Sunday, 14 November 2010

പ്രവാചക നിന്ദ.

മുസ്ലിം പ്രവാചകന്‍ മൊഹമ്മദിനെ നിന്ദിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് എല്ലാ മുസ്ലിങ്ങളും വിശ്വസിക്കുന്നു. ശരിയ നിയമനുസരിച്ച്  വധ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണത്. പാകിസ്താനില്‍ പലരെയും ഈ കുറ്റം ആരോപിച്ച് ശിക്ഷിച്ചിട്ടു ണ്ടെങ്കിലും ആദ്യമായി ഒരു സ്ത്രീയെ വധശിക്ഷക്കു വിധിച്ചിരിക്കുന്നു. കേരളത്തില്‍ ഇസ്ലാമിസ്റ്റുകള്‍ പ്രവാചക നിന്ദ ആരോപിച്ച് ഒരധ്യാപകന്റെ കൈ വെട്ടി എടുത്തിട്ട് അധിക കാലമായിട്ടില്ല.

മുകളില്‍ സൂചിപ്പിച്ചതൊക്കെ മൊഹമ്മദിനെ വ്യക്തിപരമായി അധിക്ഷേപിച്ചവര്‍ക്ക് കിട്ടിയ ശിക്ഷകളായിരുന്നു. മൊഹമ്മദിന്റെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും തള്ളിക്കളയുന്നതും നിന്ദയുടെ ഗണത്തില്‍ വരില്ലേ? അതുപോലെയുള്ള ഒരു നിന്ദയേക്കുറിച്ചാണിവിടെ പരാമര്‍ശിക്കുന്നത്.

കുര്‍ആന്‍ എന്ന ഇസ്ലാമിക വേദപുസ്തകം വായിക്കുന്ന ആരുടെയും കണ്ണില്‍ പെടുന്ന ചില സൂക്തങ്ങളുണ്ട്.

44: 58.
And We have made (this Scripture) easy in thy language only that they may heed.


54: 22.
And in truth We have made the Qur'an easy to remember; but is there any that remembereth?


54:൩൨.
And in truth We have made the Qur'an easy to remember; but is there any that remembereth?

54: 40.
And in truth We have made the Qur'an easy to remember; but is there any that remembereth?
 
വളരെ ലളിതമായ ഒരു സത്യമാണു മൊഹമ്മദ് ഇവിടെ  പറയുന്നത്. ആര്‍ക്കും വളരെ എളുപ്പത്തില്‍  മനസിലാകുന്ന രീതിയിലാണു കുര്‍ആന്‍ ഉത്ബോധനമദ്ദേഹം നടത്തിയതെന്നാണാ വാക്കുകളുടെ അര്‍ത്ഥം. വളരെ ലളിതമായി പറഞ്ഞ കുര്‍ആനിലെ സംഗതികള്‍ അന്നത്തെ അറബികളും  ആദ്യനൂറ്റാണ്ടുകളിലെ മുസ്ലിങ്ങളും മനസിലാക്കിയിരുന്നു. അന്നത്തെ അറബി ഭാഷയിലും പ്രയോഗങ്ങളിലും അറിവുണ്ടായിരുന്ന കുര്‍ആന്‍ വ്യാഖ്യാതാക്കളും മൊഹമ്മദ് ഉദ്ദേശിച്ച രീതിയില്‍ തന്നെ കുര്‍ആനിനു വ്യാഖ്യാനവും നല്‍കി. അതില്‍ പ്രധാനികളായിരുന്നു  ല്‍ തബാരിയും,  ബ്‌ന്‍ ഇഷാഖും. ഇതില്‍ ഇബ്‌ന്‍ ഇഷാഖ് മൊഹമ്മദിനോടേറ്റവും അടുത്ത കാലത്തു ജീവിച്ചിരുന്ന വ്യക്തിയാണ്. മൊഹമ്മദിന്റെ ജീവിതത്തിലെ അസുഖകരമായ പല സംഗതികളും അദ്ദേഹം രേഖപ്പെടുത്തിയിട്ടുമുണ്ട്. കുറ്റവും കുറവുകളും മറവിയും ദേഷ്യവും ഒക്കെയുള്ള ഒരു സാധാരണ മനുഷ്യനായിട്ടാണ്‌ ഇബ്‌ന്‍ ഇഷാഖ് മൊഹമ്മദിനെ പരിചയപ്പെടുത്തുന്നത്.

കുര്‍ആനില്‍ മൊഹമ്മദ് വളരെ വ്യക്തമായി പറയുന്നു.

"പറയുക: എന്‍റെ രക്ഷിതാവ്‌ എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?"

മനുഷ്യന്‍ മാത്രമായ ഇദ്ദേഹത്തെ, മനുഷ്യന്റെ എല്ലാ പരിമിതികളോടും ജീവിച്ച മൊഹമ്മദിനെ, അങ്ങനെ തന്നെയാണു ഇബ്‌ന്‍ ഇഷാഖ് പരിചയപ്പെടുത്തിയതും. അതിഷ്ടപ്പെടാതിരുന്ന മറ്റ് ചിലര്‍ അദ്ദേഹത്തെ അമാനുഷനാക്കാന്‍ തരത്തിലുള്ള വ്യാഖ്യാനങ്ങളാണ്‌ പിന്നീട് നല്‍കിയത്.

മൊഹമ്മദിനെ അമാനുഷനാക്കി എഴുന്നള്ളിക്കുന്ന മുസ്ലിങ്ങള്‍ അദ്ദേഹത്തെ നിരക്ഷരനായ വെറുമൊരു പാവയാക്കി നിറുത്താനും മടിക്കുന്നില്ല.

മനുഷ്യന്‍ പരിണമിച്ചുണ്ടായി എന്നത്  ഒരു ശാസ്ത്രീയ നിഗമനമാണ്. അതുപോലെ കുര്‍ആന്‍ വ്യാഖ്യാനത്തിനു പല പരിണാമങ്ങളും ഉണ്ടായിട്ടുണ്ട്. 1400 വര്‍ഷം മുമ്പുള്ള മൊഹമ്മദല്ല ഇന്നത്തെ മൊഹമ്മദ്. അന്നദ്ദേഹം വെറും മനുഷ്യനായിരുന്നു. ഇന്ന് അദ്ദേഹം അമാനുഷനാണ്, അള്ളാക്കും മുകളിലുള്ള ഒരു സൂപ്പര്‍ ദൈവമാണിന്ന് മൊഹമ്മദ്. അള്ളായെ അധിക്ഷേപിക്കുന്നത് ക്ഷമിക്കുന്ന മുസ്ലിങ്ങള്‍ മൊഹമ്മദിനെ അധിക്ഷേപിക്കുന്നത് പൊറുക്കില്ല. എല്ലാ പ്രവാചകന്‍മാരുമൊരു പോലെ എന്ന അധരവ്യായാമം നടത്തുന്ന മുസ്ലിങ്ങള്‍ മൊഹമ്മദിനു അവരേക്കാളും മുന്തിയ പരിഗണന നല്‍കും. മൊഹമ്മദിന്റെ ചിത്രം വരയ്ക്കുന്നതു കണ്ടാല്‍ നിയന്ത്രണം വിടുന്ന ഒരു മുസ്ലിമും മറ്റ് പ്രവാചകന്‍മാരുടെ ചിത്രങ്ങള്‍ കണ്ടാല്‍ വാ തുറക്കില്ല.


ഏക കോശ ജീവി പരിണമിച്ച് മനുഷ്യനുണ്ടായി എന്നതുപോലെ സങ്കീര്‍ണ്ണമാണ്, കുര്‍ആന്‍ വ്യാഖ്യാനത്തിന്റെ പരിണാമവും.

കുര്‍ആനില്‍ മൊഹമ്മദ് പറഞ്ഞതിപ്രകാരമാണ്. ആര്‍ക്കും മനസിലാകുന്ന രീതിയില്‍ ലളിതമാണു കുര്‍ആന്‍ വചനങ്ങള്‍.

മൊഹമ്മദിന്റെ ഈ വാക്കുകളെ നിഷേധിക്കുകയും കളിയാക്കുകയും പുച്ഛിക്കുകയുമാണ്, കുര്‍ആന്‍ വചനങ്ങള്‍ക്ക് ഇല്ലാത്ത അര്‍ത്ഥം കല്‍പ്പിച്ചു നല്‍കുന്ന അനേകം വിഡ്ഢി ശിരോമണികള്‍ ചെയ്യുന്നത്. ലളിതമായി പറഞ്ഞാല്‍ പ്രവാചക നിന്ദയുമാണ്. മൊഹമ്മദിന്റെ ഈ വാക്കുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണു ഇവര്‍  അദ്ദേഹമുദ്ദേശിക്കാത്ത അര്‍ത്ഥങ്ങള്‍ കുര്‍ആന്‍ വചനങ്ങള്‍ക്ക് നല്‍കുന്നത്. ഇങ്ങനെ പടിപടിയായി ഈ വ്യഖ്യാനങ്ങള്‍ പരിണമിച്ചുണ്ടായ ചില സങ്കല്‍പ്പങ്ങളാണ്, ബിഗ് ബാംഗ് തീയറിയും പരിണാമവും കുര്‍ആനില്‍ മൊഹമ്മദ് പറഞ്ഞിട്ടുണ്ട് എന്ന വാക്കുകളിലൂടെ പുറത്തു വരുന്നതും.  ലളിതമായി പറഞ്ഞു തന്നത് നേരേപാട്ടിനു വായിച്ചു മനസിലാക്കിയാല്‍ അതില്‍ ആര്‍ക്കും ബിഗ് ബാംഗോ പരിണാമമോ കാണുവാന്‍ സാധിക്കില്ല.

കുര്‍ആന്‍ വളരെ ലളിതവും എളുപ്പം മനസിലാകുന്നതുമാണ്. കാരണം അത് അഭിസംബോധന ചെയ്തത് മുസ്ലിങ്ങള്‍ കൊട്ടിഘോഷിക്കുന്ന സാധാരണക്കാരായ ജാഹിലിയ അറബികളെയായിരുന്നു. അതിന്റെ വാക്കുകളില്‍ യാതൊരു ദുരൂഹതകളുമില്ല. അത് മനസിലാക്കാന്‍ ഒരു വ്യാഖ്യാതാവിന്റെയും സഹായം ആവശ്യമില്ല. ശാസ്ത്രം കുതിച്ചു ചാട്ടം നടത്തുന്നതു വരെ  അത് നേരേ ചൊവ്വേ തന്നെയാണു മുസ്ലിങ്ങള്‍ വായിച്ചിരുന്നതും. ശാസ്ത്രം പുരോഗമിച്ചു. പല പുതിയ അറിവുകളും കുര്‍ആനില്‍ പരാമര്‍ശിക്കുന്ന അസംബന്ധങ്ങള്‍ക്കും ഭാവനകള്‍ക്കും വിരുദ്ധമാണെന്നു മാത്രമല്ല,  ആ ആധുനിക അറിവുകളെ കളിയാക്കുന്നതുമാണ്. അത് ഏത് മുസ്ലിങ്ങള്‍ക്കും നാണക്കേടുണ്ടാക്കും. ഈ അപകര്‍ഷതാ ബോധമാണ്‌ പല മുസ്ലിങ്ങളെയും കുര്‍ആനെ ആധുനിക യുഗത്തിനു ചേരുന്ന വിധത്തില്‍ വ്യാഖ്യാനിക്കാന്‍ പ്രേരിപ്പിക്കുന്നത്.    അതിനൊരു കാരണവുമുണ്ട്.

മുസ്ലിങ്ങളുടെ ചുമലില്‍ വലിയ ഒരു ഭാരം കയറ്റി വച്ചിട്ടുണ്ട്. കുര്‍അനില്‍ എല്ലാ കാര്യങ്ങളുമുണ്ട് എന്ന ഒരു വിഡ്ഢിത്തം ഏതോ അഭിശപ്ത നിമിഷത്തില്‍ മൊഹമ്മദ് പറഞ്ഞുപോയി. അതൊക്കെ അപ്പാടെ വിഴുങ്ങുന്ന മുസ്ലിങ്ങള്‍ പുതിയതായി ഉണ്ടാകുന്ന ഓരോ സംഭവ വികാസങ്ങളും കുര്‍ആന്റെ ഭാഗമാക്കുന്നതിന്റെ ബാധ്യത ഏറ്റെടുത്തു. അതുകൊണ്ട് ശാസ്ത്രം എന്തു കണ്ടുപിടിച്ചാലും അത് ഏത് വിധേനയും കുര്‍ആനില്‍ തിരുകി കയറ്റും.


അതിനു വേണ്ടി മൊഹമ്മദ് ലളിതമായി പറഞ്ഞ കാര്യങ്ങള്‍ക്ക് ഇല്ലാത്ത അര്‍ത്ഥം നല്‍കി വ്യാഖ്യാനിച്ച് മൊഹമ്മദിനെ അധിക്ഷേപിക്കും. പാവം മൊഹമ്മദ്. അദ്ദേഹം കണ്‍മുന്നില്‍ കണ്ട പരന്ന ഭൂമിയേക്കുറിച്ചെഴുതിയത് ആവാസ വ്യവസ്ഥ എന്നാക്കി മാറ്റിമറിക്കും. ഇതിനെ ചെരുപ്പിനനുസരിച്ച് കാലുമുറിക്കുന്ന ഇസ്ലാമിക ഒടി വിദ്യ എന്നു വിളിക്കാം.

മുല്ലമാരും മുക്രിമാരും കുര്‍ആന്‍ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു കുളമാക്കി.

അവിടന്നുമിവിടന്നും ഒക്കെ എടുത്ത കുറെ പുരാതന കഥകളും, സദാചാര ഉപദേശങ്ങളും, ലളിതമായ കുറെ സാമൂഹ്യ, രാഷ്ട്രീയ, കുടുംബ നിയമങ്ങളും, ചില നിഷിദ്ധ നിര്‍ദ്ദേശങ്ങളും, ഒക്കെ ചേര്‍ന്ന ലളിതമായ ഒരു തത്വസംഹിതയാണ്‌ കുര്‍ആന്‍. അതിലപ്പുറം അതില്‍ ഒന്നുമില്ല. ഉണ്ടെന്നുള്ള ഇസ്ലാമിസ്റ്റുകളുടെയൊക്കെ അവകാശവാദം അസംബന്ധമാണ്. മൊഹമ്മദ് മുന്നില്‍ കണ്ട് കാര്യങ്ങള്‍ ഉപയോഗപ്പെടുത്തി, തന്റെ ചിന്തകള്‍ അറബികളെ പറഞ്ഞു കേള്‍പ്പിച്ചു.

അത് ഉത്ബോദനം ചെയ്ത കാലത്തും അതിനടുത്ത നൂറ്റാണ്ടിലും ജീവിച്ചിരുന്നവരാണ്, അതിന്റെ ശരിയായ വ്യാഖ്യാതാക്കള്‍. അവര്‍ കാണാത്ത അര്‍ത്ഥങ്ങള്‍ സ്വയം അവരോധിച്ച പണ്ഡിതര്‍ ഈ നൂറ്റാണ്ടിലിരുന്നു ഭൂതക്കണ്ണാടി വച്ചു നോക്കി തപ്പിപ്പിടിച്ചു കണ്ടുപിടിക്കുന്നത് അല്‍പ്പത്തമാണ്. കാരണം ഇവര്‍ക്കൊന്നും മൊഹമ്മദ് ജീവിച്ച കാലത്തെ അറേബ്യയേക്കുറിച്ച് ഒരു ചുക്കുമറിയില്ല.
 
ജാഹിലിയക്കാലത്തെ അറബികള്‍ സമൂഹ്യമായും സാംസ്കാരികമായും ഏറെ അധഃപ്പതിച്ചവരായിരുന്നു എന്നാണ്‌ മുസ്ലിങ്ങള്‍ അവകാശപ്പെടുന്നത്. അവരോട് സംവദിക്കാന്‍ മൊഹമ്മദ് ഗൂഢാര്‍ത്ഥങ്ങളോ ദ്വയാര്‍ത്ഥങ്ങളോ ഉള്ള മറുഭാഷ ഉപയോഗിച്ചിട്ടില്ല. അങ്ങനെ ഉപയോഗിച്ചിട്ടുണ്ടെന്ന് 1400 വര്‍ഷം ഒരു മുസ്ലിമിനും തോന്നിയിരുന്നില്ല. ഈ നൂറ്റാണ്ടിലെ ചില മുസ്ലിങ്ങള്‍ക്കാണീ രോഗം കലശലായി ബാധിച്ചിട്ടുള്ളത്.
 
മൊഹമ്മദിനു മുന്നെ  ജീവിച്ചിരുന്ന ഇന്‍ഡ്യയിലെ മുനിമാര്‍ സൂര്യനേയും ചന്ദ്രനേയും മറ്റ് പല നക്ഷത്രങ്ങളെയും ഗ്രഹങ്ങളായി മനസിലാക്കിയിരുന്നു. പക്ഷെ മൊഹമ്മദ് പറഞ്ഞത് സൂര്യനും ചന്ദ്രനും, അള്ളാ ആകാശത്തു തൂക്കിയിട്ടിരിക്കുന്ന വിളക്കുകള്‍ ആണെന്നാണ്. നക്ഷത്രങ്ങള്‍, അള്ള പിശാചുക്കളെ എറിഞ്ഞോടിക്കാന്‍ ഉപയോഗിക്കുന്ന കല്ലുകള്‍ ആണെന്നും പറഞ്ഞു വച്ചു. അതിന്റെ അര്‍ത്ഥം ഈ ഗ്രഹങ്ങള്‍ വാസ്തവത്തില്‍ എന്താണെന്ന് അള്ളാക്കും മൊഹമ്മദിനും അറിയില്ലായിരുന്നു എന്നാണ്.
 
ഈ അടിസ്ഥാന വിവരം ​ഇല്ലാതിരുന്ന മൊഹമ്മദ് ബിഗ് ബാംഗിനേക്കുറിച്ച പറഞ്ഞു എന്നൊക്കെ അവകാശപ്പെടുന്നത് അപഹാസ്യമല്ലേ?

 മറ്റമത വേദപുസ്തകങ്ങള്‍ക്ക് ഉള്ള Flexibility  കുര്‍ആന്‍ എന്ന പുസ്തകത്തിനു മുസ്ലിങ്ങള്‍ ഇത്രകാലവും നിഷേധിച്ചു. ഇപ്പോഴും അതനുവദിച്ചു നല്‍കാന്‍ അവര്‍ തയ്യാറല്ല. Flexible ആക്കുന്നതിനു  പകരം  Rgid ആയ കുര്‍ആനു ദുര്‍വ്യാഖ്യാനം നല്‍കി അതില്‍ എന്തൊക്കെയോ ഉണ്ടെന്നു സ്ഥപിക്കാനുള്ള ഒരു വിഫല ശ്രമം അവര്‍ നടത്തുന്നു. അതുകൊണ്ട് ഷിയകളും സുന്നികളും അഹമ്മദീയകളും കുര്‍ആനെ വ്യാഖ്യാനിക്കുന്നത് പല രൂപത്തിലാണ്. ഒരേ സൂക്തത്തിനു അങ്ങനെ പല വ്യാഖ്യാനങ്ങളുമുണ്ടാകുന്നു. കുര്‍ആന്‍ ഒരത്ഭുതമാണെന്നും അത്  ദൈവത്തിന്റെ വിശുദ്ധ വാക്കുകളാണെന്നും, അതിലെ ഒരു വാക്കുപോലും മാറ്റാനാകില്ല എന്നുമുള്ള വിചിത്ര നിലപാടിന്റെ രക്തസാക്ഷികളാണീ വ്യാഖ്യാനങ്ങള്‍.

അവരവരുടെ ദൈവശാസ്ത്ര നിര്‍ബന്ധങ്ങളെ സാധൂകരിക്കാന്‍ പാകത്തിലുള്ള ഹദീസുകളെ ആശ്രയിച്ച്  ഇവര്‍ സ്വന്തം  നിലപാടുകള്‍ക്ക് അനുരൂപമായ വിധം കുര്‍ആന്‍ സൂക്തങ്ങളെ വ്യാഖ്യാനിക്കും. പലപ്പോഴും മറ്റുള്ളവരുടെ വാദങ്ങളെ പരാജയപ്പെടുത്തുക മാത്രമാണിവരുടെ ലക്ഷ്യം.

ഈ പുത്തന്‍ പണ്ഡിതര്‍ക്ക് വിചിത്രമായ ചില നിലപാടുകളുണ്ട്. ഇവര്‍ മനസിലാക്കുന്നതുപോലെയേ മറ്റുള്ളവര്‍ കുര്‍ആന്‍ മനസിലാക്കാവൂ എന്നാണതില്‍ പ്രധാനം. അറിയപ്പെടുന്ന ഇസ്ലാമിസ്റ്റായ ലത്തീഫ് ഒരിക്കല്‍ എനിക്കു തന്ന ഉപദേശമാണത്.  കുര്‍ആന്‍ ആര്‍ക്കും മനസിലാകുന്ന തരത്തില്‍  ലളിതമായ ഭാഷയിലാണെഴുതിയത് എന്ന അള്ളായുടെയും മൊഹമ്മദിന്റെയും പ്രസ്താവനയെ കളിയാക്കുന്ന നിലപാടാണത്.  മറ്റൊന്ന് ഇവരൊന്നും സ്വന്തമായി കുര്‍ആന്‍ വായിച്ച് നേരെയുള്ള അര്‍ത്ഥങ്ങള്‍ ഒന്നും മനസിലാക്കില്ല. വളച്ചൊടിച്ച് ഇല്ലാത്ത അര്‍ത്ഥങ്ങള്‍ കല്‍പ്പിച്ച് അതേ മനസിലാക്കൂ. മറ്റുള്ളവരെ അത് വായിച്ച് മനസിലാക്കാനും സമ്മതിക്കില്ല. ആയത്തുകള്‍ ഇറങ്ങിയ സന്ദര്‍ഭവും ഭൂമിശാസ്ത്രവും ഒക്കെ അനുസരിച്ച് അവയുടെ വ്യാഖ്യാനവും മാറ്റിക്കൊണ്ടിരിക്കും. എന്നു വച്ചാല്‍ വ്യാഖ്യാനത്തിന്റെ പിന്‍ബലമില്ലാതെ ഒരു സൂക്തവും ഇവര്‍ക്കാര്‍ക്കും മനസിലാകില്ല. അല്ലെങ്കില്‍ മനസിലാക്കില്ല. മൊഹമ്മദിനെ നിരക്ഷരനാക്കി ഒരു മൂലക്കിരുത്തിയതുകൊണ്ട് ഇവരും  നിരക്ഷരരായി അഭിനയിക്കേണ്ട ഗതികേടിലാണ്.

അപ്പോള്‍ വരുന്ന പ്രശ്നം ആരുടെ വ്യാഖ്യാനമെന്നതാണ്. സുന്നികളുടെ വ്യാഖ്യാനം ഷിയാകള്‍ അംഗീകരിക്കില്ല. അഹമ്മദിയകളുടെ വ്യാഖ്യാനം ഇവര്‍ രണ്ടുകൂട്ടരും തള്ളിക്കളയും. കുര്‍ആന്‍ ആര്‍ക്കും മനസിലാകുന്ന വിധം ലളിതമാണെന്ന അള്ളായുടെ വാക്കുകളെ ഇവര്‍  ഇതുവഴി നിഷ്കരുണം ചവുട്ടി അരയ്ക്കുന്നു. അള്ളയുടെയോ മൊഹമ്മദിന്റെയോ വാക്കുകളല്ല ഇവര്‍ക്ക് പ്രധാനം. അള്ളയും മൊഹമ്മദും ഉദ്ദേശിക്കാത്ത ദുര്‍വ്യാഖ്യാനം നല്‍കലാണ്‌.

 Literary Text എന്ന രീതിയില്‍ കുര്‍ആനെ കാണാത്തതുകൊണ്ടുള്ള കുഴപ്പമാണിത്. Literary Text ആയി കുര്‍ആന്‍ വായിച്ചാല്‍ ഇതുപോലുള്ള ദുര്‍വ്യാഖ്യാനങ്ങളും വാക്കുകള്‍ക്കില്ലാത്ത അര്‍ത്ഥങ്ങള്‍ കൊടുക്കലും ‍ ഒഴിവാക്കാം. ഇതുപോലത്തെ അപഹാസ്യമായ സ്ഥിതിവിശേഷത്തില്‍ നിന്നും ഇസ്ലാമിനെ രക്ഷപ്പെടുത്താനാണ്, കുര്‍ആന്‍ ഒരു  Literary Text ആയി മുസ്ലിങ്ങള്‍ വായിക്കണമെന്ന ഒരു നിര്‍ദ്ദേശം ഈജിപ്ഷ്യന്‍  ഇസ്ലാമിക പണ്ഡിതനായിരുന്ന, നാസര് ഹമീദ് അബു സയ്ദ് മുന്നോട്ടു വച്ചിരുന്നത്. അതിന്റെ പേരില്‍ ഇസ്ലാമിസ്റ്റുകള്‍ അദ്ദേഹത്തെ ഇസ്ലാമില്‍ നിന്നുപോലും പുറംതള്ളി.
 
കുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ഏറ്റവും വലിയ പ്രത്യേകത അല്ലെങ്കില്‍ അഹന്ത, കുര്‍ആനിലെ മുന്തിയ അസംബന്ധങ്ങള്‍ക്ക് വരെ അവര്‍ വിശദീകരണം നല്‍കുമെന്നതാണ്. അവയില്‍ പലതും വളരെ വിചിത്രവുമായിരിക്കും. പരന്നു കിടക്കുന്ന ഭൂമി എന്നു മൊഹമ്മദ് പറഞ്ഞത് ആവാസ വ്യവസ്ഥ എന്നു വിശദീകരിക്കുന്നത് ഇതിന്റെ ഒരുദാഹരണമാണ്.

കുര്‍ആന്‍ ദൈവികമാണെന്നു തെളിയിക്കാനുള്ള വ്യഗ്രതയില്‍ ഈ വിചിത്ര ജന്മങ്ങള്‍ മൊഹമ്മദിനെ അവഹേളിക്കുകയാണു ചെയ്യുന്നത്.  മൊഹമ്മദ് നേരിട്ട ജീവിത സാഹചര്യങ്ങളോട് അദ്ദേഹം പ്രതികരിച്ച രീതിയാണു കുര്‍ആന്‍ സൂക്തങ്ങള്‍ വെളിപ്പെടുത്തുന്നത്. മെക്കയിലായിരുന്ന ആദ്യ കാലത്ത് പ്രതിരോധത്തിലായിരുന്ന ഒരാളുടെ പ്രതികരണം നമുക്കു വായിച്ചെടുക്കാനാകും. മദീനയിലാകട്ടെ ഉപരോധത്തിലേക്കു മാറുന്നു മൊഹമ്മദിന്റെ പ്രതികരണങ്ങള്‍. ഇതൊക്കെ അള്ളാ പറഞ്ഞിട്ട് എന്നത് അറബികളെ കയ്യിലെടുക്കാനുള്ള ഒരു തന്ത്രമായിരുന്നു. കുര്‍ആനിക സൂക്തങ്ങള്‍ രൂപപ്പെടുത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും മൊഹമ്മദിന്റെ പങ്ക് ഇവിടെയൊക്കെ ആര്‍ക്കും നിഷ്പ്രയാസം മനസിലാക്കാം.

പക്ഷെ മൊഹമ്മദിനൊരു പങ്കുമില്ല എന്നാണ്‌ താടി വച്ചതും താടിവയ്ക്കാത്തതുമായ കുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നിലപാട്. കുര്‍ആന്‍  ദൈവികമാണെന്നു തെളിയിക്കാനുള്ള തത്രപ്പാടില്‍ മൊഹമ്മദിനെ ആണിവര്‍ അധിക്ഷേപിക്കുന്നതും. ഇതുവഴി മൊഹമ്മദിനെ ഇവര്‍ ഒരു നിര്‍ഗ്ഗുണ പരബ്രഹ്മമാക്കി മാറ്റിയെടുത്തു. കുര്‍ആന്‍ രൂപപ്പെടുത്തിയതില്‍ മൊഹമ്മദിനൊരു പങ്കുണ്ടെന്നു സമ്മതിച്ചാല്‍, കുര്‍ആന്റെ ദൈവികത തകര്‍ന്നു വീഴുമെന്ന് ഇവര്‍ക്ക് നല്ല ബോധ്യമുണ്ട്. അതു കൊണ്ട് മൊഹമ്മദിനെ വെറും ഒരുപകരണമെന്ന നിലയിലേക്ക് താഴ്ത്തി ഇവര്‍ അവഹേളിക്കുന്നു.

ഈ അവഹേളനത്തിന്റെ തെളിവാണ്, മൊഹമ്മദിനെ  അള്ളായുടെ സന്ദേശം മനുഷ്യര്‍ക്ക് കൈമാറാനായി മാത്രമായുള്ള ഒരുപകരണം എന്ന നിലയിലേക്ക് തരം തഴ്ത്തുന്നതും.  മൊഹമ്മദ് പറഞ്ഞ ഓരോ വാക്കും, ചെയ്ത ഓരോ പ്രവര്‍ത്തിയും, അള്ളായുടേതെന്ന വ്യാഖ്യാനം, മൊഹമ്മദിനെ വളരെ ചെറുതാക്കി വെറുമൊരു മന്ദബുദ്ധി എന്ന നിലയിലേക്ക്  താഴ്ത്തിക്കെട്ടുന്നതായേ ആര്‍ക്കും മനസിലാക്കാന്‍ പറ്റൂ. മൊഹമ്മദ് നിരക്ഷരനായിരുന്നു എന്ന കഥ ഇങ്ങനെ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടതാണ്. കുര്‍ആന്‍ ദൈവീകമെന്നു സ്ഥാപിക്കാനുള്ള വ്യഗ്രതയില്‍ മൊഹമ്മദ് അവഹേളിക്കപ്പെടുന്നു എന്ന സത്യം ഈ വിചിത്ര ജീവികള്‍ക്ക് മനസിലാകാതെ പോകുന്നു.

ഏഴാം നൂറ്റാണ്ടിലെ അറേബ്യയില്‍ നിലവിലിരുന്ന പ്രാകൃത ആചാരങ്ങളും, ശിക്ഷാരീതികളും, സാമൂഹ്യ നിയമങ്ങളും, ഈ നൂറ്റാണ്ടിലും മുസ്ലിങ്ങള്‍ക്ക് പേറേണ്ടി വരുന്നത്, മൊഹമ്മദിനെ പാടെ അവഗണിച്ചുകൊണ്ട് ദൈവികത എന്ന കയറുകൊണ്ട് ബന്ധിക്കപ്പെട്ടതിനാലാണ്. തുറന്ന മനസോടെ ഇതിനെ കാണുന്ന മുസ്ലിങ്ങള്‍ക്ക് എന്നത്തേക്കും പാലിക്കപ്പെടേണ്ട ദൈവിക നിയമങ്ങള്‍ എന്നകയറില്‍ നിന്നും രക്ഷപ്പെടാനാകും. പക്ഷെ താടി വച്ച കുറേ സത്വങ്ങള്‍ അവരെ ആ സ്വാതന്ത്ര്യത്തിലേക്കു രക്ഷപ്പെടാന്‍ അനുവദിക്കില്ല.


 നിരക്ഷരനായ മന്ദബുദ്ധിയേപ്പോലെ മൊഹമ്മദിനെ കൊണ്ടു നടന്നാലേ ഈ  സത്വങ്ങള്‍ക്ക് അവരുടെ അജണ്ട നടപ്പിലാക്കാന്‍ ആകൂ. അതുകൊണ്ട് ഇസ്ലാം ഈ നിലയില്‍ ഇരിക്കുന്നിടത്തോളം മൊഹമ്മദിനൊരു മോചനമുണ്ടാകില്ല. ഈ സത്വങ്ങളുടെ തടവറയില്‍ ഒരു കുട്ടിച്ചാത്തനേപ്പോലെ കഴിയേണ്ടി വരും.  ദൈവികത മാറ്റി വച്ച് ഒരു Literary Text ആയി കുര്‍ആനെ വായിക്കാനിവര്‍ അനുവദിക്കാത്തതിന്റെ രഹസ്യവും ഇതു തന്നെ.

പുരോഗമന ചിന്താഗതിയുള്ള മുസ്ലിങ്ങളില്‍ പലരും അപ്രായോഗികവും പ്രാചീനവും യുക്തിക്കു നിരക്കാത്തതുമായ പല അസംബന്ധങ്ങളും നിശബ്ദമായി ഉപേക്ഷിക്കുന്നുണ്ട്. ദൈവികമാണെന്നറിഞ്ഞു കൊണ്ടു തന്നെ. പക്ഷെ അത് തുറന്നു പറയാനുള്ള ചങ്കൂറ്റം അവര്‍ക്കില്ല. താടി വച്ചതും വയ്ക്കാത്തതുമായ സത്വങ്ങള്‍ അവരെ അതിനനുവദിക്കുമോ എന്നതാണ്‌ പ്രസക്തമായ ചോദ്യം.


കമ്പ്യൂട്ടറും ഇന്റര്‍നെറ്റും പോലുള്ള ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കുന്ന മുസ്ലിങ്ങള്‍ വരെ, പ്രാചീനവും പ്രാകൃതവും പിന്തിരിപ്പനും വിഷാദാത്മകവുമായ ഇസ്ലാമിന്റെ പ്രചാരകരാകുന്ന വൃത്തികേടാണിന്ന് കാണപ്പെടുന്നത്. കൂടെ ലോക ചരിത്രത്തെ സ്വാധീനിച്ച മൊഹമ്മദ് എന്ന വ്യക്തിയെ വെറുമൊരു പാവയായി തരം തഴ്ത്തുകയും ചെയ്യുന്നു.

37 comments:

  1. ഏഴാം നൂറ്റാണ്ടിലെ അറേബ്യയില്‍ നിലവിലിരുന്ന പ്രാകൃത ആചാരങ്ങളും, ശിക്ഷാരിതികളും, സാമൂഹ്യ നിയമങ്ങളും ഈ നൂറ്റാണ്ടിലും മുസ്ലിങ്ങള്‍ക്ക് പേറേണ്ടി വരുന്നത് മൊഹമ്മദിനെ പാടെ അവഗണിച്ചുകൊണ്ട് ദൈവികത എന്ന കയറുകൊണ്ട് ബന്ദിക്കപ്പെട്ടതിനാലാണ്. തുറന്ന മനസോടെ ഇതിനെ കാണുന്ന മുസ്ലിങ്ങള്‍ക്ക് എന്നത്തേക്കും പാലിക്കപ്പെടേണ്ട ദൈവിക നിയമങ്ങള്‍ എന്നകയറില്‍ നിന്നും രക്ഷപ്പെടാനാകും. പക്ഷെ താടി വച്ച കുറേ സത്വങ്ങള്‍ അവരെ ആ സ്വാതന്ത്ര്യത്തിലേക്കു രക്ഷപ്പെടാന്‍ അനുവദിക്കില്ല.


    നിരക്ഷരനായ മന്ദബുദ്ധിയേപ്പോലെ മൊഹമ്മദിനെ കൊണ്ടു നടന്നാലേ ഈ സത്വങ്ങള്‍ക്ക് അവരുടെ അജണ്ട നടപ്പിലാക്കാന്‍ ആകൂ. അതുകൊണ്ട് ഇസ്ലാം ഈ നിലയില്‍ ഇരിക്കുന്നിടത്തോളം മൊഹമ്മദിനൊരു മോചനമുണ്ടാകില്ല. ഈ സത്വങ്ങളുടെ തടവറയില്‍ ഒരു കുട്ടിച്ചാത്തനേപ്പോലെ കഴിയേണ്ടി വരും. ദൈവികത മാറ്റി വച്ച് ഒരു Literary Text ആയി കുര്‍ആനെ വായിക്കാനിവര്‍ അനുവദിക്കാത്തതിന്റെ രഹസ്യവും ഇതു തന്നെ.

    പുരോഗമന ചിന്താഗതിയുള്ള മുസ്ലിങ്ങളില്‍ പലരും അപ്രായോഗികവും പ്രാചീനവും യുക്തിക്കു നിരക്കാത്തതുമായ പല അസംബന്ധങ്ങളും നിശബ്ദമായി ഉപേക്ഷിക്കുന്നുണ്ട്. ദൈവികമാണെന്നറിഞ്ഞു കൊണ്ടു തന്നെ. പക്ഷെ അത് തുറന്നു പറയാനുള്ള ചങ്കൂറ്റം അവര്‍ക്കില്ല. താടി വച്ചതും വയ്ക്കാത്തതുമായ സത്വങ്ങള്‍ അവരെ അതിനനുവദിക്കുമോ എന്നതാണ്‌ പ്രസക്തമായ ചോദ്യം.


    കമ്പ്യൂട്ടറും ഇന്റര്‍നെറ്റും പോലുള്ള ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കുന്ന മുസ്ലിങ്ങള്‍ വരെ പ്രാചീനവും പ്രാകൃതവും പിന്തിരിപ്പനും വിഷാദാത്മകവുമായ ഇസ്ലാമിന്റെ പ്രചാരകരാകുന്ന വൃത്തികേടാണിന്ന് കാണപ്പെടുന്നത്. കൂടെ ലോക ചരിത്രത്തെ സ്വാധീനിച്ച മൊഹമ്മദ് എന്ന വ്യക്തിയെ വെറുമൊരു പാവയായി തരം തഴ്ത്തുകയും ചെയ്യുന്നു.

    ReplyDelete
  2. ഈ മതഗ്രന്ഥം വായിച്ചിട്ടില്ല. സംസ്കൃതം പോലെ അപ്രാപ്യം അറബിയും. ഭാഷാന്തരങ്ങളും വായിച്ചിട്ടില്ല. മുസ്ലീം ജനങ്ങളെ അടുത്തറിഞ്ഞും പരിചയമില്ല, കാരണം പഠനകാലത്തും ദേശത്തും ഇവര്‍ എനിക്കിടയില്‍ ഉണ്ടായിട്ടില്ല.

    ലേഖനത്തിന്റെ നിലവാരം അളക്കാനുള്ള ശക്തി, നിരൂപണം ചെയ്യാനുള്ള അറിവ് ഇല്ലെന്ന് അര്‍ത്ഥം.

    പിന്നെ ഈ ലേഖനത്തില്‍ പറഞ്ഞ ചില വസ്തുതകള്‍ (താടി വെച്ച സത്വങ്ങള്‍) വാര്‍ത്തകളും മറ്റും കാണുമ്പോള്‍ ശരി തന്നെയെന്ന് തോന്നാറുണ്ട്.

    ReplyDelete
  3. kaalidaasan said...
    കൂടെ ലോക ചരിത്രത്തെ സ്വാധീനിച്ച മൊഹമ്മദ് എന്ന വ്യക്തിയെ വെറുമൊരു പാവയായി തരം തഴ്ത്തുകയും ചെയ്യുന്നു.

    കാളിദാസനു മുഹമ്മദ്(സ) നബിയോടുള്ള സ്നേഹം കണ്ട് ക്കണ്ണു നിറഞ്ഞുപോയി.

    ReplyDelete
  4. മൊഹമ്മദിന്റെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും തള്ളിക്കളയുന്നതും നിന്ദയുടെ ഗണത്തില്‍ വരില്ലേ? അതുപോലെയുള്ള ഒരു നിന്ദയേക്കുറിച്ചാണിവിടെ പരാമര്‍ശിക്കുന്നത്.

    എന്തുശിക്ഷയാണാവോ കാളിമൊല്ലാക്ക ഇത്തരക്കാര്‍ക്ക് നല്‍കാന്‍ പോകുന്നത്?

    ReplyDelete
  5. നിശാസുരഭി,

    ഈ മതഗ്രന്ഥം വായിച്ചാല്‍ പല തമാശകളും കാണാം. മറ്റ് പല മതഗ്രന്ഥങ്ങളിലും തമാശകളുണ്ട്. പക്ഷെ ഇതില്‍ അതിന്റെ അളവ് വളരെ കൂടുതലാണ്. മറ്റ് മതങ്ങളൊക്കെ ഈ തമാശകളെ അതൊക്കെ എഴുതിയ കാലത്തെ സാമൂഹ്യ അവസ്ഥകളായി കണ്ട് ഇന്ന് അപ്രായോഗികമെന്നു തീരുമാനിച്ച് തള്ളിക്കളയും. പക്ഷെ എല്ലാക്കാലത്തേക്കുമുള്ള ദൈവത്തിന്റെ വാക്കുകള്‍ എന്ന ഭാരം കുര്‍ആന്റെ മേല്‍ കയറ്റി വച്ചിരിക്കുന്നതുകൊണ്ട്, അതിനൊക്കെ ഇല്ലാത്ത അര്‍ത്ഥം കല്‍പ്പിച്ചു നല്‍കി ഇന്നും പ്രസക്തമാണെന്ന് സ്ഥാപിക്കേണ്ട ഗതികേടിലാണു മുസ്ലിങ്ങള്‍. ദൈവചനമാണെല്ലാം എന്ന ലേബലുള്ളിടത്തോളം കാലം ഈ ഗതികേടില്‍ നിന്നും ഒരു മുസ്ലിമിനും മോചനമില്ല.

    ReplyDelete
  6. കാളിദാസനു മുഹമ്മദ്(സ) നബിയോടുള്ള സ്നേഹം കണ്ട് ക്കണ്ണു നിറഞ്ഞുപോയി.

    കല്‍ക്കി,

    ഇതാണു കല്‍ക്കിയുടെ ഗതികേട്. കല്‍ക്കിക്കിഷ്ടമുള്ള അര്‍ത്ഥമേ ഞാന്‍ എഴുതിയതില്‍ നിന്നും എടുക്കൂ എന്ന വാശി.

    ലോക ജനസംഘ്യയുടെ നാലിലൊന്ന്പിന്തുടരുന്ന മതം സ്ഥാപിച്ച വ്യക്തിയാണു മൊഹമ്മദ്. അത് ചരിത്രത്തെ സ്വാധീനിക്കുന്നതാണെന്ന് വിവരമുള്ള എല്ലാവര്‍ക്കും മനസിലാകും. കല്‍ക്കി കുര്‍ആന്‍ വ്യാഖ്യാനിച്ചതുപോലെ ഞാന്‍ പറഞ്ഞത് മൊഹമ്മദിനോടുള്ള സ്നേഹമാണെന്നു വ്യാഖ്യാനിക്കുന്നു.

    മൊഹമ്മദിനേപ്പോലെ ലോക ചരിത്രത്തെ സ്വാധീനിച്ച മറ്റ് പല വ്യക്തികളുമുണ്ട്. ഹിറ്റ്ലര്‍ അതുപോലെ മറ്റൊരു വ്യക്തിയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം മാറ്റിയെഴുതിയ വ്യക്തിയായിരുന്നു അദ്ദേഹം.ഈ നൂറ്റാണ്ടിലെ ലോക ചരിത്രത്തെ സ്വാധീനിച്ച മറ്റൊരു വ്യക്തിയാണ്‌ ഒസാമ ബിന്‍ ലാദന്‍.

    കല്‍ക്കിക്കു സംസയമുണ്ടെങ്കില്‍ തെളിച്ചു പറയാം. ഇവരെയൊക്കെ സ്നേഹിക്കുന്നതുപോലെ മാത്രമേ ഞാന്‍ മൊഹാമ്മദിനെയും സ്നേഹിക്കുന്നുള്ളു. കണ്ണിരു പൊഴിക്കുമ്പോള്‍ ഇതുകൂടി ചേര്‍ത്ത് പൊഴിച്ചോളൂ.

    ReplyDelete
  7. എന്തുശിക്ഷയാണാവോ കാളിമൊല്ലാക്ക ഇത്തരക്കാര്‍ക്ക് നല്‍കാന്‍ പോകുന്നത്?


    കല്‍ക്കി മൊല്ലാക്ക,

    പോപ്പുലര്‍ ഫ്രണ്ടിന്റെയോ അല്‍ ഖയിദയുടെയോ ഏതെങ്കിക്ലും ഒരു സ്റ്റഡി ക്ളാസില്‍ പോയാല്‍ ആ ശിക്ഷ എന്താണെന്നു മനസിലാക്കം.

    ReplyDelete
  8. സായ് കിരണ്‍,

    സന്ദര്‍ശനത്തിനു നന്ദി.

    ReplyDelete
  9. Excellent reading experience.. Tracking..

    ReplyDelete
  10. Naaanamelle.. Badra kaaaale.. engane maanasika rokiyaavan ippom poyal tt adichal theerum kurachu kainchal changala thane.. Vendi varum... Adyam kanyaa madathile achaayan maarude veera shoora paraakramanam poyi post...ennitt mathi baki..

    ReplyDelete
  11. സൈഫു,

    താങ്കളുടെ മറുഭാഷ വായിച്ചിട്ട് ഒന്നും മനസിലായില്ല. ഇതിന്റെ വ്യാഖ്യാനം ചോദിച്ചു മനസിലാക്കാന്‍ ഇപ്പോള്‍ ഇസ്ലാമിക പണ്ഡിതരാരും അടുത്തില്ല താനും.

    ReplyDelete
  12. സൈഫൂ... എന്തിനാ കാളിയെ തളച്ചിടണേ, വായിച്ച് മനസ്സിലാക്കിയത് എഴുതിയതിനോ?

    കാളീ..

    “ആര്‍ക്കും മനസിലാകുന്ന രീതിയില്‍ ലളിതമാണു കുര്‍ആന്‍ വചനങ്ങള്‍“ ഈ വചനം പൊളിച്ചടുക്കി..

    പരന്ന ഭൂമിയെ ഉരുണ്ടതാക്കാന്‍ ലളിതവായന പോരാ.. ഈ അള്ളാക്ക് അറബി മാത്രേ അറിയൂ? എല്ലാ ഭാഷയിലും ഓരോന്ന് എഴുതിവിട്ടേല്‍ പരിഭാഷപ്രശ്നം ഒഴിവായിക്കിട്ടിയേനേ!

    ReplyDelete
  13. ഞാന്‍ സത്യത്തില്‍ മൂന്നു തവണ ഖുറാന്‍ വായിച്ചിട്ടുണ്ട്. യാതൊരു കൊംബ്ലിക്കേഷനും തോന്നിയില്ല. എല്ലാം വളരെ വളരെ ലളിതം, ഹാരിപോട്ടറിനേക്കാള്‍ ലളിതം. ചില ഭാഗങ്ങളില്‍ കണ്ഫ്യൂഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിന്റെ അന്നത്തെ ചരിത്ര സാമൂഹ്യ പശ്ചാത്തലവും കൂടി പിന്നീട് അറിഞ്ഞപ്പോള്‍ ഒന്ന് കൂടി വായിച്ചു, എല്ലാം ബോദ്ധ്യവുമായി. കിട്ടാവുന്ന ഹദീസുകള്‍ എല്ലാം കളക്ട് ചെയ്യാന്‍ ശ്രമിക്കുകയാണിപ്പോള്‍.
    വ്യാഖ്യാതാക്കള്‍ വെറും നുണപ്രചരണം നടത്തുകയാണ്. പക്ഷെ എന്തിനു ഈ സാഹസങ്ങളൊക്കെ അവര്‍ ചെയ്യുന്നത് എന്ന് മാത്രം മനസ്സിലാവുന്നില്ല. നുണ പറഞ്ഞാലും സ്വര്‍ഗ്ഗം കിട്ടില്ല കേട്ടോ. വിശ്വാസികള്‍ ഓരോ നിമിഷവും ഭയന്ന് ഭയന്നു ജീവിക്കുകയാണ് എന്നാണു എന്റെ നിരീക്ഷണം. അതും വെറും സ്വപ്നഭൂമിയായ നരകത്തെയും സ്വര്‍ഗ്ഗത്തെയും.

    ഖുര്‍ ആന്‍ ഇനിയും വായിക്കാത്തവരോട് ചെറിയൊരു ഉപദേശം. നിങ്ങള്‍ ഖുര്‍ ആന്റെ കൂടെ ഹദീസുകളും, അന്നത്തെ ഇസ്ലാമിക ചരിത്രവും കൂടി വായിക്കാന്‍ അപേക്ഷ- (പുരാതന അറേബ്യയിലെ ദേവതകള്‍, നബിയെ സ്വാധീനിച്ച വ്യക്തികള്‍, അടിമകച്ചവടം, ഭാര്യമാര്‍, യുദ്ധം, കൊലപാതകങ്ങള്‍) ഒപ്പം നിരൂപണപഠനങ്ങളും ചരിത്രവും കൂടി വായിക്കുക. ശേഷം ഇന്നത്തെ ഇസ്ലാംലോകം എന്തെന്ന് കൂടി നിരീക്ഷിക്കുക. സത്യം സത്യമായി നിങ്ങള്‍ക്ക് വ്യക്തമാവും.

    ReplyDelete
  14. ലോകാവസാന കാലത്ത് അധര്‍മികളുടെ എണ്ണം കൂടും എന്ന് കേട്ടിട്ടുണ്ട് . ലോക ജന സംഘ്യയില്‍ നാലിലൊന്ന് മുസ്ലിങ്ങള്‍ ആണ് എന്നത് അതിനു തെളിവാണോ ???????

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. ആടിനെ ആടാണെന്ന് പറയാന്‍ കണ്ടാല്‍ മാത്രം മതി... പക്ഷേ ആടിനെ പട്ടിയാണെന്ന് പറയാന്‍ കുറെ വ്യാഖ്യാനം വേണ്ടിവരും ( ബാബുമാഷിനോട് കടപ്പാട്)

    ReplyDelete
  17. സായ് കിരണ്‍,

    മുസ്ലിങ്ങളല്ലാത്തവര്‍ക്കൊക്കെ കുര്‍ആന്‍ വായിച്ചാല്‍ എളുപ്പം മനസിലാകും. പകുതിയോളം ആയത്തുകള്‍ നരകത്തിലിട്ട് മനുഷ്യരെ വറുക്കുന്നതിനും സ്വര്‍ഗ്ഗത്തില്‍ പല സമ്മാനങ്ങള്‍ നല്‍കുന്നതിനേക്കുറിച്ചുമാണ്. നാലിലൊന്ന് അന്യ മത വിശ്വാസികളെ നിന്ദിക്കുന്നതിനും അധിക്ഷേപിക്കുന്നതിനും പീഢിപ്പിക്കുന്നതിനേക്കുറിച്ചുമാണ്. നാലിലൊന്ന് യഹുദരുടെയും ക്രിസ്ത്യാനികളുടെയും വേദപുസ്തകങ്ങളിലെ ചില കാര്യങ്ങള്‍ കുറച്ചു മാറ്റം വരുത്തിയും എഴുതിയിരിക്കുന്നു. ഇതിനിടക്ക് മനുഷ്യന്റെ യുക്തിയേയും സാമാന്യ ബോധത്തേയും കൊഞ്ഞനം കുത്തുന്ന പല പരമര്‍ശങ്ങളുമുണ്ട്. പ്രപഞ്ചത്തേ സംബന്ധിച്ച അസംബന്ധങ്ങളുണ്ട്. ചില അര്‍ത്ഥശൂന്യമായ ജല്‍പ്പനങ്ങളുമുണ്ട്.

    മുസ്ലിങ്ങള്‍ക്കിതൊക്കെ മനസിലാകണമെങ്കില്‍ ആരെങ്കിലും വ്യാഖ്യാനിച്ചു കൊടുക്കണം. ഇതു വഴി മൊഹമ്മദ് അഭിസംബോധന ചെയ്ത കാട്ടറബികളാണ്‌ ഇപ്പോഴുള്ള മുസ്ലിങ്ങളെന്നും ഇവര്‍ സ്വയം സമ്മതിക്കുന്നു. ഇസ്ലാമികലോകം എന്തുകൊണ്ട് ഇന്നും എല്ലാ രംഗങ്ങളിലും പിന്നാക്കം നില്‍ക്കുന്നു എന്നതിന്റെ കാരണവുമിതു തന്നെ. സ്വയം വളരാന്‍ ഇവര്‍ക്ക് കെല്‍പ്പില്ല ആരെങ്കിലും വളര്‍ത്തണം.

    ആദ്യം വായിച്ചപ്പോള്‍ എനിക്കും അല്‍പ്പം കണ്‍ഫ്യൂഷന്‍ ഉണ്ടായി. അന്യ മത വിശ്വാസികളെ അവരുടെ വിശ്വാസത്തില്‍ ജീവിക്കാന്‍ അനുവദിക്കണമെന്നും, അവരെ കാണുന്നിടത്തു വച്ച് തലിക്കൊല്ലണമെന്നും ഒരേ പുസ്തകത്തില്‍ തന്നെ എഴുതി വച്ചത് മാനസിലാക്കാന്‍ പറ്റിയില്ല. ഒന്ന് മെക്കയില്‍ വച്ചും മറ്റേത് മദീനയില്‍ വച്ചുമാണു പറഞ്ഞതെന്ന് അറിഞ്ഞപ്പോള്‍ അതും മാറി.

    ReplyDelete
  18. >>>>ആടിനെ ആടാണെന്ന് പറയാന്‍ കണ്ടാല്‍ മാത്രം മതി... പക്ഷേ ആടിനെ പട്ടിയാണെന്ന് പറയാന്‍ കുറെ വ്യാഖ്യാനം വേണ്ടിവരും ( ബാബുമാഷിനോട് കടപ്പാട്)<<<

    വാസ്തവം.

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. This comment has been removed by a blog administrator.

    ReplyDelete
  21. This comment has been removed by a blog administrator.

    ReplyDelete
  22. കാളീ നായീ നീ പോടാ നിന്റെ തന്ത

    ReplyDelete
  23. ഏടാ പട്ടീ നിന്റെ അമ്മടെ കല്ല്യാണത്തിന് പോ

    ReplyDelete
  24. ഏടാ പട്ടീ നിന്റെ അമ്മടെ കല്ല്യാണത്തിന് പോ


    ഫസ്‌ലിയുടെ ചങ്ങായിമാര്‍ അവരുടെ 15 അമ്മമാരുടെ കല്യാണം ആഘോഷിച്ച്, പിശാചിനെ കല്ലെറിഞ്ഞ്, മിണ്ടാപ്രാണികളുടെ കഴുത്തും വെട്ടി മൂക്കുമുട്ടെ തിന്ന് അര്‍മ്മാദിക്കുകയാണ്. അമ്മമാരുടെ കല്യാണത്തിനു പോകാന്‍ പറ്റാത്ത സങ്കടമുണ്ടല്ലേ?

    ReplyDelete
  25. ഫസ്‌ലി ഫാസ് മെക്കയില്‍ ചൊല്ലിയ പ്രാര്‍ത്ഥന ഇവിടെ പകര്‍ത്തുന്നത് തടയാന്‍ കമന്റ് മോഡറേഷന്‍ വീണ്ടും ഏര്‍പ്പെടുത്തേണ്ടി വന്നിരിക്കുന്നു.

    ReplyDelete
  26. ഫാ‍സ്ലി അറബിയിലെഴുതിയ കുറാന്‍ പരിഭാഷപ്പെടുത്തിയതാണോ?

    ReplyDelete
  27. സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുന്നതിന്റെ ചില ലക്ഷണങ്ങള്‍ ഇപ്പോഴേ കാണാനുണ്ട്...ബ്രിട്ടീഷ്‌ പട്ടാളത്തെ പിന്തുണയ്ക്കുന്ന നിലപാടെടുത്തു എന്ന കുറ്റത്തിന് ബ്രിടീഷുകാരനായ പന്ത്രണ്ടു വയസ്സുകാരന് നേരെ വധ ഭീഷണി മുഴക്കിയ സമപ്രായക്കാരായ ബ്രിടീഷു കുട്ടി ജിഹാദികലെപ്പറ്റിയുള്ള വാര്‍ത്ത.

    http://www.dailymail.co.uk/news/article-1330517/Facebook-death-threats-5-Muslim-boys-white-girl-excluded-school.html

    ReplyDelete
  28. തുലുക്കര്‍ എവിടെ ഭരിക്കുന്നുവോ അവിടെയൊക്കെ സ്നേഹവും സൌഹാര്‍ദവും ഒഴുകുന്നു... പാകിസ്ഥാനില്‍ ദൈവനിന്ദ! ഇനി മിഡില്‍ ഈസ്റ്റ് വഴി നാട്ടില്‍ പോയാ‍ല്‍ എന്നെ കൊല്ലുമോ ആവോ?

    ReplyDelete
  29. വാനരന്‍,

    കുട്ടി ജിഹാദികളെ പരിശീലിപ്പിക്കുന്നത് ഇങ്ങനെയാണ്. വീടുകളില്‍ വച്ച് കുരുന്നു മനസുകളില്‍ വെറുപ്പും വിദ്വേഷവും കുത്തിനിറച്ചാണവര്‍ വളര്‍ത്തപ്പെടുന്നത്.

    ReplyDelete
  30. മുക്കുവന്‍,

    ഇവിടെ ഞാന്‍ എഴുതുന്നതിന്റെ ആയിരത്തില്‍ ഒന്നും പോലുമുണ്ടാകില്ല ആ സാധു സ്ത്രീ പറഞ്ഞതിന്റെ ഗൌരവം.

    ശരിയ പ്രകാരം രണ്ടു മൂന്നു സാക്ഷികള്‍ പറഞ്ഞാല്‍ മതി ആരെയും തൂക്കിലിടാന്‍.

    ഇനി നാട്ടില്‍ പോകുമ്പോള്‍ മുഖം മൂടി ഒരു പര്‍ദ്ദയിട്ടോ. മിഡില്‍ ഈസ്റ്റിലൂടെ കൂളായി കടന്നു പോകാം.

    ReplyDelete
  31. British Muslim children learn how to hack off hands
    (http://www.ndtv.com/article/world/british-muslim-children-learn-how-to-hack-off-hands-67836)

    ReplyDelete
  32. http://intuitionofthewomb.blogspot.com/2010/11/islam-religion-of-failed-god-it-is.html

    ReplyDelete
  33. കേരളത്തില്‍ ഇസ്ലാമിസ്റ്റുകള്‍ പ്രവാചക നിന്ദ ആരോപിച്ച് ഒരധ്യാപകന്റെ കൈ വെട്ടി എടുത്തിട്ട് അധിക കാലമായിട്ടില്ല.

    # സാര്‍,
    കേരളത്തിലെ ഭൂരിഭാഗം മുസ്ലിംകളും കൈവെട്ടിനെ അനുകൂലിച്ചിട്ടില്ലെന്ന് ഒരു ബ്ലോഗില്‍ കണ്ടു. ഇത് ശരിയാണോ?
    അതല്ല കൈവെട്ട് സംഭവം വലിയ കേസ് ആയി മാറിയപ്പോള്‍ മാത്രം ചിലരെങ്കിലും തള്ളിപ്പറഞ്ഞതാണോ?
    ഇതിന്റെ നിജസ്ഥിതി അറിയാന്‍ താല്‍പര്യമുണ്ട്‌.

    ReplyDelete
  34. കാളിയണ്ണന്റെ ഈ പോസ്റ്റിനുള്ള നല്ലൊരു മറുപടി ഈ ബ്ലോഗില്‍ വയിക്കാം വായിക്കാം. അവിടെ ഞാനെഴുതിയ ഒരു കമന്റ് ഇവിടെ പെയ്സ്റ്റ് ചെയ്യുന്നു:
    ................
    കാളിയണ്ണന്‌,
    മുഹമ്മദ് എന്ന നാമത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കുന്നത് എന്ന് പറഞ്ഞ് താങ്കള്‍ നല്‍കിയ ലിങ്കും; അതേ പോലെ അള്ളാ എന്ന് ഉച്ചരിക്കുന്ന, കേരളത്തിലെ അറിയപ്പെടുന്ന ഒരു ഇസ്‌ലാമിക പണ്ഡിതന്റെ പ്രസംഗത്തിലേക്കുള്ളതെന്ന് പറഞ്ഞ് നല്‍കിയ ലിങ്കും ഞാന്‍ ഫോളോ ചെയ്തു നോക്കി. അത് രണ്ടും ഈ പോസ്റ്റിലേക്കുള്ള ലിങ്ക് തന്നെയാണ്‌. ഇങ്ങനെയും ആളുകളെ പറ്റിക്കണോ എന്റെ കാളിയണ്ണാ?


    ഈ പേരിനേക്കുറിച്ച് ഇവിടെ കൂടുതല്‍ വായിക്കാം.

    Muhammad
    Sunday, January 16, 2011 12:48:00 PM GMT+05:30

    http://islam-malayalam.blogspot.com/2011/01/blog-post_4735.html


    കേരളത്തിലെ അറിയപ്പെടുന്ന ഒരു ഇസ്ലാമിക പണ്ഡിതന്റെ പ്രസംഗം ഇവിടെ കേള്‍ക്കാം. അദ്ദേഹം അള്ളാ എന്നു തന്നെയണുപയോഗിക്കുന്നത്. അവര്‍ക്കില്ലാത്ത ബുദ്ധിമുട്ട് ആലിക്കോയക്കുണ്ടെങ്കില്‍ തല്‍ക്കാലം അത് സഹിച്ചേ പറ്റൂ.
    Sunday, January 16, 2011 12:53:00 PM GMT+05:30

    http://islam-malayalam.blogspot.com/2011/01/blog-post_4735.html

    ReplyDelete
  35. ശ്രീ കാളി ദാസന്‍, താങ്കള്‍ക്കൊരു മറുപടി ഇവിടെ വീശിയിട്ടുണ്ട്‌. ഒന്നു വന്നു കണ്ട്‌ വായിച്ച്‌ കൊള്ളാവുന്ന മറുപടി വല്ലതുമുണ്ടെങ്കില്‍ ഒന്നു പറഞ്ഞേച്ചു പോ. ഇനിയുമിങ്ങനെ മുസ്ളിമീങ്ങളെ പച്ചത്തെറി വിളിക്കേണ്ടതല്ലെ!

    http://kadalasupookkal.blogspot.com/2011/01/blog-post_27.html

    ReplyDelete