Tuesday 24 April 2012

കണ്ണടച്ചു പാലു കുടിക്കുന്ന കാട്ടുപൂച്ച.




പൂച്ചയുടെ  പാലു കുടിയേപ്പറ്റി ഒരു കഥ പറഞ്ഞു കേള്‍ക്കാറുണ്ട്. അത് പാലു കട്ടു കുടിക്കുമ്പോള്‍ കണ്ണടച്ചിരിക്കും. സ്വന്തം കണ്ണടച്ചിരുന്നാല്‍ മറ്റുള്ളവരും കാണുന്നില്ല എന്നാണതിന്റെ വിശ്വാസം. അതുപോലുള്ള ഒരു പാലു കുടി ഇപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് നടന്നു. മുസ്ലിം ലീഗ് എന്ന കാട്ടു പൂച്ചയാണിതിലെ കഥാപാത്രം.

രാഷ്ട്രീയം കളിക്കുന്ന  മുസ്ലിം ലീഗ് എന്ന മത സംഘടന കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അശ്ലീലമായി മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളെയും വെറുപ്പിച്ചു കൊണ്ട് അഞ്ചാം മന്ത്രിയെ നേടിയെടുത്തതിനു പിന്നാലെ, ഇതാ സര്‍ക്കാര്‍ ഭൂമി കൈക്കലാക്കാനും ശ്രമിക്കുന്നു. ഭരിക്കുന്ന വകുപ്പുകളിലെല്ലാം ഇസ്ലാമിക വത്കരണം നടത്തുന്ന ഈ വിഷച്ചെടി ഇപ്പോള്‍ കോഴിക്കോട് സര്‍വകലാശാല പാണക്കാടന്റെ തറവാട്ടു സ്വത്ത് പോലെയാണു കൈകാര്യം ചെയ്യുന്നത്. ഇഷ്ടക്കാരനെ വൈസ് ചന്‍സലറാക്കി, സ്വന്തക്കാരെ സിന്‍ഡികേറ്റില്‍ കുത്തി നിറച്ചു. എന്നിട്ട് സര്‍വകലാശാലയുടെ ഭൂസ്വത്ത് ലീഗുകാരുടെ സംഘടനകള്‍ക്ക് എഴുതി കൊടുക്കാനും തീരുമാനിച്ചു.


 മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണന്‍  തങ്ങളും  കുഞ്ഞാലിയുടെയും  മുനീറിന്റെയും അടുത്ത ബന്ധുക്കളും നേതൃത്വം നല്‍കുന്ന ട്രസ്റ്റുകള്‍ക്കാണ്  ഏക്കര്‍ കണക്കിന് ഭൂമി സൗജന്യമായി നല്‍കാന്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.

ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് മന്ത്രിമാരുടെ അടുത്ത ബന്ധുക്കള്‍ നടത്തുന്ന  ട്രസ്റ്റുകള്‍  അപേക്ഷ നല്‍കിയിരുന്നു.  പാണന്‍  തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എഡ്യുക്കേഷണല്‍ അസോസിയേഷന് പത്ത് ഏക്കര്‍, മുനീറിന്റെ സഹോദരീഭര്‍ത്താവ് പി എ ഹംസ പ്രസിഡന്റായ കേരള ഒളിമ്പിക് അസോസിയേഷന് 25 ഏക്കര്‍, കുഞ്ഞാലിയുടെ മകളുടെ ഭര്‍തൃപിതാവ് ഡോ. കെ കുഞ്ഞാലി മാനേജിങ് ട്രസ്റ്റിയായ കേരള ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റിന് മൂന്ന് ഏക്കര്‍ എന്നിങ്ങനെയാണ് കൈമാറാന്‍ തീരുമാനിച്ചത്. സി എച്ച് മുഹമ്മദ്കോയ ചെയറിനുവേണ്ടി 10 ഏക്കര്‍ ഭൂമി കൈമാറാന്‍ നേരത്തെ നീക്കമുണ്ടായിരുന്നു. എന്നാല്‍ ചെയറുകള്‍ക്ക് 20 സെന്റില്‍ കൂടുതല്‍ ഭൂമി നല്‍കാനാവാത്തതിനാല്‍ മറ്റൊരു കടലാസ് സംഘടനയുണ്ടാക്കി. അതിന് ഭൂമി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.  സെന്റിന് 12 ലക്ഷം വരെ മാര്‍ക്കറ്റ് വിലയുള്ള ഭൂമിയാണിത്. 396 കോടി രൂപ മൂല്യം വരും കൈമാറാന്‍ തീരുമാനിച്ച ഭൂമിക്ക്.  ബാഡ്മിന്റണ്‍ ക്ളബ് തുടങ്ങാനാണ് കേരള ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റ് ഭൂമി ആവശ്യപ്പെട്ടത്. കോഴിക്കോട് സ്വകാര്യ വ്യക്തികള്‍ ആരംഭിച്ച ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തിട്ട് ഒരു വര്‍ഷം പോലുമായിട്ടില്ല. എന്നാല്‍ ട്രസ്റ്റിന് ഭൂമി നല്‍കുന്നതില്‍ അമിത തിടുക്കമാണ് സിന്‍ഡിക്കേറ്റ് കാണിച്ചത്.

കോഴിക്കോട് സര്‍വകലാശാലയില്‍ കായിക സമുച്ചയം പണിയാന്‍ 50 ഏക്കര്‍ ആവശ്യപ്പെട്ടാണ് കേരള ഒളിമ്പിക് അസോസിയേഷന്‍ കോഴിക്കോട് ഘടകം സര്‍വകലാശാലയ്ക്ക് കത്ത് നല്‍കിയത്. അപേക്ഷ പരിഗണിച്ച് 25 ഏക്കര്‍ ഭൂമി അനുവദിക്കാനായിരുന്നു നീക്കം. ഈ അസോസിയേഷഷന്‌ സ്വന്തമായി ഓഫീസോ ഫണ്ടോ ഇല്ല. എന്നിട്ടും ഇതിനെ  92.5 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പദ്ധതിയില്‍ പങ്കാളിയാക്കി. ലീഗ് ഭരിക്കുന്ന പള്ളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയും, സര്‍വകലാശാലയുടെ ഒരേക്കര്‍ ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതും പരിഗണനയിലാണ്. സര്‍വകലാശാലയിലെ ലീഗ് അനുകൂല സര്‍വീസ് സംഘടനയുടെ കീഴിലുള്ള സഹകരണ സൊസൈറ്റിക്ക് 20 സെന്റ് ഭൂമി നല്‍കാനും സിന്‍ഡിക്കേറ്റ് അടുത്തിടെ തീരുമാനിച്ചിരുന്നു.


പക്ഷെ പാണന്‍ തങ്ങളുടെയും   സംഘത്തിന്റെയും ഉദ്ദേശ്യം ലക്ഷ്യം  കണ്ടില്ല. സംഗതി വിവാദമായി. വിവാദ ഭൂമിദാനത്തില്‍ ആദ്യം    
കോണ്‍ഗ്രസ്  ലീഗിനൊപ്പം   നിന്നു. പക്ഷെ പിന്നീട്    കാലുമാറി. അതിന്റെ കാരണം അഞ്ചാം മന്ത്രി  വിഷയത്തിലുണ്ടായ കശപിശയാണ്. കോണ്‍ഗ്രസ് കാലുമാറിയതോടെ  പ്രശ്നത്തില്‍ നിന്ന് തലയൂരാനുള്ള ശ്രമവുമായി ലീഗ് നേതൃത്വം രംഗത്ത്  വന്നു.  പക്ഷെ ഡെല്‍ഹിയിലും മലപ്പുറത്തും ലീഗിനു രണ്ടു ശബ്ദമായിരുന്നു.


ലീഗിന്റെ ജെനെറല്‍ സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീര്‍ ഡെല്‍ഹിയില്‍ പറഞ്ഞത് ഇങ്ങനെ.


ഭൂമിദാനവുമായി മുസ്ലീം ലീഗിന് ബന്ധമില്ല   ഭൂമി ദാനം ലീഗ് അറിഞ്ഞിട്ടില്ല . സര്‍വ്വകലാശാലയുടെ നിലപാട് തെറ്റാണ്.  ഈ നടപടിയോട് ലീഗിന് യോജിപ്പില്ല.  വിദ്യാഭ്യാസ മന്ത്രിയും ഈ വിഷയം അറിഞ്ഞിട്ടില്ല.


പക്ഷെ വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബ് മലപ്പുറത്ത്  പറഞ്ഞത് നേരെ തിരിച്ചും


 ഭൂമി സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കുന്നതില്‍ തീരുമാനമെടുക്കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിന് അധികാരമുണ്ട്. 


സംഗതി വളരെ വ്യക്തം. ഈ പ്രസ്താവന സംഗതികളുടെ കിടപ്പ് മറ്റുള്ളവരെ മനസിലാക്കി കൊടുത്തു. ലീഗ് നേതാക്കളുടെ കണ്ണുപൊത്തിക്കളി കൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആകില്ല.  ലീഗിന്റെ മന്ത്രിമാരും മറ്റ് നേതാക്കളും ഒക്കെ അറിഞ്ഞു കൊണ്ടാണീ കൊള്ള നടത്താന്‍ തീരുമാനിച്ചത്.  ലീഗിന്റെ രക്ഷക്ക് മറ്റാരും എത്തില്ല എന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍ വിവാദമായ തീരുമാനങ്ങള്‍ ഒന്നാകെ സിന്‍ഡിക്കേറ്റ് റദ്ദ് ചെയ്തു.


ലീഗ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് ഏതായാലും സന്തോഷത്തിലായിരിക്കും. ലീഗിനെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളാരും രംഗത്തുവന്നിട്ടില്ല. അതിന്റെ കാരണം
അഞ്ചാംമന്ത്രിവിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ലീഗും തമ്മിലുള്ള തുടരുന്ന ഏറ്റുമുട്ടലും. ഈ ഭൂമിദാനം ലീഗിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കിയിട്ടുണ്ട്. ഭൂമിദാനം ലീഗ് അറിഞ്ഞില്ലെന്നും നേതാക്കള്‍ക്ക് പങ്കില്ലെന്നുമുള്ള  ബഷീറിന്റെ പ്രസ്താവന ശുദ്ധ നുണയാണെന്ന് എല്ലാവര്‍ക്കും അറിയാം. പത്ത് ഏക്കര്‍ ലഭിച്ച ഗ്രേസ് എഡ്യൂക്കേഷണല്‍ അസോസിയേഷനിലെ ട്രസ്റ്റ് അംഗങ്ങളെല്ലാം ലീഗിന്റെ നേതാക്കളാണ്. ആത്മീയപരിവേഷമുണ്ടെങ്കിലും ഇപ്പോഴത്തെ പാണന്‍  തങ്ങള്‍ ദീര്‍ഘവീക്ഷണം കുറഞ്ഞ രാഷ്ട്രീയ കോമാളിയായി അധപതിച്ചിരിക്കുന്നു. കോണ്‍ഗ്രസുകാരെ മാലിന്യങ്ങളെന്ന് ആക്ഷേപിച്ച അതേ അതേ  പാണന്‍  തങ്ങള്‍ ഇപ്പോള്‍ തട്ടിപ്പിലൂടെ സര്‍ക്കാര്‍ ഭൂമി കൈക്കലാക്കാന്‍ ശ്രമിക്കുന്നു എന്ന് കേരളം തിരിച്ചറിയുന്നു. ലീഗിന്റെ സംസ്ഥാനനേതൃത്വം അറിയാതെ ഈ തട്ടിപ്പ്  നടക്കുമെന്ന് സാമാന്യബുദ്ധിയുള്ള ആരും കരുതുന്നില്ല. സംസ്ഥാന പ്രസിഡന്റ് പാണന്‍  തങ്ങള്‍ ചെയര്‍മാനായ ട്രസ്റ്റ് തട്ടിപ്പില്‍ പ്രധാന പങ്കുവഹിച്ചെന്ന വാര്‍ത്തകൂടി പുറത്തുവന്നതോടെ ലീഗ് എന്ന മത സംഘടനയുടെ തനിനിറം പുറത്തായി.


ലീഗ് മന്ത്രി റബ്ബിന്റെ ഏറ്റവും ഒടുവിലത്തെ പ്രസ്താവന ഇങ്ങനെ

സര്‍വകലാശാലയുടെ ഒരു തുണ്ട് ഭൂമി പോലും അനധികൃതമായി കൊടുത്തിട്ടില്ല. ഭൂമിയുടെ മേലുള്ള എല്ലാ അധികാരങ്ങളും നിലനിറുത്തിക്കൊണ്ടാണ് ട്രസ്റിന് കൊടുത്തത്. ഭൂമിദാനം വിദ്യാഭ്യാസ വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.


കണ്ണടുച്ചു പാലു കുടിക്കുന്ന ലീഗ് പൂച്ചകളുടെ തനിനിറം വെളിവാക്കുന്ന പ്രസ്താവനയാണിത്. ഈ ഭൂമി ദാനം ലീഗറിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി അറിഞ്ഞിട്ടുണ്ട്. പക്ഷെ ഔദ്യോഗികമായി വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടില്ല.


സിഎച്ചിന്റെ പേരില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായി  പത്തേക്കര്‍ ഭൂമി നല്‍കിയതു വളരെ തിടുക്കത്തിലായിരുന്നു.പദ്ധതി നടപ്പാക്കാന്‍ അനുമതി ചോദിച്ചു കത്ത് നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍ അനുവാദം നല്‍കി.
പാണന്‍  തങ്ങളാണ് പദ്ധതി നിര്‍ദേശം സമര്‍പ്പിച്ച ഗ്രെയ്സ് എജ്യൂക്കേഷനല്‍ അസോസിയേഷന്റെ ചെയര്‍മാന്‍.   അസോസിയേഷന്‍ ചെയര്‍മാനായ  പാണന്‍  തങ്ങള്‍  വൈസ് ചാന്‍സലര്‍ക്ക് ഈ കത്ത് നല്‍കിയതു മാര്‍ച്ച് 20ന് ആയിരുന്നു ആറു ദിവസം കഴിഞ്ഞ് 27നു ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം സിഎച്ചിന്റെ പേരില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സര്‍വകലാശാലയുടെ പത്തേക്കര്‍ ഭൂമി അനുവദിച്ചു. ട്രസ്റ്റിന്റെ ചെയര്‍മാനായ  പാണന്‍  തങ്ങള്‍  കത്തു നല്‍കുന്നു. എന്നിട്ടും, ഭൂമിദാനവുമായി മുസ്ലീം ലീഗിന് ബന്ധമില്ല എന്നും  ഭൂമി ദാനം ലീഗ് അറിഞ്ഞിട്ടില്ല എന്നും  ബഷീര്‍ പറയുന്നു.

മുസ്ലിം ലീഗ് എന്ന മത സംഘടനയിലുള്ളവര്‍ കരുതുന്നത് ഇതൊക്കെ കേള്‍ക്കുന്നവരൊക്കെ  ബഷീറിനേപ്പോലുള്ള  മന്ദബുദ്ധികളായിരിക്കുമെന്നാണ്.


പിറവം തെരഞ്ഞെടുപ്പും അതിനു ശേഷം ആളി ക്കത്തിച്ച അഞ്ചാം മന്ത്രി വിവാദവും അരങ്ങു തകര്‍ക്കുന്ന വിടവില്‍ ഒരു മാസത്തിനിടെ കൂടിയ മൂന്നു സിന്‍ഡിക്കേറ്റ് യോഗങ്ങളിലാണീ പകല്‍ കൊള്ളക്ക് വേണ്ട തീരുമാങ്ങളൊക്കെ ലീഗിന്റെ വൈസ് ചാന്‍സലറും മറ്റ് പിണിയാളുകളും കൂടി ചേര്‍ന്ന് എടുത്തത്. അ ഞ്ചാം മന്ത്രി പ്രശ്നം ഇപ്പോള്‍ എടുത്തിട്ടത് ഒരു പക്ഷെ ഈ വിഷയത്തില്‍ നിന്നും മാദ്ധ്യമ ശ്രദ്ധ തിരിക്കാനുദ്ദേശിച്ചായിരിക്കണം.

മുസ്ലിംലീഗിലെ മുസ്ലിങ്ങള്‍  ആത്മീയപരിവേഷം നല്‍കി ആദരിക്കുന്ന  പാണന്‍ തങ്ങള്‍ തന്നെ ഇത് ചെയ്തെന്നത് പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു. കോണ്‍ഗ്രസുകാരെ  മാലിന്യമെന്ന് പരിഹസിച്ച  ഈ തങ്ങളെ വിളിക്കാന്‍ എന്ത് പേരായിരിക്കും ചേരുക? ഈ ജന്തുവിനെ തന്നെ അങ്ങോട്ടുചെന്ന് കാണുകയും സഹൃദം പ്രകടിപ്പിക്കാന്‍ ചാനലുകള്‍ക്കു മുമ്പില്‍ ചെന്നിത്തല കെട്ടിപ്പിടിക്കുകയും ചെയ്തു  എന്നോര്‍ക്കുമ്പോള്‍ അറപ്പു  തോന്നുന്നു.

മുസ്ലിംലീഗിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും അനര്‍ഹമായ അവകാശങ്ങള്‍ക്കും ദുശാഠ്യങ്ങള്‍ക്കും വഴങ്ങി കോണ്‍ഗ്രസ്‌ ചില ജില്ലകളില്‍ മാത്രം ഒതുങ്ങുന്ന കക്ഷിയായി മാറിക്കൊണ്ടിരിക്കുന്നു. ലീഗും കേരളാ കോണ്‍ഗ്രസും കാരണം  കോണ്‍ഗ്രസിലെ ന്യൂനപക്ഷങ്ങള്‍ക്ക്‌ അര്‍ഹിക്കുന്ന ഒരു പ്രാധാന്യവും ലഭിക്കുന്നില്ല. കോണ്‍ഗ്രസിലെ മുസ്ലിംകള്‍ക്കും ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഈ കക്ഷികള്‍ മൂലം നല്‍കാന്‍ കഴിയുന്നില്ല. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പു മുതല്‍ ലീഗിനു മുന്നില്‍ കോണ്‍ഗ്രസ്‌ മുട്ടുമടക്കി. അഞ്ചാം മന്ത്രി വിഷയത്തില്‍ സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തു. ഇവയൊക്കെ  മുന്നാക്ക സമുദായങ്ങളെയും കോണ്‍ഗ്രസില്‍നിന്ന്‌ അകറ്റി.

മലബാറില്‍ ലീഗിന്റെ അപ്രമാദിത്വം അംഗീകരിച്ചതുകൊണ്ട് കോണ്‍ഗ്രസ്  കണ്ണൂരില്‍ മാത്രമായി  ഒതുങ്ങി.കോഴിക്കോട്‌ ജില്ലയില്‍നിന്നും  കോണ്‍ഗ്രസ് തുടച്ചു മാറ്റപ്പെട്ടു.  കെ. കരുണാകരന്റെ കാലത്തൊക്കെ  ലീഗിനോടൊപ്പം തന്നെ മലബാറില്‍ കോണ്‍ഗ്രസും ശക്‌തമായിരുന്നു. അന്ന്‌ ശക്‌തരായ പല നേതാക്കളും അവിടെനിന്ന്‌ ഉണ്ടായിട്ടുമുണ്ട്‌. എന്നാല്‍ ഇന്ന്‌ ലീഗിന്റെ താല്‍പര്യങ്ങള്‍ക്ക്‌ മുന്നില്‍ മുട്ടുമടക്കി മലബാറില്‍ കോണ്‍ഗ്രസിന്‌ എടുത്തു കാണിക്കാന്‍ കഴിയുന്ന ഒരു നേതാവ്‌ പോലും ഇല്ല. ഇവിടെ ഇന്ന്‌ ലീഗിന്റെ നിഴലിലാണ്‌ കോണ്‍ഗ്രസ്‌. ഭാരതപ്പുഴക്ക്  വടക്ക്  ലീഗിന്റെ സഹായമില്ലാതെ ഒറ്റ സീറ്റും കോണ്‍ഗ്രസിനു നേടാനാകില്ല എന്നാണ്, ലീഗുകാര്‍ പ്രചരിപ്പിക്കുന്നത്.


മുന്നണിയെ നിലനിര്‍ത്താന്‍ വിട്ടുവീഴ്‌ച ചെയ്യുന്നതുമൂലം കോണ്‍ഗ്രസ്‌ പലേടത്തും നാമമാത്രമാകുകയാണ്‌. ഘടകകക്ഷികളുടെ അപ്രമാദിത്വത്തിന്‌ വഴങ്ങാതെ സ്വന്തം നിലപാടുകളുമായി മുന്നോട്ടുപോയില്ലെങ്കില്‍ കോണ്‍ഗ്രസിന്‌ ഭാവിയില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്നു. കോണ്‍ഗ്രസ് ഷയിച്ച ഇടങ്ങളിലൊക്കെ ശക്തി പ്രാപിച്ചത് ബി ജെ പിയാണ്. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനം ബി ജെ പിയെ വളര്‍ത്താനേ ഉപകരിക്കൂ. അഞ്ചം മന്ത്രിയെ നല്‍കി ഭൂരിപക്ഷം മലയാളികളുടെയും ആത്മാഭിമാനം  മുസ്ലിം ലീഗ് എന്ന മത സംഘടനയുടെ മുന്നില്‍ അടിയറ വച്ചതിന്റെ ഗുണഫലം അനുഭവിക്കാന്‍  ബി ജെ പി ഇറങ്ങിയിട്ടുണ്ട്. നെയ്യാറ്റിന്‍കരയില്‍ ഒ രാജഗോപാലിനെ അവര്‍ സ്ഥാനാര്‍ത്ഥി ആക്കിയിരിക്കുന്നു. കേരള ബി ജെ പിയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ ഇടപെടലാണിത്.തീപാറുന്ന  ത്രികോണ മത്സരം അവിടെ ഉണ്ടാകും. പ്രവചനാതീതമായ ഫലവും.

സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കാനുള്ള ലീഗിന്റെ ശ്രമം  തല്‍ക്കാലം ​വിജയിക്കില്ല. പക്ഷെ അഞ്ചാം മന്ത്രി വഴി ഉണ്ടാക്കിയ പാഴ്ചെലവ് ഒഴിവാക്കാനാകില്ല. സെല്‍വരാജിനെ രാജി വയ്പ്പിച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്ന  പാഴ്ചെലവ് ഇതിലും എത്രയോ ഭീമമാണ്. ഒരു ജനപ്രതിനിധി രാജി വച്ചാല്‍ വീണ്ടും അതേ മണ്ഡലത്തില്‍ മത്സരിക്കാന്‍ പാടില്ല എന്ന ഒരു നിയമം ഉണ്ടാകേണ്ടിയിരിക്കുന്നു.







Sunday 22 April 2012

നോട്ടിക്കല്‍ മൈല്‍ 




കഴിഞ്ഞ രണ്ട് മൂന്നു മാസങ്ങളായി ഇന്‍ഡ്യയിലെ നിയമ രാഷ്ട്രീയ വൃത്തങ്ങളില്‍ ചുറ്റിക്കളിക്കുന്ന പേരാണ്, നോട്ടിക്കല്‍ മൈല്‍. അതിന്റെ കാരണം ഒരു ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് ഇന്‍ഡ്യക്കാര്‍ മരിച്ചതും.

പിറവം ഉപതെരഞ്ഞെടുപ്പിന്റെ നടുവിലായതുകൊണ്ട്, ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരിന്, വെടി വച്ചവരെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ ആയില്ല. അറസ്റ്റ് ചെയ്തപ്പോള്‍ അവരാണ്, ഈ നോട്ടിക്കല്‍ മൈല്‍  മലയാളികള്‍ക്ക് തത്തിക്കളിക്കാനായി ഇവിടേക്ക് വലിച്ചെറിഞ്ഞത്. ഇത്ര നോട്ടിക്കല്‍  മൈലിനപ്പുറമാണെങ്കില്‍ ആര്‍ക്കും ഇന്‍ഡ്യക്കാരെ വെടി വച്ചു കൊല്ലാം എന്നാണവരുടെ നിലപാട്. നിര്‍ഭാഗ്യകരം എന്നു പറയട്ടെ, ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടും അതാണെന്ന് ഇന്‍ഡ്യക്കാര്‍ മനസിലാക്കുന്നു.

പക്ഷെ ഇന്‍ഡ്യക്കാരുടെ ഭാഗ്യത്തിന്, ഇന്‍ഡ്യന്‍ കോടതികള്‍ക്കങ്ങനെ ഒരു നിലപാടില്ല. ഇന്‍ഡ്യന്‍ ഭരണഘടനയില്‍ നോട്ടിക്കല്‍ മൈലിന്റെ മഹത്വം എഴുതിച്ചേര്‍ക്കാത്തതുകൊണ്ട്, കോടതി ഈ നാവികരുടെ വാദം ചെവിക്കൊണ്ടില്ല. അതുകൊണ്ട് നാവികര്‍ക്കെതിരെ കേസെടുക്കാമെന്നു തന്നെ കോടതി തീരുമാനിച്ചു.

നാവികരെ ഇന്‍ഡ്യന്‍ തടവറയില്‍ വിട്ടു കളഞ്ഞ് കപ്പല്‍ കൊണ്ടുപോകാനുള്ള ശ്രമമായി പിന്നീട് കപ്പലിന്റെ ഉടമസ്ഥര്‍ക്ക്. അതിനു വേണ്ടി കേരളത്തിലെ ഹൈക്കോടതിയില്‍ നിന്നും  അനുവാദം ലഭിക്കാതായപ്പോള്‍  കപ്പലിന്റെ ഉടമസ്ഥര്‍ സുപ്രീം കോടതിയില്‍ പോയിരിക്കുന്നു. കപ്പല്‍ വിട്ടുകൊടുക്കണോ വേണ്ടയോ എന്ന ചോദ്യം കോടതി ഇന്‍ഡ്യന്‍ സര്‍ക്കാരിനോട് ചോദിച്ചു. കപ്പല്‍ വിട്ടുകൊടുക്കണം എന്ന നിലപാടിന്റെ കൂടെ ഇന്‍ഡ്യക്കാര്‍ കൊല്ലപ്പെട്ടാലും വെടി വച്ചവര്‍ക്കെതിരെ കേരളത്തിനു കേസെടുക്കാന്‍ ആകില്ല എന്നാണ്, ഇന്‍ഡ്യക്കാരെ സംരക്ഷിക്കേണ്ട ഇന്‍ഡ്യന്‍ സര്‍ക്കാര്‍, സുപ്രീം കോടതിയില്‍ എടുത്ത നിലപാട്. മന്‍ മോഹന്‍ സിംഗിന്റെ സര്‍ക്കാരിന്, ഇന്‍ഡ്യക്കാരോടുള്ള സ്നേഹത്തേക്കാള്‍ കൂടുതല്‍ സ്നേഹം  സായിപ്പന്‍മാരോടാണെന്ന് അദ്ദേഹം പല പ്രാവശ്യം തെളിയിച്ചിട്ടുമുണ്ട്. ലോകം മുഴുവന്‍ വെറുക്കപ്പെടുന്ന ജോര്‍ജ്ജ് ബുഷിനോട് എല്ലാ ഇന്‍ഡ്യക്കാര്‍ക്കും അകമഴിഞ്ഞ സ്നേഹമാണെന്ന് ഇദ്ദേഹം പണ്ടൊരിക്കല്‍ പറഞ്ഞതുമാണ്. ഈ സിംഗിന്റെ സര്‍ക്കാരില്‍ നിന്നും  ഇന്‍ഡ്യക്കാര്‍ നീതി പ്രതീഷിക്കേണ്ടതില്ല എന്ന സത്യം അടിവരയിടുന്ന പ്രസ്താവനയാണ്, അദ്ദേഹത്തിന്റെ പ്രതിനിധി സുപ്രീം കോടതിയില്‍ എടുത്തതും.

തീര്‍ത്തും അരുതാത്തതായിരുന്നു ഇറ്റാലിയന്‍ കപ്പലിന്റെ  സുരക്ഷാഭടന്മാരില്‍ നിന്നുണ്ടായത്.  കപ്പല്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിസ്സാരമായ പല സംഭവങ്ങളെയും നിര്‍ദാക്ഷിണ്യമാണ് മിക്ക രാജ്യങ്ങളും കൈകാര്യം ചെയ്യാറുള്ളത്. കേരളത്തില്‍ സംഭവിച്ചതിനു  സമാനമായ സംഭവങ്ങള്‍ മറ്റേതെങ്കിലും രാജ്യത്തിന്റെ സമുദ്രമേഖലകളില്‍ വെച്ചാണ് നടന്നിരുന്നതെങ്കില്‍ അവര്‍ കപ്പലിനെ ഉടന്‍ തന്നെ പിടികൂടി മുഴുവന്‍ ജീവനക്കാരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമായിരുന്നു. നയതന്ത്രചര്‍ച്ചകള്‍ക്കൊന്നും ആരും വഴിയൊരുക്കാറില്ല. പക്ഷെ ഇവിടെ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. മന്‍മോഹന്‍ സിംഗിന്റെ സര്‍ക്കാര്‍ നയതന്ത്രപരമായി തന്നെ ഇവിടെ കരുക്കള്‍ നീക്കി. ഇറ്റാലിയന്‍ എംബസി ഉദ്യോഗസ്ഥര്‍ മുതല്‍ ഇറ്റാലിയന്‍ മന്ത്രി സഭയെ  വരെ ഇതില്‍ ഇടപെടാന്‍  സിംഗിന്റെ സര്‍ക്കാര്‍ അനുവദിച്ചു. മറ്റ് രാജ്യങ്ങളില്‍ കുറ്റം ചെയ്യുന്ന ഇന്‍ഡ്യാക്കാരുടെ കാര്യങ്ങളില്‍  ഇടപെടാന്‍ ഇന്‍ഡ്യന്‍ സര്‍ക്കാര്‍ ശ്രമിക്കാറുമില്ല.

ആദ്യം മുതലേ ഇറ്റാലിയന്‍ നാവികരുടെ പക്ഷത്തായിരുന്നു, കേരള കേന്ദ്ര സര്‍ക്കാരുകള്‍. പിറവം ഉപതെരഞ്ഞെടുപ്പ് ഉമ്മന്‍ ചാണ്ടിയുടെ നാവിനെ ബന്ധിച്ചപ്പോള്‍. കെ വി തോമസ് കളത്തിലിറങ്ങി. കൂടെ കര്‍ദ്ദിനാള്‍ ആലഞ്ചേരിയും  കൂടി.  ഫ്രഞ്ച് ചാരക്കേസിലെ പ്രതികളെ കോടതിയെ വരെ കബളിപ്പിച്ച് വിട്ടയച്ച പരിചയം കെ വി തോമസിനുണ്ടായിരുന്നതുകൊണ്ട്, അദ്ദേഹം കര്‍ട്ടനു പിറകില്‍ നിന്നും കളിച്ചു. പിറവം ​ഉപതെരഞ്ഞെടുപ്പയതുകൊണ്ട്, പ്രത്യക്ഷത്തില്‍ വെടിയേറ്റു മരിച്ചവരുടെ ഭാഗത്ത് ഉമ്മന്‍ ചാണ്ടി നിന്നു എന്നും വരുത്തി.

പതിനഞ്ചു കൊല്ലം  മുമ്പ് കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയതായിരുന്നു ഫ്രഞ്ച്ചാരക്കേസ്.  ആ കേസിലെ പ്രതികളായ ഫ്രഞ്ചുകാര്‍  ഒരു പോറലും ഏല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.  ചാരക്കേസില്‍ ഉള്‍പ്പെട്ട വരെ കേന്ദ്രത്തിന്റെ സമ്മതപ്രകാരം അന്നു കോടതി ജാമ്യത്തില്‍ വിട്ടു. തങ്ങളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കണമെന്ന ആവശ്യത്തിന്മേല്‍ മാനുഷിക പരിഗണനയിലാണ് അവരെ ജാമ്യത്തില്‍ വിട്ടയച്ചത്. മൂന്നു മാസം കഴിഞ്ഞ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായിക്കൊള്ളാമെന്നു പ്രതികള്‍ സത്യവാംഗ്‌മൂലം നല്‍കിയിരുന്നു. അങ്ങനെ  പോയവര്‍ പിന്നെ തിരിച്ചുവന്നില്ല.

ഫ്രഞ്ചു സര്‍ക്കാര്‍ പറയുന്നത് , പ്രതികള്‍ക്കു വേണ്ടി ഫ്രഞ്ച് പോലീസ് രാജ്യം മുഴുവന്‍ അരിച്ചുപെറുക്കി എന്നും അവര്‍ മുങ്ങിയിരിക്കുകയാണ്, എന്നുമായിരുന്നു.  ഫ്രഞ്ചുകാര്‍ക്കുവേണ്ടി നടത്തിയ നാടകം ഇറ്റലിക്കാര്‍ക്കു വേണ്ടി ആവര്‍ത്തിക്കാനായിരുന്നു, ഇറ്റാലിയന്‍ കപ്പല്‍ കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. അതിന്റെ ഭാഗമായിരുന്നു പരിശോധന പൂര്‍ത്തിയാക്കിയ എന്റിക്ക ലെക്സി രാജ്യം വിടുന്നതില്‍ വിരോധമില്ലെന്ന നിലപാട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനു മുമ്പാകെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

കേരളത്തില്‍ പിറവം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ നിലപാടുകള്‍ കര്‍ശനമാക്കുകയും അതിനു ശേഷം അതില്‍ അയവു വരുത്തുകയുമായിരുന്നു കേന്ദ്രതന്ത്രം.

അതിനു വേണ്ടി ഇറ്റാലിയന്‍ സര്‍ക്കാരും നയതന്ത്രപ്രതിനിധികളും ഇന്ത്യയ്ക്കുമേല്‍ പലവിധ സമ്മര്‍ദങ്ങളും  ഭീഷണിയും ഉയര്‍ത്തി. രാജ്യാന്തര കപ്പല്‍രംഗത്ത് ഇന്ത്യയെ ഒറ്റപ്പെടുത്തുമെന്ന സൂചന നല്കിയ ഇറ്റാലിയന്‍ ഭരണാധികാരികള്‍, വേണ്ടി വന്നാല്‍ ഇതിനു യൂറോപ്യന്‍ യൂണിയനെ കൂട്ടു പിടിക്കുമെന്നു ഭീഷണിയും മുഴക്കിയിരുന്നു. പക്ഷെ യാതൊരു പ്രകോപനവുമില്ലാതെ നിരപരാധികളായ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന സംഭവത്തെ ഇത്തരം വാദങ്ങള്‍ കൊണ്ടോ സമ്മര്‍ദ്ദം കൊണ്ടോ ന്യായീകരിക്കാനാകില്ലെന്നു ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തു.

ബോണ്ടു സമര്‍പ്പിക്കാനായി അമ്പതു രൂപയുടെ മുദ്രപത്ര മുണ്ടെങ്കില്‍ ഇന്ത്യന്‍ നിയമനടപടികളില്‍നിന്നു തലയൂരാകാനാകുമെന്നായിരുന്നു ഇറ്റലിക്കാര്‍ക്കു ലഭിച്ചിരുന്ന നിയമോപദേശം.  ഫ്രഞ്ച് ചാരക്കേസ് അതിലേക്കുള്ള ചൂണ്ടുപലകയും ആയിരുന്നു. ഈ നാടകത്തിന്റെ ഒരുക്കമായിട്ടായിരുന്നു കപ്പല്‍ വിട്ടയക്കാനുള്ള കേന്ദ്രത്തിന്റെ സമ്മതം. പക്ഷേ, ഇത്തവണ കോടതി കഴിഞ്ഞ പ്രാവശ്യം സംഭവിച്ച മണ്ടത്തരം ആവര്‍ത്തിക്കാന്‍ കൂട്ടാക്കിയില്ല.  ആക്ടിംഗ് ചീഫ് ജസ്റീസ് മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് , ഹൈക്കോടതിയില്‍ ഹാജരായ അസിസ്റന്റ് സൊളിസിറ്റര്‍ ജനറല്‍ പി. പരമേശ്വരന്‍നായരോട് ചില ചോദ്യങ്ങള്‍ ചോദിച്ചു.

കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടു രാജ്യം വിട്ട പ്രതികളില്‍ എത്രപേര്‍ തിരിച്ചുവന്നിട്ടുണ്ട് എന്നും കപ്പലിന്റെ ക്യാപ്റ്റന്‍ തിരിച്ചു വന്നില്ലെങ്കില്‍ എന്തു ചെയ്യും എന്നുമുള്ള ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യങ്ങള്‍ക്കു   പരമേശ്വരന്‍ നയര്‍ക്ക് മറുപടിയുണ്ടായില്ല. ഫ്രഞ്ചു മോഡല്‍ ഓപ്പറേഷന് അങ്ങനെ താത്കാലികമായി  തിരശീല വീണു.

സിംഗിന്റെ സര്‍ക്കാര്‍ പക്ഷെ തക്കം പാര്‍ത്തിരുന്നു. കപ്പല്‍ വിട്ടയാക്കാനുള്ള കേസ് സുപ്രീം കോടതിയില്‍ വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയും, മാണിയും, ആലഞ്ചേരിയും, തോമസുമൊക്കെ ഡെല്‍ഹിയില്‍ വന്നുചേര്‍ന്നത് വെറും യാദൃഛികതയൊന്നുമല്ല. തലേദിവസം ആലഞ്ചേരി മാണിയെ കണ്ടു. മാണി യാതൊരു കാരണവുമില്ലാതെ കേസില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന വക്കീലീനെ മാറ്റി. എറാന്‍ മൂളിയെ നിയമിച്ചു.  എന്തു പറയണമെന്ന് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന  വക്കീലിനു നിര്‍ദ്ദേശം ലഭിച്ചിരുന്നു. അദ്ദേഹം അത് പറഞ്ഞു. അതാണു നോട്ടിക്കല്‍ മൈല്‍ മാഹാത്മ്യമായി പുറത്തു വന്നത്. കേരളത്തിന്റെ വക്കീല്‍ സര്‍ക്കാര്‍ ആഗ്രഹിച്ചതുപോലെ മൌനവും പാലിച്ചു. പക്ഷെ കോടതി എല്ലാം തകിടം മറിച്ചു. കപ്പല്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ഒട്ടും പ്രസക്തമല്ലാത്ത നോട്ടിക്കല്‍ മൈല്‍ വിഷയം  സര്‍ക്കാരിന്റെ വക്കീല്‍ അവതരിപ്പിച്ചതുകേട്ട് കോടതി പോലും ഞെട്ടി.

കപ്പല്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ കപ്പലുടമകള്‍ നല്‍കിയ ഹര്‍ജി ഏകദേശം അംഗീകരിച്ചിട്ട്, ഇനി എന്തെങ്കിലും പറയാനുണ്ടോ? എന്നു കോടതി ചോദിച്ചപ്പോള്‍, അപ്രതീക്ഷിതമായാണ്‌ നാവികര്‍ക്കും കപ്പലിനും അനുകൂലമായ വാദമുഖങ്ങള്‍ കേന്ദ്രം ഉന്നയിച്ചത്‌. സംഭവം നടന്നതു കരയില്‍ നിന്ന്‌ 20.5 നോട്ടിക്കല്‍ മൈല്‍ അകലെയാണ്‌. സമുദ്രത്തില്‍ 12 നോട്ടിക്കല്‍ മൈലിനുളളില്‍ നടക്കുന്ന സംഭവത്തില്‍ മാത്രമാണ്‌ കേസെടുക്കാന്‍ പോലീസിന്‌ അധികാരമുളളത് എന്നും വക്കീല്‍  പറഞ്ഞു.

നാവികര്‍ക്കെതിരായി പോലീസ്‌ എടുത്ത കേസുകള്‍ നിലനില്‍ക്കുന്നതല്ലെന്നാണോ അഭിപ്രായം എന്നു കോടതി ചോദിച്ചപ്പോള്‍ 'അതെ'എന്നായിരുന്നു വക്കീലിന്റെ ഉത്തരം. കോടതിയുടെ പ്രതികരണം അമര്‍ഷത്തോടെ ആയിരുന്നു. "എങ്ങനെയാണ്‌ നിങ്ങള്‍ക്ക്‌ ഇങ്ങനെയൊരു നിലപാടു സ്വീകരിക്കാനാവുന്നത്?  മരിച്ചത്‌ ഇന്ത്യന്‍ പൗരന്മാരാണെന്ന്‌ ഓര്‍മ്മ വേണം.  കേന്ദ്ര നിലപാട്‌ അംഗീകരിക്കാനാവാത്തതും നിര്‍ഭാഗ്യകരവുമാണ്".

കോടതിയുടെ പ്രതികരണം പ്രതികൂലമായപ്പോള്‍ കേന്ദ്ര മന്ത്രിമാര്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ളവര്‍ പതിവു പോലെ ഉരുളല്‍ നാടകം നടത്തി. കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അംഗീകരിച്ചിരുന്നെങ്കില്‍. ഇത് കോടതി തീരുമാനമാണ്, എല്ലാവരും അംഗീകരിച്ചേ മതിയാകൂ എന്നായിരുന്നു ഉമ്മന്‍ ചാണ്ടി പറയുക. 

കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ചില്‍ കേന്ദ്രത്തിന്റെ വക്കീല്‍ എടുത്ത അതേ നിലപാടാണ്, ഇപ്പോള്‍ സുപ്രീം കോടതിയിലും വക്കീല്‍ എടുത്തിരിക്കുന്നത്. ഇതാണ്, സര്‍ക്കാര്‍ നിലപാട്. ഇനിയും സര്‍ക്കാര്‍ ഇതേ നിലപാട്, തുടര്‍ന്നും എടുക്കും. മന്‍ മോഹന്‍ സിംഗിന്റെ കേന്ദ്ര സര്‍ക്കാരും ഉമ്മന്‍ ചാണ്ടിയുടെ കേരള സര്‍ക്കാരും ഇതേ നിലപാടിലാണ്. അന്നും ഇന്നും. പക്ഷെ കോടതി എന്ന കടമ്പയില്‍ തട്ടി  വീഴുമ്പോള്‍ ഉരുളുന്നു. ഇന്‍ഡ്യക്കാരെ, പ്രത്യേകിച്ച് കേരളക്കാരെ വിഡ്ഡികളാക്കുന്നു. സര്‍ക്കാര്‍ വക്കീല്‍  കോടതിയില്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്ന്. മുല്ലപ്പെരിയാര്‍  വിഷയത്തില്‍  നടന്നതിന്റെ തനിയാവര്‍ത്തനം ആണിപ്പോള്‍ നടക്കുന്നത്. തിരുവഞ്ചൂര്‍  പറഞ്ഞുകൊടുത്ത അതേ അഭിപ്രായം അന്ന് വക്കീല്‍ കോടതിയില്‍ പറഞ്ഞു. വിമര്‍ശനം ഉണ്ടായപ്പോള്‍ അത് വക്കീലിന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു എന്നാണ്, അന്ന് പറഞ്ഞതും. നാടകമിനിയും ആവര്‍ത്തിക്കും വേദികള്‍ മാറി മാറി വരും. 

കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും  പൊതു ഖജനാവില്‍ നിന്നും ഭാരിച്ച ശമ്പളം കൊടുത്ത് വക്കീലന്‍മാരെ സര്‍ക്കാരിന്റെ അഭിപ്രായം പറയാനാണ്,  ഇരുത്തിയിരിക്കുന്നത്, എന്നാണ്, പൊതുവെ കരുതപ്പെടുന്നത്. പക്ഷെ നമ്മെ ഭരിക്കുന്ന മന്ത്രിമാര്‍ പറയുന്നത്,  വ്യക്തിപരമായ അഭിപ്രായം പറയാനാണ്, എന്നും.  പൊതു ജനം എന്ന കഴുതകള്‍ ഇതൊക്കെ വിശ്വസിച്ചുകൊള്ളും എന്നാണിവരുടെ  തൊലിക്കട്ടി. 

ആന്റണി ഒരു മുഴുത്ത കാപട്യം ആയിരുന്നു. ഉമ്മന്‍ ചാണ്ടി അതിലും വലിയ കാപട്യം ആണ്.  കൂടെ അധികാരത്തോടുള്ള ഒടുങ്ങാത്ത ആര്‍ത്തിയും. ലീഗിന്റെ മുന്നില്‍ മുട്ടുമടക്കി അധികാരത്തില്‍ കടിച്ചു തൂങ്ങുന്നതിനു പകരം ആന്റണി അന്തസായി രാജി വച്ചു പോകുമായിരുന്നു. പക്ഷെ അതിനും വേണം തന്റേടവും ആണത്തവും.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ആര്യാടനെയും മുരളിയേയും മാലിന്യങ്ങള്‍ എന്ന് പാണന്‍ വിളിച്ചിട്ടും  ഉമ്മന്‍ ചണ്ടിക്ക് നാണക്കേടുണ്ടായിട്ടില്ല. ആര്യാടനെ പട്ടിയായി  ചിത്രീകരിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ മത സംഘടനയായ മുസ്ലിം  ലീഗ് പ്രാദര്‍ശിപ്പിച്ചിട്ടും ഉമ്മന്‍ ചണ്ടിക്ക് നാണക്കേടില്ല. ചണ്ടിക്കെന്ത് നാണം?

ഉമ്മന്‍ ചാണ്ടിയോട് കുറച്ചൊക്കെ ആദരവുണ്ടായിരുന്നു എനിക്ക്. പക്ഷെ  അദ്ദേഹം വെറും ചണ്ടിയാണെന്ന് ഇപ്പോള്‍ തെളിയുന്നു. കേരള ചരിത്രത്തിലെ ഏറ്റവും കഴിവു കെട്ട മുഖ്യമന്ത്രി എന്ന് കോണ്‍ഗ്രസുകാര്‍ പോലും അദ്ദേഹത്തെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നു. ചണ്ടി എന്ന പട്ടത്തിനു സര്‍വഥാ യോഗ്യനാണ്, താനെന്ന് അദ്ദേഹം ആവര്‍ത്തിച്ചു തെളിയിക്കുകയും ചെയ്യുന്നു. 


Sunday 15 April 2012

കണ്ണുള്ളവര്‍ കണ്ടോളൂ.



ലീഗിന്റെ അഞ്ചാം മന്ത്രി കേരള രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്നു.


കണ്ണുള്ളവര്‍ കണ്ടോളൂ. ഇത് ഞങ്ങളുടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച ലീഗിന്റെ അഞ്ചാംമന്ത്രി. 

നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാവ്, ആര്യാടന്‍ മുഹമ്മദിന്റെ വീടിനു മുന്നില്‍ രണ്ടു ദിവസം മുന്നേ  യൂത്ത്‌ലീഗ് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ എഴുതിയ  വരികളാണിത്.


അഞ്ചാം മന്ത്രി പ്രശ്നത്തിലുണ്ടായ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലെ അഭിപ്രായം ഇങ്ങനെ.

അഞ്ചാം മന്ത്രിസ്ഥാനം മുസ്ലിം ലീഗ് അനര്‍ഹമായി നേടിയതല്ല.   മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കോണ്‍ഗ്രസിനുളളിലെ ഗ്രൂപ്പ് വടംവലികളുടെ ഭാഗമാണ്. കോണ്‍ഗ്രസിനുളളിലെ ചില ഗ്രൂപ്പ് താല്‍പര്യങ്ങളാണ് അഞ്ചാം മന്ത്രി വിവാദമുണ്ടാക്കിയത്. മന്ത്രിസഭാ രൂപീകരണ സമയത്ത് കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് ഫോര്‍മൂലയുടെ ഭാഗമായാണ് ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം ലഭിച്ചത്. അര നൂറ്റാണ്ടായി ലീഗിന്റെ കൈവശമുണ്ടായിരുന്ന രാജ്യസഭാസീറ്റ് കോണ്‍ഗ്രസിന് വിട്ടു നല്‍കിയത് മറക്കരുത്. 


ഈ അഭിപ്രായത്തോട് കോണ്‍ഗ്രസ് നേതാവ് മുരളീധരന്‍ പ്രതികരിച്ചത് ഇങ്ങനെ.

മുസ്ലീം ലീഗ് അഞ്ചാം മന്ത്രിയെ നേടിയത് ബലം പ്രയോഗിച്ച് തന്നെയാണ്.  മുന്നണി ബന്ധങ്ങള്‍ക്കു കോട്ടം തട്ടിയിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ മുറിവ് ഉണങ്ങിയിട്ടില്ല. രാജ്യസഭാ സീറ്റില്‍ ലീഗ് ത്യാഗമൊന്നും സഹിച്ചിട്ടില്ല. മറിച്ച് കോണ്‍ഗ്രസാണ് വിട്ടുവീഴ്ച ചെയ്തത്. 1980 ലും 1994 ലും കോണ്‍ഗ്രസിന്റെ സീറ്റ് ലീഗിനു നല്‍കുകയാണുണ്ടായത്. അങ്ങനെയാണ്, അര നൂറ്റാണ്ടു മുന്നേ അവരുടെ കയ്യില്‍ രാജ്യസഭാ സീറ്റ് വന്നു ചേര്‍ന്നത്.  ലീഗിന്റെ ഭീഷണിക്കു കോണ്‍ഗ്രസ് വഴങ്ങിയതില്‍ വിഷമമുണ്ട്. 


ആര്യാടന്‍ മുഹമ്മദ് ഒരു പടി കൂടി കടന്നു പ്രതികരിച്ചു.

 കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ആരുടേയും ഔദാര്യമല്ല.  കോണ്‍ഗ്രസിന്റെ പതാക ഒരു സാമുദായിക നേതാവിനും അടിയറവ് വയ്ക്കില്ല. കോണ്‍ഗ്രസും സിപിഎമ്മും ഒഴികെ തനിച്ചു മല്‍സരിക്കാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയും കേരളത്തിലില്ല. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തിനെതിരായി ഒരു നിമിഷം പോലും മന്ത്രിയായി തുടരില്ല. 


തുമ്മിയാല്‍ പോകുന്ന സ്ഥാനമാണ് മന്ത്രിപദമെങ്കില്‍ 100 പ്രാവശ്യം തുമ്മാന്‍ തയാറാണ്. മന്ത്രി പദവിക്ക് വലിയ വില കല്‍പിക്കുന്നില്ല. ഗസ്റ്റ് ഹൌസില്‍ താമസിക്കുന്നതുപോലെയേയുള്ളൂ അത്. കോണ്‍ഗ്രസ് പതാക സാമുദായിക നേതാക്കള്‍ക്ക് അടിയറ വെക്കാന്‍ അനുവദിക്കില്ല. കോണ്‍ഗ്രസ്സിന് ക്ഷീണം വരുന്ന ഒരു കാര്യത്തിനും മരണം വരെ ആര്യാടന്‍ ഉണ്ടാകില്ല. 


എന്റെ അഭിപ്രായങ്ങള്‍ ഇനിയും പറയും. അതു തടയാന്‍ ഒരു പ്രസ്ഥാനത്തിനും കഴിയില്ല. അതിനെ വിലവെക്കുന്നുമില്ല. പലരും പല ജല്‍പനങ്ങളും നടത്തും. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ നാടുകടത്തിയ കോണ്‍ഗ്രസ്സിന് ഈ അല്‍പായുസ്സുകളെ തെല്ലും ഭയമില്ല. 


 2004 ഉം 2006 ഉം ആരും മറക്കേണ്ട. അതു മറന്നുകൊണ്ടുള്ള കളി തീക്കളിയായിരിക്കും. കുറേ ദിവസമായി തെറി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. അവര്‍ക്ക് അതേ അറിയൂ. ചിലര്‍ക്ക് ഭ്രാന്തു മുഴുത്തിരിക്കുന്നു.  രാജ്യസഭാ സീറ്റു നല്‍കുന്നതു വലിയ വിട്ടുവീഴ്ചയായാണ് ചിലര്‍ പറയുന്നത്. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന്.  ഇന്നലെ ഒരുത്തന്‍ റ്റി വിയില്‍ പറയുകയാണ്, 50 കൊല്ലമായി കൈയ്യില്‍ വച്ച രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിനു കൊടുത്തു എന്ന്.  കോണ്‍ഗ്രസിന്, 34 വോട്ടു മതി. എന്നേപ്പോലെ ഖദറിട്ട 38 എണ്ണം ഉണ്ട്. ആരുടെയും ഔദാര്യം വേണ്ട. കോണ്‍ഗ്രസ്സും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അല്ലാതെ തനിച്ചു ജയിക്കാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയും കേരളത്തിലില്ല. ആരുടെയെങ്കിലും ഔദാര്യത്തില്‍ സ്ഥാനങ്ങള്‍ നേടി അത് തങ്ങളുടെ ജന്മാവകാശമാണെന്ന് വരുത്തിത്തീര്‍ക്കുന്നവരെ ജനങ്ങള്‍ അല്‍പ്പന്‍മാരെന്നേ വിളിക്കു.


ഇന്നലെ മുസ്ലിം ലീഗ് യോഗം ചേര്‍ന്നു പറഞ്ഞത് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം സാമുദായിക അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു എന്നാണ്. ഇവരല്ല, മരിച്ചുപോയ ഇവരുടെ പൂര്‍വികര്‍ ശ്രമിച്ചാലും കോണ്‍ഗ്രസ്സില്‍ ഭിന്നിപ്പ് ഉണ്ടാക്കാനാകില്ല. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ അവഗണിച്ച് ഒരു ഭരണകൂടത്തിനും ഇവിടെ നിലനില്‍ക്കാനാകില്ല. ഞങ്ങള്‍ക്ക് പച്ചക്കണ്ണടയില്ല, വെളുത്ത കണ്ണടയാണ്. 

കോണ്‍ഗ്രസ് എം പി പി റ്റി തോമസ് അഭിപ്രായപ്പെട്ടതിങ്ങനെ. 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ ഗൂഢാലോചന നടക്കുന്നുണ്ട്.  യുഡിഎഫിലും മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടന്നുണ്ട്.   അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് ലീഗിനകത്തും ഗൂഢാലോചന നടന്നു.

ലീഗിനകത്തെ അഭിപ്രായ വ്യാത്യാസങ്ങളാണ് പ്രശ്നങ്ങള്‍ ഇത്ര വഷളാകാന്‍ കാരണം. കേരളത്തിന്റെ പൊതുതാല്‍പര്യം പരിഗണിച്ച് ലീഗ് സംയമനം പാലിക്കണമായിരുന്നു. 

ഇതേക്കുറിച്ച് പല കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും, പി റ്റി തോമസ് പറഞ്ഞതാണു സത്യം. കോണ്‍ഗ്രസിലും യു ഡി എഫിലും ലീഗിലും ഉമ്മന്‍ ചാണ്ടിക്കെതിരെ ചില നീക്കങ്ങള്‍ നടക്കുന്നുണ്ട്.  പ്രശ്നം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പിടി വിട്ടു പോകുന്നു എന്ന പ്രതീതിയാണിപ്പോള്‍.

പി റ്റി തോമസ് പറഞ്ഞതാണു ശരി. ലീഗിലെ ഗ്രൂപ്പു വഴക്കാണിന്നത്തെ പ്രതിസന്ധിക്കു കാരണം.

അതിന്റെ  നാള്‍വഴി ഇതാണ്. 

സി എച്ച് മുഹമ്മദ്കോയയുടെ മകന്‍ മുനീറിനോട് ലീഗിന്റെ അണികള്‍ക്ക് ഒരു പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു. ഡോക്ടറായ അദ്ദേഹം  ആ പണി ഉപേക്ഷിച്ച് മുസ്ലിം ലീഗ് രാഷ്ട്രീയത്തിലിറങ്ങാനുള്ള കാരണം ഈ താല്‍പ്പര്യമാണ്. പല പ്രാവശ്യം മത്സരിച്ചു. ജയിച്ചു. മന്ത്രിയുമായി. ഇതിനിടെ മുസ്ലിം ലീഗിനു വേണ്ടി ഇന്‍ഡ്യാവിഷന്‍ എന്ന ചാനലും തുടങ്ങി. പക്ഷെ മങ്കടയില്‍ മഞ്ഞളാം കുഴി അലി എന്ന വ്യവസായിയോട് തോല്‍ക്കേണ്ടി വന്നു. ലീഗില്‍ അപ്പോഴേക്കും കുഞ്ഞാലിക്കുട്ടി ഒരു വിധം അപ്രമാദിത്തം തന്നെ നേടിയിരുന്നു. മുഹമ്മദ് ബഷീറിന്റെ  നേതൃത്വത്തില്‍ കുഞ്ഞാലിക്കുട്ടിയെ എതിര്‍ക്കുന്ന ഒരു ഗ്രൂപ്പും ലീഗില്‍ ഉണ്ടായി.  ഇ അഹമ്മദിനെ കേരള  രാഷ്ട്രീയത്തില്‍ നിന്നും പുറത്തു ചാടിച്ചതിനു ചുക്കാന്‍ പിടിച്ചത് കുഞ്ഞാലിക്കുട്ടി ആയിരുന്നു. സ്വാഭാവികമായി  അഹമ്മദ്,  ബഷീറിന്റെ ഗ്രൂപ്പിനോട് ആഭിമുഖ്യം പ്രകടിപ്പിച്ചു. അങ്ങനെയിരിക്കെ ഇന്‍ഡ്യാ വിഷന്‍ കുഞ്ഞാലിക്കുട്ടി പീഢിപ്പിച്ചു എന്ന ആരോപണമുള്ള റെജീനയുടെ അഭിമുഖം പ്രക്ഷേപണം ചെയ്തു. കുഞ്ഞാലിക്കുട്ടി മുനീറിന്റെ ശത്രുവുമായി. സ്വാഭാവികമായി മുനീര്‍  കുഞ്ഞാലിക്കുട്ടിയുടെ എതിര്‍പാളയത്തിലും എത്തിപ്പെട്ടു. അന്തരിച്ച ശിഹാബ് തങ്ങളെ കുഞ്ഞാലിക്കുട്ടി ഏതോ അജ്ഞാത  കാരണത്താല്‍ കയ്യിലെടുത്തപ്പോള്‍ ബഷീറിനും, അഹമ്മദിനും, മുനീറിനും നിശബ്ദരാകേണ്ടി വന്നു. പക്ഷെ അവര്‍ തക്കം പാര്‍ത്തിരുന്നു. 

എല്‍ ഡി എഫിനു ശേഷം യു ഡി എഫ് എന്ന അലിഖിത നിയമം തെറ്റാതെ 2011ല്‍  യു ഡി എഫ് എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു  ലീഗ്   തെരഞ്ഞെടുപ്പിനെ നേരിട്ടത്. വി എസ്  മത്സരിക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് പാട്ടും പാടി ജയിക്കാം എന്നതായിരുന്നു യു ഡി എഫിന്റെ പ്രതീക്ഷ. അശനി പാതം പോലെ വീണ്ടും വി എസ് മത്സരിക്കാനിറങ്ങി. അദ്ദേഹത്തിനെതിരെ ആരോപണങ്ങളുടെ പെരുമഴയും പെയ്യിച്ചു. എന്നിട്ടു പോലും കഷ്ടിച്ചു ഭൂരിപക്ഷം നേടാനേ ആയുള്ളു. മലപ്പുറത്തെ മുസ്ലിങ്ങളുടെ ബലത്തില്‍ മുസ്ലിം ലീഗ് 20 സീറ്റുകള്‍ നേടി. മലപ്പുറത്തെ സീറ്റുകളൊക്കെ കുഞ്ഞാലിയുടെ വിശ്വസ്തരെ മത്സരിപ്പിച്ചിട്ട്, മുനീറിനെ തോല്‍പ്പിക്കാനായി കോഴിക്കോട്ടേക്ക് അയച്ചു. തോല്‍പ്പിക്കാന്‍ ആഞ്ഞു ശ്രമിച്ചിട്ടും ചെറിയ ഭൂരിപക്ഷത്തിനു മുനീര്‍ ജയിച്ചു. മന്ത്രി സ്ഥാനം പങ്കു വച്ചപ്പോള്‍ അഞ്ചാമതൊന്നു കൂടി ലീഗ് ചോദിച്ചു. മഞ്ഞളാം കുഴി അലിയെ കാലു മാറ്റിയപ്പോള്‍ കൊടുത്ത വാഗ്ദാനമായിരുന്നു മന്ത്രി സ്ഥാനം. കൂടെ മുനീറിനു മന്ത്രിസ്ഥാനം കൊടുക്കാതിരിക്കാനുള്ള അടവു നയവും ഉണ്ടായിരുന്നു. മന്ത്രിയാകണമെങ്കില്‍ മുനീര്‍ ഇന്‍ഡ്യ വിഷന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്ന ഒരാവശ്യം കുഞ്ഞാലി മുന്നോട്ടു വച്ചു. മുനീര്‍ അത് ചെയ്യില്ല എന്ന വിശ്വാസം കുഞ്ഞാലിക്കുണ്ടായിരുന്നു. പക്ഷെ മുനീര്‍ രാജി വച്ചു. അതോടെ പദ്ധതികളൊക്കെ തകിടം മറിഞ്ഞു. എങ്കില്‍ അഞ്ചാം  മന്ത്രിയില്‍ ഉറച്ചു നില്‍ക്കാം എന്നു തീരുമാനിച്ചു. കോണ്‍ഗ്രസ് പക്ഷെ വഴങ്ങിയില്ല. എങ്കിലും തങ്ങളേക്കൊണ്ട് അത് പ്രഖ്യാപിപ്പിച്ചു. തങ്ങള്‍ പറയുന്ന വാക്കു മാറ്റാന്‍ ആകില്ല എന്നത് ലീഗിലെ അലിഖിത നിയമമാണ്. അത് യു ഡി എഫിലെയും അലിഖിത നിയമക്കാനായി പിന്നെത്തെ ശ്രമം. പാണക്കാട് തങ്ങള്‍മാര്‍ക്കൊരു പ്രത്യേകതയുണ്ട്. കെട്ടിലമ്മമാരേപ്പോലെയാണവര്‍. രാഷ്ട്രീയ കാര്യങ്ങള്‍ക്ക് തറവാട്ടില്‍ നിന്നും പുറത്തേക്ക് പോകാറില്ല. മറ്റുള്ളവര്‍ അവിടെ വന്ന് മുഖം കാണിക്കണം. അതാണു നാട്ടു നടപ്പ്. കുഞ്ഞാലിക്കുട്ടി പക്ഷെ ഈ മുറയും തെറ്റിച്ചു. പുതിയ പാണക്കാടനെ കോട്ടയത്തേക്ക് ഉമ്മന്‍ ചാണ്ടിയെ കാണാന്‍ അയച്ചു. മുനീറും ബഷീറും ഇത് ലീഗിനുള്ളില്‍ ഒരു വിഷയമാക്കി അവതരിപ്പിച്ചു. കുഞ്ഞാലി പ്രതിരോധത്തിലായി. അപ്പോള്‍ അഞ്ചാം മന്ത്രി സ്ഥാനം കുഞ്ഞാലിയുടെ ആവശ്യമായിത്തീര്‍ന്നു. 

പക്ഷെ കോണ്‍ഗ്രസിലെ എതിര്‍പ്പ് ശക്തമായിരുന്നു. അഞ്ചാമത്തെ മന്ത്രിയെ തരാം പക്ഷെ സാവകാശം വേണം എന്ന് ഉമ്മന്‍ ചാണ്ടി കുഞ്ഞാലിയോട് പറഞ്ഞു. ഭരണത്തിലിരിക്കേണ്ടതിന്റെ ആവശ്യകത ഉമ്മനേക്കാള്‍ കൂടുതല്‍ കുഞ്ഞാലിക്കായിരുന്നു. അതുകൊണ്ട് തങ്ങളേക്കൊണ്ട് ഈ തീരുമാനം അംഗീകരിപ്പിച്ചു. പാണക്കാടന്‍ പറഞ്ഞാല്‍ അത് ലീഗിലെ നിയമായതുകൊണ്ട് മുനീറും ബഷീറുമടങ്ങി.പക്ഷെ കൂടെക്കൂടെ ഈ വിഷയം അവര്‍ ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. കുഞ്ഞാലിയെ തോണ്ടാന്‍ വേണ്ടി, എവിടെ അഞ്ചാം മന്ത്രി എന്ന ചോദ്യം കൂടെക്കൂടെകേള്‍ക്കാന്‍ തുടങ്ങി. അലി അണികളെ ഇറക്കി ചില പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. അപ്പോഴേക്കും പിറവം ​ഉപതെരഞ്ഞെടുപ്പു വന്നു. അതിനു ശേഷം തീരുമനിക്കാം എന്ന ഉമ്മന്റെ അഭിപ്രായം കുഞ്ഞാലി സ്വീകരിച്ചു. അപ്പോഴേക്കും ബഷീറിനും മുനീറിനും കുറച്ചു കൂടെ ധൈര്യമായി തുടങ്ങി. പിറവത്ത് ജയിച്ച അനൂപിന്റെ സത്യപ്രതിജ്ഞ പോലുമിവര്‍ ഇടപെട്ട്  തടഞ്ഞു. അനൂപ്  മന്ത്രിയാകുന്നെങ്കില്‍ അലി കൂടി മന്ത്രിയാകണം എന്ന് ലീഗ് ശഠിച്ചു. പാവം പയ്യന്‍. മന്ത്രിസ്ഥാനം ലഭിക്കാന്‍ വേണ്ടി പാണന്റെ സന്നിധിയിലേക്ക് തീര്‍ത്ഥയാത്ര പോലും നടത്തി. പാണന്റെ മനസലിഞ്ഞില്ല. പയ്യനു മന്ത്രി സ്ഥാനം വേണമെങ്കില്‍ അലി കൂടി സത്യപ്രതിജ്ഞ ചെയ്യണമെന്ന കടുത്ത നിലപാടും എടുത്തു. ഗത്യന്തരമില്ലാതെ കോണ്‍ഗ്രസ് കെ പി സി സി വിളിച്ചു കൂട്ടി. ലീഗിനു കൂടുതല്‍ മന്ത്രിമാരെ നല്‍കാന്‍ ആകില്ല എന്നവര്‍ ഏക കണ്ഠമായി തീരുമാനിച്ചു.വിവരം ഹൈക്കമാണ്ടിനെയും അറിയിച്ചു.  കോണ്‍ഗ്രസിലെ പൊതു വികാരം ഇതണെന്നറിഞ്ഞ  കുഞ്ഞാലി  ഒത്തുതീര്‍പ്പിനു തയ്യാറായി.  അഞ്ചാം മന്ത്രി എന്നത് അഞ്ചാം പദവി ആയാലും മതി എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ലീഗിന്റെ വകുപ്പുകളൊക്കെ മുസ്ലിം സാമ്രാജ്യം പോലെയാണെന്ന ആക്ഷേപം കോണ്‍ഗ്രസിലുണ്ട്. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്നും ഏറ്റെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യം,  കോണ്‍ഗ്രസും അംഗീകരിച്ചു. വകുപ്പ് വിട്ടുകൊടുക്കാന്‍ പ്രശ്നമില്ല എന്ന് കുഞ്ഞാലി സമ്മതിച്ചു. ഭരണം  നിലനിറുത്തേണ്ടത് കുഞ്ഞാലിയുടെ വ്യക്തിപരമായ ആവശ്യമാണെന്ന തിരിച്ചറിവിലാണത് സമ്മതിച്ചതും.

അടിക്കാന്‍ പറ്റിയ അവസരം ഇതാണെന്ന് ബഷീറും മുനീറും തീര്‍ച്ചയാക്കി. ബാക്കി ലീഗുനേതാക്കളൊക്കെ നിശബ്ദരായപ്പോള്‍ ഇവര്‍ രണ്ടു പേരും, അഞ്ചാം മന്ത്രി വേണം എന്ന നിലപാട് പരസ്യമായി പ്രകടിപ്പിച്ചു. അണികളെയും ഭാരവാഹികളെയും ഇളക്കി വിട്ടു. അതിന്റെ ഫലം ലീഗിന്റെ നേതൃയോഗത്തിലുണ്ടായി. അവിടെ ഭൂരിപക്ഷാഭിപ്രായം  അഞ്ചാം മന്ത്രി വേണം എന്നും ഒരു വകുപ്പും വിട്ടു കൊടുക്കില്ല എന്നും, വേണ്ടി വന്നാല്‍ മന്ത്രിമാരെ പിന്‍വലിക്കണം എന്നും ആയിരുന്നു. കുഞ്ഞാലിയുടെ പ്രായോഗിക നിലപാടുകള്‍ ഈ തീവ്ര നിലപാടില്‍ മുങ്ങിപ്പോയി. ബാക്കി സമീപകാല ചരിത്രം.

മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, സി എന്‍ ബാലകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍, എംഎല്‍എമാരായ കെ മുരളീധരന്‍, വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, പാലോട് രവി തുടങ്ങിയവര്‍  സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചു.  കേരള കോണ്‍ഗ്രസ് പിള്ള, സിഎംപി, ജെഎസ്എസ് എന്നിവയുടെ നേതാക്കളും ചടങ്ങില്‍നിന്ന് വിട്ടുനിന്നു. അലിയെ മന്ത്രിയാക്കിയതിനെതിരെ ലീഗിനുള്ളിലും പ്രതിഷേധമുണ്ട്. മുസ്ലിംലീഗ് നേതാക്കളായ അബ്ദുസമദ് സമദാനി, ടി എ അഹമ്മദ് കബീര്‍ തുടങ്ങിയവരും സത്യപ്രതിജ്ഞാചടങ്ങിനെത്തിയില്ല. ലീഗില്‍  ആരാണ്‌ ശക്‌തന്‍ എന്ന്‌ തീരുമാനിക്കുന്നതിനുള്ള പോരാണ്‌ ഇന്ന്‌ ഈ അവസ്‌ഥയില്‍ കാര്യങ്ങള്‍ എത്തിച്ചത്‌. 

വലിയൊരു വിഭാഗം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തികഞ്ഞ അമര്‍ഷത്തിലാണ്. . കെ.പി.സി.സി നേതൃയോഗവും രാഷ്ട്രീയ കാര്യ സമിതിയും അഞ്ചാം മന്ത്രി വേണ്ടെന്ന് ഒറ്റക്കെട്ടായി തീരുമാനിച്ചിട്ടും മറിച്ചൊരു തീരുമാനമെടുത്തപ്പോള്‍ അക്കാര്യം എന്തുകൊണ്ട് കെ.പി.സി.സി നേതൃയോഗം വിളിച്ച് അറിയിച്ചില്ലെന്നാണ് എം.എല്‍.എമാര്‍ ചോദിക്കുന്നത്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്നെടുത്ത തീരുമാനം ആത്മഹത്യാപരമാണെന്നാണ് എം.എല്‍.എമാരുടെ അഭിപ്രായം. മന്ത്രിമാരെ പിന്‍വലിക്കുമെന്ന് വിരട്ടിയാണ് മു സ്ലിം  ലീഗ് അഞ്ചാം മന്ത്രിപ്രശ്നത്തില്‍ കോണ്‍ഗ്രസിനെ വീഴ്ത്തിയത്. മുന്നണി രാഷ്ട്രീയത്തില്‍ അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും വലിയ സമ്മര്‍ദ്ദ തന്ത്രത്തില്‍ അങ്ങനെ ലീഗ് വിജയിച്ചു.

മതാധിഷ്ടിത സംഘടനയായ മുസ്ലിം ലീഗ് മതേതര പ്രസ്ഥാനമായ കോണ്‍ഗ്രസിനെ ബല പ്രയോഗത്തിലൂടെ കീഴടക്കി അഞ്ചാം മന്ത്രി സ്ഥാനം നേടി എടുത്തു. കോണ്‍ഗ്രസ് സമ്പൂര്‍ണ്ണമായി കീഴടങ്ങി. 

കെ. കരുണാകരനും എ.കെ. ആന്റണിയും മറ്റും കോണ്‍ഗ്രസ്സിനെ നയിച്ചിരുന്ന കാലത്ത് ഇതുപോലെ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ഒരിക്കലും കോണ്‍ഗ്രസിനെ മുറിവേല്പിക്കുന്ന ഒത്തുതീര്‍പ്പ് തീരുമാനമുണ്ടാകില്ലായിരുന്നു. മന്ത്രിമാരെ പിന്‍വലിക്കുമെന്ന് ലീഗ് വിരട്ടിയപ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടി പേടിച്ചുപോയി. . "നിങ്ങള്‍ രാജിവയ്ക്കേണ്ട, പകരം ഞാന്‍ രാജിവയ്ക്കാം "എന്ന് ഉമ്മന്‍ചാണ്ടി ഉറച്ച നിലപാടെടുത്തിരുന്നെങ്കില്‍ ലീഗ് ഒതുങ്ങുമായിരുന്നു. ലീഗിന് മറ്റെങ്ങും പോകാന്‍ കഴിയില്ലെന്ന സത്യം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും  തിരിച്ചറിയാതെ പോയി.

കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലുമുണ്ടാകാത്തവിധം ന്യൂനപക്ഷ സമുദായക്കാരുടെ എണ്ണം മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ പദവികളില്‍ വര്‍ദ്ധിച്ചു. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിവ ഉള്‍പ്പെടെ 24 പദവികളില്‍ പതിന്നാലിലും ന്യൂനപക്ഷക്കാരാണ് ഇപ്പോള്‍.

രമേശ് ചെന്നിത്തല എന്ന കോണ്‍ഗ്രസ് പ്രസിഡണ്ടിനെ പോലുമറിയിക്കാതെ കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി പുനര്‍വിഭജിച്ചു. കരുണാകരന്റെ കാലത്ത്‌ വകുപ്പുകള്‍ മാറ്റുന്നത്‌ താനുമായും തന്റെ ഗ്രൂപ്പുമായും ചര്‍ച്ചചെയ്‌തില്ലെന്ന്‌ പരാതിപ്പെട്ട്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ സ്‌ഥാനം ഉമ്മന്‍ചാണ്ടി രാജിവച്ചിട്ടുണ്ട്. 1994 ല്‍ കരുണാകരന്‍ വയലാര്‍ രവിയെ തഴഞ്ഞ് ലീഗിനു രാജ്യസഭാ സീറ്റു നല്‍കിയതില്‍ പ്രതിഷേധിച്ച് മന്ത്രി സ്ഥാനവും അദ്ദേഹം രാജി വച്ചിട്ടുണ്ട്.അതേ ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ ലീഗിനു മുന്നില്‍ ഇഴയുന്നു. തീരുമാനങ്ങളൊക്കെ  കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്നും മറച്ചു വയ്ക്കുന്നു.

എന്‍ എസ് എസിന്റെ എതിര്‍പ്പിനെ മറികടക്കാന്‍ രണ്ട് നായന്‍മാര്‍ക്ക് പ്രധാന വകുപ്പുകള്‍ നല്‍കി. മന്ത്രിസഭയിലെ ന്യൂനപക്ഷ അതിപ്രസരത്തെ മറികടക്കാനാണ് കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയത്. ഭൂരിപക്ഷ സമുദായക്കാരെ സന്തോഷിപ്പിക്കാനായി ആഭ്യന്തരം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും റവന്യൂ അടൂര്‍പ്രകാശിനും നല്‍കി. ഒരാള്‍ ഇന്ന ജാതിക്കാരനായതുകൊണ്ട് ആഭ്യന്തരം, ഇന്ന ജാതിക്കാരനായതുകൊണ്ട് റവന്യൂ, ഇന്ന ജാതിക്കാരനായതുകൊണ്ട് ആരോഗ്യംഎന്നിങ്ങനെ നല്‍കി.  ജാതി അടിസ്ഥാനത്തില്‍  മന്ത്രിമാരെ നിശ്ചയിച്ച ആദ്യത്തെ മുഖ്യ മന്ത്രിയായി ഉമ്മന്‍  ചാണ്ടി  അവരോധിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റുകാരുടെയും കോണ്‍ഗ്രസുകാരുടെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് പല മന്ത്രിസഭകളുണ്ടായിട്ടുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലെ പോലെ ജാതിയുടെയും മതത്തിന്റെയും പ്രതിനിധികളായി മന്ത്രിമാര്‍ ചാപ്പകുത്തപ്പെട്ട മറ്റൊരുകാലമിതു വരെ ഉണ്ടായിട്ടില്ല. ഇപ്പോള്‍ അതുമുണ്ടായി.  ഉമ്മന്‍ ചാണ്ടിയിലെ ചാണ്ടി മാറ്റി ചണ്ടി എന്നാക്കിയാല്‍ ഏറ്റവും യോജിക്കുന്ന അവസ്ഥയിലുമായി.  കേരള ചരിത്രത്തിലെ ആദ്യ സംഭവമാണത്. പക്ഷെ അതില്‍ എന്‍ എസ് എസ്  മയങ്ങി വീണില്ല. മച്ചിപ്പശുവിനെ തൊഴുത്തു മാറ്റി കെട്ടുന്ന തമാശയായി എന്‍ എസ് എസ് സെക്രട്ടറി അതിനെ ചിത്രീകരിച്ചു. ആഭ്യന്തരമന്ത്രി പദം എന്‍എസ്എസിന്റെ അക്കൌണ്ടില്‍ നല്‍കുന്നതിനോടു താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നായരായ ആള്‍ക്ക് ഉന്നതപദവി നല്‍കിയാല്‍ ഭൂരിപക്ഷ സമുദായത്തിന്റെ പ്രശ്നങ്ങള്‍ ഇല്ലാതാവുന്നില്ല.  തിരുവഞ്ചൂരിന് ആഭ്യന്തരം നല്‍കിയത് ഉമ്മന്‍ ചാണ്ടിയുടെ താല്‍പര്യസംരക്ഷണത്തിനു വേണ്ടിമാത്രമാണ്. വിജിലന്‍സ് പദവി നല്‍കി നേരത്തേയും ഈ താല്‍പര്യം ഉമ്മന്‍ ചാണ്ടി സംരക്ഷിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് തറ പാര്‍ട്ടിയായി അധപ്പതിച്ചു എന്ന് വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചു.

മുഖ്യമന്ത്രി നടത്തിയ അറ്റകുറ്റപ്പണികള്‍ പോലും ഗ്രൂപ്പുകളില്‍ കുരുങ്ങി. സ്വന്തം കൈയിലിരിക്കുന്നതിനെക്കാള്‍ സുപ്രധാന വകുപ്പുകള്‍ വിശ്വസ്‌തനായ തിരുവഞ്ചൂരിനു കൈമാറി. ആളുമാറിയെങ്കിലും ആ വകുപ്പുകള്‍ ഉമ്മന്‍ചാണ്ടിയുടെ കൈപ്പിടിയിലാണ്‌. സാമുദായിക സന്തുലിതാവസ്‌ഥയെന്ന പേരില്‍ നടത്തിയ ഈ പരിപാടി കണ്ണില്‍പൊടിയിടലുകളാണ്‌. അഞ്ചാംമന്ത്രി പ്രശ്‌നത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന എന്‍.എസ്‌.എസിനേയും എസ്‌.എന്‍.ഡി.പിയേയും അനുനയിപ്പിക്കാന്‍ വേണ്ടിയായിരുന്നു അഴിച്ചുപണി. എന്നാല്‍ പുതിയ നീക്കം ഇരുകൂട്ടരുടെയും അമര്‍ഷം വര്‍ദ്ധിപ്പിച്ചു. 

രമേശ് ചെന്നിത്തല കൂടെക്കൂടെ സി പി എമ്മിനെ ഉപദേശിക്കുന്ന ഒരു  ഉപദേശമുണ്ട്. പ്രതിപക്ഷ നേതാവായ അച്യുതാനന്ദനെ കൊണ്ട് പാര്‍ട്ടി നിലപാടുകള്‍ അംഗീകരിപ്പിക്കുക എന്നാണത്. അത് സ്വന്തം കാര്യത്തില്‍  അറം പറ്റുന്ന പോലെയായി. കെ പി സി സി തീരുമാനം കോണ്‍ഗ്രസ് മുഖ്യമന്ത്രിയേക്കൊണ്ട് അംഗീകരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയാതെ പോയി. കുറച്ചു കൂടി കടന്ന്, മന്ത്രിമാരുടെ വകുപ്പ് മാറ്റം കെ പി സി സി പ്രസിഡണ്ടായ അദ്ദേഹം അറിഞ്ഞതുമില്ല.  ഇതുപോലെ കഴിവുകെട്ട മുഖ്യമന്ത്രിയും നാണംകെടേണ്ടി വന്ന കെ പി സി സി പ്രസിഡണ്ടും കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

ഈ നാടകങ്ങള്‍ക്കിടക്ക് മറ്റൊരു നിശബ്ദ ദുഖം കൂടി ഉണ്ട്. കേരളാ കോണ്‍ഗ്രസ് (ബി) എന്ന പാര്‍ട്ടിക്ക് പാര്‍ട്ടി മന്ത്രിയെ വേണ്ട. മന്ത്രി പാര്‍ട്ടിയെ അനുസരിക്കുന്നില്ല. മന്ത്രി ഗണേഷ്‌കുമാറിന്റെ അനുയായികളെ ഒഴിവാക്കാന്‍ കേരള കോണ്‍ഗ്രസ്‌(ബി) ആലപ്പുഴയില്‍ നേതൃക്യാമ്പ് സംഘടിപ്പിച്ചത്  ഹൗസ്‌ ബോട്ടില്‍. പിള്ളയുടെ പരാതി ഇതില്‍ മാത്രമൊതുങ്ങുന്നില്ല. മുസ്ലിം ലീഗിന്റെ അഞ്ചാംമന്ത്രിസ്‌ഥാനം യു.ഡി.എഫിലെ ചില കക്ഷികളില്‍മാത്രം ആലോചിച്ച്‌ നടപ്പാക്കിയതാണെന്ന്‌ ബാലകൃഷ്‌ണപിള്ള പറഞ്ഞു. യുഡിഎഫിലെ പല കാര്യങ്ങളും കോണ്‍ഗ്രസും മുസ്ലിംലീഗും കേരള കോണ്‍ഗ്രസ്‌ എമ്മും മാത്രമാണ്‌ തീരുമാനിക്കുന്നത്‌. അഞ്ചാംമന്ത്രിയെ സംബന്ധിച്ച്‌ എന്‍.എസ്‌.എസ്‌. പറഞ്ഞ അഭിപ്രായം ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിന്‌ അഞ്ചാം മന്ത്രിയെ അനുവദിച്ചതില്‍  കോണ്‍ഗ്രസില്‍ എതിര്‍പ്പ്‌ വ്യാപകമാണ്. മന്ത്രി ആര്യാടന്‍ മുഹമ്മദ്‌, മന്ത്രി കെ. ബാബു,  വി.എം. സുധീരന്‍, കെ. മുരളീധരന്‍, വി.ഡി. സതീശന്‍, പ്രതാപന്‍,  പി.ജെ. കുര്യന്‍ തുടങ്ങിയവരും പരസ്യമായി വിയോജിപ്പു പ്രകടിപ്പിച്ചു.  എസ്‌.ജെ.ഡി, ജെ.എസ്‌.എസ്‌, സി.എം.പി. തുടങ്ങിയ ഘടകകക്ഷികളും എതിര്‍ക്കുന്നു. യു ഡി എഫ് എന്ന സംവിധാനം തന്നെ ഉലഞ്ഞിരിക്കുന്നു.

സംഗതികളുടെ ഗൌരവം ലീഗിനു ബോധ്യമായിട്ടുണ്ട്. കളി തീര്‍ച്ചയായും കൈ വിട്ടു പോയിരിക്കുന്നു. എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും എത്രയും വേഗം അനുനയിപ്പിക്കണമെന്നു പാര്‍ട്ടി പ്രവര്‍ത്തക സമിതി തീരുമാനിച്ചിട്ടുണ്ട്.  ഇരുകൂട്ടരുടെയും പിണക്കം ഇല്ലാതാക്കാനുള്ള ദൌത്യം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ക്കാണ്. വരും ദിവസങ്ങളില്‍ എന്‍എസ്എസ് , എസ്എന്‍ഡിപി നേതൃത്വവുമായി അദ്ദേഹം ചര്‍ച്ച നടത്തും. എവിടെ വച്ച് എങ്ങനെ ചര്‍ച്ച നടത്തുമെന്നൊന്നും പറഞ്ഞിട്ടില്ല. പണക്കാടനെന്ന കെട്ടിലമ്മ നാലുകെട്ടില്‍ നിന്നിറങ്ങി എന്‍ എസ് എസിന്റെയും എസ് എന്‍ ഡി പിയുടെയും ആസ്ഥാനത്തേക്ക്  ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പോകേണ്ടി വരും.   സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും  ഉമ്മന്‍ ചാണ്ടിമാരല്ല. നാലുകെട്ടില്‍ ചെന്ന് മുഖം കാണിക്കാന്‍.  തിരുവഞ്ചൂര്‍ പെരുന്നയിലേക്ക് വരേണ്ടതില്ല എന്നു പറഞ്ഞ സുകുമാരന്‍ നായര്‍, ഒരു പാണനും ഇവിടേക്ക് വരേണ്ടതില്ല എന്നു പറയാനേ സാധ്യതയുള്ളു. ഇത്ര നാളും പാണനെ കുഞ്ഞാലി കുരങ്ങു കളിപ്പിച്ചു. ഇനി ബഷീര്‍ കുരങ്ങ് കളിപ്പിക്കും.

ചെന്നിത്തലയെ മാറ്റി  പാണക്കാടനെ കെ പി സി  സി പ്രസിഡണ്ടാക്കുന്നതാണിനി നല്ലത്. കോണ്‍ഗ്രസുകാരേക്കാള്‍ ഉമ്മനിപ്പോള്‍ പഥ്യം പാണനാണ്.

മന്ത്രിസ്ഥാനം സംബന്ധിച്ചു മുഖ്യമന്ത്രി പറയുന്നത് അനുസരിക്കുമെന്നു മന്ത്രി കെ.ബി. ഗണേഷ്കുമാര്‍. സ്വന്തം പര്‍ട്ടി പറയുന്നതല്ല. എങ്കില്‍ പിന്നെ ഇദ്ദേഹത്തിനു കോണ്‍ഗ്രസില്‍ ചേര്‍ന്നു കൂടെ? കോണ്‍ഗ്രസിനൊരു കൂട്ടായി. കേരള കോണ്‍ഗ്രസ് മന്ത്രി  പാര്‍ട്ടിയെ അനുസരിക്കുന്നില്ല. അതുകൊണ്ട് പാര്‍ട്ടി, മന്ത്രിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കോണ്‍ഗ്രസ്  മുഖ്യമന്ത്രിയും  പാര്‍ട്ടിയെ അനുസരിക്കുന്നില്ല.  ഇനി കോണ്‍ഗ്രസ് പാര്‍ട്ടിയും, പാര്‍ട്ടിയെ അനുസരിക്കാത്ത മുഖ്യമന്ത്രിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍......


Monday 9 April 2012

ചത്ത കുതിര



ജവഹര്‍ലാല്‍ നെഹ്രു മുസ്ലിം ലീഗിനെ വിശേഷിപ്പിച്ചത് ചത്ത കുതിര എന്നായിരുന്നു. അതിന്റെ കാരണം  ലീഗിന്‌ ഇന്‍ഡ്യയില്‍ പ്രസക്തി അവസാനിച്ചതും. മുസ്ലിങ്ങള്‍ക്ക് വേണ്ടി ഒരു രാഷ്ട്രം ഉണ്ടാകുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു മുസ്ലിം ലീഗിനുണ്ടായിരുന്നത്. ഇന്‍ഡ്യയെ വിഭജനത്തിലേക്ക് നയിച്ചത്  ആ ലക്ഷ്യം ആയിരുന്നു. അതിനപ്പുറം ലീഗിന്‌ സ്വതന്ത്ര ഇന്‍ഡ്യയില്‍  യാതൊരു പ്രസക്തിയും ഇല്ല.   മുസ്ലിം ലീഗിന്റെ നയങ്ങളില്‍ വിശ്വസിച്ചിരുന്ന മുസ്ലിങ്ങള്‍ വിഭജനത്തിനു ശേഷം പാകിസ്താനിലേക്ക് പോകേണ്ടിയിരുന്നു. ഇന്‍ഡ്യയില്‍ തുടര്‍ന്നും ജീവിക്കാന്‍  തീരുമാനിച്ച മുസ്ലിങ്ങള്‍  മുസ്ലിം ലീഗിനെ പാകിസ്താനിലേക്ക് കയറ്റി അയച്ചിട്ട് മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ചേരുകയായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ അത് ചെയ്യാതെ  ആ ചത്ത കുതിരക്ക് കൃത്രിമമായി ജീവന്‍ നിലനിറുത്തി  കുറച്ചു മുസ്ലിങ്ങള്‍ പരിപാലിച്ചു. ഇപ്പോള്‍ ആ ചത്ത കുതിര ചീഞ്ഞു നാറുന്നു. കേരള രാഷ്ട്രീയത്തെയും  ഇന്‍ഡ്യന്‍ രാഷ്ട്രീയത്തെയും സമൂഹത്തെയും ആ ദുര്‍ഗന്ധം കൊണ്ട് ബുദ്ധിമുട്ടിക്കുന്നു.

മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. ആണെന്ന് അവര്‍ പോലും അവകാശപ്പെടുന്നില്ല. മുസ്ലിങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംഘടന എന്നാണവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് യാതൊരു വിധ രാഷ്ട്രീയ നയപരിപാടികളും  ഇല്ല.  രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ പുരോഗതിക്ക് വേണ്ട ഒരു നയവും ഇവരുടെ ലക്ഷ്യങ്ങളിലില്ല. ഈ സംഘടനയുടെ വെബ് സൈറ്റ് വായിച്ചാല്‍ ഇത്ബോധ്യമാകും. മുസ്ലിങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കുക എന്നതിനപ്പുറം  ഒരു ലക്ഷ്യവും ഈ സംഘടനക്കില്ല.


ഏതെങ്കിലും ഒരു ഇസ്ലാമിക രാജ്യത്ത് പ്രവര്‍ത്തിക്കേണ്ട ഒരു സംഘടനയാണിത്. ഇന്‍ഡ്യ പോലെ ഒരു ബഹുസ്വര മതേതര ജനാധിപത്യ സമൂഹത്തില്‍  ഇത്
ഒരപഭ്രംശമാണ്. മലപ്പുറം ജില്ലയില്‍ വ്യാപകമായും കോഴിക്കോട്  കാസര്‍ഗോഡ് ജില്ലകളിലെ ചില പോക്കറ്റുകളിലും മാത്രം സ്വാധീനമുള്ള ഈ  മത സംഘടന കേരളത്തിലെ മുസ്ലിങ്ങളെ മുഴുവന്‍ പ്രതിനിധീകരിക്കുന്നില്ല. തെക്കന്‍ കേരളത്തിലെ മുസ്ലിങ്ങള്‍ ഇതിനു നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നു. കോണ്‍ഗ്രസുമായി സഖ്യത്തിലായതുകൊണ്ടു മാത്രം ഈ മത സംഘടനക്ക് കുറച്ച് സീറ്റുകള്‍ ലഭിക്കുന്നു. അങ്ങനെ  ലഭിച്ച 20 സീറ്റിന്റെ ബലത്തിലാണിവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെ വരെ അധിക്ഷേപിക്കുന്നത്. മുസ്ലിങ്ങളുടെ മാത്രം വോട്ടു കൊണ്ടാണ്,  ഈ സീറ്റുകള്‍ നേടിയതെന്നാണിവരുടെ ഹുങ്കും. ഒറ്റക്ക് മത്സരിച്ചാല്‍ രണ്ടോ മൂന്നോ സീറ്റില്‍ ഈ സംഘടന ഒതുങ്ങും. എങ്കിലും ഇതിനു ധാര്‍ഷ്ട്യത്തിനു കുറവില്ല. ഉമ്മന്‍ ചാണ്ടി ദാസ്യവേല ചെയ്യുന്നതുകൊണ്ട് കോണ്‍ഗ്രസിനെ പോലും പുലഭ്യം പറയുന്നു ഇതിന്റെ ചില നേതാക്കള്‍. ചത്ത കുതിര എന്ന വിശേഷണം അക്ഷരം പ്രതി ശരിയാണിതിന്റെ കാര്യത്തില്‍.


ഇപ്പോള്‍ ഈ ചത്ത കുതിര കേരള രാഷ്ട്രീയത്തെയും കേരള സമൂഹത്തെയും ബന്ദിയാക്കി വച്ച് വിലപേശുന്നു. അതിന്റെ കാരണം ഈ ചത്ത കുതിരയെ നയിക്കുന്ന ഒരു കോമാളിയാണ്. ഈ കോമാളി നടത്തിയ ഒരു പ്രഖ്യാപനം കേരള ജനത അംഗീകരിക്കണം എന്ന ധാര്‍ഷ്ട്യം ഇപ്പോള്‍ കേരള ഭരണം തന്നെ സ്തംഭിപ്പിച്ചിരിക്കുന്നു. ഇടതുപക്ഷത്തു നിന്ന് കാലു മാറി വന്ന മഞ്ഞളാം കുഴി അലിയെ മന്ത്രിയായി ഈ കോമാളി പ്രഖ്യാപിച്ചതാണു ഈ പ്രശ്നങ്ങള്‍ക്കൊക്കെ  കാരണം. അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനുള്ള ആസക്തി കാരണം ഉമ്മന്‍ ചാണ്ടിക്ക് ഈ പ്രഖ്യാപനത്തില്‍ അശേഷം ബുദ്ധിമുട്ടുണ്ടായില്ല. കോണ്‍ഗ്രസിലെ ആര്‍ക്കുമുണ്ടായില്ല. ഉമ്മന്‍ ചാണ്ടി പല പ്രാവശ്യം പറഞ്ഞു, മുസ്ലിം ലീഗിന്‌ അഞ്ചുമന്ത്രിമാര്‍ക്ക് അര്‍ഹതയുണ്ട്. യു ഡി എഫിന്റെ അപ്രഖ്യാപിത ലീഡര്‍ പി സി ജോര്‍ജ് പറഞ്ഞു, ലീഗിന്‌ ഏഴു മന്ത്രിമാര്‍ക്ക് വരെ അര്‍ഹതയുണ്ട്.  കെ എം മാണി പറഞ്ഞു ലീഗിന്റെ ആവശ്യം തികച്ചും ന്യായം. ഷിബു ബേബി ജോണ്‍ പറഞ്ഞു, ആര്‍ എസ് പിക്ക് രണ്ട് എം എല്‍ എ മാരുണ്ടായിരുന്നെങ്കില്‍ രണ്ട് മന്ത്രി മന്ത്രിമാരെ ചോദിച്ചേനേ. രമേശ് ചെന്നിത്തല പറഞ്ഞു, ലീഗിന്റെ ആവശ്യം ന്യായം.  പക്ഷെ അവര്‍ ഇതുവരെ ഔദ്യോഗികമായി അത് ആവശ്യപ്പെട്ടിട്ടില്ല.

ഭരണം  ഒരു വര്‍ഷം ആയപ്പോള്‍  എന്തോ വെളിപാടുണ്ടായതുപോലെ കോണ്‍ഗ്രസുകാരൊക്കെ ഒന്നായി കോറസു പാടുന്നു. ലീഗിന്‌ അഞ്ചുമന്ത്രിമാരെ കൊടുക്കാന്‍ ആകില്ല. അത് സാമുദായിക സമ വാക്യങ്ങള്‍ തെറ്റിക്കും. അടുത്തനാളില്‍ നടന്ന കെ പി സി സി യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി ലീഗിന്റെ ആവശ്യം അംഗീകരിക്കാന്‍ ആകില്ല എന്നു  പറഞ്ഞു. എം ഐ ഷാനവാസ് എടുത്തു പറ ഞ്ഞു,  ലീഗിന്റെ ധര്‍ഷ്ട്യം അംഗീകരിച്ചാല്‍ ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രി ആയിരിക്കും. ഇതേ ഷാനവാസ് പുറത്തിറങ്ങി പറഞ്ഞത്, ലീഗ് യു ഡി എഫിന്റെ നട്ടെല്ലാണെന്ന്.

വാസ്തവത്തില്‍ ഇവരൊക്കെക്കൂടി കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുകയാണ്.

ലീഗ് കഴിഞ്ഞ ഒരു വര്‍ഷമായി പല വേദികളിലും പരസ്യമായി ഇത് പറയുന്നു.  ഔദ്യോഗികമായി ആവശ്യപ്പെട്ടില്ല എന്നു രമേശ് ചെന്നിത്തല പറയുന്നത് പച്ചക്കള്ളമാണ്. എങ്കില്‍ നുണ പറയുന്നത് ആരാണ്. ഇല്ലാത്ത ഒരാവശ്യമാണോ തികച്ചും ന്യായമെന്ന് ഉമ്മന്‍ ചാണ്ടി നാഴികക്ക് നാല്‍പ്പതു വട്ടം പറഞ്ഞു നടക്കുന്നത്? വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

കഴിഞ്ഞ വര്‍ഷം യു ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍  ലീഗ് തങ്ങള്‍ക്ക് അഞ്ചു മന്ത്രിമാര്‍ വേണമെന്ന് ശഠിച്ചിരുന്നതായി കേട്ടിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം പാണക്കാട്ട് തങ്ങളാണ്, മഞ്ഞളാം കുഴി അലി ലീഗിന്റെ അഞ്ചാമത്തെ മന്ത്രിയാണെന്നും അദ്ദേഹത്തിന്റെ വകുപ്പ് പാര്‍ലമെന്ററി കാര്യമാണെന്നും പരസ്യമായി പ്രഖ്യാപിച്ചത്. അന്ന് ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ, ഇപ്പോള്‍ ലീഗിന്റെ മേല്‍ കുതിര കയറുന്ന ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കളോ ആ കോമാളിയുടെ പ്രഖ്യാപനം ശരിയായില്ല എന്നു പറഞ്ഞില്ല.

ഈ തങ്ങള്‍ മുസ്ലിം ലീഗ് എന്ന മത സംഘടനയുടെ നേതാവു മാത്രമാണ്.  മുസ്ലിങ്ങളെ സംബന്ധിച്ച്  അവഗണിക്കാനാകാത്തത്   മറ്റൊരു തങ്ങളുടെ വാക്കുകള്‍ ആണ്. അതവരുടെ പ്രവാചകന്‍ മൊഹമ്മദ് തങ്ങള്‍. ഈ മലപ്പുറം തങ്ങളും മൊഹമ്മദിന്റെ കുടുംബക്കാരനാണെന്ന ഒരു അന്ധവിശ്വാസം ചില മുസ്ലിങ്ങള്‍ക്കുണ്ട്. അതു കൊണ്ട് ഈ തങ്ങളെയും അവര്‍ പ്രവാചകന്റെ ശ്രേണിയിലേക്ക് ഉയര്‍ത്തി പ്രതിഷ്ടിക്കുന്നു. അണികളും നേതാക്കളും എല്ലാം ഏക സ്വരത്തില്‍ തങ്ങള്‍ പറഞ്ഞാല്‍ പറഞ്ഞതുപോലെ നടക്കണം എന്നു വാശിപിടിക്കുന്നു. പക്ഷെ തങ്ങളേക്കൊണ്ട്, കുഞ്ഞാലി എന്ന പെണ്‍വാണിഭക്കാരന്‍ ഇത് പറയിക്കുന്നതാണെന്നു മനസിലാക്കാനുള്ള ബുദ്ധി വികാസം ഈ അണികളില്‍ ആര്‍ക്കുമില്ല. മുസ്ലിം ലീഗ് എന്ന മത സംഘടനക്കുള്ളില്‍ അതൊക്കെ നടക്കുന്നുണ്ടാകും.പക്ഷെ കേരള സര്‍ക്കാരില്‍ അത് നടക്കണോ? പ്രബുദ്ധരായ കേരള ജനത അതിനനുവദിക്കണോ എന്നതാണ്‌ പ്രസക്തമായ ചോദ്യം.

പാണക്കാട്ട് തങ്ങളെന്ന മുസ്ലിം മത നേതാവിന്റെ ഫത്വ കേരള ജനത അനുസരിക്കണം എന്ന  ലീഗിന്റെ ധര്‍ഷ്ട്യമാണീ പ്രശ്നത്തിന്റെ കാതല്‍. തങ്ങള്‍ പ്രഖ്യാപിച്ച് പോയി. അത് മുസ്ലിം ലീഗിനവഗണിക്കാന്‍ ആകില്ല.  അതുകൊണ്ട്, കേരള ജനതയും അംഗീകരിക്കണം എന്നതാണിതിന്റെ വിവക്ഷ. അത് വഴി ഇതൊരു രാഷ്ട്രീയ വിഷയം എന്നതിനപ്പുറം മത പരമായ പരിവേഷം കൂടി മുസ്ലിം ലീഗ് നല്‍കി. അതിന്റെ ചുവടു പിടിച്ച് എന്‍ എസ് എസ്, എസ് എന്‍   ഡി പി എന്നീ ഹൈന്ദവ സംഘടനകളും ഈ വിഷയത്തില്‍ ഇടപെട്ടു കഴിഞ്ഞു. രാഷ്ട്രീയം മാത്രമാകേണ്ടിയിരുന്ന ഒരു വിഷയം അങ്ങനെ സാമുദായികം കൂടി ആയി തീര്‍ന്നു.


ഇത് സാമുദായികമായ വിഷയമാക്കിയത് മുസ്ലിം ലീഗ് എന്ന മത സംഘടനയാണ്.
ലീഗിന്റെ ധാര്‍ഷ്ട്യവും അഹന്തയുമാണി വിഷയം സാമുദായികമാക്കി വളര്‍ത്തിയത്. കോണ്‍ഗ്രസോ യു ഡി എഫോ അറിയാതെ അഞ്ചാം മന്ത്രിയെയേയും അദ്ദേഹത്തിന്റെ വകുപ്പും പ്രഖ്യാപിച്ചത് തങ്ങളായിരുന്നു. ഒരുമതസംഘടനയുടെ നേതാവിനങ്ങനെ ഒരു പ്രഖ്യാപനം നടത്താന്‍ ആരും അധികാരം നല്‍കിയിട്ടില്ല. ആരാണ്‌ മന്ത്രിമാരുടെ വകുപ്പ് നിശ്ചയിക്കേണ്ടതെന്ന് ഇന്‍ഡ്യന്‍ ഭരണഘടനയില്‍ എഴുതി വച്ചിട്ടുണ്ട്. അതിനെ ബഹുമാനിക്കാന്‍ തയ്യാറല്ലാത്ത മുസ്ലിം ലീഗെന്ന മതസംഘടനക്ക് ഇന്‍ഡ്യ പോലുള്ള ജനാധിപത്യ രാജ്യത്ത് പ്രവര്‍ത്തന സ്വതന്ത്ര്യം പോലും അനുവദിക്കാന്‍ നിയമപരമായി  പാടില്ലാത്തതാണ്.

ഇതുപോലെ ഭരണഘടന വിരുദ്ധമായ ഒരു കാര്യം ചെയ്തിട്ട്  തങ്ങള്‍ പറഞ്ഞത് മാറ്റാനാകില്ല എന്ന നിലപാടും എടുത്തു. തങ്ങള്‍ പ്രവാചകന്‍ പറഞ്ഞാല്‍ മാറ്റാനാകില്ല എന്നത് മുസ്ലിം ലീഗെന്ന മത സംഘടനയുടെ അഭ്യന്തര കാര്യം മാത്രമാണ്. പക്ഷെ ആ മത വിഷയം കേരള സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതാണിത് സാമുദായികമായി മാറാന്‍ കാരണം. എന്നിട്ടിപ്പോള്‍ മറ്റുള്ളവര്‍ സാമുദായികമായി കാണുന്നു എന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ ആകില്ല.  മുസ്ലിം ലീഗിനെന്തും  സാമുദായികമാക്കാം.  പക്ഷെ മറ്റുള്ളവര്‍ക്കതിനോട് പ്രതികരിക്കാന്‍ പാടില്ല  എന്ന ധാര്‍ഷ്ട്യവും അംഗീകരിക്കാന്‍ ആകില്ല.  പെണ്‍വാണിഭത്തില്‍ പിടിക്കപ്പെട്ടപ്പോള്‍ പ്രവാചകന്‍ പീഡിപ്പിക്കപ്പെട്ടതുപോലെ താനും പീഡിപ്പിക്കപ്പെടുന്നു എന്നായിരുന്നു കുഞ്ഞാലിക്കുട്ടി വിലപിച്ചത്. മുസ്ലിം മത വികരം ഉപയോഗപ്പെടുത്തി തന്നെയാണു മുസ്ലിം ലീഗ് മലപ്പുറത്ത് ആധിപത്യം നേടിയത്. അല്ലാതെ എന്തെങ്കിലും രാഷ്ട്രീയ നയങ്ങളുടെ പേരിലല്ല.

 സാമുദായികമായി ഒരു പ്രശ്നം അവതരിപ്പിച്ചാല്‍ പ്രതികരണവും  സാമുദായികമായെന്നിരിക്കും. അത് ഇഷ്ടമില്ലെങ്കല്‍ ഇതുപോലെയുള്ള തമാശകള്‍ പൊതു ജന മദ്ധ്യത്തില്‍ അവതരിപ്പിക്കാതിരിക്കുക.






ഈ വിഷയം ഇത്രത്തോളം വഷളാക്കിയത് ഉമ്മന്‍ ചാണ്ടി എന്ന ഒരാള്‍ മാത്രമാണ്. ഇത്രക്ക് കഴിവു കെട്ട ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഇന്നു വരെ ഉണ്ടായിട്ടില്ല. ലീഗിന്റെ ആവശ്യം ന്യായമെന്ന്  മുഖ്യമന്ത്രി. അന്യായമെന്ന് മറ്റ് കോണ്‍ഗ്രസുകാര്‍ എല്ലാം. അതിന്റെ അര്‍ത്ഥം ഇതു വരെ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിപ്രായം കോണ്‍ഗ്രസ് മുഖ്യമന്ത്രി തേടിയില്ല എന്നാണ്. ഇത് ഇങ്ങനെ വളരാന്‍ അനുവദിച്ച് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കെത്തിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഉമ്മന്‍ ചാണ്ടിക്ക് മാത്രമാണ്. എന്‍ എസ് എസും എസ് എന്‍ ഡി പിയും ലീഗിന്റെ അവകാശവാദത്തിനെതിരെ പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു. ബി ജെ പി ഇത് ഒരു രാഷ്ട്രീയ വിഷയമായി പ്രചാരണം ആരംഭിച്ചും കഴിഞ്ഞു.


പിറവത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അനൂപ് ജേക്കബ് മന്ത്രിയാകും എന്ന് യു ഡി എഫിലെ എല്ലാ നേതാക്കളും പറഞ്ഞു പരത്തി. ഉമ്മന്‍ ചാണ്ടി  പ്രസംഗിച്ച എല്ലാ വേദികളിലും ഇത് പറഞ്ഞിട്ടുണ്ട്.ഫലപ്രഖ്യാപനം കഴിഞ്ഞ് മൂന്നാഴ്ചകളായി. ഇത് വരെ അനൂപ് മന്ത്രിയായിട്ടില്ല. ലീഗൊഴികെ ഒരു കക്ഷിയും അതിനെ എതിര്‍ക്കുന്നതായി സൂചന പോലുമില്ല. എന്തുകൊണ്ട് അത് നടക്കുന്നില്ല എന്നതിനൊരു വിശദീകരണം ഇന്നു വരെ ഉമ്മന്‍ ചാണ്ടിയോ കോണ്‍ഗ്രസുകാരോ  പറയുന്നുമില്ല. മന്ത്രിയാകാന്‍ വേണ്ടി പാണക്കാട്ടേക്ക് തീര്‍ത്ഥയാത്ര വരെ അനൂപ് നടത്തി. അതിന്റെ അര്‍ത്ഥം ലീഗാണതിനെ എതിര്‍ക്കുന്നതെന്നാണ്. ഇപ്പോള്‍ എന്‍ എസ് എസും എസ് എന്‍ ഡിപിയും  കേരളത്തിലെ  മറ്റ് ജനങ്ങളും  ​അത്    മനസിലാക്കി കഴിഞ്ഞു.  മറ്റൊരു മന്ത്രിയുടെ സത്യപ്രതിജ്ഞ വരെ മുടക്കാന്‍ തക്ക വിധത്തില്‍ ഈ  മുസ്ലിം ലീഗെന്ന  വര്‍ഗ്ഗീയ സംഘടന  കേരളീയ സമൂഹത്തെ ബന്ദിയാക്കുന്നു എന്നത് പ്രബുദ്ധരായ കേരള ജനതയെ  അത്ഭുതപ്പെടുത്തി തുടങ്ങി. ചത്തു പോയി എന്നു നെഹ്രു വിശേഷിപ്പിച്ച ഒരു  മതസംഘടന നെഹ്രുവിന്റെ ശിഷ്യന്റെ കഴുത്തിനു പിടിക്കുന്നു. അതിലൂടെ സര്‍വ്വ   കോണ്‍ഗ്രസുകാരുടെയും  കഴുത്തിനു പിടിക്കുന്നു.

മതേതരത്തമോ ജനാധിപത്യമോ തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ മുസ്ലിം വര്‍ഗ്ഗിയ സംഘടന, മതേതരത്തവും ജനാധിപത്യവും ഉണ്ടെന്ന് നടിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ ബന്ദിയാക്കിയിരിക്കുന്നു. ഇത് ഹിന്ദു വര്‍ഗ്ഗിയ പാര്‍ട്ടിക്ക് വളരാനുള്ള വളക്കൂറുള്ള സംഭവവികാസമാണ്.  ഹൈന്ദവ വര്‍ഗ്ഗീയത കേരളത്തില്‍ വളര്‍ന്നാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കോണ്‍ഗ്രസിനും ഉമ്മന്‍ ചാണ്ടിക്കും ആയിരിക്കും.

മഞ്ഞളാം കുഴി എന്ന കാലു മാറ്റക്കാരനെ മന്ത്രിയാക്കാനാണീ വൃത്തികെട്ട രാഷ്ട്രീയ നാടകം ആടുന്നത്. ഇപ്പോള്‍ തന്നെ മലപ്പുറം ജില്ലയില്‍ നിന്നും 4 മന്ത്രിമാര്‍ ഉണ്ട്. കാസര്‍ഗോഡ്, പാലക്കാട്, ആലപ്പുഴ  ജില്ലകളില്‍ നിന്നും മന്ത്രിമാര്‍ ആരുമില്ല. അലി കൂടി മന്ത്രിയായാല്‍ മലപ്പുറം ജില്ലക്ക് 5 മന്ത്രിമാര്‍ ആകും. ഇത്രയധികം മന്ത്രിമാര്‍ ഉണ്ടാകാന്‍ ഈ ജില്ലക്ക് എന്ത് മഹത്വമാണുള്ളത്? മത സംഘടനയായ മുസ്ലിം ലീഗിന്റെ കേന്ദ്രം എന്നതിനപ്പുറം മലപ്പുറം ജില്ലക്ക് കേരളത്തിന്റെ രാഷ്ട്രീയ സാമുദായികഭൂപടത്തില്‍ പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ല.


ജനപ്രാതിനിത്യം എന്നു പറഞ്ഞാല്‍ അത് മത സാമുദായിക പ്രാതിനിത്യം മാത്രമല്ല. പ്രദേശിക പ്രാതിനിത്യവും കൂടി ഉണ്ട്. എങ്കിലേ ജനാധിപത്യത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമാകൂ.