Monday 23 January 2012

മുണ്ടുരിഞ്ഞുള്ള പീഡനം.




കേരളത്തില്‍ എത്ര മുസ്ലിങ്ങളുണ്ട്? ചില മുസ്ലിങ്ങളോട് ചോദിച്ചാല്‍ ഉത്തരം റെഡി. പ്രത്യേകിച്ച് കരിനാക്കുള്ള മുസ്ലിങ്ങളോട് ചോദിച്ചാല്‍ വളരെ കൃത്യമായി പറഞ്ഞു തരും. കേരള മുസ്ലിങ്ങളുടെ അഭിമാനത്തിന്റെ അടിയാധാരവും മേലാധാരവും കയ്യിലുള്ള കരിനാക്കന്‍മാരുടെ അഭിപ്രായത്തില്‍ അവര്‍ 258 പേരേ ഉള്ളു.

ഇപ്പോള്‍ ഈ കണക്കെടുപ്പു നടത്താനുള്ള കാരണം, ഒരു പ്രത്യേക തരം മുസ്ലിം പീഢനം കേരളത്തില്‍ നടക്കുന്നു എന്ന തോന്നലില്‍ നിന്നാണ്. അതാണ്, മുണ്ടുരിഞ്ഞുള്ള പീഡനം. മുസ്ലിം പേരുള്ള ആരോട് എന്തു പറഞ്ഞാലും ആര്‍ക്കെതിരെ എന്ത് ആരോപണം വന്നാലും, ഉടന്‍ ഇരയാക്കപ്പെടുന്നു പീഢിപ്പിക്കപ്പെടുന്നു എന്ന കരച്ചില്‍ തുടങ്ങും. ഈ ശ്രേണിയിലെ ഏറ്റവും പുതിയ എപിസോഡാണ്, മുണ്ടുരിഞ്ഞുള്ള പീഡനം.

ഈ കരച്ചിലിലേക്ക് നയിച്ച സംഭവഗതികള്‍ ഇങ്ങനെ.

മുസ്ലിം ലീഗിനെ എതിര്‍ക്കുന്ന മുസ്ലിങ്ങളുടെ പ്രസിദ്ധീകരണമായ മാധ്യമം എന്ന പ്രസിദ്ധീകരണത്തില്‍  കേരള മുസ്ലിംകളുടെ ഇ-മെയില്‍ ചോര്‍ത്തുന്നു എന്ന പേരില്‍ അതിശയോക്തിപരമായ ഒരു ലേഖനം വന്നു.  ഈ ലേഖകന്‍ പറയുന്നത്,  കേരള സര്‍ക്കാര്‍ കുറച്ചു മുസ്ലിങ്ങളെ തെരഞ്ഞുപിടിച്ച് നോട്ടപ്പുള്ളികളാക്കി എന്നാണ്. ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ വെറും ഗോസിപ്പ് കോളമെഴുത്തുകാരനാകുന്ന ദയനീയ കാഴ്ച്ചയാണീ ലേഖ നം  ​വായിച്ചാല്‍ കാണാനാകുക. ഈ  മെയില്‍ ഐ ഡി കളുടെ ഉടമസ്ഥര്‍ എങ്ങനെ എന്തുകൊണ്ട് നോട്ടപ്പുള്ളികളായി എന്ന് ഈ ലേഖനത്തിലൊരിടത്തും പറയുന്നില്ല. എന്നു വച്ചാല്‍ അത് വളരെ സമര്‍ദ്ധമായി മുക്കിക്കളഞ്ഞു.

വിജു വി നായര്‍ എഴുതിയത് ഇതായിരുന്നു. 


>>>>>ക്രൈം എന്‍ക്വയറി സെല്ലിന്റെ  അസിസ്റ്റന്‍റ് കമാന്‍ഡന്‍റിന്‌ ഒരു കത്തയച്ചത്രെ.  കത്തിനൊപ്പം നല്‍കിയിട്ടുള്ള നീണ്ട പട്ടികയിലെ വ്യക്തികളുടെ ഇ- മെയില്‍ ഐ.ഡികള്‍ പരിശോധിക്കുക, അവരുടെ ലോഗ് ഇന്‍ വിശദാംശങ്ങള്‍ ബന്ധപ്പെട്ട മെയില്‍സര്‍വീസ് പ്രൊവൈഡര്‍ കമ്പനികളില്‍നിന്ന് സംഘടിപ്പിക്കുക എന്നിവയാണ് കത്തിലെ ആവശ്യം.



അവരുടെ ഇലക്ട്രോണിക് വിനിമയത്തിന്റെ ലോഗ്-ഇന്‍ വിവരങ്ങള്‍ ശേഖരിക്കുക എന്നു പറയുമ്പോള്‍ പാസ്വേര്‍ഡ് അടക്കമുള്ള സ്വകാര്യചാവികള്‍ അവരറിയാതെ പൊലീസിനു ലഭ്യമാക്കുക എന്നാണര്‍ഥം.<<<<



ഈ ആവശ്യത്തോട്, ബന്ധപ്പെട്ട മെയില്‍സര്‍വീസ് പ്രൊവൈഡര്‍മാര്‍  എങ്ങനെ പ്രതികരിച്ചു എന്നത് മാദ്ധ്യമത്തില്‍ വന്ന മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്.


>>>>പട്ടികയില്‍ പെട്ടവരുടെ വിനിമയങ്ങളുടെ പകര്‍പ്പുകള്‍ ചേര്‍ത്തുള്ള വിപുലശേഖരമാണ് കൈമാറിയതെന്ന് കമ്പനി വക്താക്കള്‍  പറയുന്നു.  വിപുല വിവരങ്ങള്‍ അടങ്ങിയ ഏഴു ജിഗാ ബൈറ്റുള്ള സീഡികള്‍ ഹൈടെക് സെല്‍ ഡിവൈ.എസ്.പി വിനയകുമാരന്‍ നായരുടെ നേതൃത്വത്തിലെ അഞ്ചംഗ സംഘം ഇപ്പോള്‍ പരിശോധിച്ചുവരുകയാണ്.<<<<< 

ഇതെങ്ങനെ ഇ മെയില്‍ ചോര്‍ത്തലാണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല.


അവരുടെ ഇലക്ട്രോണിക് വിനിമയത്തിന്റെ ലോഗ്-ഇന്‍ വിവരങ്ങളോ പാസ്‌വേര്‍ഡ് അടക്കമുള്ള സ്വകാര്യചാവികളോ  അവരറിയാതെ പൊലീസിനു ലഭ്യമാക്കിയതായി  ഈ ലേഖനത്തില്‍ പറയുന്നില്ല. പകരം ഇ മെയില്‍ വിനിമയങ്ങളുടെ വിശദാംശങ്ങള്‍ കൈ മാറി എന്നേ ഉള്ളു.

ഇതില്‍ നിന്നും സുബോധമുള്ളവര്‍ മനസിലാക്കുക,  പോലീസിന്‌ പാസ്‌വേഡ് ലഭിക്കുകയോ ആരുടെയെങ്കിലും ഇ മെയിലില്‍ പോലീസ് അതിക്രമിച്ചു കയറുകയോ ചെയ്തിട്ടില്ല എന്നാണ്.


ഈ സി ഡിയിലുള്ളത്  ആരുടെയും പാസ് വേഡ് ഉള്‍പ്പടെയുള്ള  ലോഗ് ഇന്‍ വിവരങ്ങള്‍  ഉപയോഗിച്ച്, ഇ മെയിലില്‍ അതിക്രമിച്ചു കയറി ശേഖരിച്ചവയല്ല. തികച്ചും നിയമാനുസൃത മാര്‍ഗ്ഗത്തിലൂടെ ബന്ധപ്പെട്ട മെയില്‍സര്‍വീസ് പ്രൊവൈഡര്‍ കമ്പനികളില്‍നിന്ന് ഔദ്യോഗികമായി ശേഖരിച്ചവയാണ്.


ഇ മെയില്‍ ചോര്‍ത്തുന്നതെങ്ങനെ, എന്നതിനേപ്പറ്റി അടിസ്ഥാന വിവരമുള്ള ആരും ഇത് ഇ മെയില്‍ ചോര്‍ത്തലാണെന്ന് പറയില്ല.

മുസ്ലിങ്ങളെ മുണ്ടുരിഞ്ഞ് പീഡിപ്പിക്കുന്നേ എന്ന് കരയുന്ന എല്ലാവരും എന്തു കൊണ്ട് ഈ അന്വേഷണം വേണ്ടി വന്നു എന്ന് മനസിലാക്കിയിട്ടും, മനപ്പൂര്‍വ്വം അത് തമസ്കരിക്കുന്നു.


ആരാവശ്യപ്പെട്ടാലും  ഒരു സര്‍വീസ് പ്രൊവൈഡറും ഒരാളുടെയും പാസ് വേഡ് കൊടുക്കില്ല. അങ്ങനെ കൊടുത്താല്‍ അവരുടെ വിശ്വാസ്യത തകരും. നിലനില്‍പ്പുമില്ലാതാകും.  ഇ മെയിലിലുള്ള വിശദാംശങ്ങള്‍  ആവശ്യപ്പെടുന്ന അധികാരികള്‍ക്ക് എല്ലാവരും കൈ മാറാറുണ്ട്. അതൊന്നുമിന്നലെ തുടങ്ങിയതല്ല.

കേരള പോലീസിന്റെ  ഇന്റെലിജെന്‍സ്‌ വിഭാഗം ഈ ഇമെയില്‍ ഐ ഡി കളെ പറ്റി അന്വേഷണം നടത്തുന്നതിനു പല കാരണങ്ങളുണ്ടാകാം. എന്തുകൊണ്ടാണവര്‍ ഇത് ചെയ്തതെന്നു ഇതു വരെ പുറത്തു പറഞ്ഞിട്ടില്ല. കേഅസന്വേഷണം തീരുന്നതു വരെ അത് പുറത്തു പറയാനും പോകുന്നില്ല.  അതു വരെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉണ്ടാവും.

കുറ്റവാളിയെന്ന് പോലീസ് സംശയിക്കുന്ന ഒരു ക്രിമിനലിന്റെ  പക്കല്‍ നിന്ന് കുറെ ഇ മെയില്‍ വിലാസങ്ങള്‍ കിട്ടി.  അത് ആരുടെയൊക്കെ എന്നും അവരുമായി ഇയാള്‍ നടത്തിയ ആശയവിനിമയങ്ങള്‍ എന്തൊക്കെയെന്നും അന്വേഷിക്കുന്നത് കുറ്റാന്വേഷണത്തിന്റെ ഭാഗമാണ്. അറസ്റ്റ്  സംശയിക്കപ്പെട്ടയാള്‍ മുസ്ലിമാണ്. സ്വാഭാവികമായും അയാളുമായി ബന്ധപ്പെടുന്നവര്‍ കൂടുതലും മുസ്ലിങ്ങളായി പോയി. അത് കേരള പോലീസിന്റെയോ കേരള സര്‍ക്കാരിന്റെയോ മറ്റ് മലയാളികളുടെയോ കുഴപ്പമല്ല. ഭൂരിഭാഗവും മുസ്ലിങ്ങളുടെ ഐ ഡി സൂക്ഷിച്ച ആ വ്യക്തിയുടെ കുറ്റമാണ്. അത് മുസ്ലിങ്ങളുടെ പൊതു സ്വഭാവവുമാണ്. ഭൂരിഭാഗം മുസ്ലിങ്ങളും മുസ്ലിങ്ങളുമായേ ചെങ്ങാത്തം കൂടൂ.

അദ്ദേഹത്തില്‍ നിന്നും ലഭിച്ച 268 ഇ മെയില്‍ ഐ ഡികളില്‍ 258 ഉം
മുസ്ലിങ്ങളു ടേതായി പോയതിന്‌ കേരള പോലീസിന്റെ മേല്‍ കുതിര കയറിയിട്ട് കാര്യമില്ല.

വിദ്വംസക പ്രവര്‍ത്തനം നടത്തുന്നതിനു തെളിവുകളുള്ള ഒരാളുടെ പക്കല്‍ കേരളത്തിലെ അനേകം മുസ്ലിം നേതാക്കളുടെ ഇ മെയില്‍ വിലാസങ്ങള്‍ എങ്ങനെ വന്നു?

അവരുടെ ഇലക്ട്രോണിക് വിനിമയത്തിന്റെ ലോഗ്-ഇന്‍ വിവരങ്ങളും  പാസ്‌വേര്‍ഡ് അടക്കമുള്ള സ്വകാര്യചാവികളും അവരറിയാതെ പൊലീസിനു ലഭ്യമാക്കിയിരുന്നെങ്കില്‍  ഏഴു ഗിഗാ ബൈറ്റുള്ള ഒരു സി ഡി നല്‍കേണ്ട ആവശ്യമില്ല. ഒന്നോ രണ്ടൊ പേജില്‍ നല്‍കാവുന്ന വിവരങ്ങളേ അതിനു വേണ്ടൂ.  ബാക്കി പോലീസ് കണ്ടു പിടിച്ചുകൊള്ളും. ഏഴു ഗിഗാ ബൈറ്റുള്ള സി ഡി കള്‍ നല്‍കി എന്നത്, ലോഗ്-ഇന്‍ വിവരങ്ങളും  പാസ്‌വേര്‍ഡ് അടക്കമുള്ള സ്വകാര്യചാവികളും പോലീസിനു നല്‍കി എന്നതിനെ പൊളിച്ചടുക്കുന്നു.

ഇതില്‍ നിന്നും സുബോധമുള്ളവര്‍ മനസിലാക്കുക,  പോലീസിന്‌ പാസ്‌വേഡ് ലഭിക്കുകയോ ആരുടെയെങ്കിലും ഇ മെയിലില്‍ പോലീസ് അതിക്രമിച്ചു കയറുകയോ ചെയ്തിട്ടില്ല എന്നാണ്. ഇ മെയില്‍ ചോര്‍ത്തി എന്ന കരച്ചില്‍ കള്ളക്കരച്ചിലാണെന്ന് വരുന്നു. 

അപ്പോള്‍ കുറച്ചു മുസ്ലിങ്ങളും അവരുടെ പിണിയാളുകളും പ്രചരിപ്പിക്കുന്നത്  ഊതിപ്പെരുപ്പിച്ച അതിശയോക്തികളാണെന്ന് തെളിയുന്നു. ഇതൊക്കെ എഴുതി വിടുന്നവര്‍ റ്റാര്‍ഗെറ്റ് ചെയ്യുന്നത് വ്യക്തമായും മുസ്ലിം ലീഗിനെയാണ്. ഇവര്‍ പ്രചരിപ്പിക്കുന്നത്  ഇതാണ്. മുസ്ലിങ്ങളെ ഒന്നാകെ ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ പോലീസും തീവ്രവാദികളായി മുദ്രകുത്തുന്നു. അതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാതെ ഇരിക്കുന്ന മുസ്ലിം ലീഗ് മുസ്ലിങ്ങള്‍ക്കെതിരാണ്. ഈ സന്ദേശം നല്‍കിയിട്ട് ഇവര്‍ എന്തു നേടുന്നു?

വ്യക്തികളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കുന്നു എന്നതിനപ്പുറം, മുസ്ലിങ്ങളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കുന്നു എന്നാണിപ്പോഴത്തെ ആരോപണം. ഒളിഞ്ഞു നോട്ടത്തിന്റെ ധാര്‍മികതക്കപ്പുറം ഇതിനൊരു വര്‍ഗ്ഗീയ പരിവേഷം നല്‍കപ്പെട്ടിരിക്കുന്നു. ലോകത്തുണ്ടാകുന്ന എല്ലാ  ഭീകര സംഭവങ്ങളിലും മുസ്ലീം സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന ആരോപണം ഇപ്പോള്‍ തന്നെയുണ്ട്. ആ ധാരണക്ക് പുതിയ ഒരു മാനം നല്‍കാനായി  മാദ്ധ്യമത്തിലൂടെ വിജു  വി നായര്‍ക്ക്. ഈ വിഷയത്തില്‍ പ്രതികരിച്ച മുസ്ലിം സമുദായത്തിലെ ഭൂരിഭാഗം പേര്‍ക്കും ഉള്ള ഈ ധാരണയെ ഉറപ്പിക്കാന്‍ ഈ സംഭവം ഏറെ സഹായിച്ചിട്ടുണ്ട്.   ഇത്തരം ഒരു വിവാദം ഉണ്ടാക്കാന്‍ വേണ്ടിയുള്ള ഒരു സംഭവവും  നടന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.  ജോസഫ് സാറിന്റെ കൈവെട്ടിലേക്ക് നയിച്ച സംഭവത്തിന്റെ തനിയാവര്‍ത്തനമാണിത്. പ്രവാചാകനെ നിന്ദിച്ചേ എന്ന് അലറി കരഞ്ഞവര്‍ തന്നെ  മുസ്ലിം സമുദായത്തിന്റെ മുണ്ടിരിയുന്നേ എന്നും കരയുന്നു. കേരളത്തില്‍ ഒരു കാക്ക പറന്നാലും അത് മുസ്ലിങ്ങള്‍ക്കെതിരെ എന്നാക്കി തീര്‍ക്കാന്‍  ഒരു സിന്‍ഡിക്കേറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. മുസ്ലിം പേരുള്ള എന്തു കണ്ടാലും  അതില്‍ ഒരു വര്‍ഗ്ഗീയത ഇവര്‍ കുഴിച്ചെടുക്കും. ബോധപൂര്‍വം അതിന്റെ ഭാഗമാകുന്നു പലരും.

അബ്ദുള്‍ വഹാബ് എം പി പറഞ്ഞത് അദ്ദേഹത്തേപ്പറ്റി കുറെ നാളുകളായി അന്വേഷണം  നടക്കുന്നു എന്നാണ്. പക്ഷെ ഇന്നു വരെ അദ്ദേഹത്തെ പോലീസ് ഉപദ്രവിച്ചു എന്നൊന്നും  പറഞ്ഞു കേട്ടിട്ടില്ല. 

മുസ്ലിം ലീഗ് ഈ വിഷയത്തില്‍ എടുത്തിരിക്കുന്ന നിലപാട് പക്വതയുള്ളതാണ്. അണികളെ ഇളക്കി വിട്ട്  വര്‍ഗ്ഗീയ  ചേരിതിരിവുണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല. 

നിരപ രാധികളാണെങ്കിലും ചിലപ്പോള്‍ അന്വേഷണത്തെ നേരിടേണ്ടി വന്നേക്കാം. അതൊക്കെ നീതി ന്യായ വ്യവസ്ഥയുടെ ഭാഗങ്ങളാണ്. എത്രയോ മറ്റ് സമുദായക്കാര്‍ ഇവിടെ അനേകം ​കേസുകളില്‍ അകപ്പെടുന്നു. വിചാരണയെ നേരിടുന്നു. നിരപരാധികളെന്ന് കണ്ട് വിട്ടയക്കപ്പെടുന്നു. അവരാരും ഞങ്ങളെ മുണ്ടുരിഞ്ഞ് പീഡിപ്പിക്കുന്നേ എന്ന് കരഞ്ഞു നടക്കാറില്ല. മറ്റുള്ളവര്‍ക്കില്ലാത്ത ഏതെങ്കിലും പ്രത്യേക കൊമ്പ് മുസ്ലിങ്ങള്‍ക്കുണ്ടോ?

39 comments:

kaalidaasan said...

മുസ്ലിം ലീഗ് ഈ വിഷയത്തില്‍ എടുത്തിരിക്കുന്ന നിലപാട് പക്വതയുള്ളതാണ്. അണികളെ ഇളക്കി വിട്ട് വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല.

നിരപരധികളാണെങ്കിലും ചിലപ്പോള്‍ അന്വേഷണത്തെ നേരിടേണ്ടി വന്നേക്കാം. അതൊക്കെ നീതി ന്യായ വ്യവസ്ഥയുടെ ഭാഗങ്ങളാണ്. എത്രയോ മറ്റ് സമുദായക്കാര്‍ ഇവിടെ അനേകം ​കേസുകളില്‍ അകപ്പെടുന്നു. വിചാരണയെ നേരിടുന്നു. നിരപരാധികളെന്ന് കണ്ട് വിട്ടയക്കപ്പെടുന്നു. അവരാരും ഞങ്ങളെ മുണ്ടുരിഞ്ഞ് പീഡിപ്പിക്കുന്നേ എന്ന് കരഞ്ഞു നടക്കാറില്ല. മറ്റുള്ളവര്‍ക്കില്ലാത്ത ഏതെങ്കിലും പ്രത്യേക കൊമ്പ് മുസ്ലിങ്ങള്‍ക്കുണ്ടോ?

Ajith said...

If the whole agenda can be condensed to a single line it can be this:

'Eravaada Rashtreeyum'
And to repeat the same lie on every context that the victimisation is same and happens around the world just due to allegience to faith.

One silverlining I could see is that ,the leftwing polity of kerala especialy a section of CPI-M top brass, who were once receptive to this propaganda has now started to distance themselves from this ploy

കുഞ്ഞുവര്‍ക്കി said...

ബേട്ട.. ബേട്ട .. ഇസ്ലാം ബേട്ട.. എന്ന് കാറി കൂവി കാക്കാന്മാര്‍ തുടങ്ങിയിട്ടുണ്ട് .. മുസ്ലിമുകള്‍ക്കു കോടതിയും പോലീസും നിയമവും ഒന്നും പാടില്ല എന്നാണു സാരം

kaalidaasan said...

Ajith,

Left parties will utilize this as a political issue. Not as a moral issue of hacking Muslim e-mails. They know that there no merit in the allegation. This is an allegation from a Muslim fundamentalist organisation.

Jamaat e Islami is trying to make inroads into Muslim vote bank. So this new episode is a war against Muslim league for Muslim votes. Whether the mainstream Muslim population will fall into this trap is to be seen. Even the so called learned and educated Muslims are responding with utter stupidity. Truth and reasoning do not seem to cross their mind at any cost.

kaalidaasan said...

കുഞ്ഞു വര്‍ക്കി,

മുസ്ലിങ്ങള്‍ക്ക് അള്ളായുടെ നിയമവും, അള്ളായുടെ പോലീസും, ശരിയത്ത് കോടതിയുമേ ബാധകമാകൂ. ലാത്തയും മനാത്തയും മുസ്ലിം കള്ളക്കടത്തുകാരേപ്പറ്റിയും, തീവ്രവാദികളേപ്പറ്റിയും. കള്ളപ്പണക്കാരേപ്പറ്റിയും ഒക്കെ അന്വേഷിച്ചാല്‍ രാജ്യസ്നേഹികളായ അവര്‍ക്ക് സഹിക്കൂലാ.

kaalidaasan said...

http://www.shradheyan.com/2012/01/blog-post_17.htmlenna pOstil ezhuthiya abhipraayangngaL

>>>>ഗൂഗ്ളും യാഹൂവുമടക്കം വിവരങ്ങള്‍ കൈമാറി
ഇ-മെയില്‍ ചോര്‍ത്തല്‍: സര്‍ക്കാര്‍ വാദം പൊളിയുന്നു.<<<<


ഇവിടെ പൊളിഞ്ഞത് സര്‍ക്കാര്‍ വാദമല്ല. നായരേക്കൊണ്ട് മാദ്ധ്യമം നടത്തിയ വാദമാണു പൊളിഞ്ഞത്.

ഇ-മെയില്‍ ചോര്‍ത്തുക എന്നൊക്കെ പറഞ്ഞാല്‍ അതിനൊരര്‍ത്ഥമുണ്ട്. തലയില്‍ അല്‍പ്പം ആള്‍താമസമുള്ളവരൊക്കെ മനസിലാക്കുന്ന അര്‍ത്ഥം.

ഗൂഗിളും യാഹൂവും വിവരങ്ങള്‍ കൈ മാറി എന്നു പറയുന്നിടത്ത്, ചോര്‍ത്തി എന്ന വാദം പൊളിയുന്നു.

തികച്ചും വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തിലൂടെ ഗൂഗിളിനോടും യാഹൂവിനോടും വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു. അവര്‍ കൈ മാറി.


പോലീസ് നിരീക്ഷണത്തിലുള്ള ഒരു ക്രിമിനലിന്റെ കൈ വശം കേരളത്തിലെ മുസ്ലിം പ്രമാണിമാരുടെ ഒക്കെ ഇ മെയില്‍ ഐ ഡി കള്‍ എങ്ങനെ വന്നു? അങ്ങനെ വന്നതുകൊണ്ടല്ലേ ഈ അന്വേഷണം വേണ്ടി വന്നത്? ഇ ഐ ഡികള്‍ ആ ക്രിമിനല്‍ ചതിയിലൂടെ കൈക്കലാക്കിയതാണെങ്കില്‍ അക്കാര്യം ഇവര്‍ക്ക് പോലീസിനോട് തുറന്നു പറയാന്‍ ആകില്ലേ? അതല്ലേ നീതിബോധം?

എന്തുകൊണ്ട് ഇവിടെ ഭീതി പരത്തുന്ന മുസ്ലിങ്ങള്‍ ഇതേക്കുറിച്ച് മാത്രം ആലോചിക്കുന്നില്ല?

kaalidaasan said...

>>>>എന്നാല്‍ വിവാദ ഇമെയില്‍ അത്തരം ഒന്നായി കാണാന്‍ നിഷ്പക്ഷമായ വിലയിരുത്തലില്‍ സാധ്യമല്ല. അതിലെ ഉള്ളടക്കം ആരോപിക്കപെട്ട വ്യക്തി തന്നെ പോസ്റ്റ്‌ ചെയ്ത ബ്ലോഗ്‌ ഞാന്‍ കണ്ടിരുന്നു. എന്റെ ബ്ലോഗില്‍ ഞാന്‍ അതിനെ കുറിച്ച എഴുതിയിട്ടുണ്ട്.<<<

അവര്‍ണ്ണന്‍,

ഈ ഇ മെയിലില്‍ ഉള്ളതുപോലും ഗുരുതരമായ രാജ്യദ്രോഹക്കുറ്റമാണ്. നിഷ്പക്ഷമായി വിലയിരുത്തുന്ന ആര്‍ക്കും അതേ മനസിലാകൂ.

തഹ്‌രീര്‍ സ്ക്വയര്‍ എന്താണെന്നും അവിടെ എന്താണു നടന്നതെന്നും താങ്കള്‍ ലോകത്തെ പഠിപ്പിക്കാന്‍ ശ്രമിക്കേണ്ട. മദനി എന്ന എക്സ് തീവ്രവാദിയെ മോചിപ്പിക്കാന്‍ തഹ്‌രീര്‍ സ്ക്വയറുകള്‍ കേരളത്തിലങ്ങളോളമിങ്ങോളം പണിയും എന്നൊക്കെ പറഞ്ഞാല്‍, അത് ഒരു നിര്‍ദോഷ പരാമര്‍ശമായി കാണാന്‍ ഇന്‍ഡ്യ ഒരു ഇസ്ലാമിക രാഷ്ട്രമൊന്നുമല്ല. മദനി ആരെന്നും അദ്ദേഹം എന്തൊക്കെയാണു പ്രസംഗിച്ചു നടന്നതെന്നുമൊക്കെ കേരളത്തിലെ സുബോധം നശിക്കാത്തവര്‍ക്കൊക്കെ അറിയാം.

മദനി എന്ന എക്സ് തീവ്രവാദിയെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ കേരളമാകെ തഹ്‌രീര്‍ സ്ക്വയര്‍ പണിയും എന്നൊക്കെ പറയുന്ന മുസ്ലിങ്ങളാണു മുസ്ലിങ്ങളുടെ ശത്രുക്കള്‍. എന്തിനാണു നിങ്ങളൊക്കെ അദ്ദേഹത്തിന്റെ പക്ഷം പിടിക്കുന്നത്? നിങ്ങള്‍ അദ്ദേഹത്തിന്റെ പക്ഷം പിടിക്കുമ്പോള്‍ മദനിക്കൊപ്പം നിങ്ങളുമണിചേരുന്നു.

താങ്കള്‍ എഴുതിയ ഒരു വാചകം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്.

"ഈ സംഭവത്തിലെ ഇമെയില്‍ അയച്ച വ്യക്തിയെ പോലെ, വിവേക ബോധമില്ലാതെ ഒരു കാലത്ത് ആവേശത്തില്‍ മുസ്ലിം പ്രശ്നങ്ങള്‍ സംസാരിച്ചതിന്റെ മറ്റൊരു ഒരു ഇരയാണ് അബ്ദുല്‍ നാസര്‍ മദനിയും എന്ന് മനസ്സിലാക്കുക."

മദനി ഒരു കാലത്തു പറഞ്ഞു നടന്നത് മുസ്ലിങ്ങളുടെ മൊത്തം അഭിപ്രായമാണെന്നൊക്കെ സമ്മതിക്കുന്ന താങ്കളെ ഞാന്‍ അഭിനന്ദിക്കുന്നു.

വിവേക ബോധമില്ലാതെ എന്തും വിളിച്ചു പറയുന്നവര്‍, അതിനൊക്കെ ഉത്തരം പറയേണ്ടി വരും, നീതി ബോധമുള്ള എല്ലാവരും മനസിലാക്കേണ്ട സത്യം അതാണ്. അതുകൊണ്ട് എന്റെ മുസ്ലിം സുഹൃത്തുക്കളൊക്കെ ആദ്യം വിവേകത്തോടെ സംസാരിക്കാന്‍ പഠിച്ചു തുടങ്ങുക. വിവേകത്തോടെ സംസാരിച്ചു തുടങ്ങുമ്പോള്‍ മുസ്ലിങ്ങളെ മറ്റുള്ളവര്‍ സംശയിക്കില്ല. അവിവേകത്തോടെ സംസാരിച്ചാല്‍ മറ്റുള്ളവര്‍ സംശയിച്ചു തുടങ്ങും.ഇതുപോലെയുള്ള ചില നൂലാമാലകളിലും ചെന്നു പെടും. ഈ വ്യക്തിക്കെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയാലും അത്ഭുതപ്പെടേണ്ടതുമില്ല. ഉപ്പു തിന്നുന്നവര്‍ വെള്ളം കുടിക്കേണ്ടി വരും. അദ്ദേഹത്തോടൊപ്പം ഉപ്പു തിന്നാല്‍ താങ്കളും വെള്ളം കുടിക്കേണ്ടി വരും.

ഈദ് ആശംസ നല്‍കേണ്ടവര്‍ ഈദ് ആശംസ നല്‍കുക. അത് മാത്രം ചെയ്താല്‍ ആരും ഒരു ഇ മെയിലും പരിശോധിക്കില്ല. ജയില്‍പ്പുള്ളിയെ മോചിപ്പിക്കാന്‍ വിപ്ളവം നടത്തണമെന്നൊക്കെ ആഹ്വാനം ചെയ്താല്‍ മെയിലുകള്‍ പരിശോധിക്കുക മാത്രമല്ല, ചിലപ്പോള്‍ രാജ്യദ്രോഹത്തിനു കേസില്‍ പ്രതിയുമായേക്കാം.

ഒരു ക്രിസ്ത്യാനി ക്രിസ്തുമസ് ആശംസ നേരുമ്പോള്‍, ജയിലില്‍ കിടക്കുന്ന മറ്റൊരു ക്രിസ്ത്യാനിയെ മോചിപ്പിക്കാന്‍ വിപ്ളം നടത്തണമെന്ന് ആഹ്വാനം ചെയ്താല്‍, അയാളുമിതുപോലെ സംശയിക്കപ്പെടും. അത് ക്രിസ്ത്യാനികളുടെ മുണ്ടുരിയുന്ന വര്‍ഗ്ഗിയതയല്ല. നീതി നിര്‍വഹണത്തിലെ സാധാരണ സംഭവം മാത്രം.

സര്‍ക്കാരിനെതിരെ വിപ്ളവത്തിനൊരാള്‍ ആഹ്വാനം ചെയ്താല്‍ അതിനെ നിര്‍ദോഷമായ തമാശയായി കരുതാന്‍ മാത്രം മാനസിക ആന്ധ്യം ലോകത്തുള്ള ഒരു അധികാര കേന്ദ്രത്തിനും ഇല്ല. താങ്കളേപ്പോലുള്ളവര്‍ക്കൊക്കെ ഒരു പക്ഷെ ഇത് തമാശ ആയി തോന്നാം. അതാണു താങ്കളും മറ്റുള്ളവരം ​തമ്മിലുള്ള വ്യത്യാസം.

ഈ വ്യക്തി അയച്ച ഈ ഇ മെയില്‍ ആണിതിന്റെ ഒരേയൊരു കാരണമെന്ന് താങ്കളെങ്ങനെയാണു മനസിലാക്കിയത്. അധികാരികള്‍ അത് പറഞ്ഞോ? ഞാന്‍ അങ്ങനെ എവിടെയും കേട്ടില്ല. ഇപ്പറഞ്ഞ വ്യക്തി അന്വേഷണ പരിധിയില്‍ വന്നതുകൊണ്ട് അദ്ദേഹം ഊഹിക്കുന്നതാകാന്‍ പാടില്ലേ? ഇതുപോലുള്ള പല ഇ മെയിലുകളും അദ്ദേഹം അയച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഉണ്ടെങ്കില്‍ പ്രശ്നം ഇതിലും ഗുരുതരമാണ്. പോലീസ് അവയൊക്കെ പരിശോധിക്കട്ടെ. ഇല്ലെന്ന് ഉറപ്പായാല്‍ അദ്ദേഹത്തിനു പേടികേണ്ടതില്ല.

kaalidaasan said...

>>>>പോലീസിനു ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു വിഷയമാണെങ്കില്‍ തികച്ചും നിയമപരമായി ഇടപെടാന്‍ അവകാശമുണ്ട്‌. കേരളത്തിലെ പോലിസ് മേധാവികള്‍ ഇന്റെര്‍നെറ്റിലെ വര്‍ഗീയതയെ തടയാന്‍ സജീവമായ എന്ത് നടപടിയാണ് ചെയ്യുന്നത് എന്ന് താങ്കള്‍ക്കു പറയാമോ?<<<


അവര്‍ണ്ണന്‍,

ഇപ്പറഞ്ഞ വ്യക്തിയുടെ താങ്കള്‍ പരാമര്‍ശിക്കുന്ന ഇ മെയിലാണു കാരണമെങ്കില്‍ അത് നൂറു ശതമാനവും ദേശീയ സുരക്ഷയുടെ പ്രശ്നമാണ്. ജയില്‍ പുള്ളിയെ മോചിപ്പിക്കാന്‍ ഈജിപ്റ്റില്‍ ഒരു സര്‍ക്കാരിനെ പുറത്താക്കാന്‍ നടത്തിയ വിപ്ളവം പോലെ ഒന്ന് നടത്തണമെന്ന് ആഹ്വാനം ചെയ്താല്‍ അത് ദേശദ്രോഹമാണ്. ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

ഈ വിഷയത്തില്‍ പോലീസിന്‌ നിയമപരമായി തന്നെ ഇടപെടാം. അദ്ദേഹം ഇതുപോലെ വേറെ എന്തൊക്കെ ഇ മെയിലുകള്‍ ആര്‍ക്കൊക്കെ അയച്ചിട്ടുണ്ട് എന്ന് പോലീസന്വേഷിക്കണം. അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെ ഇ മെയിലുകളും പരിശോധിക്കണം. ഗള്‍ഫില്‍ വ്യവസായം നടത്തുന്നയാള്‍ അത് ചെയ്ത് സ്വന്തം കാര്യവും വീട്ടുകാര്യവും നോക്കി നടത്തുകയാണു വേണ്ടത്. അല്ലാതെ ജയില്‍പുള്ളിക്ക് വേണ്ടി വിപ്ളവം സംഘടിപ്പിക്കുകയല്ല.

ഇന്റെര്‍നെറ്റിലെ വര്‍ഗീയതയെ തടയാന്‍ പോലീസ് എന്ത് നടപടിയാണ് ചെയ്യുന്നതെന്നത് ഈ പ്രശ്നവുമായി ബന്ധമുള്ളതല്ല. ഇന്‍ഡ്യന്‍ നീതി ന്യയ വ്യവസ്ഥക്കെതിരെ വിപ്ളവത്തിനാഹ്വാനം നല്‍കിയ ഒരാളുടെ ചെയ്തികള്‍ അന്വേഷിക്കുന്നത് ഇന്റര്‍നെറ്റിലെ വര്‍ഗ്ഗിയതയുമായി ബന്ധപ്പെട്ടതല്ല.

kaalidaasan said...

>>>>2005 മുതല്‍ HAINDAVAKERALAM.ORG എന്ന വര്‍ഗീയ വിഷം തുപ്പുന്ന വെബ്‌സൈറ്റില്‍ ഇവിടത്തെ പ്രമുഖരായ ഹിന്ദു സമുദായ നേതാക്കളുടെ, അല്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അഭിമുഖം സ്ഥിരമായി പ്രസിധ്ധപ്പെടുത്തി കാണാറുണ്ട്‌. അതിനര്‍ത്ഥം ഇന്റര്‍വ്യൂ നടത്തുന്നവരെ കുറിച്ച് അഭിമുഖം നല്‍കുന്നവര്‍ക്ക് അറിയാമെന്നല്ലേ? എന്ത് കൊണ്ട് പോലിസ് ഈ സമുദായ നേതാക്കളോട് ഈ വെബ്സൈറ്റ് നടത്തുന്നവരെ കുറിച്ച് അന്വേഷിക്കുന്നില്ല? വ്യവസ്ഥാപിതമായ മാര്‍ഗ്ഗത്തിലൂടെ തന്നെ ഗൂഗിളിനോടും യാഹൂവിനോടും ഒക്കെ ഈ ഹിന്ദു തീവ്ര വാദികളെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കാനും നടപടി എടുക്കുകാനും പോലീസിനു കഴിയേണ്ടതല്ലേ?<<<


അവര്‍ണ്ണന്‍,

HAINDAVAKERALAM.ORG എന്ന വെബ് സൈറ്റില്‍ എഴുതുന്നവരേപ്പറ്റി അറിയാന്‍ എന്തിനാണു ഗൂഗിളിനോടും യാഹൂവിനോടും ചോദിക്കുന്നത്? അവിടെ എഴുതുന്നതെന്താണെന്ന് വായിക്കാന്‍ പാകത്തിലല്ലേ എഴുതി വച്ചിരിക്കുന്നത്?

ഇപ്പോള്‍ ജയിലില്‍ കിടക്കുന്ന അസിമാനന്ദയെ മോചിപ്പിക്കാന്‍ തഹ്‌രീര്‍ സ്ക്വയര്‍ മോഡല്‍ വിപ്ളവം നടത്തണമെന്ന് ഇപ്പറഞ്ഞ ഹിന്ദു സമുദായ നേതാക്കള്‍ ആരെങ്കിലും ഇ മെയിലിലൂടെ ആഹ്വാനം ചെയ്താല്‍, അവരുടെ ഇ മെയിലും ഇതുപോലെ പരിശോധിക്കണം. അങ്ങനെ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ പോലിസിനെ അറിയിക്കുക.

kaalidaasan said...

>>>>>ഇവിടെ ഇമെയില്‍ കൊണ്ട് കേരളത്തില്‍ വിപ്ലവം നടത്തി മദനിയെ മോചിപ്പാക്കാമെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ പമ്പര വിഡ്ഢികള്‍ ആണ്. എന്നാല്‍ ഇത് ഒരു വലിയ രാജ്യദ്രോഹം ആണെന്ന് പോലിസ് കരുതുന്നുവെങ്കില്‍ അത് തുറന്നു പറഞ്ഞു പ്രതിക്കെതിരെ നടപടി എടുക്കാനുള്ള ആര്‍ജവം പോലിസ് കാണിക്കണം.<<<

അവര്‍ണ്ണന്‍,


അപ്പോള്‍ ഇസ്ലാമിക ലോകത്ത് നടക്കുന്നതൊന്നും താങ്കള്‍ അറിയുന്നില്ലേ? ഇന്നലെ ആയിരുന്നു ഈജിപ്റ്റിലെ മുല്ലപ്പൂ വിപ്ളവം ആരംഭിച്ചതിന്റെ വാര്‍ഷിക ദിനം. ഇ മെയില്‍ പോലുള്ള ഒരു സന്ദേശത്തില്‍ നിന്നാണതാരംഭിച്ചത്. ആയിരക്കണക്കിനാളുകള്‍ അവിടെ മരിച്ചു വീണു. മുസ്ലിങ്ങളോടൊപ്പം ഒന്നിച്ചു നിന്ന ക്രിസ്ത്യാനികളെ അവിടെ ഇസ്ലാമിസ്റ്റുകള്‍ കൊന്നൊടുക്കുന്ന സ്ഥിതിവിശേഷം വരെയുണ്ടായി. ഈജിപ്റ്റിലെ മുസ്ലിങ്ങള്‍ക്കതാകാമെങ്കില്‍ കേരളത്തിലെ മുസ്ലിങ്ങള്‍ക്കായിക്കൂടേ?

ഒരു ഇ മെയില്‍ കണ്ടപ്പോഴേക്കും താങ്കളേപ്പോലുള്ളവരോട് എന്തെങ്കിലും തുറന്നു പറയണമെന്ന് പോലീസിനു തോന്നുന്നില്ല. പറയേണ്ടവരോട് പറയേണ്ടപ്പോള്‍ അവര്‍ പറയും. അതിനൊക്കെ ഒരു നടപടി ക്രമമുണ്ട്. അതിന്റെ ആദ്യ പടിയാണ്, അന്വേഷണം നടത്തുക എന്നത്. അതാണിപ്പോള്‍ പോലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. അത് കണ്ടപ്പോള്‍ തന്നെ കേരള മുസ്ലിങ്ങളിലെ ഒരു വിഭാഗത്തിന്‌ അസഹിഷ്ണുതയാണ്. അവര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു. അതാണിപ്പോഴത്തെ പ്രശ്നം.
അവര്‍ക്ക് ആര്‍ജ്ജവമുണ്ടെങ്കില്‍ ഏതന്വേഷണത്തെയും നേരിടാന്‍ തയ്യറാണെന്നു പറയുകയാണു വേണ്ടത്. പോലിസ് അന്വേഷിക്കട്ടേ. രാജ്യദ്രോഹകരമായ എന്തെങ്കിലുമുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും കേസെടുക്കും. അന്വേഷിക്കാന്‍ പോലും സമ്മതിക്കില്ല എന്നതാണിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

പമ്പര വിഡ്ഢികള്‍ ആരാണെന്ന വിഷയമവിടെ നില്‍ക്കട്ടെ. വിഡ്ഢിത്തം അളക്കാന്‍ പോയാല്‍ എങ്ങും എത്തില്ല. ജോസഫ് സാറിന്റെ കൈയും കാലും കുര്‍ആന്‍ നിര്‍ദ്ദേശിക്കും വിധം എതിര്‍ ദിശയില്‍ വെട്ടിയാല്‍ പ്രവാചകന്റെ കളഞ്ഞു പോയ മഹത്വം തിരികെ വരും എന്നു കരുതിയവരും പമ്പര വിഡ്ഢിഅകള്‍ ആകാം. ആരൊക്കെ വിഡ്ഢികളായാലും ഒരു മനുഷ്യ ജീവിയുടെ ജീവിതമാര്‍ഗ്ഗമില്ലാതായി എന്നതാണതുകൊണ്ടായ ഫലം.

ഈ ഇ മെയില്‍ വിശ്വസിച്ച് മറ്റ് ചില പമ്പര വിഡ്ഢികള്‍ മദനിയെ മോചിപ്പിക്കാന്‍ ഇറങ്ങിയാല്‍ ഇതു പോലെ പലതും സംഭവിക്കും. അതു കഴിഞ്ഞ് അവര്‍ പമ്പര വിഡ്ഢികളാണൊ അല്ലയോ എന്നൊക്കെ ചികഞ്ഞു നോക്കുന്നതില്‍ കാര്യമില്ല. കയ്യോ കാലോ ജീവനോ പോയാല്‍ ഒരു പ്രവാചകനുമത് തിരികെ നല്‍കാന്‍ ആകില്ല. ജനങ്ങളോട് ഉത്തരവാദിത്തമുള്ള അധികാരികള്‍ അതൊന്നും ഉണ്ടാകാതെ നോക്കുന്നു. ആര്‍ജ്ജവമുള്ള മുസ്ലിങ്ങള്‍ അതിനോട് സഹകരിക്കുകയാണു വേണ്ടത്. പണ്ട് തമിഴ് നാടിന്റെ ഒരു ബസ് പിടിച്ചെടുത്ത് തീ വച്ചതുപോലെ ഏതെങ്കിലും പമ്പര വിഡ്ഢികള്‍ ഈ അഹ്വാനം കേട്ട് എന്തെങ്കിലും ചെയ്താല്‍ കുറച്ചു പേരുടെ ജീവന്‍ പോകും.

ഈ മെയിലിന്റെ അടിസ്ഥാനത്തില്‍ രാജ്യദ്രോഹത്തിന്‌ ഇദ്ദേഹത്തിന്റെ പേരില്‍ കേസെടുത്താല്‍ താങ്കള്‍ അതിനെ പിന്തുണക്കുമോ?

kaalidaasan said...

>>>>>താങ്കള്‍ ഒരു പോലിസ് ഓഫീസര്‍ ആണെങ്കില്‍ അത് ചെയ്യുക. വെറുതെ ഒരു സമുദായത്തെ ആകെ പുറമക സൃഷ്ടിച്ചു വേട്ടയാടുക അല്ല വേണ്ടത്.<<<

അവര്‍ണ്ണന്‍,

ഇപ്പറഞ്ഞ 268 പേരാണോ മുസ്ലിം സമുദായം? ഇതിലെ 10 അമുസ്ലിങ്ങളെയും താങ്കള്‍ മുസ്ലിം സമുദായത്തില്‍ ചേര്‍ത്തോ?

താങ്കളേപ്പൊലുള്ളവരുടെ ഏറ്റവും വലിയ പോരായ്മ ഇതാണ്. താങ്കളേപ്പോലുള്ളവര്‍ എല്ലാ മുസ്ലിം ക്രിമിനലുകളുടെയും വക്കാലത്തേറ്റെടുക്കുന്നതാണു പ്രശ്നം. മദനിയുടെ പ്രവര്‍ത്തികളുടെ ഫലമായി അദ്ദേഹത്തിനെതിരെ കേസെടുത്തപ്പോള്‍ മുസ്ലിം സമുദായത്തെ വേട്ടയാടുന്നു എന്നാണു പ്രചരിപ്പിച്ചത്. ബിന്‍ ലാദനെതിരെ നടപടിയുണ്ടായപ്പോളും മുസ്ലിം സമുദായത്തിനെ വേട്ടയാടുന്നു എന്ന് പരിതപ്പിക്കുന്നു. വാതു വയ്പ്പില്‍ ഏര്‍പ്പെട്ടതിനു പിടികപ്പെട്ട് സ്ഥാനം പോയപ്പോള്‍ അസ്‌ഹറുദ്ദിനും പറഞ്ഞത് ഇതായിരുന്നു. സമൂഹത്തില്‍ ഏത് ക്രിമിനല്‍ മുസ്ലിമിനെതിരെയും കേസെടുത്താലോ അന്വേഷണം നടത്തിയാലോ മുസ്ലിം സമുദായം ആ ക്രിമിനലിന്റെ പിന്നില്‍ അണി ചേരും. സ്വാഭാവികമായി മറ്റുള്ളവര്‍ എല്ലാ മുസ്ലിങ്ങളും ക്രിമിനലുകളാണെന്ന് സംശയിക്കും. അതിനു മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. താങ്കളേപ്പൊലുള്ളവര്‍ ഉണ്ടാക്കി വയ്ക്കുന്ന സ്ഥിതി വിശേഷമാണത്. ഊണിലും ഉറക്കത്തിലും ഇരകളാണെന്നു കരുതുന്നതിന്റെ ഫലമായുണ്ടാകുന്ന അപകര്‍ഷതയാണിതിന്റെ കാരണം. ഇതിപ്പോള്‍ ഒരു മാനസിക രോഗം പോലെ ആയിരിക്കുന്നു.

താങ്കളുടെ പേരില്‍ ആരെങ്കിലും കേസെടുത്തോ? അന്വേഷണം നടക്കുന്നുണ്ടോ? ഇ മെയില്‍ തുറന്നു നോക്കിയോ? ഇവിടെ എഴുതുന്ന ആരുടെയെങ്കിലും പേരില്‍ അന്വേഷണം നടക്കുന്നുണ്ടോ? കുറ്റം ചെയ്യുന്നവരേപ്പറ്റിയും അതിനു വേണ്ടി ആഹ്വാനം ചെയ്യ്നവരേപ്പറ്റിയും പരിഷ്കൃത സമൂഹം അന്വേഷണം നടത്തും.അ ത് വേണ്ടെങ്കില്‍ ഇതുപോലുള്ള നടപടികള്‍ ്‌ക്ക് തുനിയരുത്. അതൊക്കെ ചെയ്തിട്ട് അന്വേഷണം വരുമ്പൊള്‍ വേട്ടായാടുന്നേ എന്ന് വിലപിക്കുന്നത് കുറെയധികം മുസ്ലിങ്ങളുടെ പൊതു സ്വഭാവമാണ്. അതിനു വേറൊരു പോംവഴിയുമില്ല. ഇന്‍ഡ്യയില്‍ ജീവിക്കണമെങ്കില്‍ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയുടെ നടപടി ക്രമങ്ങള്‍ അനുസരിക്കേണ്ടി വരും. മറ്റെല്ലാ ഇന്‍ഡ്യക്കാര്‍ക്കും അതാകാമെങ്കില്‍ താങ്കള്‍ക്കുമാകാം. അതാണ്, ഇന്‍ഡ്യക്കാരന്‍ എന്നു പറയുന്നതിന്റെ ആദ്യ പടി.

ഇവിടെ പുകമറ സൃഷ്ടിച്ചത് താങ്കളേപ്പൊലുള്ളവരാണ്. രാജ്യദ്രോഹകരമായ ഒരു മെയിലിനേക്കുറിച്ച് അറിഞ്ഞപ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ അതെഴുതിയ ആളേപ്പറ്റിയും അദ്ദേഹത്തിന്റെ മറ്റ് ചെയ്തികളേപ്പറ്റിയും. അദ്ദേഹവുമായി ബന്ധമുള്ള മറ്റുള്ളവരേപ്പറ്റിയുമന്വേഷിച്ചു. അതൊരു സാധാരണ നടപടി ക്രമം മാത്രമാണ്. ഈ നിസാര സംഗതി ബോധ്യമായാല്‍ താങ്കളേപ്പൊലുള്ളവരുടെ പ്രശ്നം തീരും. അത് ബൊധ്യമാകാന്‍ ശ്രമിക്കുന്നതിനു പകരം സമുദായത്തെ വേട്ടയാടുന്നേ എന്ന പുകമറ സൃഷ്ടിക്കുന്നത് താങ്കളൊക്കെ കൂടിയാണ്.

വേട്ടയാടപ്പെടേണ്ട സംഗതി ചെയ്താല്‍ വേട്ടയാടപ്പെടും. ജയിലില്‍ കിടക്കുന്ന ഒരു വ്യക്തിയെ മോചിപിക്കാന്‍ വിപ്ളവം നടത്തണമെന്ന ആഹ്വാനം ചെയ്യുന്നവരെ വേട്ടയാടാനാണു പോലിസിനെ ശമ്പളം കൊടുത്ത് ഇരുത്തിയിരിക്കുന്നത്. ഇത് വേട്ടയടലാണെങ്കില്‍ ഇതുപോലുള്ള വേട്ടയാടല്‍ കൂടുതലുണ്ടാകും. അത് വേണ്ടെങ്കില്‍ ഇതുപോലുള്ള ഇ മെയിലുകള്‍ പ്രചരിപ്പിക്കാതിരിക്കുക. ഇന്‍ഡ്യ ഇജിപ്റ്റല്ല എന്ന് മുസ്ലിങ്ങള്‍ മനസിലാക്കിയാല്‍ തീരുന്ന പ്രശ്നമേ ഇതിലുള്ളു. പക്ഷെ അത് മനസിലാക്കണം.

പക്ഷെ ഭൂരിഭാഗം കേരള മുസ്ലിങ്ങളും താങ്കളേപ്പോലെ ചിന്തിക്കുന്നില്ല എന്നതാണിതില്‍ ആശ്വാസകരമായിട്ടുള്ളത്. ഞാന്‍ സംസരിച്ച അനേകം മുസ്ലിങ്ങള്‍ ഇതില്‍ ഒരു സമുദായ വേട്ടയാടലും കണ്ടില്ല. അതോ ഇനി അതും മുഖം മൂടിയാണോ എന്തോ.

kaalidaasan said...

>>>>>ഇന്ത്യ എന്നത് ഇവിടെ ജനിച്ചു വളര്‍ന്ന ഓരോരുത്തന്റെയുമാണ്. Jai Hind!<<<

അവര്‍ണ്ണന്‍,

ഇന്‍ഡ്യയില്‍ ജനിച്ചു വളര്‍ന്നതുകൊണ്ടു മാത്രം ഇന്‍ഡ്യക്കാരനാകില്ല. ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയെ അംഗീകരിക്കാനും കൂടി കഴിയണം. മനസില്‍ മാറ്റേതോ വ്യവസ്ഥിതിയെ തലോലിച്ചു നടന്നിട്ട്, ശരീരം കൊണ്ട് ഇന്‍ഡ്യക്കാരനാകുകയല്ല വേണ്ടത്. മനസുകൊണ്ടും ശരീരം കൊണ്ടു മിന്‍ഡ്യക്കാരനാകണം. അതുണ്ടാകുമ്പൊഴേ Jai HInd എന്ന പ്രയോഗത്തിനര്‍ത്ഥമുള്ളൂ. അതിനാദ്യം വേണ്ടത്, നീതി ന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഒരു ഇ മെയില്‍ അയച്ചാല്‍ അത് കുറ്റകരം ആണ്, എന്ന് മനസിലാക്കുകയാണ്. അതിന്റെ പേരില്‍ നടക്കുന്ന അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ്. അല്ലെങ്കില്‍ താങ്കളീ പറഞ്ഞ Jai Hind വെറും അധരവിലാപം മാത്രമാകും.

Ajith said...

'....Jamaat e Islami is trying to make inroads into Muslim vote bank. So this new episode is a war against Muslim league for Muslim votes'
True, I feel there is section with in IUML ,who are sympathatic to Jamaat e Islami , but they are in the margins. The mysterious non-reporting to work of S.I
Biju Salim (accused of sourcing the Intelligence directive) has to be seen from this perspective

kaalidaasan said...

>>>>>സംഘ് പരിവാരത്തിനെതിരായി അതി ശക്തമായ പ്രസംഗങ്ങള്‍ നടത്തി എന്നതിന്‍റെ പേരില്‍ അബ്ദുന്നാസര്‍ മഅ്ദനിയെ തീവ്രവാദിയും എക്സ് തീവ്രവാദിയും എന്നൊക്കെ വിളിക്കുന്ന കാളിദാസന്‍ ,മുസ്ലിങ്ങള്‍ക്കെതിരെ വിഷം വമിക്കുന്ന പ്രസംഗങ്ങളും ലേഖനങ്ങളും നിരന്തരം നടത്തുന്ന/എഴുതുന്ന ബാല്‍ തക്കറെ , ഉമാഭാരതി, പ്രമോദ് മുത്തലിക്ക്, സാധ്വി ഋതംബര, പ്രവീണ്‍ തൊഗാഡിയ, നരേന്ദ്ര മോഡി, സുബ്രഹ്മണ്യം സ്വാമി എന്നിവരെ തീവ്രവാദികളോ എക്സ് തീവ്രവാദികളോ ഭീകരവാദികളോ ആയി കാണില്ല. അവരാരും ജയിലില്‍ കിടക്കാത്തതെന്തുകൊണ്ടെന്നു ചിന്തിക്കയില്ല. കടുത്ത മുസ്ലിം വിരുദ്ധത കൊണ്ട് അന്ധനാണയാള്‍ . അവര്‍ണര്‍ക്ക് അധികാരം എന്ന മുദ്രാവാക്യം ഉയര്‍ത്തി ദലിതരോടും മറ്റ് അവര്‍ണരോടും ഐക്യം പുലര്‍ത്താനും അവരെ സംഘടിപ്പിക്കാനും ശ്രമിച്ചു എന്നതാണ് മഅ്ദനി ചെയ്ത ഏറ്റവും വലിയ അപരാധം. അത് ഇന്ത്യയിലെ ബ്രാഹ്മണിസ്റ്റ് ഭരണകൂടത്തിന്(കാളിദാസന്മാര്ക്കും) സഹിക്കാനാവുന്ന കാര്യമല്ല.<<<<

സംഘ് പരിവാരത്തിനെതിരായി അതി ശക്തമായ പ്രസംഗങ്ങള്‍ നടത്തി എന്നതിന്‍റെ പേരില്‍ മദനിയെ തീവ്രവാദി എന്നോ എക്സ് തീവ്രവാദി എന്നോ ഞാന്‍ വിളിച്ചിട്ടില്ല. ഇന്‍ഡ്യയില്‍ ബോംബ് സ്ഫോടങ്ങളൊക്കെ നടത്തിയ ഭീകരരുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പേരിലാണ്. ഈ മദനിയെ മോചിപ്പിക്കാന്‍ വിപ്ളവം നടത്തണമെന്ന് ആഹ്വാനം ചെയ്യുന്ന മുസ്ലിമും തീവ്രവാദിയാണ്. ഇതൊക്കെ നിസാരമെന്നു കരുതുന്ന മുസ്ലിമിനെയും തീവ്രവാദി എന്നു വിളിക്കേണ്ടി വരും. ഇതൊക്കെ സ്വയം വരുത്തി വച്ചിട്ട് മറ്റുള്ളവര്‍ മുദ്ര കുത്തുമ്പോള്‍ കിടന്ന് കാറിയിട്ട് യാതൊരു ഫലവുമില്ല. അല്‍പ്പം വിവേകം കൂടി ഉണ്ടാകണം. ഇതുപോലെ തീവ്രവാദപ്രവര്‍ത്തനം നടത്തിയിട്ട് സമൂഹത്തില്‍ മാന്യനായി വിലസാം എന്ന മോഹമൊക്കെ മാറ്റി വച്ച് മറ്റുള്ളവരേപ്പോലെ ജീവിച്ചാല്‍ ആരും തീവ്രവാദിയെന്ന് മുദ്ര കുത്തില്ല.

നരേന്ദ്ര മോഡി അതി സമര്‍ദ്ധമായി ചെയ്ത് മൂടി വച്ച ക്രൂരതകള്‍ക്കൊക്കെ ഇപ്പോള്‍ ഉത്തരം പറയേണ്ടി വന്നിരിക്കുന്നു.

അവര്‍ണ്ണരെയും ദളിതരെയം ​മദനി സംഘടിപ്പിക്കാന്‍ ശ്രമിച്ചത് അവര്‍ണ്ണനധികാരം കൊടുക്കാനൊന്നുമല്ല. അവര്‍ണ്ണരുടെയും ദളിതരുടെയും ചെലവില്‍  മുസ്ലിങ്ങള്‍ക്ക് അധികാരം പിടിച്ചടക്കാനാണ്. വിവേകമില്ലാത്ത കുറച്ച് മുസ്ലിങ്ങളും അവര്‍ണ്ണരും മദനിക്കൊപ്പം പോയെങ്കിലും  കേരളത്തിലെ ഭൂരിഭാഗം മുസ്ലിങ്ങളും അവര്‍ണ്ണരും ദളിതരും മദനിയുടെ ചതിക്കുഴിയില്‍ വീണില്ല. അവര്‍ക്ക് കുറച്ചു കൂടി ബുദ്ധിയും വിവേകവുമുണ്ട്.

ഈജിപ്റ്റില്‍ മുബാറക്കിനെതിരെ തഹ്രീര്‍ സ്ക്വയര്‍ പണിയാന്‍ അവിടത്തെ ക്രിസ്ത്യാനികളെ ഇസ്ലാമിസ്റ്റുകള്‍ കൂടെ കൂട്ടിയിരുന്നു. മുബാറക്ക് പുറത്തായപ്പോള്‍  അവര്‍ തനി നിറം കാണിച്ചു. ക്രിസ്ത്യാനികളുടെ പള്ളികള്‍ തീവച്ചും അവരെ കൊന്നൊടുക്കിയും അവര്‍ തനി നിറം കാണിക്കുന്നു. പുള്ളിപ്പുലിയുടെ പുള്ളി പെയിന്റടിച്ചാലും  മാഞ്ഞു പോകില്ല. മറ്റുള്ള സംഹിതകളും വിശ്വാസങ്ങളുമായി ഒന്നിച്ച് പോകണമെങ്കില്‍  ഇസ്ലാമില്‍ അതി ഭയങ്കര വിപ്ളവം വല്ലതും  നടക്കണം. ഒരിക്കലും നടക്കാത്ത സ്വപ്നം എന്നു വേണമെങ്കില്‍ പറയാം. ജമായത്തെ ഇസ്ലാമിക്കാര്‍ പറയുമ്പോലെ ഇസ്ലാമിനു മത സംഹിതകളോട് സമരസപ്പെടാന്‍ ആകില്ല. അങ്ങനെ ആകാമെന്ന് പറയുന്നതു വെറും മുഖം മൂടി ഇട്ട അഭിനയം മാത്രം. മദനി ആ നാടകം പണ്ട് അഭിനയിച്ചു. ഇപ്പോള്‍ ജമായത്തേ ഇസ്ലാമിക്കാര്‍ മദനിയുടെ വഴിയിലൂടെ വീണ്ടും ശ്രമിക്കുന്നു. പക്ഷെ പ്രബുദ്ധരായ കേരള ജനത ഈ നാടകങ്ങളൊക്കെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞു. മുസ്ലിം തീവ്രവാദികളുടെ പാര്‍ട്ടിക്കാര്‍ കൊമ്പും കുലുക്കി തെരഞ്ഞെടുപ്പിനു വന്നിട്ട് മുസ്ലിങ്ങളിലെ മഹാ ഭൂരിപക്ഷം പുറം തിരിഞ്ഞു നിന്നു. അതിന്റെ ദേഷ്യം തീര്‍ക്കുന്നതാണിപ്പോഴത്തെ ഇ മെയില്‍ ചോര്‍ത്തല്‍ പൊറാട്ടു നാടകം. എത്ര വിഡ്ഡികള്‍ ഈ വലയില്‍ വീഴുമെന്ന് കാത്തിരുന്നു കാണാം.

kaalidaasan said...

Ajith,

Jama ath hasn't succeeded in weening away popular Muslim sentiments to their side. So they devised another strategy. Many joined Muslim league as ordinary members and this section succeeded in persuading ignorant Muslims to get some sympathy towards jama ath.

The fact of the matter is that these types of investigations are going on for ages. These include many Muslims as well. The Muslim league M P Abdul Wahab admitted that there were man investigations about him. So far nothing happened. No cases or any deleterious mention on record. And only the police and the involved individuals knew about these. But now a list was leaked to the Madyamam by a particular SI with ulterior motives.

It is understood why this SI is not reporting to work. Any way an investigation is going on in this matter.

kaalidaasan said...

>>>>>ഏത് സ്ഫോടനമാണടോ കാലിദാസാ? ~ഒമ്പതരക്കൊല്ലം ജയിലിലിട്ടിട്ടും ഇവിടത്തെ നിയമ-നീതിസംവിധാനത്തിന് കണ്ടുപിടിക്കാന്‍ കഴിയാത്ത ബന്ധം തനിക്കെങ്ങനെ കിട്ടി ഇപ്പോള്‍ ബംഗലുര് സ്ഫോടനവുമായി ബന്ധപ്പെടുത്തി പറഞ്ഞതിനേക്കാള്‍ അന്ന് കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെടുത്തി മദനിക്കെതിരെ പറഞ്ഞിരുന്നു. തെളിവിന്റെ കണികയുണ്ടായിരുന്നെങ്കില്‍ ആജീവനാന്തം ജയിലില്‍ നിന്നു പോരാത്ത ശിക്ഷ അദ്ദേഹത്തിന് കിട്ടുമായിരുന്നു. തന്നെപ്പോലുള്ള ക്രൈസ്തവ സയണിസ്റ്റ്-ഇസ്രയേല്- സംഘ് കുഴലൂത്തുകാരാണ് ഇവിടെ സകല മാധ്യമങ്ങളെയും നിയന്ത്രിക്ണത്. അവര് പറയുന്നത് ജനങ്ങള് ശരിയാണെന്ന് കരുതുന്നു. അല്ലാതെ മദനിയുടെ ഒരൊറ്റ പ്രസംഗം പോലും കേട്ടവര് ഈ ഭള്ളു പറയുന്നവരുടെയിടയിലില്ല.<<<<<


തമിഴ് നാട്ടിലെ മുസ്ലിം ഭീകര സംഘടനയായ അല്‍ ഉലെമ ആയിരുന്നു കോയംബത്തൂര്‍ സ്ഫോടനം ​ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. അല്‍ ഉലെമ നേതാക്കളുമായി മദനിക്കുണ്ടായിരുന്ന ബന്ധമാണ്, അദ്ദേഹത്തെ സ്ഫോടനത്തില്‍ സംശയിക്കാന്‍ കാരണം. കോടതിയില്‍ അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കാന്‍ സാധിച്ചില്ല എന്നതുകൊണ്ട് വിട്ടയച്ചു. അതിന്റെ അര്‍ത്ഥം അദ്ദേഹത്തിനു ബന്ധമില്ലായിരുന്നു എന്നല്ല. എത്രയോ കൊലപാതകകേസുകളില്‍ പ്രതികള്‍ വിട്ടയക്കപ്പെടുന്നു. തെളിവില്ല എന്നും പറഞ്ഞാണു വിട്ടയക്കുന്നത്. തെളിവുണ്ടെങ്കിലേ ശിക്ഷ കിട്ടൂ. തെളിവില്ലാതെ എത്രയോ കൊലപതകങ്ങളും അക്രമങ്ങളും നടക്കുന്നു. അതിന്റെ അര്‍ത്ഥം ആരുമിത് ചെയ്തതല്ല എന്നല്ല. കോടതിയില്‍ തെളിയിയിക്കാന്‍ പറ്റിയാലേ ശിക്ഷ കിട്ടൂ. അഭയ കേസില്‍ തെളിവില്ല എന്ന് പറഞ്ഞ് കോടതി പലരെയും വിട്ടയക്കുന്നു. അതിന്റെ അര്‍ത്ഥം ആരും അഭയയെ കൊന്നിട്ടില്ല എന്നല്ല.

ബാംഗളൂര്‍ സ്ഫോടം നടത്തിയ തടിയന്റവിട നസീറിനെയായിരുന്നു മദനിക്കു വേണ്ടി തമിഴ് നാടിന്റെ ബസ് പിടിച്ചെടുത്ത് കത്തിക്കാന്‍ സൂഫിയ താത്ത ഏര്‍പ്പാടക്കിയത്. തടിയന്റവിട മദനിക്കെതിരെ മൊഴി കൊടുത്തു. പോലീസ് മദനിയേയും  പ്രതിയാക്കി. എന്തേ താങ്കളെ ആരും പ്രതിയാക്കാത്തത്? താങ്കള്‍ക്കെതിരെ ഒരു ഭീകരനും മൊഴി കൊടുക്കുന്നില്ല.
ഭീകരരും ഭീകര സംഘടനകളുമായി ബന്ധപ്പെട്ടാല്‍ ഇതു പോലെ പലതും സംഭവിക്കും.

kaalidaasan said...

>>>മദനിയാണ് ഭീകരന്, മുസ്ലിങ്ങളാണ് സ്ഫോടനങ്ങളെല്ലാം നടത്തുന്നത് എന്ന പാട്ട് പാടിക്കോണ്ടിരിക്കും. ഇത് അനീതിയാണെന്ന് പറഞ്ഞുകൊണ്ുടുതന്നെ മദനിയെ സ്നേഹിക്കുന്നവര് തികച്ചും നിയമപരമായ മാര്ഗത്തില് തന്നെയാണ് അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങള് നടത്തിക്കൊണ്ടിരിക്കുന്നത്. അല്ലാതെ തന്നെപ്പോലെ കോടതിയല്ല, പത്രങ്ങളും ബ്ലോഗര്മാരുമാണ് പ്രതിയെ കുറ്റവാളിയാക്കേണ്ടത് എന്ന അഭിപ്രായക്കാരല്ല അവര്.<<<<


അനേകം മുസ്ലിം ഭീകരരുണ്ട്. ഇന്‍ഡ്യയിലും ലോകമെമ്പടും നടത്തപ്പെടുന്ന ഭൂരിഭാഗം സ്ഫോടങ്ങളും അവര്‍ നടത്തുന്നതാണ്.
തടിയന്റവിട നസീര്‍ കോടതിയിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും പത്രക്കാരുടെ മുന്നില്‍ വിളിക്കുന്ന ദേശ ദ്രോഹ മുദ്രവാക്യങ്ങള്‍  കേള്‍ക്കുന്നത് മനുഷ്യര്‍ തന്നെയാണ്. . അതൊക്കെ കേള്‍ക്കുന്നവര്‍ മുസ്ലിം ഭീകരരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം മനസിലാക്കുന്നു.

ഇറാക്കിലും നൈജീരിയയിലും, മുസ്ലിം ഭീകരര്‍ നടത്തുന്നു സ്ഫോടനങ്ങളൊക്കെ ലോകം എന്നും കാണുന്ന്നതാണ്. അതുകൊണ്ട് താങ്കളുടെ കണ്ണടച്ചിരുട്ടാക്കല്‍ വിലപ്പോകില്ല.

മദനിയെ സ്നേഹിക്കുന്നവര്‍  തികച്ചും നിയമപരമായ മാര്‍ഗ്ഗത്തില് തന്നെ അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങള് നടത്തുന്നതില്‍ ആര്‍ക്കും യാതൊരു എതിര്‍പ്പുമില്ല. പക്ഷെ അദ്ദേഹത്തെ മോചിപ്പിക്കാന്‍ തഹ്രീര്‍ സ്ക്വയര്‍ മോഡല്‍ വിപ്ള്വം നടത്താന്‍ ആഹ്വാനം ചെയ്യുന്നവരെ നിയമം പിടികൂടും. അവരുടെ ചെയ്തികളും  കത്തിടപാടുകളും പരിശോധിക്കും. അതിഷ്ടമില്ലാത്തവര്‍  ഇതൊന്നും ചെയ്യാതിരിക്കുക.

പത്രങ്ങളും ബ്ലോഗര്മാരുമൊന്നുമല്ല മദനിയെ കുറ്റവാളിയാക്കിയത്. ഇന്‍ഡ്യയിലെ പോലീസും നിയമ സംവിധാനങ്ങളുമാണ്. സുപ്രീം കോടതി വരെ അദ്ദേഹത്തിനു ജാമ്യം നിഷേധിച്ചു. അത് പത്രക്കാരോ ബ്ളോഗര്‍ മാരോ പറഞ്ഞിട്ടല്ല. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഒരാളെ കുറ്റവളിയാക്കുന്നതും  വെറുതെ വിടുന്നതും  ഇന്‍ഡ്യയിലെ നീതി ന്യായ വ്യവസ്ഥയാണ്. അല്ലാതെ താങ്കള്‍ പിന്തുടരുന്ന ദൈവിക വ്യവസ്ഥയൊന്നുമല്ല.

kaalidaasan said...

>>>>മദനിയ്ക്ക് ജാമ്യം നിഷേധിക്കലില് പുതുമയൊന്നുമില്ല.(പ്രതിഭാഗത്തിന്റെ വാദം പോലും കേള്ക്കാതെയാണ് ഇത്തവണ സുപ്രീം കോടതി ജാമ്യം നിഷേധിച്ചത്)>>>>

കീഴ്ക്കോടതി വിധിക്കെതിരെ നല്‍കുന്ന അപ്പീലില്‍ സാധാരണ പ്രതിയുടെയോ വാദിയുടെയോ വാദം കേള്‍ക്കാറില്ല. പുതിയ വിചാരണ ഉണ്ടെങ്കിലേ അതൊക്കെ സംഭവിക്കൂ. പ്രതിഭാഗം വക്കീലിനു പറയാനൂള്ളത് കേള്‍ക്കുമ്. അല്ലാതെ വാദപ്രതിവാദങ്ങളൊന്നും നടക്കാറില്ല.


കോയംബത്തൂര്‍ സ്ഫോടന കേസില്‍ മദനിയെ മാത്രമല്ല വേറെ 7 പേരേക്കൂടി വിട്ടയച്ചിരുന്നു. തെളിവിന്റെ കണിക പോലുമില്ല എന്നു പറഞ്ഞല്ല ഇവരെ വിട്ടയച്ചത്. ഇവരുടെ പങ്ക് സംശയാതീതമായി തെളിയിക്കാന്‍  പ്രോസിക്യൂഷനു സാധിച്ചില്ല എന്നും പറഞ്ഞാണ്. മദനിയെ വീണ്ടും ജയിലിടണമായിരുന്നെങ്കില്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാരിന്‌ അപ്പീല്‍ പോകാമായിരുന്നു. പക്ഷെ അത് ചെയ്തില്ല.

ബിനായക് സെന്‍ എന്ന മനുഷ്യാവകാശപ്രവര്‍ത്തകനെ സെഷന്‍സ് കോടതി രാജ്യദ്രോഹ കുറ്റത്തിന്‌ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിനു സുപ്രീം കോടതി ജാമ്യം അനുവദിച്ച് പുറത്തു വിട്ടു. കേസിപ്പൊഴും തിര്‍പ്പായിട്ടില്ല. എം വി ജയരാജനെ കോടതിയലക്ഷ്യക്കേസില്‍  അപ്പീലിനു സാവകാശം പോലും നല്‍കാതെ ജയിലിലേക്കയച്ചു. പക്ഷെ സുപ്രീം കോടതി അദ്ദേഹത്തെ മോചിപ്പിച്ചു.
സിംഗപ്പൂരില്‍ സാമ്പത്തിക ക്രമകേടുകല്‍ നടത്തി എന്നതിന്‌ രാജന്‍ പിള്ളയെ തീഹാര്‍ ജയിലി അടച്ചു, അദ്ദേഹമവിടെ കിടന്ന് മരിച്ചു.

ഇതൊക്കെ നീതി നിര്‍വഹണത്തിന്റെ ഭാഗങ്ങളാണ്. മദനി മാത്രമല്ല, വിചാരണ കൂടാതെ ആയിരങ്ങള്‍ ഇന്‍ഡ്യയിലെ പല ജയിലുകളിലും കിടക്കുന്നുണ്ട്. അവര്‍ക്കൊന്നും വേണ്ടി പൊഴിക്കാത്ത കണ്ണീര്‍ താങ്കള്‍ ഒരു തീവ്രവാദിക്കുവേണ്ടി പൊഴിക്കുന്നതില്‍ എനിക്ക് യാതൊരു അത്ഭുതവും തോന്നുന്നില്ല. രാജ്യദ്രോഹകരമായ ഒരു ഇ മെയില്‍ അയച്ചവന്റെ മെയില്‍ പോലീസ് പരിശോധിക്കുമ്പോഴും അതേ കള്ള കണ്ണീര്‍ പൊഴിയുന്നു.

മദനിയെ ജയിലില്‍ അടച്ചിരിക്കുന്ന അതേ നിയമ സംവിധാനമാണ്, അസീമാനന്ദയേയും ജയിലില്‍ അടച്ചിരിക്കുന്നത്. കനിമൊഴിയേയും, രാജയേയും, കല്‍മാഡിയേയും ജാമ്യമില്ലാതേ ജയിലില്‍ അടച്ച അതേ സംവിധാനമാണ്, മദനിയേയും അടച്ചിരിക്കുന്നത്. കുറ്റം ഗുരുതരമാകുമ്പോള്‍ ജാമ്യവും നിഷേധിക്കും. മുസ്ലിം പക്ഷത്തു നിന്നുമാലോചിക്കുമ്പോള്‍ രാജ്യം മുഴുവന്‍ തഹ്രീര്‍ സ്ക്വയര്‍ പണുത് സര്‍ക്കാരിനും കോടതിക്കുമെതിരെ വിപ്ളവത്തിനാഹ്വാനം നല്‍കുന്നതോ ബോംബ് വയ്ക്കുന്നതോ അത്ര വലിയ കുറ്റമായി തോന്നില്ല. പക്ഷെ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയില്‍ അതൊക്കെ വലിയ കുറ്റങ്ങളാണ്. നിയമത്തേക്കുറിച്ചൊക്കെ അറിയാവുന്നവരാണ്, ജഡ്ജിമാര്‍,. അവര്‍ മദനിയെ ഒരു കേസില്‍ വിട്ടയച്ചതിനെ പുകഴ്ത്തുന്ന താങ്കള്‍ മറ്റൊരു കേസില്‍  അകത്തിട്ടിരിക്കുന്നതിനെയും അംഗീകരിക്കാതെ തരമില്ല. ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയെ അംഗീകരിക്കുന്നവര്‍ അതിനെ അനുസരിക്കാതെ വയ്യ. ഇന്‍ഡ്യക്കാരനാകാനുള്ള ആദ്യ യോഗ്യത ഇതൊക്കെ ആണ്.

Ajith said...

"ഇറാക്കിലും നൈജീരിയയിലും, മുസ്ലിം ഭീകരര്‍ നടത്തുന്നു സ്ഫോടനങ്ങളൊക്കെ ലോകം എന്നും കാണുന്ന്നതാണ്"

No need to go till there. You always can see reports of human rights violation in Jammu & Kashmir.But what about the plight of minorities there..
a report from Mumbai based catholic seccular forum (CSF) talks about it here.


http://www.pakistanchristianpost.com/headlinenewsd.php?hnewsid=3287

kaalidaasan said...

വിവേക് എന്ന ഇസ്ലാമിസ്റ്റിന്റെ ആഗ്രഹപ്രകാരം ശ്രദ്ധേയന്‍ കമന്റ് ബോക്സ് അടച്ചു. അവിടെ എഴുതിയ അഭിപ്രായങ്ങള്‍ ഇവിടെയും  എഴുതുന്നു.

ശ്രദ്ധേയന്റെ കമന്റു ബോക്സില്‍ ആയിരക്കണക്കിന് കമന്റുകള്‍ ഇടാന്‍ മാത്രം കരുതല്‍ ശേഖരം ഉള്ളയാളാണ് ഞാന്‍ എന്നാക്ഷേപിച്ചാണ്, കമന്റ് ബോക്സ് അടക്കാന്‍ ഉപദേശിച്ചത്. മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാ വീണു എന്നതുപോലെ തക്കം പാര്‍ത്തിരുന്ന ശ്രദ്ധേയന്‍ ഉടനെ കമന്റ് ബോക്സ് അടച്ചു. ഒരു കമന്റ് പോലും നേരാം വണ്ണം എഴുതാന്‍ അറിയാത്ത വിവേകിനൊക്കെ ഇതേ പറ്റൂ.

kaalidaasan said...

>>>> കോടതിയില്‍ സംശയാതീതമായി തെളിഞ്ഞാലേ പ്രതി കുറ്റവാളിയാകൂ എന്ന്. <<<

കോടതിയില്‍ സംശയാതീതമായി തെളിഞ്ഞാലേ കോടതി കുറ്റവാളിയായി കണ്ട് ശിക്ഷ വിധിക്കു. കോടതിയില്‍ തെളിഞ്ഞില്ല എന്നു കരുതി കുറ്റവാളിയാകാതിരിക്കില്ല. കുറ്റം ചെയ്യുന്നവനാണു കുറ്റവാളി. കോടതിയില്‍ തെളിയിക്കപ്പെടാത്ത എത്രയോ കുറ്റങ്ങളുണ്ട്. അവരും കുറ്റവാളികളാണ്.
നരേന്ദ്രമോദി കുറ്റവാളിയാണെന്ന് ഇന്നു വരെ ഒരു കോടതിയും കണ്ടെത്തിയിട്ടില്ല അതു കൊണ്ട് അദ്ദേഹം നിരപരാധി ആണെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
മദനി കുറ്റവാളി അല്ലെങ്കില്‍ നരേന്ദ്ര മോദിയും കുറ്റവാളി അല്ല. ഗുജറാത്തില്‍ കൊല്ലപ്പെട്ട മുസ്ലിങ്ങളൊക്കെ സ്വയം വെട്ടി ചത്തതാണ്.

kaalidaasan said...

>>>> അങ്ങനെ കിടക്കുന്ന ആയിരക്കണക്കിന് പേരില്‍ ബഹുഭൂരിപക്ഷവും മുസ്ലിങ്ങളും ദളിതരും ആണെടോ. അവര്‍ക്കൊക്കെ വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ മദനിക്കുവേണ്ടിയും ശബ്ദമുയര്‍ത്തും<<<

ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണിതുപോലെ അസംബന്ധം പറയുന്നത്.

അനേകം മുസ്ലിങ്ങള്‍ ജയിലില്‍ കിടക്കുന്നുണ്ട്. കള്ളക്കടത്തിലും, കള്ളപ്പണത്തിലും, കള്ളനോട്ടിലും, അധോലോക ബന്ധത്തിലും, തീവ്രവാദത്തിലും, ഭീകരവാദത്തിലൊക്കെ ആയിട്ട്. അവര്‍ക്കൊക്കെ വേണ്ടി താങ്കളേപ്പൊലുള്ളവര്‍ ശബ്ദമുയര്‍ത്തിക്കോളൂ. അവരെയൊക്കെ മോചിപ്പിക്കാന്‍ കേരളം മുഴുവന്‍ തഹ്രീര്‍ സ്ക്വയറും പണുതോളൂ. പക്ഷെ നിയമം പിടികൂടും. അതിന്റെ കാരണം തഹ്രീര്‍ സ്ക്വയര്‍ പണിയുന്നത് ഇന്‍ഡ്യയിലെ ജനാധിപത്യ നിയമത്തിനെതിരാണ്. അത് സംഭവിക്കുമ്പോള്‍ ഇതുപോലെ ബ്ളോഗുകളില്‍ കിടന്ന് കരഞ്ഞോളൂ. എനിക്കു യാതൊരു വിരോധവുമില്ല.

>>എന്താണെടോ 'തീവ്രവാദം' കൊണ്ട് താനുദ്ദേശിക്കുന്നത്? മദനി ചെയ്ത "തീവ്രവാദം" എന്താണെന്നുകൂടി താന്‍ ഒന്നു പറ. <<<

തീവ്രവാദവും ഭീകര വാദവും എന്താണെന്ന് ഇതു വരെ പഠിച്ചിട്ടില്ലെങ്കില്‍ അതിനി പഠിക്കുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല. മനസിലക്കണമെന്ന് ശരിക്കും ആഗ്രഹമുണ്ടെങ്കില്‍ പാകിസ്ഥാനില്‍ നിന്നും, അഫ്ഘാനിസ്ഥാനില്‍ നിനും, ഇറാക്കില്‍ നിന്നും, സോമാലിയയില്‍ നിന്നും, ഈജിപ്റ്റില്‍ നിന്നും, സിറിയയില്‍ നിന്നും, ലിബിയയില്‍ നിന്നും ഒക്കെ വരുന്ന വര്‍ത്തകള്‍ വായിക്കുക.

മദനി ചെയ്ത തീവ്രവാദം എന്താണെന്ന് ഇവിടത്തെ നീതിന്യായ വ്യവസ്ഥക്ക് മനസിലായിട്ടുണ്ട്. തല്‍ക്കാലം ക്രമസമാധാനപാലനത്തിനതു മതി.

kaalidaasan said...

>>>> അസീമാനന്ദയുടെ കുറ്റസമ്മത മൊഴിയില്‍ അയാളും സഹ ഹിന്ദുത്വക്കാരും ചെയ്ത സ്ഫോടനങ്ങളെപ്പറ്റി ഏറ്റു പറഞ്ഞിട്ടുണ്ട്. അതിനൊക്കെ ഉപോദ്ബലകമായ തെളിവുണ്ടെങ്കില്‍ അയാളെയും ശിക്ഷിക്കണം. അല്ലെങ്കില്‍ അയാളെയും വെറുതെ വിടേണ്ടിവരും.<<<

അസീമാനന്ദയും സഹ ഹിന്ദുത്വക്കാരും കുറ്റസമ്മത മൊഴിരേഖപ്പെടുത്തിയത് താങ്കളുടെ മുന്നിലായതുകൊണ്ട് അത് അവിശ്വസിക്കേണ്ട കാര്യമില്ല. അയാളുടെ കുറ്റസമ്മതത്തിന്‌ ഉപോദ്ബലകമായ തെളിവുണ്ടെങ്കില്‍ അയാളെയും ശിക്ഷിക്കും. തെളിവില്ലെങ്കില്‍ അയാളെയും വെറുതെ വിടും.
സാധാരണ കുറ്റവാളികള്‍ ആരും കുറ്റം ചെയ്തതായി സമ്മതിക്കാറില്ല. അസീമാനന്ദ സമ്മതിച്ചു. മദനി സമ്മതിച്ചിട്ടില്ല. കൊടുമ്കുറ്റവാളികളൊക്കെ അങ്ങനെയാണ്. അതൊക്കെ കണ്ടുപിടിക്കേണ്ട ചുമതല അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ്. അവര്‍ കണ്ടെത്തുന്ന തെളിവുകള്‍ വിശ്വസനീയമാണോ എന്നൊക്കെ തീരുമാനിക്കുന്നത് കോടതികളും.

മദനിക്കെതിരെ തെളിവുണ്ടെങ്കില്‍ കോടതി ശിക്ഷിക്കും. മദനി ആയതുമൊണ്ട്, ഇതൊക്കെ പെട്ടെന്നു തീരുമാനികാന്‍ ഇന്‍ഡ്യന്‍ കോടതി മദനിയുടെ കീഴിലല്ല. മറ്റേത് ഇന്‍ഡ്യക്കാരനും കടന്നു പോകേണ്ട വഴിയിലൂടെ തന്നെ മദനിയും കടന്നു പോകേണ്ടി വരും. ഇന്‍ഡ്യയില്‍ ജീവിക്കണമെങ്കില്‍ അതൊക്കെ വേണ്ടി വരും. മദനിക്ക് വേണ്ടി കണ്ണീരൊഴുക്കേണ്ടവര്‍ക്കും ശബ്ദമുയര്‍ത്തേണ്ടവര്‍ക്കുമതൊക്കെ ചെയ്യാം.

kaalidaasan said...

>>>> പ്രതി ദളിതനും മുസ്ലിമും ആകുമ്പോള്‍ ഏതു കുറ്റവും ഗുരുതരമാവും ഈ നാട്ടില്‍ . അതുകൊണ്ടാണല്ലോ രാജ ഇപ്പോഴും ജാമ്യം പോലും കിട്ടാതെ ജയിലില്‍ക്കിടക്കുമ്പോള്‍ മറ്റെല്ലാവരും പുറത്തു വിലസുന്നത്. പിന്നോക്കജാതിക്കാരിയായ കനിമൊഴിക്കുപോലും എത്ര ബുദ്ധിമുട്ടേണ്ടിവന്നു ജാമ്യം ലഭിക്കാന്‍ എന്നോര്‍ക്കുക.ബ്രാഹ്മണനായ സുരേഷ് കല്‍മാഡിയും പുറത്തുവന്നു അഴിമതിക്കേസില്‍ ജാമ്യം കിട്ടി.<<<

എന്തും ജാതിയും മതവും തിരിച്ചു കാണുന്ന താങ്കള്‍ക്കൊക്കെ ഇങ്ങനെയേ മനസിലാകൂ. രാജ പ്രധാന പ്രതി ആയതുകൊണ്ട് ജയിലില്‍ കിടക്കുന്നു.

അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട സുഖ് റാമും ബാലകൃഷ്ണപിള്ളയും ദളിതരോ മുസ്ലിങ്ങളോ അല്ല. തെളിവുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടും.

മുസ്ലിമായതുകൊണ്ട് ശിക്ഷ ഒഴിവാക്കി കിട്ടാന്‍ ഇന്‍ഡ്യ ഇസ്ലാമിക രാജ്യമല്ല.

>>>.സംവരണമില്ലാത്ത ജുഡീഷ്യറിയില്‍ ഇതൊക്കെത്തന്നെ നടക്കുമെ്ന്നു തിരിച്ചറിവുള്ളവരാണ് ദളിതരും പിന്നോക്കക്കാരും മുസ്ലിങ്ങളും മറ്റും.<<<

ദളിതനായ കെ ജി ബാലകൃഷ്ണന്‍ ചീഫ് ജസ്റ്റിസ് ആയപ്പോള്‍ എത്ര ദളിതരെയും, മുസ്ലിങ്ങളെയും ജാമ്യം കൊടുത്തു വിട്ടിട്ടുണ്ട്. എന്തേ ഈ ദളിതന്റെ മുന്നില്‍ ഒരു ദയാഹര്‍ജി സമര്‍പ്പിക്കാന്‍ മറന്നു പോയി. അദ്ദേഹം ​ഇപ്പോള്‍ ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനാണ്. മദനിയുടെ ദയനീയ കഥ ഈ ദളിതനോടൊന്നു പറയരുതോ?

ഇപ്പോള്‍ തന്നെ സുപ്രീം കോടതിയില്‍ Altamas Kabir എന്നും Aftab Alam എന്നും പേരായ രണ്ട് മുസ്ലിം ജഡ്ജിമാര്‍ ഉണ്ട്. അവര്‍ എത്ര മുസ്ലിങ്ങളെ ജാമ്യം നല്‍കി വിട്ടിട്ടുണ്ട് എന്നൊന്നു പറയാമോ?

ഇന്‍ഡ്യയിലെ മുസ്ലിം ജനസംഘ്യക്കാനുപാതികമായി തന്നെ സുപ്രീം കോടതിയില്‍ ഇപ്പോള്‍ മുസ്ലിം ജഡ്ജിമാര്‍ ഉണ്ട്. സംവരണത്തിലൂടെ തന്നെ മുസ്ലിം ജഡ്ജിമാര്‍ വന്നാല്‍ എല്ലാ മുസ്ലിം കുറ്റവാളികളെയും വെറുതെ വിടുമെന്നൊക്കെ സ്വപ്നം കാണാന്‍ എല്ലാ മുസ്ലിങ്ങള്‍ക്കും അവകാശമുണ്ട്. പക്ഷെ ഇന്‍ഡ്യയില്‍ അതൊന്നും നടക്കില്ല. കാരണം ഇവിടത്തെ നിയമം ശരിയ അല്ല.

kaalidaasan said...

>>>ചോറിങ്ങും കൂറങ്ങ് ഇസ്രയേലിലും അമേരിക്കയിലുമായി കഴിയുന്ന തന്നെപ്പോലുള്ള സയണിസ്റ്റുകളല്ല ഇന്ത്യക്കാര്‍ . ഈ നാടിനെ അമേരിക്കക്കും മറ്റ് സാമ്രാജ്യത്വ ശക്തികള്‍ക്കും പണയം വയ്ക്കുന്ന ഭരണനയങ്ങളെ ശക്തമായി എതിര്‍ക്കുന്ന മുസ്ലിങ്ങളും ദളിതരും മറ്റ് പുരോഗമന ശക്തികളും ഉള്‍പ്പെടുന്ന ജനങ്ങള്‍ ഇന്ത്യക്കാരായിരിക്കാനുള്ള മാനദണ്ഡം തന്നെപ്പോലുള്ളവര്‍ ഏതായാലും നിശ്ചയിക്കേണ്ട.അതിനുള്ള അര്‍ഹത സയണിസ്റ്റുകള്‍ക്കില്ല.<<<

ഇത്ര പെട്ടെന്ന് കാലുമാറുന്നത് ശരിയല്ല. സംഘ പരിവാര്‍ പെട്ടെന്ന് സയണിസ്റ്റാകുന്ന ഒടിവിദ്യ ഇസ്ലാമില്‍ തന്നെയാണോ ഉള്ളത്?

ഈ നാടിനെ അമേരിക്കക്കും മറ്റ് സാമ്രാജ്യത്വ ശക്തികള്‍ക്കും പണയം വയ്ക്കുന്ന ഭരണനയങ്ങളെ ശക്തമായോ ദുര്‍ബലമായോ എതിര്‍ക്കുന്നതല്ല ഇന്ത്യക്കാരായിരിക്കാനുള്ള മാനദണ്ഡം. ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥയെ അംഗീകരിക്കലാണ്. ഈ നീതി ന്യായ വ്യവസ്ഥ തടവില്‍ വച്ചിരിക്കുന്ന ഒരു തീവ്രവാദിയെ മോചിപ്പിക്കാന്‍ തഹ്രീര്‍ സ്ക്വയര്‍ മോഡല്‍ വിപ്ളവം നടത്തണമെന്നു പറയുന്നവന്‍ ഒരിക്കലും ഇന്‍ഡ്യക്കാരനല്ല. അവനെ ഇന്‍ഡ്യന്‍ നിയമം പിടികൂടും. അതിഷ്ടമില്ലെങ്കില്‍ അവന്‌ ഇന്‍ഡ്യയില്‍ നിന്നും മറ്റേതെങ്കിലും സ്വര്‍ഗ്ഗത്തിലേക്ക് പോകാം. ആരും തടയില്ല. പക്ഷെ ഇന്‍ഡ്യയില്‍ ജീവിക്കണമെങ്കില്‍ ഇന്‍ഡ്യന്‍ നിയമം അനുസരിക്കണം.

ഒരാള്‍ ഇന്‍ഡ്യക്കാരനാണോ അല്ലയോ എന്നു തീരിമാനിക്കുന്നത് ഇന്‍ഡ്യയിലെ നീതി ന്യായ വ്യവസ്ഥയാണ്. ഭീകരപ്രവര്‍ത്തനം നടത്തുന്നവരുടെ മനുഷ്യാവകാശങ്ങള്‍ റദ്ദ് ചെയ്ത് അവരെ ജയിലുകളില്‍ അയക്കുന്നത് ഈ വ്യവസ്ഥയാണ്.

kaalidaasan said...

>>>പ്രതിഭാഗം വക്കീലിനു പറയാനുള്ളത് കേട്ടില്ലെന്നാണെടോ കോപ്പേ പറഞ്ഞത്. അല്ലാതെ വാദപ്രതിവാദത്തിന്റെ കാര്യമല്ല.<<<

പ്രതിഭാഗം വക്കീല്‍ പറഞ്ഞപ്പോഴൊക്കെ ജഡ്ജിമാര്‍ ചെവി പൊത്തി ഇരിക്കുകയല്ലായിരുന്നു. അവര്‍ ചെവി തുറന്നു പിടിച്ചു തന്നെ കേട്ടു. അതേക്കുറിച്ചൊന്നും താങ്കള്‍ കേട്ടിട്ടില്ലെങ്കില്‍ ഇവിടെയുണ്ട്.

http://www.rediff.com/news/report/bengaluru-blast-accused-madani-denied-bail/20120103.htm

Bengaluru blast accused Madani denied bail


The Supreme Court on Tuesday rejected the bail plea of Abdul Naseer Madani, arrested for his alleged role in the 2008 serial terror blasts in Bengaluru Ahmedabad and Jaipur

A bench of justices P Sathasivam and J Chelameswar, however, directed the Karnataka government to provide medical treatment to Madani, founder of Peoples Democratic Party in Kerala , at the Kottakkal Arya Vaidya Sala in Bangalore for his various health problems.


The apex court passed the directions for medical help to Madani, while declining to entertain senior counsel Sushil Kumar's plea for interim bail to him to enable him undergo treatment at the Kottakkal Arya Vaidya Sala in Kerala's Malappuram district. Kumar pleaded that Madani be released on bail as he was falsely implicated and cited his acquittal in the Coimbatore bomb blast case after nine-and-half years of incarceration as proof of his innocence. He further submitted that the accused, who had to undergo amputation of one of his legs and was suffering from serious spinal problems and associated symptoms, was no threat to the law enforcing agencies.

Madani's counsel Kumar's argument, however, failed to impress the court, which observed, "in a lighter vein, we would like to say, people need not do things physically. They can do wonders even while sitting at one place".


പ്രതി ഭാഗം വക്കീല്‍ പറഞ്ഞതു മുഴുവന്‍ അവര്‍ അംഗീകരിച്ചില്ല എന്നത് വേറെ കാര്യം. അങ്ങനെ പല പ്രതിഭാഗം വക്കീലന്‍മാരും പലതും പറയും. അംഗീകരിക്കണമോ വേണ്ടയോ എന്നതൊക്കെ അവരുടെ തീരുമാനം. അംഗീകരിക്കാന്‍ പറ്റാത്തതുകൊണ്ട് അവര്‍ ജാമ്യം നല്‍കിയില്ല.

ഒരു കാലില്ലാത്ത മദനി ആര്‍ക്കും ഭീക്ഷണിയല്ല എന്നും പറഞ്ഞ് സഹതാപം നേടാന്‍ അദ്ദേഹത്തിന്റെ വക്കീല്‍ ശ്രമിച്ചപ്പോള്‍ കോടതി അഭിപ്രായപ്പെട്ടത് ഇങ്ങനെ.

"in a lighter vein, we would like to say, people need not do things physically. They can do wonders even while sitting at one place".

kaalidaasan said...

>>>ഭൂരിഭാഗം സ്ഫോടനങ്ങളും മുസ്ലിങ്ങള്‍ നടത്തുന്നതാണെന്നതിന് തെളിവോ? അതിന് ഏതൊക്കെ നാട്ടില്‍ എത്ര മുസ്ലിങ്ങള്‍ ശിക്ഷിക്കപ്പെട്ടെന്നതിന്‍റെ കണക്കോ താനൊന്നു ഹാജരാക്ക്. എന്നിട്ട് വേറെ ചില കണക്ക് തന്നെ അണ്ണാക്കിലോട്ട് ഞാന്‍ കോരിയൊഴിച്ചു തരാം. ഇറാക്കിലും അഫ്ഗാനിസ്ഥാനിലും തന്റെ ഗോഡ്ഫാദര്‍മാര്‍ നടത്തിയ ബോംബ് സ്ഫോടനങ്ങളും കൂട്ടക്കൊലകളും താനേതു കണക്കിലാണെടോ പെടുത്തുക?<<<

ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ മുസ്ലിങ്ങള്‍ സ്ഫോടനം നടത്തിയതിനു തെളിവാകയുള്ളു എന്നത് താങ്കള്‍ പിന്തുടരുന്ന നിദാനശാസ്ത്രം. അതെന്റെ അണ്ണാക്കിലേക്ക് ഒന്നും കോരി ഒഴിച്ചിട്ടു കാര്യമല്ല.

അമേരിക്ക അഫ്ഘാനിസ്താനെയും ഇറാക്കിനെയും ആക്രമിച്ചത് നേരിട്ട് യുദ്ധം പ്രഖ്യാപിച്ചാണ്. അപ്പോള്‍ ചത്തു പോയവരൊക്കെ യുദ്ധത്തിന്റെ കണക്കില്‍ പെടും. താങ്കളുടെ പ്രവചകന്‍ നടത്തിയ യുദ്ധത്തില്‍ മരിച്ചവരുടെ കണക്ക് പോലെ.

ഇന്‍ഡ്യയുടെ വിമാനം ​തട്ടികൊണ്ടുപോയ, ഇന്‍ഡ്യന്‍ പാര്‍ലമെന്റ് ആക്രമിച്ച, ബോംബെയില്‍ സ്ഫോടനം നടത്തിയ, താജ് മഹല്‍ ഹോട്ടല്‍ ആക്രമിച്ചവരൊന്നും മുസ്ലിങ്ങളല്ല എന്നൊക്കെ താങ്കള്‍ പറഞ്ഞു സ്വയം വിശ്വസിച്ചോളൂ. സഹ മുസ്ലിങ്ങളെയം ​വിശ്വസിപ്പിച്ചോളൂ.

പാകിസ്താനില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്ന ഷിയ മുസ്ലിങ്ങളെയും, അഹമദിയ മുസ്ലിങ്ങളെയും ബോംബ് വച്ച് കൊന്നൊടുക്കുന്നത് ആരുടെയും ഗോഡ്ഫാദര്‍മാരല്ല. അള്ളാക്കു വേണ്ടി ജിഹാദ് നടത്തുന്ന അഞ്ചുനേരം നിസ്കരിക്കുന്ന മുസ്ലിങ്ങളാണ്. ഇറാക്കിലെ ഷിയ മുസ്ലിങ്ങളെ ബോംബ് വച്ചു കൊല്ലുന്നവരും ഗോഡ് ഫാദര്‍ മാരല്ല. ഗോഡ് അയച്ചു എന്നു പറയുന്ന മുസ്ലിങ്ങളാണ്. ഇതേക്കുറിച്ച് കണക്കെടുത്താലൊന്നും കൊല അവസാനിക്കില്ല. അത് തുടര്‍ന്നു കൊണ്ടിരിക്കും.ഇസ്ലാം ഉള്ളിടത്തോളം കാലം.

തല്‍ക്കാലം ​വായിക്കാന്‍ ചില വാര്‍ത്തകള്‍.

http://www.foxnews.com/world/2012/01/15/bomb-targeting-religious-procession-kills-13-in-pakistan/

Bomb targeting religious procession kills 13 in Pakistan

MULTAN, Pakistan – A bomb blast ripped through a religious procession in eastern Pakistan on Sunday, killing 13 people and wounding at least 20 in the latest sectarian attack in the country, police said.
Hundreds of Pakistani Shiites had gathered in the town of Khanpur in Punjab province for a traditional procession to mark the end of 40 days of mourning following the anniversary of the death of Imam Hussein, a revered seventh-century figure.

http://ahmadiyyatimes.blogspot.com.au/2011/04/pakistan-taliban-militants-bomb-muslim.html

Pakistan: Taliban Militants Bomb Muslim Shrine in Pakistan, Kill 42

ISLAMABAD, Pakistan – Taliban militants carried out a double suicide bombing outside the shrine of the 13th century Muslim Sufi saint Ahmed Sultan, popularly known as Sakhi Sarwar, in Dera Ghazi Khan district, in Pakistan’s Punjab province, killing 42 people and injuring more than 70 on Sunday.

http://www.huffingtonpost.com/2012/01/14/iraq-bomb_n_1206223.html

Iraq Bomb Kills At Least 53 Shiite Pilgrims In South

ZUBAIR, Iraq — A bomb tore through a procession of Shiite pilgrims heading toward a largely Sunni town in southern Iraq on Saturday, killing at least 53 people in the latest sign of a power struggle between rival Muslim sects that has escalated since the American military withdrawal.

http://www.bbc.co.uk/news/world-middle-east-16755347

Car bomb attack near funeral in Baghdad kills 32 people

A suicide car bomber has killed at least 32 people and injured about 60 in a predominantly Shia Muslim district of the Iraqi capital Baghdad.

The bomb went off in a market place as a funeral procession was passing in the city's Zafaraniya district.

ഇവരെയൊക്കെ ആരെങ്കിലും ശിക്ഷിക്കുന്നുണ്ടോ എന്ന് അള്ളാക്ക് പോലുമറിയില്ല. പിന്നെ ഞാനെങ്ങനെ അറിയാന്‍.

kaalidaasan said...

>>>ഇറാക്കില്‍ മാരക ആയുധങ്ങളുണ്ടെന്ന നുണ പറഞ്ഞ് അമേരിക്ക നടത്തിയ അതിക്രമങ്ങളൊന്നും തന്റെ ലോകം കണ്ടില്ലേ? തനിക്കതിനു കണ്ണുണ്ടായിട്ടുവേണ്ടേ ?കാണണമെങ്കില്‍ അത് മുസ്ലിമായിരിക്കേണ്ടേ?<<<

ഇറാക്കില്‍ മാരക ആയുധങ്ങളുണ്ടെന്നു പറഞ്ഞത് നുണയൊന്നും ആയിരുന്നില്ല. അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും ഇറാനെതിരെ പ്രയോഗിക്കാന്‍ ആണത് നല്‍കിയത്. പക്ഷെ സദ്ദാം അവരേക്കാള്‍ ബുദ്ധിമാനായിരുന്നു. അദ്ദേഹമതൊക്കെ എവിടെയോ സമര്‍ദ്ധമായി ഒളിപ്പിച്ചു. അല്ലെങ്കില്‍ നശിപ്പിച്ചു. അമേരിക്ക അന്വേഷിച്ചു ചെന്നപ്പോള്‍ ഒന്നും കിട്ടിയില്ല.

സദ്ദാം ലക്ഷക്കണക്കിനു കുര്‍ദുകളെയും, ഷിയകളെയും കൊന്നൊടുക്കിയത് കാണാന്‍ താങ്കള്‍ക്ക് കണ്ണില്ലാതെ പോയത് അദ്ദേഹം മുസ്ലിമായതുകൊണ്ടാണോ? കുവൈറ്റിനെ ആക്രമിച്ച് കീഴടക്കിയതില്‍ തെറ്റ് കാണാത്തത് സദ്ദാം മുസ്ലിമായതുകൊണ്ടാണോ?

സദ്ദാമിനെ പുറത്താക്കാന്‍ ഷിയാകളും കുര്‍ദുകളും അമേരിക്കയെ അകമഴിഞ്ഞ് സഹയിച്ചതെന്തിനായിരുന്നു. അദ്ദേഹം സുന്നി ആയതുകൊണ്ടാണോ? അതോ ക്രൂരനായ ഏകാധിപതി ആയതുകൊണ്ടാണോ?


ദോഷം പറയരുതല്ലോ. ഇസ്ലാമിക ലോകത്തെ ഏക മതേതരവാദി അയിരുന്നു സദ്ദാം. തീവ്ര മുസ്ലിങ്ങള്‍ക്ക് ഒരിക്കലും സഹിക്കാന്‍ ആകാത്ത കാര്യം അതായിരുന്നു. അമേരിക്ക ചെയ്ത അതേ കാര്യം ഷിയാകളും കുര്‍ദുകളും കൂടി ചെയ്യുമായിരുന്നു എന്നതാണു സത്യം.

kaalidaasan said...

>>>താനൊക്കെ പിന്നെ ഇത്രനാളും ചെയ്തതും ഇപ്പോള്‍ ചെയ്യുന്നതും ആ സമരത്തെ എതിര്‍ക്കയല്ലാതെ പ്രോത്സാഹിപ്പിക്കലാണോ ?<<<

താങ്കളോ മറ്റാരെങ്കിലുമോ കോടതിയില്‍ മദനിക്ക് വേണ്ടി വാദിച്ചപ്പോള്‍ എതിര്‍ക്കാന്‍ ഞാന്‍ വന്നിരുന്നോ?

മദനിയെ മോചിപ്പിക്കാന്‍ കേരളം മുഴുവന്‍ തഹ്രീര്‍ സ്ക്വയര്‍ മോഡലില്‍ വിപ്ളവം നടത്തണമെന്ന് ഒരു തീവ്രവാദി ഇ മെയില്‍ സന്ദേശം അയച്ചതാണല്ലോ ഇവിടെ ചര്‍ച്ചാ വിഷയമായത്. അങ്ങനെയുള്ള സമരത്തെ ഞാന്‍ എതിര്‍ക്കുന്നു ഇനിയുമെതിര്‍ക്കും. ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ എതിര്‍ക്കും. ഇതുപോലുള്ള ഇസ്ലാമിക വിപ്ളവത്തെ പ്രോത്സാഹിപ്പിക്കാന്‍ എനിക്ക് മനസില്ല എന്നതു മാത്രമല്ല, എതിര്‍ക്കുകയും ചെയ്യും. തീവ്ര മുസ്ലിങ്ങള്‍ക്ക് ഈ വിപ്ളവാഹ്വാനം ​ നിസാരമായിരിക്കാം. പക്ഷെ എനിക്കങ്ങനെയല്ല.

മദനിക്കു വേണ്ടി താങ്കള്‍ ഇനിയും കോടതിയില്‍ പോയിക്കോളൂ. ജാമ്യം കിട്ടിയാല്‍ വങ്ങിച്ചു കൊള്ളു.

kaalidaasan said...

>>>തഹ്രീര്‍ സ്ക്വയര്‍ സമരം നടത്താനോ? താനെവിടുന്നാണ് ഈ നുണകളൊക്കെ ചികഞ്ഞെടുക്കുന്നത്? നിയമവിരുദ്ധമായിആരെന്തു ചെയ്താലും നിയമം പിടികൂടട്ടെ. നിയമം എല്ലാവര്‍ക്കും ഒരുപോലാകണം എന്നുമാത്രം. <<<

ഞാനെഴുതിയത് നുണയാണെങ്കില്‍ അത് പറഞ്ഞത് അവര്‍ണ്ണന്‍ എന്ന വ്യക്തിയാണ്.അദ്ദേഹം ഇവിടെ നല്‍കിയ ലിങ്കില്‍ ആ ഇ മെയിലിന്റെ വിശദാംശങ്ങള്‍ ഉണ്ടായിരുന്നു. ഇതു വരെ വായിച്ചിട്ടില്ലെങ്കില്‍ ഇപ്പോഴെങ്കിലും വായിക്കുക.

http://hafeezkv.blogspot.com.au/2012/01/blog-post.html

EID MUBARAK TO ALL !.
THIS EID MAKES US TO THINK ABOUT OUR LEADER ABDUL NASSER MADANI.
LET ALL OF US WORK TOGETHER TO MAKE HIS RELEASE AN "INDIAN JASMINE REVOLUTION"
LET US BUILD AS MANY TAHRIR SQUARES IN KERALA TO MAKE MADANI RELEASE A REALITY.



ഇത് നിയമ വിരുദ്ധമണെന്ന് കേരളാ പോലീസിനു തോന്നി. അവര്‍ അതേക്കുറിച്ച് അന്വേഷിക്കുന്നു. അത്പാടില്ല എന്നതാണു പല മുസ്ലിങ്ങളുടെയും അഭിപ്രായം. അത് മുസ്ലിം സമുദായത്തിന്റെ മുണ്ടുരിഞ്ഞതാണെന്ന് ഈ പോസ്റ്റ് എഴുതിയ വ്യക്തി പറയുന്നു. മറ്റ് പലരുമതിനെ ശരിവയ്ക്കുന്നു.

ഇതുപോലെ ഒരു ഇ മെയില്‍ ഒരാള്‍ അയച്ചാല്‍ അതേപ്പറ്റി അന്വേഷിക്കുന്നത് മുസ്ലിങ്ങളുടെ മുണ്ടുരിയലാണെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

kaalidaasan said...

>>>@Kaalidasan:
Please read this report:
മനുഷ്യാവകാശ ലംഘനങ്ങള്‍ ഇന്ത്യ പരാജയം -ഹ്യൂമന്‍ റൈറ്റ്സ് വാച്ച്.<<<<


ഇന്‍ഡ്യ ഒരു മധുര മനോജ്ഞ പറുദീസയൊന്നുമല്ല. മനുഷ്യാവകാശ ലംഘനങ്ങളൊക്കെ നടക്കുന്നുണ്ട്. ഇന്‍ഡ്യയുടെ ഒരു സംസ്ഥാനത്തിന്റെ അത്ര പോലും ജനസംഖ്യയില്ലാത്ത രാജ്യത്തുള്ളവര്‍ക്ക് ഇതൊക്കെ വലിയ വിഷയങ്ങളാണ്. അവര്‍ ഇതുപോലുള്ള പല റിപ്പോര്‍ട്ടുകളും എഴുതി വിടും. അവര്‍ എഴുതാറുള്ള മറ്റൊരു റിപ്പോര്‍ട്ട് ഇന്‍ഡ്യയില്‍ അഴിമതി വളരെ കൂടുതലാണെന്നൊക്കെയാണ്. അവരുടെ രാജ്യത്തെ ഒരു പുതിയ വാര്‍ത്ത ഇതാണ്.

http://www.reuters.com/article/2012/01/26/rbs-ceo-idUSL5E8CQ41320120126

RBS CEO set for bonus just under $1.6 mln -sources

LONDON | Thu Jan 26, 2012 2:01pm EST
Jan 26 (Reuters) - Royal Bank of Scotland will cut Chief Executive Stephen Hester's 2011 bonus to just under 1 million pounds ($1.6 million), sources told Reuters, following political pressure on the part-nationalised lender.

"An announcement could be made tonight or tomorrow morning. The number will be just under one million pounds," said one of the three sources with knowledge of the matter.

നികുതി ദായകരുടെ പണം മില്യണ്‍ കണക്കിന്‌ ഒരാള്‍ ബോണസെന്നും പറഞ്ഞ് പോക്കറ്റിലാക്കുന്നതില്‍ ഈ ഹ്യൂമന്‍ റൈറ്റ് വാച്ചോ മറ്റേതെങ്കിലും വാച്ചുകളോ ഒരു കുറ്റവും കാണില്ല. പക്ഷെ ഇന്‍ഡ്യയിലെ ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍ 10 രൂപ കൈക്കൂലി മേടിച്ചാല്‍ അത് അഴിമതിയുടെ നിറകുടം എന്നവര്‍ വിശേഷിപ്പിക്കും. 30% ആളുകള്‍ ദാരിദ്ര്യ രേഖക്കു താഴെ ജീവിക്കുന്ന ഇന്‍ഡ്യയില്‍ ഇതുപോലെ നിരവധി പ്രശ്നങ്ങളുണ്ട്.

ഇന്‍ഡ്യയെ ആക്ഷേപിക്കാന്‍ ഇതുപോലത്തെ റിപ്പോര്‍ട്ടുകളൊക്കെ പൊക്കിപ്പിടിച്ച് നടക്കുന്ന താങ്കള്‍ക്ക് മുസ്ലിങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയ പാകിസ്താനേപ്പറ്റി എന്താണഭിപ്രായം.അവിടെ നടക്കുന്ന മനുഷ്യാവകശലംഘനത്തേപ്പറ്റി ഒരഭിപ്രായം പറയാമോ? അതോ ഇനി അവിടെ യാതൊരു വിധ മനുഷ്യാവകാശ ലംഘനവും നടക്കുന്നില്ല എന്നാണോ താങ്കളുടെ പക്ഷം?

kaalidaasan said...

http://mangalam.com/index.php?page=detail&nid=539817&lang=malayalam

ഇ-മെയില്‍ വിവാദം: ചോര്‍ത്തിയ രേഖ വ്യാജം; എസ്‌.ഐയെ പിരിച്ചുവിടാന്‍ ശിപാര്‍ശ


തിരുവനന്തപുരം: ഇന്റലിജന്‍സ്‌ എസ്‌.പിയുടെ വ്യാജ ഒപ്പുവച്ച്‌ എസ്‌.ഐ. ചോര്‍ത്തിക്കൊടുത്ത രേഖയാണ്‌ ഇ-മെയില്‍ വിവാദത്തിനു തിരികൊളുത്തിയതെന്ന്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് എ.ഐ.ജി. ഗോറി സഞ്‌ജയ്‌കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌. വ്യാജ രേഖയുണ്ടാക്കിയ സൈബര്‍ സെല്‍ എസ്‌.ഐ. ബിജു സലിമിനെ പിരിച്ചുവിടാനും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ. സംഭവത്തെപ്പറ്റി കേസെടുത്ത്‌ കൂടുതല്‍ അന്വേഷണം നടത്തണമെന്നും കഴിഞ്ഞ ദിവസം സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എ.ഐ.ജി. ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 268 പേരുടെ ഇ-മെയില്‍ വിലാസം പരിശോധിക്കു ന്നുവെന്ന മട്ടിലാണ്‌ ബിജു വ്യാജവാര്‍ത്ത സൃഷ്‌ടിച്ചത്‌. വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമം വാരികയ്‌ക്കെതിരേ തല്‍ക്കാലം കേസെടുക്കേണ്ടതില്ലെന്നാണ്‌ എ.ഐ.ജിയുടെ അഭിപ്രായം. മാധ്യമം വാരികയിലെ ഒരു ജീവനക്കാരനും എസ്‌.ഐ. ബിജുവും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇന്റലിജന്‍സ്‌ ആസ്‌ഥാനത്തുനിന്ന്‌ ഹൈടെക്‌് സെല്ലിലേക്കു വന്ന രഹസ്യരേഖ എസ്‌.ഐ. ബിജു വീട്ടില്‍ കൊണ്ടുപോയി പകര്‍പ്പെടുത്തശേഷമാണ്‌ എസ്‌.പിയുടെ വ്യാജ ഒപ്പിട്ടതെന്ന്‌ അന്വേഷണത്തില്‍ വ്യക്‌തമായി. ഗൂഢാലോചന, വ്യാജരേഖ സൃഷ്‌ടിക്കല്‍, മതസൗഹാര്‍ദം തകര്‍ക്കല്‍ എന്നീ കുറ്റങ്ങളാണു ബിജുവിനെതിരേ ആരോപിക്കപ്പെടുന്നത്‌.

കഴിഞ്ഞ 16 നാണ്‌ ഇ-മെയില്‍ വിവാദത്തെക്കുറിച്ച്‌ ഹൈടെക്‌ പോലീസ്‌ അന്വേഷണമാരംഭിച്ചത്‌. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും വ്യത്യസ്‌തമായ നിലപാടെടുത്തത്‌ ഏറെ ഒച്ചപ്പാടു സൃഷ്‌ടിച്ചു. തുടര്‍ന്ന്‌ വിശദമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ എ.ഐ.ജിയോട്‌ ആവശ്യപ്പെടുകയായിരുന്നു. മൂന്നിലധികം മൊബൈല്‍ഫോണ്‍ എസ്‌.ഐ. ബിജു ഉപയോഗിച്ചിരുന്നു. അഞ്ഞൂറോളം ഫോണ്‍ കോളുകള്‍ ദിനംപ്രതി കേരളത്തിനകത്തും പുറത്തുനിന്നും ബിജുവിന്‌ എത്തിയിരുന്നു. അടുത്ത കാലത്താണ്‌ എസ്‌.ഐ. ബിജു ഹൈടെക്‌ സെല്ലിലേക്കു സ്‌ഥലംമാറി വന്നത്‌.

ഇ-മെയില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ കിട്ടിയാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

kaalidaasan said...

http://mangalam.com/index.php?page=detail&nid=540243&lang=malayalam

ഇമെയില്‍ വിവാദം: എസ്‌.ഐക്കെതിരേ മൂന്നു കുറ്റങ്ങള്‍


തിരുവനന്തപുരം: ഇമെയില്‍ വിവാദത്തില്‍ കുടുങ്ങിയ ഹൈടെക്‌ സെല്‍ എസ്‌.ഐ. ബിജുവിനെതിരെ വ്യാജരേഖ ചമച്ചതടക്കം മൂന്നു കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാന്‍ മ്യൂസിയം പോലീസിന്‌ ഡി.ജി.പി. ജേക്കബ്‌ പുന്നൂസ്‌ നിര്‍ദേശം നല്‍കി. ഇന്റലിജന്‍സ്‌ എസ്‌.പിയുടെ വ്യാജ ഒപ്പിട്ട രേഖ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയതിന്റെ പേരിലാണ്‌ കേസ്‌. ജാമ്യമില്ലാ വകുപ്പാണ്‌ ചുമത്തിയിട്ടുള്ളത്‌.

ഇമെയില്‍ വിവാദത്തെക്കുറിച്ച്‌ അന്വേഷിച്ച പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് എ.ഐ.ജി. ഗോറി സഞ്‌ജയ്‌കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ എസ്‌.ഐക്കെതിരെ കേസെടുക്കുന്നത്‌. അതീവരഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ഹൈടെക്‌ സെല്ലില്‍നിന്നു ചോര്‍ത്തി നല്‍കിയതു ബിജുവാണെന്ന്‌ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം 'മംഗളം' പ്രസിദ്ധീകരിച്ചിരുന്നു.

ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കല്‍, ഔദ്യോഗിക രേഖ ചോര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ്‌ എസ്‌.ഐയുടെ പേരില്‍ മ്യൂസിയം പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. ബിജു ഇതിനുമുന്‍പും പോലീസ്‌ ആസ്‌ഥാനത്തുനിന്ന്‌ രേഖകള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന വിവരം പോലീസിനു ലഭിച്ചു. കുറ്റിച്ചല്‍ സ്വദേശിയായ ഒരു അഭിഭാഷകന്‍ മുഖാന്തിരമാണ്‌ എസ്‌.ഐ. ബിജു സലിം വിവാദ റിപ്പോര്‍ട്ട്‌ ഒരു വാരികയ്‌ക്ക് എത്തിച്ചത്‌. ചില സാമുദായിക സംഘടനകളുമായി ബിജുവിനു ബന്ധമുണ്ടായിരുന്നു. വിവാദ വാര്‍ത്ത പുറത്തുവന്ന ദിവസംമുതല്‍ ബിജു അവധിയില്‍ പ്രവേശിച്ചിരുന്നു. ഇതേസമയം ബിജു മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്‌

kaalidaasan said...

>>>>പ്രതി ദളിതനും മുസ്ലിമും ആകുമ്പോള്‍ ഏതു കുറ്റവും ഗുരുതരമാവും ഈ നാട്ടില്‍ . അതുകൊണ്ടാണല്ലോ രാജ ഇപ്പോഴും ജാമ്യം പോലും കിട്ടാതെ ജയിലില്‍ക്കിടക്കുമ്പോള്‍ മറ്റെല്ലാവരും പുറത്തു വിലസുന്നത്.<<<<<

രാജക്ക് എന്തുകൊണ്ട് ജാമ്യം നിഷേധിച്ചു എന്നതിന്റെ ഉത്തരം ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ നിന്നും മനസിലാകും.

http://mangalam.com/index.php?page=detail&nid=540223&lang=malayalam

'2ജി: രാജ കൊടുത്ത 122 ലൈസന്‍സ്‌ റദ്ദാക്കി


ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം അഴിമതിക്കേസില്‍ കേന്ദ്ര സര്‍ക്കാരിനു കനത്ത തിരിച്ചടി നല്‍കിക്കൊണ്ട്‌ വിവാദ ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കി. മുന്‍ ടെലികോം മന്ത്രി എ. രാജയുടെ കാലത്തു നടന്ന സ്‌പെക്‌ട്രം ഇടപാടിലൂടെ 2008 ജനുവരി 10 നു ശേഷം നല്‍കിയ 122 ലൈസന്‍സുകളാണു റദ്ദാക്കിയത്‌.

അനധികൃതമായി ലൈസന്‍സ്‌ നേടിയശേഷം വിദേശകമ്പനികള്‍ക്കു വന്‍വിലയ്‌ക്ക് ഓഹരിവിറ്റ മൂന്നു കമ്പനികള്‍ക്ക്‌ ഓരോ സര്‍ക്കിളിലെയും ലൈസന്‍സിനും അഞ്ചുകോടി രൂപ വീതം കോടതി പിഴയിട്ടു. അനധികൃതമായി ലൈസന്‍സ്‌ നേടിയ മറ്റു രണ്ടു കമ്പനികള്‍ക്ക്‌ അമ്പതു ലക്ഷം വീതവും പിഴ വിധിച്ചു. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക്‌ ആദ്യം ലൈസന്‍സ്‌ എന്ന നയം പിഴവുകള്‍ നിറഞ്ഞതാണെന്നും പൊതുസ്വത്തുക്കള്‍ സുതാര്യമായി ലേലത്തിലൂടെയാണു വിതരണം ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു.

രാജയെ വിചാരണ ചെയ്യാന്‍ അനുമതി തേടിയുള്ള അപേക്ഷ 16 മാസം വച്ചുതാമസിപ്പിച്ചതിനു പ്രധാനമന്ത്രിയുടെ ഓഫീസിനെ കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. സ്‌പെക്‌ട്രം വിതരണത്തില്‍ രാജ നടത്തിയ ക്രമക്കേടുകള്‍ 85 പേജ്‌ നീണ്ട വിധിന്യായത്തില്‍ കോടതി അക്കമിട്ടു പറഞ്ഞു.

Vanaran said...

ലോകത്തെ മുഴുവന്‍ ഞെട്ടിപ്പിച്ചു കൊണ്ട് മറ്റൊരു ജിഹാദി മുഖം മൂടി കൂടി ഇതാ അഴിഞ്ഞു വീണിരിക്കുന്നു. അനേകം മത പോരാളികളെ പരിശീലിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ആയുധമണിയിക്കുകയും ഒക്കെ ചെയ്ത ബിന്‍ ലാദന്‍ സ്വന്തം മക്കളോടും ചെറുമക്കളോടും വല്ല പാശ്ചാത്യ രാജ്യങ്ങളിലും കുടിയേറി വിദ്യാഭ്യാസവും യൂണിവേഴ്സിറ്റി ഡിഗ്രിയുമൊക്കെ നേടി സമാധാനത്തോടെ ജീവിക്കണമെന്നാണ് ഉപദേശിച്ചിട്ടുള്ളതത്രേ! ലാടന്‍റെ ഭാര്യ വെളിപ്പെടുത്തിയതാണ് ഈ വിവരം. ലാദന്റെ വിമോചന പോരാട്ടത്തില്‍ അണിചേരാനായി വീടും കുടുംബവും മനുഷ്യത്വം തന്നെയും വലിച്ചെറിഞ്ഞു തോക്കും കൊലക്കത്തിയുമായി പോര്‍ വിളിച്ച് നടക്കുന്ന എത്രയോ കുട്ടി ജിഹാദികള്‍ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, കാശ്മീര്‍ എന്നിവിടങ്ങളില്‍ ഇപ്പൊഴും ജീവിതം തുലച്ചു കളയുന്നു. സക്കീര്‍ നായിക്കിനെപ്പോലെയുള്ള ജിഹാദികള്‍ ഇപ്പൊഴും വിവരമില്ലാത്ത അനുയായികളെ ഈ വഴിയിലേക്ക് തന്നെ തള്ളി വിട്ടുകൊണ്ടുമിരിക്കുന്നു. കാളിദാസന്‍, താങ്കള്‍ ഇതിനെപ്പറ്റി എഴുതണം. കാരണം ഇത് ലോക സമക്ഷം വീണു കിട്ടിയ ഒരു പ്രത്യക്ഷ ഉദാഹരണമാണ്. സ്വര്‍ഗത്തിലെ ഹൂരിമാരെ തന്‍റെ മക്കള്‍ക്ക് നിഷേധിക്കുകയല്ലേ ലാദന്‍ ചെയ്തത് ? സ്വര്‍ഗമാണ് എല്ലാറ്റിലും വലുതെങ്കില്‍, പിന്നെന്തേ തന്‍റെ മക്കളെ മാത്രം അതില്‍ നിന്ന് വിലക്കി ? സമാധാനത്തിന്റെ മതത്തിന്‍റെ പേരില്‍ നടത്തിയാലും കൊല സമാധാനം തരികയില്ല എന്ന പാഠമല്ലേ ലാദന്‍ സ്വന്തം അനുഭവത്തില്‍ നിന്ന് മക്കള്‍ക്ക് പകര്‍ന്നു കൊടുത്തത് ?

http://epaper.dnaindia.com/epapermain.aspx?pgNo=14&edcode=860009&eddate=2012-2-13

Aakash :: ആകാശ് said...

കാളിദാസാ,

തഹ്രീര്‍ സ്ക്വയര്‍ മോഡലില്‍ വിപ്ളവം സത്യമാവുകയാണല്ലോ. സംഭവം തുടങ്ങുന്നത് മാര്‍ച്ച് മൂന്നിനാണ്. അന്ജേം ചൌധരി & കോ. ആണ് പ്രായോജകര്‍.

shariah4hind.com

ഫിലിംഫെയര്‍ ഫോട്ടോഷോപ്പ് ഒക്കെ ചെയ്തു മരണ കോമഡിയാണ് ആ വെബ് സൈറ്റ് നിറയെ. കൂടാതെ പ്രകോപനപരമായ ചിലതും.. ഈ വാര്‍ത്ത ശ്രദ്ധിക്കാതെ പോയതാണോ അതോ വട്ടുകേസെന്ന് കരുതി വിട്ടതാണോ എന്നറിയില്ല...എന്തായാലും സംഘപരിവാറിനു ഒരു വടി അങ്ങോട്ട്‌ കൊണ്ട് കൊടുത്തിട്ടും ഇതൊരു വിഷയമാക്കിയിട്ടില്ല. അത്രയും നല്ലത്...

ബ്രിടീഷുകാര്‍ വരുന്നതിനു മുമ്പേ ഉള്ള ആ സുവര്‍ണ്ണ കാലത്തിലേക്ക് പോകാന്‍....ആഹാ...ഓര്‍ത്താലേ കുളിര് കോരുന്നു...ഇനി മാര്‍ച്ച് മൂന്നാം തീയതി ശരിക്കും ബിരിയാണി കിട്ടുമോ....???

kaalidaasan said...

ആകാശ്,

ഞാനീ വാര്‍ത്ത കണ്ടില്ല. അതിന്റെ ല്ങ്ക് ഇവിടെ ഇട്ടതിനു നന്ദി.

അന്‍ജെം ചൌധരിയാണ്, ബിന്‍ ലാദന്റെ ഏറ്റവും വലിയ പ്രകട പിന്തുണക്കാരന്‍. മറ്റ് മുസ്ലിങ്ങള്‍ മനസില്‍ ആരാധന കൊണ്ടു നടക്കുമ്പോള്‍ ഇദ്ദേഹം അത് പരസ്യമായി പറയുന്നു. ബിന്‍ ലാദന്‍ വധിക്കപ്പെട്ടപ്പോള്‍ അദ്ദേഹം രക്തസാക്ഷിയായി എന്നു പറഞ്ഞു ഈ ജിഹാദി. അത് ഇവിടെ വായിക്കാം.

http://www.anjemchoudary.com/press-releases/may-allah-grant-sheikh-usama-martyrdom


ഇന്‍ഡ്യയില്‍ ശരിയ നിയമം വേണമെന്നത് എല്ലാ മുസ്ലിങ്ങളുടെയും ആഗ്രഹമാണ്. ഇന്‍ഡ്യന്‍ മുസ്ലിങ്ങളില്‍ പലര്‍ക്കും അത് തുറന്നു പറയാന്‍ നാണവും. അതുകൊണ്ട് അവര്‍ ഒരു മുഖം മൂടി ധരിക്കുന്നു. എന്‍ ഡി എഫ് എന്ന തീവ്രവാദി സംഘടനയുടെ ലക്ഷ്യം ശരിയ അധിഷ്ടിതമായ ഒരു ഇസാമിക രാജ്യമാണെന്ന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു അപ്പോള്‍  ഈ മുഖം മൂടി മുസ്ലിങ്ങളൊക്കെ കൂടി അദ്ദേഹത്തിന്റെ മുതുകത്ത് കയറി. അന്‍ജെം ചൌധരിക്കൊക്കെ ഇവരേക്കാള്‍ ആര്‍ജ്ജവമുണ്ട്.

കുഞ്ഞുവര്‍ക്കി said...

ഇ-മെയില്‍ വിവാദം: തീവ്രവാദബന്ധമെന്ന് പോലീസ്
Posted on: 20 Mar 2012

തിരുവനന്തപുരം: ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തിന് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കുന്നതരത്തിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. പ്രതി ബിജുസലീമിനെ രക്ഷിക്കാന്‍ പോലീസിലെ ഉന്നതവര്‍ ഇടപെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. കോഴിക്കോട്ടും തിരുവനന്തപുരത്തും ഗൂഢാലോചന നടത്തിയതായും പോലീസ് അവകാശപ്പെട്ടു.

ചൊവ്വാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കിയ ബിജുസലീമിനെ ഈമാസം 27 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഇമെയില്‍ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുമാസമായി സസ്‌പെന്‍ഷനിലായിരുന്ന ബിജുവിനെ ശനിയാഴ്ച രാത്രിയോടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തിയിരുന്നു. ഞായറാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 14ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി, മതസ്പര്‍ധയുണ്ടാക്കുന്നവിധം രേഖകളില്‍ മാറ്റം വരുത്തി പ്രസാധനത്തിന് നല്‍കി തുടങ്ങിയ കുറ്റങ്ങളാണ് ബിജുവിനുമേല്‍ ചുമത്തിയിട്ടുള്ളത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 268 പേരുടെ ഇമെയില്‍ ചോര്‍ത്താന്‍ ഇന്റലിജന്‍സ് എ.ഡി.ജി.പിയായിരുന്ന എ.ഹേമചന്ദ്രന്റെ നിര്‍ദേശപ്രകാരം എസ്.പി ജയമോഹനന്‍, പോലീസിന്റെ ഹൈടെക് സെല്ലിനോട് ആവശ്യപ്പെട്ടു

എന്ന് ഒരു വാരികയില്‍ വാര്‍ത്ത വന്നത് കേരളത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇതില്‍ 258 പേരും മുസ്‌ലി ങ്ങളായിരുന്നുവെന്നും വാര്‍ത്തയിലുണ്ടായിരുന്നു. എന്നാല്‍ തുടക്കം മുതലേ പോലീസ് ഇക്കാര്യം നിഷേധിച്ചു. പോലീസിന്റെ അന്വേഷണത്തിലിരിക്കുന്ന ഒരു വ്യക്തിയുടെ ഇമെയിലില്‍നിന്ന് ലഭിച്ച വിലാസങ്ങളുടെ നിജസ്ഥിതി അറിയാന്‍ ഹൈടെക് സെല്ലിനെ ഏല്‍പ്പിച്ചിരുന്നു. ആ ഫയലില്‍ ബിജു മതസ്പര്‍ധയുളവാക്കുന്ന തരത്തില്‍ തിരുത്തല്‍ വരുത്തി വാരികയ്ക്ക് നല്‍കിയെന്നാണ് പോലീസിന്റെ വാദം.

കുഞ്ഞുവര്‍ക്കി said...

ഇ-മെയില്‍ വിവാദം: തീവ്രവാദബന്ധമെന്ന് പോലീസ്
Posted on: 20 Mar 2012

തിരുവനന്തപുരം: ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തിന് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കുന്നതരത്തിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. പ്രതി ബിജുസലീമിനെ രക്ഷിക്കാന്‍ പോലീസിലെ ഉന്നതവര്‍ ഇടപെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. കോഴിക്കോട്ടും തിരുവനന്തപുരത്തും ഗൂഢാലോചന നടത്തിയതായും പോലീസ് അവകാശപ്പെട്ടു.

ചൊവ്വാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കിയ ബിജുസലീമിനെ ഈമാസം 27 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഇമെയില്‍ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുമാസമായി സസ്‌പെന്‍ഷനിലായിരുന്ന ബിജുവിനെ ശനിയാഴ്ച രാത്രിയോടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തിയിരുന്നു. ഞായറാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 14ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി, മതസ്പര്‍ധയുണ്ടാക്കുന്നവിധം രേഖകളില്‍ മാറ്റം വരുത്തി പ്രസാധനത്തിന് നല്‍കി തുടങ്ങിയ കുറ്റങ്ങളാണ് ബിജുവിനുമേല്‍ ചുമത്തിയിട്ടുള്ളത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 268 പേരുടെ ഇമെയില്‍ ചോര്‍ത്താന്‍ ഇന്റലിജന്‍സ് എ.ഡി.ജി.പിയായിരുന്ന എ.ഹേമചന്ദ്രന്റെ നിര്‍ദേശപ്രകാരം എസ്.പി ജയമോഹനന്‍, പോലീസിന്റെ ഹൈടെക് സെല്ലിനോട് ആവശ്യപ്പെട്ടു

എന്ന് ഒരു വാരികയില്‍ വാര്‍ത്ത വന്നത് കേരളത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇതില്‍ 258 പേരും മുസ്‌ലി ങ്ങളായിരുന്നുവെന്നും വാര്‍ത്തയിലുണ്ടായിരുന്നു. എന്നാല്‍ തുടക്കം മുതലേ പോലീസ് ഇക്കാര്യം നിഷേധിച്ചു. പോലീസിന്റെ അന്വേഷണത്തിലിരിക്കുന്ന ഒരു വ്യക്തിയുടെ ഇമെയിലില്‍നിന്ന് ലഭിച്ച വിലാസങ്ങളുടെ നിജസ്ഥിതി അറിയാന്‍ ഹൈടെക് സെല്ലിനെ ഏല്‍പ്പിച്ചിരുന്നു. ആ ഫയലില്‍ ബിജു മതസ്പര്‍ധയുളവാക്കുന്ന തരത്തില്‍ തിരുത്തല്‍ വരുത്തി വാരികയ്ക്ക് നല്‍കിയെന്നാണ് പോലീസിന്റെ വാദം.