Sunday 4 October 2009

കേരളം ഇന്‍ഡ്യയുടെ ഭാഗമോ?

സാധാരണ ഈ ചോദ്യം ചോദിക്കുക, വിഭാഗീയ ചിന്താഗതി ഉള്ളവരോ ദേശ ദ്രോഹികളോ ആണ്. ഇങ്ങനെ ഒരു ചോദ്യം എന്റെ മനസില്‍ കടന്നു വന്നത്, ഇന്‍ഡ്യ ഒപ്പുവച്ച ആസിയന്‍ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടിയേക്കുറിച്ചുള്ള ചര്‍ച്ചകള്‍ കണ്ട ശേഷമാണ്.

അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചാ വിഷയമായതാണ്, ആസിയന്‍ കരാര്‍. ഇന്‍ഡ്യയും ആസിയന്‍ രാജ്യങ്ങളുമായി ഉണ്ടാക്കിയ സ്വതന്ത്ര വ്യാപാരക്കരാറാണത്. ഈ കരാറിനെ വിമര്‍ശിച്ചും ന്യായീകരിച്ചും പലരും മാധ്യമങ്ങളില്‍ വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുന്നും ഉണ്ട്.

അക്കൂടെ വിചിത്രമായ ഒരു വാദഗതി കണ്ടു.


കരാര്‍ കൊണ്ട് കേരളത്തിലെ കര്‍ഷകര്‍ക്ക് ഗുണത്തെക്കാളേറെ ദോഷമാണ്.

ആസിയാന്‍ കരാര്‍ കൊണ്ട് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ദോഷങ്ങള്‍ ദേശീയതലത്തിലല്ല; പ്രധാനമായും സംസ്ഥാന തലത്തിലാണ്.

കേരളത്തിലെ കര്‍ഷകര്‍ക്ക് വരുന്ന ദോഷങ്ങള്‍ ദുരീകരിക്കാന്‍ വിലനിയന്ത്രണങ്ങള്‍ കൊണ്ടുവരണം എന്നതിനോട് അനുകൂലിക്കുന്നു.

ഇന്ത്യയ്ക്ക് സാമ്പത്തികമായി ഈ കരാര്‍ നഷ്ടമാണ് എന്നറിഞ്ഞിട്ടും എന്തിന് കേന്ദ്രസര്‍ക്കാര്‍ ഇതില്‍ ഒപ്പിട്ടു എന്നു ചിന്തിച്ചിട്ടുണ്ടോ?


ചോദ്യം ചോദിച്ച വ്യക്തി അതിനുത്തരവും നല്‍കി. അതിതാണ്.

എന്നാല്‍ ഇന്ത്യയ്ക്ക് നയതന്ത്ര (diplomatic / strategic) തലത്തില്‍, കരാറും തെക്കേ ഏഷ്യന്‍ രാജ്യങ്ങളുമായി സഹകരണം വര്‍ദ്ധിപ്പിക്കുന്നതും ദൂരവ്യാപകമായ ഗുണങ്ങള്‍ ചെയ്യുന്നു. പ്രത്യേകിച്ച് ഇന്ത്യന്‍ അതിര്‍ത്തി രാജ്യങ്ങളില്‍ (നേപ്പാള്‍, പാക്കിസ്ഥാന്‍, ബര്‍മ്മ, ശ്രീലങ്ക എന്നിവിടങ്ങളില്‍) ചൈന സ്വാധീനം വര്‍ദ്ധിപ്പിക്കുകയും, തെക്കേ ഏഷ്യന്‍ സഹകരണ സംഘങ്ങളിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലും ഇന്ത്യയുടെ പ്രവേശനത്തെയും ഉയര്‍ച്ചയെയും ചൈന എതിര്‍ക്കുകയും ചെയ്യുമ്പോള്‍.

ചൈനയുമായി തെക്കേ ഏഷ്യന്‍ നയതന്ത്രത്തില്‍ അല്പമെങ്കിലും തുലനം വരണമെങ്കില്‍ ആസിയാന്‍ കരാര്‍, മറ്റ് കിഴക്കേ ഏഷ്യന്‍ രാജ്യങ്ങളുമായി വാണിജ്യ ബന്ധവും സ്വതന്ത്ര വാണിജ്യ കരാറുകളും, തുടങ്ങിയവ ആവശ്യമാണ്.

ഇന്ത്യ ആത്മവിശ്വാ‍സത്തോടെ കരുക്കള്‍ നീക്കുകയാണെങ്കില്‍ ആസിയാന്‍ രാജ്യങ്ങള്‍ യു.എന്‍. രക്ഷാസമിതി അംഗത്വം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയോടൊപ്പം നില്‍ക്കും
.


അദ്ദേഹം ചോദിച്ച ചോദ്യത്തിന്റെ പശ്ചാത്തലത്തിലേക്ക് അല്‍പ്പം വെളിച്ചം വീശട്ടേ?


ഈ വാദഗതി കാണുമ്പോള്‍ മനസ്സിലുയരുന്ന ഒരു ചോദ്യം ഇതാണ്? എന്താണു കേരളം എന്ന സംസ്ഥാനത്തിന്റെ ഇന്‍ഡ്യന്‍ യൂണിയനിലെ പ്രസക്തി? കേരളത്തിലെ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ആകില്ലെങ്കില്‍ എന്തിനാണു കേരളം ഇന്‍ഡ്യയുടെ ഭാഗമായി നിലനില്‍ക്കുന്നത്?

ഇന്‍ഡ്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ നെഹ്രു കേരളത്തിനൊരു ഉറപ്പു നല്‍കിയിരുന്നു. നിങ്ങള്‍ നാണ്യ വിളകള്‍ കൃഷി ചെയ്ത് വിദേശനാണ്യം നേടിക്കൊള്ളു, കേരളത്തിന്റെ ഭഷ്യസുരക്ഷ കേന്ദ്രം നോക്കിക്കൊള്ളാം. നാണ്യ വിളകള്‍ ലോകത്തിന്റെ പല ഭാഗത്തേക്കും വിതരണം ചെയ്യുന്നതിനോടൊപ്പം, വിദഗ്ദ്ധ തൊഴിലാളികളെ വിതരണം ചെയ്യുന്നതും കേരളത്തിന്റെ മുഖമുദ്രയായി.

റേഷനിംഗും പൊതു വിതരണവും സഹായവും ഒക്കെയായി കേരളം വലിയ ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു. പിന്നീടെപ്പോഴോ അവസ്ഥകള്‍ മാറി.

ഹരിത വിപ്ളവം എന്ന പേരില്‍ നടപ്പിലാക്കിയ വിവരക്കേടുകള്‍ കേരളത്തിന്റെ കാര്‍ഷിക രംഗം താറുമാറാക്കി. അനിയന്ത്രിതമായ രാസ വള പ്രയോഗവും കീടനാശിനികളും അനുയോജ്യമല്ലാത്ത വിത്തുകളുമൊക്കെ ആയി അത് തകര്‍ന്നടിഞ്ഞു. ജൈവ വ്യവസ്ഥ തകിടം മറിഞ്ഞപ്പോള്‍ സര്‍വനാശമായിരുന്നു ഫലം. അന്നു വരെ കാണാത്ത പല രോഗങ്ങളും വന്ന് എല്ലാ കൃഷികളെയും നശിപ്പിച്ചു. കൃഷി ആദായകരമാല്ലതായി. കൂനിന്‍ മേല്‍ കുരു പോലെ കൂലിയും വില വര്‍ദ്ധനയും കൃഷിയെ വീണ്ടും തളര്‍ത്തി. ഭൂമാഫിയ അത് ശരിക്കും മുതലെടുത്തു. കൃഷി ഭൂമി വന്‍ തോതില്‍ വാങ്ങിക്കൂട്ടി, നികത്തി മറിച്ചു വില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ് പടര്‍ന്നു പന്തലിച്ചു. ഇതിനെതിരെ നടത്തിയ നീക്കത്തെ വെട്ടിനിരത്തല്‍ എന്ന മുദ്ര ചാര്‍ത്തി വളരെ സമര്‍ദ്ധമായി പരാജയപ്പെടുത്തി.

ഇപ്പോഴത്തെ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടു വന്ന ഉദാരവത്ക്കരണം മറ്റു പല മാറ്റങ്ങളുമുണ്ടാക്കി. വിലകുറഞ്ഞ നാണ്യവിളകള്‍ ഇറക്കുമതി ചെയ്തു. ഇത് പ്രധാനമായും രണ്ടുവിധത്തിലാണു ഇന്‍ഡ്യന്‍ കര്‍ഷകരെ ബാധിച്ചത്.

1. ഗുണമേന്‍മയുള്ള ഇന്‍ഡ്യന്‍ നാണ്യവിളകള്‍ ലോക പ്രസിദ്ധമായിരുന്നു. ഇറക്കുമതി ചെയ്ത രണ്ടാം തരം നാണ്യവിളകള്‍ ഇന്‍ഡ്യന്‍ നാണ്യ വിളകളെന്ന നാട്യത്തില്‍ രാജ്യദ്രോഹികള്‍ കയറ്റി അയച്ചു. അതോടെ ഇന്‍ഡ്യന്‍ നാണ്യവിളകളുടെ സല്‍പ്പേരും ആവശ്യകതയും കുറഞ്ഞു.

2. കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. ഉത്പന്നങ്ങള്‍ക്ക് വിലകുറഞ്ഞു. കടക്കെണിയിലായ കര്‍ഷകര്‍ വളരെപ്പേര്‍ ആത്മഹത്യ ചെയ്തു.

വിദേശപണം ഒഴുകിയെത്തിയപ്പോള്‍ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക അവസ്ഥ പാടെ മാറി. കൃഷി ചെയ്തു ജീവിക്കുക എന്ന അവസ്ഥയില്‍ നിന്നും വിദേശപണത്തെ ആശ്രയിച്ചു ജീവിക്കുക എന്ന പുതിയ അവസ്ഥയിലേക്ക് കേരളം മാറി. എല്ലാറ്റിനും വില കൂടി, പണിക്കാരുടെ കൂലി ഉള്‍പ്പടെ. പുതിയ ഒരു സാമ്പത്തിക ക്രമത്തിലേക്ക് കേരളം പതിയെ ചുവടു വച്ചു.

ക്രിക്കറ്റ് മന്ത്രി പവാര്‍ കൃഷിവകുപ്പ് ഏറ്റെടുത്തപ്പോള്‍ കേരളത്തിന്, ഒരു ഇരുട്ടടി സമ്മാനിച്ചു. കേരളത്തിനുള്ള ഭഷ്യധാന്യ വിഹിതം പത്തിലൊന്നായി വെട്ടിക്കുറച്ചു. എന്നിട്ട് പറഞ്ഞു, കൂടുതല്‍ വേണമെങ്കില്‍ കൃഷി ചെയ്ത് ഉണ്ടാക്കിക്കോളാന്‍.
 
കേരളത്തിന്റെ ശേഷിക്കുന്ന പ്രതീക്ഷകുടി ഇല്ലാതാക്കുന്നതാണു പുതിയ ആസിയന്‍ കരാര്‍. അത് കേരളത്തിനു വളരെയേറെ ദോഷകരമാണെന്നതില്‍ തര്‍ക്കമില്ല. അതിനെ നിസാരവത്ക്കരിക്കുന്ന പ്രസ്താവനയാണു ഞാന്‍ ആദ്യമേ സൂചിപ്പിച്ച അഭിപ്രായം.
 
ആസിയാന്‍ കരാറുകൊണ്ട് ദോഷങ്ങള്‍ ഉണ്ടാകും എന്നു സമ്മതിക്കുന്നതു തന്നെ നല്ലത്. ദേശീയതലത്തിലില്ല സംസ്ഥാന തലത്തിലേ നഷ്ടം ഉള്ളു എന്നു പറയുന്നത് ശുദ്ധ മണ്ടത്തരം. കേന്ദ്രവും സംസ്ഥാനങ്ങളും രണ്ടു രാജ്യങ്ങളെന്ന നിലയിലുള്ള ഈ വിലയിരുത്തലിനൊരു നല്ല നമസ്കാരം പറയാതെ വയ്യ.

 സ്വാതന്ത്ര്യം കിട്ടിയ ശേഷം കേരളത്തിനു, എന്നും അവഗണനയേ ഉണ്ടായിട്ടുള്ളു. സ്വന്തം പ്രയത്നം കൊണ്ടാണ്, കേരളം അസൂയാവഹമായ പുരോഗതി നേടിയത്. അതില്‍ കമ്യൂണിസ്റ്റു സര്‍ക്കാരുകള്‍ ഗണ്യമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്. കേരള മോഡല്‍ എന്നു ലോകം മുഴുവന്‍ അറിയപ്പെട്ട ആ മുന്നേറ്റം നില നിര്‍ത്താന്‍ ആയില്ലെങ്കിലും, പുരോഗതിയുടെ മിക്ക മാന്ദണ്ധങ്ങളിലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ്. കേരളത്തിനു നിഷേധിച്ചിട്ട് വാരിക്കോരി കൊടുത്ത പലസംസ്ഥാനങ്ങളും ഇപ്പോഴും കാലിത്തൊഴുത്തു പോലെ ഇരിക്കുന്നതു കണുമ്പോള്‍ കേരളത്തിന്റെ നേട്ടങ്ങള്‍ ആസൂയാവഹമെന്ന് പറയേണ്ടി വരും.

ഈ അവഗണനയില്‍ മനം നൊന്താണ്, ആര്‍ ബാല്കൃഷണപിള്ള പണ്ടൊരിക്കല്‍ പഞ്ചാബ് മോഡല്‍ സമരം ​വേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ടതും അദ്ദേഹത്തിനു മന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ടതും.

എല്ലാ കേരളീയരെയും അപഹസിക്കുന്നതാണു,  കേരളത്തിന്റെ നഷ്ടത്തെ ജുഗുപ്സാവഹമായ രീതിയില്‍ ന്യായീകരിക്കുന്ന,  ഞാന്‍ ഇവിടെ പരാമര്‍ശിച്ച ആ അഭിപ്രായം. നഷ്ടമുണ്ടാക്കുന്ന ഒരു കാരാറിനെ എതിര്‍ക്കുക എന്നത് ചിന്താശേഷി നശിക്കാത്ത ജനങ്ങളുടെ സ്വഭാവമാണ്. അതിന്റെ അലയടിയാണ്, അടുത്തനാളില്‍ കണ്ട കേരളീയരുടെ പ്രതിഷേധം. കേരളത്തോടുള്ള ചതിക്കെതിരെ പ്രതിക്ഷേധിക്കാന്‍ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ ലക്ഷക്കണക്കിനാളുകളാണു പങ്കെടുത്തത്.

ഇന്‍ഡ്യക്കാര്‍ക്ക് ദോഷകരമായ കരാറുണ്ടാക്കുന്നതില്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് അഗ്രഗണ്യനാണ്.  തീര്‍ച്ചയായും ഇന്‍ഡ്യക്കാരെ സഹായിക്കലല്ല മന്‍ മോഹന്‍  സിംഗിന്റെ ഉദ്ദേശ്യം. അതിന്റെ തെളിവായി 2006 ലു 2007 ലും മന്‍ മോഹന്‍ സിംഗ് എന്ന ലോക ബാങ്ക് ഏജന്റ് ചെയ്ത വൃത്തിക്കേടിന്റെ വിവരങ്ങള്‍ മനസിലാക്കാന്‍  താഴെ കാണുന്ന റിപ്പോര്‍ട്ടുകള്‍ വായിക്കുക.

UPA pays dollars to US farmers, Indian kisan perishes


Rs 8,500 per tonne for the Indian farmer, and Rs 16,000 per tonne for farmers abroad. The UPA government's decision to import 7.9 lakh tonnes of wheat at 390 dollars per tonne has come in for severe criticism and the UPA is finding itself increasingly isolated over the issue. This after canceling tenders for the import of 10 lakh tonnes wheat at a much lower 263 dollars per tonne. Now, the same government is willing to shell out 127 dollars more per tonne.


Wheat imports undermine India’s position in WTO

India is deliberately weakening its bargaining position in WTO by unnecessarily resorting to wheat imports against zero duty and relaxed quarantine norms when the granary is full. The government move has exposed its ulterior motives. It wants to put in place a liberalised export-import policy for agro commodities, which is likely to prove fatal for the farmers. This will, in the long run, lead to the influx of cheap subsidised imports.

Accordingly, the contract to import 5 lakh tonne of wheat was signed with the Australian public sector company, AWB Ltd. AWB fixed a higher price of $178.75 a tonne on CIF basis for supply of wheat to India, when Australian exporters had sold wheat in the global market at $131 per tonne on FoB basis. The difference between FoB and CIF cost should not be beyond $20 a tonne.

The government is not willing to pay farmers more than Rs 7,000 per tonne. It is prepared to import wheat, the cost of which including handling and transportation would amount to Rs 10,000 a tonne. Neighbouring Pakistan pays Rs 10,400 (Pak Rs) a tonne to farmers for wheat. Allowing exchange rate difference, Indian procurement price would be Pakistan-Rupees 9000 a tonne - a difference of Rs 1400.


Wheat imports: Subverting procurement

21 May 2007 - For the second year running, India is importing wheat. Last year the government justified, citing lower output in India. This year, even without that excuse, the government has decided to import 50 lakh tonnes of wheat, ostensibly to ensure that there are enough stocks to meet the requirements of the Public Distribution System (PDS). From a wheat surplus nation only a few years ago, India today has turned into the world's largest importer of wheat.

In March this year, despite predictions of a bumper wheat harvest in India, US Wheat Associates - a trade body funded by the federal government and US wheat producers - predicted India would import up to 30 lakh tonnes of wheat this year. The Indian government has in fact exceeded this claim, and has revised its own estimates for imports by a further 20 lakh tonnes. There are two questions thrown up by the wheat import policy this year. One, aren't there alternatives to high-cost imports that would be more attractive to the exchequer in India? And two, how could a foreign trade body be confident that the Indian government would be forced to import grain in large quantities despite a bumper crop in its own territory?

The government's Minimum Support Price for wheat procurement this year, Rs.850 per quintal, is lower than what private buyers are willing to give Indian farmers (Rs.1000 to 1100 per quintal). The irony is that imported wheat is not cheap, by any means. While last year India paid around $207 per tonne (approximately Rs.930 per quintal) of wheat, the cost this year is likely to be upwards of $300 per tonne (around Rs.1200 per quintal at the current exchange rate). Why should the government be willing to import wheat from foreign countries at a very high prices, but unwilling to pay Indian farmers a higher MSP rate? During last year, why did the government prefer to source PDS rations from the Australian Wheat Board, and from corporations like Glencore, Toepfer, and Cargill, rather than from Indian farmers? Why is the government bent on buying wheat from grain corporations this year as well? These are important questions, and the government's position may be telling us a little about the likely direction of Indian agriculture in the coming years.

In recent years, the Indian State has had a history of subverting procurement and price support mechanisms. Back in 2002, dairy cooperatives were on the brink of being wiped out courtesy dumping by the developed countries, which was facilitated by the State. In case of cotton, the Maharashtra government subverted the monopoly cotton procurement scheme and today the price being paid to cotton farmers is a fraction of what they received earlier. Similarly, Marketfed in Kerala, which procures pepper from farmers, is facing subversion. The cases of cardamom, coconut, cashew - in fact, almost all agri-commodities - have a common thread running through them: deliberate subversion of procurement mechanisms, and manipulation of support prices.



അമേരിക്കയില്‍ നിന്നും ഓസ്റ്റ്രേലിയയില്‍ നിന്നും, ഗോതമ്പ് ഇറക്കുമതി ചെയ്ത അദേഹത്തിന്റെ നടപടികള്‍ ഏത് ഇന്‍ഡ്യക്കാരനേയും ലജ്ജിപ്പിക്കും. ഇന്‍ഡ്യന്‍ കര്‍ഷകരോട് ചെയ്ത ഈ ദ്രോഹം സമാനതകളില്ലാത്തതാണ്. ഇന്‍ഡ്യന്‍ മാര്‍ക്കറ്റില്‍ ഉള്ള വിലയേക്കാളും കൂടുതല്‍ വിലക്ക്, അമേരിക്കന്‍ മാര്‍ക്കറ്റില്‍ ഉണ്ടായിരുന്ന വിലയേക്കാളും കൂടുതല്‍ വില നല്‍കിയാണന്ന് ഈ സാമദ്രോഹി അമേരിക്കന്‍ കര്‍ഷകരെ സഹായിച്ചത്?

മന്‍ മോഹന്‍ സിംഗ് ആരുടെ പ്രധാനമന്ത്രിയണ്? ഇന്‍ഡ്യക്കാരുടെയോ അമേരിക്കക്കാരുടെയോ? ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടുകുത്തി നിന്നോളാമെന്നു പറയുന്ന ഈ വിനീത ദാസന്‍ ഇതിലപ്പുറം ചെയ്യും. ഇന്‍ഡ്യന്‍ കര്‍ഷകരുടെ നടുവ് ഇനിയും കൂടുതല്‍ ഒടിക്കും. കൂടുതല്‍ ആത്മഹത്യകളുണ്ടാകും.

കേരളത്തിലെ കര്‍ഷകരുടെ നടു ഒടിഞ്ഞാലെന്താ, അംബാനിമാര്‍ക്ക് ഏതു അംശബന്ധത്തില്‍ ഇന്‍ഡ്യയുടെ വിഭവങ്ങള്‍ വീതിച്ചു നല്‍കണം എന്നതല്ലേ അദ്ദേഹത്തെ അലട്ടുന്ന വലിയ പ്രശ്നം.

ഇന്ന് പ്രത്യക്ഷമായി കേരള കര്‍ഷകര്‍ക്ക് വന്‍ നഷ്ടമുണ്ടാകും. നാളെ അതിന്‍ഡ്യയിലെ എല്ലാ കര്‍ഷകര്‍ക്കുമുണ്ടാകും. കാണാന്‍ പോകുന്ന പൂരം ഇപ്പോഴേ അറിയേണ്ടവര്‍ അറിയുന്നുണ്ട്. ഇപ്പോള്‍ കുറെ കാര്‍ഷികോത്പന്നങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കയറ്റുമതി ചെയ്യാന്‍ ഇന്‍ഡ്യക്ക് കാര്യമായിട്ടൊന്നും ഇല്ല. സെസുകളില്‍ ഉതപാദിപ്പിക്കുന്ന ഉത്പ്പന്നങ്ങള്‍ പോലും മറ്റ് ആസിയന്‍ രാജ്യങ്ങളിലും ചൈനയിലും ഉത്പ്പാദിപ്പിക്കുന്ന വില കുറഞ്ഞ ഉത്പന്നങ്ങളുമായി മത്സരിക്കാനാകില്ല. ഇന്‍ഡ്യ നിശ്ചയിക്കുന്ന വിലക്ക് അവ വാങ്ങാന്‍ ആരുമുണ്ടാകില്ല.

പുണ്യം കിട്ടാനായി ആരും വ്യാപാരം നടത്തില്ല. ലാഭം കിട്ടാന്‍ വേണ്ടിമാത്രമാണത് ചെയ്യുന്നത്. ഇന്‍ഡ്യക്കാര്‍ക്ക് കനത്ത നഷ്ടവും സായിപ്പന്‍മാര്‍ക്ക് കൊള്ള ലാഭവും ഉണ്ടാക്കിയാണ്, മന്‍ മോഹന്‍ സിംഗ് പല കരാറുകളും ഉണ്ടാക്കിയത്. ആണവ കരാറും, അമേരിക്കയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും ഗോതമ്പിറക്കുമതി ചെയ്തതുമൊക്കെ പല നഷ്ടങ്ങളും സഹിച്ചാണ്. അതു പോലെ ഈ കരാറും നഷ്ടം സഹിച്ചാണു ഉണ്ടാക്കിയത്. ഇന്‍ഡ്യക്ക് കൂടെക്കൂടെ നഷ്ടമുണ്ടാക്കുന്ന ഒരാളെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി എന്നു പറയുവാന്‍ ബുദ്ധിമുട്ടുണ്ട്.

കേരളത്തിനു ദോഷകരമാണെങ്കിലും അത് സഹിക്കണമെന്ന  അഭിപ്രായം പറഞ്ഞ വ്യക്തി അതിനു പറഞ്ഞ ന്യായീകരണം അതിലേറേ വിചിത്രമാണ്. അതില്‍ ‍ നിന്നും മനസിലാക്കേണ്ടത് രണ്ടു കാര്യങ്ങളാണ്.


1. ചൈനയുമായി മത്സരിക്കുക.

2. യു എന്‍ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം കിട്ടാന്‍ മറ്റ് ആസിയന്‍ രാജ്യങ്ങളുടെ സഹായം നേടുക.

എന്താണീ വാദങ്ങളുടെ പ്രസക്തി?

ചൈനക്ക് വീറ്റോ അധികാരം ഉണ്ടെന്നറിയുന്ന ആരും ഈ മണ്ടത്തരം വിളിച്ചു പറയില്ല. എല്ലാ ആസിയാന്‍ രാജ്യങ്ങളും പിന്തുണച്ചാലും, മറ്റ് നാലു സ്ഥിരാംഗങ്ങള്‍ പിന്തുണച്ചാലും, ചൈന എതിര്‍ത്താല്‍ ഇന്‍ഡ്യക്കു ഒരു രക്ഷാ സമിതിയിലും അംഗമാകാന്‍ ആകില്ല.


ചൈനയോട് മത്സരിക്കാന്‍ വേണ്ടിയാണ്, അല്ലാതെ ഇന്‍ഡ്യക്കര്‍ക്ക് ഗുണം കിട്ടാനല്ല ഈ കരാറെങ്കില്‍ അതാണേറ്റവും വലിയ ചതി. ചൈന അവരുടെ കെട്ടിക്കിടക്കുന്ന വിഭവങ്ങളും ഉത്പ്പന്നങ്ങളും വിറ്റഴിക്കാന്‍ വ്യാപാര കാരറുണ്ടാക്കുമ്പോള്‍ ഇന്‍ഡ്യ, സ്വന്തം കാര്‍ഷിക രംഗവും ഉത്പാദന രംഗവും തകര്‍ക്കാനായി വില കുറഞ്ഞതും നിലവാരം കുറഞ്ഞതുമായ ഉത്പന്നങ്ങളും വിഭവങ്ങളും ഇറക്കുമതി ചെയ്യുന്നു. ഇതൊരു തല തിരിഞ്ഞ വ്യാപാര നയമല്ലേ?

ചൈനയുമായി വ്യാപാര രംഗത്ത് മത്സരിക്കാന്‍ ഇന്‍ഡ്യക്ക് അത്ര ശേഷിയുണ്ടോ?

ചൈനയുടെ വിഭവശേഷിയേക്കുറിച്ച് പറയുന്നതിങ്ങനെ.

China is the world's largest producer of rice and is among the principal sources of wheat, corn (maize), tobacco, soybeans, peanuts (groundnuts), and cotton. The country is one of the world's largest producers of a number of industrial and mineral products, including cotton cloth, tungsten, and antimony, and is an important producer of cotton yarn, coal, crude oil, and a number of other products. Its mineral resources are probably among the richest in the world but are only partially developed.

ചൈനീസ് വഹനങ്ങള്‍ക്ക് യുറോപ്യന്‍ വാഹനങ്ങളേക്കാള്‍ 50% ഉം ജാപ്പനീസ് വഹനങ്ങളേക്കാള്‍ 30%ഉം വിലക്കുറവുണ്ട്. ലോക നിലവാരമുള്ള വാഹനങ്ങള്‍ ഇത്ര വിലകുറച്ച് ഇന്‍ഡ്യക്ക് നല്‍കനാകുമോ? മറ്റു പല വ്യവസായ ഉത്പ്പന്നങ്ങളും ഇതുപോലെ തന്നെ.

ചൈന മൊട്ടു സൂചിമുതല്‍ എയര്‍ ക്രാഫ്റ്റ് വരെ ഉണ്ടാക്കി ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങലിലേക്കും തന്നെ കയറ്റു മതി ചെയ്യുന്നുണ്ട്. അതു കൊണ്ട് ഏതു രാജ്യമായും സ്വതന്ത്ര കരാറുണ്ടാക്കിയാലും അതവരെ ദോഷകരമായി ബാധിക്കില്ല. വിലകുറഞ്ഞ ഏതെങ്കിലും ഉത്പ്പനം ഇറക്കുമതി ചേയ്യേണ്ടി വന്നാലും, വിപണി പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായതുകൊണ്ട്, അത് ആഭ്യന്തര വിപണിയെ ഒരു തരത്തിലും ബാധിക്കില്ല. ആഭ്യന്തര ഉത്പാദകര്‍ക്ക് നഷ്ടവും ഉണ്ടാകില്ല. ഇന്‍ഡ്യയുടെ കയറ്റുമതി ചൈനയെ അപേക്ഷിച്ച് വളരെ കുറവാണ്. സ്വതന്ത്ര കരാറിന്റെ ഭാഗമായി ഇറക്കുമതിയാണ്, കയറ്റുമതിയേക്കാളും കൂടുതല്‍ ഉണ്ടാകുക. വില നിയന്ത്രണം ഇല്ലാത്തതു കൊണ്ട് ആഭ്യന്തര ഉത്പ്പാദനത്തേയും വിപണിയേയും ദോഷകരമായി ബാധിക്കും. നാണ്യവിളകളുടെ ഉതപാദനം തന്നെ ഇല്ലാതായേക്കും.

കയറ്റുമതി ചെയ്യാന്‍ അധികം സാധനങ്ങള്‍ ഇല്ലാത്തതു കൊണ്ട്, ഇറക്കുമതി സാധനങ്ങളുടെ തീരുവ നിയന്ത്രിക്കാം എന്ന മോഹമൊന്നും നടപ്പാകാന്‍ പോകുന്നില്ല.


നയതന്ത്രതലത്തില്‍ ഈ കരാര്‍ കൊണ്ട് ഇന്‍ഡ്യക്ക് യതൊരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി അമേരിക്കയുടെ വാലായി നടന്നിട്ടും, ശശി തരൂരിന്റെ യു എന്‍ സെക്രട്ടറി സ്ഥാനമോഹം അമേരിക്ക വീറ്റോ ചെയ്ത്, ദക്ഷിണ കൊറിയയെയാണു പിന്തുണച്ചത്. ആസിയന്‍ രാജ്യങ്ങള്‍ മിക്കതും അമേരിക്കന്‍ നയങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. അവരുടെ പ്രീതി കിട്ടാന്‍ അമേരിക്കയുമായി അടുത്താല്‍ മാത്രം മതി. പക്ഷെ അതുകൊണ്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല. ഇന്‍ഡ്യക്കെതിരെ അമേരിക്കന്‍ സഹായം ഉപയോഗിച്ചു എന്ന് പാകിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടും, അവര്‍ക്കുള്ള സഹായം മൂന്നിരട്ടിയാക്കി അടുത്തനാളില്‍ അമേരിക്ക വര്‍ദ്ധിപ്പിച്ചു.

ഇന്‍ഡ്യയും ചൈനയും ഏഷ്യയിലെ വന്‍ ശക്തികളാണ്. അമേരിക്കയുടെ സ്വാധീനം ആണിനി ഏഷ്യയില്‍ മാറ്റുരക്കപ്പെടാന്‍ പോകുന്നത്. ജപ്പാനില്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള സര്‍ക്കാര്‍ ആദ്യമായി വന്നു കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും അവര്‍ കരകയറിയാല്‍ ആ പാര്‍ട്ടി കൂടുതല്‍ കാലം ഭരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇന്നല്ലെങ്കില്‍ നാളെ തൈവാന്‍ ചൈനയുടെ ഭാഗമാകും. ആ അവസ്ഥയില്‍ അമേരിക്കയെ പിന്തുണക്കണോ ചൈനയെ പിന്തുണക്കണോ എന്ന രണ്ടു ചോദ്യങ്ങളേ ആസിയന്‍ രാജ്യങ്ങളുടെ മുന്നിലുണ്ടാവുകയുള്ളു. അമേരിക്കയുടെ ഭാഗത്തേക്കടുക്കുന്ന ഇന്‍ഡ്യ ആ ചിത്രത്തില്‍ വരാനുള്ള സാധ്യത കുറവാണ്.

അന്തരാഷ്ട്ര തലത്തില്‍ ഇന്‍ഡ്യയുടെ ലക്ഷ്യം, വീറ്റോ അധികാരമുള്ള സെക്യൂരിറ്റി കൌണ്‍സില്‍ അംഗത്വമാണ്. ചൈനയുമായി ശത്രുതയില്‍ ആണെങ്കില്‍ അത് ഒരിക്കലും നടക്കാത്ത സ്വപ്നമായി അവശേഷിക്കും. ചൈനയുമായി ഇന്‍ഡ്യയുടെ പ്രശ്നങ്ങള്‍, അതിര്‍ത്തി സംബന്ധിച്ചുള്ളവ, പരിഹരിക്കണം എന്ന ആവശ്യം അവിടെയാണു പ്രസക്തമാകുന്നത്. ചൈനയില്‍ നിന്നും ഇന്‍ഡ്യ എത്രത്തോളം അകലുന്നോ അത്രത്തോളം ഇന്‍ഡ്യയുടെ സ്വപ്നവും വിദൂരതിയിലേക്ക് പൊയ്ക്കൊണ്ടിരിക്കും. സെക്യൂരിറ്റി കൌണ്‍സില്‍ അംഗത്വം എന്ന കിട്ടക്കാനിയെ സ്വപ്നം കാണുന്നതിലും ഭേദം BRIC രാജ്യങ്ങളുടെ കൂട്ടായ്മയാണ്, അഭികാമ്യം. അങ്ങനെ ഒരു സഖ്യം ലോകം മുഴുവന്‍ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ളതാണ്.

രാജ്യരക്ഷ, നയതന്ത്രം, വിദേശസഹകരണം, വിഭവങ്ങള്‍ക്കുള്ള മത്സരം, എന്നൊക്കെ പറഞ്ഞ് ആസിയന്‍ കരാര്‍ വഴിയുള്ള നഷ്ടത്തെ ലാഭമാണെന്നു സ്ഥാപിക്കാന്‍  ശ്രമിക്കുന്നത് പരിതാപകരമാണ്.. ആത്മഹത്യ ചെയ്യുന്ന കര്‍ഷകന്, ഈ ഉഡായിപ്പുകളൊന്നും ആശ്വാസം നല്‍കില്ല. ജീവിതത്തിലിന്നു വരെ കൃഷി ചെയ്യാത്ത, കര്‍ഷകരുടെ ദുരിതം കാണാത്ത ആളുകള്‍ക്ക് ഈ ഉഡായിപ്പുകളൊക്കെ ബഹു കേമമായിരിക്കും. ഭൂരിഭാഗം (60%) ആളുകളും കൃഷിയെ അശ്രയിച്ചു ജീവിക്കുന്ന ഒരു രാജ്യത്തെ ഒറ്റികൊടുക്കുന്നതിനു തുല്യമാണ്, ഈ  വാചാടോപം.

രാജ്യരക്ഷക്കു വേണ്ടത് ഇന്‍ഡ്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാനും ചൈനയും ബംഗ്ളാദേശും, ശ്രീലങ്കയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ്. ചൈനയുമായി മത്സരിച്ച് വ്യാപാരം നടത്തിയല്‍ രാജ്യക്ഷയുണ്ടാകില്ല.

സ്വന്തം ജനതയെ ദുരിത്തിലാഴ്ത്തിയിട്ട് വിദേശ സഹകരണത്തിനു പ്രസക്തിയില്ല. അതിനെ ഹോളിസ്റ്റിക് വിഷന്‍ എന്നൊന്നും ആരും വിശേഷിപ്പിക്കില്ല, കുറച്ചു മൂടുതാങ്ങികളൊഴികെ.

22 comments:

kaalidaasan said...

കേരളത്തിനു സ്വാതന്ത്ര്യം കിട്ടിയ ശേഷം എന്നും അവഗണനയേ ഉണ്ടായിട്ടുള്ളു. സ്വന്തം പ്രയത്നം കൊണ്ടാണ്, കേരളം അസൂയാവഹമായ പുരോഗതി നേടിയത്. അതില്‍ കമ്യൂണിസ്റ്റു സര്‍ക്കാരുകള്‍ ഗണ്യമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്. കേരള മോഡല്‍ എന്നു ലോകം മുഴുവന്‍ അറിയപ്പെട്ട ആ മുന്നേറ്റം നില നിര്‍ത്താന്‍ അയില്ലെങ്കിലും, പുരോഗതിയുടെ മിക്ക മാനദണ്ധങ്ങളിലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ്. കേരളത്തിനു നിഷേധിച്ചിട്ട് വാരിക്കോരി കൊടുത്ത പലസംസ്ഥാനങ്ങളും ഇപ്പോഴും കാലിത്തൊഴുത്തു പോലെ ഇരിക്കുന്നതു കണുമ്പോള്‍ കേരളത്തിന്റെ നേട്ടങ്ങള്‍ ആസൂയാവഹമെന്ന് പറയേണ്ടി വരും.

ഈ അവഗണനയില്‍ മനം നൊന്താണ്, ആര്‍ ബാല്കൃഷണപിള്ള പണ്ടൊരിക്കല്‍ പഞ്ചാബ് മോഡല്‍ സമരം ​വേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ടതും അദ്ദേഹത്തിനു മന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ടതും.

എല്ലാ കേരളീയരെയും അപഹസിക്കുന്നതാണു, കേരളത്തിന്റെ നഷ്ടത്തെ ജുഗുപ്സാവഹമായ രീതിയില്‍ ന്യായീകരിക്കുന്ന, ഞാന്‍ ഇവിടെ പരാമര്‍ശിച്ച ആ അഭിപ്രായം. നഷ്ടമുണ്ടാക്കുന്ന ഒരു കാരാറിനെ എതിര്‍ക്കുക എന്നത് ചിന്താശേഷി നശിക്കാത്ത ജനങ്ങളുടെ സ്വഭാവമാണ്. അതിന്റെ അലയടിയാണ്, അടുത്തനാളില്‍ കണ്ട കേരളീയരുടെ പ്രതിഷേധം. കേരളത്തോടുള്ള ചതിക്കെതിരെ പ്രതിക്ഷേധിക്കാന്‍ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ ലക്ഷക്കണക്കിനാളുകളാണു പങ്കെടുത്തത്.


എന്താണു കേരളം എന്ന സംസ്ഥാനത്തിന്റെ ഇന്‍ഡ്യന്‍ യൂണിയനിലെ പ്രസക്തി? കേരളത്തിലെ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ആകില്ലെങ്കില്‍ എന്തിനാണു കേരളം ഇന്‍ഡ്യയുടെ ഭാഗമായി നിലനില്‍ക്കുന്നത്?

Calvin H said...

വായിച്ചു:)

A Cunning Linguist said...

വായിച്ചു...

ബിനോയ്//HariNav said...

ഹാജരുണ്ട് :)

kaalidaasan said...

കാല്‍വിന്‍,

ഞാന്‍,

ബിനോയ്

സന്ദര്‍ശനത്തിനു നന്ദി.

karimeen/കരിമീന്‍ said...

ആസിയാന്‍ കരാറിനാല്‍ കേരളത്തിന് നാശമാണുണ്ടാകുക എന്ന് കോണ്‍ഗ്രസ്സിനുമറിയാം. പക്ഷേ ആ നാശത്തില്‍നിന്നുള്ള ഒരു പ്രത്യാശ അവരെ നയിക്കുന്നുണ്ട്. ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍, മത്സത്തൊഴിലാളികള്‍, അരാജകത്വം...ഭരിക്കുന്ന സര്‍ക്കാരിനെയല്ലാതെ ആസിയാനെയോ കേന്ദ്രസര്‍ക്കാരിനേയോ കുറ്റപ്പെടുത്തില്ല കേരള ജനത.
സംസ്ഥാനത്തെ രക്ഷിക്കാന്‍ നടപടിയേടുക്കാതെ ചങ്ങലക്കു പോകുന്ന സര്‍ക്കാര്‍ എന്ന സി.പി.ജോണിന്റെ ആരോപണം തന്നെ കാര്യങ്ങള്‍ എങ്ങോട്ടു പോകും എന്ന് കാണിച്ചു തരുന്നു.
പഴയ ഇന്‍ഫാമും മറ്റും പുനര്‍ജ്ജനിക്കും. ഒരു വിമോചന സമരത്തിന് തന്നെ ആസിയാന്‍ സ്കോപ്പുണ്ട്.

Baiju Elikkattoor said...

:)

Anonymous said...

Shyo Bhayankaram thanne...kettittu thanne sankadam thonunnu...Budhijeevikal...sho..apaaram... :P... vere panionnum illenki veruthe irunoode.. ??

Anonymous said...

Keralam Munnottu poyathu...literacy kooduthal aayathu kondaanu..Athu communist sarkar karanam alla...pandu maharajaavu educationu kooduthal emphasis koduthathum..christian missionaries munkai eduthathum kondanu....pinne communist sarkar pandathe landlord problems solve cheythu..pinne avar cheythathu..evide thozhil avasaram ondakumo..avide poi chekanju nokkum...ivide boorshvasi aano adivasi aano ennu...enittu athu enganeyenkilum pootikettum...

Anonymous said...

Keralam is much ahead of other states...And probably the centre knows it...and Thats why they want to give more importance to other states .. (Socialist chinthagathi... ) so appo sontham karyam verumbozhum socialist chinthagathi continue cheyyuka...baaki samsthangal mechapedaan nammale avaganikkanamenki ...avaganichotte...avar onnu theliyatte...Even if they concentrate on development for another 15 years...appozhum literacy rate Keralathinte athreyum verumennu thonunnilla...So olla samayam kondu..nammakkivide Samarangal nirthaam...enthinum ethinum keri samaram cheyyuna parupadi ondallo..athangu nirtham..

Baiju Elikkattoor said...

ee anony aaru, tom vadakkante aliyano? oru maathiri umikkari chavacha mathiriyulla bhasha....!!!

കിരണ്‍ തോമസ് തോമ്പില്‍ said...

well said kalidasan

kaalidaasan said...

കരിമീന്‍,

കോണ്‍ഗ്രസിനു പലതും അറിയാം.പക്ഷെ അവര്‍ ചോദ്യങ്ങളില്‍ നിന്നും ഓടിപ്പോകുകയാണ്. മനുഷ്യ ചങ്ങല കണ്ടപ്പോഴേക്കും വിറളി പിടിച്ചു നില്‍ ക്കുകയുമാണ്.

മറ്റു പല കര്യത്തിലും ഭരിക്കുന്ന സര്‍ക്കാരിനെ കേരള ജനത കുറ്റപ്പെടുത്തും. പക്ഷെ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ മത്രമേ കേരള ജനത കുറ്റപ്പെടുത്തു. ഈ കരാര്‍ നടപ്പാക്കിയത് കേരള സര്‍ക്കാര്‍ അല്ല എന്നു മനസിലാക്കാനുള്ള സാമാന്യ ബോധം അവര്‍ക്കുണ്ട്. മറ്റെല്ലാ കാര്യത്തിലും കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന സിമി പോലും, ഈ കരാര്‍ കൊണ്ട് കേരള കര്‍ഷകനു വലിയ നഷ്ടങ്ങള്‍ ഉണ്ടാകും എന്നാണഭിപ്രായപ്പെട്ടത്. കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കും അതേ അഭിപ്രായമാണ്. അതുകൊണ്ടാണ്, മനോരമ പോലും ഈ കരാര്‍ കൊണ്ടുള്ള നേട്ടങ്ങള്‍ക്ക് വലിയ പ്രചാരം കൊടുക്കാത്തതും.

വിമോചന സമരം ഇപ്പോഴെത്തെ ഒരു ഫാഷനാണ്. എന്തു പ്രശ്നം വന്നാലും വിമോചന സമരത്തിനു സാധ്യതയുണ്ടോ എന്നു ചിലര്‍ ചികഞ്ഞു നോക്കും. വേറെ വഴികളൊന്നും മനസില്‍ തോന്നാത്തതു കൊണ്ടാണത്.

കോണ്‍ഗ്രസിനു അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആകും കീറാമുട്ടി. അപ്പോഴാണു ജനങ്ങളെ മുഖാമുഖം കാണുക. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണവര്‍.

kaalidaasan said...

Keralam Munnottu poyathu...literacy kooduthal aayathu kondaanu..Athu communist sarkar karanam alla...pandu maharajaavu educationu kooduthal emphasis koduthathum..christian missionaries munkai eduthathum kondanu....

അപ്പോള്‍ മഹാരാജാവു കാരണമാണു കേരളം മുന്നോട്ടു പോയതെങ്കില്‍, മഹാരാജാവു തന്നെ ഭരിച്ചല്‍ മതിയായിരുന്നില്ലേ? എന്നു വച്ചാല്‍ ഇന്‍ഡ്യന്‍ യൂണിയനില്‍ ചേര്‍ന്നിട്ട് പ്രത്യേക മെച്ചം ഒന്നും ഉണ്ടായില്ല എന്നാണോ താങ്കള്‍ ഉദ്ദേശിച്ചത്?

തിരുവനനതപുരത്തിനപ്പുറം കാണാന്‍ കഴിയാത്ത ചിലര്‍ ഇതുപോലെ മണ്ടത്തരങ്ങള്‍ പറഞ്ഞു പരത്താറുണ്ട്. മഹാരാജാവു ഭരിച്ചിരുന്നത് എവിടെ ആയിരുന്നു എന്നറിയാത്തതു കൊണ്ടും, തിരുവിതംകൂര്‍ മഹാരാജാവ് എത്ര സ്കൂളുകളും കോളേജുകളും സ്ഥാപിച്ചിരുന്നു എന്നും അറിയാത്തുകൊണ്ടാണീ വിചിത്രമായ വാദം. കൊച്ചിയിലോ മലബാറിലോ മഹാരാജാവിന്, അധികാരം ഉണ്ടായിരുന്നില്ല. അവിടത്തെ സാക്ഷരതയും മഹാരാജാവിന്റെ നേട്ടമായി ഒരു വിവരദോഷി മത്രമേ ചിത്രീകരിക്കൂ.

മഹാരാജാവു പുരോഗമന ആശയക്കാരനായിരുന്നു. പക്ഷെ അദ്ദേഹം നല്‍കിയ വിദ്യാഭ്യാസവും ജോലിയും ഉയര്‍ന്ന ജാതിക്കാര്‍ക്കു മാത്രമായിരുന്നു.

മിഷനറിമാരുടെ സേവനം ആരും വില കുറച്ചു കാണില്ല. മിഷനറിമാര്‍ സ്കൂളുകള്‍ നടത്തിയത് പ്രധാനമായും ക്രിസ്ത്യാനികളെ ഉദ്ദേശിച്ചയിരുന്നു. മറ്റു ജാതിക്കാരെയും പഠിപ്പിച്ചിരുന്നു എന്ന കര്യം വിസ്മരിക്കുന്നില്ല.

പക്ഷെ വിദ്യഭ്യാസ കാര്യത്തില്‍ കേരളം ഒരു കുതിച്ചു ചാട്ടം നടത്തിയത് ജോസഫ് മുണ്ടശ്ശേരി മന്ത്രിയായപ്പോഴാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചത് കൊണ്ടു മാത്രം, നേട്ടങ്ങളുണ്ടാകില്ല. അവിടെ പഠിക്കാനുള്ള മനസ്ഥിതിയും കൂടെ വേണം. അതുകൊണ്ടാണ്, ബീഹാര്‍ പോലുള്ള ഇടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായിട്ടും സാക്ഷരതയില്‍ പിന്നില്‍ നില്‍ ക്കുന്നത്. കേരളത്തില്‍ വിദ്യാഭ്യാസത്തേക്കുറിച്ച് അവബോധമുണ്ടാക്കുന്നതില്‍ മിഷനറിമാര്‍ നല്ല ഒരു പങ്കു വഹിച്ചിട്ടുണ്ട്. പക്ഷെ അത് ഒരനിവാര്യതയാണെന്നു തിരിച്ചറിഞ്ഞതും നിര്‍ബന്ധപൂര്‍വ്വം നടപ്പാക്കിയതും കമ്യൂണിസ്റ്റുകാര്‍ തന്നെയാണ്. ഒരു മഹാരാജാവിനും അതില്‍ പങ്കില്ല.

kaalidaasan said...

Keralam is much ahead of other states...And probably the centre knows it...and Thats why they want to give more importance to other states ..

This is probably one of the most dangerous arguments I have seen ever. If Centre gives more importance to other states, why in the hell Kerala should be with them? 99% Keralites travel in train by paying fare. Majority of North Indians travel with out that. More over they frequently stops trains by pulling the chain and get out. But while providing facilities, we are deliberately ignored always. Majority of Keralites pay taxes. But majority in North India do not pay taxes. Ambanis are not paying taxes they owe to the centre. While allotting funds, Kerala is ignored. Even during disaster, Kerala is treated in a step motherly attitude.

India’s foreign currency reserves owe much to the Keralites who work outside. With such earnings and literacy and other achievements, we could be much better off, if we are independents. If it is appropriate to ignore Kerala and help other states, it is better for Kerala to be independent. We can have any sort of agreement, treaty or deal with any other country safeguarding our interests.

If Congress ignores Federalism in the true spirit, secessionist movements may take another turn and another color.

kaalidaasan said...

കിരണ്‍,

സന്ദര്‍ശനത്തിനു നന്ദി.

kaalidaasan said...

ബൈജു,

പാമരന്‍,

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

kaalidaasan said...

so appo sontham karyam verumbozhum socialist chinthagathi continue cheyyuka...baaki samsthangal mechapedaan nammale avaganikkanamenki ...avaganichotte...avar onnu theliyatte...Even if they concentrate on development for another 15 years...appozhum literacy rate Keralathinte athreyum verumennu thonunnilla...So olla samayam kondu..nammakkivide Samarangal nirthaam...enthinum ethinum keri samaram cheyyuna parupadi ondallo..athangu nirtham..

സോഷ്യലിസ്റ്റ് ചിന്താഗതിയുടെ പുതിയ നിര്‍വചനത്തിനൊരു നല്ല നമസ്കാരം. ബാക്കി സംസ്ഥാനങ്ങള്‍ മെച്ചപ്പെടാനായി നമ്മളെ അവഗണിച്ചോട്ടേ എന്നു പറയുന്നത് അടിമകളാണ്, ആത്മാഭിമാനമുള്ളവരല്ല. അതു വല്ല കന്നുകാലികളോടും പറയാം.

ഇന്‍ഡ്യ നഷ്ടം സഹിച്ചും ആസിയന്‍ കരറൊപ്പിട്ടതിന്റെ ഗുട്ടന്‍സ് ഇപ്പോഴണെനിക്ക് ശരികുക്കും പിടികിട്ടിയത്. ഇന്‍ഡ്യക്കാര്‍ മെച്ചപ്പെട്ടിലെങ്കിലെന്താ ആസിയന്‍ രാജ്യങ്ങള്‍ മെച്ചപെട്ടോട്ടേ. ഇന്‍ഡ്യന്‍ ഗോതമ്പു കര്‍ഷകര്‍ മെച്ചപ്പെടേണ്ട, അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും കര്‍ഷകര്‍ മെച്ചപ്പെട്ടോട്ടെ എന്ന്, മന്‍ മോഹന്‍ സിംഗ് പണ്ടേ വിചാരിച്ച വിചാരിപ്പ്.

വേരെ ചില സം യങ്ങള്‍ കൂടി ഉണ്ട്. നയതന്ത്ര രംഗത്ത് ഇന്‍ഡ്യക്ക് മെച്ചമുണ്ടാക്കാനാണീ കരാര്‍ എന്നാണു ചിലര്‍ വിലയിരുത്തിയത്. എന്തിനാണിന്‍ഡ്യ ഇതു പോലെ നേട്ടമുണ്ടാക്കുന്നത്? ഇന്‍ഡ്യ ഇതൊക്കെ നഷ്ടപ്പെടുത്തി മറ്റു രജ്യങ്ങള്‍ മെച്ചപ്പെട്ടോട്ടെ എന്നങ്ങു സമാധാനിച്ചാല്‍ പോരെ? അരുണാചല്‍ പ്രദേശ് കൈവശപ്പെടുത്തി ചൈനയുമങ്ങ് മെച്ചമുണ്ടാക്കട്ടേ. പുതിയ സോഷ്യലിസ്റ്റ് ചിന്തഗതി അവിടെയും നമുക്കങ്ങു നടപ്പിലാക്കാം. പക്ഷെ എല്ലാവരും ഇതു പോലെ തല തിരിഞ്ഞ ബുദ്ധി പ്രവര്‍ത്തിക്കുന്നവരല്ല

ഇന്‍ഡ്യയുടെ ഭഗമായി കേരളം നില നില്‍ക്കണമെങ്കില്‍ കേരളത്തിനര്‍ഹിക്കുന്നത് കിട്ടണം. കേരളീയര്‍ സഹിഷ്ണുത കൂടുതലുള്ളവരായതുകൊണ്ട്, കാലാ കാലങ്ങളില്‍ ഭരിച്ച സര്‍ക്കാരുകള്‍ കേരളത്തെ അവഗണിക്കുകയാണുണ്ടായത്. തമിഴ് നാടൊക്കെ അര്‍ഹിക്കുന്നതല്‍ കൂടുതല്‍ പിടിച്ചു വാങ്ങുന്നുണ്ട്. കേരളത്തിനു അര്‍ഹിക്കുന്നതുപോലും തരാനുള്ള മനസ്ഥിതി കേന്ദ്രത്തിനില്ല. നപുംസകങ്ങളേപ്പോലെ കുറെ മന്ത്രിമരുണ്ടായിട്ടും കാര്യമില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ പറയാനാകില്ലെങ്കില്‍ ഈ ആനപ്പിണ്ഠങ്ങളെ കെട്ടി എഴുന്നള്ളിച്ചു നടക്കുന്നതില്‍ കര്യമില്ല. കേരളത്തെ രക്ഷിക്കാന്‍ അവതരിച്ച പുതിയ അവതാരം, ട്വിറ്റര്‍ വകുപ്പു മന്ത്രി ഈ വിഷയത്തില്‍ ഇതു വരെ ഒരഭിപ്രായവും പറഞ്ഞിട്ടില്ല. അഭിപ്രായം ഉണ്ടാകന്‍ സാധ്യത ഒട്ടും കാണുന്നുമില്ല. ജീവിതതില്‍ ഇന്നു വരെ കുരുമുളകോ, ഏലമോ, ഇഞ്ചിയോ, ജാതിയോ, തേയിലയോ, കാപ്പിയോ കാണാത്ത ജീവികള്‍ എങ്ങനെ ഇതേക്കുറിച്ച് അഭിപ്രായം പറയാന്‍ ?

കെ വി തോമസ് പറഞ്ഞു, കേരളീയര്‍ കൂതുല്‍ മീന്‍ പിടിച്ച് അവ സംകരിച്ച് കയറ്റി അയക്കണമെന്ന്. കിഴക്കന്‍ മലയോരങ്ങളില്‍ കൃഷിചെയ്തു ജീവിക്കുന്ന ആളുകള്‍ കടല്‍ തീരത്തേക്ക് കുടിയേറി ഇനി മീന്‍ പിടുത്തവും സംസ്കരണവും തുടങ്ങാം.

വയലാര്‍ രവി പറയുന്നത് അതിലും വിചിത്രം. നാണ്യവിളകളേപ്പറ്റി പറയാന്‍ അദ്ദേഹത്തിനു നാവു പൊന്തുന്നില്ല. മത്സ്യത്തിലാണു പിടി. ആസിയന്‍ കരാറിന്റെ കേന്ദ്ര ബിന്ദു മത്സ്യമെന്ന നിലയിലാണീ പ്രവാസി മന്ത്രിയുടെ പരമര്‍ശങ്ങള്‍ മുഴുവന്‍. കാരാട്ട് ചങ്ങല പിടിച്ചത് കേരളത്തിലേക്ക് മത്സ്യം വരുന്നതിനെതിരെയാണെന്നാണീ വിചിത്ര ജീവിയുടെ കണ്ടെത്തല്‍. മൂന്നാം കിട ജനങ്ങള്‍ക്ക് ഏഴാം കിട നേതാവെന്നു ഞാന്‍ ശശി തരൂരിനെ ഉദ്ദേശിച്ചാണു പറഞ്ഞത്. അത് വയലാര്‍ രവിക്കുവേണ്ടി, ഏഴാം കിട ജനങ്ങള്‍ക്ക് പത്താം കിട നേതാവെന്നു തിരുത്തേണ്ടി വരുമെന്നു തോന്നുന്നു.

ഈ മന്ത്രിമാരെയൊക്കെ അടുത്ത ചന്ദ്രയാന്‍ 2 ല്‍ കയറ്റി ചന്ദ്രനിലേക്കയച്ചാല്‍ അത്രയും സമാധാനം കിട്ടും.

കേരളത്തില്‍ സമരങ്ങള്‍ അവസാനിപ്പിച്ചാല്‍ നാണ്യവിളകളുടെ വില കൂടുമെന്ന തമാശക്ക് ഒരു ലാല്‍ സലാം. ഇനിയുമുണ്ടോ ഇതു പോലെയുള്ള ഉയര്‍ന്ന ചിന്തകള്‍ ആ മഹത്തായ മണ്ടയില്‍? ഇതുപോലെയുള്ള ജന്‍മങ്ങളെ ഏഴാം കിടയിലും താഴെയാണു കാണാന്‍ കഴിയുക.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കാളീ...പോസ്റ്റ് കണ്ടു..പിന്നെ വായിക്കാം..ഭയങ്കര നീളം...വായിച്ചിട്ട് അഭിപ്രായം പറയാം

kaalidaasan said...

സുനില്‍,

സൌകര്യം പോലെ വായിക്കുക.

കരാറിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടന്നിട്ടേ ഇല്ല. അതേക്കുറിച്ചൊക്കെ എഴുതിയാല്‍ വളരെ നീണ്ടു പോകും .

Anonymous said...

keralam indiayute bhagamano ennariyilla.ennal onnariyam malappuram pakisthante bhagamanu

kaalidaasan said...

പാതിരാഖാതകന്‍,

പണ്ട്, സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് തിരുവിതാം കൂറിനെ പാകിസ്ഥാന്റെ ഭാഗമാക്കാന്‍ മഹാരാജാവും ദിവാന്‍ സി പി രാമ സ്വാമി അയ്യരും കൂടി ശ്രമിച്ചിരുന്നു എന്നു കേട്ടിട്ടുണ്ട്.

മലപ്പുറം പാക്കിസ്ഥാന്റെ ഭാഗമാണെന്ന അറിവു എനിക്ക് പുതിയതാണ്. എവിടെ നിന്നാണു പാതിരാഖാതകനാ അറിവു കിട്ടിയത്?