tag:blogger.com,1999:blog-2579721244302752722.post8998864497524803047..comments2023-12-16T00:49:23.073-08:00Comments on സമകാലിക പ്രശ്നങ്ങള്‍: വി പി സിംഗ്, ഒരു സ്മരണാഞ്ജലി kaalidaasanhttp://www.blogger.com/profile/01093303330412624611noreply@blogger.comBlogger2125tag:blogger.com,1999:blog-2579721244302752722.post-38239642934990574542008-12-04T21:38:00.000-08:002008-12-04T21:38:00.000-08:00മൂര്‍ ത്തി, വര് ക്കേഴ് സ് ഫോറത്തിലെ ബദ്രി റെയ്നയ...മൂര്‍ ത്തി, <BR/><BR/>വര് ക്കേഴ് സ് ഫോറത്തിലെ ബദ്രി റെയ്നയുടെ പോസ്റ്റിലേക്ക് വഴി കാണിച്ചതിനു നന്ദി. അദ്ദേഹം പറഞ്ഞത് 100% ശരിയാണ്. അവിടെ സൂചിപ്പിച്ച പ്രധാനമന്ത്രി ബാജ് പായിയാണല്ലോ. അദ്ദേഹമാണ് മരിച്ചിരുന്നതെങ്കില്‍ എല്ലാ മാധ്യമങ്ങളും ഓടിയടുക്കുമായിരുന്നു. അതു നമ്മുടെ മാധ്യമങ്ങളുടെ പരിണാമത്തിന്റെ ഒരു ദശയാണ്. പണക്കാരുടെ പ്രശ്നങ്ങളാവുമ്പോള്‍ അതിനു വില കൂടും . മും ബയില്‍ തന്നെയുണ്ടായ മറ്റൊരു ആക്രമണം മാധ്യമങ്ങള്‍ ക്ക് അത്രക്കങ്ങു പിടിച്ചില്ല എന്നു തോന്നുന്നു. തോതില്‍ ഒട്ടും മോശമല്ല സി എസ് റ്റി യില്‍ നടന്ന വെടിവയ്പ്പ്. പക്ഷെ അതിന്റെ ദൃശ്യങ്ങളൊന്നും ഒരു മാധ്യമങ്ങളും കാര്യമായി കാണിക്കുകയുണ്ടായില്ല. അവിടെ മരിച്ചവര്‍ വെറും സാധാരണ മനുഷ്യരാണല്ലോ. അവരുടെ ജീവന് എന്തു വില. വിലയുള്ളത് റ്റാജിലും ഓബ്രോയിയിലും വരുന്ന മുന്തിയ ആളുകളുടെ ജീവനല്ലെ. കൂടെ നരിമാന് ഹൌസിലെ യഹൂദരുടേതിനും. <BR/><BR/>മാധ്യമങ്ങള്‍ മുഴുവന്‍ തന്നെ വരേണ്യ വര്‍ഗ്ഗത്തിന്റെ പിണിയാളുകളാണെന്നു വെറുതെ പറയുന്നതല്ല . അവര്‍ അതു തെളിയികുന്നു. റ്റാജ് ഹോട്ടല്‍ ഇന്‍ഡ്യയുടെ പൈതൃകം എന്നൊക്കയാണ് പല മാധ്യമങ്ങളും വിളിച്ചുകൂവിയത്. ഇവരുടെ കണ്ണില്‍ ഇന്‍ഡ്യ എന്നാല്‍ റ്റാജ് പോലത്തെ മാഫിയകള്‍ പ്രതിധാനം ചെയ്യുന്ന നിയമത്തിനതീതരായ ഒരു പറ്റം പണക്കാരും അവരെ താങ്ങുന്ന രാഷ്ട്രീയക്കാരുമാണല്ലോ.കേരളത്തില്‍ സര് ക്കാര് ഭൂമി കയ്യേറിയ ഭൂമാഫിയ ഗ്രൂപ്പില്‍ പെട്ടവര്‍ തന്നെയല്ലെ അവരും ?<BR/><BR/>വേറിട്ടൊരു ചാനല്‍ എന്നും ഒരു ജനതയുടെ അത്മാവിഷ്കാരമെന്നും പറയുന്ന സി പി എമിന്റെ സ്വന്തം ചാനലിലെങ്കിലും വി പി സിം ഗിനേക്കുറിച്ച് ഒരു പരിപാടി ഞാന്‍ പ്രതീക്ഷിച്ചു. പക്ഷെ കണ്ടില്ല. ദോഷം പറയരുതല്ലോ, മറ്റു മാധ്യമങ്ങളേക്കാള്‍ കൂടുതല്‍ അവര്‍ സിം ഗിന്റെ മരണത്തെക്കുറിച്ച് വാര് ത്ത കൊടുത്തിരുന്നു. അതു പോരായിരുന്നു എന്നാണെന്റെ പക്ഷം.<BR/><BR/><BR/>നമ്മുടെ മാധ്യങ്ങള്‍ ആകെ മറിപ്പോയിരിക്കുന്നു. ഏതു ചാനല്‍ എടുത്താലും വരേണ്യ വര്‍ഗ്ഗത്തിന്റെ അഭിരുച്ചിക്കനുസരിച്ചുള്ള പരിപാടികളേ ഉള്ളൂ. എല്ലാ സീരിയലുകളും പണക്കാരുടെ കഥകളേ പറയുന്നുള്ളു. ഇപ്പോള്‍ പിന്നെ റിയാലിറ്റി ഷോകളുടെ പെരുമഴക്കാലമല്ലെ? ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് പരിശീലനം നേടി പണക്കാര് പങ്കെടുത്ത് എസ് എം എസ് കുതന്ത്രത്തിലൂടെ സമ്മാനം നേടുന്ന പരിപാടി.<BR/><BR/>കലികാലം അല്ലേ?kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2579721244302752722.post-50638060435604384122008-12-04T00:17:00.000-08:002008-12-04T00:17:00.000-08:00വര്‍ക്കേഴ്സ് ഫോറം പ്രസിദ്ധീകരിച്ച ബദ്രി റെയ്ന പോസ്...വര്‍ക്കേഴ്സ് ഫോറം പ്രസിദ്ധീകരിച്ച ബദ്രി റെയ്ന <A HREF="http://workersforum.blogspot.com/2008/12/blog-post_02.html" REL="nofollow">പോസ്റ്റിലെ</A> ഒരു ഭാഗം.<BR/><BR/>മുംബൈ ആക്രമിക്കപ്പെട്ട അതേ ദിവസം രാവിലെ ഒരു മുൻപ്രധാനമന്ത്രി നിര്യാതനായി.<BR/><BR/>ഒരു ചാനലിലൊഴിച്ച് മറ്റെവിടെയും മിന്നായം പോലെ മറഞ്ഞുപോകുന്ന അടിക്കുറിപ്പുകളിലെങ്കിലും ഇതിനെക്കുറിച്ചെന്തെങ്കിലും പരാമർശം കാണാൻ എനിക്ക് കഴിഞ്ഞില്ല. അദ്ദേഹം മരിച്ച വിവരം പോലും എങ്ങും റിപ്പോർട്ട് ചെയ്തു കണ്ടില്ല.<BR/><BR/>നമ്മുടെ കുലീനരായ ചാനലുകൾ ടാജിനും ഒബറോയിയ്ക്കും നേരെ നടന്ന ആക്രമത്തിന്റെ ഓരോ സെക്കൻഡുകളും ഒപ്പിയെടുത്ത് രാഷ്ട്രത്തിന് സമർപ്പിക്കുന്നതിൽ മുഴുകിയിരുന്നതുകൊണ്ടാണിതു സംഭവിച്ചത് എന്ന് തോന്നുന്നുണ്ടോ?<BR/><BR/>ഞാൻ ഇങ്ങനെ പറയും: അസുഖ ബാധിതനും സ്വന്തം പാർട്ടിക്കാരാൽ അവഗണിക്കപ്പെടുന്നവനും ആണെങ്കിലും നമുക്കിടയിൽ ഇപ്പോഴും സന്തോഷപൂർവം ജീവിച്ചിരിക്കുന്ന മറ്റൊരു മുൻ പ്രധാനമന്ത്രിയായിരുന്നു വി പി സിംഗിന്റെ സ്ഥാനത്ത് എന്ന് സങ്കൽപ്പിക്കുക. നമ്മുടെ കുലീന ചാനലുകൾ എന്തു ചെയ്യുമായിരുന്നു? അവർ അദ്ദേഹത്തിനും മുംബൈയിലെ സംഭവങ്ങൾക്കുമായി തങ്ങളുടെ സമയം വീതിക്കുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.<BR/><BR/>എന്തുകൊണ്ടാണ് വിശ്വനാഥ് പ്രതാപ് സിങ് അദ്ദേഹത്തിന്റെ മരണത്തിൽ പോലും ഇത്ര ക്രൂരമായും വൃത്തികെട്ട രീതിയിലും അവഗണിക്കപ്പെട്ടത്?<BR/><BR/>ദക്ഷിണ മുംബൈയിലെ ഇന്ത്യ (South-Mumbai India)ഇത്രമാത്രം വെറുത്ത ഒരാൾ ഉണ്ടാവില്ല എന്നതാണതിന്റെ കാരണം എന്നു തന്നെ ഞാൻ പറയും. നെഹ്റു കഴിഞ്ഞാൽ ഇന്ത്യ കണ്ട സ്വഭാവമഹിമയുള്ള ഒരു വിശിഷ്ട വ്യക്തിത്വം മാത്രമായിരുന്നില്ല, നെഹ്റുവിനെപ്പോലെ തന്നെ അടിമുടി മതേതരവാദിയുമായിരുന്നു അദ്ദേഹം. ഒരു പക്ഷെ നെഹ്റുവിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും ഭാവനാശാലിയായ രാഷ്ട്രീയ മനസ്സും അദ്ദേഹത്തിന്റേതായിരിക്കും.<BR/><BR/>നമ്മുടെ ഭരണഘടന ഇന്ത്യയിലെ “മറ്റു പിന്നോക്ക വർഗങ്ങൾ” ( ഒ ബി സി ) എന്ന് വിശേഷിപ്പിക്കുന്നവർക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും സംവരണം ഏർപ്പെടുത്തണം എന്ന് ശുപാർശ ചെയ്ത മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാനുള്ള ദീർഘവീക്ഷണവും ധൈര്യവും അദ്ദേഹം കാണിച്ചു എന്നതിനാലാണ് അദ്ദേഹം ഇത്രയേറെ വെറുക്കപ്പെടുന്നത്. അതും ഭരണഘടന സുവ്യക്തമായി അനുശാസിക്കുന്ന നിര്‍ദ്ദേശങ്ങക്കനുരൂപമായി മാത്രം നടപ്പിലാക്കിയതിന്.<BR/><BR/>ഇന്ത്യയിൽ അനാദികാലം ഭരിക്കുവാനുള്ള അവകാശം തങ്ങൾക്കു മാത്രമാണെന്ന് ധരിച്ചുവശായ ഉയർന്ന ജാതിക്കാർ ഈ നടപടിയെ, കാലങ്ങളായി പിന്നാമ്പുറങ്ങളിൽ അവഗണിക്കപ്പെട്ടു കിടന്നവരെ രാഷ്ട്രജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്ന( അങ്ങനെ ദേശീയ ഐക്യം കൂടുതൽ ഊട്ടിയുറപ്പിക്കുന്ന) നടപടിയായല്ല, മറിച്ച് രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും വിഭജിക്കുവാനുദ്ദേശിച്ച് കരുതിക്കൂട്ടി തയ്യാറാക്കിയ ദുഷ്ടലാക്കായാണ് കണ്ടത്. അവർ അദ്ദേഹത്തിന് ഒരിക്കലും മാപ്പ് നൽകിയില്ല.<BR/><BR/>ആ ദിവസങ്ങളിൽ തെരുവുകളിൽ അക്രമങ്ങൾ അഴിച്ചുവിട്ടുകൊണ്ട് ഈ നടപടിയെ നഖശിഖാന്തമെതിർത്തവർ, വർഷങ്ങൾ കഴിയും തോറും ഇതിനെ ശരിവയ്ക്കുക മാത്രമല്ല ഹൃദയപൂർവം പിന്താങ്ങുക കൂടി ചെയ്യുന്ന കാഴ്ച കൌതുകകരമാണ്. പ്രസ്തുത നടപടി ചരിത്രപരമായ ഒരു ആവശ്യകതയായിരുന്നു എന്ന അദ്ദേഹത്തിന്റെ ദീർഘദർശിതത്വത്തിന് ഇതിനേക്കാൾ വലിയ ഒരു അംഗീകാരം ആവശ്യമുണ്ടോ?<BR/><BR/>ബാബറി മസ്ജിദ് പൊളിച്ചതിനുശേഷമുള്ള സംഭവങ്ങളിലും ഗുജറാത്ത് കൂട്ടക്കൊലയിലും പങ്കെടുക്കുക വഴി രക്തപങ്കിലമായ കൈകളുള്ളവർ അദ്ദേഹത്തിൽ കണ്ടത് മുസ്ലീങ്ങളെ സ്നേഹിക്കുന്ന, ഹിന്ദുക്കളെ വിഭജിക്കുക എന്നത് തന്റെ ജീവിത ലക്ഷ്യമായി കൊണ്ടു നടക്കുന്ന, രാഷ്ട്രദ്രോഹിയായ ഒരു വില്ലനെയാണ്.<BR/><BR/>ഇതു കേട്ടാൽ തോന്നുക സഹസ്രാബ്ദങ്ങളായി ഹിന്ദുക്കൾക്കിടയിൽ യാതൊരു വിഭജനവും ഇല്ലാതെ നല്ല ഐക്യമായിരുന്നു എന്നാണ്.<BR/><BR/>അതിനാൽ തന്നെ, വി പി സിങിന് അന്ത്യാഞ്ജലി അർപ്പിക്കുവാനെത്തിയ രാഷ്ട്രീയ നേതൃത്വത്തിൽ ദളിതരും മറ്റു പിന്നോക്ക വിഭാഗക്കാരുമായിരുന്നു കാണപ്പെട്ടത്. മറ്റു പാർട്ടികളുടെ പ്രാദേശിക / താഴ്ന്ന നിലവാരത്തിലെ പ്രവർത്തകരുടെ പ്രാതിനിധ്യം ഉണ്ടെങ്കിൽ തന്നെ ആരു ശ്രദ്ധിക്കുവാനാണ് ? ഇന്ത്യക്കാരെല്ലാം ഇന്ത്യയെ “ഒറ്റക്കണ്ണിലൂടെ” മാത്രം നോക്കിക്കാണണം എന്ന കുലീന മാദ്ധ്യമങ്ങളുടെ നിലവിളിയോട് നീതി പുലർത്താൻ അതു പോരല്ലോ?<BR/><BR/>അന്തിമ സംസ്ക്കാര ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ എല്ലാ ചാനലുകളിലും മാറി മാറി നോക്കി. ഔദ്യോഗിക ചാനലായ ദൂരദര്‍ശനൊഴിച്ച് മറ്റാരും അത് പ്രക്ഷേപണം ചെയ്ത് കണ്ടില്ല.<BR/><BR/>അതു കൊണ്ട് തന്നെ ഞാൻ ഒന്നു കൂടി ആവർത്തിക്കട്ടെ, നേരത്തെ സൂചിപ്പിച്ച മുൻ പ്രധാനമന്ത്രിയായിരുന്നുവെങ്കിൽ, എന്റെ അവസാന നാണയം വരെ പന്തയം വയ്ക്കാൻ ഞാൻ തയ്യാറാണ്, അവരെല്ലാം അവിടെ വന്നേനെ.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com