന്‍ Jargon  അല്ലേ പഥ്യം. പരാതി മുല്ലപ്പള്ളിയില്‍ വരെ എത്തി എന്നാണേറ്റവും പുതിയ റിപ്പോര്‍ട്ട്.

രാഹുല്‍ ഗാന്ധി ട്രൈയിനില്‍ രണ്ടാം ക്ളാസ് കമ്പാര്‍ട്ട് മെന്റില്‍ യാത്ര ചെയ്തപ്പോള്‍ അത് പ്രതീകാത്മകമായ ഒരു പ്രവര്‍ത്തിയാണെന്നു കരുതിയിരുന്നു. സമ്പത്തിക മന്ദ്യത്തില്‍ ചെലവു ചുരുക്കുക എന്ന സദുദ്ദേശപരമായ ലക്ഷ്യം അതിന്റെ പിന്നിലുണ്ടായിരുന്നു എന്ന് കോടിക്കണക്കിനാളുകള്‍ വിശ്വസിച്ചു. ആ വിശ്വാസം വെറുമൊരു സങ്കല്‍പ്പമാണെന്നു രാഹുല്‍ ഗാന്ധി തന്നെ തെളിയിക്കുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വെടിയുണ്ട ഏല്‍ക്കാത്ത വാഹനം കൊണ്ടുവന്ന് ആടിയ ഈ നടാകം വളരെ തരം താണതായി പോയി. ദാരിദ്ര്യത്തിന്റെ മുഖ ദര്‍ശനം ഇത്ര ചെലവേറിയതാണെന്ന് ഇന്‍ഡ്യക്കാര്‍ കരുതിയിട്ടില്ല. ഈ കോടിക്കണക്കിനു പണം നല്‍കിയല്‍ ദാരിദ്രന്റെ പട്ടിണി കുറച്ചെങ്കിലും മാറിക്കിട്ടും. ആ പണം പാവങ്ങള്‍ക്ക് കൊടുത്തിട്ട്, ദാരിദ്ര്യത്തേക്കുറിച്ച് പഠിക്കാന്‍ കുമാരി ഷെല്‍ജ പുറത്തിറക്കിയ പുസ്തകം വായിച്ചാല്‍ പോരെ?

38 comments:

kaalidaasan said...

ദാരിദ്ര്യം എന്നാല്‍ ഭക്ഷണം കഴിക്കാനുള്ള പാങ്ങില്ലാത്തതാണെന്ന് മനുഷ്യ ജന്മമെടുത്ത ഏത് ജീവിക്കും അറിയാം. പക്ഷെ രാഹുല്‍ ഗാന്ധി എന്ന ജീവിക്ക് അത് നേരിട്ട് ദരിദ്രരുടെ കുടിലില്‍ പോയാലേ അറിയാന്‍ സാധിക്കൂ. ബുദ്ധി വികസിച്ചു വരുന്നതേ ഉള്ളല്ലോ.

ദരിദ്രന്റെ അനുഭവം വിശന്നു വയറു പൊരിയുന്നതാണെന്നും മനുഷ്യ ജീവികള്‍ക്കൊക്കെ അറിയാം. അതെങ്ങനെ ഇരിക്കുന്നു എന്ന് ഏതെങ്കിലും ദരിദ്രന്റെ മുഖത്ത് നോക്കി ആസ്വദിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഈ ക്രൂരമായ തമാശക്ക് ഒരു നല്ല നമസ്കാരം പറയാതെ വയ്യ.


കേരളത്തിലെ ദരിദ്രരുടെ മുഖം കണ്ട് അത്മരതി സുഖം അനുഭവിക്കാന്‍ രാഹുല്‍ ഗാന്ധി എഴുന്നള്ളിയ വാഹനത്തെ കൊണ്ടുവന്ന ഒരു ചിത്രം ദേശാഭിമാനി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഉണ്ടിരുന്ന നായര്‍ക്കൊരു വിളി എന്നു പറഞ്ഞപോലെ, രാജകുമാരനു കോഴിക്കോട്ടു വച്ച് പള്ളിയുറക്കതിനു മുമ്പൊരു മോഹമുദിച്ചു. രാത്രിയില്‍ തന്നെ നഗരത്തിലെ ദരിദ്രരെ ഒന്നു കണ്ട് നിര്‍വൃതിയടയണം. അതിനായി 10 മണിക്ക് തിരുവടികള്‍ നഗരപ്രദക്ഷിണത്തിനിറങ്ങി. സുരക്ഷ ചുമതലയുണ്ടായിരുന്ന പാവം പോലീസുകാര്‍ വീട്ടില്‍ പോയിക്കഴിഞ്ഞിരുന്നു. അവരോടൊക്കെ തിരിയെ വരാന്‍ ഉടന്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ തികച്ചും ഗ്രാമ്യമായ കോഴിക്കോടന്‍ ശൈലിയില്‍ അസ്സിസ്റ്റന്റ് കമ്മീഷണര്‍ ഈ ചങ്ങായീടെ ലൊക്കേഷന്‍ എവിടെയാണ്, എന്നു ചോദിച്ചു. രാജകുമാരന്റെ തൃപ്പാദങ്ങള്‍ എവിടെയാണു പള്ളികൊള്ളുന്നതെന്നറിയാന്‍ അന്വേഷിച്ചതാണു പാവം പോലിസുകാരന്‍. കോഴിക്കോടന്‍ Slang ഇന്‍ഡ്യക്കാര്‍ ഉപയോഗിച്ചാല്‍ കഴുത്തു വെട്ടിക്കൊല്ലുന്ന കാലമല്ലേ. കോണ്‍ഗ്രസുകാര്‍ക്കൊക്കെ അമേരിക്കന്‍ Jargon അല്ലേ പഥ്യം. പരാതി മുല്ലപ്പള്ളിയില്‍ വരെ എത്തി എന്നാണേറ്റവും പുതിയ റിപ്പോര്‍ട്ട്.

രാഹുല്‍ ഗാന്ധി ട്രൈയിനില്‍ രണ്ടാം ക്ളാസ് കമ്പാര്‍ട്ട് മെന്റില്‍ യാത്ര ചെയ്തപ്പോള്‍ അത് പ്രതീകാത്മകമായ ഒരു പ്രവര്‍ത്തിയാണെന്നു കരുതിയിരുന്നു. സമ്പത്തിക മന്ദ്യത്തില്‍ ചെലവു ചുരുക്കുക എന്ന സദുദ്ദേശപരമായ ലക്ഷ്യം അതിന്റെ പിന്നിലുണ്ടായിരുന്നു എന്ന് കോടിക്കണക്കിനാളുകള്‍ വിശ്വസിച്ചു. ആ വിശ്വാസം വെറുമൊരു സങ്കല്‍പ്പമാണെന്നു രാഹുല്‍ ഗാന്ധി തന്നെ തെളിയിക്കുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വെടിയുണ്ട ഏല്‍ക്കാത്ത വാഹനം കൊണ്ടുവന്ന് ആടിയ ഈ നടാകം വളരെ തരം താണതായി പോയി. ദാരിദ്ര്യത്തിന്റെ മുഖ ദര്‍ശനം ഇത്ര ചെലവേറിയതാണെന്ന് ഇന്‍ഡ്യക്കാര്‍ കരുതിയിട്ടില്ല. ഈ കോടിക്കണക്കിനു പണം നല്‍കിയല്‍ ദാരിദ്രന്റെ പട്ടിണി കുറച്ചെങ്കിലും മാറിക്കിട്ടും. ആ പണം പാവങ്ങള്‍ക്ക് കൊടുത്തിട്ട്, ദാരിദ്ര്യത്തേക്കുറിച്ച് പഠിക്കാന്‍ കുമാരി ഷെല്‍ജ പുറത്തിറക്കിയ പുസ്തകം വായിച്ചാല്‍ പോരെ?

- സാഗര്‍ : Sagar - said...

ഫ്രോഡ്..

അപ്പൂട്ടൻ said...

ടോംസിന്റെ ഒരു പഴയ ലക്കം ബോബനും മോളിയും ആണ്‌ രാഹുലിന്റെ ഈ പരിപാടി കാണുമ്പോൾ എനിക്കോർമവരാറ്‌.

ബസ്‌ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാൻ ഗതാഗതമന്ത്രി കെഎസ്‌ആർടിസി ബസിൽ യാത്രചെയ്യാൻ തീരുമാനിക്കുന്നു. നേരത്തേക്കൂട്ടി കയറുന്ന സ്റ്റോപ്പ്‌ തീരുമാനിച്ചിട്ടുണ്ട്‌.

ആ ഡിപ്പോയിലെ ഏറ്റവും മികച്ച കണ്ടീഷൻ വണ്ടിയാണ്‌ അധികൃതർ തെരഞ്ഞെടുക്കുന്നത്‌. മദ്ധ്യത്തിൽ മൂന്നുവരി സീറ്റുകൾ മന്ത്രിക്കായി ഒഴിച്ചിടുന്നു. പേരിന്‌ പത്താളെ കയറ്റുന്നു, നിൽക്കുന്നവർ ആരുമില്ല. മന്ത്രി കൈ കാണിച്ചയുടൻ ബസ്‌ നിർത്തുന്നു. മന്ത്രി കയറി തനിക്കായി ഒഴിച്ചിട്ട സീറ്റിൽ ഇരിക്കുന്നു. കുടിക്കാൻ കരിക്ക്‌, തലചായ്ക്കാൻ തലയിണ എന്നിവ എത്തുന്നു. ബസ്‌ ഓടുന്നത്‌ ഒരു മീഡിയം സ്പീഡിൽ. ഇറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തുന്നതിനു മുൻപ്‌ കണ്ടക്ടറുടെ വക സ്പെഷൽ അറിയിപ്പ്‌ (മന്ത്രിയ്ക്ക്‌ മാത്രം).
മന്ത്രി ഇറങ്ങിക്കഴിഞ്ഞ്‌ പത്രക്കാരുടെ ചോദ്യം യാത്രയേക്കുറിച്ച്‌
മന്ത്രിയുടെ ഉത്തരം - ബസ്‌ യാത്ര ദുരിതമാണെന്നുപറയുന്നവനെ ഉലക്കക്കടിക്കണം.

simy nazareth said...
This comment has been removed by the author.
simy nazareth said...

ഇതിപ്പൊ എന്താ പ്രശ്നമായത്? പുള്ളി ഉത്തര്‍ പ്രദേശിലെ ദരിദ്രരുടെ വീട്ടില്‍ പോയി താമസിച്ചതോ? ദില്ലിയിലെ ദരിദ്രരുടെ അടുത്തുതന്നെ പോണമായിരുന്നോ? ദരിദ്രരുടെ ഒരു വീടും സന്ദര്‍ശിക്കാതെ ജീവിക്കണമായിരുന്നോ? മാദ്ധ്യമങ്ങള്‍ ഒക്കെ ദളിതന്റെ വീട്ടില്‍ അന്തിയുറങ്ങി, ദളിതനുമായി ഇടപഴകി എന്നു കൊട്ടിഘോഷിച്ചപ്പോള്‍ ദളിതന്റെയല്ല, ദരിദ്രന്റെ വീട്ടിലാണ് അന്തിയുറങ്ങിയത് എന്നു പറഞ്ഞതിനോ? അമ്മൂമ്മയും അച്ഛനും ഭീകരരുടെ ആക്രമണത്തിന് ഇരയായി മരിച്ച ഒരു വി.ഐ.പി.യ്ക്ക് സുരക്ഷ നല്‍കിയതോ? അതോ അദ്ദേഹത്തിനു റോഡരികിലെ ചായക്കടയില്‍ കയറാന്‍ തോന്നിയതോ?

ദില്ലിയില്‍ നിന്നും അരമണിക്കൂര്‍ യാത്രചെയ്താല്‍ ഉത്തര്‍‌പ്രദേശായി. സമൂഹത്തിലെ അധ‌സ്ഥിതരെ സന്ദര്‍ശിക്കുന്നതും അവരുമായി ഇടപഴകുന്നതും മന്ദബുദ്ധികളുടെ ഏര്‍പ്പാടാണെന്ന മട്ടിലായിപ്പോയി കാളിദാസന്റെ ലേഖനം. രാഹുല്‍ ദരിദ്രരുമായി എത്ര ഇടപഴകുന്നോ അത്രയും നല്ലത്. മറ്റുള്ളവരുടെ ജീവിതത്തെ ഗുണപരമായി സ്വാധീനിക്കാന്‍ കഴിയുന്ന ഒരു നേതാവ് അവരെ സന്ദര്‍ശിക്കുകയും ഇടപഴകുകയും അവരോടൊത്ത് ഭക്ഷിക്കുകയും അവരുടെ കുടിലില്‍ ഉറങ്ങുകയും ചെയ്യുന്നതു കാണുമ്പോള്‍ എന്തിനാ അവരെ സന്ദര്‍ശിക്കുന്നത്, എന്തിനാ അങ്ങോട്ടൊക്കെ പോവുന്നത്, ദില്ലിയിരുന്ന് ഷെല്‍ജയുടെ പുസ്തകം വായിച്ചു പഠിച്ചാല്‍ പോരേ എന്ന ചോദ്യം കിടിലം തന്നെ.

പാഞ്ഞിരപാടം............ said...

മറ്റു ശിഷ്യന്മാര്‍ പറഞ്ഞിട്ടും തോമസിനു വിശ്വാസമായില്ല. എന്നിട്ടെന്തുണ്ടായി തോമസിനു? ആ തോമാസ്ശ്ലീഹ തന്നെയാണു ലോകത്തിന്റെ പലഭാഗങ്ങളിലും( ഇന്ത്യയിലും) പോയി യേശുവിന്റെ സുവിശേഷം അറിയിച്ചുകൊണ്ട് ക്രിസ്ത്യന്‍ സഭക്കു ശക്തമായ അടിത്തറ ഇട്ടതു എന്നും കാളിദാസനു ആറിയാമായിരുന്നെങ്കില്‍ ഇവിടെ പറയാമായിരുന്നു!
അപ്പൊ നമ്മുടെ രാഹുല്‍ആരായി? തോമാസ്ശ്ലീഹയെപ്പോലെ ആദ്യം വിശ്വസിക്കാതെ പിന്നീട് അതു മറ്റുള്ളവരെക്കാളും നന്നായി ചെയ്യും എന്ന് കാളിദാസന്‍ പറയാതെ പറഞ്ഞതു നന്നായി :)

10 ജനപഥ് ഉള്‍പ്പെടുന്ന ഡെല്‍ഹി നഗരത്തില്‍ ദരിദ്രര്‍ 3 % ഉണ്ടു അവിടത്തെ കണ്ടിട്ടു അതു പരിഹരിച്ചിട്ടു മതി ഉത്തര്‍ പ്രദേശിലെ ദളിതന്റെയും ആദിവാസികളുടെയും കുടിലില്‍ അന്തിയുറങ്ങുന്നത്. ആദ്യം അതു കണ്ടുപടി അല്ലെ?

അപ്പോ അതാണു !! നമ്മുടെ അച്ചുമാമനൊട് മലംബുഴയില്‍ നന്നായി ഭരിച്ച് കാണിക്കൂ, അവിടെ നിങ്ങള്‍ വ്യവസായം കൊണ്ടു വരൂ. അവിടുത്തെ അഴിമതി ആദ്യം ഇല്ലാതാക്കു എന്നിട്ടു മതി കേരള ഭരണവും, എന്റെ അഴിമതിയും എന്നു പിണറായി പറയുന്ന ഒരു സുഖം.

കുറച്ചെങ്കിലും നന്നായി ചിന്തിക്കുന്നവര്‍ക്കു തരൂര്‍വിദേശകാര്യമന്ത്രി എന്തിനു വിദേശരാജ്യങ്ങള്‍ സന്തര്‍ശിക്കണം? ഡല്‍ഹിയില്‍ ഇരുന്നു അവരെ ഇവിടെ വിളിച്ചു വരുത്തി ഭരിച്ചാല്‍ മതിയില്ലെ?എന്നൊക്കെയും വേണമെങ്കില്‍ ചോദിക്കാം. എന്തെ?

രാഹുലിന്റെ കരിമ്പൂച്ചകളുടെ അകമ്പടിയെ കുറിച്ചു,വ്യോമസേനയുടെ പ്രത്യേക വിമാനത്തെ കുറിച്ചു,വെടിയുണ്ട ഏല്‍ക്കാത്ത വാഹനത്തെക്കുറിച്ചെല്ലാം പറയുംബൊള്‍ നമുക്കെന്തു വേണമെങ്കിലും പറയാം.

വിശക്കുന്നവനു,ദാരിദ്ര്യത്തിന് എന്തു വ്യോമസേന? എന്ത് വെടിയുണ്ട?
എന്നാല്‍ അതൊന്നു കണ്ടു അതിനു പരിഹാരം കാണാന്‍ ശ്രമിച്ചാല്‍ മൊത്തം കുറ്റവും കുറവും.രാഹുല്‍ അതിനു ശരിക്കും ശ്രമിക്കുന്നെണ്ടെന്ന് എനിക്കു തോന്നുന്നു, അതിപ്പൊ അങ്ങനെ വേണ്ട, ഇങ്ങനെ മതീന്നൊക്കെ എനിക്കും ഉണ്ട് അഭിപ്പ്രായം, പക്ഷെ ആരു കേക്കാന്‍.എന്തു ചെയ്യാം ഇവിടെ ഭൂരിപക്ഷം പറയുന്നതിനും ചെയ്യുന്നതിനുമേ വിലയുള്ളൂ.നാശം പിടിച്ച ജനാധിപത്യം. എന്നാല്‍ മറ്റുള്ളവരെ അതു ബോധ്യപ്പെടുത്താന്‍ നൊക്കിയപ്പോള്‍ ഈ പറയുന്ന ദരിദ്രര്‍ അവരെ വീണ്ടും അധികാരത്തില്‍ കയറ്റി.
അവിടെ തീര്‍ന്നെല്ലാം. ഇനിയെന്തു ചെയ്യും? ചുമ്മാ ഇങ്ങനെ കുറ്റം പറയാം.


രാഹുല്‍ ഇന്നിന്ത്യയില്‍ ഏറ്റവും അധികം സെക്യുരിറ്റി കിട്ടേണ്ട വിഭാഗത്തില്‍ ആണെന്നുള്ളതും അതിനു ഗവ്: ചിലവു എത്രയാണെന്നുള്ളതും, അതിനും മുകളില്‍ രാഹുല്‍ ഇന്നാട്ടിലെ ഒരു ദേശീയ പാര്‍ട്ടിയുടെ ഒരു ദേശീയ ഭാരവാഹി ആണെന്നുള്ളതും പാര്‍ട്ടി അതിനു കാശെറിയുമെന്നും പടം കൊടുത്ത ദേശാഭിമാനിക്കും ഓര്‍മ്മകാണും. അതു ചില സമയത്തേക്ക് മറന്നാല്‍, അതീപ്പൊ എല്ലാവര്‍ക്കും മറക്കവുന്നതെ ഉള്ളൂ...എന്നിട്ട് ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും ചില ചോദ്യങ്ങള്‍ എറിയാം. .. മന്ത്രിമാര്‍ക്കെന്തിനാ കേരളത്തില്‍ സെക്യൂരിറ്റി?
പിണറായിക്കെന്തിനാ തോക്ക്?
മന്ത്രി പുത്രന്മാര്‍ക്കെന്തിനാ മരുന്ന് കന്‍ബനി?
മന്തി മരുമോള്‍ എങ്ങിനെ ചുളുവില്‍ ഗസറ്റഡ് ആയി?
കാരട്ടിനെന്തിനാ NDTV റ്റീ വിയില്‍ ഷെയര്‍?

നൂറ് നൂറ് ചോദ്യങ്ങള്‍ . ഉത്തരം മാത്രം കിട്ടില്ല.

മുക്കുവന്‍ said...

ബുദ്ദിയുള്ളവന്‍ ഇല്ലാത്തവനെ ഭരിക്കുന്നു... അതില്‍ ഇടതും വലതും ഒരു വ്യത്യാസമില്ല...

Panji and kali both are right :)

kaalidaasan said...

അപ്പൂട്ടന്‍,

മിക്ക രാഷ്ട്രീയനേതാക്കളും ടോംസിമ്ന്റെ കഥാപാത്രങ്ങളേപ്പോയാണു പെരുമാറുന്നത്. ഭൂരിഭാഗം പേര്‍ക്കും അതിലെ പഞ്ചായത്ത് പ്രസിഡണ്ട് ചേട്ടന്റെ ബുദ്ധിയാണ്. ഉറുമ്പിനെ പറ്റിക്കാന്‍ പഞ്ചസാര ഭരണിയുടെ പുറത്ത ഉപ്പ് എന്ന് എഴുതി വക്കുന്ന ബുദ്ധി. ടോംസിന്റെ ഉറുമ്പ് അത് വിശ്വസിക്കുന്നില്ല. പക്ഷെ ഇന്‍ഡ്യയിലെ കുറെയധികം ഉറുമ്പുകള്‍ അത് വിശ്വസിക്കുന്നു. എന്നിട്ട് ആ ബുദ്ധി മഹത്തരമെന്നും വാഴ്ത്തിപ്പാടുന്നു. അതാണിന്‍ഡ്യയുടെ ഗതികേട്.

കേരള ഫാര്‍ മര്‍ എന്ന ബ്ളോഗര്‍ കൈപ്പള്ളിയുടെ ബ്ളോഗില്‍ മറ്റൊരു തമാശകൂടി പറഞ്ഞു. ട്വിറ്റര്‍ മന്ത്രി തെരഞ്ഞെടുപ്പു പ്രചരണ വേളയില്‍ നല്‍കിയ വാഗ് ദാനങ്ങള്‍ പാലിക്കേണ്ടതില്ല എന്നാണാ തമാശ. അതിനു പറഞ്ഞ കാരണം അതിലും വിചിത്രം. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് എം എല്‍ എ മാര്‍ ഇല്ലത്തതാണ്, ട്വിറ്റര്‍ മന്ത്രിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതെന്ന്. വ്യക്തി പൂജ കൊണ്ട് അന്ധനായ ഇത്തരം വ്യക്തികള്‍ക്ക് യോജിച്ച നേതാവു തന്നെ ട്വിറ്റര്‍ മന്ത്രി. ചക്കിക്കൊത്ത ചങ്കരന്‍ മാര്‍.

kaalidaasan said...

സിമി,

ഇതിപ്പൊ എന്താ പ്രശ്നമായത്? പുള്ളി ഉത്തര്‍ പ്രദേശിലെ ദരിദ്രരുടെ വീട്ടില്‍ പോയി താമസിച്ചതോ? ദില്ലിയിലെ ദരിദ്രരുടെ അടുത്തുതന്നെ പോണമായിരുന്നോ?

ആരാണു രാഹുല്‍ ഗാന്ധി? ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയോ? ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവും എം പിയും മാത്രമല്ലേ? ജനങ്ങളുടെ ദുരിതം മനസിലാക്കാന്‍ ഇത്ര ഭാരിച്ച ചെലവു ജനങ്ങളേക്കൊണ്ടു വഹിപ്പിക്കണോ?

ദളിതന്റെയും ദരിദ്രന്റെയും വീടുകളില്‍ അന്തിയുറങ്ങിയാല്‍ മാത്രമേ ദാരിദ്ര്യം മനസിലാക്കാന്‍ പറ്റൂ?

അങ്ങനെയെങ്കില്‍ നമ്മളൊക്കെ സ്കൂളുകളില്‍ പഠിക്കുന്നതൊക്കെ മണ്ടത്തരങ്ങളല്ലേ? അമേരിക്കയേക്കുറിച്ച് പഠിക്കാന്‍ അമേരിക്കയില്‍ തന്നെ പോകണം എന്നൊക്കെ കുട്ടികള്‍ വാശിപിടിച്ചാല്‍ ബുദ്ധിമുട്ടാവില്ലേ.

കേരളത്തില്‍ വന്നപ്പോള്‍ ഒരു ദരിദ്രന്റെയും അടുത്ത് രാഹുല്‍ ഗാന്ധി പോയിട്ടില്ല. ചങ്ങറയില്‍ കിടപ്പാടമില്ലാത്ത ആയിരക്കണക്കിനാളുകള്‍ സമരം ചെയ്തത് രണ്ടു വര്‍ഷത്തിലേറെയാണ്. എന്തേ അവരുടെ അടുത്ത് പോകാന്‍ രാഹുലിനു തോന്നാത്തത്?. കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ സുഭിക്ഷവും സ്വയം പര്യാപ്തവുമാണെന്ന സിമി തീയറി ആദേഹവും വിശ്വസിക്കുന്നുണ്ടോ?

ഉത്തര്‍ പ്രദേശിലെ ദളിതരോടുള്ള സ്നേഹം തികച്ചും രാഷ്ട്രീയമാണെന്ന് മനസിലക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. ഉത്തര്‍ പ്രദേശിലെ ദളിതര്‍ക്ക് മായവതിയുടെ ഭരണത്തില്‍ മറ്റു സ്ഥലങ്ങളിലെ ദളിതരേക്കാള്‍ സൌകര്യങ്ങള്‍ കിട്ടുന്നുണ്ട്. ഡെല്‍ഹിയിലേയും മുംബൈയിലേയും ചേരികളില്‍ താമസിക്കുന്ന ദരിദ്രരുടെ ദാരിദ്ര്യത്തേക്കാള്‍ മേല്‍ത്തരം ദാരിദ്ര്യമണോ ഉത്തര്‍ പ്രദേശില്‍ ?

ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് തിരിച്ചു വരവിന്റെ പാതയിലാണ്. അതിനാക്കം കൂട്ടാനുള്ള രാഷ്ട്രീയ തന്ത്രമാണ്, രാഹുല്‍ ആടുന നാടകങ്ങള്‍ എന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല.

kaalidaasan said...

സിമി,

ദില്ലിയില്‍ നിന്നും അരമണിക്കൂര്‍ യാത്രചെയ്താല്‍ ഉത്തര്‍‌പ്രദേശായി. സമൂഹത്തിലെ അധ‌സ്ഥിതരെ സന്ദര്‍ശിക്കുന്നതും അവരുമായി ഇടപഴകുന്നതും മന്ദബുദ്ധികളുടെ ഏര്‍പ്പാടാണെന്ന മട്ടിലായിപ്പോയി കാളിദാസന്റെ ലേഖനം.

അപ്പോള്‍ രഹുല്‍ പോയത് ഉത്തര്‍ പ്രദേശും ഡെല്‍ഹിയും തമ്മിലുള്ള അതിര്‍ത്തിയില്‍ മാത്രമാണല്ലേ? ഇതാണു ശരിക്കും മന്ദബുദ്ധിത്തരം.

കഴിഞ്ഞ മാസം രാഹുല്‍ നാടകം കളിക്കാന്‍ പോയ ബാരാബങ്കി ലക്നൌവില്‍ നിന്നും 30 കിലോമീറ്റര്‍ കിഴക്കുള്ള ഒരു സ്ഥലമാണ്. അതും ഡെല്‍ഹിയുടെ അതിര്‍ത്തിയിലാണെന്നു പറയുന്നതല്ലേ സിമി മന്ദബുദ്ധിത്തരം ?

രാഹുല്‍ ഗാന്ധി സ്ഥിരമായി പോകുന്ന അമേത്തിയും ഇതിനടുത്ത സ്ഥലമാണ്.

ഡെല്‍ഹിയില്‍ നിന്നും അര മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്താം. പക്ഷെ അത് സാധാരണക്കാര്‍ യാത്ര ചെയ്യുന്നതുപോലെ അല്ല. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ലക് നൌ വിമാനത്താവളത്തിലിറങ്ങി അവിടെ നിന്നും ഹെലികോപ്റ്ററില്‍ ഇവിടെ അര മണിക്കൂര്‍ കൊണ്ട് എത്താം. ദരിദ്ര്യത്തിന്റെ മുഖം കാണാന്‍ പെടുന്ന പാടുകളേ.



സമൂഹത്തിലെ അധ‌സ്ഥിതരെ സന്ദര്‍ശിക്കുന്നതും അവരുമായി ഇടപഴകുന്നതും വളരെ നല്ല കാര്യമാണ്. പക്ഷെ അത് എല്ലാ അധസ്ഥിതരെയും സന്ദര്‍ശിച്ചാകണം. ഉത്തര്‍ പ്രദേശിലെ അധസ്ഥിതരെ മാത്രം സന്ദര്‍ശിച്ചാകരുതെന്നേ ഞാന്‍ പറഞ്ഞുള്ളു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു ഗാന്ധി അധ‌സ്ഥിതരെ സന്ദര്‍ശിക്കുകയും അവരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. പക്ഷെ അത് രാഷ്ട്രീയലാഭത്തിനു വേണ്ടിയോ നാടകം കളിക്കാനോ അല്ലായിരുന്നു. അവരുടെ കൂടെ താമസിച്ചും വരുടെ ദുഖങ്ങളില്‍ പങ്കു ചേര്‍ന്നും അവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുമായിരുന്നു. അദ്ദേഹത്തിന്, ഒരു സേനയുടെയും അകമ്പടി ആവശ്യമില്ലായിരുന്നു.

എം പി എന്ന നിലയില്‍ പാര്‍ലമെന്റ് സമ്മേളിക്കാത്തപ്പോള്‍, അമേത്തിയില്‍ താമസിക്കണം അവിടത്തെ ആളുകളുടെ ഇടയില്‍ പ്രവര്‍ത്തിക്കണം. അതാണ്, എം പി യില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അല്ലാതെ ട്വിറ്റര്‍ മന്ത്രി പറഞ്ഞ പോലെ, തിരുവനന്തപുരത്തിന്റെ വികസനത്തിനു കേരള സര്‍ക്കാരിനു ചില നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മാത്രമേ കഴിയൂ എന്നു പറഞ്ഞ് കൈ കഴുകരുത്?

പാര്‍ലമെന്റ് സമ്മേളിക്കാത്തപ്പോള്‍ എന്തു കൊണ്ട് രാഹുല്‍ ഗാന്ധിക്ക് അമേത്തിയില്‍ താമസിച്ചു കൂട? ജീവിത ശൈലിക്ക് ചേന്നതല്ലെങ്കില്‍ കുറഞ്ഞ പക്ഷം അടുത്തുള്ള ലക്നൌവില്‍ എങ്കിലും താമസിച്ചു കൂടെ?

ഇതൊന്നും ആകില്ലെങ്കില്‍ കുറഞ്ഞ പക്ഷം ദാരിദ്ര്യ പഠനം എന്ന ഗീര്‍വാണം അടിക്കാതിരിക്കുകയെങ്കിലും ചെയ്യുക.

kaalidaasan said...

സിമി,

മറ്റുള്ളവരുടെ ജീവിതത്തെ ഗുണപരമായി സ്വാധീനിക്കാന്‍ കഴിയുന്ന ഒരു നേതാവ് അവരെ സന്ദര്‍ശിക്കുകയും ഇടപഴകുകയും അവരോടൊത്ത് ഭക്ഷിക്കുകയും അവരുടെ കുടിലില്‍ ഉറങ്ങുകയും ചെയ്യുന്നതു കാണുമ്പോള്‍ എന്തിനാ അവരെ സന്ദര്‍ശിക്കുന്നത്, എന്തിനാ അങ്ങോട്ടൊക്കെ പോവുന്നത്, ദില്ലിയിരുന്ന് ഷെല്‍ജയുടെ പുസ്തകം വായിച്ചു പഠിച്ചാല്‍ പോരേ എന്ന ചോദ്യം കിടിലം തന്നെ.

ദരിദ്രരുടെ ജീവിതത്തെ ഗുണപരമയി സ്വാധീനിക്കുക എന്നു പറഞ്ഞാല്‍ ഒന്നേ ഉള്ളു. ആദ്യം അവരുടെ ദാരിദ്ര്യം അകറ്റുക. അവരെ കൂടെ കൂടെ സന്ദര്‍ശിച്ചാലൊന്നും അവരുടെ ദാരിദ്ര്യം അകലില്ല. അതിനു വേറെ പലതും ചെയ്യണം. അതിനു വേണ്ടത് അവര്‍ക്ക് ഭക്ഷണം നല്‍കുക, അവര്‍ക്ക് ജീവിതമാര്‍ഗ്ഗം ഉണ്ടാക്കികൊടുക്കുക, സ്കൂളുകള്‍ ഉണ്ടാക്കി ക്കൊടുക്കുക, ആരോഗ്യ സംരക്ഷണത്തിനു ആശുപത്രികള്‍ നിര്‍മ്മിച്ചു നല്‍കുക എന്നതൊക്കെയാണ്. കൂടെ കൂടെ സന്ദര്‍ശിക്കാന്‍ ചെലവാക്കുന്ന കോടിക്കണക്കിനു രൂപ ഇതിനൊക്കെ ചെലവഴിച്ചിട്ട്, വര്‍ഷത്തില്‍ ഒരു പ്രാവശ്യമോ അതിലും കുറവോ സന്ദര്‍ശിച്ചാലും ആരും അതില്‍ അപാകത കാണില്ല.

കഴിഞ്ഞ നാലു വര്‍ഷം അദ്ദേഹം എം പി ആയിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടി ഇന്‍ഡ്യ ഭരിച്ചു. എന്നിട്ടും ഇന്‍ഡ്യയുടെ സ്ഥിതി താഴെ കാണുന്ന വിധം കിടിലമാണ്. അതിന്റെ സാക്ഷ്യപത്രമാണ്

അടുത്ത നാളില്‍ പ്രസിദ്ധപ്പെടുത്തിയ ഐക്യരാഷ്ട്ര സഭയുടെ വികസന റിപ്പോര്‍ട്ട്.


2007/2008 ലെ റിപ്പോര്‍ട്ട് അനുസരിച്ച് 184 ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 134 ആണ്. 2006ല്‍ 128-ാം സ്ഥാനത്തായിരുന്ന ഇന്ത്യയെ പിന്തള്ളി ആറുരാജ്യങ്ങള്‍ മുന്നോട്ടുപോയി. അയല്‍രാജ്യങ്ങളായ ചൈനയ്ക്കും ശ്രീലങ്കയ്ക്കും ഭൂട്ടാനും പുറകിലാണ് ഇന്ത്യ. ചൈനയുടെ സ്ഥാനം 92 ആണ്. ഇന്ത്യ പിന്നോട്ടുപോയപ്പോള്‍ ചൈന 99- ആം സ്ഥാനത്തുനിന്ന് 92ലെത്തി. ആയുര്‍ദൈര്‍ഘ്യം, സാക്ഷരത, വിദ്യാലയ പ്രവേശന നിരക്ക്, പ്രതിശീര്‍ഷ വരുമാനം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണീ റിപ്പോര്‍ ട്ട് തയ്യറാക്കുന്നത്.

ഇന്ത്യയുടെ കൊട്ടിഘോഷിക്കപ്പെടുന്ന വളര്‍ച്ചയുടെ പൊള്ളത്തരമാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സാധാരണ ജനങ്ങളുടെ ജീവിത നിലവാരം താഴോട്ടാണ്. യുപിഎ സര്‍ക്കാരില്‍നിന്ന് സഹായവും ആനുകൂല്യവും ലഭിക്കുന്നത് വന്‍കിട ബൂര്‍ഷ്വാസിക്കാണ്. ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചു എന്ന അവകാശവാദം വന്‍കിട ബൂര്‍ഷ്വാസി വാരിക്കൂട്ടിയ നേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

2004ല്‍ ഇന്ത്യയിലെ Billionaire മാരുടെ എണ്ണം 9 ആയിരുന്നത് 2008 ആയപ്പോള്‍ 53 ആയി വര്‍ധിച്ചു. ഈ കാലയളവില്‍ 10 കോര്‍പറേറ്റ് കുടുംബത്തിന്റെ ആസ്തി മൂന്നിരട്ടിയാണ് വര്‍ധിച്ചത്- 2003-04 ല്‍ 3,54,000 കോടി രൂപയായിരുന്നത് 10,34,000 കോടി രൂപയായി. അതേ സമയം, കഴിഞ്ഞ പതിറ്റാണ്ടില്‍ രാജ്യത്തെ പട്ടണങ്ങളിലെ ദാരിദ്ര്യം ആറുശതമാനം വര്‍ധിച്ചു. 50 % ആളുകള്‍ ദാരിദ്ര്യ രേഖക്കു താഴെയാണിന്ന്.

ഈ ദരിദ്രരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുക എന്നു പറഞ്ഞാല്‍ അവരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ്. അല്ലാതെ അവര്‍ക്ക് ഇടക്കിടക്ക് കോടിക്കണക്കിനു രൂപ ചെലവാക്കി ദര്‍ശനം നല്‍കിയല്ല. ആ പണമെങ്കിലും അവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ഉപയോഗിക്കുക.

ലോക ബാങ്ക് ഏജന്റ് മന്‍ മോഹന്‍ സിംഗിനോട്, ഇന്‍ഡ്യയുടെ സമ്പത്ത് അംബാനിമാര്‍ക്ക് വീതം വക്കുന്നത് നിറുത്തി, ഈ പട്ടിണി പാവങ്ങളുടെ പട്ടിണി മാറ്റാനെന്തെകിലും കര്‍മ്മപദ്ധതികള്‍ നടപ്പാക്കാന്‍ നിര്‍ബന്ധിക്കുകയാണ്, കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ രാഹുല്‍ ചെയ്യേണ്ടത്.

simy nazareth said...
This comment has been removed by the author.
simy nazareth said...

കാളിദാസന്റെ ലേഖനം ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്നുപറഞ്ഞതുപോലെയായിപ്പോയി.

രാഹുല്‍ ഗാന്ധി എന്നല്ല, ആരായാലും, ഏതു പാര്‍ട്ടിയിലെ ആളായാലും, ഓരോ രാഷ്ട്രീയ നേതാവും എത്ര തവണ താഴേക്കിടയിലുള്ള ജനങ്ങളെ സന്ദര്‍ശിക്കുന്നോ അത്രയും നല്ലതാണ്. പുസ്തകം വായിച്ച് ദരിദ്രരെപ്പറ്റി മനസിലാക്കുന്നതിലും നല്ലതാണ് ദരിദ്രരെ സന്ദര്‍ശിച്ച് അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നത്. വര്‍ഷത്തില്‍ ഒരു തവണ പട്ടിണി കിടക്കുന്നവന്റെ കുടിലില്‍ അന്തിയുറങ്ങുന്നതിലും നല്ലതാണ് രണ്ടു തവണ പോവുന്നത്. അതിലും നല്ലതാണ് നൂറുതവണ പോവുന്നത്.

എന്തിന് ഉത്തര്‍ പ്രദേശ്? ഇതില്‍ വോട്ടുബാങ്ക് രാഷ്ട്രീയം ഇല്ലേ? - ഉണ്ട്, തീര്‍ച്ചയായും. ഇതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ട്.

എന്നാല്‍ ദരിദ്രനെ സഹായിക്കുന്നതിന്റെ ആദ്യപടി ദരിദ്രനെയും, അവന്റെ ആവശ്യങ്ങളെയും ചുറ്റുപാടുകളെയും ജീവിതത്തെയും മനസിലാക്കുന്നതാണ്. അല്ലാതെ പുസ്തകം വായിച്ചല്ല ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം തുടങ്ങേണ്ടത്. ഒരിടത്തും പോവാതിരിക്കുന്നതിലും നല്ലതാണ് ഉത്തര്‍ പ്രദേശില്‍ എങ്കിലും പോവുന്നത്. വോട്ടുകള്‍, കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്, എന്നിങ്ങനെ ഉദ്ദേശങ്ങളും ഉണ്ടാവാം എങ്കിലും അതിന്റെ ഒരു സൈഡ്-ഇമ്പാക്ട് എന്ന നിലയിലെങ്കിലും ദരിദ്രരുടെ ആവശ്യങ്ങളും ദുരിതങ്ങളും രാഹുലിന്റെ തലയില്‍ കയറും.

രാഹുല്‍ ഗാന്ധി മാത്രമല്ല, മന്‍‌മോഹന്‍ സിങ്ങ്, ചിദംബരം, പ്രണബ് മുഖര്‍ജി, തുടങ്ങിയവരും ഇതേ പരിപാടി തുടങ്ങിയിരുന്നെങ്കിലോ?

(ദരിദ്രരുടെ ജീവിതത്തെക്കുറിച്ചോ അവരുടെ ഉന്നമനത്തെക്കുറിച്ചോ പറയാന്‍ ഒരുതരത്തിലുള്ള ആധികാരികതയും എനിക്കില്ല - ഞാന്‍ പട്ടിണികിടന്നിട്ടില്ല. അവരുടെ ജീവിതം എന്തെന്നും പരിഹാരങ്ങള്‍ എന്തെന്നും എനിക്കുള്ള സങ്കല്‍പ്പത്തില്‍ നിന്നും പറയുന്ന കാര്യങ്ങള്‍ എന്നേ ഉള്ളൂ)

ഈ വിഷയത്തില്‍ പറഞ്ഞതിലധികം സംസാരിക്കാനില്ലാത്തതുകൊണ്ട് ഇനി കമന്റിടാതെ മുങ്ങുന്നു.

kaalidaasan said...

പാഞ്ഞിരപാടം,

അപ്പൊ നമ്മുടെ രാഹുല്‍ആരായി? തോമാസ്ശ്ലീഹയെപ്പോലെ ആദ്യം വിശ്വസിക്കാതെ പിന്നീട് അതു മറ്റുള്ളവരെക്കാളും നന്നായി ചെയ്യും എന്ന് കാളിദാസന്‍ പറയാതെ പറഞ്ഞതു നന്നായി :)


കാളിദാസന്‍ പറയാതെ പറഞ്ഞത് ഇതൊന്നുമല്ല. ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു എന്നു ശിക്ഷ്യന്‍മാര്‍ പറഞ്ഞപ്പോള്‍ തോമസ് വിശ്വസിച്ചില്ല. ഇന്‍ഡ്യയില്‍ ദരിദ്രര്‍ ഉണ്ടെന്ന് ഐക്യ രാഷ്ട്ര സഭയും, ശശി തരൂരും, കുമാരി ഷെല്‍ജയും പറഞ്ഞത്, വിശ്വാസമില്ല എന്നൊന്നും തോമസിനേപ്പോലെ രാഹുല്‍ പറഞ്ഞതായി കേട്ടിട്ടില്ല. രാഹുല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ താങ്കളുടെ ഈ പരാമര്‍ശത്തിനു പ്രസക്തിയുണ്ടായേനേ.

കാണാതെ വിശ്വസിക്കാത്ത തോമ എന്നത് രാഹുലിന്റെ പ്രവര്‍ത്തിയുടെ പൊള്ളത്തരത്തെ കളിയാക്കി ഞാന്‍ പറഞ്ഞതാണ്. അല്ലാതെ തോമസിന്റെ പ്രവര്‍ത്തിയുമായി രഹുലിന്റെ പ്രവര്‍ത്തിക്ക് ഒരു ബന്ധവുമില്ല. തോമസ് ഒരു മുഖം മൂടിയും ധരിച്ചില്ല. ക്രിസ്തുവിനേക്കുറിച്ച് പ്രസംഗിച്ച് ക്രിസ്തുമത്തിലേക്ക് ആളെക്കൂട്ടുക മാത്രമായിരുനു അദ്ദേഹത്തിന്റെ ഉദ്ദേശ്യം.

തോമാശ്ലീഹ ഇന്‍ഡ്യയിലും വന്നു സുവിശേഷം പ്രസംഗിച്ചു. കുറെയേറെ ദരിദ്രരെ ക്രിസ്ത്യാനികളാക്കി. അവരുടെ അരുടെയും ദാരിദ്ര്യം മാറ്റിയില്ല. ദരിദ്ര്യം പഠിക്കാനാണു വന്നതെന്നും തോമസ് പറഞ്ഞില്ല. ക്രിസ്തുമതം പ്രസംഗിച്ചു, ക്രിസ്തുമതത്തിലേക്ക് ആളേക്കൂട്ടി. അതിനു മാത്രമാണു തോമസ് വന്നത്.

രാഹുല്‍ ഒരു മുഖം മൂടിയിട്ട് തോമസ് ചെയ്ത കാര്യം ചെയ്യുന്നു. കോണ്‍ഗ്രസ് സുവിശേഷം പ്രസംഗിച്ച് ആ ദരിദ്രരെ കോണ്‍ ഗ്രസിന്റെ അനുയായികളാക്കാനാണീ നാടകം ആടുന്നതെന്നാണു ഞാന്‍ പറഞ്ഞത്. അവരുടെ ദാരിദ്ര്യം മാറ്റാനൊന്നുമല്ല. ദരിദ്രരെ മനസിലാക്കുന്നു എന്നതൊക്കെ രാഹുലിന്റെ മുഖം മൂടി മാത്രം. അടുത്ത തെരഞ്ഞെടുപ്പാണു ലക്ഷ്യം. താങ്കള്‍ക്കൊന്നും ആ മുഖം മൂടി തിരിച്ചറിയാന്‍ ആകുന്നില്ല. അതുകൊണ്ടാണ്, രാഹുല്‍ ആടുന്ന നാടകത്തിനു പിന്നണി പാടുന്നത്.

kaalidaasan said...

പാഞ്ഞിരപാടം,

10 ജനപഥ് ഉള്‍പ്പെടുന്ന ഡെല്‍ഹി നഗരത്തില്‍ ദരിദ്രര്‍ 3 % ഉണ്ടു അവിടത്തെ കണ്ടിട്ടു അതു പരിഹരിച്ചിട്ടു മതി ഉത്തര്‍ പ്രദേശിലെ ദളിതന്റെയും ആദിവാസികളുടെയും കുടിലില്‍ അന്തിയുറങ്ങുന്നത്. ആദ്യം അതു കണ്ടുപടി അല്ലെ?

അല്ലല്ലോ. ഡെല്‍ഹിയിലെ ദരിദ്രന്റെ ദാരിദ്ര്യവും ഉത്തര്‍പ്രദേശിലെ ദരിദ്രന്റെ ദാരിദ്ര്യവും അതിന്റെ കാരണവും ഒന്നു തന്നെയാണ്. അത് പഠിക്കാന്‍ അവിടെ മാത്രം പോകുന്നതിന്റെ കാപട്യമാണു ഞാന്‍ ചൂണ്ടിക്കാണിച്ചത്.

കേരളത്തില്‍ വന്നപ്പോള്‍ ഒരു ദരിദ്രന്റെയുമടുത്ത് പഠിക്കാന്‍ പോയില്ല. കേരളത്തില്‍ ദരിദ്രര്‍ ഇല്ലാത്തതുകൊണ്ടാണോ അവിടെ പോകാത്തത്?

ഇന്‍ഡ്യയുടെ ഭഷ്യ വകുപ്പ് മന്ത്രിയും പ്രധാനമന്ത്രിയും അവകാശപ്പെടുന്നത്, ഭാഷ്യ ധാന്യങ്ങള്‍ ആവശ്യത്തിനുത്പ്പാദിപ്പിക്കുന്നുണ്ട് എന്നും, ആവശ്യത്തിനു സ്റ്റോക്ക് ചെയ്തിട്ടുമുണ്ട് എന്നുമാണ്. . എന്നിട്ടും ഇന്‍ഡ്യയില്‍ 50% ആളുകള്‍ ദരിദ്ര്യ രേഖക്കു താഴെ കഴിയുന്നു. എന്തുകൊണ്ട് അത് സംഭവിക്കുന്നു എന്നു കണ്ടെത്താനും അത് ഒഴിവാക്കാനുമല്ലേ ഒരു നേതാവു ചെയ്യേണ്ടത്. അല്ലാതെ ഒരു ദരിദ്രന്റെ കുടിലില്‍ പോയി ഒരു തെയ്യരയം പാടിയാലൊന്നും അവന്റെ ദരിദ്ര്യം ഇല്ലാതാകില്ല.

ഇതാണു പ്രധാനമന്ത്രിയുടെ സുവിശേഷം


India has enough food stocks to tackle shortage: PM.


September 09,

"We had record production and procurement of foodgrains in both 2007-08 and 2008-09. We thus have adequate food stocks and there is no cause for concern or fear of shortages of foodgrains in the country as a whole."

ഭഷ്യ ക്രിക്കറ്റ് മന്ത്രിയുടെ സുവിശേഷം ഇതും.

India has enough food stock: Pawar

12 Jul 2009

HYDERABAD: Even though the delay in monsoon would impact agricultural production in India, the country has adequate food stocks to manage the

situation, said agriculture minister Sharad Pawar.

“We need not worry about a dip in agriculture production as there is no scarcity of grain stocks in the country," he said on the sidelines of the Indian Fish Festival in Hyderabad on Saturday.

kaalidaasan said...

പാഞ്ഞിരപാടം,

അപ്പോ അതാണു !! നമ്മുടെ അച്ചുമാമനൊട് മലംബുഴയില്‍ നന്നായി ഭരിച്ച് കാണിക്കൂ, അവിടെ നിങ്ങള്‍ വ്യവസായം കൊണ്ടു വരൂ. അവിടുത്തെ അഴിമതി ആദ്യം ഇല്ലാതാക്കു എന്നിട്ടു മതി കേരള ഭരണവും, എന്റെ അഴിമതിയും എന്നു പിണറായി പറയുന്ന ഒരു സുഖം.


ഒന്നും മനസിലാകുന്നില്ലല്ലോ!! തലതിരിഞ്ഞു പോയോ?

വി എസ് അച്യുതാനന്ദന്‍ കേരളത്തിലെ മറ്റിടങ്ങളിലെ ദാരിദ്ര്യം കാണാതെ, മലമ്പുഴയിലെ ദരിദ്രരുടെ കുടിലില്‍ കൈകൊട്ടിക്കളി നടത്തിയാല്‍ അദ്ദേഹത്തോട്, അത് കാപട്യമാണെന്ന് എല്ലാവരും പറയും.

അദ്ദേഹത്തിനു വേണമെങ്കില്‍ ചെങ്ങറയിലെ കിടപാടമില്ലാത്തവരുടെ കുടിലുകളില്‍ ഭക്ഷണം കഴിച്ചും അവരുടെ തോളില്‍ കയ്യിട്ടും, കണ്ണിര്‍ പൊഴിച്ചും നാടകം കളിക്കാമായിരുന്നു. അവര്‍ക്ക് കിടപ്പാടമില്ല എന്നറിയാനായി പഠനപര്യടന നാടകവും നടത്താമായിരുന്നു. പക്ഷെ അത് ചെയ്തില്ല. അതിനു പകരം അവരുടെ നേതാവിനെയും പ്രതിപക്ഷ നേതാവിനെയും മറ്റ് ബന്ധപ്പെട്ടവരെയും വിളിച്ചിരുത്തി ചര്‍ച്ച ചെയ്തു പ്രശ്നം പരിഹരിക്കാനുള്ള തീരുമാനമെടുത്തു.

kaalidaasan said...

പാഞ്ഞിരപാടം,

കുറച്ചെങ്കിലും നന്നായി ചിന്തിക്കുന്നവര്‍ക്കു തരൂര്‍വിദേശകാര്യമന്ത്രി എന്തിനു വിദേശരാജ്യങ്ങള്‍ സന്തര്‍ശിക്കണം? ഡല്‍ഹിയില്‍ ഇരുന്നു അവരെ ഇവിടെ വിളിച്ചു വരുത്തി ഭരിച്ചാല്‍ മതിയില്ലെ?എന്നൊക്കെയും വേണമെങ്കില്‍ ചോദിക്കാം. എന്തെ?

ഇല്ലല്ലോ.

തരൂര്‍ വിദേശകാര്യ മന്ത്രിയാണെന്നും രാഹുല്‍ മന്ത്രിയല്ല എന്നും മനസിലാക്കാനുള്ള സാമാന്യബോധമുള്ളവര്‍ അത് പറയില്ല. വിദേശ കാര്യ വകുപ്പു മന്ത്രി യാത്ര ചെയ്യുന്നതിനേക്കുറിച്ചും ആരും ഒരാക്ഷേപവും ഇതു വരെ ഉന്നയിച്ചില്ല. ഇനി ഉന്നയിക്കുകയുമില്ല. ഭരണപരമായ കാര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം എവിടെ യാത്ര ചെയ്താലും ആരും ഒരു കുറ്റവും പറയില്ല.


അദ്ദേഹത്തെ വിമര്‍ശിച്ചത് ദിവസം 1 ലക്ഷം രൂപ ചെലവാക്കി പഞ്ചനക്ഷത്ര ഹൊട്ടലില്‍ താമസിച്ചതിനെയും അനാവശ്യപദപ്രയോഗങ്ങള്‍ നടത്തി ഇന്‍ഡ്യക്കാരെ അവഹേളിച്ചതിനുമാണ്.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവു മാത്രമാണ്. ഭരണപരമായ ഒരധികാരവും അദ്ദേഹത്തിനില്ല. എം പി എന്ന നിലയില്‍ അദ്ദേഹത്തിനു അമേത്തി മണ്ഠലത്തിലെ കാര്യങ്ങളും അന്വേഷിക്കാം. ഇവിടെ അതല്ല സംഭവിക്കുന്നത്. ഇന്‍ഡ്യയിലെ ദരിദ്രരേക്കുറിച്ച് പഠിക്കാന്‍ നികുതി ദായകന്റെ പണം ധൂര്‍ത്തടിച്ച് നടക്കുന്നതാണ്. മറ്റു എം പി മാര്‍ക്കില്ലത്ത എന്തു കൊമ്പാണിദ്ദേഹത്തിനുള്ളത്? നെഹ്രു വംശത്തിലെ അടുത്ത കിരീടാവകാശി എന്നതിനപ്പുറം എന്താണദ്ദേഹത്തിനിതൊക്കെ ചെയ്യാനുള്ള അധികാരം ? ആ വംശത്തിന്റെ അടിമകള്‍ ഇതൊക്കെ വാഴ്ത്തിപ്പാടുന്നു എന്നു കരുതി എല്ലാവരും അടിമകളല്ലല്ലോ.

kaalidaasan said...

പാഞ്ഞിരപാടം,

എന്തു ചെയ്യാം ഇവിടെ ഭൂരിപക്ഷം പറയുന്നതിനും ചെയ്യുന്നതിനുമേ വിലയുള്ളൂ.നാശം പിടിച്ച ജനാധിപത്യം

അതാണിവിടത്തെ ഗതികേട്.

നാശം പിടിച്ച ജനാധിപത്യമാണ്. പക്ഷെ ആ നാശം എന്താണെന്നു മനസിലക്കാന്‍ തങ്കള്‍ക്കാകുന്നില്ല. . പണം നല്‍കി എം പിമാരെ വിലക്കുവാങ്ങി അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന ജനാധിപത്യം . 545 അംഗ പര്‍ലമെന്റില്‍ 204 എം പിമാരുള്ളതാണു ഭൂരിപക്ഷം എന്ന ഹുങ്ക്. അതിനും ജനാധിപത്യമെന്നു പറയും, പാഞ്ഞിരപാടം ലെവലിലിലുള്ള ജനാധിപത്യ വിശ്വാസികള്. മറ്റുളവര്‍ ഇതിനെ പണാധിപത്യം എന്നു വിളിക്കും .

വോട്ടു ചെയ്തു അധികാരത്തിലേറ്റിയാല്‍ കഴിഞ്ഞല്ലോ കഴുതകളുടെ കടമ. പിന്നീട് രാജാക്കന്‍മാരെ ആര്‍ക്കും ചോദ്യം ചെയ്യാനുള്ള അവകാശമില്ല. നികുതി കൊടുക്കുന്നവന്റെ പണം ചെലവാക്കി പറന്നു നടക്കുക. വികസനത്തിനു മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുക. അതിലപ്പുറം ഉത്തരവാദിത്തങ്ങള്‍ ഇവര്‍ക്കില്ലല്ലോ. അടിമകള്‍ അതിനെ കണ്ണുമടച്ച പ്രശംസിക്കുക. എന്നിട്ട് ദാരിദ്ര്യവും കെട്ടിപ്പിടിച്ച് കിടന്നുറങ്ങുക. അഞ്ച വര്‍ഷം കഴിഞ്ഞു നാടകം ആവര്‍ത്തിക്കുക. അത് അംബാനിമാര്‍ക്ക് രാജ്യം തീറെഴുതിക്കൊടുക്കാനുള്ള അവകാശമാണെന്ന് പറഞ്ഞു ആശ്വസിക്കുക. അധികാരികള്‍ക്ക് ദരിദ്ര്യ രേഖ മുകളിലേക്ക് മാറ്റി മാറ്റി വരക്കാനുള്ള പേനയും സംഭാവന ചെയ്യുക. അതും മഹത്തായ ജനാധിപത്യം.

ഒ വി വിജയന്‍ ധര്‍മ്മപുരാണത്തില്‍ എഴുതിയ പോലെ, അംഗരാജാവിന്റെ അമേഥ്യവും അമൃതാണെന്നു കരുതി ഭക്ഷിക്കുക. അത് അതിമഹത്തായ ജനാധിപത്യം.

kaalidaasan said...

പാഞ്ഞിരപാടം,

രാഹുല്‍ ഇന്നിന്ത്യയില്‍ ഏറ്റവും അധികം സെക്യുരിറ്റി കിട്ടേണ്ട വിഭാഗത്തില്‍ ആണെന്നുള്ളതും അതിനു ഗവ്: ചിലവു എത്രയാണെന്നുള്ളതും, അതിനും മുകളില്‍ രാഹുല്‍ ഇന്നാട്ടിലെ ഒരു ദേശീയ പാര്‍ട്ടിയുടെ ഒരു ദേശീയ ഭാരവാഹി ആണെന്നുള്ളതും പാര്‍ട്ടി അതിനു കാശെറിയുമെന്നും പടം കൊടുത്ത ദേശാഭിമാനിക്കും ഓര്‍മ്മകാണും.

ദേശാഭിമാനിക്ക് മാത്രമല്ല, എല്ലാവര്‍ക്കും ഓര്‍മ്മയുണ്ട്. പാര്‍ട്ടി കാശേറിയും. എറിഞ്ഞു കളിക്കാനും വേണ്ട കാശ് പാര്‍ട്ടിക്കുണ്ട്. കോടിക്കണക്കിനു വരുമാനമുള്ള വ്യവസായമല്ലേ പാര്‍ട്ടി നടത്തുന്നത്?

എന്താണു പാഞ്ഞിരപാടം, പാര്‍ട്ടിങ്ങനെ എറിയാന്‍ മാത്രമുള്ള കാശിന്റെ വരുമാനം ?

രാഹുല്‍ ഏറ്റവും അധികം സെക്യൂരിറ്റി കിട്ടേണ്ട വസ്തു ആയതെങ്ങനെയാണ്? ആരാണതു തീരുമാനിച്ചത്?

അധികം സെക്യൂരിറ്റി ഉള്ളവര്‍ അതനുസരിച്ച് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ നോക്കണം. അതാണൌചിത്യം. പക്ഷെ രാഹുലിന്റെ കാര്യത്തില്‍ അതല്ല സംഭവിച്ചത്. ഉത്തര പ്രദേശില്‍ ഇടക്കിടെ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ നടത്തുന പള്ളിപ്പുറപ്പാടുകള്‍ അവിടെ നിത്യവും തലവേദനയാണ്.

കോഴിക്കോട്ടു സംഭവിച്ചത് അതിലും വൃത്തികെട്ടതാണ്. പകല്‍ മുഴുവന്‍ അദ്ദേഹത്തിനകമ്പടി സേവിച്ച് രാത്രി ഉറങ്ങാന്‍ പോയതായിരുന്നു കോഴിക്കോട്ടെ പോലീസുകാര്‍. യുവരാജവിന്റെ എഴുന്നള്ളത്ത് രാത്രി 10 മണിക്കാക്കിയപ്പോള്‍ ജോലി ചെയ്തു ക്ഷിണിച്ച പോലീസുകാര്‍ക്ക് മടങ്ങി വരേണ്ടി വന്നു. പള്ളിയുറക്കത്തിനു 10 മണിക്കെങ്കിലും മണിയറയില്‍ പ്രവേശിച്ചിരുന്നെങ്കില്‍ ആ സാധുക്കള്‍ക്ക് ഈ ബുദ്ധിമുട്ടുണ്ടാകില്ലായിരുന്നു. ഇങ്ങേര്‍ക്ക് എന്തിന്റെ സുക്കേടാണെന്നേ അസിസ്റ്റന്റ് കമ്മീഷണര്‍ ചോദിച്ചുള്ളു. വീണ്ടും വിളിച്ചു വരുത്തപ്പെട്ട പോലീസുകാര്‍, കോണ്‍ഗ്രസ് അനുഭാവികള്‍ ഉള്‍പ്പടെയുള്ള പോലീസുകാര്‍ മനസില്‍ പറഞ്ഞിരിക്കും, ഈ നായിന്റെ മോനെന്തിന്റെ കഴപ്പാണെന്ന്. അനാവശ്യമായ ശല്യമുണ്ടാക്കുന്നവരെ പരാമര്‍ശിക്കാന്‍ വടക്കന്‍ കേരളത്തില്‍ സാധാരണ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണത്.

അനവസരത്തില്‍ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കാതിരിക്കുക എന്നതാണ്, ഏത് നേതാവിനും വേണ്ട ഗുണം. ഒരു സാദാ രാഷ്ട്രീയ നേതാവിന്റെ അര്‍ത്ഥ രാത്രിയിലെ നഗര പ്രദക്ഷിണത്തിനു പോലീസുകാരെ ബുദ്ധിമുട്ടിക്കുന്നതിനെയും ന്യായീകരിക്കുന്നതിനെ, അല്‍പ്പനര്‍ത്ഥം കിട്ടിയാല്‍ അര്‍ത്ഥ രാത്രിക്കും കുട പിടിക്കും എന്ന പഴം ചൊല്ലു അന്വര്‍ത്ഥമാക്കുന്നതായേ എനിക്ക് തോന്നുന്നുള്ളു.

പാഞ്ഞിരപാടം............ said...

രാഹുല്‍ ഇന്ത്യക്കു ആരുമല്ലാ, ഞാന്‍ ആളെ അറിയുകപോലുമില്ല! രാഹുല്‍ സെക്യൂരിറ്റി കിട്ടേണ്ട ആള്‍ പോലുമല്ല.

kaalidaasan said...

സിമി,

കാളിദാസന്റെ ലേഖനം ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്നുപറഞ്ഞതുപോലെയായിപ്പോയി.

അച്ചിയെ ഇഷ്ടപ്പെടാനും വെറുക്കാനും അച്ചി എന്റെ ആരുമല്ല. ഞാന്‍ രാഷ്ട്രീയ നേതാക്കളെ വിലയിരുത്തുന്നത് അവര്‍ എന്തു ചെയുന്നു എന്ന അടിസ്ഥാനത്തിലാണ്.

രാഹുല്‍ ഗാന്ധി എന്ന അച്ചി തൊട്ടതിനെയെല്ലാം ഞാന്‍ കുറ്റം പറഞ്ഞില്ല. ചിലതിനെ കുറ്റം പറഞ്ഞു. അതിന്റെ കാരണവും ഞാന്‍ പറഞ്ഞു.

കേരളത്തിലെ ഒരു മന്ത്രിക്കു വരെ മാര്‍ഗ്ഗ തടസമുണ്ടാക്കി ഈ അച്ചി നടത്തിയ പര്യടനത്തില്‍ എന്തോ പന്തികേടുണ്ട്. അംഗരാജാവിനെ ആരാധിക്കുന്നതുകൊണ്ട് സിമിക്കതിന്റെ ഗൌരവം പിടി കിട്ടുന്നില്ല. ഈ അച്ചി ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയോ, മന്ത്രിയോ ഉദ്യോഗസ്ഥനോ അല്ല. അപ്പോള്‍ അതിന്റെ ഗൌരവം കുറച്ചുകൂടെ കൂടുന്നു.

kaalidaasan said...

സിമി,

പുസ്തകം വായിച്ച് ദരിദ്രരെപ്പറ്റി മനസിലാക്കുന്നതിലും നല്ലതാണ് ദരിദ്രരെ സന്ദര്‍ശിച്ച് അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നത്. വര്‍ഷത്തില്‍ ഒരു തവണ പട്ടിണി കിടക്കുന്നവന്റെ കുടിലില്‍ അന്തിയുറങ്ങുന്നതിലും നല്ലതാണ് രണ്ടു തവണ പോവുന്നത്. അതിലും നല്ലതാണ് നൂറുതവണ പോവുന്നത്.


ദരിദ്രന്‍ എന്നു പറഞ്ഞാല്‍ സാധാരണ മനസിലാക്കുന്ന ഒരു അര്‍ത്ഥമുണ്ട്. അത് അവരുടെ അടുത്തിരുന്നാലേ മനസിലാകൂ എന്നു പറയുന്നതിലെ വിഡ്ഡിത്തം സിമിക്കറിയാന്‍ വയ്യാത്തതില്‍ അത്ഭുതമില്ല.

ഷെല്‍ജയുടെ പുസ്തകം വായിക്കാന്‍ പറഞ്ഞത്, ദാരിദ്ര്യത്തേക്കുറിച്ച് പഠിക്കാനല്ല. ഇന്‍ഡ്യയില്‍ ദരിദ്രര്‍ എത്ര കോടിയുണ്ടെന്നു മനസിലാക്കാനാണ്.

ദരിദ്രരെ സന്ദര്‍ശിച്ച് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നത് നല്ലതാണ്. സാധാരണ ബുദ്ധിയുള്ളവര്‍ക്ക് ഒരു പ്രാവശ്യം സന്ദര്‍ശിച്ചാല്‍ ഒരു വിധം പ്രശ്നങ്ങള്‍ മനസിലാകും. എന്നിട്ട് അത് പരിഹരിക്കാന്‍ നടപടി എടുക്കും. അത് ഫലപ്രദമായോ എന്നറിയാന്‍ ഒരിക്കല്‍ കൂടിയോ അല്ലെങ്കില്‍ രണ്ടു പ്രാവശ്യമോ സന്ദര്‍ശിക്കും. എന്നിട്ടും ഒന്നും പഠിച്ചില്ലെങ്കില്‍ അവര്‍ നൂറല്ല ആയിരം തവണ സന്ദര്‍ശിച്ചാലും ഫലമില്ല. പട്ടി ചന്തക്കു പോയ പോലെ ജീവിതകാലം മുഴുവന്‍ സന്ദര്‍ശിച്ചു കൊണ്ടേ ഇരിക്കാം.


രാഹുല്‍ ഗാന്ധി മാത്രമല്ല, മന്‍‌മോഹന്‍ സിങ്ങ്, ചിദംബരം, പ്രണബ് മുഖര്‍ജി, തുടങ്ങിയവരും ഇതേ പരിപാടി തുടങ്ങിയിരുന്നെങ്കിലോ?

ഒരു കര്യവുമില്ല. കുറച്ചു പണം ചെലവാക്കാം. സാധാരണക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കാം. കൂടുതല്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്താം. അതിലപ്പുറം ഒന്നും ഉണ്ടാകില്ല.

ഇന്‍ഡ്യയിലെ ദരിദ്രരുടെ പ്രശ്നം ആവശ്യത്തിനു ഭക്ഷണം കിട്ടാത്തതാണ്. ഭക്ഷ്യധാന്യങ്ങള്‍ ആവശ്യത്തിലധികം ഉണ്ടെന്ന് പ്രധാനമന്ത്രിയും ഭഷ്യമന്ത്രിയും പറയുന്നു. ദരിദ്രര്‍ക്ക് ആവശ്യത്തിനുള്ളത് വിതരണം ചെയ്യാന്‍ പൊതുവിതരണ മന്ത്രിയോടു പറഞ്ഞാല്‍ മാത്രം മതി. അതിനു പകരം അവരുടെ ദാരിദ്ര്യം മനസിലാക്കാന്‍ ആഴ്ച തോറും അവിടേക്ക് മാര്‍ച്ച് നടത്തിയിട്ടു കാര്യമില്ല.

ഇവരൊക്കെ പരിവാരസമേതം എഴുന്നള്ളുന്നത് മറ്റുള്ളവര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് അതി ഭയങ്കരമായിരിക്കും. പ്രത്യേക വിമാനവും സഞ്ചരിക്കാന്‍ പ്രത്യേക വാഹനങ്ങളും വരുത്തി വയ്ക്കുന്ന ഭാരം ഒരു ദരിദ്ര രാജ്യത്തിനു താങ്ങാനാവുന്നതില്‍ കൂടുതലായിരിക്കും.

kaalidaasan said...

പാഞ്ഞിരപാടം,

രാഹുല്‍ ഇന്ത്യക്കു ആരുമല്ലാ, ഞാന്‍ ആളെ അറിയുകപോലുമില്ല! രാഹുല്‍ സെക്യൂരിറ്റി കിട്ടേണ്ട ആള്‍ പോലുമല്ല.

രാഹുല്‍ ഇന്‍ഡ്യന്‍ പൌരനാണ്. കോണ്‍ഗ്രസ് ജെനെറല്‍ സെക്രട്ടറിയാണ്. അമേത്തി എം പി യാണ്. ജീവനു ഭീക്ഷണിയുള്ളതും സെക്യൂരിറ്റി അവശ്യമുള്ള വ്യക്തിയുമാണ്. അല്ലാതെ കിരീടാവകാശിയായി പ്രഖ്യാപിച്ച രാജകുമാരനല്ല. സെക്യൂരിറ്റി വേണ്ടവര്‍ അത് ഔചിത്യത്തോടെ ഉപയോഗിക്കണം. അനവസരത്തില്‍ മറ്റുള്ളവര്‍ക്ക് അസാധാരണ ബുദ്ധിമുട്ടുണ്ടാക്കാതെ നോക്കണം.

രണ്ടാം ക്ളാസില്‍ ട്രെയിന്‍ യാത്ര ചെയ്തപ്പോള്‍ കാണിച്ച വിവേകം മറ്റു സമയങ്ങളിലും കാണിക്കാനുള്ള ആര്‍ജ്ജവം ഉണ്ടായിരിക്കണം . അല്ലെങ്കില്‍ അതൊക്കെ വെറും നാടകമായി മറ്റുള്ളവര്‍ വിലയിരുത്തും. അത് കേട്ട് രാജകുമാരന്റെ പ്രജകള്‍ വേദനിക്കുന്നതില്‍ അര്‍ത്ഥമില്ല. പ്രത്യേക വിമാനത്തില്‍ പ്രത്യേക വാഹനം കൊണ്ടു വന്ന് ദരിദ്രന്റെ വീടു തപ്പുന്നത് അത്ര സുഖമുള്ള വാര്‍ത്തയല്ല.

സുബിന്‍ പി റ്റി said...

ഇടതുപക്ഷ ചിന്തകളെ വിമര്‍ശിക്കുന്നതും കുറച്ചു കടുത്ത വാക്കുകള്‍ ഉപയോഗിക്കുന്നതും ഒക്കെ വലിയ ബുദ്ധി ഉണ്ടെന്നു ആളുകളെ തോന്നിപ്പിക്കാന്‍ ഉള്ള ഒരു എളുപ്പ വഴി ആണെന്ന് സിമിക്ക് അറിയാം. ഇല്ലെങ്കില്‍ അവിടെയും ഇവിടെയും തൊടാതെ ഓരോന്നും പറഞ്ഞിട്ട് sthalam vidumo? സിമി മാത്രം അല്ല vereyum aalukal, inji പോലെ. jeevithathinte glaamar മാത്രം anubhavichu kazhiyunnavarkku yaadaartha mukhangal thurannu kaattappedumpol rosham undaakunnathu saadhaaranam.

സുബിന്‍ പി റ്റി said...

ഗൂഗിള്‍ ഇന്‍ഡിക് നേരെ വര്‍ക്കു ചെയ്യുന്നില്ല. നെറ്റ്‌വര്‍ക്ക് പ്രശ്നം. ക്ഷമിക്കു.

Baiju Elikkattoor said...

സുഖസമൃധിയില്‍ വളര്‍ന്ന ഒരു രാജകുമാരന്‍ തെരുവില്‍ യഥാര്‍ത്ഥ ജീവിതം നേരിട്ട് കണ്ടപ്പോള്‍ പകച്ചുപോയി. ഒരു തീരുമാനത്തില്‍ എത്താന്‍ അധികം വൈകിയില്ല, കൂടെ കൂടെ പരിവാരങ്ങളുമായി തെരുവില്‍ പോയി പഠിക്കേണ്ടിയും വന്നില്ല. ".....എങ്കില്‍ കൈവന്നിടെണ്ട നൃപന്റെ കിരീടവും, ആവശ്യമില്ലെനിക്കിങ്ങു സാബ്രാജ്യവും ..." എന്ന് തീരുമാനിച്ചു പുല്ലു പോലെ എല്ലാ സുഖങ്ങളും വലിച്ചെറിഞ്ഞു ലോക മധ്യത്തിലേക്ക് ഇറങ്ങി പോയി.

ആ പാതയിലൂടെ തിരിച്ചു നടക്കാന്‍ ശ്രമിക്കുന്നൂ രാഹുലന്‍.

ArunJ said...
This comment has been removed by the author.
ArunJ said...
This comment has been removed by the author.
ArunJ said...
This comment has been removed by the author.
ArunJ said...

ദരിദ്രരെ സേവിക്കാന്‍ കയരിപ്പറ്റിയ ഒരു മുഖ്യ്മന്ത്രി 3000 കോടി രൂപ പ്രതിമനിര്‍മാണത്തിനു ചിലവഴിക്കുന്നതിനെക്കുരിച് പരാതിയില്ലാ, ദരിദ്രരെ നെരിട്ടു കാണുന്ന എം. പിക്കു കുറ്റം!!

simy nazareth said...

സുബിന്‍,

ഇടതുചിന്തയ്ക്ക് എതിരഭിപ്രായം പറയുന്നവരെ വ്യക്തിപരമായി ആക്രമിച്ച് വാഗ്വാദമാക്കാതെ.

kaalidaasan said...

കുയ്യാനേ,

ദരിദ്രരെ സേവിക്കാന്‍ കയരിപ്പറ്റിയ ഒരു മുഖ്യ്മന്ത്രി 3000 കോടി രൂപ പ്രതിമനിര്‍മാണത്തിനു ചിലവഴിക്കുന്നതിനെക്കുരിച് പരാതിയില്ലാ, ദരിദ്രരെ നെരിട്ടു കാണുന്ന എം. പിക്കു കുറ്റം!!

പരാതി ഇല്ല എന്നാരാണു പറഞ്ഞത്? പരാതി സുപ്രീം കോടതിയില്‍ വരെ എത്തിയതറിഞ്ഞില്ലേ. മായാവതിയുടെ ധുര്‍ത്തിനെ വിമര്‍ശിച്ചുകൊണ്ട് പലരും എഴുതിയിട്ടുണ്ട്. ഇതേ വരെ ആരും ന്യായീകരിച്ചു കണ്ടില്ല.

ദരിദ്രരെ സേവിക്കലാണു ലക്ഷ്യം എന്നു മായാവതി പറഞ്ഞിട്ടില്ല. ദളിതര്‍ക്ക് ഭരണം കിട്ടലാണു മായാവതിയുടെ ലക്ഷ്യം. അതിനു വേണ്ടി ആരുമായും കൂട്ടുകൂടാന്‍ അവര്‍ക്ക് മടിയില്ല. ദളിതരെല്ലാം ദരിദ്രരുമാണ്. അവര്‍ക്കിപ്പോള്‍ യു പി ഭരണത്തില്‍ കുറെയൊക്കെ സ്ഥാനം കിട്ടുന്നുമുണ്ട്.

ജയലളിതയും പണ്ട് കുറെ ധൂര്‍ത്തടിച്ചിട്ടുണ്ട്. പക്ഷെ ഇവരൊന്നും ദാരിദ്ര്യത്തിന്റെ മുഖം കാണാന്‍ കോടിക്കണക്കിനു രൂപാ ചെലവഴിച്ചിട്ടില്ല. ദരിദ്രരെ കാണിച്ചു താ ദരിദ്രരെ കാണിച്ചു താ എന്ന് പോകുന്ന സ്ഥങ്ങളിലൊന്നും ആവശ്യപ്പെടാറുമില്ല.

kaalidaasan said...

സുബിന്‍,

ഇടതുപക്ഷ ചിന്തകളെ വിമര്‍ശിക്കുന്നതും കുറച്ചു കടുത്ത വാക്കുകള്‍ ഉപയോഗിക്കുന്നതും ഒക്കെ വലിയ ബുദ്ധി ഉണ്ടെന്നു ആളുകളെ തോന്നിപ്പിക്കാന്‍ ഉള്ള ഒരു എളുപ്പ വഴി ആണെന്ന് സിമിക്ക് അറിയാം.


അത് ബുദ്ധിയുണ്ടെന്നു തോന്നിപ്പിക്കുന്നതല്ല. അത് ചിലരുടെ സ്ഥിരം നമ്പരാണ്. പ്രതിരോധത്തിലാകുമ്പോള്‍ ചിലര്‍ സ്ഥാനത്തും അസ്ഥാനത്തും എടുത്ത് പ്രയോഗിക്കുന്ന ഒന്നാണ്.

kaalidaasan said...

ബൈജു,

ആ പാതയിലൂടെ തിരിച്ചു നടക്കാന്‍ ശ്രമിക്കുന്നൂ രാഹുലന്‍

തിരിച്ചു നടക്കാന്‍ ശ്രമിക്കുന്നതല്ല. എന്തൊക്കെയോ ചെയ്യുന്നുണ്ട് എന്നു തെളിയിക്കാനുള്ള ശ്രമമാണ്. കണക്കുകള്‍ പ്രകാരം ഇന്‍ഡ്യ സാമ്പത്തിക വളര്‍ച്ച നേടിയതിനോടൊപ്പം ദാരിദ്ര്യ വളര്‍ച്ചയും നേടി. രാഷ്ട്രീയ കമ്പോളത്തിലെ ഏറ്റവും പ്രീയമേറിയ ഉത്പന്നം ദാരിദ്ര്യമാണ്.ട്വിറ്റര്‍ വകുപ്പു മന്ത്രിയുടെ ഇഷ്ട വിഭവവും ഇന്‍ഡ്യയിലെ ദാരിദ്ര്യമായിരുന്നു. ഡിമാന്റുള്ള ചരക്ക് തന്നെ വ്യാപാരത്തിനു തെരഞ്ഞെടുത്തു. അത്ര മാത്രം.

ഇന്ദിര ഗന്ധിയുടെ മുദ്രാവാക്യം ഗരീബി ഹഠാവോ എന്നായിരുന്നു. അത് കൊച്ചുമോനില്‍ എത്തിയപ്പോള്‍ ഗരീബി ധിഖാവോ എന്നായി എന്നു മാത്രം

തോമസ്‌ said...

600 കോടിയാണ് ഒരു വര്ഷം വിവിധ പാര്‍ടിയില്‍ പെട്ട നേതാക്കള്‍ക്ക് സെക്യൂരിറ്റി കൊടുക്കാന്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നത് . ഒരു മന്ത്രിയെ പുലര്‍ത്താന്‍ വേണ്ട ചിലവുകള്‍ അന്വേഷിച്ചാല്‍ ചിലപ്പോള്‍ തല കറങ്ങിപ്പോവും. മാത്രമല്ല മന്ത്രി പദവിയിലുള്ളവര്‍ അധികാരം ഉപയോഗിച്ചു സ്വന്തക്കാരെ സ്റ്റാഫ്‌ ആക്കിയും പ്രമോഷന്‍ കൊടുത്തും ഉണ്ടാക്കുന്ന ചിലവുകള്‍ വേറെയും . അഴിമതി കേസുകളില്‍ നിന്നും നേതാക്കന്മാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ വക്കീലന്‍ മാരെ നിയമിച്ചും സര്‍ക്കാര്‍ കോടികള്‍ തന്നെ ദുരുപയോഗം ചെയ്യുന്നു. ഇതൊന്നും ദരിദ്രര്‍ക്ക് ഉപയോഗമുള്ള കാര്യമല്ലല്ലോ . പക്ഷെ വായ തുറന്നാല്‍ ദരിദ്രരെ കുറിച്ചേ പറയാവൂ .
പോലീസ് കാരനെ കുറ്റം പറയാന്‍ പറ്റില്ല . സംസ്ഥാനത്ത് നിന്നും കേന്ദ്രത്തില്‍ നിന്നും ഉള്ള ചങ്ങായി മാരുടെ പിന്നാലെ ഓടി അങ്ങേരു ക്ഷീണിച്ചിട്ടുണ്ടാവും
വളരെ ചിന്തനീയമായ പോസ്റ്റ്‌ . കൂടുതല്‍ വൈവിധ്യമാര്‍ന്ന പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു

kaalidaasan said...

തോമസ്,

അഭിപ്രായങ്ങള്‍ക്ക് നന്ദി.

മരത്തലയന്‍ said...

നല്ല പോസ്റ്റ്

അഭിനന്ദനങ്ങള്‍ കാളിദാസന്‍

Anonymous said...

Good post