Monday 23 September 2013

പുള്ളിപ്പുലികളുടെ പുള്ളി.



"ശരിയ"  എന്നത് എല്ലാ മുസ്ലിങ്ങളും പിന്തുടരേണ്ട ആര്‍ക്കും മാറ്റാനാകാത്ത ദൈവീക നിയമമാണ്. ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി ശരിയത്തില്‍ അധിഷ്ടിതമായ വ്യക്തി നിയമവുമുണ്ട്. ഒരു മതവിഭാഗത്തിനു വേണ്ടി പ്രത്യേക വ്യക്തി  നിയമം വേണ്ട, എല്ലാവര്‍ക്കും ബാധകമായ പൊതു നിയമം മതി എന്നത് ഇന്‍ഡ്യന്‍ ഭരണഘടനയിലുള്ള ഒരു നിര്‍ദ്ദേശമാണ്. പക്ഷെ അങ്ങനെയുള്ള ഒരു നിയമനിര്‍മ്മാണം നടത്താന്‍ ഇന്നു വരെ ഇന്‍ഡ്യ ഭരിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിയും ശ്രമിച്ചിട്ടില്ല. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ പാകിസ്ഥാനെ ആക്രമിക്കും എന്നു വരെ ഭീക്ഷണി മുഴക്കാറുള്ള ബി ജെ പി പോലും ഭരിച്ചപ്പോള്‍ അതിനു വേണ്ടി ശ്രമിച്ചു കണ്ടില്ല. ശശശരീരനായ കമ്യൂണിസ്റ്റു നേതാവ്, ഇ എം എസ് ഒരിക്കല്‍ ശരിയയില്‍ അധിഷ്ടിതമായ മുസ്ലിം വ്യക്തി നിയമം മാറ്റി, ഒരു പൊതു നിയമം വേണം എന്ന് പറഞ്ഞു. അന്ന് അതിനെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ച സംഘടന ആയിരുന്നു. മുസ്ലിം ലീഗെന്ന മത രാഷ്ട്രീയ സംഘടന.   അന്ന് പ്രകടനം നടത്തിയ ലീഗുകാര്‍ വിളിച്ച മുദ്രവാക്യങ്ങളില്‍ ഒരെണ്ണം മൂന്നും കെട്ടും നാലും കെട്ടും, ഇ എം എസിന്റെ മോളേം കെട്ടും എന്നായിരുന്നു.

വിവാഹം സംബന്ധിച്ച ശരിയ നിയമത്തിലെ പ്രധാന വകുപ്പുകള്‍, നാലു വിവാഹം വരെ കഴിക്കാം, പ്രായ പൂര്‍ത്തി ആയാല്‍ ഏത് പെണ്‍കുട്ടിയേയും വിവാഹം കഴിച്ചയക്കാം, വേണ്ടെന്നു തോന്നിയാല്‍ വിവാഹം മൊഴി ചൊല്ലി അവസാനിപ്പിക്കാം , വീണ്ടും വിവാഹം കഴിക്കാം എന്നൊക്കെ ആണ്.

ഇതിന്റെ ഏറ്റവും  നല്ല ഉദാഹരണം ഷാ ബാനു എന്ന മുസ്ലിം സ്ത്രീയുടെ ജീവിതകഥയാണ്.

62 വയസുകാരിയും  5 കുട്ടികളുടെ അമ്മയുമായിരുന്ന അവരെ ഭര്‍ത്താവ്, പെട്ടെന്നൊരു ദിവസം 3 തലാക്ക് ചൊല്ലി , ബന്ധം വേര്‍പെടുത്തി, വീട്ടില്‍ നിന്നും ഇറക്കി വിട്ടു. എന്നിട്ടാ കിളവന്‍ വേറൊരു വിവാഹവും കഴിച്ചു. അശരണ ആയ ആ സ്ത്രീ തനിക്ക് ജീവനാംശം ലഭ്യമാക്കണമെന്നു പറഞ്ഞ് കോടതിയെ സമീപിച്ചു. കോടതി അവര്‍ക്ക് ജീവനാംശം നല്‍കാന്‍ വിധിച്ചു. പക്ഷെ എന്തുകൊണ്ടോ ഇന്‍ഡ്യയിലെ മറ്റ് മുസ്ലിങ്ങള്‍ക്കത് ഇഷ്ടപ്പെട്ടില്ല. അവര്‍ ബഹളമുണ്ടാക്കി. അന്ന് ഭരണം നടത്തിയിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടി, ഈ വിധി മറികടക്കാന്‍ വേണ്ടി ഒരു നിയമ നിര്‍മ്മാണം നടത്തി, മൊഴി ചൊല്ലുന്ന മുസ്ലിം ഭര്‍ത്താക്കന്‍ മാരെ ജീവനാംശം നല്‍കുന്നതിന്റെ ബാധ്യതയില്‍ നിന്ന് ഒഴിവാക്കി. ഇപ്പോളവര്‍ക്ക് ഇഷ്ടം പോലെ കെട്ടാം, മൊഴി ചൊല്ലാം.

ഇതുപോലെയുള്ള നിക്കാഹുകളും മൊഴി ചൊല്ലലും മലപ്പുറം ജില്ലയില്‍ കൂടുതലായി ഉണ്ട് എന്നത് പറഞ്ഞാല്‍ മുസ്ലിങ്ങള്‍ക്കത് ഇഷ്ടപ്പെടില്ല. ഇതുപോലെ തരം പോലെ കെട്ടുന്നതും  മൊഴിചൊല്ലുന്നതിന്റെയും വകഭേദങ്ങളാണ്‍, കേരളത്തില്‍ അറിയപ്പെടുന്ന  മൈസൂര്‍ കല്യാണവും  അറബി കല്യാണവും ഒക്കെ. ഇതേക്കുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് ഇന്‍ഡ്യ വിഷന്‍ ചാനല്‍ കുറച്ചു നാളുകള്‍ക്ക് മുന്നെ സംപ്രേക്ഷണം ചെയ്തിരുന്നു. അറബി കല്യണങ്ങളും മൈസൂര്‍ കല്യാണങ്ങളും കൂടുതലായി നടക്കുന്ന മലപ്പുറം ജില്ലയില്‍ വ്യാപകമായ തോതില്‍ നിയമപരമായ വിവാഹപ്രായത്തിനു മുന്നെ മുസ്ലിം പെണ്‍കുട്ടികള്‍ വിവാഹം ചെയ്യപ്പെടുന്നുണ്ട് എന്ന ഒരു റിപ്പോര്‍ട്ട് കൂടി ഇന്‍ഡ്യ വിഷനില്‍ പ്രക്ഷേപണം ചെയ്യപ്പെട്ടു. അതിനോട് ശരാശരി മുസ്ലിങ്ങള്‍ പ്രതികരിച്ച രീതി ആരിലും അമ്പരപ്പുളവാക്കുന്ന രീതിയിലായിരുന്നു. ആ റിപ്പോര്‍ട്ട് വായിച്ച ഫൌസിയ എന്ന മുസ്ലിം പെണ്‍കുട്ടിയെ വേശ്യ എന്നു വരെ ചില മുസ്ലിങ്ങള്‍ വിളിച്ചു.

എതിരെ വരുന്ന പെണ്‍കുട്ടികളില്‍ പലരും  എന്നെയൊന്ന് റേപ്പ് ചെയ്യൂ എന്ന് പതിഞ്ഞ സ്വരത്തില്‍ പറയുന്നതായി തോന്നുന്ന ബഷീര്‍ വള്ളിക്കുന്ന്, പക്ഷെ ഈ വിഷയത്തില്‍ അല്‍പ്പം മാറി ചിന്തിക്കുന്നു. വിവാഹ പ്രായത്തില്‍ പ്രവാചക മാകയോ ശരിയ നിയമമോ അല്ല, ഇന്‍ഡ്യയില്‍ നിലവിലുള്ള നിയമം മതി എന്ന പുരോഗമന ചിന്താഗതി പ്രകടിപ്പിക്കാന്‍ അദ്ദേഹം ഒരു  ലേഖനമെഴുതി. ലേഖനത്തിന്റെ തലക്കെട്ട് പ്രായപൂർത്തിയാകാത്ത മുസ്‌ലിം സംഘടനകൾ എന്നാണ്. ഇന്നും ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ആചാരങ്ങളിലും, അന്ധവിശ്വാസങ്ങളിലും, ഗോത്ര നീതിയിലും അടിയുറച്ച് വിശ്വസിക്കുന്ന  ഒരു മുസ്ലിമാണ്, കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്ക് പ്രായ പൂര്‍ത്തി ആയിട്ടില്ല എന്നാക്ഷേപിക്കുന്നത്. വള്ളിക്കുന്നിനേപ്പോലുള്ള കപട മുസ്ലിങ്ങള്‍ ഇന്‍ഡ്യ പോലുള്ള മതേതര രാജ്യത്തേ ഇതുപോലെ വീമ്പു പറയൂ. സൌദി അറേബ്യയിലെ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആക്കണമെന്ന് അവിടെ പോയി അദ്ദേഹം പറയില്ല. ഒരു മുസ്ലിമും പറയില്ല.

അറബി കല്യാണം എന്ന വാക്കു തന്നെ  അസ്ഥാനത്തുള്ള പ്രയോഗമാണ്. ഇവയെയൊക്കെ മുസ്ലിം കല്യാണം എന്നാണു വിളിക്കേണ്ടത്. ക്രിസ്ത്യാനികളായ അറബികളൊന്നും ഇതുപോലെ പണ സഞ്ചിയുമായി കൊച്ചു കുട്ടികളെ തേടി ഇന്‍ഡ്യയില്‍ വരുന്നില്ല. മുസ്ലിങ്ങള്‍ മാത്രമേ വരുന്നുള്ളു. അടുത്ത നാളില്‍ ഇതുപോലെ ഒരു അറബി മുസ്ലിം കേരളത്തില്‍ വന്ന്  അനാഥശാലയില്‍ ഉള്ള ഒരു കുട്ടിയെ വിവാഹം കഴിച്ചു. സര്‍ക്കാര്‍ ചെലവില്‍ പഠനവും ഭക്ഷണവും ഒക്കെയായി ജീവിച്ച ആ പെണ്‍കുട്ടിക്ക് മറ്റേതെങ്കിലും പ്രശ്നമുള്ളതായി പറഞ്ഞു കേട്ടില്ല.  ആ പെണ്‍കുട്ടിയെ പലയിടത്തും കൊണ്ടു നടന്ന് പൂതി മാറും വരെ ഉപയോഗിച്ചിട്ട് മൊഴി ചൊല്ലി അറബി മുസ്ലിം അങ്ങ് പോയി. അതിന്റെ പിന്നില്‍ ഒരു സമൂഹിക അവസ്ഥയും ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല. കേരളത്തിലെ അനാഥകളും സനാഅഥകളുമായ മുസ്ലിം പെണ്‍കുട്ടികള്‍ക്ക്  പ്രത്യേക സാമൂഹിക അവസ്ഥയില്ല. ഉണ്ടെങ്കില്‍ അത് മത വിശ്വാസവുമായി ബന്ധപ്പെട്ടുള്ള അവസ്ഥ മാത്രമാണ്. പക്ഷെ വള്ളിക്കുന്നിനേപ്പോലുള്ള കപടര്‍ അത് സമ്മതിച്ചു തരില്ല. അദ്ദേഹത്തിന്റെ കണ്ടുപിടുത്തം ഇതാണ്. "അറബിക്കല്യാണങ്ങൾക്കും മൈസൂർ കല്യാണങ്ങൾക്കും പെണ്‍കുട്ടികൾക്ക് തല കുനിച്ചു കൊടുക്കേണ്ടി വരുന്നത് വിവാഹച്ചന്തയിലെ 'കച്ചവടത്തിനുള്ള' സാമ്പത്തിക ശേഷി രക്ഷിതാക്കൾക്ക് ഇല്ലാതെ വരുമ്പോഴാണ്."  വിവാഹ കമ്പോളത്തിലെ കച്ചവടം കേരളത്തിലെ മുസ്ലിങ്ങളെ മാത്രം തെരഞ്ഞു പിടിച്ച് എങ്ങനെ ബാധിക്കുന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. മറ്റ് മത വിശ്വാസികള്‍ക്കൊക്കെ ഇതേ കമ്പോളത്തിലെ കച്ചവടത്തിനു തല കുനിച്ചു കൊടുക്കേണ്ടത്ത തരത്തില്‍ സമ്പത്തുണ്ടെന്നാണു പറഞ്ഞു വരുന്നതെങ്കില്‍ അദ്ദേഹത്തിന്റെ തലയില്‍ തളം വയ്ക്കേണ്ടതുണ്ട്.

ഇവരേപ്പോലുള്ളവര്‍ ആദ്യം മനസിലാക്കേണ്ട സത്യം അറബി മുസ്ലിം  കല്യാണങ്ങളും, മൈസൂർ കല്യാണങ്ങളും, ചെറുപ്രായത്തിലുള്ള വിവാഹങ്ങളും ബഹുഭൂരിപക്ഷവും നടക്കുന്നത് മുസ്ലിം സമുദായത്തിലാണെന്നാണ്. അതിന്റെ കാരണം അന്വേഷിച്ചു ചെന്നാല്‍ പല അസുഖകരമായ സത്യങ്ങളും മനസിലാകും.

ഇപ്പോള്‍ കേരളത്തിലെ വിവാദമായ അറബി മുസ്ലിം വിവാഹം ഇസ്ലാമിക വിശ്വാസമനുസരിച്ച് തികച്ചും ശരിയാണ്. Nikah Mutah എന്ന രീതിയിലോ Nikah Misyar എന്ന രീതിയിലോ ഉള്‍പ്പെടുത്താവുന്നതാണത്. ഇതിനു കുര്‍ആനില്‍ വ്യക്തമായ സാധൂകരണവുമുണ്ട്.

4:24

And [also prohibited to you are all] married women except those your right hands possess. [This is] the decree of Allah upon you. And lawful to you are [all others] beyond these, [provided] that you seek them [in marriage] with [gifts from] your property, desiring chastity, not unlawful sexual intercourse. So for whatever you enjoy [of marriage] from them, give them their due compensation as an obligation. And there is no blame upon you for what you mutually agree to beyond the obligation. Indeed, Allah is ever Knowing and Wise.

ഇവിടെ കുറ്റപ്പെടുത്തേണ്ടത് ഇസ്ലാമില ഈ പ്രാകൃത ആചാരത്തെയാണ്, അല്ലാതെ കേരളത്തിലെ ഹതഭാഗ്യരായ മുസ്ലിം പെണ്‍കുട്ടികളുടെ സാമൂഹിക അവസ്ഥയെ അല്ല.

മുസ്ലിങ്ങള്‍ മാത്രം അംഗങ്ങളായുള്ള മുസ്ലിങ്ങള്‍ക്ക് വേണ്ടിയുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ്, മുസ്ലിം ലീഗ്.  അതിന്റെ നേതാവ്, പരമ്പരാഗതമായി പാണക്കാട്ടു തങ്ങള്‍മാരാണ്. അവരെ ആത്മീയ നേതാക്കളെന്നാണു പൊതുവെ അനുയായികള്‍ വിളിക്കുക. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ വേണ്ടതിലേറെ സമുദായിക ധ്രുവീകരണം ഈ സംഘടന കേരളത്തില്‍ ഉണ്ടാക്കിക്കഴിഞ്ഞു. മുസ്ലിം മന്ത്രി  മുനീര്‍ ഭരിക്കുന്ന സാമൂഹികക്ഷേമ വകുപ്പ് മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കി കുറച്ചു കൊണ്ട്  ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു. മുസ്ലിം വോട്ടു ബാങ്ക് ലീഗിന്റെ പിന്നില്‍ പിടിച്ചു നിറുത്താന്‍ വേണ്ടി തന്നെയായിരുന്നു അന്നത് ചെയ്തത്. വ്യാപകമായ എതിര്‍പ്പുണ്ടായപ്പോള്‍ അത് പിന്‍വലിക്കേണ്ടി വന്നു. പക്ഷെ മുസ്ലിം ലീഗ് അടങ്ങിയിരുന്നില്ല.  ഈ പോരായ്മ പരിഹരിക്കാന്‍ വേണ്ടി മുസ്ലിം  മതപണ്ഡിതരേയും സമുദായനേതാക്കളേയും അവര്‍ അണിനിരത്തി. ഈ    മുസ്ലിം സംഘടനകളുടെ കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കിയ സമസ്തയുടെ വൈസ് പ്രസിഡന്റ് മുസ്ലിംലീഗ് അധ്യക്ഷനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ്. ഇതിനു വേണ്ടിയുണ്ടാക്കിയ സമിതിയുടെ കണ്‍വീനര്‍ മുസ്ലിം ലീഗ് എം എല്‍ എ മായിന്‍ ഹാജിയാണ്. ഈ കൂട്ടായ്മയില്‍ ഇവരൊക്കെ കൂടെ ചേര്‍ന്ന് ചില തീരുമാങ്ങളെടുത്തു.  ഇന്‍ഡ്യയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കി നിശ്ചയിച്ച നിയമത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനാണതില്‍ ഏറ്റവും ഗൌരവമേറിയ  തീരുമാനം.

അതിലെ കാതലായ ഭാഗം ഇതാണ്.

"""മുസ്ലിം വ്യക്തിനിയമത്തില്‍ വിവാഹപ്രായം നിര്‍ണയിച്ചില്ലെന്നിരിക്കെ അതിനു വിരുദ്ധമായി രാജ്യത്ത് നടപ്പാക്കിയ നിയമങ്ങള്‍ മുസ്ലിം സമുദായത്തിന്റെ മതപരമായ മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.വ്യക്തിനിയമ സംരക്ഷണത്തിനുവേണ്ടി നിയമനടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു . മുസ്ലിം വ്യക്തിനിയമ സംരക്ഷണ സമിതിക്ക് യോഗം രൂപംനല്‍കി."""

കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളും ഒരുമിച്ചു ചേര്‍ന്ന്  എടുത്തതാണീ തീരുമാനം. ഇന്‍ഡ്യയില്‍ നിലവിലുള്ള വിവാഹപ്രായ നിയമം  മുസ്ലിം ശരിയത്തിനെതിരാണ്, അതുകൊണ്ട്  അതിന്റെ സാധുത സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യണമെന്ന് ഇവരൊക്കെകൂടി തീരുമാനിച്ചു. അതിനവര്‍ പറയുന്ന ന്യായീകരണം,  ഇസ്ലാമിക വിശ്വാസത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായം നിശ്ചയിച്ചിട്ടില്ല എന്നതും.  ഞമ്മന്റെ മത വിശ്വാസത്തില്‍ പെണ്‍കുട്ടികളെ  വളരെ ചെറിയ പ്രായത്തില്‍ വിവാഹം ​ചെയ്യാമെന്ന്  സ്വജീവിതത്തില്‍ തന്നെ ഞമ്മന്റെ പ്രവാശകന്‍ മാതൃക കാണിച്ചു തന്നിട്ടുണ്ട്. അതുകൊണ്ട് മതേതര രാജ്യമായ ഇന്‍ഡ്യയിലായാലും ഞമ്മന്റെ പെണ്ണുങ്ങളുടെ വിവാഹ പ്രായം തീരുമാനിക്കാനുള്ള അവകാശം ഞമ്മളാര്‍ക്കും അടിയറ വയ്ക്കില്ല. മുസ്ലിങ്ങള്‍ക്ക്  ഇഷ്ടമുള്ള പ്രായത്തില്‍ അവരുടെ പെണ്‍കുട്ടികളുടെ വിവഹം നടത്തണം എന്നാണിതിന്റെ വിവക്ഷ. 16 വയസിനു ശേഷം പെണ്‍കുട്ടികള്‍ വഴിതെറ്റിപോകും എന്നതില്‍ കാന്തപുരത്തിനു പോലും സംശയമില്ല. പക്ഷെ ആണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകുന്നതില്‍ ഇവര്‍ക്കൊന്നും യാതൊരു ബുദ്ധിമുട്ടുമില്ല. വിഷയം സ്ത്രീ എന്ന അവസ്ഥയാണ്. ബലാല്‍ സംഗം ചെയ്യപ്പെട്ടാലും വഴിതെറ്റിപ്പോയാലും കുറ്റം സ്ത്രീക്കു മാത്രം. ഈ അവസ്ഥയെ അല്‍പ്പം തമാശയോടെ കാണുന്ന ഒരു വീഡിയോ കാണുക.




വള്ളിക്കുന്നിനേക്കാള്‍ ആര്‍ജ്ജവം ഇപ്പറഞ്ഞ മുസ്ലിം സംഘടനകള്‍ക്കുണ്ട്. അവര്‍ വിശ്വസിക്കുന്ന മതത്തിന്റെ നിഷ്കര്‍ഷകളാണവര്‍  പറഞ്ഞത്.മതേതര മുഖം മൂടി ധരിക്കുന്ന കുറച്ച് മുസ്ലിങ്ങള്‍ അതിനെതിരെ ജിഹാദിനിറങ്ങുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. മുസ്ലിം പ്രവാചകനിലും അദ്ദേഹം സ്ഥാപിച്ച മതത്തിലും വിശ്വസിക്കുന്ന ഒരു മുസ്ലിമിനും ശരിയത്തിനും , പ്രവാചക മാതൃകക്കും എതിരായി പറയാനോ പ്രവര്‍ത്തിക്കാനോ സാധിക്കില്ല.

വള്ളിക്കുന്നിന്റെ ലേഖനത്തില്‍ വളരെ വിചിത്രമായ പല അഭിപ്രായങ്ങളും കണ്ടു. അതില്‍ ഒന്ന് ഇതാണ്. പണ്ടൊക്കെ ഒരു പെണ്‍കുട്ടിക്ക് പ്രായം അറിയിക്കുന്നത് 13 മുതല്‍ ആയിരുന്നെങ്കില്‍ ഇന്ന് അത് 9 വയസ്സ് മുതല്‍ക്കാണ്,

സ്വന്തം മതത്തിന്റെ ചരിത്രം പോലും അറിയാത്ത ഒരു മുസ്ലിമിനേ ഇതുപോലെ എഴുതാന്‍ പറ്റൂ. മുസ്ലിം പ്രവാചകനായ മൊഹമ്മദ് രണ്ടാമത്തെ ഭാര്യയായ അയിശയെ വിവാഹം കഴിച്ചത് അവര്‍ക്ക് 6 വയസുള്ളപ്പോഴായിരുന്നു. 9 വയസില്‍ അവര്‍ പ്രായപൂര്‍ത്തി ആകുകയും മൊഹമ്മദ് അവരുമായി ലൈംഗിക ബന്ധം  നടത്തി എന്നും  മുസ്ലിം ചരിത്രം രേഖപ്പെടുത്തുന്നു.


മുസ്ലിം ലീഗാണ്, കേരള രാഷ്ട്രീയത്തിന്റെ അച്ചു തണ്ട് എന്ന നിലയില്‍ അതിന്റെ പല നേതാക്കളും പലതരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നു. അതിനടിവരയിടുന്നതാണ്, അവരുടെ കാര്‍മ്മികത്വത്തില്‍  ഇപ്പോള്‍ ഉണ്ടായ തീരുമാനം.  അതിനെ സാധൂകരിക്കുകയും ന്യായീകരിക്കുകയും  ചെയ്തുകൊണ്ട് പല മുസ്ലിം നേതാക്കളും രംഗത്തു വന്നു. അതില്‍ പ്രധാനി  മുസ്ലിം  ലീഗിന്റെ  നേതാവും   ആ സംഘടനയുടെ ഔദ്യോഗിക വക്താവായി ചാനലുകളില്‍  അഭിപ്രായം പറയുന്ന വ്യക്തിയുമായ മായിന്‍ ഹാജി ആയിരുന്നു. അദ്ദേഹം   ഇപ്പോള്‍ ഒരു വിവാദത്തിന്റെ കുടുക്കിലാണ്.  അദ്ദേഹം പറഞ്ഞ ഒരഭിപ്രായം സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ഓടി നടക്കുന്നുണ്ട്. ഇതാണത്.

ഇതറിഞ്ഞപ്പോള്‍ അദ്ദേഹത്തിനു സങ്കടം വന്നു. സങ്കടം സഹിക്കാതെ ആയപ്പോള്‍ ഒരു വിശദീകരണവുമായി അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ തന്നെ  വന്നു. ചില പ്രത്യേക സാഹചര്യങ്ങളില്‍ 15, 16 വയസില്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞാണദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. ഇവയിലെ പ്രധാന  സാഹചര്യം ഇതാണ്.

"അമിതമായ വളര്ച്ചയുള്ള അപൂര്‍വം ചില കുട്ടികള്‍ 15 വയസ്സാകുമ്പോഴേക്കും തന്നെ 25 വയസ്സുകാരിയുടെ ശരീര വളര്‍ച്ചയും പക്വതയും പ്രകടമാക്കുന്ന സംഭവങ്ങളുണ്ട് . ഈ കുട്ടികളുടെ രക്ഷിതാകളുടെ ആശങ്ക 18 വയസ്സാകുന്നത് വരെ കാത്ത് നില്ക്കാന്‍ അനുവദിക്കുമോ?"  

ഇത് വായിക്കുന്ന അക്ഷരാഭ്യാസമുള്ള ആര്‍ക്കും മനസിലാകുക, "15 വയസായ ഒരു പെണ്‍കുട്ടിക്ക് 25 വയസിന്റെ ശരീര വളര്‍ച്ച ഉണ്ടെങ്കില്‍  ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയക്കണ"മെന്നു തന്നെയാണ്.

മായിന്‍ ഹാജി അദ്ദേഹത്തിന്റെ മകള്‍ക്ക് അമിത വളര്‍ച്ച ഉണ്ടായാല്‍ ആശങ്കപ്പെടുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല. വിവാഹം കഴിച്ചാല്‍ ഈ അമിത വളര്‍ച്ചക്ക് ശമനമുണ്ടാകുമെന്നൊക്കെ പറയുന്നവരെ ചികിത്സിക്കുകയാണു വേണ്ടത്.

ഇപ്പോള്‍ ഈ സംഘടനകള്‍ പറഞ്ഞത് ഇസ്ലാമിക കാഴ്ചപ്പാടുതന്നെയാണ്. അല്ല എന്നു പറയുന്നവര്‍ വെറുതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. മുസ്ലിങ്ങള്‍ക്ക് വേണ്ടി പ്രത്യേക വ്യക്തി നിയമം ഇന്‍ഡ്യയില്‍ ഉള്ളിടത്തോളം ഈ സംഘടനകളുടെ അഭിപ്രായത്തില്‍ യാതൊരു അതിശയവുമില്ല. മുസ്ലിങ്ങളുടെ ഈ ശരിയ അധിഷ്ടിതമായ വ്യക്തി നിയമം എടുത്തു കളയണമെന്ന് പറയാനുള്ള ആര്‍ജ്ജവം ഏതെങ്കിലും മുസ്ലിമിനുണ്ടോ? ഇല്ല എന്ന് നിസംശയം പറയാം. പുള്ളിപ്പുലികളുടെ പുള്ളി പെയിന്റടിച്ചാലൊന്നും മായില്ല.



72 comments:

kaalidaasan said...

ഇപ്പോള്‍ ഈ സംഘടനകള്‍ പറഞ്ഞത് ഇസ്ലാമിക കാഴ്ചപ്പാടുതന്നെയാണ്. അല്ല എന്നു പറയുന്നവര്‍ വെറുതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. മുസ്ലിങ്ങള്‍ക്ക് വേണ്ടി പ്രത്യേക വ്യക്തി നിയമം ഇന്‍ഡ്യയില്‍ ഉള്ളിടത്തോളം ഈ സംഘടനകളുടെ അഭിപ്രായത്തില്‍ യാതൊരു അതിശയവുമില്ല. മുസ്ലിങ്ങളുടെ ഈ ശരിയ അധിഷ്ടിതമായ വ്യക്തി നിയമം എടുത്തു കളയണമെന്ന് പറയാനുള്ള ആര്‍ജ്ജവം ഏതെങ്കിലും മുസ്ലിമിനുണ്ടോ? ഇല്ല എന്ന് നിസംശയം പറയാം. പുള്ളിപ്പുലികളുടെ പുള്ളി പെയിന്റടിച്ചാലൊന്നും മായില്ല.

ktahmed mattanur said...

സര്‍,
വായിച്ചു തീര്‍ന്നപ്പോള്‍ ഏറെ വിഷയങ്ങളോടും യോജിക്കേണ്ടി വന്നെങ്കിലും" ചില നേര്‍ കാഴ്ചകളോട് എനിക്കുത്തരം കണ്ടെത്താനാവുന്നില്ല,നാലു പെണ്‍ കുഞ്ഞുങ്ങളുള്ള ഒരു കുടുമ്പം ,വാടക വീട്,പിതാവിന് ചിലപ്പോള്‍ വരാറുള്ള മാനസിക രോകം,അല്ലാതപ്പോള്‍ മല്‍സ്യം ലോഡ് ചെയ്യുന്ന ജോലി,മൂതകുട്ടി പത്തില്‍ പടിക്കുമ്പോള്‍ വിവാഹാലോചനയായി , എന്റ് ചോദ്യത്തിന് ഏറ്റവും ഇളയതിന്റെ കാര്യത്ത്ല്‍ പോലും പേടി കൊണ്ടു നടക്കുന്ന വിശദീകരണം,കുറച്ചു കൂടി പ്രായം ആയതിനു ശേഷം പോരെ എന്ന് ഞാന്‍,,സ്വന്തം സഹോദരിയുടെ കെട്ട് പ്രായം കഴിഞ്ഞ് എടുക്കാ ചരക്കുകളായ കുട്ടികളെ പറഞ്ഞുള്ള വിശദീകരണം,പുരുഷന് എണ്‍പതായാലും ചുവന്ന തൊലിയുള്ള പതിനാറു കാരിയെ മതി എന്ന അവസ്ഥയില്‍ പറ്റിയ ഒരു ബന്ധം ഒത്താല്‍ വേഗം കെട്ടിച്ചു വിടുന്നതല്ലെ നല്ലത് എന്ന ചോദ്യത്തിനാണ് എനിക്കുത്തരമില്ലാതിരുന്നത്,ഒരാള്‍ എന്നെ കെട്ടി ഒരു കുഞ്ഞിനെ തന്ന് പോയ്കോട്ടെ,ഞാന്‍ ഏതെങ്കിലും വീട്ടു ജോലി ചൈത് കുഞ്ഞുമായി ജീവിച്ചോളാം എന്ന വാക് എന്റെ കാതില്‍ ഞാന്‍ കേട്ടിട്ടുണ്ട്,ഇവരെപോലുള്ളവരാണ് നമുക്ക്കോമാളികളായി മൈസൂര്‍ കല്യാണങ്ങളിലും മറ്റും നിറഞ്ഞുനില്‍കുന്നത്,ഒത്തിരി വീടുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്,നമ്മുടെ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമായി നേരിട്ട് പെണ്‍കുട്ടി തന്നെ വരുന്ന വീടുകള്‍,സ്വയം നേര്‍ച്ചക്കോഴിയാവാന്‍ തീരുമാനിച്ച് അടുത്തതിനു വേണ്ടി വഴി മാറാന്‍ തയ്യാറാവുന്നവര്‍,വിവാഹം കഴിയാത കാരണത്താല്‍ ചൂളിപ്പോകുന്ന പുരുഷ നോട്ടങ്ങള്‍കു മുന്നിലും പരിചയക്കാരുടെ ഇനിയും കഴിഞ്ഞില്ലെ എന്ന ചോദ്യത്തിനു മുന്നിലും ഇരുട്ട് തേടുന്നവര്‍,ശരീരവും വയസുമല്ല ഇവിടുത്തെ പ്രശ്നം,സാമ്പത്തികം തന്നെ,അത് ഒരു നിശ്ചിത അളവിലെത്തിയാല്‍ വിദ്യാഭ്യാസം കൂടെ വന്നുകൊള്ളും,രണ്ടും കൂടി ചേര്‍നാല്‍ ഇരുപതെത്തിയാലും മകളുടെ പഠനംകഴിയട്ടെ എന്നു പറയും,എഴുത്ത് നീണ്‍റ്റു പോയതില്‍ ക്ഷമിക്കുക.

kaalidaasan said...

>>>>ചില നേര്‍ കാഴ്ചകളോട് എനിക്കുത്തരം കണ്ടെത്താനാവുന്നില്ല,<<<

അഹമ്മദ്,

താങ്കളിവിടെ വിശദീകരിച്ച നേര്‍കാഴ്ചകള്‍ കേരളത്തിലെ ഏത് ഭാഗത്താണെന്നറിഞ്ഞാല്‍ കൊള്ളാം.

വാടകവീട്ടില്‍ താമസിക്കുന്ന മാനസിക രോഗി ആയ പിതാവ്, നാലു പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി എന്നത് ഒരു സാമൂഹിക അവസ്ഥയാണ്. അതുനുള്ള പരിഹാരം ആ പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ കല്യാണം കഴിച്ചയക്കലല്ല. അദ്ദേഹത്തിനവരെ പോറ്റാന്‍ കഴിയില്ലെങ്കില്‍ ഇതുപോലെ പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കരുതെന്നദ്ദേഹത്തെ ഉപദേശിക്കുകയാണ്, ഉത്തരവാദപ്പെട്ടവര്‍ ചെയ്യേണ്ടിയിരുന്നത്. ഇതുപോലെയുള്ളവരെ സംരക്ഷിക്കാനും വിദ്യാഭ്യാസം നല്‍കാനുമൊക്കെ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന അനാഥശാലകളുണ്ട്. കഴിയുമെങ്കില്‍ മുസ്ലിങ്ങള്‍ നടത്തുന്ന അനാഥശാലകള്‍ ഒഴിവാക്കുക. മറ്റ് അനാഥശാലകളില്‍ ഒരിക്കലും 15 വയസില്‍ ആരും കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കില്ല.

kaalidaasan said...

>>>>പുരുഷന് എണ്‍പതായാലും ചുവന്ന തൊലിയുള്ള പതിനാറു കാരിയെ മതി എന്ന അവസ്ഥയില്‍ പറ്റിയ ഒരു ബന്ധം ഒത്താല്‍ വേഗം കെട്ടിച്ചു വിടുന്നതല്ലെ നല്ലത് എന്ന ചോദ്യത്തിനാണ് എനിക്കുത്തരമില്ലാതിരുന്നത്<<<

അഹമ്മദ്,

80 വയസായ പുരുഷന്മാര്‍ കല്യാണം കഴിക്കാന്‍ നടക്കുന്നത് ഈ നൂറ്റാണ്ടില്‍ ഇസ്ലാമിലേ ഉള്ളു. പുരുഷന് എണ്‍പതായാലും ചുവന്ന തൊലിയുള്ള പതിനാറു കാരിയെ മതി എന്ന അവസ്ഥ ഞാന്‍ ജീവിക്കുന്ന നാട്ടില്‍ ഇല്ല. മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്തുണ്ടെങ്കില്‍ അതൊരു പക്ഷെ ആ മതത്തിന്റെ കുഴപ്പമായിരിക്കാം. ഇന്ന് വിവാഹം കഴിക്കുന്ന ഭൂരിഭാഗം പേരും നോക്കുന്നത് വിദ്യാഭ്യാസവും ജോലിമുള്ള സ്ത്രീകളെയാണ്. ലോകം എന്താണെന്നറിയാത്ത വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത കുറച്ചു പേര്‍ ചുവന്ന തൊലിയും 16 വയസും അന്വേഷിക്കുന്നതു വച്ച് അതാണു സമൂഹത്തിലെ പൊതു സ്വഭാവം എന്ന തരത്തില്‍ വിലയിരുത്തരുത്. ഇതുപോലെ അന്വേഷിച്ച് വരുന്നവര്‍ക്ക് പെണ്‍കുട്ടികളെ നല്‍കിയാല്‍ കോഴിക്കോട് സംഭവിച്ചതുപോലെ സംഭവിക്കും. ചുവന്ന തൊലിയുടെയും 16 വയസിന്റെയും  മോടി അവസാനിക്കുമ്പോള്‍ മൂന്നു തലാക്കും ചൊല്ലി ഒരു ഗര്‍ഭവും സമ്മാനിച്ച് കിളവന്‍ അങ്ങ് പോകും. അതാവര്‍ത്തിക്കാതിരിക്കണമെങ്കില്‍ താങ്കള്‍ക്കിപ്പോഴുള്ള പിന്തിരിപ്പന്‍ ചിന്താഗതി ഒക്കെ മാറ്റുക.


ഞാന്‍ ജനിച്ചു വളര്‍ന്ന സ്ഥലത്ത് എല്ലാ മത വിശ്വാസികളുമുണ്ട്. അവരാരും ചെറിയ കുട്ടികളെ കല്യാണം കഴിച്ചയക്കാന്‍ ശ്രമിച്ചു കണ്ടിട്ടില്ല. രോഗികളായവരും, പാവപ്പെട്ടവരും, വടകവീട്ടില്‍ താമസിക്കുന്നവരൊമൊക്കെ കുട്ടികള്‍ക്ക് പരമാവധി വിദ്യാഭ്യാസം നല്‍കാനാണു ശ്രമിക്കാറുള്ളത്.

kaalidaasan said...

>>>>ഒരാള്‍ എന്നെ കെട്ടി ഒരു കുഞ്ഞിനെ തന്ന് പോയ്കോട്ടെ,ഞാന്‍ ഏതെങ്കിലും വീട്ടു ജോലി ചൈത് കുഞ്ഞുമായി ജീവിച്ചോളാം എന്ന വാക് എന്റെ കാതില്‍ ഞാന്‍ കേട്ടിട്ടുണ്ട്,ഇവരെപോലുള്ളവരാണ് നമുക്ക്കോമാളികളായി മൈസൂര്‍ കല്യാണങ്ങളിലും മറ്റും നിറഞ്ഞുനില്‍കുന്നത്,<<<

അഹമ്മദ്,

താങ്കളാണ്, യഥാര്‍ത്ഥ മുസ്ലിം. ഏഴാം നൂറ്റാണ്ടിലെ അറബി മുസ്ലിം.

ഒരാള്‍ എന്നെ കെട്ടി ഒരു കുഞ്ഞിനെ തന്ന് പോയ്കോട്ടെ,ഞാന്‍ ഏതെങ്കിലും വീട്ടു ജോലി ചൈത് കുഞ്ഞുമായി ജീവിച്ചോളാം എന്ന് ഒരു മുസ്ലിം പെണ്‍കുട്ടി ചിന്തിക്കുന്ന അവസ്ഥയില്‍ വരെ താങ്കളൊക്കെ അവരെ എത്തിച്ചു.

കേരളത്തില്‍ 12 ക്ളാസു വരെ ഇന്ന് സൌജന്യമായി പഠിക്കാം. അതിനു ശേഷം സര്‍ക്കാര്‍ കോളേജുകളില്‍ നാമ മാത്രമായ ഫിസ് നല്‍കി ഡിഗ്രി പഠിക്കാം. കൈക്കുഞ്ഞും ആയി വീട്ടുജോലി ചെയ്തു ജീവിക്കാന്‍ തയ്യറെടുക്കുന്ന പെണ്‍കുട്ടികളെ വിദ്യാഭ്യാസം ചെയ്യിച്ച്, ചെറുതെങ്കിലും ഒരു ജോലി സമ്പാദിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ളവരാക്കുകയാണ്, ഉത്തരവാദപ്പെട്ട നേതാക്കള്‍ ചെയ്യേണ്ടത്.

താങ്കളേപ്പൊലുള്ള വിദ്യഭ്യാസമുള്ളവരുടെ ചിന്താഗതി ഇതാണെങ്കില്‍ അതില്ലാത്ത സാധാരണക്കാരുടെ കാര്യമോര്‍ക്കുമ്പോള്‍ പേടി തോന്നുന്നു.

മൈസൂര്‍ കല്യാണങ്ങളിലും മറ്റും നിറഞ്ഞുനില്‍ക്കുന്നവരെ ഞാന്‍ കോമാളികളായി കാണുന്നില്ല. അവര്‍ അര്‍ഹികുന്ന ആദരം നല്‍കുന്നുണ്ട്. അവരുടെ നിസഹായ അവസ്ഥയില്‍ അവരെ സഹായിക്കാതെ ഇതുപോലെയുള്ള അധാര്‍മ്മികതയിലേക്കവരെ തള്ളി വിടുന്ന സമുദായ നേതാക്കളെയും  മുസ്ലിം പുരോഹിതരെയുമാണ്, ഞാന്‍ കോമാളികളായി കാണുന്നത്. ഈ താടി വച്ച സത്വങ്ങളാണീ മതത്തെ സമൂഹ മദ്ധ്യത്തില്‍ ഇത്രയേറെ അവഹേളിക്കാനും തെറ്റിദ്ധരിക്കാനും കാരണം.

kaalidaasan said...

>>>>ശരീരവും വയസുമല്ല ഇവിടുത്തെ പ്രശ്നം,സാമ്പത്തികം തന്നെ<<<

അഹമ്മദ്,

ഇതൊരു പുതിയ അറിവാണല്ലോ. കഴിഞ്ഞ ഒരാഴ്ചയായി പതമാദ്ധ്യമങ്ങളിലും, ടെലിവിഷന്‍ ചാനലുകളിലും താടി വച്ചതും അല്ലാത്തതുമയ അനേകം ഇനങ്ങള്‍ ഘോര ഘോരം വാദിച്ചതിലൊന്നും ഇന്നു വരെ സാമ്പത്തികം ഒരു പ്രശ്നമായി പറഞ്ഞു കേട്ടില്ല. മായിന്‍ ഹാജി മാദ്ധ്യമ ചര്‍ച്ചയിലും ഫെയിസ് ബുക്കിലും പറയുന്നത് ശരീരത്തിന്റെ വിഷയം മാത്രമാണ്.

സാമ്പത്തികം എന്ന് താങ്കളുദ്ദേശിച്ചത് സ്ത്രീധനമാണെന്നു കരുതട്ടെ. ഇസ്ലാമില്‍ എങ്ങുമില്ലാത്ത സ്ത്രീധനം വേണമെന്ന് എന്തിനാണു മുസ്ലിങ്ങള്‍ ശഠിക്കുന്നത്. അത് പാടില്ല എന്ന ഒരു ഫത്വ ഇറക്കാനും നടപ്പിലാക്കാനും മുസ്ലിം പുരോഹിതര്‍ എന്തുകൊണ്ട് ശ്രമിക്കുന്നില്ല? താങ്കളേപ്പോലുള്ളവര്‍ എന്തുകൊണ്ട് ശ്രമിക്കുന്നില്ല? സുപ്രീം കോടതിയില്‍ കേസൊക്കെ കൊടുക്കാന്‍ ഉത്സാഹം കാണിക്കുന്ന ഈ ജന്തുക്കള്‍ക്ക് സ്ത്രീധനം പാടില്ല എന്ന ഒരു തീരുമാനം എടുത്ത് അത് നടപ്പിലാക്കാന്‍ എന്തുകൊണ്ട് സാധിക്കുന്നില്ല. അതിന്റെ ഉത്തരം ലളിതമാണ്, അഹമ്മദേ. താങ്കളീ പറയുന്ന സാമ്പത്തികമൊന്നുമല്ല യഥാര്‍ത്ഥ കാരണം. അത് ഇസ്ലാം എന്ന മതവും അതിലെ ശരിയ എന്ന നിയമവ്യവസ്ഥയുമാണ്. മുസ്ലിം വ്യക്തി നിയമത്തില്‍ വിവാഹത്തിനു പ്രായം നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട്, ഇന്‍ഡ്യയിലെ നിയമം മുസ്ലിങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരല്ല എന്ന് പ്രഖ്യാപിക്കണം എന്ന് സുപ്രീം കോടതിയോടാവശ്യപ്പെടണം എന്നാണീ സത്വങ്ങള്‍ എടുത്ത തീരുമാനം. അത് എല്ലാ മാദ്ധ്യമങ്ങളിലും വന്നിട്ടുണ്ട്.

Ananth said...

I understand your point that the basic problem is innate to the religion and ….. those who insist on literally following whatever is given in scriptures irrespective of time and place and those who believe that whatever the prophet did during his lifetime is worthy of emulation…would definitely anchor that religion to the social mores prevalent at the time of its origin. However I do not understand why you are criticizing vallikkunnu at this instance where he has taken a very progressive stand …..he has expressed his revulsion against those in his religion who attempt to tether it to the past….. changes take place in well entrenched traditions and practices , when more and more people of that religion express such views and when it becomes the view of the majority of that religion …..you cannot expect any believer to repudiate his faith in toto, but small steps like these are the beginning of progress towards accommodation of the values that current time and place demand….to that extent I think you should appreciate and applaud vallikkunnu in expressing an opinion against those who insist that diktats of the religion should prevail over the law of the land …..irrespective of his opinions on other issues

Unknown said...

കളിദാസൻ, താങ്കളുടെ ബ്ലോഗിന്റെ മുകളിൽ വലതു ഭാഗത്ത് എഴുതി വെച്ചിരിക്കുന്ന വരികളോട് (അസതോമ ----) കുറച്ചുകൂടി നീതി പുലര്ത്താൻ ശ്രമിക്കണം. കേരളത്തിന്റെ ചില ഭാഗങ്ങളിൽ നടക്കുന്ന അറബി (മുസ്ലിം) കല്യാണങ്ങൾ പ്രാകൃത അചാരമാണെന്ന് മുസ്ലിങ്ങൾ തന്നെ തിരിച്ചറിഞ്ഞത് കൊണ്ടല്ലേ അവരിലെ മഹാഭൂരിപക്ഷവും അത്തരം വിവാഹങ്ങളിലെക്കെത്തിച്ചേരാത്തത്. പിന്നെ ഇതിനെ സാധൂകരിക്കാൻ താങ്കള് കാട്ടുന്ന ഖുറാൻ വചനം, അത് ഇവിടെ നടക്കുന്ന അറബികല്യാണത്തെ സാധൂകരിക്കുകയല്ല മറിച്ച് ദുരുദ്ദേശത്തോടെയുള്ള വിവാഹം പാടില്ല എന്നും പിന്നീട് വേർപിരിയാനാണ് തീരുമാനിക്കുന്നതെങ്കിൽ അത് പരസ്പര സമ്മതത്തോടെയാകണമെന്നുമാണ് പറയുന്നത്. താങ്കൾ വിവക്ഷിക്കുന്ന മൈസൂർ കല്യാണം ചില ദുർവ്യാഖ്യാനത്തിന്റെ ആള്ക്കാർക്ക് മാത്രമേ ഇസ്ലാമിന്റെ പേരിൽ സാധൂകരിക്കാനാകൂ.

വിശുദ്ധ ഖുറാൻ 4:24
-ഭര്‍ത്തൃമതികളായ സ്ത്രീകളും നിങ്ങള്‍ക്കു നിഷിദ്ധമാണ്. എന്നാല്‍ യുദ്ധത്തടവുകാരായി നിങ്ങളുടെ അധീനതയില്‍ വന്നവര്‍ ഇതില്‍നിന്നൊഴിവാണ്. ഇതെല്ലാം നിങ്ങള്‍ക്കുള്ള ദൈവിക നിയമമാണ്. ഇവരല്ലാത്ത സ്ത്രീകളെയെല്ലാം വിവാഹമൂല്യം നല്‍കി നിങ്ങള്‍ക്ക് കല്യാണം കഴിക്കാവുന്നതാണ്. നിങ്ങള്‍ വിവാഹജീവിതം ആഗ്രഹിക്കുന്നുവരാകണം. അവിഹിതവേഴ്ച കാംക്ഷിക്കുന്നവരാകരുത്. അങ്ങനെ അവരുമായി ദാമ്പത്യസുഖമാസ്വദിച്ചാല്‍ നിര്‍ബന്ധമായും നിങ്ങളവര്‍ക്ക് വിവാഹമൂല്യം നല്‍കണം. വിവാഹമൂല്യം തീരുമാനിച്ചശേഷം നിങ്ങള്‍ പരസ്പരസമ്മതത്തോടെ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നുവെങ്കില്‍ അതില്‍ തെറ്റില്ല. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. ( http://www.lalithasaram.net/index.php )

ഡിങ്കന്‍ നായര്‍ said...

കാളിദാസന്‍,
നമ്മള്‍ കുറ്റപ്പെടുത്തേണ്ടത് യൂണിഫ്യ്ഡ് സിവില്‍ കോഡ് നടപ്പാക്കാത്ത ഭരണാധികാരികളെയാണ്,
മുസ്ലീങ്ങള്‍ രാഷ്ട്രത്തിന് മീതെ മതം കൊണ്ട് വയ്ക്കുന്നതാണ് പ്രശ്നമുണ്ടാക്കുന്നത്.

- സാഗര്‍ : Sagar - said...

ശാരീരിക വളര്‍ച്ച കൂടുതല്‍ ഉള്ള ആണ്‍കുട്ടികള്‍ എന്തു ചെയ്യും എന്നത് ആരും ഉത്തരം നല്കാത്ത ചോദ്യമായി അവശേഷിക്കുന്നു ..മായിന്‍ ഹാജി എന്ത് പറയുമോ ആവോ..

ഷാഹ് ബാനു കേസില്‍ കണ്ടത്, നട്ടെല്ലില്ലാത്ത ഒരു സര്‍ക്കാരിന്റെ മതപ്രീണനനയം മാത്രമാണ്..
ഏത് മതസംഘടന്യ്ക്കു മുന്നിലും തോറ്റ് തൊപ്പിയിടാന്‍ അത് കഴിഞ്ഞ് വന്ന എല്ലാ സര്‍ക്കാരുകളും മത്സരമായിരുന്നല്ലോ.. അത് ഇപ്പോഴും തുടരുന്നു.

ktahmed mattanur said...

സര്‍,ഞാന്‍ കണ്ണൂര്‍കാരനാണ്,എന്റെ പ്രദേശത്ത് ഇങ്ങിനെയുള്ള കല്യാണങ്ങള്‍നടക്കുന്നതായി ഇരുപത്തിഅഞ്ച് വര്‍ഷത്തേ ഓര്‍മയില്‍ പെട്ടിട്ടില്ല,എന്നാല്‍ ഇത്തരം കല്യാണങ്ങള്‍ നടക്കുന്ന കോഴിക്കോട് ഞാന്‍ കണ്ട കാഴ്ചയാണ് ഞാനെഴുതിയത്,ഒരു ഘട്ടത്തില്‍ ഇത്തരം അനാചാരങ്ങളെ വെറുപ്പോടെ നോക്കികണ്ടിരുന്ന എന്നെ മാറിചിന്തിപ്പിച്ചത് എന്നെ കൊണ്ട് ആവും വിധത്തില്‍ ഞാന്‍ അതിനെ അറിയാന്‍ ശ്രമിച്ചതിനാലാണ്,പിന്നെ വിവാഹ കാര്യത്തില്‍ പുരുഷനു മേല്‍കോഴ്മയുള്ള ചുറ്റു പാടില്‍ വിവാഹം സ്വപ്നമായി അവശേഷിച്ച ഒരു പാട് പെണ്‍കുട്ടികളെ നമുക്ക് കോഴിക്കോട് കാണാനാവും,അതിനാലാണ് ആ പ്രദേശത്തു നിന്നും എതിര്‍പുള്ള വലിയ ശബ്ദങ്ങളൊന്നും ഉയരാതത്,പിന്നെ ഫത്വ"അതിന്റെ ചട്ട കൂടുകളെ കുറിച്ച് എനിക്ക് അത്ര ബോധം പോരാ,എങ്കിലും ഹൈദരാബാദിലെ ഏതോഒരു മുല്ലാക്ക ഉഅമ്മറത്തിരുന്ന് പത്രക്കാരെ വിളിച്ച് ഫത്വ പുറപ്പെടുവിക്കുന്ന ഏര്‍പാടല്ല എന്നെനിക്കറിയാം,ഞാനാദ്യമെഴുതിയകാര്യം ഒരു പാട് വിശദീകരണങ്ങള്‍ ആവശ്യമുള്ള വിശയമായതിനാല്‍ ഒരു സൂചനയിലൊതുക്കിയതാണ് താങ്കളുടെ ചോദ്യത്തിന് ഒരു പാട് ഉത്തരങ്ങള്‍ കിട്ടും,ആ പ്രദേശങ്ങളില്‍ അവരിലൊരാളായിതോന്നിപ്പിച്ച് നിങ്ങള്‍ കടന്നു ചെന്നാല്‍,ഏത് ദേശക്കാരനും കോഴിക്കോട് പെണ്ണുകെട്ടാനാവും പേരുകൊണ്ട് സൂചിപ്പിക്കുന്ന മതമുണ്ടായാല്‍ മതി,ശരീഅയില്‍ പ്രായ പരിധി നിശ്ചയിക്കുന്നതില്‍ തെറ്റൊന്നുമില്ല,വിവാഹം പാടില്ലെന്നല്ലല്ലോ പറയുന്നത്,ചില ഇസ്ലാമിക രാജ്യങ്ങളില്‍ അതുണ്ടുതാനും,വിവാഹതീരുമാനം പുരുഷ കേന്ദ്രീക്ര്തമായ ചുറ്റുപാടും ഏറ്റവും നല്ലത് തിരഞ്ഞെടുക്കണം എന്ന അവന്റെ തീരുമാനവും സ്ത്രീധനമെന്ന പിശാചും സാമ്പത്തികവും ഒക്കെ കൂടിച്ചേരുമ്പോള്‍ നാം ആഗ്രഹിക്കാതതും നടക്കുന്ന,അറബു നാടുകളില്‍ വീട്ടുജോലിക്ക് കൊഴിക്കോടു നിന്നും പെണ്‍കുട്ടികളുണ്ടാത്ര മറ്റിടങ്ങളില്‍ ഉണ്ടായിട്ടില്ല,സാമ്പത്തികം ഏറ്റവും വലിയ പങ്ക് വഹിക്കുന്നുണ്ട് ഈ വിഷയത്തില്‍ എന്ന എന്റെ കാഴ്ചപ്പാട് മറ്റൊന്നില്‍ ചെന്നു തട്ടുന്നത് വരെ മാറ്റാന്‍ ആവുന്നില്ല,വിശപ്പിന്റെ കാഠിന്ന്യം അവസാനം അരയ്കു തായെ ഉള്ള വസ്ത്രത്തിന് മഹത്ത്വം നല്‍കിയെന്ന് വരില്ല,അത് പോലെയാണ് നമുക്ക് അനാചാരമാകുന്ന ഈ പറയുന്ന വിവാഹങ്ങളില്‍ ഏറേയും,ഇതേ കോഴിക്കോട് സാമ്പത്തിക ബദ്രതയുള്ളവര്‍ വിദ്യാഭ്യാസ്ത്തിനു മുങണനയും പ്രായം ചിലപ്പോള്‍ ഇരുപതും കഴിഞ്ഞതിനു ശേഷമാണ് വിവാഹത്തിനു പ്രാധാന്യം കല്പിക്കുന്നത് എന്നു കൂടി നിങ്ങള്‍കവിടെ കാണാനാവും,അപ്പോല്‍ മതമല്ല വിശയം,,മതം മാത്രമാണ് ഈ അനാചാരങ്ങള്‍ക് പിന്നിലെന്ന് എനിക്ക് ബോധ്യപ്പെടുന്നത് വരെ ഞാന്‍ തെറ്റിദ്ധരിക്കപ്പെടുന്നത്ല്‍ വേവലാതിപ്പെടില്ല.

Unknown said...

ഒരു മതേതര രാജ്യമായ ഇന്ത്യയില് എന്തിനു ശരിയയില് അധിഷ്ടിതമായ മുസ്ലിം വ്യക്തി നിയമം. എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല . എന്ത് കൊണ്ട് ഭരണ ഘടന പ്രാബല്യത്തില് വരുത്തുംബോഴോ , അതിനു ശേഷമോ ഒരു സാംസ്കാരിക, മതേതര പ്രമുഹ്കരും ഇത് ചോദ്യം ചെയ്തില്ല .. ശരിയ സിവില് നിയമതിലേക്ക് കൊണ്ട് വരുന്നതല്ലാതെ , ക്രിമിനല് നിയമതിലേക്ക് കൊണ്ടുവരണം എന്ന് ഇവന്മാര് ആവശ്യപെടുന്നില്ലല്ലോ .. ഇതിനെ കോടതിയില് ചോദ്യം ചെയ്യാന് കഴിയില്ലേ.. അതിനുള്ള നിയമ തടസം എന്തൊക്കെ ആണ്..

Unknown said...
This comment has been removed by the author.
Unknown said...

ഏക സിവില് കൊട് കൊണ്ട് വരണം എങ്കില് മൂന്നില് രണ്ടു ഭൂരിപക്ഷം കിട്ടണം എന്നോ മറ്റോ നിയമം ഉണ്ടോ?

vkayil said...

Nairobi, Kenya
In an email exchange Wednesday with Associated Press, al-Shabaab said 'The Mujahideen carried out a meticulous vetting process at the mall and have taken every possible precaution to separate the Muslims from the Kuffar (disbelievers) before carrying out their attack,"

ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന ഇങ്ങിനെയുള്ള ഹീന കൃത്യങ്ങൾക്കെതിരെ എന്തുകൊണ്ട് മുസ്ലീങ്ങൾ ബഹളം വെക്കുന്നില്ല, ജാഥകൾ നയിക്കുന്നില്ല ?

മതേതരചിന്ത വളർത്തിയെടുക്കെണ്ടതും (ബഹുദൈവാരധനയോ മറ്റോ പരിഹാരമാവുമോ ?), സമൂഹത്തിന്റെ ഭാഗമായി തീരാനുള്ള എല്ലാ ശ്രമവും അത്യാവശ്യമായ ഘട്ടത്തിലാണ് 'വിവാഹ പ്രായം' പോലുള്ള പിന്തിരിപ്പൻ ആശയങ്ങൾക്ക് മുസ്ലിം നേതൃത്വം പ്രാധാന്യം നല്കുന്നത് എന്നത് പരിതാപകരം തന്നെ.

മുക്കുവന്‍ said...

Kali,

we all are fooled by Muslim league again!

They don't want to get an approval for this issue. what they want is, to make sure that they are getting cornered by everyone. due to this issue, all muslim's are joined together now.... others are targeting them. now they have a feeling that their QURAN rules/words were disobeyed by many...

the poor people like us shouting for what?

hmmmm... musliminey tholpikkan ningalkkavilla makkaley.

Aneesh said...

പെറ്റു പെരുകി മതം വര്തുന്നതല്ലാതെ കുട്ടികൾക്ക് എന്തെങ്കിലും നല്ലതു പറഞ്ഞു കൊടുക്കുവാനോ സ്‌കൂളിൽ വിട്ടു പഠിപ്പിക്കാനോ മുസ്ലിം സമുദായത്തിലെ ബഹു ഭൂരിപക്ഷം മാതാപിതാക്കൾ ശ്രദ്ധിക്കാറെ ഇല്ല. ആണ്‍കുട്ടികൾ പത്തുവരെ എങ്ങനെയെങ്കിലും പോകും അത് കഴിഞ്ഞാൽ ഗൾഫ്‌ അല്ലെ ഗൾഫ്‌ അവിടെ വല്ല ഷോപിലോ ഹോട്ടെലിലൊ മറ്റും ജോലി നോക്കും. മൂന്നോ നാലോ വർഷം കൂടുംബോൾ നാട്ടിൽ വന്നു പോകും. ഏതാണ്ടു ഇവരുടെ ബാപ്പാമാരും ഗൾഫിൽ തന്നെയാണ് അതുകൊണ്ട് മക്കളുടെ കാര്യത്തിൽ യാതൊരു നിയന്ത്രണവുമില്ലാ . ബപ്പക്കു ഓരോ പ്രാവശ്യവും വന്നു പൊകുമ്പോൾ ഓരോ കുട്ടിയാണ് കണക്കു .!!! മക്കളെ ഉണ്ടാക്കാനുളള ഉത്സാഹം വളർത്താനും കാണിക്കണം .
വധുവിന്റെ അമ്മയും വരനുംവരെ ഒളിച്ചോടുന്ന വാര്‍ത്തകള്‍ നിരന്തരമായി കാണുന്ന ഇക്കാലത്ത് ഒളിച്ചോട്ടം തടയാന്‍ നേരത്തേ വിവാഹം കഴിപ്പിക്കുന്നതാണ് നല്ലതെന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്?
പത്തിൽ പഠിക്കുന്ന ഏതെങ്കിലും പെണ്‍കുട്ടി പഠിത്തം മതി എന്നെ അങ്ങു കെട്ടിച്ചു വിട്ടേക്കൂ എന്ന് പറയുമോ ?

കാളിദാസനെപോലുള്ള വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ശരീഅത്ത് വിരോധികളെന്നും മുസ്ലിമിന്റെ
ശത്രുക്കളെന്നും മുദ്രകുത്തുന്നതിനുപകരം സ്വയംവിമർശനത്തിനും തിരുത്തലിനും കൂടാതെ ശരീഅത്ത് ഉപേക്ഷിക്കുന്നതിനും തയ്യാറായാല്‍ അന്നേ മുസ്ലിം സമൂഹം നന്നാവുകയുള്ളൂ .!!

kaalidaasan said...

>>>>>However I do not understand why you are criticizing vallikkunnu at this instance where he has taken a very progressive stand<<<<

വള്ളിക്കുന്ന് പുരോഗമന നിലപാടെടുക്കുന്നു എന്നത് താങ്കളുടെ തോന്നലാണ്. അദ്ദേഹം ധരിക്കുന്നത് വെറും മുഖം മൂടി മാത്രം. താങ്കള്‍ അദ്ദേഹം എഴുതുന്നത് വായിക്കാറുണ്ടോ?

ഞാന്‍ ഈ പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന ഇന്‍ഡ്യ വിഷന്‍ റിപ്പോര്‍ട്ടിനേപ്പറ്റി അദ്ദേഹം എഴുതിയത് താങ്കള്‍ വായിച്ചോ? മലപ്പുറം  ജില്ലയിലെ പ്രായപൂര്‍ത്തി ആകാത്ത ആയിരക്കണക്കിനു പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നു എന്നത് സത്യമാണ്. പക്ഷെ വള്ളിക്കുന്നത് സമ്മതിക്കില്ല. അത് പറഞ്ഞ ഫൌസിയ മുസ്തഫയെ ചീത്ത വിളിക്കാന്‍ വേണ്ടി മാത്രമായി അദ്ദേഹം ഒരു പോസ്റ്റെഴുതി.

ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് അവതരിപ്പിക്കുന്ന Integrated Child Development Service Scheme (ICDS) ന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് ഇതാണ്.

3,139 under-18 wives in Malappuram in 2012: Survey

A survey by Integrated Child Development Service Scheme (ICDS) for social justice department reveals that in 2012 the actual number in the district was 3,139.

Child marriages in Malappuram are way beyond those in all other districts put together. Even the ICDS number, sources say, is grossly underestimated due to deliberate under-reporting of child marriages that followed national outrage, after surveys in 2002 and 2003 reported the number of married children in the district as more than 26,000 and above 17,000, respectively.

Social welfare officer K Subramanyan admitted there was under-reporting but claimed the ongoing survey for 2013 would rectify this. According to 2012 statistics, of the total of 3,139 under-18 wives, 2,761 are Muslim girls, 170 are SC and 22 ST, while 186 are from other communities. Meanwhile, police cases for under-age marriages in the Malappuram district is only 8 to 10 per year.


നിയമ വിരുദ്ധമായി ഇതുപോലെ വിവാഹിതരായത് നിയമ വിധേയമാക്കാന്‍ ജമൈക്കയിലെ നിയമത്തെ കൂട്ടു പിടിച്ച് വള്ളിക്കുന്നിന്റെ പാര്‍ട്ടിയുടെ മന്ത്രി മുനീര്‍, മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കി കുറച്ചുകൊണ്ട് സര്‍ക്കുലര്‍ ഇറക്കി. അതേക്കുറിച്ച് വള്ളിക്കുന്ന് മൌനം പാലിച്ചു. ഈ സര്‍ക്കുലറിന്റെ ചുവടു പിടിച്ച് കോഴിക്കോട്ടെ അനാഥാലയത്തിലെ ഒരു പെണ്‍കുട്ടിയെ ഒരബിക്ക് വിറ്റു. അതേക്കുറിച്ചും വളിക്കുന്ന് മൌനം പാലിച്ചു.പലരും അത് ചൂണ്ടിക്കാണിച്ചപ്പോള്‍, അത് മാതാപിതാക്കളുടെ ശ്രദ്ധക്കുറവാണെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞൊഴിഞ്ഞു. ഇപ്പോള്‍ കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളും ഒന്നായിട്ടാണീ തീരുമാനം എടുത്തത്. അതിന്റെ അടിസ്ഥാന്മായി അവര്‍ പറയുന്നത് ഇസ്ലാമിക ശരിയയും മുസ്ലിം വ്യക്തി നിയമവുമാണ്. പക്ഷെ അതേക്കുറിച്ച് വള്ളിക്കുന്ന് ഒന്നും പറഞ്ഞില്ല. പറയുകയുമില്ല. പുരോഗമന ആശയമുണ്ടെങ്കില്‍ പറയേണ്ടത്, ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ക്ക് പ്രത്യേക വ്യക്തി നിയമം ആവശ്യമില്ല, പൊതു നിയമം മതി എന്നായിരുന്നു. അതു പറയാത്തിടത്തോളം വള്ളിക്കുന്നിന്റെ നിലപാട് പുരോഗമനപരം എന്ന് എനിക്ക് വിലയിരുത്താന്‍ ആകില്ല.

ഇപ്പോള്‍ പൊതു സമൂഹം ഒന്നാകെ ഈ വൃത്തികേടിനെതിരെ രംഗഗ്ത്തു വന്നതുകൊണ്ട്, മനസില്ലാമനസോടെ വള്ളി ചിലത് പറയുന്നേ ഉള്ളു. അതിനെയാണു ഞാന്‍ പരമര്‍ശിച്ചത്.

kaalidaasan said...

>>>>>കേരളത്തിന്റെ ചില ഭാഗങ്ങളിൽ നടക്കുന്ന അറബി (മുസ്ലിം) കല്യാണങ്ങൾ പ്രാകൃത അചാരമാണെന്ന് മുസ്ലിങ്ങൾ തന്നെ തിരിച്ചറിഞ്ഞത് കൊണ്ടല്ലേ അവരിലെ മഹാഭൂരിപക്ഷവും അത്തരം വിവാഹങ്ങളിലെക്കെത്തിച്ചേരാത്തത്. <<<<

ബൈജു,

അപ്പോള്‍ ഈ തിരിച്ചറിവുണ്ടാകുന്നതിനു മുന്നെ കേരളത്തിലെ മുസ്ലിങ്ങള്‍ ഭൂരിഭാഗവും ഇതുപോലെ അറബി (മുസ്ലിം) കല്യാണങ്ങൾ നടത്തിയിരുന്നു എന്നും , അത് പ്രാകൃത ആചാരമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അത് നിറുത്തി എന്നുമാണോ താങ്കളുടെ പക്ഷം? എങ്കില്‍ കഷ്ടം എന്നു മാത്രം പറയട്ടെ.

മുസ്ലിങ്ങളിലെ മഹാഭൂരിപക്ഷവും ഒരു കല്യാണം മാത്രം കഴിക്കുന്നു. നാലു വരെ കെട്ടാം എന്ന ഇസ്ലാമിക ശരിയ നിബന്ധന പ്രാകൃതമാണെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണോ താങ്കളത് വേണ്ട എന്നു തീരുമാനിച്ചത്? ഈ തിരിച്ചറിവ്, എന്തുകൊണ്ട് സൌദി അറേബ്യ പോലെയുള്ള ഇസ്ലാമിക രജ്യങ്ങളില്‍ ഇതു വരെ ഉണ്ടായിട്ടില്ല? അവരൊക്കെ ഇന്നും ഏഴാം നൂറ്റാണ്ടിലെ കാട്ടറബികളുടെ അവസ്ഥയിലാണോ?

പ്രാകൃതം പുരോഗമന പരം എന്നതല്ല ഇവിടെ വിഷയം. ഇസ്ലാമിക നിയമ സംഹിതയില്‍ ഇത് അനുവദിക്കുന്നുണ്ടോ എന്നതാണ്. അതിന്റെ ഉത്തരം ഉണ്ട് എന്നു തന്നെയാണ്. ഒരു നിശ്ചിതകാലത്തേക്ക് കരാര്‍ പ്രകാരം നടത്തുന്ന താല്‍ക്കാലിക വിവാഹം ഇസ്ലാമിക നിയമ സംഹിത അംഗീകരിക്കുന്നു. അതുപോലെ നാലു വരെ വിവാഹവും ഇസ്ലാമിക സംഹിത അംഗീകരിക്കുന്നു. താങ്കള്‍ നാലു കെട്ടാത്തതിന്റെ കാരണം ഇസ്ലാമിക നിയമത്തിനെതിരായതുകൊണ്ടല്ല. താങ്കളുടെ വ്യക്തിപരമായ തീരുമാനം മാത്രം. അതുപോലെ അറബി കല്യാണമെന്ന താല്‍ക്കാലിക ഏര്‍പ്പാടും അങ്ങനെ തന്നെ.

കേരളത്തില്‍ അറബി കല്യാണങ്ങള്‍ പണ്ട് സര്‍വ സാധാരണമായിരുന്നു. കച്ചവടത്തിനു വന്ന അറബി മുസ്ലിങ്ങള്‍ മലയാളി സ്ത്രീകളെ കല്യാണം കഴിച്ച് കുട്ടികളെ ഷ്ടിച്ച് ഇവിടെ ഉപേക്ഷിച്ച് തിരികെ പോയ നൂറുകണക്കിനു സംഭവങ്ങളുണ്ട്. ഇന്നും അറബി രക്തമാണു തങ്ങളുടേതെന്നും, പ്രവാചകന്റെ പരമ്പരയാണെന്നുമൊക്കെ വീമ്പു പറയുന്ന പലരുടെയും ചരിത്രം ഇതൊക്കെ ആണ്. ഇപ്പോള്‍ കോഴിക്കോട്ടു നടന്ന അറബി മുസ്ലിം കല്യാണത്തെ ചീത്തവിളിക്കുന്ന പലരുടെയും ഉത്ഭവം ഇതുപോലെയുള്ള അറബി മുസ്ലിം കല്യാണങ്ങളിലൂടെ ആയിരുന്നു. അറബി മുസ്ലിം കല്യാണം നടത്തി കേസില്‍ അകപ്പെട്ടിരിക്കുന്ന സ്ത്രീ, ഇതുപോലെ അറബി കല്യാണം കഴിച്ച് ഉപേക്ഷിക്കപ്പെട്ട് കേരളത്തില്‍ താമസിക്കുകയാണെന്നോര്‍ക്കുക.

തിരിച്ചറിവുണ്ടാകുന്നവര്‍  പ്രാകൃതമെന്നു മനസിലായ വൃത്തികേടുകള്‍ നിയമ സംഹിതയില്‍ നിന്നും എടുത്തു മാറ്റുകയാണു വേണ്ടത്. അല്ലാതെ പ്രാകൃതമാണെന്നു പറയുകയും ഒപ്പം ലോകാവസാനം വരെ മാറ്റാനാകില്ല എന്ന അസംബന്ധം വിശ്വസിക്കുയും ചെയുന്നത് തിരിച്ചറിന്റെ ലക്ഷണമല്ല. മറ്റുള്ളവരെ വിഡ്ഢികളാക്കുന്നതിന്റെ ലക്ഷണമാണ്.

താങ്കളോടൊരു ചോദ്യം  ചോദിക്കാം. ശരിയ എന്ന ഇസ്ലാമിക നിയമത്തിലിധിഷ്ടിതമയ വ്യക്തി നിയമം ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ക്ക് വേണോ? അതോ എല്ലാ ഇന്‍ഡ്യക്കാര്‍ക്കും ഒരു പോലെ ബാധകമാകുന്ന ഏകീകൃത സിവില്‍ നിയമം മതിയോ?

kaalidaasan said...

>>>>>പിന്നെ ഇതിനെ സാധൂകരിക്കാൻ താങ്കള് കാട്ടുന്ന ഖുറാൻ വചനം, അത് ഇവിടെ നടക്കുന്ന അറബികല്യാണത്തെ സാധൂകരിക്കുകയല്ല മറിച്ച് ദുരുദ്ദേശത്തോടെയുള്ള വിവാഹം പാടില്ല എന്നും പിന്നീട് വേർപിരിയാനാണ് തീരുമാനിക്കുന്നതെങ്കിൽ അത് പരസ്പര സമ്മതത്തോടെയാകണമെന്നുമാണ് പറയുന്നത്. താങ്കൾ വിവക്ഷിക്കുന്ന മൈസൂർ കല്യാണം ചില ദുർവ്യാഖ്യാനത്തിന്റെ ആള്ക്കാർക്ക് മാത്രമേ ഇസ്ലാമിന്റെ പേരിൽ സാധൂകരിക്കാനാകൂ. <<<<

ബൈജു,

ചില ദുർവ്യാഖ്യാനത്തിന്റെ ആള്‍ക്കാര്‍ എന്നൊക്കെ പറഞ്ഞ് താങ്കള്‍ മറ്റുള്ളവരെ ഇതുപോലെ ചിരിപ്പിക്കല്ലേ. എന്തുകൊണ്ട് ഇത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു? എളുപ്പത്തില്‍ ദുര്‍വ്യാഖ്യാനം ​ചെയ്യാവുന്നതുകൊണ്ടല്ലേ?

എന്താണ്, ഇസ്ലാമിലെ വിവാഹ വ്യവസ്ഥ? ചന്തയില്‍ അറവു മാടുകളെ വാങ്ങുന്നതുപോലെ വാങ്ങലല്ലേ? പെണ്‍കുട്ടിയുടെ അച്ഛന്‍ ആവശ്യപ്പെടുന്ന പണം നല്‍കി വങ്ങികൊണ്ടു പോകുന്ന ത്തികേടല്ലേ അത്?

ദുരുദ്ദേശ്യത്തോടേ വിവാഹം കഴിക്കാന്‍ ഒരു മതവും നിര്‍ദ്ദേശിക്കുന്നില്ല. അതുകൊണ്ട് ഇസ്ലാം അത് പാടില്ല എന്നു പറയുന്നു എന്നതിനു പ്രസക്തിയില്ല. അറബിയിലും ഇംഗ്ളീഷിലും അവഗഹമുള്ള പണ്ഢിതനായ വ്യക്തി എഴുതിയിരിക്കുന്നത് ഇതാണ്.

So for whatever you enjoy [of marriage] from them, give them their due compensation as an obligation.

വിവാഹജീവിതത്തില്‍ എന്തൊക്കെ നിങ്ങള്‍ ആസ്വദിക്കുന്നോ അതിനു നിങ്ങള്‍ തക്കതായ പ്രതിഫലം നല്‍കുക. അതിനു ശേഷം ഉഭയസമ്മതപ്രകാരം പിരിഞ്ഞു പോകുന്നതില്‍ യാതൊരു തെറ്റുമില്ല. ഇത് തന്നെയല്ലേ ഈ വാചകത്തിന്റെ അര്‍ത്ഥം?

പറഞ്ഞുറപ്പിച്ച പണം അനുസരിച്ച് കുറച്ചു മണിക്കൂറുകളോ ദിവസങ്ങളോ ഒരുമിച്ച് ജീവിച്ച് ഉഭയസമ്മതപ്രകരം പിരിഞ്ഞു പോകുന്നതിനു മറ്റൊരു പേരും പറയാം. അതും ഇതും തമ്മില്‍ എന്താണു വ്യത്യാസം?

സൌദി അറേബ്യയിലൊക്കെ മുസ്ലിം പ്രവാചകന്റെ കാലം മുതലുള്ളത് പെണ്‍കുട്ടിയുടെ അച്ഛന്‍ ആവശ്യപ്പെടുന്ന പണം നല്‍കി ആ കുട്ടിയെ പുരുഷന്‍ വിലക്കു വാങ്ങുകയാണ്. താങ്കള്‍ വിവാഹം കഴിച്ചപ്പോള്‍ ഈ രീതി പിന്തുടര്‍ന്നോ? എത്ര ലക്ഷമാണ്, ഭാര്യയുടെ പിതാവിനു കച്ചവടത്തില്‍ കൊടുത്തത്? അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ എന്തുകൊണ്ട് അത് വേണ്ടെന്നു വച്ചു? പ്രാകൃത ആചാരമാണെന്ന തിരിച്ചറിവു കൊണ്ടാണോ?


kaalidaasan said...

>>>>>വിശുദ്ധ ഖുറാൻ 4:24
-ഭര്‍ത്തൃമതികളായ സ്ത്രീകളും നിങ്ങള്‍ക്കു നിഷിദ്ധമാണ്. എന്നാല്‍ യുദ്ധത്തടവുകാരായി നിങ്ങളുടെ അധീനതയില്‍ വന്നവര്‍ ഇതില്‍നിന്നൊഴിവാണ്. <<<<


ബൈജു,

താങ്കള്‍ ഇത് ഉദ്ധരിച്ചതുകൊണ്ട് ഒരു ചോദ്യം ഈ യുദ്ധത്തില്‍ പിടിക്കപ്പെടുന്ന സ്ത്രീ തടവുകാരെ എന്തു ചെയ്യണമെന്നാണ്, ഇസ്ലാമിന്റെ നിര്‍ദ്ദേശം?

kaalidaasan said...

ഡിങ്കന്‍,

പൊതു സിവില്‍ കോഡിനെ ഇന്‍ഡ്യയില്‍ എതിര്‍ക്കുന്നത് മുസ്ലിങ്ങള്‍ മാത്രമാണ്. ഇവരെ പേടിച്ചു തന്നെയാണ്, ഭരണാധികാരികള്‍ പൊതു സിവില്‍ കോഡിനുള്ള ബില്ല്, പാര്‍ലമെന്റില്‍ അവതരിപ്പിക്കാത്തത്. കോണ്‍ഗര്സിനു മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടായിരുന്ന കാലത്ത് അവര്‍ക്കത് ചെയ്യാമായിരുന്നു. പക്ഷെ രാജിവ് ഗാന്ധി ഷാ ബാനു കേസിലെ സുപ്രീം കോടതി വിധി മറികടക്കാനാണ്, നിയമം പാസാക്കിയത്.

ഇന്നത്തെ അവസ്ഥയില്‍ പാര്‍ലമെന്റില്‍ ഇതവതരിപ്പിച്ച് പാസാക്കിയെടുക്കാന്‍ പ്രയാസമാണ്. ഇതുപോലെ ഒരു നിര്‍ദ്ദേശം മുസ്ലിങ്ങളില്‍ നിന്നും വന്നാലെ അതിനു സാധിക്കൂ. പക്ഷെ കേരളത്തിലെ മുസ്ലിം സംഘടനകളുടെയും  മുസ്ലിം ലീഗിന്റെയും  നിലപാട് ഇപ്പോള്‍ കണ്ടില്ലേ? മുസ്ലിങ്ങളെ പ്രീണിപ്പിക്കാനുള്ള വ്യഗ്രതയില്‍ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെ എതിര്‍ക്കുന്നു. 99% മുസ്ലിങ്ങളും പൊതു സിവില്‍ കോഡിനെ അനുകൂലിക്കില്ല.

kaalidaasan said...

സാഗര്‍,

ഇസ്ലാമിലെ പ്രശ്നം സ്ത്രീകളല്ലേ? അപ്പോള്‍ പിന്നെ അവരുടെ ശരീരം വളരുന്നതല്ലേ മായിന്‍ ഹാജി എന്ന മുസ്ലിമിനെ അലട്ടേണ്ടതുള്ളു. കുഞ്ഞാലിക്കുട്ടിയേപ്പോലുള്ളവരുടെ വിക്രിയകള്‍ അടുത്തു നിന്നും കണ്ടു മനസിലാക്കിയ അനുഭാവം ​കൂടി ആകുമ്പോള്‍ മായിന്‍ ഹജിക്കൊന്നും ഉറക്കമുണ്ടാകില്ല. 15 വയസുള്ള മായിന്‍ ഹാജിയുടെ മകളെ കുഞ്ഞാലികുട്ടിയുടെ അടുത്തെങ്ങാന്‍ വിട്ടാലുള്ള അവസ്ഥ അദ്ദേഹത്തിനൊരു പക്ഷെ ആലോചിക്കാന്‍ കൂടി വയ്യായിരിക്കും.

ബി ജെ പി ഒഴികെയു:ള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ മുസ്ലിം പ്രീണനത്തിന്റെ പാതയിലാണ്., ഉമ്മന്‍ ചാണ്ടിയേപ്പോലുള്ളവര്‍ മുസ്ലിങ്ങള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ വേണമെങ്കില്‍ മുട്ടിലും ഇഴയും. അതുകൊണ്ട് കോണ്‍ഗ്രസില്‍ പ്രതീക്ഷ വേണ്ട. ബി ജെപിക്കെങ്ങാനും ഒറ്റക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയാല്‍ ഒരു പക്ഷെ അവര്‍ പൊതു സിവില്‍ കോഡ് രൂപപെടുത്തിയേക്കും. പക്ഷെ അതിനുള്ള സാധ്യതയും വിരളമാണ്.

kaalidaasan said...

>>>>അപ്പോല്‍ മതമല്ല വിശയം,,മതം മാത്രമാണ് ഈ അനാചാരങ്ങള്‍ക് പിന്നിലെന്ന് എനിക്ക് ബോധ്യപ്പെടുന്നത് വരെ ഞാന്‍ തെറ്റിദ്ധരിക്കപ്പെടുന്നത്ല്‍ വേവലാതിപ്പെടില്ല.<<<<

അഹമ്മദ്,

താങ്കള്‍ എന്താണു പറയാന്‍ ശ്രമിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. കോഴിക്കോട്ട് മുസ്ലിങ്ങളുടെ ഇടയില്‍ അറബി കല്യാണം മാത്രമല്ല മറ്റ് പല ആചാരങ്ങളൊക്കെ ഉണ്ട്. പക്ഷെ അതൊന്നും ഇവിടെ പ്രസക്തമല്ല. ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയം മുസ്ലിം പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ കല്യാണം കഴിച്ചയക്കുന്നതാണ്. കോഴിക്കോട്ടുള്ളതിനേക്കാള്‍ കൂടുതലായി അത് മലപ്പുറം ജില്ലയിലണുള്ളത്. അതിന്റെ ഇടയില്‍ കോഴിക്കോടിനത്ര വലിയ പ്രസക്തി ഞാന്‍ കാണുന്നില്ല. മലബാറിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വ്യാപകമായി കാണുന്ന അനാചാരമണിത്. ഇത് നിയമ വിധേയമാക്കണമെന്ന് മുസ്ലിം  സംഘടനാ നേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചു. അതിന്റെ കാരണം മുസ്ലിങ്ങളുടെ ഇടയിലാണ്, ഈ അനാചാരം കൂടുതലായി ഉള്ളതെന്നാണ്. മറ്റ് മത വിശ്വാസികളാരും പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു കണ്ടിട്ടില്ല. അത് മുസ്ലിങ്ങളില്‍ നിന്നു മാത്രമേ ഉണ്ടായിട്ടുള്ളു. അത്കൊണ്ട് ഇത് മതവുമായി ബന്ധപ്പെട്ടു തന്നെയാണ്. അല്ല എന്ന് താങ്കള്‍ വിശ്വസിക്കുന്നതില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല.

മുകളില്‍ താങ്കളെഴുതി, ഏത് ദേശക്കാരനും കോഴിക്കോട് പെണ്ണുകെട്ടാനാവും പേരുകൊണ്ട് സൂചിപ്പിക്കുന്ന മതമുണ്ടായാല്‍ മതി, എന്ന്. ഇവിടെ താങ്കളുദ്ദേശിക്കുന്ന മതം ഇസ്ലാം തന്നെയല്ലേ? അപ്പോള്‍ പിന്നെ മതം തന്നെയല്ലേ വിഷയം?

താങ്കള്‍ കൂടുതല്‍ എഴുതി ബുദ്ധിമുട്ടണമെന്നില്ല. മുസ്ലിം മന്ത്രി മുസ്ലിം  പെണ്‍കുട്ടികള്‍ക്ക് വേണ്ടി സര്‍ക്കുലര്‍ ഇറക്കുന്നു,മുസ്ലിം മത സംഘടനകള്‍ യോഗം ചേര്‍ന്ന് ഇന്‍ഡ്യയില്‍ നിലവിലുള്ള നിയമത്തെ ചോദ്യം ചെയ്യാന്‍ തീരുമാനിക്കുന്നു, മുസ്ലിം ലീഗ് എന്ന മത രാഷ്ട്ര സംഘടനയുടെ പ്രതിനിധികളായ എം.സി. മായിന്‍ഹാജി, പി.എം.എ. സലാം, യു.എ. ലത്തീഫ്‌ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുക്കുന്നു. മുസ്ലിങ്ങള്‍ മാത്രം ഇതിനു വേണ്ടി വാദിക്കുന്നു. മറ്റ് മത വിശ്വാസികളൊക്കെ ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കുന്നു. ഇതില്‍ നിന്നൊക്കെ പലതും മനസിലാക്കാനുള്ള ശേഷി മലയാളികള്‍ക്കുണ്ട്. അവരുടെ സുബോധത്തെ കളിയാക്കരുതെന്ന അപേക്ഷയുണ്ട്.

kaalidaasan said...

>>>>ഏക സിവില് കൊട് കൊണ്ട് വരണം എങ്കില് മൂന്നില് രണ്ടു ഭൂരിപക്ഷം കിട്ടണം എന്നോ മറ്റോ നിയമം ഉണ്ടോ?<<<<

കിരണ്‍,

ഇതിനു ഭരണഘടന ഭേദഗതി വേണമെനാണെനിക്ക് മനസിലായിട്ടുള്ളത്. അതിനു പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണ്ടി വരും. മുസ്ലിങ്ങള്‍ ഒറ്റക്കെട്ടായി ഏകീത സിവില്‍ കോഡ് വേണമെന്ന നിലപാടെടുത്താല്‍ പാര്‍ലമെന്റിലെ മുസ്ലിം പ്രീണന പാര്‍ട്ടികളൊക്കെ ഈ ഭേദഗതിക്കു വേണ്ടി പിന്തുണക്കും. പക്ഷെ മുസ്ലിങ്ങള്‍ അത് ചെയ്യില്ല. 99% മുസ്ലിങ്ഗളും ഇതിനെ എതിര്‍ക്കും. വിവാഹ പ്രായ വിഷയത്തില്‍ മുഖം മൂടി ധരിച്ചു നടക്കുന്ന വള്ളിക്കുന്നുള്‍പ്പടെയുള്ളവരുടെ യഥാര്‍ത്ഥ മുഖം അപ്പോള്‍ കാണാന്‍ പറ്റും.

ഭരണഘടന നിര്‍മ്മിച്ചവര്‍ക്ക് പറ്റിയ ഒരു പിഴവു തന്നെയാണ്, അന്നേ ഏകീത സിവില്‍ കോഡ് പസാക്കാതിരുന്നത്. മതേതര ഇന്‍ഡ്യയില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ മതേതരമായി ചിന്തിക്കുമെന്നും, അവര്‍ തന്നെ അത് പിന്നീട് അംഗീകരിക്കുമെന്നാണവര്‍ കരുതിയത്. പക്ഷെ മുസ്ലിങ്ങളെ ശരിക്കുമവര്‍ക്ക് മനസിലാക്കന്‍ പറ്റിയിരുന്നില്ല. പാക്സിതാനില്കേക്ക് പോയ മുസ്ലിങ്ങള്‍ക്കും ഇന്‍ഡ്യയില്‍  തങ്ങിയ മുസ്ലിങ്ങളും തമ്മില്‍ വലിയ വ്യത്യാസമില്ല.

പക്ഷെ പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസാണ്. അതെന്തുകൊണ്ടാണെന്ന് കിരണിനു ചിന്തിക്കാന്‍ ആകുന്നുണ്ടോ?

kaalidaasan said...

മുക്കുവന്‍,

മുസ്ലിം ലീഗ് എന്ന മതരാഷ്ട്ര സംഘടന എന്നും മറ്റുള്ളവരെ പറ്റിക്കാറേ ഉള്ളു.

കുഞ്ഞാലിക്കുട്ടിയുടെ പെണ്‍വാണിഭത്തെ അവര്‍ അതി സമര്‍ദ്ധമയി ഉപയോഗപ്പെടുത്തി രാഷ്ട്രീയ നേട്ടം കൊയ്തു. ഇപ്പോള്‍ ഈ വിവാദവും രാഷ്ട്രീയ നേട്ടത്തിനവര്‍ ഉപയോഗിക്കും. അവര്‍ മായിന്‍ ഹജിയേയും, പി എം എ സലാമിനെയും, യു എ ലത്തീഫിനെയും  മുസ്ലിം ലീഗിന്റെ പ്രതിനിധികളായി തന്നെയാണാ യോഗത്തിലേക്കയച്ചത്. മായിന്‍ ഹാജി മുസ്ലിം വ്യക്തി നിയമസംരക്ഷനത്തിനു വേണ്ടി രൂപീകരിച്ച മുസ്ലിം വ്യക്‌തി സംരക്ഷണ സമിതി എന്ന സംഘടനയുടെ കണ്‍വീനറുമാണ്. ഇതു വച്ച് എല്ലാ മുസ്ലിങ്ങളെയും തങ്ങളുടെ കീഴില്‍ അണിനിരത്തി കേരളത്തില്‍ വീണ്ടുമൊരു സമുദായിക വീകരണമാണവരുടെ ലക്ഷ്യം.

വള്ളിക്കുന്നിനേപ്പോലുള്ള ലീഗണികള്‍ ബ്ളോഗില്‍ കിടന്നം ​എത്ര ഉച്ചത്തില്‍ കാറിയാലും, പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ കോണിക്കു തന്നെ വോട്ടു കുത്തും. ഇപ്പോള്‍ ലീഗെടുത്ത നിലപാടു കാരണം ഇന്നു വരെ കോണിക്കു കുത്താത്ത പല മുസ്ലിങ്ങളും കോണിക്ക് കുത്തും.

kaalidaasan said...

വള്ളിക്കുന്നിന്റെ ബ്ളോഗില്‍ അദ്ദേഹം കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. അവിടെ ഞാന്‍ എഴുതിയ കമന്റുകള്‍ പലതും കാണുന്നില്ല. അതു കൊണ്ട് അവ ഇവിടെ ഇടുന്നു.

kaalidaasan said...

>>>അപ്പൊകലിപ്തോSeptember 24, 2013 at 11:10 AM
കാളിദാസ പോസ്റ്റ്മോട്ടം കഴിഞ്ഞെങ്കില്‍ പറയണേ !<<<


എന്താണു കലിപ്തോയുടെ നിലപട്?

1. ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ക്ക് ശരിയ ബാധകമാക്കണോ?
2. ഈസ്ലാം ഉണ്ടായ കാലത്ത് മുസ്ലിം പ്രവാചകന്‍ കാണിച്ച മാതൃക പോലെ 6 വയസില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹം വേണോ?
3. 16 വയസാകുമ്പോഴേക്കും മുസ്ലിം പെണ്‍കുട്ടികളൊക്കെ വേലി ചാടാന്‍ കയറുപൊട്ടിച്ചു നില്‍ക്കുകയാണോ?
4. 16 വയസില്‍ കല്യാണം കഴിച്ചാല്‍ മുസ്ലിം പെണ്‍കുട്ടികളുടെ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടുമോ?
5. മുസ്ലിം വ്യക്തി നിയമം റദ്ദാക്കി എല്ലാ ഇന്‍ഡ്യക്കാര്‍ക്കും ഒരു പോലെ ബാധകമായ പൊതു സിവില്‍ നിയമത്തെ കലിപ്തോ പിന്തുണക്കുമോ?
6. ഇന്‍ഡ്യന്‍ മുസ്ലിങ്ങളില്‍ എത്ര പേര്‍ ഇതുപോലെ ഒരു നിയമത്തെ പിന്തുണക്കും?

kaalidaasan said...

>>>>>ഇന്ഡ്യന് മുസ്ലിങ്ങള്ക്ക് ശരിയ ബാധകമാക്കണോ?
Reply : [ശരിയ'ത് എന്ന് പറഞ്ഞാല് പൂഞ്ഞാറിലെ ചൊറിപ്പുലല്ല. അത് മുസ്ളികള്ക്ക് വേണമെങ്കില് മറ്റുള്ളവര്ക്ക് കെറുവിക്കേണ്ട കാര്യമെന്താണ് ? ക്രിസ്ത്യന് ശരിയ'ത് (എന്നൊന്നുണ്ടെങ്കില്) അതവര് ആഗ്രഹിക്കുന്നെകില് മറ്റുള്ളവര് അതെതിര്ക്കുന്നത് മനോരോഗമാണ്. ]<<<<


ശരിയ'ത് എന്ന് പറഞ്ഞാല് പൂഞ്ഞാറിലെ ചൊറിപ്പുല്ലാണോ, മക്കയിലെ മാക്രിയാണോ എന്നല്ല ഞാന് ചോദിച്ചത്. അത് ഏഴാം നൂറ്റാണ്ടില് അറേബ്യയില് ജീവിച്ചിരുന്ന മൊഹമ്മദ് എന്ന ഇസ്ലാം മത സ്ഥാപകന്, മലക്ക് വശം അള്ള ഇറക്കിക്കൊടുത്ത ആര്ക്കും മാറ്റാനാകാത്ത നിയമാവലിയാണെന്ന് മുസ്ലിങ്ങള് വിശ്വസിക്കുന്നു. അതുകൊണ്ടാണ്, മുസ്ലിമായ താങ്കളോടീ ചോദ്യം ചോദിച്ചത്. അതിനു നേരിട്ട് മറുപടി പറയാന് എന്താണു കലിപ്തോക്ക് ബുദ്ധിമുട്ട്. ഇന്ഡ്യ എന്ന ,മതേതര രാജ്യത്തു ജീവിക്കുന്ന ,മുസ്ലിങ്ങള്ക്ക് ശരിയ എന്ന മുസ്ലിം ദൈവീക നിയമം ബാധകമാക്കണോ എന്നാണു ഞാന് ചോദിച്ചത്. അതിനുത്തരം പറയൂ കലിപ്തോ.

മോഷ്ടിക്കുന്ന മുസ്ലിമിന്റെ കൈ വെട്ടിക്കളഞ്ഞാലോ, വ്യഭിചരിച്ച കുഞ്ഞാലിക്കുട്ടിയെ കല്ലെറിഞ്ഞു കൊന്നാലോ, സ്വര്ണ്ണക്കടത്തു നടത്തിയ ഫായിസിന്റെ തല വെട്ടിയാലോ കലിപ്തോക്കുണ്ടാകുന്ന ആനന്ദം എനിക്കു മനസിലാകുന്നുണ്ട്. അത് ഇന്ഡ്യയില് നടപ്പിലക്കണോ എന്നാണു ഞാന് ചോദിച്ചത്.

ക്രിസ്ത്യാനികള്ക്ക് ഇതുപോലെ ആനന്ദം നല്കുന്ന ഒരു ശിക്ഷയും അവരുടെ ദൈവം കെട്ടി ഇറക്കിയതായി അവര് അവകാശപ്പെടുന്നില്ല.

kaalidaasan said...

>>>>>2. ഈസ്ലാം ഉണ്ടായ കാലത്ത് മുസ്ലിം പ്രവാചകന് കാണിച്ച മാതൃക പോലെ 6 വയസില് മുസ്ലിം പെണ്കുട്ടികള്ക്ക് വിവാഹം വേണോ?
my reply : [ഇതൊരു മനോരോഗമാണ്‌. യേശുവിന്റെ മാതാവിനെ 12-ആം വയസില്‍ 90 വയസ്സുള്ളയാള്‍ വേറ്റുമെങ്കില്‍, അതൊക്കെ അന്നത്തെ സദാചാരമായിരുന്നെങ്കില്‍ , ഇന്ന് അതൊക്കെ ക്രിസ്ത്യന്‍ സഭകള്‍ ആഗ്രഹിക്കുമോ? ]<<<<


യേശുവിന്റെ മതാവിനെ 12 വയസിലാണു കല്യാണം കഴിച്ചതെന്നോ 90 വയസുള്ള ജോസഫാണു കെട്ടിയതെനോ അവരുടെ വേദപുസ്തകത്തിലോ അവരുടെ ചരിത്രത്തിലോ എഴുതി വച്ചിട്ടില്ല. പക്ഷെ മൊഹമ്മദ് എന്ന മുസ്ലിം പ്രവചകന്‍ 6 വയസുള്ള അയിശയെ കല്യാണം കഴിച്ചതയി ഇസ്ലാമിക ചരിത്രം പറയുന്നു. മൊഹമ്മദ് ചെയ്തതൊക്കെ മാതൃക ആക്കുന്ന മുസ്ലിങ്ങളൊക്കെ അത് ചെയ്യണോ എന്നു മാത്രമേ ഞാന്‍ ചോദിച്ചുള്ളു.

kaalidaasan said...

>>>>>3. 16 വയസാകുമ്പോഴേക്കും മുസ്ലിം പെണ്കുട്ടികളൊക്കെ വേലി ചാടാന് കയറുപൊട്ടിച്ചു നില്ക്കുകയാണോ?
my reply : [കണക്കെടുപ്പ്‌ നടത്തിയാല്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കുള്ള അത്ര ത്രാണി മുസ്ളിം പെണ്‍കുട്ടികള്‍ക്ക്‌ പോരാ കാളിദാസാ. . ]<<<<


കണക്കെടുപ്പു നടത്തിയപ്പോള്‍ കിട്ടിയത് ഇവിടെ ഉണ്ട്.

3,139 under-18 wives in Malappuram in 2012: Survey

According to 2012 statistics, of the total of 3,139 under-18 wives, 2,761 are Muslim girls, 170 are SC and 22 ST, while 186 are from other communities.

ഇംഗ്ളീഷ് വായിച്ചാല്‍ മനസിലാകുമെങ്കില്‍ ആര്‍ക്കാണു ത്രാണിയെന്ന് അറിയാന്‍ സാധിക്കും.

kaalidaasan said...

>>>>>4. 16 വയസില് കല്യാണം കഴിച്ചാല് മുസ്ലിം പെണ്കുട്ടികളുടെ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടുമോ?
my reply : [20-ആം വയസ്സില്‍ കെട്ടിക്കുന്നത്‌ എല്ലാം പ്രശ്‌നങ്ങളും തീര്‍ക്കാനണോ?]<<<<


20 വയസാകുമ്പോഴേക്കും നാലു കുട്ടികളുമായി മൊയി ചൊല്ലപ്പെടുന്ന പ്രശ്നമേതായാലും തീരും.

20 വയസു വരെ പഠിച്ച് ഒരു ഡിഗ്രി എങ്കിലും എടുത്താല്‍ കുറച്ചു കൂടെ പക്വത വരും.

kaalidaasan said...

>>>>>5. മുസ്ലിം വ്യക്തി നിയമം റദ്ദാക്കി എല്ലാ ഇന്ഡ്യക്കാര്ക്കും ഒരു പോലെ ബാധകമായ പൊതു സിവില് നിയമത്തെ കലിപ്തോ പിന്തുണക്കുമോ?
my reply : [ഏക സിവില്‍കോഡ്‌ ഇല്ലാത്തത്‌ കൊണ്ട്‌ പ്രത്വേകമായ വല്ല നേട്ടവും കിട്ടുമോ ? <<<<


കിട്ടുമല്ലോ. ഏത് മുസ്ലിമിനും  നാലു വരെ കെട്ടാം തോന്നുമ്പോള്‍ മൊഴി ചൊല്ലാം. കലിപ്തോമാര്‍ക്ക് കുശാലല്ലേ? 90 വയസായാലും  18 കാരിയെ കെട്ടാം.

>>>>പക്ഷേ ഇന്ന് നിലവിലുള്ള മുസ്ളിം വ്യക്തിനിയമ പൊളിച്ചെഴുതി പൂര്‍ണ്ണമായും ഇസ്ളാമികമാക്കിയാല്‍ അത്‌ ഇന്നത്തെ മുസ്ളിം ദുരവസ്തയെ മറികടക്കും.<<<<

ഇന്നത്തെ മുസ്ലിം വ്യക്തി നിയമം മുസ്ലിങ്ങളുടെ ദുരവസ്ഥക്ക് കാരണമാണെന്ന് കലിപ്തോക്ക് ബോധ്യമുണ്ടല്ലോ.

താങ്കളീ പറയുന്ന ദുരവസ്ഥ മറ്റ് സമുദായക്കാര്‍ക്കില്ലല്ലോ. അപ്പോള്‍ അവരുടെ വ്യക്തി നിയമം മുസ്ലിങ്ങള്‍ സ്വീകരിക്കുന്നതില്‍ എന്താണു പ്രശ്നം?

എന്തിനാണു വ്യക്തി നിയമത്തില്‍ മാത്രം നിറുത്തുന്നത്. ശരിയയിലെ മറ്റ് നിയമങ്ങളും കൂടി മുസ്ലിങ്ങള്‍ക്ക് ബാധകമാക്കണമെന്നു പറഞ്ഞു കൂടേ? മോഷ്ടിക്കുന്ന മുസ്ലിമിന്റെ കൈ വെട്ടുക, വ്യഭിചരിക്കുന്നവനെ കല്ലെറിഞ്ഞ് കൊല്ലുക, കള്ളക്കടത്ത് നടത്തുന്നവനെ കഴുത്തു വെട്ടിക്കൊല്ലുക. അതും ക്കൂടെ ആയാല്‍ മുസ്ലിങ്ങളുടെ ദുരവസ്ത മാത്രമല്ല. ഇന്‍ഡ്യയുടെ ദുരവസ്ഥ കുറെയെങ്കിലും പരിഹരിക്കപ്പെടും.

>>>ഒരു ഉദാഹരണം പറയാം. പാക്കിസ്താനില്‍ അവിടത്തെ മുസ്ളിം വ്യക്തിനിയമമനുസരിച്ച്‌ രണ്ടാം കെട്ട്‌ കെട്ടാന്‍ സര്‍ക്കാരില്‍ നിന്നും അനുമതി പത്രം വാങ്ങിയിരിക്കണം. ഇത്‌ തികച്ചും ഇസ്ളാമികമാണ്‌. ആര്‍ക്കെങ്കിലും ഏതെങ്കിലും സാഹചര്യത്തില്‍ രണ്ടാമതൊന്ന് കെട്ടണമെങ്കില്‍, സ്ത്രീയുടെ സംരക്ഷണം ഉറപ്പ്‌ വരുത്തി , ഖുര്‍-ആന്‍ പറഞ്ഞത്‌ പോലെ ഭാര്യമാര്‍ക്കിടയില്‍ നീതി നടപ്പാവുന്നത്‌ ഉറപ്പ്‌ വരുത്തി അതിനനുവദിക്കാം. അല്ലാതെ അത്‌ തടയുന്നത്‌ ഉചിതമായിരിക്കില്ല.<<

എന്തിനാണ്, രണ്ടെണ്ണം വേണമെന്നിത്ര നിര്‍ബന്ധം? മറ്റ് സമുദായക്കരുടേതു പോലെ ഒന്നു കൊണ്ട് നിറുത്തിക്കൂടേ?

എന്തിനാണു പുരുഷന്‍ മാത്രം രണ്ടാമത് കെട്ടുന്നത്? സ്ത്രീക്കും രണ്ടാമത് കെട്ടിക്കൂടെ? അതെന്തുകൊണ്ടാണ്, ഇസ്ലാമില്‍ അനുവദിക്കാത്തത്?

മായിന്‍ ഹാജിക്ക് പെണ്‍കുട്ടിയുടേ ശരീര വളര്‍ച്ചയിലാണു നോട്ടം. കലിപ്തോക്ക് രണ്ടാമത് കെട്ടുന്നതിലും. ഈ കെട്ടലിലും സ്ത്രീ ശരീരത്തിലും മാത്രം കിടന്ന് കറങ്ങുന്നതാണോ ഇസ്ലാമിക വ്യക്തി നിയമം?

എന്തിനാണു നിയമം പൊളിച്ചെഴുതാന്‍ നടക്കുന്നത്? അള്ളാ മലക്ക് വശം ഇറക്കിയ നിയമമല്ലേ? മുസ്ലിങ്ങളതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ പോരേ? ഇടിച്ചും പൊളിച്ചും എഴുതാന്‍ നടക്കുന്നതെന്തിനാണ്.

താങ്കളേതായാലും മുസ്ലിം വ്യക്തി നിയമത്തിന്റെ വക്താവാണെനു മനസിലായി. എല്ലാ മുസ്ലിങ്ങളും ഇതാണ്. വള്ളി ഉള്‍പ്പടെ. പുള്ളിപ്പുലിയുടെ പുള്ളി പെയിന്റടിച്ചാലൊന്നും മായില്ല.
പാകിസ്താനിലെ നിയമ വ്യവസ്ത നല്ലതാണെങ്കില്‍ അവിടേക്ക് പോയിക്കൂടെ. എന്തിനു വെറുതെ ഇന്‍ഡ്യയില്‍ കിടന്ന് കഷ്ടപ്പെടുന്നു?

- സാഗര്‍ : Sagar - said...

എന്തായലും ഏകീകൃത സിവില്‍ കോഡ് ഒന്നും നടപ്പാകുന്ന ലക്ഷണമില്ല.. മുസ്ലീങ്ങള്‍ക്ക് മാത്രം ക്രിമിനല്‍ ശിക്ഷാനടപടികള്‍ കൂടി ശരിയ പ്രകാരം നടപ്പാക്കട്ടെ...

Unknown said...

--താങ്കളോടൊരു ചോദ്യം ചോദിക്കാം. ശരിയ എന്ന ഇസ്ലാമിക നിയമത്തിലിധിഷ്ടിതമയ വ്യക്തി നിയമം ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ക്ക് വേണോ?

കാളിദാസന്‍,
വത്യസ്ത സാമൂഹിക ചുറ്റുപാടും ജീവിത രീതിയുമുള്ള വിവിധ മതക്കാരായ ജനങ്ങള്‍ ഉള്ളതു കൊണ്ടു തന്നെ ഏകീക്രുത സിവില്‍ കോഡു ഒരു പ്രായോഗിക പരിഹാരമല്ല.
വിവാഹം, അനന്തരാവകാശം തുടങ്ങി ചില വിഷയങ്ങള്‍ മാത്രമാണു അതാതു മത നിയമങ്ങള്‍ക്കനുസരിച്ചു പിന്തുടരാന്‍ വിട്ടു കൊടുത്തിരിക്കുന്നതു. ഈ വിഷയങ്ങളില്‍ മുസ്ളീങ്ങള്‍ മാത്രമല്ല മറ്റു മതവിഭാഗങ്ങളും അവരവരുടെ രീതിയാണു പിന്തുടരുന്നതു. ഇസ്ളാമില്‍ പുരുഷനു പാലിക്കപ്പെടേണ്ട ചില ബാധ്യതകളുണ്ട്‌, ഈ ബാധ്യതകള്‍ നിറവേറ്റാനായി അവനു ലഭ്യമാകേണ്ട സമ്പത്തു നീതി പൂര്‍വമായി വീതിക്കപ്പെടേണ്ടതുണ്ട്‌. മക്കത്തായം, മരുമക്കത്തായം തുടങ്ങി പലതരം ജീവിത രീതി പല മതക്കാരിലും ഉണ്ടല്ലൊ ഇവര്‍ക്കെല്ലാം ഒരേ അന്ന്തരാവകാശ രീതി എങ്ങനെ നീതിപൂര്‍വമാകും. അതു പോലെയാണു വിവാഹവും ഒഴിവക്കാനാവാത്ത സാഹചര്യങ്ങളിലുള്ള വിവാഹ മോചനവും. ഈ വിഷയങ്ങളില്‍ ഇന്നത്തെ മുസ്ളീങ്ങള്‍ക്കിടയില്‍ പല അനാചാരങ്ങളും കടന്നു കൂടിയിട്ടുണ്ടെന്നു ഞാന്‍ സമ്മതിക്കുന്നു, മനുഷ്യര്‍ അവ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുക എന്നതാണു ചെയ്യാവുന്നതു. (അതിനുള്ള പരിഹാര ശ്രമങ്ങള്‍ മുസ്ളീങ്ങളുടെ ഇടയില്‍ നിന്നു തന്നെ ഉണ്ടാകുന്നുണ്ടു, കാളിദാസനെപ്പൊലുള്ളവരുടെ വിമര്‍ശനങ്ങള്‍ പുറത്തുനിന്നും). തലാഖ്‌ എന്നു മൂന്നു പ്രാവശ്യം പറഞ്ഞാല്‍ ഇസ്ളാമില്‍ വിവാഹ മോചനമായി എന്നാണു പലരും കരുതിയിരിക്കുന്നതു. എന്നാല്‍ അതു മാസങ്ങളോളം സമയം വേണ്ടതും പരസ്പരം യോജിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങള്‍ക്കും ശേഷവും മാത്രമാണൂ ഇസ്ളാമികമായി അനുവദനീയമാകുന്നതു. (ഈ വിവരം കാളിദാസനു അറിയില്ല എന്നു ഞാന്‍ കരുതുന്നില്ല) ഈ വിധി വിലക്കുകളെല്ലാം UCC യിലും ഉണ്ടാകുമെന്നു കരുതാന്‍ വയ്യ.
ഇനി വിവാഹ പ്രായത്തിന്‍റെ കാര്യം, പ്രായം മാത്രമല്ല പക്വതയും കാര്യപ്രാപ്തിയും വന്നു കഴിഞ്ഞാണു വിവാഹം നടത്തേണ്ടതു,
----------
വിശുദ്ധ ഖുറാന്‍. 4:6
വിവാഹ പ്രായമാകുംവരെ അനാഥകളെ, അവര്‍ പക്വത പ്രാപിച്ചോ എന്ന് നിങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുക. അങ്ങനെ അവര്‍ കാര്യപ്രാപ്തി കൈവരിച്ചതായി കണ്ടാല്‍ അവരുടെ സ്വത്ത് അവര്‍ക്കു വിട്ടുകൊടുക്കുക. അവര്‍ വളര്‍ന്നുവലുതാവുകയാണല്ലോ എന്ന് കരുതി അവരുടെ ധനം ധൂര്‍ത്തടിച്ച് ധൃതിയില്‍ തിന്നുതീര്‍ക്കരുത്. സ്വത്ത് കൈകാര്യം ചെയ്യുന്നവന്‍ സമ്പന്നനാണെങ്കില്‍ അനാഥകളുടെ സ്വത്തില്‍നിന്ന് ഒന്നും എടുക്കാതെ മാന്യത കാണിക്കണം. ദരിദ്രനാണെങ്കില്‍ ന്യായമായതെടുത്ത് ആഹരിക്കാവുന്നതാണ്. സ്വത്ത് അവരെ തിരിച്ചേല്‍പിക്കുമ്പോള്‍ നിങ്ങളതിന് സാക്ഷിനിര്‍ത്തണം. കണക്കുനോക്കാന്‍ അല്ലാഹുതന്നെ മതി.
--------------
ഇവിടെ ആണെന്നൊ പെണ്ണെന്നൊ എടുത്തു പറയുന്നില്ല അനാഥകള്‍ക്കു ബാധകമായ ഈ നിയമം തന്നെയാണു സനാഥകള്‍ക്കും. 16 വയസുള്ള ഒരു പെണ്‍കുട്ടിക്കു ഇന്നത്തെ സാഹചര്യത്തില്‍ സമ്പത്തു കൈകാര്യം ചെയ്യാന്‍ കഴിയും വിധം കാര്യപ്രാപ്തി വന്നിട്ടുണ്ടവില്ല എന്നു തന്നെയാണു ഞാന്‍ കരുതുന്നതു.
ഈ വിഷയത്തില്‍ ഞാന്‍ ഒരു വിദഗ്ധനല്ല, അറിവിന്‍റെ ചില നുറുങ്ങുകള്‍ വെച്ചു മനസ്സിലാക്കിയ കാര്യങ്ങളാണിവ.

kaalidaasan said...

>>>ആ പറഞ്ഞത് ശരിയാണോ കാളിദാസാ?
എല്ലാ മതാചാരങ്ങളിലും ദഹിക്കാൻ പറ്റാത്ത കാര്യങ്ങൾ പറയുന്നില്ലേ?<<<


ഗ്രിഗറി,

ഞാന്‍ പറഞ്ഞതില്‍ എന്താണു ശരികേട്?

ഈ മുസ്ലിം സംഘടനകള്‍ക്ക് പ്രായ പൂര്‍ത്തി ആയിട്ടില്ലാത്തതുകൊണ്ടാണ്, അവരീ ആവശ്യം ഉന്നയിച്ചതെന്നു പറയുന്നത് ശുദ്ധ വിവരക്കേടല്ലേ?

ഇസ്ലാമിക നിയമമായ ശരിയ ഒരിക്കലും മാറ്റാനാകാത്ത നിയമമാണെന്ന് വള്ളിക്കും ബോധ്യമുണ്ടല്ലോ. അല്ലെങ്കില്‍ അദ്ദേഹം അത് തുറന്നു പറയേണ്ടി ഇരിക്കുന്നു.

ഇസ്ലാമിക ശരിയയില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തേപ്പറ്റി പറയുന്നില്ല. ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ മാറ്റാന്‍ സമ്മതിക്കാത്ത വ്യക്തി നിയമത്തിലും ഇതേപ്പറ്റി പറയുന്നില്ല. വ്യക്തി നിയമം അനുസരിക്കാന്‍ അനുവാദം കൊടുത്ത ഇന്‍ഡ്യന്‍ നീതിപീഠത്തോട് അതിലെ ഒരു വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടാന്‍ അവര്‍ക്ക് അവകാശമില്ലേ?

പുരോഗമന മുഖം മൂടി ധരിക്കുന്നതുകൊണ്ട് വള്ളിക്ക് ഇതിനെ എന്തിര്‍ക്കേണ്ടതുണ്ട്. പക്ഷെ മുസ്ലിങ്ങള്‍ ശരിയ അനുസരിക്കേണ്ട, ഇന്‍ഡ്യന്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ അനുസരിച്ചാല്‍ മതി എന്ന് വള്ളിയേക്കൊണ്ട് പറയിക്കാമോ? എങ്കില്‍ ഞാന്‍ പറഞ്ഞത് മുഴുവന്‍ പിന്‍വലിക്കാം.

ഈ വിഷയത്തെ മതത്തെ കൂട്ടു പിടിച്ച് ആരും ഒന്നും ദുര്‍വ്യാഖ്യാനം ചെയ്യുന്നില്ല. ശരിയ നിയമത്തിലോ ഇന്‍ഡ്യയിലെ മുസ്ലിം വ്യക്തി നിയമത്തിലോ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം പ്രായം നിശ്ചയിച്ചിട്ടില്ല. പിന്നെ എന്താണ്, ഇവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നു എന്ന് താങ്കള്‍ പറയുന്നത്.

വാസ്തവത്തില്‍ ഇവര്‍ ഇസ്ലാമിക വിശ്വാസവും, ശരിയ നിയമവും, മുസ്ലിം പാരമ്പര്യവും ശരിയായി വ്യാഖ്യാനിക്കുന്നേ ഉള്ളു. അത് പക്ഷെ പുരോഗമന സമൂഹത്തിന്, അംഗീകരിക്കാന്‍ സാധിക്കുന്നില്ല. ഇതിനൊരു അര്‍ത്ഥമേ ഉള്ളു. ഇന്‍ഡ്യന്‍ പാര്‍ലമെന്റ് പാസക്കിയ നിയമം അനുസരിക്കാന്‍ ഇവര്‍ക്ക് മനസില്ല.

ദൈവം ഏത് ദിവസം, ഭൂമി ഉണ്ടാക്കി, ഏത് ദിവസം സൂര്യനെ ഉണ്ടാക്കി, എന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതോ വിശ്വസിക്കാതിരിക്കുന്നതോ ഇന്‍ഡ്യക്കാരെ ബാധിക്കില്ല.

മാവേലി കേരളം ഭരിച്ചാലും ഇല്ലെങ്കിലും അത് കേരളീയരെ യാതൊരു തരത്തിലും ബാധിക്കില്ല. പക്ഷെ ഇന്‍ഡ്യയിലെ ക്രിസ്ത്യാനികളും ഹിന്ദുക്കളും ഇന്‍ഡ്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിക്കില്ല എന്നു പറയുമ്പോള്‍ സംഗതി മാറും. തങ്ങള്‍ക്ക് വേണ്ടി പ്രത്യേക വ്യക്തി നിയമങ്ങള്‍ വേണമെന്ന് ശഠിക്കുമ്പോള്‍ സംഗതി വീണ്ടും കുഴയും. ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ ശരിയയില്‍ അധിഷ്ടിതമായ വ്യക്തി നിയമമേ അനുസരിക്കു, ഇന്‍ഡ്യയിലെ നിയമങ്ങള്‍ അനുസരിക്കില്ല എന്നാണു പറയുന്നത്. ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ക്ക് ശരിയ നിയമം വേണ്ട എന്ന് വള്ളിക്ക് നിലപാടുണ്ടെങ്കില്‍ അദ്ദേഹം അത് തുറന്നു പറയട്ടെ. പക്ഷെ പറയില്ല. അതിന്റെ കാരണം അങ്ങനെ ഒരു നിലപാടില്ല എന്നതാണ്.

വിവാഹ പ്രായം മുസ്ലിം വ്യക്തി നിയമത്തിലെ അപ്രധാനമായ ഒന്നു മാത്രമാണ്. അതിലും ഗൌരവമുള്ള പല അനാചാരങ്ങളും അസംബന്ധങ്ങളും അതിലുണ്ട്. അത് ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ക്ക് വേണ്ട എന്നു പറയുമ്പോഴേ വള്ളിയുടെ ആത്മാര്‍ത്ഥത തെളിയിക്കപ്പെടൂ. അല്ലാത്തതൊക്കെ മറ്റ് മുസ്ലിങ്ങള്‍ ധരിക്കുന്നതുപോലെ ഒരു മുഖം മൂടി മാത്രം.

kaalidaasan said...

>>>വിവാഹപ്രായം ശരീഅത്തിൽ മാത്രമല്ല,ഗീതയിലും ബൈബിളിലും ഒന്നും പറഞ്ഞിട്ടില്ലല്ലോ. പക്ഷെ ക്രിസ്തീയ/ഹിന്ദു മതപണ്ഡിതൻമാരൊന്നും പുരാണത്തിലോ ബൈബിളിലോ ഇതില്ല, അത് കൊണ്ട് നിയമം മാറ്റണം എന്ന് പറഞ്ഞ് വന്നില്ലല്ലോ... അതാണ്‌ ഈ ആവശ്യക്കാർ ദുർവ്യാഖ്യാനം ചെയ്തു എന്ന് ഞാൻ പറഞ്ഞത്. <<<<

ഗ്രിഗറിക്ക് ഞാന്‍ പറഞ്ഞത് മനസിലായില്ല. ഗീതയിലോ ബൈബിളിലോ എന്നല്ല, ഒരു മത പുസ്തകത്തിലും വിവാഹപ്രായം ഇന്നതാണെന്ന് എഴുതി വച്ചിട്ടില്ല. അതുകൊണ്ട് ഈ വിഷയത്തില്‍ വ്യാഖ്യാനത്തിന്റെയോ ദുര്‍വ്യാഖ്യാനത്തിന്റെയോ പ്രശ്നം വരുന്നില്ല.

പണ്ടൊക്കെ പെണ്‍കുട്ടികളെ ഋതു മതി ആകുമ്പോള്‍ വിവാഹം കഴിച്ചിരുന്നു. അന്നൊക്കെ ജീവിതമെന്നു പറഞ്ഞാല്‍ ഭക്ഷണം ഉണ്ടാക്കുക, അതു കഴിക്കുക, പ്രത്യുത്പാദനം നടത്തുക എന്നതു മാത്രമായിരുന്നു. അപ്പോള്‍ പിന്നെ മറ്റ് കാര്യങ്ങളൊന്നുമലോചിക്കേണ്ടിയിരുന്നില്ല. ആരും ആലോചിച്ചുമിരുന്നില്ല. മനുഷ്യന്‍ പുരോഗമിച്ചപ്പോള്‍ വ്യവസ്ഥിതിക്ക് മാറ്റം വന്നു. വിദ്യാഭ്യാസമൊക്കെ ജീവിതത്തിന്റെ ഭാഗമായപ്പോള്‍ വിവാഹപ്രായം കുറച്ചു കൂടി ഉയര്‍ന്നു. ജോലി ചെയ്യലൊക്കെ ആയപ്പോഴേക്കും പിന്നെയും ഉയര്‍ന്നു. ഇതൊക്കെ സാമൂഹ്യ പുരോഗതി പ്രപിക്കുന്നതിന്റെ ലക്ഷണമാണ്. സാമൂഹ്യ പുരോഗതി വേണമെന്നാഗ്രഹിക്കുന്ന മനുഷ്യര്‍ ഇതുപോലെ ആചാരങ്ങളിലും മാറ്റം വരുത്തി. എല്ലാ മതത്തിലും ഉള്ള ആളുകള്‍ ഇതുപോലെ മുന്നേറി. കുറെയേറെ മുസ്ലിങ്ങളും ഇതുപോലെ മുന്നേറുന്നുണ്ട്. പക്ഷെ ഇന്നും പലരും പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ വിവാഹം കഴിക്കുന്നുണ്ട്. പല മതത്തില്‍ പെട്ടവരും. ഭൂരിഭാഗം  ഹിന്ദുക്കളും ചെറുപ്രായത്തില്‍  വിവാഹം കഴിക്കുന്നില്ല. എങ്കിലും കുറച്ചു പേര്‍ ഇന്നും അത് ചെയ്യുന്നുണ്ട്. ക്രിസ്ത്യാനികള്‍ ആരും അത് ചെയ്യുന്നതായി കേള്‍ക്കുന്നില്ല. വിവാഹ പ്രായം 16 ആക്കി നിശ്ചയിച്ചിട്ടുള്ള ക്രൈസ്തവ രാജ്യങ്ങളില്‍ പോലും ആരും ആ പ്രായത്തില്‍ വിവാഹിതരാകുന്നില്ല.

ഈ അനാചാരം ഇന്നും വ്യാപകമായി കാണുന്നത് മുസ്ലിങ്ങളിലാണ്. കണക്കുകള്‍ അത് തെളിയിക്കുന്നു. എന്തുകൊണ്ടാണിങ്ങനെ എന്നതിനു മത വിശ്വാസവുമായി അഭേദ്യ ബന്ധമുണ്ട്. മുസ്ലിം പ്രവാചകന്‍ മൊഹമ്മദിനു ദൈവീക വെളിപാടുണ്ടായതിനു ശേഷമാണ്, അദ്ദേഹം 6 വയസുള്ള അയിശയെ വിവാഹം കഴിച്ചതെന്നോര്‍ക്കുക. അതിനു മുസ്ലിം ദൈവത്തിന്റെ അനുവാദവും ഉണ്ടായിരുന്നു എന്നതും ഓര്‍ക്കുക. അതുകൊണ്ട് ചെറിയ പ്രായത്തില്‍ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് തെറ്റല്ല എന്നാണ്, ഭൂരിഭാഗം മുസ്ലിങ്ങളുടെയും വിശ്വാസം. വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബു പോലും അതിനെ അനുകൂലിക്കുന്നത് ഈ മതപരമായ കാരണം കൊണ്ടാണ്. അതുകൊണ്ടാണു ഞാന്‍ പറഞ്ഞത്, ഇത് ദുര്‍വ്യാഖ്യാനമല്ല, ഇസ്ലാമിക പാരമ്പര്യത്തിന്റെ ശരിക്കുള്ള വ്യാഖ്യാനമാണെന്ന്.

നിലവിളക്ക് കത്തിക്കണമെന്നോ വേണ്ടെന്നോ കുര്‍ആനില്‍ പറയുന്നില്ല. എങ്കിലും അനേകം മുസ്ലിങ്ങള്‍ അത് ചെയ്യുന്നില്ല. അതിന്റെ കാരണം നിലവിളക്ക് ഹൈന്ദവ ആരാധനയുടെ ഭാഗമാണെന്നും, നിലവിളക്കിനെ കത്തിച്ചാല്‍ അത് അരാധനയാകും, അള്ളാ അതിന്റെ പേരില്‍ തീയിലിട്ട് ചുടും എന്ന അന്ധവിശ്വാസവുമാണ്. അല്ലാതെ കുറച്ച് മുസ്ലിങ്ങള്‍ പ്രചരിപ്പിക്കുമ്പോലെ ഹൈന്ദവരെ അവഹേളിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയൊന്നുമല്ല.. ഒരു ഹിന്ദുവും ഇന്നു വരെ നിലവിളക്ക് കത്തിക്കുന്നത് അവരെ അവഹേളിക്കുന്നതാണെന്നു പറഞ്ഞിട്ടില്ല.

വിവാഹക്കാര്യത്തിലും പലരും പല തെറ്റിദ്ധാരണകളും പരത്തുന്നുണ്ട്. മായിന്‍ ഹാജിയുടെ അഭിപ്രായത്തില്‍ അമിത ശരീര വളര്‍ച്ചയാണു പ്രശ്നം. മുസ്ലിങ്ങള്‍ നാലു വരെ കെട്ടുന്നതിന്റെ കാരണം കലിപ്തോ പറയുന്നത് വായിച്ചോ? തളര്‍വാതം പിടിപെട്ടുപോയ ഭാര്യയെ ശുശ്രൂക്ഷിച്ചു കഴിയാന്‍ പറ്റില്ല എന്ന്. ഇവരൊക്കെ കൂടി ശരിക്കുള്ള കാര്യത്തെ സ്പര്‍ശിക്കാതെ കാടും പടലം ​ തട്ടി പുക മറ സൃഷ്ടിക്കുകയാണ്. അതൊക്കെ മറ്റുള്ളവരെ വിഡ്ഢികളാക്കാനുള്ള തന്ത്രങ്ങള്‍ മാത്രമാണ്.

Unknown said...

കാളിദാസന്‍,
പ്രത്യേക സാഹചര്യങ്ങളില്‍ കര്‍ശനമായ ഉപാധികളോടെയാണു ബഹുഭാര്യതം ഇസ്ളാമില്‍ അനുവദിക്കപ്പെട്ടിട്ടുള്ളതു, UCC ഈ സാധ്യത നിരോധിച്ചാല്‍ ഒരു പക്ഷെ വേറെ ചില ദോഷ വശങ്ങള്‍ ഉണ്ടായെന്നു വരും. ഇന്ത്യയിലെ ബഹു ഭാര്യത്തത്തെ കുറിച്ചുള്ള റിപോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മുസ്ളീങ്ങള്‍ മറ്റു വിഭാഗങ്ങളേക്കാള്‍ വളരെയൊന്നും മുന്നിലല്ലെന്നും മനസ്സിലാകും.

kaalidaasan said...

>>>>ഇവിടെയുള്ള മുസ്ലിങ്ങളുടെ വിശ്വാസങ്ങളും അവകാശങ്ങളും സംരക്ഷിക്കും എന്ന് ഉറപ്പു ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ തന്നെ നല്‍കുകയും ഭരണഘടനയില്‍ എഴുതിചെര്‍ക്കുകയും ചെയ്തു.<<<<

ഭരണ ഘടനയില്‍ എവിടെയാണത് എഴുതി ചേര്‍ത്തിരിക്കുന്നതെന്ന് ഭരണഘടന വിദഗ്ദ്ധനൊന്നു പറയാമോ?

ഇന്‍ഡ്യ ഒരു മുസ്ലിമിനും അങ്ങനെ ഒരു ഉറപ്പു നല്‍കിയിട്ടില്ല. മറ്റ് ഇന്‍ഡ്യക്കാര്‍ ജീവിക്കുന്നതുപോലെ ജീവിക്കാന്‍ ഉള്ള സ്വാതന്ത്ര്യവും അവകാശവും നല്‍കും എന്നു മാത്രമേ ഉറപ്പു നല്‍കിയിട്ടുള്ളു.

ഇതു വരെ ഇന്‍ഡ്യന്‍ ഭരണ ഘടന വായിച്ചിട്ടില്ലെങ്കില്‍ ഇവിടെ വായിക്കുക.

Constitution of India

അതിലെ അനുഛേദം 44 രണ്ടുമൂന്നാവര്‍ത്തി വായിക്കുക.

44. Uniform civil code for the citizens.—The State shall endeavour to
secure for the citizens a uniform civil code throughout the territory of India


അറബി മാത്രമേ അറിയുള്ളു എങ്കില്‍ മറ്റാരോടെങ്കിലും ചോദിച്ചാല്‍ മതി.

പിന്നെ എന്തുകൊണ്ട് ഇതു വരെ ഒരു പൊതു സിവില്‍ കോഡ് ഉണ്ടായില്ല എനു ചോദിച്ചാല്‍ ഒരുത്തരമേ ഉള്ളു. താങ്കളേപ്പോലുള്ള വിഷജന്തുക്കള്‍ ജിഹാദ് നടത്തും. പണ്ട് ഇ എം എസ് പൊതു സിവില്‍ കോഡ് വേണമെന്നു പറഞ്ഞപ്പോള്‍ താങ്കളുടെ ഉപ്പമാരുടെ തലമുറ വിളിച്ച മുദ്രവാക്യം ,മൂന്നും കെട്ടും നാലും കെട്ടും ഇ എം എസിന്റെ മോളേം കെട്ടും എന്നായിരുന്നു. കയ്യും കാലും തലയും യഥാസ്ഥാനങ്ങളില്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ പേടിച്ച് അതില്‍ നിന്നും പിന്മാറി.

kaalidaasan said...

>>>>>മുസൽമാന് അവന്റെ ശരീഅത്ത് പ്രിയപ്പെട്ടതാണ് . അത് സ്വതന്ത്രവുമാണ്. അത് നല്ലവണ്ണം പഠിച്ചിട്ടു തന്നെയാണ് മതേതര ഇന്ത്യയിൽ മുസൽമാന് അതനുസരിച്ച് ജീവിക്കാനുള്ള അനുവാദം ഉണ്ടായത് <<<<<

ഇതിലെ ആദ്യഭാഗത്തോട് യോജിക്കുന്നു. മുസ്ലിമിന്, അവന്റെ ശരിയതാണ്, ഏറ്റവും പ്രിയപ്പെട്ടതെന്ന് എല്ലാ മുസ്ലിങ്ങളും ഭംഗി വാക്കു പറയും. പക്ഷെ ശരിയത്തിന്റെ ഏത് ഭാഗമെന്നു ചോദിച്ചാല്‍ ഇഷ്ടമ്പോലെ കിളിന്തു പെണ്ണുങ്ങളെ കെട്ടാനും ഇഷ്ടമ്പോലെ മൊയി ചൊല്ലാനുമുള്ള അവകാശം മാത്രം. മോഷ്ടിച്ചാല്‍ ശരിയത്തു പ്രകാരം എന്റെ കൈ വെട്ടിക്കോളൂ എന്ന് സുബോധമുള്ള ഒരു മുസ്ലിമും ആവശ്യപ്പെടില്ല. വ്യഭിചരിച്ചാല്‍ ശരിയ പ്രകാരം എന്നെ കല്ലെറിഞ്ഞു കൊന്നോളൂ എന്ന് സുബോധമുള്ള ഒരു ഷെബുവും ആവശ്യപ്പെടില്ല. കുഞ്ഞാലിക്കുട്ടിയെ പരസ്യമായി കല്ലെറിഞ്ഞു കൊന്നാല്‍ ഷെബുമാര്‍ ആര്‍ത്തുല്ലസിക്കുമായിരിക്കും. പക്ഷെ മറ്റ് മലയാളികള്‍ അങ്ങനെ ഉല്ലസിക്കില്ല. വണ്ടിയോടിച്ചു പോകുമ്പോള്‍ ആരെങ്കിലും കുറുകെ ചടി മരണപ്പെട്ടാല്‍ എന്റെ കഴുത്തു വെട്ടിക്കോളൂ എന്നും പറഞ്ഞ് ഒരു മുസ്ലിമും കഴുത്തു നീട്ടിക്കൊടുക്കില്ല. ഇതൊക്കെ ആണ്, താങ്കളീ കൊട്ടിപ്പാടുന്ന ഏഴാം നൂറ്റാണ്ടിഉലെ കട്ടറബികളുടെ കാട്ടു നീതി എന്ന ശരിയത്തിന്റെ മഹത്വം.

നാലു കെട്ടാനും കൊച്ചു കുട്ടികളെ വരെ കെട്ടാനുമുള്ള അവകാശത്തി നു വേണ്ടി കോടതിയില്‍ പോകുന്ന ഏതെങ്കിലും മുസ്ലിമിന്, ശരിയ നിര്‍ദ്ദേശിക്കുന്ന ശിക്ഷാവിധികള്‍  കൂടി ഇന്‍ഡ്യയിലെ മുസ്ലിങ്ങള്‍ക്ക് ബാധകമാക്കണമെന്നു കൂടി കോടതിയോട് ആവശ്യപ്പെടാനുള്ള ആണത്തമുണ്ടോ? താടി വച്ച് നടന്നാല്‍ മാത്രം ആണാവില്ല. ഇതൊക്കെ കൂടി പറയുമ്പോഴേ ആണത്തമുണ്ടാകൂ. ഇവിടെ വീമ്പടിക്കുന്ന താങ്കള്‍ക്ക് കോടതിയോട് ഇതാവശ്യപ്പെടാനുള്ള ഉശിരുണ്ടോ?

ശരിയത്തൊന്നും ആരും പഠിച്ചിട്ടില്ല ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ക്ക് അതനുസരിച്ച് ജീവിക്കാനുള്ള അവകാശം കൊടുത്തത്. ഭരണ ഘടന ഉണ്ടാക്കിയവര്‍ക്ക് പറ്റിയ ഒരു പിടിപ്പുകേടായിരുനു അത്. എല്ലാ മത വിഭാഗങ്ങള്‍ക്കും അവര്‍ പിന്തുടര്‍ന്നിരുന്ന വ്യക്തി നിയമങ്ങള്‍ പിന്തുടരാന്‍ തല്‍ക്കാലത്തേക്ക് അന്നവര്‍ അനുവാദം നല്‍കി. അതുകൊണ്ട് ഹിന്ദുക്കള്‍ക്കും, മുസ്ലിങ്ങള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും പണ്ടത്തെ ഭരണ കര്‍ത്താക്കളായിരുന്ന ബ്രിട്ടീഷുകാര്‍ അനുവദിച്ചിരുന്ന വ്യക്തി നിയമങ്ങള്‍ കുറച്ചു കാലത്തേക്കു കൂടി അനുവദിച്ചു. ഭാവിയില്‍ ഇന്‍ഡ്യക്കാര്‍ അല്‍പ്പം കൂടി പുരോഗമിച്ച് പൊതു സമൂഹത്തിനനുയോജ്യമായ നിയമങ്ങളുണ്ടാക്കുമെന്നവര്‍ സ്വപ്നം കണ്ടു. പക്ഷെ ഷെബിവിനേപ്പോലെ ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും ഏഴാം നൂറ്റാണ്ടിലേക്ക് തിരിച്ചു നടക്കുമെന്നവര്‍ക്ക് മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ല. അതവര്‍ക്ക് പറ്റിയ ഒരു പിഴവാണ്.

മതേതര ഇന്‍ഡ്യയില്‍ മതേതര നിയമങ്ങളനുസരിച്ചാണ്, മുസല്‍ മാനും, ഹിന്ദുവും, ക്രിസ്ത്യാനിയും ജീവിക്കേണ്ടത്. അല്ലാതെ ഏഴാം നൂറ്റാണ്ടിലെ കാട്ടറബികളുടെ കാട്ടു നീതി അനുസരിച്ചല്ല. അങ്ങനെ വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഏതെങ്കിലും ഇസ്ലാമിക പറുദീസയിലേക്ക് പോകാം. ആരും തടയില്ല.

kaalidaasan said...

>>>>ഇവിടെ പ്രശ്നം മുസ്ലിം സമുദായത്തിലെ പെണ്കുട്ടികളെ കുറിച്ച ആശങ്കയല്ല. മറിച്ച് അടിക്കാൻ ഒരു വടി തേടി നടക്കുന്നവർക്ക് അല്പം ആശ്വാസം എന്ന് മാത്രം. നമ്മുടെ ഉമ്മമാരൊക്കെ 15 ലും 16 ലും അതിനും മുമ്പിലും കേട്ടിച്ചയക്കപ്പെട്ടവരായിരുന്നു. <<<<<<

അടിക്കാന് വടി ഇട്ടുകൊടുത്താല് ആരും അടിക്കും. ഇങ്ങനെ അടിയന്തരമായി സുപ്രീം കോടതിയിലേക്കോടാന് മുസ്ലിം പെണ്കുട്ടികളൊക്കെ 16 വയസില് കയറു പൊട്ടിക്കാന് പരാക്രമം കാണിക്കുകയാണോ? എങ്കില് ഇവരേക്കുറിച്ച് ആശങ്കയല്ല ഉണ്ടാകുക. അവരെ വളര്ത്തിയവരോട് സഹതാപമാണ്.

എന്തിനാണു താങ്കളുടെ ഉമ്മമാരില് നിറുത്തിയത്. കുറച്ചു കൂടെ പുറകോട്ടു പോകാന് പാടില്ലേ? താങ്കളുടെ പ്രവാചകന് രണ്ടാമത്തെ ഭാര്യയായ അയിശയെ കെട്ടിയത് അവര്ക്ക് 6 വയസുള്ളപ്പോഴായിരുന്നു. ആ കുട്ടിയും മായിന് ഹജി പറഞ്ഞ പോലെ അമിത ശരീര വളര്ച്ച കൊണ്ട് വീര്പ്പുമുട്ടുകയായിരുന്നോ? അതോ കയറു പൊട്ടിച്ചോടാന് മുക്രയിട്ടു നില്ക്കുകയായിരുന്നോ?

kaalidaasan said...

>>>ഒന്നിന് പിന്നാലെ ഒന്നായ് വളര്ന്നു വരുന്ന പെണ്മക്കള് ഉള്ളതിനാല് ,<<<<

ഇതാണു പ്രശ്നമെങ്കില് അതിനുള്ള പരിഹാരം ഈ ഒന്നിനു പിറകെ ഒന്നായി ജാഥ പോലെ വരുന്നതിനെയൊക്കെ 16 വയസില് കല്യാണം കഴിപ്പിക്കുകയല്ല. മറ്റ് സമുദയക്കാര് ചെയ്യുന്നതുപോലെ രണ്ടില് നിറുത്തുക. അപ്പോള് പിന്നെ കല്യാണം നടത്താന് ആവശ്യമായ കാശില്ലത്തതിനാല്, നാടും മുഴുമന് കൈ നീട്ടി , പള്ളികളായ പള്ളികള് മുഴുവന് ഒരു കടലാസും കയ്യില് പിടിച്ചു വെയിലും മഴയും കൊണ്ട് അലയേണ്ടി വരില്ല. സൂകര പ്രസവം പോലെ പെറ്റു പെരുകിയാല് മലപ്പുറത്തു സംഭവിച്ചതുപോലെ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്നു മാത്രമേ ഉള്ളു. ബാക്കി മുയുമന് കഷ്ടപ്പാടായിരിക്കും.

kaalidaasan said...

>>> പെണ്കു്ട്ടികളുടെ വിവാഹ പ്രായം 18 എന്നു തീരുമാനിച്ചത് ഒരു നിയമം വഴിയാണ്. നമ്മൾ തന്നെ ഉണ്ടാക്കുന്ന ഒരു നിയമം, അതിൽ മാറ്റം വേണമെന്ന് അഭിപ്രായപ്പെടാൻ ഏതൊരു ഇന്ത്യൻ പൌരനും അവകാശമില്ലെ? അങ്ങിനെ ആരെങ്കിലും അഭിപ്രായപ്പെടുമ്പോൾ എന്തിനാണീ അസഹിഷ്ണുത?<<<<

ഉണ്ട്. തീര്ച്ചയായും ഉണ്ട്. അതുപോലെ അതിനെ എതിര്ക്കാനും ചോദ്യം ചെയ്യാനും ഏതൊരു ഇന്ഡ്യന് പൌരനും അവകാസമുണ്ട്?

ഇനി താങ്കളോടൊരു ചോദ്യം? എന്തുകൊണ്ട് ഇപ്പോള് ഇങ്ങനെ ഒരാവശ്യം ഉണ്ടായി? മതപരമോ സമൂഹികമോ അതോ മറ്റെന്തെങ്കിലുമാണോ?

സുബോധമുള്ള ഒരു മനുഷ്യനും ഇന്ഡ്യയില് വിവാഹ പ്രായം കുറയ്ക്കണമെന്ന് ആവശ്യപ്പെടില്ല. പിടിച്ചാല് കിട്ടാത്ത വിധം ജനസംഖ്യ വിസ്ഫോടനം നടക്കുന്ന ഇന്ഡ്യയില് യഥാര്ത്ഥത്തില് വിവാഹ പ്രായം സ്ത്രീകള്ക്ക് 20 ഉം പുരുഷന്മാര്ക്ക് 25 ഉം ആക്കുകയാണു വേണ്ടത്. കേരളത്തില് ഇപ്പോള് തന്നെ ആളുകള്ക്ക് നിന്നു തിരിയാന് ഇടമില്ല. ജനസാന്ദ്രത അത്രക്കധികമാണ്. ഏറ്റവും കൂടുതല് വിവാഹ മോചിതരുള്ള മതം ഇസ്ലാമാണിപ്പോള്. ഓരോ വിവാഹത്തിലും രണ്ടും മൂന്നും കുട്ടികളെ വീതം പ്രസവിക്കുന്ന അവസ്ഥയുണ്ടായാല് തന്നെ കേരളം വീര്പ്പുമുട്ടും. ഇതൊക്കെ അറിയാവുന്ന ആരും ഇതുപോലെ ഒരു നിര്ദ്ദേശം മുന്നോട്ട് വ്യക്കില്ല.

ലോകം കീഴടക്കാന് അജണ്ടയുമായി നടക്കുന്നവര്ക്ക് ഇതാവശ്യം തന്നെയാണ്. ആ അജണ്ടയാണിപ്പോള് മറനീക്കി പുറത്തു വരുന്നതും. മലപ്പുറത്തു പരീക്ഷിച്ചു ജയിച്ചത് കേരളത്തിന്റെ മറ്റ് ഭാഗ്ങ്ങളിലും ഇന്ഡ്യയിലും വ്യാപിപ്പിക്കാനുള്ള ഗൂഡ തന്ത്രമയി ആരെങ്കിലും ഇതിനെ കണ്ടാല് അവര്ക്കെതിരെ ജിഹാദിനിറങ്ങാം.

kaalidaasan said...

>>>പണ്ടൊക്കെ ഒരു പെണ്കുട്ടിക്ക് പ്രായം അറിയിക്കുന്നത് 13 മുതല് ആയിരുന്നെങ്കില് ഇന്ന് അത് 9 വയസ്സ് മുതല്ക്കാണ്,<<<<

ഈ പണ്ട് എന്നു പറഞ്ഞാല് എന്നാണ്?

സ്വന്തം മതത്തിന്റെ ചരിത്രം പോലും അറിയാത്ത ഒരു മുസ്ലിമിനേ ഇതുപോലെ എഴുതാന് പറ്റൂ. മുസ്ലിം പ്രവാചകനായ മൊഹമ്മദ് രണ്ടാമത്തെ ഭാര്യയായ അയിശയെ വിവാഹം കഴിച്ചത് അവര്ക്ക് 6 വയസുള്ളപ്പോഴായിരുന്നു. 9 വയസില് അവര് പ്രായപൂര്ത്തി ആകുകയും മൊഹമ്മദ് അവരുമായി ലൈംഗിക ബന്ധം നടത്തി എന്നും മുസ്ലിം ചരിത്രം രേഖപ്പെടുത്തുന്നു.

അതിന്റെ അര്ത്ഥം ഏഴാം നൂറ്റാണ്ടില് പെണ്കുട്ടികള് 9 വയസില് തന്നെ പ്രായം അറിയിച്ചിരുന്നു എന്നല്ലേ? അതോ ഇനി പ്രായം അറിയിക്കാത്ത അയിശയെ ആയിരുന്നോ മുസ്ലിം പ്രവാചകന് പ്രാപിച്ചത്?

kaalidaasan said...

>>>പരസ്പര സമ്മത പ്രകാരമുള്ള (ഉഭയകക്ഷി സമ്മതപ്രകാരം എന്നാണ് അതിനു പറയുക എന്ന് തോന്നുന്നു) വ്യപിചാരത്ത്തിനു പെകുട്ടിക്കു 16 വയസ്സു മതി. <<<<

ഒരു ശരാശരി മുസ്ലിമിന്റെ അഭിപ്രായമാണു താങ്കളിവിടെ എഴുതുന്നത്. വിവാഹം എന്നു പറയുന്നത് വെറും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ലൈസന്‍സായി കാണുന്നതുകൊണ്ടുള്ള കുഴപ്പമാണിത്. കോഴിക്കോട്ടു യോഗം ചേര്‍ന്ന മുസ്ലിം പണ്ഢിതര്‍ക്കും സംഘടനാ നേതാക്കള്‍ക്കും ഇതേ വിവരക്കേടുണ്ട്. അതുകൊണ്ടാണ്, മായിന്‍ ഹാജിയേപ്പോലുള്ള മഹാന്‍മാര്‍ ശരീര വളര്‍ച്ചയേപ്പറ്റി ഇത്രയേറെ വ്യാകുലപ്പെടുന്നതും.

വ്യഭിചാരം എന്നു പറയുന്നതിനൊരര്‍ത്ഥമുണ്ട്. താങ്കള്‍ക്കിത് വരെ അത് മനസിലായിട്ടില്ല. വ്യഭിചാരം അതി ക്രൂരമായി ശിക്ഷിക്കപ്പെടേണ്ട കുറ്റമായി കാണുന്നത് ഇസ്ലാം മാത്രമാണ്. മറ്റ് സമൂഹങ്ങളൊക്കെ അതിനെ സദചാരവിരുദ്ധമായേ കാണുന്നുള്ളു. അവര്‍ ബലല്‍സംഗത്തെയേ കഠിനമായി ശിക്ഷിക്കപ്പെടേണ്ട കുറ്റമായി കാണുന്നുള്ളു. 16 വയസുള്ള പെണ്‍കുട്ടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അതിനെ അവരാരും വ്യഭിചാരമായി കാണില്ല. അത് ബലാല്‍സംഗമായേ കാണുന്നുള്ളു. 18 വയസിനു മുകളിലുള്ളവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് സദാചാരവിരുദ്ധമായ പ്രവര്‍ത്തി ആയേ കാണു. വിവാഹബാഹ്യ ബന്ധത്തിനെയേ പരിഷ്കൃതസമൂഹം  വ്യഭിചാരം എന്നു വിളിക്കൂ. ഇസ്ലാമില്‍ എല്ലാറ്റിനെയും വ്യഭിചാരമായി കാണുന്നു. കല്ലെറിഞ്ഞു കൊല്ലുന്നു.

Unknown said...

കാളിദാസന്‍,
അനാഥകളോടും, അഗതികളോടും ദയ കാട്ടണം എന്നു ശക്തമായി താക്കീതു നല്‍കുന്ന ഇസ്ളാമിക നീതിക്ക്‌ നിരക്കുന്നതാണു ഷാ ബാനുവിനു നേരിടേണ്ടി വന്ന പ്രയാസങ്ങള്‍ എന്നു ഞാന്‍ കരുതുന്നില്ല. അവരുടെ ഭര്‍ത്താവിനു ആത്യന്തികമായ വിധിയെ നേരിടെണ്ടി വരുമെന്നാണു ഞാന്‍ വിശ്വസിക്കുന്നതു. പക്ഷെ എല്ലാ വിവാഹ മോചനങ്ങള്‍ക്കും ഈ പശ്ചാത്തലമല്ലല്ലൊ ഉള്ളതു. നമ്മുടെ കോടതികള്‍ ജീവനാംശം വിധിക്കപ്പെട്ട എത്രയോ കേസ്സുകള്‍ ഉണ്ട്‌. വിവാഹ മോചിതയായ സ്ത്രീക്കു പൂര്‍വ ഭര്‍ത്താവില്‍ നിന്നും കിട്ടാനുള്ള പണം മൂന്നു മാസം തുടര്‍ച്ചയായി മുടങ്ങിയാല്‍ പൊലീസില്‍ പരാതിപ്പെടാം. തുടറ്‍ന്നു പൊലീസ്‌ പ്രതിയെ അന്വേഷിച്ച്‌ പോകും. എന്നാല്‍ മിക്കവാറും എല്ലാ കേസ്സിലും പ്രതിയെ കണ്ടില്ല എന്നാണു പോലീസിന്‍റെ റിപോര്‍ട്ടു വരുന്നതു (ഇങ്ങനെ ഒരു വാര്‍ത്ത മുന്‍പൊരിക്കല്‍ ഞാന്‍ വായിച്ചിരുന്നു). ഇങ്ങനെ സംഭവിക്കുമ്പോള്‍ കാളിദാസന്‍ നിയമത്തിലാണോ അതോ അതിന്‍റെ പ്രയോഗത്തിലാണോ പാളിച്ചകള്‍ കാണുന്നതു

kaalidaasan said...

>>ബിജൂന്റെ ഭാര്യ തളര്‍വാതം വന്നോ , മറ്റോ കിടപ്പിലായാല്‍ , ബിജു 'ലവിടെ' ഐസ്‌ കട്ടയും തടവി ജീവിതകാലം മുഴുവന്‍ കഴിയുമോ ? ബിജുവിനു ഞരംബിനു തകരാറില്ല എന്ന നിഗമനത്തിലാണിതെഴുതുന്നത്‌. <<<

ജീവിത ലക്ഷ്യം ലതും ഞെരമ്പും മാത്രമാണെന്ന് കരുതുന്ന ജീവികള്‍ ഇതേ പറയൂ. കലിപ്തോയുടെ മകനോ മകള്‍ക്കോ തളര്‍വാതം ​പിടിപെട്ടാലോ? അവരെ ഉപേക്ഷിച്ച് വേറെ മക്കളെ ദത്തെടുക്കുമോ?

യഥാ രാജാ തഥാ പ്രജ. യഥാ പ്രവാചകാ തഥാ വിശ്വാസി.

kaalidaasan said...

>>"And if you fear that you cannot do justice to orphans, marry such women as seem good to
you, two, three or four; but if you fear that you will not do justice (between them) then (marry)
only one." The Holy Qur'an Ch.4:3

ഇതാണ്‌ ആ ഇളവ്‌.

പക്ഷേ ഏകഭാര്യത്വമാണ്‌ ഇസ്ളാമിലെ നിയമം. അത്‌ ഇവിടെ വ്യക്തമായി ഖുറ്‍-ആന്‍ പറയുന്നു. <<<


ഏക ഭാര്യാത്വം ആണ്, ഇസ്ലാമിലെ നിയമമെങ്കില്‍ അത് നേരേ ചൊവ്വേ പറഞ്ഞാല്‍ പോരേ. കുറെ കുടുക്കും ഇളവും ഒക്കെ തിരുകി വയ്ക്കുന്നതെന്തിനാണ്?

മനുഷ്യനു പറ്റുന്ന കാര്യങ്ങളേ മനുഷ്യരോട് ചെയ്യാന്‍ പറയാവൂ. രണ്ടു മക്കളുള്ളവര്‍ പോലും രണ്ടു പേരെയും ഒരു പോലെ കാണില്ല. പിന്നല്ലേ നാലു കെട്ടി നാലിനെയും ഒരു പോലെ കാണണമെന്നു പറയുന്നത്. 15 കെട്ടിയ മുസ്ലിം പ്രവചകനു പോലും അതിനു കഴിഞ്ഞിട്ടില്ല. ഒരു ഭാര്യയുടെ രാത്രി മറ്റൊരു ഭാര്യ കടം മേടിച്ചതൊക്കെ ഹദീസുകളിലുണ്ട്. സ്വന്തമായി നടപ്പില്‍ വരുത്താന്‍ കഴിയാത്തത് വിശ്വാസികളോട് ചെയ്യാന്‍ പറഞ്ഞ കാപട്യമൊന്നും കലിപ്തോക്ക് മതാന്ധത കാരണം മനസിലാകുന്നില്ല.

പുരുഷനിലും സ്ത്രീയിലും സമത്വം കാണുന്ന ഒരാള്‍ക്കും ഇതുപോലെ ഒരസംബന്ധ നിബന്ധന നിര്‍ദേശിക്കാന്‍ ആകില്ല. സ്ത്രീക്ക് മുസ്ലിം പ്രവചകന്‍ ഒരിളവും നല്‍കിയിട്ടില്ല. അതിന്റെ കാരണം ഞെരമ്പു രോഗം പുരുഷനു മാത്രമേ ഉള്ളു സ്ത്രീക്കില്ല എന്ന ഇരട്ടത്താപ്പാണ്. പക്ഷെ വിവാഹ കാര്യം വരുമ്പോള്‍ സ്ത്രീകളൊക്കെ ഞെരമ്പു രോഗികളും അമിത ശരീര വളര്‍ച്ചയുള്ളവരും, പുരുഷനെ വശീകരിക്കാന്‍ ഇറങ്ങുന്നവരുമാണ്. പര്‍ദ്ദ ഇട്ട് മൂടി നടന്നില്ലെങ്കില്‍ പുരുഷനെ വശീകരിച്ച് കുഴിയില്‍ ചാടിക്കാന്‍ നടക്കുന്ന കുലടകളാണവര്‍.

16 വയസാകുമ്പോഴേക്കും കാമമിളകി എല്ലാ മുസ്ലിം സ്ത്രീകളും  വേലിചാടാന്‍ നടക്കുന്നു എന്നാണ്, മൊഹമ്മദ് മുതല്‍ കാന്തപുരം വേരെയുള്ള പണ്ധിതര്‍  പറഞ്ഞു വച്ചിരിക്കുന്നത്. ഇതില്‍ എന്തെങ്കിലും  വാസ്തവമുണ്ടെങ്കില്‍ സ്ത്രീകള്‍ക്കും മൂന്നോ നാലോ പുരുഷന്‍മാരെ കെട്ടാനുള്ള അനുവാദം കൊടുക്കേണ്ടിയിരുന്നു. ഇസ്ലാമിലെ പ്രകടമായ ഇരട്ടത്താപ്പും സ്ത്രീകളെ അവഹേളിക്കുന്നതുമായ നിലപാടാണിത്.

മൊഹമ്മദിനേപ്പോലെ 15 ഉം 20 ഉം കെട്ടല്‍ വ്യാപകമായിരുന്ന ഒരു സമൂഹത്തില്‍ ഒരു ചിട്ടയുണ്ടാക്കാന്‍ വേണ്ടി ഉണ്ടാക്കിയ താല്‍ക്കാലിക ഏര്‍പ്പാടായിരുന്നു നാലു കെട്ടല്‍. അതെങ്കിലും അനുവദിച്ചില്ലെങ്കില്‍ തന്റെ പുതിയ മതത്തില്‍ കാട്ടറബികള്‍  ചേരില്ല എന്നു മനസിലാക്കി മൊഹമ്മദ് ഉണ്ടാക്കിയ നിബന്ധന മാത്രമായിരുന്നു അത്. എന്നിട്ടത് അള്ളായുടെ പിടലിക്ക് വച്ചു കൊടുത്തു. ഇതൊന്നും മനസിലാക്കാനുള്ള മാനസിക വളര്‍ച്ച നേടാത്തവര്‍ അതിനു തല നാരിഴ കീറി, ഇളവെന്നും തുല്യത എന്നും ഏക ഭാര്യാത്വം എന്നുമൊക്കെ തമാശ പറഞ്ഞു കൊണ്ടിരിക്കും.

ഞെരമ്പു രോഗികളായ കലിപ്തോമാരാണ്, മുസ്ലിം പുരുഷന്‍മാരില്‍ കൂടുതലെന്നതാണ്, ഈ നാലു കെട്ടല്‍ തെളിയിക്കുന്നത്. ഒന്നു മതിയെങ്കില്‍ പിന്നെ എന്തിനാണ്, ആവശ്യമില്ലാതെ നാലു വരെ ആകാം എന്ന ഇളവൊക്കെ?

kaalidaasan said...

>>ഭാരതാവിന് തളർവാതം വന്നാൽ ഭാര്യ വേറെ ഏത് വഴി അന്വേഷിക്കണമെന്നും പറയുന്നുണ്ടോ അതിൽ? <<<

ഗ്രിഗറി ഇസ്ലാമിനെ അധിഷേപിക്കരുത്. കലിപ്തോ നാവു പിഴുതെടുക്കും.

എന്റെ ഭര്‍ത്താവിനു തളര്‍വാതം പിടിപെട്ടു പോയി. ഞാന്‍ വേറെ ഒന്നിനെ കൂടെ കെട്ടിക്കോട്ടേ എന്ന് ഒരു മുസ്ലിം സ്ത്രീ ചോദിച്ചാല്‍, അവരില്‍ വ്യഭിചാരക്കുറ്റം ആരോപിച്ച് കലിപ്തോ കല്ലെറിഞ്ഞു കൊല്ലാന്‍ ഫത്വ പുറപ്പെടുവിക്കും.

kaalidaasan said...

>>വത്യസ്ത സാമൂഹിക ചുറ്റുപാടും ജീവിത രീതിയുമുള്ള വിവിധ മതക്കാരായ ജനങ്ങള്‍ ഉള്ളതു കൊണ്ടു തന്നെ ഏകീക്രുത സിവില്‍ കോഡു ഒരു പ്രായോഗിക പരിഹാരമല്ല. <<<

ബൈജു,

ഇന്‍ഡ്യയില്‍ ജീവിക്കുന്ന മറ്റൊരു മത വിശ്വാസികള്‍ക്കും ഏകീകൃത സിവില്‍ കോഡു വരുന്നതില്‍ യാതൊരു ബുധിമുട്ടുമില്ല. ഹിന്ദുക്കളും ക്രിസ്ത്യാനികളും അതിനെ സ്വാഗതം ​ചെയ്യുന്നു. മുസ്ലിങ്ങള്‍ക്ക് മാത്രം അത് വേണ്ട. അപ്പോള്‍ അത് പ്രയോഗികതയുടെ പ്രശ്നമല്ല. മത വിശ്വാസത്തിന്റെ പ്രശ്നം മാത്രമാണ്. താങ്കളേപ്പോലുള്ളവര്‍ എന്തിനാണിതുപോലെ ഒളിച്ചു കളി നടത്തി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കന്‍ ശ്രമിക്കുന്നത്.

ലോകത്തെ അനേകം രാജ്യങ്ങളില്‍ മുസ്ലിങ്ങളുള്‍പ്പടെയുള്ള മത വിശ്വാസികള്‍ ആ രാജ്യങ്ങളിലെ പൊതു നിയമം അനുസരിച്ച് ജീവിക്കുന്നുണ്ട്. അവര്‍ക്കൊന്നും ഇല്ലാത്ത എന്തു പ്രായോഗിക ബുദ്ധിമുട്ടാണ്, ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ക്കുള്ളത്?

kaalidaasan said...

>>വിവാഹം, അനന്തരാവകാശം തുടങ്ങി ചില വിഷയങ്ങള്‍ മാത്രമാണു അതാതു മത നിയമങ്ങള്‍ക്കനുസരിച്ചു പിന്തുടരാന്‍ വിട്ടു കൊടുത്തിരിക്കുന്നതു. ഈ വിഷയങ്ങളില്‍ മുസ്ളീങ്ങള്‍ മാത്രമല്ല മറ്റു മതവിഭാഗങ്ങളും അവരവരുടെ രീതിയാണു പിന്തുടരുന്നതു.<<<

ബൈജു,

ഇത് താങ്കളുടെ തെറ്റിദ്ധാരണയാണ്.

വിവാഹത്തിനും പിന്തുടര്‍ച്ചക്കും മത വിഭാഗങ്ങള്‍ക്ക് മാത്രമല്ല, വിവിധ സമൂഹങ്ങള്‍ക്ക് വരെ പ്രത്യേക രീതികളും കീഴ് വഴക്കങ്ങളുമുണ്ടായിരുന്നു. പക്ഷെ അതൊക്കെ പണ്ട്. കേരളത്തിലെ നായര്‍മാരുടെ വിവാഹം വെറുതെ ഒരു പുടവ കൊടുത്ത് സംബന്ധം കൂടലായിരുന്നു. ഇസ്ലാമിലെ മൊഴി ചൊല്ലല്‍ പോലെ അതുപേക്ഷിക്കാമായിരുന്നു. പക്ഷെ അത് സ്ത്രീയാണു ചെയ്തിരുന്നത്. പായ പുറത്തെടുത്തു വച്ചാല്‍ പിന്നെ പുരുഷനാ വീട്ടില്‍ പ്രവേശനമില്ല. പക്ഷെ ഇന്ന് ഒരു നായരും ഇതുപോലെ സംബന്ധം ചെയ്യുന്നില്ല.

നായന്‍മാരുടെ വീടുകളില്‍ പിന്തുടര്‍ച്ചാവകാശം സ്ത്രീയുടെ താവഴിക്കാണ്. സ്ത്രീകളുടെ പെണ്‍മക്കള്‍ക്കാണു സ്വത്ത് ലഭിച്ചിരുന്നത്. പക്ഷെ ഇന്നങ്ങനെയല്ല. അവകാശം തുല്യമാണ്.

ക്രിസ്ത്യാനികളുടെ ഇടയില്‍ ആണ്‍കുട്ടികള്‍ക്കേ കുടുംബ സ്വത്ത് ലഭിച്ചിരുന്നുള്ളൂ. പെണ്‍കുട്ടികളെ സ്ത്രീധനം കൊടുത്ത് കെട്ടിച്ചു വിട്ടാല്‍ പിന്നെ ബാധ്യതയൊന്നുമില്ലായിരുന്നു. ഇന്ന് അങ്ങനെ യല്ല,. സ്ത്രീധനം ​കൊടുത്താലും കുടുംബ സ്വത്തിനു പെണ്‍കുട്ടിക്കും അര്‍ഹതയുണ്ട്. മേരി റോയി കേസില്‍ സുപ്രീം കോടതി വരെ അതംഗീകരിച്ചു. ഒരു സര്‍ക്കാരും അതിനെതിരെ അപ്പീല്‍ പോയില്ല. ഒരു ക്രൈസ്തവ സംഘടനയും  ജിഹാനിറങ്ങിയില്ല.

പക്ഷെ ഇസ്ലാമിലോ? ഷാ ബാനു എന്ന അശരണയായ 62 വയസുണ്ടായിരുന്ന സ്ത്രീയെ ഒരു ദിവസം കാരണമില്ലാതെ മൊഴി ചൊല്ലി. വേറെ സ്ത്രീയെ കിളവന്‍ കല്യാണം കഴിച്ചപ്പോള്‍ അവര്‍ ചെലവിനു തരണമെന്ന് മുന്‍  ഭര്‍ത്താവിനോടപേക്ഷിച്ചു. അത് നിഷ്കരുണം  തള്ളപ്പെട്ടപ്പോള്‍ അവര്‍ക്ക് കോടതിയെ ശരണം പ്രാപിക്കേണ്ടി വന്നു. കോടതി അവര്‍ക്കനുകൂലമായി വിധിച്ചപ്പോള്‍ എല്ലാ മുസ്ലിങ്ങളും അതിനെതിരെ ജിഹാദിനിറങ്ങി. അവരെ പ്രീണിപ്പിക്കാന്‍ വേണ്ടി രാജിവ് ഗാന്ധി പുരുഷന്‍മാരെ ബാധ്യതയില്‍ നിന്നുമൊഴിവാക്കി നിയമമുണ്ടാക്കി. ഒരു ബൈജു ഖാനും  ഷാ ബാനുവിന്റെ പക്ഷത്തു നിന്നില്ല.

താങ്കളിപ്പോള്‍ ഭംഗി വാക്കു പറയുന്ന ഇസ്ളാമില്‍ പുരുഷനു പാലിക്കപ്പെടേണ്ട ബാധ്യതകളുണ്ടെന്നോ, ഈ ബാധ്യതകള്‍ ഷാ ബാനുവിന്റെ ഭര്‍ത്താവായിരുന്ന ജന്തു നിറവേറ്റണമെന്നോ അല്ല ഇന്‍ഡ്യയിലെ താടി വച്ച എല്ലാ സത്വങ്ങളും ഏക സ്വരത്തില്‍ പറഞ്ഞത്. പിന്നെ താങ്കളെന്തിനാണു തത്ത പറയുമ്പോലെ ഇതേക്കുറിച്ച് പറഞ്ഞ എന്നെ ചിരിപ്പിക്കുന്നത്?

kaalidaasan said...

>>തലാഖ്‌ എന്നു മൂന്നു പ്രാവശ്യം പറഞ്ഞാല്‍ ഇസ്ളാമില്‍ വിവാഹ മോചനമായി എന്നാണു പലരും കരുതിയിരിക്കുന്നതു. എന്നാല്‍ അതു മാസങ്ങളോളം സമയം വേണ്ടതും പരസ്പരം യോജിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങള്‍ക്കും ശേഷവും മാത്രമാണൂ ഇസ്ളാമികമായി അനുവദനീയമാകുന്നതു. (ഈ വിവരം കാളിദാസനു അറിയില്ല എന്നു ഞാന്‍ കരുതുന്നില്ല) ഈ വിധി വിലക്കുകളെല്ലാം UCC യിലും ഉണ്ടാകുമെന്നു കരുതാന്‍ വയ്യ. <<<

ബൈജു,

അടുത്ത കാലത്ത് കേരളം ​മുഴുവന്‍ ചര്‍ച്ച ചെയ്ത ഒരു വിവാഹ മോചനം നടന്നു. ഗണേഷ് കുമാറും യാമിനി തങ്കച്ചിയുമായുള്ള വിവാഹമോചനം. ഇന്‍ഡ്യയില്‍ ഇപ്പോള്‍ നിലവിലുള്ള നിയമത്തിനു വിധേയമായിട്ടാണാ വിവാഹം മോചനം നടന്നത്? അതില്‍ എന്തെങ്കിലും പാകപ്പിഴ താങ്കള്‍ക്ക് കണുവാന്‍ സാധിച്ചോ? ഉണ്ടെങ്കില്‍ ദയവായി പറയണം? ഇതുപോലെ മുസ്ലിങ്ങളുടെ വിവാഹ മോചനം നടന്നാല്‍ എന്താണു പ്രശ്നമെന്നും  കൂടി ദയവായി ഒന്ന് വിശദീകരിക്കാമോ?

kaalidaasan said...

>>ഈ വിഷയത്തില്‍ ഞാന്‍ ഒരു വിദഗ്ധനല്ല, അറിവിന്‍റെ ചില നുറുങ്ങുകള്‍ വെച്ചു മനസ്സിലാക്കിയ കാര്യങ്ങളാണിവ.<<<

ബൈജു,

താങ്കളിങ്ങനെ തലങ്ങും വിലങ്ങും കുര്‍ആന്‍ ഉദ്ധരിക്കേണ്ട ആവശ്യമില്ല. 1400 വര്‍ഷങ്ങളായി നടപ്പിലാക്കന്‍ ആര്‍ക്കും പറ്റാത്ത ഈ അസംബന്ധങ്ങളൊക്കെ വായിച്ചിരുന്നിട്ട് ഈ നൂറ്റാണ്ടില്‍ ജീവിക്കുന്നവര്‍ക്ക് യാതൊരു പ്രയോജനവുമില്ല.

ഇവിടെ പ്രശ്നം വളരെ ലളിതമാണ്. മതേതര ഇന്‍ഡ്യയില്‍ മതേത്ര സര്‍ക്കാരുകള്‍ എല്ലാ ഇന്‍ഡ്യക്കാര്‍ക്കും വേണ്ടിയും  നിര്‍മ്മിക്കുന്ന നിയമങ്ങള്‍ പാലിക്കാന്‍ മുസ്ലിങ്ങള്‍ക്ക് സാധിക്കുമോ എന്നാണ്. താങ്കളിത്രയും പറഞ്ഞതില്‍  നിന്ന് അവര്‍ക്കതിനു സാധിക്കില്ല എന്നാണു മനസിലായത്. അതിന്റെ കാരണം എന്തായാലും. താങ്കളുടെ ഭാഗം വളരെ വ്യക്തമാണ്. നിര്‍ഭഗ്യവശാല്‍ എനിക്കതിനോട് യോജിക്കാന്‍ സാധിക്കുന്നില്ല.

താങ്കള്‍ ഒരു വിവാഹം മാത്രമാണു കഴിച്ചിട്ടുള്ളതെന്ന വിശ്വസത്തോടെ പറയട്ടെ. ഭൂരിഭാഗം കേരള മുസ്ലിങ്ങളും ഇന്ന് ഒരു വിവാഹമേ കഴിക്കുന്നുള്ളു. അവര്‍ക്ക് നാലു കെട്ടാനുള്ള പ്രത്യേക സാഹചര്യമൊന്നും ഉണ്ടാകുന്നില്ല എന്നാണോ അതിന്റെ അര്‍ത്ഥം അതോ കുടുംബത്തിന്റെ കെട്ടുറപ്പിനും സമൂഹത്തിലെ മാന്യതക്കും ഒന്നു മതി എന്ന നിസാര സത്യമാണോ?

kaalidaasan said...

>>പ്രത്യേക സാഹചര്യങ്ങളില്‍ കര്‍ശനമായ ഉപാധികളോടെയാണു ബഹുഭാര്യതം ഇസ്ളാമില്‍ അനുവദിക്കപ്പെട്ടിട്ടുള്ളതു, UCC ഈ സാധ്യത നിരോധിച്ചാല്‍ ഒരു പക്ഷെ വേറെ ചില ദോഷ വശങ്ങള്‍ ഉണ്ടായെന്നു വരും.<<<

ബൈജു,

താങ്കള്‍ എത്ര വിവാഹം കഴിച്ചിട്ടുണ്ട്?

ഒരാള്‍ ഒരു വിവാഹം കഴിച്ചാല്‍ മതി എന്ന് തീരുമാനിച്ചല്‍ എന്തു ദോഷമാണുണ്ടാകുക. ഒരു വിവാഹം കഴിച്ചുണ്ടായ താങ്കളുടെ അനുഭവത്തിലുള്ള ഒരു ദോഷം ഒന്ന് വിശദീകരിക്കാമോ?

എന്തുകൊണ്ട് ഈ പ്രത്യേക സാഹചര്യങ്ങള്‍ പുരുഷനു മാത്രം ഉണ്ടാകുന്നു? സ്ത്രീക്കും ഉണ്ടായിക്കൂടേ? എന്തു കൊണ്ട് പുരുഷനേപ്പോലെ സ്ത്രീക്കും ഇതേ കര്‍ശന ഉപാധികളോടെ ബഹുഭര്‍തൃത്വം അനുവദിച്ചു കൂടാ?

ഇതൊക്കെ വളരെ ലളിതമായ സംഗതികളാണു ബൈജു. ചെറുപ്രായത്തിലുള്ള വിവാഹവും, ബഹു ഭ്യാര്യാത്വവും, മൊഴി ചൊല്ലലും ഒക്കെ സ്ത്രീകളെ അടിച്ചമര്‍ത്താന്‍ വേണ്ടി മാത്രം മുസ്ലിം പ്രവാചകന്‍ രൂപപ്പെടുത്തിയ നിബന്ധനകളാണ്.

ബഹു ഭാര്യാത്വവും ബഹു ഭര്‍തൃത്വവുമൊക്കെ ഇന്‍ഡ്യയിലെ ഹിന്ദു സമൂഹത്തില്‍ പണ്ട് ഉണ്ടായിരുന്നു. ലോകം മുഴുവനുമുള്ള ജന സമൂഹങ്ങളില്‍ ഉണ്ടായിരുന്നു. പക്ഷെ ഇന്ന് അവരൊക്കെ അതുപേക്ഷിച്ചു. ജനത പുരോഗതി പ്രാപിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളാണവ. നിര്‍)ഭാഗ്യവശാല്‍ ഇസ്ലാം എന്ന മതത്തിനും അതിലെ അംഗങ്ങള്‍ക്കും ആ സ്വാതന്ത്ര്യമില്ല. ഈ ലളിതമായ സംഗതിയെ കുര്‍ആന്‍ വചകങ്ങളുദ്ധരിച്ച് ദുരൂഹമാക്കാന്‍ ശ്രമിച്ചല്‍ ഞാന്‍ അതിനെ ചിരിച്ച് തള്ളുകയേ ഉള്ളു.

മനുഷ്യന്‍ മതത്തിനു മീതെ ആകണം. എന്നു വച്ചാല്‍ മത വിശ്വാസം തികച്ചും സ്വകാര്യം ആയിരിക്കണം. അത് പൊതു സമൂഹത്തില്‍ ഇട്ട് അലക്കാന്‍ ശ്രമിച്ചാല്‍ നാണക്കേടേ ഉണ്ടാകൂ. മുസ്ലിങ്ങളേപ്പോലെ മനുഷ്യനു മീതെ മതം ​വരുമ്പോള്‍ ഇതുപോലെ പിന്നോട്ട് നടക്കേണ്ടി വരും. ഇസ്ലാമിക ലോകത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും  അരക്ഷിതാവസ്ഥക്കും കാരണം ഈ പിന്നോട്ടുള്ള നടപ്പാണ്. ഇസ്ലാം കടന്നു ചെന്ന എല്ലാ സ്ഥലങ്ങളിലും ഇതുപോലെ സഭ്യതക്കു നിരക്കാത്ത നിസാര വിഷയങ്ങള്‍ കുത്തിപ്പൊക്കി മറ്റ് സമൂഹങ്ങളുടെ വെറുപ്പും സംശയവും അവര്‍ മേടിച്ചെടുക്കും. ഇത് ഇസ്ലാമിന്റെ ജീനില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന കുഴപ്പമാണ്. അത് ഇസ്ലാം ഉള്ളിടത്തോളം കാലം കൂടെ ഉണ്ടാകും? ചരിത്രത്തില്‍ എന്നെങ്കിലും ഇസ്ലാമിക ലോകത്ത് സമാധാനമുണ്ടായിട്ടുണ്ടോ? മത സൌഹാര്‍ദ്ദം നില നിന്നിരുന്ന കേരളത്തില്‍ പോലും ഇപ്പോള്‍ പൊതു സമൂഹത്തില്‍ ഇസ്ലാമിനോട് വെറുപ്പും സംശയവും ഉണ്ട്. അതെങ്ങനെ ഉണ്ടായി എന്ന് നിഷ്പക്ഷമായി ആലോചിക്കുക.

മുസ്ലിമായ ആര്യാടന്‍ മൊഹമ്മദ് വരെ ഇ റ്റി മൊഹമ്മദ് ബഷീറിനെ വര്‍ഗ്ഗീയ വാദി എന്നു വിളിക്കുന്നു. ഇതില്‍ എല്ലാം അടങ്ങിയിട്ടുണ്ട് ബൈജു. മനസിലാക്കാന്‍ ആകുന്നെങ്കില്‍ മനസിലാക്കുക.

kaalidaasan said...

>>അഗതികളോടും ദയ കാട്ടണം എന്നു ശക്തമായി താക്കീതു നല്‍കുന്ന ഇസ്ളാമിക നീതിക്ക്‌ നിരക്കുന്നതാണു ഷാ ബാനുവിനു നേരിടേണ്ടി വന്ന പ്രയാസങ്ങള്‍ എന്നു ഞാന്‍ കരുതുന്നില്ല. അവരുടെ ഭര്‍ത്താവിനു ആത്യന്തികമായ വിധിയെ നേരിടെണ്ടി വരുമെന്നാണു ഞാന്‍ വിശ്വസിക്കുന്നതു.<<<

ബൈജു,

ഇസ്ളാമിക നീതി അഗതികളോടും ദയ കാട്ടണം എന്നു ശക്തമായി താക്കീതു നല്‍കുന്നില്ല ഉണ്ടായിരുന്നെങ്കില്‍ ഷാ ബാനുവിനാ ഗതി ഉണ്ടാകില്ലായിരുന്നു. ഇന്‍ഡ്യയിലെ 99.9% മുസ്ലിങ്ങളും അന്ന് ഷാബാനു എന്ന അനാഥയുടെ കൂടെ നിന്നില്ല. ഇന്നും നില്‍ക്കുന്നില്ല. അതില്‍ നിന്നും  മറ്റ് ഇന്‍ഡ്യക്കാര്‍ മനസിലാക്കുന്നത്, ഇന്‍ഡ്യയിലെ ഇസ്ലാം അനാഥയായ ഷാ ബനുവിന്റെ കൂടെ നില്‍കാനുള്ള വളര്‍ച്ച പ്രാപിച്ചിട്ടില്ല. ഷാ ബാനുവിനോട് നീതി കാണിക്കാന്‍ സാധിക്കാത്ത ഇസ്ലാമിനോടെനിക്ക് പുച്ഛം മത്രമേ ഉള്ളു ബൈജു. എത്ര കുര്‍ആന്‍ വചനങ്ങളുദ്ധരിച്ചാലും അതില്‍ മാറ്റമുണ്ടാകില്ല. പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നതിനോട് ഒരു ശരാശരി വിശ്വസിക്ക് നീതി കാണിക്കാന്‍ ആകുന്നില്ല. അതാ പുസ്തകത്തിന്റെ സമ്പൂര്‍ണ്ണ പരാജയമാണ്. അതിനു വേറെ ഒരര്‍ത്ഥവുമില്ല. അതിലും വളരെയേറെ മുകളിലാണ്, മതേതര സമൂഹത്തിലെ ഏത് നീതിവ്യവസ്ഥയും. അതുകൊണ്ടാണ്, ഇന്‍ഡ്യന്‍ സുപ്രീം കോടതി ആ അനാഥയുടെ പക്ഷത്തു നിന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്‍ഡ്യയിലെ ഇസ്ലാമിനതിനു കഴിഞ്ഞില്ല.

ആത്യന്തികമായ വിധി എന്നൊക്കെ താങ്കള്‍ പറയുന്നത് മരിച്ചു കഴിഞ്ഞുള്ള ഉഡായിപ്പല്ലേ? ആര്‍ക്കു വേണം അതുപോലെയുള്ള അസംബന്ധങ്ങള്‍?. ഭൂമിയില്‍ മനുഷ്യനായി ജീവിക്കാന്‍ അനുവദിക്കാത്തവരുടെ പൊത്തകത്തിലെ ഈ വക വൃത്തികേടുകളില്‍ എനിക്ക് താല്‍പര്യമില്ല.

kaalidaasan said...

>>ഇങ്ങനെ സംഭവിക്കുമ്പോള്‍ കാളിദാസന്‍ നിയമത്തിലാണോ അതോ അതിന്‍റെ പ്രയോഗത്തിലാണോ പാളിച്ചകള്‍ കാണുന്നതു<<<

തികച്ചും അസ്ഥാനത്തുള്ള താരതമ്യം. ഇസ്ലാമിക നിയമത്തിനെതിരാണ്, അതുകൊണ്ട് ഷാ ബാനുവിനു കോടതി വിധിച്ച ജീവനാംശം നല്‍കാന്‍ ആകില്ല എന്നു പറഞ്ഞത് ഏതെങ്കിലും പോലീസുകാരനല്ല. ഇന്‍ഡ്യയിലെ എല്ലാ മുസ്ലിം പണ്ഡിതരും മുസ്ലിം വിശ്വാസികളും ഒന്നായിട്ടായിരുന്നു. ഇതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ ആകുന്നില്ലെങ്കില്‍ താങ്കളീ വിഷയം മറന്നേക്കുക. താങ്കളുടെ ഗ്രാഹ്യ ശേഷിക്കപ്പുറമാണതെന്ന് സമാധാനിക്കുക.

kaalidaasan said...

>>>>എന്തായലും ഏകീകൃത സിവില്‍ കോഡ് ഒന്നും നടപ്പാകുന്ന ലക്ഷണമില്ല.. മുസ്ലീങ്ങള്‍ക്ക് മാത്രം ക്രിമിനല്‍ ശിക്ഷാനടപടികള്‍ കൂടി ശരിയ പ്രകാരം നടപ്പാക്കട്ടെ...<<<<

സാഗര്‍,

ഇത് വളരെ നല്ല നിര്‍ദ്ദേശമണ്. ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നത് മുസ്ലിങ്ങള്‍ മാത്രമാണ്. ഇതവര്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ കൈവെട്ടുക, കല്ലെറിഞ്ഞു കൊല്ലുക, തല വെട്ടുക തുടങ്ങിയ ക്രിമിനല്‍ ശിക്ഷാനടപടികള്‍ ഉള്ള ഇസ്ലാമിക ശരിയ ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ക്ക് ബാധകമാക്കേണ്ടതാണ്. അപ്പോള്‍ കാണാം ഇവരുടെ ഒക്കെ ഇരട്ടത്താപ്പ്. ഇതേ നിയമ പ്രകാരം  അനേകം പേര്‍ സൌദി അറേബ്യയില്‍  തല വെട്ടി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും  കുറെ മലയാളി മുസ്ലിങ്ങള്‍ ഇവരെ ശിക്ഷയില്‍ നിന്നൊഴിവക്കാന്‍ വേണ്ടി എല്ലാ വാതിലുകളും മുട്ടുന്നുമുണ്ട്. അത് അള്ളാ നിര്‍ദ്ദേശിച്ച ദൈഅവീക ശിക്ഷയാണെന്നും പറഞ്ഞത് സ്വീകരിക്കാനല്ല, അതില്‍ നിന്നും ഏതു വിധേനയും രക്ഷപ്പെടാനാണിവരൊക്കെ ശ്രമിക്കുക.

kaalidaasan said...

>>>>മുകളിൽ ഒരു കമന്റിൽ പറഞ്ഞ കാര്യം ഒരിക്കൽ കൂടി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
"ഇന്ത്യൻ ഭരണഘടന പറയുന്ന വിവാഹപ്രായം അനുസരിക്കാൻ വയ്യാത്തവർ, ആദ്യം ആ ഭരണഘടന അനുവദിക്കുന്ന സംവരണാനുകൂല്യം നിഷേധിക്കാൻ തയ്യാറാവണം."
അതിന് വയ്യെങ്കിൽ ഈ രാജ്യത്തെ നിയമങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്ന പരിപാടി ഇവിടെ നിർത്തുക. <<<<


ഗ്രിഗറി,

അതിന്റെ കൂടെ ഞാന്‍ മറ്റൊരു നിര്‍ദ്ദേശം കൂടി വയ്ക്കുന്നു.
ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നത് മുസ്ലിങ്ങള്‍ മാത്രമാണ്. വോട്ടു ബാങ്കിന്റെ ശക്തികൊണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഭീക്ഷണിപ്പെടുത്തി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ ഇവരൊക്കെ കൂടി, വള്ളിക്കുന്നുള്‍പ്പടെ, തുരങ്കം വയ്ക്കുന്നു.

ഇതവര്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ കൈവെട്ടുക, കല്ലെറിഞ്ഞു കൊല്ലുക, തല വെട്ടുക തുടങ്ങിയ ക്രിമിനല്‍ ശിക്ഷാനടപടികള്‍ ഉള്ള ഇസ്ലാമിക ശരിയ ഇന്‍ഡ്യന്‍ മുസ്ലിങ്ങള്‍ക്ക് ബാധകമാക്കേണ്ടതാണ്. അപ്പോള്‍ കാണാം ഇവരുടെ ഒക്കെ ഇരട്ടത്താപ്പ്. ഇതേ നിയമ പ്രകാരം  അനേകം പേര്‍ സൌദി അറേബ്യയില്‍  തല വെട്ടി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും  കുറെ മലയാളി മുസ്ലിങ്ങള്‍ ശിക്ഷ കാത്തു കിടക്കുന്നുണ്ട്. അടുത്തകാലത്ത് ഒരു പണക്കാരന്‍ പണം കൊടുത്ത് ഒരു മുസ്ലിമിനെ തലവെട്ടലില്‍ നിന്നും രക്ഷപ്പെടുത്തിയ വാര്‍ത്തയുണ്ടായിരുന്നു. ഇവരെ ശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ വേണ്ടി എല്ലാ വാതിലുകളും മുട്ടുന്നുമുണ്ട്. അത് അള്ളാ നിര്‍ദ്ദേശിച്ച ദൈവീക ശിക്ഷയാണെന്നും പറഞ്ഞത് സ്വീകരിക്കാനല്ല, അതില്‍ നിന്നും ഏതു വിധേനയും രക്ഷപ്പെടാനാണിവരൊക്കെ ശ്രമിക്കുക.

Unknown said...
This comment has been removed by the author.
Unknown said...

എന്റെ ഭര്‍ത്താവിനു തളര്‍വാതം പിടിപെട്ടു പോയി. ഞാന്‍ വേറെ ഒന്നിനെ കൂടെ കെട്ടിക്കോട്ടേ എന്ന് ഒരു മുസ്ലിം സ്ത്രീ ചോദിച്ചാല്‍, അവരില്‍ വ്യഭിചാരക്കുറ്റം ആരോപിച്ച് കലിപ്തോ കല്ലെറിഞ്ഞു കൊല്ലാന്‍ ഫത്വ പുറപ്പെടുവിക്കും. //////

ഈ ചോദ്യം ഒരു എഫ്.ബി ചര്ച്ചയില് ഞാന് എന്റെ ഒരു സുഹൃതിനോട് ചോദിച്ചപ്പോള് കിട്ടിയത് " ഒരിക്കലും അനുവദിക്കരുത്... കാരണം ഒരു സ്ത്രീക്ക് ഒന്നിലധികം ഭാര്താക്കന്മാര് ഉണ്ടെങ്കില് മക്കളുടെ അച്ഛന് ആരെന്നു അറിയാന് കഴിയില്ല " എന്നാ രസകരമായ മറുപടിയായിരുന്നു.. കൂടാതെ സ്ത്രീക്ക് വേഗം ലൈംഗിക രോഗം പിടിപെടും എന്നെല്ലാം പിച്ചും പേയും പറയുന്നുണ്ടായിരുന്നു.. :)

ഇവര്ക്ക് ജീവിതം എന്നാല് ആകെ കുടിക്കുക, തിന്നുക,കല്യാണം കഴിച്ചു കുട്ടികളെ ജനിപ്പിക്കുക എന്നെല്ലാം ആണെന്ന് തോനുന്നു.. അപ്പോള് പിന്നെ 16 വയസിലെ കല്യാണം അവര്ക്ക് വിദ്യാഭ്യാസത്തിനു തടസം സൃഷ്ടിക്കില്ലേ എന്നാ മറ്റുളളവരുടെ ചോദ്യത്തിന് ഒന്നും വലിയ പ്രസക്തിയില്ല.. പ്രസവയന്ത്രങ്ങള്ക്ക് എന്ത് വിദ്യാഭ്യാസം എന്നാനവരുടെ നിലപാട്.


വേറൊരു മുസ്ലിം സുഹൃത്ത്‌ എന്നോടു പറഞ്ഞത്‌ ഈ വയസില് കേട്ടിക്കാന് ഉള്ള നിയമത്തിനു വേണ്ടി വാദിക്കാന് പല മുസ്ലിമ്ഗലെയും പ്രേരിപ്പിക്കുന്നത് സമുദായത്തിലെ തന്നെ അപചയം ആണ് എന്നാണ്.. കാരണം ഭൂരിഭാഗം മുസ്ലിം യുവാക്കളും 22 - 24 വയസുമുതല് കല്യാണ ആലോചന തുടങ്ങും.. അവര്ക്ക് പ്രിയം ഇപ്പോള് പത്താം ക്ലാസോ,പ്ലസ്‌ ടുഓ കഴിഞ്ഞു നില്ക്കുന്ന കുട്ടികളെ ആണ്.. എതെങ്കിലും മാതാപിതാക്കള് കുട്ടികളെ വിദ്യാഭ്യാസം കഴിഞ്ഞിട്ട് കെട്ടിക്കാം എന്ന് തീരുമാനം എടുത്താല് തെന്നെ പിന്നെ വിവാഹ കബോളത്തില് " ആ കുട്ടി തിരിവാണ് , 20 ത് കഴിഞ്ഞതാണ്, മറ്റിടത്തെ കുട്ടി ഇപ്പോള് 17കഴിഞ്ഞിട്ടേ ഉള്ളൂ, അത് നോക്കാം " എന്നാ ഗണത്തില് പെട്ടുപോകും .. അതുകൊണ്ട് മാതാപിതാക്കള് ഏറ്റവും ആദ്യം വരുന്ന ആലോചാന തന്നെ നടത്താന് നോക്കും.. എന്നാണ് ..

kaalidaasan said...

>>>>>സമൂഹത്തില് എല്ലാവര്ക്കും ഇതുപോലെ നിയമങ്ങളുണ്ടോ, ചിന്തയുണ്ടോ, ഇത് എല്ലാവരും അന്ഗീകരിക്കുമോ എന്ന് നോക്കിയല്ല മുസ്ലിം സമൂഹം അവരുടെ കാര്യങ്ങള് തീരുമാനിക്കുക.<<<<

ഇതാണ്, ഇസ്ലാമിക നിലപാട്. ശരിക്കുള്ള ഇസ്ലാമിക നിലപാട്.

മുസ്ലിങ്ങള്‍ക്ക് ഇങ്ങനെ സ്വന്തമായി തീരുമാനിക്കാന്‍ ഇത് ഇസ്ലാമിക രാഷ്ട്രമല്ല. മതേതര രാഷ്ട്രമാണ്. ഇവിടെ എല്ലാ മതവിശ്വാസികള്‍ക്ക്ളും സ്വീകാര്യമായ പൊതു നിയമമാണു വേണ്ടത്. അതിഷ്ടമില്ലാത്തവര്‍ക്ക് മറ്റെവിടേക്കെങ്കിലും പോകാം.


മാദ്ധ്യമം പറയാത്ത ഒരു കാര്യം  പക്ഷെ ചന്രിക പറയുന്നുണ്ട്.

എന്നാല്‍ 18 വയസ് പൂര്‍ത്തിയാവാതെ വിവാഹം നടക്കുകയും രജിസ്‌ട്രേഷന്‍ സാധ്യമാവാതെ വരികയും തുടര്‍ന്ന് സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തത് 1,500ല്‍ താഴെ മാത്രം വിവാഹ അപേക്ഷകളാണ്. മതം തിരിച്ച് ഇവയുടെ എണ്ണം പരിശോധിക്കുമ്പോള്‍ മുസ്‌ലിം അപേക്ഷകള്‍ അല്‍പം കൂടുതലുണ്ടെന്നത് നിഷേധിക്കുന്നില്ല.

ഇതിന് പ്രധാന കാരണം വിദേശ രാജ്യങ്ങളില്‍ പോകുന്നവരില്‍ കൂടുതല്‍ മുസ്‌ലിം സമുദായത്തില്‍പെട്ടവരായതുകൊണ്ട് കുടുംബത്തെ കൂടെ കൊണ്ടുപോകേണ്ട ആവശ്യം വരുമ്പോള്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാവുന്നു എന്നതാണ്.


മനസിലായില്ലേ വിദേശത്തു പോകാന്‍ പാസ്‌പ്പോര്‍ട്ടിനപേക്ഷിക്കുമ്പോഴാണു പുതിയ പ്രശ്നം. മുസ്ലിം ലീഗിന്റെ സ്വന്തം പാസ്‌പ്പോര്‍ട്ട് ഓഫീസറുണ്ടായിരുന്നപ്പോള്‍ പ്രശ്നമുണ്ടായിരുന്നില്ല. കള്ളത്തരങ്ങള്‍ കണ്ടുപിടിച്ച് സ്ഥാനം ​പോയപ്പോള്‍ വെട്ടിലായത് മുസ്ലിങ്ങളാണ്. വിദേശത്തുപോയി നാലുമാസത്തിനിടെ നാലു പ്രാവശ്യം നാട്ടില്‍ വന്ന രണ്ടു മൂന്നു മുസ്ലിം സ്ത്രീകള്‍ ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ട്. കുറ്റം സ്വര്‍ണ്ണക്കടത്ത്. വിദേശ രാജ്യങ്ങളില്‍ പോയി കള്ളക്കടത്തു നടത്തുന്നതും, കള്ളപ്പണം കൊണ്ടു വരുന്നതും കള്ളനോട്ടു കൊണ്ടു വരുന്നതും  കൂടുതല്‍ മുസ്‌ലിം സമുദായത്തില്‍പെട്ടവരാണെന്ന് ചന്ദ്രിക പറഞ്ഞില്ലെങ്കിലും മലയാളികള്‍ക്കൊക്കെ അറിയാം.,

kaalidaasan said...

>>>>ഈ ചോദ്യം ഒരു എഫ്.ബി ചര്ച്ചയില് ഞാന് എന്റെ ഒരു സുഹൃതിനോട് ചോദിച്ചപ്പോള് കിട്ടിയത് " ഒരിക്കലും അനുവദിക്കരുത്... കാരണം ഒരു സ്ത്രീക്ക് ഒന്നിലധികം ഭാര്താക്കന്മാര് ഉണ്ടെങ്കില് മക്കളുടെ അച്ഛന് ആരെന്നു അറിയാന് കഴിയില്ല " എന്നാ രസകരമായ മറുപടിയായിരുന്നു.<<<<

കിരണ്‍,

പുരുഷന്മാര്‍ നാലു കെട്ടുന്നതിനെ ന്യായീകരിക്കാന്‍ വേണ്ടി മാത്രമാണിതുപോലെ ആരെയും ചിരിപ്പിക്കുന്ന മറുപടി.

തീവ്ര മുസ്ലിങ്ങളോട് എന്തു ചോദിച്ചാലും അവര്‍ക്കതിനു പോലെ രസകരമായ പല മറുപടികളും ഉണ്ടാകും. എന്തിനാണ്, മുസ്ലിം പ്രവാചകന്‍ 15 കല്യാണം കഴിച്ചതെന്നു ചോദിച്ചാല്‍ അവരൊക്കെ പറയും, അതാ സ്ത്രീകളെ സഹായിക്കാന്‍ വേണ്ടി ആയിരുന്നു എന്ന്. പക്ഷെ കുര്‍ആന്‍ പറയുന്നത് മൊഹമ്മദിന്റെ ക്ളേശം ഒഴിവാക്കാന്‍ വേണ്ടി അള്ളാ അദ്ദേഹത്തിനു വേണ്ടി മാത്രം പ്രത്യേക അനുവാദം കൊടുത്തു എന്നാണ്. വാസ്തവത്തില്‍  സ്ത്രീകളെ വെറും ഉപഭോഗ വസ്തുവായി അടിച്ചമര്‍ത്തിയിരുന്ന ഒരു കാലത്ത് ലോകം മുഴുവന്‍ പുരുഷന്‍മാര്‍ ഇതുപോലെ അനേകം സ്ത്രീകളെ ഒരേ സമയം ഭാര്യമാരാക്കിയിരുന്നു. ഇന്‍ഡ്യയില്‍ ഉണ്ടായിരുന്നു. അഫ്രിക്കയില്‍ ഉണ്ടായിരുന്നു യൂറോപ്പില്‍ ഉണ്ടായിരുന്നു. അതുപോലെ അറേബ്യയിലും ഉണ്ടായിരുന്നു. മൊഹമ്മദിനും അനേകം ഭാര്യമാരും കൂടെ യുദ്ധത്തില്‍ പിടിച്ചെടുത്തതും അല്ലാത്തതുമായ അനേകം വേറെ സ്ത്രീകളും അധീനതയില്‍ ഉണ്ടായിരുന്നു. അവരെ ഉപഭോഗ വസ്തുവായിട്ടു മാത്രമാണു കണ്ടിരുന്നതും. അറേബ്യയില്‍ ജീവിച്ചിരുന്ന ക്രിസ്ത്യാനികളും യഹൂദരും ഒരു ഭാര്യയെ മാത്രം വിവാഹം കഴിച്ചിരുന്നത് വേണമെങ്കില്‍ അദ്ദേഹത്തിനു തന്റെ പുതിയ മതത്തിന്റെ ഭാഗമാക്കാമായിരുന്നു. പക്ഷെ അത് അദ്ദേഹത്തിന്റെ ഗോത്രമായിരുന്ന ഖുറേഷികള്‍ക്ക് സ്വീകാര്യമാകില്ല എന്നു മനസിലായപ്പോള്‍ നാലു വരെ അനുവദിച്ചു. അത് കുര്‍ആനില്‍ എഴുതി ചേര്‍ക്കുകയും ചെയ്തു. ലോകാവാസാനം വരെ മാറ്റാനാകില്ല എന്ന അന്ധവിശ്വാസമുള്ളതുകൊണ്ട്, മുസ്ലിങ്ങള്‍ക്കതിനെ തള്ളിപ്പറയാന്‍ സാധിക്കുന്നില്ല. ഒരു ഭാര്യ തന്നെയാണ്, നല്ലതെന്ന തിരിച്ചറിവുള്ള മുസ്ലിങ്ങള്‍ പോലും  ഈ നാലു കെട്ടിനെ തള്ളിപ്പറയില്ല. അതാണീ മതത്തിന്റെ ഗതികേട്.

kaalidaasan said...

>>>>കാരണം ഭൂരിഭാഗം മുസ്ലിം യുവാക്കളും 22 - 24 വയസുമുതല് കല്യാണ ആലോചന തുടങ്ങും.. അവര്ക്ക് പ്രിയം ഇപ്പോള് പത്താം ക്ലാസോ,പ്ലസ്‌ ടുഓ കഴിഞ്ഞു നില്ക്കുന്ന കുട്ടികളെ ആണ്.. <<<<

കിരണ്‍,

അവരുടെ മാതൃക 55 വയസുള്ളപ്പോള്‍ 6 വയസുള്ള അയിശയെ കെട്ടിയ മുത്തു നബിയല്ലെ? അപ്പോള്‍ ഇതില്‍ യാതൊരു അത്ഭുതവുമില്ല. പെണ്ണിനു പ്രായം എത്ര കുറഞ്ഞിരിക്കുന്നുവോ അത്രയും ഇവര്‍ക്ക് സന്തോഷമാണ്.

kaalidaasan said...

>>>>കൂടാതെ സ്ത്രീക്ക് വേഗം ലൈംഗിക രോഗം പിടിപെടും എന്നെല്ലാം പിച്ചും പേയും പറയുന്നുണ്ടായിരുന്നു.. :)<<<<

കിരണ്‍,

സ്ത്രീക്ക് രോഗം വരുന്ന മറ്റൊരു കാരണം കേട്ടോളൂ. സ്ത്രീകള്‍ കാറോടിച്ചാല്‍ അവരുടെ അണ്ഢാശയത്തിനു വൈകല്യമുണ്ടാകും. അതവരുടെ ഗര്‍ഭധാരണത്തെ ബാധിക്കുമെന്ന് ഇസ്ലാമിക ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചത്രെ.

Saudi cleric says driving risks damaging women's ovaries

"If a woman drives a car, not out of pure necessity, that could have negative physiological impacts as functional and physiological medical studies show that it automatically affects the ovaries and pushes the pelvis upwards.

"That is why we find those who regularly drive have children with clinical problems of varying degrees."

kaalidaasan said...

>>>>>ആദ്യത്തെ 10 രാജ്യങ്ങളുടെ കണക്കെടുക്കുമ്പോള്‍ ഡിവോസ്‌ ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒരു മുസ്ളിം രാജ്യവും ഇല്ല.
1. raussia
2. aruba
3. U.S.A
ഈരാജ്യങ്ങളില്‍ 20 വരെ പഠിച്ച്‌ ഡിഗ്രി എടുക്കുന്ന ആരും ഇല്ലെ കോയാ. ക്രിസ്ത്യാനികള്‍ക്ക്‌ ഇതൊന്നും ബാധകല്ലെ. ? <<<<


ഇവിടങ്ങളിലൊന്നുമിന്നു വരെ ഒരു ഷാ ബാനു ഉണ്ടായില്ല. 20 വയസാകുമ്പോഴേക്കും നാലു കുട്ടികളെയും സമ്മാനിച്ച് പൊടിയും തട്ടി, യാതൊരു ബാധ്യതയുമേറ്റെടുക്കാതെ വേറേ മൂന്നെണ്ണത്തിനെ പോയി കെട്ടാനുള്ള അനുവാദവുമില്ല.

ഈ രാജ്യങ്ങളിലൊക്കെ ഇപ്പോള്‍ പകുതിയിലധികം പേരും  വിവാഹമേ കഴിക്കുന്നില്ല. ആണും പെണ്ണും ഇഷ്ടപ്പെട്ടാല്‍ ഒരുമിച്ച് താമസിക്കും. കുട്ടികള്‍ക്ക് ചെലവിനു കൊടുക്കാന്‍ തക്ക ശേഷി ഉണ്ടാകുമ്പോള്‍ കുട്ടികളെ ഷ്ടിക്കും, ഇഷ്ടക്കേടുണ്ടാകുമ്പോള്‍ പിരിഞ്ഞു പോകും. കുട്ടികളുടെ ബാധ്യത രണ്ടു പേരും ഒരു പോലെ ഏറ്റെടുക്കും. ഈ രാജ്യങ്ങളിലേക്ക് ഭൂതക്കണ്ണാടി വച്ച് നോക്കിയിരിക്കുന്ന കോയമാര്‍ക്ക് ഈ ഏര്‍പ്പാടങ്ങ് സ്വീകരിക്കരുതോ?

പടിഞ്ഞാറന്‍ നാടുകളിലേക്ക് കുടിയേറി കൂടെ കുറെ പ്രസവ യന്ത്രങ്ങളെയും കൂട്ടി, അഞ്ചറെണ്ണത്തിനു ജന്മം നല്‍കി യാതൊരു ജോലിയും ചെയ്യാതെ സര്‍ക്കാരിന്റെ പണം പറ്റി അവിടത്തെ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന അന്‍ജെം ചൌധരിയേപ്പോലെ കുറച്ച് ജന്തുക്കളും അവിടങ്ങളില്‍ ഉണ്ട്.

'Claim jobseeker's allowance and plan holy war': Hate preacher pocketing £25,000 a year in benefits calls on fanatics to live off the state


'The normal situation is to take money from the kuffar. You work, give us the money, Allahu Akhbar'

kaalidaasan said...

>>>>>തോന്നുമ്പോലെ മൊഴിചൊല്ലുന്ന ഏര്‍പ്പാട്‌ ഏതായാലും ക്രിസ്ത്യാനികളെ പോലെ മുസ്ളിംകള്‍ക്കിടയില്‍ ഇല്ല എന്ന് കണക്കുകല്‍ മുകളില്‍ ഇട്ടിട്ടുണ്ട്‌.<<<<

കലിപ്തോ കേരളത്തില്‍ തന്നെയല്ലേ ജീവിക്കുന്നത്? ഇഷ്ടം പോലെ ക്രിസ്ത്യാനികള്‍ ഇവിടെയുണ്ട്. മുസ്ലിങ്ങളോളം തന്നെ ജന സംഖ്യ അവര്‍ക്കുമുണ്ട്. എത്ര മൊഴി ചൊല്ലല്‍ താങ്കള്‍ കാണുന്നുണ്ട്? കണക്കുകള്‍ കയ്യിലുണ്ടെങ്കില്‍ കാണിക്ക്.

കേരളത്തിലെയും ഇന്‍ഡ്യയിലെയും മുസ്ലിങ്ങളുടെ കാര്യം പറയുമ്പോള്‍ കലിപ്തോ എന്തിനാണ്, വേറെ 10 രാജ്യങ്ങളിലേക്കോടുന്നത്? ക്രിസ്ത്യാനികളുമായി തരതമ്യം വേണമെങ്കില്‍ ഇന്‍ഡ്യന്‍ ക്രിസ്ത്യാനികളുടെ കാര്യം പറയൂ കോയാ.

kaalidaasan said...

>>>>>മറ്റുമതക്കാരുടെ നിയമം ഈ രണ്ടു കാര്യത്തിലും സ്വീകരിച്ചാല്‍ എന്തുണ്ടാവുകയെന്നു കണക്കുകള്‍ മുകളില്‍ ഇട്ടിട്ടൊണ്ട്‌<<<<

കലിപ്തോ കേരളത്തില്‍ തന്നെയല്ലേ ജീവിക്കുന്നത്? കേരളത്തിലെ ക്രിസ്ത്യാനികളുടെ വ്യക്തി നിയമത്തിലെ ഒരു പോരായ്മയെങ്കിലും താങ്കളൊന്ന്ചൂണ്ടിക്കാണിക്ക്.

കേരളത്തിലെയും ഇന്‍ഡ്യയിലെയും മുസ്ലിങ്ങളുടെ കാര്യം പറയുമ്പോള്‍ കലിപ്തോ എന്തിനാണ്, വേറെ 10 രാജ്യങ്ങളിലേക്കോടുന്നത്? ക്രിസ്ത്യാനികളുമായി തരതമ്യം വേണമെങ്കില്‍ ഇന്‍ഡ്യന്‍ ക്രിസ്ത്യാനികളുടെ കാര്യം പറയൂ കോയാ.

പെണ്‍കുട്ടിക്ക് പിതാവിന്റെ സ്വത്തില്‍ അവകാശമില്ല എന്ന് മേരി റോയിയുടെ ആങ്ങളമാര്‍ പറഞ്ഞപ്പോള്‍ അവര്‍ കോടതിയില്‍ പോയി. ഷാ ബാനു കോടതിയില്‍ പോയ പോലെ. മേരി റോയിക്ക് സ്വത്തു നല്‍കാന്‍ കോടതി വിധിച്ചു. ഷാ ബാനുവിനു ചെലവിനു കൊടുക്കാന്‍ വിധച്ചപ്പോള്‍ കലിപ്തോമാര്‍ ജിഹാദിനിറങ്ങിയ പോലെ ഒരു ക്രിസ്ത്യാനിയും ജിഹാദിനിറങ്ങിയില്ല. അതുകൊണ്ട് കോടതി വിധി അപ്പാടെ നടപ്പാക്കി. പക്ഷെ ഷാ ബാനുവിനെ പീഢിപ്പിക്കാന്‍ കലിപ്തോമാരും മറ്റ് താടി വച്ച സത്വങ്ങളും ഒരുമിച്ചു നിന്നു.

ഇതാണു മറ്റ് മതക്കാരുടെ നിയമവും കലിപ്തോയുടെ ദൈവീക നിയമവും തമിലുള്ള വ്യത്യാസം.

kaalidaasan said...

>>>>>ഇന്ത്യ ഈ നിയമങ്ങളൊക്കെ കടം കൊണ്ടാല്‍ നിന്നെ പോലുള്ള വര്‍ഗീയവാദികളെയും നിര്‍മാര്‍ജനം ചെയ്ത്‌ ഇന്ത്യയെ പവിത്രമാക്കാം. ഏതായാലും പീഡന വീരന്‍മാര്‍ക്ക്‌ തലവെട്ടല്‍ ഇന്ത്യ നടപ്പാക്കി തൊടങ്ങിയിട്ടുണ്ട്‌. കരുതിയിരുന്നോ കാലീ..<<<<

പീഢന വീരന്‍മാരെ പരിഷ്കൃതസമൂഹം തല വെട്ടിയൊന്നും ശിക്ഷിക്കില്ല. കൊല ചെയ്യുന്നവരെയേ വധ ശിക്ഷക്കു വിധിക്കു. കലിപ്തോയുടെ ദൈവിക നിയമത്തില്‍ പീഢിപ്പിക്കപ്പെടുന്ന സ്ത്രീയെ അല്ലേ കല്ലെറിഞ്ഞു കൊല്ലാനും ചാട്ടവാറിനടിക്കാനും വിധിക്കാറുള്ളത്.


കോഴിക്കോട്ട് 16 വയസുള്ള അനാഥയെ കലിപ്തോമാരുടെ സഹായത്തോടെ പീഢിപ്പിച്ചിട്ട് ഗള്‍ഫിലേക്കോടിപ്പോയ കോയയുടെ തല ആദ്യം വെട്ട്. എന്നിട്ട് മതിയില്ലെ മറ്റു പീഢന വീരന്‍മാരുടെ തലവെട്ടണം എന്ന് മനോരാജ്യം കാണാന്‍?ഏതായാലും കുഞ്ഞാലിയെന്ന പീഢന വീരന്റെ തലവെട്ടും എന്നൊക്കെ കലിപ്തോ പറയുമ്പോള്‍ അതിനൊരു മൊഞ്ചൊക്കെ ഉണ്ട്. ഇസ്ലാമിക മൊഞ്ച്.

kaalidaasan said...

>>>>> രണ്ടെണ്ണം കെട്ടണമെന്ന് എവിടെയെങ്കിലും ഏതെങ്കിലും മുസ്ളിം ഇസ്ളാമിക നിയമപ്രകാരം നിര്‍ബന്ധം പിടിക്കാതിരിക്കെ , കാലിയുടെ പുലഭ്യം അങ്ങ്‌ പൂഞ്ഞാറില്‍ മതി. <<<<

രണ്ടല്ല, നാലെണ്ണങ്ങളെയാണ്, ഇസ്ലാമിക രാജ്യങ്ങളില്‍ അള്ളായുടെ ദൈവീക നിയമപ്രകാരം കെട്ടുന്നത്. ഇതു വരെ അത് കണ്ടിട്ടില്ലെങ്കില്‍ അവിടെയൊക്കെ ഒന്ന് പോയി നോക്കുക. ഇസ്ലാമിക നിയമമായ ശരിയ അനുസരിച്ച് തന്നെയാണ്, നാലു കെട്ടുന്നത്. 90 വയസുള്ള കിളവന്‍മാര്‍ വരെ 15 വയസുള്ള കുട്ടികളെ കെട്ടുന്നു. 55 വയസില്‍ 6 വയസുകാരിയെ കെട്ടിയ പാരമ്പര്യം പിന്തുരുന്നതാണത്. അല്ല എന്നു തെളിയിക്കാമെങ്കില്‍ തെളിയിക്ക്. ഇന്‍ഡ്യയിലും ഇതിന്റെ മറപിടിച്ച് അനേകം പേര്‍ ഒന്നില്‍ കൂടുതല്‍ കെട്ടുന്നു. ഒന്നാമത്തെ കെട്ടിയോള്‍ക്ക് തളര്‍വാദം പിടിച്ചാല്‍ രണ്ടാമത് കെട്ടാന്‍ അനുവാദം വേണമെന്ന് ഈ ബ്ളോഗില്‍ തന്നെ ഒരു ജന്തു വാദിച്ചിരുന്നു. അത് പൂഞ്ഞാറിലെ ജന്തുവാണോ എന്ന് തീര്‍ച്ചയില്ല.

kaalidaasan said...

>>>>> മണ്ട എന്നൊരു സാധനം തനികൊക്കെയുണ്ടാവണമെന്നേ ഞാന്‍ ഏറ്റവും ലളിതമായി പറയുന്നുള്ളു. ഭാര്യക്ക്‌ അസുഖമായാല്‍ അവളെ മൊഴിചൊല്ലി വേറെ കെട്ടാതെ അവളെ കൂടെ നിര്‍ത്തുകയും ചെയ്യാം എന്നാണ്‌ പറഞ്ഞുവന്നത്‌. <<<<

ആണോ. അപ്പോള്‍ ഇതിനെ എത്രാമത്തെ കെട്ട് എന്നു വിളിക്കാം? . ഇസ്ലാമിക നിദാന ശാസ്ത്രപ്രകാരം ഒനു പറഞ്ഞുതന്നാല്‍ നന്നായിരുന്നു.

നാലു കെട്ടല്‍ വൃതമാക്കിയ കലിപ്തോമാര്‍ ഭാര്യക്ക് അസുഖമുണ്ടാകുമ്പോള്‍ വേഗം പോയി മറ്റൊന്നിനെ കെട്ടും. ഞെരമ്പും ലതുമൊക്കെ ഊണിലും ഉറക്കത്തിലും ചിന്തിക്കുന്ന ജന്തുക്കളില്‍ നിന്നും അതേ സുബോധമുള്ള ആരും പ്രതീക്ഷിക്കൂ.

kaalidaasan said...

>>>>>ഇന്ത്യയില്‍ വരുന്ന കോടിക്കണക്കിനു ഡോളര്‍-ന്റെ പങ്കുപറ്റി ചാരപ്പണിയും, മാമാ പണിയും ചെയ്യുന്ന kaalidaasaaa ... ക്രിത്യാനികളിലാണ്‌ ഏറ്റവും കൂടുതല്‍ അനാചാരവും, സാത്താനിസവും നടക്കുന്നതെന്ന് തെളിവുകള്‍ വച്ച്‌ ഞാന്‍ പറഞ്ഞുതരാം,.. നീ തയ്യാറാണോ? <<<

ഇന്‍ഡ്യ ഭരിക്കുന്ന സര്‍ക്കാര്‍ പറയുന്ന കണക്കുകള്‍ കണ്ടപ്പോള്‍ കലിപ്തോക്ക് കലിയിളകുന്നതെന്തിനാണ്. അതിനുള്ള മറുപടി പറയൂ കോയാ.

ഇന്‍ഡ്യയിലേക്ക് പാകിസ്താനില്‍ അച്ചടിക്കുന്ന കള്ളനോട്ടും, കിലോക്കണക്കിനു സ്വര്‍ണ്ണവും കൊണ്ടു വന്ന് ഭീകര പ്രവര്‍ത്തനത്തിനുപയോഗിക്കുന്നത് ആരാണെന്ന് മാധ്യമങ്ങള്‍ വായിക്കുന്ന എല്ലാവരും അറിയുന്നു. കള്ള പാസ്‌പ്പോര്‍ട്ടിലും, മറ്റും സ്ത്രീകളെ കോണ്ടു പോയി സ്വര്‍ണ്ണക്കടത്തിനുപയോഗിച്ച് രാജ്യത്തെ ശിഥിലമാക്കുന്നത് ഏത് മത വിഭാഗമാണെന്ന് ഇപ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നു. അതിനു കലിപ്പുണ്ടായതുകൊണ്ടായില്ല. ഫായിസ്, ഹാരിസ്, അബ്ദുള്ള, ഫൌസിയ, അഷ്ന, ആസിഫ തുടങ്ങിയ പേരുകള്‍  കേള്‍ക്കുമ്പോള്‍ എന്തെങ്കിലും തോന്നുന്നുണ്ടോ?

തെളിവുകള്‍ ഇതാ.

ഐഎസ്‌ഐ 24 കോടി നല്‍കിയെന്ന് ഭട്കല്‍; നേതാക്കളെ ആക്രമിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് - See more at: http://www.mangalam.com/latest-news/101328#sthash.E6dAhRaT.dpuf

കോഴിക്കോട്‌ സ്വദേശിനി ഈ വര്‍ഷം മൂന്നുതവണ ദുബായ്‌ സന്ദര്‍ശിച്ചു - See more at: http://www.mangalam.com/print-edition/keralam/100741#sthash.7NBjBjQl.dpuf

ഫായിസ്‌ അസി. കമ്മിഷണര്‍ക്കു സമ്മാനിച്ച എല്‍.ഇ.ഡി ടി.വിയില്‍ കിലോക്കണക്കിന്‌ സ്വര്‍ണം
സ്വര്‍ണം കടത്തിയതു കസ്‌റ്റംസിന്റെയും പോലീസിന്റെയും ഒത്താശയോടെ: ഫായിസ്‌

ഇത് അധികവായനക്ക്.

ചക്കരക്കല്ലില്‍ മൂന്നു ശൈശവവിവാഹങ്ങള്‍ കോടതി തടഞ്ഞു
തളിപ്പറമ്പിലും കൊണ്ടോട്ടിയിലും ശൈശവവിവാഹം തടഞ്ഞു





Jomy said...

മതനിയമങ്ങളെ ആധുനിക കാലവും ലോകവുമായി ബന്ധപ്പെടുത്തി ,ഏകീകൃത സിവില്‍ നിയമം നടപ്പാക്കി ,ഭരണഘടന വിഭാവനം ചെയ്യുന്ന ശരിയായ മതേതരവും വിവേചനരഹിതവുമായ നിയമസംവിധാനം ഉണ്ടാക്കണം.ഭരണഘടന നിലവില്‍ വന്നിട്ട്‌ 63 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭരണഘടനയുടെ 44 അനുഛേദകം പറയുന്ന ഏകീകൃത സിവില്‍ നിയമം എന്ന ലക്ഷ്യം നേടാന്‍ സാധിച്ചില്ല എന്നത്‌ ഖേദകരമാണ്. ക്രിമിനല്‍ നിയമങ്ങള്‍ മത ഭേദമന്യെ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകുമ്പോള്‍ സിവില്‍ നിയമം സാമുദായികവും മതപരവുമാകുന്നതിന്റെ യുക്തി ആധുനിക സമൂഹത്തിൽ വിചിത്രം തന്നെ . മതപരമായ സിവില്‍ നിയമം വിവിധ മത കേന്ദ്രികൃതമായ സമൂഹത്തില്‍ അനാവശ്യ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് ഒരു ഏക സിവില്‍ കോഡ് അടിയന്തിരമായി നടപ്പാക്കേണ്ടത് ജനാധിപത്യ സംരക്ഷണത്തിന് അനിവാര്യമാണ്.പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസായി തന്നെ തുടരുക .