Sunday 28 April 2013

പോപ്പിന്‍സ് അഥവാ വിശ്വമലയാളം.


കുറച്ചു നാളുകള്‍ക്ക് മുമ്പ് ഞാന്‍ കണ്ട ഒരു മലയാള സിനിമയുടെ പേരാണ്, പോപ്പിന്‍സ് എന്നത്. ഈ സിനിമയുടെ സംവിധായകന്‍ എന്തുകൊണ്ട് ഈ പേര്, ഈ സിനിമക്ക് തെരഞ്ഞെടുത്തു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയിട്ടില്ല. ഒരു തട്ടിക്കൂട്ട് പേരുപോലെയേ അതെനിക്ക് അനുഭവപ്പെട്ടുള്ളു. സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ  18 നാടകങ്ങള്‍ എന്ന പുസ്തകത്തിന്റെ ചലചിത്രാവിഷ്കാരം എന്നവകാശപ്പെടുന്ന  ഈ സിനിമക്ക് ഇതല്ലാതെ വേറെ ഒരു പേരു കണ്ടുപിടിക്കാന്‍ ഇതിന്റെ സംവിധായകനായില്ല. ഈ സിനിമയുടെ സങ്കേതം പഴയ രണ്ട് മലയാള സിനിമകളുടേതാണ്. സെക്സില്ല സ്റ്റണ്ടില്ല എന്നും സൃഷ്ടി എന്നും പേരായ സിനിമകള്‍.,.  സെക്സും സ്റ്റ്ണ്ടുമില്ലാത്ത ഒരു സിനിമ നിര്‍മ്മിക്കണമെന്നു വാശിപിടിക്കുന്ന ഒരു നിര്‍മ്മാതാവിനോട്,  എങ്ങനെ സിനിമയില്‍ സെക്സും സ്റ്റണ്ടും ഉണ്ടാകുന്നു എന്ന് വിശദീകരിക്കുന്ന ഒരു എഴുത്തു കാരന്റെ കഥയായിരുന്നു സെക്സില്ല സ്റ്റണ്ടില്ല എന്ന സിനിമ. ഒരു സിനിമയുടെ കഥ  എഴുതുന്ന എഴുത്തുകാരന്റെ വിവിധ ഭാവനകളായിരുന്നു സൃഷ്ടി എന്ന സിനിമയുടെ കഥ. എഴുത്തുകാരനു പകരം ഒരു സംവിധായകന്‍ തന്റെ മനസിലുള്ള പല കഥകളും  നിര്‍മ്മാതക്കളോട് പറയുന്നതാണു പോപ്പിന്‍സ് എന്ന സിനിമയുടെ കഥാ തന്തു. അവസാനം അദ്ദേഹത്തിനൊരു സിനിമ സാക്ഷത്കരിക്കാന്‍ സാധിക്കുന്നു. അതിന്റെ സന്തോഷം ഭാര്യയുമായി പങ്കു വയ്‌ക്കുന്നത് ഒരു പോപ്പിന്‍സ് മിഠായി നല്‍കിക്കൊണ്ടാണ്. അതു മാത്രമാണ്, ഈ പേരും ഈ സിനിമയുമായുള്ള ബന്ധം.ഈ സിനിമയേക്കുറിച്ചല്ല ഞാന്‍ ഇവിടെ എഴുതുന്നത്. മലയാളം എന്ന ഭാഷയെ ഇവരൊക്കെക്കൂടി വികൃതമാക്കുന്നതിനേക്കുറിച്ചാണ്.

ഇന്ന് പുറത്തിറങ്ങുന്ന മലയാള സിനിമകളുടെ പേരുകളും  അവയുടെ ആദ്യഭാഗങ്ങളും കാണുന്ന ഒരു വിദേശി കരുതുക, കേരളത്തിലെ മാതൃഭാഷ ഇംഗ്ളീഷായിരിക്കുമെന്നാണ്. ഭാഷയോട് ഇതുപോലെ പുച്ഛമുള്ള ഒരു ജനത വേറെ ഉണ്ടെന്നു തോന്നുന്നില്ല. നമ്മുടെ നാടിന്റെ പേരില്‍ നിന്നും തുടങ്ങുന്നു ആ പുച്ഛത്തിന്റെ ആരംഭം. തമിഴ് മാതൃഭാഷ യായ നാടിനെ തമിഴ് നാടെന്നും കന്നഡ മാതൃഭാഷ  ആയ നാടിനെ കര്‍ണാടക എന്നും ഒക്കെ വിളിക്കുമ്പോള്‍ മലയാളം മാതൃഭാഷ  ആയ നാടിനെ കേരളം എന്നു വിളിക്കുന്നു. കേരളം എന്നത് മലയാള വാക്കല്ല. സംസ്കൃവാക്കാണ്.  മലയാളനാടിന്റെ പേരില്‍ തന്നെ തുടങ്ങി നമുക്ക്  ഭാഷയോടുള്ള വെറുപ്പ്. അതിന്റെ പരകോടിയാണ്, ഇപ്പോഴിറങ്ങുന്ന മലയാള സിനിമകള്‍,. . അവയുടെ പേരുകള്‍ ഇങ്ങനെ. Poppins, Ladies and Gentlemen, Salt and pepper, Yakshi Faithfully Yours, Trivandrum Lodge, Entry, Love Story, English, Climax, Flat No. B, K Q, 22 Female Kotayam, ABCD, Beautiful, Hotel California, Traffic, City Of God, Red Wine, Spirit, Romans. ഇത് വളരെ ചെറിയ ഒരു പട്ടികയാണ്.

New Generation എന്ന ഓമന പേരിട്ട് വിളിക്കുന്ന ഈ വക സിനിമകളില്‍ മിക്ക കഥാപാത്രങ്ങളും സംസാരിക്കുന്നത് ഇംഗ്ളീഷിലാണ്. ലോകത്തെ വേറൊരു ഭാഷയിലും ഇറങ്ങുന്ന സിനിമകളില്‍ ഇതുപോലെ ഒരു പ്രതിഭാസം കാണാനില്ല. ഈ സിനിമകളിലെ കഥാപാത്രങ്ങളേക്കൊണ്ട് ഇംഗ്ളിഷ് സംസാരിപ്പിക്കുന്നതിനു പിന്നില്‍ വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ടാകണം.

സിനിമക്കൊപ്പം പ്രസിദ്ധി നേടിയ മലയാളം ചാനലുകളാണ്, മലയാള ഭാഷയെ പുച്ഛിക്കുന്ന മറ്റൊരു സങ്കേതം. Reality Shows എന്ന പേരിട്ടിരിക്കുന്ന ഈ പേക്കൂത്തുകളൊക്കെ മലയാള ഭാഷയെ വ്യഭിചരിക്കുന്ന വേശ്യാലയങ്ങളേപ്പോലെയാണ്. ഇവ അവതരിപ്പിക്കുന്ന പേക്കോലങ്ങള്‍ക്ക് ഇംഗ്ളീഷ് ഭാഷ മാത്രമേ വശമുള്ളു. മുഖ്യമായും ഇന്‍ഡ്യന്‍  ഭാഷയിലെ പാട്ടുകളാണ്, ഇതുപോലെയുള്ള ഒരു  പരിപാടിയില്‍  പാടുന്നത്. ഇത് പാടുന്നവരും കേള്‍ക്കുന്നവരും, ഇതിനെ വിലയിരുത്തുന്നവരും  മലയാളികള്‍ മാത്രമാണ്.  ചുരുക്കം ചില തമിഴരും വിധികര്‍ത്തക്കളായി വരുന്നത് കണ്ടിട്ടുണ്ട്. ഇതില്‍  ഇംഗ്ളീഷ് ഭാഷ ഉപയോഗിക്കുന്നതിന്റെ  സാംഗത്യം  എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.  മലയാള ഭാഷ വക്രീകരിച്ച് ഇംഗ്ളീഷ് കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുന്നതിന്റെ മുന്നണിപ്പോരാളി എന്നു വിളിക്കാവുന്ന കക്ഷി രഞ്ഞിനി നായരാണ്.


ഇവരുടെ ഗോഷ്ടികളെ  ജഗതി ശ്രീകുമാര്‍  വിമര്‍ശിച്ചത്  ഇവിടെ കാണാം.


വിധികര്‍ത്താവായി വന്ന എം ജി ശ്രീകുമാര്‍ രഞ്ഞിനിയുടെ പിന്നിലാകരുതെന്നു കരുതി  വിളിച്ചു പറയുന്ന മണ്ടത്തരങ്ങള്‍  ഇവിടെ കാണാം.



കേരളത്തിൽ ജീവിക്കുന്നവർക്കുകൂടിയും മലയാളം വേണ്ടാതായിരിക്കുന്ന അവസ്ഥയാണിന്ന്. ഭരണ രംഗത്തുള്ളവരും  സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരും കൂടി പുതിയ തലമുറയെ  മലയാളം അറിയാത്തവരായി വളർത്തിയെടുക്കാൻ ബോധപൂര്‍വ്വമായി ശ്രമിക്കുന്നുണ്ട്.


മലയാളത്തില്‍ ചോദിച്ച ഒരു ചോദ്യത്തിനു, മലയാളി ആയ കേന്ദ്ര മന്ത്രി മറുപടി പറയുന്നത് കേള്‍ക്കൂ. 


കോളേജ് വിദ്യാഭ്യാസ കാലത്തെ ഒരു സംഭവം എനിക്കോര്‍മ്മ വരുന്നു. കോളേജിലെ ഒരു സാംസ്കാരിക സമ്മേളനത്തിലെ മുഖ്യാഥിതി കവി സച്ചിതാനന്ദനായിരുന്നു. മലയാളത്തില്‍ സമാന്യം നല്ല കവിതകള്‍ എഴുതുന്ന ഇംഗ്ളീഷ് പ്രഫസറായിരുന്ന അദ്ദേഹം പ്രസംഗം തുടങ്ങിയത് ഇംഗ്ളീഷില്‍ ആയിരുന്നു. ഷേക്ക് സ്പിയറിന്റെ നാടകങ്ങളിലേതു പോലെ കടിച്ചാല്‍ പൊട്ടാത്ത പ്രയോഗങ്ങളൊക്കെ ഇടകലര്‍ത്തി  ചില ചേഷ്ടകളോടെ അദ്ദേഹം നടത്തിയ പ്രസംഗം സദസ്യര്‍ക്ക് അധികനേരം സഹിക്കാനായില്ല. അനിവര്യമായ കൂവലില്‍ അത് ചെനെത്തിയപ്പോള്‍  കവി തന്നെ തന്റെ പ്രസംഗം മലയാളത്തിലേക്ക് മാറ്റി. അപ്പോള്‍ സദസും ശാന്തമായി.

 മലയാളത്തിന്, കേരളത്തില്‍ ഇന്ന് ആരും മാന്യത കല്പിക്കുന്നില്ല. കുട്ടികളുടെ ഭാവി സുസ്ഥിരമാക്കുവാൻ മലയാളഭാഷയ്ക്കു കഴിയില്ലെന്നും അതിന് ഇംഗ്ലീഷ് തന്നെ വേണമെന്നും സമൂഹത്തെ ധരിപ്പിച്ചു വച്ചിരിക്കുന്നു. മറ്റ് ഭാഷക്കാർക്ക് അവരുടെ ഭാഷകളോട്  ഉള്ളതുപോലെ മലയാളത്തോട്  ഒരു മമതയും മലയാളികൾക്കില്ല. തമിഴ്നാട്ടിലെ ഏത് സ്ഥാപനങ്ങളുടെയും പേരുകൾ  തമിഴിൽത്തന്നെ എഴുതി വയ്ക്കണമെന്നത് തമിഴര്‍ക്ക് നിർബന്ധമുണ്ട്. പക്ഷെ മലയളികള്‍ക്കതില്ല. പണ്ടൊക്കെ സ്റ്റോഴ്സ് എന്നും ഷോപ്പ് എന്നും മലയാളത്തില്‍ എഴുതി വച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വ്യാപകമായി കാണുന്നത്  shoppe എന്നാണ്. എന്താണിതുകൊണ്ട് എഴുതുന്നവര്‍ ഉദ്ദേശിക്കുന്നതെന്നറിയാന്‍ പാഴൂര്‍ പടിപ്പുരയില്‍ തന്നെ പോകേണ്ടി വരും.  പട്ടണങ്ങളില്‍  ഇംഗ്ളീഷിലും മലയാളത്തിലും  ബോര്‍ഡ് എഴുതി വയ്ക്കുന്നതു മനസിലാക്കാം.വിദേശികൾ  ബുദ്ധിമുട്ടരുതല്ലൊ. , പക്ഷെ ഗ്രാമങ്ങളില്‍ പോലും ഇംഗ്ലീഷിൽത്തന്നെ ബോർഡ്  എഴുതി  വയ്ക്കണമെന്നു നിർബന്ധമുള്ളവരാണ് മലയാളികൾ.മലയാളി ആയി ജനിച്ചു പോയതുകൊണ്ട്, ഗതികേടുകൊണ്ട് മലയാളം പഠിച്ചു പോയി എന്നാണു മിക്ക മലയാളികളുടെയും മാനസിക അവസ്ഥ. അതുകൊണ്ട് അവര്‍ മുറി ഇംഗ്ളീഷ് കൂട്ടിക്കലര്‍ത്തി  സംസാരിക്കുന്നു.  

മലയാളികളുടെ മാതൃഭാഷ മലയാളമാണ്. അതിനെ പരിപോഷിപ്പിക്കേണ്ടതും മലയാളികളാണ്.  മലയാളികൾക്ക് ഈ ഭാഷ വേണ്ടാതാകുന്ന അവസ്ഥയാണിന്നുള്ളത്. മലയാള ഭാഷക്ക് ശ്രേഷ്ട ഭാഷാ പദവി ലഭിച്ചതുകൊണ്ടോ മലയാള  സർവ്വകലാശാല സ്ഥാപിച്ചതുകൊണ്ടോ  ഈ ഭാഷയെ സംരക്ഷിക്കാനോ പരിപോഷിപ്പിക്കുവാനോ കഴിയില്ല.


ഭാഷയുടെ കാര്യത്തില്‍ മാത്രമല്ല മലയാളികള്‍ക്ക് മലയാളനാടിനോട്  അവജ്ഞ. കേരളത്തില്‍ ആയിരിക്കുമ്പോള്‍ മടിയന്‍മാരും സമരാവേശം മൂത്തവരും കേരളത്തിനു പുറത്തുപോയാല്‍ അടിമകളേപ്പൊലെ പണിയെടുക്കുന്നു.


പാലക്കാടന്‍ മലയാളി ആയിരുന്ന എം ജി രാമ ചന്ദ്ര മേനോന്‍ തമിഴ് നാട്ടിലെ തമിഴരുടെ മാത്രമല്ല, ശ്രീലങ്കയിലെ തമിഴരുടെയും രക്ഷിതാവായി സ്വയം അവരോധിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ അവരുടെ നാടിനു വേണ്ടിയും ഭാഷക്കു വേണ്ടിയും പലതും ചെയ്യുമ്പോള്‍ കേരളത്തില്‍ നിന്നുള്ള  കേന്ദ്ര മന്ത്രിമാര്‍ ഈ വക വിഷയങ്ങളില്‍ നിന്നു മുഖം തിരിക്കുന്നു. പ്രവാസികളുടെ യാത്രാ പ്രശ്നത്തേക്കുറിച്ച്  ചോദിച്ചപ്പോള്‍ അത് മലയാളികളുടെ ചോദ്യമായല്ല വയലാര്‍ രവി എന്ന മന്ത്രി കണ്ടത്. അത് കമ്യൂണിസ്റ്റുചോദ്യമായാണ്. മാത്രമല്ല  സൂര്യനെല്ലി വിഷയത്തേപ്പറ്റി ഒരു ചോദ്യം  ​ചോദിച്ച  വനിതാ പത്ര പ്രവര്‍ത്തകയെ ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ അധിക്ഷേപിക്കാനും ഇദ്ദേഹം തുനിഞ്ഞു.





പലരും പലപ്പോഴും പറയാറുള്ള മറ്റൊന്ന്, പ്രവാസി മലയാളികളാണ്, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിറുത്തുന്നത് എന്നാണ്. 53000 കോടി രൂപ വര്‍ഷം തോറും  പ്രവാസികള്‍ കേരളത്തിലേക്ക് കൊണ്ടു വരുന്നു. അതില്ലായിരുന്നെങ്കില്‍ കേരളം  കുത്തു പാള എടുത്തേനേ എന്നൊക്കെയാണു പ്രചരിപ്പിക്കുന്നത്. മറ്റൊരു റിപ്പോര്‍ട്ട് പറയുന്നത്  അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ നിന്നും വര്‍ഷം തോറും 20000 കോടി രൂപ കൊണ്ടുപോകുന്നു എന്ന്. പ്രവാസികളായ മലയാളികള്‍ ഗള്‍ഫ് നാടുകളില്‍ പോയി ചെയ്യുന്ന അതേ പണി തന്നെയാണ്, ഈ തൊഴിലാളികളും ചെയ്യുന്നത്. അറബിനാടുകളില്‍ അനുഭവിക്കുന്ന  കഷ്ടപ്പാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന കഥകള്‍  ഇവര്‍ കൂടെക്കൂടെ പറയാറുമുണ്ട്. ഇവര്‍ക്കൊന്നും കേരളത്തിലെ ജോലി വേണ്ട. കേരളത്തില്‍ ജീവിക്കയും വേണ്ട. കേരളത്തില്‍ ജീവിക്കുന്ന പലര്‍ക്കും മലയാളം വേണ്ട. മലയാളി എന്ന പേരുപോലും ഇവര്‍ ഉപേക്ഷിക്കുന്ന കാലം വരുമെന്നാണു തോന്നുന്നത്.

ജോലിക്കാര്യത്തിലും  ഭാഷയുടെ കാര്യത്തിലും മാത്രമല്ല, മറ്റ് പല കാര്യത്തിലും  പല മലയാളികള്‍ക്കും ഇതുപോലെ ഒരു ഇരട്ടത്താപ്പു കാണാനുണ്ട്. അടുത്ത കാലത്ത്  നരേന്ദ്ര മോഡിയെ കേരളത്തിലേക്ക്  എസ് എന്‍ ഡി പിയുടെ ആഭിമുഖ്യത്തില്‍ ക്ഷണിച്ചു കൊണ്ടു വന്നു. അതിനെതിരെ വലിയ ഒരു കോലാഹലം കേരളത്തിലുണ്ടായി. എന്‍ എസ് എസും എസ് എന്‍ ഡി പിയും  ചേര്‍ന്ന് ഹിന്ദുക്കളെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു അത്. ശിവ ഗിരി പോലെയുള്ള ഒരു സ്ഥലത്ത് മോഡി വരുന്നത് വിവാദമാകും എന്നറിഞ്ഞു കൊണ്ടു തന്നെയാണിവര്‍ ഇത് ചെയ്തതും. അവര്‍ ഉദ്ദേശിച്ചപോലെ വിവാദമായി.  മുസ്ലിം തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളേക്കുറിച്ച്  മിണ്ടാത്ത രാഷ്ട്രീയക്കാര്‍ പോലും മോഡിയെ വിമര്‍ശിച്ചു കണ്ടു. മോദി വന്നതു സംബന്ധിച്ചുണ്ടായ വിവാദത്തില്‍ സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും  പ്രകടിപ്പിച്ച അഭിപ്രായങ്ങളും  വിമര്‍ശനങ്ങളും എവിടെ കൊണ്ടു എന്ന് അടുത്ത ദിവസം ഉണ്ടായ പ്രതികരണം നമ്മെ ബോധ്യപ്പെടുത്തി. മോഡിയെ വിമര്‍ശിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് മുസ്ലിങ്ങളാണ്. പക്ഷെ മുസ്ലിം തീവ്രവാദ സംഘടനകളെ അവര്‍ ഇതുപോലെ വിമര്‍ശിക്കാറില്ല.  ലീഗുകാര്‍ പാണക്കട്ടു തങ്ങളുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന്, ചില  തീരുമാനങ്ങളെടുത്തു. സുകുമാരന്‍ നായരെയും വെള്ളാപ്പള്ളിയേയും പറ്റി യു ഡി എഫില്‍ പരാതി പറയുമത്രെ. ലീഗ് തുറന്നു വിട്ട വര്‍ഗ്ഗീയ ദുര്‍ഭൂതം കേരളത്തെ ആകെ വിഴുങ്ങാന്‍ തയ്യാറെടുക്കുന്നു. ഇത്രകാലം മോഡിയെ അവഗണിച്ചു നടന്ന എസ് എന്‍ ഡി പി  ഇന്ന് മോഡിയെ ക്ഷണിച്ചതെന്തുകൊണ്ട് എന്ന് ചിന്തിക്കാനുള്ള വിവേകം ഏതായാലും മുസ്ലിം ലീഗിനോ മുസ്ലിങ്ങള്‍ക്ക് പൊതുവെയോ ഇല്ല. മറ്റ് പലതും ഉപേക്ഷിക്കുന്ന കൂടെ കേരളത്തിന്റെ മതേതര പൈതൃകവും മലയാളികള്‍, പ്രത്യേകിച്ച് മലയാളി ഹിന്ദുക്കള്‍ ഉപേക്ഷിക്കുമോ എന്ന് കാത്തിരുന്നു കാണാം. ശ്രീനാരായണഗുരുവിന്റെ ഉറച്ച അനുയായികളായ ശിവഗിരിയിലെ സന്യാസിമാര്‍ പ്രകടമായി മോഡിയെ പിന്തുണക്കുന്നത് ഗൌരവത്തോടെയേ  കാണാന്‍ പറ്റൂ.

എന്നും പച്ചപ്പട്ടു പുതച്ചു കിടന്ന കേരളം ഇപ്പോള്‍ ഒരു മരുഭൂമി ആയി മാറിക്കൊണ്ടിരിക്കുന്നു. കേന്ദ്ര  ആസൂത്രണ ബോഡ് ഉപാദ്ധ്യക്ഷന്‍ അഹ്‌ലുവാലിയ കേരളത്തില്‍ വന്നു പറഞ്ഞത് നിങ്ങള്‍ കൃഷിയൊന്നും ചെയ്യേണ്ട. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണുതോളൂ എന്നാണ്. കൃഷി ഇല്ലാതാക്കി കാടുകളൊക്കെ വെട്ടി നശിപ്പിച്ച് ഇപ്പോള്‍ കേരളത്തിലൊരിടത്തും മഴ പെയ്യുന്നില്ല. കുടി വെള്ളം ഇല്ല. കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ സമരം  ചെയ്ത വ്യക്തിക്ക് വെട്ടിനിരത്തലുകാരന്‍ എന്ന വട്ടപേരു ചാര്‍ത്തിക്കൊടുത്തു മലയാളികള്‍,. എന്നിട്ടിപ്പോള്‍ കുടി വെള്ളത്തിനു വേണ്ടി തമിഴ് നാടിന്റെ മുന്നില്‍ യാചിക്കേണ്ട അവസ്ഥയിലായി. അതും കേരളം നല്‍കുന്ന വെള്ളത്തിന്റെ ഒരംശത്തിനു വേണ്ടി.

ഇതുപോലെയുള്ള അനേകം ഇരട്ടത്താപ്പുകള്‍ മലയാളികള്‍ക്ക് സ്വന്തമായി ഉണ്ട്. സ്വന്തം മാതൃഭാഷ ഉള്‍പ്പടെ എല്ലാ പൈതൃകങ്ങളും ഉപേക്ഷിക്കാന്‍ മലയാളികള്‍ വൃതമെടുത്തിരിക്കുന്നു എന്ന ഒരു തോന്നലാണിപ്പോള്‍ ഉള്ളത്. പുരോഗതിയുടെ  അളവുകോലുകളായ പലതിലും ഏറ്റവും മുന്നില്‍ നില്‍ക്കുമ്പോഴും എന്തുകൊണ്ട് മലയാളികള്‍ ഇതുപോലെ പെരുമാറുന്നു?

നേതാക്കന്‍മാര്‍ക്ക് മലയാളം വേണ്ട. മലയാളിയെ വേണ്ട. പിന്നെ  ആര്‍ക്കാണീ നാടിന്റെ പൈതൃകം  വേണ്ടത്?

Wednesday 24 April 2013

പ്രണാമം 


ഈ സ്വരമാധുരിക്ക്  75 വയസ്.
മലയാളത്തിന്റെ വരദാനമായ ജാനകിയമ്മക്ക് പ്രണാമം.







ജാനകിയമ്മയുടെ പാട്ടുകളില്‍ ഏതാണു കൂടുതല്‍ ഇഷ്ടം  എന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ ബുദ്ധിമുട്ടാണ്. അനേകം പാട്ടുകള്‍ ഉള്ളതില്‍ പെട്ടെന്ന് മനസിലേക്കോടിയെത്തിയ കുറച്ചു പാട്ടുകളാണിവിടെ.






























Tuesday 2 April 2013

ഏപ്രില്‍ ഫൂള്‍ 


ലോകം മുഴുവന്‍ ഏപ്രില്‍ ഫൂള്‍ ആഘോഷിക്കുമ്പോള്‍, കേരളത്തിലെ ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കി കൊണ്ട് ഒരു പൊറാട്ടു നാടകം നടന്നു. ഇത് നടത്തിയത് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വനം വകുപ്പ് മന്ത്രി ഗണേശനും ചേര്‍ന്നാണ്. സഹായികളായി  യു ഡി എഫ് എന്ന വിചിത്ര മുന്നണിയും കൂടെ ഉണ്ടായിരുന്നു.

കേരളം കണ്ട ഏറ്റവും കാപട്യക്കാരനായ രാഷ്ട്രീയക്കാരനാണ്, ഉമ്മന്‍ ചാണ്ടി. പതിറ്റാണ്ടുകളോളം എ കെ ആന്റണിയെ മുന്നില്‍ നിറുത്തി കോണ്‍ഗ്രസില്‍ ഗ്രൂപ്പു കളിച്ചയാളാണ്, അദ്ദേഹം. ആന്റണിയെ മാറ്റി മുഖ്യമന്ത്രി ആയപ്പോള്‍ ആദ്യം ചെയ്തത് ബാലകൃഷ്ണപിള്ളയേയും റ്റി എം ജേക്കബിനെയും  മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.  അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ യാതൊരു ഉളുപ്പുമില്ലാതെ  ഇവര്‍ രണ്ടു പേരുടെയും കാലു പിടിച്ചു. അതുകൊണ്ട് ജേക്കബും ഗണേശനും ഈ മന്ത്രിസഭയിലെ മന്ത്രിമാരായി.

ഗണേശനെ മന്ത്രിയാക്കിയത് ബാലകൃഷ്ണപിള്ളയാണെന്ന് പിള്ളയും അതല്ല, ഉമ്മന്‍ ചാണ്ടിയാണെന്ന് ഗണേശനും വാദിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തോളമായി. എന്നെ മന്ത്രിയാക്കിയത് എന്റെ പാര്‍ട്ടി അല്ല, ഉമ്മന്‍ ചാണ്ടിയാണ്, എന്നാണദ്ദേഹത്തിന്റെ നിലപാട്.  പത്തനാപുരത്തുകാര്‍ ജയിപ്പിച്ചതുകൊണ്ട് കൊട്ടാരക്കരക്കാരൻ  നയിക്കുന്ന  പാര്‍ട്ടിക്ക് കീഴ്പെടേണ്ട ആവശ്യമില്ല എന്നാണ്, ഗണേശന്റെ നിലപാട്. സുബോധമുള്ള ആര്‍ക്കും  അപഹാസ്യമായി തോന്നുന്ന സംഗതിയാണത്. ഗണേശന്‍ കോണ്‍ഗ്രസുകാരനാണെങ്കില്‍ അദ്ദേഹം പറയുന്നതില്‍ കാര്യമുണ്ട്. പാര്‍ട്ടിക്ക് മന്ത്രിയെ വേണ്ടെങ്കില്‍ ആ മന്ത്രിയെ ഒഴിവാക്കുകയാണു സാമാന്യ മര്യാദ. അങ്ങനെയുള്ള മര്യാദയൊന്നും ഉമ്മന്‍ ചാണ്ടിയില്‍ നിന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.

കഴിഞ്ഞ രണ്ടാഴ്ചയായി കേരള രാഷ്ട്രീയം അതിന്റെ ഏറ്റവും മലീമസമായ ഘട്ടത്തില്‍ കൂടി കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. കേരള ചരിത്രത്തിലെ  ഏറ്റവും നാണം കെട്ട മുഖ്യമന്ത്രി ആയി ഉമ്മന്‍ ചാണ്ടി തരം താഴുന്ന കാഴ്ച ആണ് കേരളം ഇപ്പോള്‍ കാണുന്നത്. കൂടെ ഉമ്മന്‍ ചാണ്ടിയുടെയും ഗണേശന്റെയും കാപട്യവും കേരളം തിരിച്ചറിയുന്നു.

ഫെബ്രുവരി  22 നു ഗണേശനു മന്ത്രി മന്ദിരത്തില്‍ വച്ചു തല്ലു കൊണ്ടു. ചോര വാര്‍ന്നു പോകും വിധമുള്ള തല്ല്. അതിന്റെ  ഫോട്ടോ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു.  ആരു തല്ലി എന്നത് ഒരു തര്‍ക്ക വിഷയമായിരുന്നു.  ഭാര്യ  യാമിനി തല്ലി എന്നതാണു ഗണേശന്‍ പറഞ്ഞിരുന്നത്.  അതല്ല കാമുകിയുടെ ഭര്‍ത്താവു തല്ലി എന്നതാണു പി സി ജോര്‍ജ്ജ് പറഞ്ഞു നടന്നത്. അത് കേരളത്തില്‍ വലിയ ഒരു വിവാദവുമായിരുന്നു. ഗണേശന്‍  പീഢിപ്പിക്കുന്നു എന്ന പരാതിയുമായി യാമിനി  ഉമ്മന്‍ ചാണ്ടിയെ കണ്ടു. പക്ഷെ പരാതി തന്നില്ല എന്നായിരുന്നു ഉമ്മന്‍ ശഠിച്ചത്. ഇതിനിടെ ഗണേശനും യാമിനിയും തമ്മില്‍ വിവാഹ മോചനത്തിനു ധാരണയായി. പല പ്രാവശ്യം ഉമ്മന്‍ ചാണ്ടിയെ കണ്ട് പ്രശ്ന പരിഹാരത്തിനു സഹായിക്കന്‍  അഭ്യര്‍ത്ഥിച്ചു. പക്ഷെ അതുണ്ടാകുന്നതിനു മുന്നെ ഗണേശന്‍ യാമിനി തന്നെ പീഢിപ്പിക്കുന്നു എന്നും പറഞ്ഞ്   പരാതി നല്‍കി.


ഗണേശന്‍ നല്‍കിയ പരാതിയുടെ പ്രസക്ത ഭാഗങ്ങള്‍.

ഭാര്യ യാമിനി തങ്കച്ചിയുടെ പീഡനം അസഹനീയമായി.  വിവാഹമോചനം അനുവദിക്കണം. ഭാര്യയുടെ ശാരീരികപീഡനം ഭയന്നാണു മന്ത്രിമന്ദിരത്തില്‍ കഴിയുന്നത്‌.,.  വിവാഹം കഴിഞ്ഞ നാള്‍മുതല്‍ ഭാര്യ പീഡിപ്പിച്ചു വരികയാണ്.  ആഹാരവും കിടപ്പറയും പോലും എനിക്ക്‌ അന്യമായിരുന്നു. 
വ്യക്‌തിവിരോധം തീര്‍ക്കാന്‍ ചില രാഷ്‌ട്രീയക്കാരെയും മാധ്യമങ്ങളെയും യാമിനി തങ്കച്ചി ഉപയോഗിച്ചു. രാഷ്‌ട്രീയ രംഗത്തും സിനിമാ രംഗത്തുമുള്ള സ്‌ത്രീകളെ താനുമായി ബന്ധപ്പെടുത്തി കുപ്രചരണം നടത്തി. 2001-ലാണു യാമിനി തങ്കച്ചി ആദ്യമായി വിവാഹമോചന ഹര്‍ജി നല്‍കിയത്‌.,. അതു പത്തനാപുരത്തെ തെരഞ്ഞെടുപ്പിന്‌ ഉപയോഗിച്ചെങ്കിലും ഫലം കണ്ടില്ല. മകന്റെ ഭാവിയോര്‍ത്താണു വീണ്ടും ഒരുമിച്ചു താമസിക്കാന്‍ തീരുമാനിച്ചത്‌. 2013 ഫെബ്രുവരി 22-ന്‌ സന്ധ്യയ്‌ക്കു ചായ കുടിച്ചുകൊണ്ടിരുന്ന എന്നെ ചവിട്ടി നിലത്തിട്ടു മുഖത്ത്‌ അടിക്കുകയും ശരീരമാസകലം മാന്തി മുറിവേല്‍പ്പിക്കുകയും ചെയ്‌തു. മുഖത്തു ചൂടുചായ ഒഴിച്ചു. എന്റെ ലൈംഗിക അവയവങ്ങള്‍ക്ക്‌ പരുക്കേല്‍പ്പിച്ചു. പുറത്തുപറഞ്ഞാല്‍ പോലീസ്‌ സ്റ്റേഷനില്‍ ചെന്ന്‌ അവരെ ഉപദ്രവിച്ചതായി പറഞ്ഞു കേസ്‌ കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി. ശാസ്‌തമംഗലത്തുളള ഡോ. ശ്രീകുമാറിന്റെ അടുത്താണു ചികില്‍സ തേടിയത്‌..,. പരുക്കേറ്റതു സംബന്ധിച്ച ഫോട്ടോകള്‍ ഇതോടൊപ്പം കോടതിയിലും ഹാജരാക്കുന്നുണ്ട്‌.,. എന്നെ മര്‍ദിച്ച കാര്യം പേഴ്‌സണല്‍ സ്‌റ്റാഫിനറിയാം. പേഴ്‌സണല്‍ സ്‌റ്റാഫിലുളള റിജോ, ഡ്രൈവര്‍ ശാന്തന്‍, ഗണ്‍മാന്‍ ഷാനവാസ്‌ എന്നിവര്‍ സാക്ഷികളാണ്‌..,. യാമിനിയുടെ ക്രൂരത സഹിക്കാവുന്നതിനപ്പുറമാണ്‌.,. യാമിനിയോടൊപ്പം കഴിയുന്നതു ജീവനു ഭീഷണിയാണ്‌.,.  


ഇത്രയുമായപ്പോള്‍ ഇതു വരെ പരസ്യമായി പ്രതികരികാതിരുന്ന യാമിനി പത്രസമ്മേളനം നടത്തി തന്റെ ഭാഗം വിശദീകരിച്ചു. പോലീസില്‍ പരാതിയും കൊടുത്തു.

യാമിനിയുടെ പത്രസമ്മേളനതിലെ പ്രസക്ത ഭാഗങ്ങള്‍ ഇവയാണ്.

മന്ത്രി ഗണേഷ്‌ കുമാറിനെക്കുറിച്ച്‌ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ പറഞ്ഞതെല്ലാം ശരിയാണ്‌,. . മകന്റെ സഹപാഠിയുടെ അമ്മയാണു ഗണേഷിനൊപ്പം ആരോപിക്കപ്പെട്ട സ്‌ത്രീ. ഫെബ്രുവരി 22ന്‌ ഇവരുടെ ഭര്‍ത്താവ്‌ വീട്ടില്‍ വന്നതിന്‌ ഞാന്‍ സാക്ഷിയാണ്‌. അപ്പോയിന്റ്‌മെന്റ്‌ എടുത്താണു അയാള്‍ വന്നത്‌. അയാളുടെ ഭാര്യയെ ഗണേഷ്‌ കാറില്‍ കയറ്റിക്കൊണ്ടുപോയത്‌ എവിടെ വച്ചാണെന്നും ഏതു ഹോട്ടലിലേക്കാണു പോയതെന്നുമെല്ലാം അയാള്‍ പറഞ്ഞു. എല്ലാം കേട്ട ഗണേഷ്‌ തെറ്റുപറ്റിപ്പോയെന്നു പറഞ്ഞ്‌ അയാളുടെ കാലിലേക്കു വീണു. ഈ കാഴ്‌ച എനിക്ക്‌ വലിയ ഷോക്കായിരുന്നു. ആ നിമിഷം മറക്കാന്‍ കഴിയില്ല. എന്റെ ജീവിതം തകര്‍ന്നു വീണ നിമിഷമായിരുന്നു അത്‌. എന്റെ സുഹൃത്തും മകന്റെ സഹപാഠിയുടെ അമ്മയുമായിരുന്നു ആ സ്‌ത്രീ. അപ്പോള്‍തന്നെ ഞാന്‍ പൊട്ടിക്കരഞ്ഞുകൊണ്ടു മുറിയിലേക്കു പോയി. ഇതുകണ്ടു സഹിക്കാന്‍ വയ്യാതെ സ്‌ഥലത്തുനിന്നു മാറിയതിനാല്‍ പിന്നീട്‌ എന്താണു സംഭവിച്ചതെന്ന്‌ അറിയില്ല. തിരിച്ചുവന്നപ്പോള്‍ അയാള്‍ പോയിരുന്നു. സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഗണേഷ്‌ പൊട്ടിത്തെറിച്ചു. ഓഫീസ്‌മുറി പൂട്ടിയിട്ട്‌ തലങ്ങും വിലങ്ങും എന്നെ തല്ലി. ചവിട്ടുകയും അടിക്കുകയും ചെയ്‌തു. എന്റെ കൈവിരലും കാലും ഒടിഞ്ഞു. രക്ഷിക്കണമെന്നു പറഞ്ഞ്‌ ഞാന്‍ കരഞ്ഞു. ഒടുവില്‍ മര്‍ദ്ദനം നിര്‍ത്തി ഗണേഷ്‌കുമാര്‍ മുറിയില്‍നിന്ന്‌ പുറത്തേക്കു പോയി. എറണാകുളത്തു ഷൂട്ടിംഗിനെന്നു പറഞ്ഞാണു പോയത്‌..,.
പിന്നീട്‌ ഇതെല്ലാം കാണിച്ചു മുഖ്യമന്ത്രിക്കു പരാതി നല്‍കാന്‍ പോയി. എന്നാല്‍ എഴുതി നല്‍കിയ പരാതി സ്വീകരിക്കാന്‍ അദ്ദേഹം തയാറായില്ല. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ഒരവസരം കൂടി നല്‍കണമെന്ന്‌ ആവശ്യപ്പെട്ടു. അച്‌ഛനും സഹോദരന്‍മാരും ഇല്ലാത്ത ഞാന്‍ പിതാവിന്റെ സ്‌ഥാനത്ത്‌ അദ്ദേഹത്തെ കണ്ടതിനാല്‍ അദ്ദേഹം ആവശ്യപ്പെട്ടതു സമ്മതിച്ചു.
കുട്ടികളുടെ ഭാവിയെക്കരുതി ഞാന്‍ ഒരു കരാറിനു തയാറായി. എല്ലാം വീഡിയോയ്‌ക്കു മുന്നിലായിരുന്നു. മന്ത്രി ഷിബു, ടി. ബാലകൃഷ്‌ണന്‍, ജയപ്രകാശ്‌ എന്നിവരായിരുന്നു മധ്യസ്‌ഥര്‍. ഇപ്പോള്‍ എല്ലാവരും ചേര്‍ന്നു എന്നെ വഞ്ചിച്ചു. പിന്നീട്‌ പ്രതിപക്ഷം ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ പരാതി നല്‍കിയില്ലെന്ന്‌ എഴുതി നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതിനും ഞാന്‍ തയ്യാറായി. ഇക്കാര്യം ഞാന്‍ ആരോടും പറഞ്ഞില്ല. പരാതി കൈമാറിയില്ല എന്നാണ്‌ എഴുതി നല്‍കിയത്‌,. . എന്നിട്ടും അദ്ദേഹം വിശ്വാസവഞ്ചനയാണു കാട്ടിയത്‌. പരാതി വായിക്കാന്‍ പോലും മുഖ്യമന്ത്രി കൂട്ടാക്കിയില്ല. മുഖ്യമന്ത്രിയെ വിശ്വസിച്ചതു തെറ്റായിപ്പോയെന്ന്‌ ഇപ്പോള്‍ മനസിലായി. മധ്യസ്‌ഥരായി നിന്ന ഷിബു ബേബിജോണും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ വാദി പ്രതിയായ അവസ്‌ഥയായി. മുഖ്യമന്ത്രി അടക്കമുള്ള മധ്യസ്‌ഥര്‍ വഞ്ചിച്ചതോടെയാണു നിങ്ങള്‍ക്ക്‌ മുന്നില്‍ വന്നത്‌. ഇതിനു മുന്‍പ്‌ ഇക്കാര്യത്തില്‍ ഒരു പ്രതികരണത്തിനും മുതിര്‍ന്നിരുന്നില്ല. മാര്‍ച്ച്‌ 31 നു മുന്‍പ്‌ പരിഹാരം ഉണ്ടാക്കാമെന്നായിരുന്നു ധാരണ. ഡെഡ്‌ ലൈന്‍ ആകുന്നുവെന്നു മുഖ്യമന്ത്രിയോടു പറഞ്ഞതുമാണ്‌. മുഖ്യമന്ത്രി പരിഹരിക്കുമെന്നു പ്രതീക്ഷിച്ചു. എന്നെ നിരന്തരം പീഡിപ്പിക്കുന്നത്‌ ഗണേഷിന്റെ അച്‌ഛന്‍ ബാലകൃഷ്‌ണപിള്ളയ്‌ക്കും അറിയാമായിരുന്നു. അച്‌ഛന്‍ ഗണേഷിനെ പിന്തണിച്ചില്ല. മക്കളുടെ ഭാവി സുരക്ഷിതമാക്കേണ്ടത്‌ എന്റെ കടമയാണ്‌.,. ഗാര്‍ഹിക പീഡനവും വിവാഹേതരബന്ധവും അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത്‌ വനിതാ കമ്മിഷനും പോലീസിനും പരാതി നല്‍കും. ഗണേഷുമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്ന ഞാന്‍ മക്കളെ ആലോചിച്ചാണു വീണ്ടും അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്നത്‌,. . മുന്‍പ്‌ വേര്‍പിരിയാനുള്ള കാരണവും ഇപ്പോഴത്തേതിന്‌ സമാനമായിരുന്നു. ഗണേഷ്‌ കേസിന്‌ പോയത്‌ എന്തുകൊണ്ടെന്ന്‌ അറിയില്ല. മകന്റെ പത്താം ക്ലാസ്‌ പരീക്ഷ സമയത്താണു വാര്‍ത്ത വന്നത്‌. ഇതറിഞ്ഞു മകന്‍ തകര്‍ന്നു പോയി. അവന്റെ പരീക്ഷ കുളമായി. മക്കള്‍ എന്റെ ഭാഗത്താണ്‌..,. കുട്ടികള്‍ക്കു സാധാരണ ജീവിതം വേണം. കുട്ടികളെ നല്ല പൗരന്‍മാരാക്കി വളര്‍ത്തണം. ഗണേഷിനെ ഞാന്‍ അടിച്ചിട്ടില്ല. ഇത്തരമൊരു മന്ത്രി കേരളത്തിനു വേണമോ എന്ന്‌ ജനങ്ങളാണു തീരുമാനിക്കേണ്ടത്‌-,. 

യാമിനി മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞാല്‍ തന്നെ, ഗാര്‍ഹികപീഡന നിയമപ്രകാരം  ഗണേശിനെതിരെ കേസ് എടുക്കേണ്ടതായിരുന്നു. പക്ഷെ ഉമ്മനത് ചെയ്തില്ല. ഇത് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ഇരുണ്ട അദ്ധ്യായമായി അവശേഷിക്കും. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ട് ഗുണമില്ല എന്നു മനസിലാക്കിയ യാമിനി ഇപ്പോള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസു രെജിസ്റ്റര്‍ ചെയ്തു. പ്രശ്നം ഇതു പോലെ കത്തിപടര്‍ന്നപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്നു ബോധ്യമായ ഉമ്മനും  സഹ മന്ത്രിമാരും ഗണേശന്റെ രാജി ആവശ്യപ്പെട്ടു. പകരം നല്‍കിയ ഉറപ്പുകള്‍, കേന്ദ്ര സര്‍ക്കാര്‍ ഇറ്റലിക്ക് നല്‍കിയ ഉറപ്പുകള്‍ പോലെയാണെന്ന് ഇപ്പോള്‍ തെളിഞ്ഞു വരുന്നു.  അവിടെയും ഉമ്മന്റെ കാപട്യം ഫണം വിരിച്ചാടുന്നു. ഗാര്‍ഹിക പീഢനവും വധശ്രമവും ആണു പ്രധാന പരാതികൾ  എന്നു യാമിനി പരസ്യമായി ലോകത്തെ അറിയിച്ചിട്ടും, വധശ്രമം  കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പീഢകരെ രക്ഷിക്കലാണല്ലോ കുറച്ചു കാലമായി ഉമ്മന്റെ ദൌത്യം തന്നെ.

ഗണേശനു തല്ലു കിട്ടിയപ്പോള്‍ പിള്ളക്ക് സന്തോഷമായി കാണും. പിള്ള പണ്ടേ തല്ലണമെന്നു കരുതിയിരുന്നതാണ്. ഇപ്പോള്‍  മറ്റാരോ തല്ലി ആ പ്രശ്നം പരിഹരിച്ചു. അതുകൊണ്ട് ഗുണമുണ്ടായി. രണ്ടു വര്‍ഷമായി അച്ഛനുമായോ പാര്‍ട്ടിയുമായോ ബന്ധമില്ലാതിരുന്ന ഗണേശനു പെട്ടെന്ന് അച്ഛനും പാര്‍ട്ടിയുമായി ബന്ധമുണ്ടായി. പക്ഷെ അത് അധികം നീണ്ടുനിന്നില്ല. പിള്ളയെ ഭരണത്തിന്റെ ഏഴയലത്ത് അടുപ്പിക്കില്ല എന്ന തീരുമാനത്തിലെത്തി നിന്നപ്പോഴാണ്, അശനിപാതം പോലെ യാമിനിയുടെ പത്രസമ്മേളനവും പോലീസ് കേസും.


രാജി വച്ചു കൊണ്ട് ഗണേശന്‍ നടത്തിയ പ്രസ്ഥാവന ഇതാണ്.

അഴിമതിക്കെതിരെ ഞാന്‍ നടത്തുന്ന പോരാട്ടത്തിന് നല്‍കിയ വിലയാണ് രാജി. കഴിഞ്ഞ കുറേക്കാലമായി തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണ്. വ്യാജപരാതിയാണ് എനിക്കെതിരെ നല്‍കിയത്. വനംവകുപ്പിനെ അഴിമതി വിമുക്തമാക്കാന്‍ ഞാന്‍ ശ്രമം നടത്തി. അതിന്റെ പേരില്‍ ഞാന്‍ ക്രൂശിക്കപ്പെട്ടു. യു.ഡി.എഫിന്റെ നല്ലൊരു ഭരണമാണ് ഇവിടെ നടക്കുന്നത്. മന്ത്രിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ തുടരുന്നത് ശരിയല്ല. നിഷ്പക്ഷമായ അന്വേഷണം നടക്കണം. ഏതുതരത്തിലുള്ള അന്വേഷണത്തിനും ഞാന്‍ സന്നദ്ധനാണ്. ധാര്‍മികതയുടെ പേരില്‍ സ്വന്തം നിലയ്ക്കാണ് രാജിവെയ്ക്കുന്നത്. പോരാട്ടം തുടരും. 



ഇത് കേട്ടാല്‍ ആരും മൂക്കത്തു വിരല്‍ വച്ചു പോകും. അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടത്തിന്റെ പേരാണോ മകന്റെ ക്ളാസ് മേറ്റിന്റെ അമ്മയുമായുള്ള അഗമ്യ ഗമനവും, ഭാര്യാ മര്‍ദ്ദനവും?.

ഗണേശനെതിരെ ഉണ്ടായ ആരോപണം ഈ പരസ്ത്രീ ബന്ധമാണ്. പക്ഷെ ഈ ആരോപണം തെറ്റാണെന്ന് ഗണേശന്‍ ഇതു വരെ പറഞ്ഞിട്ടില്ല. ഗണേശന്റെ ഇപ്പോഴത്തെ  പരസ്ത്രീ ബന്ധം കണ്ടു പിടിച്ചത് അദ്ദേഹത്തിന്റെ മൊബൈലില്‍ വന്ന ചില സന്ദേശങ്ങള്‍ യാമിനി വായിച്ചപ്പോഴായിരുന്നു. അതില്‍ ചിലത് ഇങ്ങനെ.

കണ്ണുമൂടിയാലും നീതന്നെ കണ്ണുതുറന്നാലും നീ തന്നെ, രാജിന്‌ രാജിന്റെ വഴി എനിക്ക്‌ എന്റെ വഴി, അണ്ണനോട്‌(എന്റെ റിലേഷന്‍ ദൃഢമാകണം. അതുകൊണ്ടു ഞാന്‍ എല്ലാം തുറന്നുപറയുന്നു, രാജുമായി എനിക്കിനി ഒരു ബന്ധവുമില്ല. എന്തെന്നാല്‍ ഇനി നിങ്ങള്‍ മാത്രമേ എന്റെ മനസിലുള്ളൂ, ഐ ലവ്‌ യു 


ഗണേശന്റെ പരസ്ത്രീ ഗമനം പരസ്യ വിഴുപ്പലക്കലായി കേരളം മുഴുവന്‍ തത്തിക്കളിച്ചപ്പോള്‍,  മന്ത്രിസ്ഥാനത്തു നിന്നും രാജി വയ്ക്കേണ്ടി വന്നാല്‍  എം എല്‍ എ സ്ഥാനവും കൂടി രാജി വയ്ക്കും എന്നായിരുന്നു അദ്ദേഹം ഭീഷണി മുഴക്കിയിരുന്നത്. ഇപ്പോള്‍ മന്ത്രി സ്ഥാനം രാജി വച്ചപ്പോള്‍ അടവു മാറ്റുന്നു. എം  എല്‍ എ സ്ഥാനം രാജി വയ്ക്കില്ല എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടെ മറ്റൊരു അഹന്ത കൂടി പുറത്തു വന്നു. ഞാനാണു പാര്‍ട്ടി. ജനങ്ങള്‍ എന്റെ കൂടെയാണ്, എന്നാണ്, അവസാന വീരവാദം.


ഗണേശന്റെ വാക്കുകള്‍

കേരളത്തിലെ ജനങ്ങൾ എനിക്കൊപ്പമാണ്.  ജനങ്ങൾ കൂടെയുള്ളവരാണ് യഥാർത്ഥ പാർട്ടി. പാർട്ടിയുടെ നിലപാട് കാര്യമാക്കുന്നില്ല. ജനങ്ങളോട് പ്രതിബദ്ധതയുള്ളതിനാൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കുന്നില്ല. പാർട്ടിക്കു വേണ്ടിയല്ല,​ മുഖ്യമന്ത്രിയുടെ മാന്യത നിലനിർത്താനാണ് രാജിവച്ചത്. പ്രശ്നം ഉയർന്നപ്പോൾ തന്നെ മന്ത്രിസ്ഥാനം  രാജിവയ്ക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രിയോടു വ്യക്തമാക്കിയതായിരുന്നു. 



യാമിനി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ മറ്റ് പലതുമുണ്ട്.

ശാരീരികമായ പീഡനങ്ങള്‍ ഗണേഷില്‍ നിന്ന്‌ സഹിക്കേണ്ടിവരുന്നു. മന്ത്രിയെന്ന അധികാരം ദുര്‍വിനിയോഗം ചെയ്‌ത്‌ പല സ്‌ത്രീകളുമായും ഗണേഷ്‌ ബന്ധപ്പെടുന്നുണ്ട്‌. നേരത്തെ സിനിമാ നടനായിരുന്നപ്പോഴും ഇത്തരം ബന്ധങ്ങളുണ്ടായിട്ടുണ്ട്‌. ഗണേഷ്‌ കുടുംബത്തെ സംരക്ഷിക്കുന്നില്ല. ഇത്രയും നാള്‍ പീഡനങ്ങള്‍ ഞാന്‍ സഹിക്കുകയായിരുന്നു. ഇതിനുമുന്‍പും ബന്ധുക്കളുടെ മുന്നില്‍വച്ചുപോലും എന്നെ മര്‍ദിച്ചിട്ടുണ്ട്‌.,  തുടങ്ങി, ഏതൊരു പൊതു പ്രവര്‍ത്തകനും നാണക്കേടുണ്ടാക്കുന്ന പലതുമുണ്ട്.

പ്രശ്‌നങ്ങള്‍ ഇത്രയും വഷളാക്കിയതില്‍  ഉമ്മന്‍ ചാണ്ടിക്ക് വ്യക്തമായ പങ്കുണ്ട്.  യാമിനിയുടെ പരാതി മുഖ്യമന്ത്രി വാങ്ങാതിരുന്നത് ശരിയായ നടപടിയല്ല. കേരളം ഭരിക്കുന്ന മ്യുഖ്യമന്ത്രിയുടെ അടുത്താണ്, ഒരു സ്ത്രീ ഗാര്‍ഹിക പീഢന വിവരം പറഞ്ഞത്. ഉത്തരവാദിത്തമുള്ള ഒരു മുഖ്യമന്ത്രിക്ക് അതിനെ അവഗണിക്കാന്‍ ആകില്ല. . നാടുനീളെ നടന്ന് പരാതികള്‍ വാങ്ങുന്ന മുഖ്യമന്ത്രി തന്റെ അടുത്ത് വന്ന് പരാതി പറഞ്ഞ യാമിനിയുടെ പരാതി തള്ളിക്കളഞ്ഞത് ഒട്ടും ശരിയായില്ല.  ഇതുപോലെ നാണം കെട്ട് ഗണേശന്‍ രാജിവയ്ക്കുന്നതിലും ഭേദം, നേരത്തെ  പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ രാജിവയ്ക്കുന്നതായിരുന്നു. ഇപ്പോള്‍ രാജിവച്ചത്  പാര്‍ട്ടിയെ അറിയിച്ചതുമില്ല. മാന്യതയുണ്ടെങ്കില്‍ അറിയിക്കേണ്ടിയിരുന്നു. പക്ഷെ മാന്യന്‍മാരില്‍ നിന്നല്ലേ മാന്യത പ്രതീക്ഷിക്കേണ്ടതുള്ളു.


ഇത് ഇവിടം കൊണ്ട് അവസാനിക്കുന്ന ലക്ഷണമില്ല. ഗണേശന്റെ പെര്‍സണല്‍ സ്റ്റാഫില്‍ പെട്ട റിജോ പറയുന്നത് ഇപ്രകാരം.

സംഭവം നടക്കുന്ന ദിവസം ഞാന്‍ മന്ത്രിയുടെ വസതിയിലുണ്ടായിരുന്നു. ഇന്നു ഞാന്‍ അയാളെ കൊല്ലുമെന്നു പറഞ്ഞ്‌ ചേച്ചി സാറിന്റെ മുറിയിലേക്കു കയറി. അമ്പലത്തില്‍ പോയി മടങ്ങി വന്ന സാര്‍ ഒരുകപ്പ്‌ ചായ ചോദിച്ചു. അതെടുത്തുകൊണ്ടു വരുമ്പോഴാണ്‌ ചേച്ചി വന്നത്‌.,. എന്നോട്‌ റൂമിന്റെ പുറത്തു പോകാന്‍ പറഞ്ഞു. പുറത്തേക്കിറങ്ങിയതും മുറി വലിയ ശബ്‌ദത്തില്‍ ചേച്ചി പൂട്ടി. പിന്നെ കുറച്ചു സമയത്തിനു ശേഷം മുറിക്കുള്ളില്‍ നിന്നും വലിയ ശബ്‌ദം കേട്ടു. മുറി തള്ളിത്തുറക്കാന്‍ ശ്രമിച്ചു. അതിനു ശേഷം താക്കോല്‍ പഴുതിലൂടെ മുറിയിലേക്കു നോക്കുമ്പോള്‍ സാറു നിലത്തു കിടക്കുകയാണ്‌,. അദ്ദേഹത്തിന്റെ നെഞ്ചില്‍ ചവിട്ടിക്കൊണ്ട്‌ നില്‍ക്കുന്ന ചേച്ചിയെ ഞാന്‍ കണ്ടു. കഴുത്തില്‍ കുത്തിപ്പിടിച്ചു വലിച്ചിഴച്ചു. കസേരയുടെ കാലുകൊണ്ട്‌ മുഖത്തടിച്ചു.ചായ മുഖത്തൊഴിച്ചു. പുറത്തേക്കു വന്ന അദ്ദേഹത്തിന്റെ ഷര്‍ട്ട്‌ പൂര്‍ണമായും കീറിയിരുന്നു. എറണാകുളത്തു ഷൂട്ടിംഗുണ്ട്‌ എന്നു പറഞ്ഞ്‌ പോകാനൊരുങ്ങുമ്പോള്‍ ചേച്ചി അദ്ദേഹത്തിന്റെ മൂക്കിലിടിച്ചു. ചോര വാര്‍ന്നുകൊണ്ടാണ്‌ അദ്ദേഹം പോയത്‌. എന്നിട്ടും ചേച്ചിയുടെ ദേഷ്യം തീര്‍ന്നിരുന്നില്ല. ഇതിനു മുമ്പും ചേച്ചി അദ്ദേഹത്തെ ആക്രമിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ മാംസം മാന്തിപ്പറിച്ചിട്ടുണ്ട്‌. സാര്‍ തിരിച്ചൊന്നും ചെയ്യാറില്ല. ആറര വര്‍ഷമായി താന്‍ അദ്ദേഹത്തോടൊപ്പമുണ്ട്‌. അദ്ദേഹത്തിനു ഒരു ചായപോലും ചേച്ചി കൊടുക്കാറില്ല. 

ആരു പറയുന്നതാണു സത്യം? അതറിയാന്‍ കേരളം ഏറെ നാള്‍ കാത്തിരിക്കേണ്ടി വരും.  ഗണേശന്റെ മറ്റ് ലീലാവിലാസങ്ങള്‍ ഇനിയും കൂടുതല്‍ പുറത്തു വരാനാണു സാധ്യത.

ഉമ്മന്‍ പറയുന്നത് ഇങ്ങനെ.

യാമിനി എനിക്ക് പരാതി നല്‍കിയിട്ടില്ല. നിയമസഭയില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു.  നാലുപ്രാവശ്യം യാമിനി തന്നെ വന്നുകണ്ടിരുന്നെങ്കിലും പരാതിയൊന്നും നല്‍കിയിരുന്നില്ല. യാമിനി നിലപാട് മാറ്റിയതിനു പിന്നില്‍ ബാഹ്യ ഇടപെടലുകളുണ്ടാകുമെന്ന് ഞാന്‍ ഊഹിക്കുന്നു. ഗണേഷ്- യാമിനി വിഷയത്തില്‍ ഇടപെട്ടത് നല്ല ഉദ്ദേശ്യത്തോടെയാണ്. എന്നാല്‍ യാമിനി കള്ളം പറയുന്ന വ്യക്തിയല്ല. 

ഇതാണു ശരിക്കുള്ള ശിഖണ്ഠി. മഹാഭാരതത്തിലേ ഇതുപോലെ ഒന്നിനെ കാണാന്‍ സാധിക്കു.


യാമിനി കള്ളം പറയുന്ന വ്യക്തിയല്ലെങ്കില്‍  യാമിനി പറഞ്ഞതൊക്കെ സത്യമാണെന്ന് കേരളം വിശ്വസിക്കും. എങ്കില്‍ ഗാര്‍ഹിക പീഢനം ​എന്ന വകുപ്പു കൂടി ചേര്‍ത്ത് ഗണേശനെതിരെ കേസെടുക്കണം. ഏതായാലും പത്തനാപുരത്ത് ഒരുപതെരഞ്ഞെടുപ്പിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്.