Sunday, 20 July 2014

അല്‍ ഹിന്ദ് കഴുതകള്‍ 



കുറച്ചു നാളുകള്‍ക്ക് മുന്നെ യശ്ശശരീരനായ ചിത്രകാരന്‍ എം വി ദേവന്റെ  ഒരു ലേഖനം വായിക്കാന്‍ ഇടയായി. 'മലയാളിയേപ്പോലെ ഒരു നാറി ഈ ഭൂമുഖത്തുണ്ടോ?' എന്ന പേരില്‍ ഉള്ള ആ ലേഖനത്തിലെ പ്രതിപാദ്യം മലയാളികളുടെ ചില നിലപാടുകളാണ്.

"""ഒരുതുള്ളി വെള്ളം കിട്ടിയാല്‍ ഭൂമിയെ നനച്ച്‌ സൗഭാഗ്യവതിയാക്കി അതില്‍ നിന്നു കായും കനിയും ഉല്‍പാദിപ്പിക്കുന്ന തമിഴ്‌മക്കളെ നാം വൃത്തിശൂന്യര്‍ എന്നുവിളിക്കുന്നു. രാവിലെ കുളിച്ച്‌ കുറിയും തൊട്ട്‌ തമിഴന്റെ വിയര്‍പ്പുകലര്‍ന്ന അരിയും പച്ചക്കറിയും കഴിച്ച്‌ കൂംഭ വീര്‍പ്പിച്ച്‌ മലയാളി തമിഴന്റെ പൂന്തോട്ടത്തില്‍ നിന്നു പൂക്കളെടുത്ത്‌ ദേവതകളെയും മനുഷ്യദൈവങ്ങളെയും അര്‍ച്ചന ചെയ്യുന്നു. മലയാളിയേപ്പോലെ ഒരു നാറി ഈ ഭൂമുഖത്തുണ്ടോ? """"


Press Council of India യുടെ അദ്ധ്യക്ഷന്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ഒരിക്കല്‍ ഒരഭിപ്രായം പറഞ്ഞിരുന്നു. ഇന്‍ഡ്യക്കാര്‍ 90% പേരും വിഡ്ഢികള്‍ ആണന്നാണദ്ദേഹം പറഞ്ഞത്. വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും ഈ 90%ല്‍ ഉള്‍പ്പെടുമെന്നു കൂടി അദ്ദേഹം  കൂട്ടിച്ചേര്‍ത്തിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ

"I say ninety per cent of Indians are idiots. You people don't have brains in your heads ... It is so easy to take you for a ride,"

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സെമിനാറില്‍  പങ്കെടുത്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു ഈ അഭിപ്രായപ്രകടനം അദ്ദേഹം നടത്തിയത്. മതത്തിന്റെ പേരില്‍ വളരെ എളുപ്പം വിഡ്ഢികളാക്കപ്പെടുന്നതിന്, അവര്‍ നിന്നു കൊടുക്കും എന്നാണദ്ദേഹം ഉദ്ദേശിച്ചതും. Idiot എന്ന ഇംഗ്ലീഷ് പദത്തിനു പകരമായി കഴുത  എന്ന പേരും പലപ്പോഴും  ഉപയോഗിക്കാറുണ്ട്.

ഹോളിവുഡ് സിനിമകള്‍ ഒരുക്കുന്ന മായിക ലോകത്തും, വിഡ്ഢിക്കളി എന്നു വിളിക്കാവുന്ന  ക്രിക്കറ്റിലും മയങ്ങി കിടക്കുന്ന വെറും കഴുതകള്‍ തന്നെയാണ്, ഇന്‍ഡ്യയിലെ ഭൂരിഭാഗം പേരും. യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നതില്‍  അവര്‍ വിമുഖരാണ്.

ഇപ്പോള്‍ ഇത് ഞാന്‍ ഓര്‍ക്കാന്‍ കാരണം അല്‍ കഴുതകള്‍ എന്ന പേരില്‍ ഇസ്ലാമിക ഭീരതയേക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ കണ്ട ഒരഭിപ്രായമാണ്. അവിടെ നിഷ്പക്ഷന്‍ എന്ന പേരില്‍ ഒരു വ്യക്തി ഒരഭിപ്രായമെഴുതി.

 I stopped debating with Kali after the Sachin Tendulkar and kali's perceptions he wrote. 

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ് കളിക്കാരനേക്കുറിച്ച് ഞാന്‍ പലയിടത്തും ഒരഭിപ്രായം എഴുതിയിട്ടുണ്ട്. അത് അദ്ദേഹം കസ്റ്റംസ് നികുതി വെട്ടിക്കാന്‍ നടത്തിയ ഒരു ശ്രമത്തിന്റെ വിമര്‍ശനം ആയിരുന്നു. വിദേശത്തു നിന്നും വിലപിടിപ്പുള്ള  വസ്തുക്കള്‍  ഇന്‍ഡ്യയില്‍ കൊണ്ടു വരുമ്പോള്‍ അവക്ക് കസ്റ്റംസ് നികുതി കൊടുക്കണം എന്നത് ഇന്‍ഡ്യയിലെ നിയമമാണ്.  ഗള്‍ഫ് നാടുകളില്‍ പോയി കൂലിപ്പണിയെടുക്കുന്ന സാധാരണക്കാര്‍ ഇന്‍ഡ്യയിലേക്ക് അവധിക്കു വരുമ്പോള്‍  കൊണ്ടുവരുന്ന നിസാര വസ്തുക്കള്‍ക്ക് പോലും നികുതി പിടിച്ചു മേടിക്കുന്ന ഇന്‍ഡ്യന്‍ കസ്റ്റംസ് അധികാരികള്‍ പക്ഷെ സച്ചിന്‍ കൊണ്ടു വന്ന ഫെരാരി എന്ന കാറിനു നികുതി ഒഴിവാക്കി കൊടുത്തു. ഇത് സംബന്ധിച്ചുണ്ടായ ഒരു കേസ് സുപ്രീം കോടതി വരെ എത്തിയിരുന്നു.  ഇതുണ്ടായപ്പോഴൊന്നും "ഞാന്‍ ഇന്‍ഡ്യയിലെ മറ്റേത് പൌരനെയും  പോലെ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, എന്റെ കോടിക്കണക്കിനു രൂപ സമ്പാദ്യത്തില്‍ നിന്നും നികുതി കൊടുത്തേക്കാം", എന്നു തീരുമാനിക്കാനുള്ള മാന്യത ഈ മാന്യതയുടെ നിറകുടമെന്ന് ഭക്തര്‍ കൊട്ടിപ്പാടുന്ന കളിക്കാരനു തോന്നിയില്ല. അവസാനം ഫെരാരി കമ്പനി തന്നെ നികുതി അടച്ച് ഈ പാവപ്പെട്ട ഇന്‍ഡ്യക്കാരനെ ധര്‍മ്മസങ്കടത്തില്‍ നിന്നും രക്ഷപ്പെടുത്തി. ഈ സംഭവം  ഞാന്‍  ഒന്നു രണ്ട് സന്ദര്‍ഭങ്ങളില്‍  ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതാണ്, നിഷ്പക്ഷന്‍ പരാമര്‍ശിക്കുന്ന ഞാനുമായി സംവാദം തന്നെ നിറുത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച സംഗതി.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഭാരത രത്നം എന്ന ബഹുമതി കുറച്ചു നാളുകള്‍ക്ക് മുമ്പ്   നല്‍കി. പക്ഷെ അതുകൊണ്ടൊന്നും സച്ചിന്‍  വിമര്‍ശനത്തിനതീതനാണെന്നൊന്നും എനിക്ക് അഭിപ്രായമില്ല.  സച്ചിനെ ഭാരിച്ച ശമ്പളം  നല്‍കി രാജ്യ സഭയിലും കൊണ്ടു പോയി ഇരുത്തിയിട്ടുണ്ട്. വെറും പാഴ്ചെലവ് എന്നതിനപ്പുറം നിയമ നിര്‍മ്മാണത്തിലോ, ഇന്‍ഡ്യന്‍  ഭരണ രംഗത്തോ, എം പി എന്ന നിലയില്‍  ജനകീയ പ്രശ്നങ്ങളിലോ എന്തെങ്കിലും ഇടപെടല്‍  അദ്ദേഹം നടത്തിയതായി  കേട്ടിട്ടില്ല. സച്ചിനെ വിമര്‍ശിക്കുന്നത് സഹിക്കാന്‍ സാധിക്കാത്ത  അനേകം അല്‍ ഹിന്ദ് കഴുതകള്‍ ഇന്‍ഡ്യയില്‍ വേറെയും ഉണ്ട്. നിഷ്പക്ഷനേപ്പോലെ ഉള്ള ഭക്തര്‍  ആരാധിക്കുന്ന സച്ചിനെ ലോകം മുഴുവന്‍ ഉള്ള ആളുകള്‍  അറിഞ്ഞിരിക്കണമെന്നതാണ്, ഇന്‍ഡ്യയിലെ കുറച്ച് അല്‍ ഹിന്ദ് കഴുതകള്‍ ശഠിക്കുന്നതും.

ക്രിക്കറ്റ് എന്ന കളി ലോകത്തെ അഞ്ചോ ആറോ രാജ്യങ്ങളില്‍ മാത്രം കളിക്കുന്ന കളി  ആണ്.  ക്രിക്കറ്റ് കളി കണ്ടു പിടിച്ച ഇംഗ്ളണ്ടിലോ,  ഈ കളിയില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കിയ ഓസ്ട്രേലിയയിലോ ക്രിക്കറ്റ് അല്ല പ്രധാന കളിയും. പക്ഷെ ടെന്നീസ് എന്ന കളി, ലോകം മുഴുവന്‍  പ്രചാരത്തിലുള്ളതാണ്. ആ കളിയിലെ ഏറ്റവും  ശ്രദ്ധേയ മത്സരം നടക്കുന്ന സ്ഥലമാണ്, ഇംഗ്ളണ്ടിലെ വിംബിള്‍ഡണ്‍. കഴിഞ്ഞ മാസം അവിടെ നടന്ന മത്സരങ്ങള്‍ക്കിടയില്‍ ഒരു സംഭവമുണ്ടായി. വനിതാ ടെന്നീസിലെ പ്രഗത്ഭ കളിക്കാരി ആയ മരിയ ഷരപ്പോവ പങ്കെടുത്ത ഒരു മത്സരം കാണാന്‍ പ്രശസ്ത ഫുട്ബോളര്‍ ഡേവിഡ് ബെക്കാമിനൊപ്പം സച്ചിന്‍  ടെണ്ടുല്‍ക്കറും സന്നിഹിതനായിരുന്നു. മത്സര ശേഷം നടന്ന പത്ര സമ്മേളനത്തില്‍,  സച്ചിനെ അറിയില്ലേ, എന്ന ചോദ്യമുണ്ടായി. അപ്പോള്‍ ഷരപ്പോവ, അറിയില്ല എന്നു മറുപടി പറഞ്ഞു. ആ പറച്ചില്‍ ഇന്‍ഡ്യയിലെ അല്‍ ഹിന്ദ് കഴുതകള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.  അവര്‍ ഒന്നടങ്കം ഞെട്ടി. ഞെട്ടല്‍ പുറത്തു വന്നത് അല്‍ ഹിന്ദ് കഴുതകളുടെ സംസ്കാരത്തിനു യോജിച്ച തരത്തില്‍ തന്നെ ആയിരുന്നു. കേരളത്തിലെ കഴുതകള്‍ മലയാളത്തില്‍ തന്നെ അവരെ ചീത്ത പറഞ്ഞു. അതില്‍ രണ്ടു  കഴുതകളുടെ ചീത്തപറച്ചിലിന്റെ രൂപം ഇതായിരുന്നു.



മരിയ ഷരപ്പോവയുടെ Face Book Page ല്‍ കയറിയായിരുന്നു ഈ അല്‍ ഹിന്ദു കഴുത ഇതുപോലെ മലയാളത്തില്‍ എഴുതി വച്ചത്. തനിക്ക് അറിയില്ലാത്ത ഒരു ഭാഷയില്‍ എന്തൊക്കെയോ കണ്ടപ്പോള്‍ പരിഭ്രമിച്ചു പോയ അവരെ കുരങ്ങെന്നൊക്കെ വിളിക്കുന്നവന്റെ മാനസിക അവസ്ഥ ഊഹിക്കാന്‍ യാതൊരു പ്രയാസവുമില്ല.

ഷരപ്പോവ ജനിച്ച് വളര്‍ന്ന  റഷ്യയില്‍ ക്രിക്കറ്റ് എന്ന കളി ഇല്ല. പക്ഷെ ഫുട്ബോള്‍ ഉണ്ട്.  അതു കൊണ്ട് സ്വാഭാവികമായും  ഫുട്ബോള്‍ എന്ന കളിയിലെ മികച്ച കളിക്കാരാനായ ബെക്കാമിനെ അവര്‍  അറിയുന്നു. സച്ചിനെ അറിയില്ല. ഈ സത്യം മനസിലാക്കാന്‍ അല്‍ ഹിന്ദ് കഴുതകള്‍ക്കാവുന്നില്ല. കഴുതകള്‍ സാധാരണ കാമം കരഞ്ഞു തീര്‍ക്കുന്നു എന്നു പറയാറുണ്ട്. പക്ഷെ ഈ കഴുതകള്‍ തെറി പറഞ്ഞാണ്, തങ്ങളുടെ വിവരക്കേട് മറ്റുള്ളവരെ അറിയിക്കുന്നത്.

ഇംഗ്ളീഷും മലയാളവും അറിയുന്ന ഒരു Graphic Designer ആണ്, താനെന്ന് സ്വയം അവകാശപ്പെടുന്ന വ്യക്തി ആണീ മെആല്‍ വിന്‍ വര്‍ഗീസ്.

ശ്രീ എം വി ദേവന്‍ വിളിച്ച  നാറി എന്ന പേര്, ഏറ്റവും യോജിക്കുക ഈ അല്‍ ഹിന്ദ് കഴുതക്കാകും. അല്ലെങ്കില്‍ പിന്നെ റഷ്യയില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ക്ക് മലയാളം അറിയില്ലേ എന്നു ചോദിക്കില്ല.

ക്രിക്കറ്റ് ജ്വരം പിടിച്ച് ഭ്രാന്തു മൂത്ത ഒരു ആള്‍കുരങ്ങാണ്, ഈ മെല്‍ വിന്‍ വര്‍ഗീസ് എന്ന മലയാളി. ഇതുപോലെ അനേകം കുരങ്ങന്‍മാര്‍ ഇന്‍ഡ്യയില്‍ ഉണ്ട്. നീതിപീഠത്തിലെ ജഡ്ജിമാര്‍ മുതല്‍ കൂലിപ്പണിക്കാര്‍ വരെ. ക്രിക്കറ്റ് കളി കാണാന്‍  വേണ്ടി കോടതിക്ക് അവധി പ്രഖ്യാപിച്ച് ജഡ്ജിമാര്‍ പോകുന്ന ഏക രാജ്യവും ഇന്‍ഡ്യ ആയിരിക്കും.

ഷരപ്പോവയെ ചീത്ത പറഞ്ഞ് സ്വന്തം സംസ്കാരം എല്ലാവരെയും അറിയിച്ച അല്‍ ഹിന്ദ് കഴുതകള്‍ അവിടെയും നിറുത്തിയില്ല.

പ്രശസ്ത എഴുത്തുകാരനായ Jeffry Archer അടുത്തനാളില്‍ സച്ചിനെയും ഭാര്യയെയും മറ്റൊരു വേദിയില്‍ കണ്ടുമുട്ടി.  അവരുമായി ചേര്‍നു നിന്നുകൊണ്ട് എടുത്ത ഒരു ഫോട്ടോ ട്വിറ്ററില്‍ ഇട്ടപ്പോള്‍ അതിന്,  അദ്ദേഹം ​നിര്‍ദ്ദോഷമായ ഒരു അടിക്കുറിപ്പ് തമാശ ആയി എഴുതി.





അതിനു മറ്റൊരു അല്‍ ഹിന്ദ് കഴുത എഴുതിയ കമന്റാണു താഴെ. 






ശ്രദ്ധിക്കുക, ജെഫ്രി ആര്‍ച്ചര്‍ തന്റെ Face Book Page ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ വിശേഷിപ്പിച്ചിരിക്കുന്നത് Sachin Tendulkar the magnificent എന്നാണ്. ഇതിനു താഴെ ആണ്, മലയാളി അവന്റെ നാറിയ സംസ്കാരം  പ്രദര്‍ശിപ്പിക്കുന്നതും. 




ജസ്റ്റിസ് കാട്ജു  ഇന്‍ഡ്യക്കാരേക്കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞത് കേട്ട രണ്ട് അല്‍ ഹിന്ദ് കഴുതകള്‍ ഉടനെ അദ്ദേഹത്തിനു  വക്കീല്‍ നോട്ടീസും അയച്ചിരുന്നു. അതിനദ്ദേഹം കൊടുത്ത മറുപടി ഓരോ ഇന്‍ഡ്യക്കാരനെയും ചിന്തിപ്പിക്കേണ്ടതാണ്.


പക്ഷെ ചിന്താശേഷി ക്രിക്കറ്റ് പോലുള്ള അസംബന്ധത്തിനു പണയം വച്ചവര്‍ക്ക്  ചിന്തിക്കാനൊന്നും ഇപ്പോള്‍ ശേഷിയില്ല.





84 comments:

  1. ഹോളിവുഡ് സിനിമകള്‍ ഒരുക്കുന്ന മായിക ലോകത്തും, വിഡ്ഢിക്കളി എന്നു വിളിക്കാവുന്ന ക്രിക്കറ്റിലും മയങ്ങി കിടക്കുന്ന വെറും കഴുതകള്‍ തന്നെയാണ്, ഇന്‍ഡ്യയിലെ ഭൂരിഭാഗം പേരും. യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നതില്‍ അവര്‍ വിമുഖരാണ്.

    ReplyDelete
    Replies
    1. Thank you for making a post from a sentense of my comment in Vallikkunnu blog. I like sachin as a player but not as an MP. I told , I stopped giving reply to you not because you criticized Sachin. It is after reading the comments exchanged between you and Malak. You looked very silly in your replys. Often you made the debate a mere argument. You tried to project him as an Islamist which you very well know he is not. I request all the readers of this post go through the post mentioned here and its comments." ജീവിതത്തില്‍ നിന്നും പഠിച്ച ഏറ്റവും വലിയ പാഠം."
      http://kaalidaasan-currentaffairs.blogspot.in/2013/05/blog-post_25.html?m=0

      Delete
  2. Good Article Mr.Kaalidaasan. Keep it up.

    ReplyDelete
  3. @ക്രിക്കറ്റ് എന്ന കളി ലോകത്തെ അഞ്ചോ ആറോ രാജ്യങ്ങളില്‍ മാത്രം കളിക്കുന്ന കളി ആണ്.

    ക്രിക്കറ്റിനെ കുറിച്ച് അറിയില്ലെങ്കിൽ മിണ്ടാതിരുന്നു കൂടെ കാളിദാസാ?

    India, Australia, Bangladesh, England, New Zealand, Pakisthan, South Africa, Srilanka, West Indies, Zimbawe

    Afghanistan, Argentina, Belgium
    Bermuda, Botswana, Canada, Cayman Islands, Denmark, Fiji, France, Germany, Gibraltar, Guernsey, Hong Kong, Ireland, Israel, Italy, Japan, Jersey, Kenya, Kuwait, Malaysia, Namibia, Nepal, Netherlands, Nigeria, Oman, Papua New Guinea, Scotland, Singapore, Suriname, Tanzania, Thailand, Uganda, United Arab Emirates, United States, Vanuatu, Zambia,
    Austria, Bahamas, Bahrain, Belize, Bhutan, Brazil, Bulgaria, Cameroon, Chile, China, Cook Islands, Costa Rica, Croatia, Cyprus, Czech Republic, Estonia
    Falkland Islands, Finland, Gambia, Ghana,
    Greece, Hungary, Indonesia, Isle of Man,
    Lesotho, Luxembourg, Maldives, Mali, Malta, Mexico, Morocco, Mozambique, Myanmar, Norway, Panama, Peru,
    Philippines, Portugal, Qatar, Romania, Russia, Rwanda, Samoa, Saudi Arabia, Seychelles, Sierra Leone, Slovenia, South Korea, Spain, Saint Helena, Swaziland,
    Sweden, Turks and Caicos Islands

    ഇവിടങ്ങളിൽ എല്ലാം ക്രിക്കറ്റ് കളിക്കുന്നുണ്ട്. എണ്ണിയിട്ട് അഞ്ചോ ആറോ ആയാണോ തോന്നുന്നത്? ഓരോ രാജ്യത്തിനും അവരുടെ ക്രിക്കറ്റ് അസോസിയേഷനും ഉണ്ട് അവർ ICC മെമ്പർഷിപ് എടുത്തിട്ടും ഉണ്ട്.


    @ക്രിക്കറ്റ് കളി കണ്ടു പിടിച്ച ഇംഗ്ളണ്ടിലോ, ഈ കളിയില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കിയ ഓസ്ട്രേലിയയിലോ ക്രിക്കറ്റ് അല്ല പ്രധാന കളിയും.

    ഇംഗ്ലണ്ടഇൻറെ ഒഫീഷ്യൽ സ്പോർട്ട് ക്രിക്കറ്റ് തന്നെയാണ്. ഓസ്ട്രലിയക്ക്‌ ഒഫിഷ്യൽ ആയി ഒരു ഗെയിം ഇല്ല എങ്കിലും അൻഒഫിഷ്യൽ ആയി ക്രിക്കറ്റ് തന്നെയാണ് അവരുടെ നാഷണൽ ഗയിം. എന്നാൽ ഇന്ത്യയിൽ ക്രിക്കറ്റ് അല്ല പ്രധാന കളി. ക്രിക്കറ്റ് പ്രധാന കളിയായി അങ്ങീകരിച്ചിരിക്കുന്ന രാജ്യങ്ങൾ

    Antigua and Barbuda
    Barbados
    Bermuda
    England
    Grenada
    Guyana
    Jamaica
    Turks and Caicos Islands എന്നിവയാണ്.


    @പക്ഷെ ടെന്നീസ് എന്ന കളി, ലോകം മുഴുവന്‍ പ്രചാരത്തിലുള്ളതാണ്.

    ക്രിക്കറ്റ് ആണോ ടെന്നീസ് ആണോ കൂടുതൽ പോപ്പുലർ എന്ന് താങ്കള്ക്ക് ഇവിടെ നോക്കാം.

    http://sporteology.com/top-10-popular-sports-world/

    ക്രിക്കറ്റിന് രണ്ടാം സ്ഥാനവും ടെന്നിസിനു അഞ്ചാം സ്ഥാനവും ആണ് ഉള്ളത്.

    ReplyDelete
  4. @ഹോളിവുഡ് സിനിമകള്‍ ഒരുക്കുന്ന മായിക ലോകത്തും, വിഡ്ഢിക്കളി എന്നു വിളിക്കാവുന്ന ക്രിക്കറ്റിലും മയങ്ങി കിടക്കുന്ന വെറും കഴുതകള്‍ തന്നെയാണ്, ഇന്‍ഡ്യയിലെ ഭൂരിഭാഗം പേരും. യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നതില്‍ അവര്‍ വിമുഖരാണ്.

    ഇന്ത്യയിലെ എത്ര ജനങ്ങൾ ഹോളിവുഡ് സിനിമകൾ കാണുന്നുണ്ടാവും കാളിദാസാ? അമേരിക്കൻ സിനിമ കണ്ടിട്ട് വേണ്ടേ അത് ഒരുക്കുന്ന മായിക ലോകത്ത് മയങ്ങി കിടക്കാൻ കഴിയൂ? പിന്നെ ക്രിക്കറ്റിനെ വിഡ്ഢി കളി എന്ന് വിളിക്കുന്ന വിഡ്ഢികൾക്ക് കളി കണ്ടിട്ട് മനസിലാകാഞ്ഞിട്ട്‌ ആകും.

    ReplyDelete
  5. "Cricket is a game played by 11 fools and watched by 11,000 fools," - George Bernard Shaw

    ReplyDelete
  6. മലക്ക്‌ ഇവിടെ എഴുതിയ നീണ്ട ലിസ്റ്റിലെ എത്ര ശതമാനം രാജ്യങ്ങള്‍ ഇന്ത്യയും ആയി കളിച്ചിട്ടുണ്ട്, അല്ലെങ്കില്‍ ലോക കപ്പിലോ മറ്റോ....?

    ReplyDelete
  7. “ഒരുത്തന്‍ പന്തെടുത്തെറിയുന്നൂ വേറൊരുത്തന്‍ അടീച്ചു കളയുന്നൂ.... അടിച്ചു കളയാനാണെങ്കില്‍ പിന്നെന്തിനാടെ പുല്ലു കളിക്കുന്നേ...?!!

    – ജഗതി ശ്രീകുമാര്‍

    ReplyDelete
  8. Sachin did not buy the Ferrari, it was a gift send to him. It is a difficult situation someone sends you a gift and you have to pay Lakhs (if not Crores) to receive it and we are reluctant to reject it since it is gift also you don't want to ask them to pay for the customs fee too.

    All sports has its own excitement and followers how small the following is. There is no need to ridicule any sports, if you are not interested just don't watch it.

    Agree with you 100% on your point regarding the social media outrage from many Sachin fans, with one caveat that accusations with blanket statements like Malayalees, Indians can be avoided. Don't paint all Malayalees / Indians including you and me with one broad brush.

    ReplyDelete
  9. >>>>ഇന്ത്യയിലെ എത്ര ജനങ്ങൾ ഹോളിവുഡ് സിനിമകൾ കാണുന്നുണ്ടാവും കാളിദാസാ? അമേരിക്കൻ സിനിമ കണ്ടിട്ട് വേണ്ടേ അത് ഒരുക്കുന്ന മായിക ലോകത്ത് മയങ്ങി കിടക്കാൻ കഴിയൂ? <<<<

    ഹോളിവുഡ് എന്നത് അക്ഷരത്തെറ്റു പറ്റിയതാണ്. ഉദ്ദേശിച്ചത് ഹിന്ദി സിനിമകളായ ബോളിവുഡ് എന്നായിരുന്നു.

    ഹോളിവുഡില്‍ നിന്നും മനുഷ്യനെ സ്വപ്ന ലോകത്തേക്കു മാറ്റി പ്രതിഷ്ഠിക്കുന്ന അയഥാര്‍ത്ഥ സിനിമകള്‍ സാധാരണ വരാറില്ല.

    ReplyDelete
  10. >>>>പിന്നെ ക്രിക്കറ്റിനെ വിഡ്ഢി കളി എന്ന് വിളിക്കുന്ന വിഡ്ഢികൾക്ക് കളി കണ്ടിട്ട് മനസിലാകാഞ്ഞിട്ട്‌ ആകും.<<<<

    ഈ കളി മനസിലാക്കാന്‍ എന്താണു ബുദ്ധിമുട്ട്? വളരെ ലളിതമല്ലെ ഇത്? ഒരു ടീമിലെ 9 പെര്‍ വെറുതെ ഇരിക്കുന്നു. എതിര്‍ ടീമിലെ ഒരാള്‍ ഒരു പന്തെറിയുന്നു. ബാക്കി 10 പേര്‍ അലസരായി പലയിടത്തും നില്‍ക്കുന്നു. ഇടക്ക് ചായ കുടിയും ഭക്ഷണവും. ഇതെന്തു കായികവിനോദം?

    വിഡ്ഢിക്കളി എന്നു വിളിച്ചത് ഇതൊരു കായിക വിനോദം അല്ല എന്ന അര്‍ത്ഥത്തിലാണ്. മറ്റേത് കളിയും തുടക്കം മുതല്‍ അവസാനം വരെ ദേഹം അനങ്ങി ഉള്ള എല്ലാ കളിക്കാരും ഒരു പോലെ പങ്കെടുക്കുന്ന കായിക പ്രവര്‍ത്തി ആണ്. ക്രിക്കറ്റ് അതല്ല. ഫുട്ബോളോ ടെന്നീസോ കളിക്കുന്ന കളിക്കാരനൊന്നും അലസമായി എന്തെങ്കിലും ചവച്ചു കൊണ്ട് ഒരേ നില്‍പ്പ് നില്‍ക്കാറില്ല. ഒരു ദിവസം  മുതല്‍ അഞ്ചു ദിവസം  വരെ നീണ്ടു നില്‍ക്കുന്ന അതിരാത്രം പോലെയുള്ള ഈ വൃത്തികേട് എനിക്ക് ഒരു കായിക വിനോദമായി കാണാന്‍ സാധിക്കുന്നില്ല. താങ്കള്‍ കാണുന്നതിനെ ഞാനെതിര്‍ക്കുന്നില്ല. ബോളിവുഡ് സിനിമപോലെ ഒരാഘോഷം മാത്രമണിത്.

    ReplyDelete
  11. >>>>ക്രിക്കറ്റിനെ കുറിച്ച് അറിയില്ലെങ്കിൽ മിണ്ടാതിരുന്നു കൂടെ കാളിദാസാ? <<<<

    ക്രിക്കറ്റിനേക്കുറിച്ച് അറിയുന്നതുകൊണ്ട് തന്നെയാണു ഞാനിത് പറഞ്ഞത്. വിരലില്‍ എണ്ണാവുന്ന രാജ്യങ്ങളില്‍ മാത്രമേ ഇത് കളിക്കുന്നുള്ളു. എത്ര രാജ്യങ്ങളുമായി ഇന്‍ഡ്യ ടെസ്റ്റ് മാച്ച് കളിച്ചിട്ടുണ്ട്. വിരലില്‍ എണ്ണാവുന്നതിലധികമുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞത് പിന്‍വലിക്കാം

    ReplyDelete
  12. >>>>ഇവിടങ്ങളിൽ എല്ലാം ക്രിക്കറ്റ് കളിക്കുന്നുണ്ട്. എണ്ണിയിട്ട് അഞ്ചോ ആറോ ആയാണോ തോന്നുന്നത്? ഓരോ രാജ്യത്തിനും അവരുടെ ക്രിക്കറ്റ് അസോസിയേഷനും ഉണ്ട് അവർ ICC മെമ്പർഷിപ് എടുത്തിട്ടും ഉണ്ട്.<<<<

    താങ്കളീ പരാമര്‍ശിക്കുന്ന രാജ്യങ്ങളില്‍ ഏതെങ്കിലും മുക്കിലോ മൂലയിലോ ഇരുന്ന് ഒന്നോ രണ്ടോ പേര്‍ ക്രിക്കറ്റ് കളിക്കുന്നു എന്നതുകൊണ്ട് താങ്കളുദ്ദേശിക്കുന്നത് എന്താണ്? ഇത് കളിക്കാനും കാണാനും  അധികം പേരുണ്ടെങ്കിലേ അതിനു ആ രാജ്യത്ത് പ്രചരണമുണ്ടെന്നു പറയാന്‍ ആകൂ. അതില്ല എന്നാണു ഞാന്‍ പറഞ്ഞത്. ക്രിക്കറ്റ് അസോസിയേഷനും ICC മെമ്പർഷിപ്പും  ഉണ്ട് എന്നതാണോ ക്രിക്കറ്റ് കളിക്കുന്നുണ്ട് എന്നതിന്റെ മാനദണ്ഡം?

    ഇന്‍ഡ്യ വര്‍ഷങ്ങളോളം ആധിപത്യം പുലര്‍ത്തിയിരുന്ന ഹോക്കിയില്‍ ഇന്ന് മെഡലുകള്‍ നേടുന്നത് മറ്റ് പല രാജ്യങ്ങളുമാണ്. മെഡല്‍ നേടാന്‍ വേണ്ടി മത്രമായി അവര്‍ ടീമുകളെ പരിശീലിപ്പിക്കുന്നുണ്ട്.അതുകൊണ്ട് അത് ആ രാജ്യങ്ങളില്‍ വ്യാപകമായി കളിക്കപ്പെടുന്നു എന്ന അര്‍ത്ഥമില്ല.

    ReplyDelete
  13. >>>>ഇംഗ്ലണ്ടഇൻറെ ഒഫീഷ്യൽ സ്പോർട്ട് ക്രിക്കറ്റ് തന്നെയാണ്. ഓസ്ട്രലിയക്ക്‌ ഒഫിഷ്യൽ ആയി ഒരു ഗെയിം ഇല്ല എങ്കിലും അൻഒഫിഷ്യൽ ആയി ക്രിക്കറ്റ് തന്നെയാണ് അവരുടെ നാഷണൽ ഗയിം. എന്നാൽ ഇന്ത്യയിൽ ക്രിക്കറ്റ് അല്ല പ്രധാന കളി. <<<<

    എന്നോട് മിണ്ടാതിരിക്കാന്‍ പറഞ്ഞിട്ട് താങ്കള്‍ വിളിച്ചു പറയുന്നത് പൊട്ടത്തരമാണല്ലോ.

    ഏതാണ്, ഇന്‍ഡ്യയിലെ പ്രധാന കളി എന്ന് താങ്കളൊന്ന് പറയാമോ? താങ്കളുദേശിക്കുന്നത് ഹോക്കി ആയിരിക്കും. കേരളത്തില്‍ വച്ച് നടന്നിട്ടുള്ള ഒരു അന്താരാഷ്ട്ര ഹോക്കി മാച്ചിനേപ്പറ്റിയോ, ദേശീയ ഹോക്കി മാച്ചിനേപ്പറ്റിയോ ഒന്നു വിശദീകരിക്കാമോ? താങ്കളെത്ര ഹോക്കി മാച്ചുകള്‍ കണ്ടിട്ടുണ്ട്?

    ഇന്‍ഡ്യയിലെ ഔദ്യോഗിക കളി ഹോക്കി ആണെങ്കിലും ഇവിടത്തെ പ്രധാന കളി ക്രിക്കറ്റ് തന്നെയാണ്.

    ഇംഗ്ളണ്ടിലെ ഔദ്യോഗിക സ്പോര്‍ട്ട് ക്രിക്കറ്റ് ആണെങ്കിലും പ്രധാന കളി സോക്കറാണ്.

    What sports do you play in Britain?

    Football is undoubtedly the most popular sport in England, and has been played for hundreds of years.

    വെയില്‍സില്‍  റഗ്ബിയും സ്കോട്ട്ലണ്ടില്‍ ഗോള്‍ഫും ആണ്.

    National sports

    Scotland Golf

    Wales Rugby union

    ഗ്രേറ്റ് ബ്രിട്ടണില്‍  ക്രിക്കറ്റ് എന്ന കളിയില്‍ പങ്കെടുക്കുന്നവര്‍ 2% ഉം താല്‍പ്പര്യമുള്ളവര്‍ 19% ആണ്. പക്ഷെ സോക്കറില്‍ പങ്കെടുക്കുനവര്‍ 46% ഉം താല്‍പ്പര്യമുള്ളവര്‍ 45% ഉം ആണ്.

    Sports In UK


    Sport TV Viewing Participating Interested In
    Association football 46% 10% 45%
    Rugby Union 21% NA 27%
    Tennis 18% 3% 23%
    Cricket 18% 2% 19%
    Athletics 18% 2% 21%
    Snooker 17% 5% 24%


    ഓസ്റ്റ്രേലിയയില്‍ അവരുടെ നാഷനല്‍ ഗെയിം ക്രിക്കറ്റ് ആണെന്നത് വസ്തുതയല്ല.

    Most Popular Sports in Australia


    Rank Most Searched Most Attended Most Participants
    1 Australian Rules Football Australian Rules Football Aerobics
    2 Cricket Horse Racing Golf
    3 Football Rugby League Tennis
    4 NRL Motor Sports Lawn Bowls
    5 Golf Soccer (outdoor) Netball
    6 Rugby Cricket (outdoor) Swimming
    7 Soccer Rugby Union Cricket (outdoor)

    Australian Sport

    ReplyDelete
  14. >>>>ക്രിക്കറ്റ് പ്രധാന കളിയായി അങ്ങീകരിച്ചിരിക്കുന്ന രാജ്യങ്ങൾ <<<<

    ഔദ്യോഗിക കളിയും പ്രധാന കളിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട് മലക്കേ. ഇന്‍ഡ്യയിലെ ഔദ്യോഗിക പക്ഷിയും ഔദ്യോഗിക മൃഗവും ഇവിടത്തെ പ്രധാന പക്ഷിയോ പ്രധാന മൃഗമോ അല്ല. പ്രധാന്‍ മൃഗം  എന്നത് പശു ആണ്. അല്ലാതെ കടുവ അല്ല.

    ഇന്‍ഡ്യയിലെ ഔദ്യോഗിക കളി ഹോക്കിയാണ്,. പക്ഷെ അത് കളിക്കുന്നത് വളരെ വളരെ ചുരുക്കം ആളുകളും. കേരളത്തില്‍ അത് കളിക്കുന്നുണ്ട് എന്നു പോലും തോന്നുന്നില്ല. ഞാനിത് വരെ ആരും കേരളത്തില്‍ ഹോക്കി കളിക്കുന്നത് കണ്ടിട്ടില്ല. പക്ഷെ അനേകം പേര്‍ ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ട്.

    താങ്കളി പേരുകള്‍ പറഞ്ഞിരിക്കുന്നതില്‍ ഇംഗ്ളണ്ടൊഴികെ മറ്റ് ഭൂരിഭാഗവും രാജ്യങ്ങള്‍ക്കെല്ലാറ്റിനും കൂടി ഒന്നിച്ചു പറയുന്ന പേരാണ്, വെസ്റ്റ് ഇന്‍ഡീസ് എന്ന്. അവര്‍ക്ക് ഒരു ടീമേ ഉള്ളു. അതില്‍ നിന്നു തന്നെ അവിടെ എത്ര ജനങ്ങളുണ്ട് എന്ന് മനസിലാക്കാം.

    West Indies cricket team

    ReplyDelete
  15. >>>>ക്രിക്കറ്റ് ആണോ ടെന്നീസ് ആണോ കൂടുതൽ പോപ്പുലർ എന്ന് താങ്കള്ക്ക് ഇവിടെ നോക്കാം.

    http://sporteology.com/top-10-popular-sports-world/

    ക്രിക്കറ്റിന് രണ്ടാം സ്ഥാനവും ടെന്നിസിനു അഞ്ചാം സ്ഥാനവും ആണ് ഉള്ളത്.<<<<


    പോപ്പുലര്‍ എന്നത് അളക്കുന്നത് എത്ര പേര്‍ കാണുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. ഇന്‍ഡ്യയില്‍ ഇത് കാണാന്‍ കോടിക്കണക്കിനു വിഡ്ഢികള്‍ ഉണ്ട്. അതുകൊണ്ട് അവരുടെ കണക്കെടുക്കുമ്പോള്‍ പോപ്പുലര്‍ തന്നെ ആയിരിക്കും. ക്രിക്കറ്റ് കളിക്കുന്ന മറ്റ് രാജ്യങ്ങളുടെ ജന സംഖ്യ എടുത്താല്‍ അവരൊക്കെ കൂടെ ഇന്‍ഡ്യയുടെ ജനസംഖ്യയുടെ മൂന്നിലൊന്നു പോലും വരില്ല. ഇന്‍ഡ്യക്കാര്‍ മാത്രം കണ്ടാലും ക്രിക്കറ്റ് പോപ്പുലര്‍ എന്ന വിശേഷണത്തില്‍ പെടുത്താം.

    താങ്കളെന്തൊക്കെ തരത്തില്‍ വാദിച്ചാലും ക്രിക്കറ്റ് ലോകത്തിലെ വിരലില്‍ എണ്ണാവുന്ന രാജ്യങ്ങളില്‍ മാത്രം പ്രചാരത്തിലുള്ള ഗെയിം മാത്രമാണ്.

    പ്രചാരം വളരെ കുറവാണെങ്കിലും ഇന്‍ഡ്യയില്‍ നിന്നും ടെന്നീസില്‍ ലോക നിലവാരമുള്ള അനേകം കളിക്കാര്‍ ഉണ്ട്. രാമനാഥന്‍ കൃഷ്ണന്‍, രമേശ് കൃ ഷ്ണന്‍, വിജയ് അമൃതരാജ്, ലിയാണ്ടര്‍  പെയിസ്, മഹേഷ് ഭൂപതി സാനിയ മിഴ്സ. അങ്ങനെ പലരും.

    ReplyDelete
  16. >>>>"Cricket is a game played by 11 fools and watched by 11,000 fools," - George Bernard Shaw<<<<

    സോനു,

    ബര്‍ണാര്‍ഡ് ഷാ പറഞ്ഞതൊണോട് പൂര്‍ണ്ണമായും യോജിക്കുന്നു.

    ഇന്‍ഡ്യയിലെ 120 കോടി ജനങ്ങളില്‍ 50 കോടിയെങ്കിലും ഈ വിഡ്ഢിക്കളി മുടങ്ങാതെ കാണുന്നവരാണ്. ഹൈകോടതി ജഡ്ജിമാര്‍ വരെ കോടതിക്ക് അവധി പ്രഖ്യാപിച്ച് ഇത് കാണാന്‍ പോകുന്നു. സാധാരണക്കാര്‍  ജോലി പോലും ഉപേക്ഷിച്ച് ഇത് കാണുന്നു. ഈ വിഡ്ഢികളൊക്കെ കഥയറിയാതെ ആട്ടം കാണുന്നു. വാതു വയ്പ്പും മാച്ച് ഫിക്സിംഗും അരങ്ങു വാഴുന്ന അസംബന്ധമാണിത്. തോറ്റുകൊടുത്താലും കോടികള്‍ ലഭിക്കുമെങ്കില്‍ പണത്തിനു വേണ്ടി കളിക്കുന്ന ഇവരൊക്കെ തോറ്റുകൊടുക്കും. അത് കണ്ട് കയ്യടിക്കാന്‍ കുറെ കഴുതകളും.

    രാഷ്ട്രീയക്കാരും വന്‍ വ്യവസായികളുമൊക്കെ ഇത് നിയന്ത്രിക്കാന്‍ മത്സരിക്കുന്നത് ഇതില്‍ മറിയുന്ന കോടികളില്‍ കണ്ണുവച്ച് തന്നെയാണ്. ഇതിലെ ചീഞ്ഞു നാറുന്ന കള്ളക്കളികളുടെ വിശദാംശങ്ങള്‍ സുപ്രീം കോടതിയുടെ മുന്നിലുണ്ട്. അതൊന്നും പുറത്തു വരാനുള്ള സാധ്യത ഇപ്പോഴില്ല. അഴിമതിക്കാരായ ജഡ്ജിമാര്‍ അതൊന്നും പുറത്തു വിടില്ല. അതിലൊരു പങ്ക് കിട്ടിയാല്‍ ഇവര്‍ക്കും സന്തോഷമാകും.

    ReplyDelete
  17. >>>>Sachin did not buy the Ferrari, it was a gift send to him. It is a difficult situation someone sends you a gift and you have to pay Lakhs (if not Crores) to receive it and we are reluctant to reject it since it is gift also you don't want to ask them to pay for the customs fee too.<<<<

    ലോകത്തിലെ മൂന്നിലൊന്ന് ദരിദ്രര്‍ ജീവിക്കുന്ന ഇന്‍ഡ്യയിലെ മറ്റൊരു ദരിദ്രനാണി സച്ചിനെന്നാനോ താങ്കള്‍ പറയുന്നത്?

    മറ്റ് വരുമാനം ഒന്നുമില്ലാത്ത ഇദ്ദേഹത്തിന്,ക്രിക്കറ്റ് കളിച്ചു തന്നെ ഉണ്ടായതാണിപ്പോഴത്തെ ഭാരിച്ച സ്വത്ത്. 115 മില്യണ്‍ ഡോളറിന്റെ വെളിപ്പെടുത്തിയ സ്വത്തദ്ദേഹത്തിപ്പോഴുണ്ട്.

    Sachin Tendulkar Net Worth

    കഴിഞ്ഞ വര്‍ഷം  തന്നെ സമ്പാദിച്ചത് 22 മില്യണും. എന്നു വച്ചാല്‍ 220 ലക്ഷം ഡോളര്‍.


    അര ലക്ഷം ഡോളറാണ്, ഒരു ഫെരാരി കാറിന്റെ വില. ഒരു ഫെരാരി കാറിന്റെ കസ്റ്റംസ് ഡ്യൂട്ടി അടക്കാന്‍ ഇദ്ദേഹത്തിനു കഴിവില്ല എന്നാണു താങ്കളുടെ നിലപാടെങ്കില്‍ താങ്കളെ നമിച്ചിരിക്കുന്നു.

    സച്ചിന്റെ സ്ഥാനത്ത് മന്യത ഉള്ള മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ആ കാറിന്റെ കസ്റ്റംസ് തീരുവ അടച്ച് കാറു കൊണ്ടു വരുമായിരുന്നു. പക്ഷെ അത് അടക്കാതിരിക്കാന്‍ ആണദ്ദേഹം  ശ്രമിച്ചത്. അതിന്റെ പേരിലാണദ്ദേഹത്തെ ഞാന്‍ വിമര്‍ശിക്കുന്നതും. 50 കോടി ഇന്‍ഡ്യക്കാരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വരാനാണിദ്ദേഹം ശ്രമിച്ചത്.

    ReplyDelete
  18. >>>>All sports has its own excitement and followers how small the following is. There is no need to ridicule any sports, if you are not interested just don't watch it.
    <<<<


    ക്രിക്കറ്റ് എന്ന കളിയേക്കുറിച്ച് എനിക്ക് പറയാനുള്ള അഭിപ്രായം ഞാന്‍ പറയുന്നു. അതിനോട് താങ്കള്‍ക്ക് യോജിക്കാന്‍ ആകില്ലെങ്കില്‍  യോജിക്കേണ്ടതില്ല. പക്ഷെ മറ്റുള്ളവര്‍ അഭിപ്രായം പറയാന്‍ പാടില്ല എന്നൊക്കെ ശഠിക്കുന്നത് യുക്തി സഹമാണോ?

    ഈ കളി ഞാന്‍ നേരത്തെ വല്ലപ്പോഴുമൊക്കെ കണ്ടിരുന്നു. പക്ഷെ ഇതിനുള്ളിലെ കള്ളക്കളി മനസിലായപ്പോള്‍ കാണുന്നത് നിറുത്തി.

    ReplyDelete
  19. ഉരുളണ്ട ഉരുളണ്ട....മണ്ടത്തരം എഴുതി പിടിപ്പിച്ചിട്ട് ഉരുളണ്ട.

    ഇന്ത്യ പോലെ വൈദഗ്ധ്യങ്ങൽ നിറഞ്ഞ ഒരു രാജ്യത്ത് എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒരു കായിക വിനോദം നല്ലതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അത് ക്രിക്കറ്റ് ആയാലും ഫുട്ബാൾ ആയാലും മറ്റേത് കളി ആയാലും നല്ലത് തന്നെ. പല വിഷയങ്ങൾ എടുക്കാം രാഷ്ട്രീയത്തിൽ ഇന്ത്യാക്കാർ എല്ലാം ഒന്നാവില്ല. മതത്തിന്റെ കാര്യത്തിൽ ഇന്ത്യാക്കാർ എല്ലാം ഒന്നാവില്ല. ഭാഷയുടെ കാര്യത്തിൽ ഇന്ത്യാക്കാർ എല്ലാം ഒന്നാവില്ല. ദേശങ്ങളുടെ അല്ലെങ്കിൽ സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഇന്ത്യാക്കാർ എല്ലാം ഒന്നാവില്ല. എന്നാൽ ക്രിക്കറ്റിന്റെ കാര്യത്തിൽ എല്ലാവരും ഒന്നാവും. അതാണ്‌ ഇന്ത്യയിൽ ക്രിക്കറ്റിന്റെ പ്രാധാന്യം. മതത്തിനും ജാതിക്കും ഭാഷക്കും സംസ്ഥാനങ്ങൾക്കും രാഷ്ട്രീയത്തിനും കഴിയാത്തത് ക്രിക്കറ്റ് ചെയ്യുന്നു.

    ReplyDelete
  20. >>>>Agree with you 100% on your point regarding the social media outrage from many Sachin fans, with one caveat that accusations with blanket statements like Malayalees, Indians can be avoided. Don't paint all Malayalees / Indians including you and me with one broad brush.
    <<<<


    ഞാന്‍ ഇന്‍ഡ്യക്കാരെയോ മലയാളികളെയോ അടച്ചാക്ഷേപിച്ചിട്ടില്ല. കുറച്ചു പേരെയേ വിമര്‍ശിച്ചുള്ളു. എങ്ങനെയുള്ളവരെയെന്ന് വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്.

    ഇന്‍ഡ്യയില്‍ ക്രിക്കറ്റ് എന്ന കളിക്ക് അമിത പ്രാധാന്യം നല്‍കുന്നുണ്ട്. ഫലം മുന്‍കൂട്ടി തീരുമാനിക്കുന്ന പല കളികള്‍ക്കും ആണ്, ഇന്‍ഡ്യക്കര്‍  വെറുതെ സമയം കളഞ്ഞ് ഇതാസ്വദിക്കുന്നത്. ഇത് വഞ്ചന ആണെന്നു മനസിലായിട്ടും ഇതിന്റെ പേരില്‍ ഭ്രാന്തെടുത്തു നടക്കുന്നത് നല്ലതല്ല.

    ലോക കപ്പ് നേടി വന്ന ഇന്‍ഡ്യന്‍ കളിക്കാര്‍ക്ക് കോടികള്‍ വീതമാണു സമ്മാനം നല്‍കിയത്. പക്ഷെ ഓസ്ട്രേലിയയില്‍ നടന്ന അന്താരാഷ്ട്ര മത്സരം ​വിജയിച്ച ബാഡ്മിന്റന്‍ താരം സൈന നെഹ്വാളിനെ ആരും ശ്രദ്ധിക്കുന്നു പോലുമില്ല. ക്രിക്കറ്റിന്, അര്‍ഹിക്കുന്ന പ്രധാന്യം കൊടുക്കണം. പക്ഷെ ഇത് കുറച്ച് കൂടുതലാണ്. ഇന്‍ഡ്യയിലിപ്പോള്‍ കള്ളപ്പണം കെട്ടിക്കിടക്കുന്ന ഒരു രംഗം ക്രിക്കറ്റ് ആണ്. ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയുടെ തായ്‌വേരറുക്കുന്നതാണ്, കള്ളപ്പണം.

    വാതു വയ്പ്പും മാച്ച് ഫിക്സിംഗുമൊക്കെ നടക്കുന്നുണ്ട് എന്നത് എല്ലാ കളിക്കാര്‍ക്കും, സച്ചിന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക്, അറിയാം. ഒരു പക്ഷെ അദ്ദേഹവും ഇതിലൊക്കെ ഭാഗഭാക്കുമായിരിക്കാം. അതിന്റെ ഒക്കെ ഭാഗമായിരിക്കുന്ന വ്യക്തി എത്ര മാന്യനായാലും  എനിക്കതുള്‍ക്കൊളാനാകില്ല. ഇന്‍ഡ്യന്‍ ക്യാപ്റ്റന്‍ ധോണിയേക്കുറിച്ചൊക്കെ വളരെ മോശമായ വാര്‍ത്തകളാണു പുറത്തു വരുന്നത്. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അതുണ്ടെന്ന് പറയുന്നു. പക്ഷെ സുപ്രീം കോടതി പോലുമത് പരസ്യമാകുന്നില്ല. എന്നു വച്ചാല്‍ സുപ്രീം കോടതിയെ വരെ വിലക്കെടുക്കാന്‍ ഈ മാഫിയക്ക് ശേഷി ഉണ്ടെന്നാണ്. താങ്കളൊക്കെ ഈ മാഫിയയുടെ കുഴലൂത്തുകാരനായി അധഃപ്പധികരുതെന്ന അപേക്ഷയുണ്ട്.

    ReplyDelete
  21. ജസ്റ്റിസ് മാര്‍കണ്ടെയ കട്ജു എന്തോ ഒരു മഹാവ്യക്തിയാണെന്ന മട്ടില്‍ താങ്കളെഴുതിയതാണ് ഈ കുറിപ്പിന് അടിസ്ഥാനം .......അദ്ദേഹത്തിന്റെ പ്രസ്ഥാവവനകളുടെ ഉള്ളടക്കത്തിലേക്ക് കടക്കാതെ തന്നെ അവയുടെ സന്ദര്‍ഭവും ഉദ്ദേശശുദ്ധിയുമൊക്കെ സംശയാസ്പദമാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ ...........upa ഭരണത്തിലിരിക്കുമ്പോള്‍ മോഡിയെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്ഥാവനകള്‍ നടത്തുന്നതും മോഡി ഭരണത്തിലിരിക്കുമ്പോള്‍ upaയെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്ഥാവനകള്‍ നടത്തുന്നതും തികച്ചും യാദൃശ്ചികം മാത്രമായി താങ്കള്‍ക്കു തോന്നുന്നുണ്ടോ ...........പിന്നെ രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷ വിധിക്കപ്പെട്ട ഹിന്ദി സിനിമാ നടന്‍ സഞ്ജയ്‌ ദത്തിനു ഇളവു കൊടുക്കണം എന്നതിനുവേണ്ടി രാഷ്ട്രപതിക്ക് കത്തെഴുതിയ ഈ മഹാനെ പോലെ ഒരാള്‍ എങ്ങിനെ judiciary യുടെ ഉന്നത ശ്രേണികളിലെത്തി എന്നതും എന്നെ അദ്ഭുതപ്പെടുത്തുന്നു

    ReplyDelete
  22. >>>>ഇന്ത്യ പോലെ വൈദഗ്ധ്യങ്ങൽ നിറഞ്ഞ ഒരു രാജ്യത്ത് എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒരു കായിക വിനോദം നല്ലതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
    <<<<


    ക്രിക്കറ്റ് ഇന്‍ഡ്യയിലെ എല്ലാവരെയും ഒന്നിപ്പിക്കുന്നു എന്നതൊക്കെ താങ്കളുടെ തോന്നലാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറെ ദൈവത്തേപ്പോലെ ആരാധിക്കുന്ന കുറച്ച് പേരുണ്ട് എന്നത് ഇന്‍ഡ്യക്കാര്‍ ഒന്നാകുന്നതിന്റെ സൂചനയുമല്ല.

    ഒരു പോലെ ക്രിക്കറ്റ് കളിക്കുകയും കാണുകയും ചെയ്യുന്നവരാണ്, മലയാളികളും തമിഴ് നാട്ടു കാരും. അതുകൊണ്ട് 120 വര്‍ഷം ​പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു കളയാമെന്നൊന്നും തമിഴന്‍ തീരുമാനിക്കുന്നില്ല. അത് തകര്‍ന്ന് മലയാളികള്‍ ചത്താലും അവനു സങ്കടമില്ല. പിന്നെ എന്തോന്ന് ഒന്നിപ്പിക്കുന്നു എന്നാണു താങ്കള്‍ പറഞ്ഞു വരുന്നത്. ക്രിക്കറ്റ് ഉണ്ടായാലും ഇല്ലെങ്കിലും ഇന്‍ഡ്യക്കാര്‍ ഇതുപൊലെ ഒക്കെ തന്നെ ആകും.

    ReplyDelete
  23. >>>>ജസ്റ്റിസ് മാര്‍കണ്ടെയ കട്ജു എന്തോ ഒരു മഹാവ്യക്തിയാണെന്ന മട്ടില്‍ താങ്കളെഴുതിയതാണ് ഈ കുറിപ്പിന് അടിസ്ഥാനം .......അദ്ദേഹത്തിന്റെ പ്രസ്ഥാവവനകളുടെ ഉള്ളടക്കത്തിലേക്ക് കടക്കാതെ തന്നെ അവയുടെ സന്ദര്‍ഭവും ഉദ്ദേശശുദ്ധിയുമൊക്കെ സംശയാസ്പദമാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ<<<

    ജസ്റ്റിസ് മാര്‍കണ്ടെയ കട്ജു എന്തോ ഒരു മഹാവ്യക്തിയാണെന്ന മട്ടില്‍ ഞാന്‍ ഇവിടെ ഒന്നും എഴുതിയിട്ടില്ല. അദ്ദേഹം പറഞ്ഞ ഒരഭിപ്രയത്തോട് എനിക്ക് യോജിപ്പാണെന്നു മാത്രമേ പറഞ്ഞുള്ളു.

    അദ്ദേഹം ഓരോന്നും പറയുന്നതിന്റെ ഉദേശ ശുദ്ധി ഒക്കെ താങ്കള്‍ ചികഞ്ഞു കണ്ടു പിടിച്ചോളൂ. മദ്രാസ് ഹൈക്കോടതി ജഡ്ജിയെ സംബന്ധിച്ചുള്ള ചില ആക്ഷേപങ്ങളാണു താങ്കള്‍ സൂചിപ്പിക്കുന്നതെന്നു മനസിലായി. എപ്പോള്‍ പറയുന്നു എന്നതിലല്ല കാര്യം. പറയുന്നതില്‍ സത്യമുണ്ടോ എന്നതിലാണ്. അദ്ദേഹം പറഞ്ഞത് ശരിയാണെന്നു തെളിയിക്കുന്ന വാര്‍ത്തകളാണു വരുന്നത്. പറഞ്ഞ സന്ദര്‍ഭത്തെ വിമര്‍ശിക്കേണ്ടവര്‍ക്ക് അതാകാം.

    യു പി എ സര്‍ക്കാരും അന്നത്തെ സുപ്രീം കോടതി ചിഫ് ജസ്റ്റിസുമാരും ആണ്, അഴിമതിക്കാരനായ ഒര്‍ ജഡ്ജിക്കു വേണ്ടി പല ഒത്താശകളും ചെയ്തതെന്നാണ്, കട്ജു പറഞ്ഞത്. യു പി എ ഭരിക്കുമ്പോള്‍ ആ അരോപണം  ഉന്നയിച്ചാല്‍ എന്തുണ്ടാകുമെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ ഭരിക്കുന്നത് യു പി എ യെ എതിര്‍ത്ത ബി ജെ പി ആണ്. എന്തെങ്കിലും  ചെയ്യാന്‍ സാധിക്കുമെങ്കില്‍ ബി ജെ പി ക്കേ പറ്റൂ. അതുകൊണ്ടായിരിക്കാം ബി ജെ പി ഭരിക്കുമ്പോള്‍ ഈ വിഷയം ചര്‍ച്ച ആക്കിയതും.

    20 % ജഡ്ജിന്മാര്‍ അഴിമതിക്കാരാണെന്ന് പണ്ട് ചീഫ് ജസ്റ്റിസ് തന്നെ സമതിച്ചിട്ടുള്ള കാര്യമാണ്. ആ വസ്തുതക്ക് അടിവരയിടുന്ന കാര്യമാണിപ്പോള്‍ ജസ്റ്റിസ് കട്ജു പറഞ്ഞതും. അരോപണ വിധേയനായ കെ ജി ബാല കൃഷ്ണനെന്ന ചീഫ് ജസ്റ്റിസിന്റെ ബന്ധുക്കള്‍ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കളൊക്കെ വാരിക്കൂട്ടിയത് എല്ലാവര്‍ക്കുമറിവുള്ള കാര്യമാണ്.

    സന്ദര്‍ഭം ഇഴകീറി പരിശോധിക്കേണ്ടവര്‍ക്ക് അതാകാം. അതല്ല പറഞ്ഞതിന്റെ സത്യം ഉള്‍കൊള്ളേണ്ടവര്‍ക്ക് അതും ആകാം. ഏതായാലും ഇത് ഇന്‍ഡ്യന്‍ ജുഡീഷ്യറിയെ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള ഒരു വിവാദത്തിലേക്ക് നയിച്ചിട്ടുണ്ട്.

    ഡി എം കെ എന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നുഎന്ന് അന്നത്തെ നിയമമന്ത്രി ആയിരുന്ന എച് ആര്‍ ഭരദ്വാജ് പറയുന്നു.

    Former Law Min admits DMK pressured UPA over HC judge

    "The procedure was followed strictly. In the first hand, CJI had agreed with Justice Katju's recommendation that the judge should not be made a permanent judge. But on the representation of DMK, and about 18 members of parliament of scheduled caste and backward class, this case was referred back to CJI, who agreed to extend his tenure pending inquiry. There was no favour, CJI of Madras did not favour him that is why he was not made permanent. In the inquiry it was found that he was close to political parties, later on he was transferred out."

    "Coalition partners make things very difficult. They do embarrass the office of the Prime Minister."

    "I did my work according to law. They (allies) could not dictate terms to me. In this case, after a year or two, he (CJI) transferred the judge out of the court."

    "The DMK was an important ally (of UPA) and their MPs came to see me in my office saying the Madras HC judge was being discriminated against. The MPs were also agitated as they felt that a scheduled caste judge was being singled out by Justice Markandey Katju."


    ഈ ജഡ്ജിയെ ഡി എം കെ എന്ന രാഷ്ട്രീയ പാര്‍ട്ടി ഇല്ലാത്ത ആന്ധ്ര പ്രദേശിലേക്ക് സ്ഥലം മാറ്റി പ്രശ്നം  പരിഹരിച്ചു എന്ന് ജസ്റ്റിസ് ബാല കൃഷ്ണനും പറയുന്നു.

    "I thought it fit to transfer him to Andhra Pradesh. That was the best thing we can do. Because that party is not ruling party in Andhra Pradesh. He was confirmed and sent to Andhra Pradesh. This is the only factual report,"

    ഈ രണ്ടു വര്‍ത്തകളും വായിക്കുന്ന ആര്‍ക്കും ഇതില്‍ എന്തൊക്കെയോ അനാശാസ്യമായ നടപടികള്‍ ഉണ്ടായിരുന്നു എന്നു മനസിലാകും.

    ReplyDelete
  24. >>>>upa ഭരണത്തിലിരിക്കുമ്പോള്‍ മോഡിയെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്ഥാവനകള്‍ നടത്തുന്നതും മോഡി ഭരണത്തിലിരിക്കുമ്പോള്‍ upaയെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്ഥാവനകള്‍ നടത്തുന്നതും തികച്ചും യാദൃശ്ചികം മാത്രമായി താങ്കള്‍ക്കു തോന്നുന്നുണ്ടോ<<<

    എനിക്കൊന്നും തോന്നുന്നില്ല. അദ്ദേഹം ചില സത്യങ്ങള്‍ വിളിച്ചു പറയുന്നു എന്നേ ഞാന്‍ മനസിലാക്കുന്നുള്ളു.

    മോദി അദ്ദേഹത്തെ പ്രസ് കൌണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ഇറക്കിവിടാതിരിക്കാന്‍ വേണ്ടി പറയുന്നതാണെന്ന് താങ്കള്‍ വിശ്വസിക്കുന്നതില്‍ എനിക്ക് യാതൊരു വിരോധവുമില്ല.

    ഞാന്‍ അറിഞ്ഞിടത്തോളം തന്റെ നിലപാടുകള്‍ അദ്ദേഹം  വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ മോദി നടത്തിയ മുസ്ലിം കൂട്ടക്കൊലയും, ഒറീസയില്‍ സംഘ പരിവാര്‍ നടത്തിയ ക്രിസ്ത്യന്‍ കൂട്ടക്കൊലയും., കഷ്മീരില്‍ മുസ്ലിം ഭീകരര്‍ നടത്തിയ കാഷ്മീര്‍ പണ്ഡിറ്റ് പീഢനങ്ങളുമൊക്കെ അദ്ദേഹം ഒരേ സ്വരത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. മോദിയേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ഇതു വരെ മാറ്റിയിട്ടില്ല. അതിവിടെ വായിക്കാം.

    What Katju wrote about Modi

    ReplyDelete
  25. >>>>പിന്നെ രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷ വിധിക്കപ്പെട്ട ഹിന്ദി സിനിമാ നടന്‍ സഞ്ജയ്‌ ദത്തിനു ഇളവു കൊടുക്കണം എന്നതിനുവേണ്ടി രാഷ്ട്രപതിക്ക് കത്തെഴുതിയ ഈ മഹാനെ പോലെ ഒരാള്‍ എങ്ങിനെ judiciary യുടെ ഉന്നത ശ്രേണികളിലെത്തി എന്നതും എന്നെ അദ്ഭുതപ്പെടുത്തുന്നു<<<

    ലൈസന്‍സ് ഇല്ലാത്ത ഒരായുധം ​കൈവശം വയ്ക്കുന്നത് രാജ്യദ്രോഹ കുറ്റമാണെന്ന് താങ്കള്‍ വിശ്വസിക്കുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല.

    നീണ്ട 20 വര്‍ഷം വിചാരണ ചെയ്തിട്ടും സഞയ് ദത്തിനു മേല്‍ തെളിയിക്കപ്പെട്ട കുറ്റം ലൈസന്‍സ് ഇല്ലാതെ തോക്കു കൈവശം വച്ചു എന്നാണ്. 18 മാസം അദ്ദേഹം ജയിലില്‍ കിടന്നത് കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവു നല്‍കണം എന്നതാണ്, കാട്ജു രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്.

    രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ പ്രതികളെ ജയലളിത വിട്ടയച്ചതിനെ ന്യയീകരിച്ച താങ്കള്‍ ഇതിനെ വിമര്‍ശിക്കുന്നത് എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. ഒരു തോക്കു കൈവശം വയ്ക്കുന്നത് ഏതായാലും കൊലക്കുറ്റമൊന്നുമല്ലല്ലൊ.

    സഞയ് ദത്ത് ചെയ്ത തെറ്റിന്, അര്‍ഹിക്കുന്ന ശിക്ഷ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ നല്‍കി. കുറച്ചുകാലം അദ്ദേഹം ജയിലിലും കിടന്നു. ഇനി വിട്ടയക്കണോ വേണ്ടയോ എന്നതൊക്കെ നീതി പീഠത്തിന്റെയും ഭരണാധികാരികളുടെയും ഇഷ്ടം. കാട്ജു അതിനു വേണ്ടി കത്തെഴുതിയതില്‍ ഞാന്‍ ഒരത്ഭുതവും കാണുന്നില്ല.

    1992 മുതല്‍ ഇന്‍ഡ്യന്‍ ജയിലില്‍ കിടന്ന ഒരു പാകിസ്താനി തടവുകാരനായ 80 വയസുള്ള ഖലീല്‍ ചിസ്തി എന്ന വയോധികനെയും വിട്ടയക്കണമെന്ന് ജസ്റ്റിസ് കട്ജു ഇന്‍ഡ്യന്‍  പ്രധാന മന്ത്രിയോട് പറഞ്ഞിരുന്നു. പിന്നീട് സുപ്രീം കോടതി തന്നെ ഇദ്ദേഹത്തെ രജസ്ഥാന്‍ കോടതി ശിക്ഷിച്ചത് ശരിയല്ല എന്നും പറഞ്ഞ് വിട്ടയച്ചു.

    ഇതൊക്കെ മനുഷ്യ സ്നേഹി ആയ ഒരാള്‍ മാനുഷിക പരിഗണന വച്ച് നടത്തിയ ഇടപെടലുകളായേ എനിക്ക് തോന്നിയുള്ളു.

    ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതി ആയ അമിത് ഷായുടെ അഭിഭാഷകന്‍ സുപ്രീം കോടതി ജഡ്ജി ആയത് എന്തായാലും താങ്കളെ അത്ഭുതപ്പെടുത്തില്ല എന്ന് എനിക്കറിയാം.

    ReplyDelete
  26. >>>എപ്പോള്‍ പറയുന്നു എന്നതിലല്ല കാര്യം. പറയുന്നതില്‍ സത്യമുണ്ടോ എന്നതിലാണ്.<<<<

    പറയുന്ന കാര്യം സത്യമാണെങ്കിലും അത് എപ്പോള്‍ പറയുന്നു എന്നതിന്റെ പ്റസക്തിയെ കുറിച്ച് ഒരു പക്ഷേ താങ്കള്‍ക്കറിയില്ലാ എങ്കിലും നിയമ കാര്യങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് അറിയാവുന്നതാണ് ........ഒരാള് ജീവിച്ചിരിക്കുമ്പോള്‍ അയാളെ അഴിമതിക്കാരനായി ചിത്രീകരിച്ചാല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉള്ളതു കൊണ്ടു തന്നെയാവും നിയമജ്ഞനായ കട്ജു മറ്റൊരു ജഡ്ജിയെ അദ്ദേഹത്തിന്റെ മരണശേഷം അഴിമതിക്കാരനായി മുദ്രകുത്താന്‍ തുനിഞ്ഞത് ......

    സഞ്ജയ്‌ ദത്തിന്റെ സ്ഥാനത്ത് മറ്റൊരാളായിരുന്നു എങ്കില്‍ ജീവപര്യന്തം ശിക്ഷ വാങ്ങുമായിരുന്നു .....vip പരിഗണന കൊണ്ടു കുറഞ്ഞ ശിക്ഷ ലഭിച്ചിട്ടും അതും ഇളവു ചെയ്തു കൊടുക്കണമെന്നു പറയുന്ന ഇയാളൊക്കെ judiciary ക്ക് അപമാനം തന്നെ

    >>>മോദിയേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ഇതു വരെ മാറ്റിയിട്ടില്ല. അതിവിടെ വായിക്കാം.<<<

    അവിടെ എഴുതിയിരിക്കുന്നത് തിരഞ്ഞെടുപ്പിന് വളരെ മുന്പെയുള്ള കാര്യമാണ് (2013 ഫെബ്രുവരി )....upa അധികാരതിലിരിക്കുമ്പൊള്‍ മോഡിയെ പ്രതിക്കൂട്ടിലാക്കി സംസാരിക്കുന്നത് റിട്ടയര്‍മെന്റിന് ശേഷം കിട്ടിയ ഔദാര്യത്തിന് നന്ദി കാണിക്കുക അല്ല എന്നു താങ്കള്ക്ക് വിശ്വസിക്കാം ......മോഡി അധികാരത്തില്‍ വന്നതിനു ശേഷം "അദ്ദേഹത്തിന്റെ അഭിപ്രായം ഇതു വരെ മാറ്റിയിട്ടില്ല" എന്നു പറയത്തക്കതായ തെളിവൊന്നുമില്ല .....തിരഞ്ഞെടുപ്പിന് ശേഷം വാര്‍ത്തയില്‍ വരുന്നത് ഇപ്പോള്‍ upa യുടെ കാലത്തെ അഴിമതി കഥയുമായിട്ടാണ്

    ReplyDelete
  27. >>>ലൈസന്‍സ് ഇല്ലാത്ത ഒരായുധം ​കൈവശം വയ്ക്കുന്നത് രാജ്യദ്രോഹ കുറ്റമാണെന്ന് താങ്കള്‍ വിശ്വസിക്കുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല.<<<<

    സഞ്ജയ്‌ ദത്തിന്റെ സ്ഥാനത്ത് മറ്റൊരാളായിരുന്നു എങ്കില്‍ prosecution ന്റെ വാദങ്ങളൊക്കെ വ്യത്യസ്തം ആവുമായിരുന്നു ......മുംബൈയില്‍ സ്ഫോടന പരമ്പര നടത്തിയ ഭീകര സംഘങ്ങള്‍ക്ക് ആയുധങ്ങള്‍ ഒളിപ്പിച്ചു വെക്കാനുള്ള ഒളിത്താവളം ഒരുക്കി കൊടുത്തു എന്നതാവുമായിരുന്നു charge .....വലിയ സ്വാധീനം ഉള്ള ആളുകള്ക്ക് വേണ്ടി എങ്ങനെ serious charges ഒക്കെ dilute ചെയ്യപ്പെടാം എന്നതിന്റെ ഉദാഹരണം ആണീ case .....കുറഞ്ഞ ശിക്ഷ കിട്ടിയിട്ടും മാന്യദേഹം "മാനുഷിക പരിഗണന " മൂലം മിക്കവാറും പരോളില്‍ തന്നെയുമാണല്ലോ !!

    >>>>അമിത് ഷായുടെ അഭിഭാഷകന്‍ സുപ്രീം കോടതി ജഡ്ജി ആയത് എന്തായാലും താങ്കളെ അത്ഭുതപ്പെടുത്തില്ല <<<<

    ഒരു അഭിഭാഷകന്‍ ഏതൊക്കെ കക്ഷിക്കു വേണ്ടി കേസുകള്‍ വാദിചിട്ടുന്റു എന്നത് അയാളെ ജഡ്ജി ആക്കുന്നതിനു തടസമാവേന്ട കാര്യമല്ല ....പിന്നീട് അങ്ങനെയുള്ള കക്ഷികളുമായി ബന്ധപ്പെട്ട കേസുകള്‍ തന്റെ പരിഗണനക്ക് വന്നാല്‍ അവയില്‍ നിന്നും recuse ചെയ്യുക എന്നതാണ് കീഴ്വഴക്കം

    ReplyDelete
  28. >>>രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ പ്രതികളെ ജയലളിത വിട്ടയച്ചതിനെ ന്യയീകരിച്ച താങ്കള്‍<<<<

    രാജീവിന്റെ ഘാതകരെ തൂക്കി കൊല്ലണം എന്ന അഭിപ്രായം ആണെനിക്കുള്ളത് .....അതു ഇളവു ചെയ്തു കൊടുത്തത് ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട ആളുകള്‍ക്കുള്ള ആനുകൂല്യം അഭ്യര്തിക്കുവാന്‍ 23 വര്‍ഷം ശിക്ഷ അനുഭവിച്ച അവക്കും അര്‍ഹത നല്കി ....അങ്ങിനെയുള്ള കേസുകളില്‍ ഇളവു കൊടുക്കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിവെചനാധികാരം ജീവപര്യന്തത്തിന്റെ പുതിയ നിര്‍വചനതിലൂടെ ഇല്ലാതാക്കാനുള്ള അധികാരം സുപ്രീം കോടതിക്കുന്ടോ എന്നത് ഇപ്പോള് ഭരണ ഘടനാ ബെഞ്ചിനു വിട്ടിരിക്കുന്നു .....ഇതു വരെ നില നിന്നിരുന്ന നിയമവും ചട്ടങ്ങളും പ്രകാരം ജയലളിതയുടെ നടപടിക്കു സാധുത ഉണ്ടെന്നേ ഞാന്‍ പറഞ്ഞിരുന്നുള്ളൂ

    സത്യത്തില് വധ ശിക്ഷ സുപ്രീം കോടതി ശരി വച്ചു കഴിഞ്ഞാല്‍ ഒരു മാസത്തിനകമുള്ള നിശ്ചത കാലയളവിനുള്ളില്‍ അതിനു വിധേയരാക്കുക ആണു വേണ്ടത് .....പിന്നീട് ദയാഹര്ജിയും മറ്റും അനാവശ്യമായ കാലതാമസത്തിനും രാഷ്ട്രീയ ഇടപെടലുകള്‍ക്കും വഴി വെക്കുന്നു .....രാജീവ് വധകേസില്‍ കാലതാമസത്തിന്റെ പേരില് ഇളവു ചെയ്തു കൊടുത്തത് തെറ്റായിപ്പോയി എന്നാണു എന്റെ അഭിപ്രായം

    ReplyDelete
  29. I agree with you on your observations (But I have a different opinion about Sachin in case of match fixing). Cricket getting more attention and players are politically influential not because the game is Cricket, means if it was a game that ball is kicked by foot rather than hit with a bat, one game getting massive popularity will lead these situations no matter what the game is. The solution is to we promote other sports and more fans and followers, also Govt should stop giving more importance to Cricket and promote other games too, perhaps give more importance than Cricket since Cricket doesn't need any helping now. Also I like to point out Sachin owns one of the Football team in ISL and I believe he is there with good intentions.

    ReplyDelete
  30. >>>നീണ്ട 20 വര്‍ഷം വിചാരണ ചെയ്തിട്ടും സഞയ് ദത്തിനു മേല്‍ തെളിയിക്കപ്പെട്ട കുറ്റം ലൈസന്‍സ് ഇല്ലാതെ തോക്കു കൈവശം വച്ചു എന്നാണ്.<<<

    perhaps you are not aware of the details of the case.....this "star" was very much a part and parcel of the whole conspiracy in mumbai serial blasts and he had in possession three AK-56 rifles, nine magazines, 450 cartridges and over 20 hand grenades — weapons and explosives associated with terrorists....he kpet in contact with dawoods brother in dubai till before his arrest and destroyed evidence by getting rid of the remaining stuff after the blasts....

    "The Mumbai Police had found that the actor had acquired deadly AK-56s from Dawood Ibrahim’s brother Anees Ibrahim, and had even had one destroyed after the serial blasts in Bombay that left 257 people dead........

    Sunil Dutt was still not ready to believe that his son could have been involved in the blasts conspiracy. Maria told Sanjay to tell his father the truth, and Sanjay conceded that he had been in possession of an assault rifle and some ammunition that he had got from Anees Ibrahim. Sunil Dutt wanted to know the reason why. He was not prepared for the answer: “Because I have Muslim blood in my veins. I could not bear what was happening in the city.”

    How the Star Escaped TADA

    ReplyDelete
  31. ഷറപ്പോവയുടെയും ജെഫ്രി ആര്‍ച്ചറുടെയുമൊക്കെ പേജില്‍ തോന്ന്യാസം എഴുതിവച്ച വികലമായ മനോനിലയെപ്പ്റ്റി വിമര്‍ശിച്ചെഴുതിയ പോസ്റ്റ് സംബന്ധിച്ച ചര്‍ച്ചകളൊക്കെ വേറെ നിലകളിലേയ്ക്ക് വലരുന്നു. കാതലായ പ്രശ്നത്തെക്കുറിച്ച് പറയാതെ തര്‍ക്കിക്കുന്നതില്‍ മാത്രം വൈദഗ്ദ്ധ്യമുള്ളവര്‍ എന്നൊരു പെര് കൂടെ മലയാളിക്ക് ചാര്‍ത്താം എന്ന് തോന്നുന്നു.

    ReplyDelete
  32. >>>>പറയുന്ന കാര്യം സത്യമാണെങ്കിലും അത് എപ്പോള്‍ പറയുന്നു എന്നതിന്റെ പ്റസക്തിയെ കുറിച്ച് ഒരു പക്ഷേ താങ്കള്‍ക്കറിയില്ലാ എങ്കിലും നിയമ കാര്യങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് അറിയാവുന്നതാണ് ........ഒരാള് ജീവിച്ചിരിക്കുമ്പോള്‍ അയാളെ അഴിമതിക്കാരനായി ചിത്രീകരിച്ചാല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉള്ളതു കൊണ്ടു തന്നെയാവും നിയമജ്ഞനായ കട്ജു മറ്റൊരു ജഡ്ജിയെ അദ്ദേഹത്തിന്റെ മരണശേഷം അഴിമതിക്കാരനായി മുദ്രകുത്താന്‍ തുനിഞ്ഞത് ......<<<

    നിയമ കര്യങ്ങളുമായി അടുത്ത ബന്ധമുള്ള താങ്കള്‍ ഏത് രീതിയില്‍ ചിന്തിച്ചാലും എനിക്ക് പ്രശ്നമില്ല. ജസ്റ്റിസ് കട്ജു പറയുന്നതില്‍ സത്യമുണ്ടോ എന്നതാണു ഞാന്‍ നോക്കുന്നത്. അതില്‍ സത്യമുണ്ട്.

    അദ്ദേഹം ആരെയും അഴിമതിക്കരനായി മുദ്ര കുത്താന്‍ ശ്രമിച്ചിട്ടില്ല. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന സമയത്ത് അവിടത്തെ ഒരു ജഡ്ജിയേപ്പറ്റി ലഭിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ട് അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു കൈ മാറി. അതനുസരിച്ച് ചീഫ് ജസ്റ്റിസ് ഈ ജഡ്ജിയുടെ നിയമനം നീട്ടരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. പക്ഷെ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി ഈ നിയമനം നീട്ടിക്കൊടുത്തു. പിന്നീട് ആ ജ്ജഡ്ജിയെ സ്ഥിരമാക്കുകയും ചെയ്തു. ഈ സത്യമാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇത് സത്യമാണെന്നുള്ളത് ഇതുമായി ബന്ധപ്പെട്ട ആളുകളുടെ പരാമര്‍ശത്തില്‍ നിന്നും അറിയുന്നു. ഇന്നലെ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍ ഇതിനെ സാധൂകരിക്കുന്ന പ്രസ്താവനയും നടത്തിയിട്ടുണ്ട്. ഇനി ഇതിന്റെ നേരവും കാലവും ഗണിച്ച് ഇതിനുള്ളിലെ മറ്റ് വിഷയങ്ങളൊക്കെ ഇഴകീറി പരിശോധിക്കണമെങ്കില്‍ അതൊക്കെ താങ്കള്‍ ചെയ്തോളു.

    ReplyDelete
  33. >>>>സഞ്ജയ്‌ ദത്തിന്റെ സ്ഥാനത്ത് മറ്റൊരാളായിരുന്നു എങ്കില്‍ prosecution ന്റെ വാദങ്ങളൊക്കെ വ്യത്യസ്തം ആവുമായിരുന്നു ......മുംബൈയില്‍ സ്ഫോടന പരമ്പര നടത്തിയ ഭീകര സംഘങ്ങള്‍ക്ക് ആയുധങ്ങള്‍ ഒളിപ്പിച്ചു വെക്കാനുള്ള ഒളിത്താവളം ഒരുക്കി കൊടുത്തു എന്നതാവുമായിരുന്നു charge .....<<<

    മുംബൈയിലെ കോടതിയില്‍ നിയമം അനുസരിച്ചുള്ള കുറ്റപത്രം ആയിരുന്നു സഞയ് ദത്തിനു മേല്‍ ചാര്‍ത്തിയിരുന്നത്. പ്രൊസെക്യൂഷന്‍ വാദിച്ചതും ഇതിനെ അടിസ്ഥാനമാക്കി ആയിരുന്നു. മുംബൈയില്‍ സ്ഫോടന പരമ്പര നടത്തിയ ഭീകര സംഘങ്ങള്‍ക്ക് ആയുധങ്ങള്‍ ഒളിപ്പിച്ചു വെക്കാനുള്ള ഒളിത്താവളം ഒരുക്കി കൊടുത്തു എന്നത് തെളിയിക്കാന്‍ ആയില്ല. അതുകൊണ്ട് പ്രകരം ശിക്ഷിക്കാന്‍ സാധിക്കില്ല എന്നയിരുന്നു വിധി. എന്തായിരുന്നു കുറ്റപത്രം എന്നത് സുപ്രീം കോടതി വിധിയില്‍ ഉണ്ട്.

    TEXT

    Charges: 3) A common charge of conspiracy was framed against all the co-conspirators including the appellants. The relevant portion of the said charge is reproduced hereunder: "During the period from December, 1992 to April, 1993 at various places in Bombay, District Raigad and District Thane in India and outside India in Dubai (U.A.E.) Pakistan, entered into a criminal conspiracy and/or were members of the said criminal conspiracy whose object was to commit terrorist acts in India and that you all agreed to commit following illegal acts, namely, to commit terrorist acts with an intent to overawe the Government as by law established, to strike terror in the people, to alienate sections of the people and to adversely affect the harmony amongst different sections of the people, i.e. Hindus and Muslims by using bombs, dynamites, handgrenades and other explosive substances like RDX or inflammable substances or fire-arms like AK-56 rifles, carbines, pistols and other lethal weapons, in such a manner as to cause or as likely to cause death of or injuries to any person or persons, loss of or damage to and disruption of supplies of services essential to the life of the community, and to achieve the objectives of the conspiracy, you all agreed to smuggle fire-arms, ammunition, detonators, handgrenades and high explosives like RDX into India and to distribute the same amongst yourselves and your men of confidence for the purpose of committing terrorist acts and for the said purpose to conceal and store all these arms, ammunition and explosives at such safe places and amongst yourselves and with your men of confidence till its use for committing terrorist acts and achieving the objects of criminal conspiracy and to dispose off the same as need arises. To organize training camps in Pakistan and in India to import and undergo weapons training in handling of arms, ammunitions and explosives to commit terrorist acts. To harbour and conceal terrorists/co-conspirators, and also to aid, abet and knowingly facilitate the terrorist acts and/or any act preparatory to the commission of terrorist acts and to render any assistance financial or otherwise for accomplishing the object of the conspiracy to commit terrorist acts, to do and commit any other illegal acts as were necessary for achieving the aforesaid objectives of the criminal conspiracy and that on 12.03.1993 were successful in causing bomb explosions.

    ReplyDelete
  34. Contd...

    In addition to the above-said principal charge of conspiracy, the appellants were also charged on other counts which are as under: Sanjay Dutt (A-117): At head Secondly; The appellant, in pursuance of the aforesaid criminal conspiracy and during the period from January, 1993 to April, 1993, agreed to keep in his possession and acquired 3 AK-56 rifles and its ammunition, one 9mm pistol and its cartridges and handgrenades, unauthorisedly, which were part of the consignments smuggled into the country by Dawood Ibrahim Kaskar and his associates knowingly and intentionally that these were smuggled into the country for the purpose of committing terrorists acts and that he thereby committed an offence punishable under Section 3(3) of TADA.

    At head Thirdly; The appellant, by doing the aforesaid act, unauthorisedly, in Greater Bombay which is specified as a Notified Area under Clause (f) of Sub Section (1) of Section 2 of TADA and thereby committed an offence punishable under Section 5 of TADA

    At head Fourthly; The appellant possessed the above mentioned arms and ammunitions with an intent to aid terrorists and contravened the provisions of the Arms Act, 1959 and the Arms Rules, 1962, the Explosive Substances Act, 1908 and the Explosives Rules, 2008 and thereby committed an offence punishable under Section 6 of TADA
    At head Fifthly; The appellant, by doing the aforesaid act, committed an offence punishable under Sections 3 and 7 read with Sections 25(1-A) (1-B)(a) of the Arms Act, 1959.

    നിയമത്തിന്റെ അടുത്തുകൂടി പോയിട്ടുള്ള ആര്‍ക്കും ഇതില്‍ ചാര്‍ത്തപ്പെട്ട കുറ്റം എത്ര ഗൌരവമുള്ളതാണെന്നു ബോധ്യമാകും. നിയമത്തിന്റെ ഉള്ളില്‍ ഇരിക്കുന്നതുകൊണ്ട് താങ്കള്‍ക്കത് ബോധ്യമാകുന്നില്ല.

    ReplyDelete
  35. >>>>വലിയ സ്വാധീനം ഉള്ള ആളുകള്ക്ക് വേണ്ടി എങ്ങനെ serious charges ഒക്കെ dilute ചെയ്യപ്പെടാം എന്നതിന്റെ ഉദാഹരണം ആണീ case .....കുറഞ്ഞ ശിക്ഷ കിട്ടിയിട്ടും മാന്യദേഹം "മാനുഷിക പരിഗണന " മൂലം മിക്കവാറും പരോളില്‍ തന്നെയുമാണല്ലോ !!.....<<<

    Serious charges ഒക്കെ diluteചെയ്തു എന്നൊക്കെ വെറുതെ വാദിച്ചതുകൊണ്ടായില്ല,. സഞയ് ദത്തിനു മേല്‍ ചാര്‍ത്തപ്പെട്ട കുറ്റങ്ങള്‍ എന്തൊക്കെ എന്ന് സ്യുപ്രീം കോടതി എടുത്തു പറഞ്ഞിട്ടുണ്ട്. ഇതേ കുറ്റം ചാര്‍ത്തപ്പെട്ട മേമനെ വധശിക്ഷക്കാണു കോടതി വിധിച്ചത്. ഇതിലും കൂടതല്‍ എന്തു കുറ്റമാണു ചാര്‍ത്തേണ്ടി ഇരുന്നതെന്നു താങ്കള്‍ പറയണം.

    സഞയ് ദത്തിനേപ്പോലെ രാഷ്ട്രീയ സ്വാധീനമുള്ള ഒരു വ്യക്തി ഇന്‍ഡ്യയില്‍ ശിക്ഷിക്കപ്പെടുന്നതു തന്നെ അത്ഭുതമാണ്.

    സഞയ് ദത്ത് നിരപരാധി ആണെന്നു പറഞ്ഞ് ബി ജെ പി, എം  പി ശത്രുഘ്നന്‍  സിന്‍ഹ ഇന്‍ഡ്യന്‍  പാര്‍ലമെന്റില്‍ വാദിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ഗവര്‍ണ്ണറോട് ശിക്ഷ ഇളവു ചെയ്തുകൊടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ശിവ സേന നേതാവ് ബല്‍ താക്കറെ അന്നത്തെ പ്രധാനമന്ത്രി നരസിംവ റവുവിനോട് സഞയ് ദത്തിനു വേണ്ടി ഇടപെടാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. സുപ്രീം കോടതിക്ക് കത്തയച്ചിട്ടുണ്ട്.

    ശിവ സേന നേതാവ് ഒരു ഇസ്ലാമിക ഭീകരനെ രക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചു എന്നതൊക്കെ വിശ്വസിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. താങ്കള്‍ വിശ്വസിക്കുന്നതില്‍ എനിക്ക് വിരോധമില്ല.

    സഞയ് ദത്ത് ഒരു തെറ്റും ചെയ്യാത്ത പഞ്ച പാവമാണെന്ന അഭിപ്രായമൊന്നും എനിക്കില്ല. അദ്ദേഹം തെറ്റു ചെയ്തു. അര്‍ഹിക്കുന്ന ശിക്ഷയും കിട്ടി. അദ്ദേഹത്തിന്റെ അമ്മ മുസ്ലിം ആയതുകൊണ്ട്, കടുത്ത ശിക്ഷ കൊടുക്കണെമെന്നൊക്കെ ഹിന്ദു തീവ്രവാദികള്‍ വാദിക്കുന്നുണ്ട്. പക്ഷെ അങ്ങനെ കൊടുക്കാനുള്ള കുറ്റം തെളിയിക്കപ്പെട്ടില്ല. അതുകൊണ്ട് കോടതി അത് ചെയ്തില്ല.

    ReplyDelete
  36. >>>>ഒരു അഭിഭാഷകന്‍ ഏതൊക്കെ കക്ഷിക്കു വേണ്ടി കേസുകള്‍ വാദിചിട്ടുന്റു എന്നത് അയാളെ ജഡ്ജി ആക്കുന്നതിനു തടസമാവേന്ട കാര്യമല്ല ....പിന്നീട് അങ്ങനെയുള്ള കക്ഷികളുമായി ബന്ധപ്പെട്ട കേസുകള്‍ തന്റെ പരിഗണനക്ക് വന്നാല്‍ അവയില്‍ നിന്നും recuse ചെയ്യുക എന്നതാണ് കീഴ്വഴക്കം<<<

    അത് തന്നെയാണു സാമാന്യ യുക്തി. പക്ഷെ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ കാര്യത്തില്‍ അതല്ല മോദി ചെയ്തത്. കാരണം  അദ്ദേഹം ഗുജറാത്ത് കൂട്ടക്കൊല വിഷയത്തില്‍ കോടതിയെ സഹയിക്കാനുള്ള അഭിഭാക്ഷകന്‍  ആയിരുന്നു. അദ്ദേഹം മോദിയെ പ്രോസെക്യൂട്ട് ചെയ്യാനുള്ള തെളിവുണ്ട് എന്ന റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതുകൊണ്ട് അദ്ദേഹം ജഡ്ജി ആകരുതെന്ന് മോദി തീരുമാനിച്ചു.

    അമിഷ് ഷായുടെ വക്കീല്‍ ജഡിജി ആകുന്നത് തെറ്റാണെന അഭിപ്രായമെനിക്കില്ല. പക്ഷെ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നിയമനം തടഞ്ഞിട്ട് ഇദ്ദേഹത്തെ ജഡ്ജി ആക്കുന്നതില്‍ യുക്തിയില്ല എന്നാണെന്റെ അഭിപ്രായം. ഗുജറാത്ത് കുട്ടക്കൊല കേസൊക്കെ എത്ര കാലം  കഴിഞ്ഞാലും സുപ്രീം കോടതിയില്‍ എത്തും. ഗോപാലിനോട് മോദി ഇപ്പോള്‍ ദേഷ്യം തീര്‍ത്താലൊന്നും അത് തടയാന്‍ ആകില്ല.

    ReplyDelete
  37. >>>>രാജീവിന്റെ ഘാതകരെ തൂക്കി കൊല്ലണം എന്ന അഭിപ്രായം ആണെനിക്കുള്ളത് .....അതു ഇളവു ചെയ്തു കൊടുത്തത് ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട ആളുകള്‍ക്കുള്ള ആനുകൂല്യം അഭ്യര്തിക്കുവാന്‍ 23 വര്‍ഷം ശിക്ഷ അനുഭവിച്ച അവക്കും അര്‍ഹത നല്കി ....അങ്ങിനെയുള്ള കേസുകളില്‍ ഇളവു കൊടുക്കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിവെചനാധികാരം ജീവപര്യന്തത്തിന്റെ പുതിയ നിര്‍വചനതിലൂടെ ഇല്ലാതാക്കാനുള്ള അധികാരം സുപ്രീം കോടതിക്കുന്ടോ എന്നത് ഇപ്പോള് ഭരണ ഘടനാ ബെഞ്ചിനു വിട്ടിരിക്കുന്നു .....ഇതു വരെ നില നിന്നിരുന്ന നിയമവും ചട്ടങ്ങളും പ്രകാരം ജയലളിതയുടെ നടപടിക്കു സാധുത ഉണ്ടെന്നേ ഞാന്‍ പറഞ്ഞിരുന്നുള്ളൂ <<<

    ആരെയും തൂക്കിക്കൊല്ലരുത് എന്നാണെന്റെ അഭിപ്രായം. അവരെ ജീവിതകാലം മുഴുവന്‍ ജയിലില്‍ ഇടണെമെന്നാണ്.

    ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമവും ചട്ടങ്ങളും പ്രകാരം ജയലളിതയുടെ നടപടിക്കു സാധുത ഇല്ലാത്തതുകൊണ്ടാണ്, നിയമം അറിയുന്ന ജഡ്ജിമാര്‍ അത് തടഞ്ഞത്. എന്തുകൊണ്ട് അത് തടഞ്ഞു എന്നത് ആര്‍ക്കും മനസിലാകും വിധം വ്യക്യ്തമായി ഈ ജഡ്ജിമാര്‍ പറഞ്ഞിട്ടുമുണ്ട്. താങ്കള്‍ ഈ ജഡ്ജിമാരേക്കാളും വലിയ നിയമജ്ഞനാണെന്ന ധാരണ കൊണ്ടു നടക്കുന്നതിനെ ഞാന്‍  ചോദ്യം ചെയ്യുന്നില്ല.

    ജീവ പര്യന്തത്തിന്, പുതിയ നിര്‍വചാനമൊന്നുമില്ല. അതിനൊരു നിര്‍വചനമേ ഉള്ളു. അത് സുപ്രീം കോടതി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അത് ജീവിത കാലം മുഴുവന്‍ എന്നു തന്നെയാണ്.

    ഇപ്പോള്‍ ഭരണ ഘടന ബഞ്ച് പരിശോധിക്കുന്നത് താങ്കളീ പറയുന്ന ദുരൂഹമായ കാര്യമല്ല. സി ബി ഐ പോലുള്ള കേന്ദ്ര ഏജന്‍സി പ്രൊസെക്യൂട്ട് ചെയ്യുന്ന കേസിലെ ശിക്ഷകള്‍ ഇളവു ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനധികാരമുണ്ടോ എന്നും, വധ ശിക്ഷ ജീവപര്യന്തമാക്കി കുറച്ച പ്രതികളെ വിട്ടയക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടോ എന്നുമാണ്. അല്ലാതെ "കേസുകളില്‍ ഇളവു കൊടുക്കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിവെചനാധികാരം ജീവപര്യന്തത്തിന്റെ പുതിയ നിര്‍വചനതിലൂടെ ഇല്ലാതാക്കാനുള്ള അധികാരം സുപ്രീം കോടതിക്കുന്ടോ" എന്നതൊന്നുമല്ല. സുപ്രീം കോടതിക്ക് എന്ത് അധികാരമുണ്ട് എന്ന് സുപ്രീം കോടതി പരിശോധിക്കേണ്ട ആവശ്യമില്ല. സര്‍ക്കാരുകള്‍ക്ക് ഈ വിഷയത്തില്‍ എന്തധികാരമുണ്ട് എന്നാണു കോടതി പരിശോധിക്കുന്നത്.

    SC Restrains States on Giving Remission to Life Convicts

    The apex court had referred the case to the Constitution Bench saying this issue has been raised for the first time before the court and an authoritative pronouncement is required on the matter which could have wide ramifications.

    "Accordingly, we refer this matter to the Constitution Bench to decide the issue pertaining to whether once power of remission under Article 72(by the President) or 161 (by Governor)or by this Court exercising Constitutional power under Article 32 is exercised, is there any scope for further consideration for remission by the executive," it said.

    It had said that the Constitution bench will also decide whether the sentence of a prisoner, whose death penalty has been commuted to life, can be remitted by government.

    The Constitution bench will also decide whether life imprisonment meant jail term for rest of the life or a convict has a right to claim remission.

    It will also decide whether a special category of sentence may be made for cases where death penalty might be substituted by the punishment of imprisonment for life or imprisonment for a term in excess of fourteen years and to put that category beyond application of remission.

    It will also decide whether the Union or the State has primacy over the subject matter enlisted in concurrent list of Seventh Schedule of the Constitution for exercise of power of remission.

    ReplyDelete
  38. >>>>Sunil Dutt was still not ready to believe that his son could have been involved in the blasts conspiracy. Maria told Sanjay to tell his father the truth, and Sanjay conceded that he had been in possession of an assault rifle and some ammunition that he had got from Anees Ibrahim. Sunil Dutt wanted to know the reason why. He was not prepared for the answer: “Because I have Muslim blood in my veins. I could not bear what was happening in the city.” <<<

    ഇതിനൊക്കെ ഒരു മറുനാടന്‍ മലയാളി വെബ് സൈറ്റില്‍ വന്ന വാര്‍ത്തയുടെ അത്ര വിശ്വസ്യതയേ ഉള്ളു. താങ്കള്‍ വിശ്വസിച്ചുകൊള്ളുക.

    മുംബൈയിലെ സിനിമാ ലോകത്തുള്ള പലര്‍ക്കും ദാവൂദ് ഇബ്രഹിമും കൂട്ടാളികളുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധങ്ങളുണ്ട്. പല സിനിമകളും നിര്‍മ്മിക്കുന്നത് ദാവൂദ് ഇബ്രഹിം ആണെന്നും കേട്ടിട്ടുണ്ട്. അതുകൊണ്ട് ഈ സിനിമാപ്രവര്‍ത്തകര്‍ക്കൊക്കെ മുംബൈ സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് താങ്കളേപ്പോലുള്ളവര്‍ക്കൊക്കെ വാദിക്കാം.

    മുസ്ലിം തീവ്രവാദികളെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്ന ബാല്‍ താക്കറെക്ക് സഞയ് ദത്തിന്റെ കാര്യത്തില്‍ സംശയമില്ലായിരുന്നു. ഞാന്‍ അതിനൊക്കെ ആണു ചില ഗോസിപ്പുകളേക്കാള്‍ വിശ്വാസ്യത നല്‍കുന്നതും.

    അധോലോക സംഘങ്ങളില്‍ നിന്നും ആയുധം വാങ്ങിയിട്ടുണ്ട് എന്ന് സഞയ് ദത്ത് സമഗ്തിച്ചിട്ടുണ്ട്. പക്ഷെ മുംബൈ സ്ഫോടനത്തിന്റെ ഗൂഡാലോചനയില്‍ പങ്കുണ്ട് എന്നതിനു തെളിവില്ല. അതുകൊണ്ടാണ്, TADA നിയമപ്രകരം ചര്‍ത്തിയ കുറ്റങ്ങളൊക്കെ കോടതി തള്ളിക്കളഞ്ഞതും നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനുള്ള പരമാവധിശിക്ഷ ആയ 6 വര്‍ഷം തടവു വിധിച്ചതും. സുപ്രീം കോടതിയും  TADA കോടതിയുടെ കണ്ടെത്തലുകള്‍ ശരി വച്ചു. ശിക്ഷ 5 വര്‍ഷമായി കുറയ്ക്കുകയും ചെയ്തു.

    ReplyDelete
  39. >>>>I agree with you on your observations (But I have a different opinion about Sachin in case of match fixing). <<<

    സച്ചിന്, മാച്ച് ഫിക്സിംഗുമയി ബന്ധമുണ്ടോ ഇല്ലയോ എന്ന് താങ്കള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഉറപ്പിച്ചു പറയാനൊന്നുമാകില്ല. അസ്‌ഹറുദ്ദിന്‍ സച്ചിനേക്കാള്‍ മാന്യനായിരുന്നു. പക്ഷെ അദ്ദേഹം ​ഇതുപോലെ ചില സംഗതികളിലൊക്കെ ഉള്‍പ്പെട്ടു. സച്ചിന്‍ ഉള്‍പ്പെട്ടില്ലെങ്കിലും, ഇതൊക്കെ നടക്കുന്നത് അദ്ദേഹത്തിന്, അറിയാമായിരുന്നു എന്നതില്‍ സംശയമില്ല. അല്ലെങ്കില്‍ അദ്ദേഹം വെറുമൊരു മന്തനായിരിക്കണം.

    രാഷ്ട്രീയ നീതി ന്യായ വ്യവസ്ഥയിലൊക്കെ നല്ല സ്വാധീനമുള്ളതുകൊണ്ടാണ്, ക്രിക്കറ്റില്‍ നടക്കുന്ന വൃ ത്തികേടുകളൊക്കെ ഇത്ര കാലവും ഒതുക്കി വയ്ക്കപ്പെട്ടത്. ശ്രീശാന്തിനേപ്പൊലുള്ളവരൊക്കെ ഇതില്‍ അതിഭയങ്കരമായി വിശാസം ആര്‍പ്പിച്ചു. അതുകൊണ്ട് പരസ്യമായി തന്നെ മാച്ച് ഫിക്സിംഗിനൊക്കെ മുതിര്‍ന്നു. കുറച്ച് കൂടെ വിവേകമുള്ളവര്‍ രഹസ്യമായി തെളിവൊന്നും അവശേഷിപ്പിക്കാതെ ഇതൊക്കെ ചെയ്യുന്നു.

    ധോണിക്കൊക്കെ ക്രിക്കറ്റ് അഴിമതിയില്‍ വലിയ പങ്കുണ്ടെന്നാണ്, മുദ്ഗല്‍ കമ്മിട്ടി റിപ്പോര്‍ട്ട്. അതുപോലും പക്ഷെ സുപ്രീം കോടതി രഹസ്യമാക്കി സൂക്ഷിക്കുന്നു. ബാഹ്യ ഇടപെടലുകള്‍ കൊണ്ടു മാത്രമാണിതൊക്കെ സംഭവിക്കുന്നത്. അഴിമതിക്കാരായ ജഡ്ജിമാരെ സംരക്ഷിച്ചതുപോലെ അഴിമതിക്കാരായ ക്രിക്കറ്റുകാരെയും നീതി പീഠം സംരക്ഷിക്കുന്നു.

    ReplyDelete
  40. >>>> Also I like to point out Sachin owns one of the Football team in ISL and I believe he is there with good intentions. <<<

    ഒരു ഫുട്ബോള്‍ ടീമൊക്കെ വിലക്കു വാങ്ങാന്‍ ശേഷിയുള്ള സച്ചിനു പക്ഷെ ഒരു ഫെരാരി കാറിനു കസ്റ്റംസ് തീരുവ അടക്കാന്‍ തോന്നിയില്ല. ഒരാള്‍ക്ക് രാജ്യത്തോടുള്ള പ്രതിബധത അളക്കപ്പെടുന്നത് ഇതുപോലെയുള്ള വിഷയങ്ങള്‍ വച്ചാണ്.

    ReplyDelete
  41. >>>അദ്ദേഹം മോദിയെ പ്രോസെക്യൂട്ട് ചെയ്യാനുള്ള തെളിവുണ്ട് എന്ന റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതുകൊണ്ട് അദ്ദേഹം ജഡ്ജി ആകരുതെന്ന് മോദി തീരുമാനിച്ചു.<<<

    you are free to believe what you wish to.....but the facts are different....check out this report in Times of India

    Centre cites 2G probe, Radia links to oppose Gopal Subramaniam's appointment as SC judge


    "The Centre has not concurred with the Supreme Court collegium's recommendation to appoint former solicitor general Gopal Subramaniam as a judge of the apex court, citing reports from CBI and Intelligence Bureau as well as recordings of his conversation with former corporate lobbyist Niira Radia."

    it may be true that modi and his team may have a vested interest in opposing him, but the fact is, there are adverse reports against him which would have made his appointment controversial even if upa govt was in power

    ReplyDelete
  42. >>>ഇതിനൊക്കെ ഒരു മറുനാടന്‍ മലയാളി വെബ് സൈറ്റില്‍ വന്ന വാര്‍ത്തയുടെ അത്ര വിശ്വസ്യതയേ ഉള്ളു<<<<

    the quoted passage is not from marunadanmalayali website but it is part of a report published by tehelka.com

    perhaps you consider telhelka as a credible source only when modi or bjp become the targets of their investigative journalism

    here is the whole report

    How the Star Escaped TADA

    ReplyDelete
  43. >>> സുപ്രീം കോടതിക്ക് എന്ത് അധികാരമുണ്ട് എന്ന് സുപ്രീം കോടതി പരിശോധിക്കേണ്ട ആവശ്യമില്ല.<<<

    fyi, the constitutional bench looks into such aspects as well ....

    in the report that you quoted itself it is said
    "The Constitution bench will also decide whether life imprisonment meant jail term for rest of the life or a convict has a right to claim remission"

    when this is taken up the point about "കേസുകളില്‍ ഇളവു കൊടുക്കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിവെചനാധികാരം ജീവപര്യന്തത്തിന്റെ പുതിയ നിര്‍വചനതിലൂടെ ഇല്ലാതാക്കാനുള്ള അധികാരം സുപ്രീം കോടതിക്കുന്ടോ" would come up inter alia, is what i said

    ReplyDelete
  44. >>>ജീവ പര്യന്തത്തിന്, പുതിയ നിര്‍വചാനമൊന്നുമില്ല. അതിനൊരു നിര്‍വചനമേ ഉള്ളു. അത് സുപ്രീം കോടതി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അത് ജീവിത കാലം മുഴുവന്‍ എന്നു തന്നെയാണ്. <<<

    you don't seem to have understood the report that you yourself quoted.....it is clearly indicated that
    "The Constitution bench will also decide whether life imprisonment meant jail term for rest of the life or a convict has a right to claim remission" which means the definition of life imprisonment is being re-examined. That means it is not a settled issue as you presume. Whatever be the judgements and clarifications earlier,the fact is, until now those given life terms were let off after 14 or 20 years and nobody has been kept till death....if it were to be decided that from now on such convicts are to be imprisoned for life and not eligible for remission, that would constitute a new definition for life imprisonment.

    ReplyDelete
  45. >>>It will also decide whether a special category of sentence may be made for cases where death penalty might be substituted by the punishment of imprisonment for life or imprisonment for a term in excess of fourteen years and to put that category beyond application of remission.<<<<

    here the constitutional bench is being entrusted with the task to enact a new "category of sentence " in between death penalty and life imprisonment.....clearly this a judicial over-reach into the territory of law making, which is the exclusive right of the legislature.....judiciary is expected to interpret the law as it exists and not to frame new categories of laws....all this mess was created because of the supreme court decision to commute the death penalty of rajiv's murderers.....when jayalalitha exercised the power of remission vested in the state govt the only recourse to defuse the ensuing hue and cry was to resort to this kind of delay tactics by raising unsustainable questions of law, because she was well within the law of the land as obtained at that time.....the idea being, that it may take many years for this to be solved and finally even if jayalaitha's position is upheld legally, the convicts will remain in prison till then .

    ReplyDelete
  46. >>>>it may be true that modi and his team may have a vested interest in opposing him, but the fact is, there are adverse reports against him which would have made his appointment controversial even if upa govt was in power<<<

    മോദിക്കും കൂടെയുള്ളവര്‍ക്കും ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതി ജഡ്ജി ആകുന്നത് ഇഷടമല്ല. അതേ ഞാന്‍ പറഞ്ഞുള്ളു. തന്നെ പ്രോസെക്യൂട്ട് ചെയ്യണമെന്ന നിര്‍ദ്ദേശം വച്ച ഒരാളെ ജഡ്ജിയാക്കാനുള്ള മഹാമനസ്കത മോദിക്കില്ല.

    2ജി സ്പെക്ട്രം വിഷയത്തില്‍ പറയുന്ന ന്യായീകരണം കേട്ടിട്ട് ചിരി വരുന്നുണ്ട്. ടെലികോം വിഭാഗത്തെ പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരാകുന്ന സോളിസിറ്റര്‍ ജെനെറല്‍ സി ബി ഐയോട് ചില കാര്യങ്ങള്‍ ചോദിച്ചു എന്നതൊന്നും അത്ര വലിയ തെറ്റായി എനിക്കു തോന്നുന്നില്ല. നിയമ ലംഘനം നടത്തുകയോ അഴിമഗ്തി അകണിക്കുകയോ ചെയ്തിട്ടുണ്ട് എന്നു പറയുന്നതും ഈ ആരോപണവും തമ്മില്‍ അജഗജാന്തരമുണ്ട്. വ്യാജ ഏറ്റുമുട്ടലില്‍ പ്രതി സ്ഥാനത്തു നില്‍ക്കുന്ന അമിത് ഷായെ ബി ജെ പി അദ്ധ്യക്ഷനാക്കിയ മോദിക്ക് അത്രക്ക് നീതി ബോധമുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നുമില്ല.

    നിലവിലുള്ള നിയമത്തെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയമിച്ച മോദി ഇതുപോലെ ഒരു കാര്യത്തിനു വേണ്ടി വാശി പിടിക്കുന്നതൊക്കെ എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകും.

    ReplyDelete
  47. >>>>the quoted passage is not from marunadanmalayali website but it is part of a report published by tehelka.com

    perhaps you consider telhelka as a credible source only when modi or bjp become the targets of their investigative journalism<<<


    തെഹല്‍ക്കയില്‍ തെഹല്‍ക്ക ലേഖകന്‍ എഴുതിയ വക്കുകളാണത്. അല്ലാതെ സഞയ് ദത്തിന്റെ വാക്കുകളല്ല. സഞയ ദത്തിനെതിരെ കേസെടുത്ത പോലീസുകാരോ എഫ് ഐ ആര്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥരോ ഇത് പറഞ്ഞിട്ടില്ല. കോടതിയില്‍  കൊടുത്ത റിപ്പൊര്‍ട്ടിലും ഇങ്ങനെ ഒന്നില്ല. തന്റെ സിരയില്‍ മുസ്ലിം രക്തം ഓടുന്നതുകൊണ്ട് മുംബൈ കലാപത്തിലെ സൂതര്ദഹാരണത്തില്‍ പങ്കെടുത്തു എന്ന് സഞയ് ദത്ത് സുനില്‍ ദത്തിനോട് പറഞ്ഞു എന്നാണീ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് എഴുതിയ ആള്‍ അതിനടിസ്ഥാനമാക്കിയത് സുനില്‍ ദത്തിന്റെ വക്കുകളായിരികക്ണമലോ. സ്വഥം മകന്‍ അവന്റെ ശവക്കുഴി തോണ്ടി എന്ന് ലോകത്ത്റ്റെ അറിയിക്കാന്‍ മാത്രം  വട്ട് അദ്ദേഅഹത്തിനുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. താങ്കളിതുപോലെ ഉള്ള വര്‍ത്തകള്‍ വിശ്വസിക്കുന്നതില്‍ എനിക്ക് യാതൊരു എതിര്‍പ്പുമില്ല. പക്ഷെ ഞാന്‍ വിശ്വസിക്കുന്നില്ല.

    തെഹല്‍കയെ ഞാന്‍ വിശ്വസനീയ സ്രോതസാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. മോദിക്ക് ഗുജറാത്ത് കൂട്ടകൊലയിലുള്ല പങ്ക് തെഹല്‍ക്കയിലൂടെ പുറത്തു വന്നത് ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്. അത് ഏതെങ്കിലും  റിപ്പോര്‍ട്ടറുടെ വാക്കുകളല്ല. ബാബു ബജരംഗി എന്ന ബജ്രംഗ് ദള്‍ നേതാവിന്റെ വാക്കുകളാണ്. അതുകൊണ്ടാണ്, ഞാന്‍ അത് വിശ്വസിക്കുന്നതും. ഒരു സ്റ്റിംഗ് ഓപ്പറേഷനില്‍ പോലുമല്ല സഞയ് ദത്ത് സുനില്‍ ദത്തിനോട് പറഞ്ഞതായി ഈ വെളിപ്പെടുത്തലുള്ളത്.

    തെഹല്‍കയില്‍ പല റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. അതൊക്കെ ആണടിസ്ഥാനമാക്കുന്നതെങ്കില്‍ മോദി പണ്ടേ ജയിലില്‍ പോകേണ്ട വ്യക്തി അല്ലേ?

    ReplyDelete
  48. >>>റിപ്പോര്‍ട്ട് എഴുതിയ ആള്‍ അതിനടിസ്ഥാനമാക്കിയത് സുനില്‍ ദത്തിന്റെ വക്കുകളായിരികക്ണമലോ. സ്വഥം മകന്‍ അവന്റെ ശവക്കുഴി തോണ്ടി എന്ന് ലോകത്ത്റ്റെ അറിയിക്കാന്‍ മാത്രം വട്ട് അദ്ദേഅഹത്തിനുണ്ടെന്ന് ഞാന്‍ കരുതുന്നില്ല<<<

    you are jumping to conclusions without reading the report....see what is reported "The same evening, Sunil Dutt and his daughter Priya Dutt met Sanjay in the presence of the police officers. Sunil Dutt was still not ready to believe that his son could have been involved in the blasts conspiracy. Maria told Sanjay to tell his father the truth, and Sanjay conceded that he had been in possession of an assault rifle and some ammunition that he had got from Anees Ibrahim. Sunil Dutt wanted to know the reason why. He was not prepared for the answer: “Because I have Muslim blood in my veins. I could not bear what was happening in the city.” A crestfallen Sunil Dutt left the police headquarters. "

    the whole thing happened in the police headquarters in the presence of police personnel....still you think this would come to the public domain only through sunil dutt?

    ReplyDelete
  49. >>>>fyi, the constitutional bench looks into such aspects as well ....

    in the report that you quoted itself it is said
    "The Constitution bench will also decide whether life imprisonment meant jail term for rest of the life or a convict has a right to claim remission"

    <<<


    ഇത് കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തന്‍ അപേക്ഷിച്ച കാര്യമാണ്. ജീവ പര്യന്തമെന്നു പറഞ്ഞാല്‍ അത് 13 വര്‍ഷം ആണെന്ന് ഇന്‍ഡ്യന്‍ പീനല്‍ കോഡില്‍ പറയുന്നില്ല. അത്രക്ക് വ്യക്തമാണത്.

    മറ്റ് പല രാജ്യങ്ങളിലും ഇത് 13 വര്‍ഷമാണ്., അത് വച്ച് പല സര്‍ക്കാരുകളും പല പ്രതികളെയും വിട്ടയക്കുനുണ്ട്. അതില്‍ വ്യക്തത വേണമെന്ന് കേദ്രസര്‍ക്കാര്‍ ആണ്, സുപ്രീം കോടതിയില്‍  ഈ കേസിന്റെ ഭാഗമായി അപേക്ഷിച്ചത്. അതുകൊണ്ട് അതു കൂടി ഉള്‍പ്പെടുത്തി എന്നു മാത്രം.

    ഇപ്പോള്‍ നിലവിലുള്ള നിയമം അനുസരിച്ച് ജീവ പര്യന്തമെന്നു പറഞ്ഞാല്‍ ജീവിതാവസാനം ​വരെ എന്നാണ്. അത് കോടതി വ്യക്തമാക്കിയിട്ടുണ്ട്. താങ്കള്‍ക്ക് വിശ്വസമാകുന്നില്ലെങ്കില്‍ ഇത് വായിക്കുക.

    Life imprisonment means jail term for entire life: SC

    Life imprisonment implies a jail term for the convict’s entire life, the Supreme Court has held, clearing a misconception on this sentence.

    ജയലളിത വിചേചനാധികാരം ഇഷ്ടം പോലെ ഉപയോഗിച്ചപ്പോള്‍ കോടതി അതില്‍ ഇടപെട്ടു. അത് അധികാരമുണ്ടായിട്ടു തന്നെയാണ്. എന്തെങ്കിലും സംശയമുണ്ടായിരുന്നെങ്കില്‍ ഇതുപോലെ ഇടപെടില്ലായിരുന്നു. കോടതി പരിശോധിക്കാന്‍ പോകുന്നത് മറ്റ് പല കാര്യങ്ങളുമാണ്.

    വിവേചനാധികാരം എന്നു പറയുന്നത് വധ ശിക്ഷ ജീവപര്യന്തമാക്കി കുറച്ച അസാധാരണ സന്ദരര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ പാടുണ്ടോ എന്നാണു കോടതി പരിശോധിക്കുന്നത്. സഞ്യ ദത്തിന്റെ ശിക്ഷ ഇളവു ചെയ്ത് വിട്ടയച്ചാല്‍ കോടതി അതില്‍ ഇടപെടന്‍ സാധ്യത ഇല്ല. ദയാ ഹര്‍ജി പരിഗണിക്കുന്നതില്‍ കാലതാമസം വന്നതുകൊണ്ടാണ്, രാജീവ് വധക്കേസിലെ പ്രതികളുടെ വധ ശിക്ഷ ജീവ പര്യന്തമാക്കി കുറച്ചത്. അല്ലാതെ പ്രതികള്‍ നല്‍കിയ അപ്പീലില്‍ അല്ല. ഇതുപോലെ അസാധാരണമായ സന്ദര്‍ഭത്തില്‍ പ്രതികളെ വിട്ടയക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടോ എന്ന വിഷയത്തിലാന്, കോടതി വ്യക്തത വരുത്താന്‍ ഉദേശിക്കുന്നത്. അല്ലാതെ താങ്കള്‍ പറയുമ്പോലെ കോടതിക്ക് അധികാരമുണ്ടോ എന്ന വിഷയത്തിലല്ല. കോടതിക്ക് ഏത് നിയമ വിഷയത്തിലും ഇടപെടാന്‍ ഇന്‍ഡ്യന്‍ ഭരണ ഘടന അധികാരം നല്‍കുനുണ്ട്.





    ReplyDelete
  50. >>>>you don't seem to have understood the report that you yourself quoted.....it is clearly indicated that
    "The Constitution bench will also decide whether life imprisonment meant jail term for rest of the life or a convict has a right to claim remission" which means the definition of life imprisonment is being re-examined.
    <<<


    ഞാന്‍ മനസിലാക്കിയതില്‍ ഒരു തെറ്റുമില്ല. അത് കോടതി തന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഉള്ള നിയമം അനുസരിച്ച് അത് ജീവിതാവസാനം വരെ ആണ്. കോടതി ഇതു വരെ കര്‍ശനമായി നടപ്പാക്കാത്തതുകൊണ്ട് പലരും 13 വര്‍ഷം കഴിയുമ്പോള്‍ പ്രതികളെ വിട്ടയക്കുന്നു. അതില്‍ വ്യക്തത വരുത്തേണ്ടതും  ഭരനഘടന ബഞ്ചിന്റെ പരിശോധനയില്‍ ഉണ്ടാകും എന്നു മാത്രമേ ഇതിനര്‍ത്ഥമുള്ളു. അതിന്റെ കാരണം, പല സര്‍ക്കാരുകളും ഇത് 13 വര്‍ഷമെന്ന് arbitrary ആയി തീരുമാനിക്കുകയും പ്രതികളെ വിട്ടയക്കുകയും ചെയ്യുന്നു എന്നതുകൊണ്ടാണ്.

    ReplyDelete
  51. >>>ഇപ്പോള്‍ ഉള്ള നിയമം അനുസരിച്ച് അത് ജീവിതാവസാനം വരെ ആണ്. <<<

    if that were so where is the need for this in the references made to the constitution bench..
    "It will also decide whether a special category of sentence may be made for cases where death penalty might be substituted by the punishment of imprisonment for life or imprisonment for a term in excess of fourteen years and to put that category beyond application of remission.

    ReplyDelete
  52. >>>>here the constitutional bench is being entrusted with the task to enact a new "category of sentence " in between death penalty and life imprisonment.....clearly this a judicial over-reach into the territory of law making, which is the exclusive right of the legislature.
    <<<


    താങ്കളെന്തിനാണു തോക്കില്‍ കയറി വെടി വയ്ക്കുന്നത്? കോടതി നിയമം ഉണ്ടാക്കുമെന്നൊന്നും പറഞ്ഞിട്ടില്ലല്ലോ. വ്യക്തത വരുത്തേണ്ട വിഷയത്തില്‍ വ്യക്തത വരുത്തുന്നേ ഉള്ളു. രാഷ്ട്രീയ ലക്ഷ്യം  വച്ചു കൊണ്ടുള്ള ജയലളിതയുടെ എടുത്തുചാട്ടമാണിതിലേക്ക് നയിച്ചത്., ഇത് നീതിന്യായ വ്യവസ്ഥക്ക് നല്ലതാണ്.

    കോടതി നല്‍കുന്ന ശിക്ഷക്ക് എതിരെ ദയാ ഹര്‍ജി നല്‍കിയാല്‍  സര്‍ക്കാരുകള്‍ക്ക് ശിക്ഷ ഇളവു ചെയ്യാമെന്നത് ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന വസ്തുതയാണ്. പക്ഷെ അത് എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നതില്‍ വ്യക്തത ഇല്ല. സങ്കേതിക കാരണങ്ങളാല്‍ കോടതി തന്നെ ശിക്ഷ ഇളവു ചെയ്തുകൊടുക്കുന്ന കേസുകളില്‍  സര്‍ക്കാരിന്, വീണ്ടും വിവേചനാധികാരം പ്രയോഗിക്കാമോ എന്നതാണിപ്പോള്‍ കോടതി പരിഗണിക്കുന്നത്.

    രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളേപ്പോലെ ഉള്ള കേസുകളെ ഒരു പ്രത്യേക വിഭഗമായി കണക്കാക്കി, അവരുടെ കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ഒരിക്കല്‍ കൂടി വിവേചനാധികാരം ഉപയോഗിച്ച് വിട്ടയക്കാന്‍ ആകില്ല എന്നു പറയുന്നത് ഒരു പുതിയ നിയമമൊന്നുമല്ല. ഭരണഘടനയില്‍ വ്യക്തത ഇല്ലാത്ത ഒരു വകുപ്പിനു വ്യക്തത നല്‍കുന്നതാണ്. ഇത് പാര്‍ലമെന്റിന്റെ അധികാര പരിധിയില്‍ കടന്നു കയറുന്നതാണെന്ന് എനിക്ക് തോന്നുന്നില്ല.

    ReplyDelete
  53. >>>>the whole thing happened in the police headquarters in the presence of police personnel....still you think this would come to the public domain only through sunil dutt?
    <<<


    താങ്കളാണു conclusion ലേക്ക് എടുത്തു ചടുന്നത്. ഇത് പോലീസോ സുനില്‍ ദത്തോ പറഞ്ഞ കാര്യമല്ല. തെഹല്‍ക്ക എന്ന പത്രത്തില്‍ വന്ന വാര്‍ത്തയാണ്. ഈ സംഭവം നടാക്കുമ്പോള്‍ തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നു എന്ന് താങ്കള്‍ വിശ്വസിക്കുന്നതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഞാന്‍ അത് വിശ്വസിക്കുന്നില്ല.

    ReplyDelete
  54. >>>>if that were so where is the need for this in the references made to the constitution bench..
    <<<


    ഇതില്‍ വ്യക്തത വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടതുകൊണ്ട്. ജീവ പര്യന്തമെന്നു പറഞ്ഞാല്‍ 13 വര്‍ഷമോ 20 വര്‍ഷമോ ഒക്കെ ആണെന്ന് പലരും  arbitrary ആയി തീരുമാനിക്കുന്ന അവസ്ഥ ഇന്‍ഡ്യയില്‍ ഉണ്ട്. അതുകൊണ്ട് ഒരു ഭരനഘടന ബഞ്ചു തന്നെ ഇത് വ്യക്തമാക്കേണ്ടതുണ്ട്. അതുകൊണ്ട്.

    ReplyDelete
  55. >>>രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളേപ്പോലെ ഉള്ള കേസുകളെ ഒരു പ്രത്യേക വിഭഗമായി കണക്കാക്കി, അവരുടെ കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് ഒരിക്കല്‍ കൂടി വിവേചനാധികാരം ഉപയോഗിച്ച് വിട്ടയക്കാന്‍ ആകില്ല എന്നു പറയുന്നത് ഒരു പുതിയ നിയമമൊന്നുമല്ല.<<<<

    law is equally applicable to all....rajiv gandhi's killers are treated at par with any other killer by the law....law awarded them the capital punishment.....once it is commuted to life sentence those convicts become at par with any other person convicted to life sentence....socially and politically you can view them as a different category of people but before law they have no special privileges or restrictions.....normally those who have served prison terms of 23 years would be entitled for remission and govt granted it.....if the supreme court did not want these killers to be out of prison they should not have commuted their death sentence...to correct that mistake they are now attempting to create a new category of life sentence !!!

    ReplyDelete
  56. >>> ഈ സംഭവം നടാക്കുമ്പോള്‍ തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നു എന്ന് താങ്കള്‍ വിശ്വസിക്കുന്നതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.<<<

    all i said was that your premise that it is wrong because sunil dutt will not divulge it, is wrong....because there were other police personnel during the interaction the news of it would leak through such informants.....most of the news items that become headlines in media have their genesis in such "grapevine"...whether he said that particular piece is of no consequence....the thrust of it is that he was very much a part of dawood team , had a large amount of arms and ammunitions with him and most of his co-accused got severe sentences while he got away with light one because of the connections and sympathies of the likes of markandeya katju.....you can continue to believe that this star is snow white and all....but i for one would think that his involvement in the planning and execution of serial blasts is far more direct compared to that of someone like madani, who is in prison for far longer period

    ReplyDelete
  57. ഷറപ്പോവ തന്നെ അപമാനിച്ചിട്ടില്ലെന്ന് സച്ചിൻ.
    http://www.mathrubhumi.com/story.php?id=471451

    ReplyDelete
  58. നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണ്. അതുകൊണ്ടാണ്, രാജീവ് ഗാന്ധിയുടെ ഖാതകരെ കീഴ്ക്കോടതി വധ ശിക്ഷക്ക് വിധിച്ചത്. പിന്നീട് ഹൈക്കോടതിയും സുപ്രീം കോടതിയും അത് ശരിവച്ചു. അത് തെളിയിക്കുന്നത് നിയമം ഒരു പോലെ ഇവര്‍ക്കും കൂടി ബാധകമാണെന്നു തന്നെയാണ്.

    ഇവിടെ പരാമര്‍ശിച്ച വിഷയം ശിക്ഷ വിധിച്ചവരെ വിട്ടയക്കുന്ന കാര്യമാന്. ഇത് എല്ലാവര്‍ക്കും ഒരു പോലെ ബാധകമല്ല. ഇതൊരു നിയമ വിഷയവുമല്ല. പിടിപാടുള്ളവര്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ശിക്ഷ ഇളവു നേടി പുറത്തു പോകുന്നു. പിടിപാടില്ലാത്തവര്‍ 13 വര്‍ഷമോ ജീവിതാവസാനം ​വരെയോ ജയിലില്‍ കിടക്കുന്നു. ഈ വിഷയമാണിവിടെ ചര്‍ച്ച ചെയ്തതെന്ന് നിയമജ്ഞനെന്ന് സ്വയം വിളിച്ചു കൂവുന താങ്കള്‍ മറന്നുപോകുന്നു.

    ഈ വിട്ടയക്കല്‍ പ്രക്രിയ നിയമത്തിനു പുറത്തു നടക്കുന്ന നടപടി ആണ്. ജയ;ലളിതയൊക്കെ അത് രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നു. അതാണിപ്പോള്‍ കോടതി പരിഗണിക്കുന്നത്. സര്‍ക്കാരുകള്‍ക്ക് അങ്ങനെ ഇഷ്ടം പോലെ ഈ വ്യവസ്ഥ ഉപയോഗിക്കാന്‍ അധികാരമുണ്ടോ എന്നതാണിപ്പോള്‍ കോടതി പരിശോധിക്കുന്നത്. അതേ ഞാന്‍ പറഞ്ഞുള്ളു.

    ReplyDelete
  59. >>>all i said was that your premise that it is wrong because sunil dutt will not divulge it, is wrong<<<

    You stated your opinion. I stated mine as well. You base your opinion on a gossip in a news paper. That is not substantiated by either Sunil Dutt or the concerned police officials. I am not stupid enough to believe that Sunil Dutt met his son in a police station in a very controversial and sensitive case in the presence of a Tehelka reporter. You have the freedom to believe such gossip coming in news papers.

    Many Sangh Parivar supporters even now believe that Sanjay Dutt is a Muslim.

    ReplyDelete
  60. >>>the thrust of it is that he was very much a part of dawood team , had a large amount of arms and ammunitions with him and most of his co-accused got severe sentences while he got away with light one because of the connections and sympathies of the likes of markandeya katju..<<<

    Anybody can have such weird, unfounded and extrapolated dreams.

    Recently a journalist close to BJP met 26/11 Mastermind Hafiz Saeed. This can also be interpreted as this BJP person is very much part of Hafiz Saeed team, depending on which side of the fence you stand.Since you are a supporter of BJP, you won't see anything unusual in that.

    Any body with a little bit of common sense know that all the accused were charged with the same charge sheet. There was no separate case against Sanjay Dutt. If others got severe punishment, there was evidence for that. But in the case of Dutt there was no such evidence to give him severe punishment. You initially stated that Dutt was not booked under TADA sections, which was blatant lie. He was and the judge did not see any evidence to support this charges and it was dropped subsequently.

    ReplyDelete
  61. >>>ഷറപ്പോവ തന്നെ അപമാനിച്ചിട്ടില്ലെന്ന് സച്ചിൻ.
    http://www.mathrubhumi.com/story.php?id=471451<<<


    സച്ചിന്‍ എന്ന ക്രിക്കറ്റ് ദൈവത്തിനിപ്പോഴാണത് തോന്നിയത്. തന്റെ ആരാധകര്‍ ഈ കളിക്കാരിയെ വൃത്തികെട്ട ഭാഷയില്‍ അപമാനിക്കുന്നു എന്ന വാര്‍ത്ത ലോകം മുഴവനും  പാട്ടായപ്പോഴൊന്നും ഇദ്ദേഹത്തിനിത് തോന്നിയില്ല. അത്രക്കുണ്ട് ഈ മാന്യന്റെ മാന്യത.

    ReplyDelete
  62. >>>Recently a journalist close to BJP met 26/11 Mastermind Hafiz Saeed.<<<

    please check out this photograph 1
    and photograph 2


    the person said to be close to bjp is seen holding hands with kejriwal and yechuri .....is he close to aap and cpm too?

    ReplyDelete
  63. >>>ഇവിടെ പരാമര്‍ശിച്ച വിഷയം ശിക്ഷ വിധിച്ചവരെ വിട്ടയക്കുന്ന കാര്യമാന്. ഇത് എല്ലാവര്‍ക്കും ഒരു പോലെ ബാധകമല്ല. ഇതൊരു നിയമ വിഷയവുമല്ല.<<<

    remission of sentence is very much a legal matter and it is done as per the rules laid down.....in the current issue the constitutional bench is looking at the possibility of making a new category of sentences where remission is not applicable......it is not jayalalitha alone who has exercised the authority to grant remission and rajiv killers are not the first convicts to avail that either.....to suggest that all the cases of remission that took place over the years in india happened outside the legal system is a total fallacy.....supreme court is attempting to wriggle out of the tight corner that they boxed themselves in by commuting the death penalty through framing new category of sentences etc....

    ReplyDelete
  64. >>>please check out this photograph 1
    and photograph 2


    the person said to be close to bjp is seen holding hands with kejriwal and yechuri .....is he close to aap and cpm too?<<<


    ബാബ രാംദേവും ഖെജരിവളിനൊപ്പം അണ്ണ ഹസാരെയുടെ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതില്‍ നിന്ന് രാം ദേവ് ഇവരോടടുപ്പമുള്ളവരാണെന്നു താങ്കള്‍ പറയുമോ?

    വേദ് പ്രതാപ് വൈദിക് ആരാണെന്ന് ഇന്‍ഡ്യക്കാര്‍ക്കൊക്കെ അറിയാം. അദ്ദേഹം ഇന്‍ഡ്യയില്‍ പല വേദികളിലും പല സമരങ്ങളിലും പങ്കെടുത്തിട്ടുമുണ്ട്. അതില്‍ ചിലതിന്റെ ഫോട്ടോ ആണു താങ്കളിവിടെ പരാമര്‍ശിക്കുന്നത്. അതൊന്നും പ്രത്യേകിച്ചൊന്നും വെളിപ്പെടുത്തുന്നില്ല. ബാബ രാംദേവ് എന്ന ഹിന്ദ്നു സന്യാസിയുടെ അടുത്ത സഹായി ആണിദ്ദേഹം. അതുകൊണ്ടാണ്, അദ്ദേഹം ഇന്‍ഡ്യ ഭീകരനെന്നു പ്രഖ്യപിച്ച ഒരാളെ കാണുന്നത് അസ്വാഭാവികമെന്നു വിലയിരുത്തുന്നത്. അത് മനസിലാക്കനുള്ള ബുദ്ധി വികസം താങ്കള്‍ക്കില്ലാതെ പോയി.

    വേദ് പ്രതാപ് വൈദിക് ഖെജരിവളിനോടും യച്ചൂരിയോടുമൊപ്പം ഏത് സമരവേദിയിലാണ്, ഒരുമിച്ച് പങ്കെടുത്തതെന്ന് അതിന്റെ ബാനറുകള്‍ വിളിച്ചു പറയുന്നു. അദ്ദേഹം ​ഹാഫീശ് സെയിദൊനൊപ്പം എന്താണു ചെയ്തതെന്ന് താങ്കളൊന്ന് വിശദീകരിച്ചേ. എന്തായിരിക്കാം ഇവര്‍ തമ്മില്‍ ചര്‍ച്ച ചെയ്തത്? ഇതുപോലെ പ്രഗ്യ സിംഗ് ടക്കൂറും അസിമാനന്ദയുമൊക്കെ എത്ര പേരെ കണ്ടിരിക്കാം.

    ReplyDelete
  65. >>>remission of sentence is very much a legal matter and it is done as per the rules laid down<<<

    It is not a legal issue. It is purely an administrative issue, where the executive can exercise it with out any consent form the legal authorities. For every administrative matter there are clear cut rules and regulations.

    When the court pronounces the verdict, the legality ends there. There after if the culprit is pardoned on not is the prerogatiuve of the Governor or president. And they act based on the advice by the respective governments. It is true that sometimes the concerned court is consulted, which is not a mandatory step. That is why Jayalalitha did exercise that power without consulting any body. The issue raised was that being prosecuted by a central agency this power is not vested on any state government but on central government. That was being cited in the petition filed by central government.

    ReplyDelete
  66. >>>അദ്ദേഹം ​ഹാഫീശ് സെയിദൊനൊപ്പം എന്താണു ചെയ്തതെന്ന് താങ്കളൊന്ന് വിശദീകരിച്ചേ. <<<

    this is curious......why do you think i am privy to what transpired in the meeting between hafeez sayeed and a self styled journalist from india, whom not many people have heard of, before this episode......as far as it has become known, he turns out to be one of those characters like basheers "ettukaali mammoonj" ...a names dropper who likes to give the impression of being close to those in power.....in fact he went to pakistan as a part of a team led by congress leader salman khurshid on a cultural exchange organised by people like mani shankar aiyer......indian govt or embassy has no control over the private visits that one makes during such a jaunt.....govt has clarified its position amply clear......and i would consider this like the incident of the editor of nakkeeran meeting veerappan, while the latter was a wanted person.

    ReplyDelete
  67. >>>>this is curious<<<<

    Yes. Definitely it is curious. Just because Sanjay Dutt bought weapons from an underworld don, you insisted that he was part of the team which did Mumbai blast. That was stated as if you were privy to what happened in the issue. I am using the same logic in the case of Vaidik. He also went to Pakistan and met a notorious terror leader. You pretend to be an all knowing person. That is why I posed the question to you.

    Vaidik is a journalist and he meets with a lot of people. That doesn't necessarily mean that he is part of these people. It is a well known fact that this person is very close to BJP and supports the party as well. More over he a close aide to Baba Ramdev as well. It is a well known fact that many Bollywood actors and techniciana do have some sort of nexus with Dawood team. Dawood is the producer of a lot of Hindi movies under binami names. It is true that many might have met Dawood aides like Anees Ibrahim as well. Anees might have used that proximity for ulterior motives as well. That does not prove that all these Bollywood personalities are in Dawood team. Many might be in the team as well. But jumping into conclusion is not good. Your aim is to paint Sanjay is a Muslim just like many sangh elements do.

    Sanjay did buy illegal weapons and kept those with him. That is a crime and he is punished for that and he is in jail as well. There is another person who had evidently helped terrorists to carry out a pogrom and he is your hero. His role in the carnage was revealed by a hard core Hindu fanatic. You exonerate him shamelessly. Sanjay Dutt was booked under terror charges and was tried in a court of law. Court did not find any evidence to implicate him terror attacks. So he was discharged of those charges and punished for the crime he did and is in jail now. Still you are after him. This is definitely curious.

    ReplyDelete
  68. >>>Your aim is to paint Sanjay is a Muslim just like many sangh elements do.<<<

    i do not have to paint him as a muslim......his mother was Fatima Rashid (popularly known by her screen name Nargis ). His being a muslim or hindu is not relevant to the point that i was making....ie, he is a person who has indulged in acts of treason as detailed in the charge sheet that you have quoted...whether the prosecution could not establish the guilt adequately for genuine lack of evidence or because of the connections he had is an open question, where i tend to go with the latter possibility .....in any case, i expressed the opinion that it was surprising that a person like mankandeya katju appealed on behalf of this convict, which dimiminished the respect for him and that it was quite unbecoming of high offices in judiciary that he had occupied.

    I gave the reference in which the details of sanjay dutt's links to the underword and the involvement in the conspiracy for the serial blasts were reported......if you think that , that would make me privy to what happened in that issue, that is way off the mark !!!

    ReplyDelete
  69. ഈ ഫസിബൂക് അപ്ഡേറ്റ് പറയുന്നത് ശരി ആവാനേ വഴിയുള്ളൂ.
    “പാര്ല മെന്റില്‍ സച്ചിന്‍ വട്ടപൂജ്യം”
    https://www.facebook.com/kpbabumvp/posts/791995784168687

    ReplyDelete
  70. >>>>i do not have to paint him as a muslim......his mother was Fatima Rashid (popularly known by her screen name Nargis ). His being a muslim or hindu is not relevant to the point that i was making..<<<

    You highlighted the sentence, “Because I have Muslim blood in my veins. I could not bear what was happening in the city”, to prove that he was part of the Muslim terror team. And now you say that ,being a Muslim or Hindu is not relevant. Really amazing. If this is not relevant what you said earlier is total bull shit.

    Sanjay Dutt's father is Sunil Dutt and he is a Hindu. Why do you ignore that part and highlight about his mother's religion? Most Hindu fanatics highlight the religion of Nargis to paint Sanjay as a Muslim. You also do that. But conveniently suppress that his father is a Hindu.

    Have you ever seen Sanjay doing namaas or going to a mosque?In all the official records he is stated as a Hindu. Vested interested ekements like you try to paint him as a Muslim. The intent is very clear. Bit does not stand even the merit of scrutiny.

    ReplyDelete
  71. >>>>ഷറപ്പോവയുടെയും ജെഫ്രി ആര്‍ച്ചറുടെയുമൊക്കെ പേജില്‍ തോന്ന്യാസം എഴുതിവച്ച വികലമായ മനോനിലയെപ്പ്റ്റി വിമര്‍ശിച്ചെഴുതിയ പോസ്റ്റ് സംബന്ധിച്ച ചര്‍ച്ചകളൊക്കെ വേറെ നിലകളിലേയ്ക്ക് വലരുന്നു. കാതലായ പ്രശ്നത്തെക്കുറിച്ച് പറയാതെ തര്‍ക്കിക്കുന്നതില്‍ മാത്രം വൈദഗ്ദ്ധ്യമുള്ളവര്‍ എന്നൊരു പെര് കൂടെ മലയാളിക്ക് ചാര്‍ത്താം എന്ന് തോന്നുന്നു.<<<

    അജിത്,

    ഇത് ചിലരുടെ സ്ഥിരം പരിപാടിയാണ്. ചില പേരുകളൊക്കെ കേള്‍ക്കുമ്പോഴേക്കും നിയന്ത്രണം  പോകും. നരേന്ദ്ര മോദിയെ നിശിതമായി വിമര്‍ശിക്കുന്ന വ്യക്തിയാണ്, ജസ്റ്റിസ് കട്ജു. മോദി ഭക്തനായ അനന്തിനതുകൊണ്ട് ജസ്റ്റിസ് കാട്ജുവിനെ ഇഷ്ടമല്ല. അതുകൊണ്ട് ഇവിടെ പരാമര്‍ശിച്ച വിഷയമായി ബന്ധമില്ലാത്ത പലതും അദേഹം ഇവിടേക്കു കൊണ്ടു വരുന്നു. ഒരു പക്ഷെ സച്ചിനേക്കൂടി ആരാധിക്കുന്നുണ്ടാകാം. അതുകൊണ്ട് തര്‍ക്കിക്കാന്‍ വേണ്ടി മറ്റ് പലതും ഉന്നയിക്കുന്നു. ജയലളിതയുമായി ബന്ധപ്പെട്ട വിഷയത്തില്‍  മറ്റ് പലയിടത്തും നീണ്ട വാദപ്രതിവാദങ്ങള്‍ നടത്തിയ വ്യക്തിയാണ്, അനന്ത്.

    ReplyDelete
  72. >>>>ഈ ഫസിബൂക് അപ്ഡേറ്റ് പറയുന്നത് ശരി ആവാനേ വഴിയുള്ളൂ.
    “പാര്ല മെന്റില്‍ സച്ചിന്‍ വട്ടപൂജ്യം”<<<


    ബൈജു,

    ഇത് പൂര്‍ണ്ണമായും ശരിയാണ്. സച്ചിന്‍ എന്ന ക്രിക്കറ്റ് കളിക്കാരനെ ഭാരിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും  കൊടുത്ത് രാജ്യ സഭയില്‍ കൊണ്ടിരുത്തിയിരിക്കുന്നത് വെറുതെ ആണ്. ഇന്നു വരെ ഒരു എം പി എന്ന നിലയില്‍ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. രാജ്യസഭയില്‍ ഹാജരാകുന്നതു പോലും വളരെ അപൂര്‍വമാണ്. നികുതി ദായകന്റെ പണം ശമ്പളമായി വാങ്ങിച്ചെടുക്കാന്‍ യാതൊരു നാണവുമില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ആകെ മൂന്നു ദിവസമേ അദ്ദേഹം സഭയില്‍ വന്നിട്ടുള്ളു.

    എം പി എന്ന നിലയില്‍ ഇദ്ദേഹം കൈപറ്റുന്ന പണത്തിന്റെ കണക്ക് ഇവിടെ വായിക്കാം.

    Here's what your MP gets

    * Each member of Lok Sabha and Rajya Sabha is entitled to receive a salary of Rs 50,000 per month during the whole term of office.
    * If an MP signs the Parliament register every day, he is entitled to a daily allowance of Rs 2,000.
    * A Member of Parliament is also entitled to Rs 45,000 as monthly allowance for work in the member's constituency.
    * The MP is also entitled to Rs 45,000 a month for meeting office expenses. Of this amount, Rs 15,000 can be spent on stationery items and postage and Rs 30,000 for a person providing secretarial assistance to the MP.

    ReplyDelete
  73. >>>ഇവിടെ പരാമര്‍ശിച്ച വിഷയമായി ബന്ധമില്ലാത്ത പലതും അദേഹം ഇവിടേക്കു കൊണ്ടു വരുന്നു.<<<

    താങ്കള് എഴുതിയ ലേഖനത്തിലെ ജസ്റിസ് കട്ജു വിനെ ഉദ്ധരിച്ച കാര്യത്തെ പരാമര്‍ശിക്കുന്ന ഒരു കമന്റാണ് ഞാന്‍ ഏറ്റവും ആദ്യം എഴുതിയത് .അതിനു താങ്കളെഴുതിയ മറുപടിയെ തുടര്‍ന്നു മറ്റു വിഷയങ്ങളിലേക്ക് വഴി മാറി പോയി എന്നേ യുള്ളൂ .....ഉദാഹരണത്തിന് രാജീവ് വധ കേസിലെ പ്രതികളുടെ കാര്യത്തിലെ ജയലളിതയുടെ നടപടികളുമൊക്കെ താങ്കളാണ് ഇതിലെക്കെത്തിച്ചതെന്നു നേരത്തേ എഴുതിയ കമന്റുകളൊക്കെ ഒന്നു കൂടെ നോക്കിയാല് മനസിലാവും .....പിന്നെ ചര്‍ച്ച ഒരു വിഷയത്തില്‍ മാത്രം ഒതുങ്ങി നില്ക്കണം എന്നു നിഷ്കര്‍ഷിക്കാന്‍ ഇതൊരു കോടതിയോ മറ്റു ഔദ്യോഗിക കാര്യമോ ഒന്നും അല്ലല്ലോ .....പിന്നെ സച്ചിന്റെ കാര്യം .....ഞാനങ്ങനെ വലിയ ക്രിക്കറ്റു ഭ്രമം ഒന്നും ഇല്ലാത്ത ആളാണെങ്കിലും എന്റെ അഭിപ്രായത്തില്‍ ആ കളിയിലെ ലോകനിരവാരത്തിലുള്ള ഒരാളെന്ന നിലയിലും രാജ്യത്തിനു അഭിമാനിക്കാന്‍ വകയുന്റാക്കിയ വ്യക്തി എന്ന നിലയിലും അദ്ദേഹം ബഹുമാനം അര്‍ഹിക്കുന്നു .......വിവരമില്ലാത്ത ചില മലയാളികള്‍ ആരാധകരായിപ്പോയത് അദ്ദേഹത്തിന്റെ കുറ്റമല്ല ( മിഥുനം എന്ന ചിത്രത്തിലെ മോഹന്‍ലാല് കഥാപാത്രം , ഇതു തന്റെ ചേട്ടനല്ലേ എന്ന ചോദ്യത്തിന് , അതെന്റെ കുറ്റമല്ല സര്‍ എന്നു പറയുന്നതാണ് ഓര്‍മ വരുന്നത് ).....അതു പറഞ്ഞപ്പോള്‍ വീണ്ടും ഒരു digression നുള്ള ചിന്ത മനസ്സില് വരുന്നു ....സച്ചിനെ പോലെ തന്നെ വിഗ്രഹവല്കരിക്കപ്പെട്ട ഒരു വ്യകതിയാണല്ലോ മോഹന്ലാലും ..........താങ്കള് സച്ചിനെയെന്ന പോലെ അദ്ദേഹത്തെയും കല്ലെറിയുന്ന ആളാണല്ലോ ......ഏറെ പ്രശസ്തരായ വ്യക്തികളെ അവരുടെ ചെറിയ വീഴ്ചകള്‍ പര്‍വതീകരിച്ച്‌ ഇകഴ്ത്തി കാണിക്കാനുള്ള ഒരു വ്യഗ്രത ആണ് ഇതില് കാണുന്നത് ......ഇതിനു പിന്നിലുള്ള ചേതോവികാരം വിഗ്രഹ ഭന്ജകനെന്ന ഒരു character trait ആവാം !!!

    ReplyDelete
  74. >>>Sanjay Dutt's father is Sunil Dutt and he is a Hindu.<<<

    yes that is true....all that the tehelka report said was that "he had muslim blood" which is also true as his mother was muslim.....and for your infomation his current wife is also a muslim Dilnawaz Sheikh (screen name Manyata)and the twins by her have been given persian names that are usually islamic.....though he is a hindu , he has not been shy to invoke his muslim heredity in the past like when he stood for elections in lucknow as an SP candidate

    In Lucknow, Sanjay reminds people his mother was Muslim

    this is just to put the record straight that i do not have to "paint him a muslim" etc ....

    he was said to be closer to his mother, whose death pushed him in to a drugs habit that landed him in jail for possession of illegal drugs too....

    i am bringing up his background, to show that Katju demeaned his position in pleading for a person like him to be pardoned....that is all.

    ReplyDelete
  75. >>താങ്കള് എഴുതിയ ലേഖനത്തിലെ ജസ്റിസ് കട്ജു വിനെ ഉദ്ധരിച്ച കാര്യത്തെ പരാമര്‍ശിക്കുന്ന ഒരു കമന്റാണ് ഞാന്‍ ഏറ്റവും ആദ്യം എഴുതിയത് .<<<<

    താങ്കളെഴുതിയ ആ ഒരു കമന്റില്‍ തന്നെയാണ്, ജസ്റ്റിസ് കട്ജു ഇപ്പോള്‍ ഉയര്‍ത്തിയ വിവാദവും അദ്ദേഹം സഞയ് ദത്തിന്റെ ശിക്ഷ കുറച്ചു നല്‍കണമെന്നു പറഞ്ഞതും പരാമര്‍ശിച്ചത്. താങ്കളുടെ ഇരട്ടത്താപ്പു ചൂണ്ടിക്കാണിക്കാനാന്, രാജിവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയച്ചത് ന്യായീകരിച്ചു കൊണ്ട് താങ്കള്‍ മുമ്പെടുത്ത നിലപാടു ഞാന്‍ ചൂണ്ടിക്കാണിച്ചത്. അല്ലാതെ അതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയല്ല. പിന്നീട് താങ്കളാണതേക്കുറിച്ച് ചര്‍ച്ച ചെയതതും. താങ്കളാ കമന്റിവിടെ എഴുതിയതുകൊണ്ട് ഞാന്‍  അതിനോട് പ്രതികരിച്ചു. അതിവിടെ വന്നില്ലായിരുന്നെങ്കില്‍  ചര്‍ച്ചയും ഉണ്ടാകുമായിരുന്നില്ല.

    കട്ജുവിനെ ഇകഴ്ത്തി കാണിക്കുക എന്നതാണു താങ്കളുടെ ഉദ്ദേശ്യം. അതുകൊണ്ടായിരുന്നു താങ്കള്‍  കുറെ ആരോപണം  ഉന്നയിച്ചതും. താങ്കള്‍ കരുതിയത് മോദി അദ്ദേഹത്തിന്, ഇപ്പോഴുള്ള പദവി നീട്ടിക്കൊടുക്കാന്‍  വേണ്ടിയാണ്, ഇത് പറയുന്നത് എന്നാണ്. പക്ഷെ അദ്ദേഹത്തെ അറിയുന്നവര്‍ ആരും ഇത് കരുതില്ല. ആരു പ്രതിരോധത്തിലോ സമ്മര്‍ദ്ദത്തിലോ ആകുന്നു എന്നു കരുതിയൊന്നും അദ്ദേഹമിതു വരെ ഒരു കാര്യവും പറഞ്ഞിട്ടില്ല. അദ്ദേഹം ​ചിലത് പറയുമ്പോള്‍ പലരും പ്രതിരോധത്തിലും സമ്മര്‍ദ്ദത്തിലും ആകുന്നു. അത് അവരൊക്കെ ചെയ്യുന്ന കാര്യങ്ങളുടെ കുഴപ്പമാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആയിരക്കണക്കിനു ജനങ്ങളെ കശാപ്പു ചെയ്യുന്നത് അനുവദിച്ച് മിണ്ടാതിരുന്നു. അത് കാണുന്ന സുബോധമുള്ള ആരും അതിനെതിരെ പ്രതികരിക്കും. താങ്കള്‍ക്ക് ബോധം കൂടുതലായതുകൊണ്ടോ മോദി ഭക്തി മൂത്തതുകൊണ്ടോ അത് മനസിലായിട്ടും അതിനെ അനുകൂലിക്കുന്നു. അതൊക്കെ ഓരോരോ ആളുകളുടെ പ്രത്യേകത.

    ജുഡീഷ്യറിക്കെതിരെ കടുജു ഉയര്‍ത്തിയ അരോപണത്തിന്റെ മറ്റൊരു വശമണിന്നലെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തിയ വിധി പ്രഖ്യാപനം. ഇതിനൊക്കെ എതിരെ പ്രതികരിക്കുക സ്വാഭാവികമാണ്.

    ReplyDelete
  76. >>>>>താങ്കള് എഴുതിയ ലേഖനത്തിലെ ജസ്റിസ് കട്ജു വിനെ ഉദ്ധരിച്ച കാര്യത്തെ പരാമര്‍ശിക്കുന്ന ഒരു കമന്റാണ് ഞാന്‍ ഏറ്റവും ആദ്യം എഴുതിയത് .<<<<<<<

    താങ്കളെഴുതിയ ആ ഒരു കമന്റില്‍ തന്നെയാണ്, ജസ്റ്റിസ് കട്ജു ഇപ്പോള്‍ ഉയര്‍ത്തിയ വിവാദവും അദ്ദേഹം സഞയ് ദത്തിന്റെ ശിക്ഷ കുറച്ചു നല്‍കണമെന്നു പറഞ്ഞതും പരാമര്‍ശിച്ചത്. താങ്കളുടെ ഇരട്ടത്താപ്പു ചൂണ്ടിക്കാണിക്കാനാന്, രാജിവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയച്ചത് ന്യായീകരിച്ചു കൊണ്ട് താങ്കള്‍ മുമ്പെടുത്ത നിലപാടു ഞാന്‍ ചൂണ്ടിക്കാണിച്ചത്. അല്ലാതെ അതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയല്ല. പിന്നീട് താങ്കളാണതേക്കുറിച്ച് ചര്‍ച്ച ചെയതതും. താങ്കളാ കമന്റിവിടെ എഴുതിയതുകൊണ്ട് ഞാന്‍ അതിനോട് പ്രതികരിച്ചു. അതിവിടെ വന്നില്ലായിരുന്നെങ്കില്‍ ചര്‍ച്ചയും ഉണ്ടാകുമായിരുന്നില്ല.

    കട്ജുവിനെ ഇകഴ്ത്തി കാണിക്കുക എന്നതാണു താങ്കളുടെ ഉദ്ദേശ്യം. അതുകൊണ്ടായിരുന്നു താങ്കള്‍ കുറെ ആരോപണങ്ങള്‍  ഉന്നയിച്ചതും. താങ്കള്‍ കരുതിയത് അദ്ദേഹം യു പി എ ഭരണകാലത്ത് ഇപ്പോഴുള്ള പദവി ലഭിക്കാന്‍ വേണ്ടി മോദിയെ വിമര്‍ശിച്ചു എന്നും,മോദി അദ്ദേഹത്തിന്, ഇപ്പോഴുള്ള പദവി നീട്ടിക്കൊടുക്കാന്‍ വേണ്ടിയാണ്, ഇപ്പോള്‍ യു പി യെയെ വിമര്‍ശിച്ചതെന്നുമാണ്. പക്ഷെ അദ്ദേഹത്തെ അറിയുന്നവര്‍ ആരും ഇത് കരുതില്ല. ആരു പ്രതിരോധത്തിലോ സമ്മര്‍ദ്ദത്തിലോ ആകുന്നു എന്നു കരുതിയൊന്നും അദ്ദേഹമിതു വരെ ഒരു കാര്യവും പറഞ്ഞിട്ടില്ല. അദ്ദേഹം ​ചിലത് പറയുമ്പോള്‍ പലരും പ്രതിരോധത്തിലും സമ്മര്‍ദ്ദത്തിലും ആകുന്നു. അത് അവരൊക്കെ ചെയ്യുന്ന കാര്യങ്ങളുടെ കുഴപ്പമാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആയിരക്കണക്കിനു ജനങ്ങളെ കശാപ്പു ചെയ്യുന്നത് അനുവദിച്ച് മിണ്ടാതിരുന്നു. അത് കാണുന്ന സുബോധമുള്ള ആരും അതിനെതിരെ പ്രതികരിക്കും. താങ്കള്‍ക്ക് ബോധം കൂടുതലായതുകൊണ്ടോ മോദി ഭക്തി മൂത്തതുകൊണ്ടോ അത് മനസിലായിട്ടും അതിനെ അനുകൂലിക്കുന്നു. അതൊക്കെ ഓരോരോ ആളുകളുടെ പ്രത്യേകത.

    ജുഡീഷ്യറിക്കെതിരെ ജസ്റ്റിസ് കട്ജു ഉയര്‍ത്തിയ അരോപണത്തിന്റെ മറ്റൊരു വശമാണിന്നലെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തിയ വിധി പ്രഖ്യാപനം. ഇതിനൊക്കെ എതിരെ പ്രതികരിക്കുക സ്വാഭാവികമാണ്.

    ReplyDelete
  77. >>>>>ന്നെ ചര്‍ച്ച ഒരു വിഷയത്തില്‍ മാത്രം ഒതുങ്ങി നില്ക്കണം എന്നു നിഷ്കര്‍ഷിക്കാന്‍ ഇതൊരു കോടതിയോ മറ്റു ഔദ്യോഗിക കാര്യമോ ഒന്നും അല്ലല്ലോ <<<<<<<

    ചര്‍ച്ച ഒരു വിഷയത്തില്‍ മാത്രം നില്‍ക്കണമെന്ന് എനിക്ക് ഒരു നിഷ്കര്‍ഷയുമില്ല. അതുകൊണ്ടല്ലേ താങ്കള്‍ എഴുതിയ കമന്റിവിടെ ഉള്ളതും ഞാന്‍ അതിനോട് പ്രതികരിച്ചതും. മറ്റൊരു വായനക്കാരന്‍ എവിടെ എഴുതിയ അഭിപ്രായമായിരുന്നു, ചര്‍ച്ച മറ്റ് വിഷയങ്ങളിലേക്ക് പോകുന്നു എന്നത്.

    ReplyDelete
  78. >>>yes that is true....all that the tehelka report said was that "he had muslim blood" which is also true as his mother was muslim<<<

    ഇതാണു മുദ്ര കുത്തല്‍. പക്ഷെ ഇതുപോലെ മുദ്ര കുത്തല്‍ മറ്റ് പലരുടെയും കാര്യത്തല്‍ ഉണ്ടാകുന്നില്ല. ഷാ രുഖ് ഖാന്റെ ഭാര്യ ഹിന്ദുവാണ്. അദ്ദേഹത്തിന്റെ മക്കള്‍ക്ക് ഹിന്ദു രക്തമുണ്ടെന്നു പറയാറില്ല. ആമിര്‍ ഖാന്റെ ഭാര്യയും ഹിന്ദുവാണ്. അദ്ദേഹത്തിന്റെ മക്കള്‍ക്കും  ഹിന്ദു രക്തമുണ്ടെന്ന് ഇവര്‍ പറയാറില്ല. ഋത്വിക്ക് രോഷന്റെ ഭാര്യ മുസ്ലിമാണ്. അദ്ദേഹത്തിന്റെ മക്കള്‍ക്ക് മുസ്ലിം രക്തമാണെന്നും പറയാറില്ല. ഒരു കേസില്‍ പ്രതി ആകുമ്പോഴേക്കും അമ്മയുടെ രക്തത്തിനു നിറം വരുന്നു. താങ്കളും ആ നിറം അന്വേഷിക്കുന്നു. ഇത് ആശാസ്യമാണോ എന്ന് സ്വയം ചിന്തിക്കുക.

    ഇത് തന്നെയാണു താങ്കളും ഹിന്ദുവും മറ്റൊരു പോസ്റ്റില്‍ എടുത്ത നിലപാട്. അതും ഇരട്ടത്താപ്പുള്ള നിലപാട്. കവി കാളിദാസ്ന്റെ അച്ഛന്റെ ജാതിയുടെ നിറവും വേദവ്യാസന്റെ അമ്മയുടെ ജാതിയുടെ നിറവും ഒക്കെ എടുത്തായിരുന്നു അപ്പോള്‍ പയറ്റിയതും. സത്യവതി മുക്കുവ സ്ത്രീ ആയിരുന്നതുകൊണ്ട് വേദ വ്യാസന്‍ മുക്കുവനായിരുന്നു എന്നു സ്ഥപിക്കുന്നതുപോലെ. താങ്കളേപ്പോലെ വിവരമുള്ള ഒരാള്‍ ഇതുപോലെ തറ നിലവാരത്തിലേക്ക് താഴരുത് എന്നേ അപേക്ഷിക്കാനുള്ളൂ.


    ReplyDelete
  79. >>>or your infomation his current wife is also a muslim Dilnawaz Sheikh (screen name Manyata)and the twins by her have been given persian names that are usually islamic.<<<

    അത് മൂന്നാമത്തെ ഭാര്യ. അതിനു മുമ്പുണ്ടായിരുന്ന രണ്ട് ഭാര്യമാരോ? അവരുടെ കാര്യം താങ്കള്‍ മനപ്പൂര്‍വം ഒഴിവാക്കിയതല്ലേ?

    പെര്‍ഷ്യയിലും അറബി നാടുകളിലും ജീവിച്ചിരിക്കുന്ന പല അമുസ്ലിങ്ങളുടെയും പേരുകള്‍ മുസ്ലിം പേരുകള്‍ എന്നു വിളിക്കാവുന്ന പേരുകളാണ്. കേരളത്തിലെ അനേകം മുസ്ലിങള്‍ക്ക് ഹിന്ദു പേരുകളുണ്ട്.

    Abd Allah II

    Mor Ignatius Abdul Masih II

    ഇപ്പോള്‍ ഇറാക്കില്‍ നിന്നും സുനി ഭീകരരെ പേടിച്ച് പലായനം ചെയ്യുന്ന പല ക്രിസ്ത്യാനികളുടെയും പേരുകള്‍ മുസ്ലിം പേരുകളാണ്.

    ReplyDelete
  80. >>>though he is a hindu ,<<<

    അപ്പോള്‍ സഞയ് ദത്ത് ഹിന്ദു ആണെന്ന് താങ്കള്‍ക്ക് ബോധ്യമുണ്ട്. ബാക്കിയുള്ളതൊക്കെ വെറുതെ തര്‍ക്കത്തിനു വേണ്ടി. അല്ലേ?

    ഇന്‍ഡ്യയിലെ പൊതു സമൂഹം അറിയുന്നത് സഞയ് ദത്ത് ഹിന്ദു ആണെന്നാണ്. അദ്ദേഹം ഹിന്ദു ക്ഷേത്രങ്ങളില്‍ ആരാധന നടത്തുന്നു. ഒരു മുസ്ലിമും അത് ചെയ്യില്ല എന്ന് ഇസ്ലാമിനേക്കുറിച്ച് അടിസ്ഥാന വിവരമുള്ള ഏതൊരാള്‍ക്കും അറിയുന്ന സത്യമാണ്. അതൊക്കെ തമസ്കരിച്ച് ജസ്റ്റിസ് കട്ജുവിനെ എതിര്‍ക്കാന്‍ വേണ്ടി മറ്റ് ചില കഥകളൊക്കെ പടച്ചുണ്ടാക്കുന്നു. ജസ്റ്റിസ് കാട്ജു ഒരു മുസ്ലിം ഭീകരനെ സഹായിക്കാന്‍ ശ്രമിച്ചു എന്നു സ്ഥാപിക്കാനുള്ള വ്യഗ്രതയാണിതിനു പിന്നിലെന്ന് എനിക്ക് മനസിലാകുന്നുണ്ട്. ജസ്റ്റിസ് കാട്ജുവിനേപ്പറ്റി താങ്കള്‍ക്ക് ഏത് രീതിയില്‍  മനസിലാക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ സഞയ് ദത്തിന്റെ കാര്യത്തില്‍ അദ്ദേഹം മാനുഷികമായ പരിഗണന കാണിച്ചു എന്നു മാത്രമേ ഞാന്‍ മനസിലാക്കുന്നുള്ളു.

    സഞയ് ദത്തിനെതിരെ കേസു ചാര്‍ജ് ചെയ്തതിനെയോ കോടതി വിചാരണ ചെയ്തതിനെയോ ശിക്ഷിച്ചതിനെയോ ഒന്നും അദേഹം എതിര്‍ത്തിട്ടില്ല. 20 വര്‍ഷക്കാലം നിയമം പിന്നാലെ നടന്ന ഈ വ്യക്തിയെ ഇനിയും കൂടുതല്‍ കാലം തടവില്‍ ഇടാതെ ശിക്ഷ ഇളവു ചെയ്ത് വിടണമെന്നു മാത്രമേ പറഞ്ഞുള്ളു. മോദിയെ ഏതെങ്കിലും കോടതി വിചാരണ ചെയ്തു ശിക്ഷിക്കുകയോ വിട്ടയക്കുകയോ ചെയ്താല്‍ ഒരു പക്ഷെ മോദിയോടുള്ള അദ്ദേഹത്തിന്റെ നിലപാടും മാറിയേക്കും.കുറ്റം ചെയ്യുക എന്നതൊക്കെ മനുഷ്യ സഹജമാണ്. പക്ഷെ കുറ്റവാളിക്ക് കുറ്റം ബോധ്യമാകുകയും ശിക്ഷ സ്വീകരിക്കുകയും ചെയ്താല്‍ അവരോട് ക്ഷമിക്കുക എന്നതും മനുഷ്യത്വത്തിന്റെ ഭാഗമാണ്.

    ReplyDelete
  81. >>>>>ഞാനങ്ങനെ വലിയ ക്രിക്കറ്റു ഭ്രമം ഒന്നും ഇല്ലാത്ത ആളാണെങ്കിലും എന്റെ അഭിപ്രായത്തില്‍ ആ കളിയിലെ ലോകനിരവാരത്തിലുള്ള ഒരാളെന്ന നിലയിലും രാജ്യത്തിനു അഭിമാനിക്കാന്‍ വകയുന്റാക്കിയ വ്യക്തി എന്ന നിലയിലും അദ്ദേഹം ബഹുമാനം അര്‍ഹിക്കുന്നു .......വിവരമില്ലാത്ത ചില മലയാളികള്‍ ആരാധകരായിപ്പോയത് അദ്ദേഹത്തിന്റെ കുറ്റമല്ല<<<<<<<

    ക്രിക്കറ്റില്‍ സച്ചിനുണ്ടാക്കിയ നേട്ടങ്ങളൊന്നുമല്ല ഇവിടെ പരാമര്‍ശിച്ചത്. മലയാളികളും ഇന്‍ഡ്യക്കാരുമായ ചിലരുടെ നിലപാടുകളാണ്. അത് സച്ചിന്റെ കുറ്റമാണെന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഈ ആളുകളുടെ കുറ്റമാണെന്നേ പറഞ്ഞുള്ളു.

    ഈ വിഷയം ഉണ്ടായപ്പോള്‍ തന്നെ ലോകം മുഴുവനുമുള്ള മാദ്ധ്യമങ്ങള്‍ ഇതൊക്കെ ചര്‍ച്ച ചെയ്തിരുന്നു. അതൊക്കെ അറിഞ്ഞിരുന്ന സച്ചിന്‍ പക്ഷെ ആരാധകര്‍ അങ്ങനെ ചെയ്യരുത് എന്നു പറഞ്ഞില്ല. അതിനു പകരം ആസ്വദിക്കുന്നതുപോലെ മിണ്ടാതിരുന്നു.

    സച്ചിനേപ്പോലെ തന്നെ ഇന്‍ഡ്യക്ക് അഭിമാനിക്കാന്‍ വകയുള്ള നേട്ടങ്ങളുണ്ടാക്കുന്ന അനേകരുണ്ട് ഇന്‍ഡ്യയില്‍. ഇപ്പോള്‍ തന്നെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്‍ഡ്യക്കാര്‍ സ്വര്‍ണ്ണം നേടുന്നുണ്ട്. സൈന നെഹ്‌വാള്‍ എന്ന ബാഡ്മിന്റണ്‍  താരം നേട്ടമുണ്ടാക്കിയിട്ടുണ്ട്. അവര്‍ക്കൊന്നും നല്‍കാത്ത പരിഗണയും ആദരവും ക്രിക്കറ്റിനു മാത്രം നല്‍കുന്നതിനോട് എനിക്ക് യോജിപ്പില്ല. ലോക കപ്പ് നേടി വന്ന സച്ചിനും കൂട്ടര്‍ക്കും കോടികള്‍ വാരി എറിഞ്ഞ് കൊടുക്കുന്ന അധികാരികള്‍ ഈ നേട്ടങ്ങളുണ്ടാക്കുന്നവരെ മനപൂര്‍വം അവഗണിക്കുന്നു. ക്രിക്കറ്റില്‍ മറിയുന്ന കോടികളുടെ പങ്കു പറ്റുന്നവര്‍ ഇതിനെ പ്രോത്സാഹിപ്പിച്ച് മറ്റ് കളികളുടെ കൂമ്പടയ്ക്കുന്നു. ഇന്‍ഡ്യയില്‍ കളപ്പണം ഒഴുക്കുന്ന ഏറ്റവും വലിയ വേദി ക്രിക്കറ്റാണിന്ന്.

    വ്യക്തിപരമായ കഴിവുകൊണ്ടാണ്, ഇപ്പറഞ്ഞ കളിക്കാരൊക്കെ നേട്ടങ്ങളുണ്ടാക്കുന്നത്. പക്ഷെ സച്ചിന്‍ എന്ന ഒറ്റ വ്യക്തിയുടെ കഴിവുകൊണ്ടു മാത്രമല്ല അദ്ദേഹം താങ്കളീ പറഞ്ഞ നേട്ടമുണ്ടാക്കിയത്. ഒരു റണ്‍ എടുക്കണമെങ്കില്‍ അപ്പുറത്തു നിന്നും ഓടുന്ന ആളുടെ കഴിവു കൂടെ വേണം. അതില്ലെങ്കില്‍ സച്ചിനെന്ന ലോക നിലവാരക്കാരന്‍ അധികം നേട്ടങ്ങളൊന്നുമുണ്ടാക്കില്ലായിരുന്നു.

    ReplyDelete
  82. >>>>>സച്ചിനെ പോലെ തന്നെ വിഗ്രഹവല്കരിക്കപ്പെട്ട ഒരു വ്യകതിയാണല്ലോ മോഹന്ലാലും ..........താങ്കള് സച്ചിനെയെന്ന പോലെ അദ്ദേഹത്തെയും കല്ലെറിയുന്ന ആളാണല്ലോ ......ഏറെ പ്രശസ്തരായ വ്യക്തികളെ അവരുടെ ചെറിയ വീഴ്ചകള്‍ പര്‍വതീകരിച്ച്‌ ഇകഴ്ത്തി കാണിക്കാനുള്ള ഒരു വ്യഗ്രത ആണ് ഇതില് കാണുന്നത് ......ഇതിനു പിന്നിലുള്ള ചേതോവികാരം വിഗ്രഹ ഭന്ജകനെന്ന ഒരു character trait ആവാം !!!<<<<<<<

    സച്ചിനെ ഞാന്‍ വിമര്‍ശിച്ചത് അദ്ദേഹം നികുതി വെട്ടിക്കാന്‍  നടത്തിയ ശ്രമങ്ങളെയും വെറുതെ ഇരുന്ന് നികുതി ദായകരുടെ പണം അടിച്ചു കൊണ്ടു പോകുന്നതും മുന്‍നിറുത്തി ആണ്. എം പി എന്ന നിലയിലുള്ള കടമ നിര്‍വഹിക്കാന്‍ ശേഷിയോ സമയമോ ഇല്ലെങ്കില്‍ ആ പദവി വേണ്ട എന്ന് ആദരപൂര്‍വം പറയുകയായിരുന്നു വേണ്ടത്. കോടികള്‍ ക്രിക്കറ്റ് കളിയിലൂടെ സമ്പാദിച്ച സച്ചിന്, ഒരു കാറിന്റെ നികുതി അടയ്ക്കാന്‍ ശേഷി ഒക്കെ ഉണ്ട്. അതടക്കുകയായിരുന്നു മാന്യത. ഇത് രണ്ടും ചെയ്യാത്തതുകൊണ്ടാണു ഞാന്‍ അദ്ദേഹത്തെ വിമര്‍ശിച്ചത്.

    തിലകന്‍ എന്ന വ്യക്തിക്ക് ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശം നിഷേധിച്ച മോഹല്‍ ലാലിനെ സമൂഹം ബഹുമാനിക്കുന്ന സുകുമാര്‍ അഴീക്കോട് വിമര്‍ശിച്ചിട്ടുണ്ട്. അതിനെ ഉള്‍ക്കൊള്ളാനുള്ള സന്മനസു കാണിക്കുന്നതിനു പകരം അഹന്തയോടെ, അഴീക്കോട് പറഞ്ഞത് വയസായ അമ്മവന്റെ തമാശ ആണെന്നു പറഞ്ഞ അല്‍പ്പനാണു മോഹല്‍ ലാല്‍. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തെ വിമര്‍ശിച്ചിട്ടുണ്ട്.

    ഇതിന്റെ ഒക്കെ പേരില്‍ എന്നെ വിഗ്രഹഭജ്ഞകന്‍ എന്നു വിളിച്ചാല്‍ അതിനെയും  സ്വാഗതം ചെയ്യും.

    ReplyDelete
  83. "Awarding Bharat Ratna to Tendolkar, and making Rekha an M.P. was a disgrace to our country. Bharat Ratna should have been awarded to Subramania Bharathi, Dr. Kotnis and Mirza Ghalib posthumously"

    Justice Katju

    https://www.facebook.com/justicekatju/posts/810266792347202?notif_t=notify_me

    ReplyDelete