Thursday 30 September 2010

നഷ്ടപ്പെടുത്തരുത് ഈ സുവര്‍ണ്ണാവസരം

60 വര്‍ഷമായി ഇന്‍ഡ്യയുടെ മനസാക്ഷിയെ മുറിപ്പെടുത്തിയിരുന്ന ഒരു പ്രശ്നത്തിനു തല്‍ക്കാലിക തീരുമാനമായി. അതൊരു ശാശ്വതപരിഹാരമാക്കാനുള്ള വിവേകം ഇന്‍ഡ്യയിലെ മുസ്ലിം മത  നേതാക്കള്‍ക്കും ഹിന്ദു മത നേതാക്കള്‍ക്കുമുണ്ടോ എന്നതാണിനിയുള്ള ചോദ്യം.  ഇല്ലെങ്കില്‍ ഇന്‍ഡ്യ വീണ്ടും ഇരുണ്ട യുഗങ്ങളിലേക്കു തിരിച്ച് പോകുകയായിരിക്കും ഫലം.

ബാബറി മസ്ജിദ് കേസിലെ  ‍ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും കളിയാക്കിയും പല അഭിപ്രായങ്ങളും വന്നു കഴിഞ്ഞു.

ഏത് ആരാധനാലയവും തകര്‍ക്കുന്നതോ മറ്റൊന്നായി മാറ്റിമറിക്കുന്നതോ നല്ല കാര്യമല്ല. ബാബ്രി മസ്ജിദ് തകര്‍ത്തത് സ്വതന്ത്ര ഇന്‍ഡ്യയുടെ മുഖത്തേ മായാത്ത ഒരു കളങ്കമാണ്. അത് ഒഴിവാക്കപ്പെടേണ്ടതായിരുനു. പക്ഷെ പിന്നോട്ട് തിരിഞ്ഞു സഞ്ചരിച്ച് അതൊക്കെ ഇനി മാറ്റാനാകില്ല. നമ്മള്‍ ‍ പോകേണ്ടത് മുന്നോട്ടാണ്. ആ പോക്കിനെ ഏറെ സഹായിക്കും ഈ വിധി.

ബാബ്രി മസ്ജിദിന്റെ ചരിത്രം ചികഞ്ഞ് വിശകലനം ചെയ്യുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടെന്നു തോന്നുന്നില്ല. ബാബ്രി മസ്ജിദ് ഉണ്ടാകുന്നതിനും മുമ്പ് ഈ സ്ഥലം അയോധ്യ എന്നറിയപ്പെട്ടിരുന്നു. ഹിന്ദു ദൈവമായ രാമന്റെ ജന്‍മസ്ഥലം എന്നും അറിയപ്പെട്ടു. അവിടെ അമ്പലം പൊളിച്ചാണോ പള്ളി പണുതത് എന്ന് ഉറപ്പായി നമുക്ക് പറയാനാകില്ല. രാമന്റെ ജന്മസ്ഥലത്ത് ഒരമ്പലം ഉണ്ടായിരുന്നില്ല എന്നത് യുക്തിക്കു നിരക്കുന്നതുമല്ല. ഭൂകമ്പത്തിലോ വെള്ളപ്പൊക്കത്തിലോ കൊടുങ്കാറ്റിലോ അമ്പലം തകര്‍ന്നതാണെങ്കില്‍ തീര്‍ച്ചയായും അത് വിശ്വാസികള്‍ പുതുക്കിപ്പണുതേനേ?
അമ്പലം  തകര്‍ത്ത് പള്ളി പണുതതോ, അമ്പലം പള്ളിയാക്കി മാറ്റിയതോ ആകാം. രണ്ടായാലും  ഇന്ന് അതിനു വലിയ പ്രസക്തിയില്ല. ഇസ്താംബൂള്‍ എന്ന് ഇന്നറിയപ്പെടുന്ന കോണ്‍സ്റ്റാന്റിനോപ്പിളിലെ പുരാതന ക്രൈസ്തവ ദേവാലയം പിടിച്ചെടുത്ത് മോസ്‌ക്കാക്കി മാറ്റുകയാണു മുസ്ലിം അധിനിവേശകര്‍ പണ്ട് ചെയ്തത്.  ഇത് തന്നെ ജറുസലേമിലെ യഹൂദ ദേവാലയത്തിനും സംഭവിച്ചു. ഇത് തന്നെ അയോധ്യയിലും സംഭവിച്ചിരിക്കാം. അതേക്കുറിച്ച് ചുഴിഞ്ഞു ചിന്തിക്കാതെ എങ്ങനെ ഈ രണ്ട് സമുദായക്കാര്‍ക്കും യോജിപ്പോടെ മുന്നോട്ടു പോകാം എന്നാണിനി ചിന്തിക്കേണ്ടത്. അതിനു കിട്ടിയ സുവര്‍ണ്ണവസരമാണിത്. ഇത് കളഞ്ഞുകുളിക്കാതെ വിവേകത്തോടെ ഉപയോഗിക്കാന്‍ സാധിക്കണം.
 
ആ സ്ഥലത്തു നിന്നും അമ്പലത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തുവകുപ്പ് കുഴിച്ചെടുത്തിട്ടുമുണ്ട്. അതിന്റെ അര്‍ത്ഥം ഒരമ്പലം അവിടെ ഉണ്ടായിരുന്നു എന്നു തന്നെയാണ്. ഇപ്പോള്‍ കോടതിയും അതംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ്, ആ സ്ഥലം ഹിന്ദുകള്‍ക്ക് വിട്ടുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതും.
 
നൂറ്റാണ്ടുകളായി മുസ്ലിങ്ങള്‍ അവിടെ ആരാധിച്ചിരുന്നതുകൊണ്ട്, അതിന്റെ അടുത്ത സ്ഥലം മുസ്ലിങ്ങള്‍ക്കും വിട്ടുകൊടുത്തു. മുസ്ലിങ്ങള്‍ക്ക് പള്ളിപണിയാം. ഹിന്ദുക്കള്‍ക്ക് അമ്പലവും പണിയാം. 
 
ഇതിലും നീതിപൂര്‍വമായ ഒരു തീരുമാനം ഉണ്ടാകാനില്ല.
 
സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുക്കും എന്നൊക്കെ എടുത്തു ചാടി ചില കക്ഷികള്‍ പറഞ്ഞെങ്കിലും അവര്‍ അതിനൊന്നും മുതിരില്ല എന്ന് ആശിക്കാം.
ഹിന്ദുക്കള്‍ക്ക് മാത്രമായി വിട്ടുകൊടുത്താലോ മുസ്ലിങ്ങള്‍ക്ക് മാത്രമായി വിട്ടുകൊടുത്താലോ പ്രശ്നം ഒരിക്കലും തീരില്ല.

ബാബ്രി മസ്ജിദ് പൊളിച്ചതുകൊണ്ടാണ്‌ ബി ജെ പി അധികാരത്തില്‍ വന്നതെന്ന പരാമര്‍ശം പൂര്‍ണ്ണമായും ശരിയല്ല. അവര്‍ അതുപയോഗപ്പെടുത്തി എന്നത് ശരിയാണ്. അമ്പലം പണിയും എന്ന വാഗ്ദാനം തീവ്ര ഹിന്ദുക്കളെ അവരിലേക്കടുപ്പിച്ചു. അത് മാത്രമായിരുന്നു കാരണമെങ്കില്‍ അമ്പലം പണിയുന്നതോടെ ബി ജെപിയുടെ പ്രസക്തിയും അവസാനിക്കും. 
 
മസ്ജിദ് പൊളിച്ചതുകൊണ്ട് പല മിതവാദി മുസ്ലിങ്ങളും  തീവ്രവാദികളായി എന്നൊക്കെ പലരുമവകാശപ്പെട്ടു കണ്ടു. ഈ നാണയത്തിന്റെ നേരെ എതിര്‍വശമാണ്, രാമന്‍ ജനിച്ച ഭൂമിയില്‍ മസ്ജിദ് ഉള്ളതുകൊണ്ട് മിതവാദി ഹിന്ദുക്കള്‍ തീവ്രവാദികളായി എന്നത്. ഒരേ രക്തം സിരകളില്‍ ഓടുന്നവര്‍ ഒരേ പോലെ പ്രതികരിക്കുന്നു.
 
മുസ്ലിങ്ങളുടെ ഭാഗത്തു നിന്നും വളരെ വിചിത്രമായ ചില അഭിപ്രായങ്ങള്‍ കണ്ടു.
അയോധ്യ വിഷയത്തില് വര്ഷങ്ങളോളം രാജ്യം കാത്തിരുന്നത് ഒരു കോടതി വിധിക്ക് വേണ്ടിയായിരുന്നു. എന്നാല് ഇന്ന് പുറത്തു വന്നതോ ഒരു ഒത്തുതീര്പ്പ് ഫോര്മുലയും. ഇതായിരുന്നു പ്രശ്നപരിഹാരമാര്ഗമെങ്കില് ഇത്രയും നാളത്തെ കാത്തിരിപ്പ് വേണ്ടായിരുന്നു.
 
ഒത്തുതീര്‍പ്പു വേണ്ട എന്ന തീവ്ര നിലപാടുള്ള ഒരു മനസില്‍ നിന്നേ ഈ അഭിപ്രായം വരൂ. വളരെ സങ്കീര്‍ണ്ണമായ നിയമ പ്രശ്നങ്ങള്‍ ഉള്ള ഒരു തര്‍ക്കമാണിത്. അത് പരിഹരിക്കാന്‍ ഉള്ള നിര്‍ദ്ദേശങ്ങളാണു കോടതി നല്‍കിയത്. ഇനി കോടതി  ഒരു കക്ഷിക്കു മാത്രം വിട്ടുകൊടുത്തുകൊണ്ട് ഒരു വിധിയാണു പറഞ്ഞിരുന്നതെങ്കിലോ? അയോധ്യ രാമന്റെ ജന്‍മസ്ഥലമാണ്, അതുകൊണ്ട് ഇതിന്റെ അവകാശം  ഹിന്ദുകള്‍ക്കാണെന്നു വിധിച്ചിരുന്നെങ്കിലോ? മുകളില്‍ വിധിയെ വിമര്‍ശിച്ച മുസ്ലിം അത് അംഗീകരിക്കുമായിരുന്നോ? ഇല്ല എന്ന് നിസംശയം പറയാം. ഇതുപോലെയുള്ള തീവ്ര വാദ മനസുകള്‍ക്ക് മസ്ജിദ് ഇരിക്കുന്ന സ്ഥലം മുസ്ലിങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നതില്‍ കുറഞ്ഞ ഒരു വിധിയും സ്വീകാര്യമാകില്ല.
 
ഇത്രയും കാലം രാജ്യം കാത്തിരുന്നത് ഈ വിധിക്കു വേണ്ടി തന്നെയായിരുന്നു. പൊളിച്ച മസ്ജിദ് അവിടെ വീണ്ടും പണിയും എന്ന്  പ്രതീക്ഷിച്ചിരുന്നവര്‍ ഇതുപോലെ ഒരു വിധിക്കു വേണ്ടി കാത്തിരുന്നില്ല.
 
ഈ പ്രശ്ന പരിഹാരം ഹിന്ദുക്കള്‍ വളരെ നാളുകള്‍ക്ക് മുമ്പേ മുന്നോട്ടു വച്ചതായിരുന്നു.  60 വര്‍ഷക്കാലം മുസ്ലിങ്ങള്‍ അത് ചെവിക്കൊണ്ടില്ല. അന്നത് സ്വീകരിച്ചിരുന്നെങ്കില്‍  ഈ പ്രശ്നം എന്നേ പരിഹരിക്കപ്പെടുമായിരുന്നു. പല അനിഷ്ട സംഭവങ്ങളും, ഗുജറാത്ത് കൂട്ടക്കൊല ഉള്‍പ്പടെ ഒഴിവാക്കാമായിരുന്നു. ഇപ്പോള്‍ മുസ്ലിങ്ങള്‍ക്ക് ഒരു കോടതി വിധിയിലൂടെ അതൊക്കെ സമ്മതിക്കേണ്ടി വന്നിരിക്കുന്നു. ഇനി സുപ്രീം കോടതിയില്‍ പോയാലും മറിച്ചൊരു വിധി ഉണ്ടാകുക പ്രയാസമാണ്. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയാല്‍ ഒരു പക്ഷെ ഇന്ന് മുസ്ലിങ്ങള്‍ക്ക് അനുവദിച്ചുകിട്ടിയ സ്ഥലം പോലും കിട്ടിയില്ലെന്നും  വരാം. അവിടെ ഒരമ്പലം നിന്നിരുന്നു എന്ന വസ്തുത സുപ്രീം കോടതിക്കും തള്ളിക്കളയാനാകില്ല.
 
ബ്ളോഗില്‍ ശ്രദ്ധേയമായ പല ലേഖനങ്ങളും എഴുതാറുള്ള ശ്രദ്ധേയന്‍ എന്ന വ്യക്തി എഴുതിയ ചില അഭിപ്രയങ്ങളാണു താഴെ.
 
ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള ബന്ധപ്പെട്ടവരുടെ തീരുമാനം തികച്ചും സ്വാഗതാര്ഹമാണ്. എങ്കിലും ചര്ച്ചകളുടെയും സമവായങ്ങളുടെയും വാതിലുകള് കൊട്ടിയടക്കാതിരിക്കുകയും വേണം. വൈകാരിക പ്രകടനങ്ങള് കൊണ്ട് പരിഹരിക്കാനാവാത്തതാണ് പ്രശ്നമെന്നതും ഓര്മയില് ഉണ്ടാവണം.
 
കോടതി ഒരൊത്തുതീര്‍പ്പ് മുന്നോട്ട് വച്ചതിനെ പരിഹസിക്കുന്ന ആളു തന്നെ "ചര്ച്ചകളുടെയും സമവായങ്ങളുടെയും വാതിലുകള് കൊട്ടിയടക്കാതിരിക്കുകയും വേണം" എന്നു പറയുന്നത് അപഹാസ്യമാണ്. ചര്ച്ചകളും സമവായങ്ങളും പിന്നെ എന്തിനാണാവോ? ഒരു നേര്‍ച്ച എന്ന നിലയിലോ? ഇതാണ്‌പുല്‍ക്കൂട്ടിലെ നായയുടെ സ്വഭാവം.
 
പ്രമാണങ്ങള്‍ പരിശോധിച്ച് തീര്‍പ്പു കല്‍പ്പിക്കണം എന്ന ഈ നിലപാടിനൊരു നല്ല നമസ്കാരം പറയാതെ വയ്യ.

സുപ്രീകോടതിയിലും ഈ കേസ് ഇനിയൊരര നൂറ്റാണ്ടു വലിച്ചിഴച്ചാലും മറിച്ചൊരു വിധി ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ഇതുപോലുള്ള തീവ്രവാദികള്‍ക്ക് ഈ പ്രശ്നം പരിഹരിക്കണമെന്ന അഗ്രഹമില്ല. ഇതൊക്കെ ബി ജെപിയുടെ ലക്ഷ്യം സഫലമാക്കികൊടുക്കാനുള്ള ഉത്തേജകമാകുമെന്നൊന്നും ഇവര്‍ അറിയാത്തതല്ല. ഹിന്ദു മഹാസഭയോ ഹൈന്ദവ സംഘടനകളോ അപ്പീലുമായി പോകുമെന്ന് തോന്നുന്നില്ല. വഖഫ് ബോര്‍ഡ് പോയാല്‍ അതായിരിക്കും ഇനിമുതല്‍ ബി ജെപിയുടെ പ്രചരണായുധം. ഇനിയും കര്‍സേവക്കെന്നും പറഞ്ഞ് ഹിന്ദുക്കള്‍ യാത്ര ചെയ്യും. ഗോധ്രകളൊക്കെ ഉണ്ടാക്കുന്ന കാര്യം ഐ എസ് ഐ ഏറ്റെടുക്കും. ഇതൊക്കെ അഗ്രഹിക്കുന്നെങ്കില്‍ അപ്പീലുമായി പോകാം. അതല്ല സമാധാനമാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ ഈ വിധിയെ സ്വാഗതം ചെയ്യാം. കോടതി നിര്‍ദ്ദേശിച്ച പോലെ സ്ഥലം ഭാഗിച്ചെടുക്കാം.

പന്ത് മുസ്ലിങ്ങളുടെ കോര്‍ട്ടിലാണ്. മുസ്ലിങ്ങള്‍ ഈ വിധിയെ നിരുപാധികം സ്വാഗതം ചെയ്താല്‍ ഹിന്ദുക്കള്‍ അതംഗീകരിക്കും. കാരണം ഇത് അവര്‍ പണ്ടുതന്നെ മുന്നോട്ടു വച്ച നിര്‍ദ്ദേശമായിരുന്നു. അതിനിപ്പോള്‍ കോടതിയുടെ അംഗീകാരവും കിട്ടി. അതില്‍ നിന്നും അവര്‍ പിന്നാക്കം പോകാനുള്ള സാധ്യത വിദൂരമാണ്.

Monday 27 September 2010

ഓം കല്‍ക്കി മൊഹമ്മദായ നമഃ.

കല്‍ക്കി എന്നത് ഹിന്ദു മതത്തിലെ മഹാവിഷ്ണു എന്ന ദൈവത്തിന്റെ അവസാനത്തെ അവതാരമാണെന്നത് ഒരു ഹൈന്ദവ സങ്കല്‍പ്പമാണ്. ഈ ദൈവമാണ്‌ മുസ്ലിം പ്രവാചകന്‍ മൊഹമ്മദ് എന്ന ഒരു സിദ്ധാന്തം അവതരിപ്പിച്ചിരിക്കുന്നു  ഇസ്ലാമിക പണ്ഡിതന്‍ എം എം അക്ബര്‍.   ഇതിനു വേണ്ടി അവതാരങ്ങളെയെല്ലാം അദ്ദേഹം മുസ്ലിം പ്രവാചകന്‍മാരാക്കി മാറ്റുന്നുമുണ്ട്. അവതാരങ്ങളെ മാത്രമല്ല അവരുടെ കഥയെഴുതിയ വ്യക്തികളെയും വരെ പ്രവാചകരാക്കുന്നു, അക്ബറിന്റെ വികല ബുദ്ധി.

അതുമാത്രമല്ല. ത്രിപുരാസുരന്‍ എന്ന  രാക്ഷസന്റെ പുനര്‍ജന്മമാണ്‌ മൊഹമ്മദെന്നും കൂടി അദേഹം പറഞ്ഞു വയ്ക്കുന്നു.

ഇതൊക്കെ  അദ്ദേഹമെഴുതിയ ഹൈന്ദവത ധര്മവും ദര്ശനവും എന്ന പുസ്തകത്തില്‍ വായിക്കാം.

ഈ പുസ്തകത്തിലൂടെ അക്ബര്‍ തെളിയിക്കാനുദ്ദേശിക്കുന്ന സംഗതികള്‍ ഇവയാണ്.


1. തോറയും ബൈബിളും തിരുത്തിയതാണെന്നത് മുസ്ലിം വിശ്വാസമാണ്. അതു പോലെ ഹിന്ദു വേദ പുസ്തകങ്ങളും തിരുത്തിയതാണ്.


2. ഹിന്ദു ദൈവമായ മഹാവിഷ്ണുവിന്റെ അവസാനത്തെ അവതാരമായ കല്‍ക്കി മുസ്ലിം പ്രവാചകന്‍ മൊഹമ്മദാണ്.


3.മഹാവിഷ്ണുവിന്റെ മറ്റ് ചില അവതാരങ്ങള്‍ പ്രവാചകന്‍മാരാണ്.


4. വേദപുസ്തകങ്ങള്‍ എഴുതിയ വ്യക്തികളൊക്കെ പ്രവാചകന്‍മാരാണ്.


5. ഭവിഷ്യ പുരാണത്തില്‍ പരാമാര്‍ശിക്കുന്ന, ത്രിപുരാസുരന്റെ പുനര്‍ജന്മമായ മഹാമദ  എന്ന രാക്ഷസന്‍ മൊഹമ്മദാണ്.
 
6. ഹിന്ദുക്കള്‍ പണ്ട് ഏക ദൈവ വിശ്വാസികളായിരുന്നു.
 
തിരുത്തിയ ഹിന്ദു വേദങ്ങള്‍
 
ബൈബിള്‍ തിരുത്തിയതാണെന്ന് കുര്‍ആനില്‍ പറഞ്ഞതു കൊണ്ട് മുസ്ലിങ്ങളൊക്കെ അതിന്റെ പിന്നാലെ നടക്കുന്നു. വേദങ്ങളും പുരാണങ്ങളും ഹിന്ദുക്കള്‍ തിരുത്തിയതാണെന്നു കുര്‍ആനില്‍ പറഞ്ഞിട്ടില്ല.  ഖുറൈഷികളേപ്പോലെ തന്നെ ബഹുദൈവ വിശ്വാസികളായിരുന്നു, ഹിന്ദുക്കളും. അതേക്കുറിച്ച് മൊഹമ്മദിനറിവുണ്ടായിരുന്നില്ല.  അള്ളാ പറഞ്ഞു കൊടുത്തും ഇല്ല . അള്ളായുടെ അറിവ് മദ്ധ്യപൂര്‍വദേശത്തെ ഇട്ടാവട്ടത്തിനപ്പുറം പോയില്ല. അതുകൊണ്ട് അള്ളാക്കും മറ്റ് മതങ്ങളേക്കുറിച്ചറിവുണ്ടായിരുന്നില്ല. അല്ലെങ്കില്‍ മൊഹമ്മദ് അള്ളായെ മറ്റ് മതങ്ങളേക്കുറിച്ചു പറയാന്‍ അനുവദിച്ചില്ല. മൊഹമ്മദിന്റെ ആ നഷ്ടം നികത്താനെന്നോണം  അക്ബര്‍ പ്രവാചകന്‍ ഹിന്ദു വേദ പുസ്തകങ്ങളും തിരുത്തിയതാണെന്ന അവകാശവാദവുമായി വരുന്നു.

>>>>വേദങ്ങള്‍ക്ക് പാഠഭേദങ്ങളോ മാറ്റതിരുത്തലുകളോ ഉണ്ടായിട്ടില്ലന്ന വാദവും അടിസ്ഥാനരഹിതമാണ്. കിസ്തുവിന് നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പെങ്കിലും ആരംഭിച്ച പുരാണരചന സമാപിക്കുന്നത് ക്രിസ്തുവിന് പതിമൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണെന്നര്‍ത്ഥം. ഇത്രയുംകാലം 'വ്യാസന്‍' ജീവിച്ചിരുന്നുവെന്ന് ഊഹിക്കുക വയ്യ. അതുകൊണ്ടാണ്, ആധുനിക പണ്ഡിതന്മാര്‍ പുരാണങ്ങള്‍ക്കോരോന്നിനും പ്രത്യേക വ്യാസന്മാരാണെന്ന നിഗമനത്തിലെത്തിച്ചേരുന്നത്. പുരാണങ്ങളുടെ കാര്യത്തിലുള്ള ഈ അഭിപ്രായവ്യത്യാസം കാണിക്കുന്നതെന്താണ്? പുരാണങ്ങളില്‍ പലതും കൂട്ടിച്ചേര്‍ക്കപ്പെട്ടതും മറ്റു ചിലവ നഷ്ടപ്പെടുത്തപ്പെട്ടതുമാണെന്ന വസ്തുതയല്ലാതെ മറ്റൊന്നുമല്ല.<<<<

അപ്പോള്‍ അക്കാര്യത്തിലും തീരുമാനമായി. തോറയും ബൈബിളും തിരുത്തിയതാണെന്ന് മൊഹമ്മദ് പ്രവാചകന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഹിന്ദു വേദ പുസ്തകങ്ങളും തിരുത്തിയതാണെന്ന് അക്ബര്‍ പ്രവാചകനും പറഞ്ഞു.

മൊഹമ്മദ് എന്ന കല്‍ക്കി.

ഹിന്ദു ദൈവമായ കല്‍ക്കിയാണ്‌ മൊഹമ്മദെന്നു സ്ഥാപിക്കാന്‍ അക്ബര്‍ ശ്രമിക്കുന്നത് ഇങ്ങനെ.

കല്‍ക്കി അവതാരംകൊണ്ട് വിവക്ഷിക്കുന്നത് മുഹമ്മദ് നബിയാണെന്ന് പല ഗ്രന്ഥകാരന്മാരും സമര്‍ത്ഥിച്ചിട്ടുണ്ട്.


വിഷ്ണുപുരാണം ഇരുപത്തിനാലാം അദ്ധ്യായത്തില്‍ പറയുന്ന കല്‍ക്കി സ്വഭാവങ്ങളില്‍ പലതും മുഹമ്മദ് നബിയുമായി സാമ്യം പുലര്‍ത്തുന്നുവെന്നത് ഒരു വസ്തുത മാത്രമാണ്. ഏതാനും സാമ്യങ്ങള്‍ താഴെ പറയുന്നു.


ഒന്ന്, കല്‍ക്കി അവസാനത്തെ അവതാരമാണ്. കലിയുഗത്തിലാണ് അദ്ദേഹം അവതരിക്കുക. മുഹമ്മദ് നബി അവസാനത്തെപ്രവാചകനാണ്.


രണ്ട്, കല്‍ക്കി അവതരിക്കുക സിംഫാലയെന്ന മണല്‍ദ്വീപിലാണ്. മുഹമ്മദ് നബിയുടെ ജനനവും അറേബ്യന്‍ മണലാരണ്യത്തിലാണ്.


മൂന്ന്, കല്‍ക്കിയുടെ പിതാവിന്റെ നാമം വിഷ്ണുഭഗത്ത് എന്നായിരിക്കും. വൈഷ്ണവ മതപ്രകാരം ഏകദൈവത്തിന്റെ പേരാണ്‌ വിഷ്ണു. ഭഗത്ത് എന്ന പദത്തിനര്‍ത്ഥം ദാസന്‍ എന്നാണ്. മുഹമ്മദ് നബിയുടെ പിതാവിന്റെ പേരും അബ്ദുല്ലാ അഥവാ ദൈവദാസന്‍ എന്നായിരുന്നു.


നാല്, കല്‍ക്കിയുടെ മാതാവിന്റെ പേര് 'സുമ'തിയെന്നാണ്. ശാന്തിയെന്ന ധാതുവില്‍നിന്നുണ്ടായ ഈ പദത്തിന്റെ അര്‍ത്ഥം വിശ്വസ്തയെന്നത്രെ. മുഹമ്മദ് നബിയുടെ മാതാവ് ആമിന അഥവാ വിശ്വസ്തയെന്ന പേരുള്ളവരായിരുന്നു.


അഞ്ച്, കല്‍ക്കി പരശുരാമനില്‍നിന്ന് മലയില്‍വെച്ച് വിദ്യ സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. മുഹമ്മദ് നബി ദൈവിക സന്ദേശങ്ങള്‍ ആദ്യമായി സ്വീകരിച്ചത് ഒരു മലയില്‍വെച്ചായിരുന്നു.


ആറ്, കല്‍ക്കി അദ്ദേഹത്തിന്റെ നാല് കൂട്ടാളികളോടുകൂടെനിന്ന് അധര്‍മ്മത്തെ നശിപ്പിക്കുമെന്ന് പ്രവചിച്ചിരിക്കുന്നു. മുഹമ്മദ് നബിയും തന്റെ പ്രധാനപ്പെട്ട നാല് കുട്ടുകാരോട് (അബൂബക്കര്‍,ഉമര്‍, ഉസ്മാന്‍, അലി (റ))കൂടെയാണ് അസത്യത്തിനെതിരെ സമരംചെയ്തത്.


ഏഴ്, കല്‍ക്കിയുടെ ആകാശാരോഹണത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നു. മുഹമ്മദ് നബിയും ആകാശാരോഹണം (മിഅ്റാജ്) നടത്തി.


എട്ട്, കല്‍ക്കിയുടെ പിതാവ്, അദ്ദേഹത്തിന്റെ ജനനത്തിനുമുമ്പും മാതാവ് ജനിച്ചു കുറച്ചുകാലം കഴിഞ്ഞും മരണപ്പെടുമെന്ന് പ്രസ്താവിച്ചിരിക്കുന്നു. മുഹമ്മദ് നബിയുടെ പിതാവ്, അദ്ദേഹത്തിന്റെ ജനനത്തിന് മുമ്പും മാതാവ് ജനിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷവും ഇഹലോകവാസം വെടിഞ്ഞു.


ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കല്‍ക്കി, അറേബ്യയില്‍ ജനിച്ച മുഹമ്മദ് നബിയാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്. ഈ നിഗമനപ്രകാരം അധര്‍മ്മത്തിന്റെ സംഹാരാര്‍ത്ഥംഅവസാനത്തെ അവതാരവും അറേബ്യയില്‍ വന്നുകഴിഞ്ഞിരിക്കുന്നു.

യഹൂദരുടെ ദൈവമായ യഹോവ യേശുവായി അവതരിച്ചു എന്നു കേള്‍ക്കുമ്പോള്‍ നിയന്ത്രണം വിടുന്ന അക്ബര്‍ തന്നെ ഇത് പറയണം. ഹിന്ദു ദൈവമായ മഹാവിഷ്ണു മൊഹമ്മദായി അവതരിച്ചു എന്ന്. മൊഹമ്മദ് മഹാവിഷ്ണുവിന്റെ അവതാരമായ കല്‍ക്കി ആണെങ്കില്‍, പരശുരാമന്‍ അള്ളായുടെ അവതാരമാണെന്നു പറയേണ്ടിവരും. പരശുരാമന്‍ കല്‍ക്കിക്ക് വേദം പറഞ്ഞുകൊടുക്കുന്നു. അള്ള മൊഹമ്മദിനു വേദം പറഞ്ഞു കൊടുക്കുന്നു. അപ്പോള്‍ പരശുരാമന്‍ അള്ളയുടെ അവതാരമാകണമല്ലോ.

ചിന്തകനേപ്പോലുള്ള മുസ്ലിങ്ങളൊക്കെ കുറച്ചുനാളുകള്‍ക്ക് മുമ്പു "തെളിയിച്ചത്" ക്രൈസ്തവ സുവിശേഷങ്ങളില്‍ പറയുന്ന പരിശുദ്ധാത്മാവാണ്, മൊഹമ്മദായി അവതരിച്ചതെന്നാണ്. ഇപ്പോള്‍ അക്ബര്‍ പറയുന്നു, മഹാവിഷ്ണുവാണ്‌ മൊഹമ്മദായി അവതരിച്ചതെന്ന്. ഈ മുസ്ലിം പണ്ഡിതരൊക്കെ ഒരു തീരുമാനത്തിലെത്തിയിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്ക് ചിരി അല്‍പ്പം കുറയ്ക്കാമായിരുന്നു.

മുസ്ലിങ്ങള്‍ക്കങ്ങനെ ഒരു കുഴപ്പമുണ്ട്. മറ്റേതു മതത്തേപ്പറ്റി പഠിച്ചാലും അവരുടെ ദൈവങ്ങളൊക്കെ മൊഹമ്മദാണെന്നു തോന്നും. ചികിത്സയില്ലാത്ത അസുഖമെന്നു വേണമെങ്കില്‍ പറയാം.

മൊഹമ്മദ് പ്രവാചകന്‍ ക്രിസ്ത്യാനികളുടെ ദൈവത്തെ പിടിച്ച് പ്രവാചകനാക്കി. അക്ബര്‍ പ്രവാചകന്‍ ഹിന്ദുക്കളുടെ ദൈവത്തെയും പിടിച്ച് പ്രവാചകനാക്കുക മാത്രമല്ല ചെയ്തത്, അത് മൊഹമ്മദാണെന്നു പറയുകയും ചെയ്യുന്നു.

ഇതിലെ തമാശ ഹിന്ദുക്കള്‍ പറയുന്നത് കബയിലെ കല്ല്, ശിവലിംഗമാണെന്നും മൊഹമ്മദ് ശിവലിംഗം ആദ്യം ​ആരാധിച്ചിരുന്നു എന്നുമാണ്.

മൊഹമ്മദ് പ്രവാചകന്‍ ക്രിസ്തുമതത്തെ സ്വന്തമാക്കി. അതു പോലെ അക്ബര്‍ പ്രവാചകന്‍ ഹിന്ദുമതത്തെയും സ്വന്തമാക്കുന്നു. ഇനിയും പല മതങ്ങളും അവര്‍ക്കൊക്കെ ദൈവങ്ങളുമുണ്ട്. അവരെയൊക്കെ ഓരോന്നായി സ്വന്തമാക്കാം.

ഒരു തറ തമാശ കേട്ടിട്ടുണ്ട്. അച്ഛനാരെന്ന് അറിയാത്തവര്‍ അച്ഛനെ അന്വേഷിച്ച് അലയുമെന്ന്. മൊഹമ്മദ് മുതല്‍ അക്ബര്‍ വരെയുള്ളവരുടെ അലച്ചില്‍ കണ്ടിട്ടു മനസില്‍ വരുന്നത് ആ തമാശയാണ്.

എന്റെ അഭിപ്രായത്തില്‍ അക്ബര്‍ ഹിന്ദുമതത്തിലും നിറുത്തരുത്. ലോകത്തുള്ള എല്ലാ മതങ്ങളും പഠിച്ച് അവിടെയൊക്കെ മൊഹമ്മദുണ്ടെന്നു തെളിയിക്കണം. എങ്കിലല്ലേ എല്ലാ ദൈവങ്ങളെയും പ്രവാചകന്‍മാരാക്കാന്‍ ആകൂ. ഇപ്പോള്‍ യഹൂദന്‍മാരും ക്രിസ്ത്യാനികളും ഹിന്ദുക്കളും മാത്രമേ മുസ്ലിങ്ങളായുള്ളു. നമുക്ക് എല്ലാവരെയും മുസ്ലിങ്ങളാക്കിയെടുക്കേണ്ടേ.


ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തില്ലെങ്കിലും തിരുത്താത്ത വേദ പുസ്തക കാലത്ത് ഇവരൊക്കെ മുസ്ലിങ്ങളായിരുന്നു എന്നു പറയുമ്പോള്‍ കിട്ടുന്ന ഒരു പരമാനന്ദമുണ്ടല്ലോ. അത് അനുഭവിക്കാന്‍ ഒരു സുഖം തന്നെയില്ലേ?

ഹിന്ദുമതത്തിലെ മുസ്ലിം പ്രവാചകന്‍മാര്‍.

ഹിന്ദുമതത്തില്‍ മുസ്ലിം പ്രവാചകന്‍മാര്‍ ഉണ്ടായിരുന്നു എന്നതില്‍ അക്ബറിനു യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍.

>>>>>"എല്ലാ സമുദായത്തിലേക്കും നാം ദൂതനെ അയച്ചിട്ടുണ്ട്''

എന്ന ദൈവിക സന്ദേശമനുസരിച്ച് ഭാരതത്തിന്റെ മണ്ണില്‍ പ്രവാചകന്മാര്‍ നിയുക്തരായിട്ടുണ്ടാകണമല്ലോ. അപ്പോള്‍, ഇന്ത്യയില്‍ നിയുക്തരായ പ്രവാചകന്മാരെക്കുറിച്ച വിശ്വാസമായിരിക്കണം അവതാരസങ്കല്‍പ്പത്തിന് നിദാനമായതെന്ന് ന്യായമായും ഊഹിക്കാവുന്നതാണ്. അപ്പോള്‍, ഇന്ത്യയിലേക്കും പ്രവാചകന്മാര്‍ കടന്നുവന്നിരിക്കണം. അവരിലാരുടെയും പേര് ഖുര്‍ആന്‍ പറയുന്നില്ലെന്നത് നേരാണ്. ഒരു ലക്ഷത്തിലധികം പ്രവാചകന്മാരില്‍ ഇരുപ

ത്തിയഞ്ചാളുകളുടെ പേര് മാത്രമെ ഖുര്‍ആന്‍ വെളിപ്പെടുത്തുന്നുള്ളൂ. "ചില ദൂത ന്മാരെക്കുറിച്ച് നാം താങ്കള്‍ക്ക് വിവരണംതന്നിട്ടുണ്ട്. ചില ദൂതന്മാരെക്കുറിച്ച് താങ്കള്‍ക്ക് നാം വിവരണംതന്നിട്ടില്ല'' എന്നാണ് ദൈവം വ്യക്തമാക്കുന്നത്. വെളിപ്പെടുത്തപ്പെടാത്ത പ്രവാചകന്മാരില്‍ ഭാരതീയ പ്രവാചകന്മാരുമുണ്ടായിരിക്കണം.


ശ്രീമഹാദേവീ ഭാഗവതപ്രകാരംപരശുരാമനുശേഷം ശ്രീരാമനുമുമ്പായി വന്ന അവതാരമാണ്‌ വേദവ്യാസന്‍. വേദവുമായി ബന്ധപ്പെടുത്തിയാണ് വ്യാസന്‍ ആദ്യ

കാലം മുതല്‍ക്കുതന്നെ വ്യവഹരിക്കപ്പെടുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ വ്യാസന്‍ ഒരു പ്രവാചകനായിരിക്കാനുള്ള സാധ്യത കണ്ണുമടച്ച് തള്ളിക്കളയാനാവില്ല.



മല്‍സ്യകൂര്‍മ്മ വരാഹ നരസിംഹാദികള്‍, ഇസ്ലാമിക വിശ്വാസപ്രകാരം പ്രവാചകന്മാരാകാന്‍ യാതൊരു സാധ്യതയുമില്ലാത്തവയാണ്.<<<<
 
വേദവ്യാസന്‍ അവതാരമാണെന്നും പ്രവാചകനാണെന്നും പറഞ്ഞ അതേ അക്ബര്‍ തന്നെ പറയുന്നു.

>>>എന്നാല്‍ വേദവ്യാസന്‍ എന്നത് ഒരു വ്യക്തിയല്ല.  അതൊരു സ്ഥാനനാമം മാത്രമാണ്.<<<

അക്ബര്‍ തുടരുന്നു. 

>>>>>>കിസ്തുവിന് നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പെങ്കിലും ആരംഭിച്ച പുരാണരചന സമാപിക്കുന്നത് ക്രിസ്തുവിന് പതിമൂന്ന് നൂറ്റാണ്ടുകള്‍ക്ക്ശേഷമാണെന്നര്‍ത്ഥം. ഇത്രയുംകാലം 'വ്യാസന്‍' ജീവിച്ചിരുന്നുവെന്ന് ഊഹിക്കുക വയ്യ. അതുകൊണ്ടാണ്, ആധുനിക പണ്ഡിതന്മാര്‍ പുരാണങ്ങള്‍ക്കോരോന്നിനും പ്രത്യേക വ്യാസന്മാരാണെന്ന നിഗമനത്തിലെത്തിച്ചേരുന്നത്..


ശ‍ശങ്കരാചാര്യര്‍, പോപ്പ്, പാത്രിയാര്‍ക്കീസ് തുടങ്ങിയവപോലെയുള്ള സ്ഥാനപ്പേര് മാത്രമാണ് കണ്വന്‍, വ്യാസന്‍എന്നിവയെന്നാണ് ഗുരുനിത്യ ചൈതന്യയതി പറയുന്നത്. വ്യാസന്‍എന്ന നാമത്തിന് സംവിധായകന്‍, പ്രസാധകന്‍ സമാഹരിച്ച വ്യക്തി തുടങ്ങിയ അര്‍ത്ഥങ്ങളുണ്ടെന്നും വേദങ്ങള്‍ സമാഹരിച്ച വ്യക്തി വേദവ്യാസനും മഹാഭാരതം തുടങ്ങിയവ സമാഹരിച്ചവര്‍ വ്യത്യസ്ത വ്യാസന്മാരും ആകാനാണ് സാധ്യതയെന്നാണ് മാര്‍ഗരറ്റും ജെയിംസ് സ്റ്റെഡ്ലെഗും അഭിപ്രായപ്പെടുന്നത്.<<<<<

വേദവ്യാസന്‍ വ്യക്തിയാണെന്നും വ്യക്തിയല്ലെന്നും മാറിമാറി പറയുന്ന അക്ബര്‍ മൊഹമദിന്റെ യഥാര്‍ത്ഥ അനുയായി തന്നെ. മൊഹമ്മദ് അലക്സാണ്ടര്‍ ചക്രവര്‍ത്തിയേയും പ്രവാചകനാക്കിയിരുന്നു. അക്ബര്‍ പ്രവാചകന്‍ വേദങ്ങള്‍ എഴുതിയ വേദവ്യാസനേയും പിടിച്ച് മുസ്ലിം പ്രവാചകനാക്കി. അങ്ങനെ 33 കോടി ഹിന്ദു ദൈവങ്ങളും മുസ്ലിം പ്രവാചകരായി. 

അക്ബറിന്റെ മറ്റ് ചില പ്രഖ്യാപനങ്ങള്‍

>>>>>ഇന്ത്യയില്‍ വന്ന മുഴുവന്‍ ധര്‍മ്മസംസ്ഥാപകരെയും അംഗീകരിക്കാനും അനുകരിക്കാനും മുസ്ലിംകള്‍ സന്നദ്ധരാണ്. വന്നത് ഇന്ത്യയിലായിപ്പോയിയെന്ന കാരണത്താല്‍ മാത്രം ഭാരതീയ പ്രവാചകന്മാരെ അവമതിക്കാന്‍ മുസ്ലിംകള്‍ക്കാവില്ല. ദൈവത്തിന്റെ പ്രവാചകന്മാര്‍ക്കിടയില്‍ നിന്ന് ചിലരെ മാത്രം തെരഞ്ഞെടുത്ത് വി
ശ്വസിക്കുന്ന പ്രവണത അവിശ്വാസമാണെന്ന് പഠിപ്പിക്കപ്പെട്ടവരാണ് മുസ്ലിംകള്‍. സെമിറ്റിക് പ്രവാചകന്മാരെപ്പോലെതന്നെശ്രേഷ്ഠരായിരുന്നു ഭാരതീയ പ്രവാചകന്മാരുമെന്നാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്. <<<<

ഇത്രയും പറഞ്ഞ അക്ബര്‍ തുടര്‍ന്നെഴുതുന്നു.

>>>>രാമനും കൃഷ്ണനും പ്രവാചകന്മാരായിരിക്കാം;അല്ലായിരിക്കാം. രാമന്റെയും കൃഷ്ണന്റെയും ഉപദേശങ്ങളില്‍ പലതും അവയില്‍ ദൈവബോധനത്തിന്റെ സ്വാധീനമുണ്ടെന്ന നിഗമനത്തിലെത്താനാണ് പ്രേരിപ്പിക്കുന്നത്. പക്ഷേ, അവരെ അനുകരി
ക്കാന്‍ അവരെക്കുറിച്ച വ്യക്തവും സ്ഖലിതരഹിതവുമായ രേഖകളെവിടെ? ഇന്ന് നിലനില്‍ക്കുന്ന ഇതിഹാസങ്ങളോ പുരാണങ്ങളോ വരച്ചുകാണിക്കുന്ന രാമനെയും കൃഷ്ണനെയും അനുകരിക്കാന്‍ ആര്‍ക്കാണ് കഴിയുക?<<<<<


കുര്‍ആനും ഹദീസും വരച്ചു കണിക്കുന്ന ക്രൂരനും അധികാര ദാഹിയും സ്ത്രീലമ്പടനുമായ മൊഹമ്മദിനെ അനുകരിക്കുന്നതില്‍  ആനന്ദം കണ്ടെത്തുന്ന മുസ്ലിങ്ങള്‍ക്ക് രാമനെ അനുകരിക്കാന്‍ പ്രയാസം എന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.


മൊഹമ്മദ് എന്ന രാക്ഷസന്‍.

ഭവിഷ്യപുരാണത്തിലെ ഒരു പരാമര്‍ശത്തെ അക്ബര്‍ വ്യാഖ്യാനിക്കുന്നതിങ്ങനെ.


>>>>മഹാമദ് എന്ന വിശ്വാചാര്യന്‍:-

 
ഭാവിയെക്കുറിച്ച പ്രവചനങ്ങളടക്കിയ പുരാണമാണ് ഭവിഷ്യല്‍ പുരാണം. ഈ പുരാണത്തില്‍ മുഹമ്മദ് നബിയെക്കുറിച്ച വ്യക്തമായ ചില പരാമര്‍ശങ്ങള്‍ ഉള്‍ക്കൊ

ള്ളുന്നു. ഭവിഷ്യല്‍പുരാണം പ്രതിസര്‍ഗ്ഗ പര്‍വ്വത്തില്‍ പറയുന്നത് നോക്കുക: "അപ്പോള്‍ മഹാമദ് എന്ന പേരില്‍ വിദേശിയായ ഒരു ആചാര്യന്‍ തന്റെ അനുചരന്മാരോട് കൂടി പ്രത്യക്ഷപെടും''. ഈ സൂക്തത്തില്‍ 'മഹാമദ്' എന്ന് പേരെടുത്ത് തന്നെ പ്രസ്താവിച്ചതില്‍നിന്നും മുഹമ്മദ് നബിയെക്കുറിച്ചുതന്നെയാണ് ഈ പ്രവചനങ്ങള്‍ എന്ന് സുതരാം വ്യക്തമാകുന്നു.


ഭവിഷ്യല്‍ പുരാണം തുടരുന്നു. "ദൈവദൂത സദൃശനായ ഈമരുഭൂനിവാസിയെ രാജാവ് ഗംഗാജലത്തിലും മറ്റ് അഞ്ചുതരം ശുദ്ധീകരണ ജല (പഞ്ചഗവ്യം)ങ്ങളിലും സ്നാനം ചെയ്യിച്ച് ഭക്തിവിശ്വാസസമന്വിതം പൂജിച്ച് ഇപ്രകാരം പ്രാര്‍ത്ഥിക്കും. 'അല്ലയോ മനുഷ്യവര്‍ഗ്ഗത്തിന്റെ അഭിമാനസ്തംഭമായി പിറന്ന മഹാനുഭവാ! ദുഷ്ടനിഗ്രഹത്തിനുള്ള ദിവ്യശക്തിയുടെ മാഹാത്മ്യത്താല്‍ ശത്രുപീഡകളില്‍നിന്നും രക്ഷപ്രാപിച്ചു പരാശക്തിയുടെ പ്രത്യക്ഷലക്ഷണമായി പരിലസിക്കുന്ന പുണ്യാത്മാവേ! അങ്ങയുടെ പാദചരണങ്ങളില്‍ അടിപണിയുന്ന ഈയുള്ളവനെ അങ്ങുന്ന് ഒരു അടിമയായിസ്വീകരിച്ചനുഗ്രഹിച്ചാലും''.


വരാനിരിക്കുന്ന പ്രവാചകന്റെ അനുയായികളുടെ സ്വഭാവസവിശേഷതകളെക്കുറിച്ചും സാംസ്ക്കാരികചിഹ്നങ്ങളെക്കുറിച്ചുപോലും ഭവിഷ്യല്‍പുരാണം വിവരിക്കുന്നു: 'അദ്ദേഹത്തിന്റെ അനുയായികള്‍ ചേലാകര്‍മ്മം ചെയ്യും. അവര്‍ കുടുമ വെക്കുകയില്ല. അവര്‍താടി വളര്‍ത്തും. അവര്‍ വിപ്ളവകാരികളായിരിക്കും. പ്രാര്‍ത്ഥനക്ക് വരാന്‍ അവര്‍ ഉറക്കെ ആഹ്വാനം ചെയ്യും. പന്നിയെ ഒഴിച്ച് മറ്റ് മിക്ക

മൃഗങ്ങളെയും അവര്‍ ഭക്ഷിക്കും. ശുദ്ധിചെയ്യാന്‍ ദര്‍ഭ ഉപയോഗിക്കുതിനുപകരം സമരം ചെയ്ത് അവര്‍ പരിശുദ്ധരാവും. മതത്തെ മലിനപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നതിനാല്‍ മുസൈലവനന്മാര്‍ എന്നവര്‍ അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാഗം എന്നില്‍നിന്നായിരിക്കും''.


ഈ സൂക്തങ്ങളിലൂടെ ഭവിഷ്യല്‍പുരാണ കര്‍ത്താവായ വ്യാസമുനി മുഹമ്മദി(സ)ന്റെ ആഗമനംതന്നെയാണ് പ്രവചിച്ചിട്ടുള്ളതെന്ന് വിശദീകരണമില്ലാതെന്നെ മനസ്സിലാക്കാം.<<<<

 പുസ്തകത്തിന്റെ മറ്റൊരിടത്ത് അക്ബര്‍ പറയുന്നു.

>>>>>സെമിറ്റിക് മതങ്ങള്‍ പിശാചുക്കള്‍ എന്നോ സാത്താന്മാര്‍ എന്നോ പറയുമ്പോള്‍ ഉള്ള വിവക്ഷ തന്നെയാണ്ആര്യമതം അസുരന്മാരെന്നും രാക്ഷസന്മാരെന്നും പറയുമ്പോഴുമുള്ളത്.<<<<<

ഭവിഷ്യപുരാണത്തിലെ ഇതേ സൂക്തങ്ങളേക്കുറിച്ച് ഹൈന്ദവ ആചാര്യന്‍മാരുടെ അഭിപ്രായം നോക്കാം.

Bhavisya Purana and the Prophet Mohammed

by Sripad Suhotra Maharaja

Some five hundred years after the time of Salivahan Maharaja, a king in his family line named Bhoja Raja crossed the Sindhu river into Gandhara (Afghanistan) and other westward lands. Bhavisya Purana states that while he was in this western region, Bhoja Raja worshiped a Sivalinga situated in the desert.


nripascaiva mahaadevam marusthalanivaasinam

gangaajalaishca sasnaapya pancagavyasamanvitaih

candanaadibhirabhyarcya tushtaava manasaa harim


He offered that linga Ganges water, pancagavya and sandalwood pulp.
 
etasminnantare mleccha aacaaryayena samanvitam
mahaamad iti khyaatah shishya shaakhaa samanvitah


At that time a mleccha acarya, famous by the name Mahamad (Mohammad), dwelt there accompanied by his followers.

Mohammad secretly came to meet Bhoja Raja, as the Bhavisya Purana now describes. It appears that this meeting took place before Mohammed had achieved prominence in Arabia.


raatrau sa devaruupashca bahumaayavishaaradah
paishaacam dehamaasthaaya bhojaraajam hi soabravit


At night, he (Mohammad) of angelic disposition, this shrewd man in the guise of a Pishacha [a desert spirit or jinn], spoke to Bhoja Raja.


aaryayadharmohi te raajansarvadharmottamah smritah
iishaagyayaa karishyaami paishaaca dharma daarunam
O Raja! Your Arya Dharma has been considered to be the best of all religions, but according to the commandments of the Supreme Controler, I shall enforce the strong creed of the Pishachas.


lingacchedii shikhaahinah shmashrudhaari sa dushakah
uccaalaapii sarva bhakshi bhavishyati jano mama


My followers will see to it that men are circumcised and that they wear no shikha on their heads. Instead they will wear beards and behave against brahminical principles. They will call out loudly in their prayers. They will eat all things.
binaa kaala caa pashavaasteshaaam bhakshyaa mataa mama
naimusaleva samskaarah kushariva bhavishyati


According to my teachings, they will eat all animals except swine. They will not seek purification by sitting on Kusha grass, rather their purification will come by warfare. (Musal).


tasmaanmusalavanto hi jaatayo dharmadushakaah
iti paishaaca dharmashca bhavishyati maya krutah
They shall be known as Musal because of their battles with irreligious nations, and I shall be known as the originator of this pisaca-dharma.

മഹാമദ എന്ന രാക്ഷസന്റെ പൂര്‍വ്വ  ചരിത്രത്തേക്കുറിച്ച് ഭവിഷ്യപുരാണം പറയുന്നത് ഇപ്രകാരം.

ഭവിഷ്യ പുരാണം പ്രതിസര്ഗ്ഗ പര്വ്വം മൂന്നാം ഭാഗം



Translation.

Shri Suta Gosvami said: In the dynasty of king Shalivahana, there were ten kings who went to the heavenly planets after ruling for over 500 years. Then gradually the morality declined on the earth. At that time Bhojaraja was the tenth of the kings on the earth. When he saw that the moral law of conduct was declining he went to conquer all the directions of his country with ten-thousand soldiers commanded by Kalidasa. He crossed the river Sindhu and conquered over the gandharas, mlecchas, shakas, kasmiris, naravas and sathas. He punished them and collected a large ammount of wealth. Then the king went along with Mahamada , the preceptor of mleccha-dharma, and his followers to the great god, Lord Shiva, situated in the desert. He bathed Lord Shiva with Ganges water and worshipped him in his mind with pancagavya (milk, ghee, yoghurt, cow dung, and cow urine) and sandalwood paste, etc. After he offered some prayers and pleased him.


Suta Goswami said: After hearing the king’s prayers, Lord Shiva said: O king Bhojaraja, you should go to the place called Mahakakshvara, that land is called Vahika and now is being contaminated by the mlecchas. In that terrible country there no longer exists dharma. There was a mystic demon named Tripura(Tripurasura), whom I have already burnt to ashes, he has come again by the order of Bali. He has no origin but he achieved a benediction from me. His name is Mahamada and his deeds are like that of a ghost. Therefore, O king, you should not go to this land of the evil ghost. By my mercy your intelligence will be purified. Hearing this the king came back to his country and Mahamada came with them to the bank of the river Sindhu. He was expert in expanding illusion, so he said to the king very pleasingly: O great king, your god has become my servant. Just see, as he eats my remnants, so I will show you. The king became surprised when he saw this just before them. Then in anger Kalidasa rebuked Mahamada “O rascal, you have created an illusion to bewilder the king, I will kill you, you are the lowest..."

 ത്രിപുരാസുരന്‍ എന്ന  രാക്ഷസന്റെ പുനര്‍ജ്ജന്മമായ മഹാമദ ഒരു മായാജാലക്കാരനായിരുന്നു എന്നാണ്, ഭവിഷ്യപുരാണം പറയുന്നത്. മൊഹമ്മദ് മഹാമദ ആണെന്നാണ്‌, മുസ്ലിങ്ങള്‍ അവകാശപ്പെടുന്നത്. അതിന്റെ അര്‍ത്ഥം മൊഹമ്മദും ഒരു രാക്ഷസനായിരുന്നു എന്നും.  അക്ബറിന്റെ വാക്കുകള്‍ കടമെടുത്താല്‍ സെമിറ്റിക് മതങ്ങളിലെ‍ പിശാചുക്കള്‍ എന്നോ സാത്താന്മാര്‍ എന്നോ പറയുന്ന ദുഷ്ട ശക്തിയായിരുന്നു മൊഹമ്മദ് എന്ന്.

മൊഹമ്മദ് മായാജാലക്കാരനായിരുന്നു എന്ന് കുര്‍ആന്‍ പറയുന്നില്ല. പക്ഷെ മൊഹമ്മദിന്റെ ദൈവം അള്ളാ ഒരു മായാജാലക്കാരനായിരുന്നു എന്ന് കുര്‍ആന്‍ പറയുന്നുണ്ട്.

മഹാമദ എന്ന പദം മൊഹമ്മദാണെന്നാണ്‌ അക്ബര്‍ പറയുന്നത്. മഹാമദ എന്ന പദത്തോട് കൂടുതല്‍ സാമ്യമുള്ളതാണ്‌ മഹാത്മാ എന്ന പദം. അക്ബറിന്റെ തോന്നലുകള്‍ വച്ച് മഹാത്മാ ഗാന്ധി മൊഹമ്മദിന്റെ പുനര്‍ജ്ജന്മമാണെനു പറയാത്തത് മഹാഭാഗ്യം. മൊഹമ്മദ് ഒരസുരന്റെ പുനര്‍ജ്ജന്മാണെങ്കില്‍ ഇങ്ങനെയും വേണമെങ്കില്‍  വ്യാഖ്യാനിക്കാം.

അക്ബര്‍ ഹിന്ദു വേദ പുസ്തകങ്ങളേക്കുറിച്ച് പഠിച്ചിട്ടുണ്ട് എന്നെനിക്കു തോന്നുന്നില്ല. മറ്റ് പലരും എഴുതിയ വിമര്‍ശനങ്ങളും ആസ്വാദനങ്ങളും പകര്‍ത്തി വച്ച് ഒരു പഠനമെന്ന നിലയില്‍ അവതരിപ്പിക്കുന്നു.

ശ്രീകൃഷ്ണന്‍ മുസ്ലിം പ്രവാചകനായിരുന്നു എന്ന് അഹമ്മദീയ മുസ്ലിങ്ങളുടെ പ്രവാചകന്‍ മിര്സ ഗുലാം അഹ്മ്മദ്.പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹത്തോടത് അള്ളാ വെളിപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.


അഹമ്മദീയ മുസ്ലിം പണ്ഡിതനായിരുന്ന മൌലാനാ അബ്ദുള്‍ ഹക് വിദ്യാര്‍ത്ഥി 1936 ല്‍ എഴുതിയ  Mohammad in World Scriptures എന്ന പുസ്തകത്തില്‍ മിഴ്സ ഗുലാം അഹമ്മദിന്റെ അഭിപ്രായം തെളിയിക്കാന്‍ ഒരു ശ്രമം നടത്തുന്നുമുണ്ട്.
 
 Zakir Naik ന്റെ  Prophet Muhammad (pbuh) in Hindu Scriptures എന്ന ലേഖനം മൌലാന അബ്ദുള്‍ ഹക് വിദ്യാര്‍ത്ഥിയുടെ പുസ്തകം പകര്‍ത്തിയതാണ്. ഇത് രണ്ടും താരതമ്യം ചെയ്യുന്ന  ഒരു ലേഖനം അഹമ്മദിയ വെബ് സൈറ്റില് വായിക്കാം. മൌലാന സംസ്കൃതത്തില്‍ നല്ല പാണ്ഡിത്യമുണ്ടായിരുന്ന വ്യക്തിയാണ്. അദ്ദേഹം ഹിന്ദു വേദങ്ങള്‍ വായിച്ചിട്ടാണ്, അതിലെ പലതും വളച്ചൊടിച്ച് ഈ വേദങ്ങളിലൊക്കെ മൊഹമ്മദിനേക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട് എന്നെഴുതിയതും. അക്ബറും   ഈ മൌലാന എഴുതിയ പുസ്തകം പകര്‍ത്തി വച്ചിരിക്കുന്നു. അതിനെ ചില മുസ്ലിങ്ങള്‍ പഠനമെന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്.
 അക്ബര്‍ നടത്തിയ പഠനത്തിന്റെ ലക്ഷ്യം ​അദ്ദേഹം നടത്തിയ നിഗമനങ്ങളില്‍ നിന്നും മനസിലാക്കാം. അസംഘ്യം മുസ്ലിങ്ങള്‍ തോറയും ബൈബിളും പഠിക്കുന്നതിന്റെ ലക്ഷ്യമാണ്, അക്ബര്‍ വേദങ്ങള്‍ പഠിച്ചതിന്റെയും ലക്ഷ്യം.

വേദങ്ങള്‍ വായിച്ച ഒരു ഹിന്ദുവിനും സഹസ്രാബ്ദങ്ങളായി തോന്നാത്ത അസംബന്ധങ്ങള്‍ നിഗമന രൂപത്തില്‍ അവരിപ്പിക്കുക. തോറയും സുവിശേഷങ്ങളും വായിച്ചു പഠിച്ചപ്പോഴൊന്നും ഒരു യഹൂദനും ക്രിസ്ത്യാനിക്കും തോന്നാത്ത അസംബന്ധങ്ങളല്ലേ അള്ളാ ഇറക്കി എന്നു പറഞ്ഞ് മൊഹമ്മദ് അവതരിപ്പിച്ചത്? അതേ പാത ഇപ്പോഴും മിക്ക മുസ്ലിങ്ങളും തുടരുന്നു. മൊഹമ്മദ് പ്രവചകന്‍ കൈ വച്ചത് തോറയിലും ബൈബിളിലും ആയിരുന്നു. അക്ബര്‍ പ്രവാചകന്‍ കൈ വച്ചത് വേദങ്ങളിലും. അതേയുള്ളു. ഇനി പാഴ്‌സികളുടെ വേദ പുസ്തകത്തില്‍ കൈയിട്ട് വാരി ഇതുപോലെ മറ്റ് ചില അസംബന്ധങ്ങള്‍ ചികഞ്ഞെടുത്ത് ഒരു പഠന നിഗമനം അവതരിപ്പിക്കാം. അവിടെയും കാണും മൊഹമ്മദിന്റെ മറ്റൊരു മുഖം. അവെസ്തയിലെ അഹൂര, ഹിന്ദു വേദ പുസ്തകത്തിലെ അസുരന്‍ ആണെന്നു പറയപ്പെടുന്നു. ത്രിപുരാസുരന്‍ മൊഹമ്മദാണെന്ന് തീരുമാനിച്ച സ്ഥിതിക്ക് ഇതിനും നല്ല സ്കോപ്പുണ്ട്.

ഹിന്ദുക്കളിലെ ഏക ദൈവ വിശ്വാസം.

വേദ കാലത്തെ ഹിന്ദുക്കള്‍ ഏക ദൈവ വിശ്വസികളായിരുന്നു എന്ന് അക്ബര്‍ നിരീക്ഷിക്കുന്നു.

>>>>ഏകദൈവ വിശ്വാസത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ ചിത്രമാണ് വേദങ്ങളിലും ഉപനിഷത്തുകളിലും നമുക്ക് കാണാന്‍ കഴിയുന്നത്. അവ പുരാണങ്ങളിലെത്തുമ്പോഴേക്ക് ബഹുദൈവാരാധനയുടെ ഏറ്റവും മൂര്‍ത്തമായ രൂപമാണ് ദൃശ്യമാകുന്നത്.


പ്രൊഫസര്‍ ലിയോപോള്‍ഡ് പോണ്‍ചറോഡറും ആന്റിലിംഗുമെല്ലാം നടത്തിയ പഠനങ്ങളും ആദ്യകാല ഭാരതീയര്‍ ഏകദൈവവിശ്വാസികളാണെന്നാണ് വ്യക്തമാക്കുന്നത്.ഹിന്ദുമതഗ്രന്ഥങ്ങളെന്ന് വ്യവഹരിക്കപ്പെടുന്ന പുസ്തകങ്ങള്‍ബഹുദൈവാരാധനയെ പ്രത്യക്ഷമോ പരോക്ഷമോ ആയി അംഗീകരിക്കുന്നുവെന്നത് നേരാണ്. പക്ഷേ, അവയുടെ രചനക്ക മുമ്പ് സമൂഹത്തിലുണ്ടായിരുന്ന ഏകദൈവവിശ്വാസം ഈ ഗ്രന്ഥങ്ങളില്‍ സ്വാധീനം ചെലുത്തിയതായി കാണാന്‍ കഴിയും. വേദങ്ങളിലും ഉപനിഷത്തുകളിലും മറ്റുമുള്ള ബഹുദേവതാസങ്കല്‍പ്പങ്ങളും അവയുടെ ഗുണഗണവര്‍ണ്ണനകളും ഒഴിച്ചുനിര്‍ത്തിയാല്‍ ശുദ്ധമായ ഏകദൈവവിശ്വാസത്തിന്റെ സുന്ദരമായ ചിത്രമാണ് നമുക്ക് ലഭിക്കുന്നത്.<<<<

വേദങ്ങളിലും ഉപനിഷത്തുകളിമുള്ള ചില സങ്കല്‍പ്പങ്ങള്‍  ഒഴിച്ചുനിര്‍ത്തിയാല്‍ ശുദ്ധമായ ഏകദൈവവിശ്വാസത്തിന്റെ സുന്ദരമായ ചിത്രം കാണുന്ന അക്ബറിനും മറ്റ് മുസ്ലിങ്ങള്‍ക്കും  ക്രിസ്തീയ വിശ്വാസത്തിലെ ചില സങ്കല്‍പ്പങ്ങളെ ഒഴിച്ചു നിറുത്തി അവരും ഏക ദൈവ വിശ്വാസികളാണെന്നു പറയാനുള്ള വിവേകമില്ല. അവരില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നത് മണ്ടത്തരമായിരിക്കും.

അറബി ഗോത്രങ്ങളൊക്കെ അബ്രഹാമിന്റെ പിന്തുടര്‍ച്ചക്കാരാണെന്നും അവര്‍ ഏക ദൈവ വിശ്വാസത്തില്‍ നിന്നും  അകന്നു പോയതാണെന്നും മൊഹമ്മദ് പറഞ്ഞതിന്റെ ഉദ്ദേശ്യം യഹൂദരുടെയും ക്രിസ്ത്യാനികളുടെയും ദൈവത്തെ സ്വന്തമാക്കാനുള്ള ഒരടവായിരുന്നു.  മൊഹമ്മദ് നടത്തിയ അതേ കണ്ടുപിടുത്തമാണ്, അക്ബര്‍ നടത്തുന്നതും. ഇത് യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്ത സംഗതിയും. ഖുറൈഷികള്‍ ബഹുദൈവവിശ്വാസികളായിരുന്നു.  എല്ലാ പുരാതന സമൂഹങ്ങളും പോലെ. യഹൂദരുടേയും ക്രിസ്ത്യാനികളുടെയും പൈതൃകം സ്വന്തമാക്കാന്‍ മൊഹമ്മദ് പറഞ്ഞ ഒരു നുണയായിരുന്നു അത്. അക്ബര്‍ കരുതുമ്പോലെ ഹിന്ദു മതം ഒരു പ്രത്യേക വിശ്വാസത്തെ അടിച്ചേല്‍പ്പിക്കുന്ന മതമല്ല. ഒരു മതം എന്നതിലുപരി പല തത്വങ്ങളുടെയും വിശ്വാസങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും സങ്കലനമാണത്. അതുകൊണ്ടുതന്നെ അതില്‍ ഏക ദൈവ വിശ്വാസവും ബഹുദൈവ വിശ്വാസവും നിരീശ്വരത്വവും ഒക്കെ സമ്മേളിക്കുന്നു. ഇതുപോലെ എല്ലാ തരം വിശ്വാസങ്ങളും സ്വാംശികരിക്കപ്പെട്ട ഹിന്ദു സംഹിതയില്‍ നിന്നും തനിക്കു സ്വീകാര്യമായ ചിലതു മാത്രം  തപ്പിപ്പിടിച്ചെടുത്ത്, അതായിരുന്നു ഹിന്ദു മതത്തിന്റെ ആരംഭ സ്വത്വം എന്നൊക്കെ പറയുന്നത് വിവരക്കേടിന്റെ പരകോടിയാണെന്നു പറയാം. അതിനെ ആരും പഠനം എന്നു വിളിക്കില്ല. വളച്ചൊടിക്കല്‍ എന്നു മാത്രമേ ഞാന്‍ പറയൂ.

വാല്‍ക്കഷണം.

ഹിന്ദു ദൈവങ്ങളായ രാമനേക്കുറിച്ചും കൃഷ്ണനേക്കുറിച്ചും അക്ബര്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ.
 
>>>>മദ്യത്തിലും മദിരാക്ഷിയിലും തല്‍പ്പരനായ ഒരു അവതാരത്തിന്റെ ചിത്രമാണ് വാല്‍മീകി രാമായണം നമുക്ക് വരച്ചുകാണിച്ച് തരുന്നത്.
 
അതുപോലെതന്നെ, ശ്രീകൃഷ്ണന്‍ തന്റെ വിവാഹങ്ങള്‍ക്കുവേണ്ടി സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ കുറ്റമറ്റതാണെന്ന് പറഞ്ഞുകൂടാ. ഇവയൊന്നും തന്നെ ഒരു ധര്‍മ്മസംസ്ഥാപകനിലെന്നല്ല, ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന ഒരു സാധാരണക്കാരനില്‍പോലും കാണാന്‍ പാടില്ലാത്തതാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല.<<<<

ഇതേ അളവുകോല്‍ ഉപയോഗിച്ച് ആര്‍ക്കും മൊഹമ്മദ് എന്ന മുസ്ലിം പ്രവാചകനേയും  അളക്കാം. നബീസ് എന്ന മദ്യം കുടിച്ചിരുന്ന മൊഹമ്മദ് മദ്യത്തിനടിമയായിരുന്നു എന്നു ചിത്രീകരിക്കുന്നതിനപ്പുറമുള്ള ഒരു ചിത്രവും വാത്മീകി രാമായണം രാമനേക്കുറിച്ചും വരയ്ക്കുന്നില്ല.
 
15 വിവാഹം കഴിക്കുകയും അസംഘ്യം അടിമസ്ത്രീകളെ ഹാരത്തില്‍ പാര്‌പ്പിച്ച് അനുഭവിക്കുകയും ചെയ്തു മൊഹമ്മദ്. സന്തത സഹചാരിയും വിശ്വസ്ത സ്നേഹിതനുമായിരുന്ന അബൂ ബേക്കറിന്റെ 6 വയസുള്ള കുട്ടിയെ വരെ  അദ്ദേഹം വിവാഹം കഴിച്ചു.  ജനിച്ചപ്പോള്‍ മുതല്‍ എടുത്തു ലാളിച്ചിരുന്ന ഈ പിഞ്ചു കുട്ടിയെ കാമാതുര മനസോടെ നോക്കാന്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അത്ര സ്ത്രീലമ്പടത്തം എങ്ങനെ വലിച്ചുനീട്ടിയാലും രാമനില്‍ ആരോപിക്കാനാകില്ല.
 
ഐഷയെ വിവാഹം കഴിക്കാന്‍ സ്വപ്നത്തില്‍ അള്ളാ ആ കുട്ടിയുടെ മുഖം കാണിച്ചു എന്ന ഒരു കള്ളം പറഞ്ഞു മൊഹമ്മദ്. മകന്റെ ഭാര്യ സയനബിന്റെ നഗ്നത കണ്ടു മോഹിച്ച് അവരെ വിവാഹം കഴിക്കാന്‍ അള്ള ഒരായത്തിറക്കി എന്ന മറ്റൊരു കള്ളവും പറഞ്ഞു ഈ പ്രവാചകന്‍. ഈ വിവാഹങ്ങള്‍ക്കുവേണ്ടി മൊഹമ്മദ് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ കുറ്റമറ്റതാണെന്ന് എല്ലാ മുസ്ലിങ്ങളും ഏക സ്വരത്തില്‍ പറയും. എന്നിട്ട് അകബ്റിനേപ്പൊലുള്ളവര്‍ ശ്രീകൃഷ്ണന്റെ വിവാഹങ്ങളുടെ ഇല്ലാത്ത നാനാര്‍ത്ഥങ്ങള്‍ തേടിപ്പോകും.

മുസ്ലിങ്ങളുടെ നിതാന്ത മുഖം മൂടി എന്നിതിനെ ഞാന്‍ വിളിക്കും.

Tuesday 7 September 2010

മുസ്ലിങ്ങള്‍ വീണ്ടും മുഖം മൂടി ധരിക്കുന്നു

ഏതു കാര്യത്തിലും ഒരു മുഖം മൂടി ധരിക്കുക എന്നത് മുസ്ലിങ്ങളുടെ ജന്മ സ്വഭാവമാണ്. അന്യ മത നിന്ദയുടെ മകുടോദാഹരണമായ കുര്‍ആന്‍ മത സഹിഷ്ണുതയുടെ അവസാന വാക്കാണെന്നൊക്കെ അവര്‍ തട്ടിവിടും. പരിഷ് കൃത സമൂഹത്തിനൊരു തരത്തിലും അനുകരിക്കാന്‍ ആകാത്ത മൊഹമ്മദിനെ ഏറ്റവും ഉത്തമനായ പുരുഷന്‍ എന്നവര്‍ വിളിക്കും.

അയല വില്‍ക്കുന്ന ഒരു മമ്മദിനെകുറിച്ച് എഴുതിയാല്‍ ‍ അത് അവരുടെ മത സ്ഥാപകന്‍ മൊഹമ്മദാണെന്നു അവര്‍ ആണയിടും. എന്നിട്ട് അത് പ്രവാചക നിന്ദയാണെന്നു തീരുമാനിക്കും. മുസ്ലിങ്ങള്‍ ഒന്നടങ്കം ആണയിട്ടപ്പോള്‍ അതിന്റെ അര്‍ത്ഥം ശരിയായി ഉള്‍ക്കൊണ്ട യധാര്‍ത്ഥ മുസ്ലിങ്ങളില്‍ ചിലര്‍ ആ അധ്യാപകന്റെ കൈ വെട്ടി എടുത്തു.

ഇസ്ലാമിനെ ശരിക്കും പഠിച്ചവര്‍ അത് ഇസ്ലാമിലെ അംഗീകരിക്കപ്പെട്ട ശിക്ഷാരീതിയാണെന്നു മനസിലാക്കി. ലോകത്തിന്റെ പല ഭാഗത്തും മുസ്ലിങ്ങള്‍ ഇതു നടപ്പിലാക്കുന്നത് കാണുന്നവര്‍ അങ്ങനെയേ മനസിലാക്കൂ. പക്ഷെ മുഖം മൂടി ധരിച്ച മുസ്ലിങ്ങള്‍ അത് അംഗീകരിക്കില്ല അവരുടെ അഭിപ്രായങ്ങളില്‍ ചിലതാണു താഴെ.


നാജ് എന്ന മുസ്ലിം എഴുതിയത് ഇതാണ്.

ഒരു മനുഷ്യന്റെയും കയ്യും, തലയും ആരും എടുക്കരുത്, രാഷ്ട്രീയമായാലും, മതം ആയാലും. ഏതു തന്നെയായാലും അത് ഭീകരതയാണ്.


സുബൈര് എന്ന മുസ്ലിം എഴുതിയത് ഇങ്ങനെ.

ആലോചിച്ചു നോക്കൂ. മക്ക പ്രവാചകന് കീഴിലായി. തെന്നെ ആട്ടിയോടിച്ച, പരിസഹിച്ചു കല്ലെറിഞ്ഞ, തെന്നെ കൊല്ലാന്‍ ഗൂഡാലോചനനടത്തിയ, താന്‍ നമസ്കരിക്കുമ്പോള്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല തെന്റെ കഴുത്തില്‍ ചാര്‍ത്തിയ ഒരു ജനതയാണ് ഇന്ന് തെന്റെ കീഴില് വന്നിട്ടുള്ളത്‍. തെന്റെ സ്വന്തം പിതൃവ്യന്‍ ഹംസയെ കൊന്ന്ന വഹ്ഷി, ഹംസയുടെ കരള്‍ കടിച്ചു തുപ്പിയ ഹിന്ദ്‌, സുമയ്യയെ മൃഗീയമായി വധിച്ചവര്‍, യാസിറിനെ കൊന്നവര്‍ . തുടര്‍ച്ചയായ യുദ്ധങ്ങള്‍കൊണ്ട് തെന്നെയും അനുയായികളെയും പീഡിപ്പിച്ചവര്‍, എല്ലാവരും അവിടെയുണ്ട് പ്രവാചകന്വേണങ്കില്‍ പ്രതികാരം ചെയ്യാമായിരുന്നു. ആരുമില്ല എതിര്‍ക്കാന്‍. പക്ഷെ പ്രവാചകന്‍ അവരോടു ചോദിച്ചു, ഇന്ന് നിങ്ങള്‍ എന്നില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് ? അവര്‍ പറഞ്ഞു നന്മ, കാരണം താങ്കള്‍ ഒരു മാന്യനും മാന്യന്റെ മകനുമാകുന്നു. മുഹമ്മദ്‌ പ്രതികരിച്ചു: ഇന്ന് യുസുഫ് നബി പറഞ്ഞതാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. പോകൂ, നിങ്ങള്‍ സ്വതന്ത്രരാണ്, നിങ്ങള്‍ക്കെതിരെ പ്രതികാരമോന്നുമില്ല. രാജ്യത്തിന്‍റെ സമാധാനത്തിന് ഹാനികരമാകുന്ന വിരലിലെണ്ണാവുന്ന ആളുകളെ മാത്രമാണ് അന്ന് പ്രവാചകന്‍ ശിക്ഷിച്ചത്. പ്രവാചകന്‍ ഒരുക്കലും സ്വന്തതിന് വേണ്ടി പ്രതികാരം ചെയ്തിട്ടില്ല. 

സുഹൈര് എഴുതിയത് ഇതാണ്.

ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ ജോസഫ് ചെയ്ത തെറ്റ് പ്രവാചകന്റെ കാലത്തായിരുന്നുവെങ്കില്‍ പ്രവാചകന്റെ പ്രതികരണം എന്താകുമായിരുന്നു? പ്രവാചകജീവിതത്തില്‍ നിന്നുതന്നെ ഇതിനുത്തരം ലഭിക്കും.

.......അബ്ദുല്ലാഹിബ്നു ഉമയ്യ എനിക്കെതിരെ മക്കയിലുടനീളം അപവാദം പ്രചരിപ്പിക്കുകയും ചെയ്തു.'' എന്നിട്ടും നബി(സ) ഇരുവര്ക്കും മാപ്പുനല്കി.

ലത്തീഫ് എന്ന മുസ്ലിം എഴുതിയത് ഇതാണ്.

പ്രവാചകനിന്ദ എന്ന ഒരു കുറ്റവും അതിന് കൈവെട്ടുക എന്ന ശിക്ഷയും ഇസ്‌ലാമിക പ്രമാണങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ മതശിക്ഷ എന്നതിനെ പറയാന്‍ കഴിയൂ. അധ്യാപകന്‍ ചെയ്തത് അവിവേകം തന്നെയാണ് എന്ന നിഗമനത്തിലെത്താനെ സാധിക്കൂ. ആ അവിവേകത്തിന് ഇപ്പോള്‍ നാടിലെ നിയമവ്യവസ്ഥ നല്‍കിയ ശിക്ഷതന്നെ മതിയായതാണ്.

ലത്തീഫിന്റെ വിദ്ഗദ്ധ അഭിപ്രായത്തില്‍ പ്രവാചകനിന്ദ എന്ന ഒരു കുറ്റവും അതിന് കൈവെട്ടുക എന്ന ശിക്ഷയും ഇസ്‌ലാമിക പ്രമാണങ്ങളില്‍ മഷിയിട്ടു നോക്കിയാലും കണ്ടെത്താന്‍ ആകില്ല. കൈ വെട്ടിയെടുത്തിട്ട് അദ്ദേഹത്തിനു സോളിഡാരിറ്റിക്കാര്‍ ചോര നല്‍കിയത് വാനോളം പുകഴ്ത്തുന്നുമുണ്ട് അദ്ദേഹം. അധ്യാപകനു വേറെ പലരും, അറിയപ്പെടത്തവര്‍ ഉള്‍പ്പടെ ചോര നല്‍കിയിരുന്നു. അവരൊന്നും അവരുടെ സേവനം ഒരിടത്തും കൊട്ടിഘോഷിച്ചിട്ടില്ല. നിസ്കരിക്കുന്നുഎന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താന്‍ നെറ്റി നിലത്തുരച്ച് പാടുണ്ടാക്കുന്ന ചെപ്പടി വിദ്യ പോലെ ഒന്നായിട്ടേ ഈ പ്രഘോഷണത്തെ ഞാന്‍ കാണുനുള്ളു.

പക്ഷെ കൈവെട്ടിയവരുടെ ആത്മീയ പ്രചോദനം ആയ തേജസ് എന്ന പ്രസിദ്ധികരണം ഈ അഭിപ്രായങ്ങളോട് ഒട്ടുമേ യോജിക്കുന്നില്ല. അവിടെ കണ്ട ചില അഭിപ്രായങ്ങള്‍.

"ഇസ്ലാമികചരിത്രത്തിലാവട്ടെ, പ്രവാചകനെ വിമര്‍ശിക്കുകയും അദ്ദേഹത്തിനെതിരായി കവിതയെഴുതുകയും പാടിനടക്കുകയും ചെയ്തവരെ എന്തു ചെയ്തുവെന്നതിന് നിരവധി തെളിവുകളുണ്ട്. മക്കാവിജയസമയത്ത് എവിടെ കണ്ടാലും കൊല്ലാന്‍ പ്രവാചകന്‍ കല്‍പ്പന നല്‍കിയ ആളുകള്‍ ചെയ്ത പ്രധാന കുറ്റം പ്രവാചകനിന്ദയായിരുന്നു."



"അധ്യാപകനു ചോര കൊടുക്കാന്‍ കുതിച്ചെത്തിയ സോളിഡാരിറ്റിക്കാര്‍ പ്രവാചകനിന്ദയ്ക്കു തന്നെയാണ് ചോരകൊടുത്തത്."
 
"പ്രവാചകന്‍ ഒരു സന്തുലിത മനുഷ്യനും മാര്‍ഗദര്‍ശിയുമായിരുന്നു. എല്ലാം വിട്ടുവീഴ്ച ചെയ്യുന്ന ഒരാളായിരുന്നു എന്ന മട്ടില്‍ അവതരിപ്പിക്കാന്‍ ചൂണ്ടിക്കാണിച്ച നാല് ഉദാഹരണങ്ങള്‍ക്കും ഒരു മറുവശമുണ്ട്. 1. പ്രവാചകന്റെ കഴുത്തില്‍ കുടല്‍മാല കൊണ്ടിട്ട സംഭവം - കഴുത്തില്‍ കുടല്‍മാല കൊണ്ടിട്ടവനോട് പ്രവാചകന്‍ പുഞ്ചിരിച്ചു എന്നാണ് ഒരാള്‍ എഴുതിയിരിക്കുന്നത്. അത് ശരിയല്ല. പ്രവാചകന്‍ നമസ്്കാരത്തിലായിരിക്കേയാണ് അബൂജഹലിന്റെ ആഹ്വാനപ്രകാരം ഉഖ്്ബത്ബ്‌നു അബൂ മുഹീത് കുടല്‍മാല കൊണ്ടുവന്ന് പ്രവാചകന്റെ കഴുത്തിലിട്ടത്. പ്രവാചകന് സുജൂദില്‍ നിന്നെഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. ചില സ്വഹാബിമാരൊക്കെ ഇത് കണ്ടെങ്കിലും അബുജഹലിനോടുള്ള പേടി കാരണം അവര്‍ അനങ്ങിയില്ല. അവസാനം ഫാത്വിമ(റ) വന്നാണ് കുടല്‍മാല എടുത്ത് മാറ്റിയത്. അത് കഴിഞ്ഞ് പ്രവാചകന്‍ ഇപ്രകാരം പ്രാര്‍ഥിച്ചു- ഈ ഖുറൈശി പ്രമാണികളെ നീ വേണ്ടതു ചെയ്യ്(അല്ലാതെ അദ്ദേഹം പുഞ്ചിരിക്കുകയായിരുന്നില്ല). പിന്നീട് ഈ അബൂ മുഹീതിനെ ബദ്്‌റില്‍ പ്രത്യേകം തിരഞ്ഞ് പിടിച്ച് വെട്ടിക്കൊല്ലുകയും ചെയ്തു.(നൂറുല്‍ യഖീനില്‍ ഇതിന്റെ വിശദാംശങ്ങളുണ്ട്). 2. താഇഫില്‍ മാപ്പ് നല്‍കി- മക്കാ വിജയത്തിന് ശേഷം ഇതേ ത്വാഇഫില്‍ ചെന്ന് പ്രവാചകന്‍ യുദ്ധം ചെയ്തതായി ചരിത്രത്തില്‍ കാണുന്നു. പൊതുവേ സസ്യങ്ങളും മറ്റും നശിപ്പിക്കരുതെന്ന് ഉപദേശിക്കാറുള്ള പ്രവാചകന്‍ ഈ യുദ്ധത്തില്‍ മുന്തിരിത്തോട്ടങ്ങളും മറ്റും നശിപ്പിച്ചതായും ചരിത്രത്തിലുണ്ട്. ത്വഇഫിന്റെ ഒരു ഭാഗം മാത്രം ചരിത്രത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉദ്ധരിക്കുന്നതിന്റെ ന്യായമെന്താണ്. 3. ജൂതപ്പെണ്‍കൊടി തലയില്‍ ചപ്പുചവറിട്ട സംഭവം -ആധികാരികമായ ഒരു ഗ്രന്ഥത്തിലും ഇങ്ങനെയൊരു സംഭവം കാണാനില്ല(ഉണ്ടെങ്കില്‍ ആരെങ്കിലും സൂചിപ്പിച്ചാല്‍ പരിശോധിക്കാം). ഇത് വ്യാജ ഹദീസാണെന്നാണ് പ്രമുഖ പണ്ഡിതരുടെ അഭിപ്രായം. ഈ ഹദീസ് വ്യാജമാണെന്ന് പ്രബോധനത്തില്‍ ഒരു ലേഖനത്തില്‍ വായിച്ചത് ഓര്‍ക്കുന്നു. മാത്രമല്ല സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുമ്പോഴും ഇത് തെറ്റവാനാണ് സാധ്യത്. കാരണം കുറേ ദിവസം പ്രവാചകന്റെ തലയില്‍ പെണ്‍കുട്ടി ചപ്പുചവറിട്ടു എന്നാണ് ഇതു സംബന്ധിച്ച് വന്ന 'ഹദീസില്‍' കാണുന്നത്. ഒരോ ദിവസവും തലയില്‍ ചപ്പുചവറേറ്റു വാങ്ങാനായി പ്രവാചകന്‍ അതേ വഴിയിലൂടെ സഞ്ചരിച്ചു, ചപ്പുചവറിടുന്നത് കണ്ട് പ്രവാചകന്റെ കൂടെയുള്ളവര്‍ ഒന്നും മിണ്ടാതെ പോയി(പ്രവാചകന്റെ കൂടെ അനുചരന്‍മാര്‍ ഇല്ലാത്ത സന്ദര്‍ഭങ്ങള്‍ അപൂര്‍വമായിരുന്നു) എന്നതൊക്കെ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ? 4. മക്കം ഫത്്ഹിന്നു ശേഷം പ്രവാചകന്‍ എല്ലാവര്‍ക്കും മാപ്പു നല്‍കി - ഇത് ചരിത്ര വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. സമ്പൂര്‍ണമായി ഇസ്്‌ലാമിക ഭരണത്തിന് കീഴടങ്ങാന്‍ സന്നദ്ധരായവര്‍ക്കു മാത്രമേ പ്രവാചകന്‍ മാപ്പു നല്‍കിയുള്ളു. അല്ലാത്ത ഒരു വ്യക്തിയുടെ പേര് ചൂണ്ടിക്കാട്ടാന്‍ സാധ്യമല്ല. മറ്റുള്ളവര്‍ക്ക് മാപ്പ് നല്‍കിയ വേളയില്‍ പതിനാല് പേരെ പേരെടുത്ത് പറഞ്ഞ് കണ്ടിടത്തുവച്ച് കൊല്ലാന്‍ പ്രവാചകന്‍ ഉത്തരവിട്ടു. അവരെ കഅ്ബയുടെ മൂടുപടത്തിന് ചുവട്ടില്‍ നിന്നാണ് കണ്ടുകിട്ടുന്നതെങ്കിലും വധിക്കണമെന്നായിരുന്നു വിധി. ഇബ്്‌നു ഹിഷാം മുതലായവര്‍ ചരിത്ര ഗ്രന്ഥങ്ങളില്‍ അവരുടെ ഓരോരുത്തരുടെയും വിശദവിവരങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്(സ്വഫിയ്യുര്‍റഹ്്മാന്‍ മുബാറക്്പുരി, മുഹമ്മദ് നബി(സ) ജീവചരിത്ര സംഗ്രഹം, പേ: 458). ഈ പേരെടുത്തു പറഞ്ഞവരില്‍ ഹംസ(റ)യുടെ ഘാതകന്‍ വഹ്്ശിയും കരള്‍ ചവച്ചുതുപ്പിയ ഹിന്ദും ഉള്‍പ്പെടും. എന്നാല്‍, രണ്ട് പേരും ഇസ്്‌ലാം സ്വീകരിച്ചതിനാലാണ് വെറുതെ വിട്ടത്. ഇക്കൂട്ടത്തില്‍ വധിക്കപ്പെട്ടരില്‍ ഭൂരിഭാഗം പ്രവാചക നിന്ദകരായിരുന്നു(കവിതയിലൂടെയും മറ്റും പ്രവാചകനെ നിന്ദിച്ചവര്‍) എന്നതായിരുന്നു വസ്തുത. കൈവെട്ടിനെ ന്യയീകരിക്കാത്തത് പോലെ തന്നെ പ്രവാചകനെ നിന്ദിച്ചയാള്‍ക്ക് രക്തം കൊടുക്കുന്നതിനെ ന്യായീകരിക്കാന്‍ ചരിത്രത്തെ വളച്ചൊടിക്കുന്നത് അംഗീകരിക്കാനും സാധ്യമല്ല എന്നതു കൊണ്ടാണ് ഇത്രയും എഴുതുന്നത്. പ്രവാചകന്‍ സമ്പൂര്‍ണ മനുഷ്യനായിരുന്നു. മാപ്പ് കൊടുക്കേണ്ടിടത്ത് മാപ്പു കൊടുക്കുകയും ഇടപെടേണ്ടിടത്ത് ഇടപെടുകയും വാള്‍ ഉപയോഗിക്കേണ്ടിടത്ത് അതുപയോഗിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാറ്റിനും മാപ്പ് കൊടുക്കുന്ന ഒരു സമൂഹത്തിന് നിലനില്‍ക്കാനാവില്ല എന്നത് കൊണ്ട് തന്നെയാണ് ആ നിലപാടെടുത്തത് എന്ന് ചരിത്രം പരിശോധിച്ചാല്‍ ബോധ്യപ്പെടും."
 
 
"പ്രവാചക നിന്ത ക്ക് എന്ത് തന്നെ ആയാലും രക്തം കൊടുക്കാന്‍ പാടില്ല എന്ന് തന്നെ യാണ് എന്ടെയും വിശ്വാസം, പക്ഷെ കൈ വെട്ടിയതും ന്യായീ കരിക്കാന്‍ പറ്റില്ല. ഒരു കാര്യം ആലോചിച്ചു നോക്ക് എവിടെ നോക്കിയാലും പ്രകോപനം ആണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്, അത് തന്നെ യാണ് ഇവിടെയും ഉണ്ടായിട്ടുലത്, ക്രുസ്തയ്നികള്‍ മുസ്ലിംകള്‍ക്ക് എതിരെ കുറെ കാലങ്ങളായി അവര്‍ക്ക് ഗവന്മേണ്ടില്‍ ഉള്ള സ്വാധീനവും, ദ്രിസ്യ ശ്രവ്യ മദ്യമങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉപയോഗിച്ച് പ്രകോപനം ഉണ്ടാക്കി കൊണ്ടിരികുകയാണ്, ഇതിലൂടെ അവര്‍ ഉദ്ദേശിക്കുന്നത് മുസ്ലിംകളുടെ ചിന്നങ്ങളെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത്, ഇതിനെ ആശയ പരമായി നേരിടാന്‍ ത്ജസിനെ പോലുള്ള പത്രങ്ങള്‍ക്ക് കഴിയും,"
 
ഇത് രണ്ടു തരം ഇസ്ലാമുണ്ടെന്നതിന്റെ തെളിവ്. രണ്ടു കൂട്ടരും അവരുടെ വാദം കുര്‍ആനിലും ഹദീസുകളിലും ആധാരമാക്കുന്നു. തീവ്രവാദികളെയും ഭീകരവാദികളെയും മിതവാദി മുഖം മൂടിയിട്ടവരെയും ഒക്കെ സുഖിപ്പിക്കാന്‍ പാകത്തിലുള്ള ഒരു അവിയല്‍ പൊത്തകമാണീ കുര്‍ആന്‍ എന്ന് ഇതു വായിക്കുന്ന ആര്‍ക്കും ബോദ്ധ്യമാകും.
 
ലത്തീഫ് എന്ന മുസ്ലിമിന്‌ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മതി അധ്യാപകന്റെ ശിക്ഷയായിട്ട്. പക്ഷെ  ചില ജന്തുക്കള്‍ക്ക് അതു പോര. അധ്യാപകന്‍ തെണ്ടി കുത്തുപാളയെടുക്കണം. കൈ വെട്ടിയപ്പോള്‍ ഒരു അംഗമേ അദ്ദേഹത്തിനു നഷ്ടപ്പെട്ടിരുന്നുള്ളു. പക്ഷെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടപ്പോള്‍ ജീവിതമാര്‍ഗ്ഗം തന്നെയാണദ്ദേഹത്തിനു നഷ്ടപ്പെട്ടത്. ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കണമെന്നു പഠിപ്പിച്ച ഒരു മഹാന്റെ അനുയായികള്‍ തന്നെയതു ചെയ്തു എന്നു വരുമ്പോള്‍ ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നു പറയുന്നത് ശരിയായി. വലതു കൈ സ്വാധീനം നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ അവസ്ഥ ആഘോഷിക്കുന്ന ഒരു പറ്റം ജന്തുക്കളെ കണ്ടോളൂ.


പ്രഫ. ടി.ജെ. ജോസഫിനെ പിരിച്ചുവിട്ടത് സ്വാഗതാര്ഹം: മുസ്ലിം സംഘടനകള്.

മൂവാറ്റുപുഴ: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ. ടി.ജെ. ജോസഫിനെ സര്‍വീസില്‍ നിന്നു നീക്കംചെയ്ത മാനേജ്മെന്റിന്റെ നടപടി സ്വാഗതാര്‍ഹമാണെന്നു വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ പ്രസ്താവിച്ചു.

 ക്രൈസ്തവ മേധാവികളും കോളജ് അധികൃതരും വസ്തുതകളുടെ അടിസ്ഥാനത്തില്‍ എടുത്ത ശക്തമായ തീരുമാനം സമൂഹത്തില്‍ ഗുണപരമായ ഫലമുണ്ടാക്കുമെന്നു മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഇമാം പി.കെ. സുലൈമാന്‍ മൌലവി, ജമാ അത്ത് കൌണ്‍സില്‍ ജില്ലാ പ്രസിഡന്റ് ടി.എ. അഹമ്മദ് കബീര്‍, കെ.എഫ്. അബ്ദുല്‍സലാം മൌലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), അബൂബക്കര്‍ ഹുദവി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), അബ്ദുല്‍ കരീം സഖാഫി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, എപി വിഭാഗം), കെ. യൂസഫ് ഉമരി (ജമാ അത്ത് ഇസ്ലാമി), എം. സലാഹുദീന്‍ മഅദനി (നദ്വത്തുല്‍ മുജാഹിദ്), നാസിറുദീന്‍ അന്‍വരി (കെഎന്‍എം) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
 
  ഇതേ അഭിപ്രായം തന്നെയാണു മറ്റ് പല മുസ്ലിങ്ങള്‍ക്കും.
 
  കുരുത്തം കെട്ടവന് എന്ന മുസ്ലിം എഴുതിയത് ഇതാണ്.


യുക്തിക്ക്‌ 'വാതം' പിടിച്ചവര്‍ക്ക്‌ കാര്യം മനസ്സിലായില്ലെങ്കിലും ക്രിസ്ത്യന്‍ മാനേജ്മെണ്റ്റിനു കീഴിലുള്ള കോളേജ്‌ അധിക്രിതര്‍ക്ക്‌ കാര്യം പിടികിട്ടി. ഇനി 'വാത'ക്കാര്‍ പുതിയ വല്ല വാദവുമായി വരുമായിരിക്കും അതോ കോളേജ്‌ അധിക്രിതരെയും മൌദൂദിയുമായി ചേര്‍ത്ത്‌ നാലു തെറി പറഞ്ഞ്‌ ആത്മ നിര്‍വ്രതി കൊള്ളൂമോ?

ഇതേക്കുറിച്ച് ഒരു ജോക്കര്‍ എഴുതിയത് വായിച്ചാലും.
 
ജോക്കര് എന്ന മുസ്ലിം എഴുതിയത് ഇതാണ്

ഇത് സഭയുടെ ഒരു മുഴം നീട്ടിയെറിയല്‍ പരിപാടിയാണ്.ജോസഫ് പ്രശ്നം ഈ സര്‍ക്കാറിന്റെ കാലത്ത് സജീവ പ്രശ്നമാക്കി നിലനിര്‍ത്തുകയും.ഇനി ജോഒസഫ് നടത്തുന്ന നിയമ പോരാട്ടങ്ങള്‍ മാധ്യമങ്ങളില്‍ സജീവമായി നില നില്‍ക്കുകയും ചെയ്യും.

 അധ്യപകനെതിരെ ഒരു ശിക്ഷാ നടപടിയും സ്വീകരിച്ചില്ലായിരുനെന്ന്കില്‍ ഈ ജോക്കര്‍ പറയുമായിരുന്നു, ആഗോള ക്രിസ്ത്യന്‍ സയണിസ്റ്റ് കമ്യുണിസ്റ്റു നിരീശ്വര യുക്തിവാദ ഗൂഡലോചനയുടെ ഭാഗമായി അധ്യാപകന്റെ പ്രവാചക നിന്ദ ശിക്ഷിക്കപ്പെടാതെ പോയി.

മറ്റൊരു ജോക്കറിന്‌ ഇടതുപക്ഷ ഗൂഡാലോചനയില്‍ അശേഷം സംശയമില്ല.

സഞ്ചാരി എന്ന മുസ്ലിം എഴുതിയത് ഇതാണ്.

മൌടുടിയെ അയളുടെ രാഷ്ട്രീയ, തീവ്രവാദ ആശയങ്ങള്‍ രുപപെടുതുന്നതില്‍ സ്വാധീനിച്ചത് ,,അയാളുടെ ചെറുപ്പത്തില്‍ അയാളെ സ്വാധീനിച്ച,
അയാള്‍ പ്രവര്‍ത്തിച്ചിരുന്ന കമ്യുണിസ്റ്റ് ആശയങ്ങളായിരുന്നു. കമ്യുണിസ്റ്റ് ആശയങ്ങള്‍ക്കനുസരിച്ച് ഇസ്ലാമിനെ ചെത്തിമിനുക്കാന്‍ ശ്രമിച്ചതിന്റെ ബാക്കി പത്രമാണ്‌ ജമാഅത്തെ ഇസ്ലാമി.
ചുരുക്കിപ്പറഞ്ഞാല്‍ ഈ പ്രശ്നത്തില്‍ എല്ലാ നിലക്കും ഉത്തരവാദികള്‍ കമ്യുനിസ്റ്റു നിരീശ്വര യുക്തിവാദികള്‍ മാത്രമാണ്.
ഈ വിഷയത്തില്‍ പ്രതിഷേധം പ്രകടിപ്പിക്കണമെങ്കില്‍ അത് കമ്യുനിസ്റ്റു നിരീശ്വര യുക്തിവാദി കൂട്ട് കേട്ടിനോട് മാത്രമാവണം

എന്തേ മുസ്ലിങ്ങള്‍ ഇതു പോലെ വ്യത്യസ്ഥ മുഖം മൂടികള്‍ കൂടെ ക്കൂടെ അണിയുന്നു എന്നു ചോദിക്കരുത്. അതവരുടെ ജന്മനാ ഉള്ള സ്വാഭാവമായതുകൊണ്ടു മാത്രം.

വാല്‍ക്കഷ്ണം.
 
മൊഹമ്മദ് നബി ഒരു കുട്ടിയെ അടിച്ചു കൊന്നു.

തലക്കെട്ട് വായിച്ച് ആരും ഞെട്ടേണ്ട. ജമായത്തേ ഇസ്ലാമിയുടെ അത്തറു പൂശി പൌഡറിട്ട മുഖമായ മാധ്യമം ദിനപ്പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണിത്.

രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ അടിച്ചുകൊന്നു
Sunday, September 5, 2010
മുസഫര്‍ നഗര്‍: ഉത്തര്‍പ്രദേശില്‍ അധ്യാപകന്റെ അടിയേറ്റ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ജവഹര്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി മുന്‍തിഷയാണ് പ്രധാനാധ്യാപകന്‍ നബി മുഹമ്മദിന്റെ മര്‍ദനമേറ്റ് മരിച്ചത്. സെപ്റ്റംബര്‍ ഒന്നിനാണ് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ അടിച്ചത്. ഗുരുതരമായി പരിക്കേറ്റ മുന്‍തിഷ കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങുകയായിരുന്നു. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ അധ്യാപകനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.

അയല വില്‍ക്കുന്ന ഒരു മൊഹമ്മദ് ഒരു സംഭാഷണ ശകലത്തിലെ കഥാപാത്രമായപ്പോള്‍ മതവികാരം പൊട്ടിയൊലിച്ച് കുത്തിയൊഴുകി എന്നു വിലപിച്ചതായിരുന്നു മാധ്യമം. ഈ വാചകങ്ങള്‍ കുത്തും കോമയും ഇടാന്‍ ആരെങ്കിലും നിര്‍ദ്ദേശിച്ചാല്‍ എങ്ങനെയിരിക്കും?

Monday 6 September 2010

ചന്ദ്രക്കല ഇസ്ലാമിന്റെ ഛിഹ്നമായതെന്ന്?

ഞാന്‍ എഴുതിയ എലോഹ് ഇലാഹ് അല്ലാഹ് എന്ന പോസ്റ്റില്‍ ചന്ദ്രക്കല ഇസ്ലാമിന്റെ ഛിഹ്നമായത് പതിനഞ്ചാം നൂറ്റാണ്ടിനും മുന്നേ ആണെന്നു പറഞ്ഞിരുന്നു. അതിനെ സാധൂകരിക്കാന്‍ മക്കയിലെ ഹറം മോസ്ക്കിലെ ചന്ദ്രക്കലകളുടെ ചിത്രങ്ങളും കൊടുത്തിരുന്നു. ആ പോസ്റ്റിന്‌ അതേ പേരില് ഒരു വിമര്‍ശനം കാട്ടിപ്പരുത്തി നടത്തി.ഞാന്‍ പറഞ്ഞതൊക്കെ വിവരക്കേടെന്നും പറഞ്ഞ് നമ്പറിട്ട് എഴുതിയവയില്‍ അവസാനത്തെ സംഗതി അല്‍പ്പം തമാശക്കുള്ള വകയാണ്. മക്കയിലെ മോസ്ക്കു പുതുക്കിപ്പണിതപ്പോള്‍ ചന്ദ്രക്കല ഒരു തമാശക്കാരോ അവിടെ പിടിപ്പിച്ചതാണത്രെ.

മനുഷ്യകുലത്തിന്റെ ആരംഭം മുതല്‍ മുസ്ലിങ്ങള്‍ അള്ളായെ ആരാധിക്കാനുപയോഗിക്കുന്ന സ്ഥലത്തു തന്നെ മുസ്ലിങ്ങള്‍ തമാശ കളിക്കുന്നു എന്നത് എനിക്കൊട്ടും ആശ്ചര്യജനകമായി തോന്നിയില്ല. മുസ്ലിങ്ങള്‍ അവരുടെ യഥാര്‍ത്ഥ മുഖം അവിടെയും കാണിക്കുന്നു. വിഗ്രഹാരാധന പാടില്ല എന്നു പറയുന്ന മതത്തിന്റെ കേന്ദ്രത്തില്‍ തന്നെ ഒരു കല്ലിനെ ഏഴു പ്രാവശ്യം വലം വയ്ക്കുന്നു. അതിനെ കുമ്പിടുന്നു. ചുംബിക്കുന്നു. ആ കല്ല്  വച്ചിരിക്കുന്ന കബയേയും ചുംബിക്കുന്നു. ഇതുപോലെ മറ്റൊരു തമാശയാണ്‌ മക്കയിലെ മോസ്ക്കിന്റെ മുകളില്‍ ആരോ ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലാത്ത കുറച്ച് ചന്ദ്രക്കലകള്‍ പതിപ്പിച്ചു എന്നു പറയുന്നതും.
 
കൂടെ അദ്ദേഹമൊരു വെല്ലുവിളിയും നടത്തിയിരിക്കുന്നു.

പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പുള്ള മുസ്ലിം ഭരണ കേന്ദ്രങ്ങളില് നിന്നുമുള്ള ശേഷിപ്പുകളിലൊന്നും തന്നെ ഈ ചന്ദ്രക്കലയില്ല. ഉണ്ടെങ്കില് അത് തെളിയിക്കുകയാണു വേണ്ടത്.

വെല്ലുവിളി ഞാന്‍ ഏറ്റെടുത്തിരിക്കുന്നു. കമന്റില്‍ ഒരു ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ആകാത്തതു കൊണ്ട് ഒരു പ്രത്യേക പോസ്റ്റായി അതിവിടെ പ്രസിദ്ധീകരിക്കുന്നു.

ടുനീസ്യ എന്ന മുസ്ലിം രാജ്യത്തെ Kairouan എന്ന സ്ഥലത്തെ ഒരു പുരാതന മോസ്ക്കിന്റെ ചിത്രങ്ങളാണു താഴെ.
 
 

 

ഈ മോസ്ക്കിനേക്കുറിച്ചുള്ള വിശദവിവരങ്ങളാണു താഴെ.


The Great Mosque of Kairouan (in Tunisia), considered as the ancestor of all the mosques in the western Islamic world[3] , is one of the best preserved and most significant examples of early great mosques. Founded in 670 AD, it dates in its present form largely from the Aghlabid period (9th century).[4] The Great Mosque of Kairouan is constituted of a massive square minaret, a large courtyard surrounded by porticos and a huge hypostyle prayer hall covered on its axis by two cupolas.[3]

Built by the Arab general Uqba ibn Nafi from 670 A.D. (the year 50 according to the Islamic calendar) at the founding of the city of Kairouan, the mosque is spread over a surface area of 9,000 square metres and is considered as the oldest place of worship in the western Islamic world, as well as a model for all later mosques in the Maghreb [1]. The Great Mosque of Kairouan is certainly one of the most impressive and largest islamic monuments in North Africa [2], its perimeter is almost equal to 405 metres (1,328 feet). This vast space contains a hypostyle prayer hall, a huge marble-paved courtyard and a massive minaret. In addition to its spiritual prestige [3], the Mosque of Uqba is universally reputed as a masterpiece of both architecture and Islamic art.[4][5][6]

Shortly after its construction, the mosque was destroyed about 690[12] , during the occupation of Kairouan by the Berbers, originally conducted by Kusaila. It was rebuilt by the Ghassanid general Hasan ibn al-Nu'man in 703[13]. With the gradual increase of the population of Kairouan and the consequent increase in the number of faithfuls, Hisham ibn Abd al-Malik, Umayyad Caliph in Damascus, charged his governor Bishr ibn Safwan to carry out development work in the city which include the renovation and expansion of the mosque at around 724–728 years[14]. In view of its expansion, he pulled down the mosque and rebuilded it with the exception of the mihrab, it was under his auspices the construction of the minaret began[15]. In 774, a new reconstruction accompanied by modifications and embellishments[16], took place under the direction of the Abbasid governor Yazid Ibn Hatim

Under the Aghlabids (9th century), huge works gave the mosque its present aspect[7]Under the rule of Aghlabid sovereigns , Kairouan is at its apogee and the mosque profited from this period of stability and prosperity. In 836, Ziadet-Allah I reconstructed the mosque once more [18] : this is when the building acquired, at least in its entirety, the appearance we see today[19] · [20], at the same time the mihrab's ribbed dome on squinches was raised[2


The Minaret, which occupies the center of the northern facade, the closest of the building, with its 31.5 meters tall and is seated on a square base of 10.7 meters on each side[44]. Located inside the enclosure and does not have direct access from the outside, It consists of three tapering levels the last of which is topped with a small ribbed dome which is most probably built later than the rest of the tower[45]. Each of the three tiers has a railing with crenelated rounded battlements. The Minaret was serving both as a watchtower and to call the faithful to prayer[45].

The door that opens access is lined with ancient sculptures[46]. Stones from the Roman and period which bear Latin inscriptions, the use of which probably dates to the work done under Umayyad governor Bishr ibn Safwan at around 725, have been reused at the base of the tower[46]. The greater part of the minaret, work of Aghlabid princes (ninth century), consists of regular layers of carefully cut rubble stone, thus giving the work a stylistic homogeneity and unity considered admirable[47].

The interior includes a staircase of 129 steps, surmounted by a barrel vault, which gives access to terraces and first tier of the Minaret. The south facade of the courtyard is pierced with windows that provide light and ventilation[48] while the other three facades, facing north, east and west, are pierced with small openings in the form of Arrowslits[44]. Dating from the early eighth century, or 836, it is in both cases the oldest minaret in the Muslim world[49] · [50] and also the world's oldest still standing[51].

Due to its age and its architectural features, the minaret of the Great Mosque of Kairouan is the prototype of all the minarets of the Muslim West : it served as a model both in North Africa and in Andalusia. Despite its massive form and austere decoration, it nevertheless presents an harmonious structure and a majestic appearance[52] · [48

എ ഡി 836 ല്‍ പണിത ഇതിന്റെ മിനാരമാണ്‌ ഇസ്ലാമിക ലോകത്തിലെ ഏറ്റവും പഴക്കമേറിയ മിനാരമെന്നാണിവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

കാട്ടിപ്പരുത്തി പറയുന്ന 1453 നും ആറു നൂറ്റാണ്ടു മുമ്പാണീ മോസ്ക്കിന്റെ താഴികക്കുടങ്ങളും മിനാരവും പണിതത്. ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പഴക്കമുള്ള മോസ്ക്കും ഇതു തന്നെ. ഇതിന്റെ മുകളിലെ ചന്ദ്രക്കല 1453 നു ശേഷം ടുണീസ്യയിലെ മുസ്ലിങ്ങള്‍ വച്ചു പിടിപിച്ചതാണെന്ന് കാട്ടിപ്പരുത്തിക്ക് വാദിക്കാം.

ജെറുസലേമിലെ യഹൂദ ദേവാലയം നിന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ കാണുന്ന Dome of the Rock എന്ന മുസ്ലിം ദേവാലയത്തിന്റെ ചിത്രമാണു താഴെ.




ഈ മുസ്ലിം ദേവാലയം പണുതത് ജെറുസലേം മുസ്ലിങ്ങള്‍ കീഴടക്കിയതിനു ശേഷം എ ഡി 691 ലാണ്. കുരിശുയുദ്ധക്കാലത്ത് അത് ക്രിസ്ത്യാനികള്‍ തിരികെ പിടിച്ചു. അതിന്റെ താഴികക്കുടത്തിനു മുകളിലെ ചന്ദ്രക്കല എടുത്തു മാറ്റി അവര്‍ ഒരു കുരിശു സ്ഥാപിച്ചു. എ ഡി 1187ല്‍ സലാദിന്‍ എന്ന മുസ്ലിം ഇത് തിരികെ പിടിച്ചു. അദ്ദേഹം ഇവിടെ സ്ഥാപിച്ചിരുന്ന കുരിശ് എടുത്തുമാറ്റി അവിടെ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ ഒരു ചന്ദ്രക്കല സ്ഥാപിച്ചു. അതേക്കുറിച്ച് ചരിത്രം രേഖപ്പെടുത്തിയതിങ്ങനെ.


Ayyubids and Mamluks



Jerusalem was recaptured by Saladin on 2 October 1187, and the Haram was reconsecrated as a Muslim sanctuary. The cross on top of the Dome of the Rock was replaced by a golden crescent, and a wooden screen was placed around the rock below.



ഇതിന്റെ മുകളിലെ ചന്ദ്രക്കലയും 1453 നു ശേഷം  മുസ്ലിങ്ങള്‍ വച്ചു പിടിപിച്ചതാണെന്ന് കാട്ടിപ്പരുത്തിക്ക് വാദിക്കാം. പക്ഷെ അതൊക്കെ അപ്പാടെ വിശ്വസിക്കാന്‍ വായിക്കുന്ന എല്ലാവരും കാട്ടിപ്പരുത്തിമാരല്ലല്ലോ.

Saturday 4 September 2010

എലോഹ് ഇലാഹ് അല്ലാഹ്

ഇസ്ലാമിനെയും അതിന്റെ സ്ഥാപകനായ മൊഹമ്മദിനെയും അദ്ദേഹമെഴുതിയ വേദ പുസ്തകമായ ഖുറാനെയും വിമര്‍ശിച്ചു ഞാന്‍ ചില ലേഖനങ്ങള്‍ എഴുതിയിരുന്നു. ഇസ്ലാമിക പണ്ഡിതനായ കാട്ടിപ്പരുത്തി അതിനോടുള്ള പ്രതികരണമെന്ന നിലയില്‍ ഒരു ലേഖനപരമ്പര തന്നെ എഴുതിയിട്ടുണ്ട്.‍ ഒന്നില്‍ കണ്ട ഒരു പരാമര്‍ശമാണു താഴെ.

അത് എലോഹ് ആകാം, ഇലോഹ് ആകാം, ഇലാഹും ആവാനുള്ള സാധ്യത തള്ളിക്കളയാന് വയ്യ. എന്തായാലും ഹിബ്രുവിലെ എലോഹ് എന്ന പദത്തില് നിന്നും അറബിയിലേക്ക് കുടിയേറിയതാണു ഇലാഹ്.

അള്ളാ എന്ന മുസ്ലിം ദൈവത്തിന്‌ ആ പേരെങ്ങനെ വന്നു എന്നാണദ്ദേഹം വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ അത് അദ്ദേഹം പറയുന്ന പോലെയല്ല. എലോഹ് എന്ന ഹീബ്രു പദം ഇലോഹ് ആയി പിന്നീട് അള്ളാഹ് ആയെന്നാണദ്ദേഹത്തിന്റെ പക്ഷം. എലോഹ് ഹീബ്രുവില്‍ നിന്നും അറബിയിലേക്ക് വന്നപ്പോള്‍  ഇലാഹ്  ആയി. തേയി എന്ന തമിഴ് പദം മലയാളത്തിലായപ്പോള്‍ ദേവി ആയി എന്നു പറയുമ്പോലെ . ഇത് തികഞ്ഞ അജ്ഞതയാണെന്നു പറയാം. അദ്ദേഹത്തിന്റെ ഉദ്ദേശ്യം ഇന്ന് മുസ്ലിങ്ങള്‍ ആരാധിക്കുന്ന അള്ളാ യഹൂദര്‍ ആരാധിച്ചിരുന്ന അതേ ദൈവം ആണെന്നു സ്ഥാപിക്കലാണെന്നു തോന്നുന്നു. ഇതൊരു തര്‍ക്കവിഷയമാണെന്നു തോന്നുന്നില്ല. മുസ്ലിങ്ങള്‍ ഇപ്പോള്‍ ആരാധിക്കുന്ന ദൈവം യഹൂദരുടേയും ക്രിസ്ത്യാനികളുടേയും ദൈവമല്ലെന്ന് ആരെങ്കിലും പറഞ്ഞതായി വായിച്ചിട്ടുമില്ല. ഞാന്‍ എഴുതിയത് യഹൂദരുടേയും ക്രിസ്ത്യാനികളുടെയും വേദപുസ്തകങ്ങളെയും ദൈവത്തേയും മൊഹമ്മദ് സ്വന്തമാക്കിയാണ്, ഇസ്ലാം സ്ഥാപിച്ചതെന്നാണ്. അതുകൊണ്ട് അവരുടെ ദൈവം മുസ്ലിങ്ങളുടെ ദൈവവുമായി. പക്ഷെ അള്ളാ എന്ന ജാഹിലിയ ദൈവത്തിന്റെ പേര് അതേപോലെ നിലനിറുത്തി. ആ ദൈവത്തിന്റെ മറ്റ് പല സവിഷേതകളും നിലനിറുത്തി, യഹൂദരുടെ ദൈവത്തിന്റെ ചില ഭാവങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ചു. അങ്ങനെ പരിഷ്കരിച്ച ദൈവമാണ്‌ അള്ളാ എന്ന മുസ്ലിങ്ങളുടെ ഇന്നത്തെ ദൈവം.

എലോഹ് എന്ന ഹീബ്രു ദൈവം യഹൂദരില്‍ നിന്നും അറബികളിലേക്ക് ദത്തെടുക്കപ്പെട്ടു എന്നത് ശരി. എലോഹ് എന്ന പദം ഹീബ്രുവില്‍ നിന്നും അറബിയിലേക്ക് കുടിയേറി എന്നു പറയുന്നത് തെറ്റ്. കുടിയേറാനായിട്ട് യഹൂദരുടെ ദൈവം അലഞ്ഞു തിരിഞ്ഞ് അഭയാര്‍ഥിയായി നടക്കുകയല്ലായിരുന്നു. ആ ദൈവത്തിന്റെ ഭാവം നല്ലതെന്ന് തോന്നി മൊഹമ്മദ് അതില്‍ അവകാശം സ്ഥാപിച്ചു.

മൊഹമ്മദ് അറബികളുടെ മുന്നില്‍ അവതരിപ്പിച്ച അള്ളാ എന്ന വാക്ക് അവര്‍ക്ക് അന്യമോ അസാധാരണമോ പുതിയതോ ആയിരുന്നില്ല. എങ്കിലും ഉയരാവുന്ന ചോദ്യം ഇതാണ്. ഇസ്ലാമിനു മുമ്പുള്ള അറേബ്യയില്‍ ഉണ്ടായിരുന്ന അള്ളാ എന്ന സാമാന്യ സങ്കല്‍പ്പം അല്ലെങ്കില്‍ പൊതു ധാരണ ആയിരുന്നോ മൊഹമ്മദ് അവതരിപ്പിച്ച അള്ളാ എന്ന സങ്കല്‍പ്പത്തിന്‌? അതോ മൊഹമ്മദിന്റെ പുതിയ ദൈവം പഴയ അള്ളായുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നായിരുന്നോ? ഇതു മനസിലാകണമെങ്കില്‍ ഇസ്ലാമിനു മുമ്പുള്ള അറേബ്യയിലെ ജനതയുടെ ദൈവങ്ങളേപ്പറ്റി അല്‍പ്പം അറിവുണ്ടാകണം.

നിര്‍ഭാഗ്യവശാല്‍ അറേബ്യയിലെ ദൈവങ്ങളേപ്പറ്റി എഴുതപ്പെട്ട ചരിത്രമൊന്നും ലഭ്യമല്ല. എഴുതാത്തതുകൊണ്ടാണോ എഴുതിയവ നശിപ്പിച്ചതു കൊണ്ടാണോ ഇതെന്നു തീര്‍ത്തു പറയാനും ആകില്ല.

അറേബ്യയിലെ യഹൂദന്‍മാരും ക്രിസ്ത്യാനികളും ആരാധിച്ചിരുന്ന ദൈവം അവര്‍ മറ്റ് സ്ഥലങ്ങളിലും ആരാധിച്ചിരുന്ന തോറയിലേയും ബൈബിളിലെയും ദൈവമായിരുന്നു. പക്ഷെ മറ്റ് അറബികള്‍ ആരാധിച്ചിരുന്നത് അനേകം ദൈവങ്ങളെയും ആയിരുന്നു. ഇതേക്കുറിച്ചുള്ള സൂചനകള്‍ കുര്‍ആനില്‍ തന്നെയുണ്ട്. കുര്‍ആനിനു പുറമെയുള്ള അപൂര്‍വ്വം ചില പുസ്തകങ്ങളില്‍ നിന്നും നമുക്ക് ചിലത് മനസിലാക്കാം.

മൊഹമ്മദ് ഇസ്ലാം പ്രബോധനം ചെയ്ത് അള്ള എന്ന വാക്കുപയോഗിച്ചു തുടങ്ങിയപ്പോള്‍ അത് അറബികളുടെ ഇടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഹേതുവായിരുന്നു എന്നത് കുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. മുസ്ലിങ്ങളും കാഫിറുകളും തമ്മില്‍ ഈ വാക്കിന്റെ അര്‍ത്ഥത്തേച്ചൊല്ലി വാശിയേറിയ വാഗ്വാദം നടന്നിരുന്നു എന്ന സത്യം കുര്‍ആന്‍ അടിവരയിട്ടു പറയുന്നുണ്ട്. അതിനര്‍ത്ഥം അള്ളാ എന്ന വാക്ക് പ്രാകൃത അറബികള്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരു പോലെ അറിവുള്ള അല്ലെങ്കില്‍ അവകാശപ്പെടാവുന്ന ഒന്നായിരുന്നു എന്നതാണ്. അല്ലെങ്കില്‍ പിന്നെ ഇതേക്കുറിച്ച് മൊഹമ്മദിന്റെ അനുയായികളായ മുസ്ലിങ്ങളും മറ്റ് അറബികളും തമ്മില്‍ വാഗ്വാദത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല.  ഈ വാഗ്വാദം അതിനെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയപ്പോള്‍ മൊഹമ്മദ് പറഞ്ഞതിപ്രകരം.

അധ്യായം 109
അല്‍കാഫിറൂന്‍


പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ നീ പ്രഖ്യാപിക്കുക: അല്ലയോ നിഷേധികളേ, നിങ്ങള്‍ ഇബാദത്ത് ചെയ്യുന്നതിന് ഞാന്‍ ഇബാദത്ത് ചെയ്യുന്നില്ല. ഞാന്‍ ഇബാദത്തു ചെയ്യുന്നതിന് ഇബാദത്ത് ചെയ്യുന്നവരല്ല നിങ്ങള്‍. നിങ്ങള്‍ ഇബാദത്ത് ചെയ്തതിന് ഇബാദത്ത് ചെയ്യുന്നവനല്ല ഞാന്‍. ഞാന്‍ ഇബാദത്ത് ചെയ്യുന്നതിന് നിങ്ങളും ഇബാദത്ത് ചെയ്യുന്നില്ലല്ലോ. നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍. എനിക്ക് എന്റെ ദീന്‍.

അള്ളാ എന്ന ക്രിസ്ത്യാനികളുടെയും യഹൂദരുടെയും ദൈവത്തോടൊപ്പം മറ്റ് ദൈവങ്ങളെയും ഖുറേഷികള്‍ ആരാധിച്ചിരുന്നു എന്ന മുസ്ലിങ്ങളുടെ അവകാശവാദം ശരിയാണെങ്കില്‍ മേല്‍പ്പറഞ്ഞ മൊഹമ്മദിന്റെ വാക്കുകള്‍ക്ക് പ്രസക്തിയുണ്ടാകില്ല. കാരണം ഖുറേഷികള്‍ കബയില്‍ അവരുടെ അള്ളാക്കും കൂടി ഇബാദത്ത് ചെയ്യുന്നുണ്ടായിരുന്നു. കുറേക്കാലം ​മൊഹമ്മദും അത് ചെയ്തിരുന്നു. അവര്‍ അന്നു വരെ ഇബാദത്ത് ചെയ്യാത്ത പുതിയ ഒരു ദൈവത്തെയാണു മൊഹമ്മദ് അവരുടെ മുന്നില്‍ അവതരിപ്പിച്ചത് എന്ന് മൊഹമ്മദിന്റെ തന്നെ വാക്കുകള്‍ സൂചിപ്പിക്കുന്നു.

ഇസ്ലാം ഉണ്ടാകുന്നതിനു മുമ്പ് അറേബ്യയിലെ അറബികള്‍ ക്രിസ്ത്യാനികളുടെയോ യഹൂദരുടെയോ ദൈവത്തെ ആരാധിച്ചിരുന്നില്ല. അവര്‍ അള്ളാ എന്നു വിളിച്ചിരുന്ന ദൈവം ക്രിസ്ത്യാനികളുടെയോ യഹൂദരുടെയോ ദൈവവും ആയിരുന്നില്ല. പക്ഷെ മുസ്ലിങ്ങള്‍ പറയുന്നത്, മൊഹമ്മദ് ജനിച്ച അറബി വര്‍ഗ്ഗമായ ഖുറേഷികളുടെ പരമ്പരാഗതമായ ദൈവമായിരുന്നു യഹൂദരുടെ ദൈവമെന്നും അത് അള്ളാ ആണെന്നും. പക്ഷെ വാസ്തവം മറ്റൊന്നാണ്. മൊഹമ്മദിന്റെ വര്‍ഗ്ഗമായ ഖുറേഷികള്‍ ആരാധിച്ചിരുന്ന 360 ദൈവങ്ങളില്‍ ഒരാളായിരുന്നു അന്നത്തെ അവരുടെ അള്ളാ. മൊഹമ്മദ് ആ അള്ളായെ മാമോദീസ മുക്കി ഇന്നത്തെ അള്ളായും മുസ്ലിങ്ങളുടെ ദൈവവുമാക്കി മാറ്റിയെടുത്തു.

യഹൂദര്‍ ജീവിച്ചിരുന്ന കാനാന്‍ ദേശത്ത് എല്ലാ തരത്തിലുള്ള വിശ്വാസികളും അവരുടെ ദൈവത്തെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന വാക്ക് ഏല്‍ എന്നായിരുന്നു. ഈ ഏല്‍ എന്ന പദത്തില്‍ നിന്നും രൂപപ്പെട്ടതാണ് എലോഹ് എന്ന ഹീബ്രു പദം. എലോഹ് എന്നു പറഞ്ഞാല്‍ ദൈവം എന്നേ അര്‍ത്ഥമുള്ളു. യഹൂദരുടെ ദൈവത്തേയും മറ്റ് ദൈവങ്ങളെയുമൊക്കെ ആ പദം ഉപയോഗിച്ചു വിളിച്ചിരുന്നു. പിന്നീടെപ്പോഴോ യഹൂദരുടെ ദൈവത്തെ അഭിസംബോധന ചെയ്യാന്‍ എലോഹീം എന്ന വാക്കുപയോഗിക്കാന്‍ തുടങ്ങി. ഹീബ്രു ബൈബിളിലെ ആദ്യ അധ്യായങ്ങളില്‍ ഈ പദമാണ്‌ ദൈവത്തെ കുറിക്കാനുപയോഗിച്ചിട്ടുള്ളത്. എലോഹീം എന്നത് എലോഹ് എന്നതിന്റെ ബഹുവചനമാണ്.  ദൈവങ്ങള്‍ എന്ന അര്‍ത്ഥത്തിലല്ല ആ പദം ഉപയോഗിച്ചത് ബഹുമാന സൂചകമായിട്ടാണ്. ഈ പദം പിന്നീടെഴുതിയ ബൈബിളിലെ പുസ്തകങ്ങളില്‍ യഹോവ എലോഹീം എന്നും അതിനു ശേഷം യഹോവ എന്നും എഴുതാന്‍ തുടങ്ങി. യേശുവിന്റെ കാലത്ത് ഹീബ്രുവില്‍ ദൈവത്തെ വിളിച്ചിരുന്ന പേര്, യഹോവ എന്നായിരുന്നു. ഹീബ്രുവിനൊപ്പം പ്രചാരത്തിലിരുന്ന അറമായ ഭാഷയില്‍ ഇത് എലാഹ എന്നും സുറിയാനിയില്‍ അലാഹ, അലോഹോ എന്നിവയുമായിരുന്നു.

ദൈവം എന്ന് ഇന്ന് വിവക്ഷിക്കുന്ന വാക്ക് പല നാടുകളിലും പലതായിരുന്നു. ഇന്‍ഡ്യയില്‍ ജീവിച്ചിരുന്നവര്‍ അവരുടെ ദൈവത്തെ ഈശ്വരന്‍ എന്നു വിളിച്ചു. കാനാനില്‍ ജിവിച്ചിരുന്നവര്‍ അവരുടെ ദൈവത്തെ എല്‍ എന്നും മീസൊപ്പൊട്ടേമിയയില്‍ ജിവിച്ചിരുന്നവര്‍ അവരുടെ ദൈവത്തെ ഇലു എന്നും വിളിച്ചു അറേബ്യയില്‍ ജീവിച്ചിരുന്ന ഖുറേഷികള്‍ ഉള്‍പ്പടെയുള്ളവര്‍ അവരുടെ ദൈവത്തെ ഇല്‍ എന്ന് ആദ്യവും ഇലാഹ് എന്ന് പിന്നിടും വിളിച്ചു. അറബിയിലെ ഇലാഹ് കാലാന്തരത്തില്‍ രൂപാന്തരപ്പെട്ടാണ്‌ അള്ളാ എന്ന വാക്ക് ഉണ്ടായത്.

അറേബ്യയിലെ എല്ലാ ഗോത്രങ്ങളും അവരുടെ ദൈവത്തെ സൂചിപ്പിക്കാന്‍ അള്ളാ എന്ന വാക്കുപയോഗിച്ചിരുന്നു. ഖുറേഷി ഗോത്രത്തിനും ഒരു അള്ളാ ഉണ്ടായിരുന്നു. കബയില്‍ ആരാധിക്കപ്പെട്ടിരുന്ന അള്ളാ.

മുസ്ലിങ്ങളുടെ പ്രാര്‍ത്ഥന ഇതാണ്.


ലാ ഇലാഹ ഇല്‍ അള്ളാ. ഇത് ഇംഗ്ളീഷില്‍ എഴുതിയാല്‍. ഇങ്ങനെ. There is no deity except Allah. അറേബ്യയിലുണ്ടായിരുന്ന പല ദൈവങ്ങളേക്കുറിക്കാനാണ്‌ ഇലാഹ് എന്ന പദം ഉപയോഗിച്ചിരുന്നത്. അങ്ങനെയുള്ള ദൈവങ്ങളെ ആരാധിക്കാതെ അള്ളാ എന്ന ഏക ദൈവത്തെ മാത്രം ആരാധിക്കണമെന്നാണീ പ്രാര്‍ത്ഥന കൊണ്ടുദ്ദേശിക്കുന്നതും. എല്‍ എന്ന ഹീബ്രു ധാതുവില്‍ നിന്നും എലോഹ് എന്ന പദം ഉണ്ടായ പോലെ ഇല്‍ എന്ന അറബി ധാതുവില്‍ നിന്നും ഇലാഹ് എന്ന പദമുണ്ടായി. അതൊക്കെ എലോഹിം എന്ന ഏക ദൈവം യഹൂദര്‍ക്കുണ്ടാകുന്നതിനും മുമ്പാണ്. യഹൂദരുടെ എലോഹിം എന്ന ദൈവത്തിനും അറബികളുടെ അള്ളാ എന്ന ദൈവത്തിനും തമ്മില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ല, മൊഹമ്മദ് അത് ഉണ്ടാക്കുന്നതു വരെ.

മൊഹമ്മദ് ജനിക്കുന്നതിനും മുന്നേ അറബി സംസാരിച്ചിരുന്ന ക്രിസ്ത്യാനികള്‍ അവരുടെ ദൈവത്തെ അള്ളാ എന്നാണു വിളിച്ചിരുന്നത്. മൊഹമ്മദ് ജനിച്ച ബഹുദൈവ ആരാധകരായിരുന്ന ഖുറേഷിവര്‍ഗ്ഗം അവരുടെ ഒരു ദൈവത്തെ അള്ളാ എന്നും വിളിച്ചു. അറേബ്യയില്‍ ജീവിച്ചിരുന്ന ക്രിസ്ത്യാനികളും ഖുറേഷികളും പക്ഷെ ഒരേ ദൈവത്തെയല്ല അള്ളാ എന്നു വിളിച്ചിരുന്നത്. ഖുറേഷികളുടെ അനേകം ദൈവങ്ങളില്‍ ഒരള്ളാ ഉണ്ടായിരുന്നു എന്നു മാത്രം. അറബികള്‍ ഉപയോഗിച്ചിരുന്ന അള്ളാ എന്ന വാക്കിനു ദൈവം എന്ന അര്‍ത്ഥം മാത്രമേ ഉണ്ടായിരുന്നുള്ളു. യഹൂദരുടെ ദൈവത്തെ സൂചിപ്പിക്കുന്നതായിരുന്നില്ല അത്. കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ദൈവമേ എന്നു വിളിച്ചാല്‍ അത് ഒരേ ദൈവത്തെയാണെന്നു പറയുന്നതു പോലെയാണിതും. പിന്നെ എല്ലാവരുടെയും ദൈവം ഒന്നു തന്നെയെന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം വേറൊന്നാണ്.

ജാഹിലിയ കാലത്ത് അറേബ്യന്‍ സമൂഹം മറ്റ് വിശ്വാസ ധാരകളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടതായിരുന്നു എന്ന ഒരു തെറ്റിദ്ധാരണ മുസ്ലിങ്ങള്‍ പ്രചരിപ്പിക്കാറുണ്ട്. കുര്‍ആന്റെ ദൈവീകത തെളിയിക്കാന്‍ വേണ്ടിയാണത് ചെയ്യുന്നതും. പക്ഷെ അതല്ല വാസ്തവം. അറേബ്യക്കുള്ളില്‍ തന്നെ കുറേയധികം ക്രിസ്ത്യാനികളും യഹൂദരും ഉണ്ടായിരുന്നു. അറേബ്യയെ ചുറ്റിക്കിടന്ന സ്ഥലങ്ങള്‍ പേര്‍ഷ്യ, മീസൊപ്പൊട്ടേമിയ, സിറിയ, യാഹുദിയ  പാലസ്തീനാ, അബിസീനിയ തുടങ്ങിയവയായിരുന്നു. വളരെ ശക്തമായ ക്രൈസ്തവ രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടായിരുന്നു അറേബ്യ കിടന്നത്. അബിസീനിയ, ബൈസാന്തിയം,ഘസ്സാന്‍, അല്‍ ഹാറാ, തുടങ്ങിയ ക്രൈസ്തവ രാജ്യങ്ങളുടെ സ്വാധീനം അറേബ്യന്‍ നടോടികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന്റെ പ്രക്രിയയിലുമായിരുന്നു.

ഏക ദൈവ വിശ്വാസികളായ ഇവരൊക്കെയായി അറബികള്‍ യഥേഷ്ടം ഇടപഴകി. ഈ ഇടപഴകലൊക്കെ ഏക ദൈവ വിശ്വാസത്തിന്റെ അര്‍ത്ഥവും സ്വീകാര്യതയും അറബികളുടെ മനസില്‍ ഉണ്ടാക്കിയിരുന്നു. പക്ഷെ ഏക ദൈവം എന്ന സങ്കല്‍പ്പത്തിന്റെ പൂര്‍ണ്ണതയിലേക്ക് വരുവാന്‍ അവര്‍ തയ്യാറായിരുന്നില്ല. പല ദൈവങ്ങളിലൊരാളായ അള്ളാക്ക് ഒരു മേധാവിത്തം നല്‍കുന്ന അവസ്ഥ വരെ അതെത്തി. അങ്ങനെയാണ്‌ കബയിലെ അള്ളാക്ക് ഉപദൈവങ്ങളെ നല്‍കിയതും. അതു വഴി അള്ളായുടെ പെണ്‍മക്കളായി ചില ഉപദേവതകളെ അറബികള്‍ ആരാധിച്ച് അള്ളാക്ക് പ്രധാന ദൈവത്തിന്റെ സ്ഥാനം നല്‍കി. അങ്ങനെയാണ്‌ ഈ ദേവന്‍മാരെ പ്രതിഷ്ടിച്ച കബാ അറബി സമൂഹത്തിന്റെ ആരാധനകേന്ദ്രമായതും അതിനു വലം വയ്ക്കുയ്ക, അതിനെ ചുംബിക്കുക തുടങ്ങിയ ആചാരങ്ങള്‍ ആ സമൂഹത്തില്‍ ഉടലെടുത്തതും. ബഹു ദൈവ ആരാധന നിലനിന്നിരുന്ന സമൂഹങ്ങളിലൊക്കെ ഓരോ ആരാധനാലയവും ഒരു പ്രത്യേക ദൈവത്തിനു വേണ്ടി ആയിരുന്നു ഒരുക്കിയിരുന്നത്. അങ്ങനെയാണ്‌ കബയിലെ പ്രധാന ദൈവം അള്ളാ ആയതും.

ബഹു ദൈവാരാധനയും മറ്റ് ചില അപ്രധാന വ്യത്യാസങ്ങളും ഒഴിവാക്കിയാല്‍ ഇസ്ലാമിന്റെ പൊതു ദൈവ സങ്കല്‍പ്പം അറബികളുടെ ഈ അള്ളാ എന്ന സങ്കല്‍പ്പത്തില്‍ നിന്നും ഏറെ ഭിന്നമല്ല. ഏക ദൈവ വിശ്വാസം എന്ന സങ്കല്‍പ്പത്തിലേക്ക് ജാഹിലിയ അറബികള്‍ അടുത്തു വന്നിരുന്നതിന്റെ മുന്നോടിയാണ്‌ അള്ളാക്ക് മറ്റ് ദൈവങ്ങളുടെ മുകളില്‍ ഒരു സ്ഥാനം കല്‍പ്പിച്ചു നല്‍കാന്‍ അറബികള്‍ തയ്യറായത്. പങ്കുകാരെ വച്ചിരുന്നു എങ്കിലും അള്ളാക്കവര്‍ പ്രഥമ സ്ഥാനം നല്‍കി. ഇതിനും ആയിരക്കണക്കിനു വര്‍ഷം മുന്നേ യഹൂദന്‍മാര്‍ ഏക ദൈവ വിശ്വാസത്തിലേക്ക് വന്നിരുന്നു.

പ്രപഞ്ചം സൃഷ്ടിച്ചത് അള്ളാ. ആകാശത്തു നിന്നും മഴ പെയ്യിക്കുന്നത് അള്ളാ. എല്ലാ സാക്ഷ്യത്തിനും ആധ്യക്ഷം വഹിക്കുന്നതും അള്ളാ. പരിശുദ്ധമായ വിശ്വാസത്തിനു പാത്രമായവനും അള്ളാ. കബയുടെ നാഥനും അള്ളാ. ഇതൊക്കെ മൊഹമ്മദ് കുര്‍ആന്‍ പ്രബോധനം നടത്തിയപ്പോള്‍ ജാഹിലിയ അറബികളുടെ ദൈവ സങ്കല്‍പ്പമായിരുന്നു. ഇസ്ലാമിക ദൈവ സങ്കല്‍പ്പവുമായി ഇവ ഒട്ടും തന്നെ വിഭിന്നമല്ലായിരുന്നു. ഇതിനുള്ള തെളിവുകളെല്ലാം കുര്‍ആനിലുണ്ട്.

അധ്യായം 29
അല്‍അന്‍കബൂത്ത്
61-63 നീ ഈ ജനത്തോട് ആകാശഭൂമികളെ സൃഷ്ടിച്ചതാരെന്നും സൂര്യചന്ദ്രന്മാരെ കീഴ്പ്പെടുത്തിവെച്ചതാരെന്നും ചോദിച്ചാല്‍, തീര്‍ച്ചയായും ഇവര്‍ പറയും: 'അല്ലാഹു.'
മാനത്തുനിന്ന് മഴ വര്‍ഷിക്കുന്നതും ചത്തുകിടന്ന ഭൂമിയെ അതുവഴി സജീവമാക്കുന്നതും ആരെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഇവര്‍ പറയും: 'അല്ലാഹു.'
65: ഈ ജനം കപ്പലില്‍ സഞ്ചരിക്കുമ്പോള്‍ ദീന്‍ അല്ലാഹുവിന് മാത്രമായിക്കൊണ്ട് അവനോട് പ്രാര്‍ഥിക്കുന്നു. അവനവരെ കരയിലേക്ക് രക്ഷപ്പെടുത്തിയാലോ, അവരതാ അവനു പങ്കാളികളെ കല്‍പിച്ചു തുടങ്ങുന്നു.

ദീന്‍ അല്ലാഹുവിന് മാത്രമായിക്കൊണ്ട് അവനോട് പ്രാര്‍ഥിക്കുന്നു എന്നു പറഞ്ഞാല്‍ അല്‍പ്പനേരത്തേക്കെങ്കിലും അള്ളാ മാത്രമാണു ദൈവമെന്ന് ജാഹിലിയ അറബികള്‍ വിശ്വസിച്ചിരുന്നു എന്നാണ്. അപ്പോള്‍ അറബികളുടെ മനസില്‍ ഏക ദൈവ വിശ്വാസം രൂപപ്പെട്ടു തുടങ്ങിയിരുന്നു എന്നാണു മനസിലാക്കാന്‍ ആകുക. ഇത് ആത്മാര്‍ത്ഥതയോടു കൂടിയുള്ള ഏക ദൈവ വിശ്വാസമല്ല. അതുകൊണ്ടാണ്‌ മൊഹമ്മദ് തുടര്‍ന്ന് പറയുന്നത്, അവനവരെ കരയിലേക്ക് രക്ഷപ്പെടുത്തിയാലോ, അവരതാ അവനു പങ്കാളികളെ കല്‍പിച്ചു തുടങ്ങുന്നു.

ഈ ജാഹിലിയ അറബികള്‍ ഏത് സത്യപ്രസ്താവനക്കും അള്ളായേപ്പിടിച്ച് ആണയിടുന്നു എന്ന് കുര്‍ആനില്‍ പല ഭാഗത്തും മൊഹമ്മദ് പറഞ്ഞിട്ടുണ്ട്. എന്തിനും ഏതിനും അള്ളായെപ്പിടിച്ച് ആണയിടുക എന്നത് അറബി സംസാരിക്കുന്ന മുല്സിങ്ങളുടെ സാധാരണ സ്വഭാവമാണ്. സൌദി അറേബ്യയിലെ എല്ലാ അറബികളും ഇന്നും കൂടെക്കൂടെ ഉപയോഗിക്കുന്ന ഒരു പദമാണ്, വള്ളാഹി എന്നത്.

ജാഹിലിയക്കാലത്തെ ഈ അള്ളായെ മൊഹമ്മദ് വിശേഷിപ്പിക്കുന്നത് കബയുടെ നാഥന്‍ എന്നാണ്. മൊഹമ്മദ് കുര്‍ആന്‍ പ്രബോധനം നടത്തിത്തുടങ്ങിയപ്പോള്‍ അദ്ദേഹം അള്ളായെ വിശേഷിപ്പിച്ച പദം പ്രപഞ്ച നാഥന്‍ എന്നായിരുന്നില്ല. വെറും കബയുടെ നാഥന്‍ എന്നു മാത്രം. അത് കുര്‍ആനില്‍ പറഞ്ഞിരിക്കുന്നതിപ്രകാരം.

അധ്യായം 106
ഖുറൈശ്
പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
അങ്ങനെ ഖുറൈശികള്‍ ഇണങ്ങിയതിന് (അതായത്) ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും കച്ചവട യാത്രകളോടുള്ള അവരുടെ ഇണക്കം. അതിനാല്‍ അവര്‍ ഈ മന്ദിരത്തിന്റെ നാഥന് ഇബാദത്ത് ചെയ്യേണ്ടതാകുന്നു. അവര്‍ക്കാഹാരം കൊടുത്തു വിശപ്പകറ്റുകയും ശാന്തി ചൊരിഞ്ഞു ഭയമകറ്റുകയും ചെയ്ത നാഥന്.

ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും കച്ചവട യാത്രകളില്‍ ഖുറേഷികളെ സഹായിച്ചിരുന്നത് കബയിലെ പ്രതിഷ്ടയായ അള്ളായായിരുന്നു എന്നത് അവരുടെ വിശ്വാസമായിരുന്നു. ആ അള്ളായേക്കുറിച്ചാണു മൊഹമ്മദ് തന്റെ പ്രബോധനത്തിന്റെ ആദ്യകാലങ്ങളില്‍ പറഞ്ഞിരുന്നത്.

ഇസ്ലാമിനു മുമ്പ് അള്ളാ എന്ന ദൈവത്തെ അറബികള്‍ വിളിച്ചിരുന്ന പേരുകള്‍ റബ്ബ് അല്‍ ബൈത് ( വീടിന്റെ നാഥന്‍), റബ്ബ് അല്‍ കബ (കബയുടെ നാഥന്‍) റബ്ബ് അല്‍ മക്കാ(മക്കയുടെ നാഥന്‍) തുടങ്ങിയവയായിരുന്നു. മക്കക്കുള്ളില്‍ മാത്രമായിരുന്നില്ല ഈ അള്ളായുടെ പ്രശസ്തി. അറേബ്യ മുഴുവനുമുള്ള അറബികള്‍ ഈ അള്ളായുടെ പ്രീതി തേടി എല്ലാ വര്‍ഷവും മക്കയിലേക്ക് വന്നിരുന്നു. അള്ളായെ പ്രീതിപ്പെടുത്താനായി അവിടെ മൃഗബലിയും അര്‍പ്പിച്ചിരുന്നു. ഈ ആചാരങ്ങള്‍ അതേപോലെ മുസ്ലിങ്ങളുടെ എന്നത്തേക്കുമുള്ള ആചാരമാക്കി മൊഹമ്മദ് സംരക്ഷിച്ചിട്ടുമുണ്ട്.

യഹൂദന്‍മാര്‍ കുറാവായിരുന്നു എങ്കിലും അറേബ്യയില്‍ ഗണ്യമായ തോതില്‍ ക്രിസ്ത്യനികളുണ്ടായിരുന്നു. മക്കയില്‍ യഹൂദന്‍മാര്‍ തീരെ ഇല്ലായിരുന്നു. പക്ഷെ യഹൂദ മതതേക്കുറിച്ചറിയാതിരിക്കാന്‍ അതൊരു കാരണമല്ല. യഹൂദരുടെ വേദപുസ്തകമായ തോറ ക്രിസ്ത്യന്‍ ബൈബിളിന്റെ ഭാഗമായിരുന്നു. അതു കൊണ്ട് ക്രിസ്തുമതത്തേക്കുറിച്ചറിയുന്ന ആര്‍ക്കും യഹൂദരുടെ ചരിത്രം മനസിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.

ക്രിസ്ത്യാനികളുടെ ഭാഷ അറബിയുമായിരുന്നു. കവികളേപ്പോലെ സമൂഹത്തിലെ ഉയര്‍ന്ന തലത്തിലുള്ളവരും ആരാധ്യരുമായ ക്രിസ്ത്യാനികള്‍ അറേബ്യയില്‍ ജീവിച്ചിരുന്നു. അതിന്റെയൊക്കെ ഫലമായി ക്രിസ്തുമതത്തേക്കുറിച്ചും അവരുടെ വേദ പുസ്തകത്തേക്കുറിച്ചും അവരുടെ ആരാധനാ രീതികളേക്കുറിച്ചും വിശ്വാസങ്ങളേക്കുറിച്ചും അറബികള്‍ക്ക് നല്ല ധാരണയുണ്ടാകുക സ്വാഭാവികം.

വറഖാ  ഇബ്‌ന്‍ നൌഫല്‍ എന്ന് ക്രിസ്തീയ പണ്ഡിതന്‍ മൊഹമ്മദിന്റെ ആദ്യ ഭാര്യ ഖദീജയുടെ ബന്ധുവായിരുന്നു എന്ന് ഇസ്ലാമിക ചരിത്രം പറയുന്നു. മൊഹമ്മദും ഖദീജയും അദ്ദേഹത്തോടായിരുന്നത്രേ ദിവ്യബോധനത്തേപ്പറ്റി ആദ്യം സംസാരിച്ചത്. മൊഹമ്മദിനു പ്രവചകനാണെന്ന ആദ്യ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഇദ്ദേഹമായിരുന്നു എന്നാണ്‌ മുസ്ലിങ്ങള്‍ അവകാശപ്പെടുന്നതും. ഇതേക്കുറിച്ച് ബുഖാരിയുടെ ഹദീസ് പറയുന്നതിപ്രകാരം.

"Then she (i.e. Khadijah) took him to Waraqah b. Naufal b. Asad b. Asad al-'Uzza, her cousin. Now this man who had been converted to Christianity in the days of paganism was thoroughly conversant with Hebrew and had made a copy of a considerable portion of the Evangel in Hebrew. He was at that time a very old man and had already lost his eyesight. Khadijah said, 'O my cousin, listen to the son of your brother'. Waraqah asked him, 'Son of my brother what have you seen?' Thereupon the Apostle of God told him about what he saw."

ഹീബ്രുവില്‍ പോലും നല്ല പണ്ഡിത്യമുണ്ടായിരുന്ന ക്രിസ്ത്യാനിയായിരുന്നു വറാഖ ബിന്‍ നൌഫല്‍.

അപ്പോള്‍ ക്രിസ്ത്യാനികള്‍ അള്ളാ എന്നു വിളിച്ചിരുന്ന ദൈവം ഏതെന്ന് ഖുറേഷികള്‍ക്ക് നല്ല അറിവുണ്ടായിരുന്നു. ഖദീജയുടെ ബന്ധുവായി ഒരു ക്രിസ്ത്യാനി ഉണ്ടായിരുന്നെങ്കില്‍ അവരുടെ ദൈവം ഏതെന്നും അവര്‍ക്കറിവുണ്ടായിരുന്നിരിക്കണം. ബന്ധുക്കള്‍ ക്രിസ്ത്യാനികളായുണ്ടായിരുന്നു എന്നത് അതിനെ ശരി വയ്ക്കുന്ന സംഗതിയും. രണ്ടു പതിറ്റാണ്ടോളം ഖദീജയോടൊപ്പം മൊഹമ്മദ് ജീവിച്ചു. അപ്പോള്‍ ക്രിസ്തുമതത്തേക്കുറിച്ച് ഖദീജയില്‍ നിന്നോ അവരുടെ ബന്ധുക്കളില്‍ നിന്നോ മൊഹമ്മദ് അറിഞ്ഞിരിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്. ക്രിസ്തുമതത്തേക്കുറിച്ച് അറിഞ്ഞാല്‍ സ്വാഭാവികമായും യഹൂദമതത്തേക്കുറിച്ചും അറിയും.

അറേബ്യയ്ക്കു പുറത്തേക്കു വരെ യാത്ര ചെയ്തിരുന്ന മൊഹമ്മദിന്‌ ചുറ്റുമുള്ള യഹൂദരുടേയും ക്രിസ്ത്യാനികളുടേയും മതത്തേക്കുറിച്ചും ദൈവത്തേക്കുറിച്ചും അറിവുണ്ടാകുക സ്വാഭാവികം. യഹൂദരും ക്രിസ്ത്യാനികളും ബഹു ദൈവ വിശ്വാസികളല്ല ഏക ദൈവ വിശ്വാസികളാണെന്നുള്ള അറിവ് മൊഹമ്മദിനു നിശ്ചയമായും ഉണ്ടായിരുന്നു.

ബഹു ദൈവ ആരാധകരായിരുന്ന അറബികള്‍ കബയുടെ നാഥനായ അള്ളാക്ക് ക്രമേണ പ്രധാന ദൈവം എന്ന ഒരു സ്ഥാനം നല്‍കാന്‍ തുടങ്ങുന്ന, ഏക ദൈവ വിശ്വാസം തത്വത്തില്‍ സ്വീകരിക്കാമെന്ന ഭൂമികയിലേക്കാണു മൊഹമ്മദ് തന്റെ പുതിയ സിദ്ധാന്തവുമായി കടന്നു വന്നത്. ഏക ദൈവ വിശ്വാസം കുറച്ചെങ്കിലും അറബികളെ സ്വാധീനിച്ചിരുന്നു എന്നു വേണം കരുതാന്‍. ഇവരിലാണു മൊഹമ്മദ് തന്റെ പ്രതീക്ഷകള്‍ അര്‍പ്പിച്ചതും. അവരില്‍ കുറെയധികം പേര്‍ മൊഹമ്മദിന്റെ ആദ്യകാല അനുയായികളും ആയി. മൊഹമ്മദ് അറബികളോട് പറഞ്ഞു ഇത്ര നാളും ഞാനും നിങ്ങളും ആരാധിച്ച അള്ളാ എന്ന ദൈവത്തിന്റെ കുട്ടാളികളായ മറ്റ് ദൈവങ്ങളെ ഞാന്‍ എടുത്തുമാറ്റുന്നു. ഇനി മുതല്‍ അള്ളാ എന്ന ദൈവം ഏകനാണ്. യഹൂദരോടും ക്രിസ്ത്യാനികളോടും പറഞ്ഞു. അള്ളാ എന്ന ഈ ദൈവം നിങ്ങളുടെയും കൂടിയാണ്. അറബികളുടെ അള്ളായേയും സ്വന്തം അള്ളായേയും വ്യക്തമായി അറിയാവുന്നതുകൊണ്ട് അവര്‍ ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു.

മൊഹമ്മദിന്‌ എഴുതാനും വായിക്കാനും അറിയില്ലായിരുന്നു എന്നു പറയുന്നതില്‍ വലിയ കാര്യമില്ല. വിജയകരമായി കച്ചവടം നടത്തിയിരുന്ന അദ്ദേഹത്തിനേതായാലും ഓര്‍മ്മശക്തി ഇല്ലായിരുന്നു എന്നു പറയാനാകില്ല. ഖദീജയില്‍ നിന്നോ ഖദീജയുടെ ബന്ധുക്കളില്‍ നിന്നോ കേട്ട ക്രിസ്തുമതത്തേക്കുറിച്ചുള്ള കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല.

വിജയകരമായി കച്ചവടം നടത്തിയിരുന്ന, സന്തുഷ്ട കുടുംബ ജീവിതം നയിച്ചിരുന്ന, ഖുറേഷികള്‍ വിശ്വസ്തന്‍ എന്നു വിളിച്ചിരുന്ന, മൊഹമ്മദ് ഒരു മലയുടെ മുകളിലെ ഗുഹയില്‍ പോയി ഇരുന്നു എന്നു പറയുന്നതില്‍ അസ്വാഭാവികതയുണ്ട്. 40 വയസിനോടടുത്ത് മൂന്നു വര്‍ഷത്തോളം പതിവായി അദ്ദേഹം ഹീറ ഗുഹയില്‍ പോയിരുന്ന് ധ്യാനിച്ചിരുന്നു എന്നാണ്‌ ഇസ്ലാമിക ചരിത്രം അവകാശപ്പെടുന്നത്. അദ്ദേഹം ധ്യാനിച്ചിരുന്നത് പ്രപഞ്ചത്തേക്കുറിച്ചും ചുറ്റുമുള്ള സംഭവങ്ങളേക്കുറിച്ചുമായിരുന്നു എന്നും പറയപ്പെടുന്നു. ചുറ്റുമുള്ള സംഭവങ്ങളില്‍ ക്രിസ്ത്യാനികളും യഹൂദരും ഉള്‍പ്പെട്ടിരുന്നില്ല എന്നു പറഞ്ഞാല്‍ അദ്ദേഹം ധ്യാനിക്കുകയായിരുന്നില്ല. മറ്റെന്തോ ഗുരുതരമായ പ്രശ്നം അദ്ദേഹത്തിനുണ്ടായിരുന്നു എന്നു പറയേണ്ടി വരും.

മൊഹമ്മദ്‌ ജീവിച്ചിരുന്ന കാലത്ത് അറേബ്യയിലും അതിനു ചുറ്റും യഹുദരും ക്രിസ്ത്യാനികളും ധാരാളം ഉണ്ടായിരുന്നു. അദ്ദേഹം സ്ഥിരമായി കച്ചവടത്തിനു പോയിരുന്ന സിറിയ ക്രിസ്ത്യാനികളുടെ കേന്ദ്രമായിരുന്നു. പ്രപഞ്ച സൃഷ്ടിയേക്കുറിച്ച് ധ്യാനിക്കാനുള്ള അറിവുണ്ടായിരുന്ന മൊഹമ്മദിന്‌ ക്രിസ്ത്യാനികളുടെയും യഹൂദരുടേയും മതത്തേക്കുറിച്ചും ദൈവത്തേക്കുറിച്ചും അറിയില്ലായിരുന്നു എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. ഖുറേഷികളുടെ ബഹു ദൈവ ആരാധനയേയും വിഗ്രഹരാധനയേയും മറ്റ് അധാര്‍മ്മികതകളേക്കുറിച്ചും മൊഹമ്മദ് ആകുലപ്പെട്ടിരുന്നതായിട്ടാണു വിശ്വസിക്കപ്പെടുന്നത്. ഏക ദൈവ ആരാധന നല്ലതെന്നു തോന്നുന്ന ഒരാള്‍ക്കല്ലേ ബഹു ദൈവ ആരാധനയേക്കുറിച്ച് ആശങ്കപ്പെടേണ്ടതുള്ളു. ഈ അശങ്കകളൊക്കെ മലക്ക് പ്രത്യക്ഷപ്പെടുന്നതിനു മുന്നേ മൊഹമ്മദില്‍ ഉണ്ടായിരുന്നു എന്നാണ്‌ മുസ്ലിം ചരിത്രകാരന്‍മാര്‍ അവകാശപ്പെടുന്നത്. വിഗ്രഹാരാധനയും ബഹുദൈവ ആരാധനയും വെറുത്തിരുന്ന ഒരു വ്യക്തി തന്റെ ചുറ്റുവട്ടത്തുള്ള ഏക ദൈവ ആരാധന ശ്രദ്ധിച്ചിട്ടില്ല എന്നത് അവിശ്വസനീയമാണ്. ഈ ആകുലതയേക്കുറിച്ച് അറിഞ്ഞ ക്രിസ്ത്യാനിയോ ക്രിസ്തുമത ബന്ധമോ ഉണ്ടായിരുന്ന ഖദീജ തീര്‍ച്ചയായും താന്‍ അറിഞ്ഞിരുന്ന ഏക ദൈവ ആരാധനയേക്കുറിച്ച് മൊഹമ്മദിനോട് പറഞ്ഞിരിക്കും.

ഈ അറിവാണ്‌ ഖുറേഷികളുടെ ബഹുദൈവ വിശ്വാസത്തേക്കാള്‍ നല്ലത് യഹൂദരുടെയം ​ക്രിസ്ത്യാനികളുടേയും ഏക ദൈവ വിശ്വസമാണെന്ന് അദ്ദേഹത്തിനു തോന്നാന്‍ കാരണം. ആ മതത്തില്‍ ചേരുന്നത് കുറച്ചിലാണെന്നു മനസിലാക്കിയ അദ്ദേഹം പുതിയ ഒരു മതം സ്ഥാപിച്ചു. അതിനെ ന്യായീകരിക്കാന്‍ കുറച്ച് കഥകളുമുണ്ടാക്കി.

ഏക ദൈവ ആരാധന നടത്തുന്ന ആ മതങ്ങളേക്കുറിച്ചും, അവരുടെ വേദ പുസ്തകങ്ങളേക്കുറിച്ചും മൊഹമ്മദ് ശരിക്കും പഠിച്ചിരുന്നു. അതപ്പാടെ സ്വീകരിക്കാന്‍ പറയുന്നത് കുറച്ചിലാണെന്നു മനസിലാക്കിയ മൊഹമ്മദ് യഹൂദരും ക്രിസ്ത്യാനികളും അവരുടെ വേദ പുസ്തകങ്ങള്‍ തിരുത്തിയതാണെന്നുള്ള ഒരു കഥയും മെനഞ്ഞുണ്ടാക്കി.

മൊഹമ്മദിനാദ്യം മലക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ ഒരു പുസ്തകം കാണിച്ചിട്ട് അദ്ദേഹത്തോട് വായിക്ക് എന്നാണു പറഞ്ഞത്. വായിക്കാനറിയാത്ത ആളോട് ആരും വായിക്കാന്‍ പറയില്ല. മൊഹമ്മദിനു വായിക്കാന്‍ അറിയില്ല എന്ന് അള്ളാക്കും അദ്ദേഹമയച്ച മലക്കിനും അറിയില്ലായിരുന്നു എന്നു പറയുന്നത് അസംബന്ധമാണ്. ഇനി മലക്ക് പ്രത്യക്ഷപ്പെട്ട ശേഷമാണു മൊഹമ്മദിനു എഴുതാനും വായിക്കാനും ശേഷിയുണ്ടായതെന്നു പറഞ്ഞാലും രക്ഷയില്ല. മുസ്ലിങ്ങള്‍ പറയുന്നത് 23 വര്‍ഷക്കാലം കൊണ്ടാണ്‌ മൊഹമ്മദിനു കുര്‍ആന്‍ ഇറക്കിക്കൊടുത്തതെന്നാണ്. മറ്റ് വേദ പുസ്തകങ്ങള്‍ വായിക്കാനും പഠിക്കാനും ഈ 23 വര്‍ഷം ധാരാളം മതി. ബൈബിള്‍ വളരെ ചെറിയ ഒരു പുസ്തകമാണ്. അതിലെ യേശുവിന്റെ ചരിത്രം തീരെ ചെറുതും. ഒറ്റ ദിവസം കൊണ്ട് ആര്‍ക്കും വായിച്ചു തീര്‍ക്കാം. പ്രയാസപ്പെട്ടു മനസിലാക്കാനുള്ള ഗഹനതയൊന്നും അതിനില്ല. തോറ യഹുദന്‍മാര്‍ തിരുത്തി എന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്നതല്ലാതെ അതിലെ എന്താണു തിരുത്തിയതെന്ന് കുര്‍ആനില്‍ ഒരിടത്തും പറയുന്നില്ല. പക്ഷെ യേശുവിന്റെ പ്രബോധങ്ങള്‍ ഏതൊക്കെ തിരുത്തി എന്ന് മൊഹമ്മദ് വ്യക്തമായി പറയുന്നുമുണ്ട്. സുവിശേഷങ്ങള്‍ വായിക്കുക എന്നത് ഒട്ടും പ്രയാസമുള്ള സംഗതിയുമല്ല.

മൊഹമ്മദിന്റെ പിതാവിന്റെ പേര്, അബ്ദ് അള്ളാ എന്നായിരുന്നു. എന്നു പറഞ്ഞാല്‍ അള്ളായുടെ അടിമ. ഇത് ഏത് അള്ളയുടെ അടിമയാണെന്ന ചോദ്യം വരും. ഖുറേഷികള്‍ അള്ളായെന്നു വിളിച്ചിരുന്ന അനേകം ദൈവങ്ങളില്‍ ഒരാളായിരുന്നോ അതോ വറാഖാ ബിന്‍ നൌഫല്‍ അള്ളായെന്നു വിളിച്ചിരുന്ന ദൈവമായിരുന്നോ? കാട്ടിപ്പരുത്തിയുടെ അഭിപ്രായത്തില്‍ ഇത് രണ്ടും ഒന്നാണ്. പക്ഷെ ഇസ്ലാമിക ചരിത്രം പറയുന്നത് അതല്ല. ഖുറേഷികളുടെ അള്ളാ എന്ന ദൈവം മൊഹമ്മദ് പുതിയതായി പരിചയപ്പെടുത്തിയ ദൈവമല്ലായിരുന്നു. ആയിരുന്നെങ്കില്‍ ഖുറേഷികള്‍ മൊഹമ്മദിനെ എതിര്‍ക്കുകയില്ലായിരുന്നു. അള്ളായുടെ അടിമ എന്ന് പിതാവിനു പേരിട്ട മൊഹമ്മദിന്റെ ബന്ധുക്കള്‍ അദ്ദേഹത്തെ എതിര്‍ത്തതിന്റെ കാരണം ഈ രണ്ട് അള്ളാമാരും ഒന്നല്ലാതിരുന്നതുകൊണ്ടാണ്. ഇതു കുറച്ചു കൂടെ മനസിലാകണമെങ്കില്‍ പിശാചിന്റെ വാചകങ്ങള്‍ എന്നും പറഞ്ഞ് ഖുറാനില്‍ നിന്നും മൊഹമ്മദ് ഒഴിവാക്കിയ വാക്കുകളും അത് ഉള്‍പ്പെടുന്ന ആയത്തും മനസിലാക്കണം. അതിങ്ങനെ

53:19,20,21,22.


Have you thought upon al-Lat and al-'Uzza and Manat, the third, the other?These are the high-flying cranes; verily their intercession is accepted with approval. Are yours the males and his the females? That indeed were an unfair division!

മുസ്ലിങ്ങളുടെ രണ്ട് അവകാശവാദങ്ങളാണിവിടെ തകര്‍ന്നു വീഴുന്നത്.

1. മൊഹമ്മദിനു മുമ്പും ഖുറേഷികള്‍ ആരാധിച്ചിരുന്ന അള്ളാ തന്നെയായിരുന്നു മൊഹമ്മദ് നിര്‍ദ്ദേശിച്ച പുതിയ ദൈവമായ അള്ളാ.
2. ഖുറാനിലെ ഏതെങ്കിലും ഒരായത്ത് സൃഷ്ടിക്കാന്‍ മറ്റാര്‍ക്കും ആകില്ല.

അല്‍ ലാത്ത്, അല്‍ മനാത്ത, അല്‍ ഉസ എന്നീ ദേവതകള്‍ അറബികളുടെ ദൈവത്തിന്റെ പെണ്‍ മക്കളാണെന്ന് വ്യംഗ്യമായി സമ്മതിക്കുന്ന ഈ ആയത്തു തന്നെ ആദ്യത്തെ അവകാശവാദം തെറ്റാണെനു തെളിയിക്കുന്നു. ഈ വാചകങ്ങള്‍ക്കു ശേഷം പറയുന്ന വാചകം, വാസ്തവത്തില്‍ അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല. അല്ലാഹു ഇവക്കൊന്നും യാതൊരു പ്രമാണവുമവതരിപ്പിച്ചിട്ടില്ല, എടുത്താണ്‌ മുസ്ലിങ്ങള്‍ ഈ ആരോപണത്തെ നേരിടുന്നത്. ഇക്കാര്യമാണ്‌ മൊഹമ്മദ് പറയാനുദ്ദേശിച്ചതെങ്കില്‍ ആണ്‍മക്കളുടെയും പെണ്‍മക്കളുടെയും കാര്യങ്ങള്‍ പറയേണ്ടിയിരുന്നില്ല. ദൈവത്തിന്റേത് പെണ്‍മക്കള്‍ എന്നു പറഞ്ഞത് അള്ളാ എന്ന ഖുറേഷികളുടെ ദൈവത്തിന്റെ പെണ്‍മക്കളായ അല്‍ ലാത്തിനെയും അല്‍ ഉസയേയും അല്‍ മനാത്തിനേയും ഉദ്ദേശിച്ചായിരുന്നു. അള്ളാ എന്ന ഖുറേഷികളുടെ ദൈവത്തിനൊപ്പം ആരാധിക്കപ്പെട്ടിരുന്നത് അള്ളായുടെ മക്കളായിരുന്ന ഈ മൂന്നു ദേവിമാരായിരുന്നു. ഖുറേഷികളുടെ പ്രീതി നേടിയെടുക്കാന്‍ മൊഹമ്മദ് കണ്ടുപിടിച്ച ഒരടവായിരുന്നു അവരേക്കൂടി അള്ളാക്കൊപ്പം ആരാധിക്കാമെന്ന് അള്ള പറഞ്ഞു എന്നത്. പിന്നീട് മണ്ടത്തരം മനസിലായ മൊഹമ്മദ് അടവു മാറ്റി. ആ ആയത്ത് പിശാചിന്റെ തലയില്‍ വച്ചു കൊടുത്ത് തടിയൂരി.

ഈ മൂന്നു ദേവിമാരെ കൂടാതെ കുര്‍ആനില്‍ പരാമര്‍ശിച്ചിരിക്കുന്ന ദേവതകള്‍ ഇവയാണ്. അവര് ആഹ്വാനം ചെയ്തു: ഒരിക്കലും നിങ്ങളുടെ ദൈവങ്ങളെ കൈയൊഴിക്കരുത്; വദ്ദിനെയും സുവാഇനെയും യഗൂസിനെയും യഊഖിനെയും നസ്റിനെയും കൈയൊഴിക്കരുത്.

നൂഹിന്റെ ചരിത്രത്തോടു ബന്ധപ്പെടുത്തിയാണു മൊഹമ്മദ് പറയുന്നതെങ്കിലും എ ഡി 600 നോടനുബന്ധിച്ച് തെക്കേ അറേബ്യയിലെ ഗിരിവര്‍ഗ്ഗക്കാര്‍ ആരാധിച്ചിരുന്ന ദേവതമാരായിരുന്നു ഇവര്‍.

ഇവരെക്കൂടതെ വേറെ ചില ദേവതകളേക്കുറിച്ചും കുര്‍ആന്‍ പറയുന്നുണ്ട്. മലക്കുകളെ അവിശ്വാസികള്‍ സ്ത്രീനാമം നല്‍കി വിളിക്കുന്നു എന്ന പരാമര്‍ശം ഇതിനെ സൂചിപ്പിക്കുന്നു. മാത്രമല്ല അള്ളാ ചിലപ്പോഴൊക്കെ ഈ മലക്കുകളില്‍ ഇഷ്ടമുള്ളവര്‍ക്ക് മധ്യസ്ഥതക്ക് അനുവാദം നല്‍കുന്നുമുണ്ട്.

26-28 വാനലോകത്ത് എത്രയെത്ര മലക്കുകളാണുള്ളത്! അവരുടെ ശിപാര്ശകള് അല്പവും പ്രയോജനപ്പെടുകയില്ല--അല്ലാഹു ശിപാര്ശ കേള്ക്കാനുദ്ദേശിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തവര്ക്ക് അവന് അനുമതി നല്കിയശേഷമല്ലാതെ. എന്നാല് പരലോകത്തില് വിശ്വസിക്കാത്തവര് മലക്കുകള്ക്ക് സ്ത്രീനാമങ്ങള് നല്കുന്നു. അവര്ക്കാകട്ടെ ഇക്കാര്യത്തില് യാതൊരു ജ്ഞാനവും ലഭിച്ചിട്ടില്ല. അവര് ഊഹങ്ങളെ പിന്പറ്റുക മാത്രമാകുന്നു. ഊഹമാകട്ടെ സത്യത്തിന്റെ സ്ഥാനത്ത് ഒട്ടും പ്രയോജനപ്പെടുന്നതല്ലല്ലോ..

അതിന്റെ അര്‍ത്ഥം അള്ളായുടെ പെണ്‍മക്കള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ദേവതകളേപ്പോലെയായിരുന്നു ഇവരെന്നാണ്.

കുറെയധികം ദൈവങ്ങളെ അറബികള്‍ ആരാധിച്ചിരുന്നു. ആ ദൈവങ്ങളുടെ നേതാവെന്നോ പ്രധാന ദൈവമെന്നോ പറയാവുന്ന ദൈവമായിരുന്നു അള്ളാ. അല്‍ ഇലാഹ് എന്ന അറബി പദം ലോപിച്ചാണ്‌ അള്ളാ ഉണ്ടായത്. എല്ലാ പ്രാചീന സമൂഹങ്ങളും സൂര്യന്‍ ചന്ദ്രന്‍ നക്ഷത്രങ്ങള്‍ എന്നിവയെ ആരാധിച്ചിരുന്നു. മദ്ധ്യപൂര്‍വ്വ ദേശം ഇതില്‍ നിന്നും വിഭിന്നമായിരുന്നില്ല. അള്ളായുടെ മക്കളില്‍ അല്‍ ലാത്ത് സൂര്യനെ പ്രതിനിധീകരിച്ചു. അല ഉസ പ്രഭാത നക്ഷത്തെയും മനാത്ത് വിധിയേയും. അല്‍ ഇലാഹ് എന്ന പ്രധാന ദൈവം ചന്ദ്രനെ പ്രതിനിധീകരിച്ചു. ഹിഷാം അല്‍ കില്‍ബി എന്ന അറബി പണ്ഡിതന്‍ മൊഹമ്മദ് അല്‍ ഉസക്ക് ആടിനെ ബലി നല്‍കിയതായി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ കിതാബ് അല്‍ അസ്നാം എന്ന പുസ്തകത്തില്‍ ഇങ്ങനെ കാണാം.

'We have been told that the Apostle of Allah once mentioned al-Uzza saying, "I have offered a white sheep to al-'Uzza, while I was a follower of the religion of my people."

അറേബ്യയിലെ ക്രിസ്ത്യാനികള്‍ അള്ള എന്നു വിളിച്ചിരുന്നത് യഹൂദന്‍മാരുടെ യഹോവ എന്ന ദൈവത്തെയായിരുന്നു എന്നും, അവര്‍ക്ക് മറ്റ് ദൈവങ്ങളില്ലായിരുന്നു എന്നും മൊഹമ്മദിനും മറ്റ് ഖുറേഷികള്‍ക്കുമറിയാമായിരുന്നു. ക്രിസ്ത്യാനികളുടെ ഈ ഒരേയൊരു ദൈവത്തെയാണ്‌ ഖുറേഷികളും അള്ളാ എന്നു വിളിച്ചിരുന്നതെന്ന അവകാശവാദം ശരിയല്ല. ആ ദൈവം ഏകനാണെന്നാണ്‌ അന്നും ഇന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്. ഖുറേഷികള്‍ ആരാധിച്ചിരുന്ന മറ്റേ അള്ളാ ഏകനായിരുന്നില്ല. ആ ദൈവത്തിന്‌ മൂന്നു പെണ്‍മക്കള്‍ ഉണ്ടായിരുന്നു എന്നാണ്‌ കുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നത്. ആ മൂന്നു മക്കളുടെ മധ്യസ്ഥത മുസ്ലിങ്ങള്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല എന്നായിരുന്നു മൊഹമ്മദ് അനുയായികളെ കുറച്ചു നാള്‍ പഠിപ്പിച്ചിരുന്നത്.

53.
19 Have ye seen Lat. and 'Uzza,
20 And another, the third (goddess), Manat?
Verily they are the most exalted females
Whose intercession is to be sought
21 What! for you the male sex, and for Him, the female?
22 Behold, such would be indeed a division most unfair!
23 These are nothing but names which ye have devised,- ye and your fathers,- for which Allah has sent down no authority (whatever). They follow nothing but conjecture and what their own souls desire!- Even though there has already come to them Guidance from their Lord!

അത് തുടര്‍ന്നാല്‍ ക്രിസ്ത്യാനികളുടെ ദൈവത്തെയാണ്‌ അള്ളായായി മാമോദീസ മുക്കിയതെന്ന സത്യം പുറത്താകുമെന്ന ഘട്ടം വന്നപ്പോള്‍ ഈ മൂന്നു ദേവിമരെയും മൊഹമ്മദ് തള്ളിക്കളഞ്ഞു. അല്ലായിരുന്നെങ്കില്‍ ഇസ്ലാം എന്ന പുതിയ മതമുണ്ടാകുമായിരുന്നില്ല. ഖുറേഷികളെല്ലാം അള്ളായേയും ലാത്തയേയും മനാത്തയേയും ഉസയേയും ഇന്നും ആരാധിക്കുമായിരുന്നു.

ഇവിടെ ഉള്ള മറ്റൊരു വിചിത്രമായ സംഗതി, ഈ ആയത്തു കുറച്ചു കാലം മൊഹമ്മദിന്റെ ആശ്രിതര്‍ പടി നടന്നു എന്നതാണ്. മൊഹമ്മദിനും അള്ളാക്കും പോലും അത് ദൈവിക വെളിപാടല്ല എന്നു മനസിലായില്ല. മൊഹമ്മദിന്റെ കാര്യം വിട്ടുകള. അദ്ദേഹം മനുഷ്യനായിരുന്നു. പക്ഷെ അള്ളായോ? എല്ലാം അറിയുന്ന അള്ളാക്കു മനസിലായില്ല എന്നു പറയുന്നത് വിഡ്ഢിത്തമല്ലേ? പിശാചിന്‌ ഒരായത്തുണ്ടാക്കി അള്ളായേയും മൊഹമ്മദിനേയും അറബികളെയും പറ്റിക്കാനാകുമെന്ന് ഖുറാന്‍ തന്നെ തെളിയിക്കുന്നു. എന്നിട്ടും വെല്ലുവിളിക്കും.

'ഈ ഖുര്‍ആന്‍ പോലൊന്നു കൊണടുവരാന്‍ മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാലും സാധിക്കയില്ല -അവരൊക്കെയും പരസ്പരം സഹായിച്ചാലും ശരി.'

പിശാച് ഒറ്റക്ക് ആ പണി ചെയ്തിട്ടും അള്ളാക്കും മൊഹമ്മദിനും മനസിലായില്ല. പക്ഷെ വെല്ലുവിളിക്കും.

കബയുടെ നാഥന്റെ പ്രശസ്തി മക്കക്കു പുറത്തേക്ക് വ്യാപിച്ചിരുന്നു എന്നും ക്രിസ്ത്യാനികളുടെ ദൈവമായ അള്ളായല്ല ഖുറേഷികളുടെ ദൈവമായിരുന്ന അള്ളാ എന്നുമുള്ളതിന്റെ മറ്റൊരു തെളിവാണ്‌ ഇസ്ലാമിനു മുമ്പ് ഹിറയില്‍ ജീവിച്ചിരുന്ന ക്രിസ്തുമതവിശ്വാസിയായിരുന്ന അദി ബിന്‍ സയദ് എന്ന കവിയുടെ ചെറുകവിതകളില്‍ ഒരെണ്ണം. അല്‍ നുമാന്‍ എന്ന രാജാവ് അദ്ദേഹത്തെ തടവിലിട്ടു. ആ തടവറയില്‍ കിടന്ന് അദ്ദേഹം എഴുതിയ ഒരു കവിതയിലെ പരാമര്‍ശം ഇങ്ങനെയാണ്.

The enemies tried hard against me,
Without desisting from doing anything that could harm me,
By the Lord of Mecca and the ' Crucified.

രാജാവിനെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു എന്ന് പരാതി പറഞ്ഞുകൊണ്ട് എഴുതിയ ആ കവിതയില്‍ രണ്ട് ദൈവങ്ങളുടെ നാമത്തില്‍ ആണദ്ദേഹം അത് പറയുന്നത്. യേശുവിനെ ക്രിസ്ത്യാനികളായ അറബികള്‍ അള്ളാ എന്നു വിളിച്ചിരുന്നു. അതു പോലെ മെക്കയുടെ നാഥനേയും മറ്റ് അറബികള്‍ അള്ളായെന്നു വിളിച്ചിരുന്നു. രണ്ടു പേരെയും അള്ള എന്നു അഭിസംബോധന ചെയ്യാതെ രണ്ടു പേരില്‍ അഭിസംബോധന ചെയ്തതിന്റെ കാരണം ഈ രണ്ട് അള്ളാമാരും വെവ്വേറെയായിരുന്നു എന്നതുകൊണ്ടാണ്.

ചന്ദ്രക്കല ഇസ്ലാമിന്റെ ഛിഹ്നമായതെങ്ങനെ എന്നതിനേക്കുറിച്ച് ഞാന്‍ ചിലതെല്ലാം എഴുതിയിരുന്നു. അതേക്കുറിച്ച്


കാട്ടിപ്പരുത്തി തുടര്‍ന്നെഴുതുന്നു.

1453-ല് സുല്ത്താന് മഹ്മൂദ് രണ്ടാമന് കോണ്സ്റ്റന്റ്നോപില് കീഴടക്കി നഗരത്തിനു ഇസ്തന്പൂള് എന്നു നാമകരണം ചെയ്തു. റോം ബൈസാന്റിയം കീഴടക്കിയത് ഒരു ചാന്ദ്രമാസ ആരംഭത്തിലായിരുന്നു. അതിന്റെ സ്മരണാര്ത്ഥം ചന്ദ്രക്കല കോന്സ്റ്റന്റ്നോപിളിന്റെ ചിഹ്നമായി എന്നാണു ഒരു ചരിത്ര വായന. പിന്നീട് മുസ്ലിം ഖിലാഫത്ത് ഒസ്മാനിയകളുടെ കയ്യിലായപ്പോള് തുര്ക്കിയുടെ ചിഹ്നം അവരുടെ കൊടിയില് സ്ഥാനം പിടിച്ചു

ഇത് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമെന്നതിനപ്പുറം വസ്തുകളുമായി യാതൊരു ബന്ധവുമില്ല. ചന്ദ്രക്കല ഇസ്ലാമിന്റെ ഛിഹ്നമായതിന്റെ ഉത്തരവാദിത്തം റോമാ സാമ്രാജ്യത്തിന്റെ തലയില്‍ വച്ചു കൊടുക്കുന്നത് കണ്ട് ആളുകള്‍ മൂക്കത്തു വിരല്‍ വയ്ക്കും. ഏതെങ്കിലും രാജാക്കന്‍മാരുടെ കൊടിയില്‍ ചന്ദ്രക്കല സ്ഥാനം പിടിച്ചതിനേക്കുറിച്ചല്ല ഞാന്‍ എഴുതിയത്. ഇസ്ലാമിന്റെ ആരംഭം മുതല്‍ എല്ലാ ആരാധനാലയങ്ങളുടെയും മുകളില്‍ ചന്ദ്രക്കല സ്ഥാനം പിടിച്ചതിന്റെ അടിസ്ഥാനത്തിലാണു ഞാന്‍ എഴുതിയത്.

ചന്ദ്രമാസാരംഭത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടച്ചടക്കിയതിന്റെ ഓര്‍മ്മക്ക് ചന്ദ്രക്കല ഛിഹ്നമാക്കിയെങ്കില്‍ ചന്ദ്രമാസം മതത്തിന്റെ അടിസ്ഥാനമാക്കിയവര്‍ എന്താണാവോ ചെയ്യേണ്ടത്?

യഹൂദര്‍ അവരുടെ ഛിഹ്നമായി സ്വീകരിച്ചത് ഒരു നക്ഷത്രമാണ്. അതിനെ അവര്‍ ദാവീദിന്റെ നക്ഷത്രമെന്നു വിളിക്കും. തികച്ചും മതപരമാണതിന്റെ വിശദീകരണം.

ക്രിസ്ത്യാനികള്‍ അവരുടെ ഛിഹ്നമായി ഉപയോഗിക്കുന്നത് കുരിശാണ്. അതിന്റെ കാരണം അവരുടെ ദൈവമായ യേശു കുരിശില്‍ മരിച്ചു എന്നതും. പാശ്ചാത്യ നാടുകളിലെ ക്രിസ്ത്യാനികള്‍ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാന്‍ റെഡ് ക്രോസ് എന്ന സംഘടനയുണ്ടാക്കി. സ്വാഭാവികമായും ആ പേരില്‍ മുസ്ലിം രാജ്യങ്ങളില്‍ അതിനെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. പകരം റെഡ് ക്രെസന്റ് എന്ന പേരു വേണമെന്നുമവര്‍ ശഠിച്ചു. അതു കൊണ്ട് റെഡ് ക്രോസ് ഇപ്പോള്‍ മുസ്ലിം രാജ്യങ്ങളില്‍ റെഡ് ക്രെസന്റ് എന്ന പേരിലാണറിയപ്പെടുന്നതും. തുര്‍ക്കിയിലെ സുല്‍ത്താന്‍ 500 വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ രാജ്യത്തെ പതാകയില്‍ ചന്ദ്രക്കല ഉള്‍പ്പെടുത്തിയതുകൊണ്ട് മുസ്ലിങ്ങള്‍ റെഡ് ക്രെസന്റ് അവരുടെ ചിഹ്നമായി തെരഞ്ഞെടുത്തു എന്നു പറയാന്‍ അസാമാന്യ വിവരക്കേടു വേണം.

പക്ഷെ മുസ്ലിങ്ങള്‍ അവരുടെ ഛിഹ്ന വിഷയത്തില്‍ ഉരുണ്ടുകളിക്കും.


പ്രാചീന കാലത്തെ മദ്ധ്യ പൂര്‍വ ദേശത്തെല്ലായിടത്തും ചാന്ദ്ര ദൈവാരാധന നിലനിന്നിരുന്നു. തുര്‍ക്കി മുതല്‍ നൈല്‍ നദിയുടെ തീരം വരെ ചന്ദ്രാരാധനയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സുമേറിയയില്‍ നിന്നും കുഴിച്ചെടുത്ത നൂറു കണക്കിനു കളിമണ്‍ ഫലകങ്ങളില്‍ ഈ ചാന്ദ്ര ദൈവത്തേക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്. അറേബ്യയുടെ പല ഭാഗത്തു നിന്നും കണ്ടെടുത്ത ഫലകങ്ങളില്‍ അള്ളായുടെ പുത്രിരിമാരയ ലാത്ത, ഉസ, മനാത്ത  എന്നിവരെ ചിത്രീകരിച്ചിട്ടുണ്ട് അവരുടെ തലയുടെ മുകളില്‍ ചിത്രീകരിച്ചിട്ടുള്ള ചന്ദ്രക്കല വിരല്‍ ചൂണ്ടുന്നത് ചാന്ദ്ര ദൈവം ആയിരുന്നു ഈ ദേവിമാരുടെ പ്രധാന ദൈവം എന്ന നിഗമനത്തിലേക്കാണ്.







ഈജിപ്റ്റിലെ പ്രധാന ദൈവം സൂര്യനായിരുന്നു. അത് കൊണ്ടാണ്‌ മറ്റ് ദേവീദേവന്‍മാരുടെ ചിത്രങ്ങള്‍ക്ക് മുകളില്‍ സൂര്യന്റെ ഛിഹ്നം വരച്ചു ചേര്‍ത്തിരുന്നത്. അറബികളുടെ ദേവീദേവന്‍മാരുടെ മുകളില്‍ ചന്ദ്രക്കല വരച്ചു ചേര്‍ത്തതിന്റെ കാരണം ചന്ദ്രന്‍ അവരുടെ പ്രധാന ദൈവമായിരുന്നതുകൊണ്ടാണ്‌. അള്ളാ ആയിരുന്നു അറബികളുടെ പ്രധാന ദൈവം.

അല്‍ ലാത്ത് അള്ളായുടെ സ്ത്രീ രൂപമാണെന്ന ഒരു വാദം ചില ചരിത്ര ഗവേഷകര്‍ പ്രകടിപ്പിച്ചു കണ്ടിട്ടുണ്ട്. അല്‍ ലാത്തും ചന്ദ്രനെ പ്രതിനിധീകരിക്കുന്നു എന്നാണവരുടെ പക്ഷം. പക്ഷെ ആ വാദം ശരിയല്ല എന്നാണ്‌ മൊഹമ്മദിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. കുര്‍ആനില്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നത് അല്‍ ലത്തിനെ അള്ളായുടെ മകളായിട്ടാണാരാധിച്ചിരുന്നതെന്നാണ്. അല്‍ ലാത്തും അള്ളായോടൊപ്പം ചന്ദ്രനെ പ്രതിനിധീകരിച്ചിരുന്നു എന്നത് ഒരു പക്ഷെ ശരിയായിരിക്കാം.

ചന്ദ്രക്കല ഇസ്ലാമിന്റെ ഛിഹ്നമായത് പതിനഞ്ചാം നൂറ്റാണ്ടിലാണെന്നാണു കാട്ടിപ്പരുത്തിയും മറ്റ് മുസ്ലിങ്ങളും അവകാശപ്പെടുന്നത്. അത് തികച്ചും അവാസ്തവമാണ്. ഇസ്ലാമിന്റെ ആരംഭകാലം മുതലേ എല്ലാ മോസ്ക്കുകളുടെ മിനാരങ്ങളിലും ചന്ദ്രക്കല പതിപ്പിച്ചിരുന്നു. മക്കയിലെ ഹറം മോസ്ക്കിന്റെ മിനാരങ്ങളുടെ ചില ചിത്രങ്ങളാണു താഴെ.




തുര്‍ക്കിയിലെ സുല്ത്താന്‍ അദ്ദേഹത്തിന്റെ പതാകയില്‍ ചന്ദ്രക്കല ഉള്‍പ്പെടുത്തിയതുകൊണ്ട് മക്കയിലെ മോസ്ക്കിന്റെ മിനാരങ്ങളില്‍ അവിടത്തെ മുസ്ലിങ്ങള്‍ ചന്ദ്രക്കല പിടിപ്പിച്ചു എന്നു പറയുന്നത് അസംബന്ധമാണെന്നേ പറയാന്‍ പറ്റൂ. ഇസ്ലാമിന്റെ ആരംഭകാലം ​മുതലേ മക്കയിലെ മോസ്ക്കിന്റെ മിനാരങ്ങളില്‍ ചന്ദ്രക്കല ഉണ്ടായിരുന്നു എന്നതാണു സത്യം. മക്കയില്‍ മാത്രമല്ല ഇസ്ലാമിക ലോകം മുഴുവനും അതുണ്ടായിരുന്നു.

അതിന്റെ കാരണം ചന്ദ്രനുമായി ഇസ്ലാമിനുള്ള അഭേദ്യബന്ധവും. അത് മറച്ചു വയ്ക്കാനായി ചന്ദ്രക്കലയുടെ ഉത്ഭവം തുര്‍ക്കിയിലേക്കൊക്കെ വലിച്ചു നീട്ടുന്നത് അപഹാസ്യമാണ്.

ചന്ദ്രനെ പിടിച്ച് ആണയിടുക അറബികളുടെ സ്വഭാവമായിരുന്നു എന്നതിനെ കുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു. താഴെ കാണുന്ന വാചകം അതിനു തെളിവാണ്.

അധ്യായം 74
അല്‍മുദ്ദസിര്‍
32: ചന്ദ്രനാണ, രാത്രിയുമാണ--അതു പിന്മാറുമ്പോള്‍! പ്രഭാതവുമാണ--അതു പ്രകാശിതമാകുമ്പോള്‍! ഈ നരകവും ഭീകരങ്ങളായ പലതിലൊന്നാകുന്നു.

അധ്യായം 84
അല്‍ഇന്‍ശിഖാഖ്
16:16-25 ആകയാല്‍ അല്ല, അസ്തമയശോഭയെയും രാവിനെയും അത് ഉള്‍ക്കൊണ്ടിട്ടുള്ളതിനെയും പൌര്‍ണമിച്ചന്ദ്രനെയും സാക്ഷിയാക്കി ഞാന്‍ സത്യംചെയ്യുന്നു. നിങ്ങള്‍ ക്രമാനുഗതമായി ഒരവസ്ഥയില്‍നിന്ന് മറ്റൊരവസ്ഥയിലേക്ക് പ്രയാണം ചെയ്യേണ്ടതനിവാര്യമാകുന്നു.

യൂസുഫ് അലി തര്‍ജ്ജമ ചെയ്ത കുര്‍ആനിനിലെ 74:32 വാചകത്തിന്റെ അടിക്കുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ.
"The moon was worshipped as a deity in times of darkness."
ചന്ദ്രനെ ഒരു ദൈവമായി ജാഹിലിയക്കാലത്ത് അറബികള്‍ ആരാധിച്ചിരുന്നു എന്ന് യൂസഫ് അലിയേപ്പോലുള്ള ഇസ്ലാമിക പണ്ഡിതര്‍ പറയുന്നതിനാണ്, കാട്ടിപ്പരുത്തി എന്ന പണ്ഡിതര്‍ പറയുന്നതിനേക്കാള്‍ സ്വീകാര്യത.


അധ്യായം 41.
ഫുസ്സ്വിലത്ത്
37-38 രാപ്പകലുകളും സൂര്യ-ചന്ദ്രാദികളുമെല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. നിങ്ങള്‍ സൂര്യന്നും ചന്ദ്രന്നും പ്രണാമം ചെയ്യരുത്. പ്രത്യുത, അവയെ സൃഷ്ടിച്ച ദൈവത്തിനു പ്രണാമം ചെയ്യുക--വാസ്തവത്തില്‍ നിങ്ങള്‍ അവന്ന് ഇബാദത്ത് ചെയ്യുന്നവരാണെങ്കില്‍. പക്ഷേ, ജനം അവരുടെ അനാചാരങ്ങളില്‍ ഗര്‍വിഷ്ഠരായി ശഠിച്ചുനില്‍ക്കുകയാണെങ്കില്‍, സാരമില്ല.

ചന്ദ്രനെ അറബികള്‍ പ്രണാമം ചെയ്തിരുന്നു എന്നതുകൊണ്ടാണല്ലോ മൊഹമ്മദ് അവരെ അതില്‍ നിരുത്സാഹപ്പെടുത്തിയത്.

ചന്ദ്രനെ അടിസ്ഥാനമാക്കിയാണ്‌ മുസ്ലിം കലണ്ടറുണ്ടാക്കിയിരിക്കുന്നത്. പുരാതന കാലത്തെ കാല ഘണനക്കായി ഇതുപയോഗിച്ചിരുന്നു. ഇതിന്റെ ഏറ്റവും വലിയ പോരായ്‌മ ഋതുക്കളുമായി ഇതിനെ ബന്ധപ്പെടുത്താനാകില്ല എന്നതാണ്. മറ്റ് കലണ്ടറുകളനുസരിച്ച് ഓരോ ഋതുവും വര്‍ഷത്തിന്റെ ക്ളിപ്ത സമയത്ത് തന്നെ പ്രത്യക്ഷപ്പെടും. ചാന്ദ്ര കലണ്ടറനുസരിച്ച് ഓരോ 12 വര്‍ഷം കൂടുമ്പോള്‍ ഋതുക്കള്‍ മാറുന്നത് ആറു മാസത്തെ വ്യത്യാസത്തില്‍ ആയിരിക്കും. ഇത് പരിഹരിക്കാനായി എല്ലാ ചാന്ദ്ര കലണ്ടറുകളിലും മാസങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വ്യതിയാനങ്ങള്‍ വരുത്തിയിരുന്നു. അറേബ്യയിലും അത് ചെയ്തിരുന്നു. പക്ഷെ മൊഹമ്മദ് ആ പതിവു നിറുത്തി ചന്ദ്രനെ മാത്രമടിസ്ഥാനമാക്കി കലണ്ടര്‍ നിജപ്പെടുത്തി. ഇതിനു പിന്നില്‍ ഒരു പക്ഷെ ചന്ദ്രനുമായി ഇസ്ലാമിനുള്ള അഭേദ്യ ബന്ധമാകാം കാരണം.

അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികള്‍ ചന്ദ്രനിലിറങ്ങിയപ്പോള്‍ പല മുസ്ലിങ്ങളും അത് വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല.

അറബികള്‍ ആരാധിച്ചിരുന്നത് സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ കല്ല്, മരം, അരുവി തുടങ്ങിയവയൊക്കെയായിരുന്നു. കബയില്‍ ഉള്ള കറുത്ത കല്ലും ഇതു പോലെ ഒരു കല്ലായിരുന്നു. ഈ കല്ലിനൊപ്പം പല ദൈവങ്ങളും കബയിലുണ്ടായിരുന്നു. അതില്‍ ഹുബാല്‍ എന്ന ചാന്ദ്ര ദൈവത്തിന്റെ സ്ഥാനം ആണ്‌ പിന്നിട് അള്ളാ അലങ്കരിക്കാന്‍ തുടങ്ങിയത്. ഈ അള്ളാ മക്കയില്‍ മാത്രമല്ല അറേബ്യയിലുടനീളം ആരാധിക്കപ്പെട്ടുമിരുന്നു. മക്കയിലെ അള്ളായെ അറേബ്യയിലുള്ളവര്‍ മുഴുവന്‍ ബഹുമാനിച്ചിരുന്നു. അതിന്റെ ചടങ്ങായിരുന്നു അവരുടെ ഹജ് എന്ന ഇന്നും നിലനില്‍ക്കുന്ന ആചാരം. വിഗ്രഹാരാധനയുടെ എല്ലാ ഭാവങ്ങളും ഇന്നുമീ ചടങ്ങിനുണ്ട്.

ഹീബ്രുവിലെ എലോഹ് എന്ന പദം അറബിയില്‍ വന്ന് ഇലാഹ് ആയതല്ല അള്ളാ എന്ന വാക്കിന്റെ ഉത്ഭവം. എലോഹും ഇലാഹും തികച്ചും സ്വതന്ത്രമായി രണ്ടു ഭാഷകളില്‍ രൂപപ്പെട്ടതാണ്. ഹീബ്രുവിലെ എല്‍ എന്ന ധാതുവിനേക്കാള്‍ മീസോപ്പൊട്ടേമിയയിലെ ഇലു എന്ന ധാതുവിനോടാണ്, അറബിയിലെ ഇല്‍ എന്ന ധാതുവിനു സാമ്യം.ഇല്‍ ആണ്‌ ഇലാഹ് ആയതും അത് പിന്നീട് അല്‍ കൂടിച്ചേര്‍ന്ന് അല്‍ ഇലാഹ് അല്ലെങ്കില്‍ അള്ളാ ആയതും.

യേശു ദൈവമാണെന്ന ക്രിസ്ത്യാനികളുടെ വിശ്വാസത്തെ പരിഹസിച്ചും ക്രിസ്ത്യാനികളെ അധിക്ഷേപിച്ചും കുര്‍ആനിലുടനീളം മൊഹമ്മദ് കുറെയധികം എഴുതിയിട്ടുണ്ട്. യേശു മരിച്ചിട്ടില്ല അതു കൊണ്ട് ഉയര്‍ത്തെഴുന്നേറ്റിട്ടുമില്ല എന്ന് അള്ളാ വെളിപ്പെടുത്തി എന്നദ്ദേഹം അവകാശപ്പെടുന്നു. പക്ഷെ കുര്‍ആനില്‍ യേശുവിന്റേതായി എഴുതിയിരിക്കുന്ന ഒരു വാക്യമുണ്ട്.
19:33. എന്റെ ജനന നാളിലും മരണ നാളിലും ഞാന് ഉയിര്ത്തെഴുന്നേല്പിക്കപ്പെടുന്ന നാളിലും എനിക്കു സമാധാനം!.
ഇതൊരു നോട്ടപ്പിശകോ അതോ മാറ്റാരെങ്കിലും എഴുതിച്ചേര്‍ത്തതോ?