Wednesday 4 February 2009

രാജാവും സേവകനും




ഞാനാണ്‌ രാഷ്ട്രം എന്നു ചരിത്രത്തില്‍ പലരും പറഞ്ഞിട്ടുണ്ട്. പുരാതന കാലത്ത് രാജാവിനെ ദൈവമായി കണ്ടിരുന്ന രാജ്യങ്ങളും ഉണ്ട്. സ്വതന്ത്ര ഭാരതത്തിലെ ഒരേയൊരു സ്വേഛാധിപതി ഇന്ദിരാ ഗാന്ധി ആയിരുന്നു. അവരുടെ വിനീത ദാസന്‍ ബറുവ, അടിയന്തരാവസ്ഥക്കാലത്ത് ഒരിക്കല്‍ പറഞ്ഞു ഇന്ദിരയാണ്‌ ഇന്‍ഡ്യ. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് , കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട്, അലഞ്ഞു നടക്കുമ്പോഴും, ധാര്‍ഷ്ട്യം അവരെ വിട്ടൊഴിഞ്ഞിരുന്നില്ല. അന്നും അവര്‍ പറഞ്ഞു ഞാനാണ്‌ പ്രതിപക്ഷം . അടിയന്തരാവസ്ഥക്കാലത്ത് പീഡിപ്പിക്കപ്പെട്ടവരാണ്‌ സി പി എം കാര്‍ . പിണറായി വിജയനും ഇ പി ജയരാജനും ആ കഥകള്‍ മറക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. ഇന്ദിര ഗാന്ധിയെ ഓര്‍മ്മിപ്പിക്കുന്ന ഒരു പ്രസ്താവന ഇന്നലെ ജയരാജന്‍ നടത്തി. കേരള യാത്രയിലെ ആവേശത്തില്‍ അദ്ദേഹം പറഞ്ഞു, പെണറായിയാണ്‌ കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനം . ഇത്ര ലജ്ജാവഹമായ ഒരു പ്രസ്താവന ഇന്‍ഡ്യയിലെ ഒരു കമ്യൂണിസ്റ്റുകാരനില്‍ നിന്നും ഇതു വരെ ഉണ്ടായിട്ടില്ല. ഇതിനു മുമ്പും ജയരാജന്‍ വില കുറഞ്ഞ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. പരിപ്പുവടയും കട്ടന്‍ ചായയും കഴിച്ചാല്‍ മാത്രം പാര്‍ട്ടി വളരില്ല ( സഖാക്കള്‍ കൊക്ക കോളയും കോഴിക്കാലും തിന്നു തുടങ്ങണം ), മദ്യം കേരളീയരുടെ ഭക്ഷണത്തിന്റെ ഭാഗമാക്കണം, തുടങ്ങിയ ഉത്തരാധുനിക നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം ഇതിനകം നടത്തി കഴിഞ്ഞു. ഇതു മാത്രമല്ല ആദേഹത്തിന്റെ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിനുള്ള സംഭാവനകള്‍ . സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി രാജാവില്‍ നിന്നും ദേശാഭിമാനി വികസന ഫണ്ടിലേക്ക് രണ്ടു കോടി രൂപ പിരിച്ച് കൊടുക്കുകയും അദ്ദേഹം ചെയ്തു. ലോട്ടറി രാജാവു മാത്രമല്ല, നികുതി വെട്ടിപ്പു നടത്തിയ സാമ്പത്തിക കുറ്റവാളി കൂടി ആയിരുന്നു മാര്‍ട്ടിന്‍ . അടുത്തകാലത്ത് സി പി എമ്മിന്റെ ഉറ്റ ചങ്ങാതികള്‍ സാന്റിയാഗോ മാര്‍ട്ടിനും , ഫാരീസ് അബൂബേക്കറും , ലിസ് ചാക്കോയും മറ്റു മാഫിയ നേതാക്കളുമാണല്ലോ.


സി പി എമ്മില്‍ ഇതിനു മുമ്പ്, പ്രശ്നങ്ങള്‍ രൂക്ഷമായ കാലത്ത്, ദേശാഭിമാനി പത്രം ജയരാജന്റെ പേരിലേക്ക് എഴുതി മാറ്റിയിരുന്നു, പിണറായി വിജയന്‍ . അത്രക്കു വിശ്വസ്തനാണ്‌ ജയരാജന്‍ പിണറായിക്ക്. ആ വിശ്വസ്തത കണ്ണിലെ കൃഷ്ണമണിപോലെ ജയരാജന്‍ കാത്തു സൂക്ഷിക്കുന്നു ഇന്നും. അതിന്റെ അവസാനത്തെ പ്രകടനമാണ്‌ ഇന്നലെ ജയരാജന്‍ നടത്തിയ അപഹാസ്യമായ പ്രസ്താവന.

ഒരു വ്യക്തിയാണ്‌ കേരളത്തിലെ കമ്യൂണിസ്റ്റുപ്രസ്ഥാനം എന്നു പറയുമ്പോള്‍ പല മുഖം മൂടികളും അഴിഞ്ഞു വീഴുന്നു. പാര്‍ട്ടിയാണ്‌ വലുത് വ്യക്തികളല്ല, എന്ന് ദിവസം മൂന്നു നേരമെങ്കിലും പറയുന്ന സ്വഭാവം പിണറായിക്കും കൂടെയുള്ളവര്‍ക്കും ഉണ്ട്. ഇപ്പോള്‍ ജയരാജന്‍ പറയുന്നു, പിണറായി കേരളത്തിലെ കമ്യൂണിസ്റ്റുപ്രസ്ഥാനമാണെന്ന്. കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനം പല കഷണങ്ങളായിട്ടാനിരിക്കുന്നത്. സി പി ഐയും , ജെ എസ് എസും , സി എം പിയും , പുതിയതായി രൂപം കൊണ്ട മാര്‍ ക്സിസ്റ്റ് പാര്‍ ട്ടിയും എല്ലാം കമ്യൂണിസ്റ്റുകാരാണ്‌., ഇവരെല്ലാം ഉള്‍ക്കൊണ്ട പ്രസ്ഥാനമാണ്‌ പിണറായിയെങ്കില്‍, സി പി എം എന്ന പാര്‍ട്ടി പിണറായിക്കും താഴെയാണ്‌. ഭക്തി കൊണ്ട് അന്ധത ബാധിച്ച ഒരു സേവകന്റെ ചിത്രമാണ്‌ ജയരാജന്‍ കാഴ്ച വെക്കുന്നത്.

പിണറായിയും ഒട്ടും പിന്നിലല്ലായിരുന്നു. പത്രക്കാരോട് കയര്‍ത്തും, അനിഷ്ടം അസഹിഷ്ണുതയോടെ പ്രകടിപ്പിച്ചുമുള്ള, അദ്ദേഹത്തിന്റെ പ്രകടനം അത്ഭുതപ്പെടുത്തുന്നതല്ല. മംഗളം ലേഖകനാണെന്നറിഞ്ഞപ്പോള്‍, പിണറായി ചിരിച്ചത് ഏതു സിനിമാ വില്ലനേയും കടത്തിവെട്ടുന്ന തരത്തിലായിരുന്നു.

കേരള സി പി എമ്മിലെ ഏറ്റവും അപഹാസ്യമായ ദിവസങ്ങളിലൊന്നായിരുന്നു ഇന്നലെ.

പിണറായി പറഞ്ഞ ഒരു കാര്യം സി പി എമ്മിലുള്ളവരെല്ലാം ജാഥയിലുണ്ടെന്നാണ്‌. അതു ശരിയാണെങ്കില്‍ പാര്‍ട്ടിയുടെ ഭാവി അത്ര ശോഭനമല്ല.

18 comments:

സുദേവ് said...

"പെണറായിയാണ്‌ കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനം ."...
കാളിദാസ ...ഇങ്ങനെയൊരു അഭിപ്രായം ജയരാജന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതൊരു വലിയ തെറ്റ് തന്നെയാണ്..ഇതു പറഞ്ഞതു ഒരു കമ്മുനിസ്ടുകാരന്‍ ആയതു കൊണ്ടാണ് ഇതൊരു വലിയ പ്രശ്നമാകുന്നത്!!

kaalidaasan said...

സുദേവ്,

ഇന്‍ ഡ്യവിഷന്‍ ചാനല്‍ ഇന്നലെ ഇതുപല പ്രാവശ്യം സംപ്രേക്ഷണം നടത്തുകയും ഈ വിഷയം വളരെ വിശദമായി ചര്‍ ച്ച ചെയ്യുകയും ചെയ്തിരുന്നു .

കേരളത്തിലെ കമ്യൂണിസ്റ്റുപാര്‍ട്ടി നേതാക്കളില്‍ ചിലരുടെ അപചയത്തിന്റെ ഉത്തമ ഉദാഹരണമാണീ പരാമര്‍ശം .

dethan said...

കാളിദാസാ,
സിപി എം എന്നത് "ജയ വിജയന്മാരു"ടെ കച്ചേരി സംഘമല്ലേ ഇപ്പോള്‍?ഇവരെ കമ്യൂണിസ്റ്റുകള്‍
എന്നു വിളിക്കുന്നത് മാര്‍ക്സിനോടും ഏംഗല്‍സിനോടും കാട്ടുന്ന അനാദരവായിരിക്കും.
-ദത്തന്‍

അനില്‍@ബ്ലോഗ് // anil said...

kaalidaasan,
താങ്കളുടെ ലക്ഷ്യം എന്തെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
വി.എസ്സിനെ സപ്പോര്‍ട്ട് ചെയ്യുക എന്നതില്‍ മാത്രം ഒതുങ്ങുമോ അത്?
അറിയാന്‍ ആഗ്രഹമുണ്ട്.

പിണറായി വിജയനും സ്തുതിപാഠകരും ചേര്‍ന്ന് കേരളത്തിലെ പാര്‍ട്ടിയെ എവിടെ കൊണ്ടെത്തിക്കും എന്ന് കണ്ടു തന്നെ ആവണം. ജന സമുദ്രം ഒഴുകിയെത്തുന്നു എന്നും മറ്റും ദേശാഭിമാനി ഘോഷിക്കുമ്പോഴും ഈ ഒഴുക്കിന്റെ കാരണം പിണറായി ആണ് എന്ന സൂചന അതിലുണ്ടോ? ഉണ്ടെങ്കില്‍ അതൊരു തെറ്റിദ്ധാരണ മാത്രമായിരിക്കും. ഒരു നേതാവിന്റെയും മുഖകാന്തി കണ്ടല്ല കേരളത്തിലെ ഭൂരിപക്ഷം സഖാക്കളും പാര്‍ട്ടിയില്‍ വിശ്വസിക്കുന്നത്. ആ തിരിച്ചറിവ് ഇവര്‍ക്കെന്നാണാവോ കിട്ടുക.

chithrakaran ചിത്രകാരന്‍ said...

അംബും,വില്ലും,കിരീടവും ധരിച്ചു നില്‍ക്കുന്ന പിണറായിയുടെ രാജകീയ രൂപം ഒരു
ക്മ്മ്യൂണിസ്റ്റിനെയോ,ജനാധിപത്യവാദിയേയോ
അല്ല മുന്നോട്ടുവക്കുന്നത്.
ഗൃഹാതുരമായ ഫ്യൂഡല്‍ പാരംബര്യത്തിന്റേയും,
ഹൈന്ദവ ജീര്‍ണ്ണതയുടേയും
ബി.ജെ.പി.
വേഷംകെട്ടലായിപ്പോയി സി.പി.എം.ന്റെ വിലയിടിച്ചില്‍!!!
പാര്‍ട്ടി മരിച്ചെന്നോ,
പാര്‍ട്ടിയെ കൊന്നെന്നോ
ഉറപ്പിക്കാവുന്ന വേഷം.

Unknown said...

അനില്‍ കാളിദാസനോട് ചോദിക്കുന്നു :“താങ്കളുടെ ലക്ഷ്യം എന്തെന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
വി.എസ്സിനെ സപ്പോര്‍ട്ട് ചെയ്യുക എന്നതില്‍ മാത്രം ഒതുങ്ങുമോ അത്?”


കാളിദാസന്‍ ഒരു പക്ഷെ അനിലിന് മറുപടി പറയുമായിരിക്കും. കാ‍ളിദാസന്റെ കമന്റുകള്‍ ഫോളോ ചെയ്യുന്ന ആളാണ് ഞാനും. അത്കൊണ്ട് തന്നെ കാളിദാസനെ എനിക്ക് നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി അതിന്റെ അപചയത്തില്‍ നിന്ന് കരകയറി ഒരു യഥാര്‍ത്ഥ ജനകീയപ്രസ്ഥാനമായി മാറണം എന്നതാണ് കാളിദാസന്റെ ആഗ്രഹം എന്ന് ഞാന്‍ വിലയിരുത്തുന്നു.

അങ്ങനെയുള്ളവര്‍ക്ക് ഇന്ന് ചാര്‍ത്തിക്കിട്ടുന്ന ലേബലാണ് അച്യുതാനന്ദന്‍ ഫാന്‍സ് എന്ന്. വളരെ മുന്‍പ് അത് നക്സല്‍ എന്നായിരുന്നു. സഖാക്കളോട് മാര്‍ക്സിസം പറഞ്ഞതിന്റെ പേരില്‍ നക്സല്‍ എന്ന പഴി കേട്ടവനാണ് ഞാന്‍. അങ്ങനെയാണ് ഞാന്‍ ക്രമേണ ഒന്നാന്തരം മാര്‍ക്സിസ്റ്റ് വിരുദ്ധനായത്. കാളിദാസന്‍ ഒരിക്കലും മാര്‍ക്സിസ്റ്റ് വിരുദ്ധനാകരുത് എന്ന് ഞാന്‍ ആശംസിക്കുന്നു.

എന്നാല്‍ ലാവലിന്‍ കേസും അച്യുതാനന്ദന്റെ രാഷ്ട്രീയഭാവിയും എന്ത് തന്നെയായി പരിണമിച്ചാലും സി.പി.എം. എന്ന പാര്‍ട്ടിക്കും പിണറായിക്കും ഒരു മാറ്റവും വരില്ല,ഒരു ചുക്കും സംഭവിക്കുകയും ഇല്ല എന്ന് ഞാന്‍ തറപ്പിച്ചു പറയുന്നു. കാരണം പിണറായിയുടെ കൈപ്പിടിയില്‍ ഒതുങ്ങിയിരിക്കുന്നത് ഒരു പാര്‍ട്ടി മാത്രമല്ല, അനേക കോടികളുടെ ആസ്ഥികളുള്ള സ്ഥാപനങ്ങള്‍ കൂടിയാണ്. എല്ലാ സ്ഥാപനങ്ങളുടെയും തലപ്പത്ത് പിണറായിയുടെ വിശ്വസ്ഥരായ രണ്ടോ മൂന്നോ ആള്‍ക്കാരാണ്.


അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഇരുമുന്നണിയും പപ്പാതി പങ്കിടുമായിരിക്കും. പിന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിവു പോലെ യു.ഡി.എഫ്.വിജയിക്കും. കാളിദാസന്മാര്‍ എഴുതിക്കൊണ്ടിരിക്കും.അത്രയേയുള്ളൂ. അടിസ്ഥാനപരമായ സാമൂഹ്യമാറ്റങ്ങള്‍ കേരളത്തില്‍ ഇനി നടക്കണമെങ്കില്‍ സി.പി.എം. എന്ന പാര്‍ട്ടി പുനര്‍നവീകരിക്കപെടുകയോ അല്ലെങ്കില്‍ അത് തകര്‍ക്കപ്പെടുകയോ വേണം. ഇത് രണ്ടും അടുത്തകാലത്തൊന്നും സംഭവിക്കാന്‍ സാധ്യതയില്ലെന്ന് കണ്ടത് കൊണ്ടാണ് ഞാന്‍ മാര്‍ക്സിസ്റ്റ് വിരുദ്ധനായത്.

അഭിവാദ്യങ്ങളോടെ,

Unknown said...

1. ജയരാജന്‍ ഒരു പ്രസംഗത്തിന്റെ മദ്ധ്യേ പറഞ്ഞ ഒരു വാചകം മാത്രമാണ് ഉദ്ധരിച്ചു കാണുന്നത്.. പറഞ്ഞതു അത് തന്നെ ആണെങ്കിലും ആ വാചകം സന്ദര്‍ഭത്തില്‍ നിന്നും, മൊത്തം പ്രസംഗത്തില്‍ നിന്നും അടര്‍ത്തിമാറ്റി അതിന്മേല്‍ ചര്‍ച്ചയും തീരുമാനമെടുക്കലും ജോറായി നടക്കുന്നു.. വി.എസ്സിന്റെ 'പട്ടി' പ്രയോഗം എങ്ങിനെ ആയിരുന്നു എന്ന് നമ്മളൊക്കെ കണ്ടതല്ലേ? ജയരാജനല്ല, ആര് പറഞ്ഞാലും ഒരു വ്യക്തി പ്രസ്ഥാനമാണെന്നു പറഞ്ഞാല്‍ ന്യായീകരിക്കുവാന്‍ ആരെയും കിട്ടില്ല.. ഇവിടെ അതല്ല പ്രശ്നം, കിട്ടുന്ന എല്ലാ കല്ലുകളും എടുത്തു CPIM നു നേരെ എറിയാന്‍ ഓങ്ങി നില്ക്കുന്ന മാധ്യമങ്ങളും അത് ഏറ്റു പാടുന്ന ചില തല്പര കക്ഷികളുമാണ്.. എല്ലാ മാധ്യമ പ്രചാര വേലകളെയും തള്ളിക്കളയുന്ന ജനപ്രവാഹമാണ് ജാഥാ സ്വീകരണത്തിലേക്ക്.. എല്ലാ ഗൂഢാലോചനക്കാരും ചെലവഴിക്കുന്ന ഊര്‍ജം വെറുതെയാവും..
2. മാധ്യമങ്ങളോട് കയര്‍ക്കരുതോ? ആരാണിവര്‍? മലപ്പുറം സമ്മേളനത്തോട് അനുബന്ധിച്ചു ചാനലുകളില്‍ നടന്ന ചര്‍ച്ചകളില്‍ ഒരു ടി ഷര്‍ട്ടുകാരന്‍ പത്രാധിപര്‍ വളരെ 'ആധികാരികമായി' പാര്ട്ടി വിരുദ്ധ ഭാഷണം നടത്തിയിരുന്നു.. അദേഹത്തിന്റെ പത്രം കോഴിക്കോടെ ജില്ലയിലെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിനു വേണ്ടി സ്വന്തം പത്രത്തിന്റെ UDF edition തെരഞ്ഞെടുപ്പിന്റെ തലേന്ന് പ്രിന്റ് ചെയ്യുവാന്‍ തീരുമാനിച്ചു.. അതായത്, ആ പഞ്ചായത്തിലേക്ക് മാത്രം.. ഇതറിഞ്ഞ CPIM പ്രവര്‍ത്തകര്‍ അര്‍ദ്ധ രാത്രി പ്രസ്സില്‍ കയറി പത്രം തീയിട്ടു.. പുറത്തിറങ്ങിയ ചില പ്രതികളില്‍ ഒന്നു എന്റെ കൈയില്‍ ഉണ്ട്.. പത്രം തീയിട്ട ദിവസം പത്രസ്ഥാപനങ്ങള്‍ ആക്രമിച്ച CPIM നടപടിക്കെതിരെ പത്രപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.. രാഷ്ട്രീയ മേലാളന്മാര്‍ക്ക് വേണ്ടി എന്തും ചെയ്തുകൊടുക്കുന്ന ഇവരാണോ പുണ്യവാളന്മാര്‍?
3. പാര്ട്ടി ചാനല്‍ തുടങ്ങിയപ്പോള്‍ എതിര്തവനാണ് ഞാന്‍... പക്ഷെ, ഇപ്പോള്‍ ശരിക്കും ഊഹിക്കാം.. കൈരളിയും ദേശാഭിമാനിയും ഇല്ലായിരുന്നെങ്കില്‍ ഇവര്‍ ഇതിനകം പാര്‍ട്ടിയെ ആക്രമിച്ചു കീഴപെടുതിയിട്ടുണ്ടാവുമായിരുന്നു.. ഇപ്പോള്‍ കൈരളി കണ്ണും തുറന്നിരിക്കുനതിനാല്‍ വല്ലാതെ കളവു പറയുവാന്‍ കഴിയുന്നില്ല എന്ന സങ്കടം മനസ്സിലാക്കാം..
4. അവിടെ അമര്‍ സിംഗ് എന്തൊക്കെയോ പറയുന്നുണ്ട്... ക്ഷമയോടെ കാത്തിരിക്കുന്നു.. ഞങ്ങളുടെ പ്രതീക്ഷയാണ് ഈ പാര്‍ടി.. ഞങ്ങള്‍ ഇതിനെയൊക്കെ അതിജീവിക്കുക തന്നെ ചെയ്യും..

Unknown said...

test

kaalidaasan said...

ദത്താ,

സി പി എം എന്നു പറഞ്ഞാല്‍ ജയവിജയന്മാരുടെ കച്ചേരി സംഘമണെന്നു ഞാന്‍ കരുതുന്നില്ല. സി പ് എമ്മിനെ നയിക്കുന്ന ഒരു സം ഘം ആളുകള്‍ ജയവിജയന്‍മാരേപ്പോലെ പെരുമാറുന്നു എന്നത് ശരിയാണ്‌. ആ പോക്ക് ശരിയല്ല എനു പറയുന്ന അനേകായിരങ്ങള്‍ സി പി എമ്മിലുണ്ട്. അവരും കൂടെ ചേര്‍ ന്നതാണ്‌ സി പി എം . നിര്‍ഭാഗ്യവശാല്‍ അവരുടെ ശബ്ദം അടിച്ചമര്‍ത്തപ്പെടുന്നു.


ലാപ് ടോപ്പില്‍ എല്ലാ അംഗങ്ങളുടെയും സര്‍വ വിവരവും , ഏതു പക്ഷം പിടിക്കുന്നു എന്നതുള്‍പ്പടെ, കൊണ്ടുനടക്കുന്ന ഒരു കോര്‍ പ്പറേറ്റ് സംഘമായി പാര്‍ ട്ടി നേതൃത്വം അധഃപ്പതിക്കുകയും ചെയ്യുന്നു. ചെറിയ വിമത ശബ്ദം ഉയര്‍ത്തിയാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുന്ന ഫാസിസ്റ്റ അവസ്ഥയാണിന്ന് സി പി എമ്മില്‍ . അതു കൊണ്ട് ചോദ്യം ചെയ്യല്‍ വിരളം . ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഷൊര്‍ ണൂരും അമ്പലപ്പുഴയിലും നടക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഓഞ്ചിയം പോലെ കൂട്ടമായി പാര്‍ട്ടിക്കു പുറത്തു പോകുന്ന അവസ്ഥയും ആരംഭിച്ചിട്ടുണ്ട്.

കമ്യൂണിസ്റ്റുകാരന്റെ ചരിത്രം ചെറുത്തു നില്പ്പിന്റേതാണ്‌. അനഭിലക്ഷണീയ പ്രവണതകള്‍ ഉണ്ടകുമ്പോള്‍ കമ്യൂണിസ്റ്റുകാരന്‍ ചെറുക്കണം . കമ്യൂണിസ്റ്റുകാര്‍ തെറ്റു ചെയ്യാത്തവരല്ല. തെറ്റു മനസിലാകുമ്പോള്‍ അതു അം ഗീകരിക്കുകയും അത് ആവര്‍ ത്തിക്കാതിരിക്കുകയും ചെയ്യണം . ഇപ്പോഴത്തെ നേതാക്കള്‍ക്ക് അസഹിഷ്ണുതയാണ്‌. ലാവലിന്‍ വിഷയത്തില്‍ ചില പാളിച്ചകള്‍ പിണറായിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തിനു തന്നെ എതിരായിട്ടുള്ളതാണ് ചിലത്. അതംഗീകരിക്കുന്നതിനു പകരം ഊതിക്കാച്ചിയ പൊന്നാണെന്നൊക്കെ ചില സ്തുതിപാഠകര്‍ വിളിച്ചു പറയുമ്പോള്‍ , ലജ്ജ കൊണ്ട് തലകുനിക്കാതെ വയ്യ.

kaalidaasan said...

അനില്‍ ,

വി എസിനെ സുപ്പോര്‍ട്ട് ചെയ്യുക എന്നത് എന്റെ ലക്ഷ്യമൊന്നുമല്ല. വി എസിനെ എതിര്‍ക്കാനുള്ളതൊന്നും അദ്ദേഹം ഇപ്പോള്‍ ചെയ്യുന്നില്ല. അതു കൊണ്ട് എതിര്‍ക്കുന്നില്ല. പിണറയിയേയും മറ്റും പോലെ എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തെയും ഞാന്‍ എതിര്‍ക്കുമയിരുന്നു.

സോഷ്യലിസമാണ്‌ മാനവരാശിക്ക് ഏറ്റവും യോജിച്ച തത്വ ശാസ്ത്രം എന്നു ഞാന്‍ വിശ്വസിക്കുന്നു. കേരളത്തില്‍ സോഷ്യലിസം അഥവാ സാമൂഹ്യ നീതിക്കുവേണ്ടി നിലകൊള്ളുന്ന ശക്തമായ പ്രസ്ഥാനമാണ്, സി പി എം . അതു കൊണ്ട് ഞാന്‍ അതിനെ പിന്തുണക്കുന്നു. പക്ഷെ സി പി എമ്മിന്റെ പുതിയ നേതൃ ത്വം അതില്‍ നിന്നും വ്യതി ചലിക്കുന്നു. അതിന്റെ ഉത്തരവാദിത്തം പൂര്‍ ണ്ണമായും പിണറായി വിജയനാണ്. അതു കൊണ്ടാണ്, ഞാന്‍ അദ്ദേഹത്തിന്റെ പല പ്രവര്‍ത്തികളും എതിര്‍ ക്കുന്നത്.

പിണറായി പ്രഗത്ഭനായ സംഘാടകനാണ്. മികച്ച ഭരണാധികാരിയാണ്. പക്ഷെ അതൊന്നും അദ്ദേഹം ഇപ്പോള്‍ ചെയ്യുന്ന കമ്യൂണിസത്തിനെതിരായ പ്രവര്‍ ത്തികളെ ന്യായീകരിക്കാന്‍ പര്യാപ്തമല്ല. അദേഹത്തിന്റെ ചില വീഴചകള്‍ ഞാന്‍ പറയട്ടെ.

1. ലിസ് ചാക്കൊ എന്ന ബ്ളേഡ് രാജാവില്‍ നിന്നും, വേണുഗോപാല്‍ ഒരു കോടി രൂപ കൈക്കൂലി വങ്ങിയത് പാര്‍ട്ടി നേതൃ ത്വത്തിനറിയാമായിരുന്നു. ചാക്കോ അതിന്റെ പരാതി കൊടുത്തിട്ടും ഒരു വര്‍ഷത്തോളം നേതൃത്വം കണ്ടില്ല എന്നു നടിച്ചു. അവസാനം പാര്‍ട്ടിക്കുള്ളിലെ പിണക്കങ്ങളുടെ ഭാഗമായി പോളിറ്റ് ബ്യൂറോയില്‍ എത്തുമെന്നായപ്പോള്‍ പെട്ടെന്ന് വേണുവിനെ പുറത്താക്കി തടി തപ്പി. ഇന്നലെ സുപ്രീം കോടതി ചാക്കോയുടെ വാദം തള്ളികളയുകയും ചെയ്തു. അപ്പോള്‍ എന്തിനായിരുനു ചാക്കോ കൈ ക്കൂലി കൊടുത്തത് എന്നറിയാന്‍ ആര്‍ക്കും പാഴൂര്‍ പടിപ്പുര വരെ പോകെണ്ടതില്ല.


2. അറിയപ്പെടുന്ന ലോട്ടറി രാജാവും സാമ്പത്തിക കുറ്റവാളിയുമായ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും 2 കോടി രൂപ ഫണ്ടായി വാങ്ങിയതും , അതു ബോണ്ടായിരുന്നു സംഭാവനയായിരുന്നു എന്നെല്ലം മറ്റിമാറ്റി പറയേണ്ടിവന്നതും ഒരു കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് യോജിച്ചതല്ല. അതില്‍ പാര്‍ട്ടിക്ക് എന്തൊക്കെയോ ഒളിക്കാനുണ്ട് എന്നതല്ലെ ശരി? അതു വെറും നോട്ടപ്പിശകായി പാര്‍ട്ടി വ്യാഖ്യാനിച്ചതും വലിയ നാണക്കേടായി പോയി.അത് വെറും നോട്ടപ്പിശകല്ല എന്നതിന്റെ തെളിവാണ്, ഇപ്പോള്‍ കൈരളി റ്റി വിയില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്ന സാന്റിയാഗോക്കു വേണ്ടി നടത്തുന്ന ലോട്ടറി നറുക്കെടുപ്പ്.

3. ഫാരിസ് അബൂബേക്കര്‍ എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ 2 വര്‍ഷക്കാലം ദീപിക പത്രത്തിലൂടെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്കെതിരെ തെറി പറഞ്ഞു നടക്കുമ്പോഴും , പാര്‍ട്ടി വേദികളില്‍ അദേഹം സ്വീകാര്യനും , പാര്‍ട്ടി പരിപാടികള്‍ക്ക് സംഭാവന നല്‍കുന്നയാളും , പാര്‍ട്ടി ചാനലായ കൈരളിയില്‍ നയപ്രഖ്യാപനം നടത്താന്‍ തക്ക സ്വാധീനമുള്ളവനും ആയിരുന്നു.

4. ദേശാഭിമാനി പത്രത്തേപ്പറ്റി ആരെന്തു പറഞ്ഞാലും അതു തുടങ്ങുന്നത് പലോറ മാതയേയും അവര്‍ വിറ്റ ആടിനേയും വച്ചാണ്. അതു പറയുന്നത് ആ പത്രം തുടങ്ങിയതിന്റെ ബുദ്ധിമുട്ടും പാര്‍ട്ടി സഖാക്കള്‍ അതിനനുഷ്ടിച്ച ത്യാഗത്തെയും ഓര്‍മ്മിപ്പിക്കാനാണ്. പാര്‍ട്ടിയുടെ പൊതു സ്വത്തായ ആ പത്രം യാതൊരു കാരണവും കൂടാതെ ഇ പി ജയരാജന്റെ പേരിലേക്ക്, ഒരു സ്വകാര്യ സ്വത്ത് കൈമാറ്റം ചെയ്യുന്ന പോലെ പിണറായി എഴുതി മാറ്റി രെജിസ്റ്റര്‍ ചെയ്തത്, ഒരിക്കലും ഒരു കമ്യൂണിസ്റ്റിനു യോജിച്ചതല്ല.

5. ചെങ്ങറയില്‍ 1000 ത്തോളം ആളുകള്‍ കിടപ്പാടത്തിനു വേണ്ടി സമരം ചെയ്തപ്പോള്‍ , ദേശാഭിമാനിയില്‍ പിണറായി എഴുതി, ഭൂപരിഷ്കരണം ലക്ഷ്യം കണ്ടു, ഇനി അതിന്റെ ആവശ്യമില്ല എന്ന്. പിണറായിയുടെ വിശ്വസ്തന്‍ കരീം പല വേദികളിലും വ്യവസായ വകുപ്പ് സെക്രറ്ററിയേക്കൊണ്ട് പറയിച്ചു, ഭൂപരിഷ്കരണം പിന്‍ വലിക്കണമെന്നും .

ഇതെല്ലം സൂചിപ്പിക്കുന്നത്, പിണറായി പ്രതിനിധീകരിക്കുന്ന പാര്‍ട്ടി വിഭാഗത്തിന്റെ അജണ്ട മാറിപ്പോയി എന്നാണ്. അധ്വാനിക്കുന്നവരുടെയും, ഭാരം ചുമക്കുന്നവരുടേയും, അശരണരൂടെയും കൂടെ നില്‍ക്കേണ്ട പ്രസ്ഥാനം , കൊള്ള പ്പലിശക്കാരുടെയും നികുതി വെട്ടിപ്പു കാരുടേയും , സാമ്പത്തിക കുറ്റവാളികളുടെയും , കള്ളവാറ്റുകാരുടേയും തോളില്‍ കയ്യിട്ടു നടക്കുന്നു എന്നാണ്.

ഇങ്ങനെയുള്ള മാറ്റത്തില്‍ എനിക്കും മറ്റു യധാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ക്കും വേദനയുണ്ട്. അതിന്റെ ബഹിസ്ഫുരണമാണ്, ഞാന്‍ എഴുതുന്ന വാക്കുകള്‍ .

ഇതുപോലെ വളരെ ഏറെയുണ്ട് എഴുതാന്‍ . അതിന്റെ ഏറ്റവും ഒടുവിലത്തെ ഒന്നാണിപ്പോള്‍ വിവാദമായ ലാവലിന്‍ കരാര്‍ .

kaalidaasan said...

ചിത്രകാര,

എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ. ഏതായാലും ഒരു കമ്യൂണിസ്റ്റുകാരനു യോജിച്ചതല്ല ആ വേഷം കെട്ടലും അതില്‍ അനുഭവിക്കുന്ന നിര്‍വൃതിയും .

kaalidaasan said...

സുകുമാരന്‍,

ഒറ്റവാക്കില്‍ പറഞ്ഞാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി അതിന്റെ അപചയത്തില്‍ നിന്ന് കരകയറി ഒരു യഥാര്‍ത്ഥ ജനകീയപ്രസ്ഥാനമായി മാറണം എന്നതാണ് കാളിദാസന്റെ ആഗ്രഹം എന്ന് ഞാന്‍ വിലയിരുത്തുന്നു.

അതെ സുകുമാരന്‍ ,

കേരളത്തില്‍ ഇന്നു നില നില്‍ക്കുന്ന സാമൂഹികാന്തരീക്ഷം , വലിയ ഒരളവില്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സൃഷ്ടിയാണ്. ലക്ഷക്കണക്കിനു പാവപ്പെട്ടവരും സാധരണക്കാരുമായ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജീവിതം ബലിയര്‍പ്പിച്ച് നേടിയെടുത്തതാണത്. അവരുടെ കൂടെ നില്‍ക്കേണ്ടതിനു പകരം പാര്‍ട്ടി നേതൃത്വം ഇന്ന്,കൊള്ള പ്പലിശക്കാരുടെയും നികുതി വെട്ടിപ്പു കാരുടേയും , സാമ്പത്തിക കുറ്റവാളികളുടെയും , കള്ളവാറ്റുകാരുടേയും തോളില്‍ കയ്യിട്ടു നടക്കുന്നു. അതിനെയൊക്കെ എതിര്‍ക്കുന്നവരെ പാര്‍ട്ടിയില്‍ നിശബ്ദരാക്കുന്നു, പുറത്താക്കുന്നു. ഇങ്ങനെയുള്ള പ്രവര്‍ത്തികളില്‍ നിന്നും പാര്‍ട്ടി പിന്മാറണമെന്നാണെന്റെ അത്മാര്‍ത്തമായ ആഗ്രഹം .

അനില്‍@ബ്ലോഗ് // anil said...

kaalidaasan,
താങ്കളെ വി .എസ് പക്ഷക്കാരനായി കുറച്ചു കാണുന്നു എന്നു ധരിക്കരുത് , അങ്ങിനെ ആണോ എന്നു ചോദിച്ചതാണ്.

കേരളത്തില്‍ ബഹുഭൂരിപക്ഷം പാര്‍ട്ടിപ്രവര്‍ത്തകരും (ജനകീയാസൂത്രണം,പണവും അധികാരവും കയ്യാളുന്ന മേഖലകള്‍, തുടങ്ങിയവക്ക് പിന്നാലെ ചാടി വന്ന പുതു പ്രവര്‍ത്തകരല്ല)പാര്‍ട്ടിയുടെ ഇന്നത്തെ പോക്കില്‍ നിരാശരാണ്. പക്ഷെ വിമര്‍ശനം ഉന്നയിച്ചാല്‍ അവന്‍ വിരുദ്ധനായി.

മലയാളം ബ്ലോഗ്ഗില്‍ ഇടതു പക്ഷ അനുഭാവികള്‍ പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന്റെ മാത്രം അനുഭാവികളാണ് എന്ന് തോന്നിയിട്ടൂണ്ട്. കെ.പി.സുകുമാരന്‍ മാഷെ പോലെയുള്ളവരാവട്ടെ പാര്‍ട്ടിയോടുള്ള വിരോധത്താലാണ് വിമര്‍ശനങ്ങള്‍ നടത്തുന്നത്. ഒരു യഥാര്‍ത്ഥ മാര്‍ക്സിസ്റ്റുകാരനായി ബൂലോകത്ത് ആരെയെങ്കിലും കൂട്ടു കിട്ടുമോ എന്ന് നോക്കി നടക്കുന്നതിനാല്‍ ചോദിച്ചെന്നെ ഉള്ളൂ.

പിണറായിയേക്കാള്‍ നാശം വിതക്കുന്നത് ജയരാജന്മാരാണ്, അതും കാണാതിരുന്നു കൂടാ.

ആശംസകള്‍.

kaalidaasan said...

രാജേഷ് ,

ജയരാജന്‍ പറഞ്ഞത് സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റിയതൊന്നും അല്ല. പെണറായിയാണ്, കമ്യൂണിസ്റ്റുപ്രസ്ഥാനം എന്നു പറഞ്ഞാല്‍, അതിനു ഏതു സന്ദര്‍ഭത്തിലായാലും ഒരു അര്‍ത്ഥമേ ഉള്ളു. വ്യക്തികളല്ല പാര്‍ട്ടിയാണു വലുത് എന്നു എപ്പോഴും പറയുന്ന ആളുകള്‍ അത് പറയുമ്പോള്‍ അതിനു ഗൌരവം കൂടും .

വി എസിന്റെ പട്ടി പ്രയോഗം ഇതുമായി ഒരിക്കലും താരതമ്യം ചെയ്യാനാവില്ല. പട്ടി ചന്തക്കു പോയ പോലെ, ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല, എന്റെ പേരു നിന്റെ പട്ടിക്കിട്ടോ, തുടങ്ങിയ പ്രയോഗങ്ങള്‍ മലയാളത്തില്‍ വളരെ പ്രചാരത്തിലുള്ളതും മിക്കവരും ഉപയോഗിക്കുന്നതും ആണ്. അതു മനസിലാക്കാതെ പട്ടി എന്ന വാക്കിനു അമിത പ്രധാന്യം കൊടുത്തതാണന്നു സം ഭവിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ആ പ്രയോഗം ഒഴിവാക്കാമായിരുന്നു. വി എസ് അതുണ്ടാകിയ പ്രശ്നങ്ങള്‍ക്ക് മാപ്പും ചോദിച്ചു.

മധ്യമങ്ങളൊനും സി പി എമ്മിനു നേരെ കിട്ടുന്ന എല്ലാ കല്ലുകളും എടുത്ത് എറിയുന്നില്ല. മധ്യമങ്ങളും ജനങ്ങളും പിണറായി വിജയനെ വി മര്‍ശിക്കുന്നുണ്ട്. അതിന്റെ കാരണം അദ്ദേഹം ഒരു അഴിമതി കേസില്‍ പ്രതിയക്കപ്പെട്ടതും ആണ്. പിണറായിയെ വിമര്‍ശിക്കുന്നത് പാര്‍ട്ടിയെ വിമര്‍ശിക്കുന്നതാക്കി തീര്‍ക്കാന്‍ വളരെ അസൂത്രിതമയ ഒരു ശ്രമം നടക്കുന്നുമുണ്ട്. അതിന്റെ ഭാഗമാണ്, പിണറായിയാണ്‌ പ്രസ്ഥനം എന്നും പിണറായി ഊതിക്കാച്ചിയ പൊന്നണെന്നും മറ്റും പ്രകീര്‍ത്തിക്കുന്നത്.

മധ്യമങ്ങളോട് കയര്‍ക്കരുതെന്നാരും പറഞ്ഞില്ല. കയര്‍ക്കാം . പക്ഷെ മാധ്യമങ്ങള്‍ ഒരു സ്വതന്ത്ര രാജ്യത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളാണ്. പിണറായി വിജയന്റെ ചെലവില്‍ പ്രവര്‍ത്തിക്കന്നവരല്ല .അവരോട് പെരുമാറുന്നതു പോലെയേ അവര്‍ എല്ലാവരെയും വിലയിരുത്തു. അവരോട് കയര്‍ത്തു സംസരിച്ചാല്‍ അവര്‍ നിശിതമയി വിമര്‍ശിച്ചെന്നിരിക്കും. ചിലപ്പോള്‍ ഒരു ദക്ഷിണ്യവും കൂടാതെ വിമര്‍ശിച്ചെന്നിരിക്കും . അതു കേള്‍ക്കുമ്പോള്‍ കരഞ്ഞിട്ടു കര്യമില്ല. മംഗളം പത്രത്തിന്റെ പ്രതിനിധിയാണെന്നൊരാള്‍ പറഞ്ഞപ്പോല്‍ ഹിന്ദി സിനിമകളില്‍ അംരീഷ് പുരി ഒക്കെ ചിരിക്കുന്ന മാതിരി ഒരു ചിരി പിണറായി കാഴ്ച വച്ചു. അതു കേള്‍ക്കുന്ന ഒരു പത്രമുതലാളിയും പിണറായിയോട് ഒരു ദാക്ഷിണ്യവും കാണിച്ചെന്നു വരില്ല. മംഗളം ഒരു പക്ഷെ ഇനിയും പലതും എഴുതിയെന്നിരിക്കും .

കൈരളിയും ദേശാഭിമാനിയുമില്ലെങ്കിലും ആരും പാര്‍ട്ടിയെ ആക്രമിച്ചു കീഴടക്കില്ല. ഇതു രണ്ടും ഉണ്ടായിട്ടും വലിയ കാര്യമില്ല, കൈരളിക്ക് പണമുണ്ടാക്കാനുള്ള ഉപാധിയെന്നതില്‍ കവിഞ്ഞ് ഒരു മേന്‍മയും അവകാശപ്പെടാനില്ല. ദേശാഭിമാനിയെപ്പോലും ഇന്ന് പാര്‍ട്ടിയിലെ ഭൂരിഭാഗവും വിശ്വസിക്കുന്നില്ല. പാര്‍ട്ടിക്കാരു പോലും ഇപ്പോള്‍ പാര്‍ട്ടി വിശേഷങ്ങള്‍ അറിയാന്‍ ,മറ്റു മാധ്യമങ്ങളെയാണാശ്രയിക്കുന്നത്. പാര്‍ട്ടി പത്രവും ചാനലും റ്റ്യൂബ് ലൈറ്റ് പോലെയാണ്. മറ്റു മധ്യമങ്ങളില്‍ വന്ന് രണ്ടു ദിവസം കഴിഞ്ഞേ പല വാര്‍ത്തകളും അതില്‍ വരാറുള്ളൂ. പലതും വരാറും ഇല്ല.


അമര്‍ സിംഗ് പറയുന്നതില്‍ ഇനി ആശ്രയിക്കാം . അമര്‍ സിംഗ് എന്താണ്, പറയാന്‍ പോകുന്നത്? പിണറായി വിജയന്‍ അഴിമതി കാണിച്ചില്ല എന്നാണോ? അല്ലല്ലോ. സി ബി ഐയെ ദുരുപയോഗിച്ചു എന്നാണല്ലോ. ലാവലിന്‍ വിഷയം സി ബി ഐ യെ ദുരുപയോഗിച്ചു എന്നതും കടന്നു വളരെ മുന്നോട്ട് പോയി. ലാവലിന്‍ കരാറിലെ വിശദാംശങ്ങള്‍ വരെ പുറത്തു വന്നു കഴിഞ്ഞു. അതിനെ അടിസ്ഥാനപ്പെടുത്തിയാണിപ്പോള്‍ ചര്‍ച്ച മുഴുവന്‍ . സി ബി ഐ അന്വേഷണത്തിനു വേണ്ടി രാഷ്ട്രീയ ഇടപെടലുകള്‍ നടന്നിട്ടുണ്ടാകം . അതു പോലെ കോടതി അവശ്യപ്പെട്ടിട്ടും അന്വേഷണം നടത്താതിരിക്കാനും രാഷ്ട്രീയ ഇടപെടലുകള്‍ നടന്നിട്ടുണ്ട്. വിജയകുമാര്‍ ഇന്നലെ ആവശ്യപ്പെട്ട പോലെ ഒരു ജുഡിഷ്യല്‍ അന്വേഷണം നടന്നാല്‍ ഒരു പക്ഷെ രണ്ട് തരത്തിലുള്ള ഇടപെടലുകളുടെയും വിശദാംശങ്ങള്‍ പുറത്തു വന്നേക്കാം .

ഈ പാര്‍ട്ടി എന്റെയും പ്രതീക്ഷയാണ്. ഇത് എല്ലാത്തിനെയും അതി ജീവിക്കും , അതി ജീവിക്കണം . അടിച്ചമര്‍ത്തപ്പെട്ടവന്റെയും, അധ്വാനിക്കുന്നവന്റെയും, കഷ്ടപ്പെടുന്നവന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കണം . അല്ലാതെ സാന്റിയാഗോ മാര്‍ട്ടിന്റെയും , ലിസ് ചാക്കോയുടെയും , ഫരീസ് അബൂബേക്കറിന്റെയും , അബ്ദുല്‍ വഹാബിന്റെയും , യൂസഫ് അലിയുടെയും താല്‍പ്പര്യങ്ങളല്ല അതു സംരക്ഷിക്കേണ്ടത്.

kaalidaasan said...

അനില്‍ ,

എനിക്കൊരു പക്ഷവുമില്ല. വി എസിനേപ്പോലെ കറകളഞ്ഞ പൊതു ജീവിതമുള്ളവര്‍ ഇന്നില്ല. അതു കൊണ്ട് ഞാന്‍ അദ്ദേഹത്തെ പിന്താങ്ങുന്നു. പാര്‍ട്ടിയില്‍‍ അദ്ദേഹം നടത്തുന്ന ചെറുത്തു നില്‍പ്പും ഒരു ആദര്‍ശത്തിന്റെ പേരിലാണ്, വ്യക്തി വിദ്വേഷമാണെന്നു പ്രചരിപ്പിക്കുന്നുണ്ടെങ്കിലും .

എനിക്ക് കമ്യൂണിസ്റ്റുപക്ഷം മാത്രമേ ഉള്ളു. കുറച്ചുകൂടി വിശദമാക്കിയാല്‍ സോഷ്യലിസ്റ്റ് പക്ഷം . പാര്‍ട്ടിയിലുള്ള എല്ലാവരും ഒന്നിച്ച് സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം എന്നാണെന്റെ പക്ഷം . സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരുടെ പക്ഷമാണ്, ഞാന്‍.

എന്നെ അതിശയിപ്പിച്ച കാര്യം മുതലളിത്ത ആശയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ പോലും സാന്റിയാഗോ മാര്‍റ്റിന്റെയും , ലിസ് ചാക്കോയുടെയും ഫാരീസ് അബൂബേക്കറിന്റെയും വക്കാലതേറ്റെടുക്കുന്നില്ല എന്നതാണ്. പക്ഷെ കമ്യൂണിസ്റ്റുപാര്‍ട്ടി ഏതാണ്ട് പരസ്യമായി തന്നെ അതു ചെയ്തു. സാന്റിയാഗോ മാര്‍ട്ടിനോട് പണം വാങ്ങിയത് തെറ്റാണെന്ന് പിണറായിയോ ജയരാജനോ സമ്മതിച്ചിട്ടില്ല ഇന്നു വരെ. വെറും നോട്ടപ്പിശകായേ അതു ഇന്നും വിലയിരുത്തപ്പെടുന്നുള്ളു. ഗത്യന്തരമില്ലാതെ പാര്‍ട്ടിക്ക് നടപടി എടുക്കേണ്ടി വന്നു. അതും മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനായി. യതൊരു എതിര്‍പ്പും കൂടാതെ ജയരാജന്‍ ദേശാഭിമാനിയിലെ പഴയ തസ്തികയിലേക്ക് തിരിച്ചു വന്നതങ്ങനെയാണ്.

ജയരാജന്‍ പരിപ്പു വടയില്‍ നിന്നും കോഴിക്കാലിലേക്ക് വളര്‍ന്നു എന്നത് ശരി. മദ്യം ആഹാരത്തിന്റെ ഭഗമാക്കിയെന്നതും ശരി. പക്ഷെ ഭൂരിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഇന്നും പാവങ്ങളാണ്. അവരാണ്, പാര്‍ട്ടിയുടെ ശക്തിയും . അവര്‍ക്കൊന്നും ബ്ളോഗ് എഴുതാനുള്ള സൌകര്യം ഒന്നുമില്ല. അതു കൊണ്ട് അവരുടെ ശബ്ദം ബൂലോകത്ത് അധികം കേട്ടെന്നും വരില്ല. കോര്‍പറേറ്റ് കമ്യൂണിസ്റ്റുപാര്‍ട്ടി അനുഭാവികള്‍ക്കെല്ലാം ബ്ളോഗ് സൌകര്യം ഉണ്ട്. അതു കോണ്ടാണവരെ കൂടുതലായി ബൂലോകത്ത് കാണുന്നതും . വിരളമാണെങ്കിലും ശരിയായ ശബ്ദം ചിലപ്പോഴൊക്കെ കേള്‍ക്കാറുണ്ട്.

പിണറായിയേക്കാള്‍ നാശം വിതക്കുന്നത് ജയരാജന്മാരാണ് എന്നു പറയുന്നത് ഒരു ലളിത വത്ക്കരണമാണ്. എല്ലാം ഒരു പരസ്പര സഹായ സഹകരണ സംഘം പോലെയാണ്. ആര്‍ക്കും ആരെയും കൈവിടാന്‍ പറ്റില്ല. അതാണ്, ഇന്ന് സി പി എമ്മിന്റെ ശാപവും . നില്‍ക്കുന്നെങ്കില്‍ ഒന്നിച്ച് മുങ്ങുന്നെങ്കിലും ഒന്നിച്ച് എന്നതാണവരുടെ മുദ്രവാക്യം. അതുകൊണ്ടാണ്, ഊതിക്കാച്ചിയ പൊന്നാണ്, പ്രസ്ഥാനം തന്നെയാണെന്നൊക്കെ കേള്‍ക്കുന്നതും അതു കേട്ട് രോമാഞ്ചം കൊള്ളുന്നതും

അനില്‍@ബ്ലോഗ് // anil said...

"എല്ലാം ഒരു പരസ്പര സഹായ സഹകരണ സംഘം പോലെയാണ്. ആര്‍ക്കും ആരെയും കൈവിടാന്‍ പറ്റില്ല."

കൊള്ളാം, ഇതൊരു ശരിയായ വിലയിരുത്തലാണ്.

ഓഫ്ഫ്:
കൈരളി ചാ‍നല്‍ പാര്‍ട്ടിക്കു വേണ്ടിയാണെന്ന് ആരാണ് പറയുന്നത്? ചാനല്‍ പറയുന്നില്ല. ഷെയര്‍ എടുത്ത പാവങ്ങളെ (ഞാനടക്കം)പറ്റിക്കാന്‍ പാര്‍ട്ടിക്കാര്‍ പറയുന്നതല്ലാതെ.

kaalidaasan said...

അനില്‍ ,

പാര്‍ട്ടി എന്നു പറഞ്ഞതു മനസിലായില്ലേ? സെക്രട്ടറി അര്‍ത്ഥ ശങ്കക്കിടയില്ലാതെ അത് പറഞ്ഞല്ലോ. പാര്‍ട്ടിയിലുള്ളവരെല്ലാം ജാഥക്കുണ്ട്. ജാഥയിലുള്ളവരുടേതാണിപ്പോള്‍ പാര്‍ട്ടി. പലോറ മാത എന്നേ പടിക്കു പുറത്ത്. കുറച്ച അശ്രീകരങ്ങള്‍ കൂടെ ബാക്കിയുണ്ട്. അവരേക്കുടെ പുറത്താക്കിയാല്‍ പിന്നെ പാര്‍ട്ടി ഞങ്ങളുടെ സ്വന്തം . ആരുണ്ടിവിടെ ചോദിക്കാന്‍?

ഞങ്ങള്‍ പാര്‍ട്ടിയുടെ ലേബലില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങും , അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങും , ടെലിവിഷന്‍ ചാനല്‍ തുടങ്ങും . അതിനു പണപ്പിരിവു തന്നവര്‍ മിണ്ടാതിരുന്നോളണം . കമ്യൂണിസം എന്നത് ഞങ്ങള്‍ക്ക് അതിനുള്ള ഒരു മറ മാത്രം . അതൊക്കെ കമ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്നതാണൊ എന്നൊന്നും ചോദിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. കേന്ദ്രീത ജനാധിപത്യം എന്നു പറഞ്ഞാല്‍ , ഞങ്ങള്‍ ചിലത് തീരുമാനിക്കും , താഴെത്തട്ടില്‍ അവയെല്ലം ചര്‍ച്ച ചെയ്തു കയ്യടിച്ചു പാസ്സാക്കി ഒപ്പിട്ട് മേലാവിലേക്കയക്കുക. അതു മാത്രമാണ്‌ നിങ്ങളുടെ ജോലി.

Unknown said...

പരിചയപ്പെടുന്നതില്‍ വിരോധമില്ലെങ്കില്‍ മെയില്‍ അയയ്ക്കുമല്ലൊ...:)
kpsuku@gmail.com